SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1986-12-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ദി­ക്കു­കൾ നി­ശ്ച­യ­മി­ല്ല. ആ­ല­പ്പു­ഴ തോ­ണ്ടൻ­കു­ള­ങ്ങ­ര ക്ഷേ­ത്ര­ത്തെ നോ­ക്കി നി­ല്ക്കു­ന്ന ആ­ളി­ന്റെ വ­ല­തു­ഭാ­ഗ­ത്തു­ള്ള പാ­ത­യി­ലൂ­ടെ കുറെ ദൂരം ന­ട­ന്നാൽ സർ­ക്കാർ കൃ­ഷി­ത്തോ­ട്ട­ത്തി­ലെ­ത്താം. ആ കൃ­ഷി­ത്തോ­ട്ട­ത്തി­ലു­ള്ള കു­ള­ത്തി­ലാ­യി­രു­ന്നു എന്റെ കുളി. കൂടെ തെ­ക്ക­നാ­ര്യാ­ട്ടെ തറയിൽ വീ­ട്ടിൽ ഭാ­സ്ക്ക­ര­പ്പ­ണി­ക്ക­രു­ണ്ടാ­വും. അ­ക്കാ­ല­ത്തു് ആ തോ­ട്ട­ത്തി­ന­ടു­ത്തു­ള്ള ഒരു കു­ടി­ലിൽ ഒ­ര­തി­സു­ന്ദ­രി പാർ­ത്തി­രു­ന്നു. കൗ­മാ­രം ക­ട­ന്നി­ട്ടേ­യു­ള്ളൂ. എ­ങ്കി­ലും അ­നാ­ദൃ­ശ്യ­മാ­യ സൗ­ന്ദ­ര്യം. കൃ­ഷി­ത്തോ­ട്ടം അ­ടു­ക്കാ­റാ­വു­മ്പോൾ ഞങ്ങൾ ആ­കാം­ക്ഷ­യോ­ടെ ആ കു­ടി­ലി­ലേ­ക്കു നോ­ക്കും. അ­തി­ന്റെ മുൻ­വ­ശ­ത്തു് അവൾ നി­ല്ക്കു­ന്ന­തു് ഞങ്ങൾ കാണും. ഒരു ദിവസം ആ പെൺ­കു­ട്ടി­യെ ക­ണ്ടി­ല്ലെ­ങ്കിൽ ഞ­ങ്ങൾ­ക്കു് വ­ല്ലാ­ത്ത നൈ­രാ­ശ്യ­വും വി­ഷാ­ദ­വു­മാ­യി­രു­ന്നു. ഭാ­സ്ക്ക­ര­പ്പ­ണി­ക്കർ ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു: “മ­റി­യ­ക്കു­ട്ടി എ­ന്നാ­ണു് ആ പെൺ­കു­ട്ടി­യു­ടെ പേരു്. എ­ന്തൊ­രു സൗ­ന്ദ­ര്യം! താ­റാ­വു ചിറകു വി­രി­ച്ച­പോ­ലെ നി­ല്ക്കു­ന്ന ഈ കു­ടി­ലിൽ ജ­നി­ക്കേ­ണ്ട­വ­ള­ല്ല ഈ സു­ന്ദ­രി.” അതു ശ­രി­യാ­ണെ­ന്നു എ­നി­ക്കും തോ­ന്നി.

“ഉ­പ്പ­ഞ്ചി­ടും വയലിൽ നൻ­നീ­രു­പോ­ലെ­യും

കു­പ്പ­സ്ഥ­ല­ത്തു് തു­ള­സീ­ദ­ള­മാ­ല­പോ­ലെ­യും

മൺ­കു­ട­ത്തി­ലെ­രി­യു­ന്ന മ­ണി­പ്ര­ദീ­പം പോ­ലെ­യും.”

അവൾ കാ­ണ­പ്പെ­ട്ടു. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു. സം­ഭ­വ­ങ്ങ­ളു­ടെ ശു­ഷ്ക­പ­ത്ര­ങ്ങൾ വീണു് എന്റെ സ്മൃ­തി­പ­ഥം അ­വ്യ­ക്ത­മാ­യി ഭ­വി­ച്ചു. ഭാ­സ്ക്ക­ര­പ്പ­ണി­ക്കർ മ­രി­ച്ചു. ഒരു ദിവസം ഞാൻ പ­ത്ര­മെ­ടു­ത്തു നി­വർ­ത്തി­യ­പ്പോൾ “മ­റി­യ­ക്കു­ട്ടി കൊ­ല്ല­പ്പെ­ട്ടു.” എന്ന വാർ­ത്ത കണ്ടു. വേ­ഗ­മാർ­ന്നു തു­ടി­ക്കു­ന്ന ഹൃ­ദ­യ­വു­മാ­യി ഞാൻ ആ പ­ത്ര­റി­പ്പോർ­ട്ട് വാ­യി­ച്ചു. “ആ­ല­പ്പു­ഴെ സർ­ക്കാർ കൃ­ഷി­തോ­ട്ട­ത്തി­ന­ടു­ത്തു­ള്ള ഒരു കു­ടി­ലിൽ ജ­നി­ച്ച മ­റി­യ­ക്കു­ട്ടി … … … ” ദുഃഖം സ­ഹി­ക്കാ­നാ­വാ­തെ ഞാൻ നി­ശ്ചേ­ത­നാ­യി ഇ­രു­ന്നു. ആ ദിവസം മു­ഴു­വ­നും. “മൃ­ഷാ­പ­വാ­ദ­ത്തി­ങ്കൽ പ­തി­ച്ച സൂ­യ­സ്സ്” എന്റെ അ­ന്ത­രം­ഗ­ത്തിൽ പ്രഭ പ്ര­സ­രി­പ്പി­ക്കു­ന്നു. മ­റി­യ­ക്കു­ട്ടീ, ഭ­വ­തി­ക്കു പ്ര­ണാ­മം.

images/WallisSimpson1936.jpg
വ­ല്ലി­സ് സിം­പ­സൺ

എന്റെ കു­ട്ടി­ക്കാ­ല­ത്തു് എന്നെ വ­ല്ലാ­തെ വ­ശീ­ക­രി­ച്ച ലേ­ഖ­ന­പ­ര­മ്പ­ര­യാ­യി­രു­ന്നു പി. കെ. പ­ര­മേ­ശ്വ­രൻ നായരു ടെ പ്രേ­മ­ഗൗ­ത­മൻ. ആ­രാ­ണു് പ്രേ­മ­ഗൗ­ത­മൻ? ഇം­ഗ്ല­ണ്ടി­ലെ രാ­ജാ­വാ­യി­രു­ന്ന എ­ഡ്വേ­ഡ് എ­ട്ടാ­മൻ. സിം­ഹാ­സ­നാ­രോ­ഹ­ണം ചെ­യ്യു­ന്ന­തി­നു മുൻ­പു് അ­ദ്ദേ­ഹം വി­വാ­ഹി­ത­യാ­യ വ­ല്ലി­സ് സിം­പ­സ­ണെ പ­രി­ച­യ­പ്പെ­ട്ടു. സു­ന്ദ­രി­യാ­യി­രു­ന്നി­ല്ല അവൾ. എ­ങ്കി­ലും അ­വ­രു­ടെ പ­രി­ച­യം പ്രേ­മ­മാ­യി വി­ക­സി­ച്ചു. 1936 ജ­നു­വ­രി 20-നു എ­ഡ്വേ­ഡ് രാ­ജാ­വാ­യി. പ­തി­നൊ­ന്നു മാസം ക­ഴി­ഞ്ഞ­പ്പോൾ താൻ വ­ല്ലി­സി­നെ ക­ല്യാ­ണം ക­ഴി­ക്കാൻ പോ­കു­ന്നെ­ന്നു അ­ദ്ദേ­ഹം പ്ര­ഖ്യാ­പി­ച്ചു. ഇം­ഗ്ല­ണ്ടു് ഇളകി മ­റി­ഞ്ഞു അ­മേ­രി­ക്ക­ക്കാ­രി­യാ­യ വ­ല്ലി­സ്, “രാ­ജ­കീ­യ­ര­ക്തം” സി­ര­ക­ളി­ലോ­ടാ­ത്ത വ­ല്ലി­സ് എ­ഡ്വേ­ഡി­ന്റെ ഭാ­ര്യ­യാ­വു­ക­യോ? ആരും സ­മ്മ­തി­ക്കി­ല്ല. മറ്റു മാർ­ഗ്ഗ­മി­ല്ലാ­തെ അ­ദ്ദേ­ഹം 1936 ഡി­സം­ബർ 11-ആം തീയതി സ്ഥാ­ന­ത്യാ­ഗം ചെ­യ്തു. ഫ്രാൻ­സി­ലാ­ണു് ആ ദ­മ്പ­തി­കൾ പി­ന്നീ­ടു് താ­മ­സി­ച്ച­തു്. “ഞാൻ സ്നേ­ഹി­ക്ക­പ്പെ­ട്ട­തു പോലെ സ്നേ­ഹി­ക്ക­പ്പെ­ട്ട ഏതു സ്ത്രീ­യും ജീ­വി­ത­ത്തെ അ­തി­ന്റെ സ­മ്പൂർ­ണ്ണാ­വ­സ്ഥ­യിൽ­ത്ത­ന്നെ അ­നു­ഭ­വി­ച്ചി­രി­ക്കും” എ­ന്നു് വ­ല്ലി­സ് പ­റ­ഞ്ഞു. എ­ങ്കി­ലും അതു ക­ള്ള­മാ­ണെ­ന്നു് ഞാൻ വി­ചാ­രി­ക്കു­ന്നു. എ­ഡ്വേ­ഡ് തി­രു­മ­ണ്ടൻ ആ­യി­രു­ന്നു­വെ­ന്നും ഞാൻ ക­രു­തു­ന്നു. വർ­ഷ­ങ്ങൾ ഏ­റെ­ക്ക­ഴി­ഞ്ഞി­ട്ടും അ­തു­ത­ന്നെ­യാ­ണു് എന്റെ വി­ചാ­രം.

