SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1990-10-07-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

കു­ട്ടി­ക്കാ­ല­ത്തു കെ­ട്ടു­ക­ഥ­കൾ ഒ­രു­പാ­ടു വാ­യി­ച്ചി­രു­ന്നു ഞാൻ. അ­വ­യി­ലൊ­രു കഥയിൽ “സെവൻ ലീഗ് ബൂ­ട്സ്” ധ­രി­ച്ച ഒരു മു­ണ്ട­ന്റെ ക­ഥ­യു­ണ്ടു്. ലീഗ് എന്നു പ­റ­ഞ്ഞാൽ ഏ­താ­ണ്ടു മൂ­ന്നു നാ­ഴി­ക­യാ­ണു്. ഹ്ര­സ്വ­കാ­യൻ ഒരു കാ­ലെ­ടു­ത്തു മു­ന്നോ­ട്ടു­വ­ച്ചാൽ ഇ­രു­പ­ത്തൊ­ന്നു­നാ­ഴി­ക താ­ണ്ടി­യി­രി­ക്കും. കാ­രാ­ഗൃ­ഹ­ത്തി­ലാ­ക്കി­യ ഒരു രാ­ജ­കു­മാ­രി­യെ സൂ­ക്ഷി­ക്കു­ക എ­ന്ന­താ­യി­രു­ന്നു അ­യാ­ളു­ടെ ജോലി. ഒരു ദിവസം മു­ണ്ടൻ അ­ല്പ­മൊ­ന്നു് ഉ­റ­ങ്ങി­പ്പോ­യി. ആ തക്കം നോ­ക്കി രാ­ജ­കു­മാ­രി ത­ട­വ­റ­യിൽ നി­ന്നു ര­ക്ഷ­പ്പെ­ട്ടു. മു­ണ്ടൻ ഉ­ണർ­ന്നു നോ­ക്കി­യ­പ്പോൾ അവളെ കാ­ണാ­നി­ല്ല. ചാ­ടി­യെ­ഴു­ന്നേ­റ്റു് അയാൾ ന­ട­ന്നു. പക്ഷേ, ആ­ദ്യ­ത്തെ കാൽ­വ­യ്പു­കൊ­ണ്ടു­ത­ന്നെ ഇ­രു­പ­ത്തൊ­ന്നു നാഴിക ക­ട­ന്നു­പോ­യ­തു­കൊ­ണ്ടു് ആ ദൂ­ര­ത്തി­നി­ട­യ്ക്കു് എ­വി­ടെ­യോ ആ­യി­രു­ന്ന രാ­ജ­കു­മാ­രി­യെ കാണാൻ സാ­ധി­ച്ചി­ല്ല അ­യാൾ­ക്കു്. മു­ണ്ടൻ ന­ട­ന്നു­കൊ­ണ്ടേ­യി­രു­ന്നു.

ഞാൻ താ­മ­സി­ക്കു­ന്നി­ട­ത്തു­നി­ന്നു് ബ­സ്റ്റാൻ­ഡി­ലേ­ക്കു പോ­ക­ണ­മെ­ങ്കിൽ എ­നി­ക്കു ന­ട­ക്കാം, ഓടാം, പൊ­യ്ക്ക­ക്കാ­ലിൽ ക­യ­റി­പ്പോ­കാം. പ­ന്ത്ര­ണ്ട­ടി­പ്പൊ­ക്ക­ത്തിൽ പൊ­യ്ക്കാ­ലി­ലു­ള­ള ന­ട­ത്തം ക­ണ്ടു് പ്രേ­ക്ഷ­കർ ചി­രി­ച്ചെ­ന്നു വരും. ഫാ­ന്റ­സി­യും അ­ലി­ഗ­റി­യും പൊ­യ്ക്കാ­ലി­ലെ ന­ട­ത്ത­മാ­ണു്. എ­ഴു­ത്തു­കാർ ന­ട­ന്നാൽ മതി. അതാണു സ്വാ­ഭാ­വി­കം.

ഞാ­നൊ­രു സെവൻ ലീഗ് ബൂ­ട്ട്സ്കാ­ര­നാ­ണെ­ന്നും അ­തു­കൊ­ണ്ടു് എ­ന്നിൽ­നി­ന്നു ര­ക്ഷ­പ്പെ­ട്ട മലയാള സാ­ഹി­ത്യ­മാ­കു­ന്ന രാ­ജ­കു­മാ­രി­യെ ഞാൻ കാ­ണു­ന്നി­ല്ലെ­ന്നും എ­റ­ണാ­കു­ള­ത്തു­നി­ന്നു ഒരു വാ­യ­ന­ക്കാ­രി എഴുതി അ­യ­ച്ചി­രി­ക്കു­ന്നു. ‘ഞ­ങ്ങ­ളു­ടെ പ്രി­യ­പ്പെ­ട്ട ക­ഥാ­കാ­ര­നാ­യ എം. ടി. വാ­സു­ദേ­വൻ­നാ­യ­രെ അം­ഗീ­ക­രി­ക്കാ­ത്ത നി­ങ്ങൾ സ­ഹൃ­ദ­യ­നാ­ണോ’ എ­ന്നു­വ­രെ ആ വാ­യ­ന­ക്കാ­രി ദേ­ഷ്യ­ത്തോ­ടെ ചോ­ദി­ക്കു­ന്നു. അ­വ­രോ­ടു ഇനി വ­രു­ന്ന ഖ­ണ്ഡി­ക വാ­യി­ക്കാൻ ഞാൻ അ­പേ­ക്ഷി­ക്കു­ന്നു.

എം. ടി. വാ­സു­ദേ­വൻ നായർ
images/MTVasudevanNair.jpg
എം. ടി. വാ­സു­ദേ­വൻ നായർ

തന്റെ യ­വ്വ­ന­കാ­ല­ത്തു് അയാൾ ആ യു­വ­തി­യെ ക­ണ്ട­പ്പോൾ അ­വ­ളു­ടെ ക­ണ്ണു­കൾ ന­ക്ഷ­ത്ര­ങ്ങ­ളാ­ണെ­ന്നു് അ­യാൾ­ക്കു തോ­ന്നി­യി­രി­ക്കും. അ­വ­ളു­ടെ ചി­രി­യെ­ക്കാൾ മ­നോ­ഹ­ര­മാ­യി ഈ ലോ­ക­ത്തു വേറെ എ­ന്തെ­ങ്കി­ലു­മു­ണ്ടോ എ­ന്നു് അയാൾ ത­ന്നോ­ടു­ത­ന്നെ ചോ­ദി­ച്ചി­രി­ക്കും. മാ­റ­ത്തു പു­സ്ത­ക­ക്കെ­ട്ടു ചേർ­ത്തു­പി­ടി­ച്ചു്, അവൾ വ­ന്ന­പ്പോൾ അ­യാ­ളു­ടെ മാ­റി­ട­ത്തി­ലൂ­ടെ എ­ത്ര­യെ­ത്ര മി­ന്നൽ­പ്പി­ണ­രു­കൾ പാ­ഞ്ഞി­രി­ക്കി­ല്ല. അവളെ വി­ചാ­രി­ച്ചു് ശ­യ­നീ­യ­ത്തിൽ താനേ തി­രി­ഞ്ഞും മ­റി­ഞ്ഞും അയാൾ എത്ര രാ­ത്രി­കൾ കി­ട­ന്നി­രി­ക്കി­ല്ല! വേ­ണ­മെ­ങ്കിൽ അ­യാ­ളു­ടെ ഇ­ച്ഛ­യ്ക്കു സാ­ഫ­ല്യം വ­രു­ത്താ­മാ­യി­രു­ന്നു. താൻ താ­മ­സി­ക്കു­ന്നി­ട­ത്തേ­ക്കു് അയാൾ അവളെ ക്ഷ­ണി­ച്ച­താ­ണു്. അവൾ ചെ­ന്നി­ല്ല. ഒ­ന്നു­കൂ­ടെ ക്ഷ­ണി­ച്ചി­രു­ന്നെ­ങ്കിൽ, ഒ­രി­ക്കൽ­ക്കൂ­ടി നിർ­ബ­ന്ധി­ച്ചി­രു­ന്നെ­ങ്കിൽ അവൾ ആ­ഹ്ലാ­ദ­ത്തോ­ടെ ചെ­ല്ലു­മാ­യി­രു­ന്നു. പക്ഷേ, അയാൾ ക്ഷ­ണി­ച്ചി­ല്ല. ക­ത്തി­നു മ­റു­പ­ടി അ­യ­യ്ക്കാ­ത്ത­തു­കൊ­ണ്ടും അ­യാൾ­ക്കു പ­രി­ഭ­വ­മു­ണ്ടാ­യി­ല്ല. എ­ന്താ­ണ­തി­നു കാരണം? കാ­മോ­ത്സു­ക­ത ക­ലർ­ന്ന സ്നേ­ഹ­ത്തി­ന്റെ സാ­ക്ഷാ­ത്കാ­ര­ത്തി­നു് പ്ര­തി­ബ­ന്ധം സൃ­ഷ്ടി­ക്കു­ന്ന­തു സ­മു­ദാ­യ­ത്തി­ന്റെ വി­ല­ക്ക­ങ്ങ­ള­ല്ല, സ­ദാ­ചാ­ര­ത്തി­ന്റെ നി­യ­മാ­വ­ലി­ക­ള­ല്ല. ആ സ്നേ­ഹ­ത്തെ­ക്കാൾ ഔ­ന്ന­ത്യ­മാർ­ന്ന മ­റ്റൊ­രു വി­കാ­ര­മു­ണ്ടു്. അതിനെ ന­മു­ക്കു ആ­ധ്യാ­ത്മി­ക സ്നേ­ഹ­മെ­ന്നു വി­ളി­ക്കാം. ഈ ആ­ധ്യാ­ത്മി­ക സ്നേ­ഹ­ത്തി­ന്റെ ചേ­തോ­ഹ­ര­മാ­യ ആ­വി­ഷ്കാ­ര­മാ­ണു് എം. ടി. വാ­സു­ദേ­വൻ നാ­യ­രു­ടെ ‘വാ­ന­പ്ര­സ്ഥം’ എന്ന നീ­ണ്ട­ക­ഥ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പ്— ല­ക്ക­ങ്ങൾ 27, 28). മലയാള ചെ­റു­ക­ഥ­യു­ടെ ശ­ക്തി­യും സൗ­ന്ദ­ര്യ­വും മാ­ന­സി­കോ­ന്ന­മ­ന­ശ­ക്തി­യും ഈ ക­ലാ­സൃ­ഷ്ടി എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ടു­ത്തി­ത്ത­ന്നു. തന്റെ മുൻ­പിൽ നി­ല്ക്കു­ന്ന യു­വ­തി­യെ സ്വ­ന്തം വൈ­ഷ­യി­ക കേ­ന്ദ്ര­ത്തി­ലേ­ക്കു് സം­ക്ര­മി­പ്പി­ക്കു­ക.—തന്റെ മുൻ­പിൽ നി­ല്ക്കു­ന്ന യു­വാ­വി­നെ സ്വ­ന്തം വൈ­ഷ­യി­ക കേ­ന്ദ്ര­ത്തി­ലേ­ക്കു സം­ക്ര­മി­പ്പി­ക്കു­ക —ഇതു് യ­ഥാ­ക്ര­മം യു­വാ­വി­നും യു­വ­തി­ക്കും ആകാം. അ­തു­ത­ന്നെ­യാ­ണു് ഇ­ക്ക­ഥ­യി­ലെ ചെ­റു­പ്പ­ക്കാ­ര­നും ചെ­റു­പ്പ­ക്കാ­രി­യും ചെ­യ്ത­തു്. പക്ഷേ, അ­വ­രു­ടെ ആ വി­കാ­ര­ത്തെ­ക്കാൾ വി­ശു­ദ്ധി­യാർ­ന്ന വേ­റൊ­രു വി­കാ­രം അവരെ നി­യ­ന്ത്രി­ച്ചു. കാലം ക­ഴി­ഞ്ഞു. അവൾ വൃ­ദ്ധ­യാ­യി; അയാൾ വൃ­ദ്ധ­നും. ര­ണ്ടു­പേ­രും കൂ­ടെ­യു­ള്ള­വ­രെ ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടു കു­ട­ജാ­ദ്രി­യിൽ എ­ത്തു­ന്നു. നേരം വൈ­കി­യ­തു­കൊ­ണ്ടു് അ­വി­ടെ­യു­ള്ള ഒരു മു­റി­യിൽ അ­ടു­ത്ത­ടു­ത്തു കി­ട­ന്നു­റ­ങ്ങു­ന്നു. അയാൾ അ­വ­ളു­ടെ കൈ­ത്ത­ലം ഒന്നു തലോടി. അ­ത്രേ­യു­ള­ളു. അ­തിൽ­ക്ക­വി­ഞ്ഞൊ­ന്നും ഉ­ണ്ടാ­യി­ല്ല. അ­നു­ഗൃ­ഹീ­ത­നാ­യ ക­ഥാ­കാ­രൻ ആ രംഗം വർ­ണ്ണി­ക്കു­ന്ന­തി­ന്റെ ചാരുത കാണുക:

