SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Girl_at_a_mirror_by_Paulus_Moreelse.jpg
Girl at a Mirror, a painting by Paulus Moreelse (1571–1638).
ആ­സ്തി­ക്യ­വാ­ദം
എം. പി. പോൾ
മു­ഖ­വു­ര

ഉ­തി­ന്റെ ഗ്ര­ന്ഥ­കർ­ത്താ­വാ­യ മി. എം. പി. പോൾ അ­സാ­മാ­ന്യ­നാ­യ ഒരു ചി­ന്ത­ക­നും ശ­ക്തി­മാ­നാ­യ ഒരു ഗ­ദ്യ­കാ­ര­നു­മാ­ണെ­ന്നു്, അ­ദ്ദേ­ഹ­ത്തി­ന്റെ ചില ആ­ശ­യ­ങ്ങ­ളോ­ടു് യോ­ജി­ക്കു­വാൻ എ­നി­ക്കു് നി­വൃ­ത്തി­യി­ല്ലാ­തെ വ­രു­മ്പോ­ഴും, മനസാ ഞാൻ സ­മ്മ­തി­ക്കാ­റു­ണ്ടു്. ത­ത്വ­ശാ­സ്ത്ര­പ­ര­മാ­യ ഈ ഗ്ര­ന്ഥ­ത്തി­ന്റെ ഗു­ണ­ദോ­ഷ­ങ്ങൾ എ­ന്തെ­ല്ലാ­മെ­ന്നു് വി­മർ­ശി­ക്കു­ന്ന­തി­നു് വേണ്ട വി­ജ്ഞാ­നം എ­നി­ക്കി­ല്ലെ­ന്നു് എ­നി­ക്ക­റി­യാ­മെ­ങ്കി­ലും യു­വാ­വാ­യ ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ ഉൽ­കൃ­ഷ്ട­മാ­യ ഈ ഉ­ദ്യ­മ­ത്തിൽ എ­നി­ക്കു­ള്ള സ­ന്തോ­ഷ­ത്തെ പ്ര­ദർ­ശി­പ്പി­ക്കു­ന്ന­തി­നാ­യി മാ­ത്രം എന്റെ പേ­രി­നെ ഞാൻ ഇ­തി­നോ­ടു് ഘ­ടി­പ്പി­ച്ചു­കൊ­ള്ളു­ന്നു.

“മ­നു­ഷ്യ­ബു­ദ്ധി വ്യാ­പ­രി­ക്കു­വാൻ തു­ട­ങ്ങു­മ്പോൾ തന്നെ സ്വ­ത­സി­ദ്ധ­ങ്ങ­ളാ­യ ചില പ്ര­മാ­ണ­ങ്ങ­ളെ ആ­ശ്ര­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.” സ്വ­ത­സി­ദ്ധ­ങ്ങ­ളെ­ന്നു് വി­ചാ­രി­ക്ക­പ്പെ­ടു­ന്ന ര­ണ്ടു് പ്ര­മാ­ണ­ങ്ങ­ളെ ആ­ശ്ര­യി­ച്ചു­കൊ­ണ്ടാ­ണു് ഗ്ര­ന്ഥ­കർ­ത്താ­വു് ആ­സ്തി­ക്യ­ത്തെ സ്ഥാ­പി­ക്കു­ന്ന­തു്. ഈ പ്ര­മാ­ണ­ങ്ങ­ളിൽ ഒ­ന്നാ­മ­ത്തേ­തു് “ന­മ്മു­ടെ അ­നു­മാ­ന­ശ­ക്തി­യും ഇ­ന്ദ്രി­യ­ല­ബ്ധ­മാ­യ സാ­ക്ഷ്യ­വും വി­ശ്വാ­സ­യോ­ഗ്യ­മാ­ണു്” എ­ന്ന­തും ര­ണ്ടാ­മ­ത്തേ­തു് “കാരണം കൂ­ടാ­തെ കാ­ര്യം സം­ഭ­വി­ക്ക­യി­ല്ല” എ­ന്നു­ള്ള­തു­മാ­ണു്. ഈ പ്ര­മാ­ണ­ങ്ങ­ളെ നാം സ്വീ­ക­രി­ച്ചു് ക­ഴി­ഞ്ഞാൽ ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ നി­ഗ­മ­നം യു­ക്ത്യ­നു­സാ­ര­വും അ­നി­ഷേ­ധ്യ­വു­മാ­കു­ന്നു.

ഈ പ്ര­മാ­ണ­ങ്ങ­ളെ പ്ര­മാ­ണ­ങ്ങ­ളാ­യി സ്വീ­ക­രി­ക്കു­ന്ന­വ­നാ­ണു് ഞാൻ. മ­നു­ഷ്യ­രു­ടെ വ്യാ­പാ­ര­ങ്ങ­ളെ­ല്ലാം ഈ പ്ര­മാ­ണ­ങ്ങൾ യ­ഥാർ­ത്ഥ­ങ്ങൾ ആ­യി­രു­ന്നാൽ എ­പ്ര­കാ­ര­മൊ അ­പ്ര­കാ­ര­മാ­ണു് ന­യി­ക്ക­പ്പെ­ടു­ന്ന­തു്. എ­ന്നി­രു­ന്നാ­ലും ഈ പ്ര­മാ­ണ­ങ്ങ­ളെ തി­ര­സ്ക­രി­ക്കു­ന്ന ത­ത്വ­വാ­ദി­ക­ളെ നാം കാ­ണു­ന്നു­ണ്ടു്. ഏ­തെ­ങ്കി­ലും ത­ത്വ­വാ­ദി സ്ഥാ­പി­ച്ചി­ട്ടി­ല്ലാ­ത്ത യാ­തൊ­രു അ­സം­ബ­ന്ധ­വു­മി­ല്ല എ­ന്നു് ആരോ പ­റ­ഞ്ഞി­ട്ടു­ള്ള­തു് എന്റെ ഓർ­മ്മ­യിൽ വ­രു­ന്നു. ന­മ്മു­ടെ ഇ­ന്ദ്രി­യ­ങ്ങ­ളു­ടേ­യും ബു­ദ്ധി­വ്യാ­പാ­ര­ങ്ങ­ളു­ടേ­യും അ­വി­ശ്വ­സ­നീ­യ­ത പ്ര­ഖ്യാ­പ­നം ചെ­യ്യു­ന്ന ത­ത്വ­വാ­ദി­കൾ ഇ­ല്ലാ­തി­ല്ല. കാരണം കൂ­ടാ­തെ കാ­ര്യം സം­ഭ­വി­ക്ക­യി­ല്ല എ­ന്നു­ള്ള പ്ര­മാ­ണ­മെ­ങ്കി­ലും സർ­വ്വ­സ­മ്മ­ത­മാ­യി­രി­ക്കു­മെ­ന്നു് ഞാൻ വളരെ നാൾ വി­ശ്വ­സി­ച്ചി­രു­ന്നു. എ­ന്നാൽ ബെർ­ട്റാൻ­ഡ് റസ്സൽ ഈയിടെ പ്ര­സി­ദ്ധം ചെയ്ത ഒരു പു­സ്ത­ക­ത്തിൽ (The Scientific Outlook) ഈ പ്ര­മാ­ണ­വും നി­ഷേ­ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­താ­യി ഞാൻ കാ­ണു­ക­യു­ണ്ടാ­യി. വി­ജ്ഞാ­ന­ത്തി­ന്റെ സർ­വ്വ­പ്ര­മാ­ണ­ങ്ങ­ളും ഇ­ങ്ങ­നെ തി­ര­സ്ക­രി­ക്ക­പ്പെ­ട്ടാൽ ചു­ക്കാ­നൊ­ടി­ഞ്ഞ കപ്പൽ സ­മു­ദ്ര­ത്തിൽ ഭ്ര­മി­ക്കു­ന്ന­തു­പോ­ലെ മ­നു­ഷ്യ­രെ­ല്ലാം ഉ­ദ്ദേ­ശ­ഹീ­ന­ന്മാ­രാ­യി ഭ്ര­മി­ക്കു­ന്ന­വ­രാ­യി­രി­ക്ക­ണം.

ഗ്ര­ന്ഥ­കർ­ത്താ­വു് സ്വീ­ക­രി­ച്ചി­രി­ക്കു­ന്ന പ്ര­മാ­ണ­ങ്ങ­ളെ നി­ഷേ­ധി­ക്കു­ന്ന­വർ­ക്കു് ഈ പു­സ്ത­കം മു­ഴു­വ­നും നി­ഷേ­ധ്യ­മാ­യി­രി­ക്കും. ആ­ത്ത­ര­ക്കാർ മ­നു­ഷ്യ­രു­ടെ ഇടയിൽ ദുർ­ല്ല­ഭ­മാ­യി­ട്ടെ ഉള്ളൂ എ­ന്നാ­ണു് എ­നി­ക്കു് തോ­ന്നു­ന്ന­തു്. ഈ പ്ര­മാ­ണ­ങ്ങ­ളെ­ക്കു­റി­ച്ചു് തർ­ക്ക­മി­ല്ലാ­ത്ത­വർ­ക്കു് ഇതിലെ വാ­ദ­രീ­തി ല­ളി­ത­വും ഇതിലെ അ­നു­മാ­നം അ­നു­ഷേ­ധ്യ­വു­മാ­യി­രി­ക്കു­മെ­ന്നാ­ണെ­ന്റെ അ­ഭി­പ്രാ­യം. ആ­സ്തി­ക്യ­വാ­ദം താ­ത്വി­ക­മാ­യി ഗ്ര­ഹി­ക്കേ­ണ­മെ­ന്നു് താ­ല്പ­ര്യ­മു­ള്ള­വർ­ക്കു് ഈ പു­സ്ത­കം പ്ര­യോ­ജ­ന­ക­ര­മാ­യി­രി­ക്കു­മെ­ന്നു­ള്ള­തി­നു് സം­ശ­യ­മി­ല്ല.

അ­വ­സാ­ന­മാ­യി പ്ര­ശ­സ്ത­ങ്ങ­ളാ­യ മ­ന­ശ്ശ­ക്തി­ക­ളോ­ടു­കൂ­ടി­യ ഈ യു­വ­ഗ്ര­ന്ഥ­കാ­രൻ ആ­സ്തി­ക്യാ­നു­മേ­യ­ങ്ങ­ളാ­യ പ­ദ്ധ­തി­ക­ളിൽ­നി­ന്നു് വ്യ­തി­ച­ലി­ക്കാ­തെ മ­ഹ­ത്ത­ര­ങ്ങ­ളാ­യ ഗ്ര­ന്ഥ­ങ്ങ­ളെ ര­ചി­ച്ചു് സർ­വ്വ­സ­മ്മ­ത­നാ­യി­ത്തീ­രു­മെ­ന്നു് ഞാൻ ഹൃ­ദ­യ­പൂർ­വ്വം ആ­ശം­സി­ച്ചു­കൊ­ള്ളു­ന്നു.

തി­രു­വ­ന­ന്ത­പു­രം, ഐ. സി. ചാ­ക്കൊ.

1932 ഡി­സം­ബർ 3-ാം൹

പ്ര­സ്താ­വ­ന

ഈ ഗ്ര­ന്ഥ­ത്തി­ലെ അ­ധി­ക­ഭാ­ഗ­വും ഞാൻ പ്ര­സാ­ധ­നം ചെ­യ്യു­ന്ന ‘ചെ­റു­പു­ഷ്പ സ­ന്ദേ­ശം’ മാ­സി­ക­യിൽ അ­തി­ന്റെ പ­ത്രാ­ധി­പർ ശ്രീ­മാൻ എം. പി. പോൾ അവർകൾ എം. എ. ഖ­ണ്ഡ­ശ്ശഃ പ്ര­സി­ദ്ധം ചെ­യ്തി­ട്ടു­ള്ള ഏ­താ­നും ലേ­ഖ­ന­ങ്ങ­ളാ­ണു്. പ്ര­സ്തു­ത ലേ­ഖ­ന­ങ്ങൾ വാ­യി­ക്കു­വാൻ സംഗതി വ­ന്നി­ട്ടു­ള്ള പലേ മാ­ന്യ­ന്മാ­രു­ടെ അ­ഭി­പ്രാ­യ­മ­നു­സ­രി­ച്ചു് അ­തു­ക­ളെ­ല്ലാം കൂ­ട്ടി­സം­ഘ­ടി­പ്പി­ച്ചും മ­റ്റു് ചില ഭാ­ഗ­ങ്ങൾ അ­ദ്ദേ­ഹ­ത്തെ­ക്കൊ­ണ്ടു് എ­ഴു­തി­ച്ചേർ­പ്പി­ച്ചും ഇ­പ്പോൾ പു­സ്ത­ക­രൂ­പ­ത്തിൽ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­താ­കു­ന്നു.

ബ­ഹു­ജ­ന­ങ്ങ­ളു­ടെ പ്രോ­ത്സാ­ഹ­ന­മു­ണ്ടാ­കു­ന്ന പക്ഷം ഏ­താ­ദൃ­ശ­ങ്ങ­ളാ­യ മ­റ്റു് ഗ്ര­ന്ഥ­ങ്ങ­ളും പ്ര­സി­ദ്ധ­പ്പെ­ടു­ത്തി­യാൽ കൊ­ള്ളാ­മെ­ന്നാ­ഗ്ര­ഹ­മു­ണ്ടു്.

എന്റെ ഒരു മാന്യ സു­ഹൃ­ത്തും പ­ണ്ഡി­ത­ഗ്രേ­സ­ര­നു­മാ­യ ശ്രീ­മാൻ ഐ. സി. ചാ­ക്കൊ, അവർകൾ ബി. ഏ.; ബി. എസ്സി.; എ. ആർ. എസ്സ്. എം.; എ. ആർ. സി. എസ്സി.; എന്റെ അ­പേ­ക്ഷ­യ­നു­സ­രി­ച്ചു് ഈ ഗ്ര­ന്ഥ­ത്തി­നു­സാ­ര­വ­ത്താ­യ ഒരു മു­ഖ­വും എഴുതി ത­ന്ന­തി­ന്നു് ഞാൻ അ­ദ്ദേ­ഹ­ത്തോ­ടു് അ­തി­മാ­ത്രം കൃ­ത­ജ്ഞ­നാ­യി­രി­ക്കു­ന്നു.

പ്ര­സാ­ധ­കൻ.

പ്രാ­രം­ഭം
images/Albert_Einstein_Head.jpg
ഐൻഷൈൻ

മ­നു­ഷ്യ­ബു­ദ്ധി വ്യാ­പ­രി­ക്കു­വാൻ തു­ട­ങ്ങു­മ്പോൾ­ത­ന്നെ സ്വ­ത­സി­ദ്ധ­ങ്ങ­ളാ­യ ചില പ്ര­മാ­ണ­ങ്ങ­ളെ ആ­ശ്ര­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ചി­ന്താ­ഫ­ല­ങ്ങ­ളാ­യ എല്ലാ ശാ­സ്ത്ര­ങ്ങ­ളു­ടേ­യും അ­സ്ഥി­വാ­രം ഇ­ങ്ങ­നെ­യു­ള്ള ചില പ്ര­മാ­ണ­ങ്ങ­ളാ­കു­ന്നു. യൂ­ക്ലി­ഡ് മുതൽ ഐൻഷൈൻ (Einstein) വ­രെ­യു­ള്ള ക്ഷേ­ത്ര­ഗ­ണി­ത­കാ­ര­ന്മാ­രു­ടെ വി­ചാ­ര­സൗ­ധം സ്വ­യം­പ്ര­കാ­ശ­ക­ങ്ങ­ളാ­യ ചില ത­ത്വ­ങ്ങ­ളി­ന്മേ­ലാ­ണു് നിർ­മ്മി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. ‘പൂർ­ണ്ണ­മാ­യ ഒരു വസ്തു ത­ദം­ശ­ത്തെ­ക്കാൾ വ­ലി­യ­താ­ണു്’; ‘രേ­ഖ­ക്കു് നീ­ള­മു­ണ്ടെ­ങ്കി­ലും വീ­തി­യി­ല്ല’ എ­ന്നി­ങ്ങ­നെ­യു­ള്ള പ്ര­മാ­ണ­ങ്ങൾ സ­മ്മ­തി­ച്ചാൽ മാ­ത്ര­മേ ക്ഷേ­ത്ര­ഗ­ണി­ത­ശാ­സ്ത്ര­ത്തി­ന്നു് മു­ന്നോ­ട്ടു­പോ­കു­വാൻ നി­വൃ­ത്തി­യു­ള്ളു. ഈ വക ത­ത്വ­ങ്ങൾ സ്വ­ത­സി­ദ്ധ­ങ്ങ­ളാ­ക­യാൽ ‘അ­വ­യു­ടെ ന്യാ­യ­മെ­ന്താ­ണു്?’ ‘എ­ന്തു­കൊ­ണ്ടു് അംശം പൂർ­ണ്ണ വ­സ്തു­വേ­ക്കാൾ വ­ലി­യ­താ­വാൻ പാ­ടി­ല്ല?’ എ­ന്നി­ങ്ങ­നെ­യു­ള്ള ചോ­ദ്യ­ങ്ങൾ അ­സം­ബ­ന്ധ­മാ­യി­രി­ക്കും. ഇ­ത്ത­രം പ്ര­ശ്ന­കാ­ര­ന്മാർ­ക്കു് വാ­ദ­രം­ഗ­ത്തിൽ യാ­തൊ­രു സ്ഥാ­ന­വു­മി­ല്ല.

ഈ­ശ്വ­രൻ, ആ­ത്മാ­വു് ഇ­ത്യാ­ദി വി­ഷ­യ­ങ്ങ­ളെ അ­ധി­ക­രി­യ്ക്കു­ന്ന­ശാ­സ്ത്ര­ങ്ങ­ളി­ലും മേൽ­വി­വ­രി­ച്ച ത­ര­ത്തി­ലു­ള്ള ചില മൂ­ല­ത­ത്വ­ങ്ങ­ളാ­ണു് നാ­രാ­യ­വേ­രാ­യി സ്ഥി­തി­ചെ­യ്യു­ന്ന­തു് ഈ ത­ത്വ­ങ്ങ­ളെ സാ­മാ­ന്യേ­ന ര­ണ്ടാ­യി വേർ­തി­രി­ക്കാം. (1) ന­മ്മു­ടെ അ­നു­മാ­ന­ശ­ക്തി­യും ഇ­ന്ദ്രി­യ­ല­ബ്ധ­മാ­യ സാ­ക്ഷ്യ­വും വി­ശ്വാ­സ­യോ­ഗ്യ­മാ­ണു്. (2) കാരണം കൂ­ടാ­തെ കാ­ര്യം സം­ഭ­വി­ക്കു­വാൻ തു­ട­ങ്ങു­ക­യി­ല്ല. ചിന്ത എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന മ­നോ­വ്യാ­പാ­രം എ­പ്പോൾ എവിടെ ഉണ്ടോ, അവിടെ അ­തേ­സ­മ­യ­ത്തു് ഈ ര­ണ്ടു് ത­ത്വ­ങ്ങ­ളും പ്ര­വർ­ത്തി­ച്ചു­കൊ­ണ്ടി­രി­ക്കും. ത­ല­ച്ചോ­റു­കൂ­ടാ­തെ ബു­ദ്ധി­ക്കു് പ്ര­വർ­ത്തി­ക്കു­വാൻ സാ­ധി­ക്കാ­ത്ത­തു­പോ­ലെ തന്നെ ഈ പ്ര­മാ­ണ­ങ്ങ­ളെ ആ­ശ്ര­യി­ക്കാ­തെ വി­ചാ­ര­പ­ഥ­ത്തിൽ ബു­ദ്ധി­ക്കു് ഒരു പ­ടി­യെ­ങ്കി­ലും മു­ന്നോ­ട്ടു് പോ­കു­വാൻ സാ­ധി­ക്കു­ക­യി­ല്ല. അവയെ ആ­ധാ­ര­മാ­ക്കാ­തെ യു­ക്തി­വാ­ദം അ­സാ­ദ്ധ്യ­മാ­ണു്.

