SFNസായാഹ്ന ഫൌണ്ടേഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1992-12-06-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

ന­മ്മു­ടെ രാ­ജ്യം ഗർ­ജ്ജി­ക്കു­ന്നി­ല്ല, കൂർ­ക്കം­വ­ലി­ച്ചു­റ­ങ്ങു­ക­യാ­ണു്. അ­മേ­രി­ക്ക­ക്കാ­ര­ന്റെ മൂ­ക്കി­ലൂ­ടെ­യാ­ണു് ഇ­ന്ത്യ കൂർ­ക്കം­വ­ലി­യു­ടെ ശബ്ദം കേൾ­പ്പി­ക്കു­ന്ന­തു്.

ഒസ്കർ വൈൽഡ് സം­ഭാ­ഷ­ണ വി­ദ­ഗ്ദ്ധ­നാ­യി­രു­ന്നു­വെ­ന്നു പ­റ­യാ­ത്ത ജീ­വ­ച­രി­ത്ര­കാ­ര­ന്മാ­രി­ല്ല. സം­ഭാ­ഷ­ണം ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന­തി­ന്നി­ട­യിൽ തന്റെ വാ­ദ­ഗ­തി­ക്കു് അ­നു­രൂ­പ­മാ­യ വി­ധ­ത്തിൽ അ­ദ്ദേ­ഹം കഥകൾ ഉ­ണ്ടാ­ക്കി­പ്പ­റ­യും. വി­ധി­ക്കാ­ണു പ്രാ­ധാ­ന്യം, മ­നു­ഷ്യ­ന്റെ ഇ­ച്ഛാ­ശ­ക്തി­ക്കു ദൗർ­ബ്ബ­ല്യ­മേ­യു­ള്ളു എന്നു സ്ഥാ­പി­ക്കാ­നാ­യി അ­ദ്ദേ­ഹം പെ­ട്ടെ­ന്നു നിർ­മ്മി­ച്ചു പറഞ്ഞ ഒരു ക­ഥ­യു­ണ്ടു് (Hesketh Pearson, The Life of Oscar Wilde). ‘ഒ­രി­ക്കൽ ഒ­രി­ട­ത്തു ഒ­ര­യ­സ്കാ­ന്ത­മു­ണ്ടാ­യി­രു­ന്നു. അ­തി­ന്റെ അ­ടു­ത്താ­യി കുറെ ഇ­രു­മ്പു­പൊ­ടി­ക­ളും. അവയിൽ രണ്ടോ മൂ­ന്നോ പൊ­ടി­കൾ­ക്കു് അ­യ­സ്കാ­ന്ത­ത്തെ സ­ന്ദർ­ശി­ക്കാൻ ആ­ഗ്ര­ഹ­മു­ണ്ടാ­യി. മ­റ്റി­രു­മ്പു­പൊ­ടി­കൾ അ­ത­റി­ഞ്ഞ­പ്പോൾ അ­വ­യ്ക്കും അതേ അ­ഭി­ലാ­ഷ­മു­ണ്ടാ­യി. ഇന്നു പോ­യാ­ലെ­ന്തു? നാളെ ആ­യാ­ലെ­ന്തു? എ­ന്നു് അവ അ­ന്യോ­ന്യം ചോ­ദി­ച്ചു­കൊ­ണ്ടി­രു­ന്നു. അ­ങ്ങ­നെ ചോ­ദി­ക്കു­ക­യും വർ­ത്ത­മാ­നം പ­റ­യു­ക­യും ചെ­യ്യു­ന്ന വേ­ള­യിൽ­ത്ത­ന്നെ ഇ­രു­മ്പു­പൊ­ടി­കൾ ത­ങ്ങ­ള­റി­യാ­തെ അ­യ­സ്കാ­ന്ത­ത്തി­ന്റെ സ­മീ­പ­ത്തേ­ക്കു നീ­ങ്ങു­ക­യാ­യി­രു­ന്നു. നീ­ങ്ങി­നീ­ങ്ങി അവ അ­തി­ന്റെ എല്ലാ വ­ശ­ങ്ങ­ളി­ലും പ­റ്റി­പ്പി­ടി­ച്ചു. അ­യ­സ്കാ­ന്തം പു­ഞ്ചി­രി­പൊ­ഴി­ച്ചു —ഇ­രു­മ്പു­പൊ­ടി­ക­ളു­ടെ വി­ചാ­രം തങ്ങൾ സ്വ­ന്തം ഇ­ച്ഛ­യ്ക്കു് അ­നു­സ­രി­ച്ച രീ­തി­യിൽ പ്ര­വർ­ത്തി­ക്കു­ക­യാ­യി­രു­ന്നു എ­ന്ന­ത്രേ.

images/AdamZameenzad.jpg
ആദം സ­മീൻ­സാ­ദ്

ആദം സ­മീൻ­സാ­ദ് എന്ന നോ­വ­ലി­സ്റ്റി­ന്റെ (Adam Zameenzad) പുതിയ നോവൽ ‘Cyrus Cyrus’ വാ­യി­ക്കാൻ തു­ട­ങ്ങി­യ നി­മി­ഷം­തൊ­ട്ടു ഞാൻ ഇ­രു­മ്പു­പൊ­ടി­യാ­യി മാ­റി­യി­രു­ന്നു. ഓരോ പുറം വാ­യി­ച്ചി­ട്ടു നോവൽ അ­ട­ച്ചു­വ­യ്ക്കും. ഉ­ത്ത­ര­ക്ഷ­ണ­ത്തിൽ അതു തു­റ­ന്നു വീ­ണ്ടും വാ­യി­ക്കും. അ­ട­ച്ചു­വ­യ്ക്ക­ലും തു­റ­ന്നു­വാ­യി­ക്ക­ലും അ­വി­രാ­മ­പ്ര­ക്രി­യ­യാ­യി ന­ട­ന്നു. ഇ­രു­മ്പു­പൊ­ടി അ­യ­സ്കാ­ന്ത­ത്തിൽ പൂർ­ണ്ണ­മാ­യും പ­റ്റി­പ്പി­ടി­ച്ചു ക­ഴി­ഞ്ഞ അ­വ­സ്ഥ­യാ­ണി­പ്പോൾ. ര­ച­ന­യ്ക്കു ര­സ­ദാ­യ­ക­ത്വ­മി­ല്ലെ­ങ്കി­ലും അ­തി­ന്റെ സ­വി­ശേ­ഷ­ത­യും ഉ­ജ്ജ്വ­ല­ത­യും വാ­യ­ന­ക്കാ­ര­നെ ഇ­രു­മ്പു­പൊ­ടി­യാ­ക്കി­ക്ക­ള­യും. ഇ­ത്ര­യും പ­റ­ഞ്ഞ­തു് പ­ര­മ്പ­രാ­ഗ­ത­ങ്ങ­ളാ­യ നോ­വ­ലു­കൾ വാ­യി­ച്ചു വാ­യി­ച്ചു ഇ­ച്ഛാ­ശ­ക്തി­ക്കു തീ­ക്ഷ്ണ­ത വ­രു­ത്തി­യ­വർ ഈ നോവൽ ദൂ­രെ­യെ­റി­ഞ്ഞു­ക­ള­യു­മെ­ന്നു സൂ­ചി­പ്പി­ക്കാ­നാ­ണു്.

സ­മീൻ­സാ­ദി­ന്റെ (ഉ­ച്ചാ­ര­ണം ശരിയോ എന്തോ?) ‘Love, Bones and Water’ എന്ന നോവൽ മുൻപു ഞാൻ വാ­യി­ച്ചി­ട്ടു­ണ്ടു്. ‘Cyrus Cyrus’ ഞാൻ ര­ണ്ടാ­മ­താ­യി വാ­യി­ക്കു­ന്ന അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഞ്ചാ­മ­ത്തെ നോ­വ­ലാ­ണു്. പാ­കി­സ്ഥാ­നിൽ ജ­നി­ച്ച ഈ എ­ഴു­ത്തു­കാ­രൻ ബ്രി­ട്ട­നി­ലെ അ­ധ്യാ­പ­ക­നാ­യി­രു­ന്നു കു­റെ­ക്കാ­ലം. ഇ­പ്പോൾ കെ­ന്റിൽ കു­ടും­ബ­ത്തോ­ടൊ­ത്തു താ­മ­സി­ക്കു­ന്നു.

