SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/The-Parable-of-the-Blind.jpg
The Blind Leading the Blind, a painting by Pieter Brueghel the Elder (1526/1530–1569).
അന്ധർ അ­ന്ധ­രെ ന­യി­ക്കു­ന്നു
മ­ധു­സൂ­ദ­നൻ

``What do they seek in Heaven, all those blind?"-​--Charles Baudelaire-​Flowers of Evil

കു­റ്റ­കൃ­ത്യ­ങ്ങ­ളു­മാ­യ് ബ­ന്ധ­പ്പെ­ട്ടു­കൊ­ണ്ടാ­ണു് ബ്രൂ­ഗേ­ലി­ന്റെ കാ­ല­ത്തു് മ­നു­ഷ്യ­രി­ലെ അ­ന്ധ­ത­യെ മ­ന­സ്സി­ലാ­ക്കി­യി­രു­ന്ന­തു്. ക്രൂ­ര­മാ­യ കൃ­ത്യ­ങ്ങൾ ചെയ്ത ഒരാളെ അ­ന്ധ­നാ­ക്കു­ക­യാ­യി­രു­ന്നു അ­ക്കാ­ല­ത്തെ ന­ട­പ­ടി­ക്ര­മം. ഒ­രാൾ­ക്കു് കി­ട്ടാ­വു­ന്ന അ­ക്കാ­ല­ത്തെ ഏ­റ്റ­വും വലിയ ശിക്ഷ ക­ണ്ണു­കൾ കു­ത്തി­പ്പൊ­ട്ടി­ക്കു­ക­യാ­യി­രു­ന്നു. ശാ­രീ­രി­ക­വൈ­ക­ല്യം എ­ന്ന­തി­നേ­ക്കാൾ മ­നു­ഷ്യ­രി­ലെ ‘അന്ധത’ മാ­ന­വ­രാ­ശി­യു­ടെ ഏ­റ്റ­വും­വ­ലി­യ വി­പ­ത്താ­ണു് എ­ന്നു് എ­ല്ലാ­ക്കാ­ല­ത്തും മ­ന­സ്സി­ലാ­ക്ക­പ്പെ­ട്ടി­രി­ക്ക­ണം. പിൽ­ക്കാ­ല­ത്തു ഹി­റ്റ്ല­റു­ടെ അന്ധത മ­ന­സ്സി­ലാ­ക്ക­പ്പെ­ട്ടി­രു­ന്ന­തു­പോ­ലെ.

ക്രൂ­ര­ത­യ്ക്കു് അന്ധത എ­ന്നും പേ­രു­ണ്ടു്. ശാ­രീ­രി­ക വൈ­ക­ല്യ­മാ­യ അ­ന്ധ­ത­യും മ­നു­ഷ്യ­ന്റെ, മ­രു­ന്നൊ­ന്നും ഇ­തു­വ­രെ ക­ണ്ടു­പി­ടി­ക്ക­പെ­ട്ടി­ട്ടി­ല്ലാ­ത്ത പൊ­തു­വെ­യു­ള്ള ‘കാ­ഴ്ച­യി­ല്ലാ­യ്മ’യെയും ഒ­രു­പോ­ലെ ചി­ത്രീ­ക­രി­ക്കു­ക­യാ­ണു് ബ്രൂ­ഗേൽ.

images/The-Parable-of-the-Blind.jpg
The Parable of the Blind.

1528-ൽ ബ്രൂ­ഗെൽ വരച്ച The Parable of the Blind (the blind leading blind) എന്ന ചി­ത്ര­ത്തി­ന്റെ കാഴ്ച വ­ള­രു­ക­യാ­ണു് ഇ­പ്പോ­ഴും. ചി­ത്ര­ക­ല­യിൽ ഇ­ത്ര­യും വ്യാ­പ്തി­യോ­ടെ മ­നു­ഷ്യാ­വ­സ്ഥ­യു­ടെ കഥ പറഞ്ഞ മ­റ്റൊ­രു ചി­ത്ര­മി­ല്ല.

ഇ­റ്റ­ലി­യി­ലെ നേ­പ്പിൾ­സിൽ കാ­പൊ­ടി­മൊ­ന്റെ (Museo de Capodimonte) എന്ന ചെ­റി­യൊ­രു മ്യൂ­സി­യ­ത്തി­ലാ­ണു് ഈ ചി­ത്ര­മു­ള്ള­തു്. കാ­ല­പ്പ­ഴ­ക്കം കൊ­ണ്ടു് പൊ­ടി­ഞ്ഞു തു­ട­ങ്ങി­യോ എ­ന്ന­തോ­ന്ന­ലു­ണ്ടാ­ക്കും. ടെ­മ്പ­റ എന്ന ജ­ല­ച്ചാ­യം കൊ­ണ്ടു് ക്യാൻ­വാ­സിൽ വരച്ച ചെ­റി­യൊ­രു ചി­ത്രം. കാൻ­വാ­സി­ന്റെ അ­തി­രു­ക­ളിൽ തു­ണി­യു­ടെ അ­സ്ഥി­കൾ കാണാം. എ­ന്നാൽ കാ­ല­പ്പ­ഴ­ക്കം വന്ന ദുർ­ബ­ല­മാ­യ പ്ര­ത­ല­ത്തിൽ ബ്രൂ­ഗെൽ വരച്ച ഈ ഇ­തി­ഹാ­സ ചി­ത്രം—യേ­ശു­വി­ന്റെ­യും ബു­ദ്ധ­ന്റെ­യും സാ­രോ­പ­ദേ­ശ­ക­ഥ­ക­ളി­ലെ­ന്ന പോലെ ഇ­നി­യു­മു­ണ്ടു് വി­ശ­ദീ­ക­രി­ച്ചു­തീ­രാ­ത്ത പല അർ­ത്ഥ­ങ്ങ­ളും എ­ന്നു­പ­റ­യു­മ്പോ­ലെ—ഓരോ നോ­ട്ട­ത്തി­ലും പു­തു­മ­യാര്‍ന്നു നിൽ­ക്കു­ന്നു. പ­ഴ­ഞ്ചൊ­ല്ലു­ക­ളു­ടെ കഥന പാ­ര­മ്പ­ര്യ­മു­ണ്ടു് ബ്രൂ­ഗേ­ലി­ന്റെ ചി­ത്ര­ങ്ങ­ളിൽ. ബു­ദ്ധ­നും, യേ­ശു­വും, നാ­രാ­യ­ണ­ഗു­രു­വും ‘കഥകൾ’ പറഞ്ഞ അതേ ലാ­ളി­ത്യ­വും കൃ­ത്യ­ത­യും.

ഈ ചി­ത്ര­ത്തിൽ മ­നു­ഷ്യാ­വ­സ്ഥ­യു­ടെ ദ­യ­നീ­യ­മാ­യ വീ­ഴ്ച­യു­ടെ കാ­ഴ്ച­യു­ണ്ടു്. കെ­ട്ടി­യു­യർ­ത്തി­യ ഒരു പി­ര­മി­ഡ് ഇ­ടി­ഞ്ഞു­വീ­ഴു­ക­യാ­ണു്, എന്ന തോ­ന്ന­ലു­ണ്ടാ­ക്കു­ന്ന­താ­ണു് ഈ ചി­ത്ര­ത്തി­ന്റെ കോ­മ്പോ­സി­ഷൻ.

ബൈ­ബി­ളി­ലെ തീ­ക്ഷ്ണ­ശ­ക്തി­യു­ള്ള­തും എ­ന്നാൽ അ­തി­ല­ളി­ത­വു­മാ­യ വാ­ക്യ­ങ്ങ­ളി­ലൂ­ടെ­യാ­ണു് കാ­ഴ്ച­ക്കാ­രൻ സ­ഞ്ച­രി­ക്കു­ന്ന­തു്. ഒരു ട്രാ­ക് ഷോ­ട്ടി­ലെ­ന്ന­പോ­ലെ അ­ഞ്ചു­മ­നു­ഷ്യ­രൂ­പ­ങ്ങ­ളും ന­യി­ക്ക­പ്പെ­ടു­ക­യാ­ണു്. ആറാമൻ, നാ­യ­ക­നാ­ണു് ച­തു­പ്പിൽ കി­ട­ക്കു­ന്ന­തു്. ബ്രൂ­ഗേൽ ഇവിടെ തന്റെ ക്യാ­മ­റ­യു­ടെ ആംഗിൾ മാ­റ്റി­യി­രി­ക്കു­ന്നു. മാ­ന്റെ­ഗ്ന­യു­ടെ (Andrea Mantegna) മ­രി­ച്ച ക്രി­സ്തു കി­ട­ക്കു­ന്ന അതേ ആം­ഗി­ളി­ലാ­ണു് നാ­യ­ക­ന്റെ കി­ട­പ്പു വ­ര­ച്ചി­രി­ക്കു­ന്ന­തു്. ഫോർ­ഷോർ­ട്ട­ണി­ങ് പ്ര­ച­ര­ത്തി­ലി­ല്ലാ­ത്ത കാ­ല­മാ­ണു്. പെ­യി­ന്റി­ങ്ങു­ക­ളിൽ ‘ചലനം’ അ­സാ­ധ്യ­മാ­യി­രു­ന്ന കാലം.

