SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-04-15-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ഉ­ഷ്ണ­കാ­ലം. ചൂടു സ­ഹി­ക്കാ­നാ­വാ­തെ ഞാൻ വീ­ട്ടി­ന്റെ മുൻ­വ­ശ­ത്തു് ഇ­രി­ക്കു­ക­യാ­യി­രു­ന്നു. മു­ക­ളിൽ ഫാൻ ക­റ­ങ്ങു­ന്നു­ണ്ടു്. പക്ഷേ, അ­തു­കൊ­ണ്ടെ­ന്തു പ്ര­യോ­ജ­നം? ചൂ­ടാർ­ന്ന വാ­യു­വി­നെ ഒന്നു ച­ലി­പ്പി­ച്ചു­വി­ടാ­മെ­ന്ന­ല്ലാ­തെ ഫാ­നി­നു് എ­ന്തു­ക­ഴി­യും. ഉ­ഷ്ണ­ര­ശ്മി­കൾ അ­ക­ത്തേ­ക്കു ക­ട­ക്കേ­ണ്ട­തി­ല്ല എന്നു കരുതി ഞാൻ ക­ത­ക­ട­ച്ചി­രു­ന്നു. അ­ങ്ങ­നെ ആ­ല­സ്യ­ത്തി­ലാ­ണ്ടു് ഇ­രു­ന്ന എന്റെ കാതിൽ ഒരു മൃ­ദു­ല­പ­ദ­വി­ന്യാ­സ ശബ്ദം വന്നു വീണു. ഞാൻ ഉടനെ എ­ഴു­ന്നേ­റ്റി­ല്ല. കെ­ട്ടി­ടം നിർ­മ്മി­ച്ച­വർ വാ­തി­ലി­ലെ പലക വേ­ണ്ട­പോ­ലെ ചേർ­ത്തു­വ­യ്ക്കാ­ത്ത­തു­കൊ­ണ്ടു് ഒരു വി­ട­വു­ണ്ടു്. അ­തി­ലൂ­ടെ നോ­ക്കി­യാൽ പൂ­മു­ഖ­ത്തു വന്നു നി­ല്ക്കു­ന്ന ആ­ളി­ന്റെ പാ­ദ­ങ്ങൾ തൊ­ട്ടു് അ­ര­ക്കെ­ട്ടു­വ­രെ­യു­ള്ള ശ­രീ­ര­ഭാ­ഗം കാണാം. റോ­ഡി­ന­പ്പു­റ­ത്തു­ള്ള വി­ശാ­ല­വും ശു­ഷ്ക­വു­മാ­യ പാടം കാണാം. മൃ­ദു­ല­ശ­ബ്ദം കേട്ട ഭാ­ഗ­ത്തേ­ക്കു ഞാൻ നോ­ക്കി. മ­നോ­ഹ­ര­ങ്ങ­ളാ­യ പാ­ദ­ങ്ങൾ. അ­വ­യ്ക്കു മു­ക­ളി­ലാ­യി വി­ല­കൂ­ടി­യ സാരി. മൃ­ദു­ത്വം വീ­ട്ടി­ലാ­ഗ­മി­ക്കു­മ്പോൾ ന­മു­ക്കു കാ­ഠി­ന്യം പാ­ടി­ല്ല. ഞാൻ അ­തി­ലും മൃ­ദു­ല­മാ­യി വാതിൽ തു­റ­ന്നു. സു­ന്ദ­രി കൈകൾ കൂ­പ്പി മ­ധു­ര­മ­ന്ദ­സ്മി­ത­ത്തോ­ടെ നി­ല്ക്കു­ന്നു. വി­ടർ­ന്ന റോ­സാ­പ്പൂ­വു­പോ­ലെ­യാ­ണു് ആ യുവതി. എ­നി­ക്കു പെ­ട്ടെ­ന്നു് ഓർ­മ്മ­വ­ന്ന­തു മോ­പ­സാ­ങ്ങി­ന്റെ ‘ച­ന്ദ്രി­ക­യിൽ’ എന്ന ചെ­റു­ക­ഥ­യാ­ണു്. തു­ട­ക്ക­ത്തിൽ പാ­ദ­ങ്ങ­ളു­ടെ ഭം­ഗി­യും അ­രു­ണി­മ­യും. മ­ധ്യ­ഭാ­ഗ­ത്തു് തി­ള­ക്കം. അ­ന്ത്യ­ത്തിൽ പ­നി­നീർ­പ്പൂ­വി­ന്റെ ശോഭ. ക­ഥ­യെ­ടു­ത്തു് മാർ­ദ്ദ­വ­ത്തോ­ടെ വാ­യി­ക്കു­ന്ന മ­ട്ടിൽ ഞാൻ ആ ചെ­റു­പ്പ­ക്കാ­രി­യെ ‘വരു, ഇ­രി­ക്കു’ എന്നു പേ­ല­വ­സ്വ­ര­ത്തിൽ ക്ഷ­ണി­ച്ചു. അ­മ്മ­യാ­രു് എന്നു പ്ര­മോ­ദ­ത്തോ­ടെ ഞാൻ ചോ­ദി­ച്ചി­ല്ല. അ­വൾ­ക്കു ഭർ­ത്താ­വു­ണ്ടോ എ­ന്നും ചോ­ദി­ച്ചി­ല്ല. എ­ന്തി­നു ചോ­ദി­ക്ക­ണം? സൗ­ന്ദ­ര്യ­ത്തി­ന്റെ ഉ­ട­ലെ­ടു­ത്ത രൂ­പ­ത്തി­നു് വേ­റൊ­രാ­ളി­ന്റെ ഉ­ട­മ­സ്ഥ­ത വേണ്ട. സൗ­ന്ദ­ര്യം സൗ­ന്ദ­ര്യ­മാ­യി­ത്ത­ന്നെ നി­ല്ക്കും. നീ­ല­ത്ത­ടാ­ക­ത്തിൽ ക­ളി­വ­ഞ്ചി കാ­റ്റേ­റ്റു തനിയെ നീ­ങ്ങു­ന്ന­തു കാ­ണാ­നാ­ണു ഭംഗി. വ­ഞ്ചി­ക്കാ­രൻ അ­തി­ലി­രു­ന്നു തു­ഴ­ഞ്ഞാൽ ഭം­ഗി­ക്കു ന്യൂ­ന­ത വരും. പൂ­ന്തോ­ട്ട­ത്തിൽ പൂ­ക്ക­ള­ങ്ങ­നെ വി­രി­ഞ്ഞു­നി­ല്ക്കു­മ്പോ­ഴാ­ണു് രാ­മ­ണീ­യ­കം. തോ­ട്ട­ക്കാ­രൻ അവിടെ ക­ട­ന്നു വ­രു­മ്പോൾ പു­ഷ്പ­ങ്ങ­ളു­ടെ ശോഭ കു­റ­യും. എന്റെ വീ­ട്ടി­ലെ­ത്തി­യ തരുണി അ­വ­ളാ­യി­ട്ടു മാ­ത്രം നി­ല്ക്ക­ട്ടെ. അ­ച്ഛ­നോ അ­മ്മ­യ്ക്കോ ഭർ­ത്താ­വി­നോ അ­ധി­കാ­രം വ­ന്നാൽ അ­വൾ­ക്കു് അ­പ­കർ­ഷം വ­ന്നു­കൂ­ടും. ‘ച­ന്ദ്രി­ക­യിൽ’ എന്ന ക­ഥ­യു­ടെ കർ­ത്താ­വു് മോ­പ­സാ­ങ് എ­ന്ന­റി­യാ­തി­രു­ന്നാൽ ഏറെ ന­ന്നു്. അ­റി­ഞ്ഞാൽ ലൈം­ഗി­ക­രോ­ഗം പി­ടി­ച്ചു മ­രി­ച്ച­യാ­ളാ­ണോ ഈ സൗ­ന്ദ­ര്യ­ത്തി­ന്റെ സ്ര­ഷ്ടാ­വു് എ­ന്നു­ചോ­ദി­ച്ചി­ട്ടു് നമ്മൾ വി­ഷാ­ദ­ത്തിൽ വീഴും. ന­മ്മു­ടെ നാടൻ പാ­ട്ടു­ക­ളു­ടെ ഭംഗി അ­വ­യു­ടെ അ­ജ്ഞാ­ത­കർ­ത്തൃ­ക സ്വ­ഭാ­വ­ത്തി­ല­ല്ലേ ഇ­രി­ക്കു­ന്ന­തു്?

