SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1991-10-20-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ദി­ന­ക്കു­റി­പ്പു­കൾ
  1. ഒരു നൃ­ത്തം കാണാൻ പോയി ഞാൻ. പ­തി­നേ­ഴു വ­യ­സ്സോ­ള­മു­ള്ള ഒരു പെൺ­കു­ട്ടി അ­ത്യാ­കർ­ഷ­ക­മാ­യി നൃ­ത്തം ച­വി­ട്ടു­ന്നു. അ­സ്ത­മി­ക്കു­ന്ന സൂ­ര്യൻ ച­ക്ര­വാ­ള­ത്തി­ലേ­ക്കു് ഇ­റ­ങ്ങി കടലിൽ അ­പ്ര­ത്യ­ക്ഷ­മാ­കു­ന്ന­തി­നു­മുൻ­പു് അ­രു­ണാ­ഭ­ങ്ങ­ളാ­യ ര­ശ്മി­കൾ അ­ന്ത­രീ­ക്ഷ­ത്തി­ലേ­ക്കു പ്ര­സ­രി­പ്പി­ച്ചു് അ­വി­ടെ­മാ­കെ തി­ള­ക്കു­ന്ന­തു­പോ­ലെ വർ­ണ്ണ­ക്ക­ട­ലാ­സ്സു­കൊ­ണ്ടു് പൊ­തി­ഞ്ഞ വി­ദ്യു­ച്ഛ­ക്തി­വി­ള­ക്കിൽ­നി­ന്നു് അ­രു­ണ­ശോ­ഭ­യാർ­ന്ന ര­ശ്മി­കൾ പ്ര­സ­രി­പ്പി­ച്ചു് ഒരാൾ ആ പെൺ­കു­ട്ടി­യെ­യും അ­വ­ളു­ടെ വ­സ്ത്ര­ങ്ങ­ളെ­യും സി­ന്ദൂ­ര വർ­ണ്ണ­ത്തിൽ മു­ക്കി. ഒരു നി­മി­ഷം ക­ഴി­ഞ്ഞ­പ്പോൾ അവൾ ഹ­രി­താ­ഭ­യിൽ ആ­മ­ജ്ജ­നം ചെ­യ്തു. ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ ധ­വ­ള­വർ­ണ്ണം അവളെ ആവരണം ചെ­യ്തു. ഇ­ങ്ങ­നെ എ­ത്ര­യെ­ത്ര വർ­ണ്ണ­ങ്ങൾ! ഇന്നു മ­ഹാ­ക­വി വ­ള്ള­ത്തോ­ളി നെ ആ­ധു­നി­ക സാ­ഹി­ത്യ­കാ­ര­ന്മാർ കു­റ്റ­പ്പെ­ടു­ത്തു­ന്നു. അ­ദ്ദേ­ഹം ക­വി­യ­ല്ലെ­ന്നു­വ­രെ ചിലർ പ­റ­യു­ന്നു. എ­ന്നാൽ അ­ദ്ദേ­ഹ­ത്തി­ന്റ ‘മ­ഗ്ദ­ല­ന­മ­റി­യ’വും ‘കൊ­ച്ചു­സീ­ത’യും മ­റ്റും വാ­യി­ക്കു­മ്പോൾ മാ­റി­മാ­റി­വ­രു­ന്ന നി­റ­ങ്ങ­ളോ­ടു­കൂ­ടി വേ­ദി­യിൽ നൃ­ത്ത­മാ­ടു­ന്ന സു­ന്ദ­രി­യെ കാ­ണു­ന്ന പ്ര­തീ­തി­യാ­ണു് എ­നി­ക്കു്.
  2. ഒ­ര­ത്യ­ന്താ­ധു­നി­ക കവി കാ­ല­ത്തു് എ­ന്നെ­ക്കാ­ണാൻ വന്നു. വ­ള­രെ­നേ­രം ന­വീ­ന­ത­മ­സാ­ഹി­ത്യ­ത്തെ നീ­തി­മ­ത്ക­രി­ച്ചു­കൊ­ണ്ടു് സം­സാ­രി­ച്ചു. അതിൽ തെ­റ്റി­ല്ല. താൻ വി­ശ്വ­സി­ക്കു­ന്ന കാ­ര്യം അ­സ­ന്ദി­ഗ്ദ്ധ­മാ­യി­ത്ത­ന്നെ പ­റ­യേ­ണ്ട­താ­ണു് ആരും. ഏ­റെ­നേ­രം അ­ങ്ങ­നെ കാ­ര്യ­ങ്ങൾ പ­റ­ഞ്ഞി­ട്ടു് അ­ദ്ദേ­ഹം യാത്ര പ­റ­ഞ്ഞു. മ­ര്യാ­ദ­യു­ടെ പേരിൽ ഞാൻ അ­ദ്ദേ­ഹ­ത്തൊ­ടൊ­രു­മി­ച്ചു് ഗെ­യ്റ്റ് വരെ പോയി. അ­ദ്ദേ­ഹം വ­ന്ന­തു സ്ക്കൂ­ട്ട­റി­ലാ­യി­രു­ന്നു. അതിൽ ക­യ­റി­യി­രു­ന്നു് നീ­ള­മു­ള്ള ഒരു ക­മ്പി­യിൽ ഒ­റ്റ­ച്ച­വി­ട്ടു്. സ്ക്കൂ­ട്ടർ നി­ശ്ശ­ബ്ദം. പി­ന്നെ­യും ച­വി­ട്ടു്. അ­ന­ക്ക­മി­ല്ല. ദേ­ഷ്യ­ത്തോ­ടെ അനവധി ച­വി­ട്ടു­കൾ. ച­ല­ന­ര­ഹി­തം അ­ദ്ദേ­ഹം സ്ക്കൂ­ട്ട­റിൽ­നി­ന്നി­റ­ങ്ങി സ്വ­ന്തം വാ­ഹ­ന­ത്തെ സ്നേ­ഹ­പൂർ­വ്വം പാടേ ച­രി­ച്ചു. നേ­രേ­നി­റു­ത്തി പി­ന്നീ­ടു്. എ­ന്നി­ട്ടു് അ­നു­ന­യി­പ്പി­ക്കു­ന്ന മ­ട്ടിൽ മൃ­ദു­ല­മാ­യ ച­വി­ട്ടു്. ഇല്ല. നി­ശ്ചേ­ത­ന­ത്വം­ത­ന്നെ “അ­ടു­ത്തു് വർ­ക്ക­ഷോ­പ്പ് ഉ­ണ്ടു്. അ­ങ്ങോ­ട്ടു കോ­ണ്ടു­പോ­കു” എന്നു ഞാൻ നിർ­ദ്ദേ­ശി­ച്ചു. പാ­ടു­പെ­ട്ടു് ആ മ­നു­ഷ്യൻ അതു ത­ള്ളി­ക്കൊ­ണ്ടു പോയി. ദ­യ­നീ­യ­മാ­യ ആ കാഴ്ച മു­ഴു­വ­നും കാ­ണാ­തെ ഞാൻ വീ­ട്ടി­ന­ക­ത്തേ­ക്കു പോ­ന്നു. ഇ­തു­പോ­ലെ­യാ­ണു് അ­ദ്ദേ­ഹം ന­വീ­ന­ത­മ­സാ­ഹി­ത്യ­ത്തെ അർ­ത്ഥ­ത്തി­നു­വേ­ണ്ടി ച­വി­ട്ടു­ന്ന­തു്. പാ­ദാ­ഭി­ഘാ­ത­ങ്ങൾ ഏ­റെ­യേ­റ്റി­ട്ടും സാ­ഹി­ത്യം അർ­ത്ഥ­ത്തി­ന്റെ യ­ന്ത്ര­ധ്വ­നി കേൾ­പ്പി­ക്കു­ന്നി­ല്ല. മൃ­ദു­ല­മാ­യി ച­രി­ച്ചു­വ­യ്ക്കു­ന്നു. നി­വർ­ത്തി­വ­യ്ക്കു­ന്നു. ക­ടു­ത്ത പാ­ദ­പ്ര­ഹ­ര­ത്തി­നു പകരം മൃ­ദു­ല­മാ­യ പാ­ദ­സ്പർ­ശം ന­ട­ത്തു­ന്നു. ഫ­ല­മി­ല്ല. ഗ­ത്യ­ന്ത­ര­മി­ല്ലാ­തെ ന­വീ­ന­നി­രൂ­പ­ക­ന്റെ വർ­ക്ക്ഷോ­പ്പി­ലേ­ക്കു് അയാൾ ന­വീ­ന­സാ­ഹി­ത്യ­യ­ന്ത്ര­ത്തെ ത­ള്ളി­ക്കൊ­ണ്ടു പോ­കു­ന്നു.
ശ്രീ സ­ത്യ­സാ­യി­ബാ­ബ
images/Sathyasaibabafloat1946.jpg
സ­ത്യ­സാ­യി­ബാ­ബ

