SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Villa_at_Seine.jpg
Villa at Seine, a painting by Carl Fredrik Hill (1849–1911).
സാ­ഹി­ത്യ­ത്തി­ലെ ത­ത്ത്വ­ചി­ന്ത
കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/Vallathol-Narayana-Menon.jpg
വ­ള്ള­ത്തോൾ

സാ­ഹി­ത്യ­വും ത­ത്ത്വ­ചി­ന്ത­യും വേ­റി­ട്ടു­നിൽ­ക്കു­മ്പോൾ വ്യ­ത്യ­സ്ത­മാ­യ ആ­വി­ഷ്ക്ക­ര­ണ­മാർ­ഗ്ഗ­മാ­ണു് അ­വ­ലം­ബി­ക്കു­ന്ന­തു്. സ്വ­ഭാ­വ­ത്തി­ലും സ്വ­രൂ­പ­ത്തി­ലും ര­ണ്ടും ഭി­ന്ന­കോ­ടി­ക­ളിൽ നി­ല­ക്കൊ­ള്ളു­ന്നു. അ­തു­കൊ­ണ്ടു് അവയെ പ­ര­സ്പ­രം ബ­ന്ധ­പ്പെ­ടു­ത്ത­ണ­മെ­ങ്കിൽ ര­ണ്ടി­ലു­മു­ള്ള പൊ­രു­ത്ത­ക്കേ­ടു നീ­ക്കം­ചെ­യ്യേ­ണ്ട­തു­ണ്ടു്. ജീ­വി­ത­മാ­ണ­ല്ലോ സാ­ഹി­ത്യ­ത്തി­ലെ പ്ര­തി­പാ­ദ്യം. ത­ത്ത്വ­ചി­ന്ത കൈ­കാ­ര്യം ചെ­യ്യു­ന്ന­തും മു­ഖ്യ­മാ­യി അ­തു­ത­ന്നെ­യാ­ണു സാ­ഹി­ത്യ­കാ­രൻ ജീ­വി­ത­ത്തെ ന­വ­ര­സ­രു­ചി­ര­മാ­യി ദർ­ശി­ക്കു­മ്പോൾ ത­ത്ത്വ­ചി­ന്ത­കൻ അതിലെ സ­ത്യ­വും സ­ത്ത­യും തേ­ടി­പ്പോ­കു­ന്നു. ഹൃ­ദ­യ­ത്തി­ന്റെ­യും ബു­ദ്ധി­യു­ടെ­യും സ­മ­ഞ്ജ­സ­മാ­യ സ­മ്മേ­ള­ന­മാ­ണു് സാ­ഹി­ത്യം. ത­ത്ത്വ­ചി­ന്ത­യാ­ക­ട്ടെ, കേവലം ബു­ദ്ധി­പ­ര­വും ത­ന്മൂ­ലം പൊ­തു­വേ വി­ര­സ­വു­മാ­ണു്. പക്ഷേ, സാ­ഹി­ത്യ­ത്തി­ന്നു് ഒരു ശ­ക്തി­വി­ശേ­ഷ­മു­ണ്ടു്: ഏതു ശു­ഷ്ക­ത­ത്ത്വ­ത്തേ­യും അതു കാ­വ്യ­ര­സം ക­ലർ­ത്തി സ­മാ­കർ­ഷ­ക­മാ­ക്കും. വി­ജ്ഞാ­ന­ത്തി­ന്റെ വി­കാ­ര­വ­ത്ക­ര­ണം (Emotionalisation of Knowledge)—അതാണു സാ­ഹി­ത്യ­ത്തിൽ ന­ട­ക്കു­ന്ന­തു്. ഈ വി­കാ­ര­വ­ത്ക­ര­ണം­വ­ഴി ത­ത്ത്വ­ചി­ന്ത സാ­ഹി­ത്യ­ത്തി­ലേ­ക്കു ക­ട­ക്കു­മ്പോൾ അതു ലോ­കോ­ത്ത­രാ­ഹ്ലാ­ദ­ജ­ന­ക­മാ­യി­ത്തീ­രു­ന്നു. വേ­റി­ട്ടു­നിൽ­ക്കു­മ്പോ­ഴോ, അതു ബു­ദ്ധി­യു­ടെ ഒരു വ്യാ­യാ­മം മാ­ത്ര­മാ­കും.

