SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1988-09-18-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഉ­ത്കൃ­ഷ്ട­ത­മ­മാ­യ കാ­വ്യ­ഭാ­ഷ­ണ­ത്താ­ലാ­ണു് കവികൾ മ­ഹ­നീ­യ­ത­യു­ള്ള­വ­രാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്ന­തു്. അതു് ഷെ­യ്ക്സ്പി­യ­റി­നു­ള്ള­തു­പോ­ലെ വാ­ല്മീ­കി­ക്കും ഹോ­മ­റി­നും­പോ­ലും ഇ­ല്ലെ­ന്നു് അ­ര­വി­ന്ദ­ഘോ­ഷ് പലതവണ പ­റ­ഞ്ഞി­ട്ടു­ണ്ടു്.

നാ­ഗ­പ്പൂ­രിൽ­നി­ന്നു ദുർ­ഗ്ഗി­ലേ­ക്കു്—വീതി ഒ­ട്ടു­മി­ല്ലാ­ത്ത പാത. ര­ണ്ടു­വ­ശ­ങ്ങ­ളി­ലും കൊ­ടു­ങ്കാ­ടു­കൾ. ഇ­ട­യ്ക്കി­ട­യ്ക്കു നീർ­ച്ചാ­ട്ട­ങ്ങൾ. കാ­ട്ടിൽ­നി­ന്നു ഫു­ലാൻ­ദേ­വി യും കൂ­ട്ടു­കാ­രും ചാ­ടി­വ­ന്നു തോ­ക്കു­ചൂ­ണ്ടി കൈ­യി­ലു­ള്ള­തെ­ല്ലാം അ­പ­ഹ­രി­ക്കു­മെ­ന്നും അതിനു ശേഷം കൊ­ന്നു­ക­ള­യു­മെ­ന്നും പേ­ടി­ച്ചു സ്വ­ല്പ­നേ­രം. ആ ഭ­യ­ത്തി­നു ഹേ­തു­വു­ണ്ടാ­യി­രു­ന്നു. ഒ­രാ­ഴ്ച­യ്ക്കു­മുൻ­പു് നാ­ഗ­പ്പൂ­രിൽ­നി­ന്നു ദുർ­ഗ്ഗി­ലേ­ക്കു തി­രി­ച്ച ഒരു ലോ­റി­യു­ടെ ഡ്രൈ­വ­റെ വെ­ടി­വ­ച്ചു കൊ­ന്നു് വ­ഴി­യി­ലി­ട്ടി­ട്ടു കൊ­ള്ള­ക്കാർ പൊ­യ്ക്ക­ള­ഞ്ഞു­വെ­ന്നും അ­തു­കൊ­ണ്ടു് ആ­പ­ത്തു­ള്ള യാ­ത്ര­യാ­ണു് ഞ­ങ്ങ­ളു­ടേ­തെ­ന്നും ചിലർ അ­റി­യി­ച്ചി­രു­ന്നു. എ­ങ്കി­ലും ഈ പേടി താൽ­ക്കാ­ലി­ക­മാ­യി­രു­ന്നു. കാരണം വ­ന­ഭം­ഗി­യിൽ മ­തി­മ­റ­ന്നു­പോ­യ ഞ­ങ്ങ­ളിൽ­നി­ന്നു ഭ­യ­മെ­ന്ന വി­കാ­രം പെ­ട്ടെ­ന്നു മാ­റി­പ്പോ­യി എ­ന്ന­താ­ണു്. കാ­ടി­ന്റെ രാ­മ­ണീ­യ­കം മാ­ത്ര­മ­ല്ല ഞ­ങ്ങ­ളെ ആ­ഹ്ലാ­ദി­പ്പി­ച്ച­തു്. ഇ­രു­വ­ശ­ങ്ങ­ളിൽ നി­ന്നു കു­ര­ങ്ങു­കൾ പാ­ത­യി­ലേ­ക്കു് ഓ­ടി­വ­ന്നു ന­ടു­ക്കു് നി­ല­യു­റ­പ്പി­ക്കും. കാറ് അ­ടു­ത്തു­വ­ന്നാ­ലും അവ മാ­റി­ല്ല. അ­ങ്ങ­നെ കാറ് നി­റു­ത്തു­മ്പോ­ഴാ­ണു് ഞങ്ങൾ യാ­ത്ര­ചെ­യ്ത­തു് ഒരു യ­ന്ത്ര­ത്തി­ലാ­യി­രു­ന്നു­വെ­ന്ന തോ­ന്ന­ലു­ണ്ടാ­യ­തു്. അ­തു­വ­രെ കാ­റി­ല്ല, ഡ്രൈ­വ­റി­ല്ല, റോ­ഡി­ല്ല—കാ­ടു­ക­ളേ­യു­ള്ളൂ, അ­വ­യു­ടെ ഭം­ഗി­യേ­യു­ള്ളു.

images/DiegoMaradona86.jpg
മാ­റാ­ദോ­ന

ര­ണ്ടു­കൊ­ല്ലം­മുൻ­പു് ഞാനും കൂ­ട്ടു­കാ­രും ഫു­ട്ബോൾ കളി ടെ­ലി­വി­ഷ­നിൽ കാ­ണു­ക­യാ­യി­രു­ന്നു. മാ­റാ­ദോ­ന എന്ന വി­ശ്വ­വി­ഖ്യാ­ത­നാ­യ ക­ളി­ക്കാ­രൻ പ­ന്തു­കൊ­ണ്ടു മു­ന്നേ­റു­മ്പോൾ ക­ളി­ന­ട­ന്ന സ്ഥ­ല­ത്തെ പ്രേ­ക്ഷ­കർ മാ­ത്ര­മ­ല്ല, എന്റെ തൊ­ട്ട­ടു­ത്തി­രു­ന്ന കൂ­ട്ടു­കാർ­പോ­ലും കൈ­യ­ടി­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. റഫറി മ­ഞ്ഞ­ക്കാർ­ഡ് എ­ടു­ത്തു് മാ­റാ­ദോ­ന­യെ കാ­ണി­ച്ച­പ്പോൾ ‘ഇ­വ­നാ­രു കാർഡ് കാ­ണി­ക്കാൻ?’ എ­ന്നു് എന്റെ സു­ഹൃ­ത്തു് ദേ­ഷ്യ­ത്തോ­ടെ ചോ­ദി­ച്ചു. അ­ങ്ങ­നെ പ­ല­വി­ധ­ത്തി­ലു­ള്ള വി­കാ­ര­ങ്ങ­ളോ­ടു­കൂ­ടി പ­ന്തു­ക­ളി ക­ണ്ടു­കൊ­ണ്ടി­രു­ന്ന­പ്പോൾ ഒരു ശ­ബ്ദ­ത്തോ­ടെ ടെ­ലി­വി­ഷൻ നി­ന്നു. “ത­ട­സ്സം നേ­രി­ട്ട­തിൽ ഖേ­ദി­ക്കു­ന്നു” എ­ന്നു് എ­ഴു­തി­ക്കാ­ണി­ച്ച­പ്പോ­ഴാ­ണു് ടെ­ലി­വി­ഷൻ സെ­റ്റി­നെ­ക്കു­റി­ച്ചു് ഓർ­മ്മ­യു­ണ്ടാ­യ­തു്. അ­തു­വ­രെ സെ­റ്റി­ല്ല. മാ­റാ­ദോ­ന­യെ­യു­ള്ളൂ. അ­ദ്ദേ­ഹ­ത്തി­ന്റെ കാ­ലിൽ­ക്കി­ട­ന്നു ക­ളി­ക്കു­ന്ന പ­ന്തേ­യു­ള്ളു. കൂടെ ക­ളി­ക്കു­ന്ന­വ­രും എ­തിർ­ത്തു ക­ളി­ക്കു­ന്ന­വ­രും മാ­ത്ര­മേ­യു­ള്ളൂ. ടെ­ലി­വി­ഷൻ സെ­റ്റ് എന്ന ഉ­പ­ക­ര­ണ­ത്തെ­ക്കു­റി­ച്ചു് വി­ചാ­രി­ക്കാ­നി­ട­യാ­യ­തു് അതു പ്ര­വർ­ത്തി­ക്കാ­തെ­യാ­യ­പ്പോ­ഴാ­ണു്.

വി­ദ­ഗ്ദ്ധ­ക­ളാ­യ നർ­ത്ത­കി­കൾ നൃ­ത്തം ചെ­യ്യു­ന്ന­തു സെ­റ്റിൽ കാ­ണു­മ്പോൾ ന­മു­ക്കു നൃ­ത്ത­ത്തെ­ക്കു­റി­ച്ചു മാ­ത്ര­മേ ചി­ന്ത­യു­ള്ളു. അതു് ഒരു യ­ന്ത്ര­ത്തി­ലൂ­ടെ­യാ­ണു് ന­മ്മു­ടെ മുൻ­പി­ലെ­ത്തു­ന്ന­തു് എന്നു ന­മ്മ­ള­റി­യു­ന്നി­ല്ല. എ­ന്നാൽ അ­വി­ദ­ഗ്ദ്ധ­ക­ളാ­യ കൊ­ച്ചു പെൺ­കു­ട്ടി­ക­ളെ­ക്കൊ­ണ്ടു് ഡാൻ­സി­നു പകരം ഉ­ഡാൻ­സ് അ­ധി­കാ­രി­കൾ ന­ട­ത്തി­ക്കു­മ്പോൾ ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ ഓർമ്മ ന­മു­ക്കു­ണ്ടാ­കു­ന്നു. ചാ­ടി­ച്ചെ­ന്നു് അ­തി­ന്റെ സ്വി­ച്ച് പി­ടി­ച്ചു­തി­രി­ച്ചു പ്ര­വർ­ത്ത­നം നി­റു­ത്തു­ന്നു.

ക­വി­ത­യും ഇ­തു­പോ­ലെ­യാ­ണു്.

ചാ­ഞ്ഞ­ല­ഞ്ഞ ചെറുദേവദാരുവി-​

ന്നാ­ഞ്ഞ­ശാ­ഖി­ക­ള­ടി­ക്കു ചി­ന്ത­യാൽ

കാ­ഞ്ഞു കാൺ­മ­തു മ­നോ­ര­ഥ­ങ്ങ­ളാൽ

മാ­ഞ്ഞു­തൻ നി­ല­മ­റ­ന്നു നി­ന്ന­വൾ.

