SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-03-01-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഒ­രി­ക്കൽ ഒരു സാ­ഹി­ത്യ നി­രൂ­പ­ക­നു­മാ­യി പു­സ്ത­കം വാ­യി­ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു സം­സാ­രി­ക്കു­ക­യാ­യി­രു­ന്നു ഞാൻ. അ­ദ്ദേ­ഹം പു­സ്ത­ക­ങ്ങൾ വാ­യി­ക്കു­ന്ന­തിൽ ത­ല്പ­ര­നാ­യി­രു­ന്നു. എ­ങ്കി­ലും ഗ്ര­ന്ഥ­പാ­രാ­യ­ണം കൊ­ണ്ടു വലിയ പ്ര­യോ­ജ­ന­മി­ല്ല എന്ന പ­ക്ഷ­ക്കാ­ര­നും. ‘ഗ്ര­ന്ഥം വാ­യി­ക്കു­മ്പോൾ നമ്മൾ തനിയെ ചി­ന്തി­ക്കു­ന്നി­ല്ല. ഗ്ര­ന്ഥ­കാ­രൻ ന­മു­ക്കു വേ­ണ്ടി ചി­ന്തി­ക്കു­ന്നു’ എ­ന്നു് ഒരു ത­ത്ത്വ­ചി­ന്ത­കൻ പ­റ­ഞ്ഞ­താ­ണോ അ­ദ്ദേ­ഹ­ത്തി­ന്റെ അ­നാ­സ്ഥ­യ്ക്കു കാ­ര­ണ­മെ­ന്നു ഞാൻ ചോ­ദി­ച്ചു. സാ­ഹി­ത്യ­നി­രൂ­പ­കൻ നി­ഷേ­ധാർ­ത്ഥ­ത്തിൽ ത­ല­യാ­ട്ടി. പി­ന്നെ­ന്താ­ണു ഹേ­തു­വെ­ന്നു ഞാൻ വീ­ണ്ടും ചോ­ദി­ച്ചു. അ­തു­കേ­ട്ടു് അ­ദ്ദേ­ഹം മ­റു­പ­ടി നല്കി. “ലോ­ക­ത്തു­ള്ള പു­സ്ത­ക­ങ്ങ­ളെ­ല്ലാം നമ്മൾ വാ­യി­ച്ചു­വെ­ന്നു കരുതൂ. അ­തു­കൊ­ണ്ടു് ന­മു­ക്കു് വി­ശേ­ഷി­ച്ചു് ഒരു സം­സ്കാ­ര­വും ഉ­ണ്ടാ­കാൻ പോ­കു­ന്നി­ല്ല. കാ­ല­ത്തു തൊ­ട്ടു വൈ­കു­ന്നേ­രം വരെ വയലിൽ പ­ണി­യെ­ടു­ത്തി­ട്ടു് സ­ന്ധ്യ­യ്ക്കു് ക­ല­പ്പ­യും തൊ­ളി­ലേ­ന്തി കു­ടി­ലി­ലേ­ക്കു ന­ട­ക്കു­ന്ന ആ കർ­ഷ­ക­ത്തൊ­ഴി­ലാ­ളി­യു­ണ്ട­ല്ലോ അവൻ ഒരു പു­സ്ത­ക­വും വാ­യി­ച്ചി­ട്ടി­ല്ല. പക്ഷേ, അ­വ­ന്റെ സം­സ്കാ­ര­വി­ശേ­ഷം ടോൾ­സ്റ്റോ­യി യു­ടെ­യും ദ­സ്തെ­യെ­വ്സ്കി യു­ടെ­യും നോ­വ­ലു­കൾ വാ­യി­ച്ച ഏതു കോ­ളേ­ജ് പ്രൊ­ഫ­സ്സ­റു­ടെ സം­സ്കാ­ര­ത്തെ­ക്കാ­ളും ഉ­ത്കൃ­ഷ്ട­മാ­ണു്. കൃ­ഷ്ണൻ നായർ പു­സ്ത­ക­ങ്ങൾ വാ­ങ്ങു­ന്ന­തും വാ­യി­ച്ചു കൂ­ട്ടു­ന്ന­തും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടൊ­ന്നും പ്ര­യോ­ജ­ന­മി­ല്ല. അ­തു­പൊ­ലെ വലിയ വില കൊ­ടു­ത്തു ‘റ്റൈം’ വാരിക വാ­ങ്ങു­ന്ന­തും ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. It is a criminal waste.”

images/Tolstoy1862.jpg
ടോൾ­സ്റ്റോ­യി

സാ­ഹി­ത്യ­നി­രൂ­പ­കൻ പ­റ­ഞ്ഞ­തിൽ സ­ത്യ­ത്തി­ന്റെ ഒരംശം പോ­ലു­മി­ല്ല. സ­ങ്കീർ­ണ്ണ­ത നി­റ­ഞ്ഞ­താ­ണു് ന­മ്മു­ടെ ജീ­വി­തം. ഈ സ­ങ്കീർ­ണ്ണ­ത­യിൽ നി­ന്നു സത്യം വേർ­തി­രി­ച്ചെ­ടു­ക്കാൻ ന­മു­ക്കു പ്ര­യാ­സ­മു­ണ്ടു്. ക­ലാ­കാ­രൻ ഈ സ­ങ്കീർ­ണ്ണ­ത­യെ ഏ­ക­രൂ­പ­മാ­ക്കി, സ­ത്യ­ത്തെ സ്പ­ഷ്ട­മാ­ക്കി ന­മ്മു­ടെ മുൻ­പിൽ വച്ചു ത­രു­ന്നു. സു­വ്യ­ക്ത­ത­യാർ­ജ്ജി­ച്ച ആ സ­ത്യ­ദർ­ശ­നം ന­മ്മു­ടെ ജീ­വി­ത­ത്തി­നു് മാർ­ഗ്ഗം ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­രും. ടോൾ­സ്റ്റോ­യി­യു­ടെ “ഐവാൻ ഇ­ലീ­ച്ചി­ന്റെ മരണം ” എന്ന ചെറിയ നോവൽ വാ­യി­ക്കു­ന്ന­തി­നു­മുൻ­പു് മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള ന­മ്മു­ടെ സ­ങ്ക­ല്പം ഒരു വി­ധ­ത്തിൽ. കഥ വാ­യി­ച്ചു ക­ഴി­ഞ്ഞാ­ലു­ള്ള സ­ങ്ക­ല്പം ജീ­വി­ത­ത്തി­ന്റെ നി­ഗൂ­ഢ­ത­ക­ളി­ലേ­ക്കു വെ­ളി­ച്ചം വീശും. ജീ­വി­ക്കേ­ണ്ട­തു് എ­ങ്ങ­നെ­യാ­ണെ­ന്നു് അതു നമ്മെ ഗ്ര­ഹി­പ്പി­ക്കും. അ­തി­നാൽ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ എ­ത്ര­ത്തോ­ളം വാ­യി­ക്കാ­മോ അ­ത്ര­ത്തോ­ളം വാ­യി­ക്കു­ക­യാ­ണു വേ­ണ്ട­തു്.

