SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1987-11-22-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Catone.jpg
കേ­റ്റോ ര­ണ്ടാ­മൻ

യൂ­ട്ടി­ക്കാ­യി­ലെ കേ­റ്റോ എ­ന്ന­റി­യ­പ്പെ­ടു­ന്ന കേ­റ്റോ ര­ണ്ടാ­മൻ (Cato the Younger) റോമൻ രാ­ജ്യ­ത­ന്ത്ര­ജ്ഞ­നാ­യി­രു­ന്നു. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ന്റെ ഗ­തി­വി­ഗ­തി­കൾ­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു് വിഷം ക­ഴി­ച്ചു് ആ­ത്മ­ഹ­ത്യ ചെ­യ്യേ­ണ്ടി വന്നു. ആ­ത്മ­ഹ­ന­ന­ത്തി­നു­ള്ള വിഷം അ­ടു­ത്തു­വ­ച്ചു­കൊ­ണ്ടു് അ­ദ്ദേ­ഹം പ്ലേ­റ്റോ യുടെ ഒരു ഗ്ര­ന്ഥം വീ­ണ്ടും­വീ­ണ്ടും വാ­യി­ച്ചു. അ­ങ്ങ­നെ പല പ­രി­വൃ­ത്തി വാ­യി­ച്ച­തി­നു­ശേ­ഷ­മാ­ണു് അ­ദ്ദേ­ഹം വിഷം ക­ഴി­ച്ച­തു്. കേ­റ്റോ വാ­യി­ച്ച ഗ്ര­ന്ഥ­മേ­തെ­ന്നു് എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ. ‘ഹേ­ദ്രോ’യാണു് വാ­യി­ച്ച­തെ­ങ്കിൽ അ­ദ്ദേ­ഹം ആ­ത്മ­ഹ­ത്യ ചെ­യ്യു­മാ­യി­രു­ന്നി­ല്ല. കാരണം ആ­ത്മ­ഹ­ന­ന­ത്തി­നു് എ­തി­രാ­യ ചി­ന്ത­കൾ അ­തി­ലു­ണ്ടു് എ­ന്ന­താ­ണു്. പ്ലേ­റ്റോ പ­റ­യു­ന്നു “ര­ഹ­സ്യ­മാ­യി മ­ന്ത്രി­ക്ക­പ്പെ­ടു­ന്ന ഒരു സി­ദ്ധാ­ന്ത­മു­ണ്ടു്. മ­നു­ഷ്യൻ ത­ട­വു­കാ­ര­നാ­ണെ­ന്നും വാതിൽ തു­റ­ന്നു് അവനു് ഓ­ടി­ക്ക­ള­യാൻ അ­ധി­കാ­ര­മി­ല്ലെ­ന്നും. എ­നി­ക്കു് തി­ക­ച്ചും മ­ന­സ്സി­ലാ­ക്കാൻ വ­യ്യാ­ത്ത ഒ­ര­ത്ഭു­ത­മാ­ണി­തു്. എ­ങ്കി­ലും ഈ­ശ്വ­ര­ന്മാർ ന­മ്മു­ടെ ര­ക്ഷാ­കർ­ത്താ­ക്ക­ളാ­ണെ­ന്നും മ­നു­ഷ്യ­രാ­യ നമ്മൾ അ­വ­രു­ടെ കൈ­വ­ശാ­വ­കാ­ശ വ­സ്തു­ക്ക­ളാ­ണെ­ന്നും ഞാനും വി­ശ്വ­സി­ക്കു­ന്നു­ണ്ടു്. അ­പ്പോൾ നി­ങ്ങ­ളു­ടെ സ­മ്പാ­ദ്യ­ങ്ങ­ളി­ലൊ­ന്നു്… കാളയോ ക­ഴു­ത­യോ വ­ഴി­യിൽ­നി­ന്നു മാറി നി­ല്ക്കാൻ തീ­രു­മാ­നി­ച്ചാൽ അതു മ­രി­ക്ക­ണ­മെ­ന്നു് നി­ങ്ങൾ­ക്കു് അ­ഭി­ലാ­ഷ­മി­ല്ലെ­ങ്കിൽ നി­ങ്ങൾ­ക്കു് അ­തി­നോ­ടു് ദേ­ഷ്യം തോ­ന്നു­ക­യി­ല്ലേ? ക­ഴി­യു­മെ­ങ്കിൽ നി­ങ്ങ­ള­തി­നെ ശി­ക്ഷി­ക്കു­കി­ല്ലേ… ഇ­ങ്ങ­നെ നോ­ക്കി­യാൽ മ­നു­ഷ്യൻ കാ­ത്തി­രി­ക്ക­ണ­മെ­ന്നും ഈ­ശ്വ­രൻ വി­ളി­ക്കു­ന്ന­തു­വ­രെ ആ­ത്മ­ഹ­ത്യ­യ്ക്കു് ഒ­രു­മ്പെ­ട­രു­തെ­ന്നും പ­റ­യു­ന്ന­തിൽ യു­ക്തി­യി­ല്ലെ­ന്നു ക­രു­തി­ക്കൂ­ടാ”.

സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലും മറ്റു വാ­രി­ക­ക­ളിൽ വ­രു­ന്ന എന്റെ ലേ­ഖ­ന­ങ്ങ­ളി­ലും സ­ത്യ­സ­ന്ധ­ത­യെ­ന്ന ഗു­ണ­മു­ള്ള­തു് വാ­യ­ന­ക്കാർ­ക്കു് അ­റി­യാം. അ­തി­നാ­ലാ­ണു് ഈ ലേ­ഖ­ന­ങ്ങ­ളി­ലെ അ­പ്ര­ഗ­ല്ഭ­ത­യെ അവർ ക്ഷ­മി­ക്കു­ന്ന­തു്. വാ­യ­ന­ക്കാ­രു­ടേ­യും എ­ന്റെ­യും സൈ­ക്കൊ­ലൊ­ജി­ക്കൽ ഫാ­ക്ടർ­ഈ ആർ­ജ്ജ­വ­മാ­ണു്. അ­തി­നു് എന്നു ഞാൻ ഭംഗം വ­രു­ത്തു­മോ അ­ന്നു് എന്റെ വാ­യ­ന­ക്കാർ എ­നി­ക്കി­ല്ലാ­തെ­യാ­വും. ഈ ആർ­ജ്ജ­വ­ത്തോ­ടെ ഞാൻ എ­ഴു­ത­ട്ടെ. ഈ കാ­ല­യ­ള­വി­ലെ ഏ­റ്റ­വും വലിയ ധി­ഷ­ണാ­ശാ­ലി ഇ. എം. ശ­ങ്ക­രൻ ന­മ്പൂ­തി­രി­പ്പാ­ടാ­ണു്.

ഒ­രു­പ­ക്ഷേ, ദൃ­ഢ­നി­ശ്ച­യ­ത്തി­ലെ­ത്തി­യ കേ­റ്റോ ഈ ഗ്ര­ന്ഥം വീ­ണ്ടും വീ­ണ്ടും വാ­യി­ച്ചി­ട്ടും നി­ശ്ച­യ­ത്തി­നു് ഇ­ള­ക്കം­ത­ട്ടാ­തെ­ത­ന്നെ മ­രി­ച്ച­താ­വാം. ആ­ത്മ­ഹ­ത്യ ചെ­യ്തി­ല്ലെ­ങ്കിൽ അ­ദ്ദേ­ഹം ശ­ത്രു­ക്ക­ളാൽ വ­ധി­ക്ക­പ്പെ­ട്ടേ­നെ എ­ന്ന­തു­മാ­കാം സത്യം. ഗ്ര­ന്ഥ­പാ­രാ­യ­ണം ആ­ത്മ­ഹ­ത്യാ­ഭി­ലാ­ഷ­ത്തിൽ­നി­ന്നു് ആ­ളു­ക­ളെ പി­ന്തി­രി­പ്പി­ച്ചി­ട്ടു­ള്ള സം­ഭ­വ­ങ്ങൾ എ­നി­ക്ക­റി­യാം. ആ­ത്മ­ഹ­ത്യ­യ്ക്കു സ­ന്ന­ദ്ധ­നാ­യി എ­ത്തി­യ ഒരു യു­വാ­വി­നെ ശ്രീ­രാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തി­ലെ ഒരു സ്വാ­മി ഉ­പ­ദേ­ശി­ച്ചി­ട്ടു് അ­യാൾ­ക്കു വാ­യി­ക്കാ­നാ­യി The Gospel of Sree Ramakrishna എന്ന ഗ്ര­ന്ഥം കൊ­ടു­ത്തു. എ­ന്നി­ട്ടു് സ്വാ­മി പ­റ­ഞ്ഞു “ഇതു വാ­യി­ച്ചു­ക­ഴി­ഞ്ഞാൽ നി­ങ്ങൾ മ­ഹാ­ദുഃ­ഖ­ത്തിൽ നി­ന്നു ര­ക്ഷ­പ്പെ­ടും. വാ­യി­ച്ചു­ക­ഴി­ഞ്ഞ­തി­നു­ശേ­ഷം ഇവിടെ വരൂ”. ചെ­റു­പ്പ­ക്കാ­രൻ അ­തു­പോ­ലെ പ്ര­വർ­ത്തി­ച്ചു.