സ­ത്യ­സാ­യി­ബാ­ബ യിൽ വി­ശ്വ­സി­ക്കു­ന്ന­വർ, വി­ശ്വ­സി­ക്കാ­ത്ത­വർ ഇ­വ­രൊ­ക്കെ വാ­യി­ക്കേ­ണ്ട പു­സ്ത­മാ­ണു്. “Miracles Are my Visiting Cards”—“An investigative report on the psychic phenomena associated with Sathya Sai Baba” (Century Paperbacks—A Rider Book £6.95.) ഈ ഗ്ര­ന്ഥ­ത്തി­ന്റെ കർ­ത്താ­വാ­യ Erlendur Haraldsson, Ph.D ഐ­സ്ല­ണ്ട് സർ­വ­ക­ലാ­ശാ­ല­യി­ലെ സൈ­ക്കോ­ള­ജി പ്ര­ഫെ­സ­റാ­ണു്. അ­ദ്ദേ­ഹം സ­ഹ­പ്ര­വർ­ത്ത­ക­നാ­യ ഡോ­ക്ടർ ഓ­സി­സി­നോ­ടു­കൂ­ടി സ­ത്യ­സാ­യി­ബാ­ബ­യെ നേ­രി­ട്ടു കണ്ടു; അ­ദ്ദേ­ഹ­ത്തി­ന്റെ വി­സ്മ­യാ­വ­ഹ­ങ്ങ­ളാ­യ പ്ര­വർ­ത്ത­ന­ങ്ങൾ­ക്കു സാ­ക്ഷ്യം വ­ഹി­ച്ച പ്ര­മു­ഖ­ന്മാ­രെ കണ്ടു. “Miracles are my visiting cards” എ­ന്നു് ഹ­രൽ­ഡ്സ­ണ്ണി­നോ­ടും കൂ­ട്ട­കാ­ര­നോ­ടും മറ്റു ഗ­വേ­ഷ­ക­ന്മാ­രോ­ടും അ­സ­ന്ദി­ഗ്ദ്ധ­മാ­യ പ്ര­ഖ്യാ­പി­ച്ച സ­ത്യ­സാ­യി­ബാ­ബ­യു­ടെ അ­ത്യ­ത്ഭു­ത പ്ര­വൃ­ത്തി­ക­ളെ­ക്കു­റി­ച്ചു­ള്ള പ­ഠ­ന­മാ­ണു് ഇ­പ്പു­സ്ത­കം. തങ്ങൾ ന­ട­ത്തു­ന്ന പ­രീ­ക്ഷ­ണ­ങ്ങൾ­ക്കു സാ­യി­ബാ­ബ വി­ധേ­യ­നാ­ക­ണ­മെ­ന്നാ­യി­രു­ന്നു ഗ­വേ­ഷ­ക­രു­ടെ അ­ഭ്യർ­ത്ഥ­ന. താൻ ഈ­ശ്വ­ര­നാ­ണെ­ന്നും ജനതയെ വി­ശ്വ­സി­പ്പി­ക്കാൻ­വേ­ണ്ടി മാ­ത്രം ദി­വ്യാ­ത്ഭു­ത­പ്ര­വർ­ത്ത­ന­ങ്ങൾ ന­ട­ത്തു­ക­യാ­ണെ­ന്നും സാ­യി­ബാ­ബ അ­വ­രോ­ടു പ­റ­ഞ്ഞു. ഒ­രു­ദാ­ഹ­ര­ണം അ­ദ്ദേ­ഹം ന­ല്കു­ക­യും ചെ­യ്തു. “പ്ര­ധാ­ന­മ­ന്ത്രി­ക്കു് വലിയ അ­ധി­കാ­ര­ങ്ങ­ളു­ണ്ടു്. ചില പ­രി­തഃ­സ്ഥി­തി­ക­ളിൽ ജ­ന­ങ്ങ­ളെ അ­റ­സ്റ്റ് ചെ­യ്യാൻ അ­ദ്ദേ­ഹ­ത്തി­നു് ആ­ജ്ഞാ­പി­ക്കാം. എ­ന്നാൽ അ­ധി­കാ­ര­മു­ണ്ടെ­ന്നു കാ­ണി­ക്കാൻ­വേ­ണ്ടി പ്ര­ധാ­ന­മ­ന്ത്രി­ക്കു് ഒരു വി­ശ­ദീ­ക­ര­ണ­പ്ര­ക­ട­നം ന­ട­ത്താ­നൊ­ക്കു­ക­യി­ല്ല. ഭ­ക്ത­ന്മാ­രു­ടെ ന­ന്മ­യ്ക്കും സം­ര­ക്ഷ­ണ­ത്തി­നും­വേ­ണ്ടി മാ­ത്ര­മേ ദൈ­വി­ക­ശ­ക്തി­കൾ പ്ര­യോ­ജ­ന­പ്പെ­ടു­ത്താ­നാ­വൂ”. സാ­യി­ബാ­ബ ഇ­ങ്ങ­നെ അ­റി­യി­ച്ച­തി­നു­ശേ­ഷ­വും ഗ­വേ­ഷ­കർ അ­ദ്ദേ­ഹ­ത്തിൽ സ­മ്മർ­ദ്ദം ചെ­ലു­ത്തി. പക്ഷേ, സാ­യി­ബാ­ബ വ­ഴ­ങ്ങി­യി­ല്ല. പി­ന്നീ­ടു് ദി­വ്യ­പ്ര­വർ­ത്തി­കൾ നേ­രി­ട്ടു കാണുക; പ്ര­മു­ഖ­ന്മാ­രും വി­ശ്വ­സി­ക്കാൻ കൊ­ള്ളാ­വു­ന്ന­വ­രും നൽകിയ റി­പ്പോർ­ട്ടു­കൾ പ­രി­ശോ­ധി­ക്കു­ക, ഇതേ മാർ­ഗ്ഗ­മാ­യി ഉ­ണ്ടാ­യി­രു­ന്നു­ള്ളു. എ­ല്ലാം ഗ­വേ­ഷ­ക­രെ അ­മ്പ­രി­പ്പി­ച്ചു. ആ­ഫ്രി­ക്കൻ രീ­തി­യിൽ വ­ളർ­ത്തി­യ ത­ല­മു­ടി­ക്ക­ക­ത്തു­നി­ന്നോ നീണ്ട കു­പ്പാ­യ­ത്തി­ന­ക­ത്തു­നി­ന്നോ ആണു് സാ­യി­ബാ­ബ വി­ഭൂ­തി­യും സ്വർ­ണ്ണാ­ഭ­ര­ണ­ങ്ങ­ളും എ­ടു­ക്കു­ന്ന­തെ­ന്ന ചി­ല­രു­ടെ അ­ഭി­പ്രാ­യം ഈ പ്ര­ഫെ­സർ­ക്കു സ്വീ­ക­രി­ക്കാൻ വയ്യ. പ­ല­പ്പോ­ഴും ഭ­സ്മ­മെ­ടു­ക്കു­ന്ന­തി­നു­മു­മ്പു് ദ്ര­ഷ്ടാ­ക്കൾ സം­ശ­യി­ക്കാ­തി­രി­ക്കാ­നാ­യി സാ­യി­ബാ­ബ കു­പ്പാ­യ­ത്തി­ന്റെ കൈകൾ കൈ­മു­ട്ടു­വ­രെ തെ­റു­ത്തു­ക­യ­റ്റി വ­യ്ക്കാ­റു­ണ്ടു്. മ­ണ്ണിൽ­നി­ന്നു മ­ധു­ര­പ­ല­ഹാ­ര­ങ്ങൾ അ­ദ്ദേ­ഹം എ­ടു­ത്തു­കൊ­ടു­ക്കു­മ്പോൾ അവയിൽ ഒരു മൺ­ത്ത­രി­പോ­ലും പ­റ്റി­യി­രി­ക്കി­ല്ല. നല്ല ചൂടും. ചില സ­ന്ദർ­ഭ­ങ്ങ­ളിൽ കൈയിൽ അവ വ­യ്ക്കാൻ വ­യ്യാ­ത്ത വി­ധ­ത്തി­ലാ­യി­രി­ക്കും ചൂടു്. സ്വാ­ദു് സ­വി­ശേ­ഷ­ത­യു­ള്ള­തു്. ചി­ത്ര­വ­തി­ന­ദി­ക്ക­ടു­ത്തു് ഒരു ക­ല്പ­വൃ­ക്ഷ­മു­ണ്ടു്. ഭ­ക്ത­ജ­ന­ങ്ങൾ­ക്കു് എന്തു പ­ഴ­മാ­ണു് വേ­ണ്ടെ­തെ­ന്നു് സാ­യി­ബാ­ബ ചോ­ദി­ക്കും. ചോ­ദി­ക്കു­ന്ന സ­മ­യ­ത്തു കി­ട്ടാ­ത്ത­വ മാ­ത്ര­മ­ല്ല വ­ട­ക്കേ­യി­ന്ത്യ­യിൽ വി­ര­ള­മാ­യി മാ­ത്രം കി­ട്ടു­ന്ന പ­ഴ­ങ്ങൾ­പോ­ലും ഭക്തർ ആ­വ­ശ്യ­പ്പെ­ടാ­റു­ണ്ടു്. “ചെ­ന്നു് അ­ടർ­ത്തി­യെ­ടു­ക്കൂ” എന്നു ദൂ­രെ­യി­രി­ക്കു­ന്ന സാ­യി­ബാ­ബ പറയും. ഭക്തർ മ­ര­ത്തി­ന­ടു­ത്തു് ചെ­ല്ലു­മ്പോൾ അവ അ­തി­ലു­ണ്ടാ­യി­രി­ക്കും. പ­റി­ച്ചെ­ടു­ത്താൽ മതി.

ഗ്ര­ന്ഥ­ത്തിൽ, മ­നഃ­ശാ­സ്ത്ര­ജ്ഞ­നാ­യ പ്ര­ഫെ­സർ വി­വ­രി­ക്കു­ന്ന അ­ത്ഭു­ത­കൃ­ത്യ­ങ്ങ­ളിൽ ചിലതു പോലും ഇവിടെ എ­ടു­ത്തെ­ഴു­താൻ വയ്യ. സ്ഥ­ല­മി­ല്ല. ഒ­രെ­ണ്ണം­കൂ­ടി പറയാം. 1970 ഓ­ഗ­സ്റ്റ് 30-ആം തീ­യ­തി­യാ­ണു് കോ­ഴി­ക്കോ­ട്ടു് ഇ­തു­ണ്ടാ­യ­തു്. ഡോ­ക്ടർ പി. ബി. മേനോൻ, മു­ത്ത­ല­ക്ഷ്മി­യു­ടെ ക­ണ്ണിൽ തി­മി­രം മാ­റ്റാൻ ശ­സ്ത്ര­ക്രി­യ ന­ട­ത്തി. ശ­സ്ത്ര­ക്രി­യ­യ്ക്കു­മുൻ­പു് അവർ പു­ട്ട­പ്പർ­ത്തി­യിൽ പോയി സാ­യി­ബാ­ബ­യെ കണ്ടു. തി­മി­ര­മെ­ന്നു പ­റ­യു­ന്ന­തി­നു­മുൻ­പു് അ­ദ്ദേ­ഹം അ­വ­രോ­ടു പ­റ­ഞ്ഞു: ഒരു ക­ണ്ണിൽ തി­മി­രം. മ­റ്റേ­ക്ക­ണ്ണി­നു് ചെറിയ കു­ഴ­പ്പം. വി­ഷ­മി­ക്കേ­ണ്ട. ശ­സ്ത്ര­ക്രി­യ ന­ട­ക്കു­മ്പോൾ ഞാൻ നി­ന്റെ അ­ടു­ത്തു­ണ്ടാ­വും. ശ­സ്ത്ര­ക്രി­യ ന­ട­ക്കു­ന്ന­തി­ന്റെ ത­ലേ­ദി­വ­സം കാ­ല്പെ­രു­മാ­റ്റം. ഒരു സ്പർ­ശം, മു­ത്ത­ല­ക്ഷ്മി ക­ണ്ണു­കൾ തു­റ­ന്ന­പ്പോൾ സാ­യി­ബാ­ബ നി­ല്ക്കു­ന്നു. ആ സ­ന്ദർ­ഭ­ത്തിൽ ഡോ­ക്ടർ മേ­നോ­ന്റെ അ­സി­സ്റ്റ­ന്റ് മൂ­സ്സ­ത് ആ മു­റി­യി­ലേ­ക്കു വന്നു. അ­ദ്ദേ­ഹം സാ­യി­ബാ­ബ­യെ കണ്ടു അ­മ്പ­ര­ന്നു അവിടെ നി­ന്നു. തെ­ല്ലു­ക­ഴി­ഞ്ഞു് മൂ­സ്സ­തു ബോധം കെ­ട്ടു. അ­ടു­ത്ത­ദി­വ­സം ശ­സ്ത്ര­ക്രി­യ ന­ട­ന്നു. അ­തു­ണ്ടാ­യി എ­ന്നൊ­രു തോ­ന്നൽ­പോ­ലും ആർ­ക്കു­മു­ണ്ടാ­വാ­ത്ത­വി­ധ­ത്തിൽ മു­ത്ത­ല­ക്ഷ്മി­യു­ടെ ക­ണ്ണു­കൾ തെ­ളി­ച്ച­മു­ള്ള­വ­യാ­യി­രു­ന്നു. മൂ­സ്സ­ത് സാ­യി­ബാ­ബ ഭ­ക്ത­നാ­യി മാറി. ഡോ­ക്ടർ മേ­നോ­നും അ­ങ്ങ­നെ തന്നെ.

