SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-09-27-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ ​

images/KumaranAsan.jpg
കു­മാ­ര­നാ­ശാൻ

കു­റെ­ക്കാ­ലം­മു­മ്പു് കേ­ശ­വ­ദേ­വും കർ­മ്മ­ച­ന്ദ്ര­നും ഞാനും അ­ഞ്ചു­തെ­ങ്ങി­ന­ടു­ത്തു­ള്ള ഒരു സ്ഥ­ല­ത്തു് ഒരു സ­മ്മേ­ള­ന­ത്തി­നു പോയി. വ­ള്ള­ത്തി­ലി­രി­ക്കു­മ്പോൾ ആരോ കു­മാ­ര­നാ­ശാ­നെ ക്കു­റി­ച്ചു് എന്തോ പ­റ­ഞ്ഞി­ട്ടു് ഞ­ങ്ങ­ളോ­ടു ചോ­ദി­ച്ചു: “ഇ­ത്ര­ത്തോ­ളം പ്ര­കൃ­തി സു­ന്ദ­ര­മാ­യ സ്ഥ­ല­ത്തു ക­ഴി­ഞ്ഞു കൂടിയ ആശാൻ എ­ന്താ­ണു് ആ സൗ­ന്ദ­ര്യം സ്വ­ന്തം ക­വി­ത­യിൽ പ്ര­തി­ഫ­ലി­പ്പി­ക്കാ­ത്ത­തു്?” ഞാൻ മ­റു­പ­ടി നല്കി: “ഉ­ണ്ട­ല്ലോ. ‘പ്ര­രോ­ദ­ന’ത്തി­ലെ ആ­ദ്യ­ത്തെ ഒന്നു രണ്ടു ശ്ലോ­ക­ങ്ങ­ളിൽ കേ­ര­ള­ത്തി­ന്റെ പ്ര­കൃ­തി പ്ര­തി­ഫ­ലി­ക്കു­ന്നു”. ചോ­ദ്യ­കർ­ത്താ­വി­നു് ആ മ­റു­പ­ടി തൃ­പ്തി ന­ല്കി­യി­ല്ല. “എ­ന്നാൽ പ്ര­സം­ഗ­ത്തി­ന്റെ വിഷയം അതു ത­ന്നെ­യാ­ക­ട്ടെ” എന്നു കേ­ശ­വ­ദേ­വു് നിർ­ദ്ദേ­ശി­ച്ചു. അ­ന്നു് ഞാ­നെ­ന്തു പ­റ­ഞ്ഞു­വെ­ന്നു് ഓർ­മ്മ­യി­ല്ല. ഇ­ന്നാ­ണെ­ങ്കിൽ എന്തു പ­റ­യു­മെ­ന്നു ചു­രു­ക്കി­യെ­ഴു­താം. കു­മാ­ര­നാ­ശാ­ന്റെ ക­വി­ത­യി­ലെ ധിഷണാ പ്ര­ഭാ­വം ആ­ദ­ര­ണീ­യ­മാ­ണു്. അ­ധഃ­സ്ഥി­ത­രെ ച­വി­ട്ടാ­നു­യർ­ത്തു­ന്ന കാ­ലി­ന്റെ നേർ­ക്കും അ­ടി­ക്കാ­നോ­ങ്ങു­ന്ന കൈ­പ്പ­ത്തി­യു­ടെ നേർ­ക്കും ധി­ഷ­ണ­യു­ടെ നേ­ത്ര­ങ്ങൾ വ്യാ­പ­രി­പ്പി­ച്ച മ­ഹാ­ക­വി­ക്കു് ‘മാ­ന­ത്തെ­ത്തി­യ’ മ­ഴ­വി­ല്ലി­ന്റെ അഴകു കാ­ണാ­നും തീ­നാ­ളം പോലെ ന­ട­ക്കു­ന്ന ചെ­റു­പ്പ­ക്കാ­രി­യു­ടെ സൗ­ന്ദ­ര്യം ദർ­ശി­ക്കാ­നും സ­മ­യ­മി­ല്ലാ­യി­രു­ന്നു. വ­ള്ള­ത്തോൾ ക്ക­വി­ത­യി­ലെ നാ­യി­ക­യു­ടെ നി­തം­ബം, ജി. ശ­ങ്ക­ര­ക്കു­റു­പ്പു പ­റ­ഞ്ഞ­തു പോലെ, അ­നു­വാ­ച­ക­നെ സ്പർ­ശി­ച്ചെ­ന്നു വരും. കു­മാ­ര­നാ­ശാൻ സ്ത്രീ­യെ ക­ണ്ടി­രി­ക്കാം. പക്ഷേ, അ­വ­ളു­ടെ പ്ര­ത്യേ­ക­മാ­യ ഒ­ര­വ­യ­വ­ത്തി­ലേ­ക്കും ക­ണ്ണോ­ടി­ച്ചി­ട്ടി­ല്ല. പി­ന്നെ­യ­ല്ലേ.

“ചു­മ­ല­ണി­വ­സ­ന­ത്തി­നു­ള്ളിൽ വി­ങ്ങും

സു­മ­ഹി­ത വാർ­മു­ല­യും നി­തം­ബ­വാ­യ്പും

ശ്ര­മ­മൊ­ട­നു­മ­ദി­ച്ച വേ­ഗ­മാർ­ന്നു്”

കമനി ന­ട­ക്കു­ന്ന­തു് അ­ദ്ദേ­ഹം കാണുക. ത­കർ­ന്നു­കി­ട­ക്കു­ന്ന ക­രി­ങ്കൽ­ത്തൂ­ണു­ക­ളി­ലെ അ­ദ്ഭു­ത­സ്ത്രീ­രൂ­പ­ങ്ങൾ ക­ണ്ടു് ‘നി­ങ്ങൾ ദീർ­ഘ­കാ­ലം ആ­ട്ട­മാ­ടി മേനി വി­യർ­ത്തു­നി­ല്ക്കു­ക­യാ­ണോ? എന്നു കു­ഞ്ഞു­രാ­മൻ നായരെ പ്പോ­ലെ ചോ­ദി­ക്കാൻ അ­ദ്ദേ­ഹ­ത്തി­നു ക­ഴി­യു­മാ­യി­രു­ന്നി­ല്ല. ഹ­രി­താ­ഭ­ങ്ങ­ളാ­യ പാ­ട­ങ്ങൾ പു­ഞ്ചി­രി­പൊ­ഴി­ക്കു­ന്ന­തും പൂ­ക്കൾ സൗ­ര­ഭ്യം പ്ര­സ­രി­പ്പി­ക്കു­ന്ന­തും ശ്ര­ദ്ധി­ക്കാൻ കു­മാ­ര­നാ­ശാ­നു സ­മ­യ­മെ­വി­ടെ? മ­നു­ഷ്യ­പു­രോ­ഗ­തി­യെ ല­ക്ഷ്യ­മാ­ക്കി കാ­വ്യം ര­ചി­ക്കു­ന്ന ക­വി­യു­ടെ പ­ദ­വി­ന്യാ­സ­ക്ര­മം പ­ല­പ്പോ­ഴും പ­രു­ക്ക­നാ­യി­രി­ക്കും.

അ­ളി­പ­ട­ലി­കൾ­മൂ­ളി­ര­ന്ധ്ര­മേ­ലും

മുളകൾ മ­രു­ത്തി­ലു­ല­ഞ്ഞു മെ­ല്ലെ­യൂ­തി

ത­ളിർ­നി­ര­മൃ­ദു­താ­ള­മേ­കി­യേ­വം

ക­ള­ക­ള­മാ­യ­തി­മോ­ഹ­നം വ­ന­ത്തിൽ

എ­ന്നു് ആശാൻ എ­ഴു­തി­യി­ട്ടു­ണ്ടാ­വും എ­ന്നാൽ ആ ശ­ബ്ദ­ഭം­ഗി അ­ദ്ദേ­ഹ­ത്തി­ന്റെ കാ­വ്യ­ത്തി­നു­ള്ള സാ­മാ­ന്യ­ഗു­ണ­മാ­യി പ­റ­യാ­വു­ന്ന­ത­ല്ല.

കു­ളി­യ­തു­പൊ­ഴു­തേ ക­ഴി­ഞ്ഞ­കൊ­ണ്ടൽ

ക്കു­ളിർ­കു­ഴ­ലാ­ളു­ടെ കോ­മ­ളാ­മ­ലാം­ഗം

ഒ­ളി­വി­ത­റി, മി­നു­ക്കു­വേ­ല­തീ­രും

ല­ളി­ത­സു­വർ­ണ്ണ­ശ­ലാ­ക­യെ­ന്ന­പോ­ലെ

എന്നു വ­ള്ള­ത്തോൾ വി­ശ്വ­വ­ശ്യ­മാ­യ സൗ­ന്ദ­ര്യം സ്ത്രീ­യിൽ ദർ­ശി­ച്ചെ­ഴു­തു­മ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ കവിത പ്ര­കൃ­തി­രാ­മ­ണീ­യ­ക­ത്തിൽ­നി­ന്നു പ്ര­ചോ­ദ­നം കൈ­വ­രി­ച്ച­താ­ണെ­ന്നു ക­രു­താ­വു­ന്ന­താ­ണു്. വി­ര­ള­മാ­യി പ്ര­കൃ­തി­സൗ­ന്ദ­ര്യ­ത്തിൽ അ­ഭി­ര­മി­ക്കു­ന്ന കു­മാ­ര­നാ­ശാൻ ‘ജനനി മ­രി­ച്ചു ചി­ത്ത­താ­പം തീ­രാ­ത്ത ഉ­ണ്ണി­ക­ളു­ടെ ക­ണ്ണു­നീർ­ക്കു­ള­ത്തിൽ’ ക­ണ്ണ­യ­യ്ക്കു­ന്ന­തി­ലാ­ണു ത­ല്പ­രൻ. വ­ള്ള­ത്തോ­ളും പി. കു­ഞ്ഞി­രാ­മൻ നാ­യ­രും പ്ര­കൃ­തി­ഭം­ഗി ആ­സ്വ­ദി­ക്ക­ട്ടെ. കു­മാ­ര­നാ­ശാൻ സ­മ്പൂർ­ണ്ണ­മ­നു­ഷ്യ­ന്റെ ഭംഗി കാണാൻ ശ്ര­മി­ച്ചെ­ങ്കിൽ അ­തി­ലെ­ന്തു തെ­റ്റി­രി­ക്കു­ന്നു.

