SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-04-05-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

തെ­ക്കൻ തി­രു­വി­താം­കൂ­റിൽ തക്കല എ­ന്നൊ­രു സ്ഥ­ല­മു­ണ്ടു്. അവിടെ നി­ന്നും നാ­ഗർ­കോ­വി­ലി­ലേ­ക്കു വലിയ ദൂ­ര­മി­ല്ല. എന്റെ കു­ട്ടി­ക്കാ­ല­ത്തു് ഞാൻ തക്കല താ­മ­സി­ച്ചി­ട്ടു­ണ്ടു്. റോ­ഡി­ന­രി­കെ­യു­ള്ള വീടു്. കാ­ല­ത്തു വീ­ട്ടി­ന്റെ വ­രാ­ന്ത­യി­ലി­റ­ങ്ങി നി­ന്നാൽ ര­സ­മു­ള്ള പല കാ­ഴ്ച്ച­ക­ളും കാണാം. പ­ന­ങ്ക­ള്ളു കാ­ല­ത്തെ മോ­ന്തി­ക്കൊ­ണ്ടു ഓ­ടു­ന്ന ശ്യാ­മ­ള ഗാ­ത്ര­ന്മാർ; ല­ഹ­രി­യി­ല്ലാ­ത്ത അ­ക്കാ­നി കു­ടി­ച്ചു കൊ­ണ്ടു് അലസ ഗമനം ചെ­യ്യു­ന്ന ചെ­റു­പ്പ­ക്കാ­രും വ­യ­സ്സ­ന്മാ­രും. കാതിൽ കു­റ­ഞ്ഞ­തു അഞ്ചു പ­വ­ന്റെ ആഭരണം തൂ­ക്കി­യി­ട്ടു് ഉ­ടു­ത്ത ചേ­ല­യു­ടെ അഗ്രം കൊ­ണ്ടു് മാ­റു­മ­റ­ച്ചു പോ­കു­ന്ന സ്ത്രീ­കൾ. ഭാരം ക­യ­റ്റി­യ വലിയ ച­ക്ക­ടാ­വ­ണ്ടി­കൾ. അ­ങ്ങ­നെ എ­ന്തെ­ല്ലാം ദൃ­ശ്യ­ങ്ങൾ! ബസ്സ് വ­ല്ല­പ്പോ­ഴു­മേ വരൂ. കാ­ല­ത്തു ഒൻ­പ­തേ­കാൽ മ­ണി­ക്കു കൃ­ത്യ­മാ­യി ഒരു ബസ്സ് ഞ­ങ്ങ­ളു­ടെ വീ­ട്ടി­ന്റെ മുൻ­പി­ലെ­ത്തി­യി­രു­ന്നു. എ­ത്തി­യാൽ ഡ്രൈ­വർ ബ്രേ­ക്ക് ച­വി­ട്ടി അ­ല്പ­മൊ­ന്നു നി­റു­ത്തും. വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തെ മു­റ്റ­ത്തേ­ക്കു സാ­കൂ­തം നോ­ക്കും. അവിടെ ചൂ­ലെ­ടു­ത്തു് എന്റെ വീ­ട്ടി­ലെ പ­രി­ചാ­രി­ക നി­ല്ക്കു­ന്നു­ണ്ടാ­വും. പു­ഞ്ചി­രി, ക­ണ്ണെ­റി­യൽ, അം­ഗ­വി­ക്ഷേ­പം ഇ­ങ്ങ­നെ പലതും ന­ട­ക്കും. ഇതു് ദി­നം­പ്ര­തി­യു­ള്ള പ­രി­പാ­ടി ആ­യി­രു­ന്നു. അ­ങ്ങ­നെ­യി­രി­ക്കെ പ­രി­ചാ­രി­ക­യെ കാ­ണാ­താ­യി. പോ­ലീ­സ് സ്റ്റേ­ഷ­നിൽ അ­റി­യി­ച്ചു. അ­വ­ളു­ടെ ബ­ന്ധു­ക്ക­ളെ കാ­ര്യം ഗ്ര­ഹി­പ്പി­ച്ചു. അ­ന്വേ­ഷ­ണ­ത്തോ­ടു് അ­ന്വേ­ഷ­ണം. ഒ­ടു­വിൽ ഞ­ങ്ങൾ­ക്കു് അറിവു കി­ട്ടി. വേ­ല­ക്കാ­രി ആ ബസ്സ് ഡ്രൈ­വ­റോ­ടൊ­രു­മി­ച്ചു് നാ­ഗർ­കോ­വി­ലിൽ താ­മ­സി­ക്കു­ക­യാ­ണെ­ന്നു്. കാണാൻ കൊ­ള്ളാ­വു­ന്ന ഒരു പെ­ണ്ണി­നു് വി­ജാ­തീ­യ­നാ­യ ഒരു വി­രൂ­പ­നോ­ടു പ്രേ­മം ജ­നി­ക്കാൻ കാ­ര­ണ­മെ­ന്താ­ണെ­ന്നു് ഞാൻ അ­ന്നും പിൽ­ക്കാ­ല­ത്തും ആ­ലോ­ചി­ച്ചു നോ­ക്കി­യി­ട്ടു­ണ്ടു്. ഉ­ത്ത­രം കി­ട്ടി­യി­രു­ന്നി­ല്ല. വർ­ഷ­ങ്ങ­ളേ­റെ­ക്ക­ഴി­ഞ്ഞ്, വ­ട­ക്കൻ പറവൂർ—വ­രാ­പ്പു­ഴ റോഡിൽ ബ­സ്സോ­ടി­ച്ചി­രു­ന്ന ഒ­രു­ത്ത­നോ­ടു കൂടി സ­മു­ന്ന­ത­നാ­യ ഒ­രു­ദ്യോ­ഗ­സ്ഥ­ന്റെ ഭാര്യ ഒ­ളി­ച്ചോ­ടി എന്ന വാർ­ത്ത കേ­ട്ട­പ്പോൾ വ­രാ­പ്പു­ഴ കോൺ­വെ­ന്റ് വി­ദ്യാ­ല­യ­ത്തി­ലെ മലയാള അ­ദ്ധ്യാ­പ­കൻ എ­നി­ക്ക­തി­ന്റെ ര­ഹ­സ്യം പ­റ­ഞ്ഞു തന്നു. “ഒ­ളി­ച്ചോ­ടി­യ സ്ത്രീ നി­ന്റെ ജാ­തി­യിൽ പെ­ട്ട­വൾ. ഡ്രൈ­വർ ചെ­ട്ടി. അയാൾ കാണാൻ കൊ­ള്ളി­ല്ല. റൗ­ഡി­യു­ടെ ഛായ. എ­ങ്കി­ലും സു­ന്ദ­രി­യാ­യ അ­വൾ­ക്കു അ­യാ­ളു­ടെ കൂടെ ഒ­ളി­ച്ചോ­ടാൻ തോ­ന്നി. കാ­ര­ണ­മെ­ന്തെ­ന്നോ? ഡ്രൈ­വർ വളയം തി­രി­ക്കു­ന്ന­വ­നാ­ണു്. ഏ­താ­പ­ത്തി­ലും സ­മർ­ത്ഥ­മാ­യി അതു തി­രി­ച്ചു് ത­ന്നെ­യും യാ­ത്ര­ക്കാ­രെ­യും ര­ക്ഷി­ക്കാൻ അ­യാൾ­ക്ക­റി­യാം. പത്തു മ­ണി­ക്കു് ഓ­ഫീ­സിൽ എ­ത്തേ­ണ്ട­വ­രെ അയാൾ അതിനു മുൻ­പു് എ­ത്തി­ക്കു­ന്നു. ബസ്സ് ഓ­ടി­ക്കു­മ്പോൾ ഒരു കു­ട്ടി കു­റു­കെ ചാ­ടി­യാൽ അയാൾ പെ­ട്ടെ­ന്നു വാഹനം നി­റു­ത്തും. ആ മ­നു­ഷ്യ­ന്റെ കൈയിൽ ജീ­വി­തം സു­ര­ക്ഷി­ത­മാ­ണു്. ഈ തോ­ന്ന­ലാ­ണു് സ്ത്രീ­യെ ഡ്രൈ­വ­റോ­ടു് അ­ടു­പ്പി­ക്കു­ന്ന­തു്. വൈ­രൂ­പ്യം സ്ത്രീ പ­രി­ഗ­ണി­ക്കു­ന്നി­ല്ല. ജീ­വി­ത­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­മാ­ണു് അ­വൾ­ക്കു പ്ര­ധാ­ന­മാ­യ­തു്. ഇ­നി­യും സ്ത്രീ­കൾ ഡ്രൈ­വ­റ­ന്മാ­രോ­ടു കൂടി ഒ­ളി­ച്ചോ­ടും. ചെ­റു­പ്പ­ക്കാ­ര­നാ­യ ഡ്രൈ­വ­റോ­ടു കൂടി ചെ­റു­പ്പ­ക്കാ­രി­യാ­യ ഭാ­ര്യ­യേ­യോ മ­ക­ളേ­യോ കാറിൽ അ­യ­യ്ക്കു­ന്ന­തു ശ­രി­യ­ല്ല”. സാറ് ഇ­ത്ര­യും പ­റ­ഞ്ഞി­ട്ടു് മ­ല­യാ­ള­മ­നോ­ര­മ പത്രം നി­വർ­ത്തി വെ­ണ്ണി­ക്കു­ള ത്തി­ന്റെ കാ­വ്യം വാ­യി­ച്ചു. വി­മാ­നം വ­ട്ട­മി­ട്ടു ബോം­ബി­ടാൻ ശ്ര­മി­ക്കു­മ്പോൾ താഴെ കു­ട്ടി­കൾ ഓ­ടു­ന്ന­തി­ന്റെ ചി­ത്രം കാ­വ്യ­ത്തിൽ. ‘നല്ല കവിത’ എന്നു പ­റ­ഞ്ഞി­ട്ടു സാറ് പത്രം മ­ട­ക്കി വച്ചു (വർഷം 1938). അ­ധ്യാ­പ­ക­ന്റെ പേരു ഞാൻ മ­റ­ന്നു പോ­യി­രി­ക്കു­ന്നു. മാ­ത്യു എന്നോ മ­ത്താ­യി­യെ­ന്നോ ആണു്. അ­ദ്ദേ­ഹം പ­റ­ഞ്ഞു തന്ന സത്യം മറ്റു പല കാ­ര്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ചും സത്യം ത­ന്നെ­യാ­ണു്. അ­ശ്വാ­രൂ­ഢ­നാ­യ പ­ട്ടാ­ള­ക്കാ­ര­നോ­ടു സ്ത്രീ­കൾ­ക്കു പെ­ട്ടെ­ന്നു സ്നേ­ഹം തോ­ന്നും. അ­യാ­ളു­ടെ പൗ­രു­ഷ്യ­മാർ­ന്ന മുഖം അ­വർ­ക്കു “പ്ര­ശ്ന”മല്ല.