images/Shelley.jpg
ഷെ­ല്ലി

സാ­ഹി­ത്യ­ത്തി­ലെ ഇ­ത­ര­ശാ­ഖ­ക­ളെ അ­പേ­ക്ഷി­ച്ചു ക­വി­താ­രം­ഗ­ത്താ­ണു ത­ത്ത്വ­ചി­ന്ത­യു­ടെ ക­ളി­യാ­ട്ടം കൂ­ടു­ത­ലാ­യി­ക്കാ­ണു­ന്ന­തു്. ഛ­ന്ദോ­ബ­ദ്ധ­വും ഭാ­വാ­ത്മ­ക­വു­മാ­യ ഭാഷ ത­ത്ത്വ­പ്ര­ബോ­ധ­ന­ത്തി­നു പ്ര­ത്യേ­കി­ച്ചും പ്ര­യോ­ജ­ന­പ്പെ­ടു­ന്നു­ണ്ടാ­കാം. വി­കാ­രം, വി­ചാ­രം, ഭാവന എന്ന മൂ­ന്നു ഘ­ട­ക­ങ്ങ­ളു­ണ്ട­ല്ലോ ക­വി­ത­യിൽ. ഈ മൂ­ന്നും സ­മു­ചി­ത­മാ­യ രീ­തി­യിൽ സ­മ്മേ­ളി­ച്ചാ­ലേ ഉ­ത്ത­മ­ക­വി­ത സം­ജാ­ത­മാ­ക­യു­ള്ളൂ. ഏ­തെ­ങ്കി­ലും ഒ­ന്നു് എ­ത്ര­ത്തോ­ളം കു­റ­യു­ന്നു­വോ, അ­ത്ര­ത്തോ­ളം കാ­വ്യ­ഗു­ണ­ത്തി­നു ഹാ­നി­ത­ട്ടും. വി­ചാ­രാം­ശം തെ­ല്ലു­മി­ല്ലാ­തെ, വെറും വി­കാ­ര­നു­ര­കൾ പു­റ­പ്പെ­ടു­വി­ക്കു­ന്ന കവിത ത­ല്ക്കാ­ല വി­നോ­ദ­ത്തി­നേ ഉ­പ­ക­രി­ക്കൂ. നേ­രെ­മ­റി­ച്ചു വി­ചാ­രാം­ശം മാ­ത്ര­മാ­യാ­ലോ, അതൊരു കൊ­ട്ട­ത്തേ­ങ്ങ­യു­ടെ മ­ട്ടി­ലാ­യി­പ്പോ­കും. ക­വി­യു­ടെ ആ­ഴ­മേ­റി­യ ദർ­ശ­ന­വും മ­നോ­ധർ­മ്മ­മ­ധു­ര­മാ­യ ഭാ­വ­ന­യും ഉൾ­ക്കൊ­ണ്ടു വൈ­കാ­രി­കാ­നു­ഭൂ­തി­യോ­ടെ ബു­ദ്ധി­യെ ഉ­ന്മി­ഷ­ത്താ­ക്കി ചി­ന്തി­ക്കാൻ വ­ക­ത­രു­ന്ന ക­വി­ത­യു­ണ്ട­ല്ലോ, അതു മ­ണി­നാ­ദ­ത്തി­ന്റെ അ­നു­ര­ണ­നം­പോ­ലെ പാ­രാ­യ­ണ­ത്തി­നു­ശേ­ഷ­വും സ­ഹൃ­ദ­യ­നിൽ പ്ര­വർ­ത്തി­ക്കു­ന്നു. ച­മൽ­കൃ­ത­വും ചി­ന്തോ­ദ്ദീ­പ­ക­വു­മാ­യ ക­വി­വാ­ക്യ­ങ്ങൾ നാം അ­റി­യാ­തെ­ത­ന്നെ ഹൃ­ദ­യ­ത്തിൽ പ­റ്റി­ക്കൂ­ടി, ജീ­വി­താ­ന്ധ­കാ­ര­ത്തി­ലെ മി­ന്നാ­മി­നു­ങ്ങു­ക­ളാ­യി­ത്തീ­രു­ന്നു­ണ്ടെ­ന്നു­ള്ള­തി­നു് അ­നു­ഭ­വം സാ­ക്ഷി­യാ­ണു്. അ­തു­കൊ­ണ്ടാ­കാം ഷെ­ല്ലി പ­റ­യു­ന്ന­തു്, കവിത ഭൂ­മി­യി­ലെ സ്വർ­ഗ്ഗീ­യ­ദീ­പ­വും സ­ത്യ­ത്തി­ന്റെ ഏ­റ്റ­വും പ്ര­കാ­ശ­മേ­റി­യ ര­ശ്മി­യു­മാ­ണെ­ന്നു് (Poetry—Heaven’s light on earth Truth’s brightest beam) ഉ­ത്ത­മ­ക­വി­ത സ­ദ്വി­കാ­ര­ങ്ങ­ളെ ഉ­ണർ­ത്തു­ന്ന­തോ­ടു­കൂ­ടി­ത്ത­ന്നെ ബു­ദ്ധി­പ­ര­മാ­യ ദാഹം ശ­മി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. ‘ദാ­ഹി­ക്കും മതി ചാ­ത­കി­ക്കു പു­തു­താം കാ­ദം­ബി­നീ­ക­ന്ദ­ളം’ എന്നു വ­ള്ള­ത്തോൾ ക­വി­ത­യെ വി­ശേ­ഷി­പ്പി­ക്കു­ന്ന­തു നോ­ക്കു­ക. കവിത ഉ­പ­ദേ­ശ­പ്ര­ധാ­ന­മാ­ക­ണ­മെ­ന്നോ ത­ത്ത്വ­ചി­ന്ത­യി­ല്ലാ­ത്ത­തൊ­ന്നും ക­വി­ത­യാ­കു­ന്നി­ല്ലെ­ന്നോ അല്ല ഇവിടെ വി­വ­ക്ഷി­ക്കു­ന്ന­തു്. ത­ത്ത്വാം­ശ­ത്തെ ര­സ­നീ­യ­മാ­ക്കി യ­ഥാ­സ്ഥാ­നം നി­ബ­ന്ധി­ച്ചാൽ അതു ക­വി­ത­യു­ടെ മാ­റ്റു കൂ­ട്ടു­മെ­ന്നും കാ­വ്യാ­നു­ഭൂ­തി­യെ അ­നു­സ­ന്ധാ­ന­ക്ഷ­മ­മാ­ക്കു­മെ­ന്നും മാ­ത്ര­മേ ധ­രി­ക്കേ­ണ്ട­തു­ള്ളൂ. ക­വി­ത­യ്ക്കു ക­നം­കൂ­ട്ട­ണ­മെ­ന്നു കരുതി സ്ഥാ­ന­ത്തും അ­സ്ഥാ­ന­ത്തും ത­ത്ത്വ­ഖ­ണ്ഡ­ങ്ങ­ളു­ടെ ഭാരം വ­ലി­ച്ചു­ക­യ­റ്റു­ന്ന ക­വി­ക­ളു­ണ്ടു്. അ­വ­രു­ടെ കവിത ഒ­രു­ത­രം കാ­രി­ക­ക­ളു­ടെ സ­മാ­ഹാ­ര­മാ­യി­ട്ടോ മറ്റോ ഗ­ണി­ക്ക­പ്പെ­ടാം. ചില കവികൾ വി­കാ­രോ­ത്തേ­ജ­നം­കൊ­ണ്ടു മാ­ത്രം തൃ­പ്തി­പ്പെ­ടു­ന്നു. കൃ­ഷി­ക്കാ­യി നി­ല­മൊ­രു­ക്കു­ന്ന­തി­നു തു­ല്യ­മാ­ണ­തു്. മറ്റു ചിലർ നി­ല­മൊ­രു­ക്കാ­തെ വി­ത്തു വി­ത­യ്ക്കാൻ നോ­ക്കു­ന്നു. ഇ­രു­കൂ­ട്ട­രു­ടെ­യും യത്നം നി­ഷ്ഫ­ല­മാ­കു­മെ­ന്നു പ­റ­യേ­ണ്ട­തി­ല്ല­ല്ലോ. ര­ണ്ടി­നും വേ­ണ്ട­ത്ര പ്ര­തി­ഭാ­ശ­ക്തി­യു­ള്ള കവികൾ ചു­രു­ക്ക­മാ­കു­ന്നു. ഭാ­വാർ­ദ്ര­മാ­യ ഹൃ­ദ­യ­ത­ല­ത്തിൽ വന്നു വീ­ഴു­ന്ന ത­ത്ത്വ­ബീ­ജ­ങ്ങ­ളേ മു­ള­ച്ചു­പൊ­ന്തു­ക­യു­ള്ളു. ആ­ശു­വി­നാ­ശി­യാ­യ ആ­ഹ്ലാ­ദ­ത്തി­ന്റെ സ്ഥാ­ന­ത്തു ചി­ര­സ്ഥാ­യി­ത്വ­മു­ള്ള ര­സാ­നു­ഭൂ­തി­യു­ള­വാ­ക്കു­ന്ന­തു് അ­പ്പോ­ഴാ­ണു്. ഒരു ക­വി­യു­ടെ ത­ത്ത്വ­ചി­ന്ത ബു­ദ്ധി­കൊ­ണ്ടു ക­ണ­ക്കു­ചെ­യ്യു­ന്ന ത­ര­ത്തി­ലു­ള്ള വ്യാ­പാ­ര­മ­ല്ല. ജീ­വി­താ­നു­ഭൂ­തി­യു­ടെ ഊ­ഷ്മ­ള­ത­യേ­റ്റു വി­ക­സ്വ­ര­മാ­കു­ന്ന കവി പ്ര­തി­ഭ­യിൽ­നി­ന്നു ഭാ­വ­സ­മ്മർ­ദ്ദം­പൂ­ണ്ടു പു­റ­പ്പെ­ടു­ന്ന­താ­ണ­തു്.