ഈച്ച:
മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ തി­ന്നു വളരാൻ വേ­ണ്ടി തി­രു­വ­ന­ന്ത­പു­ര­ത്തെ ഹോ­ട്ട­ലു­കാർ ക­ണ്ണാ­ടി­പ്പെ­ട്ടി­ക­ളിൽ അ­ട­ച്ചു­വ­ളർ­ത്തു­ന്ന ജീവി.
ഫൗ­ണ്ടൻ പേന:
ക­ട­ക­ളി­ലെ ക­ണ്ണാ­ടി­ക്കൂ­ട്ടി­ലി­രി­ക്കു­മ്പോൾ മ­നോ­ഹ­ര­മാ­യ വസ്തു. വലിയ വി­ല­കൊ­ടു­ത്തു വാ­ങ്ങി­ക്ക­ഴി­ഞ്ഞാൽ ദൂരെ എ­റി­യേ­ണ്ട­തു്.
വി­പ്ല­വ­ക­വി:
കൊ­ട്ടാ­രം പോ­ലു­ള്ള കെ­ട്ടി­ട­ത്തിൽ താ­മ­സി­ച്ചു്, മോ­ട്ടോർ­കാ­റിൽ സ­ഞ്ച­രി­ച്ചു്, വി­ല­കൂ­ടി­യ ഭ­ക്ഷ­ണം­ക­ഴി­ച്ചു്, ബൂർ­ഷ്വാ­സി­യു­ടെ എല്ലാ സു­ഖ­സൗ­ക­ര്യ­ങ്ങ­ളും ആ­സ്വ­ദി­ച്ചു് വാ­ക്കു­ക­ളി­ലൂ­ടെ­മാ­ത്രം വി­പ്ല­വം പ്ര­സം­ഗി­ക്കു­ന്ന കാ­രു­ണ്യ സി­ന്ധു.
നാ­ല­പ്പാ­ട്ട്

ധി­ഷ­ണാ­പ­ര­മാ­യ ഭാ­വ­ന­യു­ണ്ടു്, കാ­വ്യാ­ത്മ­ക ഭാ­വ­ന­യു­ണ്ടു്. ഷെ­ല്ലി, കീ­റ്റ്സ് ഈ ക­വി­ക­ളു­ടെ ഭാവന കാ­വ്യാ­ത്മ­ക­മ­ക­മ­ത്രെ. ബ്രൗ­ണി­ങി­ന്റെ ഭാവന ധി­ഷ­ണാ­പ­ര­വും. അ­തു­കൊ­ണ്ടാ­ണു് കീ­റ്റ്സ് പാ­ടി­യ­പ്പോൾ ബ്രൗ­ണി­ങ് ഗർ­ജ്ജി­ച്ചു­വെ­ന്നു് ആരോ പ­റ­ഞ്ഞ­തു്. നാ­ല­പ്പാ­ട­ന്റെ ഭാവന ഈ ര­ണ്ടു­മ­ല്ല. അതിനു ഭാ­ഷാ­ന്ത­ര­കാ­രീ­ഭാ­വ­ന എന്ന പുതിയ പേ­രു­ന­ല്കാം. അ­ഴീ­ക്കോ­ടു് അ­ത്യു­ക്തി­യെ കൂ­ട്ടു­പി­ടി­ച്ചു­കൊ­ണ്ടു ന­ട­ത്തു­ന്ന ഉ­ദീ­ര­ണ­ങ്ങൾ അ­വാ­സ്ത­വി­ക­ങ്ങ­ളാ­യി എ­നി­ക്കു തോ­ന്നി­പ്പോ­യി.

കവിത ചി­ത്ര­ശ­ല­ഭ­ത്തെ­പ്പോ­ലെ പ­റ­ന്നു വരണം. അ­ല്ലെ­ങ്കിൽ പൂ­പോ­ലെ സ്വയം വി­ട­ര­ണം. ഇവ ര­ണ്ടു­മ­ല്ല നാ­ല­പ്പാ­ട­ന്റെ കവിത (ക­ണ്ണു­നീർ­ത്തു­ള്ളി). അതു് ഫി­ലി­പ്പിൻ­സി­ലെ സ്വേ­ച്ഛാ­ധി­പ­തി­യാ­യി­രു­ന്ന മാർ­കോ­സി ന്റെ പ­ത്നി­യെ­പ്പോ­ലെ അയൺ ബ­ട്ടർ­ഫ്ലൈ­യാ­ണു്. ഈ ചി­ത്ര­ശ­ല­ഭം—അയോമയ ചി­ത്ര­ശ­ല­ഭാ ‘പ്യൂ­പ്പ’ പൊ­ട്ടി പു­റ­ത്തു­വ­ന്ന­ത­ല്ല. ടെ­നി­സൺ എന്ന പ­ടി­ഞ്ഞാ­റൻ ക­വി­യു­ടെ ‘ഇൻ­മെ­മ്മോ­റി­യം’ എന്ന വി­ലാ­പ­കാ­വ്യ­ത്തിൽ­നി­ന്നു ജ­നി­ച്ച­താ­ണു്. സ­ദൃ­ശ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങൾ ഉൾ­ക്കൊ­ള്ളു­ന്ന വരികൾ ഈ ലേഖകൻ മുൻ­പെ­ടു­ത്തു കാ­ണി­ച്ചി­ട്ടു­ണ്ടു് ത­ത്ത്വ­ചി­ന്ത­യി­ലും “ക­ണ്ണു­നീർ­ത്തു­ള്ളി” ഇൻ മെ­മ്മോ­റി­യ­ലി­നെ അ­നു­ക­രി­ക്കു­ന്നു. ഡ‍ോ­ക്ടർ ലീ­ലാ­വ­തി അ­ഭി­മാ­ന­ധു­ര­ന്ധ­ര­യാ­യി ഉ­ദ്ധ­രി­ക്കു­ന്ന ശ്ലോ­കം—

ഞാ­നി­ങ്ങു ചി­ന്താ­ശ­ക­ല­ങ്ങൾ കണ്ണു

നീരിൽ പി­ടി­പ്പി­ച്ചൊ­രു കോ­ട്ട­കെ­ട്ടി

അ­ടി­ച്ചു­ട­ച്ചാൻ ഞൊ­ടി­കൊ­ണ്ട­താ­രോ

പ്ര­പ­ഞ്ച­മേ നീ­യി­തു­ത­ന്നെ­യെ­ന്നും

എന്ന ശ്ലോ­കം മൗ­ലി­ക­മ­ല്ല. പ്ര­പ­ഞ്ച­ത്തി­ന്റെ ഈ സം­ഹാ­രാ­ത്മ­ക­ത്വം ടെ­നി­സ­ണും സ്വ­ന്തം കൃ­തി­യിൽ ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. ‘ന­രൻ­ക്ര­മാൽ­ത്ത­ന്റെ ശവം ച­വി­ട്ടി­പ്പോ­കു­ന്നൊ­രി­പ്പോ­ക്കു­യ­ര­ത്തി­ലേ­ക്കോ” എന്ന നാ­ല­പ്പാ­ട­ന്റെ വരികൾ That men may rise upon their dead selves എ­ന്നാ­രം­ഭി­ക്കു­ന്ന ഇൻ­മെ­മ്മോ­റി­യ­ത്തി­ലെ വ­രി­ക­ളു­ടെ ഭാ­ഷാ­ന്ത­രീ­ക­ര­ണ­മാ­ണു്.