വർ­ണ്ണോ­ജ്ജ്വ­ല­മാ­യ യൂ­ണി­ഫോ­മി­ലൂ­ടെ അവർ ജീ­വി­ത­ത്തി­ന്റെ വർ­ണ്ണോ­ജ്ജ്വ­ല­ത കാ­ണു­ന്നു. കു­തി­ര­യെ ക­ടി­ഞ്ഞാൺ പി­ടി­ച്ചു് താ­നു­ദ്ദേ­ശി­ച്ച മാർ­ഗ്ഗ­ത്തി­ലൂ­ടെ ന­ട­ത്തു­ന്ന­തു പോലെ ജീ­വി­ത­ത്തെ­യും സു­നി­ശ്ചി­ത പ­ഥ­ത്തി­ലൂ­ടെ അയാൾ ന­യി­ക്കു­മെ­ന്നു് അവർ വി­ശ്വ­സി­ക്കു­ന്നു. ഡ്രൈ­വർ, പ­ട്ടാ­ള­ക്കാ­രൻ, യൂ­ണി­ഫോം ധ­രി­ച്ച മ­റ്റു­ദ്യോ­ഗ­സ്ഥൻ ഇ­വ­രോ­ടു­ള്ള ഒ­ളി­ച്ചോ­ട്ടം തെ­റ്റാ­യി­രു­ന്നു­വെ­ന്നു് പി­ന്നീ­ടേ സ്ത്രീ മ­ന­സ്സി­ലാ­ക്കൂ. അ­പ്പോ­ഴു­ണ്ടാ­കു­ന്ന മോ­ഹ­ഭം­ഗം വ­ല്ലാ­ത്ത മ­ട്ടി­ലു­ള്ള­താ­യി­രി­ക്കും. സ­ദൃ­ശ­മാ­യ മാ­ന­സി­ക നി­ല­യാ­ണു് ചില നോ­വ­ലു­കൾ വാ­യി­ക്കാൻ തു­ട­ങ്ങു­ന്ന സ്ത്രീ­ക്കു് ഉ­ണ്ടാ­കു­ന്ന­തു്. അ­സ­ത്യ­മാ­യ­തു് സ­ത്യ­മാ­ണെ­ന്നു് അവൾ ക­രു­തു­ന്നു. അ­സ­ത്യ­മാ­യ­തി­ലൂ­ടെ സത്യ സാ­ക്ഷാ­ത്ക്കാ­ര­ത്തി­നു ശ്ര­മി­ക്കു­ന്നു. വ­ള­രെ­ക്കാ­ലം ക­ഴി­ഞ്ഞു് അ­വൾ­ക്കു മോ­ഹ­ഭം­ഗ­മു­ണ്ടാ­കും.

അ­യ­ഥാർ­ത്ഥീ­ക­ര­ണം
images/Anand2.jpg
ആ­ന­ന്ദ്

വേ­റൊ­രു വി­ധ­ത്തി­ലു­ള്ള മോ­ഹ­ഭം­ഗ­മാ­ണു് സ­തീ­ഷ്ബാ­ബു പ­യ്യ­ന്നൂ­രി ന്റെ ‘ഏ­കാ­ന്ത­രാ­ത്രി­കൾ’ എന്ന കഥ വാ­യി­ച്ച­പ്പോൾ എ­നി­ക്കു­ണ്ടാ­യ­തു് (മ­നോ­രാ­ജ്യം വാ­രി­ക­യി­ലാ­ണു് ഇക്കഥ). സ­തീ­ഷ്ബാ­ബു ഭേ­ദ­പ്പെ­ട്ട എ­ഴു­ത്തു­കാ­ര­നാ­ണെ­ന്നു് ഞാൻ എ­ങ്ങ­നെ­യോ ധ­രി­ച്ചു വ­ച്ചി­രു­ന്നു. ചീ­ട്ടു­കൊ­ണ്ടു കു­ട്ടി ഉ­ണ്ടാ­ക്കി വച്ച കൊ­ട്ടാ­ര­ത്തെ ആ കു­ട്ടി­യോ മു­തിർ­ന്ന­വ­നോ ഒ­റ്റ­യ­ടി­ക്കു ത­കർ­ക്കു­ന്ന­തു പോലെ എന്റെ ഈ മോ­ഹ­ക്കൊ­ട്ടാ­ര­ത്തെ ക­ഥാ­കാ­ര­നോ എ­ന്നി­ലു­ള്ള വി­മർ­ശ­ക­നോ ത­കർ­ത്തു ക­ള­ഞ്ഞി­രി­ക്കു­ന്നു. ഒരു പ­ത്ര­മാ­പ്പീ­സി­ലെ ജോ­ലി­ക്കാർ ഒ­രു­ത്ത­ന്റെ വീടു് വാ­ട­ക­യ്ക്കു് എ­ടു­ത്തു ക­ഴി­ഞ്ഞു കൂ­ടു­ന്നു. ഉ­ട­മ­സ്ഥ­ന്റെ പരാതി അ­വ­രി­ലൊ­രു­ത്തൻ രാ­ത്രി­യിൽ അ­യാ­ളു­ടെ ഉ­റ­ക്ക­മു­റി­യിൽ ചെ­ന്നു് ഒ­ളി­ഞ്ഞു നോ­ക്കു­ന്നു­വെ­ന്നാ­ണു്. വാ­ട­ക­യ്ക്കു താ­മ­സി­ക്കു­ന്ന­വർ ആ ആ­രോ­പ­ണം ക­ള്ള­മാ­ണെ­ന്നു പ­റ­ഞ്ഞു ത­ള്ളി­ക്ക­ള­ഞ്ഞു. എ­ന്നാൽ അ­വ­രി­ലൊ­രാൾ­ക്കു് ഉ­ട­മ­സ്ഥ­ന്റെ മ­ക­ളു­മാ­യി ബ­ന്ധ­മു­ണ്ടു്. ഒരു ദിവസം രാ­ത്രി അയാൾ അ­വ­ളോ­ടു സം­സാ­രി­ച്ചു കൊ­ണ്ടു നി­ല്ക്കു­മ്പോൾ തന്ത ഉ­ണർ­ന്നു. കാ­മു­കൻ പേ­ടി­ച്ചു് ഓടി. പി­ന്നീ­ടു­ണ്ടാ­യ ബ­ഹ­ള­ത്തിൽ ഓ­ടി­യ­വ­ന്റെ ചെ­രി­പ്പു് ഹാ­ജ­രാ­ക്ക­പ്പെ­ട്ടു. ആ ബ­ഹ­ള­ത്തി­നി­ട­യിൽ­ത്ത­ന്നെ കാ­മു­കൻ കാ­മു­കി­യെ വി­ളി­ച്ചു കൊ­ണ്ടു പോ­രു­ന്നു. ഏതോ വെ­ള്ള­രി­ക്ക­പ്പ­ട്ട­ണ­ത്തിൽ ന­ട­ക്കു­ന്ന ക­ഥ­യാ­യി­ട്ടേ സ­ഹൃ­ദ­യൻ ഇതിനെ പ­രി­ഗ­ണി­ക്കൂ. ആ­ന­ന്ദി ന്റെ കഥകൾ ആ­ശ­യ­ങ്ങ­ളെ സു­പ്ര­ധാ­ന­ങ്ങ­ളാ­ക്കി കാ­ണി­ക്കു­ന്നു. അ­പ്പോൾ ക­ല്പ­ന­കൾ­ക്കും ശൈ­ലി­ക്കും പ്രാ­ധാ­ന്യ­മി­ല്ല. ബഷീറി ന്റെ കഥകൾ ചാ­രു­ത­യ്ക്കു് പ്രാ­മു­ഖ്യം നൽ­കു­ന്നു; ഉ­ദാ­ഹ­ര­ണം ‘പൂ­വ­മ്പ­ഴം’. കാ­രൂ­രി ന്റെ കഥകൾ തീ­ക്ഷ­ണ­മാ­യ ജീ­വി­ത­ഗ­ന്ധം പ്ര­സ­രി­പ്പി­ക്കു­ന്നു; ഉ­ദാ­ഹ­ര­ണം ‘മ­ര­പ്പാ­വ­കൾ’. എസ്. കെ. പൊ­റ്റ­ക്കാ­ടി ന്റെ കഥകൾ ഇ­മേ­ജി­ന­റി­യി­ലൂ­ടെ ഒരു നൂതന ലോകം സൃ­ഷ്ടി­ക്കു­ന്നു (അ­ദ്ദേ­ഹ­ത്തി­ന്റെ ഏതു കഥയും ഉ­ദാ­ഹ­ര­ണം തന്നെ). സ­തീ­ഷ്ബാ­ബു പ­യ്യ­ന്നൂ­രി­ന്റെ ഇക്കഥ ഒ­ന്നും അ­നു­ഷ്ഠി­ക്കു­ന്നി­ല്ല. അതിലെ ക്രി­യാം­ശ­ത്തി­ലൂ­ടെ വാ­യ­ന­ക്കാർ ഒ­ഴു­കു­ന്നി­ല്ല. ക­ഥാ­പാ­ത്ര­ങ്ങ­ളു­മാ­യി അവർ താ­ദാ­ത്മ്യം പ്രാ­പി­ക്കു­ന്നി­ല്ല. ആ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു പ്രേ­ത­ങ്ങ­ളു­ടെ അ­വ്യ­ക്ത­ത മാ­ത്ര­മേ­യു­ള്ളൂ. കഥ പ­റ­യു­ന്ന­തി­ന്റെ സു­ഖ­മു­ണ്ട­ല്ലോ, അ­തു­മി­ല്ല ഇതിൽ. ജീ­വി­ത­ത്തെ അ­യ­ഥാർ­ത്ഥീ­ക­രി­ക്കു­ന്ന ഇക്കഥ വ്യർ­ത്ഥ­ര­ച­ന­യ­ത്രേ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: കേ­ശ­വ­ദേ­വ്, തകഴി, പൊ­റ്റ­ക്കാ­ടു്, ഉറൂബ്, ബഷീർ ഇവരെ ടോൾ­സ്റ്റോ­യി, ദ­സ്ത­യേ­വ്സ്കി, മെൽ­വിൽ, റ്റോ­മാ­സ് മാൻ ഇ­വ­രോ­ടു താ­ര­ത­മ്യ­പ്പെ­ടു­ത്തു­ന്ന­തു ശരിയോ?

