SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Russian-beauty.jpg
Russian beauty in a landscape, a painting by Wassily Kandinsky (1866–1944).
റ­ഷ്യൻ­സാ­ഹി­ത്യം
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള

റഷ്യ എന്നു കേൾ­ക്കു­മ്പോൾ­ത്ത­ന്നെ ഒരു ന­വീ­ന­ത­യും ഒരു വൈ­ചി­ത്ര്യ­വും നമ്മെ അ­ഭി­മു­ഖീ­ക­രി­ക്കു­ന്നു. ഒരു ഉ­ണർ­വ്വും ഒരു ഉ­യർ­ച്ച­യും ആ ശ­ബ്ദ­ത്തിൽ­ക്കൂ­ടി പൊ­ന്തി­വ­രു­ന്നു. ഇ­തി­നു­ള്ള കാ­ര­ണ­മെ­ന്തെ­ന്നു് പ­രി­വർ­ത്ത­നോ­ന്മു­ഖ­മാ­യി­രി­ക്കു­ന്ന ഇ­ന്ന­ത്തെ യു­വ­ലോ­ക­ത്തോ­ടു് വി­വ­രി­ച്ചു പ­റ­യേ­ണ്ട ആ­വ­ശ്യ­മി­ല്ല. മ­ത­പ­ര­മാ­യും സാ­മു­ദാ­യി­ക­മാ­യും രാ­ഷ്ട്രീ­യ­മാ­യും ഉ­ണ്ടാ­കു­ന്ന പ്ര­ശ്ന­ങ്ങൾ­ക്കു് ഇ­ന്നും നാം ഉ­ത്ത­രം ക­ണ്ടു­പി­ടി­ക്കു­ന്ന­തു് റ­ഷ്യ­യെ നോ­ക്കി­യി­ട്ടാ­ണു്. അഥവാ ആ രാ­ജ്യ­ത്തു­നി­ന്നാ­ണു് അ­വ­യു­ടെ വിവിധ രൂ­പ­ത്തി­ലു­ള്ള സ­മാ­ധാ­ന­ങ്ങൾ പു­റ­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­തു്. റഷ്യ ഇ­ന്ന­ത്തെ ജ­ന­സ­മു­ദാ­യ­ത്തി­ന്റെ ഒരു വ­മ്പി­ച്ച പ­രീ­ക്ഷ­ണ­ശാ­ല­യാ­കു­ന്നു. അ­തി­ന­ക­ത്തു വി­സ്മ­യ­നീ­യ­ങ്ങ­ളാ­യ വിവിധ പ­രീ­ക്ഷ­ണ­ങ്ങൾ ദ്രു­ത­ഗ­തി­യിൽ ന­ട­ന്നു­കൊ­ണ്ടി­രി­ക്കു­ന്നു. ബ­ഹു­മു­ഖ­ങ്ങ­ളാ­യ ഈ മ­ഹോ­ദ്യ­മ­ങ്ങൾ­ക്കെ­ല്ലാം പ്രേ­ര­ക­മാ­യി ഉ­ള്ളിൽ­ക്കൂ­ടി പ്ര­വർ­ത്തി­ക്കു­ന്ന ഒരു ശ­ക്തി­വി­ശേ­ഷം ഉ­ണ്ടു്. അ­തി­ന്റ പ്ര­ഭ­വ­സ്ഥാ­ന­മാ­കു­ന്നു അ­വി­ട­ത്തെ സാ­ഹി­ത്യം.

ഒരു രാ­ജ്യ­ത്തി­ലെ ജ­ന­ത­തി­യു­ടെ ജീ­വി­ത­ശ­ക്തി ഏ­തെ­ല്ലാം­വി­ധ­ത്തിൽ വി­ക­സി­ക്കു­ക­യും വ്യാ­പി­ക്കു­ക­യും ചെ­യ്യു­ന്നു­വെ­ന്നു കാ­ണി­ക്കു­ന്ന­തു് അ­വി­ട­ത്തെ സാ­ഹി­ത്യ­മാ­ണു്. റ­ഷ്യ­യു­ടെ ഹൃദയം തി­ള­ച്ചു­മ­റി­യു­ന്ന കാഴ്ച കാ­ണ­ണ­മെ­ങ്കിൽ നാം അ­വി­ട­ത്തെ സാ­ഹി­ത്യ­ത്തി­ലേ­ക്കു പ്ര­വേ­ശി­ക്ക­ണം. എ­ന്താ­ണു് റ­ഷ്യൻ­സാ­ഹി­ത്യ­ത്തി­നു് ഇത്ര വി­ശേ­ഷം? മറ്റു പല വി­ഷ­യ­ങ്ങ­ളി­ലെ­ന്ന­പോ­ലെ റ­ഷ്യ­യിൽ സാ­ഹി­ത്യ­ത്തി­നും അ­ദൃ­ഷ്ട­പൂർ­വ്വ­മാ­യ ഒരു ജീ­വ­സ്ഫു­ര­ണ­വും വൈ­ചി­ത്ര്യ­വും ഉ­ണ്ടെ­ന്നു­ള്ള­തു­ത­ന്നെ. റ­ഷ്യ­ക്കാ­രു­ടെ അ­പ്ര­തി­രോ­ധ്യ­മാ­യ സ്വ­ത­ന്ത്ര­ഗ­തി അ­വ­രു­ടെ ഗ്ര­ന്ഥ­നിർ­മ്മാ­ണ­ത്തി­ലും പ്ര­ക­ട­മാ­യി പ്ര­തി­ഫ­ലി­ക്കു­ന്നു. സാ­ഹി­ത്യ­ലോ­ക­ത്തിൽ സാ­മാ­ന്യേ­ന ക­ണ്ടു­വ­രു­ന്ന ഗ­താ­നു­ഗ­തി­ക­ത്വം അ­വി­ട­ത്തെ ഗ്ര­ന്ഥ­കാ­ര­ന്മാ­രെ ബാ­ധി­ക്കു­ന്നി­ല്ല. പൂർ­വ്വ­സൂ­രി­കൾ സ­ഞ്ച­രി­ച്ചി­ട്ടി­ല്ലാ­ത്ത മാർ­ഗ്ഗ­ങ്ങ­ളിൽ­ക്കൂ­ടി അ­ഭി­ന­വാ­ദർ­ശ­ങ്ങ­ളെ ല­ക്ഷ്യ­മാ­ക്കി മ­നു­ഷ്യ­ജീ­വി­ത­ത്തെ വി­മർ­ശി­ച്ചു് അ­തി­ന്റെ അ­ജ്ഞാ­ത­ഭാ­ഗ­ങ്ങ­ളെ അ­നാ­ച്ഛാ­ദ­നം ചെ­യ്യു­വാ­നാ­ണു് അവർ ഉ­ദ്യ­മി­ക്കു­ന്ന­തു്. രാ­ജ്യ­ത­ന്ത്ര­ത്തി­ലെ­ന്ന­പോ­ലെ സാ­ഹി­ത്യ­ത്തി­ലും പ്രാ­ചീ­ന നി­യ­മ­ബ­ന്ധ­ങ്ങൾ അവിടെ ന­വീ­നാ­ശ­യ­സ­മ്മർ­ദ്ദം­കൊ­ണ്ടു് ശി­ഥി­ല­ങ്ങ­ളാ­യി ഭ­വി­ക്കു­ന്നു. ശാ­സ്ത്രീ­യ നി­ബ­ന്ധ­ന­കൾ­ക്കു് അ­ടി­പെ­ട്ടു് സാ­ഹി­ത്യ­ത്തി­ന്റെ സ്വൈ­ര­ഗ­തി­യെ ത­ട­യു­വാ­നോ നി­യ­ന്ത്രി­ക്കു­വാ­നോ അവർ ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല. അ­വ­രു­ടെ ഭൂ­ത­കാ­ല­സ­ങ്ക­ല്പ­ങ്ങ­ളിൽ മ­നു­ഷ്യ­ന്റെ അ­തി­ദ­യ­നീ­യ­മാ­യ അ­ധഃ­പ­തി­താ­വ­സ്ഥ­യും, ഭാ­വി­കാ­ല­സ­ങ്ക­ല്പ­ങ്ങ­ളിൽ അ­വ­ന്റെ ഉ­യർ­ത്ത­പ്പെ­ട്ട സു­ശോ­ഭ­ന­രൂ­പ­വും അ­തി­ശ­യോ­ക്തി­കൂ­ടാ­തെ അ­തി­ച­തു­ര­മാ­യി ചി­ത്രീ­ക­രി­ച്ചി­രി­ക്കു­ന്നു. റ­ഷ്യ­യി­ലെ സാ­ഹി­ത്യ­കാ­ര­ന്മാർ ത­ങ്ങ­ളു­ടെ ഭാ­വ­നാ­ശ­ക്തി­യെ വ്യാ­പ­രി­പ്പി­ക്കു­ന്ന­തു് ജീ­വി­ത­സ­മു­ദ്ര­ത്തി­ലെ ഉ­പ­രി­ത­ല­തി­ര­മാ­ല­ക­ളെ സ്പർ­ശി­ക്കു­വാ­ന­ല്ല. പി­ന്നെ­യോ, ത­ദ­ന്തർ­ഭാ­ഗ­ത്തു ചു­റ്റി­ക്ക­ളി­ക്കു­ന്ന നി­ഗൂ­ഢ­പ്ര­വാ­ഹ­ങ്ങ­ളെ­പ്പ­റ്റി പ്ര­പ­ഞ്ച­നം ചെ­യ്യു­വാ­നാ­കു­ന്നു. സാ­ഹി­ത്യ­സ­ര­ണി­യിൽ­ക്കൂ­ടി ജ­ന­സ­ഞ്ച­യ­ത്തെ വ്യാ­മോ­ഹി­പ്പി­ക്കു­ന്ന വിദ്യ, അവർ പ­രി­ശീ­ലി­ച്ചി­ട്ടി­ല്ല. അ­ന്തഃ­ക­ര­ണ­ത്തി­ന്റെ പ്ര­ചോ­ദ­ന­യേ­യും പ്ര­ത്യ­ക്ഷാ­നു­ഭ­വ­ങ്ങ­ളേ­യും ആണു് റഷ്യൻ ഗ്ര­ന്ഥ­കാ­ര­ന്മാർ സർ­വ്വോ­പ­രി അ­നു­സ­ന്ധാ­നം ചെ­യ്യു­ന്ന­തു്.

റ­ഷ്യൻ­സാ­ഹി­ത്യ­ത്തി­നു് ഇ­ത്ര­ത്തോ­ളം പ്ര­ചാ­ര­വും പ്ര­സി­ദ്ധി­യും സി­ദ്ധി­ച്ച­തു് അ­ല്പ­കാ­ലം­കൊ­ണ്ടു മാ­ത്ര­മാ­കു­ന്നു. പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ന്റെ മ­ദ്ധ്യ­ഘ­ട്ടം­വ­രെ സാ­ഹി­ത്യ­ത്തെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം റ­ഷ്യ­യ്ക്കു യാ­തൊ­രു സ്ഥാ­ന­വും ഉ­ണ്ടാ­യി­രു­ന്നി­ല്ല. ഒരു ഭൂ­ഖ­ണ്ഡം മു­ഴു­വൻ പ­ട്ടാ­ള­പ­രി­ശീ­ല­ന­ത്തി­നേർ­പ്പെ­ടു­ത്തി വെറും മൗ­നി­ക­ളാ­യി ജീ­വി­ക്കു­ന്ന റഷ്യക്കാർ-​സാഹിത്യസംബന്ധിയായി യാ­തൊ­ന്നും സൃ­ഷ്ടി­ക്കാ­ത്ത­വർ എന്നു കാർ­ളൈൽ ഒ­രി­ക്കൽ ഈ രാ­ജ്യ­വാ­സി­ക­ളെ­പ്പ­റ്റി പ­റ­ഞ്ഞി­ട്ടു­ണ്ടു്. അ­ത്ര­ത്തോ­ളം ശോ­ച­നീ­യ­മാ­യി­രു­ന്നു അ­വ­രു­ടെ അ­ന്ന­ത്തെ സ്ഥി­തി. എ­ന്നാൽ അ­ന­ന്ത­ര­കാ­ല­ത്തു് അ­വ­രു­ടെ സാ­ഹി­ത്യ­വ്യാ­പാ­ര­ത്തി­നു­ണ്ടാ­യ അ­ഭി­വൃ­ദ്ധി അ­ത്ഭു­താ­വ­ഹ­മാ­യി­രു­ന്നു. അ­തി­ന്റെ അ­സാ­ധാ­ര­ണ­മാ­യ വ­ശീ­ക­ര­ണ­ശ­ക്തി ഇം­ഗ്ല­ണ്ട്, ഫ്രാൻ­സ്, ജർ­മ്മ­നി തു­ട­ങ്ങി­യ രാ­ജ്യ­ങ്ങ­ളെ പെ­ട്ടെ­ന്നു് ആ­കർ­ഷി­ച്ചു. ഇ­പ്പോൾ യൂ­റോ­പ്പി­ലെ പ്ര­ധാ­ന സാ­ഹി­ത്യ­ങ്ങ­ളെ­ല്ലാം റഷ്യൻ ഗ്ര­ന്ഥ­ങ്ങ­ളു­ടെ തർ­ജ്ജ­മ­കൾ­കൊ­ണ്ടു പ്ര­ത്യേ­കം പ­രി­പു­ഷ്ട­ങ്ങ­ളാ­യി­ത്തീർ­ന്നി­രി­ക്കു­ന്നു. ഇവയിൽ ക­ഥാ­പു­സ്ത­ക­ങ്ങൾ­ക്കു കൂ­ടു­തൽ പ്ര­ചാ­ര­വും പ്രാ­മാ­ണ്യ­വും കാ­ണു­ന്ന­തി­നാൽ അവയെ പ്ര­ധാ­ന­മാ­യി പ­രാ­മർ­ശി­ക്കു­വാ­നാ­ണു് ഈ ലേ­ഖ­നം­കെ­ാ­ണ്ടു് ഉ­ദ്ദേ­ശി­ക്കു­ന്ന­തു്.

നോ­വ­ലു­ക­ളും ചെ­റു­ക­ഥ­ക­ളും എ­ഴു­തു­ന്ന­തി­ലാ­കു­ന്നു റ­ഷ്യ­ക്കാർ ലോ­ക­പ്ര­സി­ദ്ധ­ന്മാ­രാ­യി­ത്തീർ­ന്ന­തു്. വി­ശ്വ­സാ­ഹി­ത്യ­ത്തി­ലെ അ­നർ­ഘ­സ­മ്പ­ത്തു­ക­ളാ­യി എ­ണ്ണ­പ്പെ­ടു­ന്ന അനേകം നോ­വ­ലു­കൾ ഇ­പ്പോൾ അ­വ­രു­ടെ വ­ക­യാ­യി­ട്ടു­ണ്ടു്. ടോൾ­സ്റ്റോ­യി സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ പ്ര­ഥ­മ­ഗ­ണ­നീ­യ­നാ­ണ­ല്ലോ. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ത്യു­ന്ന­ത­മാ­യ യ­ശഃ­സ്തം­ഭം പ്ര­തി­ഷ്ഠാ­പി­ത­മാ­യി­രി­ക്കു­ന്ന­തും പ്ര­ധാ­ന­മാ­യി ക­ഥാ­മ­സ്ത­ക­ങ്ങൾ­വ­ഴി­യാ­യി­ട്ടാ­ണു്. ഈ അ­ടു­ത്ത­കാ­ല­ത്തു് ഇം­ഗ്ല­ണ്ടി­ലെ ചില പ­ണ്ഡി­ത­ന്മാർ കൂ­ടി­ച്ചേർ­ന്നു് ഏ­റ്റ­വും നല്ല പ­ന്ത്ര­ണ്ടു നോ­വ­ലു­കൾ തെ­ര­ഞ്ഞെ­ടു­ത്ത­തിൽ മി­ക്ക­വാ­റും റഷ്യൻ ക­ഥാ­സാ­ഹി­ത്യ­ത്തിൽ­പെ­ട്ട­വ­യാ­യി­രു­ന്നു. അ­ന്യ­ദേ­ശീ­യ­രെ റ­ഷ്യൻ­കൃ­തി­കൾ എ­ത്ര­മാ­ത്രം ആ­കർ­ഷി­ക്കു­ന്നു­ണ്ടെ­ന്നു­ള്ള­തി­നു് ഇതൊരു ഉ­ദാ­ഹ­ര­ണ­മ­ത്രേ. റ­ഷ്യ­ക്കാ­രു­ടെ നോവൽ നിർ­മ്മാ­ണ­രീ­തി­യും ഇ­പ്പോൾ മ­റ്റു­ള്ള­വർ അ­നു­ക­രി­ച്ചു­തു­ട­ങ്ങി­യി­ട്ടു­ണ്ടു്. ഇം­ഗ്ലീ­ഷ് സാ­ഹി­ത്യ­ത്തി­ലും ഫ്ര­ഞ്ച് സാ­ഹി­ത്യ­ത്തി­ലും ക­ഥാ­ക­ഥ­ന­രീ­തി­ക്കു് ഈ അ­നു­ക­ര­ണം­മൂ­ലം വലിയ പ­രി­വർ­ത്ത­നം നേ­രി­ട്ടി­രി­ക്കു­ന്നു. ഈ രണ്ടു രാ­ജ്യ­ങ്ങ­ളി­ലും റ­ഷ്യൻ­സ­മ്പ്ര­ദാ­യ­ത്തിൽ എ­ഴു­ത­പ്പെ­ടു­ന്ന നോ­വ­ലു­ക­ളി­ലാ­ണു് വാ­യ­ന­ക്കാർ­ക്കു കൂ­ടു­തൽ അ­ഭി­രു­ചി­യു­ള്ള­താ­യി കാ­ണു­ന്ന­തു്.

