SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-09-13-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/Michelangelo.jpg
മീ­ക്ക­ലാ­ഞ്ച­ലോ

പ്ര­തി­മാ നിർ­മ്മാ­താ­വും ക­വി­യും ചി­ത്ര­കാ­ര­നും വാ­സ്തു­വി­ദ്യാ വി­ദ­ഗ്ദ്ധ­നു­മൊ­ക്കെ­യാ­യ മീ­ക്ക­ലാ­ഞ്ച­ലോ യെ സം­ബ­ന്ധി­ച്ചു­ള്ള ആ കഥ കേൾ­വി­പ്പെ­ട്ട­താ­ണു്. അ­ദ്ദേ­ഹം വെ­ണ്ണ­ക്ക­ല്ലിൽ ഉ­ളി­വ­ച്ചു ത­ട്ടി­ക്കൊ­ണ്ടി­രു­ന്ന­പ്പോൾ എ­ന്താ­ണു് ചെ­യ്യു­ന്ന­തെ­ന്നു് ആരോ ചോ­ദി­ച്ചു­പോ­ലും. മീ­ക്ക­ലാ­ഞ്ച­ലോ മ­റു­പ­ടി നല്കി: “ഈ വെ­ണ്ണ­ക്ക­ല്ലി­ന­ക­ത്തു് ഒരു സു­ന്ദ­രി ഒ­ളി­ച്ചി­രി­ക്കു­ന്നു. അവളെ പൊ­തി­ഞ്ഞി­രി­ക്കു­ന്ന ആ­വ­ശ്യ­മി­ല്ലാ­ത്ത മാർ­ബിൾ ത­ട്ടി­ക്ക­ള­ഞ്ഞു് ഞാൻ അ­വൾ­ക്കു സ്വാ­ത­ന്ത്ര്യം ന­ല്കാൻ ശ്ര­മി­ക്കു­ക­യാ­ണു്”. ക­ലാ­കാ­ര­നു­യോ­ജി­ച്ച­വി­ധ­ത്തിൽ അ­ദ്ദേ­ഹം കൊ­ടു­ത്ത ഈ മ­റു­പ­ടി­യിൽ ഒരു ക­ലാ­ത­ത്ത്വം മ­റ­ഞ്ഞി­രി­ക്കു­ന്നു­ണ്ടു്. ക­ലാ­കാ­ര­ന്റെ മ­ന­സ്സി­ന­ക­ത്തു് ഒരു സു­ന്ദ­രി ബ­ന്ധ­ന­സ്ഥ­യാ­യി വർ­ത്തി­ക്കു­ന്നു. വെ­ണ്ണ­ക്ക­ല്ലിൽ കൊ­ത്തു­ളി വേ­ണ്ട­വി­ധ­ത്തിൽ പ്ര­യോ­ഗി­ക്കു­മ്പോൾ അവൾ മ­ന­സ്സി­ന്റെ കാ­രാ­ഗൃ­ഹ­ത്തിൽ­നി­ന്നു മോ­ച­നം­നേ­ടും. അ­ങ്ങ­നെ മോചനം പ്രാ­പി­ച്ച­വൾ വെ­ണ്ണ­ക്ക­ല്ലി­ലൂ­ടെ പ്ര­ത്യ­ക്ഷ­യാ­കും. ഇ­ങ്ങ­നെ ‘വിഷ’നു്—ദൃ­ശ്യ­ത്വ­ത്തി­നു്—രൂപം ന­ല്കു­ന്ന­വ­നാ­ണു് കവി, ചി­ത്ര­കാ­രൻ, ശി­ല്പി. അ­ത­ല്ലാ­തെ വാ­ക്കു­കൾ­കൊ­ണ്ടു്, ചാ­യം­കൊ­ണ്ടു്, വെ­ണ്ണ­ക്ക­ല്ലു­കൊ­ണ്ടു് ഞാൻ സൗ­ന്ദ­ര്യം സൃ­ഷ്ടി­ക്ക­ട്ടെ­യെ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­ന്ന­വൻ ക­ലാ­കാ­ര­ന­ല്ല. ദൃ­ശ്യ­ത്വ­ത്തെ മുൻ­നി­റു­ത്തി രചന ആ­രം­ഭി­ക്കു­മ്പോൾ അ­തി­നു് അ­നു­രൂ­പ­മാ­യ വാ­ക്കു് ആ­ദ്യം­ത­ന്നെ വ­ന്നു­വീ­ഴും. അ­മേ­രി­ക്കൻ സാ­ഹി­ത്യ­കാ­ര­നാ­യ സ്റ്റീ­വൻ ക്രേൻ (Stephen Crane, 1871–1900) എ­ഴു­തി­യ The Open Boat എന്ന ചെ­റു­ക­ഥ വാ­യി­ച്ചാൽ ഇ­വി­ടെ­പ്പ­റ­ഞ്ഞ­തി­ന്റെ സ­ത്യാ­ത്മ­ക­ത ബോ­ധ­പ്പെ­ടും. “None of them knew the colour of the sky”—ആ­കാ­ശ­ത്തി­ന്റെ നിറം അ­വ­രാ­രും ക­ണ്ടി­ല്ല — കപ്പൽ ചേതം സം­ഭ­വി­ച്ചു് ബോ­ട്ടിൽ ക­ട­ന്നു­കൂ­ടി ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ക്കു­ന്ന­വൻ ക­ട­ലി­നെ മാ­ത്ര­മേ നോ­ക്കൂ. അവർ അ­ന്ത­രീ­ക്ഷ­ത്തി­ന്റെ നി­റ­മെ­ന്തെ­ന്നു് നോ­ക്കു­ക­യി­ല്ല. ഇ­താ­ണു് ‘വിഷ’നു യോ­ജി­ച്ച വാ­ക്യം; ‘വിഷ’നു് അ­നു­രൂ­പ­മാ­യ വാ­ക്കു്.

images/SCrane2.jpg
സ്റ്റീ­വൻ ക്രേൻ

വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ നല്ല ക­ഥാ­കാ­ര­നാ­ണു്. അതു അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് ഞാ­നി­വി­ടെ ആ­വി­ഷ്ക­രി­ച്ച ക­ലാ­ത­ത്ത്വം സ­മർ­ത്ഥി­ക്കാ­നാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു കഥയിൽ നി­ന്നു് ഒരു വാ­ക്യം എ­ടു­ത്തെ­ഴു­ത­ട്ടെ. “മ­തി­ലു­കൾ ” എന്ന നീ­ണ്ട­ക­ഥ. പു­രു­ഷ­നെ­യും സ്ത്രീ­യെ­യും വേർ­തി­രി­ക്കു­ന്നു ക­ന്മ­തിൽ. അവർ എത്ര അ­ടു­ത്തു്! എ­ങ്കി­ലും പൊ­ക്കം­കൂ­ടി­യ, ക­നം­കൂ­ടി­യ മതിൽ അവരെ എത്ര ദൂ­ര­ത്തു് ആ­ക്കി­ക്ക­ള­യു­ന്നു! അ­വ­രു­ടെ രാഗം അ­നു­രാ­ഗ­മാ­യി. പക്ഷേ, അതു് സാ­ക്ഷാ­ത്ക­രി­ക്കാ­തെ അവർ പി­രി­ഞ്ഞു­പോ­കു­ന്നു. ഈ വി­ഷ­യ­ത്തി­നോ അ­തുൾ­ക്കൊ­ള്ളു­ന്ന ദൃ­ശ്യ­ത്വ­ത്തി­നോ യോ­ജി­ച്ച വി­ധ­ത്തി­ല­ല്ല ക­ഥ­യു­ടെ ആരംഭം. “മ­തി­ലു­കൾ എന്ന പേരിൽ ഒരു ചെറിയ പ്രേ­മ­ക­ഥ നി­ങ്ങ­ളാ­രെ­ങ്കി­ലും കേ­ട്ടി­ട്ടു­ണ്ടോ? മുൻപു പ­റ­ഞ്ഞ­താ­യി ഓർമ്മ തോ­ന്നു­ന്നി­ല്ല”. ക­ഥാ­കാ­ര­ന്റെ മ­ന­സ്സിൽ ബ­ന്ധ­ന­സ്ഥ­യാ­യി ക­ഴി­യു­ന്ന സു­ന്ദ­രി വാ­ക്കു­ക­ളി­ലൂ­ടെ ഇവിടെ മോചനം നേ­ടു­ന്നി­ല്ല. സാ­റി­നെ­യും പ­ട്ടി­യെ­യും ഒ­രേ­മ­ട്ടിൽ കാ­ണു­ന്ന സ­മു­ദാ­യ­ത്തി­ന്റെ മൂർ­ദ്ധാ­വിൽ അ­ടി­കൊ­ടു­ക്കാൻ കാരൂർ നീ­ല­ക­ണ്ഠ­പ്പി­ള്ള എ­ഴു­തി­യ ‘സാ­റി­നും പ­ട്ടി­ക്കും’ എന്ന കഥ നോ­ക്കു­ക. “പി­ന്നേ, സാ­റി­നും പ­ട്ടി­ക്കും ചോ­റു­കൊ­ടു­ത്തെ­ങ്കിൽ അ­ടു­ക്ക­ള­യ­ട­യ്ക്ക­രു­തോ?” എന്ന ഗൃ­ഹ­നാ­യ­ക­ന്റെ ചോ­ദ്യ­മാ­ണു് ഇ­ക്ക­ഥ­യിൽ പ്രാ­ധാ­ന്യ­മാ­വ­ഹി­ക്കു­ന്ന­തു്. ആ പ്രാ­ധാ­ന്യ­ത്തെ ന­ശി­പ്പി­ക്കു­ന്നു ക­ഥ­യു­ടെ തു­ട­ക്കം. “ഗോ­പാ­ലൻ സ്കൂൾ ഫൈനൽ പ­രീ­ക്ഷ ജ­യി­ച്ചെ­ന്നു് അ­റി­ഞ്ഞ­പ്പോൾ ഒരു ചു­മ­ടു് ത­ല­യിൽ­നി­ന്നു് ഇ­റ­ക്കി­യ­തു­പോ­ലു­ള്ള ആ­ശ്വാ­സം­തോ­ന്നി എ­നി­ക്കു് ”. സ്റ്റീ­വൻ ക്രേ­നി­നെ­പ്പോ­ലെ വിഷനു യോ­ജി­ച്ച­വി­ധ­ത്തിൽ എ­ഴു­താൻ ന­മ്മു­ടെ എ­ഴു­ത്തു­കാർ എ­ന്നാ­ണു് പ­ഠി­ക്കു­ക?

മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എൻ. കെ. ര­വീ­ന്ദ്ര­ന്റെ ഒരു പ്ര­യോ­ഗം: “ച­ര­ക്കു­വ­ല്ക്ക­ര­ണ­പ്ര­ക്രി­യ­യെ” (പുറം 20) ഗു­രു­വാ­യൂ­ര­പ്പാ, എ­ന്തെ­ല്ലാം കേ­ട്ടാൽ ജ­ന്മ­മൊ­ടു­ങ്ങും!

വി­കാ­ര­ശൂ­ന്യ­ത

ഒരു ബന്ധു സു­ഖ­മി­ല്ലാ­തെ ആ­ശു­പ­ത്രി­യിൽ കി­ട­ക്കു­ന്നു­വെ­ന്ന­റി­ഞ്ഞു് ഞാൻ അ­ന്വേ­ഷി­ച്ചു പോയി. പ­ണ്ടു് ആർ­ട്സ് കോ­ളേ­ജിൽ ഞാൻ പ­ഠി­പ്പി­ച്ച ഒരു പയ്യൻ ഡോ­ക്ട­റാ­യി രോ­ഗി­യു­ടെ അ­ടു­ത്തു­നി­ല്ക്കു­ന്നു. വി­ന­യ­ത്തോ­ടെ അ­യാ­ളോ­ടു ചോ­ദി­ച്ചു. “എ­ന്താ­ണു രോഗം?” നി­യോ­പ്ലേ­ഷ എന്ന ഉ­ത്ത­രം­കി­ട്ടി. ശി­ഷ്യ­ന്റെ മുൻ­പിൽ ഗു­രു­വി­നു് അജ്ഞത പാ­ടി­ല്ല­ല്ലോ. എ­ങ്കി­ലും “മ­ന­സ്സി­ലാ­യി­ല്ല” എന്നു ഞാൻ പ­റ­ഞ്ഞു. പ­ണ്ടു് കു­മാ­ര­നാ­ശാ­ന്റെനളിനി’യിലെ ഒരു ശ്ലോ­ക­ത്തി­ന്റെ അർ­ത്ഥം ല­ളി­ത­മാ­യി ഞാൻ അ­യാൾ­ക്കു പ­റ­ഞ്ഞു­കൊ­ടു­ത്തി­ട്ടു­ണ്ടു്; ക്ലാ­സ്സിൽ വ­ച്ച­ല്ല, സ്റ്റാ­ഫ്റൂ­മി­ലി­രു­ന്നു്. ആ ലാ­ളി­ത്യം പി­ല്ക്കാ­ല­ത്തു് ശി­ഷ്യൻ പ്ര­ദർ­ശി­പ്പി­ക്കു­മെ­ന്നു് വി­ചാ­രി­ച്ച ഞാ­നെ­ത്ര ഭോഷൻ! ‘ഡോ­ക്ടർ ശി­ഷ്യൻ’ വി­ശ­ദീ­ക­രി­ച്ചു: “There is a regressive change of normal cells. Consequently the biological control is lost. These invasive cells…” അയാൾ തു­ടർ­ന്നു പലതും പ­റ­ഞ്ഞു. അ­തൊ­ക്കെ ഞാൻ മ­റ­ന്നു­പോ­യി­രി­ക്കു­ന്നു. വീ­ട്ടിൽ­വ­ന്നു് Family Health Medical Encyclopaedia (Collins) എ­ടു­ത്തു­നോ­ക്കി. Neoplasm=The medical term for a tumour എ­ന്നു­ക­ണ്ടു. കാ­ര്യം മ­ന­സ്സി­ലാ­യി. ഇ­തു­പോ­ലൊ­രു അ­നു­ഭ­വം മുൻ­പും ആ­ശു­പ­ത്രി­യിൽ വ­ച്ചു­ണ്ടാ­യി­ട്ടു­ണ്ടു്. അന്നു വേ­റൊ­രു ശി­ഷ്യ­നാ­ണു് ഇതിനു തു­ല്യ­മാ­യ പ­രാ­ക്ര­മം കാ­ണി­ച്ച­തു്. ഇതു് ഈയിടെ ഉ­ണ്ടാ­യ സംഭവം.

ഒരു പെ­ണ്ണു ന­ട­ന്നു­പോ­കു­ന്നു. രണ്ടു യു­വാ­ക്ക­ന്മാർ പി­റ­കേ­യു­ണ്ടു്. അവരിൽ ഒരാൾ മ­റ്റേ­യാ­ളി­നോ­ടു പ­റ­യു­ന്ന­തു ഞാൻ കേ­ട്ടു. “She has steatopygia and you are pygophilous” അർ­ത്ഥം മ­ന­സ്സി­ലാ­യി­ല്ല എ­നി­ക്കു്. എ­ങ്കി­ലും മ­ധു­ര­പ­ദ­ങ്ങൾ കേ­ട്ടാൽ ച­ങ്ങ­മ്പു­ഴ ഡ­യ­റി­യെ­ടു­ത്തു അവ കു­റി­ച്ചു വ­യ്ക്കു­ന്ന­തു­പോ­ലെ ഞാൻ മാ­റി­നി­ന്നു് ഒരു ട്രാൻ­സ്പോർ­ട്ട് ബസ് ടി­ക്ക­റ്റിൽ ആ രണ്ടു ക­ഠി­ന­പ­ദ­ങ്ങ­ളും കു­റി­ച്ചു­വ­ച്ചു. അ­തി­ലേ­വ­ന്ന ഒരു സു­ഹൃ­ത്തു ചോ­ദി­ച്ചു: “എന്താ സാർ ഓ­ട്ടോ­റി­ക്ഷ­ക്കാ­ര­ന്റെ പേരിൽ പരാതി അ­യ­യ്ക്കാൻ നമ്പർ കു­റി­ച്ചു­വ­യ്ക്കു­ക­യാ­ണോ?” വീ­ട്ടിൽ വന്നു നി­ഘ­ണ്ടു നോ­ക്കി. സ്റ്റീ­റ്റ­പീ­ജി­യ = നി­തം­ബ­ഗു­രു­ത. പി­ഗോ­ഫി­ല­സ് = നി­തം­ബ­സ്നേ­ഹ­മു­ള്ള. ശി­ഷ്യ­നോ­ടും അ­ജ്ഞാ­ത­നാ­യ ആ വ­ഴി­പോ­ക്ക­നോ­ടും ന­ന്ദി­യു­ണ്ടെ­നി­ക്കു്. അവർ പുതിയ വാ­ക്കു­കൾ എന്നെ പ­ഠി­പ്പി­ച്ചു.