images/TheGospelofSriRamakrishna.jpg

ഏ­താ­നും ദി­വ­സ­ങ്ങൾ­ക­ഴി­ഞ്ഞു് അയാൾ സ്വാ­മി­യു­ടെ അ­ടു­ത്തെ­ത്തി “ശ്രീ­രാ­മ­കൃ­ഷ്ണ­വ­ച­നം എന്നെ ര­ക്ഷി­ച്ചു”വെ­ന്നു് അ­റി­യി­ച്ചു. അയാൾ ഇ­ന്നും സ­ന്തോ­ഷ­ത്തോ­ടെ ജീ­വി­ക്കു­ന്നു. ഈ സം­ഭ­വ­ത്തി­ന്റെ യാ­ഥാർ­ത്ഥ്യ­ത്തിൽ ആർ­ക്കെ­ങ്കി­ലും സം­ശ­യ­മു­ണ്ടെ­ങ്കിൽ ആ വ്യ­ക്തി തൃ­ശ്ശു­രെ ശ്രീ­രാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തി­ലെ മൈ­ത്രാ­ന­ന്ദ­സ്വാ­മി­യോ­ടു ചോ­ദി­ച്ചാൽ മതി. അ­ദ്ദേ­ഹം അ­ടു­ത്ത­കാ­ല­ത്തു് എന്റെ വീ­ട്ടിൽ വ­ന്നി­രു­ന്നു. പ­ത്തു­കൊ­ല്ലം മുൻ­പു് അ­ദ്ദേ­ഹം എ­ന്നോ­ടു പറഞ്ഞ ഈ സംഭവം ഇ­പ്പോ­ഴും ആ­വർ­ത്തി­ച്ചു­പ­റ­യു­ക­യു­ണ്ടാ­യി. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങൾ മ­നു­ഷ്യ­മ­ന­സ്സി­നെ വി­മ­ലീ­ക­രി­ക്കും. ഉ­ത്കൃ­ഷ്ട­ത­യി­ലേ­ക്കു ന­യി­ക്കും. പ്ര­കൃ­തി ന­ന്മ­യ്ക്കും തി­ന്മ­യ്ക്കും വി­വേ­ച­നം ക­ല്പി­ക്കാ­തെ പു­ണ്യ­വാ­ള­ന്മാ­രേ­യും ദു­ഷ്ട­ന്മാ­രേ­യും മ­ഹാ­പ്ര­വാ­ഹ­ത്തിൽ മു­ക്കി കൊ­ല്ലു­മ്പോൾ സ്ക്കൂ­ട്ട­റിൽ­ക്ക­യ­റി വ­രു­ന്ന­വർ അ­വ­രു­ടെ സ­ഹോ­ദ­ര­ന്മാ­രെ വെ­ടി­വ­ച്ചു­കൊ­ല്ലു­മ്പോൾ ചെ­റു­പ്പ­ക്കാ­രി­യെ ഭർ­ത്താ­വി­ന്റെ ചി­ത­യി­ലേ­ക്കു് ദു­ഷ്ട­ന്മാർ എ­ടു­ത്തെ­റി­യു­മ്പോൾ അ­തിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ ശ്ര­മി­ക്കു­ന്ന ആ ത­രു­ണി­യെ പി­ന്നെ­യും പി­ന്നെ­യും പ­ട്ട­ട­യി­ലേ­ക്കു് അവർ ത­ള്ളി­യി­ടു­മ്പോൾ, സൗ­ധ­ങ്ങ­ളിൽ ബോംബ് പൊ­ട്ടി­ച്ച് അ­പ­രാ­ധം ചെ­യ്യാ­ത്ത­വ­രെ ക്രൂ­ര­ന്മാർ കൊ­ല്ലു­മ്പോൾ ഞാൻ ഭ­ഗ­വ­ദ്ഗീ­ത­യും ബൈ­ബി­ളും ഖു­റാ­നു­മെ­ടു­ത്തു വാ­യി­ക്കു­ന്നു. ശ്രീ­രാ­മ­കൃ­ഷ്ണ­ന്റെ ‘ഗോ­സ്പ­ലും’ ഒ­റീ­ലി­യ­സി­ന്റെ ‘മെ­ഡി­റ്റേ­ഷൻ­സും’ വാ­യി­ക്കു­ന്നു. അവ മാ­ത്ര­മേ മ­ന­സ്സി­നു് ശാ­ന്തി­യ­രു­ളു­ന്നു­ള്ളു.

images/IBSinger.jpg
ഐ­സ­ക്ക് ബാ­ഷേ­വി­യ­സ് സി­ങ്ങർ

1978-ലെ സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ ഐ­സ­ക്ക് ബാ­ഷേ­വി­യ­സ് സി­ങ്ങ­റു ടെ Love and Exile എന്ന ആ­ത്മ­ക­ഥ മ­നോ­ഹ­ര­മാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ബാ­ല്യ­കാ­ലം­തൊ­ട്ടു് അ­ദ്ദേ­ഹം അ­മേ­രി­ക്ക­യിൽ എ­ത്തു­ന്ന­തു­വ­രെ­യു­ള്ള ജീ­വി­ത­ക­ഥ ഇതിൽ പ്ര­തി­പാ­ദി­ച്ചി­ട്ടു­ണ്ടു്. യൂ­റോ­പ്പിൽ അ­ക്കാ­ല­ത്തു­ണ്ടാ­യ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സം­ബ­ന്ധി­ച്ച കൊ­ടു­ങ്കാ­റ്റി­ന്റെ ആ­ഘാ­ത­മു­ള­വാ­ക്കി­യ അ­നു­ഭൂ­തി ഈ പു­സ്ത­ക­ത്തിൽ­നി­ന്നു കി­ട്ടും. പ്ര­പ­ഞ്ച­ത്തി­ന്റെ മ­ഹാ­ര­ഹ­സ്യം തേ­ടു­ന്ന സി­ങ്ങ­റു­ടെ ആ­കു­ലാ­വ­സ്ഥ­യാ­കെ ഇതിൽ കാണാം. ര­സ­ക­ര­മാ­യ ഈ ഗ്ര­ന്ഥ­ത്തി­ലെ ഒരു ഭാഗം. സി­ങ്ങർ അ­ച്ഛ­നോ­ടു് ചോ­ദി­ച്ചു: ക­ഷ്ട­പ്പാ­ടി­നെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു? അച്ഛൻ ദീർ­ഘ­നേ­രം നി­ശ്ശ­ബ്ദ­നാ­യി ഇ­രു­ന്നു. ഞാൻ ചോ­ദി­ച്ച­തു് അ­ദ്ദേ­ഹം കേ­ട്ടി­ല്ലെ­ന്നു് എ­നി­ക്കു­തോ­ന്നി. പക്ഷേ, അ­ദ്ദേ­ഹം പ­റ­ഞ്ഞു: ഏ­റ്റ­വും വലിയ ര­ഹ­സ്യ­മാ­ണ­തു്. പു­ണ്യ­വാ­ള­ന്മാർ­ക്കു­പോ­ലും അതു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. മ­നു­ഷ്യൻ ക­ഷ്ട­പ്പെ­ടു­ന്ന കാ­ല­ത്തോ­ളം ആ പ്ര­ഹേ­ളി­ക­യ്ക്കു് ഉ­ത്ത­രം ക­ണ്ടെ­ത്താൻ സാ­ധി­ക്കു­ക­യു­മി­ല്ല. ജോ­ബി­നു­പോ­ലും ഉ­ത്ത­രം ന­ല്കാൻ ക­ഴി­ഞ്ഞി­ല്ല അ­തി­നു്. മോ­സ­സി­നും അ­ത­റി­ഞ്ഞു­കു­ടാ­യി­രു­ന്നു. ശ­രീ­ര­വും വേ­ദ­ന­യും ഒ­ന്നാ­ണു് എ­ന്ന­താ­ണു സത്യം… ഈ ക­ഷ്ട­പ്പാ­ടി­നെ­ല്ലാം പി­റ­കി­ലാ­യി ഈ­ശ്വ­ര­ന്റെ അ­ന­ന്ത­മാ­യ കാ­രു­ണ്യ­മു­ണ്ടു്. അച്ഛൻ കു­റ­ച്ചു­നേ­രം മി­ണ്ടാ­തി­രു­ന്നി­ട്ടു ചോ­ദി­ച്ചു: “അ­ടു­ത്തെ­ങ്ങാ­നും ദേ­വാ­ല­യ­മു­ണ്ടോ? ഉ­ച്ച­യ്ക്കു­ള്ള പ്രാർ­ത്ഥ­ന­യ്ക്കു സ­മ­യ­മാ­യി.” (PP. 163,164—Love & Exile —The Early Years—A Memoir—Jonathan Cape, £10=95, Pages 352)

ഇ. എം. എസ്.