റ­ഷ്യ­ക്കാർ പ്ര­ത്യേ­ക­വി­ജ­യം നേ­ടി­യി­രി­ക്കു­ന്ന­തു ഭാ­വ­പ്ര­ധാ­ന­ങ്ങ­ളാ­യ നോ­വ­ലു­കൾ (Psychological Novels) എ­ഴു­തു­ന്ന­തി­ലാ­കു­ന്നു. പ­ത്തൊൻ­പ­താം നൂ­റ്റാ­ണ്ടി­ന്റെ അ­ന്ത്യ­ഘ­ട്ടം ഈ വ­കു­പ്പിൽ­പ്പെ­ട്ട പു­സ്ത­ക­ങ്ങ­ളു­ടെ അ­വ­താ­ര­കാ­ല­മാ­ണു്. മ­നഃ­ശാ­സ്ത്ര സം­ബ­ന്ധ­മാ­യ സൂ­ക്ഷ്മ­ര­ഹ­സ്യ­ങ്ങ­ളെ പ്ര­കാ­ശ­നം ചെ­യ്യു­ന്ന­തി­ലും മ­നോ­ഭാ­വ­ങ്ങ­ളു­ടെ വൈ­വി­ധ്യ­വി­ലാ­സ­ത്തെ വി­ലേ­ഖ­നം ചെ­യ്യു­ന്ന­തി­ലും അ­വർ­ക്കു­ള്ള വൈ­ദ­ഗ്ദ്ധ്യം അ­ന­ന്യ­സാ­ധാ­ര­ണ­മ­ത്രേ. ഒരു പുതിയ മ­നഃ­സാ­മ്രാ­ജ്യ­മാ­ണു് ഇ­ത്ത­രം പു­സ്ത­ക­ങ്ങ­ളിൽ­ക്കൂ­ടി വാ­യ­ന­ക്കാർ­ക്കു പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തു്. പ­രി­തഃ­സ്ഥി­തി­ക­ളു­മാ­യു­ള്ള സം­ഘ­ട്ട­ന­ത്തിൽ അവിടെ ന­ട­ക്കു­ന്ന ബ­ഹു­വി­ധ പ്ര­ക്ഷോ­ഭ­ണ­ങ്ങൾ നമ്മെ പല പാ­ഠ­ങ്ങ­ളും പ­ഠി­പ്പി­ക്കു­ന്നു. നോവൽ നിർ­മ്മാ­ണ­ത്തിൽ റ­ഷ്യ­ക്കാർ സ്വ­ന്ത­മാ­യ ഒരു രീ­തി­യും സ്വ­ഭാ­വ­വും ന­ട­പ്പിൽ­വ­രു­ത്തി­യി­ട്ടു­ണ്ടെ­ന്നു മു­മ്പു സൂ­ചി­പ്പി­ച്ചു­വ­ല്ലോ. ഇ­ക്കാ­ര്യ­ത്തിൽ അവർ അന്യ സാ­ഹി­ത്യ­ങ്ങൾ­ക്കു് ഒ­ട്ടും­ത­ന്നെ ക­ട­പ്പെ­ട്ടി­ട്ടി­ല്ലെ­ന്നു­വേ­ണം പറവാൻ. ഇം­ഗ്ലീ­ഷു­കാർ­ക്കും ഫ്ര­ഞ്ചു­കാർ­ക്കും ഇ­ല്ലാ­ത്ത­താ­യ ചില പ്ര­ത്യേ­ക ഗു­ണ­ങ്ങൾ ഏ­ത­ദ്വി­ഷ­യ­ത്തിൽ റ­ഷ്യ­ക്കാർ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടെ­ന്നു വിൻ­സ്റ്റൻ­ലി (Winstanley) എന്ന ഇം­ഗ്ലീ­ഷ് പ്രൊ­ഫ­സ്സർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ഈ ഗു­ണ­ങ്ങ­ളാ­ണ­ത്രേ റ­ഷ്യൻ­നോ­വ­ലു­ക­ളു­ടെ പ്ര­ശ­സ്തി­ക്കു പ്ര­ത്യേ­കം സ­ഹാ­യി­ച്ചി­ട്ടു­ള്ള­തു്. റ­ഷ്യ­ക്കാർ­ക്കു സ്വ­ത­സ്സി­ദ്ധ­മാ­യി­ട്ടു­ള്ള നി­ഷ്ക­പ­ട­ത­യും എ­ന്തും തു­റ­ന്നു­പ­റ­യു­ന്ന സ്വ­ഭാ­വ­വും ഇവയിൽ പ്രാ­മു­ഖ്യ­ത്തെ അർ­ഹി­ക്കു­ന്നു. അ­വ­രു­ടെ ഭാ­വ­പ്ര­ധാ­ന­ങ്ങ­ളാ­യ നോ­വ­ലു­കൾ­ക്കു് ഒരു പ്ര­ത്യേ­ക ചൈ­ത­ന്യ­വും ച­മൽ­ക്കാ­ര­വും കൊ­ടു­ത്തി­ട്ടു­ള്ള­തു് ഈ രണ്ടു ഗു­ണ­ങ്ങ­ളാ­ണു്. ഇം­ഗ്ല­ണ്ടും ഫ്രാൻ­സും പലതരം സാ­മു­ദാ­യി­ക നി­ല­ഭേ­ദ­ങ്ങ­ളും സ­ങ്കീർ­ണ്ണ­പ­രി­ഷ്ക്കാ­ര­ങ്ങ­ളും (Complex Civilisations) ഉ­ച്ചാ­വ­ച­ങ്ങ­ളാ­യ മാ­മൂ­ലു­ക­ളും ച­ട­ങ്ങു­ക­ളും ഉള്ള രാ­ജ്യ­ങ്ങ­ളാ­കു­ന്നു. അ­വി­ട­ത്തെ ഗ്ര­ന്ഥ­കാ­ര­ന്മാർ മേ­ല്പ­റ­ഞ്ഞ സം­ഗ­തി­കൾ­ക്കു പ്ര­കൃ­ത്യാ വി­ധേ­യ­രാ­യി­രി­ക്കു­ന്ന­തി­നാൽ അ­വ­രു­ടെ ഏ­തു­ത­രം മ­നോ­ഭാ­വ­ത്തി­നും അ­വ­യെ­ക്കൊ­ണ്ടു് ഒരു നി­റ­പ്പ­കർ­ച്ച ഉ­ണ്ടാ­യി­പ്പോ­കു­ന്നു. ത­ന്മൂ­ലം സാ­ഹി­ത്യ­സ­ഞ്ചാ­ര­ത്തിൽ മാമൂൽ സ­മ്പ്ര­ദാ­യ­ങ്ങൾ­ക്കു തീരെ വി­പ­രീ­ത­മാ­യ ഒരു സ്വ­ത­ന്ത്ര­മാർ­ഗ്ഗം സ്വീ­ക­രി­ക്കു­വാൻ അ­വർ­ക്കു സാ­ധി­ക്കു­ന്നി­ല്ല. ചു­രു­ക്ക­ത്തിൽ സാ­ഹി­ത്യ­കാ­ര­ന്മാ­രു­ടെ ഭാ­വ­നാ­ശ­ക്തി­യെ അ­നി­യ­ന്ത്രി­ത­മാ­യി അ­ഴി­ച്ചു­വി­ടു­ന്ന­തി­നു് അവിടെ പല കാ­ര്യ­ങ്ങ­ളും പ്ര­തി­ബ­ന്ധ­ങ്ങ­ളാ­യി­ട്ടു­ണ്ടു്. പ്രാ­ചീ­ന­പ്ര­സ്ഥാ­ന­ങ്ങ­ളു­ടെ മൂ­ല­ച്ഛേ­ദി­ക­ളാ­യി­ട്ടു­ള്ള പ­രി­വർ­ത്ത­ന­ങ്ങൾ സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തി­ലാ­യാൽ­ത്ത­ന്നെ­യും ഈദൃശ രാ­ജ്യ­ങ്ങ­ളിൽ മ­ന്ദ­ഗ­തി­യി­ലേ ന­ട­ക്കു­ക­യു­ള്ളു. ആ­ത്മാർ­ത്ഥ­ത എ­ന്ന­തു ഗ്ര­ന്ഥ­നിർ­മ്മാ­ണ­ത്തിൽ സർ­വ്വ­പ്ര­ധാ­ന­മാ­യി ആ­ദ­രി­ക്കേ­ണ്ട ഒരു ഗു­ണ­മാ­കു­ന്നു. ഈ സൽ­സ്വ­ഭാ­വം വേ­ണ്ടി­ട­ത്തോ­ളം പ്ര­കാ­ശി­പ്പി­ക്കു­ന്ന­തി­നു് ഇം­ഗ്ലീ­ഷു­കാർ­ക്കു സാ­ധി­ക്കു­ന്നി­ല്ലെ­ന്നു് ഇം­ഗ്ലീ­ഷു­കാ­ര­നാ­യ ആ പ്രൊ­ഫ­സ്സർ­ത­ന്നെ സ­മ്മ­തി­ക്കു­ന്നു. ജീർ­ണ്ണ­ങ്ങ­ളാ­യ ചില സാ­ന്മാർ­ഗ്ഗി­ക വ്യ­വ­സ്ഥ­ക­ളേ­യും ‘നാ­ട്ടു­ന­ട­പ്പു’ക­ളേ­യും ആ­ദ­രി­ക്കു­വാൻ­വേ­ണ്ടി പലതും ഒ­ളി­ച്ചു­വ­ച്ചു കൃ­ത്രി­മ­രീ­തി­യിൽ ഗ്ര­ന്ഥ­നിർ­മ്മാ­ണ­ത്തി­നേർ­പ്പെ­ടു­ന്ന സ­മ്പ്ര­ദാ­യ­മാ­ണു് ഇവരിൽ സാ­മാ­ന്യേ­ന ക­ണ്ടു­വ­രു­ന്ന­തു്. പ്ര­ത്യു­ത, റ­ഷ്യൻ­നോ­വ­ലു­ക­ളു­ടെ ജീ­വൻ­ത­ന്നെ അ­വ­യു­ടെ അ­ടി­യിൽ കി­ട­ക്കു­ന്ന ആ­ത്മാർ­ത്ഥ­ത­യാ­കു­ന്നു. ടോൾ­സ്റ്റോ­യി, ഡോ­സ്റ്റോ­യ്വ്സ്കി (Dostoievsky) തു­ട­ങ്ങി­യ ഗ്ര­ന്ഥ­കാ­ര­പ്ര­മു­ഖ­ന്മാർ അ­വ­രു­ടെ പ­രി­ശു­ദ്ധ­മാ­യ സാ­ഹി­ത്യ­ക്ഷേ­ത്ര­ത്തിൽ യാ­തൊ­രു ഒ­ളി­ച്ചു­ക­ളി­യും ന­ട­ത്തു­ന്നി­ല്ല. സ­ത്യ­പ്ര­കാ­ശ­ത്തി­ന്റെ സൗ­ന്ദ­ര്യ­ധോ­ര­ണി­യാ­ണു് അ­വ­രു­ടെ ഗ്ര­ന്ഥ­ത­ല്ല­ജ­ങ്ങ­ളിൽ ക­ളി­യാ­ടു­ന്ന­തു്. അ­വ­രു­ടെ ക­ഥാ­ലോ­കം യാ­തൊ­രു­വി­ധ­മാ­യ ആ­വ­ര­ണ­വും­കൂ­ടാ­തെ ആ­ദ­ര­ണീ­യ­മാ­യ പ­ര­മാർ­ത്ഥ­ത­യിൽ പ്ര­ശോ­ഭി­ക്കു­ന്നു. ജീ­വി­ത­രം­ഗ­ത്തി­ന്റെ ചില ഭാ­ഗ­ങ്ങൾ തി­ര­ശ്ശീ­ല­യ്ക്കു­ള്ളി­ലാ­ക്കു­ന്ന സ­മ്പ്ര­ദാ­യ­ത്തെ ടോൾ­സ്റ്റോ­യി യു­ക്തി­പൂർ­വ്വം ശ­ക്തി­യാ­യി പ്ര­തി­ഷേ­ധി­ച്ചി­ട്ടു­ണ്ടു്. എ­ന്താ­വ­ശ്യ­ത്തി­നാ­യാ­ലും വ്യ­വ­ധാ­നം ഒ­രു­വി­ധ­ത്തി­ലും സ്വീ­കാ­ര്യ­മ­ല്ലെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം. ഒരു നോവൽ എന്നു പ­റ­യു­ന്ന­തു മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ഭാ­വ­ശ­ബ­ള­മാ­യ ഒരു പ്ര­തി­ഫ­ല­ന­മാ­കു­ന്നു. മ­ത­സ­മു­ദാ­യ­വ്യ­വ­സ്ഥ­കൾ, സാ­ന്മാർ­ഗ്ഗ­നി­യ­മ­ങ്ങൾ മു­ത­ലാ­യ­വ­യു­ടെ പേരിൽ ഈ പ്ര­തി­ഫ­ല­ന­ത്തെ വ­ക്ര­ഗ­തി­യി­ലാ­ക്കു­ക­യോ അ­തി­ന്മേൽ കൃ­ത്രി­മ­ച്ചാ­യം തേ­യ്ക്കു­ക­യോ ചെ­യ്യു­ന്ന­തു സാ­ഹി­ത്യ­ര­സ­ത്തി­നു ഹാ­നി­ക­ര­മാ­കു­ന്നു. ഈ ത­ത്വ­മാ­ണു് റ­ഷ്യ­യി­ലെ ക­ഥാ­കൃ­ത്തു­കൾ മ­റ്റു­ള്ള­വ­രെ പ­ഠി­പ്പി­ക്കു­ന്ന­തു്.

റ­ഷ്യൻ­നോ­വ­ലു­കൾ­ക്കു­ള്ള മ­റ്റൊ­രു പ്ര­ത്യേ­ക­ത അവയിൽ ആ­ദ്യ­ന്തം അ­ത്യുൽ­ബ­ണ­മാ­യി പ്ര­സ്ഫു­ര­ണം­ചെ­യ്യു­ന്ന ദീ­നാ­നു­ക­മ്പ­യാ­കു­ന്നു. വി­പ്ല­വ­ദ­ശ­ക­ളിൽ റ­ഷ്യ­യെ­പ്പോ­ലെ നാ­ര­കീ­യ ദുഃഖം അ­നു­ഭ­വി­ച്ചി­ട്ടു­ള്ള മ­റ്റൊ­രു രാ­ജ്യ­മു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ക­ഷ്ട­പ്പാ­ടു­കൾ ഏ­തെ­ല്ലാം വി­ധ­ത്തിൽ എ­ത്ര­ത്തോ­ളം മ­നു­ഷ്യ­നെ മർ­ദ്ദി­ക്കു­മെ­ന്നു് ആ രാ­ജ്യം അ­നു­ഭ­വി­ച്ച­റി­ഞ്ഞു. തൽ­ഫ­ല­മാ­യി അ­വി­ട­ത്തെ സഹൃദയ ഹൃ­ദ­യ­ങ്ങ­ളിൽ­നി­ന്നും നിർ­ഗ്ഗ­ളി­ക്കു­ന്ന സഹതാപ പീ­യൂ­ഷ­മാ­ണു് ത­ത്സാ­ഹി­ത്യോ­ദ്യാ­ന­ത്തെ സേചനം ചെ­യ്യു­ന്ന­തു്. റഷ്യൻ നോ­വൽ­കാ­ര­ന്മാർ സ­ങ്ക­ട­ക്ക­ട­ലി­ന്റെ അ­ടി­ത്ത­ട്ടു­വ­രെ പ­രി­ശോ­ധി­ച്ചു് ഓരോ ഘ­ട്ട­ത്തി­ലും മ­നു­ഷ്യ­പ്ര­കൃ­തി­ക്കു­ണ്ടാ­കു­ന്ന മാ­റ്റ­ങ്ങൾ ക­ണ്ട­റി­ഞ്ഞു് അ­തിൽ­നി­ന്നും അ­നു­ക­മ്പ­യു­ടെ സൗ­ന്ദ­ര്യ­വും മാ­ഹാ­ത്മ്യ­വും മ­ന­സ്സി­ലാ­ക്കി­യി­ട്ടു­ള്ള­വ­രാ­കു­ന്നു.

‘ബോൾ­ഷേ­വി­സം’ എന്നു കേൾ­ക്കു­മ്പോൾ­ത്ത­ന്നെ അ­ന്ധ­മാ­യി ഭ­യ­പ്പെ­ട്ടു് അ­തി­ന്റെ വ്യാ­പ്തി­യെ ത­ട­യു­വാൻ ഇ­ന്ന­ത്തെ സാ­മ്രാ­ജ്യ­ദുർ­മ്മോ­ഹി­കൾ യത്നം ചെ­യ്യു­ന്നു­ണ്ട­ല്ലോ. എ­ന്നാൽ അ­തി­ന്റെ ചൈ­ത­ന്യ­ത്തെ നാ­ലു­പാ­ടും പ്ര­സ­രി­പ്പി­ച്ചു­കൊ­ണ്ടു റ­ഷ്യ­യിൽ­നി­ന്നും പു­റ­പ്പെ­ടു­ന്ന സാ­ഹി­ത്യ­പ്ര­വാ­ഹ­ത്തെ പ്ര­തി­ബ­ന്ധി­ക്കു­വാൻ ആർ­ക്കും തന്നെ സാ­ധി­ക്കു­ന്ന­ത­ല്ല. പുതിയ പുതിയ വി­ചാ­ര­വീ­ചി­ക­ളും വി­കാ­ര­നു­ര­ക­ളും അ­തിൽ­ക്കൂ­ടെ തി­ങ്ങി­പ്പൊ­ങ്ങു­ന്ന­തു കാ­ണു­മ്പോൾ ജ­ന­സ­ഞ്ച­യം അ­റി­യാ­തെ­ത­ന്നെ അ­ങ്ങോ­ട്ടു് ആ­കൃ­ഷ്ട­രാ­കു­ന്നു.

