SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-10-12-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/JohnSteinbeck1939.jpg
സ്റ്റെൻ­ബ­ക്ക്

കേ­ര­ള­സർ­ക്കാ­രി­ന്റെ ഭാ­ഗ്യ­ക്കു­റി­യിൽ ഒ­രു­ത്ത­നു പ­ത്തു­ല­ക്ഷം രൂപ ഒ­ന്നാം സ­മ്മാ­ന­മാ­യി കി­ട്ടി­യെ­ന്നു വി­ചാ­രി­ക്കൂ. അ­യാൾ­ക്കു പി­ന്നെ ഇ­രി­ക്ക­പ്പൊ­റു­തി കാ­ണി­ല്ല. സകല ബാ­ങ്ക് മാ­നേ­ജ­റ­ന്മാ­രും അ­യാ­ളു­ടെ വീ­ട്ടി­ലെ­ത്തും. ‘എന്റെ ബാ­ങ്കിൽ പ­ണ­മി­ട­ണേ’ എ­ന്നു് ഓ­രോ­രു­ത്ത­രും അ­പേ­ക്ഷി­ക്കും. ഏ­തെ­ങ്കി­ലും ത­ര­ത്തിൽ ഒരു ഭാ­ഗ്യം വ­ന്നാൽ ആളുകൾ എ­ങ്ങ­നെ ഉ­പ­ദ്ര­വി­ക്കു­മെ­ന്നു് അ­റി­യ­ണ­മെ­ങ്കിൽ സ്റ്റെൻ­ബ­ക്കി ന്റെ ‘മു­ത്തു് ’ എന്ന ചെറിയ നോവൽ വാ­യി­ച്ചു­നോ­ക്കി­യാൽ മതി. കീ­നോ­യ്ക്കു മു­ത്തു കി­ട്ടി­യ­പ്പോൾ എല്ലാ വി­ഭാ­ഗ­ങ്ങ­ളിൽ­പ്പെ­ട്ട ആ­ളു­ക­ളും അ­യാ­ളിൽ തൽ­പ­ര­നാ­യി. പാ­തി­രി അ­യാ­ളു­ടെ വീ­ട്ടി­ലെ­ത്തി. കി­നോ­യു­ടെ കു­ഞ്ഞി­നെ ചി­കിൽ­സി­ക്കാൻ കൂ­ട്ടാ­ക്കാ­ത്ത ഡോ­ക്ടർ പൂ­ന്തോ­ട്ട­ക്കാ­ര­നു­മാ­യി അവിടെ ചെ­ന്നു. രാ­ത്രി­യാ­യ­പ്പോൾ മു­ത്തു മോ­ഷ്ടി­ച്ചു­കൊ­ണ്ടു പോകാൻ ചിലർ ഭവന ഭേദനം ന­ട­ത്തി. പൊ­ടു­ന്ന­ന­വേ സ­മ്പ­ത്തു­ണ്ടാ­കു­ന്ന­തു് ആ­പ­ത്താ­ണു്. ആ ചിന്ത ഇ­രി­ക്ക­ട്ടെ. ഭാ­ഗ്യ­ക്കു­റി­യിൽ കി­ട്ടു­ന്ന പ­ത്തു­ല­ക്ഷം രൂ­പ­യ്ക്കു് വി­ല­യു­ണ്ടോ? വി­ശ­ന്നു ത­ളർ­ന്നു വ­രു­ന്ന­വ­നു് നമ്മൾ മ­ന­സ്സ­ലി­ഞ്ഞു കൊ­ടു­ക്കു­ന്ന അ­ഞ്ചു­രൂ­പ­യ്ക്കാ­ണു് കൂ­ടു­തൽ വില. ആ ചെറിയ തു­ക­യ്ക്കു­ള്ള മ­ഹ­നീ­യ­ത ഷോ­ഡ­തി­യി­ലെ പത്തു ല­ക്ഷ­ത്തി­നി­ല്ല. ധ­ന­ത്തെ വി­ട്ടു് മ­റ്റൊ­രു മ­ണ്ഡ­ല­ത്തി­ലേ­ക്കു വരാം. പൂ­ജ­പ്പു­ര­യിൽ സെൻ­ട്രൽ ജ­യി­ലു­ണ്ടു്. വൻ­മ­തി­ലി­ന­ക­ത്തു് എ­ത്ര­യെ­ത്ര കെ­ട്ടി­ട­ങ്ങൾ! മ­തി­ലി­നു വെ­ളി­യിൽ, റോ­ഡി­ന­രി­കിൽ ഒരു പ്രാ­ഥ­മി­ക വി­ദ്യാ­ല­യ­മു­ണ്ടു്. ഏ­തി­നാ­ണു് മ­ഹ­നീ­യ­തു? സം­ശ­യ­മി­ല്ല. വി­ദ്യാ­ല­യ­ത്തി­നു തന്നെ. മ­ഹ­ത്വം ഗു­ണ­ത്തെ­യാ­ണു് ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തു്; അ­ള­വി­നെ­യ­ല്ല, ക­ട്ട­ക്ക­യ­ത്തിൽ ചെ­റി­യാൻ മാ­പ്പി­ള യുടെ “യേ­ശു­വി­ജ­യം” മ­ഹാ­കാ­വ്യ­മാ­ണു്. ച­ങ്ങ­മ്പു­ഴ യുടെ “പ­ഞ്ച­ഭൂ­താ­ഭി­യു­ക്ത­മെൻ ഗാ­ത്രം” എന്നു തു­ട­ങ്ങു­ന്ന കാ­വ്യം കൊ­ച്ചു ഭാ­വ­ഗീ­തം മാ­ത്രം. പക്ഷേ, മ­ഹ­നീ­യ­ത ച­ങ്ങ­മ്പു­ഴ­യു­ടെ ഭാ­വ­ഗീ­ത­ത്തി­നാ­ണു്. മ­ഹാ­കാ­വ്യ­ത്തി­ന­ല്ല. സാ­ഹി­ത്യ­കൃ­തി­ക­ളു­ടെ വൈ­പു­ല്യം ക­ണ്ടു് ക­ണ്ണ­ഞ്ചി ചിലർ ‘മ­ഹ­നീ­യം, മ­ഹ­നീ­യം’ എ­ന്നു് അ­ത്ഭു­തം കൂ­റാ­റ്ണ്ടു്. തെ­റ്റാ­ണു് അ­തെ­ന്നേ പ­റ­യാ­നു­ള്ളൂ.