ആ­ദ്യ­മാ­യി കോ­ളേ­ജ് അ­ദ്ധ്യാ­പ­ക­നാ­യി എ­നി­ക്കു ജോലി കി­ട്ടി­യ­പ്പോൾ ഞാൻ ക്ലാ­സ്സിൽ പോകാൻ പേ­ടി­ച്ചു് കോ­ളേ­ജ് വ­രാ­ന്ത­യിൽ നി­ന്നു. എന്റെ വൈ­ഷ­മ്യം കണ്ട പ്രിൻ­സി­പ്പൽ എൻ. ഗോ­പാ­ല­പി­ള്ള സ്സാർ പ­റ­ഞ്ഞു: “എ­ല്ലാം ശു­ഭ­മാ­യി വരും കൃ­ഷ്ണൻ­നാ­യ­രേ. മുൻ­പി­ലി­രി­ക്കു­ന്ന കു­ട്ടി­കൾ­ക്കു് ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടെ­ന്ന വി­ചാ­ര­ത്തോ­ടെ സം­സാ­രി­ക്ക­ണം നി­ങ്ങൾ. അ­പ്പോൾ ക്ലാ­സ് വി­ജ­യ­മാ­കും. ആ­ദ്യ­മൊ­രു ഇം­പ്രെ­ഷൻ ഉ­ണ്ടാ­ക്കി­യാൽ മതി. പി­ന്നീ­ടു് ഓരോ ക്ലാ­സും മോ­ശ­മാ­യാ­ലും വി­ദ്യാർ­ത്ഥി­കൾ അ­ന­ങ്ങു­ക­യി­ല്ല. ഗു­രു­വി­ന്റേ­യും ശി­ഷ്യ­ന്റേ­യും സൈ­ക്കൊ­ലൊ­ജി­ക്കൽ ഫാ­ക്ടേർ­സ് ആ­ദ്യ­ത്തെ കൂ­ടി­ക്കാ­ഴ്ച­യിൽ സ­ദൃ­ശ­മാ­യാൽ അ­തി­നു് പി­ന്നീ­ടു് എ­ളു­പ്പ­ത്തിൽ ശൈ­ഥി­ല്യം വ­രി­ല്ല.” അ­ദ്ദേ­ഹം പ­റ­ഞ്ഞ­തു ശ­രി­യാ­യി­രു­ന്നു. വളരെ മോ­ശ­മാ­യ രീ­തി­യിൽ ഞാൻ പ­ല­പ്പോ­ഴും പ­ഠി­പ്പി­ച്ചി­ട്ടു­ണ്ടു്. ദേ­ഷ്യ­പ്പെ­ട്ടി­ട്ടു­ണ്ടു്. കു­ട്ടി­കൾ­ക്കു് ഇ­ഷ്ട­മ­ല്ലാ­ത്ത രീ­തി­യിൽ പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ടു്. എ­ങ്കി­ലും സൈ­ക്കൊ­ലൊ­ജി­ക്കൽ ഫാ­ക്ട­റി­നു് ഉ­ട­വു­ത­ട്ടാ­ത്ത­തു­കൊ­ണ്ടു് അവർ ബഹളം കൂ­ട്ടി­യി­ല്ല. എ­ന്നോ­ടു­ള്ള സ്നേ­ഹ­ത്തി­നും ബ­ഹു­മാ­ന­ത്തി­നും കുറവു വ­രു­ത്തി­യി­ട്ടി­ല്ല.

images/EMSNamboodiripad.jpg
ഇ. എം. എസ്.

സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലും മറ്റു വാ­രി­ക­ക­ളിൽ വ­രു­ന്ന എന്റെ ലേ­ഖ­ന­ങ്ങ­ളി­ലും സ­ത്യ­സ­ന്ധ­ത­യെ­ന്ന ഗു­ണ­മു­ള്ള­തു് വാ­യ­ന­ക്കാർ­ക്കു് അ­റി­യാം. അ­തി­നാ­ലാ­ണു് ഈ ലേ­ഖ­ന­ങ്ങ­ളി­ലെ അ­പ്ര­ഗ­ല്ഭ­ത­യെ അവർ ക്ഷ­മി­ക്കു­ന്ന­തു്. വാ­യ­ന­ക്കാ­രു­ടേ­യും എ­ന്റെ­യും ‘സൈ­ക്കൊ­ലൊ­ജി­ക്കൽ ഫാ­ക്ടർ’ ഈ ആർ­ജ്ജ­വ­മാ­ണു്. അ­തി­നു് എന്നു ഞാൻ ഭംഗം വ­രു­ത്തു­മോ അ­ന്നു് എന്റെ വാ­യ­ന­ക്കാർ എ­നി­ക്കി­ല്ലാ­തെ­യാ­വും. ഈ ആർ­ജ്ജ­വ­ത്തോ­ടെ ഞാൻ എ­ഴു­ത­ട്ടെ. ഈ കാ­ല­യ­ള­വി­ലെ ഏ­റ്റ­വും വലിയ ധി­ഷ­ണാ­ശാ­ലി ഇ. എം. ശ­ങ്ക­രൻ ന­മ്പൂ­തി­രി­പ്പാ­ടാ ണു്. ച­രി­ത്രം, സാ­ഹി­ത്യം, അ­ധി­കാ­രം, ഭാഷ ഇ­വ­യെ­യൊ­ക്കെ അ­പ­ഗ്ര­ഥി­ച്ചു് സ്വ­കീ­യ­ങ്ങ­ളാ­യ മ­ത­ങ്ങൾ ആ­വി­ഷ്ക­രി­ക്കു­ക­യും ഉൽ­പ­തി­ഷ്ണു­ത്വം ആ­വ­ഹി­ക്കു­ന്ന­വ എന്ന മ­ട്ടിൽ ചിലർ കൊ­ണ്ടു­വ­രു­ന്ന ദർ­ശ­ന­ങ്ങ­ളു­ടെ പ്ര­ക­ടാ­ത്മ­ക­സ്വ­ഭാ­വം അ­നാ­യാ­സ­മാ­യി വ്യ­ക്ത­മാ­ക്കി­ത്ത­രി­ക­യും ചെ­യ്യു­ന്ന ഇ­ന്റ­ല­ക്ച്വ­ലാ­ണു് അ­ദ്ദേ­ഹം. അ­ദ്ദേ­ഹ­ത്തി­ന്റെ ദീർ­ഘ­വീ­ക്ഷ­ണ­ചാ­തു­ര്യം രാ­ജ്യ­ത്തി­ന്റെ ന­ന്മ­യ്ക്കു് എ­ങ്ങ­നെ പ്ര­യോ­ജ­ന­പ്പെ­ട്ടു­വെ­ന്നു് എം. കെ. കെ. നായർ ആ­ത്മ­ക­ഥ­യിൽ സ്പ­ഷ്ട­മാ­ക്കു­ന്നു. (ഇ. എം. എ­സ്സി­ന്റെ ദീർ­ഘ­വീ­ക്ഷ­ണം—ക­ലാ­കൗ­മു­ദി—ലക്കം 634) എം. കെ. കെ. നാ­യ­രു­ടെ നി­ഷ്പ­ക്ഷ ചി­ന്താ­ഗ­തി­ക്കും ബു­ദ്ധി­യു­ള്ള­വ­രെ ആ­ദ­രി­ക്കാ­നു­ള്ള പ്ര­വ­ണ­ത­യ്ക്കും നി­ദർ­ശ­ക­മാ­ണു് ഈ ലേഖനം. ആ­ത്മ­ക­ഥാ­കാ­രൻ ഇ­ന്നി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം ക­ലാ­കൗ­മു­ദി വാ­രി­ക­യി­ലു­ണ്ടു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: പ്ര­തി­ഭാ­ശാ­ലി­യാ­യ കവി മ­രി­ച്ചു­ക­ഴി­ഞ്ഞാ­ലു­ള്ള അ­വ­സ്ഥ­യൊ­ന്നു വി­ശ­ദീ­ക­രി­ക്കാ­മോ?