ക­മ­നീ­യ­മാ­യ ഈ ക­ഥാ­സാ­ഹി­ത്യ­ത്തിൽ പൊ­തു­വെ കാ­ണു­ന്ന വൈ­ശി­ഷ്ട്യ­ത്തെ­പ്പ­റ്റി ഇവിടെ സം­ക്ഷി­പ്ത­മാ­യി പ­റ­ഞ്ഞു­ക­ഴി­ഞ്ഞു. ഇനി പ്ര­ധാ­ന­പ്പെ­ട്ട ഗ്ര­ന്ഥ­കാ­ര­ന്മാ­രേ­യും അ­വ­രു­ടെ കൃ­തി­ക­ളേ­യും­പ­റ്റി വി­ചാ­ര­ണ­ചെ­യ്യാം.

images/Gogol.jpg
ഗോഗോൾ

റ­ഷ്യ­യി­ലെ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ ‘ക­നി­ഷ്ഠി­കാ­ധി­ഷ്ഠി­ത’നെ­ന്നു സഹൃദയ ലോകം സ­മ്മ­തി­ച്ചി­ട്ടു­ള്ള പ­ണ്ഡി­താ­ഗ്രേ­സ­ര­നാ­ണു് കൗ­ണ്ട് ലിയോ ടോൾ­സ്റ്റോ­യി (Count Leo Tolstoy). അ­ദ്ദേ­ഹം­ത­ന്നെ­യാ­ണു് നോ­വൽ­നിർ­മ്മാ­ണ­ത്തി­ലും അ­ദ്വി­തീ­യ­നാ­യി ഗ­ണി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. എ­ന്നാൽ ടോൾ­സ്റ്റോ­യി­യു­ടെ സ­മ­കാ­ലി­ക­ന്മാ­രാ­യി­രു­ന്ന ഡോ­സ്റ്റോ­യ്വ്സ്ക്കി (Dostoevsky), ടർ­ജി­നീ­വ് (Turgenev) എന്ന രണ്ടു സാ­ഹി­ത്യ­കേ­സ­രി­ക­ളെ­ക്കൂ­ടി ന­മു­ക്കു മ­ന­സ്സി­ലാ­ക്കേ­ണ്ട­തു­ണ്ടു്. ഈ മൂ­ന്നു ഗ്ര­ന്ഥ­കാ­ര­ന്മാ­രും റ­ഷ്യൻ­സാ­ഹി­ത്യ­സൗ­ധ­ത്തി­ന്റെ മൂ­ല­സ്തം­ഭ­ങ്ങ­ളാ­യി പ്ര­ശോ­ഭി­ക്കു­ന്ന­വ­രാ­കു­ന്നു. ഇ­വ­രു­ടെ കൃ­തി­കൾ അ­വി­ട­ത്തെ സാ­ഹി­ത്യ­ത്തി­ന്റെ വൈ­ശി­ഷ്ട്യ­ത്തെ സാ­മാ­ന്യ­മാ­യി വെ­ളി­പ്പെ­ടു­ത്തു­ന്ന­തി­നു പ­ര്യാ­പ്ത­ങ്ങ­ളാ­ണു്. ഈ കൃ­തി­ക­ളു­ടെ പ്ര­ശ­സ്തി­യും പ്ര­ചാ­ര­വു­മാ­ണു് റ­ഷ്യ­യ്ക്കു വി­ശ്വ­സാ­ഹി­ത്യ­മ­ണ്ഡ­ല­ത്തിൽ അ­ന­ശ്വ­ര­മാ­യ ഒരു സ്ഥാ­നം സ­മ്പാ­ദി­ച്ചു­കൊ­ടു­ത്തി­ട്ടു­ള്ള­തു്. ഡാ­സ്റ്റോ­യ്വ്സ്കി­യു­ടെ നാ­മ­ധേ­യം മ­ല­യാ­ള­ത്തിൽ അത്ര പ്ര­സി­ദ്ധ­മാ­യി­ട്ടി­ല്ലെ­ങ്കി­ലും അ­ദ്ദേ­ഹം ടോൾ­സ്റ്റോ­യി­യെ­പ്പോ­ലെ­ത­ന്നെ വി­ശ്വ­വി­ശ്രു­ത­നാ­കു­ന്നു. എ­ന്നു­മാ­ത്ര­മ­ല്ല, ചില സം­ഗ­തി­ക­ളിൽ ആ സാ­ഹി­ത്യ­ച­ക്ര­വർ­ത്തി­യെ­ക്കൂ­ടി നി­ഷ്പ്ര­ഭ­നാ­ക്കി­ത്തീർ­ക്ക­ത്ത­ക്ക ക­ലാ­വൈ­ദ­ഗ്ദ്ധ്യ­മാ­ണു് അ­ദ്ദേ­ഹം പ്ര­ക­ടി­പ്പി­ച്ചി­രി­ക്കു­ന്ന­ത്. ടോൾ­സ്റ്റോ­യി­യു­ടെ പൂർ­വ്വ­ഗാ­മി­ക­ളിൽ പ്ര­ധാ­ന­നാ­യ ഗോഗോൾ (Gogol) എന്ന ഗ്ര­ന്ഥ­കാ­ര­നും ഇ­ക്കൂ­ട്ട­ത്തിൽ ഗ­ണ­നീ­യ­നാ­ണു്.

ടോൾ­സ്റ്റോ­യി
images/tolstoy-new.jpg
ടോൾ­സ്റ്റോ­യി

റഷ്യൻ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ ടോൾ­സ്റ്റോ­യി­യു­ടെ പേർ മാ­ത്ര­മേ മ­ല­യാ­ള­ഭാ­ഷാ­സാ­ഹി­ത്യ­ത്തിൽ സു­പ­രി­ചി­ത­മാ­യി­ത്തീർ­ന്നി­ട്ടു­ള്ളു. അ­ദ്ദേ­ഹ­ത്തി­ന്റെ ഏ­താ­നും ചെ­റു­ക­ഥ­കൾ മ­ല­യാ­ള­ത്തിൽ തർ­ജ്ജ­മ ചെ­യ്തി­ട്ടു­ള്ള­താ­യി അ­റി­യു­ന്നു. എ­ന്നാൽ ആ മ­ഹാ­ശ­യ­ന്റെ അ­ത്യുൽ­ക്കൃ­ഷ്ട­ങ്ങ­ളാ­യ നോ­വ­ലു­ക­ളിൽ ഒ­ന്നും­ത­ന്നെ ന­മ്മു­ടെ ഭാ­ഷ­യിൽ വി­വർ­ത്തി­ത­മാ­യി­ട്ടി­ല്ല. ‘വാർ ആൻഡ് പീസ് ’ (War and Peace), ‘അന്ന ക­രി­നീ­ന’ (Anna Karenina), ‘റി­സ­റ­ക്ഷൻ’ (Resurrection) എന്ന മൂ­ന്നു നോ­വ­ലു­ക­ളാ­ണു് [1] ടോൾ­സ്റ്റോ­യി­യു­ടെ സാ­ഹി­ത്യ­ഭ­ണ്ഡാ­ഗാ­ര­ത്തി­ലെ ഏ­റ്റ­വും വി­ല­പി­ടി­ച്ച ഗ്ര­ന്ഥ­ര­ത്ന­ങ്ങൾ. ഇവ കൂ­ടാ­തെ ര­സ­നി­ഷ്യ­ന്ദി­ക­ളാ­യ നി­ര­വ­ധി ചെ­റു­ക­ഥ­ക­ളും ഏ­താ­നും നാ­ട­ക­ങ്ങ­ളും അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ണ്ടു്. ഈ കൃ­തി­ക­ളി­ലെ­ല്ലാം സാ­മാ­ന്യ­മാ­യി കാ­ണു­ന്ന­തു് മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ വിവിധ രം­ഗ­ങ്ങ­ളു­ടെ വി­ശ­ദീ­ക­ര­ണ­വും അ­വ­യു­ടെ ര­സാ­ത്മ­ക­മാ­യ വി­മർ­ശ­വും ത­ത്വ­ചി­ന്ത­യും ആ­കു­ന്നു. അ­ന്ത്യ­കാ­ലം­വ­രെ അ­വ­ഗാ­ഢ­മാ­യ ജീ­വി­ത­ചി­ന്ത­യിൽ നി­മ­ഗ്ന­നാ­യി­രു­ന്ന ഒരു ത­ത്വ­ജ്ഞാ­നി­യാ­യി­രു­ന്നു ടോൾ­സ്റ്റോ­യി. ജീ­വി­തോ­ദ്ദേ­ശ്യം, മരണം, അ­ന­ന്ത­രാ­വ­സ്ഥ മു­ത­ലാ­യ­വ വി­ഷ­യ­ങ്ങ­ളെ­പ്പ­റ്റി ആ­ലോ­ചി­ച്ചു് തൃ­പ്തി­ക­ര­മാ­യ യാ­തൊ­രു സ­മാ­ധാ­ന­വും കി­ട്ടാ­തെ അ­ദ്ദേ­ഹം പ­ല­പ്പോ­ഴും വ്യാ­കു­ല­ചി­ത്ത­നാ­യി­പ്പോ­യി­ട്ടു­ണ്ടു്. എ­ങ്ങ­നെ ജീ­വി­ക്ക­ണം, എ­ന്തി­നു ജീ­വി­ക്ക­ണം എ­ന്നി­ങ്ങ­നെ­യു­ള്ള പ്ര­ശ്ന­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ധി­ഷ­ണാ­ബ­ല­ത്തെ പ­രീ­ക്ഷി­ക്കു­ക­യും താദൃശ പ്ര­ശ്ന­ങ്ങൾ­ക്കു് കാ­ര­ണ­ഭൂ­ത­ങ്ങ­ളാ­യ സ്വാ­നു­ഭ­വ­ങ്ങൾ ഹൃ­ദ­യ­ത­ല­ത്തിൽ അ­ടി­ച്ചു­കൊ­ണ്ടി­രി­ക്കു­ക­യും ചെ­യ്ത­തി­ന്റെ ഫ­ല­മാ­യി­ട്ടു പു­റ­പ്പെ­ട്ട­വ­യാ­ണു് ഈ ക­ഥാ­ഗ്ര­ന്ഥ­ങ്ങൾ. ടോൾ­സ്റ്റോ­യി­യെ­പ്പോ­ലെ ജീ­വി­ത­ത്തെ­പ്പ­റ്റി ചി­ന്തി­ച്ചി­ട്ടു­ള്ള താ­ത്വി­ക­ന്മാർ വേറെ പ­ല­രു­മു­ണ്ടാ­യി­രി­ക്കാം. എ­ന്നാൽ ഈ ചി­ന്താ­ഫ­ല­ങ്ങ­ളെ സ്വാ­നു­ഭ­വ­ങ്ങ­ളു­മാ­യി തു­ല­നം­ചെ­യ്തു­നോ­ക്കി അവയെ ക­ഥാ­പാ­ത്ര­ങ്ങൾ­മു­ഖേ­ന ത­ന്മ­യ­ത്വ­ത്തോ­ടു­കൂ­ടി ചി­ത്ര­ണം­ചെ­യ്യു­ന്ന­തി­നു് അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ അ­ധി­കം­പേർ­ക്കു സാ­ധി­ച്ചി­ട്ടു­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ഈ സം­ഗ­തി­യി­ലാ­ണു് ടോൾ­സ്റ്റോ­യി­യു­ടെ ക­ലാ­കു­ശ­ല­ത പ്ര­ത്യേ­ക­മാ­യി പ­രി­ല­സി­ക്കു­ന്ന­തു്. അ­ദ്ദേ­ഹം സൃ­ഷ്ടി­ച്ചി­രി­ക്കു­ന്ന ക­ഥാ­ലോ­കം വാ­സ്ത­വ­ലോ­ക­ത്തി­ന്റെ ഒരു പ്ര­തി­ച്ഛാ­യ മാ­ത്ര­മ­ല്ല, അ­തി­ന്റെ ഭാ­വ­പ്ര­കാ­ശ­ക­മാ­യ ഒരു ഭാ­ഷ്യം­കൂ­ടി­യാ­കു­ന്നു. അവിടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന ഓരോ പാ­ത്ര­വും അവിടെ ന­ട­ക്കു­ന്ന ഓരോ സം­ഭ­വ­വും ര­സ­പ്ര­സ­രം­കൊ­ണ്ടു് അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തെ വി­ക­സി­പ്പി­ക്കു­ന്ന­തി­നും പുറമേ അതിൽ വി­ചാ­ര്യ­മാ­ണ­ര­മ­ണീ­യ­മാ­യ ഓരോ ജീ­വി­ത­ചി­ത്ര­ത്തെ സ്ഫു­ടീ­ക­രി­ക്കു­ക­യും­കൂ­ടി ചെ­യ്യു­ന്നു­ണ്ടു്. അ­ത്യ­ന്ത­ഭി­ന്ന­ങ്ങ­ളും അ­തി­വി­ക­ട­ങ്ങ­ളു­മാ­യ അനവധി ജീ­വി­ത­ഘ­ട്ട­ങ്ങ­ളെ തരണം ചെ­യ്തി­ട്ടു­ള്ള ഒ­രാ­ളാ­ണു് ഗ്ര­ന്ഥ­കാ­രൻ. വി­ഭ്ര­മ­ജ­ന­ക­ങ്ങ­ളാ­യ അനേകം അ­നു­ഭ­വ­ങ്ങൾ അ­ദ്ദേ­ഹ­ത്തി­ന്റെ ഹൃ­ദ­യ­ത്തിൽ പ്ര­വർ­ത്തി­ക്കു­വാ­നി­ട­യാ­യി. തൽ­ഫ­ല­മാ­യി ത­ള്ളി­പ്പൊ­ങ്ങി­യ വി­ചാ­ര­വി­കാ­ര­ങ്ങ­ളെ മ­നോ­ഹ­ര­ങ്ങ­ളാ­യ ക­ഥാ­ഗാ­ത്ര­ങ്ങ­ളിൽ ആ­വാ­ഹി­ച്ചു് അ­ദ്ദേ­ഹം അവയെ സ­ജീ­വ­ങ്ങ­ളാ­ക്കി­ത്തീർ­ത്തു.

കു­റി­പ്പു­കൾ

[1] ഇവ മൂ­ന്നും അ­ടു­ത്ത­കാ­ല­ത്തു മ­ല­യാ­ള­ത്തി­ലേ­ക്കു് വി­വർ­ത്ത­നം ചെ­യ്തി­ട്ടു­ണ്ടു്.

ഒരു നോ­വ­ലെ­ഴു­തു­വാൻ­വേ­ണ്ടി അ­ദ്ദേ­ഹം സാ­ഹി­ത്യ­വ്യാ­പാ­ര­ത്തിൽ ഏർ­പ്പെ­ട്ട­ത­ല്ല. ജീ­വി­ത­നാ­ട­ക­രം­ഗ­ങ്ങ­ളെ­പ്പ­റ്റി വി­ചാ­ര­ണ ചെ­യ്ത­പ്പോൾ അതു നോ­വ­ലാ­യി പ­രി­ണ­മി­ച്ചു­വെ­ന്നേ ഉള്ളു. ടോൾ­സ്റ്റോ­യി­യു­ടെ കഥകൾ അ­നു­ഭ­വ­ത്തെ സാ­ക്ഷി­യാ­ക്കി നിർ­ത്തി അ­ന്തഃ­ക­ര­ണ­പ്രേ­ര­ണ­യാൽ എ­ഴു­ത­പ്പെ­ട്ട­വ­യ­ത്രേ. ത­ന്മൂ­ലം അ­കൃ­ത്രി­മ­ര­മ­ണീ­യ­മാ­യ ഒരു ആ­ത്മാർ­ത്ഥ­ത അവയിൽ ക­ളി­യാ­ടു­ന്നു­ണ്ടു്. എ­ന്നു­ത­ന്നെ­യ­ല്ലാ നി­ഷ്ക­പ­ട­ങ്ങ­ളാ­യ ഭാ­വ­ങ്ങ­ളു­ടെ വി­ജൃം­ഭ­ണം­കെ­ാ­ണ്ടു് അവ സ­വി­ശേ­ഷ ഹൃ­ദ­യം­ഗ­മ­ങ്ങ­ളു­മാ­യി­രി­ക്കു­ന്നു.

ടോൾ­സ്റ്റോ­യി­യു­ടെ ജീ­വി­തം­ത­ന്നെ ഒരു നോ­വ­ലാ­കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളെ­പ്പ­റ്റി പ­ഠി­ക്കു­ന്ന­തി­നു് ഈ ജീ­വി­ത­മാ­കു­ന്ന നോ­വൽ­കൂ­ടി വാ­യി­ച്ചു­നോ­ക്കേ­ണ്ട­താ­വ­ശ്യ­മാ­ണു് ‘അ­നു­ഭ­വ­മാ­കു­ന്നു ഏ­റ്റ­വും നല്ല അ­ധ്യാ­പ­കൻ’ (Experience is the best teacher) എ­ന്നു് ഒരു അ­ഭി­ജ്ഞ­വ­ച­നം ഉ­ണ്ടു്. അതു് ഈ ഗ്ര­ന്ഥ­കാ­ര­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഏ­റ്റ­വും ശ­രി­യാ­ണു്. അ­ദ്ദേ­ഹ­ത്തെ മ­ഹ­ത്താ­യ ഒരു ക­ഥാ­ലോ­ക­ത്തി­ന്റെ ബ്ര­ഹ്മാ­വാ­ക്കി­ത്തീർ­ത്ത­തു് ഈ അ­ദ്ധ്യാ­പ­ക­ന­ത്രേ. മ­ഹാ­ത്മാ­ഗാ­ന്ധി ക്കു­കൂ­ടി അ­നു­ക­ര­ണീ­യ­നെ­ന്ന നി­ല­യിൽ റ­ഷ്യ­യി­ലെ ഒരു കർ­ഷ­ക­മ­ഹർ­ഷി­യാ­യി­ട്ടാ­ണു് ഇ­ന്നു് അ­ദ്ദേ­ഹ­ത്തെ ലോകം ആ­രാ­ധി­ക്കു­ന്ന­തു്. എ­ന്നാൽ ഈ മ­ഹർ­ഷി­യു­ടെ ജീ­വി­ത­ത്തി­ലെ പ്ര­ഭാ­ത­കാ­ലം അത്ര പ്ര­കാ­ശ­മാ­ന­മാ­യി­രു­ന്നി­ല്ല. ഒരു സാ­ധാ­ര­ണ­മ­നു­ഷ്യ­ന്റെ നി­ല­യിൽ­നി­ന്നു­കൂ­ടി അ­ദ്ദേ­ഹം പ­രി­താ­പ­ക­ര­മാ­യ­വി­ധം അ­ധഃ­പ­തി­ച്ചു­പോ­യി­ട്ടു­ണ്ടു്. ഇ­ത്ര­യും വി­ശി­ഷ്ട­നാ­യ ഒരു മ­ഹാ­ശ­യൻ നി­ഷി­ദ്ധ­കർ­മ്മാ­സ­ക്ത­നാ­യി ജു­ഗു­പ്സാ­വ­ഹ­മാ­യ ജീ­വി­തം ന­യി­ക്കു­ന്ന കാഴ്ച ആർ­ക്കു­ത­ന്നെ അ­ത്ഭു­ത­ക­ര­മാ­യി­രി­ക്ക­യി­ല്ല. ‘മൈ കൺഫഷൻ’ (My Confession) എന്ന ഗ്ര­ന്ഥ­ത്തിൽ ടോൾ­സ്റ്റോ­യി ആ ഇ­രു­ള­ട­ഞ്ഞ­കാ­ല­ത്തെ അ­നു­ഭ­വ­ങ്ങൾ കോ­പ­താ­പാ­വേ­ശ­ത്തോ­ടു­കൂ­ടി വി­വ­രി­ച്ചി­രി­ക്കു­ന്നു. ഗാ­ന്ധി­ജി­യു­ടെ സ­ത്യാ­ന്വേ­ഷ­ണ തൽ­പ­ര­ത­യോ­ടു­കൂ­ടി­ത്ത­ന്നെ ഈ ഗ്ര­ന്ഥ­കാ­ര­നും സ­ത്യ­ദേ­വ­ത­യു­ടെ സ­ന്നി­ധി­യിൽ സ­ക­ല­തും ഏ­റ്റു­പ­റ­യു­ന്ന­തു കേൾ­ക്കു­ക:

‘ഹൃ­ദ­യ­ഭേ­ദ­ക­മാ­യ ഭീ­തി­യോ­ടും അ­വ­ജ്ഞ­യോ­ടും­കൂ­ടി­യ­ല്ലാ­തെ അ­ക്കാ­ല­ത്തെ­പ്പ­റ്റി സ്മ­രി­ക്കു­ന്ന­തി­നു് എ­നി­ക്കു സാ­ധി­ക്കു­ക­യി­ല്ല. ഞാൻ യു­ദ്ധ­ത്തി­ലേർ­പ്പെ­ട്ടു് ആ­ളു­ക­ളെ കൊ­ന്നി­ട്ടു­ണ്ടു്. പ­ല­പ്പോ­ഴും ദ്വ­ന്ദ്വ­യു­ദ്ധം ചെ­യ്തു് എ­തി­രാ­ളി­ക­ളെ ഹിം­സി­ച്ചി­ട്ടു­ണ്ടു്. പാ­വ­പ്പെ­ട്ട കൃ­ഷി­ക്കാ­രു­ടെ പണം അ­പ­ഹ­രി­ച്ചെ­ടു­ത്തു് മു­ഴു­വൻ പാ­ശി­ക­ളി­ച്ചു ന­ശി­പ്പി­ക്കു­ക­യും അവരെ അ­കാ­ര­ണ­മാ­യി മർ­ദ്ദി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. ഞാൻ വേ­ശ്യ­ക­ളു­മാ­യി കൂ­ത്താ­ടു­ക­യും ക­ല­ഹി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. അ­സ­ത്യ­വാ­ദം, മോഷണം, വ്യ­ഭി­ചാ­രം, മ­ദ്യ­പാ­നം, അ­ക്ര­മം, കൊ­ല­പാ­ത­കം ഇ­തെ­ല്ലാം ഞാൻ ചെ­യ്തി­രി­ക്കു­ന്നു. ഇനി ഞാൻ ചെ­യ്യാ­ത്ത­താ­യി ഒരു പാ­പ­കർ­മ്മ­വും ഇല്ല. എ­ന്നി­ട്ടും അ­ന്നു് എന്റെ കൂ­ട്ടു­കാർ എന്നെ ഒരു സ­ന്മാർ­ഗ്ഗ­ചാ­രി­യാ­യി ഗ­ണി­ച്ചി­രു­ന്നു!’