“പ­ക­ല­ത്തെ ദേ­ഹാ­ധ്വാ­ന­ത്തി­ന്റെ ക്ഷീ­ണ­വും ത­ണു­പ്പും­കൊ­ണ്ടു നേ­ര­ത്തേ ഉ­റ­ക്കം വ­രു­ന്നു­വെ­ന്നു തോ­ന്നി. ത­ളർ­ന്ന ശരീരം. അ­ന­ങ്ങാ­നാ­വാ­തെ നിർ­ജ്ജീ­വ­മാ­യി പായിൽ കി­ട­ന്നു. അ­തി­ന്റെ കൂടു തു­റ­ന്നു വ­ളർ­ത്തു­മൃ­ഗം പഴയ സ്വ­പ്ന­ങ്ങ­ളു­ടെ പൊ­ന്ത­ക്കാ­ടു­ക­ളിൽ ഇ­ര­തേ­ടി ന­ട­ക്കു­ന്ന­തും വീ­ണ്ടും കൂ­ട്ടിൽ ക­യ­റു­ന്ന­തും അ­യാൾ­ക്കു ക­ണ്ണ­ട­ച്ചു കി­ട­ക്കു­മ്പോ­ഴും വ്യ­ക്ത­മാ­യി കാണാൻ ക­ഴി­യു­ന്നു.”

അ­ന്യ­നു ദുഃ­ഖ­മു­ണ്ടാ­ക്കാൻ ന­മു­ക്കു് ഒ­ര­ധി­കാ­ര­വു­മി­ല്ല. പി­ന്നെ കൂ­ടി­യേ­തീ­രു എ­ന്നു­ണ്ടെ­ങ്കിൽ നി­ങ്ങൾ ടി. വി. സെ­റ്റി­ന്റെ മുൻ­പി­ലാ­ണോ എ­പ്പോ­ഴു­മി­രി­ക്കു­ന്ന­തു് എന്നു ചോ­ദി­ക്കാം.

ഇ­ര­തേ­ടി നടന്ന ആ പഴയ കി­നാ­വു് വൈ­ഷ­യി­ക­ത്വ­മാ­ണു്. അതിനെ ര­ണ്ടു­പേ­രും കൂ­ട്ടി­ന­ക­ത്താ­ക്കു­ന്ന­തി­ലാ­ണു് അ­വ­രു­ടെ വി­ജ­യ­മി­രി­ക്കു­ന്ന­തു്. ക­ല­യു­ടെ വി­ജ­യ­വും അ­വി­ടെ­ത്ത­ന്നെ. ചില ക­ഥ­ക­ളിൽ “ആദർശ”ത്തി­നാ­യി­രി­ക്കും പ്രാ­ധാ­ന്യം. ആ­ദർ­ശ­മെ­ന്ന­തു് മ­ല­യാ­ള­ത്തിൽ പ്ര­യോ­ഗി­ക്കു­ന്ന അർ­ത്ഥ­ത്തിൽ. വേറെ ചില ക­ഥ­ക­ളിൽ യാ­ഥാർ­ത്ഥ്യ­ത്തി­നാ­യി­രി­ക്കും പ്രാ­മു­ഖ്യം. എം. ടി. വാ­സു­ദേ­വൻ നായർ ആ­ദർ­ശ­ത്തേ­യും യാ­ഥാർ­ത്ഥ്യ­ത്തേ­യും സ­മ­ഞ്ജ­സ­മാ­യി കൂ­ട്ടി­ച്ചേർ­ത്തി­രി­ക്കു­ന്നു. അ­വി­ടെ­യാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­തി­ഭ നമ്മൾ കാ­ണു­ന്ന­തു്. മലയാള സാ­ഹി­ത്യ­ത്തി­ലെ ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ക­ഥ­ക­ളു­ടെ; കൂ­ട്ട­ത്തി­ലാ­ണു് ഇ­ക്ക­ഥ­യു­ടെ നില.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: എം. കൃ­ഷ്ണൻ­നാ­യർ എന്ന വ്യ­ക്തി­യിൽ­നി­ന്നു് ഈ­ശ്വ­രൻ മ­റ്റൊ­രു വ്യ­ക്തി­യെ­ക്കൂ­ടി നിർ­മ്മി­ക്കു­ന്നു­വെ­ന്നു വി­ചാ­രി­ക്കു. ആ പുതിയ ആൾ നി­ങ്ങ­ളോ­ടു­കൂ­ടി കൂ­ട്ടു­കൂ­ടു­മോ?

ഉ­ത്ത­രം: ഈ ചോ­ദ്യ­ത്തി­നു മൗ­ലി­ക­ത­യി­ല്ല­ല്ലോ ച­ങ്ങാ­തീ. ഞാ­നി­തു് എ­വി­ടെ­യോ ക­ണ്ടി­ട്ടു­ണ്ടു്. എ­ങ്കി­ലും പറയാം. കൂ­ട്ടു­കൂ­ടി­യാൽ ആ പുതിയ ആ­ളി­നു് വലിയ ദോഷം ഒ­ന്നും വ­രി­ല്ല. അയാൾ പു­സ്ത­ക­മെ­ഴു­തി­യി­ട്ടു­ണ്ടെ­ങ്കിൽ റെ­വ്യൂ ചെ­യ്യാം എന്നു പ­റ­ഞ്ഞു് അയാളെ ഞാൻ പ­റ്റി­ക്കും. അയാൾ ക്ഷ­ണി­ക്കു­ന്ന സ­മ്മേ­ള­ന­ത്തിൽ പോ­കാ­മെ­ന്നു പറയും. പോ­കി­ല്ല. ഈ ചെറിയ വ­ഞ്ച­ന­ക­ള­ല്ലാ­തെ മ­റ്റൊ­ന്നും എ­ന്നിൽ നി­ന്നു­ണ്ടാ­വു­ക­യി­ല്ല. അയാൾ ക­ത്തി­കൊ­ണ്ടു് എന്നെ കു­ത്തി­ക്കൊ­ല്ലാൻ ശ്ര­മി­ച്ചാൽ ഞാൻ തടയും എ­ന്ന­ല്ലാ­തെ അയാളെ അ­ങ്ങോ­ട്ടു കു­ത്തു­കി­ല്ല.

ചോ­ദ്യം: ആ­രെ­ക്ക­ണ്ടാ­ലും എന്താ ക്ഷീ­ണി­ച്ചു പോ­യ­തു് ? എന്നു ചോ­ദി­ക്ക­രു­തു്. അതു് മ­ര്യാ­ദ­കേ­ടാ­ണു് എ­ന്നു് താ­ങ്കൾ എ­ഴു­തി­യ­ല്ലോ. സ്നേ­ഹ­ത്തോ­ടു­കൂ­ടി­യും അ­ങ്ങ­നെ ചോ­ദി­ക്ക­രു­തോ?

ഉ­ത്ത­രം: പാ­ടി­ല്ല. ആ ചോ­ദ്യം കേൾ­ക്കു­മ്പോൾ അ­യാൾ­ക്കു് ദുഃ­ഖ­മു­ണ്ടാ­കും. അ­ന്യ­നു ദുഃ­ഖ­മു­ണ്ടാ­ക്കാൻ ന­മു­ക്കു് ഒ­ര­ധി­കാ­ര­വു­മി­ല്ല. പി­ന്നെ കൂ­ടി­യേ­തീ­രു എ­ന്നു­ണ്ടെ­ങ്കിൽ നി­ങ്ങൾ ടി. വി. സെ­റ്റി­ന്റെ മുൻ­പി­ലാ­ണോ എ­പ്പോ­ഴു­മി­രി­ക്കു­ന്ന­തു് എന്നു ചോ­ദി­ക്കാം. എ­പ്പോ­ഴും ആ പെ­ട്ടി­യു­ടെ മുൻ­പി­ലി­രി­ക്കു­ന്ന­വ­രെ ക­ണ്ടാ­ല­റി­യാം ന­മു­ക്കു്.

ചോ­ദ്യം: ര­ജ­നീ­ഷി­ന്റെ സെ­ക്സ് മി­സ്റ്റി­സി­സ­ത്തെ­ക്കു­റി­ച്ചു് നി­ങ്ങൾ എന്തു പ­റ­യു­ന്നു.

