SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
സാ­ഹി­ത്യ­വാ­ര­ഫ­ലം
എം കൃ­ഷ്ണൻ നായർ
(മ­ല­യാ­ള­നാ­ടു വാരിക, 1971-12-26-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച­തു്)

വേ­ദ­ന­യും സൗ­ന്ദ­ര്യ­വും

വർ­ഷ­ങ്ങൾ­ക്കു മുൻ­പു് ഞാൻ കോ­ളേ­ജ് വി­ദ്യാർ­ത്ഥി­യാ­യി­രു­ന്ന­കാ­ല­ത്തു­ണ്ടാ­യ സംഭവം. നാ­ലും­കൂ­ടു­ന്ന വ­ഴി­യിൽ ഞാൻ ബസ് കാ­ത്തു­നി­ല്ക്കു­ക­യാ­ണു്. പൊ­ടു­ന്ന­ന­വേ ഒരു ശബ്ദം. “അയ്യോ എന്റെ കാ­ലു­മു­റി­ഞ്ഞേ.” ഞാൻ തി­രി­ഞ്ഞു­നോ­ക്കി­യ­പ്പോൾ പ­തി­നെ­ട്ടു­വ­യ­സ്സു­വ­രു­ന്ന ഒരു പെൺ­കു­ട്ടി റോ­ഡി­ന­രി­കെ കാ­ലി­ലെ വി­ര­ലു­കൾ ഉ­യർ­ത്തി­വ­ച്ചു­കൊ­ണ്ടു് നി­ല­വി­ളി­ക്കു­ന്നു. അ­വ­ളു­ടെ വി­ര­ലു­ക­ളാ­കെ ര­ക്ത­ത്തിൽ മു­ങ്ങി­യി­രി­ക്കു­ന്നു. ഉള്ളം കാലിൽ ഒരു കു­പ്പി­യോ­ടു് ത­റ­ച്ചു് നി­ല്ക്കു­ന്നു, ആ മു­റി­വിൽ­നി­ന്നു് രക്തം ധാ­രാ­യ­ന്ത്ര­ത്തിൽ നി­ന്നെ­ന്ന­പോ­ലെ പു­റ­ത്തേ­ക്കു ചാ­ടു­ന്നു. ഞാൻ ഒരു സ­ഹാ­യ­വും ചെ­യ്യാ­തെ, ഒരു വാ­ക്കു­പോ­ലും പ­റ­യാ­തെ നോ­ക്കി­നി­ന്നു. അ­വ­ളു­ടെ അ­ഴി­ച്ചി­ട്ട ത­ല­മു­ടി റോഡിൽ കി­ട­ന്നി­ഴ­യു­ന്നു. റോ­സാ­പ്പൂ­പോ­ലെ­യു­ള്ള അ­വ­ളു­ടെ ക­വിൾ­ത്ത­ട­ങ്ങൾ കൂ­ടു­തൽ അരുണ വർ­ണ്ണ­മ­ണി­ഞ്ഞി­രി­ക്കു­ന്നു. ര­ക്ത­പ്ര­വാ­ഹം കണ്ടു പേ­ടി­ച്ചു്, വേ­ദ­ന­കൊ­ണ്ടു് പി­ട­ഞ്ഞു് അവൾ കാ­ത­ര­ങ്ങ­ളാ­യ മി­ഴി­കൾ നാ­ലു­പാ­ടും വ്യാ­പ­രി­പ്പി­ക്കു­ന്നു. അ­സു­ല­ഭ­ദർ­ശ­നം; അ­സു­ല­ഭ­മാ­യ സൗ­ന്ദ­ര്യ­ദർ­ശ­നം. അ­വൾ­ക്കു വേദന. കാ­ഴ്ച­ക്കാ­ര­നാ­യ എ­നി­ക്കു സൗ­ന്ദ­ര്യാ­നു­ഭൂ­തി. പി­ന്നീ­ടു് പ­ല­പ്പോ­ഴും ആ പെൺ­കു­ട്ടി­യെ റോ­ഡിൽ­വ­ച്ചു ക­ണ്ടി­ട്ടു­ണ്ടു്. കാ­ണു­മ്പോ­ഴൊ­ക്കെ ഞാൻ വി­ചാ­രി­ച്ചി­ട്ടു­ണ്ടു് “ഇ­ന്നും കാലിൽ കു­പ്പി­ച്ചി­ല്ലു് കൊ­ണ്ടെ­ങ്കിൽ”. വേ­ദ­ന­യി­ലൂ­ടെ ആ­വി­ഷ്ക്ക­രി­ക്ക­പ്പെ­ടു­ന്ന സൗ­ന്ദ­ര്യ­ത്തി­നു് തീ­ക്ഷ്ണ­ത കൂടും. “മ­ല­യാ­ള­നാ­ടിൽ” ശ്രീ. കെ. എൽ. മോ­ഹ­ന­വർ­മ്മ എ­ഴു­തി­യ “മാ­ര്യേ­ജ്, കേ­ര­ള­സ്റ്റൈൽ” എന്ന ചെ­റു­ക­ഥ ഒ­ട്ടൊ­ക്കെ ഫ­ലി­താ­ത്മ­ക­മാ­ണെ­ങ്കി­ലും വേദന നി­റ­ഞ്ഞ­താ­ണു്. അ­ച്ഛ­ന്റെ നിർ­ബ്ബ­ന്ധം­കൊ­ണ്ടു് മകൻ ത­നി­ക്കി­ഷ്ട­മി­ല്ലാ­ത്ത പെ­ണ്ണി­നെ വി­വാ­ഹം ക­ഴി­ക്കു­ന്നു. വി­വാ­ഹ­ത്തി­ന്നു ശേഷം ആ പെ­ണ്ണി­നെ ഉ­പേ­ക്ഷി­ക്ക­ണ­മെ­ന്നു് അച്ഛൻ നിർ­ബ്ബ­ന്ധി­ക്കു­ന്നു. അ­പ്പോൾ പെ­ണ്ണി­ന്റെ അ­ച്ഛ­നും വാശി. ഭർ­ത്താ­വി­ല്ലാ­തെ മകൾ വീ­ട്ടിൽ നി­ന്നാ­ലും ത­ര­ക്കേ­ടൊ­ന്നു­മി­ല്ല. കീ­ഴ­ട­ങ്ങു­ന്ന­തു് ആ­ത്മാ­ഭി­മാ­ന­ത്തി­നു് ചേർ­ന്ന­ത­ല്ല. പക്ഷേ, രണ്ടു വീ­ട്ടു­കാ­രെ­യും ക­ളി­പ്പി­ച്ചു­കൊ­ണ്ടു് ഭർ­ത്താ­വും ഭാ­ര്യ­യും ഒ­രു­മി­ച്ചു താ­മ­സി­ക്കാൻ തീ­രു­മാ­നി­ക്കു­ന്നു. ശ­രി­യാ­യ തീ­രു­മാ­ന­മെ­ന്നു് ന­മ്മ­ളും പറയും. ഇ­ഷ്ട­മി­ല്ലാ­തെ­യാ­ണെ­ങ്കി­ലും വി­വാ­ഹം ക­ഴി­ച്ചു പോയാൽ ആ ദാ­മ്പ­ത്യ­ജീ­വി­തം നി­ല­നി­റു­ത്തി­ക്കൊ­ണ്ടു പോ­കേ­ണ്ട­താ­ണു്. ഭാ­ര്യ­യ്ക്കു ദോ­ഷ­മു­ണ്ടെ­ങ്കിൽ ഭർ­ത്താ­വു് അതു് ഉ­റ­ക്കെ­പ്പ­റ­യ­രു­തു്. ഭർ­ത്താ­വി­നു ദോ­ഷ­മു­ണ്ടെ­ങ്കിൽ ഭാ­ര്യ­യും പ­റ­യ­രു­തു്. സം­സ്ക്കാ­ര­ത്തി­ന്റെ പേ­രി­ലു­ള്ള ഈ “വി­ല­ക്ക”ങ്ങൾ ഇ­ത്ര­യും കാലം പ­രി­പാ­ലി­ച്ച­തു­കൊ­ണ്ടാ­ണു് നാം ശ്രേ­ഷ്ഠ­ജ­ന­ത­യാ­യി ലോ­ക­മെ­ങ്ങും ആ­രാ­ധി­ക്ക­പ്പെ­ടു­ന്ന­തു്. അ­തു­പോ­ക­ട്ടെ. വേ­ദ­ന­യിൽ വി­രി­ഞ്ഞു നി­ല്ക്കു­ന്ന സൗ­ന്ദ­ര്യ­ത്തി­ന്റെ പൂ­വാ­ണു് മോ­ഹ­ന­വർ­മ്മ­യു­ടെ കഥ. കൂർ­ത്ത കു­പ്പി­ച്ചി­ല്ലു് ആ പെൺ­കു­ട്ടി­യു­ടെ ക­വിൾ­ത്ത­ട­ത്തിൽ റോ­സാ­പ്പൂ­ക്കൾ ഉ­ള­വാ­ക്കി. ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ന്റെ വേ­ദ­ന­കൾ ഇവിടെ ആ­ധ്യാ­ത്മി­ക­സൗ­ന്ദ­ര്യം ഉ­ള­വാ­ക്കു­ന്നു.