മ­നു­ഷ്യ­മ­ഹ­ത്വ­ത്തി­ന്റെ പി­റ­കിൽ കാ­ണു­ന്ന ഈ അ­ന്ധ­കാ­രം­ത­ന്നെ­യാ­ണു് കഥാ ലോ­ക­ത്തി­ലും വ്യാ­പി­ച്ചി­രി­ക്കു­ന്ന­തു്. ഗാ­ന്ധി­ജി സി­ഗ­ര­റ്റു വ­ലി­ക്കാൻ­വേ­ണ്ടി മോഷണം ന­ട­ത്തി­യ­തും വി­കാ­ര­ത­ര­ളി­ത­നാ­യി വേ­ശ്യാ­വേ­ശ്മ­ത്തിൽ ക­ട­ന്നു­ചെ­ന്ന­തും മ­റ്റും ഈ അ­വ­സ­ര­ത്തിൽ നാം ഓർ­ക്കാ­തി­രി­ക്കു­ക­യി­ല്ല. മ­ഹാ­ത്മാ­ക്ക­ളു­ടെ ശ്രേ­ഷ്ഠ­ജീ­വി­ത­ത്തി­ന്റെ ഇ­ത്ത­രം മ­റു­വ­ശ­ങ്ങൾ സാ­ഹി­ത്യ­കൃ­തി­ക­ളിൽ പ്ര­തി­ബിം­ബി­ക്കു­മ്പോൾ അവ വാ­യ­ന­ക്കാർ­ക്കു് ഉ­ദ്ബോ­ധ­ന­വും ഉ­ജ്ജീ­വ­ന­വും ന­ല്കു­ന്ന­തി­നു ശ­ക്ത­ങ്ങ­ളാ­യി­ത്തീ­രു­ന്നു.

ടോൾ­സ്റ്റോ­യി­യു­ടെ ഹൃദയം തുലോം മൃ­ദു­ല­വും അ­തി­ത­ര­ള­വു­മാ­യി­രു­ന്നു. അതു് മ­നഃ­സാ­ക്ഷി­യു­ടെ മർ­ദ്ദ­ന­മേ­റ്റു് ത­പ്ത­മാ­യ­പ്പോൾ ക­ഥാ­പ്ര­വാ­ഹ­മാ­യി ബ­ഹിർ­ഗ്ഗ­മി­ച്ചു. ഭാ­വ­ഭ­രി­ത­മാ­യ ഹൃ­ദ­യ­വും ചി­ന്താ­ക്ലാ­ന്ത­മാ­യ ബു­ദ്ധി­യും ഏ­കോ­പി­ച്ചു് ആ നോ­വ­ലു­ക­ളിൽ പ്ര­വർ­ത്തി­ക്കു­ന്ന­തു ന­മു­ക്കു കാണാം.

ടോൾ­സ്റ്റോ­യി ആ­ദ്യ­കാ­ല­ത്തു് സൈ­ന്യ­വ­കു­പ്പിൽ ചേർ­ന്നി­രു­ന്നു. പല യു­ദ്ധ­ങ്ങ­ളി­ലും അ­ദ്ദേ­ഹം പ­ങ്കു­കൊ­ണ്ടി­ട്ടു­ണ്ടു്. 1857-ൽ സെ­ബാ­സ്റ്റ­പോൾ (Sebastopol) എന്ന സ്ഥ­ല­ത്തു­വെ­ച്ചാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­നോ­ഗ­തി­ക്കു ഗ­ണ്യ­മാ­യ മാ­റ്റം സം­ഭ­വി­ച്ച­തു്. യു­ദ്ധം എ­ത്ര­മാ­ത്രം മൃ­ഗീ­യ­വും ദ­യ­നീ­യ­വു­മാ­ണെ­ന്നു് അ­ന്നു് അ­ദ്ദേ­ഹ­ത്തി­നു തി­ക­ച്ചും അ­നു­ഭ­വ­പ്പെ­ട്ടു. ഇ­രു­പ­തി­നാ­യി­ര­ത്തിൽ­പ്പ­രം ഭ­ട­ന്മാർ വെ­ടി­യേ­റ്റു മ­റി­ഞ്ഞു­വീ­ഴു­ന്ന­തു് ടോൾ­സ്റ്റോ­യി കണ്ടു. ‘ക്ലോ­റോ­ഫോം’ കൂ­ടാ­തെ­യു­ള്ള ശ­സ്ത്ര­ക്രി­യ­കൊ­ണ്ടു് അ­സം­ഖ്യം പേർ മ­ര­ണ­വേ­ദ­ന­യ­നു­ഭ­വി­ക്കു­ന്ന­തും അ­ദ്ദേ­ഹ­ത്തി­നു കാ­ണാ­നി­ട­യാ­യി. ഇ­തി­നു­ശേ­ഷ­മാ­ണു് ‘സെ­ബാ­സ്റ്റ­പോ­ളിൽ­നി­ന്നു­ള്ള കഥകൾ’ (Tales from Sebastopol) എന്ന പു­സ്ത­കം അ­ദ്ദേ­ഹം പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യ­തു്. യു­ദ്ധ­ത്തെ സം­ബ­ന്ധി­ച്ച് അന്നു ഗ്ര­ന്ഥ­കാ­ര­ന്റെ ഉ­ള്ളിൽ ത­ട്ടി­യ വെ­റു­പ്പു് പി­ന്നീ­ടു് വർ­ദ്ധി­ച്ചു­വ­ന്ന­തേ­യു­ള്ളു. യു­ദ്ധം മ­നു­ഷ്യ­ന്റെ വീ­ര­ത്വ­ത്തേ­യും പൗ­രു­ഷ­ത്തേ­യും പ്ര­ക­ടി­പ്പി­ക്കു­ന്ന ഒ­ന്നാ­ണെ­ങ്കി­ലും അ­തു­കൊ­ണ്ടു­ണ്ടാ­കു­ന്ന മർ­മ്മ­ഭേ­ദി­യാ­യ ദീ­ന­ത­യും ദു­ര­ന്ത­ത­യും ഒ­രു­വി­ധ­ത്തി­ലും സാ­ധൂ­ക­രി­ക്ക­ത്ത­ക്ക­ത­ല്ലെ­ന്നു് അ­ദ്ദേ­ഹം സി­ദ്ധാ­ന്തി­ച്ചു.

വാർ ആൻഡ് പീസ്

യു­ദ്ധ­മെ­ന്ന പൈ­ശാ­ചി­ക­മാ­യ കർ­മ്മ­ത്തി­ന്റെ നി­ഷ്പ്ര­യോ­ജ­ന­ത­യും സംഹാര ഭീ­ക­ര­ത­യും വെ­ളി­പ്പെ­ടു­ത്തു­വാൻ­വേ­ണ്ടി പി­ന്നീ­ട് അ­ദ്ദേ­ഹം എ­ഴു­തി­യ നോ­വ­ലാ­ണു് ‘വാർ ആൻഡ് പീസ്’. അ­തി­വി­ശി­ഷ്ട­മാ­യ ഈ ഗ്ര­ന്ഥം ടോൾ­സ്റ്റോ­യി­യു­ടെ നോ­വ­ലു­ക­ളിൽ­വെ­ച്ചു് ദീർ­ഘ­വും അനേകം ക­ഥാ­പാ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു് നി­ബി­ഡ­വു­മാ­കു­ന്നു. ഗു­ണ­വൈ­ശി­ഷ്ട്യം­കൊ­ണ്ടു് ഇ­ത­ര­ഗ്ര­ന്ഥ­ങ്ങ­ളെ­ക്കാൾ മു­ന്നി­ട്ടു­നി­ല്ക്കു­ന്ന നോ­വ­ലും ഇ­താ­ണെ­ന്നു് ചി­ലർ­ക്കു് അ­ഭി­പ്രാ­യ­മു­ണ്ടു്. ഇതിലെ ക­ഥ­യ്ക്കു് ആ­ധാ­ര­മാ­യി കവി സ്വീ­ക­ച്ചി­രി­ക്കു­ന്ന­തു് ലോ­ക­പ്ര­സി­ദ്ധ­മാ­യ ഒരു ച­രി­ത്ര­സം­ഭ­വ­മാ­കു­ന്നു. അ­താ­യ­തു് നെ­പ്പോ­ളി­യ­ന്റെ നേ­തൃ­ത്വ­ത്തിൽ ഫ്ര­ഞ്ചു­സൈ­ന്യം റ­ഷ്യ­യെ ആ­ക്ര­മി­ക്കു­ന്ന­തും അ­ന­ന്ത­രം മോ­സ്കോ പ­ട്ട­ണ­ത്തിൽ­നി­ന്നും നി­ര­വ­ധി ക­ഷ്ട­ന­ഷ്ട­ങ്ങൾ സ­ഹി­ച്ചു് ഹി­മ­ബാ­ധ­യേ­റ്റു പി­ന്തി­രി­ഞ്ഞു് യാ­ത്ര­ചെ­യ്യു­ന്ന­തും ആണു് ഇതിലെ പ്ര­ധാ­ന പ്ര­തി­പാ­ദ്യ­വ­സ്തു. കേവലം ച­രി­ത്ര­സം­ഭ­വ­ങ്ങ­ളെ ക­ഥാ­രൂ­പേ­ണ വർ­ണ്ണി­ക്കു­ക മാ­ത്ര­മ­ല്ല ഇതിൽ ചെ­യ്തി­രി­ക്കു­ന്ന­തു്. പ്ര­സ്തു­ത സം­ഭ­വ­ങ്ങൾ അവയിൽ ഭാ­ഗ­ഭാ­ക്കു­ക­ളാ­യി­രു­ന്ന ഏ­താ­നും വ്യ­ക്തി­ക­ളു­ടെ മ­ന­സ്സിൽ എ­ങ്ങ­നെ­യെ­ല്ലാം പ്ര­വർ­ത്തി­ക്കു­ന്നു എ­ന്നും അ­വ­രു­ടെ ആ­ത്മാ­വി­നെ ഏ­തെ­ല്ലാം­വി­ധ­ത്തിൽ അവ സ്പർ­ശി­ക്കു­ന്നു എ­ന്നും അ­ദ്ദേ­ഹം ന­മു­ക്കു കാ­ണി­ച്ചു­ത­രു­ന്നു. ഇ­ങ്ങ­നെ ഫ­ല­ത്തിൽ­നി­ന്നും കർ­മ്മ­ങ്ങ­ളു­ടെ ഉ­ച്ച­നീ­ച­ത്വ­ത്തെ നോ­ക്കി­ക്കാ­ണു­ന്ന­തി­നു് ക­ഥാ­കാ­രൻ വാ­യ­ന­ക്കാ­രെ ക്ഷ­ണി­ക്കു­ന്നു. ഇതിലെ കഥ പ്ര­ധാ­ന­പ്പെ­ട്ട മൂ­ന്നു കു­ടും­ബ­ങ്ങ­ളെ കേ­ന്ദ്രീ­ക­രി­ച്ചു­കൊ­ണ്ടാ­ണു ന­ട­ക്കു­ന്ന­തു് ക­ഥാ­നാ­യ­ക­ന്മാ­രാ­യി­ട്ടും മൂ­ന്നു­പേ­രെ കാ­ണു­ന്നു­ണ്ടു് ടോൾ­സ്റ്റോ­യി­യു­ടെ പാ­ത്ര­നിർ­മ്മാ­ണ പാ­ട­വ­ത്തി­ന്റെ വി­ജ­യ­പ­താ­ക­ക­ളാ­യി ഈ മൂ­ന്നു­പേ­രും പ്ര­ശോ­ഭി­ക്കു­ന്നു. നാ­യി­ക­മാ­രേ­ക്കാൾ നാ­യ­ക­ന്മാ­രെ സൃ­ഷ്ടി­ക്കു­ന്ന­തി­ലാ­ണു് ടോൾ­സ്റ്റോ­യി­യു­ടെ സാ­മർ­ത്ഥ്യം അ­ധി­ക­മാ­യി പ്ര­കാ­ശി­ക്കു­ന്ന­തു്. സ്ത്രീ­ത്വ­ത്തെ പ­രി­പൂർ­ണ്ണ­മാ­യി രൂ­പ­വൽ­ക്ക­രി­ക്കു­വാൻ അ­ദ്ദേ­ഹ­ത്തി­നു സാ­ധി­ച്ചി­ട്ടി­ല്ല. എ­ന്നാൽ പു­രു­ഷ­ത്വ­ത്തിൽ അ­ന്തർ­ഭൂ­ത­മാ­യി­രി­ക്കു­ന്ന ശ­ക്തി­വി­ശേ­ഷ­ങ്ങ­ളെ സ്പ­ഷ്ടീ­ക­രി­ക്കു­ന്ന­തിൽ അ­ദ്ദേ­ഹം പ്ര­ത്യേ­ക ചാ­തു­ര്യം പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ഈ സം­ഗ­തി­യിൽ ടോൾ­സ്റ്റോ­യി സാ­ധാ­ര­ണ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ­നി­ന്നും വ്യ­ത്യ­സ്ത­നാ­ണു്.

പ്ര­സ്തു­ത ഗ്ര­ന്ഥ­ത്തി­ലെ നാ­യ­ക­ന്മാ­രിൽ ‘പ്രിൻ­സ് ആൻ­ഡ്രി’ (Prince Andrei) എന്ന പാ­ത്രം ന­മ്മു­ടെ ശ്ര­ദ്ധ­യെ ആ­ദ്യ­മാ­യി ആ­കർ­ഷി­ക്കു­ന്നു. അയാൾ ഒരു കു­ലീ­ന­നും സൈ­നി­ക­നും ആണു്. ഒരു സേ­നാ­നി­ക്കു ചേർ­ന്ന ധീ­രോ­ദാ­ത്ത­ത­യാ­ണു് അ­യാ­ളിൽ ആദ്യം തെ­ളി­യു­ന്ന­തു്. ഫ്ര­ഞ്ചു­സൈ­ന്യ­വു­മാ­യു­ള്ള യു­ദ്ധ­കോ­ലാ­ഹ­ല­ത്തിൽ വീ­ര­പ­രാ­ക്ര­മ­ത്തോ­ടെ പോ­രാ­ടി; ഒ­ടു­വിൽ വെ­ടി­യേ­റ്റു് അയാൾ നി­ലം­പ­തി­ക്കു­ന്നു. ഉ­ഗ്ര­മാ­യ സം­ഗ്രാ­മ­ത്തി­ന്റെ പ­രി­ണാ­മ­ഘ­ട്ട­ത്തിൽ മ­ര­ണ­വ­ക്ത്ര­ത്തിൽ പ­തി­ക്കു­ന്ന രാ­ജ­സ­വൃ­ത്തി­യാ­യ ഒരു സൈ­നി­ക­ന്റെ മ­നോ­ഭാ­വ­ത്തി­നു­ണ്ടാ­കാ­വു­ന്ന മാ­റ്റ­ങ്ങ­ളെ ഏ­റ്റ­വും ഭം­ഗി­യാ­യി വർ­ണ്ണി­ച്ചി­രി­ക്കു­ന്ന ഒരു സ­ന്ദർ­ഭ­മാ­ണി­തു്. മ­ര­ണ­സാ­മീ­പ്യ­ത്താൽ പെ­ട്ടെ­ന്നു­ണ്ടാ­യ ഒരു അ­ന്തർ­വീ­ക്ഷ­ണം ആ യു­ദ്ധ­വീ­ര­നെ പ്ര­ബു­ദ്ധ­നാ­ക്കി­ത്തീർ­ത്തു. അതു വരെ തീരെ അ­പ­രി­ചി­ത­മാ­യി­രു­ന്ന ഒരു ചി­ന്താ­പ­ഥ­ത്തി­ലേ­ക്കു് അ­യാ­ളു­ടെ മ­ന­സ്സു പ്ര­വേ­ശി­ച്ചു. ജീ­വി­ത­ത്തിൽ ആ മു­ഹൂർ­ത്തം മ­റ­ഞ്ഞു­കി­ട­ന്നി­രു­ന്ന മ­ഹ­നീ­യ­മാ­യ ഒരു ശാ­ന്തി മ­ണ്ഡ­ലം അ­യാൾ­ക്കു് പ്ര­ത്യ­ക്ഷ­മാ­യി. ഈ ലോകം ശാ­ന്തി­യാ­കു­ന്ന കു­ളിർ­പൂ­നി­ലാ­വിൽ എ­ത്ര­മാ­ത്രം സു­ന്ദ­ര­വും സു­ഖ­പ്ര­ദ­വു­മാ­യി­ത്തീ­രു­മെ­ന്നു് അ­യാ­ളു­ടെ അ­ന്ത­രാ­ത്മാ­വു കാ­ണി­ച്ചു­കൊ­ടു­ത്തു. ഈ ഘ­ട്ട­ത്തെ ഗ്ര­ന്ഥ­കാ­രൻ വർ­ണ്ണി­ക്കു­ന്ന­തി­ന്റെ ചു­രു­ക്കം ഇവിടെ ചേർ­ക്കാം.