എൻ. ഗോ­പാ­ല­പി­ള്ള പ്ര­സം­ഗി­ക്കു­മ്പോൾ ഒരു ക­ഠി­ന­പ­ദ­വും പ്ര­യോ­ഗി­ക്കി­ല്ല. അതല്ല അ­ദ്ദേ­ഹം എ­ഴു­തു­മ്പോ­ഴ­ത്തെ സ്ഥി­തി. “ശോ­ധി­ത­ശേ­മു­ഷീ­ക­നാ­യ ഒരു പ്ര­കൃ­ഷ്ട പ­ണ്ഡി­ത­ന്റെ വി­ചാ­ര­ധാ­ര­യിൽ­നി­ന്നു വി­നിർ­ഗ്ഗ­ളി­ച്ചി­ട്ടു­ള്ള സൂ­ക്തി­മൗ­ക്തി­ക­ങ്ങൾ” എ­ന്നും മ­റ്റും അ­ദ്ദേ­ഹം കാ­ച്ചി­ക്ക­ള­യും അ­തു­കൊ­ണ്ടു ഗോ­പാ­ല­പി­ള്ള­സ്സാ­റി­ന്റെ പ്ര­ബ­ന്ധം വാ­യി­ക്കു­മ്പോ­ഴൊ­ക്കെ നി­ഘ­ണ്ടു അ­ടു­ത്തു­വ­ച്ചു­കൊ­ള്ള­ണം. നേ­രെ­മ­റി­ച്ചാ­ണു് ബാ­ല­രാ­മ­പ്പ­ണി­ക്കർ­സ്സാ­റി­ന്റെ രീതി. എ­ഴു­തു­മ്പോൾ എ­ന്തും ലളിതം. പ്ര­സം­ഗി­ക്കു­മ്പോൾ എ­ന്തും സ­ങ്കീർ­ണ്ണം. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം പ്ര­സം­ഗി­ക്കു­മ്പോൾ നി­ഘ­ണ്ടു അ­ടു­ത്തു വേണം. ഒ­രി­ക്കൽ പ്ര­സം­ഗ­ത്തി­നി­ട­യിൽ അ­ദ്ദേ­ഹം “അ­നു­ത്ത­മ­മാ­യ ക­വി­ത­യാ­ണു് കാ­ളി­ദാ­സ ന്റേ­തു്” എന്നു പ­റ­ഞ്ഞു. എന്റെ അ­ടു­ത്തി­രു­ന്ന ഒ­ര­ദ്ധ്യാ­പ­കൻ “കാ­ളി­ദാ­സ­ന്റെ കവിത ഉ­ത്കൃ­ഷ്ട­മ­ല്ലേ?” എന്നു ചോ­ദി­ച്ചു. അ­നു­ത്ത­മ­ത്തി­ന്റെ അർ­ത്ഥം ശ്രേ­ഷ്ഠ­മെ­ന്നാ­ണെ­ന്നു് ഞാൻ പ­റ­ഞ്ഞ­പ്പോൾ അയാൾ അ­ദ്ഭു­ത­പ്പെ­ട്ടു. (അ­നു­ത്ത­മഃ­അ­ത്യുൽ­കൃ­ഷ്ടം (ന ഉ­ത്ത­മോ­സ്മാൽ) ഇ­തി­നെ­ക്കാൾ ഉ­ത്ത­മ­മാ­യി­ട്ടു വേറെ ഒ­ന്നു­മി­ല്ല—അ­മ­ര­കോ­ശം.)

ഫെറസ് സൾ­ഫേ­റ്റ് എവിടെ?

പണ്ടു യോ­ദ്ധാ­ക്കൾ പ­ട­ച്ച­ട്ട­യ­ണി­ഞ്ഞു­കൊ­ണ്ടു പോർ­ക്ക­ള­ത്തിൽ പോ­യി­രു­ന്നു. ശ­ത്രു­ക്കൾ അ­യ­യ്ക്കു­ന്ന അ­മ്പു­കൾ മാ­റി­ടം പി­ള­രാ­തി­രി­ക്ക­ണ­മ­ല്ലോ. ന­മ്മു­ടെ ചില എ­ഴു­ത്തു­കാ­രും ചില നേ­താ­ക്ക­ന്മാ­രും ഭാഷയെ പ­ട­ച്ച­ട്ട­യാ­ക്കി അ­ണി­ഞ്ഞു­കൊ­ണ്ടാ­ണു് രംഗ പ്ര­വേ­ശം ന­ട­ത്തു­ന്ന­തു്. അ­തി­ന്റെ ആ­വ­ശ്യം ഇ­ല്ലേ­യി­ല്ല. വാ­യ­ന­ക്കാർ പ്ര­തി­യോ­ഗി­ക­ള­ല്ല. അവർ പാ­വ­ങ്ങ­ളു­മാ­ണു്. അ­തു­കൊ­ണ്ടു് യോ­ദ്ധാ­ക്ക­ളാ­യി­ട്ടു് എ­ഴു­ത്തു­കാ­രും സാം­സ്കാ­രി­ക മ­ണ്ഡ­ല­ത്തി­ലെ നേ­താ­ക്ക­ന്മാ­രും പ്ര­ത്യ­ക്ഷ­രാ­ക­രു­തു്. അ­ല­ങ്കാ­ര­മു­പേ­ക്ഷി­ച്ചു പ­റ­യ­ട്ടെ. ആശയം പ­കർ­ന്നു­കൊ­ടു­ക്കു­ക എന്ന ല­ക്ഷ്യ­മാ­ണു് ഭാ­ഷ­യു­ടേ­തു്. അതിനെ വ്യ­ഭി­ച­രി­ക്കു­ന്ന­തു് പാ­പ­മാ­ണു്.

ആ­ശ­യ­വി­നി­മ­യ­മെ­ന്ന­പോ­ലെ വി­കാ­ര­സം­ക്ര­മ­ണ­ത്തി­നും ഭാ­ഷ­യാ­ണു് ഉ­പ­ക­രി­ക്കു­ന്ന­തു്. സാ­ഹി­ത്യം എ­പ്പോ­ഴും വൈ­കാ­രി­ക­മാ­യ­തു­കൊ­ണ്ടു് വി­കാ­രം സ്ഫു­ടീ­ക­രി­ക്കാ­ത്ത രചന സാ­ഹി­ത്യ­ത്തി­ന്റെ മ­ണ്ഡ­ല­ത്തിൽ പ്ര­വേ­ശി­ക്കു­ക­യി­ല്ല. മുൻപു പറഞ്ഞ കാ­ര്യം ആ­വർ­ത്തി­ക്ക­ട്ടെ. ടോൾ­സ്റ്റോ­യി യുടെ “അന്നാ ക­രേ­നി­ന ” എന്ന നോ­വ­ലി­ന്റെ ആ­ദ്യ­ത്തെ വാ­ക്യം­ത­ന്നെ ന­മ്മ­ളെ വി­കാ­ര­പ്ര­പ­ഞ്ച­ത്തിൽ കൊ­ണ്ടു­ചെ­ല്ലു­ന്നു. അതിൽ നീ­ന്തി­ത്തു­ടി­ച്ചു് നമ്മൾ കു­റ­ച്ചു­നേ­ര­ത്തേ­ക്കു ചി­ന്ത­യു­ടെ തീ­ര­ത്തു വ­ന്നെ­ത്തു­ന്നു. വീ­ണ്ടും വി­കാ­ര­ത­രം­ഗ­ങ്ങൾ ന­മ്മ­ളെ വ­ലി­ച്ചെ­ടു­ക്കു­ന്നു. കാ­വ്യ­ത്തി­ന്റെ സ്വ­ഭാ­വ­വും വി­ഭി­ന്ന­മ­ല്ല.

അ­ന്നാ­പ്പു­ല­രി­യിൽ പൂ­പ­റി­ച്ചും­കൊ­ണ്ടു

നി­ന്നു­നീ­യാ­ളി­യു­മൊ­ത്താ­വ­നി­ക­യിൽ

കാ­ള­മേ­ഘ­ത്തിൽ കവിത തു­ളു­മ്പി­ച്ച

കാ­ളി­ദാ­സ­ന്റെ ശ­കു­ന്ത­ള­മാ­തി­രി.

സ്ഫ­ടി­ക­സ­ദൃ­ശ­മാ­യ ജ­ല­ത്തിൽ സ്വർ­ണ്ണ­മ­ത്സ്യം ച­ല­നം­കൊ­ള്ളു­ന്ന­തു­പോ­ലെ വി­കാ­രം ഇവിടെ ച­ല­നം­കൊ­ള്ളു­ന്നു. ശ്രീ­കു­മാ­രൻ തമ്പി ക്കു് ഇതിനു ക­ഴി­വി­ല്ല.