മാറിയ ലയം

ജീ­വി­ത­ത്തി­ന്റെ ല­യ­മെ­ത്ര മാ­റി­പ്പോ­യി­രി­ക്കു­ന്നു ഇ­പ്പോൾ! എന്റെ കു­ട്ടി­ക്കാ­ല­ത്തും യൗവന കാ­ല­ത്തും ലയം ശാ­ന്ത­മാ­യി­രു­ന്നു. ഇ­ന്നു് അതു പ്ര­ച­ണ്ഡ­മാ­ണു്. മകൻ വ­രാ­ന്ത­യി­ലി­രി­ക്കു­മ്പോൾ അച്ഛൻ വന്നു ക­യ­റി­യാൽ അവൻ ഭ­ക്തി­യോ­ടെ, ആ­ദ­ര­ത്തോ­ടെ എ­ഴു­ന്നേ­റ്റു മാറി നി­ല്ക്കു­മാ­യി­രു­ന്നു. ഇ­ന്നു് അവൻ ക­സേ­ര­യിൽ നി­ന്നു് എ­ഴു­ന്നേ­ല്ക്കാ­തെ പു­ച്ഛ­ച്ചി­രി­യോ­ടെ ‘ഹലോ ഡാഡി വൈ ആർ യു സോ ലേ­റ്റ്?’ എന്നു ചോ­ദി­ക്കു­ന്നു. പഴയ കാ­ല­ത്തു് മകൾ മാ­ന്യ­മാ­യ രീ­തി­യിൽ വ­സ്ത്ര­ധാ­ര­ണം ചെ­യ്തു് വീ­ട്ടി­ന്റെ ഒരു ഒ­ഴി­ഞ്ഞ കോണിൽ വി­ന­യ­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­യി ഇ­രി­ക്കു­മാ­യി­രു­ന്നു. അ­ച്ഛ­നോ ചേ­ട്ട­നോ ആ വ­ഴി­യെ­ങ്ങാ­നും പോയാൽ അവൾ ചാ­ടി­യെ­ഴു­ന്നേ­ല്ക്കു­മാ­യി­രു­ന്നു. ഇ­ന്നു് അവൾ സൂ­ച്യ­ഗ്ര­സ­ദൃ­ശ്യ­മാ­യ ബ്രാ ധ­രി­ച്ചു ചന്തി ക­ഴി­യു­ന്നി­ട­ത്തോ­ളം പി­റ­കോ­ട്ടു തള്ളി അ­വ­രു­ടെ­യും മ­റ്റു­ള്ള­വ­രു­ടെ­യും മുൻ­പിൽ ക്കൂ­ടി ന­ട­ക്കു­ന്നു. ചേ­ട്ട­നോ­ടു്, അ­ച്ഛ­നോ­ടു് പ­ണ്ടു് അവൾ വി­ര­ള­മാ­യേ സം­സാ­രി­ച്ചി­രു­ന്നു­ള്ളു. ഇ­ന്നു് ചേ­ട്ട­ന്റെ (സ­ഹോ­ദ­ര­ന്റെ) സ്ക്കൂ­ട്ട­റി­ന്റെ പി­റ­കിൽ കയറി അ­യാ­ളു­ടെ വ­യ­റ്റിൽ പി­ടി­ച്ചു­കൊ­ണ്ടു് ഇ­രി­ക്കു­ന്നു. ത­ല­മു­ടി പാ­റി­ച്ചും സാരി പ­റ­പ്പി­ച്ചും പ­റ­ക്കു­ന്നു. ഇരട്ട മു­ണ്ടാ­ണെ­ങ്കി­ലും അതിനു വേ­ണ്ടി­ട­ത്തോ­ളം ക­ട്ടി­യി­ല്ലെ­ങ്കിൽ അ­ന്ന­ത്തെ യു­വാ­ക്ക­ന്മാർ അതു് ഉ­ടു­ക്കു­വാൻ വൈ­മ­ന­സ്യം കാ­ണി­ച്ചി­രു­ന്നു. ഇ­ന്നു് അതല്ല സ്ഥി­തി. ഇ­റു­കി­പ്പി­ടി­ച്ച പാ­ന്റ്സ് ധ­രി­ച്ചാ­ലും പോര. ജ­ന­നേ­ന്ദ്രി­യം അ­തി­ലൂ­ടെ മു­ഴ­ച്ചു കാണണം അ­വർ­ക്കു്. ഇ­ന്ന­ത്തെ­പ്പോ­ലെ നി­ര­പ­രാ­ധി­ക­ളെ വെ­ടി­വ­ച്ചു കൊ­ല്ല­ലും അതിനു ശേ­ഷ­മു­ള്ള നേ­താ­ക്ക­ന്മാ­രു­ടെ അർ­ത്ഥ­ര­ഹി­ത­ങ്ങ­ളാ­യ പ്ര­സ്താ­വ­ങ്ങ­ളും അ­ന്നി­ല്ലാ­യി­രു­ന്നു. എ­ന്തി­നേ­റെ­പ്പ­റ­യു­ന്നു. സൗ­മ്യ­പ­ദ­ത്തി­നു പകരം ക്രൂ­ര­പ­ദ­മാ­ണി­പ്പോൾ, അ­ഭ്യർ­ത്ഥ­ന­യ്ക്കു പകരം ആ­ജ്ഞ­യാ­ണി­പ്പോൾ. പു­ഞ്ചി­രി­ക്കു പകരം അ­ട്ട­ഹാ­സ­മാ­ണി­പ്പോൾ. അന്നു വാ­ക്കു­കൾ പൂ­ക്ക­ളെ­പ്പോ­ലെ നമ്മെ സ്പർ­ശി­ച്ചി­രു­ന്നു. ഇ­ന്നു് അവ ക­ഠാ­ര­ക­ളെ­പ്പോ­ലെ പി­ളർ­ക്കു­ന്നു. ജീ­വി­ത­ത്തി­ന്റെ ലയം ഇ­പ്പോൾ ക്രൂ­ര­മ­ത്രേ, പ്ര­ച­ണ്ഡ­മ­ത്രേ. ഉ­ന്മാ­ദ­ത്തി­ന്റേ­താ­യ ഈ കാ­ല­യ­ള­വിൽ ജീ­വി­ത­ത്തി­ന്റെ ശാ­ന്ത­ത­യ്ക്കും മ­ര്യാ­ദ­യ്ക്കും പ­ര­മ­പ്രാ­ധാ­ന്യം ക­ല്പി­ച്ചു ജീ­വി­ച്ച നല്ല മ­നു­ഷ്യ­നാ­യി­രു­ന്നു ചെ­ങ്ങ­ന്നൂർ ശ­ങ്ക­ര­വാ­രി­യർ. ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെയ്ത മ­ഹാ­വ്യ­ക്തി. നല്ല ക­വി­യും നല്ല പ്ര­ഭാ­ഷ­ക­നു­മാ­യി­രു­ന്നു അ­ദ്ദേ­ഹം. ശ­ങ്ക­ര­വാ­രി­യ­രു­ടെ ‘മ­നു­ഷ്യൻ’ എന്ന കാ­വ്യം ഈ ആ­ഴ്ച­ത്തെ കു­ങ്കു­മം വാ­രി­ക­യിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഞാൻ മു­ക­ളി­ലെ­ഴു­തി­യ ജീ­വി­ത­ല­യ­ത്തി­ന്റെ വ­ന്യാ­വ­സ്ഥ ത­ന്നെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ത്തി­ലെ വിഷയം. ഇതു മ­നു­ഷ്യ­ത്വ­ത്തി­ന്റെ സു­വി­ശേ­ഷ­മാ­ണു്. അതു് ഭാ­വാ­ത്മ­ക­മാ­യി അ­ദ്ദേ­ഹം ആ­വി­ഷ്ക­രി­ക്കു­ന്നു.

പ­ഞ്ച­ഭൂ­ത­ങ്ങ­ളെ ദാ­സ­രാ­യ്ത്തീർ­ക്ക­വേ

പ­ഞ്ചേ­ന്ദ്രി­യ­ങ്ങൾ­ക്കു ദാ­സ­നാ­യ്ത്തീർ­ത്തു­നീ

സ്നേ­ഹ­പ്ര­തി­ഷ്ഠ­യെ ബ്ഭ­ഞ്ജ­നം ചെ­യ്തു നീ

സം­ഹാ­ര­മൂർ­ത്തി­യെ വാ­ഴി­ച്ചു­കോ­വി­ലിൽ.

യ­ന്ത്ര­ങ്ങൾ നിർ­മ്മി­ച്ചു നിർ­മ്മി­ച്ചു നീ സ്വയം

ഭ്രാ­ന്ത­മാ­യ് പാ­ഞ്ഞീ­ടും യ­ന്ത്ര­മാ­യ്ത്തീർ­ന്നു­പോ­യ്

ശബ്ദം പ­ഠി­ച്ചു നീ സ്വാ­യ­ത്ത­മാ­ക്കി, നി-

ശ­ബ്ദ­മാം ശാ­ന്തി­തൻ മ­ന്ത്രം മ­റ­ന്നു­പോ­യ്

ദൂ­ര­തീ­ര­ങ്ങ­ളിൽ­ത്തേ­ടി നീ പാ­യു­ന്നു

ചാ­ര­ത്തി­രി­ക്കു­ന്ന സത്യം ഗ്ര­ഹി­ക്കു­വാൻ.

ബു­ദ്ധി­പ്ര­ഭാ­വാ­ല­ധൃ­ഷ്യ­നാം നീ­യി­ന്നു

സി­ദ്ധി­ക­ളെ­ത്ര­യോ നേ­ടി­യ­മാ­നു­ഷം!

വ­ന്നു­നി­റ­ഞ്ഞു­പോ­യ് നാ­നാ­വി­ഭൂ­തി­കൾ

ഒ­ന്നു­മാ­ത്രം ഹാ, മ­റ­ഞ്ഞു­പോ­യ് മാ­നു­ഷൻ!

ആരു ഞാൻ? ആരു നീ? നേ­രാർ­ക്ക­റി­ഞ്ഞി­ടാം?

ആരാണു ഞാ­നി­തി­ന്നു­ത്ത­രം ന­ല്കു­വാൻ?

ഇതു വാ­യി­ക്കു­മ്പോൾ ലോ­ക­ത്തി­ന്റെ ദു­ര­വ­സ്ഥ ക­ണ്ടു് എ­നി­ക്കു ദുഃഖം. കാ­വ്യ­ത്തി­ന്റെ ആർ­ജ്ജ­വം കണ്ടു ഹർ­ഷാ­തി­ശ­യം. ചെ­ങ്ങ­ന്നൂർ ശങ്കര വാ­രി­യർ നല്ല ക­വി­യും നല്ല മ­നു­ഷ്യ­നു­മ­ല്ലെ­ങ്കിൽ ‘നല്ല’ എന്ന വാ­ക്കി­നു് അർ­ത്ഥ­മി­ല്ല.