(1) ന­മ്മു­ടെ അ­നു­മാ­ന­ശ­ക്തി­യും ഇ­ന്ദ്രി­യ­ല­ബ്ധ­മാ­യ സാ­ക്ഷ്യ­വും വി­ശ്വാ­സ­യോ­ഗ്യ­മാ­ണു്. അ­നു­മാ­നം, ഇ­ന്ദ്രി­യ­ല­ബ്ധ­മാ­യ സാ­ക്ഷ്യം, എ­ന്നി­വ ര­ണ്ടും ഒ­രേ­വാ­ക്യ­ത്തിൽ സം­യോ­ജി­പ്പി­ച്ചി­രി­ക്കു­ന്ന­തു് പ്ര­ത്യേ­കോ­ദ്ദേ­ശ­ത്തോ­ടു് കൂ­ടി­യാ­ണു്. പ­ഞ്ചേ­ന്ദ്രി­യ­മാർ­ഗ്ഗേ­ണ ന­മു­ക്കു് ല­ഭി­ക്കു­ന്ന ജ്ഞാ­നം ചി­ല­പ്പോൾ അ­ബ­ദ്ധ­വും ആ­കാ­നി­ട­യു­ള്ള­തു­കൊ­ണ്ട­ത്രെ അ­നു­മാ­ന­ശ­ക്തി­യും ഇ­ന്ദ്രി­യ­ങ്ങ­ളും സ­ഹ­ക­രി­ച്ചു് പ്ര­വർ­ത്തി­ക്കേ­ണ്ട­താ­യ ആ­വ­ശ്യം നേ­രി­ടു­ന്ന­തു്. എല്ലാ മ­നു­ഷ്യ­രു­ടേ­യും ഇ­ന്ദ്രി­യ­ങ്ങൾ ഒ­ന്നു­പോ­ലെ വി­ശ്വാ­സ­യോ­ഗ്യ­ങ്ങ­ള­ല്ല. ചില മ­ദ്യ­പ­ന്മാ­രു­ടെ നേ­ത്രേ­ന്ദ്രി­യ­ത്തിൽ വ­സ്തു­ക്കൾ ഇ­ര­ട്ടി­ച്ചാ­ണു് പ്ര­തി­ഫ­ലി­ക്കു­ക. ചാലും വ­ഴി­യും ഒ­ന്നു­ത­ന്നെ­യാ­ണെ­ന്നു് അവർ ഭ്ര­മി­ക്കു­ന്നു. ഒരാളെ ര­ണ്ടാ­ളു­ക­ളാ­യി അവർ കാ­ണു­ന്നു. എ­ല്ലാ­വ­രു­ടെ ഇ­ന്ദ്രി­യ­ങ്ങ­ളും ഒ­ന്നു­പോ­ലെ വി­ശ്വാ­സ­യോ­ഗ്യ­മാ­ണെ­ങ്കിൽ മ­ദ്യ­പ­ന്റെ കാ­ഴ്ച­യും പ­ര­മാർ­ത്ഥ­മാ­യി­രി­ക്ക­ണെ­മ­ല്ലൊ. ത­ന്മൂ­ലം ഇ­ന്ദ്രി­യം എന്ന പ­ദം­കൊ­ണ്ടു് വി­വ­ക്ഷി­ച്ചി­രി­ക്കു­ന്ന­തു് സ­മ­നി­ല­യിൽ അ­വി­ക­ല­മാ­യി വ്യാ­പ­രി­ക്കു­ന്ന ഒരു ശ­ക്തി­യാ­ണു്. നീ­ല­ക്ക­ണ്ണാ­ടി­യിൽ കൂടി നോ­ക്കു­മ്പോൾ ലോകം മു­ഴു­വ­നും നീ­ല­മ­യ­മാ­യി തോ­ന്നു­ന്നു­ണ്ടെ­ന്നു് ക­രു­തു­ന്ന­തും മ­ദ്യ­പാ­ന­ത്താ­ലൊ മ­റ്റേ­തെ­ങ്കി­ലും കാ­ര­ണ­ത്താ­ലോ അ­വ­ശ­മാ­യി­രി­ക്കു­ന്ന ഇ­ന്ദ്രി­യം യാ­ഥാർ­ത്ഥ്യ ഗ്ര­ഹ­ണ­ത്തി­നു് പ­ര്യാ­പ്ത­മാ­ണെ­ന്നു് ക­രു­തു­ന്ന­തും ത­മ്മിൽ വലിയ ഭേ­ദ­മി­ല്ല. ഇനി, അ­നാ­തു­ര­മാ­യി സ­മ­സ്ഥി­തി­യിൽ വർ­ത്തി­ക്കു­ന്ന ഇ­ന്ദ്രി­യം എ­പ്പോ­ഴും വി­ശ്വാ­സ്യ­മാ­ക­ണ­മെ­ന്നു­ണ്ടോ എ­ന്നാ­ണു് ചി­ന്തി­ക്കേ­ണ്ട­തു്. ഒരു ദൃ­ഷ്ടാ­ന്ത­മെ­ടു­ക്കാം. വെ­ള്ളം നി­റ­ച്ചി­രി­ക്കു­ന്ന ഒരു ക­ണ്ണാ­ടി­പ്പാ­ത്ര­ത്തിൽ നീ­ള­മു­ള്ള ഒരു പെൻ­സിൽ ഇടുക. പെൻ­സി­ലി­ന്റെ ഏ­താ­നും ഭാഗം വെ­ള്ള­ത്തിൽ മു­ങ്ങാ­തെ ഇ­രി­ക്ക­ട്ടെ. ക­ണ്ണാ­ടി­യി­ലൂ­ടെ നോ­ക്കി­യാൽ നാം കാ­ണു­ന്ന­തു് സ­ത്യാ­വ­സ്ഥ­യിൽ­നി­ന്നു് അല്പം വ്യ­ത്യ­സ്ത­മാ­യി­ട്ടാ­ണു്. വെ­ള്ള­ത്തിൽ മ­ഗ്ന­മാ­യി­രി­ക്കു­ന്ന ഭാഗം മേൽ­ഭാ­ഗ­ത്തിൽ­നി­ന്നു് അല്പം ഭി­ന്നി­ച്ചും ഏ­താ­ണ്ടു് വ­ള­ഞ്ഞും ന­മ്മു­ടെ ദൃ­ഷ്ടി­കൾ­ക്കു് വി­ഷ­യീ­ഭ­വി­ക്കു­ന്നു. ഈ ഘ­ട്ട­ത്തിൽ ന­മ്മു­ടെ ക­ണ്ണു­ക­ളെ മാ­ത്രം ആ­ധാ­ര­മാ­ക്കു­ന്ന­പ­ക്ഷം ത­ദ്വാ­രാ ന­മു­ക്കു് ല­ബ്ധ­മാ­കു­ന്ന അ­നു­ഭ­വം യ­ഥാർ­ജ്ഞാ­ന­മ­ല്ലെ­ന്നു് വ­രു­ന്നു. ഇ­പ്ര­കാ­രം തന്നെ സ­മ­ദൂ­ര­ത്തിൽ ര­ണ്ടു് നി­ര­യാ­യി ചില തൂ­ണു­കൾ നി­ല്ക്കു­ന്നു എ­ന്നു് വി­ചാ­രി­ക്കു­ക. ഒ­ര­റ്റ­ത്തു­നി­ന്നു് മറ്റെ അ­റ്റ­ത്തേ­ക്കു് നോ­ക്കി­യാൽ തൂ­ണു­കൾ പ­ര­സ്പ­രം അ­ടു­ത്ത­ടു­ത്തു് വ­രു­ന്ന­താ­യി ന­മു­ക്കു് തോ­ന്നും. എ­ന്നാൽ വാ­സ്ത­വ­ത്തിൽ അ­വ­യ്ക്കു് ത­മ്മി­ലു­ള്ള അകലം ആ­ദ്യ­ന്തം അ­ഭേ­ദ­മാ­ണു­താ­നും. ന­ക്ഷ­ത്ര­ങ്ങൾ നിർ­ബ്ബാ­ധം പ്ര­കാ­ശി­ക്കു­ന്ന രാ­ത്രി­കാ­ല­ത്തിൽ മേൽ­പ്പോ­ട്ടു് നോ­ക്കി­യാ­ലും ത­ത്തു­ല്യ­മാ­യ അ­നു­ഭ­വ­മാ­ണു് ന­മു­ക്കു­ണ്ടാ­കു­ന്ന­തു്. പ­ര­സ്പ­രം തൊ­ട്ടു­നി­ല്ക്കു­ന്നു എ­ന്നു് തോ­ന്നി­ക്കു­ന്ന ന­ക്ഷ­ത്ര­ങ്ങൾ­ക്കു് ത­മ്മിൽ വാ­സ്ത­വ­ത്തിൽ അനേകം കോടി നാഴിക ദൂ­ര­മു­ണ്ടെ­ന്നു് ജ്യോ­തി­ശ്ശാ­സ്ത്ര­ജ്ഞ­ന്മാർ ക­ണ­ക്കാ­ക്കി­യി­രി­ക്കു­ന്നു. ഏ­താ­ദൃ­ശ സ­ന്ദർ­ഭ­ങ്ങ­ളിൽ ന­മ്മു­ടെ നേ­ത്രേ­ന്ദ്രി­യ­ങ്ങൾ യ­ഥാർ­ത്ഥ­ജ്ഞാ­നം സം­ഗ്ര­ഹി­യ്ക്കു­ന്ന­തി­നു് അ­പ­ര്യാ­പ്ത­മാ­ണെ­ന്നു് കാ­ണി­ക്കാ­വു­ന്ന­താ­ണു്. അ­തു­കൊ­ണ്ട­ത്രെ അ­നു­മാ­ന­ശ­ക്തി ഇ­ന്ദ്രി­യ­ങ്ങ­ളോ­ടൊ­പ്പം പ്ര­വർ­ത്തി­ക്ക­ണ­മെ­ന്നു് ഇവിടെ സി­ദ്ധാ­ന്തി­ച്ചി­രി­ക്കു­ന്ന­തു്. എ­ന്നാൽ അവ ര­ണ്ടും സ­ഹ­ക­രി­ച്ചു് പ്ര­വർ­ത്തി­ക്കു­മ്പോൾ അ­വ­യിൽ­നി­ന്നു് ന­മു­ക്കു് ല­ഭി­ക്കു­ന്ന ജ്ഞാ­നം പ­ര­മാർ­ത്ഥ­മാ­ണെ­ന്നു് സ­മ്മ­തി­ച്ചേ കഴിയൂ. യു­ക്തി­വാ­ദം ചെ­യ്യു­ന്ന ആൾ യു­ക്തി­യെ നി­ഷേ­ധി­ക്കു­ന്ന­തും താൻ ക­യ­റി­യി­രി­ക്കു­ന്ന മ­ര­ക്കൊ­മ്പു­ത­ന്നെ വെ­ട്ടി­വീ­ഴ്ത്തു­ന്ന­തും തു­ല്യ­മൗ­ഢ്യ­മാ­കു­ന്നു.

(2) കാരണം കൂ­ടാ­തെ കാ­ര്യം സം­ഭ­വി­ക്ക­യി­ല്ല. എ­ന്തു­കൊ­ണ്ടു് സം­ഭ­വി­ച്ചു­കൂ­ടാ, എന്ന ചോ­ദ്യം അ­സ്ഥാ­ന­ത്തി­ലാ­ണു്. ബു­ദ്ധി­യു­ള്ള മ­നു­ഷ്യ­നു് അതു് വി­ഹി­ത­മ­ല്ലെ­ന്നു് മാ­ത്ര­മേ സ­മാ­ധാ­നം പ­റ­യേ­ണ്ട­തു­ള്ളു. സം­ഭ­വി­ക്കു­വാൻ തു­ട­ങ്ങു­ന്ന ഒരു വ­സ്തു­വി­നു് അ­തിൽ­നി­ന്നു് വ്യ­തി­രി­ക്ത­മാ­യ കാരണം ഉ­ണ്ടെ­ന്നു് നാം സ­മ്മ­തി­ക്കാ­തി­രു­ന്നാൽ ന­മ്മു­ടെ ചി­ന്താ­സ്വാ­ത­ന്ത്ര്യ­ത്തെ നാം ത്യ­ജി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. അ­നു­മാ­ന­ശ­ക്തി എ­ന്നൊ­ന്നു­ണ്ടെ­ങ്കിൽ കാ­ര്യ­കാ­ര­ണ­ഭാ­വ­വും ഉ­ണ്ടാ­യി­രി­ക്ക­ണം. എല്ലാ ചി­ന്ത­യു­ടേ­യും മൂ­ല­ത­ത്വം ഇ­താ­ണു്.

യു­ക്തി­യെ ആ­ധാ­ര­മാ­ക്കി വാദം ചെ­യ്യു­ന്ന­വർ ഈ ര­ണ്ടു് ത­ത്വ­ങ്ങ­ളും സ­മ്മ­തി­യ്ക്കാ­തെ ത­ര­മി­ല്ല. അവ സ്വ­ത­സ്സി­ദ്ധ­ങ്ങ­ളാ­ണു്. അ­വ­യ്ക്കു് വേറെ തെ­ളി­വു­കൾ ഇല്ല. അ­വ­യാ­ണു­ചി­ന്തി­ക്കു­വാ­നു­ള്ള അ­ധി­കാ­രം നൽ­കു­ന്ന­തു്. അവയെ നി­ഷേ­ധി­ക്കു­ന്ന­വർ­ക്കു് നി­ത്യ­മൗ­നം അ­വ­ലം­ബി­ക്കു­ക­യേ നിർ­വ്വാ­ഹ­മു­ള്ളു. ആ­സ്തി­ക­ന്മാ­രാ­ക­ട്ടെ നാ­സ്തി­ക­ന്മാ­രാ­ക­ട്ടെ അവ വി­സ്സ­മ്മ­തി­ക്കു­ന്നി­ല്ല. അവ സ്വ­യം­പ്ര­കാ­ശ­ങ്ങ­ളാ­ക­കൊ­ണ്ടു് മ­നു­ഷ്യൻ എന്ന പേർ അർ­ഹി­ക്കു­ന്ന ആ­രും­ത­ന്നെ അവയെ നി­ഷേ­ധി­ക്കു­ക­യി­ല്ല. ഈ മൂ­ല­ത­ത്വ­ങ്ങ­ളെ അ­ദ്ധ്യാ­ഹ­രി­ച്ചു­കൊ­ണ്ടാ­ണു് ഇ­നി­യ­ത്തെ പു­റ­പ്പാ­ടു്.

അ­വ­ശ്യം ഭവ്യത

“എന്റെ അ­നു­ഭ­വ­സീ­മ­യിൽ­പ്പെ­ടാ­ത്ത യാ­തൊ­ന്നും ഞാൻ വി­ശ്വ­സി­യ്ക്കു­ന്നി­ല്ല; വി­ശ്വ­സി­യ്ക്ക­യു­മി­ല്ല. ഇ­ന്ദ്രി­യ­ല­ബ്ധ­മാ­യ സാ­ക്ഷ്യം­പോ­ലും വി­ശ്വാ­സ്യ­മ­ല്ല. ഇ­ക്കാ­ണു­ന്ന പ്ര­പ­ഞ്ചം യ­ഥാർ­ത്ഥ­മാ­ണൊ അ­ല്ല­യോ എ­ന്നു­ള്ള­കാ­ര്യം സ­ന്ദി­ഗ്ദ്ധ­മാ­ണു്. ഇ­ന്ദ്രി­യ ഗോ­ച­ര­മാ­യ­വ­യൊ അ­ല്ലാ­ത്ത­വ­യൊ ആയ സർവ്വ വ­സ്തു­ക്ക­ളെ­യും, ലോ­ക­ത്തേ­യും ഈ­ശ്വ­ര­നേ­യും ഞാൻ നി­ഷേ­ധി­ക്കു­ന്നു.”—ഇ­പ്ര­കാ­രം ഒ­രാൾ­ക്കു് അ­ജ്ഞേ­യ­ത്വ­വാ­ദ­ത്തിൽ അഭയം പ്രാ­പി­ക്കു­വാൻ സാ­ധി­ക്ക­യി­ല്ല­യൊ? സർ­വ്വ­വ­സ്തു­ക്ക­ളും അ­ജ്ഞേ­യ­ങ്ങ­ളാ­ണെ­ന്നു് സി­ദ്ധാ­ന്തി­ച്ചു­കൊ­ണ്ടു് ഒരു യു­ക്തി­വാ­ദി­ക്കു് നി­ഷേ­ധ­കോ­ടി­യിൽ ഭ­ദ്ര­മാ­യി സ്ഥി­തി­ചെ­യ്യു­വാൻ പാ­ടി­ല്ലെ­ന്നു­ണ്ടൊ? കൊ­ള്ളാം. മേൽ­പ­റ­ഞ്ഞ സ­ക­ല­വും ആയാൾ നി­ഷേ­ധി­യ്ക്ക­ട്ടെ. പോ­രെ­ങ്കിൽ “എന്റെ പി­താ­മ­ഹ­നേ­യും മാ­താ­പി­താ­ക്ക­ന്മാ­രേ­യും എ­ന്നെ­ത്ത­ന്നെ­യും ഞാൻ നി­ഷേ­ധി­ക്കു­ന്നു” എ­ന്നും പ­റ­ഞ്ഞു­കൊ­ള്ള­ട്ടെ.

പക്ഷേ, എ­ന്തെ­ല്ലാം നി­ഷേ­ധി­ച്ചാ­ലും ആയാൾ അ­റി­യാ­തെ­ത­ന്നെ ഒരു കാ­ര്യം സ­മ്മ­തി­ക്കു­ന്നു­ണ്ടു്. ലോ­ക­വും ഈ­ശ്വ­ര­നും നി­ഷേ­ധ­വാ­ദി­യു­ടെ ആ­സ്തി­ക­ത്വം (Existence) പോലും സ­ന്ദേ­ഹ വി­ഷ­യ­ങ്ങ­ളാ­ണെ­ങ്കി­ലും ഒരു സംഗതി അ­സ­ന്ദി­ഗ്ദ്ധ­മ­ത്രെ. അ­തെ­ന്താ­ണു്? “ഞാൻ നി­ഷേ­ധി­ക്കു­ന്നു” എ­ന്നു്. “ഞാൻ നി­ഷേ­ധി­ക്കു­ന്നു” എന്ന സംഗതി ആ­യാൾ­ക്കു് നി­ഷേ­ധി­ക്കു­വാൻ പാ­ടി­ല്ല. നി­ഷേ­ധം ബു­ദ്ധി­യു­ടെ വ്യാ­പാ­ര­ങ്ങ­ളിൽ ഒ­ന്നാ­ണു്. സ­മ്മ­തി ചി­ന്ത­യു­ടെ ഫ­ല­മാ­ണെ­ങ്കിൽ നി­ഷേ­ധ­വും അ­പ്ര­കാ­രം തന്നെ. ‘ഉ­ണ്ടു്’ എ­ന്നു് പ­റ­യു­വാൻ ചിന്ത ആ­വ­ശ്യ­മാ­ണെ­ങ്കിൽ ‘ഇല്ല’ എ­ന്നു് പ­റ­യു­വാ­നും മ­നു­ഷ്യ­ബു­ദ്ധി പ്ര­വർ­ത്തി­ച്ചേ മ­തി­യാ­വൂ. “ഞാൻ നി­ഷേ­ധി­ക്കു­ന്നു” എ­ന്നു് പ­റ­യു­മ്പോൾ “ഞാൻ ചി­ന്തി­ക്കു­ന്നു” എ­ന്നു­ള്ള പ­ര­മാർ­ത്ഥ­വും അതിൽ അ­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്നു. ത­ന്മൂ­ലം “ഞാൻ നി­ഷേ­ധി­ക്കു­ന്നു എ­ന്നു­ള്ള സംഗതി ഞാൻ നി­ഷേ­ധി­ക്കു­ന്നു” എ­ന്നു് പ­റ­യു­ന്ന­തു് പൂർ­വ്വാ­പ­ര­വി­രു­ദ്ധ­മാ­ണു്. ഒരു വാ­ക്യ­ത്തിൽ എ­നി­ക്കു് ബു­ദ്ധി ഉ­ണ്ടെ­ന്നും ഇ­ല്ലെ­ന്നും പ­റ­യു­ന്ന­തു­പോ­ലെ­യാ­ണു് അതു്. “എ­നി­ക്കു് ബു­ദ്ധി­യി­ല്ലെ­ന്നു് എന്റെ ബു­ദ്ധി പ­റ­യു­ന്നു” എ­ന്നു­ള്ള പ്ര­സ്താ­വം ഭ്രാ­ന്ത­ന്മാ­രിൽ­നി­ന്നു് മാ­ത്ര­മെ പു­റ­പ്പെ­ടു­ക­യു­ള്ളു. ഈ പ്ര­സ്താ­വ­വും “ഞാൻ നി­ഷേ­ധി­ക്കു­ന്നു എ­ന്നു് ഞാൻ നി­ഷേ­ധി­ക്കു­ന്നു” എ­ന്ന­തും യു­ക്തി­ദർ­പ്പ­ണ­ത്തിൽ ഒ­ന്നു­പോ­ലെ­യാ­ണു് പ്ര­തി­ബിം­ബി­ക്കു­ന്ന­തു്. ത­ന്നി­മി­ത്തം മ­റ്റേ­തെ­ല്ലാം വ­സ്തു­ക്കൾ അ­യ­ഥാർ­ത്ഥ­മാ­യി­രു­ന്നാ­ലും ‘ചിന്ത’ എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന ഒ­ന്നു­ണ്ടെ­ന്നു് സ്പ­ഷ്ടം.

