SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-03-31-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

​ വർ­ഷ­ങ്ങൾ­ക്കു മുൻ­പു­ണ്ടാ­യ ഈ യ­ഥാർ­ത്ഥ സംഭവം അ­ക്കാ­ല­ത്തു­ത­ന്നെ മ­ല­യാ­ള­നാ­ടു് വാ­രി­ക­യിൽ വ­ന്ന­താ­ണു്. കാ­ല­മേ­റെ­ക്ക­ഴി­ഞ്ഞ­തു­കൊ­ണ്ടും കു­റ­ച്ചാ­ളു­ക­ളേ അതു വാ­യി­ച്ചി­രി­ക്കാ­നി­ട­യു­ള്ളു എ­ന്ന­തു­കൊ­ണ്ടും ആ­വർ­ത്ത­ന­ത്തി­നു മു­തി­രു­ക­യാ­ണു്. അ­തി­നെ­ക്കു­റി­ച്ചു് വി­ചാ­രി­ക്കു­മ്പൊ­ഴെ­ല്ലാം ഞാൻ ഞെ­ട്ടി­പ്പോ­കു­ന്നു. ആ ഞെ­ട്ട­ലോ­ടു­കൂ­ടി ഇതു കു­റി­ക്ക­ട്ടെ. വാ­യി­ച്ച­വ­രു­ടെ സ്മൃ­തി­പ­ഥ­ത്തിൽ നി­ന്നു് അതു മാ­ഞ്ഞു­പോ­യി­ട്ടി­ല്ലെ­ങ്കിൽ അവർ ഈ ഭാഗം വി­ട്ടി­ട്ടു ശേ­ഷ­മു­ള്ള ഭാഗം വാ­യി­ച്ചാൽ മ­തി­യാ­വും. ഒരു പ­ത്രാ­ധി­പർ അയച്ച ആയിരം രൂപ, മ­ണി­യോർ­ഡർ ഫോമിൽ ഒ­പ്പി­ട്ടു­കൊ­ടു­ത്തു വാ­ങ്ങി­ച്ച­പ്പോ­ഴാ­ണു് ഇ­ന്ത്യാ­കിം­ഗ്സ് സി­ഗ്റ­റ്റ് തീർ­ന്നു പോ­യ­ല്ലോ എന്നു തോ­ന്നി­യ­തു്. ആ കാ­ട്ടു­പ്ര­ദേ­ശ­ത്തു­നി­ന്നു് ഇ­രു­പ­ത്ത­ഞ്ചു­നാ­ഴി­ക അ­ക­ലെ­യു­ള്ള പ­ട്ട­ണ­ത്തിൽ­ച്ചെ­ന്നു് അതു വാ­ങ്ങാ­മെ­ന്നു ഞാൻ തീ­രു­മാ­നി­ച്ചു. വൈ­കു­ന്നേ­രം നാ­ലു­മ­ണി­യോ­ടു് അ­ടു­പ്പി­ച്ചു് ഞാൻ ബ­സ്സിൽ കയറി. ന­ഗ­ര­ത്തിൽ ചെ­ന്നു സി­ഗ്റ­റ്റ് വാ­ങ്ങി തി­രി­ച്ചു വാ­സ­സ്ഥ­ല­ത്തു­പോ­രാൻ ബസ് സ്റ്റേ­ഷ­നിൽ വന്നു നി­ല­യു­റ­പ്പി­ച്ചു. രാ­ത്രി എ­ട്ട­ര­മ­ണി­യാ­യി­ട്ടും ബസ് ഇല്ല. രാം­ടേ­ക് എന്ന സ്ഥ­ല­ത്തു­നി­ന്നു് (കാ­ളി­ദാ­സ ന്റെ ‘മേ­ഘ­സ­ന്ദേ­ശ’ത്തി­ലെ രാ­മ­ഗി­രി) ഒരു ബസ് വ­രാ­നു­ണ്ടെ­ന്നും വ­ന്നാൽ അതിൽ പോ­കാ­മെ­ന്നും അ­ധി­കാ­രി­കൾ അ­റി­യി­ച്ചു. പി­ന്നെ­യും കാ­ത്തു­നി­ന്നു സമയം ക­ള­യു­ന്ന­തു ബു­ദ്ധി­ശൂ­ന്യ­ത­യാ­യി­രി­ക്കു­മെ­ന്നു വി­ചാ­രി­ച്ചു് ഞാൻ ഒ­രാ­ട്ടോ­റി­ക്ഷ ഏർ­പ്പാ­ടു ചെ­യ്തു. നൂ­റ്റി­യി­രു­പ­തു­രൂ­പ കൂലി എ­ന്നാ­ണു് എന്റെ ഓർമ്മ. ഓ­ട്ടോ­റി­ക്ഷ നഗരം ക­ഴി­ഞ്ഞു് ഭീ­തി­ദ­മാ­യ വിജന പ്ര­ദേ­ശ­ത്തു് എത്തി. വീതി നന്നേ കു­റ­ഞ്ഞ റോഡ്. ര­ണ്ടു­വ­ശ­ത്തും കു­ത്ത­നെ­യു­ള്ള ച­രി­വു­കൾ. ഡ്രൈ­വർ പെ­ട്ടെ­ന്നു് വാഹനം ച­രി­വി­ലൂ­ടെ­യി­റ­ക്കി നി­റു­ത്തി. ഇ­റ­ങ്ങി­പ്പോ­കു­ക­യും ചെ­യ്തു. എ­ന്തി­നു് എ­വി­ടെ­പ്പോ­കു­ന്നു? എന്നു ഹി­ന്ദി­യിൽ ചോ­ദി­ക്കാ­ന­റി­ഞ്ഞു കൂ­ടാ­ത്ത­തു കൊ­ണ്ടു് “ജല്ദി വാപസ് ആനാ”—“വേഗം തി­രി­ച്ചു വരു” എന്നു ഞാൻ അ­യാ­ളോ­ടു പ­റ­ഞ്ഞു. ഒ­ര­ക്ഷ­രം­പോ­ലും മി­ണ്ടാ­തെ പോയ അയാൾ അ­ര­മ­ണി­ക്കൂർ ക­ഴി­ഞ്ഞു തി­രി­ച്ചു­വ­ന്ന­പ്പോൾ ഒരു ഭീ­മാ­കാ­രൻ കൂടി ഉ­ണ്ടാ­യി­രു­ന്നു. കു­ടി­ച്ചു­മ­റി­ഞ്ഞെ­ത്തി­യ അയാൾ എന്നെ ഓ­ട്ടോ­റി­ക്ഷ­യിൽ ത­ള്ളി­ക്ക­യ­റ്റി­യി­ട്ടു് അ­പ്പു­റ­ത്താ­യി ഇ­രു­ന്നു. വാഹനം വേ­ഗ­ത്തിൽ ഓ­ടു­ക­യാ­ണു്. കു­ടി­യൻ ബീ­ഡി­യെ­ടു­ത്തു ചു­ണ്ടിൽ വ­യ്ക്കും. തീ­പ്പെ­ട്ടി­ക്കോ­ലെ­ടു­ത്തു ഉ­ര­യ്ക്കു­ന്ന സ­ന്ദർ­ഭ­ത്തിൽ ശരീരം വ­ള­ച്ചു് എന്റെ അ­ടു­ത്തേ­ക്കു­വ­ന്നു പോ­ക്ക­റ്റി­ലെ നോ­ട്ടു­ക­ളിൽ നോ­ക്കും. അ­ങ്ങ­നെ പലതവണ ചെ­യ്തി­ട്ടും ഞാൻ അ­ന­ങ്ങു­ന്നി­ല്ലെ­ന്നു ക­ണ്ട­പ്പോൾ ഹി­ന്ദി­യിൽ തെ­റി­വി­ളി­ക്കാൻ തു­ട­ങ്ങി. ക­ഴു­ത്തിൽ പി­ടി­കൂ­ടാ­നാ­യി അ­ടു­ത്ത­ശ്ര­മം. അ­പ്പോൾ ഞാൻ അയാളെ ഇ­ട­തു­കൈ­കൊ­ണ്ടു ത­ള്ളി­മാ­റ്റി­ക്കൊ­ണ്ടി­രു­ന്നു. അ­വർ­ക്കു് സൗ­ക­ര്യ­മു­ള്ള സ്ഥ­ല­ത്തെ­ത്ത­ണം. എന്നെ ഞെ­ക്കി­ക്കൊ­ന്നു പണം അ­പ­ഹ­രി­ക്ക­ണം. ശവം വല്ല സ്ഥ­ല­ത്തും ഇ­ട്ടി­ട്ടു ക­ട­ന്നു­ക­ള­യ­ണം. ഇ­താ­ണു് ഉ­ദ്ദേ­ശ്യ­മെ­ന്നു് മ­ന­സ്സി­ലാ­ക്കി ഞാൻ വ­ല്ലാ­തെ ഭ­യ­ന്നു് ഈ­ശ്വ­ര­നാ­മം ഉ­ച്ച­രി­ച്ചു കൊ­ണ്ടു് ഇ­രു­ന്നു, രണ്ടു മി­നി­റ്റി­ലൊ­രി­ക്കൽ അയാളെ ത­ള്ളി­നീ­ക്കു­ക­യും. കു­ടി­യ­നാ­യി­രു­ന്ന­തു­കൊ­ണ്ടു് എന്റെ ത­ള്ള­ലേ­റ്റു് അയാൾ നീ­ങ്ങി­പ്പോ­യി­രു­ന്നു. മ­ര­ണ­ത്തെ മു­ന്നിൽ­ക്ക­ണ്ടു­കൊ­ണ്ടു് അ­ങ്ങ­നെ യാത്ര ചെ­യ്യു­മ്പോൾ വാഹനം പെ­ട്ടെ­ന്നു നി­ന്നു. ‘ലെവൽ ക്രോ­സി­ങ്ങി­ലെ ഗെ­യ്റ്റ് അ­ട­ച്ചി­രു­ന്ന­തു കൊ­ണ്ടാ­ണു് ഓ­ട്ടോ­റി­ക്ഷ നി­റു­ത്തി­യ­തു്. അ­തു­ത­ന്നെ ത­ക്ക­സ­മ­യം എന്നു മ­ന­സ്സി­ലാ­ക്കി­ക്കൊ­ണ്ടു് ഞാൻ ആ മ­ദ്യ­പ­നെ തള്ളി മാ­റ്റി റോ­ഡിൽ­ച്ചാ­ടി ഓടി ഗെ­യ്റ്റി­ന്റെ അ­ടു­ത്തു­ള്ള ഇ­ടു­ങ്ങി­യ വ­ഴി­യി­ലൂ­ടെ ഓടി മറ്റേ ഗെ­യ്റ്റി­ന്റെ അ­പ്പു­റ­ത്തെ­ത്തി. സർ­വ­ശ­ക്തി­ക­ളോ­ടും­കൂ­ടി ഞാൻ ഓ­ടു­ക­യാ­ണു്. അ­പ്പോ­ഴു­ണ്ടു് തോ­ക്കെ­ടു­ത്ത രണ്ടു ‘ദർ­വാ­ന്മാർ’ “ക്യാ­ഹേ”—“എന്താ കാ­ര്യം”—എന്നു ചോ­ദി­ച്ചു­കൊ­ണ്ടു വ­രു­ന്നു. എ­നി­ക്കു് അവരെ അ­റി­യാം. അ­വർ­ക്കു എ­ന്നെ­യും. മു­റി­ഹി­ന്ദി­യിൽ ഞാൻ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞൊ­പ്പി­ച്ചു. അവർ എ­ന്നെ­യും­കൊ­ണ്ടു് ഓ­ട്ടോ­റി­ക്ഷ­യു­ടെ അ­ടു­ത്തെ­ത്തി. നാ­ലു­പേർ ഞെ­രു­ങ്ങി­യി­രു­ന്നു. ഓ­ട്ടോ­റി­ക്ഷ എന്റെ വാ­സ­സ്ഥ­ല­ത്തി­ന്റെ മു­മ്പി­ലെ­ത്തി­യ­പ്പോൾ ഭ­ട­ന്മാ­രു­ടെ ഓ­ഫീ­സ­റാ­യ എന്റെ ബന്ധു വന്നു പൊ­ലീ­സു­കാ­രെ വി­ളി­ച്ചു­കൊ­ണ്ടു­വ­രാൻ പ­റ­ഞ്ഞു. അ­തു­കേ­ട്ട മാ­ത്ര­യിൽ ഭീമൻ പ­ല്ലു­ക­ളു­ടെ അകവശം കാ­ണ­ത്ത­ക്ക­വി­ധ­ത്തിൽ വാ തു­റ­ന്നു പു­ച്ഛി­ച്ചു ചി­രി­ച്ചു. എ­ങ്കി­ലും രണ്ടു പൊ­ലീ­സ് കൺ­സ്റ്റ­ബിൾ­സ് എത്തി. അവർ മ­ദ്യ­പ­നെ ക­ണ്ട­യു­ട­നെ ‘അ­റ്റൻ­ഷ­നാ’യി നി­ന്നു. ‘സ­ല്യൂ­ട്ട്’ ചെ­യ്തു. എ­ന്നെ­ക്കൊ­ല്ലാൻ ശ്ര­മി­ച്ച­വൻ ആ ഡി­സ്റ്റ്രി­ക്ടി­ലെ സർ­ക്കിൾ ഇൻ­സ്പെ­ക്ടർ. പി­ന്നീ­ടു് വാദി, പ്ര­തി­യാ­വു­മെ­ന്നു­ക­ണ്ടു് കൂലി അ­മ്പ­തു­രൂ­പ­കൂ­ടെ കൊ­ടു­ത്തു നല്ല വാ­ക്കോ­ടെ അവരെ യാ­ത്ര­യാ­ക്കി. പോകാൻ നേ­ര­ത്തു് ഭീ­മാ­കാ­രൻ എന്നെ നോ­ക്കി “സബ് ഠീക് ഹൈ”—എ­ല്ലാം ശരി—എന്നു ചി­രി­യോ­ടെ പ­റ­ഞ്ഞു. ഈ സംഭവം ഇ­തു­പോ­ലെ­യോ അ­ല്ലെ­ങ്കിൽ അല്പം വി­ഭി­ന്ന­മാ­യോ ആ പ്ര­ദേ­ശ­ത്തു ഇ­പ്പോ­ഴും ന­ട­ക്കു­ന്നി­ല്ലെ­ങ്കിൽ ന­മ്മു­ടെ രാ­ജ്യം ഇ­ന്ത്യ­യ­ല്ല എന്നു വാ­യ­ന­ക്കാർ ധ­രി­ച്ചു കൊ­ള്ള­ണം. ര­ണ്ടു­വ­ശ­ങ്ങ­ളി­ലും മ­ണൽ­ക്കാ­ടു­കൾ പോലെ വി­സ്തൃ­ത­മാ­യി­ക്കി­ട­ന്ന ഭൂ­പ്ര­ദേ­ശ­ങ്ങൾ­ക്കി­ട­യി­ലു­ള്ള ആ പാ­ത­യി­ലൂ­ടെ മരണം പ്ര­തീ­ക്ഷി­ച്ചു് സ­ഞ്ച­രി­ച്ച­പ്പോൾ ഞാൻ ഈ ലോ­ക­ത്തു­നി­ന്നു പോ­കു­ന്നു എന്ന വി­ചാ­ര­മേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. ഇ­ന്നു് ഇ­വി­ടെ­യി­രു­ന്നു് ഇ­തെ­ഴു­തു­മ്പോൾ ആ മ­ണൽ­ക്കാ­ടു­കൾ നവീന മലയാള ഗ­ദ്യ­മാ­ണെ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നു. മ­ദ്യ­പ­നാ­യ ആ ഭീ­മാ­കാ­രൻ—അ­സ­ഭ്യ­ങ്ങ­ളാ­യ ഹി­ന്ദി പ­ദ­ങ്ങൾ പ­റ­ഞ്ഞു് എന്നെ ഞെ­ക്കി­ക്കൊ­ല്ലാൻ ശ്ര­മി­ച്ച ആ പൊ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥൻ—നവീന മലയാള ഗ­ദ്യ­ത്തി­ന്റെ ര­ച­യി­താ­വാ­ണെ­ന്നു തോ­ന്നു­ന്നു. അ­ന്നു് അ­വി­ടു­ത്തെ അ­ന്ത­രീ­ക്ഷ­ത്തിൽ വി­ള­റി­യ ച­ന്ദ്ര­ക്ക­ല ഉ­ണ്ടാ­യി­രു­ന്നു. അ­തി­ന്റെ ദുർ­ബ­ല­ങ്ങ­ളാ­യ ര­ശ്മി­കൾ എന്റെ പേ­ടി­കൂ­ട്ടി­യ­തേ­യു­ള്ളു. ഇ­ന്നു് ഋ­ജു­വാ­യും ല­ളി­ത­മാ­യും ആ­രെ­ങ്കി­ലും എ­ഴു­തു­ന്നു­ണ്ടെ­ങ്കിൽ അതു് ദുർ­ബ­ല­മാ­ണെ­ന്നു് എ­നി­ക്കു് തോ­ന്നു­ന്നു. അ­തി­ന്റെ അ­വ്യ­ക്ത പ്ര­കാ­ശം ഭാ­ഷ­യെ­സ്സം­ബ­ന്ധി­ച്ച എന്റെ ഉ­ത്ക­ണ്ഠ­യ്ക്കു് ലോപം വ­രു­ത്തു­ന്നി­ല്ല. ഈ കു­ത്സി­ത­ര­ച­ന­കൾ എ­ന്നെ­ങ്കി­ലും ഇ­ല്ലാ­താ­വും എ­ന്നു് ആ­രെ­ങ്കി­ലും വി­ചാ­രി­ക്കു­ന്നു­ണ്ടെ­ങ്കിൽ ആ വ്യ­ക്തി കേ­ര­ള­ത്തി­ല­ല്ല ജീ­വി­ക്കു­ന്ന­തെ­ന്നു് ഗ്ര­ഹി­ച്ചു­കൊ­ള്ള­ണം പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ.