കാ­ടി­തു ക­ണ്ടാ­യോ താടകാ ഭ­യ­ങ്ക­രി
images/Page013Balzac.jpg
ബൽ­സാ­ക്ക്

പ­രു­ക്കൻ കാൽ­വ­യ്പി­ന്റെ ശ­ബ്ദ­ത്തോ­ടെ വ­ന്നെ­ത്തു­ന്ന­തു് ആര്? പാ­ലൂ­രി ന്റെ ‘ഒരു ശ്രു­തി’ എന്ന കാ­വ്യാം­ഗ­ന­യ­ല്ലാ­തെ മ­റ്റാ­രാ­ണു്? “പ്രാ­ണാ­പാ­ന­സ­മാ­ന വ്യാ­നോ­ദാ­ന­ന്മാർ” എന്നു പ­ദ­വി­ന്യാ­സം. ഇതു കാ­തി­നെ പീ­ഡി­പ്പി­ക്കു­ന്നു. അർ­ത്ഥ­ഗ്ര­ഹ­ണ­ത്തി­നു ക്ലേ­ശ­മു­ണ്ടാ­ക്കു­ന്നു. ഞാൻ മ­ല­യാ­ളാ­ധ്യാ­പ­ക­നാ­യി­രു­ന്ന­തു­കൊ­ണ്ടു അ­പാ­ന­നും സ­മാ­ന­നും വ്യാ­ന­നും ഉ­ദാ­ന­നും ശ­രീ­ര­ത്തി­ലെ വാ­യു­ക്ക­ളാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ണ്ടു്. പക്ഷേ, എ­ല്ലാ­വ­രും അ­ധ്യാ­പ­ക­ര­ല്ല. കാർ­ക്ക­ശ്യ­ത്തോ­ടെ വീ­ട്ടിൽ ക­യ­റി­വ­ന്ന ഈ താടക ശ­ബ്ദ­ത്തോ­ടെ കസേര വ­ലി­ച്ചി­ട്ടു് അതിൽ ക­യ­റി­യി­രി­ക്കു­ന്നു. അ­വ­ളു­ടെ ഇ­രി­പ്പു നോ­ക്കു. “ജ­രാ­യു­ജാ­ണ്ഡ­ജ­സ്വേ­ദ­ജോ­ദ്ഭി­ജ്ജ­ങ്ങ­ളൊ­ടു­ങ്ങ­വെ” (ജ­രാ­യു­വിൽ­നി­ന്നു്—ശി­ശു­വി­നെ പൊ­തി­ഞ്ഞ ചർ­മ്മ­ത്തിൽ­നി­ന്നു്—ജ­നി­ച്ച­വ. അ­ണ്ഡ­ത്തിൽ­നി­ന്നു ജ­നി­ച്ച­വ. സ്വേ­ദ­ത്തിൽ­നി­ന്നു ജ­നി­ച്ച­വ. (മൂട്ട, പേൻ ഇവ) ഉ­ദ്ഭി­ജ­ങ്ങൾ (മു­ള­ച്ചു­ണ്ടാ­കു­ന്ന­വ—ചെ­ടി­കൾ) ഇ­വ­യെ­ല്ലാം ഒ­ടു­ങ്ങി­പ്പോ­യ­പ്പോൾ എ­ന്നു് ആ ഇ­രി­പ്പി­ന്റെ അർ­ത്ഥം.)

ഈ ഒ­ടു­ങ്ങൽ ക­ണ്ടു് കവി, നാ­ഭി­ജ­ന്മാ­ണ്ഡ­ജ­നോ­ടു് (ബ്ര­ഹ്മാ­വി­നോ­ട്) പ­റ­ഞ്ഞു­പോ­ലും. ‘എ­നി­ക്കു ലോ­ക­നാ­ശം ക­ണ്ടി­രി­ക്കാൻ വയ്യ.” അ­പ്പോൾ ബ്ര­ഹ്മാ­വു് അ­റി­യി­ച്ച­ത്രേ, “സ­ര­സ്വ­തി­യെ വി­ളി­ച്ചു് സ­മ­സ്ത­വും ര­ഞ്ജി­പ്പി­ക്കു. അപാന സമാന വ്യാ­നോ­ദാ­ന­ന്മാർ മ­ല്ല­ടി­ക്കേ­ണ്ട കാ­ര്യ­മി­ല്ല. അവർ തുല്യ പൗ­രു­ഷ­ന്മാ­രാ­ണു്.” കവി വാ­ണി­യെ വി­ളി­ച്ചു. അ­വ­ളു­മാ­യി ര­മി­ച്ചു.

ഒരു പുതിയ ഉൾ­ക്കാ­ഴ്ച­യു­മി­ല്ലാ­ത്ത ഈ വാ­ക്യ­ത്ധ­ങ്കൃ­തി­കൊ­ണ്ടു് (ത്ധ­ങ്കൃ­തു് = ഇ­ര­പ്പ്) പാ­ലൂ­രു നേ­ടു­ന്ന­തെ­ന്താ­ണു്? വാ­യ­ന­ക്കാ­ര­ന്റെ വെ­റു­പ്പു­മാ­ത്രം. ഭൗ­തി­ക­ത്വം മാ­ത്രം വി­ള­മ്പു­ന്ന­വർ ജ­ന­ത­യു­ടെ വി­ദ്വേ­ഷ­ത്തി­നു പാ­ത്ര­മാ­കും. ആ­ധ്യാ­ത്മി­ക­ത്വം എന്ന വ്യാ­ജേ­ന അ­മൂർ­ത്ത­ങ്ങ­ളാ­യ ആ­ശ­യ­ങ്ങ­ളെ എ­ടു­ത്തു­നിർ­ത്തു­ന്ന പാ­ലൂ­രു് ക­വി­ത­യു­ടെ ഉ­ജ്ജ്വ­ല­പ്ര­കാ­ശ­ത്തി­ലേ­ക്കു് അ­നു­വാ­ച­ക­രെ ന­യി­ക്കു­ന്നി­ല്ല. കു­ത്സി­ത­രൂ­പം കാ­ണി­ച്ചു് പേ­ടി­പ്പി­ക്കു­ന്ന­തേ­യു­ള്ളൂ. അ­തി­ഥി­ക്കു മ­ര്യാ­ദ­വേ­ണം. ആ മ­ര്യാ­ദ­യി­ല്ലാ­തെ താ­ട­കാ­ഭ­യ­ങ്ക­രി എന്റെ ക­സേ­ര­യിൽ ക­യ­റി­യി­രി­ക്കു­ന്നു. ആ­തി­ഥേ­യ­നു മ­ര്യാ­ദ­വേ­ണം. ആ മ­ര്യാ­ദ­യോ­ടെ ഞാൻ മാം­സ­പേ­ശി­ക­ളു­ടെ വ­ക്രീ­ക­ര­ണ­ത്തോ­ടെ അവളെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു. ‘എ­ഴു­ന്നേ­റ്റു പു­റ­ത്തു­പോ­കു’ എ­ന്നു­പ­റ­യു­ന്നി­ല്ല. (ഈ നി­ശാ­ച­രി­യെ കാ­ണ­ണ­മെ­ന്നു­ള്ള­വർ­ക്കു മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു് നോ­ക്കാം).

images/Garciamarquezgeneral.jpg

മാർ­കേ­സി ന്റെ The General in his Labyrinth എന്ന പുതിയ നോ­വ­ലി­ന്റെ ക്യൂ­ബൻ പ്ര­സാ­ധ­ന­ത്തി­നു “പ്ര­മു­ക്തി നല്കി”ക്കൊ­ണ്ടു് ക്യൂ­ബ­യി­ലെ സം­സ്കാ­ര­വ­കു­പ്പു­മ­ന്ത്രി പ­റ­ഞ്ഞു: സാ­മ്പ­ത്തി­ക സ്ഥി­തി വി­വ­ര­ണ­ക്ക­ണ­ക്കു­ക­ളിൽ­നി­ന്നും പ്ര­ബ­ന്ധ­ങ്ങ­ളിൽ­നി­ന്നും ഫ്ര­ഞ്ചു സ­മു­ദാ­യ­ത്തെ­ക്കു­റി­ച്ചു് മ­ന­സ്സി­ലാ­ക്കി­യ­തി­നെ­ക്കാൾ കൂ­ടു­തൽ കാ­ര്യ­ങ്ങൾ ബൽ­സാ­ക്കി­ന്റെ നോ­വ­ലു­ക­ളിൽ­നി­ന്നു ത­നി­ക്കു ഗ്ര­ഹി­ക്കാൻ ക­ഴി­ഞ്ഞു­വെ­ന്നു് എം­ഗൽ­സ് പ്ര­സ്താ­വി­ച്ചു. ഇതിനു കാരണം സാ­ഹി­ത്യം—വി­ശേ­ഷി­ച്ചും ബൽ­സാ­ക്കി ന്റെ­യും ഗാർ­സി­യ മാർ­കേ­സി­ന്റെ­യും സാ­ഹി­ത്യം—സ­ത്യ­ത്തി­ലേ­ക്കും വ­സ്തു­ക്ക­ളു­ടെ യ­ഥാർ­ത്ഥ സ്വ­ഭാ­വ­ത്തി­ലേ­ക്കും തു­ള­ച്ചു ചെ­ല്ലു­ന്നു എ­ന്ന­താ­ണു്. നി­സ്സം­ഗ­മാ­യ സ്ഥി­തി വി­വ­ര­ക്ക­ണ­ക്കു­കൾ­ക്കും നി­യ­മാ­നു­സാ­രി­യാ­യ ചി­ന്ത­ന­ത്തി­നും ത­ത്ത്വ­ചി­ന്താ­ത്മ­ക­മാ­യ അ­മൂർ­ത്ത­വ­സ്തു­ക്കൾ­ക്കും ഇതിനു ക­ഴി­യി­ല്ല…

images/gabrielgarciamarquez59.jpg
ഗാർ­സി­യ മാർ­കേ­സ്

One Hundred Years of Solitude എന്ന നോ­വ­ലിൽ­നി­ന്നു് കൊ­ള­മ്പി­യ­യി­ലെ അ­ക്ര­മ­ത്തി­ന്റെ ‘അ­ടി­വേ­രു­ക­ളെ’ക്കു­റി­ച്ചു നമ്മൾ കൂ­ടു­തൽ മ­ന­സ്സി­ലാ­ക്കു­ന്നു. ആ വിഷയം കൈ­കാ­ര്യം ചെ­യ്യു­ന്ന ഏതു പ്ര­ബ­ന്ധ­ത്തിൽ നി­ന്നും ഏതു രാ­ഷ്ട്രീ­യ പ്ര­ഭാ­ഷ­ണ­ത്തിൽ നി­ന്നും മ­ന­സ്സി­ലാ­ക്കു­ന്ന­തി­നെ­ക്കാൾ. (Granma— Havana—December 17, 1989)