വി­പ്ല­വാ­സ­ക്തി­യു­ള്ള വലിയ നേ­താ­വു് നമ്മെ ചി­ല­പ്പോൾ വഴി തെ­റ്റി­ച്ചേ­ക്കും. ഒരു വി­പ്ല­വ­കാ­രി­യു­ടെ കൈയിൽ അ­ധി­കാ­രം കി­ട്ടി­യി­രു­ന്നെ­ങ്കിൽ ഇ­ന്ത്യ­യു­ടെ അവസ്ഥ ഇ­ന്ന­ത്തേ­തിൽ നി­ന്നു വി­ഭി­ന്ന­മാ­കു­മാ­യി­രു­ന്നി­ല്ലേ? പ­രീ­ക്ഷ­ണ­പ­ര­ങ്ങ­ളാ­യ കാ­വ്യ­നിർ­മ്മി­തി­ക­ളിൽ ഏർ­പ്പെ­ടു­ന്ന ആൾ സാ­ഹി­ത്യ­ത്തി­നു ജീർ­ണ്ണ­ത വ­രു­ത്തു­മെ­ന്ന­തി­നു് ഇന്നു തെ­ളി­വു­ണ്ടു്. പാ­ര­മ്പ­ര്യ­ത്തെ ലം­ഘി­ക്കാ­തെ മി­ത­മാ­യ സ്വ­ര­ത്തിൽ പാ­ടു­ന്ന­വർ നമ്മെ ക്ഷോ­ഭ­ത്തി­ലേ­ക്കു വ­ലി­ച്ചെ­റി­യു­ക­യി­ല്ല. അവർ പ്ര­ശാ­ന്ത­ത അ­രു­ളു­ക­യേ­യു­ള്ളു. ആ കൃ­ത്യ­മാ­ണു് ഇ. ശ്രീ­ര­ഞ്ജി­നി അ­നു­ഷ്ഠി­ക്കു­ന്ന­തു്. മ­നു­ഷ്യ­ന്റെ അ­ന­ന്ത­മാ­യ കാ­ത്തി­രി­പ്പി­നെ ശിം­ശ­പ­യു­ടെ ചു­വ­ട്ടി­ലി­രി­ക്കു­ന്ന സീ­ത­യു­ടെ കാ­ത്തി­രി­പ്പാ­യി ശ്രീ­മ­തി ചി­ത്രീ­ക­രി­ക്കു­ന്നു (ഗൃ­ഹ­ല­ക്ഷ്മി—ആ­ത്മ­ഗ­തം എന്ന കാ­വ്യം). പാ­ര­മ്പ­ര്യ­ത്തോ­ടു് ഭ­ക്തി­യു­ള്ള ഏതു ക­വി­യേ­യും ഞാൻ ആ­ദ­രി­ക്കും. ആ ആ­ദ­ര­മാ­ണു് എ­നി­ക്കി­വി­ടെ­യു­ള്ള­തു്.

images/ElGreco.jpg
എൽ ഗ്ര­ക്കോ

കാർ­ട്ടൂ­ണി­സ്റ്റ് ശങ്കർ തന്നെ പല ഹാസ്യ ചി­ത്ര­ങ്ങ­ളി­ലും വ­ര­ച്ചി­ട്ടു­ണ്ടു്. പി. കെ. മ­ന്ത്രി എ­ത്ര­യോ തവണ തന്നെ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. സ്പെ­യ്നി­ലെ ഗ്രീ­ക്ക് ചി­ത്ര­കാ­രൻ എൽ ഗ്ര­ക്കോ തന്റെ മുഖം ചെ­റു­താ­യി പല ചി­ത്ര­ങ്ങ­ളി­ലും വ­ര­ച്ചു ചേർ­ത്തി­ട്ടു­ണ്ടു്. പ്ര­ത്യ­ക്ഷ­ശ­രീ­രം ഇ­ല്ലാ­താ­യാ­ലും ഈ ലോ­ക­ത്തു പ­രോ­ക്ഷ­മാ­യി ജീ­വി­ക്കാ­നു­ള്ള അ­ഭി­വാ­ഞ്ഛ­യിൽ നി­ന്നാ­ണു് ഈ ചി­ത്രീ­ക­ര­ണ പ്ര­വ­ണ­ത ഉ­ള­വാ­കു­ന്ന­തു്. ക­വി­ക­ളും നോ­വ­ലെ­ഴു­ത്തു­കാ­രും എന്തു ചെ­യ്യും? ത­ങ്ങ­ളു­ടെ കൃ­തി­ക­ളിൽ അ­വ­രു­ണ്ടു്. സൂ­ക്ഷി­ച്ചു നോ­ക്കു. ആ ചി­ത്ര­ങ്ങൾ തെ­ളി­ഞ്ഞു വരും. ‘ഇ­ന്ദു­ലേ­ഖ’യിൽ ച­ന്തു­മേ­നോ­നുംധർ­മ്മ­രാ­ജാ’യിൽ സി. വി. രാമൻ പിള്ള യും ‘കയറി’ൽ തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള യും ഉ­ണ്ടു്. ‘ഗോ­പി­കാ­ദ­ണ്ഡ­ക’ത്തിൽ അ­യ്യ­പ്പ­പ്പ­ണി­ക്ക­രു ണ്ടു്. ‘കാ­ളി­യ­മർ­ദ്ദ­ന’ത്തിൽ സു­ഗ­ത­കു­മാ­രി യും. അ­മ്പ­ല­പ്പു­ഴ ഗോ­പ­കു­മാ­റി ന്റെ ‘ശ്യാ­മ­കൃ­ഷ്ണ’നിൽ (ജ­ന­യു­ഗം വാരിക) മ­നോ­ഹ­ര­ങ്ങ­ളാ­യ വ­രി­ക­ളേ­യു­ള്ളു. ഗോ­പ­കു­മാ­റി­ല്ല. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലും മ­റ്റും ശ്രീ­കൃ­ഷ്ണ­നെ­ക്കു­റി­ച്ചു് സു­ന്ദ­ര­ങ്ങ­ളാ­യ ശ്ലോ­ക­ങ്ങൾ എ­ഴു­തു­ന്ന ഒരു ക­വി­യു­ണ്ട­ല്ലോ. അ­ദ്ദേ­ഹ­ത്തി­ന്റെ പേരു് ഞാൻ മ­റ­ന്നു പോയി. ആ ശ്ലോ­ക­ങ്ങൾ­ക്കു് സൗ­ന്ദ­ര്യ­മു­ണ്ടു്. പക്ഷേ, കവി അ­വ­യി­ലി­ല്ല.

“അ­റി­യു­മോ ഇ­ങ്ങ­ളീ­യി­ട­യ­നെ ആ­മ്പാ­ടി

മ­ണി­വർ­ണ്ണ­നാ­യ്പ്പ­ണ്ടു യ­മു­നാ­ത­ട­ങ്ങ­ളിൽ

പീ­ലി­ക്കു­ട­ചൂ­ടി, ഓ­ട­ക്കു­ഴ­ലൂ­തി

ആ­ടി­ക്ക­ളി­ച്ചൊ­ടു­വി­ലാ­രോ­രു­മ­റി­യാ­തെ

ന­വ­നീ­ത­മു­ണ്ണു­വാൻ ഗോപവാടത്തിലേ-​

യ്ക്കോടിക്കടന്നൊരാക്കണ്ണനാമുണ്ണിയാ-​

മി­ട­യ­നെ, ഈ ശ്യാ­മ­കൃ­ഷ്ണ­നെ­യ­റി­യു­മോ…?”

എ­ന്നു് ഗോ­പ­കു­മാർ ചോ­ദി­ക്കു­ന്നു. അ­റി­യും. ഭാ­ഗ­വ­ത­ത്തിൽ ഞങ്ങൾ അ­ദ്ദേ­ഹ­ത്തെ ക­ണ്ടി­ട്ടു­ണ്ടു്. പക്ഷേ, കാ­വ്യ­മാ­കെ വാ­യി­ച്ചു നോ­ക്കി­യി­ട്ടും കവിയെ അ­റി­യു­ന്നി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “മ­ല­യാ­ള­സാ­ഹി­ത്യ­ത്തി­ലെ അ­ദ്വി­തീ­യ­മാ­യ ചെ­റു­ക­ഥ­യേ­തു?”

ഉ­ത്ത­രം:കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള യുടെ ‘മ­ര­പ്പാ­വ­കൾ’.”

ചോ­ദ്യം: “നവീന നോ­വ­ലു­ക­ളിൽ പ്ര­ഥ­മ­സ്ഥാ­നം ഏ­തി­നു്?”

ഉ­ത്ത­രം: ഒ. വി. വി­ജ­യ­ന്റെഖ­സാ­ക്കി­ന്റെ ഇ­തി­ഹാ­സ’ത്തി­നു്.”

ചോ­ദ്യം: “സ്നേ­ഹ­ത്തെ ആ­ദ്ധ്യാ­ത്മി­ക ത­ല­ത്തി­ലേ­യ്ക് ഉ­യർ­ത്തി മ­ര­ണ­ത്തെ മ­ധു­രീ­ക­രി­ക്കു­ന്ന കാ­വ്യം?”