2. ശബ്ദം അ­ന്ധ­ത­യെ മാ­റ്റു­ന്നു

ഭ­വി­ഷ്യ­ത്തു് ഓർ­ക്കാ­തെ പ്ര­വർ­ത്തി­ക്കാ­നു­ള്ള പ്രേ­ര­ണ എല്ലാ മ­നു­ഷ്യർ­ക്കു­മു­ണ്ടു്. അടി തെ­റ്റും എന്ന മു­ന്ന­റി­യി­പ്പു് അന്ധർ കൂ­ടെ­കൊ­ണ്ടു ന­ട­ക്കു­ന്ന­താ­യി­ട്ടു­കൂ­ടി­യാ­ണു് അവർ വീ­ഴു­ന്ന­തു്. അ­പ്രാ­പ്യ­ത­യു­ടെ ഇ­രു­ട്ടാ­ണു് അവരെ വീ­ഴി­ക്കു­ന്ന­തു്. ‘സ്വ­പ്നാ­ട­ക­രെ­പ്പോ­ലെ­യാ­ണു് അവർ ന­ട­ക്കു­ന്ന­തു്’ എ­ന്നു് ബോ­ദ്ല­യെർ ക­വി­ത­യെ­ഴു­തു­ന്നു­ണ്ടു്. ചി­ത്ര­ത്തി­ലെ ക്യു­വിൽ പി­റ­കി­ലു­ള്ള രൂ­പ­ങ്ങൾ ത­ങ്ങ­ളു­ടെ തലകൾ അ­ന്ത­രീ­ക്ഷ­ത്തിൽ ചു­ഴ­റ്റു­ന്നു. അവർ മു­ന്നിൽ ന­ട­ക്കു­ന്ന­തെ­ന്ന­റി­യാ­തെ കാ­തോർ­ക്കു­ക­യാ­ണു്. അ­പ­ക­ട­ക­ര­ങ്ങ­ളാ­യ ഗ­ന്ധ­ങ്ങൾ­ക്കു­വേ­ണ്ടി കാ­തു­കൾ കൂർ­പ്പി­ക്കു­ക­യാ­ണു്. ശ­ബ്ദ­ത്തി­ന്റെ­യും ഗ­ന്ധ­ത്തി­ന്റെ­യും ചെ­റു­ത­രി­കൾ പോലും ഇ­പ്പോ­ഴ­വർ­ക്കാ­വ­ശ്യ­മു­ണ്ടു്.

ആ­ല­പ്പു­ഴ­യി­ലെ എ­ഴു­പ­തു­ക­ളിൽ ലെനിൻ എ­ന്നു­പേ­രാ­യ ഒരു സു­ഹൃ­ത്തു് എ­നി­ക്കു­ണ്ടാ­യി­രു­ന്നു. ന­ക്സ­ലൈ­റ്റ് ആ­യി­രു­ന്നു അയാൾ. സ്വ­ന്തം പേ­രി­ന്റെ പ്ര­ശ­സ്തി കൊ­ണ്ടു­കൂ­ടി അ­യാ­ളു­ടെ മർമ്മ സ്ഥാ­ന­ങ്ങ­ളി­ലെ­ല്ലാം പോ­ലീ­സു­കാർ ഇ­ടി­ച്ചു. നീണ്ട ജയിൽ വാ­സ­ത്തിൽ നി­ന്നും പു­റ­ത്തു വന്ന അയാൾ അ­കാ­ല­ച­ര­മ­മ­ട­ഞ്ഞ­തു് ആ പീ­ഡ­ന­ങ്ങ­ളു­ടെ ഫ­ല­മാ­യി­ട്ടാ­യി­രു­ന്നു. വി­ശ്വാ­സ­ങ്ങ­ളിൽ അയാൾ ധീ­ര­ത­യോ­ടെ ഉ­റ­ച്ചു­നി­ന്നു. എ­ന്നാൽ ഉ­ന്മൂ­ല­ന സി­ദ്ധാ­ന്ത­ത്തി­ലും ജ­ന്മി­മാ­രു­ടെ ത­ല­കൊ­യ്യു­ന്ന­തി­ലും വി­ശ്വ­സി­ച്ചി­രു­ന്ന ലെ­നി­നു് കാ­വാ­ല­ത്തെ തന്റെ വീ­ട്ടി­ലേ­ക്കു രാ­ത്രി­യിൽ ത­നി­ച്ചു പോകാൻ പേ­ടി­യാ­യി­രു­ന്നു. കു­ട്ട­നാ­ട്ടി­ലെ കൂ­രി­രു­ട്ടിൽ പേ­ടി­യ­ക­റ്റാ­നാ­യി അയാൾ ഉ­ച്ച­ത്തിൽ പാടും. പാ­ടാ­ന­റി­യാ­ത്ത അ­യാ­ളെ­ക്കൊ­ണ്ടു് ഇ­രു­ട്ടു് യേ­ശു­ദാ­സി­ന്റെ പാ­ട്ടു­കൾ പാ­ടി­ക്കു­ക­യാ­ണു്. ഇ­രു­ട്ടി­ന്റെ മറവിൽ പ്ര­തി­വി­പ്ല­വ­കാ­രി­ക­ളാ­രെ­ങ്കി­ലും ഒ­ളി­ച്ചി­രി­ക്കു­ന്നു­ണ്ടാ­വു­മോ? തന്നെ ത­കർ­ക്കു­വാ­നാ­യി. ഉ­രു­ട്ടാൻ ഉരുളൻ വ­ടി­യു­മാ­യി പോ­ലീ­സു­കാർ ക­രി­വേ­ഷ­ത്തിൽ മ­റ­ഞ്ഞി­രി­ക്കു­ന്നു­ണ്ടോ? ഈ സം­ശ­യ­ങ്ങ­ളു­ടെ ഈ­ണ­മാ­യി­രി­ക്ക­ണം ഒ­രു­പ­ക്ഷേ, ലെ­നി­നു് ഇ­രു­ട്ടിൽ യേ­ശു­ദാ­സി­ന്റെ പാ­ട്ടു്. ബ്രൂ­ഗേ­ലി­ന്റെ ചി­ത്ര­ത്തി­ലെ ഇ­രു­ളിൽ താ­മ­സ­മാ­ക്കി­യ­വർ പാ­ട്ടു­കൾ പാ­ടു­ന്നു­ണ്ടാ­വു­മോ? മു­ന്നിൽ വ­രാ­നി­രി­ക്കു­ന്ന ആ­പ­ത്തിൽ പേ­ടി­ച്ചു അവർ നി­ല­വി­ളി­ക്കു­ന്നു­ണ്ടാ­വു­മോ?

images/Lars_von.jpg
ട്രയർ

ചി­ത്ര­ത്തിൽ പൂർണ നി­ശ്ശ­ബ്ദ­ത­യാ­ണു് ബ്രൂ­ഗേൽ വ­ര­ച്ചി­രി­ക്കു­ന്ന­തു്. അ­സ്ത്ര­ത്തു­മ്പു് പോലെ ആ­കാ­ശ­ത്തി­ലേ­ക്കു കൂർ­ത്തു­യർ­ന്നു നിൽ­ക്കു­ന്ന അ­ടു­ത്തു­ള്ള ദേ­വാ­ല­യ­ത്തിൽ നി­ന്നും മ­ണി­നാ­ദം ഉ­യ­രു­ന്നി­ല്ല. (ക്രി­സ്ത്യൻ ദേ­വാ­ല­യം ഒരു പ്ര­ധാ­ന ക­ഥാ­പാ­ത്ര­മാ­യ, ട്ര­യ­റു­ടെ (Lars Von Trier) ഒരു സി­നി­മ­യിൽ പ­ള്ളി­മ­ണി­യിൽ നാ­ദ­മു­ണ്ടാ­ക്കാ­നാ­യി ഘ­ടി­പ്പി­ക്കു­ന്ന ദണ്ഡ് ഇല്ല. ആ ദണ്ഡ് ട്രയർ സിനിമ തു­ട­ങ്ങു­ന്ന­തി­നു മുൻ­പു് തന്നെ എ­ടു­ത്തു മാ­റ്റി­യി­രു­ന്നു. ആ ദേ­വാ­ല­യ­ത്തിൽ നി­ന്നും മ­ണി­നാ­ദം ഉ­യ­രു­ന്ന­തേ­യി­ല്ല. ചി­ത്രാ­ന്ത്യ­ത്തിൽ മാ­ത്ര­മാ­ണു് ഊ­മ­യ്ക്കു ശബ്ദം തി­രി­കെ കി­ട്ടു­മ്പോ­ലെ പ­ള്ളി­യിൽ­നി­ന്നു് മ­ണി­നാ­ദം ഉ­യ­രു­ന്ന­തു്). പ­രി­സ­ര­ത്തു് ഒ­ഴു­കു­ന്ന നീർ­ച്ചാ­ലി­ലെ ജലവും ശ­ബ്ദ­മു­യർ­ത്തു­ന്നി­ല്ല. കു­ട്ട­നാ­ട്ടി­ലെ കൂ­രി­രു­ട്ടു­പോ­ലെ, നി­ശ്ശ­ബ്ദ­ത ഈ ചി­ത്ര­ത്തെ പൊ­തി­ഞ്ഞി­രി­ക്കു­ന്നു.

ക­ണ്ണു­ക­ളു­ടെ കഥ
images/The_Triumph_of_Death_by_Pieter_Bruegel_the_Elder.jpg
Triumph of Death.

