SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-09-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/ThinkonTheseThings.jpg

ഞാൻ ഈ­ശ്വ­ര­നിൽ വി­ശ്വ­സി­ക്കു­ന്ന­വ­നാ­ണെ­ങ്കി­ലും വി­ഗ്ര­ഹാ­രാ­ധ­ന­യിൽ വി­ശ്വാ­സ­മു­ള്ള­വ­ന­ല്ല. അ­തു­കൊ­ണ്ടു് ഒ­ര­മ്പ­ല­ത്തി­ലും പോ­കാ­റി­ല്ല. ഈ ജീ­വി­ത­ത്തി­ന്റെ ഇ­നി­യു­ള്ള ചെറിയ കാ­ല­യ­ള­വിൽ വ­ന­ഭം­ഗി ആ­സ്വ­ദി­ക്കാൻ പോലും ഞാൻ ശ­ബ­രി­മ­ല­യിൽ പോ­കി­ല്ല. വി­ഗ്ര­ഹാ­രാ­ധ­ന­യെ സം­ബ­ന്ധി­ച്ചു ജെ. കൃ­ഷ്ണ­മൂർ­ത്തി പ­റ­യു­ന്ന­തി­നോ­ടാ­ണു് ഞാൻ യോ­ജി­ക്കു­ക. “അ­മ്പ­ല­ത്തിൽ എ­ന്തു­ണ്ടു്? മ­നു­ഷ്യൻ തന്റെ ഭാ­വ­ന­യ്ക്കു് യോ­ജി­ച്ച മ­ട്ടിൽ കൊ­ത്തി­വ­ച്ച വി­ഗ്ര­ഹം. വി­ഗ്ര­ഹം പ്ര­തീ­ക­മാ­യി­രി­ക്കാം. പക്ഷേ, അതു് വി­ഗ്ര­ഹം മാ­ത്ര­മാ­ണു്. അതു് സ­ത്യാ­ത്മ­ക­മ­ല്ല. പ്ര­തി­രൂ­പ­വും വാ­ക്കും ഏതേതു വ­സ്തു­ക്ക­ളെ സൂ­ചി­പ്പി­ക്കു­ന്നു­വോ ആ വ­സ്തു­ക്ക­ള­ല്ല. ‘വാതിൽ’ എന്ന വാ­ക്കു് വാ­തി­ല­ല്ല. ആണോ? വാ­ക്കു് വ­സ്തു­വ­ല്ല. ആ­രാ­ധ­ന­യ്ക്കാ­യി നമ്മൾ അ­മ്പ­ല­ത്തിൽ പോ­കു­ന്നു—ഏതിനെ ആ­രാ­ധി­ക്കാൻ? വി­ഗ്ര­ഹം പ്ര­തീ­ക­മാ­ണെ­ന്നു് സ­ങ്ക­ല്പം. എ­ന്നാൽ പ്ര­തീ­കം യ­ഥാർ­ത്ഥ വ­സ്തു­വ­ല്ല. അ­തു­കൊ­ണ്ടു് എ­ന്തി­നു് അ­തി­ന്റെ അ­ടു­ത്തു­പോ­ക­ണം?” (Think on These Things, Harper Row, P. 42). അ­മ്പ­ല­ത്തിൽ പോ­കു­ന്ന­തി­നെ സം­ബ­ന്ധി­ച്ചു് ഇ­തെ­ഴു­തു­ന്ന ആ­ളി­ന്റെ മ­ത­മി­താ­ണെ­ങ്കി­ലും ഒ­രി­ക്കൽ അയാൾ ഗു­രു­വാ­യൂ­ര­മ്പ­ല­ത്തി­ന­ക­ത്തു് ആ­യി­പ്പോ­യി. ഒ­രാ­ളി­ന്റെ നിർ­ബ­ന്ധ­ത്തി­നു വ­ഴ­ങ്ങി അ­മ്പ­ല­ത്തി­ന­ക­ത്തു വച്ചു ന­ട­ത്തി­യ വി­വാ­ഹ­ത്തി­നു സാ­ക്ഷി­യാ­യി നിൽ­ക്കേ­ണ്ടി വന്നു എ­നി­ക്കു്. കൊ­ടി­മ­ര­ത്തി­ന­ടു­ത്തു് നിന്ന എന്റെ അ­ടു­ക്കൽ നേ­രി­യ­തു­ടു­ത്തു് കസവു നേ­രി­യ­തു് അരയിൽ കെ­ട്ടി തൊ­ഴു­കൈ­യോ­ടെ നിൽ­ക്കു­ന്ന കു­ലീ­നൻ. അ­ന്ത­സ്സും ആ­ഭി­ജാ­ത്യ­വു­മു­ള്ള മു­ഖ­ഭാ­വം, ആകൃതി. പു­ത്തേ­ഴ­ത്തു് രാമൻ മേനോൻ. അ­ദ്ദേ­ഹം എന്നെ നോ­ക്കി ചോ­ദി­ച്ചു: “എ­വി­ടെ­യോ വച്ചു ക­ണ്ടി­ട്ടു­ണ്ട­ല്ലോ?” ഞാൻ എന്റെ പേരു പ­റ­ഞ്ഞി­ട്ടു് “Sir, we spoke from the same platform… ” അ­മ്പ­ല­ത്തി­ന­ക­ത്തും ‘ആംഗല’വാ­ണി­യോ എന്ന രീ­തി­യിൽ അ­ദ്ദേ­ഹം എന്നെ ഒന്നു നോ­ക്കി. പി­ന്നെ പ­ല­കാ­ര്യ­ങ്ങ­ളും സം­സാ­രി­ച്ചു. സം­ഭാ­ഷ­ണ­ത്തി­നി­ട­യിൽ ഞാൻ ഒ­രാ­ളു­ടെ ദോഷം പറയാൻ ഭാ­വി­ച്ചു. അ­പ്പോൾ പു­ത്തേ­ഴ­ത്തു് രാമൻ മേനോൻ എന്നെ ത­ട­ഞ്ഞു­കൊ­ണ്ടു പ­റ­ഞ്ഞു. “നി­ങ്ങൾ പറഞ്ഞ ആ മ­നു­ഷ്യൻ എ­ന്റെ­യും ശ­ത്രു­വാ­ണു്. പക്ഷേ, ആ­രു­ടെ­യും ദോഷം പ­റ­യ­രു­തു്. വി­ശേ­ഷി­ച്ചും അ­മ്പ­ല­ത്തി­ന­ക­ത്തു­വ­ച്ചു്.” അ­ദ്ദേ­ഹ­ത്തി­ന്റെ ആ നിർ­ദ്ദേ­ശം എ­നി­ക്കു് മാർ­ഗ്ഗ­ദർ­ശ­ക­മാ­യി. ഇ­പ്പോ­ഴും ഞാൻ ചി­ല­രു­ടെ ദോ­ഷ­ങ്ങൾ പ­റ­യാ­റു­ണ്ടു്. പക്ഷേ, അതിനു ഭാ­വി­ക്കു­മ്പോ­ഴെ­ല്ലാം അ­ന്ത­സ്സും ആ­ഭി­ജാ­ത്യ­വു­മു­ള്ള ഒരു മ­ഹാ­വ്യ­ക്തി നേ­രി­യ­തു­ടു­ത്തു് നേ­രി­യ­തു് അ­ര­യിൽ­കെ­ട്ടി എന്റെ അ­ടു­ത്തു വ­ന്നു് നിൽ­ക്കാ­റു­ണ്ടു്; എന്നെ കു­ത്സി­ത­കർ­മ്മ­ത്തിൽ നി­ന്നു് പി­ന്തി­രി­പ്പി­ക്കാ­റു­ണ്ടു്.