മേൽ­പ്പ­റ­ഞ്ഞ സം­ഗ­തി­കൾ ചില ഉ­ദാ­ഹ­ര­ണ­ങ്ങ­ളി­ലൂ­ടെ വി­ശ­ദീ­ക­രി­ക്കാം. കേരള പാ­ണി­നി­യു­ടെ മൃ­ത­ദേ­ഹം ക­ത്തി­യെ­രി­യു­ന്ന­തു കണ്ടു കു­മാ­ര­നാ­ശാൻ ചൊ­ല്ലു­ന്ന ശ്ലോ­കം കേൾ­ക്കു:

‘കഷ്ടം സ്ഥാ­ന­വ­ലി­പ്പ­മോ പ്ര­ഭു­ത­യോ

സ­ജ്ജാ­തി­യോ വംശമോ

പു­ഷ്ട­ശ്രീ­ത­നു­ധാ­ടി­യോ ചെറുതുമി-​

ങ്ങോ­രി­ല്ല ഘോ­രാ­ന­ലൻ;

സ്പ­ഷ്ടം മാനുഷഗർവമൊക്കെയിവിടെ-​

പ്പുക്കസ്തമിക്കുന്നതി-​

ങ്ങി­ഷ്ട­ന്മാർ പി­രി­യു­ന്നു; ഹാ! ഇവിടമാ-​

ണ­ധ്യാ­ത്മ­വി­ദ്യാ­ല­യം.’

images/Thomashardy.jpg
തോമസ് ഹാർഡി

അ­നു­വാ­ച­ക­രു­ടെ വി­കാ­ര­ത­ര­ളി­ത­മാ­കു­ന്ന ഹൃ­ദ­യ­ത്തി­ലാ­ണ­ല്ലോ ഈ ചി­ന്ത­യു­ടെ വേ­രോ­ടു­ന്ന­തു്. അതു് അവിടെ ത­റ­ച്ചു­നിൽ­ക്കു­ക­യും ചെ­യ്യും. വി­ത്തു പാ­റ­പ്പു­റ­ത്തു കൊ­ണ്ടി­ടാ­തെ, നി­ല­മൊ­രു­ക്കി നി­ക്ഷേ­പി­ക്കാൻ കവി ഇവിടെ നി­ഷ്കർ­ഷി­ച്ചി­ട്ടു­ണ്ടു്. പ്ര­കൃ­ത­ത്തി­ലെ അ­ധ്യാ­ത്മ­വി­ദ്യാ­ല­യം എ­ന്നും വെ­ളി­ച്ചം­വീ­ശു­ന്ന ഒരു ജീ­വി­ത­ദർ­ശ­ന ദീ­പ­മാ­യി­ത്തീർ­ന്ന­തും അ­തു­കൊ­ണ്ടാ­ണു്. ഇ­തു­പോ­ലെ അ­നു­ഭൂ­തി­വി­ശി­ഷ്ട­വും ആ­ലോ­ച­നാ­മൃ­ത­വു­മാ­യി­ട്ടു­ണ്ടു്. ആ­ശാ­ന്റെ അ­കാ­ല­ച­ര­മ­ത്തിൽ വ­ള്ള­ത്തോ­ളിൽ­നി­ന്നു പു­റ­പ്പെ­ട്ട വി­ലാ­പ­ത്തി­ന്റെ ആ­ദ്യ­ഭാ­ഗം:

‘എപ്പോഴെന്നില്ലെങ്ങെന്നില്ലെങ്ങനെയെന്നില്ലുടൽ-​

ക്ക­പ്പൽ­മു­ങ്ങ­ലും പാ­ന്ഥർ ചാ­ക­ലും പ്ര­പ­ഞ്ച­ത്തിൽ;

ജീ­വി­തം ഭേ­സി­പ്പി­ന്നിൽ­ത്തെ­ളി­ക്ക­പ്പെ­ടു­ക­യാം

പാ­വ­ങ്ങൾ മ­ര­ണ­ത്തിൻ­പൊ­തി­ക്ക­ന്നു­കൾ നമ്മൾ!’

images/Shakespeare.jpg
ഷേ­ക്സ്പി­യർ

എന്ന വരികൾ വാ­യ­ന­ക്കാ­രു­ടെ ചി­ന്ത­യെ പി­ടി­ച്ചു­കു­ലു­ക്കു­ന്നി­ല്ലേ? സാ­ഹി­ത്യ­ത്തിൽ ത­ത്ത്വ­വി­ചാ­രം ഹൃ­ദ്യ­മാ­കു­ന്ന­തു പ്ര­ധാ­ന­മാ­യി പ്ര­തി­പാ­ദ­ന­രീ­തി­യേ­യും സ­ന്ദർ­ഭ­ശു­ദ്ധി­യേ­യും ആ­ശ്ര­യി­ച്ചാ­കു­ന്നു. സ­ന്ദർ­ഭ­ത്തിൽ­നി­ന്നു് അ­ടർ­ത്തി­യെ­ടു­ത്താൽ ത­ത്ത്വ­ഗർ­ഭ­ങ്ങ­ളാ­യ പല വാ­ക്യ­ങ്ങ­ളും നീ­ര­സ­ങ്ങ­ളാ­യി­ത്തോ­ന്നാം. ‘ഭാ­വ­ത്തിൻ പ­ര­കോ­ടി­യിൽ സ്വ­യ­മ­ഭാ­വ­ത്തിൻ സ്വ­ഭാ­വം വരാം’, ‘അവനി വാ­ഴ്‌­വു കി­നാ­വു കഷ്ടം’, ‘മൃ­തി­തൻ കി­നാ­വ­ത്രെ പി­റ­പ്പെ­ന്ന­തു നൂനം’ ഇ­ത്യാ­ദി വാ­ക്യ­ങ്ങൾ­ക്കു് ഒ­റ്റ­യ്ക്കു നിൽ­ക്കു­മ്പോൾ സ്വാ­ര­സ്യം കു­റ­യു­ന്ന­തു നോ­ക്കു­ക. ഇനി പ്ര­കൃ­ത­ത്തിൽ­നി­ന്നു വേ­റി­ട്ടു­നി­ന്നാ­ലും സ്വാ­ര­സ്യം ന­ഷ്ട­പ്പെ­ടാ­ത്ത എ­ത്ര­യോ ക­വി­പ്ര­യോ­ഗ­ങ്ങ­ളു­ണ്ടു്. അ­യ­വി­റ­ക്കാൻ­കൊ­ള്ളാ­വു­ന്ന ആ­ശ­യ­ത്തി­ന്റെ ഗാം­ഭീ­ര്യ­വും പ്ര­തി­പാ­ദ­ന­വൈ­ചി­ത്ര്യ­വു­മാ­ണു് അവയെ സ­ര­സ­ങ്ങ­ളാ­ക്കു­ന്ന­തു്.

“Life is a tale told by an idiot full of sound and fury signifying nothing” എന്നു ഷേ­ക്സ്പി­യ­റും,

‘ഒ­രു­വേ­ള പഴക്കമേറിയാ-​

ലി­രു­ളും മെ­ല്ലെ വെ­ളി­ച്ച­മാ­യ്വ­രാം;

ശ­രി­യാ­യ് മ­ധു­രി­ച്ചി­ടാം സ്വയം

പ­രി­ശീ­ലി­പ്പൊ­രു ക­യ്പു­താ­നു­മേ.’

