SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-09-19-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

സ്യൂ­ഡോ സ്കോ­ളർ­ഷി­പ്പ്, സ്യൂ­ഡോ ആർ­ട്ട്

ഒരു നീ­രു­റ­വ­യിൽ ജലം മു­ക­ളി­ലേ­യ്ക്കു വ­രു­ന്ന­ത­നു­സ­രി­ച്ചു് മ­ധു­ര­സം­ഗീ­തം ഉ­ദ്ഭ­വി­ച്ചി­രു­ന്നു. പലരും അതു കേൾ­ക്കാൻ അ­തി­ന­ടു­ത്തു­ചെ­ന്നു­നി­ന്നി­രു­ന്നു­പോ­ലും. അ­ങ്ങി­നെ­യി­രി­ക്കെ ഒരു ബു­ദ്ധി­ശൂ­ന്യൻ അതിലേ ക­ട­ന്നു­പോ­യി. ജ­ല­ത്തി­ന്റെ ച­ല­ന­ത്തോ­ടു ചേർ­ന്നു­വ­ന്ന ആ സം­ഗീ­തം­കേ­ട്ടു് അയാൾ തെ­ല്ലു­നേ­രം ആ­ഹ്ലാ­ദി­ച്ചു­നി­ന്നു. അ­യാൾ­ക്കൊ­രാ­ശ; വീ­ട്ടി­ലി­രു­ന്നും ആ മ­ധു­ര­നാ­ദം കേൾ­ക്കാൻ. അയാൾ കുടം കൊ­ണ്ടു­വ­ന്നു് ഊ­റ്റിൽ­നി­ന്നു വെ­ള്ളം കോ­രി­യെ­ടു­ത്തു. നി­റ­ഞ്ഞ കുടം വീ­ട്ടിൽ കൊ­ണ്ടു­പോ­യി വച്ചു. സം­ഗീ­തം കേൾ­ക്കാൻ അ­തി­ന­ടു­ത്തു് ഇ­രി­പ്പു­റ­പ്പി­ക്കു­ക­യും ചെ­യ്തു. പക്ഷേ, ആ കു­ട­ത്തിൽ­നി­ന്നു് എ­ന്തെ­ങ്കി­ലും ശ­ബ്ദ­മു­യ­രാൻ പോ­കു­ന്നു­ണ്ടോ? തി­രു­മ­ണ്ടൻ ത­ന്നോ­ടു ചോ­ദി­ക്കു­ക­യാ­ണു്: “നീ­രു­റ­വ­യി­ലെ വെ­ള്ളം­ത­ന്നെ­യാ­ണു് കു­ട­ത്തി­ലു­മു­ള്ള­തു്. പി­ന്നെ­ന്താ­ണു് ഇ­തി­ലും സം­ഗീ­ത­മു­ണ്ടാ­കാ­ത്ത­തു്?” ആ­ഗ­സ്റ്റ് 22-ാം തീ­യ­തി­യി­ലെ “ജ­ന­യു­ഗം” വാ­രി­ക­യിൽ പ­ര­സ്യം­ചെ­യ്തി­രി­ക്കു­ന്ന “പ്രേ­മം ന­ശ്വ­ര­മോ?” എന്ന ചെ­റു­ക­ഥ വാ­യി­ച്ച­പ്പോൾ ഞാൻ ഈ ബു­ദ്ധി­ശൂ­ന്യ­ന്റെ കഥ ഓർ­മ്മി­ച്ചു­പോ­യി. പ്ര­ശ­സ്ത­രാ­യ ക­ഥാ­കാ­ര­ന്മാർ ക­ഥ­ക­ളെ­ഴു­തി വാ­യ­ന­ക്കാ­രെ ര­സി­പ്പി­ക്കു­ന്ന­തു ക­ണ്ട­പ്പോൾ കു­മാ­രി ത­ങ്ക­ത്തി­നു­മൊ­രു കൊതി ക­ഥ­യെ­ഴു­തി അ­നു­വാ­ച­ക­രെ ര­സി­പ്പി­ക്കാൻ. ഇ­തി­വൃ­ത്ത­ത്തി­നു് ഒരു പ­ഞ്ഞ­വു­മി­ല്ല­ല്ലോ. സ്ഥി­രം വി­ഷ­യം­ത­ന്നെ തങ്കം തി­ര­ഞ്ഞെ­ടു­ത്തു. പ്രേ­മം. സൂസി ര­ഘു­വി­നെ സ്നേ­ഹി­ക്കു­ന്നു. രഘു മ­റ്റൊ­രു­ത്തി­യെ വി­വാ­ഹം­ക­ഴി­ക്കു­ന്നു. അ­തു­ക­ണ്ട സൂസി ദുഃ­ഖി­ക്കു­ന്നു. അ­യ­ഥാർ­ത്ഥ­വി­കാ­ര­മുൾ­ക്കൊ­ള്ളു­ന്ന ചില വാ­ക്യ­ങ്ങ­ളു­ടെ സ­മാ­ഹാ­രം എ­ന്ന­ല്ലാ­തെ ഈ ക­ഥ­യെ­ക്കു­റി­ച്ചു് വേ­റൊ­ന്നും പ­റ­യാ­നി­ല്ല. സാ­ഹി­ത്യ­വു­മാ­യി ഒരു വി­ദൂ­ര­ബ­ന്ധം­പോ­ലു­മി­ല്ലാ­ത്ത ഈ ര­ച­നാ­വൈ­കൃ­തം നി­രൂ­പ­ണാർ­ഹ­മ­ല്ല. നീ­രു­റ­വ­യിൽ­നി­ന്നു­ള്ള വെ­ള്ളം­കോ­രി­യെ­ടു­ക്ക­ലാ­ണു് ഇ­തി­ന്റെ പി­റ­കി­ലു­ള്ള മാ­ന­സി­ക­പ്ര­ക്രി­യ.