‘യു­ദ്ധം എ­ങ്ങ­നെ ക­ലാ­ശി­ച്ചു­വെ­ന്നും ശ­ത്രു­പ­ക്ഷ­ത്തിൽ എ­ത്ര­പേർ മൃ­തി­പ്പെ­ട്ടു­വെ­ന്നും അ­റി­യാ­നാ­യി അയാൾ ക­ണ്ണു­തു­റ­ന്നു! എ­ന്നാൽ ഒ­ന്നും­ത­ന്നെ അ­യാൾ­ക്കു ദൃ­ഷ്ടി­ഗോ­ച­ര­മാ­യി­ല്ല. ആ കി­ട­ന്ന­കി­ട­പ്പിൽ അയാൾ മേ­ലോ­ട്ടു നോ­ക്കി. മേ­ഘ­ശ­ക­ല­ങ്ങൾ ഓ­ടി­ക്കൊ­ണ്ടി­രു­ന്ന വി­ശാ­ല­മാ­യ ആകാശം മാ­ത്രം അയാൾ കണ്ടു. ഹ! എത്ര ശാ­ന്തം! എത്ര ഗം­ഭീ­രം! എന്തു നി­ശ്ശ­ബ്ദ­ത! സ്ഥി­തി­ഗ­തി­കൾ­ക്കു് എന്തു വ്യ­ത്യാ­സം! എ­ന്തു­കൊ­ണ്ടാ­ണു് ഈ ശാ­ന്ത­ത ഞാൻ ഇ­തി­നു­മു­മ്പു അ­നു­ഭ­വി­ക്കാ­തി­രു­ന്ന­തു്? അതെ. എ­ല്ലാം ശൂ­ന്യം—അ­ന­ന്ത­മാ­യ ഈ ആ­കാ­ശ­മൊ­ഴി­ച്ചു സ­ക­ല­തും മിഥ്യ—ഈ സ­മാ­ധാ­ന­വും ഈ നി­ശ്ശ­ബ്ദ­ത­യും മാ­ത്ര­മാ­ണു സ­ത്യ­മാ­യി­ട്ടു­ള്ള­തു്.’ ഇ­ങ്ങ­നെ­യാ­ണു് അ­യാ­ളു­ടെ ദ്ര­വീ­കൃ­ത­മാ­യ ഹൃദയം രൂ­പാ­ന്ത­ര­പ്പെ­ടു­ന്ന­തു്.

ആ പ­ട­യാ­ളി വീ­ണ്ടും ബോ­ധ­ര­ഹി­ത­നാ­യി­ത്തീർ­ന്നു. പി­ന്നീ­ടു് ഉ­ണർ­ന്നു­നോ­ക്കി­യ­പ്പോൾ ത­നി­ക്കു് ആ­രാ­ധ്യ­പു­രു­ഷ­നാ­യി തോ­ന്നി­യി­രു­ന്ന സാ­ക്ഷാൽ നെ­പ്പോ­ളി­യൻ­ത­ന്നെ അ­രി­കിൽ­നി­ന്നു തന്നെ അ­നു­മോ­ദി­ക്കു­ന്ന­താ­യി­ട്ടു് അയാൾ കണ്ടു. മ­റ്റൊ­ര­വ­സ­ര­ത്തി­ലാ­യി­രു­ന്നു­വെ­ങ്കിൽ അ­ഭി­മാ­ന­പു­ള­കി­ത­നാ­കു­മാ­യി­രു­ന്ന ആ യോ­ദ്ധാ­വു് ആ വീ­ര­ച­ക്ര­വർ­ത്തി­യേ­ക്കൂ­ടി നി­സ്സാ­ര­നാ­ക്കി ത­ള്ളി­ക്ക­ള­ഞ്ഞു. പ­ട്ടാ­ള­പ്ര­താ­പം നീർ­പ്പോ­ള­യ്ക്കു­തു­ല്യം ക്ഷു­ദ്ര­വും ക്ഷ­ണി­ക­വു­മാ­ണെ­ന്നു് അ­യാൾ­ക്കു് എ­ന്നെ­ന്നേ­ക്കു­മാ­യി അ­നു­ഭ­വ­പ്പെ­ട്ടു­ക­ഴി­ഞ്ഞു. അയാൾ അ­പ്പോ­ഴ­ത്തെ ആ­പ­ത്തിൽ­നി­ന്നും ര­ക്ഷ­പ്പെ­ട്ടു സൈനിക ജീ­വി­തം ഉ­പേ­ക്ഷി­ച്ചു ശാ­ന്ത­പ്ര­കൃ­തി­യാ­യി തൽ­ക്കാ­ലം സ്വ­ഗൃ­ഹ­ത്തി­ലേ­ക്കു മ­ട­ങ്ങു­ക­യും ചെ­യ്തു.

ജീവിത ത­ത്വ­പ്ര­ബോ­ധ­നം സാ­ഹി­ത്യ­രീ­ത്യാ നിർ­വ്വ­ഹി­ക്കു­ന്ന­തിൽ ടോൾ­സ്റ്റോ­യി­ക്കു­ള്ള അ­നി­ത­ര­സാ­ധാ­ര­ണ­മാ­യ സാ­മർ­ത്ഥ്യ­ത്തി­നു പൂർ­വ്വോ­ക്ത­ഭാ­ഗം ഉ­ദാ­ഹ­ര­ണ­മാ­കു­ന്നു. ഒരു ജീ­വി­ത­ര­ഹ­സ്യം ചൂ­ണ്ടി­ക്കാ­ണി­ക്കു­മ്പോൾ അതിൽ വാ­യ­ന­ക്കാർ­ക്കു അ­നു­ഭ­വ്യ­പ്ര­തീ­തി ഉ­ണ്ടാ­കു­ന്ന­തി­നും, ക­വി­താ­ര­സം ക­ലർ­ന്നു് അതു് അ­വ­രു­ടെ ഹൃ­ദ­യ­ത്തിൽ ദൃ­ഢ­മാ­യി പ­തി­യു­ന്ന­തി­നും, അ­തി­ലേ­ക്കു് അ­നു­കൂ­ല­മാ­യ ഒരു പ­ര്യ­ന്താ­വ­സ്ഥ അ­ത്യാ­വ­ശ്യ­മാ­ണു്. ഇതു നിർ­മ്മി­ക്കു­വാ­നാ­ണു് നോ­വൽ­കാ­രൻ പ്ര­ധാ­ന­മാ­യി ശ്ര­ദ്ധി­ക്കേ­ണ്ട­തു്. ഇ­ക്കാ­ര്യ­ത്തിൽ ടോൾ­സ്റ്റോ­യി എ­ത്ര­ത്തോ­ളം നി­രീ­ക്ഷ­ണ­പ­ടു­വാ­ണെ­ന്നു നാം ക­ണ്ടു­ക­ഴി­ഞ്ഞു. യു­ദ്ധം­ചെ­യ്തു­കൊ­ണ്ടി­രി­ക്കു­ന്ന ഒ­രു­വ­നെ മൃ­ത്യു­വ­ക്ത്ര­ത്തിൽ വീ­ഴ്ത്തു­ന്ന­തു സാ­ധാ­ര­ണ­മാ­യി­രി­ക്കാം. എ­ന്നാൽ ആ സ്ഥി­തി­യിൽ അ­വ­ന്റെ ചു­റ്റു­പാ­ടും ഒരു നി­ശ്ശ­ബ്ദ­ത പ­ര­ത്തി അവനെ ശൂ­ന്യ­വി­സ്തൃ­ത­മാ­യ ആകാശം കാ­ണി­ച്ചു കൊ­ടു­ത്തു ത­ത്വ­ചി­ന്ത­യി­ലേ­ക്കു ആ­ന­യി­ക്കു­വാൻ വി­ള­ഞ്ഞ മ­നോ­ധർ­മ്മ­വും തി­ക­ഞ്ഞ ഔ­ചി­ത്യ­ബോ­ധ­വും ഉള്ള സ­ഹൃ­ദ­യ­ന്മാർ­ക്കേ തോ­ന്നു­ക­യു­ള്ളു. പ്ര­സ്തു­ത നാ­യ­ക­ന്റെ സ്വ­ഭാ­വ­ത്തിൽ പി­ന്നീ­ടു് ഗ്ര­ന്ഥ­കാ­രൻ വ­രു­ത്തി­യി­രി­ക്കു­ന്ന വ്യ­തി­യാ­ന­ങ്ങൾ മ­നു­ഷ്യ­പ്ര­കൃ­തി­യെ പൊ­തു­വേ പ­രാ­മർ­ശി­ക്കു­ന്ന ഉത്തമ പാ­ഠ­ങ്ങ­ളാ­കു­ന്നു.

പിയറി ബ­സു­ക്കോ­യി (Pierri Bezukhoi) എന്ന ര­ണ്ടാ­മ­ത്തെ നാ­യ­ക­നും ഇതു പോലെ ദർ­ശ­നീ­യ­നാ­ണു്. അ­ടർ­ക്ക­ള­ത്തിൽ പ്ര­വേ­ശി­ച്ചു ബ­ഹു­വി­ധ ദു­രി­ത­ങ്ങ­ളു­മ­നു­ഭ­വി­ക്കു­ന്ന ദാ­രു­ണാ­വ­സ്ഥ­യി­ലാ­ണു് ഇ­യാ­ളേ­യും നാം കാ­ണു­ന്ന­തു്. ഫ്ര­ഞ്ചു­സൈ­ന്യം മ­ട­ങ്ങി­പ്പോ­കു­മ്പോൾ ത­ട­വു­കാ­രാ­യി പി­ടി­ക്ക­പ്പെ­ട്ട റ­ഷ്യ­ക്കാ­രു­ടെ കൂ­ട്ട­ത്തിൽ ഈ ക­ഥാ­നാ­യ­ക­നും ഉൾ­പ്പെ­ടു­ന്നു. അ­യാ­ളു­ടെ ജീ­വി­ത­ഗ­തി­ക്കും മാ­റ്റം­വ­രു­ന്ന­തു് ഈ യാ­ത്ര­യി­ലാ­ണു്. മ­നു­ഷ്യാ­ത്മാ­വി­നു ക­ഷ്ട­ത­കൾ സ­ഹി­ക്കു­വാ­നു­ള്ള ശക്തി അ­പ­രി­മി­ത­മാ­ണെ­ന്നു് അ­വി­ടെ­വെ­ച്ചു് അ­യാൾ­ക്കു ബോ­ധ്യ­മാ­കു­ന്നു. ഹൃ­ദ­യ­ദ്ര­വീ­ക­ര­ണ­സ­മർ­ത്ഥ­മാ­യ വർ­ണ്ണ­ന­കൊ­ണ്ടു് ഈ രംഗം ക­രു­ണ­മ­യ­മാ­യി­രി­ക്കു­ന്നു. പ്ലേ­റ്റൺ (Platon Karatayef) എന്നു പേരായ ഒരു കർ­ഷ­ക­ഭ­ട­ന്റെ ക­ഷ്ട­സ്ഥി­തി­യാ­ണു് ഇതിൽ സർ­വ്വോ­പ­രി മർ­മ്മ­സ്പൃ­ക്കാ­യി­രി­ക്കു­ന്ന­തു്. അ­പ്ര­ധാ­ന­നെ­ങ്കി­ലും ടോൾ­സ്റ്റോ­യി­യു­ടെ ഏ­റ്റ­വും മെ­ച്ച­പ്പെ­ട്ട ക­ഥാ­പാ­ത്ര­ങ്ങ­ളി­ലൊ­രു­വ­നാ­യി ഇയാളെ ക­ണ­ക്കാ­ക്കാം. ത­ട­വു­കാ­രിൽ ന­ട­ക്കു­വാൻ ശേ­ഷി­യി­ല്ലാ­താ­യി­ത്തീ­രു­ന്ന­വ­രെ വെ­ടി­വെ­ച്ചു­കൊ­ന്നു വ­ഴി­യിൽ ത­ള്ളി­യി­ട്ടാ­ണു ഫ്ര­ഞ്ചു സൈ­ന്യം യാത്ര ചെ­യ്തി­രു­ന്ന­തു്. വ­ഴി­മ­ദ്ധ്യേ പ്ലേ­റ്റ­നും ഈ ദുർ­വി­ധി­ക്കു് ഇ­ര­യാ­യി­ത്തീ­രു­ന്നു. ഒരു വെ­ടി­പൊ­ട്ടു­ന്ന ശബ്ദം കേ­ട്ടു തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ ‘പിയറി’ക്കു കാ­ണാ­നി­ട­വ­ന്ന­തു് ഈ ഭ­യ­ങ്ക­ര­കാ­ഴ്ച­യാ­ണു്. മ­റ്റു­ള്ള­വർ­ക്കെ­ല്ലാം അതൊരു സാ­ധാ­ര­ണ­സം­ഭ­വം മാ­ത്ര­മാ­യി­രു­ന്നു. നി­സ്സാ­ര­നാ­യ ഒരു ഭടൻ വെ­ടി­യേ­റ്റു മ­റി­യു­ന്ന­തു് ആരു ശ്ര­ദ്ധി­ക്കും! പ്ലേ­റ്റ­ണി­ന്റെ വി­ശ്വ­സ്ത­നാ­യ ഒരു ശ്വാ­വു മാ­ത്രം ഉ­ച്ച­ത്തിൽ നി­ല­വി­ളി­ക്കു­ന്ന­തു കേ­ട്ടു. യു­ദ്ധ­ദുർ­ദ്ദേ­വ­ത­യു­ടെ മു­മ്പിൽ ന­ട­ത്ത­പ്പെ­ട്ട അ­തി­ദാ­രു­ണ­മാ­യ ആ നരബലി ഒരു ശ്വാ­വി­നു­പോ­ലും ദു­സ്സ­ഹ­മാ­യി തോ­ന്നി. എ­ന്നി­ട്ടും മ­നു­ഷ്യ­മ­ന­സ്സി­നു് ഇ­ള­ക്കം ത­ട്ടു­ന്നി­ല്ല! സമര സം­ഭ്രാ­ന്തി­യിൽ മ­നു­ഷ്യ­നെ ബാ­ധി­ക്കു­ന്ന നി­ഷ്ക­ണ്ട­ക­ത്വം, രാ­ജ്യ­ത്തി­നു­ണ്ടാ­കു­ന്ന മ­ഹാ­നാ­ശം, സ­മു­ദാ­യ­ങ്ങ­ളു­ടെ ശൈ­ഥി­ല്യം ഇ­വ­യെ­ല്ലാം ഈ­ദൃ­ശ­രം­ഗ­ങ്ങ­ളിൽ­ക്കൂ­ടി ക­ട­ന്നു­പോ­കു­ന്ന വാ­യ­ന­ക്കാ­രു­ടെ ഹൃ­ദ­യ­ത്തിൽ ഒ­രി­ക്ക­ലും മാ­ഞ്ഞു­പോ­കാ­ത്ത­വി­ധം ശ­ക്തി­യാ­യി വേ­രൂ­ന്നി അവരെ വി­ചാ­ര­ശീ­ല­ന്മാ­രാ­ക്കു­ന്നു.