ഞാൻ ഈ “ആ­ദർ­ശാ­ത്മ­ക­ത്വ”മൊ­ക്കെ പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും യ­ഥാർ­ത്ഥ­മാ­യ ലോകം ഇ­ങ്ങ­നെ­യൊ­ന്നു­മ­ല്ലെ­ന്നു് ശ്രീ. ജി. എൻ. പ­ണി­ക്കർ കാ­ണി­ച്ചു­ത­രു­ന്നു. ചേ­ച്ചി അ­മ്പ­ല­ത്തിൽ പോ­യ­പ്പോൾ അ­നു­ജ­ത്തി ചേ­ച്ചി­യു­ടെ ഭർ­ത്താ­വി­ന്റെ അ­ടു­ക്കൽ സ­ല്ല­പി­ക്കാൻ എ­ത്തു­ന്നു. അ­തേ­സ­മ­യം അവൾ വേ­റൊ­രു പു­രു­ഷ­നെ സ്നേ­ഹി­ക്കു­ന്നു­വെ­ന്നു ഭാ­വി­ക്കു­ക­യാ­ണു്. അയാളോ? അവളെ വ­ഞ്ചി­ച്ചു് വേ­റൊ­രു­ത്തി­യെ വി­വാ­ഹം ക­ഴി­ക്കാൻ­പോ­കു­ന്നു. കാ­പ­ട്യം നി­റ­ഞ്ഞ ഈ ലോ­ക­ത്തെ ജി. എൻ. പ­ണി­ക്കർ ക­ലാ­സു­ന്ദ­ര­മാ­യ രീ­തി­യിൽ അ­നാ­വ­ര­ണം ചെ­യ്യു­ന്നു “ത­ട­ശി­ല­യിൽ പൂ­ക്കൾ” എന്ന ചെ­റു­ക­ഥ­യിൽ (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്). ഒരു ത്രി­പാർ­ശ്വ­കാ­ചം സൂ­ര്യ­ര­ശ്മി­യെ ഏ­ഴു­നി­റ­ങ്ങ­ളാ­ക്കി പ്ര­സ­രി­പ്പി­ക്കു­ന്നു. ജീ­വി­ത­സം­ഭ­വ­ങ്ങൾ അ­നു­ജ­ത്തി­യു­ടെ—മാ­ലി­നി­യു­ടെ—ഹൃ­ദ­യ­കോ­ച­ത്തി­ലൂ­ടെ ക­ട­ന്നു­വ­രു­മ്പോൾ വർ­ണ്ണോ­ജ്ജ്വ­ല­ത­യാർ­ന്ന അ­വ­ളു­ടെ സ്വ­ഭാ­വം വ്യ­ക്ത­മാ­കു­ന്നു. വി­കാ­ര­ത്തി­ന്റെ കൊ­ടു­മു­ടി­യി­ലെ­ത്തി­യ­താ­ണു് അ­വ­ളു­ടെ ജീ­വി­തം. അ­തി­നു് യോ­ജി­ച്ചി­രി­ക്കു­ന്നു അ­ടു­ത്ത വീ­ട്ടിൽ നി­ന്നു­യ­രു­ന്ന പോപ് സം­ഗീ­തം. സ­ത്യാ­ത്മ­ക­മ­ല്ലാ­ത്ത ആ സം­ഗീ­തം മാ­ലി­നി­യു­ടെ വി­കാ­ര­ത്തി­ന്റെ അ­സ­ത്യാ­ത്മ­ക­ത­യെ സൂ­ചി­പ്പി­ക്കു­ന്നു. ഭാ­വാ­ത്മ­ക­ത്വം കൊ­ണ്ടു് ജി. എൻ. പ­ണി­ക്ക­രു­ടെ ചെ­റു­ക­ഥ മ­നോ­ഹ­ര­മാ­യി­ട്ടു­ണ്ടു്. ശ്രീ. ന­മ്പൂ­തി­രി യുടെ ചി­ത്ര­വും ഭാ­വ­വ്യ­ഞ്ജ­ക­മാ­യി­രി­ക്കു­ന്നു.

