SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-01-17-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/MikhailBulgakov.jpg
ബുൾ­ഗാ­ക­ഫ്

റ­ഷ്യ­യി­ലെ നോ­വ­ലെ­ഴു­ത്തു­കാ­ര­നാ­യി­രു­ന്ന ബുൾ­ഗാ­ക­ഫി ന്റെ The Master and Margarita എന്ന നോവൽ വാ­യി­ച്ചി­ട്ടു­ണ്ടോ എ­ന്നു് എൻ. പി. മു­ഹ­മ്മ­ദി നോടു് ഡോ­ക്ടർ വി. രാ­ജ­കൃ­ഷ്ണൻ ചോ­ദി­ച്ച­പ്പോൾ ‘ഇല്ല’ എ­ന്നാ­ണു് അ­ദ്ദേ­ഹം മ­റു­പ­ടി ന­ല്കി­യ­തു്. നി­ഷേ­ധാർ­ത്ഥ­ക­മാ­യ ആ ഉ­ത്ത­രം ന­ല്കി­യ­തോ­ടൊ­പ്പം­ത­ന്നെ പു­സ്ത­കം കി­ട്ടാ­നു­ള്ള വൈ­ഷ­മ്യ­ത്തെ­ക്കു­റി­ച്ചും എൻ. പി. പ­റ­യു­ക­യു­ണ്ടാ­യി. ബുൾ­ഗാ­ക­ഫി­ന്റെ നോവൽ റഷ്യൻ സാ­ഹി­ത്യ­ത്തി­ലെ ഒരു ‘മാ­സ്റ്റർ­പീ­സാ’ണെ­ന്ന­തിൽ ഒരു സം­ശ­യ­വു­മി­ല്ല. ‘ഏ­കാ­ന്ത­ത­യു­ടെ നൂ­റു­വർ­ഷ­ങ്ങൾ’ ര­ചി­ക്കു­ന്ന­തിൽ തന്നെ അതു് സ്വാ­ധീ­നി­ച്ചു­വെ­ന്നു് ഗാർ­സി­യ മാർ­കേ­സ് പ്ര­സ്താ­വി­ച്ച­തിൽ­നി­ന്നു് ആ റഷ്യൻ നോ­വ­ലി­ന്റെ മ­ഹ­ത്ത്വം ന­മു­ക്കു് ഊ­ഹി­ക്കാം. പ­ടി­ഞ്ഞാ­റൻ നോ­വ­ലു­ക­ളും മറ്റു കൃ­തി­ക­ളും ഇ­വി­ടെ­ക്കി­ട്ടാൻ പ്ര­യാ­സ­മു­ണ്ടെ­ന്നു് എൻ. പി. മു­ഹ­മ്മ­ദ് അ­ഭി­പ്രാ­യ­പ്പെ­ട്ട­തിൽ സ­ത്യ­മി­ല്ലാ­തി­ല്ല. പക്ഷേ, ബുൾ­ഗാ­ക­ഫി­ന്റെ പ്ര­കൃ­ഷ്ട­കൃ­തി തി­രു­വ­ന­ന്ത­പു­ര­ത്തെ ഒന്നു രണ്ടു ബു­ക്ക്സ്റ്റാ­ളു­ക­ളിൽ ചെ­ല­വാ­കാ­തെ ഇ­രി­ക്കു­ന്നു­ണ്ടു്. ഇ­വി­ടു­ത്തെ യൂ­ണി­വേ­ഴ്സി­റ്റി ലൈ­ബ്ര­റി­യിൽ അതു് ആ­രു­ടേ­യും ക­ര­ത­ല­സ­പർ­ശ­മേ­ല്ക്കാ­തെ വ­ശീ­ക­ര­ണ­വി­ലാ­സ­ത്തോ­ടു­കൂ­ടി വി­രാ­ജി­ക്കു­ന്നു­ണ്ടു്. എൻ. പി. അ­ങ്ങോ­ട്ടു ചെ­ല്ലേ­ണ്ട താ­മ­സ­മേ­യു­ള്ളു, ഗ്ര­ന്ഥ­ത­ല്ല­ജം അ­വി­ടെ­നി­ന്നു ചാ­ടി­യി­റ­ങ്ങി അ­ദ്ദേ­ഹ­ത്തി­ന്റെ കൈ­ക­ളിൽ വീഴും. സ്റ്റാ­ലി­ന്റെ ര­ഹ­സ്യ­പ്പൊ­ലീ­സി­നു പി­ടി­കൂ­ടാൻ ക­ഴി­യു­ന്ന­തി­നു­മുൻ­പ് 1940-ൽ മ­രി­ച്ച ബുൾ­ഗാ­ക­ഫ് മ­ഹാ­നാ­യ എ­ഴു­ത്തു­കാ­രൻ­ത­ന്നെ. പക്ഷേ, അ­ദ്ദേ­ഹ­ത്തെ­ക്കാൾ മ­ഹാ­നാ­യ നോ­വ­ലി­സ്റ്റാ­ണു് യാ­റോ­സ്ളാ­ഷ് ഹാ­ഷെ­ക്ക് (Jaroslav Hašek, 1883–1923). അ­ദ്ദേ­ഹ­ത്തി­ന്റെ The Good Soldier Schweik എന്ന നോവൽ ബുൾ­ഗാ­ക­ഫി­ന്റെ നോ­വ­ലി­നെ­ക്കാൾ ഉ­ത്കൃ­ഷ്ട­മാ­ണു്, മേ­ലേ­ക്കി­ട­യി­ലാ­ണു്.

images/JaroslavHasek.jpg
യാ­റോ­സ്ളാ­ഷ് ഹാ­ഷെ­ക്ക്

യു­ദ്ധ­ത്തെ­യും പ­ട്ടാ­ള­ക്കാ­രു­ടെ ജീ­വി­ത­ത്തെ­യും പ­രി­ഹ­സി­ക്കു­ന്ന ഈ നോ­വ­ലി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്രം ഷ്വൊ­യി­ക്കാ­ണു്. ആ ക­ഥാ­പാ­ത്ര­ത്തി­ന്റെ സൃ­ഷ്ടി­യിൽ ഹാ­ഷെ­ക്ക് കാ­ണി­ച്ച വൈ­ദ­ഗ്ദ്ധ്യം ജർ­മ്മൻ നാടക കർ­ത്താ­വാ­യ ബ്ര­ഹ്റ്റി ന്റെ ‘നാ­ട­കീ­യ ശക്തി’ക്കു സ­ദൃ­ശ­മാ­ണെ­ന്നാ­ണു് നി­രൂ­പ­കർ പറയുക. സൈനിക സേ­വ­ന­ത്തിൽ­നി­ന്നു മോചനം നേടിയ ഷ്വൊ­യി­ക്ക് ദുർ­ബ്ബ­ല­മ­ന­സ്ക­നാ­ണെ­ന്നു് അ­ധി­കാ­രി­കൾ വി­ധി­ച്ചു. എ­ങ്ങ­നെ­യാ­ണു് അവർ ആ തീ­രു­മാ­ന­ത്തി­ലെ­ത്താ­തി­രി­ക്കു­ക? പൊ­ലീ­സു­ദ്യോ­ഗ­സ്ഥൻ അ­യാ­ളോ­ടു ചോ­ദി­ക്കു­ന്ന: “റേ­ഡി­യം ഈ­യ­ത്തെ­ക്കാൾ ക­നം­കൂ­ടി­യ­താ­ണോ?” മ­ധു­ര­മ­ന്ദ­ഹാ­സ­ത്തോ­ടെ ഷ്വൊ­യി­ക്ക് മ­റു­പ­ടി പ­റ­ഞ്ഞു: “സർ, ഞാൻ അ­തൊ­രി­ക്ക­ലും തൂ­ക്കി നോ­ക്കി­യി­ട്ടി­ല്ല.”

പൊ­ലീ­സ്:
“ലോ­ക­ത്തി­ന്റെ അ­വ­സാ­ന­ത്തിൽ നി­ങ്ങൾ വി­ശ്വ­വ­സി­ക്കു­ന്നു­ണ്ടോ?”
ഷ്വൊ:
“ആ­ദ്യ­മാ­യി അ­തി­ന്റെ അ­വ­സാ­നം എ­നി­ക്കു കാ­ണേ­ണ്ടി­യി­രി­ക്കു­ന്നു. ഏ­താ­യാ­ലും നാളെ അ­തെ­നി­ക്കു കാ­ണാ­നൊ­ക്കു­മെ­ന്നു തോ­ന്നു­ന്നി­ല്ല.”
പൊ­ലീ­സ്:
“ഭൂ­ഗോ­ള­ത്തി­ന്റെ മ­ദ്ധ്യ­രേ­ഖ നി­ങ്ങൾ­ക്കു് ആ­ള­ക്കാ­മോ?”
ഷ്വൊ:
“വയ്യ, അ­തു­വ­യ്യ സർ. പക്ഷേ, ഞാ­നൊ­രു ചോ­ദ്യം ചോ­ദി­ക്കാം. ഒരു മൂ­ന്നു­നി­ല­ക്കെ­ട്ടി­ടം. ഓരോ നി­ല­യി­ലും എട്ടു ജ­ന്ന­ലു­കൾ. മേൽ­ക്കൂ­ര­യിൽ രണ്ടു മ­ട്ട­ച്ചു­വ­രും രണ്ടു പു­ക­ക്കു­ഴ­ലും. ഓരോ നി­ല­യി­ലും രണ്ടു വാ­ട­ക­ക്കാർ. എ­ന്നാൽ പറയൂ ആ വീടു സൂ­ക്ഷി­ക്കു­ന്ന­വ­ന്റെ അ­മ്മു­മ്മ ഏതു വർ­ഷ­മാ­ണു് മ­രി­ച്ച­തു്?”