എന്നു വാ­യി­ക്കു­മ്പോൾ നമ്മൾ വൃ­ക്ഷം പ­ടർ­ന്നു കി­ട­ക്കു­ന്ന­തും മ­റ്റു­മേ കാ­ണു­ന്നു­ള്ളു. ഇവിടെ പ­ദ­ങ്ങ­ളെ നമ്മൾ കാ­ണു­ന്നി­ല്ല. അവ ഉ­യർ­ത്തു­ന്ന ഇ­മേ­ജു­ക­ളെ മാ­ത്ര­മേ ദർ­ശി­ക്കു­ന്നു­ള്ളു. എ­ന്നാൽ അ­നു­വാ­ച­ക­നെ ഇ­മേ­ജു­ക­ളിൽ­നി­ന്ന­ക­റ്റി വാ­ക്കു­ക­ളി­ലേ­ക്കു മാ­ത്രം കവി ന­യി­ക്കു­മ്പോൾ മോ­ട്ടോർ­കാ­റി­നെ­യും ടെ­ലി­വി­ഷൻ സെ­റ്റി­നെ­യും­കു­റി­ച്ചു് ഓർ­മ്മ­യു­ണ്ടാ­കു­ന്ന­തി­നു തു­ല്യ­മാ­യ അ­നു­ഭ­വം ജ­നി­ക്കു­ക­യാ­ണു്. കാ­വ്യ­ത്തി­ലെ ഭാഷ ചി­ത്ര­ങ്ങൾ അ­ല്ലെ­ങ്കിൽ ബിം­ബ­ങ്ങൾ മാ­ത്ര­മേ നിർ­മ്മി­ക്കാ­വൂ. ഭാ­ഷ­യെ­ക്കു­റി­ച്ചു വാ­യ­ന­ക്കാ­രൻ വി­ചാ­രി­ക്കാ­നി­ട­യാ­യാൽ ക­വി­ത­യു­ടെ ധർ­മ്മം അ­പ്ര­ത്യ­ക്ഷ­മാ­യി­പ്പോ­കും.

കെ. പി. അപ്പൻ
images/Kpappan.jpg
കെ. പി. അപ്പൻ

ഞാൻ സ്നേ­ഹി­ക്കു­ക­യും ബ­ഹു­മാ­നി­ക്കു­ക­യും ചെ­യ്യു­ന്ന നി­രൂ­പ­ക­നാ­ണു് കെ. പി. അപ്പൻ. അ­ദ്ദേ­ഹ­ത്തി­ന്റെ എല്ലാ അ­ഭി­പ്രാ­യ­ങ്ങ­ളോ­ടും എ­നി­ക്കു യോ­ജി­ക്കാൻ സാ­ധി­ക്കു­ന്നി­ല്ലെ­ങ്കിൽ അതിൽ അ­ദ്ഭു­ത­പ്പെ­ടാൻ ഒ­ന്നു­മി­ല്ല. അപ്പൻ ആ­വി­ഷ്ക­രി­ക്കു­ന്ന­തു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ത­ങ്ങ­ളാ­ണു്. എന്റെ മ­ത­ങ്ങ­ള­ല്ല. അ­തു­പോ­ലെ എന്റെ അ­ഭി­പ്രാ­യ­ങ്ങ­ളോ­ടു് അ­ദ്ദേ­ഹം യോ­ജി­ച്ചി­ല്ലെ­ങ്കിൽ എ­നി­ക്കും പ­രി­ഭ­വ­ത്തി­നു കാ­ര­ണ­മി­ല്ല. ഈ ചി­ന്താ­ഗ­തി­യോ­ടു­കൂ­ടി­യാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ “മലയാള ഭാ­വ­ന­യെ­ക്കു­റി­ച്ചു­ള്ള പ്ര­ത്യാ­ശ” എന്ന ലേഖനം വാ­യി­ച്ച­തു്. (കേ­ര­ള­കൗ­മു­ദി വി­ശേ­ഷാൽ പ്രതി)

വി­ദ­ഗ്ദ്ധ­ക­ളാ­യ നർ­ത്ത­കി­കൾ നൃ­ത്തം ചെ­യ്യു­ന്ന­തു സെ­റ്റിൽ കാ­ണു­മ്പോൾ ന­മു­ക്കു നൃ­ത്ത­ത്തെ­ക്കു­റി­ച്ചു മാ­ത്ര­മേ ചി­ന്ത­യു­ള്ളു. അതു് ഒരു യ­ന്ത്ര­ത്തി­ലൂ­ടെ­യാ­ണു് ന­മ്മു­ടെ മുൻ­പി­ലെ­ത്തു­ന്ന­തു് എന്നു ന­മ്മ­ള­റി­യു­ന്നി­ല്ല. എ­ന്നാൽ അ­വി­ദ­ഗ്ദ്ധ­ക­ളാ­യ കൊ­ച്ചു പെൺ­കു­ട്ടി­ക­ളെ­ക്കൊ­ണ്ടു് ഡാൻ­സി­നു പകരം ഉ­ഡാൻ­സ് അ­ധി­കാ­രി­കൾ ന­ട­ത്തി­ക്കു­മ്പോൾ ടെ­ലി­വി­ഷൻ സെ­റ്റി­ന്റെ ഓർമ്മ ന­മു­ക്കു­ണ്ടാ­കു­ന്നു. ചാ­ടി­ച്ചെ­ന്നു് അ­തി­ന്റെ സ്വി­ച്ച് പി­ടി­ച്ചു­തി­രി­ച്ചു പ്ര­വർ­ത്ത­നം നി­റു­ത്തു­ന്നു.

ആ­ത്യ­ന്തി­കാ­വ­സ്ഥ­യിൽ ഭാ­വ­ന­ക­ളെ­ല്ലാം ഒ­ന്നാ­ണെ­ങ്കി­ലും അല്പം താ­ണ­ത­ല­ത്തിൽ മലയാള ഭാവന, ഭാ­ര­തീ­യ ഭാവന, ഇം­ഗ്ലീ­ഷ് ഭാവന, അ­മേ­രി­ക്കൻ ഭാവന എ­ന്നൊ­ക്കെ ത­രം­തി­രി­ക്കു­ന്ന­തിൽ അ­പാ­ക­മൊ­ന്നു­മി­ല്ല. ച­ന്ദ്ര­നിൽ­ക്കാ­ണു­ന്ന ക­റു­ത്ത അ­ട­യാ­ളം യാ­മി­നീ­ദേ­വി ക­ണ്ണെ­ഴു­തി­യ­തി­നു ശേ­ഷ­മു­ള്ള മഷി ച­ന്ദ്ര­നാ­കു­ന്ന ദർ­പ്പ­ണ­ത്തിൽ അവൾ തു­ട­ച്ച­താ­ണെ­ന്ന സ­ങ്ക­ല്പം ഭാ­ര­തീ­യ­ന്റേ­തു മാ­ത്ര­മാ­ണു്. ഗു­രു­വാ­യൂ­ര­മ്പ­ല­ത്തി­ന്റെ സ­മീ­പ­ത്തു നി­ല്ക്കു­ന്ന അരയാൽ ഇ­ല­ക്കൈ­കൾ­കൊ­ണ്ടു നാ­മം­ജ­പി­ച്ചു­വെ­ന്നും ക­രി­ക്കി­ന്റെ മു­കൾ­ഭാ­ഗം ചെ­ത്തു­മ്പോൾ വെ­ള്ളം ചാ­ടു­ന്ന­തു­പോ­ലെ ഉ­ദ­യ­സൂ­ര്യ­ന്റെ ര­ശ്മി­കൾ പ്ര­സ­രി­ച്ചു­വെ­ന്നും മ­ല­യാ­ളി­യാ­യ ക­വി­ക്കേ പറയാൻ പറ്റൂ. അതു ‘മ­ല­യാ­ള­ഭാ­വ­ന’ത­ന്നെ­യാ­ണു്. ഈ ലോ­ക­ത്തി­ന്റെ ല­ളി­ത­മാ­യ ഒരു ചി­ത്രം മ­നു­ഷ്യൻ നിർ­മ്മി­ക്കു­ന്നു­വെ­ന്നും അനുഭവ പ്ര­പ­ഞ്ച­ത്തി­നു പ­ക­ര­മാ­യി അവൻ ഇതു സ്വീ­ക­രി­ക്കു­ന്നു­വെ­ന്നും ഐൻ­സ്റ്റൈ­നും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ചി­ത്ര­കാ­ര­നും ക­വി­യും അ­വ­ന­വ­ന്റേ­താ­യ രീ­തി­യിൽ ചെ­യ്യു­ന്ന­തു് ഇ­തു­ത­ന്നെ­യാ­ണു്. തന്റെ വൈ­കാ­രി­ക ജീ­വി­ത­ത്തി­ന്റെ കേ­ന്ദ്ര­സ്ഥാ­ന­ത്തു് ഈ ലോ­ക­ത്തേ­യും അ­തി­ന്റെ നിർ­മ്മാ­ണ­ത്തേ­യും അവൻ കൊ­ണ്ടു­ചെ­ല്ലു­ന്നു­വെ­ന്നും ഐൻ­സ്റ്റൈൻ ക­രു­തു­ന്നു. “അ­വ­ന­വ­ന്റേ­താ­യ രീ­തി­യിൽ” എ­ന്നു് അ­ദ്ദേ­ഹം പ­റ­ഞ്ഞ­താ­ണു് പ്രാ­ധാ­ന്യം ആ­വ­ഹി­ക്കു­ന്ന­തു്. സ്വ­കീ­യ­മാ­യ ഈ രീ­തി­യിൽ വി­ഭി­ന്ന­ഭാ­വ­ന­കൾ­ക്കു ഹേ­തു­വാ­യി ഭ­വി­ക്കു­ന്ന­തു്. അ­തി­നാൽ കെ. പി. അപ്പൻ മ­ല­യാ­ള­ഭാ­വ­ന­യെ വേർ­തി­രി­ച്ചു കാ­ണു­ന്ന­തു് സാ­ഹി­ത്യ­പ­ഞ്ചാ­ന­നൻ പ­റ­ഞ്ഞ­തു­പോ­ലെ ആ­ദ­ര­ണീ­യ­വും സ്വീ­ക­ര­ണീ­യ­വു­മ­ത്രേ. തു­ടർ­ന്നു് ഉ­ണ്ണാ­യി­വാ­ര്യ­രു ടെ ന­ള­ച­രി­ത ത്തി­ന്റെ ഔ­ജ്ജ്വ­ല്യ­ത്തെ­ക്കു­റി­ച്ചു് അ­ദ്ദേ­ഹം ഉ­പ­ന്യ­സി­ക്കു­ന്നു. അ­തി­ലും അ­ഭി­പ്രാ­യ­ഭേ­ദം ഉ­ണ്ടാ­കേ­ണ്ട­തി­ല്ല. എ­ന്നാൽ ന­ള­ച­രി­ത­ത്തെ അ­പേ­ക്ഷി­ച്ചു് കീ­ഴേ­ക്കി­ട­യി­ലാ­ണു് ശാ­കു­ന്ത­ള­ത്തി­ന്റെ സ്ഥി­തി­യെ­ന്നു് അ­ദ്ദേ­ഹം എ­ഴു­തു­മ്പോൾ പ്ര­തി­ഷേ­ധ­ത്തെ ക്ഷ­ണി­ച്ചു വ­രു­ത്തു­ക­യാ­ണെ­ന്നേ എ­നി­ക്കു പറയാൻ പറ്റൂ. സു­ന്ദ­ര­വ­സ്തു­ക്കൾ­ക്കു ത­ര­ത­മ­ഭാ­വ­മി­ല്ല. “ചെ­മ്മീൻ ” സു­ന്ദ­രം. “ബാ­ല്യ­കാ­ല­സ­ഖി യും” സു­ന്ദ­രം എ­ന്ന­ല്ലാ­തെ ഏതിനു കൂ­ടു­തൽ സൗ­ന്ദ­ര്യ­മെ­ന്നു നിർ­ണ്ണ­യി­ക്കാ­വു­ന്ന­ത­ല്ല. റോ­സാ­പ്പൂ സു­ന്ദ­രം, താ­മ­ര­പ്പൂ സു­ന്ദ­രം. ഇവയിൽ കൂ­ടു­തൽ സൗ­ന്ദ­ര്യ­മേ­തി­നു് എന്നു ചോ­ദി­ച്ചാൽ മൗനം അ­വ­ലം­ബി­ക്കു­ക­യേ മാർ­ഗ്ഗ­മു­ള്ളു. അ­ക്കാ­ര­ണ­ത്താൽ “ന­ള­ച­രി­ത”ത്തി­നു് ഉ­ത്കൃ­ഷ്ട­ത­യും “ശാ­കു­ന്ത­ള”ത്തി­നു് അതിനെ അ­പേ­ക്ഷി­ച്ചു് അ­പ­കൃ­ഷ്ട­ത­യും ഉ­ണ്ടെ­ന്ന വാ­ദ­ത്തിൽ യു­ക്തി­യി­ല്ല.