images/GuydeMaupassant1888.jpg
ഗി ദേ മോ­പ്പ­സാ­ങ്

ഗി ദേ മോ­പ്പ­സാ­ങ്ങി ന്റെ “ച­ന്ദ്രി­ക­യിൽ” എന്ന ചെ­റു­ക­ഥ ഉ­ത്കൃ­ഷ്ട­മാ­ണു്, പ്ര­സി­ദ്ധ­വു­മാ­ണു്. ധർ­മ്മോ­ന്മ­ത്ത­നാ­യ ഒരു പാ­തി­രി­യു­ടെ ക­ഥ­യാ­ണ­തു്. സൃ­ഷ്ടി­യു­ടെ എല്ലാ ര­ഹ­സ്യ­ങ്ങ­ളും ക­ണ്ടു­പി­ടി­ച്ചു­വെ­ന്നു ക­രു­തു­ന്ന അ­ദ്ദേ­ഹ­ത്തി­നു് സ്ത്രീ­യെ വെ­റു­പ്പാ­ണു്. പു­രു­ഷ­നെ പ്ര­ലോ­ഭി­പ്പി­ക്കാ­നാ­ണു് ഈ­ശ്വ­രൻ സ്ത്രീ­യെ സൃ­ഷ്ടി­ച്ച­തെ­ന്നു് അ­ദ്ദേ­ഹം കരുതി. ഒ­രു­ദി­വ­സം ഒരു സ്ത്രീ അ­ദ്ദേ­ഹ­ത്തോ­ടു പ­റ­ഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന്റെ അ­ന­ന്ത­ര­വൾ­ക്കു് ഒരു കാ­മു­ക­നു­ണ്ടെ­ന്നു്. പാ­തി­രി വി­ശ്വ­സി­ച്ചി­ല്ല. രാ­ത്രി പ­ത്തു­മ­ണി­ക്കു­ശേ­ഷം ന­ദി­യു­ടെ­തീ­ര­ത്തു ചെ­ന്നാൽ താൻ പ­റ­ഞ്ഞ­തു സ­ത്യ­മാ­ണെ­ന്നു് ബോ­ധ­പ്പെ­ടു­മെ­ന്നു് ആ സ്ത്രീ അ­ദ്ദേ­ഹ­ത്തി­നു് ഉ­റ­പ്പു­കൊ­ടു­ത്തു. പാ­തി­രി പ­ത്തു­മ­ണി­യാ­കാൻ കാ­ത്തി­രു­ന്നു. മ­നോ­ഹ­ര­മാ­യ രാ­ത്രി. നി­ലാ­വു് പ­ര­ന്നൊ­ഴു­കു­ന്നു. മൂ­ടൽ­മ­ഞ്ഞു് അതിൽ ക­ലർ­ന്നു് എ­ന്തെ­ന്നി­ല്ലാ­ത്ത ശോഭ. നൈ­റ്റിം­ഗ­യിൽ പാ­ടു­ന്നു­ണ്ടു്. പാ­തി­രി­ക്കു­ത­ന്നെ ഒരു വി­കാ­രം. ഈ­ശ്വ­ര­നെ­ന്തി­നു് ഈ രാ­ത്രി­യെ ഇ­ത്ര­ത്തോ­ളം സു­ന്ദ­ര­മാ­ക്കി എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സംശയം. അതാ ആ ഉ­ജ്ജ്വ­ല­ന­ക്ഷ­ത്രം; അതു് കാ­വ്യാ­ത്മ­ക­മാ­ണു്. അതു് കാ­ണു­മ്പോൾ ഹൃദയം സ്പ­ന്ദി­ക്കു­ന്നു. പ്ര­കൃ­തി­ക്കു് മൂ­ടൽ­മ­ഞ്ഞെ­ന്ന മു­ഖാ­വ­ര­ണം? രാ­ത്രി മ­നു­ഷ്യ­നു് വി­ശ്ര­മി­ക്കാ­നു­ള്ള സ­മ­യ­മാ­ണെ­ങ്കിൽ എ­ന്തി­നു് ഈ സൗ­ന്ദ­ര്യം? എ­ന്തി­ന്നു് ഈ ഉ­ദാ­ത്ത­ത? അ­ദ്ദേ­ഹം സ്വയം ചോ­ദി­ക്കു­ക­യാ­ണു്. ആ ചോ­ദ്യ­ങ്ങൾ­ക്കു­ള്ള ഉ­ത്ത­രം­പോ­ലെ ഒരു യു­വാ­വും യു­വ­തി­യും ന­ദീ­തീ­ര­ത്തി­ലൂ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ അ­ടു­ക്ക­ലേ­ക്കു ന­ട­ന്നു് അ­ടു­ക്കു­ക­യാ­ണു്. യുവതി പാ­തി­രി­യു­ടെ അ­ന­ന്ത­ര­വൾ­ത­ന്നെ. അ­പ്പോ­ഴാ­ണു് അ­ദ്ദേ­ഹ­ത്തി­നു മ­ന­സ്സി­ലാ­യ­തു് ഈ­ശ്വ­രൻ ആ രാ­ത്രി­യെ അ­ത്ര­ത്തോ­ളം മ­നോ­ഹ­ര­മാ­ക്കി­യ­തു് എ­ന്തി­നാ­ണെ­ന്നു്. കാ­മു­കി­യു­ടെ­യും കാ­മു­ക­ന്റെ­യും പ്രേ­മാ­വി­ഷ്ക്കാ­ര­ത്തി­നാ­ണു് നി­ശീ­ഥി­നി­യെ ഈ­ശ്വ­രൻ സു­ന്ദ­ര­മാ­ക്കി­യ­തു്. ഈ സത്യം മ­ന­സ്സി­ലാ­ക്കി­യ പാ­തി­രി അ­വി­ടെ­നി­ന്നു് ഓ­ടി­ക്ക­ള­ഞ്ഞു. ത­നി­ക്കു പ്ര­വേ­ശി­ക്കാൻ അർ­ഹ­ത­യി­ല്ലാ­ത്ത ദേ­വാ­ല­യ­ത്തിൽ ക­ട­ന്നു­ചെ­ന്നു­വെ­ന്ന തോ­ന്ന­ലോ­ടു­കൂ­ടി. മോ­പ്പ­സാ­ങ്ങി­ന്റെ അ­ത്യ­ന്ത­സു­ന്ദ­ര­മാ­യ ഈ ചെ­റു­ക­ഥ­യു­ടെ ഒരു വി­കൃ­ത­മാ­യ അ­നു­ക­ര­ണ­മാ­ണു് കു­ങ്കു­മം­വാ­രി­ക­യി­ലെ “രാഗം” എന്ന ചെ­റു­ക­ഥ. ലൈം­ഗി­കാ­ഭി­ലാ­ഷ­ങ്ങൾ അ­ബോ­ധ­മ­ന­സ്സി­ലേ­ക്കു് ഒ­തു­ക്കി­വ­യ്ക്കു­ന്ന ഒരു ഹോ­സ്റ്റൽ മേ­ട്രൻ കാ­മു­ക­ന്റെ കത്തു വാ­ങ്ങി­യ കാ­മു­കി­യെ (വി­ദ്യാർ­ത്ഥി­നി­യെ) ശ­കാ­രി­ക്കാൻ­വേ­ണ്ടി അ­ടു­ത്തേ­ക്കു വി­ളി­ക്കു­ന്നു. പക്ഷേ, ആ പെൺ­കു­ട്ടി­യു­ടെ സൗ­ന്ദ­ര്യം ക­ണ്ട­പ്പോൾ മേ­ട്ര­നു­ത­ന്നെ കാ­മ­വി­കാ­ര­മു­ണ്ടാ­യി. “ദൈവമേ എന്നെ ടെം­റ്റേ­ഷൻ­സിൽ നി­ന്നും ര­ക്ഷി­ക്കേ­ണ­മേ” എ­ന്നു് അവർ പ്രാർ­ത്ഥി­ച്ചു. പ്ര­തി­പാ­ദ്യ­വി­ഷ­യ­ങ്ങൾ വി­ഭി­ന്ന­ങ്ങ­ളാ­ണെ­ന്നു് ചി­ലർ­ക്കു തോ­ന്നി­യേ­ക്കാം. ആ വി­ഭി­ന്ന­സ്വ­ഭാ­വ­ത്തി­ലൂ­ടെ­യും പ്ര­ക­ട­മാ­ണു് ഗർ­ഹ­ണീ­യ­മാ­യ അ­നു­ക­ര­ണം. കു­ങ്കു­മം­വാ­രി­ക­യി­ലെ മ­റ്റൊ­രു കഥ ശ്രീ. ചി­റ­യിൻ­കീ­ഴ് സലാം എ­ഴു­തി­യ “ആ­വ­ശ്യം” എ­ന്ന­താ­ണു്. വി­വാ­ഹി­ത­യാ­കു­ന്ന യു­വ­തി­യെ­ക്ക­ണ്ടു് ഒരു കൊ­ച്ചു­പെ­ണ്ണു് അ­സൂ­യ­പ്പെ­ടു­ന്ന­താ­ണു് ഇതിലെ കഥ. ഇ­തു­വാ­യി­ച്ചി­ട്ടു് ഈ ലേഖകൻ ഇ­ങ്ങ­നെ പ­റ­യു­ന്നു: “ശ്രീ. ചി­റ­യിൻ­കീ­ഴ് സ­ലാ­മി­നു് കു­റേ­ക്കൂ­ടി ഭാ­വ­ന­യു­ണ്ടാ­യി­രു­ന്നെ­ങ്കിൽ! കു­റേ­ക്കൂ­ടി ക­ലാ­സ­ങ്കേ­ത­ത്തെ­ക്കു­റി­ച്ചു് ജ്ഞാ­ന­മു­ണ്ടാ­യി­രു­ന്നെ­ങ്കിൽ!”

