SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-03-25-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/Onv.jpg
ഒ. എൻ. വി.

കു­ട്ടി­ക്കാ­ലം. ഞാൻ വാ­രാ­പ്പു­ഴ­ക്കാ­യ­ലി­ന്റെ ക­ര­യിൽ­നി­ന്നു് ത­ടാ­ക­ത്തിൽ ക­ളി­വ­ള്ള­മൊ­ഴു­ക്കു­ക­യാ­യി­രു­ന്നു. ആ ക­ട­ലാ­സ്സു വ­ഞ്ചി­യിൽ ഞാൻ തൊ­ട്ടാ­വാ­ടി­പ്പൂ­ക്കൾ നി­റ­ച്ചി­രു­ന്നു. വള്ളം മെ­ല്ലെ നീ­ങ്ങു­മ്പോൾ അ­തി­ന്റെ തൊ­ട്ട­ടു­ത്തു് സ്വർ­ണ്ണ­പ്ര­ഭ. കൗ­തു­ക­ത്തോ­ടെ ഞാൻ നോ­ക്കി­യ­പ്പോൾ ക­ണ്ട­തു് ഒരു കൊ­ച്ചു സ്വർ­ണ്ണ­മ­ത്സ്യ­ത്തെ­യാ­ണു്. ക­മ്പു­വ­ല നാ­ട്ടി കാ­യ­ലി­ലെ ക­രി­മീ­നൊ­ക്കെ പി­ടി­ച്ചെ­ടു­ക്കു­ന്ന ഒരു വൃ­ദ്ധ­ന്റെ സു­ന്ദ­രി­യാ­യ മകൾ—വി­ള­വ­ഞ്ചി എ­ന്നാ­ണു് ഞങ്ങൾ ആ യു­വ­തി­യെ വി­ളി­ച്ചി­രു­ന്ന­തു്—ക­മ്പി­ന്റെ അ­റ്റ­ത്തു കെ­ട്ടി­യ കൊ­ച്ചു­വ­ല­യു­മാ­യി തെ­ല്ല­ക­ലെ നി­ല്ക്കു­ക­യാ­യി­രു­ന്നു. ഞാൻ അവരെ വി­ളി­ച്ചു സ്വർ­ണ്ണ­മീ­നി­നെ കാ­ണി­ച്ചു­കൊ­ടു­ത്തു. അ­തി­വി­ദ­ഗ്ദ്ധ­യാ­യ ആ ചെ­റു­പ്പ­ക്കാ­രി ഒരു നി­മി­ഷം കൊ­ണ്ടു് ആ മ­ത്സ്യ­ത്തെ വലയിൽ പി­ടി­ച്ചെ­ടു­ത്തു. ക­ര­യി­ലി­ട്ട ആ മീൻ കു­റെ­നേ­രം പി­ട­ച്ചു. പി­ട­ച്ച­മീൻ കാ­ഴ്ച­യ്ക്കു സു­ന്ദ­ര­മാ­യി­രു­ന്നെ­ങ്കി­ലും കാ­യ­ലി­ലെ വെ­ള്ള­ത്തിൽ പ­തു­ക്കെ നീ­ങ്ങി­യ­പ്പോൾ ഉ­ണ്ടാ­യി­രു­ന്ന സൗ­ന്ദ­ര്യം അ­തി­ന­പ്പോൾ ഇ­ല്ലാ­യി­രു­ന്നു. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ഒ. എൻ. വി. എ­ഴു­തി­യ ‘ഹേ, ശ്യാമ സൂര്യ!’ എന്ന മ­നോ­ഹ­ര­മാ­യ കാ­വ്യം വാ­യി­ച്ച ഞാൻ പെ­ട്ടെ­ന്നു് ഓർ­മ്മി­ച്ച­തു് ഈ പൂർ­വ­കാ­ല സം­ഭ­വ­മാ­ണു്. സ്വർ­ണ്ണ­മ­ത്സ്യ­ങ്ങ­ളാ­ണു് ഇതിലെ ആ­ശ­യ­ങ്ങൾ. അവ ല­യ­ത്തി­ന്റെ സ്ഫ­ടി­ക­തു­ല്യ­മാ­യ ജ­ല­ത്തിൽ­കി­ട­ന്നു മെ­ല്ലെ ചലനം കൊ­ള്ളു­മ്പോൾ എ­ന്തെ­ന്നി­ല്ലാ­ത്ത സൗ­ന്ദ­ര്യം. അവയെ ഗ­ദ്യ­ത്തി­ന്റെ ക­ര­യി­ലേ­ക്കു പി­ടി­ച്ചി­ടൂ. സൗ­ന്ദ­ര്യ­ത്തി­നു കു­റ­വി­ല്ല എ­ങ്കി­ലും സ്വർ­ണ്ണ­മ­ത്സ്യ­ത്തി­നു സ്ഥാ­നം ജ­ല­മാ­ണു്. അവിടെ അതു ചലനം കൊ­ള്ളു­ന്ന­തു നോ­ക്കൂ:

നാ­ഭി­യിൽ സ്വർ­ണ്ണം വിളയുന്നൊരീശ്വേത-​

നാ­ഗ­രി­ക­താ­യ­ക്ഷി പ­ല്ലി­റു­മ്മു­ന്നു.

ഇവിടെ വെ­ള്ളി­ടി വെ­ട്ടി നിന്ന നി­രാർ­ദ്ര­മാം

ധവള മു­കിൽ­നി­ര തീർ­ത്ത മ­റ­ക­ള­ഴി­യു­ന്നു.

ഇ­ള­യു­ടെ വെ­ളി­ച്ച­മാ­യ്, മാ­റി­ലെ­ച്ചൂ­ടാ­യു

മി­നി­വ­രി­ക ഹേ ശ്യാ­മ­സൂ­ര്യ!

ലയവും ആ­ശ­യ­വും ഒ­രു­മി­ച്ചു ചേ­രു­മ്പോ­ഴു­ണ്ടാ­കു­ന്ന ശോ­ഭ­യാ­ണു് ഇവിടെ പ്രാ­ധാ­ന്യ­മർ­ഹി­ക്കു­ന്ന­തു്. ഇതു് ഈ കാ­വ്യ­ത്തി­നു മാ­ത്ര­മ­ല്ല, എ­ല്ലാ­ക്കാ­വ്യ­ങ്ങൾ­ക്കും ചേ­രു­ന്ന സാ­ര­സ്വ­ത ര­ഹ­സ്യ­മ­ത്രേ.

images/NelsonMandela2000.jpg
നെൽസൺ മൻഡേല

ഈ ശ്യാ­മ­സു­ന്ദ­രൻ നെൽസൺ മൻഡേല യാ­ണെ­ന്നു് ഞാ­നെ­ന്തി­നു് എ­ടു­ത്തു­പ­റ­യ­ണം? ഇ­രു­പ­ത്തേ­ഴു­വർ­ഷം മുൻ­പു് അ­ദ്ദേ­ഹ­ത്തെ ത­ട­വ­റ­യി­ലാ­ക്കി­യ വെ­ള്ള­ക്കാർ വി­ചാ­രി­ച്ച­തു് അ­ദ്ദേ­ഹം പ്ര­തി­നി­ധാ­നം ചെയ്ത ആ­ഫ്രി­ക്കൻ നേഷനൽ കോൺ­ഗ്ര­സ്സി­ന്റെ സാർ­ത്ഥ­ക­ത­യെ ന­ശി­പ്പി­ക്ക­ണ­മെ­ന്നാ­ണു്. മ­ഹാ­നാ­യ ആ നേ­താ­വി­ന്റെ ആ­ത്മ­വീ­ര്യം കെ­ടു­ത്തി­ക്ക­ള­യാ­മെ­ന്നാ­ണു്. പക്ഷേ, സാർ­ത്ഥ­ക­ത വർ­ദ്ധി­ച്ച­തേ­യു­ള്ളു, ആ­ത്മ­വീ­ര്യം പൂർ­വാ­ധി­കം ജ്വ­ലി­ച്ച­തേ­യു­ള്ളു. ഈ വർ­ദ്ധ­ന­യെ­യും ജ്വ­ല­ന­ത്തെ­യും അ­ഭി­വ്യ­ഞ്ജി­പ്പി­ച്ചു് ഉ­ദാ­ത്ത­മാ­യ കാ­വ്യം ര­ചി­ച്ചി­രി­ക്കു­ക­യാ­ണു് ന­മ്മു­ടെ കവി. മാ­ത്ര­മ­ല്ല, ആ­ഫ്രി­ക്ക­യു­ടെ ആ­ത്മാ­വു് ഭാ­ര­ത­ത്തി­ന്റെ ആ­ത്മാ­വു­ത­ന്നെ­യാ­ണെ­ന്നു് അ­ദ്ദേ­ഹം സ്പ­ഷ്ട­മാ­ക്കു­ക­യും ചെ­യ്യു­ന്നു. അ­തി­നു­വേ­ണ്ടി­യാ­ണു് കവി മ­ഹാ­ത്മാ­ഗാ­ന്ധി യുടെ വി­ശി­ഷ്ട­സേ­വ­ന­ത്തെ മൻ­ഡേ­ല­യു­മാ­യി, ആ­ഫ്രി­ക്ക­യു­മാ­യി കൂ­ട്ടി­യി­ണ­ക്കു­ന്ന­തു്. ഉ­ചി­ത­ജ്ഞ­ത­യാർ­ന്ന യത്നം.