ആ­ളു­വി­ല ക­ല്ലു­വി­ല

മഷി—ഇ­രു­മ്പി­ന്റെ Taunogallate, ഗം അ­റ­ബി­ക്, വെ­ള്ളം ഇവ ചേർ­ത്തു­ണ്ടാ­ക്കു­ന്ന ദു­ഷ്ട­മാ­യ കോം­പൗ­ണ്ട്. മ­ണ്ട­ത്ത­രം പ­കർ­ത്തി­ക്കൊ­ടു­ക്കു­ന്ന­തി­നും ധി­ഷ­ണ­യെ സം­ബ­ന്ധി­ച്ച കു­റ്റം വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നും പ­റ്റി­യ സാധനം.

എന്റെ മു­ത്ത­ച്ഛ­നു് കാറ് വാ­ങ്ങ­ണം. ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ കൂടെ യാ­ത്ര­യാ­യി. ആ­ദ്യ­മാ­യി ചെ­ന്നു­ക­യ­റി­യ­തു തി­രു­വ­ന­ന്ത­പു­ര­ത്തെ പൂ­ജ­പ്പു­ര­യി­ലു­ള്ള ഒരു വീ­ട്ടിൽ. വെ­ള്ള­ച്ചാ­യം തേ­ച്ചു് ക­റു­ത്ത വരകൾ അ­ങ്ങി­ങ്ങാ­യി ചേർ­ത്തു ഷെ­ഡ്ഡിൽ നി­റു­ത്തി­യ വാഹനം. മ­നോ­ഹ­രം എന്നു ഞാൻ പ­റ­ഞ്ഞു­പോ­യി. മു­ത്ത­ച്ഛൻ അ­തി­ന്റെ എ­ഞ്ചിൻ പ­രി­ശോ­ധി­ച്ചി­ട്ടു് എ­ന്നെ­യും കൂ­ട്ടി തി­രു­മ­ല എന്ന സ്ഥ­ല­ത്തു ചെ­ന്നു. മ­നു­ഷ്യർ­ക്കു് ‘ല്യൂ­ക്കോ­ഡേ­മ’ (leucoderma) വ­ന്നു­ക­ണ്ടി­ട്ടി­ല്ലേ? അ­തു­പോ­ലെ പല സ്ഥ­ല­ങ്ങ­ളി­ലും ചാ­യ­മി­ള­കി വെ­ളു­പ്പു്. മറ്റു സ്ഥ­ല­ങ്ങ­ളിൽ ക­റു­പ്പു നിറം. കാറ് ക­ണ്ട­പ്പോൾ എ­നി­ക്കു് അ­റ­പ്പും വെ­റു­പ്പും ഉ­ണ്ടാ­യി. മു­ത്ത­ച്ഛൻ ‘ബോ­ണി­റ്റ്’ തു­റ­ന്നു് എ­ഞ്ചിൻ നോ­ക്കി. ഇ­തു­മ­തി­യെ­ന്നു് പ­റ­ഞ്ഞു് വാ­ങ്ങി­ക്കൽ ഉ­റ­പ്പി­ക്കു­ക­യും ചെ­യ്തു. “മ­റ്റേ­ക്കാ­റ­ല്ലേ ന­ല്ല­തു?” എന്നു ഞാൻ ചോ­ദി­ച്ച­പ്പോൾ “മണ്ടാ അതു് പെ­യി­ന്റ് മാ­ത്ര­മാ­ണെ­ടാ” എ­ന്നു് അ­ദ്ദേ­ഹം ക­ളി­യാ­ക്കി പ­റ­ഞ്ഞു. മു­ത്ത­ച്ഛൻ വാ­ങ്ങി­യ ര­ണ്ടാ­മ­ത്തെ കാറ് വളരെ വർഷം അ­ദ്ദേ­ഹം ഓ­ടി­ച്ചു. ബാ­ഹ്യാ­കൃ­തി ന­മ്മ­ളെ പ­ല­പ്പോ­ഴും വ­ഞ്ചി­ക്കും. ചില സ്ത്രീ­കൾ സു­ന്ദ­രി­ക­ളാ­യി­രി­ക്കും. പക്ഷേ, അവർ എ­ഴു­ന്നേ­റ്റു് ഒന്നു ന­ട­ന്നാൽ ന­മു­ക്കു് വെ­റു­പ്പു് ഉ­ണ്ടാ­കും. “Sitting beauties are not always walking beauties” എന്നു യൂഗോ പ­റ­ഞ്ഞി­ട്ടു­ണ്ടെ­ന്നാ­ണു് എന്റെ ഓർമ്മ. അ­ല്ലെ­ങ്കിൽ അ­വ­രൊ­ന്നു നാ­വ­ന­ക്കി­യാൽ മതി. ‘ശുദ്ധ അ­ല­വ­ലാ­തി’ എന്നു നമ്മൾ പറയും. തൃശൂർ ക­ല­ക്ട­റാ­യി­രു­ന്ന ശ്രീ സോ­മ­സു­ന്ദ­രം ഒരാളെ വാ­ഴ്ത്തി­സ്സം­സാ­രി­ച്ച­പ്പോൾ എന്റെ ശി­ഷ്യ­നാ­യി­രു­ന്ന സോ­മ­സു­ന്ദ­ര­ത്തോ­ടു ഞാൻ പ­റ­ഞ്ഞു: Don’t judge persons by externals”. പി­ന്നീ­ടു് അ­ദ്ദേ­ഹം ഒ­ന്നും മി­ണ്ടി­യി­ല്ല.

images/Abierce.jpg
അം­ബ്രോ­സ് ബീർസ്

കാ­വ്യ­മെ­ഴു­തി­യെ­ഴു­തി ചില ആ­ളു­കൾ­ക്കു് ഇ­തു­പോ­ലെ പു­റം­പൂ­ച്ചു് വരും. അതു വ­ന്നു­ക­ഴി­ഞ്ഞാൽ അ­വ­രെ­ഴു­തു­ന്ന­തെ­ന്തും വാ­രി­ക­ക­ളിൽ മ­ഷി­പു­ര­ണ്ടു­വ­രും. മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. പാ­ലൂ­രു് എ­ഴു­തി­യ ‘മി­ഠാ­യി­ത്തെ­രു­വു്’ എന്ന ‘കാവ്യ’മൊ­ന്നു വാ­യി­ച്ചു­നോ­ക്കു­ക. പാ­ലൂ­രു് എന്ന പേ­രി­ന്റെ പു­റം­പൂ­ച്ച­ല്ലേ അ­ദ്ദേ­ഹ­ത്തി­ന്റെ വാ­ക്കു­കൾ­ക്കു് “അ­ച്ചു­ക്കൂ­ട­ത്തി­ന്റെ അ­ഭി­മർ­ദ്ദ പീ­ഡ­യ­നു­ഭ­വി­ക്കാൻ” ഹേ­തു­വാ­യി­ബ്ഭ­വി­ച്ച­തു? ഞാൻ ഒരു വ­രി­യും എ­ടു­ത്തെ­ഴു­തു­ന്നി­ല്ല അതിൽ നി­ന്നു്. മാ­തൃ­ഭൂ­മി­യാ­പ്പീ­സി­ലെ ച­വ­റ്റു­കു­ട്ട­യിൽ ചെ­ന്നു­വീ­ഴേ­ണ്ട ഈ കാ­വ്യ­ത്തെ അ­ങ്ങോ­ട്ടു ന­യി­ക്കാ­തെ ഉ­ത്കൃ­ഷ്ട­മാ­യ വാ­രി­ക­യു­ടെ ധവള പ­ത്ര­ത്തി­ലേ­ക്കു് ആ­ന­യി­ച്ച­തു് ക­വി­നാ­മ­ധേ­യ­ത്തി­ന്റെ ബാ­ഹ്യ­ശോ­ഭ­മാ­ത്ര­മാ­ണു്. ‘ആ­ളു­വി­ല ക­ല്ലു­വി­ല’.

അം­ബ്രോ­സ് ബീർസി ന്റെ നിർ­വ­ച­ന­ങ്ങൾ

കൈ­ലേ­സ്: ശ­വ­സം­സ്കാ­ര വേ­ള­യിൽ അവിടെ കൂ­ടി­നി­ല്ക്കു­ന്ന­വ­രു­ടെ ക­ണ്ണീ­രി­ല്ലാ­യ്മ­യെ മ­റ­യ്ക്കാൻ ഉ­പ­ക­രി­ക്കു­ന്ന ഒരു തു­ണ്ടു­തു­ണി. ഷെ­യ്ക്സ്പി­യർഒ­ഥ­ല്ലോ’ നാ­ട­ക­ത്തിൽ കൈ­ലേ­സ് കൊ­ണ്ടു­വ­ന്ന­തു കാ­ല­പ്ര­മാ­ദ­മാ­ണു്. പി­ന്നീ­ടാ­ണു് കൈ­ലേ­സി­ന്റെ ഉ­പ­യോ­ഗം. ഡെ­സ്ഡി­മോ­ന മൂ­ക്കു തു­ട­ച്ചി­രു­ന്ന­തു അ­വ­ളു­ടെ പാ­വാ­ട­കൊ­ണ്ടാ­ണു്.

ഹോ­മി­യോ­പ്പ­തി ഡോ­ക്ടർ: മെ­ഡി­ക്കൽ പ്ര­ഫെ­ഷ­നി­ലെ വി­ദൂ­ഷ­കൻ.

മാ­ന­ന­ഷ്ടം വ­രു­ത്തൽ: മ­റ്റു­ള്ള­വ­നെ­ക്കു­റി­ച്ചു സത്യം പറയുക എ­ന്ന­തു്.

വ­ലി­ഞ്ഞു ക­യ­റു­ന്ന­വൻ: തി­ടു­ക്ക­ത്തിൽ അയാളെ ച­വി­ട്ടി­പ്പു­റ­ത്താ­ക്ക­രു­തു്. ചി­ല­പ്പോൾ അയാൾ പ­ത്ര­റി­പ്പോർ­ട്ട­റാ­യി­രി­ക്കും.

ഹ­സ്ത­രേ­ഖാ ശാ­സ്ത്രം: ക­ള്ളം­പ­റ­ഞ്ഞു പ­ണ­മു­ണ്ടാ­ക്കാ­നു­ള്ള 947-​ആമത്തെ മാർ­ഗ്ഗം.

മഷി: ഇ­രു­മ്പി­ന്റെ taunogallate, ഗം അ­റ­ബി­ക്, വെ­ള്ളം ഇവ ചേർ­ത്തു­ണ്ടാ­ക്കു­ന്ന ദു­ഷ്ട­മാ­യ കോം­പൗ­ണ്ട്. മ­ണ്ട­ത്ത­രം പ­കർ­ത്തി­ക്കൊ­ടു­ക്കു­ന്ന­തി­നും ധി­ഷ­ണ­യെ­സ്സം­ബ­ന്ധി­ച്ച കു­റ്റം വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നും പ­റ്റി­യ സാധനം.

നി­ഘ­ണ്ടു നിർ­മ്മാ­താ­വു്: ഭാ­ഷ­യു­ടെ ഒരു കാ­ല­യ­ള­വി­ന്റെ വി­കാ­സ­ത്തെ രേ­ഖ­പ്പെ­ടു­ത്തു­ന്നു­വെ­ന്ന മ­ട്ടിൽ അ­തി­ന്റെ വ­ളർ­ച്ച­യെ ത­ട­യു­ക­യും അയഞ്ഞ അ­വ­സ്ഥ­യെ കർ­ക്ക­ശാ­വ­സ്ഥ­യാ­ക്കു­ക­യും ചെ­യ്യു­ന്ന കീടം.