“ജ­ന­യു­ഗം” വാ­രി­ക­യിൽ­നി­ന്നു് “മ­ല­യാ­ള­നാ­ടു്” വാ­രി­ക­യി­ലേ­യ്ക്കു വ­ര­ട്ടെ. ശ്രീ. കെ. എൽ. ശ്രീ­കൃ­ഷ്ണ­ദാ­സ് “രാ­ത്രി­യു­ടെ സം­ഗീ­തം” എ­ന്നൊ­രു ചെ­റു­ക­ഥ­യെ­ഴു­തി­യി­രി­ക്കു­ന്നു. ശി­ഥി­ല­ജീ­വി­തം ന­യി­ക്കു­ന്ന ജ­യ­ച­ന്ദ്രൻ എന്ന യു­വാ­വു് ഉഷാ മേ­ഹ്ത്ത എന്ന യു­വ­തി­യു­ടെ വീ­ട്ടിൽ ചെ­ല്ലു­ന്നു, അവളെ ആ­ലിം­ഗ­നം ചെ­യ്യു­ന്നു. അ­തി­ന്റെ ല­ഹ­രി­യിൽ മു­ഴു­കി­യി­രി­ക്കു­മ്പോൾ ഉ­ഷ­യു­ടെ ഭർ­ത്താ­വു് മേ­ഹ്ത്ത കാ­ളി­ങ്ങ്ബെ­ല്ല­മർ­ത്തി നാദം കേൾ­പ്പി­ക്കു­ക­യാ­ണു്. അവിടെ കഥ അ­വ­സാ­നി­ക്കു­ന്നു. ജ­യ­ച­ന്ദ്ര­ന്റെ കാ­മോ­ത്സു­ക­ത­യോ നൈ­രാ­ശ്യ­മോ ഏ­കാ­ന്ത­ദുഃ­ഖ­മോ അ­നു­വാ­ച­ക­ഹൃ­ദ­യ­ത്തെ സ്പർ­ശി­ക്കു­ന്നി­ല്ല. ഉ­ഷ­യു­ടെ വ്യ­ഭി­ചാ­രം ആ­ദ­ര­ണീ­യ­മാ­ണെ­ന്നോ അ­നാ­ദ­ര­ണീ­യ­മാ­ണെ­ന്നോ വാ­യ­ന­ക്കാർ­ക്കു് തോ­ന്നു­ന്നി­ല്ല. ക­ലാ­മ­യൂ­രം പീലി വി­ടർ­ത്തി­യാ­ടു­ന്നി­ല്ലെ­ന്നു­കൂ­ടി ഞാൻ പ­റ­യു­ന്നി­ല്ല. മ­യൂ­ര­മേ ഇവിടെ ഇല്ല, പി­ന്ന­ല്ലേ പീലി വി­ടർ­ത്തി­യു­ള്ള നൃ­ത്തം! ഇ­തി­നു­ള്ള കാരണം എ­ന്താ­വാം? ശ്രീ­കൃ­ഷ്ണ­ദാ­സി­ന്റെ വാ­ക്യ­ങ്ങൾ ഒരു വി­കാ­ര­പ്ര­പ­ഞ്ച­വും സൃ­ഷ്ടി­ക്കു­ന്നി­ല്ല എ­ന്ന­തു­ത­ന്നെ. ചെ­റു­ക­ഥ­യി­ലെ ഓരോ വാ­ക്കും ര­ത്നം­പോ­ലെ പ്ര­കാ­ശി­ക്ക­ണം. ഇവിടെ പ്ര­കാ­ശ­മി­ല്ല. ക­രി­ങ്കൽ­ച്ചി­ല്ലി­യിൽ­നി­ന്നു് കാ­ന്തി­യു­ണ്ടാ­കു­ന്ന­തെ­ങ്ങ­നെ? ഞാൻ വേ­മ്പ­നാ­ട്ടു­കാ­യ­ലിൽ കൊ­തു­മ്പു­വ­ള്ള­ത്തിൽ­ക്ക­യ­റി കൊ­ച്ചു തു­ഴ­കൊ­ണ്ടു് തു­ഴ­ഞ്ഞു­പോ­യി­ട്ടു­ണ്ടു്. വ­ല്ലാ­ത്ത ഒ­ര­നു­ഭ­വ­മാ­ണ­തു്. പി­ന്നീ­ടു് കാ­യ­ലി­ന്റെ തീ­ര­ത്തു­നി­ന്നു് താമസം മാ­റ്റി­യ­പ്പോൾ, വീ­ട്ടി­ന­ടു­ത്തു­ള്ള ഒരു കൈ­ത്തോ­ട്ടിൽ വ­ഞ്ചി­യി­റ­ക്കി ക­യ­റി­യി­രു­ന്നു് തു­ഴ­ഞ്ഞു­നോ­ക്കി­യി­ട്ടു­ണ്ടു്. ആ­ദ്യ­ത്തെ അ­നു­ഭ­വം ല­ഭി­ക്കാ­തെ­യാ­യി. അ­പ്പോൾ ക­ണ്ണ­ട­ച്ചു്, ആ കൊ­ച്ചു­തോ­ടു് വേ­മ്പ­നാ­ട്ടു­കാ­യ­ലാ­ണെ­ന്നു് സ­ങ്ക­ല്പി­ക്കു­ക­യാ­യി. എ­ന്നി­ട്ടും ഫ­ല­മി­ല്ല. ശ്രീ­കൃ­ഷ്ണ­ദാ­സ് എന്റെ സു­ഹൃ­ത്താ­ണു്. അ­ദ്ദേ­ഹ­ത്തോ­ടു­ള്ള സ്നേ­ഹം­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ ക­ഥാ­കു­ല്യ ഒരു ഗം­ഭീ­ര­ത­ടാ­ക­മാ­ണെ­ന്നു ഞാൻ വി­ചാ­രി­ച്ചു­നോ­ക്കി. പക്ഷേ, സത്യം എ­പ്പോ­ഴും സ­ത്യ­മാ­ണ­ല്ലോ! കൈ­ത്തോ­ടെ­ങ്ങ­നെ ത­ടാ­ക­മാ­കും? സൗ­ഹൃ­ദ­ത്തെ വെ­ല്ലു­വി­ളി­ച്ചു­കൊ­ണ്ടു് സത്യം പ്ര­കാ­ശി­ക്കു­ന്നു… ശ്രീ. പി. ഉ­ണ്ണി­മേ­നോ­ന്റെ “സി­ഫി­ലി­സി­ന്റെ നാ­ട്ടിൽ അ­ണു­പ്ര­സ­രം” എന്ന കഥ. കോർ­ട്ട­ക്സ് കോ­ട്ട­യിൽ ലൈം­ഗി­ക­സു­ഖ­മാ­സ്വ­ദി­ച്ചു­ക­ഴി­യു­ന്ന ഒ­രു­ത്ത­നെ ഒ­ര­തി­ഥി ക­ട­ന്നു­വ­ന്നു് കീ­ഴ്പ്പെ­ടു­ത്തു­ന്നു. ഒ­രു­കോ­ടി­യി­ല­ധി­കം ഭ­ട­ന്മാർ അ­യാൾ­ക്കു­ണ്ടാ­യി­രു­ന്നി­ട്ടും അതിഥി അ­ധീ­ശ­ത്വം സ്ഥാ­പി­ക്കു­ക­യാ­ണു്. കോർ­ട്ട­ക്സ് എന്നു പ­റ­ഞ്ഞാൽ തൊ­ലി­യെ­ന്നർ­ത്ഥം. ‘എ­പ്പി­ഡർ­മ്മി­സി’നും ‘വാ­സ്കു­ലർ ബൺഡി’ലു­കൾ­ക്കും ഇ­ട­യ്ക്കു­ള്ള ഭാ­ഗ­മെ­ന്നു് ശാ­സ്ത്രീ­യ­മാ­യ നിർ­വ­ച­നം. കോർ­ട്ട­ക്സി­ന­ക­ത്തി­രി­ക്കു­ന്ന­വ­നെ അതിഥി പ­രാ­ജ­യ­പ്പെ­ടു­ത്തു­ന്നു. അതിഥി സി­ഫി­ലി­സ് എന്ന ലൈം­ഗി­ക­രോ­ഗ­മാ­ണു്. കോ­ടി­യി­ല­ധി­ക­മു­ള്ള ഭ­ട­ന്മാർ, രോ­ഗാ­ണു­ക്ക­ളെ ആ­ക്ര­മി­ക്കു­ന്ന­തും ര­ക്ത­ത്തി­ലു­ള്ള­തു­മാ­യ ശ്വേ­താ­ണു­ക്ക­ളാ­ണു് (White corpuscles). അവയെ ന­ശി­പ്പി­ച്ചു് സി­ഫി­ലി­സി­ന്റെ അ­ണു­ക്കൾ വിജയം പ്രാ­പി­ച്ചു എന്നു പ­റ­ഞ്ഞാൽ ശ­ക്ത­നാ­യ ആ മ­നു­ഷ്യ­നു് ലൈം­ഗി­ക­രോ­ഗം പി­ടി­ച്ചു­വെ­ന്നു് നാം മ­ന­സ്സി­ലാ­ക്കി­ക്കൊ­ള്ള­ണം. ഇ­ത്ത­രം ക­ലാ­ര­ച­ന­കൊ­ണ്ടു് ക­ഥാ­കാ­രൻ എന്തു നേ­ടു­ന്നു­വെ­ന്നാ­ണു് എ­നി­ക്കു മ­ന­സ്സി­ലാ­ക്കാൻ ക­ഴി­യാ­ത്ത­തു്. ഏതു കഥയും ന­മ്മു­ടെ ജീ­വി­താ­വ­ബോ­ധം ഉ­യർ­ത്ത­ണം. നാം എത്ര ശ്ര­മി­ച്ചാ­ലും കാ­ണാ­ത്ത വ­സ്തു­ത അതു് ചൂ­ണ്ടി­ക്കാ­ണി­ച്ചു­ത­ര­ണം. കഥ വാ­യി­ച്ചു­ക­ഴി­യു­മ്പോൾ ന­മ്മു­ടെ ജീ­വി­ത­ത്തി­നു് പുതിയ ഒ­രർ­ത്ഥ­മു­ണ്ടാ­യി­യെ­ന്നു ന­മു­ക്കു തോ­ന്ന­ണം. ഇ­തി­നൊ­ക്കെ തി­ക­ച്ചും അ­സ­മർ­ത്ഥ­മാ­ണു് ഉ­ണ്ണി­മേ­നോ­ന്റെ കഥ. ബു­ദ്ധി­ക്കു് ഒ­രാ­യാ­സം­ന­ല്കു­ക എ­ന്ന­തിൽ­ക്ക­വി­ഞ്ഞു് ഇ­തി­നൊ­ന്നും അ­നു­ഷ്ഠി­ക്കാ­നി­ല്ല… ശ്രീ. മു­ണ്ട­ത്താൻ കെ. കെ. കൊ­ഴു­മ്മൽ എ­ഴു­തി­യ “കാ­ട്ടി­ലെ മൃ­ഗ­ങ്ങൾ” എന്ന ക­ഥ­യു­ടെ വി­ഷ­യ­വും ലൈം­ഗി­ക­ത്വം തന്നെ. കാ­മ­വി­കാ­ര­ത്തി­ന്റെ വി­ജൃം­ഭ­ണ­ത്തെ ആ­ന­യു­ടെ ചി­ന്നം­വി­ളി­യാ­യും മ­റ്റും ക­ഥാ­കാ­രൻ പ്ര­തി­പാ­ദ­നം ചെ­യ്യു­ന്നു. ഒ­ന്നി­നു പകരം വേ­റൊ­ന്നു പറയുക എന്ന “അ­ലി­ഗ­റി” ക­ല­യോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണെ­ന്നു­ള്ള തെ­റ്റി­ദ്ധാ­ര­ണ­യിൽ­നി­ന്നാ­ണു് ഇ­ത്ത­രം ക­ഥ­ക­ളു­ടെ ആ­വിർ­ഭാ­വം. അ­ലി­ഗ­റി പ്ര­ജ്ഞ­യോ­ടു ബ­ന്ധ­പ്പെ­ട്ട­താ­ണു്, സിം­ബ­ലി­സം ഹൃ­ദ­യ­ത്തോ­ടും. ഇ­തി­നെ­ക്കു­റി­ച്ചു് ഞാൻ മുൻ­പു് പ­ല­പ്പോ­ഴും പ­റ­ഞ്ഞി­ട്ടു­ണ്ടു്. ആ­വർ­ത്തി­ക്കാൻ മ­ടി­യു­ള്ള­തു­കൊ­ണ്ടു് ഇവിടെ ഈ വി­ചാ­രം നി­റു­ത്ത­ട്ടെ.