ചിന്ത എ­ന്ന­തു് യ­ഥാർ­ത്ഥ­മാ­ണെ­ങ്കിൽ—പോരാ, യ­ഥാർ­ത്ഥ­മാ­ണെ­ന്നു­ള്ള­തു് സ്പ­ഷ്ട­നാ­യ­തു­കൊ­ണ്ടു്—ചി­ന്ത­നീ­യം എ­ന്ന­തും യ­ഥാർ­ത്ഥ­മാ­ണെ­ന്നു് സി­ദ്ധം. ചി­ന്ത­നീ­യ­മാ­യ വ­സ്തു­ക്ക­ളു­ണ്ടെ­ങ്കിൽ മാ­ത്ര­മെ ചിന്ത സാർ­ത്ഥ­ക­മാ­ക­യു­ള്ളു. ശൂ­ന്യം (Nothingness) ചി­ന്താ­വി­ഷ­യ­മ­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ: ഇ­ല്ലാ­ത്ത വ­സ്തു­വി­നു് നി­ഴ­ലു­ണ്ടാ­ക­യി­ല്ല. യ­ഥാർ­ത്ഥ­വ­സ്തു­വി­ന്റെ ഛാ­യ­യാ­ണു് ചിന്ത. മ­റ്റു­വി­ധ­ത്തിൽ പ­റ­ഞ്ഞാൽ, വി­റ­കി­ല്ലാ­തെ (മരമൊ, എ­ണ്ണ­യൊ, ബാ­ഷ്പ­മൊ എ­ന്തെ­ങ്കി­ലു­മാ­ക­ട്ടെ) അഗ്നി ജ്വ­ലി­ക്കാ­ത്ത­തു­പോ­ലെ­ത­ന്നെ ചി­ന്ത­നീ­യ­മാ­യ വസ്തു ഇ­ല്ലാ­തെ ചി­ന്ത­യു­മു­ണ്ടാ­ക­യി­ല്ല. ഏ­വം­മൂ­ലം വി­ചാ­രം എ­ന്ന­തു് പ­ര­മാർ­ത്ഥ­മാ­യ­തു­കൊ­ണ്ടു് വി­ചാ­ര­ണീ­യ­മാ­യ ഏ­തെ­ങ്കി­ലും വ­സ്തു­വും പ­ര­മാർ­ത്ഥ­മാ­യി­രി­ക്ക­ണ­മെ­ന്നു് സ­മ്മ­തി­ച്ചേ കഴിയൂ. “വാ­സ്ത­വി­ക­മാ­യ സം­ഗ­തി­കൾ മാ­ത്ര­മേ വി­ചാ­ര­ത്തി­നു് വി­ഷ­യീ­ഭ­വി­ക്കു­വാൻ പാ­ടു­ള്ളു എ­ന്നു­ണ്ടൊ? സം­ഭാ­വ്യ (Possible) മാ­ത്ര­മാ­യ­തും ഭ­വ­മ­ല്ലാ­ത്ത­തും (Non existent) ആയ വസ്തു ചി­ന്താ­വി­ഷ­യ­മാ­കാൻ പാ­ടി­ല്ല­യൊ? ഉ­ദാ­ഹ­ര­ണ­മാ­യി, അ­റു­പ­ത­ടി ഉ­യ­ര­മു­ള്ള മ­നു­ഷ്യൻ ഇ­ന്നോ­ളം ഭൂ­മി­യിൽ ഉ­ണ്ടാ­യി­ട്ടി­ല്ല; എ­ന്നാൽ അ­ങ്ങ­നെ ഒരു മ­നു­ഷ്യ­നെ ചി­ന്താ­വി­ഷ­യ­മാ­ക്കു­ന്ന­തിൽ എ­ന്താ­ണു് അ­സാം­ഗ­ത്യം?”—എ­ന്നൊ­രു സംശയം അ­വ­ശേ­ഷി­ക്കു­ന്നു. പക്ഷേ, അല്പം ആ­ലോ­ചി­ച്ചാൽ ഈ സ­ന്ദേ­ഹ­ത്തി­നു് ഒരു നി­വൃ­ത്തി­മാർ­ഗ്ഗം ക­ണ്ടെ­ത്താം. ഭാ­വ്യം (Possible Existence) എ­ന്നു­പ­റ­യ­പ്പെ­ടു­ന്ന­തി­ന്റെ നി­ദാ­നം ഭവ (Real Existence) മാണു്. മ­നു­ഷ്യ­ത്വം, എ­ന്നൊ­ന്നു­ണ്ടെ­ങ്കിൽ മാ­ത്ര­മെ ‘അ­റു­പ­ത­ടി ഉ­യ­ര­മു­ള്ള, മ­നു­ഷ്യ­നെ സ­ങ്ക­ല്പി­ക്കു­വാൻ നി­വൃ­ത്തി­യു­ള്ളു. ചു­വ­രി­ല്ലാ­തെ ചി­ത്ര­മെ­ഴു­തു­ന്ന­തെ­ങ്ങി­നെ?’ ഭ­വ­ത്തി­ന്റെ വ്യാ­പ്തി വർ­ദ്ധി­പ്പി­ക്കു­മ്പോ­ഴാ­ണു് ഭാ­വ്യ­മെ­ന്ന­തു് സി­ദ്ധ­മാ­കു­ന്ന­തു്. ഭ­വ­മാ­യ­തു­ണ്ടെ­ങ്കി­ലേ ഭാ­വ്യം ചി­ന്താ­വി­ഷ­യ­മാ­ക­യു­ള്ളു. ഭ­വ­മാ­യ­തു് യ­ഥാർ­ത്ഥ­മ­ല്ലെ­ങ്കിൽ ഭാ­വ്യം കേവലം ശൂ­ന്യ­മാ­യി­പ്പ­രി­ണ­മി­ക്കു­ന്നു. ശൂ­ന്യം ചി­ന്താ­വി­ഷ­യ­വു­മ­ല്ല­ല്ലൊ. ത­ന്മൂ­ലം ഭാ­വ്യ­ത്തി­ന്നു് സ്വ­ത­സ്സി­ദ്ധ­മാ­യ ആ­സ്തി­ക്യ­ത്വ­മി­ല്ലെ­ന്നും യ­ഥാർ­ത്ഥ­മാ­യ വസ്തു ഉ­ള്ള­തു­കൊ­ണ്ടു് മാ­ത്ര­മാ­ണു് സ­ങ്ക­ല്പ­സൃ­ഷ്ടി സാ­ദ്ധ്യ­മാ­കു­ന്ന­തെ­ന്നും വി­ശ­ദ­മാ­കു­ന്നു­ണ്ട­ല്ലൊ. ഏ­തു­വി­ധ­ത്തിൽ നോ­ക്കി­യാ­ലും ചി­ന്ത­നീ­യ­മാ­യി, പ­ര­മാർ­ത്ഥ­ത്തിൽ ആ­സ്തി­ക­മാ­യി, ഏ­തെ­ങ്കി­ലും വ­സ്തു­വൊ വ­സ്തു­ക്ക­ളൊ ഉ­ണ്ടെ­ന്നു­ള്ള സംഗതി നി­ര­ക്ഷേ­പ­മാ­കു­ന്നു.

അ­ങ്ങി­നെ­യു­ള്ള വ­സ്തു­ക്ക­ളെ നോ­ക്കി ര­ണ്ടാ­യി വേർ­തി­രി­ക്കാം. ര­ണ്ടേ­ര­ണ്ടു് എ­ന­ങ്ങൾ മാ­ത്രം; മൂ­ന്നാ­മ­തൊ­ന്നി­ല്ല. എ­ല്ലാ­വ­സ്തു­ക്ക­ളും ഒ­ന്നു­കിൽ അ­വ­ശ്യം­ഭ­വ (Necessary) മാ­യി­രി­ക്ക­ണം; അ­ല്ലെ­ങ്കിൽ നാ­വ­ശ്യം­ഭ­വ (Contingent) മാ­യി­രി­ക്ക­ണം. ‘ഞാൻ ഒരു മ­ര­മാ­ണു്’; ‘ഞാൻ ഒരു മ­ര­മ­ല്ല’—ഈ ര­ണ്ടു് പ്ര­സ്താ­വ­ങ്ങ­ളും ഒ­രേ­സ­മ­യ­ത്തു് സാ­ധു­വാ­യി­രി­ക്ക­യി­ല്ല. ഒ­ന്നു് ശ­രി­യാ­ണെ­ങ്കിൽ മ­റ്റ­തു് തെ­റ്റാ­യി­രി­ക്ക­ണം. ഒ­ന്നു­തെ­റ്റാ­ണെ­ങ്കിൽ മ­റ്റ­തു് ശരി. ഗ­ത്യ­ന്ത­ര­മി­ല്ല­ത­ന്നെ. എ­ന്തു­കൊ­ണ്ടെ­ന്നാൽ: ഈ പ്ര­സ്താ­വ­ങ്ങൾ ര­ണ്ടും പ­ര­സ്പ­ര­വി­രു­ദ്ധ­ങ്ങ­ളാ­ണു്. അ­തു­പോ­ലെ­ത­ന്നെ ആ­സ്തി­ക­മാ­യ ഒരു വസ്തു ഒ­ന്നു­കിൽ അ­വ­ശ്യം­ഭ­വി­ക്കു­ന്ന­തു്, അ­ല്ലെ­ങ്കിൽ അ­വ­ശ്യം ഭ­വി­ക്കാ­ത്ത­തു്, ആ­യി­രി­ക്ക­ണം. ഭവമായ എല്ലാ വ­സ്തു­ക്ക­ളും ഈ ര­ണ്ടു് എ­ന­ങ്ങ­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നിൽ­പ്പെ­ട്ടേ മ­തി­യാ­വൂ. അവയിൽ നി­ന്നൊ­ഴി­യു­വാൻ യാ­തൊ­രു പ­ഴു­തു­മി­ല്ല. ഒരു വസ്തു ഒ­ന്നു­കിൽ ഉ­ണ്ടാ­യേ കഴിയൂ എന്ന നിർ­ബ്ബ­ന്ധ­മു­ള്ള­താ­യി­രി­ക്ക­ണം, അ­ല്ലെ­ങ്കിൽ അ­ങ്ങി­നെ നിർ­ബ്ബ­ന്ധ­മി­ല്ലാ­ത്ത­താ­യി­രി­ക്ക­ണം. ഉ­ണ്ടാ­യേ കഴിയൂ എ­ന്നു് നിർ­ബ്ബ­ന്ധ­മു­ള്ള വസ്തു, എ­ന്നു­വെ­ച്ചാൽ അ­വ­ശ്യം­ഭ­വ­മാ­യ വസ്തു, ഇല്ല എ­ന്നു് സ­ങ്ക­ല്പി­ക്കു­വാൻ­പോ­ലും നിർ­വ്വാ­ഹ­മി­ല്ല. അ­ങ്ങി­നെ സ­ങ്ക­ല്പി­ക്കു­ന്ന­തു­ത­ന്നെ പൂർ­വ്വാ­പ­ര­വി­രു­ദ്ധ­മാ­ണു്. അ­തി­ന്റെ ആ­സ്തി­ക­ത്വം സ്വ­ത­സ്സി­ദ്ധ­വും അ­വ­ശ്യ­മാ­യ­തു­കൊ­ണ്ടു് അ­ങ്ങി­നെ ഒരു വസ്തു ഇല്ല എ­ന്നു് വി­ചാ­രി­ക്കു­ന്ന­തു് യു­ക്ത്യാ­ഭാ­സ­വു­മാ­യി­രി­ക്കും. ത­ന്മൂ­ലം അ­വ­ശ്യം­ഭ­വ­മാ­യ വസ്തു ഇല്ല എ­ന്നു് വി­ചാ­രി­ക്കു­ന്ന­തിൽ അ­സാം­ഗ­ത്യ­മി­ല്ല. അതു് ഒ­ന്നു­കിൽ ഉ­ള്ള­താ­യി­രി­ക്കാം; അ­ല്ലെ­ങ്കിൽ ഇ­ല്ലാ­ത്ത­താ­യി­രി­ക്കാം. ര­ണ്ടാ­യാ­ലും അ­തി­ന്റെ ആ­സ്തി­ക­ത്വം അ­വ­ശ്യ­മ­ല്ല. അ­ങ്ങി­നെ ഒരു വസ്തു ഒരു കാ­ല­ത്തു് ഉ­ണ്ടാ­യി­ട്ടി­ല്ല എ­ന്നു് സ­ങ്ക­ല്പി­ക്കു­ന്ന­തിൽ യു­ക്തി­ഭം­ഗ­മി­ല്ല.

ഇ­പ്ര­പ­ഞ്ച­ത്തി­ലു­ള്ള ഓരോ വ­സ്തു­വും നാ­വ­ശ്യം­ഭ­വ­മാ­ണു്. ഇ­തെ­ഴു­തു­ന്ന ഞാൻ ഭ­വി­ക്കു­ന്ന­തി­നു് മു­മ്പു് ഭാ­വ്യ­ഗ­ണ­ത്തിൽ മാ­ത്ര­മെ ഉൾ­പ്പെ­ട്ടി­രു­ന്നു­ള്ളു. നൂറു് കൊ­ല്ല­ങ്ങൾ­ക്കു് മു­മ്പു് ഞാൻ കേവലം ഭാ­വ്യ­നാ­യി­രു­ന്നു. ഞാൻ എ­ന്നൊ­രാൾ ലോ­ക­ത്തിൽ ഉ­ണ്ടാ­യി­ട്ടി­ല്ല, ഇല്ല, ഉ­ണ്ടാ­ക­യു­മി­ല്ല എ­ന്നു് സ­ങ്ക­ല്പി­ക്കു­ന്ന­തിൽ എ­ന്താ­ണു് അ­സാം­ഗ­ത്യം? എന്റെ അഭാവം വ­ല്ല­വർ­ക്കും ആ­ശ്ച­ര്യ­വി­ഷ­യ­മാ­യി­ത്തോ­ന്നു­മൊ? ഒ­രി­ക്ക­ലു­മി­ല്ല. ഞാൻ ഇ­പ്പോൾ ഉ­ണ്ടു് എ­ന്നു­ള്ള­തു് ശ­രി­ത­ന്നെ. പക്ഷേ, ഞാൻ ഇല്ല എ­ന്നു് വി­ചാ­രി­ക്കു­ന്ന­തിൽ പൂർ­വ്വാ­പ­ര­വി­രു­ദ്ധ­ത­യി­ല്ല. ത­ന്മൂ­ലം ഞാൻ അ­വ­ശ്യം­ഭൂ­ത­ന­ല്ല; നാ­വ­ശ്യം ഭൂ­ത­നാ­ണു്. അ­വ്വ­ണ്ണം­ത­ന്നെ ഭൂ­താ­ത്മ­ക­മാ­യ ഓരോ വ­സ്തു­വും ഇല്ല എ­ന്നു് വി­ചാ­രി­ക്കു­ന്ന­തിൽ യാ­തൊ­രു പൂർ­വ്വാ­പ­ര­വൈ­രു­ദ്ധ്യ­വു­മി­ല്ല. വാ­സ്തി­ക­വും അ­വ­ശ്യ­വു­മാ­യ ഭവ്യത അ­വ­യ്ക്കു് ഒ­ഴി­ച്ചു­കൂ­ടാ­ത്ത­ത­ല്ല. ഞാൻ ഉ­പ­യോ­ഗി­ക്കു­ന്ന ഈ പേ­ന­യും ക­ട­ലാ­സ്സും ഈ ഗ്ര­ന്ഥം ത­ന്നെ­യും അ­വ­ശ്യം ഭ­വി­ച്ച­വ­യ­ല്ല. അ­വ­ശ്യം ഭ­വി­ച്ച­വ­യാ­ണെ­ങ്കിൽ അവ എ­ന്നും ഉ­ണ്ടാ­കു­മാ­യി­രു­ന്നു. അ­വ­യു­ടെ ആ­സ്തി­ക­ത്വ­ത്തി­നു് അ­ന്യ­നെ ആ­ശ്ര­യി­ക്കേ­ണ്ടി­വ­രു­മാ­യി­രു­ന്നി­ല്ല. അ­പ്ര­കാ­രം­ത­ന്നെ ഈ പ്ര­പ­ഞ്ച­ത്തി­ലു­ള്ള ഏതു് വ­സ്തു­വെ­ങ്കി­ലും എ­ടു­ത്തു് നോ­ക്കി­യാൽ അതു് അ­വ­ശ്യം­ഭ­വ­മ­ല്ലെ­ന്നു് അ­നു­മാ­നം ചെ­യ്യാ­വു­ന്ന­താ­ണു്.

ഓരോ വ­സ്തു­വും അ­വ­ശ്യം­ഭ­വ­മ­ല്ലെ­ങ്കിൽ അ­ത്ത­രം വ­സ്തു­ക്ക­ളു­ടെ സ­ഞ്ച­യ­മാ­യ ഈ പ്ര­പ­ഞ്ചം സാ­ക­ല്യേ­ന അ­വ­ശ്യം ഭ­വ­മാ­കാൻ പാ­ടു­ണ്ടൊ എ­ന്നാ­ണു് ഇ­തി­നു­പ­രി ചി­ന്തി­ക്കു­വാ­നു­ള്ള­തു്. ഒരു നാ­സ്തി­ക­നു് അഭയം പ്ര­പി­ക്കു­വാൻ ഇനി ഒരു പ­ഴു­തു് മാ­ത്ര­മേ ശേ­ഷി­ച്ചി­ട്ടു­ള്ളു. ആ­യാൾ­ക്കു് ഇ­പ്ര­കാ­രം ശ­ഠി­ക്കാം:—“ഓരോ വ­സ്തു­വും അ­വ­ശ്യം­ഭ­വ­മ­ല്ലെ­ന്നു­ള്ള­തു് ശ­രി­ത­ന്നെ. എ­ന്നാൽ അ­ത്ത­രം വ­സ്തു­ക്കൾ പ­ര­സ്പ­ര­സം­പൃ­ക്ത­ങ്ങ­ളാ­യി ഒ­ത്തു­ചേ­രു­മ്പോൾ, അ­താ­യ­തു്: പ്ര­പ­ഞ്ചം ഒ­ന്നാ­കെ ചി­ന്താ­വി­ഷ­യ­മാ­യെ­ടു­ത്താൽ, ഓ­രോ­ന്നി­നും സാ­ധി­ക്കാ­ത്ത­തു് സ­മൂ­ഹ­ത്തി­നു് സാ­ധ്യ­മാ­ക­യി­ല്ലെ­ന്നു­ണ്ടൊ? ഒരു കു­തി­ര­ക്കു് ഒരു ഭാരം വ­ലി­ക്കു­വാൻ ക­ഴി­ഞ്ഞി­ല്ലെ­ങ്കി­ലും പ­ന്ത്ര­ണ്ടു് കു­തി­ര­കൾ ഒ­ത്തു­ചേ­രു­മ്പോൾ ആ ഭാരം വ­ലി­ക്കു­വാൻ ക­ഴി­ഞ്ഞെ­ന്നു് വരാം. അ­തു­പോ­ലെ­ത­ന്നെ ഓ­രോ­വ­സ്തു­വും നാ­വ­ശ്യം­ഭ­വ­മാ­ണെ­ങ്കി­ലും പ്ര­പ­ഞ്ചം അ­വ­ശ്യം­ഭ­വ­മാ­ണു്.” പ്ര­ഥ­മ­വീ­ക്ഷ­ണ­ത്തിൽ ഈ വാദം സാ­ധു­വാ­ണെ­ന്നു് തോ­ന്നി­യേ­ക്കാം. പക്ഷേ, അല്പം ആ­ലോ­ചി­ച്ചാൽ അതു് പൊ­ള്ള­യാ­ണെ­ന്നു് വെ­ളി­പ്പെ­ടും. വ്യ­ക്തി­ക്കി­ല്ലാ­ത്ത ഗുണം സ­മൂ­ഹ­ത്തി­നു് എ­ങ്ങി­നെ ല­ഭി­ച്ചു? സ­മൂ­ഹ­മാ­യ­തു­കൊ­ണ്ടൊ? അല്ല. സ­മൂ­ഹ­ത്തി­ന്റെ ഗുണം വ്യ­ക്തി­ക­ളിൽ നി­ന്നാ­ണു് സി­ദ്ധ­മാ­കു­ന്ന­തു്. ഓരോ കു­തി­ര­ക്കും കുറെ ഭാരം വ­ലി­ക്കു­വാൻ ശ­ക്തി­യു­ള്ള­തു­കൊ­ണ്ടാ­ണു് പ­ന്ത്ര­ണ്ടു് കു­തി­ര­കൾ­ക്കു് ആ ഭാരം വ­ലി­ക്കു­വാൻ സാ­ധി­ക്കു­ന്ന­തു്. ഓ­രോ­ന്നി­നും സ­ഹ­ജ­മാ­യും അ­വ­ശ്യ­മാ­യും ഇ­ല്ലാ­ത്ത­ഗു­ണം സ­മൂ­ഹ­ത്തി­നു് ഉ­ണ്ടാ­വാൻ വ­ഴി­യി­ല്ല. ഒരു ക­ല്ലി­നു് ഈ ഗ്ര­ന്ഥം എ­ഴു­തു­വാൻ സാ­ധി­ക്കു­ക­യി­ല്ലെ­ങ്കിൽ പ­തി­നാ­യി­രം ക­ല്ലു­കൾ­ക്കു് സാ­ധി­ക്കു­മെ­ന്നു് വ­രി­ക­യി­ല്ല. ക­ല്ലു­ക­ളു­ടെ എണ്ണം ക­ണ­ക്കി­ല്ലാ­തെ വർ­ദ്ധി­പ്പി­ച്ചാ­ലും ഈ ഗ്ര­ന്ഥം എ­ഴു­തു­വാൻ ഞാൻ­ത­ന്നെ വേണം. കാരണം ഗ്ര­ന്ഥ­മെ­ഴു­തു­ക­യെ­ന്ന വിദ്യ ക­ല്ലി­നു് സ്വ­യ­മേ­വ ഇ­ല്ലാ­ത്ത­തു­ത­ന്നെ. അ­വ്വി­ധം­ത­ന്നെ നാ­വ­ശ്യം­ഭ­വ­മാ­യ അ­സം­ഖ്യ­വ­സ്തു­ക്ക­ളു­ടെ സം­യോ­ഗ­ത്തിൽ നി­ന്നു് അ­വ­ശ്യം­ഭ­വ­മാ­യ ഒരു വസ്തു ഉൽ­പ്പ­ന്ന­മാ­ക­യി­ല്ല. വ്യ­ക്തി­ക­ളു­ടെ സാ­മാ­ന്യ­ഗു­ണ­മാ­യ നാ­വ­ശ്യം­ഭ­വ്യ­ത സ­മൂ­ഹ­ത്തി­നു­ള്ള­തു­കൊ­ണ്ടു് നാ­വ­ശ്യം­ഭ­വ­മാ­യ വ­സ്തു­ക്ക­ളു­ടെ സ­മൂ­ഹ­മാ­യ ഈ പ്ര­പ­ഞ്ചം അ­വ­ശ്യം­ഭ­വ­മ­ല്ലെ­ന്നു് അ­നു­മി­ക്ക­ണം.