ഉ­ത്ത­രം: അതു ര­ജ­നീ­ഷി ന്റെ സ്വ­ന്തം മ­ത­മൊ­ന്നു­മ­ല്ല. വർ­ഷ­ങ്ങ­ളോ­ളം പ­ഴ­ക്ക­മു­ണ്ടു് അ­തി­നു്. ലൈം­ഗി­ക­വേ­ഴ്ച സൃ­ഷ്ടി­ക്കു കാ­ര­ണ­മാ­ണു്. ഈ­ശ്വ­രൻ സൃ­ഷ്ടി­കർ­ത്താ­വാ­യ­തു­കൊ­ണ്ടു് സൃ­ഷ്ടി­ക്കു കാ­ര­ണ­മാ­യി­ബ്ഭ­വി­ക്കു­ന്ന ലൈം­ഗി­ക വേ­ഴ്ച­യ്ക്കും ഈ­ശ്വ­രാം­ശ­മു­ണ്ടെ­ന്നു ചിലർ വി­ചാ­രി­ക്കു­ന്നു.

ചോ­ദ്യം: സം­സ്കാ­ര­മു­ള്ള­വ­നെ­യും അ­തി­ല്ലാ­ത്ത­വ­നെ­യും എ­ങ്ങ­നെ തി­രി­ച്ച­റി­യാം?

ഉ­ത്ത­രം: എന്റെ ഉ­ത്ത­ര­ത്തി­നു ഭാഗിക സ്വ­ഭാ­വ­മാ­ണു്. സം­സ്കാ­ര­സ­മ്പ­ന്നൻ ഏ­റ്റ­വും പുതിയ ക­ലാ­സൃ­ഷ്ടി­യെ­ക്കു­റി­ച്ചു് ച­ല­ച്ചി­ത്ര­ത്തെ­ക്കു­റി­ച്ചു് ചി­ത്ര­യു­ടെ പാ­ട്ടി­നെ­ക്കു­റി­ച്ചു് സം­സാ­രി­ക്കും. സം­സ്കാ­ര­ത്തോ­ടു ബ­ന്ധ­മി­ല്ലാ­ത്ത­യാൾ ഐ. ആർ. എ­ട്ടു് എന്ന നെ­ല്ലി­നെ­ക്കു­റി­ച്ചു്. സി­മ­ന്റി­ന്റെ വി­ല­ക്കൂ­ടു­ത­ലി­നെ­ക്കു­റി­ച്ചു് എ­പ്പോ­ഴും സം­സാ­രി­ക്കും. വർ­ഷ­ങ്ങൾ­ക്കു­മുൻ­പ് ഞാൻ തി­രു­വ­ന­ന്ത­പു­ര­ത്തെ വൈ. എം. സി. എ ഹാ­ളി­ലേ­ക്കു കയറാൻ ഭാ­വി­ച്ച­പ്പോൾ റോ­ഡി­ന്റെ ഒരു വ­ശ­ത്തു നി­ന്നു് എന്റെ ഇം­ഗ്ലീ­ഷ് പ്ര­ഫെ­സർ എ­വി­ടെ­പ്പോ­കു­ന്നു?” എന്നു ചോ­ദി­ച്ചു. മു­ണ്ട­ശ്ശേ­രി യുടെ പ്ര­സം­ഗ­മു­ണ്ടു സാർ. അതു കേൾ­ക്കാൻ പോ­കു­ന്നു എന്നു ഞാൻ മ­റു­പ­ടി നൽകി. ഉടനെ സാറ് ‘മു­ണ്ട­ശ്ശേ­രി­യോ? ഓ ഓ കേ­ട്ടി­ട്ടു­ണ്ടു്. കാ­ത്ത­ലി­ക്’ എ­ന്നു് ഉ­ത്സാ­ഹ­ത്തോ­ടെ പ­റ­ഞ്ഞു. സാ­റി­നു് സം­സ്കാ­ര­ത്തോ­ടു ബ­ന്ധ­മി­ല്ലെ­ന്നു് ഞാൻ എ­ങ്ങ­നെ എ­ഴു­തും. അ­ദ്ദേ­ഹം എന്നെ ഷെൿ­സ്പീ­യ­റി ന്റെ നാ­ട­ക­ങ്ങൾ പ­ഠി­പ്പി­ച്ച ആ­ളാ­ണ­ല്ലോ. സർ­ക്കാർ ജോ­ലി­ക്കാ­ര­നും എന്റെ ഒ­ര­ടു­ത്ത ബ­ന്ധു­വു­മാ­യ ഒരാൾ എന്റെ വീ­ട്ടിൽ­വ­ന്നു. സ്നേ­ഹം­കൊ­ണ്ടു് ഞാൻ അ­യാൾ­ക്കു് മാർ­കേ­സി ന്റെ പുതിയ നോവൽ കൊ­ടു­ത്തു. അയാൾ അതു തു­റ­ന്നു­പോ­ലും നോ­ക്കാ­തെ ക­സേ­ര­യിൽ വച്ചു. തി­രി­ച്ചു പോ­യ­പ്പോൾ അതു എ­ടു­ത്ത­തു­മി­ല്ല. പോ­കു­ന്ന പോ­ക്കി­നു എ­ന്നോ­ടു പ­റ­ഞ്ഞു. നാളെ വെ­മ്പാ­യ­ത്ത് പോകണം. കുറെ റ­ബ്ബർ­ഷീ­റ്റ് വി­ല്ക്കാ­നു­ണ്ടു്.

എ­നി­ക്കു പു­തു­മ­യി­ല്ല
images/CsathGeza.jpg
ഗെ­യ്സ്സ ചാ­റ്റ്

അ­മേ­രി­ക്ക­നെ­ഴു­ത്തു­കാ­രൻ ഫി­ലി­പ്പ് റോ­ത്ത് ജനറൽ എ­ഡി­റ്റ­റാ­യി പെൻ­ഗ്വിൻ ബു­ക്സ് പ്ര­സാ­ധ­നം ചെയ്ത Writers from other Europe എന്ന ഗ്ര­ന്ഥ പ­ര­മ്പ­ര­യിൽ­പ്പെ­ട്ട ഉ­ത്കൃ­ഷ്ട­മാ­യ ക­ഥാ­സ­മാ­ഹാ­ര­മാ­ണു് ഗെ­യ്സ്സ ചാ­റ്റി ന്റെ (Géza Csáth) Opium and other stories എ­ന്ന­തു്. ഇ­തി­നു് അ­വ­താ­രി­ക­യെ­ഴു­തി­യ ഇം­ഗ്ലീ­ഷ് നോ­വ­ലി­സ്റ്റ് Angela Carter പ­റ­യു­ന്നു ചാ­റ്റി­ന്റെ Little Emma എന്ന ചെ­റു­ക­ഥ­യാ­ണു് ആ ഗ്ര­ന്ഥ­ത്തി­ലെ ഏ­റ്റ­വും നല്ല ക­ഥ­യെ­ന്നു്. ഈ ഹം­ഗ­റി­യൻ സാ­ഹി­ത്യ­കാ­ര­ന്റെ എ­ല്ലാ­ക്ക­ഥ­ക­ളും ഒ­രേ­രീ­തി­യിൽ മ­നോ­ഹ­ര­മാ­ണു് എ­ന്നാ­ണു് എന്റെ പക്ഷം. എമ എന്ന സു­ന്ദ­രി­യാ­യ കൊ­ച്ചു­പെൺ­കു­ട്ടി ഒ­ന്നാം­ക്ലാ­സ്സിൽ പ­ഠി­ക്കു­ന്നു. അ­ടു­ത്ത ക്ലാ­സ്സി­ലാ­ണു് ഒരു മേ­ജ­റു­ടെ മകൻ. അവൻ എ­മ­യെ­ക്ക­ണ്ടു സ്നേ­ഹ­ത്തിൽ വീണു. അ­വ­ന്റെ അ­ധ്യാ­പ­കൻ ക്രൂ­ര­നാ­ണു്. നി­സ്സാ­ര­ങ്ങ­ളാ­യ തെ­റ്റു­കൾ­ക്കു­പോ­ലും അയാൾ കു­ട്ടി­ക­ളെ ഭ­യ­ജ­ന­ക­മാ­യ വി­ധ­ത്തിൽ മർ­ദ്ദി­ക്കും. ഈ മർ­ദ്ദ­ന­ങ്ങൾ ക­ണ്ടും മേജർ വർ­ണ്ണി­ച്ച ഒരു തൂ­ക്കി­ക്കൊ­ല­യെ അ­ന്തർ­നേ­ത്ര­ങ്ങൾ­കൊ­ണ്ടു ക­ണ്ടും അവൻ ക്രൂ­ര­ത­യി­ലേ­ക്കു തി­രി­യു­ന്നു. സ്കൂൾ സ­മു­ദാ­യ­ത്തി­ന്റെ സൂ­ക്ഷ്മാ­കാ­ര­മാർ­ന്ന സ്ഥ­ല­മാ­ണ­ല്ലോ. അ­വി­ടു­ത്തെ അ­ക്ര­മ­ങ്ങ­ളും മർ­ദ്ദ­ന­ങ്ങ­ളും കണ്ടു കു­ട്ടി­കൾ നൃ­ശം­സ­ത­യാർ­ജ്ജി­ക്കു­ന്നു. അവർ സ്വ­ന്ത­മാ­യ ഒരു കൊ­ല­ക്ക­ള­മു­ണ്ടാ­ക്കി. ആദ്യം അ­വി­ടെ­യൊ­രു പ­ട്ടി­യെ തൂ­ക്കി­ക്കൊ­ന്നു. ര­ണ്ടാ­മ­തു് അ­തി­ലേ­പോ­യ എ­മ­യെ­ത്ത­ന്നെ ക­യർ­ത്തു­മ്പിൽ കു­രു­ക്കി. വ­ധ­സ്ഥ­ല­ത്തു് ബ­ലാൽ­ക്കാ­ര­മാ­യി എ­ടു­ത്തു­വ­യ്ക്ക­പ്പെ­ട്ട എമ പ്ര­തി­ഷേ­ധി­ച്ചു: No I won’t let you! little Emmma screamed and started crying.

മോഡേൺ ക­വി­ത­യോ കഥയോ വാ­യി­ച്ചി­ട്ടു് അർ­ത്ഥം മ­ന­സ്സി­ലാ­യി­ല്ലെ­ങ്കിൽ എ­ന്നോ­ടു ചോ­ദി­ക്ക­രു­തു്. ക­വി­യോ­ടും ചോ­ദി­ക്ക­രു­തു്. അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ പ­ത്രാ­ധി­പ­രോ­ടു ചോ­ദി­ക്കു­ക­യേ അ­രു­തു്. അ­വർ­ക്കാർ­ക്കും അർ­ത്ഥം പ­റ­യാ­നാ­വി­ല്ല. മോഡേൺ ക്രി­ട്ടി­ക്കി­നോ­ടു വേണം ചോ­ദി­ക്കാൻ. അയാൾ എ­ന്തും പ­റ­ഞ്ഞു തരും.