images/cyruscyrus.jpg

തു­ച്ഛ­മാ­യ ക­ഥ­യാ­ണു് ഈ നോ­വ­ലി­നു­ള്ള­തു്. സൈറസ് ഇ­ന്ത്യ­യി­ലെ ചന്ദൻ എന്ന സ്ഥ­ല­ത്തു ജ­നി­ച്ചു. തോ­ട്ടി­വർ­ഗ്ഗ­ത്തി­ലാ­ണു് ആ കു­ട്ടി­യു­ടെ ജനനം. “We are choodhas. In India, the lowest of the low, the shit cleaners” എ­ന്നു് സൈറസ്. അ­യാ­ളു­ടെ കു­ടും­ബ­ത്തി­ലെ മിക്ക സ്ത്രീ­ക­ളും ബ­ലാൽ­സം­ഗം ചെ­യ്യ­പ്പെ­ട്ട­വ­രാ­ണു്. ഇ­ന്ത്യ­യി­ലെ ജീ­വി­തം ദു­സ്സ­ഹ­മാ­യ­പ്പോൾ സൈ­റ­സും കു­ടും­ബ­വും കി­ഴ­ക്കേ പാ­കി­സ്ഥാ­നി­ലേ­ക്കു പോയി. അ­പ്പോ­ഴാ­ണു് ബം­ഗ്ലാ­ദേ­ശ് യു­ദ്ധം. സൈറസ് അ­മേ­രി­ക്ക­യി­ലേ­ക്കു ക­ട­ക്കു­ന്നു. അ­വി­ടെ­നി­ന്നു് ഇം­ഗ്ല­ണ്ടി­ലേ­ക്കും. ഇം­ഗ്ല­ണ്ടിൽ വ­ച്ചു് അയാൾ ചെ­യ്ത­തോ ചെ­യ്യാ­ത്ത­തോ ആയ കു­റ്റ­ത്തി­നു് ബ­ന്ധ­ന­സ്ഥ­നാ­ക്ക­പ്പെ­ടു­ന്നു. എ­ഴു­പ­ത്ത­ഞ്ചു വർഷം ജ­യി­ലിൽ കി­ട­ക്കാ­നാ­ണു് കോ­ടി­തി­വി­ധി. അ­വി­ടെ­ക്ക­ഴി­ഞ്ഞു­കൂ­ടി­ക്കൊ­ണ്ടു് അയാൾ ഓർ­മ്മ­കൾ രേ­ഖ­പ്പെ­ടു­ത്തു­ന്നു. ആ സ്മ­ര­ണ­ക­ളു­ടെ­യും മറ്റു ചി­ന്ത­ക­ളു­ടെ­യും സ­മാ­ഹാ­ര­മാ­ണു് ഈ നോവൽ. ത­നി­ക്കു് എ­ഴു­താ­നു­ള്ള­തെ­ല്ലാം എ­ഴു­തി­ക്ക­ഴി­ഞ്ഞി­ട്ടു് സൈറസ് കാ­രാ­ഗൃ­ഹ­ത്തി­ന്റെ കനത്ത ഭി­ത്തി­യി­ലൂ­ടെ അ­പ്ര­ത്യ­ക്ഷ­നാ­കു­ന്നു. അയാൾ കൊ­ന്നു­വെ­ന്നു ക­രു­ത­പ്പെ­ടു­ന്ന മൂ­ന്നു സ­ന്താ­ന­ങ്ങ­ളു­ടെ ശ­വ­ക്കു­ഴി­കൾ­ക്ക­ടു­ത്താ­യി സൈ­റ­സി­ന്റെ നി­ശ്ചേ­ത­ന­വും ന­ഗ്ന­വു­മാ­യ ശരീരം കി­ട­ക്കു­ന്ന­താ­യി കണ്ടു.

“സ്ത്രീ­ക­ളു­ടെ ഹൃദയം ഈ­ശ്വ­രൻ നിർ­മ്മി­ച്ച­തു് റോ­സാ­പ്പൂ കൊ­ണ്ടോ ക­രി­ങ്ക­ല്ലു­കൊ­ണ്ടോ?” “ര­ണ്ടു­കൊ­ണ്ടു­മ­ല്ല. ഗ്ളാ­സ്കൊ­ണ്ടാ­ണു്. അ­തി­നാ­ലാ­ണു് ശംബളം കൂ­ടി­യ­വ­നെ, ധനം കൂ­ടി­യ­വ­നെ, ആ­കൃ­തി­സൗ­ഭ­ഗം കൂ­ടി­യ­വ­നെ കാ­ണു­മ്പോൾ അതു വേഗം പൊ­ട്ടി­പ്പോ­കു­ന്ന­തു്”.

മാ­ന­ങ്ങൾ—dimensions—ഏ­റെ­യു­ള്ള നോ­വ­ലാ­ണു് ‘സൈറസ് സൈറസ്’. പു­റം­ച­ട്ട­യി­ലെ പ­ടം­ത­ന്നെ അതു വ്യ­ക്ത­മാ­ക്കു­ന്നു. പെർ­ഷ­യി­ലെ (Persia) രാ­ജാ­വാ­യി­രു­ന്ന സൈറസ് (മരണം 529 BC) ഇ­ട­ത്തേ­യ­റ്റ­ത്തു്, ന­ടു­ക്കു ശ്രീ­കൃ­ഷ്ണൻ, വ­ല­തു­ഭാ­ഗ­ത്തു് Florentine ചി­ത്ര­കാ­രൻ ബോ­ട്ടി­ച്ചെ­ല്ലി­യു­ടെ (Botticelli) ‘മഡോന’. മൂ­ന്നു ചി­ത്ര­ങ്ങ­ളും മൂ­ന്നു ചി­ന്താ­ഗ­തി­കൾ­ക്കു പ്രാ­തി­നി­ധ്യം വ­ഹി­ക്കു­ന്നു. അവയെ അ­വ­ലം­ബി­ച്ചു­കൊ­ണ്ടു നോ­വ­ലി­സ്റ്റ് നിർ­വ­ഹി­ക്കു­ന്ന പ­രി­ക­ല്പ­ന­കൾ അ­നു­വാ­ച­കർ­ക്കു ധൈ­ഷ­ണി­കാ­ഹ്ലാ­ദം ന­ല്കും. ഒ­രു­ദാ­ഹ­ര­ണം:

“After all, why must the understanding of E = mc2 be more important than twice seven and four times nine? Why should the relativity of time and elasticity of space and quantum geometrodynamics raise more eyebrows and less eyebrows than playing around with cosmic numbers or conjuring up astrological fantasies? True that without the former we might not have reached the moon, or dropped the bomb; but the latter have helped many a suffering fool to make some sense of their suffering, and sustained them through the night”.
images/Malcolmbradbury.jpg
Malcolm Bradbury

ഇതിനു സ­ദൃ­ശ­ങ്ങ­ളാ­യ നി­രീ­ക്ഷ­ണ­ങ്ങൾ—രാ­ഷ്ട്ര­വ്യ­വ­ഹാ­രം, സെ­ക്സ്, മതം, മി­ഥോ­ള­ജി ഇ­വ­യെ­ക്കു­റി­ച്ചു­ള്ള നി­രീ­ക്ഷ­ണ­ങ്ങൾ—ഈ നോ­വ­ലി­ലെ­വി­ടെ­യും ഉ­ണ്ടു്. തി­ന്മ­യു­ടെ പ്ര­തീ­ക­മാ­ണു് സൈറസ്. ആ തിന്മ ലോ­ക­ത്തി­ന്റെ ഒരു അം­ശ­മാ­ണു്. തിന്മ പ്ര­വർ­ത്തി­ക്കു­മ്പോൾ­ത്ത­ന്നെ ലോകം മു­ന്നോ­ട്ടു പോകും. ഒരു കല്പം അ­വ­സാ­നി­ക്കു­ന്നു; മ­റ്റൊ­ന്നു് ആ­രം­ഭി­ക്കു­ന്നു. പ്ര­പ­ഞ്ചം മു­ന്നോ­ട്ടു പോകും. സൈറസ് സൈ­റ­സി­ന്റെ നൃ­ത്തം­പോ­ലെ ശി­വ­ന്റെ നൃ­ത്ത­വും എ­പ്പോ­ഴും ഉ­ണ്ടാ­യി­രി­ക്കും. തി­ന്മ­യാർ­ന്ന പ്ര­പ­ഞ്ച­ത്തി­ന്റെ അ­നു­സ്യൂ­ത­മാ­യ ച­ല­നാ­ത്മ­ക­ത­യെ സൂ­ചി­പ്പി­ച്ചു­കൊ­ണ്ടു നോവൽ അ­വ­സാ­നി­പ്പി­ക്കു­ന്നു നോ­വ­ലി­സ്റ്റ്. ധി­ഷ­ണ­യ്ക്കു് ആ­ഹ്ലാ­ദ­മ­രു­ളു­ന്ന ഈ നോവൽ വാ­യി­ച്ചി­ട്ടു് വി­ശ്വ­വി­ഖ്യാ­ത­നാ­യ Malcolm Bradbury പ­റ­ഞ്ഞു: “Brilliant—truly funny and gloriously inventive”.