ശത്രു ന­മ്മു­ടെ രാ­ജ്യം ആ­ക്ര­മി­ക്കു­മ്പോൾ കൈകൾ തോ­ക്കെ­ടു­ത്തി­ല്ലെ­ങ്കിൽ ആ കൈകൾ കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? സ്നേ­ഹാ­ധി­ക്യ­ത്താൽ പേ­ര­ക്കു­ട്ടി മു­ത്ത­ച്ഛ­ന്റെ ശ­രീ­ര­ത്തി­ലേ­ക്കു ചാ­യു­മ്പോൾ അതിനു വ­ഴ­ങ്ങി­ക്കൊ­ടു­ത്തി­ല്ലെ­ങ്കിൽ ആ ശരീരം കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? കാ­റ്റ­ടി­ക്കു­മ്പോൾ നെ­യ്ത്തി­രി ദീപം ചാ­ഞ്ഞും ച­രി­ഞ്ഞും നി­ന്നു് സ്വ­ന്തം അ­സ്തി­ത്വം നി­ല­നി­റു­ത്തി­യി­ല്ലെ­ങ്കിൽ അ­തി­ന്റെ താൽ­ക്കാ­ലി­ക ജീ­വി­തം­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? കാ­മി­നി­യു­ടെ സൗ­ന്ദ­ര്യം കാ­മു­കൻ ക­ണ്ണു­കൾ­കൊ­ണ്ടു് നു­കർ­ന്നി­ല്ലെ­ങ്കിൽ ആ ക­ണ്ണു­കൾ­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? മ­നോ­ഹ­ര­മാ­യ ഗാ­ന­മു­യ­രു­മ്പോൾ നർ­ത്ത­കി­യു­ടെ ചി­ല­ങ്ക­കൾ നാ­ദ­മു­യർ­ത്തി­യി­ല്ലെ­ങ്കിൽ ആ ചി­ല­ങ്ക­കൾ­കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? ഇ­രു­പ­ത്തി­യേ­ഴു­വർ­ഷം ത­ട­വ­റ­യി­ലെ മ­ലി­ന­മാ­യ വായു ശ്വ­സി­ച്ചും അ­തി­നെ­ക്കാൾ മ­ലി­ന­മാ­യ ഭ­ക്ഷ­ണം ക­ഴി­ച്ചും കി­ട­ന്ന മൻഡേല സ്വ­ത­ന്ത്ര­നാ­കു­മ്പോൾ ആ­ഫ്രി­ക്കൻ ജ­ന­ത­യോ­ടൊ­പ്പം ന­മ്മ­ളും ആ­ഹ്ലാ­ദി­ച്ചി­ല്ലെ­ങ്കിൽ ന­മ്മു­ടെ ജീ­വി­തം കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? കവി ഒ. എൻ. വി. ആ­ഹ്ലാ­ദി­ക്കു­ന്നു. ആ ആ­ഹ്ലാ­ദം അ­ദ്ദേ­ഹം ന­മു­ക്കു­വേ­ണ്ടി രൂ­പ­ശി­ല്പ­ത്തി­ക­വോ­ടെ, ഭാ­വാ­ത്മ­ക­ത­യോ­ടെ ആ­വി­ഷ്ക­രി­ക്കു­ന്നു.

പുതിയ നോവൽ
images/AlasdairGray1994.jpg
Alasdair Gray

ഇം­ഗ്ലീ­ഷ് പു­സ്ത­ക­ങ്ങ­ളു­ടെ പു­റം­ച­ട്ട­ക­ളിൽ അ­ച്ച­ടി­ച്ചു­വ­രു­ന്ന സ്തു­തി­വ­ച­ന­ങ്ങൾ ആ പു­സ്ത­ക­ങ്ങൾ വാ­ങ്ങാ­നോ വാ­യി­ക്കാ­നോ എന്നെ പ്രേ­രി­പ്പി­ക്കാ­റി­ല്ലെ­ങ്കി­ലും ആ ഗു­ണ­വർ­ണ്ണ­ന­ങ്ങൾ ആ­ന്ത­ണി ബർ­ജി­സ് (Burgess) മാൽകം ബ്ര­ഡ്ബ­റി ഇവരിൽ നി­ന്നു­ണ്ടാ­കു­മ്പോൾ ഞാനവ വി­ശ്വ­സി­ക്കാ­റു­ണ്ടു്. എന്തു വി­ല­കൊ­ടു­ത്തും ഞാൻ ആ പു­സ്ത­ക­ങ്ങൾ വാ­ങ്ങി­വാ­യി­ക്കാ­റു­ണ്ടു്. അ­ങ്ങ­നെ അ­ടു­ത്ത­കാ­ല­ത്തു് ഏ­താ­ണ്ടു് നൂ­റ്റി­നാ­ല്പ­തു രൂപ കൊ­ടു­ത്തു ഞാൻ മേ­ടി­ച്ചു് പ്ര­യാ­സ­പ്പെ­ട്ടു വാ­യി­ച്ച നോ­വ­ലാ­ണു് ഗ്രേ­യു­ടെ (Alasdair Gray) ‘Lanark— A Life in 4 Books’ എ­ന്ന­തു്. (പലഡിൻ പ്ര­സാ­ധ­നം) Marvellously inventive novel has atlast come out of Scotland… it was time Scotland produced a shattering work of fiction in the modern idiom. This is it. എന്നു ബർ­ജി­സ്സും, ശ്ലാ­ഘി­ച്ച­തു കൊ­ണ്ടാ­ണു് ഞാൻ ഇ­തി­നാ­യി എന്റെ പണം വ്യർ­ത്ഥ­വ്യ­യം ചെ­യ്ത­തു്. അൺ­താ­ങ്ക് എ­ന്നൊ­രു സാ­ങ്ക­ല്പി­ക­ന­ഗ­ര­ത്തിൽ ലനർക് എ­ന്നൊ­രു പൗരൻ താ­മ­സി­ക്കു­നു. അ­യാൾ­ക്കു തൊ­ലി­പ്പു­റ­ത്തു രോ­ഗ­മു­ണ്ടു്. പൗ­ര­ന്മാർ­ക്കു വി­ചി­ത്ര­ങ്ങ­ളാ­യ രോ­ഗ­ങ്ങൾ വ­രു­ന്നു. അവർ ഞ­ണ്ടു­ക­ളാ­യി, കു­ള­യ­ട്ട­ക­ളാ­യി, രാ­ക്ഷ­സ­ന്മാ­രാ­യി മാ­റു­ന്നു. ല­നർ­ക്കി­ന്റെ സംശയം താൻ പൂർ­വ്വ­ജ­ന്മ­ത്തിൽ വേ­റെ­യേ­തോ ജീ­വി­യാ­യി­രു­ന്നു എ­ന്നാ­ണു്. ഒരു വെ­ളി­പാ­ടു സ്ഥ­ല­ത്തു് (Oracle) ചെ­ന്നു് അയാൾ അ­ന്വേ­ഷി­ച്ചു നോ­ക്കി­യ­പ്പോൾ ഡങ്കൻ തൊ (Duncan Thaw) എ­ന്നൊ­രു യു­വാ­വി­ന്റെ ജീ­വി­തം കാ­ഴ്ച­യെ­ന്ന മ­ട്ടിൽ അ­യാൾ­ക്കു കി­ട്ടു­ന്നു. തൊ­യു­ടെ മ­ര­ണ­ത്തി­നു­ശേ­ഷം അയാൾ അൺ­താ­ങ്ക് ന­ഗ­ര­ത്തിൽ വീ­ണ്ടും ജ­നി­ച്ചു് ഭൂ­ത­കാ­ല ജീ­വി­തം പു­ന­രാ­വി­ഷ്ക­രി­ക്കു­ന്നു. ലനർക് ഒരു യാത്ര ന­ട­ത്തു­ന്നു. വളരെ വി­ചി­ത്ര­മാ­യ ഒരു പ­ട്ട­ണ­ത്തി­ലാ­ണു് അ­യാ­ളെ­ത്തു­ക. ഒരു രൂപം വ­ന്നു് അ­യാ­ളോ­ടു പ­റ­യു­ന്നു: ‘ഉച്ച ക­ഴി­ഞ്ഞു് ഏഴു മി­നി­റ്റാ­കു­മ്പോൾ നി­ങ്ങൾ മ­രി­ക്കും.’ വീതി കു­റ­ഞ്ഞ ഇ­ട­നാ­ഴി­യിൽ ഒ­ര­മ്മ­യു­ടെ വീ­ഴ്ച­പോ­ലെ, തന്റെ തോളിൽ പൊ­ലീ­സു­കാ­ര­ന്റെ കൈ­യു­ടെ പ­ത­നം­പോ­ലെ അയാൾ ജീ­വി­ത­ത്തി­ലെ­പ്പോ­ഴും ഇതു് അ­റി­ഞ്ഞി­രു­ന്നു. അ­ല്ലെ­ങ്കിൽ പ്ര­തീ­ക്ഷി­ച്ചി­രു­ന്നു. പേ­ടി­ച്ച ജ­ന­ക്കൂ­ട്ട­ത്തി­ന്റെ ഗർ­ജ്ജ­നം­പോ­ലെ ഒരു ശബ്ദം അ­യാ­ളു­ടെ കാതിൽ നി­റ­ഞ്ഞു. അയാൾ മ­ന്ത്രി­ച്ചു:

“മരണം സ­വി­ശേ­ഷാ­വ­കാ­ശ­മ­ല്ല.”