സ­ത്യ­ദർ­ശ­നം

സ­ത്യ­ത്തി­ന്റെ മു­ഖ­ത്തു നോ­ക്കാൻ പേ­ടി­യു­ള്ള­പ്പോ­ഴാ­ണു് തെ­റ്റു ചെ­യ്യു­ന്ന­തു്. പ­തി­നേ­ഴാം തീ­യ­തി­യാ­ണു് ഇ­തെ­ഴു­തു­ന്ന­തു്. ഇ­ന്ന­ലെ വൈ­കു­ന്നേ­രം ഓ­ട്ടോ­റി­ക്ഷ കാ­ത്തു­നി­ല്ക്കു­ക­യാ­യി­രു­ന്നു ഞാൻ. ഒരു രോ­ഗി­ക്കു­ള്ള മ­രു­ന്നു പെ­ട്ടെ­ന്നു് എ­ത്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു എ­നി­ക്കു്. മു­ക്കാൽ മ­ണി­ക്കൂർ ക­ഴി­ഞ്ഞു. ഉ­ത്ക­ണ്ഠ­യോ­ടെ നാ­ലു­ചു­റ്റും നോ­ക്കി­യ­പ്പോൾ ദൂ­രെ­നി­ന്നു് ഒരു ഓ­ട്ടോ­റി­ക്ഷ വ­രു­ന്നു. അ­തി­ന­ടു­ത്തേ­ക്കു ഓടി. എ­തി­രു­വ­ശ­ത്തു­നി­ന്നു രണ്ടു കൊ­ച്ചു­കു­ഞ്ഞു­ങ്ങ­ളും ഓ­ടു­ന്നു­ണ്ടു്. അവർ അതിൽ കേ­റാ­തി­രി­ക്കാൻ വേ­ണ്ടി ഞാൻ ഓ­ട്ട­ത്തി­ന്റെ വേഗം കൂ­ട്ടി. വാ­ഹ­ന­ത്തിൽ കയറി ഇ­രി­പ്പാ­യി. ആ സ­മ­യം­കൊ­ണ്ടു കു­ഞ്ഞു­ങ്ങ­ളു­ടെ അ­ച്ഛ­ന­മ്മ­മാ­രും അ­തി­ന­ടു­ത്തെ­ത്തി. ഡ്രൈ­വർ എ­ന്നോ­ടു പ­റ­ഞ്ഞു: “അ­വ­രാ­ണു് ആദ്യം കൈ­കാ­ണി­ച്ച­തു്. ഇ­റ­ങ്ങി­യാ­ട്ടെ”. സാ­ദ്ധ്യ­മ­ല്ലെ­ന്നു ഞാൻ. അ­പ്പോൾ അ­വ­രോ­ടു ഡ്രൈ­വർ അ­നു­വാ­ദം ചോ­ദി­ച്ചു: “കൊ­ണ്ടു പോ­ക­ട്ടോ?” ഞാൻ ഏറു ക­ണ്ണി­ട്ടു് അവരെ ഒന്നു നോ­ക്കി. മാ­ന്യ­ത­യു­ള്ള അവർ ര­ണ്ടു­പേ­രും പു­ഞ്ചി­രി തൂകി നിൽ­ക്കു­ക­യാ­ണു്. ‘പോകൂ’ എ­ന്നു് പു­രു­ഷൻ സൗ­മ്യ­മാ­യി പ­റ­ഞ്ഞു. ഓ­ട്ടോ­റി­ക്ഷ നീ­ങ്ങി. എന്റെ ഉള്ളു പി­ട­ഞ്ഞു. ഞാ­നെ­ന്തൊ­രു സം­സ്കാ­ര­ര­ഹി­തൻ’ എന്ന തോ­ന്ന­ലാ­യി­രു­ന്നു എ­നി­ക്കു്. അ­പ്പോ­ഴേ­ക്കും അര ഫർ­ലോ­ങ്ങോ­ളം വണ്ടി പൊ­യ്ക്ക­ഴി­ഞ്ഞി­രു­ന്നു. “നി­റു­ത്തു. ഞാ­നി­റ­ങ്ങാം. അവരെ കൊ­ണ്ടു­പോ­കൂ.’ എ­ന്നാ­യി ഞാൻ ഡ്രൈ­വ­റോ­ടു്. ഭ്രാ­ന്തു­ണ്ടോ എന്ന മ­ട്ടിൽ അ­യാ­ളെ­ന്നെ നോ­ക്കി. ഓ­ട്ടോ­റി­ക്ഷ വി­ട്ട­പ്പോൾ ഞാൻ ആ കൊ­ച്ചു­കു­ട്ടി­ക­ളു­ടെ മു­ഖ­ങ്ങ­ളി­ലേ­ക്കു നോ­ക്കാൻ ധൈ­ര്യ­പ്പെ­ട്ടി­ല്ല. നോ­ക്കി­യെ­ങ്കിൽ സ­ത്യ­ത്തി­ന്റേ­താ­യ മു­ഖ­ങ്ങൾ കണ്ടു ക്രൂ­ര­നാ­യ ഞാൻ ഞെ­ട്ടി­പ്പോ­യേ­നെ. അ­ല­ങ്ക­രി­ക്ക­പ്പെ­ട്ട സൗ­ധ­ങ്ങൾ കാണാൻ അ­ച്ഛ­ന­മ്മ­മാ­രോ­ടു­കൂ­ടെ വ­ന്ന­വ­രാ­ണു് ആ പി­ഞ്ചു കു­ഞ്ഞു­ങ്ങൾ. അ­വ­രു­ടെ നൈ­രാ­ശ്യ­വും വി­ഷാ­ദ­വും ആ മു­ഖ­ങ്ങ­ളിൽ ഞാൻ ദർ­ശി­ക്കു­മാ­യി­രു­ന്നു. ഞാൻ ചെയ്ത തെ­റ്റു് ഇ­തെ­ഴു­തു­മ്പോ­ഴും എന്നെ വേ­ദ­നി­പ്പി­ക്കു­ന്നു. ഒ­ട്ടും ക്ഷോ­ഭി­ക്കാ­തെ മ­ന്ദ­ഹാ­സം പൊ­ഴി­ച്ചു­നി­ന്ന ആ പു­രു­ഷ­നും സ്ത്രീ­യും സം­സ്കാ­ര­മെ­ന്നാൽ എ­ന്താ­ണെ­ന്നു് എന്നെ പ­ഠി­പ്പി­ച്ചു. അവർ ഇതു വാ­യി­ക്കു­ക­യി­ല്ലാ­യി­രി­ക്കാം. എ­ങ്കി­ലും ആ നാലു പേ­രോ­ടും ഞാൻ മാ­പ്പു പ­റ­യ­ട്ടെ.

images/MengKe.jpg
മെൻ­ഷീ­യ­സ്

സ­ത്യ­ത്തി­ന്റെ മു­ഖ­ത്തു നോ­ക്കാൻ പേ­ടി­യാ­ണു് സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കും. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ “ഭ­വ­ന­ഭേ­ദ­നം” എന്ന സാ­ങ്ക­ല്പി­ക­മാ­യ കഥയോ യ­ഥാർ­ത്ഥ­മാ­യ വി­വ­ര­ണ­മോ എ­ഴു­തി­യ ഐ. കെ. കെ. എ­മ്മി­നും ഭ­യം­ത­ന്നെ. ഭ­യ­മി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഈ ച­വ­റെ­ടു­ത്തു് അ­ദ്ദേ­ഹം ന­മ്മു­ടെ മുൻ­പിൽ വ­യ്ക്കി­ല്ലാ­യി­രു­ന്നു. കഥ പ­റ­യു­ന്ന ആ­ളി­ന്റെ വീ­ട്ടിൽ­നി­ന്നു് ആ­ഭ­ര­ണ­ങ്ങ­ളും മ­റ്റും മോഷണം പോയി. വൈ­കു­ന്നേ­രം ഒരു സ്ത്രീ­യും പു­രു­ഷ­നും കു­ഞ്ഞി­നോ­ടൊ­ത്തു് അവിടെ നി­ല്ക്കു­ന്ന­തു പലരും കണ്ടു. ഒരു പെൺ­കു­ട്ടി പൊ­ലീ­സ് സ്റ്റേ­ഷ­നിൽ പോയി ക­ള്ളി­ക­ളു­ടെ ഫോ­ട്ടോ നോ­ക്കി ഒ­രു­ത്തി­യെ ചൂ­ണ്ടി­ക്കാ­ണി­ച്ചു കൊ­ടു­ത്തു. അവളെ അ­റ­സ്റ്റ് ചെ­യ്യാൻ പൊ­ലീ­സ് ത­യ്യാ­റെ­ടു­ക്കു­മ്പോൾ ഗൃ­ഹ­നാ­യി­ക പ­റ­യു­ന്നു അവിടെ വൈ­കു­ന്നേ­രം വ­ന്ന­തു ബ­ന്ധു­ക്ക­ളാ­ണെ­ന്നു്. ഐ. കെ. കെ. എം. ഈ വി­വ­ര­ണ­മെ­ഴു­തി­യി­ട്ടു് ഒ­രു­ത­വ­ണ വാ­യി­ച്ചു നോ­ക്കി­യി­രു­ന്നെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു മ­ന­സ്സി­ലാ­കു­മാ­യി­രു­ന്നു തന്റെ രചന തി­ക­ച്ചും വി­ല­കെ­ട്ട­താ­ണെ­ന്നു്. എ­ന്തു­ചെ­യ്യാം. സ­ത്യ­ത്തി­ന്റെ മു­ഖ­ത്തു നോ­ക്കാൻ പേ­ടി­യാ­ണു് പ­ലർ­ക്കും. പ­ശ്ചാ­ത്ത­പി­ച്ച­തു­കൊ­ണ്ടു പ്ര­യോ­ജ­ന­വു­മി­ല്ല. കു­ഞ്ഞു­ങ്ങ­ളെ തോ­ല്പി­ച്ച് വാ­ഹ­ന­ത്തിൽ ക­യ­റി­യ­വൻ സം­സ്കാ­ര­ശൂ­ന്യൻ തന്നെ. “ഭ­വ­ന­ഭേ­ദ­നം” കൊ­ണ്ടു വാ­യ­ന­ക്കാ­രെ മു­ഷി­പ്പി­ക്കു­ന്ന ആൾ അ­നാ­ദ­ര­ണീ­യ­നും.