ഉ­ത്ത­രം: ഇ­പ്പോൾ പ­വർ­ക­ട്ടി­ന്റെ കാ­ല­മ­ല്ലേ? സർ­ക്കാർ നി­ശ്ച­യി­ച്ച സ­മ­യ­ത്തു് വി­ദ്യു­ച്ഛ­ക്തി­യി­ല്ല. അതു് ബ­ഹു­ജ­നം സ­ഹി­ക്കു­ന്നു. പക്ഷേ, ക­റ­ന്റ് കി­ട്ടേ­ണ്ട സ­മ­യ­ത്തും അതു പ­ല­പ്പോ­ഴു­മി­ല്ല. ബൾ­ബു­കൾ പ്ര­കാ­ശി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ അവ പെ­ട്ടെ­ന്നു് കെ­ട്ടു­പോ­കും. അവ ഇ­പ്പോൾ തെ­ളി­യും ഇ­പ്പോൾ തെ­ളി­യും എന്നു വി­ചാ­രി­ച്ചു­കൊ­ണ്ടി­രി­ക്കു­മ്പോൾ ഒരു നി­മി­ഷ­ത്തേ­ക്കു വെ­ള്ളി­വെ­ളി­ച്ചം പ­ര­ക്കും. പൊ­ടു­ന്ന­ന­വേ അ­തി­ല്ലാ­താ­വു­ക­യും ചെ­യ്യും. അ­പ്പോ­ഴാ­ണു് ഇ­രു­ട്ടി­ന്റെ സാ­ന്ദ്ര­ത നമ്മൾ കൂ­ടു­ത­ല­റി­യു­ന്ന­തും കൂ­ടു­തൽ വി­ഷ­മി­ക്കു­ന്ന­തും. കവികൾ ജ­നി­ക്കാ­തി­രി­ക്കു­മ്പോൾ പ­ര­ക്കു­ന്ന അ­ന്ധ­കാ­ര­ത്തേ­ക്കാൾ അ­സ­ഹ­നീ­യ­മാ­ണു് ജീ­വി­ച്ചി­രു­ന്ന അവർ ഇ­ല്ലാ­താ­വു­മ്പോൾ.

ചോ­ദ്യം: സ്ത്രീ­യു­ടെ ഏ­റ്റ­വും വലിയ ദൗർ­ഭാ­ഗ്യ­മേ­തു് ?

ഉ­ത്ത­രം: സം­സ്കാ­ര­ദ­രി­ദ്ര­നാ­യ ഒ­രു­വ­നോ­ടു­കൂ­ടി ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ നി­ത്യ­ന­ര­ക­ത്തിൽ ക­ഴി­യു­ക എ­ന്ന­തു്.

ചോ­ദ്യം: ജി. ശ­ങ്ക­ര­ക്കു­റു­പ്പി ന്റെ കാ­വ്യ­ങ്ങ­ളി­ലെ ആ­ശ­യ­ങ്ങൾ­ക്കും ച­ങ്ങ­മ്പു­ഴ­യു­ടെ കാ­വ്യ­ങ്ങ­ളി­ലെ ആ­ശ­യ­ങ്ങൾ­ക്കും ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­മെ­ന്താ­ണു്?

ഉ­ത്ത­രം: ജി.യുടെ രൂ­പ­ശി­ല്പ­പ­ഞ്ജ­ര­ത്തി­ന­ക­ത്തി­രി­ക്കു­ന്ന ആ­ശ­യ­വി­ഹം­ഗ­മം ചി­റ­ക­ടി­ച്ചു വെ­ളി­യി­ലേ­ക്കു് വരാൻ ശ്ര­മി­ക്കു­ന്നു. അ­തി­ന്റെ തലയും കാലും ചി­റ­കും കൂ­ട്ടി­നു പു­റ­ത്താ­ണു്. എ­ന്നി­ട്ടും ര­ക്ഷ­പ്പെ­ടാ­നാ­വാ­തെ അതു് അ­വി­ടെ­യി­രു­ന്നു പി­ട­യ്ക്കു­ന്നു. ച­ങ്ങ­മ്പു­ഴ യുടെ രൂ­പ­ശി­ല്പ­പ­ഞ്ജ­ര­ത്തി­ന­ക­ത്തു­ള്ള ആ­ശ­യ­വി­ഹം­ഗ­മം ചി­റ­ക­ടി­ക്കു­ന്നി­ല്ല. അതു് ഉ­റ­ങ്ങു­ക­യാ­ണു്. അ­തു­കൊ­ണ്ടു് പ­ക്ഷി­യെ കാ­ണാ­തെ നമ്മൾ “ബ­ന്ധു­ര­കാ­ഞ്ച­ന­ക്കൂ­ട്ടി”നെ മാ­ത്രം നോ­ക്കി ആ­ഹ്ലാ­ദി­ക്കു­ന്നു. പ­ഞ്ജ­ര­ത്തി­നും കി­ളി­ക്കും തു­ല്യ­പ്രാ­ധാ­ന്യ­മെ­വി­ടെ എന്നു നി­ങ്ങൾ ചോ­ദി­ച്ചാൽ ‘വ­ള്ള­ത്തോ­ളി ന്റെ ക­വി­ത­യിൽ’ എ­ന്നാ­യി­രി­ക്കും എന്റെ ഉ­ത്ത­രം.

ചോ­ദ്യം: നി­ങ്ങ­ളു­ടെ വീ­ട്ടി­ലെ കസേര എ­ങ്ങ­നെ?

ഉ­ത്ത­രം: ആ ക­സേ­ര­യിൽ ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, പി. കേ­ശ­വ­ദേ­വ്, തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള, പൊൻ­കു­ന്നം വർ­ക്കി, പ്രേം­ന­സീർ, കെ. ബാ­ല­കൃ­ഷ്ണൻ ഇവർ ഇ­രു­ന്നി­ട്ടു­ണ്ടു്. ഞാനും അ­തി­ലി­രി­ക്കു­ന്നു. എന്റെ ക­സേ­ര­യാ­യ­തു­കൊ­ണ്ടാ­ണു് ഞാ­ന­തിൽ ഇ­രി­ക്കു­ന്ന­തു്. മറ്റു ക­സേ­ര­ക­ളിൽ ഞാൻ ക­യ­റി­യി­രു­ന്നി­ട്ടു­മു­ണ്ടു്. മ­ഹാ­രാ­ജാ­സ് കോ­ളേ­ജിൽ മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് ഇ­രു­ന്ന ക­സേ­ര­യിൽ ഞാൻ ബ­ലാൽ­ക്കാ­ര­മാ­യി ചെ­ന്നു് ഇ­രു­ന്നു. തി­രു­വ­ന­ന്ത­പു­ര­ത്തെ കോ­ളേ­ജിൽ എ. ആർ. രാ­ജ­രാ­ജ­വർ­മ്മ ഇ­രു­ന്ന ക­സേ­ര­യിൽ … (പേരു പ­റ­യു­ന്ന­തു് മ­ര്യാ­ദ­ക്കേ­ടു്) ക­യ­റി­യി­രു­ന്ന­തു­പോ­ലെ.

ധിഷണ

സീ­സർ­ച്ച­ക്ര­വർ­ത്തി യാ­ത്ര­പോ­യി. വി­ദേ­ശ­ത്തു­വ­ച്ചു് ത­ന്നെ­പ്പോ­ലെ­യി­രി­ക്കു­ന്ന ഒ­രു­ത്ത­നെ­ക്ക­ണ്ടു് അ­ദ്ദേ­ഹം അയാളെ വി­ളി­ച്ചു­ചോ­ദി­ച്ചു: “ഏയ് നി­ങ്ങ­ളു­ടെ അമ്മ എന്റെ അ­ച്ഛ­ന്റെ കൊ­ട്ടാ­ര­ത്തിൽ ജോ­ലി­ക്കു നി­ന്നി­ട്ടു­ണ്ടോ?” അയാൾ ഉടനെ മ­റു­പ­ടി പ­റ­ഞ്ഞു: “ഇല്ല, എന്റെ അച്ഛൻ നി­ന്നി­ട്ടു­ണ്ടു്.” എ­ല്ലാ­വർ­ക്കു­മ­റി­യാ­വു­ന്ന ഈ നേ­ര­മ്പോ­ക്കു് ഇവിടെ എ­ഴു­തി­യ­തു് ശ­രി­യാ­യി­ല്ലെ­ങ്കിൽ വാ­യ­ന­ക്കാർ ക്ഷ­മി­ക്ക­ണം. പ്ര­ത്യു­ല്പ­ന്ന­മ­തി­ത്വം കാ­ണി­ക്കു­ന്ന ഒരു ഉ­ത്ത­ര­ത്തി­ലേ­ക്കു് വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ ക്ഷ­ണി­ക്കാ­നേ എ­നി­ക്കു­ദ്ദേ­ശ്യ­മു­ള്ളു.