അ­വ­ശ്യം­ഭ­വ­മ­ല്ലാ­ത്തൊ­രു വസ്തു സം­ഭൂ­ത­മാ­യി­ത്തീർ­ന്ന­തെ­ങ്ങി­നെ? അ­ണ്ടി­യൊ മാ­ങ്ങ­യൊ മൂ­ത്ത­തു് എ­ന്നു­ള്ള പ്ര­ശ്നം എ­ങ്ങി­നെ ഉ­ണ്ടാ­യി എന്ന ചോ­ദ്യ­ത്തി­നു് വേ­റൊ­രു മാ­വി­ന്റെ അ­ണ്ടി­യിൽ നി­ന്നു­ണ്ടാ­യി എ­ന്നു് ഉ­ത്ത­രം നൽ­കി­യാൽ ചോ­ദ്യ­ത്തി­നു് സ­മാ­ധാ­ന­മാ­യി­ല്ല. ര­ണ്ടാ­മ­ത്തെ മാ­വി­ന്റെ മറവിൽ അഭയം പ്രാ­പി­ച്ച ആ­ളോ­ടു് ആ ചോ­ദ്യം­ത­ന്നെ വീ­ണ്ടും ചോ­ദി­ച്ചാൽ മൂ­ന്നാ­മ­തൊ­രു മാ­വി­ന്റെ മറവിൽ ഒ­ളി­ക്കേ­ണ്ടി­വ­രും. ഇ­ക്ക­ണ­ക്കി­നു് പ്ര­ശ്ന­ത്തി­നൊ­രി­ക്ക­ലും സ­മാ­ധാ­ന­മു­ണ്ടാ­ക­യി­ല്ല, കാ­ര്യം (Effect) എ­ത്ര­ത­ന്നെ വർ­ദ്ധി­പ്പി­ച്ചാ­ലും, എ­ത്ര­ത­ന്നെ പി­ന്നോ­ക്കം കൊ­ണ്ടു­പോ­യാ­ലും, അതു് ഒരു കാരണ (Cause) മാ­ക­യി­ല്ല. കാരണം കൂ­ടാ­തെ കാ­ര്യം സം­ഭ­വി­ക്കാൻ തു­ട­ങ്ങു­ന്ന­തെ­ങ്ങി­നെ? ആ­വി­യ­ന്ത്ര­ത്തി­ന്റെ ച­ക്ര­ത്തെ തി­രി­യ്ക്കു­ന്ന­തു് യാ­തൊ­ന്നാ­ണു്? “വേ­റൊ­രു ചക്രം;” ആ ച­ക്ര­ത്തെ­യോ? “വേ­റൊ­ന്നു.” അ­തി­നെ­യോ? “വേ­റൊ­ന്നു.” യ­ന്ത്രം ന­ട­ത്തു­ന്ന­യാൾ ഇ­ങ്ങ­നെ സ­മാ­ധാ­നം പ­റ­ക­യി­ല്ല. ആ­വി­യാ­ണു് ചക്രം തി­രി­ക്കു­ന്ന­തെ­ന്നു് ആയാൾ തൽ­ക്ഷ­ണം ഉ­ത്ത­രം നൽകും. സാ­മാ­ന്യ­ബു­ദ്ധി­യു­ള്ള­വ­രെ­ല്ലാം അതു് സ­മ്മ­തി­ക്കു­ക­യും ചെ­യ്യും. അ­പ്ര­കാ­രം­ത­ന്നെ നാ­വ­ശ്യം­ഭ­വ­മാ­യ മ­റ്റൊ­രു വ­സ്തു­വിൽ ആ­രോ­പി­ക്കു­വാൻ നി­വൃ­ത്തി­യി­ല്ല. ഭവ്യത എന്ന ല­ക്ഷ­ണം അ­വ­ശ്യം­ഭ­വ­മ­ല്ലാ­ത്ത വ­സ്തു­ക്കൾ­ക്കു് അ­ത്യ­ന്താ­പേ­ക്ഷി­ത­മ­ല്ല. അ­ങ്ങി­നെ­യി­രി­ക്കെ പ്ര­പ­ഞ്ച­ത്തി­ന്റെ ആ­സ്തി­ക­ത്വം പ്ര­പ­ഞ്ച­ത്തെ­ത്ത­ന്നെ ആ­ശ്ര­യി­ച്ചി­രി­ക്കു­വാൻ നിർ­വ്വാ­ഹ­മി­ല്ല. ഉ­ണ്ടാ­യേ കഴിയൂ എന്ന നിർ­ബ്ബ­ന്ധ­മി­ല്ലാ­ത്ത ഒരു വസ്തു ‘ഉ­ണ്ടു്’ എന്ന അ­വ­സ്ഥ­യെ എ­ങ്ങി­നെ പ്രാ­പി­ച്ചു? അ­തി­നു് സ്വീ­യ­മ­ല്ലാ­ത്ത ഭവ്യത എന്ന ഗുണം എ­ങ്ങി­നെ ല­ഭി­ച്ചു? ഉ­ണ്ടാ­യേ കഴിയൂ എന്ന നിർ­ബ്ബ­ന്ധ­മു­ള്ള ഒരു വ­സ്തു­വി­നെ ആ­ശ്ര­യി­ച്ചി­ട്ടാ­യി­രി­ക്ക­ണം. അ­വ­ശ്യം­ഭ­വ­മ­ല്ലാ­ത്ത ഒ­ന്നി­നെ ആ­ശ്ര­യി­ച്ചി­ട്ടാ­വാൻ നി­വൃ­ത്തി­യി­ല്ല. ത­ന്മൂ­ലം ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ ഈ പ്ര­പ­ഞ്ചം യ­ഥാർ­ത്ഥ­മാ­ണെ­ന്നു­ള്ള­തു­പോ­ലെ­ത­ന്നെ അ­വ­ശ്യം­ഭ­വ­മാ­യ ഒരു വസ്തു ഉ­ണ്ടെ­ന്നു­ള്ള­തും യ­ഥാർ­ത്ഥ­മാ­ണു്. നാം ഉ­പ­യോ­ഗി­ക്കു­ന്ന മെ­ഴു­കു­തി­രി­യു­ടെ വെ­ളി­ച്ചം മൗ­ലി­ക­മാ­യി സൂ­ര്യ­നിൽ നി­ന്നു് ല­ബ്ധ­മാ­കു­ന്ന­തു­പോ­ലെ, അ­വ­ശ്യം­ഭ­വ­മ­ല്ലാ­ത്ത പ്ര­പ­ഞ്ച­ത്തി­ന്റെ ആ­സ്തി­ക­ത്വം (ഉ­ണ്ടു് എന്ന അവസ്ഥ) അ­വ­ശ്യം­ഭ­വ­മാ­യ ഒരു വ­സ്തു­വിൽ­നി­ന്നു് ല­ഭി­ച്ചേ കഴിയൂ. ഈ വ­സ്തു­വി­ന്റെ ല­ക്ഷ­ണ­ങ്ങൾ വഴിയേ ചി­ന്തി­ക്കാം. എ­ന്നാൽ ഒ­ന്നു­മാ­ത്ര­മെ ഇവിടെ സ്ഥാ­പി­ക്കേ­ണ്ട­താ­യി­ട്ടു­ള്ളു. അ­ന്യാ­പേ­ക്ഷ കൂ­ടാ­തെ അ­വ­ശ്യം­ഭൂ­വാ­യും, ത­ന്നി­മി­ത്തം സ്വ­യം­ഭൂ­വാ­യും, അ­വ­ശ്യം­ഭ­വ­മ­ല്ലാ­ത്ത സർ­വ്വ­വ­സ്തു­ക്ക­ളു­ടേ­യും ആ­സ്തി­ക­ത്വ­ത്തി­നു് നി­മി­ത്ത­മാ­യും ഉള്ള ഒരു വസ്തു പ­ര­മാർ­ത്ഥ­മാ­യി സ്ഥി­തി­ചെ­യ്യു­ന്നു­ണ്ടു്. ആ വ­സ്തു­വി­നെ­യാ­ണു് ആ­സ്തി­ക­ന്മാർ ‘ഈ­ശ്വ­രൻ’, ‘ദൈവം’, ‘അള്ളാ’, ‘പാ­പാ­ത്മാ­വു്’ ഇ­ത്യാ­ദി പ­ദ­ങ്ങൾ­കൊ­ണ്ടു് വി­വ­ക്ഷി­ക്കു­ന്ന­തു്.

ഈ­ശ്വ­ര­നും പ്ര­പ­ഞ്ച­വും എ­ന്നു­വേ­ണ്ട യാ­തൊ­ന്നും യ­ഥാർ­ത്ഥ­മ­ല്ല, എ­ന്നു് തു­ട­ങ്ങി­യ­ശേ­ഷം നാം എ­വി­ടെ­യാ­ണു് എ­ത്തി­യി­രി­ക്കു­ന്ന­തെ­ന്നു് നോ­ക്കു­ക. ആ­ദ്യം­ത­ന്നെ ചി­ന്ത­യെ­ന്ന­തു് യ­ഥാർ­ത്ഥ­മാ­ണെ­ന്നും, ത­ന്മൂ­ലം ചി­ന്ത­നീ­യ­മാ­യ വ­സ്തു­ക്കൾ ഉ­ണ്ടെ­ന്നും, അ­ത്ത­രം വ­സ്തു­ക്ക­ളിൽ ര­ണ്ടെ­ന­ങ്ങൾ ഉ­ണ്ടെ­ന്നും, പ്ര­പ­ഞ്ചം മു­ഴു­വ­നും നാ­വ­ശ്യം­ഭ­വ­മാ­ണെ­ന്നും, പ്ര­പ­ഞ്ച­ത്തി­നു് ആ­സ്തി­ക­ത്വം നൽ­കു­ന്ന അ­വ­ശ്യം­ഭൂ­വാ­യ ഒരു വസ്തു ഉ­ണ്ടെ­ന്നും നാം ക­ണ്ടു് ക­ഴി­ഞ്ഞു. ഇ­തെ­ഴു­തു­മ്പോൾ ‘ശാരദ’യിലെ ശാ­മു­മേ­നോൻ രാ­മൻ­മേ­ന­വ­ന­യ­ച്ച എ­തൃ­നോ­ട്ടീ­സ്സാ­ണു് ക­ഥാ­പ്രി­യ­നാ­യ ഈ ലേ­ഖ­ക­ന്റെ ഓർ­മ്മ­യിൽ വ­രു­ന്ന­തു്. “ശാരദ എ­ട­ത്തി­ലെ ക­ല്യാ­ണി അ­മ്മ­യു­ടെ സ­ന്താ­ന­മ­ല്ലെ­ന്നു് ഇ­തി­നാൽ നി­ഷേ­ധി­ച്ചി­രി­ക്കു­ന്നു. ശാരദ താ­ങ്ക­ളു­ടെ പു­ത്രി­യ­ല്ലെ­ന്നു് ഇ­തി­നാൽ നി­ഷേ­ധി­ച്ചി­രി­ക്കു­ന്നു.” ര­ണ്ടു് നി­ഷേ­ധം ഒരു സ­മ്മ­ത­ത്തി­നു് തു­ല്യ­മാ­ണെ­ന്നു­ള്ള വ്യാ­ക­ര­ണ­നി­യ­മം ഹേ­തു­വാ­യി, നി­ഷേ­ധി­ക്കു­വാൻ ഉ­ദ്ദേ­ശി­ച്ച കാ­ര്യ­ങ്ങ­ളെ­ല്ലാം വാ­സ്ത­വ­ത്തിൽ സ­മ്മ­തി­ക്കു­ക­യാ­ണു് നോ­ട്ടീ­സ്സ് എ­ഴു­തി­യ ആൾ ചെ­യ്തി­രി­ക്കു­ന്ന­തു്. ‘ശാരദ താ­ങ്ക­ളു­ടെ പു­ത്രി അല്ല എ­ന്നു് ഇ­തി­നാൽ നി­ഷേ­ധി­ച്ചി­രി­ക്കു­ന്നു’—എ­ന്ന­തി­ന്റെ അർ­ത്ഥം വ്യാ­ക­ര­ണ­ദൃ­ഷ്ട്യാ “ശാരദ താ­ങ്ക­ളു­ടെ പു­ത്രി­യാ­ണെ­ന്നു് ഇ­തി­നാൽ സ­മ്മ­തി­ച്ചി­രി­ക്കു­ന്നു” എ­ന്നാ­ണു്. അ­പ്ര­കാ­രം­ത­ന്നെ ദൈവം ഇല്ല, ഇല്ല എ­ന്നു് കോ­ലാ­ഹ­ലം കൂ­ട്ടു­ന്ന­വർ അ­നു­മാ­ന­ദൃ­ഷ്ട്യാ ദൈവം ഉ­ണ്ടു്, ഉ­ണ്ടു്’ എ­ന്നു് സ്വയം പ്ര­ഖ്യാ­പ­നം ചെ­യ്യു­ക­യ­ത്രെ ചെ­യ്യു­ന്ന­തെ­ന്നു് വി­ശ­ദ­മാ­യ­ല്ലൊ.

കാ­ര­ണ­വാ­ദം

അ­നു­മാ­നോ­പാ­ധി­ഷ്ഠി­ത­മാ­യ ശാ­സ്ത്ര­ങ്ങ­ളെ­ല്ലാം ചില മൗ­ലി­ക­ത­ത്വ­ങ്ങ­ളിൽ നി­ന്നാ­ണു് ഉ­ത്ഭ­വി­ച്ചി­ട്ടു­ള്ള­തു്. ഈ ശാ­സ്ത്ര­ങ്ങ­ളു­ടെ വാ­സ്ത­വി­ക­ത ഓരോ അ­നു­മാ­ന ശൃം­ഖ­ല­യെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു. ഈ ച­ങ്ങ­ല­യി­ലെ ഓരോ ക­ണ്ണി­യും ഓരോ ത­ത്വ­മാ­ണു്. എ­ന്നാൽ പൂർ­വ്വാ­പ­ര­ഭോ­ജ­ന ഈ ത­ത്വ­ങ്ങ­ളു­ടെ പ്രാ­ധാ­ന്യ­ത്തി­നു് ഏ­റ്റ­ക്കു­റ­ച്ചി­ലു­ക­ളു­ണ്ടു്. ഉ­ദാ­ഹ­ര­ണ­മാ­യി ര­ണ്ടു് പ്ര­സ്താ­വ­ങ്ങൾ എ­ടു­ക്കു­ക:—(1) എല്ലാ ജ­ന്തു­ക്ക­ളും മൃ­ത്യു­വി­നു് അ­ധീ­ന­ങ്ങ­ളാ­ണു്; (2) ത­ന്മൂ­ലം മ­നു­ഷ്യർ മൃ­ത്യു­വി­നു് അ­ധീ­ന­രാ­ണു്. ഇവയിൽ ര­ണ്ടാ­മ­ത്തെ പ്ര­സ്താ­വം ആ­ദ്യ­ത്തേ­തിൽ­നി­ന്നു് അ­നു­മി­ത­മാ­ക­യാൽ, ഒ­ന്നാ­മ­ത്തെ പ്ര­സ്താ­വ­മാ­ണു് മൗലിക തത്വം; അ­തി­ന്നാ­ണു് പ്രാ­ധാ­ന്യം. ഇ­പ്ര­കാ­രം തന്നെ അ­നു­മി­ത­മാ­യ മ­റ്റേ­തു് പ്ര­സ്താ­വ­മെ­ടു­ത്താ­ലും, അ­തി­നേ­ക്കാൾ മൗ­ലി­ക­മാ­യ മ­റ്റൊ­രു ത­ത്വ­ത്തെ ആ­ശ്ര­യി­ച്ചാൽ മാ­ത്ര­മെ സാ­ധു­വാ­ക­യു­ള്ളു എ­ന്നു് വി­ശ­ദ­മാ­ണു്. “മ­നു­ഷ്യൻ തന്റെ കർ­ത്ത­വ്യം അ­നു­ഷ്ഠി­ക്കേ­ണ്ട­താ­ണു്” എന്ന വാ­ക്യം എ­ടു­ക്കു­ക. ഓ പ്ര­സ്താ­വം സാ­ധു­വാ­കു­ന്ന­തി­നു് മു­മ്പു് “മ­നു­ഷ്യ­നു് കർ­ത്ത­വ്യ­മു­ണ്ടു്” എ­ന്ന­തു് സാ­ധു­വാ­യി­രി­ക്ക­ണം. ഒ­ടു­വിൽ പ­റ­ഞ്ഞ­തു് സാ­ധു­വാ­കു­ന്ന­തി­നു് മു­മ്പു് “മ­നു­ഷ്യ­നു് കർ­ത്ത­വ്യം ഉ­ണ്ടാ­വാൻ പാ­ടു­ണ്ടു്” എന്ന പ്ര­സ്താ­വം സാ­ധു­വാ­യി­രി­ക്ക­ണം. മ­നു­ഷ്യ­നു് കർ­ത്ത­വ്യം ഉ­ണ്ടാ­വാൻ പാ­ടു­ണ്ടാ­വു­ന്ന­തി­നു് മു­മ്പു് അവനു് ധാർ­മ്മി­ക­മാ­യ ഒരു നി­ബ­ന്ധ­ന അ­നു­സ­രി­യ്ക്കു­വാൻ പാ­ടു­ണ്ടാ­യി­രി­ക്ക­ണം. അവനു് ധാർ­മ്മി­ക നി­ബ­ന്ധ­ന അ­നു­സ­രി­ക്കു­വാൻ പാ­ടു­ണ്ടാ­വു­ന്ന­തി­നു് മു­മ്പു് ഭൗ­തി­ക­മ­ല്ലാ­ത്ത ഒരു നി­ബ­ന്ധ­ന അ­നു­സ­രി­പ്പാൻ അവനു് ക­ഴി­വു­ണ്ടാ­വ­ണം. ഭൗ­തി­ക­മ­ല്ലാ­ത്ത നി­ബ­ന്ധ­ന അവനു് ഉ­ണ്ടാ­വാൻ പാ­ടു­ണ്ടാ­വു­ന്ന­തി­നു് മു­മ്പു്, അതു് അ­നു­സ­രി­യ്ക്കാ­തെ ധർ­മ്മ­ഭ്രം­ശം ചെ­യ്യു­ന്ന­തി­നോ അ­നു­സ­രി­ച്ചു് ധർ­മ്മാ­നു­ഷ്ഠാ­നം ചെ­യ്യു­ന്ന­തി­നോ അവനു് പാ­ടു­ണ്ടാ­യി­രി­ക്ക­ണം. ഇ­പ്ര­കാ­രം സ്വേ­ച്ഛ­പോ­ലെ അവനു് പ്ര­വർ­ത്തി­പ്പാ­നോ പ്ര­വർ­ത്തി­യ്ക്കാ­തി­രി­പ്പാ­നോ പാ­ടു­ണ്ടാ­വു­ന്ന­തി­നു് മു­മ്പാ­യി, ഒരേ സ­മ­യ­ത്തു തന്നെ പ്ര­വർ­ത്തി­യ്ക്കു­ക­യും പ്ര­വർ­ത്തി­ക്കാ­തി­രി­യ്ക്കു­ക­യും ചെ­യ്യു­വാൻ സാ­ധി­യ്ക്ക­യി­ല്ലെ­ങ്കി­ലും, ര­ണ്ടും ചെ­യ്വാൻ അവനു് ക­ഴി­വു­ണ്ടാ­യി­രി­ക്ക­ണം. അ­ങ്ങ­നെ­യെ­ങ്കിൽ അവൻ സ്വ­ത­ന്ത്ര­നാ­യി­രു­ന്നി­രി­യ്ക്ക­ണം. അ­തി­നു് മു­മ്പു് അവൻ വി­വേ­ക­വാ­നാ­യി­രി­യ്ക്ക­ണം. അ­തി­നു് മു­മ്പു് അവൻ സം­ഭാ­വ്യ­നാ­യി­രി­യ്ക്ക­ണം. അ­തി­നു് മു­മ്പു് ആ­സ്തി­ക­ത്വ­വും നാ­സ്തി­ക­ത്വ­വും പ­ര­സ്പ­ര­വി­രു­ദ്ധ­മാ­യി­രി­യ്ക്ക­ണം. അ­തി­നു് മു­മ്പു് സ­ക­ല­വും നാ­സ്തി­ക­മ­ല്ലാ­തി­രി­യ്ക്ക­ണം. ഹേ­തു­വാ­ദി­യാ­യ ഒ­രാ­ളു­ടെ ബു­ദ്ധി ഈ അ­നു­മാ­ന പ­ഥ­ത്തി­ലൂ­ടെ അ­വ­ശ്യം ചി­രി­യ്ക്കേ­ണ്ടി­യി­രി­ക്കു­ന്നു. മൗലിക ത­ത്വ­ത്തിൽ ചെ­ന്നെ­ത്താ­തെ ആ­യാ­ളു­ടെ ബു­ദ്ധി സം­തൃ­പ്ത­മാ­ക­യി­ല്ല. എ­ന്തെ­ന്നാൽ:—‘കാ­ര­ണം­കൂ­ടാ­തെ കാ­ര്യം സം­ഭ­വി­യ്ക്കു­വാൻ തു­ട­ങ്ങു­ക­യി­ല്ല’ എന്ന ത­ത്വ­മാ­ണു് എല്ലാ ചി­ന്ത­യു­ടേ­യും അ­ധി­ഷ്ഠാ­നം.