“എ­പ്പോൾ മ­രി­ക്കു­മെ­ന്നു് അ­റി­യു­ന്ന­തു അ­വ­കാ­ശ­മാ­ണു്.”

“പക്ഷേ, ഞാൻ… അനേകം മ­ര­ണ­ങ്ങ­ളിൽ­ക്കൂ­ടി ക­ട­ന്നു­പോ­യ­താ­യി ഞാൻ ഓർ­മ്മി­ക്കു­ന്നു.”

“അ­വ­യെ­ല്ലാം അഭിനയ പ­രി­ശീ­ല­ന­ങ്ങൾ മാ­ത്രം. അ­ടു­ത്ത മ­ര­ണ­ത്തി­നു­ശേ­ഷം വ്യ­ക്തി­പ­ര­മാ­യി നി­ങ്ങ­ളു­ടെ ഒ­ന്നും അ­വ­ശേ­ഷി­ക്കി­ല്ല.”

കാ­ഫ്കാ യുടെ നോ­വ­ലു­ക­ളു­ടെ ഒരു ദുർ­ബ്ബ­ലാ­നു­ക­ര­ണ­മാ­ണു് ഈ കൃതി. കാ­ഫ്കാ നോ­വ­ലു­കൾ വാ­യി­ക്കു­മ്പോൾ നമ്മൾ സ­ന്ത്രാ­സ­ത്തി­നു വി­ധേ­യ­രാ­വു­ന്നു. ഇവിടെ ആ അ­നു­ഭൂ­തി­യി­ല്ല. വാ­ചി­ക­മാ­യ ഉ­ജ്ജ്വ­ല­ത­യാ­ണു് ഇ­തി­ന്റെ സ­വി­ശേ­ഷ­ത. അതു് ബു­ദ്ധി­ക്കു തൃ­പ്തി­ന­ല്കും. ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ക­യി­ല്ല. “Diseases identify people more accurately than variable factors like height, weight and hair colour”. “He has a terrifying laugh, like the bark of an asthmatic sea lion and produces it unexpectedly for no reason at all”. ‘Metaphor is one of thought’s most essential tools. It illuminates what would otherwise be totally obscure. But the illumination is sametimes so bright that it dazzles instead of revealing തു­ട­ങ്ങി­യ വാ­ച്യ­ശോ­ഭ­കൾ എ­വി­ടെ­യു­മു­ണ്ടു്. പക്ഷേ, ജീ­വി­ത­ത്തോ­ടു ബ­ന്ധ­മി­ല്ലാ­ത്ത ഈ verbal brilliance കൊ­ണ്ടു് എന്തു പ്ര­യോ­ജ­നം? ഡാ­ന്റേ, ജോ­യ്സ്, ഓർവെൽ, അൽഡസ് ഹ­ക്സി­ലി, ഹി­യാ­റോ­നി­മ­സ് ബൊസ് (Hieronymus Bosch—ചി­ത്ര­കാ­രൻ) ഇ­വർ­ക്കു സ­ദൃ­ശ­നാ­ണ­ത്രേ ഈ സ്കോ­ട്ടി­ഷ് നോ­വ­ലി­സ്റ്റ് ഗ്രേ, ആവോ! എ­നി­ക്കു തോ­ന്നു­ന്ന­തേ ഞാൻ എഴുതു. ബ്ര­ഡ്ബ­റി­യും ബർ­ജി­സ്സും ഇനി എ­ന്തെ­ഴു­തി­യാ­ലും ഞാൻ വി­ശ്വ­സി­ക്കി­ല്ല­താ­നും.

ഗ്രേ­യു­ടെ നോ­വ­ലിൽ മൂ­ന്നു ത­ര­ത്തി­ലു­ള്ള സാ­ഹി­ത്യ­മോ­ഷ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്.

  1. Block Plagiarism—മ­റ്റൊ­രു­ത്ത­ന്റെ കൃ­തി­യെ വ്യ­ക്ത­മാ­യ മു­ദ്ര­ണ ഏ­ക­ക­മാ­യി (typographical unit) അ­ച്ച­ടി­ക്കു­ന്ന­തു്.
  2. Imbedded Plagiarism—മോ­ഷ്ടി­ച്ച വാ­ക്കു­ക­ളെ ആ­ഖ്യാ­ന­ത്തി­ന­ക­ത്തു ഒ­ളി­ച്ചു­വ­യ്ക്കു­ന്ന­തു്.
  3. Diffuse Plagiarism—പ്ര­കൃ­തി­ദൃ­ശ്യ­ങ്ങൾ, ക­ഥാ­പാ­ത്ര­ങ്ങൾ, ക്രി­യാം­ശ­ങ്ങൾ, നൂ­ത­നാ­ശ­യ­ങ്ങൾ ഇവയെ മൂ­ല­കൃ­തി­യി­ലെ വാ­ക്കു­കൾ ഉ­പ­യോ­ഗി­ക്കാ­തെ സ്വ­ന്തം കൃ­തി­യിൽ ചേർ­ക്കു­ന്ന­തു്. കേ­ര­ള­ത്തി­ലെ എ­ഴു­ത്തു­കാർ മൂ­ന്നു മോ­ഷ­ണ­ങ്ങ­ളി­ലും കൃ­ത­ഹ­സ്ത­രാ­ണു്.
ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഋ­ജു­ത­യോ­ടെ എ­ഴു­തു­ന്ന­വൻ വ­ക്ര­ഗ­തി­ക്കാ­ര­നാ­യി­രി­ക്കു­മോ? (ചോ­ദ്യം സ്വ­ന്തം)

ഉ­ത്ത­രം: ഋ­ജു­ത­യു­ള്ള മ­ന­സ്സിൽ­നി­ന്നു് ഋ­ജു­ത­യാർ­ന്ന ര­ച­ന­യേ­യു­ണ്ടാ­കൂ. ‘രാ­മാ­യ­ണ’വും ‘മ­ഹാ­ഭാ­ര­ത’വും നോ­ക്കു­ക. മ­ഹർ­ഷി­മാ­രു­ടെ മ­ന­സ്സിൽ­നി­ന്നേ അ­ത്ത­രം കാ­വ്യ­ങ്ങൾ ഉ­ണ്ടാ­കൂ.

ചോ­ദ്യം: ടെ­ലി­വി­ഷൻ ദോഷം ചെ­യ്യു­മോ? (സ്വ­ന്തം ചോ­ദ്യം)

ഉ­ത്ത­രം: മിക്ക വീ­ടു­ക­ളി­ലും മി­ടു­ക്ക­ന്മാ­രാ­യി­രു­ന്ന കു­ട്ടി­കൾ ടെ­ലി­വി­ഷൻ വ­ന്ന­തി­നു­ശേ­ഷം ഒ­ട്ടും പ­ഠി­ക്കാ­ത്ത മ­ണ്ട­ന്മാ­രാ­യി­പ്പോ­യി­ട്ടു­ണ്ടു്. നൂറിൽ തൊ­ണ്ണൂ­റു­മാർ­ക്ക് വാ­ങ്ങി­ക്കൊ­ണ്ടി­രു­ന്ന എന്റെ ബ­ന്ധു­വാ­യ ഒരു കു­ട്ടി ഇ­പ്പോൾ ഇ­രു­പ­തു മാർ­ക്കാ­ണു് വാ­ങ്ങു­ന്ന­തു്. അ­ച്ഛ­ന­മ്മ­മാർ ഉ­പ­ദേ­ശി­ച്ചാ­ലും കു­ട്ടി­കൾ കേൾ­ക്കി­ല്ല. ടെ­ലി­വി­ഷ­നി­ലെ സെ­ക്സി­ന്റെ അ­തി­പ്ര­സ­രം പല കു­ട്ടി­ക­ളേ­യും ചീ­ത്ത­യാ­ക്കി­ക്ക­ഴി­ഞ്ഞു.

ചോ­ദ്യം: ദുഃ­ഖി­ക്കു­മ്പോൾ ആ­ശ്വാ­സ­മ­രു­ളു­ന്ന­തു് ആർ?

ഉ­ത്ത­രം: ഭാര്യ മാ­ത്രം.

ചോ­ദ്യം: വ­സ്ത്രം, ആഭരണം ഇവ കൊ­ണ്ടു ശരീരം മോ­ടി­പി­ടി­പ്പി­ക്കാ­തെ ന­ട­ക്കു­ന്ന യു­വ­തി­യെ യു­വാ­വു് ബ­ഹു­മാ­നി­ക്കു­മോ?

ഉ­ത്ത­രം: സ്വ­ന്തം ഭാ­ര്യ­യൊ­ഴി­ച്ചു മറ്റു സ്ത്രീ­കൾ മോ­ടി­യാ­യി ന­ട­ക്കു­ന്ന­തു പു­രു­ഷൻ ഇ­ഷ്ട­മാ­ണു്. ഭാര്യ ഒ­രു­ങ്ങു­ന്ന­തു ഭർ­ത്താ­വി­നു് ഇ­ഷ്ട­മി­ല്ല.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ഈ പം­ക്തി എ­പ്പോ­ഴെ­ങ്കി­ലും നി­ങ്ങ­ളെ­ത്ത­ന്നെ വേ­ദ­നി­പ്പി­ച്ചി­ട്ടു­ണ്ടൊ?

