SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-03-08-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/GURUGURIDAR.jpg

എന്റെ ബാ­ല്യ­കാ­ല­ത്തു് ഞാൻ തപാൽ സ്റ്റാ­മ്പ് ശേ­ഖ­രി­ച്ചി­രു­ന്നു. വർഷം ക­ഴി­യു­ന്തോ­റും റ­ദ്ദാ­ക്കി­യ സ്റ്റാ­മ്പി­ന്റെ വി­ല­കൂ­ടും. ആറു സെ­ന്റി­ന്റെ സ്റ്റാ­മ്പി­നു് ആ­റാ­യി­രം ഡോളർ ചി­ല­പ്പോൾ കൊ­ടു­ക്കേ­ണ്ടി വരും. ഒരു ഷി­ല്ലി­ങ് വി­ല­യു­ള്ള സ്റ്റാ­മ്പി­നു് വർ­ഷ­ങ്ങ­ളേ­റെ­ക്ക­ഴി­ഞ്ഞു എന്ന ഒ­റ്റ­ക്കാ­ര­ണം കൊ­ണ്ടു പ­തി­നാ­യി­രം പവൻ കൊ­ടു­ക്കേ­ണ്ടി വ­ന്ന­താ­യി ഞാൻ പ­ത്ര­ത്തിൽ നി­ന്നു വാ­യി­ച്ച­റി­ഞ്ഞു. എന്റെ കൈയിൽ അ­മ്മ­ട്ടിൽ വി­ല­യു­ള്ള ചില സ്റ്റാ­മ്പു­ക­ളു­ണ്ടാ­യി­രു­ന്നു. ഒ­ന്നാം ലോ­ക­മ­ഹാ­യു­ദ്ധം ന­ട­ന്ന­പ്പോൾ ബ്രി­ട്ടീ­ഷു­കാ­രു­ടെ ആ­ധി­പ­ത്യ­ത്തി­ലാ­യി ഇ­റാ­ക്ക്. അ­വി­ടു­ത്തെ തപാൽ സ്റ്റാ­മ്പു­ക­ളിൽ ‘ഇ­റാ­ക്ക് അണ്ടർ ബ്രി­ട്ടീ­ഷ് ഓ­ക്യു­പ്പേ­ഷൻ’ എ­ന്നു് അവർ അ­ച്ച­ടി­ച്ചു. ഇ­റാ­ക്കിൽ അ­ക്കാ­ല­ത്തു ജോലി നോ­ക്കി­യി­രു­ന്ന ഒ­ര­മ്മാ­വൻ വീ­ട്ടി­ലേ­ക്കു് അയച്ച ക­ത്തു­ക­ളിൽ നി­ന്നാ­യി­രി­ക്ക­ണം ആ സ്റ്റാ­മ്പു­കൾ എന്റെ ഏതോ ബ­ന്ധു­വി­നു കി­ട്ടി­യ­തു്. അവ എ­ങ്ങ­നെ­യോ എന്റെ കൈയിൽ വന്നു ചേർ­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ വ­ട­ക്കൻ തി­രു­വി­താം­കൂ­റി­ലു­ള്ള ഒരാൾ ആ സ്റ്റാ­മ്പു­കൾ വാ­ങ്ങാൻ എന്റെ വീ­ട്ടി­ലെ­ത്തി. ആറു സ്റ്റാ­മ്പു­കൾ­ക്കു് ആ­റാ­യി­രം രൂപ ഞാൻ ചോ­ദി­ച്ചു. വി­ല­പേ­ശ­ലെ­ല്ലാം ക­ഴി­ഞ്ഞ് ആ­റു­ന്നൂ­റു രൂ­പ­യ്ക്കു ഞാനവ വി­റ്റു. അ­ക്കാ­ല­ത്തെ അ­റു­ന്നൂ­റു രൂ­പ­യ്ക്കു് ഇ­ന്ന­ത്തെ ആറു ലക്ഷം രൂ­പ­യു­ടെ വി­ല­യു­ണ്ടു്. അയാൾ സ്റ്റാ­മ്പ് കീ­ശ­യി­ലാ­ക്കി പടി ക­ട­ന്ന­പ്പോൾ എ­നി­ക്കു ദുഃഖം. അവ കൈ­യി­ലു­ണ്ടാ­യി­രു­ന്ന­പ്പോൾ ഇ­റാ­ക്ക് മു­ഴു­വൻ എന്റെ മു­ന്നി­ലു­ണ്ടാ­യി­രു­ന്നു. അതിൽ ആ­ധി­പ­ത്യം സ്ഥാ­പി­ച്ച് ബ്രി­ട്ടീ­ഷു­കാ­രെ­യാ­കെ ഞാൻ ക­ണ്ടി­രു­ന്നു. സാ­യ്പ­ന്മാ­രു­ടെ പു­ഞ്ചി­രി വ്യാ­പി­ച്ച മു­ഖ­ങ്ങ­ളും ഇ­റാ­ക്കി­ലെ ആ­ളു­ക­ളു­ടെ വി­ഷാ­ദം ക­ലർ­ന്ന മു­ഖ­ങ്ങ­ളും എന്റെ അന്തർ നേ­ത്രം ക­ണ്ടി­രു­ന്നു. സം­ഭ­വ­പ­ര­മ്പ­ര­ക­ളി­ലൂ­ടെ സ­ഞ്ച­രി­ക്കാൻ വർ­ണ്ണോ­ജ്ജ്വ­ല­ങ്ങ­ളാ­യ ആ തു­ണ്ടു ക­ട­ലാ­സു­കൾ എന്നെ സ­ഹാ­യി­ച്ചി­രു­ന്നു. എ­ന്താ­ണു സ­വി­ശേ­ഷ­ത? യാഗം ന­ട­ത്താൻ പണ്ടു രാ­ജാ­ക്ക­ന്മാർ കു­തി­ര­യെ അ­ഴി­ച്ചു വി­ടു­മാ­യി­രു­ന്ന­ല്ലോ. പ്ര­ഗൽ­ഭ­നാ­യ ഒരു രാ­ജാ­വു് ആ അ­ശ്വ­ത്തെ ബ­ന്ധി­ക്കും. ഈ തപാൽ സ്റ്റാ­മ്പു­ക­ളിൽ കാ­ല­മാ­കു­ന്ന അ­ശ്വ­ത്തെ ബ­ന്ധി­ച്ചു ബ്രി­ട്ടീ­ഷു­കാർ. കാ­ല­ത്തെ ബ­ന്ധി­ച്ചി­ടു­ന്ന മറ്റു വ­സ്തു­ക്ക­ളേ­വ? ക­ലാ­സൃ­ഷ്ടി­കൾ എ­ന്നാ­ണു് ഉ­ത്ത­രം. തി­രു­വ­ന­ന്ത­പു­ര­ത്തെ മ്യൂ­സി­യ­ത്തി­ലേ­ക്കു ചെ­ല്ലു. ഓരോ ക­ലാ­സൃ­ഷ്ടി­യി­ലും കാലം ഉ­ട­ക്കി­ക്കി­ട­ക്കു­ന്നു. ആർ­ട്ട് ഗ്യാ­ല­റി­യിൽ പോയാൽ റോ­റി­ക്കി ന്റെ ചി­ത്ര­ങ്ങൾ കാണാം. ഹി­മാ­ല­യ­പർ­വ്വ­ത­ത്തി­ന്റെ ദൃ­ശ്യ­ങ്ങൾ, ത­ടാ­ക­ത്തി­ന്റെ തീ­ര­ത്തു നി­ല്ക്കു­ന്ന പ്ര­വാ­ച­കൻ, അ­ത്യ­ജ്ജ്വ­ല­ങ്ങ­ളും അ­തി­സു­ന്ദ­ര­ങ്ങ­ളു­മാ­ണു് ആ ചി­ത്ര­ങ്ങൾ. ഓ­രോ­ന്നി­ലും കാ­ല­ത്തെ ബ­ന്ധി­ച്ചി­രി­ക്കു­ക­യാ­ണു് റോ­റി­ക്ക്. ബ­ന്ധി­ക്ക­പ്പെ­ട്ട കാലം അവയിൽ സ്പ­ന്ദി­ക്കു­ന്നു. അവ കാ­ണു­ന്ന­വർ ആ­ധ്യാ­ത്മി­ക മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ന്നു. കൂ­ടു­തൽ സം­സ്കാ­ര­മാർ­ജ്ജി­ക്കു­ന്നു. ഇ­ത്ര­യും വൈ­ശി­ഷ്ട്യ­മു­ള്ള ആ ചി­ത്ര­ങ്ങ­ളെ വേ­ണ്ട­പോ­ലെ അ­ധി­കാ­രി­കൾ മാ­നി­ക്കു­ന്നി­ല്ല എന്നു ഞാൻ കേൾ­ക്കു­ന്നു. എ­ത്ര­ക­ണ്ടു സ­ത്യ­മാ­ണ­തു് എന്ന കാ­ര്യം എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. മറ്റു കാ­ര്യ­ങ്ങൾ ആ­ലോ­ചി­ച്ചാൽ സ­ത്യ­മാ­വാ­നാ­ണു് സാ­ദ്ധ്യ­ത. ഈ ക­ലാ­സൃ­ഷ്ടി­കൾ വ­ച്ചി­രു­ന്ന ഭവനം, കാലം വർ­ണ്ണ­ങ്ങ­ളിൽ ചെ­ന്നു വീണു സ്പ­ന്ദി­ച്ചി­രു­ന്ന ഭവനം ഇ­ന്നു് ആ­ളു­ക­ളെ കി­ടു­കി­ടെ വി­റ­പ്പി­ക്കു­ന്ന പോ­ലീ­സ് സ്റ്റേ­ഷ­നാ­ണു്. അതു സം­ഭ­വി­ച്ച സ്ഥി­തി­ക്കു നേ­ര­ത്തെ പ­റ­ഞ്ഞ­തും സം­ഭ­വി­ക്കാം. എ­നി­ക്കു് ഇ­തി­ലൊ­ന്നും അ­ദ്ഭു­ത­മി­ല്ല. കെ. സി. എസ്. പ­ണി­ക്ക­രു ടെ ‘ശ്വാ­നൻ’ എന്ന മ­ഹ­നീ­യ­മാ­യ ക­ലാ­സൃ­ഷ്ടി ന­ശി­പ്പി­ച്ച­വ­രാ­ണു് നമ്മൾ. ന­മ്മ­ളി­ലു­ള്ള മൃ­ഗീ­യ­ത­യെ ന­ശി­പ്പി­ക്കാൻ ക­ലാ­സൃ­ഷ്ടി­കൾ സ­ഹാ­യ­മ­രു­ളു­ന്നു. ആ ക­ലാ­സൃ­ഷ്ടി­ക­ളെ ന­ശി­പ്പി­ച്ചു് നമ്മൾ കൂ­ടു­തൽ കൂ­ടു­തൽ മൃ­ഗീ­യ­ത ആ­വ­ഹി­ക്കു­ന്നു.