ഉ­ത്ത­രം: ക­ക്കാ­ടി ന്റെ ‘സ­ഫ­ല­മീ­യാ­ത്ര

ചോ­ദ്യം: “ആ­ന്ത­ര­ല­യ­ത്തി­ന്റെ പ്ര­യോ­ഗ­ത്തിൽ അ­ദ്വി­തീ­യ­നാ­യ കവി?”

ഉ­ത്ത­രം:ച­ങ്ങ­മ്പു­ഴ. എ­ഴു­ത്ത­ച്ഛൻ, കു­ഞ്ചൻ ന­മ്പ്യാർ ഇ­വർ­ക്കു­പോ­ലും ഇ­ക്കാ­ര്യ­ത്തിൽ ച­ങ്ങ­മ്പു­ഴ­യെ സ­മീ­പി­ക്കാൻ ഒ­ക്കു­ക­യി­ല്ല.”

ചോ­ദ്യം: “അർ­ത്ഥ­മി­ല്ലാ­ത്ത കോ­മ­ള­പ­ദ­ങ്ങൾ ചേർ­ത്തു­വ­ച്ചു് വാ­യ­ന­ക്കാ­ര­നെ മൂ­ഢ­സ്വർ­ഗ്ഗ­ത്തി­ലെ­ത്തി­ക്കു­ന്ന കാ­വ്യം?”

ഉ­ത്ത­രം:വയലാർ രാ­മ­വർ­മ്മ പി. കെ. വി­ക്ര­മൻ നാ­യ­രു­ടെ മ­ര­ണ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ കാ­വ്യം. പേരു് ഓർ­മ്മ­യി­ല്ല.”

ചോ­ദ്യം: “പി­ന്നൊ­രു കാ­വ്യം?”

ഉ­ത്ത­രം:ബോ­ധേ­ശ്വ­ര­ന്റെകേ­ര­ള­ഗാ­നം’.”

ചോ­ദ്യം: “സ­ന്മാർ­ഗ്ഗ­നി­ഷ്ഠ­യു­ള്ള മ­ഹാ­ക­വി?”

ഉ­ത്ത­രം:ജി. ശ­ങ്ക­ര­ക്കു­റു­പ്പു്.”

ചോ­ദ്യം: “നി­ങ്ങൾ­ക്കു മാ­ന­സാ­ന്ത­രം വ­രു­ത്തി­യ ഗ്ര­ന്ഥം?”

ഉ­ത്ത­രം:Gospel of Sree Rama Krishna

ചോ­ദ്യം: “അ­തി­സു­ന്ദ­ര­മാ­യി മ­ല­യാ­ളം എ­ഴു­തി­യ­വർ?”

ഉ­ത്ത­രം:സി. വി. കു­ഞ്ഞു­രാ­മൻ, ഇ. വി. കൃ­ഷ്ണ­പി­ള്ള, എം. ആർ. നായർ, കു­ട്ടി­ക്കൃ­ഷ്ണ മാരാർ, ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ.”

ചോ­ദ്യം: “നി­ങ്ങ­ളാ­രു്?”

ഉ­ത്ത­രം:കലീൽ ജി­ബ്രാ­ന്റെ വാ­ക്കു­ക­ളിൽ മ­റു­പ­ടി പറയാം. അ­ദ്ഭു­താ­വ­ഹ­മാ­യ ഈ ത­ടാ­ക­ത്തി­ലേ­ക്കു് ഈ­ശ്വ­രൻ എ­റി­ഞ്ഞ ഒരു ക­ല്ലു്. വീ­ണു­ക­ഴി­ഞ്ഞ­പ്പോൾ ത­രം­ഗ­ങ്ങൾ­കൊ­ണ്ടു് ഞാൻ അ­തി­ന്റെ ഉ­പ­രി­ത­ല­ത്തിൽ ക­ല­ക്ക­മു­ണ്ടാ­ക്കി. അ­ഗാ­ധ­ത­യി­ലൂ­ടെ അ­ടി­ത്ത­ട്ടി­ലെ­ത്തി­യ­പ്പോൾ ഞാൻ നി­ശ്ച­ല­നാ­യി.”

അരുത്

തി­രു­വ­ന­ന്ത­പു­ര­ത്തു വ­രു­മ്പോൾ:

  1. മീ­റ്റിം­ഗി­നു വി­ളി­ക്കാൻ വ­രു­ന്ന­വ­രെ ക­ണ്ടാൽ ഒ­ഴി­ഞ്ഞു­പോ­യ്ക്കൊ­ളു. ഇ­ല്ലെ­ങ്കിൽ അവർ കാറിൽ ക­യ­റ്റി­ക്കൊ­ണ്ടു­പോ­യി പ്ര­സം­ഗി­പ്പി­ച്ചി­ട്ടു് പ­ച്ച­വെ­ള്ളം­പോ­ലും തരാതെ തി­രി­ച്ച­യ­യ്ക്കും.
  2. ടെ­ലി­വി­ഷൻ സെ­റ്റ് ഇ­വി­ടെ­നി­ന്നു ന­ന്നാ­ക്കാ­മെ­ന്നു വി­ചാ­രി­ക്ക­രു­തു്. കേ­ടു­പാ­ടു­ക­ളി­ല്ലെ­ങ്കി­ലും ടെ­ക്നീ­ഷ്യൻ സെ­റ്റ് ഒന്നു തൊ­ട്ടാൽ അ­മ്പ­തു രൂപ കൊ­ടു­ക്ക­ണം.
  3. ഓ­ട്ടോ­റി­ക്ഷ­യിൽ ക­ഴി­യു­മെ­ങ്കിൽ ക­യ­റാ­തി­രി­ക്കു­ക. യാത്ര ക­ഴി­ഞ്ഞു ക­ഴു­ത്തു നീ­ട്ടി കൊ­ടു­ക്ക­ണ­മെ­ന്ന­തു നി­സ്സാ­രം. തല മാ­ത്ര­മ­ല്ലേ പോ­കു­ക­യു­ള്ളു. അതല്ല കാ­ര്യം. വാഹനം അ­തി­വേ­ഗ­ത്തിൽ ഓ­ടി­ച്ചു നി­ങ്ങ­ളെ ന്യൂ­റോ­ട്ടി­ക്കാ­ക്കി­ക്ക­ള­യും.
  4. കവിയെ കാ­ണ­രു­തു്. നി­രൂ­പ­കൻ യു­സ്ലെ­സ്സ് ആ­ണെ­ന്നു് അയാൾ പറയും. നി­രൂ­പ­ക­നെ കാ­ണ­രു­തു്. മ­റ്റൊ­രു നി­രൂ­പ­കൻ ഗോ­സി­പ്പു­കാ­ര­നാ­ണെ­ന്നു് അയാൾ പറയും.
  5. കാ­ല­ത്തു സെ­ക്ര­ട്ടേ­റി­യ­റ്റി­ന്റെ നടയിൽ ചെ­ല്ല­രു­തു്. ചെ­ന്നാൽ മു­ഖ്യ­മ­ന്ത്രി­യു­ടെ മുൻ­പിൽ­ച്ചെ­ന്നു സാ­ഹി­ത്യ­കാ­ര­ന്മാർ ‘ഞാൻ കോൺ­ഗ്ര­സ് ഐ ആണേ’ എന്നു പ­റ­യു­ന്ന­തു കേൾ­ക്കേ­ണ്ട­താ­യി വരും. അവിടെ ന­ട്ടെ­ല്ലു വ­ള­ച്ചു നി­ന്നി­ട്ടു് റോ­ഡി­ലൂ­ടെ അതു വ­ടി­പോ­ലെ­യാ­ക്കി ന­ട­ക്കു­ന്ന കാഴ്ച കാ­ണേ­ണ്ട­താ­യി­വ­രും.
  6. വാ­രി­ക­കൾ വാ­ങ്ങു­ന്ന­തു കൊ­ള്ളാം. പക്ഷേ, ഉണ്ണി വാ­രി­യ­ത്തി­ന്റെ ക­ഥ­യു­ണ്ടോ എന്നു നോ­ക്കി— ഒ­ളി­ക­ണ്ണി­ട്ടു നോ­ക്കി—വേണം ഓരോ വാ­രി­ക­യും തു­റ­ക്കാൻ. (മ­നോ­രാ­ജ്യം വാ­രി­ക­യിൽ ‘അ­മ്മ­യു­ടെ സ്ഥാ­നം’ എന്ന കഥ വാ­യി­ച്ചു­പോ­യ­തു കൊ­ണ്ടാ­ണു് എന്റെ ഈ നിർ­ദ്ദേ­ശം.)
ഇ. എം. എ­സ്സും നാ­ല­പ്പാ­ട­നും

നാ­ല­പ്പാ­ട്ടു നാ­രാ­യ­ണ­മേ­നോ­ന്റെ ക­ണ്ണു­നീർ­ത്തു­ള്ളി മൗ­ലി­ക­മാ­യ കൃ­തി­യ­ല്ല. ആ­ശ­യാ­വി­ഷ്കാ­ര­ത്തി­ലും ത­ത്ത്വ­ചി­ന്താ­പ്ര­തി­പാ­ദ­ന­ത്തി­ലും അതു് ടെ­നി­സൺ ന്റെ In Memoriam എന്ന കാ­വ്യ­ത്തെ അ­നു­ക­രി­ക്കു­ന്നു. പ്ര­കൃ­തി­യു­ടെ സൃ­ഷ്ടി, സം­ഹാ­രം ഇവയെ സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു ടെ­നി­സൺ കാ­വ്യം ആ­രം­ഭി­ക്കു­ന്നുഃ

“…

Thou madest life in man and brute

Thou madest death; and lo, thy foot

is on the skull which thou hast made

ഈ ആ­ശ­യം­ത­ന്നെ­യാ­ണു് ക­ണ്ണു­നീർ­ത്തു­ള്ളി­യി­ലെ ആ­ദ്യ­ത്തെ ശ്ലോ­ക­ങ്ങ­ളി­ലും ഉ­ള്ള­തു്.