പൊ­ലീ­സ് ഷ്വൊ­യി­ക്കി­നെ വീ­ട്ടി­ല­യ­ച്ചു. പക്ഷേ, അ­യാൾ­ക്കു് പി­ന്നീ­ടു് പ­ട്ടാ­ള­ത്തിൽ ചേ­രേ­ണ്ടി­വ­ന്നു. അ­യാ­ളു­ടെ അ­നു­ഭ­വ­മോ­രോ­ന്നും ര­സാ­വ­ഹ­മാ­ണു്. ര­സാ­വ­ഹ­മാ­യി­ത്ത­ന്നെ നോവൽ അ­വ­സാ­നി­ക്കു­ക­യും ചെ­യ്യു­ന്നു. ഒ­ളി­ച്ചോ­ടി­യ ഒരു റഷ്യൻ പ­ട്ടാ­ള­ക്കാ­രൻ കു­ളി­ച്ചു­കൊ­ണ്ടി­രു­ന്ന ഒരു കൊ­ച്ചു­കു­ള­ത്തി­ന­രി­കെ ഷ്വൊ­യി­ക്ക് എത്തി. യൂ­നി­ഫോം ധ­രി­ച്ച അയാളെ ക­ണ്ട­യു­ട­നെ റ­ഷ്യാ­ക്കാ­രൻ പ­രി­പൂർ­ണ്ണ ന­ഗ്ന­നാ­യി ഓ­ടി­ക്ക­ള­ഞ്ഞു. റഷ്യൻ പ­ട്ടാ­ള­ക്കാ­ര­ന്റെ യൂ­നി­ഫോം ധ­രി­ച്ചാ­ലെ­ങ്ങ­നെ­യി­രി­ക്കും എ­ന്നാ­യി ഷ്വൊ­യി­ക്കി­ന്റെ ആലോചന. അ­ത­നു­സ­രി­ച്ചു് അയാൾ പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്തു. ജ­ലാ­ശാ­യ­ത്തി­ലെ പ്ര­തി­ഫ­ല­നം നോ­ക്കി അയാൾ ര­സി­ച്ചു കൊ­ണ്ടി­രു­ന്ന­പ്പോൾ ഫീൽഡ് പെ­ട്രോൾ ന­ട­ത്തു­ന്ന സൈ­നി­കർ എത്തി. റഷ്യൻ പ­ട്ടാ­ള­ക്കാ­ര­നെ അ­ന്വേ­ഷി­ച്ചു നടന്ന അവർ ഷ്വൊ­യി­ക്കി­നെ അ­റ­സ്റ്റു­ചെ­യ്തു. നോവൽ പൂർ­ണ്ണ­മാ­ക്കാൻ ഹാ­ഷെ­ക്കി­നു ക­ഴി­ഞ്ഞി­ല്ല. അ­തി­നു­മുൻ­പു് അ­ദ്ദേ­ഹം മ­രി­ച്ചു­പോ­യി. കാ­ഫ്ക­യു­ടെ കൂ­ട്ടു­കാ­ര­നാ­യി­രു­ന്ന ഹാ­ഷെ­ക്കി­നെ “വെരി ഗ്രെ­യ്റ്റ് നോ­വ­ലി­സ്റ്റ് ” എ­ന്നാ­ണു് അ­ഭി­ജ്ഞ­ന്മാർ വി­ശേ­ഷി­പ്പി­ക്കു­ക.

പി­ശ­കു്

ഹാ­ഷെ­ക്കി­ന്റെ നോ­വ­ലിൽ പിശകു പ­റ്റു­ന്ന­തി­നെ­ക്കു­റി­ച്ചു് വി­വ­ര­ണ­ങ്ങ­ളു­ണ്ടു്. ഒ­രു­ത്തൻ വീ­ട്ടിൽ­ച്ചെ­ന്നു ക­യ­റു­ന്ന­തി­നു പകരം പ­ള്ളി­യിൽ­ച്ചെ­ന്നു കയറി. വീ­ട്ടി­ലെ മു­റി­യാ­ണെ­ന്നു വി­ചാ­രി­ച്ചു്, ആ­രാ­ധ­ന­യ്ക്കു­ള്ള വ­സ്തു­ക്കൾ വ­ച്ചി­രി­ക്കു­ന്നി­ട­ത്തു­നി­ന്നു് വ­സ്ത്ര­ങ്ങൾ മാ­റ്റി. കി­ട­പ്പ­റ­യി­ലെ കി­ട­ക്ക­യാ­ണു് അൾ­ത്താ­ര­യെ­ന്നു വി­ചാ­രി­ച്ചു് അ­വി­ടെ­ക്കി­ട­ന്നു് ഉ­റ­ങ്ങി. സു­വി­ശേ­ഷ ഗ്ര­ന്ഥ­ങ്ങ­ളെ­ടു­ത്തു് ത­ല­യ­ണ­യാ­ക്കി. കാ­ല­ത്തു് വി­കാ­രി വ­ന്ന­പ്പോൾ ത­നി­ക്കു പി­ശ­കു­പ­റ്റി­പ്പോ­യെ­ന്നു് അയാൾ പ­റ­ഞ്ഞു. “നല്ല പി­ശ­കു­ത­ന്നെ” എ­ന്നാ­യി­രു­ന്നു വി­കാ­രി­യു­ടെ പ്ര­സ്താ­വം.

ഇ­തു­പോ­ലെ­യ­ല്ലെ­ങ്കി­ലും പല പി­ശ­കു­ക­ളും ന­മു­ക്കും സം­ഭ­വി­ക്കാ­റു­ണ്ടു്. വ­ട­ക്കേ­യി­ന്ത്യ­യിൽ കെ­ട്ടി­ട­ങ്ങൾ ഒ­രു­പോ­ലെ നിർ­മ്മി­ച്ചി­ട്ടു­ള്ള ഒ­രു­സ്ഥ­ല­ത്തു് എ­നി­ക്കു കു­റേ­ക്കാ­ലം താ­മ­സി­ക്കേ­ണ്ടി­വ­ന്നു. ഒരു ദിവസം നല്ല മ­ഴ­യു­ള്ള രാ­ത്രി ഞാൻ വീ­ട്ടിൽ ഓ­ടി­ക്ക­യ­റി അ­ട­ച്ചി­ട്ടി­രു­ന്ന വാ­തി­ലിൽ ഇ­ടി­ച്ചു. തു­റ­ക്കാ­തി­രു­ന്ന­പ്പോൾ ദേ­ഷ്യം വർ­ദ്ധി­ച്ചു എ­നി­ക്കു്. ഇടി കു­ടു­തൽ ശ­ക്തി­യോ­ടെ­യാ­യി. പെ­ട്ടെ­ന്നു് വാതിൽ തു­റ­ന്നു. അവിടെ അ­മ്പ­ര­ന്നു് ഒരു മ­റാ­ഠി­യു­വ­തി നി­ല്ക്കു­ന്നു. പേ­ടി­യോ­ടെ അവൾ ‘കോൻ’ എ­ന്നു് എ­ന്നോ­ടു ചോ­ദി­ച്ചു. “വീടു തെ­റ്റി­പ്പൊ­യി” എന്നു പ­റ­ഞ്ഞി­ട്ടു് ഞാൻ ഓടി. അ­ല്ലെ­ങ്കിൽ അവൾ നി­ല­വി­ളി­ക്കു­മാ­യി­രു­ന്നു. ആളുകൾ ഓ­ടി­ക്കൂ­ടു­മാ­യി­രു­ന്നു. എന്റെ ആ­രോ­ഗ്യ­ത്തി­നു ഹാനി സം­ഭ­വി­ക്കു­മാ­യി­രു­ന്നു. ആ വീടു് ഞാൻ പാർ­ക്കു­ന്ന വീ­ടാ­ണെ­ന്നു് ധ­രി­ച്ച­തി­ന്റെ പി­ശ­കാ­യി­രു­ന്നു അതു്.

നവീന നോ­വ­ലി­സ്റ്റു­കൾ എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സം­പോ­ലു­ള്ള ആ­ശ­യ­ങ്ങൾ­ക്കാ­ണു് ഊന്നൽ ന­ല്കു­ന്ന­തു്. ആശയം—കേ­വ­ല­മാ­യ ആശയം—ജീ­വി­ത­മ­ല്ല. അ­ങ്ങ­നെ ആശയ പ്ര­ധാ­ന­മാ­യ കൃ­തി­കൾ സാ­ഹി­ത്യ­ത്തിൽ ജീർ­ണ്ണ­ത സം­ഭ­വി­പ്പി­ക്കു­ന്നു.