പ­തി­ന്നാ­ലു പ­തി­ന­ഞ്ചു നൂ­റ്റാ­ണ്ടു­ക­ളിൽ ചി­ത്ര­ക­ല­യിൽ മു­ഖ­ത്തി­നാ­യി­രു­ന്നു പ്രാ­ധാ­ന്യം. മ­നു­ഷ്യ­മു­ഖം അ­തി­ന്റെ വികാര വി­ക്ഷോ­ഭ­ങ്ങ­ളോ­ടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു് ന­വോ­ത്ഥ­ന­ക­ല­യിൽ. പി­യ­റോ­യു­ടെ (Piero Della Francisca) കലയിൽ വി­കാ­ര­ര­ഹി­ത­മാ­യ മു­ഖ­ങ്ങൾ അ­നാ­വൃ­ത­മാ­യി. മ­നു­ഷ്യ­നു മു­ഖ­മു­ണ്ടാ­യ­തു തന്നെ ന­വോ­ത്ഥാ­ന ക­ല­യി­ലാ­ണെ­ന്നു പറയാം. മ­ന­സ്സു് ആ­വി­ഷ്കൃ­ത­മാ­കു­ന്ന­തു­കൊ­ണ്ടാ­വാം മൈ­ക്ക­ലാ­ഞ്ജ­ലോ­യു­ടെ മോ­സ­സി­ന്റെ മു­ഖ­പേ­ശി­കൾ മു­ഴു­വൻ ച­ലി­ച്ചു. ‘പി­യ­ത്ത’യിൽ ലോ­കാ­രം­ഭം മു­ത­ലു­ള്ള ക­ണ്ണീർ­പ്പു­ഴ­യു­ടെ തെ­ളി­നീ­രു­റ­ഞ്ഞു, ലോ­ക­ത്തി­ലു­ള്ള എല്ലാ വേ­ദ­നി­ക്കു­ന്ന അ­മ്മ­മാ­രു­ടെ­യും മു­ഖ­ഭാ­വം പ്ര­കാ­ശി­പ്പി­ച്ചു­കൊ­ണ്ടി­രു­ന്നു. ക്ലാ­സി­ക്കൽ കലയായ കൂ­ടി­യാ­ട്ട­ത്തിൽ ന­ട­ന്റെ ശ­രീ­ര­മാ­സ­ക­ലം ഉ­ട­യാ­ട­ക­ളും അ­ല­ങ്കാ­ര­ങ്ങ­ളു­മു­ണ്ടെ­ങ്കി­ലും അ­തെ­ല്ലാം ആ­വി­ഷ്ക­രി­ക്ക­പ്പെ­ടു­ന്ന­തു് മു­ഖ­ത്താ­ണു്. ദീ­പ­നാ­ള­ത്തി­ന്റെ ഇ­ത്തി­രി­വ­ട്ട­ത്തിൽ പ്ര­കാ­ശി­ക്കു­ന്ന പ­ച്ച­മു­ഖം. ആ മു­ഖ­ത്തേ­യ്ക്കു വി­കാ­ര­ങ്ങൾ ഒ­ന്നൊ­ഴി­യാ­തെ മാർ­ച്ചു­ചെ­യ്തു­വ­രു­ന്നു. അവിടെ രാവണൻ കൈ­ലാ­സ­മു­യർ­ത്തു­ന്ന­തു് മു­ഴു­വ­നും കാ­ണാ­നാ­യി. പൂർ­ണ­ച­ന്ദ്ര­നെ­പ്പോ­ലെ വി­ള­ങ്ങു­ന്ന മ­നു­ഷ്യ­മു­ഖ­ത്തി­ലാ­വ­ട്ടെ സ്വ­ത­ന്ത്ര­മാ­യി ച­ലി­ക്കു­ന്ന­തു് പ­രൽ­മീ­നു­ക­ളെ­പ്പോ­ലെ ച­ലി­ക്കു­ന്ന ഒരു ജോ­ടി­ക്ക­ണ്ണു­കൾ മാ­ത്രം. മു­ഖ­പേ­ശി­ക­ളേ­ക്കാൾ സ്വാ­ത­ന്ത്ര്യ­മു­ണ്ടു് മീ­നു­കൾ­ക്കു്. തു­ളു­മ്പു­ന്ന രണ്ടു ത­ടാ­ക­ങ്ങ­ളിൽ ഏതു സി­നി­മ­യും പ്ര­തി­ഫ­ലി­ച്ചു കാണാം. ഏതു വി­കാ­ര­വും അ­ഭി­ന­യി­ച്ചു­കാ­ണി­ക്കാം. ക­ണ്ണു­ക­ളി­ലേ­ക്കു നോ­ക്കി­യാൽ ജീ­വി­ത­ത്തി­ന്റെ ഏ­തു­പു­സ്ത­ക­വും വാ­യി­ക്കാം. നി­ന്റെ ക­ണ്ണു­ക­ളി­ലെ പു­സ്ത­കം ഞാൻ വാ­യി­ച്ചു എ­ന്ന­റി­യി­ക്ക­ലാ­ണു് ‘സൈ­റ്റ­ടി­ക്കു­ക’ എന്ന മ­നോ­ഹ­ര­മാ­യ പ്ര­യോ­ഗ­ത്തി­ലൂ­ടെ അർ­ത്ഥ­മാ­ക്കു­ന്ന­തു്. ആ വാ­ച­ക­ത്തിൽ ഒരു കൊ­ച്ചു­സി­നി­മ­യു­ണ്ടു്. ഒ­രു­പ­ക്ഷേ, ആ­ഴ­ക്ക­ട­ലി­ലെ തോ­ണി­ക്കാർ­ക്കു തീരം കാ­ണി­ച്ചു കൊ­ടു­ക്കു­ന്ന ഡ്യൂ­ട്ടി­യി­ലേർ­പ്പെ­ട്ട ആ­ല­പ്പു­ഴ ലൈ­റ്റ്ഹൌ­സ് ക­ണ്ണു­ചി­മ്മു­ന്ന­തു് ക­ണ്ടി­ട്ടാ­യി­രി­ക്ക­ണം ‘സൈ­റ്റ­ടി­ക്കു­ക’ എന്ന പ്ര­യോ­ഗ­മു­ണ്ടാ­യ­തു്. എ­ന്താ­യാ­ലും കാ­ര്യം മ­ന­സ്സി­ലാ­വും. ആ­ഴ­ക്ക­ട­ലി­ലെ തോ­ണി­ക്കാർ­ക്കും ഏ­കാ­കി­നി­യാ­യി അ­വ­നെ­ത്ത­ന്നെ നോ­ക്കി­യി­രി­ക്കു­ന്ന പെൺ­കു­ട്ടി­ക്കും.

ഉ­ത്ത­രാ­സ്വ­യം­വ­രം ക­ഥ­ക­ളി­യിൽ ദു­ര്യോ­ധ­നൻ ഭാ­നു­മ­തി­യോ­ടു് ശൃം­ഗാ­ര­പ­ദം ആ­ടു­ന്ന­രം­ഗ­മു­ണ്ടു്. മു­ന്നി­ലെ പൂ­ന്തോ­ട്ട­ത്തിൽ രണ്ടു മ­യി­ലു­കൾ വി­ഹ­രി­ക്കു­ന്നു­ണ്ടു്. സ­ന്ധ്യ­യാ­യി. ച­ന്ദ്ര­നും ഉ­ദി­ച്ചു­തു­ട­ങ്ങി. ആ­ണ്മ­യിൽ പെ­ണ്മ­യി­ലിൽ നി­ന്നു് വി­ട­വാ­ങ്ങു­ക­യാ­ണു്. മയിൽ ഒരു ക­ണ്ണു­കൊ­ണ്ടു് ഇണയെ ശോ­ക­ത്തോ­ടെ നോ­ക്കു­ക­യാ­ണു്. മ­റു­ക­ണ്ണു­കൊ­ണ്ടു വേർ­പാ­ടി­ന്റെ സൂ­ച­ക­മാ­യ ച­ന്ദ്ര­നെ കോ­പ­ത്തോ­ടെ­യും നോ­ക്കു­ന്നു. ഈ രണ്ടു വി­കാ­ര­ങ്ങ­ളും ക­ണ്ണു­ക­ളി­ലൂ­ടെ അ­ഭി­ന­യി­ച്ചു കാ­ണി­ക്കാ­നു­ള്ള ക­ഴി­വു് ഒ­രു­കാ­ല­ത്തു കഥകളി ന­ട­ന്മാർ­ക്കു് ഉ­ണ്ടാ­യി­രു­ന്നു. പ­ന്ത്ര­ണ്ടു വർഷം തു­ടർ­ച്ച­യാ­യി ക­ണ്ണു­സാ­ധ­കം എന്ന ക്ലേ­ശ­ക­ര­മാ­യ ക­ഥ­ക­ളി­ചി­ട്ട ശീ­ലി­ക്കു­വാൻ പേ­ടി­ച്ചു ന­ടൻ­മാർ രംഗം വിടാൻ തു­ട­ങ്ങി­യ­തോ­ടെ ഇ­ന്ന­ത്തെ ഉ­ത്ത­രാ­സ്വ­യം­വ­ര­ത്തിൽ നി­ന്നു് ആ രംഗം തന്നെ ഒ­ഴി­വാ­ക്കി. ഇ­ന്ന­ത്തെ ക­ഥ­ക­ളി­ന­ട­ന്മാർ ക­ണ്ണു­ക­ളിൽ സി­നി­മ­കാ­ണി­ക്കാ­താ­യി. ഇ­ണ­പി­രി­യു­ന്ന മ­യി­ലു­ക­ളും രംഗം വി­ട്ടു.

