SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-09-28-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

വീ­ട്ടിൽ വന്നു പ­ഠി­പ്പി­ക്കു­ന്ന സാറ് കാ­ല­ത്തു വന്നു. പാ­ഠ­പു­സ്ത­ക­വു­മാ­യി ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മുൻ­പി­ലെ­ത്തി. ഞാൻ ഇ­രു­ന്നി­ല്ല. അ­തി­നു് മുൻ­പു് സാറ് ചോ­ദ്യ­മെ­റി­ഞ്ഞു. “ഭീ­മ­സേ­നൻ ഗ­ന്ധ­മാ­ദ­നാ­ധി­ത്യ­കാ­ഭൂ­മി ത­ന്നിൽ തദാ നോ­ക്കും ദ­ശാ­ന്ത­രേ—കൃ­ഷ്ണാ, അ­ധി­ത്യ­കാ എ­ന്നാൽ അർ­ത്ഥ­മെ­ന്താ­ണു്?” അ­റി­ഞ്ഞു­കൂ­ടാ­ത്ത­തു­കൊ­ണ്ടു ഞാൻ മി­ണ്ടി­യി­ല്ല. അ­പ്പോൾ സാറ് പ­റ­ഞ്ഞു: അ­ധി­ത്യ­കാ=താ­ഴ്‌­വ­ര. അ­ദ്ദേ­ഹം എ­ന്നെ­ക്കൊ­ണ്ടു അതു പലതവണ പ­റ­യി­ച്ചു. ഇതു് 1929-ൽ. ഇ­രു­പ­ത്തൊ­ന്നു കൊ­ല്ലം ക­ഴി­ഞ്ഞ­പ്പോൾ എ­നി­ക്കു സം­സ്കൃ­ത­കോ­ളേ­ജിൽ ല­ക്ച­റ­റാ­യി ജോ­ലി­കി­ട്ടി. മ­ഹോ­പാ­ദ്ധ്യാ­യ എന്ന പ­രീ­ക്ഷ ജ­യി­ച്ച സം­സ്കൃ­ത പ­ണ്ഡി­ത­ന്മാ­രെ മ­ല­യാ­ളം പ­ഠി­പ്പി­ക്ക­ലാ­ണു് എന്റെ ജോലി. ആ­ദ്യ­ത്തെ ക്ലാ­സ്. പാ­ഠ­പു­സ്ത­ക­ത്തി­ലെ­വി­ടെ­യോ ‘അ­ധി­ത്യ­കാ’ എന്ന വാ­ക്കു വന്നു. അ­ധി­ത്യ­കാ=താ­ഴ്‌­വ­ര എന്നു ഞാൻ അർ­ത്ഥം പ­റ­ഞ്ഞു. ക്ലാ­സ്സി­ലാ­കെ ഒരു പു­ച്ഛ­ച്ചി­രി. തെ­ല്ലൊ­രു അ­മ്പ­ര­പ്പോ­ടെ ഞാൻ നോ­ക്കി­യ­പ്പോൾ എച്ച്. ഗോ­പാ­ല­കൃ­ഷ്ണ അയ്യർ എന്ന വി­ദ്യാർ­ത്ഥി എ­ഴു­ന്നേ­റ്റു അ­റി­യി­ച്ചു: “സാർ അ­ധി­ത്യ­കാ എന്ന വാ­ക്കി­ന്റെ അർ­ത്ഥം മു­കൾ­ത്ത­ട്ടു് എ­ന്നാ­ണു്. ഗു­രു­നാ­ഥൻ പ­ഠി­പ്പി­ച്ച­തോർ­മി­ച്ചു ധൈ­ര്യ­ത്തോ­ടെ ‘അല്ല’ എന്നു ഞാൻ. ഗോ­പാ­ല­കൃ­ഷ്ണ­അ­യ്യർ പൊ­ട്ടി­ച്ചി­രി­ച്ചി­ട്ടു­പ­റ­ഞ്ഞു: ഉ­പ­ത്യ­കാ­ദ്രേ രാ­സാ­ന്നാ­ഭൂ­മി­മൂർ­ദ്ധ്വ­മ­ധി­ക­താ അ­ദ്രേഃ­ആ­സ­ന്നാ­ഭൂ­മു ഉ­പ­ത്യ­കാ. അ­ധി­ത്യ­കാ ഊർ­ദ്ധ്വ­ഭൂ­മി­യാ­ണു്. പി­ല്ക്കാ­ല­ത്തു് ക്രൈ­സ്ത­വ­പു­രോ­ഹി­ത­നാ­യി മാറിയ ഒരു വി­ദ്യാർ­ത്ഥി ക്ലാ­സ്സിൽ­നി­ന്നു് ഇ­റ­ങ്ങി­പ്പോ­യി. ‘ഇ­തു­പോ­ലും അ­റി­യാ­ത്ത­വൻ പ­ഠി­പ്പി­ക്കാൻ വ­ന്നി­രി­ക്കു­ന്നു എന്ന മ­ട്ടിൽ. അ­പ്പോൾ വേ­റൊ­രു വി­ദ്യാർ­ത്ഥി വെ­ങ്ക­ട്ട­രാ­ജ­ശർ­മ്മ “സാർ ഗു­രോർ­ന്നി­യോ­ഗാ­ച്ച­ന­ഗേ­ന്ദ്ര­ക­ന്യോ സ്ഥാ­ണും ത­പ­സ്യാ­ന്ത­മ­ധി­ത്യ കായാം” എ­ന്നു് ‘കു­മാ­ര­സം­ഭ­വ’ത്തിൽ. അ­ധി­ത്യ­കാ­യാം=ഹി­മോ­ദ്രേ­രൂ­ധ്വ­ഭൂ­മൌ എന്ന മ­ല്ലി­നാ­ഥ­ന്റെ വ്യാ­ഖ്യാ­നം. മാ­ന­ക്ഷ­യം ചു­രി­ക­പോ­ലെ മാറിൽ ത­റ­ച്ചു­കൊ­ണ്ടു് ഞാൻ വീ­ട്ടി­ലെ­ത്തി. കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു ടെ കു­മാ­ര­സം­ഭ­വം ഗ­ദ്യ­പ­രി­ഭാ­ഷ എ­ടു­ത്തു­നോ­ക്കി. ‘അ­ധി­ത്യ­കാ­യാം ത­പ­സ്യ­ന്തം സ്ഥാ­ണും’ എ­ന്ന­തി­നു് ‘മു­കൾ­പ്പ­ര­പ്പിൽ ത­പ­സ്സി­രി­ക്കു­ന്ന സ്ഥാ­ണു­വി­നെ’ എ­ന്നു് അ­ദ്ദേ­ഹം അർ­ത്ഥം എ­ഴു­തി­യി­രി­ക്കു­ന്നു. ഞാൻ മൂ­ന്നു ദി­വ­സ­ത്തേ­ക്കു കോ­ളേ­ജിൽ പോ­യി­ല്ല. (എച്ച്. ഗോ­പാ­ല­കൃ­ഷ്ണ അ­യ്യ­രും വെ­ങ്ക­ട­രാ­ജ­ശർ­മ്മ­യും യ­ഥാ­ക്ര­മം തൃ­പ്പൂ­ണി­ത്തു­റ സം­സ്കൃ­ത കോ­ളെ­ജി­ലെ­യും തി­രു­വ­ന­ന്ത­പു­രം സം­സ്കൃ­ത കോ­ളേ­ജി­ലെ­യും പ്രിൻ­സി­പ്പ­ല­ന്മാ­രാ­യി.) ഗു­ണ­പാ­ഠം: വാ­ക്കി­ന്റെ അർ­ത്ഥം ഗു­രു­നാ­ഥൻ പ­റ­ഞ്ഞു ത­ന്നാ­ലും വി­ശ്വ­സി­ക്ക­രു­തു്. പ്രാ­മാ­ണി­ക ഗ്ര­ന്ഥ­ങ്ങൾ നോ­ക്കി­യേ അ­തു­റ­പ്പി­ക്കാ­വൂ.