ആ­ത്മാ­വി­ന്റെ രോഗം
images/NRoerich.jpg
റോ­റി­ക്

ഞാൻ ജോലി ചെ­യ്തി­രു­ന്ന ഒരു കോ­ളേ­ജ്. അവിടെ കൂ­ടെ­ക്കൂ­ടെ സ­മ്മേ­ള­ന­ങ്ങ­ളു­ണ്ടാ­വും. സ­മ്മേ­ള­നം തു­ട­ങ്ങി ഒ­ര­ഞ്ചു മി­നി­റ്റ് ക­ഴി­ഞ്ഞേ ഒരു അ­ധ്യാ­പി­ക വ­രി­ക­യു­ള്ളു. സു­ന്ദ­രി­യാ­ണ­വൾ. ശ­രീ­ര­മാ­കെ കു­ലു­ക്കി നെ­ഞ്ചും പിറകു വശവും തള്ളി അവർ കയറി വ­രു­മ്പോൾ ആൺ­കു­ട്ടി­കൾ­ക്കും അ­ധ്യാ­പ­ക­ന്മാർ­ക്കും ഹർ­ഷോ­ന്മാ­ദം. പെൺ­കു­ട്ടി­കൾ­ക്കും മ­റ്റു് അ­ധ്യാ­പി­ക­മാർ­ക്കും അസൂയ. “എന്റെ സൗ­ന്ദ­ര്യം കണ്ടോ? ആ­സ്വ­ദി­ക്കൂ” എ­ന്നാ­ണു് അവർ വൈകിയ ആ­ഗ­മ­ന­ത്തി­ലൂ­ടെ പ­രോ­ക്ഷ­മാ­യി വി­ളം­ബ­രം ചെ­യ്ത­തു്. ഇതു് വാ­നി­റ്റി­യാ­ണോ (പൊ­ള്ള­യാ­യ പ­കി­ട്ടു്)? വാ­നി­റ്റി­യാ­യി ന­മു­ക്ക­തി­നെ കാണാം. പക്ഷേ, വാ­നി­റ്റി എ­ന്ന­തി­നെ­ക്കാൾ അതു് ആ­ത്മാ­വി­ന്റെ രോ­ഗ­മാ­ണു്. ഈ രോഗം മാ­റ­ണ­മെ­ങ്കിൽ അ­വ­രെ­ക്കാൾ സു­ന്ദ­രി­യാ­യ അ­ധ്യാ­പി­ക അവിടെ ജോ­ലി­ക്കു വരണം. പു­തു­താ­യി എ­ത്തി­യ­വൾ മാറും ച­ന്തി­യും തള്ളി സ­മ്മേ­ള­ന­ത്തി­നു് വൈകി എ­ത്തു­മ്പോൾ ആ­ദ്യ­ത്തെ രോ­ഗി­ണി­യു­ടെ രോഗം മാറും.

ഇ­തു­പോ­ലെ­യു­ള്ള ആ­ത്മാ­വി­ന്റെ രോ­ഗ­ങ്ങൾ വേറെ പ­ല­തു­ണ്ടു്. ഒ­ന്നു് പ്രാ­ദേ­ശി­ക മ­നോ­ഭാ­വം. കു­മാ­ര­നാ­ശാ­ന്റെ അ­ടു­ത്തു­വ­രു­മോ വ­ള്ള­ത്തോൾ? എ­ന്നു് തെ­ക്ക­ന്റെ ചോ­ദ്യം. വ­ള്ള­ത്തോ­ളി­ന്റെ അ­ടു­ത്തെ­ത്തു­മോ കു­മാ­ര­നാ­ശാൻ? എന്നു വ­ട­ക്ക­ന്റെ ചോ­ദ്യം. എ­ന്നാൽ നി­ഷ്പ­ക്ഷ ചി­ന്താ­ഗ­തി­യു­ള്ള തെ­ക്കൻ, എ­ഴു­ത്ത­ച്ഛ­നാ­ണു് ക­ണ്ണ­ശ്ശ­പ്പ­ണി­ക്ക­രെ ക്കാൾ വലിയ ക­വി­യെ­ന്നു സ­മ്മ­തി­ക്കും. ആ തെ­ക്കൻ തന്നെ ഇ­ര­യി­മ്മൻ തമ്പി യെ­ക്കാൾ ശ്രേ­ഷ്ഠ­നാ­യ ക­വി­യാ­ണു് ഉ­ണ്ണാ­യി വാ­രി­യ­രെ ന്നു പ്ര­ഖ്യാ­പി­ക്കും. പക്ഷേ, ഈ നി­ഷ്പ­ക്ഷ ചി­ന്താ­ഗ­തി ഉ­ന്ന­ത­രാ­യ പല സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കു­മി­ല്ല. അവരിൽ ചിലർ പ­ത്രാ­ധി­പ­ന്മാ­രാ­കും. പി­ന്നെ വാ­രി­ക­കൾ നോ­ക്കേ­ണ്ട­തി­ല്ല. വ­ട­ക്കൻ വ­ട­ക്ക­രു­ടെ ര­ച­ന­ക­ളെ വാ­രി­ക­യിൽ പ്ര­സി­ദ്ധീ­ക­രി­ക്കൂ. തെ­ക്കൻ തെ­ക്ക­രു­ടെ ര­ച­ന­ക­ളേ കൊ­ടു­ക്കൂ. ഇതു് ആ­ത്മാ­വി­ന്റെ രോ­ഗ­മാ­ണു്. ഈ രോ­ഗ­മി­ല്ലാ­ത്ത മാ­ന്യ­രാ­യ വ്യ­ക്തി­ക­ളു­ണ്ടു്. അവരിൽ ഒ­രാ­ളാ­ണു് എം. ടി. വാ­സു­ദേ­വൻ നായർ. അ­ദ്ദേ­ഹം പ­ത്രാ­ധി­പ­രാ­യ­പ്പോൾ ര­ചി­താ­ക്ക­ളു­ടെ ജ­ന്മ­സ്ഥ­ല­മ­ല്ല അ­ന്വേ­ഷി­ച്ച­തു്. ര­ച­ന­ക­ളു­ടെ സൗ­ന്ദ­ര്യം മാ­ത്ര­മാ­ണു്.