കാ­രു­ണ്യം, ലജ്ജ, മ­റ്റു­ള്ള­വ­രെ­ക്കു­റി­ച്ചു­ള്ള പ­രി­ഗ­ണ­ന, തെ­റ്റും ശ­രി­യും എ­ന്ന­തി­നെ­ക്കു­റി­ച്ചു­ള്ള ബോധം ഇ­വ­യി­ല്ലാ­ത്ത മ­നു­ഷ്യ­നി­ല്ല. ഈ അം­ശ­ങ്ങ­ളെ വ്യ­ക്തി വി­ക­സി­പ്പി­ച്ചെ­ടു­ക്കു­മ്പോൾ അ­ഗ്നി­നാ­ളം പോലെ, നീ­രു­റ­വ­പോ­ലെ അ­വ­ന്റെ പു­രോ­ഗ­തി ഉ­യർ­ന്നു­വ­രും—മെൻ­ഷീ­യ­സ് (Mencius).

എൻ. കൃ­ഷ്ണ­പി­ള്ള
images/NKrishnaPillai.jpg
എൻ. കൃ­ഷ്ണ­പി­ള്ള

അ­ഗ്നി­നാ­ളം­പോ­ലെ, നീ­രു­റ­വ­പോ­ലെ സാ­ഹി­ത്യ മ­ണ്ഡ­ല­ത്തിൽ ഉ­യർ­ന്നു­വ­ന്നു് അ­നു­വാ­ച­ക­നു് പ്ര­യോ­ജ­ന­മ­രു­ളി­യ ആ­ളാ­ണു് എൻ. കൃ­ഷ്ണ­പി­ള്ള. അ­ദ്ദേ­ഹ­ത്തി­നു് എ­ഴു­പ­തു വ­യ­സ്സു തി­ക­യു­ന്ന ഈ സ­ന്ദർ­ഭ­ത്തിൽ ‘ക­ലാ­കൗ­മു­ദി’ പ്ര­ത്യേ­ക­മാ­യ ഫീ­ച്ചർ ത­യ്യാ­റാ­ക്കി പ്ര­സാ­ധ­നം ചെ­യ്ത­തു് ഉ­ചി­ത­മാ­യി.

“പ്ര­തി­പാ­ത്രം ഭാ­ഷ­ണ­ഭേ­ദം” എന്ന ഗ്ര­ന്ഥം ര­ചി­ച്ച­തോ­ടെ കൃ­ഷ്ണ­പി­ള്ള­സാർ കേ­ര­ള­ത്തി­ലെ അ­ദ്വീ­തി­യ­നാ­യ നി­രൂ­പ­ക­നാ­യി മാ­റി­യി­രി­ക്കു­ന്നു. ഗ്ര­ന്ഥ­ത്തി­ന്റെ സ­വി­ശേ­ഷ­ത അ­തി­ന്റെ സ­ത്യാ­ത്മ­ക­ത തന്നെ. എന്നു പ­റ­ഞ്ഞാ­ലോ? സി. വി. രാ­മൻ­പി­ള്ള യുടെ നോ­വ­ലു­ക­ളിൽ കാ­ണു­ന്ന­തു മാ­ത്ര­മേ കൃ­ഷ്ണ­പി­ള്ള­സാർ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്നു­ള്ളൂ. പ­ടി­ഞ്ഞാ­റൻ ദേ­ശ­ത്തെ സ്ട്ര­ക്ച­റ­ലി­സം, സീ­മി­യോ­ട്ടി­ക്സ് ഇവയെ അ­വ­ലം­ബി­ച്ച് ഇ­വി­ടു­ത്തെ ചില ഛോ­ട്ടാ­ക­ളു­ടെ ര­ച­ന­ക­ളെ­ക്കു­റി­ച്ച് എ­ഴു­തു­ന്ന­വർ പ­ല­രു­മു­ണ്ടു്. അവർ പ­റ­യു­ന്ന­തൊ­ക്കെ ഈ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ര­ച­ന­ക­ളിൽ ഇല്ല. പ­ടി­ഞ്ഞാ­റൻ നി­രൂ­പ­കർ സ്ട്ര­ക്ച­റ­ലി­സ­ത്തി­ന്റെ­യും സീ­മി­യോ­ട്ടി­ക്സി­ന്റെ­യും ത­ത്ത്വ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി ചില ര­ച­ന­ക­ളെ­ക്കു­റി­ച്ച് എ­ഴു­തു­മ്പോൾ അവർ കൈ­കാ­ര്യം ചെ­യ്യു­ന്ന ര­ച­ന­കൾ­ക്കു ‘ഡെൻ­സി­റ്റി’ എന്ന ഗു­ണ­മു­ണ്ടെ­ന്നു നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്നു. ആ ഡെൻ­സി­റ്റി—ധ്വ­ന­ശ­ക്തി—ഇ­വി­ടു­ത്തെ കൊ­ച്ചു സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ര­ച­ന­കൾ­ക്കി­ല്ല. എ­ങ്കി­ലും പു­തു­മ­യ്ക്കു വേ­ണ്ടി, തങ്ങൾ പ­ണ്ഡി­ത­രാ­ണെ­ന്നു വ­രു­ത്താൻ വേ­ണ്ടി അവർ ര­ച­ന­ക­ളിൽ ഇ­ല്ലാ­ത്ത­തു് അ­ടി­ച്ചേ­ല്പി­ക്കു­ന്നു. വി­വ­ര­മി­ല്ലാ­ത്ത കു­റെ­യാ­ളു­കൾ “ഹാ, ഹാ എ­ന്തൊ­രു­ജ്ജ്വ­ല നി­രൂ­പ­ണം!” എന്നു ഉ­ദ്ഘോ­ഷി­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­വ­രു­ടെ­യൊ­ക്കെ ആ­ശാ­ട്ടി അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­രി­യാ­യ സൂസൻ സൊൺ­ടാ­ഗാ ണു്. അ­വ­രു­ടെ പ്ര­ധാ­ന ദോഷം ചി­ന്ത­ക­ളെ റ­ബ്ബർ­പോ­ലെ വ­ലി­ച്ചു­നീ­ട്ടു­ന്നു എ­ന്ന­താ­ണു്. ബതായി യുടെ Story of the Eye എന്ന നോ­വ­ലി­ന്റെ അ­വ­താ­രി­ക­യാ­യി എ­ടു­ത്തു ചേർ­ത്തി­ട്ടു­ള്ള അ­വ­രു­ടെ പ്ര­ബ­ന്ധം ഇ­തി­നു് ഉ­ദാ­ഹ­ര­ണ­മ­ത്രെ. ചി­ന്ത­ക­ളെ വ­ലി­ച്ചു­നീ­ട്ടു­മ്പോൾ അവ അ­സ­ത്യ­പൂർ­ണ്ണ­ങ്ങ­ളാ­കും. സൊൺ­ടാ­ഗ് ഛാ­യാ­ഗ്ര­ഹ­ണ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ പു­സ്ത­ക­ത്തി­നും ഈ ന്യൂ­ന­ത­യു­ണ്ടു്. ബർ­ട്രൻ­ഡ് റ­സ്സ­ലി ന്റെ­യോ അൽഡസ് ഹ­ക്സി­ലി യു­ടെ­യോ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു. സത്യം സ­ത്യ­മാ­യി പ്ര­ത്യ­ക്ഷ­മാ­കു­ന്ന­തു കണ്ടു നമ്മൾ ആ­ഹ്ലാ­ദി­ക്കും. എൻ. കൃ­ഷ്ണ­പി­ള്ള സ്ട്ര­ക്ച­റി­സ­ത്തെ­യോ സീ­മി­യോ­ട്ടി­ക്സി­നെ­യോ ആ­ശ്ര­യി­ക്കാ­തെ സത്യം പ­റ­യു­ന്നു. ഈ നി­രൂ­പ­ക­നു് എന്റെ വിനയം ക­ലർ­ന്ന അ­ഭി­വാ­ദ­നം.

images/GoreVidalVanVechten.jpg
Gore Vidal

എ­ന്തൊ­രു വി­ചി­ത്ര­മാ­യ ആ­ശ­യ­സ­ന്നി­പാ­തം! മു­ക­ളി­ല­ത്തെ ഖ­ണ്ഡി­ക എ­ഴു­തി­യി­ട്ടു് ഒരു ദി­വ­സ­ത്തി­ല­ധി­ക­മാ­യി. ഇന്നു വൈ­കു­ന്നേ­രം തി­രു­വ­ന­ന്ത­പു­ര­ത്തെ മോഡേൺ ബു­ക്ക്സിൽ­നി­ന്നു വാ­ങ്ങി­ക്കൊ­ണ്ടു വന്ന ഒരു പു­സ്ത­കം തു­റ­ന്നു നോ­ക്കി. അ­മേ­രി­ക്കൻ നോ­വ­ലെ­ഴു­ത്തു­കാ­രൻ Gore Vidal ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി അതിൽ കാ­ണു­ന്നു: Susan Sontag certainly is as bad a writer as I’ve ever read… and a fifth-​rate mind. I would say she was monstrously over-​rated.

