SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-03-06-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വർ­ഷ­ങ്ങൾ­ക്കു­മുൻ­പു് കൈ­നി­ക്ക­ര പ­ദ്മ­നാ­ഭ­പി­ള്ള ‘കേരള കൗ­മു­ദി’ ദി­ന­പ­ത്ര­ത്തിൽ എ­ഴു­തി­യ ചില ലേ­ഖ­ന­ങ്ങൾ അ­ക്കാ­ല­ത്തു് വലിയ വൈ­കാ­രി­ക­ക്ഷോ­ഭം ജ­നി­പ്പി­ച്ചു. രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­സ്സം­ബ­ന്ധി­ച്ച ര­ച­ന­ക­ളാ­യി­രു­ന്നു അവ. ആ ലേ­ഖ­ന­ങ്ങൾ വാ­യി­ക്കാൻ­വേ­ണ്ടി ഞാൻ എ­ന്നും കാ­ല­ത്തു് അ­ക്ഷ­മ­യോ­ടു­കൂ­ടി വീ­ട്ടു­വാ­തി­ല്ക്കൽ ചെ­ന്നി­രി­ക്കു­മാ­യി­രു­ന്നു. പത്രം വരാൻ അല്പം താ­മ­സി­ച്ചാൽ ഞാൻ ദേ­ഷ്യ­പ്പെ­ട്ടി­രു­ന്നു. എന്റെ മാ­ന­സി­കാ­വ­സ്ഥ ത­ന്നെ­യാ­യി­രു­ന്നു മറ്റു വാ­യ­ന­ക്കാർ­ക്കു­മെ­ന്നു് എ­നി­ക്കു് അന്നു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­ഞ്ഞു. വി­ശി­ഷ്ട­ങ്ങ­ളാ­യ ആ പ്ര­ബ­ന്ധ­ങ്ങ­ളിൽ ഒ­ന്നിൽ, ക­ഥ­ക­ളി­വേ­ഷം കെ­ട്ടി ആ­ടി­ത്ത­കർ­ത്ത­തി­നു­ശേ­ഷം നേരം വെ­ളു­ത്ത­പ്പോൾ ആ വേ­ഷ­മ­ഴി­ച്ചു­വെ­യ്ക്കാ­തെ നേരേ രാ­ജ­ര­ഥ്യ­യി­ലേ­യ്ക്കു് ഇ­റ­ങ്ങി സ്വ­ന്തം വീ­ട്ടി­ലേ­ക്കു ന­ട­ന്നു­പോ­യ ഒരു അ­ഭി­നേ­താ­വി­നെ കൈ­നി­ക്ക­ര ചി­ത്രീ­ക­രി­ച്ചി­രു­ന്നു. നി­ല­വി­ള­ക്കി­ന്റെ മുൻ­പിൽ നി­ന്നു സു­യോ­ധ­ന­നാ­യി ആ­ടി­യാ­ടി ആ കു­രു­പ്ര­വ­ര­നു­മാ­യി താ­ദാ­ത്മ്യം പ്രാ­പി­ച്ചു­പോ­യ അ­ഭി­നേ­താ­വു് താൻ സു­യോ­ധ­നൻ­ത­ന്നെ എന്ന വി­ചാ­ര­ത്തോ­ടു­കൂ­ടി­യാ­യി­രി­ക്ക­ണം കീ­ലി­ട്ട റോ­ഡി­ലേ­ക്കു കാ­ലെ­ടു­ത്തു വ­ച്ച­തു്. ര­മ്യ­ഹർ­മ്മ്യ­ത്തിൽ­ചെ­ന്നു കയറി സിം­ഹാ­സ­ന­ത്തി­ലി­രി­ക്കു­ന്നു­വെ­ന്നു ധ­രി­ച്ചു­കൊ­ണ്ടു് അയാൾ തന്റെ കു­ടി­ലി­ലേ­ക്കു് കയറി പൊ­ളി­ഞ്ഞ ചൂ­രൽ­ക്ക­സേ­ര­യി­ലോ അ­ഴു­ക്കു­പി­ടി­ച്ച സ്റ്റൂ­ളി­ലോ ആ­സ­ന­മ­മർ­ത്തി­യി­രി­ക്കും. അ­ഭി­ന­യ­ത്തി­ന്റെ ഏ­റ്റ­വും വലിയ ഗുണം ഇ­തു­ത­ന്നെ­യാ­ണു്. ഈ ജ­ന്മ­ത്തിൽ ഒരു സ്ത്രീ­യു­ടെ ക­ടാ­ക്ഷ­മോ സ്പർ­ശ­മോ ല­ഭി­ക്കാൻ ക­ഴി­യാ­ത്ത­വൻ നാ­ട­ക­വേ­ദി­യിൽ നി­ന്നു­കൊ­ണ്ടു്, ഛാ­യാ­ഗ്ര­ഹ­ണ­യ­ന്ത്ര­ത്തി­ന്റെ മുൻ­പിൽ നി­ന്നു­കൊ­ണ്ടു് അ­വ­യെ­ല്ലാം നേടും. പി­റ്റേ ദിവസം അവൾ അയാളെ റോ­ഡിൽ­വ­ച്ചു ക­ണ്ടാൽ അ­റി­യാ­ത്ത­മ­ട്ടിൽ പോ­യെ­ന്നു­വ­രും. എ­ങ്കി­ലും ത­ലേ­ദി­വ­സം കി­ട്ടി­യ പ­രി­രം­ഭ­ണ­ത്തി­ന്റെ ആ­ഹ്ലാ­ദാ­നു­ഭൂ­തി­ക്കു് എ­ന്തെ­ങ്കി­ലും ദോഷം വരുമോ? തീർ­ച്ച­യാ­യു­മി­ല്ല. ഈ ജ­ന്മ­ത്തു് കി­ട്ടാ­ത്ത സ്ഥാ­ന­മാ­ന­ങ്ങ­ളും മ­റ്റും നാ­ട­ക­വേ­ദി­യിൽ­വ­ച്ചു കി­ട്ടും. അ­ല്ലെ­ങ്കിൽ ഛാ­യാ­ഗ്ര­ഹ­ണ­പേ­ട­ക­ത്തി­ന്റെ മുൻ­പിൽ­വ­ച്ചു കി­ട്ടും. അ­തു­കൊ­ണ്ടു് എന്റെ ഏ­റ്റ­വും വലിയ ആ­ഗ്ര­ഹം അ­ടു­ത്ത ജ­ന്മ­ത്തിൽ അ­ഭി­നേ­താ­വാ­യി ജ­നി­ക്ക­ണേ എ­ന്നാ­ണു്.

വാ­സ്ത­വ­ത്തിൽ അ­ഭി­നേ­താ­ക്ക­ന്മാർ മാ­ത്ര­മാ­ണോ ക­ഥാ­പാ­ത്ര­ങ്ങ­ളാ­യി മാ­റു­ന്ന­തു? ആ­ലോ­ചി­ച്ചു നോ­ക്കൂ. വീ­ട്ടിൽ മ­ര­ച്ചീ­നി പു­ഴു­ങ്ങി­യ­തു് മീൻ­ക­റി­യിൽ മു­ക്കി തി­ന്നു­ന്ന ശ­ങ്ക­ര­പ്പി­ള്ള കാ­ക്കി ഷർ­ട്ടി­ട്ടു്, കാ­ക്കി നി­ക്ക­റി­ട്ടു് തടിയൻ വാ­ച്ചു കെ­ട്ടി സീ­റ്റിൽ ക­യ­റി­യി­രു­ന്നു സ്റ്റി­യ­റി­ങ്ങ് വ­ള­യ­ത്തിൽ പി­ടി­ച്ചു തി­രി­ച്ചു് വ­ണ്ടി­യോ­ടി­ക്കു­മ്പോൾ ആ പഴയ ശ­ങ്ക­ര­പി­ള്ള­യാ­ണോ? അ­ല്ലേ­യ­ല്ല. അ­ദ്ദേ­ഹം ഡ്രൈ­വ­റാ­ണു്. മ­ഹാ­നാ­യ ഡ്രൈ­വർ.

തൊ­ട്ടി­ലിൽ കി­ട­ക്കു­ന്ന കു­ഞ്ഞു മൂ­ത്ര­മൊ­ഴി­ച്ചു അ­സ്വ­സ്ഥ­ത­യോ­ടെ ക­ര­യു­മ്പോൾ ‘എ­ന്ത­ര­വി­ടെ എ­ഴു­തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തു? കൊ­ച്ചി­നെ­യൊ­ന്നു് എ­ടു­ത്തു ക­ഴു­കി­ക്കൊ­ടു­ത്തു­ടേ. തൊ­ട്ടി­ലു­മു­ണ്ടു ഒ­ന്നു­മാ­റ്റി വേറെ തൊ­ട്ടി­ലു­കെ­ട്ടി അതിനെ കെ­ട­ത്തി ആ­ട്ടി­ക്കൂ­ടേ?’ എന്നു തി­രു­വ­ന­ന്ത­പു­ര­ത്തു­കാ­രി ഭാര്യ ചോ­ദി­ക്കു­ന്ന­തു­കേ­ട്ടു അ­വ­ശ­നും ആ­ലം­ബ­ഹീ­ന­നും ആയ ഭർ­ത്താ­വു് എ­ഴു­ന്നേ­റ്റു് അ­തൊ­ക്കെ­ച്ചെ­യ്യു­ന്നു. പക്ഷേ, വൈ­കു­ന്നേ­ര­ത്തു്, മു­ഖ­ത്തു ഗൗ­ര­വ­ഭാ­വം വ­രു­ത്തി അയാൾ ടൗൺ­ഹാ­ളി­ലെ വേ­ദി­യിൽ നി­ന്നു് സോ­ഷ്യ­ലി­സ്റ്റ് റീ­യ­ലി­സം വേണോ ക്രി­ട്ടി­ക്കൽ റീ­യ­ലി­സം വേണോ എ­ന്നു് ആ­വേ­ശ­ത്തോ­ടെ ചോ­ദി­ച്ചു­കൊ­ണ്ടു് വാ­ദ­മു­ഖ­ങ്ങൾ അ­വ­ത­രി­പ്പി­ക്കു­ന്നു. കാ­ല­ത്തെ ഭാ­ര്യാ­ദാ­സ­നാ­ണു് വൈ­കു­ന്നേ­ര­ത്തെ നി­രൂ­പ­ക­നെ­ന്നു് ആ­ര­റി­യു­ന്നു. പ്ര­ഭാ­ത­ത്തി­ലെ ആ മ­നു­ഷ്യൻ യ­ഥാർ­ത്ഥ മ­നു­ഷ്യൻ; സാ­യാ­ഹ്ന­ത്തി­ലെ അതേ മ­നു­ഷ്യൻ നി­രൂ­പ­ക­നെ­ന്ന നാ­ട്യ­ക്കാ­രൻ.