ഇ­നി­പ്പ­റ­യു­ന്ന സംഭവം ഒ­രി­ക്ക­ലെ­ഴു­തി­യ­താ­ണു്. ആ­വർ­ത്ത­ന­ത്തി­നു മാ­പ്പു്. കൊ­ട്ടാ­ര­ക്ക­ര ഇം­ഗ്ലീ­ഷ് ഹൈ­സ്ക്കൂ­ളിൽ ഞാൻ പ­ഠി­ക്കു­ന്ന കാലം. ക­ണ­ക്കി­നു മോ­ശ­മാ­യി­രു­ന്ന ഞാൻ എന്റെ കൂ­ട്ടു­കാ­ര­നാ­യ ഒരു ബ്രാ­ഹ്മ­ണ­പ്പ­യ്യ­ന്റെ വീ­ട്ടിൽ ട്യൂ­ഷ­നു­വേ­ണ്ടി പോ­കു­മാ­യി­രു­ന്നു. അ­വി­ടു­ത്തെ പ്ര­സി­ദ്ധ­മാ­യ ഗ­ണ­പ­തി­ക്ഷേ­ത്ര­ത്തി­ന­ടു­ത്താ­ണു് വീടു്. രാ­ത്രി ഏ­ഴു­മ­ണി­യോ­ട­ടു­പ്പി­ച്ചു് ഞാൻ കൂ­ട്ടു­കാ­ര­ന്റെ വീ­ട്ടിൽ­ച്ചെ­ന്നു. അയാളെ കാ­ണാ­ത്ത­തു­കൊ­ണ്ടു് വ­രാ­ന്ത­യിൽ ഇ­രു­ന്നു. അല്പം ക­ഴി­ഞ്ഞ­പ്പോൾ അ­യാ­ളു­ടെ അമ്മ ഒരു വ­ട­യെ­ടു­ത്തു­കൊ­ണ്ടു് എന്റെ അ­ടു­ത്തു­വ­ന്നു് അ­മ്മ­യു­ടെ വാ­ത്സ­ല്യം ഒ­ലി­ക്കു­ന്ന വാ­ക്കു­കൾ പ­റ­ഞ്ഞു: “എടാ സു­ന്ത­രം, ആ കൃ­ഷ്ണൻ­നാ­യർ വ­രു­ന്ന­തി­നു മുൻ­പു് ഇതു് തി­ന്നോ” (ത­മി­ഴി­ലാ­ണു് പ­റ­ഞ്ഞ­തു്) ഞാൻ വട കൈയിൽ വാ­ങ്ങി. പ­രി­പ്പു­വ­ട എ­നി­ക്കു് ഇ­ഷ്ട­മു­ള്ള പ­ല­ഹാ­രം. എ­ങ്കി­ലും തി­ന്നി­ല്ല അതു്.

ചെ­റു­പ്പ­കാ­ല­ത്തു് ഞാൻ ഒ­രാ­ളി­ന്റെ വീ­ട്ടിൽ താ­മ­സി­ച്ചി­രു­ന്നു. അ­യാ­ളു­ടെ ഭാ­ര്യ­യും അ­വി­ടെ­യു­ണ്ടു്. ഒരു ദിവസം ഏതോ സ­മ്മേ­ള­ന­ത്തി­നു പോ­യി­ട്ടു തി­രി­ച്ചു­വ­ന്നു് ക്ഷീ­ണ­ത്തോ­ടെ ഞാൻ ക­ട്ടി­ലിൽ­ക്കി­ട­ന്നു് ഉ­റ­ക്ക­മാ­യി. കു­റെ­ക്ക­ഴി­ഞ്ഞ­പ്പോൾ ആരോ എന്നെ ത­ള്ളി­നീ­ക്കു­ന്ന­താ­യി എ­നി­ക്കു തോ­ന്നി. ക­ണ്ണു­തു­റ­ന്ന­പ്പൊൾ ക­ട്ടി­ല­ന­രി­കെ നി­ന്ന­യാൾ പ­റ­യു­ന്ന­തു­കേ­ട്ടു: “അ­ങ്ങോ­ട്ടു നീ­ങ്ങ­ണം. ക­ട്ടി­ലു­മു­ഴു­വൻ വേണമോ കി­ട­ക്കാൻ. ബലം പ്ര­യോ­ഗി­ച്ചു് ആ ആൾ എന്നെ ത­ള്ളി­യ­പ്പോൾ ഞാൻ വി­സ്മ­യ­ത്തോ­ടെ എ­ഴു­ന്നേ­റ്റി­രു­ന്നു. വീ­ട്ടു­ട­മ­സ്ഥ­ന്റെ ഭാര്യ. എന്റെ മുഖം ക­ണ്ട­യു­ട­നെ അവർ ഭ­യ­സം­ഭ്ര­മ­ങ്ങ­ളോ­ടെ ‘അയ്യേ’ എന്നു വി­ളി­ച്ചു മു­ഖം­പൊ­ത്തി­ക്കൊ­ണ്ടു് ഓ­ടി­ക്ക­ള­ഞ്ഞു. പാവം സ്ത്രീ. അവർ വി­ചാ­രി­ച്ചു ക­ട്ടി­ലിൽ­ക്കി­ട­ന്ന­തു് ഭർ­ത്താ­വാ­ണെ­ന്നു്.

ഒരു സം­ഭ­വം­കൂ­ടി എ­ഴു­തി­ക്കൊ­ള്ള­ട്ടെ. എന്റെ ഒ­ര­ക­ന്ന ബ­ന്ധു­വാ­ണു് മേ­ക്ക­പ്പ് ആർ­ടി­സ്റ്റും അ­ഭി­നേ­താ­വു­മാ­യ കെ. വി. നീ­ല­ക­ണ്ഠൻ­നാ­യർ. എന്റെ വീ­ട്ടി­ലു­ള്ള­വ­രും ഞാനും അ­ദ്ദേ­ഹ­വു­മാ­യി തി­രു­വ­ന­ന്ത­പു­ര­ത്തെ ഒ­രി­ട­വ­ഴി­യി­ലൂ­ടെ പോ­കു­മ്പോൾ ഞ­ങ്ങൾ­ക്കു് എ­തി­രേ­വ­ന്ന ഒ­രു­ത്തൻ നീ­ല­ക­ണ്ഠൻ­നാ­യ­രെ ക­യ­റി­പ്പി­ടി­ച്ചു് അ­സ­ഭ്യ­വർ­ഷം തു­ട­ങ്ങി. കു­ലു­ക്ക­മി­ല്ലാ­തെ­നി­ന്ന നീ­ല­ക­ണ്ഠൻ­നാ­യ­രെ അ­ടി­ക്കാൻ അയാൾ കൈ­യോ­ങ്ങി­യ­പ്പോൾ അ­ദ്ദേ­ഹം ശാ­ന്ത­നാ­യി പ­റ­ഞ്ഞു: “നി­ങ്ങൾ­ക്കു് ആ­ളു­തെ­റ്റി­പ്പോ­യി ഞാ­ന­ല്ല നി­ങ്ങ­ളു­ദ്ദേ­ശി­ച്ച ആളു്” അ­ക്ര­മി മാ­റി­നി­ന്നു­നോ­ക്കി. അയാൾ പൊ­ടു­ന്ന­ന­വേ മാ­പ്പു പ­റ­ഞ്ഞു: “എന്റെ ഒരു വി­രോ­ധി­യാ­യി നി­ങ്ങ­ളെ ഞാൻ തെ­റ്റി­ദ്ധ­രി­ച്ചു. ക്ഷ­മി­ക്ക­ണം.” കെ. വി. നീ­ല­ക­ണ്ഠൻ­നാ­യർ ഒ­ന്നും സം­ഭ­വി­ക്കാ­ത്ത­മ­ട്ടിൽ ന­ട­ന്നു. പി­ശ­കു്. പക്ഷേ, ആ പി­ശ­കി­ലൂ­ടെ താ­നൊ­രു മ­ഹാ­നാ­ണെ­ന്നു് നീ­ല­ക­ണ്ഠൻ­നാ­യർ സ്പ­ഷ്ട­മാ­ക്കി.

ഈ ആ­ഴ്ച­ത്തെ കു­ങ്കു­മം വാ­രി­ക­യി­ലു­മു­ണ്ടു് ഒരു പി­ശ­കി­ന്റെ സംഭവം. ഈ ഡി­സം­ബർ 2-നു പെ­രു­ന്ന പി. ആർ. തി­രു­വ­ന­ന്ത­പു­ര­ത്തു­വ­ച്ചു മ­രി­ച്ചു. മ­ര­ണ­ദി­വ­സ­ത്തി­നു ര­ണ്ടാ­ഴ്ച­മുൻ­പു് അ­ദ്ദേ­ഹം കു­ങ്കു­മ­ത്തി­നു് അ­യ­ച്ചു­കൊ­ടു­ത്ത ഒരു ചെ­റു­ക­ഥ—“മരണം വ­രു­ന്ന പാത”—സാ­ഹി­ത്യ­മൂ­ല്യ­ത്തി­ന്റെ വൈരള ്യം­കൊ­ണ്ടു് കു­ങ്കു­മം പ്ര­വർ­ത്ത­കർ തി­രി­ച്ച­യ­ച്ചു. ‘മേൽ­വി­ലാ­സ­ക്കാ­രൻ മ­രി­ച്ചു’ എന്ന കു­റി­പ്പോ­ടെ അതു് കു­ങ്കു­മം ഓ­ഫീ­സിൽ തി­രി­ച്ചു­വ­ന്നു. പ­ശ്ചാ­ത്താ­പ­ത്തോ­ടെ, മ­രി­ച്ച­യാ­ളി­നോ­ടു­ള്ള സ്നേ­ഹാ­ദ­ര­ങ്ങ­ളോ­ടെ അവർ അതു് പ്ര­സി­ദ്ധീ­ക­രി­ച്ചി­രി­ക്കു­ന്നു. സ­ഹ­ജാ­വ­ബോ­ധം­കൊ­ണ്ടു് തന്റെ മരണം അ­ടു­ത്തി­രി­ക്കു­ന്നു­വെ­ന്നു് പെ­രു­ന്ന പി. ആർ. മ­ന­സ്സി­ലാ­ക്കി­യെ­ന്ന­തി­നു തെ­ളി­വാ­ണു് ഇക്കഥ. ക­ലാ­മൂ­ല്യം ഒ­ട്ടു­മി­ല്ല­ത­ന്നെ. എ­ങ്കി­ലും മ­രി­ച്ച വ്യ­ക്തി­യു­ടെ മ­ര­ണ­ത്തെ­ക്കു­റി­ച്ചു­ള്ള രചന എന്ന നി­ല­യിൽ ഇതു് പ്രാ­ധാ­ന്യം ആർ­ജ്ജി­ക്കു­ന്നു. ഇതു പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തിൽ കു­ങ്കു­മം പ്ര­വർ­ത്ത­കർ കാ­ണി­ച്ച ഉ­ചി­ത­ജ്ഞ­ത­യും സ്നേ­ഹ­വാ­യ്പും സ­മാ­ദ­ര­ണീ­യ­ങ്ങ­ളാ­യി­രി­ക്കു­ന്നു.