കാ­ര­ണ­ത്തി­നും കാ­ര്യ­ത്തി­നും ത­മ്മി­ലു­ള്ള സം­ബ­ന്ധം എ­ന്തു്? അവ ര­ണ്ടും ഭി­ന്ന­ഭി­ന്ന­ങ്ങ­ളാ­ണു്. ഒ­ന്നു് ക­ഴി­ഞ്ഞി­ട്ടാ­ണു് മ­റ്റ­തു് സം­ഭ­വി­യ്ക്കു­ന്ന­തു്. അ­വ­യ്ക്കു് ത­മ്മി­ലു­ള്ള കാ­ല­പൗർ­വ്വാ­പ­ര്യം ഗ്ര­ഹി­യ്ക്കു­വാൻ ന­മ്മു­ടെ ഇ­ന്ദ്രി­യ­ങ്ങൾ പോലും പ­ര്യാ­പ്ത­ങ്ങ­ളാ­ണു്. മാ­ത്ര­മ­ല്ല, കാ­ര്യം കാ­ര­ണ­ത്തേ­ക്കാൾ ശ്രേ­ഷ്ഠ­മാ­യി­രി­പ്പാൻ പാ­ടി­ല്ല, ഒരു പ്ര­വൃ­ത്തി ചെ­യ്യു­മ്പോൾ അ­തി­ന്റെ ഫലം ഉ­ള­വാ­കു­ന്നു. ഫലം പ്ര­വൃ­ത്തി­യിൽ നി­ന്നാ­ണു് ഉ­ള­വാ­കു­ന്ന­തു്. പ്ര­വൃ­ത്തി­യാ­ക­ട്ടെ കാ­ര­ണ­ത്തിൽ നി­ന്നു് ഉ­ത്ഭ­വി­യ്ക്കു­ന്നു. കാ­ര­ണ­ത്തി­നു് അ­തി­ന്റെ സ്വ­ഭാ­വ­ത്തെ അ­തി­ക്ര­മി­യ്ക്കു­ന്ന ശ­ക്തി­യു­ണ്ടാ­വാൻ പാ­ടി­ല്ല. ശ­ക്തി­യു­ടെ പ്ര­വർ­ത്ത­നം ശ­ക്തി­യെ അ­തി­ക്ര­മി­യ്ക്കു­ക­യി­ല്ല. പ്ര­വൃ­ത്തം പ്ര­വർ­ത്ത­ന­ത്തേ­യും അ­തി­ശ­യി­യ്ക്കു­ക­യി­ല്ല. ത­ന്മൂ­ലം പ്ര­വൃ­ത്ത­ഫ­ലം പ്ര­വൃ­ത്ത­ത്തെ അ­തി­ശ­യി­യ്ക്കു­ക­യെ­ന്ന­തു് അ­സാ­ദ്ധ്യ­മ­ത്രെ. ഇ­പ്ര­കാ­ര­മാ­ണു് കാ­ര്യ­ത്തി­നും കാ­ര­ണ­ത്തി­നും ത­മ്മി­ലു­ള്ള ബന്ധം.

[1] ആ­സ്തി­ക­മാ­യ സർവ്വ വ­സ്തു­ക്ക­ളും കാ­ര്യ­ങ്ങൾ (effects) ആ­യി­രി­പ്പാൻ പാ­ടി­ല്ല. ചില വ­സ്തു­ക്കൾ കാ­ര്യ­ങ്ങ­ളാ­ണെ­ന്നു് സ­മ്മ­തി­ച്ചു­കൊ­ള്ളു­ന്നു. പക്ഷേ, എല്ലാ വ­സ്തു­ക്ക­ളും ഫ­ല­ങ്ങ­ളാ­ണെ­ന്നു് പ­റ­യു­ന്ന­തു് അ­യു­ക്തി­ക­മാ­ണു്. എല്ലാ വ­സ്തു­ക്ക­ളും സം­ഭൂ­ത­ങ്ങ­ളാ­ണെ­ങ്കിൽ അ­വ­യെ­ല്ലാം കാ­ര്യ­ങ്ങ­ളാ­ണെ­ന്നു് അ­നു­മാ­നം ചെ­യ്യേ­ണ്ടി­വ­രും. എ­ന്തെ­ന്നാൽ: സം­ഭൂ­ത­മാ­യ (ഉ­ണ്ടാ­ക്ക­പ്പെ­ട്ട) വ­സ്തു­ക്ക­ളെ­ല്ലാം ഫ­ല­ങ്ങ­ളാ­ണു്. പക്ഷേ, കാരണം കൂ­ടാ­തെ അവ സം­ഭ­വി­ച്ച­തെ­ങ്ങി­നെ? എല്ലാ വ­സ്തു­ക്ക­ളും ഫ­ല­ങ്ങ­ളാ­ണെ­ങ്കിൽ അ­വ­യു­ടെ ഹേതു ഏ­താ­ണെ­ന്നു­ള്ള ചോ­ദ്യ­ത്തി­നു് സ­മാ­ധാ­ന­മി­ല്ല. ആ­സ്തി­ക­ത്വ­മു­ള്ള സർവ്വ വ­സ്തു­ക്ക­ളും ഫ­ല­ങ്ങ­ളാ­ണെ­ന്നു് പ­റ­യു­ന്ന­തു് കാരണം കൂ­ടാ­തെ കാ­ര്യം സം­ഭ­വി­യ്ക്കു­വാൻ തു­ട­ങ്ങു­മെ­ന്നു് പ­റ­യു­ന്ന­തി­നു് തു­ല്യ­മാ­ണു്. ഇതു് പ­ര­മാ­ബ­ദ്ധ­മ­ല്ല­യോ? ത­ന്മൂ­ലം ഫ­ല­മ­ല്ലാ­ത്ത—സം­ഭൂ­ത­മ­ല്ലാ­ത്ത—കാ­ര­ണ­മാ­ത്ര­മാ­യ—ഒരു വസ്തു ഉ­ണ്ടെ­ന്നു­ള്ള അ­നു­മാ­നം ഒ­ഴി­ച്ചു­കൂ­ടാ­ത്ത­താ­കു­ന്നു.

കു­റി­പ്പു­കൾ

[1] All things that exist are not effects.

അ­ന­ന്ത­മാ­യ ഒരു കാ­ര­ണ­ശൃം­ഖ­ല­യെ ആ­ശ്ര­യി­ച്ചു­കൊ­ണ്ടു് നാ­സ്തി­ക­വാ­ദി­കൾ ഈ അ­നു­മാ­ന­ത്തിൽ നി­ന്നു് ഒ­ഴി­യു­വാൻ ശ്ര­മി­യ്ക്കു­ന്നു­ണ്ടു്. ഏ. യുടെ കാരണം ബീ; ബീ. യുടെ കാരണം സീ; സീ. യുടെ കാരണം ഡീ;—ഇ­ങ്ങ­നെ അവർ കാ­ര­ണ­ശൃം­ഖ­ല­യെ നീ­ട്ടി­ക്കൊ­ണ്ടു് പോകാൻ ശ്ര­മി­യ്ക്കു­ന്നു. പക്ഷേ, ഇ­തു­കൊ­ണ്ടു് കാ­ര­ണ­വാ­ദ­ത്തി­ന്റെ വി­ഷ­മ­സ­ന്ധി­യിൽ­നി­ന്നു് അ­വർ­ക്കു് മോചനം ല­ഭി­യ്ക്കു­ന്നു­ണ്ടോ? അ­ന­ന്ത­മാ­യ ഒരു ശൃം­ഖ­ല­യു­ണ്ടെ­ന്നു തന്നെ വി­ചാ­രി­യ്ക്കു­ക. എ­ന്നാ­ലും നൈ­മി­ത്തി­ക­മാ­യ കാരണം കാ­ണാ­തെ ബു­ദ്ധി­യ്ക്കു് സ്വ­സ്ഥ­ത­യു­ണ്ടാ­ക­യി­ല്ല. ഏ. യുടെ കാരണം എ­ന്താ­ണെ­ന്നു് ചോ­ദി­ച്ചാൽ ബീ. എ­ന്നു് അവർ മ­റു­പ­ടി പ­റ­യു­ന്നു. എ­ന്നാൽ ഇ­തു­കൊ­ണ്ടു് ഹേ­തു­വാ­ദം അ­വ­സാ­നി­യ്ക്കു­ന്നു­ണ്ടോ? ഇല്ല. ഏ. എന്ന ഒരു വ­സ്തു­വി­ന്റെ കാരണം അ­റി­യു­ന്ന­തി­നു് പകരം, ഏ, ബീ, എന്നീ ര­ണ്ടു് വ­സ്തു­ക്ക­ളു­ടെ കാരണം ഇ­നി­യും അ­റി­യേ­ണ്ട­താ­യി­ട്ടാ­ണി­രി­യ്ക്കു­ന്ന­തു്. ബീ. യുടെ കാരണം സീ. ആ­ണെ­ന്നു് പ­റ­ഞ്ഞാൽ മൂ­ന്നു­ഫ­ല­ങ്ങ­ളു­ടെ ഹേതു അ­ന്വേ­ഷി­യ്ക്കേ­ണ്ടി­വ­രു­ന്നു. ഇ­ങ്ങ­നെ ഈ വാദം അ­ന­ന്ത­മാ­യി നീ­ട്ടി­ക്കൊ­ണ്ടു് പോ­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ഒരു ഫ­ല­ത്തി­നു­പ­ക­രം അ­ന­ന്ത­ഫ­ല­ങ്ങ­ളു­ടെ ഉ­ത്ഭ­വ­ത്തി­നു് ന്യാ­യം പ­റ­യേ­ണ്ട­താ­യി വ­രു­ന്നു. “കാരണം കൂ­ടാ­തെ കാ­ര്യം സം­ഭ­വി­യ്ക്കു­വാൻ തു­ട­ങ്ങു­ക­യി­ല്ല” എന്ന മൗലിക ത­ത്വ­ത്തിൽ നി­ന്നു് പു­റ­ത്തു് ചാടാൻ നി­വൃ­ത്തി­യി­ല്ല. കാ­ര്യ­ത്തി­നു് ആ­സ്തി­ക­ത്വം ന­ല്കു­ന്ന­തു് കാ­ര­ണ­മാ­ക­യാൽ, കാരണം അ­സ­മ്പ്രാ­പ്യ­മാ­യി­രി­യ്ക്കു­ന്നേ­ട­ത്തോ­ളം ഫ­ല­ങ്ങ­ളു­ടെ വാ­സ്ത­വി­ക­ത­യും ശൂ­ന്യ­മാ­യി ബ്ഭ­വി­ക്കു­ന്നു. ത­ന്മൂ­ലം കാ­ര്യാ­ത്മ­ക­മാ­യ—യ­ഥാർ­ത്ഥ­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന­താ­യ—ഈ പ്ര­പ­ഞ്ചം വ­സ്ത­വി­ക­മാ­ണെ­ങ്കിൽ അ­തി­നു് ഒരു ആദിമ കാരണം ഉ­ണ്ടാ­യി­രി­യ്ക്ക­ണ­മെ­ന്നു് സ­മ്മ­തി­യ്ക്കാ­തെ ക­ഴി­ക­യി­ല്ല. പ്ര­പ­ഞ്ചം വാ­സ്ത­വി­ക­മാ­ണെ­ങ്കിൽ അ­തി­നു് ഒരു ആദിമ കാരണം ഉ­ണ്ടാ­യി­രി­യ്ക്ക­ണ­മെ­ന്നു് സ­മ്മ­തി­യ്ക്കാ­തെ ക­ഴി­ക­യി­ല്ല. പ്ര­പ­ഞ്ചം വാ­സ്ത­വി­ക­മാ­ണെ­ന്ന­തു­പോ­ലെ തന്നെ അ­സ­ന്ദി­ഗ്ദ്ധ­മാ­ണു് ആ­ദി­മ­കാ­ര­ണ­ത്തി­ന്റെ ആ­സ്തി­ക­ത്വം. ഈ പ്ര­ഥ­മ­കാ­ര­ണ­ത്തെ­യാ­ണു് ആ­സ്തി­ക­ബു­ദ്ധി­കൾ ഈ­ശ്വ­രൻ എ­ന്നു് വി­ളി­യ്ക്കു­ന്ന­തു്.

“എല്ലാ വ­സ്തു­ക്കൾ­ക്കും കാ­ര­ണ­മു­ണ്ടെ­ങ്കിൽ ദൈ­വ­ത്തെ ഉ­ണ്ടാ­ക്കി­യ­തു് ആ­രാ­ണു്? ദൈ­വ­വും ഒരു വ­സ്തു­വ­ല്ല­യോ?” എ­ന്നു് ചിലർ ചോ­ദി­യ്ക്കു­ന്നു­ണ്ടു്. ഈ ചോ­ദ്യം എ­ത്ര­യും ബു­ദ്ധി­ഹീ­ന­മാ­ണെ­ന്നു് കാ­ണു­വാൻ അല്പം ആ­ലോ­ചി­ച്ചാൽ മതി. എല്ലാ വ­സ്തു­ക്കൾ­ക്കും കാ­ര­ണ­മു­ണ്ടെ­ന്നു് ആ­സ്തി­ക­ന്മാർ പ­റ­യു­ന്നി­ല്ല. അവർ പ­റ­യു­ന്ന­തു് നേരേ മ­റി­ച്ചാ­ണു്. കാ­ര­ണ­മി­ല്ലാ­ത്ത ഒരു വസ്തു അ­വ­ശ്യം ഉ­ണ്ടാ­യി­രി­ക്ക­ണ­മെ­ന്നാ­ണു് അവർ സി­ദ്ധാ­ന്തി­ക്കു­ന്ന­തു്. അ­വ­രു­ടെ സി­ദ്ധാ­ന്തം എല്ലാ വ­സ്തു­ക്കൾ (things) ക്കും കാ­ര­ണ­മു­ണ്ടെ­ന്ന­ല്ല, പ്ര­ത്യു­ത, എല്ലാ കാ­ര്യ­ങ്ങൾ (effects) ക്കും കാ­ര­ണ­മു­ണ്ടെ­ന്നാ­ണു്. പക്ഷേ, കാ­ര­ണം­കൂ­ടാ­തെ കാ­ര്യം ഉ­ത്ഭ­വി­ക്കു­വാൻ പാ­ടി­ല്ലാ­ത്ത­തു­കൊ­ണ്ടു്, എല്ലാ വ­സ്തു­ക്ക­ളും കാ­ര്യ­ങ്ങ­ള­ല്ലെ­ന്നും അവയിൽ ഒരു വസ്തു കാ­ര­ണ­മാ­ത്ര­മാ­ണെ­ന്നു­മ­ത്രെ ഇവിടെ സി­ദ്ധാ­ന്തി­ച്ചി­രി­ക്കു­ന്ന­തു്. ഈ വസ്തു ആ­ദി­മ­കാ­ര­ണ­മാ­ണെ­ന്നു് സി­ദ്ധ­മാ­യ­തു­കൊ­ണ്ടു്, “അതിനെ ഉ­ണ്ടാ­ക്കി­യ­തു് ആ­രാ­ണു്?” എന്ന ചോ­ദ്യം അ­സം­ബ­ന്ധ­മാ­ണു്. ആ­ദി­മ­കാ­ര­ണ­ത്തി­ന്റെ കാരണം എ­ന്താ­ണെ­ന്നു­ള്ള പ്ര­ശ്നം, “നി­ന­ക്കു് നി­ന്റെ അ­മ്മ­യേ­ക്കാൾ എത്ര വ­യ­സ്സു് കൂ­ടു­ത­ലു­ണ്ടു്?” എ­ന്നു് ചോ­ദി­യ്ക്കു­ന്ന­തി­നു് സ­മ­മാ­ണു്. പ്ര­ഥ­മ­കാ­ര­ണ­ത്തി­നു് വേ­റൊ­രു കാ­ര­ണ­മു­ണ്ടെ­ങ്കിൽ പ്രഥമ കാരണം പ്ര­ഥ­മ­മ­ല്ലെ­ന്നു­വ­രും. ഇതു് പൂർ­വ്വാ­പ­ര­വി­രു­ദ്ധ­മാ­ക­യാൽ, “പ്രഥമ കാരണം പ്ര­ഥ­മ­മ­ല്ലാ­ത്ത­തു് എ­ന്തു­കൊ­ണ്ടു്?—അ­താ­യ­തു്: ദൈ­വ­ത്തെ സൃ­ഷ്ടി­ച്ച­തു് ആർ?—” എന്ന ചോ­ദ്യം പ്ര­ത്യ­ക്ഷ മൗ­ഡ്ഢ്യ­മാ­ണു്.