‘കാ­ല­മ­തി­ന്റെ കനത്ത ക­രം­കൊ­ണ്ടു

ലീ­ല­യാ­ലൊ­ന്നു പി­ടി­ച്ചു­കു­ലു­ക്കി­യാൽ

പാടേ പ­ത­റി­ക്കൊ­ഴി­ഞ്ഞു­പോം ബ്രഹ്മാണ്ഡ-​

പാ­ദ­പ­പ്പൂ­ക്ക­ളാം താ­ര­ങ്ങൾ­കൂ­ടി­യും’

എന്നു കു­മാ­ര­നാ­ശാ­നും വ­ള്ള­ത്തോ­ളും പാ­ടു­മ്പോൾ സ­ന്ദർ­ഭ­മ­റി­ഞ്ഞി­ല്ലെ­ങ്കിൽ­ത്ത­ന്നെ ഇ­വ­യു­ടെ വി­ചാ­ര്യ­മാ­ണ­ര­മ­ണീ­യ­ത­യിൽ സ­ഹൃ­ദ­യർ ആ­കൃ­ഷ്ട­രാ­കും.

images/Leon_tolstoi.jpg
ടോൾ­സ്റ്റോ­യി

ക­വി­ത­യിൽ ഭാ­ഗി­ക­മാ­യും സാ­ന്ദർ­ഭി­ക­മാ­യും പ്ര­തി­ഫ­ലി­ക്കു­ന്ന ചി­ന്താ­ശ­ക­ല­ങ്ങ­ളെ­പ്പ­റ്റി­യാ­ണ­ല്ലോ ഇ­തു­വ­രെ­പ്പ­റ­ഞ്ഞ­തു്. സാ­ഹി­ത്യ­കൃ­തി­ക­ളിൽ ഉ­ട­നീ­ളം പ­ശ്ചാ­ത്ത­ല­മാ­യി പ­രി­ല­സി­ക്കു­ന്ന ത­ത്ത്വ­ചി­ന്ത­യെ­പ്പ­റ്റി ഇനി വി­ചാ­ര­ണ ചെ­യ്യാം. ക്രാ­ന്ത­ദർ­ശി­യാ­യ കവി ഒരു ത­ത്ത്വ­ചി­ന്ത­ക­നു­മാ­യി­രി­ക്ക­ണ­മെ­ന്ന­തിൽ ര­ണ്ടു­പ­ക്ഷ­മി­ല്ല. വി­ശ്വ­മ­ഹാ­ക­വി­ക­ളെ­ന്നു വി­ശ്രു­തി നേ­ടി­യി­ട്ടു­ള്ള­വ­രു­ടെ കൃ­തി­ക­ളിൽ ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള ജീ­വി­ത­ദർ­ശ­ന­ത്തി­ന്റെ­യും ത­ദ­നു­ഗു­ണ­മാ­യ ത­ത്ത്വ­ചി­ന്ത­യു­ടെ­യും അ­നു­ബിം­ബ­നം കാ­ണാ­വു­ന്ന­താ­ണു്. വാ­സ്ത­വ­ത്തിൽ ജീ­വി­ത­ദർ­ശ­ന­ത്തി­നും ത­ത്ത്വ­ചി­ന്ത­യ്ക്കും ത­മ്മിൽ അ­ഭേ­ദ്യ­മാ­യ ബ­ന്ധ­മാ­ണു­ള്ള­തു്. ര­ണ്ടും പ­ര­സ്പ­ര­പൂ­ര­ക­ങ്ങ­ളാ­യി പ്ര­വർ­ത്തി­ക്കു­ന്നു. കാ­വ്യ­ങ്ങ­ളിൽ മാ­ത്ര­മ­ല്ല നോവൽ തു­ട­ങ്ങി­യ ഇ­ത­ര­സാ­ഹി­ത്യ­രൂ­പ­ങ്ങ­ളി­ലും ഈ പ്ര­വർ­ത്ത­നം കാണാം. അ­ന്തർ­ഭൂ­ത­മാ­യ ഒരു ജീ­വി­ത­ദർ­ശ­നം (An implied Philosophy of life) ന­ല്ലൊ­രു നോ­വ­ലി­ന്റെ അ­വ­ശ്യ­ഘ­ട­ക­മാ­ണെ­ന്നു സി­ദ്ധാ­ന്തി­ക്കു­ന്ന നി­രൂ­പ­ക­ന്മാ­രു­മു­ണ്ടു്.