ഞാ­നി­ങ്ങു ചി­ന്താ­ശ­ക­ല­ങ്ങൾ കണ്ണു

നീ­രിൽ­പ്പി­ടി­പ്പി­ച്ചൊ­രു കോ­ട്ട­കെ­ട്ടി;

അ­ടി­ച്ചു­ട­ച്ചാൻ ഞൊ­ടി­കൊ­ണ്ട­താ­രോ

പ്ര­പ­ഞ്ച­മേ നീ­യി­തു­ത­ന്നെ­യെ­ന്നും.

ക­ടൽ­പ്പു­റ­ത്തെ­പ്പൊ­ടി­മ­ണ്ണ­ടി­ച്ചു

കൂ­ട്ടു­ന്നു; ത­ട്ടി­ക്ക­ള­യു­ന്നി­തൊ­പ്പം

സ­നാ­ത­നം മാ­രു­ത­നീ­ശ്വ­ര­ന്റെ

സർ­ഗ്ഗ­ക്ര­മം കണ്ടു കു­റി­ക്ക­യാ­മോ

ഇൻ മെ­മ്മോ­റി­യ­ത്തി­ലെ രണ്ടു വരികൾ:

That men may rise on stepping-​stones

of their dead selves to higher things

ഇ­തി­ന്റെ തർ­ജ്ജ­മ­യാ­ണു് ക­ണ്ണു­നീർ­ത്തു­ള്ളി­യി­ലെ താ­ഴെ­ച്ചേർ­ക്കു­ന്ന വരികൾ:

നരൻ ക്ര­മാൽ­ത്ത­ന്റെ ശവം ച­വു­ട്ടി

പ്പോ­കു­ന്നൊ­രി­പ്പോ­ക്കു­യ­ര­ത്തി­ലേ­ക്കോ?

images/SafalameeYathraNNKakkad.jpg

പ്രേ­മ­ഭാ­ജ­നം ജീ­വി­ച്ചി­രു­ന്ന­പ്പോൾ ലോകം മു­ഴു­വൻ അ­വ­ളി­ലേ­ക്കു സം­ക്ര­മി­ച്ചു. അവൾ ഇ­ല്ലാ­തെ­യാ­യ­പ്പോൾ ലോകം ആകെ പ്രേ­മ­ഭാ­ജ­ന­മാ­യി പ­രി­ണ­മി­ച്ചു എന്നു നാ­ല­പ്പാ­ടൻ പ­റ­യു­ന്ന­തും സ്വ­ന്ത­മാ­യി­ട്ട­ല്ല. അതും ടെ­നി­സൺ­ന്റേ­താ­ണു്: And mingle all the world with thee എന്ന ക­വി­വ­ച­നം നോ­ക്കു­ക. ‘ക­ണ്ണു­നീർ­ത്തു­ള്ളി’യിൽ നാ­ല­പ്പാ­ട­ന്റേ­താ­യി ഒ­ന്നു­മി­ല്ല. ഉ­ള്ള­തു് ക­ഠി­ന­പ്ര­യ്ത­നം ചെ­യ്തു­ണ്ടാ­ക്കി­യ ഡി­ക്ഷൻ മാ­ത്രം.

നാ­ല­പ്പാ­ട­ന്റെ ‘ര­തി­സാ­മ്രാ­ജ്യ’വും മൗലിക കൃ­തി­യ­ല്ല. ഹാ­വ്ല­ക് എലിസി ന്റെ ‘സൈ­ക്കോ­ള­ജി ഒഫ് സെ­ക്സ് ’ എന്ന ഗ്ര­ന്ഥ­ത്തി­ലെ ആ­ശ­യ­ങ്ങ­ളാ­ണു് അ­തി­ലു­ള്ള­തു്. ‘ആർ­ഷ­ജ്ഞാ­നം’ ‘ഡി­റൈ­വ്’ ചെ­യ്ത­തും ശേ­ഷി­ച്ച ഗ്ര­ന്ഥ­ങ്ങ­ളിൽ പലതും തർ­ജ്ജ­മ­കൾ. ഭാ­ഷാ­ന്ത­രീ­ക­ര­ണ­ത്തി­നു­ള്ള ഈ പ്ര­വ­ണ­ത­യാ­ണു് മൗലിക കൃ­തി­യാ­യി കൊ­ണ്ടാ­ട­പ്പെ­ടു­ന്ന ‘ക­ണ്ണു­നീർ­ത്തു­ള്ളി’യിൽ നമ്മൾ ദർ­ശി­ച്ച­തു്. പ­ര­കീ­യ­ത­യിൽ മാ­ത്രം അ­ഭി­ര­മി­ച്ച ഈ കവിയെ മ­ഹാ­ക­വി­ക­ളാ­യ ആശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ ഇ­വർ­ക്കു സ­മ­ശീർ­ഷ­നാ­യി ക­രു­ത­ണ­മെ­ന്നു ഡോ­ക്ടർ എം. ലീ­ലാ­വ­തി പ­റ­ഞ്ഞു­പോ­ലും. അവർ എന്തു തന്നെ പ­റ­യു­ക­യി­ല്ല! ധി­ഷ­ണാ­ശാ­ലി­യാ­യ ഇ.​ എം. എസ്സ്., നാ­ല­പ്പാ­ട­ന്റെ ‘വാ­മ­ന­ത്വം’ മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. അതിനു തെ­ളി­വാ­ണു് അ­ദ്ദേ­ഹം മാ­തൃ­ഭൂ­മി­യി­ലെ­ഴു­തി­യ “നാ­ല­പ്പാ­ടു്: ക­വി­യും ചി­ന്ത­ക­നും” എന്ന ലേഖനം. യുഗോ യുടെ നോവൽ തർ­ജ്ജ­മ ചെയ്ത നാ­ല­പ്പാ­ട­നെ അ­ദ്ദേ­ഹം ബ­ഹു­മാ­നി­ക്കു­ന്നു. ആ ബ­ഹു­മാ­ന­ത്തോ­ടു­കൂ­ടി­ത്ത­ന്നെ നാ­ല­പ്പാ­ടി­നു “മലയാള സാ­ഹി­ത്യ­ത്തി­ലു­ള്ള സ്ഥാ­നം” ഉ­യർ­ന്ന­ത­ല്ലെ­ന്നു് അ­ദ്ദേ­ഹം പ­റ­യു­ക­യും ചെ­യ്യു­ന്നു. ലീ­ലാ­വ­തി­യും അ­വ­രെ­പ്പോ­ലു­ള്ള­വ­രും വി­വ­ര­ക്കേ­ടു കാ­ണി­ക്കു­മ്പോൾ ഇ. എം. എസ്സ്. സ­ത്യ­ത്തി­ന്റെ നാ­ദ­മു­യർ­ത്തു­ന്നു. അതു് എത്ര ആ­ശ്വാ­സ­പ്ര­ദം!

