SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(ക­ലാ­കൗ­മു­ദി വാരിക, 1993-10-03-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

images/MayaAngelou.jpg
മേഅ ആ­ഞ്ജി­ലോ

മേഅ ആ­ഞ്ജി­ലോ (Maya Angelou) പേ­രു­കേ­ട്ട നീ­ഗ്രോ ക­വ­യി­ത്രി­യാ­ണു്. അഞ്ചു വാ­ല്യ­ങ്ങ­ളാ­യി പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ, അ­വ­രു­ടെ ആ­ത്മ­ക­ഥ­യു­ടെ ആ­ദ്യ­ത്തെ ഭാ­ഗ­മാ­ണു് “I Know why The Caged Birds Sing ” എ­ന്ന­തു്. ‘കൂ­ട്ടി­ല­ട­യ്ക്ക­പ്പെ­ട്ട കി­ളി­കൾ എ­ന്തി­നു പാ­ടു­ന്നു­വെ­ന്നു് എ­നി­ക്ക­റി­യാം’ എ­ന്നു് മേഅ ആ­ഞ്ജി­ലോ പ­റ­യു­ന്ന­തു് വെ­ള്ള­ക്കാ­രു­ടെ സം­സ്കാ­രം നിർ­മ്മി­ച്ച പ­ഞ്ജ­ര­ത്തി­ന­ക­ത്തു കി­ട­ന്നു് ക­റു­ത്ത വർ­ഗ്ഗ­ക്കാർ പാ­ടു­ന്ന­തി­നെ­ക്കു­റി­ച്ചു മാ­ത്ര­മ­ല്ല. അ­മ്മ­യു­ടെ കർശന നിർ­ദ്ദേ­ശ­ങ്ങ­ളും നി­യ­മ­ങ്ങ­ളും ഉ­ണ്ടാ­ക്കി­യ കൂ­ട്ടി­ല­ക­പ്പെ­ട്ടു് ആ­ത്മാ­വി­ഷ്കാ­രം നിർ­വ്വ­ഹി­ച്ച സ്വ­ന്തം ജീ­വി­ത­ത്തെ­ക്കു­റി­ച്ചു കൂ­ടി­യാ­ണു്. ആ­ഞ്ജി­ലോ­യു­ടെ അമ്മ അ­വൾ­ക്കു് ഏഴു വ­യ­സ്സു­ള്ള­പ്പോൾ­ത്ത­ന്നെ അവളെ അ­മ്മു­മ്മ­യോ­ടു­കൂ­ടി താ­മ­സി­ക്കാൻ അ­യ­ച്ചു. അ­മ്മ­യെ സ്നേ­ഹി­ക്കു­ന്ന മകൾ അതോടെ അ­ബോ­ധാ­ത്മ­ക­മാ­യി അ­മ്മ­യോ­ടു് എ­തിർ­പ്പു­ള്ള­വ­ളാ­യി­ത്തീർ­ന്നു. ആ എ­തിർ­പ്പാ­ണു് അ­മ്മ­യു­ടെ ബോ­യ്ഫ്രൻ­ഡ്—കാ­മു­കൻ—എട്ടു വ­യ­സ്സു മാ­ത്രം പ്രാ­യ­മു­ണ്ടാ­യി­രു­ന്ന അവളെ ബ­ലാ­ത്സം­ഗം ചെ­യ്യാൻ ഇ­ട­യാ­ക്കി­യ­തു്. ഫ്രീ­മാൻ എ­ന്നാ­യി­രു­ന്നു അ­യാ­ളു­ടെ പേരു്. അ­മ്മ­യും കാ­മു­ക­നും കൂടി ഉ­റ­ങ്ങു­ന്ന ക­ട്ടി­ലിൽ കു­ട്ടി­യാ­യ ആ­ഞ്ജി­ലോ­യും കി­ട­ന്നു­റ­ങ്ങു­ക പ­തി­വാ­യി­രു­ന്നു. ഒരു ദിവസം കാ­ല­ത്തു് അമ്മ എ­ഴു­ന്നേ­റ്റു പോ­യ­പ്പോൾ ഇടതു കാലിൽ ഒ­ര­ഭി­മർ­ദ്ദം. ആ­ഞ്ജി­ലോ ഉ­ണർ­ന്നു. പി­ന്നെ­യു­ള്ള വി­വ­ര­ണം അ­ച്ച­ടി­ക്കാൻ വയ്യ. ബ­ലാ­ത്സം­ഗ­ത്തിൽ ബാ­ഹ്യ­മാ­യ പ്ര­തി­ഷേ­ധം ഉ­ണ്ടാ­യി­രു­ന്നെ­ങ്കി­ലും അ­യാ­ളു­ടെ മൃ­ദു­ല­മാ­യ ആ­ശ്ലേ­ഷം അവളെ ര­സി­പ്പി­ച്ചു. ആ ആ­ഹ്ലാ­ദാ­നു­ഭൂ­തി അ­മ്മ­യോ­ടു­ള്ള വെ­റു­പ്പി­ന്റെ പ­രോ­ക്ഷ പ്ര­ക­ട­ന­മാ­യി ക­രു­താ­വു­ന്ന­താ­ണു്. നാ­ബോ­ക്കോ­ഫി ന്റെ “ലോ­ലി­റ്റ ” എന്ന നോ­വ­ലി­ലെ ആ പേ­രു­ള്ള കൊ­ച്ചു പെൺ­കു­ട്ടി നാ­ല്പ­തു ക­ഴി­ഞ്ഞ പു­രു­ഷ­നെ അ­ങ്ങോ­ട്ടു ചെ­ന്നാ­ക്ര­മി­ച്ച­തു പോലെ ആ­ഞ്ജി­ലോ ഫ്രീ­മാ­ന്റെ അ­ടു­ത്തു വീ­ണ്ടും ചെ­ന്നു. വേ­ഴ്ച­യിൽ ക്ഷതം പ­റ്റി­യ അവൾ കി­ട­പ്പി­ലാ­യി. എ­ല്ലാ­വ­രും സത്യം മ­ന­സ്സി­ലാ­ക്കി. ഫ്രീ­മാൻ കാ­രാ­ഗൃ­ഹ­ത്തി­ലു­മാ­യി. അ­ഭി­ഭാ­ഷ­ക­ന്റെ സാ­മർ­ത്ഥ്യം കൊ­ണ്ടു് സ്വാ­ത­ന്ത്ര്യം നേടിയ അയാൾ പി­ന്നീ­ടു് അധികം നാൾ ജീ­വി­ച്ചി­രു­ന്നി­ല്ല. ആരോ അയാളെ വ­ധി­ച്ചു. മാ­ന­സി­കാ­ഘാ­ത­ത്താൽ അ­ടു­ത്ത അഞ്ചു വർഷം ആ­ഞ്ജി­ലോ മൂ­ക­യാ­യി ജീ­വി­ക്കു­ക­യാ­ണു­ണ്ടാ­യ­തു്.

images/CagedBirdcover.jpg

അ­വൾ­ക്കു പ­തി­നേ­ഴു വ­യ­സ്സാ­യി. അവൾ താ­മ­സി­ക്കു­ന്ന­തി­ന­ടു­ത്തു് സു­ന്ദ­ര­ന്മാ­രാ­യ രണ്ടു സ­ഹോ­ദ­ര­ന്മാർ ഉ­ണ്ടാ­യി­രു­ന്നു. അവരിൽ ഒരാളെ വ­ശീ­ക­രി­ക്കാൻ ആ­ഞ്ജി­ലോ തീ­രു­മാ­നി­ച്ചു. ഒരു ദിവസം ഒരു കു­ന്നു ക­യ­റു­മ്പോൾ ത­നി­ക്കു് അ­ഭി­മ­ത­നാ­യ യു­വാ­വു് എതിരേ വ­രു­ന്ന­തു് അവൾ കണ്ടു. ആ­ഞ്ജി­ലോ ല­ജ്ജാ­ശൂ­ന്യ­യാ­യി അ­യാ­ളോ­ടു ചോ­ദി­ച്ചു: “Hey. Would you like to have a sexual intercourse with me?” ചെ­റു­പ്പ­ക്കാ­രൻ അ­മ്പ­ര­ന്നു പോ­യെ­ങ്കി­ലും സം­ഭ­വി­ക്കേ­ണ്ട­തു സം­ഭ­വി­ച്ചു. അവൾ ഗർഭം ധ­രി­ച്ചു.