images/ZnoskoBorovsky1920.jpg
ബോ­റോ­വ്സ്കി

പ്ര­ശ­സ്ത­നാ­യ ബോ­റോ­വ്സ്കി എ­ഴു­തി­യ എ­ഴു­ത്തി­ലെ ഒരു ഭാഗം: ‘ഒന്നോ രണ്ടോ മ­ണി­ക്കൂ­റി­ന­ക­ത്തു് അ­ദ്ദേ­ഹം ന­ഗ്ന­നാ­യി ഗ്യാ­സ് ചെ­യ്ം­ബ­റിൽ ക­ട­ക്കു­മെ­ന്നു് എ­നി­ക്ക­റി­യാ­മാ­യി­രു­ന്നു. എ­ങ്കി­ലും കൈ­യി­ലൊ­രു പൊതി. അ­വ­സാ­ന­ത്തെ ആ കൊ­ച്ചു­പൊ­തി­യോ­ടു് എ­ന്തൊ­രു ബന്ധം അ­ദ്ദേ­ഹ­ത്തി­നു്. അ­തു­ക­ണ്ട ജൂ­ത­നാ­യ ഒരു ഡോ­ക്ടർ എ­ന്നോ­ടു പ­റ­ഞ്ഞു: ‘ഞാൻ ഗ്യാ­സ് ചെ­യ്ം­ബ­റിൽ പോയാൽ എന്റെ കൈ­യി­ലും ക­ണ്ടേ­ക്കും ഇ­തു­പോ­ലൊ­രു പൊതി. ഞാൻ ഈ അ­ടു­പ്പി­ലേ­ക്കു ന­യി­ക്ക­പ്പെ­ട്ടാൽ അ­തി­നി­ട­യിൽ­വ­ച്ചു് എ­ന്തെ­ങ്കി­ലും അ­നു­കൂ­ല­മാ­യി സം­ഭ­വി­ക്കു­മെ­ന്നു് വി­ചാ­രി­ക്കാ­തി­രി­ക്കി­ല്ല. ഒരു പൊ­തി­ക്കെ­ട്ടും കൊ­ണ്ടു­പോ­വു­ക എന്നു പ­റ­ഞ്ഞാൽ ആ­രു­ടെ­യെ­ങ്കി­ലും കൈ­പി­ടി­ച്ചു കൊ­ണ്ടു­പോ­വു­ക എ­ന്നാ­ണർ­ത്ഥം.’ (ഓർ­മ്മ­യിൽ­നി­ന്നു കു­റി­ക്കു­ന്ന­തു്)

തൂ­ക്കു­മ­ര­ത്തിൽ ക­യ­റു­ന്നി­നു് ഏ­താ­നും മ­ണി­ക്കൂ­റു­കൾ മാ­ത്ര­മു­ള്ള­പ്പോൾ ഭൂ­ട്ടോ ‘റ്റൈ’മും ‘ന്യൂ­സ്വീ­ക്കും’ ചോ­ദി­ച്ചു. ലി­സ്റ്റ­റിൻ മൗ­ത്ത് വാഷ് കി­ട്ടി­യി­ല്ലെ­ന്നു പ­രാ­തി­പ­റ­ഞ്ഞു. അ­വ­യൊ­ക്കെ കൊ­ച്ചു പൊ­തി­ക്കെ­ട്ടു­കൾ. തന്റെ ഈ കൊ­ച്ചു­ക­ഥ­യെ­യും പൊ­തി­യാ­യി പെ­രു­ന്ന പി. ആർ. ക­രു­തി­യി­ല്ലെ­ന്നു് ആരു കണ്ടു? പാവം.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സെ­ക്സു­ള്ള ഒരു നേ­ര­മ്പോ­ക്കു് ഓ­റി­ജി­ന­ലാ­യി പറയൂ?

ഉ­ത്ത­രം: ഓ­റി­ജി­ന­ലാ­യി പറയാൻ വയ്യ. ഒരു സാ­യ്പ് പ­റ­ഞ്ഞ­തു് പേരു മാ­റ്റി­പ്പ­റ­യാം. (ഹെൻ­ട്രി­ക്കു പകരം അനിൽ) വാ­ക്കു­കൾ ചെ­റു­പ്പ­ക്കാ­രി­യു­ടേ­തു്. “അയ്യേ അനിലേ തൊ­ട­രു­തേ എന്നെ… അയ്യോ തൊ­ട­രു­തേ… തൊടുക അരുതേ… അനിലേ അരുതേ… തൊടുക അനിലേ.

ചോ­ദ്യം: ഡ്രൈ­വർ?

ഉ­ത്ത­രം: പെ­ട്രോൾ നി­റ­ച്ചു കി­ട­ന്നാ­ലും കാ­റു­ട­മ­സ്ഥ­നോ­ടു് ‘പെ­ട്രോ­ള­ടി­ക്ക­ണം’ എന്നു പ­റ­യു­ന്ന ആൾ.

ചോ­ദ്യം: കാ­റു­ട­മ­സ്ഥൻ?

ഉ­ത്ത­രം: കാറിൽ ഒരു തു­ള്ളി പെ­ട്രോ­ളി­ല്ലെ­ങ്കി­ലും ‘അ­ടു­ത്തു പെ­ട്രോൾ കി­ട്ടു­ന്ന സ്ഥ­ലം­വ­രെ പോ­ക­ട്ടെ. അവിടെ ചെ­ന്ന­ടി­ക്കാം’ എന്നു പ­റ­യു­ന്ന ആൾ.

ചോ­ദ്യം: നി­ങ്ങൾ ബ­ന്ധു­ക്ക­ളെ കാണാൻ പോ­കാ­റി­ല്ലെ­ന്നു് ആരോ പ­റ­ഞ്ഞ­ല്ലോ. ശരിയോ?

ഉ­ത്ത­രം: ശ­രി­യ­ല്ല. ഞാൻ ര­ണ്ടാ­ഴ്ച­യി­ലൊ­രി­ക്കൽ തി­രു­വ­ന­ന്ത­പു­ര­ത്തെ മൃ­ഗ­ശാ­ല­യി­ലെ കു­ര­ങ്ങിൻ­കൂ­ട്ടി­ന­ടു­ത്തു­ചെ­ന്നു നി­ല്ക്കാ­റു­ണ്ടു്.

ചോ­ദ്യം: ആ­ത­മ­ഹ­ത്യ ചെ­യ്യാൻ മടി. മ­രി­ച്ചാൽ കൊ­ള്ളാ­മെ­ന്നു­ണ്ടു്. എ­ന്തു­വേ­ണം?

ഉ­ത്ത­രം: ഓ­ട്ടോ­റി­ക്ഷ­യിൽ പ­തി­വാ­യി സ­ഞ്ച­രി­ച്ചാൽ മതി. വളരെ വൈ­കാ­തെ ആ­ഗ്ര­ഹ­ത്തി­നു സാ­ഫ­ല്യ­മു­ണ്ടാ­കും.

ചോ­ദ്യം: പു­ന­ത്തിൽ കു­ഞ്ഞ­ബ്ദു­ള്ള യെ­ക്കു­റി­ച്ചു് എന്തു പ­റ­യു­ന്നു?

ഉ­ത്ത­രം: എന്തു പറയാൻ? ആ­ഫ്രി­ക്കാ­ക്കാ­ര­ന്റെ പു­സ്ത­കം മു­ഴു­വൻ മലയാള ലി­പി­ക­ളിൽ പ­കർ­ത്തി­വ­ച്ച­വർ വേ­റെ­യു­ള്ള­പ്പോൾ അ­ദ്ദേ­ഹ­ത്തെ­ക്കു­റി­ച്ചു് ഞാ­നെ­ന്തു പ­റ­യാ­നാ­ണു് ?