ക­ണ്ണു­നീർ­ത്തു­ള്ളി­യി­ലെ ര­ച­നാ­രീ­തി നല്ല ക­വി­യു­ടേ­ത­ല്ല. നൈ­സർ­ഗ്ഗി­ക­ത്വ­മോ സൗ­ന്ദ­ര്യ­മോ ഇ­ല്ലാ­ത്ത രീ­തി­യാ­ണ­തു്. ഭാരം കൊ­ണ്ടു നീ­ലാ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു­യ­രാൻ ക­ഴി­യാ­തെ ഈ ഇ­രു­മ്പു ചി­ത്ര­ശ­ല­ഭം ഭൂ­മി­യിൽ­ത്ത­ന്നെ നി­ശ്ച­ല­മാ­യി വർ­ത്തി­ക്കു­ന്നു. ഇ­തൊ­ക്കെ­ക്കൊ­ണ്ടാ­വ­ണം വ­ള്ള­ത്തോൾ സ്വ­കാ­ര്യ­സം­ഭാ­ഷ­ണ­ത്തിൽ “ങ്ഹാ നാ­ല­പ്പാ­ടൻ അ­ന­ന്ത­ത­യി­ലേ­ക്കു നോ­ക്കി നി­ല്ക്കു­ക­യാ­ണു് വാ­ക്കു­കൾ­ക്കു വേ­ണ്ടി” എന്നു പ­റ­ഞ്ഞ­തു്. വി­ലാ­പ­കാ­വ്യം മ­നു­ഷ്യ­ത്വം ഓ­ളം­വെ­ട്ടു­ന്ന ഗാ­ന­ത­ല്ല­ജ­മാ­ണു്. അതു ദാ­രു­മ­യ­മാ­യ നാ­ല്ക്കാ­ലി­യ­ല്ല.

images/PercyByssheShelley.jpg
ഷെ­ല്ലി

ധി­ഷ­ണാ­പ­ര­മാ­യ ഭാ­വ­ന­യു­ണ്ടു്. കാ­വ്യാ­ത്മ­ക ഭാ­വ­ന­യു­ണ്ടു്. ഷെ­ല്ലി, കീ­റ്റ്സ് ഈ ക­വി­ക­ളു­ടെ ഭാവന കാ­വ്യാ­ത്മ­ക­മ­ത്രെ. ബ്രൗ­ണി­ങി ന്റെ ഭാവന ധി­ഷ­ണാ­പ­ര­വും അ­തു­കൊ­ണ്ടാ­ണു് കീ­റ്റ്സ് പാ­ടി­യ­പ്പോൾ ബ്രൗ­ണി­ങ് ഗർ­ജ്ജി­ച്ചു­വെ­ന്നു് ആരോ പ­റ­ഞ്ഞ­തു്. നാ­ല­പ്പാ­ട­ന്റെ ഭാവന ഈ ര­ണ്ടു­മ­ല്ല. അ­തി­നു് “ഭാ­ഷാ­ന്ത­ര­കാ­രീ­ഭാ­വ­ന” എന്ന പുതിയ പേരു ന­ല്കാം. തർ­ജ്ജ­മ­യി­ലാ­ണു് അ­ദ്ദേ­ഹം കൗ­തു­കം കാ­ണി­ച്ച­തു്. ‘പൗ­ര­സ്ത്യ­ദീ­പം’, ‘പാ­വ­ങ്ങൾ’ ഇ­വ­യൊ­ക്കെ തർ­ജ്ജ­മ­കൾ. ‘വേ­ശു­അ­മ്മ­യു­ടെ വിശറി’യും അ­ദ്ദേ­ഹ­ത്തി­ന്റെ മ­റ്റൊ­രു തർ­ജ്ജ­മ­യ­ല്ലേ? നല്ല ഓർ­മ്മ­യി­ല്ല. നാ­ല­പ്പാ­ട­ന്റെ ‘ആർ­ഷ­ജ്ഞാ­നം’ Derivative (മ­റ്റൊ­ന്നിൽ­നി­ന്നു സ്വീ­ക­രി­ച്ച­തു്) ആ­ണെ­ന്ന­തു് നി­രാ­ക്ഷേ­പ­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘ര­തി­സാ­മ്രാ­ജ്യം’ ഹാ­വ്ല­ക് എലിസി ന്റെ സൈ­ക്കോ­ള­ജി ഒഫ് സെ­ക്സ് വാ­യി­ച്ചി­ട്ടെ­ഴു­തി­യ­തും. ഭാ­വ­ന­യു­ടെ കി­നാ­ക്ക­ളിൽ മു­ഴു­കാൻ താ­ല്പ­ര്യ­മി­ല്ലാ­ത്ത ഈ കവി സ്വ­ന്തം ര­ക്ത­ത്തിൽ അ­ലി­ഞ്ഞു­ചേ­രാ­ത്ത വൈ­ദേ­ശി­കാ­ശ­യ­ങ്ങ­ളെ മ­ല­യാ­ള­ത്തിൽ ആ­ക്കി­യ­തേ­യു­ള്ളു. സ­ത്യ­മി­താ­യ­തു­കൊ­ണ്ടു് സു­കു­മാർ അ­ഴീ­ക്കോ­ടു് അ­ത്യു­ക്തി­യെ കൂ­ട്ടു­പി­ടി­ച്ചു­കൊ­ണ്ടു് മാ­തൃ­ഭൂ­മി ഓ­ണ­പ്പ­തി­പ്പി­ലൂ­ടെ ന­ട­ത്തു­ന്ന ഉ­ദീ­ര­ണ­ങ്ങൾ അ­വാ­സ്ത­വി­ക­ങ്ങ­ളാ­യി എ­നി­ക്കു തോ­ന്നി­പ്പോ­യി. (‘നാ­ല­പ്പാ­ട­ന്റെ ച­ക്ര­വാ­ളം’ എന്ന ലേഖനം)

അ­ത്യു­ക്തി ടെംപർ പോയ—ദൃഢത പോയ—സ­ത്യ­മാ­ണെ­ന്നു ജി­ബ്രാൻ എ­ഴു­തി­യി­ട്ടു­ണ്ടു്. മ­ഹാ­ക­വി­യോ­ടു് എ­നി­ക്കു യോ­ജി­ക്കാൻ പ്ര­യാ­സം. ക­ഷ­ണ്ടി­ത്ത­ല ക­ണ്ടി­ട്ടു് ‘എത്ര നി­ബി­ഡ­മാ­യ ത­ല­മു­ടി’ എന്നു പ­റ­യു­ന്ന­താ­ണു് അ­ത്യു­ക്തി.

അ­തി­ദീ­നം
images/JohnKeats.jpg
കീ­റ്റ്സ്

തി­രു­വ­ന­ന്ത­പു­ര­ത്തെ ചാല ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ ഞാൻ വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് എ­ന്നെ­യും കൂ­ട്ടു­കാ­രെ­യും ബോ­ട്ട­ണി പ­ഠി­പ്പി­ച്ച­തു് നാ­രാ­യ­ണൻ നായർ എന്ന സാറ്. ഒരു ദിവസം സ­സ്യ­ശാ­സ്ത്രം പ­ഠി­പ്പി­ക്കാൻ എ­ത്തി­യ അ­ദ്ദേ­ഹം ഒരു വി­ദ്യാർ­ത്ഥി­യോ­ടു് “ഒരു ചെ­മ്പ­ര­ത്തി­പ്പൂ പ­റി­ച്ചു­കൊ­ണ്ടു­വാ­ടാ” എ­ന്നാ­ജ്ഞാ­പി­ച്ചു. അ­തു­കേ­ട്ടു് ഓടിയ വി­ദ്യാർ­ത്ഥി­യു­ടെ­കൂ­ടെ ഞാനും ഓടി. ഞങ്ങൾ ര­ണ്ടു­പേ­രും ഓരോ പൂ അ­ടർ­ത്തി­യെ­ടു­ത്തു സാ­റി­ന്റെ മുൻ­പി­ലെ­ത്തി. ഞാൻ നീ­ട്ടി­യ പൂവു് അ­ദ്ദേ­ഹം പു­റം­കൈ­കൊ­ണ്ടു ത­ട്ടി­ക്ക­ള­ഞ്ഞി­ട്ടു് ചോ­ദി­ച്ചു: “ആരു പ­റ­ഞ്ഞെ­ടാ നി­ന്റ­ടു­ത്തു പൂ പ­റി­ക്കാൻ? ന­ശി­പ്പി­ക്ക­ല­ല്ലേ ഇതു്?” മി­ണ്ടാ­തെ­നി­ന്ന എന്റെ തലയിൽ അ­ദ്ദേ­ഹം ഒരു ‘കി­ഴു­ക്കു്’തന്നു. ഗു­രു­നാ­ഥ­നെ സ­ന്തോ­ഷി­പ്പി­ക്കാൻ ഞാൻ ചെയ്ത യത്നം അ­ങ്ങ­നെ ദുഃ­ഖാ­നു­ഭൂ­തി­യിൽ ക­ലാ­ശി­ച്ചു. സാറ് പൂ­വെ­ടു­ത്തു് ഓരോ ഭാഗം അ­ടർ­ത്തി എ­പ്പി­കാ­ലി­ക്സ്, കാ­ലി­ക്സ്, കൊറോള, സ്റ്റേ­മൻ, സ്റ്റി­ഗ്മ എ­ന്നൊ­ക്കെ പ­റ­ഞ്ഞു­തു­ട­ങ്ങി. ഒ­ടു­വിൽ ചില നു­ള്ളി­ക്കീ­റ­ലു­കൾ ന­ട­ത്തി ‘ഇതാണു പി­സ്റ്റിൽ’ എന്നു പ­റ­ഞ്ഞു് ഒരു വെ­ളു­ത്ത നൂലു കാ­ണി­ച്ചു. അ­പ്പോൾ ഞാൻ വി­ചാ­രി­ച്ചു: സാ­റി­ന്റെ പ്ര­വൃ­ത്തി­യ­ല്ലേ വലിയ ന­ശി­പ്പി­ക്കൽ. മ­നോ­ഹ­ര­മാ­യ പൂവു് ഉ­ത്പാ­ട­ന­ത­ല്പ­ര­നാ­യ അ­ദ്ധ്യാ­പ­ക­ന്റെ ന­ഖാ­ഗ്ര­ങ്ങ­ളിൽ­പ്പെ­ട്ടു് അ­പ്ര­ത്യ­ക്ഷ­മാ­യി. അ­പ്പോൾ ഞാനോ സാറോ പു­ഷ്പ­നാ­ശ­ന­വി­ദ­ഗ്ദ്ധൻ?