ഉ­ത്ത­രം: ശ­രി­യ­ല്ല. ദേവും ത­ക­ഴി­യും പൊ­റ്റെ­ക്കാ­ടും ഉ­റൂ­ബും ബ­ഷീ­റും ത­ങ്ങ­ളു­ടെ കൃ­തി­കൾ കൊ­ണ്ടു് ഉ­ള­വാ­ക്കി­യ­തു് താൽ­ക്കാ­ലി­ക ഫ­ല­ങ്ങ­ളാ­ണു്. ടോൾ­സ്റ്റോ­യി തു­ട­ങ്ങി­യ­വ­രു­ടെ കൃ­തി­കൾ നിർ­മ്മി­ച്ച­തു് ശാ­ശ്വ­ത ഫ­ല­ങ്ങ­ളും. അ­തു­കൊ­ണ്ടാ­ണു് അവയെ ‘ഗ്രെ­യ്റ്റ്’ എ­ന്നു് വി­ശേ­ഷി­പ്പി­ക്കു­ന്ന­തു്.

ചോ­ദ്യം: സാ­ഹി­ത്യ അ­ക്കാ­ഡ­മി­യു­ടെ സ­മ്മാ­ന­ത്തി­നു­വേ­ണ്ടി സ്വ­ന്തം കൃ­തി­കൾ അ­യ­ച്ചു­കൊ­ടു­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: കൃ­തി­കൾ—രചനകൾ— ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണെ­ങ്കിൽ ‘ഡിവൈൻ’ എ­ന്നാ­ണു് അവയെ വി­ശേ­ഷി­പ്പി­ക്കേ­ണ്ട­തു്. അവയെ “മാ­ത്സ­ര്യ­ത്തി­നു്” വി­ധേ­യ­ങ്ങ­ളാ­ക്കു­ന്ന­തു് ശ­രി­യ­ല്ല. രചന ‘ഐ­ശ്വ­ര്യ’മാ­ണെ­ങ്കിൽ സ­മ്മാ­നം അതിനെ തേ­ടി­വ­രും.

ചോ­ദ്യം: അ­ത്യ­ന്ത സു­ന്ദ­ര­മാ­യ ഒരു ചെ­റു­ക­ഥ­യു­ടെ പേരു പറയൂ?

ഉ­ത്ത­രം: സ്ലോ­വീ­നി­യൻ സാ­ഹി­ത്യ­കാ­ര­നാ­യ ഇവൊൻ റ്റ്സാ­ങ്ക­റു­ടെ (Ivan Canker, 1876–1918) Children and Old Folk എന്ന ചെ­റു­ക­ഥ.

ചോ­ദ്യം: നി­ങ്ങ­ളു­ടെ സ്നേ­ഹി­ത­ന്മാർ ആ­രെ­ല്ലാം?

ഉ­ത്ത­രം: വ്യാ­സൻ, വാ­ല്മീ­കി, കാ­ളി­ദാ­സൻ, ഷേ­ക്സ്പി­യർ, ടോൾ­സ്റ്റോ­യി, ദ­സ്തെ­യേ­വ്സ്കി, മാർസൽ പ്രൂ­സ്ത് — ഇ­വ­രെ­ക്ക­വി­ഞ്ഞു് വേറെ ഏതു കൂ­ട്ടു­കാ­രെ വേണം?

ചോ­ദ്യം: ഞാൻ നി­ങ്ങ­ളാ­യി മാ­റി­യാൽ? നി­ങ്ങൾ ഞാ­നാ­യി മാ­റി­യാൽ?

ഉ­ത്ത­രം: നി­ങ്ങൾ ഞാ­നാ­യി മാ­റി­യാൽ ശ­ത്രു­ക്ക­ളേ കാണൂ നി­ങ്ങൾ­ക്കു്. ഞാൻ നി­ങ്ങ­ളാ­യി മാ­റി­യാൽ ഇ­ന്നു് എ­നി­ക്കു­ള്ള സാ­ഹി­ത്യാ­ഭി­രു­ചി ന­ഷ്ട­പ്പെ­ട­രു­തു്. ന­ഷ്ട­മാ­വു­ക­യി­ല്ല എ­ന്നു­ണ്ടെ­ങ്കിൽ മാ­റ്റ­ത്തി­നു് ഒരു വൈ­മ­ന­സ്യ­വു­മി­ല്ല.