നാ­യി­ക­മാർ; ടോൾ­സ്റ്റാ­യി­യു­ടെ നാ­യി­ക­മാർ ഒരു പ്ര­ത്യേ­ക ത­ര­ക്കാ­രാ­ണു്. വീ­ര­നാ­രീ­ത്വം വി­ള­യാ­ടു­ന്ന ഒരു നാ­യി­ക­യെ­പ്പോ­ലും അ­ദ്ദേ­ഹം സൃ­ഷ്ടി­ച്ചി­ട്ടി­ല്ല. അ­ദ്ദേ­ഹ­ത്തി­നു സ്ത്രീ­ക­ളോ­ടു് അ­ല്പ­മൊ­രു അ­നാ­ദ­ര­വും അ­വ­ജ്ഞ­യു­മാ­ണു­ള്ള­തു്. ഇ­ക്കാ­ര്യ­ത്തിൽ ഗ്ര­ന്ഥ­കാ­ര­നെ കു­റ്റ­പ്പെ­ടു­ത്തു­ന്ന നി­രൂ­പ­ക­ന്മാ­രു­ണ്ടാ­യേ­ക്കാം. ജീ­വി­ത­ര­ണാ­ങ്ക­ണ­ത്തി­ലി­റ­ങ്ങി പോ­രാ­ടാ­നു­ള്ള ശക്തി നാ­രീ­ക­ര­ങ്ങൾ­ക്കി­ല്ലെ­ന്നു­ള്ള അ­ഭി­പ്രാ­യ­ക്കാ­ര­നാ­ണു ഗ്ര­ന്ഥ­കാ­രൻ. അ­ദ്ദേ­ഹ­ത്തി­ന്റെ പ്ര­ധാ­ന നാ­യി­ക­മാ­രെ­ല്ലാം സർ­വ്വ­ഥാ മ­ദാ­ല­സ­ക­ളാ­യി പു­രു­ഷ­ന്മാ­രെ അ­നു­രാ­ഗ­ല­ഹ­രി­യിൽ വ്യാ­മോ­ഹി­പ്പി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന­വ­രാ­കു­ന്നു. സ്ത്രീ­പ്ര­കൃ­തി­യു­ടെ രാ­ജ­സ­മാ­യ ഭാവം മാ­ത്ര­മേ ടോൾ­സ്റ്റോ­യി ദർ­ശി­ക്കു­ന്നു­ള്ളൂ. ഇ­തി­ന­നു­രൂ­പ­മാ­യ അ­ഭി­പ്രാ­യ­മാ­ണു് അ­നു­രാ­ഗ­ത്തെ സം­ബ­ന്ധി­ച്ചും അ­ദ്ദേ­ഹ­ത്തി­നു­ള്ള­തു്. അ­തി­ന്റെ ദി­വ്യ­ത­യി­ലും പ­രി­ശു­ദ്ധി­യി­ലും ടോൾ­സ്റ്റോ­യി­ക്കു വി­ശ്വാ­സ­മി­ല്ല. അ­നു­രാ­ഗം പു­രു­ഷ­ന്മാ­രെ വ­ഴി­തെ­റ്റി­ക്കു­ന്ന ഒ­ന്നാ­യി­ട്ടു മാ­ത്രം അ­ദ്ദേ­ഹം സ­ങ്ക­ല്പി­ക്കു­ന്നു. സ്ത്രീ­ക­ളു­ടെ പ്രേ­മ­ചാ­പ­ല്യ­ങ്ങ­ളെ ഇ­ത്ര­യും പ്ര­തി­ഷേ­ധ­ബു­ദ്ധി­യോ­ടു­കൂ­ടി പ്ര­ക­ടി­പ്പി­ച്ചി­ട്ടു­ള്ള നോ­വൽ­കാ­ര­ന്മാർ ദുർ­ല്ല­ഭ­മാ­കു­ന്നു. ഈ ചാ­പ­ല­വ­ല­യിൽ­പ്പെ­ട്ടു ഗ്ര­ന്ഥ­കാ­രൻ തന്നെ ഒ­രി­ക്കൽ ചു­റ്റി­ക്ക­റ­ങ്ങി­യ­താ­യി തോ­ന്നു­ന്നു. അ­പ്പോ­ഴ­ത്തെ അ­നു­ഭ­വ­ത്തെ ഗർ­ഭീ­ക­രി­ച്ചു­കൊ­ണ്ടു് ‘ദി ഡവിൾ’ (The Devil) എ­ന്നൊ­രു ര­സ­ക­ര­മാ­യ കഥ അ­ദ്ദേ­ഹം എ­ഴു­തി­യി­ട്ടു­ണ്ടു്. അതിലെ യ­ജ­മാ­ന­നാ­യ നായകൻ ഒരു വേ­ല­ക്കാ­രി­യു­ടെ സൗ­ന്ദ­ര്യ­ത്തിൽ ഭ്ര­മി­ച്ചു സ­ന്മാർ­ഗ്ഗ­വ്യ­തി­ച­ല­ന­ത്തി­നു് ഒ­രു­മ്പെ­ടു­ന്നു. വി­കാ­ര­വും വി­വേ­ക­വും ത­മ്മി­ലു­ള്ള ഒരു പോ­രാ­ട്ട­മാ­ണു് അവിടെ ന­ട­ക്കു­ന്ന­തു്. ഒ­ടു­വിൽ കഥ അ­വ­സാ­നി­ക്കു­ന്ന­തു് ര­ണ്ടു­പ്ര­കാ­ര­ത്തി­ലാ­ണു്. ഒ­ന്നിൽ നായകൻ ആ­ത്മ­ഹ­ത്യ­ചെ­യ്തു് ആ വി­ഷ­മാ­വ­സ്ഥ­യിൽ­നി­ന്നും വി­മു­ക്ത­നാ­കു­ന്നു. മ­റ്റൊ­ന്നിൽ ആ വേ­ല­ക്കാ­രി­യെ വെ­ടി­വെ­ച്ചു­കൊ­ന്നു് അയാൾ ആ ശല്യം ഒ­ഴി­ക്കു­ന്നു. പ്ര­സ്തു­ത ക­ഥ­യിൽ­നി­ന്നു­ത­ന്നെ സ്ത്രീ­ത്വം, അ­നു­രാ­ഗം ഇ­വ­യ്ക്കു ടോൾ­സ്റ്റോ­യി കൽ­പി­ക്കു­ന്ന സ്ഥാ­ന­മേ­താ­ണെ­ന്നു തെ­ളി­യു­ന്നു­ണ്ട­ല്ലോ. ‘വാർ ആൻഡ് പീസ്’ എന്ന നോ­വ­ലി­ലെ നാ­യി­ക­മാ­രും മേൽ­കാ­ണി­ച്ച സാ­മാ­ന്യ­സ്വ­ഭാ­വ­ത്തോ­ടു­കൂ­ടി­യ­വ­രാ­ണു്. ‘പ്രിൻ­സ­സ്സ് മറിയാ’ (Princess Mariya), ‘നടാഷാ റോ­സ്റ്റോ­ഫ്’ (Natasha Rostof) എന്ന ര­ണ്ടു­പേർ ഇതിലെ നാ­യി­ക­മാ­രാ­യി വ­രു­ന്നു­ണ്ടു്. ഇവരിൽ നടാഷാ ഒരു കാ­മി­നി­യും കൂ­ടു­തൽ മ­നോ­ഹാ­രി­ണി­യും അത്രേ! ഈ പാ­ത്രം ടോൾ­സ്റ്റോ­യി­യു­ടെ സ­ഹോ­ദ­ര­പ­ത്നി­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു­ണ്ടെ­ന്നു് ഒരു നി­രൂ­പ­കൻ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. വി­ലോ­ച­നാ­സേ­ച­ന­ക­മാ­യ അ­വ­ളു­ടെ ലാ­വ­ണ്യ പ്ര­ചു­രി­മ അ­നേ­കം­പേ­രെ കാ­മു­ക­ന്മാ­രാ­ക്കി­ത്തീർ­ത്തു. എ­ന്നാൽ അ­നു­രാ­ഗ­ത­രം­ഗി­ത­മാ­യ അ­വ­ളു­ടെ മ­ന­സ്സു് ഒ­രാ­ളി­ലും സ്ഥി­ര­മാ­യി നി­ല്ക്കു­ന്നി­ല്ല. ‘പ്രിൻ­സ്’ ആൻ­ഡ്രി ഇവളിൽ അ­നു­ര­ക്ത­നാ­യി­രു­ന്നു. ആ ബന്ധം ദു­ര­ന്ത­മാ­യ ഒരു നാ­ട­ക­മാ­യി­ട്ടാ­ണു് ഒ­ടു­വിൽ ക­ലാ­ശി­ക്കു­ന്ന­തു്.

അന്ന ക­രി­നീ­ന

റ­ഷ്യ­യി­ലെ കർ­ഷ­ക­ന്മാ­രു­ടെ ല­ഘു­ജീ­വി­ത­ത്തെ പ്ര­തി­ഫ­ലി­പ്പി­ക്കു­ന്ന ഒരു നോ­വ­ലാ­ണി­തു്. അ­തി­ന്റെ സം­ഭ­വ­ങ്ങ­ളും പാ­ത്ര­ങ്ങ­ളും താ­ര­ത­മ്യേ­ന പ­രി­മി­ത­മാ­യി­ട്ടു­ണ്ടു്. ക­രി­നീ­ന എന്ന ഒരു സ്ത്രീ­യു­ടെ ജീ­വി­ത­വൈ­ഷ­മ്യ­ങ്ങ­ളാ­ണു് ഇതിലെ പ്ര­ധാ­ന­ഭാ­ഗം. സ്നേ­ഹി­ക്കു­വാ­നും സ്നേ­ഹി­ക്ക­പ്പെ­ടു­വാ­നും ഭാ­ഗ്യം സി­ദ്ധി­ച്ചി­ട്ടി­ല്ലാ­ത്ത ശു­ഷ്ക­ഹൃ­ദ­യ­നാ­യ ഒരു ഉ­ദ്യോ­ഗ­സ്ഥ­പ്ര­ഭു­വി­നെ ഭർ­ത്താ­വാ­യി അ­വൾ­ക്കു സ്വീ­ക­രി­ക്കേ­ണ്ടി­വ­ന്നു. തീരെ പൊ­രു­ത്ത­മി­ല്ലാ­ത്ത ഈ ദാ­മ്പ­ത്യം അ­വ­ളു­ടെ ജീ­വി­ത­ത്തി­ലെ വ­സ­ന്ത­കാ­ല­ത്തെ പു­ന­രാ­വൃ­ത്തി­യി­ല്ലാ­ത്ത­വി­ധം ന­ശി­പ്പി­ച്ചു­ക­ള­ഞ്ഞു. സാ­മു­ദാ­യി­ക­വ്യ­വ­സ്ഥ­ക­ളു­ടെ ക്രൂര ദം­ഷ്ട്ര­ങ്ങൾ­ക്കു് ഇ­ര­യാ­ക­ത്ത­ക്ക­വ­ണ്ണം അ­നു­രാ­ഗ­മാ­കു­ന്ന തീ­പ്പൊ­രി­യും­കൊ­ണ്ടു അവൾ അ­പ­ക­ടം­പി­ടി­ച്ച മാർ­ഗ്ഗ­ങ്ങ­ളിൽ­ക്കൂ­ടി സ­ഞ്ച­രി­ച്ചു. കോ­മ­ള­ഗാ­ത്ര­നാ­യ ഒരു കാ­മു­കൻ യ­ഥാ­വ­സ­രം അ­വ­ളു­ടെ ഹൃ­ദ­യ­വേ­ദി­യിൽ പ്ര­തി­ഷ്ഠി­ത­നാ­യി. ഈ ഗൂ­ഢ­ബ­ന്ധം ബ­ഹു­ജ­ന­സ­മ­ക്ഷം പ­ര­സ്യ­പ്പെ­ടു­ത്തി. ഭർ­ത്തൃ­മു­ഖ­ത്തു ക­രി­തേ­ക്കു­വാ­നെ­ന്ന­വ­ണ്ണം ആ കാ­മു­ക­നു് അവളിൽ ഒരു കു­ട്ടി­യും ജ­നി­ച്ചു. പ­തി­വ്ര­താ­ധർ­മ്മ­ത്തെ ഇ­ത്ര­ത്തോ­ളം ധ്വം­സി­ച്ചി­ട്ടും വാ­യ­ന­ക്കാർ­ക്കു ഈ നാ­യി­ക­യോ­ടു വെ­റു­പ്പു­തോ­ന്നു­ന്നി­ല്ല. നേ­രെ­മ­റി­ച്ചു് അവൾ പ്ര­കൃ­തി­പ്ര­വാ­ഹ­ത്തി­ലെ ആ­വർ­ത്ത­ങ്ങ­ളിൽ പ­തി­ച്ചു് അ­ശ­ര­ണ­യും അ­ശ­ക്ത­യു­മാ­യി ഭ്ര­മ­ണം­ചെ­യ്യു­ന്ന­താ­യി­ട്ടു വാ­യ­ന­ക്കാർ­ക്കു തോ­ന്നു­ക­യും അതിൽ അവർ സ­ഹ­ത­പി­ക്കു­ക­യും­ചെ­യ്യു­ന്നു. എ­ന്നു­മാ­ത്ര­മ­ല്ല, അ­വ­സാ­നം ജീ­വി­തം വെ­റു­ത്തു് അവൾ തീ­വ­ണ്ടി­യു­ടെ അ­ടി­യിൽ വീണു് പ്രാ­ണൻ വെ­ടി­യു­മ്പോൾ ഈ സ­ഹ­താ­പം ന­മ്മിൽ ഒന്നു കൂടി ഉ­ദ്ബു­ദ്ധ­മാ­യി ഉൽ­ക്ക­ട­ദ­ശ­യെ പ്രാ­പി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടു്. ഈ­മാ­തി­രി ഘ­ട്ട­ങ്ങ­ളിൽ ടോൾ­സ്റ്റോ­യി­യു­ടെ പാ­ത്ര­നിർ­മ്മാ­ണ­ചാ­തു­രി­ക്കു ന­മ­സ്ക്ക­രി­ക്കാ­തെ നി­വൃ­ത്തി­യി­ല്ല.

ഈ പ്ര­ധാ­ന ക­ഥ­യു­ടെ പ­രി­പൂർ­ണ്ണ­ത­യ്ക്കാ­യി മ­റ്റൊ­രു ക­ഥ­കൂ­ടി സം­യു­ക്ത­മാ­യി­ട്ടു­ണ്ടു്. അതിലെ നാ­യ­ക­നാ­യ ‘ലിവിൻ’ (Levin) എന്ന ക­ഥാ­പാ­ത്രം പ്ര­കൃ­തി­യി­ലും, പ്ര­വൃ­ത്തി­യി­ലും ടോൾ­സ്റ്റോ­യി­യു­ടെ ഒരു പ്ര­തി­പു­രു­ഷ­നാ­യി­രു­ന്നു. അ­തു­പോ­ലെ നാ­യ­ക­ന്റെ സ­ഹോ­ദ­ര­സ്ഥാ­ന­ത്തു വ­രു­ന്ന ‘നി­ക്കോ­ലെ’ (Nikolai) എന്ന പാ­ത്രം ഗ്ര­ന്ഥ­കാ­ര­ന്റെ സ­ഹോ­ദ­ര­നാ­യ നി­ക്കോ­ല­ത­ന്നെ­യ­ത്രെ. ഇ­വ­രു­ടെ പേ­രിൽ­ക്കൂ­ടി യാ­തൊ­രു വ്യ­ത്യാ­സ­വും വ­രു­ത്തി­യി­ട്ടി­ല്ല. സ­ഹോ­ദ­ര­നെ­പ്പോ­ലെ ഈ ക­ല്പി­ത­പു­രു­ഷ­നും ദുർ­വൃ­ത്ത­യാ­യ ഒരു സ്ത്രീ­ക്കു് അ­ടി­മ­പ്പെ­ട്ടു് ഒ­ടു­വിൽ ക്ഷ­യ­രോ­ഗ­ത്താൽ മൃ­തി­യ­ട­യു­ന്നു. അ­യാ­ളു­ടെ മ­ര­ണ­ശ­യ്യ വർ­ണ്ണി­ത­മാ­യി­രി­ക്കു­ന്ന ഭാ­ഗ­ത്തു് ടോൾ­സ്റ്റോ­യി­യെ പീ­ഡി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്ന മൃ­ത്യു­ഭീ­തി­ത­ന്നെ പ്ര­തി­ധ്വ­നി­ക്കു­ന്നു­ണ്ടു്. ഗ്ര­ന്ഥ­കാ­ര­നു് ഏ­റ്റ­വും ഇ­ഷ്ട­മാ­യി­രു­ന്ന കർ­ഷ­ക­ന്മാ­രു­ടെ ശാ­ന്ത­ജീ­വി­ത­മാ­ണു് ഇതിലെ നാ­യ­ക­നേ­യും ആ­കർ­ഷി­ക്കു­ന്ന­തു്. നാ­ട്യ­പ്ര­ധാ­ന­മാ­യ നഗരം, ന­ന്മ­നി­റ­ഞ്ഞ നാ­ട്ടിൻ­പു­റം ഇ­ങ്ങ­നെ പലതും പ്ര­സ്തു­ത നോ­വ­ലിൽ വർ­ണ്ണ­നാ­വി­ഷ­യ­ങ്ങ­ളാ­യി­രി­ക്കു­ന്നു.

റി­സ­റ­ക്ഷൻ

ഇതു ടോൾ­സ്റ്റോ­യി­യു­ടെ ഒ­ടു­വി­ല­ത്തെ നോ­വ­ലാ­ണു്. മറ്റു രണ്ടു നോ­വ­ലു­ക­ളെ അ­പേ­ക്ഷി­ച്ചു് ഇതു തുലോം ഹ്ര­സ്വ­മാ­കു­ന്നു. വാ­യി­ച്ചു­നോ­ക്കി­യ­പ്പോൾ അ­നു­ഭ­വ­പ്പെ­ട്ട ആ­സ്വാ­ദ്യ­ത­യെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി പ­റ­ക­യാ­ണെ­ങ്കിൽ ടോൾ­സ്റ്റോ­യി­യു­ടെ നോ­വ­ലു­ക­ളിൽ­വ­ച്ചു് ഏ­റ്റ­വും വി­ശി­ഷ്ട­മാ­യ കൃതി ഇ­താ­ണെ­ന്നാ­ണു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ള്ള­തു്. ആ­ദ്യ­ന്തം ആർ­ദ്ര­താ­മു­ദ്രി­ത­വും ഭാ­വ­വി­ല­സി­ത­വു­മാ­ണു് ഇതിലെ ക­ഥാ­ഗാ­ത്രം. മ­നു­ഷ്യ­ജീ­വി­ത­മാ­കു­ന്ന ലോ­ഹ­പി­ണ്ഡം ക­ഷ്ട­ത­യാ­കു­ന്ന തീ­ക്കു­ഴി­യിൽ വീണു നീറി നീറി ശു­ദ്ധ­മാ­കു­ന്ന­തെ­ങ്ങ­നെ എ­ന്ന­റി­യ­ണ­മെ­ങ്കിൽ ഈ നോവൽ വാ­യി­ച്ചു­നോ­ക്ക­ണം. സൗ­ന്ദ­ര്യ­ധാ­മ­വും ശു­ദ്ധ­ച­രി­ത­യും ആ­യി­രു­ന്ന ഒരു കന്യക ഒരു ഉ­ദ്യോ­ഗ­സ്ഥ­ദു­ഷ്പ്ര­ഭു­വി­ന്റെ സം­സർ­ഗ്ഗ­ത്താൽ വേ­ശ്യാ­വൃ­ത്തി­യിൽ­പ്പെ­ട്ടു് അ­ധഃ­പ­തി­ക്കു­ന്നു. ഈ സ്ഥി­തി­യിൽ അവൾ ഗ­വ­ണ്മെ­ന്റ് ശി­ക്ഷ­യ്ക്കു­കൂ­ടി പാ­ത്രീ­ഭൂ­ത­യാ­യി സൈ­ബീ­രി­യ­യി­ലെ ജ­യി­ലി­ലേ­ക്കു് അ­യ­യ്ക്ക­പ്പെ­ടു­ന്നു. ഈ യാ­ത്ര­യിൽ അ­വ­ള­നു­ഭ­വി­ച്ച ദു­രി­ത­സ­ഹ­സ്ര­ങ്ങൾ അ­വർ­ണ്ണ­നീ­യ­ങ്ങ­ള­ത്രെ. ഈ ക­ഷ്ട­സ്ഥി­തി­ക്കു് ആ സാ­ധു­സ്ത്രീ ഒ­രു­വി­ധ­ത്തി­ലും ഉ­ത്ത­ര­വാ­ദി­നി­യ­ല്ലെ­ന്നു­ള്ള­താ­ണു്. അ­ത്യ­ന്തം ഹൃ­ദ­യാ­രു­ന്തു­ദ­മാ­യി തോ­ന്നു­ന്ന­തു്. എ­ന്നാൽ അ­വ­ളോ­ടു് അ­പ­രാ­ധം പ്ര­വർ­ത്തി­ച്ച ആ ധൂർ­ത്ത­നേ­യും ഗ്ര­ന്ഥ­കാ­രൻ വെ­റു­തെ­വി­ടു­ന്നി­ല്ല. അ­വ­ളു­ടെ കേ­സു­വി­ചാ­ര­ണ­സ­മ­യ­ത്തു് വി­ധി­കർ­ത്താ­ക്ക­ന്മാ­രു­ടെ കൂ­ട്ട­ത്തിൽ അ­യാ­ളും ആ­സ­ന­സ്ഥ­നാ­യി­രു­ന്നു. ആ ഘ­ട്ടം­മു­തൽ അ­യാ­ളു­ടെ ഹൃ­ദ­യ­വും പ­ശ്ചാ­ത്താ­പാ­ഗ്നി­യിൽ ദ­ഹി­ക്കു­വാൻ തു­ട­ങ്ങി. ഉ­ദ്യോ­ഗം രാ­ജി­വെ­ച്ചു സൈ­ബീ­രി­യ­യി­ലേ­ക്കു് അ­യാ­ളും അവളെ അ­നു­ഗ­മി­ച്ചു. അ­ത്ര­മാ­ത്ര­മോ, അ­വ­ളു­ടെ ശു­ശ്രൂ­ഷ­ത­ന്നെ അ­യാ­ളു­ടെ ജീ­വി­ത­ധർ­മ്മ­മാ­യി­ത്തീർ­ന്നു. ഇ­ങ്ങ­നെ കു­റേ­നാൾ­കൊ­ണ്ടു്, അ­വൾ­ക്കു് അ­യാ­ളു­ടെ അ­ക്ഷ­ന്ത­വ്യ­മാ­യ അ­പ­രാ­ധം ക്ഷ­മി­ക്കു­വാ­നു­ള്ള ഒരു മ­നഃ­സ്ഥി­തി­യു­ണ്ടാ­യി. ഒ­ടു­വിൽ ഏ­താ­നും വർ­ഷ­ത്തെ സൈ­ബീ­രി­യാ­വാ­സം­കൊ­ണ്ടു് ഇ­രു­കൂ­ട്ട­രു­ടേ­യും മ­നോ­മാ­ലി­ന്യ­ങ്ങൾ നി­ശ്ശേ­ഷം ന­ശി­ച്ചു് അവർ വി­ശു­ദ്ധാ­ത്മാ­ക്ക­ളാ­യി ഉ­യർ­ത്ത­പ്പെ­ടു­ന്നു. അ­തി­നി­കൃ­ഷ്ട­മാ­യ ജ­യിൽ­ജീ­വി­തം, അ­വി­ട­ത്തെ അ­തി­ക്രൂ­ര­ങ്ങ­ളാ­യ നി­യ­മ­ങ്ങൾ, ഭരണ കർ­ത്താ­ക്ക­ന്മാ­രു­ടെ വി­ഷ­യ­ല­മ്പ­ട­ത ഇ­ങ്ങ­നെ പല സം­ഗ­തി­ക­ളും ഈ കൃ­തി­യിൽ ഗ്ര­ന്ഥ­കാ­ര­ന്റെ നി­ശി­ത­ത­ര­മാ­യ നി­രൂ­പ­ണ­ത്തി­നും രൂ­ക്ഷ­മാ­യ അ­ധി­ക്ഷേ­പ­ത്തി­നും വി­ഷ­യീ­ഭ­വി­ക്കു­ന്നു­ണ്ടു്. വാ­യ­ന­ക്കാ­രു­ടെ ഹൃ­ദ­യ­ത്തിൽ സാ­ത്വി­ക­വി­ചാ­ര­ങ്ങ­ളെ അ­ങ്കു­രി­പ്പി­ച്ചു് അതിനെ സം­സ്ക­രി­ക്കു­ക­യും വി­ശാ­ല­മാ­ക്കു­ക­യും ചെ­യ്യു­ന്ന­തി­നു് പ്ര­സ്തു­ത കൃ­തി­ക്കു മറ്റു നോ­വ­ലു­ക­ളേ­ക്കാൾ കൂ­ടു­ത­ലാ­യ ഒരു ശ­ക്തി­വി­ശേ­ഷം ഉ­ണ്ടെ­ന്നു സ­ഹൃ­ദ­യ­ന്മാർ­ക്കു് അ­നു­ഭ­വ­പ്പെ­ടു­ന്നു.