images/Shakespeare.jpg
ഷെ­യ്ക്സ്പി­യർ

സൗ­ന്ദ­ര്യ­ത്തി­നു ത­ര­ത­മ­ഭാ­വ­മി­ല്ലെ­ങ്കി­ലും മ­ഹ­ത്ത്വ­ത്തി­നു് അ­തു­ണ്ടു്. തി­രു­വ­ന­ന്ത­പു­ര­ത്തെ പ­ബ്ലി­ക് ഓ­ഫീ­സു­കൾ പ്ര­വർ­ത്തി­ക്കു­ന്ന കെ­ട്ടി­ട­ത്തി­നു് ദൈർ­ഘ്യ­മു­ണ്ടു്. പക്ഷേ, അ­തി­നു് അ­ല്പ­മ­ക­ലെ­യാ­യി നി­ല­കൊ­ള്ളു­ന്ന ശ്രീ ചി­ത്രാ ആർ­ട്ട് ഗ്യാ­ല­റി കൊ­ച്ചു കെ­ട്ടി­ട­മാ­ണെ­ങ്കി­ലും മ­ഹ­ത്ത്വ­മു­ള്ള­താ­ണു്. ഹേതു ര­വി­വർ­മ്മ യു­ടേ­യും മ­റ്റ­നേ­കം പ്ര­തി­ഭാ­ശാ­ലി­ക­ളു­ടേ­യും ചി­ത്ര­ങ്ങൾ അ­വി­ടെ­യു­ണ്ടു് എ­ന്ന­ത­ത്രേ. ക­ട്ട­ക്ക­യ­ത്തിൽ ചെ­റി­യാൻ മാ­പ്പി­ള യുടെ “യേ­ശു­വി­ജ­യം” എന്ന മ­ഹാ­കാ­വ്യ­ത്തേ­ക്കാൾ മ­ഹ­നീ­യ­മാ­ണു് വൈ­ലോ­പ്പി­ള്ളി ശ്രീ­ധ­ര­മേ­നോ­ന്റെ ‘കു­ടി­യൊ­ഴി­ക്കൽ’ എന്ന കൊ­ച്ചു കാ­വ്യം. കു­ഞ്ചൻ ന­മ്പ്യാർ അ­ദ്ദേ­ഹ­ത്തി­ന്റെ രീ­തി­യിൽ മ­ഹാ­ക­വി­യാ­ണെ­ങ്കി­ലും ഷെ­യ്ക്സ്പി­യ­റി നു സ­ദൃ­ശ­ന­ല്ല. അ­ങ്ങ­നെ­യാ­ണെ­ന്നു സ­ഞ്ജ­യൻ പ­റ­ഞ്ഞ­തി­നോ­ടു് അപ്പൻ യോ­ജി­ക്കു­ന്നു. ഇതു ചി­ന്ത­നീ­യം­ത­ന്നെ. ചില സാ­ഹി­ത്യ­കൃ­തി­കൾ­ക്കു പ­രി­മി­ത­ത്വ­മു­ണ്ടു്. മ­റ്റു­ള്ള­വ­യ്ക്കു് അ­പ­രി­മി­ത സ്വ­ഭാ­വ­മാ­ണു­ള്ള­തു്. കു­ഞ്ചൻ ന­മ്പ്യാ­രു­ടെ ഏതു കൃ­തി­യും നമ്മെ ര­സി­പ്പി­ക്കും. എ­ന്നാൽ അതു വാ­യി­ച്ച­ട­ച്ചു­വ­ച്ചു ക­ഴി­ഞ്ഞാൽ പി­ന്നൊ­ന്നു­മി­ല്ല. അതല്ല ഷെ­യ്ക്സ്പി­യർ കൃ­തി­ക­ളു­ടെ സ­വി­ശേ­ഷ­ത ഒ­ഥ­ല്ലോ­യും ഡെ­സ്ഡി­മോ­ണ­യും മ­രി­ച്ചു­ക­ഴി­യു­ന്ന­തോ­ടെ നാടകം അ­വ­സാ­നി­ക്കു­ന്നി­ല്ല. പി­ന്നീ­ടു­ള്ള മ­നു­ഷ്യ­നാ­ട­കം നമ്മൾ ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ന്നു. അതു കാണാൻ ഷെ­യ്ക്സ്പി­യർ ന­മ്മു­ടെ ക­ണ്ണു­കൾ പി­ടി­ച്ചു തു­റ­ക്കു­ന്നു എ­ന്ന­തി­ലാ­ണു് ആ നാ­ട­ക­ത്തി­ന്റെ മ­ഹ­നീ­യ­ത­യി­രി­ക്കു­ന്ന­തു്. വേ­റൊ­രു ത­ര­ത്തിൽ പറയാം. “ഒ­ഥ­ല്ലോ ” എന്ന നാടകം ന­മ്മ­ളെ ‘ഹോൺട് ’ ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു. “കിങ് ലീയറി ”ന്റെ­യും “മ­ക്ബ­ത്തി ”ന്റെ­യു­മൊ­ക്കെ സ്ഥി­തി ഇ­തു­ത­ന്നെ. അ­പ­രി­മി­ത­സ്വ­ഭാ­വ­മാർ­ന്ന കു­ഞ്ചൻ ന­മ്പ്യാർ­ക്കൃ­തി­ക­ളോ­ടു ഒരു വി­ധ­ത്തി­ലും താ­ര­ത­മ്യ­പ്പെ­ടു­ത്താ­വു­ന്ന­ത­ല്ല. ന­ക്ഷ­ത്ര­മെ­വി­ടെ? മു­ക്കു­റ്റി­പ്പൂ­വു് എവിടെ? ആളുകൾ ആ­ദ­രി­ക്കു­ന്ന കാ­ല­ത്തേ­ക്കേ നമ്മൾ ഇവിടെ ജീ­വി­ക്കു­ന്നു­ള്ളു. അ­തി­നു­ശേ­ഷം കവി പ­റ­ഞ്ഞ­തു­പോ­ലെ ‘ച­ത്ത­തി­നൊ­ക്കു­മേ ജീ­വി­ച്ചി­രി­ക്കി­ലും’ എന്ന അ­വ­സ്ഥ­യാ­ണു. ലോ­ക­മാ­കെ­യു­ള്ള ജ­ന­ങ്ങൾ ആ­ദ­രി­ക്കു­ന്ന­തു­കൊ­ണ്ടു് ഷെ­യ്ക്സ്പി­യർ ജീ­വി­ച്ചി­രി­ക്കു­ന്നു. കു­ഞ്ചൻ ന­മ്പ്യാർ കേ­ര­ള­ത്തെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം മ­ഹാ­ക­വി തന്നെ. പക്ഷേ, ലോ­ക­ജ­ന­ത­യു­ടെ ബ­ഹു­മാ­നം അ­ദ്ദേ­ഹം നേ­ടി­യി­ട്ടു­ണ്ടോ? (ഭാഷ കു­റ­ച്ചു­പേ­രേ സം­സാ­രി­ക്കു­ന്നു­ള്ളു എ­ന്ന­തു ശ­രി­യാ­യ സ­മാ­ധാ­ന­മ­ല്ല.)