images/SRoerichStamp.jpg
സ്വെ­റ്റ­സ്ളാ­വ് റോ­റി­ഹ്

പ­രി­ഗ­ണ­നാർ­ഹ­മാ­യ ഒ­ര­നു­മാ­ന­ത്തി­ലു­മെ­ത്താ­തെ ഗ്ര­ന്ഥ­കാ­രൻ ഗ്ര­ന്ഥം അ­വ­സാ­നി­പ്പി­ക്കു­ന്നു. ഏതു സം­ഭ­വ­ത്തി­ന്റെ­യും സ­ത്യ­മ­റി­യ­ണ­മെ­ങ്കിൽ ശാ­സ്ത്ര­ത്തിൽ പ­രീ­ക്ഷ­ണ­ങ്ങൾ മാ­ത്ര­മേ മാർ­ഗ്ഗ­മാ­യു­ള്ളു. സ­ത്യ­സാ­യി­ബാ­ബ ആ പ­രീ­ക്ഷ­ണ­ങ്ങൾ­ക്കു സ­മ്മ­തം ന­ല്കി­യി­ല്ല. അ­തി­നാൽ paranormal phenomena യ­ഥാർ­ത്ഥ­മോ അ­യ­ഥാർ­ത്ഥ­മോ എന്നു തീ­രു­മാ­നി­ക്കാൻ ഈ ശാ­സ്ത്ര­കാ­ര­നു ക­ഴി­ഞ്ഞി­ല്ല. വി­ശ്വ­വി­ഖ്യാ­ത­നാ­യ റഷ്യൻ ചി­ത്ര­കാ­രൻ നീ­ക്കോ­ലൗ­സ് റൊ­റി­ഹി ന്റെ പു­ത്രൻ ഡോ­ക്ടർ സ്വെ­റ്റ­സ്ളാ­വ് റോ­റി­ഹി ന്റെ (ഫിലിം സ്റ്റാർ ദേ­വി­കാ­റാ­ണി യെ വി­വാ­ഹം ക­ഴി­ച്ച ചി­ത്ര­കാ­രൻ) പറഞ്ഞ വാ­ക്കു­കൾ ഈ ഗ്ര­ന്ഥ­ത്തി­ലു­ള്ള­തു് ഇവിടെ എ­ടു­ത്തെ­ഴു­തി­ക്കൊ­ണ്ടു് ഇതു് അ­വ­സാ­നി­പ്പി­ക്കാം. “There can be no doubt about it for the time being that Baba is a great pheneomenon” (P. 198).

മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കാ­ത്ത ക­വി­ത­യെ­ഴു­തു­ന്ന­തു് മ­നു­ഷ്യ­നോ­ടു മാ­ത്ര­മ­ല്ല ഈ­ശ്വ­ര­നോ­ടും ചെ­യ്യു­ന്ന പാ­പ­മാ­ണു്.

Encash എന്ന പദം Oxford Dictionary-​യിൽപ്പോലുമുണ്ടെന്നു് പലരും റ്റെ­ലി­ഫോ­ണിൽ വി­ളി­ച്ചു പ­റ­ഞ്ഞു എ­ന്നോ­ടു്. ഉ­ണ്ടു്. സ­മ്മ­തി­ച്ചു. പക്ഷേ, അതു് വാ­ണി­ജ്യ­മ­ണ്ഡ­ല­ത്തിൽ മാ­ത്ര­മു­ള്ള പ്ര­യോ­ഗ­മാ­ണു്. King’s English-​ൽ encash എന്ന പ്ര­യോ­ഗ­മി­ല്ല. അ­നു­നി­മി­ഷം വി­കാ­സം കൊ­ള്ളു­ന്ന ഭാ­ഷ­യിൽ ഒരു പുതിയ വാ­ക്കു വ­ന്നാ­ലെ­ന്തു് എന്നു ചോ­ദി­ക്കു­ന്ന­വർ കാണും. അ­വ­രോ­ടു് എ­നി­ക്കു­ള്ള മ­റു­പ­ടി­യി­താ­ണു്: “ഞാൻ ഭാ­ഷാ­ശു­ദ്ധി­യി­ലും ശൈ­ലി­ശു­ദ്ധി­യി­ലും നി­ഷ്ഠ­യു­ള്ള ആ­ളാ­ണു്. ‘ആംഗല’മെ­ന്നോ ‘മാ­സ്മ­ര’മെ­ന്നോ പ്ര­യോ­ഗി­ച്ചു­കൂ­ടാ എന്ന മ­ത­മാ­ണു് എ­നി­ക്കു് ”.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ത­ത്ത്വ­മ­സി എന്ന മ­ഹാ­വാ­ക്യ­ത്തി­നു യോ­ജി­ച്ച വി­ധ­ത്തിൽ ജീ­വി­ക്കു­ന്ന ഒ­രാ­ളി­ന്റെ പേരു പറയു”.

ഉ­ത്ത­രം: “എല്ലാ സു­ഖ­സൗ­ക­ര്യ­ങ്ങ­ളോ­ടും­കൂ­ടി­യ രണ്ടു നി­ല­ക്കെ­ട്ടി­ടം. കളർ റ്റെ­ലി­വി­ഷൻ, റ്റെ­ലി­ഫോൺ, ബാ­ങ്കിൽ വലിയ തുക, മ­ക്ക­ളൊ­ക്കെ നല്ല നി­ല­യിൽ. ഇ­ത്ര­യു­മാ­യി­ക്ക­ഴി­ഞ്ഞ ചില ആളുകൾ തി­രു­വ­ന­ന്ത­പു­ര­ത്തെ തീർ­ത്ഥ­പാ­ദ­മ­ണ്ഡ­പ­ത്തി­ലും രാ­മ­കൃ­ഷ്ണാ­ശ്ര­മ­ത്തി­ലും ക­യ­റി­നി­ന്നു് ‘അതു നീ­ത­ന്നെ­യാ­ണു്’, ‘എ­ല്ലാം മായ, ഒന്നേ സ­ത്യ­മാ­യു­ള്ള അതു ബ്ര­ഹ്മ­മാ­ണു്’ എ­ന്നൊ­ക്കെ പ്ര­സം­ഗി­ക്കു­ന്ന­തു ഞാൻ കേ­ട്ടി­ട്ടു­ണ്ടു്. വല്ല ഹി­മാ­ല­യ­ത്തി­ലോ മറ്റോ സ­ന്ന്യാ­സി­മാ­രെ­യും നി­ങ്ങൾ പറഞ്ഞ രീ­തി­യിൽ ക­ണ്ടെ­ന്നു വരും”. “കേ­ര­ള­ത്തിൽ ആ­രു­മി­ല്ല. സ­ന്ന്യാ­സി­മാ­രെ­യും വി­ശ്വ­സി­ക്ക­രു­തു്. ‘കർ­മ്മ­കോ­ല’ എന്ന പു­സ്ത­ക­ത്തി­ന്റെ അ­വ­താ­രി­ക­യിൽ ഹി­മാ­ല­യ­ത്തി­ലെ സ­ന്ന്യാ­സി­മാർ ത­ട്ടി­ക്കൊ­ണ്ടു പോയി ബ­ലാ­ത്സം­ഗം ചെയ്ത ഒരു സ്ത്രീ­യു­ടെ ഇ­പ്പോ­ഴ­ത്തെ ഭ്രാ­ന്തു­പി­ടി­ച്ച ജീ­വി­ത­ത്തെ­ക്കു­റി­ച്ചു പ­റ­ഞ്ഞി­ട്ടു­ണ്ടു്. വാ­യി­ച്ചു­നോ­ക്കു­ക.

ചോ­ദ്യം: “ഒ­റി­ജി­നാ­ലി­റ്റി­യു­ള്ള സ്ത്രീ­ക­ളു­ണ്ടോ?”

ഉ­ത്ത­രം: “എ­ത്ര­യോ പേരെ എ­നി­ക്കു നേ­രി­ട്ട­റി­യാം. പു­രു­ഷ­ന്മാർ­ക്കു് അ­വ­രു­ടെ അ­ടു­ത്തു വ­രാ­നൊ­ക്കു­ക­യി­ല്ല. പക്ഷേ, ഏ­റി­യ­കൂ­റും സ്ത്രീ­കൾ അ­വി­വാ­ഹി­ത­ക­ളാ­യി­രി­ക്കു­മ്പോൾ പി­താ­ക്ക­ന്മാ­രു­ടെ അ­ഭി­പ്രാ­യ­ങ്ങൾ സ്വ­ന്ത­മ­ഭി­പ്രാ­യ­ങ്ങ­ളാ­യി ആ­വി­ഷ്ക­രി­ക്കും. വി­വാ­ഹം ക­ഴി­ഞ്ഞാൽ ഭർ­ത്താ­വു് ഇ­ഡി­യ­റ്റാ­ണെ­ങ്കി­ലും അയാൾ പ­റ­യു­ന്ന­തൊ­ക്കെ സ്വ­ന്ത­മാ­ക്കി­പ്പ­റ­യും. പ്രാ­യ­മാ­യ മ­ക­ന്റെ മ­ത­ങ്ങൾ സ്വ­ന്തം മ­ത­ങ്ങ­ളാ­ക്കി മാ­റ്റും വൃ­ദ്ധ­യാ­കു­മ്പോൾ. ഭർ­ത്താ­വു മാ­റു­ന്ന­ത­നു­സ­രി­ച്ചു് അ­ഭി­പ്രാ­യം മാ­റ്റു­ന്ന സ്ത്രീ­യെ കാ­ണ­ണ­മെ­ങ്കിൽ ചെ­ക്കോ­വി ന്റെ ‘ഡാർ­ലി­ങ് ’ എന്ന ക­ഥ­വാ­യി­ക്കു­ക”.

ചോ­ദ്യം: “ഒ­രു­ത്ത­നു­മാ­യി ഒ­ളി­ച്ചോ­ടു­ന്ന സ്ത്രീ­യെ­ക്കു­റി­ച്ചു് നി­ങ്ങ­ളു­ടെ അ­ഭി­പ്രാ­യ­മെ­ന്തു?”