images/ArthurKoestler1969.jpg
കോ­യ്റ്റ­സ­ലർ

കോ­യ്റ്റ­സ­ല­റു ടെ Act of creation എന്ന ഗ്ര­ന്ഥ­ത്തിൽ ഇ­ത്ത­രം നേ­ര­മ്പോ­ക്കു­കൾ ധാ­രാ­ള­മു­ണ്ടു്. ഓർ­മ്മ­യി­ലു­ള്ള ഒ­രെ­ണ്ണം ഇവിടെ എ­ഴു­താം. ഒരാൾ ഓ­ഫീ­സിൽ­നി­ന്നു വീ­ട്ടി­ലെ­ത്തി­യ­പ്പോൾ അ­യാ­ളു­ടെ ഭാ­ര്യ­യും ബി­ഷ­പ്പും ര­തി­ക്രീ­ഡ­യിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന­തു കണ്ടു. അയാൾ ദേ­ഷ്യ­മൊ­ട്ടും കാ­ണി­ക്കാ­തെ ജ­ന­ലി­ന്റെ അ­രി­കിൽ­ചെ­ന്നു­നി­ന്നു് റോ­ഡേ­പോ­യ ആ­ളു­ക­ളെ കൈ­ക­ളു­യർ­ത്തി അ­നു­ഗ്ര­ഹി­ക്കാൻ തു­ട­ങ്ങി, ഭാര്യ അ­തു­ക­ണ്ടു് “നി­ങ്ങൾ എന്തു കി­റു­ക്കാ­ണു് കാ­ണി­ക്കു­ന്ന­തു്?” എന്നു ചോ­ദി­ച്ചു. അ­പ്പോൾ അയാൾ മ­റു­പ­ടി ന­ല്കിഃ “ഞാൻ ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങൾ ബി­ഷ­പ്പ് ചെ­യ്യു­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ചെ­യ്യേ­ണ്ട കാ­ര്യ­ങ്ങൾ ഞാൻ ചെ­യ്യു­ന്നു. അ­ത്രേ­യു­ള്ളു.”

ബു­ദ്ധി­യു­ടെ പ്ര­സ­ര­മാ­ണു് ഈ രണ്ടു സം­ഭ­വ­ത്തി­ലു­മു­ള്ള­തു്. ഇ­ത്ത­ര­ത്തിൽ ധി­ഷ­ണ­യു­ടെ വി­ലാ­സം കാ­ണി­ക്കു­ന്ന ഒരു ക­ഥ­യാ­ണു് ജോയി തി­രു­മൂ­ല­പു­രം ട്രയൽ വാ­രി­ക­യിൽ എ­ഴു­തി­യി­ട്ടു­ള്ള­തു്. (ക­ണ്ണാ­ടി എന്ന കഥ) ഹൃ­ദ­യ­ത്തെ­ക്കാൾ പ്ര­ജ്ഞ­യ്ക്കാ­ണു് ജോ­യി­യു­ടെ കഥയിൽ പ്രാ­ധാ­ന്യം വ­ന്നി­ട്ടു­ള്ള­തു്. അതു് ന്യൂ­ന­ത­യാ­ണോ എന്നു ചോ­ദി­ച്ചാൽ അതെ എ­ന്നു­ത­ന്നെ ഉ­ത്ത­രം. പി­ന്നെ അ­മ്മ­ട്ടി­ലു­ള്ള ക­ഥ­ക­ളും വേ­ണ­മ­ല്ലോ.

The Songs of Hiroshima എന്ന പേരിൽ ജ­പ്പാ­നീ­സ് കവി കാ­സു­ക്കോ യാ­മാ­ദാ (Kazuko Yamada) എ­ഴു­തി­യ കാ­വ്യ­ഗ്ര­ന്ഥ­ത്തിൽ The Wind എ­ന്നൊ­രു കൊ­ച്ചു ക­വി­ത­യു­ണ്ടു്. അതു് തർ­ജ്ജ­മ­ചെ­യ്തു വി­ക­ല­മാ­ക്കാ­തെ ഇം­ഗ്ലീ­ഷിൽ­ത്ത­ന്നെ എ­ഴു­ത­ട്ടെ:

Who is it,

Tapping on the back door?

Tap,tap,tap…

Who is it,

Shaking the door?

Your mother is working in the house,

Your mother is waiting for you,

Your mother still has your pants and your shirts.

ച­ല­ന­രാ­ഹി­ത്യം

ഭർ­ത്താ­വു് മ­രി­ച്ചാൽ ദുഃ­ഖ­മി­ല്ലെ­ങ്കി­ലും ക­ര­ഞ്ഞേ തീരൂ. പേർ­ഷ്യ­യിൽ കു­റെ­ക്കാ­ലം മുൻ­പു­വ­രെ­യു­ണ്ടാ­യി­രു­ന്ന ഒ­രേർ­പ്പാ­ടു് വി­ചി­ത്ര­മ­ത്രെ. ഭാ­ര്യ­യു­ടെ ക­ണ്ണീർ കു­പ്പി­യി­ലേ­ക്കു വീ­ഴ്ത്തി എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി സൂ­ക്ഷി­ച്ചു­വ­യ്ക്കും. ഭർ­ത്താ­വി­ന്റെ മ­ര­ണ­ത്തിൽ ഭാര്യ ദുഃ­ഖി­ച്ചു­വെ­ന്നു് വ­രും­ത­ല­മു­റ­യ്ക്കു മ­ന­സ്സി­ലാ­ക്കാ­നാ­യി­രി­ക്കു­മ­തു്. സ്കോ­ട്ട്ല­ണ്ടിൽ മ­റ്റൊ­രു വി­ചി­ത്ര­മാ­യ ഏർ­പ്പാ­ടാ­ണു­ണ്ടാ­യി­രു­ന്ന­തു്. വി­ധ­വ­യാ­യ­വ­ളു­ടെ ശ­യ­ന­മു­റി­യി­ലെ ക­ണ്ണാ­ടി­ജ­ന­ലു­ക­ളിൽ വാ­ലു­മാ­ക്രി­യു­ടെ രൂ­പ­ത്തിൽ ചില പാ­ടു­കൾ ഉ­ണ്ടാ­ക്കി­വ­യ്ക്കു­മാ­യി­രു­ന്നു. പെ­ണ്ണു് ക­ണ്ണാ­ടി­യിൽ മു­ഖ­മർ­പ്പി­ച്ചു് ക­ര­ഞ്ഞു­വെ­ന്നു് ആളുകൾ അ­തിൽ­നി­ന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ള­ണം. തെ­ക്കൻ തി­രു­വി­താം­കൂ­റിൽ ഒ­പ്പാ­രു­വ­യ്ക്കു­ക എന്ന ഏർ­പ്പാ­ടു­ണ്ടു്. ഇ­പ്പോ­ഴും അ­തു­ണ്ടോ എ­ന്ന­റി­ഞ്ഞു­കൂ­ടാ. ഭർ­ത്താ­വി­ന്റെ മൃ­ത­ദേ­ഹ­ത്തി­ന­ടു­ത്തി­രു­ന്നു് ഭാര്യ ഉ­റ­ക്കെ­പ്പ­റ­യും: (ഞാൻ മ­ല­യാ­ള­ത്തി­ലെ­ഴു­തു­ക­യാ­ണു്, എ­നി­ക്കു് ഏ­ഴു­വ­യ­സ്സു­ള്ള­പ്പോൾ തക്കല എന്ന സ്ഥ­ല­ത്തു് കേട്ട ഒരു ഒ­പ്പാ­രു്)‘ക്ളാ­ത്തി­മീൻ കൂ­ട്ട­ണ­മെ­ന്നു് ഞാൻ പ­റ­ഞ്ഞ­പ്പോൾ ച­ന്ത­യിൽ­പ്പോ­യി പത്തു ക്ളാ­ത്തി വാ­ങ്ങി­ച്ചു­കൊ­ണ്ടു് വ­ന്നു് അ­റു­ത്തു കഴുകി ഉ­ലു­മ്പു­ക­ള­ഞ്ഞു് ക­റി­വ­ച്ചു് എ­നി­ക്കു ത­ന്ന­വ­ന­ല്ലി­യോ ഇതാ ത­ടി­പോ­ലെ കി­ട­ക്ക­ണ­തു്.’