മ­റി­യ­ക്കു­ട്ടി­സ്സം­ഭ­വ­ത്തി­ന്റെ ഫലം ദുഃഖം. എ­ഡ്വേ­ഡ് സം­ഭ­വ­ത്തി­ന്റെ ഫലം ബു­ദ്ധി­രാ­ഹി­ത്യ പ്ര­തീ­തി. ക­ഴി­വു­ള്ള ക­ലാ­കാ­ര­ന്മാർ ഈ രണ്ടു സം­ഭ­വ­ങ്ങ­ളെ­യും അ­വ­ലം­ബി­ച്ചു് കഥകൾ ര­ചി­ച്ചെ­ങ്കി­ലോ? വി­ഷാ­ദ­ത്തി­നും ബു­ദ്ധി­രാ­ഹി­ത്യ പ്ര­തീ­തി­ക്കും പ­ക­ര­മാ­യി ര­സാ­നു­ഭൂ­തി ജ­നി­ക്കു­മാ­യി­രു­ന്നു. വാ­ക്കു­കൾ­കൊ­ണ്ടു് സം­ഭ­വ­ങ്ങ­ളെ പു­ന­രാ­വി­ഷ്ക­രി­ക്കു­മ്പോൾ, ആ സം­ഭ­വ­ങ്ങ­ളു­ടെ പാ­രു­ഷ്യം ന­ശി­ക്കു­ന്നു. വ­സ്തു­നി­ഷ്ഠ­ത്വം ഇ­ല്ലാ­താ­വു­ന്നു. ഇ­പ്പോൾ നെ­ഞ്ചി­ന­ക­ത്തു് ക­രി­ങ്ക­ല്ലി­രി­ക്കു­ന്ന തോ­ന്ന­ലാ­ണു് മ­റി­യ­ക്കു­ട്ടി­യു­ടെ കാ­ര്യം ആ­ലോ­ചി­ക്കു­മ്പോൾ എ­നി­ക്കു്. എ­ഡ്വേ­ഡ് മ­രി­ച്ചു ക­ഴി­ഞ്ഞി­ട്ടും എ­നി­ക്കു് അതേ വൈ­ഷ­മ്യ­മു­ണ്ടു്. എ­ന്നാൽ ക­ഥാ­കാ­ര­ന്റെ ഭാ­ഷ­യി­ലൂ­ടെ ഒരു പുതിയ ഉൾ­ക്കാ­ഴ്ച എ­നി­ക്കു­ണ്ടാ­യാൽ രണ്ടു സം­ഭ­വ­വും എ­നി­ക്കു് ആ­ഹ്ലാ­ദ­ദാ­യ­ക­ങ്ങ­ളാ­വും. അ­ടു­ത്ത വീ­ട്ടി­ലെ കൊ­ല­പാ­ത­കം നമ്മെ ഞെ­ട്ടി­പ്പി­ക്കു­ന്നു; ഒ­ഥ­ല്ലോ ഡെ­സ്ഡെ­മോ­ണോ യുടെ ക­ഴു­ത്തു ഞെ­രി­ക്കു­മ്പോൾ നമ്മൾ ആ രംഗം വീ­ണ്ടും വീ­ണ്ടും കാ­ണു­ന്നു എന്ന അർ­ത്ഥ­ത്തിൽ ടാഗോർ എ­വി­ടെ­യോ എ­ഴു­തി­യ­തി­നു ഹേ­തു­വും ഇതു ത­ന്നെ­യാ­ണു്.

ശ­ത്രു­ഘ്നൻ
images/GrahamGreene.jpg
ഗ്രേ­യം ഗ്രീൻ

ഗ്രേ­യം ഗ്രീ­നി ന്റെ The Tenth Man എന്ന നോ­വ­ലിൽ—അ­ല്ലെ­ങ്കിൽ അ­തി­ന്റെ കഥ പ­റ­ഞ്ഞി­ട്ടാ­വാം ബാ­ക്കി കാ­ര്യം. ഒരു ജർ­മ്മൻ കാ­രാ­ഗൃ­ഹ­ത്തിൽ കുറെ ഫ്ര­ഞ്ച് ത­ട­വു­കാ­രു­ണ്ടു്. അ­വ­രി­ലൊ­രാ­ളാ­ണു് ഷവേൽ. ജർ­മ്മൻ­കാ­രെ നാ­ട്ടു­കാ­രാ­യ ഫ്ര­ഞ്ചു­കാർ കൊ­ല്ലാ­തി­രി­ക്കാൻ വേ­ണ്ടി­യാ­ണു് അവരെ തടവിൽ പാർ­പ്പി­ച്ചി­രി­ക്കു­ന്ന­തു്. പക്ഷേ, ആ ഏർ­പ്പാ­ടു­കൊ­ണ്ടു ഫ­ല­മി­ല്ല. മി­ലി­റ്റ­റി ഗ­വർ­ണ്ണ­റു­ടെ എ. ഡി. സി. യെയും ഒരു സൈ­നി­കോ­ദ്യോ­ഗ­സ്ഥ­നെ­യും സൈ­ക്ക­ളിൽ പോയ ഒരു പെൺ­കു­ട്ടി­യെ­യും നാ­ട്ടു­കാർ വ­ധി­ച്ചു. പെൺ­കു­ട്ടി ഫ്ര­ഞ്ച് ആ­യ­തു­കൊ­ണ്ടു പ­രാ­തി­യി­ല്ല. ത­ട­വു­കാർ തന്നെ സ­മാ­ധാ­നം പറയണം. ജർ­മ്മൻ ഉ­ദ്യോ­ഗ­സ്ഥൻ പ­റ­ഞ്ഞു: “My orders are that one man in every ten shall be shot in this Camp.” ആകെ മു­പ്പ­തു ത­ട­വു­കാ­രു­ണ്ടു്. അ­തു­കൊ­ണ്ടു് പ­ത്തി­നൊ­ന്നു് എന്ന ക­ണ­ക്കി­നു മൂ­ന്നു­പേർ വ­ധി­ക്ക­പ്പെ­ട­ണം. മ­രി­ക്കേ­ണ്ട­വർ ആ­രാ­ണെ­ന്നു് ത­ട­വു­കാർ തന്നെ ന­റു­ക്കി­ട്ടു തീ­രു­മാ­നി­ച്ചാൽ മതി. ന­റു­ക്കി­ട്ടു ഷവേൽ മൂ­ന്നു­പേ­രി­ലൊ­രാ­ളാ­യി വന്നു. അ­യാൾ­ക്കു മ­രി­ക്കാൻ പേടി. ആ­രെ­ങ്കി­ലും ത­നി­ക്കു പ­ക­ര­മാ­യി മ­രി­ക്കാൻ ത­യ്യാ­റാ­യാൽ അ­യാൾ­ക്കു തന്റെ വീടു് ഉൾ­പ്പെ­ടെ­യു­ള്ള എല്ലാ സ്വ­ത്തും കൊ­ടു­ക്കാ­മെ­ന്നു് ഷവേൽ പ­റ­ഞ്ഞു. അ­പ്പോൾ ഒരു യു­വാ­വു് അ­റി­യി­ച്ചു അയാൾ മ­രി­ക്കാൻ സ­ന്ന­ദ്ധ­നാ­ണെ­ന്നു്. തന്റെ സ­ഹോ­ദ­രി­യും രോ­ഗാർ­ത്ത­യാ­യ അ­മ്മ­യും സ­മ്പ­ന്ന­രാ­യി ക­ഴി­യ­ട്ടെ എന്ന ചി­ന്ത­യാ­ണു് ആ സാ­ഹ­സി­ക­ത്തി­നു് അയാളെ പ്രേ­രി­പ്പി­ച്ച­തു്.