ഉ­ത്ത­രം: “അ­ര­മ­ണി­ക്കൂർ ക­ഴി­യേ­ണ്ട­തി­ല്ല. അ­തി­നു­മു­മ്പു് അവൾ ദുഃ­ഖി­ക്കും. അവൾ അ­വ­ന്റെ­കൂ­ടെ അ­ങ്ങ­നെ യാ­ത­നാ­നിർ­ഭ­ര­മാ­യി ജീ­വി­തം ക­ഴി­ച്ചു കൂ­ട്ടു­മ്പോൾ അ­വ­ളു­ടെ ബ­ന്ധു­ക്കൾ­ക്കു് അ­വ­ളോ­ടു ബ­ഹു­മാ­നം വർ­ദ്ധി­ച്ചു വർ­ദ്ധി­ച്ചു വരും. നേ­രേ­ചൊ­വ്വേ ജീ­വി­ക്കു­ന്ന­വ­രോ­ടു് ആ ബ­ന്ധു­ക്കൾ­ക്കു പു­ച്ഛ­വും”.

ചോ­ദ്യം: “കാ­മു­കി­യെ റ്റെ­ലി­ഫോ­ണിൽ കാ­മു­കൻ വി­ളി­ക്കു­മ്പോൾ അ­ച്ഛ­ന­മ്മ­മാ­രു­ടെ മാ­ന­സി­ക നില എ­ന്താ­യി­രി­ക്കും?”

ഉ­ത്ത­രം: “തന്ത അതു് മി­ക്ക­വാ­റും അ­റി­യി­ല്ല. തള്ള തീർ­ച്ച­യാ­യും അ­റി­യും. അ­റി­യു­മ്പോൾ വി­ളി­ക്കു­ന്ന­വ­നോ­ടു് ‘ഇ­ത­രു­തു്’ എന്നു പറയും. ആ തള്ള ചെ­റു­പ്പ­ക്കാ­രി­യാ­യി­രു­ന്ന­പ്പോൾ അ­വ­രു­ടെ അ­മ്മ­യും അ­തു­പോ­ലെ ‘ഇതു് അ­രു­തു്’ എ­ന്നു് അ­ന്ന­ത്തെ കാ­മു­ക­നെ വി­ല­ക്കി­യി­രി­ക്കും”.

ചോ­ദ്യം: “നി­ങ്ങൾ ദൈ­വ­മാ­യാൽ രാ­ഷ്ട്രീ­യ­ക്കാർ­ക്കു് എന്തു രോഗം വ­രു­ത്തും?”

ഉ­ത്ത­രം: “തൊ­ണ്ട­യ്ക്കു രോ­ഗ­മു­ണ്ടാ­ക്കും. പി­ന്നെ പ്ര­സം­ഗി­ക്കാ­നൊ­ക്കു­ക­യി­ല്ല”.

ചോ­ദ്യം: “ഡോ­ക്ടർ പൂ­വ­റ്റൂർ രാ­മ­കൃ­ഷ്ണ­പി­ള്ള­യു­ടെ ഒരു പു­സ്ത­കം റീ­ലീ­സ് ചെ­യ്യു­ന്ന സ­ന്ദർ­ഭ­ത്തിൽ നി­ങ്ങൾ അ­ദ്ദേ­ഹ­ത്തെ അ­ധി­ക്ഷേ­പി­ച്ച­തു മാ­ന്യ­മാ­യ പ്ര­വൃ­ത്തി­യാ­ണോ?”

ഉ­ത്ത­രം: “ഞാൻ അ­ദ്ദേ­ഹ­ത്തെ ആ­ക്ഷേ­പി­ച്ചി­ല്ല. തീ­സി­സ് എന്ന നി­ല­യിൽ അതു ന­ല്ല­താ­ണെ­ന്നും പാ­ണ്ഡി­ത്യ­ത്തി­ലും ബു­ദ്ധി­ശ­ക്തി­യി­ലും ഡോ­ക്ടർ പൂ­വ­റ്റൂർ രാ­മ­കൃ­ഷ്ണ­പി­ള്ള അ­ദ്ദേ­ഹ­ത്തി­ന്റെ അ­ധ്യാ­പ­ക­നാ­യി­രു­ന്ന എന്നെ ബ­ഹു­ദൂ­രം അ­തി­ശ­യി­ച്ചി­രി­ക്കു­ന്നു­വെ­ന്നു­മാ­ണു് ഞാൻ പ­റ­ഞ്ഞ­തു്. പക്ഷേ, രാ­മ­കൃ­ഷ്ണ­പി­ള്ള­യും അ­ദ്ദേ­ഹ­ത്ത­ന്റെ സ­ഹ­ധർ­മ്മി­ണി പ്ര­ഫെ­സർ രമയും വേറെ ചി­ല­രും തെ­റ്റി­ദ്ധ­രി­ച്ചു. “സാർ വ­ധി­ച്ചു­ക­ള­ഞ്ഞ­ല്ലോ” എന്നു രമ ചി­രി­ച്ചു­കൊ­ണ്ടാ­ണെ­ങ്കി­ലും എ­ന്നോ­ടു പ­റ­ഞ്ഞു. രാ­മ­കൃ­ഷ്ണ­പി­ള്ള­യു­ടെ ഗ്ര­ന്ഥം കേ­ര­ള­വർ­മ്മ യുടെ ‘വിശാഖ വിജയം’ എന്ന കാ­വ്യ­ത്തെ­ക്കു­റി­ച്ചാ­ണു്. കേ­ര­ള­വർ­മ്മ­യെ ക­വി­യെ­ന്ന നി­ല­യിൽ, മ­നു­ഷ്യ­നെ­ന്ന നി­ല­യിൽ ഞാൻ മാ­നി­ക്കു­ന്നി­ല്ല. മ­നു­ഷ്യ­നെ വി­ട്ടി­ട്ടു് കവിയെ ഞാൻ വി­മർ­ശി­ച്ചു. എന്റെ അ­ഭി­പ്രാ­യം ഞാൻ പ­റ­യാ­തി­രി­ക്കു­ന്ന­തെ­ങ്ങ­നെ? മ­ല­യാ­ള­ഭാ­ഷ­യെ സം­സ്കൃ­ത­ത്തി­ന്റെ ദാ­സി­യാ­ക്കി­യ പ­ത്താം­ത­രം സം­സ്കൃ­ത­ക­വി­യും പ­തി­നൊ­ന്നാം­ത­രം മ­ല­യാ­ള­ക­വി­യു­മാ­ണു് കേ­ര­ള­വർ­മ്മ. പി­ന്നെ എ­നി­ക്കു് ഒരു കാ­ര്യ­മാ­കാ­മാ­യി­രു­ന്നു. അ­ത്ത­രം സ­മ്മേ­ള­ന­ത്തി­നു പോ­കാ­തെ വീ­ട്ടി­ലി­രി­ക്കാ­മാ­യി­രു­ന്നു. പോയതു തെ­റ്റു്”.

ചോ­ദ്യം: “പ­ണ­ത്തി­ന്റെ കാ­ര്യ­ത്തിൽ വി­ട്ടു­വീ­ഴ്ച­യി­ല്ലാ­ത്ത­തു് സ്ത്രീ­ക്കോ പു­രു­ഷ­നോ?”

ഉ­ത്ത­രം: “മ­റു­പ­ടി ന­ല്കാൻ വൈ­ഷ­മ്യ­മു­ണ്ടു്. സ്നേ­ഹി­ക്കു­ന്ന പു­രു­ഷ­നു് ഉ­ള്ള­തെ­ല്ലാം വാ­രി­ക്കോ­രി­ക്കൊ­ടു­ക്കു­ന്ന സ്ത്രീ­കൾ ധാ­രാ­ളം. അ­തേ­സ­മ­യം പഴയ രീ­തി­യിൽ ജീ­വി­ക്കു­ന്ന­വ­രും ഏ­റെ­യു­ണ്ടു്. എന്റെ കു­ട്ടി­ക്കാ­ല­ത്തു് വീ­ട്ടി­ലെ പ­രി­ചാ­രി­ക­യ്ക്കു് രണ്ടു രൂ­പ­യാ­യി­രു­ന്നു പ്ര­തി­മാ­സ ശ­മ്പ­ളം. എന്റെ അമ്മ ജീ­വി­ച്ചി­രു­ന്നെ­ങ്കിൽ ഇ­ന്ന­ത്തെ പ­രി­ചാ­രി­ക­യ്ക്കും പ്ര­തി­മാ­സം ര­ണ്ടു­രൂ­പ­യേ ശ­മ്പ­ളം കൊ­ടു­ക്കൂ. ഞാൻ എന്റെ അ­മ്മ­യെ കു­റ്റ­പ്പെ­ടു­ത്തു­ക­യി­ല്ല. പല സ്ത്രീ­കൾ­ക്കും സാ­മ്പ­ദി­ക­കാ­ര്യ­ങ്ങ­ളിൽ പു­രോ­ഗ­മ­ന­മി­ല്ല”.

