SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-04-21-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/LivinginTruth.jpg

ചെ­ക്കൊ­സ്ലൊ­വാ­ക്യ­യി­ലെ പ്ര­സി­ഡ­ന്റും വി­ശ്വ­വി­ഖ്യാ­ത­നാ­യ നാ­ട­ക­കർ­ത്താ­വു­മാ­യ വാ­റ്റ്സ്ലാ­ഫ് ഹാവൽ (Václav Havel) ‘ഇ­റ­സ്മ­സ്’ സ­മ്മാ­നം ന­ല്കി­യ­പ്പോൾ പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ ഇ­രു­പ­ത്തി­ര­ണ്ടു പ്ര­ബ­ന്ധ­ങ്ങ­ളു­ടെ സ­മാ­ഹാ­ര­മാ­ണു് “Living in Truth” എ­ന്ന­തു്. (Faber and Faber, London, edited by Vladislav, GBP 5.99, PP. 315.) ഇതിൽ ആറു പ്ര­ബ­ന്ധ­ങ്ങൾ ഹാ­വ­ലി­ന്റേ­താ­ണു്. ശേ­ഷ­മു­ള്ള പ­തി­നാ­റെ­ണ്ണ­ത്തിൽ ഒന്നു സാ­മു­വൽ ബ­ക്കി­റ്റ്, ഹാ­വ­ലി­നു വേ­ണ്ടി എ­ഴു­തി­യ ‘Catastrophe’ എന്ന കൊ­ച്ചു­നാ­ട­കം. മ­റ്റൊ­ന്നു് ആർതർ മി­ല്ലർ ത­നി­ക്കു ഹാ­വ­ലു­മാ­യു­ള്ള ദൃ­ഢ­മാ­യ ഐക്യം കാ­ണി­ക്കു­ന്ന­തി­നു വേ­ണ്ടി ര­ചി­ച്ച ‘മോ­ണ­ലോ­ഗ്’ വേ­റൊ­ന്നു യോസഫ് ഷ­വ്രോ­റ്റ­സ്കി (Joseph Skvorecky) എന്ന മ­ഹാ­യ­ശ­സ്ക­നാ­യ ചെ­ക്ക് നോ­വ­ലി­സ്റ്റ് എ­ഴു­തി­യ “I saw Václav Havel for the last time” എന്ന ഉ­പ­ന്യാ­സം. ഹാ­വ­ലി­നോ­ടു ബ­ന്ധ­പ്പെ­ടു­ത്തി ഹൈൻ­റി­ഹ് ബോയൽ, മീലാൻ കു­ന്ദേ­ര, റ്റോം സ്റ്റൊ­പ്പർ­ഡ് ഇ­വ­രെ­ഴു­തി­യ പ്ര­ബ­ന്ധ­ങ്ങ­ളും ഇ­തി­ലു­ണ്ടു്. മ­ഹാ­നാ­യ നാ­ട­ക­കർ­ത്താ­വാ­ണു് ഹാവൽ. അ­ദ്ദേ­ഹം ഉ­ജ്ജ്വ­ല­നാ­യ ദാർ­ശ­നി­ക­നും ധീ­ര­നാ­യ രാ­ഷ്ട്രീ­യ ചി­ന്ത­ക­നു­മാ­ണെ­ന്നു് ഇതിലെ ആറു ര­ച­ന­ക­ളും തെ­ളി­യി­ക്കു­ന്നു. ഓരോ പ്ര­ബ­ന്ധം വാ­യി­ക്കു­മ്പോ­ഴും marvellous marvellous എ­ന്നു് നി­ഷ്പ­ക്ഷ ചി­ന്താ­ഗ­തി­യു­ള്ള­വർ പ­റ­ഞ്ഞു­പോ­കും. ചി­ന്താ­മേ­ദു­ര­ങ്ങ­ളാ­യ അതിലെ ആശയ സാ­മ്രാ­ജ്യ­ത്തിൽ സ­ഞ്ച­രി­ച്ചു് അ­ദ്ഭു­ത­പ്പെ­ടാ­നും ധി­ഷ­ണ­യെ­സ്സം­ബ­ന്ധി­ച്ച ആ­ഹ്ലാ­ദ­മ­നു­ഭ­വി­ക്കാ­നും വാ­യ­ന­ക്കാ­രെ ക്ഷ­ണി­ക്കാ­നേ എ­നി­ക്കു ക­ഴി­യു­ക­യു­ള്ളു. ആ­ശ­യ­ങ്ങൾ ചു­രു­ക്കി­യെ­ഴു­തി ഓ­രോ­ന്നി­ന്റെ­യും സ­വി­ശേ­ഷ­ത­യി­ലേ­ക്കു കൈ ചൂ­ണ്ടാൻ എ­നി­ക്കു സാ­ധി­ക്കി­ല്ലെ­ന്നു് അർ­ത്ഥം. ചെ­ക്കൊ­സ്ലൊ­വാ­ക്ക് ക­മ്മ്യൂ­ണി­സ്റ്റ് പാർ­ട്ടി ജനറൽ സെ­ക്ര­ട്ട­റി­യും (1969–87) ആ രാ­ജ്യ­ത്തി­ന്റെ പ്ര­സി­ഡ­ന്റു­മാ­യി­രു­ന്ന (1975–89) ഗു­സ്താ­ഫ് ഹു­സാ­ക്കി നു് (Gustav Husak, b. 1913) ഹാ­വ­ലെ­ഴു­തി­യ തു­റ­ന്ന ക­ത്താ­ണു് ആ­ദ്യ­ത്തെ ഉ­പ­ന്യാ­സം. രാ­ജ്യ­ത്തി­ന്റെ ദ­യ­നീ­യാ­വ­സ്ഥ­യെ സ്പ­ഷ്ട­മാ­ക്കി­ക്കൊ­ണ്ടു് ഹാവൽ പ­റ­യു­ന്ന ചില വാ­ക്യ­ങ്ങൾ മാ­ത്രം എ­ടു­ത്തെ­ഴു­താം.

…government by bureaucracy is called popular government; the working class is enslaved in the name of the working class… the complete degradation of the individual is presented as his or her ultimate liberation; depriving people of information is called making it available; the use of power to manipulate is called the public control of power… ” “the regime is captive to its own lies, it must falsify everything. It falsifies the past. It falsifies the present, and it falsifies the future” (P. 115).

ജി­വി­ക്കു­ന്ന­തു സ­ത്യ­ത്തി­ലാ­വ­ണം. എന്നു ഉ­ദ്ബോ­ധി­പ്പി­ക്കു­ക­യാ­ണു് ഹാവൽ. ജനത മ­നു­ഷ്യ­ത്വം വീ­ണ്ടെ­ടു­ക്ക­ണ­മെ­ന്നും രാ­ഷ്ട്രീ­യ­വ്യ­ഹാ­രം സാ­ന്മാർ­ഗ്ഗി­ക­ത്വ­ത്തി­ന്റെ മ­റ്റൊ­രു പ­ദ­മാ­യി മാ­റ­ണ­മെ­ന്നു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ ആ­ഹ്വാ­നം. The Power of Powerless എന്ന പ്ര­ബ­ന്ധ­ത്തിൽ ഷോൾ­ഷെ­നി­റ്റ്സ്യ­നെ രാ­ജ്യ­ത്തിൽ നി­ന്നു പു­റ­ത്താ­ക്കി­യ­തെ­ന്തി­നു് എന്നു ഹാവൽ ചോ­ദി­ച്ചി­ട്ടു് അ­ദ്ദേ­ഹം തന്നെ മ­റു­പ­ടി പ­റ­യു­ന്ന.

“Certainly not because he represented a unit of real power, that is, not because any of the regimes representatives felt he might unseat them and take their place in government,Solzhenitsyn’s expulsion was something else: a desperate attempt to plug up the dreadful wellspring of truth… ” (P. 59).

രാ­ത്രി ഒൻപതു മണി. ഹാവൽ റേ­ഡി­യോ ഓൺ ചെ­യ്തു. വാർ­ത്ത വാ­യി­ക്കു­ന്ന­തു സ്ത്രീ. വ­സ്തു­സ്ഥി­തി ക­ഥ­ന­ത്തി­ന്റെ ശു­ഷ്ക­മാ­യ ശബ്ദം. സ്വ­ന്തം അം­ഗ­ര­ക്ഷ­ക­രിൽ­പ്പെ­ട്ട രണ്ടു സി­ക്കു­കാർ ഇ­ന്ദി­രാ ഗാ­ന്ധി യുടെ നേർ­ക്കു നി­റ­തോ­ക്കു് ഒ­ഴി­ച്ചു. ഇതു ഉ­പ­ന്യാ­സ­ത്തി­ന്റെ ആ­ദ്യ­ത്തെ ഭാ­ഗ­ത്തിൽ. അ­തി­ന്റെ പ­ര്യ­വ­സാ­ന­ത്തോ­ടു് അ­ടു­പ്പി­ച്ചു് ഹാവൽ പ­റ­യു­ന്നു:

“Contronting this modern world with modern machine guns in their hands, they believe themselves to be instruments of providence: after all, they are merely meting out punishment in accordance with the ancient prophecy about the desecreton of their Golden Temple. The Hindus then turn around and murder Sikhs, burning them alive as though all Sikhs, to the last man, had taken part in Mrs. Gandhi’s murder. How can this happen in the century of science and reason?” (P. 162)

കവിത ഒ­രാ­ന്ത­രാ­ഗ്നി­യാ­ണു്. അതു് ക­വി­യ­റി­യാ­തെ പ്ര­കാ­ശി­ക്കു­മ്പോൾ നമ്മൾ ജീ­വി­തം എ­ന്താ­ണെ­ന്നു ഗ്ര­ഹി­ക്കു­ന്നു.

രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ സാ­ന്മാർ­ഗ്ഗി­ക­ത്വ­മാ­ക്കി ഉ­യർ­ത്താൻ ആ­വ­ശ്യ­പ്പെ­ടു­ന്ന ഹാവൽ ഏ­ക­പ­ക്ഷീ­യ സാ­ഹി­ത്യ­ത്തി­ന്റെ സ്തോ­താ­വ­ല്ല. സാ­ഹി­ത്യം—കല—ആ വാ­ക്കി­ന്റെ വി­ശാ­ല­ത­യാർ­ന്ന അർ­ത്ഥ­ത്തിൽ സ­ത്യ­മാ­യ­തു­കൊ­ണ്ടു്, ക­ലാ­കാ­ര­ന്റെ ആ­ന്ത­രാ­നു­ഭ­വ­ത്തി­ന്റെ സ­ത്യ­മാ­യ­തു­കൊ­ണ്ടു് അതു് (കല) ഒ­ന്നേ­യു­ള്ളു എ­ന്നു് അ­ദ്ദേ­ഹം അ­ഭി­പ്രാ­യ­പ്പെ­ട്ടു. അ­തി­നാൽ ഏതു രാ­ഷ്ട്ര­വ്യ­വ­ഹാ­ര­സി­ദ്ധാ­ന്ത­ത്തി­നു് അതു പ്ര­തി­നി­ധീ­ഭ­വി­ക്കു­ന്നു എ­ന്ന­തി­നു സാം­ഗ­ത്യ­മി­ല്ല. എ­ന്നി­ട്ടു് അ­ദ്ദേ­ഹം എ­ഴു­തു­ന്നു: “The more an artist compromises to oblige power and gain advantages, the less good art can we expect from him” (P. 131).

സ­മൂ­ഹ­ചേ­ത­ന­യെ രൂ­പ­വ­ത്ക­രി­ക്കു­ന്ന­തും അതിനു പ­രി­വർ­ത്ത­നം വ­രു­ത്തു­ന്ന­തും ഇ­ത്ത­രം ഉ­ത്കൃ­ഷ്ട­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളാ­ണു്. ഹാ­വ­ലി­ന്റെ “Letters to Olga ” എന്ന ക­ത്തു­ക­ളു­ടെ സ­മാ­ഹാ­ര­വും “ലാർഗോ ഡെ­സൊ­ലാ­ത്തോ ” (Largo Desolato) എന്ന നാ­ട­ക­വും വാ­യി­ച്ചു് ഞാൻ ആ­ദ­രാ­തി­ശ­യ­ത്തോ­ടെ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. “Living in Truth” എന്ന ഈ മ­ഹാ­ഗ്ര­ന്ഥം ആ ആ­ദ­ര­ത്തെ വളരെ വർ­ദ്ധി­പ്പി­ച്ചി­രി­ക്കു­ന്നു.

ശ്രീ. ജി. അ­ര­വി­ന്ദൻ
images/ChPerrault.jpg
Charles Perrault

ഫ്ര­ഞ്ച് കവി Charles Perrault (പെരോ) എ­ഴു­തി­യ ക­ഥ­യാ­ണു് ‘Sleeping Beauty’ ദുർ­ഗ്ഗ­ഹർ­മ്മ­ത്ത്യൽ നൂ­റു­വർ­ഷം കി­ട­ന്നു­റ­ങ്ങി­യ ആ സു­ന്ദ­രി­യെ ഒരു രാ­ജ­കു­മാ­രൻ സ്പർ­ശി­ച്ചു് ഉ­ണർ­ത്തി. അ­ദ്ദേ­ഹം അവളെ വി­വാ­ഹം ക­ഴി­ച്ചു. ക­ലാ­രാ­ഹി­ത്യ­ത്തി­ന്റെ വൃക്ഷ സമൂഹം ചു­റ്റും വ­ളർ­ന്നു­നി­ന്ന ദുർ­ഗ്ഗ­ഹർ­മ്മ്യ­ത്തിൽ കി­ട­ന്നു­റ­ങ്ങി­യി­രു­ന്ന ച­ല­ചി­ത്ര ക­ന്യ­ക­യെ സ്പർ­ശി­ച്ചു് ഉ­ണർ­ത്തി­യ രാ­ജ­കു­മാ­ര­നാ­യി­രു­ന്നു ശ്രീ. ജി. അ­ര­വി­ന്ദൻ. ച­ല­ച്ചി­ത്ര ക­ല­യ്ക്കു നി­ത്യ­യൗ­വ­നം ന­ല്കു­ക­യും അവളെ സൗ­ന്ദ­ര്യ­റാ­ണി­യാ­ക്കു­ക­യും ചെയ്ത ആ പ്ര­തി­ഭാ­ശാ­ലി­യു­ടെ പ്ര­ത്യ­ക്ഷ ശരീരം ഇ­ല്ലാ­താ­യി­ട്ടു് ഏ­താ­നും ദി­വ­സ­ങ്ങൾ ക­ഴി­ഞ്ഞി­രി­ക്കു­ന്നു. എ­ങ്കി­ലും ഒരു വി­കാ­രം അ­നു­ദി­നം ശക്തി പ്രാ­പി­ക്കു­ക­യും ഹൃ­ദ­യ­ത്തി­ന്റെ മാം­സ­പേ­ശി­ക­ളെ സ­മാ­ക്ര­മി­ച്ചു് അവയെ ദുർ­ബ­ല­മാ­ക്കു­ക­യും ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്നു. ആ വി­കാ­ര­ത്തി­ന്റെ പേരു് ദുഃഖം എ­ന്നു്.

images/Aravindan.jpg
ജി. അ­ര­വി­ന്ദൻ

ഏതു പ്ര­തി­ഭാ­സ­ത്തി­ന്റെ­യും ഏതു വ­സ്തു­വി­ന്റെ­യും ഉ­ള്ളി­ലേ­ക്കു ക­ട­ന്നു­ചെ­ന്നു് സ­ത്യ­മെ­ന്താ­ണെ­ന്നു് കാ­ണി­ച്ചു­ത­ന്ന ക­ലാ­കാ­ര­നാ­ണു് അ­ര­വി­ന്ദൻ. സ­ത്യ­ദർ­ശ­നം ആ­ഹ്ലാ­ദ­ജ­ന­ക­മാ­യ­തു­കൊ­ണ്ടു് ദ്ര­ഷ്ടാ­ക്കൾ­ക്കു് ആ­ഹ്ലാ­ദം നി­ര­ന്ത­ര­മാ­യി ന­ല്കി­ക്കൊ­ണ്ടി­രി­ക്കാൻ ഇനി അ­ദ്ദേ­ഹ­മി­ല്ല­ല്ലോ.

മ­നു­ഷ്യ­നെ­ന്ന നി­ല­യിൽ, ച­ല­ച്ചി­ത്ര­നിർ­മ്മാ­താ­വെ­ന്ന നി­ല­യിൽ ഉ­ത്കൃ­ഷ്ട­പു­രു­ഷ­നാ­യി­രു­ന്ന അ­ര­വി­ന്ദ­നെ­ക്കു­റി­ച്ച­റി­യാൻ കൗ­തു­ക­മു­ള്ള­വർ­ക്കു് ശ്രീ. എസ്. ജ­യ­ച­ന്ദ്രൻ­നാ­യർ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ ലേഖനം പ്ര­യോ­ജ­ന­പ്പെ­ടും. ആ ലേ­ഖ­ന­ത്തി­ലേ­ക്കു പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാ­രു­ടെ ശ്ര­ദ്ധ ക്ഷ­ണി­ച്ചു­കൊ­ണ്ടു് ഞാൻ മാ­റി­നി­ല്ക്ക­ട്ടെ.