എണ്ണ കാ­ണാ­തെ­യി­രു­ട്ട­ത്തു തേങ്ങുന്നി-​

തെ­ന്റെ സ്വ­പ്ന­ങ്ങ­ളും ക്ഷേ­ത്ര­ദീ­പ­ങ്ങ­ളും

ചു­റ്റ­മ്പ­ല­ങ്ങ­ളിൽ ല­ക്ഷം­വി­ള­ക്കു­കൾ

ക­ത്തി­ക്കൂ­വാ­നി­ല്ല കൈ­ക­ളും തൈ­ല­വും

(മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, സ്വ­സ്തിർ­ഭ­വ­തു)

ഈ വ­രി­ക­ളി­ലും തു­ടർ­ന്നു­ള്ള വ­രി­ക­ളി­ലും കാ­ണു­ന്ന ‘അ­നീ­മ്യാ’ (anaemia) എന്ന രോഗം അ­നു­വാ­ച­ക­നു് വൈ­ഷ­മ്യ­മു­ള­വാ­ക്കു­ന്നു. ഫെറസ് സൾ­ഫേ­റ്റോ ഫെറസ് ഗ്ലൂ­ക്കോ­നേ­റ്റോ കൊ­ടു­ത്താൽ അ­നീ­മ്യ (ര­ക്ത­ക്കു­റ­വു്— വി­ളർ­ച്ച) മാറും. ശ്രീ­കു­മാ­രൻ ത­മ്പി­യു­ടെ കാ­വ്യ­ത്തി­നു­ള്ള രോ­ഗ­ത്തി­നു ചി­കി­ത്സ­യി­ല്ല.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സ്ത്രീ­യെ­ക്കു­റി­ച്ചു­ള്ള ഏ­റ്റ­വും നല്ല സൂ­ക്ത­മേ­തു്?

ഉ­ത്ത­രം: ഇം­ഗ്ലീ­ഷി­ലാ­ണ­തു്. തർ­ജ്ജ­മ­ചെ­യ്തു വി­ക­ല­മാ­ക്കാൻ എന്റെ മ­ന­സ്സു് അ­നു­വ­ദി­ക്കു­ന്നി­ല്ല. അ­തു­കൊ­ണ്ടു് ഇം­ഗ്ലീ­ഷിൽ ത­ന്നെ­യാ­വ­ട്ടെ.

Now what I love in women is, they won’t

Or can’t do otherwise than lie, but do it

So well, the very truth seems falsehood to it”

(Byron)

“കാ­വ്യാ­ത്മ­ക­മാ­യ ഒ­ന്നു­കൂ­ടി കേൾ­ക്ക­ട്ടെ”

“The night

shows stars and women in a better light”

(Byron)

ചോ­ദ്യം: ഭാര്യ പ­റ­യു­ന്ന­തു മാ­ത്രം കേൾ­ക്കു­ന്ന പെൺ­കോ­ന്ത­ന്മാ­രെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: ഭാര്യ പ­റ­യു­ന്ന­തു­ത­ന്നെ കേൾ­ക്ക­ണം. സത്യം ക­ണ്ട­റി­യാൻ സ്ത്രീ­യ്ക്കു­ള്ള സാ­മർ­ത്ഥ്യം പു­രു­ഷ­നി­ല്ല.

ചോ­ദ്യം: കു­ടി­ച്ചു­കൊ­ണ്ടു­വ­രു­ന്ന മ­ക­നെ­ക്കു­റി­ച്ചു് അ­ച്ഛ­നെ­ന്തു­പ­റ­യും? അ­മ്മ­യെ­ന്തു­പ­റ­യും?

ഉ­ത്ത­രം: ‘ദ്രോ­ഹി മ­ദ്യം­ക­ഴി­ച്ചു­കൊ­ണ്ടു വ­ന്നി­രി­ക്കു­ന്നു’ എ­ന്നു് അച്ഛൻ. ‘എന്റെ മകൻ കൊ­ക്കോ­കോ­ല കു­ടി­ച്ചു­കൊ­ണ്ടാ­ണു് വ­ന്നി­രി­ക്കു­ന്ന­തു്. അവൻ ഒ­രു­തു­ള്ളി മദ്യം ക­ഴി­ക്കി­ല്ല’ എ­ന്നു് അമ്മ.

ചോ­ദ്യം: കവി ബ­ധി­ര­നാ­യാൽ?

ഉ­ത്ത­രം: വ­ള്ള­ത്തോ­ളി നെ­പ്പോ­ലെ മ­നോ­ഹ­ര­മാ­യി പാടും.

ചോ­ദ്യം: കവി അ­ന്ധ­നാ­യാൽ?

ഉ­ത്ത­രം: ഹോമറി നെ­പ്പോ­ലെ ചേ­തോ­ഹ­ര­മാ­യി പ്ര­ഭാ­ത­ത്തെ­യും സാ­യാ­ഹ്ന­ത്തെ­യും വർ­ണ്ണി­ക്കും.

ചോ­ദ്യം: കവി സ്ത്രീ­ജി­ത­നാ­യാൽ?

ഉ­ത്ത­രം: വെ­ണ്മ­ണി യെ­പ്പോ­ലെ മൂ­രി­ശൃം­ഗാ­ര­ത്തിൽ മു­ഴു­കും.

ചോ­ദ്യം: കവി സ്ത്രീ­സൗ­ന്ദ­ര്യ­ത്തി­ന്റെ ആ­രാ­ധ­ക­നാ­യാൽ?

ഉ­ത്ത­രം: ച­ങ്ങ­മ്പു­ഴ യെ­പ്പോ­ലെ, ഇ­ട­പ്പ­ള്ളി യെ­പ്പോ­ലെ അവളെ ര­മ­ണീ­യ­മാ­യി വർ­ണ്ണി­ക്കും.

ഫലിതം
  1. ഒ­രി­ട­ത്തു ഒരെലി സ്വൈ­ര­മാ­യി ഇ­രി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് മ്യാ­വു, മ്യാ­വു എന്ന ശബ്ദം കേ­ട്ട­തു്. കൊ­ച്ചെ­ലി പ്രാ­ണ­ഭീ­തി­യോ­ടെ ഒരു ദ്വാ­ര­ത്തിൽ കയറി ഒ­ളി­ച്ചു. മ്യാ­വു, മ്യാ­വു—ആ ശബ്ദം അ­വ­സാ­നി­ച്ചാൽ മാ­ത്രം പോരാ. ബൗ ബൗ എന്ന ശ­ബ്ദം­കൂ­ടി കേൾ­ക്ക­ണം. അ­പ്പോ­ഴേ പു­റ­ത്തു­വ­രാൻ പറ്റൂ. കാ­ര­ണ­മു­ണ്ടു്. ഈ ബൗ ശ­ബ്ദ­ക്കാ­രൻ മ്യാ­വു, മ്യാ­വു ശ­ബ്ദ­ക്കാ­ര­നെ പി­ടി­ച്ചു­തി­ന്നും. പൊ­ടു­ന്ന­ന­വേ ബൗ ബൗ എ­ന്നു­കേ­ട്ടു. വീ­ട്ടി­ലെ നായ് തന്നെ. ഇനി പേ­ടി­ക്കാ­നി­ല്ല. നായ് എലിയെ തി­ന്നു­ക­യി­ല്ല­ല്ലോ. എലി പു­റ­ത്തേ­ക്കി­റ­ങ്ങി. അവിടെ നി­ല്ക്കു­ന്നു പൂച്ച. അതു് എലിയെ കൊ­ന്നു് വി­ഴു­ങ്ങി. എ­ന്നി­ട്ടു് ഏ­മ്പ­ക്കം­വി­ട്ടു­കൊ­ണ്ടു പ­റ­ഞ്ഞു: “രണ്ടു ഭാ­ഷ­യിൽ സം­സാ­രി­ക്കാൻ പ­ഠി­ച്ച­തു് എ­ന്തൊ­രു ഭാ­ഗ്യ­മാ­യി”
  2. ശ­വ­കു­ടീ­ര­ത്തി­ലെ ക­ല്ലിൽ ഇ­ങ്ങ­നെ കൊ­ത്തി­വ­ച്ചി­രു­ന്നു: “ഇവിടെ ഒരു വ­ക്കീൽ ശ­യി­ക്കു­ന്നു. ഒരു സ­ത്യ­സ­ന്ധ­നും” ശ­വ­പ്പ­റ­മ്പു് കാ­ണാ­നെ­ത്തി­യ ഒരുവൻ അ­തു­ക­ണ്ടു പ­റ­ഞ്ഞു: കാലം എ­ത്ര­മോ­ശം. അവർ ര­ണ്ടു­പേ­രാ­യാ­ണു് ഇ­പ്പോൾ ഒരു ശ­വ­ക്കു­ഴി­യിൽ അ­ട­ക്കു­ന്ന­തു്.
  3. “1928-ൽ ഒരാൾ ജ­നി­ച്ചു. ഇ­ന്നു് അ­യാൾ­ക്കു് എത്ര വ­യ­സ്സു­ണ്ടു്?” “ജ­നി­ച്ച­യാൾ പു­രു­ഷ­നോ സ്ത്രീ­യോ?”
images/Kumbalathsankupillai.jpg
കു­മ്പ­ള­ത്തു ശ­ങ്കു­പ്പി­ള്ള