പ്രാ­കൃ­തൻ എന്ന സിംബൽ
images/OutOfAfrica.jpg

ബ­ഹു­ജ­ന­ത്തി­നു സ­വി­ശേ­ഷ­ത­യു­ണ്ടു്. ഒ­ട്ടൊ­ക്കെ പേ­രെ­ടു­ത്തു ക­ഴി­യു­ന്ന ആളിനെ വ്യ­ക്തി­യാ­യി­ട്ട­ല്ല പ്ര­തി­രൂ­പ­മാ­യി­ട്ടാ­ണു് അവർ കാണുക. (Karen Blixen എ­ഴു­തി­യ Out of Africa എന്ന മ­നോ­ഹ­ര­മാ­യ പു­സ്ത­കം വാ­യി­ച്ച ഓർ­മ്മ­യിൽ നി­ന്നു്) ജീ­വി­ച്ചി­രി­ക്കു­ന്ന­വ­രെ­ക്കു­റി­ച്ചു പ­റ­യു­ന്ന­തു ശ­രി­യ­ല്ല. അ­തു­കൊ­ണ്ടു് മ­രി­ച്ച­വ­രെ­പ്പ­റ്റി മാ­ത്രം പറയാം. ബു­ദ്ധൻ, ശ്രീ­രാ­മ­കൃ­ഷ്ണ പ­ര­മ­ഹം­സൻ, ഗാ­ന്ധി­ജി ഇവരെ വ്യ­ക്തി­ക­ളാ­യി­ട്ട­ല്ല ബ­ഹു­ജ­നം കാ­ണു­ന്ന­തു്. അവർ പ്ര­തി­നി­ധാ­നം ചെയ്ത ആ­ശ­യ­ത്തി­ന്റെ പ്ര­തി­രൂ­പ­മാ­യി­ട്ടാ­ണു്. ഈ പ്ര­തി­രൂ­പ­ത്തെ അം­ഗീ­ക­രി­ക്കു­ന്ന­വ­രു­ണ്ടാ­കാം; അം­ഗീ­ക­രി­ക്കാ­ത്ത­വ­രും കാണും. അം­ഗീ­ക­രി­ക്കു­ന്ന­വർ പ്ര­തി­രൂ­പ­ത്തി­ന്റെ ശ­ക്തി­യും മ­നോ­ഹാ­രി­ത­യും മാ­ത്രം ദർ­ശി­ക്കും. അം­ഗീ­ക­രി­ക്കാ­ത്ത­വർ ആ പ്ര­തീ­ക­ത്തി­ന്റെ ദുർ­ബ­ല­ത­യും വൈ­രൂ­പ്യ­വും കാണും. ശ്രീ. ജോ­യി­ക്കു­ട്ടി പാ­ല­ത്തു­ങ്കൽ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ‘അ­ന്യ­ന്റെ മരണം കാ­ത്തി­രി­ക്കു­ന്ന­വർ’ എന്ന ചെ­റു­ക­ഥ­യി­ലെ പ്രാ­കൃ­തൻ ദീർ­ഘ­കാ­ല­ത്തെ ഒ­റ്റ­പ്പെ­ട്ട ജീ­വി­തം കൊ­ണ്ടു പ്ര­തി­രൂ­പ­മാ­യി മാ­റി­യ­വ­നാ­ണു്. അയാളെ ആ­ദ­രി­ക്കു­ന്ന­വ­രും അ­നാ­ദ­രി­ക്കു­ന്ന­വ­രും ഉ­ണ്ടു്. താൻ താ­മ­സി­ക്കു­ന്ന വീടും അതിനു ചു­റ്റു­മു­ള്ള പ­റ­മ്പും സ്വ­ന്ത­മാ­ക്കി അതിൽ ക­യ­റു­ന്ന­വർ അ­ന­ഭി­മ­ത­രാ­ണെ­ങ്കിൽ പാ­മ്പി­നെ­ക്കൊ­ണ്ടു് അവരെ ക­ടി­പ്പി­ക്കു­ന്ന ആ പ്രാ­കൃ­തൻ സി­ദ്ധി­ക­ളു­ള്ള­വ­നാ­ണു്; ഒരു സി­ദ്ധി­യു­മി­ല്ലാ­ത്ത­വ­നെ­ന്നു വേ­ണ­മെ­ങ്കി­ലും പറയാം. അ­യാ­ളു­ടെ തി­രോ­ധാ­നം കാ­ത്തി­രി­ക്കു­ക­യാ­ണു് ഏവരും. മ­രി­ച്ചി­ട്ടു­വേ­ണം ആ വീടും പ­റ­മ്പും കൈ­ക്ക­ലാ­ക്കാൻ അ­വർ­ക്കു്. ക­ഥാ­കാ­ര­ന്റെ പ്ര­തി­പാ­ദ­നം­കൊ­ണ്ടു്—പ്ര­തി­പാ­ദ­ന­ത്തി­ന്റെ ചാ­രു­ത­കൊ­ണ്ടു് —അ­യാൾ­ക്കു സാർ­വ­ജ­നീ­ന­സ്വ­ഭാ­വ­വും സാർ­വ­കാ­ലി­ക­സ്വ­ഭാ­വ­വും വ­രു­ന്നു. നല്ല കഥ.

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: “ച­ങ്ങ­മ്പു­ഴ­യ്ക്കു­ശേ­ഷ­മു­ള്ള ക­വി­ക­ളു­ടെ ക­വി­ത­ക­ളി­ലും സം­ഗീ­ത­മു­ണ്ട­ല്ലോ. നി­ങ്ങൾ അ­തി­നെ­ക്കു­റി­ച്ചു എന്തേ ഒ­ന്നും എ­ഴു­താ­ത്ത­തു?”

ഉ­ത്ത­രം: “ച­ങ്ങ­മ്പു­ഴ­ക്ക­വി­ത­യി­ലെ വാ­ക്കു­ക­ളും സം­ഗീ­ത­വും ഒ­രു­മി­ച്ചു വ­രു­ന്നു. മറ്റു ക­വി­ക­ളു­ടെ ര­ച­ന­ക­ളി­ലെ സം­ഗീ­തം വാ­ക്കു­കൾ­ക്കു­ശേ­ഷ­മാ­ണു് വ­രു­ന്ന­തു്. അ­തു­കൊ­ണ്ടു് ആ­ശ­യ­വും സം­ഗീ­ത­വും അ­വ­രു­ടെ കാ­വ്യ­ങ്ങ­ളിൽ വേർ­തി­രി­ഞ്ഞു നി­ല്ക്കും”.

ചോ­ദ്യം: “സ്ത്രീ­ക­ളു­ടെ ഹൃദയം ഈ­ശ്വ­രൻ നിർ­മ്മി­ച്ച­തു് റോ­സാ­പ്പൂ­കൊ­ണ്ടോ ക­രി­ങ്ക­ല്ലു­കൊ­ണ്ടോ?”

ഉ­ത്ത­രം: “ര­ണ്ടു­കൊ­ണ്ടു­മ­ല്ല. ഗ്ളാ­സ്കൊ­ണ്ടാ­ണു്. അ­തി­നാ­ലാ­ണു് ശംബളം കൂ­ടി­യ­വ­നെ, ധനം കൂ­ടി­യ­വ­നെ, ആ­കൃ­തി­സൗ­ഭ­ഗം കൂ­ടി­യ­വ­നെ കാ­ണു­മ്പോൾ അതു വേഗം പൊ­ട്ടി­പ്പോ­കു­ന്ന­തു്”.

ചോ­ദ്യം: “ഞ­ങ്ങ­ളു­ടെ നാ­ട്ടിൽ ഒരു വേ­ശ്യ­യു­ണ്ടു്. പേരു മ­റ­ച്ചു­വ­ച്ചു് അവളെ ഞാൻ എ­ലി­സ­ബ­ത്ത് എന്നു വി­ളി­ക്ക­ട്ടെ. എ­ലി­സ­ബ­ത്ത് വലിയ ഭ­ക്ത­യു­മാ­ണു്. ഭക്തി അ­വ­ളു­ടെ പാ­പ­ങ്ങ­ളിൽ­നി­ന്നു് അവളെ ര­ക്ഷി­ക്കു­മോ സാറേ?”

ഉ­ത്ത­രം: “എ­നി­ക്ക­റി­ഞ്ഞു­കൂ­ടാ, മ­ഹാ­നാ­യ ഒരു ചി­ന്ത­കൻ ഒരു വേ­ശ്യ­യു­ടെ ദേ­ഹ­മ­ട­ക്കി­യ സ്ഥലം കണ്ടു പ­റ­ഞ്ഞു: ‘അവൾ അ­വ­സാ­ന­മാ­യി ഒ­റ്റ­യ്ക്കു് ഉ­റ­ങ്ങു­ന്നു’വെ­ന്നു്. നി­ങ്ങ­ളു­ടെ നാ­ട്ടി­ലെ ഇ­ലി­സ­ബ­ത്ത് ശ­വ­ക്കു­ഴി­യിൽ ഒ­റ്റ­യ്ക്കു് ഉ­റ­ങ്ങും”.

ചോ­ദ്യം: “മരണം നടന്ന വീ­ട്ടിൽ ചെ­ന്നാൽ ഒ­ന്നും ചോ­ദി­ക്ക­രു­തു്. കു­റെ­നേ­രം മി­ണ്ടാ­തി­രു­ന്നി­ട്ടു് എ­ഴു­ന്നേ­റ്റു തി­രി­ച്ചു പോരണം എന്നു നി­ങ്ങൾ എ­ഴു­തി­യ­തി­ന്റെ അർ­ത്ഥ­മെ­ന്താ­ണു്?”

ഉ­ത്ത­രം: “മൗ­ന­മാ­ണു് ദുഃ­ഖ­ത്തെ ശ­ക്ത­മാ­യി പ­ക­രു­ന്ന­തു്. വാ­ക്കു പ്ര­യോ­ഗി­ച്ചു പോയാൽ ദുഃഖം വേ­ണ്ടി­ട­ത്തോ­ളം ഇ­ല്ലെ­ന്നു് തോ­ന്നും”.

ചോ­ദ്യം: “വ്യ­ക്തി­ഗ­ത­നാ­യ ഈ­ശ്വ­ര­നിൽ വി­ശ്വ­സി­ക്കു­ന്നി­ല്ലെ­ന്നു് എ­പ്പോ­ഴും പ­റ­യു­ന്ന നി­ങ്ങൾ സാ­യി­ബാ­ബ­യെ ആ­രാ­ധി­ക്കു­ന്ന­തെ­ങ്ങ­നെ?”