മെ­ജീ­ഷൻ

തി­ങ്ക­ളാ­ഴ്ച കാ­ല­ത്തു് സാ­ഹി­ത്യ­വാ­ര­ഫ­ലം എന്ന ലേഖനം കൊ­ടു­ത്തു­ക­ഴി­ഞ്ഞാൽ എ­നി­ക്കൊ­രു ‘വെ­പ്രാ­ള’മാണു്. ജീ­വി­താ­നു­ഭ­വ­ങ്ങൾ ഏ­താ­ണ്ടെ­ല്ലാം പ്ര­തി­പാ­ദി­ച്ചു ക­ഴി­ഞ്ഞു. പക്ഷേ, ഉ­പ­ബോ­ധ­മ­ന­സ്സിൽ ഇ­നി­യും പലതും കി­ട­ക്കു­ന്നു­ണ്ടാ­വും. അതു ബോ­ധ­മ­ന­സ്സി­ലേ­ക്കു കൊ­ണ്ടു­വ­രാൻ പ്ര­യാ­സ­മു­ണ്ടു്. അ­ങ്ങ­നെ ആ­ലോ­ചി­ച്ചു കൊ­ണ്ടി­രു­ന്ന­പ്പോൾ ആകൃതി സൗ­ഭ­ഗ­മാർ­ന്ന ഒരു യു­വാ­വു് വീ­ട്ടി­ലെ­ത്തി. ഏ­തെ­ങ്കി­ലും കോ­ളേ­ജി­ലെ അ­ദ്ധ്യാ­പ­ക­നാ­വാ­മെ­ന്നു കരുതി ഞാൻ ‘വരു, ഇ­രി­ക്കു’ എന്നു സ്നേ­ഹ­പൂർ­വ്വം ക്ഷ­ണി­ച്ചു. യു­വാ­വു് ഇ­രു­ന്നി­ട്ടു പ­റ­ഞ്ഞു ‘ഞാൻ മു­തു­കാ­ടു് മെ­ജീ­ഷ്യ നാണു്’. കേ­ര­ള­കൗ­മു­ദി­യി­ലെ ശ്രീ. എസ്. ഭാ­സു­ര­ച­ന്ദ്രൻ എ­ന്നോ­ടു് മുൻ­പു് പ­റ­ഞ്ഞി­രു­ന്നു, മു­തു­കാ­ടു് എന്ന മെ­ജീ­ഷ്യൻ സാ­റി­നെ ചി­ല­പ്പോൾ കാണാൻ വ­ന്നേ­ക്കും. ചില മാ­ജി­ക്കു­കൾ കാ­ണി­ച്ചെ­ന്നും വരും. അ­ദ്ഭു­ത­പ്പെ­ട്ടു­പോ­കും സാറ്. ഈ മു­ന്ന­റി­യി­പ്പു കി­ട്ടി­യി­രു­ന്ന­തു­കൊ­ണ്ടു് ഞാൻ വന്ന യു­വാ­വി­ന്റെ ചേ­ഷ്ട­ക­ളും ഉ­ള്ളം­കൈ­ക­ളു­മൊ­ക്കെ ശ്ര­ദ്ധി­ച്ചു­കൊ­ണ്ടി­രു­ന്നു. ചു­വ­രി­ലെ സ­ത്യ­സാ­യി­ബാ­ബ­യു­ടെ ചി­ത്രം ചൂ­ണ്ടി­ക്കാ­ണി­ച്ചു് ‘സാ­യി­ബാ­ബ ഭ­ക്ത­നാ­ണോ’ എ­ന്നു് അ­ദ്ദേ­ഹം ചോ­ദി­ച്ചു. ഞാൻ ഒരു കാ­ല­ത്തു് ബാബയെ നി­ന്ദി­ച്ചി­രു­ന്നെ­ന്നും പി­ല്ക്കാ­ല­ത്തു് അ­ദ്ദേ­ഹം ഭ­ക്ത­ന്മാർ­ക്കു് ഭസ്മം കൊ­ടു­ക്കു­ന്ന­തു­ക­ണ്ടു് അ­ത്ഭു­ത­പ്പെ­ട്ടെ­ന്നും എ. ടി. കോവൂർ കോ­ട്ടി­ന്റെ കൈകൾ പി­തു­ക്കി­പ്പി­തു­ക്കി ഭ­സ്മ­മെ­ടു­ക്കു­ന്ന­തു ക­ണ്ട­പ്പോൾ ആ യു­ക്തി­വാ­ദി­യോ­ടു് എ­നി­ക്കു പുഛമേ തോ­ന്നി­യു­ള്ളു­വെ­ന്നും ഒക്കെ മു­തു­കാ­ടി­നോ­ടു് പ­റ­ഞ്ഞു. ഐൻ­സ്റ്റൈ­ന്റെ ബു­ദ്ധി ന­മു­ക്കാർ­ക്കു­മി­ല്ലാ­ത്ത­തു­പോ­ലെ സ­ത്യ­സാ­യി­ബാ­ബ­യ്ക്കു­ള്ള ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­രം ന­മു­ക്കി­ല്ലെ­ന്നും ഞാൻ അ­റി­യി­ച്ചു. സാ­യി­ബാ­ബ മ­നു­ഷ്യ­നാ­ണു്. അ­തു­കൊ­ണ്ടു് രോഗം വ­ന്നാൽ അ­ദ്ദേ­ഹ­ത്തെ ചി­കി­ത്സി­ക്കാൻ ഡോ­ക്ടർ വരണം. പക്ഷേ, ന­മു­ക്കാർ­ക്കു­മി­ല്ലാ­ത്ത ‘god realisation’ അ­ദ്ദേ­ഹ­ത്തി­നു­ണ്ടു്. അ­തി­നാ­ലാ­ണു് ഞാൻ അ­ദ്ദേ­ഹ­ത്തെ ആ­രാ­ധി­ക്കു­ന്ന­തെ­ന്നു മു­തു­കാ­ടി­നോ­ടു് പ­റ­ഞ്ഞു. ഉടനെ ആ യു­വാ­വു് ക­സേ­ര­യിൽ നി­ന്നെ­ഴു­ന്നേ­റ്റു് എന്റെ അ­ടു­ക്ക­ലേ­ക്കു വ­ന്നു് ‘ഇതാ’ എന്നു പ­റ­ഞ്ഞു കൈ നീ­ട്ടി. ഞാൻ ഉള്ളം കൈ തു­റ­ന്നു­കാ­ണി­ച്ച­പ്പോൾ അതിൽ നിറയെ ശു­ദ്ധ­മാ­യ ഭസ്മം. അ­ദ്ഭു­ത­പ്പെ­ട്ടു പോയി ഞാൻ. ആ വി­സ്മ­യ­ത്തിൽ നി­ന്നു വി­മു­ക്ത­നാ­കാ­തെ ഞാൻ വീ­ട്ടു­കാ­രെ വി­ളി­ച്ചു. അ­വർ­ക്കും ഭസ്മം കൊ­ടു­ക്കു എ­ന്നു് മു­തു­കാ­ടി­നോ­ടു് ഞാൻ അ­പേ­ക്ഷി­ച്ച­പ്പോൾ ‘ഇ­നി­യി­ല്ല സാർ. ഞാൻ കൊ­ണ്ടു­വ­ന്ന ഭസ്മം തീർ­ന്നു­പോ­യി. അതു മു­ഴു­വ­നും ഞാൻ സാ­റി­നു­ത­ന്നു’ എ­ന്നു് അ­ദ്ദേ­ഹം അ­റി­യി­ച്ചു. അ­തി­ന്റെ വിദ്യ എ­ന്താ­ണെ­ന്നു ചോ­ദി­ച്ചി­ല്ല ഞാൻ. അതു മ­ര്യാ­ദ­കേ­ടാ­വു­മ­ല്ലോ. പക്ഷേ, ‘ഇനി ഭ­സ്മ­മി­ല്ല’ എന്നു മെ­ജീ­ഷൻ അ­റി­യി­ച്ച­പ്പോൾ എന്റെ വി­സ്മ­യ­ത്തി­നും അറുതി വന്നു.

images/AntonChekhovimage.jpg
ചെ­ക്കോ­വ്

ശ്രീ. മു­ണ്ടൂർ സേ­തു­മാ­ധ­വൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ ‘ഹന്ന ഫ്രി­ഡ്ജ’ എന്ന ചെ­റു­ക­ഥ ഇ­തു­പോ­ലൊ­രു മു­തു­കാ­ടു മാ­ജി­ക്കാ­ണു്. രാ­മ­ദാ­സി­നെ കാണാൻ ഒരു മ­ദാ­മ്മ വന്നു. മ­ല­ബാ­റി­ലെ ചില പ്ര­ദേ­ശ­ങ്ങൾ കാണാൻ എ­ത്തി­യി­രി­ക്കു­ക­യാ­ണു് താ­നെ­ന്നു് അവർ അ­റി­യി­ച്ചു. മ­ദാ­മ്മ ദാ­സി­ന്റെ വീ­ടാ­കെ ന­ട­ന്നു­ക­ണ്ട­പ്പോൾ ദാ­സി­ന്റെ അച്ഛൻ മാ­ധ­വ­മേ­നോ­ന്റെ പടം ദർ­ശി­ച്ചു. മേനോൻ മ­രി­ച്ചു ക­ഴി­ഞ്ഞു. പെ­ട്ടെ­ന്നു മ­ദാ­മ്മ സ്വ­ന്തം ബാ­ഗിൽ­നി­ന്നു് ഒരു പ­ട­മെ­ടു­ത്തു് ദാ­സി­നെ കാ­ണി­ച്ചു. അതു് മാ­ധ­വ­മേ­നോ­ന്റെ പ­ട­മാ­ണു്. മേ­നോ­നു് മ­ദാ­മ്മ­യിൽ ജ­നി­ച്ച എ­ഡ്വി­നു് ദാ­സി­നോ­ളം തന്നെ പ്രാ­യം വരും. തന്റെ മ­ക­ന്റെ ജ­ന­ന­ത്തി­നു് ഉ­ത്ത­ര­വാ­ദി­യാ­യ മേ­നോ­ന്റെ വീ­ടു­കാ­ണാ­നാ­ണു് മ­ദാ­മ്മ കേ­ര­ള­ത്തിൽ വ­ന്ന­തു്. അ­തി­നു­വേ­ണ്ടി കള്ളം പ­റ­ഞ്ഞെ­ന്നേ­യു­ള്ളു. മ­ദാ­മ്മ പോ­കു­മ്പോൾ കഥ തീ­രു­ന്നു. ഇ­തു­പോ­ലെ ‘surprise ending’ ഉള്ള ക­ഥ­ക­ളു­ടെ കാലം എന്നേ ക­ഴി­ഞ്ഞു. ഓ. ഹെൻ­ട്രി ഇ­തു­പോ­ലു­ള്ള അനേകം ക­ഥ­ക­ളെ­ഴു­തി അ­ക്കാ­ല­ത്തെ വാ­യ­ന­ക്കാ­രെ ഭ്ര­മി­പ്പി­ച്ചി­രു­ന്നു. ജീ­വി­താ­വി­ഷ്ക­ര­ണാ­ത്മ­ക­ത­യി­ല്ലാ­ത്ത ഹെൻ­ട്രി­ക്ക­ഥ­കൾ ഇ­ന്നാ­രും വാ­യി­ക്കു­ന്നി­ല്ല. മു­ണ്ടൂർ സേ­തു­മാ­ധ­വൻ പ­ഴ­ഞ്ചൻ­കാ­ല­ത്തേ­ക്കു­പോ­യി ഉറൂബി ന്റെ­യും ബഷീറി ന്റെ­യും നാ­ട്ടു­കാ­രെ ഭ്ര­മി­പ്പി­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു്. അ­ദ്ദേ­ഹം ക­ഥാ­കാ­ര­നാ­യി ന­മ്മു­ടെ മുൻ­പിൽ നിൽ­ക്ക­ട്ടെ. ഭസ്മം ത­രു­ന്ന മെ­ജീ­ഷ­നാ­വ­രു­തു്. മു­തു­കാ­ടി­ന്റെ കൈ­യ­ട­ക്ക­ത്തി­ന്റെ ര­ഹ­സ്യം മ­ന­സ്സി­ലാ­യ­തോ­ടെ എ­നി­ക്കു് ആ ട്രി­ക്കി­ലു­ള്ള കൗ­തു­കം ഇ­ല്ലാ­തെ­പോ­യി. അ­ദ്ദേ­ഹം വീ­ണ്ടും ഭസ്മം ത­ന്നാൽ ഞാൻ അ­ദ്ഭു­ത­പ്പെ­ടി­ല്ല. മു­ണ്ടൂർ സേ­തു­മാ­ധ­വ­ന്റെ ട്രി­ക്കി­ന്റെ ര­ഹ­സ്യം മ­ന­സ്സി­ലാ­യി­പ്പോ­യ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ കഥ ഞാൻ വീ­ണ്ടും വാ­യി­ക്കി­ല്ല. പക്ഷേ, ക­ലാ­ത്മ­ക­മാ­യ ക­ഥ­യു­ടെ അവസ്ഥ അതല്ല. എത്ര പ­രി­വൃ­ത്തി വേ­ണ­മെ­ങ്കി­ലും ചെ­ക്കോ­വി ന്റെ ഏതു കഥയും വാ­യി­ക്കാം. ഓരോ പാ­രാ­യ­ണ­വും ജീ­വി­ത­ത്തി­ന്റെ ഓരോ മുഖം കാ­ണി­ച്ചു­ത­രും. ‘No man steps into the same river twice’ എ­ന്നു് ഒരു ഗ്രീ­ക്ക് ത­ത്ത്വ­ചി­ന്ത­കൻ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: താ­ങ്ക­ളെ ഇ­വി­ടു­ത്തെ ഒ­രെ­ഴു­ത്തു­കാ­രൻ ഒരു മ­ര്യാ­ദ­യു­മി­ല്ലാ­തെ തെ­റി­പ­റ­ഞ്ഞു ന­ട­ക്കു­ന്ന­ല്ലോ. താ­ങ്ക­ളെ­ന്തേ അ­തി­നെ­ക്കു­റി­ച്ചു് എ­ന്തെ­ങ്കി­ലും ചെ­യ്യാ­ത്ത­തു?