വി­ദേ­ശ­ത്തെ ഈ ഫ­ലി­ത­ക­ഥ­കൾ ഇവിടെ എ­ഴു­തി­യ­തി­നു വി­ശേ­ഷി­ച്ചു ഹേ­തു­വൊ­ന്നു­മി­ല്ല. കെ. എൽ. മോ­ഹ­ന­വർ­മ്മ യുടെ ഭേ­ദ­പ്പെ­ട്ട “ഭജനം” എന്ന ഹാ­സ്യ­ക­ഥ വാ­യി­ച്ച­പ്പോൾ ഇ­വ­കൂ­ടി എ­ഴു­താ­മെ­ന്നു വി­ചാ­രി­ച്ചു. അ­ത്രേ­യു­ള്ളൂ. യൂ­റോ­പ്യൻ സാ­ഹി­ത്യ­ത്തിൽ­നി­ന്നു മോ­ഷ്ടി­ച്ചാൽ ഇം­ഗ്ലീ­ഷ­റി­യാ­വു­ന്ന­വർ അ­തു­വേ­ഗം ക­ണ്ടു­പി­ടി­ക്കും. അ­തു­കൊ­ണ്ടു് മോ­ഹ­ന­വർ­മ്മ­യു­ടെ പ്രൊ­ഫ­സർ ചൈ­ന­യി­ലെ ഭാഷ പ­ഠി­ക്കു­ന്നു. ഇവിടെ ആ ഭാഷ ആർ­ക്കു­മ­റി­ഞ്ഞു­കൂ­ടാ. അതിലെ കൃ­തി­കൾ മ­ല­യാ­ള­ത്തി­ലാ­ക്കി­യാൽ പ്രൊ­ഫ­സ­റു­ടെ ഒ­റി­ജി­നാ­ലി­റ്റി­യെ­ക്കു­റി­ച്ചു് സം­ശ­യ­മു­ണ്ടാ­വു­ക­യി­ല്ല ഒ­രു­ത്ത­നും (കഥ ക­ലാ­കൗ­മു­ദി­യിൽ).

സം­ഭ­വ­ങ്ങൾ
  1. കൊ­ല്ലം ബസ് സ്റ്റേ­ഷൻ. ഞാ­ന­ന്നു വി­ദ്യാർ­ത്ഥി­യാ­ണു്. വ­ട­ക്കോ­ട്ടു പോകാൻ ബാഗും തൂ­ക്കി­നി­ന്ന എന്റെ മുൻ­പിൽ തി­രു­വ­ന­ന്ത­പു­ര­ത്തേ­ക്കു­ള്ള ഒരു ബസ് വന്നു നി­ന്നു. എ­ന്തൊ­രു ഉ­ന്തും­ത­ള്ളു­മാ­യി­രു­ന്നെ­ന്നോ! അ­തൊ­ക്കെ സ­ഹി­ച്ചു­കൊ­ണ്ടു് ബ­സ്സിൽ കയറിയ സ്ത്രീ­ക­ളിൽ ഒരു ചെ­റു­പ്പ­ക്കാ­രി കാണാൻ ഭേ­ദ­പ്പെ­ട്ട­വ­ളാ­യി­രു­ന്നു. അവളെ ക­ണ്ട­യു­ട­നെ ദൂ­രെ­നി­ന്ന ഒരു ചെ­റു­പ്പ­ക്കാ­രൻ ആ­ളു­ക­ളെ ത­ള്ളി­മാ­റ്റി­ക്കൊ­ണ്ടു് ബ­സ്സി­ന­ക­ത്തേ­ക്കു ക­ട­ന്നു. എ­ന്നി­ട്ടു് ആ യു­വ­തി­യെ വ­ല്ലാ­തെ പീ­ഡി­പ്പി­ച്ചു. ഞ­ങ്ങൾ­ക്കൊ­ക്കെ നി­സ്സ­ഹാ­യ­രാ­യി നോ­ക്കി­നി­ല്ക്കാ­നേ ക­ഴി­ഞ്ഞു­ള്ളു. പക്ഷേ, അ­തു­ക­ണ്ട ഒരു ബ­ലി­ഷ്ഠ ഗാ­ത്രൻ കോപം കൊ­ണ്ടു ചു­വ­ന്ന മു­ഖ­ത്തോ­ടെ ബ­സ്സിൽ ചാ­ടി­ക്ക­യ­റി സ്ത്രീ­യെ അ­പ­മാ­നി­ച്ചു കൊ­ണ്ടി­രു­ന്ന യു­വാ­വി­നെ വ­ലി­ച്ചു­പു­റ­ത്തേ­ക്കി­ട്ടു. അ­ദ്ദേ­ഹം അയാളെ വേ­ണ്ടു­വോ­ളം മർ­ദ്ദി­ച്ചു. ച­വി­ട്ടും അ­ടി­യു­മേ­റ്റ അയാൾ “അയ്യോ മാ­പ്പു­ത­ര­ണേ” എന്നു നി­ല­വി­ളി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. കൊ­ടു­ക്കേ­ണ്ട­തു മു­ഴു­വൻ കൊ­ടു­ത്തി­ട്ടു് ആ മ­ല്ല­യു­ദ്ധ പ്ര­വീ­ണൻ മാ­റി­നി­ന്നു. എ­ല്ലാ­വ­രും—ഞാ­നുൾ­പ്പെ­ടെ­യു­ള്ള എ­ല്ലാ­വ­രും—അ­ദ്ദേ­ഹ­ത്തെ ബ­ഹു­മാ­നി­ച്ചു; അ­ഭി­ന­ന്ദി­ച്ചു. അ­ടു­ത്തു­നി­ന്ന ഒ­രാ­ളി­നോ­ടു് ഞാൻ ചോ­ദി­ച്ചു, അ­ദ്ദേ­ഹ­മാ­രാ­ണെ­ന്നു്. അയാൾ അ­ട­ക്കി­യ സ്വ­ര­ത്തിൽ എ­ന്നോ­ടു പ­റ­ഞ്ഞു: “കു­മ്പ­ള­ത്തു ശ­ങ്കു­പ്പി­ള്ള ” വർ­ഷ­ങ്ങൾ­ക്കു­ശേ­ഷം ഞാൻ ഒരു കാ­ര്യ­മാ­യി പ­ന്മ­ന­യിൽ പോയി അ­ദ്ദേ­ഹ­ത്തെ കാണാൻ. കു­മ്പ­ള­ത്തു ശ­ങ്കു­പ്പി­ള്ള റേ­ഡി­യോ­യിൽ നി­ന്നു­വ­രു­ന്ന ക­ഥ­ക­ളി­പ്പാ­ട്ടു കേ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്നു. “വ­ല്ല­പ്പോ­ഴു­മേ റേ­ഡി­യോ ആ­ളു­ക­ളെ ക­ഥ­ക­ളി­പ്പാ­ട്ടു കേൾ­പ്പി­ക്കു” എന്നു അ­ദ്ദേ­ഹം പ­രാ­തി­യു­ടെ മ­ട്ടിൽ എ­ന്നോ­ടു പ­റ­ഞ്ഞു.
  2. ഫ്രാൻ­സി­ലെ രാ­ജ്ഞി­യാ­യി­രു­ന്ന മാറീ ആ­ങ്ത്വാ­ന­ത് (Marie Antoinette) 1793-ൽ ഫ്ര­ഞ്ച് വി­പ്ല­വ­കാ­രി­ക­ളാൽ വ­ധി­ക്ക­പ്പെ­ട്ടു. വ­ധ­സ്ഥ­ല­ത്തേ­ക്കു അ­വ­രെ­ക്കൊ­ണ്ടു­പോ­യ­പ്പോൾ ഒരു ക്ഷോ­ഭ­വും കൂ­ടാ­തെ­യാ­ണു് അവർ കു­തി­ര­വ­ണ്ടി­യി­ലി­രു­ന്ന­തെ­ന്നു് ഷ്ടെ­ഫാൻ ത്സ്വൈ­ഫ് (Stefan Zweig) പ­റ­യു­ന്നു. (അ­ദ്ദേ­ഹം എ­ഴു­തി­യ Marie Antoinette എന്ന ജീ­വ­ച­രി­ത്ര­ത്തിൽ) ത­ല­യു­യർ­ത്തി­പ്പി­ടി­ച്ചു­കൊ­ണ്ടു് അവർ വ­ധ­സ്ഥ­ല­ത്തെ പടികൾ കയറി. അ­റി­യാ­തെ വ­ധ­കർ­ത്താ­വി­ന്റെ കാലിൽ ച­വി­ട്ടി­പ്പോ­യി ആ­ങ്ത്വാ­ന­ത്. ഉടനെ അവർ Sorry എന്നു പ­റ­യു­ക­യും ചെ­യ്തു. (സോറി എന്നു പ­റ­ഞ്ഞ­തു് ത്സ്വൈ­ഹി­ന്റെ പു­സ്ത­ക­ത്തി­ലി­ല്ല. വേ­റൊ­രു ജീ­വ­ച­രി­ത്ര­ത്തിൽ ക­ണ്ട­താ­ണു്)
  3. ഇന്നു തി­രു­വ­ന­ന്ത­പു­ര­ത്തെ ‘സി­റ്റി ബ­സ്സു­കൾ’ ഏതു സ്റ്റോ­പ്പി­ലും നി­റു­ത്തും. മുൻ­പു് ഇ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല. അ­ക്കാ­ല­ത്തു് എന്റെ പ­രി­ച­യ­ക്കാ­ര­നാ­യ ഒരു ഡ്രൈ­വ­റോ­ടു ഞാൻ അ­തി­നെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­പ്പോൾ അയാൾ മ­റു­പ­ടി ന­ല്കി­യ­തു് ഇ­പ്ര­കാ­രം: “പി­ന്നേ സ്റ്റോ­പ്പു­ക­ളി­ലൊ­ക്കെ ബസ് നി­റു­ത്തി യാ­ത്ര­ക്കാ­രെ ക­യ­റ്റാൻ തു­ട­ങ്ങി­യാൽ ഡി­പ്പാർ­ട്ടു­മെ­ന്റ് നി­ശ്ച­യി­ച്ചി­ട്ടു­ള്ള അ­ര­മ­ണി­ക്കൂർ­കൊ­ണ്ടു് ബസ്സ് സ്റ്റാർ­ട്ടി­ങ് പോ­യി­ന്റിൽ തി­രി­ച്ചെ­ത്തു­ക­യി­ല്ല. പി­ന്നെ അ­തി­നു് സ­മാ­ധാ­നം എ­ഴു­തേ­ണ്ടി­വ­രും”.
  4. കോൺ­വെ­ന്റ് സ്കൂ­ളിൽ എ­ട്ടാം സ്റ്റാൻ­ഡേ­ഡിൽ പ­ഠി­ക്കു­ന്ന പേ­ര­ക്കു­ട്ടി എ­ന്നോ­ടു ചോ­ദി­ച്ചു: “രാ­ത്രി എ­ട്ടു­മ­ണി­ക്കു് ഞാൻ ഉ­റ­ങ്ങാൻ കി­ട­ന്നു. കാ­ല­ത്തു് ഒൻ­പ­തി­നു് എ­ഴു­ന്നേ­ല്ക്കാൻ റ്റൈം­പീ­സി­നു് അലാറം കൊ­ടു­ത്തു­വ­ച്ചു. ഞാൻ എത്ര മ­ണി­ക്കൂർ ഉ­റ­ങ്ങി? ഞാൻ മ­റു­പ­ടി പ­റ­ഞ്ഞു: “പ­തി­മ്മൂ­ന്നു മ­ണി­ക്കൂർ” തെ­റ്റെ­ന്നാ­യി പേ­ര­ക്കു­ട്ടി. “എ­ന്തു­കൊ­ണ്ടു തെ­റ്റു്?” എന്ന എന്റെ ചോ­ദ്യം. അവൾ: ഒൻ­പ­തു­മ­ണി­ക്കു് അലാറം കൊ­ടു­ത്തു­വ­ച്ചാൽ ഒരു മ­ണി­ക്കൂർ ക­ഴി­ഞ്ഞു് മ­ണി­യ­ടി­ക്കു­ക­യി­ല്ലേ? അ­പ്പോൾ ഒരു മ­ണി­ക്കൂ­റ­ല്ലേ ഉ­റ­ങ്ങൂ”.
അ­നു­ഭൂ­തി റാ­ക്കി­ലി­രി­ക്കു­ന്നു
images/MarieAntoinette.jpg
മാറീ ആ­ങ്ത്വാ­ന­ത്