ഇ­പ്പോൾ ഞാ­നാ­ലോ­ചി­ക്കു­ന്ന­തു് ആ ചെ­മ്പ­ര­ത്തി­ച്ചെ­ടി നട്ട ഉ­ദ്യാ­ന­പാ­ല­ക­നെ­യാ­ണു്. അ­യാ­ളാ­ണു് യ­ഥാർ­ത്ഥ­മ­നു­ഷ്യൻ. മ­ണ്ണി­ള­ക്കി ക­മ്പു­ന­ട്ടു്. അയാൾ വെ­ള്ള­മൊ­ഴി­ച്ചു. ഇലകൾ ഉ­ണ്ടാ­യി. മൊ­ട്ടു­ണ്ടാ­യി. അതു വി­രി­ഞ്ഞു. വ­ള്ള­ത്തോ­ളും ആ­ശാ­നും ഉ­ള്ളൂ­രും ശ­ങ്ക­ര­ക്കു­റു­പ്പു­മൊ­ക്കെ ഈ­വി­ധ­ത്തിൽ പൂ­ന്തോ­ട്ട­ക്കാ­രാ­ണു്. അവർ വി­ടർ­ത്തി­യ പൂ­ക്ക­ളു­ടെ പ­രി­മ­ളം നമ്മെ ത­ഴു­കു­ന്നു. കൃ­ത­ജ്ഞ­താ­ഭ­രി­ത­മാ­യ ഹൃ­ദ­യ­ത്തോ­ടെ നമ്മൾ അ­വ­രു­ടെ മുൻ­പിൽ നി­ല്ക്കു­ന്നു. ഈ വി­ധ­ത്തിൽ ഒരു സർ­ഗ്ഗ­പ്ര­ക്രി­യ­യിൽ വ്യാ­പ­രി­ക്കു­ക­യാ­ണു് “വ്യഥ” എന്ന കാ­വ്യ­മെ­ഴു­തി­യ സു­ഗ­ത­കു­മാ­രി എന്നു പ­റ­ഞ്ഞു­കൂ­ടാ. (ജ­ന­യു­ഗം ഓണം വി­ശേ­ഷാൽ­പ്ര­തി) നാ­ട്ടി­ന്റെ അ­വ­സ്ഥാ­ന്ത­ര­ങ്ങ­ളെ ആ­വി­ഷ്ക­രി­ക്കാൻ യ­ത്നി­ക്കു­ന്ന കവി നാ­രാ­യ­ണൻ നാ­യർ­സ്സാ­റി­നെ­പ്പോ­ലെ ഇതാ പു­ഷ്പ­കോ­ശം, ഇതാ ദ­ല­പു­ടം, ഇതാ കേസരം, ഇതാ പ­രാ­ഗ­ണ­സ്ഥ­ലം എ­ന്നെ­ല്ലാം പ­റ­യു­ന്നു. ഒ­ടു­വിൽ ഇതാ ‘പി­സ്റ്റിൽ’ എ­ന്നും. ദുഃ­ഖ­ത്തോ­ടെ ഞാൻ വ­ള്ള­ത്തോൾ തു­ട­ങ്ങി­യ ഉ­ദ്യാ­ന­പാ­ല­ക­രെ ഓർ­മ്മി­ക്കു­ന്നു. പു­ഷ്പ­ഭാ­ഗ­ങ്ങ­ളു­ടെ പ്ര­ദർ­ശ­നം മു­ഴു­വൻ ഇവിടെ വ­രി­ക­ളി­ലൂ­ടെ എ­ടു­ത്തു കാ­ണി­ക്കാൻ സ്ഥ­ല­മി­ല്ല. പി­സ്റ്റ­ലി­ന്റെ പ്ര­ദർ­ശ­നം മാ­ത്ര­മാ­ക­ട്ടെ:

“എ­ന്റെ­യീ­ജ്വ­രാർ­ത്ത­മാ

മു­ള്ള­ത്തി­ലൊ­രു ചൂ­ടാ­യ്

നൊ­മ്പ­ര­മാ­യി ക്രോധ-​

ജ്വാ­ല­യാ­യ് നി­റ­യ­വേ

ഇ­തി­നെ­ക്കു­റി­ച്ചെ­ന്തു

പാ­ടു­വാൻ? ഈ നാ­ട­ല്ലോ

വ്യഥ! പാടലിന്നെല്ലാ-​

മ­പ്പു­റ­ത്തേ­താം വ്യഥ”.

വർ­ത്ത­മാ­ന­കാ­ല­ത്തി­ന്റെ ഒരു നൂ­ത­നാം­ശം—അ­നു­വാ­ച­കൻ എത്ര യ­ത്നി­ച്ചാ­ലും സ്വയം കാണാൻ ക­ഴി­യാ­ത്ത­താ­യ അംശം—കാ­ണി­ച്ചു­ത­രു­ന്ന­യാ­ളാ­ണു് കവി. ‘വ്യഥ’പോ­ലു­ള്ള അ­തി­ദീ­ന­ങ്ങ­ളാ­യ പ­ദ്യ­ങ്ങൾ ര­ചി­ച്ചു­വ­യ്ക്കു­ന്ന ആളല്ല.

“കാ­വ്യ­മെ­ന്നാൽ?” “ഗ­ദ്യ­ത്തിൽ എ­ഴു­തി­യി­ട്ടു് പ­തി­ന്നാ­ലു് അ­ക്ഷ­ര­ങ്ങൾ വീതം മു­റി­ച്ചെ­ടു­ക്കു­ന്ന ഒരു പണി”.
മിതം ച സാരം ച

പ­ണ്ടു് പോ­ള­ണ്ടിൽ ക­ല്ക്ക­രി­ക്കു ക്ഷാ­മം നേ­രി­ട്ട­പ്പോൾ ഉ­ല്പാ­ദ­നം വർ­ദ്ധി­പ്പി­ക്കാ­നു­ത­കു­ന്ന മ­ട്ടിൽ ഓരോ ക­വി­യും കാ­വ്യ­മെ­ഴു­തി­ക്കൊ­ള്ള­ണ­മെ­ന്നു് അ­ന്ന­ത്തെ സർ­ക്കാർ ആ­ജ്ഞാ­പി­ച്ചു. ഫലമോ? ജി. ശ­ങ്ക­ര­ക്കു­റു­പ്പു പ­റ­ഞ്ഞ­തു­പോ­ലെ ക­ല്ക്ക­രി­യെ­ക്കാൾ ക­റു­ത്ത ക­വി­ത­കൾ ധാ­രാ­ള­മു­ണ്ടാ­യി. ചൈന ഇ­ന്ത്യ­യെ ആ­ക്ര­മി­ച്ച­പ്പോൾ ദേ­ശാ­ഭി­മാ­നോ­ജ്ജ്വ­ല­രാ­യി ഇ­വി­ടു­ത്തെ കവികൾ ക­വി­ത­കൾ എഴുതി. ഓരോ കാ­വ്യ­വും ‘ഫാ­ഴ്സാ’യി­രു­ന്നു. ‘ഡി­സ്ഗ്രേ­സാ’യി­രു­ന്നു. അവ വാ­യി­ച്ച­പ്പോൾ ആ ക­വി­മാ­നി­ക­ളു­ടെ സ­മ­കാ­ലി­ക­നാ­ണ­ല്ലോ ഞാ­നെ­ന്നു വി­ചാ­രി­ച്ചു ദുഃ­ഖ­മു­ണ്ടാ­യി എ­നി­ക്കു്. ശ്രീ­ല­ങ്ക­യി­ലെ മ­നു­ഷ്യ­ക്കു­രു­തി­കൊ­ണ്ടു ഹൃദയം ത­കർ­ന്ന ന­മ്മൾ­ക്കു് ഇ­പ്പോ­ഴ­ത്തെ ശാ­ന്തി­ക­ണ്ടു് അല്പം ആ­ശ്വാ­സ­മു­ണ്ടു്. പക്ഷേ, ആ ആ­ശ്വാ­സ­ത്തെ ന­ശി­പ്പി­ച്ചു­കൊ­ണ്ടു് വീ­ണ്ടും ഹൃദയം ത­കർ­ക്കു­ന്നു ഒ­ള­പ്പ­മ­ണ്ണ എന്ന കവി. “ശ്രീ­ല­ങ്ക” എന്ന ത­ല­ക്കെ­ട്ടി­നു താ­ഴെ­യു­ള്ള “ബീ­ഭ­ത്സ”ങ്ങ­ളാ­യ ചില വ­രി­ക­ളി­താ:

ശ്രീ­ല­ങ്ക­യിൽ­നി­ന്നു നീ­ന്തി­വ­രു­ന്ന­താം

കാ­ല­വർ­ഷ­ക്ക­രി­ങ്കാ­റി­രു­ട്ടേ

കാ­റ്റ­ടി­ച്ചാ­ഞ്ഞി­ങ്ങു വീ­ഴു­ന്ന­താം വേലി

യേ­റ്റ­മേ രാ­മേ­ശ്വ­ര­ത്തു നി­ല്ക്കേ

ത­ള്ള­യും കു­ട്ടി­യു­ത­ന്ത­യു­മാ­യോ­രോ

വ­ള്ള­ത്തിൽ­വ­ന്നു കേ­റു­ന്നു നി­ങ്ങൾ

(കു­ങ്കു­മം ഓണം വി­ശേ­ഷാൽ പ്രതി)

ഇ­തി­നെ­ക്കു­റി­ച്ചു കൂ­ടു­ത­ലെ­ഴു­തു­ന്ന­തു് എന്റെ bad taste-​നെ പ്ര­ദർ­ശി­പ്പി­ക്ക­ലാ­വും അ­മാ­ന്യ­മാ­യ­തി­നെ­ക്കു­റി­ച്ചും വി­മർ­ശ­കൻ മി­ത­മാ­യ മ­ട്ടി­ലേ സം­സാ­രി­ക്കാൻ പാ­ടു­ള്ളു. ഞാൻ വി­ദ്വാ­ന­ല്ലെ­ങ്കി­ലും ‘മൗനം വി­ദ്വാ­നു ഭൂഷണം’ എ­ന്നു­കൂ­ടി പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ.