ഞാൻ ഇ­ത്ര­യും എ­ഴു­തി­യി­ട്ടു് പേന മേ­ശ­പ്പു­റ­ത്തു് എ­വി­ടെ­യോ വച്ചു. എ­ന്നി­ട്ടു് കു­റ­ച്ചു­നേ­രം നി­ശ്ശ­ബ്ദ­നാ­യി, വി­ചാ­ര­ര­ഹി­ത­നാ­യി ഇ­രു­ന്നു. വീ­ണ്ടും എ­ഴു­താൻ പേന നോ­ക്കി­യ­പ്പോൾ കാ­ണാ­നി­ല്ല. അതു നോ­ക്കി­യെ­ടു­ക്കു­ന്ന തി­ടു­ക്ക­ത്തിൽ വാ­രി­ക­കൾ തട്ടി താ­ഴെ­യി­ട്ടു. ചെ­യിം­ബേ­ഴ്സ് ഡി­ക്ഷ്ണ­റി മേ­ശ­പ്പു­റ­ത്തു­നി­ന്നു താ­ഴെ­വീ­ണു് ര­ണ്ടാ­യി­ക്കീ­റി. പ­തി­ന­ഞ്ചു മി­നി­റ്റു­നേ­രം പേന നോ­ക്കി­യെ­ടു­ക്കാ­നു­ള്ള ശ്രമം. ഒ­ടു­വിൽ അതു കി­ട്ടി. കി­ട്ടി­യ­പ്പോൾ എ­ന്തൊ­രു സ­ന്തോ­ഷം! ന­മ്മു­ടെ ക­ണ്ണിൽ പെ­ടാ­ത്ത­തു് കാ­ണു­മ്പോൾ ഇ­തു­പോ­ലെ ആ­ഹ്ലാ­ദ­മു­ണ്ടാ­കും. കാ­മു­ക­നു കാ­മു­കി­യു­മാ­യി­രി­ക്കു­മ്പോൾ ഉ­ണ്ടാ­കു­ന്ന വി­കാ­ര­പാ­ര­വ­ശ്യം; അ­തി­ന്റെ പേ­രി­ലു­ണ്ടാ­കു­ന്ന ദു­ശ്ശ­ങ്ക; അ­ത­ക­ലു­മ്പോൾ ഉ­ള­വാ­കു­ന്ന പ്ര­ശാ­ന്ത­ത; ദാ­മ്പ­ത്യ­ജീ­വി­ത­ത്തി­ലെ വഞ്ചന അ­വ­യെ­ല്ലാം നാം പ­ല­യി­ട­ങ്ങ­ളി­ലും ദർ­ശി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, വി­സ്മ­രി­ച്ചു­പോ­യി­രി­ക്കു­ന്നു. ശ്രീ­മ­തി ബി. സ­ര­സ്വ­തി അവയെ ആ­കർ­ഷ­ക­മാ­യി ചി­ത്രീ­ക­രി­ക്കു­മ്പോൾ നാം സ­ന്തോ­ഷി­ക്കു­ന്നു (കടൽ ശാ­ന്തം എന്ന ചെ­റു­ക­ഥ—ജ­ന­യു­ഗം വാരിക). അ­തി­ഭാ­വു­ക­ത്വ­മി­ല്ലാ­ത്ത കൊ­ച്ചു­ക­ഥ. “നി­ങ്ങൾ പ­തി­വാ­യി നി­ന്ദി­ക്കാ­റു­ള്ള പ്രാ­യോ­ഗി­ക­ത്വം ഇ­വി­ടെ­യി­ല്ലേ? ജീ­വി­ത­ത്തി­ന്റെ ശബ്ദം ഇ­വി­ടെ­യു­ണ്ടോ?” എ­ന്നൊ­ക്കെ എ­ന്നോ­ടു ചോ­ദി­ക്ക­രു­തേ ഇ­വി­ടെ­നി­ന്നു് നാം പോ­കു­ന്ന­തു് ‘മ­ല­യാ­ള­രാ­ജ്യ’ത്തി­ലെ ‘ത­ണു­ത്തി­രു­ണ്ട സാ­യാ­ഹ്ന’ത്തി­ലേ­ക്കാ­ണു്. ഞാൻ ഈ ലേ­ഖ­ന­മെ­ഴു­തു­ന്ന­തു് ത­ണു­ത്തി­രു­ണ്ട സാ­യാ­ഹ്ന­ത്തിൽ­ത്ത­ന്നെ. ക­ഥാ­കാ­ര­നാ­യ ശ്രീ. വ­സ­ന്തൻ എന്നെ ന­യി­ക്കു­ന്ന­തും ക­ലാ­ശൂ­ന്യ­ത­യു­ടെ ത­ണു­ത്തി­രു­ണ്ട സാ­യാ­ഹ്ന­ത്തി­ലേ­ക്കു്. രാ­മ­ച­ന്ദ്രൻ എന്ന കാ­മു­കൻ വ­ഞ്ചി­ച്ച­തു­കൊ­ണ്ടു് ശാ­ന്ത­യെ­ന്ന കാ­മു­കി­യു­ടെ ജീ­വി­തം ന­ശി­ച്ചു. അവൾ മ­ര­ണ­ത്തി­നു സ­ദൃ­ശ­മാ­യ ജീ­വി­തം ന­യി­ക്കു­ക­യാ­ണു്. വർ­ഷ­ങ്ങൾ ക­ഴി­ഞ്ഞ­പ്പോൾ അവൾ ആ രാ­മ­ച­ന്ദ്ര­നെ­യും അ­യാ­ളു­ടെ ഭാ­ര്യ­യേ­യും ‘കോ­ളേ­ജ്ഡേ­യ്ക്കു ക­ണ്ടു­മു­ട്ടി. ഒ­ന്നും സം­ഭ­വി­ച്ചി­ല്ലാ­ത്ത മ­ട്ടിൽ രാ­മ­ച­ന്ദ്രൻ അവളെ സ്വ­ന്തം വീ­ട്ടി­ലേ­ക്കു ക്ഷ­ണി­ച്ചു. ആ ക്ഷ­ണ­മാ­ണു് അവളെ കൂ­ടു­തൽ ദുഃ­ഖി­പ്പി­ച്ച­തു്. ആ­യി­ര­മാ­യി­രം ക­ഥാ­കാ­ര­ന്മാർ കൈ­കാ­ര്യം ചെയ്ത ഒരു വിഷയം ഒരു ന­വീ­ന­ത­യു­മി­ല്ലാ­തെ, വൈ­ചി­ത്ര്യ­വു­മി­ല്ലാ­തെ ഇവിടെ പ്ര­തി­പാ­ദി­ക്ക­പ്പെ­ടു­ന്നു. ചൈ­ത­ന്യ­മ­റ്റ ഈ ക­ഥ­യ്ക്കു തു­ല്യ­മാ­യി ഈ ലോ­ക­ത്തു് ഒ­ന്നേ­യു­ള്ളു­വെ­ന്നു ഞാൻ പ­റ­ഞ്ഞാൽ അതിലെ അ­ത്യു­ക്തി ക്ഷ­ന്ത­വ്യ­മാ­ണു്, അതു് ക­ഥ­യ്ക്കു കെ. കെ. പി. വ­ര­ച്ചു­ചേർ­ത്തി­ട്ടു­ള്ള ചി­ത്രം തന്നെ. അ­ന്ത­രീ­ക്ഷ­ത്തിൽ ന­ക്ഷ­ത്രം വി­രി­യു­ന്ന­തു ക­ണ്ട­പ്പോൾ തൊ­ട്ടാ­വാ­ടി­പ്പൂ­വി­നും കൗ­തു­കം അ­തു­പോ­ലൊ­ന്നു വി­രി­യാൻ. സി. എം. ബൗറ നി­രൂ­പ­ണ­മെ­ഴു­തു­ന്ന­തു കാ­ണു­മ്പോൾ എ­നി­ക്കാ­ഗ്ര­ഹം അ­തു­പോ­ലൊ­ന്നു് എ­ഴു­താൻ. ഉ­റൂ­ബും അ­ദ്ദേ­ഹ­ത്തെ­പ്പോ­ലെ­യു­ള്ള ക­ഥാ­കാ­ര­ന്മാ­രും എ­ഴു­തു­ന്ന­തു കാ­ണു­മ്പോൾ പ­ലർ­ക്കും അ­ഭി­ലാ­ഷം അ­വ­രെ­പ്പോ­ലെ എ­ഴു­താൻ. ആ­ഗ്ര­ഹ­ങ്ങ­ളേ! നി­ങ്ങൾ അ­ശ്വ­ങ്ങ­ളാ­കൂ. ഞങ്ങൾ കു­തി­ര­സ്സ­വാ­രി ന­ട­ത്ത­ട്ടെ.