Mother asked, “Who is the boy”? വീ­ണ്ടും അമ്മ: “Do you want to marry him?”

“No.”

ഗർഭം നാ­ലു­മാ­സ­മാ­യ­പ്പോൾ മ­ക­ളോ­ടു സം­സാ­രി­ക്കു­ന്ന­തു നി­റു­ത്തി­യി­രു­ന്നു അച്ഛൻ (പി­താ­വ­ല്ല, അ­മ്മ­യു­ടെ ഭർ­ത്താ­വു്).

“Does he want to marry you?”

“No.”

ഉ­റ­ക്കെ സം­സാ­രി­ച്ചു കൊ­ണ്ടേ­യി­രി­ക്ക­ണം നേ­താ­ക്ക­ന്മാർ. ഇ­ല്ലെ­ങ്കിൽ അവർ പു­റ­ന്ത­ള്ള­പ്പെ­ടും. ശ്രീ. കെ. വി. സു­രേ­ന്ദ്ര­നാ­ഥി­നേ­ക്കാൾ സ­ത്യ­സ­ന്ധ­നും ബു­ദ്ധി­മാ­നു­മാ­യ മ­റ്റ­ധി­കം നേ­താ­ക്ക­ന്മാ­രെ എ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ. സു­രേ­ന്ദ്ര­നാ­ഥി­നു് അ­ദ്ദേ­ഹം അർ­ഹി­ക്കു­ന്ന സ്ഥാ­നം കി­ട്ടാ­ത്ത­തു് ഉ­റ­ക്കെ സം­സാ­രി­ക്കാ­ത്ത­തു കൊ­ണ്ടാ­ണു്.

ആ­ഞ്ജി­ലോ പ്ര­സ­വി­ച്ചു. അ­തു­വ­രെ അ­ബോ­ധാ­ത്മ­ക­മാ­യ സം­ഘ­ട്ട­ന­ത്തി­ലേർ­പ്പെ­ട്ടി­രു­ന്ന അ­മ്മ­യും മകളും അ­നു­ര­ഞ്ജ­ന­ത്തി­ലെ­ത്തി. അ­മ്മ­മാ­രും പെൺ­മ­ക്ക­ളും ത­മ്മി­ലു­ള്ള നി­ഗൂ­ഢ­മാ­യ ബ­ന്ധ­ത്തെ പലരും ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു്. ഇ­പ്പോൾ ഓർ­മ്മ­യി­ലെ­ത്തു­ന്ന­തു് Nancy Friday എ­ഴു­തി­യ My Mother Myself എന്ന പു­സ്ത­ക­മാ­ണു്. ര­ണ്ടാ­മ­ത്തേ­തു് Maxine Hong Kingston എ­ഴു­തി­യ Chinamen എന്ന വി­ഖ്യാ­ത­മാ­യ നോ­വ­ലാ­ണു് (Vorago Press, 1991, Spl Price £3.00)

ചോ­ദ്യം, ഉ­ത്ത­രം

ചോ­ദ്യം: ഭാ­ര്യ­മാ­രോ­ടു ക്രൂ­ര­മാ­യി പെ­രു­മാ­റു­ന്ന പു­രു­ഷ­ന്മാ­രു­ടെ ക്രൂ­ര­ത എല്ലാ സ്ഥ­ല­ങ്ങ­ളി­ലു­മു­ണ്ടോ?

ഉ­ത്ത­രം: ഇല്ല. അവർ പ­രോ­പ­കാ­ര­ത­ല്പ­ര­രാ­യി­രി­ക്കും. വി­ശേ­ഷി­ച്ചും അ­ന്യ­സ്ത്രീ­ക­ളു­ടെ കാ­ര്യ­ത്തിൽ. അ­വ­രോ­ടു് അ­തി­വി­ന­യം കാ­ണി­ക്കും. അ­ക്കൂ­ട്ട­രിൽ ഒ­രു­ത്തി­യു­ടെ കു­ഞ്ഞി­ന്റെ വി­ര­ലൊ­ന്നു മു­റി­ഞ്ഞാൽ അ­വ­ളു­ടെ മുൻ­പി­ലി­രു­ന്നു ക­ണ്ണീ­രൊ­ഴു­ക്കും.

ചോ­ദ്യം: മ­നു­ഷ്യ­ന്റെ ഏ­റ്റ­വും വലിയ ക­ണ്ടു­പി­ടി­ത്തം ഏതു?

ഉ­ത്ത­രം: പു­സ്ത­ക­മെ­ന്നു റെയ്സ ഗോർ­ബ­ച്ചേ­വ് പ­റ­ഞ്ഞി­ട്ടു­ണ്ടു്. എ­ങ്കി­ലും അ­ത­വ­രു­ടെ അ­ഭി­പ്രാ­യ­മാ­യി—മൗ­ലി­ക­ത­യു­ള്ള അ­ഭി­പ്രാ­യ­മാ­യി —ക­രു­ത­രു­തു്. വേറെ പലരും പ­റ­ഞ്ഞ­താ­ണ­തു്. പി­ന്നെ റെ­യ്സ­യു­ടെ ഏ­റ്റ­വും വലിയ ക­ണ്ടു­പി­ടി­ത്തം സോ­വി­യ­റ്റ് യൂ­ണി­യ­നെ ത­കർ­ത്ത ഗോർ­ബ­ച്ചേ­വ് തന്നെ. ആ­ദ്യ­കാ­ല­ത്തു് ഞാനും ഗോർ­ബ­ച്ചേ­വി­നെ ആ­രാ­ധി­ച്ചി­രു­ന്നു.

ചോ­ദ്യം: നി­ങ്ങൾ സ്ത്രീ­യാ­യാൽ?

ഉ­ത്ത­രം: ചെ­റു­പ്പ­ക്കാ­രി ആയാൽ എന്നു തി­രു­ത്തി­ച്ചോ­ദി­ക്കു. ഉ­പ­കാ­രം ചെ­യ്ത­വ­നെ റോഡിൽ വച്ചു ക­ണ്ടാൽ കാ­ണാ­ത്ത മ­ട്ടിൽ പോകും. തി­ര­ക്കു­ള്ള ബ­സ്സിൽ ക­യ­റാ­നാ­യി ക­ണ്ട­ക്ടർ­ക്കു് മധുര മ­ന്ദ­ഹാ­സം സ­മ്മാ­നി­ക്കും. കൂ­ട്ടു­കാ­രി­ക­ളോ­ടൊ­ത്തു ബ­സ്സിൽ ക­യ­റി­യാൽ എ­ല്ലാ­വർ­ക്കു­മാ­യി റ്റി­ക്ക­റ്റെ­ടു­ത്തി­ട്ടു പി­ന്നീ­ടു് ഓരോ സ്ത്രീ­യു­ടെ കൈയിൽ നി­ന്നും പൈസ വാ­ങ്ങും.

ചോ­ദ്യം: നി­ങ്ങൾ പ­ടു­കി­ഴ­വ­നാ­യാൽ?

ഉ­ത്ത­രം: ചാ­കാ­നാ­യി കാ­ത്തി­രി­ക്കും അ­ല്ലാ­തെ നാ­ലു­പേർ താ­ങ്ങി­യെ­ടു­ത്തു പ്ളാ­റ്റ്ഫോ­മി­ലേ­ക്കു കൊ­ണ്ടു ചെ­ല്ലാ­നും അവിടെ ക­സേ­ര­യിൽ ഇ­രു­ന്നു കൊ­ണ്ടു അ­വ്യ­ക്ത­മാ­യി മൈ­ക്കിൽ­ക്കൂ­ടെ അ­തു­മി­തും പ­റ­യാ­നു­മു­ള്ള സ­ന്ദർ­ഭ­മു­ണ്ടാ­ക്കു­ക­യി­ല്ല. എ­നി­ക്കി­പ്പോൾ ആ­രോ­ഗ്യ­മു­ണ്ടു്. അ­തു­കൊ­ണ്ടു പ്ളാ­റ്റ്ഫോ­മി­ലേ­ക്കു ചെ­ല്ലാൻ പ­ടി­ക്കെ­ട്ടു ക­യ­റു­മ്പോൾ താ­ങ്ങാൻ വ­രു­ന്ന­വ­നെ ശ­ത്രു­ത­യോ­ടാ­ണു് ഞാൻ നോ­ക്കു­ന്ന­തു്.