ഒരു കാ­ര്യം എ­ഴു­താൻ മ­റ­ന്നു­പോ­യി. ഉ­ത്കൃ­ഷ്ട­ത­മ­മാ­യ കാ­വ്യ­ഭാ­ഷ­ണ­ത്താ­ലാ­ണു് കവികൾ മ­ഹ­നീ­യ­ത­യു­ള്ള­വ­രാ­യി അം­ഗീ­ക­രി­ക്ക­പ്പെ­ടു­ന്ന­തു്. അതു് ഷെ­യ്ക്സ്പി­യ­റി­നു­ള്ള­തു­പോ­ലെ വാ­ല്മീ­കി ക്കും ഹോമറി നും­പോ­ലും ഇ­ല്ലെ­ന്നു് അ­ര­വി­ന്ദ­ഘോ­ഷ് പലതവണ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ഒ­രു­ദാ­ഹ­ര­ണം Cut out brief candle എന്നു തു­ട­ങ്ങു­ന്ന ഭാഗം, കു­ഞ്ചൻ ന­മ്പ്യാ­രു­ടെ ഒരു കൃ­തി­യി­ലും ഈ “സു­പ്രീം പൊ­യ­റ്റി­ക് അ­ട്ട­റൻ­സ്” ഇല്ല.

images/MigueldeUnamuno1925.jpg
മീഗൽ ദേ ഊ­നാ­മു­നോ

സ്പാ­നി­ഷ് ത­ത്ത്വ­ചി­ന്ത­കൻ മീഗൽ ദേ ഊ­നാ­മു­നോ യുടെ (Miguel de Unamuno, 1864–1936) The Tragic Sense of Life എന്ന പു­സ്ത­കം സം­സ്ക്കാ­ര­ത്തിൽ താൽ­പ­ര്യ­മു­ള്ള­വ­രെ­ല്ലാം വാ­യി­ക്കേ­ണ്ട­താ­ണു്. അ­തി­ലൊ­രി­ട­ത്തു് അ­ദ്ദേ­ഹം ഏ­താ­ണ്ടി­ങ്ങ­നെ പ­റ­ഞ്ഞി­ട്ടു­ണ്ടു്. യു­ദ്ധം ന­ട­ക്കു­ന്ന വേ­ള­യിൽ ആളുകൾ സ­മാ­ധാ­ന­ത്തി­നു­വേ­ണ്ടി ആ­ഗ്ര­ഹി­ക്കു­ന്നു. സ­മാ­ധാ­ന­മു­ള്ള കാ­ല­ത്തു് യു­ദ്ധ­ത്തി­നാ­യും. ഭീ­ക­ര­ഭ­ര­ണ­ത്തിൽ അവർ കൊ­തി­ക്കു­ന്ന­തു് സ്വാ­ത­ന്ത്ര്യ­ത്തി­നു­വേ­ണ്ടി­യാ­ണു്. സ്വാ­ത­ന്ത്ര്യം നി­ല­വി­ലി­രി­ക്കു­ക­യാ­ണെ­ങ്കിൽ ഭീ­ക­ര­ഭ­ര­ണ­ത്തി­നാ­യി അ­ഭി­ല­ഷി­ക്കും.

സി. വി. ശ്രീ­രാ­മ­നെ­ക്കു­റി­ച്ചു്
വാ­യ­ന­ക്കാ­രൻ:
സി. വി. ശ്രീ­രാ­മൻ എന്ന ക­ഥാ­കാ­ര­നെ­ക്കു­റി­ച്ചു് എ­ന്താ­ണു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യം?
നി­രൂ­പ­കൻ:
നല്ല ക­ഥാ­കാ­ര­നാ­ണു് അ­ദ്ദേ­ഹം.
വാ­യ­ന­ക്കാ­രൻ:
പക്ഷേ, രാ­ഷ്ട്ര­വ്യ­വ­ഹാ­ര­മ­ല്ലാ­തെ അ­ദ്ദേ­ഹ­ത്തി­നൊ­രു വി­ഷ­യ­മി­ല്ല­ല്ലോ.
നി­രൂ­പ­കൻ:
ഓരോ എ­ഴു­ത്തു­കാ­ര­നും ഓരോ ‘റെ­യ്ഞ്ചാ’ണു­ള്ള­തു്. അ­തിൽ­നി­ന്നു പു­റ­ത്തേ­ക്കു ചെ­ല്ലാൻ ആ മ­നു­ഷ്യ­നു പ്ര­യാ­സ­മാ­യി­രി­ക്കും. ആ പ്ര­യാ­സ­ത്തെ തൃ­ണ­വൽ­ഗ­ണി­ച്ചു് ആ എ­ഴു­ത്തു­കാ­രൻ മ­റു­ക­ണ്ടം ചാ­ടി­യാൽ ഫലം ദുഃ­ഖ­ദാ­യ­ക­മാ­യി­രി­ക്കും. സി. വി. രാ­മൻ­പി­ള്ള­യു­ടെ ‘നി­ശ്ചി­ത­പ­രി­ധി’ ച­രി­ത്ര­മാ­ണു്. അതിനെ അ­തി­ലം­ഘി­ച്ചു് അ­ദ്ദേ­ഹം ‘പ്രേ­മാ­മൃ­തം’ എ­ഴു­തി­യ­പ്പോൾ പ­രാ­ജ­യം സം­ഭ­വി­ച്ചു. പക്ഷേ, സി. വി. ശ്രീ­രാ­മൻ മറ്റു വി­ഷ­യ­ങ്ങ­ളെ­ക്കു­റി­ച്ചും നല്ല ക­ഥ­ക­ളെ­ഴു­തി­യി­ട്ടു­ണ്ടു്. അ­തു­കൊ­ണ്ടു് സ­ങ്കു­ചി­ത­ത്വം എന്ന ദോഷം അ­ദ്ദേ­ഹ­ത്തിൽ ആ­രോ­പി­ക്കാ­വു­ന്ന­ത­ല്ല.
വാ­യ­ന­ക്കാ­രൻ:
സി. വി. ശ്രീ­രാ­മ­ന്റെ രാ­ഷ്ട്ര­വ്യ­വ­ഹാ­ര സം­ബ­ന്ധി­ക­ളാ­യ ക­ഥ­ക­ളു­ടെ സ്വ­ഭാ­വ­മെ­ന്തു? അവ അ­ദ്ദേ­ഹ­ത്തി­ന്റെ രാ­ഷ്ട്രീ­യ ത­ത്ത്വ­ചി­ന്ത­യിൽ വി­ശ്വ­സി­ക്കാ­വു­ന്ന­വർ­ക്കു് എ­ങ്ങ­നെ ആ­സ്വാ­ദ്യ­ങ്ങ­ളാ­കും?
നി­രൂ­പ­കൻ:
ഇന്ന രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തി­ലാ­ണു് ത­നി­ക്കു താൽ­പ­ര്യ­മെ­ന്നു് അ­ദ്ദേ­ഹം സ്പ­ഷ്ട­മാ­ക്കാ­റി­ല്ല. അതു പു­രോ­ഗ­മ­നാ­ത്മ­ക­മാ­യ ത­ത്ത്വ­ചി­ന്ത മാ­ത്ര­മാ­ണെ­ന്നേ വാ­യ­ന­ക്കാർ ധ­രി­ക്കൂ. അതല്ല, തന്റെ വി­ഷ­യ­ത്തെ ക­ഴി­യു­ന്നി­ട­ത്തോ­ളം ‘കം­പ്രെ­സ്സ്’ ചെ­യ്യാൻ—ഞെ­രു­ക്കാൻ—അ­ദ്ദേ­ഹ­ത്തി­ന­റി­യാം. അ­സു­ഖ­ദാ­യ­ക­ങ്ങ­ളാ­യ വി­ശ­ദാം­ശ­ങ്ങ­ളി­ലേ­ക്കു പോ­കു­മ്പോ­ഴാ­ണു് ക­ഥ­യി­ലെ രാ­ഷ്ട്ര­വ്യ­വ­ഹാ­രം അതിൽ വി­ശ്വ­സി­ക്കാ­ത്ത­വർ­ക്കു് അ­രോ­ച­ക­മാ­കു­ന്ന­തു്. ഈ സത്യം സി. വി. ശ്രീ­രാ­മ­നു് അ­റി­യാം. ‘ദേ­ശാ­ഭി­മാ­നി’ വി­ശേ­ഷാൽ പ്ര­തി­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ “കി­ട്ടാ­തെ പോയ ഒരു വോ­ട്ട്” എന്ന ചെ­റു­ക­ഥ നോ­ക്കൂ. കാ­ഴ്ച­യി­ല്ലാ­ത്ത, കേ­ഴ്‌­വി ന­ഷ്ട­പ്പെ­ട്ട ഒരു വൃ­ദ്ധ­യു­ടെ വോ­ട്ടാ­ണ­തു്. തി­ര­ഞ്ഞെ­ടു­പ്പി­നു നി­ല്ക്കു­ന്ന­വൻ അതു കാ­ത്തു­നി­ല്ക്കു­ന്നു. വൃദ്ധ വ­രു­ന്നി­ല്ല. എ­ങ്കി­ലും ത­നി­ക്കു­വേ­ണ്ടി അവർ പ്രാർ­ത്ഥി­ച്ചു­കാ­ണും എ­ന്നു് അയാൾ വി­ശ്വ­സി­ക്കു­ന്നു. ബ­ഹിർ­ഭാ­ഗ­സ്ഥ­ത ഒ­ഴി­വാ­ക്കി, പു­രോ­ഗ­മ­ന­ചി­ന്ത­യ്ക്കു പ്രാ­ധാ­ന്യം നല്കി. മ­നു­ഷ്യ­ത്വ­ത്തി­നു് ഊന്നൽ നല്കി ര­ചി­ക്ക­പ്പെ­ട്ട ഇ­ക്ക­ഥ­യ്ക്കു് കം­പ്രെ­ഷ­ന്റെ— സാ­ന്ദ്രീ­ക­ര­ണ­ത്തി­ന്റെ—ശ­ക്തി­യു­ണ്ടു്.
images/AdamSmith.jpg
ആഡം സ്മി­ത്ത്