ആ­വർ­ത്ത­നം വയ്യ

ഇ­വി­ടു­ത്തെ കൊ­ച്ചു സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ര­ച­ന­കൾ­ക്കു് ഡെൻ­സി­റ്റി­യി­ല്ല. എ­ങ്കി­ലും പു­തു­മ­യ്ക്കു വേ­ണ്ടി, തങ്ങൾ പ­ണ്ഡി­ത­രാ­ണെ­ന്നു വ­രു­ത്താൻ വേ­ണ്ടി അവർ ര­ച­ന­ക­ളിൽ ഇ­ല്ലാ­ത്ത­തു് അ­ടി­ച്ചേ­ല്പി­ക്കു­ന്നു. വി­വ­ര­മി­ല്ലാ­ത്ത കു­റെ­യാ­ളു­കൾ “ഹാ, ഹാ എ­ന്തൊ­രു­ജ്ജ്വ­ല നി­രൂ­പ­ണം!” എന്നു ഉ­ദ്ഘോ­ഷി­ക്കു­ക­യും ചെ­യ്യു­ന്നു. ഇ­വ­രു­ടെ­യൊ­ക്കെ ആ­ശാ­ട്ടി അ­മേ­രി­ക്കൻ എ­ഴു­ത്തു­കാ­രി­യാ­യ സൂസൻ സൊൺ­ടാ­ഗാ­ണു്. അ­വ­രു­ടെ പ്ര­ധാ­ന ദോഷം ചി­ന്ത­ക­ളെ റ­ബ്ബർ­പോ­ലെ വ­ലി­ച്ചു­നീ­ട്ടു­ന്നു എ­ന്ന­താ­ണു്.

ടോൾ­സ്റ്റോ­യി ഏതോ ഫ്ര­ഞ്ച് നോവൽ വാ­യി­ക്കു­ക­യാ­യി­രു­ന്നു. അ­തി­ലൊ­രി­ട­ത്തു് താ­റാ­വി­നെ പൊ­രി­ക്കു­ന്ന­തി­ന്റെ ഫലമായ മ­ര­ണ­ത്തെ പു­റ­ങ്ങ­ളോ­ളം ദീർ­ഘ­മാ­യി വർ­ണ്ണി­ക്കു­ന്ന ഒരു ഭാ­ഗ­മു­ണ്ടു്. അതു വാ­യി­ച്ചി­ട്ടു് ടോൾ­സ്റ്റോ­യി പ­റ­ഞ്ഞു: “വർ­ണ്ണ­ന­യു­ടെ ഒ­ടു­വി­ലെ­ത്തു­മ്പോൾ ന­മ്മ­ളും മ­ണ­മ­റി­യു­മെ­ന്ന­തു സത്യം തന്നെ. പക്ഷേ, ആ­ളു­ക­ളു­ടെ മ­ന­സ്സിൽ ഏ­തെ­ങ്കി­ലും പ­തി­പ്പി­ക്കു­ന്ന­തി­നു­ള്ള മാർ­ഗ്ഗ­മ­ത­ല്ല. ഹെ­ല­ന്റെ സൗ­ന്ദ­ര്യം എ­ങ്ങ­നെ­യു­ള്ള­താ­യി­രു­ന്നു­വെ­ന്നു ഹോമർ സ്പ­ഷ്ട­മാ­ക്കു­ന്ന ഭാഗം ഓർ­മ്മ­യു­ണ്ടോ? ഇതാ ഈ ല­ളി­ത­ങ്ങ­ളാ­യ വാ­ക്കു­കൾ മാ­ത്രം: ‘When Helen walked in, at the sight of her beauty old men rose to their feet…’ കണ്ണോ വായോ ചു­ണ്ടോ വർ­ണ്ണി­ക്കേ­ണ്ട­തി­ല്ല. ഓരോ ആ­ളി­നും ഹെ­ല­നെ­ക്കു­റി­ച്ച് ഇഷ്ടം പോലെ വി­ചാ­രി­ക്കാം. എ­ന്നാൽ വൃ­ദ്ധ­ന്മാ­രെ­പ്പോ­ലും എ­ഴു­ന്നേ­ല്പി­ക്കു­ന്ന ഹെ­ല­ന്റെ സൗ­ന്ദ­ര്യം എ­ല്ലാ­വ­രെ­യും ആ­കർ­ഷി­ക്കു­ന്നു”.

ടോൾ­സ്റ്റോ­യി പറഞ്ഞ ഈ സാ­ര­സ്വ­ത­ര­ഹ­സ്യം ന­മ്മു­ടെ എ­ഴു­ത്തു­കാർ മ­ന­സ്സി­ലാ­ക്കി­യെ­ങ്കിൽ! മ­ന­സ്സി­ലാ­ക്കി­യാൽ പൂ­ലാ­ത്തു് മു­ഹ­മ്മ­ദി­ന്റെ “പൂ­ക്കാ­ലം” പോ­ലു­ള്ള ചെ­റു­ക­ഥ­കൾ ഉ­ണ്ടാ­കി­ല്ലാ­യി­രു­ന്നു. (എ­ക്സ്പ്ര­സ്സ് വാരിക) വർ­ഷ­ത്തി­ലൊ­രി­ക്കൽ അ­ബു­ക്ക ഗൾഫ് രാ­ജ്യ­ത്തു് നി­ന്നു­വ­രും. അ­പ്പോൾ സു­ഹ­റാ­ബി­ക്കു ആ­ഹ്ലാ­ദം. അ­ത്ത­വ­ണ വ­ന്ന­പ്പോൾ അയാൾ പ­റ­ഞ്ഞു ഇനി പോ­കേ­ണ്ട­തി­ല്ലെ­ന്നു്. അതോടെ അ­വൾ­ക്കു പാ­ര­വ­ശ്യം. ആ­ഹ്ലാ­ദ­മാ­യി­രി­ക്കാം. വി­ഷാ­ദ­വു­മാ­കാം. ഇ­താ­ണു് പൂ­ക്കാ­ലം.

ഉൾ­ക്കാ­ഴ്ച­യെ­ന്ന മി­ന്നൽ­പ്പി­ണർ പൊ­ടു­ന്ന­ന­വേ വന്നു വീ­ഴു­മ്പോൾ ജീ­വി­ത­സം­ഭ­വ­ങ്ങൾ­ക്കു­ണ്ടാ­കു­ന്ന തി­ള­ക്ക­മാ­ണു് ക­ഥ­കൾ­ക്കു ക­ലാ­ത്മ­ക­ത ന­ല്കു­ന്ന­തെ­ന്നു് ഞാൻ പല തവണ എ­ഴു­തി­യി­ട്ടു­ണ്ടു്. ഇ­നി­യും അതു് ആ­വർ­ത്തി­ക്കു­ന്ന­തെ­ങ്ങ­നെ?

പ്ര­ഖ്യാ­ത­നാ­യ ഒ­ര­ഭി­നേ­താ­വു് പല ത­രു­ണി­ക­ളോ­ടും ലൈം­ഗി­ക വേഴ്ച ന­ട­ത്തി­യി­ട്ടു മി­ണ്ടാ­തി­രു­ന്നു. കീർ­ത്തി­യാർ­ജ്ജി­ച്ച മ­റ്റൊ­ര­ഭി­നേ­താ­വു് അതേ കൃ­ത്യം ചെ­യ്തി­ട്ടു് കാ­ണു­ന്ന­വ­രോ­ടൊ­ക്കെ അതു പ­റ­ഞ്ഞു ന­ട­ന്നു. എന്റെ പ­രി­ച­യ­ക്കാ­ര­നാ­യി­രു­ന്ന കവി (മ­രി­ച്ചു പോയി) ഒരു വേ­ഴ്ച­യും ന­ട­ത്താ­തെ സകല സു­ന്ദ­രി­ക­ളെ­യും പ്രാ­പി­ച്ചു­വെ­ന്നു പ്ര­ച­രി­പ്പി­ച്ചു. ആ­ദ്യ­ത്ത­യാൾ മാ­ന്യ­ന­ല്ല: എ­ങ്കി­ലും അ­മാ­ന്യ­നു­മ­ല്ല. ര­ണ്ടാ­മ­ത്തെ­യാൾ തി­ക­ഞ്ഞ് അ­മാ­ന്യൻ. മൂ­ന്നാ­മ­ത്തെ­യാൾ—കവി—അ­മാ­ന്യ­നും ഹി­പ­ക്രി­റ്റും. ക­ഥാ­കാ­ര­നാ­കാൻ ശ്ര­മി­ച്ചു പ­രാ­ജ­യ­പ്പെ­ട്ടു നി­ല്ക്കു­ന്ന ആൾ ഈ മൂ­ന്നാ­മ­ന്റെ കൂ­ട്ടു­കാ­ര­നാ­ണു്.