പ്ര­ശ­സ്ത­നാ­യ സാ­ഹി­ത്യ­കാ­രൻ (സാ­ഹി­ത്യ­വാ­ര­ഫ­ല­ക്കാ­ര­ന്റെ നിർ­വ­ച­നം): പത്രം തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്നു പു­റ­പ്പെ­ടു­ന്ന­താ­ണെ­ങ്കിൽ ആ പ­ത്രാ­ധി­പർ­ക്കു­മാ­ത്രം പ­രി­ച­യ­മു­ള്ള ആൾ. കോ­ഴി­ക്കോ­ട്ടു് നി­ന്നാ­ണു പത്രം പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തെ­ങ്കിൽ ആ പ­ത്രാ­ധി­പർ­ക്കു­മാ­ത്രം അ­റി­യാ­വു­ന്ന­യാൾ. പ­ത്രാ­ധി­പർ­ക്കു­ള്ള ക­ത്തു­കൾ എന്ന കോ­ള­ത്തിൽ മാ­ത്രം ഒന്നോ രണ്ടോ ക­ത്തു­കൾ എ­ഴു­തി­യി­ട്ടു­ള്ള­വൻ മ­രി­ച്ചാൽ അ­യാൾ­ക്കു പത്രം നൽ­കു­ന്ന വി­ശേ­ഷ­ണം.

പ്രിൻ­സി­പ്പ­ലും പ­ശു­വും

ക­ലാ­കാ­ര­നെ നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു നി­രൂ­പ­ക­നി­ലൂ­ടെ­യാ­ണു്. നി­രൂ­പ­ക­നെ നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു് ക­ലാ­കാ­രൻ തി­രി­ച്ചു നൽ­കു­ന്ന പ്ര­ശം­സ­യി­ലൂ­ടെ­യ­ല്ല. നി­രൂ­പ­ക­ന്റെ നി­രൂ­പ­ണ­ത്തിൽ കൂ­ടി­ത്ത­ന്നെ­യാ­ണു്.

അങ്ങ് വ­ട­ക്കൊ­രു കോ­ളേ­ജിൽ പ്രിൻ­സി­പ്പ­ലാ­യി­രു­ന്ന അ­ദ്ദേ­ഹം മാ­സ­ന്തോ­റും കൊ­ണ്ടു വ­രു­ന്ന ശ­മ്പ­ളം ഭാര്യ പി­ടി­ച്ചു­വാ­ങ്ങി­ച്ചു് പെ­ട്ടി­യിൽ വ­യ്ക്കും. വീ­ട്ടു­ചെ­ല­വി­നും സ്വ­ന്തം ചെ­ല­വി­നും പ്രിൻ­സി­പ്പ­ലി­നു് പ­ണ­മി­ല്ല. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹം ഒരു ട്രി­ക് എ­ടു­ത്തു: “കൃ­ഷ്ണൻ നായരേ, ഒ­ന്നാ­ന്ത­രം ക­റാ­ച്ചി പശു നി­ല്ക്കു­ന്നു എന്റെ വീ­ട്ടിൽ. പ­ത്തി­ട­ങ്ങ­ഴി പാ­ലാ­ണു കി­ട്ടു­ന്ന­തു്. കൃ­ഷ്ണൻ നാ­യർ­ക്കാ­യ­തു­കൊ­ണ്ടു് ആയിരം രൂ­പ­യ്ക്കു് തരാം വേണോ?” എ­ന്നു് ചോ­ദ്യം. “എ­നി­ക്കു് പ­ശു­വെ­ന്ന­ല്ല ഒരു മൃ­ഗ­ത്തി­നെ­യും ഇ­ഷ്ട­മ­ല്ല സാർ” എ­ന്നു് എന്റെ മ­റു­പ­ടി. പ്രിൻ­സി­പ്പൽ അ­തു­കേ­ട്ടു് ഗോ­പാ­ലൻ നായരെ വി­ളി­ക്കു­ന്നു” പാ­ലാ­യിൽ എ­ന്തെ­ല്ലാം വി­ശേ­ഷം ഗോ­പാ­ലൻ നായരെ? “അ­ദ്ദേ­ഹം മ­റു­പ­ടി പ­റ­യു­ന്ന­തി­നു­മു­മ്പു് പ്രിൻ­സി­പ്പൽ കാ­ര്യ­ത്തി­ലേ­ക്കു് ക­ട­ക്കു­ന്നു “ഗോ­പാ­ലൻ നായരെ എന്റെ വീ­ട്ടിൽ ഒ­ന്നാ­ന്ത­രം ഇം­ഗ്ലീ­ഷ് കൗ നി­ല്ക്കു­ന്നു പ­ത്ത­ടി നീളം ഇ­രു­പ­തി­ട­ങ്ങ­ഴി പാൽ കി­ട്ടും. നി­ങ്ങൾ­ക്കാ­യ­തു­കൊ­ണ്ടു് ര­ണ്ടാ­യി­രം രൂ­പ­യ്ക്കു് തരാം” ശു­ദ്ധാ­ത്മാ­വാ­യ ഗോ­പാ­ലൻ നായർ അ­പ്പോൾ തന്നെ ബാ­ങ്കിൽ നി­ന്നു് രൂപ എ­ടു­ത്തു് പ്രിൻ­സി­പ്പ­ലി­നു കൊ­ടു­ത്തു. വൈ­കു­ന്നേ­രം പ­ശു­വി­നെ കൊ­ണ്ടു­പോ­കാൻ വീ­ട്ടിൽ ചെ­ല്ലു­മ്പോൾ പ്രിൻ­സി­പ്പ­ലി­ന്റെ മൊ­ഴി­യാ­ണു്” അയ്യോ പ­ത്തു­മി­നി­ട്ടു­മു­മ്പു് പ­ശു­വി­നെ വേ­റൊ­രാൾ­ക്കു കൊ­ടു­ത്തു. നി­ങ്ങ­ളു­ടെ പണം ഞാൻ അ­ടു­ത്ത മാസം ശ­മ്പ­ളം വാ­ങ്ങു­മ്പോൾ ത­ന്നു­കൊ­ള്ളാം” അ­ങ്ങ­നെ ഗോ­പാ­ലൻ നാ­യർ­ക്കു് 2000 രൂപ ന­ഷ്ട­മാ­കു­ന്നു. ഇ­ങ്ങ­നെ പ്രിൻ­സി­പ്പൽ പ­ല­പ്പോ­ഴും പ­ശു­ക്ക­ളെ വി­റ്റു. അ­ദ്ദേ­ഹ­ത്തി­ന്റെ വീ­ട്ടിൽ ഒരു കാ­ല­ത്തും പ­ശു­വു­ണ്ടാ­യി­രു­ന്നി­ല്ല­താ­നും.

ഈ പ്രിൻ­സി­പ്പ­ലി­നെ­പ്പോ­ലെ ഒരാളെ ഇ­പ്പോൾ കാ­ണു­ന്ന­തു് ശ്രീ. പി. ജ­യ­രാ­ജൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘ജം­ഗ­മ­വ­സ്തു­ക്കൾ’ എന്ന ചെ­റു­ക­ഥ­യി­ലാ­ണു്. മേശ വി­ല്ക്കാ­നു­ണ്ടെ­ന്നു മാ­ന്ത­ക്ക. അ­തി­നു­ശേ­ഷം പറ വി­ല്ക്കാ­നു­ണ്ടെ­ന്നു് പറയുക. പ­ണം­കൊ­ടു­ക്കു­മ്പോൾ ര­ണ്ടു­മി­ല്ലെ­ന്നു് അ­റി­യി­ക്കു­ന്നു. ഒരു വ്യ­ത്യാ­സ­മു­ണ്ടു്, പ്രിൻ­സി­പ്പൽ ക­രു­തി­ക്കൂ­ട്ടി മ­റ്റു­ള്ള­വ­രെ പ­റ്റി­ക്കു­ന്നു. മാ­ന്ത­ക്ക­യ്ക്കു് ആ വി­ധ­ത്തി­ലൊ­രു ല­ക്ഷ്യ­മി­ല്ല. ഒ­രേ­സ­മ­യം നി­ഷ്ക­ള­ങ്ക­നും കു­റ്റ­ക്കാ­ര­നു­മാ­യ ഒ­രു­ത്ത­നെ ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു ക­ഥാ­കാ­രൻ. “പറേം മേ­സ്യോ­ന്നും ഇ­ങ്ങാ­യ് നി­ലാ­ഞ്ചെ­കു­ട്ട്യേ അ­ത്യോ­ഞ്ഞ് ” എന്നു ക­ഥ­യു­ടെ ഒ­ടു­വി­ലാ­യി­ക്ക­ണ്ട വാ­ക്യ­ത്തി­ന്റെ അർ­ത്ഥം പറയും മേ­ശ­യും ഒ­ന്നും ഉ­ണ്ടാ­യി­രു­ന്നി­ല്ല എ­ന്നാ­വാം എന്നു സ­ങ്ക­ല്പി­ച്ചാ­ണു് ഞാൻ മു­ക­ളിൽ­ക്കാ­ണും വിധം എ­ഴു­തി­യ­തു്. അ­തി­ന്റെ അർ­ത്ഥം മ­റ്റൊ­ന്നാ­ണെ­ങ്കിൽ എന്റെ മൂല്യ നിർ­ണ്ണ­യം തെ­റ്റാ­യി­രി­ക്കും. ഗ്രാ­മ്യ­ഭാ­ഷ എ­ഴു­തു­മ്പോൾ അതു പഴയ തി­രു­വി­താം­കൂ­റി­ലു­ള്ള­വർ­ക്കും മ­ന­സ്സി­ലാ­ക­ണ­മെ­ന്നു ക­ഥാ­കാ­രൻ വി­ചാ­രി­ക്കാ­ത്ത­തു് കഷ്ടം തന്നെ.