ഉ­ത്ത­രം: “ന­മ്മ­ളെ­ക്കാൾ ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­ര­മു­ള്ള വ്യ­ക്തി­യെ­ന്ന നി­ല­യി­ലാ­ണു് ഞാൻ സ­ത്യ­സാ­യി­ബാ­ബ യെ കാണുക. അ­തു­കൊ­ണ്ടു് ഞാൻ കൂ­ട്ട­പ്രാർ­ത്ഥ­ന ന­ട­ക്കു­ന്ന സ­മ്മേ­ള­ന­ങ്ങ­ളി­ലോ അ­ദ്ദേ­ഹ­ത്തെ പ്ര­ശം­സി­ച്ചു ന­ട­ത്തു­ന്ന മീ­റ്റി­ങ്ങു­ക­ളി­ലോ പ­ങ്കെ­ടു­ക്കാ­റി­ല്ല. അ­ദ്ദേ­ഹ­ത്തെ നേ­രി­ട്ടു കാണാൻ ശ്രീ. എം. പി. വീ­രേ­ന്ദ്ര­കു­മാ­റും ശ്രീ. ഫി­ലി­പ്പ് എം. പ്ര­സാ­ദും വി­ളി­ക്കാ­റു­ണ്ടു് എന്നെ, ഞാൻ പോ­യി­ട്ടി­ല്ല. പോ­കു­മെ­ന്നു തോ­ന്നു­ന്നു­മി­ല്ല. മാസ് ഹി­സ്റ്റീ­രി­യ ഉ­ള­വാ­ക്കാ­നേ കൂട്ട പ്രാർ­ത്ഥ­ന പ്ര­യോ­ജ­ന­പ്പെ­ടൂ. എ­ന്നെ­ക്കാൾ ബു­ദ്ധി­ശ­ക്തി കൂടിയ ഐൻ­സ്റ്റൈ­നെ ഞാൻ ബ­ഹു­മാ­നി­ക്കു­ന്നു. എ­നി­ക്കി­ല്ലാ­ത്ത ഈ­ശ്വ­ര­സാ­ക്ഷാ­ത്കാ­ര­മു­ള്ള സ­ത്യ­സാ­യി­ബാ­ബ­യെ ഞാൻ ബ­ഹു­മാ­നി­ക്കു­ന്നു. അ­ത്ര­മാ­ത്രം. ‘നേരേ ചൊ­വ്വേ’ ജീ­വി­ക്കു­ന്ന­വർ­ക്കു് ഈ­ശ്വ­രാ­രാ­ധ­നം­ത­ന്നെ വേണ്ട. ജ­വാ­ഹർ­ലാൽ നെ­ഹ്റു വലിയ ഈ­ശ്വ­ര­ഭ­ക്ത­നാ­യി­രു­ന്നി­ല്ല. എ­ങ്കി­ലും അ­ദ്ദേ­ഹം പു­രു­ഷ­ര­ത്ന­മാ­യി­രു­ന്നു”.

ചോ­ദ്യം: “പുതിയ മ­ല­യാ­ള­സാ­ഹി­ത്യം വാ­യി­ക്കു­മ്പോൾ എന്തു തോ­ന്നും?”

ഉ­ത്ത­രം: “അ­നാർ­ക്ക­ലി­യോ­ടു് അ­വ­സാ­ന­ത്തെ ചു­ടു­ക­ട്ട­വ­യ്ക്ക­ട്ടോ അതോ സത്യം പ­റ­യു­ന്നോ എന്നു ചോ­ദി­ച്ച­പ്പോൾ അവൾ ക­ട്ട­വ­ച്ചു തന്നെ കെ­ട്ടി­യ­ട­ച്ചു ശ്വാ­സം­മു­ട്ടി­ച്ചു കൊ­ല്ലാൻ പ­റ­ഞ്ഞി­ല്ലേ. അതേ മാ­ന­സി­ക­നി­ല­യാ­ണു് എ­നി­ക്കു്. ഒന്നേ വ്യ­ത്യാ­സ­മാ­യു­ള്ളു. അ­നാർ­ക്ക­ലി­യോ­ടു ഒരു ച­ക്ര­വർ­ത്തി­യേ ചോ­ദ്യം ചോ­ദി­ച്ചു­ള്ളു. എ­ന്നോ­ടു ചോ­ദി­ക്കാൻ എ­ണ്ണ­മ­റ്റ നവീന സാ­ഹി­ത്യ­കാ­ര­ന്മാർ”.

സി. രാ­ധാ­കൃ­ഷ്ണൻ

ചി­ത്ര­കാ­ര­ന്മാർ വരച്ച ചി­ത്ര­ങ്ങൾ ദ്ര­ഷ്ടാ­ക്കൾ ആ­സ്വ­ദി­ച്ചു­കൊ­ള്ള­ണ­മെ­ന്നു് അ­വർ­ക്കു നിർ­ബ്ബ­ന്ധ­മു­ണ്ടു്. എ­ഴു­ത്തു­കാർ എ­ന്തെ­ഴു­തി­യാ­ലും അതു ന­ന്നെ­ന്നു മ­റ്റു­ള്ള­വർ പ­റ­യ­ണ­മെ­ന്നു് അ­വർ­ക്കും നിർ­ബ്ബ­ന്ധം. ഭൂ­രി­പ­ക്ഷ­മാ­ളു­ക­ളും ന­ന്നെ­ന്നു സ­മ്മ­തി­ച്ചാൽ ക­ലാ­കാ­ര­നു തൃ­പ്തി­യാ­യി; സ­ന്തോ­ഷ­മാ­യി. പക്ഷേ, ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ആ­സ്വാ­ദ­നം ശ­രി­യാ­യ ആ­സ്വാ­ദ­ന­മ­ല്ലെ­ന്നു് അവർ (ക­ലാ­കാ­ര­ന്മാ­രും എ­ഴു­ത്തു­കാ­രും) അ­റി­യു­ന്നി­ല്ല. ഭൂ­രി­പ­ക്ഷ­ത്തി­നു കർ­ണ്ണാ­ട­ക സം­ഗീ­ത­മ­ല്ല, സി­നി­മാ­പ്പാ­ട്ടു­ക­ളാ­ണു വേ­ണ്ട­തു്. റോ­റി­ഹി­ന്റെ ചി­ത്ര­ങ്ങ­ള­ല്ല, ക­ല­ണ്ടർ ചി­ത്ര­ങ്ങ­ളി­ലാ­ണു് അ­വർ­ക്കു താ­ല്പ­ര്യം.

ച­ന്ദ്ര­പ്പൂർ ജില്ല. ച­ന്ദ്ര­പ്പൂർ നഗരം. അ­വി­ടെ­നി­ന്നു് ഏ­താ­നും കി­ലോ­മീ­റ്റർ ബ­സ്സിൽ യാ­ത്ര­ചെ­യ്താൽ ബാ­ന്ദ­ക് എന്ന സ്ഥ­ല­ത്തു ചെ­ല്ലും. അ­വി­ടെ­യാ­ണു് വി­ശ്രു­ത­മാ­യ ജൈൻ മ­ന്ദിർ മ­ഹാ­വീ­ര­ന്റെ പ്ര­തി­ഷ്ഠ­യാ­ണു് അവിടെ. മ­ന്ദിർ കാ­ണേ­ണ്ട­താ­ണു്. ഭി­ത്തി­ക­ളി­ലാ­കെ വിവിധ വർ­ണ്ണ­ങ്ങൾ ഉള്ള സ്ഫ­ടി­ക­ക്ക­ഷ­ണ­ങ്ങൾ പ­തി­ച്ചി­രി­ക്കു­ന്നു. ബാ­ന്ദ­ക്കിൽ­നി­ന്നു കു­റെ­ദൂ­രം ന­ട­ന്നാൽ ഒരു ഗു­ഹാ­മു­ഖം കാണാം. അതു ഭൂ­മി­ക്ക­ടി­യി­ലു­ള്ള ഒരു മാർ­ഗ്ഗ­ത്തി­ന്റെ പ്ര­വേ­ശ­ന­ദ്വാ­ര­മോ ബ­ഹിർ­ഗ്ഗ­മ­ന­ദ്വാ­ര­മോ ആകാം. ആ തു­ര­ങ്ക­ത്തി­ലൂ­ടെ അനേകം നാഴിക ന­ട­ന്നാൽ ശി­വ­ജി­യു­ടെ പ­ട്ട­ണ­ത്തിൽ ചെ­ല്ലാ­മെ­ന്നു് അ­വി­ടു­ത്തെ ആളുകൾ എ­ന്നോ­ടു പ­റ­ഞ്ഞു. ശിവജി പ­ട്ടാ­ള­ക്കാ­രോ­ടു­കൂ­ടി ഈ തു­ര­ങ്ക­ത്തി­ലൂ­ടെ വ­ന്നു് ആ­ക്ര­മ­ണം ന­ട­ത്തി­യി­രു­ന്ന­ത്രേ. ശ­രി­യാ­യി­രി­ക്കാം, തെ­റ്റാ­യി­രി­ക്കാം. ഇ­പ്പോൾ തു­ര­ങ്ക­ദ്വാ­രം ചെ­ടി­ക­ളാൽ മൂ­ട­പ്പെ­ട്ടി­രി­ക്കു­ന്നു. അവിടെ നി­ന്ന­പ്പോൾ ഇ­ന്ത്യ­യു­ടെ ഭാ­വി­യെ­ക്കു­റി­ച്ചു ഞാൻ വി­ചാ­രി­ച്ചി­ല്ല. വർ­ത്ത­മാ­ന­കാ­ല­ത്തെ­ക്കു­റി­ച്ചു ചി­ന്തി­ച്ചി­ല്ല. ശിവജി തു­ര­ങ്ക­ത്തി­ലൂ­ടെ വ­ന്നു­ക­യ­റു­ന്ന­തും കു­തി­ര­പ്പു­റ­ത്തു് അ­തി­വേ­ഗം പാ­ഞ്ഞു­പോ­കു­ന്ന­തും സൈ­ന്യം അ­ദ്ദേ­ഹ­ത്തോ­ടൊ­രു­മി­ച്ചു പ്ര­യാ­ണം ചെ­യ്യു­ന്ന­തും മാ­ത്ര­മേ ഞാൻ അ­ക­ക്ക­ണ്ണു­കൊ­ണ്ടു ക­ണ്ടു­ള്ളു. ഭൂ­ത­കാ­ലം മാ­ത്ര­മേ എന്റെ പ­ഞ്ചേ­ന്ദ്രി­യ­ങ്ങൾ പി­ടി­ച്ചെ­ടു­ത്തു­ള്ളു.