images/StefanZweig2.jpg
ഷ്ടെ­ഫാൻ സ്വൈ­ഖ്

രാ­ജ­ഗോ­പാ­ലൻ പ­ഠി­ക്കു­ന്ന കാ­ല­ത്തു ദ­രി­ദ്ര­നാ­യി­രു­ന്നു. നീലം ക­ട്ട­പി­ടി­ച്ച ഷർ­ട്ടു ധ­രി­ച്ചു്, ഒ­റ്റ­മു­ണ്ടു­ടു­ത്തു ക്ലാ­സ്സിൽ വ­ന്നി­രി­ക്കു­ന്ന അയാളെ കൂ­ടെ­പ്പ­ഠി­ക്കു­ന്ന രാധ സ്നേ­ഹി­ച്ചു. കാലം ക­ഴി­ഞ്ഞ­പ്പോൾ രാ­ജ­ഗോ­പാ­ലൻ ഐ. ഏ. എ­സ്സി­ലെ ഉ­ദ്യോ­ഗ­സ്ഥ­നാ­യി. രാധ ഡോ­ക്ട­റും. രാ­ജ­ഗോ­പാ­ലൻ തന്റെ സു­ഖ­മ­യ­മാ­യ ജീ­വി­ത­ത്തി­നി­ട­യ്ക്കു് ഒരു മാ­ല­തി­യെ ഗർ­ഭി­ണി­യാ­ക്കി. ഗർ­ഭ­മ­ല­സി­പ്പി­ക്കാൻ അയാൾ അവളെ രാ­ധ­യു­ടെ അ­ടു­ക്കൽ കൂ­ട്ടി­ക്കൊ­ണ്ടു­വ­ന്നു. ആ കൃ­ത്യം ചെ­യ്തു­കൊ­ടു­ക്കാൻ രാധ സ­ന്ന­ദ്ധ­യാ­യി­രു­ന്നു. എ­ങ്കി­ലും അ­വ­ളു­ടെ സ്നേ­ഹ­പ്ര­സ­രം കൊ­ണ്ടു് അ­യാ­ളു­ടെ കണ്ണു തു­റ­ന്നു. മാ­ല­തി­യെ അയാൾ തി­രി­ച്ചു തന്റെ വീ­ട്ടി­ലേ­ക്കു കൊ­ണ്ടു­പോ­കു­ന്നു. ശ്രീ. പി. ആർ. നാഥൻ ‘കു­ങ്കു­മം’ വാ­രി­ക­യി­ലെ­ഴു­തി­യ “കൂ­ട്ടിൽ വ­ള­രു­ന്ന ഓ­മ­ന­ക്കി­ളി” എന്ന ചെ­റു­ക­ഥ­യു­ടെ സാ­ര­മാ­ണി­തു്. ഇ­ത്ത­രം വി­ഷ­യ­ങ്ങൾ വിജയം പ്രാ­പി­ക്ക­ണ­മെ­ങ്കിൽ സം­ഘ­ട്ട­നം നാ­ട­കീ­യ­മാ­ക­ണം. ഭാ­ഷ­യ്ക്കു് തീ­ക്ഷ്ണ­ത­യു­ണ്ടാ­ക­ണം. ര­ണ്ടും ഇ­വി­ടെ­യി­ല്ല. അ­തി­നാൽ നാ­ഥ­ന്റെ കഥ പ­രാ­ജ­യ­പ്പെ­ടു­ന്നു. ഗർ­ഭ­ച്ഛി­ദ്ര­ത്തി­നു­വേ­ണ്ടി ഡോ­ക്ട­റെ സ­മീ­പി­ക്കു­ന്ന ഒരു യു­വ­തി­യു­ടെ കഥ ഷ്ടെ­ഫാൻ സ്വൈ­ഖ് ചി­ത്രീ­ക­രി­ച്ചി­ട്ടു­ണ്ടു് (Amok). അതു വാ­യി­ച്ചു­നോ­ക്കി­യാൽ സം­ഘ­ട്ട­ന­മെ­ങ്ങ­നെ നാ­ട­കീ­യ­ത ആ­വ­ഹി­ക്കു­മെ­ന്നു നാ­ഥ­നു് മ­ന­സ്സി­ലാ­ക്കാം. ആ­ന്ത­ര­മാ­യ അ­ന്ധ­കാ­ര­ത്തെ പ്ര­കാ­ശ­മാ­ക്കു­ന്ന­വ­നാ­ണു് ക­ലാ­കാ­രൻ. ശ്രീ. പി. ആർ. നാ­ഥ­നു് ആ ല­ക്ഷ്യ­മു­ണ്ടു്. അ­ദ്ദേ­ഹ­ത്തി­നു വിജയം കൈ­വ­രി­ക്കാൻ ക­ഴി­യു­ന്നി­ല്ലെ­ന്നേ­യു­ള്ളൂ.

തെ­രു­വി­ലൂ­ടെ മു­ക്കു­വ­സ്ത്രീ­കൾ ഓ­ടു­ന്നു. തലയിൽ മീ­നി­ന്റെ സ­ഹി­ക്കാ­നാ­വാ­ത്ത ഭാരം. അ­വ­രു­ടെ ശ­രീ­ര­ങ്ങ­ളാ­കെ വി­യർ­ത്തൊ­ലി­ച്ചു വ­സ്ത്ര­ങ്ങ­ളോ­ടു് ഒ­ട്ടി­പ്പി­ടി­ക്കു­ന്നു. അതാ ഒ­രു­ത്തി കാ­ത­ട­പ്പി­ക്കു­ന്ന ശ­ബ്ദ­ത്തിൽ നി­ല­വി­ളി­ക്കു­ക­യാ­ണു്: “മീൻ വേണോ മീൻ.” അ­വ­രു­ടെ സ്വേ­ദ­ത്തി­ന്റെ ഗന്ധം കാ­റ്റിൽ­ച്ചേർ­ന്നു് ഞാ­നി­രി­ക്കു­ന്നി­ട­ത്തു് വ­ന്നെ­ത്തു­ന്നു­ണ്ടു്. മ­റ്റൊ­രു­വൾ പല്ലു മു­ഴു­വൻ കാ­ണി­ച്ചു് ചി­രി­ക്കു­ന്നു. സൂ­ര്യ­പ്ര­കാ­ശം അവയിൽ ത­ട്ടി­യ­പ്പോൾ എ­ന്തൊ­രു ബീ­ഭ­ത്സ­ത! കു­ങ്കു­മം വാ­രി­ക­യിൽ ശ്രീ. ബാൽ­ച­ന്ദ്ര എ­ഴു­തി­യ “അസുരൻ” എന്ന ചെ­റു­ക­ഥ­യിൽ­നി­ന്നു് അ­തി­രു­ക­ട­ന്ന കാ­മോൽ­സു­ക­ത­യു­ടെ ദുർ­ഗ്ഗ­ന്ധം പ്ര­സ­രി­ക്കു­ന്നു. ക­ലാ­ശൂ­ന്യ­ത­യു­ടെ വി­കൃ­ത­ഹാ­സം അ­തിൽ­നി­ന്നു­യ­രു­ന്നു. ഒരു കി­ഴ­വ­നെ വി­വാ­ഹം­ക­ഴി­ച്ച ഒരു യുവതി തു­ട­രെ­ത്തു­ട­രെ വ്യ­ഭി­ച­രി­ച്ചു­പോ­ലും. ആ­ക­ട്ടെ. അതു പറയാൻ “മു­ല­യും മു­ല­ക്ക­ണ്ണും ത്ര­സി­ക്കു­ക­യാ­യി­രു­ന്നു, നാ­ഭി­യും നാ­ഭി­ച്ചു­ഴി­യും ത്ര­സി­ക്കു­ക­യാ­യി­രു­ന്നു, നി­തം­ബ­വും നി­തം­ബ­ക്കെ­ട്ടും ത്ര­സി­ക്കു­ക­യാ­യി­രു­ന്നു” എ­ന്നി­ങ്ങ­നെ ആ­വേ­ശ­ത്തോ­ടെ വർ­ണ്ണി­ക്ക­ണോ? മാ­ന്യ­വാ­യ­ന­ക്കാ­രേ, വരൂ. മു­ക്കു­വ­സ്ത്രീ­കൾ പോ­യ്ക്ക­ഴി­ഞ്ഞു. തെ­രു­വു് ഇ­പ്പോൾ ശൂ­ന്യം. ന­മു­ക്ക­ല്പം ന­ട­ക്കാം. ശു­ദ്ധ­വാ­യു ശ്വ­സി­ക്കാം. മ­ല­യാ­ള­ത്തി­ലെ ചെ­റു­ക­ഥ­കൾ വാ­യി­ക്കു­ന്ന­തി­നേ­ക്കാൾ എ­ത്ര­യോ ന­ല്ല­താ­ണു് ആ ന­ട­ത്തം. നാം ന­ട­ക്കു­ക­യ­ല്ലേ? കൊ­ച്ചു­കു­ട്ടി­ക­ളെ­പ്പോ­ലെ നാ­മി­പ്പോൾ ര­സി­ക്കു­ക­യ­ല്ലേ? അ­തേ­യ­തേ.