ഇ­രു­പ­താം നൂ­റ്റാ­ണ്ടി­ന്റെ ര­ണ്ടാം പ­കു­തി­യിൽ ബെൽ­ജി­യൻ ചി­ത്ര­കാ­ര­നാ­യ റെനേ മ­ഗ്രി­ട്ടെ (Rene Magritte) വരച്ച പെ­യി­ന്റി­ങു­ക­ളിൽ ആ­ധു­നി­ക മ­നു­ഷ്യ­മു­ഖ­ത്തെ­ക്കു­റി­ച്ചു കൂ­ടു­തൽ അറിവു ത­രു­ന്നു­ണ്ടു്. തൊ­പ്പി­യും സൂ­ട്ടും ധ­രി­ച്ച മ­ഗ്രി­ട്ടെ ത­ന്നെ­യാ­ണു് മുഖം. സൂ­ട്ടി­നും തൊ­പ്പി­ക്കു­മി­ട­യി­ലു­ള്ളൊ­രു പാലം, അ­തി­നി­ട­യി­ലെ ശൂ­ന്യ­ത, നി­ക­ത്താ­നാ­കാ­ത്ത ആ വി­ട­വിൽ ഉ­യ­രു­ന്ന വെ­ളി­ച്ചം, ഒരു കഷണം ക­രി­ങ്ക­ല്ലു്, വി­ട­വു് മ­റ­ച്ചു­പി­ടി­ക്കു­ന്ന ഒരു കൈ­പ്പ­ത്തി, പ­ച്ച­നി­റ­മു­ള്ള ആ­പ്പിൾ… സ്വ­ന്തം മുഖം പൂ­രി­പ്പി­ക്കാൻ ചി­ത്ര­കാ­രൻ പ­ല­വ­സ്തു­ക്ക­ളും ഉ­പ­യോ­ഗി­ക്കു­ന്നു. ചി­ത്ര­കാ­ര­നു് ചി­ത്ര­മ­ല്ലാ­തെ വേ­റൊ­രു മു­ഖ­മു­ണ്ടോ എ­ന്നും ചോ­ദി­ക്കു­ന്നു. René Magritte—Natural Graces.

images/Rene_Magritte_-_Les_Graces_naturelles.jpg
René Magritte—Natural Graces.

ഒരു ചി­ത്ര­ത്തിൽ (the Great War—1964) മു­ഖ­ത്തി­നു് പ­ക­ര­മു­ള്ള ആ­പ്പിൾ ഗു­രു­ത്വാ­കർ­ഷ­ണ­നി­യ­മം പാ­ലി­ക്കു­ന്ന­തേ­യി­ല്ല. മു­ഖ­ത്തി­നു് മുൻ­പി­ലു­ള്ള ശൂ­ന്യ­ത­യിൽ അതു് നിലം തൊ­ടാ­തെ നി­ല്കു­ന്നു. സൂ­ട്ടി­നും തൊ­പ്പി­ക്കു­മി­ട­യിൽ നി­ന്നു് കു­റ­ച്ച­ക­ലെ മാറി ആ­ലം­ബ­മി­ല്ലാ­തെ നിൽ­ക്കു­ന്ന ഒരു മ­നു­ഷ്യ മു­ഖ­ത്തെ­യും മ­ഗ്രി­ട്ടെ വ­ര­ച്ചി­ട്ടു­ണ്ടു്. ര­ണ്ടാം ലോക മ­ഹാ­യു­ദ്ധ­ത്തി­നു് ശേ­ഷ­മു­ള്ള ആ­ധു­നി­ക മ­നു­ഷ്യ­ന്റെ മു­ഖ­മാ­ണു് അയാൾ വ­ര­ക്കു­ന്ന­തു്. കൃ­ത്യ­മാ­യ കാ­ല­ദേ­ശ മാ­ന­ദ­ണ്ഡ­ങ്ങ­ളി­ല്ല. ബെൽ­ജി­യ­ത്തിൽ അ­യാ­ളു­ടേ­തു് മാ­ത്ര­മാ­യ ചി­ത്ര­ങ്ങ­ളു­ള്ള ഒരു മ്യൂ­സി­യം ഉ­ണ്ടു്. അ­തി­ലൊ­രു മു­റി­യിൽ അയാൾ വ­ര­ക്കാ­നു­പ­യോ­ഗി­ച്ചി­രു­ന്ന ഈസലും ഫ്ര­യിം ചെയ്ത ഒരു കാന്‍വാ­സും ഉ­ണ്ടാ­യി­രു­ന്നു. അതു് ഒരു മു­ഖ­വും വ­ര­ക്കാ­തെ അയാൾ ഒ­ഴി­ച്ചി­ട്ടി­രു­ന്നു! ആ ഒ­ഴി­ഞ്ഞ കാൻ­വാ­സിൽ മ­ഗ്രി­ട്ടെ താൻ ഒ­രു­ക്കി­യെ­ടു­ത്ത തന്റെ പ്രേ­ക്ഷ­ക­രെ അ­വ­രു­ടെ മുഖം കാ­ണാ­ന­നു­വ­ദി­ച്ചു. അവർ കാ­ണു­ന്ന മുഖം അ­വർ­ക്കു­ത­ന്നെ വ്യാ­ഖാ­നി­ക്കു­വാൻ പാ­ക­ത്തിൽ. പുതിയ കാ­ല­ത്തു് പ്രേ­ക്ഷ­ക­രാ­ണു് കല (മുഖം) നിർ­മ്മി­ക്കു­ന്ന­തു് എന്ന ദു­ഷാ­മ്പി­ന്റെ (Marcel Duchamp) ആശയം വ്യ­ക്ത­മാ­ക്കി­ക്കൊ­ണ്ടു് അയാൾ കാൻ­വാ­സി­നു് പി­ന്നിൽ അ­ദൃ­ശ്യ­നാ­യി.

images/Marcel_Duchamp.jpg
ദു­ഷാ­മ്പ്

മ­നു­ഷ്യ­മു­ഖ­ങ്ങ­ളിൽ നി­ന്നു് സ്ഥ­ല­കാ­ല ബ­ന്ധ­ങ്ങൾ വി­ച്ഛേ­ദി­ക്കു­ന്നു­ണ്ടു് മ­ഗ്രി­ട്ടെ­യു­ടെ കലയിൽ. ആ മുഖം ആ­രു­ടേ­യു­മാ­വാം. എ­പ്പോൾ വേ­ണ­മെ­ങ്കി­ലും നി­ങ്ങൾ­ക്ക­തു് നി­ങ്ങ­ളു­ടെ മു­ഖ­ത്തി­നു് പകരം വെ­യ്ക്കാം. ജീ­വി­ത­കാ­ല­ത്തു മു­പ്പ­തോ­ളം ആ­ത്മ­ഛാ­യാ ചി­ത്ര­ങ്ങൾ ചെ­യ്തി­ട്ടു­ള്ള വാൻ­ഗോ­ഗി­ന്റെ (Vincent van Gogh) മുഖം മ­റ്റൊ­രാ­ളു­ടെ­തു­മാ­യി ചേർ­ത്തു­വെ­ക്കാൻ­ക­ഴി­യി­ല്ല. അതു് വാൻ­ഗോ­ഗി­ന്റേ­തു­മാ­ത്ര­മാ­ണു്.

തെ­ളി­ഞ്ഞി­ടു­ന്ന ദീപം

മ­രി­ക്കു­ന്ന­തി­നു് ഏ­താ­ണ്ടു് ഒ­രു­വർ­ഷം മുൻ­പു് പി­ക്കാ­സോ (Pablo Picasso) വരച്ച ആ­ത്മ­ഛാ­യാ ചി­ത്ര­മു­ണ്ടു്. അ­വ­സാ­ന­ത്തെ സെൽഫ് പോർ­ട്രെ­യ്റ്റ്. ഇളം നീ­ല­യും ചു­വ­പ്പും ക­റു­പ്പും ക­ലർ­ന്ന ഒരു മ­നു­ഷ്യ­മു­ഖം. പ­ണ്ടു് ഇ­യാൾ­ക്കു മുഖം വ­ര­ക്കാ­ന­റി­യാ­മാ­യി­രു­ന്നു എ­ന്നു് പി­ക്കാ­സോ ഉ­ള്ളി­ലി­രു­ന്നു പ­റ­യും­പോ­ലെ. അ­മ്മ­ന്നൂർ മാധവ ചാ­ക്ക്യാർ ഇല കൊ­ഴി­യു­ന്ന­തു് വലുതോ ചെ­റു­തോ എ­ന്നൊ­ക്കെ നേ­ത്ര­ങ്ങൾ കൊ­ണ്ടു് അ­ഭി­ന­യി­ച്ചു­കാ­ണി­ച്ച­തി­നു­ശേ­ഷം മുഖം കു­റ­ച്ചു­നേ­രം ശാ­ന്ത­മാ­ക്കി­യി­ടും, അ­ടു­ത്ത­പ­ടി­യാ­യ വെ­യി­ലി­ന്റെ അ­സ­ഹ്യ­ത മു­ഖാ­ഭി­ന­യ­ത്തി­ലൂ­ടെ വി­ശ­ദ­മാ­ക്കു­വാൻ. ആ ശാ­ന്ത­ത­യു­ണ്ടു് പി­ക്കാ­സോ­യു­ടെ അ­വ­സാ­ന­ത്തെ ആ­ത്മ­ഛാ­യാ­ചി­ത്ര­ത്തിൽ. അതിൽ വലിയ രണ്ടു ക­ണ്ണു­ക­ളു­ണ്ടു്. ആ­വി­ന്യൊ­നി­ലെ വേ­ശ്യാ­ല­യ­ത്തി­ലെ (The Brothel of Avignon) പെൺ­കു­ട്ടി­ക­ളു­ടെ ക­ണ്ണു­ക­ളെ­പ്പോ­ലെ ഡ­യ­മ­ണ്ടു് ആ­കൃ­തി­യിൽ. ലോ­ക­ത്തു ജീ­വി­ച്ചി­രു­ന്ന­വ­രിൽ ഏ­റ്റ­വും തീ­ക്ഷ്ണ­ത­യു­ള്ള വലിയ രണ്ടു ക­റു­ത്ത ക­ണ്ണു­ക­ളു­ടെ ഉ­ട­മ­യാ­യി­രു­ന്നു പി­ക്കാ­സോ. (ബ്ര­സോ­ണി ന്റെ­യും ഡേ­വി­ഡ് ഡ­ഗ്ല­സ് ഡണ്ണി ന്റെ­യും ഫോ­ട്ടോ­ഗ്രാ­ഫു­ക­ളിൽ അതു് ഡ­യ­മ­ണ്ടു് മാ­ന്ത്രി­ക ക­ണ്ണു­കൾ!). ആ ക­ണ്ണു­കൾ കൊ­ണ്ടു് ഇ­നി­യും വ­ര­ക്കാ­നി­രി­ക്കു­ന്ന ചി­ത്ര­ങ്ങ­ളെ മുൻ­കൂ­ട്ടി­കാ­ണു­ക­യാ­ണോ എ­ന്നും തോ­ന്നാം. മ­ര­ണ­ത്തെ നേ­രിൽ­കാ­ണു­ക­യാ­ണോ എ­ന്നു് സം­ശ­യി­ച്ച­വ­രു­മു­ണ്ടു്. ആ ചി­ത്രം വ­ര­ച്ചു­കൊ­ണ്ടി­രു­ന്ന­പ്പോൾ സ്റ്റു­ഡി­യോ സ­ന്ദർ­ശി­ച്ച സു­ഹൃ­ത്തി­നു തന്റെ മു­ഖ­ത്തോ­ടു ചേർ­ത്തു് ആ­ത്മ­ഛാ­യാ­ചി­ത്രം കാ­ണി­ക്കു­ന്നു­ണ്ടു് പി­ക്കാ­സോ (പി­ക്കാ­സോ­യു­ടെ ജീ­വ­ച­രി­ത്ര­മെ­ഴു­തി­യ Pierre Daix). ‘പി­ക്കാ­സോ കണ്ണു ചി­മ്മി­യി­ല്ല. അയാൾ തന്റെ തന്നെ മ­ര­ണ­ത്തെ നേ­രിൽ­ക്ക­ണു­ക­യാ­ണെ­ന്നാ­ണു് എ­നി­ക്കു തോ­ന്നി­യ­തു് ’ എ­ന്നു് ആ സു­ഹൃ­ത്തു പി­ന്നീ­ടു് എ­ഴു­തി­യി­ട്ടു­ണ്ടു്.