മേ­ജ­റു­ടെ മകൾ ഇർമ (അ­വൾ­ക്കു് എ­മ­യോ­ടു വി­രോ­ധ­മു­ണ്ടു്) എമയെ തു­ട­ക­ളിൽ പി­ടി­ച്ചു് പൊ­ക്കി­ക്കൊ­ടു­ത്തു. കു­രു­ക്കു­വീ­ണു. ഉ­യർ­ത്താൻ ശ്ര­മി­ച്ച­പ്പോൾ മേ­ജ­റു­ടെ മകൻ സ­ഹാ­യ­ത്തി­നു് എത്തി. എമയെ കൈ­കൊ­ണ്ടു പി­ടി­ക്കാൻ അ­ങ്ങ­നെ അവനു സ­ന്ദർ­ഭം കി­ട്ടി. പെൺ­കു­ട്ടി­യു­ടെ വെ­ള­ള­ക്കാ­ലു­റ­യി­ട്ട കാ­ലു­കൾ ച­ല­നം­കൊ­ണ്ടു. അ­ല്പ­സ­മ­യ­ത്തി­നു­ള്ളിൽ അവൾ നി­ശ്ചേ­ത­ന­യാ­യി. സ­മു­ദാ­യ­ത്തി­ന്റെ ‘നി­യ­ത­മാ­യ അ­ക്ര­മം’ (Normal Violence) എ­ന്നു് അ­വ­താ­രി­ക­യിൽ. കു­ട്ടി­ക­ളെ അ­ക്ര­മാ­സ­ക്ത­രാ­ക്കു­ന്ന­തി­നെ ത­ന്റേ­താ­യ രീ­തി­യിൽ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ഗെ­യ്സ്സ് ചാ­റ്റ്. (ഹം­ഗ­റി­യൻ ഭാ­ഷ­യി­ലെ th—ഉ­ച്ചാ­ര­ണം t എ­ന്നാ­ണ്).

images/Ambikasuthanmangat.jpg
അം­ബി­കാ­സു­തൻ മാ­ങ്ങാ­ടു്

സാ­ദൃ­ശ്യ­മു­ണ്ടെ­ന്ന അർ­ത്ഥ­ത്തിൽ പ­റ­യു­ക­യ­ല്ല. അം­ബി­കാ­സു­തൻ മാ­ങ്ങാ­ടു് ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­യ ‘സീ­താ­യ­നം’ എന്ന ചെ­റു­ക­ഥ­യി­ലും സ­മു­ദാ­യ­ത്തി­ന്റെ ക്രൂ­ര­ത ക­ണ്ടു­ക­ണ്ടു് കു­ട്ടി­കൾ ക്രൂ­ര­ത­യി­ലേ­ക്കു ചെ­ല്ലു­ന്ന­തി­ന്റെ ചി­ത്രീ­ക­ര­ണ­മാ­ണു­ള­ള­തു്. സ­ഹോ­ദ­രൻ സ്നേ­ഹി­ക്കു­ന്ന എ­മ­യോ­ടു് ഇർ­മ­യ്ക്കു അ­സൂ­യ­യു­ള­ള­തു­പോ­ലെ ഇ­ക്ക­ഥ­യി­ലും അ­സൂ­യ­യു­ടെ വി­ള­യാ­ട്ട­മു­ണ്ടു്. ഒ­രാൺ­കു­ട്ടി­യു­ടെ ച­വി­ട്ടേ­റ്റു് കൊ­ച്ചു­പെൺ­കു­ട്ടി മ­രി­ക്കു­ന്നു ഇ­ക്ക­ഥ­യിൽ. വലിയ ആ­ളു­ക­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങൾ ക­ണ്ടാ­ണു കു­ട്ടി­കൾ ‘ക­ണ്ടി­ഷൻ’ ചെ­യ്യ­പ്പെ­ടു­ക. ഇ­ടി­വെ­ട്ടു­മ്പോൾ അച്ഛൻ പേ­ടി­ച്ചാൽ കു­ഞ്ഞും പേ­ടി­ക്കും. അയാൾ ധീ­ര­നാ­യി നി­ന്നാൽ കു­ഞ്ഞി­നു പേ­ടി­യു­ണ്ടാ­വു­ക­യി­ല്ല. പ്രാ­യ­പൂർ­ത്തി­യാ­യ ആ­ളു­ക­ളു­ടെ അ­ക്ര­മ­ങ്ങൾ ക­ണ്ടാ­ണു് കു­ട്ടി­ക­ളും അ­ക്ര­മാ­സ­ക്ത­രാ­വു­ന്ന­തു്. ഗെ­യ്സ്സ ചാ­റ്റി­ന്റെ കഥ വാ­യി­ച്ച എ­നി­ക്കു് അം­ബി­കാ­സു­ത­ന്റെ കഥ ഒരു ച­ല­ന­വും സൃ­ഷ്ടി­ച്ചി­ല്ല. അതു വാ­യി­ച്ചി­ട്ടി­ല്ലാ­ത്ത­വർ­ക്കു് ‘ഹായ്, ഇതൊരു പു­തു­മ­യു­ള്ള ക­ഥ­യാ­ണ­ല്ലോ എന്നു തോ­ന്നും.

നിർ­ദ്ദേ­ശ­ങ്ങൾ
  1. ഈ ലോ­ക­ത്തു് ഏ­റ്റ­വും ‘ബോ­റി­ങ്’ ആയതു് സ്വ­ന്തം സ്വ­പ്ന­ങ്ങൾ മ­റ്റാ­ളു­ക­ളെ പ­റ­ഞ്ഞു­കേൾ­പ്പി­ക്കു­ക എ­ന്ന­താ­ണു്. അ­തു­കൊ­ണ്ടു് സ്വ­പ്നം ക­ണ്ടാൽ അതു് മ­ന­സ്സിൽ വ­ച്ചു­കൊ­ണ്ടാൽ­മ­തി. വേറെ ആ­രോ­ടും പ­റ­യ­രു­തു്.
  2. മോഡേൺ ക­വി­ത­യോ കഥയോ വാ­യി­ച്ചി­ട്ടു് അർ­ത്ഥം മ­ന­സ്സി­ലാ­യി­ല്ലെ­ങ്കിൽ എ­ന്നോ­ടു ചോ­ദി­ക്ക­രു­തു്. ക­വി­യോ­ടും ചോ­ദി­ക്ക­രു­തു്. അതു പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ പ­ത്രാ­ധി­പ­രോ­ടു ചോ­ദി­ക്കു­ക­യേ അ­രു­തു്. അ­വർ­ക്കാർ­ക്കും അർ­ത്ഥം പ­റ­യാ­നാ­വി­ല്ല. മോഡേൺ ക്രി­ട്ടി­ക്കി­നോ­ടു വേണം ചോ­ദി­ക്കാൻ. അയാൾ എ­ന്തും പ­റ­ഞ്ഞു തരും.
  3. ന­മു­ക്കു ഉ­പ­കാ­രം ചെ­യ്യാൻ ക­ഴി­യാ­ത്ത­വ­രാ­യി ഈ ലോ­ക­ത്തു പ­ല­രു­മു­ണ്ടു്. ഉ­പ­കാ­രം ചെ­യ്യു­ന്ന­വ­രോ­ടു മ­ര്യാ­ദ­യോ­ടും സ്നേ­ഹ­ത്തോ­ടും കൂടി പെ­രു­മാ­റി­യി­ട്ടു് ഉ­പ­കാ­രം ചെ­യ്യാൻ ക­ഴി­വി­ല്ലാ­ത്ത­വ­രെ നി­ന്ദി­ക്കു­ക­യും പ­രി­ഹ­സി­ക്കു­ക­യും ചെ­യ്യു­ന്ന­തു പാ­പ­മാ­ണു്. ആ പാപം ചെ­യ്യു­ന്ന­വർ അ­ധ­മ­സ്വ­ഭാ­വ­മു­ള്ള­വ­ര­ത്രേ.
  4. ഫാ­ന്റ­സി (മനോരഥ സൃ­ഷ്ടി), അ­ലി­ഗ­റി ലാ­ക്ഷ­ണി­ക രചന ഇവ എ­നി­ക്കി­ഷ്ട­മ­ല്ല. ഞാൻ താ­മ­സി­ക്കു­ന്നി­ട­ത്തു­നി­ന്നു് ബ­സ്റ്റാൻ­ഡി­ലേ­ക്കു പോ­ക­ണ­മെ­ങ്കിൽ എ­നി­ക്കു ന­ട­ക്കാം, ഓടാം, പൊ­യ്ക്ക­ക്കാ­ലിൽ ക­യ­റി­പ്പോ­കാം. പ­ന്ത്ര­ണ്ട­ടി­പ്പൊ­ക്ക­ത്തിൽ പൊ­യ്ക്കാ­ലി­ലു­ള­ള ന­ട­ത്തം ക­ണ്ടു് പ്രേ­ക്ഷ­കർ ചി­രി­ച്ചെ­ന്നു വരും. ഫാ­ന്റ­സി­യും അ­ലി­ഗ­റി­യും പൊ­യ്ക്കാ­ലി­ലെ ന­ട­ത്ത­മാ­ണു്. എ­ഴു­ത്തു­കാർ ന­ട­ന്നാൽ മതി. അതാണു സ്വാ­ഭാ­വി­കം.
വി­ശ്വ­സാ­ഹി­ത്യ­ത്തിൽ­നി­ന്നു്
images/MurielSpark1960.jpg
മ്യൂ­റീ­യൽ സ്പാർ­ക്ക്

മ്യൂ­റീ­യൽ സ്പാർ­ക്കി ന്റെ (Muriel Spark) നോ­വ­ലു­കൾ വാ­യി­ച്ചി­ട്ടു­ണ്ടോ? The Comforters എന്ന നോവൽ പോ­സ്റ്റ് മോ­ഡേ­ണി­സ­ത്തി­ന്റെ തു­ട­ക്കം കു­റി­ച്ചു എ­ന്നാ­ണു് ക­രു­ത­പ്പെ­ടു­ക. അതിലെ ക­ഥാ­പാ­ത്ര­മാ­യ കരലിൻ (Caroline) നോ­വ­ലി­നെ­ക്കു­റി­ച്ചു് പു­സ്ത­ത­ക­മെ­ഴു­തു­ന്നു. അ­വൾ­ക്കു ചില മ­തി­വി­ഭ്ര­മ­ങ്ങൾ. ടൈ­പ്പ് റൈ­റ്റ­റി­ന്റെ ശബ്ദം കരലിൻ കേൾ­ക്കു­ന്നു. ആ ശബ്ദം നമ്മൾ വാ­യി­ക്കു­ന്ന നോ­വ­ലി­ലെ വാ­ക്കു­ക­ളിൽ നി­ന്നു­ള­വാ­കു­ന്ന­താ­ണു്. ക­ര­ലി­നു് അ­ല്ലാ­തെ മ­റ്റാർ­ക്കും അവ കേൾ­ക്കാ­നും വയ്യ. ടെ­യ്പ്പ് റെ­ക്കേർ­ഡിൽ അ­വ­യെ­ടു­ക്കാൻ ശ്ര­മി­ച്ചി­ട്ടു് സാ­ധി­ക്കു­ന്നി­ല്ല.