പൂ­വി­നെ പൂ­വാ­യി വർ­ണ്ണി­ക്കാം. അതിനെ റാ­ണി­യാ­യി വർ­ണ്ണി­ക്കാം. റാ­ണി­യാ­യി ചി­ത്രീ­ക­രി­ക്കു­മ്പോ­ഴും അതു പൂ­വാ­ണെ­ന്നു ന­മു­ക്കു തോ­ന്ന­ണം. ഈ മൂ­ന്നാ­മ­ത്തെ രീ­തി­യാ­ണു് ക­ല­യു­ടേ­തെ­ന്നു് റ­സ്കിൻ പ­റ­ഞ്ഞി­ട്ടു­ണ്ടു്. (ഓർ­മ്മ­യിൽ­നി­ന്നു്) ഇ­പ്പോ­ഴ­ത്തെ രീതി ഇ­തൊ­ന്നു­മ­ല്ല. പൂ­വി­നെ വർ­ണ്ണി­ച്ചാൽ വാ­യ­ന­ക്കാ­ര­നു് അതു കാ­ട്ടു­കു­ര­ങ്ങാ­യി തോ­ന്നും. വേ­റൊ­രു വി­ധ­ത്തിൽ എ­ഴു­താം. എ­നി­ക്കു തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു് അഞ്ചു നാഴിക അ­ക­ലെ­യു­ള്ള ക­ട­പ്പു­റ­ത്തു പോ­ക­ണ­മെ­ങ്കിൽ കാറിൽ പോകാം. ഓ­ട്ടോ­റി­ക്ഷ­യി­ലാ­കാം. കാ­ള­വ­ണ്ടി­യി­ലാ­കാം യാത്ര. വാ­ഹ­ന­മൊ­ന്നും വേണ്ട, ന­ട­ന്നു­പോ­കാം. പൊ­യ്ക്കാ­ലിൽ കയറി പ­ന്ത്ര­ണ്ട­ടി­പ്പൊ­ക്ക­മാർ­ന്നു അ­വി­ടെ­യെ­ത്താം. എ­ങ്ങ­നെ സ­ഞ്ച­രി­ച്ചാ­ലും ക­ട­പ്പു­റ­ത്തെ­ത്തും. ന­വീ­ന­ന്മാർ പൂ­വി­നെ കാ­ട്ടു­കു­ര­ങ്ങാ­ക്കു­ന്നു. പൊ­യ്ക്കാ­ലിൽ കയറി ക­ട­പ്പു­റ­ത്തു ചെ­ല്ലു­ന്നു. ഈ വി­ല­ക്ഷ­ണ­രീ­തി നി­ല­വി­ലി­രി­ക്കു­മ്പോൾ യു. കെ. കു­മാ­ര­നും അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ വേറെ ചി­ല­രും ‘നേരേ ചൊ­വ്വേ’ എ­ഴു­തു­ന്ന­തു് എത്ര ആ­ശ്വാ­സ­പ്ര­ദ­മാ­ണ്! പക്ഷേ, നേരേ ചൊ­വ്വേ എഴുതി എ­ന്ന­തു കൊ­ണ്ടു­മാ­ത്രം രചന സാ­ഹി­ത്യ­മാ­യി മാ­റു­ക­യി­ല്ല. ‘പ­റ­മ്പി­ലൂ­ടെ ഒരു സ്ത്രീ ന­ട­ന്നു’ എന്നു പ­റ­ഞ്ഞാൽ അതു് വി­ര­സ­മാ­യ ഒരു പ്ര­സ്താ­വം മാ­ത്രം. എ­ന്നാൽ കവി.