ഈ­യ­ത്തി­നു പകരം രത്നം

‘ഗ്രാ­ന്മ’യിൽ മാർ­കേ­സ് എ­ഴു­തി­യ Lost Stories എന്ന വേ­റൊ­രു ലേ­ഖ­ന­ത്തിൽ ഒരു കൊ­ച്ചു­ക­ഥ പ­റ­ഞ്ഞി­ട്ടു­ണ്ടു്. മീൻ പി­ടി­ക്കാൻ പോ­കു­ന്ന­വൻ അ­യ­ല്ക്കാ­ര­നോ­ടു് ഒ­രീ­യ­ക്ക­ട്ടി ചോ­ദി­ച്ചു വാ­ങ്ങി. വലയിൽ കെ­ട്ടാ­നാ­യി­രു­ന്നു അതു്. ഈ­യ­ക്ക­ട്ടി­ക്കു പകരം ആ­ദ്യ­മാ­യി പി­ടി­ച്ചെ­ടു­ക്കു­ന്ന മീൻ അ­യാൾ­ക്കു കൊ­ടു­ക്കാ­മെ­ന്നു മീൻ­പി­ടി­ത്ത­ക്കാ­രൻ പ്ര­തി­ജ്ഞ ചെ­യ്തു. അ­ത­നു­സ­രി­ച്ചു­ത­ന്നെ അയാൾ പ്ര­വർ­ത്തി­ച്ചു. അ­യ­ല്ക്കാ­ര­ന്റെ ഭാര്യ ഒരു മീൻ കീ­റി­യ­പ്പോൾ അ­തി­ന്റെ വ­യ­റ്റിൽ ഒരു വലിയ ര­ത്ന­മി­രി­ക്കു­ന്ന­താ­യി കണ്ടു. ജീവിത സം­ഭ­വ­ങ്ങ­ളാ­കു­ന്ന ഈ­യ­ക്ക­ട്ടി­കൾ­ക്കു പകരം വലിയ ര­ത്ന­ങ്ങൾ താ­ന­റി­യാ­തെ അ­നു­വാ­ച­കർ­ക്കു് ന­ല്കു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ. പാ­റ­ന്നൂർ പ­ദ്മ­നാ­ഭ­നു് ഇ­തൊ­രി­ക്ക­ലും ക­ഴി­യു­ക­യി­ല്ലെ­ന്നു് അ­ദ്ദേ­ഹ­ത്തി­ന്റെ ചെ­റു­ക­ഥ­കൾ ക­ഴി­ഞ്ഞ ഇ­രു­പ­തു­വർ­ഷ­ങ്ങ­ളാ­യി വാ­യി­ക്കു­ന്ന ഞാൻ ഗ്ര­ഹി­ച്ചി­ട്ടു­ണ്ടു്. ഈ ആ­ഴ്ച­ത്തെ ദേ­ശാ­ഭി­മാ­നി വ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ച­ങ്ങ­ല­ക്ക­ണ്ണി­കൾ’ എന്ന കഥ വാ­യി­ച്ചി­ട്ടും പ­ദ്മ­നാ­ഭ­ന്റെ അ­വി­ദ­ഗ്ദ്ധ­ത അ­വി­ദ­ഗ്ദ്ധ­ത­യാ­യി­ത്ത­ന്നെ നി­ല­നി­ല്ക്കു­ന്നു എ­ന്നു് എ­നി­ക്കു തോ­ന്നു­ക­യു­ണ്ടാ­യി. രാ­മ­ച­ന്ദ്രൻ എ­ന്നൊ­രു ആ­പ്പീ­സ് ഗു­മ­സ്തൻ ക്ര­മേ­ണ ഭൗ­തി­ക­ത്വ­ത്തി­ന്റെ ച­ങ്ങ­ല­ക്കെ­ട്ടു­കൾ മു­റി­ച്ചു­മു­റി­ച്ചു് സ­ന്ന്യാ­സ­ത്തോ­ളം എ­ത്തു­ന്നു. ഒ­ടു­വിൽ ഭ്രാ­ന്ത­നാ­യി മാ­റു­ന്നു. ച­ങ്ങ­ല­യാൽ അയാൾ ബ­ന്ധി­ക്ക­പ്പെ­ടു­ന്നു.

ക­ല­യു­ടെ പ്രാ­ഥ­മി­ക സ്വ­ഭാ­വം പ­ദ്മ­നാ­ഭ­ന്റെ ക­ഥ­യ്ക്കി­ല്ല. അതു് യാ­ഥാ­ത­ഥ്യ­ത്തി­ന്റെ പു­ന­രാ­വി­ഷ്ക­ര­ണം മാ­ത്ര­മാ­ണു്. വാ­ക്കു­കൾ കൊ­ണ്ടു­ള്ള ചി­ത്ര­ര­ച­ന­യാ­ണു് കഥ. അതു് ഒരു പുതിയ മാനം പ്ര­ത്യ­ക്ഷ­മാ­ക്കു­ന്നു. ഈ നൂതന മാ­ന­മാ­ണു് അ­നു­വാ­ച­ക­ന്റെ ജീ­വി­താ­വ­ബോ­ധ­ത്തെ തീ­ക്ഷ­ണ­ത­മ­മാ­ക്കു­ന്ന­തും അയാളെ അ­ദ്ഭു­ത­ത്തി­ലേ­ക്കു് വ­ലി­ച്ചെ­റി­യു­ന്ന­തും. മാ­ത്ര­മ­ല്ല, ഇക്കഥ ഒരു ട്രി­ക്ക് പോ­ലി­രി­ക്കു­ന്നു. മ­ജീ­ഷ്യൻ ഒ­രു­ത്ത­നെ ച­ങ്ങ­ല­കൊ­ണ്ടു വ­രി­ഞ്ഞു­കെ­ട്ടി­യി­ട്ടു് ഒരു കൂ­ടു­കൊ­ണ്ടു മൂ­ടു­ന്നു. ഉടനെ കൂ­ടു­മാ­റ്റു­മ്പോൾ ച­ങ്ങ­ല­ക്കെ­ട്ടു­ക­ളി­ല്ലാ­തെ അയാൾ നി­ല്ക്കു­ന്നു. കൈയടി. ഇ­ക്ക­ഥ­യിൽ ച­ങ്ങ­ല­യു­ടെ ക­ണ്ണി­കൾ പൊ­ട്ടി­ച്ചെ­റി­യു­ന്ന ഗു­മ­സ്തൻ ച­ങ്ങ­ല­യാൽ ബ­ന്ധി­ക്ക­പ്പെ­ട്ടു­നി­ല്ക്കു­ന്നു. ര­ണ്ടും ട്രി­ക്ക് തന്നെ. ഈ­യ­ക്ക­ട്ടി­ക്കു പകരം രത്നം തരാൻ പാ­റ­ന്നൂർ പ­ദ്മ­നാ­ഭ­നു് എ­ന്നെ­ങ്കി­ലും ക­ഴി­യു­മോ?

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: നി­ങ്ങൾ ഏ­റ്റ­വും വെ­റു­ക്കു­ന്ന കാ­ഴ്ച­യേ­തു് ?

ഉ­ത്ത­രം: കൂ­ട്ടി­ന­ക­ത്തെ പക്ഷി. വീ­ട്ടി­ലെ അ­ക്വേ­റി­യ­ത്തിൽ വൈ­ഷ­മ്യ­മ­നു­ഭ­വി­ക്കു­ന്ന സ്വർ­ണ്ണ­മ­ത്സ്യം. ച­ങ്ങ­ല­യി­ട്ട നായ്. ഗൃ­ഹാ­ന്തർ­ഭാ­ഗ­ത്തു­മാ­ത്രം ക­ഴി­ഞ്ഞു­കൂ­ടാൻ വി­ധി­ക്ക­പ്പെ­ട്ട ഭാര്യ.

ചോ­ദ്യം: കാ­ക്ക­നാ­ട­നെ ക്കു­റി­ച്ചു് എ­ന്താ­ണു് അ­ഭി­പ്രാ­യം?

ഉ­ത്ത­രം: സ്നേ­ഹ­സ­മ്പ­ന്ന­നാ­യ ആളു്. മ­ര്യാ­ദ­യു­ടെ ഉ­ട­ലെ­ടു­ത്ത രൂപം. ആ­ദ്യ­കാ­ല­ത്തു് പച്ച വെ­ള്ള­ത്തെ മു­ന്തി­രി­ച്ചാ­റാ­ക്കി അ­ദ്ദേ­ഹം. ഉദാ: ‘ഉ­ഷ്ണ­മേ­ഖ­ല.’ ഇ­പ്പോൾ മു­ന്തി­രി­ച്ചാ­റി­നെ പ­ച്ച­വെ­ള്ള­മാ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ന്നു.

ചോ­ദ്യം: അ­ച്ഛ­ന­മ്മ­മാ­രു­ടെ ദൗർ­ബ­ല്യ­മെ­ന്തു്?