അ­ടു­ത്ത­കാ­ല­ത്തു രണ്ടു മ­ല­യാ­ളം പ്രൊ­ഫ­സ­റ­ന്മാർ എന്റെ വീ­ട്ടിൽ വ­ന്ന­പ്പോൾ ഞാൻ ഈ മാ­ന­ക്കേ­ടു വി­ശ­ദീ­ക­രി­ച്ചു. അ­പ്പോൾ അവർ ര­ണ്ടു­പേ­രും അ­ത്ഭു­ത­ത്തോ­ടെ ചോ­ദി­ച്ചു: “അ­ധി­ത്യ­കാ താ­ഴ്‌­വ­ര­യ­ല്ലേ? അതേ എ­ന്നാ­ണു് ഞ­ങ്ങ­ളു­ടെ വി­ചാ­രം.” മാ­ന­ക്ഷ­യ­ത്തി­ന്റെ ചുരിക ഊ­രി­പ്പോ­യ­തു് അ­പ്പോൾ മാ­ത്ര­മാ­ണു്.

images/SimoneDeBeuvoir2-01.jpg
സീമോൻ ദെ ബോ­വ്വാർ

പഴയ പു­സ്ത­ക­ങ്ങൾ വീ­ണ്ടും വാ­യി­ക്ക­ലാ­ണു് എന്റെ ഇ­പ്പോ­ഴ­ത്തെ ജോലി. സീമോൻ ദെ ബോ­വ്വാ­റി ന്റെ ആ­ത്മ­ക­ഥ­യു­ടെ ആ­ദ്യ­ത്തെ ഭാഗം വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. ഒരു സ്നേ­ഹി­തൻ വ­ന്നു­ക­യ­റി. പു­സ്ത­കം ക­ണ്ട­യു­ട­നെ അ­ദ്ദേ­ഹം ചോ­ദി­ച്ചു: “ഈ തവള എ­ഴു­ത്തു­കാ­രി­യു­ടെ പു­സ്ത­ക­മാ­ണോ വാ­യി­ക്കു­ന്ന­തു്?” “തവള എ­ഴു­ത്തു­കാ­രി­യെ­ന്നാൽ?” എ­ന്നു് എന്റെ ചോ­ദ്യം. സ്നേ­ഹി­തൻ: ചാ­ടി­ച്ചാ­ടി എ­ഴു­തു­ന്ന­വൾ. ഒ­രാ­ശ­യ­ത്തിൽ നി­ന്നു മ­റ്റൊ­രാ­ശ­യ­ത്തി­ലേ­ക്കു ചാ­ടു­ന്ന­വൾ.” എ­നി­ക്കു് ആ അർ­ത്ഥ­പ്ര­ദർ­ശ­നം വി­ശ്വ­സി­ക്കാൻ ക­ഴി­ഞ്ഞി­ല്ല. സ്നേ­ഹി­തൻ പോ­യ­തി­നു­ശേ­ഷം ഞാൻ ഇം­ഗ്ലീ­ഷ് നി­ഘ­ണ്ടു നോ­ക്കി. frogwriter=frenchwriter എ­ന്നു് അർ­ത്ഥം നൽ­കി­യി­രി­ക്കു­ന്നു. അ­പ്പോൾ ഫ്ളോ­ബ­റും സാർ­ത്രും ക­മ്യൂ­വും ഒക്കെ ‘ഫ്രോ­ഗ് റൈ­റ്റേ­ഴ്സാ’ണു്. അവർ ത­വ­ള­യെ­ഴു­ത്തു­കാ­ര­ല്ല. വാ­ക്കി­ല്ലാ­തെ ജ്ഞാ­ന­മി­ല്ല. അ­തു­കൊ­ണ്ടു് വാ­ക്കു തെ­റ്റി­ച്ചു് പ്ര­യോ­ഗി­ക്ക­രു­തു്. വാ­ക്കാ­ണു ലോകം സൃ­ഷ്ടി­ക്കു­ന്ന­തു്. ഇ­ന്ന­ത്തെ ആളുകൾ വാ­ക്കു് അ­ന­വ­ധാ­ന­ത­യോ­ടെ പ്ര­യോ­ഗി­ച്ചു് ലോ­ക­ത്തെ ന­ശി­പ്പി­ക്കു­ന്നു. (‘പ്ര­മാ­ദേ­ന­വ­ധാ­ന­താ’ എന്നു അ­മ­ര­കോ­ശം).

ന­ഷ്ടം­ത­ന്നെ

കൃ­ഷ്ണ­പ്പ­രു­ന്തു് ചി­റ­കു­കൾ വി­രി­ച്ചു് നീ­ലാ­ന്ത­രീ­ക്ഷ­ത്തിൽ ഭ്ര­മ­ണം ചെ­യ്യു­ന്നു. വൃ­ത്താ­കൃ­തി­യി­ലാ­ണു് അതു പ­റ­ക്കു­ന്ന­തു്. ആ­ദ്യ­ത്തേ­തു വലിയ വൃ­ത്തം. പി­ന്നീ­ടു പി­ന്നീ­ടു് വൃ­ത്ത­ങ്ങൾ ചെ­റു­താ­യി വ­രു­ന്നു. കേ­ന്ദ്ര­ബി­ന്ദു­വിൽ എ­ത്തി­യി­ട്ടു് അതു വീ­ണ്ടും വൃ­ത്ത­ങ്ങൾ വ­ര­യ്ക്കു­ക­യാ­യി. ക്ര­മേ­ണ ഓരോ വൃ­ത്ത­വും വ­ലു­താ­യി വ­ലു­താ­യി വ­രു­ന്നു. വാ­ക്കു് ഇ­തു­പൊ­ലെ ഏ­ക­കേ­ന്ദ്ര വൃ­ത്ത­ങ്ങൾ ആ­ര­ചി­ക്കു­മ്പോ­ഴാ­ണു് അർ­ത്ഥാ­ന്ത­ര­ങ്ങൾ ഉ­ണ്ടാ­വു­ന്ന­തു്. രചനകൾ അ­പ്പോ­ഴാ­ണു് ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­വു­ന്ന­തു്. ഒ­ള­പ്പ­മ­ണ്ണ യുടെ ‘മാ­തൃ­സൂ­ത്രം” നോ­ക്കു­ക. വി­കാ­ര­ശൂ­ന്യ­മാ­യി പ­രി­ണ­മി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് അതു് സ്പ­ഷ്ട­മാ­ക്കി­ത്ത­രു­ന്നു.

ഞ­ങ്ങ­ളെ­ക്ക­ണ്ടു­ക­ണ്ട­ന്നു­രാ­വിൽ

തൊ­ണ്ണൂ­റ്റി­യ­ഞ്ചാം വ­യ­സ്സി­ല­മ്മ

നി­ത്യ­സു­ഷു­പ്തി­യി­ലാ­ണ്ടി­ടു­മ്പോൾ

ന­ഷ്ട­പ്പെ­ടു­ന്ന­തെ­ന്താ­യി­രു­ന്നു?

മാ­തൃ­ഭൂ­മി വാരിക

ക­വി­ത­മാ­ത്ര­മേ ഇതിൽ ന­ഷ്ട­പ്പെ­ടു­ന്നു­ള്ളൂ. വാ­ക്കു­കൾ ഇ­വ­രു­ടെ വൃ­ത്ത­ങ്ങൾ ര­ചി­ക്കു­ന്ന കൃ­ഷ്ണ­പ്പ­രു­ന്തു­ക­ള­ല്ല. ‘ചൊ­ട്ട­ച്ചാൺ വഴി ദൂരം മാ­ത്രം ക­ഷ്ടി­ച്ച­ങ്ങു പ­റ­ക്കും’ കോ­ഴി­ക­ളാ­ണു്. അവ ‘ഗ­രു­ഡ­നു­പിൻ­പേ ഗ­ഗ­നേ­ഗ­മ­നം വാ­ഞ്ച്ഛി­ക്കു­ന്നു’ എ­ന്നൊ­രു ദോ­ഷ­വും. പ­ല­രു­ടെ­യും ഉറവകൾ വ­റ്റി­യ­തു­പോ­ലെ ഒ­ള­പ്പ­മ­ണ്ണ­യു­ടെ ഉ­റ­വ­യും വ­റ്റി­യി­രി­ക്കു­ന്നു. വ­റ്റി­യാൽ പേന തൊ­ട­രു­തു്. തൊ­ട്ടാൽ ഇ­തു­പോ­ലു­ള്ള വൈ­രൂ­പ്യ­ങ്ങ­ളു­ണ്ടാ­വും.

എ­നി­ക്കു മ­ഹാ­വി­ഷ്ണു­വി­ന്റെ ശ­ക്തി­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഞാൻ മോ­ഹി­നി­യാ­യി മാ­റി­യേ­നെ. ശ­ക്തി­യി­ല്ല. വ­ള്ള­ത്തോ­ളും ആ­ശാ­നും അ­ങ്ങ­നെ മോ­ഹി­നി­മാ­രാ­യി മാ­റി­യ­വ­രാ­ണു്. ചി­ലർ­ക്കു പൂ­ത­ന­ക­ളാ­യി മാ­റാ­നേ­പ­റ്റൂ. അവർ അ­നു­വാ­ച­ക­ശി­ശു­ക്ക­ളെ സ്ത­ന്യ­പാ­നം ചെ­യ്യി­ച്ചു് ഘോ­ര­രൂ­പി­ണി­ക­ളാ­യി മ­ലർ­ന്ന­ടി­ച്ചു വീ­ഴു­ന്നു. മോ­ഹി­നി­യെ ക­ണ്ടാൽ മോ­ഹി­നി­യെ­ന്നും പൂ­ത­ന­യെ ക­ണ്ടാൽ പൂ­ത­ന­യെ­ന്നും പ­റ­യാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ?