ചോ­ദ്യം: നി­ങ്ങൾ­ക്കു പ­ണ­മി­ല്ലെ­ന്ന മ­ട്ടിൽ പ­ല­പ്പോ­ഴും എ­ഴു­താ­റു­ള്ള­തു­കൊ­ണ്ടു ചോ­ദി­ക്കു­ക­യാ­ണു്. പെ­ട്ടെ­ന്നു നി­ങ്ങ­ള­ങ്ങു കോ­ടീ­ശ്വ­ര­നാ­യാൽ എ­ന്തു­ചെ­യ്യും?

ഉ­ത്ത­രം: കോ­ടി­യു­ടെ ഈ­ശ്വ­ര­നാ­കേ­ണ്ട­തി­ല്ല. എ­നി­ക്കു മു­പ്പ­തു വെ­ള്ളി­ക്കാ­ശു മതി. അ­തു­കൊ­ണ്ടു ഞാൻ പാ­വ­ന­ച­രി­ത­നെ ഒ­റ്റി­ക്കൊ­ടു­ക്കും.

ചോ­ദ്യം: നേ­താ­ക്ക­ന്മാർ എ­പ്പോ­ഴും ഉ­റ­ക്കെ സം­സാ­രി­ക്കു­ന്ന­തെ­ന്തി­നു്?

ഉ­ത്ത­രം: ഉ­റ­ക്കെ സം­സാ­രി­ച്ചു­കൊ­ണ്ടേ­യി­രി­ക്ക­ണം നേ­താ­ക്ക­ന്മാർ. ഇ­ല്ലെ­ങ്കിൽ അവർ പു­റ­ന്ത­ള്ള­പ്പെ­ടും. ശ്രീ. കെ. വി. സു­രേ­ന്ദ്ര­നാ­ഥി നെ­ക്കാൾ സ­ത്യ­സ­ന്ധ­നും ബു­ദ്ധി­മാ­നു­മാ­യ മ­റ്റ­ധി­കം നേ­താ­ക്ക­ന്മാ­രെ എ­നി­ക്കു് അ­റി­ഞ്ഞു­കൂ­ടാ. സു­രേ­ന്ദ്ര­നാ­ഥി­നു് അ­ദ്ദേ­ഹം അർ­ഹി­ക്കു­ന്ന സ്ഥാ­നം കി­ട്ടാ­ത്ത­തു് ഉ­റ­ക്കെ സം­സാ­രി­ക്കാ­ത്ത­തു­കൊ­ണ്ടാ­ണു്.

ചോ­ദ്യം: സ്ത്രീ­ക­ളെ നി­ന്ദി­ക്കു­ന്ന­തു നി­റു­ത്തി­യോ?

ഉ­ത്ത­രം: ഞാൻ നി­ന്ദി­ക്കാ­റി­ല്ല­ല്ലോ. എ­ങ്കി­ല­ല്ലേ നി­റു­ത്തേ­ണ്ട­തു­ള്ളു. സ്ത്രീ ആ­രോ­ടും മി­ണ്ടാ­തെ ന­ട­ന്നാൽ നി­ങ്ങ­ളെ­പ്പോ­ലു­ള്ള­വർ ‘ഓ പ­തി­വ്ര­ത’ എന്നു പു­ച്ഛി­ച്ചു പറയും. മി­ണ്ടി­യാൽ ‘ഓ വേശ്യ’ എ­ന്നാ­വും വി­ളി­ക്കു­ക. സ്ത്രീ­കൾ­ക്കു ക­ഴി­ഞ്ഞു­കൂ­ടാൻ പ്ര­യാ­സം ഈ ലോ­ക­ത്തു്. ഇതു നേ­ര­ത്തേ സ്ത്രീ­യെ­ക്കു­റി­ച്ചു ന­ല്കി­യ ഉ­ത്ത­ര­ത്തി­നു വി­രു­ദ്ധ­മ­ല്ല.

മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു എഴുതൂ

അ­മേ­രി­ക്കൻ നോ­വ­ലെ­ഴു­ത്തു­കാ­രൻ ഫോ­ക്ന­റെ കാണാൻ ഒരു യു­വാ­വു് എത്തി. ‘സർ ഞാ­നൊ­രു നോ­വ­ലെ­ഴു­തി­യി­ട്ടു­ണ്ടു്. താ­ങ്കൾ അ­തൊ­ന്നു വാ­യി­ക്ക­ണം’. എ­ന്നു് അയാൾ പ­റ­ഞ്ഞു. പിൽ­ക്കാ­ല­ത്തു് സാ­ഹി­ത്യ­ര­ച­ന­യ്ക്കു് നോബൽ സ­മ്മാ­നം നേടിയ ഫോ­ക്നർ­ക്കു് അതിനു സ­മ­യ­മു­ണ്ടോ? അ­ദ്ദേ­ഹം വി­ന­യം­വി­ടാ­തെ ചോ­ദി­ച്ചു: “ഞാൻ വാ­യി­ക്ക­ണ­മെ­ന്നു­ണ്ടോ?” യു­വാ­വു് അതു മ­ന­സ്സി­ലാ­ക്കി പ­റ­ഞ്ഞു: ‘അ­ല്ലെ­ങ്കിൽ ര­ച­ന­യെ­സ്സം­ബ­ന്ധി­ച്ചു ചില ഉ­പ­ദേ­ശ­ങ്ങൾ ത­ന്നാ­ലും മതി’. ഫോ­ക്നർ അ­യാൾ­ക്കൊ­രു നിർ­ദ്ദേ­ശം നൽകി: ‘മ­നു­ഷ്യ സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് എഴുതു’.

എൻ. കൃ­ഷ്ണ­പി­ള്ള തി­രു­വ­ന­ന്ത­പു­ര­ത്തെ യൂ­ണി­വേ­ഴ്സി­റ്റി കോ­ളേ­ജിൽ പ്ര­ഫെ­സ­റാ­യി­രി­ക്കു­ന്ന കാലം. ഒരു ദിവസം ഉ­ച്ച­യ്ക്കു് ഞാൻ അ­ദ്ദേ­ഹ­ത്തി­ന്റെ മു­റി­യി­ലേ­ക്കു ചെ­ന്ന­പ്പോൾ സാറ് ഒരു പഴയ മാ­സി­ക­യെ­ടു­ത്തു കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­വ­രെ ഒരു ലേഖനം വാ­യി­ച്ചു കേൾ­പ്പി­ക്കു­ക­യാ­യി­രു­ന്നു. ഞാനും അതു വാ­യി­ച്ചു കേൾ­ക്കാ­നാ­യി അവിടെ ഇ­രി­പ്പു­റ­പ്പി­ച്ചു. സി. വി. രാ­മൻ­പി­ള്ള യെ­ക്കു­റി­ച്ചു് ആരോ എ­ഴു­തി­യ ലേഖനം. അ­തി­ന്റെ ചു­രു­ക്കം ഞാൻ ന­ല്കാം. ഒരു ചെ­റു­പ്പ­ക്കാ­രൻ നോ­വ­ലെ­ഴു­തി­ക്കൊ­ണ്ടു സി. വിയെ കാ­ണാ­നെ­ത്തി. അ­ദ്ദേ­ഹം അ­തൊ­ന്നു കേൾ­ക്ക­ണം എ­ന്നാ­യി­രു­ന്നു യു­വാ­വി­ന്റെ അ­ഭ്യർ­ത്ഥ­ന. രാ­മൻ­പി­ള്ള വേ­റൊ­രു ദി­വ­സ­മാ­ക­ട്ടെ­യെ­ന്നു പ­റ­ഞ്ഞ­ത­നു­സ­രി­ച്ചു് അയാൾ ആ ദി­വ­സം­ത­ന്നെ കാ­ല­ത്തെ­ത്തി. വായന ആ­രം­ഭി­ച്ചു. സി. വി. നോവൽ പാ­രാ­യ­ണം കേ­ട്ടു­കൊ­ണ്ടു ഇ­രി­ക്കു­ക­യാ­ണു്. യു­വാ­വാ­യ കാ­മു­കൻ യു­വ­തി­യാ­യ കാ­മു­കി­യു­ടെ വീ­ട്ടി­ലെ­ത്തു­ന്ന­തും അവളെ വി­ളി­ച്ചു ഉ­റ­ക്കെ പ്രേ­മാ­ഭ്യർ­ത്ഥ­ന ന­ട­ത്തു­ന്ന­തു­മൊ­ക്കെ താൻ വർ­ണ്ണി­ച്ചു­വ­ച്ച­തു നോവൽ ര­ച­യി­താ­വു് ഉ­ത്സു­ക­ത­യോ­ടെ വാ­യി­ച്ചു­തു­ട­ങ്ങി. അതു കു­റെ­നേ­രം കേ­ട്ടി­രു­ന്നി­ട്ടു സി. വി. പ­റ­ഞ്ഞു: ‘എടാ നി­റു­ത്തു് നി­റു­ത്തു്. ഏതു വീ­ട്ടി­ലാ­ണെ­ടാ ഇ­തൊ­ക്കെ ന­ട­ക്കു­ന്ന­തു? നി­ന്റെ വീ­ട്ടിൽ ഒ­രു­ത്തൻ ക­യ­റി­വ­ന്നു് ഏ­തെ­ങ്കി­ലും പെ­ണ്ണി­നെ വി­ളി­ച്ചു് ഈ ആ­ഭാ­സ­മൊ­ക്കെ­പ്പ­റ­ഞ്ഞാൽ നീ അ­വ­ന്റെ പ­ല്ല­ടി­ച്ചു താ­ഴ­ത്തി­ടു­കി­ല്ലേ? നി­റു­ത്തെ­ടാ നി­ന്റെ വായന’. നോ­വ­ലി­സ്റ്റ് ക­ട­ലാ­സ്സു­കൾ ചു­രു­ട്ടി­ക്കെ­ട്ടി­ക്കൊ­ണ്ടു യാ­ത്ര­യാ­യി. (ഓർ­മ്മ­യിൽ­നി­ന്നെ­ഴു­തു­ന്ന­തു­കൊ­ണ്ടു സി. വി­യു­ടെ വാ­ക്കു­കൾ ഇവ ത­ന്നെ­യാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല. ആ­ശ­യ­ത്തി­നു വ്യ­ത്യാ­സ­മി­ല്ല­താ­നും.)