നമ്മൾ പ്രാ­ചീ­ന­ങ്ങ­ളാ­യ കൃ­തി­കൾ കൂടി വാ­യി­ക്ക­ണം. സാ­ഹി­ത്യ­കൃ­തി­ക­ളെ­യ­ല്ല ഞാൻ ല­ക്ഷ്യ­മാ­ക്കു­ന്ന­തു്. ദാർ­ശ­നി­ക­ങ്ങ­ളും സാ­മൂ­ഹി­ക­ങ്ങ­ളു­മാ­യ വി­ഷ­യ­ങ്ങൾ പ്ര­തി­പാ­ദി­ച്ചി­ട്ടു­ള്ള കൃ­തി­കൾ. അവയിൽ കാ­ണു­ന്ന നി­രീ­ക്ഷ­ണ­ങ്ങൾ പ­ല­പ്പോ­ഴും ന­മ്മ­ളെ ചി­ന്ത­യു­ടെ ഉ­ന്ന­ത­മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു ന­യി­ക്കും. അ­ടു­ത്ത­കാ­ല­ത്തു് ആഡം സ്മി­ത്തി ന്റെ Theory of Moral Sentiments ഞാൻ വാ­യി­ച്ചു. പു­സ്ത­കം ഇ­പ്പോൾ കൈ­യി­ലി­ല്ലാ­ത്ത­തു­കൊ­ണ്ടു ഓർ­മ്മ­യിൽ­നി­ന്നു് ചിലതു കു­റി­ക്കാം. “ചൈനയെ ഒരു ദിവസം ഭൂ­ക­മ്പം വി­ഴു­ങ്ങി­യെ­ന്നു വി­ചാ­രി­ക്കു. ഈ ഭ­യ­ജ­ന­ക­മാ­യ ദൗർ­ഭാ­ഗ്യം മ­നു­ഷ്യ­ത്വ­മു­ള്ള ഒരു യൂ­റോ­പ്യ­നെ എ­ങ്ങ­നെ ബാ­ധി­ക്കും? അയാൾ തന്റെ നിർ­വ്യാ­ജ­മാ­യ ദുഃ­ഖ­ത്തി­നു് ആ­വി­ഷ്കാ­രം ന­ല്കും. എ­ന്നി­ട്ടു് മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ക്ഷു­ദ്ര­ത്വം, ആ­പ­ത്തു് ഇ­വ­യെ­ക്കു­റി­ച്ചു് ചി­ന്തോ­ദ്ദീ­പ­ക­ങ്ങ­ളാ­യി പലതും പറയും. യൂ­റോ­പ്പി­ലെ വാ­ണി­ജ്യ­ത്തെ ഈ ഭ­യ­ങ്ക­ര­സം­ഭ­വം എ­ങ്ങ­നെ അ­പ­ക­ട­പ്പെ­ടു­ത്തും എ­ന്നും വി­ശ­ദീ­ക­രി­ക്കും. അ­ങ്ങ­നെ ഈ നല്ല ചി­ന്ത­കൾ­ക്കൊ­ക്കെ ബ­ഹിഃ­സ്ഫു­ര­ണം ന­ല്കി­യി­ട്ടു് അയാൾ സ്വ­ന്തം ജീ­വി­ത­ത്തി­ലേ­ക്കു തി­രി­യും. അ­തി­ന്റെ ആ­ഹ്ലാ­ദ­ങ്ങൾ ആ­സ്വ­ദി­ക്കും. അ­യാൾ­ക്കു സം­ഭ­വി­ക്കാ­വു­ന്ന ഏ­റ്റ­വും ചെറിയ ദൗർ­ഭാ­ഗ്യം­പൊ­ലും ചൈ­ന­യ്ക്കു­ണ്ടാ­യ വി­പ­ത്തി­നെ­ക്കാൾ അയാളെ അ­ല­ട്ടും. പി­റ്റേ ദിവസം അ­യാ­ളു­ടെ ഒരു ചെ­റു­വി­രൽ ന­ഷ്ട­പ്പെ­ടു­മെ­ന്നി­രി­ക്ക­ട്ടെ. അ­ന്നു­രാ­ത്രി—അ­താ­യ­തു് വിരലു ന­ഷ്ട­പ്പെ­ടു­ന്ന­തി­ന്റെ ത­ലേ­ദി­വ­സ­ത്തെ രാ­ത്രി—അയാൾ ഉ­റ­ങ്ങു­ക­യേ­യി­ല്ല. അ­തി­നൊ­ന്നും ഒരു കു­ഴ­പ്പ­വു­മി­ല്ലെ­ങ്കിൽ കോ­ടി­ക്ക­ണ­ക്കി­നു­ള്ള ചൈ­നീ­സ് ജനത മ­രി­ച്ച­തു് വി­സ്മ­രി­ച്ചു് അയാൾ കൂർ­ക്കം­വ­ലി­ച്ചു് ഉ­റ­ങ്ങും.”—സത്യം സ­ത്യ­മാ­യി കേൾ­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന അ­നു­ഭൂ­തി­യ­ല്ലേ സ്മി­ത്ത് ഉ­ള­വാ­ക്കു­ന്ന­തു് ഈ ആ­ശ­യ­ങ്ങ­ളി­ലൂ­ടെ?

വത്സല
images/Boccaccio.jpg
ജോ­വാ­ന്നി ബൊ­ക്കാ­റ്റ്ചോ

ജീ­വി­ത­ത്തെ ഐ­റ­ണി­യോ­ടു­കൂ­ടി (irony=വി­പ­രീ­ത­ല­ക്ഷ­ണം) വീ­ക്ഷി­ച്ച സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ ജോ­വാ­ന്നി ബൊ­ക്കാ­റ്റ്ചോ ക്കു് സു­പ്ര­ധാ­ന­മാ­യ സ്ഥാ­ന­മു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­ന്റെ ‘ഡി­ക­മ­റൺ’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­ലെ ആ­ദ്യ­ത്തെ കഥയായ Ser Cepperello ഈ സത്യം സ്പ­ഷ്ട­മാ­ക്കി­ത്ത­രും. പ്ര­ധാ­ന ക­ഥാ­പാ­ത്രം ക­ച്ച­വ­ട­ക്കാ­ര­നാ­ണു്. ജീ­വി­തം മു­ഴു­വ­നും അ­ന്യ­രെ വ­ഞ്ചി­ക്കാ­നും പാ­വ­പ്പെ­ട്ട സ്ത്രീ­ക­ളു­ടെ ചാ­രി­ത്യ്രം ന­ശി­പ്പി­ക്കാ­നും വി­നി­യോ­ഗി­ച്ച­വൻ. അയാൾ മ­രി­ക്കാ­റാ­യ­പ്പോൾ വി­ശു­ദ്ധ­നാ­യ ഒരു പാ­തി­രി­യെ വി­ളി­ച്ചു് പാ­പ­നി­വേ­ദ­നം ചെ­യ്തു. പക്ഷേ, താ­നൊ­രു പു­ണ്യ­വാ­ള­നെ­പ്പോ­ലെ­യാ­ണെ­ന്നു പാ­തി­രി­യെ വി­ശ്വ­സി­പ്പി­ക്കാൻ അ­യാൾ­ക്കു ക­ഴി­ഞ്ഞു. മ­രി­ച്ച അയാളെ വി­ശു­ദ്ധ­മാ­യ സ്ഥ­ല­ത്തു് അ­ട­ക്കി. പി­ന്നീ­ടു് പാ­തി­രി ആ വി­ശു­ദ്ധ­നെ­ക്കു­റി­ച്ചു് പ­ല­രോ­ടും ആ­ദ­ര­പൂർ­വം സം­സാ­രി­ച്ചു. അതു വി­ശ്വ­സി­ച്ച ആളുകൾ ശ­വ­കു­ടീ­ര­ത്തി­ലേ­ക്കു് തീർ­ത്ഥ­യാ­ത്ര­കൾ ന­ട­ത്തി. ഗ്ര­ന്ഥ­കാ­ര­ന്റെ വാ­ക്കു­കൾ­ത­ന്നെ കേൾ­ക്കു­ക: The fame of his saintleness, and of the veneration in which he was held, grew to such proportion that there was hardly anyone who did not pray for his assistance in time of trouble,and they called him and call him still. Saint Ciappelletto.

ഇ­റ്റ­ലി­യി­ലെ മ­ഹാ­നാ­യ ഈ സാ­ഹി­ത്യ­കാ­ര­നു് ഇ­ഷ്ട­മാ­യി­രു­ന്ന ഐറണി ന­വീ­ന­ന്മാർ­ക്കും ഇ­ഷ്ടം­ത­ന്നെ. വ­ത്സ­ല­യു­ടെ പല ക­ഥ­ക­ളി­ലും ഈ വി­പ­രീ­താർ­ത്ഥ പ്ര­യോ­ഗ­ത്തി­ന്റെ സാ­മ­ഞ്ജ­സ്യം കാണാം. ദേ­ശാ­ഭി­മാ­നി വി­ശേ­ഷാൽ പ്ര­തി­യിൽ അവർ എ­ഴു­തി­യ ‘അ­മ്മ­യു­ടെ ജോലി’ എന്ന കഥയിൽ ഒരു സ്ത്രീ­യു­ടെ­യും അ­വ­രു­ടെ മ­ക­ന്റെ­യും ദ­യ­നീ­യ­മാ­യ ജീ­വി­തം വത്സല ക­ലാ­പ­ര­മാ­യി ചി­ത്രീ­ക­രി­ക്കു­ന്നു.