ഈ പ­ട്ട­ണം അ­പ­വാ­ദ­വ്യ­വ­സാ­യ­ത്തിൽ അ­ഭി­വൃ­ദ്ധി നേ­ടി­യി­രി­ക്കു­ന്നു. സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ഭ­വ­ന­ങ്ങ­ളാ­കാം. പൊ­തു­സ്ഥാ­പ­ന­ങ്ങ­ളാ­കാം. ക­സേ­ര­ക­ളിൽ വൈ­ര­സ്യ­ത്തോ­ടെ ഇ­രി­ക്കു­ന്ന­വ­രു­ടെ ഇ­ട­യി­ലേ­ക്കു് ഒരാൾ ക­ട­ന്നു വ­രു­ന്നു. അ­യാ­ളു­ടെ ഉ­ദീ­ക­ര­ണം. “കേ­ട്ടി­ല്ലേ …രുടെ പ്ര­വൃ­ത്തി… ” ക­സേ­ര­കൾ വ­ലി­ച്ച­ടു­പ്പി­ക്കു­ന്ന­തി­ന്റെ ശബ്ദം. കാ­തു­കൾ ചേ­രു­ന്ന കാഴ്ച. “ആങ്ഹാ, അ­ങ്ങ­നെ­യോ? ഭ­യ­ങ്ക­രൻ!” എ­ന്നൊ­ക്കെ വി­സ്മ­യം ക­ലർ­ന്ന ചോ­ദ്യ­ങ്ങ­ളും ആ­ശ­യാ­വി­ഷ്കാ­ര­ങ്ങ­ളും. എ­ന്തു­കൊ­ണ്ടു് ക­സേ­ര­കൾ അ­ടു­ത്തു, എ­ന്തു­കൊ­ണ്ടു് കാതു് കാ­തോ­ടു ചേർ­ന്നു എ­ന്നു് ആ­ലോ­ചി­ച്ചു നോ­ക്കി­യി­ട്ടു­ണ്ടോ പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ? ആ­ലോ­ചി­ച്ചാൽ അ­ധ­മ­ത്വ­മാർ­ന്ന മ­ന­സ്സു് അ­ധ­മ­ത്വ­മാർ­ന്ന മ­റ്റൊ­രു മ­ന­സ്സി­നോ­ടു് അ­ടു­ക്കും എന്ന സത്യം ഉടനെ ഗ്ര­ഹി­ക്കാൻ ക­ഴി­യും. അ­ധ­മ­ത്വ­ത്തെ തടയാൻ ഉ­ത്കൃ­ഷ്ട­മാ­യ മ­ന­സ്സു് ഇല്ല. വ­ല്ല­പ്പോ­ഴും അ­തി­ന്റെ ഉ­ട­മ­സ്ഥൻ ഗു­രു­വാ­യൂ­ര­മ്പ­ല­ത്തിൽ നി­ന്നെ­ന്നു­വ­രും. അ­ത്രേ­യു­ള്ളൂ. സാ­ഹി­ത്യ­ത്തി­ലും ഈ ത­ത്ത്വം ചേരും. മീ­ഡി­യോ­ക്കർ മ­ന­സ്സു­ക­ളാ­ണു് (ഇ­ട­ത്ത­ര­ക്കാർ) മീ­ഡി­യോ­ക്കർ സാ­ഹി­ത്യ­ത്തിൽ ര­സി­ക്കു­ന്ന­തു്. ഉ­ദാ­ത്ത­മ­ന­സ്സു് വിരളം. അ­തി­നാൽ അ­ധ­മ­സാ­ഹി­ത്യ­ത്തി­നു് അ­റു­തി­യി­ല്ല.

പ്രാ­കൃ­ത­മ­ന­സ്സ്
images/Karur01.jpg
കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള

പ്രാ­കൃ­ത­മ­ന­സ്സു­ക­ളേ വരൂ. ദേ­വ­സ്സി ചി­റ്റ­മ്മൽ എ­ഴു­തി­യ “മ­ഗ്ദ­ല­ന­യു­ടെ ചിരി” എന്ന പ്രാ­കൃ­ത­ക­ഥ­യിൽ അ­ഭി­ര­മി­ക്കൂ. Unlike poles attract and like poles repel each other എ­ന്ന­തു് ശാ­സ്ത്ര­ത്തി­ലെ സത്യം മാ­ത്ര­മാ­ണു്. സാ­ഹി­ത്യ­ത്തിൽ like poles ത­മ്മിൽ ആ­കർ­ഷ­ണ­മേ­യു­ള്ളൂ. ഒ­രു­ത്തൻ ഒ­രു­ദ്യാ­ന­ത്തിൽ ഇ­രി­ക്കു­ന്നു. അവിടെ ഒരു കാബറെ നർ­ത്ത­കി വന്നു വ്യ­ഭി­ചാ­ര­ത്തി­നു് അയാളെ ക്ഷ­ണി­ക്കു­ന്നു. രോഗം പി­ടി­ച്ചു­കി­ട­ക്കു­ന്ന അ­ച്ഛ­നു മ­രു­ന്നു­വാ­ങ്ങാൻ അ­വൾ­ക്കു് പണം വേണം. സ­ഹ­താ­പം കൊ­ണ്ടു് അയാൾ നീ­ട്ടി­യ കറൻസി നോ­ട്ട് വാ­ങ്ങാ­തെ അവൾ വ്യ­ഭി­ചാ­ര­ത്തി­നാ­യി ഒരു ചെ­റു­പ്പ­ക്കാ­ര­നെ­യും കൂ­ട്ടി പോ­കു­ന്നു. ജീ­വി­ക്കാൻ മാർ­ഗ്ഗ­മി­ല്ലാ­തെ­യാ­ണു് കാബറെ നൃ­ത്തം ന­ട­ത്തു­ന്ന­തെ­ന്നും ദാ­രി­ദ്ര്യം കൊ­ണ്ടാ­ണു് വ്യ­ഭി­ച­രി­ക്കു­ന്ന­തെ­ന്നും ധ്വനി. സ­ഹ­താ­പം പു­ല്ലാ­ണു് അ­വൾ­ക്കു് എ­ന്നും ധ്വനി. കഥ എ­ഴു­താൻ ക­ഴി­വു­ള്ള­വർ ഈ വിഷയം കൈ­കാ­ര്യം ചെ­യ്തി­രു­ന്നെ­ങ്കിൽ! ഇതു് നല്ല ക­ഥ­യാ­കു­മാ­യി­രു­ന്നു. കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള ഈ­വി­ധ­ത്തി­ലൊ­രു വിഷയം പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു ക­ട­ക്കു­ന്ന ക­ഥ­യാ­ണ­തു്. (രോ­ഗാർ­ത്ത­നാ­യി കി­ട­ക്കു­ന്ന അ­ച്ഛ­ന്റെ ചി­കി­ത്സ­യ്ക്കു് പ­ണ­മു­ണ്ടാ­ക്കാ­നാ­യി വ്യ­ഭി­ച­രി­ക്കു­ന്ന മ­ക­ളു­ടെ കഥ). കാ­രൂ­രി­ന്റെ കഥയ്ക്കും-​“ചെ­കു­ത്താ­നും”-​ദേവസ്സി ചി­റ­മ്മ­ലി­ന്റെ ക­ഥ­യ്ക്കും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം ഒ­ന്നൊ­ന്നാ­യി എ­ഴു­താം.

  1. കാ­രൂ­രി­ന്റെ കഥയിൽ സാ­ഹി­ത്യ­പ­ര­മാ­യ ആ­വി­ഷ്കാ­ര­മു­ണ്ടു്. ഒ­രു­ദാ­ഹ­ര­ണം. “അവൾ പാ­തി­രാ­യ്ക്കു് ക­ട­ല­യ്ക്കാ­ച്ചി­മ്മി­ണി ക­ത്തി­ച്ചു. തല തി­രി­ച്ചു വച്ച ഒരു കെ­ട്ടു­താ­ലി പോലെ അ­തി­ന്റെ ദീപം മി­ന്നി.” ദീ­പ­ത്തി­നും തല തി­രി­ഞ്ഞ കെ­ട്ടു­താ­ലി­ക്കു­മു­ള്ള ഈ സാ­ദൃ­ശ്യം അ­വ­ളു­ടെ ഭാ­വി­ജീ­വി­ത­ത്തെ സൂ­ചി­പ്പി­ക്കു­ന്നു. ദേ­വ­സ്സി­യു­ടെ കഥയിൽ സാ­ഹി­ത്യ­ത്തോ­ടു് ബ­ന്ധ­പ്പെ­ട്ട ഒരു വാ­ക്യ­വു­മി­ല്ല.
  2. സ­ത്യ­ത്തെ സം­ബ­ന്ധി­ച്ചു­ള്ള കാ­രൂ­രി­ന്റെ ‘വിഷൻ’ സ്ഥൂ­ലീ­ക­രി­ക്ക­പ്പെ­ട്ട­ത­ല്ല. അതു് യ­ഥാ­ത­ഥ­മാ­ണു്. ദേ­വ­സ്സി­ക്കു് വിഷനേ ഇല്ല. പി­ന്ന­ല്ലേ സ്ഥൂ­ലീ­ക­ര­ണം വ­രു­ന്നു­ള്ളൂ.
  3. ച­ല­നാ­ത്മ­ക­മാ­ണു് കാ­രൂർ­ക്ക­ഥ. ച­ല­ന­ര­ഹി­ത­മാ­ണു് ദേ­വ­സ്സി­ക്ക­ഥ.
  4. കാരൂർ വാ­യ­ന­ക്കാ­രെ ക­ല­യു­ടെ പ്ര­കാ­ശ­പൂർ­ണ്ണ­മാ­യ ലോ­ക­ത്തു കൊ­ണ്ടു­ചെ­ല്ലു­ന്നു. ദേ­വ­സ്സി അവരെ ജർ­ണ്ണ­ലി­സ­ത്തി­ന്റെ അ­ന്ധ­കാ­ര­ത്തി­ലേ­ക്കു കൊ­ണ്ടു­ചെ­ല്ലു­ന്നു. കാ­രൂ­രി­ന്റെ­തു് സ­മു­ദാ­യ­ത്തി­നു പ്ര­യോ­ജ­ന­മു­ള്ള പ്ര­വർ­ത്ത­നം. ദേ­വ­സ്സി­യു­ടെ­തു് സ­മു­ദാ­യ­ത്തെ ദ്രോ­ഹി­ക്കു­ന്ന പ്ര­വർ­ത്ത­നം.
​​ ഗ്രീ­ക്ക് ക­വി­യും നാ­ട­ക­കർ­ത്താ­വു­മാ­യ ഈ­സ്ക­ല­സി ന്റെ (Aeschylus, 525–466 BC) ഓ­റ­സ്സി­യൻ ട്രി­ല­ജി യിലെ ഒരു ഭാഗം. പ്ര­ഭാ­ത­മാ­കു­ന്ന­തി­നു് അല്പം മുൻ­പു­ള്ള രാ­ത്രി. കൊ­ട്ടാ­ര­ത്തി­ന്റെ മു­ക­ളിൽ കാ­വൽ­ക്കാ­രൻ നിൽ­ക്കു­ന്നു. ഒരു കൊ­ല്ല­മാ­യി അയാൾ അ­ങ്ങ­നെ ഉ­റ­ക്ക­മി­ള­ച്ചു നിൽ­ക്കു­ക­യാ­ണു്. അ­ന്ത­രീ­ക്ഷ­ത്തിൽ സൗ­ന്ദ­ര്യം വി­ത­റി­ക്കൊ­ണ്ടു നിൽ­ക്കു­ന്ന ഓരോ ന­ക്ഷ­ത്ര­ത്തെ­യും അ­യാൾ­ക്ക­റി­യാം. അവ ഉ­ദി­ക്കു­ന്ന­തും അ­സ്ത­മി­ക്കു­ന്ന­തും അയാൾ ക­ണ്ടി­ട്ടു­ണ്ടു്. പക്ഷേ, കാ­ണേ­ണ്ട ഒരു പ്ര­കാ­ശം മാ­ത്രം കാ­ണു­ന്നി­ല്ല. അതു് അ­ക­ലെ­യു­ള്ള ട്രോ­യി ന­ഗ­ര­ത്തിൽ ഉ­യ­രേ­ണ്ട അ­ട­യാ­ള­പ്പ­ന്ത­മാ­ണു്. ട്രോ­യി നഗരം വീണു എ­ന്ന­തു സൂ­ചി­പ്പി­ക്കാ­നാ­ണു് അ­തു­യ­രു­ന്ന­തു്. നി­ദ്ര­യു­ടെ ശ­ത്രു­വാ­യ പേടി കാ­വൽ­ക്കാ­ര­ന്റെ അ­ടു­ത്തു് കാവൽ നിൽ­ക്കു­ന്ന­തു­കൊ­ണ്ടു് അ­യാൾ­ക്കു ക­ണ്ണ­ട­യ്ക്കാൻ വയ്യ. അ­പ്പോ­ഴു­ണ്ടു് പന്തം അകലെ ജ്വ­ലി­ക്കു­ന്നു. രാ­ത്രി­യെ പ­ക­ലാ­ക്കു­ന്ന ദീപം. തി­ക­ച്ചും മ­നോ­ഹ­ര­മാ­ണു് ഈ­സ്ക­ല­സി­ന്റെ സ­ങ്ക­ല്പം. ചി­ന്താ­ക്കു­ഴ­പ്പ­ത്തി­ന്റെ കൂ­രി­രു­ട്ടിൽ ചി­ല­പ്പോൾ തെ­ളി­യു­ന്ന സ്വർ­ണ്ണ ദീ­പ­മാ­ണു് കല.
ച­വ­റ്റു­കു­ട്ട എവിടെ?