ഓർ­ഗ­നൈ­സ്ഡ് ക­റ­പ്ഷൻ

വി­വി­ധ­ഘ­ട­ക­ങ്ങൾ അ­ന്യോ­ന്യം ബ­ന്ധ­പ്പെ­ട്ടു ഭം­ഗി­യാ­യി പ്ര­വർ­ത്തി­ക്കു­ന്ന അ­ഴി­മ­തി­യാ­ണു് ഭാ­ര­ത­ത്തി­ലെ­വി­ടെ­യും ഉ­ള്ള­തു്. നാ­ഗ­പ്പൂ­രിൽ നി­ന്നു് തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു വരാൻ ഞാൻ ടി­ക്ക­റ്റ് ബു­ക്ക് ചെ­യ്തു. മ­ദ്രാ­സിൽ നി­ന്നു­ള്ള ബർ­ത്തി­നു് റി­സർ­വേ­ഷൻ മ­ദ്രാ­സിൽ­ത്ത­ന്നെ ന­ട­ത്ത­ണ­മെ­ന്നും അ­തി­നു് ടെ­ല­ഗ്രാം അ­യ­ച്ചു­കൊ­ള്ളാ­മെ­ന്നും നാ­ഗ­പ്പൂർ തീ­വ­ണ്ടി­യാ­പ്പീ­സി­ലെ ക്ലാർ­ക്ക് പ­റ­ഞ്ഞു. അയാൾ മൂ­ന്നു ടെ­ലി­ഗ്രാം അ­യ­യ്ക്കു­ക­യും ചെ­യ്തു. ഞാൻ മ­ദ്രാ­സി­ലെ­ത്തി. തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു­ള്ള ബർ­ത്ത് റി­സർ­വേ­ഷ­നെ­ക്കു­റി­ച്ച് അ­ന്വേ­ഷി­ച്ച­പ്പോൾ ബർ­ത്തി­ല്ലെ­ന്നും ടെ­ലി­ഗ്രാം കി­ട്ടി­യി­ല്ലെ­ന്നും അ­വി­ട­ത്തെ ഉ­ദ്യോ­ഗ­സ്ഥൻ അ­റി­യി­ച്ചു. ബർ­ത്ത് കി­ട്ടാ­ത്ത­തു­കൊ­ണ്ടു് ഞാൻ രണ്ടു ദിവസം എ­നി­ക്കു പ­രി­ച­യ­മൊ­ട്ടു­മി­ല്ലാ­ത്ത മ­ദ്രാ­സിൽ താ­മ­സി­ച്ചു. ഓരോ ദി­വ­സ­വും മൂ­ന്നും നാലും തവണ അ­ന്വേ­ഷി­ക്കും. മ­റു­പ­ടി ‘ഇല്ല’ എ­ന്നാ­ണെ­ങ്കിൽ സ­ഹി­ക്കാ­മാ­യി­രു­ന്നു. ആ­ട്ടു­ന്ന മ­ട്ടിൽ ത­മി­ഴി­ലെ­ന്തെ­ങ്കി­ലും പറയും. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ പ­ല­രെ­യും ഫോണിൽ വി­ളി­ച്ചു നോ­ക്കി; അ­ടൂർ­ഭാ­സി, ഡോ­ക്ടർ എസ്. കെ. നായർ, കെ. ജി. മേനോൻ ഇ­ങ്ങ­നെ പ­ല­രെ­യും. ആ­രെ­യും ടെ­ലി­ഫോ­ണിൽ കി­ട്ടി­യി­ല്ല. എന്റെ വൈ­ഷ­മ്യം ക­ണ്ടു് ഹോ­ട്ട­ലി­ലെ ഒരു മ­ല­യാ­ളി­പ്പ­യ്യൻ “ഇ­രു­പ­തു രൂപ തരണം സാർ. ടി­ക്ക­റ്റ് ഞാൻ വാ­ങ്ങി­ത്ത­രാം” എന്നു പ­റ­ഞ്ഞു. രൂപ കൊ­ടു­ത്തു. ബർ­ത്ത് റി­സർ­വേ­ഷൻ അ­നാ­യാ­സ­മാ­യി ല­ഭി­ച്ചു. ഈ ഇ­രു­പ­തു രൂ­പ­യു­ടെ പങ്ക് ടി­ക്ക­റ്റ് ത­ന്ന­യാ­ളി­നും വേറെ പ­ലർ­ക്കും ചെ­ല്ലും. അ­താ­ണു് ‘സം­ഘ­ടി­ത­മാ­യ അ­ഴി­മ­തി’ എന്നു മുൻ­പു് ഞാൻ പ­റ­ഞ്ഞ­തു്. വേ­റൊ­രി­ക്കൽ നാ­ഗ­പ്പൂ­രിൽ നി­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തെ­ത്താൻ ഏ­താ­ണ്ടു് അ­ഞ്ഞൂ­റു­രൂ­പ­യോ­ളം നൽ­കേ­ണ്ടി വന്നു എ­നി­ക്കു്. അ­ന്നു് ശ­രി­യാ­യ റെ­യിൽ­വേ­ക്കൂ­ലി നൂ­റ്റ­മ്പ­തു രൂ­പ­യാ­യി­രു­ന്നു. എന്റെ കൈ­യ്യിൽ നി­ന്നു­വാ­ങ്ങി­യ അ­ഞ്ഞൂ­റു രൂ­പ­യു­ടെ പങ്ക് പല ടി­ക്ക­റ്റ് എ­ക്സാ­മി­നർ­ക്കും സ്റ്റേ­ഷൻ മാ­സ്റ്റർ­ക്കും കി­ട്ടി­യി­രി­ക്കും. അ­തി­ഭ­യ­ങ്ക­ര­മാ­യ ക­റ­പ്ഷ­നാ­ണു് എ­ങ്ങും. പണം ഇ­തു­പോ­ലെ ഞാൻ കൊ­ടു­ത്തി­ല്ലെ­ന്നു വി­ചാ­രി­ക്കൂ. കൈ­യ്യി­ലു­ള്ള പ­ണ­മെ­ല്ലാം തീർ­ന്നു് ഞാൻ നാ­ഗ­പ്പൂ­രിൽ കി­ട­ന്നു തെ­ണ്ടും. അ­തു­പേ­ടി­ച്ചു ഞാനും ക­റ­പ്ഷ­നു വി­ധേ­യ­നാ­യി­പ്പോ­കു­ന്നു.

ഇ­ന്ത്യ­യിൽ ജീ­വി­ത­രീ­തി­യാ­യി മാ­റി­യി­രി­ക്കു­ന്ന ഈ അ­ഴി­മ­തി­യെ ക­ളി­യാ­ക്കു­ന്ന ഒരു ചെ­റു­ക­ഥ­യു­ണ്ടു് ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ; രമേശ് ഗു­പ്ത­യു­ടെ ‘പൊ­ട്ട­റ്റോ ചി­പ്സും പുറം സ­മ്പാ­ദ്യ­വും’, (വിവ: കെ. എ. കൊ­ടു­ങ്ങ­ല്ലൂർ) ഉത്സവ സ്ഥ­ല­ത്തു നി­ല്ക്കു­മ്പോൾ ദൂ­രെ­ക്കാ­ണു­ന്ന സു­ന്ദ­രി­ക­ളെ­യാ­കെ ആ­ശ്ലേ­ഷി­ക്കാൻ തക്ക വി­ധ­ത്തിൽ തന്റെ കൈ­കൾ­ക്കു നീ­ള­മു­ണ്ടാ­യെ­ങ്കിൽ എ­ന്ന­ഭി­ല­ഷി­ച്ച ഒരു സ്നേ­ഹി­ത­നു­ണ്ടാ­യി­രു­ന്നു എ­നി­ക്കു്. രമേശ് ഗു­പ്ത­യു­ടെ ക­ഥ­യ്ക്കു് എത്ര നീ­ള­മു­ള്ള കൈ­ക­ളു­ണ്ടാ­യാ­ലും ക­ലാം­ഗ­ന­യെ തൊടാൻ പ­റ്റി­ല്ല. കൈ­യു­ണ്ടെ­ങ്കി­ല­ല്ലേ അതിനു നീളം വ­യ്ക്കൂ. വി­ര­സ­മാ­യ പ്ര­ബ­ന്ധ­ത്തി­നു് ക­ഥ­യു­ടെ കൈ വ­രു­ന്ന­തെ­ങ്ങ­നെ? അ­ങ്ങി­ങ്ങാ­യി ഹാ­സ്യ­ത്തി­ന്റെ ഛായ മാ­ത്ര­മു­ള്ള ഈ ശു­ഷ്ക­മാ­യ ഉ­പ­ന്യാ­സം, തർ­ജ്ജ­മ­ക്കാ­ര­ന്റെ ദൃ­ഷ്ടി­യിൽ ക­ഥ­യാ­യ­തു് എ­ങ്ങ­നെ?