images/BeingandNothingness.jpg

ഷാങ് പോൾ സാർ­ത്രി ന്റെ Being and Nothingness എന്ന ഗ്ര­ന്ഥ­ത്തിൽ ഏ­താ­ണ്ടി­തി­നു തു­ല്യ­മാ­യ വിഷയം കൈ­കാ­ര്യം ചെ­യ്തി­ട്ടു­ണ്ടു്. ഹോ­ട്ട­ലി­ലെ വെ­യ്റ്റർ വേ­ഗ­മാർ­ന്ന കാൽ­വ­യ്പോ­ടെ വ­രു­ന്നു. ഒന്നു ശരീരം വ­ള­യ്ക്കു­ന്നു. ‘ഓർഡർ’ സ്വീ­ക­രി­ച്ചി­ട്ടു് യ­ന്ത്ര­ത്തെ­പ്പോ­ലെ തി­രി­ച്ചു­പോ­കു­ന്നു. സർ­ക്ക­സ്സ് അ­ഭ്യാ­സി­യെ­പ്പോ­ലെ പല പാ­ത്ര­ങ്ങൾ ബാ­ലൻ­സ് ചെ­യ്തു തി­രി­ച്ചെ­ത്തു­ന്നു. അവ ആ­ളു­ക­ളു­ടെ മുൻ­പിൽ ആ­ദ­ര­ത്തോ­ടെ നി­ര­ത്തു­ന്നു, പോ­കു­ന്നു. അയാൾ കൃ­ഷ്ണൻ­കു­ട്ടി­യ­ല്ല, ജോ­സ­ഫ­ല്ല, ഹ­മീ­ദ­ല്ല; വെ­യ്റ്റർ മാ­ത്ര­മാ­ണു്. പ­ണ്ടു് അക്ബർ ശ­ങ്ക­ര­പി­ള്ള അ­ക്ബ­റാ­യി നാ­ട­ക­വേ­ദി­യിൽ വി­ല­സി­യ­തു­പോ­ലെ അയാൾ വെ­യ്റ്റ­റാ­യി വി­ല­സു­ക­യാ­ണു്. അ­ഭി­ന­യി­ക്കു­ക­യാ­ണു്. ഈ അ­ഭി­ന­യം കൃ­ത്രി­മ­മാ­ണെ­ങ്കി­ലും വ­ന്നി­രി­ക്കു­ന്ന­വർ­ക്കു് അ­തു­ത­ന്നെ വേണം. അയാൾ വ­ന്നി­രി­ക്കു­ന്ന­വ­രു­ടെ മുൻ­പിൽ­ചെ­ന്നു് ‘മാ­ന­സ­മൈ­നേ വരു, മധുരം കി­ള്ളി­ത്ത­രു’ എന്നു പാ­ടി­യാ­ലോ? അടി കി­ട്ടി­യെ­ന്നു­വ­രും.

അ­ഭി­ന­യ­മാ­ണു് ജീ­വി­തം. നനഞ്ഞ തൊ­ട്ടിൽ­മു­ണ്ടു് കു­ളി­മു­റി­യിൽ കൊ­ണ്ടി­ട്ട­തി­നു­ശേ­ഷം ഉ­ണ­ങ്ങി­യ മ­റ്റൊ­രു മു­ണ്ടു് തൊ­ട്ടി­ലാ­യി കെ­ട്ടി അതിൽ കു­ഞ്ഞി­നെ­ക്കി­ട­ത്തി ആ­ട്ടി­യു­റ­ക്കു­ന്ന­വൻ വൈ­കു­ന്നേ­രം സ­ഭാ­വേ­ദി­യിൽ ക­യ­റി­നി­ന്നു് ‘പ്ര­തി­ബ­ദ്ധ­ത­യി­ല്ലാ­ത്ത ക­ലാ­കാ­രൻ ഈ ലോ­ക­ത്തു­ണ്ടൊ എന്നു ഞാൻ ചോ­ദി­ക്കു­ന്നു’ എ­ന്നു് അ­ല­റു­മ്പോൾ ശ്രോ­താ­ക്കൾ ആ അ­ലർ­ച്ച­ക്കാ­ര­നെ നി­രൂ­പ­ക­നാ­യി അം­ഗീ­ക­രി­ക്കു­ന്നു. ശ്രോ­താ­ക്ക­ളും നാ­ട്യ­ക്കാ­രാ­ണ­ല്ലോ. വീ­ട്ടി­ലെ വ്യ­ക്തി­ക­ള­ല്ല ടൗൺ­ഹാ­ളിൽ വ­ന്നു് ഇ­രി­ക്കു­ന്ന­തു്. അ­ഭി­ന­യ­മേ, നീ­യി­ല്ലാ­തെ ഈ ലോ­ക­മു­ണ്ടോ?

അഖിലൻ
images/AKILAN.jpg
അഖിലൻ

അ­ഭി­ന­യ­മി­ല്ലാ­തെ ഈ ലോ­ക­മു­ണ്ടോ എന്നു ഞാൻ ചോ­ദി­ച്ചെ­ങ്കി­ലും ര­ച­ന­യിൽ നാ­ട്യം വ­ന്നാൽ വാ­യ­ന­ക്കാർ­ക്കു് ഇ­ഷ്ട­മാ­വു­ക­യി­ല്ല. സത്യം ല­ളി­ത­മാ­ണു് അ­ല്ലെ­ങ്കിൽ അ­സ­ങ്കീർ­ണ്ണ­മാ­ണു്. ആ സ­ത്യ­ത്തി­നു് ഭാ­ഷ­യി­ലൂ­ടെ രൂപം ന­ല്കു­മ്പോൾ അ­തി­നും ലാ­ളി­ത്യം വ­രേ­ണ്ട­താ­ണു്. ദൗർ­ഭാ­ഗ്യം കൊ­ണ്ടു് ന­മ്മു­ടെ പല എ­ഴു­ത്തു­കാ­രും ര­ച­ന­ക­ളി­ലും നാ­ട്യം കാ­ണി­ക്കു­ന്നു. ‘അവൻ റോ­ഡി­ലൂ­ടെ ന­ട­ന്നു’ എന്നു പ­റ­യു­ന്ന­തി­നു­പ­ക­രം ‘രാ­ജ­മാർ­ഗ്ഗ­ത്തി­ന്റെ കാ­ഠി­ന്യം അ­വ­ന്റെ പാ­ദ­ങ്ങ­ളു­ടെ മൃ­ദു­ത്വ­ത്തെ ജി­സ്വാ­ലേ­ഹ­നം ചെ­യ്തു’ എ­ന്നാ­ണു് പറയുക. അ­തി­ര­ച­ന­യും അ­ത്യു­ക്തി­യും എ­പ്പോ­ഴും ഒ­ഴി­വാ­ക്കേ­ണ്ട­താ­ണു്. എ­ങ്കി­ലേ ര­ച­ന­യ്ക്കു സ്പ­ഷ്ട­ത­യു­ണ്ടാ­കൂ.

ഈ ഗു­ണ­ങ്ങ­ളിൽ പലതും ഇ. വി. ശ്രീ­ധ­രൻ ക­ലാ­കൗ­മു­ദി­യിൽ അ­ഖി­ല­നെ ക്കു­റി­ച്ചു് എ­ഴു­തി­യ ലേ­ഖ­ന­ത്തി­ലു­ണ്ടു്. അ­ന്ത­രി­ച്ച ആ ത­മി­ഴു് സാ­ഹി­ത്യ­കാ­ര­നെ ലേ­ഖ­ക­നു് നേ­രി­ട്ട­റി­യാ­മാ­യി­രു­ന്നു. അ­വ­രു­ടെ ബന്ധം ആർ­ജ്ജ­വ­മു­ള്ള­താ­യി­രു­ന്നു. ആ­ത്മ­ബ­ന്ധം നിർ­വ്യാ­ജ­മാ­കു­മ്പോൾ ര­ച­ന­യിൽ കാ­പ­ട്യം വ­രാ­നി­ല്ല. ഇ. വി. ശ്രീ­ധ­ര­ന്റെ ലേഖനം ആ വി­ധ­ത്തിൽ സ­ത്യ­സ­ന്ധ­വും അ­തു­കൊ­ണ്ടു­ത­ന്നെ ആ­കർ­ഷ­ക­വു­മാ­ണു്.

images/MarilynMonroe1952.jpg
മർലിൻ മൺറോ

ഒ­രു­ദാ­ഹ­ര­ണം ഇം­ഗ്ലീ­ഷിൽ നി­ന്നും ന­ല്ക­ട്ടെ. പ്ര­ശ­സ്ത­നാ­യ അ­മേ­രി­ക്കൻ നാടക കർ­ത്താ­വു് ആർതർ മി­ല്ല­റു ടെ കു­റ­ച്ചു­കാ­ല­ത്തെ ഭാ­ര്യ­യാ­യി­രു­ന്ന­ല്ലോ ച­ല­ച്ചി­ത്ര­താ­രം മർലിൻ മൺറോ. അ­ടു­ത്ത­കാ­ല­ത്തു് പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ആ­ത്മ­ക­ഥ­യിൽ മി­ല്ലർ, മർ­ലി­ന്റെ ആ­ത്മ­ഹ­ത്യ­യെ­ക്കു­റി­ച്ചു പ­റ­യു­ന്ന ഭാഗം:

As I was coming to the end of the writing of “After The Fall”, the horrifying news came that Marilyn had died apparently of an overdose of sleeping pills… And the iron logic of her death did not help much; I could still see her coming across the lawn, or touching something or laughing, at the same time confronting the end of her as one might stand watching the sinking sun. When a reporter called asking if I would be attending her funeral in California, the very idea of a burial was outlandish, and stunned as I was, I answered without thinking,‘She won’t be there’.