ല­ഘു­ലേ­ഖ
images/HermanMelville.jpg
മെൽ­വിൽ

സാ­ഹി­ത്യം, വി­കാ­രം ആ­വി­ഷ്ക­രി­ക്കാം. നി­ത്യ­ജീ­വി­ത­സം­ഭ­വ­ങ്ങൾ ആ­കർ­ഷ­ക­മാ­യ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കാം. കോമള പ­ദ­ങ്ങ­ളു­ടെ സ­ന്നി­വേ­ശ­വി­ശേ­ഷം കൊ­ണ്ടു് ചെ­വി­ക്കു് സുഖം നൽകാം. ആ­ന്ത­ര­ല­യ­ത്തി­ന്റെ നി­വേ­ശ­ത്താൽ അ­ന്ത­രം­ഗ­ത്തി­നു് ആ­ഹ്ലാ­ദാ­നു­ഭൂ­തി നൽകാം. ഇ­ങ്ങ­നെ എല്ലാ വി­ധ­ത്തി­ലും സാ­ഹി­ത്യം പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്; പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യും. അ­തേ­സ­മ­യം അതു സു­ശ­ക്ത­മാ­യ രീ­തി­യിൽ രാ­ജ­വാ­ഴ്ച­യെ അ­നു­കൂ­ലി­ക്കാം. (കാ­ളീ­ദാ­സ­ന്റെ ശാ­കു­ന്ത­ളം) സ്വേ­ച്ഛാ­ധി­പ­ത്യ­ത്തി­നു് വി­ടു­പ­ണി ചെ­യ്യാം. (മു­സ്സോ­ളി­നി യെ വാ­ഴ്ത്തി­യ ഇ­റ്റ­ലി­ക്കാ­രൻ ഗാ­ബ്രീ­ലാ ദാ­നു­ന്ത്സി­യോ യുടെ കൃ­തി­കൾ) സ്വേ­ച്ഛാ­ധി­പ­ത്യ­ത്തെ എ­തിർ­ക്കാം. (ഈ­ന്യാ­ത്സി­യോ സീ­ലോ­നെ യുടെ നോ­വ­ലു­കൾ (Ignazio Silone)) വേ­ദാ­ന്ത­ചി­ന്ത­യെ വാ­ഴ്ത്താം. (കു­മാ­ര­നാ­ശാ­ന്റെ നളിനി) ബു­ദ്ധ­മ­ത ത­ത്വ­ത്തെ ആ­വി­ഷ്ക­രി­ക്കാം. (കു­മാ­ര­നാ­ശാ­ന്റെ കരുണ) സ­മ­ഗ്രാ­ധി­പ­ത്യ­ത്തി­നു് സ്തു­തി­ഗീ­തം പാടാം. (സ്റ്റാ­ലി­ന്റെ കാ­ല­ത്തെ സാ­ഹി­ത്യ­കാ­രൻ ഫ­ദ്യേ­വി ന്റെ കൃ­തി­കൾ) ക­ത്തോ­ലി­ക്കാ­മ­ത­ത്തി­നു് ദാ­സ്യ­വേ­ല ചെ­യ്യാം. (ഫ്രാ­ങ്സ്വ മോ­റി­യാ­ക്കി ന്റെ നോ­വ­ലു­കൾ) എന്തു ചെ­യ്താ­ലും ക­ല­യ്ക്കു പ്രാ­ധാ­ന്യം വരണം. അ­ങ്ങ­നെ പ്രാ­ധാ­ന്യം വ­രു­മ്പോൾ ആ­ശ­യ­വും മൂ­ല്യ­വും മെ­രു­ങ്ങി­യ അ­വ­സ്ഥ­യിൽ വരും. എ­ന്നാൽ ആ­ശ­യ­ത്തി­നും മൂ­ല്യ­ത്തി­നും ആ­വേ­ശ­ത്തോ­ടു­കൂ­ടി ഉ­റ­പ്പി­ക്കൽ വ­രു­ത്തി­യാൽ അതു് മു­ക്കു­റ­യി­ടു­ന്ന പ്ര­ചാ­ര­ണ­മാ­യി­ത്തീ­രും. അ­പ്പോൾ അ­തി­നു് പേരു് വ­രു­ന്ന­തു് ല­ഘു­ലേ­ഖ എ­ന്നാ­യി­രി­ക്കും. ആ വി­ധ­ത്തി­ലു­ള്ള ല­ഘു­ലേ­ഖ­യാ­ണു് മു­ര­ളീ­ധ­രൻ ചെ­മ്പ്ര­യു­ടെ “കു­മ്മി­ണി­നാ­ഗൻ ചി­രി­ച്ചും­കൊ­ണ്ടു വ­രു­ന്നു” എന്ന കഥ (ദേ­ശാ­ഭി­മാ­നി വാരിക). ഖദർ ധ­രി­ച്ച കു­മ്മി­ണി­നാ­ഗൻ തന്റെ പാർ­ട്ടി­ക്കു­വേ­ണ്ടി ഒ­രു­ത്ത­നെ­ക്കൊ­ണ്ടു് ക­ള്ള­വോ­ട്ടു് ചെ­യ്യി­ക്കു­ന്ന­താ­ണു് ക­ഥ­യു­ടെ വിഷയം. ഈ വി­ഷ­യ­ത്തോ­ടു് എ­നി­ക്കു് ഒ­രെ­തിർ­പ്പു­മി­ല്ല. പ്ര­തി­ഭാ­ശാ­ലി­ക­ളിൽ ആ­രെ­ങ്കി­ലു­മാ­ണു് ഇതു് കൈ­കാ­ര്യം ചെ­യ്തി­രു­ന്ന­തെ­ങ്കിൽ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സം­ബ­ന്ധി­യാ­യ മ­നോ­ഭാ­വം ഇത്ര ക­ണ്ടു് പ്ര­ക­ട­മാ­വു­ക­യി­ല്ലാ­യി­രു­ന്നു. ക­ലാ­പ­ര­മാ­യ അം­ശ­ങ്ങൾ­ക്കു് ഇ­പ്പോ­ഴു­ള്ള അ­പ­കർ­ഷം വ­രി­ല്ലാ­യി­രു­ന്നു. ക­ലാ­ത്മ­ക­മാ­യ ഘ­ട­ന­യിൽ ഐ­ഡി­യോ­ള­ജി മു­ങ്ങ­ണം. നെറുത യുടെ കാ­വ്യ­ങ്ങ­ളിൽ അതാണു സം­ഭ­വി­ക്കു­ന്ന­തു്. അ­തി­നാ­ലാ­ണു് ആന്റി ക­മ്മ്യൂ­ണി­സ്റ്റു­ക­ളും അ­ദ്ദേ­ഹ­ത്തി­ന്റെ കവിത വാ­യി­ച്ചു് ഭേഷ് !, ഭേഷ്! എ­ന്നു് പ­റ­യു­ന്ന­തു്. ഈ വ­സ്തു­ത­യൊ­ന്നും പ്ര­ചാ­ര­ണ സാ­ഹി­ത്യം സൃ­ഷ്ടി­ക്കു­ന്ന­വർ­ക്കു് അ­റി­ഞ്ഞു­കൂ­ടാ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഇം­ഗ്ലീ­ഷിൽ ‘Literature of silence’ എന്നു വി­ളി­ക്കു­ന്ന നി­ശ്ശ­ബ്ദ­സാ­ഹി­ത്യ­ത്തി­ന്റെ സ്വ­ഭാ­വ­മെ­ന്തു?

ഉ­ത്ത­രം: സാ­മൂ­ഹി­ക­വും വ്യ­ക്തി­നി­ഷ്ഠ­വു­മാ­യ വ്യ­വ­സ്ഥ­കൾ ത­കർ­ന്നു വീ­ഴു­ന്ന­തു കാ­ണു­മ്പോൾ ക­ലാ­കാ­ര­നു് ഭ­യ­മു­ണ്ടാ­കു­ന്നു. ആ പേ­ടി­യു­ടെ ഫ­ല­മാ­യി അവൻ ഭാഷയെ നി­രാ­ക­രി­ച്ചു് മി­ണ്ടാ­തി­രി­ക്കു­ന്നു. ഈ മൗനം ത­ന്നെ­യാ­ണു് നി­ശ്ശ­ബ്ദ സാ­ഹി­ത്യം. ഇ­തി­നു് അ­ബ്സേ­ഡ് സാ­ഹി­ത്യ­വു­മാ­യി അ­ടു­ത്ത ബ­ന്ധ­മു­ണ്ടു്.