ആദിമ കാ­ര­ണ­ത്തി­ന്റെ വാ­സ്ത­വി­ക­ത കാ­ണി­യ്ക്കു­വാൻ വേ­റൊ­രു മാർ­ഗ്ഗ­മു­ണ്ടു്. എ­ങ്ങ­നെ­യെ­ന്നാൽ:

പ്ര­കൃ­തി­യിൽ സദാപി മാ­റ്റം സം­ഭ­വി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­ന്നു. സൂ­ര്യ­ച­ന്ദ്ര­ന്മാർ­പോ­ലും പ്ര­തി­നി­മി­ഷം രൂ­പാ­ന്ത­ര­പ്പെ­ട്ടു­കൊ­ണ്ടാ­ണി­രി­യ്ക്കു­ന്ന­തു് മാ­റ്റം സം­ഭ­വി­യ്ക്കു­ന്നി­ല്ലെ­ങ്കിൽ­ത്ത­ന്നെ, മാ­റ്റം സം­ഭാ­വ്യ­മാ­ണെ­ന്നു് സ­ങ്ക­ല്പി­യ്ക്കാ­വു­ന്ന­താ­ണു്. മാ­റ്റം എ­ന്നു് പ­റ­യു­ന്ന­തു് എ­ന്താ­ണു്? പഴയ ഒരു അ­വ­സ്ഥ­യിൽ­നി­ന്നു് പുതിയ ഒരു അ­വ­സ്ഥ­യെ പ്രാ­പി­യ്ക്കു­ക­യെ­ന്ന­താ­ണു് മാ­റ്റം. പഴയ അവസ്ഥ ശൂ­ന്യ­ത്തിൽ ല­യി­യ്ക്കു­ന്നു. പുതിയ അ­വ­സ്ഥ­യാ­ക­ട്ടെ മു­മ്പു­ണ്ടാ­യി­രു­ന്നി­ല്ല. മു­മ്പു­ണ്ടാ­യി­രു­ന്നു­വെ­ങ്കിൽ അതു് പു­തി­യ­താ­ണെ­ന്നു് പറവാൻ വയ്യ. (വ­സ്തു­ക്ക­ളെ­യ­ല്ല, വ­സ്തു­സ്ഥി­തി­യെ­യാ­ണു് ഇവിടെ വി­വ­ക്ഷി­ച്ചി­രി­ക്കു­ന്ന­തു്.) പുതിയ അവസ്ഥ വാ­സ്ത­വി­ക (real) മാ­വു­ന്ന­തി­നു­മു­മ്പു് അതു് കേവലം പ്ര­വർ­ത്ത­വ്യ (potential) മാ­യി­രു­ന്നു. അ­തി­ന്റെ കാ­ര­ണ­ത്തി­ന്റെ പ്ര­വർ­ത്ത­മാ­ന­ത (activity) യിൽ അതു് അ­ന്തർ­ഭ­വി­ച്ചി­രു­ന്നു­വെ­ന്നു് പറയാം.

പ്ര­വർ­ത്ത­വ്യ­മാ­ത്ര­മാ­യ ഒരു അ­വ­സ്ഥ­യെ വാ­സ്ത­വി­ക­മാ­ക്കു­വാൻ ശ­ക്തി­യു­ള്ള കാ­ര­ണ­ത്തി­ന്റെ സ്വ­ഭാ­വ­മാ­ണു് ഇനി ചി­ന്തി­യ്ക്കു­വാ­നു­ള്ള­തു്. ഈ കാരണം വേ­റൊ­രു കാ­ര­ണ­ത്തിൽ പ്ര­വർ­ത്ത­വ്യ­മാ­യി ല­യി­ച്ചി­രു­ന്നു­വോ? ഉ­ദാ­ഹ­ര­ണ­മാ­യി, ഒരു ആ­വി­വ­ണ്ടി­യു­ടെ ചക്രം തി­രി­യു­ന്ന­തു് എ­ങ്ങ­നെ­യെ­ന്നു് നോ­ക്കു­ക. ച­ക്രം­നി­ശ്ച­ലാ­വ­സ്ഥ­യിൽ­നി­ന്നു് വ്യ­ത്യാ­സ­പ്പെ­ട്ടു് ച­ലി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­ന്ന അ­വ­സ്ഥ­യെ പ്രാ­പി­യ്ക്കു­ന്നു, ഈ വ്യ­ത്യാ­സ­ത്തി­ന്റെ കാ­ര­ണ­മെ­ന്തു്? ‘ലീവർ’ എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന ഉ­പ­ക­ര­ണ­മാ­ണു് ച­ക്ര­ത്തെ തി­രി­യ്ക്കു­ന്ന­തെ­ന്നു് പറയാം. എ­ന്നാൽ ലീ­വ­റി­ന്റെ പ്ര­വർ­ത്ത­നം സ്വ­ത­സ്സി­ദ്ധ­മാ­ണോ? അല്ല. അതിനെ പ്ര­വർ­ത്തി­പ്പി­യ്ക്കു­ന്ന­തു് അ­ച്ചു­ത­ണ്ടാ­ണു്. അ­ച്ചു­ത­ണ്ടി­ന്റെ പ്ര­വർ­ത്ത­നം സ്വ­ത­സ്സി­ദ്ധ­മാ­ണോ? അല്ല. ആ­വി­യാ­ണു് അ­ച്ചു­ത­ണ്ടി­നെ ഇ­ള­ക്കു­ന്ന­തു്. ആവി എ­ങ്ങ­നെ­യു­ണ്ടാ­യി? വെ­ള്ള­ത്തിൽ ഊ­ഷ്മാ­വി­ന്റെ പ്ര­വർ­ത്ത­നം കൊ­ണ്ടു്. വെ­ള്ള­മോ? ഊ­ഷ്മാ­വോ? ഇ­ങ്ങ­നെ നോ­ക്കു­മ്പോൾ ചക്രം, ലീവർ, അ­ച്ചു­ത­ണ്ടു് മു­ത­ലാ­യ­വ­യു­ടെ ചലനം സ്വ­ത­സ്സി­ദ്ധ­മ­ല്ലെ­ന്നും, പ്ര­ത്യു­ത, പ­രാ­സ്പ­ദ­മാ­ണെ­ന്നും, ഈ ചലനം പ്ര­വർ­ത്ത­മാ­ന (active) മാ­വു­ന്ന­തി­നു് മു­മ്പു് കേവലം പ്ര­വർ­ത്ത­വ്യ­മാ­യി­രു­ന്നു­വെ­ന്നും വി­ശ­ദ­മാ­വു­ന്നു.

പ്ര­വർ­ത്ത­മാ­ന­ത പ്ര­വർ­ത്ത­വ്യ­ത­യേ­ക്കാൾ ശ്രേ­ഷ്ഠ­മ­ത്രെ. എ­ന്തു­കൊ­ണ്ടാ­ണു്? ശൂ­ന്യാ­വ­സ്ഥ­യിൽ­നി­ന്നു് അതു് കൂ­ടു­തൽ അ­ക­ന്നി­രി­യ്ക്കു­ന്ന­തു കൊ­ണ്ടു്. ‘ഭവം’ എന്ന സോ­പാ­ന­ത്തിൽ അതു് ഒരു പടി മു­ക­ളി­ലാ­ണു് നി­ല്ക്കു­ന്ന­തു്. പ്ര­വർ­ത്ത­ന­മാ­ന­ത പ്ര­വർ­ത്ത­വ്യ­ത­യേ­ക്കാൾ കൂ­ടു­തൽ വാ­സ്ത­വി­ക­മാ­ണു്. മാ­ത്ര­മ­ല്ല, പ്ര­വർ­ത്ത­വ്യ­മാ­ത്ര­മാ­യ ഒരു അവസ്ഥ വാ­സ്ത­വി­ക­മാ­വു­ന്ന­തി­നു് പ്ര­വർ­ത്ത­മാ­ന­മാ­യ ഒരു കാ­ര­ണ­ത്തെ ആ­ശ്ര­യി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ആ കാരണം മ­റ്റൊ­രു കാ­ര­ണ­ത്തെ ആ­ശ്ര­യി­ച്ചി­രി­ക്കു­ന്നു­വെ­ങ്കിൽ, അതും കേവലം പ്ര­വർ­ത്ത­വ്യ­മാ­ണെ­ന്നു് സ­മ്മ­തി­യ്ക്കേ­ണ്ടി­വ­രും. ഇ­ങ്ങ­നെ പ്ര­വർ­ത്ത­വ്യ­ങ്ങ­ളാ­യ എത്ര കാ­ര­ണ­ങ്ങൾ സ­ങ്ക­ല്പി­ച്ചാ­ലും സ്വയം പ്ര­വർ­ത്ത­മാ­ന­മാ­യ ഒരു കാ­ര­ണ­ത്തെ ആ­ശ്ര­യി­ക്കാ­തെ പ്ര­വർ­ത്ത­വ്യ­ത വാ­സ്ത­വി­ക­മാ­ക­യി­ല്ല. പ്ര­വർ­ത്ത­വ്യ­മാ­ത്ര­മാ­യ കാ­ര­ണ­ങ്ങൾ­ക്കു് ത­മ്മി­ലു­ള്ള പ­രാ­ശ്ര­യം അ­ന­ന്ത­മാ­യി­രി­പ്പാൻ നി­വൃ­ത്തി­യി­ല്ല. അ­ന­ന്ത­മാ­ണെ­ങ്കിൽ അതു് അ­നാ­ദി­യു­മാ­യി­രി­യ്ക്ക­ണം, അ­താ­യ­തു്, അതു് ഒ­രി­യ്ക്ക­ലും ആ­രം­ഭി­ച്ചി­ട്ടു­ണ്ടാ­യി­രി­യ്ക്ക­യി­ല്ല; അ­താ­യ­തു്, അതു് യ­ഥാർ­ത്ഥ­മ­ല്ല. യ­ഥാർ­ത്ഥ­മാ­ണെ­ങ്കിൽ, അതു് എ­പ്പോ­ഴെ­ങ്കി­ലും ഭ­വി­യ്ക്കു­വാൻ തു­ട­ങ്ങ­ണ­മെ­ങ്കിൽ, പ്ര­വർ­ത്ത­വ്യ­മാ­ത്ര­മ­ല്ലാ­ത്ത­തും സദാപി പ്ര­വർ­ത്ത­ന­മാ­ന­വു­മാ­യ ഒരു കാ­ര­ണ­ത്തിൽ നി­ന്നു് മാ­ത്ര­മേ അ­തി­നു് ആ­സ്തി­ക­ത്വം ല­ഭി­യ്ക്കു­ക­യു­ള്ളു. ഈ കാ­ര­ണ­ത്തി­ന്റെ പ്ര­വർ­ത്ത­മാ­ന­ത പ­രാ­പേ­ക്ഷ­കൂ­ടാ­ത്ത­താ­യ­തു­കൊ­ണ്ടു് അതു് സ്വയം പ്ര­വർ­ത്ത­മാ­ന­മാ­ണു്. സ്വയം പ്ര­വർ­ത്ത­മാ­ന­മാ­യ­തു­കൊ­ണ്ടു് അ­തി­നു് മാ­റ്റം സം­ഭ­വി­യ്ക്കു­വാൻ പാ­ടി­ല്ല. ത­ന്മൂ­ലം മാ­റ്റം സം­ഭ­വി­യ്ക്കാ­ത്ത­തും സ്വ­യം­പ്ര­വർ­ത്ത­മാ­ന­വു­മാ­യ ഒരു ആദിമ കാ­ര­ണ­മു­ണ്ടെ­ന്നു് സി­ദ്ധം.

സം­ഭാ­വ്യ­ത

ഇ­നി­യ­ത്തെ വാ­ദ­മു­ഖം പ്ര­കാ­ശി­പ്പി­യ്ക്കു­ന്ന­തി­നു് മു­മ്പു്, ഭാ­വ്യ­ത (Possibility) എന്ന ശ­ബ്ദ­ത്തെ­ക്കു­റി­ച്ചു് കു­റ­ഞ്ഞൊ­ന്നു് ചി­ന്തി­യ്ക്കേ­ണ്ട­തു­ണ്ടു്. ഇതു് പൂർ­ണ്ണ­മാ­യും സ­മ്യ­ക്കാ­യും ഗ്ര­ഹി­ച്ചി­ല്ലെ­ങ്കിൽ തെ­റ്റി­ദ്ധാ­ര­ണ­യ്ക്കി­ട­യു­ള്ള­തു­കൊ­ണ്ടു്, വാ­യ­ന­ക്കാ­രു­ടെ സ­നി­ഷ്ക്കർ­ഷ­വും അ­വി­ഭ­ക്ത­വു­മാ­യ ശ്ര­ദ്ധ­യെ ക്ഷ­ണി­ച്ചു­കൊ­ള്ളു­ന്നു.

ഭാ­വ്യ­ത എ­ന്നു് വെ­ച്ചാൽ എ­ന്താ­ണു്? ഇതും ഭവവും ഒ­ന്നു­ത­ന്നെ­യാ­ണോ? അ­ല്ലെ­ങ്കിൽ ഭാ­വ്യ­ത വെറും ശൂ­ന്യ­മ­ണോ? അ­തു­മ­ല്ലെ­ങ്കിൽ ഭാ­വ്യ­ത കേവലം ചി­ന്താ­ജാ­ത­മാ­ണോ? നാം ഒരു വ­സ്തു­വി­നെ­ക്കു­റി­ച്ചു് ചി­ന്തി­യ്ക്കു­ന്ന­തു­കൊ­ണ്ടാ­ണോ അതു് ഭാ­വ്യ­മാ­യി­ത്തീ­രു­ന്ന­തു്? ഈ പ്ര­ശ്ന­ങ്ങൾ­ക്കു് സ­മാ­ധാ­നം ക­ണ്ടെ­ത്തു­ക­യാ­ണെ­ങ്കിൽ ഭാ­വ്യ­ത എ­ന്താ­ണെ­ന്നു് ന­മു­ക്കു് നിർ­ണ്ണ­യി­ക്കു­വാൻ സാ­ധി­യ്ക്കും.

ഒരു വ­സ്തു­വി­ന്റെ സത്ത (reality) യേ­ക്കാൾ മൗ­ലി­ക­വും നി­ത്യ­വു­മാ­യ ഒരു ത­ത്വ­മാ­ണു് അ­തി­ന്റെ ഭാ­വ്യ­ത. വസ്തു ഉ­ണ്ടാ­വു­ന്ന­തി­നു് മു­മ്പു് അതു് ഉ­ണ്ടാ­വാൻ പാ­ടു­ള്ള­താ­യി­രി­യ്ക്ക­ണം. ‘ഞാൻ ഉ­ണ്ടു്’ എന്ന പ്ര­സ്താ­വം സ­ത്യ­മാ­യി­ത്തു­ട­ങ്ങി­യി­ട്ടു് ഇ­പ്പോൾ ഏ­ക­ദേ­ശം ഇ­രു­പ­ത്തി­യെ­ട്ടു് കൊ­ല്ല­മേ ആ­യു­ള്ളു. എ­ന്നാൽ ‘ഞാൻ ഭാ­വ്യ­നാ­ണു് ’ എന്ന തത്വം ഞാൻ ജ­നി­യ്ക്കു­ന്ന­തി­നു് മു­മ്പു് തന്നെ യു­ക്തി­യു­ക്ത­മാ­യി­രു­ന്നു. ഞാൻ മ­രി­ച്ച­തി­നു് ശേ­ഷ­വും അതു് യു­ക്തി­യു­ക്ത­മാ­യി­ത്ത­ന്നെ­യി­രി­ക്കും. ഞാൻ ഉ­ണ്ടെ­ങ്കി­ലും ശരി; ഇ­ല്ലെ­ങ്കി­ലും ശരി, ‘ഞാൻ ഭാ­വ്യ­നാ­ണു് ’ എ­ന്ന­തു് ഒരു നി­ത്യ­സ­ത്യ­മാ­ണു്. ‘ഭവം’ (existence) എന്ന ശ­ബ്ദ­ത്തിൽ ‘ഭാ­വ്യ­ത’യും അ­ന്തർ­ഭ­വി­ച്ചി­രി­യ്ക്കു­ന്നു. ഭവമായ ഒരു വ­സ്തു­വിൽ ഭാ­വ്യ­ത­യും അ­തോ­ടൊ­ന്നി­ച്ചു­ത­ന്നെ സ­ത്ത­യും സ­മ്മേ­ളി­യ്ക്കു­ന്നു. ഒരു വസ്തു ഭ­വി­യ്ക്കു­ന്ന­തു­കൊ­ണ്ട­ല്ല അതു് ഭാ­വ്യ­മാ­യി­ത്തീ­രു­ന്ന­തു്. പ്ര­ത്യു­ത, ഭാ­വ്യ­മാ­യ­തു­കൊ­ണ്ടാ­ണു് അതു് ഭ­വി­യ്ക്കു­ന്ന­തു്. ഭാ­വ്യം ഭ­വ­ത്തേ­ക്കാൾ വി­സ്തൃ­ത­മാ­ണു്. ഭ­വ­മാ­യ­തൊ­ക്കെ­യും ഭാ­വ്യ­മാ­ണെ­ങ്കി­ലും ഭാ­വ്യ­മാ­യ­തൊ­ക്കെ­യും ഭ­വ­മ­ല്ലാ­ത്ത­തു­കൊ­ണ്ടും ഭാ­വ്യ­വും ഭവവും ഭി­ന്ന­ഭി­ന്ന­ങ്ങ­ളാ­ണു്. പക്ഷേ, അവ ത­ത്സ­മ­യം തന്നെ പ­ര­സ്പ­ര­സം­പൃ­ക്ത­ങ്ങ­ളു­മാ­ണു്. ഒരു വസ്തു ഭ­വി­യ്ക്ക­ണ­മെ­ങ്കിൽ അതു് ഭാ­വ്യ­മാ­യി­രി­യ്ക്ക­ണ­മെ­ന്ന­തു­പോ­ലെ­ത­ന്നെ, ‘ഭവം’ എ­ന്നൊ­ന്നി­ല്ലെ­ങ്കിൽ, ഭാ­വ്യ­ത കേവലം ശൂ­ന്യ­മാ­ണു്. ‘ഉ­ണ്ടു് എ­ന്നൊ­രു അവസ്ഥ യ­ഥാർ­ത്ഥ­മാ­ണെ­ങ്കിൽ മാ­ത്ര­മേ ‘ഉ­ണ്ടാ­വാൻ പാ­ടു­ണ്ടു’ എന്ന അവസ്ഥ സാർ­ത്ഥ­ക­മാ­ക­യു­ള്ളു. സർ­വ്വ­വും ശൂ­ന്യ­മാ­ണെ­ങ്കിൽ, ഭാ­വ്യ­ത­യും ശൂ­ന്യം തന്നെ. ഏ­തൊ­ന്നെ­ങ്കി­ലും ഉ­ള്ള­തു­കൊ­ണ്ടാ­ണു് മ­റ്റു­പ­ല­തും ഉ­ണ്ടാ­വാൻ പാ­ടു­ള്ള­തു്. ഇ­പ്ര­കാ­ര­മാ­ണു് ഭ­വ­ത്തി­നും ഭാ­വ്യ­ത­യ്ക്കും ത­മ്മി­ലു­ള്ള സം­ബ­ന്ധം.

images/John_Milton.jpg
മിൽ­ട്ടൻ

എ­ന്നാൽ ഭാ­വ്യ­ത­യ്ക്കു് വാ­സ്തി­ക­മാ­യ സ­ത്ത­യി­ല്ലാ­ത്ത­തു­കൊ­ണ്ടു് അതു് കേവലം ശൂ­ന്യ­മാ­ണെ­ന്നു് നാം അ­നു­മാ­നം ചെ­യ്താൽ അതു് പ­ര­മാ­ബ­ദ്ധ­മാ­യി­രി­യ്ക്കും. ശൂ­ന്യം ജ്ഞേ­യ­മ­ല്ല; അതു് ഒ­രി­യ്ക്ക­ലും ചി­ന്താ­വി­ഷ­യ­മാ­വാൻ പാ­ടി­ല്ല. ഇ­രു­ട്ടു് എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന­തു് ഒരു വ­സ്തു­വാ­ണെ­ന്നു് ശി­ശു­ക്ക­ളും മ­ഹാ­ക­വി­ക­ളും സ­ങ്ക­ല്പി­ക്കു­ന്നു­ണ്ടെ­ങ്കി­ലും, ‘സ്പ­ഷ്ട­മാ­യ അ­ന്ധ­കാ­രം’ (Palpable obscure) എ­ന്നു് മിൽ­ട്ടൻ ഒ­രേ­ട­ത്തു് പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും, യു­ക്തി­ദൃ­ഷ്ട്യാ അ­ന്ധ­കാ­രം വെ­ളി­ച്ച­ത്തി­ന്റെ അഭാവം മാ­ത്ര­മാ­ണു്; ത­ന്നി­മി­ത്തം അതു് ശൂ­ന്യ­മാ­ണു്; ത­ന്നി­മി­ത്തം അതു് ചി­ന്താ­വി­ഷ­യ­മ­ല്ല; ത­ന്നി­മി­ത്തം ജ്ഞേ­യ­മ­ല്ല. എ­ന്നാൽ ഭാ­വ്യ­ത വെറും ശൂ­ന്യ­മ­ല്ല. ഭാ­വ്യ­മാ­യ ഒരു വ­സ്തു­വി­നെ ന­മു­ക്കു് സ­ങ്ക­ല്പി­ക്കു­വാൻ ക­ഴി­യും. ഉ­ദാ­ഹ­ര­ണ­മാ­യി, മൂ­ന്നു് ക­ണ്ണു­ള്ള ഒരു മ­നു­ഷ്യ­നെ സ­ങ്ക­ല്പ­സൃ­ഷ്ടി ചെ­യ്യു­വാൻ യാ­തൊ­രു വി­രോ­ധ­വു­മി­ല്ല. അ­ങ്ങ­നെ­യു­ള്ള ഒരു മ­നു­ഷ്യൻ ഇ­തേ­വ­രെ ഭ­വി­ച്ചി­ട്ടി­ല്ലാ­യി­രി­യ്ക്കാം. എ­ന്നാൽ മൂ­ന്നു് ക­ണ്ണു­ള്ള ഒരു മ­നു­ഷ്യൻ ഭാ­വ്യ­നാ­ണെ­ന്നു് വി­ചാ­രി­ക്കു­ന്ന­തിൽ യു­ക്തി­ഭം­ഗ­മി­ല്ല. ര­ണ്ടു് ക­ണ്ണു­ള്ള മ­നു­ഷ്യൻ ഭാ­വ്യ­നാ­ണെ­ങ്കിൽ, മൂ­ന്നു് ക­ണ്ണു­ള്ള മ­നു­ഷ്യ­നും ഭാ­വ്യ­നാ­ണു്. എ­ന്നാൽ ര­ണ്ടു് ക­ണ്ണു­ള്ള മ­നു­ഷ്യൻ ഭാ­വ്യൻ മാ­ത്ര­മ­ല്ല; ഭ­വി­ച്ചി­ട്ടു­മു­ണ്ടു്. മൂ­ന്നു ക­ണ്ണു­ള്ള മ­നു­ഷ്യൻ ഇ­തേ­വ­രെ ഭാ­വ്യ­മാ­ത്ര­നാ­യി­ത്ത­ന്നെ­യി­രി­യ്ക്കു­ന്നു. എ­ന്നാ­ലും ഈ അ­പൂർ­വ്വ­മ­നു­ഷ്യൻ കേവലം ശൂ­ന്യ­നാ­ണെ­ന്നു് പ­റ­യു­വാൻ പാ­ടി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ: ആയാളെ ന­മു­ക്കു് സ­ങ്ക­ല്പി­ക്കു­വാൻ പാ­ടു­ണ്ടു്; നേ­രേ­മ­റി­ച്ചു്, ശൂ­ന്യം സാ­ങ്ക­ല്പി­കം പോ­ലു­മ­ല്ല. ശു­ന്യ­ത്തി­നി­ല്ലാ­ത്ത ഗു­ണ­ങ്ങൾ ഭാ­വ്യ­വ­സ്തു­വി­നും ഉ­ണ്ടു്.