images/CRADHAKRISHNAN.jpg
സി. രാ­ധാ­കൃ­ഷ്ണൻ

ശ്രീ. സി. രാ­ധാ­കൃ­ഷ്ണ­ന്റെ “ശാ­ന്തം, മ­നോ­ഹ­രം, തടാകം” എന്ന ചെ­റു­ക­ഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ വാ­യി­ച്ച­പ്പോൾ ഘ­നീ­ഭ­വി­ച്ചു കി­ട­ക്കു­ന്ന ഭൂ­ത­കാ­ലം മാ­ത്ര­മേ എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ട്ടു­ള്ളു. ഒ­രു­മ്പെ­ട്ട ഒരു പാ­വ­ത്തി­നെ ത­ല­കീ­ഴാ­ക്കി കെ­ട്ടി­യി­ടാൻ രാ­ജാ­വു് ആ­ജ്ഞാ­പി­ച്ചു. ശിക്ഷ ന­ട­പ്പാ­ക്കാൻ ക­ഴി­ഞ്ഞി­ല്ല. ത­ലേ­ദി­വ­സം രാ­ത്രി അയാൾ കാ­രാ­ഗൃ­ഹ­ത്തിൽ വച്ചു മ­രി­ച്ചു. ആ സംഭവം പി­ന്നീ­ടു് പല വ്യ­ക്തി­ക­ളി­ലൂ­ടെ­യും ആ­വർ­ത്തി­ക്കു­ന്ന­തു് രാ­ധാ­കൃ­ഷ്ണൻ കാ­ണി­ച്ചു­ത­രു­ന്നു. അ­പ്പോ­ഴൊ­ക്കെ ഭൂ­ത­കാ­ലാ­വ­ബോ­ധ­മേ­യു­ള്ളു എ­നി­ക്കു്. മൈ­ക്രോ­സ്കോ­പ്പി­ന്റെ ഒ­രു­ഭാ­ഗം തി­രി­ക്കു­മ്പോൾ, നി­രീ­ക്ഷി­ക്ക­പ്പെ­ടു­ന്ന വസ്തു ബൃ­ഹ­ദാ­കാ­രം കൊ­ള്ളു­ന്ന­തു­പോ­ലെ വർ­ത്ത­മാ­ന­കാ­ല­ത്തി­ലും പഴയ സംഭവം ആ­വർ­ത്തി­ക്ക­പ്പെ­ടു­ന്നു­വെ­ന്നു് ക­ഥാ­കാ­രൻ സ്പ­ഷ്ട­മാ­ക്കു­ന്നു. അതോടെ ഭൂ­ത­കാ­ല­ത്തി­ന്റെ തു­ടർ­ച്ച­യാ­യി വർ­ത്ത­മാ­ന­കാ­ല­ത്തെ നമ്മൾ കാ­ണു­ന്നു. ഭാ­ര­ത­ത്തി­ന്റെ ഇ­ന്ന­ത്തെ ദ­യ­നീ­യാ­വ­സ്ഥ­യെ ഇ­ങ്ങ­നെ അ­തി­ന്റെ യ­ഥാർ­ത്ഥ­രൂ­പ­ത്തിൽ—സ­ത്യാ­ത്മ­ക­മാ­യ രൂ­പ­ത്തിൽ—ന­മ്മു­ടെ മുൻ­പിൽ കൊ­ണ്ടു­വ­രു­ന്നു സി. രാ­ധാ­കൃ­ഷ്ണൻ.

നി­രീ­ക്ഷ­ണ­ങ്ങൾ
  1. ന­മ്മു­ടെ രാ­ജ്യം ഗർ­ജ്ജി­ക്കു­ന്നി­ല്ല, കൂർ­ക്കം­വ­ലി­ച്ചു­റ­ങ്ങു­ക­യാ­ണു്. അ­മേ­രി­ക്കാ­ക്കാ­ര­ന്റെ മൂ­ക്കി­ലൂ­ടെ­യാ­ണു് ഇ­ന്ത്യ കൂർ­ക്കം­വ­ലി­യു­ടെ ശബ്ദം കേൾ­പ്പി­ക്കു­ന്ന­തു്.
  2. ന­മ്മു­ടേ­തു് കൊ­ച്ചു സാ­ഹി­ത്യ­മാ­ണു്. സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ സം­ഖ്യാ­ബ­ല­മി­ല്ലാ­യ്മ ഒരു കാരണം. പ­ദ്യ­സാ­ഹി­ത്യ­ത്തിൽ കു­മാ­ര­നാ­ശാൻ, വ­ള്ള­ത്തോൾ, ഉ­ള്ളൂർ, ജി. ശ­ങ്ക­ര­ക്കു­റു­പ്പു്, ച­ങ്ങ­മ്പു­ഴ, ഇ­ട­പ്പ­ള്ളി, വൈ­ലോ­പ്പി­ള്ളി ഇവർ. കു­റ­ച്ചു പേ­രു­കൾ­കൂ­ടി എ­ഴു­താൻ പ്ര­യാ­സ­മി­ല്ല. ഇവിടെ പേരു പ­റ­ഞ്ഞ­വ­രും പ­റ­യാ­ത്ത­വ­രും നിർ­മ്മി­ച്ചു­വ­ച്ച ക­ന്മ­തിൽ­ക്കെ­ട്ടി­ന­ക­ത്തു കി­ട­ന്നു­കൊ­ണ്ടു് നമ്മൾ അ­വ­രെ­ക്കു­റി­ച്ചു മാ­ത്രം പ­റ­യു­ന്നു. അതിനേ മാർ­ഗ്ഗ­മു­ള്ളു. ഗ­ദ്യ­സാ­ഹി­ത്യ­ത്തി­ലെ­യും സ്ഥി­തി ഇ­തു­ത­ന്നെ.
  3. ഇ­തെ­ഴു­തു­ന്ന ആൾ അ­ടു­ത്ത­കാ­ല­ത്തു് വൈ­ക്കം മു­ഹ­മ്മ­ദ് ബഷീറി ന്റെ ചെ­റു­ക­ഥ­ക­ളെ­ക്കു­റി­ച്ചു റേ­ഡി­യോ പ്ര­ഭാ­ഷ­ണം ന­ട­ത്തി. പലരും അ­ഭി­ന­ന്ദ­ന­വാ­ക്യ­ങ്ങൾ നേ­രി­ട്ടും ക­ത്തു­ക­ളി­ലൂ­ടെ­യും പ­റ­ഞ്ഞു. അതു് പ്ര­സി­ദ്ധ­പ്പെ­ടു­ത്ത­ണ­മെ­ന്നും നിർ­ദ്ദേ­ശ­മു­ണ്ടു്. പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യാൽ പ­ന്തി­യാ­വി­ല്ല. കാരണം കാ­തി­നെ ല­ക്ഷ്യ­മാ­ക്കി­യു­ള്ള വാ­ക്കു­കൾ ക­ണ്ണി­നു­വേ­ണ്ടി­യ­ല്ല എ­ന്ന­താ­ണു്. കേൾ­ക്കു­മ്പോ­ഴു­ണ്ടാ­കു­ന്ന അ­നു­ഭൂ­തി ഒ­ന്നു്; അ­തു­ത­ന്നെ അ­ച്ച­ടി­ച്ചു ക­ണ്ടാൽ ഉ­ണ്ടാ­കു­ന്ന അ­നു­ഭൂ­തി മ­റ്റൊ­ന്നു്.
  4. ഗു­മ­സ്തൻ ക­ഥാ­കാ­ര­നാ­ണു്. അ­ദ്ദേ­ഹം ഓ­ഫീ­സിൽ വൈകി വ­ന്ന­തി­നു മേ­ലു­ദ്യോ­ഗ­സ്ഥൻ സ­മാ­ധാ­നം ചോ­ദി­ച്ചു. അയാൾ അതു് എ­ഴു­തി­ക്കൊ­ടു­ത്തു. സ­മാ­ധാ­നം തൃ­പ്തി­ക­ര­മാ­യി­രു­ന്ന­തു­കൊ­ണ്ടു് കാ­ര്യം അവിടെ അ­വ­സാ­നി­ച്ചു. ഈ ഗു­മ­സ്തൻ­ത­ന്നെ വൈ­കു­ന്നേ­രം വീ­ട്ടിൽ­ച്ചെ­ന്നി­രു­ന്നു് ആ സം­ഭ­വ­ത്തെ­ക്കു­റി­ച്ചു ക­ഥ­യെ­ഴു­തി­യാൽ ‘സ­മാ­ധാ­നം ന­ല്കു­ക’ എന്ന പ്ര­ക്രി­യ­യ്ക്കു സ്ഥാ­ന­മി­ല്ല. ആ കഥ ഉ­ദ്യോ­ഗ­സ്ഥ­നെ­യും കീ­ഴ്ജീ­വ­ന­ക്കാ­ര­നെ­യും സം­ബ­ന്ധി­ക്കു­ന്ന അനേകം കാ­ര്യ­ങ്ങൾ ഉ­ള­വാ­ക്കും. അതിനു ചി­ല­പ്പോൾ സാർ­വ­ലൗ­കി­ക­പ്രാ­ധാ­ന്യം ല­ഭി­ച്ചു­വെ­ന്നും വരാം. അതോടെ അയാൾ മ­ഹാ­യ­ശ­സ്ക­നാ­യി­യെ­ന്നും വരാം. ഇതാണു സർ­ഗ്ഗ­പ്ര­ക്രി­യ­യു­ടെ മ­ഹ­നീ­യ­ത ന­മു­ക്കു ബോ­ധ­പ്പെ­ടു­ത്തി­ത്ത­രു­ന്ന­തു്.
പൂർ­വ­ക­ല്പി­ത­രൂ­പം