images/Napoleon.jpg
നെ­പ്പോ­ളി­യൻ

ഒരു ബാ­ലി­ക­യു­ടെ ക­ഞ്ചു­കാ­വൃ­ത­മാ­യ വ­ക്ഷോ­ജ­ങ്ങൾ കണ്ട ഒരു ബാ­ല­നു് ഉ­ണ്ടാ­യ ലൈം­ഗി­കാ­ഭി­ലാ­ഷ­മാ­ണു് ശ്രീ. തുളസി എ­ഴു­തി­യ “മ­ഞ്ഞ­ക്കു­ന്നു­ക­ളു­ടെ ഉ­ദ്ഭ­വം” എന്ന ചെ­റു­ക­ഥ­യു­ടെ വിഷയം. അവൾ ഊ­രി­യി­ട്ടി­രു­ന്ന മ­ഞ്ഞ­ബ്ലൗ­സെ­ടു­ത്തു് അവൻ ചും­ബി­ച്ചു പു­ള­കം­കൊ­ള്ളു­ന്നു. അ­ന്നു­രാ­ത്രി അവൻ സ്വ­പ്നം കണ്ടു ത­നി­ക്കും വ­ക്ഷോ­ജ­ങ്ങൾ ഉ­ണ്ടാ­യി എ­ന്നു്. ഉ­ണർ­ന്ന­പ്പോൾ വെറും പരന്ന നെ­ഞ്ചു­മാ­ത്രം. എ­നി­ക്കു നെ­പ്പോ­ളി­യ­ന്റെ ചോ­ദ്യ­മാ­ണു് ഇ­പ്പോൾ ഓർ­മ്മ­വ­രു­ന്ന­തു്. ആ­രെ­യെ­ങ്കി­ലും ഉ­ദ്യോ­ഗ­ത്തിൽ നി­യ­മി­ക്കാ­നു­ള്ള ശു­പാർ­ശ­യു­ണ്ടാ­കു­മ്പോൾ അ­ദ്ദേ­ഹം ചോ­ദി­ക്കു­മാ­യി­രു­ന്നു: “അയാൾ വ­ല്ല­തും എ­ഴു­തി­യി­ട്ടു­ണ്ടോ? ഞാൻ അ­യാ­ളു­ടെ ശൈലി കാ­ണ­ട്ടെ.” ഭാ­ഷാ­ശൈ­ലി­യിൽ­നി­ന്നു് എ­ഴു­തു­ന്ന­യാ­ളി­ന്റെ സ്വ­ഭാ­വം മ­ന­സ്സി­ലാ­ക്കാ­മെ­ന്ന ത­ത്ത്വ­മാ­ണു് നെ­പ്പോ­ളി­യൻ ഈ ചോ­ദ്യം­കൊ­ണ്ടു് പ്ര­ക­ട­മാ­ക്കി­യ­തു്. തു­ള­സി­യു­ടെ ശൈലി വ­ക്ര­മാ­ണു്, കർ­ക്ക­ശ­മാ­ണു്. അതു വി­കാ­രം പ­കർ­ന്നു­കൊ­ടു­ക്കാൻ അ­സ­മർ­ത്ഥ­മാ­ണു്.

“കു­ന്നു­ക­ളെ ന­ഷ്ട­പ്പെ­ടു­ത്തി­യു­ള്ള അ­വ­ളു­ടെ ഇ­പ്പോ­ഴ­ത്തെ രൂപം, വേ­ലി­ക­ട­ന്നു് ചെ­ടി­ക­ളു­ടെ അർ­ദ്ധ­സു­താ­ര്യ­മ­റ­യ്ക്കു പി­ന്നിൽ, വൃ­ക്ഷ­ങ്ങ­ളു­ടെ ക­ടു­ത്ത തി­ര­ശ്ശീ­ല­യ്ക്കു പി­ന്നിൽ ഇ­നി­യും സാ­ദ്ധ്യ­ത എ­ന്നൊ­ന്നി­ല്ലാ­ത്ത അ­ദൃ­ശ്യ­ത­യ്ക്കു­പി­ന്നിൽ… ശൂ­ന്യം; അ­വ­ളി­ല്ല, ചേ­ച്ചി­യി­ല്ല. കാ­ലു­കൾ നി­ല­ത്തു തൊ­ടു­വി­ച്ചു് അവൻ മാ­ത്രം.”