ഉ­ത്ത­രം: ആയിരം മ­ണി­യു­ടെ നാ­വ­ട­ക്കാം, ഒരു പ­ര­ദൂ­ഷ­ണ­ക്കാ­ര­ന്റെ നാ­വ­ട­ക്കാൻ പ­റ്റി­ല്ലെ­ന്നു മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് പ­റ­ഞ്ഞി­ട്ടു­ണ്ടു്. പി­ന്നെ ആരു എന്തു പ­റ­ഞ്ഞാ­ലും ആളുകൾ വി­ശ്വ­സി­ക്കാ­തി­രി­ക്ക­ത്ത­ക്ക­വി­ധ­ത്തിൽ ഞാൻ ജീ­വി­ക്ക­ണം, അ­ങ്ങ­നെ ജീ­വി­ക്കാ­ത്ത­തു് എന്റെ തെ­റ്റാ­യ­തു­കൊ­ണ്ടു് ആ പ­ര­ദൂ­ഷ­ണ­ക്കാ­ര­നോ­ടു് എ­നി­ക്കു് ഒരു വി­രോ­ധ­വു­മി­ല്ല.

ചോ­ദ്യം: സ്ത്രീ­കൾ ഏ­തു­ത­രം പു­രു­ഷ­ന്മാ­രെ­യാ­വും സം­ശ­യ­ത്തോ­ടെ സ­മീ­പി­ക്കു­ന്ന­തു?

ഉ­ത്ത­രം: ചെ­റു­പ്പ­ക്കാ­രെ അ­വർ­ക്കു സം­ശ­യ­മി­ല്ല. വൃ­ദ്ധ­ന്മാ­രെ സം­ശ­യി­ക്കും. അ­വ­രു­ടെ അ­ടു­ത്തു ചെ­ല്ലാൻ പേ­ടി­ക്കു­ക­യും ചെ­യ്യും.

ചോ­ദ്യം: നി­രൂ­പ­ണം ഗം­ഭീ­ര­മാ­വു­ന്ന­തു് എ­പ്പോൾ?

ഉ­ത്ത­രം: എ­ഴു­തു­ന്ന­വ­നും വാ­യി­ക്കു­ന്ന­വ­നും ഒ­ന്നും മ­ന­സ്സി­ലാ­കാ­തെ വ­രു­മ്പോൾ ഏതു പ്ര­ബ­ന്ധ­വും പ്രൗ­ഢ­മാ­യി മാറും.

ചോ­ദ്യം: മ­ഴ­യു­ള്ള സ­മ­യ­ത്തു് നി­ങ്ങൾ ക­ട­ക­ളിൽ ക­യ­റി­നി­ല്ക്കു­ന്ന­തു് ഞാൻ ക­ണ്ടി­ട്ടു­ണ്ടു്. മ­ഴ­യി­ല്ലാ­ത്ത സ­മ­യ­ത്തു് കു­ട­യും നി­വർ­ത്തി­പ്പി­ടി­ച്ചു് നി­ങ്ങൾ റോ­ഡി­ലൂ­ടെ ന­ട­ക്കു­ന്നു. എ­ന്താ­ണു് ഈ വൈ­രു­ദ്ധ്യ­ത്തി­നു കാരണം?

ഉ­ത്ത­രം: മ­ഴ­പെ­യ്യു­മ്പോൾ ഞാൻ ക­ട­ത്തി­ണ്ണ­യിൽ കയറി നി­ല്ക്കു­ന്ന­തു സ­ത്യ­മാ­ണു്. കു­ട­യു­ണ്ടെ­ങ്കി­ലും റോ­ഡി­ലി­റ­ങ്ങി­ല്ല. ഇ­റ­ങ്ങി­യാൽ വി­യർ­പ്പി­ലെ സൾഫർ ക­ലർ­ന്നു ക­രി­ക്ക­ട്ട­പോ­ലെ­യാ­യ വെ­ള്ളി­ക്കൊ­ലു­സ്സു് മ­ധ്യ­വ­യ­സ്ക­കൾ ധ­രി­ച്ചു പോ­കു­ന്ന­തു­കാ­ണേ­ണ്ട­താ­യി വ­രു­മ­ല്ലോ. സാ­രി­യു­ടെ അറ്റം ന­ന­യാ­തെ സൂ­ക്ഷി­ക്കേ­ണ്ട­തു് സ്ത്രീ­ക­ളു­ടെ കർ­ത്ത­വ്യ­വും.

ചോ­ദ്യം: വി­വാ­ഹം അങ്ങു ദേ­വ­ലോ­ക­ത്തു വച്ചു ന­ട­ക്കു­ന്നു­വെ­ന്നു പ­റ­യു­ന്ന­തു ശരിയോ സാറേ?

ഉ­ത്ത­രം: ശരി. വളരെ ശരി. അവിടെ നി­ന്നു വ­രു­ന്ന മ­ഴ­യാ­ണു് പെ­ണ്ണി­ന്റെ ക­ണ്ണീ­രാ­യി ഒ­ഴു­കു­ന്ന­തു്. അവിടെ ഉ­ണ്ടാ­കു­ന്ന ഇ­ടി­യാ­ണു് ഭർ­ത്താ­വി­ന്റെ മു­ഷ്ടി­യി­ലൂ­ടെ ഭാ­ര്യ­യു­ടെ മു­തു­കിൽ വീ­ഴു­ന്ന­തു്. അയാൾ അ­വ­ളു­ടെ ക­ര­ണ­ത്ത­ടി­ക്കു­മ്പോൾ ക­ണ്ണിൽ പ്ര­വ­ഹി­ക്കു­ന്ന മി­ന്നൽ അവിടെ നി­ന്നു വ­രു­ന്ന മി­ന്നൽ ത­ന്നെ­യാ­ണു്.

ചോ­ദ്യം: ശീ­ല­ങ്ങൾ ഒ­ഴി­വാ­ക്കാൻ പ­റ്റു­മോ?

ഉ­ത്ത­രം: ഏയ്. ഒ­ക്കു­കി­ല്ല. നമ്മൾ ത­ടി­പോ­ലെ ഗെ­യ്റ്റിൽ നി­ന്നാ­ലും പ­ത്ര­ക്കാ­രൻ പയ്യൻ ന­മ്മു­ടെ ത­ല­യ്ക്കു­മു­ക­ളി­ലൂ­ടെ പത്രം മു­റ്റ­ത്തെ­റി­ഞ്ഞു് ന­മ്മു­ടെ റോ­സാ­ച്ചെ­ടി­കൾ ഒ­ടി­ച്ചി­ട്ടു് പോകും. ബസ് നി­ല്ക്കു­മ്പോൾ ‘കിളി’ ക­യ­റു­ക­യി­ല്ല. അ­തോ­ടി­ത്തു­ട­ങ്ങു­മ്പോൾ ചാ­ടി­ക്ക­യ­റും. ചില സു­ന്ദ­ര­ന്മാർ­ക്കും സു­ന്ദ­രി­കൾ­ക്കും ബ­സ്സിൽ സ­ഞ്ച­രി­ക്കു­മ്പോൾ മൂ­ക്കി­ന­ക­ത്തു വി­ര­ലി­ട­ണം.