ഒ­ന്നു­കൂ­ടെ വാ­യി­ക്കൂ. മി­ല്ലർ നാ­മ­ങ്ങ­ളും ക്രി­യ­ക­ളും കൊ­ണ്ടു­മാ­ത്ര­മാ­ണു് രചന ന­ട­ത്തു­ന്ന­തെ­ന്നു് മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യും. news എ­ന്ന­തി­നു­മാ­ത്രം അ­ദ്ദേ­ഹം വി­ശേ­ഷ­ണം ന­ല്കി­യി­ട്ടു­ണ്ടു്. അ­സ്ത­മ­യ സൂ­ര്യ­നെ ബ­ന്ധ­പ്പെ­ടു­ത്തി ഒ­ര­ല­ങ്കാ­രം­മാ­ത്രം. ഇ­ങ്ങ­നെ വേണം എ­ഴു­താൻ. അ­പ്പോൾ മാ­ത്ര­മേ രചന സ്വാ­ഭാ­വി­ക­മാ­കൂ.

നി­ശ്ചേ­ത­ന­ത്വം
images/Sistinainterno.jpg
സി­സ്റ്റീൻ ചാ­പ്പൽ

പോ­പ്പ് സി­ക്സ്റ്റ­സ് നാ­ലാ­മ­നു വേ­ണ്ടി റോ­മി­ലെ വ­റ്റി­ക്കൻ പ­ട്ട­ണ­ത്തിൽ നിർ­മ്മി­ച്ച ചെറിയ പ­ള്ളി­യാ­ണു് ‘സി­സ്റ്റീൻ ചാ­പ്പൽ’. അ­തി­ന്റെ മ­ച്ചി­ലു­ള്ള ചി­ത്ര­ങ്ങ­ളിൽ പലതും മി­ക്ക­ലാ­ഞ്ച­ലോ വ­ര­ച്ച­താ­ണു്. താ­ഴെ­നി­ന്നു് മ­ലർ­ന്നു് നോ­ക്കി­ക്കൊ­ണ്ടു് “റോളർ ആൻഡ് സ്റ്റി­ക്ക് മെ­തേ­ഡി”ലൂ­ടെ­യാ­ണു് ചി­ത്രം വ­ര­യ്ക്കു­ക. അ­പ്പോൾ ക­ണ്ണിൽ ചായം വീ­ഴാ­തി­രി­ക്കാ­നാ­യി കുട പി­ടി­ക്കേ­ണ്ട­താ­യി വ­ന്നേ­ക്കും. (അന്നു കു­ട­യു­ണ്ടോ എന്നു എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ). ഇ­ങ്ങ­നെ പ്ര­യാ­സ­പ്പെ­ട്ടു ചി­ത്രം വ­ര­യ്ക്കു­ന്ന­തി­നെ­ക്കു­റി­ച്ചു് മി­ക്ക­ലാ­ഞ്ച­ലോ ഒരു ഗീതകം എ­ഴു­തി­യി­ട്ടു­ണ്ടു്. “ഈ അ­തി­ശ്ര­മം കൊ­ണ്ടു് എ­നി­ക്കു് ‘ഗോ­യി­റ്റർ’ (തൊ­ണ്ട­വീ­ക്കം) ഉ­ണ്ടാ­യി. എന്റെ വയറു് താ­ടി­യോ­ളം ചെ­ന്നു. താ­ടി­രോ­മം അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു ഉ­യർ­ന്നു. ത­ല­ച്ചോ­റി­ന്റെ പി­റ­കു­വ­ശം ക­ഴു­ത്തിൽ തട്ടി. എന്റെ മു­ഖ­ത്തി­നു മു­ക­ളിൽ നിന്ന ബ്ര­ഷിൽ­നി­ന്നു ചായം താഴെ ഇ­റ്റി­റ്റു വീണു… സി­റി­യൻ വി­ല്ലു­പോ­ലെ ഞാൻ വ­ള­ഞ്ഞു.” ഈ അ­തി­ക്ലേ­ശ­മൊ­ക്കെ­യു­ണ്ടാ­യി­ട്ടും സി­സ്റ്റീൻ ചാ­പ്പ­ലി­ലെ ചി­ത്ര­ങ്ങൾ അ­തി­സു­ന്ദ­ര­ങ്ങ­ളാ­യി. അ­ങ്ങ­നെ­യാ­ണു് വ­സ്തു­ത. ല­ളി­ത­മാ­യി, സു­ന്ദ­ര­മാ­യി കാ­ണ­പ്പെ­ടു­ന്ന ക­ലാ­ശി­ല്പ­ത്തി­ന്റെ പി­റ­കിൽ നിർ­മ്മാ­ണ­ത്തി­ന്റെ യാതന കാണും. അ­താ­രും അ­റി­യു­ന്നി­ല്ലെ­ന്നേ­യു­ള്ളു.

എന്റെ ചെ­റു­പ്പ­കാ­ല­ത്തു് ര­ച­ന­ക­ളിൽ ശൃം­ഗാ­ര­മ­ല്ലാ­തെ അ­ശ്ലീ­ല പ്ര­സ്താ­വ­ങ്ങൾ ഇ­ല്ലാ­യി­രു­ന്നു. ഒ­ര­സ­ഭ്യ­പ­ദ­മെ­ങ്കി­ലും പ്ര­യോ­ഗി­ക്കാൻ ഒ­രെ­ഴു­ത്തു­കാ­ര­നും ധൈ­ര്യ­പ്പെ­ട്ടി­രു­ന്നി­ല്ല. ഇ­പ്പോൾ എന്തു തെ­റി­യും എ­ഴു­താ­മെ­ന്നാ­യി­ട്ടു­ണ്ടു്. പു­രു­ഷ­ന്മാ­ര­ല്ല സ്ത്രീ­ക­ളാ­ണു് ഇ­പ്പോൾ കൂ­ടു­ത­ലാ­യി തെ­റി­യെ­ഴു­തു­ന്ന­തു്. അതു് വാ­ഴ്ത്താ­നും കു­റെ­പ്പേ­രു­ണ്ടു്.

ഒരു യ­ത്ന­വും കൂ­ടാ­തെ­യാ­ണു് സി. വി. ബാ­ല­കൃ­ഷ്ണൻ ‘പേ­ടി­ച്ചു ക­ര­യു­ന്ന കു­ട്ടി­കൾ’ എന്ന ക­ഥ­യെ­ഴു­തി­യ­തെ­ന്നു ഗ്ര­ഹി­ക്കാൻ ബു­ദ്ധി­വി­ശേ­ഷം വേണ്ട (ക­ലാ­കൗ­മു­ദി). കാരണം അതു് ല­ളി­ത­മാ­ണെ­ങ്കി­ലും സു­ന്ദ­ര­മ­ല്ല എ­ന്ന­താ­ണു്. മ­റു­നാ­ട്ടിൽ ജോലി ചെ­യ്യു­ന്ന മകനു് രോഗം കൂ­ടു­ത­ലാ­ണെ­ന്നും ഉടനെ തി­രി­ക്ക­ണ­മെ­ന്നും ക­ണി­ച്ചു് അ­ച്ഛ­ന­മ്മ­മാർ­ക്കു കമ്പി സ­ന്ദേ­ശം കി­ട്ടു­ന്നു. വളരെ വർ­ഷ­മാ­യി എ­ഴു­ത്ത­യ­യ്ക്കാ­ത്ത­വ­നാ­ണു് മകൻ. പണം മാ­ത്ര­മേ അവൻ മു­ട­ങ്ങാ­തെ അ­യ­യ്ക്കൂ. അമ്മ ആ­ഴ്ച­യി­ലൊ­രി­ക്കൽ ക­ത്തെ­ഴു­തും അവനു്. പക്ഷേ, മകൻ മ­റു­പ­ടി അ­യ­യ്ക്കി­ല്ല. ദുഃ­ഖി­ച്ചു് അ­ച്ഛ­ന­മ്മ­മാർ യാ­ത്ര­യാ­യി. അവർ തീ­വ­ണ്ടി­യാ­പ്പീ­സിൽ ചെ­ന്നു ട്രെ­യിൻ കാ­ത്തി­രി­ക്കു­മ്പോൾ വി­ള­ക്കു­കൾ കെ­ട്ടു. ഇ­രു­ട്ടു പ­ര­ന്നു. ആ ഇ­രു­ട്ടിൽ­നി­ന്നു് ഒരു കു­ട്ടി­യു­ടെ നി­ല­വി­ളി ഉ­യർ­ന്നു.