ത­ടി­മ­ര­വു­മി­ട­യ്ക്കി­ട­യ്ക്കു വള്ളി-​

ക്കു­ടി­ലു­മി­ണ­ങ്ങി­ടു­മ­പ്പെ­രു­മ്പ­റ­മ്പിൽ

വ­ടി­വൊ­ട­വൾ വി­ള­ങ്ങി വാ­നിൽ­നി­ന്നും

ഝടിതി പ­തി­ച്ചൊ­രു കൊ­ച്ചു­താ­ര­പോ­ലെ

എന്നു എ­ഴു­തു­മ്പോൾ അതു ക­ല­യാ­യി മാ­റു­ന്നു. അ­നു­ഭൂ­തി­യാ­ണു് സാ­ഹി­ത്യ­ത്തി­ന്റെ അ­നു­പേ­ക്ഷ­ണീ­യ­ഘ­ട­കം. അ­നു­ഭൂ­തി­യി­ല്ലെ­ങ്കിൽ സാ­ഹി­ത്യ­മി­ല്ല, ക­ല­യി­ല്ല. യു. കെ. കു­മാ­ര­ന്റെ “ന­മ്പീ­ശൻ ക­ര­യു­ന്നി­ല്ല” എന്ന ക­ഥ­യു­ടെ ന്യൂ­ന­ത അ­തു­ത­ന്നെ­യാ­ണു്. (കു­ങ്കു­മം വാരിക) ഒ­രു­ദ്യോ­ഗ­സ്ഥ­ന്റെ ജീവിത വൈ­ഷ­മ്യ­ങ്ങ­ളെ­ക്കു­റി­ച്ചാ­ണു് ക­ഥാ­കാ­ര­നു എ­ഴു­താ­നു­ള്ള­തു്. അതു് സ­ത്യ­സ­ന്ധ­മാ­യി അ­ദ്ദേ­ഹം അ­നു­ഷ്ഠി­ക്കു­ന്നു­ണ്ടു­താ­നും. പക്ഷേ, ക­ഥ­യ്ക്കു് ആ­കെ­ക്കൂ­ടി ഒരു ‘ഡൾ­നെ­സ്സ് ’. ജ­വു­ളി­ക്ക­ട­യിൽ ചെ­ന്നു­ക­യ­റു­ന്ന ന­മ്മു­ടെ മുൻ­പിൽ വി­ല്പ­ന­ക്കാ­രൻ സാ­രി­ക­ളും മ­റ്റും നി­മി­ഷം തോ­റു­മെ­ടു­ത്തു നി­വർ­ത്തി എ­റി­യും. ഒ­ന്നു­നോ­ക്കി­ത്തീ­രു­ന്ന­തി­നു­മുൻ­പു് മ­റ്റൊ­ന്നു് അ­തി­ന്റെ പു­റ­ത്തു വ­ന്നു­വീ­ഴും. ആ വി­ല്പ­ന­ക്കാ­ര­നോ­ടു ന­മു­ക്കു നീ­ര­സം­തോ­ന്നു­ന്നു. മ­റ്റൊ­രാൾ അ­ങ്ങ­നെ­യ­ല്ല. മി­ണ്ടാ­തെ നി­ല്ക്കും. ‘ഒരു ചു­വ­ന്ന സാ­രി­യെ­ടു­ക്കു’ എന്നു നമ്മൾ പ­റ­ഞ്ഞാൽ അ­ടു­ക്കി­വ­ച്ചി­രി­ക്കു­ന്ന അനേകം സാ­രി­ക­ളു­ടെ ഇ­ട­യിൽ­നി­ന്നു് ഒരു ചു­വ­ന്ന സാ­രി­മാ­ത്രം വ­ലി­ച്ചെ­ടു­ത്തു മുൻ­പിൽ വ­യ്ക്കും. പി­ന്നെ മൗ­ന­മാ­ണു്. ഇ­യാ­ളോ­ടും ന­മു­ക്കു നീ­ര­സ­മ­ത്രേ.

images/JohnRuskin1863.jpg
റ­സ്കിൻ

ന­വീ­ന­ന്മാർ ക­ണ്ണ­ട­ച്ചു­തു­റ­ക്കു­ന്ന­തി­നു­മുൻ­പു് സാ­രി­കൾ വ­ലി­ച്ചി­ട്ടു കൂ­മ്പാ­ര­മു­ണ്ടാ­ക്കു­ന്നു. കു­മാ­ര­നെ­പ്പോ­ലു­ള്ള­വർ അ­നു­ഭൂ­തി­യെ ഷെൽ­ഫിൽ നി­ന്നെ­ടു­ക്കാ­തെ—തെ­റ്റി­പ്പോ­യി പ്ര­യോ­ഗം. റാ­ക്കിൽ നി­ന്നെ­ടു­ക്കാ­തെ—മൗ­ന­മാർ­ന്നു നി­ല്ക്കു­ന്നു. ഈ നി­ല്പു് വൈ­ര­സ്യ­ജ­ന­ക­മാ­ണു്.

  1. ചോ­ദ്യ­ങ്ങൾ­ക്കു ഉ­ത്ത­രം ന­ല്കു­മ്പോൾ ഒരു ‘ഇ­ന്റ­ല­ക്ച്വൽ സ്പാർ­ക്ക്’ ഉ­ണ്ടാ­വ­ണം. മ­ല­യാ­റ്റൂർ രാ­മ­കൃ­ഷ്ണ­നു് ആ സ്ഫു­ലിം­ഗ­മു­ള­വാ­ക്കാൻ അ­റി­യാം. പക്ഷേ, ജ­ന­യു­ഗം വാ­രി­ക­യി­ലെ ഒ­രു­ത്ത­ര­ത്തി­ലും അതു് ഇ­ന്നേ­വ­രെ ക­ണ്ടി­ട്ടി­ല്ല. ഇ­ന്ന­ത്തെ രീ­തി­യിൽ ഉ­ത്ത­ര­മെ­ഴു­തു­ന്ന­തു് പാ­ഴ്‌­വേ­ല­യാ­ണു്.
  2. കെ. എൻ.ന­മ്പൂ­തി­രി, നെ­ടു­വേ­ലി എ­ക്സ്പ്ര­സ് വാ­രി­ക­യി­ലെ­ഴു­തി­യ “വർ­ണ്ണ­വൃ­ത്തം” എന്ന ചെ­റു­ക­ഥ വാ­യി­ച്ചു. അ­മ്മ­യെ­യും പെ­ങ്ങ­ളെ­യും പു­ലർ­ത്താൻ­വേ­ണ്ടി ജോ­ലി­തെ­ണ്ടി ന­ട­ക്കു­ന്ന ഒ­രു­ത്തൻ ആ പെ­ങ്ങൾ ഹോ­ട്ട­ലിൽ വ്യ­ഭി­ച­രി­ക്കു­ന്ന­തു് കാ­ണു­ന്നു. ചാരിയ ജ­ന്നൽ­പ്പ­ല­ക­യു­ടെ പ­ഴു­തി­ലൂ­ടെ­യാ­ണു് അയാൾ നോ­ക്കി­യ­തു്. ക­ഥാ­കാ­ര­ന്റെ നോ­ട്ട­വും അ­ങ്ങ­നെ­ത­ന്നെ. ജീ­വി­ത­സ്പ­ന്ദ­മോ ര­ച­നാ­വൈ­ദ­ഗ്ദ്ധ്യ­മോ ഇ­ല്ലാ­ത്ത ഈ കഥയെ ഒരു ഇം­ഗ്ലീ­ഷ് വാ­ക്കു­കൊ­ണ്ടാ­ണു് ഞാൻ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു് disgusting.
  3. എ­ന്നെ­പ്പോ­ലെ ചാ­രു­ക­സേ­ര­യിൽ പ­ല­ക­വ­ച്ചു് എ­ഴു­താം. ‘സി­റ്റി­ങ് ചെയറി’ൽ ഇ­രു­ന്നു­കൊ­ണ്ടു ക­ഥ­യെ­ഴു­താം. നി­ന്നു­കൊ­ണ്ടു് സ്റ്റാൻ­ഡിൽ ക­ട­ലാ­സ്സു് വ­ച്ചു് എ­ഴു­താം. ഒരു ബൗൾ. അ­തി­നൊ­രു അ­ട­പ്പു്. ഒരു ഹാൻ­ഡിൽ തി­രി­ച്ചാൽ ശ­ബ്ദ­ത്തോ­ടെ വെ­ള്ള­മൊ­ഴു­കു­ന്ന ഏർ­പ്പാ­ടു്. ഈ സം­വി­ധാ­ന­മൊ­ക്കെ­യു­ള്ള ഉ­പ­ക­ര­ണ­ത്തി­ന്റെ പു­റ­ത്തു­ക­യ­റി­യി­രു­ന്നും ചെ­റു­ക­ഥ എ­ഴു­താം. അ­പ്പോൾ പു­തു­വെ­ള്ളം മ­ലി­ന­ജ­ല­മാ­യി­ക്കൊ­ണ്ടി­രി­ക്കും. “സരോവര”ത്തി­ന്റെ നിർ­മ്മ­ല­ജ­ല­ത്തെ മ­ലി­ന­ജ­ല­മാ­ക്കു­ന്നു ആ ഉ­പ­ക­ര­ണ­ത്തിൽ ക­യ­റി­യി­രു­ന്നു “പു­തു­വെ­ള്ള­ത്തിൽ” എന്ന ‘കഥ’യെ­ഴു­തി­യ കെ. പി. കൃ­ഷ്ണൻ­കു­ട്ടി.
ഈ പു­സ്ത­കം വാ­യി­ക്കൂ
images/KrishnamurtiBiography.jpg