ജീ­വി­ത­ത്തിൽ ഏ­റ്റ­വും വലിയ വേദന തോ­ന്നു­ന്ന­തു് ന­മ്മെ­ക്കു­റി­ച്ചു് അ­പ­വാ­ദം പ്ര­ച­രി­ക്കു­ന്നു­വെ­ന്നു് അ­റി­യു­മ്പോ­ഴും ന­ന്ദി­കേ­ടു് കാ­ണു­മ്പോ­ഴു­മാ­ണു്. ഇവ ര­ണ്ടി­നെ­യും തൃ­ണ­വൽ­ഗ­ണി­ക്കാൻ ന­മു­ക്കു് എ­പ്പോൾ ക­ഴി­യു­മോ അ­പ്പോ­ഴാ­ണു് സ്വ­സ്ഥ­ത ല­ഭി­ക്കു­ക.

ജീ­വി­ത­ത്തിൽ ഏ­റ്റ­വും വലിയ വേദന തോ­ന്നു­ന്ന­തു് ന­മ്മെ­ക്കു­റി­ച്ചു് അ­പ­വാ­ദം പ്ര­ച­രി­ക്കു­ന്നു­വെ­ന്നു് അ­റി­യു­മ്പോ­ഴും ന­ന്ദി­കേ­ടു് കാ­ണു­മ്പോ­ഴു­മാ­ണു്. ഇവ ര­ണ്ടി­നെ­യും തൃ­ണ­വൽ­ഗ­ണി­ക്കാൻ ന­മു­ക്കു് എ­പ്പോൾ ക­ഴി­യു­മോ അ­പ്പോ­ഴാ­ണു് സ്വ­സ്ഥ­ത ല­ഭി­ക്കു­ക. അ­പ­വാ­ദ­ത്തെ­ക്കു­റി­ച്ചു് മു­ക­ളിൽ പ­റ­ഞ്ഞു ക­ഴി­ഞ്ഞു. എ­ങ്കി­ലും ഒന്നു രണ്ടു കാ­ര്യ­ങ്ങൾ കൂടി എ­ഴു­താം. നമ്മൾ അ­പ­രാ­ധം ചെ­യ്തു­വെ­ന്നി­രി­ക്ക­ട്ടെ അ­ല്ലെ­ങ്കിൽ നി­ഷ്ക­ള­ങ്ക­രാ­ണെ­ന്നി­രി­ക്ക­ട്ടെ. അ­പ­രാ­ധം ചെ­യ്തി­ട്ടു­ണ്ടെ­ങ്കിൽ അതു് പ­റ­ഞ്ഞു പ­ര­ത്തു­ന്ന­വൻ ന­മ്മെ­ക്കാൾ ഹീ­ന­നാ­ണു്. കാരണം അ­വ­ന്റെ ദു­ഷ്പ്ര­വാ­ദ­വാ­ഞ്ഛ അ­വ­ന്റെ തന്നെ ക്രൂ­ര­ത­യോ­ടു ബ­ന്ധ­പ്പെ­ട്ടി­രി­ക്കു­ന്നു എ­ന്ന­തു തന്നെ. ചെ­റു­പ്പ­ത്തിൽ വ­ള­രെ­യേ­റെ സ്ത്രീ­ക­ളു­ടെ ചാ­രി­ത്ര്യം ന­ശി­പ്പി­ച്ച­വൻ അവൻ ഒ­ട്ടൊ­ക്കെ വൃ­ദ്ധ­നാ­യി­ക്ക­ഴി­ഞ്ഞാൽ മറ്റു ചെ­റു­പ്പ­ക്കാർ വ്യ­ഭി­ചാ­രി­ക­ളാ­ണെ­ന്നു പ്ര­ച­രി­പ്പി­ക്കും. തന്റെ പഴയ കു­റ്റ­ത്തെ­ക്കു­റി­ച്ചു­ള്ള ബോ­ധ­മാ­ണു് അവനെ അ­പ­വാ­ദ­ത­ല്പ­ര­നാ­യി മാ­റ്റു­ന്ന­തു്. ഇ­ങ്ങ­നെ­യു­ള്ള­വ­നെ അ­ക­റ്റു­ക­യും അവൻ പ­റ­യു­ന്ന വൃ­ത്തി­കേ­ടു് ന­മ്മോ­ടു പ­റ­യു­ന്ന­വ­നെ ആ­ട്ടി­യോ­ടി­ക്കു­ക­യും വേണം. എ­ന്നി­ട്ടു് ന­മു­ക്കു് ശ­രി­യെ­ന്നു തോ­ന്നു­ന്ന കാ­ര്യ­ങ്ങൾ ഭയം കൂ­ടാ­തെ അ­നു­ഷ്ഠി­ച്ചു­കൊ­ള്ള­ണം.