ന­മ്മു­ടെ ഭാ­ര­ത­മാ­കെ മ­രി­ച്ചു­ക­ഴി­ഞ്ഞു. ഏതോ ഒരു ഭാ­ഗ­ത്തു് ചെറിയ സ്പ­ന്ദ­ന­മു­ണ്ടു്. അതും അ­വ­സാ­നി­ക്കാൻ­പോ­കു­ന്നു. പ­ണ്ടൊ­ക്കെ സ­മൂ­ഹ­ത്തി­നാ­കെ ജീർ­ണ്ണ­ത­യു­ണ്ടാ­യാൽ അതു് വ്യ­ക്തി­യെ ബാ­ധി­ച്ചി­രു­ന്നി­ല്ല. ഇ­ന്നു് ഒരു വ്യ­ക്തി­യും ജീർ­ണ്ണ­ത­യു­ടെ പി­ടി­യിൽ­നി­ന്നു മു­ക്ത­ന­ല്ല. സാ­ഹി­ത്യ­വും കലയും അ­ധഃ­പ­തി­ച്ചു ക­ഴി­ഞ്ഞു. ദുർ­ജ്ഞേ­യ­ങ്ങ­ളാ­യ കോ­പ്രാ­യ­ങ്ങ­ളെ നമ്മൾ നോ­വ­ലു­ക­ളാ­യും ക­വി­ത­ക­ളാ­യും ചി­ത്ര­ങ്ങ­ളാ­യും കൊ­ണ്ടാ­ടു­ന്നു. സ്വ­ഭാ­വ­ഹ­ത്യ ആ­ളു­ക­ളും പ­ത്ര­ക്കാ­രും ഒരേ രീ­തി­യിൽ ന­ട­ത്തു­ന്നു. ന­മു­ക്കു് ഇനി ഒരു ര­ക്ഷ­യു­മി­ല്ല.

മ­ഹർ­ഷി­മാ­രു­ടെ ശക്തി അ­വ­രു­ടെ വൈദിക സൂ­ക്ത­ങ്ങ­ളിൽ ഇ­രി­ക്കു­ന്നു. ച­ക്ര­വർ­ത്തി­മാ­രു­ടെ ശക്തി അ­വ­രു­ടെ ക­ല്പ­ന­ക­ളി­ലും. വേ­ദ­സൂ­ക്ത­ങ്ങൾ പ­ഠി­ച്ചു­വ­യ്ക്കു­ക­യും അ­വ­യ്ക്കു് യോ­ജി­ച്ച മ­ട്ടിൽ ജീ­വി­ക്കു­ക­യും ചെ­യ്യു­ന്ന മ­നു­ഷ്യർ നി­ശ്ചേ­ത­ന­രാ­ണു്. അവർ കു­ഞ്ഞാ­ടു­ക­ളാ­ണു്. ച­ക്ര­വർ­ത്തി­യു­ടെ കല്പന ലം­ഘി­ച്ചാൽ ശി­ര­സ്സു ഗ­ള­നാ­ള­ത്തി­ലി­രി­ക്കി­ല്ല. അ­തു­കൊ­ണ്ടു് പ­ഞ്ച­പു­ച്ഛ­മ­ട­ക്കി അവർ ച­ക്ര­വർ­ത്തി­യു­ടെ മുൻ­പിൽ നി­ല്ക്കു­ന്നു; ക­ല്പ­ന­യു­ടെ മുൻ­പിൽ നി­ല്ക്കു­ന്നു. മേ­ലു­ദ്യോ­ഗ­സ്ഥൻ ഇം­ഗ്ലീ­ഷ് എ­ഴു­തു­മ്പോൾ വ്യാ­ക­ര­ണ­ത്തെ­റ്റു് വ­രു­ത്തി­യാൽ കീ­ഴ്ജീ­വ­ന­ക്കാ­രൻ മി­ണ്ടാ­തെ നി­ന്നു­കൊ­ള്ള­ണം. അതു ചൂ­ണ്ടി­ക്കാ­ണി­ച്ചാൽ പ­ണ്ട­ത്തെ കാ­ല­ത്തു് ജോ­ലി­പോ­കും. ഇന്നു സ്ഥ­ലം­മാ­റ്റ­മെ­ങ്കി­ലും ഉ­ണ്ടാ­കും. മ­ഹർ­ഷി­മാ­രും ച­ക്ര­വർ­ത്തി­മാ­രും മേ­ലു­ദ്യോ­ഗ­സ്ഥ­ന്മാ­രും അ­നു­സ­ര­ണം ആ­വ­ശ്യ­പ്പെ­ടു­ന്നു. എ­ന്തി­നു് അവരെ മാ­ത്രം കു­റ്റ­പ്പെ­ടു­ത്തു­ന്നു. പ­ണ്ഡി­ത­ന്മാർ­ക്കും ആ­ജ്ഞാ­നു­സ­ര­ണം കൂ­ടി­യേ തീരൂ. അ­തു­ണ്ടാ­യി­ല്ലെ­ങ്കിൽ അവർ കോ­പി­ക്കും. വി­മർ­ശ­ക­രോ? അ­വർ­ക്കും വേണം മ­റ്റു­ള്ള­വ­രു­ടെ അ­നു­സ­രി­ക്കൽ. ക­ലാ­കാ­ര­ന്മാ­രു­ടെ, എ­ഴു­ത്തു­കാ­രു­ടെ അവസ്ഥ എ­ന്താ­ണു്? ചി­ത്ര­കാ­ര­ന്മാർ വരച്ച ചി­ത്ര­ങ്ങൾ ദ്ര­ഷ്ടാ­ക്കൾ ആ­സ്വ­ദി­ച്ചു­കൊ­ള്ള­ണ­മെ­ന്നു് അ­വർ­ക്കു നിർ­ബ്ബ­ന്ധ­മു­ണ്ടു്. എ­ഴു­ത്തു­കാർ എ­ന്തെ­ഴു­തി­യാ­ലും അതു ന­ന്നെ­ന്നു മ­റ്റു­ള്ള­വർ പ­റ­യ­ണ­മെ­ന്നു് അ­വർ­ക്കും നിർ­ബ്ബ­ന്ധം. ഭൂ­രി­പ­ക്ഷ­മാ­ളു­ക­ളും ന­ന്നെ­ന്നു സ­മ്മ­തി­ച്ചാൽ ക­ലാ­കാ­ര­നു തൃ­പ്തി­യാ­യി; സ­ന്തോ­ഷ­മാ­യി. പക്ഷേ, ഭൂ­രി­പ­ക്ഷ­ത്തി­ന്റെ ആ­സ്വാ­ദ­നം ശ­രി­യാ­യ ആ­സ്വാ­ദ­ന­മ­ല്ലെ­ന്നു് അവർ (ക­ലാ­കാ­ര­ന്മാ­രും എ­ഴു­ത്തു­കാ­രും) അ­റി­യു­ന്നി­ല്ല. ഭൂ­രി­പ­ക്ഷ­ത്തി­നു കർ­ണ്ണാ­ട­ക സം­ഗീ­ത­മ­ല്ല, സി­നി­മാ­പ്പാ­ട്ടു­ക­ളാ­ണു് വേ­ണ്ട­തു്. റോ­റി­ഹി ന്റെ ചി­ത്ര­ങ്ങ­ള­ല്ല, ക­ല­ണ്ടർ ചി­ത്ര­ങ്ങ­ളി­ലാ­ണു് അ­വർ­ക്കു താ­ല്പ­ര്യം. ഈ സ­ത്യ­ത്തി­നു് ചില പ്ര­തീ­ക­ങ്ങ­ളി­ലൂ­ടെ രൂപം ന­ല്കി­യി­രി­ക്കു­ന്നു ശ്രീ. വി. ജി. മു­ര­ളീ­കൃ­ഷ്ണൻ. (ക­ലാ­കൗ­മു­ദി­യി­ലെ ‘ആ­യൂർ­രേ­ഖ’ എന്ന ചെ­റു­ക­ഥ) പൊ­തു­ജ­ന­സ­മ്മ­തി ആർ­ജ്ജി­ച്ച ചി­ത്ര­ങ്ങൾ ക­ലാ­ത്മ­ക­ങ്ങ­ള­ല്ല എ­ന്നു് ക­ലാ­കാ­ര­ന്റെ അ­ന്ത­രം­ഗ­ത്തി­ലി­രി­ക്കു­ന്ന നി­രൂ­പ­ണ­ബോ­ധം ഒരു പ്രാ­കൃ­ത­ന്റെ രൂ­പ­മാർ­ജ്ജി­ച്ചു് അ­യാ­ളോ­ടു പ­റ­യു­ന്നു. ആ ബോ­ധ­ത്തി­ന്റെ പ്രേ­ര­ണ­യാൽ അയാൾ യ­ഥാർ­ത്ഥ ക­ല­യ്ക്കു രൂപം ന­ല്കു­മ്പോൾ ഭൂ­രി­പ­ക്ഷം നി­ന്ദി­ക്കു­ന്നു അയാളെ. നല്ല ആശയം. പക്ഷേ, ഒരു പൂർ­വ­ക­ല്പി­ത­രൂ­പ­ത്തിൽ ക­ഥാ­കാ­രൻ ത­നി­ക്കു പ­റ­യാ­നു­ള്ള­തു് മു­ഴു­വ­നും ഉൾ­ക്കൊ­ള്ളി­ച്ചി­രി­ക്കു­ന്നു എന്ന പ്ര­തീ­തി. ക­ല­യ്ക്കു ത­ത്ക്ഷ­ണ­പ്ര­തീ­തി­യു­ള­വാ­ക്കാൻ ക­ഴി­യും. അ­തി­ല്ല മുരളീ കൃ­ഷ്ണ­ന്റെ ക­ഥ­യ്ക്കു്.