ക­ണ്ടി­ട്ടു­പോ­കൂ
images/Cvkunjuraman.jpg
Cvkunjuraman.jpg

ഞാൻ ഹെ­മി­ങ്വെ യുടെ ജീ­വ­ച­രി­ത്രം വാ­യി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. കാ­ള­പ്പോ­രു് അ­ദ്ദേ­ഹ­ത്തി­നു് ഇ­ഷ്ട­മാ­യി­രു­ന്ന­ല്ലോ. അ­തു­കൊ­ണ്ടു് അ­തി­നോ­ടു ബ­ന്ധ­പ്പെ­ട്ട ഇ­മേ­ജ­റി­യാ­ണു് എന്റെ മ­ന­സ്സിൽ വ­രു­ന്ന­തു്. ന­മ്മു­ടെ പല ക­ഥാ­കാ­ര­ന്മാർ­ക്കും ഭാഷ കാ­ള­യാ­ണു്. ഒന്നു ചു­വ­ന്ന തുണി കാ­ണി­ച്ച് അതിനെ ദേ­ഷ്യ­പ്പെ­ടു­ത്തു­ന്നു. കാള ചാടി വ­രു­മ്പോൾ ത­ടു­ത്തും ആ­ക്ര­മി­ച്ചും പ­രാ­ക്ര­മ­ങ്ങൾ കാ­ണി­ക്കു­ന്നു. ആ ചാ­ട്ട­ങ്ങൾ­ക്കും ഒ­ഴി­ഞ്ഞു­മാ­റ­ലു­കൾ­ക്കും ഭം­ഗി­യി­ല്ലാ­തി­ല്ല. പക്ഷേ, കാ­ള­യു­ടെ കു­ത്തേ­റ്റു് എ­പ്പോ­ഴും മ­ലർ­ന്നു­വീ­ഴു­ന്നു ക­ഥാ­കാ­രൻ. യ­ഥാർ­ത്ഥ­മാ­യ കാ­ള­പ്പോ­രിൽ ആ­ക്ര­മി­ക്കു­ന്ന­വൻ ജ­യി­ക്കും പ­ല­പ്പോ­ഴും. ഭാ­ഷ­യാ­കു­ന്ന കാ­ള­യോ­ടു മ­ത്സ­രി­ക്കു­ന്ന ക­ഥാ­കാ­ര­നാ­കു­ന്ന പോ­രു­കാ­രൻ എ­പ്പോ­ഴും മ­ലർ­ന്നു­വീ­ഴു­ക­യേ­യു­ള്ളു. കൊ­മ്പു­കൊ­ണ്ടു് ഉദരം പി­ള­രു­ക­യും ചെ­യ്യും.

images/Ashtamoorthi.jpg
അ­ഷ്ട­മൂർ­ത്തി

ക­ഥാ­കാ­ര­നാ­യ അ­ഷ്ട­മൂർ­ത്തി ഒ­രി­ക്ക­ലും മാ­റ്റ­ഡോ­റാ­യി പ്ര­ത്യ­ക്ഷ­നാ­യി­ട്ടി­ല്ല. അ­ദ്ദേ­ഹം ക­ലാ­സൗ­ന്ദ­ര്യ­മാ­കു­ന്ന പ­ച്ച­ക്കി­ളി­യെ ക­ര­ത­ല­ങ്ങ­ളിൽ വ­ച്ചി­രി­ക്കു­ക­യാ­ണു്. അ­വി­ടി­രു­ന്നു ആ കിളി ചി­റ­കി­ട്ട­ടി­ക്കു­ന്നു. അതിനെ വി­ട്ടു­ക­ള­യ­രു­തേ­യെ­ന്നു് നമ്മൾ അ­ദ്ദേ­ഹ­ത്തോ­ടു അ­ഭ്യർ­ത്ഥി­ക്കു­ന്നു. അ­ഷ്ട­മൂർ­ത്തി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ ‘അ­ല­സ­താ­വി­ര­ചി­തം’ എന്ന ചെ­റു­ക­ഥ വാ­യി­ച്ചാ­ലും. പേ­റു­ക­ഴി­ഞ്ഞ ഒരു പൂ­ച്ച­യ്ക്കും പെറാൻ ത­യ്യാ­റാ­യി ഇ­രി­ക്കു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി­ക്കും ത­മ്മി­ലു­ള്ള ബ­ന്ധ­ത്തെ ആ­കർ­ഷ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന ആ ക­ഥ­യ്ക്കു് എ­ന്തെ­ന്നി­ല്ലാ­ത്ത ആർ­ദ്രീ­ക­ര­ണ­ശ­ക്തി­യു­ണ്ടു്. അ­ദ്ദേ­ഹം കു­ഞ്ഞു­ങ്ങൾ ന­ഷ്ട­പ്പെ­ട്ട ആ പൂ­ച്ച­യു­ടെ കഥ പ­റ­യു­മ്പോൾ, അതിനു വീ­ട്ടി­ലു­ള്ള­വ­രോ­ടു­ള്ള ബന്ധം ആ­വി­ഷ്ക­രി­ക്കു­മ്പോൾ നി­ത്യ­ജീ­വി­ത­ത്തിൽ പൂ­ച്ച­യെ വെ­റു­ക്കു­ന്ന ഞാൻ ക­ഥ­യി­ലെ പൂ­ച്ച­യോ­ടു് സ്നേ­ഹ­മു­ള്ള­വ­നാ­യി­ത്തീ­രു­ന്നു. ക­ല­യു­ടെ ശക്തി. ഇ­ങ്ങ­നെ­യാ­ണു് ക­ലാ­കാ­രൻ ജീവിത സ­ത്യ­ത്തെ വ്യാ­ഖ്യാ­നി­ച്ചു് സ്പ­ഷ്ട­മാ­ക്കി വാ­യ­ന­ക്കാ­ര­നെ മാ­ന­സി­കോ­ന്ന­മ­ന­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന­തു്. ഒരു നാ­ട്യ­വു­മി­ല്ലാ­ത്ത ആ­ഖ്യാ­നം. എന്റെ ലേഖനം വാ­യി­ച്ചു മു­ഷി­ഞ്ഞോ വാ­യ­ന­ക്കാർ? എ­ങ്കിൽ വരു ആ കിളി ക­ര­ത­ല­ങ്ങ­ളി­ലി­രു­ന്നു സ്പ­ന്ദി­ക്കു­ന്ന­തു ക­ണ്ടി­ട്ടു­പോ­കൂ.