images/Schopenhauer.jpg
ഷോ­പൻ­ഹോ­വർ

ര­ണ്ടാ­മ­ത്തേ­തു് ന­ന്ദി­കേ­ടാ­ണു്. ഈ ലോ­ക­ത്തു് ഏതു മ­നു­ഷ്യ­നും സ്വാർ­ത്ഥ­നാ­ണു്. അവൻ മ­റ്റൊ­രു­ത്ത­നിൽ നി­ന്നു് സഹായം സ്വീ­ക­രി­ച്ചു് ന­ന്നാ­യി­ട്ടു് അവനെ ക­ണ്ടി­ല്ലെ­ന്നു ഭാ­വി­ച്ചേ­ക്കാം. ആ ന­ന്ദി­കെ­ട്ട­വ­നോ­ടു് ദേ­ഷ്യം തോ­ന്നു­ന്ന­തു് സ്വാ­ഭാ­വി­കം. എ­ങ്കി­ലും ലോ­ക­മി­ങ്ങ­നെ­യാ­ണു്, ജീ­വി­ത­മി­ങ്ങ­നെ­യാ­ണു് എന്ന പ­ര­മാർ­ത്ഥം മ­ന­സ്സി­ലാ­ക്കി­യാൽ ദേ­ഷ്യ­മ­ക­ന്നു പോകും. നമ്മൾ തി­ടു­ക്ക­ത്തിൽ പോ­കു­മ്പോൾ ക­രി­ങ്കൽ­ക്ക­ഷ­ണ­ത്തിൽ കാലു ത­ട്ടി­യാൽ, കാലു മു­റി­ഞ്ഞാൽ ആ ക­രി­ങ്കൽ­ക്ക­ഷ­ണ­ത്തോ­ടു് കോപം കാ­ണി­ക്കു­മോ? (ഷോ­പൻ­ഹോ­വർ). വ­ഴി­യിൽ കി­ട­ക്കു­ക, കാ­ഠി­ന്യം കൊ­ണ്ടു് പാ­ന്ഥ­പാ­ദം ക്ഷ­ത­പ്പെ­ടു­ത്തു­ക എ­ന്ന­തു് ക­രി­ങ്ക­ല്ലി­ന്റെ സ്വ­ഭാ­വ­മാ­ണു്. സ്വാർ­ത്ഥ­നാ­യ മ­നു­ഷ്യൻ കൃ­ത­ഘ്ന­ത കാ­ണി­ക്കും. അതു് അ­വ­ന്റെ സ്വ­ഭാ­വം. ഈ സത്യം ഗ്ര­ഹി­ക്കു­മ്പോൾ കോ­പ­വും ദുഃ­ഖ­വും അ­ക­ന്നു പോകും. ജീ­നി­യ­സ് നോവൽ ര­ച­ന­യിൽ ഏർ­പ്പെ­ട്ടി­രി­ക്കു­മ്പോൾ അതിനു ത­ട­സ്സം വ­രു­ത്താ­നാ­യി കാ­ല­ത്തു് ഒ­രു­ത്തൻ വീ­ട്ടി­ലെ­ത്തു­ന്നു. ‘ഒരാൾ കാണാൻ വ­ന്നു­നിൽ­ക്കു­ന്നു’ എ­ന്നു് ഭാര്യ വ­ന്നു് അ­റി­യി­ക്കു­മ്പോൾ ‘സ­മ­യ­മി­ല്ലെ­ന്നു പറയൂ’ എ­ന്നു് ഭർ­ത്താ­വു് ഗർ­ജ്ജി­ച്ചാൽ കു­റ്റം പറയാൻ പ­റ്റി­ല്ല. ജീ­നി­യ­സ്സി­ന്റെ പ്ര­വാ­ഹ­ത്തെ ത­ട­സ്സ­പ്പെ­ടു­ത്താൻ വ­ന്ന­വ­നു് ഒ­ര­ധി­കാ­ര­വു­മി­ല്ല. വേ­റൊ­രു­ത്തൻ കാ­ല­ത്തു് പൂ­ജാ­മു­റി­യിൽ ക­യ­റി­യി­രി­ക്കു­ന്നു. അയാളെ കാണാൻ ഒ­രു­ത്തൻ വ­രു­ന്നു. ഭ­ക്തി­യും ഒരു പ്ര­വാ­ഹം തന്നെ. ആരാധന മു­ട­ക്കി ആഗതനെ സ­ന്തോ­ഷി­പ്പി­ക്കേ­ണ്ട­തി­ല്ല. പണം സ­മ്പാ­ദി­ക്ക­ലും പ്ര­വാ­ഹ­മ­ത്രേ. അ­തി­നോ­ടൊ­ത്തു് സ്വാർ­ത്ഥൻ നീ­ന്തി­ത്തു­ടി­ക്കു­മ്പോൾ പ­ണ്ട­ത്തെ ഉ­പ­കർ­ത്താ­വു് അ­യാ­ളു­ടെ കാലിൽ ക­ട­ന്നു പി­ടി­ച്ചാൽ അവൻ കാലു കു­ട­ഞ്ഞ് പി­ടി­ക്കു­ന്ന­വ­നെ വെ­ള്ള­ത്തിൽ മു­ക്കി­ക്ക­ള­യും. ക­രി­ങ്ക­ല്ലി­ന്റെ കാ­ഠി­ന്യം അ­തി­ന്റെ സ്വ­ഭാ­വ­മാ­യി­രി­ക്കു­ന്ന­തു­പോ­ലെ കൃ­ത­ഘ്ന­ത­യും സ്വാർ­ത്ഥ­ന്റെ സ്വ­ഭാ­വം. അതിൽ അ­ദ്ഭു­ത­പ്പെ­ടേ­ണ്ട­തി­ല്ല, വി­ഷാ­ദി­ക്കേ­ണ്ട­തി­ല്ല. സ്വാർ­ത്ഥ­ര­ഹി­ത­ന്മാർ ക­ഷ്ട­പ്പെ­ടും; ചി­ല­പ്പോൾ ക­ട­ത്തി­ന്റെ പേരിൽ ജ­യി­ലിൽ പോകും. അതു് അ­വ­ന്റെ സ്വ­ഭാ­വ­ത്തി­ന്റെ ഫലം. ഈ ചി­ന്ത­ക­ളൊ­ക്കെ എ­ന്നി­ലു­ള­വാ­യ­തു് മ­നോ­രാ­ജ്യ­ത്തിൽ ചന്ദു എ­ഴു­തി­യ ‘മൂ­ല്യം’ എന്ന കഥ വാ­യി­ച്ച­തി­നാ­ലാ­ണു്. അ­മ്മാ­വൻ പ്രോ­വി­ഡ­ന്റ് ഫ­ണ്ടിൽ നി­ന്നു് ക­ട­മെ­ടു­ത്ത ആ­റാ­യി­രം രൂപ കൊ­ണ്ടു് അ­ന­ന്ത­ര­വൻ ന­ന്നാ­കു­ന്നു. പിൽ­ക്കാ­ല­ത്തു് ധ­നി­ക­നാ­വു­ന്നു. ഉ­പ­കർ­ത്താ­വാ­യ അ­മ്മാ­വൻ ദ­രി­ദ്ര­നാ­യി മാ­റു­ന്നു. അ­ന­ന്ത­ര­വൻ കാലു കു­ട­ഞ്ഞ് അയാളെ വെ­ള്ള­ത്തിൽ താ­ഴ്ത്തു­ന്നു. സ­ത്യാ­ത്മ­ക­മാ­യ ഒരു സാ­ധാ­ര­ണ സം­ഭ­വ­ത്തെ അ­വി­ദ­ഗ്ദ്ധ­ത­കൊ­ണ്ടു് അ­സ­ത്യാ­ത്മ­ക­മാ­ക്കി­യി­രി­ക്കു­ന്നു ക­ഥാ­കാ­രൻ. ക­ള്ള­നു സ്ഥാ­നം ജയിൽ. കൊ­ല­പാ­ത­കി­ക്കു് തൂ­ക്കു­മ­രം. ഇ­ക്ക­ഥ­യ്ക്കു് സ്ഥാ­നം മ­നോ­രാ­ജ്യം വാ­രി­ക­യ­ല്ല. ആ­പ്പീ­സിൽ ഉ­ണ്ടാ­കാ­നി­ട­യു­ള്ള ച­വ­റ്റു­കു­ട്ട­യാ­ണു്.