യു­ദ്ധം ക­ഴി­ഞ്ഞു. ഫ്രാൻ­സ് ശ­ത്രു­വി­ന്റെ പി­ടി­യിൽ നി­ന്നു മോചനം നേടി. ഷവേൽ എന്ന ത­ട­വു­കാ­രൻ ഷർലോ എന്ന പേരിൽ കാ­രാ­ല­യ­ത്തിൽ നി­ന്നു ബാ­ഹ്യ­ലോ­ക­ത്തേ­ക്കു പോ­ന്നു. അയാൾ ചെ­ന്ന­തു് ത­നി­ക്കു ന­ഷ്ട­പ്പെ­ട്ടു പോയ ഭ­വ­ന­ത്തി­ലാ­ണു്. അവിടെ രോഗം പി­ടി­ച്ച വൃ­ദ്ധ­യും അ­വ­രു­ടെ ചെ­റു­പ്പ­ക്കാ­രി­യാ­യ മ­ക­ളു­മു­ണ്ടു്. ആഗതൻ തന്റെ സ­ഹോ­ദ­ര­ന്റെ മ­ര­ണ­ത്തി­നു­ക്കാ­ര­ണ­ക്കാ­ര­നാ­യ ഷം­വ­ലാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാ­തെ അവൾ പ­റ­ഞ്ഞു: Do you know what I tell myself? I tell myself that one day he will come back here because he won’t be able to resist seeing what’s happened to his beautiful house. We have lots of strangers passing through here like yourself. Hungry, but every time that bell starts swinging, I think to myself. ‘May be it’s him’. തന്റെ സു­ന്ദ­ര­മാ­യ ഭ­വ­ന­ത്തി­നു് എന്തു സം­ഭ­വി­ച്ചു­വെ­ന്ന­റി­യാൻ ഷാവേ വ­ന്നാൽ അവൾ എന്തു ചെ­യ്യു­മെ­ന്നു് ആ­ഗ­ത­ന്റെ ചോ­ദ്യം. അവൾ മ­റു­പ­ടി പ­റ­ഞ്ഞു “I’d spit in his face. That’s the first thing I’d do.” (ഞാൻ അ­വ­ന്റെ മു­ഖ­ത്തു തു­പ്പും അ­താ­യി­രി­ക്കും ആ­ദ്യ­മാ­യി ഞാൻ ചെ­യ്യു­ക) (P. 86 Pocket Books.) “നീ­യെ­ങ്ങ­നെ അയാളെ വെ­റു­ക്കു­ന്നു!” എ­ന്നു് അയാൾ യു­വ­തി­യോ­ടു പ­റ­ഞ്ഞു. “എ­നി­ക്കു് അ­ങ്ങ­നെ­യൊ­രു വെ­റു­പ്പാ­ണു്.” എ­ന്നു് അ­വ­ളു­ടെ മ­റു­പ­ടി. ഷ­വേ­ലി­നോ­ടു­ള്ള ഈ വെ­റു­പ്പു് ഷർ­ലോ­യോ­ടു­ള്ള പ്രേ­മ­മാ­ക്കി മാ­റ്റാ­നാ­ണു് അ­യാ­ളു­ടെ യത്നം. പക്ഷേ, വ­ന്ന­വൻ ആ­രാ­ണെ­ന്നു് തെ­ളി­ഞ്ഞു വേ­റൊ­രു­ത്ത­ന്റെ വെ­ടി­യേ­റ്റു് അയാൾ അ­വ­ശ­നാ­യി കി­ട­ക്കു­ക­യാ­ണു്. ഒ­ടു­വി­ല­ത്തെ രംഗം അയാൾ അ­വ­ളോ­ടു ചോ­ദി­ച്ചു: “എല്ലാ വെ­റു­പ്പും പോയോ?” അ­വ­ളു­ടെ ഉ­ത്ത­രം. “പോയി” മ­നോ­ഹ­ര­മാ­യ ഒരു സൈ­ക്കോ­ള­ജി­ക്കൽ ത്രി­ല്ല­റാ­ണു് ഗ്രീ­നി­ന്റെ ഈ നോവൽ.

ന­ഷ്ട­പ്പെ­ട്ടു­പോ­യ അ­തി­ന്റെ കൈ­യെ­ഴു­ത്തു പ്രതി ക­ഴി­ഞ്ഞ വർ­ഷ­മാ­ണു് ഹോ­ളി­വു­ഡ്ഡിൽ നി­ന്നു കി­ട്ടി­യ­തു്. അ­തി­രി­ക്ക­ട്ടെ, പറയാൻ വ­ന്ന­തു മ­റ്റൊ­രു കാ­ര്യം. ഗ്രീ­നി­ന്റെ ഈ നോ­വ­ലിൽ വേ­റൊ­രി­ട­ത്തു് There is an old legend that somewhere in the world every man has his double എന്നു പ്ര­സ്താ­വി­ച്ചി­ട്ടു­ണ്ടു്. ഓരോ വ്യ­ക്തി­യു­ടെ­യും ‘ഇരട്ട’യായ വ്യ­ക്തി ലോ­ക­ത്തെ­വി­ടെ­യെ­ങ്കി­ലും കാ­ണു­മ­ത്രേ. ശ­രി­യാ­ണു്. ശ­ത്രു­ഘ്നൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ “യാ­ത്രാ­വ­സാ­ന­ത്തി­ലും മഴ” എന്ന ഭാ­വ­സു­ന്ദ­ര­മാ­യ കഥയിൽ നമ്മൾ കാ­ണു­ന്ന വ്യ­ക്തി ന­മ്മു­ടെ ‘ഡബ്ൾ’ ത­ന്നെ­യാ­ണു്. നി­സ്സാ­ര­മെ­ന്നോ ല­ഘു­വെ­ന്നോ തോ­ന്നി­ക്കു­ന്ന കാ­ര്യ­ങ്ങ­ളാ­ണു് ക­ഥാ­കാ­രൻ പ്ര­തി­പാ­ദി­ക്കു­ന്ന­തു്. ഒ­രാ­ളു­ടെ വി­മാ­ന­യാ­ത്ര. പക്ഷേ, ആ വർ­ണ്ണ­നം വാ­യി­ച്ചു ക­ഴി­യു­മ്പോൾ ക്ഷു­ദ്ര­സം­ഭ­വ­ങ്ങ­ളു­ടെ ദു­ര­ന്ത­സ്വ­ഭാ­വം ന­മു­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നു. വി­മാ­ന­യാ­ത്ര ചെയ്ത മ­നു­ഷ്യൻ ഞാൻ ത­ന്നെ­യാ­ണു് അ­ല്ലെ­ങ്കിൽ എന്റെ ‘ഡബ്ൾ’ ത­ന്നെ­യാ­ണു് എന്നു തോ­ന്നു­ന്നു, ഈ പ്ര­തീ­തി ത­ന്നെ­യാ­ണു് ജീ­വി­താ­വ­ബോ­ധ­ത്തി­നു് ആ­സ്പ­ദം. അ­തു­മാ­ത്ര­മാ­യ രീ­തി­യിൽ ശ­ത്രു­ഘ്നൻ കഥ പ­റ­യു­ന്നു. ആ രീതി ക­ലാ­ത്മ­ക­മാ­ണു താനും.