വ­രാ­നി­രി­ക്കു­ന്ന ദു­ര­ന്ത­ത്തെ ധ്വ­നി­പ്പി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ. പക്ഷേ, ധ്വനി ഒ­ന്നു­മി­ല്ല. വാ­ച്യ­മാ­യി­രു­ന്നെ­ങ്കി­ലും ശക്തി കി­ട്ടു­മാ­യി­രു­ന്നു. ഇ­ത്ത­രം ക­ഥ­ക­ളിൽ ഉ­ത്ക­ണ്ഠ­യു­ടെ­യും ഭീ­തി­യു­ടെ­യും അ­ന്ത­രീ­ക്ഷ­മു­ണ്ടാ­ക­ണം. ത്രു­ട­നം കൊ­ള്ളു­ന്ന ശ­ക്തി­വി­ശേ­ഷം വേണം. അ­തൊ­ന്നും ഇ­ക്ക­ഥ­യിൽ ഇ­ല്ലേ­യി­ല്ല. “വിളറി വെ­ളു­ത്ത” മൃ­ത­ദേ­ഹ­മാ­ണു് ഈ രചന.

images/Vagbhadanandan.jpg
വാ­ഗ്ഭ­ടാ­ന­ന്ദൻ

49-ാം ലക്കം മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പെ­ടു­ക്കു. എ­ടു­ത്തോ? എ­ന്നാൽ 15-ാം പുറം നോ­ക്കു. “പ്ര­ഗ­ദ്ഭ വാ­ഗ്മി­യും ആ­ത്മ­വി­ദ്യാ­ക­ര­നും സാ­മൂ­ഹ്യ­പ­രി­ഷ്കർ­ത്താ­വും എ­ല്ലാ­മാ­യി­രു­ന്ന വാ­ഗ്ഭ­ടാ­ന­ന്ദ­ന്റെ … ” എന്നു പ­ര­സ്യം. പ്ര­ഗ­ല്ഭം എന്നു ശ­രി­യാ­യി എ­ഴു­തി­യാൽ അ­തി­ലെ­ന്തു് പ്രാ­ഗ­ല്ഭ്യ­മി­രി­ക്കു­ന്നു. (പ്ര+ഗല്ഭ്+അച്) പ്ര­തി­ഭ എന്ന ബു­ദ്ധി­വി­ശേ­ഷ­ത്തോ­ടു കൂ­ടി­യ­വ­നാ­ണു് പ്ര­ഗ­ല്ഭൻ. അയാളെ പ്ര­ഗ­ദ്ഭ­നാ­ക്ക­രു­തു്. പു­ഴു­ങ്ങി­യ ക­പ്പ­യെ ചിലർ ക­ല്പ­യാ­ക്കു­ന്ന­തു പോ­ലെ­യാ­ണ­തു്. മാ­മ്പ­ഴ­ത്തെ മാൻ­പ­ഴ­മാ­ക്കു­ന്ന­തു­പോ­ലെ­യും. സാ­മൂ­ഹ്യ­പ­രി­ഷ്കർ­ത്താ­വു് തെ­റ്റു്. സ­മൂ­ഹ­പ­രി­ഷ്കർ­ത്താ­വു് ശരി. വാ­ഗ്ഭ­ടാ­ന­ന്ദൻ പ­രി­ഷ്ക­രി­ച്ച­തു് സ­മൂ­ഹ­ത്തെ­യാ­ണു്. സാ­മൂ­ഹ്യ­ത്തെ­യ­ല്ല. സാ­മൂ­ഹ്യം എന്ന പ്ര­യോ­ഗ­വും ശ­രി­യ­ല്ല. സാ­മൂ­ഹി­കം എന്നു വേണം. അ­തു­കൊ­ണ്ടു് സാ­മൂ­ഹി­ക­പ­രി­ഷ്കർ­ത്താ­വു് എന്നു എ­ഴു­താ­മെ­ന്നു വി­ചാ­രി­ക്ക­രു­തു്. ആ പ്ര­യോ­ഗ­വും തെ­റ്റാ­യി വരും.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: സി­ദ്ധാ­ന്ത­ങ്ങൾ പ്രാ­യോ­ഗി­ക­ത­ല­ത്തിൽ എ­ങ്ങ­നെ?

ഉ­ത്ത­രം: സി­ദ്ധാ­ന്ത­ങ്ങൾ ഏ­ട്ടി­ലേ കാണു. പ്രാ­യോ­ഗി­ക­ത­ല­ത്തിൽ അവ പ­രാ­ജ­യ­പ്പെ­ടും. ഒരു നി­യ­ന്ത്ര­ണ­വു­മി­ല്ലാ­ത്ത വി­ദ്യാ­ല­യം ന­ട­ത്തി റസ്സൽ. ഫലം കുറെ തെ­മ്മാ­ടി­പ്പി­ള്ളേർ­മാ­ത്രം. ക്ളോ­ദ് ലെവി സ്ട്രോ­സ് വി­ഖ്യാ­ത­നാ­യ ന­ര­വം­ശ­ശാ­സ്ത്ര­ജ്ഞ­നാ­ണു്. മ­റ്റു­ള്ള­വ­രു­ടെ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് വി­ധി­നിർ­ണ്ണ­യം പാ­ടി­ല്ല. ആ സ്വ­ഭാ­വ­ത്തെ നി­ന്ദി­ക്കാൻ പാ­ടി­ല്ല. ആ­രു­ടേ­യും സ്വ­ഭാ­വ­ത്തി­നു മാ­റ്റം വ­രു­ത്താൻ ശ്ര­മി­ക്ക­രു­തു് എ­ന്നൊ­ക്കെ­യാ­യി­രു­ന്നു സ്ട്രോ­സി­ന്റെ മതം. പക്ഷേ, അ­ദ്ദേ­ഹം സ്വ­ന്തം സ­ന്താ­ന­ങ്ങ­ളെ ശി­ക്ഷി­ച്ചി­രു­ന്നു.

ചോ­ദ്യം: ആൽഡസ് ഹ­ക്സി­ലി?

ഉ­ത്ത­രം: തി­ക­ച്ചും ഭാ­ര­തീ­യ­നാ­യ സാ­യ്പ്.

ചോ­ദ്യം: മ­ല­യാ­ളം പ്രൊ­ഫ­സർ­മാർ?

ഉ­ത്ത­രം: സാ­യ്പ­ന്മാ­രാ­യ കേ­ര­ളീ­യർ. ഞാനും ഉൾ­പ്പെ­ടും.

ചോ­ദ്യം: ഹി­ന്ദി പ്രൊ­ഫ­സർ­മാർ?

ഉ­ത്ത­രം: തി­ക­ച്ചും വ­ട­ക്കേ­യി­ന്ത്യാ­ക്കാ­രാ­യ കേ­ര­ളീ­യർ.

ചോ­ദ്യം: സം­സ്കൃ­തം പ്രൊ­ഫ­സർ­മാർ?

ഉ­ത്ത­രം: സം­സ്കൃ­ത­ക്കാ­രു­മ­ല്ല, കേ­ര­ളീ­യ­രു­മ­ല്ല.

ചോ­ദ്യം: …എന്ന കവി?

ഉ­ത്ത­രം: നല്ല കവി. സ്ത്രീ­ജി­ത­നാ­യി­രു­ന്നു. ഏതു നാ­ട്ടിൽ­ച്ചെ­ന്നാ­ലും അ­ദ്ദേ­ഹം കു­ഞ്ഞു­ങ്ങ­ളെ ഉ­റ്റു­നോ­ക്കു­മാ­യി­രു­ന്നു. സ്നേ­ഹം കൊ­ണ്ട­ല്ല, ത­നി­ക്കു ഉ­ണ്ടാ­യ­താ­ണോ എ­ന്ന­റി­യാ­നാ­യി.

ചോ­ദ്യം: ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സർ­മാർ?

ഉ­ത്ത­രം: ഈ ചോ­ദ്യ­ത്തി­നു് സ്വ­ന്ത­മാ­യ ഉ­ത്ത­ര­മി­ല്ല എ­നി­ക്കു്. ഡോ­ക്ടർ കെ. ഭാ­സ്ക­രൻ നായർ എ­നി­ക്ക­യ­ച്ച ക­ത്തി­ലെ ചില വാ­ക്യ­ങ്ങൾ എ­ഴു­താം. ‘ഇ­വ­രു­ടെ കാ­ള­മൂ­ത്രം പോ­ലു­ള്ള ലേ­ഖ­ന­ങ്ങൾ ഞാൻ വാ­യി­ക്കാ­റി­ല്ല. പി­ന്നെ ഇ­ക്കൂ­ട്ടർ എ­ഴു­തു­ന്ന­തു് ലോ­ക­ത്തെ ഒരു ഇം­ഗ്ലീ­ഷ് മാ­സി­ക­യും അ­ച്ച­ടി­ക്കി­ല്ല. അ­തു­കൊ­ണ്ടു് മലയാള സാ­ഹി­ത്യം എന്ന പു­റ­മ്പോ­ക്കിൽ കയറി ഇവർ വി­ഹ­രി­ക്കു­ന്നു’.

ചോ­ദ്യം: ക­മ്മ്യൂ­ണി­സ്റ്റു­കാർ വാ­യി­ക്കാ­ത്ത ഒരു ഗ്ര­ന്ഥം?

ഉ­ത്ത­രം: കാറൽ മാർ­ക്സി ന്റെ ‘ഡാസ് കാ­പി­റ്റാൽ’ (Das Kapital).