ഇൻ­ഡ്യ­യി­ലു­ള്ള­വർ എ­ഴു­തു­ന്ന പു­സ്ത­ക­ങ്ങൾ ഞാ­ന­ധി­ക­വും വാ­യി­ക്കാ­റി­ല്ല. അവരും അ­വ­രു­ടെ പ്ര­സാ­ധ­ക­രും പ്ര­സാ­ധ­ക­രു­ടെ കൂ­ട്ടു­കാ­രാ­യ നി­രൂ­പ­ക­രും ആ പു­സ്ത­ക­ങ്ങൾ വളരെ കേ­മ­മാ­ണെ­ന്നു പ­റ­ഞ്ഞു ന­മ്മ­ളെ വ­ഞ്ചി­ക്കും. ഒ­രു­ദാ­ഹ­ര­ണം വി­ക്രം സേ­ത്തി ന്റെ The Golden Gate എന്ന കാ­വ്യ­നോ­വൽ. ഈ മുൻ­വി­ധി വ­ച്ചു­കൊ­ണ്ടു് പൂപൂൽ ജ­യ­ക്കർ എ­ഴു­തി­യ Krishnamurti എന്ന പു­സ്ത­കം ഞാൻ വാ­യി­ക്കാ­തി­രു­ന്നെ­ങ്കിൽ അതു് വലിയ ന­ഷ്ട­മാ­യി­ത്തീർ­ന്നേ­നേ. അ­ത്ര­യ്ക്കു മ­നോ­ഹ­ര­വും ചി­ന്തോ­ദ്ദീ­പ­ക­വു­മാ­ണു് ഈ ഗ്ര­ന്ഥം. കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ദർ­ശ­ന­ത്തി­ന്റെ സ്പ­ഷ്ട­ത­യാർ­ന്ന വ്യാ­ഖ്യാ­നം മാ­ത്ര­മ­ല്ല ഇതു്. ഒരു കാ­ല­യ­ള­വി­ന്റെ ച­രി­ത്ര­വും ചി­ത്ര­വു­മാ­ണി­തു്. ഇതിൽ ജ­വാ­ഹർ­ലാൽ നെ­ഹ്റു വും ഇ­ന്ദി­രാ­ഗാ­ന്ധി യും വി­നോ­ബ­ഭാ­വെ യും അൽഡസ് ഹ­ക്സി­ലി യും ചൈ­ത­ന്യ­ത്തോ­ടെ പ്ര­ത്യ­ക്ഷ­രാ­കു­ന്നു. അ­വർ­ക്കൊ­ക്കെ കൃ­ഷ്ണ­മൂർ­ത്തി സ്നേ­ഹ­സാ­ന്ദ്ര­ങ്ങ­ളാ­യ ഉ­പ­ദേ­ശ­ങ്ങൾ ന­ല്കു­ന്ന­തു് നമ്മൾ കേൾ­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ വ്യ­ക്തി­പ്ര­ഭാ­വ­ത്തെ അവർ മാ­നി­ച്ചി­രു­ന്നു­വെ­ന്നു അ­റി­യു­ന്ന­തു­ത­ന്നെ ന­മു­ക്കു അ­ഭി­മാ­ന­ക­ര­മ­ത്രേ. ന­മ്മു­ടെ വൈ­കാ­രി­ക മ­ണ്ഡ­ല­ത്തി­ലും ധി­ഷ­ണാ­പ­ര­മാ­യ മ­ണ്ഡ­ല­ത്തി­ലും ത­രം­ഗ­പ­ര­മ്പ­ര­കൾ സൃ­ഷ്ടി­ക്കു­ന്ന ഈ ഗ്ര­ന്ഥ­ത്തി­ലെ ഒരു ഭാഗം നോ­ക്കു­ക.

“ She (Indira Gandhi) appeared totally unafraid of herself, but was extremely anxious for her son, Sanjay. She had been told by the few people who remained with her that he would be arrested and tortured in jail. I did not know how to comfort her” (P. 345).

മ­റ്റൊ­രു ഭാഗം:

Its (‘Deschooling Soceity’ Iran Illich) originally and intensity intrigued me and on my return to India I gave the book to Indira Gandhi. She read the book, thought it relevant to the Indian situation, and arranged for Illich to be invited to India (PP. 302, 303).

വേ­റൊ­രു ഭാ­ഗം­കൂ­ടി:

“Years later, after her son Sanjay’s death, I asked Indira whether she cried easily. She thought for a while then said, ‘No, sorrow does not bring tears. But when I am deeply moved, especially by great beauty, I weep” (P. 342).

‘മ­രി­ക്കാൻ അ­ഭ്യ­സി­ക്കൂ’ എ­ന്നാ­യി­രു­ന്നു കൃ­ഷ്ണ­മൂർ­ത്തി­യു­ടെ ഉ­പ­ദേ­ശം അ­ദ്ദേ­ഹ­വും ആ ഉ­പ­ദേ­ശ­മ­നു­സ­രി­ച്ചു മ­രി­ച്ചു. “പൂപൂൽ, ഇന്നു രാ­ത്രി ഞാൻ മ­ല­ക­ളിൽ ദീർ­ഘ­കാ­ല­യാ­ത്ര­യ്ക്കാ­യി പോകും. മൂ­ടൽ­മ­ഞ്ഞു് ഉ­യ­രു­ന്നു.” എ­ന്ന­ദ്ദേ­ഹം പ­റ­ഞ്ഞു. പൂപൂൽ ജ­യ­ക്കാർ തി­രി­ഞ്ഞു­നോ­ക്കാ­തെ ന­ട­ന്നു് ആ മുറി വി­ട്ടു­പോ­യി. പെ­സി­ഫി­ക് സ്റ്റാൻ­ഡേ­ഡ് സമയം ഒൻപതു മ­ണി­ക്കു കൃ­ഷ്ണ­മൂർ­ത്തി ഉ­റ­ങ്ങി, മ­ല­ക­ളി­ലെ ദീർ­ഘ­യാ­ത്ര­യ്ക്കു­വേ­ണ്ടി മൂ­ടൽ­മ­ഞ്ഞു ഉ­യ­രു­ക­യാ­യി­രു­ന്നു. അ­തി­ലൂ­ടെ അ­ദ്ദേ­ഹം ന­ട­ന്നു. ന­ട­ന്ന­ക­ലു­ക­യും ചെ­യ്തു.

ഈ ഗ്ര­ന്ഥം വാ­യി­ച്ച­തോ­ടെ എന്റെ ജീ­വി­തം ധ­ന്യ­മാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു. (Krishnamurthi, A Biography, Harper and Row, Sanfrancisco $22.95.)

കേ­ര­ള­ത്തി­നി­ന്നാ­വ­ശ്യം ന­ല്ലൊ­രു പ്ര­തി­പ­ക്ഷ­മാ­ണു്. അം­ഗ­സം­ഖ്യ­കൊ­ണ്ടു് ഭ­ര­ണ­പ­ക്ഷ­ത്തിൽ ഇ­ന്നു് വ­ള­രെ­യൊ­ന്നും പി­റ­കി­ല­ല്ല പ്ര­തി­പ­ക്ഷം. പക്ഷേ, ആ പ്ര­തി­പ­ക്ഷ­മി­പ്പോൾ എ­ത്ര­യോ ത­ട്ടു­ക­ളി­ലാ­യി മാ­റി­ക്ക­ഴി­യു­ന്നു. ക­ഴി­ഞ്ഞ ഭ­ര­ണ­കാ­ല­ത്തു് ഭി­ന്നി­പ്പി­ച്ചു ഭ­രി­പ്പി­ച്ച­തു­പോ­ലെ പ്ര­തി­പ­ക്ഷ­ത്തി­രി­ക്കു­ന്ന കാ­ല­ത്തും സ­മീ­പി­ച്ചാൽ പ്ര­തി­പ­ക്ഷം നാലു വ­ഴി­ക്കാ­കും. അ­ങ്ങ­നെ ആ­യി­ക്കൊ­ണ്ടി­രി­ക്കു­ക­യു­മാ­ണു്. ന­ല്ല­തി­നും തീ­യ­തി­നും എ­ന്തെ­ങ്കി­ലും ബ­ഹ­ള­മു­ണ്ടാ­ക്ക­ലും വെ­ല്ലു­വി­ളി­ക്ക­ലും മാ­ത്രം ന­യ­മാ­ക്കി­യ ഒരു പ്ര­തി­പ­ക്ഷ­നേ­തൃ­ത്വം സം­സ്ഥാ­ന­ത്തി­നു് യാ­തൊ­രു ഗു­ണ­വും ചെ­യ്യാൻ പോ­കു­ന്ന­തു­മി­ല്ല. നേ­താ­വി­നെ വി­ശ്വ­സി­ക്കു­ന്ന സ­ഹ­പ്ര­വർ­ത്ത­ക­രും സ­ഹ­പ്ര­വർ­ത്ത­ക­രെ അ­വി­ശ്വ­സി­ക്കാ­ത്ത ഒരു നേ­താ­വു­മു­ണ്ടെ­ങ്കിൽ നി­യ­മ­സ­ഭ­യി­ലും പു­റ­ത്തും വി­സ്മ­യ­ങ്ങൾ കാ­ണി­ക്കാ­വു­ന്ന അ­വ­സ്ഥ­യാ­ണു് ഇ­ന്നി­വി­ടെ കോൺ­ഗ്ര­സ് ഐക്കു മു­ന്നി­ലു­ള്ള­തു്. ഈ അ­വ­സ­ര­ങ്ങൾ, മു­മ്പെ­ന്ന­തു­പോ­ലെ കാ­ലു­കൊ­ണ്ടു തട്ടി എ­റി­ഞ്ഞു കൊ­ണ്ടി­രി­ക്കു­ക­യാ­ണു്, ബ­ന്ധ­പ്പെ­ട്ട­വ­രി­പ്പോൾ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-09-13.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: June 28, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: KB Sujith.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.