ഡോ­സ്റ്റോ­യ്വ്സ്കി
images/dostoevsky.jpg
ഡോ­സ്റ്റോ­യ്വ്സ്കി

ടോൾ­സ്റ്റോ­യി­യു­ടെ ജീ­വി­തം ഒരു നോ­വ­ലാ­ണെ­ന്നു പ­റ­ഞ്ഞു­വ­ല്ലോ. എ­ന്നാൽ ഡോ­സ്റ്റോ­യ്വ്സ്കി യു­ടേ­തു് ഒരു നോ­വൽ­മാ­ത്ര­മ­ല്ല ഒരു നാ­ട­കം­കൂ­ടി­യാ­ണു്. ഈ മ­ഹാ­ശ­യ­ന്റെ വി­ചി­ത്ര­ജീ­വി­ത­ത്തിൽ ഒരു നോ­വ­ലി­ലെ കേൾ­ക്ക­ത്ത­ക്ക സം­ഭ­വ­ങ്ങ­ളും ഒരു നാ­ട­ക­ത്തി­ലെ കാ­ണ­ത്ത­ക്ക രം­ഗ­ങ്ങ­ളും കൂ­ടി­ക്ക­ലർ­ന്നി­രി­ക്കു­ന്നു. 1821-ൽ പാ­വ­പ്പെ­ട്ട­വർ­ക്കു­ള്ള ഒരു ആ­തു­ര­ശാ­ല­യി­ലാ­ണു് ഇ­ദ്ദേ­ഹം ജ­നി­ച്ച­തു്. 1849-ൽ രാ­ഷ്ട്രീ­യ­കു­റ്റം ചു­മ­ത്തി അ­ന്ന­ത്തെ ദുർ­ഭ­ര­ണ­കൂ­ട­സ്ഥ­നാ­യി­രു­ന്ന സാർ ച­ക്ര­വർ­ത്തി അ­ദ്ദേ­ഹ­ത്തെ തൂ­ക്കി­ക്കൊ­ല്ലാൻ വി­ധി­ച്ചു. അ­ത­നു­സ­രി­ച്ചു് ഈ ഗ്ര­ന്ഥ­കാ­ര­നെ കൊ­ല­സ്ഥ­ല­ത്തേ­ക്കു കൊ­ണ്ടു­പോ­യി. ദേ­ഹ­ത്തിൽ ഒരു ഷർ­ട്ടു­പോ­ലു­മി­ല്ലാ­തെ ന­ഗ്ന­നാ­ക്കി ക­ണ്ണു­കെ­ട്ടി തൂ­ക്കു മ­ര­ത്തിൽ ക­യ­റ്റി. മ­ര­ണ­ദേ­വ­ത­യു­ടെ ബ­ലി­പീ­ഠ­ത്തി­ലു­ള്ള ആ നി­ല്പും ത­ത്സ­മ­യം ഹൃ­ദ­യാ­ന്തർ­ഭാ­ഗ­ത്തു തി­ര­ത­ല്ലി­യി­രു­ന്ന വി­കാ­ര­പ­ര­മ്പ­ര­യും അ­ദ്ദേ­ഹ­ത്തി­ന്റെ തൂലിക തന്നെ പി­ന്നീ­ടു വി­വ­രി­ച്ചി­ട്ടു­ണ്ടു്. ഒരു അ­ഞ്ചു­മി­നി­ട്ടു­കൂ­ടി ക­ഴി­ഞ്ഞി­രു­ന്നെ­ങ്കിൽ സാ­ഹി­ത്യ­കേ­ദാ­ര­മാ­യ ആ വാ­ഗ്വീ­ശ്വ­രൻ ലോ­ക­ത്തി­നു ന­ഷ്ട­മാ­കു­മാ­യി­രു­ന്നു. അ­പ്പോ­ഴേ­ക്കും ച­ക്ര­വർ­ത്തി­യു­ടെ ഒരു ഭടൻ കു­തി­ര­പ്പു­റ­ത്തു പാ­ഞ്ഞു­വ­രു­ന്ന­തു കാ­ണാ­റാ­യി. മരണ ശിക്ഷ മാ­റ്റി ത­ട­വു­ശി­ക്ഷ­യാ­ക്കി­യ ഉ­ത്ത­ര­വും­കൊ­ണ്ടാ­ണു് അയാൾ വ­ന്ന­തു്. പി­ന്ന­ത്തെ യാത്ര തൂ­ക്കു­മ­ര­ത്തിൽ­നി­ന്നും ദൂ­ര­സ്ഥ­മാ­യ സൈ­ബീ­രി­യ­യി­ലെ കാ­രാ­ഗാ­ര­ത്തി­ലേ­ക്കാ­യി­രു­ന്നു. അവിടെ നാ­ലു­വർ­ഷം ന­ര­ക­ജീ­വി­തം അ­നു­ഭ­വി­ച്ചു. ഇ­ത്ര­യും ക­ഴി­ഞ്ഞു വ­ന്ന­തി­നു­ശേ­ഷ­മാ­ണു് ‘ക്രൈം ആൻഡ് പ­ണീ­ഷ്മെ­ന്റ് ’ (Crime and Punishment) എന്ന നോവൽ എ­ഴു­തി­ത്തീർ­ത്ത­തു്. ഈ ഒരു നോ­വൽ­കൊ­ണ്ടു­ത­ന്നെ ഡോ­സ്റ്റോ­യ്വ­സ്കി­യു­ടെ യ­ശ­സ്സ് റ­ഷ്യാ­സാ­മ്രാ­ജ്യം മു­ഴു­വൻ വ്യാ­പി­ച്ചു. ജീ­വി­ത­പ്പോർ­ക്ക­ള­ത്തിൽ­നി­ന്നും ഇ­ത്ര­വ­ള­രെ മു­റി­വു­ക­ളേ­റ്റു ക­ഷ്ട­പ്പെ­ട്ട മ­റ്റൊ­രു മ­ഹാ­ഗ്ര­ന്ഥ­കാ­രൻ ഉ­ണ്ടെ­ന്നു തോ­ന്നു­ന്നി­ല്ല. ടോൾ­സ്റ്റോ­യി ഒരു പ്ര­ഭു­കു­ടും­ബ­ത്തിൽ ജ­നി­ച്ച ദേ­ഹ­മാ­യി­രു­ന്നു. ദാ­രി­ദ്ര്യ­പീ­ഡ അ­ദ്ദേ­ഹം അ­നു­ഭ­വി­ച്ച­റി­ഞ്ഞി­ട്ടി­ല്ല. എ­ന്നാൽ ഡോ­സ്റ്റോ­യ്വ­സ്കി ജ­നി­ച്ച­തും ജീ­വി­ച്ച­തും മ­രി­ച്ച­തും ദാ­രി­ദ്ര്യ­ഗർ­ത്ത­ത്തി­ലാ­ണു്. അ­ദ്ദേ­ഹ­ത്തി­ന്റെ സ­ഹ­വാ­സി­കൾ പാ­വ­ങ്ങ­ളും ക്രി­മി­നൽ­പ്പു­ള്ളി­ക­ളു­മാ­യി­രു­ന്നു. അനേകം പ്ര­ശ­സ്ത കൃ­തി­ക­ളു­ടെ കർ­ത്താ­വാ­യ ഇ­ദ്ദേ­ഹ­ത്തി­നു് ഒ­ടു­വിൽ ക­ട­ക്കാ­രു­ടെ ശ­ല്യം­കൊ­ണ്ടു സ്വ­രാ­ജ്യ­ത്തു­നി­ന്നും ഓ­ടി­പ്പോ­കേ­ണ്ടി വന്നു. അ­തി­ലേ­ക്കു യാ­ത്ര­ച്ചെ­ല­വി­നാ­യി തന്റെ അ­വ­സാ­ന­ത്തെ കോ­ട്ടു­കൂ­ടി പണയം വെ­ച്ചു. നോ­ക്കു­ക! ലോ­ക­ഗു­രു­ക്ക­ന്മാ­രാ­യ പ­ണ്ഡി­ത­ന്മാ­രു­ടെ അ­നു­ഭ­വം!

images/Crimeandpunishmentcover.png

ഡോ­സ്റ്റോ­യ്വ്സ്കി­യു­ടെ നോ­വ­ലു­ക­ളിൽ അ­ദ്ദേ­ഹം അ­നു­ഭ­വി­ച്ച ക­ഷ്ട­ത­ക­ളു­ടെ മു­ദ്ര­കൾ ന­ല്ല­പോ­ലെ പ­തി­ഞ്ഞി­ട്ടു­ണ്ടു്. അ­ദ്ദേ­ഹം പാ­വ­ങ്ങൾ­ക്കു­വേ­ണ്ടി ജീ­വി­ച്ച ഒരു ഗ്ര­ന്ഥ­കാ­ര­നാ­ണു്. അ­വ­രു­ടെ ദീ­ന­സ്ഥി­തി­കൾ ചി­ത്രീ­ക­രി­ക്കു­ന്ന വി­ഷ­യ­ത്തിൽ അ­ദ്ദേ­ഹം ടോൾ­സ്റ്റോ­യി­യെ­ക്കൂ­ടി അ­ധഃ­ക­രി­ക്കു­ന്നു. ഫ്ര­ഞ്ച് സാ­ഹി­ത്യ­കാ­ര­നാ­യ വി­ക്റ്റർ യൂഗോ വിനു മാ­ത്ര­മേ ഇ­ക്കാ­ര്യ­ത്തിൽ അ­ദ്ദേ­ഹ­ത്തി­നോ­ടു കി­ട­നിൽ­ക്കു­വാൻ ക­ഴി­ഞ്ഞി­ട്ടു­ള്ളു. ഡോ­സ്റ്റോ­യ്വ്സ്കി പാ­വ­ങ്ങ­ളു­ടെ ദീ­ന­സ്വ­രം കേൾ­ക്കു­ക മാ­ത്ര­മ­ല്ല, അ­വ­രി­ലൊ­രു­വ­നാ­യി ജീ­വി­ച്ചു് അ­വ­രെ­പ്പോ­ലെ ദീ­ന­സ്വ­രം പു­റ­പ്പെ­ടു­വി­ക്ക­കൂ­ടി ചെ­യ്തു. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ മ­റ്റെ­ങ്ങും കാ­ണാ­ത്ത­താ­യ ഒരു ആ­ത്മാർ­ത്ഥ­ത സ­മു­ല്ല­സി­ക്കു­ന്നു­ണ്ടു്. ഇ­താ­ണു് ഈ ഗ്ര­ന്ഥ­കാ­ര­നും ഇ­ത­ര­ത­ന്മാർ­ക്കും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം. ക്രി­മി­നൽ­ക്കു­റ്റം ചെ­യ്ത­വ­രു­മാ­യു­ള്ള സ­ഹ­വാ­സ­ത്തിൽ മ­നു­ഷ്യ­പ്ര­കൃ­തി­യു­ടെ അ­ടി­യിൽ കി­ട­ക്കു­ന്ന പലതരം ചു­ഴി­ക­ളും പ്ര­വാ­ഹ­ങ്ങ­ളും നോ­ക്കി ഗ്ര­ഹി­ക്കു­വാ­നും അ­ദ്ദേ­ഹ­ത്തി­നു ക­ഴി­ഞ്ഞു. കു­റ്റ­ത്തി­ന്റെ­യും ശി­ക്ഷ­യു­ടെ­യും മ­നഃ­ശാ­സ്ത്ര­സം­ബ­ന്ധ­മാ­യ ത­ത്വ­ങ്ങ­ളും ര­ഹ­സ്യ­ങ്ങ­ളു­മാ­ണു് ‘ക്രൈം ആൻഡ് പ­ണീ­ഷ്മെ­ന്റ്’ (Crime and Punishment) എന്ന കൃ­തി­യിൽ ഭം­ഗ്യ­ന്ത­രേ­ണ പ്ര­തി­പാ­ദി­ച്ചി­രി­ക്കു­ന്ന­തു്. ഇതിലെ ക­ഥാ­ഗ­തി ഒരു അ­സാ­ധാ­ര­ണ വൈ­ചി­ത്ര്യ­ത്തോ­ടു­കൂ­ടി­യ­താ­ണു്. പ്ര­സ്തു­ത നോ­വ­ലി­ലെ നായകൻ നി­ര­പ­രാ­ധി­ക­ളാ­യ രണ്ടു സ്ത്രീ­ക­ളെ യാ­ദൃ­ച്ഛി­ക­മാ­യി വെ­ട്ടി­ക്കൊ­ന്ന ഒരു ഘാ­ത­ക­നാ­കു­ന്നു. അയാൾ ഒരു കോ­ളേ­ജ് വി­ദ്യാർ­ത്ഥി­യു­മാ­യി­രു­ന്നു. നാ­യി­ക­യാ­ക­ട്ടെ വേ­ശ്യാ­വൃ­ത്തി­കൊ­ണ്ടു് ഒരു കു­ടും­ബം പു­ലർ­ത്തു­ന്ന­വ­ളു­മാ­ണു്. ഇ­ത്ര­ത്തോ­ളം നീ­ച­മാ­യ നി­ല­യിൽ ദു­ഷി­ച്ചു­പോ­യ ഈ നാ­യി­കാ­നാ­യ­ക­ന്മാർ വാ­യ­ന­ക്കാ­രു­ടെ നി­ന്ദ­യ്ക്കു പാ­ത്ര­മാ­കാ­തി­രി­ക്കു­ന്ന വ­സ്തു­ത­യാ­ണു് വി­സ്മ­യ­നീ­യ­മാ­യി­രി­ക്കു­ന്ന­തു്. വീ­ക്ഷ­ണ­വി­ദ­ഗ്ദ്ധ­നാ­യ ഗ്ര­ന്ഥ­കാ­രൻ അ­തി­നു­ത­ക്ക­വ­ണ്ണം ഈ ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ സൂ­ക്ഷ്മ­ത­ര­ങ്ങ­ളാ­യ മ­നോ­ഭാ­വ­ങ്ങ­ളെ വി­ശ­ക­ല­നം­ചെ­യ്തു വി­ശ­ദീ­ക­രി­ച്ചു് അ­വ­യ്ക്കു­ള്ളിൽ വി­കാ­സ­ത്തി­നു വ­ഴി­യി­ല്ലാ­തെ മ­ങ്ങി­ക്കി­ട­ക്കു­ന്ന സ­ത്വ­ഗു­ണ­പ്ര­കാ­ശ­ത്തെ ഉ­ന്ന­മി­പ്പി­ച്ചു­കാ­ണി­ക്കു­ന്നു­ണ്ടു്. മ­നു­ഷ്യ­സ്വ­ഭാ­വ­ത്തി­ന്റെ ഒരു വശം ത­മോ­മ­യ­മാ­ണെ­ങ്കിൽ അതു മ­റു­വ­ശ­ത്തു­ള്ള തേ­ജ­സ്സി­ന്റെ കാ­ന്തി വർ­ദ്ധി­പ്പി­ക്കു­മെ­ന്ന തത്വം ഇവിടെ സൂ­ചി­ത­മാ­യി­രി­ക്കു­ന്നു. ഡോ­സ്റ്റോ­യ്വ്സ്കി­യു­ടെ മ­നഃ­ശാ­സ്ത്ര­ജ്ഞാ­ന­വും അ­വ­ലോ­ക­ന­കു­ശ­ല­ത­യും നൃ­ത്തം ചെ­യ്യു­ന്ന­തു് ഈ രണ്ടു ക­ഥാ­പാ­ത്ര­ങ്ങ­ളി­ലാ­ണു്. ആ സ്ത്രീ ചാ­രി­ത്ര്യം വി­ല്ക്കു­ന്ന­തു് അ­വ­ളു­ടെ കു­റ്റ­മ­ല്ലെ­ന്നു വാ­യ­ന­ക്കാർ­ക്കു മ­ന­സ്സി­ലാ­കു­ന്നു. അ­തു­പോ­ലെ സു­ശീ­ല­നാ­യി­രു­ന്ന ആ വി­ദ്യാർ­ത്ഥി കൊ­ല­പാ­ത­കം ചെ­യ്യു­ന്ന­തു് ഒരു ഉ­ദ്ദേ­ശ­ശു­ദ്ധി­യോ­ടു­കൂ­ടി­യി­ട്ട­ത്രേ. വ­ധി­ക്ക­പ്പെ­ട്ട­വ­രിൽ ഒരുവൾ അ­ക്ര­മ­പ്പ­ലി­ശ­വാ­ങ്ങി വലിയ പ­ണ­ക്കാ­രി­യാ­യി­രു­ന്ന ഒരു ലു­ബ്ധ­യാ­യി­രു­ന്നു. ഒ­രി­ട­ത്തു് കു­ന്നു­കൂ­ടി­ക്കി­ട­ക്കു­ന്ന പണം പാ­വ­ങ്ങ­ളു­ടെ­യി­ട­യിൽ വാ­രി­വി­ത­റ­ണ­മെ­ന്ന സ­മ­ത്വ­വാ­ദ­സി­ദ്ധാ­ന്ത­ത്തി­ന്റെ സ­മ്മർ­ദ്ദം­കൊ­ണ്ടും, തന്നെ അ­കാ­ര­ണ­മാ­യി ബാ­ധി­ച്ച ദാ­രി­ദ്ര്യ­ബാ­ധ­യിൽ ക്ഷു­ബ്ധ­ചി­ത്ത­നാ­യി­പ്പോ­യ­തു­കൊ­ണ്ടും ആണു് അയാൾ ഈ കൃ­ത്യം ന­ട­ത്തി­യ­തു്. കു­റെ­നാ­ള­ത്തേ­ക്കു് ഈ മ­ഹാ­പ­രാ­ധം അയാൾ ഗോപനം കൊ­ണ്ടി­രു­ന്നു. പക്ഷേ, അതു നെ­ഞ്ചി­ന­ക­ത്തി­രി­ക്കു­ന്ന ഒരു തീ­ക്കു­ടു­ക്ക­പോ­ലെ അ­ന്തഃ­ക­ര­ണ­ത്തെ ചു­ട്ടെ­രി­ച്ചു­തു­ട­ങ്ങു­ക­യും തൽ­ഫ­ല­മാ­യി അ­യാൾ­ത­ന്നെ കോ­ട­തി­യിൽ ഹാ­ജ­രാ­യി സകല കു­റ്റ­വും ഏ­റ്റു­പ­റ­യു­ക­യും ചെ­യ്തു. ഇ­തി­നി­ട­യ്ക്കു ദൈവ ഗത്യാ ആ വേ­ശ­നാ­രി ഈ യു­വാ­വിൽ അ­നു­ര­ക്ത­നാ­യി­ത്തീ­രു­ന്നു­ണ്ടു്. പ­രി­ശു­ദ്ധ­മാ­യ ഒരു അ­നു­രാ­ഗ­വ­ല്ലി­യാ­യി­രു­ന്നു ആ കു­പ്പ­ക്കു­ഴി­യിൽ­നി­ന്നും പൊ­ടി­ച്ചു­പൊ­ന്തി­യ­തു്. യു­വാ­വു് ശി­ക്ഷി­ത­നാ­യി ജ­യി­ലി­ലേ­ക്കു് അ­യ­യ്ക്ക­പ്പെ­ട്ട­പ്പോൾ അ­വ­ളും­കൂ­ടെ പോ­വു­ക­യും അ­ന­ന്ത­ര­ജീ­വി­ത­ത്തി­ലെ സകല സു­ഖ­ദുഃ­ഖ­ങ്ങ­ളി­ലും പ­ങ്കു­കൊ­ള്ളു­ക­യും ചെ­യ്തു. ഇ­ങ്ങ­നെ സ­ങ്ക­ട­ക്ക­ടൽ നീ­ന്തി­ക്ക­ട­ന്നു് ക­ര­യ്ക്കു­ക­യ­റി­യ ഈ രണ്ടു പാ­ത്ര­ങ്ങ­ളേ­യും അ­ന്ത്യ­ത്തിൽ ര­ജ­സ്ത­മ­സ്സു­കൾ നീ­ങ്ങി­യ സ­ത്വ­ഗു­ണാ­ത്മാ­ക്ക­ളാ­യി ഗ്ര­ന്ഥ­കാ­രൻ രം­ഗ­പ്ര­വേ­ശ­നം ചെ­യ്യി­ക്കു­ന്നു.