രണ്ടു ത­ര­ത്തി­ലും ദ­യ­നീ­യ­ത

ഏതു പ്ര­തി­ഭാ­സ­ത്തി­ന്റെ­യും ഏതു വ­സ്തു­ത­യു­ടെ­യും ഉ­ള്ളി­ലേ­ക്കു ക­ട­ന്നു­ചെ­ന്നു് സ­ത്യ­മെ­ന്തെ­ന്നു് കാ­ണി­ച്ചു­ത­ന്ന ക­ലാ­കാ­ര­നാ­ണു് അ­ര­വി­ന്ദൻ. സ­ത്യ­ദർ­ശ­നം ആ­ഹ്ലാ­ദ­ജ­ന­ക­മാ­യ­തു­കൊ­ണ്ടു് ദ്ര­ഷ്ടാ­ക്കൾ­ക്കു് ആ­ഹ്ലാ­ദം. ആ ആ­ഹ്ലാ­ദം നി­ര­ന്ത­ര­മാ­യി ന­ല്കി­ക്കൊ­ണ്ടി­രി­ക്കാൻ ഇനി അ­ദ്ദേ­ഹ­മി­ല്ല­ല്ലോ.

ഡോ­ക്ടർ കെ. ഭാ­സ്ക­രൻ­നാ­യർ ഗ­ദ്യ­മാ­ണു് എ­ഴു­തി­യി­രു­ന്ന­തെ­ങ്കി­ലും poetic writer ആ­യി­രു­ന്നു; prosaic writer അ­ല്ലാ­യി­രു­ന്നു. ശ്രീ. ശ­ങ്ക­ര­നാ­രാ­യ­ണൻ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ ‘ഒ­റ്റ­മൂ­ല­ച്ചി’ എന്ന പേരിൽ പ­ദ്യ­മെ­ഴു­തി­യി­ട്ടു­ണ്ടെ­ങ്കി­ലും അ­ദ്ദേ­ഹം പ­ദ്യ­കർ­ത്താ­വ­ല്ല, ഗ­ദ്യ­കർ­ത്താ­വാ­ണു്. തെ­ക്കേ­തി­ലെ പാറു ശ­സ്ത്ര­ക്രി­യ­യ്ക്കു ശേഷം ഒ­റ്റ­മൂ­ല­ച്ചി­യാ­യി വ­ന്ന­പ്പോൾ ഒരമ്മ ഓ­ണ­സ്സ­ദ്യ­യു­ടെ മി­ച്ചം അ­വൾ­ക്കു് വാ­രി­ക്കോ­രി കൊ­ടു­ത്തു­പോ­ലും. എ­ത്ര­കാ­ലം പാറു ഇ­ങ്ങ­നെ ക­ഴി­യു­മെ­ന്നു ചോ­ദി­ച്ചു­കൊ­ണ്ടു് കവി ദീർ­ഘ­ശ്വാ­സം പൊ­ഴി­ക്കു­ന്നു. പക്ഷേ, ആ ദീർ­ഘ­ശ്വാ­സ­ത്തി­നു് കു­ത്സി­ത­ക­വി­ത­യു­ടെ നാ­റ്റ­മേ­യു­ള്ളു. കവിത ഒ­ര­ന്ത­രാ­ഗ്നി­യാ­ണു്. അതു ക­വി­യ­റി­യാ­തെ പ്ര­കാ­ശി­ക്കു­മ്പോൾ നമ്മൾ ജീ­വി­തം എ­ന്താ­ണെ­ന്നു് ഗ്ര­ഹി­ക്കു­ന്നു. ശ­ങ്ക­ര­നാ­രാ­യ­ണ­നു് ആ അ­ഗ്നി­യി­ല്ല. അ­ദ്ദേ­ഹം ല­യ­ത്തി­നു­വേ­ണ്ടി യ­ത്നി­ച്ചി­ട്ടു് ല­യ­ഭം­ഗ­ത്തിൽ ചെ­ന്നു­വീ­ഴു­ന്നു. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ദ­യ­നീ­യ­ത­യെ ചി­ത്രീ­ക­രി­ക്കാൻ ശ്ര­മി­ച്ചി­ട്ടു് കു­ത്സി­ത ക­വി­ത­യു­ടെ ദ­യ­നീ­യ­തിൽ ചെ­ന്നു വീ­ഴു­ന്നു. ദാ­രി­ദ്ര്യ­ത്തെ ആ­വി­ഷ്ക­രി­ക്കാൻ ശ്ര­മി­ച്ചി­ട്ടു് ക­വി­താ­ദാ­രി­ദ്ര്യ­ത്തിൽ ചെ­ന്നു പ­തി­ക്കു­ന്നു. മതി, ശ­ങ്ക­ര­നാ­യ­ണ കാ­വ്യ­ത്തിൽ ആകെ പ­തി­നാ­ലു വ­രി­ക­ളേ­യു­ള്ളു. ഞാൻ പ­ന്ത്ര­ണ്ടു വാ­ക്യ­ങ്ങ­ളിൽ എന്റെ ഈ വി­മർ­ശ­നം ഒ­തു­ക്ക­ട്ടെ.

നിർ­വ്വ­ച­ന­ങ്ങൾ
സി­ഗ്റെ­റ്റ്:
കാൻസർ സ്റ്റി­ക്.
ഇ­ന്റ­സീ­വ് കെയർ യൂ­നി­റ്റ്:
പ്ര­ഷർ­ക്കു­ക്കർ
ക­ര­സ്പർ­ശം:
വിൽ­പ്പ­ന­ക്കാ­രി­ക­ളിൽ നി­ന്നു് പു­രു­ഷ­ന്മാർ­ക്കു് എ­പ്പോ­ഴും കി­ട്ടു­ന്ന­തു്.
പു­ഞ്ചി­രി:
പു­രു­ഷ­ന്റെ വ­ക്ര­ത­യു­ള്ള ചു­ണ്ടു­ക­ളെ ഋ­ജു­രേ­ഖ­യാ­ക്കു­ന്ന സ്ത്രീ­യു­ടെ മു­ഖ­ത്തെ മാം­സ­പേ­ശി­ക­ളു­ടെ വ­ക്രീ­ക­ര­ണം.
ഭാര്യ:
ഭർ­ത്താ­വി­ന്റെ യ­ഥാർ­ത്ഥ­മാ­യ ക­ഷ്ട­പ്പാ­ടിൽ ആ­ശ്വാ­സ­മ­രു­ളു­ന്ന­വൾ
കാ­മു­കി:
കാ­മു­ക­ന്റെ യ­ഥാർ­ത്ഥ­മാ­യ ക­ഷ്ട­പ്പാ­ടു­ക­ളെ വർ­ദ്ധി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വൾ.
ആ­കു­ലാ­വ­സ്ഥ:
ഒ­രു­ത്ത­നെ­ക്കു­റി­ച്ചു് ദോഷം പ­റ­ഞ്ഞു­കൊ­ണ്ടി­രി­ക്കു­മ്പോൾ അയാൾ പെ­ട്ടെ­ന്നു് അവിടെ വന്നു ക­യ­റി­യാൽ ഉ­ണ്ടാ­കു­ന്ന­തു്.
മ­നം­മ­റി­ക്കൽ:
‘ഉഷ കി­രീ­ടം നി­ല­നി­റു­ത്തി’യെ­ന്നു ടെ­ലി­വി­ഷ­നിൽ വാർ­ത്ത­യിൽ കേൾ­ക്കു­മ്പോ­ഴും ‘മ­ന­പ്ര­യാ­സം’ ‘ഇ­ത്ത­രു­ണ­ത്തിൽ’ എന്നു പ­ത്ര­ങ്ങ­ളിൽ വാ­യി­ക്കു­മ്പോ­ഴും ഉ­ണ്ടാ­കു­ന്ന ഒ­ര­വ­സ്ഥാ­വി­ശേ­ഷം.
വീടു്:
എവിടെ ചൊ­റി­ച്ചി­ലു­ണ്ടാ­യാ­ലും ചൊ­റി­യാൻ പ­റ്റി­യ സ്ഥലം. (നിർ­വ­ച­നം ക­ടം­വാ­ങ്ങി­യ­തു്.)
ത­ട­യാ­നാ­വി­ല്ല

എത്ര പ­രി­വൃ­ത്തി വേ­ണ­മെ­ങ്കി­ലും ചെ­ക്കോ­വി­ന്റെ ഏതു കഥയും വാ­യി­ക്കാം. ഓരോ പാ­രാ­യ­ണ­വും ജീ­വി­ത­ത്തി­ന്റെ ഓരോ മുഖം കാ­ണി­ച്ചു­ത­രും.