സം­ഭ­വ­ങ്ങൾ
  1. വേ­മ്പ­നാ­ട്ടു കാ­യ­ലിൽ ഒരു കൊ­തു­മ്പു­വ­ള്ളം മെ­ല്ലെ നീ­ങ്ങു­ക­യാ­യി­രു­ന്നു. സാ­ന്ധ്യ­പ്ര­കാ­ശം ജ­ല­ത്തി­ന്റെ നീലിമ കൂ­ട്ടി. ഞാനും അ­രൂ­ക്കു­റ്റി തേ­വർ­വീ­ട്ടിൽ ഭാ­സ്ക­ര­പ്പ­ണി­ക്ക­രും കാ­യ­ലി­ന്റെ തീ­ര­ത്തു നി­ല്ക്കു­ക­യാ­യി­രു­ന്നു. വള്ളം നോ­ക്കി­ക്കൊ­ണ്ടു ഭാ­സ്ക­ര­പ്പ­ണി­ക്കർ ചോ­ദി­ച്ചു: “എ­ങ്ങ­നെ­യി­രി­ക്കു­ന്നു?” അ­ന്നു് അരൂരെ സെ­ന്റ­ഗ­സ്റ്റിൻ­സ് സ്ക്കൂ­ളി­ലെ സെ­ക്കൻ­ഡ് ഫോം വി­ദ്യാർ­ത്ഥി­യാ­യി­രു­ന്നു ഞാൻ. എന്റെ മ­റു­പ­ടി: “നീല മു­ന്തി­രി­ച്ചാ­റു നി­റ­ച്ച സ്ഫ­ടി­ക ച­ഷ­ക­ത്തിൽ താ­മ­ര­പ്പൂ­വി­ന്റെ ഇതൾ നീ­ങ്ങു­ന്ന­തു­പോ­ലെ”. “നീ ഭാ­വി­യിൽ ക­വി­യാ­കും” എന്നു ഭാ­സ്ക­ര­പ്പ­ണി­ക്കർ. ഈയിടെ അരൂർ വച്ചു മ­രി­ച്ച ആ സു­ഹൃ­ത്തി­ന്റെ ഭാ­വി­ക­ഥ­നം ശ­രി­യാ­യി വ­ന്നി­ല്ല.
  2. കൈ­നി­ക്ക­ര പ­ദ്മ­നാ­ഭ­പി­ള്ള യും ഞാനും തി­രു­വ­ല്ല­യി­ലെ സ­ത്ര­ത്തിൽ ഇ­രി­ക്കു­ക­യാ­യി­രു­ന്നു. സ­മ്മേ­ള­നം തു­ട­ങ്ങാൻ ഒരു മ­ണി­ക്കൂർ­കൂ­ടി ക­ഴി­യ­ണം. കൈ­നി­ക്ക­ര സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു പ­റ­ഞ്ഞു­തു­ട­ങ്ങി. “ഒ. എൻ. വി. കു­റു­പ്പു് വലിയ ബു­ദ്ധി­മാ­നാ­ണു്. വ­ല്ല­പ്പോ­ഴും ബു­ദ്ധി­ശൂ­ന്യ­മെ­ന്ന മ­ട്ടിൽ സം­സാ­രി­ച്ചാൽ ക­രു­തി­ക്കൂ­ട്ടി അ­ങ്ങ­നെ ചെ­യ്യു­ന്നു­വെ­ന്നേ നമ്മൾ ധ­രി­ക്കാ­വൂ. അതല്ല … എന്ന ക­വി­യു­ടെ അവസ്ഥ. അയാൾ ക­രു­തി­ക്കൂ­ട്ടി­യ­ല്ല മ­ണ്ട­ത്ത­രം പ­റ­യു­ന്ന­തു്. എൻ. മോ­ഹ­ന­നു ണ്ട­ല്ലോ. ഒ­ന്നാ­ന്ത­രം ചെ­റു­ക­ഥ­കൾ എ­ഴു­തും. കേ­ശ­വ­ദേ­വ്, തകഴി ഇവരിൽ ബെ­റ്റർ ആർ­ടി­സ്റ്റ് ത­ക­ഴി­യാ­ണു്. ത­ക­ഴി­യു­ടെ പല ചെ­റു­ക­ഥ­ക­ളും എന്റെ ഓർ­മ്മ­യി­ലു­ണ്ടു്. കേ­ശ­വ­ദേ­വി­ന്റെ ഒരു ചെ­റു­ക­ഥ­യു­ടെ പേ­രു­പോ­ലും എന്റെ സ്മ­ര­ണ­യി­ലി­ല്ല”.
  3. അ­ഭി­മു­ഖ­സം­ഭാ­ഷ­ണ­ത്തി­നു വന്ന ഒരു വി­ദ്യാർ­ത്ഥി­യോ­ടു ഞാൻ പ­റ­ഞ്ഞു: “അ­ഭി­മു­ഖ സം­ഭാ­ഷ­ണ­ത്തിൽ പ­ങ്കു­കൊ­ള്ള­ത്ത­ക്ക­വി­ധ­ത്തിൽ എ­നി­ക്കു പ്രാ­ധാ­ന്യ­മി­ല്ല. അ­തു­കൊ­ണ്ടു് വേറെ ആ­രു­ടെ­യെ­ങ്കി­ലും അ­ടു­ത്തു­പോ­കൂ. പി­ന്നെ നി­ങ്ങ­ളു­ടെ ഈ പ്ര­വൃ­ത്തി തി­ക­ച്ചും പ്ര­യോ­ജ­ന ശൂ­ന്യ­മാ­ണു്. ന­മ്മു­ടെ ഭാ­ര­ത­മാ­കെ മ­രി­ച്ചു­ക­ഴി­ഞ്ഞു. ഏതോ ഒരു ഭാ­ഗ­ത്തു് ചെറിയ സ്പ­ന്ദ­ന­മു­ണ്ടു്. അതും അ­വ­സാ­നി­ക്കാൻ പോ­കു­ന്നു. പ­ണ്ടൊ­ക്കെ സ­മൂ­ഹ­ത്തി­നാ­കെ ജീർ­ണ്ണ­ത­യു­ണ്ടാ­യാൽ അതു് വ്യ­ക്തി­യെ ബാ­ധി­ച്ചി­രു­ന്നി­ല്ല. ഇ­ന്നു് ഒരു വ്യ­ക്തി­യും ജീർ­ണ്ണ­ത­യു­ടെ പി­ടി­യിൽ­നി­ന്നു മു­ക്ത­ന­ല്ല. സാ­ഹി­ത്യ­വും കലയും അ­ധഃ­പ­തി­ച്ചു ക­ഴി­ഞ്ഞു. ദുർ­ജ്ഞേ­യ­ങ്ങ­ളാ­യ കോ­പ്രാ­യ­ങ്ങ­ളെ നമ്മൾ നോ­വ­ലു­ക­ളാ­യും ക­വി­ത­ക­ളാ­യും ചി­ത്ര­ങ്ങ­ളാ­യും കൊ­ണ്ടാ­ടു­ന്നു. സ്വ­ഭാ­വ­ഹ­ത്യ ആ­ളു­ക­ളും പ­ത്ര­ക്കാ­രും ഒരേ രീ­തി­യിൽ ന­ട­ത്തു­ന്നു. ന­മു­ക്കു് ഇനി ഒരു ര­ക്ഷ­യു­മി­ല്ല. നി­ങ്ങൾ നി­ങ്ങ­ളു­ടേ­താ­യ രീ­തി­യിൽ ഇ­തി­ന്റെ പ­രി­ഹാ­ര­ത്തി­നു എ­ന്തെ­ങ്കി­ലും ചെ­യ്യാൻ ശ്ര­മി­ക്കു. ജീർ­ണ്ണി­ച്ച സാ­ഹി­ത്യ­കാ­ര­നെ­യും രാ­ഷ്ട്രീ­യ­ക്കാ­ര­നെ­യും ചെ­ന്നു­ക­ണ്ടു് അവർ അർ­ഹി­ക്കാ­ത്ത പ്രാ­ധാ­ന്യം കൊ­ടു­ക്കാ­തി­രി­ക്കു. വി­ദ്യാർ­ത്ഥി­യാ­യ നി­ങ്ങൾ ശു­ദ്ധ­നാ­ണു്. അ­തു­കൊ­ണ്ടു് ഇ­വി­ടു­ത്തെ­യാ­ളു­ക­ളെ നി­ങ്ങൾ­ക്ക­റി­ഞ്ഞു കൂടാ… ” ഇ­തിൽ­ക്കൂ­ടു­ത­ലാ­യി പറയാൻ ഗ­ദ്ഗ­ദം എന്നെ സ­മ്മ­തി­ച്ചി­ല്ല.
  4. ശ്രീ. സു­കു­മാർ അ­ഴീ­ക്കോ­ടി നോടു സം­സാ­രി­ക്കു­ന്ന­തു് എ­പ്പോ­ഴും ആ­ഹ്ലാ­ദ­പ്ര­ദ­മാ­ണു്. കാരണം അ­ദ്ദേ­ഹം ഏ­തു­സ­മ­യ­ത്തും പ്ര­സ­ന്നാ­വ­സ്ഥ­യി­ലാ­യി­രി­ക്കു­മെ­ന്ന­താ­ണു്. മുൻ­പു് എ­പ്പോ­ഴെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തെ എ­തിർ­ത്തി­ട്ടു­ള്ള ആ­ളാ­ണു് അ­ദ്ദേ­ഹ­ത്തെ കാ­ണു­ന്ന­തെ­ന്നി­രി­ക്ക­ട്ടെ. അ­തൊ­ക്കെ മ­റ­ന്നു് അ­ദ്ദേ­ഹം അയാൾ പറഞ്ഞ നല്ല വാ­ക്കു­കൾ അ­നു­സ്മ­രി­പ്പി­ച്ചു് സഹർഷം സം­സാ­രി­ക്കും. ഒരു ദിവസം ഞാൻ അ­ദ്ദേ­ഹ­ത്തെ തി­രു­വ­ന­ന്ത­പു­ര­ത്തെ ‘സ്വ­പ്ന’ എന്ന ലോ­ജ്ജിൽ കാണാൻ ചെ­ന്നു. പ­രു­ക്കൻ വാ­ക്കു­കൾ­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തെ എ­റ്റി­യി­ട്ടു­ള്ള എ­ന്നോ­ടു് അ­ദ്ദേ­ഹം സ­ന്തോ­ഷ­ത്തോ­ടെ സം­സാ­രി­ച്ചു. “ഞാൻ വേഗം പോ­കു­ന്നു. റ്റാ­ക്സി നി­റു­ത്തി­യി­രി­ക്കു­ക­യാ­ണു്. അ­തി­ന്റെ മീ­റ്റർ പാ­മ്പി­ന്റെ വിഷം മേ­ലോ­ട്ടു ക­യ­റു­ന്ന­തു­പോ­ലെ കേ­റി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണു്” എന്നു ഞാൻ അ­റി­യി­ച്ചു. അ­ഴീ­ക്കോ­ട് പൊ­ട്ടി­ച്ചി­രി­ച്ചു: “ശരി, ശരി പാ­മ്പി­ന്റെ വിഷം മേ­ലോ­ട്ടു ക­യ­റി­യാൽ മരണം. മീ­റ്റർ പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രു­ന്നാ­ലും ‘മരണം’ തന്നെ എന്നു പ­റ­ഞ്ഞു. ഹൃ­ദ്യ­മാ­യ പെ­രു­മാ­റ്റം. അതിൽ കാ­പ­ട്യ­മി­ല്ല­താ­നും.
തകഴി, ഗു­പ്തൻ­നാ­യർ