ഈ രോ­ഗ­ത്തെ ക­ലാ­പ­ര­മാ­യി പ­രി­ഹ­സി­ക്കു­ന്ന ചെ­റു­ക­ഥ­യു­ണ്ടു് മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ. പി. ശ­ങ്ക­ര­നാ­രാ­യ­ണൻ എ­ഴു­തി­യ ‘നിളേ ക­ര­യു­ന്നോ ചി­രി­ക്കു­ന്നോ’ എ­ന്ന­തു്. ചെ­റു­തു­രു­ത്തി­പ്പാ­ലം ക­ട­ന്നു വ­ട­ക്കോ­ട്ടു­ള്ള ഒരു ബ­ന്ധ­വും പെൺ­കു­ട്ടി­ക്കു വേണ്ട. അ­ത്ര­യ്ക്കു­ണ്ടു് അ­വ­ളു­ടെ തെ­ക്കൻ പ്രൊ­വിൻ­ഷ്യ­ലി­റ്റി, എ­ങ്കി­ലും അ­ച്ഛ­ന്റെ നിർ­ബ്ബ­ന്ധ­ത്താൽ അവൾ മ­ന­സ്സു­മാ­റ്റി. വി­വാ­ഹം ക­ഴി­ഞ്ഞു. വരനും വ­ധു­വും കാറിൽ പ­റ­ക്കു­ക­യാ­ണു്. ‘പുഴയെ മു­റി­ച്ചു ക­ട­ക്കു­ന്ന പാ­ല­ത്തിൽ വാഹനം കയറി’ അവൾ ‘ല­ജ്ജാ­വ­തി­യാ­യി’ സ്നേ­ഹം പ്രാ­ദേ­ശി­ക മ­നോ­ഭാ­വ­ത്തെ നിർ­മ്മാർ­ജ്ജ­നം ചെ­യ്യു­ന്നു. അ­തി­ന്റെ അ­ധീ­ശ­ത്വ­ത്തെ ഉ­ദ്ഘോ­ഷി­ക്കു­ന്നു. പ്രാ­ദേ­ശി­ക­മ­നോ­ഭാ­വം അ­വാ­സ്ത­വി­ക­മാ­ണെ­ന്നു് വാ­യ­ന­ക്കാ­രാ­യ ന­മ്മ­ളും ഗ്ര­ഹി­ക്കു­ന്നു. പ­രി­ഹാ­സ­ത്തി­ന്റെ രൂ­പ­ത്തി­ലു­ള്ള ചേ­തോ­ഹ­ര­മാ­യ കഥ. ആ­ത്മാ­വി­ന്റെ രോ­ഗ­മു­ള്ള­വർ ഇതു വാ­യി­ക്ക­ണം.

സം­ഭാ­ഷ­ണം

സാ­ഹി­ത്യ­ക്ഷേ­ത്ര­ത്തി­ന്റെ അടഞ്ഞ വാ­തി­ലിൽ തട്ടു കേൾ­ക്കു­ന്നു. നോക്, നോക്.

പൂ­ജാ­രി­യു­ടെ ചോ­ദ്യം:
ആരതു?
ഉ­ത്ത­രം:
ഞാൻ തന്നെ. എ­ട­ത്വാ പ­ര­മേ­ശ്വ­രൻ.
ചോ­ദ്യം:
എ­ന്തു­വേ­ണം നി­ങ്ങൾ­ക്കു്?
ഉ­ത്ത­രം:
കു­ങ്കു­മം വാ­രി­ക­യിൽ ‘വേ­ഴാ­മ്പൽ’ എന്ന കഥ ഞാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. എ­നി­ക്കും ക്ഷേ­ത്ര­ത്തി­ന­ക­ത്തു ക­ട­ക്ക­ണം.
പൂ­ജാ­രി:
ആ സാ­ഹി­ത്യം ഞാൻ ക­ണ്ടി­രി­ക്കു­ന്നു. നി­ങ്ങൾ­ക്കു് ഒരു കാ­ല­ത്തും ഇവിടെ പ്ര­വേ­ശ­ന­മി­ല്ല. ഭർ­ത്താ­വി­നും ഭാ­ര്യ­യ്ക്കും ജോലി രണ്ടു സ്ഥ­ല­ങ്ങ­ളിൽ. അ­വ­രു­ടെ രണ്ടു ആൺ മക്കൾ വേ­റൊ­രി­ട­ത്തു്. കു­ഞ്ഞു­ങ്ങ­ളെ­ക്കു­റി­ച്ചു ദു­സ്സ്വ­പ്ന­മു­ണ്ടാ­കു­ന്നു അ­മ്മ­യ്ക്കു്. ഇ­ത­ല്ലേ നി­ങ്ങ­ളു­ടെ കഥ. ആശാരി മ­ര­ക്ക­ഷ­ണ­ങ്ങൾ ചേർ­ത്തു വ­യ്ക്കു­ന്ന­തു പോലെ പ­ദ­ങ്ങൾ യോ­ജി­പ്പി­ക്കു­ക­യ­ല്ലാ­തെ നി­ങ്ങൾ എ­ന്തെ­ങ്കി­ലും ചെ­യ്തി­ട്ടു­ണ്ടോ അ­ക്ക­ഥ­യിൽ. നി­ങ്ങൾ­ക്കു ജീവിത വീ­ക്ഷ­ണ­മു­ണ്ടോ? കഥ പ­റ­യാ­നു­ള്ള പാ­ട­വ­മു­ണ്ടോ? ആ­കർ­ഷ­ക­ത്വ­മു­ള്ള ഒരു രംഗം ചി­ത്രീ­ക­രി­ക്കാ­ന­റി­യു­മോ? ഏതു കോ­ടാ­ലി­കൊ­ണ്ടു വെ­ട്ടി­യാ­ലും വെ­ട്ടേ­ല്ക്കാ­ത്ത ഒരു വിറകു മു­ട്ടി­യ­ല്ലേ നി­ങ്ങ­ളു­ടെ കഥ. അ­തും­കൊ­ണ്ടു് ഈ പാവന ദേ­വാ­ല­യ­ത്തിൽ ക­ട­ക്കാ­നാ­ണോ ഭാവം?
ക­ഥാ­കാ­രൻ:
എ­ങ്കി­ലും!
പൂ­ജാ­രി:
ഒ­രെ­ങ്കി­ലു­മി­ല്ല. സത്യം ഒ­ന്നേ­യു­ള്ളു. അ­താ­ണു് ജീ­വി­തം. ടെ­ക്നി­ക് ഒ­ന്നേ­യു­ള്ളു. അ­താ­ണു് ആ­വി­ഷ്ക­ര­ണ­മാർ­ഗ്ഗം. ര­ണ്ടി­ലും നി­ങ്ങൾ അ­വി­ദ­ഗ്ദ­ധ­നാ­ണു്.
സേതു

ഒരു കാ­ല­ത്തു്. അന്നു മു­ക്കു­ന്നി­മ­ല ക­ണ്ട­പ്പോൾ ഞാ­ന­തിൽ വ­ലി­ഞ്ഞു കയറി. ഉള്ളം കാലു പൊ­ട്ടി. വീണു മു­ട്ടു മു­റി­ഞ്ഞു. അ­ഗ്ര­ത്തി­ലെ­ത്താൻ നന്നേ പാ­ടു­പെ­ട്ടു. അന്നു വേ­മ്പ­നാ­ട്ടു കാ­യ­ലി­ന്റെ തീ­ര­ത്തു നി­ല്ക്കു­ക­യാ­യി­രു­ന്നു. യ­ന്ത്ര­ബോ­ട്ടു­കൾ നുര ചി­ത­റി­ച്ചു കൊ­ണ്ടു നീ­ങ്ങു­ന്നു. എന്റെ അ­ടു­ത്തു് ഒരു കൊ­തു­മ്പു വളളം മാ­ത്രം. ഞാ­ന­തിൽ ക­യ­റി­യി­രു­ന്നു തു­ഴ­ഞ്ഞു. അ­ക്ക­രെ ചെ­ല്ല­ണം. അ­രു­ക്കു­റ്റി­യി­ലെ തേവർ വീ­ട്ടിൽ ഭാ­സ്ക­ര­പ്പ­ണി­ക്കർ വി­ളി­ച്ചു പ­റ­ഞ്ഞു: “ച­ങ്ങാ­തി ആ­പ­ത്താ­ണു്” എ­ങ്കി­ലും ഞാൻ തു­ഴ­ഞ്ഞു. അ­ന്നു് സയൻസ് കോ­ളേ­ജി­ന്റെ മുൻ­പി­ലു­ള്ള മാ­വി­ന്റെ ചു­വ­ട്ടിൽ ഉ­ത്ക­ണ്ഠ­യോ­ടെ നി­ന്നു. ആ­ദ്യ­ത്തെ പീ­രി­യെ­ഡ് ക­ഴി­ഞ്ഞു് കോ­ളേ­ജ് ബ്യൂ­ട്ടി അ­തി­ലേ­വ­രും. അവളെ കാണണം. വന്നു. സു­ന്ദ­ര­നാ­യ ഒരു ആൺ­കു­ട്ടി­യു­മാ­യി സം­സാ­രി­ച്ചു­കൊ­ണ്ടു അവൾ പോയി. അ­ന്നു്—ന­ട്ടു­ച്ച­നേ­രം. വ­ല്ലാ­ത്ത ദാഹം. പൂ­ജ­പ്പു­ര സെൻ­ട്രൽ ജ­യി­ലി­ന­ടു­ത്തു­ള്ള ക­യ­റ്റം ക­യ­റു­ക­യാ­യി­രു­ന്നു ഞാൻ. അകലെ വാ­ട്ടർ ടാ­പ്പ്. അതു തി­രി­ച്ചാൽ ശു­ദ്ധ­ജ­ലം ശ­ക്തി­യോ­ടെ ഒ­ഴു­കും. ഞാൻ ദാഹം ശ­മി­പ്പി­ക്കാൻ ഓടി.