images/Rabindranath_Tagore1.jpg
ടാഗോർ

ഭാ­ര­ത­ത്തി­ലെ പു­രാ­ത­ന­ക­വി­കൾ ത­ത്ത്വ­ദ്ര­ഷ്ടാ­ക്ക­ളാ­യ മ­ഹർ­ഷി­മാ­രു­മാ­യി­രു­ന്ന­ല്ലോ. വ­ള്ള­ത്തോൾ പാ­ടി­യ­തു­പോ­ലെ അവർ ‘ബ്ര­ഹ്മ­നി­ശ്ച­ല­ധ്യാ­നം നി­റു­ത്തി വി­ശ്ര­മി­ക്കു­മ്പോൾ’ ക­വി­താ­ദേ­വി­യു­മാ­യി നർ­മ്മ­സ­ല്ലാ­പം ചെ­യ്ത­വ­രാ­ണു്. അവർ വെ­ട്ടി­ത്തെ­ളി­ച്ച വഴിയേ പോ­യ­വ­രാ­കു­ന്നു കാ­ളി­ദാ­സ­നും ടാ­ഗോ­റും. ഉ­ച്ഛൃം­ഖ­ല­മാ­യ കാമം ജീ­വി­ത­സൗ­ന്ദ­ര്യ­ത്തെ ന­ശി­പ്പി­ക്കു­മെ­ന്നും ആ­ത്മ­സം­യ­മ­നാ­ധി­ഷ്ഠി­ത­മാ­യ സാ­ത്വി­ക­പ്രേ­മ­ത്തി­ലേ ജ­ന്മ­സാ­ഫ­ല്യ­മു­ള­വാ­കു എ­ന്നും കാ­ളി­ദാ­സൻ പ­ഠി­പ്പി­ക്കു­ന്നു; പ്ര­പ­ഞ്ച­സൗ­ന്ദ­ര്യ­ത്തി­ലൂ­ടെ നി­ത്യ­സ­ത്യം ദർ­ശി­ക്കു­ന്ന ആർ­ഷ­ദൃ­ഷ്ടി­യാ­ണു് ടാ­ഗോ­റി­ന്നു­ള്ള­തു്. ആ ക­വി­ഹൃ­ദ­യം അ­ഭൗ­മ­മാ­യ ഒരു തേ­ജോ­വി­ശേ­ഷ­ത്തിൽ സദാപി സ­മർ­പ്പി­ത­മാ­യി­രു­ന്നു. ടാഗോർ സാ­ഹി­ത്യ­ത്തിൽ പൊ­തു­വെ കാ­ണു­ന്ന ആ­ശ­യ­ഗാം­ഭീ­ര്യം മ­ഹാ­ക­വി­യു­ടെ ഗ­ഹ­ന­മാ­യ ത­ത്ത്വ­ചി­ന്ത­യിൽ­നി­ന്നും ആ­ത്മ­ബോ­ധ­ത്തിൽ­നി­ന്നും വ­ന്ന­താ­ണു്. ഷേ­ക്സ്പി­യർ, ടോൾ­സ്റ്റോ­യി, വി­ക്ടർ യൂഗോ, തോമസ് ഹാർഡി മു­ത­ലാ­യ പാ­ശ്ചാ­ത്യർ­ക്കും ജീ­വി­ത­ത്തെ സം­ബ­ന്ധി­ച്ചു ത­ങ്ങ­ളു­ടേ­താ­യ ഒരു ദർശന (Vision) വും ത­ത്ത്വ­ചി­ന്ത­യും ഉ­ണ്ടാ­യി­രു­ന്നു. ആ­ദ്യ­ത്തെ ര­ണ്ടു­പേ­രും സാർ­വ്വ­ജ­നീ­ന­മാ­യ ഒരു ‘ഹ്യൂ­മ­നി­സ്റ്റ് ഫി­ലോ­സ­ഫി’ സാ­ഹി­ത്യ­മാർ­ഗ്ഗ­ത്തിൽ ഉൽ­ഘാ­ട­നം ചെ­യ്ത­വ­രാ­ണു്. മ­നു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ത­ത്ത്വ­ശാ­സ്ത്രം ക­ഥാ­രൂ­പ­ത്തിൽ പ്ര­പ­ഞ്ച­നം­ചെ­യ്യു­ന്ന നോ­വ­ലാ­ണു് യൂ­ഗോ­വി­ന്റെ ‘പാ­വ­ങ്ങൾ’. ഹാർഡി തന്റെ നോ­വ­ലു­ക­ളിൽ ജീ­വി­ത­ത്തെ വി­ഷാ­ദാ­ത്മ­ക­മാ­ക്കി വീ­ക്ഷി­ക്കു­ന്നു. വി­ധി­യു­ടെ അ­ലം­ഘ­നീ­യ­ത­യും പ്ര­ണ­യ­ജീ­വി­ത­ത്തി­ന്റെ ദു­ര­ന്ത­പ­രി­ണാ­മ­വും ആ കൃ­തി­ക­ളിൽ പൊ­ന്തി­ക്കാ­ണാം.

images/hugo-portrait.jpg
വി­ക്ടർ യൂഗോ

ഭു­വ­നോ­പ­ജീ­വ്യ­ങ്ങ­ളെ­ന്നു പ­റ­യ­ത്ത­ക്ക­വി­ധം പ്ര­ശ­സ്തി­പെ­റ്റ­വ­യാ­ണ­ല്ലോ രാ­മാ­യ­ണ­വും മ­ഹാ­ഭാ­ര­ത­വും. ഈ സാ­ര­സ്വ­ത ഭ­ണ്ഡാ­ര­പ്പു­ര­ക­ളിൽ എ­ത്ര­യെ­ത്ര ജീവിത ത­ത്ത്വ­ങ്ങ­ളും പ്ര­പ­ഞ്ച­ര­ഹ­സ്യ­ങ്ങ­ളും അ­ട­ക്കം­ചെ­യ്തി­രി­ക്കു­ന്നു! ത­ത്വ­ചി­ന്താ­പ­ര­മാ­യ ഭാഗം മു­ഴു­വൻ ഈ കൃ­തി­ക­ളിൽ­നി­ന്നു നീ­ക്കം­ചെ­യ്തു നോ­ക്കു­ക. അ­പ്പോൾ കാണാം, ഇ­വ­യു­ടെ അ­ന്ത­സ്സ­ത്ത­യ്ക്കു് എ­ന്തു­മാ­ത്രം ഉ­ട­വു­ത­ട്ടു­മെ­ന്നു്. രാ­മാ­യ­ണ­ത്തി­ലെ,