ഭേ­ദ­പ്പെ­ട്ട കഥ
images/AkbarKakkattil.jpg
അക്ബർ ക­ക്ക­ട്ടിൽ

I. Q. (ബു­ദ്ധി­യു­ടെ സ്വ­ഭാ­വം കാ­ണി­ക്കു­ന്ന അളവു്) കു­റ­ഞ്ഞ­വൻ ബ­ലാ­ത്കാ­ര സം­ഭോ­ഗം ന­ട­ത്തും. അവനു് ആ­ത്മാ­ഭി­മാ­ന­മി­ല്ല. ‘ഈഗോ’ കൂ­ടി­യ­വൻ കൊ­ല­പാ­ത­കം ചെ­യ്യും. അവനു് ബ­ലാ­ത്കാ­ര­വേ­ഴ്ച­യിൽ താ­ല്പ­ര്യ­മി­ല്ല—ഇതു് മ­നഃ­ശാ­സ്ത്ര­ജ്ഞൻ മ­സ്ലോ­വി ന്റെ അ­ഭി­പ്രാ­യ­മാ­ണു്. ഈഗോ—അഹന്ത—കൂടിയ ഒ­രു­ത്തൻ അ­വ­ന്റെ സ­ഹോ­ദ­രി­യു­ടെ ചാ­രി­ത്ര്യം ന­ശി­പ്പി­ച്ച മ­റ്റൊ­രു­ത്ത­നെ കൊ­ല്ലു­ന്ന­തി­ന്റെ ചി­ത്രം അക്ബർ ക­ക്ക­ട്ടി­ലി ന്റെ “വല” എന്ന കഥയിൽ നി­ന്നു ന­മു­ക്കു ല­ഭി­ക്കു­ന്നു. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്) നോ­വ­ലാ­ക­ട്ടെ, ക­ഥ­യാ­ക­ട്ടെ, അതിൽ പ്രാ­ധാ­ന്യം ക­ഥാ­പാ­ത്ര­ങ്ങൾ­ക്കാ­ണു്. വ്യ­ക്തി­ത്വ­ത്തോ­ടു കൂടിയ ഒരു ക­ഥാ­പാ­ത്രം ഫി­ക്ഷ­നിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­മ്പോൾ അയാൾ/അവൾ ജീ­വി­ത­ത്തി­നു് പ്ര­തി­നി­ധീ­ഭ­വി­ക്കു­ന്നു. ജീ­വി­താ­വി­ഷ്ക­ര­ണ­മാ­ണു് സാ­ഹി­ത്യം. ഇ­ക്ക­ഥ­യി­ലെ കൊ­ല­പാ­ത­കി നി­ന്ദ്യ­നാ­ണെ­ങ്കി­ലും അവനു വ്യ­ക്തി­ത്വ­മു­ണ്ടു്. ആ വ്യ­ക്തി­ത്വം ജീ­വി­താ­വി­ഷ്ക­ര­ണാ­ത്മ­ക­ത­യി­ലൂ­ടെ ന­മ്മ­ളെ ആ­കർ­ഷി­ക്കും. ഒരു ല­ക്ഷ്യ­ത്തി­ലേ­ക്കു് കു­തി­ക്കേ­ണ്ട ആ­ഖ്യാ­നം കാ­ടു­ക­യ­റ്റം ന­ട­ത്തു­ന്നു ഇ­ക്ക­ഥ­യിൽ. എ­ന്നാ­ലും ഭേ­ദ­പ്പെ­ട്ട ക­ഥ­യാ­ണു് അക്ബർ ക­ക്ക­ട്ടി­ലി­ന്റേ­തു്.

ചിന്ത

നവീന നോ­വ­ലു­ക­ളിൽ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ വ്യ­ക്തി­ത്വ­ത്തി­നു സ്ഥാ­ന­മി­ല്ല. അ­തു­കൊ­ണ്ടു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സ്വ­ഭാ­വാ­വി­ഷ്ക­ര­ണ­മാ­ണു് പ്ര­ധാ­ന­മെ­ന്നു വാ­ദി­ക്കു­ന്ന­തു് ശ­രി­യ­ല്ല­ല്ലോ എന്ന സംശയം ചി­ലർ­ക്കു­ണ്ടാ­കാം. ആ സംശയം പ­രി­ഹ­രി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ യു­ക്തി­കൾ അ­വ­ത­രി­പ്പി­ക്കാൻ എ­നി­ക്കു വൈ­ദ­ഗ്ദ്ധ്യ­മി­ല്ല. എ­ങ്കി­ലും ചിലതു പറയാം. സ­മു­ദാ­യ­ത്തിൽ എ­പ്പോ­ഴും ഏ­തെ­ങ്കി­ലും വി­ധ­ത്തി­ലു­ള്ള സം­ഘ­ട്ട­ന­ങ്ങൾ കാണും. ഈ സം­ഘ­ട്ട­ന­ങ്ങൾ വ്യ­ക്തി­യിൽ പ്ര­വർ­ത്തി­ക്കു­മ്പോൾ അ­യാ­ളിൽ നി­ന്നു പ്ര­തി­പ്ര­വർ­ത്ത­ന­മു­ണ്ടാ­കു­ന്നു. വ്യ­ക്തി­യു­ടെ ഈ പ്ര­തി­പ്ര­വർ­ത്ത­നം മറ്റു വ്യ­ക്തി­ക­ളിൽ ആ­ഘാ­ത­മേ­ല്പി­ക്കു­മ്പോൾ അവരിൽ നി­ന്നും പ്ര­വർ­ത്ത­ന­ങ്ങൾ ഉ­ണ്ടാ­കും. ഇ­വ­യെ­ല്ലാം ക­ലാ­കാ­രൻ ആ­വി­ഷ്ക­രി­ക്കു­മ്പോൾ സ­ങ്കീർ­ണ്ണ­മാ­യ ഈ സ­മു­ദാ­യം­ത­ന്നെ­യാ­ണു് ജീ­വി­തം. അ­തി­നാൽ വ്യ­ക്തി­കൾ ജീ­വി­ത­ത്തി­നു പ്ര­തി­നി­ധി­ക­ളാ­യി ഭ­വി­ക്കു­ന്നു. ധർ­മ്മ­രാ­ജാ­വി­ന്റെ കാ­ല­ത്തെ സ­ങ്കീർ­ണ്ണ­മാ­യ സ­മു­ദാ­യ­ത്തെ നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു് വ്യ­ക്തി­ത്വ­മു­ള്ള ഹ­രി­പ­ഞ്ചാ­ന­നൻ, കേ­ശ­വ­പി­ള്ള, പ­ട­ത്ത­ല­വൻ ഇ­വ­രി­ലൂ­ടെ­യാ­ണു്. ഇ­ക്കാ­ര­ണ­ത്താൽ നോ­വ­ലിൽ പ്രാ­ധാ­ന്യം ക­ഥാ­പാ­ത്ര­ങ്ങൾ­ക്കാ­ണു്. അ­വ്യ­ക്ത­ങ്ങ­ളാ­യ ക­ഥാ­പാ­ത്ര­ങ്ങൾ അ­വ്യ­ക്ത­മാ­യ ജീ­വി­ത­ത്തെ മാ­ത്ര­മേ പ്ര­തി­ഫ­ലി­പ്പി­ക്കു. അ­തി­നാൽ ഷേ­ക്സ്പി­യ­റി ന്റെ ‘കിങ് ലിയർ’ എന്ന നാടകം, സാ­മു­വൽ ബ­ക്ക­റ്റി ന്റെ ‘വെ­യ്റ്റി­ങ് ഫോർ ഗോദോ’ എന്ന നാ­ട­ക­ത്തെ­ക്കാൾ ഉ­ത്കൃ­ഷ്ട­മാ­ണു് നൂ­റു­വ­ട്ടം. സി. വി. രാ­മൻ­പി­ള്ള സൃ­ഷ്ടി­ച്ച ക­ഥാ­പാ­ത്ര­ങ്ങ­ളെ­പ്പോ­ലെ ചൈ­ത­ന്യ­ധ­ന്യ­ങ്ങ­ളാ­യ ക­ഥാ­പാ­ത്ര­ങ്ങ­ളെ കേ­ര­ള­ത്തി­ലെ വേ­റൊ­രു സാ­ഹി­ത്യ­കാ­ര­നും സൃ­ഷ്ടി­ച്ചി­ട്ടി­ല്ല. അ­തി­നാൽ സി. വി.യെ­ക്കാൾ കേ­മ­ന്മാ­രാ­യി മറ്റു നോ­വ­ലി­സ്റ്റു­കൾ കേ­ര­ള­ത്തി­ലു­ണ്ടെ­ന്ന വാദം ശു­ദ്ധ­മാ­യ ഭോ­ഷ്കാ­ണു്.

നവീന നോ­വ­ലി­സ്റ്റു­കൾ എ­ക്സി­സ്റ്റെൻ­ഷ്യ­ലി­സം­പോ­ലു­ള്ള ആ­ശ­യ­ങ്ങൾ­ക്കാ­ണു് ഊന്നൽ ന­ല്കു­ന്ന­തു്. ആശയം—കേ­വ­ല­മാ­യ ആശയം—ജീ­വി­ത­മ­ല്ല. അ­ങ്ങ­നെ ആശയ പ്ര­ധാ­ന­മാ­യ കൃ­തി­കൾ സാ­ഹി­ത്യ­ത്തിൽ ജീർ­ണ്ണ­ത സം­ഭ­വി­പ്പി­ക്കു­ന്നു.