images/GeorgesGurdjieff.jpg
ജോർ­ജ്ജ് ഈ­വാ­നോ­വി­ച്ച് ഗർ­ദ്യേ­വ്

ഇന്നു മു­ക്കു­ന്നി­മ­ല ക­ണ്ടാൽ ഞാൻ അതിനെ നോ­ക്കു­ക പോ­ലു­മി­ല്ല. ഇന്നു വേ­മ്പ­നാ­ട്ടു കാ­യ­ലി­ന്റെ തീ­ര­ത്തു ചെ­ല്ലു­കി­ല്ല. ചെ­ന്നാൽ, കൊ­തു­മ്പു വളളം ക­ണ്ടാൽ, ജു­ഗു­പ്സ­യോ­ടെ തി­രി­ച്ചു പോരും. ഇ­ന്നു് ഏതു സൗ­ന്ദ­ര്യ­ധാ­മ­ത്തെ ക­ണ്ടാ­ലും ഞാൻ നോ­ക്കു­ക പോ­ലു­മി­ല്ല. ഇന്നു ദാ­ഹി­ച്ചാൽ ‘പൈ­പ്പി’ന­ടു­ത്തേ­ക്കു പോ­കി­ല്ല. ദാഹം സ­ഹി­ച്ചു കൊ­ണ്ടു ന­ട­ക്കു­ക­യേ­യു­ള്ളു. അ­ന്നു് ഏതു പ്ര­വർ­ത്ത­ന­ത്തി­നും ല­ക്ഷ്യ­മു­ണ്ടാ­യി­രു­ന്നു. ഇ­ന്നു് ഒരു പ്ര­വർ­ത്ത­ന­ത്തി­നും ല­ക്ഷ്യ­മി­ല്ല. വാ­ച്ചി­ന്റെ സൂചി ക­റ­ങ്ങു­ന്നു. മി­നി­റ്റ് ഹാൻഡ് എ­പ്പോൾ നി­ല്ക്കു­മെ­ന്നു ഞാൻ നോ­ക്കു­ന്ന­തേ­യു­ള്ളു. എന്റെ ഈ ചി­ന്താ­ഗ­തി­യെ മ­റ്റൊ­രു രീ­തി­യിൽ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന ചെ­റു­ക­ഥ­യാ­ണു് സേതു വി­ന്റെ “ഇ­തു­പോ­ലെ ഒരിടം”. ഒരു സ­ഞ്ചാ­രി ഒരു സ്ഥ­ല­ത്തു് വ­രു­ന്നു. അയാളെ സ­ഹാ­യി­ക്കാൻ വേ­റൊ­രു­ത്തൻ കൂ­ട്ടു­കൂ­ടു­ന്നു. സ­ഞ്ചാ­രി ല­ക്ഷ്യ­മി­ല്ലാ­തെ അവിടം മു­ഴു­വൻ ക­റ­ങ്ങി. “പി­ച്ചും പ്രാ­ന്തു”മെ­ന്ന­പോ­ലെ ജീ­വി­ത­ത്തി­ന്റെ വ്യർ­ത്ഥ­ത­യെ­ക്കു­റി­ച്ചു പു­ല­മ്പി. നാ­ല­ര­യു­ടെ ബസ്സ് കാ­ത്തി­രു­ന്നു. ബസ്സ് വ­ന്ന­പ്പോൾ സ­ഞ്ചാ­രി­ക്കു ചി­രി­ക്കാ­നാ­ണു തോ­ന്നി­യ­തു്. സേ­തു­വി­ന്റെ കഥ നി­ങ്ങ­ളിൽ ആ­ഘാ­ത­മേ­ല്പി­ക്കും. അതു് പ­നി­നീർ­പ്പൂ പോലെ നി­ങ്ങ­ളെ സ്പർ­ശി­ക്കും. നി­ങ്ങൾ ചി­രി­ക്കും, കരയും, ഇ­തിൽ­ക്കൂ­ടു­ത­ലാ­യി ഒരു ക­ഥ­യ്ക്കു് എ­ന്താ­ണു ചെ­യ്യാ­നു­ള്ള­തു?

ചെ­വി­യും ക­ണ്ണും

വി­പു­ല­മാ­യ വാ­യ­ന­യും സൂ­ച്യ­ഗ്ര സ­ദൃ­ശ്യ­മാ­യ ചി­ന്ത­യും പ്രൊ­ഫ­സർ എം. എൻ. വി­ജ­യ­ന്റെ സ­വി­ശേ­ഷ­ത­ക­ളാ­ണു്. അ­തി­നാൽ അ­ദ്ദേ­ഹ­ത്തി­ന്റെ രചനകൾ ചി­ന്തോ­ദ്ദീ­പ­ക­ങ്ങ­ളാ­യി­രി­ക്കും. പക്ഷെ പ­ല­പ്പോ­ഴും അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ഭാ­ഷ­ണ­ങ്ങൾ ലേ­ഖ­ന­ങ്ങ­ളാ­യി പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­മ്പോൾ എ­നി­ക്കും എ­ന്നെ­പ്പോ­ലെ­യു­ള്ള­വർ­ക്കും നൈ­രാ­ശ്യ­മാ­ണു് അ­നു­ഭ­വം. കാ­ര­ണ­മു­ണ്ടു്. “ചെ­വി­ക്കാ­യി ഉ­ദ്ദേ­ശി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള വാ­ക്കു­കൾ ക­ണ്ണി­നു­ള്ള­ത­ല്ല” എ­ന്ന­തു ത­ന്നെ­യാ­ണു് ഹേതു. പ്ര­ഭാ­ഷ­ണ­ങ്ങൾ അ­ച്ച­ടി­ച്ചു­വ­രു­മ്പോൾ അ­വ­യ്ക്കു സീ­ക്വെൻ­സ്—പിൻ­തു­ടർ­ച്ച­ക്ര­മം—കാ­ണു­കി­ല്ല. ആ­ശ­യ­ങ്ങൾ­ക്കു സം­ശ്ലി­ഷ്ട­ത ഉ­ണ്ടാ­യി­രി­ക്കി­ല്ല.

ദേ­ശാ­ഭി­മാ­നി വാ­രി­ക­യി­ലെ “സൗ­ന്ദ­ര്യ ശാ­സ്ത്ര­വും സ­മൂ­ഹ­വും” എന്ന രചന പ്ര­ഭാ­ഷ­ണ­മാ­യി­രി­ക്കാ­നി­ട­യി­ല്ല. വി­ദ്വ­ജ്ജ­നോ­ചി­ത­മാ­യ ആ ലേ­ഖ­ന­ത്തിൽ വിജയൻ ഇ­ങ്ങ­നെ എ­ഴു­തു­ന്നു: “ആ­ശ­യ­ങ്ങ­ളു­ടെ അ­ള­വി­നു കു­പ്പാ­യം തു­ന്നി­ക്കൊ­ടു­ക്ക­ലാ­ണോ കല എന്നു കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ പ­ണ്ടൊ­രി­ക്കൽ ചോ­ദി­ക്കു­ക­യു­ണ്ടാ­യി. അ­ങ്ങ­നെ­യാ­ണോ എ­ന്നു് ചോ­ദി­ച്ചാൽ അ­ങ്ങ­നെ­യാ­ണു് എന്നു ത­ന്നെ­യാ­ണു് ഉ­ത്ത­രം. ഡാ­വി­ഞ്ചി യാ­യാ­ലും തു­ഞ്ച­ത്തെ­ഴു­ത്ത­ച്ഛ നാ­യാ­ലും ഇ­ത­ങ്ങ­നെ­യാ­ണു്” (ലക്കം 34, പുറം 8, കോളം 2). ഈ അ­ഭി­പ്രാ­യം അത്ര കണ്ടു ശരിയോ എന്നു സംശയം.