ക­ല­യു­ടെ സം­സ്കാ­രം

കൃ­ത്രി­മ­മാ­യ­തു്, സ്ഥൂ­ലീ­ക­രി­ക്ക­പ്പെ­ട്ട­തു്, മൗ­ലി­ക­ത­യു­ടെ നാ­ട്യ­മു­ള്ള­തു് എ­ന്നൊ­ക്കെ­യാ­ണു് ഞാൻ ശ്രീ. എം. രാ­ജീ­വ്കു­മാ­റി­ന്റെ അ­ത്യാ­ഹി­ത­ത്തി­ന്റെ തിണ്ണ എന്ന കഥയെ വി­ശേ­ഷി­പ്പി­ക്കു­ക. (കഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ) ഡോ­ക്ടർ­മാർ പ­ണി­മു­ട­ക്കു ന­ട­ത്തു­ന്ന ആ­ശു­പ­ത്രി­യിൽ പാ­മ്പു­ക­ടി­യേ­റ്റു് ഒ­രു­ത്ത­നെ അ­യാ­ളു­ടെ ഭാ­ര്യ­യും മ­ക­നും­കൂ­ടി കൊ­ണ്ടു­വ­രു­ന്നു. പാ­മ്പി­നെ­യും ഒരു പ്ളാ­സ്റ്റി­ക് കൂ­ട­യിൽ കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു്. ഡോ­ക്ടർ­മാർ സ­മ­രാ­വേ­ശ­ത്തിൽ പ്ര­സം­ഗ­ങ്ങൾ ത­കർ­ക്കു­ന്ന­തേ­യു­ള്ളു. ആ­രെ­യും ശു­ശ്രൂ­ഷി­ക്കാൻ എ­ത്തു­ന്നി­ല്ല. വിഷം ര­ക്ത­ത്തിൽ വ്യാ­പി­ച്ചു നീ­ല­നി­റ­മാർ­ന്ന അയാൾ മ­രി­ക്കാ­റാ­യി. അ­പ്പോൾ പാ­മ്പു കൂ­ട­യിൽ നി­ന്നി­റ­ങ്ങി മു­റി­വിൽ ചും­ബി­ച്ചു വിഷം വ­ലി­ച്ചെ­ടു­ക്കു­ന്നു. അതിനു മുൻ­പു് ഡോ­ക്ടർ­മാ­രെ ക­ടി­ച്ചു് മ­ര­ണ­ത്തി­ലേ­ക്കു ന­യി­ക്കു­ന്നു. ക­ടി­യേ­റ്റ മ­നു­ഷ്യൻ പാ­മ്പി­ന്റെ ഔ­ദാ­ര്യം­കൊ­ണ്ടു് ര­ക്ഷ­പ്പെ­ടു­ന്നു. സ­മ­ര­ത്തെ വാ­ഴ്ത്തി­യോ നി­ന്ദി­ച്ചോ ക­ഥ­യെ­ഴു­താം. രൂ­പ­ശി­ല്പ­വും ഭാ­വ­ശി­ല്പ­വും അ­ന­ന്യ­മാ­ണെ­ങ്കിൽ സ­ഹൃ­ദ­യൻ ഏ­തി­ലും ര­സി­ക്കും. അ­തു­കൊ­ണ്ടു് ഡോ­ക്ടർ­മാ­രു­ടെ സ­മ­ര­ത്തെ നി­ന്ദി­ച്ച­തു­കൊ­ണ്ടു് എ­നി­ക്കു പ­രാ­തി­യി­ല്ല. സ­മ­ര­ത്തെ പ്ര­കീർ­ത്തി­ച്ചാ­ലും ന­ന്നു്. പക്ഷേ, ഭാ­വ­വും രൂ­പ­വും സ­മ­ര­ഞ്ജ­സ­മാ­യി സ­മ്മേ­ളി­ക്കാ­ത്ത­തു­കൊ­ണ്ടു് ക­ല­യു­ടെ സം­സ്കാ­രം ഇ­തി­നി­ല്ല. ഋജുത, സ്വാ­ഭാ­വി­ക­ത, മൗ­ലി­ക­ത ഈ മാ­ന­ദ­ണ്ഡ­ങ്ങൾ കൊ­ണ്ടു് രാ­ജീ­വ് കു­മാ­റി­ന്റെ കഥയെ അ­ള­ക്കു­മ്പോൾ അതു ഋ­ജു­ത­യു­ള്ള­ത­ല്ല, സ്വാ­ഭാ­വി­ക­ത­യു­ള്ള­ത­ല്ല, മൗ­ലി­ക­ത­യു­ള്ള­ത­ല്ല എന്നു പ­റ­യേ­ണ്ട­താ­യി­വ­രും. രാ­ജീ­വ്കു­മാർ വി­മർ­ശ­ന­ത്തിൽ അ­സ­ഹി­ഷ്ണു­ത കാ­ണി­ക്കി­ല്ല. വി­ശേ­ഷി­ച്ചു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ദ്ധ്യാ­പ­ക­ന്റെ വി­മർ­ശ­ന­ത്തിൽ. അതല്ല അ­ല്പ­മെ­ങ്കി­ലും വ­ല്ലാ­യ്മ­യു­ണ്ടാ­കു­മെ­ങ്കിൽ ശ്രീ ആർ. ന­രേ­ന്ദ്ര­പ്ര­സാ­ദി ന്റെ, താ­ഴെ­ച്ചേർ­ക്കു­ന്ന വാ­ക്യ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­നു് അ­ന­ല്പ­മാ­യ ആ­ശ്വാ­സം നൽകും:

എൻ. എസ്. മാധവൻ, സി. വി. ബാ­ല­കൃ­ഷ്ണൻ, എം. രാ­ജീ­വ്കു­മാർ, ബാബു കു­ഴി­മ­റ്റം, വി. എസ്. അ­നിൽ­കു­മാർ, പി. സു­രേ­ന്ദ്രൻ, വി­ന­യ­കു­മാർ, എൻ. പി. ഹാ­ഫീ­സ് മു­ഹ­മ്മ­ദ്, അ­ഷ്ട­മൂർ­ത്തി, തോമസ് ജോസഫ്, പി. എഫ്. മാ­ത്യൂ­സ്, ജ­യ­രാ­ജ്, വി. ആർ. സു­ധീ­ഷ്, അക്ബർ ക­ക്ക­ട്ടിൽ, ഇ. വി. ശ്രീ­ധ­രൻ, എൻ. പ്ര­ഭാ­ക­രൻ, വ­ത്സ­ലൻ വാ­തു­ശ്ശേ­രി, എം. സു­ധാ­ക­രൻ, ഈ ലി­സ്റ്റ് ഇ­നി­യും നീ­ട്ടാം. ഇ­വ­രു­ടെ ക­ഥ­ക­ളെ­പ്പ­റ്റി ഞാൻ ദീർ­ഘ­മാ­യൊ­രു പഠനം എ­ഴു­താൻ ശ്ര­മി­ക്കു­ക­യാ­ണു്”.

ന­രേ­ന്ദ്ര­പ്ര­സാ­ദി­ന്റെ ഈ പ്ര­ഖ്യാ­പ­നം കു­ങ്കു­മം വാ­രി­ക­യിൽ കാണാം. അ­ത­നു­സ­രി­ച്ചു് അ­ദ്ദേ­ഹം പഠനം— ദീർ­ഘ­മാ­യ പഠനം—എഴുതി നവീന ക­ഥാ­കാ­ര­ന്മാ­രു­ടെ ഹൃ­ദ­യ­ങ്ങ­ളി­ലും ശ്രോ­ത്ര­ങ്ങ­ളി­ലും അ­മൃ­ത­സേ­ച­നം ന­ട­ത്ത­ട്ടെ.

ചിരി പ­ക­രു­മ്പോ­ലെ, ക­ര­ച്ചിൽ പ­ക­രു­മ്പോ­ലെ ആ­ത്മ­ഹ­ത്യ­യും പകരും.

ക­ലാ­കാ­ര­നെ നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു നി­രൂ­പ­ക­നി­ലൂ­ടെ­യാ­ണു്. നി­രൂ­പ­ക­നെ നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്ന­തു് ക­ലാ­കാ­രൻ തി­രി­ച്ചു നൽ­കു­ന്ന പ്ര­ശം­സ­യി­ലൂ­ടെ­യ­ല്ല. നി­രൂ­പ­ക­ന്റെ നി­രൂ­പ­ണ­ത്തിൽ കൂ­ടി­ത്ത­ന്നെ­യാ­ണു്.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ആ­ത്മ­ഹ­ത്യ ന­ട­ത്താ­തി­രി­ക്കാൻ ഞാൻ എ­ന്താ­ണു് ചെ­യ്യേ­ണ്ട­തു?

ഉ­ത്ത­രം: കു­ട്ടി­യു­ടെ എ­ഴു­ത്തിൽ അ­ങ്ങി­ങ്ങാ­യി അ­ക്ഷ­ര­ങ്ങൾ ന­ന­ഞ്ഞു് പ­ടർ­ന്നി­രി­ക്കു­ന്ന­തു് കണ്ടു. അതു് വെ­ള്ളം­തൊ­ട്ടു തേ­ച്ച­തോ ക­ണ്ണീർ വീണതോ? ര­ണ്ടാ­യാ­ലും നി­ന്ദ്യം. വെ­ള്ളം തൊ­ട്ടു­തേ­ച്ച­താ­ണെ­ങ്കിൽ കു­ട്ടി വ്യാ­ജ­പ്ര­വൃ­ത്തി ന­ട­ത്തി. യ­ഥാർ­ത്ഥ­ത്തിൽ ക­ണ്ണീർ വീ­ണ­താ­ണെ­ങ്കിൽ എ­ഴു­ത്തു മാ­റ്റി­യെ­ഴു­തേ­ണ്ടി­യി­രു­ന്നു. ഒരു പ­രി­ച­യ­വു­മി­ല്ലാ­ത്ത ഒ­രു­ത്ത­നെ ക­ര­ഞ്ഞു എ­ന്ന­റി­യി­ക്കു­ന്ന­തു് ഒരു പെൺ­കു­ട്ടി­ക്കും ഭൂ­ഷ­ണ­മ­ല്ല. ആ­ത്മ­ഹ­ത്യ­ക്കു് ഉ­റ­ച്ച­വർ അ­ന്യ­രു­ടെ ഉ­പ­ദേ­ശം തേ­ടു­ക­യി­ല്ല. കു­ട്ടി­യു­ടേ­തു് വെറും സെ­ന്റി­മെ­ന്റ­ലി­സ­മാ­ണു്. സ­ഹ­താ­പ­ത്തി­നു വേ­ണ്ടി­യു­ള്ള പ­ര­ക്കം പാ­ച്ചി­ലാ­ണു്. ഉ­ത്ത­ര­ത്തി­നു് മാർ­ദ്ദ­വ­മി­ല്ലെ­ങ്കിൽ ക്ഷ­മി­ക്കൂ.