ചേ­ട്ടൻ, ചേ­ട്ടൻ
images/Silone1.jpg
ഈ­ന്യാ­ത്സി­യോ സീ­ലോ­നെ

ഒ­രി­ക്കൽ സി. എൻ. ശ്രീ­ക­ണ്ഠൻ നായർ ഒരു ചെ­റു­ക­ഥ­യു­ടെ കൈ­യെ­ഴു­ത്തു­പ്ര­തി എ­ന്നെ­ക്കാ­ണി­ച്ചു. ‘സി­ന്ദൂ­രം’ എന്നോ മറ്റോ ആ­യി­രു­ന്നു അ­തി­ന്റെ പേരു്. “എന്റെ ക­ഥ­യെ­ങ്ങ­നെ?” എ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ച്ച­പ്പോൾ “ന­ന്നാ­യി­ല്ല” എ­ന്നു് ഞാൻ മ­റു­പ­ടി നൽകി. ശ്രീ­ക­ണ്ഠൻ നാ­യ­രു­ടെ മു­ഖ­ഭാ­വം മാ­റി­യി­ല്ല. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “അ­ച്ച­ടി­ച്ചു­വ­ര­ട്ടെ കഥ. കൃ­ഷ്ണൻ നായർ വീ­ണ്ടും വാ­യി­ക്കു­മ്പോൾ ന­ന്നാ­യി­രി­ക്കു­ന്നു എന്നു പറയും”. ഞാൻ മി­ണ്ടി­യി­ല്ല. പക്ഷേ, മ­ന­സ്സിൽ എ­ന്നോ­ടൊ­രു ചോ­ദ്യം ചോ­ദി­ച്ചു: “How can a stupidity be dignified when one puts it in print?” ബു­ദ്ധി­ശൂ­ന്യ­ത വാ­മൊ­ഴി­യാ­യി വ­ന്നാ­ലും വ­ര­മൊ­ഴി­യാ­യി വ­ന്നാ­ലും അ­ച്ചു­കൂ­ട­ത്തി­ന്റെ ‘അ­ഭി­മർ­ദ്ദ­പീ­ഡ’ അ­നു­ഭ­വി­ച്ചു വ­ന്നാ­ലും ബു­ദ്ധി­ശൂ­ന്യ­ത തന്നെ. ഹ­രി­പ്ര­ഭ ‘കു­ങ്കു­മം’ വാ­രി­ക­യി­ലെ­ഴു­തി­യ ‘ശ്രാ­ദ്ധം’ എന്ന കഥ വാ­യി­ച്ച­പ്പോൾ ഈ യ­ത്ന­സം­ഭ­വ­മാ­ണു് എ­നി­ക്കു് ഓർമ്മ വ­ന്ന­തു്. ഭർ­ത്താ­വു് ചെ­റു­പ്പ­ത്തിൽ മ­രി­ച്ചു. ഭാ­ര്യ­യും കു­ഞ്ഞു­മു­ണ്ടു്. ഒ­രു­വർ­ഷം ക­ഴി­ഞ്ഞ­പ്പോൾ ചി­ത്ര­ഗു­പ്ത­ന്റെ പെർ­മി­ഷ­നോ­ടു­കൂ­ടി ഭർ­ത്താ­വു് ഭൂ­മി­യി­ലേ­ക്കു പോ­ന്നു. വീ­ട്ടു­കാർ ബ­ലി­യി­ടു­മ­ല്ലോ. അ­പ്പോൾ ബ­ലി­ക്കാ­ക്ക­യാ­യി ചെ­ന്നാൽ ഭാ­ര്യ­യെ­യും കു­ഞ്ഞി­നേ­യും കാണാം. ചെ­ന്നു. ഭാര്യ ച­ത്ത­വ­ന്റെ സ്നേ­ഹി­ത­നെ ക­ല്യാ­ണം ക­ഴി­ച്ചു സു­ഖ­മാ­യി ജീ­വി­ക്കു­ന്നു. അയാൾ തന്റെ സ്കൂ­ട്ടർ ഉ­പ­യോ­ഗി­ക്കു­ന്ന­തു് പ­ര­ലോ­ക­വാ­സി കണ്ടു. ഭാ­ര്യ­യും പുതിയ ഭർ­ത്താ­വും ശൃം­ഗ­രി­ക്കു­ന്ന­തു­ക­ണ്ടി­ട്ടു് അയാൾ ചി­ത്ര­ഗു­പ്ത­ന്റെ നാ­ട്ടി­ലേ­ക്കു തി­രി­ച്ചു­പോ­ന്നു. ന­മു­ക്കു ഒ­ഴി­വാ­ക്കാൻ വ­യ്യാ­ത്ത­തു സ­ഹി­ച്ച­ല്ലേ പറ്റൂ. ശ­രീ­ര­ത്തി­ലെ­വി­ടെ­യെ­ങ്കി­ലും പ­രു­വ­ന്നെ­ന്നു വി­ചാ­രി­ക്കു. അതു പ­ഴു­ത്തു് പൊ­ട്ടു­ന്ന­തു­വ­രെ വേദന അ­നു­ഭ­വി­ക്കാ­തെ ത­ര­മി­ല്ല. ഭാ­ര്യ­യ്ക്കു ഭർ­ത്താ­വും ഭർ­ത്താ­വി­നു ഭാ­ര്യ­യും വേ­ദ­നി­പ്പി­ക്കു­ന്ന പ­രു­ക്ക­ളാ­ണു്. ശ­സ്ത്ര­ക്രി­യ ചെ­യ്തു വേദന അ­ക­റ്റ­ണ­മെ­ങ്കി­ലും പരു പ­ഴു­ത്തേ പറ്റൂ. വി­വാ­ഹ­മോ­ച­നം കൊ­ണ്ടു ദുഃ­ഖ­മ­ക­റ്റ­ണ­മെ­ങ്കി­ലും ദാ­മ്പ­ത്യ­ത്തി­ന്റെ യാതന പ­ര­കോ­ടി­യി­ലെ­ത്ത­ണം. ഈ തീ­വ്ര­വേ­ദ­ന പ്രേ­മ­വി­വാ­ഹ­ത്തി­ന്റെ ഫലമായ ദാ­മ്പ­ത്യ­ജീ­വി­ത­ത്തിൽ വ­ള­രെ­ക്കൂ­ടു­ത­ലാ­ണു്. ‘അ­റേ­ഞ്ച്ഡ് മാ­രി­ജ്ജി’ൽ അതു അല്പം കു­റ­യു­മെ­ന്നേ­യു­ള്ളൂ. ര­ണ്ടും ദുഃ­ഖ­ദാ­യ­ക­ങ്ങൾ. ആ­രെ­യും കു­റ്റം പ­റ­യാ­നി­ല്ല. ലോ­ക­ത്തു പൊ­രു­ത്ത­മ­ല്ല പൊ­രു­ത്ത­ക്കേ­ടാ­ണു­ള്ള­തു്. രാ­ത്രി­യും പകലും, ശ­ര­ത്കാ­ല­വും ഹേ­മ­ന്ത­കാ­ല­വും, വലിയ ശ­ബ്ദ­വും ചെറിയ ശ­ബ്ദ­വും, ക്രൂ­ര­ത­യും കാ­രു­ണ്യ­വും. ഈ പൊ­രു­ത്ത­ക്കേ­ടു­ക­ളിൽ ഒ­ന്നു­വീ­തം മൃ­ദു­ല­മാ­യി കാ­ണു­ന്നു. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലാ­ക­ട്ടെ ര­ണ്ടും പ­രു­ക്ക­ന­ത്രേ. ഭർ­ത്താ­വി­നോ­ടു് ഒ­രി­ക്ക­ലും ഭാര്യ യോ­ജി­ക്കി­ല്ല. കു­ഞ്ഞു­ങ്ങൾ കാ­ല­ത്തെ ഉണരണം എന്നു ഭർ­ത്താ­വു പ­റ­ഞ്ഞാൽ അയാൾ പ­റ­ഞ്ഞു എന്ന ഒ­റ്റ­ക്കാ­ര­ണം കൊ­ണ്ടു ഭാര്യ അതു് എ­തിർ­ക്കും. ഭാ­ര്യ­യോ­ടു് ഭർ­ത്താ­വു് ഒ­രി­ക്ക­ലും യോ­ജി­ക്കു­ക­യി­ല്ല. ‘മാ­റ്റി­നേ’യാണു് ന­ല്ല­തെ­ന്നു ഭാര്യ അ­ഭി­പ്രാ­യ­പ്പെ­ട്ടാൽ അതു തെ­റ്റു് ഫ­സ്റ്റ്ഷോ­യാ­ണു് മെ­ച്ച­മെ­ന്നു അയാൾ പ്ര­ഖ്യാ­പി­ക്കും. ഫ­സ്റ്റ്ഷോ­ക്ക് പൊ­കാ­മെ­ന്നു് ഭാര്യ നിർ­ദ്ദേ­ശി­ച്ചാൽ ‘മാ­റ്റി­നേ’ക്കു പോയാൽ മ­തി­യെ­ന്നു് ഭർ­ത്താ­വു ക­ല്പി­ക്കും.

ഈ വൈ­രു­ദ്ധ്യ­ങ്ങ­ളും സം­ഘ­ട്ട­ന­ങ്ങ­ളു­മാ­ണു് ദാ­മ്പ­ത്യ­ജീ­വി­തം. അതു മ­റ­യ്ക്കാൻ വേ­ണ്ടി അവൾ “ചേ­ട്ടൻ, ചേ­ട്ടൻ” എന്നു എ­ല്ലാ­വ­രോ­ടും പ­റ­യു­ന്നു. “ഞാൻ എന്റെ ഭാ­ര്യ­യെ സ്നേ­ഹി­ക്കു­ന്നു” എ­ന്നു് അ­യാ­ളും. സ­ത്യ­മി­താ­യ­തു­കൊ­ണ്ടു് കു­ങ്കു­മം വാ­രി­ക­യി­ലെ ക­ഥാ­കാ­ര­നോ­ടു് എ­നി­ക്കു യോ­ജി­ക്കാൻ സ­ന്തോ­ഷ­മാ­ണു­ള്ള­തു്. പക്ഷേ, അതു ക­ഥ­യ­ല്ല. ഭാ­വ­നാ­ത്മ­ക­മാ­യ അ­നു­ഭ­വ­ത്തെ­യാ­ണു് സാ­ഹി­ത്യ­സൃ­ഷ്ടി­യെ­ന്നു വി­ളി­ക്കു­ന്ന­തു്. ജേ­ണ­ലി­സ­ത്തെ­യ­ല്ല.

images/IvanCankar1915.jpg
ഇവൊൻ റ്റ്സാ­ങ്കർ

എന്റെ വീ­ട്ടിൽ ഹി­ന്ദു, മ­ല­യാ­ള­മ­നോ­ര­മ, കേ­ര­ള­കൗ­മു­ദി, ഈ­നാ­ടു്, എ­ക്സ്പ്ര­സ്സ് (തൃശൂർ), കേ­ര­ള­ഭൂ­ഷ­ണം, ദീപിക വാ­ര­ന്ത്യ­പ്പ­തി­പ്പു് ഇവ വ­രാ­റു­ണ്ടു്. ചിലതു പണം കൊ­ടു­ത്തു്; മ­റ്റു­ചി­ല­തു് സൗ­ജ­ന്യ­മാ­യി. മാ­തൃ­ഭൂ­മി­പ്പ­ത്രം ദി­വ­സ­വും കാ­ണാ­റു­ണ്ടു്. പക്ഷേ, കു­റെ­ക്കാ­ല­മാ­യി ഞാൻ ഒരു പ­ത്ര­വും വാ­യി­ക്കാ­റി­ല്ല. കാരണം എ­ഴു­താൻ പേ­ടി­യു­ണ്ടു്. ഇനി മാർ­ച്ച് മാസം ക­ഴി­ഞ്ഞി­ട്ടേ ഞാൻ പ­ത്ര­ങ്ങൾ വാ­യി­ക്കു. പക്ഷേ, ആ തീ­രു­മാ­ന­ത്തി­നു് ഞാ­ന­റി­യാ­തെ ഇ­ള­ക്കം ത­ട്ടി­പ്പോ­കു­ന്നു­ണ്ടു്. ജേ­ണ­ലി­സം ഒ­ഴി­വാ­ക്കി­യെ­ങ്കി­ലും ജേ­ണ­ലി­സ­ത്തി­നു തു­ല്യ­മാ­യ ഹ­രി­പ്ര­ഭ­മാർ എ­ഴു­തു­ന്ന കഥകൾ വാ­യി­ക്കു­ന്നു­ണ്ട­ല്ലോ. അ­പ്പോൾ എന്റെ തീ­രു­മാ­ന­ത്തി­നു് എ­ന്തു് ഉ­റ­പ്പി­രി­ക്കു­ന്നു? എന്തു വി­ശു­ദ്ധി­യി­രി­ക്കു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: എ­ല്ലാം മാ­സ്റ്റർ­പീ­സു­ക­ളാ­യാൽ സാ­ഹി­ത്യ­വാ­ര­ഫ­ലം നി­ന്നു­പോ­കി­ല്ലേ സു­ഹൃ­ത്തേ?