images/WilliamFaulkner.jpg
ഫോ­ക്നർ

ഇനി വേ­റൊ­രു സംഭവം. അ­മേ­രി­ക്കൻ നോ­വ­ലെ­ഴു­ത്തു­കാ­രൻ ഫോ­ക്ന­റെ കാണാൻ ഒരു യു­വാ­വു് എത്തി. ‘സർ ഞാ­നൊ­രു നോ­വ­ലെ­ഴു­തി­യി­ട്ടു­ണ്ടു്. താ­ങ്കൾ അ­തൊ­ന്നു വാ­യി­ക്ക­ണം’ എ­ന്നു് അയാൾ പ­റ­ഞ്ഞു. പി­ല്ക്കാ­ല­ത്തു സാ­ഹി­ത്യ­ര­ച­ന­യ്ക്കു നോബൽ സ­മ്മാ­നം നേടിയ ഫോ­ക്നർ­ക്കു് അതിനു സ­മ­യ­മു­ണ്ടോ? അ­ദ്ദേ­ഹം വിനയം വി­ടാ­തെ ചോ­ദി­ച്ചു: “ഞാൻ വാ­യി­ക്ക­ണ­മെ­ന്നു­ണ്ടോ?” യു­വാ­വു് അതു മ­ന­സ്സി­ലാ­ക്കി പ­റ­ഞ്ഞു: ‘അ­ല്ലെ­ങ്കിൽ ര­ച­ന­യെ­സ്സം­ബ­ന്ധി­ച്ചു ചില ഉ­പ­ദേ­ശ­ങ്ങൾ ത­ന്നാ­ലും മതി’. ഫോ­ക്നർ അ­യാൾ­ക്കു ഒരു നിർ­ദ്ദേ­ശം നല്കി: ‘മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് എഴുതു’.

ഒരു വീ­ട്ടി­ലും ന­ട­ക്കാ­ത്ത കാ­ര്യ­ങ്ങ­ളാ­ണു് ശ്രീ അക്ബർ ക­ക്ക­ട്ടിൽ ‘ക­ളി­വാ­ച്ച് ’ എന്ന കഥയിൽ വർ­ണ്ണി­ക്കു­ന്ന­തു്. മ­നു­ഷ്യ­സ്വ­ഭാ­വ­ത്തെ­ക്കു­റി­ച്ചു് എ­ഴു­താ­നും അ­ദ്ദേ­ഹ­ത്തി­ന­റി­ഞ്ഞു­കൂ­ടാ. കോ­ളി­ജ­ധ്യാ­പ­കൻ ചി­ന്താ­ധീ­ന­നാ­യി ഇ­രി­ക്കു­മ്പോൾ ഒ­രു­ത്തൻ വ­ന്നു് പ്ര­ഭ­യ്ക്കു അയാളെ കാ­ണ­ണ­മെ­ന്നു് അ­റി­യി­ക്കു­ന്നു. പ്രഭ ആ­രെ­ന്നു് അ­ധ്യാ­പ­ക­നു് ഓർമ്മ വ­ന്നി­ല്ല. ‘ക­ളി­വാ­ച്ച്’ എന്ന വ­ട്ട­പ്പേ­രു­ള്ള പഴയ ശി­ഷ്യ­യാ­ണു് താ­നെ­ന്നു പ്രഭ സ­ന്ദേ­ശ­വു­മാ­യി എ­ത്തു­ന്ന­വ­നോ­ടു പ­റ­ഞ്ഞ­യ­ച്ച­തു് അയാൾ അ­ധ്യാ­പ­ക­നെ അ­റി­യി­ക്കു­ന്നു. അതോടെ ഓർ­മ്മ­യു­ടെ ചു­രു­ളു­കൾ അ­ഴി­യു­ക­യാ­യി. ര­ണ­ഭൂ­മി­യിൽ ശ­ത്രു­ക്കൾ അ­മ്പു­ക­ള­യ­യ്ക്കാൻ സ­ന്ന­ദ്ധ­രാ­യി നി­ല്ക്കു­മ്പോൾ ശ്രീ­കൃ­ഷ്ണൻ ഒരു മ­ഹാ­ഗ്ര­ന്ഥ­ത്തോ­ളം വ­ലി­പ്പം വ­രു­ന്ന ശ്ലോ­ക­സ­ഹ­സ്ര­ങ്ങൾ അർ­ജ്ജു­ന­നെ ചൊ­ല്ലി­ക്കേൾ­പ്പി­ച്ച­തു പോലെ അ­ജ്ഞാ­ത­മാ­യ ചൈ­ത­ന്യം സു­ദീർ­ഘ­മാ­യ ആ സ്മരണ സ­മു­ച്ച­യ­ത്തെ അ­യാ­ളു­ടെ മാ­ന­സി­ക മ­ണ്ഡ­ല­ത്തിൽ ആ­വിർ­ഭ­വി­പ്പി­ക്കു­ന്നു. പ്രഭ അ­തി­സു­ന്ദ­രി. അവൾ ആ­രോ­ടും മി­ണ്ടു­കി­ല്ല. ഒരു ദിവസം എന്തോ മി­ണ്ടി­യ­പ്പോൾ ക­ളി­വാ­ച്ചും ദി­വ­സ­ത്തിൽ രണ്ടു തവണ ശ­രി­യാ­യ സമയം കാ­ണി­ക്കു­മെ­ന്നു് അ­ധ്യാ­പ­കൻ പ­റ­ഞ്ഞു. അതോടെ അവൾ ന്യൂ­റോ­ട്ടി­ക്കാ­യി. മു­ത്ത­ച്ഛ­ന്റെ നിർ­ദ്ദേ­ശ­മ­നു­സ­രി­ച്ചു് അ­ധ്യാ­പ­കൻ അവളെ വീ­ട്ടിൽ­ച്ചെ­ന്നു കാ­ണു­ന്നു. ക­വി­യാ­യ ഗു­രു­നാ­ഥ­നോ­ടു് അ­വൾ­ക്കു സ്നേ­ഹ­വും ബ­ഹു­മാ­ന­വും വ­ര­ട്ടെ. കഥ സം­ഗ്ര­ഹി­ക്കാൻ തു­ട­ങ്ങി­യാൽ സാ­ഹി­ത്യ­വാ­ര­ഫ­ലം മു­ഴു­വ­നും അതിനു വേ­ണ്ടി­വ­രും. കൂ­ടു­തൽ ചു­രു­ക്കാം. കോ­ളി­ജ് ജീ­വി­ത­ത്തി­നു ശേഷം പ്രഭ വി­വാ­ഹി­ത­യാ­യി. അ­വ­ളു­ടെ അമ്മ ര­ണ്ടാ­മ­തു വി­വാ­ഹം ക­ഴി­ച്ചു. അവർ പ്ര­ഭ­യു­ടെ അ­നി­യ­ത്തി­യാ­യ കു­ഞ്ഞി­നെ­യും കൊ­ണ്ടു മരണം വ­രി­ച്ചു. മു­ത്ത­ച്ഛൻ മ­രി­ച്ചു. മു­ത്ത­ശ്ശി പോയി. പ്ര­ഭ­യു­ടെ ഭർ­ത്താ­വു് വി­വാ­ഹം ക­ഴി­ഞ്ഞ ദി­ന­ത്തിൽ­ത്ത­ന്നെ മ­രി­ച്ചു. ഇതാ ഇ­പ്പോൾ കവി ജോലി നോ­ക്കു­ന്ന സ്ഥ­ല­ത്തു എ­ത്തി­യി­രി­ക്കു­ക­യാ­ണു്. ത­നി­ക്കു് അ­ധ്യാ­പ­ക­നെ­യാ­ണു് സ്നേ­ഹ­മെ­ന്നും അയാളെ ഭർ­ത്താ­വാ­യി കി­ട്ടാൻ ആ­ഗ്ര­ഹി­ച്ചി­രു­ന്നു­വെ­ന്നും പ­റ­ഞ്ഞു അവൾ അ­യാ­ളു­ടെ മ­ടി­യിൽ­ക്കി­ട­ന്നു മ­രി­ച്ചു. ഒരു സംഭവം എ­ഴു­താൻ വി­ട്ടു പോയി. പ്ര­ഭ­യെ അയാൾ പ­ഠി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ ക്ലാ­സ്സിൽ പാ­മ്പു ക­യ­റി­വ­ന്നു. അ­തു­ക­ണ്ടു ബോ­ധ­ശൂ­ന്യ­യാ­യ അവൾ, ഈ ജീ­വി­ത­സാ­യാ­ഹ്ന­ത്തിൽ ചേ­ന­ത്ത­ണ്ടൻ, വെ­ള്ളി­ക്കെ­ട്ടൻ, ശം­ഖു­വ­ര­യൻ ഇ­ങ്ങ­നെ പല പാ­മ്പു­ക­ളെ­യും സ്വ­ന്തം വീ­ട്ടിൽ വ­ളർ­ത്തു­ന്നു­ണ്ടു് അവയെ ഗു­രു­നാ­ഥ­നു കാ­ണി­ച്ചു കൊ­ടു­ത്ത­ശേ­ഷ­മാ­ണു് അവൾ അ­യാ­ളു­ടെ മ­ടി­ത്ത­ട്ടു് ച­ര­മ­ശ­യ്യ­യാ­ക്കി­യ­തു്.