പി. വത്സല
images/Pvalsala.jpg
പി. വത്സല

ഏതു് അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യു­ടെ കു­റ­വു­കൊ­ണ്ടു് മുൻ­പു് ഞാൻ പറഞ്ഞ കഥ വി­ര­സ­മാ­യോ ആ അ­ന്ത­രീ­ക്ഷ­സൃ­ഷ്ടി­യു­ടെ തി­ക­വു­കൊ­ണ്ടു് പി. വത്സല യുടെ ‘സൈ­നു­ദ്ദീ­ന്റെ വീടു്’ എന്ന ചെ­റു­ക­ഥ ആ­കർ­ഷ­ക­മാ­യി ഭ­വി­ച്ചി­രി­ക്കു­ന്നു (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). എ­ന്താ­ണു് അ­ന്ത­രീ­ക്ഷം? അത്ര സാ­ധാ­ര­ണ­മ­ല്ലാ­ത്ത വീ­ക്ഷ­ണ­മാർ­ഗ്ഗ­ത്തി­ലൂ­ടെ സാ­ധാ­ര­ണ വീ­ക്ഷി­ക്കു­മ്പോൾ ജ­നി­ക്കു­ന്ന അ­ദ്ഭു­ത പ്ര­തീ­തി­യെ അ­ന്ത­രീ­ക്ഷ­മെ­ന്നു് ഒരു നി­രൂ­പ­കൻ പ­റ­യു­ന്നു. (Michael Parkinson) അ­പ­ഗ്ര­ഥി­ക്കാ­നു­ള്ള പ്ര­വ­ണ­ത മ­നു­ഷ്യ­മ­ന­സ്സി­നു­ണ്ട­ല്ലോ. അതിനെ നി­രോ­ധി­ച്ചു­കൊ­ണ്ടു് ക­ലാ­സൃ­ഷ്ടി­യു­ടെ ഘ­ട­ന­യിൽ നി­ന്നു് അ­നു­വാ­ച­കൻ പാ­ലാ­യ­നം ചെ­യ്യു­മ്പോ­ഴും ‘അ­ന്ത­രീ­ക്ഷം’ സം­ജാ­ത­മാ­വു­ന്നു­വെ­ന്നു് അ­ദ്ദേ­ഹം­ത­ന്നെ പ്ര­സ്താ­വി­ക്കു­ന്നു. അ­ന്ത­രീ­ക്ഷ­പ്ര­ധാ­ന­മാ­യ ക­ഥ­യ്ക്കു് ഏ­റ്റ­വും നല്ല ഉ­ദാ­ഹ­ര­ണം വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ ‘നീ­ല­വെ­ളി­ച്ചം’ എന്ന ചെ­റു­ക­ഥ­യാ­ണു്. നീ­ല­വെ­ളി­ച്ച­ത്തി­ന്റെ അ­ന്ത­രീ­ക്ഷം വ­ത്സ­ല­യു­ടെ ക­ഥ­യ്ക്കു­ണ്ടെ­ന്നു് പറയാൻ വയ്യ. എ­ങ്കി­ലും അ­തി­നു­മു­ണ്ടു് സ­വി­ശേ­ഷ­ത­യാർ­ന്ന അ­ന്ത­രീ­ക്ഷം. ഭാ­ര്യ­യെ­യും കു­ഞ്ഞു­ങ്ങ­ളെ­യും നാ­ട്ടിൽ വി­ട്ടി­ട്ടു് അ­ന്യ­ദേ­ശ­ത്തു് സ്വ­ന്തം വീ­ട്ടിൽ താ­മ­സി­ക്കു­ന്ന ഒരു പാ­വ­ത്തി­ന്റെ ക­ഥ­യാ­ണു് വത്സല പ­റ­യു­ന്ന­തു്. ഉ­ത്ത­ര­വാ­ദി­ത്വ­ത്തിൽ നി­ന്നു് ക­രു­തി­ക്കൂ­ട്ടി അ­ക­ന്നു് ദൂ­ര­ദേ­ശ­ത്തു­ള്ള സ്വ­ന്തം ഭ­വ­ന­ത്തിൽ പാർ­ക്കു­ന്ന അ­യാൾ­ക്കു് കു­ടും­ബ­ത്തോ­ടു­ള്ള ബ­ന്ധം­കൊ­ണ്ടു് വീ­ടു­വി­ല്ക്ക­ണ­മെ­ന്നു­ണ്ടു്. പക്ഷേ, പാ­ലാ­യ­ന­വാ­ദി­യാ­യ അ­യാൾ­ക്കു് അതിനു ധൈ­ര്യ­വു­മി­ല്ല. യ­ഥാ­ത­ഥ­മാ­യ ലോ­ക­ത്തു് നി­ന്നു് ത­ന്റേ­താ­യ ലോ­ക­ത്തേ­ക്കു് പ്ര­വേ­ശി­ക്കു­ന്ന ഒരാളെ കലയെ സം­ബ­ന്ധി­ച്ച ദൃ­ഢ­പ്ര­ത്യ­യ­ത്തോ­ടെ ചി­ത്രീ­ക­രി­ച്ചു എ­ന്ന­തി­ലാ­ണു് വ­ത്സ­ല­യു­ടെ വൈ­ദ­ഗ്ദ്ധ്യ­മി­രി­ക്കു­ന്ന­തു്.

ചോ­ദ്യ­ങ്ങ­ളെ­ക്കു­റി­ച്ചു്
images/TBoQ.jpg

ഗ്രി­ഗ­റി സ്റ്റോ­ക്ക് ബ­യോ­ഫി­സി­ക്സിൽ ഡോ­ക്ട­റേ­റ്റ് നേടിയ ആ­ളാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­സാ­ധാ­ര­ണ­മാ­യ The Book of Questions എന്ന പു­സ്ത­കം ഞാൻ വാ­യി­ച്ചു. ന­മ്മ­ളെ ശ­രി­യാ­യി മ­ന­സ്സി­ലാ­ക്കാൻ പ്ര­യോ­ജ­ന­മ­രു­ളു­ന്ന­താ­ണു് ഈ ഗ്ര­ന്ഥം. ഓരോ ചോ­ദ്യ­ത്തി­നും സ­ത്യ­സ­ന്ധ­മാ­യി ഉ­ത്ത­രം ന­മ്മോ­ടു­ത­ന്നെ പറയൂ, അതു് ആ­ത്മ­നിർ­ണ്ണ­യ­ത്തി­നു് സ­ഹാ­യി­ക്കും.

  1. ആ­ളു­ക­ളു­ടെ മ­ര­ണ­ത്തെ­ക്കു­റി­ച്ചു് വി­ചാ­രി­ച്ചു ഗു­ഡ്ബൈ എന്ന വാ­ക്കു് ര­ണ്ടു­ത­വ­ണ പ­റ­ഞ്ഞു അവരെ കൊ­ല്ലാൻ നി­ങ്ങൾ­ക്കു് ശക്തി ല­ഭി­ച്ചു­വെ­ന്നി­രി­ക്ക­ട്ടെ, അ­വർ­ക്കു് സ്വാ­ഭാ­വി­ക മ­ര­ണ­മു­ണ്ടാ­കും. ആരും നി­ങ്ങ­ളെ സം­ശ­യി­ക്കു­ക­യു­മി­ല്ല. ഈ ശക്തി നി­ങ്ങൾ ഉ­പ­യോ­ഗി­ക്കു­ന്ന സ­ന്ദർ­ഭ­മേ­തെ­ങ്കി­ലു­മു­ണ്ടോ?
  2. നി­ങ്ങ­ളു­ടെ ഒരു വിരൽ ഡോ­ക്ടർ മു­റി­ച്ചു­ക­ള­ഞ്ഞാൽ എല്ലാ മ­ഹാ­രോ­ഗ­ങ്ങ­ളിൽ നി­ന്നും നി­ങ്ങൾ­ക്കു് മോചനം കി­ട്ടു­മെ­ന്നി­രി­ക്ക­ട്ടെ. ആ ശ­സ്ത്ര­ക്രി­യ­യ്ക്കു് നി­ങ്ങൾ സ­മ്മ­തം ന­ല്കു­മോ?
  3. ഒരു കി­ണ്ണം നിറയെ ജീ­വ­നു­ള്ള പ­ച്ച­ക്കു­തി­ര. (Grasshopper). നാ­ല്പ­തി­നാ­യി­രം പവൻ ത­ന്നാൽ നി­ങ്ങൾ അതു് മു­ഴു­വൻ തി­ന്നു­മോ?
  4. അ­തി­സു­ന്ദ­ര­നോ അ­തി­സു­ന്ദ­രി­യോ ആ­കു­ന്ന­തി­നു­വേ­ണ്ടി നി­ങ്ങ­ളു­ടെ ജീ­വി­ത­കാ­ല­ത്തിൽ നി­ന്നു് അ­ഞ്ചു­വർ­ഷം കു­റ­യ്ക്കു­ന്ന­തു് നി­ങ്ങൾ­ക്കു് സ­മ്മ­ത­മാ­ണോ?
  5. മ­റ്റൊ­രാൾ ക­ണ്ടു­കൊ­ണ്ടി­രി­ക്കെ നി­ങ്ങൾ­ക്കു് മൂ­ത്ര­മൊ­ഴി­ക്കാൻ ക­ഴി­യു­മോ?