വലിയ അ­ന്ത­രം
images/Freud1885.jpg
ഫ്രാ­യി­റ്റ്

ഫ്രാ­യി­റ്റ് പ­റ­യു­ന്ന ലി­ബി­ഡോ എന്ന ശ­ക്തി­വി­ശേ­ഷ­ത്തി­നു് വ്യാ­പ­ക­സ്വ­ഭാ­വ­മു­ണ്ടു്. അതിനെ ലൈം­ഗി­ക­ശ­ക്തി­യാ­യി മാ­ത്രം ക­രു­താ­വു­ന്ന­ത­ല്ല. പെ­റ്റു വീണ കു­ഞ്ഞു തൊ­ട്ടു വൃ­ദ്ധൻ വ­രെ­യു­ള്ള­വ­രെ നോ­ക്കൂ. ഈ ശ­ക്തി­യു­ടെ പ്ര­വർ­ത്ത­നം കാണാം. കു­ഞ്ഞി­ന്റെ ലി­ബി­ഡോ മു­ല­കു­ടി­ക്കൽ പ്ര­ക­ട­മാ­ക്കു­ന്നു. കു­പ്പി­പ്പാ­ലു കു­ടി­ക്കു­ന്ന കു­ഞ്ഞി­നു ക­ര­ച്ചിൽ­കൂ­ടും. അ­മ്മ­യു­ടെ സ്ത­ന­സ്പർ­ശ­ത്തി­നു പ­ക­ര­മാ­യി വേറെ എ­ന്തെ­ങ്കി­ലും അതിനു ല­ഭി­ച്ചേ തീരു. ആ­ശു­പ­ത്രി­യി­ലെ ‘ക്രി­ബ്’ ശി­ശു­വി­നു് അ­സ്വ­സ്ഥ­ത­യു­ണ്ടാ­ക്കും. വ­സ്ത്രം കൊ­ണ്ടു കെ­ട്ടി­യ തൊ­ട്ടി­ലിൽ കി­ട­ക്കു­ന്ന ശി­ശു­വി­നു് അ­ത്ര­ത്തോ­ളം അ­സ്വ­സ്ഥ­ത­യി­ല്ല. കാരണം വ­സ്ത്ര­ത്തിൽ മൂ­ക്കു­രു­മ്മി കി­ട­ക്കു­ന്ന അ­തി­നു് സ്ത­ന­സ്പർ­ശ­ത്തി­നു പകരം വ­സ്ത്ര­സ്പർ­ശം കി­ട്ടു­ന്നു എ­ന്ന­തു തന്നെ. ചെ­റു­പ്പ­ക്കാ­രു­ടെ ലി­ബി­ഡോ ആ­ലിം­ഗ­നം, ചും­ബ­നം ഇ­വ­യി­ലൂ­ടെ പ്ര­ത്യ­ക്ഷ­മാ­കു­ന്നു. കി­ഴ­വ­ന്മാർ­ക്കോ? അ­വർ­ക്കു തൊ­ട്ടി­ലിൽ കി­ട­ക്കാൻ വയ്യ. ആ­ലിം­ഗ­നാ­ദി­കൾ­ക്കു ചെ­ന്നാൽ പെ­ണ്ണു ചൂലു ചാ­ണ­ക­ത്തിൽ മു­ക്കി അ­ടി­ക്കും. അ­തു­കൊ­ണ്ടു് അവർ വാ­ത്സ­ല്യ­മെ­ന്ന നാ­ട്യ­ത്തിൽ ചെ­റു­പ്പ­ക്കാ­രി­യു­ടെ കൈകൾ കൂ­ട്ടി­പ്പി­ടി­ക്കു­ന്നു. “പോയി വരിൻ, പോയി വരിൻ” എന്നു ക­പ­ട­സ്നേ­ഹ­ത്തോ­ടെ പ­റ­ഞ്ഞു് അ­വ­ളു­ടെ തോ­ളി­ന്റെ­യും കൈ­മു­ട്ടി­ന്റെ­യും ഇ­ട­യ്ക്കു­ള്ള ഭാ­ഗ­ത്തു തടവി, വി­ടു­ന്നു. അ­തൊ­ക്കെ­ക്കൊ­ണ്ടും തൃ­പ്തി­യാ­യി­ല്ലെ­ങ്കി­ലോ? അയാൾ വി. എസ്. അ­നിൽ­കു­മാർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘കാ­വൽ­ക്ക­ള്ളൻ’ എന്ന ക­ഥ­യി­ലെ വൃ­ദ്ധ­നെ­പ്പോ­ലെ പ്ര­വർ­ത്തി­ക്കും. എന്തു ചെ­യ്യു­ന്നു ഈ ക­ഥ­യി­ലെ കിഴവൻ. അയാൾ മ­രു­മ­കൾ കു­ളി­ക്കു­മ്പോൾ ഒ­ളി­ച്ചു­നോ­ക്കു­ന്നു. മ­ക­ന്റെ ച­ന്തി­യിൽ മ­രു­മ­കൾ കാ­ലു­വ­ച്ചു­റ­ങ്ങു­ന്ന­തു നോ­ക്കി ര­സി­ക്കു­ന്നു. പ­ശു­വി­നെ പ്രാ­പി­ച്ച കാ­ള­യു­ടെ ക­ഴു­ത്തു ക­ണ്ടി­ക്കു­ന്നു.

images/UlrikevonLevetzow.jpg
Ulrike Von Levetzow

വൃ­ദ്ധ­ന്മാർ ഇ­ങ്ങ­നെ­യൊ­ക്കെ പ്ര­വർ­ത്തി­ക്കു­മോ എന്നു വാ­യ­ന­ക്കാർ­ക്കു സംശയം തോ­ന്നാം, എന്തോ അ­റി­ഞ്ഞു­കൂ­ടാ. എ­ങ്കി­ലും ചില സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ അനിയത സ്വ­ഭാ­വ­ങ്ങൾ ജീ­വ­ച­രി­ത്ര­കാ­ര­ന്മാർ രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. In New York, in 1943 the 69 year-​old Maugham had an affair with 17 year old school boy poet and admirer David Posner (The intimate Sex lives of Famous People). ഇതു സോർ­മർ­സെ­റ്റ് മോമി ന്റെ കാ­ര്യം. ഇനി ഗോ­യ്ഥേ എന്തു ചെ­യ്തു­വെ­ന്നു നോ­ക്കു­ക: ‘When, Goethe was 74, he proposed to his ‘daughterling’, Ulrike Von Levetzow, then in her late teens. She turned him down. ’

കി­ഴ­വി­ക­ളും മോ­ശ­ക്കാ­ര­ല്ല. 68 വ­യ­സ്സാ­യ ഒരു വൃ­ദ്ധ­വി­ധ­വ ഇ­ങ്ങ­നെ പ­റ­ഞ്ഞ­താ­യി സീമോൻ ദെ ബൊ­വ്വാർ എ­ഴു­തു­ന്നു: “എന്റെ ഭർ­ത്താ­വു മ­രി­ച്ചു നാലു മാസം ക­ഴി­ഞ്ഞ­പ്പോൾ ആ­ത്മ­ഹ­ത്യ­ക്കെ­ന്ന പോലെ ഞാൻ തെ­രു­വി­ലേ­ക്കു പോയി. എന്നെ വേ­ണ­മെ­ന്നു­ള്ള ഏതു പു­രു­ഷ­നും വ­ശ­പ്പെ­ടാൻ ഞാൻ തീ­രു­മാ­നി­ച്ചി­രു­ന്നു. ആർ­ക്കും എന്നെ വേ­ണ്ടാ­യി­രു­ന്നു. അ­തു­കൊ­ണ്ടു ഞാൻ വീ­ട്ടി­ലേ­ക്കു തി­രി­ച്ചു പോയി.” അനിൽ കു­മാ­റി­ന്റെ കഥ ഒരു നല്ല ‘കെ­യ്സ് സ്റ്റ­ഡി’ ആ­യി­ട്ടു­ണ്ടു്. കലയും കെ­യ്സ് സ്റ്റ­ഡി­യും ത­മ്മിൽ ദൗർ­ഭാ­ഗ്യം കൊ­ണ്ടു് വലിയ അ­ന്ത­ര­മു­ണ്ടു താനും.