images/StreetcarNamedDesire.jpg
A Streetcar Named Desire എന്ന നാ­ട­ക­ത്തി­ന്റെ ആദ്യ പ­തി­പ്പി­ന്റെ കവർ

മാർ­ത്താ­ണ്ഡ­വർ­മ്മ’ എന്ന നോ­വ­ലി­ലെ കാർ­ത്യാ­യ­നി അ­മ്മ­യോ­ടൊ­രു­മി­ച്ചു നമ്മൾ വ­സി­ക്കു­ന്നു. ശങ്കു ആ­ശാ­നോ­ടു സം­സാ­രി­ക്കു­ന്നു. സു­ഭ­ദ്ര­യു­ടെ മുൻ­പിൽ ബ­ഹു­മാ­ന­ത്തോ­ടെ നി­ല്ക്കു­ന്നു. പ­ര­മേ­ശ്വ­രൻ പി­ള്ള­യു­ടെ തോളിൽ കൈ­യി­ടു­ന്നു. ക­റു­ത്ത­മ്മ­യോ­ടു ‘നി­ന്റെ ഭംഗി ഞാനും കാ­ണ­ട്ടെ­ടീ’ എന്നു പ­റ­യു­ന്നു. ജീ­വ­നു­ള്ള ക­ഥാ­പാ­ത്ര­ങ്ങൾ എന്നു ഇ­വ­രെ­യാ­ണു് നാം വി­ളി­ക്കു­ക. ആ ഒ­ര­നു­ഭ­വം ഇ­ക്ക­ഥ­യി­ലെ പ്ര­ഭ­യെ­ക്കു­റി­ച്ചു ന­മു­ക്കു് ഉ­ണ്ടാ­വു­ക­യി­ല്ല. അക്ബർ ക­ക്ക­ട്ടിൽ ഒരു കഥ പ­ട­ച്ചു­വ­യ്ക്കാൻ വേ­ണ്ടി അവളെ യാ­ന്ത്രി­ക­മാ­യി നിർ­മ്മി­ക്കു­ക­യാ­ണു്. യ­ന്ത്ര­ങ്ങൾ ന­മ്മു­ടെ അ­നു­ഭൂ­തി­മ­ണ്ഡ­ല­ത്തെ സ്പർ­ശി­ക്കി­ല്ല. സ്പർ­ശി­ക്കാ­ത്ത­തു് അ­സ­ത്യ­മെ­ന്നു മു­ദ്ര­കു­ത്ത­പ്പെ­ടും. തി­ക­ച്ചും അ­സ­ത്യാ­ത്മ­ക­മാ­യ, യ­ന്ത്ര­വ­ത്കൃ­ത­മാ­യ ക­ഥ­യാ­ണു് അ­ക്ബ­റു­ടേ­തു്.

Small is beautiful. സം­ക്ഷി­പ്ത­ത­യു­ടെ ചാരുത അക്ബർ ക­ക്ക­ട്ടി­ലി­നു് അ­റി­ഞ്ഞു­കൂ­ടാ ഒരു പു­റ­ത്തിൽ പ­റ­യാ­വു­ന്ന കാ­ര്യം പത്തു പു­റ­ങ്ങൾ കൊ­ണ്ടേ അ­ദ്ദേ­ഹ­ത്തി­നു് ആ­വി­ഷ്ക­രി­ക്കാ­നാ­വു. ആ ദീർഘത വി­ര­സ­മാ­ണു താനും. ഇ­തു­പോ­ലെ ര­ച­ന­യു­ടെ ദൈർ­ഘ്യം­കൊ­ണ്ടു മ­നു­ഷ്യ­രെ കൊ­ല്ലു­ന്ന ഒരു ക­ഥാ­കാ­രൻ കൂ­ടി­യു­ണ്ടു്. ടി. വി. വർ­ക്കി. മി­ത­വും സാ­ര­വ­ത്തു­മാ­യ വാ­ക്കു­കൾ കൊ­ണ്ടു് അവർ ര­ണ്ടു­പേ­രും ക­ഥ­പ­റ­യാൻ പ­ഠി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

വെ­ല്ലു­വി­ളി തന്നെ

വി­വാ­ഹം, വി­വാ­ഹ­മോ­ച­നം, പ്രേ­മം, പ്രേ­മ­ഭം­ഗം ഇ­വ­യൊ­ക്കെ ഒ­ഴി­യാ­ത്ത ബാ­ധ­പോ­ലെ എ­ഴു­ത്തു­കാ­രി­ക­ളെ പി­ന്തു­ട­രു­ന്നു. ഇതിൽ അവരെ കു­റ്റ­പ്പെ­ടു­ത്താ­നാ­വി­ല്ല. ആ ഒ­ഴി­യാ­ബാ­ധ­യെ ഭാ­വ­ന­യു­ടെ മ­ന്ത്രം ജ­പി­ച്ചു­ക­ള­യാൻ എല്ലാ സ്ത്രീ­കൾ­ക്കു­മാ­വി­ല്ല­ല്ലോ.