ഒരു ക­ത്തു്

വി­മൻ­സ് മാ­ഗ­സി­നിൽ “സരിതേ ക്ഷ­മി­ക്കൂ” എന്ന ചെ­റു­ക­ഥ ക­ത്തി­ന്റെ രൂ­പ­ത്തിൽ എ­ഴു­തി­യ കെ. പി. ഭ­വാ­നി­ക്കു ഞാ­നൊ­രു ക­ത്തെ­ഴു­ത­ട്ടെ: “ശ്രീ­മ­തി­യു­ടെ കഥ ഞാൻ ശ്ര­ദ്ധി­ച്ചു വാ­യി­ച്ചു. മ­റു­നാ­ട്ടിൽ താ­മ­സി­ക്കു­ന്ന ഒരു സ്ത്രീ സ്പോർ­ട്ട്സിൽ വിജയം പ്രാ­പി­ച്ചു് അ­വി­ടു­ത്തെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ അ­ഭി­ന­ന്ദ­നം നേ­ടി­യ­പ്പോൾ മറ്റു സ്ത്രീ­ക­ളു­ടെ അസൂയ ഇ­ള­കി­പ്പോ­യ­തി­ന്റെ ക­ഥ­യാ­ണ­ല്ലോ ഭവതി പ­റ­യു­ന്ന­തു്. അ­തി­ന്റെ ഫ­ല­മാ­യി ക്ല­ബ്ബി­ന്റെ സെ­ക്ര­ട്ട­റി­സ്ഥാ­നം അ­വർ­ക്കു രാ­ജി­വ­യ്ക്കേ­ണ്ടി­വ­ന്നു എ­ന്നും ഞാൻ മ­ന­സ്സി­ലാ­ക്കി. ഈ കഥയിൽ ഭവതി ഇ­ങ്ങ­നെ­യൊ­രു വാ­ക്യം ഇവിടെ തി­രു­കി­യി­രി­ക്കു­ന്നു. “പ­റ­യു­മ്പോ­ലെ നീ­യൊ­രു ഛോ­ട്ടാ എ­ഴു­ത്തു­കാ­രി­യാ­യി തെ­ളി­ഞ്ഞു ന­ട­ക്കു­ക­യാ­ണി­വി­ടെ എന്ന കാ­ര്യം ഞാ­നു­മ­റി­ഞ്ഞു. (ഞാനും കൃ­ഷ്ണൻ­നാ­യർ സാറും അ­തം­ഗീ­ക­രി­ക്കാൻ ത­യ്യാ­റാ­യി­ല്ലെ­ങ്കി­ലും)” ഭ­വാ­നി­ക്കു് സരിത എ­ഴു­തു­ന്ന ക­ത്തി­ലെ ഈ കു­ത്തു­വാ­ക്കു് കെ. പി ഭവാനി സാ­ഹി­ത്യ­കാ­രി­യ­ല്ലെ­ന്നു ഞാൻ മുൻപു പ­റ­ഞ്ഞ­തി­ലു­ള്ള അ­മർ­ഷ­ത്തെ സൂ­ചി­പ്പി­ക്കു­ന്നു­ണ്ടു്. ശ്രീ­മ­തി­യെ ഞാ­ന­റി­യി­ല്ല. എ­വി­ടെ­യാ­ണു് അ­വ­രു­ടെ നാ­ടെ­ന്നും എ­ന്താ­ണു ജോ­ലി­യെ­ന്നും എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. വെ­ള്ള­ക്ക­ട­ലാ­സ്സിൽ കി­ട­ക്കു­ന്ന ക­ഥാ­ശി­ശു­വി­നു സൗ­ന്ദ­ര്യ­മി­ല്ലെ­ന്നേ ഞാൻ പ­റ­ഞ്ഞു­ള്ളൂ. വി­രോ­ധ­ത്തി­നോ വാ­ത്സ­ല്യ­ത്തി­നോ ഇ­ട­മി­ല്ലാ­തി­രി­ക്കു­മ്പോൾ വി­മർ­ശ­ന­പ­ര­മാ­യി ഉ­ണ്ടാ­കു­ന്ന വാ­ക്കു­കൾ നി­ഷ്പ­ക്ഷ­ങ്ങ­ളും ആർ­ജ്ജ­വ­മു­ള്ള­വ­യു­മാ­ണെ­ന്നു ക­രു­തി­ക്കൂ­ടേ?

എന്റെ എല്ലാ പ്ര­ഭാ­ത­ങ്ങ­ളും വി­ശു­ദ്ധ­ങ്ങ­ളാ­ണു്. ആ പ്ര­ഭാ­ത­ങ്ങൾ മ­ധ്യാ­ഹ്ന­ങ്ങ­ളാ­വു­മ്പോൾ, സാ­യാ­ഹ്ന­ങ്ങൾ യാ­മി­നി­ക­ളാ­വു­മ്പോൾ വി­ശു­ദ്ധി ന­ശി­ക്കാ­റി­ല്ല. കാരണം സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചു് ഞാൻ എ­നി­ക്കു സ­ത്യ­മെ­ന്നു തോ­ന്നു­ന്ന­തേ പറയൂ എ­ന്ന­തു­ത­ന്നെ. രാ­ത്രി­യി­ലാ­ണു് ഇ­തെ­ഴു­തു­ന്ന­തു്. ഈ രാ­ത്രി­യു­ടെ വി­ശു­ദ്ധി­യെ നി­ല­നി­റു­ത്താൻ വേ­ണ്ടി ഞാൻ പ­റ­യു­ന്നു ശ്രീ­മ­തി­യു­ടെ ചെ­റു­ക­ഥ വെറും ജർ­ണ്ണ­ലി­സം മാ­ത്ര­മാ­ണെ­ന്നു്; അതിൽ ക­ല­യു­ടെ അംശം പോ­ലു­മി­ല്ലെ­ന്നു്.” എ­ന്നു് കൃ­ഷ്ണൻ നായർ.

ചോ­ദ്യം

എന്റെ വാ­യ­ന­ക്കാ­രിൽ കു­ട്ടി­ക­ളു­ണ്ടെ­ന്നു് ഞാൻ മുൻ­പെ­ഴു­തി­യി­രു­ന്ന­ല്ലോ. അ­വർ­ക്കു വേ­ണ്ടി ചോ­ദ്യ­ക്ക­ട­ലാ­സ്സ് ഉ­ണ്ടാ­ക്കു­ക­യാ­ണു്.

കു­ത്തി­ട്ടി­രി­ക്കു­ന്ന ഭാ­ഗ­ത്തു യോ­ജി­ച്ച വാ­ക്കു­കൾ എ­ഴു­തു­ക.

  1. …മാ­സി­ക­യിൽ …എന്ന ക­ഥ­യെ­ഴു­തി­യ …നാ­യർ­ക്കു സാ­ഹി­ത്യ­മെ­ന്നാൽ എ­ന്തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ.
  2. …യിലും …യാണു് അ­വ­രു­ടെ കഥ
  3. സു­ന്ദ­രി­യാ­യ ത­രു­ണി­യു­ടെ ഒരു പ­ല്ലു­പൊ­ങ്ങി­യി­രു­ന്നാൽ എ­ങ്ങ­നെ­യി­രി­ക്കും? അ­തു­പോ­ലെ­യാ­ണു് സു­ന്ദ­രി­യാ­യ …മാ­സി­ക­യിൽ ഈ ക­ഥാ­ദ­ന്തം പൊ­ങ്ങി­നിൽ­ക്കു­ന്ന­തു്.

ആർ­ക്കും ഉ­ത്ത­ര­മ­റി­ഞ്ഞു­കൂ­ടെ­ങ്കിൽ ഞാൻ തന്നെ—ചോ­ദ്യ­കർ­ത്താ­വു തന്നെ … യോ­ജി­ച്ച വാ­ക്കു­കൾ എ­ഴു­തി­യേ­ക്കാം.

  1. വനിതാ മാ­സി­ക­യിൽ ‘ഒരു പ­രാ­ജ­യ­ത്തി­ന്റെ സുഖം’ എന്ന ക­ഥ­യെ­ഴു­തി­യ മാലതി നാ­യർ­ക്കു സാ­ഹി­ത്യ­മെ­ന്നാൽ എ­ന്തെ­ന്നു് അ­റി­ഞ്ഞു­കൂ­ടാ.
  2. പൈ­ങ്കി­ളി­യി­ലും പൈ­ങ്കി­ളി­യാ­ണു് അ­വ­രു­ടെ കഥ.
  3. സു­ന്ദ­രി­യാ­യ ത­രു­ണി­യു­ടെ ഒരു പ­ല്ലു­പൊ­ങ്ങി­യി­രു­ന്നാൽ എ­ങ്ങ­നെ­യി­രി­ക്കും? അ­തു­പോ­ലെ­യാ­ണു് സു­ന്ദ­രി­യാ­യ വനിതാ മാ­സി­ക­യിൽ ഈ ക­ഥാ­ദ­ന്തം പൊ­ങ്ങി­നിൽ­ക്കു­ന്ന­തു്.