(മ­ല­യാ­ള­രാ­ജ്യം പുറം 27, 28)—വലിയ ബ്ലൗ­സു ധ­രി­ച്ച­തു­കൊ­ണ്ടു് ആ ബാ­ലി­ക­യു­ടെ സ്ത­ന­ങ്ങൾ വെ­ളി­യിൽ കാ­ണാ­തെ­യാ­യി. അവളും അ­വ­ന്റെ ചേ­ച്ചി­യും വേ­ലി­ക­ട­ന്നു പോയി. അ­പ്പോൾ ആ­രെ­യും കാ­ണാ­നി­ല്ല. അവൻ അവിടെ നി­ന്നു—ഇ­ത്ര­യും പ­റ­യാ­നാ­ണു് ഈ വ­ള­ച്ചു­കെ­ട്ടും കോ­ലാ­ഹ­ല­വു­മൊ­ക്കെ. “അവൻ ഒ­റ്റ­യ്ക്കു് അ­വി­ടെ­നി­ന്നു” എന്നു പ­റ­യു­ന്ന­തി­നു പകരം തുളസി പ­റ­യു­ന്ന­തു കേൾ­ക്കു­ക. “കാ­ലു­കൾ നി­ല­ത്തു തൊ­ടു­വി­ച്ചു് അവൻ മാ­ത്രം”. ഇ­തു­കേ­ട്ടാൽ ആളുകൾ പ­തി­വാ­യി കാ­ലൂ­ന്നി­യ­ല്ല നി­ല്ക്കാ­റു­ള്ള­തു്, അവൻ മാ­ത്രം അ­പ്പോൾ അ­ങ്ങ­നെ നി­ന്നു എ­ന്ന­ല്ലേ തോ­ന്നൂ. ഇതാണോ സാ­ഹി­ത്യം? തുളസി നെ­പ്പോ­ളി­യ­ന്റെ കാ­ല­ത്താ­ണു് ജീ­വി­ച്ചി­രു­ന്ന­തെ­ങ്കിൽ അ­ദ്ദേ­ഹ­ത്തി­നു് ഉ­ദ്യോ­ഗം കി­ട്ടു­മാ­യി­രു­ന്നി­ല്ല.