ഉ­ത്ത­രം: പ്ര­ഗ­ല്ഭ­ന്മാർ ഇതിലെ തെ­റ്റു ചൂ­ണ്ടി­ക്കാ­ണി­ക്കു­മ്പോൾ എ­നി­ക്കു വേദന തോ­ന്നാ­റു­ണ്ടു്. അ­പ്ര­ഗ­ല്ഭ­ന്മാർ തെ­റ്റ­ല്ലാ­ത്ത­തു തെ­റ്റാ­ണെ­ന്നു പ­റ­യു­മ്പോൾ എ­നി­ക്കു പു­ച്ഛ­മേ­യു­ള്ളൂ.

ചോ­ദ്യം: എ­ഴു­ത്ത­യ­യ്ക്കു­ന്ന­വർ പാ­ലി­ക്കേ­ണ്ട സാ­മാ­ന്യ­മ­ര്യാ­ദ­കൾ എവ? (ചോ­ദ്യം സ്വ­ന്തം)

ഉ­ത്ത­രം: ക­ഴി­യു­ന്നി­ട­ത്തോ­ളം ഹ്ര­സ്വ­മാ­യി എ­ഴു­ത­ണം. കവർ ഒ­ട്ടി­ക്കു­മ്പോൾ അതിലെ പശ എ­ഴു­ത്തിൽ പ­റ്റാ­തെ­യി­രി­ക്കാൻ ശ്ര­ദ്ധി­ക്ക­ണം. എ­ഴു­ത്തു കീ­റാ­തെ എ­ടു­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ അതു മ­ട­ക്കി കൂ­ട്ടി­ന­ക­ത്തി­ട­ണം. ഗൾഫ് രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു് എ­നി­ക്കു കി­ട്ടു­ന്ന എല്ലാ എ­ഴു­ത്തു­ക­ളും കവർ നി­റ­ഞ്ഞി­രി­ക്കും. അ­ക­ത്തെ ക­ട­ലാ­സ്സ് കീ­റാ­തെ കവർ പൊ­ട്ടി­ക്കാ­നൊ­ക്കു­ക­യേ­യി­ല്ല.

ചോ­ദ്യം: ടെ­ലി­വി­ഷ­ന്റെ പ­ര­മാ­ധി­കാ­രി­യാ­യി നി­ങ്ങ­ളെ നി­യ­മി­ച്ചാൽ എന്തു ചെ­യ്യും?

ഉ­ത്ത­രം: ആളിനെ കാ­ണി­ക്കാ­തെ ശബ്ദം മാ­ത്രം കേൾ­പ്പി­ക്കു­ന്ന ഏർ­പ്പാ­ടു നി­റു­ത്തും. അ­സ­ഹ­നീ­യ­മാ­ണു് ശബ്ദം മാ­ത്രം കേൾ­പ്പി­ക്കു­ന്ന­തു്.

ചോ­ദ്യം: പി­ശു­ക്ക­ന്മാ­രെ­ക്കു­റി­ച്ചു് നി­ങ്ങ­ളു­ടെ മ­നോ­ഭാ­വ­മെ­ന്തു് ?

ഉ­ത്ത­രം: പു­ച്ഛം. അവർ സ­മ്പാ­ദി­ച്ചു­വ­യ്ക്കു­ന്ന­തൊ­ക്കെ അ­വ­രു­ടെ സ­ഹ­ധർ­മ്മി­ണി­കൾ ര­ഹ­സ്യ­മാ­യി എ­ടു­ത്തു് മ­രു­മ­ക്കൾ­ക്കു കു­ടി­ക്കാ­നാ­യി പെൺ­മ­ക്കൾ­ക്കു കൊ­ടു­ക്കും. അ­വ­രൊ­ട്ടു് അ­ത­റി­യു­ക­യു­മി­ല്ല. പക്ഷേ, കി­ട്ടു­ന്ന­തെ­ല്ലാം ഉടനെ ചെ­ല­വാ­ക്കി­ക്ക­ള­യു­ന്ന എ­ന്നോ­ടു് എ­നി­ക്കു തോ­ന്നു­ന്ന പു­ച്ഛ­ത്തെ­ക്കാൾ വ­ലു­ത­ല്ല പി­ശു­ക്ക­ന്മാ­രോ­ടു എ­നി­ക്കു­ള്ള പു­ച്ഛം. ‘മൈസർ’ (പി­ശു­ക്കൻ) ‘സ്പെൻ­ഡ് ത്രി­ഫ്റ്റ്’(ദീ­പാ­ളി­ക്കാ­രൻ) ഇവരിൽ ഭേദം മൈ­സ­റാ­ണു്.

ചോ­ദ്യം: ഉ­ഷ്ണി­ച്ചു വി­യർ­ത്തൊ­ഴു­കി വളരെ നേ­ര­മി­രി­ക്ക­ണ­മെ­ങ്കിൽ എ­വി­ടെ­പ്പോ­ക­ണം. (ചോ­ദ്യം സ്വ­ന്തം)

ഉ­ത്ത­രം: ഡോ­ക്ട­റെ കാ­ണാ­നാ­യി അ­ദ്ദേ­ഹ­ത്തി­ന്റെ ഭ­വ­ന­ത്തി­ലെ വ­രാ­ന്ത­യിൽ ഇ­രു­ന്നാൽ മതി. പല ഡോ­ക്ടർ­മാ­രും വ­രാ­ന്ത­യിൽ അ­ല്ലെ­ങ്കിൽ വെ­യി­റ്റി­ങ് റൂമിൽ ഫാൻ ഘ­ടി­പ്പി­ച്ചി­രി­ക്കി­ല്ല.

ചോ­ദ്യം: ദു­ഷ്ട­ന്മാ­രും തെ­മ്മാ­ടി­ക­ളും അ­വ­രു­ടെ ദു­ഷ്ട­ത­യും തെ­മ്മാ­ടി­ത്ത­വും അ­റി­യാ­ത്ത­തെ­ന്തു്?

ഉ­ത്ത­രം: പൊ­ട്ടാ­സ്യം സൈ­ന­യി­ഡി­നു് അ­റി­യാ­മോ അതു വി­ഷ­മാ­ണെ­ന്നു്. ഉ­പ്പി­നു് അ­റി­യാ­മോ അതിനു ക്ഷാ­ര­ത്വ­മു­ണ്ടെ­ന്നു്.

ചോ­ദ്യം: അച്ഛൻ മ­ക്ക­ളെ കൈ­യ്ക്കു പി­ടി­ച്ചു ക­ല്യാ­ണ­മ­ണ്ഢ­പ­ത്തിൽ കൊ­ണ്ടു­വ­രു­ന്ന­തെ­ന്തി­നു്?

ഉ­ത്ത­രം: പാവം കൊ­ണ്ടു­വ­ര­ട്ടെ. അ­താ­ണു് അ­യാ­ളു­ടെ അ­വ­സാ­ന­ത്തെ അ­ധി­കാ­രം കാ­ണി­ക്കൽ.

എം. മു­കു­ന്ദൻ
images/Mmukundan.jpg
എം. മു­കു­ന്ദൻ

ജീ­വി­തം പ­ട്ടു­മെ­ത്ത­യൊ­രു­ക്കി അതിൽ പ­നി­നീർ­പ്പൂ­ക്ക­ളു­ടെ ഇ­ത­ളു­കൾ വിതറി നി­ങ്ങ­ളെ കി­ട­ത്തി. കൂ­ടെ­ക്കി­ട­ന്നു് ചു­വ­ന്ന ചു­ണ്ടു­കൾ­കൊ­ണ്ടു് ക­വി­ളിൽ സ്പർ­ശി­ച്ചു് ‘സു­ഖ­മാ­ണോ’ എന്നു ചോ­ദി­ക്കു­മ്പോൾ സു­ഖ­മാ­ണു്, സു­ഖ­മാ­ണു് എന്നു മ­റു­പ­ടി പ­റ­യാ­റി­ല്ലേ? ശ­യ­നീ­യ­ത്തി­ന്റെ ത­ല­യ്ക്കൽ ഇ­രി­ക്കു­ന്ന സ്വർ­ണ്ണ­ദീ­പ­ത്തി­ന്റെ തി­രി­യൊ­ന്നു നീ­ട്ടാ­നാ­യി അവൾ എ­ഴു­ന്നേ­ല്ക്കു­മ്പോൾ അ­വ­ളു­ടെ ഭം­ഗി­ക­ണ്ടു് നി­ങ്ങൾ പു­ള­കം­കൊ­ള്ളാ­റി­ല്ലേ? തി­രി­നീ­ട്ടി­യി­ട്ടു അവൾ വീ­ണ്ടും ശ­യ­നീ­യ­ത്തെ സ­മീ­പി­ക്കു­മ്പോൾ നി­ങ്ങൾ കൈകൾ വി­ടർ­ത്തി അവളെ ആ­ലിം­ഗ­നം ചെ­യ്തു സ്വീ­ക­രി­ക്കാൻ യ­ത്നി­ക്കാ­റി­ല്ലേ? അ­പ്പോൾ, ചി­ല്ല­യിൽ­നി­ന്നു പൂ അ­ടർ­ത്തി­യെ­ടു­ക്കാൻ ശ്ര­മി­ക്കു­മ്പോൾ ആ ചില്ല അ­ല്പ­മൊ­ന്നു് അ­ക­ന്നി­ട്ട്[1] നി­ങ്ങ­ളു­ടെ കൈ­ക­ളിൽ വ­ന്ന­മ­രു­ന്ന­തു­പോ­ലെ അവൾ തെ­ല്ലു പി­റ­കോ­ട്ടു മാ­റി­യി­ട്ടു ആ കൈ­ക­ളിൽ­ത്ത­ന്നെ അ­മ­രാ­റി­ല്ലേ?