ഇ­ത്ര­യും എ­ഴു­തി­യ­പ്പോൾ കു­ട്ടി­ക­ളിൽ ഒ­രു­ത്തൻ പ­റ­യു­ന്നു. സാറേ പൈ­ങ്കി­ളി­യു­ടെ സ്വ­ഭാ­വം ഒന്നു വ്യ­ക്ത­മാ­ക്കൂ. വ്യ­ക്ത­മാ­ക്കാം. ഭാര്യ ഉ­ദ്യോ­ഗ­സ്ഥ. ഭർ­ത്താ­വി­നു ജോ­ലി­യി­ല്ല. ചി­ത്ര­കാ­രൻ മാ­ത്രം. അ­യാൾ­ക്കു ജോലി കൂ­ടി­യേ തീരു എന്നു ഭാര്യ. അ­തി­ന്റെ പേരിൽ വ­ഴ­ക്കു്. വ­ഴ­ക്കു് പ­ണ്ടേ­യു­ണ്ടെ­ങ്കി­ലും അ­വർ­ക്കു മോ­ളു­ണ്ടു്. ശണ്ഠ മൂർ­ദ്ധ­ന്യാ­വ­സ്ഥ­യി­ലെ­ത്തി­യ­പ്പോൾ അവർ ത­മ്മിൽ പി­രി­ഞ്ഞു. അതോടെ അയാൾ വി­ദേ­ശ­ത്തേ­ക്കു പോയി. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞ് അയാൾ തി­രി­ച്ചെ­ത്തി­യ­പ്പോൾ മോള് അവരെ കൂ­ട്ടി­യി­ണ­ക്കു­ന്നു. കഥ ഇ­ങ്ങ­നെ പൈ­ങ്കി­ളി. ഇനി ഒരു വർ­ണ­ന­നം: ശ്രീ­ധ­രേ­ട്ടൻ പൊ­ട്ടി­ച്ചി­രി­ച്ചു. പി­ന്നെ തന്റെ മ­ടി­യിൽ ത­ല­ചേർ­ത്തു­വ­ച്ചു കി­ട­ന്നു­കൊ­ണ്ടു പ­റ­ഞ്ഞു: “വേണ്ട ഭാമേ എ­നി­ക്കു കു­ടും­ബ­നാ­ഥ­നും ഉ­ദ്യോ­ഗ­സ്ഥ­നു­മാ­വ­ണ്ട. എന്റെ ഭാ­മ­യു­ടെ മ­ടി­യിൽ ത­ല­വ­ച്ചു്, ഈ അ­സ്ത­മ­ന­സൂ­ര്യ­ന്റെ ചെ­മ­പ്പും ക­ട­ലി­ന്റെ നീ­ല­യും ക­ണ്ടു് എ­ന്നും ഇ­ങ്ങ­നെ കി­ട­ന്നാൽ മതി.” കു­ട്ടി­ക­ളേ, സാ­ഹി­ത്യ­ത്തിൽ അ­ല്പ­മെ­ങ്കി­ലും താൽ­പ­ര്യ­മു­ള്ള­വർ ഇ­തു­കേ­ട്ടാൽ ചൂലു ചാ­ണ­ക­ത്തിൽ മു­ക്കി ഈ ശ്രീ­ധ­രേ­ട്ട­നെ അ­ടി­ക്കും. അ­ടി­ച്ചി­ല്ലെ­ങ്കിൽ അയാൾ ആണല്ല.

മീൽസ് റെഡി

എ­നി­ക്കു മ­ഹാ­വി­ഷ്ണു­വി­ന്റെ ശ­ക്തി­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ ഞാൻ മോ­ഹി­നി­യാ­യി മാ­റി­യേ­നെ. ശ­ക്തി­യി­ല്ല. വ­ള്ള­ത്തോ­ളും ആ­ശാ­നും അ­ങ്ങ­നെ മോ­ഹി­നി­മാ­രാ­യി മാ­റി­യ­വ­രാ­ണു്. ചി­ലർ­ക്കു പൂ­ത­ന­ക­ളാ­യി മാ­റാ­നേ­പ­റ്റൂ. അവർ അ­നു­വാ­ച­ക­ശി­ശു­ക്ക­ളെ സ്ത­ന്യ­പാ­നം ചെ­യ്യി­ച്ചു് ഘോ­ര­രൂ­പി­ണി­ക­ളാ­യി മ­ലർ­ന്ന­ടി­ച്ചു വീ­ഴു­ന്നു. മോ­ഹി­നി­യെ ക­ണ്ടാൽ മോ­ഹി­നി­യെ­ന്നും പൂ­ത­ന­യെ ക­ണ്ടാൽ പൂ­ത­ന­യെ­ന്നും പ­റ­യാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ?

പ­ഴ­യ­കാ­ര്യം. കേ­ര­ള­ത്തി­ലെ ഒരു കോ­ളേ­ജി­ന്റെ നി­ല­നിൽ­പ്പി­നു് ഹോ­സ്റ്റൽ വേ­ണ­മാ­യി­രു­ന്നു: ഹോ­സ്റ്റ­ലിൽ ഫ്രീ­യാ­യ ഊണും കാ­പ്പി­യു­മു­ണ്ടു്. വ­ള­രെ­ക്കാ­ലം ന­ട­ത്തി­യി­രു­ന്ന ഹോ­സ്റ്റൽ പെ­ട്ട­ന്നു് അ­ധി­കാ­രി­കൾ നി­റു­ത്തി. ഹോ­സ്റ്റ­ലി­ല്ലെ­ങ്കിൽ കു­ട്ടി­ക­ളി­ല്ല: കു­ട്ടി­ക­ളി­ല്ലെ­ങ്കിൽ കോ­ളേ­ജി­ല്ല. കോ­ളേ­ജി­ല്ലെ­ങ്കിൽ അ­ധ്യാ­പ­ക­രു­മി­ല്ല. അ­ധ്യാ­പ­കർ­ക്കു ശ­മ്പ­ളം കി­ട്ടു­ക­യി­ല്ലെ­ങ്കിൽ അവരും കു­ടും­ബ­വും ക­ഴി­യു­ന്ന­തെ­ങ്ങ­നെ? സമരം തു­ട­ങ്ങി. ഒ­ടു­വിൽ സമരം ജ­യി­ച്ചു. ഹോ­സ്റ്റൽ തു­റ­ന്നു. അ­പ്പോൾ സ­ര­സ­നാ­യ ഒ­ര­ധ്യാ­പ­കൻ പ­റ­ഞ്ഞു: “മീൽസ് റെഡി” എന്ന ബോർഡ് തൂ­ക്കി­ക്ക­ഴി­ഞ്ഞു. ഇനി കു­ട്ടി­ക­ളു­ണ്ടു്, കു­ട്ടി­ക­ളു­ണ്ടു് എ­ന്ന­തി­നാൽ കോ­ളേ­ജു­മു­ണ്ടു്.” ഈ മീൽസ് റെഡി എ­ന്ന­തു ന­മ്മു­ടെ എല്ലാ മ­ണ്ഡ­ല­ങ്ങ­ളി­ലും തൂ­ങ്ങു­ന്ന ബോർ­ഡാ­ണു്. സം­ശ­യ­മു­ണ്ടെ­ങ്കിൽ ശോഭന കാ­ഞ്ഞ­ങ്ങാ­ടു് ഗൃ­ഹ­ല­ക്ഷ്മി മാ­സി­ക­യിൽ എ­ഴു­തി­യ “ഒരു പ്രേ­മ­ബ­ന്ധ­ത്തി­ന്റെ അ­ന്ത്യം തു­ട­ക്ക­വും” എന്ന കഥ നോ­ക്കു­ക. ഭാ­ര്യ­ക്കു ഭർ­ത്താ­വി­നെ ന­ഷ്ട­പ്പെ­ട്ടു. ഭർ­ത്താ­വു് വേറെ വി­വാ­ഹം നി­ശ്ച­യി­ച്ചു­വെ­ന്നു് അ­യാ­ളു­ടെ സ്നേ­ഹി­തൻ വന്നു പ­റ­ഞ്ഞു. പ­റ­ഞ്ഞ­തു മാ­ത്ര­മ­ല്ല “മീൽസ് റെഡി” എന്ന ബോർഡ് ക­ഴു­ത്തിൽ തൂ­ക്കി­ക്കൊ­ണ്ടാ­ണു് അയാൾ നി­ന്ന­തു്. ഉ­ണ്ടു­ക­ള­യാ­മെ­ന്നു പെ­ണ്ണു­നി­ശ്ച­യി­ക്കു­മ്പോൾ കഥ തീ­രു­ന്നു.