പൊ­യ്ക്കാൽ ന­ട­ത്തം
images/GuruChandrasekharan.jpg
ച­ന്ദ്ര­ശേ­ഖ­രൻ

ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തു താ­മ­സി­ക്കു­ന്നു. എന്റെ വീ­ട്ടിൽ­നി­ന്നു പ­ടി­ഞ്ഞാ­റോ­ട്ടു ന­ട­ന്നാൽ ഒരു ഉ­ദ്യാ­ന­ത്തി­ലെ­ത്താം. എ­നി­ക്കു് ആ പൂ­ന്തോ­ട്ട­ത്തിൽ പോ­ക­ണ­മെ­ങ്കിൽ അതു പ­ല­വി­ധ­ത്തി­ലാ­കാം. മ­ര്യാ­ദ­യ്ക്കു ന­ട­ക്കാം. നെ­ട്ടോ­ട്ടം ഓടാം. പൊ­യ്ക്കാ­ലിൽ ക­യ­റി­പ്പോ­കാം. ചില ജാ­ഥ­ക­ളിൽ, കു­തി­ര­യു­ടെ രൂ­പ­മു­ണ്ടാ­ക്കി അ­തി­ന­ക­ത്തു് ഒ­രു­ത്തൻ ക­യ­റി­നി­ന്നു് പോ­കു­ന്ന­തു ക­ണ്ടി­ട്ടി­ല്ലേ? കു­തി­ര­യു­ടെ രൂ­പ­ത്തി­ന്റെ­താ­ഴെ രണ്ടു വൃ­ത്തി­കെ­ട്ട ക­റു­ത്ത കാ­ലു­കൾ­മാ­ത്രം കാണും. ആ കാ­ലു­കൾ നീ­ങ്ങു­മ്പോൾ ല­ക്ഷ്യ­ത്തി­ലെ­ത്തും. ഈ വി­ധ­ത്തിൽ എ­ങ്ങ­നെ വേ­ണ­മെ­ങ്കി­ലും ഉ­ദ്യാ­ന­ത്തി­ലെ­ത്താം. ഡാൻസർ ച­ന്ദ്ര­ശേ­ഖ­ര­നെ പ്പോ­ലെ അ­നു­ഗൃ­ഹീ­ത­നാ­ണു് ഞാ­നെ­ങ്കിൽ നൃ­ത്തം­വ­ച്ചും പോകാം. ആ നൃ­ത്തം കാ­ണു­ന്ന­വർ ആ­ഹ്ലാ­ദി­ക്കും. പൊ­യ്ക്കാ­ലി­ലെ പോ­ക്കു് ദർ­ശി­ക്കു­ന്ന­വർ കൂവും. കേ­ര­ള­ത്തി­ലെ ക­ഥാ­കാ­ര­ന്മാർ നൃ­ത്തം­ചെ­യ്തു ല­ക്ഷ്യ­ത്തി­ലെ­ത്തു­മ്പോൾ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ പതാക എന്ന ചെ­റു­ക­ഥ­യെ­ഴു­തി­യ പി. എസ്. മൃ­ത്യു­ഞ്ജ­യൻ പൊ­യ്ക്കാ­ലിൽ­ക്ക­യ­റി ല­ക്ഷ്യ­ത്തി­ലേ­ക്കു സ­ഞ്ച­രി­ക്കു­ന്നു. അ­ല്ലെ­ങ്കിൽ കു­തി­ര­യു­ടെ മുഖം ആട്ടി ക­റു­ത്ത കാ­ലു­കൾ കാ­ണി­ച്ചു പോ­കു­ന്നു. അ­രി­വാ­ളു വ­ര­യ്ക്കു­ന്ന പെൺ­കു­ട്ടി­യാ­ണു് ഇ­ക്ക­ഥ­യി­ലെ പ്ര­ധാ­ന ക­ഥാ­പാ­ത്രം. അ­വ­ളി­ലൂ­ടെ ക­മ്മ്യൂ­ണി­സ­ത്തി­ന്റെ സാ­ക്ഷാ­ത്കാ­രം ചി­ത്രീ­ക­രി­ക്കു­ക എ­ന്ന­തു് ക­ഥാ­കാ­ര­ന്റെ ല­ക്ഷ്യം. അതു ന­ന്നു്. പക്ഷേ, അ­ങ്ങോ­ട്ടു നൃ­ത്തം­ചെ­യ്തു പോകാൻ മൃ­ത്യു­ഞ്ജ­യ­നു് അ­റി­ഞ്ഞു­കൂ­ടാ. എ­ന്തെ­ല്ലാം കോ­മാ­ളി­ത്ത­ര­ങ്ങ­ളാ­ണു് അ­ദ്ദേ­ഹം കാ­ണി­ക്കു­ന്ന­തെ­ന്നു് അ­റി­യ­ണ­മെ­ങ്കിൽ ക­ഥ­യൊ­ന്നു വാ­യി­ക്ക­ണം. അതു് ദു­ഷ്ക­ര­മാ­യ കൃ­ത്യ­വു­മാ­ണേ. മൃ­ത്യു­ഞ്ജ­യൻ, നൃ­ത്തം­ചെ­യ്യാൻ അ­റി­യാ­വു­ന്ന­വർ അതു ന­ട­ത്ത­ട്ടെ. ന­മ്മ­ളെ­ന്തി­നു് ഈ വേഷം കെ­ട്ടു­ന്നു?

സം­ഭ­വ­ങ്ങൾ
  1. എന്റെ ചെ­റു­പ്പ­കാ­ല­ത്തു്… കോ­ളേ­ജിൽ പ­ഠി­ച്ചി­രു­ന്ന ഒരു പെൺ­കു­ട്ടി വലിയ സു­ന്ദ­രി­യാ­ണെ­ന്നു ഭാ­വി­ച്ചു് തല കൂ­ട­ക്കു­ടെ വെ­ട്ടി­ച്ചു് കോ­ളേ­ജ് ഗെ­യ്റ്റിൽ നി­ല്ക്കു­ന്ന­തു ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. അവളെ കാ­ണു­മ്പോ­ഴെ­ല്ലാം ഗ്രൂ­ഷോ മാർ­ക്സി ന്റെ ഒരു വാ­ക്യം എന്റെ ഓർ­മ്മ­യി­ലെ­ത്തും: “എന്നെ വി­വാ­ഹം ക­ഴി­ക്കു. എ­ന്നാൽ അ­തി­നു­ശേ­ഷം ഞാൻ വേ­റൊ­രു കു­തി­ര­യേ നോ­ക്കു­ക­യേ­യി­ല്ല.”
  2. പ്രാ­യം­കൂ­ടി­യ എന്നെ ടെ­ലി­ഫോ­ണിൽ വി­ളി­ച്ചു ശ­ല്യ­പ്പെ­ടു­ത്തു­ന്ന ഒരു പെൺ­കു­ട്ടി­യു­ണ്ടു്. ക­ഴി­ഞ്ഞ­യാ­ഴ്ച അവൾ ഫോണിൽ വി­ളി­ച്ചു് എ­ന്നോ­ടു പ­റ­ഞ്ഞു. “സാർ, നാളെ എന്റെ ബർ­ത്ത്ഡേ­യാ­ണു്. എ­നി­ക്കെ­ന്തു സ­മ്മാ­നം തരും?” അ­പ്പോ­ഴും ഞാൻ ഗ്രൂ­ഷോ മാർ­ക്സി­ന്റെ വേ­റൊ­രു വാ­ക്യം ഓർ­മ്മി­ച്ചു: “രണ്ടു ഡസൻ റോ­സാ­പ്പൂ­ക്കൾ 424-ാം നമ്പർ മു­റി­യി­ലെ­ത്തി­ക്കു. ‘എമിലി നി­ന്നെ ഞാൻ സ്നേ­ഹി­ക്കു­ന്നു’ എന്നു ബി­ല്ലി­ന്റെ പി­റ­കു­വ­ശ­ത്തു് എ­ഴു­തി­യേ­ക്കൂ.”
  3. കേ­ശ­വ­ദേ­വ് ജീ­വി­ച്ചി­രു­ന്ന കാലം. ഞാ­നൊ­രു വാ­ട­ക­കെ­ട്ടി­ട­ത്തി­ന്റെ ര­ണ്ടാ­മ­ത്തെ നി­ല­യിൽ താമസം. ഡോർ­ബെ­ല്ലു കേ­ട്ടു് ആ­രാ­ണെ­ന്നു നോ­ക്കാൻ സ­ഹ­ധർ­മ്മി­ണി പോയി. തി­രി­ച്ചെ­ത്തി പ­റ­ഞ്ഞു: “ദേവ് കാണാൻ വന്നു നി­ല്ക്കു­ന്നു.” വലിയ സാ­ഹി­ത്യ­കാ­രൻ എന്റെ വീ­ട്ടിൽ വന്നു എന്ന അ­ഭി­മാ­ന­ത്തോ­ടെ ഞാൻ കോ­ണി­പ്പ­ടി ചാ­ടി­യി­റ­ങ്ങി. ഒ­രു­പ­ടി തെ­റ്റി­പ്പോ­യ­തും­കൊ­ണ്ടു് കാലു് ഉ­ളു­ക്കി. മു­ട­ന്തി­മു­ട­ന്തി വാ­തി­ലി­നു് അ­ടു­ത്തെ­ത്തി­യ­പ്പോൾ നി­ല്ക്കു­ന്നു രാ­മ­ച­ന്ദ്ര­ദേ­വ് എന്ന എന്റെ ഒരു പ­രി­ച­യ­ക്കാ­രൻ. കഥ വാ­യി­ച്ചു കേൾ­പ്പി­ക്കാ­നെ­ത്തി­യ­താ­ണു് ആ ദേവ്. കാ­ലി­നു് ഉ­ളു­ക്കു പ­റ്റി­യ­തു മി­ച്ചം.
  4. തകഴി ശി­വ­ശ­ങ്ക­ര­പി­ള്ള എന്റെ വീ­ട്ടിൽ ദ­യാ­പൂർ­വ്വം വ­ന്നി­ട്ടു­ണ്ടു്. ഒ­രി­ക്ക­ല­ദ്ദേ­ഹം വ­ന്ന­പ്പോൾ എ­ന്നോ­ടു ചോ­ദി­ച്ചു: “എത്ര തവണ അ­പ്പു­പ്പ­നാ­യി?” ഞാൻ പ­റ­ഞ്ഞു: “ഒ­രു­ത­വ­ണ അ­പ്പു­പ്പ­നും ഒ­രു­ത­വ­ണ അ­മ്മു­മ്മ­യും.” തകഴി അ­ദ്ഭു­ത­പ്പെ­ട്ട­പ്പോൾ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജി­ലെ ഒരു പ്രിൻ­സി­പ്പ­ലി­ന്റെ ഒരു ചോ­ദ്യം ഞാൻ അ­ദ്ദേ­ഹ­ത്തെ ഓർ­മ്മി­പ്പി­ച്ചു. പ്രിൻ­സി­പ്പ­ലി­ന്റെ മകൾ പ്ര­സ­വി­ച്ചു എ­ന്ന­റി­ഞ്ഞ­യു­ട­നെ അ­ദ്ദേ­ഹം അ­ക്കാ­ര്യ­മ­റി­യി­ച്ച ആ­ളി­നോ­ടു ചോ­ദി­ച്ച­ത്രേ “Am I a grandfather or a grandmother?”
ഒ. വി. വിജയൻ