ഡോ­ക്ടർ വെ­ള്ളാ­യ­ണി അർ­ജ്ജു­നൻ എ­നി­ക്കു ചെ­യ്തി­ട്ടു­ള്ള ഉ­പ­കാ­ര­ങ്ങൾ ഒ­രി­ക്ക­ലും വി­സ്മ­രി­ക്കാ­നാ­വി­ല്ല. ഹൃദയം നി­റ­ഞ്ഞ ആ കൃ­ത­ജ്ഞ­ത­യോ­ടെ എ­ഴു­തി­ക്കൊ­ള്ള­ട്ടെ അ­ദ്ദേ­ഹ­ത്തി­ന്റെ ‘വെ­ല്ലു­വി­ളി’ എന്ന കാ­വ്യം (കു­ങ്കു­മം) തി­ക­ഞ്ഞ പ­രാ­ജ­യ­മാ­ണെ­ന്നു്. കാ­വ്യ­ത്തി­ന്റെ മു­ക­ളി­ലാ­യി കൊ­ടു­ത്ത കു­റി­പ്പു് അതിലെ പ്രാ­വു് ശാ­സ്ത്ര­ജ്ഞ­ന്റെ­യും പ്ര­തി­രൂ­പ­ങ്ങ­ളാ­ണെ­ന്നു നമ്മെ ഗ്ര­ഹി­പ്പി­ക്കു­ന്നു. ആ അ­റി­വോ­ടു­കൂ­ടി ര­ച­ന­യി­ലേ­ക്കു പോ­കു­മ്പോൾ അതു ര­സ­ശു­ഷ്ക­മാ­യ പദ്യം മാ­ത്ര­മാ­ണെ­ന്നു നമ്മൾ മ­ന­സ്സി­ലാ­ക്കു­ന്നു. ഈ ശു­ഷ്ക­ത­യ്ക്കു ഒരു ഹേതു അതിലെ അ­ല­ങ്കാ­ര­പ്ര­യോ­ഗ­ങ്ങ­ളാ­ണു്.

“കാ­പ്പി­രി­പ്പെ­ണ്ണി­ന്റെ പൊ­ന്ന­ര­ഞ്ഞാ­ണു­പോൽ

കാ­ട്ടി­ലൂ­ടെ­ക്കു­തി­ച്ചി­ടും ത­ടി­നി­കൾ”

“ല­ക്കെ­ഴാ­ത­ങ്ങ­നെ പൊ­ങ്ങി­പ്പ­റ­ന്ന­വൾ

പെ­ട്രോ­ളി­ല­ഗ്നി­സ്ഫു­ലിം­ഗ­ങ്ങ­ളെ­ന്ന­പോൽ”

“മാ­രി­വി­ല്ലി­ന്റെ നിറം മാ­റ്റു­വാൻ ശാസ്ത്ര-​

കാരൻ ചെറു ടെ­സ്റ്റ്യൂ­ബാ­ലൊ­രു­ങ്ങ­യോ?”

“ദൂരെ ധ്രു­വ­ത്തിൽ ജ്വ­ലി­ക്കും വി­ള­ക്കി­നെ

പേ­ര­യ്ക്ക­യെ­ന്നോ നി­ന­ച്ചു നീ­ങ്ങു നീ”

“ക­ത്തു­ന്ന ബൾ­ബു­പോ­ലു­ള്ള മി­ഴി­ക­ളും”

“ച­പ്പി­യു­ട­ഞ്ഞ ക­ടു­കു­പോ­ലു­ള്ളൊ­രാ… ”

മ­സ്ക­റ്റി­ന്റെ നീ­ല­ക്ക­ട­ലിൽ അ­വി­ടു­ത്തെ ഭ­ര­ണാ­ധി­കാ­രി­യു­ടെ യാ­ന­പാ­ത്രം അ­ന­ങ്ങാ­തെ വർ­ത്തി­ക്കു­ന്നു; നീ­ല­മു­ന്തി­രി­ച്ചാ­റിൽ ഒരു താ­മ­ര­യി­തൾ ച­ല­ന­മ­റ്റു കി­ട­ക്കു­ന്ന­തു പോലെ. ഈ സ്മരണ ഇ­പ്പോൾ പ്ര­ത്യാ­ന­യി­ക്ക­പ്പെ­ടു­ന്നു.

ഈ വ­രി­ക­ളി­ലെ ബിം­ബ­ങ്ങൾ­ക്കു ദൃ­ഷ്ടി­ഗ­ത­ത്വം എന്ന ഗു­ണ­മി­ല്ല. കാ­വ്യ­ത്തി­ലെ ആ­ശ­യ­ങ്ങ­ളെ തി­ള­ക്കു­വാൻ അ­വ­യ്ക്കു ശ­ക്തി­യി­ല്ല. അ­നു­വാ­ച­ക­നിൽ ഒരു “പു­ച്ഛ­ച്ചി­രി” ഉ­ള­വാ­ക്കാ­നേ ഇവ പ്ര­യോ­ജ­ന­പ്പെ­ടു­ന്നു­ള്ളു. വാ­യ­ന­ക്കാ­ര­ന്റെ സ­ഹൃ­ദ­യ­ത്വ­ത്തി­ന്റെ നേർ­ക്കു വെ­ല്ലു­വി­ളി ഉ­യർ­ത്തു­ന്ന “വെ­ല്ലു­വി­ളി” എന്ന ഈ രചന കു­ങ്കു­മം ഓ­ഫീ­സി­ലെ ച­വ­റ്റു­കു­ട്ട­യിൽ വീ­ഴേ­ണ്ട­താ­യി­രു­ന്നു.