ജീ­വി­ത­ത്തി­ന്റെ ഒരു ഭാഗം ഏ­താ­നും വാ­ക്യ­ങ്ങ­ളിൽ ഒ­രെ­ഴു­ത്തു­കാ­രി ഒ­തു­ക്കി­യ­തി­നു് ഈ പ­രി­ഹാ­സ­മെ­ന്തി­നു് എന്നു ചിലർ ചോ­ദി­ച്ചേ­ക്കാം. ചെറിയ അം­ശ­മാ­യാ­ലും വലിയ അം­ശ­മാ­യാ­ലും തെ­റ്റു തെ­റ്റു­ത­ന്നെ. ഒരു കഥ പറയാം അതു തെ­ളി­യി­ക്കാ­നാ­യി. ഒരു കള്ളൻ എ­ല്ലാ­സ്ഥ­ല­ങ്ങ­ളി­ലും കയറി മോ­ഷ്ടി­ക്കു­മാ­യി­രു­ന്നു. പക്ഷേ, ദേ­വാ­ല­യ­ത്തിൽ കയറാൻ അവനു പേടി. ഒരു ദിവസം സ്ഥ­ല­മൊ­ന്നും ക­ണ്ടി­ല്ല. തൊ­ട്ട­ടു­ത്തു് ഒരു പ­ള്ളി­യു­ണ്ടു്. പ­ള്ളി­യു­ടെ മേൽ­ക്കൂ­ര­യിൽ ക­യ­റി­യാൽ പ­ള്ളി­ക്ക­ക­ത്തു ക­യ­റു­ന്ന­തു ആ­കു­ക­യി­ല്ലെ­ന്നു വി­ചാ­രി­ച്ചു അവൻ. അവിടെ കയറി ത­പ്പി­യ­പ്പോൾ തു­രു­മ്പു­പി­ടി­ച്ച ഒരു ന­ട്ടും ബോൾ­ട്ടും വി­ര­ലു­ക­ളിൽ ത­ട­ഞ്ഞു. അ­വ­യെ­ങ്കി­ലും മോ­ഷ്ടി­ക്കാ­മെ­ന്നു കരുതി അവൻ നട്ട് തി­രി­ച്ചെ­ടു­ത്തു. പെ­ട്ടെ­ന്നു പ­ള്ളി­ക്ക­ക­ത്തു് മ­ഹാ­ശ­ബ്ദം. സ്വർ­ണ്ണ­നിർ­മ്മി­ത­മാ­യ ദീ­പ­ശാ­ഖി ആ തു­രു­മ്പു­പി­ടി­ച്ച ബോൾ­ട്ടി­നെ­യും ന­ട്ടി­നെ­യും ആ­ശ്ര­യി­ച്ചാ­ണു് പ­ള്ളി­മ­ച്ചിൽ­നി­ന്നു തൂ­ങ്ങി­യി­രു­ന്ന­തു്. അവ ഇ­ള­കി­യ­പ്പോൾ ദീ­പ­ശി­ഖ നി­ല­ത്തു വീണു ചി­ന്നി­ച്ചി­ത­റി. ക­ള്ള­നെ ജ­യി­ലി­ലേ­ക്കു കൊ­ണ്ടു­പോ­യ­പ്പോൾ അവൻ ദുഃ­ഖ­ത്തോ­ടെ പ­റ­ഞ്ഞു: “ഞാൻ ന­ട്ടും ബോൾ­ട്ടും മാ­ത്ര­മേ എ­ടു­ക്കാൻ ഉ­ദ്ദേ­ശി­ച്ചി­രു­ന്നു­ള്ളൂ.”

ന­മ്പൂ­തി­രി­യു­ടെ സ്നേ­ഹം
images/Nampoothiri.jpg
ന­മ്പൂ­തി­രി

ക­ലാ­കൗ­മു­ദി­യു­ടെ 25-ആം പുറം നോ­ക്കു­ക. ഒരു “മാം­സ­ഗോ­പു­ര­ശ­രീ­രി­ണി”യെ അ­നു­ഗൃ­ഹീ­ത­നാ­യ ന­മ്പൂ­തി­രി വ­ര­ച്ചി­രി­ക്കു­ന്ന­തി­ന്റെ ചാരുത കാണാം. “ആ­ദർ­ശ­വ­ത്ക­ര­ണ”ത്തിൽ തൽ­പ­ര­ന­ല്ല ഈ ക­ലാ­കാ­രൻ. യ­ഥാർ­ത്ഥ­മാ­യ ആ­വി­ഷ്കാ­ര­ത്തി­ലും കൗ­തു­ക­മി­ല്ല അ­ദ്ദേ­ഹ­ത്തി­നു്. കാ­രി­ക്കേ­ച്ച­റി­ലേ­ക്കു പോ­കാ­നു­ള്ള പ്ര­വ­ണ­ത ചെറിയ തോതിൽ ദർ­ശി­ക്കാം. എ­ങ്കി­ലും ഏതു വ്യ­ക്തി­യെ അ­ദ്ദേ­ഹം വ­ര­യ്ക്കു­ന്നു­വോ ആ വ്യ­ക്തി­യു­ടെ സ്വ­ത്വം വ­ര­ക­ളി­ലൂ­ടെ സ്പ­ഷ്ട­മാ­ക്കും. സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കും. ആ സ്ത്രീ­യു­ടെ പ്രാ­കൃ­ത­ത്വ­വും അ­സ­ങ്കീർ­ണ്ണ­ത­യും പ­രി­ഹാ­സ­ത്തോ­ള­മെ­ത്തു­ന്ന ആർ­ജ്ജ­വ­വും ന­മ്പൂ­തി­രി അയത്ന ല­ളി­ത­മാ­യി ആ­ലേ­ഖ­നം ചെ­യ്യു­ന്നു. സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ലൂ­ടെ­യു­ള്ള ഒരു ക­ണ്ടു­പി­ടി­ത്ത­മാ­യി ഈ സ്കെ­ച്ചി­നെ വ്യാ­ഖ്യാ­നി­ക്കാം. അവൻ ഓ­ടു­ന്ന­താ­യി­ത്ത­ന്നെ എ­നി­ക്കു തോ­ന്നു­ന്നു. എ­ന്തൊ­രു ക­ലാ­വൈ­ദ­ഗ്ദ്ധ്യം!.

അ­നൗ­ചി­ത്യ­മാ­ണു് ര­സ­ഭം­ഗ­ത്തി­നു കാ­ര­ണ­മെ­ന്നു ഒ­രാ­ചാ­ര്യൻ പ­റ­ഞ്ഞു. കലയിൽ മാ­ത്ര­മ­ല്ല നി­ത്യ­ജീ­വി­ത­ത്തി­ലും അതു കൂ­ടി­യേ തീരു. സാ­ഹി­ത്യ­വാ­ര­ഫ­ലം ഹൃദയം തു­റ­ന്നു­ള്ള ഭാ­ഷ­ണ­മാ­ണു്. ഞാ­നൊ­ന്നും ഒ­ളി­ച്ചു­വ­യ്ക്കാ­റി­ല്ല. അ­തു­കൊ­ണ്ടു് ഇ­നി­പ്പ­റ­യു­ന്ന സം­ഭ­വ­ത്തി­ന്റെ വർ­ണ്ണ­നം ഞാൻ വാ­ഴ്ത്തി­യ ഔ­ചി­ത്യ­ത്തി­നു വി­രു­ദ്ധ­മാ­യി തോ­ന്നി­യേ­ക്കാം. എ­ങ്കി­ലും ഔ­ചി­ത്യ­ത്തി­ന്റെ ആ­വ­ശ്യ­ക­ത കാ­ണി­ക്കാ­നാ­യി അതു വി­വ­രി­ക്കു­ക­യാ­ണു്. എന്റെ മ­ക­ളു­ടെ വി­വാ­ഹം ക­ഴി­ഞ്ഞ­തി­ന്റെ അ­ടു­ത്ത ദിവസം ഒരു ബന്ധു അ­വ­ളെ­യും ഭർ­ത്താ­വി­നെ­യും വി­രു­ന്നി­നു ക്ഷ­ണി­ച്ചു. ച­പ്പാ­ത്തി തി­ന്നു­ക­ഴി­ഞ്ഞ വ­ര­ന്റെ പ്ലേ­റ്റി­ലേ­ക്കു ഗൃ­ഹ­നാ­യി­ക വീ­ണ്ടും അ­തെ­ടു­ത്തു വ­യ്ക്കാൻ ഭാ­വി­ച്ചു. അ­പ്പോൾ അയാൾ പ­റ­ഞ്ഞു: “വേണ്ട, വേണ്ട, മൂ­ന്നെ­ണ്ണം തി­ന്നു ക­ഴി­ഞ്ഞു.” ഉടനെ അവർ ഉ­ദീ­ര­ണം ചെ­യ്തു: “മൂ­ന്നൊ­ന്നു­മ­ല്ല. അ­ഞ്ചെ­ണ്ണം തി­ന്നു. ഞാൻ എ­ണ്ണി­ക്കൊ­ണ്ട­ല്ലേ ഇ­രു­ന്ന­തു്. ഇതു് ആ­റാ­മ­ത്തേ­തു്.” അവർ ആ­റാ­മ­ത്തെ ച­പ്പാ­ത്തി പ്ലേ­റ്റി­ലി­ട്ടു. അ­തു­കേ­ട്ടു് അയാൾ മു­മ്പു തിന്ന ച­പ്പാ­ത്തി­യാ­കെ ദ­ഹി­ച്ചു­പോ­യി­രി­ക്ക­ണം.