ര­സ­ക­ര­മാ­യ ഈ പു­സ്ത­കം വാ­യി­ക്കൂ. സ്വ­ഭാ­വ­ത്തി­നു് മാ­റ്റം വ­രു­ത്താൻ ഇതു് സ­ഹാ­യി­ക്കു­മെ­ന്ന­തിൽ സം­ശ­യ­മി­ല്ല. (The Book of Questions—Gregory Stock, Ph. D. First U. K. Edition 1987, Equation Books. Rs. 75=05)

ആ ശ­ക്തി­വി­ശേ­ഷം

ഇ­ന്നു് ഫെ­ബ്രു­വ­രി പ­തി­നൊ­ന്നു്. രാ­ത്രി ഏ­ഴു­മ­ണി. ടെ­ലി­വി­ഷൻ സെ­റ്റിൽ ചി­ത്ര­ലോ­കം പ­രി­പാ­ടി. ‘ശം­ഖു­പു­ഷ്പം ക­ണ്ണെ­ഴു­തു­മ്പോൾ ശ­കു­ന്ത­ളേ നി­ന്നെ ഓർ­മ്മ­വ­രും’ എന്ന ഗാനം അ­തിൽ­നി­ന്നു് ഉ­യ­രു­ന്നു. വീ­ട്ടി­ലു­ള്ള­വർ അതു് കേൾ­ക്കു­ന്നു. അ­തി­നോ­ടു­ബ­ന്ധ­പ്പെ­ട്ട രം­ഗ­ങ്ങൾ കാ­ണു­ന്നു. ഞാൻ മാ­ത്രം തെ­ല്ല­ക­ലെ­യു­ള്ള മു­റി­യിൽ ഇ­രു­ന്നു ഇ­തെ­ഴു­തു­ക­യാ­ണു്. എ­ന്തൊ­രാ­കു­ലാ­വ­സ്ഥ! അങ്ങു ദൂരെ പ­ഞ്ചാ­ബിൽ ദി­വ­സ­വും ദി­വ­സ­വും ഇ­രു­പ­തു പേ­രെ­ങ്കി­ലും വ­ധി­ക്ക­പ്പെ­ടു­ന്നു. ഒ­ര­പ­രാ­ധ­വും ചെ­യ്യാ­ത്ത പാ­വ­ങ്ങൾ. അ­വ­രു­ടെ കൂ­ട്ട­ത്തിൽ പെ­ണ്ണു­ങ്ങ­ളു­ണ്ടു്, കു­ഞ്ഞു­ങ്ങ­ളു­ണ്ടു്. വ­യ­റ്റു പി­ഴ­പ്പി­നു് ജോ­ലി­നോ­ക്കു­ന്ന പൊ­ലീ­സു­കാ­രു­ണ്ടു്. അ­വ­രൊ­ക്കെ വെ­ടി­യേ­റ്റു ച­ത്തു­വീ­ഴാൻ എ­ന്ത­പ­രാ­ധം­ചെ­യ്തു? ഇ­തൊ­ക്കെ മ­റ­ന്നു് ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ മുൻ­പിൽ ഇ­രി­ക്കു­ന്ന­തെ­ങ്ങ­നെ? അ­ല്ലെ­ങ്കിൽ അവരെ കു­റ്റ­പ്പെ­ടു­ത്താൻ എ­നി­ക്കെ­ന്തു് അ­ധി­കാ­രം? ഞാനും സാ­ഹി­ത്യ­വാ­ര­ഫ­ല­മെ­ഴു­തു­ക­യ­ല്ലേ? അവർ പാ­ട്ടു­കേൾ­ക്കു­ന്നെ­ങ്കിൽ ഞാൻ ലേ­ഖ­ന­മെ­ഴു­തു­ന്നു. ര­ണ്ടു­കൂ­ട്ടർ­ക്കും വ്യ­ത്യാ­സ­മി­ല്ല.

എന്റെ ചെ­റു­പ്പ­കാ­ല­ത്തു് ര­ച­ന­ക­ളിൽ ശൃം­ഗാ­ര­മ­ല്ലാ­തെ അ­ശ്ലീ­ല പ്ര­സ്താ­വ­ങ്ങൾ ഇ­ല്ലാ­യി­രു­ന്നു. ഒ­ര­സ­ഭ്യ­പ­ദ­മെ­ങ്കി­ലും പ്ര­യോ­ഗി­ക്കാൻ ഒ­രെ­ഴു­ത്തു­കാ­ര­നും ധൈ­ര്യ­പ്പെ­ട്ടി­രു­ന്നി­ല്ല. ഇ­പ്പോൾ എന്തു തെ­റി­യും എ­ഴു­താ­മെ­ന്നാ­യി­ട്ടു­ണ്ടു്. പു­രു­ഷ­ന്മാ­ര­ല്ല സ്ത്രീ­ക­ളാ­ണു് ഇ­പ്പോൾ കൂ­ടു­ത­ലാ­യി തെ­റി­യെ­ഴു­തു­ന്ന­തു്. അതു് വാ­ഴ്ത്താ­നും കു­റെ­പ്പേ­രു­ണ്ടു്.

പു­രു­ഷ­ന്മാർ അ­തി­മ­ദ്യ­പ­രാ­കു­ന്ന­തും ഡ്ര­ഗ്ഗ് അ­ഡി­ക്റ്റു­ക­ളാ­കു­ന്ന­തും ഒ­ര­ള­വു­വ­രെ മ­ന­സ്സി­ലാ­ക്കാൻ പ്ര­യാ­സ­മി­ല്ല. പക്ഷേ, സ്ത്രീ­ക­ളും അ­ങ്ങ­നെ ആയാലോ? സ്വയം ഡ്ര­ഗ്ഗ് കു­ത്തി­വ­യ്ക്കു­ന്ന സ്ത്രീ­ക­ളു­ണ്ട­ത്രേ. ഈ­ശ്വ­രാ, എ­ന്തൊ­രു ലോകം! ഞാ­ന­റി­യാ­തെ വ­ന്ന­താ­ണു് ഈ­ശ്വ­ര­നെ­ന്ന പദം. ആ ശക്തി വി­ശേ­ഷ­മു­ള്ള­തു­കൊ­ണ്ടാ­ണു് ഇ­പ്പ­റ­ഞ്ഞ കാ­ര്യ­ങ്ങ­ളൊ­ക്കെ തെ­റ്റാ­ണെ­ന്നു് ഞാ­നെ­ഴു­തി­യ­തു്. എ­ന്നെ­പ്പോ­ലെ വേറെ പ­ല­രു­മു­ണ്ടു് ഈ പദം ഉ­ച്ച­രി­ക്കു­ന്ന­വർ. അതു് ശ­ക്തി­യോ­ടെ ഉ­റ­ക്കെ­പ്പ­റ­യാൻ ന­മു­ക്കു് കാ­യി­ക­മാ­യും മാ­ന­സി­ക­മാ­യും ശക്തി ഉ­ണ്ടാ­ക­ണം. ആ ശക്തി വർ­ദ്ധി­പ്പി­ക്ക­ണം.

ഇ­ത്ര­യും എ­ഴു­തി­യ­തു് കു­ങ്കു­മം വാ­രി­ക­യിൽ കെ. സി. മധു എ­ഴു­തി­യ ‘വൃ­ശ്ചി­ക­ക്കി­നാ­വു­കൾ’ വാ­യി­ച്ച­തി­നാ­ലാ­ണു്. ഇ­വി­ടെ­പ്പ­റ­ഞ്ഞ കാ­ര്യ­ങ്ങ­ള­ല്ല അ­ദ്ദേ­ഹം വി­വ­രി­ക്കു­ന്ന­തു്. എ­ങ്കി­ലും സാ­ദൃ­ശ്യ­മു­ള്ള വി­ഷ­യ­ങ്ങൾ. വാ­യ­ന­ക്കാ­രെ ചി­ന്താ­മ­ണ്ഡ­ല­ത്തി­ലേ­ക്കു് ന­യി­ക്കു­ന്നു അവ.