എ­ന്നാൽ ഭാ­വ്യ­മാ­ത്ര­മാ­യ വസ്തു കേവലം സ­ങ്ക­ല്പ­സൃ­ഷ്ടി­യാ­ണോ? ന­മ്മു­ടെ ചി­ന്ത­യിൽ നി­ന്നാ­ണോ അതു് ഉ­ത്ഭ­വി­ക്കു­ന്ന­തു് ? അല്ല. നേ­രേ­മ­റി­ച്ചു്, ഭാ­വ്യ­വ­സ്തു­വി­ന്റെ ആ­ഭ്യ­ന്ത­ര­സ്വ­ഭാ­വം ന­മ്മു­ടെ ചി­ന്ത­യെ ന­യി­യ്ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. നാം ചി­ന്തി­യ്ക്കു­ന്ന­തു­കൊ­ണ്ട­ല്ല വൃ­ത്തം വൃ­ത്താ­കൃ­തി­യി­ലി­രി­യ്ക്കു­ന്ന­തു്. അതു് വൃ­ത്താ­കൃ­തി­യി­ലാ­ണെ­ന്നു് സ­മ്മ­തി­യ്ക്കു­വാൻ ന­മ്മു­ടെ ബു­ദ്ധി നിർ­ബ്ബ­ന്ധി­ത­മാ­വു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. മ­നു­ഷ്യ­ബു­ദ്ധി എ­ന്നൊ­ന്നു് ഇ­ല്ലെ­ന്നു­വ­രി­കി­ലും, വൃ­ത്തം വൃ­ത്ത­മാ­യി­ത്ത­ന്നെ­യി­രി­ക്കും; ഭ­വ്യ­വ­സ്തു ഭാ­വ്യ­വ­സ്തു­വാ­യി സ്ഥി­തി­ചെ­യ്യും; അ­തി­നു് സ്വ­കീ­യ­മാ­യ ഗു­ണ­ങ്ങൾ അ­തി­നു് എ­പ്പോ­ഴും ഉ­ണ്ടാ­യി­രി­ക്കു­ന്ന­താ­ണു്. ഭാ­വ്യ­വ­സ്തു ചി­ന്ത­യ്ക്കു് വി­ഷ­യീ­ഭ­വി­ച്ചാ­ലും ശരി, വി­ഷ­യീ­ഭ­വി­ച്ചി­ല്ലെ­ങ്കി­ലും ശരി, ചിന്ത എ­ന്നൊ­ന്നു് ഇ­ല്ലെ­ങ്കി­ലും ശരി, അ­തി­ന്റെ ഭാ­വ്യ­ത­യ്ക്കു് യാ­തൊ­രു അ­ന്ത­ര­വും ഉ­ണ്ടാ­ക­യി­ല്ല. മ­നു­ഷ്യൻ എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന ഇ­രു­കാ­ലി­യാ­യ ജന്തു ഭൂ­മി­യിൽ ഒ­രി­യ്ക്ക­ലും ഉ­ണ്ടാ­യി­ട്ടി­ല്ലെ­ന്നു് വി­ചാ­രി­യ്ക്കു­ക. എ­ന്നാ­ലും മ­നു­ഷ്യ­ന്റെ സം­ഭാ­വ്യ­ത എ­ന്നും ഒരു അ­പ്ര­തി­ഷേ­ധ്യ സ­ത്യ­മാ­യി­ത്ത­ന്നെ­യി­രി­യ്ക്കും. കാരണം, മ­നു­ഷ്യൻ എന്ന വ­സ്തു­വിൽ പ­ര­സ്പ­ര വൈ­രു­ദ്ധ്യം ഇ­ല്ലെ­ന്നു­ള്ള­തു­ത­ന്നെ.

അ­സം­ഭാ­വ്യ­മ­ല്ലാ­ത്ത­തെ­ല്ലാം ഭാ­വ്യ­മാ­ണു്. അ­സം­ഭാ­വ്യ­ത എ­ന്നു് വെ­ച്ചാൽ എ­ന്താ­ണു്? യാ­തൊ­ന്നിൽ പ­ര­സ്പ­ര­വൈ­രു­ദ്ധ്യ (Contradiction) മു­ണ്ടോ, അതു് അ­സം­ഭാ­വ്യ­മാ­ണു്, അ­താ­യ­തു്, ശൂ­ന്യ­മാ­ണു്. ച­തു­ഷ്ക്കോ­ണാ­കൃ­തി­യി­ലു­ള്ള വൃ­ത്തം, വെ­ളി­ച്ചം നി­റ­ഞ്ഞ അ­ന്ധ­കാ­രം, ശ­രീ­ര­മി­ല്ലാ­ത്ത മ­നു­ഷ്യൻ; വ­ള­ഞ്ഞ­ഋ­ജു­രേ­ഖ, എ­ന്നി­വ­യെ­ല്ലാം അ­സം­ഭാ­വ്യ­ങ്ങ­ളാ­ണു്. കാരണം എ­ന്തെ­ന്നാൽ: ഇവ ഓ­രോ­ന്നി­ലും പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­മു­ണ്ടു്. ഇവ ഓ­രോ­ന്നും സ്വയം നി­ഷേ­ധ­ക­മാ­ണു്; ത­ന്മൂ­ലം ഇവ കേവലം ശൂ­ന്യ­മാ­ണു്. എ­ന്നാൽ പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­മി­ല്ലാ­ത്ത വ­സ്തു­ക്ക­ളെ­ല്ലാം ഭാ­വ്യ­മാ­ണു്. അ­ങ്ങ­നെ­യു­ള്ള വ­സ്തു­ക്ക­ളെ­ല്ലാം ഭ­വി­ച്ചേ കഴിയൂ എ­ന്നു് ഇവിടെ സി­ദ്ധാ­ന്തി­ക്കു­ന്നി­ല്ല. അവ ഭ­വി­യ്ക്കു­വാൻ പാ­ടി­ല്ലെ­ന്നു് പ­റ­യു­ന്ന­തി­നു് യാ­തൊ­രു കാ­ര­ണ­വു­മി­ല്ലെ­ന്നു് മാ­ത്ര­മേ ഇവിടേ വി­വ­ക്ഷി­യ്ക്കു­ന്നു­ള്ളു. ത­ന്മൂ­ലം ‘നാലു കാ­ലു­ള്ള മ­നു­ഷ്യൻ’ സം­ഭാ­വ്യ­നാ­ണെ­ന്നു് വേ­ണ­മെ­ങ്കിൽ സ­മ്മ­തി­യ്ക്കാം. എ­ന്തു­കൊ­ണ്ടെ­ന്നാൽ: മ­നു­ഷ്യ­ത്വ­ത്തി­ന്റെ സാ­രാം­ശം കാ­ലി­ന്റെ എ­ണ്ണ­ത്തി­ല­ല്ല അ­ട­ങ്ങി­യി­രി­ക്കു­ന്ന­തു്. ര­ണ്ടു് കാ­ലി­നു് പകരം നാലു് കാ­ലു­ണ്ടെ­ന്നു് വെ­ച്ചു് മ­നു­ഷ്യ­ന്റെ മ­നു­ഷ്യ­ത്വം ന­ശി­യ്ക്കു­ന്നി­ല്ല. നേ­രേ­മ­റി­ച്ചു്, ഇതര ജ­ന്തു­ക്കൾ­ക്കും മ­നു­ഷ്യർ­ക്കും പൊ­തു­വെ ഉള്ള ശരീരം മ­നു­ഷ്യ­ത്വ­ത്തി­ന്റെ അ­ഭി­ന്നാം­ശ­മാ­യ­തു­കൊ­ണ്ടു്, ശ­രീ­ര­മി­ല്ലെ­ങ്കിൽ മ­നു­ഷ്യൻ മ­നു­ഷ്യ­നാ­ക­യി­ല്ല. ത­ന്നി­മി­ത്തം ‘ശ­രീ­ര­മി­ല്ലാ­ത്ത മ­നു­ഷ്യൻ’ സം­ഭാ­വ­ന്യാ­ക­യി­ല്ല.

ഇ­ക്കാ­ര­ണ­ത്താൽ­ത­ന്നെ ദൈവം സം­ഭാ­വ്യ­നാ­ണെ­ന്നു് യു­ക്തി­പൂർ­വ്വം സ­മർ­ത്ഥി­യ്ക്കാ­വു­ന്ന­താ­ണു്. ദൈവം ഉണ്ടോ ഇ­ല്ല­യോ എ­ന്ന­ല്ല ഇ­വി­ട­ത്തെ വാദം. ദൈവം ഭാ­വ്യ­നാ­ണോ അ­ല്ല­യോ എ­ന്നു­മാ­ത്ര­മാ­ണു് ഇവിടെ ചി­ന്താ­വി­ഷ­യം. ‘ദൈവം’ എന്ന ശ­ബ്ദ­ത്തി­നു് നാം ഇ­തേ­വ­രെ എ­ന്തു് അർ­ത്ഥ­മാ­ണു് ക­ല്പി­ച്ചി­ട്ടു­ള്ള­തെ­ന്നു് വാ­യ­ന­ക്കാ­രെ അ­നു­സ്മ­രി­പ്പി­ച്ചു­കൊ­ള്ള­ട്ടെ. അ­വ­ശ്യം­ഭ­വ­വും ആ­ദി­മ­കാ­ര­ണ­വു­മാ­യ വ­സ്തു­വ­ത്രെ ദൈവം എ­ന്നു് മാ­ത്ര­മാ­ണു് നാം ഇ­തേ­വ­രെ അ­നു­മാ­നം ചെ­യ്തി­ട്ടു­ള്ള­തു്. ഈ നിർ­വ്വ­ച­ന­ത്തിൽ നാലു് ത­ത്വ­ങ്ങൾ അ­ന്തർ­ഭ­വി­ച്ചി­രി­യ്ക്കു­ന്നു: (1) ദൈവം ഭ­വ­മാ­ണു്; (2) ദൈ­വ­ത്തി­ന്റെ ആ­സ്തി­ക­ത്വം അ­വ­ശ്യ­മാ­ണു്. (3) ദൈവം ഒരു വ­സ്തു­വാ­ണു്; (4) ദൈവം ആ­ദി­മ­കാ­ര­ണ­മാ­ണു്. ഈ നാലു് ത­ത്വ­ങ്ങ­ളിൽ ഏ­തെ­ങ്കി­ലു­മൊ­ന്നോ അ­ല്ലെ­ങ്കിൽ ഒരേ വ­സ്തു­വി­ലു­ള്ള അ­വ­യു­ടെ സം­യോ­ഗ­മോ പൂർ­വ്വാ­പ­ര­വി­രു­ദ്ധ­മാ­ണെ­ന്നു­ണ്ടെ­ങ്കിൽ, ദൈവം അ­സം­ഭാ­വ്യ­നാ­ണെ­ന്നു് തീ­രു­മാ­നി­യ്ക്കാം. എ­ന്നാൽ അ­ങ്ങ­നെ­യൊ­രു പൂർ­വ്വാ­പ­ര­വൈ­രു­ദ്ധ്യം അ­വ­യി­ലു­ണ്ടോ എ­ന്നു് പ­രി­ശോ­ധി­യ്ക്കു­ക. ദൈവം ഒരു വ­സ്തു­വാ­ണെ­ന്നു് പ­റ­യു­ന്ന­തിൽ പൂർ­വ്വാ­പ­ര­വി­രു­ദ്ധ­ത­യി­ല്ല. ഈ വസ്തു ഭ­വ­മാ­ണെ­ന്നു് പ­റ­യു­ന്ന­തി­ലും പൂർ­വ്വാ­പ­ര­വി­രു­ദ്ധ­ത­യി­ല്ല. ഭ­വി­ച്ചി­രി­യ്ക്കു­ന്ന വ­സ്തു­ക്ക­ളാ­ണ­ല്ലൊ ന­മ്മു­ടെ ചു­റ്റി­ലും കാ­ണ­പ്പെ­ടു­ന്ന­തു്. ഈ ഭവം അ­വ­ശ്യ­മാ­ണെ­ന്നു് നിർ­വ്വ­ച­ന­ത്തിൽ­നി­ന്നു് വെ­ളി­പ്പെ­ടു­ന്നു. ആ­സ്തി­ക­ത്വം മ­റ്റു് യാ­തൊ­ന്നിൽ­നി­ന്നും ല­ഭി­ച്ച­ത­ല്ലെ­ന്നും ഈ ഗുണം അ­തി­നു് സ്വ­കീ­യ­മാ­യി ഉ­ള്ള­താ­ണെ­ന്നും അത്രെ അ­വ­ശ്യം ഭവ്യത എന്ന പ­ദ­സ­മൂ­ഹ­ത്താൽ വി­വ­ക്ഷി­ത­മാ­യി­രി­യ്ക്കു­ന്ന­തു്. ഇ­തി­ലും പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­മി­ല്ല. ഭവം, അ­വ­ശ്യം എന്നീ പ­ദ­ങ്ങൾ പൂർ­വ്വാ­പ­ര­വി­രു­ദ്ധ­ങ്ങ­ള­ല്ല. പ്ര­ത്യു­ത, ര­ണ്ടാ­മ­ത്തെ പദം ആ­ദ്യ­ത്തേ­തി­നെ ഒ­ന്നു­കൂ­ടി ദൃ­ഢ­ത­ര­മാ­ക്കു­ന്ന­തേ­യു­ള്ളു. നാ­ലാ­മ­താ­യി, അ­വ­ശ്യം­ഭ­വ­മാ­യ ഈ വസ്തു ആ­ദി­മ­കാ­ര­ണ­മാ­ണെ­ന്നു് നിർ­വ്വ­ചി­യ്ക­പ്പെ­ട്ടി­രി­യ്ക്കു­ന്നു. ആ­സ്തി­ക­ത്വം ദൈ­വ­ത്തി­നു് അ­വ­ശ്യ­മാ­യും പ­രാ­പേ­ക്ഷ കൂ­ടാ­തേ­യും ഉ­ണ്ടെ­ങ്കിൽ അതു്, അ­ന്യ­വ­സ്തു­ക്കൾ­ക്കു­പ്ര­ദാ­നം ചെ­യ്യു­വാൻ—എ­ന്നു­വെ­ച്ചാൽ, അ­ന്യ­വ­സ്തു­ക്ക­ളു­ടെ കാ­ര­ണ­മാ­കു­വാൻ—ദൈ­വ­ത്തി­നു് ക­ഴി­വു­ണ്ടു്. ഈ കാരണം ഒ­ന്നാ­മ­ത്തേ­താ­ണെ­ങ്കിൽ ആ­ദി­മ­കാ­ര­ണം എന്ന വി­ശേ­ഷ­ണം സ്വീ­കാ­ര്യ­മാ­ണു്. ത­ന്മൂ­ലം അ­വ­ശ്യം­ഭ­വ­മാ­യ ആ­ദി­മ­കാ­ര­ണം പ­ര­സ്പ­ര­വി­രു­ദ്ധ­മ­ല്ലെ­ന്നു് സി­ദ്ധം. പ­ര­സ്പ­ര­വി­രു­ദ്ധ­മ­ല്ലാ­ത്ത­തെ­ല്ലാം ഭാ­വ്യ­മാ­ണു്. ത­ന്മൂ­ലം ദൈവം ഭാ­വ്യ­നാ­ണു്.