ചോ­ദ്യം: സർ­റീ­യ­ലി­സം ഇ­ഷ്ട­മാ­ണോ നി­ങ്ങൾ­ക്കു് ?

ഉ­ത്ത­രം: സ­റീ­യ­ലി­സ­മെ­ന്നേ പ­റ­യാ­വൂ. സ­റീ­യ­ലി­സം സ്വ­പ്ന­മാ­ണു്. ഉ­റ­ക്ക­ത്തി­ലേ സ്വ­പ്ന­മു­ണ്ടാ­കൂ. അതു് ക­ല­യാ­വാൻ പ്ര­യാ­സം. ഉ­ണർ­ന്നി­രു­ന്നു എ­ഴു­തു­ന്ന­താ­ണു് കല. ടോൾ­സ്റ്റോ­യി യും ദ­സ്തെ­യെ­വ്സ്കി യും ഡാ­വി­ഞ്ചി യും കാ­വാ­ബാ­ത്ത യും ഉ­ണർ­ന്നി­രു­ന്നാ­ണു് ശി­ല്പ­ങ്ങൾ സൃ­ഷ്ടി­ച്ച­തു്. ഡാലി ഉ­റ­ക്ക­ത്തി­ലെ­ഴു­തി­യ ചി­ത്ര­ങ്ങൾ ന­ശി­ച്ചു പോകും.

ചോ­ദ്യം: എ­റി­ക്ക ജൊ­ങ്ങി ന്റെ നോ­വ­ലു­കൾ നി­ങ്ങൾ­ക്കി­ഷ്ട­മാ­ണോ? (മു­ക­ളി­ല­ത്തെ ചോ­ദ്യ­വും ഇതും ഒ­രാ­ളി­ന്റേ­തു്.)

ഉ­ത്ത­രം: എ­നി­ക്കി­ഷ്ട­മ­ല്ല. പക്ഷേ, എ­ഴു­താൻ പ്രാ­ഗ­ല്ഭ്യ­മു­ണ്ടു് അ­വർ­ക്കു്. എ­റി­ക്ക­യു­ടെ ഒരു പ്ര­സ്താ­വം എ­നി­ക്കു് ഇ­ഷ്ട­പ്പെ­ട്ടു. അതു് ഇതാ: ‘Phallocentric, someone said of Freud. He thought the Sun revolved around the penis. And the daughter too.’

ചോ­ദ്യം: ചോ­ദ്യ­ങ്ങൾ നി­ങ്ങൾ തന്നെ ഉ­ണ്ടാ­ക്കു­ന്ന­വ­യ­ല്ലേ? ഇതു വാ­യ­ന­ക്കാ­രോ­ടു് ചെ­യ്യു­ന്ന അ­പ­രാ­ധ­മ­ല്ലേ?

ഉ­ത്ത­രം: ഏറെ ചോ­ദ്യ­ങ്ങൾ പോ­സ്റ്റിൽ വരും. പലതും ‘സ്റ്റു­പി­ഡ് ’ ആ­യി­രി­ക്കും. ചിലതു തി­ര­ഞ്ഞെ­ടു­ത്തു ഉ­ത്ത­ര­മെ­ഴു­തും. ചി­ല­തു് ഞാൻ തന്നെ എ­ഴു­തു­ന്ന­താ­ണു്. അതു് അ­പ­രാ­ധ­മാ­യി­രി­ക്കാം. പക്ഷേ, ഉ­ത്ത­ര­ങ്ങ­ളിൽ ധി­ഷ­ണ­യു­ടെ സ്ഫു­ലിം­ഗ­മു­ണ്ടെ­ങ്കിൽ ആ അ­പ­രാ­ധ­ത്തി­ന്റെ തീ­ക്ഷ്ണ­ത വ­ള­രെ­ക്കു­റ­യും.

ചോ­ദ്യം: കേ­ര­ള­ത്തി­ലെ ഏ­റ്റ­വും നല്ല ഫി­ക്ഷൻ റൈ­റ്റർ ആരു് ?

ഉ­ത്ത­രം: ഒ­രാ­ള­ല്ല. അനേകം പേ­രു­ണ്ടു്. നവീന നി­രൂ­പ­ക­രെ­ല്ലാം വളരെ നല്ല ഫി­ക്ഷൻ റൈ­റ്റേ­ഴ്സാ­ണു്.

ചോ­ദ്യം: നി­ങ്ങ­ളു­ടെ ചെ­റു­പ്പ­കാ­ല­ത്തെ സാ­ഹി­ത്യ­കാ­ര­ന്മാ­രും ഇ­പ്പോ­ഴ­ത്തെ സാ­ഹി­ത്യ­കാ­ര­ന്മാ­രും ത­മ്മിൽ വ്യ­ത്യാ­സ­മു­ണ്ടോ?

ഉ­ത്ത­രം: ഇ­ന്നു­ള്ളി­ട­ത്തോ­ളം സാ­ഹി­ത്യ­ബോ­റ­ന്മാർ അ­ന്നി­ല്ലാ­യി­രു­ന്നു. അ­ക്കാ­ല­ത്തു് വാ­ര­നാ­ട്ടു കെ. പി. ശാ­സ്ത്രി­ക­ളെ­പ്പോ­ലു­ള്ള കവികൾ ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും സാ­ഹി­ത്യം ബ­ഹു­ജ­ന­ത്തെ പീ­ഡി­പ്പി­ച്ചി­രു­ന്നി­ല്ല.

ചോ­ദ്യം: നി­ങ്ങൾ­ക്കു് സൈ­ക്കിൾ ച­വി­ട്ടാ­ന­റി­യാ­മോ? ചീ­ട്ടു­ക­ളി അ­റി­യാ­മോ? ക­ളി­ച്ചു­തോ­റ്റു ദുഃ­ഖി­ച്ചി­ട്ടു­ണ്ടോ?

ഉ­ത്ത­രം: ഞാൻ സൈ­ക്കിൾ ച­വി­ട്ടു­കാ­ര­നാ­യി­രു­ന്നു. അ­ക്കാ­ല­ത്തെ സൺബീം, ബി. എസ്. എ, റാലി ഈ സൈ­ക്കി­ളു­ക­ളിൽ കേ­റി­യി­രു­ന്നാൽ റോൾസ് റോ­യ്സ് കാ­റി­ലി­രി­ക്കു­ന്ന സു­ഖ­മാ­ണു്. ഇ­ന്നു് അ­ത്ത­രം സൈ­ക്കി­ളു­കൾ ഇല്ല. ചീ­ട്ടു­ക­ളി­യിൽ 28 എന്നു വി­ളി­ക്കു­ന്ന കളി അ­റി­യാം. സ­ന്തോ­ഷ­വും സ­ങ്ക­ട­വും എ­തി­രാ­ളി­യെ ആ­ശ്ര­യി­ച്ചി­രി­ക്കും. പ­രു­ക്കൻ പു­രു­ഷ­നാ­ണു് എ­തി­രാ­ളി­യെ­ങ്കിൽ അയാൾ എന്നെ തോ­ല്പി­ക്കു­ന്ന­തു ഖേ­ദ­ക­ര­മാ­യി­രു­ന്നു. സു­ന്ദ­രി­യാ­യ ക­ളി­ക്കൂ­ട്ടു­കാ­രി­യു­മാ­യി ചീ­ട്ടു­ക­ളി­ക്കു­മ്പോൾ ക­രു­തി­ക്കൂ­ട്ടി തോ­റ്റു­കൊ­ടു­ക്കു­ന്ന­തു് ആ­ഹ്ലാ­ദാ­നു­ഭൂ­തി ഉ­ള­വാ­ക്കും.

വേനൽ

പ്ര­ച­ണ്ഡ­മാ­രു­ത­ന്റെ ആ­ഘാ­ത­മേ­റ്റു് ആ­ടി­യു­ല­യു­ന്ന കാ­ന­ന­രാ­ശി­ക­ളെ ക­ണ്ടി­ട്ടു­ണ്ടോ? ക­ണ്ടി­ട്ടി­ല്ലെ­ങ്കിൽ സ­ങ്ക­ല്പി­ക്കാ­നെ­ങ്കി­ലും ക­ഴി­യു­ക­യി­ല്ലേ? പ്രാ­കൃ­തി­ക­ങ്ങ­ളാ­യ ശ­ക്തി­വി­ശേ­ഷ­ങ്ങൾ യൂ­ഗോ­യു­ടെ നോ­വ­ലിൽ ആ­ഞ്ഞ­ടി­ക്കു­ന്നു.