ഉ­ത്ത­രം: കൊ­ച്ചു­മ­ക­നോ മകളോ ബു­ദ്ധി­ശ­ക്തി കാ­ണി­ച്ചാൽ അ­ച്ഛ­ന്റെ കഴിവു കാ­ണി­ക്കു­ക­യാ­ണെ­ന്നു പറയും. മ­ണ്ട­ത്ത­ര­മാ­ണു് അ­വ­ന്റെ­യോ അ­വ­ളു­ടെ­യോ സ­വി­ശേ­ഷ­ത­യെ­ങ്കിൽ അ­ച്ഛ­ന്റെ പേരോ പ­റ­ക­യി­ല്ല.

ചോ­ദ്യം: ഭാര്യ ഭർ­ത്താ­വി­നെ കൂ­ടു­തൽ വെ­റു­ക്കു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: അ­യാ­ളു­ടെ അ­സാ­ന്മാർ­ഗ്ഗി­ക­ത്വം കാ­ണു­മ്പോ­ഴ­ല്ല. വീ­ട്ടിൽ വ­രു­ന്ന­വ­രെ അയാൾ അ­പ­മാ­നി­ക്കു­ന്ന­തു കാ­ണു­മ്പോ­ഴാ­ണു്.

ചോ­ദ്യം: സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ന്റെ ദോ­ഷ­മെ­ന്താ­ണു് ?

ഉ­ത്ത­രം: സത്യം വെ­ട്ടി­ത്തു­റ­ന്നു പ­റ­യു­ന്ന­താ­ണു് ഇ­തി­ന്റെ ദോഷം. കി­ഴ­ക്കു­ദി­ക്കിൽ­നി­ന്നു സൂ­ര്യൻ മെ­ല്ലെ ഉ­ദി­ച്ചു­യ­രു­ന്ന­തു­പോ­ലെ മാ­ത്ര­മേ സത്യം പ്ര­കാ­ശി­ക്കാ­വൂ. അർ­ദ്ധ­രാ­ത്രി­യിൽ സൂ­ര്യൻ പ്ര­കാ­ശി­ച്ചാൽ പ്ര­തി­ഷേ­ധ­മു­ണ്ടാ­കും. സത്യം പ­തു­ക്കെ­പ്പ­റ­യാൻ ഞാൻ ശ്ര­മി­ക്കാം.

ചോ­ദ്യം: നി­ങ്ങൾ­ക്കു ഇ­ന്ന­ലെ എ­ന്ന­തു­ണ്ടോ? ഇ­ന്നു് എ­ന്ന­തു­ണ്ടോ? (ചോ­ദ്യം സ്വ­ന്തം)

ഉ­ത്ത­രം: ‘ഇ­ന്ന­ലെ’ എ­ന്ന­തു് ഉ­ണ്ടു്. ‘ഇന്ന്’ എ­ന്ന­തു­ണ്ടു്. പ­ണ­ത്തെ­സ്സം­ബ­ന്ധി­ച്ചു് ‘നാളെ’ എ­ന്ന­തി­ല്ല എന്ന മ­ട്ടി­ലാ­ണു് ഞാൻ പ്ര­വർ­ത്തി­ക്കു­ന്ന­തു്.

ചോ­ദ്യം: കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രെ പ്പോ­ലെ എ­ഴു­താൻ ക­ഴി­യി­ല്ലെ­ങ്കിൽ പേന താഴെ വ­ച്ചു­കൂ­ടേ ത­നി­ക്കു്?

ഉ­ത്ത­രം: ആ­മ­യ്ക്കു കാ­റോ­ടി­ക്കാൻ ക­ഴി­യി­ല്ല. അ­തു­കൊ­ണ്ടു് ആമ ആ­ത്മ­ഹ­ത്യ ചെ­യ്യ­ണോ? അതിനു പ­തു­ക്കെ­പ്പ­തു­ക്കെ നീ­ങ്ങി­ക്കൂ­ടേ ഈ ഭൂ­മി­യി­ലൂ­ടെ?

ചോ­ദ്യം: പു­രു­ഷ­ന്മാ­രെ­യാ­ണു ചില സ്ത്രീ­കൾ വെ­റു­ക്കു­ന്ന­തു് എ­ന്തു­കൊ­ണ്ടു്?

ഉ­ത്ത­രം: എന്റെ ഒരു ബന്ധു പു­രു­ഷ­വർ­ഗ്ഗ­ത്തെ മു­ഴു­വൻ വെ­റു­ത്തി­രു­ന്നു. വീ­ട്ടിൽ വ­ന്നാൽ ‘പു­രു­ഷ­മു­ശു’ അ­ടി­ക്കു­ന്ന­ല്ലോ എ­ന്നു് അവർ പ­റ­യു­ന്ന­തു് ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. അവരെ ഒ­രു­ത്തൻ വി­വാ­ഹം ക­ഴി­ച്ചു. മൂ­ന്നാം­ദി­വ­സം ഉ­പേ­ക്ഷി­ച്ചു. അ­യാ­ളോ­ടു­ള്ള വെ­റു­പ്പാ­ണു് അവർ എ­ല്ലാ­പു­രു­ഷ­ന്മാ­രോ­ടു­മു­ള്ള വെ­റു­പ്പാ­ക്കി മാ­റ്റി­യ­തു്. സു­ഖ­ക­ര­മാ­യ ദാ­മ്പ­ത്യ­ജീ­വി­തം ന­യി­ച്ചി­രു­ന്നെ­ങ്കിൽ അവർ പു­രു­ഷ­വർ­ഗ്ഗ­ത്തെ വെ­റു­ക്കു­മാ­യി­രു­ന്നി­ല്ല.

മ­ന­സ്സി­ന്റെ ത­കർ­ച്ച
images/PaulBowles.jpg
പോൾ ബോൾസ്

അ­മേ­രി­ക്കൻ ക­ഥാ­കാ­ര­നാ­യ പോൾ ബോൾസ് (Paul Bowles) നല്ല ക­ലാ­കാ­ര­നാ­ണെ­ന്നാ­ണു് ഗോർ വി­ഡാ­ലി ന്റെ അ­ഭി­പ്രാ­യം. (Carson Mccullers, Paul Bowles, Tennessee Williams are, at this moment at least, the three interesting writers in The United States— Armageddon?—Gore Vidal.) ഇതു വാ­യി­ച്ച നാൾ­തൊ­ട്ടു് ഞാൻ ബോൾ­സി­ന്റെ കഥകൾ അ­ന്വേ­ഷി­ക്കു­ക­യാ­യി­രു­ന്നു. ഇ­ന്നു് ഒരു കഥ കി­ട്ടി. വാ­യി­ച്ചു. പ്ര­തി­ഭാ­ശാ­ലി­യാ­യ ക­ഥാ­കാ­ര­നാ­ണു് അ­ദ്ദേ­ഹ­മെ­ന്നു് മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്തു. In the Red House എ­ന്നാ­ണു് ക­ഥ­യു­ടെ പേരു്. കഥ പ­റ­യു­ന്ന ആ­ളി­നു് ശ്രീ­ല­ങ്ക­യിൽ വീ­ടു­ണ്ടാ­യി­രു­ന്ന കാ­ല­ത്തു് അ­യാ­ളു­ടെ അ­ച്ഛ­നും അ­മ്മ­യും അയാളെ കാണാൻ ചെ­ല്ലു­മാ­യി­രു­ന്നു. താ­മ­സ­സ്ഥ­ല­ത്തി­നു് കു­റ­ച്ച­ക­ലെ വ­ച്ചു് അവർ ഒരു ചെ­റു­പ്പ­ക്കാ­ര­നെ (സിംഹള യു­വാ­വി­നെ) പ­രി­ച­യ­പ്പെ­ട്ടു. ഒരു വി­ഷ­യ­ത്തിൽ­നി­ന്നു മ­റ്റൊ­രു വി­ഷ­യ­ത്തി­ലേ­ക്കു് അ­നാ­യാ­സ­മാ­യി കു­തി­ച്ചു­ചെ­ല്ലു­ന്ന ആ യു­വാ­വി­ന്റെ ഭാ­ഷ­ണ­രീ­തി കഥ പ­റ­യു­ന്ന ആളിനു തീരെ ഇ­ഷ്ട­മാ­യി­ല്ല. യു­വാ­വു് അവരെ ഒരു വീ­ട്ടി­ലേ­ക്കു ക്ഷ­ണി­ച്ചു. അവർ നന്നേ ത­ട­സ്സം പ­റ­ഞ്ഞെ­ങ്കി­ലും അ­യാ­ളു­ടെ കൂടെ അ­വർ­ക്കു പോ­കേ­ണ്ടി­വ­ന്നു. ഇ­രു­ണ്ട, ശൂ­ന്യ­ങ്ങ­ളാ­യ മു­റി­ക­ളി­ലൂ­ടെ അവരെ കൊ­ണ്ടു­പോ­യ യു­വാ­വു് ഒരു ചെറിയ മു­റി­യിൽ ചെ­ന്നു­നി­ന്നു. ചു­വ­ന്ന ചു­വ­രു­ക­ളും മേൽ­ത്ത­ട്ടു­മു­ള്ള മു­റി­യാ­യി­രു­ന്നു അതു്. കി­ട­ക്ക­യി­ട്ട ഒരു ക­ട്ടിൽ മുറി നി­റ­ഞ്ഞു­നി­ന്നു. അതിൽ, കൂ­ടു­തൽ ചു­വ­പ്പു­ള്ള ഷീ­റ്റ് വി­രി­ച്ചി­ട്ടു­ണ്ടു്. ചു­വ­രിൽ ഒരു പെൺ­കു­ട്ടി­യു­ടെ പടം. അ­തി­ന­ടു­ത്തു ആ ചെ­റു­പ്പ­ക്കാ­ര­ന്റെ പടം. മൂ­ന്നാ­മ­ത്തേ­തു് വേ­റൊ­രു യു­വാ­വി­ന്റേ­തു്. യു­വാ­വു് അവിടെ ഉ­റ­ങ്ങാ­റു­ണ്ടോ എ­ന്നു് അച്ഛൻ ചോ­ദി­ച്ച­പ്പോൾ അയാൾ ഞെ­ട്ടി. ഇ­ല്ല­യി­ല്ല. ഈ വീ­ട്ടിൽ ആരും താ­മ­സി­ക്കു­ന്നി­ല്ല എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ മ­റു­പ­ടി. വീടു ക­ണ്ടി­ട്ടു് കഥ പ­റ­യു­ന്ന ആളും അ­യാ­ളു­ടെ അ­ച്ഛ­ന­മ്മ­മാ­രും അ­വ­രു­ടെ പാർ­പ്പി­ട­ത്തി­ലേ­ക്കു തി­രി­ച്ചു­പോ­ന്നു. ആ കി­ട­ക്ക അവരെ ‘ഹോൺട്’ ചെ­യ്തു. ശ­ബ്ദ­മി­ല്ലാ­തെ ടെ­ലി­വി­ഷൻ പ്ര­വർ­ത്തി­ക്കു­മ്പോ­ഴു­ള്ള പ്ര­തീ­തി. എ­ല്ലാം കാ­ണു­ന്നു! പക്ഷേ, എ­ന്താ­ണു ന­ട­ക്കു­ന്ന­തെ­ന്നു് അ­റി­യു­ന്നു­മി­ല്ല. കു­റ­ച്ചു­ദി­വ­സം ക­ഴി­ഞ്ഞു് വേ­റൊ­രാൾ ആ ചെ­റു­പ്പ­ക്കാ­ര­ന്റെ കഥ പ­റ­ഞ്ഞു. വി­വാ­ഹം ക­ഴി­ഞ്ഞു അ­യാ­ളു­ടെ പ്ര­ഥ­മ­രാ­ത്രി. യു­വാ­വു് ശ­യ­ന­മു­റി­യി­ലെ­ത്തി­യ­പ്പോൾ വധു അ­യാ­ളു­ടെ ഒരു സ്നേ­ഹി­ത­നു­മാ­യി കി­ട­ക്കു­ന്നു. അയാൾ ര­ണ്ടു­പേ­രെ­യും വെ­ടി­വ­ച്ചു കൊ­ന്നി­ട്ടു് മൃ­ത­ദേ­ഹ­ങ്ങൾ കഷണം ക­ഷ­ണ­മാ­ക്കി നു­റു­ക്കി. കൊ­ല­പാ­ത­കി കു­റേ­ദി­വ­സം ഭ്രാ­ന്താ­ശു­പ­ത്രി­യിൽ കി­ട­ന്നി­ട്ടു പു­റ­ത്തി­റ­ങ്ങി. ഇ­പ്പോൾ അ­യാ­ളു­ടെ ആ­ഗ്ര­ഹം ആ വലിയ സംഭവം നടന്ന മു­റി­യി­ലേ­ക്കു് ആ­ളു­ക­ളെ കൂ­ട്ടി­ക്കൊ­ണ്ടു പോ­കാ­നാ­ണു്.