images/AmritaPritam1948.jpg
അമൃതാ പ്രീ­തം

‘മാ­തൃ­ഭൂ­മി’ ആ­ഴ്ച­പ്പ­തി­പ്പി­ലൂ­ടെ ശ്രീ. മേതിൽ രാ­ധാ­കൃ­ഷ്ണൻ കു­റേ­ക്കാ­ല­മാ­യി വാ­യ­ന­ക്കാ­രെ താ­ഡ­നം­ചെ­യ്യു­ന്നു. ‘സ്യൂ­ഡോ സ്കോ­ളർ­ഷി­പ്പ്’ കാ­ണി­ച്ചു്, ‘സ്യൂ­ഡോ ആർ­ട്ട്’ കാ­ണി­ച്ചു് (പ­ണ്ഡി­ത­മ്മ­ന്യ­ത കാ­ണി­ച്ചു്, ക­ലാ­ഭാ­സം കാ­ണി­ച്ചു്) അ­ദ്ദേ­ഹം നി­ര­പ­രാ­ധ­രാ­യ വാ­യ­ന­ക്കാ­രെ ഉ­ല­ക്ക­വ­ച്ച­ടി­ക്കു­ന്നു. മേതിൽ രാ­ധാ­കൃ­ഷ്ണൻ ഒ­ന്നാ­ന്ത­രം ‘ഫേ­ക്കാ’ണു്. ര­ണ്ടാം­ത­ര­മ­ല്ല (Fake = വ്യാ­ജം). ഈ ആ­ഴ്ച­പ്പ­തി­പ്പിൽ എം. എസ്. സർന യുടെ ഒരു ക­ഥ­യു­ള്ള­തു് ന­ന്നാ­യി (പ­ഞ്ചാ­ബി­ക്ക­ഥ). പ­ല­രെ­യും വി­ഴു­ങ്ങി­യ റപ്തി നദി. അതിൽ ഒരു പാലം കെ­ട്ടി­യ­പ്പോൾ അ­തി­ന്റെ അ­ഹ­ങ്കാ­ര­മ­ട­ങ്ങി. മ­രു­ന്നു വാ­ങ്ങാൻ­പോ­യ മകനെ ഗ്ര­സി­ച്ച ആ നദിയെ അമ്മ പ്ര­തി­കാ­ര­നിർ­വ്വ­ഹ­ണ­തൽ­പ­ര­ത­യോ­ടെ നോ­ക്കി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­യി­രു­ന്നു. പാലം നദിയെ അ­ടി­മ­യാ­ക്കി­യ­പ്പോൾ അമ്മ അ­തി­ന്റെ മാറിൽ കാർ­ക്കി­ച്ചു­തു­പ്പി. മ­നു­ഷ്യ­ന്റെ ശ­ക്തി­യെ പ­രോ­ക്ഷ­മാ­യി പ്ര­ശം­സി­ക്കു­ന്ന ഈ ക­ഥ­യ്ക്കു സൗ­ന്ദ­ര്യ­മു­ണ്ടു്. ഇവോ ആൻ­ഡ്റീ­ഷി ന്റെ “ഡ്റീ­ന­യി­ലെ പാലം ” എന്ന നോവൽ വാ­യി­ച്ചി­ട്ടു­ള്ള­വർ­ക്കു് ഇക്കഥ വലിയ കേ­മ­മാ­യി­യൊ­ന്നും തോ­ന്നി­യി­ല്ലെ­ന്നു­വ­രാം. എ­ങ്കി­ലും നാം അ­തി­ന്റെ സൗ­ന്ദ­ര്യ­ത്തെ നി­ഷേ­ധി­ക്കു­ന്നി­ല്ല… വൈ­ശാ­ഖൻ ക­ഴി­വു­ള്ള ക­ലാ­കാ­ര­നാ­ണു്. പക്ഷേ, അ­ദ്ദേ­ഹം “ച­ന്ദ്രി­ക” ആ­ഴ്ച­പ്പ­തി­പ്പി­ന്റെ 3-ാം ല­ക്ക­ത്തി­ലെ­ഴു­തി­യ “തി­ര­ക­ളെ മു­റി­ച്ചു നീ­ന്തി­യ­വർ” എന്ന ചെ­റു­ക­ഥ ആ ക­ഴി­വി­ന്റെ നേർ­ക്കു­ള്ള കൊ­ഞ്ഞ­നം­കു­ത്ത­ലാ­ണു്. വാ­ക്കു­ക­ളു­ടെ ഘോ­ഷ­യാ­ത്ര­യിൽ അ­തി­ലാ­വി­ഷ്ക്ക­രി­ക്കു­ന്ന­യാ­ളി­ന്റെ വി­ലാ­പം മു­ങ്ങി­പ്പോ­കു­ന്നു. കഥ വാ­യി­ച്ചു­തീ­രു­മ്പോ­ഴും വാ­ക്കു­കൾ ഘോ­ഷ­യാ­ത്ര­ന­ട­ത്തു­ന്ന­താ­ണു് നാം ക­ണ്ടു­കൊ­ണ്ടി­രി­ക്കു­ക… ഇതിൽ നി­ന്നു വി­ഭി­ന്ന­മ­ല്ല ശ്രീ. റ­ഹ്മാൻ എ­ഴു­തി­യ “പാ­ത­വ്യ­തി­ക്ര­മം” എന്ന ചെ­റു­ക­ഥ­യും. ഇ­ഷ്ട­മു­ള്ള വി­വാ­ഹം ഭാ­ര­മ­ല്ല, ഇ­ഷ്ട­മ­ല്ലാ­ത്ത­തു് ഭാരം—ഈ സത്യം പറയാൻ ഇത്ര വളരെ വാ­ക്കു­കൾ വേണോ? ഇ­ത്ര­വ­ള­രെ കൃ­ത്രി­മ­ത്വം വേണോ?… പ്ര­പ­ഞ്ച­മാ­കെ ഒരു ല­യ­മു­ണ്ടു്. അതിനെ ഭ­ഞ്ജി­ക്കു­ന്ന ഒ­ന്നും നാം ചെ­യ്തു­കൂ­ടാ. ഒരു നേരിയ ഇ­ല­യെ­ടു­ത്തു് മൈ­ക്രോ­സ്കോ­പ്പി­ന്റെ താ­ഴെ­വ­ച്ചു നോ­ക്കൂ. നി­ങ്ങ­ളും ഞാനും വി­സ്മ­യി­ച്ചു­പോ­കും. പ്ര­പ­ഞ്ച­ല­യം അ­വി­ടെ­യും കാണാം. വി­കാ­ര­ത്തി­ന്റെ ല­യ­ത്തെ ചി­ത്രീ­ക­രി­ക്കു­ന്നു സാ­ഹി­ത്യം അ­തി­രു­ക­ട­ന്ന വാ­ക്കു­കൾ ആ ല­യ­ത്തെ ത­കർ­ക്കും. അ­തി­രു­ക­ട­ന്ന വി­ധ­ത്തിൽ വാ­ക്കു­കൾ പ്ര­യോ­ഗി­ക്കാ­തെ­ത­ന്നെ വി­കാ­ര­ത്തെ അ­യ­ഥാർ­ത്ഥീ­ക­രി­ച്ചാ­ലും ലയം തകരും. അ­ങ്ങ­നെ­യാ­ണു് ഒരു പ്രേ­മ­ഭം­ഗ­ത്തി­ന്റെ ക­ഥ­പ­റ­യു­ന്ന “കൈ­ത­പ്പു­ഴ­യു­ടെ കരയിൽ” എന്ന ചെ­റു­ക­ഥ വി­ല­ക്ഷ­ണ­മാ­യി­ബ്ഭ­വി­ക്കു­ന്ന­തു് (മ­നോ­രാ­ജ്യം—ലക്കം 14, ക­ഥാ­കാ­രൻ ശ്രീ. പെ­രു­മ്പ­ളം രവി). ദേ­ശാ­ഭി­മാ­നി­വാ­രി­ക നോ­ക്കൂ. അമൃതാ പ്രീത ത്തി­ന്റെ ഒരു ചെ­റു­ക­ഥ ശ്രീ. രാഘവൻ പൊ­ന്ന്യം തർ­ജ്ജ­മ­ചെ­യ്തി­രി­ക്കു­ന്ന­തു് വാ­യി­ക്കാം. എല്ലാ സ്ത്രീ­ക­ളും ഒ­രു­പോ­ലെ സ്വാർ­ത്ഥ­തൽ­പ­ര­രാ­ണെ­ന്നു് എല്ലാ പു­രു­ഷ­ന്മാ­രും വി­ചാ­രി­ക്കു­ന്നു; എല്ലാ പു­രു­ഷ­ന്മാ­രും ഒ­ന്നു­പോ­ലെ സ്വാർ­ത്ഥ­തൽ­പ­ര­രാ­ണെ­ന്നു് എല്ലാ സ്ത്രീ­ക­ളും വി­ചാ­രി­ക്കു­ന്നു. ഈ ആശയം ര­ത്നം­പോ­ലെ വി­ള­ങ്ങു­ന്നു ഇ­ക്ക­ഥ­യിൽ. പക്ഷേ, ക­ല­യു­ടെ ചാരുത ഇ­തി­നി­ല്ല. ആ­ശ­യ­ത്തി­ന്റെ ശോ­ഭ­കൊ­ണ്ടു­മാ­ത്രം ഒരു ക­ലാ­സൃ­ഷ്ടി­യും ഉ­ത്കൃ­ഷ്ട­മാ­യി­ട്ടി­ല്ല­ല്ലോ.