ദി­ന­ക്കു­റി­പ്പു­കൾ
  1. പണ്ടു വാ­യി­ച്ച A Street Car Named Desire എന്ന നാടകം (റ്റെ­ന­സി വി­ല്യം­സ് എ­ഴു­തി­യ­തു്) വീ­ണ്ടും വാ­യി­ച്ചു ഞാൻ. ജീർ­ണ്ണി­ച്ച സാ­ഹി­ത്യ­ത്തി­നു ശ­രി­യാ­യ ഉ­ദാ­ഹ­ര­ണ­മാ­ണു് അ­തെ­ന്നു് ഇ­പ്പോ­ഴും തോ­ന്നി. വീ­വി­യൻ ലീ യും മാർലൻ ബ്രാൻ­ഡോ യും അ­ഭി­ന­യി­ച്ച ആ ച­ല­ച്ചി­ത്രം (ഇലിയ കെസൻ ഡ­യ­റ­ക്ട് ചെ­യ്ത­തു്) കണ്ട ഓർ­മ്മ­യും എ­നി­ക്കു­ണ്ടു്. ‘The attraction you have for someone who’s on the other side, supposedly dead against you, but whose violence and force attract you. Now that is the essence of ambiguity’ എന്നു ആ ച­ല­ച്ചി­ത്ര­ത്തെ വാ­ഴ്ത്തി­യ കെ­സാ­നോ­ടു യോ­ജി­ക്കാ­മെ­ങ്കി­ലും ദ്ര­ഷ്ടാ­വി­നു അ­സ്വ­സ്ഥ­ത ഉ­ള­വാ­ക്കി അയാളെ സം­സ്കാ­ര­ലോ­പ­ത്തി­ന്റെ അ­ഴു­ക്കു ചാ­ലി­ലേ­ക്കു് എ­റി­യു­ന്ന­താ­ണു് ആ ചി­ത്ര­മെ­ന്നു് ഞാൻ വി­ശ്വ­സി­ക്കു­ന്നു. നാ­ട­ക­വും സി­നി­മ­യും അ­ക്കാ­ര­ണ­ത്താൽ നി­ന്ദ്യ­ങ്ങ­ള­ത്രേ.
  2. മ­സ്ക­റ്റി­ന്റെ നീ­ല­ക്ക­ട­ലിൽ അ­വി­ടു­ത്തെ ഭ­ര­ണാ­ധി­കാ­രി­യു­ടെ യാ­ന­പാ­ത്രം അ­ന­ങ്ങാ­തെ വർ­ത്തി­ക്കു­ന്നു. നീല മു­ന്തി­രി­ച്ചാ­റിൽ ഒരു താ­മ­ര­യി­തൾ ച­ല­ന­മ­റ്റു് കി­ട­ക്കു­ന്ന­തു­പോ­ലെ. ഈ സ്മരണ ഇ­പ്പോൾ പ്ര­ത്യാ­ന­യി­ക്ക­പ്പെ­ടു­ന്നു.
  3. നേരം വെ­ളു­ത്ത­തേ­യു­ള്ളു. കി­ഴ­ക്കു ദി­ക്കി­നു പ­രാ­ങ്മു­ഖ­നാ­യി പ­ടി­ഞ്ഞാ­റോ­ട്ടു തി­രി­ഞ്ഞി­രു­ന്നു് എ­ഴു­തു­ന്ന എന്റെ പി­റ­കിൽ ക­ണ്ണാ­ടി­യി­ട്ട ജന്നൽ. അതിലെ സ്ഫ­ടി­ക പാ­ളി­യിൽ പ്ര­ഭാ­ത സൂ­ര്യൻ റോ­സാ­പ്പൂ­ക്കൾ വാ­രി­യെ­റി­യു­ന്നു. ജന്നൽ തു­റ­ന്നു നോ­ക്കി­യ­പ്പോൾ മു­റ്റ­ത്തെ റോ­സാ­ച്ചെ­ടി അ­തി­ന്റെ വി­രി­ഞ്ഞ പൂവു് എന്റെ മു­റി­യി­ലേ­ക്കു ക­ട­ത്തി പു­ഞ്ചി­രി പൊ­ഴി­ച്ചു. സൂ­ര്യ­നെ­റി­ഞ്ഞ റോ­സാ­പ്പൂ­വി­നാ­ണോ ഭംഗി അതോ എന്റെ സ­മ്മ­തം കൂ­ടാ­തെ മു­റി­ക്കു­ള്ളി­ലേ­ക്കു വന്ന പ­നി­നീർ­പ്പൂ­വി­നാ­ണോ ഭംഗി? നിർ­ണ്ണ­യി­ക്കാൻ മേല.
  4. ഇന്നു പൊ­തു­വാ­യ പ­ണി­മു­ട­ക്കു്, ഇ­ന്ന­ത്തെ സി­ഗ്റ­റ്റ് വാ­ങ്ങി­വ­യ്ക്കാൻ മ­റ­ന്നു­പോ­യി. ഈ ക്യാൻ­സർ സ്റ്റി­ക്ക് വ­ലി­ച്ചു ശീ­ലി­ച്ച­വ­നു് ഇ­തി­ല്ലെ­ങ്കിൽ അ­സ്വ­സ്ഥ­ത­യാ­ണു്. ആ­ഷ്ട്രേ­യിൽ കി­ട­ക്കു­ന്ന സി­ഗ്റ­റ്റ് കു­റ്റി­ക­ളിൽ ഒ­ന്നെ­ടു­ത്തു വ­ലി­ച്ചാ­ലെ­ന്തു് എ­ന്നാ­ലോ­ചി­ച്ചു. എ­ടു­ത്ത­പ്പോൾ ന­ന­ഞ്ഞു കു­തിർ­ന്നി­രി­ക്കു­ന്നു അതു്. അ­ല്പ­മ­ക­ലെ ഒരു സ്നേ­ഹി­തൻ താ­മ­സി­ക്കു­ന്നു­ണ്ടു്. അയാൾ സി­ഗ്റ­റ്റ് വ­ലി­ക്കു­ന്ന­വ­നാ­ണു്. സി­ഗ്റ­റ്റ് ഉണ്ടോ എന്നു ചോ­ദി­ക്കാ­നാ­യി റ്റെ­ലി­ഫോൺ റി­സീ­വർ കൈ­യി­ലെ­ടു­ത്തു. ഡ­യൽ­റ്റോൺ ഇല്ല. ചത്തു കി­ട­ക്കു­ന്നു ഫോൺ. റോ­ഡി­ലേ­ക്കു് ഇ­റ­ങ്ങി നോ­ക്കി. ലോറി ഓ­ടി­ക്കു­ന്ന­വർ കമ്പി കൂ­ട­ക്കൂ­ടെ പൊ­ട്ടി­ക്കു­ന്ന­തു­പോ­ലെ ഇ­ന്ന­ലെ രാ­ത്രി കമ്പി പൊ­ട്ടി­ച്ചി­ട്ടി­രി­ക്കു­ന്നു. ആരോടു പ­രാ­തി­പ്പെ­ടാ­നാ­ണു്?
പ്രാ­യോ­ഗി­ക­ത
images/MichelangeloAntonioni.jpg
മി­ക്കേ­ലാ­ഞ്ച­ലോ ആ­ന്റോ­ന്യോ­നി

ഇനി ഞാ­നെ­ഴു­തു­ന്ന കാ­ര്യം ഒ­രിം­ഗ്ലീ­ഷ് പു­സ്ത­ക­ത്തിൽ ക­ണ്ട­താ­ണു്. ഇ­റ്റ­ലി­യി­ലെ ഫിലിം ഡ­യ­റ­ക്ടർ മി­ക്കേ­ലാ­ഞ്ച­ലോ ആ­ന്റോ­ന്യോ­നി (Michelangelo Antonioni) The Red Desert എന്ന ആ­ദ്യ­ത്തെ കളർ ഫിലിം എ­ടു­ക്കു­ക­യാ­യി­രു­ന്നു (ആ­ന്റോ­ന്യോ­നി­യു­ടെ ആ­ദ്യ­ത്തെ വർ­ണ്ണ­ചി­ത്രം). ഒരു തൊ­ഴിൽ­ശാ­ല­യു­ടെ അ­ടു­ത്തു­ള്ള സ്ഥ­ല­ങ്ങൾ ഫോ­ട്ടോ എ­ടു­ക്കാൻ തു­നി­ഞ്ഞ അ­ദ്ദേ­ഹം ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സം­ഭാ­ഷ­ണ­ത്തി­നു് ഉ­ത്തേ­ജ­ക­ത്വം ന­ല്കാ­നാ­യി ആ ഫാ­ക്ട­റി­യു­ടെ അ­ടു­ത്തു­ള്ള ക്യാ­ന്റീ­നിൽ ചു­വ­പ്പു ചാ­യ­മ­ടി­ച്ചു. ആ ചായം കണ്ടു തൊ­ഴി­ലാ­ളി­കൾ ആ­ക്ര­മ­ണോ­ത്സു­ക­രാ­യി. ഫിലിം എ­ടു­ത്തു ക­ഴി­ഞ്ഞ­തി­നു­ശേ­ഷം അ­ദ്ദേ­ഹം അ­തി­ന്റെ ചു­വ­ന്ന ചായം മാ­റ്റി ഇളം പ­ച്ച­ച്ചാ­യ­മ­ടി­ച്ചു. എ­ന്നി­ട്ടു് അ­ദ്ദേ­ഹം പ­റ­ഞ്ഞു: ‘തൊ­ഴി­ലാ­ളി­ക­ളു­ടെ ക­ണ്ണു­കൾ­ക്കു് ഇനി വി­ശ്ര­മ­മു­ണ്ടാ­കും’. ഓരോ ചാ­യ­വും ഓരോ വി­കാ­ര­മി­ള­ക്കി വി­ടു­ന്ന­തു പോലെ ഓരോ സം­ഭ­വ­വും ഓരോ വി­കാ­ര­മു­ള­വാ­ക്കും. വി­വാ­ഹ­ത്തെ സം­ബ­ന്ധി­ച്ചു പു­രു­ഷ­നു­ണ്ടാ­കു­ന്ന വി­കാ­ര­മ­ല്ല സ്ത്രീ­ക്കു­ണ്ടാ­വു­ക. സ്ത്രീ­യു­ടെ വി­കാ­ര­ത്തി­ന്റെ പ­രി­മാ­ണം വ­ള­രെ­ക്കൂ­ടി­യി­രി­ക്കും. അതു സ്ത്രീ­ധ­ന­ത്തി­ന്റെ കാ­ര്യ­ത്തി­ലാ­യാ­ലോ? ആ തു­ക­ത­ന്നെ ഒരു ലക്ഷം ക­വി­ഞ്ഞ­താ­ണെ­ങ്കി­ലോ? പി­ന്നെ ഒ­ന്നും പ­റ­യാ­നി­ല്ല. വലിയ തുക കൊ­ടു­ത്തു ഭർ­ത്താ­വി­നെ നേ­ടു­ന്ന സ്ത്രീ­ക്കും അവളെ ചി­ത്രീ­ക­രി­ക്കു­ന്ന എ­ഴു­ത്തു­കാ­രി­ക്കും വി­കാ­ര­പാ­ര­വ­ശ്യം ഏ­റെ­യാ­ണു്. എ­ഴു­ത്തു­കാ­രി ക­ലാ­പ­ര­മാ­യ ആ­വ­ശ്യ­ക­ത­യിൽ ക­വി­ഞ്ഞു് ആ വി­കാ­ര­പ്ര­വാ­ഹ­ത്തിൽ ആ­മ­ജ്ജ­നം ചെ­യ്യും. വി­വാ­ഹം, വി­വാ­ഹ­മോ­ച­നം, പ്രേ­മം, പ്രേ­മ­ഭം­ഗം ഇ­വ­യൊ­ക്കെ ഒ­ഴി­യാ­ത്ത ബാ­ധ­പോ­ലെ എ­ഴു­ത്തു­കാ­രി­ക­ളെ പി­ന്തു­ട­രു­ന്നു. ഇതിൽ അവരെ കു­റ്റ­പ്പെ­ടു­ത്താ­നാ­വി­ല്ല. ആ ഒ­ഴി­യാ­ബാ­ധ­യെ ഭാ­വ­ന­യു­ടെ മ­ന്ത്രം ജ­പി­ച്ചു സം­ഹ­രി­ച്ചു കളയാൻ എല്ലാ സ്ത്രീ­കൾ­ക്കു­മാ­വി­ല്ല­ല്ലോ. അ­തി­നാൽ കു­മാ­രി എൻ. ‘പു­റം­കാ­ഴ്ച­കൾ മ­ങ്ങു­ന്നു’ എ­ന്നൊ­രു സ്ത്രീ­ധ­ന­ക്ക­ഥ ദേ­ശാ­ഭി­മാ­നി വാ­രി­ക­യിൽ എ­ഴു­തി­ക്ക­ണ്ട­പ്പോൾ എ­നി­ക്കു വി­ശേ­ഷി­ച്ചൊ­രു വി­കാ­ര­മോ വി­ചാ­ര­മോ ഉ­ണ്ടാ­യി­ല്ല. ജീ­വി­ത­ത്തി­ന്റെ പ്രാ­യോ­ഗി­ക­ത­യിൽ പ്രാ­ധാ­ന്യം അർ­പ്പി­ക്കു­ന്ന ഒരു യുവതി കുറെ വാ­ക്യ­ങ്ങൾ എ­ഴു­തി­യി­രി­ക്കു­ന്നു എന്നു മാ­ത്ര­മേ എ­നി­ക്കു തോ­ന്നി­യു­ള്ളു. വൻതുക പ്ര­തി­ഫ­ലം വാ­ങ്ങി­ക്കൊ­ണ്ടു് ഒരു വി­രൂ­പൻ ഭേ­ദ­പ്പെ­ട്ട ഒരു പെ­ണ്ണി­നെ കെ­ട്ടു­ന്നു. അ­വ­ന്റെ ക്രൂ­ര­ത ക­ണ്ടു് അവൾ ര­ക്ഷ­പ്പെ­ടു­ന്നു. ഉ­പ­ന്യാ­സ­ത്തി­ന്റെ ഛായ മാ­ത്ര­മു­ള്ള ഈ രചനയെ ക­ഥ­യെ­ന്നു വി­ളി­ച്ചാൽ അതു സാ­ഹ­സി­ക്യ­മാ­വും.