“സ­ന്മാർ­ഗ്ഗ­മെ­ന്നാൽ എ­ന്തു്?”

“വീ­ട്ടിൽ മാ­ന്യ­ന്മാർ വന്നു ക­യ­റു­മ്പോൾ അ­വ­രു­ടെ മു­ഖ­ത്ത­ടി­ക്കു­ന്ന­തു­പോ­ലെ വാതിൽ വ­ലി­ച്ച­ട­ച്ചു സ്വ­ന്തം വി­ശു­ദ്ധി പെ­ണ്ണു­ങ്ങൾ പ്ര­ഖ്യാ­പി­ക്കു­ന്ന­തു സ­ന്മാർ­ഗ്ഗം”.

“പ്ര­മേ­ഹ­രോ­ഗി­യെ എ­ങ്ങ­നെ തി­രി­ച്ച­റി­യാം?”

“ചാ­യ­യി­ലോ കാ­പ്പി­യി­ലോ പ­ഞ്ചാ­ര­യി­ടാൻ സ­മ്മ­തി­ക്കി­ല്ല. പക്ഷേ, ജി­ലേ­ബി ക­ണ്ടാ­ലു­ട­നെ തി­ന്നും”.

എം. പി. നാ­രാ­യ­ണ­പി­ള്ള

ജീ­വി­ത­ത്തി­ന്റെ സെ­ക്യൂ­രി­റ്റി­യെ­ക്ക­രു­തി സ്ത്രീ കാ­മ­മ­ട­ക്കി­വ­യ്ക്കു­ന്നു. സു­ര­ക്ഷി­ത­ത്വ­ത്തിൽ അ­ത്ര­ക­ണ്ടു പു­രു­ഷ­നു ശ്ര­ദ്ധി­ക്കേ­ണ്ട­തി­ല്ല. അവൻ അതു പ്ര­ക­ടി­പ്പി­ക്കു­ന്നു. ഇ­തി­ലാർ­ക്കെ­ങ്കി­ലും സം­ശ­യ­മു­ണ്ടെ­ങ്കിൽ അവർ സ്ത്രീ­ക­ളു­ടെ ഉ­റ­ക്ക­പ്പ­രാ­ക്ര­മ­ങ്ങ­ളെ­ക്കു­റി­ച്ചു് തെ­ല്ലൊ­ന്നു് ആ­ലോ­ചി­ച്ചു­നോ­ക്കി­യാൽ മതി. സ്ത്രീ­യോ­ളം വ­രി­ല്ല പു­രു­ഷൻ അ­ക്കാ­ര്യ­ത്തിൽ.

നി­ല്ക്കു വാ­യ­ന­ക്കാ­രാ, ഞാൻ എ­നി­ക്കി­ഷ്ട­മു­ള്ള എം. പി. നാ­രാ­യ­ണ­പി­ള്ള യെ­ക്കു­റി­ച്ചു പറയാൻ ആ­രം­ഭി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം എ­ഴു­തു­ന്ന എ­ല്ലാ­ക്കാ­ര്യ­ങ്ങ­ളോ­ടും യോ­ജി­ക്കു­ന്ന­തി­ന്റെ ഫ­ല­മ­ല്ല ഈ ഇഷ്ടം. പ­റ­യാ­നു­ള്ള­തു ത­ന്റേ­ട­ത്തോ­ടെ കേൾ­ക്കു­ന്ന­വ­ന്റെ ഹൃ­ദ­യ­ത്തി­ലും ബു­ദ്ധി­യി­ലും ചെ­ന്നു ത­റ­യ്ക്കു­ന്ന മ­ട്ടിൽ പ­റ­യു­ന്ന അ­പൂർ­വ്വം ചില എ­ഴു­ത്തു­കാ­രിൽ ഒ­രാ­ളാ­ണു് എം. പി. നാ­രാ­യ­ണ­പി­ള്ള. ഒ­രി­ക്കൽ ഞാൻ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ക്കു് എ­ഴു­തി­യ എ­ഴു­ത്തു വാ­യി­ച്ചി­ട്ടു് മ­ഹാ­പ­ണ്ഡി­ത­നാ­യ എം. എച്ച്. ശാ­സ്ത്രി­കൾ പ­റ­ഞ്ഞു. “നി­ങ്ങൾ ഒരു വാ­ക്യ­മേ എ­ഴു­തു­ന്നു­ള്ളു എന്നു വി­ചാ­രി­ക്കു. അ­തി­ലും നി­ങ്ങ­ളു­ടെ വ്യ­ക്തി­ത്വം വരണം. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ ഓരോ വാ­ക്യ­ത്തി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ വ്യ­ക്തി­ത്വ­മു­ണ്ടു്. അ­തു­പോ­ലെ എ­ഴു­താൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കിൽ എ­ഴു­ത­രു­തു്. ശാ­സ്ത്രി­ക­ളു­ടെ ഉ­പ­ദേ­ശം സ്വീ­ക­രി­ച്ചു് ഞാൻ കത്തു മാ­റ്റി­യെ­ഴു­തി. വ്യ­ക്തി­ത്വ­വും സ്വ­ത്വം പ്ര­തി­ഫ­ലി­ക്കു­ന്ന രീ­തി­യി­ലേ എം. പി. എ­ഴു­താ­റു­ള്ളു. കേ­ര­ള­കൗ­മു­ദി ഓണം വി­ശേ­ഷാൽ പ്ര­തി­യി­ലു­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ “അല്പം ബ­ല­പ്ര­യോ­ഗം” എന്ന ലേ­ഖ­ന­വും ഈ സാ­മാ­ന്യ­നി­യ­മ­ത്തി­നു് നി­ദർ­ശ­കം തന്നെ. സ­വി­ശേ­ഷ­ത­യാർ­ന്ന മ­ട്ടി­ലാ­ണു് ഈ ലേ­ഖ­ന­ത്തി­ന്റെ­യും തു­ട­ക്കം. “പ­തി­നേ­ഴു വർഷം മുൻ­പു് ഇ­ന്ന­ത്തെ സാ­മൂ­ഹ്യ­വ്യ­വ­സ്ഥി­തി­യാ­ണു് ഇ­ന്ത്യ­യിൽ നി­ല­നി­ന്നി­രു­ന്ന­തെ­ങ്കിൽ ഞാൻ ക­ല്യാ­ണം ക­ഴി­ക്കി­ല്ലാ­യി­രു­ന്നു”. കാ­ര­ണ­മ­റി­യാൻ വാ­യ­ന­ക്കാ­രൻ ആ­കാം­ക്ഷ­യോ­ടെ അ­ടു­ത്ത വാ­ക്യ­ത്തി­ലേ­ക്കു ക­ട­ക്കു­ന്നു. സ്ത്രീ­യു­ടെ ആ­ത്മ­ഹ­ത്യ­യാ­ണു് വിഷയം. ഭർ­ത്താ­വു് സി­ഗ­റ­റ്റ് വാ­ങ്ങാൻ ക­ട­യിൽ­പ്പോ­യ ത­ക്കം­നോ­ക്കി ഭാര്യ വീ­ട്ടി­ലു­ള്ള സ്വ­ല്പം മ­ണ്ണെ­ണ്ണ ഉ­ടു­തു­ണി­യി­ലൊ­ഴി­ച്ചു തീ­പ്പെ­ട്ടി­ക്കോ­ലു­ര­ച്ചു ക­ത്തി­ക്കു­ന്നു. വെ­ന്തു­ചാ­കു­ന്നു. ഞാൻ ആ സ­മ­യ­ത്തു് സി­ഗ­റ­റ്റ് വാ­ങ്ങാൻ പോ­യി­രി­ക്കു­ക­യാ­യി­രു­ന്നു­വെ­ന്നു് ഭർ­ത്താ­വു് തെ­ളി­യി­ച്ചു­കൊ­ള്ള­ണം. ഇ­ല്ലെ­ങ്കിൽ അ­യാൾ­ക്കു കൊ­ല­പാ­ത­ക­ക്കു­റ്റ­ത്തി­നു­വേ­ണ്ടി ക­ഴു­മ­ര­ത്തിൽ ക­യ­റേ­ണ്ടി­വ­രും.