എ­ന്താ­യാ­ലും ഉ­റ­ക്ക­ത്തി­ന്റെ ചേ­ട്ട­നാ­യ മരണം എ­ല്ലാ­വ­രേ­യും ഗ്ര­സി­ക്കും. അ­തി­നു­ള്ള ത­യ്യാ­റെ­ടു­പ്പാ­ണു് എ­ന്നും രാ­ത്രി നമ്മൾ ന­ട­ത്തു­ക. ഉ­റ­ങ്ങാൻ കി­ട­ക്കു­ന്ന­തി­നു­മുൻ­പു് മേ­ലു­ക­ഴു­കു­ന്നു. വ­സ്ത്ര­ധാ­ര­ണ­ത്തി­ന്റെ ദൃഢത കു­റ­യ്ക്കു­ന്നു. പു­ത­പ്പെ­ടു­ത്തു മൂ­ടു­ന്നു. ചിലർ ത­ല­പോ­ലും പു­ത­പ്പി­ന­ക­ത്താ­ക്കും. അ­ങ്ങ­നെ മേൽ മൂ­ടി­ക്കി­ട­ക്കു­ന്ന ന­മ്മ­ളെ മ­റ്റു­ള്ള­വർ ക­ണ്ടാൽ അവർ പേ­ടി­ക്കും. മൃ­ത­ദേ­ഹ­ത്തി­ന്റെ പ്ര­തീ­തി. മെ­ല്ലെ ക­ണ്ണു­കൾ അ­ട­യ്ക്കു­ന്നു. പി­ന്നീ­ടു് മ­ര­ണ­സ­ദൃ­ശ­മാ­യ നിദ്ര. നേരം വെ­ളു­ക്കു­മ്പോൾ ഉ­ണർ­ന്നാൽ തനിയെ ചാ­യ­യി­ട്ടു കു­ടി­ക്കാം. (ഞാൻ നാ­ലു­മ­ണി­ക്കു് ഉ­ണർ­ന്നു് തനിയെ ചാ­യ­യി­ട്ടു കു­ടി­ക്കു­ന്ന­വ­നാ­ണു്) അ­ല്ലെ­ങ്കിൽ ആ­രെ­യെ­ങ്കി­ലും വി­ളി­ച്ചു­ണർ­ത്തി ചായ ഇ­ടീ­ക്കാം. ഉ­ണർ­ന്നി­ല്ലെ­ങ്കി­ലോ? പ്ര­മേ­ഹ­രോ­ഗി­കൾ ഉ­റ­ക്ക­ത്തി­ലാ­ണു് ഇവിടം വി­ട്ടു­പോ­കു­ന്ന­തു്. ‘ഭാ­ഗ്യ­വാൻ, ക­ഷ്ട­പ്പെ­ടാ­തെ മ­രി­ച്ചു’ എന്നു ജീ­വി­ച്ചി­രി­ക്കു­ന്ന­വർ പറയും. അ­യാ­ള­ല്ല ഭാ­ഗ്യ­മു­ള്ള­വൻ. പ്ര­മേ­ഹ­മാ­ണു് ഭാ­ഗ്യം ചെ­യ്ത­തു്. അ­തു­ണ്ടോ അ­വ­ര­റി­യു­ന്നു. അ­തി­രി­ക്ക­ട്ടെ, ഉ­ണർ­ന്നി­ല്ലെ­ങ്കിൽ ഭാര്യ ഒ­പ്പാ­രു­വ­യ്ക്കും. “എ­നു­ക്കു സിനിമ കാണണം; മോ­ഹൻ­ലാ­ലി നേയും മ­മ്മൂ­ട്ടി യേയും കാണണം എന്നു പ­റ­ഞ്ഞ­പ്പോൾ ടാ­ക്സി­ക്കാ­റിൽ ക­യ­റ്റി­ക്കൊ­ണ്ടു­പോ­യി എന്നെ സിനിമ കാ­ണി­ച്ച­യാ­ള­ല്ലേ ഇതാ അ­ന­ങ്ങാ­തെ കി­ട­ക്കു­ന്ന­തു്. എ­ന്നെ­ക്കൂ­ടെ കൊ­ണ്ടു­പോ­കാ­ത്ത­തെ­ന്തു്? എ­ന്നോ­ടു് മി­ണ്ടൂ­ല്ലേ? പി­ണ­ക്ക­മാ­ണോ? അയ്യോ… ” ഇ­ത്യാ­ദി.

ശോഭാ വാ­ര്യർ കു­ങ്കു­മം വാ­രി­ക­യി­ലെ­ഴു­തി­യ ‘അ­പർ­ണ്ണ­യു­ടെ ദുഃഖം’ എന്ന ചെ­റു­ക­ഥ­യിൽ ഇ­മ്മ­ട്ടി­ലൊ­രു ഹി­പ­ക്രി­റ്റി­നെ­യാ­ണു് അ­വ­ത­രി­പ്പി­ച്ചി­രി­ക്കു­ന്ന­തെ­ന്നു് ആദ്യം എ­നി­ക്കു തോ­ന്നി. കഥ വാ­യി­ച്ചു­ക­ഴി­ഞ്ഞ­പ്പോ­ഴാ­ണു് അ­പർ­ണ്ണ ഹി­പ­ക്രി­റ്റ­ല്ല എന്നു മ­ന­സ്സി­ലാ­ക്കി­യ­തു്. ഭർ­ത്താ­വു് മ­രി­ച്ച­പ്പോൾ ഉ­ണ്ടാ­യ ദുഃഖം അവൾ അ­ട­ക്കി­വ­ച്ചു പെ­രു­മാ­റു­ക­യാ­യി­രു­ന്നു. എ­ല്ലാ­വ­രും പോ­യ­പ്പോൾ കൂ­ട്ടു­കാ­രി­യു­ടെ മ­ടി­യി­ലേ­ക്ക് വീണു് അവൾ പൊ­ട്ടി­ക്ക­ര­ഞ്ഞു. “തെ­രു­തെ­രെ­യ­ഴ­തി­ങ്ങും മാ­ന­സ­ത്തി­ന്നു­റ­ക്കെ­ക്ക­ര­യു­കി­ല­തു­ത­ന്നെ തെ­ല്ലൊ­രാ­ശ്വാ­സ­ഹേ­തു” എന്നു ഭ­വ­ഭൂ­തി. ശോഭാ വാ­ര്യർ­ക്കു കഥ പ­റ­യാ­ന­റി­യാം. ക­ഥാ­പാ­ത്ര­ത്തി­ന്റെ സ്വ­ഭാ­വം ആ­വി­ഷ്ക­രി­ക്കാ­ന­റി­യാം. എ­ങ്കി­ലും കല പീ­ലി­വി­രി­ച്ചാ­ടു­ന്നി­ല്ല. നി­ശ്ചേ­ത­ന­മാ­യി നി­ല്ക്കു­ന്നു മയൂരം. അ­തു­കൊ­ണ്ടു് വാ­യ­ന­ക്കാ­ര­ന്റെ മ­ന­സ്സും നി­ശ്ച­ലം.

ഒ­രാ­ഗ്ര­ഹം മാ­ത്രം

ഡോ­ക്ടർ സി. ഒ. ക­രു­ണാ­ക­രൻ മ­ര­ണാ­ന­ന്ത­രം ബ­ന്ധു­ക്കൾ അ­നു­ഷ്ഠി­ക്കേ­ണ്ട­വ എ­ഴു­തി­വ­ച്ചി­രു­ന്നു­വെ­ന്നു് കേ­ട്ടി­ട്ടു­ണ്ടു്. അ­വ­യി­ലൊ­ന്നു് തന്റെ മൃ­ത­ദേ­ഹം വ­ള­രെ­നേ­രം ഇ­ട്ടു­കൊ­ണ്ടി­രി­ക്ക­രു­തെ­ന്നും ര­ണ്ടു­മ­ണി­ക്കൂ­റി­ന­കം ദ­ഹി­പ്പി­ച്ചി­രി­ക്ക­ണം എ­ന്നും ആ­യി­രു­ന്ന­ത്രെ. എത്ര ഔ­ചി­ത്യ­മു­ള്ള മ­ഹാ­വ്യ­ക്തി. ഞാൻ മ­ഹാ­വ്യ­ക്തി­യ­ല്ല. നി­സ്സാ­ര­നാ­ണു്. എ­ങ്കി­ലും സി. ഒ. ക­രു­ണാ­ക­ര­നെ അ­നു­ക­രി­ച്ചു് ഞാനും എ­ഴു­തി­വ­ച്ചി­ട്ടു­ണ്ടു്. ‘എന്റെ മൃ­ത­ദേ­ഹം ര­ണ്ടു­മ­ണി­ക്കൂ­റി­ല­ധി­കം ഇ­ട്ടു­കൊ­ണ്ടി­രി­ക്ക­രു­തു്. ബ­ന്ധു­ക്ക­ളെ­ന്നു പ­റ­യു­ന്ന ശ­ത്രു­ക്കൾ വ­ന്നാ­ലും ശരി ഇ­ല്ലെ­ങ്കി­ലും ശരി നൂ­റ്റി­യി­രു­പ­തു് മി­നി­റ്റി­ന­കം അതു് ചാ­മ്പ­ലാ­ക്കി­യി­രി­ക്ക­ണം!’ കൂടെ ഇതും ‘ഞാൻ ആ­രു­മ­ല്ലാ­ത്ത­തു­കൊ­ണ്ടു് എന്റെ ചി­ത്രം അ­ക്കാ­ഡ­മി­യി­ലു­ള്ള­വർ വ­ര­പ്പി­ക്കും. അ­പ്ര­ഗ­ല്ഭ­നാ­യ എ­ന്നെ­ക്കാൾ അ­പ്ര­ഗ­ല്ഭ­നാ­യ ഒ­രു­ത്ത­നെ­ക്കൊ­ണ്ടു് ആ പടം അ­ക്കാ­ഡ­മി­ഹാ­ളിൽ അ­നാ­വ­ര­ണം ചെ­യ്യി­ക്കും. ഈ ക്രൂ­ര­കൃ­ത്യം ഒ­രി­ക്ക­ലും സ­മ്മ­തി­ച്ചു­കൊ­ടു­ക്ക­രു­തു്.’