റഷ്യൻ മി­സ്റ്റി­ക് ഊ­സ്പെൻ­സ്കി യുടെ സി­ദ്ധാ­ന്തം ക­ഴി­ഞ്ഞ ജ­ന്മ­ങ്ങ­ളി­ലെ സം­ഭ­വ­ങ്ങൾ അതേ രീ­തി­യിൽ ഈ ജ­ന്മ­ത്തി­ലും ഇ­നി­യു­ള്ള ജ­ന്മ­ങ്ങ­ളി­ലും ആ­വർ­ത്തി­ച്ചു­വ­രും എ­ന്നാ­ണു്. ഞാ­നി­പ്പോൾ തി­രു­വ­ന­ന്ത­പു­ര­ത്തെ ഒരു വീ­ട്ടിൽ ചാ­രു­ക­സേ­ര­യി­ലി­രു­ന്നു കാ­ല­ത്തു പ­ത്തു­മ­ണി­ക്കു് ഇ­തെ­ഴു­തു­ന്നു. തീയതി മാർ­ച്ച് 28. ഇ­മ്മ­ട്ടിൽ മാർ­ച്ച് 28-ആം തീയതി കാ­ല­ത്തു് പ­ത്തു­മ­ണി­ക്കു് ഇതേ വീ­ട്ടിൽ ഇതേ ചാ­രു­ക­സേ­ര­യി­ലി­രു­ന്നു് ഞാൻ ഈ ലേ­ഖ­നം­ത­ന്നെ പൂർ­വ്വ­ജ­ന്മ­ങ്ങ­ളിൽ എ­ഴു­തി­യി­ട്ടു­ണ്ടു്. ഇനി വരും ജ­ന്മ­ങ്ങ­ളിൽ എ­ഴു­തു­ക­യും ചെ­യ്യും. തൊ­ട്ടു­ക­ഴി­ഞ്ഞ ജ­ന്മ­ത്തിൽ എ­നി­ക്കു­ണ്ടാ­യ ഒ­ര­നു­ഭ­വം ഓർ­മ്മ­യി­ലു­ണ്ടു്. ഈ ജ­ന്മ­ത്തിൽ അതു് ഇ­തു­വ­രെ സം­ഭ­വി­ച്ചി­ല്ല. ഊ­സ്പെൻ­സ്കി­യു­ടെ സി­ദ്ധാ­ന്ത­മ­നു­സ­രി­ച്ചു് ഉടനെ അ­തു­ണ്ടാ­കു­മെ­ന്നു് വി­ശ്വ­സി­ക്കു­ന്നു. ഇനി ക­ഴി­ഞ്ഞ ജ­ന്മ­ത്തി­ലെ സം­ഭ­വ­ത്തെ­ക്കു­റി­ച്ചു് പറയാം. എന്റെ ഒരു പു­സ്ത­കം ഒരു പ്ര­സാ­ധ­ക സംഘം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി. സാ­മാ­ന്യം വ­ലി­യ­തു­ക­യാ­ണു് ‘റോ­യൽ­റ്റി.’ എ­ങ്കി­ലും ആയിരം രൂപ എന്ന ക­ണ­ക്കി­നേ അവർ അതു തരൂ. ടെ­ലി­ഗ്രാം, എസ്. റ്റി. ഡി. കോൾ, സ്പീ­ഡ്പോ­സ്റ്റ് എ­ഴു­ത്തു് ഇ­വ­യ്ക്കു­വേ­ണ്ടി ആയിരം രൂ­പ­യോ­ളം ഞാൻ ചെ­ല­വാ­ക്കു­മ്പോൾ പ്ര­സാ­ധ­കർ ആയിരം രൂ­പ­യു­ടെ പോ­സ്റ്റ് ഡേ­റ്റ­ഡ് ചെ­ക്ക് അ­യ­ച്ചു­ത­രും. ഡി­സ്കൗ­ണ്ട് ചെ­യ്യാൻ ധൈ­ര്യ­മി­ല്ല. ചെ­ക്ക് മാറി പണം വ­ന്നാ­ലേ ഞാ­ന­തു് എ­ടു­ക്കൂ. അ­ങ്ങ­നെ­യി­രി­ക്കെ പ­ണ­ത്തി­നു് അ­ത്യാ­വ­ശ്യ­മു­ണ്ടാ­യി. പ­തി­വാ­യി ആയിരം രൂ­പ­യു­ടെ വ­ണ്ടി­ച്ചെ­ക്ക് അ­യ­യ്ക്ക­രു­തെ­ന്നും ര­ണ്ടാ­യി­രം രൂ­പ­യു­ടെ ഡ്രാ­ഫ്റ്റ് അ­യ­ച്ചു­ത­ര­ണ­മെ­ന്നും അ­പേ­ക്ഷി­ച്ചു­കൊ­ണ്ടു് പ്ര­സാ­ധ­കർ­ക്കു് ക­ത്തെ­ഴു­തി. മ­റു­പ­ടി­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് ടെ­ലി­ഗ്രാം അ­യ­ച്ചു. എസ്. റ്റി. ഡി. കോൾ ന­ട­ത്തി. പത്തോ പ­തി­ന­ഞ്ചോ ദിവസം ക­ഴി­ഞ്ഞ­പ്പോൾ മ­റു­പ­ടി കി­ട്ടി. താ­ങ്കൾ ആ­വ­ശ്യ­പ്പെ­ട്ട­ത­നു­സ­രി­ച്ചു് ഇ­തോ­ടൊ­പ്പം ര­ണ്ടാ­യി­രം രൂ­പ­യു­ടെ ഡ്രാ­ഫ്റ്റ് അ­യ­യ്ക്കു­ന്നു. എന്നു മ­റു­പ­ടി­യിൽ. പക്ഷേ, ഡ്രാ­ഫ്റ്റ് ഇല്ല. മൊ­ട്ടു­സൂ­ചി­കൊ­ണ്ടു് കു­ത്തി­യി­രു­ന്നെ­ങ്കിൽ ക­ത്തിൽ ചെറിയ ദ്വാ­ര­മെ­ങ്കി­ലും കാ­ണു­കി­ല്ലേ? അ­തി­ല്ല. ഉടനെ ടെ­ലി­ഗ്രാം അ­യ­ച്ചു ഡ്രാ­ഫ്റ്റ് കി­ട്ടി­യി­ല്ലെ­ന്നു­കാ­ണി­ച്ച്. ‘ഞങ്ങൾ അ­ത­യ­ച്ചു. പോ­സ്റ്റ്മാൻ തു­റ­ന്നു് എ­ടു­ത്തി­രി­ക്കും’ എന്നു മ­റു­പ­ടി. ക്രോ­സ്ചെ­യ്ത ഡ്രാ­ഫ്റ്റ്കൊ­ണ്ടു് ഒരു പോ­സ്റ്റ്മാ­നും പ്ര­യോ­ജ­ന­മി­ല്ലെ­ന്നു കാ­ണി­ച്ചു് എന്റെ ക­ത്തു് വീ­ണ്ടും. എ­ന്തി­നു്? ഒരു മാസം ക­ഴി­ഞ്ഞ­പ്പോൾ ‘ഡ്രാ­ഫ്റ്റ് മേ­ശ­യ്ക്ക­ക­ത്തു കി­ട­ന്നു­പോ­യി. പഴയ ഡ്രാ­ഫ്റ്റ് കൊ­ണ്ടു പ്ര­യോ­ജ­ന­മി­ല്ലാ­ത്ത­തു­കൊ­ണ്ടു് പുതിയ ഡ്രാ­ഫ്റ്റ് അ­യ­യ്ക്കു­ന്നു’ എന്നു മ­റു­പ­ടി. അ­ങ്ങ­നെ റോ­യൽ­റ്റി­വ­ക­യിൽ ര­ണ്ടാ­യി­രം രൂപ എ­നി­ക്കു കി­ട്ടി. ഒ­ന്നു­കൂ­ടെ പ­റ­യ­ട്ടെ, ഇതു ക­ഴി­ഞ്ഞ ജ­ന്മ­ത്തി­ലെ അ­നു­ഭ­വ­മാ­ണു്. ഈ ജ­ന്മ­ത്തിൽ ഇതു സം­ഭ­വി­ക്കാ­നി­രി­ക്കു­ന്ന­തേ­യു­ള്ളു. സം­ഭ­വി­ച്ചി­ല്ലെ­ങ്കിൽ ഊ­സ്പെൻ­സ്കി­യു­ടെ സി­ദ്ധാ­ന്തം തെ­റ്റാ­ണെ­ന്നു് കാ­ണി­ച്ചു ഞാൻ എ­ഴു­തി­ക്കൊ­ള്ളാം.

images/PDOuspenski.jpg
ഊ­സ്പെൻ­സ്കി

ആ­ധു­നി­കർ ക­ഥ­യെ­ഴു­തു­മ്പോൾ ക­ല­യു­ടെ ഡ്രാ­ഫ്റ്റ് അ­തി­ന്റെ­കൂ­ടെ വ­ച്ചി­ട്ടു­ണ്ടെ­ന്നാ­ണു് അവർ പ­രോ­ക്ഷ­മാ­യി ന­മ്മോ­ടു പറയുക. പക്ഷേ, തു­റ­ന്നു നോ­ക്കു­മ്പോൾ ഡ്രാ­ഫ്റ്റി­ല്ല. മൊ­ട്ടു­സൂ­ചി­യു­ടെ പാ­ടു­പോ­ലു­മി­ല്ല. ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ സൂ­ര്യ­ഗോ­പൻ എന്ന പേരിൽ താഴെ ‘മ­ഞ്ഞു­കാ­ല­ത്തി­ലെ തീ­വ­ണ്ടി’ എന്ന രചന ക­ണ്ട­യു­ട­നെ­ത­ന്നെ ഞാൻ തീ­രു­മാ­നി­ച്ചു ഡ്രാ­ഫ്റ്റ് ഉ­ണ്ടെ­ന്നു് അ­ദ്ദേ­ഹം ഭാ­വി­ക്കു­ന്നെ­ങ്കി­ലും അതു കാ­ണി­ല്ലെ­ന്നു്. എന്റെ വി­ചാ­രം ശ­രി­യാ­ണെ­ന്നു തെ­ളി­യു­ക­യും ചെ­യ്തു. തീ­വ­ണ്ടി­യെ ജീ­വി­ത­ത്തി­ന്റെ പ്ര­തീ­ക­മാ­ക്കി യാ­ത്ര­ക്കാ­ര­നെ ‘അ­വ­ശ­നും ആർ­ത്ത­നും ആ­ലം­ബ­ഹീ­ന­നു­മാ­ക്കി’ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് സൂ­ര്യ­ഗോ­പൻ. കോ­ഴി­കാ­ഷ്ഠി­ക്കു­ന്ന­തു­പോ­ലെ അ­വി­ട­വി­ടെ ചില വാ­ക്യ­ങ്ങൾ. അവ സാ­ക­ല്യാ­വ­സ്ഥ­യിൽ ഒരു ഫ­ല­വു­മു­ള­വാ­ക്കു­ന്നി­ല്ല. ഗ്ര­ന്ഥ പ്ര­സാ­ധ­ക­രു­ടെ പ­റ്റി­ക്കൽ­പോ­ലെ ഒരു പ­റ്റി­ക്ക­ലാ­ണു് ഈ ര­ച­നാ­സാ­ഹ­സി­ക്യം. A great many people can peck at a typewriter and fortunately, no one can stop them എന്നു ഹാവൽ. സൂ­ര്യ­ഗോ­പൻ പേ­ന­കൊ­ണ്ടാ­വും എ­ഴു­തു­ന്ന­തു്. എ­ഴു­ത­ട്ടെ. ആർ­ക്കു് അ­ദ്ദേ­ഹ­ത്തെ ത­ട­യാ­നാ­വും?