images/Picasso.jpg
പി­ക്കാ­സോ

മു­ഖ­ത്തി­നു ചേ­രാ­ത്ത­ത്ര അ­സാ­ധാ­ര­ണ­മാ­യ വ­ലു­പ്പ­വും വി­കാ­ര­തീ­വ്ര­ത­യു­മു­ണ്ടു് ചി­ത്ര­ത്തി­ലെ ക­ണ്ണു­കൾ­ക്കു്. മ­ര­ണ­ത്തെ­യും നി­രീ­ക്ഷി­ച്ചു തോൽ­പ്പി­ക്കാ­നു­ള്ള തീ­വ്ര­ത ആ ക­ണ്ണു­കൾ­ക്കു­ണ്ടാ­യി­രു­ന്നു. അ­വ­സാ­ന­ത്തെ ഈ ആ­ത്മ­ഛാ­യാ­ചി­ത്രം വ­ര­ക്കു­ന്ന­തി­നു് മു­പ്പ­ത്തി­യ­ഞ്ചു വർ­ഷ­ങ്ങൾ­ക്കു­മു­മ്പാ­ണു് പി­ക്കാ­സോ തന്റെ ജ­ന്മ­ദേ­ശ­മാ­യ (മ­ലാ­ഗ­യി­ലാ­ണു് പി­ക്കാ­സോ ജ­നി­ക്കു­ന്ന­തു്. മ­ലാ­ഗ­യിൽ നി­ന്നു് ആ­യി­ര­ത്തോ­ളം കി­ലോ­മീ­റ്റർ ദൂ­ര­മു­ണ്ടു് ഗുർ­ണി­ക്ക­യി­ലേ­ക്കു്) സ്പെ­യി­നി­ലെ ഗുർ­ണി­ക്ക­യിൽ മരണം ക­ണ്ട­തു്. ഏ­റ്റ­വും ഭീ­ക­ര­മാ­യ മു­ഖ­മു­ള്ള മരണം. ചി­ത്ര­ത്തി­ലെ എല്ലാ ക­ഥാ­പാ­ത്ര­ങ്ങ­ളും മ­ര­ണ­ത്തെ നേരിൽ കാ­ണു­ന്നു. തീ­പി­ടി­ച്ച വീ­ട്ടിൽ നി­ന്നു് നി­ല­വി­ളി­ക്കു­ന്ന മ­നു­ഷ്യ­ന്റെ­യും കൈ­ക്കു­ഞ്ഞി­നെ ക­യ്യി­ലേ­ന്തി വി­ല­പി­ക്കു­ന്ന അ­മ്മ­യു­ടെ­യും ക­ണ്ണു­കൾ­കാ­ണു­ന്ന­തു് മ­ര­ണ­ത്തെ­മാ­ത്രം. ഫാ­സി­സ­ത്തെ നേ­രിൽ­ക്കാ­ണു­ക­യാ­ണു് ചി­ത്ര­ത്തി­ലെ എ­ല്ലാ­ക്ക­ണ്ണു­ക­ളും. ചി­ത്ര­ത്തി­ന്റെ ഇ­ട­തു­ഭാ­ഗ­ത്തു അതു് ഒരു കാ­ള­യു­ടെ മു­ഖ­ത്തോ­ടെ കൊ­മ്പു­യർ­ത്തി നിൽ­ക്കു­ന്നു. ഇ­ല­ക്ട്രി­ക് ബൾബ് കൃ­ഷ്ണ­മ­ണി­യാ­ക്കി­യ വ­ലി­യൊ­രു ക­ണ്ണി­ന്റെ വെ­ളി­ച്ച­ത്തിൽ.

images/Las_Meninas_by_Diego_Velazquez.jpg
Las Meninas by Diego Velázquez.

മു­ഖ­ത്തി­നു് ചേ­രാ­ത്ത, വലിയ ക­ണ്ണു­ക­ളു­മാ­യി തൊ­ണ്ണൂ­റ്റി­യൊ­ന്നു വർ­ഷ­ക്കാ­ലം ജീ­വി­ച്ച പി­ക്കാ­സോ ക­ണ്ട­തി­നേ­ക്കാ­ളേ­റെ കാ­ണാ­ത്ത­തി­നെ വ­ര­ച്ചു. വെ­ലാ­സ്ക­സി­ന്റെ (Diego Velazquez) Las Meninas എന്ന ചി­ത്രം പി­ക്കാ­സോ അ­മ്പ­ത്തി­യെ­ട്ടു പ്രാ­വ­ശ്യം ആ­വർ­ത്തി­ച്ചു വ­ര­ച്ചി­ട്ടു­ണ്ടു്. (https://www.pablopicasso.org/las-​meninas.jsp) അ­മ്പ­ത്തി­യെ­ട്ടു പ്രാ­വ­ശ്യ­വും അയാൾ വെ­ലാ­സ്ക­സി­ന്റെ ചി­ത്ര­ത്തിൽ ഇ­ല്ലാ­ത്ത കാ­ര്യ­ങ്ങ­ളാ­ണു് വ­ര­ച്ച­തു്. സ്ഥ­ല­വും കാ­ല­വും വെ­ളി­ച്ച­വും നി­റ­ങ്ങ­ളും അ­മ്പ­ത്തി­യെ­ട്ടു­പ്രാ­വ­ശ്യ­വും അയാൾ മാ­റ്റി വ­ര­ച്ചു. വെ­ല­സ്ക­സിൽ ഇ­ല്ലാ­ത്ത­തു് പി­ക്കാ­സോ­യു­ടെ വെ­ലാ­സ്ക­സിൽ അയാൾ ക­ണ്ടെ­ത്തു­ക­യാ­ണു­ണ്ടാ­യ­തു്. ക­ലാ­ച­രി­ത്ര­ത്തിൽ അ­പൂർ­വ­മാ­യ ദീ­പ്തി പ­ര­ത്തു­ന്ന ഈ പ്രൊ­ജ­ക്റ്റിൽ സഹായി ആ­യി­രു­ന്ന Jaime Sabartes-​നോടു് പി­ക്കാ­സോ “വെ­ല­സ്ക്ക­സി­നെ വ­ര­യ്ക്കു­മ്പോൾ ഞാൻ അയാളെ മ­റ­ക്കാൻ ശ്ര­മി­ക്കു­ക­യാ­ണു് ” എന്നു പ­റ­യു­ന്നു­ണ്ടു്. വെ­ലാ­സ്ക­സി­നെ മ­റ­ന്നു­കൊ­ണ്ടു് ‘വെ­ലാ­സ്ക­സി­നെ’ (ചി­ത്രം) അയാൾ കാ­ണാൻ­തു­ട­ങ്ങി എ­ന്നും പറയാം. അ­ങ്ങ­നെ­യാ­ണു് പി­ക്കാ­സോ­യു­ടെ ക­ണ്ണു­കൾ വ­ളർ­ന്നു വ­ലു­താ­യ­തു്. ‘…ക­ണ്ടു­ക­ണ്ടാ­ണു് സർ ക­ട­ലു­കൾ ഇത്ര വ­ലു­താ­യ­തു്’ (കെ. ജി. എസ്.) എന്നു പ­റ­യും­പോ­ലെ ക­ണ്ടു­ക­ണ്ടാ­ണു് (വ­ര­ച്ചു വ­ര­ച്ചാ­ണു് സർ) ക­ണ്ണു­കൾ ഇത്ര വ­ലു­താ­യി­പ്പോ­യ­തു് എന്നു പി­ക്കാ­സോ­യു­ടെ മുഖം നോ­ക്കി­യും പറയാം.

ന­ര­ക­വർ­ണ്ണ­ന­കൾ
images/DulleGriet_Presse.jpg
Crazy griet.