വി­ജ­യ­ന്റെ കഥ മനനം ചെ­യ്യു­ന്ന­തി­നു പ­റ്റി­യ ചിന്ത എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് ഒ­ന്നു­മി­ല്ല. റോബ് ഗ്രി­യേ­യു­ടെ The Secret Room വാ­യി­ച്ചു നോ­ക്കൂ. അതു ന­വീ­ന­ത­മ­മാ­യ ക­ഥ­യാ­ണു്. മു­ക­ളിൽ­പ്പ­റ­ഞ്ഞ സം­വേ­ദ­ന­ഖ­ണ്ഡ­ങ്ങ­ളും സ­റീ­യ­ലി­സ­വും ഫാ­ന്റ­സി­യു­മൊ­ക്കെ അ­തി­ലു­ണ്ടു്. പക്ഷേ, അ­ക്ക­ഥ­യു­ടെ പാ­രാ­യ­ണം അ­നിർ­വാ­ച്യ­മാ­യ അ­നു­ഭൂ­തി ന­ല്കു­ന്നു. ഭാ­വ­ന­യു­ടെ പ്ര­കാ­ശ­ത്തിൽ അതു മു­ങ്ങി­നി­ല്ക്കു­ന്നു.

“അ­പ്പോൾ ല­യ­മെ­ന്നാൽ എ­ന്തു്? ന­മ്മു­ടെ ചി­ന്ത­യെ­യും പ്ര­വർ­ത്ത­ന­ത്തെ­യും ഭ­രി­ക്കു­ന്ന മ­ദ്ധ്യ­സ്ഥാ­യി­യാ­യ ചലനം. ആ­ജ്ഞ­കൾ ന­ല്കു­ന്ന അ­ദൃ­ശ്യ­നാ­യ രാ­ജാ­വു്. ന­മ്മു­ടെ അ­സ്തി­ത്വ­ത്തി­ന്റെ ഭൗ­തി­ക­വും ആ­ദ്ധ്യാ­ത്മി­ക­വു­മാ­യ എല്ലാ അം­ശ­ങ്ങ­ളും ആ ആ­ജ്ഞ­ക­ളെ ക­ണ്ണ­ട­ച്ചു് അ­നു­സ­രി­ക്കു­ന്നു. ലയം ഉ­ള്ള­വ­നു സ്വാ­ത­ന്ത്ര്യ­മു­ണ്ടു്.” ഗ്രീ­ക്ക് നോ­വ­ലി­സ്റ്റ് കാ­സാൻ­ദ്സാ­ക്കീ­സ് ഏ­താ­ണ്ടി­ങ്ങ­നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ജീർ­ണ്ണ­ത­യെ­യും മ­ര­ണ­ത്തെ­യും ആ­ക്ര­മി­ച്ചു കീ­ഴ­ട­ക്കു­ന്ന­തും ല­യ­മാ­ണെ­ന്നു് അ­ദ്ദേ­ഹ­ത്തി­നു് അ­ഭി­പ്രാ­യ­മു­ണ്ടു്. ലയം മു­ഖം­പോ­ലെ­യാ­ണു്. അ­തി­ന്റെ ഒരു ഭാ­വ­ത്തി­നു മാ­റ്റം വ­ന്നാൽ മു­ഖ­മാ­കെ മാ­റി­പ്പോ­കും. ആ­ധു­നി­ക­കാ­ല­ത്തു് പി­താ­പു­ത്ര­ബ­ന്ധ­ത്തി­ന്റെ ലയം മാ­റി­പ്പോ­യി. അ­തു­കൊ­ണ്ടാ­ണു് മകൻ അ­ച്ഛ­നെ നി­ന്ദി­ക്കു­ന്ന­തു്. അച്ഛൻ മകനെ വെ­റു­ക്കു­ന്ന­തു്. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ ല­യ­ത്തി­നും മാ­റ്റം വ­ന്നി­രി­ക്കു­ന്നു. കാ­ര്യം അ­താ­യ­തു­കൊ­ണ്ടു് ല­യ­ഭം­ഗം സം­സ്കാ­ര­ത്തി­ന്റെ ത­കർ­ച്ച­യിൽ ചെ­ന്നു­നി­ല്ക്കും. സ­ത്യ­മി­താ­ണെ­ങ്കി­ലും ഒ. വി. വി­ജ­യ­നു് മ­റ്റൊ­ര­ഭി­പ്രാ­യ­മാ­ണു­ള്ള­തു്. ല­യ­ത്തി­നു ഭംഗം വ­രു­ത്തി­യാ­ലേ ജീ­വി­തം പു­രോ­ഗ­മി­ക്കൂ എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ വി­ശ്വാ­സം. അതിനു യോ­ജി­ച്ച വി­ധ­ത്തിൽ അ­ദ്ദേ­ഹം ‘ക­ലാ­കൗ­മു­ദി’യിൽ “ചെ­ങ്ങ­ന്നൂർ വണ്ടി” എ­ന്നൊ­രു ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു. അതിലെ ക­ഥാ­പാ­ത്ര­ങ്ങ­ളെ­ല്ലാം ല­യ­ഭം­ഗം വ­രു­ത്തു­ന്നു. പ­ഠി­ക്കേ­ണ്ട സ­മ­യ­ത്തു് പ­ല്ലാം­കു­ഴി ക­ളി­ക്കാൻ വി­ളി­ച്ച വി­ശാ­ലാ­ക്ഷി­യു­ടെ തല മു­റി­ച്ചു­ക­ള­ഞ്ഞു രണ്ടു കു­ട്ടി­കൾ. അ­മ്മ­യെ ക­ടി­ച്ച പാ­മ്പി­ന്റെ തൂ­ക്കം അ­റി­യാൻ മ­ടി­ച്ച മകനെ അ­വ­ന്റെ അച്ഛൻ ശി­ക്ഷി­ച്ചു. ശിക്ഷ അ­വ­ന്റെ വ­ല­തു­കൈ അ­രി­ഞ്ഞു ക­ള­ഞ്ഞി­ട്ടാ­ണു്. ഇ­ങ്ങ­നെ പലതും.

സാ­ഹി­ത്യ­കാ­ര­ന്റെ വി­ശ്വാ­സ­മെ­ന്തു­മാ­ക­ട്ടെ. അ­തി­ന്റെ സാ­ധു­ത­യു­ടെ പേ­രി­ല­ല്ല ആ­സ്വാ­ദ­നം ന­ട­ക്കു­ന്ന­തു്. ദാ­മ്പ­ത്യ­ജീ­വി­ത­ത്തിൽ വി­ശ്വ­സി­ക്കാ­ത്ത വാ­യ­ന­ക്കാ­രൻ “അ­ന­ന്ത­പ­ദ്മ­നാ­ഭൻ പാ­റു­ക്കു­ട്ടി­യെ വി­വാ­ഹം­ക­ഴി­ച്ചു വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രു­ന്നു” എന്നു വാ­യി­ച്ചു് ആ­ഹ്ലാ­ദി­ക്കും. ആ വി­ധ­ത്തി­ലൊ­രു പ­ര്യ­വ­സാ­ന­ത്തിൽ ചെ­ന്നു­ചേ­ര­ത്ത­ക്ക­വി­ധ­ത്തിൽ നോ­വ­ലി­സ്റ്റ് സം­ഭ­വ­ങ്ങൾ വർ­ണ്ണി­ക്ക­ണ­മെ­ന്നേ­യു­ള്ളു. അ­തി­നാൽ ല­യ­ഭം­ഗം അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണെ­ന്ന വി­ശ്വാ­സ­ത്തോ­ടു­കൂ­ടി­ത്ത­ന്നെ വി­ജ­യ­നു ക­ഥ­യെ­ഴു­താം. ക­ഥ­യ്ക്കു വി­ശ്വാ­സ്യ­ത എന്ന ഗുണം കൈ­വ­ന്നാൽ വാ­യ­ന­ക്കാ­ര­നു് ഒരു പ­രാ­തി­യു­മി­ല്ല.