‘നി­ങ്ങൾ ശ­വ­സം­സ്കാ­ര­ങ്ങൾ­ക്കു പോ­യി­ട്ടു­ണ്ടോ എ­ന്നെ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ. അ­ല്ലെ­ങ്കിൽ ആ­രെ­ങ്കി­ലും മ­രി­ച്ച വീ­ട്ടിൽ പോ­യി­ട്ടു­ണ്ടോ? നി­ങ്ങൾ അ­ല്പ­മാ­യി­ട്ടെ­ങ്കി­ലും നി­ങ്ങ­ളെ­ത്ത­ന്നെ നി­രീ­ക്ഷ­ണം ചെ­യ്യ­ണം. അ­ല്ലെ­ങ്കിൽ ഒ­ന്നും ക­ണ്ടെ­ന്നു വ­രി­ല്ല. അ­ങ്ങ­നെ അ­ല്പ­മാ­യി നി­രീ­ക്ഷ­ണം ചെ­യ്യു­മ്പോൾ ആ മ­നു­ഷ്യൻ മ­രി­ച്ച­തിൽ നി­ങ്ങൾ­ക്കു സ­വി­ശേ­ഷ­ത­യാർ­ന്ന രീ­തി­യിൽ ദുഃ­ഖി­ക്കാ­നൊ­ന്നു­മി­ല്ല എ­ന്ന­തു മ­ന­സ്സി­ലാ­കും. മ­രി­ച്ച­യാൾ മ­റ്റു­ള്ള പ­ല­രെ­പ്പോ­ലെ­യു­മാ­ണു്. ഈ മരണം സം­ഭ­വി­ച്ചു. സാ­മൂ­ഹി­ക പ­രി­തഃ­സ്ഥി­തി­ക­ളു­ടെ ഒ­ത്തു­ചേ­രൽ­കൊ­ണ്ടു നി­ങ്ങൾ ആ വീ­ട്ടിൽ ചെ­ന്നു എ­ന്നേ­യു­ള്ളു. എ­ന്തു­കൊ­ണ്ടെ­ന്നോ എ­ങ്ങ­നെ­യെ­ന്നോ അ­റി­യാ­തെ നി­ങ്ങൾ പെ­ട്ടെ­ന്നു ശ­ക്തി­യാർ­ന്ന വി­കാ­ര­ത്തി­നു വി­ധേ­യ­നാ­വു­ന്നു. വലിയ ദുഃ­ഖ­ത്തി­നോ അ­ഗാ­ധ­മാ­യ വേ­ദ­ന­യ്ക്കോ വ­ശം­വ­ദ­നാ­കു­ന്നു. നി­ങ്ങൾ നി­ങ്ങ­ളോ­ടു­ത­ന്നെ ചോ­ദി­ക്കു­ന്നു. “എ­നി­ക്കു് ഈ അ­സ്വ­സ്ഥ­ത എ­ന്തു­കൊ­ണ്ടു്? സ്പ­ന്ദ­ന­ങ്ങൾ നി­ങ്ങ­ളിൽ ക­ട­ന്നു­കൂ­ടി. എ­ന്ന­ല്ലാ­തെ വേ­റൊ­ന്നു­മി­ല്ല… ഓ അ­വ­രു­ടെ ദുഃ­ഖ­മാ­ണു് എന്റെ അ­ന്ത­രം­ഗ­ത്തിൽ വ­ന്ന­തു്”.

അ­ര­വി­ന്ദാ­ശ്ര­മ­ത്തി­ലെ അമ്മ പ­റ­ഞ്ഞ­താ­ണി­തു്. അ­ന്യ­ന്റെ മ­ര­ണ­ത്തിൽ ന­മു­ക്കു­ണ്ടാ­കു­ന്ന ദുഃഖം ന­മ്മു­ടെ ദുഃ­ഖ­മ­ല്ല മ­റ്റു­ള്ള­വ­ന്റെ ദുഃ­ഖ­ത്തി­ന്റെ പ­കർ­ന്നു­കി­ട്ട­ലാ­ണു്. ഈ മ­ത­ത്തിൽ സ­ത്യ­മി­ല്ലാ­തി­ല്ല. അ­തു­കൊ­ണ്ട­ല്ലേ മരണം നടന്ന വീ­ട്ടിൽ­നി­ന്നും പു­റ­ത്തു­വ­രു­ന്ന­തോ­ടെ ന­മ്മു­ടെ ദുഃഖം ഇ­ല്ലാ­താ­വു­ന്ന­തു?

സ്നേ­ഹി­ത­ന്റെ ഭാ­ര്യ­ക്കു സ്ത­നാർ­ബ്ബു­ദം. അ­യാ­ളു­ടെ ദുഃ­ഖ­മ­ന്വേ­ഷി­ച്ചു് കൂ­ട്ടു­കാ­രൻ പോ­കു­ന്നു. താൽ­ക്കാ­ലി­ക­മാ­യ വി­ഷാ­ദം. അ­ര­വി­ന്ദ­ഘോ­ഷി ന്റെ ആ­ശ്ര­മ­ത്തി­ലെ അമ്മ പ­റ­ഞ്ഞ­തു­പോ­ലെ വി­ഷാ­ദം പ­കർ­ന്നു കി­ട്ടു­ന്നു. അയാൾ തി­രി­ച്ചു­വീ­ട്ടി­ലെ­ത്തി­യ­പ്പോൾ മകനെ വി­ളി­ച്ചു ചോ­ദി­ക്കു­ന്നു: ‘സോ ഉണ്ണി വാ­ട്ടെ­ബൗ­ട്ട് എ ഷോർ­ട്ട് റൈഡ്?’ ഇ­ത്ര­യേ­യു­ള്ളു. ചോ­ദി­ക്കു­ന്ന ആ അച്ഛൻ മ­രി­ച്ചാ­ലും മകനു്—ഉ­ണ്ണി­ക്കു്—കു­റെ­നേ­ര­ത്തേ­ക്കേ ദുഃ­ഖ­മു­ണ്ടാ­യി­രി­ക്കു. ശ്രീ ഗൗതമൻ ക­ലാ­കൗ­മു­ദി­യിൽ എ­ഴു­തി­യ ‘മ­റ്റു­ള്ള­വ­രു­ടെ വേനൽ’ എന്ന ല­ക്ഷ്യ­വേ­ധി­യാ­യ ചെ­റു­ക­ഥ ഈ സ­ത്യ­ത്തെ അ­ഭി­വ്യ­ജ്ഞി­പ്പി­ക്കു­ന്നു. മ­റ്റു­ള്ള­വ­രു­ടെ വേനൽ അ­വ­രു­ടെ വേനൽ മാ­ത്രം. ന­മ്മു­ടെ വേ­ന­ല­ല്ല. ന­മ്മു­ടെ വേ­ന­ലാ­യി നമ്മൾ കാ­ണി­ക്കു­ന്നു­വെ­ന്നു മാ­ത്രം.

images/EmileDurkheim.jpg
ഏമീൽ ദ്യുർ­കെം

ഒ­രി­ട­ത്തു ഒ­രാ­ത്മ­ഹ­ത്യ ന­ട­ന്നാൽ പി­ന്നീ­ടു് പലരും അ­വി­ടെ­ത്ത­ന്നെ അതു ന­ട­ത്തും. തി­രു­വ­ന­ന്ത­പു­ര­ത്തു് ഒരു റെ­യിൽ­വേ പാ­ല­ത്തി­ന­ടു­ത്തു് പല ആ­ത്മ­ഹ­ത്യ­ക­ളും തു­ട­രെ­ത്തു­ട­രെ ഉ­ണ്ടാ­യി. ഇതൊരു പ­കർ­ച്ച­വ്യാ­ധി­യാ­ണെ­ന്നു് അ­റി­വു­ള്ള­വർ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ­ശു­പ­ത്രി­യി­ലെ ഒരു കൊ­ളു­ത്തിൽ അ­ടു­ത്ത­ടു­ത്ത കാ­ല­യ­ള­വി­ലാ­യി പ­തി­ന­ഞ്ചു­പേർ തൂ­ങ്ങി­മ­രി­ച്ച­താ­യി ഏമീൽ ദ്യുർ­കെ­മി ന്റെ (Emile Durkheim, ഫ്ര­ഞ്ച് ദാർ­ശ­നി­കൻ, സമൂഹ ശാ­സ്ത്ര­ജ്ഞ, 1858–1917) ‘Suicide’ എന്ന ഗ്ര­ന്ഥ­ത്തിൽ ക­ണ്ട­താ­യി എ­നി­ക്കോർ­മ്മ­യു­ണ്ടു്. കൊ­ളു­ത്തു മാ­റ്റി­യ­പ്പോൾ ആ­ശു­പ­ത്രി­യി­ലെ ആ­ത്മ­ഹ­ത്യ­ക­ളും അ­വ­സാ­നി­ച്ചു. ചിരി പ­ക­രു­മ്പോ­ലെ ക­ര­ച്ചിൽ പ­ക­രു­മ്പോ­ലെ ആ­ത്മ­ഹ­ത്യ­യും പകരും.