സം­യോ­ഗം
images/theTaj.jpg

ഞാൻ താ­ജ്മ­ഹൽ ക­ണ്ടി­ട്ടി­ല്ല. അതു നി­ലാ­വിൽ മു­ങ്ങി­നി­ല്ക്കു­ന്ന സ­മ­യ­ത്തു് അ­തി­ന­ടു­ത്തു ഞാ­നു­ണ്ടാ­യി­രു­ന്നു. എ­ങ്കി­ലും പോ­യി­ല്ല. എന്റെ സാ­ന്നി­ദ്ധ്യം­കൊ­ണ്ടു് താജ് മ­ഹ­ലി­ന്റെ­യും നി­ലാ­വി­ന്റെ­യും സം­യോ­ഗ­ത്തിൽ വൈ­ല­ക്ഷ­ണ്യ­മു­ണ്ടാ­ക്കേ­ണ്ട­തി­ല്ല എന്നു ഞാൻ വി­ചാ­രി­ച്ചു. ച­ന്ദ്രി­ക­യിൽ വി­ല­യം­കൊ­ണ്ട ആ ക­ലാ­ശി­ല്പ­ത്തെ­ക്കു­റി­ച്ചു് ആ­ലോ­ചി­ക്കൂ. ച­ന്ദ്രി­ക­യിൽ­നി­ന്നു താജ് മ­ഹ­ലി­നെ വേർ­തി­രി­ക്കാ­നാ­വി­ല്ല. താജ് മ­ഹ­ലിൽ­നി­ന്നു നി­ലാ­വി­നെ­യും. അ­വ­യ്ക്കു പ­ശ്ചാ­ത്ത­ല­മ­രു­ളു­ന്ന അ­ന്ത­രീ­ക്ഷ­വും അ­വ­യു­ടെ അ­വി­ഭാ­ജ്യ­ഘ­ട­ക­മാ­ണു്. അ­ല്ലെ­ങ്കിൽ സൂ­ര്യ­പ്ര­കാ­ശ­ത്തിൽ വെ­ട്ടി­ത്തി­ള­ങ്ങു­ന്ന പൂ­ഞ്ചോ­ല­യെ സ­ങ്ക­ല്പി­ക്കൂ. ജ­ല­ത്തി­നും പ്ര­കാ­ശ­ത്തി­നും വി­ഭി­ന്ന­ത കാ­ണി­ല്ല. താജ് മഹലിൽ നി­ലാ­വും നീ­ലാ­ന്ത­രീ­ക്ഷ­വു­മെ­ന്ന­പോ­ലെ, പൂ­ഞ്ചോ­ല­യിൽ സൂ­ര്യ­പ്ര­കാ­ശ­മെ­ന്ന­പോ­ലെ, ക­ട­പ്പു­റ­ത്തെ പ­ഞ്ചാ­ര­മ­ണ്ണിൽ അ­മൃ­ത­ത­രം­ഗി­ണി­യെ­ന്ന പോലെ ജീ­വി­ത­സം­ഭ­വ­ങ്ങ­ളിൽ കല ജ­നി­പ്പി­ക്കു­ന്ന അലീകത (illusion) വീ­ണി­രി­ക്ക­ണം. അതു വീ­ണാ­ലെ ക­ല­യു­ടെ ആ­വിർ­ഭാ­വം സം­ഭ­വി­ക്കൂ. ശ്രീ. സി. വി. ബാ­ല­കൃ­ഷ്ണൻ ക­ലാ­കൗ­മു­ദി­യി­ലെ­ഴു­തി­യ ‘മാ­ലാ­ഖ­മാർ ചി­റ­കു­വീ­ശു­മ്പോൾ’ എന്ന കഥയിൽ ക­ല­യു­ടെ കൗ­മു­ദി വീ­ണി­ട്ടി­ല്ല. മോരും മു­തി­ര­യു­മെ­ന്ന­പോ­ലെ വി­ഭി­ന്ന സം­ഭ­വ­ങ്ങൾ വേർ­തി­രി­ഞ്ഞു നി­ല്ക്കു­ന്നു. ഒരു ക്രൈ­സ്ത­വ­പു­രോ­ഹി­തൻ മാ­ലാ­ഖ­മാ­രു­ടെ ചി­ത്രം വ­ര­യ്ക്കു­ന്നു. മ­റ്റൊ­രി­ട­ത്തു് ഒ­രു­ത്തൻ പ­ന്നി­ക്കൂ­ടു­ണ്ടാ­ക്കി പ­ന്നി­ക­ളെ അ­വ­യ്ക്കു­ള്ളി­ലാ­ക്കി വ­ളർ­ത്തു­ന്നു. ഒ­രു­ദി­വ­സം പ­ന്നി­ക­ളെ വ­ളർ­ത്തു­ന്ന­വർ സ്വ­ന്തം ഭാ­ര്യ­യെ ന­ഗ്ന­യാ­ക്കി അ­വ­യു­ടെ­കൂ­ടെ ഇ­രു­ത്തി­യി­ട്ടു കൂടും പൂ­ട്ടി അ­പ്ര­ത്യ­ക്ഷ­നാ­കു­ന്നു. പു­രോ­ഹി­തൻ അ­തു­ക­ണ്ടു സ്തം­ഭി­ച്ചു നി­ല്ക്കു­മ്പോൾ സർ­ഗ്ഗാ­ത്മ­ക­ത്വ­ത്തി­ന്റെ പ്രേ­ര­ണ. ക­ല­യു­ടെ ആ­ദർ­ശാ­ത്മ­ക­ലോ­ക­വും പ്രാ­യോ­ഗി­ക­ത­യു­ടെ വി­ല­ക്ഷ­ണ­ലോ­ക­വും ചി­ത്രീ­ക­രി­ക്കാ­നു­ള്ള ക­ഥാ­കാ­ര­ന്റെ യത്നം ന­ന്നു്. പക്ഷേ, സം­ഭ­വ­ങ്ങൾ­ക്കു സം­യോ­ഗ­മി­ല്ല. ര­വി­വർ­മ്മ യുടെ ദ­മ­യ­ന്തി എന്ന ചി­ത്രം കാ­ണു­മ്പോൾ അ­ര­യ­ന്നം വേറെ ദ­മ­യ­ന്തി വേറെ അ­വ­യു­ടെ പ­ശ്ചാ­ത്ത­ലം വേറെ എന്ന തോ­ന്ന­ലു­ണ്ടാ­കു­ന്നി­ല്ല. ആ സം­യോ­ഗം ഏതു ചെ­റു­ക­ഥ­യ്ക്കു­ണ്ടോ അ­താ­ണു് ഉ­ത്കൃ­ഷ്ട­മാ­യ ചെ­റു­ക­ഥ.

images/DamayanthiSwan.jpg

ഇവിടെ വെ­ളു­പ്പാൻ­കാ­ല­ത്തു് ഇ­തെ­ഴു­തു­മ്പോൾ അ­ങ്ങ­ക­ലെ ജ­ന്തു­ശാ­ല­യിൽ കി­ട­ന്നു സിം­ഹ­ങ്ങൾ ഗർ­ജ്ജി­ക്കു­ന്ന­തു ഞാൻ കേൾ­ക്കു­ന്നു. പക്ഷേ, സിം­ഹ­ങ്ങ­ളെ നേ­രി­ട്ടു കാ­ണാ­ത്ത­തു­കൊ­ണ്ടു് ഗർ­ജ്ജ­നം വേ­ണ്ട­പോ­ലെ എന്നെ സ­മാ­ക്ര­മി­ക്കു­ന്നി­ല്ല. ഞാൻ ജ­ന്തു­ശാ­ല­യിൽ ചെ­ന്നു­നി­ല്ക്കു­ന്നു­വെ­ന്നു വി­ചാ­രി­ക്കൂ. സിം­ഹ­ങ്ങൾ മൗ­ന­മ­വ­ലം­ബി­ച്ചു കി­ട­ക്കു­ക­യാ­ണെ­ങ്കിൽ അ­വ­യു­ടെ ഗർ­ജ്ജ­ന­ത്തെ­ക്കു­റി­ച്ചു് എ­നി­ക്കു് ഊ­ഹി­ക്കാ­മെ­ന്ന­ല്ലാ­തെ അ­നു­ഭൂ­തി­ക്കു വി­ധേ­യ­നാ­കാൻ ക­ഴി­യി­ല്ല. എ­ന്നാൽ കൂ­ട്ടി­ന­ക­ത്തു കി­ട­ക്കു­ന്ന സിം­ഹ­ങ്ങൾ ഗർ­ജ്ജി­ക്കാൻ തു­ട­ങ്ങി­യാൽ എ­നി­ക്കു് നി­സ്തു­ല­മാ­യ ഒ­ര­നു­ഭൂ­തി ഉ­ണ്ടാ­കും. സം­ഭ­വ­ങ്ങൾ ഭാഗിക സ്വ­ഭാ­വ­മാ­വ­ഹി­ച്ചാൽ ഭാ­വ­ന­യ്ക്കു വലിയ സ്ഥാ­ന­മി­ല്ല.

വഞ്ചന

സം­ഭ­വ­ങ്ങൾ ഭാഗിക സ്വ­ഭാ­വ­മാ­വ­ഹി­ച്ചാൽ ഭാ­വ­ന­യ്ക്കു വലിയ സ്ഥാ­ന­മി­ല്ല.

എന്റെ വീ­ട്ടിൽ സ്വർ­ണ്ണ­മി­ല്ല. തീ­രെ­യി­ല്ലെ­ന്നു പ­റ­ഞ്ഞു­കൂ­ടാ. ഈയിടെ മ­സ്ക­റ്റിൽ പോ­യ­പ്പോൾ അ­വി­ടു­ത്തെ പാ­വ­പ്പെ­ട്ട തൊ­ഴി­ലാ­ളി­ക­ളു­ടെ ഒരു സംഘടന എന്നെ വി­ളി­ച്ചു­കൊ­ണ്ടു­പോ­യി ബ­ഹു­മാ­നി­ച്ചു. ഈ­ട്ടി­ത്ത­ടി­കൊ­ണ്ടു­ണ്ടാ­ക്കി­യ ഒരു ശി­ല്പ­ത്തി­ന്റെ ന­ട­ക്കു കു­റ­ച്ചു സ്വർ­ണ്ണം­കൊ­ണ്ടു് ഒ­രു­രൂ­പ­മു­ണ്ടാ­ക്കി ഉ­റ­പ്പി­ച്ചു വ­ച്ചി­ട്ടു­ണ്ടു്. ഇതു സ്വർ­ണ്ണ­മാ­ണു് എ­ന്നു് അ­വ­രു­ടെ കാ­ര്യ­ദർ­ശി പ­റ­ഞ്ഞ­തു­കൊ­ണ്ടാ­ണു് ഞാനതു സ്വർ­ണ്ണ­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കി­യ­തു്. അ­ല്ലെ­ങ്കിൽ അ­വ­യ്ക്കു­ചു­റ്റു­മു­ള്ള സു­വർ­ണ്ണ­വൃ­ത്തം­പോ­ലെ അതും വി­ല­കു­റ­ഞ്ഞ എന്തോ ലോ­ഹ­മാ­ണെ­ന്നേ ക­രു­തു­മാ­യി­രു­ന്നു­ള്ളു. ഞാ­നി­തു പ­റ­യു­ന്ന­തു് യ­ഥാർ­ത്ഥ­മാ­യ സ്വർ­ണ്ണ­വും അ­തി­ന്റെ നി­റ­മാർ­ന്ന മറ്റു ലോ­ഹ­വും എ­നി­ക്കു വേർ­തി­രി­ച്ച­റി­യാൻ ക­ഴി­യി­ല്ല എന്നു വ്യ­ക്ത­മാ­ക്കാ­നാ­ണു്.