മാർ­ക്സി­സ്റ്റും വി­ശ്വ­വി­ഖ്യാ­ത­നാ­യ ക­ലാ­നി­രൂ­പ­ക­നു­മാ­യ ആർ­നൊൾ­റ്റ് ഹൗസർ (Arnold Hauser) പ­റ­യു­ന്ന­തു കേ­ട്ടാ­ലും:—“Artistic creation is not the fight for the display of “ideas” but a struggle against the concealment of things by ideas, essences and universals”— ക­ലാ­പ­ര­മാ­യ സർ­ഗ്ഗ­പ്ര­ക്രി­യ ആ­ശ­യ­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കാ­നു­ള്ള സ­മ­ര­മ­ല്ല. ആ­ശ­യ­ങ്ങൾ, അ­ന്തഃ­സ­ത്ത­കൾ, മാ­റ്റം വ­രാ­ത്ത ആ­ധ്യാ­ത്മി­ക സ­ത്ത­കൾ ഇ­വ­കൊ­ണ്ടു് വ­സ്തു­ക്ക­ളെ ആ­ച്ഛാ­ദ­നം ചെ­യ്യു­ന്ന­തി­നു് എ­തി­രാ­യു­ള്ള സ­മ­ര­മാ­ണു്”.

(The Sociology of Art, p. 9, Translated by Kenneth J. Northcott, Routledge & Kegan Paul, London GBP 25.)

ചത്ത പൂതന

കാൽ­പ്പെ­രു­മാ­റ്റ­ത്തി­ന്റെ നേരിയ ശബ്ദം, പി­ന്നീ­ടു് ഒരു വ­ള­ക്കി­ലു­ക്കം. അതിനു ശേഷം താ­മ­ര­പ്പൂ­വി­ന്റെ സൗ­ഭാ­ഗ്യം. അതിലെ പു­ഞ്ചി­രി നെ­റ്റി­യിൽ നേരിയ ക­ര­ത­ല­സ്പർ­ശം നി­ങ്ങൾ ഉ­ണ­രു­ന്നു. കല ഇ­ങ്ങ­നെ­യാ­ണു് ആ­ഗ­മി­ക്കു­ന്ന­തു്. ബി­ന്ദു തു­റ­വൂ­രി­ന്റെ കല ക­ലാ­ദേ­വ­ത­യ­ല്ല. അവൾ പൂ­ത­ന­യാ­ണു്. പൂ­ത­ന­യ്ക്കും ഔ­ചി­ത്യ­മു­ണ്ടാ­യി­രു­ന്നു. ബു­ദ്ധി­യു­ണ്ടാ­യി­രു­ന്നു. അവൾ ഗ്രാ­മ­ത്തി­ലെ­ത്തി­യ­തു നല്ല വ­സ്ത്രം ധ­രി­ച്ചു് മ­ല്ലി­ക­പ്പൂ­വു് ചൂ­ടി­യാ­ണു്. മു­ക­ളിൽ പീ­ന­സ്ത­ന­ങ്ങ­ളും താഴെ ബൃ­ഹ­ണി­തം­ബ­വും മർ­ദ്ദം ചെ­ലു­ത്തു­ക­യാൽ അ­വ­ളു­ടെ മ­ദ്ധ്യ­പ്ര­ദേ­ശം കൃ­ശ­മാ­യി­രു­ന്നു. ഇ­ള­കു­ന്ന കർ­ണ്ണ­ഭൂ­ഷ­ണ­ങ്ങൾ. അ­വ­യു­ടെ ശോഭ തട്ടി തി­ള­ക്ക­മാർ­ന്ന കൂ­ന്ത­ള­ച്ചു­രു­ളു­കൾ. ഇ­ങ്ങ­നെ­യെ­ത്തി­യ അവളെ ല­ക്ഷ്മി­യാ­യി ആളുകൾ കരുതി. പി­ന്നീ­ടു് ശ്രീ­കൃ­ഷ്ണൻ വി­ഷ­ത്തോ­ടൊ­പ്പം പ്രാ­ണ­നും വ­ലി­ച്ചെ­ടു­ത്ത­പ്പോ­ഴാ­ണു് അവൾ മുടി ചിതറി, വായ് തു­റ­ന്നു്, കൈ­കാ­ലു­കൾ വി­ടർ­ത്തി മ­ലർ­ന്നു വീ­ണ­തു്. വീ­ണ­പ്പോൾ പ­ന്ത്ര­ണ്ടു നാഴിക വി­സ്തൃ­തി­യി­ലു­ള്ള വൻ­മ­ര­ങ്ങ­ളെ അവൾ ത­കർ­ത്തു ക­ള­ഞ്ഞു. പർ­വ്വ­ത ഗ­ഹ്വ­ര­ങ്ങൾ പോ­ലി­രു­ന്നു അ­വ­ളു­ടെ നാ­സാ­ര­ന്ധ്ര­ങ്ങൾ, സ്ത­ന­ങ്ങൾ പാ­റ­ക്കെ­ട്ടു­കൾ പോ­ലെ­യും, ക­ണ്ണു­കൾ അ­ന്ധ­കൂ­പ­ങ്ങൾ­ക്കു സ­ദൃ­ശ­ങ്ങൾ. പൂ­ത­ന­യു­ടെ ഈ ഘോ­ര­രൂ­പ­മാ­ണു് ബി­ന്ദു തു­റ­വൂ­രി­ന്റെ “പ­ദ­വി­ക്കു വേ­ണ്ടി” എന്ന ചെ­റു­ക­ഥ­യ്ക്കു­ള്ള­തു്. ക­ഥ­യു­ടെ വി­ഷ­യ­മൊ­ന്നും സ്പ­ഷ്ട­മാ­ക്കേ­ണ്ട­തി­ല്ല. ച­ത്ത­പൂ­ത­ന­യെ കാ­ണ­ണ­മെ­ന്നു­ള്ള­വർ­ക്കു ഈ കഥയെ നോ­ക്കാം.

മൃ­ത­ദേ­ഹം
images/AnnaKareninacover.jpg

ടോൾ­സ്റ്റോ­യി യുടെ ‘അ­ന്നാ­ക­രേ­നി­നഫ്ലോ­ബ­റി ന്റെ ‘മദാം ബോവറി’ ഈ നോ­വ­ലു­ക­ളി­ലെ സം­ഭ­വ­ങ്ങൾ­ക്കു വേ­ണ­മെ­ങ്കിൽ സാ­ദൃ­ശ്യം പറയാം രണ്ടു നോ­വ­ലു­ക­ളി­ലെ­യും നാ­യി­ക­മാർ വ്യ­ഭി­ച­രി­ക്കു­ന്ന­താ­യി­ട്ടാ­ണ­ല്ലോ പ്ര­സ്താ­വം. പക്ഷേ, ര­ണ്ടി­ന്റേ­യും രൂ­പ­ങ്ങൾ വി­ഭി­ന്ന­ങ്ങൾ. സർ­ഗ്ഗാ­ത്മ­ക­മാ­യ മ­ന­സ്സു് സം­ഭ­വ­ങ്ങ­ളിൽ പ്ര­വർ­ത്തി­ക്കു­മ്പോൾ രൂ­പ­മു­ണ്ടാ­കു­ന്നു. ഈ രൂ­പ­മി­ല്ലെ­ങ്കിൽ സംഭവ വി­വ­ര­ണം ക­ല­യാ­വു­ക­യി­ല്ല. എ­ബ്ര­ഹാം മാ­ത്യു ച­ന്ദ്രി­ക വാ­രി­ക­യി­ലെ­ഴു­തി­യ ‘യെ­ലേ­ന­യു­ടെ അമ്മ’ എന്ന ക­ഥ­യി­ലെ സം­ഭ­വ­ങ്ങൾ മുൻ­പു് പലരും കൈ­കാ­ര്യം ചെ­യ്ത­വ­യാ­ണു്. എ­ന്നാൽ ക­ഥാ­കാ­ര­ന്റെ മ­ന­സ്സു് സർ­ഗ്ഗാ­ത്മ­ക­മ­ല്ല. അ­തു­കൊ­ണ്ടു് ക­ഥ­യ്ക്കു രൂ­പ­മി­ല്ല. രൂ­പ­മി­ല്ലാ­ത്ത­തു കൊ­ണ്ടു് അതു ക­ലാ­സൃ­ഷ്ടി­യ­ല്ല. കഥ പ­റ­യു­ന്ന ഒ­ര­ന്ധ­നെ തീ­വ­ണ്ടി­യിൽ കാ­ണു­ന്നു. ആ കാഴ്ച മോ­ട്ടോർ കാ­റ­പ­ക­ട­ത്തിൽ­പ്പെ­ട്ടു മുഖം ചതഞ്ഞ ഒരു സ്ത്രീ­യു­ടെ ഓർ­മ്മ­യു­ള­വാ­ക്കു­ന്നു അ­യാൾ­ക്കു്. അ­വ­രു­ടെ മകൾ യെ­ലേ­ന­യേ­യും അയാൾ ഓർ­മ്മി­ക്കു­ന്നു. “ഞാ­നാ­ണു് കു­മാ­ര­നാ­ശാ­ന്റെ മൃ­ത­ദേ­ഹം പ­ല്ല­ന­യാ­റ്റിൽ നി­ന്നു് ഉ­യർ­ത്തി­യെ­ടു­ത്ത­തു്” എന്നു ഒരു വൃ­ദ്ധൻ എ­ന്നോ­ടു ഈയിടെ പ­റ­ഞ്ഞു. എ­നി­ക്കു് അ­ദ്ദേ­ഹ­ത്തോ­ടു ബ­ഹു­മാ­നം തോ­ന്നി. മ­ഹാ­ക­വി­യു­ടെ മൃ­ത­ദേ­ഹ­മെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­നു തൊടാൻ സാ­ധി­ച്ച­ല്ലോ. ക­ഥ­യു­ടെ മൃ­ത­ദേ­ഹം സാ­ഹി­ത്യ­ത്തി­ന്റെ ജ­ലാ­ശ­യ­ത്തിൽ നി­ന്നു പൊ­ക്കി­യെ­ടു­ത്തു് അ­ഭി­മാ­ന­ത്തോ­ടെ നി­ല്ക്കു­ന്ന എ­ബ്ര­ഹാം മാ­ത്യു­വി­നോ­ടു് ബ­ഹു­മാ­നം തോ­ന്നു­ക­യേ­യി­ല്ല.