കഥ പ­റ­യു­ന്ന ആൾ തി­രി­ച്ചു വീ­ട്ടി­ലെ­ത്തി. അ­ച്ഛ­നും അ­മ്മ­യും അ­മേ­രി­ക്ക­യി­ലേ­ക്കു പോ­കു­ക­യാ­ണു്. അവരെ ആ ഭ­യ­ജ­ന­ക­മാ­യ കഥ പ­റ­ഞ്ഞു് അ­സ്വ­സ്ഥ­രാ­ക്കേ­ണ്ട­തു­ണ്ടോ എ­ന്നു് അയാൾ ആ­ലോ­ചി­ച്ചു. സം­ഭാ­ഷ­ണ­ത്തി­നി­ട­യ്ക്കു് അമ്മ ആ ചെ­റു­പ്പ­ക്കാ­ര­നെ ഓർ­മ്മി­ച്ചു. “ആ മു­റി­ക്കു് അ­യാ­ളെ­സ്സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ്രാ­ധാ­ന്യ­മു­ണ്ടു്. അ­യാൾ­ക്കു് അതൊരു ദേ­വാ­ല­യ­മാ­ണു്” എ­ന്നു് അമ്മ പ­റ­ഞ്ഞു. വി­ശ­ദാം­ശ­ങ്ങ­ള­റി­യാ­തെ അമ്മ വ­സ്തു­ത­യു­ടെ കാ­ത­ലാ­യ ഭാ­ഗ­ത്തു ചെ­ന്നു ചേർ­ന്നു­വെ­ന്നു് അ­യാൾ­ക്കു തോ­ന്നി.

images/Updike29.jpg
ജോൺ അ­പ്ഡൈ­ക്ക്

ഈ കഥ ഉൾ­ക്കൊ­ള്ളു­ന്ന സ­മാ­ഹാ­ര­ഗ്ര­ന്ഥ­ത്തി­നു് അ­വ­താ­രി­ക എ­ഴു­തി­യ ജോൺ അ­പ്ഡൈ­ക്ക് (പ്ര­ശ­സ്ത­നാ­യ നോ­വ­ലി­സ്റ്റ്) ഇ­തി­ലൊ­രു oedipal triangle ആ­ണു­ള്ള­തെ­ന്നു പ­റ­യു­ന്നു. എ­ഴു­പ­തു­വ­യ­സ്സോ­ള­മാ­യ­വ­രാ­ണു് ക­ഥ­യി­ലെ മാ­താ­പി­താ­ക്കൾ. കഥ പ­റ­യു­ന്ന ആ­ളി­നു് അ­മ്മ­യോ­ടു­ള്ള സ്നേ­ഹ­ത്തി­നു് ഈന്നൽ ന­ല്കി­യി­ട്ടു­ണ്ടെ­ങ്കി­ലും ഈ­ഡി­പ്പ­സ് കോം­പ്ലെ­ക്സ് ഇ­തി­ലു­ണ്ടെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ല്ല. ചില സ­വി­ശേ­ഷ പ­രി­തഃ­സ്ഥി­തി­ക­ളിൽ മ­നു­ഷ്യ­നു­ണ്ടാ­കു­ന്ന മാ­ന­സി­ക­ത്ത­കർ­ച്ച­യാ­ണു് ബോൾസ് ചി­ത്രീ­ക­രി­ക്കു­ന്ന­തെ­ന്നു് എ­നി­ക്കു തോ­ന്നു­ന്നു.

ഇ­ക്ക­ഥ­യെ­ക്കു­റി­ച്ചു് ഇ­ത്ര­യു­മെ­ഴു­തി­യി­ട്ടാ­ണു് ഞാൻ ശ­ത്രു­ഘ്ന­ന്റെ ‘സ്വ­പ്ന­ങ്ങ­ളും സ­ത്യ­ങ്ങ­ളും’ എന്ന നല്ല കഥ വാ­യി­ച്ച­തു്. (ക­ലാ­കൗ­മു­ദി) അ­ച്ഛ­നി­ല്ലാ­ത്ത സ­മ­യ­ത്തു് അമ്മ പ­ര­പു­രു­ഷ­നു­മാ­യി ന­ട­ത്തു­ന്ന സ­ല്ലാ­പം ക­ണ്ടു് മകൾ പ്ര­തി­ഷേ­ധി­ക്കു­ന്ന­തു ക­ഥാ­കാ­രൻ ഹൃ­ദ­യ­കാ­രി­യാ­യി ആ­വി­ഷ്ക­രി­ച്ചി­ട്ടു­ണ്ടു്. മ­കൾ­ക്കു ലേശം മാ­ന­സി­ക­ത്ത­കർ­ച്ച അതു ദർ­ശി­ച്ചു് ഉ­ണ്ടാ­കു­ന്ന. പക്ഷേ, അതിനെ ജ­യി­ച്ച­ട­ക്കി അവൾ സ­ന്മാർ­ഗ്ഗി­ക­ത്വ­ത്തി­ന്റെ ശബ്ദം ഉ­യർ­ത്തു­ന്നു. വെ­റു­മൊ­രു ‘സ്റ്റേ­യ്റ്റ്മെ­ന്റാ’യി ശ­ത്രു­ഘ്നൻ ഈ കഥ എ­ഴു­തി­യി­രു­ന്നെ­ങ്കിൽ ഇതു പ­രാ­ജ­യ­പ്പെ­ടു­മാ­യി­രു­ന്നു. മ­ക­ളു­ടെ നോ­ട്ട­ത്തി­ലൂ­ടെ ആ കു­ത്സി­ത­ത്വ­ത്തെ ചി­ത്രീ­ക­രി­ച്ചു എ­ന്ന­തി­ലാ­ണു് ഇ­തി­ന്റെ വിജയം.

മോ­സ്കോ­യിൽ നി­ന്നു വ­രു­ന്ന സ്പു­ട്നി­ക് മാ­സി­ക­യിൽ­നി­ന്നൊ­രു നേ­ര­മ്പോ­ക്കു്:

“എ­നി­ക്കു് ആറു വ­യ­സ്സാ­യ­പ്പോൾ­തൊ­ട്ടു സം­ഗീ­തം കൊ­ണ്ടു് പണം സ­മ്പാ­ദി­ക്കു­ക­യാ­യി­രു­ന്നു ഞാൻ.”