images/BichuThirumala.jpg
ബി­ച്ചു തി­രു­മ­ല

മ­സ്ക­റ്റിൽ പോ­കു­ന്ന­തി­നും കു­റ­ച്ചു മാ­സ­ങ്ങൾ­ക്കു­മുൻ­പു് ഒ­രു­ദി­വ­സം കാ­ല­ത്തു് രണ്ടു മാ­ന്യ­ന്മാർ എന്റെ വീ­ട്ടിൽ ക­യ­റി­വ­ന്നു. അവരിൽ പ്രാ­യം കു­റ­ഞ്ഞ­യാൾ സാ­ഹി­ത്യ­വാ­ര­ഫ­ല­ത്തി­ലെ സൂ­ക്ഷ്മാം­ശ­ങ്ങ­ളെ­ക്കു­റി­ച്ചു പാ­ണ്ഡി­ത്യ­ത്തോ­ടു സം­സാ­രി­ച്ചു. മ­റ്റേ­യാൾ രാ­ഷ്ട്ര­വ്യ­വ­ഹാ­ര­ത്തെ­ക്കു­റി­ച്ചും, സാ­ഹി­ത്യ­പ്ര­തി­പാ­ദ­ന­ത്താൽ എന്നെ വ­ശീ­ക­രി­ച്ചി­ട്ടു് അവരിൽ ഒരാൾ ഒ­രാ­ഭ­ര­ണ­പ്പെ­ട്ടി തു­റ­ന്നു. എ­ന്തൊ­രു മാ­യി­ക­ലോ­കം. വളകൾ, കൊ­ലു­സ്സു­കൾ, ക­മ്മ­ലു­കൾ, ഇ­വ­യു­ടെ ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന തി­ള­ക്കം. അതു കാ­ണാ­നെ­ത്തി­യ എന്റെ പേ­ര­ക്കു­ട്ടി­യെ നോ­ക്കി ഒരാൾ പ­റ­ഞ്ഞു: “സാർ എ­ഴു­തി­പ്പേ­രെ­ടു­ത്താൽ മാ­ത്രം പോരാ. ഈ കു­ട്ടി­യു­ടെ കാ­ലു­ക­ളിൽ സ്വർ­ണ്ണ­ക്കൊ­ലു­സ്സു­കൾ ഇ­ട്ടു­കൊ­ടു­ക്ക­ണം. ഇവ ത­നി­സ്വർ­ണ്ണ­മ­ല്ല. കൂ­ടു­തൽ ഗ്രാം സ്വർ­ണ്ണം­കൊ­ണ്ടു വി­ശേ­ഷ­പ്പെ­ട്ട മെ­റ്റ­ലിൽ പൂ­ശി­യി­രി­ക്ക­യാ­ണു്. മൂ­ന്നു കൊ­ല്ല­ത്തെ ഗാ­ര­ന്റി. ഇതു ഞങ്ങൾ വി­ല്ക്കി­ല്ല. സാറ് ഓർഡർ ത­ന്നാൽ, മു­ന്നൂ­റു­രൂ­പ അ­ഡ്വാൻ­സ് ത­ന്നാൽ ഒ­രാ­ഴ്ച­യ്ക്ക­കം ഞങ്ങൾ കൊ­ലു­സ്സു് കൊ­ണ്ടു­വ­രും. അന്നു ബാ­ക്കി നാ­ന്നൂ­റു­രൂ­പ­കൂ­ടി ത­ന്നാൽ മതി”. ഇതു കേൾ­ക്കാ­ത്ത താമസം പേ­ര­ക്കു­ട്ടി സ്വർ­ണ്ണ­ക്കൊ­ലു­സ്സി­നു­വേ­ണ്ടി നി­ല­വി­ളി തു­ട­ങ്ങി. അവർ ബിൽ­ബു­ക്ക് തു­റ­ന്നു കാ­ണി­ച്ചു. ഒരു മുൻ­മ­ന്ത്രി­യുൾ­പ്പെ­ടെ പല മാ­ന്യ­ന്മാ­രും പ­ല­വി­ധ­ത്തി­ലു­ള­ള ഓർ­ഡ­റു­കൾ കൊ­ടു­ത്തി­രി­ക്കു­ന്നു. ഞാൻ അ­ഡ്വാൻ­സ് കൊ­ടു­ത്ത രസീതു വാ­ങ്ങി­വ­ച്ചു. ര­ണ്ടു­ദി­വ­സം ക­ഴി­ഞ്ഞ­പ്പോൾ അ­വ­രു­ടെ ഹെ­ഡ്ഓ­ഫീ­സിൽ­നി­ന്നു് ഫോർമൽ ര­സീ­തു്, ആഭരണം ത­രു­ന്ന തീയതി അ­റി­യി­ച്ചു­കൊ­ണ്ടു­ള്ള ക­ത്തു് ഇ­വ­യൊ­ക്കെ കി­ട്ടി. അവർ വീ­ട്ടിൽ വന്നു പോയ ദിവസം വൈ­കു­ന്നേ­രം ശ്രീ. ബി­ച്ചു തി­രു­മ­ല യെ നാഷനൽ ബു­ക്ക് സ്റ്റാ­ളിൽ­വ­ച്ചു കണ്ടു. അ­ദ്ദേ­ഹം പ­റ­ഞ്ഞു: “സാറ് പ­റ­ഞ്ഞ­യ­ച്ചു­വെ­ന്നു അ­റി­യി­ച്ചു­കൊ­ണ്ടു രണ്ടു സ്വർ­ണ്ണ­വ്യാ­പാ­രി­കൾ വ­ന്നി­രു­ന്നു. ക­ളി­പ്പീ­രാ­ണെ­ന്നു തോ­ന്നി­യ­തു­കൊ­ണ്ടു് ഞാൻ അ­വ­രോ­ടു പോകാൻ പ­റ­ഞ്ഞു. ക്ഷ­മി­ക്ക­ണം സാർ”. അ­ത്ഭു­ത­പ്പെ­ട്ടു­പോ­യി ഞാൻ. “അയ്യോ ഞാൻ പ­റ­ഞ്ഞി­ല്ല­ല്ലോ” എന്ന എന്റെ പ്ര­ഖ്യാ­പ­നം കേ­ട്ടു ബി­ച്ചു ചി­രി­ച്ചു. പി­ന്നീ­ടു ഞാ­ന­റി­ഞ്ഞു അവർ എന്റെ പേരും പ­റ­ഞ്ഞു പല വീ­ടു­ക­ളി­ലും പോ­യെ­ന്നു്. പക്ഷേ, പറഞ്ഞ ദി­വ­സം­ത­ന്നെ അവർ കൊ­ലു­സ്സു കൊ­ണ്ടു­വ­ന്ന­പ്പോൾ ആ വ്യാ­ജ­പ്ര­സ്താ­വ­ത്തി­ന്റെ കാ­ര്യം ഞാൻ എ­ടു­ത്തി­ട്ടി­ല്ല. മാ­ന്യ­ത­യോ­ടെ പൊ­രു­മാ­റു­ന്ന­വ­രെ വേ­ദ­നി­പ്പി­ക്ക­രു­ത­ല്ലോ. തന്ന ആ­ഭ­ര­ണ­ത്തി­നു നേ­ര­ത്തെ കാ­ണി­ച്ച ആ­ഭ­ര­ണ­ത്തിൽ­നി­ന്നു അല്പം വ്യ­ത്യാ­സ­മു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും പേ­ര­ക്കു­ട്ടി സ്വർ­ണ്ണ­ക്കൊ­ലു­സ്സു് അ­ണി­ഞ്ഞു­കാ­ണാ­നു­ള്ള ആ­ഗ്ര­ഹ­ത്തി­ന്റെ പേരിൽ ഞാൻ മി­ണ്ടി­യി­ല്ല ഒ­ന്നും. ബാ­ക്കി പണം കൊ­ടു­ത്തു; കൊ­ലു­സ്സു് കാ­ലു­ക­ളിൽ ഇ­ട്ടു് പേ­ര­ക്കു­ട്ടി തു­ള്ളി­ച്ചാ­ടി. “സ്ക്കൂ­ളിൽ ഇ­ട്ടു­കൊ­ണ്ടു പോയാൽ കളയും. അ­തു­കൊ­ണ്ടു വല്ല സ്ഥ­ല­ത്തും പോ­കു­മ്പോൾ ഇ­ട്ടാൽ മതി” എ­ന്നു് വീ­ട്ടി­ലാ­രോ പ­റ­ഞ്ഞു. അന്നു സാ­ഹി­ത്യ വാ­ര­ഫ­ല­ത്തെ­ക്കു­റി­ച്ചു ഒ­ന്നും പ­റ­ഞ്ഞി­ല്ല ചെ­റു­പ്പ­ക്കാ­രൻ. വ­ള­രെ­പ്പ­തു­ക്കെ ന­ട­ന്നു് അ­ക­ന്നു. ക­ള്ള­ന്മാ­രാ­ണെ­ങ്കിൽ തി­ടു­ക്ക­ത്തിൽ ര­ക്ഷ­പ്പെ­ടി­ല്ലേ? അ­തു­ണ്ടാ­യി­ല്ല. ആഭരണം അ­ല­മാ­രി­യിൽ വ­ച്ചു­പൂ­ട്ടി. നേരം വെ­ളു­ത്തു. വീ­ണ്ടു­മ­ണി­യാൻ പേ­ര­ക്കു­ട്ടി തി­ടു­ക്കം കൂ­ട്ടി­യ­തു­കൊ­ണ്ടു ഞാൻ­ത­ന്നെ അ­ല­മാ­രി തു­റ­ന്നു അ­തെ­ടു­ത്തു. സാ­ക്ഷാൽ ചെ­മ്പു്. രൂപ പോ­യ­തി­ലു­ള്ള സ­ങ്ക­ടം തീർ­ന്നു. പക്ഷേ, പ­റ്റി­ച്ച­തി­ലു­ള്ള ദുഃഖം ഇ­തെ­ഴു­തു­മ്പോ­ഴു­മു­ണ്ടു്. (അ­ഡ്വാൻ­സി­ന്റെ­യും ബാ­ക്കി­യു­ടെ­യും തുക കാ­ണി­ച്ച­തു് ഓർ­മ്മ­യിൽ­നി­ന്നാ­ണു്. ചി­ല­പ്പോൾ കു­റ­വാ­യി­രി­ക്കും. അ­ല്ലെ­ങ്കിൽ കൂ­ടു­ത­ലാ­യി­രി­ക്കും.)

വി­ശ­ന്നു പൊ­രി­യു­ന്ന­വ­നെ നോ­ക്കി ‘മാ­ത്രാ­സ്പർ­ശ­സ്തു­കൗ­ന്തേ­യ’ എന്ന ഗീ­താ­വ­ച­നം പ­റ­യു­ക­യും ര­ഹ­സ്യ­മാ­യി ചി­ക്കൻ ഫ്രൈ­യും ഫിഷ് ഫ്രൈ­യും ആവോളം ത­ട്ടി­ക്കൊ­ണ്ടു സ­ഭാ­വേ­ദി­യിൽ കയറി ‘പൂർ­ണ്ണ­സ്യ പൂർ­ണ്ണ­മാ­ദാ­യ പൂർ­ണ്ണ­മേ­വാ വ­ശി­ഷ്യ­തേ’ എ­ന്നു് ഉ­ദ്ഘോ­ഷി­ക്കു­യും ചെ­യ്യു­ന്ന­വൻ ബ്ര­ഹ്മ­ത്തി­ന്റെ പേരും പ­റ­ഞ്ഞു വ്യ­ഭി­ചാ­ര­കർ­മ്മം ന­ട­ത്തു­ക­യാ­ണു്.