സാ­ന്മാർ­ഗ്ഗി­ക­ത്വം ര­ണ്ട­റ്റ­മു­ള്ള വ­ടി­യാ­ണു്. അതു് അ­ങ്ങോ­ട്ടു­മി­ങ്ങോ­ട്ടും തി­രി­ക്കാം.

ബുൾ ഷി­റ്റ്

ക­ട­പ്പു­റ­ത്തു വ­ള്ള­ങ്ങൾ ക­യ­റ്റി വ­ച്ചി­രി­ക്കു­ന്ന­തു നമ്മൾ ക­ണ്ടി­ട്ടു­ണ്ടു്. വെ­റു­തെ ഇ­രി­ക്കു­ക­യാ­ണോ അവ? അ­തേ­യെ­ന്നു ഉ­ത്ത­രം ന­ല്കി­യേ­ക്കും. സൂ­ക്ഷി­ച്ചു നോ­ക്കൂ. സ­മു­ദ്ര­സ­ഞ്ചാ­രം നിർ­വ­ഹി­ക്കാ­നു­ള്ള പ്ര­വ­ണ­ത ആ വ­ള്ള­ങ്ങൾ­ക്കു­ണ്ടെ­ന്നു ന­മു­ക്കു മ­ന­സ്സി­ലാ­ക്കാം.

images/MadameBovary.jpg

ഒ­ര­റ്റ­ത്തു നി­ന്നു തു­ട­ങ്ങു­ന്ന വളഞ്ഞ രേഖ വ­ള്ള­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലെ­ത്തു­മ്പോൾ ഋജുത ആ­വ­ഹി­ക്കു­ന്നു. ആ ഋ­ജു­ത്വം പി­ന്നീ­ടു് വ­ക്ര­മാ­യി­ഭ­വി­ക്കു­ന്നു. ആ വ­ള­വാ­ണു് വ­ള്ള­ത്തി­ന്റെ സ­മു­ദ്ര­യാ­ത്ര­യ്ക്കു­ള്ള അ­ഭി­ലാ­ഷ­ത്തെ കാ­ണി­ക്കു­ന്ന­തു്. വള്ളം അചേതന വസ്തു. ജീ­വ­നു­ള്ള­വ­യി­ലേ­ക്കു വ­ന്നാ­ലോ? പി. ടി. ഉഷ യ്ക്കു സ്വീ­ക­ര­ണം ന­ല്കു­മ്പോൾ അവർ വാനിൽ നി­ന്നു് ജ­ന­ങ്ങ­ളെ ചി­രി­യോ­ടെ അ­ഭി­വാ­ദ­നം ചെ­യ്യു­ന്നു. അ­പ്പോൾ അ­ന­ങ്ങു­ന്നി­ല്ല ശ്രീ­മ­തി. സൂ­ക്ഷി­ച്ചു നോ­ക്കു. ഓട്ടം തു­ട­ങ്ങാ­നു­ള്ള അ­ട­യാ­ള­ത്തി­നു വേ­ണ്ടി ഏ­കാ­ഗ്ര­ത­യോ­ടെ ട്രാ­ക്കി­ന്റെ തു­ട­ക്ക­ത്തിൽ അവർ നി­ല്ക്കു­ന്നു എന്ന പ്ര­തീ­തി­യാ­ണെ­നി­ക്കു്. കാ­മു­ക­നു­മാ­യി വളരെ നേരം ലൈ­ബ്ര­റി­യി­ലെ സ്ക്കൂ­ട്ടർ ഷെ­ഡ്ഡിൽ നി­ന്നു സ­ല്ല­പി­ച്ച­ശേ­ഷം വീ­ട്ടി­ലേ­ക്കു മ­ട­ങ്ങു­മ്പോ­ഴും കാ­മു­കി­യു­ടെ പു­ഞ്ചി­രി­യും ശരീര ലാ­ഘ­വ­വും ചെറിയ കു­ഴ­ഞ്ഞാ­ട്ട­വും ശ്ര­ദ്ധാർ­ഹ­ങ്ങ­ളാ­ണു്. കാ­മു­കൻ അ­പ്പോൾ കൂ­ടെ­യി­ല്ല. എ­ങ്കി­ലും വ­ള്ള­ത്തി­ന്റെ സ­മു­ദ്ര സ­ഞ്ചാ­ര പ്ര­വ­ണ­ത പോലെ അ­വൾ­ക്കു് ശൃം­ഗാ­ര­നാ­ട്യ പ്ര­വ­ണ­ത. ബസ്സ് ക­ണ്ട­ക്ടർ ‘മ­ഫ്റ്റി’യായി റോഡിൽ ന­ട­ക്കു­മ്പോ­ഴും ജ­ന­ക്കൂ­ട്ട­ത്തെ നോ­ക്കി ‘നീ­ങ്ങി നി­ല്ക്ക­ണം’ എന്നു പ­റ­യാ­നു­ള്ള പ്ര­വ­ണ­ത അ­ദ്ദേ­ഹ­ത്തി­നു്. വാ­രി­ക­കൾ വി­ല്ക്കു­ന്ന ക­ട­യു­ടെ മുൻ­പിൽ അവ നോ­ക്കി നി­ല്ക്കു­ന്ന സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­നു് ഓരോ വാ­രി­ക­യേ­യും തന്റെ ജ്യോ­ത്സ്യ­ത്തി­നു വി­ധേ­യ­മാ­ക്കാ­നു­ള്ള പ്ര­വ­ണ­ത. ചില കഥകൾ ചില വാ­രി­ക­ക­ളിൽ അ­ച്ച­ടി­ച്ചു വ­രു­മ്പോൾ അ­വ­യ്ക്കു് (ക­ഥ­കൾ­ക്കു്) പൈ­ങ്കി­ളി­യാ­കാ­നു­ള്ള പ്ര­വ­ണ­ത. വ­ള്ളം­കു­ളം പി. ജി. പിള്ള പ­റ­ഞ്ഞ­തു പോലെ ‘മ­നോ­രാ­ജ്യം’ ‘മ’യു­മ­ല്ല ‘മാ’യു­മ­ല്ല. ര­ണ്ടാ­മ­ത്തെ ‘മാ’ മാ­തൃ­ഭൂ­മി­യു­ടെ ആ­ദ്യ­ത്തെ അ­ക്ഷ­രം. അ­തു­കൊ­ണ്ടു് ഒരു സം­ശ­യ­വും കൂ­ടാ­തെ­യാ­ണു് ഞാൻ മ­നോ­രാ­ജ്യ­ത്തിൽ കു­മാ­രി ച­ന്ദ്രൻ “ആ­രോ­മ­ലേ നി­ന്നെ­യും കാ­ത്തു്” എന്ന നീ­ണ്ട­ക­ഥ വാ­യി­ച്ചു തു­ട­ങ്ങി­യ­തു്. “പ­ച്ച­പ്പ­ട്ടു­ട­യാ­ട­യ­ണി­ഞ്ഞു് വി­ല­സു­ന്ന കു­ന്നിൻ ചെ­രു­വു­ക­ളിൽ ന­ട­ക്കു­വാ­നെ­ന്തു സുഖം… ” എന്ന ആ­ദ്യ­ത്തെ വാ­ക്യം വാ­യി­ച്ച­പ്പോൾ­ത്ത­ന്നെ ക­ഥ­യു­ടെ പൈ­ങ്കി­ളി പ്ര­വ­ണ­ത ബോ­ധ­പ്പെ­ട്ടു. തു­ടർ­ന്നു വാ­യി­ച്ചു. ക്ലേ­ശി­ച്ചു മു­ഴു­വ­നും വാ­യി­ച്ചു. പൈ­ങ്കി­ളി­യെ­ന്ന­ല്ല ‘പൈ­ങ്കി­ളി ഷി­റ്റ്’ (ഷി­റ്റ് = കാ­ഷ്ടം) എ­ന്നാ­ണു് ഇതിനെ വി­ളി­ക്കേ­ണ്ട­തെ­ന്നു തോ­ന്നി. ആനി കോ­ളേ­ജിൽ പ­ഠി­ച്ചി­രു­ന്ന­പ്പോൾ സണ്ണി എ­ന്നൊ­രു വി­ദ്യാർ­ത്ഥി അവളെ പ­ര­സ്യ­മാ­യി കെ­ട്ടി­പ്പി­ടി­ച്ചു് ഉമ്മ വച്ചു. അതോടെ അ­വ­ളു­ടെ മാനം കെ­ട്ടു. ക­ന്യാ­മ­ഠ­ത്തി­ലാ­യി ആനി. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു് സണ്ണി തന്റെ സ­ഹോ­ദ­ര­ന്റെ രണ്ടു കു­ഞ്ഞു­ങ്ങ­ളെ അ­വി­ടെ­ക്കൊ­ണ്ടു വന്നു. അവരെ നോ­ക്കേ­ണ്ട ചുമതല ആ­നി­യു­ടേ­തു്. അവൾ സ­ണ്ണി­യെ കാ­ണാ­തെ മാറി നി­ന്നെ­ങ്കി­ലും ഒ­രി­ക്കൽ പ­ര­സ്പ­രം കണ്ടു പോയി. പണ്ടു ചെയ്ത തെ­റ്റി­നു സണ്ണി മാ­പ്പു ചോ­ദി­ച്ചു. ആനി മാ­പ്പു കൊ­ടു­ക്കി­ല്ല. കാ­റോ­ടി­ച്ചു പോയ സ­ണ്ണി­ക്കു് അപകടം പറ്റി. അയാൾ അ­വി­വാ­ഹി­ത­നാ­യി ക­ഴി­യു­ന്ന­തു തന്നെ ആ­നി­യോ­ടു­ള്ള സ്നേ­ഹ­ത്താ­ലാ­ണു്.