ഇ­ന്നു് ഒരു ക­ണ്ണു­ഡോ­ക്ടർ­ക്കു ക­ണ്ടു­പി­ടി­ക്കാ­വു­ന്ന വി­വി­ധ­യി­നം നേ­ത്ര­രോ­ഗ­ങ്ങ­ളു­ടെ സ­മ്പൂർ­ണ വി­വ­ര­ണം കൂ­ടി­യാ­ണു് ബ്രൂ­ഗ­ലി­ന്റെ ചി­ത്രം. അയാൾ ലി­യോ­ണാർ­ഡോ­യെ­പ്പോ­ലെ ന­വോ­ത്ഥാ­ന ചി­ത്ര­മെ­ഴു­തു­ക­യാ­ണു്. മ­നു­ഷ്യ ശ­രീ­ര­ത്തി­ന്റെ സർവ നാഡീ പ­ട­ല­ങ്ങ­ളു­ടേ­യും ചി­ത്ര­ങ്ങൾ ലി­യ­നാർ­ഡോ (Leonardo da Vinci) വ­ര­ച്ചി­രു­ന്നു. ലോ­ക­ത്തി­ലു­ള്ള മ­നു­ഷ്യ­നേ­ത്ര­ങ്ങൾ മു­ഴു­വൻ യു­ഗ­ങ്ങ­ളാ­യി നോ­ക്കി­കൊ­ണ്ടി­രി­ക്കു­ന്ന ഒ­രു­പ­ര­മ­സു­ന്ദ­രി­യെ­യും അയാൾ വ­ര­ച്ചു. ക­ണ്ണു­കൊ­ണ്ടു ക­ണ്ടു­പി­ടി­ക്കാൻ ക­ഴി­യാ­ത്ത­യ­ത്ര­യും ര­ഹ­സ്യ­ങ്ങൾ അയാൾ ആ സു­ന്ദ­രി­ക്കു പി­റ­കിൽ വ­ര­ച്ചു­ചേർ­ത്തു. മ­നു­ഷ്യ­രെ പ­റ­ന്നു­യ­രാൻ പ­രി­ശീ­ലി­പ്പി­ച്ചു. ഡോ­ക്ടർ­മാർ­ക്കു് ചി­ത്ര­ങ്ങ­ളി­ലൂ­ടെ ജീ­വ­ര­ഹ­സ്യ­ങ്ങൾ പ­റ­ഞ്ഞു­കൊ­ടു­ത്തു. ലി­യോ­ണാർ­ഡോ­യെ പോലെ ബ്രൂ­ഗേ­ലി­ന്റെ­യും ക­ണ്ണു­കൾ ജീ­വ­ര­ഹ­സ്യ­ങ്ങ­ളു­ടെ സൂ­ക്ഷ്മാം­ശ­ങ്ങ­ളി­ലേ­ക്കു നീ­ളു­ന്നു­ണ്ടു്. നരകം വ­ര­ച്ച­പ്പോ­ഴും സൂ­ക്ഷ്മ­ത­ക­ളിൽ ശ്ര­ദ്ധി­ച്ചു. ന­ര­ക­ത്തി­ന്റെ ഇ­ട­ത്താ­വ­ള­ങ്ങൾ (Limbo) പോലും ബ്രൂ­ഗെൽ ഒ­ഴി­വാ­ക്കി­യി­ട്ടി­ല്ല. ന­ര­ക­ത്തീ­യിൽ പാ­പി­കൾ പെ­രു­കു­ന്ന­തു്, കൂ­രി­രു­ട്ടിൽ നി­ന്നു് ചെ­കു­ത്താൻ എ­ത്തി­നോ­ക്കു­ന്ന­തു്, ചി­റ­കു­കൾ ഘ­ടി­പ്പി­ച്ച മ­ത്സ്യ­പ്പു­റ­ത്തി­രു­ന്നു ന­ര­ക­ത്തി­ലേ­ക്കു് മ­നു­ഷ്യ­രും മൃ­ഗ­ങ്ങ­ളും സ­ഞ്ച­രി­ക്കു­ന്ന­തു്, ന­ര­ക­ത്തീ­യ്ക്കു ന­ടു­വിൽ സ്പ­ടി­ക­ഗോ­ള­ത്തി­ലി­രു­ന്നു സ­മാ­ധാ­ന­പ്പ­താ­ക­യേ­ന്തി­യ യേശു പാ­പി­ക­ളോ­ടു് സം­സാ­രി­ക്കു­ന്ന­തു് എ­ല്ലാം അയാൾ സൂ­ക്ഷ്മ­മാ­യി അ­വ­ത­രി­പ്പി­ച്ചു. നരകം കണ്ടു മ­ട­ങ്ങി­വ­ന്ന­വ­ന്റെ വ­സ്തു­നി­ഷ്ഠ­മാ­യ ഓർ­മ്മ­ക്കു­റി­പ്പു­ക­ളാ­ണു് ബ്രൂ­ഗെ­ലി­ന്റ ‘ഭ്രാ­ന്തി­ത്ത­ള്ള’യും (crazy griet), ‘മ­ര­ണ­ത്തി­ന്റെ വി­ജ­യ­വും’ (Triumph of Death). എൻഡോ സൾ­ഫാ­നും, മിനറൽ ബോ­ട്ടി­ലു­ക­ളും പെ­രു­കി­യ കു­ട്ട­നാ­ട്ടി­ലെ നെൽ­പ്പാ­ട­ങ്ങ­ളിൽ വി­ത­യ്ക്കാ­നാ­വാ­തെ വി­ഷ­മി­ക്കു­ന്ന ഏതൊരു കർ­ഷ­ക­നും ഈ ചി­ത്ര­ങ്ങ­ളിൽ തന്റെ ഭൂ­പ്ര­ദേ­ശം കാണാം. ഒരു ക­യ്യിൽ കു­ട്ട­യും ച­ട്ടി­യും ക­യി­ലും ച­ട്ടു­ക­വും മ­റു­ക­യ്യിൽ വാ­ളു­മാ­യി ന­ര­ക­വാ­തു­ക്കൽ നിൽ­ക്കു­ന്ന ഭ്രാ­ന്തി­ത്ത­ള്ള താൻ ത­ന്നെ­യാ­ണെ­ന്നു് ഏതൊരു രാ­ജ്യ­ത്തെ വീ­ട്ട­മ്മ­യ്ക്കും പെ­ട്ടെ­ന്നു മ­ന­സ്സി­ലാ­വും. യു­ദ്ധ­ക്കെ­ടു­തി­ക­ളി­ലേ­യ്ക്കു തന്റെ രണ്ടു മ­ക്ക­ളെ­യും കൊ­ണ്ടു് വ­ണ്ടി­യു­ന്തി­യ മദർ കറേജ് (Mother Courage and Her Children) ബ്രൂ­ഗെ­ലി­ന്റെ ഭ്രാ­ന്തി­ത്ത­ള്ള ത­ന്നെ­യാ­ണെ­ന്നു് Bertolt Brecht-ഉം പ­റ­യു­ന്നു­ണ്ടു്.

ത­ട­വ­റ­യു­ടെ ര­ഹ­സ്യ­ങ്ങൾ
images/Robert_Bresson.png images/Bertolt-Brecht.jpg images/Yasujiro_Ozu.jpg
(ഇ­ട­തു­നി­ന്നു്) ബ്ര­സോൺ, Bertolt Brecht, yasujiro ozu

അ­വ­സാ­ന­പ്പ­രീ­ക്ഷ­യിൽ താൻ തറയിൽ ച­ങ്ങ­ല­ക­ളാൽ ബ­ന്ധി­ത­രാ­യി ജ­നാ­ല­പ്പ­ടി­യി­ലി­രി­ക്കു­ന്ന ബ്രൂ­ഗെ­ലി­ന്റെ രണ്ടു കു­ര­ങ്ങ­ന്മാ­രെ­യാ­ണു് കാ­ണു­ന്ന­തെ­തെ­ന്നു സിം­ബോർ­സ്ക (Wislawa Szymborska) എ­ഴു­തി­യി­ട്ടു­ണ്ടു്. മാ­ന­വ­രാ­ശി­യു­ടെ അ­ന്ത്യം ഒരു പക്ഷേ, ബ്രൂ­ഗെൽ വരച്ച ‘two monkeys’ പോ­ലെ­യു­മാ­വാം. ഒ­ര­ടി­യിൽ കു­റ­വു് വ­ലു­പ്പ­മു­ള്ള (9.1\7.9 inch) ഈ വളരെ ചെറിയ ചി­ത്ര­ത്തിൽ മ­നു­ഷ്യ­ച­രി­ത്രം മു­ഴു­വ­നും വാ­യി­ക്കാ­നാ­വും. ചെ­റു­തു് വ­ലു­താ­യ­തും, പ­ഴ­ഞ്ചൊ­ല്ലു­കൾ­ക്കു ഭം­ഗി­യേ­റി­യ­തും, ചെറിയ ലി­പി­ക­ളി­ലെ­ഴു­തി­യ ബൈബിൾ വാ­ക്യ­ങ്ങൾ വലിയ ലി­പി­ക­ളിൽ വാ­യി­ക്കാൻ ക­ഴി­യു­ന്ന­തും ബ്രൂ­ഗെ­ലി­നു ശേ­ഷ­മാ­യി­രി­ക്കാ­നാ­ണു് സാ­ധ്യ­ത.

images/Two_Monkeys.jpg
Two Monkeys.