മ­റ്റാ­ളു­ക­ളു­ടെ കാ­പ്പി­കു­ടി­ക്കു­ന്ന­തി­നെ­ക്കാൾ കാ­പ്പി­വാ­ങ്ങി­ക്കൊ­ടു­ക്കു­ന്ന­തി­ലാ­ണു് ന­മു­ക്കെ­ല്ലാ­വർ­ക്കും താൽ­പ്പ­ര്യം. ഞാനും അ­ങ്ങ­നെ­ത­ന്നെ. ഇ­ന്ത്യൻ കോഫി ഹൗ­സി­ന­ടു­ത്തു­വ­ച്ചു­ക­ണ്ട ഒരു കൂ­ട്ടു­കാ­ര­നെ കാ­പ്പി­കു­ടി­ക്കാൻ ഞാൻ ക്ഷ­ണി­ച്ചു. മുൻ­പു് ഒ­ന്നോ­ര­ണ്ടോ തവണ ഒ­രു­മി­ച്ചു കാ­പ്പി­കു­ടി­ക്കു­ക­യും ആ സ­ന്ദർ­ഭ­ങ്ങ­ളിൽ ഞാൻ പണം കൊ­ടു­ക്കു­ക­യും ചെ­യ്ത­തു് ഓർ­മ്മി­ച്ചു് ആ സു­ഹൃ­ത്തു് അ­റി­യി­ച്ചു. “നി­ങ്ങ­ളു­ടെ കാ­പ്പി ഞാൻ എ­ഴു­പ­ത്തി­യെ­ട്ടു തവണ കു­ടി­ച്ചു. അ­തു­കൊ­ണ്ടു വ­രു­ന്നി­ല്ല.” ഞാൻ ചി­രി­ച്ചു കൊ­ണ്ടു പ­റ­ഞ്ഞു: “എ­ഴു­പ­ത്തി­യെ­ട്ടു് എന്നു പ­റ­ഞ്ഞ­തു് തെ­റ്റു്. ഇ­രു­നൂ­റ്റി നാ­ല്പ­ത്തി­യേ­ഴു­ത­വ­ണ കു­ടി­ച്ചി­ട്ടു­ണ്ടു്. ഇതു് ഇ­രു­നൂ­റ്റി നാ­ല്പ­ത്തി­യെ­ട്ടാ­മ­ത്തെ ത­വ­ണ­യാ­ണു്. വരൂ.” ഇ­ല­ക്ട്രി­സി­റ്റി ബോർ­ഡിൽ ജോ­ലി­യു­ള്ള ആ സ്നേ­ഹി­ത­ന്റെ താൽ­ക്കാ­ലി­ക­മാ­യ വ­ല്ലാ­യ്മ മാറി. അ­ദ്ദേ­ഹം ചി­രി­ച്ചു­കൊ­ണ്ടു എന്റെ കൂടെ കോ­ഫി­ഹൗ­സി­ലേ­ക്കു പോ­ന്നു. ഔ­ചി­ത്യ­മു­ള്ള വാ­ക്കു­കൾ­കൊ­ണ്ടു ആ­ളു­ക­ളു­ടെ വ­ല്ലാ­യ്മ മാ­റ്റാം.

ക്ളി­ന്റ്
images/TIMEMagazine17Sep1923.jpg
ഇ­സ്രാ­യേൽ സാ­ങ്ങ്വിൽ

ഇ­സ്രാ­യേൽ സാ­ങ്ങ്വിൽ പേ­രു­കേ­ട്ട നോ­വ­ലി­സ്റ്റാ­ണു്. ആ നോ­വ­ലി­സ്റ്റ് എഴുതി. ശിശു അ­മ്മ­യ്ക്കൊ­രാ­ഹ്ലാ­ദം. അ­ച്ഛ­നൊ­രു അ­വ­കാ­ശി. പു­രോ­ഹി­ത­നൊ­രു ആ­ത്മാ­വു്. വൈ­ദ്യ­നു് ജീ­വ­ശാ­സ്ത്ര­പ­ര­മാ­യ മാതൃക, ഷോ­പ്പു­ട­മ­സ്ഥ­നൊ­രു പുതിയ പ­തി­വു­കാ­രൻ. അ­യൽ­വീ­ട്ടു­കാ­ര­നൊ­രു ശല്യം.” സാ­ങ്ങ്വിൽ, ഞ­ങ്ങ­ളു­ടെ ക്ളി­ന്റ് അ­യൽ­വീ­ട്ടു­കാ­ര­നു­മാ­ത്ര­മ­ല്ല ലോ­ക­ത്തി­നാ­കെ ഒരു ഉ­പ­കർ­ത്താ­വാ­ണെ­ന്നു് അ­ഭി­പ്രാ­യ­പ്പെ­ടു­മാ­യി­രു­ന്നു. ക്ളി­ന്റി­ന്റെ ചി­ത്ര­ങ്ങ­ളെ­ല്ലാം സ്പ­ന്ദി­ക്കു­ന്നു. ഓ­രോ­ന്നും മൂർ­ത്ത­മാ­ണു്. സ്പർ­ശ­വേ­ദ്യ­മാ­യ സ­ത്യ­മു­ണ്ടോ? ഉ­ണ്ടെ­ങ്കിൽ അ­താ­ണു് ഈ കു­ട്ടി­യു­ടെ ഓരോ ചി­ത്ര­വും.

images/ThomasClint.jpg
ക്ളി­ന്റ്

കൈ­ന­ക­രി ഷാജി മ­നോ­രാ­ജ്യം വാ­രി­ക­യി­ലെ­ഴു­തി­യ “നി­റ­ങ്ങ­ളു­ടെ മാ­ന­ത്തു് മി­ന്നി­പ്പൊ­ലി­ഞ്ഞ ന­ക്ഷ­ത്രം” എന്ന ലേ­ഖ­ന­ത്തിൽ ക്ളി­ന്റ് വരച്ച ചില ചി­ത്ര­ങ്ങ­ളു­ടെ അ­ച്ച­ടി­പ്പ­തി­പ്പു് കാണാം.

ക്ളി­ന്റ് എലിയെ, ആനയെ, ക­ടു­വ­യെ, ക­ടു­വാ­ക്കു­ട്ടി­യെ ഒക്കെ കണ്ടു. ക­ണ്ട­തു് അ­പ്പോൾ­ത്ത­ന്നെ മ­റ­ന്നി­രി­ക്കാം. പക്ഷേ, ആ കു­ഞ്ഞി­ന്റെ അ­ജാ­ഗ­രി­ത മ­ന­സ്സു് അവ പി­ടി­ച്ചെ­ടു­ത്തു. പി­ന്നീ­ടു് രേ­ഖ­ക­ളി­ലൂ­ടെ ആ­വി­ഷ്ക­രി­ച്ചു് ആ ക­ലാ­കാ­രൻ അ­വ­യെ­ത്ത­ന്നെ വീ­ണ്ടും കാ­ണു­ക­യാ­യി. ന­മു­ക്കു കാ­ണാ­നാ­യി അവയെ ആ­വി­ഷ്ക­രി­ക്കു­ക­യാ­യി. ഇൻ­ഫ­ന്റ് പ്രോ­ഡി­ജി.