images/HenryFielding.jpg
ഹെൻറി ഫീൽ­ഡി­ങ്

ഹെൻറി ഫീൽ­ഡി­ങ്ങി ന്റെ Joseph Andrews വാ­യി­ക്കേ­ണ്ട നോ­വ­ലാ­ണു്. ജോസഫ് ഒ­രി­ക്കൽ ന­ട­ന്നു­പോ­വു­ക­യാ­യി­രു­ന്നു. രാ­ത്രി. രണ്ടു ക­ള്ള­ന്മാർ അയാളെ സ­മീ­പി­ച്ചു് ‘strip’ എ­ന്നാ­ജ്ഞാ­പി­ച്ചു. ജോസഫ് ക­ടം­വാ­ങ്ങി­യ കോ­ട്ടും ബ്രീ­ച്ചി­സും ധ­രി­ച്ചാ­ണു യാത്ര ചെ­യ്ത­തു്. ക­ള്ള­ന്മാർ അയാളെ അ­ടി­ച്ചു് അ­വ­ശ­നാ­ക്കി കോ­ട്ടും കാ­ലു­റ­യും ഊ­രി­യെ­ടു­ത്തു് അ­പ്ര­ത്യ­ക്ഷ­രാ­യി. മ­ഞ്ഞിൽ ന­ഗ്ന­നാ­യി ഇ­രി­ക്കു­ക­യാ­യി­രു­ന്നു അയാൾ. അ­പ്പോൾ അ­തു­വ­ഴി കു­തി­ര­വ­ണ്ടി­യിൽ ചില ആളുകൾ വന്നു. ‘ന­മു­ക്കു പോകാം’ എ­ന്നു് കു­തി­ര­വ­ണ്ടി­ക്കാ­രൻ. ഒരു സ്ത്രീ പ­റ­ഞ്ഞു എ­ന്താ­ണു കാ­ര്യ­മെ­ന്നു് അ­ന്വേ­ഷി­ക്കാൻ. ഒരാൾ പോയി നോ­ക്കി­യി­ട്ടു് അ­റി­യി­ച്ചു “ജ­നി­ച്ച മ­ട്ടിൽ ന­ഗ്ന­നാ­യി ഒ­രു­ത്തൻ”. അതു കേ­ട്ട­യു­ട­നെ ‘ഓ യേ­ശു­വേ’ എ­ന്നു് അവൾ വി­ളി­ച്ചു. “A naked man! Dear Coachman, drive on and leave him” എ­ന്നു് അവൾ. അയാളെ വ­ണ്ടി­യി­ലെ­ടു­ത്തു­കൊ­ണ്ടു പോ­ക­ണ­മെ­ന്നു് ഒ­രാ­ളു­ടെ അ­ഭി­പ്രാ­യം. ന­ഗ്ന­നാ­യ ഒ­രു­ത്ത­നോ­ടു­കൂ­ടി യാ­ത്ര­ചെ­യ്യാൻ സാ­ധി­ക്ക­യി­ല്ല എന്നു പ­റ­ഞ്ഞു സ്ത്രീ ബ­ഹ­ളം­കൂ­ട്ടി. എ­ങ്കി­ലും ജോസഫ് വ­ണ്ടി­യി­ലേ­ക്കു് ആ­ന­യി­ക്ക­പ്പെ­ട്ടു. അയാൾ ന­ട­ന്നു വ­ന്ന­പ്പോൾ സ്ത്രീ വി­ശ­റി­കൊ­ണ്ടു ക­ണ്ണു­കൾ മ­റ­ച്ചു. ശരീരം മ­റ­യ്ക്കാ­തെ താൻ വ­ണ്ടി­യിൽ ക­യ­റു­ക­യി­ല്ലെ­ന്നു ജോസഫ് ശ­ഠി­ച്ചു. വ­ണ്ടി­ക്ക­ക­ത്തു് ധാ­രാ­ളം കോ­ട്ടു­കൾ ഉ­ണ്ടു്. കോ­ച്ച്മാൻ തന്നെ രണ്ടു കോ­ട്ട് താ­ഴെ­യി­ട്ടു് അ­വ­യു­ടെ പു­റ­ത്തി­രി­ക്കു­ക­യാ­ണു്. പക്ഷേ, ത­ണു­ത്തു­വി­റ­യ്ക്കു­ന്ന അ­യാ­ളു­ടെ നഗ്നത മ­റ­യ്ക്കാൻ ആരും ഒരു കോ­ട്ട് കൊ­ടു­ക്കി­ല്ല. (അ­ദ്ധ്യാ­യം 12 നോ­ക്കു­ക) മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ ഇ­ങ്ങ­നെ ഐ­റ­ണി­യോ­ടു ചി­ത്രീ­ക­രി­ക്കാൻ ഫീൽ­ഡി­ങ്ങും സ­മർ­ത്ഥ­നാ­യി­രു­ന്നു.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ബർ­ട്രൻ­ഡ് റ­സ്സ­ലി ന്റെ ഏതു വാ­ക്യ­മാ­ണു് നി­ങ്ങ­ളെ സ്പർ­ശി­ച്ച­തു?

ഉ­ത്ത­രം: വാ­ക്യ­മ­ല്ല, വാ­ക്യ­ങ്ങൾ. അവ സ്പർ­ശി­ക്കു­ക­യ­ല്ല ഹൃ­ദ­യ­ത്തി­ന്റെ അ­ടി­ത്ത­ട്ടി­ലേ­ക്കു ക­ട­ന്നു­ചെ­ല്ലു­ക­യാ­ണു­ണ്ടാ­യ­തു്. കേൾ­ക്കു­ക: ‘കാലം മ­നു­ഷ്യ­നെ പതം വ­ന്ന­വ­നാ­ക്കു­ന്നു­വെ­ന്നു ചിലർ പ­റ­യു­ന്നു. ഞാനതു വി­ശ്വ­സി­ക്കു­ന്നി­ല്ല. മ­നു­ഷ്യ­നെ പേ­ടി­യു­ള്ള­വ­നാ­ക്കു­ക­യാ­ണു് കാലം. പേടി അവനു് അ­നു­ര­ഞ്ജ­കാ­വ­സ്ഥ ഉ­ള­വാ­ക്കു­ന്നു. ഈ അ­നു­ര­ഞ്ജ­കാ­വ­സ്ഥ­കൊ­ണ്ടാ­ണു് അവൻ പ­തം­വ­ന്ന­വ­നാ­യി മ­റ്റു­ള്ള­വർ­ക്കു തോ­ന്നു­ന്ന­തു്. പേടി വ­രു­മ്പോൾ സ്നേ­ഹ­ത്തി­ന്റെ ആ­വ­ശ്യ­ക­ത വരും; ത­ണു­ത്ത ലോ­ക­ത്തി­ന്റെ ആ ശൈ­ത്യ­മ­ക­റ്റാ­നു­ള്ള മാ­നു­ഷി­ക­മാ­യ ചൂടു്. ഞാൻ പേ­ടി­യെ­ക്കു­റി­ച്ചു പ­റ­ഞ്ഞ­തു് വെറും വ്യ­ക്തി­പ­ര­മാ­യ പേ­ടി­യെ­ക്കു­റി­ച്ച­ല്ല; മരണം, വാർ­ദ്ധ­ക്യ­ത്താ­ലു­ള്ള ശ­ക്തി­ക്കു­റ­വു്, നിർ­ദ്ധ­ന­ത്വം അ­ല്ലെ­ങ്കിൽ ഇവ പോ­ലു­ള്ള ഏ­തെ­ങ്കി­ലും ലൗകിക ദൗർ­ഭാ­ഗ്യം എ­ന്നി­വ­യെ­ക്കു­റി­ച്ചു­ള്ള പേ­ടി­യു­മ­ല്ല. ആ­ത്മ­വി­ഷ­യ­ക­മാ­യ പേ­ടി­യെ­ക്കു­റി­ച്ചാ­ണു ഞാൻ കൂ­ടു­ത­ലും വി­ചാ­രി­ക്കു­ന്ന­തു്. ജീ­വി­ത­ത്തി­ലെ വലിയ തി­ന്മ­ക­ളു­ടെ അ­നു­ഭ­വ­ത്തി­ലൂ­ടെ ആ­ത്മാ­വി­ലേ­ക്കു ക­ട­ന്നു­വ­രു­ന്ന ഭ­യ­ത്തെ­ക്കു­റി­ച്ചാ­ണു് ഞാൻ വി­ചാ­രി­ക്കു­ക: സ്നേ­ഹി­ത­ന്മാ­രു­ടെ വഞ്ചന, നമ്മൾ സ്നേ­ഹി­ക്കു­ന്ന­വ­രു­ടെ മരണം, മ­നു­ഷ്യ­സ്വ­ഭാ­വ­ത്തിൽ പ­തു­ങ്ങി­യി­രി­ക്കു­ന്ന ക്രൂ­ര­ത­യു­ടെ ക­ണ്ടു­പി­ടി­ത്തം എന്നീ തി­ന്മ­കൾ. (റ­സ്സ­ലി­ന്റെ ആ­ത്മ­ക­ഥ)

ചോ­ദ്യം: അ­ടു­ത്ത കാ­ല­ത്തു് നി­ങ്ങൾ വാ­യി­ച്ച ഏ­റ്റ­വും മ­നോ­ഹ­ര­മാ­യ കഥ?

ഉ­ത്ത­രം: ഒ. വി. വിജയൻ ‘ക­ലാ­കൗ­മു­ദി’യി­ലെ­ഴു­തി­യ ‘കാ­റ്റു പറഞ്ഞ കഥ’.

ചോ­ദ്യം: ഏ­റ്റ­വും സു­ന്ദ­ര­മാ­യ കാ­വ്യ­മോ?

ഉ­ത്ത­രം: സു­ഗ­ത­കു­മാ­രി മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ മ­ര­ണ­ത്തെ­ക്കു­റി­ച്ചെ­ഴു­തി­യ കാ­വ്യം. പേരു മ­റ­ന്നു­പോ­യി ഞാൻ.

ചോ­ദ്യം: ക്ഷീ­ണ­മു­ണ്ടോ?

ഉ­ത്ത­രം: ഉ­ണ്ടു്. പക്ഷേ, ക്ഷീ­ണം തോ­ന്നു­മ്പോ­ഴെ­ല്ലാം ഞാൻ ഭ­ഗ­വ­ദ്ഗീ­ത­യെ­ടു­ത്തു വാ­യി­ക്കും. അതു ഉ­ജ്ജീ­വ­നൗ­ഷ­ധ­മാ­ണു്.

ചോ­ദ്യം: പ­രി­ച­യ­മു­ള്ള­വർ, കാ­ണാ­ത്ത­മ­ട്ടിൽ പോയാൽ നി­ങ്ങൾ­ക്കു ദേ­ഷ്യം തോ­ന്നു­മെ­ന്നു പലരും പ­റ­യു­ന്ന­ല്ലോ. ശ­രി­യാ­ണോ? (ചോ­ദ്യം കി­ട്ടി­യ­തു്)

ഉ­ത്ത­രം: മുൻ­പു് തോ­ന്നി­യി­രു­ന്നു. ഇ­പ്പോൾ കോ­പ­മി­ല്ല, വ­ല്ലാ­യ്മ­യി­ല്ല, ഒ­രാ­ളി­ന്റെ അവഗണന ന­മ്മു­ടെ ജീ­വി­ത­ത്തെ എ­ങ്ങ­നെ ബാ­ധി­ക്കാ­നാ­ണു്?

ചോ­ദ്യം: നി­ങ്ങൾ എ­ങ്ങ­നെ ക­ഴി­യു­ന്നു?