അ­ന്യ­ന്റെ പു­ര­യി­ടം പി­ടി­ച്ചെ­ടു­ത്താൽ വീ­ട്ടി­ന്റെ മുൻ­പിൽ കാറ് കി­ട­ക്കും. സ്ക്കൂ­ട്ട­റു­കൾ വി­ല­സി­ക്കൊ­ണ്ടി­രി­ക്കും. പക്ഷേ, മ­ന­സ്സി­നു സുഖം കാ­ണി­ല്ല. സ്വ­ന്തം വി­യർ­പ്പൊ­ഴു­ക്കി­യു­ണ്ടാ­ക്കു­ന്ന സ­മ്പ­ത്തേ സുഖം നല്കൂ. കലയും സ്വാ­ഭാ­വി­ക­മാ­യ സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ ഫ­ല­മാ­ക­ണം. അ­ല്ലാ­തെ അതിനെ പി­ടി­ച്ചെ­ടു­ക്ക­രു­തു്. ആ­രെ­ങ്കി­ലും പി­ടി­ച്ചെ­ടു­ത്താൽ അതു ന­ന്നെ­ന്നു് ഒ­രു­ത്ത­നും പ­റ­യു­ക­യു­മ­രു­തു്.

ജീ­വി­തം ഉ­ള്ളി­പോ­ലെ
images/HenrikIbsenyoung.jpg
ഹെൻ­റി­ക് ഇബ്സൻ

വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഭാ­ഗ­ങ്ങൾ എ­ടു­ത്തു­കാ­ണി­ക്ക­ണ­മെ­ന്നു വി­ചാ­രി­ക്കാ­റു­ണ്ടു് പ­ല­പ്പോ­ഴും വി­സ്മ­രി­ച്ചു പോ­കു­ന്നു. ഇ­ത്ത­വ­ണ അ­തോർ­മ്മി­ച്ചു. നൊർ­വ­യി­ലെ നാടക കർ­ത്താ­വു് ഹെൻ­റി­ക് ഇബ്സൻ (ഇപ്സൻ എ­ന്നാ­ണു് നൊർ­വി­ജൻ ഭാ­ഷ­യി­ലെ ഉ­ച്ചാ­ര­ണം) പർ ഗ്യ­ന്ത് (Peer Gynt) എ­ന്നൊ­രു നാ­ട­ക­മെ­ഴു­തി. ജീ­വി­ത­ത്തി­ന്റെ പല ത­ല­ങ്ങ­ളി­ലൂ­ടെ ക­ട­ന്നു താ­നാ­രാ­ണെ­ന്നു് പർ ഗ്യ­ന്ത് മ­ന­സ്സി­ലാ­ക്കു­ന്ന­താ­ണു് നാ­ട­ക­ത്തി­ലെ പ്ര­മേ­യം. നാ­ട­ക­ത്തി­ലെ അ­ഞ്ചാ­മ­ങ്ക­ത്തി­ലെ അ­ഞ്ചാം­രം­ഗം പർ ഗ്യ­ന്ത് പ­റ­യു­ന്നു. “നീ­യൊ­രു ച­ക്ര­വർ­ത്തി­യ­ല്ല. നീ ഒരു ഉള്ളി മാ­ത്രം”. എ­ന്നി­ട്ടു് ഒരു ഉ­ള്ളി­യെ­ടു­ത്തു് ഓരോ പോ­ള­യും അ­യാ­ളു­ടെ ജീ­വി­ത­ത്തി­ന്റെ ഓരോ അ­വ­സ്ഥ­യോ­ടു് സ­ദൃ­ശ്യ­മാ­ണെ­ന്നു പ്ര­സ്താ­വി­ക്കു­ന്നു. പർ ഗ്യ­ന്ത് കപ്പൽ ചേ­ത­ത്തിൽ­പ്പെ­ട്ടു് ലൈഫ് ബോ­ട്ടിൽ കയറി ര­ക്ഷ­പ്പെ­ട്ടി­ട്ടു­ണ്ടു് പ­ണ്ടു്. അ­ടി­മ­വ്യാ­പാ­രി­യും സ്വർ­ണ്ണം കു­ഴി­ച്ചെ­ടു­ക്കു­ന്ന­വ­നു­മൊ­ക്കെ ആ­യി­രു­ന്നി­ട്ടു­ണ്ടു് അയാൾ. അ­ങ്ങ­നെ ഓരോ ഇ­ത­ളി­നെ­യും ഓരോ ജീവിത സം­ഭ­വ­ത്തോ­ടു ബ­ന്ധ­പ്പെ­ടു­ത്തി­യ­തി­നു­ശേ­ഷം അനേകം ഇ­ത­ളു­കൾ ഒ­രു­മി­ച്ച് ഇ­ള­ക്കി­യെ­ടു­ക്കു­ന്നു. “അ­വി­ശ്വ­സ­നീ­യ­മാ­യ എത്ര ത­ട്ടു­കൾ! ന­മു­ക്കു് ഇ­തി­ന്റെ ഹൃദയം ക­ണ്ടു­പി­ടി­ക്കാ­നൊ­ക്കു­ക­യി­ല്ലേ?” എ­ന്നു് പർ ഗ്യ­ന്ത് ചോ­ദി­ക്കു­ന്നു. തന്റെ ജീ­വി­ത­വും ഉ­ള്ളി­പോ­ലെ കാ­മ്പി­ല്ലാ­ത്ത, പൊ­ള്ള­യാ­യ ഒ­ന്നാ­ണെ­ന്ന തീ­രു­മാ­ന­ത്തിൽ അയാൾ എ­ത്തു­ന്നു. ക­വി­യും ത­ത്ത്വ­ചി­ന്ത­ക­നു­മാ­യ ഇ­ബ്സ­നെ നമ്മൾ ഇവിടെ കാ­ണു­ന്നു.

കൂ­വാ­ത്ത­വ­നും കൂവും

മ­ദ്യ­പ­നാ­യ ഒരാൾ വി­സർ­ജ്ജ­ന­ത്തെ വർ­ണ്ണി­ച്ച് പ്ര­സം­ഗം തു­ട­ങ്ങി. മാ­ന്യ­ന്മാ­രിൽ മാ­ന്യ­നും സ­ഹൃ­ദ­യ­രിൽ സ­ഹൃ­ദ­യ­നു­മാ­യ എന്റെ അ­ഭി­വ­ന്ദ്യ സു­ഹൃ­ത്തു് എസ്. എൻ. മൂർ­ത്തി എ­ന്നോ­ടു് ചോ­ദി­ച്ചു: “കൂ­വാ­ന­റി­യാ­മോ?” “അ­റി­ഞ്ഞു­കൂ­ടാ” എ­ന്നു് എന്റെ മ­റു­പ­ടി. “എ­നി­ക്ക­റി­യാം” എന്നു മൂർ­ത്തി പ­റ­ഞ്ഞെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­നും കൂ­വാ­ന­റി­ഞ്ഞു­കൂ­ടെ­ന്നു് എ­നി­ക്ക­റി­യാം. മൂർ­ത്തി മി­ണ്ടാ­തി­രി­ക്കു­ക­യാ­ണു്. ഞാൻ ടാഗോർ ഹാളിൽ നി­ന്നു് പു­റ­ത്തി­റ­ങ്ങി ആരും അ­ടു­ത്തെ­ങ്ങു­മി­ല്ലെ­ന്നു് ഉ­റ­പ്പു­വ­രു­ത്തി­യ­തി­നു ശേഷം “കൂ” എ­ന്നു് ചെറിയ ശ­ബ്ദ­ത്തിൽ കൂവി. അ­ത്ര­യും ചെ­യ്തി­ല്ലെ­ങ്കിൽ അ­ന്നു് ഉ­റ­ക്കം വ­രി­ക­യി­ല്ലാ­യി­രു­ന്നു. (ഹി­ഗിൻ­ബോ­ത്തം­സ് മാ­നേ­ജ­റാ­ണു് മൂർ­ത്തി.)