എസ്. കെ. നായർ, കാ­ക്ക­നാ­ടൻ

കൃ­ത­ഘ്ന­ത­യു­ള്ള­വ­നെ വാ­ഴ്ത്തു­ക­യാ­ണോ നി­ങ്ങൾ? ന­ന്ദി­കേ­ടി­നെ നീ­തി­മ­ത്ക­രി­ക്കു­ക­യാ­ണോ നി­ങ്ങൾ? ഈ ചോ­ദ്യ­ങ്ങൾ ചിലർ ചോ­ദി­ക്കു­ന്ന­തു് ഞാൻ കേൾ­ക്കു­ന്നു. ഞാൻ ന­ന്ദി­കെ­ട്ട­വ­നെ വാ­ഴ്ത്തി­യി­ല്ല. കൃ­ത­ഘ്ന­ത­യെ നീ­തി­മ­ത്ക­രി­ച്ച­തു­മി­ല്ല. ജീ­വി­ത­ത്തി­ന്റെ, മ­നു­ഷ്യ­ന്റെ സ്വ­ഭാ­വം എ­ന്താ­ണെ­ന്നു വ്യ­ക്ത­മാ­ക്കി­യ­തേ­യു­ള്ളൂ. വി­ന­യ­മു­ള്ള­വ­നെ ആളുകൾ സ്നേ­ഹി­ക്കും. ഹൃ­ദ­യ­വി­ശാ­ല­ത­യു­ള്ള­വൻ ആ­ദ­രി­ക്ക­പ്പെ­ടും, ന­ന്മ­യാർ­ന്ന ലോകം വി­ശ്വ­സി­ക്കും, ജോ­ലി­യിൽ മ­ന­സ്സി­രു­ത്തു­ന്ന­വൻ വി­ജ­യ­ത്തി­ലെ­ത്തും, കാ­രു­ണ്യ­മു­ള്ള­വ­നെ ആളുകൾ സ­ഹാ­യി­ക്കാ­നെ­ത്തും എ­ന്നു് കൺ­ഫ്യൂ­ഷ്യ­സ് പ­റ­ഞ്ഞ­താ­ണു് ശരി. അ­ന്ത­രി­ച്ച എസ്. കെ. നായർ (മ­ല­യാ­ള­നാ­ടു് പ­ത്രാ­ധി­പർ) വി­ന­യ­സ­മ്പ­ന്ന­നാ­യി­രു­ന്നു. അ­ദ്ദേ­ഹ­ത്തെ ആളുകൾ സ്നേ­ഹി­ച്ചു. ഹൃ­ദ­യ­വി­ശാ­ല­ത­യു­ണ്ടാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്. ജനം അ­ദ്ദേ­ഹ­ത്തെ ആ­ദ­രി­ച്ചു. ന­ന്മ­യു­ടെ പ്ര­തീ­ക­മാ­യി­രു­ന്നു എസ്. കെ. നായർ. ജ­ന­ങ്ങൾ അ­ദ്ദേ­ഹ­ത്തെ വി­ശ്വ­സി­ച്ചു. ജോ­ലി­യിൽ മ­ന­സ്സി­രു­ത്തി അ­ദ്ദേ­ഹം. അ­തു­കൊ­ണ്ടു് മ­ല­യാ­ള­നാ­ടു തൊ­ട്ടു­ള്ള സ­മാ­രം­ഭ­ങ്ങൾ വി­ജ­യ­ത്തി­ലെ­ത്തി. കാ­രു­ണ്യ­മു­ള്ള ആ­ളാ­യി­രു­ന്നു എസ്. കെ. അ­തു­കൊ­ണ്ടാ­ണു് അ­ദ്ദേ­ഹം സു­ഖ­മി­ല്ലാ­തെ കി­ട­ന്ന­പ്പോൾ ആ­യി­ര­ക്ക­ണ­ക്കി­നു് ആളുകൾ അ­ദ്ദേ­ഹ­ത്തെ പ­രി­ച­രി­ക്കാൻ എ­ത്തി­യ­തു്. ര­ച­ന­ക­ളിൽ സ­മ­നി­ല­പാ­ലി­ക്കു­ന്ന കാ­ക്ക­നാ­ടൻ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യ­തു നോ­ക്കു­ക (ക­ലാ­കൗ­മു­ദി).

“എസ്. കെ. നായരെ കൊ­ല്ലം മ­റ­ന്നു കാ­ണു­മോ? കേ­ര­ള­ത്തി­ലെ സാ­ഹി­ത്യ­കാ­ര­ന്മാ­രും ക­ലാ­കാ­ര­ന്മാ­രും ഉ­ണ്ടു­റ­ങ്ങി­യ ആ മ­ണി­മാ­ളി­ക അ­ട­ഞ്ഞു കി­ട­ക്കു­ക­യാ­ണു്. രാ­ജ­സ­ദ­സ്സു­കൾ­ക്കു ശേഷം ക­ലാ­കാ­ര­ന്മാ­രെ ഇത്ര ഉ­ദാ­ര­മാ­യി ആ­ദ­രി­ച്ച പ്ര­വ­ണ­ത മ­റ്റെ­വി­ടെ­യും ക­ണ്ടി­ട്ടി­ല്ല. നല്ല സി­നി­മ­ക­ളു­ടെ വ­ക്താ­വാ­യി­രു­ന്നു. മ­ല­യാ­ള­നാ­ടി­ന്റെ പ­ത്രാ­ധി­പ­രാ­യി­രു­ന്ന എസ്. കെ. ഇ­ന്നി­ല്ല. മ­ല­യാ­ള­നാ­ടു­മി­ല്ല.”

എസ്. കെ. നായർ ഇ­ന്നു് ഇ­ല്ലാ­ത്ത­തിൽ ദുഃ­ഖി­ക്കു­ന്ന കാ­ക്ക­നാ­ട­ന്റെ നല്ല മ­ന­സ്സി­നു മുൻ­പിൽ ഞാൻ തല കു­നി­ക്കു­ന്നു. കാറൽ മാർ­ക്സി നെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ അമ്മ പ­റ­ഞ്ഞു: “കാറൽ ‘മൂലധന’ത്തെ­ക്കു­റി­ച്ചു് ധാ­രാ­ള­മെ­ഴു­തി. അതിനു പകരം അയാൾ മൂ­ല­ധ­നം ധാ­രാ­ള­മു­ണ്ടാ­ക്കി­യി­രു­ന്നെ­ങ്കിൽ എത്ര ന­ന്നാ­യി­രു­ന്നേ­നേ.” കാ­പ്പി­റ്റൽ ധാ­രാ­ളം ഉ­ണ്ടാ­ക്കു­ക­യും വി­വേ­ച­ന­മി­ല്ലാ­തെ അതു് കാ­ണു­ന്ന­വർ­ക്കൊ­ക്കെ വാ­രി­ക്കോ­രി കൊ­ടു­ക്കു­ക­യും അ­ക്കാ­ര­ണ­ത്താൽ സ്വാ­ഭാ­വി­ക മ­ര­ണ­ത്തിൽ പൊ­തി­ഞ്ഞ ആ­ത്മ­ഹ­ത്യ അ­നു­ഷ്ഠി­ക്കു­ക­യും ചെയ്ത ഹൃ­ദ­യാ­ലു­വാ­യി­രു­ന്നു എസ്. കെ. നായർ.

അ­ത്ര­യും വേണോ?

തി­രു­വ­ന­ന്ത­പു­ര­ത്തെ സം­സ്കൃ­ത കോ­ളേ­ജിൽ ജോലി നോ­ക്കി­യി­രു­ന്ന എ­നി­ക്കു് ഉ­ച്ച­യ്ക്കു­ള്ള ഭ­ക്ഷ­ണം പയ്യൻ കൊ­ണ്ടു വ­യ്ക്കു­ന്ന­തു് യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലാ­ണു്. ഉ­ണ്ണാ­നി­രി­ക്കു­മ്പോൾ പലരും കാണും. എൻ. കൃ­ഷ്ണ­പി­ള്ള, എസ്. ഗു­പ്തൻ നായർ, ഡോ­ക്ടർ. കെ. രാഘവൻ പിള്ള, നാ­രാ­യ­ണ­ക്കു­റു­പ്പു് (സം­സ്കൃ­തം പ്രൊ­ഫ­സർ) ഇ­വ­രെ­ല്ലാം. ഒ­രു­ദി­വ­സം സം­ഭാ­ഷ­ണ­ത്തി­നി­ട­യിൽ ഒരാൾ പ­റ­ഞ്ഞു: “ങേ അയാൾ കോ­ണ­ക­മു­ടു­ത്തു ന­ട­ന്ന­കാ­ലം ഞാൻ മ­റ­ന്നി­ട്ടി­ല്ല. ആ ന­ട­ത്ത­വും എന്റെ മ­ന­ക്ക­ണ്ണി­നു മുൻ­പി­ലു­ണ്ടു്.” ആ ‘കൗ­പീ­ന­പ­രാ­മർ­ശം’ പ­ലർ­ക്കും ഇ­ഷ്ട­മാ­യി­ല്ല. കൃ­ഷ്ണ­പി­ള്ള­സ്സാർ ചോ­ദി­ച്ചു: “അ­ത്ര­യ്ക്കു ഡീ­റ്റൈൽ­സ് വേണോ?” എ­ന്നി­ട്ടു് അ­ദ്ദേ­ഹം പൊ­ട്ടി­ച്ചി­രി­ച്ചു. മു­ല്ല­നേ­ഴി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ “സ്നേ­ഹ­പ്പൂ­വു്” എന്ന ശു­ഷ്ക­മാ­യ കാ­വ്യം വാ­യി­ച്ച­പ്പോൾ കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ ഈ ചോ­ദ്യം ഞാൻ ഓർ­മ്മി­ച്ചു. മി­ക്ക­പ്പോ­ഴും പ­ട്ടിൻ കോ­ണ­ക­മു­ടു­ത്തു് അ­ല്ലെ­ങ്കിൽ കൂ­മ്പാ­ള­ക്കോ­ണ­ക­മു­ടു­ത്തു് മു­ല്ല­നേ­ഴി­യു­ടെ ശിശു ന­ട­ന്നു. ഇ­പ്പോൾ ആ ശിശു പ്രാ­യ­മൊ­ത്ത മ­നു­ഷ്യൻ. പക്ഷേ, ദുഃഖം എ­ന്തെ­ന്നോ? ക­വി­വാ­ക്യം കേ­ട്ടാ­ലും: “നാണം തെ­ല്ലു മ­റ­യ്ക്കാൻ കോ­ണ­ക­മി­ന്നി­ല്ല­ല്ലോ!” എന്തു പറ്റി? ആ മ­നു­ഷ്യ­ന്റെ നാ­ട്ടിൽ ഒരു മീ­റ്റർ ‘മൽ’ വാ­ങ്ങി­യാൽ കു­റ­ഞ്ഞ­തു് നാലു കോണകം കീ­റി­യെ­ടു­ക്കാ­മ­ല്ലോ. പി­ന്നെ കൃ­ഷ്ണ­പി­ള്ള­സ്സാ­റി­ന്റെ ആ ചോ­ദ്യം ഞാനും കൂടെ ചോ­ദി­ക്ക­ട്ടെ: “അ­ത്ര­യ്ക്കു ഡീ­റ്റൈൽ­സ് വേണോ മു­ല്ല­നേ­ഴീ?”