എ­ന്തൊ­രു വൈ­രൂ­പ്യം
images/VittoriodeSica84.jpg
വീ­റ്റോ­റി­യോ ദ സീകാ

വീ­റ്റോ­റി­യോ ദ സീകാ (Vittorio De Sica) ഡ­യ­റ­ക്ടു ചെയ്ത Bicycle Thieves എന്ന സിനിമ കണ്ട ഓർ­മ്മ­യു­ണ്ടെ­നി­ക്കു്. ലോ­ക­ത്തെ അഞ്ചു ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ സി­നി­മ­ക­ളു­ടെ കൂ­ട്ട­ത്തിൽ ഈ ച­ല­ച്ചി­ത്ര­ത്തി­നും സ്ഥാ­ന­മു­ണ്ടാ­യി­രി­ക്കും. ‘ഓ ക­മ്മ്യൂ­ണി­സ്റ്റി­ക് ചി­ത്രം’ എ­ന്നു് ഇതിനെ പ­രി­ഹ­സി­ക്കു­ന്ന­വൻ കലയെ സ്നേ­ഹി­ക്കു­ന്ന­വ­ര­ല്ല. അ­ന്റോ­ണി­യോ റെ­റ്റ്ച്ചി (Antonio Ricci) പ­ണ­മി­ല്ലാ­ത്ത­വ­നാ­ണു്. സി­നി­മാ പോ­സ്റ്റർ ഒ­ട്ടി­ക്കു­ന്ന ജോലി കി­ട്ടി അ­യാൾ­ക്കു്. സൈ­ക്കി­ളു­ള്ള­വർ­ക്കേ ആ ജോലി കൊ­ടു­ക്കൂ. വീ­ട്ടി­ലെ ഷീ­റ്റു­കൾ വി­റ്റു് അയാൾ സൈ­ക്കിൾ സ­മ്പാ­ദി­ക്കു­ന്നു. സൈ­ക്കിൾ ഒ­രി­ട­ത്തു ചാരി വ­ച്ചി­ട്ടു് റെ­റ്റ്ച്ചി പോ­സ്റ്റർ ഒ­ട്ടി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒ­രു­ത്തൻ അതു മോ­ഷ്ടി­ച്ചു കൊ­ണ്ടു പോ­കു­ന്നു. അ­പ്പോൾ തൊ­ട്ടു് അ­ന്വേ­ഷ­ണ­മാ­യി. ക­ള്ള­നെ അയാൾ ക­ണ്ടു­പി­ടി­ക്കു­ക­യും ചെ­യ്തു. പക്ഷേ, സ­മു­ദാ­യ­വും പൊ­ലീ­സും മോ­ഷ്ടാ­വി­ന്റെ വ­ശ­ത്താ­ണ­ല്ലോ. ക­ള്ള­നെ അവർ ര­ക്ഷി­ച്ചു. സൈ­ക്ക­ളി­ല്ലാ­തെ അ­ടു­ത്ത ദിവസം ജോ­ലി­ക്കു പോവാൻ ഒ­ക്കു­ക­യി­ല്ല റെ­റ്റ്ച്ചി­ക്കു്. തന്റെ കൂ­ടെ­യു­ണ്ടാ­യി­രു­ന്ന കൊ­ച്ചു­മ­ക­നെ പ­റ­ഞ്ഞ­യി­ച്ചി­ട്ടു് അയാൾ റോ­ഡി­ലൊ­രി­ട­ത്തു് ചാ­രി­വ­ച്ചി­രു­ന്ന ഒരു സൈ­ക്ക­ളെ­ടു­ത്തു. അതിൽ കയറി പ്രാ­ണ­നും കൊ­ണ്ടു പ­റ­ക്കു­ന്ന അയാളെ ഉ­ട­മ­സ്ഥ­നും മ­റ്റു­ള്ള­വ­രും ചേർ­ന്നു പി­ടി­കൂ­ടി. റെ­റ്റ്ച്ചി­യെ പൊ­ലീ­സ് സ്റ്റേ­ഷ­നി­ലേ­ക്കു കൊ­ണ്ടു­പോ­കു­ക­യാ­യി­രു­ന്നു അവർ. അ­പ്പൊ­ഴേ­ക്കും അ­വി­ടെ­യെ­ത്തി­യ മ­ക­നെ­ക്ക­ണ്ടു്, റെ­റ്റ്ച്ചി­യു­ടെ ദ­യ­നീ­യാ­വ­സ്ഥ ക­ണ്ടു് ഉ­ട­മ­സ്ഥ­നു് മാ­ന­സാ­ന്ത­രം സം­ഭ­വി­ച്ചു. സ്റ്റേ­ഷ­നിൽ പോ­കേ­ണ്ട­തി­ല്ലെ­ന്നു് അയാൾ തീ­രു­മാ­നി­ക്കു­മ്പോൾ ച­ല­ച്ചി­ത്രം അ­വ­സാ­നി­ക്കു­ന്നു.