സ­ത്യ­ങ്ങൾ
  1. പോ­ള­ണ്ടി­ലെ ബ്രു­നോ ഷുൾ­റ്റ്സ് മ­ഹാ­നാ­യ സാ­ഹി­ത്യ­കാ­ര­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ Sanatorium Under the Sign of the Hourglass എന്ന പു­സ്ത­കം (fiction) പെൻ­ഗ്വിൻ ബു­ക്ക്സ് ജോൺ അ­പ്ഡൈ­ക്കി ന്റെ അ­വ­താ­രി­ക­യോ­ടു­കൂ­ടി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. മ­റ്റൊ­രു പു­സ്ത­കം The Street of Crocodiles എ­ന്ന­താ­ണു്. (പെൻ­ഗ്വിൻ) “ഷുൾ­റ്റ്സ് സ­റീ­യ­ലി­സ്റ്റാ­ണു്, മോ­ഡേ­ണി­സ്റ്റാ­ണു്. ചി­ല­പ്പോൾ കാഫ്ക യെ­പ്പോ­ലെ­യും മറ്റു ചി­ല­പ്പോൾ പ്രു­സ്തി നെ­പ്പോ­ലെ­യും എ­ഴു­തു­ന്നു. ആ ര­ണ്ടു­പേർ­ക്കും ചെ­ന്നെ­ത്താൻ ക­ഴി­യാ­ത്ത അ­ഗാ­ധ­ത­യിൽ ചി­ല­പ്പോൾ ചെ­ന്നു­ചേ­രു­ക­യും ചെ­യ്യു­ന്നു” എ­ന്നു് നോബൽ സ­മ്മാ­നം നേടിയ സി­ങ്ങർ പ­റ­ഞ്ഞു.
  2. പാ­വ്ലോ നെറുദ, ഒ­ക്ടോ­വ്യാ പാ­സ്സ് ഇ­വ­രെ­ക്കാൾ വലിയ ക­വി­യാ­ണു് സേസാർ വാ­യേ­ഹോ. (Cesar Vallego) പെ­റു­വ്യൻ ക­വി­യാ­ണി­ദ്ദേ­ഹം.
  3. ന്യൂ­സി­ല­ണ്ടി­ലെ കാ­ത­റിൻ മാൻ­സ്ഫീൽ­ഡി നെ സാ­ഹി­ത്യ­ത്തിൽ താ­ല്പ­ര്യ­മു­ള്ള­വർ­ക്കു് അ­റി­യാം. എ­ന്നാൽ ന്യൂ­സി­ല­ണ്ടി­ലെ സാ­ഹി­ത്യ­കാ­ര­നാ­യ ഫ്രാ­ങ്ക് സർ­ജ­സ­ണി നെ പ­ലർ­ക്കു­മ­റി­ഞ്ഞു­കൂ­ടാ. സർ­ജ­സ­ണി­നെ സ­മീ­പി­ക്കാൻ പോലും മാൻ­സ്ഫീൽ­ഡി­നു് ക­ഴി­യി­ല്ല.
  4. ഓ­സ്റ്റ്രേ­ലി­യ­യി­ലെ പാ­ട്രി­ക് വൈ­റ്റ് മാ­സ്റ്റർ പീ­സു­ക­ളേ ര­ചി­ച്ചി­ട്ടു­ള്ളു. അ­ദ്ദേ­ഹ­ത്തി­ന്റെ Voss എന്ന നോവൽ മാ­സ്റ്റർ പീ­സു­ക­ളിൽ മാ­സ്റ്റർ പീ­സാ­ണു്.
  5. മീഷൽ ഫു­ക്കോ എന്ന വലിയ ചി­ന്ത­കൻ എ­യ്ഡ്സ് പി­ടി­ച്ചാ­ണു് മ­രി­ച്ച­തു്.
  6. ‘പ­രി­പാ­കം’ ശരി; പക്വത ശരി. (ഹൃ­ത്താ­രി­യെ­ന്ന പ­രി­പാ­ക­മേ­ത­യേ—ആശാൻ) പ­രി­പാ­ക­ത എ­ന്നെ­ഴു­തു­ന്ന ആ­ളി­നു് കോ­ളേ­ജ് വാ­ദ്ധ്യാ­രാ­യി­രി­ക്കാൻ അർ­ഹ­ത­യി­ല്ല.
പുതിയ മൂ­ല്യ­ങ്ങൾ
images/FrankSargeson.jpg
ഫ്രാ­ങ്ക് സർജസൺ

സി. വി. രാ­മൻ­പി­ള്ള രാ­ജ­വാ­ഴ്ച­യു­ടെ സ്തോ­താ­വാ­യി­രു­ന്നി­ല്ലെ­ന്നും രാ­ജ­ഭ­ക്ത­നാ­യി­രു­ന്നി­ല്ലെ­ന്നും നി­രൂ­പ­കൻ പി. ദാ­മോ­ദ­രൻ പിള്ള എ­ന്നോ­ടു നേ­രി­ട്ടു പ­റ­ഞ്ഞി­ട്ടു­ണ്ടു്; എ­ഴു­തി­ക്ക­ണ്ടി­ട്ടു­ണ്ടു്. അ­ത്ര­ക­ണ്ടു് ശ­രി­യ­ല്ല ആ­ദ്ദേ­ഹ­ത്തി­ന്റെ വാദം. അ­ന­ന്ത­പ­ദ്മ­നാ­ഭൻ, കേ­ശ­വ­പി­ള്ള ദിവാൻ ഇവർ ചില മൂ­ല്യ­ങ്ങ­ളു­ടെ പ്ര­തി­നി­ധി­ക­ളാ­യി­രു­ന്ന­ല്ലോ. ആ മൂ­ല്യ­ങ്ങൾ രാ­ജ­വാ­ഴ്ച­യോ­ടും രാ­ജ­ഭ­ക്തി­യോ­ടും ബ­ന്ധ­പ്പെ­ട്ട­വ­യാ­ണു്. സ്ഥി­ര­ത­യാർ­ന്ന മൂ­ല്യ­ങ്ങ­ളാ­ണു് അവ അവരെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സ്ഥാ­യി­ത്വ­മു­ള്ള ആ മൂ­ല്യ­ങ്ങ­ളിൽ നി­ന്നു് അവർ മാ­റാ­ത്ത­തു­കൊ­ണ്ടു് അ­വർ­ക്കു് വി­ജ­യ­മു­ണ്ടാ­യി. (കേ­ശ­വ­പി­ള്ള ദി­വാ­ന്റെ അ­ന്ത്യം പ­രി­ഗ­ണ­നാർ­ഹ­മ­ല്ല) നേരെ മ­റി­ച്ചാ­ണു് ഹ­രി­പ­ഞ്ചാ­ന­ന്റെ സ്ഥി­തി. അയാൾ പ്ര­തി­നി­ധാ­നം ചെയ്ത മൂ­ല്യ­ങ്ങൾ—രാ­ജ­ദ്രോ­ഹ­ത്തോ­ടു ബ­ന്ധ­പ്പെ­ട്ട മൂ­ല്യ­ങ്ങൾ—അ­ധ­മ­ങ്ങ­ളും അ­സ്ഥി­ര­ങ്ങ­ളു­മാ­ണെ­ന്നാ­യി­രു­ന്നു സി. വി.യുടെ അ­ഭി­പ്രാ­യം. അ­തു­കൊ­ണ്ടാ­ണു് ഹ­രി­പ­ഞ്ചാ­ന­നു് ആ­ത്മ­ഹ­ത്യ ചെ­യ്യേ­ണ്ടി വ­ന്ന­തു്.

അ­ഭി­ന­യ­മാ­ണു് ജീ­വി­തം. നനഞ്ഞ തൊ­ട്ടിൽ­മു­ണ്ടു് കു­ളി­മു­റി­യിൽ കൊ­ണ്ടി­ട്ട­തി­നു­ശേ­ഷം ഉ­ണ­ങ്ങി­യ മ­റ്റൊ­രു മു­ണ്ടു് തൊ­ട്ടി­ലാ­യി കെ­ട്ടി അതിൽ കു­ഞ്ഞി­നെ­ക്കി­ട­ത്തി ആ­ട്ടി­യു­റ­ക്കു­ന്ന­വൻ വൈ­കു­ന്നേ­രം സ­ഭാ­വേ­ദി­യിൽ ക­യ­റി­നി­ന്നു് ‘പ്ര­തി­ബ­ദ്ധ­ത­യി­ല്ലാ­ത്ത ക­ലാ­കാ­രൻ ഈ ലോ­ക­ത്തു­ണ്ടൊ എന്നു ഞാൻ ചോ­ദി­ക്കു­ന്നു’ എ­ന്നു് അ­ല­റു­മ്പോൾ ശ്രോ­താ­ക്കൾ ആ അ­ലർ­ച്ച­ക്കാ­ര­നെ നി­രൂ­പ­ക­നാ­യി അം­ഗീ­ക­രി­ക്കു­ന്നു. ശ്രോ­താ­ക്ക­ളും നാ­ട്യ­ക്കാ­രാ­ണ­ല്ലോ. വീ­ട്ടി­ലെ വ്യ­ക്തി­ക­ള­ല്ല ടൗൺ­ഹാ­ളിൽ വ­ന്നു് ഇ­രി­ക്കു­ന്ന­തു്. അ­ഭി­ന­യ­മേ, നീ­യി­ല്ലാ­തെ ഈ ലോ­ക­മു­ണ്ടോ?

സി. വി. രാമൻ പി­ള്ള­യു­ടെ കാ­ല­ത്തെ മൂ­ല്യ­ബോ­ധ­മ­ല്ല ഇ­ന്ന­ത്തെ കാ­ല­ത്തു­ള്ള­തു്. രാ­ജ­വാ­ഴ്ച­യു­ടെ മൂ­ല്യ­ങ്ങൾ ഇ­ന്നു് അ­ധ­മ­ങ്ങ­ളും ജ­നാ­ധി­പ­ത്യ­ത്തി­ന്റെ മൂ­ല്യ­ങ്ങൾ ശ്രേ­ഷ്ഠ­ങ്ങ­ളു­മാ­ണു്. സ­മൂ­ഹ­ത്തി­ലെ മറ്റു മൂ­ല്യ­ങ്ങൾ­ക്കും മാ­റ്റം വ­ന്നി­രി­ക്കു­ന്നു. ഭർ­ത്താ­വു് മ­രി­ച്ചാൽ അ­യാ­ളു­ടെ ഭാര്യ വെള്ള വ­സ്ത്ര­മു­ടു­ത്തു് ജീ­വി­താ­വ­സാ­നം വരെ വി­ധ­വ­യാ­യി ക­ഴി­ഞ്ഞു­കൊ­ള്ള­ണ­മെ­ന്ന­തു് പഴയ മൂല്യ സ­ങ്ക­ല്പം. ഇ­ന്നു് അതു് കാ­ട്ടാ­ള­ത്ത­മാ­ണെ­ന്നു് വ­ന്നു­കൂ­ടി­യി­രി­ക്കു­ന്നു. ഈ കാ­ട്ടാ­ള­ത്തെ വെ­ല്ലു­വി­ളി­ക്കു­ന്ന ഒരു സ്ത്രീ­യെ­യാ­ണു് കെ. പി. ശൈലജ ‘പാർ­വ്വ­തി ക­ര­യു­ന്നി­ല്ല’ എന്ന കഥയിൽ ചി­ത്രീ­ക­രി­ച്ചി­ട്ടു­ള്ള­തു്. (ദേ­ശാ­ഭി­മാ­നി വാരിക). പു­രു­ഷ­ന­ല്ലാ­ത്ത പു­രു­ഷ­നോ­ടു­കൂ­ടി ക­ഴി­യേ­ണ്ടി­വ­ന്ന­വ­ളാ­ണു് പാർ­വ്വ­തി. അയാൾ മ­രി­ച്ചു. ‘നിർ­മ്മാ­ല­മാ­ല്യം’പോലെ അവളെ എ­ടു­ത്തു് ദൂ­രെ­യെ­റി­യാൻ ആളുകൾ വ­ന്ന­പ്പോൾ അവൾ പ്ര­തി­ഷേ­ധി­ച്ചു. പ്ര­ചാ­ര­ണ­ത്തി­ന്റെ ചു­വ­ന്ന കൊ­ടി­യെ­ടു­ത്തു് വീശി ക­ല­യു­ടെ വി­ശു­ദ്ധി­യെ ന­ശി­പ്പി­ക്കു­ന്നി­ല്ല ശൈലജ. യാ­ഥാ­സ്ഥി­തി­ക­ത്വ­ത്തി­നു് നേരേ, നൃ­ശം­സ­ത­യു­ടെ നേരേ മ­നു­ഷ്യ­ത്വം ശ­ബ്ദ­മു­യർ­ത്തു­ന്നു ഇവിടെ.