മാർ­ജ്ജ­ന­ശാ­ലാ സാ­ഹി­ത്യം
images/ErnestHemingway1923.jpg
ഹെ­മി­ങ്വെ

സ്വ­ദേ­ശാ­ഭി­മാ­നി രാ­മ­കൃ­ഷ്ണ­പി­ള്ളസി. വി. രാ­മൻ­പി­ള്ള യുടെ ‘ധർ­മ്മ­രാ­ജാ’ എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു ശ­രി­യ­ല്ല­ല്ലോ എ­ന്നു് കരുതി വേ­ദ­നി­ക്കു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ “ദൈ­വ­നീ­തി­ക്കു ദാ­ക്ഷി­ണ്യ­മി­ല്ല” എന്ന ഗ്ര­ന്ഥ­ത്തി­ലൂ­ടെ ‘ധർ­മ്മ­രാ­ജാ’യെ വാ­ഴ്ത്തി­യ­തിൽ അ­ത്യു­ക്തി­യു­ണ്ടെ­ന്നു പ­റ­യു­ന്ന­തി­ലും അർ­ത്ഥ­മി­ല്ല. ര­ണ്ടു­പേ­രും ര­ണ്ടു­വി­ധ­ത്തിൽ സി. വി.യുടെ ആ­ഖ്യാ­യി­ക­യെ സ­മീ­പി­ച്ചു. അതു ശ­രി­യാ­വ­ട്ടെ, തെ­റ്റാ­വ­ട്ടെ. ‘ധർ­മ്മ­രാ­ജാ’യ്ക്കു് അ­തി­നു് അർ­ഹ­ത­യു­ണ്ടു് എ­ന്ന­താ­ണു് പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യം. ഒരാളെ മ­റ്റൊ­രാൾ വാ­ഴ്ത്തു­ക­യോ താ­ഴ്ത്തു­ക­യോ ചെ­യ്യു­മ്പോൾ ആ ‘ഒരാളി’നു പ്രാ­ധാ­ന്യം കൈ­വ­രി­ക­യാ­ണു്. നി­രൂ­പ­കൻ നി­രൂ­പ­ണം ചെ­യ്യു­ന്തോ­റും വി­മർ­ശി­ക്കു­ന്തോ­റും സാ­ഹി­ത്യ­കൃ­തി­യു­ടെ പ്രാ­ധാ­ന്യം കൂ­ടി­ക്കൂ­ടി വ­രു­ന്നു. എന്നു നി­രൂ­പ­കൻ കു­മാ­ര­നാ­ശാ­നെ­ക്കു­റി­ച്ചു മൗനം അ­വ­ലം­ബി­ക്കു­ന്നു­വോ അ­ന്നു് അ­ദ്ദേ­ഹം സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ­നി­ന്നു് നി­ഷ്കാ­സി­ത­നാ­യി എന്നു ക­രു­തി­ക്കൊ­ള്ള­ണം. എ­ന്നാൽ എ­ല്ലാ­ക്കൃ­തി­ക­ളെ­ക്കു­റി­ച്ചും ഇ­ങ്ങ­നെ നി­രൂ­പ­ണ­മെ­ഴു­താ­നോ വി­മർ­ശ­ന­മെ­ഴു­താ­നോ സാ­ധി­ക്കി­ല്ല. സാ­ഹി­ത്യ­കൃ­തി പൊ­ള്ള­യാ­ണെ­ങ്കിൽ, അതു വെറും ജേ­ണ­ലി­സ­മാ­ണെ­ങ്കിൽ അ­വ­ഗ­ണി­ക്കു­ക­യേ ത­ര­മു­ള്ളു. ആ രീ­തി­യിൽ അ­വ­ഗ­ണി­ക്ക­പ്പെ­ടേ­ണ്ട ഒരു ചെ­റു­ക­ഥ­യാ­ണു് പാ­ങ്ങിൽ ഭാ­സ്ക­ര­ന്റെ “ഒരു മ­നു­ഷ്യൻ” (ദേ­ശാ­ഭി­മാ­നി വാരിക). ഒ­രാ­പ്പീ­സ് ശി­പാ­യി­യു­ടെ ജീ­വി­തം പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. അ­ധഃ­സ്ഥി­ത­രു­ടെ ജീ­വി­തം ചി­ത്രീ­ക­രി­ച്ച് അ­വ­രു­ടെ­നേർ­ക്കു സ­ഹ­താ­പ­ത്തി­ന്റെ നീർ­ച്ചാ­ലു് ഒ­ഴു­ക്കാ­നു­ള്ള യത്നം ആ­ദ­ര­ണീ­യം­ത­ന്നെ. എ­ന്നാൽ അ­തി­നു­വേ­ണ്ടി സകല അ­ല­വ­ലാ­തി വ­സ്തു­ത­ക­ളും എ­ടു­ത്ത­ങ്ങു വി­ള­മ്പു­ക­യാ­ണോ വേ­ണ്ട­തു? ശി­പാ­യി­യു­ടെ ജീ­വി­ത­ത്തിൽ നി­ന്നു് തി­ര­ഞ്ഞെ­ടു­പ്പു ന­ട­ത്തി അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­യ­വ­യെ മാ­ത്രം ആ­ലേ­ഖ­നം ചെ­യ്യു­ക­യാ­ണു് വേ­ണ്ട­തു്. ആ ക­ലാ­വി­ദ്യ­യിൽ പാ­ങ്ങിൽ ഭാ­സ്ക­രൻ അ­ന­ഭി­ജ്ഞ­നാ­ണു്. കൊ­ച്ചു­കു­ട്ടൻ എന്ന ശി­പാ­യി­യു­ടെ ഷർ­ട്ടി­ന്റെ രണ്ടു കീശകൾ തൊ­ട്ടു് എ­ല്ലാം ഇവിടെ വർ­ണ്ണി­ക്ക­പ്പെ­ടു­ന്നു. അ­ങ്ങ­നെ ദേ­ശാ­ഭി­മാ­നി­യു­ടെ പല പു­റ­ങ്ങൾ മെ­ന­ക്കെ­ടു­ത്തി­യി­ട്ടു് അ­ദ്ദേ­ഹം മ­ന­സ്സി­ല്ലാ­മ­ന­സ്സോ­ടെ പേന താ­ഴെ­വ­യ്ക്കു­ന്നു. ദഹനം ശ­രി­യാ­കാ­ത്ത മേ­ലു­ദ്യോ­ഗ­സ്ഥൻ തി­ടു­ക്ക­ത്തിൽ ക­ക്കൂ­സിൽ പോ­കു­ന്ന­തു­വ­രെ ക­ഥാ­കാ­രൻ വർ­ണ്ണി­ക്കു­ന്നു­ണ്ടു്. ഭാ­ഗ്യം­കൊ­ണ്ടു ശൗ­ച­കർ­മ്മം വർ­ണ്ണി­ച്ചി­ല്ല­ല്ലോ എന്നു വി­ചാ­രി­ക്കു­ന്നു­ണ്ടാ­വാം ചി­ല­രെ­ങ്കി­ലും. ആ ഭാ­ഗ്യ­മി­ല്ല വാ­യ­ന­ക്കാ­ര­നു്. ശൗ­ച­ത്തി­നു വേണ്ട വെ­ള്ളം ‘ചാ­റേ­ലു്’ ഇല്ല എ­ന്നു് അ­സ­ന്ദി­ഗ്ദ­മാ­യി­ത്ത­ന്നെ പ്ര­സ്താ­വി­ക്കു­ന്നു. ദേ­ശാ­ഭി­മാ­നി വാ­രി­ക­യ്ക്കു പാ­ങ്ങിൽ ഭാ­സ്ക­ര­ന്റെ ഈ ക­ഥ­യി­ല്ലാ­തെ മു­ന്നോ­ട്ടു­പോ­കാം. പാ­ങ്ങിൽ ഭാ­സ്ക­ര­നു ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ല്ലാ­തെ ജീ­വി­ക്കാൻ പ്ര­യാ­സ­മാ­യി­രി­ക്കും.

ഓർ­മ്മ­കൾ
  1. കൊ­ല്ല­ത്തു­നി­ന്നു് ഞങ്ങൾ പി. കേ­ശ­വ­ദേ­വ്, കെ. ബാ­ല­കൃ­ഷ്ണൻ, ഞാൻ—തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു വ­രി­ക­യാ­ണു്. മ­ദ്യ­നി­രോ­ധ­നം ഉള്ള കാലം. പാ­രി­പ്പ­ള്ളി­യിൽ കാ­റു­നി­ന്നു. എ­ക്സൈ­സു­കാർ പ­രി­ശോ­ധി­ക്കാ­നെ­ത്തി. മുൻ സീ­റ്റി­ലി­രു­ന്ന ഞാൻ അ­വ­രോ­ടു പ­റ­ഞ്ഞു: “പി­റ­കി­ലി­രി­ക്കു­ന്ന­തു കെ. ബാ­ല­കൃ­ഷ്ണ­നാ­ണു്. കൗ­മു­ദി പ­ത്രാ­ധി­പർ.” എ­ക്സൈ­സു­കാർ വി­ന­യ­സ­മ്പ­ന്ന­രാ­യി പോകാം എ­ന്നു് അ­റി­യി­ച്ചു. അ­ല്ലെ­ങ്കിൽ അവർ ഓ­രോ­യി­ഞ്ചും പ­രി­ശോ­ധി­ക്കും. കാറി നീ­ങ്ങി­യ­തേ­യു­ള്ളു. കേ­ശ­വ­ദേ­വ് കൊ­ല്ല­ത്തെ സേ­വി­യേ­ഴ്സിൽ നി­ന്നു വാ­ങ്ങി­ച്ച ഒരു കു­പ്പി വി­സ്കി­യെ­ടു­ത്തു് പു­റ­ത്തേ­ക്കു വീ­ശി­ക്കൊ­ണ്ടു് ‘ക­ണ്ടോ­ടാ ഞങ്ങൾ കൊ­ണ്ടു­പോ­കു­ന്ന­തു്’ എ­ന്നു് ഉ­റ­ക്കെ­പ്പ­റ­ഞ്ഞു. വിസിൽ, വീ­ണ്ടും വിസിൽ. വി­സി­ലോ­ടു വിസിൽ. ഞ­ങ്ങ­ളു­ടെ കാറ് വേഗം കൂ­ട്ടി. ജീ­പ്പ് ഇ­ല്ലാ­ത്ത­തു­കൊ­ണ്ടാ­വ­ണം എ­ക്സൈ­സു­കാർ പിറകെ വ­ന്നി­ല്ല. കാ­റി­ന്റെ നമ്പർ കു­റി­ച്ചെ­ടു­ക്കാ­നും അ­വർ­ക്കു ക­ഴി­ഞ്ഞി­രി­ക്കി­ല്ല. നല്ല ഇ­രു­ട്ടാ­യി­രു­ന്നു അ­പ്പോൾ.
  2. കൊ­ച്ചി സർ­വ­ക­ലാ­ശാ­ല­യി­ലെ ഹി­ന്ദി ഡി­പ്പാർ­ട്ടു­മെ­ന്റിൽ പ്ര­ഭാ­ഷ­ണ­ത്തി­നു പോ­യി­ട്ടു് എ­റ­ണാ­കു­ള­ത്തേ­ക്കു തി­രി­ച്ചു വ­രി­ക­യാ­യി­രു­ന്നു ഞാൻ. ഇ­ട­പ്പ­ള­ളി­യി­ലെ­ത്തി­യ­പ്പോൾ ച­ങ്ങ­മ്പു­ഴ­യു­ടെ വീ­ട്ടിൽ ക­യ­റി­യാ­ലെ­ന്തെ­ന്നു വി­ചാ­രം. കയറി. ക­വി­യു­ടെ സ­ഹ­ധർ­മ്മി­ണി മു­റ്റ­ത്തെ വാ­ഴ­യ്ക്കു വെ­ള്ള­മൊ­ഴി­ക്കു­ക­യാ­യി­രു­ന്നു. ഞാൻ എന്റെ പേരു പ­റ­ഞ്ഞു. “സാ­ഹി­ത്യ­വാ­ര­ഫ­ലം എ­ഴു­തു­ന്ന ആളാണോ?” എന്നു ചോ­ദ്യം. ‘അതേ’. “വരു അ­ക­ത്തു ക­യ­റി­യി­രി­ക്കൂ.” ഞാൻ ഇ­രു­ന്നു. ഒരു തൂണിൽ ച­ങ്ങ­മ്പു­ഴ­യു­ടെ വലിയ പടം. അതു നോ­ക്കി ഞാൻ പ­റ­ഞ്ഞു: “മ­ഹാ­നാ­യ ക­വി­യാ­ണു്. എ­നി­ക്കു നേ­രി­ട്ട­റി­യാ­മാ­യി­രു­ന്നു.” ശ്രീ­ദേ­വി ച­ങ്ങ­മ്പു­ഴ “എന്തു ചെ­യ്യാം?” എന്നു പ­റ­ഞ്ഞി­ട്ടു തേ­ങ്ങി­ക്ക­ര­ഞ്ഞു. മു­പ്പ­ത്തി­ര­ണ്ടു വർഷം ക­ഴി­ഞ്ഞി­ട്ടും ഒ­ട്ടും കു­റ­യാ­ത്ത ദുഃഖം. അ­ഭി­ജാ­ത­യാ­ണു് ശ്രീ­ദേ­വി ച­ങ്ങ­മ്പു­ഴ.
  3. ചെ­ങ്കോ­ട്ട­യിൽ നി­ന്നു തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു തീ­വ­ണ്ടി­യിൽ വ­രി­ക­യാ­യി­രു­ന്നു ഞാൻ. അ­ശ്ലീ­ല കഥകൾ അ­ട­ങ്ങി­യ ഒരു പു­സ്ത­കം—സാർ­ത്രി ന്റെ ഇ­ന്റി­മ­സി—കുറെ പു­റ­ങ്ങൾ വാ­യി­ച്ചി­ട്ടു് ഞാൻ താഴെ വച്ചു. ആ പു­സ്ത­കം ആർ­ത്തി­യോ­ടെ നോ­ക്കി­ക്കൊ­ണ്ടി­രു­ന്ന ഒരു ചെ­റു­പ്പ­ക്കാ­രി ‘ഒന്നു നോ­ക്ക­ട്ടെ’ എന്നു പ­റ­ഞ്ഞ് അതു കൈ­യി­ലെ­ടു­ത്തു. വാ­യ­ന­യും തു­ട­ങ്ങി. ക­ണ്ണു­കൾ തി­ള­ങ്ങു­ന്നു, ചു­ണ്ടിൽ പു­ഞ്ചി­രി പ­ര­ക്കു­ന്നു. വായന തന്നെ വായന. ത­മ്പാ­നൂ­രെ­ത്തി­യ­പ്പോൾ വാ­യി­ച്ചു തീർ­ക്കാ­ത്ത പു­സ്ത­കം തി­രി­ച്ചു നീ­ട്ടി എന്റെ നേർ­ക്കു്. ‘വേണ്ട കൊ­ണ്ടു പൊ­യ്ക്കൊ­ള്ളു’ എന്നു ഞാൻ. ‘അയ്യോ വേണ്ട’ എന്നു യുവതി. “എ­നി­ക്കു വാ­യി­ക്ക­ണ­മെ­ന്നി­ല്ല. എ­ടു­ത്തു കൊ­ള്ളു” എന്നു പ­റ­ഞ്ഞി­ട്ടു മ­റു­പ­ടി ഉ­ണ്ടാ­കു­ന്ന­തി­നു മുൻ­പു് ഞാൻ പ്ലാ­റ്റ്ഫോ­മി­ലേ­ക്കു് ഇ­റ­ങ്ങി. തെ­ല്ലു­ദൂ­രം ന­ട­ന്നി­ട്ടു ഞാൻ തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ ചെ­റു­പ്പ­ക്കാ­രി ആ­ഹ്ലാ­ദ­വി­വ­ശ­യാ­യി പു­സ്ത­ക­ത്തി­ന്റെ പുറം ചട്ട നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്കു­ന്ന­തു കണ്ടു. അ­ശ്ലീ­ലം ആ­ണു­ങ്ങ­ളെ­ക്കാൾ ഇ­ഷ്ട­പ്പെ­ടു­ന്ന­തു് പെ­ണ്ണു­ങ്ങ­ളാ­ണു്. എന്റെ വാ­യ­ന­ക്കാ­രി­കൾ പ്ര­തി­ഷേ­ധി­ക്ക­രു­തേ.
എ. രാ­മ­ച­ന്ദ്രൻ