ഇ­ന്ത്യൻ പെൻ­ഗ്വിൻ ബു­ക്ക്സി­നെ­ക്കു­റി­ച്ചു പ്ര­ശം­സാ­പ­ര­ങ്ങ­ളാ­യി ഇം­ഗ്ലീ­ഷ് ജേ­ണ­ലു­ക­ളിൽ വ­രു­ന്ന നി­രൂ­പ­ണ­ങ്ങൾ വാ­യി­ച്ചി­ട്ടു് ആ പു­സ്ത­ക­ങ്ങൾ വാ­ങ്ങി വാ­യി­ച്ചാൽ നമ്മൾ ദുഃ­ഖി­ക്കും. പണം വെ­റു­തേ ക­ള­ഞ്ഞ­ല്ലോ എന്ന ദുഃഖം.

നി­രൂ­പ­ണ­ങ്ങൾ, വി­മർ­ശ­ന­ങ്ങൾ ഇവ എ­ന്നിൽ അ­ങ്ങ­നെ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്താ­റി­ല്ല. ഇ­ന്ത്യൻ പെൻ­ഗ്വിൻ ബു­ക്ക്സി­നെ­ക്കു­റി­ച്ചു പ്ര­ശം­സാ­പ­ര­ങ്ങ­ളാ­യി ഇം­ഗ്ലീ­ഷ് ജേ­ണ­ലു­ക­ളിൽ വ­രു­ന്ന നി­രൂ­പ­ണ­ങ്ങൾ വാ­യി­ച്ചി­ട്ടു് ആ പു­സ്ത­ക­ങ്ങൾ വാ­ങ്ങി വാ­യി­ച്ചാൽ നമ്മൾ ദുഃ­ഖി­ക്കും. പണം വെ­റു­തേ ക­ള­ഞ്ഞ­ല്ലോ എന്ന ദുഃഖം. ഗ്ര­ന്ഥ­കാ­ര­ന്മാ­രെ വേ­ദ­നി­പ്പി­ക്കാൻ മ­ടി­ച്ചു്, പ്ര­സാ­ധ­ക­രെ വ്യ­വ­സാ­യ­ത്തിൽ വ­ളർ­ത്താൻ കൊ­തി­ച്ചു് അ­സ­ത്യ­പൂർ­ണ്ണ­ങ്ങ­ളാ­യ നി­രൂ­പ­ണ­ങ്ങൾ ആ ജേ­ണ­ലു­ക­ളിൽ പ­ര­സ്യ­പ്പെ­ടു­ത്തു­ന്നു. നി­രൂ­പ­കർ പ­ല­പ്പോ­ഴും ജേ­ണ­ലു­ട­മ­ക­ളു­ടെ ദാ­സ­ന്മാ­രാ­ണു്. സ­ത്യ­മെ­ഴു­തി­യാൽ ലേ­ഖ­ന­ങ്ങൾ പ­ര­സ്യ­പ്പെ­ടു­ത്തി കി­ട്ടു­ക­യി­ല്ല എ­ന്നു് അ­വർ­ക്കു് അ­റി­യാം. മറ്റു ചി­ലർ­ക്കു ‘ജ­ഡ്ജ്മെ­ന്റ്’ ഇല്ല. നല്ല സാ­ഹി­ത്യ­മേ­തു് ദു­ഷ്ട­സാ­ഹി­ത്യ­മേ­തു് എന്നു വി­വേ­ചി­ച്ച­റി­യാൻ ക­ഴി­യാ­ത്ത ഒ­രാ­ളാ­ണു് ഖു­ശ്വ­ന്തു് സിങ്. അ­ദ്ദേ­ഹം ന­ല്ല­തെ­ന്നു പറഞ്ഞ ഗ്ര­ന്ഥ­ങ്ങ­ളാ­കെ കു­ത്സി­ത­ങ്ങ­ളാ­യി ഞാൻ ക­ണ്ടി­ട്ടു­ണ്ടു്.

images/Thakazhi1.jpg
തകഴി

ഇ­പ്പോൾ ഇതു പറയാൻ കാ­ര­ണ­മു­ണ്ടു്. പ്ര­ഫെ­സർ എസ്. ഗു­പ്തൻ­നാ­യർ മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പിൽ എ­ഴു­തി­യ ഗ്ര­ന്ഥ­നി­രൂ­പ­ണം ഞാൻ വാ­യി­ച്ചു—ത­ക­ഴി­യു­ടെ ‘ഒരു കു­ട്ട­നാ­ടൻ കഥ’ എന്ന ക­ഥാ­സ­മാ­ഹാ­ര­ത്തി­ന്റെ നി­രൂ­പ­ണം. സമനില പാ­ലി­ച്ചു് എ­ഴു­തു­ന്ന നി­രൂ­പ­ക­നാ­ണു് ഗു­പ്തൻ­നാ­യർ. അ­ദ്ദേ­ഹം പ്ര­ശം­സി­ച്ച ഈ പു­സ്ത­കം ഞാൻ വാ­ങ്ങി. ഒരു കഥ വാ­യി­ച്ചു ‘പൊ­ന്നു­വി­ന്റെ കഥ’ വി­കാ­ര­ങ്ങൾ­ക്കു് അ­ടി­മ­പ്പെ­ട്ട ഒരു പെ­ണ്ണി­ന്റെ­യും ആ­ണി­ന്റെ­യും കഥ തകഴി പ­റ­യു­ന്നു. ആ വി­കാ­ര­ത്തെ പ്രേ­മ­മെ­ന്നു വി­ളി­ക്കാ­നാ­വി­ല്ല. അവർ വൃ­ദ്ധ­രാ­യി. അ­വ­ളു­ടെ ഭർ­ത്താ­വു മ­രി­ച്ചു. അ­തി­നു­ശേ­ഷം ര­ണ്ടു­പേ­രും ത­മ്മിൽ കാ­ണു­ന്നു. അ­വ­ളു­ടെ ഹൃ­ദ­യ­ത്തിൽ അ­പ്പോ­ഴും ചെ­റു­ചൂ­ടോ­ടെ ക­ത്തി­ക്കൊ­ണ്ടി­രു­ന്ന വി­കാ­ര­ദീ­പ­ത്തെ ക­ലാ­സു­ഭ­ഗ­മാ­യി തകഴി കാ­ണി­ച്ചു ത­രു­ന്നു. കഥ വാ­യി­ച്ചു ക­ഴി­ഞ്ഞ­പ്പോൾ മ­നു­ഷ്യ ജീ­വി­തം ഇ­ങ്ങ­നെ­യാ­ണ­ല്ലോ എന്നു ഞാൻ സ്വയം പ­റ­ഞ്ഞു­പോ­യി. അ­ങ്ങ­നെ എന്നെ പറയാൻ പ്രേ­രി­പ്പി­ച്ച­തു് ത­ക­ഴി­യു­ടെ ക­ലാ­ബോ­ധ­മാ­ണു്. ആ ബോ­ധ­ത്തി­ന്റെ പ്ര­ഗ­ല്ഭ­മാ­യ ആ­വി­ഷ്കാ­ര­മാ­ണു് കഥ. ക­ഥാ­കാ­ര­നും നി­രൂ­പ­ക­നും നന്ദി.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1992-12-06.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.