“അതേയോ? നി­ങ്ങൾ എന്തു ചെ­യ്തു? പാ­ട്ടു­ക­ച്ചേ­രി­ക്കു പോയോ?”

“ഇല്ല. പി­യാ­നോ വാ­യി­ക്കാ­തി­രി­ക്കു­ന്ന­തി­നു­വേ­ണ്ടി എന്റെ അ­യ­ല്ക്കാ­രൻ എ­നി­ക്കു പണം ത­ന്നി­രു­ന്നു.”

എ­ല്ലിൻ­കൂ­ടു്

എ. ഡി. രാജൻ, കു­ങ്കു­മം വാ­രി­ക­യിൽ ഒരു കൊ­ച്ചു­ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു. അ­തി­ന്റെ പ്ര­തി­ഫ­ലം എ­ഡി­റ്റർ തീർ­ച്ച­യാ­യും അ­യ­ച്ചു­കൊ­ടു­ക്കും അ­ദ്ദേ­ഹ­ത്തി­നു്. പക്ഷേ, രാജൻ ക­ഥ­യെ­ഴു­തു­കി­ല്ല എന്നു തീ­രു­മാ­നി­ക്കു­ക­യും അതു് പ­ത്ര­ത്തി­ലൂ­ടെ പ്ര­ഖ്യാ­പി­ക്കു­ക­യും ചെ­യ്താൽ കേ­ര­ള­ത്തി­ലെ സ­ഹൃ­ദ­യർ കു­ങ്കു­മം പ­ത്രാ­ധി­പർ കൊ­ടു­ക്കു­ന്ന പ­ണ­ത്തേ­ക്കാൾ വലിയ സംഖ്യ അ­ദ്ദേ­ഹ­ത്തി­നു് നേ­രി­ട്ട­യ­ച്ചു­കൊ­ടു­ക്കും. അ­ത്ര­ക­ണ്ടു വി­രൂ­പ­മാ­യി­ട്ടു­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ. വൈ­രൂ­പ്യം എ­ങ്ങ­നെ­യെ­ന്നു ചോ­ദി­ച്ചാൽ ആ­യി­ര­ക്ക­ണ­ക്കി­നു്, ല­ക്ഷ­ക്ക­ണ­ക്കി­നു്, കോ­ടി­ക്ക­ണ­ക്കി­നു് എ­ഴു­ത്തു­കാർ ച­വ­ച്ചു­തു­പ്പി­യ ഒരു ക­രി­മ്പിൻ ചണ്ടി അ­ദ്ദേ­ഹ­മെ­ടു­ത്തു കു­ങ്കു­മം വാ­രി­ക­യു­ടെ നല്ല ത­ളി­ക­യിൽ വ­ച്ചി­ട്ടു് ന­മ്മോ­ടു ഭ­ക്ഷി­ക്കാൻ പ­റ­യു­ന്നു എ­ന്ന­തു­ത­ന്നെ. അ­ഭി­ല­ഷ­ണീ­യ­മാ­യ കൃ­ത്യ­ത്തി­നു് ആ­ഹ്വാ­നം ന­ട­ത്തു­ന്ന­തു് വൈ­രൂ­പ്യം തന്നെ. ഒ­രു­കാ­ല­ത്തു് കാ­മു­കി­യും കാ­മു­ക­നു­മാ­യി­രു­ന്ന ര­ണ്ടു­പേർ വാർ­ദ്ധ­ക്യ­കാ­ല­ത്തു ക­ണ്ടു­മു­ട്ടു­ന്നു. പഴയ ഒൻ­പ­താം­ക്ലാ­സ്സ് പ­രീ­ക്ഷ ജ­യി­ച്ചു് ആളുകൾ സം­സാ­രി­ക്കു­ന്ന­തു­പോ­ലെ അ­ച്ച­ടി­ഭാ­ഷ­യിൽ സം­സാ­രി­ക്കു­ന്നു. പി­രി­യു­ന്നു. അവൾ വി­വാ­ഹി­ത­യാ­യി­ട്ടും അ­യാൾ­ക്കു് ആ­ശം­സ­കൾ അ­യ­ച്ചി­രു­ന്നു. പക്ഷേ, മേൽ­വി­ലാ­സം ക­ത്തു­ക­ളിൽ കാ­ണി­ച്ചി­രു­ന്നി­ല്ല. ഇ­പ്പോൾ പി­രി­ഞ്ഞു­പോ­കാൻ നേ­ര­ത്തും അവൾ സ്വ­ന്തം മേൽ­വി­ലാ­സം ന­ല്കി­യി­ല്ല. ഇ­താ­ണു് രാ­ജ­ന്റെ ‘മേൽ­വി­ലാ­സ­മി­ല്ലാ­ത്ത ആ­ശം­സ­കൾ’.

കഥ ര­സ­ശു­ഷ്ക­വും സർ­വ­സാ­ധാ­ര­ണ­വും. ക­ലാ­സ­ങ്കേ­തം—ടെ­ക്നി­ക്—വി­ര­സ­വും കൃ­ത്രി­മ­വും. ഉൾ­ക്കാ­ഴ്ച (ഇൻ­സൈ­റ്റ്) പൂ­ജ്യം. ഞാ­നി­തു് എ­ഴു­തി­ക്കൊ­ണ്ടു് ജ­ന്ന­ലി­ലൂ­ടെ അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു നോ­ക്കു­മ്പോൾ ഒരു കൃ­ഷ്ണ­പ്പ­രു­ന്തു് ചി­റ­കു­കൾ അ­ന­ക്കാ­തെ ഒ­ഴു­കു­ന്ന­താ­യി കാ­ണു­ന്നു. ചെ­ക്കോ­വും മോ­പ­സാ­ങ്ങും കൃ­ഷ്ണ­പ്പ­രു­ന്തു­കൾ. ഈ പ­ക്ഷി­യു­ടെ അ­സ്ഥി­പ­ഞ്ജ­രം കാ­ഴ്ച­ബം­ഗ്ളാ­വിൽ വ­ച്ചാൽ അതു കാ­ണു­ന്ന­വ­നു് എ­ന്തു­തോ­ന്നും? രാ­ജ­ന്റെ കഥ വ­യി­ച്ചാൽ എന്തു തോ­ന്നു­മോ അ­തു­ത­ന്നെ തോ­ന്നും.

images/Thirunaloorkarunakaran.jpg
തി­രു­നെ­ല്ലൂർ ക­രു­ണാ­ക­രൻ

മാർ­ച്ച് 20-നു വൈ­കു­ന്നേ­ര­ത്തു തി­രു­വ­ന­ന്ത­പു­ര­ത്തെ പ്ര­ഭാ­ത്ബു­ക്ക് ഹൗ­സി­ലേ­ക്കു ചെ­ന്നു. തെ­ല്ല­ക­ലെ ജ­ന­യു­ഗം വാ­രി­ക­യു­ടെ കോ­പ്പി­കൾ വ­ച്ചി­രു­ന്നു. കവർ പേജിൽ ഒ­രു­ത്ത­ന്റെ പ­ടം­ക­ണ്ടു് “ഏതു കു­ര­ങ്ങ­നെ­യാ­ണു് ഇതിൽ പ്ര­തി­ഷ്ഠി­ച്ചി­രി­ക്കു­ന്ന­തു്?” എന്നു ചോ­ദി­ച്ചു­കൊ­ണ്ടു് ഞാൻ വാ­രി­ക­യെ­ടു­ത്തു. അ­പ്പോ­ഴാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­യ­തു് അതു് എന്റെ പടം ത­ന്നെ­യാ­ണെ­ന്നു്. എന്റെ ചോ­ദ്യം കേ­ട്ടു് ഹൗസ് മാ­നേ­ജ­റും അ­ദ്ദേ­ഹ­ത്തി­ന്റെ അ­സി­സ്റ്റ­ന്റും മ­ന്ദ­സ്മി­തം തൂകി. ആ മ­ന്ദ­സ്മി­ത­ത്തിൽ, എ­ന്നോ­ടു­ള്ള സ്നേ­ഹം പ്ര­ക­ട­മാ­യി­രു­ന്നു. എ­ങ്കി­ലും എന്റെ പടം വാ­രി­ക­യു­ടെ ക­വർ­പേ­ജിൽ അ­ച്ച­ടി­ക്കാൻ നിർ­ദ്ദേ­ശി­ച്ച പ്ര­ഫെ­സർ തി­രു­നെ­ല്ലൂർ ക­രു­ണാ­ക­ര നോടു് എ­നി­ക്കു കൃ­ത­ജ്ഞ­ത­യു­ണ്ടു്.