പീഡനം

ചെ­റു­ക­ഥ­യു­ടെ അ­ടി­സ്ഥാ­ന­പ­ര­ങ്ങ­ളാ­യ അം­ശ­ങ്ങൾ പ്ര­മേ­യം, ക­ഥാ­പാ­ത്രം, ഇ­തി­വൃ­ത്തം ഇ­വ­യാ­ണു്. വീ­ക്ഷ­ണ­ഗ­തി­ക്കോ ഹാ­സ്യ­ത്തിൽ വിഷനോ (Vision) പ്രാ­ധാ­ന്യം നല്കി കഥ ര­ചി­ക്കു­മ്പോ­ഴും പ്ര­മേ­യ­ത്തേ­യും ക­ഥാ­പാ­ത്ര­ത്തേ­യും ഇ­തി­വൃ­ത്ത­ത്തേ­യും ഒ­ഴി­വാ­ക്കാ­നൊ­ക്കു­ക­യി­ല്ല. സ­മ­കാ­ലി­കാ­നു­ഭ­വ­ത്തെ ചി­ത്രീ­ക­രി­ച്ചു് അ­പ­മാ­ന­വീ­ക­ര­ണം സം­ഭ­വി­ച്ച ആ­ളു­ക­ളെ ആ­വി­ഷ്ക്ക­രി­ക്കു­ന്ന ന­വീ­ന­ക­ഥ ജീ­വി­ത­ത്തി­ന്റെ യ­ഥാ­ത­ഥ­മാ­യ പ്ര­തി­പാ­ദ­ന­ത്തെ ഒ­ഴി­വാ­ക്കു­ന്നു. ആ­ഖ്യാ­ന­പ­ര­മ­ല്ലാ­ത്ത ഒ­രു­ത­രം സൃ­ഷ്ടി­യാ­ണു് ന­വീ­ന­ക­ഥ. അ­നു­ഭൂ­തി­ക­ളെ­ത്ത­ന്നെ ഖ­ണ്ഡം­ഖ­ണ്ഡ­മാ­ക്കി അ­വ­ത­രി­പ്പി­ക്കാ­നാ­ണു് പുതിയ എ­ഴു­ത്തു­കാർ­ക്കു് കൗ­തു­കം. ദൗർ­ഭാ­ഗ്യ­വ­ശാൽ കെ. ര­ഘു­നാ­ഥൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പി­ലെ­ഴു­തി­യ “കർ­മ്മ­കാ­ണ്ഡ­ത്തി­ലെ ഒരില” ര­ണ്ടു­വി­ഭാ­ഗ­ത്തി­ലും പെ­ടു­ന്നി­ല്ല. പ­ള്ളി­യു­ടെ മു­ക­ളിൽ കു­മ്മാ­യ­മ­ടി­പ്പി­ക്കാൻ കയറിയ ഒ­രു­ത്തൻ താ­ഴെ­വീ­ണു് മ­രി­ച്ച­തി­നെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു് ആ ജോ­ലി­ക്കു വേ­ണ്ടി അവിടെ ക­യ­റി­നി­ന്ന വേ­റൊ­രു­ത്ത­ന്റെ ചി­ന്ത­ക­ളെ സ്ഫു­ടീ­ക­രി­ക്കു­ക­യാ­ണു് ര­ഘു­നാ­ഥൻ. അ­ദ്ദേ­ഹം ദുർ­ഗ്ര­ഹ­മാ­യി അ­ന്യോ­ന്യ­ബ­ന്ധ­മി­ല്ലാ­തെ എ­ന്തൊ­ക്കെ­യോ പ­റ­യു­ന്നു. പ്ര­യാ­സ­പ്പെ­ട്ടു മു­ഴു­വ­നും വാ­യി­ച്ചു­ക­ഴി­യു­മ്പോൾ വാ­യ­ന­ക്കാ­ര­നാ­യ എ­നി­ക്കു ബു­ദ്ധി­മാ­ന്ദ്യം. പ്ര­യാ­സ­പ്പെ­ട്ടു വാ­യി­ച്ചു എ­ന്ന­തു് വെ­റു­തേ പ­റ­ഞ്ഞ­ത­ല്ല. ഒരു ഖ­ണ്ഡി­ക വാ­യി­ച്ചു ക­ഴി­യു­മ്പോൾ ഞാൻ തളരും. ഉ­ത്കൃ­ഷ്ട­മാ­യ വാ­രി­ക­യ­ല്ലേ. അതിലെ കഥ വി­ട്ടു­ക­ള­യാ­മോ എ­ന്നൊ­ക്കെ വി­ചാ­രി­ച്ചു് അ­ടു­ത്ത ഖ­ണ്ഡി­ക വാ­യി­ക്കും. പി­ന്നെ­യും ത­ളർ­ച്ച. ഇ­ങ്ങ­നെ ത­ളർ­ന്നു­ത­ളർ­ന്നു് ഞാൻ അ­വ­സാ­ന­ത്തെ വാ­ക്യ­ത്തി­ലെ­ത്തി. ര­ഘു­നാ­ഥൻ ഇ­ത്ത­ര­ത്തി­ലു­ള്ള ര­ച­ന­കൾ­കൊ­ണ്ടു് വ­ള­രെ­ക്കാ­ല­മാ­യി വാ­യ­ന­ക്കാ­രെ പീ­ഢി­പ്പി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഈ പ്ര­ക്രി­യ­യെ ‘ടോർ­ച്ചർ’ എന്ന ഇം­ഗ്ലീ­ഷ് വാ­ക്കു­കൊ­ണ്ടാ­ണു് വി­ശേ­ഷി­പ്പി­ക്കേ­ണ്ട­തു്.

നിർ­വ്വ­ച­ന­ങ്ങൾ
വാർ­ദ്ധ­ക്യം:
പെൺ­പി­ള്ളാ­രോ­ടു് അ­ന്യർ­ക്കു സം­ശ­യ­മു­ള­വാ­കാ­ത്ത രീ­തി­യിൽ സ­ല്ല­പി­ക്കാൻ സ­ഹാ­യി­ക്കു­ന്ന കാലം.
വിനയം:
സു­ന്ദ­രി­യാ­യ ത­രു­ണി­ക്കു് ബ­സ്സി­ലെ സീ­റ്റ് ഒ­ഴി­ഞ്ഞു­കൊ­ടു­ക്കു­ക­യും വൃ­ദ്ധ­യെ ക­ണ്ടാൽ ക­ണ്ടി­ല്ലെ­ന്നു ന­ടി­ക്കു­ക­യും ചെ­യ്യു­ന്ന പു­രു­ഷ­ന്റെ ഗുണം.
സ­ന്ന്യാ­സി:
വ­സ്ത്രം കു­റ­യു­ന്തോ­റും ആ­ദ്ധ്യാ­ത്മി­ക­ത്വം ഏ­റു­ന്ന മ­നു­ഷ്യൻ. കൗ­പീ­നം മാ­ത്ര­മാ­കു­മ്പോൾ പാ­വ­ന­ച­രി­തൻ. അ­തു­മി­ല്ലാ­തി­രി­ക്കു­മ്പോൾ സാ­ക്ഷാൽ ഈ­ശ്വ­രൻ.
ആങ്ഹാ:
തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു സാ­ഹി­ത്യ­കാ­രൻ വേ­റൊ­രു സാ­ഹി­ത്യ­കാ­ര­നെ­ക്കു­റി­ച്ചു് മാ­ലി­ന്യം പ­റ­യു­മ്പോൾ കേൾ­ക്കു­ന്ന­യാൾ സ­ന്തോ­ഷാ­ധി­ക്യ­ത്തോ­ടെ പു­റ­പ്പെ­ടു­വി­ക്കു­ന്ന ശബ്ദം.
സം­ബ­ന്ധം:
(വി­വാ­ഹ­മെ­ന്ന അർ­ത്ഥ­ത്തിൽ) അ­സം­ബ­ന്ധ­ത്തി­ന്റെ മ­റ്റൊ­രു പേരു്.
വി­ക­ല­സൃ­ഷ്ടി