സാ­ഹി­ത്യ­സൃ­ഷ്ടി­ക­ളി­ലെ ക­ഥാ­പാ­ത്ര­ങ്ങൾ വാ­യ­ന­ക്കാ­രിൽ സ്വാ­ധീ­ന­ശ­ക്തി ചെ­ലു­ത്തു­മോ? ഇല്ലേ? മ­ഹാ­ത്മാ­ഗാ­ന്ധി യേ­ക്കാൾ ശ­ക്ത­നും ആ­ദ­ര­ണീ­യ­നു­മ­ല്ലേ യു­ധി­ഷ്ഠി­രൻ? “ഞാൻ അ­ങ്ങ­യെ സ്നേ­ഹി­ക്കു­ന്നു”വെ­ന്നു­പ­റ­ഞ്ഞു് കാ­മി­നി കാ­മു­ക­ന്റെ അ­ടു­ക്ക­ലെ­ത്തു­മ്പോൾ “എന്റെ ഏക ധ­ന­മ­ങ്ങു്, ജീ­വ­ന­ങ്ങു് ” എ­ന്നു് ഉ­ദ്ഘോ­ഷി­ച്ചു് സ­ന്ന്യാ­സി­യാ­യ ആ­ത്മ­നാ­ഥ­ന്റെ മുൻ­പിൽ­വീ­ണ നളിനി യെ­യ­ല്ലേ ആ കാ­മു­കൻ ഓർ­മ്മി­ക്കു­ക. അയാൾ അ­വ­ളു­ടെ ക­ണ്ണീ­രു­തു­ട­യ്ക്കു­മ്പോൾ “ഉ­ഷ­യു­ടെ ആലോല ബാ­ഷ്പ­ഝ­രി കൈ­ത്ത­ളി­രാൽ­ത്തു­ട­ച്ച”—അ­നി­രു­ദ്ധ­നെ ആ കാ­മു­കി നി­ശ്ച­യ­മാ­യും ഓർ­മ്മി­ക്കു­ന്നു­ണ്ടാ­കും. ന­മ്മു­ടെ ഇ­ന്ന­ത്തെ ക­ഥ­ക­ളിൽ അ­ങ്ങ­നെ­യു­ള്ള ക­ഥാ­പാ­ത്ര­ങ്ങൾ ഇ­ല്ലാ­ത്ത­തു് എ­ന്തു­കൊ­ണ്ടാ­ണു്? മ­റു­പ­ടി ഇതാ കേൾ­ക്കു­ന്നു. “പ­ണ്ഡി­ത­മാ­നി­യാ­യ ലേഖക, ഇ­രു­പ­താം­ശ­ത­ക­മാ­ണി­തു്. ഇവിടെ വ്യ­ക്തി­ത്വം ത­കർ­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. മാ­ന­സി­ക­നി­മി­ഷ­ത്തി­നാ­ണു് ഇ­പ്പോൾ പ്രാ­ധാ­ന്യം. വ്യ­ക്തി­ത്വ­മു­ള്ള ക­ഥാ­പാ­ത്ര­ങ്ങൾ­ക്ക­ല്ല.