മാ­സ്റ്റർ പീസ്
images/NaguibMahfouz1980.jpg
നജീബ് മാ­ഫൂ­സ്

സാ­ഹി­ത്യ­ത്തി­നു­ള്ള നോബൽ സ­മ്മാ­നം നേടിയ നജീബ് മാ­ഫൂ­സി ന്റെ (Naguib Mahfouz) Children of Gebelawi എന്ന നോവൽ അ­പ്ര­തീ­ക്ഷി­ത­മാ­യി­ട്ടാ­ണു് എന്റെ കൈയിൽ കി­ട്ടി­യ­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ Miramar എന്ന നോ­വ­ലി­നെ­ക്കു­റി­ച്ചു് ഈ പം­ക്തി­യിൽ മുൻ­പെ­ഴു­തി­യി­രു­ന്നു. ആ നോവൽ സാ­ഹി­ത്യ­പ­ര­മാ­യ മേ­ന്മ­യു­ള്ള­താ­ണെ­ങ്കി­ലും അ­തി­ന്റെ ര­ച­യി­താ­വി­നു നോബൽ സ­മ്മാ­നം കി­ട്ടാൻ അർ­ഹ­ത­യു­ണ്ടോ എ­ന്നെ­നി­ക്കു സം­ശ­യ­മു­ണ്ടാ­യി­രു­ന്നു. ആ സംശയം ഒരു ഫ­ലി­തോ­ക്തി­യു­ടെ മ­ട്ടിൽ ഞാൻ ആ­വി­ഷ്ക­രി­ക്കു­ക­യും ചെ­യ്തു. എ­ന്നാൽ Children of Gebelawi എന്ന നോ­വ­ലി­ന്റെ പാ­രാ­യ­ണ­ത്തി­നു ശേഷം മാ­ഫൂ­സി­ന്റെ സ­മ്മാ­നാർ­ഹ­ത­യെ­ക്കു­റി­ച്ചു് എ­നി­ക്കൊ­രു സം­ശ­യ­വു­മി­ല്ല.

നോവൽ ഇം­ഗ്ലീ­ഷി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്തു് Philip Stewart എ­ഴു­തി­യ അ­വ­താ­രി­ക­യിൽ ഇതു് ഈ­ജി­പ്റ്റിൽ ഉ­ള­വാ­ക്കി­യ പ്ര­തി­ഷേ­ധ­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്. മാ­സ്റ്റർ­പീ­സാ­യി പ­രി­ഗ­ണി­ക്ക­പ്പെ­ടു­ന്ന ഈ നോവൽ നാസറി ന്റെ ഈ­ജി­പ്റ്റി­ലെ Al-​Ahram പ­ത്ര­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­ത്തു­ട­ങ്ങി­യ­പ്പോൾ പു­രോ­ഹി­തർ കു­ഞ്ഞാ­ടു­ക­ളോ­ടു­കൂ­ടി തെ­രു­വു­ക­ളി­ലി­റ­ങ്ങി ബഹളം കൂ­ട്ടി. പ്ര­ക്ഷോ­ഭ­ണം വർ­ദ്ധി­ച്ചു. ഒരു പ്ര­സാ­ധ­ക­നും ഇതു പു­സ്ത­ക­രൂ­പ­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്താൻ ത­യ്യാ­റാ­യി­ല്ല. നോവൽ അ­ച്ച­ടി­ച്ചു­വ­ന്ന വർ­ത്ത­മാ­ന­പ്പ­ത്ര­ത്തി­ന്റെ കോ­പ്പി­കൾ കൈ­മാ­റി­യാ­ണു് ആളുകൾ അതു വാ­യി­ച്ച­തു്.

images/ChildrenofGebelawi.jpg

നോ­വ­ലിൽ തെ­ളി­ഞ്ഞ ചില ക­ഥാ­പാ­ത്ര­ങ്ങ­ളു­ണ്ടു്. ഇ­വ­രു­ടെ ജീവിത ചി­ത്രീ­ക­ര­ണ­ത്തി­ലൂ­ടെ, അ­പ്ര­ത്യ­ക്ഷ­മാ­യ ഒ­രീ­ജി­പ്റ്റി­ന്റെ ച­രി­ത്രം ന­മു­ക്കു കി­ട്ടു­ന്നു. ഗ­ത­കാ­ല­സൗ­ഭാ­ഗ്യ­ങ്ങ­ളും ദൗർ­ഭാ­ഗ്യ­ങ്ങ­ളും ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്നു. ഈ ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൂ­ടെ ആദം, മോ­സ­സ്സ്, യേശു, മു­ഹ­മ്മ­ദ് ഇ­വ­രു­ടെ ജീ­വി­ത­ങ്ങൾ ഭം­ഗ്യ­ന്ത­രേ­ണ പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ക­യാ­ണു്. Gebelawi ഈ­ശ്വ­ര­ന്റെ പ്ര­തി­രൂ­പ­മ­ത്രേ. അ­ല്ലെ­ങ്കിൽ മാ­ഫൂ­സ് തർ­ജ്ജ­മ­ക്കാ­ര­നോ­ടു പ­റ­ഞ്ഞ­തു­പോ­ലെ മ­നു­ഷ്യർ ഈ­ശ്വ­ര­നെ­ക്കു­റി­ച്ചു രൂ­പ­വ­ത്ക­രി­ച്ച ആ­ശ­യ­ത്തി­നു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു. പ്ര­വാ­ച­ക­രെ ഈ­ജി­പ്റ്റു­കാർ എ­ങ്ങ­നെ സം­വീ­ക്ഷ­ണം ചെ­യ്യു­ന്നു­വെ­ന്നു വ്യ­ക്ത­മാ­ക്കു­ന്ന ഈ നോവൽ സാ­മു­ഹി­കം, രാ­ഷ്ട്ര­വ്യ­വ­ഹാ­ര­പ­രം, ആ­ധ്യാ­ത്മി­കം ഈ ത­ല­ങ്ങ­ളിൽ നൂ­ത­ന­മാ­ന­ങ്ങൾ പ്ര­ദർ­ശി­പ്പി­ക്കു­ന്നു. Oppression must cease as night yields to day. We shall see the end of tyranny and dawn of miracles എന്നു പ്ര­ഖ്യാ­പി­ക്കു­ന്ന മാ­ഫൂ­സ് മർ­ദ്ദ­ന­ത്തി­നു് എ­തി­രാ­യി, ഭീ­ക­ര­ഭ­ര­ണ­ത്തി­നെ­തി­രാ­യി നി­ല്ക്കു­ക­യാ­ണു് എ­ന്ന­തു വ്യ­ക്തം. ഇതിൽ ഈ­ശ്വ­രൻ മ­രി­ക്കു­ക­യും ചെ­യ്യു­ന്നു.

ഈ നോവൽ വാ­യി­ച്ച­വ­സാ­നി­പ്പി­ച്ചി­ട്ടു് ഞാ­നി­തു സ്നേ­ഹ­പൂർ­വം മേ­ശ­പ്പു­റ­ത്തു­വ­ച്ചു. എ­ങ്കി­ലും അതു് അ­വി­ടെ­ക്കി­ട­ന്നു തു­ടി­ക്കു­ന്നു. ‘എന്നെ വീ­ണ്ടും കൈ­യി­ലെ­ടു­ക്കു’ എ­ന്ന­ല്ലെ അതു പറയുക?

പവനൻ

പ­ണ്ടു് തി­രു­വി­താം­കൂ­റിൽ കാ­മേ­ശം എ­ന്നൊ­രു ത­ടി­വി­ദ­ഗ്ദ്ധ­നു­ണ്ടാ­യി­രു­ന്നു. സി. പി. രാ­മ­സ്സ്വാ­മി അ­യ്യ­രു ടെ ആ­ളാ­യി­രു­ന്നു അ­ദ്ദേ­ഹം. മ­ര­ങ്ങ­ളിൽ കു­ത്തി­വ­യ്പു ന­ട­ത്തു­ക, ത­ടി­ക­ളിൽ രാ­സ­ദ്ര­വ്യം കയറുക ഇ­വ­യെ­ല്ലാം അ­ദ്ദേ­ഹ­ത്തി­ന്റെ ജോ­ലി­ക­ളാ­യി­രു­ന്നു. ജീ­വ­നു­ള്ള മ­ര­ങ്ങ­ളെ­യും മ­രി­ച്ച ത­ടി­ക­ളെ­യും അ­സ്തി­ത്വം ദീർ­ഘി­പ്പി­ക്കാ­നു­ള്ള പ­രി­പാ­ടി­കൾ. കു­റേ­ക്ക­ഴി­ഞ്ഞു കാ­മ­ദേ­ശം തി­രു­വ­ന­ന്ത­പു­രം വി­ട്ടു­പോ­യി. ഇവിടെ ദീർ­ഘ­കാ­ലം താ­മ­സി­ച്ചി­രു­ന്നെ­ങ്കിൽ പ്ലാ­വിൽ മ­രു­ന്നു കു­ത്തി­വ­ച്ചു് തേങ്ങ ഉ­ത്പാ­ദി­പ്പി­ക്കാൻ കാ­മേ­ശം ശ്ര­മി­ക്കു­മാ­യി­രു­ന്നു. പ്ര­കൃ­തി­ക്കു ചില നി­യ­മ­ങ്ങ­ളു­ണ്ടു്. അ­വ­യ­നു­സ­രി­ച്ചു് മ­ര­ങ്ങൾ വ­ളർ­ന്നു­കൊ­ള്ളും. ആ വൃ­ക്ഷ­ങ്ങ­ളിൽ രാ­സ­വ­സ്തു­ക്കൾ ക­യ­റ്റു­ന്ന­തു് നി­ഷ്ഠൂ­ര­ത­യാ­ണു്.