ദുഃ­ഖാ­ധി­ക്യ­ത്താൽ സമനില തെ­റ്റി­യ­തു കൊ­ണ്ടാ­ണു് കാ­റ­പ­ക­ടം ഉ­ണ്ടാ­യ­തു്. ആ­ശു­പ­ത്രി­യിൽ മ­ര­ണ­ത്തി­ന്റെ വ­ക്കിൽ കി­ട­ക്കു­ന്ന സ­ണ്ണി­യെ കാണാൻ മ­ഠ­ത്തി­ലെ മദറും സി­സ്റ്റേ­ഴ്സും ഉ­പ­ദേ­ശി­ച്ച­ത­നു­സ­രി­ച്ച് ആനി എത്തി. അ­വൾ­ക്കു സ­ണ്ണി­യെ വേ­ദ­നി­പ്പി­ച്ച­തിൽ ദുഃ­ഖ­മു­ണ്ടു്. ര­ണ്ടു­പേ­രും ത­മ്മിൽ കണ്ടു. ആനി ‘മു­ല്ല­വ­ള്ളി ക­ണ­ക്കെ’ സ­ണ്ണി­യു­ടെ മാറിൽ ചാ­ഞ്ഞു. അ­യാൾ­ക്കു സ്വർ­ഗ്ഗീ­യാ­നു­ഭൂ­തി. ഞാൻ സ്ക്കൂൾ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന കാ­ല­ത്തു് ‘ന­വീ­ന­സാ­രം­ഗ­ധ­രൻ’ എ­ന്നൊ­രു സിനിമ കണ്ടു. ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ പേ­രു­കൾ മ­റ­ന്നു പോ­യ­തു­കൊ­ണ്ടു് അ­ഭി­നേ­താ­ക്ക­ളു­ടെ പേ­രു­കൾ തന്നെ പറയാം. എം. കെ. ത്യാ­ഗ­രാ­ജ ഭാ­ഗ­വ­തർ എസ്. ഡി. സു­ബ്ബു­ല­ക്ഷ്മി യെ പ്രേ­മി­ക്കു­ന്നു. രാ­ജാ­വു് പ്രേ­മ­ത്തി­നു് എ­തി­രാ­യി നി­ല്ക്കു­ന്നു. അയാൾ ത്യാ­ഗ­രാ­ജ ഭാ­ഗ­വ­ത­രു­ടെ കൈകൾ മു­റി­പ്പി­ക്കു­ന്നു. മു­റി­ഞ്ഞു­വീ­ണ കൈകൾ ചലനം കൊ­ള്ളു­ന്നു. രാ­ജാ­വി­ന്റെ മൂ­ക്കിൽ ക­യ­റി­പ്പി­ടി­ക്കു­ന്നു. രാ­ജാ­വി­നെ­യും കൊ­ണ്ടു പൊ­ങ്ങു­ന്നു. സി­നി­മാ ശാ­ല­യ്ക്ക­ക­ത്തു കൈയടി. പക്ഷെ എ­നി­ക്കു കൂ­വാ­നാ­ണു തോ­ന്നി­യ­തു്. “നവീന സാ­രം­ഗ­ധ­ര”ന്റെ പ­ര്യാ­വ­സാ­നം കു­മാ­രി ച­ന്ദ്ര­ന്റെ ഈ ക­ഥ­യു­ടെ പ­ര്യാ­വ­സാ­ന­ത്തെ­ക്കാൾ എ­ത്ര­യോ മെ­ച്ചം.

സ­ങ്കീർ­ണ്ണ­മാ­യ ജീ­വി­ത­ത്തി­ലെ ഒരു സം­ഭ­വ­ത്തെ­യും ആ­വി­ഷ്ക്ക­രി­ക്കാ­തെ പ്രേ­മ­ത്തെ വെറും ചാ­പ­ല്യ­മാ­യി ചി­ത്രീ­ക­രി­ക്കു­ന്ന­താ­ണു് പൈ­ങ്കി­ളി­ക്ക­ഥ. ഇതു് സം­സ്കാ­ര­മി­ല്ലാ­ത്ത ആ­ളു­ക­ളെ മ­യ­ക്കി­യി­ടും. ഫലം ജാ­ഡ്യ­വും. പ­തി­വാ­യി ഇ­ത്ത­രം കഥകൾ വാ­യി­ച്ചാൽ വി­വേ­ച­ന­ത്തി­നു­ള്ള ശക്തി ന­ശി­ക്കും. വാ­യ­ന­ക്കാർ­ക്കു ചി­ന്താ­ക്കു­ഴ­പ്പ­മു­ണ്ടാ­കും. മ­സ്തി­ഷ്ക്കം തളരും. ക­ഞ്ചാ­വോ ഓ­പ്പി­യ­മോ ക­ഴി­ച്ചാ­ലെ­ന്ന­പോ­ലെ മ­ന്ദ­ബു­ദ്ധി­ക­ളാ­യി ന­ട­ക്കും. ഭാ­വ­ന­യി­ല്ലാ­ത്ത, ക­ലാ­പ­ര­മാ­യ ഗു­ണ­മി­ല്ലാ­ത്ത ഇ­ത്ത­രം രചനകൾ ജ­ന­ത­യ്ക്കു ദ്രോ­ഹ­മ­ല്ലാ­തെ മ­റ്റൊ­ന്നും ചെ­യ്യു­ന്നി­ല്ല. സാ­ധാ­ര­ണ­മാ­യ പൈ­ങ്കി­ളി­ക്ക­ഥ­ക­ളെ­ക്കാൾ അ­ധ­മ­മാ­ണു് കു­മാ­രി ച­ന്ദ്ര­ന്റെ ഈ പൈ­ങ്കി­ളി­ക്ക­ഥ. പാവന ജീ­വി­തം ന­യി­ക്കു­ന്ന ക­ന്യാ­മ­ഠ­ത്തി­ലെ മദറും സി­സ്റ്റേ­ഴ്സും ന­ള­ച­രി­ത­ത്തി­ലെ ഹം­സ­ത്തി­ന്റെ ജോലി ചെ­യ്യു­ന്ന­താ­യി­ട്ടാ­ണു് ഇതിലെ സൂചന. അ­ക്കാ­ര­ണ­ത്താ­ലാ­ണു് ഞാ­നി­തി­നെ പൈ­ങ്കി­ളി ഷി­റ്റ് എന്നു വി­ളി­ച്ച­തു്. ഷി­റ്റ് എന്ന പദം കി­ളി­ക്കു് അ­പ­മാ­ന­മാ­ണെ­ങ്കിൽ ബുൾ­ഷി­റ്റ് എന്നു ഇ­ക്ക­ഥ­യും വി­ളി­ച്ചു കൊ­ള്ളു. കാള പ­രു­ക്കൻ മൃ­ഗ­മാ­ണ­ല്ലോ.