ഒരു ചോ­ദ്യം കൂടെ ഓർ­മ്മ­യി­ലെ­ത്തു­ന്നു. ആ­ല­പ്പു­ഴ സ­നാ­ത­ന­ധർ­മ്മ വി­ദ്യാ­ല­യ­ത്തിൽ ഹെഡ് മാ­സ്റ്റ­റാ­യി­രു­ന്ന മ­ഞ്ചേ­രി രാ­മ­കൃ­ഷ്ണ­യ്യർ വ­ള്ള­ത്തോ­ളി ന്റെ ഒരു പ്ര­യോ­ഗ­ത്തെ പ­രി­ഹ­സി­ച്ചു് നാ­ഗ­വ­ള്ളി ആർ. എസ്. കു­റു­പ്പി നോടു ചോ­ദി­ച്ചു: “ആർ പ­ള്ളി­യോ­ടം ക­യ­റി­ക്ക­ളി­പ്പൂ യു­ഷ്മാ­ദൃ­ശ­പ്രോ­ഷ്മ­ള ബാ­ഷ്പ­നീ­രിൽ” അതു് എന്തു പ്ര­യോ­ഗ­മാ­ണു് കു­റു­പ്പേ? ബാ­ഷ്പ­നീ­രു്? ബാ­ഷ്പ­വും നീരും കൂടി അ­ങ്ങ­നെ ചേർ­ക്കാ­മോ? ‘സ്നേ­ഹ­പ്പൂ­വു് ’ എന്ന പ്ര­യോ­ഗം കാണാൻ മ­ഞ്ചേ­രി ജീ­വി­ച്ചി­രി­ക്കു­ന്നി­ല്ല.

അവർ പ­റ­ഞ്ഞു
ബൽ­സാ­ക്ക്:
നി­യ­മ­ങ്ങൾ എ­ട്ടു­കാ­ലി­യു­ടെ വല പോ­ലെ­യാ­ണു്. വലിയ ഈ­ച്ച­കൾ അവ ഭേ­ദി­ച്ചു ക­ട­ന്നു പോകും. ചെറിയ ഈ­ച്ച­കൾ അതിൽ പെ­ട്ടു­പോ­കും.
ച­ങ്ങ­മ്പു­ഴ:
ഫ്രാ­യി­റ്റി ന്റെ ലൈം­ഗി­ക­സി­ദ്ധാ­ന്ത­ങ്ങൾ­ക്കു് യോ­ജി­ച്ച വി­ധ­ത്തിൽ ജീ­വി­ക്കു­ന്ന­തിൽ തെ­റ്റി­ല്ല (എ­ന്നോ­ടു് പ­റ­ഞ്ഞ­തു്).
ഇ­ട­പ്പ­ള്ളി രാ­ഘ­വൻ­പി­ള്ള:
എന്റെ ക­വി­ത­യാ­ണു് ച­ങ്ങ­മ്പു­ഴ­യു­ടെ ക­വി­ത­യെ­ക്കാൾ ഉ­ത്കൃ­ഷ്ടം. എ­ങ്കി­ലും ആ­ളു­കൾ­ക്കു് ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യോ­ടാ­ണു് ഇഷ്ടം (എ­ന്നോ­ടു് പ­റ­ഞ്ഞ­തു്).
വെ­ണ്ണി­ക്കു­ളം ഗോ­പാ­ല­ക്കു­റു­പ്പു്:
ച­ങ്ങ­മ്പു­ഴ­യു­ടെ ആ തർ­ജ്ജ­മ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടി­ല്ല. ഞാ­ന­തു് തി­രു­ത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. (എ­ന്നോ­ടു് പ­റ­ഞ്ഞ­തു്. തർ­ജ്ജ­മ ഏ­താ­ണെ­ന്നു വെ­ണ്ണി­ക്കു­ളം പ­റ­ഞ്ഞെ­ങ്കി­ലും ഞാ­ന­തു് മ­റ­ന്നു­പോ­യി­രി­ക്കു­ന്നു. വെ­ണ്ണി­ക്കു­ള­ത്തി­നു ത­ന്നോ­ടു­ള്ള മ­തി­പ്പു നോ­ക്ക­ണേ).
എൻ. വേ­ലാ­യു­ധൻ നായർ കൃ­ഷ്ണൻ നായർ):
നി­ങ്ങൾ ചാ­ല­യിൽ പ­ണി­ക്ക­രെ ആ­ക്ഷേ­പി­ച്ച­തു ശ­രി­യാ­യി­ല്ല. മ­ഹാ­നാ­യി­രു­ന്നു അ­ദ്ദേ­ഹം. പ­ണി­ക്ക­ര­വർ­കൾ നോ­ട്ട് ബാഗിൽ കു­ത്തി നി­റ­ച്ച­പ്പോൾ ക­മ്മ്യൂ­ണി­സം വരണമേ എ­ന്നു് നി­ങ്ങൾ പ്രാർ­ത്ഥി­ച്ചോ ഈ­ശ്വ­ര­നോ­ടു് ? എ­ന്നാൽ മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ളൂ അ­ദ്ദേ­ഹ­ത്തി­ന്റെ കു­ടും­ബ­ത്തിൽ തന്നെ കു­റ­ഞ്ഞ­തു് പ­ത്തു് ക­മ്മ്യൂ­ണി­സ്റ്റു­കാർ ഉ­ണ്ടാ­യി­രി­ക്കു­ന്നു.
എം. കെ. മേനോൻ
‘മ­ല­യാ­ള­നാ­ടു്’ മു­ഴു­വൻ തീ­ട്ട­മാ­ണു്. പി­ന്നെ അതു് ഒ. വി. വി­ജ­യ­ന്റെ താ­യ­തു­കൊ­ണ്ടു് നി­ങ്ങൾ­ക്കു് ഇ­ഷ്ട­മാ­യി­രി­ക്കും.
ഒരാൾ
: ഭാ­ര്യ­യു­മാ­യു­ള്ള ശാ­ശ്വ­ത­ലൈം­ഗി­ക­വേ­ഴ്ച­യു­ടെ വൈ­ര­സ്യം അ­നു­ഭ­വി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന ഒ­രു­വ­നു് ഏ­കാ­ന്ത­ത്തിൽ സു­ന്ദ­രി­യാ­യ ചെ­റു­പ്പ­ക്കാ­രി­യെ ല­ഭി­ക്കു­ക­യും അവൾ വ­ഴ­ങ്ങാൻ ത­യ്യാ­റാ­യി നിൽ­ക്കു­ക­യും ചെ­യ്യു­മ്പോൾ എ­ന്താ­ഹ്ലാ­ദ­മാ­യി­രി­ക്കും! ആ ആ­ഹ്ലാ­ദ­മാ­ണു് ക­ട­മ്മ­നി­ട്ട ക്ക­വി­ത വാ­യി­ക്കു­മ്പോൾ എ­നി­ക്കു­ണ്ടാ­കു­ക.
പി. ഗോ­വി­ന്ദ­പ്പി­ള്ള

തി­രു­വ­ന­ന്ത­പു­ര­ത്തു് കാ­ഷാ­യ­മു­ടു­ത്തു് താടി വ­ളർ­ത്തി എ­ത്തു­ന്ന ഏതു ക­ള്ള­നും സ­ന്ന്യാ­സി­യാ­യി കൊ­ണ്ടാ­ട­പ്പെ­ടും. കോണകം മാ­ത്ര­മേ അയാൾ ഉ­ടു­ക്കു­ന്നു­ള്ളു­വെ­ങ്കിൽ ദി­വ്യ­ത്വം വളരെ കൂടും. ഉ­ത്കൃ­ഷ്ട­മാ­യ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു വന്നു എ­ന്ന­തു­കൊ­ണ്ടു മാ­ത്രം ബാ­ല­ന്റെ ര­ച­നാ­സാ­ഹ­സം ക­ഥ­യെ­ന്നു മാ­ന്യ­മാ­യ പേരു് ആ­വ­ഹി­ക്കു­ന്നു.