കു­റി­പ്പു­കൾ

[1] ചില്ല പി­റ­കോ­ട്ടു­പോ­യി­ട്ടു മു­ന്നോ­ട്ടു വ­രു­ന്ന ഈ ആശയം യുഗോ യുടെ ‘പാ­വ­ങ്ങൾ’ എന്ന നോ­വ­ലി­ലു­ള്ള­താ­ണു്.

ഇ­തൊ­ക്കെ സ്വ­പ്നം. കി­നാ­വാ­ണെ­ങ്കിൽ എ­ന്താ­ണു് യാ­ഥാർ­ത്ഥ്യം? ജീ­വി­ത­ത്തെ­സ്സം­ബ­ന്ധി­ച്ച ആ യാ­ഥാർ­ത്ഥ്യ­മെ­ന്തെ­ന്നു് അ­റി­യ­ണ­മെ­ങ്കിൽ എം. മു­കു­ന്ദൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ‘ചി­ന്താ­മ­ഗ്ന­യാ­യ കു­ഞ്ഞാ­പ്പു’ എന്ന ചെ­റു­ക­ഥ വാ­യി­ക്ക­ണം. ചെ­റു­പ്പ­ത്തിൽ അയാൾ ലൈം­ഗി­ക­ത്വ­ത്തി­ന്റെ ത­ട­വ­റ­യിൽ. മോ­ച­ന­ത്തി­നു­വേ­ണ്ടി­യു­ള്ള സ­ന്ദർ­ഭ­വും അയാൾ പാ­ഴാ­ക്കി­ക്ക­ള­യു­ന്നു. അ­ധി­കാ­രി­യു­ടെ സ­ഹ­ധർ­മ്മി­ണി­ക്കു­ള്ള മെ­യ്യ­ഴ­കു് അയാളെ ഉ­ന്മാ­ദ­ത്തി­ലേ­ക്കു് എ­റി­യു­ന്നു. പക്ഷേ, അവൾ ഏ­തി­നും സ­ന്ന­ദ്ധ­യാ­യി­ട്ടും ഭീ­രു­ത്വം­കൊ­ണ്ടു് അ­ഭി­ലാ­ഷ­ത്തി­നു സാ­ഫ­ല്യം വ­രു­ത്തു­ന്നി­ല്ല അയാൾ.

കാലം ക­ഴി­ഞ്ഞ­പ്പോൾ അ­യാൾ­ക്കു കി­ട്ടി­യ­തു വൈ­ര­സ്യ­ത്തി­ന്റെ മൂർ­ത്തി­മ­ദ്ഭാ­വ­മാ­യ ഒ­രു­ത്തി­യെ. അ­വ­രു­ടെ കു­ഞ്ഞു­ങ്ങ­ളെ­ല്ലാം പാ­ഴാ­യി­പ്പോ­യി. അ­വ­ശേ­ഷി­ക്കു­ന്ന­തു് നൈ­രാ­ശ്യ­വും വി­ഷാ­ദ­വും മാ­ത്രം. ഇ­താ­ണു് യാ­ഥാർ­ത്ഥ്യം. ആദ്യം പ­റ­ഞ്ഞ­തു് കി­നാ­വും. ഈ യാ­ഥാർ­ത്ഥ്യ­ത്തെ മു­കു­ന്ദൻ ത­ന്റേ­താ­യ രീ­തി­യിൽ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു.

ഒ­രി­ക്കൽ ഒരു പൂ­ന്തോ­ട്ട­ത്തി­ലൂ­ടെ ഞാൻ കാറിൽ നീ­ങ്ങു­ക­യാ­യി­രു­ന്നു. കാ­റോ­ടി­ച്ച­തു സു­ന്ദ­രി­യാ­യ തരുണി. ഉ­ദ്യാ­ന­ത്തി­ലെ റോ­സാ­പ്പൂ­ക്കൾ കാ­റി­ന്റെ ഒ­രു­വ­ശ­ത്തൂ­ടെ എന്നെ തഴുകി. പൂ­ന്തോ­ട്ടം ക­ട­ന്നു ഭ­വ­ന­ത്തി­ന്റെ മുൻ­പിൽ വാഹനം ചെ­ന്നു നി­ന്നി­ട്ടും എന്റെ ശ­രീ­ര­മാ­കെ പ­രി­മ­ളം. ജീ­വി­തം ഇ­തു­പോ­ലെ­യാ­ക്ക­ണ­മെ­ന്നാ­ണു് ന­മ്മ­ളു­ടെ­യെ­ല്ലാം ആ­ഗ്ര­ഹം. പക്ഷേ, ആ­ശ­യ്ക്കു സാ­ഫ­ല്യ­മി­ല്ല. ചു­ട്ടു പ­ഴു­ത്ത മ­ണ­ലി­ലൂ­ടെ ന­ട­ക്കാ­നാ­ണു് വിധി.

റഷ്യ, ചൈന ഈ രാ­ജ്യ­ങ്ങ­ളെ നോ­ക്കൂ

സോ­വി­യ­റ്റ് റഷ്യ, ചൈന ഈ രാ­ജ്യ­ങ്ങ­ളിൽ നി­ന്നു പ്ര­സാ­ധ­നം ചെ­യ്യു­ന്ന വാ­രി­ക­ക­ളും മാ­സി­ക­ക­ളും ഞാൻ കാ­ണാ­റു­ണ്ടു്. എ­ല്ലാം ആ­കർ­ഷ­ക­ങ്ങ­ളാ­ണു്. ചൈ­നീ­സ് ലി­റ്റ്റ­ച്ചർ, സ്പു­ട്നി­ക് (മോ­സ്കോ പ്ര­സാ­ധ­നം) ഇവ നോ­ക്കൂ. ആർ­ട്ട് പേ­പ്പ­റിൽ മു­ദ്ര­ണം. കവർ പെ­യ്ജു­കൾ അ­തി­സു­ന്ദ­രം. ക­മ്മ്യൂ­ണി­സം നി­ല­വി­ലി­രി­ക്കു­ന്ന രാ­ജ്യ­ങ്ങ­ളി­ലും സൗ­ന്ദ­ര്യ­ത്തി­നാ­ണു് പ്രാ­ധാ­ന്യം. ഈ സൗ­ന്ദ­ര്യ­ത്തി­ലൂ­ടെ­യു­ള്ള ആ­ശ­യ­പ്ര­ചാ­ര­ണ­ത്തി­ലാ­ണു് അ­വർ­ക്കു താ­ല്പ­ര്യം. ദൗർ­ഭാ­ഗ്യം­കൊ­ണ്ടു ന­മ്മു­ടെ ചില പ്ര­സാ­ധ­ന­ങ്ങൾ സൗ­ന്ദ­ര്യ­ത്തി­ന­ല്ല വൈ­രൂ­പ്യ­ത്തി­നാ­ണു് പ്രാ­മു­ഖ്യം ക­ല്പി­ക്കു­ക. ജ­ന­യു­ഗം വാ­രി­ക­യു­ടെ പു­റം­ച­ട്ട നോ­ക്കു­ക. ഒരു പയ്യൻ കുറെ മീ­നെ­ടു­ത്തു് ഒ­രു­വ­ശ­ത്തേ­ക്കു ത­ല­തി­രി­ച്ചു നി­ല്ക്കു­ന്നു. ബട്ടൺ പോ­ലെ­യു­ള്ള പൊ­ക്കിൾ കാ­ണി­ക്കു­ന്നു അവൻ. വല്ല അൺഡർ വെയറോ മറ്റോ വല്ല സ്ഥ­ല­ത്തും ഉ­ണ്ടെ­ന്നേ­യു­ള്ളൂ. ആ ചി­ത്രം ക­ണ്ടാൽ ബാ­ല­ന്റെ ദു­ര­വ­സ്ഥ­യ്ക്കു ഹേ­തു­വാ­യ വ്യ­വ­സ്ഥി­തി മാ­റേ­ണ്ട­താ­ണെ­ന്ന തോ­ന്നൽ ആർ­ക്കു­മു­ള­വാ­കു­ക­യി­ല്ല. അ­തി­നു­പ­ക­രം വെ­റു­പ്പു്. തെ­റ്റി­പ്പോ­യി. വെ­റു­പ്പ­ല്ല അ­റ­പ്പാ­ണു­ണ്ടാ­കു­ന്ന­തു്. ഈ അ­റ­പ്പു് സ­വി­ശേ­ഷ­മാ­യ ഒരു മാ­ന­സി­ക­നി­ല വാ­യ­ന­ക്കാ­ര­നു് ഉ­ള­വാ­ക്കി വാരിക വാ­യി­ക്കു­ന്ന­തിൽ­നി­ന്നു് അയാളെ അ­ക­റ്റി­ക്ക­ള­യു­ന്നു. ന­മ്മ­ളൊ­ക്കെ ഇ­പ്പോ­ഴും പഴയ കാ­ല­ത്താ­ണു് ജീ­വി­ക്കു­ന്ന­തെ­ന്നേ പ­റ­യാ­നു­ള്ളൂ.