എല്ലാ ഞാ­യ­റാ­ഴ്ച­വൈ­കു­ന്നേ­ര­വും തി­രു­വ­ന­ന്ത­പു­ര­ത്തു് “മ­ല­യാ­ള­നാ­ടു് ” വാരിക കി­ട്ടും. ഒരു ഞാ­യ­റാ­ഴ്ച രാ­ത്രി ഞാൻ മ­ല­യാ­ള­നാ­ടു് വാ­ങ്ങി­ക്കൊ­ണ്ടു­വ­രു­മ്പോൾ അ­ടു­ത്ത­വീ­ട്ടി­ലെ ഒരു കൊ­ച്ചു­കു­ട്ടി അ­തി­നു­വേ­ണ്ടി കൈ­നീ­ട്ടി. ഞാ­ന­തു് അ­വൾ­ക്കു കൊ­ടു­ത്തു. ഇ­രു­ട്ടി­പ്പോ­യ­തു­കൊ­ണ്ടു് അ­വൾ­ക്കു് അതു വാ­യി­ക്കാൻ­വ­യ്യ. തെ­ല്ല­ക­ലെ അ­വൾ­ക്കു് എ­ത്തു­ന്ന മ­ട്ടിൽ സ്വി­ച്ചു­ണ്ടു്. അതു് ഒ­ന്ന­മർ­ത്തി­യാൽ പ്ര­കാ­ശ­മു­ണ്ടാ­കും. എ­ങ്കി­ലും വാ­രി­ക­യി­ലെ ‘ബാ­ല­ലോ­കം’ വാ­യി­ക്കാ­നു­ള്ള തി­ടു­ക്ക­ത്തോ­ടെ അവൾ തൊ­ട്ട­ടു­ത്തി­രു­ന്ന ടോർ­ച്ച് ലൈ­റ്റി­ന്റെ സ്വി­ച്ച് താ­ഴ്ത്തി വായന തു­ട­ങ്ങി. ടോർ­ച്ചി­ന്റെ അ­വ്യ­ക്ത­പ്ര­കാ­ശ­ത്തിൽ അ­വ­ളു­ടെ കൊ­ച്ചു­മു­ഖം വി­ള­ങ്ങി. വാ­യ­ന­യു­ടെ ര­സം­കൊ­ണ്ടു് ആ മു­ഖ­ത്തി­നു കൂ­ടു­തൽ തി­ള­ക്ക­മു­ണ്ടു്. അ­വ­ളു­ടെ ചു­രു­ണ്ട ത­ല­മു­ടി ക­വി­ളി­ലൂ­ടെ വീ­ണു­കി­ട­ക്കു­ന്നു. ആ­കർ­ഷ­ക­മാ­യ കാഴ്ച. ഇ­ത്ത­ര­ത്തി­ലു­ള്ള ദർ­ശ­ന­ങ്ങൾ മതി; ജീ­വി­തം സ­മ്പ­ന്ന­മാ­കും. അതു കാണാൻ ക­ഴി­വു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നേ­യു­ള്ളൂ. വ­നേ­ച­ര­ന്മാ­രു­ടെ തലയിൽ വച്ച മ­യിൽ­പീ­ലി ഗം­ഗാ­പ്ര­വാ­ഹ­ത്തി­ലെ നീർ­ത്തു­ള്ളി­കൾ ക­ലർ­ന്ന കാ­റ്റേ­റ്റു് ചി­ന്നി­ച്ചി­ത­റു­ന്ന­താ­യി കാ­ളി­ദാ­സൻ വർ­ണ്ണി­ച്ചി­ട്ടി­ല്ലേ. അതു് ഇ­തു­പോ­ലെ­യു­ള്ള മ­റ്റൊ­രാ­കർ­ഷ­ക­മാ­യ ദർ­ശ­ന­മാ­ണു്. നി­ത്യ­ജീ­വി­ത­ത്തി­ലെ­യും ക­ലാ­ലോ­ക­ത്തി­ലെ­യും ഇ­ങ്ങ­നെ­യു­ള്ള ദർ­ശ­ന­ങ്ങ­ളാ­ണു് പല ചെ­റു­ക­ഥ­ക­ളെ­ക്കാ­ളും ഭേദം. ‘ദേ­ശാ­ഭി­മാ­നി’ വാ­രി­ക­യിൽ ശ്രീ. ശാഹുൽ, വ­ള­പ­ട്ട­ണം എ­ഴു­തി­യ “ന­രി­ച്ചീ­റു­കൾ” എന്ന ചെ­റു­ക­ഥ നോ­ക്കു­ക. ദു­ഷ്ട­നാ­യ മു­ത­ലാ­ളി ശി­ഷ്ട­നാ­യ തൊ­ഴി­ലാ­ളി. മു­ത­ലാ­ളി തൊ­ഴി­ലാ­ളി­യെ വ­ഞ്ചി­ക്കാൻ ശ്ര­മി­ക്കു­ന്നു. ഇ­ത്ത­രം സ്ഥി­രം വി­ഷ­യ­ങ്ങൾ ക­ണ്ടു­ക­ണ്ടു് നന്നേ മ­ടു­ത്തു. കേ­ര­ള­ത്തി­ല­ല്ലാ­തെ ഇ­ങ്ങ­നെ­യാ­രും ക­ഥ­യെ­ഴു­തു­ന്നു­മി­ല്ല. റ­ഷ്യ­യി­ലും ചൈ­ന­യി­ലും ഉ­ണ്ടാ­കു­ന്ന ചെ­റു­ക­ഥ­കൾ ഞാൻ വാ­യി­ക്കാ­റു­ണ്ടു്. സാ­മൂ­ഹി­ക­വി­പ്ല­വ­ത്തെ പ്ര­കീർ­ത്തി­ക്കു­ന്ന അ­ത്ത­രം ക­ഥ­ക­ളിൽ ക­ലാ­സൗ­ന്ദ­ര്യ­ത്തി­നാ­ണു് എ­പ്പോ­ഴും പ്രാ­ധാ­ന്യം. ശാഹുൽ കൈ­കാ­ര്യം ചെയ്ത ഈ വിഷയം തന്നെ ക­ലാ­വൈ­ഭ­വ­മു­ള്ള മ­റ്റാ­രെ­ങ്കി­ലും പ്ര­തി­പാ­ദി­ച്ചാൽ അതു് സു­ന്ദ­ര­മാ­കും എ­ന്ന­തി­നു് ഒരു സം­ശ­യ­വു­മി­ല്ല. ഞാൻ കൂ­ടു­തൽ പ­റ­യാ­തി­രി­ക്കാൻ ശ്ര­ദ്ധി­ക്ക­ട്ടെ. നോ­വ­ലും ചെ­റു­ക­ഥ­യും മാ­ത്ര­മ­ല്ല നി­രൂ­പ­ണ­വും ഹ്ര­സ്വ­മാ­യി­രി­ക്ക­ണം. ജീ­വി­ത­ത്തി­ന്റെ ഏ­കാ­ന്ത­ത, നി­രർ­ത്ഥ­ക­ത്വം, വി­ഷാ­ദം, ലൈം­ഗി­ക­വേ­ഴ്ച­യു­ടെ ഹർ­ഷോ­ന്മാ­ദം, അതിനു ശേ­ഷ­മു­ള്ള ദുഃഖം എ­ന്നി­ങ്ങ­നെ പലരും പല പ്രാ­വ­ശ്യം പ്ര­തി­പാ­ദി­ച്ച വിഷയം ശ്രീ. പി. കെ. നാ­ണു­വും പ്ര­തി­പാ­ദി­ക്കു­ന്നു (അ­ന്വേ­ഷ­ണം—ഡി­സം­ബർ ലക്കം). എ­ന്നാൽ നവീനത അ­ല്പം­പോ­ലു­മി­ല്ല­താ­നും. മാ­ത്ര­മ­ല്ല കഥ അ­വ­സാ­നി­പ്പി­ക്കേ­ണ്ട­തെ­ങ്ങ­നെ­യാ­ണെ­ന്ന അ­റി­വു­മി­ല്ല ശ്രീ. നാ­ണു­വി­നു്. ഇവിടെ സ­ഹ­താ­പ­മർ­ഹി­ക്കു­ന്ന പ­ല­തു­മു­ണ്ടു്. ചാ­യം­തേ­ച്ചു ക­റു­പ്പി­ച്ചി­ട്ടും തു­ട­ക്കം വെ­ളു­ത്തു­കാ­ണു­ന്ന ത­ല­മു­ടി­യോ­ടു­കൂ­ടി­യ വൃ­ദ്ധൻ, നാലോ അഞ്ചോ പ്രാ­വ­ശ്യം പെ­റ്റി­ട്ടും ത­ല­മു­ടി പി­ന്നി­യി­ട്ടു ന­ട­ന്നു ചെ­റു­പ്പ­ക്കാ­രി­യാ­യി ഭാ­വി­ക്കു­ന്ന മ­ധ്യ­വ­യ­സ്ക, ആകെ രണ്ടു മു­ടി­യു­ള്ള­തു ക­ഷ­ണ്ടി­യിൽ ഒ­ട്ടി­ച്ചു­വെ­ച്ചു് ആ “ബ്ര­ഹ്മ­ക്ഷൗ­രം” മ­റ­യ്ക്കാൻ ശ്ര­മി­ക്കു­ന്ന പു­രു­ഷൻ, താൻ ജോ­ലി­ചെ­യ്തി­രു­ന്ന സ്ഥാ­പ­ന­ത്തിൽ പെൻഷൻ പ­റ്റി­യ­തി­നു­ശേ­ഷ­വും വ­ന്നു­ക­യ­റു­ന്ന ഉ­ദ്യോ­ഗ­സ്ഥൻ, പു­രു­ഷൻ സ്പർ­ശി­ക്കു­ക­യി­ല്ലെ­ന്ന­ല്ല നോ­ക്കു­ക­പോ­ലും ചെ­യ്യു­ക­യി­ല്ലെ­ന്നി­രു­ന്നി­ട്ടും പു­രു­ഷ­നെ കാ­ണു­മ്പോൾ ല­ജ്ജി­ച്ചു് ഒ­ഴി­ഞ്ഞു­മാ­റു­ന്ന വൃദ്ധ—അ­ങ്ങ­നെ പലരും. അ­വ­രു­ടെ കൂ­ട്ട­ത്തിൽ പ­ര്യ­വ­സാ­നം അ­സു­ന്ദ­ര­മാ­യ ചെ­റു­ക­ഥ­ക­ളും. തീർ­ന്നി­ല്ല ഒ­ന്നു­കൂ­ടി­യു­ണ്ടു്. ച­ന്ദ്രി­ക ആ­ഴ്ച­പ്പ­തി­പ്പിൽ ശ്രീ. സേതു എ­ഴു­തി­യ “മോ­ഹ­ഭം­ഗം” എന്ന ചെ­റു­ക­ഥ­യും.