അ­നി­യ­ന്ത്രീ­ത­മാ­യ മ­ന­സ്സി­ന്റെ വി­സ്മ­യ­നീ­യ­ങ്ങ­ളാ­യ വിവിധ വ്യാ­പാ­ര­വൈ­ഷ­മ്യ­ങ്ങ­ളെ ഡോ­സ്റ്റോ­യ്വ്സ്കി പ്ര­സ്തു­ത നോ­വ­ലിൽ അ­വ­ത­രി­പ്പി­ക്കു­ന്നു­ണ്ടു്. ദുഃ­ഖാ­ഗ്നി­യിൽ മ­നു­ഷ്യ­ത്വ­ത്തി­ന്റെ സകല ക­റ­ക­ളും ഉ­രു­കി­യൊ­ലി­ച്ചു് അതിനു ശു­ദ്ധി­യും കാ­ന്തി­യും കൂ­ടു­ന്ന­തെ­ങ്ങ­നെ­യെ­ന്നു് ഈ ക­ഥ­യി­ലെ രം­ഗ­ങ്ങൾ നമ്മെ പ­ഠി­പ്പി­ക്കു­ന്നു. ഡോ­സ്റ്റോ­യ്വ്സ്കി­യു­ടെ നോവൽ കേവലം ജീ­വി­ത­വി­മർ­ശ­ന­മ­ല്ല. അതു് ആ­ത്മാ­വി­ന്റെ ഒരു ച­രി­ത്ര­മാ­കു­ന്നു. അതിലെ ആ­ശ­യ­ങ്ങൾ­ക്കെ­ല്ലാം ഒരു ആ­ത്മീ­യ­ഭാ­വം കാ­ണു­ന്നു­ണ്ടു്. ജീ­വി­ത­മെ­ന്നാൽ എ­ന്താ­ണു് എന്ന ചോ­ദ്യ­ത്തി­നു­ള്ള ഉ­ത്ത­ര­മാ­ണു ഡോ­സ്റ്റോ­യ്വ്സ്കി­യു­ടെ നോവൽ എ­ന്നു് ഒരു പ­ണ്ഡി­തൻ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ണ്ടു്. മ­നു­ഷ്യ­ന്റെ മ­ന­സ്സ്, നിർ­ണ്ണ­യ­ശ­ക്തി (will), വി­കാ­രം ഇവയെ ത­ദു­പാ­ധി­ക­ളാ­നാ­മ­രൂ­പാ­ദി­ക­ളിൽ­നി­ന്നു വേർ­പെ­ടു­ത്തി അ­വ­യു­ടെ കേ­വ­ല­മാ­യ ന­ഗ്ന­രൂ­പ­ത്തിൽ ഗ്ര­ന്ഥ­കാ­രൻ പ്ര­ദർ­ശി­പ്പി­ക്കു­ന്നു എന്നു ഡോ­സ്റ്റോ­യ്വ്സ്കി­യു­ടെ നോ­വ­ലു­ക­ളെ­പ്പ­റ്റി ടൈംസ് പ­ത്ര­ത്തിൽ നി­രൂ­പ­ണം ചെ­യ്തി­രു­ന്ന മ­റ്റൊ­രു സ­ഹൃ­ദ­യ­നും അ­ഭി­പ്രാ­യ­പ്പെ­ട്ടി­രി­ക്കു­ന്നു.

images/PoorFolk.jpg

പൂവർ ഫാൾ­ക്ക് ’ (Poor Folk) എന്ന കൃ­തി­യി­ലാ­ണു് ഡോ­സ്റ്റോ­വ്സ്കി­യു­ടെ ആ­ദ്യ­ത്തെ നോവൽ. ഇ­തു­കൂ­ടാ­തെ ‘ഇൻ­ജ്വ­റി ആൻഡ് ഇൻ­സൾ­ട്ട്’ (Injury and Insult), ‘ദി ഇ­ഡി­യ­ട്ട് ’ (The Idiot), ‘അ­ങ്കിൾ­സ് ഡ്രീം’ (Uncle’s Dream) മു­ത­ലാ­യ ഗ്ര­ന്ഥ­ങ്ങ­ളും അ­ദ്ദേ­ഹ­ത്തി­ന്റെ വ­ക­യാ­യി­ട്ടു­ണ്ടു്. ഈ കൃ­തി­കൾ­വ­ഴി­യാ­യി നോ­വൽ­പ്ര­സ്ഥാ­ന­ത്തിൽ ഒരു പുതിയ രീ­തി­ത­ന്നെ ന­ട­പ്പി­ലാ­യി­രി­ക്കു­ന്നു. ഡോ­സ്റ്റോ­വ്സ്കി­യെ അ­നു­ക­രി­ക്കു­വാൻ യൂ­റോ­പ്പി­ലെ സാ­ഹി­ത്യ­കാ­ര­ന്മാ­രിൽ പലരും ശ്ര­മി­ക്കു­ന്നു­ണ്ടു്. ടോൾ­സ്റ്റോ­യി­യു­ടെ ‘റി­സ­റ­ക്ഷൻ’ എന്ന നോവൽ ഈ ഗ്ര­ന്ഥ­കാ­ര­നെ അ­നു­ക­രി­ച്ചു് എ­ഴു­ത­പ്പെ­ട്ട­താ­കു­ന്നു.

ടർ­ജി­നീ­വ്
images/Turgenev.jpg
ടർ­ജി­നീ­വ്

യൂ­റോ­പ്പു­രാ­ജ്യ­ങ്ങ­ളിൽ സ്ഥി­ര­പ്ര­തി­ഷ്ഠ ല­ഭി­ച്ചി­ട്ടു­ള്ള റ­ഷ്യ­യി­ലെ മ­റ്റൊ­രു ഗ്ര­ന്ഥ­കാ­ര­പ്ര­മു­ഖ­നാ­ണു ടർ­ജി­നീ­വ്. അ­ദ്ദേ­ഹ­ത്തി­ന്റെ നോ­വ­ലു­കൾ ഒ­രു­ത­രം ല­ഘു­കാ­വ്യ­ങ്ങ­ളാ­ണെ­ന്നു പറയാം. ഇവയിൽ പലതും ശൃം­ഗാ­ര­ര­സ­പ്ര­ധാ­ന­ങ്ങ­ളാ­യി­രി­ക്കു­ന്നു. ക­ഴി­യു­ന്നി­ട­ത്തോ­ളം ചു­രു­ങ്ങി­യ സം­ഭ­വ­ങ്ങ­ളെ­ക്കൊ­ണ്ടും പാ­ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു­മാ­ണു് ഇ­ദ്ദേ­ഹം ക­ഥാ­ക­ഥ­നം ന­ട­ത്തു­ന്ന­തു്. ടർ­ജി­നീ­വി­ന്റെ ക­ഥാ­ലോ­കം പ്ര­ശാ­ന്ത പ്ര­സ­ന്ന­മാ­യി പ്ര­വ­ഹി­ക്കു­ന്ന ഒരു ത­ടി­നി­യെ­പ്പോ­ലെ­യാ­ണു്. കാ­റ്റും കോ­ളും­കൊ­ണ്ടു­ള്ള ക്ഷോ­ഭ­ങ്ങ­ളൊ­ന്നും അവിടെ കാ­ണു­ന്നി­ല്ല. എ­ന്നാൽ ശ­ക്തി­യേ­റി­യ ചില അ­ടി­യൊ­ഴു­ക്കു­കൾ ആ പ്ര­സ­ന്ന­ത­യിൽ ദൃ­ഷ്ടി­ഗോ­ച­ര­മാ­കു­ന്നു­ണ്ടു്. ഈവക സം­ഗ­തി­ക­ളിൽ ഗ്ര­ന്ഥ­കാ­രൻ ടോൾ­സ്റ്റോ­യി­യിൽ­നി­ന്നു തുലോം ഭി­ന്ന­നാ­ണു്. യു­ദ്ധ­ങ്ങ­ളും പ്ര­ക്ഷോ­ഭ­ണ­ങ്ങ­ളും വർ­ണ്ണി­ച്ചു ജീ­വി­ത­ത്തി­ന്റെ ഭ­യാ­ന­ക­ഭാ­ഗ­ങ്ങ­ളെ പൊ­ന്തി­ച്ചു­കാ­ണി­ക്കു­വാൻ ടർ­ജി­നീ­വ് ഇ­ഷ്ട­പ്പെ­ടു­ന്നി­ല്ല. അ­തി­മൃ­ദു­ല­ങ്ങ­ളാ­യ ഭാ­വ­ങ്ങ­ളു­ടെ ഉ­ത്തേ­ജ­ന­ത്തി­ലാ­ണു് അ­ദ്ദേ­ഹം ദ­ത്ത­ദൃ­ഷ്ടി­യാ­യി­രി­ക്കു­ന്ന­തു്. ടർ­ജി­നീ­വി­ന്റെ നാ­യി­ക­മാ­രും ടോൾ­സ്റ്റോ­യി­യു­ടെ തോ­തിൽ­പ്പെ­ട്ട­വ­ര­ല്ല. അവർ സാ­ത്വി­ക­മാ­യ പ്രേ­മ­ത്തി­ന്റെ സ­ന്ദേ­ശ­ഹാ­രി­ണി­ക­ളാ­കു­ന്നു. മൃ­ഗീ­യ­മാ­യ കാ­മ­ത്തി­ള­പ്പി­ന്റെ ഉ­ഗ്ര­ദോ­ഷ­ങ്ങ­ളെ ആ­ത്മീ­യ­മാ­യ പ്രേ­മ­പ്ര­കാ­ശ­ത്താൽ പ്ര­മാർ­ജ്ജ­നം ചെ­യ്യു­ന്ന­തി­നു­ള്ള ശക്തി അ­വർ­ക്കു­ണ്ടു്. ഇ­ങ്ങ­നെ­യു­ള്ള നാ­യി­ക­മാ­രു­ടെ സാ­ന്നി­ദ്ധ്യ­ത്തിൽ ദുർ­മ്മാർ­ഗ്ഗ­ചാ­രി­ക­ളാ­യ നാ­യ­ക­ന്മാ­രു­ടെ സ്വ­ഭാ­വം­കൂ­ടി പ­വി­ത്രീ­കൃ­ത­മാ­കു­ന്നു. ഇ­താ­ണു് ടർ­ജി­നീ­വി­ന്റെ നോ­വ­ലു­കൾ­ക്കു­ള്ള ഒരു വി­ശേ­ഷം. അ­ദ്ദേ­ഹ­ത്തി­ന്റെ കൃ­തി­ക­ളിൽ ‘ഫാ­ദേ­ഴ­സ് ആൻഡ് ചിൽ­ഡ്രൻ’ (Fathers and Children), ‘വെർ­ജിൻ സായിൽ’ (Vergin Soil) എന്ന രണ്ടു വി­ശി­ഷ്ട നോ­വ­ലു­കൾ മാ­ത്ര­മേ ഈ ലേ­ഖ­ക­നു വാ­യി­ക്കു­വാൻ ക­ഴി­ഞ്ഞി­ട്ടു­ള്ളു. അവയെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­യു­ള്ള അ­ഭി­പ്രാ­യ­ങ്ങ­ളാ­ണു് ഇവിടെ പ്ര­സ്താ­വി­ച്ചി­രി­ക്കു­ന്ന­തു്. പ്ര­ത്യേ­ക­മെ­ടു­ത്തു പ്ര­തി­പാ­ദി­ക്ക­ത്ത­ക്ക­വ­ണ്ണം ഇ­വ­യി­ലെ ക­ഥാ­ത­ന്തു അത്ര സ്ഥൂ­ല­മ­ല്ലാ­ത്ത­തി­നാൽ അ­തി­ലേ­ക്കു തു­നി­യു­ന്നി­ല്ല.

വാ­യി­ക്കു­ന്ന­വ­യും വാ­യി­ക്കേ­ണ്ട­വ­യും എന്നു നോ­വ­ലു­ക­ളെ ര­ണ്ടാ­യി ത­രം­തി­രി­ക്കാം. വാ­യി­ക്കു­ന്ന നോ­വ­ലു­ക­ളാ­ണു് ഇ­പ്പോൾ ഏതു സാ­ഹി­ത്യ­ത്തി­ലും അധികം കാ­ണു­ന്ന­തു്. എ­ന്നാൽ റ­ഷ്യൻ­നോ­വ­ലു­കൾ ര­ണ്ടാ­മ­ത്തെ ഇ­ന­ത്തിൽ­പ്പെ­ട്ട­വ­യാ­കു­ന്നു. അ­വ­യു­ടെ പാ­രാ­യ­ണം വാ­യ­ന­ക്കാ­രെ സ­ന്തോ­ഷി­പ്പി­ക്കു­ക മാ­ത്ര­മ­ല്ല, സം­സ്ക്ക­രി­ക്കു­ക­കൂ­ടി ചെ­യ്യു­ന്നു. അവ മ­നു­ഷ്യ­ന്റെ മ­ഹ­ത്വ­ത്തെ വി­ളം­ബ­രം­ചെ­യ്യു­ന്ന വി­ചി­ത്ര ചി­ത്ര­ങ്ങ­ളാ­ണു്.

അ­ന­വി­കൃ­ത­ങ്ങ­ളാ­യ പ്ര­സ്ഥാ­ന­ങ്ങൾ­കൊ­ണ്ടു് അ­ല­സ­മാ­യി­ത്തീർ­ന്നി­രി­ക്കു­ന്ന ന­മ്മു­ടെ ഭാ­ഷാ­സാ­ഹി­ത്യ­ത്തി­നു ന­വ­വൈ­ചി­ത്ര്യ­വി­ലാ­സ­രം­ഗ­മാ­യ റ­ഷ്യൻ­സാ­ഹി­ത്യ­ത്തി­ന്റെ സ­മ്പർ­ക്കം അ­ത്യാ­വ­ശ്യ­മാ­കു­ന്നു. അ­തി­നാൽ വി­ശ്വ­സാ­ഹി­ത്യ­ദേ­വാ­ല­യ­ത്തി­ലെ ത്രി­മൂർ­ത്തി­ക­ളാ­യി എ­ണ്ണ­പ്പെ­ടു­ന്ന ഈ ഗ്ര­ന്ഥ­കാ­ര­ന്മാ­രു­ടെ പ്ര­ധാ­ന കൃ­തി­ക­ളിൽ ചി­ല­തെ­ങ്കി­ലും മ­ല­യാ­ള­ത്തി­ലേ­ക്കു തർ­ജ്ജ­മ ചെ­യ്യു­വാൻ മാ­തൃ­ഭാ­ഷാ­ഭ­ക്ത­ന്മാർ യ­ത്നി­ക്കേ­ണ്ട­താ­ണു്.

(സാ­ഹി­തീ­യം.)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ­ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Russiansahithyam (ml: റ­ഷ്യൻ­സാ­ഹി­ത്യം).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Russiansahithyam, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, റ­ഷ്യൻ­സാ­ഹി­ത്യം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 17, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Russian beauty in a landscape, a painting by Wassily Kandinsky (1866–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.