മു­ത­ലാ­ളി­ത്ത­വ്യ­വ­സ്ഥി­തി­യും ബൂർ­ഷ്വാ­സി­യു­ടെ നൃ­ശം­സ­ത­യും എ­ല്ലാ­വർ­ക്കും അ­സ­ഹ­നീ­യ­ങ്ങ­ളാ­ണു്. അവയെ നിർ­മ്മാർ­ജ്ജ­നം ചെ­യ്യാ­നു­ള്ള ഏതു യ­ത്ന­വും സ്വാ­ഗ­താർ­ഹ­മാ­ണു്. പക്ഷേ, അതിനു ശ്ര­മി­ക്കു­മ്പോൾ സൗ­ന്ദ­ര്യ­ത്തെ ധ്വം­സി­ച്ചു­കൊ­ണ്ടു­ള്ള ‘റ്റി­റ­നി’ (Tyranny) ക­ട­ന്നു­വ­ര­രു­തു്. വ­ന്നാൽ സ­ഹ­താ­പ­ത്തി­ന്റെ നീർ­ച്ചാ­ലു് ഉ­ണ്ടാ­വു­ക­യി­ല്ല.

തൂ­ക്കി­ക്കൊ­ല്ലാൻ­വേ­ണ്ടി ത­ട­വു­മു­റി­യിൽ ഇ­ട്ടി­രി­ക്കു­ന്ന കൊ­ല­പാ­ത­കി­ക്കു് രോഗം വ­ന്നാൽ വി­ദ­ഗ്ദ്ധ­രാ­യ ഡോ­ക്ടർ­മാ­രെ­ക്കൊ­ണ്ടു് സർ­ക്കാർ അയാളെ ചി­കിൽ­സി­പ്പി­ക്കും. അ­ല്ലാ­തെ അയാളെ അങ്ങു ചാകാൻ അ­നു­വ­ദി­ക്കു­ക­യ­ല്ല ചെ­യ്യു­ന്ന­തു്. ബ­ഹു­ജ­ന­ത്തി­ന്റെ മുൻ­പിൽ ‘ഇതാ രോ­ഗി­യാ­യ കൊ­ല­പാ­ത­കി’ എന്നു പ­റ­ഞ്ഞു് അയാളെ പ്ര­ദർ­ശി­പ്പി­ക്കി­ല്ല. ദാ­രി­ദ്ര്യ­മെ­ന്ന രോഗം, ചൂ­ഷ­ണ­മെ­ന്ന രോഗം ചി­കി­ത്സി­ച്ചു മാ­റ്റൂ. അ­തു­ള്ള­വ­രെ കവർ പെ­യ്ജിൽ നി­റു­ത്തി കാ­ഴ്ച­ക്കാർ­ക്കു് അ­സ്വ­സ്ഥ­ത­യും വെ­റു­പ്പും അ­റ­പ്പും ഉ­ള­വാ­ക്കാ­തി­രി­ക്കൂ. റ­ഷ്യ­യേ­യും ചൈ­ന­യേ­യും നോ­ക്കി­പ്പ­ഠി­ക്കൂ.

സം­ഭാ­ഷ­ണം

ക­ഥാ­കാ­ര­നാ­യ തു­ള­സി­യും വാ­ര­ഫ­ല­ക്കാ­ര­നും ത­മ്മിൽ സം­ഭാ­ഷ­ണം.

വാ­ര­ഫ­ല­ക്കാ­രൻ:
തുളസി, ച­ങ്ങാ­തി, താ­ങ്ക­ളു­ടെ പേരു ദീപിക ആ­ഴ്ച­പ്പ­തി­പ്പിൽ അ­ച്ച­ടി­ച്ചു­ക­ണ്ട­പ്പോൾ ഞാൻ എത്ര സ­ന്തോ­ഷി­ച്ചെ­ന്നോ! ആ പേ­രി­ന്റെ താ­ഴെ­യു­ള്ള കഥ ഇ­ത്ര­യ്ക്കു ഡ്രി­യ്റി—വിരസം—ആ­കു­മെ­ന്നു ഞാൻ വി­ചാ­രി­ച്ച­തേ­യി­ല്ല­ല്ലോ.
തുളസി:
നി­ങ്ങൾ­ക്കു് ഒരു ‘സെൻ­സി­റ്റി­വി­റ്റി’യു­മി­ല്ലെ­ന്നു് എ­നി­ക്ക­റി­യാം. എ­ങ്കി­ലും അതു ഇ­ത്ര­ത്തോ­ള­മാ­കാ­മോ?
വാരഫല:
താ­ങ്കൾ എ­ന്താ­ണു് എ­ഴു­തി­വ­ച്ചി­രി­ക്കു­ന്ന­തു്. ഒ­രോ­ട്ടോ­റി­ക്ഷാ­ക്കാ­രൻ പ­ണി­മു­ട­ക്കി­യ­പ്പോൾ ഒരു ചെ­റു­പ്പ­ക്കാ­രൻ സൈ­ക്കിൾ റി­ക്ഷാ­ഡ്രൈ­വ­റെ അ­ക­ത്തി­രു­ത്തി റെ­യിൽ­വേ സ്റ്റേ­ഷ­നി­ലേ­ക്കു് ച­വി­ട്ടി­പ്പോ­യെ­ന്ന­ല്ലേ? തി­രി­ച്ചു ഭാ­ര്യ­യു­മാ­യി വ­ന്നു് അതേ റി­ക്ഷ­യിൽ കയറി ബസ്സ് സ്റ്റാൻ­ഡി­ലെ­ത്തി­പോ­ലും. റി­ക്ഷാ­ക്കാ­ര­നു് 15 രൂപ കൂലി. അ­തു­വാ­ങ്ങി അയാൾ കു­ടി­ക്കാൻ പോ­യ­ത്രേ. എ­ന്തൊ­രു ചി­ന്താ­ദാ­രി­ദ്ര­വും ബു­ദ്ധി­ശു­ന്യ­വും ഭാ­വ­നാ­ര­ഹി­ത­വു­മാ­യ ക­ഥ­യാ­ണി­തു. തുളസി, എ­ഴു­താൻ ക­ഴി­വു­ള്ള താ­ങ്കൾ ഇ­ങ്ങ­നെ അ­ധഃ­പ­തി­ക്കു­ന്ന­തെ­ന്തി­നു്?
തുളസി:
നി­ങ്ങൾ വി­ദ്വേ­ഷ­മു­ള്ള­യാ­ളാ­ണു്.
വാരഫല:
അതൊരു വി­ല­കു­റ­ഞ്ഞ പ്ര­സ്താ­വം. ഒ­രു­വി­ധ­ത്തി­ലു­ള്ള കൃ­ത്രി­മ­ത്വം ഒ­ര­ള­വു­വ­രെ സ­ഹി­ക്കാം. ഇ­ടു­ന്ന ഷേർ­ട്ട് പൂ­ക്കൾ തു­ന്നി­ച്ചേർ­ത്തും കി­ന്ന­രി­വ­ച്ചു പി­ടി­പ്പി­ച്ചും മോ­ടി­യാ­ക്കി­ക്കൊ­ള്ളു. പക്ഷേ, ബ­ഫൂ­ണി­ന്റെ വേ­ഷ­മാ­ണി­തെ­ന്നു് അ­ന്യ­രെ­ക്കൊ­ണ്ടു് പ­റ­യി­ക്ക­ത്ത­ക്ക­വി­ധം ഷേർ­ട്ടി­നു കോ­മാ­ളി­ത്തം വ­രു­ത്ത­രു­തു്.
തുളസി:
(മി­ണ്ടാ­തി­രി­ക്കു­ന്നു)
ജീർ­ണ്ണ­പ­ത്ര­ങ്ങൾ

ആ മ­ര­ത്തി­ലെ ഇല ഓ­രോ­ന്നും ജീ­വ­നാർ­ന്നു് അതിൽ നി­ന്ന­താ­ണു്. ഋ­തു­വി­നു മാ­റ്റം വ­ന്ന­പ്പോൾ ഇ­ല­ക­ളാ­കെ കൊ­ഴി­ഞ്ഞു താഴെ വീണു. അ­വ­യു­ടെ പ­ച്ച­നി­റം പോയി. ചിലതു ജീർ­ണ്ണി­ച്ചു ക­ഴി­ഞ്ഞു. ഇലകൾ ചി­ത­റി­ക്കി­ട­ക്കു­ന്നി­ട­ത്തു ചെ­ല്ലാൻ മടി. ചെ­ന്നാൽ ഒ­രി­ല­യിൽ­പ്പോ­ലും കാ­ലു­തൊ­ടാ­തെ നോ­ക്കു­ന്നു. ഇ­താ­യി­രു­ന്നി­ല്ല സ്ഥി­തി മ­ര­ത്തിൽ­നി­ന്നു് അവ അ­ന്ത­രീ­ക്ഷ­ത്തി­നാ­കെ ഹ­രി­താ­ഭ കൈ­വ­രു­ത്തി­യ­പ്പോൾ. ഓരോ ഇ­ല­യെ­യും സ്പർ­ശി­ക്കു­ന്ന­തു് എത്ര സുഖം! അ­തി­ന്റെ മൃ­ദു­ത്വം സു­ഖ­ക­ര­മാ­യ ഒ­ര­നു­ഭൂ­തി പ്ര­ദാ­നം ചെ­യ്യും. ചിതറി താഴെ വീണു ജീർ­ണ്ണി­ച്ച­തു­കൊ­ണ്ടു­മാ­ത്രം മ­നു­ഷ്യൻ അവയെ വെ­റു­ക്കു­ന്നു.