ഇതു ക­ണ്ടു­കൊ­ണ്ടി­രി­ക്കു­മ്പോൾ സിനിമ കാ­ണു­ക­യാ­ണെ­ന്നു് ന­മു­ക്കു തോ­ന്നു­ക­യേ­യി­ല്ല. ദുഃ­ഖ­പൂർ­ണ്ണ­മാ­യ ആ ജീ­വി­തം ന­മ്മു­ടെ ജീ­വി­തം ത­ന്നെ­യാ­ണെ­ന്നേ നമ്മൾ ക­രു­തു­ക­യു­ള്ളൂ. റെ­റ്റ്ച്ചി­യു­ടെ­യും കു­ടും­ബ­ത്തി­ന്റെ­യും ട്രാ­ജ­ഡി ന­മ്മു­ടെ ട്രാ­ജ­ഡി­യാ­ണെ­ന്നു­ത­ന്നെ ന­മു­ക്കു തോ­ന്നും. ഈ സിനിമ ക­ണ്ടി­ട്ടു് റോ­ഡി­ലേ­ക്കു പോ­ന്ന­വർ മ­റ്റു­ള്ള­വർ കാ­ണാ­തെ ക­ണ്ണീ­രു തു­ട­യ്ക്കു­ന്ന­തു ഞാൻ കണ്ടു. ആ ക­ണ്ണീർ ശോ­ക­ത്തി­ന്റെ ക­ണ്ണീ­രാ­യി­രു­ന്നി­ല്ല. ര­സാ­നു­ഭൂ­തി­യു­ടെ ക­ണ്ണീ­രാ­യി­രു­ന്നു. അ­തേ­സ­മ­യം പ്ര­ചാ­ര­ണം ഉൾ­കൊ­ള്ളു­ന്ന സി­നി­മ­യാ­യി­രു­ന്നു അതു്. ഏതു് ഉ­ത്കൃ­ഷ്ട­മാ­യ ക­ലാ­സൃ­ഷ്ടി­യും ആദ്യം ആ­ഹ്ലാ­ദം ജ­നി­പ്പി­ക്കു­ന്നു. പി­ന്നീ­ടു് സ്ര­ഷ്ടാ­വു് ഉ­ദ്ദേ­ശി­ച്ച ഫലവും. നേരെ മ­റി­ച്ചാ­ണു് മറ്റു പല ര­ച­ന­ക­ളു­ടെ­യും സ്വ­ഭാ­വം. ആദ്യം ഉ­ദ്ദേ­ശി­ച്ച ഫലം. പി­ന്നീ­ടു് ആ­ഹ്ലാ­ദ­മി­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ ടി. എ. റ­സാ­ക്ക് എ­ഴു­തി­യ “റോ­സാ­ച്ചെ­ടി വ­ളർ­ത്തു­മ്പോൾ ശ്ര­ദ്ധി­ക്കേ­ണ്ട ചില കാ­ര്യ­ങ്ങൾ” എന്ന കഥയിൽ പ്ര­ചാ­ര­ണ­ത്തി­നാ­ണു് പ്രാ­മു­ഖ്യം. അ­ന്ന­മ്മ­യു­ടെ കു­ഞ്ഞു് ശി­ശു­പ്ര­ദർ­ശ­ന­ത്തിൽ ഒ­ന്നാം സ­മ്മാ­നം നേടി. ശ്വാ­ന­പ്ര­ദർ­ശ­ന­ത്തിൽ അ­വ­ളു­ടെ ടൈഗർ ഒ­ന്നാം സ്ഥാ­ന­ത്തു് (പ­ട്ടി­ക്കു് ആ പേ­രി­ട്ട­തി­ലു­ള്ള ബാഡ് ടെ­യ്സ്റ്റ് നോ­ക്കേ­ണേ.) ഇനി റോ­സാ­പ്പൂ മ­ത്സ­ര­ത്തി­ലും പ്ര­ഥ­മ­സ്ഥാ­ന­ത്തെ­ത്ത­ണം. വേ­റൊ­രു­ത്തി­യു­ടെ റോ­സാ­പ്പൂ­ക്കൾ­ക്കു നിറം കൂ­ടു­ത­ലാ­യ­തു­കൊ­ണ്ടു താൻ ജ­യി­ക്കു­മോ എ­ന്നു് അ­ന്ന­മ്മ­യ്ക്കു് സംശയം. പൂ­ക്കൾ­ക്കു നിറം വ­രു­ത്താ­നാ­യി അവൾ അ­ടു­ത്ത വീ­ട്ടി­ലെ പു­ല­യ­ച്ചെ­ക്ക­ന്റെ ക­ഴു­ത്തു ക­ണ്ടി­ച്ചു ചോര വ­ള­മാ­യി ഒ­ഴു­ക്കു­ന്നു. എ­ന്തൊ­രു അ­വാ­സ്ത­വി­ക­ത! എ­ന്തൊ­രു വൈ­രൂ­പ്യം! ബൂർ­ഷ്വാ­സി­യു­ടെ കാ­പ­ട്യ­ങ്ങ­ളെ നി­ന്ദി­ക്കാ­നു­ള്ള റ­സാ­ക്കി­ന്റെ യത്നം ന­ന്നു്. പക്ഷേ, അതു വി­ജ­യ­ത്തി­ലെ­ത്ത­ണ­മെ­ങ്കിൽ സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്ക­പ്പെ­ട­ണം.

ഇ­ല്യൂ­ഷ്യൻ ഓഫ് ട്രൂ­ത്ത്—സ­ത്യ­ത്തി­ന്റെ തോ­ന്നൽ—അ­താ­ണു് കലയിൽ പ്ര­ധാ­ന­മാ­യി വ­രു­ന്ന­തു്. ച­ല­ച്ചി­ത്ര താരം മധു രാ­ജാ­വി­ന്റെ വേഷം കെ­ട്ടി­യാൽ രാ­ജാ­വു ത­ന്നെ­ന്നു കാ­ഴ്ച­ക്കാർ­ക്കു തോ­ന്നും. ആ രാ­ജാ­വി­നെ നോ­ക്കി “ക­ണ്ണ­മ്മൂ­ല­യി­ലെ മാധവൻ നാ­യ­രാ­ണി­തു്” എ­ന്നാ­രും പ­റ­യു­ക­യി­ല്ല. ഈ ഇ­ല്യൂ­ഷൻ ഉ­ണ്ടാ­ക്കു­ന്ന ഭാവന റ­സാ­ക്കി­നി­ല്ല.

താ­ഴ്‌­വ­ര­യിൽ

മു­ക­ളിൽ­പ്പ­റ­ഞ്ഞ ഇ­ല്യൂ­ഷൻ വേറെ; തെ­റ്റി­ദ്ധാ­ര­ണ വേറെ. “അ­യാ­ളി­ങ്ങ­നെ വ­ന്നും പോ­യു­മി­രി­ക്കും. ഫാ­റ­ത്തിൽ ഒ­പ്പി­ടീ­ച്ചോ. ഇ­ല്ലെ­ങ്കിൽ നീ ക­ണ്ണീ­രും കൈ­യു­മാ­യി­രി­ക്കും” എന്നു മ­റ്റു­ള്ള­വർ ഉ­പ­ദേ­ശി­ച്ച­തി­ന്റെ ഫ­ല­മാ­യി അവൾ അയാൾ വ­ന്ന­പ്പോൾ ഫോ­മെ­ടു­ത്തു നീ­ട്ടി. അയാൾ സാ­ക്ഷി­ക്കോ­ള­ത്തിൽ ഒ­പ്പി­ട്ടു കൊ­ടു­ക്കു­ക­യും ചെ­യ്തു. താൻ വി­വാ­ഹി­ത­യാ­യി എന്ന തെ­റ്റി­ദ്ധാ­ര­ണ­യോ­ടു­കൂ­ടി അവൾ ഫോം പെ­ട്ടി­യിൽ വച്ചു പൂ­ട്ടി. പ്ലേ­റ്റോ യുടെ ‘ഗുഹ’ പ്ര­സി­ദ്ധ­മാ­ണ­ല്ലോ. വേ­ദി­യ്ക്കു പി­റ­കിൽ തീ ക­ത്തു­ന്നു. വേ­ദി­യി­ലൂ­ടെ ആളുകൾ ന­ട­ക്കു­ന്നു. അ­വ­രു­ടെ നി­ഴ­ലു­കൾ ഗു­ഹ­യ്ക്ക­ക­ത്തു­ള്ള ഭി­ത്തി­യിൽ പ­തി­യു­ന്നു. തി­രി­ഞ്ഞു നോ­ക്കാൻ വ­യ്യാ­തെ ഗു­ഹ­യി­ലി­രി­ക്കു­ന്ന ആളുകൾ നി­ഴ­ലു­കൾ ക­ണ്ടു് അ­വ­യാ­ണു് യാ­ഥാർ­ത്ഥ്യ­മെ­ന്നു തെ­റ്റി­ദ്ധ­രി­ക്കു­ന്നു. തെ­റ്റി­ദ്ധാ­ര­ണ­യ്ക്കു സ­വി­ശേ­ഷ­ത­യു­ണ്ടു് ഒരാൾ അതിനു വി­ധേ­യ­നാ­യാൽ ല­ക്ഷ­ക്ക­ണ­ക്കി­നാ­ളു­ക­ളും ആ തെ­റ്റി­ദ്ധാ­ര­ണ­യ്ക്കു വി­ധേ­യ­രാ­കും. പൈ­ങ്കി­ളി സാ­ഹി­ത്യം യ­ഥാർ­ത്ഥ സാ­ഹി­ത്യ­മെ­ന്ന വി­കാ­ര­മു­ണ്ടാ­യി­രി­ക്കു­ന്ന­തു് ഇ­തി­നാ­ലാ­ണു്. അ­തു­പോ­ലെ മ­നോ­രാ­ജ്യം വാ­രി­ക­യിൽ എം. ഡി. അ­ജ­യ­ഘോ­ഷ് എ­ഴു­തി­യ ‘മ­റു­പ­ടി­യു­ടെ ദിവസം’ എന്ന കഥ സാ­ഹി­ത്യ സൃ­ഷ്ടി­യാ­ണെ­ന്നു പലരും ക­രു­താൻ ഇ­ട­യു­ണ്ടു്. ആ­ശ­യു­ടെ ഭർ­ത്താ­വു് കർ­മ്മ­ച­ന്ദ്രൻ അവളെ പ­രു­ക്കൻ വാ­ക്കു­കൾ കൊ­ണ്ടും ദു­ഷ്ട­ത­യാർ­ന്ന പെ­രു­മാ­റ്റ­ങ്ങൾ കൊ­ണ്ടും വേ­ദ­നി­പ്പി­ക്കു­ന്നു. അ­തേ­സ­മ­യം അ­യാ­ളൊ­രു വ്യ­ഭി­ചാ­രി­യും കർ­മ്മ­ച­ന്ദ്രൻ ന്യൂ­റോ­ട്ടി­ക് ആയി മാ­റ്റി­യ ഒരു സ്ത്രീ­യു­ടെ ഭർ­ത്താ­വു് അയാളെ കൊ­ല്ലു­ന്നു. ക­ഥ­യു­ടെ സം­ഗ്ര­ഹം നല്കി ഏതു് ഉ­ത്കൃ­ഷ്ട­മാ­യ ര­ച­ന­യേ­യും അ­പ­ഹാ­സ്യ­മാ­ക്കാം. ഏതു് അ­ധ­മ­മാ­യ ര­ച­ന­യും പ്ര­ഗ­ല്ഭ­മാ­യ സം­ക്ഷേ­പ­ണ­ത്തി­ലൂ­ടെ ഉ­ത്കൃ­ഷ്ട­മാ­യി പ്ര­ത്യ­ക്ഷ­പ്പെ­ടും. അ­തു­കൊ­ണ്ടു് ക­ഥ­ത­ന്നെ വാ­യി­ച്ചു­നോ­ക്കൂ. വാ­യി­ച്ചു നോ­ക്കി­യാൽ അതൊരു ട്രി­ക്കാ­ണെ­ന്നു സ്പ­ഷ്ട­മാ­കും. ട്രി­ക്ക്, ക­ല­യാ­ണെ­ന്ന തെ­റ്റി­ദ്ധാ­ര­ണ ചി­ലർ­ക്കു് ഉ­ള­വാ­ക്കും. ചിലർ അ­തിൽ­പ്പെ­ടു­ന്ന­തു കൊ­ണ്ടു പലരും പെ­ട്ടു­പോ­കും. ചില എ­ഴു­ത്തു­കാ­രൻ താഴെ നി­ന്നു് അ­ര­ങ്ങി­ലേ­ക്കു കയറും. വേറെ ചിലർ ഔ­ന്ന­ത്യ­ത്തി­ലെ­ത്തി­യി­ട്ടു താ­ഴ­ത്തേ­ക്കു പോരും. എം. ഡി. അ­ജ­യ­ഘോ­ഷ് ഇ­ത്ര­യും കാ­ല­മാ­യി­ട്ടും താ­ഴെ­ത്ത­ന്നെ നി­ല്ക്ക­ന്നു. അ­ദ്ദേ­ഹം മു­ക­ളി­ലേ­ക്കു ചെ­ല്ലു­മെ­ന്നു ആ­ശി­ക്കു­ന്ന­തു പോലും ഭോ­ഷ­ത്ത­മാ­യി­രി­ക്കും.