ഇ­തു­പോ­ലെ­യും ഇ­തി­നെ­ക്കാൾ ഹീ­ന­മാ­യു­ള്ള പ­റ്റി­ക്ക­ലു­കൾ ന­മ്മു­ടെ നാ­ട്ടിൽ അ­ന­വ­ര­തം ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. വേ­റൊ­ന്നു് സു­ഹൃ­ത്താ­ണെ­ന്നു ന­ട­ച്ചു­കൊ­ണ്ടു കടം വാ­ങ്ങി­ക്ക­ലാ­ണു്. നമ്മൾ “മ­റ­ന്നു­പോ­യി­രി­ക്കും ഇയാളെ. കൊ­ടു­ത്തി­ല്ലെ­ങ്കിൽ മോ­ശ­മ­ല്ലേ” എന്ന വി­ചാ­ര­ത്തോ­ടെ പണം കൊ­ടു­ക്കു­ന്നു. അതു ന­ഷ്ട­പ്പെ­ടു­ന്നു. ജീ­വി­ച്ചി­രി­ക്കു­ന്ന ഒ­രു­ത്ത­ന്റെ പേരും താ­മ­സ­സ്ഥ­ല­വും പ­റ­ഞ്ഞു കടം വാ­ങ്ങി­ച്ചി­ട്ടു് കടം കൊ­ടു­ത്ത­വ­നെ പ­റ്റി­ക്കു­ന്ന ഒരു ക­ഥ­യാ­ണു്. ശ്രീ. ബി. കൃ­ഷ്ണൻ­നാ­യർ എ­ഴു­തി­യി­രി­ക്കു­ന്ന­തു്. (ഞാൻ ഗു­ണ­ശേ­ഖ­രൻ —മാ­തൃ­ഭൂ­മി വാരിക.) സ്ഥ­ല­ത്തു­ചെ­ന്നു് അ­ന്വേ­ഷി­ച്ച­പ്പോൾ ഗു­ണ­ശേ­ഖ­രൻ എ­ന്നൊ­രാ­ളു­ണ്ടു്. പക്ഷേ, കടം മേ­ടി­ച്ച­യാ­ള­ല്ല ആ ഗു­ണ­ശേ­ഖ­രൻ. മാ­ത്ര­മ­ല്ല, പണം തി­രി­ച്ചു കൊ­ടു­ക്കാ­നു­ണ്ടെ­ന്നു് അ­റി­യി­ച്ചു­കൊ­ണ്ടു് അയാൾ പണം കൊ­ടു­ത്ത ആ­ളി­ന്റെ അ­ഭാ­വ­ത്തിൽ അ­യാ­ളു­ടെ വീ­ട്ടിൽ ചെ­ല്ലു­ക­യും ചെ­യ്യു­ന്നു. സ­മു­ദാ­യ­ത്തി­ലെ ഒരു മാ­ലി­ന്യ­ത്തെ—സ­മ­കാ­ലി­ക സ­മു­ദാ­യ­ത്തിൽ ഉള്ള ഒരു മാ­ലി­ന്യ­ത്തെ—ക­ഥാ­കാ­രൻ ഹാ­സ്യാ­ത്മ­ക­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. ക­ഥ­യ്ക്കു ദീർഘത. സം­ക്ഷി­പ്ത സു­ന്ദ­ര­മാ­യി ഇതു് ആ­വി­ഷ്ക­രി­ച്ചി­രു­ന്നെ­ങ്കിൽ ആ­കർ­ഷി­ക­ത്വം ല­ഭി­ക്കു­മാ­യി­രു­ന്നു. ഒരു സ്ഥി­രീ­കൃ­ത ല­ക്ഷ്യ­ത്തി­ലേ­ക്കു സം­ഭ­വ­ങ്ങ­ളെ കൊ­ണ്ടു­ചെ­ല്ലു­ന്ന­തി­നു പകരം വാ­ഗ്വി­സ്താ­ര­ത്തിൽ (വി­സ്ത­ര­ത്തിൽ) ര­സി­ക്കു­ക­യാ­ണു് ക­ഥാ­കാ­രൻ അ­ദ്ദേ­ഹ­ത്തി­ന്റെ ആ രസം അ­നു­വാ­ച­ക­നു കി­ട്ടു­ന്നി­ല്ല.

അ­പ്പു­റ­ത്തു് ഒരു ലോ­ക­മു­ണ്ട്

ര­ണ്ടാ­യി­രം രൂ­പ­യു­ടെ കാ­ഞ്ചീ­പു­രം സാ­രി­യു­ടു­ത്തു് അതിനു യോ­ജി­ച്ച ബ്ലൗ­സി­ട്ടു് ക­ഴു­ത്തി­ലും കൈ­യി­ലും ര­ണ്ടു­ല­ക്ഷം രൂപ വി­ല­വ­രു­ന്ന ര­ത്ന­ങ്ങൾ പ­തി­ച്ച സ്വർ­ണ്ണാ­ഭ­ര­ണ­ങ്ങൾ അ­ണി­ഞ്ഞു് വി­ല­കൂ­ടി­യ ഫോറിൻ കാറിൽ വ­ന്നി­റ­ങ്ങി സ്വർ­ണ്ണ­ച്ചെ­രി­പ്പി­ട്ടു് അ­മ്പ­ല­ത്തി­ന­ക­ത്തേ­ക്കു കയറി താ­മ­ര­മൊ­ട്ടി­ന്റെ വ­ടി­വിൽ കൈ­കൾ­ക്കൂ­പ്പി മ­ന്ദ­സ്മി­ത­ത്തോ­ടെ ശ്രീ­കോ­വി­ലിൽ നി­ല്ക്കു­ക­യും നീ­ണ്ട­യി­ല­യിൽ പോ­റ്റി കൊ­ടു­ക്കു­ന്ന പൂവും ച­ന്ദ­ന­വും സ്വീ­ക­രി­ച്ചു­കൊ­ണ്ടു് നേരിയ നി­തം­ബ­ച­ല­ന­ത്തോ­ടെ തി­രി­ച്ചു കാറിൽ ക­യ­റി­പ്പോ­കു­ക­യും ചെ­യ്യു­ന്ന സ്ത്രീ ഭ­ക്തി­യെ­ന്ന ഉ­ത്കൃ­ഷ്ട­വി­കാ­ര­ത്തെ വ്യ­ഭി­ച­രി­ക്കു­ക­യാ­ണു്.

ഞാൻ നി­ന്നെ സ്നേ­ഹി­ക്കു­ന്നു എന്നു പ­റ­ഞ്ഞു് വാ­ങ്ങി­യോ, കൈ­ക്കൂ­ലി വാ­ങ്ങി­യോ, സർ­ക്കാ­രി­നെ വ­ഞ്ചി­ച്ചോ, മോ­ഷ്ടി­ച്ചോ പ­ണ­മു­ണ്ടാ­ക്കി അ­വൾ­ക്കു സാ­രി­യും സ്വർ­ണ്ണാ­ഭ­ര­ണ­ങ്ങ­ളും വാ­ങ്ങി­ക്കൊ­ടു­ക്കു­ന്ന­വർ സ്നേ­ഹ­ത്തെ സാ­ക്ഷാ­ത്ക­രി­ക്കു­ക­യി­ല്ല, ആ ഉ­ത്കൃ­ഷ്ട­വി­കാ­ര­ത്തെ വ്യ­ഭി­ച­രി­ക്കു­ക­യാ­ണു്.

വി­ശ­ന്നു പൊ­രി­യു­ന്ന­വ­നെ നോ­ക്കി ‘മാ­ത്രാ­സ്പർ­ശ­സ്തു കൌ­ന്തേ­യ’ എന്ന ഗീ­താ­വ­ച­നം പ­റ­യു­ക­യും ര­ഹ­സ്യ­മാ­യി ചി­ക്കൻ ഫ്രൈ­യും ഫിഷ് ഫ്രൈ­യും ആവോളം ത­ട്ടി­ക്കൊ­ണ്ടു് സ­ഭാ­വേ­ദി­യിൽ കയറി ‘പൂർ­ണ്ണ­സ്യ­പൂർ­ണ്ണ മാദായ പൂർ­ണ്ണ­മേ­വാ വ­ശി­ഷ്യ­തേ’ എന്നു ഉ­ദ്ഘോ­ഷി­ക്കു­ക­യും ചെ­യ്യു­ന്ന­വൻ ബ്ര­ഹ്മ­ത്തി­ന്റെ പേരും പറഞ്ഞ വ്യ­ഭി­ചാ­ര­കർ­മ്മം ന­ട­ത്തു­ക­യാ­ണു്.

അ­ന്തർ­വീ­ക്ഷ­ണ­പാ­ട­വ­മി­ല്ലാ­തെ ദൈ­നം­ദി­ന ജീ­വി­ത­സം­ഭ­വ­ങ്ങ­ളെ ജേ­ണ­ലി­സ­ത്തി­ന്റെ രീ­തി­യിൽ വർ­ണ്ണി­ച്ചു­വ­യ്ക്കു­ക­യും കു­ത്സി­ത­കർ­മ്മ­ത്രേ. ശ്രീ. വി. എസ്. കു­മാ­രൻ ‘ആൾ­മാ­റാ­ട്ടം’ എന്ന ക­ഥ­യി­ലൂ­ടെ അ­നു­ഷ്ഠി­ക്കു­ന്ന കൃ­ത്യം അ­തു­ത­ന്നെ­യാ­ണു്. സു­വർ­ണ്ണ­ക്ഷേ­ത്ര­ത്തി­ലു­ണ്ടാ­യ ആ­ക്ര­മ­ണം, ഇ­ന്ദി­രാ­ഗാ­ന്ധി യുടെ മരണം, വർ­ഗ്ഗീ­യ­ല­ഹ­ള, ആ­ളു­ക­ളിൽ­നി­ന്നു ര­ക്ഷ­പ്പെ­ടാൻ­വേ­ണ്ടി ത­ല­മു­ടി മു­റി­ച്ചു് സി­ക്കു­കാർ ന­ട­ത്തു­ന്ന ആൾ­മാ­റാ­ട്ടം ഇ­വ­യെ­യൊ­ക്കെ ജേ­ണ­ലി­സ­മാ­ക്കി പ്ര­തി­പാ­ദി­ക്കു­ക­യാ­ണു് കു­മാ­രൻ. ഈ സം­ഭ­വ­ങ്ങൾ­ക്ക­പ്പു­റ­ത്തു് ക­ല­യു­ടെ തേ­ജോ­മ­യ­മാ­യ ലോ­ക­മു­ണ്ടു്. അവിടെ കു­മാ­രൻ ക­ട­ക്കു­ന്നി­ല്ല. അ­നു­വാ­ച­ക­നും ക­ട­ക്കു­ന്നി­ല്ല. (കഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ)