“രാ­ഷ്ട്രീ­യ–സാ­മൂ­ഹി­ക പാർ­ട്ടി­ക­ളു­ടെ കരടു തി­സീ­സിൽ പ­റ­ഞ്ഞി­ട്ടു­ള്ള­തു മാ­ത്ര­മേ ജീ­വി­ത­മാ­കൂ എ­ന്നു് ശ­ഠി­ക്കു­ന്ന­താ­ണു് അ­ബ­ദ്ധം. ജ­ന­ന­വും മ­ര­ണ­വും വി­വാ­ഹ­വും തൊഴിൽ തർ­ക്ക­ങ്ങ­ളും ആ­ഭാ­സ­വൃ­ത്തി­ക­ളും ഈ­ശ്വ­ര­പൂ­ജ­യും ആ­ത്മ­വ­ഞ്ച­ന­യും എ­ല്ലാ­മുൾ­ക്കൊ­ള്ളു­ന്ന ഈ ജീ­വി­ത­ത്തിൽ നി­ന്നു് വ­സ­ന്ത­കാ­ന്തി­യേ­യും പ്ര­ഭാ­ത­ചൈ­ത­ന്യ­ത്തെ­യും ആർ­ക്കു ഒ­ഴി­ച്ചു നിർ­ത്താൻ സാ­ധി­ക്കും?” ഡോ­ക്ടർ അ­യ്യ­പ്പ­പ്പ­ണി­ക്ക­രു ടെ ഈ വാ­ക്യ­ങ്ങൾ എ­ടു­ത്തെ­ഴു­തി­യി­ട്ടു് പി. ഗോ­വി­ന്ദ­പ്പി­ള്ള പ­റ­യു­ന്നു: “വ­സ­ന്ത­കാ­ന്തി­യും പ്ര­ഭാ­ത­ചൈ­ത­ന്യ­വും എ­ന്ന­ല്ല ശൈ­ശ­വ­സൗ­ന്ദ­ര്യ­വും മോ­ഹ­ഭം­ഗ­വും പ്ര­ണ­യ­നൈ­രാ­ശ്യ­വും സ­മു­ദ്ര­ഗാം­ഭീ­ര്യ­വും ആ­കാ­ശ­നീ­ലി­മ­യും ധർ­മ്മ­സ­ങ്ക­ട­വും ആ­ത്മ­പീ­ഢ­യും മ­റ്റും മ­റ്റും സാ­ഹി­ത്യ­ത്തി­നു് അ­ന്യ­മാ­ണെ­ന്നു് ഒ­രൊ­റ്റ സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ്റ്റു­കാ­ര­നും പ­റ­യു­ക­യി­ല്ല, പ­റ­ഞ്ഞി­ട്ടി­ല്ല” (ചിന്ത വി­ശേ­ഷാൽ­പ്ര­തി). തു­ടർ­ന്നു് അ­ദ്ദേ­ഹം ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­ത്തി­ന്റെ ഉത്തമ മാ­തൃ­ക­ക­ളി­ലൊ­ന്നും അ­ന­ന്ത­വൈ­വി­ധ്യ­മാർ­ന്ന പ്ര­കൃ­തി­യു­ടെ­യും ജീ­വി­ത­ത്തി­ന്റെ­യും ഈവക വ­ശ­ങ്ങ­ളൊ­ന്നും പ­രാ­മർ­ശി­ക്കാ­തെ­പോ­യി­ട്ടു­മി­ല്ല എ­ന്നു്.

പി. ഗോ­വി­ന്ദ­പ്പി­ള്ള­യു­ടെ അ­ഭി­പ്രാ­യ­ത്തോ­ടു യോ­ജി­ക്കു­വാ­നാ­ണു് എ­നി­ക്കു് കൗ­തു­കം. സോ­ഷ്യ­ലി­സ്റ്റ് രാ­ജ്യ­ങ്ങ­ളിൽ ക­ല­യ്ക്കും സാ­ഹി­ത്യ­ത്തി­നും സ­വി­ശേ­ഷ സ്വ­ഭാ­വ­മു­ണ്ടു്. ലെനിൻ പറഞ്ഞ ‘സാം­സ്കാ­രി­ക­വി­പ്ല­വ’ത്തി­ലാ­ണു് സോ­വി­യ­റ്റ് സാ­ഹി­ത്യ­ത്തി­ന്റെ­യും ക­ല­യു­ടെ­യും നില. തൊ­ഴി­ലാ­ളി­ക­ളു­ടെ­യും കർ­ഷ­ക­രു­ടെ­യും സാം­സ്കാ­രി­ക നി­ല­വാ­രം ഉ­യർ­ത്താ­നാ­ണു് അ­വി­ട­ത്തെ സാ­ഹി­ത്യ­വും കലയും ശ്ര­മി­ക്കു­ന്ന­തു്. ഇതിനു വേ­ണ്ടി ച­രി­ത്ര­പ­ര­മാ­യി മൂർ­ത്ത­സ്വ­ഭാ­വ­മു­ള്ള വാ­സ്ത­വി­ക­ത­യെ അവർ ചി­ത്രീ­ക­രി­ക്കു­ന്നു. അ­തി­നെ­യാ­ണു് സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­മെ­ന്നു വി­ളി­ക്കു­ന്ന­തു്. ആ വാ­സ്ത­വി­ക­ത അ­നു­ദി­നം പ­രി­വർ­ത്ത­നം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു. അ­തി­നാൽ മാ­ക്സിം ഗോർ­ക്കി യുടെ സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­വും ആ­ധു­നി­ക സോ­വി­യ­റ്റ് ക­ലാ­കാ­ര­ന്റെ സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­വും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടു്. സോ­വി­യ­റ്റ് സാ­ഹി­ത്യ­ത്തിൽ (സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­ത്തിൽ) ഉ­ദ്ബോ­ധ­നാം­ശം കൂ­ടു­ത­ലു­മാ­യി­രി­ക്കും. ക­ല­യു­ടെ ച­ട്ട­ക്കൂ­ടി­നെ ലം­ഘി­ച്ചു് അതു് പു­റ­ത്തു വ­രു­മ്പോൾ നി­ന്ദ­ന­മാ­കാം. സോ­ഷ്യ­ലി­സ്റ്റ് റി­യ­ലി­സ­ത്തെ­യാ­കെ നി­ന്ദി­ച്ചാൽ അതു് വ­സ്തു­ത­യു­മാ­യി പൊ­രു­ത്ത­പ്പെ­ടു­ക­യി­ല്ല.

ക­മ­ന്റു­കൾ
  1. കോ­മ­ര­ക്കി­ട്ടൻ ആ­ത്മ­ഹ­ത്യ ചെ­യ്തു. അ­യാ­ളു­ടെ സ്നേ­ഹി­ത­ന്മാർ കു­ടി­ച്ചു­കൊ­ണ്ടു് അ­തു­മി­തും പ­റ­ഞ്ഞ­പ്പോൾ അ­വ­രി­ലൊ­രു­ത്ത­നാ­ണു് അയാളെ കൊ­ന്ന­തെ­ന്നു് വ്യ­ക്ത­മാ­യി. അതു വെ­ളി­പ്പെ­ടു­ത്തി­യ­വ­നെ മ­റ്റൊ­രു­ത്തൻ കു­ത്തി. ഇ­താ­ണു് മ­ണി­യൂർ ഇ. ബാലൻ ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ­ഴു­തി­യ ‘ച­ര­മ­വി­ശേ­ഷം’ എ­ന്നു് ക­ഥ­യു­ടെ സാരം. തി­രു­വ­ന­ന്ത­പു­ര­ത്തു് കാ­ഷാ­യ­മു­ടു­ത്തു് താടി വ­ളർ­ത്തി എ­ത്തു­ന്ന ഏതു ക­ള്ള­നും സ­ന്ന്യാ­സി­യാ­യി കൊ­ണ്ടാ­ട­പ്പെ­ടും. കോണകം മാ­ത്ര­മേ അയാൾ ഉ­ടു­ക്കു­ന്നു­ള്ളു­വെ­ങ്കിൽ ദി­വ്യ­ത്വം വളരെ കൂടും. ഉ­ത്കൃ­ഷ്ട­മാ­യ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ അ­ച്ച­ടി­ച്ചു വന്നു എ­ന്ന­തു­കൊ­ണ്ടു മാ­ത്രം ബാ­ല­ന്റെ ര­ച­നാ­സാ­ഹ­സം ക­ഥ­യെ­ന്നു മാ­ന്യ­മാ­യ പേരു് ആ­വ­ഹി­ക്കു­ന്നു.

പൂവിൻ പു­ള­ക­മാം പൂ­മ്പൊ­ടി­ച്ചാർ­ത്തി­ലെ

ജീ­വ­ചൈ­ത­ന്യ­മാ­യി

എ­ന്ന­നു­ഭൂ­തി­ക­ളെ­ന്നി­ലെ­സ്സ­ങ്ക­ല്പ

നിർ­മ്മാ­ണ­ശാ­ല­യി­ലെ­ത്തും

ഓരോ പ­രാ­ഗ­വു­മെ­ന്നി­ലെ­ത്തീ­യിൽ­വ

ച്ചൂ­തി­ത്ത­നി­ത്ത­ങ്ക­മാ­ക്കും.