images/TheComforters.jpg

“Through the darkness, from beside the fireplace, Caroline heard a sound. Tap The typewriter. She sat up as the voices followed.(ടൈ­പ്പ് റൈ­റ്റിൽ നി­ന്നു­ള്ള ശ­ബ്ദ­ങ്ങൾ) Caroline yelled. Willi! Oh, my God, the voices… Willi!” (PP. 51, 52. Penguin Books). നോ­വ­ലി­സ്റ്റ് നോ­വ­ലെ­ഴു­തി സൃ­ഷ്ടി­കർ­മ്മം ന­ട­ത്തു­ന്നു. ഈ­ശ്വ­രൻ ടൈ­പ്പ് റൈ­റ്റ­റി­ലൂ­ടെ നോ­വ­ലി­ലെ വാ­ക്കു­കൾ കേൾ­പ്പി­ക്കു­ന്നു. ഈ­ശ്വ­ര­ന്റെ സൃ­ഷ്ടി­കർ­മ്മ­വും നോ­വ­ലി­സ്റ്റി­ന്റെ സൃ­ഷ്ടി കർ­മ്മ­വും വി­ഭി­ന്ന­ങ്ങ­ള­ല്ല. (ഈ വ്യാ­ഖ്യാ­ന­ത്തി­നു ഒരു നി­രൂ­പ­ക­നോ­ടു ക­ട­പ്പാ­ടു­ണ്ടെ­നി­ക്കു്) യ­ഥാ­ത­ഥ­ങ്ങ­ളാ­യ നോ­വ­ലു­കൾ സ­ത്യാ­ത്മ­ക­ത­യി­ലേ­ക്കു് അ­നു­വാ­ച­ക­രെ ന­യി­ക്കു­ക­യി­ല്ല എന്ന പോ­സ്റ്റ്മോ­ഡേ­ണി­സ­ത്തി­ന്റെ ത­ത്ത്വം നമ്മെ ഗ്ര­ഹി­പ്പി­ക്കു­ക­യാ­ണു് മ്യൂ­റി­യൽ സ്പാർ­ക്ക്.

ത­ണു­പ്പു്

വി­ശ്വ­സാ­ഹി­ത്യ­ത്തി­ന്റെ മ­നോ­ജ്ഞ­ങ്ങ­ളാ­യ മ­ണ്ഡ­ല­ങ്ങ­ളി­ലേ­ക്കു വാ­യ­ന­ക്കാ­രെ കൊ­ണ്ടു­ചെ­ല്ലു­ക എ­ന്ന­താ­ണു് ഈ ലേ­ഖ­ന­ങ്ങ­ളു­ടെ പ്ര­ധാ­ന­മാ­യ ല­ക്ഷ്യം. അതു മ­ന­സ്സി­ലാ­ക്കി­യാൽ സാ­യ്പി­ന്റെ­യും മ­ദാ­മ്മ­യു­ടെ­യും ക­ലാ­സൃ­ഷ്ടി­ക­ളെ­ക്കു­റി­ച്ചു് എ­പ്പോ­ഴും പ­റ­യു­ന്നു എന്ന പ­രാ­തി­ക്കു് സ്ഥാ­ന­മു­ണ്ടാ­യി­രി­ക്കി­ല്ല. മലയാള സാ­ഹി­ത്യ­ത്തി­ലെ എ­ഴു­ത്തു­കാ­രെ­ക്കു­റി­ച്ചു് അ­ങ്ങ­നെ­യൊ­ന്നും പ­റ­യാ­നി­ല്ല­താ­നും. ന­വീ­ന­ത­ര­മോ ന­വീ­ന­ത­മ­മോ ആയ മലയാള ക­ഥാ­സാ­ഹി­ത്യ­ത്തിൽ എം. ടി. വാ­സു­ദേ­വൻ­നാ­യർ എ­ന്നൊ­രു സാ­ഹി­ത്യ­കാ­ര­നെ­ക്കു­റി­ച്ചു മാ­ത്ര­മേ എ­നി­ക്കു എ­ഴു­താ­നു­ള്ളു. പി­ന്നെ ഒ. വി. വി­ജ­യ­നും ആ­ന­ന്ദും കാ­ണു­മാ­യി­രി­ക്കും. അവരിൽ ആ­ന­ന്ദി­ന്റെ ഭാവന മ­സ്തി­ഷ്ക­പ­ര­മാ­യ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഴി­വു­ക­ളെ ആ­ദ­രി­ച്ചു­കൊ­ണ്ടു­ത­ന്നെ ഞാൻ മൗനം അ­വ­ലം­ബി­ക്കു­ന്നു.

images/EricaJong1977.jpg
എ­റി­ക്ക ജൊങ്

ലൈം­ഗി­ക­ത്വ­ത്തി­ന്റെ സ­വി­ശേ­ഷ­ത Fear of Flying എന്ന നോ­വ­ലെ­ഴു­തി­യ എ­റി­ക്ക ജൊ­ങ്ങി നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം Zipless… (കു­ത്തി­ട്ട സ്ഥ­ല­ത്തു് ഇം­ഗ്ലീ­ഷി­ലെ നാ­ല­ക്ഷ­ര­ങ്ങ­ളു­ള്ള വാ­ക്കു) ആണു്. ഒരു ത­ട­സ്സ­വും കൂ­ടാ­തെ പ­ര­സ്പ­രം ആ­രെ­ന്ന­റി­യാ­തെ­യു­ള­ള വേ­ഴ്ച­യാ­ണു് അ­ഭി­കാ­മ്യ­മെ­ന്നു ജൊങ് വി­ശ്വ­സി­ക്കു­ന്നു. അവർ എ­ഴു­തു­ന്നു:

For the true, ultimate zipless A-1… (നാ­ല­ക്ഷ­രം) it was necessary that you never get to know the man very well. (പു­രു­ഷ­നോ­ടു സൗ­ഹൃ­ദം സ്ഥാ­പി­ച്ചാൽ­പ്പി­ന്നെ അ­യാ­ളോ­ടു­ള്ള വി­കാ­രം കെ­ട്ട­ട­ങ്ങി­പ്പോ­കു­മെ­ന്നു് എ­ഴു­തി­യി­ട്ടു് അവർ തു­ട­രു­ന്നു) And it was passion that I wanted… So another condition for Zipless… (നാ­ല­ക്ഷ­രം) was brevity. And anonymity made it even better (ജൊ­ങ്ങി­ന്റെ Fear of Flying എന്ന നോ­വ­ലി­ലു­ള്ള ഈ ഭാഗം അതിൽ നി­ന്ന­ല്ല ഞാ­നു­ദ്ധ­രി­ക്കു­ന്നി­ക്കു­ന്ന­തു്. The Picador book of Erotic Prose Mounts Venus എന്ന പു­സ്ത­ക­ത്തിൽ നി­ന്നാ­ണു്. Fear of Flying ഞാൻ രണ്ടു പ­രി­വൃ­ത്തി വാ­യി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോൾ പു­സ്ത­കം കൈ­യി­ലി­ല്ല)

മ­ദാ­മ്മ­യു­ടെ ര­തി­സ­ങ്ക­ല്പ­മ­ല്ല ഭാ­ര­തീ­യ­നു്. മ­ന­സ്സാ­ക്ഷി­ക്കു­ത്തും സാ­മൂ­ഹി­ക­ങ്ങ­ളാ­യ വി­ല­ക്ക­ങ്ങ­ളും ഇവിടെ വളരെ കൂ­ടു­ത­ലാ­ണു്. അ­തു­കൊ­ണ്ടു ക­ന്യ­ക­യും വി­വാ­ഹി­ത­യും അ­ദ­മ്യ­മാ­യ അ­ഭി­ലാ­ഷ­ത്തെ ദമനം ചെ­യ്തു­കൊ­ണ്ടു് പു­രു­ഷ­നു­മാ­യു­ള്ള വേഴ്ച ഒ­ഴി­വാ­ക്കു­ന്നു. എ­ങ്കി­ലും ലൈം­ഗി­ക വി­കാ­ര­ത്തെ­ക്കാൾ അ­ധീ­ശ­ത്വ­മു­ള്ള വേ­റൊ­രു വി­കാ­ര­മി­ല്ല­ല്ലോ. അ­തി­നു് അ­ടി­മ­പ്പെ­ട്ടു് ക്ര­മേ­ണ ഒരു വി­വാ­ഹി­ത പ­ര­പു­രു­ഷ­നോ­ടു യോ­ജി­ക്കു­ന്ന­തി­ന്റെ ചി­ത്രം എസ്. എ. ഷു­ജാ­ദി­ന്റെ “ത­ണു­പ്പ്” എന്ന ചെ­റു­ക­ഥ­യി­ലു­ണ്ടു്. (ക­ലാ­കൗ­മു­ദി) അ­വ­ളു­ടെ ക്ര­മാ­നു­ഗ­ത­മാ­യ വീഴ്ച ക­ഥാ­കാ­രൻ—ഭേ­ദ­പ്പെ­ട്ട രീ­തി­യിൽ ആ­വി­ഷ്ക­രി­ക്കു­ന്നു. ക­രു­തി­ക്കൂ­ട്ടി­യു­ള­ള സിം­ബ­ലി­സം ഒ­ഴി­വാ­ക്കി­യി­രു­ന്നെ­ങ്കിൽ എ­ന്നും ഞാൻ ആ­ശി­ച്ചു പോയി.