സ്നേ­ഹം
images/MarilynFrench.jpg
മർലിൻ ഫ്ര­ഞ്ച്

The Women’s Room എന്ന ഫെ­മി­നി­സ്റ്റ് ക്ലാ­സി­ക് നോ­വ­ലെ­ഴു­തി വി­ഖ്യാ­ത­യാ­യ മർലിൻ ഫ്ര­ഞ്ച്, Beyond Power-​on Women, Men and Morals എ­ന്നൊ­രു പു­സ്ത­ക­മെ­ഴു­തി­യി­ട്ടു­ണ്ടു്. പു­രു­ഷ­മേ­ധാ­വി­ത്വ­ത്തെ വെ­ല്ലു­വി­ളി­ക്കു­ന്ന ആ വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യ പു­സ്ത­ക­ത്തിൽ അവർ മ­നു­ഷ്യ­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തി­ന്റെ സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കു­ന്നു. ചി­ന്ത­കർ—അവർ കാ­പ്പി­റ്റ­ലി­സ്റ്റു­ക­ളോ സോ­ഷ്യ­ലി­സ്റ്റു­ക­ളോ ആ­ക­ട്ടെ—ഒരു മാർ­ക്സി­സ്റ്റ് ചി­ന്ത­യെ ഒ­രു­പോ­ലെ അം­ഗീ­ക­രി­ക്കു­ന്നു­ണ്ടു്. ജീ­വി­ത­ത്തി­ന്റെ ഭൗ­തി­കോ­പാ­ധി­കൾ ഉൽ­പ്പാ­ദി­പ്പി­ക്കു­ന്ന മാർ­ഗ്ഗ­മാ­ണു്, സ­മൂ­ഹ­ത്തി­ന്റെ ബോ­ധ­മ­ണ്ഡ­ല­ത്തി­നു് ആ­സ്പ­ദം വ­രു­ന്ന­താ­ണു് ആ ചിന്ത. നമ്മൾ ആഹാരം, പാർ­പ്പി­ടം, ആയുധം ഇവ എ­ങ്ങ­നെ ഉ­ണ്ടാ­ക്കു­ന്നു­വോ അ­താ­ണു് മ­നു­ഷ്യ­ചി­ന്ത­യ്ക്കു് അ­ടി­സ്ഥാ­ന­മാ­യി വർ­ത്തി­ക്കു­ന്ന­തു്. പക്ഷേ, ഉൽ­പ്പാ­ദ­ന മാർ­ഗ്ഗ­ങ്ങൾ ഒ­രു­പോ­ലെ­യി­രു­ന്നാ­ലും ബോ­ധ­മ­ണ്ഡ­ലം വി­ഭി­ന്ന­സ­മു­ദാ­യ­ങ്ങൾ­ക്കു വി­ഭി­ന്ന­മാ­യി­രി­ക്കും. ഉ­ദാ­ഹ­ര­ണം ഇതു തെ­ളി­യി­ക്കും. നൈൽ­ന­ദി­യു­ടെ താ­ഴ്‌­വ­ര­യിൽ താ­മ­സി­ക്കു­ന്ന നൂവർ വർഗ്ഗ ക്കാർ­ക്കും തെ­ക്കേ അ­മെ­രി­ക്ക­യി­ലെ മു­ണ്ടു­റു­ക്കു വർഗ്ഗ ക്കാർ­ക്കും മ­ത്സ്യ­ബ­ന്ധ­ന­വും കൃ­ഷി­യു­മാ­ണു് ഉ­പ­ജീ­വ­ന­മാർ­ഗ്ഗ­ങ്ങൾ. പക്ഷേ, നൂവർ വർ­ഗ്ഗം ഇ­ര­ട്ട­പെ­റ്റ ശി­ശു­ക്ക­ളെ ആ­ധ്യാ­ത്മി­ക ശ­ക്തി­യു­ടെ പ്ര­തി­രൂ­പ­മാ­യി കരുതി ആ­രാ­ധി­ക്കു­ന്നു. മ­റ്റേ­വർ­ഗ്ഗം ആ ശി­ശു­ക്ക­ളെ മൃ­ഗീ­യ­മാ­യി കരുതി കൊ­ന്നു­ക­ള­യു­ന്നു. ബോ­ധ­മ­ണ്ഡ­ല­ത്തി­ന്റെ—അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട സ­ന്മാർ­ഗ്ഗ­ചി­ന്ത­യു­ടെ—വി­ഭി­ന്ന സ്വ­ഭാ­വം ഇതു കാ­ണി­ക്കു­ന്നു. സ്നേ­ഹ­ത്തി­നും ഇ­തു­പോ­ലെ വി­ഭി­ന്ന­ത വരാം. (മർലിൻ ഫ്ര­ഞ്ചി­ന്റെ മ­ത­മ­ല്ല ഇതു്) ന­മ്മു­ടെ നാ­ട്ടിൽ­ത്ത­ന്നെ ഒ­രു­കാ­ല­ത്തു് അ­ന­ന്ത­ര­വ­ന്മാ­രോ­ടാ­യി­രു­ന്നു സ്നേ­ഹം. അന്നു മ­ക്ക­ളെ സ്നേ­ഹി­ച്ചി­രു­ന്നി­ല്ല. മ­രു­മ­ക്ക­ത്താ­യം മാ­റി­യ­പ്പോൾ അ­ന­ന്ത­ര­വ­ന്മാ­രെ വെ­റു­ത്തി­ട്ടു മ­ക്ക­ളെ സ്നേ­ഹി­ക്കാൻ തു­ട­ങ്ങി. വി­കാ­ര­വും സ­മു­ദാ­യ­ത്തി­ന്റെ സ്വ­ഭാ­വ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കും. എ­ങ്കി­ലും സ്നേ­ഹം ഒരു സാർ­വ­ലൗ­കി­ക വി­കാ­രം തന്നെ. അ­തി­ന്റെ മ­ഹ­നീ­യ­ത­യെ­യാ­ണു് പ്രൊ­ഫ­സർ കെ. വി. ദേവ് ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന­തു്. (യു­ഗ­ശ്രീ­മാ­സി­ക­യി­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ സ്നേ­ഹം എന്ന ലേഖനം) തന്നെ ജ­യി­ലിൽ ആ­ക്കി­യ സ്മ­ട്സി­നു് ഗാ­ന്ധി­ജി ജ­യി­ലിൽ നി­ന്നി­റ­ങ്ങി­യ­പ്പോൾ ഒ­രു­ജോ­ടി ചെ­രി­പ്പു സ­മ്മാ­നി­ച്ച­തും അതോടെ സ്മ­ട്സ് സ്നേ­ഹ­പ­ര­ത­ന്ത്ര­നാ­യ­തും ദേവ് ന­മ്മു­ടെ ശ്ര­ദ്ധ­യിൽ­കൊ­ണ്ടു­വ­രു­ന്നു. ബ­ലാൽ­സം­ഗം, കൊ­ല­പാ­ത­കം, ശി­ശു­മോ­ഷ­ണം, ശി­ശു­ധർ­ഷ­ണം ഇ­വ­യൊ­ക്കെ ഒ­ന്നി­നൊ­ന്നു കൂ­ടി­വ­രു­ന്ന ഈ ലോ­ക­ത്തിൽ സ്നേ­ഹം പ്ര­യോ­ജ­നം ചെ­യ്യു­മോ? അ­റി­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും അ­ത­ല്ലാ­തെ മ­റ്റെ­ന്താ­ണു മാർ­ഗ്ഗം?

images/JanChristiaanSmuts-01.jpg
സ്മ­ട്സ്

പ­ടി­ഞ്ഞാ­റൻ നാ­ട്ടിൽ നി­ന്നു വ­രു­ന്ന മ­രു­ന്നു­കു­പ്പി­യോ മ­ഷി­ക്കു­പ്പി­യോ തു­റ­ക്കാൻ പ്ര­യാ­സ­മി­ല്ല. ഒന്നു തൊ­ടു­ക­യേ വേ­ണ്ടു. താ­ഴ­ത്തെ വീ­തി­കു­റ­ഞ്ഞ വളയം പൊ­ട്ടി മു­ക­ളി­ല­ത്തെ അ­ട­പ്പു തി­രി­ഞ്ഞു­വ­രും. ഇ­ന്ത്യ­യി­ലു­ണ്ടാ­ക്കി­യ മ­രു­ന്നി­ന്റെ­യും മ­ഷി­യു­ടെ­യും അ­ട­പ്പു­കൾ തു­റ­ക്കാൻ വലിയ പ്ര­യാ­സം. കൈ­മു­റി­യും. അ­ല്ലെ­ങ്കിൽ കു­പ്പി­ക്ക­ക­ത്തു­ള്ള­തു ഉ­ടു­പ്പിൽ വീഴും. ചെൽ­പാർ­ക്ക് മ­ഷി­ക്കു­പ്പി ഒ­രി­ക്കൽ തു­റ­ക്കാൻ പെ­ട്ട­പാ­ടു് എ­നി­ക്കേ അറിയൂ. പേ­നാ­ക്ക­ത്തി­കൊ­ണ്ടു അ­ട­പ്പു് പൊ­ക്കി­യ­പ്പോൾ മ­ഷി­യാ­കെ ഷർ­ട്ടിൽ. കു­പ്പി­യു­ടെ അ­ട­പ്പു തു­റ­ക്കു­ന്നി­ല്ലേ. തീയിൽ കാ­ണി­ക്കൂ. അതു വി­ക­സി­ക്കും. തു­റ­ക്കാം. സ്നേ­ഹ­ത്തി­ന്റെ ചൂ­ടു­കൊ­ണ്ടു് ഒ­രു­മാ­തി­രി­യു­ള്ള­വ­രു­ടെ ഹൃദയം വി­ക­സി­ക്കും. പ­ര­മ­ദു­ഷ്ട­ന്മാ­രു­ടെ ഹൃദയം മാ­ത്ര­മേ പ­ഴ­യ­മ­ട്ടിൽ ഇ­രി­ക്കൂ.