‘സർവേ ക്ഷ­യാ­ന്താഃ നി­ച­യാഃ

പ­ത­നാ­ന്താഃ സ­മു­ച്ഛ്റ­യാഃ

സം­യോ­ഗാഃ വി­പ്ര­യോ­ഗാ­ന്താഃ

മ­ര­ണാ­ന്തം ച ജീ­വി­തം

ത­സ്മാ­ത് പു­ത്രേ­ഷു ദാ­രേ­ഷു

മി­ത്രേ­ഷു ച ധനേഷു ച

നാ­തി­പ്ര­സം­ഗഃ കർ­ത്ത­വ്യോ

വി­പ്ര­യോ­ഗോ ഹി തൈർ­ധ്രു­വം.’

images/Matthew_Arnold.jpg
മാ­ത്യു ആർ­നോൾ­ഡ്

എന്ന ജീ­വി­ത­ത­ത്ത്വ­പ്ര­ബോ­ധ­നം അതിലെ ക­ഥാ­ഗാ­ത്ര­ത്തി­നു മു­ഴു­വൻ­ത­ന്നെ­യും ഒരു പ­രി­വേ­ഷ­മാ­യി പ്ര­ശോ­ഭി­ക്കു­ന്നു. കവിത ജീ­വി­ത­നി­രൂ­പ­ണ­മാ­ണെ­ന്നു മാ­ത്യു ആർ­നോൾ­ഡ് പ­റ­യു­ന്നു­ണ്ട­ല്ലോ. കവിത മാ­ത്ര­മ­ല്ല ഏ­തുൽ­കൃ­ഷ്ട­സാ­ഹി­ത്യ­കൃ­തി­യും വാ­ച്യ­മാ­യോ വ്യം­ഗ്യ­മാ­യോ ജീ­വി­ത­നി­രൂ­പ­ണം നിർ­വ്വ­ഹി­ക്കു­ന്നു­ണ്ടു്. അതിനു വെ­ളി­ച്ചം നൽ­കു­ന്ന­തു് അ­നു­ഭൂ­തി­യിൽ­നി­ന്നു­യിർ­ക്കൊ­ള്ളു­ന്ന ത­ത്ത്വ­വി­ചാ­ര­മാ­ണു്. രാ­മാ­യ­ണ­ത്തി­ലേ­യും ഭാ­ര­ത­ത്തി­ലേ­യും സം­ഭ­വ­പ­ര­മ്പ­ര­ത­ന്നെ ഇതിനു സാ­ക്ഷ്യം വ­ഹി­ക്കു­ന്നു. മ­ഹാ­ഭാ­ര­തം ര­സ­വി­ഷ­യ­ക­മാ­യി­പ്പോ­ലും ത­ത്ത്വ­ചി­ന്താ­വ­ലം­ബ­ന­ത്തി­ന്റെ പ്രാ­ധാ­ന്യം വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ടു്. ഭാ­ര­ത­ത്തി­ലെ ഇ­തി­വൃ­ത്തം ഒ­ന്നാ­കെ എ­ടു­ത്തു­നോ­ക്കു­മ്പോൾ അതിലെ അം­ഗി­യാ­യ രസം ശാ­ന്ത­മാ­ണെ­ന്നു നി­രൂ­പ­കാ­ചാ­ര്യ­നാ­യ അ­ഭി­ന­വ­ഗു­പ്തൻ ധ്വ­ന്യാ­ലോ­ക­ത്തിൽ സ­മർ­ത്ഥി­ച്ചി­രി­ക്കു­ന്നു. ശാ­ന്ത­ത്തി­ന്റെ സ്ഥാ­യി­ഭാ­വ­മാ­ണു് നിർ­വ്വേ­ദം. അതു മ­ന­ന­ശീ­ല­നാ­യ മ­നു­ഷ്യ­നിൽ പ്ര­ലീ­ന­മാ­യി­ക്കി­ട­ക്കു­ന്നു­ണ്ടു്. അ­തി­ന്റെ അ­ഭി­വൃ­ദ്ധി­ക്കും സ്ഥാ­യി­ത്വ­ത്തി­നും ഉ­ദ്ദീ­പ­നം നൽ­കു­ന്ന­തു ത­ത്ത്വാ­വ­ബോ­ധ­മാ­കു­ന്നു. അ­ഭി­ന­വ­ഗു­പ്ത­ന്റെ ദൃ­ഷ്ടി­യിൽ ശാ­ന്ത­ര­സ­ത്തി­നാ­ണു് സർ­വ്വോ­പ­രി പ്രാ­ധാ­ന്യം. താ­ത്ത്വി­ക­മാ­യി നോ­ക്കി­യാൽ രസം ഒന്നേ ഉ­ള്ളു­വെ­ന്നും അതു ശാ­ന്ത­മാ­ണെ­ന്നും അ­ദ്ദേ­ഹം വാ­ദി­ക്കു­ന്നു. ശാ­ന്ത­ര­സാ­ത്മ­ക­മാ­യ ചി­ത്ത­വൃ­ത്തി ബ­ഹി­രൂ­പാ­ധി ഭേ­ദേ­ന­ശൃം­ഗാ­രാ­ദി­വി­ഭി­ന്ന­ര­സ­ങ്ങ­ളാ­യി പ­രി­ണ­മി­ക്കു­ക­യാ­ണെ­ന്നും അ­ന്തി­മ­വി­ശ­ക­ല­ന­ത്തിൽ എ­ല്ലാം ശാ­ന്ത­ത്തിൽ വി­ല­യം­കൊ­ള്ളു­മെ­ന്നു­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധാ­ന്തം. ഈ രീ­തി­യിൽ ഭോജൻ ശൃം­ഗാ­ര­ത്തി­ലും ഭ­വ­ഭൂ­തി ക­രു­ണ­ത്തി­ലും ര­സ­സം­യോ­ജ­നം ന­ട­ത്തു­ന്നു­ണ്ടെ­ന്ന കാ­ര്യം ഇവിടെ വി­സ്മ­രി­ക്കു­ന്നി­ല്ല. ശാ­ന്തം ഒരു രസമേ അല്ല എന്നു വാ­ദി­ക്കു­ന്ന­വ­രും ഉ­ണ്ടു്. എ­ന്നാൽ ഏതു രസവും ചർ­വ­ണ­ദ­ശ­യി­ലെ­ത്തു­മ്പോൾ മ­ന­സ്സി­ന്റെ വി­ശ്രാ­ന്തി­യിൽ പ­ര്യ­വ­സാ­നി­ക്കു­മെ­ന്നു കാ­വ്യ­മർ­മ്മ­ജ്ഞ­ന്മാർ സ­മ്മ­തി­ക്കു­ന്നു. ഏ­താ­യാ­ലും ശാ­ന്ത­ര­സ പ­രി­പോ­ഷ­ണ­ത്തി­നു ത­ത്ത്വാ­വ­ബോ­ധം സ­മു­ദ്ദീ­പ­ക­മാ­ണെ­ന്ന­തിൽ ആർ­ക്കും സ­ന്ദേ­ഹ­മി­ല്ല.