മാ­ന­സി­ക ച്യു­തി

കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ തന്റെ ‘ദ­ന്ത­ഗോ­പു­രം’ എന്ന ഗ്ര­ന്ഥ­ത്തിൽ ആ­മു­ഖ­മാ­യി എ­ടു­ത്തു­ചേർ­ത്ത കാ­ക്ക­ശ്ശേ­രി ഭ­ട്ട­തി­രി യുടെ ഒരു ശ്ലോ­ക­ത്തെ­യും അതിനു താഴെ അ­ദ്ദേ­ഹം എ­ഴു­തി­ച്ചേർ­ത്ത ചില വാ­ക്യ­ങ്ങ­ളെ­യും ഉ­ദ്ധ­രി­ച്ചു­കൊ­ണ്ടു് മു­ര­ളീ­ധ­രൻ എന്റെ ഒ­ര­ഭി­പ്രാ­യ­ത്തി­നു് മ­റു­പ­ടി പ­റ­യു­ന്നു. സം­സ്കാ­ര ഭ്ര­ദ­മാ­യ മ­റു­പ­ടി­യാ­ണ­തു്. ഭ­ട്ട­തി­രി­യു­ടെ ശ്ലോ­കം പൂർ­ണ്ണ­മാ­യും മു­ര­ളീ­ധ­രൻ എ­ടു­ത്തെ­ഴു­തി­യി­ട്ടി­ല്ലെ­ങ്കി­ലും ഭാ­ഗ്യം­കൊ­ണ്ടു് എ­നി­ക്ക­തു് ഓർ­മ്മ­യു­ണ്ടു്. അതു് ഇതാ:

കുർവേ ഗർ­വോ­ദ്ധ­ത­സ്യ പ്ര­തി­വ­ദി­തു­ര­ഹം

ഭാ­ര­തീ­മ­പ്യ സാ­ദ്ധ്വീം

സാ­ദ്ധ്വീം, സാ­ദ്ധ്വീ­മ­സാ­ദ്ധ്വീം ബു­ധ­വ­ര­സ­മി­തൗ

ല­ക്ഷ­ണേ­ന ക്ഷ­ണേ­ന ക്ഷ­ണേ­ന

മാ­നാ­ഭാ­സം പ്ര­മാ­ണം പ്ര­മി­തി­ഗ­തി­വ­ശാ

ദ പ്ര­മാ­ണം പ്ര­മാ­ണം

സ­ച്ചാ­സ­ച്ചാ സ­ദ­ന്യ­ന്നി­ശ മയത ബുധാ

മ­ച്ച­രി­ത്രം വി­ചി­ത്രം

(ഗർ­വു­ള­ള എ­തിർ­വാ­ദി­യു­ടെ വാ­ക്കു് ശ­രി­യാ­യ­തി­നെ ശ­രി­യ­ല്ലാ­താ­ക്കി­യും ശ­രി­യ­ല്ലാ­ത്ത­തി­നെ ശ­രി­യാ­ക്കി­യും പ്ര­മാ­ണ­ത്തെ അ­പ്ര­മാ­ണ­മാ­ക്കി­യും ഉ­ള്ള­തി­നെ ഇ­ല്ലാ­താ­ക്കി­യും ഇ­ല്ലാ­ത്ത­തി­നെ ഉ­ള­ള­താ­ക്കി­യും ഈ വി­ദ്വാ­ന്മാ­രു­ടെ സ­ദ­സ്സിൽ വ­ച്ചു് ല­ക്ഷ­ണ­ത്തോ­ടു­കൂ­ടി ഖ­ണ്ഡി­ക്കാം. വി­ദ്വാ­ന്മാ­രേ, എന്റെ വി­ചി­ത്ര­മാ­യ ച­രി­ത്രം നി­ങ്ങൾ കേൾ­ക്കു­ക.)

ഉ­ദ്ദ­ണ്ഡ ശാ­സ്ത്രി­ക­ളോ­ടു വാ­ദി­ക്കാൻ പോ­കു­ന്ന­തി­നു മുൻപ് കാ­ക്ക­ശ്ശേ­രി ഭ­ട്ട­തി­രി പ­റ­ഞ്ഞ­താ­ണി­തു് എ­ന്നാ­ണു് ഞാൻ കേ­ട്ടി­ട്ടു­ള്ള­തു്. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ‘മ­ഹാ­ഭാ­ര­ത’ത്തി­ലും ‘രാ­മാ­യ­ണ’ത്തി­ലും ധർ­മ്മം എ­വി­ടെ­യെ­ല്ലാ­മു­ണ്ടോ അ­തൊ­ക്കെ അ­ധർ­മ്മ­മാ­യി കാ­ണു­ക­യും അ­ധർ­മ്മം എ­വി­ടെ­യെ­ല്ലാ­മു­ണ്ടോ അ­തൊ­ക്കെ ധർ­മ്മ­മാ­യി കാ­ണു­ക­യും ചെ­യ്തു എന്നു ഞാൻ പ­റ­ഞ്ഞ­തി­നു് സ­മാ­ധാ­ന­മാ­യി മു­ര­ളീ­ധ­രൻ എ­ടു­ത്തെ­ഴു­തി­യ ശ്ലോ­ക­മ­ത്രേ ഇതു്. ഈ ശ്ലോ­ക­മെ­ടു­ത്തെ­ഴു­തു­ക­യും അതിനു മുൻപ് ചില യു­ക്തി­കൾ ‘അ­വ­ത­രി­പ്പി­ക്കു­ക’യും ചെ­യ്തു അ­ദ്ദേ­ഹം എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് മ­ര്യാ­ദ­യെ ലം­ഘി­ക്കു­ന്ന ഒരു വാ­ക്കു­പോ­ലും മു­ര­ളീ­ധ­ര­ന്റെ ലേ­ഖ­ന­ത്തിൽ ഇല്ല. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു­ടെ സം­സ്കാ­കാ­ര വി­ശേ­ഷം മു­ര­ളീ­ധ­ര­നു­മു­ണ്ടു്.

‘ഭാ­ര­ത­പ­ര്യ­ട­ന’ത്തെ­ക്കു­റി­ച്ചു് എ­ഴു­താൻ ഇവിടെ സ്ഥ­ല­മി­ല്ല. രാ­മാ­യ­ണ­ത്തെ­ക്കു­റി­ച്ചു് മ­ഹാ­നാ­യ കു­ട്ടി­ക്കൃ­ഷ്ണ­ണ­മാ­രാർ പ­റ­ഞ്ഞ­തെ­ല്ലാം അ­ക്ക­മി­ട്ടു് എ­ഴു­തി­ക്കാ­ണി­ക്ക­ട്ടെ.

  1. തന്റെ വ­ന­വാ­സ­ത്തി­നു കാ­ര­ണ­ഭൂ­ത­യാ­യ കൈ­കേ­യി­യു­ടെ നേർ­ക്കു പ­ക­യോ­ടും താൻ ജീ­വ­നോ­ടു­കൂ­ടി­യി­രു­ന്നാൽ അവളെ സു­ഖി­ക്കാൻ വി­ടു­ക­യി­ല്ലെ­ന്ന പ്ര­തി­കാ­രേ­ച്ഛ­യോ­ടും കൂ­ടി­യാ­ണു് രാമൻ സ­ത്യ­സ­ന്ധ­ത­യു­ടേ­യും പി­തൃ­ഭ­ക്തി­യു­ടേ­യും പേരിൽ വ­ന­വാ­സ­മ­നു­ഷ്ഠി­ച്ചു പോ­ന്ന­തു്.
  2. അ­ച്ഛ­ന്റെ നേർ­ക്കും അ­നു­കൂ­ല­മാ­യ മ­നോ­ഭാ­വ­മ­ല്ല ശ്രീ­രാ­മ­നു്.
  3. രാ­മ­ച­രി­ത­ത്തി­ന്റെ ര­ഹ­സ്യം സീ­താ­പ­രി­ത്യാ­ഗ­മുൾ­പ്പെ­ടെ, രാ­ജ്യ­ലോ­ഭം പ്ര­ഭ­വേ­ച്ഛ—എ­ന്ന­തിൽ അ­ട­ങ്ങി­യി­രി­ക്കു­ന്നു.
  4. ആർ­ഷ­മാ­യ ത്യാ­ഗ­മ­ല്ല രാ­മ­നു്. സാ­ധാ­ര­ണ­മാ­യ പ­രി­ഭ­വം ത­ന്നെ­യാ­ണു്.
  5. രാമൻ ശൂർ­പ്പ­ണ­ഖ­യോ­ടു പറഞ്ഞ വാ­ക്കു­കൾ അ­സ­ത്യ­മെ­ന്ന­തി­ല­ധി­കം അ­പ­മ­ര്യാ­ദ­യു­മാ­ണു്.
  6. രാമനു സീ­ത­യു­ടെ നേർ­ക്കു സ്നേ­ഹ­ത്തെ­ക്കാ­ളേ­റെ കാ­മ­മാ­ണു­ണ്ടാ­യി­രു­ന്ന­തു്.
  7. രാ­ജ്യ­ത്യാ­ഗ­ത്തി­ന്റെ മുഖ്യ ല­ക്ഷ്യം അ­ച്ഛ­ന്റെ സത്യം ര­ക്ഷി­ക്ക­ല­ല്ല. രാ­ജ്യ­ല­ക്ഷ്മി­യെ പ­രി­ലാ­ളി­ച്ച തന്റെ പ്ര­ഭാ­വം ആ­സ്വ­ദി­ക്കു­ന്ന­തിൽ സീത ക­ര­ടാ­യി­ക്കി­ട­ക്കു­ന്നു എന്നു വ­ന്ന­പ്പോൾ അ­ദ്ദേ­ഹം അവളെ എ­ടു­ത്തു ദൂരേ വ­ലി­ച്ചെ­റി­ഞ്ഞു.

ഈ അ­ഭി­പ്രാ­യ­ങ്ങൾ­ക്കു് ഉ­പോ­ദ്ബ­ല­ക­ങ്ങ­ളാ­യ ശ്ലോ­ക­ങ്ങൾ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ എ­ടു­ത്തു­നി­ര­ത്തു­ന്നു­ണ്ടു്. അവ വാ­യി­ക്കു­ന്ന­വർ­ക്കു ശ്രീ­രാ­മൻ മ­റ്റൊ­രു സ­ദ്ദാം ഹു­സൈ­നാ യി­രു­ന്നു­വെ­ന്നു തോ­ന്നു­ക­യും ചെ­യ്യും. അന്നു രാമൻ കു­വൈ­റ്റ് ആ­ക്ര­മി­ക്കാ­ത്ത­തു് കു­വൈ­റ്റ് ഇ­ല്ലാ­തി­രു­ന്ന­തി­നാൽ­ത്ത­ന്നെ. സ­ദ്ദാം ര­ണ്ടാ­മ­തൊ­രു ഭാ­ര്യ­യെ­ക്കൂ­ടി സ്വീ­ക­രി­ക്കാൻ പോ­യ­പ്പോൾ അ­ദ്ദേ­ഹ­ത്തി­ന്റെ സ്യാ­ല­നാ­യ ഖൈരളള എ­തിർ­ത്തു. പ്ര­തി­രോ­ധ­മ­ന്ത്രി­യാ­യി­രു­ന്ന അ­ദ്ദേ­ഹം ഉടനെ ഹെ­ലി­കോ­പ്റ്റർ ത­കർ­ന്നു മ­രി­ച്ചു. ശ്രീ­രാ­മ­നു് ബ്രദർ ഇൻ ലാ ഇ­ല്ലാ­യി­രു­ന്നു എ­ന്ന­തു­കൊ­ണ്ടു് ഹെ­ലി­കോ­പ്റ്റർ ക്രാ­ഷ് ഉ­ണ്ടാ­യി­ല്ല. ഇ­ങ്ങ­നെ­യൊ­ക്കെ വാ­യ­ന­ക്കാർ വി­ചാ­രി­ച്ചാൽ ഒരു തെ­റ്റു­മി­ല്ല.

കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ശ്രീ­രാ­മ­നെ നീ­ച­നാ­ക്കി പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി ഉ­ദ്ധ­രി­ച്ച ശ്ലോ­ക­ങ്ങൾ­ക്കു ബ­ദ­ലാ­യി നൂറു നൂറു ശ്ലോ­ക­ങ്ങൾ എ­ടു­ത്തു­കാ­ണി­ച്ചു് ശ്രീ­രാ­മൻ ഉ­ത്കൃ­ഷ്ട­പു­രു­ഷ­നാ­യി­രു­ന്നു എ­ന്നു് എ­നി­ക്കു വാ­ദി­ക്കാൻ പ്ര­യാ­സ­മി­ല്ല. പക്ഷേ, ഞാൻ അ­ങ്ങ­നെ ചെ­യ്താൽ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രെ­പ്പോ­ലെ­ത­ന്നെ പ്ര­വർ­ത്തി­ക്കു­ക­യാ­വും. അ­തു­കൊ­ണ്ടു് അ­തി­നു് ഒ­രു­മ്പെ­ടു­ന്നി­ല്ല.

സത്യം ഇതു ര­ണ്ടു­മ­ല്ല. മ­ഹാ­ക­വി­കൾ ത­ങ്ങ­ളു­ടെ ക­ഥാ­പാ­ത്ര­ങ്ങ­ളെ ചി­ത്രീ­ക­രി­ക്കു­മ്പോൾ അ­വ­രു­ടെ മാ­നു­ഷി­കാം­ശ­ങ്ങ­ളെ അ­ടി­ച്ച­മർ­ത്തി­വ­യ്ക്കാ­റി­ല്ല. ഇം­ഗ്ലീ­ഷിൽ Human appeal എന്നു പ­റ­യു­ന്ന ഗു­ണ­മു­ണ്ടാ­ക­ണ­മെ­ങ്കിൽ അ­വ­യു­ടെ ആ­വി­ഷ്കാ­ര­വും കൂ­ടി­യേ­തീ­രൂ. അ­തു­കൊ­ണ്ടാ­ണു് ധർ­മ്മ­പു­ത്ര­രെ­ക്കൊ­ണ്ടു് ഒരു കളളം വ്യാ­സൻ പ­റ­യി­ക്കു­ന്ന­തു്. ആ കളളം പ­റ­ഞ്ഞ­തോ­ടെ ധർ­മ്മ­പു­ത്ര­രു­ടെ തേരു് ഭൂ­മി­യിൽ തൊ­ട്ടു് ഉ­രു­ളാൻ തു­ട­ങ്ങി. അ­തു­വ­രെ അതു് ഭൂ­മി­യിൽ­നി­ന്നു് അല്പം ഉ­യർ­ന്നാ­ണു് ച­ലി­ച്ചി­രു­ന്ന­തു്. ഈ അ­സ­ത്യ­പ്ര­സ്താ­വ­മാ­ണു് ആ ക­ഥാ­പാ­ത്ര­ത്തി­നു് ജീവൻ ന­ല്കു­ന്ന­തു്. ഇ­ല്ലെ­ങ്കിൽ ആ ക­ഥാ­പാ­ത്രം ദാ­രു­മ­യ­മാ­യി­ബ്ഭ­വി­ച്ചേ­നേ. ദു­ര്യോ­ധ­നൻ, രാവണൻ ഈ ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു നല്ല ഗു­ണ­ങ്ങൾ ന­ല്കി­യ­തും ഇ­തി­നാ­ണു്. പി­ന്നെ ന­ന്മ­യും തി­ന്മ­യു­മു­ള­ള ക­ഥാ­പാ­ത്ര­ങ്ങ­ളിൽ തിന്മ കൂ­ടി­യ­വ­യെ ദു­ഷ്ട­ക­ഥാ­പാ­ത്ര­ങ്ങ­ളെ­ന്നും വി­ളി­ക്കു­ന്നു. ആ രീ­തി­യിൽ രാമൻ ന­ല്ല­വൻ; രാവണൻ ദു­ഷ്ടൻ. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ ഈ സത്യം ക­ണ്ടി­ല്ല.

രാ­മാ­യ­ണ­വും ഭാ­ര­ത­വും വാ­യി­ച്ചു­തീ­രു­മ്പോൾ രാമൻ ശ­പ്പ­നാ­ണെ­ന്നും ധർ­മ്മ­പു­ത്രർ ഏ­ഭ്യ­നാ­ണെ­ന്നും ആരും പ­റ­യു­ക­യി­ല്ല. അവർ ഔ­ജ്ജ്വ­ല്യ­മാർ­ന്നു് നിൽ­ക്കു­ന്നു. ഭാ­ര­തീ­യ­രു­ടെ ആ­ധ്യാ­ത്മി­ക­ത്വ­ത്തെ ഉ­യർ­ത്തി­യ ക­ഥാ­പാ­ത്ര­ങ്ങ­ളാ­ണു് അവർ. പ്ര­കൃ­തി­യെ­ന്തു്? ഈ­ശ്വ­ര­നാ­രു്? മ­നു­ഷ്യ­നാ­രു്? എ­ന്നു് അവർ വ്യ­ക്ത­മാ­ക്കി­ത്ത­രു­ന്നു. രാ­ഷ്ട്ര­നിർ­മ്മാ­താ­ക്ക­ളാ­ണു് അവർ. മു­ര­ളീ­ധ­രൻ സു­ജ­ന­മ­ര്യാ­ദ­യ്ക്കു­ലോ­പം വ­രു­ത്താ­തെ പ്ര­ബ­ന്ധം ര­ചി­ച്ച­തും ശ്രീ­രാ­മ­ന്റെ­യും ധർ­മ്മ­പു­ത്ര­രു­ടെ­യും അം­ശ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ര­ക്ത­ത്തി­ലു­ള്ള­തു­കൊ­ണ്ടാ­ണു്. അ­ങ്ങ­നെ ഭാ­ര­ത­ത്തി­ന്റെ (ഇ­ന്ത്യ­യു­ടെ) നിർ­മ്മാ­താ­ക്ക­ളാ­യ ക­ഥാ­പാ­ത്ര­ങ്ങ­ളെ ഇ­മ്മ­ട്ടിൽ കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ അ­വ­ത­രി­പ്പി­ച്ച­തു് ചെറിയ തെ­റ്റ­ല്ല, വലിയ തെ­റ്റാ­ണു്. മ­ത­ത്തി­ന്റെ­യും, ജീ­വി­ത­ത്തി­ന്റെ­യും ആ­ധ്യാ­ത്മി­ക­ത്വ­ത്തി­ന്റെ­യും ശാ­ശ്വ­ത പ്ര­തീ­ക­മാ­യ, ശ്രീ­രാ­മ­നു രാ­ജ്യ­ലോ­ഭ­മോ? അ­ദ്ദേ­ഹ­ത്തി­നു കാ­മാ­സ­ക്തി­യോ? ‘പെർ­വേർ­ഷൻ’ എ­ന്തെ­ല്ലാം ആ­ളു­ക­ളെ­ക്കൊ­ണ്ടു പ­റ­യി­ക്കി­ല്ല! (മു­ര­ളീ­ധ­ര­ന്റെ ലേഖനം കു­ങ്കു­മം വാ­രി­ക­യിൽ)

images/SorenKierkegaard677.jpg
കീർ­ക്ക­ഗോർ

കീർ­ക്ക­ഗോ­റി ന്റെ ഏതോ പു­സ്ത­ക­ത്തിൽ വാ­യി­ച്ച­താ­ണു്. ന­മ്മ­ളോ­ടു് ഒ­രു­ത്തൻ സം­സാ­രി­ച്ചു ക­ഴി­ഞ്ഞി­ട്ടു പു­റം­തി­രി­ഞ്ഞ­ങ്ങു ന­ട­ക്കു­ന്നു. അയാൾ പോ­കു­ന്നു­വെ­ന്നു നമ്മൾ ഉടനെ മ­ന­സ്സി­ലാ­ക്കു­മ­ല്ലോ. എ­ന്നാൽ ന­മ്മു­ടെ മു­ഖ­ത്തു­നോ­ക്കി­ക്കൊ­ണ്ടു­ത­ന്നെ അയാൾ, പി­റ­കോ­ട്ടു കാ­ലു­കൾ വ­ച്ചു­വ­ച്ചു് പോ­യാ­ലോ? ഞാ­നി­താ ഇ­വി­ടെ­ത്ത­ന്നെ­യു­ണ്ടു് എന്നു പ­റ­യു­ന്ന മ­ട്ടാ­ണു് അ­യാൾ­ക്കു്. അ­തേ­സ­മ­യം അ­ക­ന്ന­ക­ന്നു­പോ­കു­ക­യും ചെ­യ്യു­ന്നു. നി­രൂ­പ­കർ ഒ­ന്നു­കിൽ പ്ര­തി­ഷേ­ധ സൂ­ച­ക­മാ­യി ഗ്ര­ന്ഥ­ത്തിൽ­നി­ന്നു പു­റം­തി­രി­ഞ്ഞു ന­ട­ന്നു­പോ­ക­ണം. അ­ല്ലെ­ങ്കിൽ ഗ്ര­ന്ഥ­ത്തിൽ നോ­ക്കി­ക്കൊ­ണ്ടു നി­ല്ക്ക­ണം. ര­ണ്ടും ചെ­യ്യാ­തെ അ­തിൽ­നി­ന്നു മു­ഖ­മെ­ടു­ക്കാ­തെ പി­റ­കോ­ട്ടു പി­റ­കോ­ട്ടു കാ­ലു­കൾ വ­ച്ചു് അ­ക­ലു­ന്ന­തു് ശ­രി­യ­ല്ല.