ഉ­ത്ത­രം: “ശ­രി­യാ­ണു് സ്നേ­ഹി­താ. വെ­യി­ല­ത്തു­ന­ട­ന്നു ത­ളർ­ന്നു­വ­രു­മ്പോൾ ഒരു വ­ന്മ­രം ക­ണ്ടാൽ അ­തി­ന്റെ തണലിൽ നിൽ­ക്കാം. അതു ആ­ശ്വാ­സ­പ്ര­ദ­മാ­ണു്. എ­ന്നാൽ റോ­ഡാ­കെ വ­ന്മ­ര­ങ്ങ­ളാ­ണു­ള്ള­തെ­ങ്കിൽ കൊടും വെ­യി­ലി­നു­വേ­ണ്ടി നമ്മൾ കൊ­തി­ക്കും. സ്ത്രീ­യു­ടെ സ്പർ­ശം സു­ഖ­ദാ­യ­കം. എ­ന്നാൽ ലോ­ക­ത്തു­ള്ള എല്ലാ പെ­ണ്ണു­ങ്ങ­ളും ന­മ്മു­ടെ കൈയിൽ കേറി പി­ടി­ക്കാൻ തു­ട­ങ്ങി­യാൽ? നമ്മൾ വി­ഷ­മി­ച്ചു­പോ­കും”.

ചോ­ദ്യം: നി­ങ്ങ­ളെ ഏ­റ്റ­വും ര­സി­പ്പി­ച്ച ഒരു ചൊ­ല്ലു് കേൾ­ക്ക­ട്ടെ.

ഉ­ത്ത­രം: “ലോ­ക­ത്തേ­ക്കു തു­റ­ക്കു­ന്ന ജാ­ല­ക­ത്തെ ഒരു വർ­ത്ത­മാ­ന­പ്പ­ത്രം കൊ­ണ്ടു­മൂ­ടാം”.

ബി. ഉ­ണ്ണി­കൃ­ഷ്ണൻ—ഒ. വി. ഉഷ

യൂഗോ യുടെ ‘പാ­വ­ങ്ങൾ’ എന്ന നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ ഷാങ് വൽ­ഷാ­ങ് പ­ത്തൊൻ­പ­തു വർ­ഷ­ത്തെ കാ­രാ­ഗൃ­ഹ­ജീ­വി­ത­ത്തി­നു­ശേ­ഷം നാ­ട്ടി­ലേ­ക്കു് ഇ­റ­ങ്ങി. മഞ്ഞ പാ­സ്പോർ­ട്ടു­ള്ള അ­യാൾ­ക്കു് ഒരു ഭ­ക്ഷ­ണ­ശാ­ല­യിൽ നി­ന്നും ഭ­ക്ഷ­ണം കി­ട്ടു­ക­യി­ല്ല. ഒ­രി­ട­ത്തു­നി­ന്നു് അയാളെ ആ­ട്ടി­പ്പാ­യി­ച്ചു. ഷാങ് വൽ­ഷാ­ങ് തി­രി­ഞ്ഞു­നോ­ക്കാ­തെ ന­ട­ന്നു. യൂഗോ പ­റ­യു­ന്നു “അ­പ­മാ­നി­ക്ക­പ്പെ­ട്ട മ­നു­ഷ്യൻ തി­രി­ഞ്ഞു­നോ­ക്കു­ക­യി­ല്ലെ­ന്നു്”. ഷാങ് വൽ­ഷാ­ങ് തി­രി­ഞ്ഞു­നോ­ക്കി­യി­രു­ന്നെ­ങ്കിൽ കു­ട്ടി­കൾ ഗോ­ഷ്ടി­കൾ കാ­ണി­ക്കു­ന്ന­തു കാ­ണു­മാ­യി­രു­ന്നു­വെ­ന്നു് (ഓർ­മ്മ­യിൽ നി­ന്നു്). ന­മ്മ­ളോ­രോ­രു­ത്ത­രും അ­പ­മാ­നി­ക്ക­പ്പെ­ടു­ന്നു ജീ­വി­ത­ത്തിൽ. അതു നമ്മെ നോ­ക്കി ഗോ­ഷ്ടി­കൾ കാ­ണി­ക്കു­ന്നു. നമ്മൾ തി­രി­ഞ്ഞു­നോ­ക്കാ­തെ ന­ട­ക്കു­ന്നു. അ­ല്ലെ­ങ്കിൽ ന­മ്മ­ളിൽ ഓരോ വ്യ­ക്തി­യും മു­ട­ന്ത­നാ­ണെ­ന്നു വി­ചാ­രി­ക്കു. മു­ട­ന്തി മു­ട­ന്തി­പ്പോ­കു­ന്ന ന­മ്മ­ളെ ജീ­വി­തം ക­ല്ലെ­റി­യു­ന്നു. എ­ന്നി­ട്ടു് അതു ര­സി­ക്കു­ന്നു. ആ ജീ­വി­ത­ത്തെ­യാ­ണു് ബി. ഉ­ണ്ണി­കൃ­ഷ്ണൻ താഴെ ചേർ­ക്കു­ന്ന വ­രി­ക­ളി­ലൂ­ടെ സ്ഫു­ടീ­ക­രി­ച്ചു­ത­രു­ന്ന­തു്.

ഒക്കെ സ­ഹി­ച്ചി­ടാം, നി­ന്നു­മി­നീ­രി­ന്റെ

നി­ത്യ­മ­ധു­ര­മ­ല­യ­ടി­ച്ചെ­ത്തു­മോ?

ആർ­ക്ക­റി­യാം മ­രു­പ്പ­ച്ച­കൾ തേടിനാ-​

മാർ­ത്ത­ല­യ്ക്കു­ന്ന­തും, വീ­ണ്ടും പരസ്പരം-​

നേർ­ക്കു­നേർ കാണാതെയീന്തപ്പനങ്കാട്ടി-​

ലാർ­ത്ത­രാ­യ് ച­ങ്കു­തർ­ന്നു­ഴ­ലു­ന്ന­തും,

വെ­ട്ടി­ത്തി­ള­യ്ക്കു­ന്നോ­രു­ച്ച­വെ­യ്ലിൽ നി­ന്നു

നട്ടം തി­രി­യു­ന്നു പി­ന്നെ­യും ജീ­വി­തം

ത­മ്മി­ലൊ­രു­നോ­ക്കു കാ­ണാ­നു­മാ­വാ­തെ

സ­ന്നി­പാ­ത­ജ്വ­രം കൊ­ള്ളു­ന്നു ജീ­വി­തം

സ­ന്നി­പാ­ത­ജ്വ­രം കൊ­ള്ളു­ന്നു ജീ­വി­തം

(ക­ലാ­കൗ­മു­ദി—‘സ­ന്നി­പാ­ത­ജ്വ­രം’ എന്ന കാ­വ്യം).

images/Ovusha2019.jpg
ഒ. വി. ഉഷ

ഞാൻ താജ് മഹൽ ക­ണ്ടി­ട്ടി­ല്ല. അ­തി­ന്റെ ഓരോ മാർ­ബിൾ­ശി­ല­യെ­ക്കു­റി­ച്ചും പു­റ­ങ്ങ­ളോ­ളം എ­ഴു­താം. താജ് മ­ഹ­ലി­ന്റെ വാ­സ്തു­ശി­ല്പ­ത്തെ­ക്കു­റി­ച്ചു്, അ­തി­ന്റെ നിർ­മ്മാ­ണ­ത്തി­നു­വേ­ണ്ടി­വ­ന്ന പ്ര­യ­ത്ന­ത്തെ­ക്കു­റി­ച്ചു് ഗ്ര­ന്ഥ­ങ്ങൾ എ­ഴു­താം. പക്ഷേ, എ­ത്ര­യെ­ത്ര ഗ്ര­ന്ഥ­ങ്ങ­ളെ­ഴു­തി­യാ­ലും താജ് മ­ഹ­ലി­ന്റെ ചൈ­ത­ന്യ­ത്തെ സ്പർ­ശി­ക്കാ­നാ­വി­ല്ല. എ­ന്നാൽ ടാഗോർ ആ ശ­വ­കു­ടീ­ര­ത്തെ­ക്കു­റി­ച്ചു് ഏ­താ­നും വാ­ക്കു­കൾ എ­ഴു­തി­ക്ക­ഴി­യു­മ്പോൾ ചൈ­ത­ന്യം സ­ഹൃ­ദ­യ­നു പ­കർ­ന്നു കി­ട്ടു­ക­യു­ണ്ടാ­യി. ‘വൃ­ശ്ചി­ക­സ­ന്ധ്യ’യുടെ വർ­ണ്ണ­ന­ങ്ങൾ എത്ര വേ­ണ­മെ­ങ്കി­ലും എ­ഴു­താം. എ­ന്നാൽ ഒ. വി. ഉഷ യ്ക്കു് അ­തി­ന്റെ ചൈ­ത­ന്യം വാ­ക്കു­കൾ കൊ­ണ്ടു പി­ടി­ച്ചെ­ടു­ക്കാൻ ക­ഴി­യും. കേ­ട്ടാ­ലും:

വൃ­ശ്ചി­ക­സ­ന്ധ്യ! ത­ണു­ക്കു­ന്നു മൂ­ട­ലിൽ

ന­ന്നെ­ച്ചു­വ­ന്ന ച­ര­മാർ­ക്ക­ബിം­ബ­വും…

പാല വി­രി­ഞ്ഞ സുഗന്ധത്തിലുന്മത്ത-​

മായ വ­ഴി­ത്താ­ര, യേ­കാ­ന്ത­യാ­ത്രി­കർ…

എ­ണ്ണ­മ­റ്റൊ­ത്തു ചേ­ക്കേ­റും കിളിക്കൂട്ട-​

മെ­ങ്ങോ മെ­ന­യു­ന്ന രാ­ഗ­സം­ഗീ­ത­വും…

ആ­ഴ­ത്തി­ലാ­ഴ­ത്തി­ലെ­ന്റെ ചിദാകാശ-​

മാ­ഴി­യും, നീ­ര­ന്ധ്ര­മാ­യി നി­റ­ക­യാ­യ്…

എ­ന്റെ­യു­ള്ളം ത­നി­ച്ചാ­യീ, നി­റ­വു­റ്റ

ന­ന്ദി­യിൽ, സ­ന്ധ്യ ത­ന്നാർ­ദ്ര­ബിം­ബ­ങ്ങ­ളിൽ…

ഈ­യു­ട­ലി­ന്റെ­യൊ­ടു­ക്ക­മ­ക­ലെ­യ

ല്ലാ­യ­തെ­ന്നോർ­ക്കു­ക­കൂ­ടി ഞാൻ ചെ­യ്ക­യാൽ,

ദൂ­ര­മെൻ നൊന്ത മ­നം­കൊ­ണ്ടു താ­ണ്ടി നിൻ

ചാരെ, യെ­തിർ­ക്കാ­തെ, യെ­ത്തി­ച്ചി­രി­ച്ചു ഞാൻ.

(മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, ‘വൃ­ശ്ചി­ക­സ­ന്ധ്യ’ എന്ന കാ­വ്യം)

ന­ക്ഷ­ത്ര­ങ്ങൾ­ക്കു താഴെ പ്ര­കൃ­തി­യു­ടെ നൃ­ത്തം. ആ നൃ­ത്ത­ത്തി­ന്റെ ഒരു ഭാ­ഗ­മാ­ണു് സ­ന്ധ്യ. അ­തു­ക­ണ്ടു് കവി ശാ­ന്തി കൈ­വ­രി­ക്കു­ന്നു. സ­ഹൃ­ദ­യ­നും മ­നഃ­ശ്ശാ­ന്തി.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ ദാ­മ്പ­ത്യ­ജീ­വി­ത­ത്തെ നി­ന്ദി­ക്കു­ന്നു. വി­വാ­ഹം ക­ഴി­ക്കാ­തെ ജീ­വി­ക്കു­ന്ന­താ­ണു് ന­ല്ല­തു് എ­ന്നാ­ണോ നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?

ഉ­ത്ത­രം: അല്ല. ത­മ്മിൽ ഭേദം തൊ­മ്മൻ എന്ന മ­ട്ടിൽ വൈ­വാ­ഹി­ക­ജീ­വി­ത­മാ­ണു് ഭേദം. പ­രി­ചാ­ര­ക­രോ­ടു­കൂ­ടി ജീ­വി­താ­ന്ത്യം­വ­രെ ക­ഴി­യാ­മെ­ന്നു വി­ചാ­രി­ക്കു­ന്ന ചില അ­വി­വാ­ഹി­ത­രെ എ­നി­ക്ക­റി­യാം. ഓരോ പ­രി­ചാ­ര­ക­നും അ­യാ­ളു­ടെ ശ­ത്രു­വാ­യി­രി­ക്കും. ഭാ­ര്യ­യെ­ക്കൊ­ണ്ടു­ള്ള ഉ­പ­ദ്ര­വ­ത്തെ­ക്കാൾ വലിയ ഉ­പ­ദ്ര­വ­മാ­യി­രി­ക്കും പ­രി­ചാ­ര­ക­രു­ടേ­തു്. അ­തു­കൊ­ണ്ടു് അ­വി­വാ­ഹി­ത­രേ വേഗം വി­വാ­ഹം ക­ഴി­ക്കൂ. വേ­ല­ക്കാ­രു­മാ­യി ക­ഴി­യാ­മെ­ന്ന അ­ഭി­ലാ­ഷം ഉ­പേ­ക്ഷി­ക്കൂ.

മ­രി­പ്പി­ക്കു­ന്ന കഥ

തി­രു­വ­ന­ന്ത­പു­ര­ത്തെ പാളയം എന്ന സ്ഥ­ല­ത്തു് ടൗൺ­ഹോ­ട്ട­ലു­ണ്ടു്. അ­തി­ന്റെ ഉ­ട­മ­സ്ഥ­നാ­യി­രു­ന്ന സ­ഹ­ദേ­വൻ. പാ­ള­യ­ത്തെ ഒരു വലിയ വ്യാ­പാ­ര­ശാ­ല­യു­ടെ ഉ­ട­മ­സ്ഥ­നാ­യി­രു­ന്ന കെ. വി­ജ­യ­രാ­ഘ­വൻ ഇവർ ര­ണ്ടു­പേ­രും എന്റെ സ­ഹ­പാ­ഠി­ക­ളാ­യി­രു­ന്നു. ഞങ്ങൾ മൂ­ന്നു­പേ­രും ഇ­ന്റർ­മീ­ഡി­യ­റ്റ് ക്ലാ­സ്സിൽ ഏ­റ്റ­വും പി­റ­കി­ല­ത്തെ ബ­ഞ്ചി­ലി­രി­ക്കും. ഒ­ര­ദ്ധ്യാ­പ­കൻ ത­കർ­ത്തു പ­ഠി­പ്പി­ക്കു­ക­യാ­ണു്. അ­പ്പോൾ അ­ദ്ദേ­ഹ­ത്തെ ചൂ­ണ്ടി സ­ഹ­ദേ­വൻ പ­റ­ഞ്ഞു: “എടേ, മൂ­പ്പ­രു പ­റ്റി­ച്ച പണി അ­റി­ഞ്ഞോ? ഒരു മാ­സ­ത്തി­നു­മു­മ്പു് ഇ­ങ്ങേ­രു പാ­ലോ­ട്ടു­പോ­യി (സ്ഥ­ല­പ്പേ­രു മാ­റ്റി എ­ഴു­തു­ക­യാ­ണു്). അ­വി­ടെ­വ­ച്ചു് ഒരു ചെ­റു­പ്പ­ക്കാ­രി ന­ട­ന്നു­പോ­കു­ന്ന­തു കണ്ടു. പു­ള്ളി അ­വ­ളു­ടെ പി­റ­കു­വ­ശ­മേ ക­ണ്ടു­ള്ളു. പി­റ­കേ­പോ­യി. അവൾ ചെ­ന്നു­ക­യ­റി­യ വീ­ട്ടിൽ ചെ­ന്നു­ക­യ­റി. പെ­ണ്ണി­ന്റെ തന്ത വന്നു കാ­ര്യ­മ­ന്വേ­ഷി­ച്ചു. ഇ­ങ്ങേ­രു പ­റ­ഞ്ഞു: ‘ഞാൻ ഇന്ന കോ­ളേ­ജിൽ ഇ­ന്നാ­രാ­ണു്. എ­നി­ക്കു ഭാ­ര്യ­യും മ­ക്ക­ളു­മു­ണ്ടു്. നി­ങ്ങ­ളു­ടെ മ­ക­ളെ­ക്കൂ­ടി വി­വാ­ഹം ക­ഴി­ക്കാൻ ആ­ഗ്ര­ഹി­ക്കു­ന്നു’. തന്ത പുതിയ ബ­ന്ധ­ത്തി­നു സ­മ്മ­തം മൂളി. പു­ള്ളി­ക്കാ­രൻ അവളെ വി­ളി­ച്ചു­കൊ­ണ്ടു­വ­ന്നു് ഇവിടെ താ­മ­സ­വു­മാ­യി. ര­ണ്ടാ­ഴ്ച ക­ഴി­ഞ്ഞി­ല്ല അ­തി­നു­മുൻ­പു് അ­വ­ളു­ടെ ചെ­കി­ട്ട­ത്തു് ര­ണ്ട­ടി­കൊ­ടു­ത്തു തി­രി­ച്ചു പാ­ലോ­ട്ടു കൊ­ണ്ടാ­ക്കി”. ഉൽ­ക്ക­ട­മാ­യ കാമം വേഗം ത­ണു­ക്കും. ത­ണു­ത്താൽ അതു വെ­റു­പ്പാ­യും മാറും.