(മാ­ന­സോ­ല്ലാ­സം—1963.)

കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള
images/kuttipuzha-n.png

ജനനം: 1-8-1900

പി­താ­വു്: ഊ­രു­മ­ന­യ്ക്കൽ ശ­ങ്ക­രൻ ന­മ്പൂ­തി­രി

മാ­താ­വു്: കു­റു­ങ്ങാ­ട്ടു് ദേവകി അമ്മ

വി­ദ്യാ­ഭ്യാ­സം: വി­ദ്വാൻ പ­രീ­ക്ഷ, എം. എ.

ആലുവാ അ­ദ്വൈ­താ­ശ്ര­മം ഹൈ­സ്ക്കൂൾ അ­ദ്ധ്യാ­പ­കൻ, ആലുവ യൂ­ണി­യൻ ക്രി­സ്ത്യൻ കോ­ളേ­ജ് അ­ദ്ധ്യാ­പ­കൻ, കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പ്ര­സി­ഡ­ന്റ് 1968–71, കേ­ന്ദ്ര സാ­ഹി­ത്യ അ­ക്കാ­ദ­മി അംഗം, ഭാഷാ ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ഭ­ര­ണ­സ­മി­തി­യം­ഗം, കേരള സർ­വ്വ­ക­ലാ­ശാ­ല­യു­ടെ സെ­ന­റ്റം­ഗം, ബോർഡ് ഓഫ് സ്റ്റ­ഡീ­സ് അംഗം, പാഠ്യ പു­സ്ത­ക ക­മ്മി­റ്റി കൺ­വീ­നർ (1958), ബാല സാ­ഹി­ത്യ ശി­ല്പ­ശാ­ല ഡ­യ­റ­ക്ടർ (1958), ‘ദാസ് ക്യാ­പി­റ്റൽ’ മ­ല­യാ­ള­പ­രി­ഭാ­ഷ­യു­ടെ ചീഫ് എ­ഡി­റ്റർ, കേരള സാ­ഹി­ത്യ സമിതി പ്ര­സി­ഡ­ന്റ്.

കൃ­തി­കൾ

സാ­ഹി­തീ­യം, വി­ചാ­ര­വി­പ്ല­വം, വിമർശ രശ്മി, നി­രീ­ക്ഷ­ണം, ഗ്ര­ന്ഥാ­വ­ലോ­ക­നം, ചി­ന്താ­ത­രം­ഗം, മാ­ന­സോ­ല്ലാ­സം, മനന മ­ണ്ഡ­ലം, സാ­ഹി­തീ­കൗ­തു­കം, ന­വ­ദർ­ശ­നം, ദീ­പാ­വ­ലി, സ്മ­ര­ണ­മ­ഞ്ജ­രി, കു­റ്റി­പ്പു­ഴ­യു­ടെ തി­ര­ഞ്ഞെ­ടു­ത്ത ഉ­പ­ന്യാ­സ­ങ്ങൾ, വിമർശ ദീ­പ്തി, യു­ക്തി­വി­ഹാ­രം, വി­മർ­ശ­ന­വും വീ­ക്ഷ­ണ­വും, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—ത­ത്വ­ചി­ന്ത, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ—സാ­ഹി­ത്യ­വി­മർ­ശം, കു­റ്റി­പ്പു­ഴ­യു­ടെ പ്ര­ബ­ന്ധ­ങ്ങൾ— നി­രീ­ക്ഷ­ണം.

ചരമം: 11-2-1971

Colophon

Title: Sahithyaththile Thathwachintha (ml: സാ­ഹി­ത്യ­ത്തി­ലെ ത­ത്ത്വ­ചി­ന്ത).

Author(s): Kuttipuzha Krishnapilla.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Kuttipuzha Krishnapilla, Sahithyaththile Thathwachintha, കു­റ്റി­പ്പു­ഴ കൃ­ഷ്ണ­പി­ള്ള, സാ­ഹി­ത്യ­ത്തി­ലെ ത­ത്ത്വ­ചി­ന്ത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: December 23, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Villa at Seine, a painting by Carl Fredrik Hill (1849–1911). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.