images/Brandermatthews.jpg
ബ്രാൻ­ഡർ മാ­ത്യൂ­സ്

പ്ര­ശ­സ്ത­നാ­യ നി­രൂ­പ­കൻ ബ്രാൻ­ഡർ മാ­ത്യൂ­സ് ഒരു നാ­ട­കാ­ഭി­ന­യം കാണാൻ പോയി. അ­ടു­ത്ത ദിവസം അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­ന്മാർ നാ­ട­ക­ത്തെ­ക്കു­റി­ച്ച് അ­ഭി­പ്രാ­യം ചോ­ദി­ച്ചു. മാ­ത്യൂ­സ് മ­റു­പ­ടി നൽകി: “നാ­ട­ക­ത്തി­നു് നാ­ല­ങ്ക­മു­ണ്ടു്. ഞാൻ നാ­ട­ക­കർ­ത്താ­വി­ന്റെ അ­തി­ഥി­യാ­യി­രു­ന്നു. ഒ­ന്നാ­മ­ങ്കം ക­ഴി­ഞ്ഞ­പ്പോൾ പ്രേ­ക്ഷ­കർ നി­ശ്ശ­ബ്ദർ. ഞാൻ കൈ­യ്യ­ടി­ച്ചു. ര­ണ്ടാ­മ­ങ്കം ക­ഴി­ഞ്ഞ­പ്പോൾ ഞാൻ മി­ണ്ടാ­തി­രു­ന്നു. പ്രേ­ക്ഷ­കർ കൂവി”.

“പി­ന്നീ­ടോ?” എ­ന്നു് വി­ദ്യാർ­ത്ഥി­ക­ളു­ടെ ചോ­ദ്യം. മാ­ത്യൂ­സ് തു­ടർ­ന്നു: “മൂ­ന്നാ­മ­ങ്കം ക­ഴി­ഞ്ഞു ഞാൻ നാ­ട­ക­ശാ­ല­യിൽ­നി­ന്നി­റ­ങ്ങി­പ്പോ­യി. എ­ന്നി­ട്ടു തി­രി­ച്ചെ­ത്തി. ഞാനും കൂവി”.

സ­ഹൃ­ദ­യ­ത്വ­മാ­ണു് ര­ണ്ടു് സ­ന്ദർ­ഭ­ങ്ങ­ളി­ലെ­യും കൂ­വ­ലി­നു് കാരണം. ജ­ന­യു­ഗം വാ­രി­ക­യിൽ അംബിക ടെ­ലി­ഗ്രാ­മി­ന്റെ ഭാ­ഷ­യിൽ എ­ഴു­തി­യ “വ­ഴി­തെ­റ്റി­യ യാ­ത്ര­ക്കാ­രൻ” എന്ന ചെ­റു­ക­ഥ ഞാൻ വാ­യി­ച്ചു. ഞാൻ ടാഗോർ ഹാളിൽ നി­ന്നു പു­റ­ത്തേ­ക്കു് പൊ­യ്ക്കൊ­ള്ള­ട്ടെ. മാ­ത്യൂ­സി­നെ­പ്പോ­ലെ നാ­ട­ക­ശാ­ല­യിൽ നി­ന്നു് ഇ­റ­ങ്ങി­പ്പോ­യ­തി­നു് ശേഷം തി­രി­ച്ച് വ­ന്നു­കൊ­ള്ള­ട്ടെ.

വി­ശി­ഷ്ട­മാ­യ ഒരു ലാ­റ്റി­ന­മേ­രി­ക്കൻ നോവൽ
images/IsabelAllende001.jpg
ഇസബൽ ആ­യേ­ന്ദേ

സി. ഐ. എയും പ­ട്ടാ­ള­വും ചേർ­ന്നു കൊ­ല­പ്പെ­ടു­ത്തി­യ ചി­ലി­യി­ലെ പ്ര­സി­ഡ­ന്റ് സാൽ­വാ­തോർ ആ­യേ­ന്ദേ യുടെ (Salvador Allende, 1908–73) അ­ന­ന്ത­ര­വ­ളാ­ണു് ഇസബൽ ആ­യേ­ന്ദേ. The House of the Spirits എന്ന നോ­വ­ലി­ന്റെ ര­ച­ന­യോ­ടു­കൂ­ടി അവർ വി­ശ്വ­വി­ഖ്യാ­ത­യാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു. ലാ­റ്റി­ന­മേ­രി­ക്ക­യി­ലും യൂ­റോ­പ്പി­ലും ല­ക്ഷ­ക്ക­ണ­ക്കി­നു് വി­റ്റ­ഴി­ഞ്ഞ ഈ നോവൽ അ­നു­ക­ര­ണാ­ത്മ­ക­മാ­ണെ­ങ്കി­ലും ആ­രെ­യും വ­ശീ­ക­രി­ക്കും. ര­ച­ന­യ്ക്കു് അ­ത്ര­മാ­ത്രം ഊർ­ജ്ജ­സ്വ­ല­ത­യു­ണ്ടു്. ആർ­ജ്ജ­വ­മു­ണ്ടു്. ഒരു ഭാഗം കേ­ട്ടാ­ലും:

My grandfather died last night. He did not die like a dog as he feared he would, but peacefully in my arms. In the end, he confused me with Clara and at times with Rosa, but he died without pain or anguish, more lucid than ever and happy, conscious and serene. Now he’s laid out on the sailboat of the gentle sea, smiling and claim, while I write at the blond wood table that belonged to my grandmother (P. 479)

മാ­ജി­ക്കൽ റീ­യ­ലി­സം, റീ­യ­ലി­സം ഫാ­ന്റ­സി ഇ­വ­കൊ­ണ്ടു് നോ­വ­ലി­സ്റ്റ് രൂപം കൊ­ടു­ത്ത ഈ നോവൽ ഒരു കു­ടും­ബ­പു­രാ­ണ­മാ­ണു്; നാ­ലു­ത­ല­മു­റ­ക­ളു­ടെ പു­രാ­ണം. ഇതിൽ പ്ര­സി­ഡ­ന്റ് സാൽ­വാ­തോർ ആ­യേ­ന്ദേ­യു­ണ്ടു്. മ­ഹാ­നാ­യ കവി പാ­വ്ലൊ നെറൂത യു­ണ്ടു്. ആ­യേ­ന്ദേ­യു­ടെ അ­റു­തി­വ­രു­ത്തി­യ മി­ലി­റ്റ­റി കൂ (Coup) വർ­ണ്ണി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. പ്ര­സി­ഡ­ന്റി­ന്റെ അ­ന്ത്യം:

Soldiers entered the building and took what was left of the first floor. Above the din was heard the hysterical voice of an officer ordering them to surrender and come down single file with their hands on their heads. The President shook each of them by the hand. I’ll go last, he said. They never again saw him alive.(P. 420)

മാർ­കേ­സി ന്റെ പ്ര­ശ­സ്ത­മാ­യ നോ­വ­ലി­ലെ­ന്ന­പോ­ലെ ഈ നോ­വ­ലി­ലും കു­ടും­ബ­ച­രി­ത്രം വർ­ണ്ണി­ക്കു­ന്ന ഒരു കൈ­യെ­ഴു­ത്തു് പ്രതി കി­ട്ടു­ന്ന­താ­യി പ്ര­സ്താ­വ­മു­ണ്ടു്. അ­നു­ക­ര­ണം ഇ­തു­കൊ­ണ്ടു­മാ­ത്രം തീ­രു­ന്നി­ല്ല. പല ക­ഥാ­പാ­ത്ര­ങ്ങ­ളും മാർ­കേ­സി­ന്റെ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ പ്ര­തി­രൂ­പ­ങ്ങ­ളാ­ണു്. ഇ­തൊ­ക്കെ ന്യൂ­ന­ത­ക­ളാ­യി പ­റ­യാ­മെ­ങ്കി­ലും എ­ന്തെ­ന്നി­ല്ലാ­ത്ത ര­സ­മു­ണ്ടു് ഈ നോവൽ വാ­യി­ക്കാൻ.