ഒരു കാ­ല­ത്തു് ആ ഭവനം എത്ര മ­നോ­ഹ­ര­മാ­യി­രു­ന്നു! അതിലേ പോ­കു­ന്ന­വർ അതിൽ നി­ന്നു ക­ണ്ണെ­ടു­ക്കു­മാ­യി­രു­ന്നി­ല്ല. അ­തി­ന­ക­ത്തു് താ­മ­സി­ക്കാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കിൽ ഒന്നു കയറി അ­ല്പ­നേ­രം ഇ­രു­ന്നാ­ലെ­ങ്കി­ലും മ­തി­യാ­യി­രു­ന്നു എ­ന്നു് അ­വർ­ക്കു തോ­ന്നി. കാലം ക­ഴി­ഞ്ഞു. അതിൽ പാർ­ത്തി­രു­ന്ന­വർ എ­ല്ലാ­ക്കാ­ല­ത്തേ­ക്കു­മാ­യി യാ­ത്ര­യാ­യി. പി­ന്നീ­ടു് ബ­ന്ധു­ക്ക­ളു­ടെ തർ­ക്കം. റി­സീ­വർ ഭരണം. അ­ടു­ത്തു­നി­ന്ന മ­ര­ങ്ങ­ളു­ടെ വേ­രു­കൾ സ­മാ­ക്ര­മ­ണം ന­ട­ത്തി അ­സ്ഥി­വാ­രം പൊ­ളി­ഞ്ഞു. ഭി­ത്തി­കൾ വീണു, ചു­ടു­ക­ട്ട­കൾ പൊ­ട്ടി­ച്ചി­ത­റി. ഇ­ന്നു് അ­തി­ന്റെ കാഴ്ച ജു­ഗു­പ്സാ­വ­ഹം. ആരും ആ അ­വ­ശി­ഷ്ട­ങ്ങ­ളു­ടെ സ­മീ­പ­ത്തു­പോ­ലും പൊ­കു­ന്നി­ല്ല.

ചി­ത­റി­യ ജീർ­ണ്ണി­ച്ച ഇ­ല­ക­ളാ­ണു് പൊ­ട്ടി­ത്ത­കർ­ന്ന ചെ­ങ്ക­ല്ലു­ക­ളാ­ണു് മ­ണി­യൂർ ഇ. ബാ­ല­ന്റെ ‘അ­വ­ളു­ടെ മുഖം’ എന്ന കഥ (ദേ­ശാ­ഭി­മാ­നി വാരിക). പെ­ണ്ണു കാണാൻ പോ­കു­ന്നു ഒ­രു­ത്തൻ. അ­വ­ളു­ടെ ക­വി­ളിൽ ഒരു പാടു്. വി­വാ­ഹം ഉ­റ­പ്പി­ക്കു­ന്ന­തി­നു മുൻ­പു് ഒ­ന്നു­കൂ­ടെ കാ­ണാ­മെ­ന്നു കരുതി അയാൾ തീ­വ­ണ്ടി­യിൽ ക­യ­റു­ന്നു. തീ­വ­ണ്ടി­യിൽ ഒരു സു­ന്ദ­രി­യാ­യ യു­വ­തി­യും അ­വ­ളു­ടെ വി­രൂ­പ­നാ­യ ഭർ­ത്താ­വും. അവർ ത­മ്മിൽ വ­ഴ­ക്കു­കൂ­ടി. ഭർ­ത്താ­വു് അവളെ തീ­വ­ണ്ടി­യിൽ­നി­ന്നു പി­ടി­ച്ചു വെ­ളി­യി­ലേ­ക്കു ത­ള്ളു­ന്നു. അ­വ­ളു­ടെ മൃ­ത­ദേ­ഹ­ത്തി­നു­ചു­റ്റും ആളുകൾ കൂ­ടു­മ്പോൾ ഭർ­ത്താ­വു് അ­പ­രാ­ധം ചെ­യ്യാ­ത്ത അ­യാ­ളെ­ച്ചൂ­ണ്ടി ‘ഇയാൾ വ­ണ്ടി­യിൽ­നി­ന്നു് അവളെ പി­ടി­ച്ചു ത­ള്ളി­യ­താ’ എന്നു പ­റ­യു­ന്നു. പൊ­ലീ­സ് അയാളെ അ­റ­സ്റ്റ് ചെ­യ്യു­ന്നു.

എ­ന്തൊ­രു കഥ! ചെ­റു­ക­ഥ പ­ച്ച­നി­റ­മാർ­ന്ന ഇ­ല­ക­ളോ­ടു നി­ല്ക്കു­ന്ന മ­നോ­ഹ­ര­മാ­യ വൃ­ക്ഷ­മാ­ണു്. കെ­ട്ടു­റ­പ്പു­ള്ള ഭ­വ­ന­മാ­ണു്. ന­മ്മു­ടെ ക­ഥാ­കാ­രൻ സം­ഭ­വ­പ­ത്ര­ങ്ങ­ളെ നാ­ലു­പാ­ടും ചി­ത­റു­ന്നു. സം­ഭ­വ­ങ്ങ­ളാ­യ ചു­ടു­ക­ട്ട­ക­ളെ വ്യ­വ­സ്ഥ­യി­ല്ലാ­തെ വ­ലി­ച്ച­റി­യു­ന്നു. മ­ണി­യൂർ ഇ. ബാ­ല­നിൽ നി­ന്നു് ചൈ­ത­ന്യ­മു­ള്ള വൃ­ക്ഷം കി­ട്ടാൻ, മ­നോ­ഹ­ര­മാ­യ ഭവനം ല­ഭി­ക്കാൻ വാ­യ­ന­ക്കാ­രാ­യ ഞങ്ങൾ എന്തു ചെ­യ്യ­ണം? ഒരു വ­സ്തു­ത കൂടി. വർ­ഷ­ങ്ങ­ളാ­യി ഞാൻ ഈ ചീഞ്ഞ ഇലകളെ കാ­ണു­ന്നു. ത­കർ­ന്ന ക­ല്ലു­ക­ളെ കാ­ണു­ന്നു. ഒരു വി­ധ­ത്തിൽ ദ്ര­ഷ്ടാ­ക്കൾ­ക്കു് അ­സ്വ­സ്ഥ­ത­യു­ള­വാ­ക്കാൻ ഈ എ­ഴു­ത്തു­കാ­ര­നു് എ­ന്ത­ധി­കാ­രം?

  1. “അവൾ എ­നി­ക്കാ­യി ഉ­ണ്ടാ­ക്കി­യ കെ­യ്ക്ക് എന്നെ ക­ടി­ച്ചു, എ­നി­ക്കു് ക­ണ്ണീർ വ­രു­ന്ന­തു­വ­രെ”.
  2. അവൾ എ­നി­ക്കു­വേ­ണ്ടി­യു­ണ്ടാ­ക്കി­യ കി­ട­ക്ക­യ്ക്കു കാ­ഠി­ന്യം കൂ­ടി­പ്പോ­യ­തു­കൊ­ണ്ടു് ഞാൻ മ­ര­ണ­പ്രാ­യ­നാ­യി.
  3. എ­നി­ക്കാ­യി അവൾ അ­ല­ക്കി­യെ­ടു­ത്ത ഷേർ­ട്ട് കൈകൾ മ­ട­ക്കി എന്നെ അ­തി­ന­ക­ത്തു് ബ­ന്ധി­ച്ചു.
  4. തി­ള­ക്കം കൂ­ട്ടു­ന്ന­തു വരെ ക­ണ്ണാ­ടി അവൾ തു­ട­ച്ചു മി­നു­ക്കി­യ­തു­കൊ­ണ്ടു് എ­നി­ക്കു് കാണാൻ വ­യ്യാ­തെ­യാ­യി.
  5. അവൾ തറ മി­നു­സ­പ്പെ­ടു­ത്തി­യ­തു­കൊ­ണ്ടു് എന്റെ കാ­ലു­കൾ മു­ട്ടു­വ­രെ അതിൽ താ­ണു­പോ­യി

(Lanark എന്ന നോ­വ­ലിൽ­നി­ന്ന്). ന­മ്മു­ടെ ക­ഥാ­കാ­ര­ന്മാർ ക­ഥ­യെ­ഴു­തി­യെ­ഴു­തി ന­മ്മ­ളെ അതിൽ ആ­മ­ജ്ജ­നം ചെ­യ്യി­ച്ചു് നി­ഗ്ര­ഹി­ക്കു­ന്നു.