ച­ങ്ങാ­ട­ത്തിൽ

ഓസ്കർ വൈൽഡി ന്റേ­താ­യി ഒരു കൊ­ച്ചു കഥ ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. The Works of Oscar Wilde എ­ടു­ത്തു നോ­ക്കി­യി­ട്ടു കാ­ണു­ന്നു­മി­ല്ല. അ­ദ്ദേ­ഹ­ത്തി­ന്റെ ജീ­വ­ച­രി­ത്ര­ങ്ങ­ളിൽ ഏ­തെ­ങ്കി­ലും ഉ­ള്ള­താ­വാം. ഓർ­മ്മ­യി­ല്ല. കഥ ഇ­താ­ണു്. ഒ­രി­ട­ത്തു ഒരു ര­ത്ന­വ്യാ­പാ­രി ഉ­ണ്ടാ­യി­രു­ന്നു. അയാൾ എ­ന്നും രത്നം വി­റ്റി­ട്ടു് വൈ­കീ­ട്ടു് വീ­ട്ടിൽ വന്നു വ്യാ­പാ­ര­ത്തി­ന്റെ കാ­ര്യ­ങ്ങ­ളൊ­ക്കെ ഭാ­ര്യ­യോ­ടു പറയും. എ­ന്നും അ­തു­ത­ന്നെ അ­യാ­ളു­ടെ ജോലി. അതു കേ­ട്ടു­കേ­ട്ടു് അ­വൾ­ക്കു നന്നേ മു­ഷി­ഞ്ഞു. ഒരു ദിവസം രാ­ജ­വീ­ഥി­യി­ലൂ­ടെ കു­തി­ര­പ്പു­റ­ത്തു ക­യ­റി­യി­പ്പോ­യ രാ­ജ­കു­മാ­രൻ ആ സു­ന്ദ­രി­യെ കണ്ടു. വ്യാ­പാ­രി­യി­ല്ലാ­ത്ത­സ­മ­യം നോ­ക്കി അ­വ­ളു­ടെ വീ­ട്ടിൽ ക­യ­റി­യി­രി­പ്പാ­യി. ഒരു ദിവസം അ­ങ്ങ­നെ അവളും രാ­ജ­കു­മാ­ര­നും സ­ല്ല­പി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ ര­ത്ന­വ്യാ­പാ­രി തി­ക­ച്ചും അ­പ്ര­തീ­ക്ഷി­ത­മാ­യി­ത്ത­ന്നെ വീ­ട്ടി­ലെ­ത്തി. രാ­ജ­കു­മാ­രൻ രത്നം വാ­ങ്ങാൻ വ­ന്ന­താ­ണെ­ന്നു് അവൾ കള്ളം പ­റ­ഞ്ഞു ഭർ­ത്താ­വി­നോ­ടു്. ഏ­തു­ത­ര­ത്തി­ലു­ള്ള ര­ത്ന­മാ­ണു് വേ­ണ്ട­തെ­ന്നു വ്യാ­പാ­രി ചോ­ദി­ച്ച­പ്പോൾ ഒരു ര­ത്ന­വും വേ­ണ്ടെ­ന്നു് മ­റു­പ­ടി നൽകി. ര­ത്ന­ത്തെ­ക്കാൾ വി­ല­കൂ­ടി­യ സ്ത്രീ­ര­ത്ന­ത്തി­ലാ­യി­രു­ന്ന­ല്ലോ രാ­ജ­കു­മാ­ര­ന്റെ ക­ണ്ണു്. അവൾ മു­ന്തി­രി­ച്ചാ­റു­കൊ­ണ്ടു വ­ച്ച­പ്പോൾ അ­വ­ളു­ടെ­യും രാ­ജ­കു­മാ­ര­ന്റെ­യും ക­ണ്ണു­കൾ ത­മ്മി­ലി­ട­യു­ന്ന­തു് അയാൾ കണ്ടു. വ്യാ­പാ­രി വാ­ളു­മാ­യി ചാ­ടി­യെ­ഴു­ന്നേ­റ്റു. യു­ദ്ധ­ത്തിൽ ഒരു നി­മി­ഷം കൊ­ണ്ടു രാ­ജ­കു­മാ­ര­ന്റെ വാളും തെ­റി­പ്പി­ച്ചി­ട്ടു് അയാൾ സ്വ­ന്തം വാൾ അ­യാ­ളു­ടെ നെ­ഞ്ചിൽ കു­ത്തി­യി­റ­ക്കി. അതു ക­ണ്ട­യു­ടൻ ‘അങ്ങു ഇത്ര ധീ­ര­നാ­ണെ­ന്നു് ഞാൻ അ­റി­ഞ്ഞി­ല്ല­ല്ലോ’ എ­ന്നു് അവൾ പ­റ­ഞ്ഞു. ‘നീ ഇത്ര സു­ന്ദ­രി­യാ­ണെ­ന്നു ഞാനും അ­റി­ഞ്ഞി­ല്ല­ല്ലോ’ എന്നു വ്യാ­പാ­രി­യും. അയാൾ അവളെ കോ­രി­യെ­ടു­ത്തു.

ആ­ളി­ന്റെ­യോ വ­സ്തു­വി­ന്റെ­യോ സൗ­ന്ദ­ര്യം വേ­റൊ­രാൾ കാ­ണി­ച്ചു­ത­രു­ന്ന­തു­വ­രെ മ­റ്റൊ­രു­വൻ അ­റി­യു­ന്നി­ല്ല എന്ന ത­ത്ത്വം വി­ശ­ദ­മാ­ക്കു­ന്ന ക­ഥ­യാ­ണി­തു്. ഓസ്കർ വൈൽഡ് മ­നോ­ഹ­ര­മാ­യി ആ­വി­ഷ്ക­രി­ച്ച ഈ ആശയം എത്ര ജു­ഗു­പ്സാ­വ­ഹ­മാ­യി സി. കെ. ശശി പ്ര­തി­പാ­ദി­ക്കു­ന്നു­വെ­ന്ന­റി­യ­ണ­മെ­ങ്കിൽ കു­ങ്കു­മം വാ­രി­ക­യിൽ അ­ദ്ദേ­ഹ­മെ­ഴു­തി­യ ‘ഉ­ത്സ­വം’ എന്ന കഥ വാ­യി­ച്ചു നോ­ക്കി­യാൽ മതി. വീ­ട്ടിൽ കി­ട­ക്കാ­തെ എ­ന്നും രാ­ത്രി ഉ­ത്സ­വം കാണാൻ പോ­കു­ന്ന ഒ­രു­ത്ത­ന്റെ ഭാ­ര്യ­യെ വേ­റൊ­രു­ത്തൻ പ്രേ­മി­ക്കു­ന്നു­പോ­ലും. ന­മ്മു­ടെ നാ­ട്ടിൽ രണ്ടു പ്ര­വാ­ഹ­ങ്ങ­ളു­ണ്ടു്. ഒന്നു സം­സ്കാ­ര­ത്തി­ന്റെ പ്ര­വാ­ഹം. അ­തി­ലൂ­ടെ ഉറൂബ്, ബഷീർ, തകഴി ഇവർ ക­ളി­വ­ഞ്ചി­യി­ലേ­റി തു­ഴ­ഞ്ഞ­പോ­കു­ന്നു. ‘ബാർ­ബ­റി­സ’ത്തി­ന്റെ—പ്രാ­കൃ­ത ഭാ­ഷ­ണ­ത്തി­ന്റെ—വേ­റൊ­രു പ്ര­വാ­ഹ­മു­ണ്ടു്. സി. കെ. ശശി അതിൽ ച­ങ്ങാ­ട­മി­ട്ടു് കേറി നി­ന്നു ക­ഴു­ക്കോ­ലൂ­ന്നു­ന്നു. അ­തിൽ­ക്കൂ­ടു­ത­ലാ­യി എന്തു പറയാൻ?