ദേ­ശാ­ഭി­മാ­നി സ്റ്റ­ഡി­സർ­ക്കി­ളി­ന്റെ ആ­ഭി­മു­ഖ്യ­ത്തിൽ കോ­ഴി­ക്കോ­ട്ടു നടന്ന സാ­ഹി­ത്യ­സെ­മി­നാ­റി­നെ­ക്കു­റി­ച്ചു രണ്ടു ലേ­ഖ­ന­ങ്ങൾ രണ്ടു വാ­രി­ക­ക­ളി­ലാ­യി വ­ന്നി­ട്ടു­ണ്ടു്. മ­ല­യാ­ള­നാ­ട്ടിൽ ശ്രീ. വി. ബി. സി. നാ­യ­രും ദേ­ശാ­ഭി­മാ­നി­യിൽ ശ്രീ. എം. എൻ. കു­റു­പ്പും എ­ഴു­തി­യ ആ ലേ­ഖ­ന­ങ്ങൾ ശ്ര­ദ്ധേ­യ­ങ്ങ­ള­ത്രേ. സാ­മൂ­ഹി­ക­ജീ­വി­ത­ത്തിൽ­നി­ന്നു പ്ര­ചോ­ദ­നം കൈ­വ­രി­ക്കാ­തെ ഒരു ക­ലാ­കാ­ര­നും എ­ഴു­താൻ ക­ഴി­യു­ക­യി­ല്ലെ­ന്നു ര­ണ്ടു­പേർ­ക്കും അ­ഭി­പ്രാ­യ­മു­ണ്ടു്. സെ­മി­നാ­റി­ലെ വാ­ദ­ഗ­തി­യും അ­താ­യി­രു­ന്നു­വെ­ന്നു് അവർ വ്യ­ക്ത­മാ­ക്കു­ന്നു. അ­ങ്ങ­നെ പ്ര­ചോ­ദ­നം ഉൾ­ക്കൊ­ള്ളു­ന്ന­വർ രാ­ഷ്ട്ര­ത്തി­ന്റെ ന­ന്മ­യ്ക്കു­വേ­ണ്ടി തൂലിക ച­ലി­പ്പി­ക്ക­ണ­മെ­ന്നും അവർ ഭം­ഗ്യ­ന്ത­രേ­ണ വാ­ദി­ക്കു­ന്നു­ണ്ടു്. വി. ബി. സി. നാ­യ­രു­ടെ പ്ര­ബ­ന്ധം സെ­മി­നാ­റി­ലെ ആ­ശ­യ­ഗ­തി­ക­ളെ വി­മർ­ശി­ക്കു­ന്നു. എം. എൻ. കു­റു­പ്പി­ന്റെ പ്ര­ബ­ന്ധം വി­വ­ര­ണാ­ത്മ­ക­മാ­യി­രി­ക്കു­ന്നു. എ­ങ്കി­ലും ര­ണ്ടു­പേ­രു­ടേ­യും വി­ചാ­ര­ഗ­തി­കൾ ആ ലേ­ഖ­ന­ങ്ങ­ളിൽ പ്ര­തി­ഫ­ലി­ക്കു­ന്നു­ണ്ടു്. ഇവിടെ ഈ ലേ­ഖ­ക­നു് ഒരു സംശയം. സാ­മൂ­ഹി­ക­മൂ­ല്യ­ങ്ങൾ എ­ല്ലാ­ക്കാ­ല­ത്തും മാ­റു­ന്ന­വ­യാ­ണു്; ക­ലാ­മൂ­ല്യ­ങ്ങൾ മാ­റാ­ത്ത­വ­യും. ര­ണ്ടി­നേ­യും യോ­ജി­പ്പി­ക്കു­ന്ന­തെ­ങ്ങ­നെ? സാ­മു­ദാ­യി­ക­സാം­ഗ­ത്യം—Social relevance—ഇ­ല്ലാ­ത്ത ഉ­ത്കൃ­ഷ്ട­മാ­യ സാ­ഹി­ത്യം ഇ­തു­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നാ­ണോ നാം വി­ചാ­രി­ക്കേ­ണ്ട­തു്?

ശ്രീ. പി. കു­ഞ്ഞി­രാ­മൻ­നാ­യ­രു ടെ “തേ­നീ­ച്ച­യു­ടെ പാ­ട്ടു്” തു­ട­ങ്ങു­ന്നു.

പൊ­ട്ടി­യ മു­കിൽ­ത്തു­ണ്ട­മ­ട­ച്ചു­പ­തി­ച്ചു­ള്ള

വി­സ്തൃ­ത­ച­ക്ര­വാ­ള­ക്ക­ന്മ­തിൽ­ക്കെ­ട്ടി­ന്നു­ള്ളിൽ

വി­ണ്ണ­ണി മൈ­ക്ക­ണ്ണി­മാർ ന­ന­ച്ചു­വ­ളർ­ത്തി­യ

മു­ന്തി­രി­ത്തോ­ട്ട­ത്തി­ന്റെ സൗ­ന്ദ­ര്യ­മ­ധു­ര­സം

ഭാസുര പ്ര­പ­ഞ്ച­ത്തി­ന്ന­ഴ­കു പ­കർ­ത്തു­ന്ന

ഭാ­വ­ന­യു­ടെ ന­വ­ര­ത്ന­പാ­ത്ര­ത്താൽ­മു­ക്കി

പൗർ­ണ്ണ­മി­യെ­ത്തി­ക്കു­ന്ന കറന്ന ചൂ­ടാ­റാ­ത്ത

പൂ­നി­ലാ­പ്പൈം­പാ­ലൊ­ന്നു ര­ണ്ടു­ത­വി­യും ചേർ­ത്തി!

(അ­ന്വേ­ഷ­ണം)

ഇതു ക­വി­ത­യ­ല്ല; “കൺ­സീ­റ്റു­ക”ളുടെ ഘോ­ഷ­യാ­ത്ര­യാ­ണി­തു്. മ­നു­ഷ്യ­നെ ബോ­റ­ടി­ക്കു­ന്ന­തി­നും ഒ­ര­തി­രു­വേ­ണ്ടേ?

ഇന്നു ഞാ­യ­റാ­ഴ്ച­യാ­ണു്. ഇ­രു­ട്ടു വീണു ക­ഴി­ഞ്ഞു. ഞാൻ ഓ­ടി­ച്ചെ­ന്നു് മ­ല­യാ­ള­നാ­ടു വാ­ങ്ങി­ക്കൊ­ണ്ടു വ­ര­ട്ടെ. ആ കൊ­ച്ചു­കു­ട്ടി ഇ­ന്നും ടോർ­ച്ച് ലൈ­റ്റ് ക­ത്തി­ച്ചു ബാ­ല­ലോ­കം വാ­യി­ച്ചു­വെ­ന്നു വരാം. അ­പ്പോൾ അ­വ­ളു­ടെ കൊ­ച്ചു­മു­ഖം തെ­ളി­യു­ന്ന­തു കാണാം. അ­വ­ളു­ടെ ചു­രു­ണ്ട ത­ല­മു­ടി ക­വിൾ­ത്ത­ട­ത്തി­ലൂ­ടെ വീ­ണു­കി­ട­ക്കു­ന്ന­തും കാണാം. ഇ­ത്ത­രം ക­വി­ത­കൾ വാ­യി­ക്കു­ന്ന­തി­നെ­ക്കാൾ എ­ത്ര­യോ ഭേദം ആ കാഴ്ച കാ­ണു­ന്ന­തു്! ഭേ­ദ­മെ­ന്നോ? ഉ­ത്കൃ­ഷ്ട­മെ­ന്നു തി­രു­ത്തി­പ്പ­റ­യ­ട്ടെ.

Colophon

Title: Sāhityavāraphalam (ml: സാ­ഹി­ത്യ­വാ­ര­ഫ­ലം).

Author(s): M Krishnan Nair.

First publication details: Malayalanadu Weekly; Kollam, Kerala; 1971-12-26.

Deafult language: ml, Malayalam.

Keywords: M Krishnan Nair, Sahityavaraphalam, Weekly Lietrary Column, സാ­ഹി­ത്യ­വാ­ര­ഫ­ലം, എം കൃ­ഷ്ണൻ നായർ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: April 12, 2023.

Credits: The text of the original item is copyrighted to J Vijayamma, author’s inheritor. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Any reuse of the material should credit the Sayahna Foundation, only noncommercial uses of the work are permitted and adoptations must be shared under the same terms.

Production history: Data entry: MS Aswathi; Proofing: Abdul Gafoor; Typesetter: JN Jamuna; Digitizer: KB Sujith; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.