images/MPNarayanapillai.jpg
എം. പി. നാ­രാ­യ­ണ­പി­ള്ള

ഒ­റ്റ­ക്കാ­ര­ണം­കൊ­ണ്ടു് ആരും ആ­ത്മ­ഹ­ത്യ­ചെ­യ്യു­കി­ല്ല. ഒ­രു­ത്ത­ന്റെ ജോലി പോ­യി­യെ­ന്നു വി­ചാ­രി­ക്കു. ഉടനെ അയാൾ ക­യ­റെ­ടു­ത്തു ജീ­വി­തം അ­തി­ന്റെ കു­രു­ക്കിൽ കു­ടു­ക്കു­ക­യി­ല്ല. ജീ­വി­ക്കാൻ മാർ­ഗ്ഗ­മി­ല്ലാ­തെ അയാൾ ബ­ന്ധു­ക്ക­ളോ­ടു സ­ഹാ­യ­മ­ഭ്യർ­ത്ഥി­ക്കും. സഹായം കി­ട്ടാ­തെ വ­രു­മ്പോൾ പ­രി­ച­യ­മി­ല്ലാ­ത്ത­വ­രോ­ടും കടം ചോ­ദി­ക്കും. അതു കി­ട്ടാ­തെ വ­രു­മ്പോൾ യാ­ചി­ക്കും. അതും നി­ഷ്ഫ­ല­മാ­കു­മ്പോൾ പ­ട്ടി­ണി­കി­ട­ക്കും. അ­ങ്ങ­നെ ന­ര­കി­ച്ചു ന­ര­കി­ച്ചു ക­ഴി­ഞ്ഞു­കൂ­ടു­മ്പോൾ ഭാര്യ ചോ­ദി­ച്ചെ­ന്നു­വ­രും: “പി­ന്നെ എ­ന്നെ­യെ­ന്തി­നു് വി­വാ­ഹം ക­ഴി­ച്ചു? പോ­ക്കി­ല്ലെ­ങ്കിൽ മി­ണ്ടാ­തി­രു­ന്നു­കൂ­ടാ­യി­രു­ന്നോ?” അ­തു­കേ­ട്ടു് ഭാ­ര്യ­യോ­ടു് ഒരു വി­രോ­ധ­വും തോ­ന്നാ­തെ അയാൾ അ­ന്നു­രാ­ത്രി ഉ­റ­ക്ക­ഗു­ളി­ക വി­ഴു­ങ്ങു­ന്നു. ഭാ­ര്യ­യു­ടെ ചോ­ദ്യ­മാ­ണു് അയാളെ ആ­ത്മ­ഹ­ത്യ­യി­ലേ­ക്കു ന­യി­ച്ച­തെ­ന്നു് ആളുകൾ പറയും. അതു തെ­റ്റു്. ഓരോ ആ­ത്മ­ഹ­ത്യ­യ്ക്കും ആ­യി­ര­മാ­യി­രം ഹേ­തു­ക്ക­ളു­ണ്ടാ­വും. ഓ­രോ­ന്നും സ­ഹാ­യ­കാ­രി (contributing) ആ­കു­ന്നെ­ന്നേ­യു­ള്ളു. “എ­ന്തെ­ടീ അരി വേ­കി­ക്കാ­ത്ത­തു്?” എന്നു ദേ­ഷ്യ­ത്തോ­ടെ ഭർ­ത്താ­വു ചോ­ദി­ച്ച­തു­കൊ­ണ്ടു മാ­ത്രം ഒരു സ്ത്രീ­യും മ­ണ്ണെ­ണ്ണ കൈ­യി­ലെ­ടു­ക്കു­ക­യി­ല്ല. “നി­ന്റെ തന്ത എ­നി­ക്കു ത­രാ­മെ­ന്നു പറഞ്ഞ രൂ­പ­യെ­വി­ടെ­യ­ടീ” എന്നു കോ­പി­ച്ചു ചോ­ദി­ച്ചി­ട്ടാ­യി­രി­ക്കും അയാൾ സി­ഗ­റ­റ്റ് വാ­ങ്ങാൻ റോ­ഡി­ലേ­ക്കു പോ­കു­ന്ന­തു്. സി­ഗ­റ­റ്റ് വാ­ങ്ങു­ന്ന­തോ­ടൊ­പ്പം ഭാ­ര്യ­യോ­ടു ക­യർ­ത്ത­തിൽ പ­ശ്ചാ­ത്താ­പ­മു­ണ്ടാ­യി അ­വൾ­ക്കു മ­ണ­മു­ള്ള സോ­പ്പും വാ­ങ്ങി­ക്കൊ­ണ്ടാ­യി­രി­ക്കും അയാൾ തി­രി­ച്ചെ­ത്തു­ക. അ­പ്പോ­ഴേ­ക്കും ഭാര്യ, അ­ടു­ക്ക­ള­യിൽ ക­രി­ഞ്ഞു ക­രി­ക്ക­ട്ട­പ്രാ­യ­ത്തിൽ കി­ട­ക്കു­ക­യാ­വും”. അയ്യോ സ്ത്രീ­ധ­നം കൊ­ടു­ക്കാ­ത്ത­തി­ന്റെ പേരിൽ ശ­ണ്ഠ­യു­ണ്ടാ­യി. അവൾ മ­ണ്ണെ­ണ്ണ­യൊ­ഴി­ച്ചു തീ­ക­ത്തി­ച്ചു ചത്തു” എ­ന്നു് ആളുകൾ മു­റ­വി­ളി­കൂ­ട്ടും. പൊ­ലീ­സ് വരും. അയാൾ കൂ­ട്ടി­ലാ­വും. ഇടി മേ­ടി­ക്കും. ആ­വർ­ത്തി­ച്ചു് പ­റ­യു­ന്നു. മകനോ മകളോ പ­രീ­ക്ഷ­യിൽ തോ­റ്റു എ­ന്ന­തി­ന്റെ പേരിൽ മാ­ത്രം, ഒ­രു­ത്തൻ ചീ­ത്ത­വാ­ക്കു­കൾ പ­റ­ഞ്ഞു എ­ന്ന­തി­ന്റെ പേരിൽ മാ­ത്രം, ഭർ­ത്താ­വു് അ­ടി­കൊ­ടു­ത്തു എ­ന്ന­തി­ന്റെ പേരിൽ മാ­ത്രം ഒരു സ്ത്രീ­യും ആ­ത്മ­ഹ­ത്യ ചെ­യ്യു­ക­യി­ല്ല. contributing causes ധാ­രാ­ളം നേ­ര­ത്തെ­യു­ള്ള­പ്പോൾ അ­വ­സാ­ന­ത്തെ നി­സ്സാ­ര­സം­ഭ­വ­വും ഒരു ഹേ­തു­വാ­കു­ന്നു­വെ­ന്നേ­യു­ള്ളു. എം. പി. നാ­രാ­യ­ണ­പി­ള്ള­യു­ടെ ലേ­ഖ­ന­ത്തി­നു് ‘സ­മ­കാ­ലി­ക പ്ര­സ­ക്തി’യു­ണ്ടു്.

ബ­ലാ­ത്സം­ഗ­ത്തെ­ക്കു­റി­ച്ചു് എം. പി. നാ­രാ­യ­ണ­പി­ള്ള പ­റ­യു­ന്ന­തൊ­ക്കെ ചി­ന്തോ­ദ്ദീ­പ­കം തന്നെ. ബ­ലാൽ­ക്കാ­ര­സം­ഭോ­ഗ­ത്തിൽ പു­രു­ഷ­ന്റെ ഭാ­ഗ­ത്തു­നി­ന്നു ബലവും സ്ത്രീ­യു­ടെ ഭാ­ഗ­ത്തു­നി­ന്നു ചെ­റു­ക്ക­ലും ഉ­ണ്ട­ല്ലോ. ഈ ബ­ല­ത്തെ­യും എ­തിർ­പ്പി­നെ­യും സ്ഥൂ­ലീ­ക­രി­ക്കു­ന്ന സെ­ക്ഷ്വൽ എ­ത്തി­ക്ക്സാ­ണു് ഇന്നു ന­മു­ക്കു­ള്ള­തു്. വേ­ഷം­കൊ­ണ്ടും ശാ­രീ­രി­ക ച­ല­ന­ങ്ങൾ­കൊ­ണ്ടും ഭാ­വ­ഹാ­വ­ങ്ങൾ­കൊ­ണ്ടും ലൈം­ഗി­കാ­വ­യ­വ­ങ്ങ­ളു­ടെ അ­ല്പ­പ്ര­ദർ­ശ­നം കൊ­ണ്ടും പു­രു­ഷ­നെ സ്ത്രീ ഇ­ള­ക്കി­ക്ക­ഴി­യു­മ്പോൾ അവൻ താ­ല്ക്കാ­ലി­ക­മാ­യ എ­തിർ­പ്പി­നെ വ­ക­വ­യ്ക്കാ­തെ പെ­രു­മാ­റു­ന്നു. അതു് അന്യൻ ക­ണ്ടി­ല്ലെ­ങ്കിൽ സ്ത്രീ­ക്കു പ­രാ­തി­യി­ല്ല. ചാ­രി­ത്ര­ത്തി­ന്റെ വെ­ണ്മ­യാർ­ന്ന സാരി ധ­രി­ച്ചു­കൊ­ണ്ടു് അവൾ ശീ­ലാ­വ­തി­യാ­യി ക­ഴി­ഞ്ഞു­കൊ­ള്ളും. ക­ണ്ടാ­ലാ­ണു് കു­ഴ­പ്പം. അ­പ്പോൾ ധർ­ഷ­ണ­ത്തി­ന്റെ മു­റ­വി­ളി­യു­ണ്ടാ­കു­ന്നു. സ­മു­ദാ­യം കോ­പി­ക്കു­ന്നു, നി­യ­മ­പാ­ല­കർ എ­ത്തു­ന്നു.