റോ­ഡിൽ­വ­ച്ചു് ആ­ദ്യ­മാ­യി പു­രു­ഷൻ കാ­ണു­ന്ന ഏതു സ്ത്രീ­യും സു­ന്ദ­രി­യാ­ണു് അ­യാൾ­ക്കു്. അ­ടു­ത്ത­ദി­വ­സം കാ­ണു­മ്പോൾ അത്ര സു­ന്ദ­രി­യ­ല്ലെ­ന്നു തോ­ന്നും. തു­ട­രെ­ത്തു­ട­രെ കാ­ണു­മ്പോൾ സു­ന്ദ­രി­യേ­യ­ല്ലെ­ന്നു തോ­ന്നും. അവൾ ഭാ­ഗ്യം ചെ­യ്ത­വ­ളാ­ണെ­ങ്കിൽ അയാൾ ‘എ­ന്തൊ­രു വൈ­രൂ­പ്യം’ എന്നു ഉ­ദ്ദീ­ര­ണം ചെ­യ്യു­ന്ന­തി­നു­മു­മ്പു് മ­റ്റൊ­രു റോഡേ യാത്ര ന­ട­ത്തി­ത്തു­ട­ങ്ങി­യി­രി­ക്കും. ഇതു സ്ത്രീ­യെ­യും പു­രു­ഷ­നെ­യും സം­ബ­ന്ധി­ച്ച സാ­മാ­ന്യ­നി­യ­മം. ക്ഷു­ദ്ര­വി­കാ­ര­ങ്ങ­ളെ ക്ഷു­ദ്ര­ത­ര­മാ­യോ ക്ഷു­ദ്ര­ത­മ­മാ­യോ ചി­ത്രീ­ക­രി­ക്കു­ന്ന കഥകൾ ആദ്യ ദർ­ശ­ന­ത്തിൽ­ത്ത­ന്നെ വി­രൂ­പ­മാ­യി അ­നു­ഭ­വ­പ്പെ­ടും. വീ­ണ്ടും വീ­ണ്ടും ക­ണ്ടാൽ വൈ­രൂ­പ്യ പ്ര­തീ­തി വർ­ദ്ധി­ച്ചു­വ­രും. ഇതു ക­ഥ­ക­ളെ­സ്സം­ബ­ന്ധി­ച്ച സാ­മാ­ന്യ­നി­യ­മം. ഈ സാ­മാ­ന്യ നി­യ­മ­ത്തെ ആ­ദ­രി­ക്കു­ന്നു എ­ബ്ര­ഹാം ക­രി­ക്ക­ത്തി­ന്റെ “മ­ഞ്ഞു­മ­ല­യിൽ സൂ­ര്യാ­സ്ത­മ­യം” എന്ന കഥ. വി­ദേ­ശ­ത്തു ജോ­ലി­യാ­യി­രി­ക്കു­ന്ന ഒരു സ്ത്രീ­ക്കു അറിവു കി­ട്ടു­ന്നു നാ­ട്ടിൽ താ­മ­സി­ക്കു­ന്ന സ­ന്താ­ന­ത്തി­ന്റെ രോ­ഗാ­വ­സ്ഥ ഗു­രു­ത­ര­മാ­ണെ­ന്നു്. അവൾ പ­റ­ന്നെ­ത്തു­ന്നു. സ­ന്താ­നം അ­മ്മ­യെ കാ­ണു­ന്നു, മ­രി­ക്കു­ന്നു. ക­ഥാ­കാ­രൻ ഒ­ടു­വി­ലൊ­രു ‘കവിത’ അങ്ങു കാ­ച്ചി­യി­രി­ക്കു­ന്നു. ക­ണ്ടാ­ലും: “വി­റ­ങ്ങ­ലി­ച്ച മാ­തൃ­ത്വ­ത്തി­ന്റെ മു­റ­വി­ളി ഏ­റ്റു­വാ­ങ്ങാൻ മ­ഞ്ഞു­മ­ല­യ്ക്കു് ത്രാ­ണി­യി­ല്ലാ­ഞ്ഞി­ട്ടാ­കാം അ­തി­ലും ഉ­ച്ച­ത്തിൽ ആർ­ത്തു­വി­ളി­ക്കാൻ അവ വൻ­മ­ര­ങ്ങ­ളോ­ടു് ആ­വ­ശ്യ­പ്പെ­ട്ടു”. “മ­ര­ണ­മ­ല്ല, മ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന അ­വ­സ്ഥ­യാ­ണു് എ­നി­ക്കു പേ­ടി­യു­ള­വാ­ക്കു­ന്ന­തു്” എന്നു പ­ണ്ടാ­രോ പ­റ­ഞ്ഞി­ല്ലേ? മ­ര­ണ­ത്തെ­ക്കാൾ എന്നെ മ­രി­പ്പി­ക്കു­ന്ന ഈ കഥ എന്നെ പേ­ടി­പ്പി­ക്കു­ന്നു.

പാ­റേ­ക്കാ­ട്ടിൽ
images/Parekattil.jpg
കർ­ദ്ദി­നാൾ മാർ ജോസഫ് പാ­റേ­ക്കാ­ട്ടിൽ

സാ­ഹി­ത്യ­ത്തിൽ താ­ല്പ­ര്യ­മു­ള്ള ആ­രോ­ടും എ­നി­ക്കു സ്നേ­ഹ­വും ബ­ഹു­മാ­ന­വു­മു­ണ്ടു്. ആ നി­ല­യിൽ അ­ന്ത­രി­ച്ച കർ­ദ്ദി­നാൾ മാർ ജോസഫ് പാ­റേ­ക്കാ­ട്ടി­ലി നെ ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ദ്ദേ­ഹ­ത്തി­നു് സാ­ഹി­ത്യ­ത്തിൽ താ­ല്പ­ര്യ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന­തു് ദീപിക ആ­ഴ്ച്ച­പ്പ­തി­പ്പി­ന്റെ എ­ഡി­റ്റർ സെഡ്. എം. മുഴൂർ എ­ഴു­തി­യ പ­ത്രാ­ധി­പ­ക്കു­റി­പ്പിൽ നി­ന്നാ­ണു്. അ­ദ്ദേ­ഹം എ­ഴു­തു­ന്നു:

“കർ­ദ്ദി­നാൾ ലോ­ക­ത്തോ­ടു് വി­ട­പ­റ­യു­ന്ന­തി­നു് ര­ണ്ടാ­ഴ്ച്ച­മുൻ­പാ­ണു് പ്ര­ശ­സ്ത കവി ചെ­റി­യാൻ കു­നി­യ­ന്തോ­ട­ത്തു മൊ­ത്തു് ഞാൻ അ­വ­സാ­ന­മാ­യി അ­ദ്ദേ­ഹ­ത്തെ സ­ന്ദർ­ശി­ച്ച­തു്. ലിസി ഹോ­സ്പി­റ്റ­ലിൽ രോ­ഗി­യാ­യി കി­ട­ക്കു­ക­യാ­യി­രു­ന്നെ­ങ്കി­ലും മ­ണി­ക്കൂ­റു­കൾ ഞ­ങ്ങ­ളോ­ടു സം­സാ­രി­ച്ചു. ക­ല­യെ­ക്കു­റി­ച്ചും സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചും ക­ലാ­പോ­ഷ­ണ­ത്തി­നാ­യി ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങ­ളെ­ക്കു­റി­ച്ചും ഉ­ദാ­ത്ത­മാ­യ ആ­ദർ­ശ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­നു­ണ്ടാ­യി­രു­ന്നു”.

മ­ഹാ­വൃ­ക്ഷം ഭൂ­മി­യിൽ­നി­ന്നു് കി­ട്ടു­ന്ന ഏതും വ­ലി­ച്ചെ­ടു­ത്തു് ഇ­ല­ക­ളും കാ­യ്ക­ളു­മാ­ക്കി മാ­റ്റി ലോ­ക­ത്തി­നു് പ്ര­യോ­ജ­ന­മ­രു­ളു­ന്നു. കൊ­ച്ചു ചെ­ടി­കൾ­ക്കു് എല്ലാ നീ­രു­ക­ളും സ്വാ­യ­ത്ത­മാ­ക്കാ­നാ­വി­ല്ല. മ­ത­പ­ര­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളിൽ ത­ല്പ­ര­നാ­യി­രു­ന്ന കർ­ദ്ദി­നാൾ സാ­ഹി­ത്യാ­ദി­ക­ല­ക­ളിൽ താ­ല്പ­ര്യം കാ­ണി­ച്ച­തി­നു ഹേതു അ­ദ്ദേ­ഹം മ­ഹാ­വൃ­ക്ഷ­മാ­യി­രു­ന്നു എ­ന്ന­തു ത­ന്നെ­യാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ന­ക്ഷ­ത്ര­പൂർ­ണ്ണ­മാ­യ ആ­കാ­ശ­ത്തി­നു­താ­ഴെ വേ­മ്പ­നാ­ട്ടു­കാ­യ­ലിൽ തോണി തു­ഴ­ഞ്ഞു പോയാൽ നി­ങ്ങൾ­ക്കു എന്തു തോ­ന്നും?

ഉ­ത്ത­രം: ഞാൻ ചെ­റു­പ്പ­മാ­യി­രു­ന്നെ­ങ്കിൽ! കൂടെ തോണി തു­ഴ­യാൻ ഒ­രാ­ളു­കൂ­ടി ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-04-05.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: March 17, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: ; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.