ഈ ലോ­ക­ത്തു് യു­വാ­ക്ക­ന്മാ­രു­ടെ പ്രേ­മം വ­ളർ­ത്തു­ന്ന­തു് കാ­മി­നി­മാ­രു­ടെ ക­ടാ­ക്ഷ­ങ്ങ­ള­ല്ല. അ­വ­രു­ടു­ക്കു­ന്ന മ­നോ­ഹ­ര­ങ്ങ­ളാ­യ സാ­രി­ക­ളാ­ണു്, ധ­രി­ക്കു­ന്ന ബ്ലൗ­സു­ക­ളാ­ണു് റബ്ബർ പാ­ഡു­ക­ളാ­ണു് അ­വ­യ­വ­ങ്ങൾ­ക്കു് “ആ­ദർ­ശാ­ത്മ­ക” സൗ­ന്ദ­ര്യം ന­ല്കു­ന്ന ഉ­പ­ക­ര­ണ­ങ്ങ­ളാ­ണു്. അ­വ­യൊ­ന്നു­മി­ല്ലാ­യി­രു­ന്നെ­ങ്കിൽ ഏതു പെ­ണ്ണി­നെ­യാ­ണു് പു­രു­ഷൻ നോ­ക്കു­ന്ന­തു്? പ­ച്ച­ക്ക­ല്ലു പ­തി­ച്ച നെ­ക്ക്ല­സും പ­ച്ച­ക്ക­ല്ലു­വ­ച്ച വ­ള­ക­ളും പ­ച്ച­ക്ക­ല്ലാർ­ന്ന ക­മ്മ­ലും ഇട്ടു പോ­കു­ന്ന ചെ­റു­പ്പ­ക്കാ­രി­യി­ലാ­ണോ ആ­ണി­നു് കൗ­തു­കം, അതോ നി­റം­മ­ങ്ങി­യ സാ­രി­യു­ടു­ത്തു് റബ്ബർ വ­ള­ക­ളി­ട്ടു പോ­കു­ന്ന പെ­ണ്ണി­ലോ? ഇ­തു­പോ­ലെ രാ­ഷ്ട്രീ­യ­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളാ­ണു് എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. അവ ഗാ­ന്ധി­സ­മാ­കാം, മാർ­ക്സി­സ­മാ­കാം, എ­ന്തു­മാ­കാം. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ പി. കെ. സു­നിൽ­നാ­ഥ് ക­ത്തു­ക­ളു­ടെ രീ­തി­യിൽ എ­ഴു­തി­യ “ഒരു ദു­ബാ­യ്ക്കാ­ര­ന്റെ സ്വ­പ്ന­ങ്ങ­ളും കുറെ ക­ത്തു­ക­ളും” എന്ന കഥയിൽ രാ­ഷ്ട്രീ­യ വി­ശ്വാ­സ­ങ്ങ­ളെ പ്ര­ക­ടി­പ്പി­ക്കാ­നാ­ണു് ക­ഥാ­കാ­ര­നു് താ­ല്പ­ര്യം. അതിൽ തെ­റ്റൊ­ന്നു­മി­ല്ല. പക്ഷേ ഇ­ക്ക­ഥ­യിൽ അവ മു­ഴ­ച്ചു­നി­ല്ക്കു­ന്നു. ക­ഥാ­ഗ­തി­യു­മാ­യി ചേർ­ന്നു് ഒ­ഴു­കു­ന്നി­ല്ല. വൈ­ദ­ഗ്ദ്ധ്യ­മി­ല്ലാ­യ്മ­യു­ടെ സ­ന്ത­തി­യാ­ണു് ഇക്കഥ.

ഗ്രാ­സ്സി­ന്റെ പുതിയ പു­സ്ത­കം
images/OnWritingandPolitics.jpg

“ഞാൻ വി­പ്ല­വ­ത്തി­നു് എ­തി­രാ­ണു്. അ­തി­ന്റെ പേരിൽ ന­ട­ത്തേ­ണ്ട ത്യാ­ഗ­ങ്ങ­ളെ ഞാൻ ക­ഠി­ന­മാ­യി വെ­റു­ക്കു­ന്നു. അ­തി­ന്റെ മ­നു­ഷ്യാ­തീ­ത ല­ക്ഷ്യ­ങ്ങ­ളേ­യും ഉ­പാ­ധി­ര­ഹി­ത­ങ്ങ­ളാ­യ അ­വ­കാ­ശ­വാ­ദ­ങ്ങ­ളേ­യും മ­നു­ഷ്യ­ത്വ­ശൂ­ന്യ­മാ­യ അ­സ­ഹി­ഷ്ണു­ത­യെ­യും ഞാൻ ക­ഠി­ന­മാ­യി വെ­റു­ക്കു­ന്നു… ക്രൻ­ഷി­റ്റാ­റ്റ് (Kronshtadt) തൊ­ട്ടു് പ്രാ­ഗു് വരെ (Prague) റ­ഷ്യ­യു­ടെ ഒ­ക്ടോ­ബർ വി­പ്ല­വം സൈ­നി­ക­വി­ജ­യ­മാ­യി­രു­ന്നെ­ങ്കി­ലും ഒരു പ­രാ­ജ­യ­മാ­യി­രു­ന്നു. രാ­ഷ്ട്രീ­യാ­ധി­കാ­ര­ത്തി­ന്റെ പ­ര­മ്പ­രാ­ഗ­ത­ങ്ങ­ളാ­യ ഘ­ട­ന­ക­ളെ അതു് പു­ന­സ്ഥാ­പി­ച്ചു എന്ന അർ­ത്ഥ­ത്തിൽ ഈ ധീ­ര­ങ്ങ­ളാ­യ ചി­ന്ത­കൾ ഗു­ന്റർ ഗ്രാ­സ്സി ന്റെ ഏ­റ്റ­വും പുതിയ പു­സ്ത­ക­മാ­യ “On Writing & Politics” എ­ന്ന­തി­ലു­ള്ള­താ­ണു്. നമ്മൾ ഇ­വ­യോ­ടു് യോ­ജി­ക്കു­ക­യോ യോ­ജി­ക്കാ­തി­രി­ക്ക­യോ ചെ­യ്യാം. പക്ഷേ, അ­വ­യു­ടെ അ­സ­ന്ദി­ഗ്ദ്ധ­ത­യെ­ക്കു­റി­ച്ചു്, ധീ­ര­ത­യെ­ക്കു­റി­ച്ചു് സം­ശ­യ­മു­ണ്ടാ­വു­ക­യി­ല്ല. അ­ഭി­പ്രാ­യ­മെ­ന്തു­മാ­ക­ട്ടെ, അതു് വെ­ട്ടി­ത്തു­റ­ന്നു പ­റ­ഞ്ഞ­യാൾ എ­ഴു­ത്തു­കാ­രൻ എന്ന പേ­രി­നു് അർ­ഹ­ന­ല്ല. ഒ. വി. വി­ജ­യ­നെ പ്പോ­ലെ ച­ത­ഞ്ഞു­ച­ത­ഞ്ഞു് ‘ഇ­ന്ദ്ര­പ്ര­സ്ഥം’ പോലെ എ­ഴു­തു­ന്ന­തെ­ന്തി­നു്? ഈ ഗ്ര­ന്ഥ­ത്തിൽ പ­തി­മ്മൂ­ന്നു് ഉ­പ­ന്യാ­സ­ങ്ങ­ളു­ണ്ടു്. ജർ­മ്മൻ നോ­വ­ലി­സ്റ്റ് ആൽ­ഫ്രെ­റ്റ് ഡൊ­ബ്ളിൻ (Alfred Döblin) മ­റ്റൊ­രു ജർ­മ്മൻ നോ­വ­ലി­സ്റ്റ് ഫ്രാ­ന്റ്സ് കാ­ഫ്കാ ഇ­വ­രെ­ക്കു­റി­ച്ച് ഗ്രാ­സ്സ് എ­ഴു­തു­ന്ന­തു് തി­ക­ച്ചും മൗ­ലി­ക­മാ­യി­ട്ടാ­ണു്. Writing is not biting your nails or picking your teeth; it is a public activity എന്നു പ്ര­ഖ്യാ­പി­ച്ച ഡൊ­ബ്ളി­നെ തന്റെ ഗു­രു­വാ­യി ഗ്രാ­സ്സ് ക­രു­തു­ന്നു. തന്റെ ‘ടിൻ ഡ്രം’ എന്ന നോ­വ­ലി­ന്റെ ഉ­ല്പ­ത്തി­യെ­ക്കു­റി­ച്ചും അ­ദ്ദേ­ഹം എ­ഴു­തു­ന്നു­ണ്ടു്. ഗ്ര­ന്ഥ­ത്തി­ന്റെ സ്വ­ഭാ­വം വി­ശ­ദ­മാ­ക്കാൻ ഇവിടെ സ്ഥ­ല­മി­ല്ല. സൽമാൻ റഷ്ദി ഇ­തി­നെ­ഴു­തി­യ അ­വ­താ­രി­ക­യും ഇതിലെ പ്ര­ബ­ന്ധ­ങ്ങ­ളും ഉ­ജ്ജ്വ­ല­ങ്ങ­ളാ­ണു് എ­ന്നു­മാ­ത്രം പ­റ­യ­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1987-11-22.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.