ഒരു ദിവസം തി­രു­വ­ന­ന്ത­പു­ര­ത്തെ ഇൻ­ഡ്യൻ കോഫി ഹൗ­സി­ലേ­ക്കു ഞാൻ ചെ­ന്ന­പ്പോൾ എം. കെ. കു­മാ­ര­നും ചി­ത്ര­കാ­രൻ എ. രാ­മ­ച­ന്ദ്ര­നും ഇവിടെ ഇ­രി­ക്കു­ന്നു. കൂടെ രണ്ടു മൂ­ന്നു­പേ­രു­മു­ണ്ടു്. കൂ­മാ­രൻ, രാ­മ­ച­ന്ദ്രൻ വരച്ച മ­യി­ലി­ന്റെ ചി­ത്ര­മെ­ടു­ത്തു നി­വർ­ത്തി ആ­സ്വ­ദി­ക്കു­ക­യാ­യി­രു­ന്നു. നി­സ്തു­ല­മാ­യ ക­ലാ­ശി­ല്പ­മാ­ണു് അ­തെ­ന്നു് എ­നി­ക്കു തോ­ന്നി. ഈ സം­ഭ­വ­ത്തി­നു­ശേ­ഷം ഞാൻ രാ­മ­ച­ന്ദ്ര­ന്റെ അച്ഛൻ അ­ച്ചു­തൻ നായരെ കാണാൻ കു­ള­ത്തു­രേ­ക്കു പോയി. അ­പ്പോൾ രാ­മ­ച­ന്ദ്ര­ന്റെ അമ്മ പരാതി പ­റ­ഞ്ഞു: “ഇവൻ ചു­വ­രാ­കെ പ­ടം­വ­ര­ച്ചു വൃ­ത്തി­കേ­ടാ­ക്കി­യി­രി­ക്കു­ന്നു.” ഞാൻ നോ­ക്കി. അ­സാ­ധാ­ര­ണ­മാ­യ പ്രാ­ഗൽ­ഭ്യം വി­ളി­ച്ചോ­തു­ന്ന ചി­ത്ര­മാ­ണു് ഓ­രോ­ന്നും. ‘അമ്മേ, ഭവതി ധ­ന്യ­യാ­ണു്’ എന്നു ഞാൻ മ­ന­സ്സിൽ പ­റ­ഞ്ഞു. രാ­മ­ച­ന്ദ്ര­ന്റെ സ­ഹോ­ദ­രൻ സു­കു­മാ­രൻ നാ­യ­രെ­യും (ഇ­പ്പോ­ഴ­ത്തെ പ്രോ­വൈ­സ് ചാൻ­സ­ലർ) കാ­ണാ­നാ­ണു് ഞാൻ പോ­യ­തു്. എന്നെ അ­ത്ര­ക­ണ്ടു ഇ­ഷ്ട­പ്പെ­ടാ­ത്ത രാ­മ­ച­ന്ദ്രൻ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­പ്പോ­യി. എ­ങ്കി­ലും ക­ലാ­കാ­ര­നാ­യ രാ­മ­ച­ന്ദ്ര­നെ ഞാൻ വെ­റു­ത്തി­ല്ല. ബ­ഹു­മാ­നി­ച്ച­തേ­യു­ള്ളു. ഇ­ന്നു് അ­ദ്ദേ­ഹം എ­ത്ര­ക­ണ്ടു­യർ­ന്നി­രി­ക്കു­ന്നു എ­ന്ന­തു് ‘ക­ലാ­കൗ­മു­ദി’യിൽ നി­ന്നു ഗ്ര­ഹി­ക്കാം. രാ­മ­ച­ന്ദ്ര­ന്റെ യയാതി എന്ന ചി­ത്ര­ക­ലാ കാ­വ്യം നി­രു­പ­മ­മാ­ണെ­ന്നു് വി. രാ­ധാ­കൃ­ഷ്ണൻ എ­ഴു­തു­ന്നു. ആ­യി­രി­ക്കും. ക­ലാ­നു­ഭ­വ­ത്തി­ന്റെ ആ­ഹ്ലാ­ദാ­തി­രേ­ക­ത്തിൽ നി­ന്നേ ഇ­ത്ത­രം വാ­ക്കു­കൾ ഉ­ണ്ടാ­വൂ. ചി­ത്ര­കാ­ര­നാ­യ എ. രാ­മ­ച­ന്ദ്ര­നെ­യും ലേ­ഖ­ക­നാ­യ വി. രാ­ധാ­കൃ­ഷ്ണ­നെ­യും ഞാൻ സാദരം അ­ഭി­ന­ന്ദി­ക്കു­ന്നു. മ­ദ്ധ്യാ­ഹ്ന­മാ­ണി­പ്പോൾ. സൂ­ര്യ­നു് എ­ന്നോ­ടെ­ന്തി­നു് ഈ കോപം. എ­ങ്കി­ലും ആ ഗോ­ള­ത്തി­നു് എ­ന്തൊ­രു ഔ­ജ്ജ്വ­ല്യം. ആ ഔ­ജ്ജ്വ­ല്യ­ത്തി­നു മുൻ­പിൽ ആ കോ­പ­ത്തെ ഞാൻ മ­റ­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-01.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.