നർ­ത്ത­കൻ ഒരു നൃ­ത്ത­ത്തി­ന്റെ ‘പാ­റ്റേൺ’ നിർ­മ്മി­ക്കു­മ്പോൾ ര­സി­ക്കു­ന്ന­തു് ദ്ര­ഷ്ടാ­ക്ക­ളാ­ണു്, ആ നർ­ത്ത­ക­ന­ല്ല. കെ. പി. ഏ. സി.-യിലെ ലീല എന്ന അ­നു­ഗൃ­ഹീ­ത നർ­ത്ത­കി നൃ­ത്തം­ചെ­യ്യു­മ്പോൾ ഒരു ചി­ത്ര­ശ­ല­ഭം ഒരു പു­ഷ്പ­ത്തിൽ­നി­ന്നു് വേ­റൊ­രു പു­ഷ്പ­ത്തി­ലേ­ക്കു പാ­റി­പ്പ­റ­ക്കു­ന്നു­വെ­ന്നു് എ­നി­ക്കു തോ­ന്നി­യി­ട്ടു­ണ്ടു്. ആ യുവതി മ­ത്സ്യ­നൃ­ത്തം ചെ­യ്യു­ന്ന­തു് ഞാൻ ക­ണ്ട­പ്പോൾ സ്ഫ­ടി­ക­ജ­ലാ­ശ­യ­ത്തി­ലെ സ്വർ­ണ്ണ­മ­ത്സ്യ­ത്തി­ന്റെ മോ­ഹ­ന­ച­ല­ന­ങ്ങ­ളെ ഞാൻ ഓർ­മ്മി­ച്ചു­പോ­യി. ക­ലാ­മ­ണ്ഡ­ലം ഗം­ഗാ­ധ­രൻ എ­ങ്ങ­നെ നൃ­ത്തം­കൊ­ണ്ടു് ദ്ര­ഷ്ടാ­ക്ക­ളെ വ­ശീ­ക­രി­ക്കു­ന്നു­വെ­ന്നു് ശ്രീ. വി. ബി. സി. നായർ മ­ല­യാ­ള­നാ­ട്ടി­ലൂ­ടെ വ്യ­ക്ത­മാ­ക്കു­ന്നു. ക­ലാ­കാ­ര­ന്മാ­രെ­ക്കു­റി­ച്ചു­ള്ള ഇ­ത്ത­രം ലേ­ഖ­ന­ങ്ങൾ എ­പ്പോ­ഴും സ്വാ­ഗ­താർ­ഹ­ങ്ങ­ള­ത്രേ.

images/ErnstFischer.jpg
ഏർ­ണ്ണ­സ്റ്റ് ഫിഷർ

ചി­ന്തി­ക്കു­ന്ന മ­നു­ഷ്യ­നു മോ­ഹ­ഭം­ഗ­മി­ല്ലെ­ന്നു സ്ഥാ­പി­ച്ചു­കൊ­ണ്ടു് ശ്രീ. കെ. പി. ശ­ശി­ധ­രൻ ദേ­ശാ­ഭി­മാ­നി­വാ­രി­ക­യി­ലെ­ഴു­തി­യി­രി­ക്കു­ന്നു. അ­ദ്ദേ­ഹ­ത്തോ­ടു യോ­ജി­ക്കാൻ ഈ ലേ­ഖ­ക­നു­മു­ണ്ടു്. പക്ഷേ, ഇ­തി­നെ­ക്കു­റി­ച്ചു് മാർ­ക്സി­സ്റ്റു­കാ­രു­ടെ ഇ­ട­യിൽ­ത്ത­ന്നെ അ­ഭി­പ്രാ­യ­ഭേ­ദ­ങ്ങ­ളു­ണ്ടു്. “മാർ­ക്സി­സ­ത്തി­ന്റെ അ­രി­സ്റ്റോ­ട്ടിൽ ” എ­ന്നു് വി­ശേ­ഷി­പ്പി­ക്ക­പ്പെ­ടു­ന്ന മ­ഹാ­നാ­യ നി­രൂ­പ­ക­നാ­ണു് ഏർ­ണ്ണ­സ്റ്റ് ഫിഷർ. അ­ദ്ദേ­ഹ­ത്തി­ന്റെ “Art against Ideology” എന്ന ഗ്ര­ന്ഥ­ത്തിൽ ക­ലാ­കാ­ര­ന്മാർ­ക്കു് മോ­ഹ­ഭം­ഗ­മു­ണ്ടെ­ന്നു് കാ­ര്യ­കാ­ര­ണ­സ­ഹി­തം സ്ഥാ­പി­ച്ചി­രി­ക്കു­ന്നു. ശ­ശി­ധ­രൻ ആ പു­സ്ത­കം വാ­യി­ച്ചി­ട്ടു വീ­ണ്ടും എ­ഴു­ത­ണ­മെ­ന്നു് ഞാൻ അ­ഭ്യർ­ത്ഥി­ക്കു­ന്നു. പാ­റ­പ്പു­റ­ത്തി­ന്റെ കൃ­തി­ക­ളു­ടെ മൂ­ല്യം നിർ­ണ്ണ­യി­ക്കു­ന്ന­തിൽ ശ്രീ. കെ. പി. ശ­ര­ച്ച­ന്ദ്രൻ തൽ­പ­ര­നാ­യി­രി­ക്കു­ന്നു. ക­ഥാ­പാ­ത്ര­ങ്ങൾ, ‘പ്ര­മേ­യ­ങ്ങൾ’, ശൈലി എ­ന്നി­വ­യെ­യെ­ല്ലാം വി­ദ­ഗ്ദ്ധ­മാ­യി അ­പ­ഗ്ര­ഥി­ക്കു­ന്ന ലേഖകർ, പാ­റ­പ്പു­റ­ത്തി­ന്റെ ആ­ദർ­ശ­വൽ­ക്ക­ര­ണാ­ഭി­ലാ­ഷ­ത്തെ അ­ധി­ക്ഷേ­പി­ക്കു­ന്നു­ണ്ടു്. ആ ആ­ക്ഷേ­പ­ത്തി­നു് നീ­തി­മ­ത്ക്ക­ര­ണ­മു­ണ്ടു­താ­നും (മാ­തൃ­ഭൂ­മി­യി­ലെ ലേ­ഖ­ന­ങ്ങൾ).