എസ്. കെ. ആർ. ക­മ്മ­ത്ത്
images/Catullusfrontispiece.jpg
ക­റ്റൂ­ല­സ്

‘സൂ­ര്യ­നു് അ­സ്ത­മി­ക്കാം. പി­ന്നീ­ടു് തി­രി­ച്ചു­വ­രാം. എ­ന്നാൽ ന­മ്മു­ടെ ഹ്ര­സ്വ­കാ­ല ദീപം പൊ­ലി­ഞ്ഞാൽ നി­ദ്ര­യു­ടെ അ­വ­സാ­നി­ക്കാ­ത്ത രാ­ത്രി­യാ­യി­രി­ക്കും. എ­നി­ക്ക് ആയിരം ചും­ബ­നം തരൂ. പി­ന്നീ­ടു് നുറും. അ­ന­ന്ത­രം ര­ണ്ടാ­യി­രം, പി­ന്നീ­ടു് ര­ണ്ടാ­മ­ത്തെ നൂറും” റോമൻ കവി ക­റ്റൂ­ല­സി ന്റെ ഒരു കാ­വ്യ­ത്തി­ന്റെ ഭാ­ഗ­മാ­ണി­തു്. കൈ­ര­ളി­ക്കു ഒ­റ്റ­ച്ചും­ബ­നം കൊ­ടു­ത്തി­ട്ടു് മ­റ­ഞ്ഞു പോയ ക­ഥാ­കാ­ര­നാ­ണു് എസ്. കെ. ആർ. ക­മ്മ­ത്തു്. ലോ­ല­ഭാ­വ­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കാൻ വലിയ ക­ഴി­വാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­നു്. കുറെ വർഷം മുൻ­പു് അ­ദ്ദേ­ഹം ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ഒരു ചെ­റു­ക­ഥ ഇ­തി­നു് ഉ­ദാ­ഹ­ര­ണ­മാ­ണു്. പി­ന്നീ­ടു് ഒരു കഥയും. ഒ­രി­ട­ത്തും ഞാൻ ക­ണ്ടി­ല്ല. ആ ക­ഥ­യെ­ക്കു­റി­ച്ച് സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തിൽ എഴുതി. അ­ത­ച്ച­ടി­ച്ചു വ­രു­ന്ന­തി­നു മുൻ­പു­ത­ന്നെ ഒ. എൻ. വി. കു­റു­പ്പു് എ­ന്നോ­ടു ചോ­ദി­ച്ചു: “ജ­ന­യു­ഗ­ത്തിൽ ക­മ്മ­ത്തു് എ­ഴു­തി­യ കഥ വാ­യി­ച്ചോ? മ­നോ­ഹ­രം അല്ലേ?” ‘അതേ’ എന്നു ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു.

മ­ല­യാ­ള­നാ­ടു പ­ത്രാ­ധി­പർ എസ്. കെ. നായർ സു­ഖ­മി­ല്ലാ­തെ തി­രു­വ­ന­ന്ത­പു­രം മെ­ഡി­ക്കൽ കോ­ളേ­ജ് ആ­ശു­പ­ത്രി­യിൽ കി­ട­ന്ന സ­ന്ദർ­ഭ­ത്തിൽ ക­മ്മ­ത്തു് അ­ദ്ദേ­ഹ­ത്തെ കാണാൻ അവിടെ നി­ന്നു. രോ­ഗി­യെ അ­ന്വേ­ഷി­ച്ചു ചെന്ന ഞാൻ അ­ദ്ദേ­ഹ­വു­മാ­യി പ­രി­ച­യ­ത്തി­ലാ­യി. പി­ന്നീ­ടു് പ­ല­ത­വ­ണ­യും ഞങ്ങൾ റോഡിൽ വച്ചു ക­ണ്ടി­ട്ടു­ണ്ടു്. ക­മ്മ­ത്തി­ന്റെ എല്ലാ പു­സ്ത­ക­ങ്ങ­ളും അ­ദ്ദേ­ഹം എ­നി­ക്ക­യ­ച്ചു തന്നു. പക്ഷേ, എ­നി­ക്ക­വ കി­ട്ടീ­ട്ടി­ല്ല. കി­ട്ടി­യി­ല്ലെ­ന്നു് അ­റി­യി­ച്ച­പ്പോൾ സർ­ട്ടി­ഫി­ക്ക­റ്റ് ഒഫ് പോ­സ്റ്റി­ങ്ങ് എ­ടു­ത്തി­ട്ടു­ണ്ട­ല്ലോ എ­ന്നാ­യി ആ ശു­ദ്ധ­ഹൃ­ദ­യൻ. കമ്പി മ­ണി­യോർ­ഡർ പോലും മേൽ­വി­ലാ­സ­ക്കാ­ര­നു കൊ­ടു­ക്കാ­ത്ത നാ­ടാ­ണു ന­മ്മു­ടേ­തെ­ന്നു ക­മ്മ­ത്തു് അ­റി­യു­ന്ന­തെ­ങ്ങ­നെ? നേരേ വാ, നേരേ പോ എന്ന മ­ട്ടിൽ ജീ­വി­ച്ച പു­രു­ഷ­ര­ത്ന­മാ­യി­രു­ന്ന­ല്ലോ അ­ദ്ദേ­ഹം. ക­മ്മ­ത്തി­ന്റെ മ­ര­ണ­ത്തിൽ ദുഃ­ഖി­ച്ചു പ്രൊ­ഫ­സർ എസ്. ഗു­പ്തൻ നായർ കു­ങ്കു­മം വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു. ആർ­ജ്ജ­വ­മാ­ണു് ആ ലേ­ഖ­ന­ത്തി­ന്റെ മുദ്ര.