ഗ്രാൻ­മ­യും മാർ­കേ­സും
images/GabrielGarciaMarquez1984.jpg
മാർ­കേ­സ്

വാ­യി­ക്കേ­ണ്ട പ­ത്ര­മാ­ണു് ക്യൂ­ബ­യിൽ നി­ന്നു വ­രു­ന്ന ‘ഗ്രാൻ­മ’. നോബൽ സ­മ്മാ­നം വാ­ങ്ങി­യ മാർ­കേ­സ് അതിൽ കൂ­ട­ക്കൂ­ടെ എ­ഴു­താ­റു­ണ്ടു്. വാ­യി­ച്ച പു­സ്ത­കം വീ­ണ്ടും വാ­യി­ച്ചാൽ ചി­ല­പ്പോൾ മോ­ഹ­ഭം­ഗ­മാ­വും ഫ­ല­മെ­ന്നു് അ­ദ്ദേ­ഹം ‘What Book Are You Reading’ എന്ന ലേ­ഖ­ന­ത്തിൽ പ­റ­യു­ന്നു. (May 14, 1989). സ­വി­ശേ­ഷ നി­മി­ഷ­ത്തിൽ നമ്മെ ആ­ഹ്ലാ­ദാ­തി­രേ­ക­ത്തിൽ എ­ത്തി­ച്ച ഗ്ര­ന്ഥ­കാ­ര­ന്മാർ ര­ണ്ടാ­മ­ത്തെ വാ­യ­ന­യിൽ സ­ഹി­ക്കാൻ വ­യ്യാ­ത്ത­വ­രാ­കും. നി­ങ്ങൾ വി­വാ­ഹം ക­ഴി­ക്കാ­ത്ത, ഒ­രു­മി­ച്ചു് താ­മ­സി­ച്ചു് വാർ­ദ്ധ­ക്യ­ത്തി­ലേ­ക്കു് എ­ത്താ­ത്ത, സ്വ­ഭാ­വ­ന­ന്മ­ക­ളും (മു­ഖ­ത്തു്) ചു­ളി­വു­ക­ളും പ­ങ്കു­വ­യ്ക്കാ­നാ­വാ­ത്ത ഹൈ­സ്ക്കൂൾ കാ­മു­കി­യെ പെ­ട്ടെ­ന്നു വ­ഴി­ക്കു­വ­ച്ചു കാ­ണു­ന്ന­തു­പോ­ലെ­യാ­ണ­തു്. (നോബൽ സ­മ്മാ­നം നേടിയ നോ­വ­ലി­സ്റ്റ്) ഫോ­ക്നർ വെറും ‘റെ­ട്ട­റീ­ഷ്യൻ’ (വാ­ചാ­ല­ത­യാർ­ന്ന­വൻ) ആ­ണെ­ന്നും വർ­ഷ­ങ്ങൾ ക­ഴി­യു­മ്പോൾ അ­ദ്ദേ­ഹ­ത്തെ ആർ­ക്കും സ­ഹി­ക്കാ­നാ­വു­ക­യി­ല്ലെ­ന്നു­മാ­ണു് മാർ­കേ­സി­ന്റെ മതം.

images/ErnestHemingway1923.jpg
ഹെ­മി­ങ്വേ

Hemingway My Way എന്ന മ­റ്റൊ­രു ലേ­ഖ­ന­ത്തിൽ (ഒ­ക്ടോ­ബർ 29, 1989) ഹെ­മി­ങ്വേ യുടെ പ്ര­തി­ഭ­യെ അം­ഗീ­ക­രി­ച്ചു­കൊ­ണ്ടു് മാർ­കേ­സ് പ­റ­യു­ന്ന­തു് അ­ദ്ദേ­ഹം സ്വ­ന്തം പ­രി­ധി­ക­ളെ ലം­ഘി­ച്ചു ചെ­ന്നു എ­ന്നാ­ണു്. അ­തു­കൊ­ണ്ടാ­ണു് മ­റ്റു­ള്ള എ­ഴു­ത്തു­കാ­രിൽ കാ­ണാ­നാ­വാ­ത്ത ‘അ­ധി­ക­പ്പ­റ്റു്’ അ­ദ്ദേ­ഹ­ത്തിൽ ദൃ­ശ്യ­മാ­കു­ന്ന­തു്. ഹെ­മി­ങ്വേ­യു­ടെ നോ­വ­ലു­കൾ അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ വ­ലി­പ്പം പ്രാ­പി­ച്ച­വ­യാ­ണു്. അതിൽ അ­ദ്ദേ­ഹം ധാ­രാ­ളം കാ­ര്യ­ങ്ങൾ കു­ത്തി­ച്ചെ­ലു­ത്തി. ഈ കാ­ല­യ­ള­വി­ലെ അ­ത്യു­ന്ന­ത­നാ­യ എ­ഴു­ത്തു­കാ­രൻ ബോർ­ഹേ­സി നും ഈ പ­രി­മി­തി­കൾ ഉ­ണ്ടാ­യി­രു­ന്നു. പക്ഷേ, അവയെ അ­തി­ലം­ഘി­ച്ചു ചെ­ല്ലാ­തി­രി­ക്കാ­നു­ള്ള ബു­ദ്ധി­ശ­ക്തി­യാൽ അ­ദ്ദേ­ഹം അ­നു­ഗൃ­ഹീ­ത­നാ­യി­രു­ന്നു.

ഇ­മ്മാ­തി­രി­യു­ള്ള ലേ­ഖ­ന­ങ്ങൾ ഇ­ന്ത്യ­യി­ലെ പ­ത്ര­ങ്ങൾ ഗ്രാൻ­മ­യു­ടെ അ­നു­മ­തി­യോ­ടു­കൂ­ടി പ്ര­സി­ദ്ധ­പ്പെ­ടു­ത്തേ­ണ്ട­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു. അ­തി­നു­പ­ക­രം അവർ ചെ­യ്യു­ന്ന­തു് കാ­ശി­നു കൊ­ള്ളാ­ത്ത ഇ­ന്ത്യൻ പു­സ്ത­ക­ങ്ങ­ളു­ടെ കെ­ങ്കേ­മ­ങ്ങ­ളാ­യ ‘റെ­വ്യൂ’കൾ അ­ച്ച­ടി­ച്ചു വിടുക എ­ന്ന­താ­ണു്. ഭാരതി മു­ഖർ­ജി, ശശി തരൂർ, അ­മി­താ­വ് ഘോഷ് ഇ­വ­രു­ടെ പ­ര­ട്ട­പ്പു­സ്ത­ക­ങ്ങ­ളെ നോബൽ സ­മ്മാ­നാർ­ഹ­ങ്ങ­ളാ­യി അ­വ­ത­രി­പ്പി­ച്ച­തും അ­വ­ത­രി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­തും വാ­യ­ന­ക്കാർ ഓർ­മ്മി­ക്കു­മ­ല്ലോ.

യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ അ­ഡ്മി­ഷ­നു് അ­പേ­ക്ഷി­ച്ച ഒരു കു­ട്ടി ഫി­സി­ക്സ്, കെ­മി­സ്ട്രി എ­ന്നൊ­ക്കെ ഐ­ച്ഛി­ക­വി­ഷ­യ­ങ്ങ­ളാ­യി കാ­ണി­ച്ചി­ട്ടു് ‘അ­റ്റ­കൈ­യ്ക്കു്’ atleast Malayalam എ­ന്നെ­ഴു­തി­യ­താ­യി ഒ. എൻ. വി. ഒ­രി­ക്കൽ എ­ന്നോ­ടു പ­റ­ഞ്ഞു. ഇ­ങ്ങ­നെ അ­റ്റ്ലീ­സ്റ്റ് മ­ല­യാ­ളം പ­ഠി­ച്ചു് ജ­യി­ച്ചു് ല­ക്ച­റ­റാ­യി സീ­നി­യോ­രി­റ്റി­യു­ടെ പേരിൽ പ്രൊ­ഫ­സർ­മാർ ആ­കു­ന്ന­വർ പെ­ട്ടെ­ന്നു നോ­വ­ലി­സ്റ്റു­ക­ളും നി­രൂ­പ­ക­രും ആവും. അ­വ­രെ­ഴു­തു­ന്ന നോ­വ­ലു­കൾ­ക്കും നി­രൂ­പ­ണ­ങ്ങൾ­ക്കും ഭ­യ­ജ­ന­ക­ങ്ങ­ളാ­യ രൂ­പ­ങ്ങ­ളാ­വും ഉ­ണ്ടാ­വു­ക. “അ­പ്പോൾ നി­ങ്ങ­ളോ” എന്നു ചിലർ എ­ന്നോ­ടു ചോ­ദി­ക്കും. ഞാൻ മി­ടു­ക്ക­നാ­യി ഭാ­വി­ക്കു­ക­യി­ല്ല. ബി. എ­സ്സി­ക്കു കെ­മി­സ്ട്രി മെയിൻ വി­ഷ­യ­മാ­യി സ്വീ­ക­രി­ച്ചു വ­ള­രെ­ക്കാ­ലം പ­ഠി­ച്ച എന്നെ മ­ല­യാ­ളം പ­ഠി­ക്കാൻ വി­ളി­ച്ചു­കൊ­ണ്ടു­പോ­യി ഡോ­ക്ടർ ഗോ­ദ­വർ­മ്മ. അ­ങ്ങ­നെ­യാ­ണു് ഞാൻ മ­ല­യാ­ളം പ്ര­ഫെ­സർ ആ­യി­പ്പോ­യ­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-03-25.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.