ഭർ­ത്താ­വ­ല്ലാ­ത്ത പു­രു­ഷ­നോ­ടു വേ­ഴ്ച­യു­ണ്ടാ­ക്കു­ന്ന­തു് ശ­രി­യ­ല്ല എ­ന്നു് ന­മ്മു­ടെ നിയമം. ആ പു­രു­ഷ­നോ­ടു കാമം തോ­ന്നി­യാ­ലും അ­ത­ട­ക്കി­വ­യ്ക്ക­ണ­മെ­ന്നും നിയമം. പക്ഷേ, പു­രു­ഷൻ തന്റെ സൗ­ന്ദ­ര്യം­കൊ­ണ്ടും സ്നേ­ഹം­കൊ­ണ്ടും ആ നി­യ­മ­ത്തെ ലം­ഘി­ക്കാൻ അവളെ പ്രേ­രി­പ്പി­ക്കു­ന്നു. അവൾ വ­ഴ­ങ്ങു­ന്നു. ഇ­തൊ­ക്കെ സാ­മാ­ന്യ­സം­ഭ­വ­ങ്ങൾ. പക്ഷേ, സ്ത്രീ­യു­ടെ പാ­വ­ന­ത്വ­ത്തെ ബലൂൺ ഊതി വ­ലു­താ­ക്കു­ന്ന­തു­പോ­ലെ പെ­രു­പ്പി­ച്ചു പെ­രു­പ്പി­ച്ചു­കൊ­ണ്ടു വ­രു­ന്ന­വർ (സ്ത്രീ­ക­ളാ­ണു് ഇ­ക്കൂ­ട്ട­രിൽ അ­ധി­കം­പേ­രും) മു­ക­ളി­ലെ­ഴു­തി­യ വ­സ്തു­ത പാടേ വി­സ്മ­രി­ക്കു­ന്നു. ഓ­ഫീ­സിൽ­നി­ന്നു് ഭർ­ത്താ­വെ­ന്ന ത­ടി­മാ­ടൻ ഏതു സ­മ­യ­വും എ­ത്തി­യേ­ക്കാ­മെ­ന്നു പേ­ടി­ക്കു­ന്ന സ്ത്രീ തന്നെ ര­സി­പ്പി­ക്കു­ന്ന കാ­മു­ക­നെ ത­ള്ളി­മാ­റ്റാൻ ശ്ര­മി­ക്കു­ന്നു. പക്ഷേ, അതു് ലജ്ജ കൊ­ണ്ടാ­ണെ­ന്നു ബു­ദ്ധി­ശൂ­ന്യ­നാ­യ കാ­മു­കൻ ക­രു­തു­ന്നു. അ­ങ്ങ­നെ ക­രു­തു­ന്ന അവൻ അവളെ കൂ­ടു­തൽ ര­സി­പ്പി­ക്കാ­നാ­യി ശ്ര­മി­ക്കു­ന്നു. അ­പ്പോൾ അവൾ കൂ­ടു­ത­ലാ­യി എ­തിർ­പ്പു് കാ­ണി­ക്കു­ന്നു. അതിനെ വർ­ദ്ധി­ച്ച ല­ജ്ജ­യാ­യി അവൻ ക­രു­തു­ന്നു. ഈ സ­ന്ദർ­ഭ­ത്തിൽ ച­ന്തു­മേ­നോ­നെ­യാ­ണു് ഞാൻ ഓർ­മ്മി­ക്കു­ക. ഉ­ത്സ­വം ന­ട­ത്തി­യ­വർ ചെണ്ട കൊ­ട്ടു­ന്ന­വ­നു് ര­ണ്ടാം­ത­ര­ക്കാ­ര­ന്റെ കൂ­ലി­യേ കൊ­ടു­ത്തു­ള്ളു. മാരാർ ച­ന്തു­മേ­നോ­ന്റെ കോ­ട­തി­യിൽ കെ­യ്സ് കൊ­ടു­ത്തു. തന്റെ മേ­ലാ­വാ­യ സാ­യ്പി­നു് ഒ­രു­ശ­ബ്ദ­വും കേ­ട്ടു­കൂ­ടാ. അ­തി­ന്റെ­പേ­രിൽ അയാളെ പീ­ഡി­പ്പി­ക്കാൻ ച­ന്തു­മേ­നോൻ ത­ക്കം­പാർ­ത്തി­രി­ക്കു­ക­യാ­യി­രു­ന്നു. അ­പ്പോ­ഴാ­ണു് മാ­രാ­രു­ടെ അ­ന്യാ­യം എ­ത്തി­യ­തു്. ചെ­ണ്ട­കൊ­ട്ടൽ കേ­ട്ടാ­ലേ അയാൾ ഒ­ന്നാ­ന്ത­ര­ക്കാ­ര­നാ­ണോ ര­ണ്ടാം ത­ര­ക്കാ­ര­നാ­ണോ എന്നു തീ­രു­മാ­നി­ക്കാ­നാ­വൂ. ച­ന്തു­മേ­നോൻ അ­യാ­ളോ­ടു ചെ­ണ്ട­കൊ­ട്ടാൻ ആ­ജ്ഞാ­പി­ച്ചു. ചെ­ണ്ട­യു­ടെ ശബ്ദം കേൾ­ക്കു­മ്പോൾ അ­ടു­ത്ത മു­റി­യി­ലി­രി­ക്കു­ന്ന ജഡ്ജി സാ­യ്പ് കോ­പാ­കു­ല­നാ­കു­ന്ന ചി­ത്രം മ­ന­സ്സിൽ­ക്ക­ണ്ടു ച­ന്തു­മേ­നോൻ പു­ഞ്ചി­രി­പൊ­ഴി­ക്കു­ക­യാ­യി­രു­ന്നു. ആ പു­ഞ്ചി­രി തന്റെ ചെ­ണ്ട­കൊ­ട്ട­ലി­ന്റെ വൈ­ദ­ഗ്ദ്ധ്യം ക­ണ്ടു­ണ്ടാ­യ­താ­ണെ­ന്നു വി­ചാ­രി­ച്ച മാരാർ കൂ­ടു­ത­ലു­റ­ക്കെ ചെ­ണ്ട­കൊ­ട്ടി. ച­ന്തു­മേ­നോൻ കൂ­ടു­ത­ലാ­യി പു­ഞ്ചി­രി­യി­ട്ടു. ഇവിടെ കാ­മു­കൻ ചെ­ണ്ട­കൊ­ട്ടു­ന്ന മാ­രാ­രാ­ണു്.

സ്ത്രീ­യെ അ­പേ­ക്ഷി­ച്ചു കാ­മാ­സ­ക്തി പു­രു­ഷ­നു കു­റ­വാ­ണെ­ന്ന വാ­ദ­മു­ണ്ടു്. അതു ശ­രി­യ­ല്ലെ­ന്നു് ഇ­രി­ക്ക­ട്ടെ. എ­ന്നാ­ലും രണ്ടു കൂ­ട്ടർ­ക്കും ഒ­രേ­യ­ള­വി­ലാ­ണു് കാ­മ­മെ­ന്നു സ­മ്മ­തി­ക്ക­ണം. പ്ര­കൃ­തി­നി­യ­മ­മാ­ണ­തു്. ജീ­വി­ത­ത്തി­ന്റെ സെ­ക്യൂ­രി­റ്റി­യെ­ക്ക­രു­തി സ്ത്രീ കാ­മ­മ­ട­ക്കി­വ­യ്ക്കു­ന്നു. സു­ര­ക്ഷി­ത­ത്വ­ത്തിൽ അ­ത്ര­ക­ണ്ടു പു­രു­ഷ­നു ശ്ര­ദ്ധി­ക്കേ­ണ്ട­തി­ല്ല. അവൻ അതു പ്ര­ക­ടി­പ്പി­ക്കു­ന്നു. ഈ സ­ത്യ­ത്തി­ലേ­ക്കു് എം. പി. നാ­രാ­യ­ണ­പി­ള്ള വി­ദ­ഗ്ദ്ധ­മാ­യി കൈ­ചൂ­ണ്ടു­ന്നു. ഇ­തി­ലാർ­ക്കെ­ങ്കി­ലും സം­ശ­യ­മു­ണ്ടെ­ങ്കിൽ അവർ സ്ത്രീ­ക­ളു­ടെ “ഉ­റ­ക്ക­റ­പ്പ­രാ­ക്ര­മ­ങ്ങ”ളെ­ക്കു­റി­ച്ചു് തെ­ല്ലൊ­ന്നു് ആ­ലോ­ചി­ച്ചു­നോ­ക്കി­യാൽ മതി. സ്ത്രീ­യോ­ളം വ­രി­ല്ല പു­രു­ഷൻ അ­ക്കാ­ര്യ­ത്തിൽ. മ­ദ്വ­ച­ന­ങ്ങൾ­ക്കു മാർ­ദ്ദ­വ­മി­ല്ലെ­ങ്കിൽ ഉ­ദ്ദേ­ശ്യ ശു­ദ്ധി­യാൽ മാ­പ്പു ന­ല്കിൻ”.