ഇ­ങ്ങ­നെ കുറെ വരികൾ എ­ടു­ത്തെ­ഴു­തി­യ­തി­നു ശേഷം കെ. പി. ശ­ര­ച്ച­ന്ദ്രൻ പ­റ­യു­ന്നു: “ജീ­വി­ത­വു­മാ­യി ഗാ­ഢ­ബ­ന്ധ­ത്തിൽ ഏർ­പ്പെ­ടു­മ്പോ­ഴു­ണ്ടാ­കു­ന്ന അ­നു­ഭൂ­തി­ക­ളെ തന്റെ സർ­ഗ്ഗ­നിർ­മ്മാ­ണ­പ്ര­വ­ണ­മാ­യ മ­ന­സ്സി­ലി­ട്ടു നീ­റ്റി അ­തി­നു് സ്വയം രൂ­പ­ക­ല്പ­ന ന­ട­ത്തു­ക­യാ­ണു് (വയലാർ).” ശരി. പക്ഷേ, അതു ച­ങ്ങ­മ്പു­ഴ­ശ്ശൈ­ലി­യി­ലാ­ണെ­ന്നു മാ­ത്രം. മൗ­ലി­ക­ശ്ശൈ­ലി­യി­ല്ലാ­ത്ത മാ­റ്റൊ­ലി­ക്ക­വി­യാ­യി­രു­ന്നു വയലാർ രാ­മ­വർ­മ്മ എന്ന സത്യം ശ­ര­ച്ച­ന്ദ്രൻ സ­മ്മ­തി­ച്ചു തരുമോ? ഇല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ‘സർ­ഗ്ഗ­നിർ­മ്മാ­ണം’ അ­ല്പ­ജ്ഞ­നാ­യ എ­നി­ക്കൊ­ട്ടും മ­ന­സ്സി­ലാ­യി­ല്ല. സർ­ഗ്ഗ­ശ­ബ്ദ­ത്തി­നു സൃ­ഷ്ടി (നിർ­മ്മാ­ണം) എ­ന്നാ­ണർ­ത്ഥം. “പ്ര­ള­യ­സ്ഥി­തി സർ­ഗ്ഗാ­ണാ­മേ­കഃ കാ­ര­ണ­താം­ഗ­തഃ” എന്നു കു­മാ­ര­സം­ഭ­വ­ത്തിൽ (സർ­ഗ്ഗം ര­ണ്ടു്, ശ്ലോ­കം ആറു്)— ലയം സ്ഥി­തി, സൃ­ഷ്ടി ഇ­വ­യ്ക്കു കാ­ര­ണ­മാ­യി­രി­ക്കു­ന്നു. “സ്വ­മൂർ­ത്തി­ഭേ­ദ­ന ഗു­ണാ­ഗ്ര്യ­വർ­ത്തി­നാ­പ­തിഃ പ്ര­ജാ­നാ­മി­വ സർ­ഗ്ഗ­മാ­ത്മ­നഃ എന്നു ര­ഘു­വം­ശ­ത്തിൽ (സർ­ഗ്ഗം മൂ­ന്നു്, ശ്ലോ­കം 27)—പ്ര­ജാ­പ­തി ശ്രേ­ഷ്ഠ­ഗു­ണ­ത്തിൽ വർ­ത്തി­ക്കു­ന്ന തന്റെ മൂർത്തിഭേദത്തെക്കൊണ്ടു്-​വിഷ്ണുവിനെക്കൊണ്ടു്-സ്വന്തം സൃ­ഷ്ടി­യെ എ­ന്ന­പോ­ലെ… സർ­ഗ്ഗ­ശ­ബ്ദ­ത്തി­നു സൃ­ഷ്ടി എന്ന അർ­ത്ഥം മ­ല്ലി­നാ­ഥൻ നൽ­കി­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് “സർ­ഗ്ഗ­നിർ­മ്മാ­ണം” നാ­സി­കാ ചൂർ­ണ്ണ­പ്പൊ­ടി പോലെ, അ­ജ­ഗ­ജാ­ന്ത­ര­വ്യ­ത്യാ­സം പോ­ലെ­യു­ള്ള പ്ര­യോ­ഗ­മ­ല്ലേ? അ­റി­യാ­ഞ്ഞി­ട്ടു ചോ­ദി­ച്ചേൻ; അ­രി­ശ­മു­ണ്ടാ­ക­വേ­ണ്ട (ലേഖനം ജ­ന­യു­ഗ­ത്തിൽ).

  1. “…സിനിമ ജ­ന­ഹൃ­ദ­യ­ങ്ങ­ളെ സം­ശു­ദ്ധ­മാ­ക്കു­ക­യും സ­ന്തോ­ഷി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന മാ­ധ്യ­മ­മെ­ന്ന നി­ല­യിൽ പ്ര­സ­ക്ത­വും മൂ­ല്യ­വ­ത്തു­മാ­ക­ണ­മെ­ങ്കിൽ ജീവിത മ­ഹ­ത്വ­ത്തെ ശ­ക്തി­യും ചൈ­ത­ന്യ­വു­മു­ള്ള ക­ഥാ­പാ­ത്ര­ങ്ങ­ളിൽ­ക്കൂ­ടി പ്ര­കാ­ശി­പ്പി­ക്കു­ന്ന കഥകളെ അതു പ­കർ­ത്ത­ണം.”—കെ. എം. തരകൻ മനോരമ ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘മ­ല­യാ­ള­സി­നി­മ’ എന്ന ലേ­ഖ­ന­ത്തിൽ നി­ന്നാ­ണു് ഈ വാ­ക്യം ഇവിടെ എ­ടു­ത്തെ­ഴു­തി­യി­രി­ക്കു­ന്ന­തു്. ശ­രി­യാ­ണു് ഈ അ­ഭി­പ്രാ­യം. ഇ­ന്നു് “അ­തി­നിർ­ബ്ബ­ന്ധ­മാർ­ന്ന സത്യ”ത്തോ­ടു് (Urgent reality) ബ­ന്ധ­പ്പെ­ടാ­ത്ത ടെ­ക്നി­ക് പ്ര­യോ­ഗി­ച്ചു് ആ­ളു­ക­ളെ ഭ്ര­മി­പ്പി­ക്കു­ക­യാ­ണു് സം­വി­ധാ­യ­കർ.
കെ. പി. കേ­ശ­വ­മേ­നോൻ
images/KPKesavaMenon.jpg
കെ. പി. കേശവ മേനോൻ

ഡോ­ക്ടർ മോഡി യെ­ക്കൊ­ണ്ടു് എന്റെ ബ­ന്ധു­വി­ന്റെ കണ്ണു പ­രി­ശോ­ധി­പ്പി­ക്ക­ണം. അതു് സാ­ദ്ധ്യ­മ­ല്ലെ­ന്നു് മോ­ഡി­യു­ടെ അ­സി­സ്റ്റ­ന്റ് ഡോ­ക്ടർ­മാർ. ഞാൻ നി­രാ­ശ­പ്പെ­ട്ടു് എ­നി­ക്കു് ഒരു പ­രി­ച­യ­വു­മി­ല്ലാ­ത്ത കെ. പി. കേശവ മേ­നോ­നു് ക­ത്തെ­ഴു­തി. മ­ട­ക്ക­ത്ത­പാ­ലിൽ വന്നു മോ­ഡി­ക്കു­ള്ള ശു­പാർ­ശ­ക്ക­ത്തു്. ഞാ­ന­തു് മോ­ഡി­ക്കു നൽകി. അ­ദ്ദേ­ഹം രോ­ഗി­യെ പ­രി­ശോ­ധി­ക്കു­ക­യും ചെ­യ്തു. സ­ഹാ­യി­ച്ച­തു­കൊ­ണ്ടു് പ­റ­യു­ക­യ­ല്ല, മ­ഹാ­നാ­ണു് കേ­ശ­വ­മേ­നോൻ. അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് സു­കു­മാ­രൻ പൊ­റ്റ­ക്കാ­ട്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ലേഖനം ആർ­ജ്ജ­വ­മെ­ന്ന ഗു­ണ­ത്താൽ ആ­ദ­ര­ണീ­യ­മാ­യി­രി­ക്കു­ന്നു. കേശവ മേനോൻ എന്ന മ­ഹാ­വ്യ­ക്തി­യു­ടെ സ്വ­ത്വ­ത്തെ­യും വ്യ­ക്തി­ത്വ­ത്തെ­യും അതു് അ­നാ­വ­ര­ണം ചെ­യ്യു­ന്നു.

images/ThoppilBhasi.jpg
തോ­പ്പിൽ ഭാസി

ഇ­ന്ന­ലെ വ­ള്ളി­ക്കു­ന്ന­ത്തു് ഒരു സ­മ്മേ­ള­ന­ത്തി­നു പോ­യി­രു­ന്നു ഞാൻ. തോ­പ്പിൽ ഭാസി യുടെ നാടു്. അ­ദ്ദേ­ഹ­ത്തെ കാ­ണാ­നാ­യി വീ­ട്ടിൽ ചെ­ന്നു. ഭാസി പൂ­മു­ഖ­ത്തു് ഇ­രി­ക്കു­ന്നു. Meeting the lion in its den എ­ന്നു് ഞാൻ പ­റ­ഞ്ഞു. പക്ഷേ, സിംഹം സ്നേ­ഹാ­ധി­ക്യ­ത്താൽ, മാൻ­കു­ട്ടി­യെ­പ്പോ­ലെ­യാ­യി. ഞാൻ അ­ദ്ദേ­ഹ­ത്തെ ആ­ശ്ലേ­ഷി­ച്ചു. ന­ല്ല­യാ­ളു­കൾ ഇ­ങ്ങ­നെ­യാ­ണു്. അ­വ­രു­ടെ മൃ­ദു­ല­സ്വ­ഭാ­വം ശ­രി­യാ­യ സ­ന്ദർ­ഭ­ത്തിൽ പ്ര­ത്യ­ക്ഷ­പ്പെ­ടും.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-09-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.