രണ്ടു കു­ര­ങ്ങു­കൾ; ജ­ന­ലി­നു­പു­റ­ത്തെ വെ­ളി­ച്ചം നി­റ­ഞ്ഞ ലോ­ക­ത്തി­നു പുറം തി­രി­ഞ്ഞി­രി­ക്ക­യാ­ണ­വർ ! ഒ­ന്നാം­കു­ര­ങ്ങു് ര­ണ്ടാം­കു­ര­ങ്ങി­നെ­യോ പു­റ­ത്തു് അ­ല­യ­ടി­ക്കു­ന്ന പകലിൽ ഒ­സു­വി­ന്റെ (yasujiro ozu—tokyo story) ച­ല­ച്ചി­ത്ര­ത്തിൽ കാ­ണു­ന്ന, നി­ശ്ച­ല­ത­യ്ക്കു കു­റു­കെ സ­ഞ്ച­രി­ക്കു­ന്ന ബോ­ട്ടു­ക­ളെ­യോ കാ­ണു­ന്നി­ല്ല. ഇ­രി­ക്കു­ന്ന ത­റ­യി­ലെ ശൂ­ന്യ­ത­യി­ലെ­ക്കു­നോ­ക്കി­യി­രി­ക്കു­ക­യാ­ണ­യാൾ. ത­റ­യി­ലെ ആ­ഴ­ങ്ങ­ളു­ള്ള ക­ണ്ണാ­ടി­യിൽ അയാൾ ത­ന്നെ­ത്ത­ന്നെ നോ­ക്കു­ന്നു. ര­ണ്ടാ­മ­നൊ?, ‘നീ­യാ­ണി­വി­ടെ­യി­രി­ക്കേ­ണ്ട­തു്, എന്റെ സ്ഥാ­ന­ത്തു്, ച­ങ്ങ­ല­യിൽ ബ­ന്ധി­ത­നാ­യി’ എന്നു പ്രേ­ക്ഷ­ക­ന്റെ മു­ഖ­ത്തു സൂ­ക്ഷി­ച്ചു നോ­ക്കി പ­റ­യു­ക­യാ­ണ­യാൾ. പ്ര­ത്യാ­ശി­ക്കാ­നൊ­ന്നു­മി­ല്ലാ­ത്ത ഇ­രു­വ­രു­ടെ­യു­മി­രി­പ്പിൽ സി­നി­മ­യി­ലെ ഫ്രീ­സ് ഫ്രെ­യി­മി­ലെ­ന്ന­പോ­ലെ ജീ­വി­തം അ­വ­സാ­നി­ക്കും. ചി­ത്ര­ത്തി­നു­ള്ളിൽ തറയിൽ hazel nut-​ന്റെ (മ­ല­യാ­ള­ത്തിൽ ‘ക­ഴ­ഞ്ച്’ എ­ന്നു് പേ­രു­ള്ള ഭ­ക്ഷ്യ­ധാ­ന്യ­ക്കു­രു­വാ­ണു് hazelnut) തൊ­ണ്ടു­കൾ ചി­ത­റി­ക്കി­ട­പ്പു­ണ്ടു്, ബ്രൂ­ഗെൽ തന്റെ ചി­ത്ര­ങ്ങ­ളിൽ പ­ഴ­ഞ്ചൊ­ല്ലു­കൾ ധാ­രാ­ള­മാ­യി ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. ഈ ചി­ത്ര­ത്തി­ലെ ചി­ത­റി­ക്കി­ട­ക്കു­ന്ന hazel nut-​ന്റെ തൊ­ണ്ടു­ക­ളിൽ ചെറിയ ലാ­ഭ­ത്തി­നു­വേ­ണ്ടി ക­ള­ഞ്ഞു­കു­ളി­ച്ച സ്വാ­ത­ന്ത്ര്യം എ­ന്നു് പ­ഴ­ഞ്ചൊ­ല്ലി­ന്റെ തെ­ളി­മ­യിൽ വാ­യി­ക്കാം. ചെറിയ സ്വാർ­ത്ഥ താ­ല്പ­ര്യ­ങ്ങൾ­ക്കു­വേ­ണ്ടി നമ്മൾ നേ­ടി­യെ­ടു­ത്ത­ത­ല്ലേ ഈ തടവറ എ­ന്നു് കു­ര­ങ്ങു­ക­ളും ചി­ന്തി­ക്കു­ന്നു­ണ്ടാ­വാം. ഇ­ങ്ങ­നെ ഹ­താ­ശ­മാ­യി അ­സ്ത­മി­ക്കു­ന്ന ജീ­വി­ത­ത്തി­ന്റെ അ­വ­സാ­ന­പ്പ­രീ­ക്ഷ­യെ കു­റി­ച്ചാ­ണു് ബ്രൂ­ഗെൽ ചി­ത്രം വ­ര­ച്ചി­രി­ക്കു­ന്ന­തു്. സിം­ബോർ­സ്ക ക­വി­ത­യെ­ഴു­തി­യി­രി­ക്കു­ന്ന­തു്. ഭ്രാ­ന്തി­ത്ത­ള്ള ന­ര­ക­വാ­തി­ലി­നു മു­ന്നിൽ­ത്ത­ന്നെ നിൽ­ക്കു­ക­യാ­ണു്. അ­ക­ത്തു­ള്ള­യാൾ മു­ന്നിൽ­വ­രും, ഉ­ള്ളിൽ ന­ട­ക്കു­ന്ന­തൊ­ക്കെ വെ­ളി­വാ­ക്കി­ത്ത­രും എന്ന ബോ­ധ്യ­ത്തോ­ടെ ഉ­റ­ച്ചു നിൽ­ക്കു­ക­യാ­ണ­വൾ ബ്രൂ­ഗെ­ലി­നെ­പ്പോ­ലെ.

ബലൂൺ ക­ണ്ണു്

ബാ­ഹ്യ­ലോ­ക­ത്തേ­ക്കാൾ ആ­ന്ത­രി­ക ലോ­ക­ത്തി­ലാ­ണു് സം­ഘർ­ഷ­ങ്ങൾ ഏ­റെ­യു­ള്ള­തു് എന്നു വി­ളി­ച്ചു­പ­റ­യു­ന്ന­വ­രാ­ണു് ബെർ­ഗ്മാൻ (Ingmar Bergman) സി­നി­മ­ക­ളി­ലെ അ­ഭി­നേ­താ­ക്കൾ. ക­ടു­ത്ത സം­ഘർ­ഷ­ങ്ങൾ അ­നു­ഭ­വി­ക്കു­ന്ന­വ­രാ­യ­തു­കൊ­ണ്ടു് അ­വ­രിൽ­പ്പ­ല­രും സം­സാ­രി­ച്ചു­കൊ­ണ്ടി­രു­ന്നു. ചി­ല­രു­ടെ ഭാഷ ‘സൈ­ലെൻ­സി’ലെ ഇൻ­ഗ്രി­ഡ് തുളിൻ അ­വി­സ്മ­ര­ണീ­യ­മാ­ക്കി­യ എ­സ്ത­രു­ടേ­തു­പോ­ലെ വി­വർ­ത്ത­ന­ങ്ങ­ളു­ടേ­താ­യി­രു­ന്നു. അ­ല്ലെ­ങ്കിൽ ‘പെർ­സോ­ണ’യിലെ ലിവ് ഉൾമാൻ ചെയ്ത ക­ഥാ­പാ­ത്ര­ത്തെ പോലെ പെ­ട്ടെ­ന്നു് സം­ഭാ­ഷ­ണം തന്നെ നിർ­ത്തി­യ­വ­രാ­യി­രു­ന്നു. ‘സൈ­ലെൻ­സ് ’ എന്ന സി­നി­മ­യു­ടെ അ­വ­സാ­ന­ത്തിൽ ഇൻ­ഗ്രി­ഡ് തുളിൻ ചെറു പ്രാ­യ­ക്കാ­ര­നാ­യ ജോ­ഹ­നോ­ടു് എ­ഴു­ത്തി­ലൂ­ടെ പ­റ­യു­ന്ന­തു് ഇ­ത്ര­മാ­ത്രം. ‘വാ­ക്കു­കൾ ഒരു അ­ന്യ­ഭാ­ഷ­യി­ലാ­ണു്’.

images/Ingmar_Bergman.jpg images/Ingrid_Thulin.jpg images/Liv_Ullmann.jpg images/Bibi_Andersson.jpg
(ഇ­ട­തു­നി­ന്നു്) ബെർ­ഗ്മാൻ, ഇൻ­ഗ്രി­ഡ് തുളിൻ, ലിവ് ഉൾമാൻ, ബിബി ആൻ­ഡേ­ഴ്സൻ.

‘പെർ­സോ­ണ’യിൽ അ­ന്യ­ഭാ­ഷ­യി­ലെ പു­സ്ത­ക­ങ്ങൾ വാ­യി­ക്ക­പ്പെ­ടു­ന്ന­തു് മു­ഖ­ങ്ങ­ളി­ലൂ­ടെ­യാ­ണു്. ക്ലോ­സ­പ്പു­ക­ളു­ടെ സി­നി­മ­യാ­ണു് ‘പെർ­സോ­ണ’. മു­ഖ­ങ്ങ­ളു­ടെ അ­ന്യ­ഭാ­ഷ. രണ്ടു സ്ത്രീ­ക­ളു­ടെ മുഖം ഒ­ന്നാ­ണെ­ന്നു് ബെർ­ഗ്മാൻ സി­നി­മ­യി­ലൂ­ടെ ക­ണ്ടെ­ത്തു­ന്നു. ലിവ് ഉള്‍മാ­നും ബിബി ആൻ­ഡേ­ഴ്സ­നും ഒരേ വി­കാ­ര­ങ്ങൾ, ഒരേ മുഖം. ആ അ­ഭി­നേ­താ­ക്ക­ളു­ടെ മു­ഖ­ങ്ങ­ളു­ടെ സാ­ദൃ­ശ്യം കാ­ര­ണ­മാ­ണു് പെർ­സോ­ണ എന്ന സി­നി­മ­യു­ണ്ടാ­യ­തു് എ­ന്നു് ബെർ­ഗ്മാൻ പി­ന്നീ­ടു പ­റ­യു­ക­യു­ണ്ടാ­യി­ട്ടു­ണ്ടു്.