ഉ­ത്ത­രം: ക­ഴി­ച്ചു കൂ­ട്ടു­ന്നു. മ­ഹാ­പ­ണ്ഡി­ത­നാ­യ എം. എച്ച്. ശാ­സ്ത്രി­കൾ ക്കു് ഈ പ്ര­യോ­ഗ­ത്തി­നു് ഒരു അർ­ത്ഥ­പ്ര­ദർ­ശ­ന­മു­ണ്ടു്. ക­ഴി­ക്കു­ക=കു­റ­യ്ക്കു­ക. പു­ണ്യം കു­റ­ച്ചു് പാപം കൂ­ട്ടി­ക്കൊ­ണ്ടി­രി­ക്കു­ന്നു. അതു ത­ന്നെ­യാ­ണു് ഞാനും ചെ­യ്യു­ന്ന­തു്.

ചോ­ദ്യം: ജ്യോ­ത്സ്യ­മെ­ഴു­തു­ന്ന നി­ങ്ങ­ളു­ടെ മാർ­ഗ്ഗം ഏതു് ഹേ? (ചോ­ദ്യം ബോം­ബെ­യിൽ­നി­ന്നു് കി­ട്ടി­യ­തു്. കൈ­യ­ക്ഷ­രം പു­രു­ഷ­ന്റേ­തു്. പേരു സ്ത്രീ­യു­ടേ­തു്)

ഉ­ത്ത­രം: ഞാൻ കു­ത്ത­നെ­യു­ള്ള ഒ­രി­റ­ക്ക­ത്തി­ലൂ­ടെ നി­യ­ന്ത്ര­ണ­മി­ല്ലാ­തെ ന­ട­ക്കു­ക­യാ­ണു്. ഓട്ടം എന്നു വേ­ണ­മെ­ങ്കി­ലും പറയാം. ആ ഇ­റ­ക്കം ചെ­ന്നു­ചേ­രു­ന്ന­തു് തി­രു­വ­ന­ന്ത­പു­ര­ത്തു് തൈ­ക്കാ­ടു് എന്ന സ്ഥ­ല­ത്തു­ള്ള ഒ­ര­ധ്യാ­ത്മ­വി­ദ്യാ­ല­യ­ത്തി­ലാ­ണു്. അവിടെ ചെ­ല്ലു­മ്പോൾ ന­ട­ത്തം അ­ല്ലെ­ങ്കിൽ ഓട്ടം നി­ല്ക്കും.

രണ്ടു കഥകൾ

വ­ല്യ­മ്മാ­വ­നെ­ക്കു­റി­ച്ചു കു­ട­ക്കൂ­ടെ എ­ഴു­താ­റു­ണ്ടു്. അ­യാ­ളെ­ക്കു­റി­ച്ച­ല്ല ഇ­പ്പോൾ പ­റ­യു­ന്ന­തു്. (വ­ല്യ­മ്മാ­വ­നെ അ­യാ­ളെ­ന്നു വി­ളി­ച്ച എന്റെ മ­ര്യാ­ദ­കേ­ടു് വാ­യ­ന­ക്കാർ ക്ഷ­മി­ക്ക­ണം. അ­യാ­ളു­ടെ സ്വ­ഭാ­വം നോ­ക്കി­യാൽ അ­വ­നെ­ന്നാ­ണു് വി­ളി­ക്കേ­ണ്ട­തു്.) മ­റ്റൊ­ര­മ്മാ­വൻ ചി­ല­പ്പോ­ഴൊ­ക്കെ എന്റെ വീ­ട്ടിൽ വരും. എ­ന്നി­ട്ടു് മൂ­ന്നു മൈൽ അ­ക­ലെ­യു­ള്ള പ­റ­മ്പു കി­ള­പ്പി­ക്കാൻ പോകും അ­ദ്ദേ­ഹം. ‘നീയും വാടാ കൃ­ഷ്ണാ’ എ­ന്നു­പ­റ­ഞ്ഞു് എ­ന്നെ­യും കൊ­ണ്ടു­പോ­കും. പ­റ­മ്പു­കി­ള­പ്പി­ക്കു­ന്ന­തു നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തി­നി­ട­യിൽ അ­മ്മാ­വൻ ആ­ജ്ഞാ­പി­ക്കും: “എടാ വീ­ട്ടിൽ­ച്ചെ­ന്നു കു­റ­ച്ചു ക­ഞ്ഞി­വെ­ള്ളം വാ­ങ്ങി­ക്കൊ­ണ്ടു­വാ.” മൂ­ന്നു­നാ­ഴി­ക വീ­ട്ടി­ലേ­ക്കും വീ­ട്ടിൽ­നി­ന്നു മൂ­ന്നു­നാ­ഴി­ക പ­റ­മ്പി­ലേ­ക്കും ന­ട­ന്നു് ക­ഞ്ഞി­വെ­ള്ളം കൊ­ണ്ടു­കൊ­ടു­ക്കു­ന്ന എ­ന്നോ­ടു് അ­മ്മാ­വൻ ദേ­ഷ്യ­ത്തോ­ടെ പറയും: “ഛേ, എ­ന്തോ­ന്നെ­ടാ ക­ഞ്ഞി­വെ­ള്ള­മോ? ചു­ക്കു­വെ­ള്ള­മ­ല്ലേ ഞാൻ കൊ­ണ്ടു­വ­രാൻ പ­റ­ഞ്ഞ­തു് ?” ഞാൻ വീ­ണ്ടും പോ­കു­ന്നു. ചു­ക്കു­വെ­ള്ള­വും­കൊ­ണ്ടു് എ­ത്തു­ന്നു. അ­ര­മ­ണി­ക്കൂർ ക­ഴി­യു­ന്ന­തി­നു­മുൻ­പു് വീ­ണ്ടും ആജ്ഞ:“കൃ­ഷ്ണാ എന്റെ ഈ നേ­രി­യ­തു് വീ­ട്ടിൽ കൊ­ണ്ടി­ട്ടി­ട്ടു് വ­ടി­യി­ങ്ങു് എ­ടു­ത്തോ­ണ്ടു­വാ.”

ഈ അ­മ്മാ­വ­നെ­പ്പോ­ലെ ക­ല്പ­ന­കൾ തു­ട­രെ­ത്തു­ട­രെ ന­ല്കു­ന്ന നൃ­ശം­സ­ത­യ­ല്ല ചെ­റു­ക­ഥ­യെ­ന്ന­തു്. അതു് പെ­രു­മാ­റേ­ണ്ട­തു് എ­ങ്ങ­നെ­യെ­ന്നു നമ്മെ പ­ഠി­പ്പി­ക്കു­ന്ന ഗു­രു­നാ­ഥ­ന­ല്ല, അ­മ്മാ­വ­നു­മ­ല്ല. ജീ­വി­ത­ത്തെ­ക്കു­റി­ച്ചു് ഒരു വിഷൻ—കാഴ്ച—ഉ­ണ്ടാ­ക്കി­ത്ത­രു­ക എ­ന്ന­താ­ണു് അ­തി­ന്റെ കൃ­ത്യം. അതു് അ­നു­ഷ്ഠി­ക്കു­ന്നു­ണ്ടു് പ്ര­ഭാ­ക­രൻ പ­ഴ­ശ്ശി യുടെ “പാ­ള­ങ്ങ­ളിൽ ഒരു വി­ലാ­പ­യാ­ത്ര” എന്ന ചെ­റു­ക­ഥ (ദേ­ശാ­ഭി­മാ­നി വാരിക) മ­രി­ച്ച­വ­നോ മ­രി­ക്കാൻ പോ­കു­ന്ന­വ­നോ അ­ല്ലെ­ങ്കിൽ കു­റേ­ക്കാ­ലം­കൂ­ടി ജീ­വി­ച്ചി­രി­ക്കാൻ പോ­കു­ന്ന­വ­നോ ആയ ഒ­ര­ച്ഛ­നെ മ­ക­ന്റെ വി­ചാ­ര­ങ്ങ­ളി­ലൂ­ടെ ചി­ത്രീ­ക­രി­ച്ചു് മ­ര­ണ­ത്തി­ന്റെ അ­നി­വാ­ര്യ സ്വ­ഭാ­വ­ത്തെ കാ­ണി­ച്ചു­ത­രി­ക­യാ­ണു് പ്ര­ഭാ­ക­രൻ പ­ഴ­ശ്ശി.

ബ്രെ­ഹ്റ്റി ന്റെ മ­നോ­ഹ­ര­മാ­യ ഒരു കൊ­ച്ചു­കാ­വ്യ­മു­ണ്ടു് The Solution എന്ന പേരിൽ.

After the uprising of the 17th June

The Secretary of the Writer’s Union

Had leaflets distributed in the Stalinallee

Stating that the people

Had forfeited the confidence of the government

And could win it back only

By redoubled efforts would it not be easier

In that case for the government

To dissolve the people

And elect another?

(Poem 1913–1956, Radhakrishna Publications, Pages 440. Rs. 110/-)

നാ­ട്ടിൽ ബ­ഹ­ള­മു­ണ്ടാ­യ­പ്പോൾ ജ­ന­ങ്ങൾ­ക്കു സർ­ക്കാ­രി­ലു­ള്ള വി­ശ്വാ­സം പോ­യി­യെ­ന്നു് കാ­ണി­ച്ചു് റൈ­റ്റേ­ഴ്സ് യൂ­ണി­യ­ന്റെ സെ­ക്ര­ട്ട­റി ല­ഘു­ലേ­ഖ­കൾ വി­ത­ര­ണം ചെ­യ്തു. ന­ന്നാ­യി ശ്ര­മി­ച്ചാ­ലേ ആ വി­ശ്വാ­സം നേടാൻ പറ്റൂ. ബ്ര­ഹ­റ്റ് അ­ത­റി­ഞ്ഞു ചോ­ദി­ക്കു­ക­യാ­ണു്: “സർ­ക്കാ­രി­നു് ആ­ളു­ക­ളെ പി­രി­ച്ചു­വി­ട്ടി­ട്ടു് പുതിയ ജ­ന­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ക്കു­ന്ന­ത­ല്ലേ എ­ളു­പ്പ­മാ­യ­തു്?”