പി. ടി. ഭാ­സ്ക­ര­പ്പ­ണി­ക്കർ

അ­നൗ­ചി­ത്യ­മാ­ണു് ര­സ­ഭം­ഗ­ത്തി­നു കാ­ര­ണ­മെ­ന്നു് ഒ­രാ­ചാ­ര്യൻ പ­റ­ഞ്ഞു. കലയിൽ മാ­ത്ര­മ­ല്ല നി­ത്യ­ജീ­വി­ത­ത്തി­ലും അതു കൂ­ടി­യേ തീരൂ. സാ­ഹി­ത്യ­വാ­ര­ഫ­ലം ഹൃദയം തു­റ­ന്നു­ള്ള ഭാ­ഷ­ണ­മാ­ണു്. ഞാ­നൊ­ന്നും ഒ­ളി­ച്ചു­വ­യ്ക്കാ­റി­ല്ല. അ­തു­കൊ­ണ്ടു് (ചില പ­രാ­മർ­ശ­ങ്ങൾ) ഔ­ചി­ത്യ­ത്തി­നു് വി­രു­ദ്ധ­മാ­യി തോ­ന്നി­യേ­ക്കാം.

ന­വീ­ന­ശാ­സ്ത്ര­കാ­ര­ന്മാ­രിൽ ചിലർ ശാ­സ്ത്ര­ത്തെ മി­സ്റ്റി­സി­സ­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ത്തു­മ്പോൾ ഇ­ട­തു­പ­ക്ഷ ചി­ന്താ­ഗ­തി­യു­ള്ള ശാ­സ്ത്ര­കാ­ര­ന്മാർ അതിനെ ബൂർ­ഷ്വാ ഐ­ഡി­യ­ലി­സ­മെ­ന്നു വി­ളി­ച്ചു് ആ­ക്ഷേ­പി­ക്കാ­റു­ണ്ടു്. വാ­യ­ന­ക്കാ­രാ­യ നമ്മൾ ര­ണ്ടി­ലും ര­സി­ക്കു­ന്നു. അ­തു­കൊ­ണ്ടു് ഐ­ഡി­യ­ലി­സ്റ്റാ­യ കേപ്ര യെയും റീ­യ­ലി­സ്റ്റാ­യ മാർ­ട്ടിൻ ഗാർ­ഡി­ന­റെ യും നമ്മൾ ഒരേ വി­ധ­ത്തിൽ ബ­ഹു­മാ­നി­ക്കു­ന്നു. രങ്ക(രംഗ) നാ­ഥാ­ന­ന്ദ­സ്സ്വാ­മി വേ­ദാ­ന്ത­ത­ത്ത്വ­ങ്ങൾ ഉ­പ­ന്യ­സി­ക്കു­മ്പോ­ഴും ഹ­ക്സി­ലി അവയെ ഖ­ണ്ഡി­ക്കു­മ്പോ­ഴും ന­മു­ക്കു ര­ണ്ടു­പേ­രോ­ടും ബ­ഹു­മാ­നം. എ­ന്നാൽ പി. ടി. ഭാ­സ്ക­ര­പ്പ­ണി­ക്കർ ‘വേ­ദാ­ന്ത­വും സ­യൻ­സും വർ­ഗ്ഗീ­യ­ത­യും’ എന്ന പേരിൽ സൂ­പർ­ഫി­ഷ­ലാ­യ കുറെ വാ­ക്യ­ങ്ങൾ എ­ഴു­തി­വ­യ്ക്കു­മ്പോൾ (ജ­ന­യു­ഗം വാരിക) ന­മു­ക്കു വി­ഷാ­ദം. വേ­ദാ­ന്ത­ത്തെ­യും അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട ചി­ന്താ­ഗ­തി­ക­ളെ­യും അ­ദ്ദേ­ഹം പു­ച്ഛ­ത്തോ­ടെ പു­റ­ങ്കൈ കൊ­ണ്ടു ത­ട്ടി­ക്ക­ള­യു­ന്നു. എ­ന്നാൽ മാർ­ക്സി­സ്റ്റു­കൾ അ­ങ്ങ­നെ ചെ­യ്യാ­റി­ല്ല. സോ­വി­യ­റ്റ് റ­ഷ്യ­യിൽ നി­ന്നു വ­രു­ന്ന ഗ്ര­ന്ഥ­ങ്ങൾ ഈ സത്യം വെ­ളി­പ്പെ­ടു­ത്തി­ത്ത­രും. Indian Philosophy in Modern times എന്ന പു­സ്ത­ക­മെ­ഴു­തി­യ വി. ബ്രോ­ഡോ­ഫ് Philosophy is in this context viewed as a manifestation or property of an invariable spirit of the whole Indian people എന്നു വി­ന­യാ­ന്വി­ത­നാ­യി പ­റ­ഞ്ഞു­കൊ­ണ്ടാ­ണു് സ്വ­മ­ത­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. മ­ഹാ­ത്മാ­ഗാ­ന്ധി­യേ­യും ജ­വ­ഹർ­ലാൽ നെ­ഹ്റു വി­നെ­യും ടാ­ഗോ­റി നെയും എസ്. രാ­ധാ­കൃ­ഷ്ണ­നെ യും അവർ ബ­ഹു­മാ­നി­ക്കു­ന്നു. Alexel Utman എ­ഴു­തി­യ Tradition of Great Friendship എന്ന ഗ്ര­ന്ഥം നോ­ക്കു­ക. ബൂർ­ഷ്വാ ദർ­ശ­ന­ത്തെ­യും ബൂർ­ഷ്വാ സാ­ഹി­ത്യ­ത്തെ­യും പു­ച്ഛി­ക്കു­ന്ന ഏർ­പ്പാ­ടു് മാർ­ക്സി­സ്റ്റു­കൾ എന്നേ ഉ­പേ­ക്ഷി­ച്ചു. പി. ടി. ഭാ­സ്ക­ര­പ്പ­ണി­ക്കർ സ്ക്കൂൾ ബോയ് കോം­ബൊ­സി­ഷൻ­പോ­ലു­ള്ള ലേ­ഖ­ന­ങ്ങൾ എ­ഴു­തു­ന്ന­തി­നു മുൻ­പു് തി­രു­വ­ന­ന്ത­പു­ര­ത്തെ പ്ര­ഭാ­തു് ബു­ക്ക് ഹൗസിൽ കി­ട്ടു­ന്ന ഈ പു­സ്ത­ക­ങ്ങൾ വാ­യി­ച്ചു നോ­ക്ക­ണം. വാ­യി­ച്ചാൽ, മാർ­ക്സി­സ്റ്റാ­യി­ത്ത­ന്നെ വർ­ത്തി­ച്ചു­കൊ­ണ്ടു് ആ­ധ്യാ­ത്മി­ക­ത­യെ സ­മ­ചി­ത്ത­ത­യോ­ടെ വി­മർ­ശി­ക്കു­ന്ന­തെ­ങ്ങ­നെ­യെ­ന്നു പ­ഠി­ക്കാൻ ക­ഴി­യും.

പ്ര­ഭാ­ത­മാ­യി എ­ങ്കി­ലും കാർ­മേ­ഘ­ങ്ങൾ നി­റ­ഞ്ഞ അ­ന്ത­രീ­ക്ഷം. അ­ങ്ങ­നെ അർ­ദ്ധാ­ന്ധ­കാ­രം. ഒരു മ­ര­ങ്കൊ­ത്തി പല സ്ഥ­ല­ങ്ങ­ളി­ലും പാ­റി­ന­ട­ന്നു് ഒരു വൻ­കാ­ട്ടി­ലെ­ത്തി. അവിടെ മാ­മ­ര­ങ്ങ­ളു­ണ്ടു്. ഒരു വലിയ മ­ര­ത്തിൽ ചെ­ന്നി­രു­ന്നു പക്ഷി ഒരു കൊ­ത്തു­കൊ­ത്തി. മ­ര­ത്തിൽ കൊ­ത്തി­യ­തും മി­ന്നൽ പ്ര­വാ­ഹം അതിനെ ര­ണ്ടാ­യി പി­ളർ­ന്നി­ട്ട­തും ഒ­ന്നി­ച്ചു­ക­ഴി­ഞ്ഞു. പി­ളർ­ന്ന മരം നിർ­ഘോ­ഷ­ത്തോ­ടെ രണ്ടു വ­ശ­ങ്ങ­ളി­ലാ­യി വീ­ണ­പ്പോൾ താഴെ തെ­റി­ച്ചു­വീ­ണ മ­ര­ങ്കൊ­ത്തി പ­റ­ഞ്ഞു: “എ­നി­ക്കു് ഇത്ര ശ­ക്തി­യു­ണ്ടെ­ന്നു ഞാൻ അ­റി­ഞ്ഞ­തേ­യി­ല്ല.” ന­മ്മു­ടെ പല എ­ഴു­ത്തു­കാ­രും ഈ മ­ര­ങ്കൊ­ത്തി­യെ­പ്പോ­ലെ­യാ­ണു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-09-28.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.