കു­റ്റി­പ്പു­ഴ

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള യുടെ നീ­തി­ത­ല്പ­ര­ത്വ­ത്തെ­ക്കു­റി­ച്ചും പൊ­ടു­ന്ന­ന­വേ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­കു­ന്ന വികാര പാ­ര­വ­ശ്യ­ത്തെ­ക്കു­റി­ച്ചും ഞാൻ ഈ പം­ക്തി­യിൽ എ­ഴു­തി­യി­രു­ന്നു. ഒരു സാ­ഹി­ത്യ­കാ­ര­ന്റെ വ്യർ­ത്ഥ­ര­ച­ന­യെ­ക്കു­റി­ച്ചു് ഞാൻ പ്ര­സം­ഗി­ച്ചു കൊ­ണ്ടി­രു­ന്ന­പ്പോൾ ആ സാ­ഹി­ത്യ­കാ­ര­ന്റെ സു­ഹൃ­ത്താ­യ രാമു കാ­ര്യാ­ട്ടു് എന്റെ ഷർ­ട്ട് പി­ടി­ച്ചു വ­ലി­ച്ചു. അ­തു­ക­ണ്ട കു­റ്റി­പ്പു­ഴ “സ്റ്റു­പ്പി­ഡ് നി­ങ്ങൾ ഇവിടെ പ്ര­സം­ഗി­ക്കാൻ വ­ന്ന­യാ­ള­ല്ല. ഇ­റ­ങ്ങി­പ്പോ­കൂ” എ­ന്നു് രാ­മു­വി­നോ­ടു പ­റ­ഞ്ഞു. ഗാ­ന്ധി­ജി യെ നി­ന്ദി­ച്ച ഒരു യു­ക്തി­വാ­ദി­യെ­ക്കു­റി­ച്ചു് കു­ട്ടി­കൃ­ഷ്ണ­മാ­രാർ പ്ര­ഭാ­ഷ­ണ­ത്തി­നി­ട­യിൽ പ­റ­ഞ്ഞ­പ്പോൾ അതു ത­ന്നെ­ക്കു­റി­ച്ചാ­ണെ­ന്നു ഗ്ര­ഹി­ച്ച കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള ചാ­ടി­യെ­ഴു­ന്നേ­റ്റു പ്ര­ഭാ­ഷ­ണ­ത്തി­നു ത­ട­സ്സ­മു­ണ്ടാ­ക്കി. ഈ സം­ഭ­വ­ത്തി­നു് ഞാൻ സാ­ക്ഷി­യാ­ണു്. ഈ ന്യൂ­റോ­ട്ടി­ക്ക് പ്ര­വ­ണ­ത­യാ­ണു് ക­രു­വ­ന്നൂർ രാ­മ­ച­ന്ദ്രൻ വി­ശ­ദീ­ക­രി­ക്കു­ന്ന മ­റ്റൊ­രു സം­ഭ­വ­ത്തി­ലു­മു­ള്ള­തു്. കു­ടും­ബാ­സൂ­ത്ര­ണ­ത്തെ എ­തിർ­ത്ത ഭാ­സ്ക­രൻ നായരെ ക്കു­റി­ച്ചു് കു­റ്റി­പ്പു­ഴ എഴുതി: “പ­ണ്ഡി­റ്റ് നെ­ഹ്റു ഈ മ­നു­ഷ്യ­നെ അ­ടു­ത്തു ക­ണ്ടെ­ങ്കിൽ കൈ­വ­യ്ക്കു­മാ­യി­രു­ന്നു”. (ജ­ന­യു­ഗം വാരിക പുറം 13) യ­ഥാർ­ത്ഥ­ചി­ന്ത­ക­നിൽ നി­ന്നു വരാൻ പാ­ടി­ല്ലാ­ത്ത വാ­ക്കു­ക­ളാ­ണു് കു­റ്റി­പ്പു­ഴ­യിൽ നി­ന്നു പ­ല­പ്പോ­ഴും വ­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ പെ­രു­മാ­റ്റ­ത്തെ­ക്കു­റി­ച്ചും അ­തു­ത­ന്നെ പറയണം.

images/WalterBenjamin1928.jpg
ബൻ­യ­മിൻ

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള­യു­ടെ നന്മ, പ്രാ­ഗൽ­ഭ്യം, ഇവയെ ഞാൻ നി­ഷേ­ധി­ക്കു­ന്നി­ല്ല. പക്ഷെ, അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു പ­റ­യു­മ്പോ­ഴെ­ല്ലാം ആ­രാ­ധ­കർ­ക്കു് ‘ഓവർ സ്റ്റേ­യ്റ്റ്മെ­ന്റാ’ണു­ള്ള­തു്. നി­ല­വി­ലി­രു­ന്ന ചി­ന്താ­പ­ദ്ധ­തി­ക­ളെ വേ­ണ്ട­പോ­ലെ ഗ്ര­ഹി­ച്ചു് താ­നം­ഗീ­ക­രി­ച്ച ചി­ന്താ­പ­ദ്ധ­തി­യെ സ്പ­ഷ്ട­ത­യോ­ടെ ആ­വി­ഷ്ക്ക­രി­ച്ചു എ­ന്ന­തിൽ­ക്ക­വി­ഞ്ഞു കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള­യ്ക്കു് ഒരു സ്ഥാ­ന­വു­മി­ല്ല. റസ്സൽ, ടോ­യിൻ­ബി, ലൂ­ക്കാ­ച്ച്, ബൻ­യ­മിൻ, ക്ളോ­ദ് ലെവി സ്റ്റ്രോ­സ്, മീഷൽ ഫു­ക്കോ ഇവരെ ചി­ന്ത­ക­രെ­ന്നു വി­ളി­ക്കു­ന്ന നാവു കൊ­ണ്ടു കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള­യെ­യും ചി­ന്ത­ക­നെ­ന്നു വി­ളി­ക്കാൻ പ്ര­യാ­സ­മു­ണ്ടു്.

images/RabindranathTagore3.jpg
ടാഗോർ

വലിയ കു­ന്നി­ന്റെ അ­ഗ്ര­ഭാ­ഗ­ത്തു കയറി നി­ന്നു പ­ടി­ഞ്ഞാ­റോ­ട്ടു നോ­ക്കു­മ്പോൾ പത്തു നാഴിക അ­ക­ലെ­യാ­യി നീല രേ­ഖ­പോ­ലെ കാ­ണ­പ്പെ­ടു­ന്ന ക­ട­ലി­നാ­ണു് ഭം­ഗി­ക്കൂ­ടു­തൽ, ക­ട­പ്പു­റ­ത്തു ചെ­ന്നു നി­ന്നു നോ­ക്കു­മ്പോൾ കാ­ണു­ന്ന ക­ട­ലി­ന­ല്ല. വാ­തോ­രാ­തെ സം­സാ­രി­ക്കു­ന്ന സു­ന്ദ­രി­യെ നി­ങ്ങൾ ഇ­ഷ്ട­പ്പെ­ട്ടേ­ക്കും. അ­ധി­ക­മൊ­ന്നും സം­സാ­രി­ക്കാ­തെ പു­ഞ്ചി­രി­യോ­ടെ ഇ­രി­ക്കു­ന്ന ത­രു­ണി­ക്കാ­ണു സൗ­ന്ദ­ര്യം കൂ­ടു­തൽ. അവളെ നി­ങ്ങൾ എ­ന്തെ­ന്നി­ല്ലാ­ത്ത വി­ധ­ത്തിൽ സ്നേ­ഹി­ക്കും. അ­വ­ളു­ടെ മൗനം വി­ദൂ­ര­മാ­യ ക­ട­ലി­ന്റെ മൗനം പോ­ലെ­യാ­ണു്. വ­ള്ള­ത്തോ­ളി­ന്റെ കവിത കേ­ര­ളീ­യ­ന്റെ മ­ടി­യിൽ ക­യ­റി­യി­രു­ന്നു കൊ­ഞ്ചു­ന്നു. ടാ­ഗോ­റി ന്റെ കവിത ദൂരെ മൗ­ന­മാ­യി ഇ­രി­ക്കു­ന്നു. പു­ഞ്ചി­രി പൊ­ഴി­ക്കു­ന്നു.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-03-08.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 31, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.