ബേബി ജോർജ്, രാ­ക്കാ­ടു് ജ­ന­യു­ഗം വാ­രി­ക­യി­ലെ­ഴു­തി­യ ‘വി­ശ്ര­മ­കേ­ന്ദ്ര­ത്തിൽ വന്ന യു­വ­തി­കൾ’ എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഞാൻ ബ്രെ­ഹ്റ്റി­ന്റെ കാ­വ്യം ഓർ­മ്മി­ച്ചു­പോ­യി. സ­മ്പ­ന്ന­നാ­യ യു­വാ­വു് ഓരോ ത­വ­ണ­യും ഓരോ സു­ന്ദ­രി­യെ വി­ശ്ര­മ­കേ­ന്ദ്ര­ത്തിൽ കൊ­ണ്ടു­വ­രു­ന്നു. അ­വ­ളു­മാ­യി രാ­ത്രി ക­ഴി­ഞ്ഞു­കൂ­ടു­ന്നു. അ­യാൾ­ക്കു വേണ്ട ഒ­ത്താ­ശ­കൾ കേ­ന്ദ്ര­ത്തി­ലെ വൃ­ദ്ധൻ ചെ­യ്തു­കൊ­ടു­ക്കു­ന്നു. ഒരു ദിവസം ചെ­റു­പ്പ­ക്കാ­രൻ അവിടെ എ­ത്തി­യ­തു് വൃ­ദ്ധ­ന്റെ മ­ക­ളു­മാ­യി­ട്ടാ­ണു്. അയാൾ ആ വ്യ­ഭി­ചാ­രി­യെ വെ­ടി­വ­ച്ചു കൊ­ല്ലു­ന്നു. ജീ­വി­ത­ത്തോ­ടു് ഒരു ബ­ന്ധ­വു­മി­ല്ലാ­ത്ത ഇ­ത്ത­രം അ­ധ­മ­ങ്ങ­ളാ­യ കഥകൾ വാ­യ­ന­ക്കാ­രെ അ­ടി­ച്ചേ­ല്പി­ക്കു­ന്ന­തി­നെ­ക്കാൾ ന­ല്ല­തു് ക­ഥാ­കാ­രൻ അവരെ അങ്ങു വെ­ടി­വ­ച്ചു കൊ­ല്ലു­ക­യാ­ണു്.

സ­മ­രേ­ശ് ബോസ്
images/SamareshBasuPic.jpg
സ­മ­രേ­ശ് ബോസ്

ഷെ­ല്ലി ഗു­രു­വാ­യി­ക്ക­രു­തി­യ ഗോ­ഡ്വിൻ മ­നു­ഷ്യ­ന്റെ പ്ര­വർ­ത്ത­ന­ങ്ങ­ളെ ഉ­പ­കാ­ര­പ്ര­ദ­ങ്ങ­ളെ­ന്നും ഉ­പ­ദ്ര­വ­ക­ര­ങ്ങ­ളെ­ന്നും വി­ഭ­ജി­ച്ചി­ട്ടു­ണ്ടു്. ക­രു­തി­ക്കൂ­ട്ടി ഉ­പ­കാ­ര­പ്ര­ദ­ങ്ങ­ളാ­യ­വ­രെ സൃ­ഷ്ടി­ക്കു­മ്പോൾ ജ­നി­ക്കു­ന്ന­തു് നന്മ. ക­രു­തി­ക്കൂ­ട്ടി ഉ­പ­ദ്ര­വ­മു­ണ്ടാ­ക്കു­മ്പോൾ ഉ­ള­വാ­കു­ന്ന­തു് തിന്മ. മ­നഃ­പൂർ­വ­മ­ല്ലാ­തെ തി­ന്മ­യു­ണ്ടാ­ക്കു­മ്പോൾ അതിനെ ഉ­പേ­ക്ഷ­യെ­ന്നോ അ­ശ്ര­ദ്ധ­യെ­ന്നോ വി­ളി­ക്കാം. ക­രു­തി­ക്കൂ­ട്ടി ഉ­പ­ദ്ര­വ­മു­ണ്ടാ­ക്കി തിന്മ സൃ­ഷ്ടി­ക്കു­ന്ന­തിൽ തൽ­പ­ര­രാ­ണു് ഭാ­ര­ത­ത്തി­ലെ ഇ­ന്ന­ത്തെ ജ­ന­ങ്ങൾ. അതു തി­ന്മ­യാ­ണെ­ന്നും അ­തൊ­ഴി­വാ­ക്കി­യി­ല്ലെ­ങ്കിൽ നാടു ന­ശി­ക്കു­മെ­ന്നും ഉ­ദ്ബോ­ധി­പ്പി­ക്കു­ന്ന ചില സാ­ഹി­ത്യ­കാ­ര­ന്മാർ ന­മു­ക്കു­ണ്ടു്. അവരിൽ പ്ര­ധാ­നൻ സ­മ­രേ­ശ് ബോസാ ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഒരു നല്ല കഥ മ­ല­യാ­ള­ത്തി­ലേ­ക്കാ­ക്കി സ­ത്യാർ­ത്ഥി ജ­ന­യു­ഗം വി­ശേ­ഷാൽ­പ്ര­തി­യിൽ പ­ര­സ്യ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. ഹി­ന്ദു–മു­സ്ലീം ലഹള ന­ട­ക്കു­മ്പോൾ ഒരു ഹി­ന്ദു­വും ഒരു മു­സ്ലി­മും സൗ­ഹൃ­ദ­ബ­ന്ധം സ്ഥാ­പി­ക്കു­ന്ന­തും ഹി­ന്ദു­വി­ന്റെ ജീ­വ­നു് ഉ­റ­പ്പു­വ­രു­ത്തി­യി­ട്ടു മു­സ്ലിം പോ­കു­മ്പോൾ അയാൾ (മു­സ്ലീം) പൊ­ലീ­സി­ന്റെ വെ­ടി­യേ­റ്റു് മ­രി­ക്കു­ന്ന­തി­ന്റേ­യും ചി­ത്രം സ­മ­രേ­ശ്ബോ­സ് വി­ദ­ഗ്ദ്ധ­മാ­യി വ­ര­ച്ചി­ട്ടു­ണ്ടു് ഇ­ക്ക­ഥ­യിൽ. സ­മ­രേ­ശ് ബോസ് പ്ര­തി­ഭാ­ശാ­ലി­യാ­ണെ­ന്നു നി­രൂ­പ­കർ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. ആ­യി­രി­ക്കാം. പക്ഷേ, ഈ വി­ഷ­യം­ത­ന്നെ ല­ളി­താം­ബി­കാ അ­ന്തർ­ജ്ജ­നം ക­ഥ­യാ­യി ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. മാ­പ്പി­ള ല­ഹ­ള­ക്കാ­ല­ത്തു് ഒരു മു­സ്ലിം ഒരു ന­മ്പൂ­തി­രി­യെ ര­ക്ഷി­ക്കു­ന്ന കഥ. അ­തി­ന്റെ അ­ടു­ത്തെ­ങ്ങും സ­മ­രേ­ശ് ബോ­സി­ന്റെ കഥ വ­രി­ല്ല.

ഇ­രു­പ­തു വ­യ­സ്സു­ള്ള­പ്പോൾ സു­ന്ദ­ര­ന­ല്ലാ­ത്ത­വൻ, മു­പ്പ­തു വ­യ­സ്സിൽ ശ­ക്ത­ന­ല്ലാ­ത്ത­വൻ, നാ­ല്പ­തു വ­യ­സ്സിൽ സ­മ്പ­ന്ന­ന­ല്ലാ­ത്ത­വൻ, അ­മ്പ­തു വ­യ­സ്സിൽ ജ്ഞാ­നി­യ­ല്ലാ­ത്ത­വൻ ഒ­രി­ക്ക­ലും സു­ന്ദ­ര­നാ­വു­ക­യി­ല്ല, ശ­ക്ത­നാ­വു­ക­യി­ല്ല, സ­മ്പ­ന്ന­നാ­വു­ക­യി­ല്ല, ജ്ഞാ­നി­യാ­വു­ക­യി­ല്ല എ­ന്നു് കവി ജോർ­ജ്ജ് ഹെർ­ബർ­ട്ട് പ­റ­ഞ്ഞു. ച­ങ്ങ­മ്പു­ഴ യ്ക്കു് ഇ­രു­പ­തു­വ­യ­സ്സു­ണ്ടാ­യി­രു­ന്ന­പ്പോൾ അ­ദ്ദേ­ഹം അ­ത്ര­യ്ക്കു സു­ന്ദ­ര­നൊ­ന്നു­മ­ല്ലാ­യി­രു­ന്നു. പി­ല്ക്കാ­ല­ത്താ­ണു് അ­ദ്ദേ­ഹ­ത്തി­നു് ആകൃതി സൗ­ഭ­ഗ­മു­ണ്ടാ­യ­തു്. എൻ. കൃ­ഷ്ണ­പി­ള്ള യ്ക്കു് മു­പ്പ­തു­വ­യ­സ്സാ­യി­രു­ന്ന കാ­ല­ത്തു് അ­ദ്ദേ­ഹം പി. കെ. വി­ക്ര­മൻ­നാ­യ­രു­ടെ കൂടെ എന്റെ വീ­ട്ടിൽ വ­ന്നി­ട്ടു­ണ്ടു്. ദുർ­ബ്ബ­ല­നാ­യി­രു­ന്നു കൃ­ഷ്ണ­പി­ള്ള. പി­ന്നീ­ടു് അ­ദ്ദേ­ഹം ശാ­ന്ത­നാ­യി. നാ­ല്പ­തു വ­യ­സ്സു­ള്ള­പ്പോൾ, എന്റെ കൈ­യിൽ­നി­ന്നു് അ­ഞ്ചു­രൂ­പ ക­ടം­മേ­ടി­ച്ച ഒരാൾ ഇന്നു കോ­ടീ­ശ്വ­ര­നാ­ണു് (പേരു പ­റ­യു­ന്ന­തു ശ­രി­യ­ല്ല). അ­മ്പ­തു വ­യ­സ്സു­ള്ള­പ്പോൾ ഒ­ന്നു­മ­റി­ഞ്ഞു­കൂ­ടെ­ന്നു് വി­ദ്യാർ­ത്ഥി­ക­ളാ­യ ഞങ്ങൾ ക­രു­തി­യ ഒരാൾ പെൻഷൻ പ­റ്റാ­റാ­യ­പ്പോൾ ജ്ഞാ­നി­യാ­യി. ഇ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ പു­സ്ത­ക­ങ്ങൾ എം. എ. ക്ലാ­സി­ലെ കു­ട്ടി­കൾ പ­ഠി­ക്കു­ന്നു. ഹെർ­ബർ­ട്ടി­ന്റെ സാ­മാ­ന്യ­വൽ­ക്ക­ര­ണം തെ­റ്റു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1988-09-18.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.