പലരും പലതും
  1. അൽ­ബേ­നി­യ­യി­ലെ രാ­ജാ­വാ­യി­രു­ന്നു അ­ഹ­മ്മ­ദ് സൊഗു; 1943-ൽ അ­ദ്ദേ­ഹം സ്ഥാ­ന­ത്യാ­ഗം ചെ­യ്തു. കുറെ വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞു ഫ്രാൻ­സിൽ വച്ചു മ­രി­ച്ചു. സൊഗു ദി­വ­സ­ന്തോ­റും 240 സി­ഗ­റ­റ്റ് വ­ലി­ച്ചി­രു­ന്നു. അ­തി­ന്റെ ഓർ­മ്മ­യ്ക്കാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ പ­ട­ത്തോ­ടു­കൂ­ടി ഒരു തപാൽ മുദ്ര സർ­ക്കാർ പ്ര­കാ­ശ­നം ചെ­യ്തു. സൊഗു സി­ഗ­റ­റ്റ് വ­ലി­ച്ച­തു­പോ­ലെ­യാ­ണു് ന­മ്മു­ടെ ചില പൈ­ങ്കി­ളി എ­ഴു­ത്തു­കാർ പ്രേ­മാ­ഭാ­സ­ത്തെ­ക്കു­റി­ച്ചു് ക­ഥാ­ഭാ­സ­ങ്ങൾ നിർ­മ്മി­ക്കു­ന്ന­തു്. ഒ­രു­ദാ­ഹ­ര­ണം ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പി­ലെ ‘ച­വി­ട്ടു­പ­ടി­കൾ ന­ഷ്ട­പ്പെ­ട്ട ഗോ­പു­രം’. പ്രേ­മാ­ഭാ­സ­മെ­ന്ന കാൻസർ സ്റ്റി­ക്ക് ക­ഥാ­കാ­രൻ വ­ലി­ച്ചു­വ­ലി­ച്ചു കു­റ്റി­ക­ളെ­റി­യു­ന്നു. അവ ന­മ്മു­ടെ പു­റ­ത്തു­വ­ന്നു വീ­ഴു­ന്നു. പൊ­ള്ള­ലേ­ല്ക്കു­ന്നു ന­മു­ക്കു്.
  2. ന­മ്മു­ടെ പ്ര­ശ­സ്ത­നാ­യ ഒരു സാ­ഹി­ത്യ­കാ­രൻ പ്ര­സം­ഗി­ക്കു­മ്പോൾ മു­ണ്ടി­ന്റെ മു­ക­ളിൽ­കൂ­ടി ച­ന്തി­ചൊ­റി­ഞ്ഞു­കൊ­ണ്ടി­രി­ക്കും. വേ­റൊ­രു പ്ര­ശ­സ്ത­നാ­യ സാ­ഹി­ത്യ­കാ­രൻ എ­പ്പോ­ഴും മൂ­ക്കു­തോ­ണ്ടി­ക്കൊ­ണ്ടി­രി­ക്കും. ഈ വൃ­ത്തി­കേ­ടു് അ­വർ­ക്കു­ണ്ടെ­ങ്കി­ലും നല്ല സാ­ഹി­ത്യ­കാ­ര­ന്മാ­രാ­ണു് അവർ. ഉണ്ണി വാ­രി­യ­ത്ത് വ­ള­രെ­ക്കാ­ല­മാ­യി ക­ഥാ­ര­ച­ന എന്ന വ്യാ­ജേ­ന നി­തം­ബ­ന­ഖ­വി­ലേ­ഖ­വും നാ­സാ­മ­ലോ­ദ്ധാ­ര­ണ­വും ന­ട­ത്തു­ന്നു. രണ്ടു പ്ര­ക്രി­യ­ക­ളും ക­ഥാ­മാ­സി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ന­ട­പ്പാ­ലം’ എന്ന കഥയിൽ(!!) കാണാം. മുഖം തി­രി­ക്കു വാ­യ­ന­ക്കാ­രേ.
  3. ഞാൻ കൂ­ട­ക്കൂ­ടെ ദ­യ്സാ­ക് എകേഡ യുടെ ഗ്ര­ന്ഥ­ങ്ങൾ വാ­യി­ക്കു­ന്നു. ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­ണ­വ. മ­ഹാ­നാ­യ ആ ചി­ന്ത­ക­നെ­ക്കു­റി­ച്ചു് ദീപിക വാ­രി­ക­യു­ടെ പ­ത്രാ­ധി­പർ എ­ഴു­തി­യി­രി­ക്കു­ന്നു. (ലക്കം 44) ഉ­ചി­ത­ജ്ഞ­ത­യാർ­ന്ന പ്ര­വൃ­ത്തി.
  4. സി. വി. ഗോ­വി­ന്ദൻ ‘ശരണം’ എന്ന കാ­വ്യ­ത്തി­ലൂ­ടെ മാ­തൃ­ത്വ­ത്തെ വാ­ഴ്ത്തു­ന്നു. (എ­ക്സ്പ്ര­സ്സ് വാരിക) സ­ര­സ്വ­തി ദേ­വി­യു­ടെ ഹൃ­ദ്യ­മാ­യ വീ­ണാ­വാ­ദ­നം ഞാൻ ഇതിൽ നി­ന്നു് കേൾ­ക്കു­ന്നു.

സ്റ്റ്ര­ക്ച­റ­ലി­സ­ത്തെ­യും മാർ­ക്സി­സ­ത്തെ­യും കൂ­ട്ടി­യി­ണ­ക്കി­യ ചി­ന്ത­ക­നാ­ണു് അൽ­ത്തു­സർ. (Louis Althusser) അ­ദ്ദേ­ഹം ഭാ­ര്യ­യെ ക­ഴു­ത്തു ഞെ­ക്കി­ക്കൊ­ന്നു­വെ­ന്നാ­ണു് ഞാൻ റ്റൈം വാ­രി­ക­യിൽ വാ­യി­ച്ച­തു്. കൊ­ന്ന­തു് ശ്വാ­സം­മു­ട്ടി­ച്ച­ല്ല വാ­ളു­കൊ­ണ്ടു് ഭം­ഗി­യാർ­ന്ന ര­ണ്ടു­ഭാ­ഗ­ങ്ങ­ളാ­യി അവരെ മു­റി­ച്ചാ­ണു് എ­ന്നും അ­റി­ഞ്ഞു. ഇ­താ­ണു് ശ­രി­യെ­ങ്കിൽ അൽ­ത്തു­സർ തന്റെ ചി­ന്താ­ഗ­തി­ക്കു് യോ­ജി­ച്ച വി­ധ­ത്തിൽ പ്ര­വർ­ത്തി­ച്ചു­വെ­ന്നു് ക­രു­ത­ണം. ഹേ­ഗേ­ലി­യൻ ഡ­യ­ല­ക്ടി­ക് അ­നു­സ­രി­ച്ചു് തീ­സി­സ് എന്ന ഉ­റ­പ്പാർ­ന്ന ഉ­പ­പാ­ദ്യ­വും ആന്റി തീ­സി­സ് എന്ന അതേ ഉ­റ­പ്പാർ­ന്ന മ­റ്റൊ­രു ഉ­പ­പാ­ദ്യ­വും ത­മ്മി­ലി­ട­ഞ്ഞു് സ­ത്യാ­ത്മ­ക­മാ­യ സി­ന്ത­സി­സ് എന്ന മൂ­ന്നാ­മ­ത്തെ ഉ­പ­പാ­ദ്യം ജ­നി­ക്കു­ന്നു. ഭാ­ര്യ­യു­ടെ ഒരു തു­ണ്ടം തീ­സി­സ്, മ­റ്റേ­ത്തു­ണ്ടം ആ­ന്റി­തീ­സി­സ്, പോ­സ്റ്റ്മോർ­ട്ടം പ­രി­ശോ­ധ­ന­യ്ക്കു­ശേ­ഷം ര­ണ്ടും തു­ന്നി­ച്ചേർ­ത്തു ശ­വ­പ്പെ­ട്ടി­യി­ലി­ട്ടു കൊ­ണ്ടു­പോ­കു­മ്പോൾ സി­ന്ത­സി­സ്. നി­യോ­മാർ­ക്സി­സം വെൽ­വു­താ­ക.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-03-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.