images/RobbeGrillet.jpg
റോബ് ഗ്രി­യേ

ന­വീ­ന­ക­ഥ അ­ല്ലെ­ങ്കിൽ ന­വീ­ന­ത­മ­മാ­യ കഥ എന്ന വി­ഭാ­ഗ­ത്തി­ലാ­ണു് വി­ജ­യ­ന്റെ രചന ചെ­ന്നു­വീ­ഴു­ന്ന­തു്. അ­ത്ത­രം ര­ച­ന­ക­ളിൽ ഋ­ജു­വാ­യ ആ­ഖ്യാ­ന­മി­ല്ല. സം­വേ­ദ­ന­ങ്ങ­ളെ തു­ണ്ടു­തു­ണ്ടാ­ക്കി­യാ­ണു് ക­ഥാ­കാ­രൻ ആ­വി­ഷ്ക­രി­ക്കു­ന്ന­തു്. നി­ഗൂ­ഢ­മാ­യ­തി­നെ വെ­ളി­പ്പെ­ടു­ത്തു­ന്ന നി­മി­ഷ­ങ്ങ­ളെ അ­ടു­ത്ത­ടു­ത്തു വ­യ്ക്കാ­നാ­ണു് ക­ഥാ­കാ­ര­നു കൗ­തു­കം. അ­തി­നു­വേ­ണ്ടി അ­ദ്ദേ­ഹം ഉ­പ­യോ­ഗി­ക്കു­ന്ന­തു് സ­റീ­യ­ലി­സ­വും ഫാ­ന്റ­സി­യു­മാ­ണു്. ഇ­തൊ­ക്കെ വി­ജ­യ­ന്റെ ക­ഥ­യി­ലു­ണ്ടു്. എ­ങ്കി­ലും ര­ച­ന­യു­ടെ ആ­കർ­ഷ­ക­മാ­യ രൂപം ഇതിനു ല­ഭി­ച്ചി­ട്ടി­ല്ല. ക­ണ്ടു­പി­ടി­ത്ത­ത്തി­നു് (invention) ക­ഴി­വു­ണ്ടു് അ­ദ്ദേ­ഹ­ത്തി­നു്. (ഉ­ദാ­ഹ­ര­ണം: മൂ­ന്നു കു­രി­ശു­കൾ നാ­ട്ടി ഒ­ന്നിൽ ആ­ദാ­യ­നി­കു­തി കൊ­ടു­ക്കാ­ത്ത ക്ലാർ­ക്കി­നെ­യും മ­റ്റൊ­ന്നിൽ ജി­ലേ­ബി മോ­ഷ്ടി­ച്ചു­തി­ന്ന പ്ര­മേ­ഹ­രോ­ഗി­യേ­യും ന­ടു­വി­ല­ത്തേ­തിൽ ഒരു മ­ര­യാ­ശാ­രി­യേ­യും ത­റ­യ്ക്കു­ന്ന­തു്) എ­ന്നാൽ ക­ണ്ടു­പി­ടി­ത്തം ക­ല­യാ­ക­ണ­മെ­ങ്കിൽ അതു് ഭാ­വ­ന­യു­ടെ മ­ണ്ഡ­ല­ത്തി­ലേ­ക്കു ക­ട­ക്ക­ണം. അ­പ്പോൾ മാ­ത്ര­മേ അതു് ന­മ്മു­ടെ അ­നു­ഭ­വ­ത്തി­ന്റെ ഭാ­ഗ­മാ­കൂ. ഇ­ന്ന­ത്തെ നി­ല­യിൽ വി­ജ­യ­ന്റെ കഥ മനനം ചെ­യ്യു­ന്ന­തി­നു പ­റ്റി­യ ചിന്ത എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് ഒ­ന്നു­മി­ല്ല. റോബ് ഗ്രി­യേ യുടെ The Secret Room വാ­യി­ച്ചു നോ­ക്കൂ. അതു ന­വീ­ന­ത­മ­മാ­യ ക­ഥ­യാ­ണു്. മു­ക­ളിൽ­പ്പ­റ­ഞ്ഞ സം­വേ­ദ­ന­ഖ­ണ്ഡ­ങ്ങ­ളും സ­റീ­യ­ലി­സ­വും ഫാ­ന്റ­സി­യു­മൊ­ക്കെ അ­തി­ലു­ണ്ടു്. പക്ഷേ, അ­ക്ക­ഥ­യു­ടെ പാ­രാ­യ­ണം അ­നിർ­വാ­ച്യ­മാ­യ അ­നു­ഭൂ­തി ന­ല്കു­ന്നു. ഭാ­വ­ന­യു­ടെ പ്ര­കാ­ശ­ത്തിൽ അതു മു­ങ്ങി­നി­ല്ക്കു­ന്നു.

യോ­സാ­യു­ടെ പു­സ്ത­കം
images/Mariovargasllosa.jpg
മാ­റ്യോ വാർ­ഗാ­സ് യോസാ

“ക­രി­മ്പിൽ­നി­ന്നു മാ­ത്ര­മേ പ­ഞ്ചാ­ര എ­ടു­ക്കാ­നാ­വൂ എ­ന്നാ­യി­രു­ന്നു ഒ­രു­കാ­ല­ത്തെ സ­ങ്ക­ല്പം. ഇ­ന്നു് അതു മാ­റി­പ്പോ­യി­രി­ക്കു­ന്നു. ഏ­തിൽ­നി­ന്നും ഇന്നു പ­ഞ്ചാ­ര­യെ­ടു­ക്കാം. ക­വി­ത­യെ­സ്സം­ബ­ന്ധി­ച്ചും ഇതാണു പ­റ­യാ­നു­ള്ള­തു്.” ‘മ­ദാം­ബു­വ­റി’ എന്ന നോ­വ­ലെ­ഴു­തി­യ ഫ്ളോ­ബർ കാ­മു­കി­ക്കു് അയച്ച ക­ത്തി­ലെ ഒരു ഭാ­ഗ­മാ­ണി­തു്. താൻ കണ്ട ജീ­വി­ത­സ­ത്യ­ങ്ങ­ളിൽ­നി­ന്നെ­ല്ലാം ആ ഫ്ര­ഞ്ച് സാ­ഹി­ത്യ­നാ­യ­കൻ മാ­ധു­ര്യം വ­ലി­ച്ചെ­ടു­ത്തു. ആ നോ­വ­ലി­നെ­ക്കു­റി­ച്ചു് പ്രൗ­ഢ­വും മ­നോ­ഹ­ര­വു­മാ­യ നി­രൂ­പ­ണ­ഗ്ര­ന്ഥ­മെ­ഴു­തി­യ പെ­റു­വ്യൻ നോ­വ­ലി­സ്റ്റ് മാ­റ്യോ വാർ­ഗാ­സ് യോസാ (Mario Vargas Llosa, ജനനം 1936) അ­നു­ഷ്ഠി­ച്ച കൃ­ത്യ­വും അ­ത­ത്രേ. ‘മ­ദാം­ബു­വ­റി’ ആ­വി­ഷ്ക­രി­ക്കു­ന്ന ജീ­വി­ത­സ­ത്യ­ങ്ങ­ളിൽ നി­ന്നു് വ­ലി­ച്ചെ­ടു­ത്ത മാ­ധു­ര്യം­ത­ന്നെ­യാ­ണു് ഈ പു­സ്ത­കം. മൂ­ന്നു ഭാ­ഗ­ങ്ങ­ളു­ണ്ടു് ഇ­തി­നു്. An Unrequited Passion എന്ന ഒ­ന്നാം­ഭാ­ഗം ര­ക്ത­വും മാം­സ­വു­മു­ള്ള യ­ഥാർ­ത്ഥ മ­നു­ഷ്യ­രെ­ക്കാൾ സ­ങ്ക­ല്പ­സൃ­ഷ്ടി­യാ­യ നായിക എ­ങ്ങ­നെ ഗ്ര­ന്ഥ­കാ­ര­നെ സ്വ­ന്തം സാ­ന്നി­ദ്ധ്യം­കൊ­ണ്ടു് വ­ശീ­ക­രി­ച്ചു എ­ന്ന­തു വ്യ­ക്ത­മാ­ക്കു­ന്നു. ഫ്ളോ­ബ­റി­നെ­ക്കു­റി­ച്ചും ‘മ­ദാം­ബു­വ­റി’യെ­ക്കു­റി­ച്ചും ന­മ്മൾ­ക്ക­റി­യാൻ പാ­ടി­ല്ലാ­ത്ത പല കാ­ര്യ­ങ്ങ­ളും ചോ­ദ്യോ­ത്ത­ര­രൂ­പ­ത്തിൽ ആ­വി­ഷ്ക­രി­ക്കു­ന്നു ര­ണ്ടാ­മ­ത്തെ ഭാ­ഗ­മാ­യ The Pan-​Man എ­ന്ന­തു്. വ­സ്തു­ക്ക­ളെ­പ്പോ­ലും സ­ചേ­ത­ന­ങ്ങ­ളാ­ക്കു­ന്ന ഫ്ളോ­ബ­റി­ന്റെ ഭാ­വ­ന­യ്ക്കു­ള്ള സ­വി­ശേ­ഷ­ത ഇവിടെ സ്പ­ഷ്ട­മാ­ക്കു­ന്നു­ണ്ടു്. The First Modern Novel എന്ന മൂ­ന്നാ­മ­ത്തെ ഭാഗം നോ­വ­ലി­ന്റെ ന­വീ­ന­ത­മ­സ്വ­ഭാ­വം വ്യ­ക്ത­മാ­ക്കു­ന്നു. ഈ ഗ്ര­ന്ഥം നി­രൂ­പ­ണ­ത്തി­ന്റെ ഉ­ജ്ജ്വ­ല­മാ­തൃ­ക­യാ­ണെ­ന്ന സത്യം വി­ശ­ദ­മാ­ക്കാൻ ഇവിടെ സ്ഥ­ല­മി­ല്ല. ര­ണ്ടു് ഇം­ഗ്ലീ­ഷ് വാ­ക്കു­കൾ­കൊ­ണ്ടു് ഇതിനെ വി­ശേ­ഷി­പ്പി­ക്കാം.

images/LaOrgiaPerpetua.jpg

Penetrating, Fascinating—ആ­ഴ­ത്തി­ലേ­ക്കു ക­ട­ന്നു­ചെ­ല്ലു­ന്ന­തും ചി­ത്ത­ത്തെ അ­പ­ഹ­രി­ക്കു­ന്ന­തും. (The Perpetual Orgy —Mario Vargas Llosa—Faber and Faber, 1987, £9=95(Rs.243))

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-01-17.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.