ഇ­ന്ത്യ­യും വി­ശ്വ­സാ­ഹി­ത്യ­വും
images/RabindranathTagoreunloc.jpg
ടാഗോർ

എ­ന്താ­ണു് വി­ശ്വ­സാ­ഹി­ത്യം? മൂ­ന്നു­ത്ത­ര­ങ്ങൾ നൽകാം: 1) ലോ­ക­മാ­കെ­യു­ള്ള സാ­ഹി­ത്യ­ത്തി­ന്റെ സ­മാ­ഹാ­രം. 2) സാ­ഹി­ത്യ­ത്തി­ലെ മാ­സ്റ്റർ പീ­സു­ക­ളു­ടെ സ­മാ­ഹാ­രം. 3) അ­ന്യോ­ന്യ ബ­ന്ധ­മു­ള്ള എല്ലാ സർ­ഗ്ഗാ­ത്മ­ക കൃ­തി­ക­ളു­ടെ­യും സാ­ക­ല്യാ­വ­സ്ഥ. അ­ല്ലെ­ങ്കിൽ സ­ദൃ­ശ­ങ്ങ­ളാ­യ സൃ­ഷ്ടി­ക­ളു­ടെ സാ­ക­ല്യാ­വ­സ്ഥ. ഈ മൂ­ന്നാ­മ­ത്തേ­തി­നെ­യാ­ണു് ദി­ല്ലി യൂ­ണി­വേ­ഴ്സി­റ്റി­യി­ലെ പ്ര­ഫെ­സർ Abhai Maurya വി­ശ്വ­സാ­ഹി­ത്യ­മാ­യി കാ­ണു­ന്ന­തു്. ഈ മാ­ന­ദ­ണ്ഡ­ത്തെ അ­വ­ലം­ബി­ച്ചു് അഭയ് മൗര്യ ന­ട­ത്തി­യ സി­മ്പോ­സി­യ­ത്തിൽ എൺപതു പ്ര­ബ­ന്ധ­ങ്ങൾ പ­ണ്ഡി­ത­ന്മാർ വാ­യി­ച്ചു. അവയെ സ­മാ­ഹ­രി­ച്ചു് ‘India and World Literature എന്ന പേരിൽ Indian Council for Cultural Relations, New Delhi പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. സി­മ്പോ­സി­യ­ത്തി­ന്റെ (ഇം­ഗ്ലീ­ഷു­ച്ചാ­ര­ണം ഇതല്ല) ഡ­യ­റ­ക്ട­റാ­യ (ഇ­വി­ടെ­യും ഉ­ച്ചാ­ര­ണം വി­ഭി­ന്നം) അഭയ് വാ­യി­ച്ച പ്ര­ബ­ന്ധ­ത്തി­ലാ­ണു് വി­ശ്വ­സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു­ള്ള ഈ മ­ത­ങ്ങൾ ഉ­ള്ള­തു്. Keynote Address, Theories, Concepts, Approaches, India and World Literature—Epics, India and World Literature—Asia—Arabic & Persia, India and World Literatue—Asia—Chinese, Japanese, Indonesian, India and World Literature—Europe—French, Spanish, Italian, Latin American ഇ­ങ്ങ­നെ പ­തി­മ്മൂ­ന്നു് ഭാ­ഗ­ങ്ങ­ളു­ണ്ടു്. ഇതിൽ എ­ഴു­ന്നൂ­റ്റി­ര­ണ്ടു് പു­റ­ങ്ങ­ളു­ള്ള ഈ ഗ്ര­ന്ഥ­ത്തി­ലെ നാലു ഉ­പ­ന്യാ­സ­ങ്ങ­ളേ എ­നി­ക്കു് വാ­യി­ക്കാൻ ക­ഴി­ഞ്ഞു­ള്ളു. വി­ര­സ­മാ­യ ഇം­ഗ്ലീ­ഷ് ഭാ­ഷ­യി­ലൂ­ടെ വി­ദ്വ­ജ്ജ­നോ­ചി­ത­ങ്ങ­ളാ­യ അ­റി­വു­കൾ അവ പ്ര­ദാ­നം ചെ­യ്യു­ന്നു­ണ്ടു്. ശേ­ഷ­മു­ള്ള പ്ര­ബ­ന്ധ­ങ്ങ­ളും അ­ത്ത­ര­ത്തി­ലാ­കാ­നേ ത­ര­മു­ള്ളു. പ്ര­ബ­ന്ധ കർ­ത്താ­ക്ക­ന്മാർ പ­ണ്ഡി­ത­ന്മാ­രാ­യ­തു കൊ­ണ്ടാ­ണു് ആ അ­ഭ്യൂ­ഹ­ത്തി­നു് ഞാൻ തു­നി­ഞ്ഞ­തു്.

images/BenedettoCroce01.jpg
ക്രോ­ചെ

Croce and Tagore: Divinity as Expression എന്ന പ്ര­ബ­ന്ധം ച­ന്ദ്ര­മോ­ഹ­ന്റേ­താ­ണു്. 1926-ൽ ടാഗോർ ക്രോ­ചെ യെ ഇ­റ്റ­ലി­യിൽ­വ­ച്ചു ക­ണ്ട­പ്പോൾ ക്രോ­ചെ പ­റ­ഞ്ഞു: ‘My idea of divinity is similar to yours. God is not a Being amongst Beings, but the Being of Beings” അ­പ്പോൾ ടാഗോർ നൽകിയ മ­റു­പ­ടി:

“That is exactly my idea” ഇ­തൊ­ക്കെ അ­റി­യു­ന്ന­തു് ര­സ­ക­ര­മാ­ണ­ല്ലോ. ഒന്നേ ദോ­ഷ­മാ­യി പ­റ­യേ­ണ്ട­തു­ള്ളു. നവീന സാ­ഹി­ത്യ­ത്തെ­ക്കു­റി­ച്ചു് പ­രാ­മർ­ശ­ങ്ങൾ കു­റ­വാ­ണി­തിൽ. എ­ങ്കി­ലും ഒരു റെ­ഫ­റൻ­സ് ഗ്ര­ന്ധ­മെ­ന്ന നി­ല­യിൽ ഇതു് പ്ര­യോ­ജ­നം ചെ­യ്യും—പ്ര­ബ­ന്ധ­കാ­ര­ന്മാ­രു­ടെ മ­ത­ങ്ങ­ളോ­ടു നമ്മൾ യോ­ജി­ച്ചി­ല്ലെ­ങ്കി­ലും. ഇ­ന്ത്യ­യി­ലെ പ്ര­സാ­ധ­കർ ഇൻ­ഡെ­ക്സ് നൽ­കു­ന്ന­തിൽ വി­മു­ഖ­രാ­ണ­ല്ലോ. ആ വൈ­മു­ഖ്യ­വും ഇ­തി­ന്റെ മ­റ്റൊ­രു ദോ­ഷം­ത­ന്നെ. (വില 225 രൂപ)

കൊ­ടു­ങ്കാ­റ്റ്
images/VictorHugo1876.jpg
യൂഗോ

ഇ­തെ­ഴു­തു­ന്ന­യാ­ളി­നെ പാ­ശ്ചാ­ത്യ സാ­ഹി­ത്യ­ത്തി­ന്റെ സ്തോ­താ­വാ­യും മലയാള സാ­ഹി­ത്യ­ത്തി­ന്റെ നി­ന്ദ­ക­നാ­യും ചിലർ ചി­ത്രീ­ക­രി­ക്കാ­റു­ണ്ടു്. ഇതിനു മ­റു­പ­ടി പറയാം. എന്റെ അ­നു­ഭ­വ­ങ്ങൾ­ക്കു് തീ­ക്ഷ്ണ­ത നൽ­കു­ക­യും അവയെ അ­ഗാ­ധ­ത­ല­ത്തി­ലേ­ക്കു് ന­യി­ക്കു­ക­യും ചെ­യ്യു­ന്നു യൂ­ഗോ­യു­ടെ “പാ­വ­ങ്ങൾ ” എന്ന നോവൽ. അതിലെ ബി­ഷ­പ്പും ഷാ­ങ്വൽ ഷാങും ജീ­വി­ക്കാ­നു­ള്ള രീ­തി­യെ­ന്തെ­ന്നു് എന്നെ ഗ്ര­ഹി­പ്പി­ക്കു­ന്നു. ലോ­ക­ത്തെ­സ്സം­ബ­ന്ധി­ച്ച എന്റെ വീ­ക്ഷ­ണ­ഗ­തി­ക്കു ആ­ദ­ര­ണീ­യ­മാ­യ മാ­റ്റം വ­രു­ത്തു­ന്നു. ഈ പ­രി­വർ­ത്ത­ന­ത്തോ­ടു­കൂ­ടി ഞാൻ കേ­ശ­വ­ദേ­വി ന്റെ ‘ഓടയിൽ നി­ന്നു് ’ എന്ന നോവൽ വാ­യി­ക്കു­മ്പോൾ വി­ശേ­ഷി­ച്ചു് എ­നി­ക്കൊ­രു മാ­റ്റ­വും ഉ­ണ്ടാ­കു­ന്നി­ല്ല. തി­ക­ച്ചും ബ­ഹിർ­ഭാ­ഗ­സ്ഥ­മാ­യ ഒരു വി­വ­ര­ണ­മാ­യേ അ­തെ­നി­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നു­ള്ളു. അ­തു­കൊ­ണ്ടു് ആ കൊ­ച്ചു­നോ­വൽ വാ­യി­ച്ചി­ട്ടു് ഞാനതു ദൂ­രെ­യെ­റി­ഞ്ഞു. ‘പാ­വ­ങ്ങൾ’ വാ­യി­ച്ചി­ട്ടു് വീ­ണ്ടും വീ­ണ്ടും വാ­യി­ക്കാ­നാ­യി സൂ­ക്ഷി­ച്ചു­വ­യ്ക്കു­ന്നു. പ്ര­ച­ണ്ഡ­മാ­രു­ത­ന്റെ ആ­ഘാ­ത­മേ­റ്റു് ആ­ടി­യു­ല­യു­ന്ന കാ­ന­ന­രാ­ശി­ക­ളെ ക­ണ്ടി­ട്ടു­ണ്ടോ? ക­ണ്ടി­ട്ടി­ല്ലെ­ങ്കിൽ സ­ങ്ക­ല്പി­ക്കാ­നെ­ങ്കി­ലും ക­ഴി­യു­ക­യി­ല്ലേ? പ്രാ­കൃ­തി­ക­ങ്ങ­ളാ­യ ശ­ക്തി­വി­ശേ­ഷ­ങ്ങൾ യൂ­ഗോ­യു­ടെ നോ­വ­ലിൽ ആ­ഞ്ഞ­ടി­ക്കു­ന്നു. ‘ഓടയിൽ നി­ന്നു്’ എന്ന കൃതി അ­ര­യി­ഞ്ച് പൊ­ക്ക­ത്തിൽ നി­ല്ക്കു­ന്ന ഒരു പു­ല്ക്കൊ­ടി മാ­ത്ര­മാ­ണു്. ഏതു പ്ര­ച­ണ്ഡ­വാ­ത­ത്തി­ലും അതു് അ­ന­ങ്ങാ­തെ നി­ല്ക്കു­ക­യേ­യു­ള്ളു. ഈ സത്യം മ­ന­സ്സി­ലാ­ക്കി­യാൽ എന്റെ നേർ­ക്കു­ള്ള ഉ­പാ­ലം­ഭ­ത്തി­നു് സാം­ഗ­ത്യ­മി­ല്ലെ­ന്നു മ­ന­സ്സി­ലാ­ക്കാം.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-03-31.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.