സെ­ക്സ് എ­ന്നു­പ­റ­ഞ്ഞാൽ 1 + 1 = 3 ആ­ണെ­ന്നു് ഒരാൾ എ­ഴു­തി­യി­ട്ടു­ണ്ടു്. ന­വീ­ന­ങ്ങ­ളാ­യ ക­ണ്ടു­പി­ടി­ത്ത­ങ്ങ­ളു­ടെ ഫ­ല­മാ­യി ഈ ക­ണ­ക്കു­കൂ­ട്ടൽ തെ­റ്റാ­യി മാ­റി­യി­രി­ക്കു­ന്നു. ഇ­പ്പോൾ ഒ­ന്നും ഒ­ന്നും മൂ­ന്ന­ല്ല. ഒ­ന്നും ഒ­ന്നും വെ­വ്വേ­റെ­യി­രി­ക്കു­ന്നു. മ­റ്റാ­രും കൃ­ത്യം കാ­ണു­ന്നി­ല്ലെ­ങ്കിൽ അ­ങ്ങ­നെ വേറെ വേ­റെ­യാ­യി­ത്ത­ന്നെ ഇ­രി­ക്കാം. ക­ണ്ടു­പോ­യാൽ മു­റ­വി­ളി. അ­പ്പോൾ ര­ണ്ടു­പേ­രിൽ ഒരാൾ ഇ­ല്ലാ­തെ­യാ­വു­ന്നു. ഇതു തെ­റ്റാ­യ സെ­ക്ഷ്വൽ എ­ത്തി­ക്സ് തന്നെ.

പാലാ നാ­രാ­യ­ണൻ­നാ­യർ
images/vakkomabdulkhader.jpg
വക്കം അ­ബ്ദുൾ ഖാദർ

വക്കം അ­ബ്ദുൾ ഖാദർ എന്റെ കൂ­ട്ടു­കാ­ര­നാ­യി­രു­ന്നു. ഞാനും അ­ദ്ദേ­ഹ­വും പ­തി­വാ­യി സാ­യാ­ഹ്ന­ത്തിൽ ന­ട­ക്കാൻ പോകും. ചി­ല­പ്പോൾ കാ­ഴ്ച­ബം­ഗ്ലാ­വി­ലെ ചാ­രു­ബ­ഞ്ചി­ലി­രു­ന്നു സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു സം­സാ­രി­ക്കും. ഒ­രു­ദി­വ­സം അ­ദ്ദേ­ഹം പലതും പ­റ­ഞ്ഞ­കൂ­ട്ട­ത്തിൽ അ­റി­യി­ച്ചു: എ. ബാ­ല­കൃ­ഷ്ണ­പി­ള്ള യ്ക്കു് പാലാ നാ­രാ­യ­ണൻ നായരു ടെ കവിത വലിയ ഇ­ഷ്ട­മാ­ണു്. കർ­ഷ­ക­രെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹ­മെ­ഴു­തി­യ ക­വി­ത­കൾ വാ­യി­ച്ചു ബാ­ല­കൃ­ഷ്ണ­പി­ള്ള ആ­വേ­ശ­ഭ­രി­ത­നാ­യി എ­ഴു­ന്നേ­റ്റു­നി­ല്ക്കു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. പി­ല്ക്കാ­ല­ത്തു് വക്കം അ­ബ്ദുൾ­ഖാ­ദർ ര­ചി­ച്ച ബാ­ല­കൃ­ഷ്ണ­പി­ള്ള­യു­ടെ തൂ­ലി­കാ­ചി­ത്ര­ത്തിൽ ഇ­ക്കാ­ര്യം എ­ഴു­തി­യി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. പ്രൊ­ഫ­സർ ജോസഫ് മു­ണ്ട­ശ്ശേ­രി യും ഒ­രി­ക്കൽ പാ­ലാ­യെ­ക്കു­റി­ച്ചു് എ­ന്നോ­ടു പ­റ­ഞ്ഞു: “അ­ങ്ങോ­രു ക­വി­യാ­ണു്”.

images/PalaNarayananNair.jpg
പാലാ നാ­രാ­യ­ണൻ നായർ

രണ്ടു മ­ഹാ­വ്യ­ക്തി­കൾ പ്ര­ശം­സി­ച്ച ഈ ക­വി­യു­ടെ ക­വി­ത­യെ­ക്കു­റി­ച്ചു് അ­ല്പ­ജ്ഞ­നാ­യ ഞാ­നൊ­ന്നും എ­ഴു­തേ­ണ്ട­തി­ല്ല. എ­ങ്കി­ലും എ­ഴു­തു­ന്നു: പാലാ നാ­രാ­യ­ണൻ നാ­യ­രു­ടെ കവിത മൺ­ചെ­രാ­തി­ലെ­രി­യു­ന്ന ക­ന­ക­ദീ­പ­മാ­ണു്. പ്ര­ശാ­ന്ത­ങ്ങ­ളാ­യ മ­യൂ­ഖ­ങ്ങൾ അതിൽ നി­ന്നു പ്ര­സ­രി­ക്കു­ന്നു. അവ ക­ണ്ണിൽ­വ­ന്നു വീ­ഴു­മ്പോൾ ന­മു­ക്കു സു­ഖാ­നു­ഭൂ­തി. ക­വി­ത­യി­ലെ പ­ദ­ങ്ങൾ ചി­ത്ര­ശ­ല­ഭ­ത്തെ­പ്പോ­ലെ മെ­ല്ലെ പ­റ­ക്കു­ന്നു. മാ­റി­ടം പി­ളർ­ന്നു് ചോ­ര­യൊ­ലി­പ്പി­ക്കു­ന്ന വാ­ക്കു­കൾ മറ്റു ക­വി­കൾ­ക്കു­ണ്ടു്. അ­ന്ത­രീ­ക്ഷം പി­ളർ­ന്നു­ചെ­ല്ലു­ന്ന ഉ­ല്ക്ക­ക­ളെ­പ്പോ­ലെ പ­ദ­ങ്ങൾ എ­യ്തു­വി­ടു­ന്ന­വ­രു­ണ്ടു്. അ­വ­രെ­യൊ­ന്നും നാ­രാ­യ­ണൻ നാ­യർ­ക്കു് ഇ­ഷ്ട­മ­ല്ല. വാ­യ­ന­ക്കാർ­ക്കും ഇ­ഷ്ട­മ­ല്ല. ഇ­പ്പ­റ­ഞ്ഞ­തിൽ ആർ­ക്കെ­ങ്കി­ലും സം­ശ­യ­മു­ണ്ടെ­ങ്കിൽ അ­ദ്ദേ­ഹം മനോരമ ഓ­ണ­പ്പ­തി­പ്പി­ലെ­ഴു­തി­യ “ചൈ­ത്രം മുതൽ ശ്രാ­വ­ണം­വ­രെ” എന്ന കാ­വ്യം വാ­യി­ക്ക­ട്ടെ.

ചി­ത്ര­ശ­ല­ഭ­ത്തെ­പ്പോ­ലെ മ­ന്ദ­മാ­യി പ­റ­ക്കു­ന്ന ഒരു കഥയും ക­ലാ­കൗ­മു­ദി­യിൽ വാ­യി­ച്ചു. വി. എസ്. അ­നിൽ­കു­മാ­റി­ന്റെ “ഉണ്ണി പോ­കു­ന്നു” എന്ന ചെ­റു­ക­ഥ. “എന്നെ തൊ­ട­രു­തു് എന്റെ ചി­റ­കു­കൾ ത­കർ­ന്നു­പോ­കും” എ­ന്നു് അതു് എ­ന്നോ­ടു പ­റ­യു­ന്നു. പ­രു­ക്കൻ കൈ­കൊ­ണ്ടു തൊ­ടാ­തെ ഞാൻ മാ­റി­നി­ല്ക്ക­ട്ടെ.

ദ­ക്ഷി­ണ തി­രു­വി­താം­കൂ­റി­ലെ ത­ക്ക­ല­യ്ക്ക­ടു­ത്തു­ള്ള കേ­ര­ള­പു­ര­മെ­ന്ന സ്ഥ­ല­ത്തു് ഞാൻ താ­മ­സി­ക്കു­ന്ന കാലം. ഒരു കൊ­ച്ചു ച­ട്ടി­യിൽ തീ­ക്ക­ന­ലെ­ടു­ത്തു് അതിൽ അ­വി­ടെ­ക്കി­ട്ടു­ന്ന മ­ട്ടി­പ്പാ­ലു് എന്ന സു­ഗ­ന്ധ­ദ്ര­വ്യം ഞാ­നി­ടും. പ­രി­മ­ളം ക­ലർ­ന്ന പുക ഉ­യർ­ന്നു­യർ­ന്നു പോകും; അങ്ങു സ്വർ­ഗ്ഗ­ത്തി­രി­ക്കു­ന്ന ആരെയോ സ­മാ­രാ­ധ­നം ചെ­യ്യാ­നെ­ന്ന­പോ­ലെ. മ­ല­യാ­ള­ഭാ­ഷ­യാ­കു­ന്ന മൺ­പാ­ത്ര­ത്തിൽ­നി­ന്നു­യ­രു­ന്ന ക­ലാ­ധൂ­മം ഇ­തു­പോ­ലെ സു­ഗ­ന്ധം പ്ര­സ­രി­പ്പി­ച്ചെ­ങ്കിൽ! അതു് ഔ­ന്ന­ത്യ­ങ്ങ­ളി­ലെ­ത്തി സ­മാ­രാ­ധ­നം നിർ­വ്വ­ഹി­ച്ചെ­ങ്കിൽ!

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-09-27.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 1, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: JS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Encoding: LJ Anjana.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.