മുൻ­പൊ­ക്കെ വി­സ്മ­യാ­വ­ഹ­മാ­യ അ­വ­സാ­ന­ത്തോ­ടു­കൂ­ടി­യ ചെ­റു­ക­ഥ­കൾ എ­ഴു­തു­ന്ന­തിൽ ക­ഥാ­കാ­ര­ന്മാർ ഉ­ത്സു­ക­രാ­യി­രു­ന്നു. ഒ. ഹെൻറി എന്ന അ­മേ­രി­ക്ക­ക്കാ­ര­നാ­ണു് ഇ­ത്ത­രം ക­ഥ­ക­ളു­ടെ ആശാൻ. ആ ക­ഥ­ക­ളു­ടെ കാലം ക­ഴി­ഞ്ഞു­പോ­യി. ചീ­ട്ടു­വി­ദ്യ­യു­ടെ ര­ഹ­സ്യം മ­ന­സ്സി­ലാ­ക്കി­യാൽ പി­ന്നീ­ടാർ­ക്കെ­ങ്കി­ലും അതു കാ­ണ­ണ­മെ­ന്നു തോ­ന്നു­ക­യി­ല്ല­ല്ലോ. ക­ഥ­ക­ളി­ലെ ആ വിദ്യ വൈ­ലോ­പ്പി­ള്ളി ക­വി­ത­യിൽ പ്ര­യോ­ഗി­ച്ചു­നോ­ക്കു­ന്നു. മ­ഴ­ക്കാ­ല­ത്തു് വേ­ഗ­ത്തി­ലോ­ടി­പ്പോ­യ കാറ് തെ­റി­പ്പി­ച്ച ചെ­ളി­വെ­ള്ള­ത്തെ­ക്കു­റി­ച്ചൊ­ക്കെ കുറെ വ­രി­ക­ളെ­ഴു­തി­യ­തി­നു­ശേ­ഷം കവി പ­റ­യു­ന്നു:

പോ­ക്കി­നു കാ­റു­ള്ളി­ന്ദ്ര­സ­ന്നി­ഭ­ന്മാർ തൻ നേരം

പോ­ക്കി­നാ­ണ­ല്ലോ റോഡും പാ­ന്ഥ­രും വ­രി­ഷ­വും

(ജ­ന­യു­ഗം)

ഇതു ക­വി­ത­യ­ല്ല, ചീ­ട്ടു­വി­ദ്യ­യാ­ണു്. പ്ര­പ­ഞ്ച­മു­ണ്ടാ­ക്കി­യ മു­റി­വു­ക­ളെ ഉ­ണ­ക്കു­ന്ന മാ­ന്ത്രി­ക­ലേ­പ­ന­മാ­ണു് കവിത. കു­ട്ടി­ക­ളെ വി­സ്മ­യി­പ്പി­ക്കു­ന്ന വി­ദ്യ­യാ­യി—മാ­ജി­ക്കാ­യി—അതു് അ­ധഃ­പ­തി­ക്കാൻ പാ­ടി­ല്ല.

images/GSankaraKurup.jpg
ജി. ശ­ങ്ക­ര­ക്കു­റു­പ്പു്

മ­ഹാ­ക­വി ജി. ശ­ങ്ക­ര­ക്കു­റു­പ്പു് എ­നി­ക്കെ­ഴു­തി­യ ഒരു “സ്വ­കാ­ര്യ­ക്ക­ത്തി”ൽ­നി­ന്നു് സൗ­ഹൃ­ദം ന­ല്കു­ന്ന അ­ധി­കാ­ര­മു­പ­യോ­ഗി­ച്ചു് ഞാൻ ഇ­ത്ര­യും ഉ­ദ്ധ­രി­ക്കു­ന്നു. കേ­ര­ളീ­യ­രാ­കെ, ഭാ­ര­തീ­യ­രാ­കെ അ­റി­യേ­ണ്ട അ­ക്കാ­ര്യം പ്ര­കാ­ശി­പ്പി­ക്കു­ന്ന­തിൽ തെ­റ്റി­ല്ലെ­ന്നും അ­ദ്ദേ­ഹം അതിൽ പ്ര­തി­ഷേ­ധി­ക്കു­ക­യി­ല്ലെ­ന്നും ഞാൻ വി­ശ്വ­സി­ക്കു­ന്നു:

“വാർ­ദ്ധ­ക്യം മ­ടി­യു­ടെ രൂ­പ­ത്തി­ലാ­ണു് ക­ലാ­കാ­ര­ന്മാ­രെ ആദ്യം പി­ടി­കൂ­ടു­ക. വി­കാ­രോ­ദ്രേ­ക­ത്തി­ന്റെ, ഭാ­വോ­ന്മീ­ല­ന­ത്തി­ന്റെ ഹ്രാ­സ­മാ­ണു് ആ മ­ടി­യു­ടെ നി­ദാ­നം എ­ന്നു് എ­നി­ക്ക­റി­യാം… സാ­ഹി­ത്യ­ജീ­വി­ത­ത്തി­ലെ വാ­ന­പ്ര­സ്ഥ­മാ­ണി­തു്. സു­ഹൃ­ത്തു­ക്ക­ളു­ടെ സ­ല്ലാ­പ­ങ്ങ­ളിൽ മു­ഴു­കി, സ്വ­പ്ന­ങ്ങ­ളെ സ­ല്ക്ക­രി­ച്ചി­രു­ത്തി, ക­വി­ത­യെ കൂ­ട്ടു­കാ­രി­യാ­ക്കി മാ­ത്രം നി­റു­ത്തി “ഓർ­മ്മ­ക­ളു­ടെ ഓ­ള­ങ്ങ­ളിൽ” അ­തു­മി­തും പെ­റു­ക്കി­യും നീ­ന്തി­യും ക­ഴി­യു­ന്നു. എന്റെ “ഓർ­മ്മ­യു­ടെ ഓ­ള­ങ്ങൾ” പു­റ­ത്തു­വ­രു­മോ എ­ന്ന­റി­ഞ്ഞു­കൂ­ടാ. എന്റെ പേന അവയിൽ മു­ങ്ങു­ന്നു­ണ്ടു്; നീ­ന്തു­ന്നു­ണ്ടു്.”

ജി­യു­ടെ “ഓർ­മ്മ­യു­ടെ ഓ­ള­ങ്ങൾ” പു­റ­ത്തു വരും. ആ ഓ­ള­ങ്ങൾ ന­മ്മ­ളെ ചി­ന്ത­യു­ടെ തീ­ര­ത്തി­ലേ­ക്കും അ­വി­ടെ­നി­ന്നു് വി­കാ­ര­ത്തി­ന്റെ നീർ­ച്ചു­ഴി­യി­ലേ­ക്കും വ­ലി­ച്ചെ­റി­യു­ന്ന­തു് ക­ണ്ടു­കൊ­ണ്ടു് അ­ദ്ദേ­ഹം വ­ള­രെ­ക്കാ­ലം ജീ­വി­ച്ചി­രി­ക്കും. മ­ല­യാ­ള­നാ­ട്ടി­ന്റെ തീ­ര­ത്താ­ക­ട്ടെ ആ ഓർ­മ്മ­യു­ടെ ഓ­ള­ങ്ങൾ വ­ന്നു് അ­ല­യ്ക്കു­ന്ന­തു്.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-09-19.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.