ക­ലാ­കാ­ര­ന്മാ­രെ മർ­ദ്ദി­ച്ചു് ‘ഇന്ന വ­ഴി­യി­ലൂ­ടെ മാ­ത്രം പോകൂ’ എന്നു ജ­ന­മർ­ദ്ദ­കർ ആ­ജ്ഞാ­പി­ക്കു­ന്ന­തു് നി­ഷ്ഠൂ­ര­ത. ചെ­യ്യാ­ത്ത കു­റ്റ­ത്തി­ന്റെ പേരിൽ ആ­രെ­യെ­ങ്കി­ലും ഭർ­ത്സി­ക്കു­ന്ന­തും നി­ഷ്ഠൂ­ര­ത. എന്റെ ഈ ലേ­ഖ­ന­ങ്ങ­ളിൽ ശൃം­ഗാ­രം കാണും. പക്ഷേ, അ­ശ്ലീ­ല­പ­ദ­പ്ര­യോ­ഗ­മി­ല്ല. എ­ങ്കി­ലും അ­ശ്ലീ­ല­പ­ദ­പ്ര­യോ­ക്താ­വാ­യ­തു­കൊ­ണ്ടാ­ണു് അ­സ­ഭ്യം നി­റ­ഞ്ഞ നോ­ട്ടീ­സു­ണ്ടാ­യ­തെ­ന്ന അർ­ത്ഥ­ത്തിൽ ചി­ല­രെ­ല്ലാം എഴുതി. ശ­രി­യ­ല്ല അതു്. ഞാൻ ഒ­ര­ശ്ലീ­ല പദവും പ്ര­യോ­ഗി­ച്ചി­ല്ല. ഒരു കു­ടും­ബ­കാ­ര്യം കൂടി പറയാം. എന്റെ മ­ക്ക­ളെ എടാ എന്നോ എടീ എന്നോ പോലും ഞാൻ ഇ­ന്നു­വ­രെ വി­ളി­ച്ചി­ട്ടി­ല്ല. കാ­ര്യം അ­താ­ണു്. എ­ങ്കി­ലും വ­സ്തു­ത­കൾ­ക്കു രൂ­പ­പ­രി­വർ­ത്ത­നം വ­രു­ത്തി ചിലർ. ആ നി­ഷ്ഠൂ­ര­ത­യ്ക്കു എ­തി­രാ­യി പവനൻ ധീ­ര­മാ­യ ശബ്ദം ഉ­യർ­ത്തു­ന്നു. (ജ­ന­യു­ഗം വാരിക—ലക്കം 48) സത്യം ക­ണ്ടെ­ത്താ­നു­ള്ള പ്ര­വ­ണ­ത­യിൽ നി­ന്നാ­ണു് പ­വ­ന­ന്റെ ആ ശബ്ദം ഉ­ദ്ഭ­വി­ക്കു­ക. ഞാൻ അ­ദ്ദേ­ഹ­ത്തി­നു നന്ദി പ­റ­യു­ന്നു.

നി­ഷ്ഫ­ലം
images/SriChithiraThirunalBalaRamaVarmaIII.jpg
ശ്രീ ചി­ത്തി­ര­തി­രു­നാൾ

ശ്രീ ചി­ത്തി­ര­തി­രു­നാൾ മ­ഹാ­രാ­ജാ­വു് തി­രു­വി­താം­കൂർ ഭ­രി­ച്ച കാലം. മ­ഹാ­രാ­ജാ­വു് പ­ദ്മ­നാ­ഭ­സ്സ്വാ­മി­ക്ഷേ­ത്ര­ത്തിൽ പോ­കു­ന്ന സ­മ­യം­നോ­ക്കി, അ­ദ്ദേ­ഹം കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ ക­വ­ടി­യാർ–വെ­ള്ള­യ­മ്പ­ലം റോഡിൽ ഒരാൾ എ­ന്നും നി­ല്ക്കും. അ­ദ്ദേ­ഹ­ത്തെ തൊഴും. മ­ഹാ­രാ­ജാ­വു് ആ മ­നു­ഷ്യ­നു് കാ­ര്യ­മാ­യ എന്തോ സഹായം ചെ­യ്തു എ­ന്നാ­ണു് ഞാ­ന­റി­ഞ്ഞ­തു്. റോ­ഡ­രി­കിൽ നിന്ന യാചകൻ ഭ്രാ­ന്ത­നാ­യി­രു­ന്നു; ഒ­രു­കാ­ല­ത്തു് ഇം­ഗ്ലീ­ഷ് പ്ര­ഫെ­സ­റാ­യി­രു­ന്നു.

…എന്ന സ്ഥ­ല­ത്തു റോ­ഡിൽ­നി­ന്നു് പ­തി­വാ­യി എ­ന്നോ­ടു പണം ചോ­ദി­ച്ചി­രു­ന്ന ഒരു ഭ്രാ­ന്ത­നോ­ടു് ഒ­രി­ക്കൽ ‘പി­ന്നെ­ത്ത­രാം’ എന്നു ഞാൻ പ­റ­ഞ്ഞു­പോ­യി. ഉടനെ അയാൾ എ­ന്നോ­ടു് ആ­സ്റ്റ്രോ­ഫി­സി­ക്സി­ന്റെ സ­ങ്കീർ­ണ്ണ­ത­ക­ളെ­ക്കു­റി­ച്ചു സം­സാ­രി­ച്ചു. പ­തി­ന­ഞ്ചു മി­നി­റ്റു നേ­ര­ത്തെ വി­ദ­ഗ്ദ്ധ­മാ­യ പ്ര­ഭാ­ഷ­ണം. ഞാൻ അ­മ്പ­ര­ന്നു­പോ­യി. പി­ന്നീ­ടു് അ­ന്വേ­ഷി­ച്ച­പ്പോൾ മ­ന­സ്സി­ലാ­യി അയാൾ ഹൈ­സ്കൂ­ളിൽ ഫി­സി­ക്സ് അ­ധ്യാ­പ­ക­നാ­യി­രു­ന്നു­വെ­ന്നു്.

ഇ­തൊ­ക്കെ ഈ ലോ­ക­ത്തു് പ­തി­വാ­ണു്. ഭ്രാ­ന്ത­നാ­യി­യെ­ന്നു ക­ണ്ടാൽ ബ­ന്ധു­ക്കൾ വീ­ട്ടിൽ­നി­ന്നു് അ­ടി­ച്ചു­പു­റ­ത്താ­ക്കും. ആ ഭ്രാ­ന്തൻ കു­റെ­ക്കാ­ലം യാ­ചി­ക്കും. റോഡിൽ കി­ട­ന്നു ചാകും. നി­ത്യ­ജീ­വി­ത­ത്തിൽ ഇ­ങ്ങ­നെ ര­ണ്ട­ധ്യാ­പ­ക­രെ ഞാൻ കണ്ടു. ഫി­ക്ഷ­നിൽ ഇ­പ്പോൾ അ­മ്മ­ട്ടിൽ ഒരാളെ കാ­ണു­ന്നു. ഷൂർ­ഷി­ദ് ആലം എ­ഴു­തി­യ ‘വാ­തി­ലിൽ മു­ട്ടു­ന്ന­വൻ’ എന്ന ചെ­റു­ക­ഥ­യിൽ. (കു­ങ്കു­മം—തർ­ജ്ജ­മ പി. മാധവൻ പിള്ള യു­ടേ­തു്) യാ­ചി­ക്കു­മ്പോൾ ഒ­ന്നും കൊ­ടു­ക്കി­ല്ല മ­നു­ഷ്യർ. അയാൾ മ­രി­ച്ചാൽ ശ­വ­സം­സ്കാ­ര­ത്തി­നു വാ­രി­ക്കോ­രി­ക്കൊ­ടു­ക്കും. ഈ കാ­പ­ട്യ­ത്തി­നു് അ­ടി­കൊ­ടു­ക്കാൻ ശ്ര­മി­ക്കു­ന്ന ഇക്കഥ തു­ച്ഛ­മാ­ണു്. ഇ­തി­നെ­ക്കാ­ളൊ­ക്കെ ക­ലാ­ഭം­ഗി­യു­ള്ള എ­ത്ര­യോ കഥകൾ മ­ല­യാ­ള­ത്തി­ലു­ണ്ടാ­കു­ന്നു. മ­റു­നാ­ടൻ മ­ണ്ണിൽ­നി­ന്നു് ചെ­ടി­കൾ പി­ഴു­തു­കൊ­ണ്ടു­വ­രു­മ്പോൾ അ­വ­യ്ക്കു ഭം­ഗി­യു­ണ്ടോ എ­ന്നു­കൂ­ടി നോ­ക്കേ­ണ്ട­താ­ണു്. നോ­ക്കി­യി­ല്ലെ­ങ്കിൽ ആ പ്ര­വൃ­ത്തി നി­ഷ്ഫ­ല­മാ­കും.

രാ­ജ­വീ­ഥി­യി­ലൂ­ടെ ന­ട­ക്കു­ന്ന ഏതൊരു സ്ത്രീ­യു­ടെ­യും ശ്ര­ദ്ധ ത­ങ്ങ­ളു­ടെ ക­ണ്ണു­കൾ പു­രു­ഷ­ന്മാ­രിൽ പ­തി­ക്ക­രു­തെ­ന്നാ­ണു്. അ­തു­കൊ­ണ്ടു് അ­വർ­ക്കു് ഒരു ടെൻഷൻ—പി­രി­മു­റു­ക്കം—ഉ­ണ്ടാ­കും. ന­മ്മു­ടെ ചില നി­രൂ­പ­ക­രു­ടെ ‘നിർ­ബ്ബ­ന്ധം മ­റ്റെ­ഴു­ത്തു­കാ­രെ പ്ര­ശം­സി­ക്ക­രു­തെ­ന്നാ­ണു്’. അ­തു­കൊ­ണ്ടു് അ­വ­രു­ടെ മു­ഖ­ത്തും ടെൻഷൻ കാണാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-04-15.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.