ഈ പു­സ്ത­കം നി­രോ­ധി­ക്കൂ
images/ImaginaryHomelands.jpg

എ­ഴു­ത്തു­കാ­ര­ന്റെ­യും വാ­യ­ന­ക്കാ­ര­ന്റെ­യും ആ­രോ­ഗ്യം വർ­ദ്ധി­പ്പി­ക്കു­ന്ന പു­സ്ത­ങ്ങ­ളു­ണ്ടു്. ര­ണ്ടു­പേ­രു­ടെ­യും ആ­രോ­ഗ്യ­ത്തെ ക്ഷ­യി­പ്പി­ക്കു­ന്ന കൃ­തി­ക­ളു­മു­ണ്ടു്. ആ­രോ­ഗ്യം ക്ഷ­യി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല എ­ഴു­തു­ന്ന­വൻ മ­യ്യ­ത്താ­യി മാ­റ­ത്ത­ക്ക­വി­ധ­ത്തി­ലു­ള്ള കൃ­തി­ക­ളു­മെ­ഴു­താ­മെ­ന്നു് തെ­ളി­യി­ച്ച­വ­നാ­ണു് ബ്രി­ട്ടീ­ഷു­കാർ­ക്കം അ­മേ­രി­ക്ക­ക്കാർ­ക്കം വേ­ണ്ടി എ­ഴു­തു­ന്ന സൽമാൻ റു­ഷ്ദി. ‘Satanic Verses’ എന്ന കു­ത്സി­ത­മാ­യ നോ­വ­ലെ­ഴു­തി മ­ര­ണ­ത്തെ ക്ഷ­ണി­ച്ചു­വ­രു­ത്തി­യ­വ­നാ­ണു് റു­ഷ്ദി. (റു­ഷ്ദി­യെ അ­ദ്ദേ­ഹ­മെ­ന്നു വി­ളി­ക്കാൻ എ­നി­ക്കു് മ­ടി­യു­ള്ള­തു­കൊ­ണ്ടാ­ണു് ആ പേരു് ആ­വർ­ത്തി­ക്കു­ന്ന­തു്.) താൻ വാ­തോ­രാ­തെ നി­ന്ദി­ച്ച താ­ച്ച­റു ടെ സൗ­ജ­ന്യ­വും മ­ഹാ­മ­ന­സ്ക­ത­യും­കൊ­ണ്ടു റു­ഷ്ദി ഇ­പ്പോ­ഴും ജീ­വി­ച്ചി­രി­ക്കു­ന്നു.

എ­ഴു­ത്തു­കാ­ര­ന്റെ­യും വാ­യ­ന­ക്കാ­ര­ന്റെ­യും ആ­രോ­ഗ്യം വർ­ദ്ധി­പ്പി­ക്കു­ന്ന പു­സ്ത­ക­ങ്ങ­ളു­ണ്ടു്. ര­ണ്ട­പേ­രു­ടെ­യും ആ­രോ­ഗ്യ­ത്തെ ക്ഷ­യി­പ്പി­ക്കു­ന്ന കൃ­തി­ക­ളു­മു­ണ്ടു്. ആ­രോ­ഗ്യം ക്ഷ­യി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല എ­ഴു­തു­ന്ന­വൻ മ­യ്യ­ത്താ­യി മാ­റ­ത്ത­ക്ക­വി­ധ­ത്തി­ലു­ള്ള കൃ­തി­ക­ളു­മെ­ഴു­താ­മെ­ന്നു തെ­ളി­യി­ച്ച­വ­നാ­ണു് ബ്രി­ട്ടീ­ഷു­കാർ­ക്കും അ­മേ­രി­ക്ക­ക്കാർ­ക്കും വേ­ണ്ടി എ­ഴു­തു­ന്ന സൽമാൻ റു­ഷ്ദി.

ഇ­ത്ര­യും ഞാൻ എ­ഴു­തി­യ­തു് റു­ഷ്ദി­യു­ടെ “Imaginary Homelands ” എന്ന പു­സ്ത­കം വാ­യി­ച്ചു പോ­യ­തു­കൊ­ണ്ടാ­ണു്. മ­ഹാ­ത്മാ ഗാ­ന്ധി യെ റു­ഷ്ദി “Crafty Gujarati lawyer” എന്നു വി­ളി­ക്കു­ന്നു (പുറം 102). “Gandhi the celluloid guru” എന്നു വേ­റൊ­രി­ട­ത്തു്. ഈ പു­സ്ത­ക­ത്തിൽ ശ്രീ­മ­തി ഇ­ന്ദി­രാ ഗാ­ന്ധി യെ­ക്കു­റി­ച്ചു് റു­ഷ്ദി പ­റ­യു­ന്ന ഭാഗം എ­ടു­ത്തെ­ഴു­താൻ എ­നി­ക്കു് ധൈ­ര്യ­മി­ല്ല. പ്രി­യ­പ്പെ­ട്ട വാ­യ­ന­ക്കാർ എന്റെ സ­ഹോ­ദ­ര­ന്മാ­രും സ­ഹോ­ദ­രി­ക­ളു­മാ­ണു്. അ­വ­രോ­ടു് പറയാൻ പാ­ടി­ല്ലാ­ത്ത­തു് പ­റ­യു­ക­യി­ല്ല ഞാൻ. ഗ്ര­ന്ഥ­ത്തി­ന്റെ 48-ആം പു­റ­ത്തെ ര­ണ്ടാ­മ­ത്തെ ഖ­ണ്ഡി­ക­യിൽ ഈ ദു­രാ­രോ­പ­ണം കാണാം. അ­തി­ലേ­ക്കു വാ­യ­ന­ക്കാ­രെ ന­യി­ക്കാൻ വേ­ണ്ടി റു­ഷ്ദി മു­മ്പു­ള്ള ഖ­ണ്ഡി­ക­യിൽ എ­ഴു­തി­യ­തു എ­ടു­ത്തെ­ഴു­താം: The crucial, relationships have been those between father and daughter (Jawaharlal and Indira) and Indira and Sanjay that is mother and son. ഇ­ങ്ങ­നെ ദൂ­രർ­ത്ഥ­പ്ര­തീ­തി­യു­ള­വാ­കു­ന്ന മ­ട്ടി­ലെ­ഴു­തി­യി­ട്ടു് ഞാൻ സൂ­ചി­പ്പി­ച്ച ദൂ­രാ­രോ­പ­ണ­ത്തി­ലേ­ക്കു റു­ഷ്ദി വ­രു­ന്നു. ആ ഹീ­ന­കൃ­ത്യ­ത്തിൽ നി­ന്നു ര­ക്ഷ­പ്പെ­ടാൻ വേ­ണ്ടി അതു് “unfounded rumour” ആ­ണെ­ന്നു പ­റ­യു­ന്നു. വാ­യ­ന­ക്കാ­രെ മ­ണ്ട­ന്മാ­രാ­ക്കു­ന്ന ഹീന കൃ­ത്യം.

ന­മ്മു­ടെ രാ­ജ്യ­ത്തെ­യും അ­തി­ന്റെ നേ­താ­ക്ക­ന്മാ­രെ­യും വ­ള­രെ­ക്കാ­ല­മാ­യി നി­ന്ദി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന റു­ഷ്ദി, ആ നി­ന്ദ­ന­ത്തി­ന്റെ പ­ര­കോ­ടി­യി­ലെ­ത്തി­യി­രി­ക്കു­ന്നു ഈ ഗ്ര­ന്ഥ­ത്തി­ലെ ഗർ­ഹ­ണീ­യ പ്ര­സ്താ­വ­ങ്ങ­ളി­ലൂ­ടെ.

ഈ മ­നു­ഷ്യ­നെ പ്രോ­ത്സാ­ഹി­പ്പി­ക്കാൻ ല­ണ്ട­നി­ലെ­യും ഇ­ന്ത്യ­യി­ലെ­യും ചില പ്ര­സാ­ധ­ക­രും ഇ­ല­സ്ട്രെ­റ്റ­ഡ് വീ­ക്ക്ലി­യും മാ­ത്ര­മേ ഉ­ണ്ടാ­വൂ. ആ വാ­രി­ക­യിൽ റ്റി. ജി. വൈ­ദ്യ­നാ­ഥൻ റു­ഷ്ദി­യു­ടെ പു­സ്ത­ക­ത്തെ­ക്കു­റി­ച്ചു് അ­നു­കൂ­ല­മാ­യി എ­ഴു­തി­യി­രി­ക്കു­ന്നു.

എവിടെ സം­സ്കാ­രം ഹ­നി­ക്ക­പ്പെ­ടു­ന്നു­വോ, എവിടെ അ­ധ­മ­ത്വം ന­ഗ്ന­നൃ­ത്തം ന­ട­ത്തു­ന്നു­വോ അവിടെ പ്ര­തി­ഷേ­ധ­ശ­ബ്ദം ഉയരണം. ഭാ­ര­ത­ത്തി­ലെ രാ­ഷ്ട്രീ­യ­ക­ക്ഷി­കൾ ഈ ഗ്ര­ന്ഥ­ത്തി­ന്റെ കു­ത്സി­ത­ത്വ­ത്തെ നി­ന്ദി­ക്കാൻ വേ­ണ്ടി ഒ­രു­മി­ച്ചു് ചേർ­ന്നു് ഇതു് നി­രോ­ധി­ക്കാൻ ഭാരത സർ­ക്കാ­രി­നോ­ടു് ആ­വ­ശ്യ­പ്പെ­ടേ­ണ്ട­താ­ണു്. ആ ആ­വ­ശ്യ­പ്പെ­ടൽ ഉ­ണ്ടാ­കു­ന്ന­തി­നു­മു­മ്പു് സർ­ക്കാർ­ത­ന്നെ ഇതു നി­രോ­ധി­ക്കേ­ണ്ട­താ­ണു്.

ഞാൻ ഇ­ന്ദി­രാ ഗാ­ന്ധി­യു­ടെ ആ­രാ­ധ­ക­ന­ല്ല. അ­വ­രു­ടെ അ­ടി­യ­ന്ത­രാ­വ­സ്ഥ­യു­ടെ നൃ­ശം­സ­ത­കൾ എന്റെ ഹൃ­ദ­യ­ത്തെ ഇ­പ്പോ­ഴും മ­ഥി­ക്കു­ന്നു. പക്ഷേ, അ­സാ­ന്മാർ­ഗ്ഗി­ക­ത്വം ആ­ഭാ­സ­ത്തോ­ളം ഉ­യ­രു­മ്പോൾ ആരും കോ­പി­ക്കു­മ­ല്ലോ. ആ ധർ­മ്മ­രോ­ഷ­മാ­ണു് എ­നി­ക്കു­ള്ള­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-04-21.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 6, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: LJ Anjana; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.