അവർ പ­റ­ഞ്ഞു
  1. കു­ട്ടി­ക്കൃ­ഷ്ണ­മാ­രാ­രു ടെ സാ­ഹി­ത്യ­സേ­വ­ന­ത്തെ­ക്കു­റി­ച്ചു് കെ. ബാ­ല­കൃ­ഷ്ണ­ന്റെ ‘കൗ­മു­ദി’ വാ­രി­ക­യിൽ ഞാൻ ലേ­ഖ­ന­മെ­ഴു­തി­യ­തു് വാ­യി­ച്ചി­ട്ടു് അ­ദ്ദേ­ഹം: (കു­ട്ടി­ക്കൃ­ഷ്ണ­മാ­രാർ) “നി­ങ്ങൾ എന്നെ രാ­ജാ­വാ­ക്കി­യി­രി­ക്കു­ക­യാ­ണു്”.
  2. പ്ര­ഫെ­സർ ജോസഫ് മു­ണ്ട­ശ്ശേ­രി യുടെ ഒരു പു­സ്ത­ക­ത്തെ വി­മർ­ശി­ച്ച എന്നെ തി­രു­വ­ന­ന്ത­പു­ര­ത്തെ ഇ­ന്ത്യൻ കോഫി ഹൗസിൽ വ­ച്ചു് അ­ദ്ദേ­ഹം ക­ണ്ട­പ്പോൾ: “ങ്ഹാ, ആ കൃ­ഷ്ണൻ നായർ നി­ങ്ങ­ളാ­ണെ­ന്നു് ആരോ എ­ന്നോ­ടു പ­റ­ഞ്ഞു. നി­ങ്ങ­ളെ­ന്തി­നാ­ണു് പേ­ഴ്സ­ന­ലാ­യ കാ­ര്യ­ങ്ങ­ളൊ­ക്കെ പ­ത്ര­ത്തിൽ എ­ഴു­തു­ന്ന­തു?”
  3. എമിൽ സൊല യുടെ പല നോ­വ­ലു­ക­ളും ‘ബാഡ് ടെ­യ്സ്റ്റി’നെ കാ­ണി­ക്കു­ന്നു­വെ­ന്നു ഞാൻ പ്ര­സം­ഗി­ച്ചി­ട്ടു് ഇ­രു­ന്ന­പ്പോൾ പ്ര­ഫെ­സർ ​എം. എസ്. ദേ­വ­ദാ­സ് പ­റ­ഞ്ഞു: “ആ കാ­ല­യ­ള­വി­ലെ മ­ഹാ­നാ­യ ക­ലാ­കാ­ര­നാ­യി­രു­ന്നു അ­ദ്ദേ­ഹ­മെ­ന്നു് നി­ങ്ങൾ ഓർ­ക്ക­ണം”.
  4. രാ­ഷ്ട്രം അ­നു­ശാ­സി­ക്കു­ന്ന­ത­നു­സ­രി­ച്ചു് ക­വി­ത­യെ­ഴു­തു­മ്പോൾ ക­വി­ത­യ­ല്ലാ­തെ­യാ­യി­ത്തീ­രു­ന്നു­വെ­ന്നു് ക­ഴ­ക്കൂ­ട്ട­ത്തു കൂടിയ ഒരു സ­മ്മേ­ള­ന­ത്തിൽ മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് പ്ര­സം­ഗി­ച്ചു. എ­ന്നി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു. “പോ­ള­ണ്ടിൽ ക­ല്ക്ക­രി­ക്കു ക്ഷാ­മം നേ­രി­ട്ട­പ്പോൾ എ­ല്ലാ­ക്ക­വി­ക­ളും ക­ല്ക്ക­രി­യു­ടെ ഉൽ­പ്പാ­ദ­ന­ത്തെ വർ­ദ്ധി­പ്പി­ക്കു­ന്ന­തി­നു­വേ­ണ്ടി ക­വി­ത­യെ­ഴു­തി­ക്കൊ­ള്ള­ണ­മെ­ന്നു്. അ­തി­ന്റെ ഫ­ല­മാ­യി ക­ല്ക്ക­രി­യെ­ക്കാൾ ക­റു­ത്ത ക­വി­ത­കൾ പോ­ള­ണ്ടിൽ ധാ­രാ­ള­മു­ണ്ടാ­യി”.
  5. വി­വാ­ഹ­ത്തി­നു സ­മ്മാ­ന­ങ്ങൾ ന­ല്കു­ന്ന­തി­നെ­ക്കു­റി­ച്ചു് സാ­റി­നു് എ­ന്ത­ഭി­പ്രാ­യ­മാ­ണു­ള്ള­തെ­ന്നു് ഞാൻ ഒ­രി­ക്കൽ കൈ­നി­ക്ക­ര കു­മാ­ര­പി­ള്ള യോടു ചോ­ദി­ച്ചു. അ­ദ്ദേ­ഹം മ­റു­പ­ടി ന­ല്കി­യ­തു് ഇ­ങ്ങ­നെ: “ഏതു വ­സ്തു­വും സ്വ­ന്ത­മാ­കു­മ്പോൾ ന­മു­ക്കു് ആ­ഹ്ലാ­ദ­മു­ണ്ടാ­കു­ന്ന­തു് ന­മ്മ­ളൊ­ഴു­ക്കി­യ വി­യർ­പ്പി­ന്റെ ഫലമായ പ­ണം­കൊ­ടു­ത്തു അതു മേ­ടി­ച്ചു എ­ന്ന­തി­നാ­ലാ­ണു്. സ­മ്മാ­നം കി­ട്ടു­മ്പോൾ അ­തി­നു് ആ വി­ല­യി­ല്ല. അ­തി­നാൽ വിവാഹ സ­മ്മാ­ന­ങ്ങൾ എ­നി­ക്കു ദുഃ­ഖ­ദാ­യ­ക­ങ്ങ­ളാ­ണു്”.
ഹാ­സ്യം

മ­നു­ഷ്യ­നു മ­ന­സ്സി­ലാ­കാ­ത്ത ക­വി­ത­യെ­ഴു­തു­ന്ന­തു് മ­നു­ഷ്യ­നോ­ടു മാ­ത്ര­മ­ല്ല ഈ­ശ്വ­ര­നോ­ടും ചെ­യ്യു­ന്ന പാ­പ­മാ­ണു്. അ­തി­നെ­ക്കാൾ വലിയ പാ­പ­മാ­ണു് സ്ത്രീ­ക­ളും പു­രു­ഷ­ന്മാ­രും കൊ­ച്ചു കു­ഞ്ഞു­ങ്ങ­ളു­മു­ള്ള സ­ദ­സ്സി­നെ നോ­ക്കി ഫ­ലി­ത­മെ­ന്ന രീ­തി­യിൽ അ­സ­ഭ്യം പ­റ­യു­ന്ന­തു്. പക്ഷേ, ഈ പാ­പ­മാ­ണു് കേ­ര­ള­ത്തിൽ എ­പ്പോ­ഴും ചെ­യ്യ­പ്പെ­ടു­ന്ന­തു്. അവ കേ­ട്ടു് ആളുകൾ തൽ­ക്കാ­ല­ത്തേ­ക്കു ചി­രി­ക്കു­മാ­യി­രി­ക്കും. എ­ന്നാൽ അവർ വീ­ട്ടിൽ­ച്ചെ­ന്നു ക­ഴി­യു­മ്പോൾ ‘അതു പ­റ­ഞ്ഞ­വൻ എ­ന്തൊ­രാ­ഭാ­സൻ!’ എന്നു വി­ചാ­രി­ക്കും. ക്ലാ­സ്സു­ക­ളിൽ അ­ശ്ലീ­ല­പ്ര­സ്താ­വ­ങ്ങൾ ന­ട­ത്തു­ന്ന അ­ധ്യാ­പ­ക­രും ഇ­തോർ­മ്മി­ക്കേ­ണ്ട­താ­ണു്.

images/evkrishnapillai.jpg
ഈ. വി. കൃ­ഷ്ണ­പി­ള്ള

ഹാ­സ്യ­ത്തെ­സ്സം­ബ­ന്ധി­ച്ചു് ആ­കു­ലാ­വ­സ്ഥ­യിൽ­പ്പെ­ട്ടി­രി­ക്കു­ന്ന ന­മു­ക്കു് സം­സ്കാ­ര­ഭ­ദ്ര­മാ­യ ഹാ­സ്യോ­ക്തി കേൾ­ക്കാ­നു­ള്ള ഭാ­ഗ്യം ഈ. വി. കൃ­ഷ്ണ­പി­ള്ള യുടെ ച­ര­മ­ത്തോ­ടെ ന­ഷ്ട­പ്പെ­ട്ടു­പോ­യി. ഈ. വി. ഒ­രു­മ­ണി­ക്കൂർ പ്ര­സം­ഗി­ച്ചാൽ ആ ഒരു മ­ണി­ക്കൂ­റും ആളുകൾ ഓരോ വാ­ക്യ­വും കേ­ട്ടു ചി­രി­ക്കം. ഒ­രു­ക്തി­യിൽ­പ്പോ­ലും അ­ശ്ലീ­ല­ച്ഛാ­യ കാ­ണു­ക­യു­മി­ല്ല. ഇ­തു­പോ­ലെ സം­സ്കാ­ര­ഭ­ദ്ര­ങ്ങ­ളാ­യ ഹാ­സ്യോ­ക്തി­ക­ളു­ടെ പ്ര­യോ­ക്താ­വാ­യി­രു­ന്നു മ­ഹാ­ക­വി വ­ള്ള­ത്തോൾ. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ ഫ­ലി­ത­ങ്ങൾ­ക്കു ക­ലാ­സൗ­ന്ദ­ര്യ­ത്തി­ന്റെ പ­രി­വേ­ഷ­മു­ണ്ടാ­യി­രി­ക്കും. ‘ഇ­ട­പ്പ­ള­ളി­യി­ലേ­ക്കു കാ­ലു­കു­ത്തി­യ­പ്പോൾ അ­വി­ടു­ത്തെ ക­രി­മ്പ­ന­യോ­ല­ക­ളും മ­ഹാ­ഗ­ണ­പ­തി­യു­ടെ ചെ­വി­ക­ളും സ്വയം ച­ല­നം­കൊ­ണ്ടു് ഉ­ദ്ഭ­വി­ച്ച വായു ഞ­ങ്ങ­ളു­ടെ ഉ­ഷ്ണ­മ­ക­റ്റി’ എന്നു വ­ള്ള­ത്തോൾ പ­റ­ഞ്ഞ­പ്പോൾ നേരിയ ഫ­ലി­ത­മാ­യി; ഒ­ന്നാ­ന്ത­രം ക­വി­ത­യാ­യി. മ­ഹാ­ക­വി­യു­ടെ ഈ ഹാ­സ്യോ­ക്തി­പ്ര­വ­ണ­ത­യെ സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു് ശ്രീ. ചെ­മ്മ­നം ചാ­ക്കോ മ­നോ­രാ­ജ്യം വാ­രി­ക­യിൽ എ­ഴു­തി­യി­രി­ക്കു­ന്നു. അ­ശ്ലീ­ല­മി­ല്ലാ­തെ ഹാസ്യ കവിത ര­ചി­ക്കു­ന്ന ചാ­ക്കോ സം­സ്കാ­ര­സു­ര­ഭി­ല­മാ­യ ഹാ­സ്യ­ത്തെ മാ­നി­ച്ച­തിൽ എന്തേ അ­ത്ഭു­ത­മി­രി­ക്കു­ന്നു!

‘working girl’, ‘working woman’, ‘gay’ എന്ന വാ­ക്കു­ക­ളു­ടെ അ­ശ്ലീ­ലാർ­ത്ഥ­ങ്ങൾ ഞാ­നെ­ടു­ത്തു കാ­ണി­ച്ച­തി­നെ­ക്കു­റി­ച്ചും ചി­ലർ­ക്കു സം­ശ­യ­ങ്ങൾ. അ­വർ­ക്കു­വേ­ണ്ടി ഇതാ: working girl = a whore. gay = homosexual (The Faber Dictionary of Euphemisms).

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1991-10-20.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.