നി­രീ­ക്ഷ­ണം

ഓരോ എ­ഴു­ത്തു­കാ­ര­നും ത­ന്റേ­താ­യ മ­ണ്ഡ­ല­മു­ണ്ടു്. ആ മ­ണ്ഡ­ല­ത്തി­ലു­ള്ള­വ­രെ­ല്ലാം വാ­ക്കു­കൾ കൊ­ണ്ടോ ചായം കൊ­ണ്ടോ ആ­വി­ഷ്ക­രി­ച്ചു ക­ഴി­ഞ്ഞാൽ അവർ മൗനം അ­വ­ലം­ബി­ക്കും. പ­ണ­ത്തി­നു വേ­ണ്ടി, യ­ശ­സ്സി­നു വേ­ണ്ടി, കീർ­ത്തി­ക്ഷ­യം വ­രാ­തി­രി­ക്കാൻ വേ­ണ്ടി പി­ന്നെ­യും പി­ന്നെ­യും എ­ഴു­താൻ തു­ട­ങ്ങി­യാൽ പ­റ­ഞ്ഞ­തു പി­ന്നെ­യും പ­റ­യേ­ണ്ടി വരും.

ഓരോ എ­ഴു­ത്തു­കാ­ര­നും ത­ന്റേ­താ­യ മ­ണ്ഡ­ല­മു­ണ്ടു്. ആ മ­ണ്ഡ­ല­ത്തി­ലു­ള്ള­തെ­ല്ലാം വാ­ക്കു­കൾ കൊ­ണ്ടോ ചായം കൊ­ണ്ടോ ആ­വി­ഷ്ക­രി­ച്ചു ക­ഴി­ഞ്ഞാൽ അവർ മൗനം അ­വ­ലം­ബി­ക്കും. പ­ണ­ത്തി­നു വേ­ണ്ടി, യ­ശ­സ്സി­നു വേ­ണ്ടി, കീർ­ത്തി­ക്ഷ­യം വ­രാ­തി­രി­ക്കാൻ­വേ­ണ്ടി പി­ന്നെ­യും പി­ന്നെ­യും എ­ഴു­താൻ തു­ട­ങ്ങി­യാൽ പ­റ­ഞ്ഞ­തു് പി­ന്നെ­യും പ­റ­യേ­ണ്ട­താ­യി വരും. ഈ സത്യം മ­ന­സ്സി­ലാ­ക്കി പൊൻ­കു­ന്നം വർ­ക്കി വളരെ മുൻപേ മി­ണ്ടാ­തെ­യാ­യി. വൈ­ക്കം മു­ഹ­മ്മ­ദ് ബഷീർ ക­ഥ­യെ­ഴു­ത്തു നി­റു­ത്തി എ­ഴു­ത്തു­ക­ളിൽ (ക­ത്തു­ക­ളിൽ) മാ­ത്രം ത­ല്പ­ര­നാ­യി. തകഴി ശി­വ­ശ­ങ്ക­ര­പ്പി­ള്ള യും ഇ­പ്പോൾ മി­ണ്ടു­ന്നി­ല്ല. എ­ന്നാൽ ന­മ്മു­ടെ ചില കവികൾ പരിധി ലം­ഘി­ക്കാ­നാ­വാ­തെ ത­ങ്ങ­ളു­ടെ മ­ണ്ഡ­ല­ങ്ങ­ളി­ലെ വ­സ്തു­ത­കൾ പു­ന­രാ­വി­ഷ്ക­രി­ച്ചു കൊ­ണ്ടി­രി­ക്കു­ന്നു. ഫലമോ? ബിം­ബ­ങ്ങ­ളു­ടെ ആ­വർ­ത്ത­നം, ചില പ­ദ­ങ്ങ­ളു­ടെ­യും സ­മ­സ്ത­പ­ദ­ങ്ങ­ളു­ടെ­യും ആ­വർ­ത്ത­നം. ആർ­ജ്ജി­ച്ച കീർ­ത്തി­ക്കു ക്ഷയം വ­രു­ത്താ­നേ ഇതു പ്ര­യോ­ജ­ന­പ്പെ­ടു.

മു­ല്ല­നാ­സ­റു­ദ്ദീൻ കു­ടി­ച്ചു ല­ക്കി­ല്ലാ­തെ തെ­രു­വു­ക­ളിൽ അ­ല­ഞ്ഞ­പ്പോൾ ഒരു പൊ­ലീ­സു­കാ­രൻ അ­ദ്ദേ­ഹ­ത്തെ ത­ട­ഞ്ഞു നി­റു­ത്തി ‘രാ­ത്രി രണ്ടു മ­ണി­ക്കു് ഇ­വി­ടെ­യെ­ന്തി­നു് ന­ട­ക്കു­ന്നു’ എന്നു ചോ­ദി­ച്ചു. ‘അ­ത­റി­യാ­മാ­യി­രു­ന്നെ­ങ്കിൽ ഞാൻ എ­പ്പോ­ഴേ വീ­ട്ടിൽ­ച്ചെ­ന്നേ­നെ’ എന്നു നാ­സ­റു­ദ്ദീൻ മ­റു­പ­ടി പ­റ­ഞ്ഞു. കീർ­ത്തി ല­ഹ­രി­യിൽ പെ­ട്ടു്, അ­ല്ലെ­ങ്കിൽ പ­ര­പ്രേ­ര­ണ ല­ഹ­രി­യിൽ പെ­ട്ടു പല ക­വി­ക­ളും നി­യ­ന്ത്ര­ണം വി­ട്ടു സാ­ഹി­ത്യ­ത്തി­ന്റെ രാ­ജ­ര­ഥ്യ­ക­ളിൽ നി­ശീ­ഥി­നി­ക­ളിൽ അ­ല­യു­ന്നു. അവർ വീ­ട്ടി­ലി­രി­ക്കു­ന്ന­തു ന­ന്നു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Kalakaumudi Weekly; Trivandrum, Kerala; 1993-10-03.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 7, 2022.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.