നിർ­വ്വ­ച­ന­ങ്ങൾ
ട്രയൽ:
കി­ഴ­ക്കേ­ക്കോ­ട്ട­യ്ക്കു ബസ്സ് കാ­ത്തു­നി­ല്ക്കു­മ്പോൾ ന­മ്മു­ടെ അ­ടു­ത്തു­കൂ­ടെ പോ­കു­ന്ന പല ബ­സ്സു­ക­ളി­ലും കാ­ണു­ന്ന ബോർഡ്. ബു­ക്ക് സ്റ്റാ­ളിൽ ചെ­ന്നാൽ കാഫ്ക യു­ടേ­താ­യി കാ­ണ­പ്പെ­ടു­ന്ന ഒരു പെൻ­ഗ്വിൻ പു­സ്ത­കം.
ഫോ­ട്ടേ­ാ­ഗ്രാ­ഫി:
വൈ­രൂ­പ്യ­മു­ള­ള പു­രു­ഷ­നു താ­നൊ­രു മ­മ്മൂ­ട്ടി യാ­ണെ­ന്നു് തീ­രു­മാ­നി­ക്കാൻ സ­ഹാ­യി­ക്കു­ന്ന കല. ഫോ­ട്ടോ­ഗ്രാ­ഫ­റു­ടെ ‘ട­ച്ചി­ങ്’ വിജയം പ്രാ­പി­ക്ക­ട്ടെ എ­പ്പോ­ഴും.
കോ­പ്പി­യെ­ഴു­ത്തു്:
എല്ലാ ഡോ­ക്ടർ­മാ­രെ­യും കൊ­ണ്ടു ചെ­യ്യി­ക്കേ­ണ്ട പ്ര­വൃ­ത്തി.
അ­ടു­ക്ക­ള:
ചി­ലർ­ക്കു ഭാ­ര്യ­മാ­രെ അ­വ­ര­റി­യാ­തെ പി­റ­കു­വ­ശ­ത്തു ചെ­ന്നു് ആ­ലിം­ഗ­നം ചെ­യ്യാ­നു­ള­ള സ്ഥലം. മറ്റു ചി­ലർ­ക്കു പ­രി­ചാ­രി­ക­മാ­രെ­യും.
വൈ­ലോ­പ്പി­ള­ളി:
നാ­സ്തി­ക­നോ ആ­സ്തി­ക­നോ? മ­ഹാ­ക­വി­യോ അതോ മ­ഹ­ത്ത­മി­ല്ലാ­ത്ത കവിയോ? ഉ­ത്ത­രം പറയാൻ വയ്യ. കാലം മാ­ത്ര­മേ സത്യം സ്പ­ഷ്ട­മാ­ക്കൂ.
സാ­ഹി­ത്യ­കാ­ര­ന്മാർ:
ഉ­പ­ജാ­പ­ക­സം­ഘം. എന്തു കൊ­ണ്ടും ‘രാ­ഷ്ട്രീ­യ­ക്കാ­രെ’ക്കാൾ മോ­ശ­പ്പെ­ട്ട­വർ…
പ്ര­ശ്നം:
മ­ല­യാ­ള­ഭാ­ഷ­യിൽ ഏ­റ്റ­വു­മ­ധി­കം ഉ­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന വാ­ക്കു്.
ഫൂ­ക്കോ:
വലിയ ചി­ന്ത­കൻ. പക്ഷേ, മ­രി­ച്ച­തു എ­യ്ഡ്സ് പി­ടി­ച്ചു്.
മോ­പ­സാ­ങ്:
അ­ദ്ദേ­ഹ­ത്തെ അ­തി­ശ­യി­ച്ച ഒരു ക­ഥാ­കാ­രൻ ഇല്ല. പക്ഷേ, മ­രി­ച്ച­തു സി­ഫി­ലി­സ് പി­ടി­ച്ചു്.
ച­ങ്ങ­മ്പു­ഴ:
മ­ല­യാ­ള­ത്തി­ലെ ഏ­റ്റ­വും വലിയ ലി­റി­ക് കവി. മ­ര­ണ­ത്തെ­ക്കു­റി­ച്ചു് എ­ഴു­താൻ വയ്യ.
വക്കം അ­ബ്ദുൾ ഖാദർ:
എന്റെ സ്നേ­ഹി­തൻ എ. ബാ­ല­കൃ­ഷ്ണ­പി­ള­ള യെ­പ്പോ­ലെ വി­ശ്വ­സാ­ഹി­ത്യ­ത്തി­ലേ­ക്കു കേ­ര­ളീ­യ­രെ ന­യി­ച്ച സാ­ഹി­ത്യ­കാ­രൻ.
ശി­വ­പ്ര­സാ­ദ് സി. വേ­ലു­ക്കു­ട്ടി:
കു­മാ­ര­നാ­ശാൻ സ­ങ്ക­ല്പി­ച്ച വാ­സ­വ­ദ­ത്ത. പു­രു­ഷ­ന്റെ പ്ര­വൃ­ത്തി­കൾ. പക്ഷേ, സ്റ്റേ­ജിൽ സു­ന്ദ­രി­യാ­യ തരുണി. ഷീല യെ­ക്കാൾ ജ­യ­ഭാ­ര­തി യെ­ക്കാൾ സു­ന്ദ­രി (അതോ സു­ന്ദ­രൻ എന്നു പറയണോ)
ഇം­ഗ്ലീ­ഷ്
images/Megatrends2000.jpg

ഇം­ഗ്ലീ­ഷ് ഭാഷയെ ഗ­ള­ഹ­സ്തം ചെ­യ്യാൻ ഭാ­ര­ത­ത്തി­ലെ ചില സ്റ്റെ­യി­റ്റു­കൾ ശ്ര­മി­ച്ചു കൊ­ണ്ടി­രി­ക്കു­ന്ന ഈ സ­ന്ദർ­ഭ­ത്തിൽ Megatrends 2000 എന്ന പു­സ്ത­ക­ത്തിൽ നി­ന്നു് എ­നി­ക്കു് ആ ഭാ­ഷ­യെ­ക്കു­റി­ച്ചു് കി­ട്ടി­യ വി­വ­ര­ങ്ങൾ സം­ഗ്ര­ഹി­ച്ചു് എ­ഴു­തു­ന്ന­തു ന­ന്നാ­യി­രി­ക്കു­മെ­ന്നു തോ­ന്നു­ന്നു.

ഇം­ഗ്ലീ­ഷ് അ­തി­വേ­ഗം വി­ശ്വ­ഭാ­ഷ­യാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്നു. പ­ന്ത്ര­ണ്ടു രാ­ജ്യ­ങ്ങ­ളി­ലെ നാ­ന്നൂ­റു­മി­ല്യൻ ആ­ളു­ക­ളു­ടെ ഭാ­ഷ­യാ­ണ­തു് (ഒരു മി­ല്യൻ=പ­ത്തു­ല­ക്ഷം) ലോ­ക­ത്താ­കെ ഒരു ബി­ല്യൻ ആളുകൾ അതു സം­സാ­രി­ക്കു­ന്നു. (ഒരു ബി­ല്യൻ=അ­മേ­രി­ക്ക­യിൽ ആയിരം ദ­ശ­ല­ക്ഷം) എ. ഡി. 2000 ആ­കു­മ്പോൾ അതു് 1.5 ബി­ല്യ­നാ­കും. സോ­വി­യ­റ്റ് യൂ­ണി­യൻ, നോർവെ, സ്വീ­ഡൻ, ഡെൻ­മാർ­ക്ക് ഈ രാ­ജ്യ­ങ്ങ­ളിൽ ഇം­ഗ്ലീ­ഷ്, സ്കൂ­ളു­ക­ളിൽ നിർ­ബ­ന്ധ വി­ഷ­യ­മാ­ണു്. ടോ­ക്കി­യോ­യിൽ 1300 ഇം­ഗ്ലീ­ഷ് സ്കൂ­ളു­കൾ ഉ­ണ്ടു്.

സാ­ഹി­ത്യ­കാ­ര­ന്മാർ: ഉ­പ­ജാ­പ­ക­സം­ഘം. എന്തു കൊ­ണ്ടും ‘രാ­ഷ്ട്രീ­യ­ക്കാ­രെ’ക്കാൾ മോ­ശ­പ്പെ­ട്ട­വർ…

രാ­ഷ്ട്രാ­ന്ത­രീ­യ air waves-​ൽ ഭാഷ ഇം­ഗ്ലീ­ഷാ­ണു് വലിയ പ്ര­ക്ഷേ­പ­ണ­കേ­ന്ദ്ര­ങ്ങൾ—CBS, NBC, ABC, BBC, CBC ഇവ മു­ന്നൂ­റു മി­ല്യൻ ആ­ളു­ക­ളെ ഇം­ഗ്ലീ­ഷ് ഭാ­ഷ­യി­ലൂ­ടെ ഉ­ദ്ബോ­ധി­പ്പി­ക്കു­ന്നു. ക­മ്പ്യൂ­ട്ട­റു­കൾ പോലും അ­ന്യോ­ന്യം സം­സാ­രി­ക്കു­ന്ന­തു് ഈ ഭാ­ഷ­യി­ല­ത്രേ. നൂ­റു­മി­ല്യൻ ക­മ്പ്യൂ­ട്ട­റു­ക­ളിൽ—80 ശ­ത­മാ­നം അ­റി­വും ഇം­ഗ്ലീ­ഷി­ലാ­ണു് ഒ­തു­ക്കി വ­ച്ചി­രി­ക്കു­ന്ന­തു്. രാ­ഷ്ട്രാ­ന്ത­രീ­യ ടെ­ലി­ഫോൺ സം­ഭാ­ഷ­ണ­ങ്ങൾ ന­ട­ക്കു­ന്ന­തു് ഇം­ഗ്ലീ­ഷിൽ. ലോ­ക­ത്തെ ശാ­സ്ത്ര­വി­ജ്ഞാ­ന­ത്തി­ന്റെ 80 ശ­ത­മാ­ന­വും ഇം­ഗ്ലീ­ഷി­ലൂ­ടെ പ­കർ­ന്നു­കൊ­ടു­ക്കു­ന്നു. രാ­ഷ്ട്രാ­ന്ത­രീ­യ ബി­സ്നെ­സ് ഭാഷ ഇം­ഗ്ലീ­ഷ് തന്നെ. ഡി­പ്ലോ­മ­സി­യു­ടെ ഭാഷ ഇ­താ­ണു്. UNESCO, NATO, UN. ഇ­വ­യു­ടെ ഔ­ദ്യോ­ഗി­ക ഭാഷ ഇം­ഗ്ലീ­ഷ്. ഭാ­ര­ത­ത്തിൽ ഇ­രു­ന്നൂ­റു ഭാഷകൾ നി­ല­വി­ലു­ണ്ടു്. പക്ഷേ, ഔ­ദ്യോ­ഗി­ക ഭാ­ഷ­യാ­യ ഹി­ന്ദി മു­പ്പ­തു ശ­ത­മാ­നം ആ­ളു­ക­ളേ ഉ­പ­യോ­ഗി­ക്കു­ന്നു­ള്ളു. ഇ­ന്ദി­രാ ഗാ­ന്ധി യുടെ മ­ര­ണ­ത്തി­നു­ശേ­ഷം രാ­ജീ­വ് ഗാ­ന്ധി ഭാ­ര­ത­ജ­ന­ത­യോ­ടു സം­സാ­രി­ച്ച­തു് ഇം­ഗ്ലീ­ഷി­ലാ­ണു്. ഉ­ഗാ­ണ്ട, കെനിയ, ടൻ­സാ­നി­യ ഈ ആ­ഫ്രി­ക്കൻ സർ­വ­ക­ലാ­ശാ­ല­ക­ളിൽ ഇം­ഗ്ലീ­ഷാ­ണു് ഭാഷ. ഇം­ഗ്ലീ­ഷ് നമ്മൾ വേ­ണ്ടെ­ന്നു വ­യ്ക്ക­ണോ?

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1990-10-07.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 9, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.