ക്ലാ­ര­യെ എ­സ്തേ­ബൻ വി­വാ­ഹം ക­ഴി­ച്ചു. മ­നോ­ഹ­ര­ങ്ങ­ളാ­യ വ­ജ്രാ­ഭ­ര­ണ­ങ്ങ­ളാ­ണു് അയാൾ അ­വൾ­ക്കു് നൽ­കി­യ­തു്. ഒരു ‘ഷൂ­ബോ­ക്സി’ൽ അവൾ അതു് വ­ച്ചു­പൂ­ട്ടി. എ­ന്നി­ട്ടു് അതു് എവിടെ വച്ചു എന്ന കാ­ര്യ­മ­ങ്ങു­മ­റ­ക്കു­ക­യും ഹെ­യ്തു. ഇ­റ്റ­ലി­യി­ലാ­ണു് അവർ മ­ധു­വി­ധു ആ­ഘോ­ഷി­ച്ച­തു്. ര­ണ്ടു് ദിവസം ക­ഴി­ഞ്ഞ് അവർ ക­പ്പ­ലിൽ കയറി. യാ­ന­പാ­ത്ര­ത്തി­ന്റെ ച­ല­നം­കൊ­ണ്ടു് ക്ലാര രോ­ഗി­ണി­യാ­യി മാ­റി­യെ­ങ്കി­ലും എ­സ്തേ­ബ­ന്റെ കാ­മ­ത്തി­നു് ഒരു കു­റ­വും സം­ഭ­വി­ച്ചി­ല്ല. അവൾ നി­ര­ന്ത­രം ഛർ­ദ്ദി­ക്കു­ന്നു­ണ്ടു്. പക്ഷേ, തീ­ക്ഷ്ണ­മാ­യ ആ­ഗ്ര­ഹം അ­യാൾ­ക്കു്. മ­ധു­വി­ധു­വി­നു് ശേഷം മൂ­ന്നു­മാ­സം ക­ഴി­ഞ്ഞ് അവർ വീ­ട്ടി­ലെ­ത്തി. ക്ലാര നിൽ­ക്കു­ന്ന­തെ­ന്തി­ലാ­ണെ­ന്നു് എ­സ്തേ­ബൻ ചൂ­ണ്ടി­ക്കാ­ണി­ച്ചു. ക്ലാര സ്നേ­ഹി­ച്ചി­രു­ന്ന ബ­റ­ബ­സ്സ് എന്ന പ­ട്ടി­യു­ടെ ശ­വ­ത്തി­ലാ­ണു് അ­വ­ളു­ടെ നിൽ­പ്പു്.

ഇനി നോ­വ­ലി­സ്റ്റി­ന്റെ വാ­ക്കു­കൾ ത­ന്നെ­യാ­വ­ട്ടെ: ‘Clara looked down and gave a frightful cry; She was standing on the black back of Barrabas who lay there split down the middle, transformed into a rug. His head was still intact and his two glass eyes stared up at her with the helpless look that is the specialty of taxidermists. Her husband managed to catch her before she fell to the floor in a dead faint”. (P. 119)

images/OfLoveandShadowsnovel.jpg

ജർ­മ്മ­നി­യി­ലും ഇ­റ്റ­ലി­യി­ലും ജ­പ്പാ­നി­ലു­മൊ­ക്കെ ‘സെൻ­സേ­ഷൻ’ സൃ­ഷ്ടി­ച്ചി­രി­ക്കു­ന്നു ഈ നോവൽ. എ­ന്തു­കൊ­ണ്ടു്? പേരു് പ­റ­യാ­ത്ത ഒരു രാ­ജ്യ­ത്തി­ലെ സം­ഭ­വ­ങ്ങ­ളാ­ണു് ആ­യേ­ന്ദേ വർ­ണ്ണി­ക്കു­ന്ന­തു്. അ­വ­രു­ടെ ക­ഥാ­പാ­ത്ര­ങ്ങൾ അവിടെ മാ­ത്രം ഉ­ള്ള­വ­രാ­ണു്. എ­ങ്കി­ലും നമ്മൾ ആ സം­ഭ­വ­ങ്ങൾ ന­മ്മു­ടെ നാ­ട്ടി­ലും കാ­ണു­ന്നു. ആ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ്ഥാ­ന­ത്തു് ന­മ്മ­ളെ­ത്ത­ന്നെ പ്ര­തി­ഷ്ഠി­ക്കു­ന്നു. സാർ­വ­ലൗ­കി­ക­ത, സാർ­വ­ജ­നീ­ന­ത ഈ ഗു­ണ­ങ്ങ­ളാൽ അ­നു­ഗ്ര­ഹീ­ത­മാ­ണു് ഈ ക­ലാ­ശി­ല്പം. ആ­യേ­ന്ദേ­യു­ടെ ര­ണ്ടാ­മ­ത്തെ നോ­വ­ലും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­ക്ക­ഴി­ഞ്ഞു. അ­തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ എ­നി­ക്കു് കി­ട്ടി­യി­ല്ല. (De Amor Y de Sombra) ആ നോ­വ­ലിൽ മാർ­കേ­സി­ന്റെ സ്വാ­ധീ­ന­ശ­ക്തി കാ­ണി­ല്ലെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. ഇസബൽ ആ­യേ­ന്ദേ മൗലിക പ്ര­തി­ഭ­യു­ള്ള എ­ഴു­ത്തു­കാ­രി­യാ­ണ­ല്ലോ. അവർ സ്വ­ന്തം മാർ­ഗ്ഗം ക­ണ്ടു­പി­ടി­ച്ചി­രി­ക്കു­മ­ല്ലോ.

ബി. മാ­ധ­വ­മേ­നോൻ

ബി. മാ­ധ­വ­മേ­നോൻ ട്രയൽ വാ­രി­ക­യി­ലെ­ഴു­തി­യ ‘പൊ­ലീ­സ് പു­രാ­ണം’ എന്ന കഥയിൽ പൊ­ലീ­സ് ഓ­ഫി­സ­റു­ടെ­യും ഭീ­ക­ര­പ്ര­വർ­ത്ത­ക­ന്റെ­യും മൃ­ദു­ല­വ­ശ­ങ്ങ­ളു­ടെ ചി­ത്രീ­ക­ര­ണ­മു­ണ്ടു്. മ­നു­ഷ്യ­നിൽ ന­ന്മ­യും തി­ന്മ­യു­മു­ണ്ടു് എ­ന്നാ­വാം ക­ഥാ­കാ­ര­ന്റെ വി­ചാ­രം. അ­തു­ശ­രി­യാ­ണു്. എ­നി­ക്ക­റി­യാ­വു­ന്ന പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­ന്മാർ തി­ക­ഞ്ഞ മാ­ന്യ­ത ഉ­ള്ള­വ­രാ­ണു്. ഡ­യ­റ­ക്ടർ ജനറൽ എം. കെ. ജോസഫ്, ഐ. ജി. എൻ. കൃ­ഷ്ണൻ നായർ, ഡി. ഐ. ജി. ആർ. പി. സി നായർ ഇ­വ­രെ­ല്ലാം എ­ന്നോ­ടു സ്നേ­ഹ­ത്തോ­ടെ­യാ­ണു് പെ­രു­മാ­റു­ക. നി­സ്സാ­ര­നാ­യ എ­ന്നെ­ക്കൊ­ണ്ടു് അ­വർ­ക്കൊ­ന്നും നേ­ടാ­നി­ല്ല. എ­ങ്കി­ലും മ­നു­ഷ്യ­ത്വ­ത്തി­ന്റെ പേരിൽ അവർ ഭം­ഗി­യാ­യി പെ­രു­മാ­റു­ന്നു. കാ­സാൻ­ദ്സാ­ക്കീ­സി ന്റെ ഒരു നോവൽ തർ­ജ്ജ­മ ചെ­യ്ത­തി­നു­ശേ­ഷം ചില സം­ശ­യ­ങ്ങൾ പ­രി­ഹ­രി­ക്കാ­നാ­യി ഒരു ന­ക്സ­ലൈ­റ്റ് എന്നെ കാണാൻ വന്നു. ആദ്യം ഞാ­നൊ­ന്നു ഞെ­ട്ടി­യെ­ങ്കി­ലും, അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര്യാ­ദ­യോ­ടു­ള്ള പെ­രു­മാ­റ്റ­വും ക­ല­യി­ലു­ള്ള താ­ത്പ­ര്യ­വും പാ­ണ്ഡി­ത്യ­ത്തോ­ടു­ള്ള അ­ഭി­നി­വേ­ശ­വും എന്നെ ആ­കർ­ഷി­ച്ചു. എന്റെ തി­രു­ത്ത­ലു­കൾ അ­ദ്ദേ­ഹം അം­ഗീ­ക­രി­ച്ചു. ന­ന്മ­യും തി­ന്മ­യും മ­നു­ഷ്യ­രി­ലു­ണ്ടെ­ന്ന മാ­ധ­വ­മേ­നോ­ന്റെ അ­ഭി­പ്രാ­യ­ത്തോ­ടു് ആർ­ക്കും യോ­ജി­ക്കാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-10-12.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 5, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.