മു­ഖ­ത്തി­ന്റെ കേ­ന്ദ്ര­സ്ഥാ­ന­മാ­യി സി­നി­മ­യി­ലു­ള്ള­തു് ക­ഥാ­പാ­ത്ര­ങ്ങ­ളു­ടെ ക­ണ്ണു­കൾ. ക­ണ്ണു­ക­ളു­ടെ അ­ഗാ­ധ­ത­യിൽ വെ­ളി­ച്ച­ത്തി­ന്റെ പൊ­ട്ടു­കൾ. ബെർ­ഗ്മാൻ സി­നി­മ­ക­ളു­ടെ ഛാ­യാ­ഗ്രാ­ഹ­ക­നാ­യി­രു­ന്ന സ്വെന്‍ നി­ക്വി­സ്റ്റ് (Sven Nykvist) ഈ വെ­ളി­ച്ച­ത്ത­രി­ക­ളെ സി­നി­മ­യിൽ കൊ­ണ്ടു­വ­ന്ന­തി­നെ കു­റി­ച്ചു് ഒ­ര­ഭി­മു­ഖ­ത്തിൽ പ­റ­യു­ന്നു­ണ്ടു്. സാ­ധാ­ര­ണ­യാ­യി സം­വി­ധാ­യ­കർ ഈ­പൊ­ട്ടു­കൾ സി­നി­മ­യിൽ ക­ട­ന്നു­വ­രാ­തി­രി­ക്കാ­നാ­ണു് ശ്ര­മി­ക്കാ­റു­ണ്ടാ­യി­രു­ന്ന­തു്. വെ­ളി­ച്ച­നു­റു­ങ്ങു ക­ണ്ണു­ക­ളിൽ ക­ട­ന്നു­വ­ന്നാൽ വി­കാ­ര­തീ­വ്ര­ത കു­റ­യു­മെ­ന്ന­വർ വി­ശ്വ­സി­ച്ചു. എ­ന്നാൽ ‘പെർ­സോ­ണ’യിൽ കൂ­ടു­തൽ സം­സാ­രി­ക്കു­ന്ന­തു് ക­ണ്ണു­ക­ളും അ­തി­ന്റെ ആ­ഴ­ത്തി­ലു­ള്ള ഈ സൂ­ക്ഷ്മ പ്ര­കാ­ശ­ങ്ങ­ളു­മാ­ണു്. ക­ണ്ണി­ന്റെ തീ­വ്ര­മാ­യ ഭാ­ഷ­യി­ലാ­ണു് പെർ­സോ­ണ­യിൽ ക­ഥാ­പാ­ത്ര­ങ്ങൾ സം­സാ­രി­ക്കു­ന്ന­തു് എ­ന്നും പറയാം. ആ­ഴ­ത്തി­ലു­ള്ള, അ­ജ്ഞാ­ത­മാ­യ ഒ­രി­ട­ത്തു് സ്ഥി­തി­ചെ­യ്യു­ന്ന ഒരു ക­ണ്ണു് ഏ­തൊ­രു­മ­നു­ഷ്യ­നി­ലി­നു­മു­ണ്ടു്. എ­ഴു­ത്ത­ച്ഛൻ പ­റ­യു­ന്ന ‘ക­ണ്ണി­നു ക­ണ്ണു് മ­ന­മാ­കു­ന്ന ക­ണ്ണു്’, ഒ­രു­പ­ക്ഷേ, ഇ­താ­യി­രി­ക്കും. റെഡോൺ (Odilon Redon—The Eye, Like a Strange Balloon, Mounts toward Infinity, 1882, Lithograph) വരച്ച അ­ങ്ങു് ആ­കാ­ശ­ത്തു തങ്ങി നിൽ­ക്കു­ന്ന ഭീ­മാ­കാ­രൻ ബലൂൺ; മ­ന­ക്ക­ണ്ണു്! Nykvist-​ഉം bergman-​ഉം കൂടി സി­നി­മ­യിൽ കൊ­ണ്ടു­വ­ന്ന ക­ണ്ണി­ലെ കൃ­ഷ്ണ­മ­ണി­കൾ­ക്ക­ക­ത്തെ വെ­ളി­ച്ചം.

ഈ മ­ന­ക്ക­ണ്ണു ഫ്യൂ­സ­ടി­ച്ചു പോ­യ­വ­രാ­ണു് ബ്രൂ­ഗെ­ലി­ന്റെ അ­ന്ധ­രിൽ ആ­റു­പേ­രും. അ­വർ­ക്കു ആ­ലോ­ച­ന­ക­ളു­ണ്ടു്, കാ­ഴ്ച­യി­ല്ല. ത­ല­യു­ണ്ടു്, ക­ണ്ണു­ക­ളി­ല്ല. ശരീരം കൊ­ണ്ടു് അവർ മു­ന്നോ­ട്ടാ­യു­ന്നു­ണ്ടു്. എ­ന്നാൽ ആ­ന്ത­രി­ക­മാ­യി പി­ന്നോ­ട്ടാ­ണ­വ­രു­ടെ ന­ട­ത്തം.

എ­ല്ലാം ഇ­രു­ട്ടിൽ ത­ട­ഞ്ഞു വീ­ഴു­ക­യ­ല്ലേ ? ഞാനും എന്റെ പിറകേ വന്ന ലോ­ക­വും? ആ വീ­ഴ്ച­യ്ക്കു മു­ന്നിൽ ബ്രൂ­ഗെൽ അ­ഞ്ച­ടി നീ­ള­വും മൂ­ന്ന­ടി വീ­തി­യു­മു­ള്ള ഒരു ക­ണ്ണാ­ടി കൊ­ണ്ടു­വെ­ച്ചി­രി­ക്കു­ന്നു. അതിൽ പ്ര­തി­ബിം­ബി­ക്കു­ക­യാ­ണു്; മ­നു­ഷ്യ­രാ­ശി­യു­ടെ പതനം!

മ­ധു­സൂ­ദ­നൻ
images/madhusudanan.jpg

ആ­ല­പ്പു­ഴ ജി­ല്ല­യി­ലെ ക­ട­ലോ­ര­പ്ര­ദേ­ശ­ത്തു ജ­നി­ച്ചു. തി­രു­വ­ന­ന്ത­പു­രം ഫൈൻ ആർ­ട്ട് കോ­ള­ജിൽ നി­ന്നും ബ­റോ­ഡ­യി­ലെ എം. എസ്. യൂ­ണി­വേ­ഴ്സി­റ്റി­യിൽ നി­ന്നും ക­ലാ­പ­രി­ശീ­ല­നം. ഇ­പ്പോൾ സ­മ­കാ­ലീ­ന­ക­ല­യിൽ സാ­ധ്യ­മാ­വു­ന്ന എല്ലാ മാ­ധ്യ­മ­ങ്ങ­ളും ഉ­പ­യോ­ഗി­ച്ചു് ക­ലാ­പ്ര­വർ­ത്ത­നം ന­ട­ത്തു­ന്നു. ക­ലാ­പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ഫിലിം എന്ന മാ­ധ്യ­മം വി­ദ­ഗ്ദ­മാ­യി ഉ­പ­യോ­ഗി­ച്ച­തി­നു് ന്യൂ­യോർ­ക്കി­ലെ മ്യൂ­സി­യം ഓഫ് മോഡേൺ ആർ­ട്ടിൽ നി­ന്നു് രണ്ടു തവണ ആദരം. ‘മാർ­ക്സ് ആർ­കൈ­വ്’ എന്ന ഇൻ­സ്റ്റ­ലേ­ഷൻ ര­ണ്ടാ­മ­ത്തെ കൊ­ച്ചി മു­സ­രീ­സ് ബി­യ­നാ­ലെ­യിൽ പ്ര­ദർ­ശി­പ്പി­ച്ചി­രു­ന്നു. 2015-ലെ വെ­നീ­സ് ബി­യ­നാ­ലെ­യിൽ ‘മാർ­ക്സ് ആർ­കൈ­വ്’, ‘പീനൽ കോളനി’ എന്നീ ഇൻ­സ്റ്റ­ലേ­ഷ­നു­കൾ പ്ര­ദർ­ശി­പ്പി­ച്ചി­ട്ടു­ണ്ടു്. ‘ബ­യ­സ്ക്കോ­പ്’ എന്ന സി­നി­മ­ക്കു് മൂ­ന്നു് അ­ന്തർ­ദേ­ശീ­യ പു­ര­സ്കാ­ര­ങ്ങൾ. ബ­യ­സ്ക്കോ­പ് അഞ്ചു സം­സ്ഥാ­ന പു­ര­സ്കാ­ര­ങ്ങ­ളും ദേശീയ അ­വാർ­ഡും നേ­ടി­യി­രു­ന്നു. ഡൽ­ഹി­യി­ലും കേ­ര­ള­ത്തി­ലു­മാ­യി ജീ­വി­ക്കു­ന്നു.

Colophon

Title: Andhar Andhare Nayikkunnu (ml: അന്ധർ അ­ന്ധ­രെ ന­യി­ക്കു­ന്നു).

Author(s): Madhusudhanan.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, Madhusudhanan, Andhar Andhare Nayikkunnu, മ­ധു­സൂ­ദ­നൻ, അന്ധർ അ­ന്ധ­രെ ന­യി­ക്കു­ന്നു, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 22, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Blind Leading the Blind, a painting by Pieter Brueghel the Elder (1526/1530–1569). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.