പു­സ്ത­കം

നവീന ഉർദു കാ­വ്യ­ങ്ങ­ളു­ടെ സ­മാ­ഹാ­രം പെൻ­ഗ്വിൻ ബു­ക്ക്സ് പ്ര­സാ­ധ­നം ചെ­യ്തി­രി­ക്കു­ന്നു (സ­മാ­ഹർ­ത്താ­വും അ­നു­വാ­ദ­ക­നും മു­ഹ­മ്മ ജമാൽ, വില 77 രൂപ 80 പൈസ, പ്ര­സാ­ധ­ന­ത്തി­ന്റെ വർഷം 1986.) ര­ത്ന­ങ്ങ­ളും കാ­ച­ങ്ങ­ളും ഇ­ട­ക­ലർ­ന്ന ഒരു സ­മാ­ഹാ­ര­മാ­ണി­തു്. ഫൈസ് അ­ഹ­മ്മ­ദ് ഫൈസി ന്റെ (1911–1984) കാ­വ്യ­ങ്ങൾ ര­ത്ന­ങ്ങൾ തന്നെ. അവ കാ­ന്തി ചി­ന്തു­ന്നു. അഖ്തർ ഉൽ ഇ­മാ­ന്റെ (ജനനം 1915) കാ­വ്യ­ങ്ങൾ എന്റെ ത­ണു­ത്ത ര­ക്ത­ത്തെ ചൂ­ടു­പി­ടി­പ്പി­ച്ചു. വി­ശേ­ഷി­ച്ചും Wild Grass എന്ന കാ­വ്യം. പാ­കി­സ്ഥാ­നി­ലെ മി­ലി­റ്റ­റി ഗ­വൺ­മെ­ന്റി­നെ നി­രാ­ക­രി­ച്ച­തി­ന്റെ പേരിൽ അ­വി­ട­ത്തെ ജ­യി­ലിൽ കി­ട­ന്ന അ­ഹ­മ്മ­ദ് ഫറസ് (ജനനം 1936-ൽ, N. W. F. P.) ര­ചി­ച്ച എല്ലാ കാ­വ്യ­ങ്ങ­ളും എന്നെ അ­ദ്ഭു­ത­പ്പെ­ടു­ത്തി. മ­ല­യാ­ള­ത്തി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു് വി­ക­ല­മാ­ക്കാൻ എ­നി­ക്കി­ഷ്ട­മി­ല്ല. അ­തു­കൊ­ണ്ടു് ഒരു കാ­വ്യ­ത്തി­ന്റെ ഇം­ഗ്ലീ­ഷ് തർ­ജ്ജ­മ തന്നെ നൽ­ക­ട്ടെ.

Crucifixion of the world

Come, let us mourn

the bloodied Corpse of that Jesus

Whom the crucified

and weep.

We have done our duty well

It is time to settle accounts

Let him take the slippers

who made the cross;

the shroud belongs to he

Who mailed him;

and he deserves the crown of Thorn

Whose eyes had tears

Come, let us claim now

We are all Christ;

let us also show them

we can wake the dead!

But his world was everything:

Where is the world?

നദി ത­ട­സ്സം സൃ­ഷ്ടി­ക്കു­ന്നു

ഏ­തെ­ങ്കി­ലും വി­ഷ­യ­ത്തി­ലോ വ­സ്തു­ത­യി­ലോ ആ­മ­ജ്ജ­നം ചെ­യ്താൽ അ­തി­നെ­ക്കു­റി­ച്ചു­ള്ള ശ­രി­യാ­യ അറിവു കി­ട്ടു­ക­യി­ല്ല. ഏ­തെ­ങ്കി­ലും രാ­ഷ്ട്രീ­യ­പ്പാർ­ട്ടി­യിൽ മു­ങ്ങി നി­ല്ക്കു­ന്ന ആ­ളി­നു് ആ പാർ­ട്ടി­യു­ടെ സ­ത്യ­മ­റി­യാൻ ഒ­ക്കു­ക­യി­ല്ല. സ­ത്യ­മ­റി­യ­ണ­മെ­ങ്കിൽ വ­സ്തു­വിൽ നി­ന്നു്, വ­സ്തു­ത­യിൽ നി­ന്നു്, വി­ഷ­യ­ത്തിൽ നി­ന്നു് മാറി നോ­ക്ക­ണം. മ­ല­യാ­ള­സ­മ്മേ­ള­ന­ത്തി­നു് സർ­ക്കാർ ചെ­ല­വിൽ പോ­യ­വ­രും സ്വ­ന്തം ചെ­ല­വിൽ അതിനെ വാ­ഴ്ത്തി ലേ­ഖ­ന­ങ്ങൾ എ­ഴു­തി­ക്ക­ഴി­ഞ്ഞു. പോയവർ അതിൽ വിലയം കൊ­ണ്ട­വ­രാ­ണു്. അ­വർ­ക്കു നിറം പി­ടി­ച്ച വി­കാ­ര­ങ്ങ­ളും വ­ക്രീ­ഭ­വി­ച്ച ചി­ന്ത­ക­ളും മാ­ത്ര­മേ കാണൂ. അ­ക്കാ­ര­ണ­ത്താൽ ഡി. സി. കു­ങ്കു­മം വാ­രി­ക­യിൽ മലയാള സ­മ്മേ­ള­ന­ത്തെ­ക്കു­റി­ച്ചു് എ­ഴു­തി­യ ലേഖനം അതേ രീ­തി­യിൽ സ്വീ­ക­രി­ക്കാൻ പ­ലർ­ക്കും പ്ര­യാ­സ­മു­ണ്ടാ­കും.

സ­മ്മേ­ള­ന­ത്തിൽ പ­ങ്കു­കൊ­ണ്ട പല പ്ര­ശ­സ്ത­രു­ടെ­യും പേ­രു­കൾ ഡി. സി. യുടെ ലേ­ഖ­ന­ത്തി­ലു­ണ്ടു്. അവരിൽ ചി­ല­രു­ടെ പ്ര­ശ­സ്തി—ഫെയിം—എ­വി­ടെ­യാ­ണു് ചു­റ്റി­യ­ടി­ക്കു­ന്ന­തു്? തി­രു­വ­ന­ന്ത­പു­ര­ത്തു് അതു് എ­ത്തി­യി­ട്ടി­ല്ല­ല്ലോ. ഒരു പക്ഷേ, എന്റെ വീ­ട്ടി­ലെ­ത്തി­യി­ല്ല എന്നു വരാം. പ്ര­ശ­സ്തി വ­രു­ന്ന റോ­ഡി­നും എന്റെ വീ­ടി­നു­മി­ട­യ്ക്കു് ഒ­രാ­റു­ണ്ടു്. കീർ­ത്തി ആറു് ക­ട­ക്കി­ല്ലെ­ന്നു തോ­ന്നു­ന്നു. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ ഡി. സി. യെ കു­റ്റം പ­റ­യാ­നു­മി­ല്ല. ദീ­പ­സ്തം­ഭം മ­ഹാ­ശ്ച­ര്യം? ശ്ലോ­ക­ത്തി­ന്റെ ശേഷം ഭാഗം എ­ഴു­തു­ന്നി­ല്ല.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1986-12-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.