images/Rene_Descartes.jpg
ഡെ­ക്കാ­ട്ട്

ഇ­ത്ര­യും മു­ഖ­വു­ര­യാ­യി പ­റ­ഞ്ഞു­കൊ­ണ്ടു് ഇ­തിൽ­നി­ന്നു് അ­നു­മ­ന്ത­വ്യ­മാ­യ ആ­സ്തി­ക്യ­വാ­ദ­ത്തിൽ പ്ര­വേ­ശി­ച്ചു­കൊ­ള്ളു­ന്നു. ലീ­ബ്നി­റ്റ്സ് എന്ന ചി­ന്ത­കൻ ഈ വാദം സ­മ­ഗ്ര­മാ­യി ക്രോ­ഡീ­ക­രി­ച്ചു് ഇ­പ്ര­കാ­രം സ­മർ­ത്ഥി­ച്ചി­രി­യ്ക്കു­ന്നു:—“ദൈവം സം­ഭാ­വ്യ­നാ­ണു്; ത­ന്മൂ­ലം ദൈവം ഉ­ണ്ടു്.” പ്രഥമ ദൃ­ഷ്ടി­യിൽ ഈ വാദം ആ­ശ്ച­ര്യ­ക­ര­മോ നി­ഷി­ദ്ധ­മോ ആയി തോ­ന്നി­യേ­ക്കാം. “എ­ന്തു്? ഒരു വസ്തു സം­ഭാ­വ്യ­മാ­ണെ­ന്നു­വെ­ച്ചു് അതു് ഉ­ണ്ടാ­ക­ണ­മെ­ന്നോ? എ­ന്നാൽ ഇ­രു­പ­തു് കൈ­യു­ള്ള മ­നു­ഷ്യൻ സം­ഭാ­വ്യ­നാ­ണു്; ത­ന്മൂ­ലം അ­ങ്ങ­നെ­യു­ള്ള മ­നു­ഷ്യൻ ഉ­ണ്ടു്. ഇ­ക്കാ­ര­ണ­ത്താൽ­ത­ന്നെ മ­ലർ­ന്നു് പ­റ­ക്കു­ന്ന കാ­ക്ക­യു­മു­ണ്ടു്. സൂ­ര്യൻ പ­ടി­ഞ്ഞാ­റു് ഉ­ദി­യ്ക്കു­ന്ന­തും കാണാം” എ­ന്നി­ങ്ങ­നെ­യു­ള്ള ആ­ക്ഷേ­പ­ങ്ങൾ ഉ­ണ്ടാ­വാ­നി­ട­യു­ണ്ടു്. പക്ഷേ, ഈ ആ­ക്ഷേ­പ­ങ്ങ­ളൊ­ന്നും പ്ര­സ്തു­ത വാ­ദ­ത്തെ ബാ­ധി­യ്ക്കു­ന്നി­ല്ല. ദൈവം അ­വ­ശ്യം­ഭ­വ­മാ­യ ഒരു വ­സ്തു­വാ­യ­തു­കൊ­ണ്ടാ­ണു് ലീ­ബ്നി­റ്റ്സി­ന്റെ വാദം സാ­ധു­വാ­യി­രി­യ്ക്കു­ന്ന­തു്. അ­വ­ശ്യം ഭവമായ ഒരു വ­സ്തു­വിൽ ഭാ­വ്യ­ത­യും സ­ത്ത­യും ഏ­കീ­ഭ­വി­ച്ചി­രി­യ്ക്ക­ണം. ദൈ­വ­ത്തിൽ മാ­ത്രം സ­ത്ത­യും ഭാ­വ്യ­ത­യും അ­ഭി­ന്ന­മാ­ണു്. മ­റ്റു് യാ­തൊ­രു വ­സ്തു­വി­ലും ഈ സം­യോ­ഗം പൂർ­ണ്ണ­വും അ­നാ­ദ്യ­ന്ത­വു­മ­ല്ല. ‘മ­നു­ഷ്യൻ’ എന്ന ശ­ബ്ദ­ത്തെ നിർ­വ്വ­ചി­യ്ക്കു­ക­യാ­ണെ­ങ്കിൽ, സത്ത എ­ന്ന­തു് നിർ­വ്വ­ച­ന­ത്തിൽ ഉൾ­പ്പെ­ടു­ക­യി­ല്ല. “വി­ശേ­ഷ­ബു­ദ്ധി­യു­ള്ള ജന്തു (rational animal)” എ­ന്നാ­ണു് സാ­ധാ­ര­ണ ക­ണ്ടു­വ­രാ­റു­ള്ള നിർ­വ്വ­ച­നം. വാ­സ്ത­വി­ക­മാ­യ ആ­സ്തി­ക­ത്വം മ­നു­ഷ്യ­ശ­ബ്ദ­ത്തിൽ അ­ഭി­ന്ന­മാ­യി വേ­രൂ­ന്നി­യി­ട്ടി­ല്ല. മ­നു­ഷ്യൻ എ­ന്നും സം­ഭാ­വ്യ­നാ­യി­രി­യ്ക്ക­ണ­മെ­ന്നു് മാ­ത്ര­മേ പ­റ­യു­വാൻ നി­വൃ­ത്തി­യു­ള്ളു. മ­നു­ഷ്യൻ വാ­സ്ത­വി­ക­മാ­യി സം­ഭ­വി­ച്ചാ­ലും ഇ­ല്ലെ­ങ്കി­ലും, മ­നു­ഷ്യ­ത്വ­ത്തി­നു് യാ­തൊ­രു ഹാ­നി­യും വ­രു­വാ­നി­ല്ല. എ­ന്തു­കൊ­ണ്ടെ­ന്നാൽ: മ­നു­ഷ്യ­ന്റെ സത്ത (real existence) അ­വ­ശ്യം­ഭ­വ (necessary) മല്ല. എ­ന്നാൽ ‘ദൈവം’ എന്ന ശ­ബ്ദ­ത്തിൽ വ­സ്ത­വി­ക­മാ­യ സ­ത്ത­യും അ­ന്തർ­ഭ­വി­ച്ചി­രി­ക്കു­ന്നു. ദൈ­വ­ത്തെ­ക്കു­റി­ച്ചു­ള്ള ഭാ­വ­ന­യിൽ സ­ത്ത­യാ­ണു് പ്ര­ഥ­മ­ഗ­ണ­നീ­യം. സ­ത്ത­യി­ല്ലാ­ത്ത മ­നു­ഷ്യ­ത്വം ചി­ന്താ­വി­ഷ­യ­മാ­കാം. പക്ഷേ, സ­ത്ത­യി­ല്ലാ­ത്ത ദൈ­വ­ത്വം പ­ര­സ്പ­ര­വി­രു­ദ്ധ­മാ­ണു്; ത­ന്മൂ­ലം സ­ത്ത­യി­ല്ലാ­ത്ത ദൈ­വ­ത്വം അ­സം­ഭാ­വ്യ­മാ­ണു്. ത­ന്മൂ­ലം ദൈവം സം­ഭാ­വ്യ­നാ­ക­ണ­മെ­ങ്കിൽ ദൈ­വ­ത്തി­നു് സ­ത്ത­യു­ണ്ടാ­യി­രി­യ്ക്ക­ണം. ദൈവം സം­ഭാ­വ്യ­നാ­ണെ­ന്നു് നാം അ­നു­മാ­നം ചെ­യ്തു­ക­ഴി­ഞ്ഞു. ത­ന്മൂ­ലം ദൈവം സ­ത്ത­യാ­ണെ­ന്നും അ­നു­മാ­നം ചെ­യ്യാ­തെ നി­വൃ­ത്തി­യി­ല്ല. “ഒരു വ­സ്തു­വി­നെ­ക്കു­റി­ച്ചു­ള്ള ധാ­ര­ണ­യിൽ അ­വ­ശ്യ­മാ­യി ഉൾ­പ്പെ­ട്ടി­രി­യ്ക്കു­ന്ന സം­ഗ­തി­ക­ളെ­ല്ലാം ആ വ­സ്തു­വി­നു് വാ­സ്ത­വി­ക­മാ­യി ഉ­ണ്ടെ­ന്നു് സ­മ്മ­തി­യ്ക്ക­ണം” (Whatever is implied in the notion of a thing must be affirmed of it) എ­ന്നു് ഡെ­ക്കാ­ട്ട് (Descartes) എന്ന ദാർ­ശ­നി­കൻ പ­റ­ഞ്ഞി­ട്ടു­ള്ള­തു് ഈ ഘ­ട്ട­ത്തിൽ പ്ര­ത്യേ­കം സ്മർ­ത്ത­വ്യ­മാ­ണു്.

പൂർ­വ്വോ­ക്ത­മാ­യ വാദം വേ­റൊ­രു വി­ധ­ത്തിൽ പ്ര­ക­ടി­പ്പി­ച്ചാൽ, ചില വാ­യ­ന­ക്കാർ­ക്കു് കൂ­ടു­തൽ സ­മ്മ­ത­മാ­യി­രി­യ്ക്കു­മെ­ന്നു് വി­ശ്വ­സി­ക്കു­ന്നു. സാ­ധാ­ര­ണ ഉ­പ­യോ­ഗി­യ്ക്കാ­റു­ള്ള താർ­ക്കി­ക ഖ­ണ്ഡി­ക ന­മു­ക്കും സ്വീ­ക­രി­യ്ക്കാം.

‘എല്ലാ മ­നു­ഷ്യ­രും മൃ­ത്യു­വി­നു അ­ധീ­ന­രാ­ണു്.

രാമൻ മ­നു­ഷ്യ­നാ­ണു്.

ത­ന്മൂ­ലം രാമൻ മൃ­ത്യു­വി­നു അ­ധീ­ന­നാ­ണു്’—

എന്നീ വാ­ദ­രീ­തി അ­വ­ലം­ബി­യ്ക്കു­ന്ന­പ­ക്ഷം ന­മ്മു­ടെ വാദം താഴെ കാ­ണു­ന്ന പ്ര­കാ­രം പ്ര­കാ­ശി­പ്പി­യ്ക്കാ­വു­ന്ന­താ­ണു്:

  1. സം­ഭാ­വ്യ­മാ­യ വ­സ്തു­ക്ക­ളിൽ­വെ­ച്ചു് എ­ല്ലാം­കൊ­ണ്ടും ഏറ്റം മ­ഹ­നീ­യ­മാ­യ­വ­സ്തു സ­ത്ത­യാ­യി­രി­യ്ക്ക­ണം. (ഉ­ള്ള­താ­യി­രി­യ്ക്ക­ണം)
  2. ദൈവം സം­ഭാ­വ്യ­മാ­യ വ­സ്തു­ക്ക­ളിൽ വെ­ച്ചു് എ­ല്ലാം­കൊ­ണ്ടും ഏറ്റം മ­ഹ­നീ­യ­മാ­യ വ­സ്തു­വാ­ണു്.
  3. ത­ന്മൂ­ലം ദൈവം സ­ത്ത­യാ­ണു് (ഉ­ണ്ടു്)

ഈ ഖ­ണ്ഡി­ക­യി­ലെ ഒ­ന്നും ര­ണ്ടും പ്ര­മേ­യ­ങ്ങൾ സ­മ്മ­തി­ച്ചാൽ മൂ­ന്നാ­മ­ത്ത വാ­ക്യ­ത്തിൽ അ­ട­ങ്ങി­രി­യ്ക്കു­ന്ന അ­നു­മാ­നം അ­പ്ര­ഹി­ത­മാ­ണു്. ഒ­ന്നും ര­ണ്ടും പ്ര­മേ­യ­ങ്ങൾ സാ­ധു­വാ­ണോ എ­ന്നാ­ണു് ചി­ന്തി­യ്ക്കു­വാ­നു­ള്ള­തു്.

(1) ഒ­ന്നാ­മ­ത്തെ വാ­ക്യം എ­ടു­ക്കു­ക. “സം­ഭാ­വ്യ­മാ­യ വ­സ്തു­ക്ക­ളിൽ­വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­യ വസ്തു സ­ത്ത­യാ­യി­രി­യ്ക്ക­ണം.” “സം­ഭാ­വ്യ­മാ­യ വ­സ്തു­ക്കൾ” എ­ന്നാ­ണു് പ്ര­യോ­ഗി­ച്ചി­രി­യ്ക്കു­ന്ന­തു്; “സം­ഭാ­വ്യ­മാ­ത്ര­മാ­യ വ­സ്തു­ക്കൾ” എ­ന്ന­ല്ല. ഞാൻ എ­ഴു­തു­വാൻ ഉ­പ­യോ­ഗി­യ്ക്കു­ന്ന ഈ പേന സം­ഭാ­വ്യ­മാ­ണു്; ഈ ക­ട­ലാ­സ്സും സം­ഭാ­വ്യ­മാ­ണു്; മ­ഷി­യും സം­ഭാ­വ്യ­മാ­ണു്. മാ­ത്ര­മ­ല്ല, ഇ­വ­യ്ക്കെ­ല്ലാം വാ­സ്ത­വി­ക­മാ­യ ആ­സ്തി­ക­ത്വ­വും (real existence) ഉ­ണ്ടു്. ത­ന്മൂ­ലം സം­ഭാ­വ്യ­വ­സ്തു­ക്ക­ളിൽ വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­യ വ­സ്തു­വി­നു് തീർ­ച്ച­യാ­യും ആ­സ്തി­ക­ത്വം ഉ­ണ്ടാ­യി­രി­യ്ക്ക­ണം. ഏറ്റം മ­ഹ­നീ­യ­മാ­യ വ­സ്തു­വി­നു് ആ­സ്തി­ക­ത്വ­മി­ല്ലെ­ങ്കിൽ, ആ­സ്തി­ക­ത്വ­മു­ള്ള എന്റെ പേ­ന­യോ­ളം മ­ഹ­നീ­യ­മ­ല്ല ഏറ്റം മ­ഹ­നീ­യ­മാ­യ വസ്തു എ­ന്നു് അ­നു­മാ­നം ചെ­യ്യേ­ണ്ടി­വ­രും. എ­ന്തു­കൊ­ണ്ടെ­ന്നാൽ: ആ­സ്തി­ക­ത്വം എന്ന സം­ഗ­തി­യിൽ എന്റെ പേ­ന­യ്ക്കു് ആ­സ്തി­ക­ത്വ­മി­ല്ലാ­ത്ത വ­സ്തു­ക്ക­ളേ­ക്കാൾ മ­ഹ­നീ­യ­ത­യു­ണ്ടു്. ത­ന്മൂ­ലം എ­ല്ലാം­കൊ­ണ്ടും ഏറ്റം മ­ഹ­നീ­യ­മാ­യ വസ്തു തീർ­ച്ച­യാ­യും ആ­സ്തി­ക­മാ­യി­രി­യ്ക്ക­ണം. മാ­ത്ര­മ­ല്ല, മ­റ്റെ­ല്ലാ വ­സ്തു­ക്ക­ളേ­ക്കാൾ അതു് പ­രി­പൂർ­ണ്ണ­മാ­യ ആ­സ്തി­ക­ത്വ­ത്തോ­ടു­കൂ­ടി­യ­താ­യി­രി­യ്ക്ക­ണം. ത­ന്മൂ­ലം സം­ഭാ­വ്യ­വ­സ്തു­ക്ക­ളിൽ വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­യ വസ്തു സ­ത്ത­യാ­യി­രി­യ്ക്ക­ണ­മെ­ന്നു­ള്ള­തു് നിർ­വ്വി­വാ­ദ­മാ­ണു്.

(2) ര­ണ്ടാ­മ­ത്തെ വാ­ക്യ­ത്തിൽ ദൈവം സം­ഭാ­വ്യ­വ­സ്തു­ക്ക­ളിൽ വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­ണെ­ന്നു് പ്ര­സ്താ­വി­യ്ക്ക­പ്പെ­ട്ടി­രി­യ്ക്കു­ന്നു. ഇതും അ­നാ­യാ­സേ­ന തെ­ളി­യി­യ്ക്കാ­വു­ന്ന­താ­ണു്. ദൈവം സം­ഭാ­വ്യ­മാ­ണെ­ന്നു് നാം സ­മർ­ത്ഥി­ച്ചു­ക­ഴി­ഞ്ഞു. സം­ഭാ­വ്യ­വ­സ്തു­ക്ക­ളിൽ വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­ണു് ദൈവം എ­ന്നു­ള്ള­തി­നും ര­ണ്ടു­പ­ക്ഷ­മി­ല്ല. ദൈവം ഏറ്റം മ­ഹ­നീ­യ­മ­ല്ലെ­ങ്കിൽ ദൈവം ദൈ­വ­മാ­ക­യി­ല്ല. ദൈ­വ­ത്തേ­ക്കാൾ മ­ഹ­നീ­യ­മാ­യി വേ­റൊ­ന്നു­ണ്ടെ­ങ്കിൽ ‘ദൈവം’ എന്ന ശബ്ദം നി­രർ­ത്ഥ­ക­മാ­യി­ത്തീ­രു­ന്നു. ദൈ­വ­ത്തെ­ക്കു­റി­ച്ചു­ള്ള ധാ­ര­ണ­യിൽ അ­ത്യു­ന്ന­ത­ത­ത്വ­വും അ­ന്തർ­ഭ­വി­ച്ചി­രി­ക്ക­യാൽ, ഏറ്റം മ­ഹ­നീ­യ­മ­ല്ലാ­ത്ത ദൈവം എ­ന്നു് പ­റ­യു­ന്ന­തു് പൂർ­വ്വാ­പ­ര­വി­രു­ദ്ധ­മാ­ണു്. മാ­ത്ര­മ­ല്ല, ദൈ­വ­ത്തി­ന്റെ അ­വ­ശ്യം­ഭ­വ്യ­ത ആ­ദി­മ­കാ­ര­ണം, എ­ന്നി­വ­യെ­ല്ലാം ദൈവം സം­ഭാ­വ്യ­വ­സ്തു­ക്ക­ളിൽ വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­ണെ­ന്നു­ള്ള പ്ര­മേ­യ­ത്തെ പ്ര­ബ­ല­പ്പെ­ടു­ത്തു­ന്നു­മു­ണ്ടു്.

ഈ പ്ര­മേ­യ­ങ്ങൾ ര­ണ്ടും അ­നി­ഷേ­ധ്യ­മാ­യി­രി­യ്ക്കെ, ദൈവം ഉ­ണ്ടെ­ന്നു­ള്ള അ­നു­മാ­നം യു­ക്തി­സി­ദ്ധ­മ­ത്രെ. ഈ വാദം തന്നെ ബീ­ജ­ഗ­ണി­ത­ത്തി­ലെ അ­നു­മാ­ന­രീ­തി­കൾ ഉൾ­പ്പെ­ടു­ത്താ­വു­ന്ന­താ­ണു്. എ­ങ്ങ­നെ­യെ­ന്നാൽ: a=2 a=b b=2 സം­ഭാ­വ്യ­വ­സ്തു­ക്ക­ളിൽ വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­യ വസ്തു (a) = സത്ത (2) സം­ഭാ­വ്യ­വ­സ്തു­ക്ക­ളിൽ വെ­ച്ചു് ഏറ്റം മ­ഹ­നീ­യ­മാ­യ വസ്തു (a) = ദൈവം (b) അ­തു­കൊ­ണ്ടു്, ദൈവം (b) സത്ത (2) യാണു്. ഇതിൽ ര­ണ്ടാ­മ­ത്തെ പ്ര­മേ­യ­ത്തി­ലേ ഘ­ട­ക­ങ്ങൾ പ­ര­സ്പ­രം മാ­റ്റ­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും, വാ­ദ­ത്തി­നു് യാ­തൊ­രു മാ­റ്റ­വും സം­ഭ­വി­യ്ക്കു­ന്നി­ല്ല. ഏതു് അ­നു­മാ­ന­രീ­തി അ­വ­ലം­ബി­ച്ചാ­ലും ദൈവം സ­ത്ത­യാ­ണെ­ന്നു­ള്ള അ­നു­മാ­നം യു­ക്തി­യു­ക്ത­മാ­ണു്. അ­താ­ണു് യു­ക്തി­വാ­ദം.

മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത

ര­ണ്ടു് ലോ­ക­ങ്ങ­ളാ­ണു് ദർശന (Philosophy) ത്തി­നു് വി­ഷ­യ­ങ്ങ­ളാ­യി ഭ­വി­യ്ക്കു­ന്ന­തു്. ഒ­ന്നു് ചി­ന്താ­ലോ­കം; മ­റ്റ­തു് വാ­സ്ത­വി­ക ലോകം. ചി­ന്താ­ലോ­ക­ത്തി­ന്റെ ഉപാധി സത്യ (Truth) വും. വാ­സ്ത­വി­ക­ലോ­ക­ത്തി­ന്റെ ഉപാധി സത്ത (Fact) യും ആ­കു­ന്നു. എ­ന്നാൽ ഇ­പ്ര­കാ­രം ര­ണ്ടു് മ­ണ്ഡ­ല­ങ്ങൾ നാം വേർ­തി­രി­യ്ക്കു­ന്നു­ണ്ടെ­ങ്കി­ലും അ­വ­യ്ക്കു് ത­മ്മിൽ ഗാ­ഢ­ഗാ­ഢ­മാ­യ സം­ബ­ന്ധ­മു­ണ്ടു്. യ­ഥാർ­ത്ഥ­ലോ­ക­ത്തി­ലെ വസ്തു, അഥവാ സത്ത, മനനം ചെ­യ്യ­പ്പെ­ടു­മ്പോൾ അതു് സ­ത്യ­മാ­യി രൂ­പാ­ന്ത­രീ­ഭ­വി­യ്ക്കു­ന്നു. ത­ന്മൂ­ലം സത്യം സ­ത്ത­യു­ടെ വി­ചാ­രീ­ഭൂ­ത­മാ­യ അ­വ­സ്ഥ­യാ­ണെ­ന്നു് പറയാം. “മ­നു­ഷ്യൻ” എ­ന്നു് വി­ളി­ക്ക­പ്പെ­ടു­ന്ന ജന്തു ഒരു സ­ത്ത­യാ­ണു്. എ­ന്നാൽ മ­നു­ഷ്യ­ത്വം എ­ന്ന­തു് ഒരു സ­ത്യ­മ­ത്രെ. മ­നു­ഷ്യ­ത്വം എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന ഒരു സാധനം എ­ങ്ങും കാ­ണ്മാൻ സാ­ധി­യ്ക്ക­യി­ല്ല. അതു് ചി­ന്താ­ലോ­ക­ത്തിൽ മാ­ത്ര­മേ സ്ഥി­തി­ചെ­യ്യു­ന്നു­ള്ളു. എ­ന്നു് വെ­ച്ചു് അതു് കേവലം ചി­ന്താ­ജാ­ത­മാ­ണോ? അല്ല. നാം ചി­ന്തി­യ്ക്കു­ന്ന­തു് കൊ­ണ്ട­ല്ല ര­ണ്ടും ര­ണ്ടും കൂ­ടി­യാൽ നാ­ലാ­യി­ത്തീ­രു­ന്ന­തു്. ന­മ്മു­ടെ ബു­ദ്ധി സ­ത്യ­ത്തെ ഉ­ല്പാ­ദി­പ്പി­ക്കു­ക­യ­ല്ല, പ്ര­ത്യു­ത, സത്യം ന­മ്മു­ടെ ബു­ദ്ധി­യെ ന­യി­ക്കു­ക­യാ­ണു് ചെ­യ്യു­ന്ന­തു്. ര­ണ്ടും ര­ണ്ടും ചേർ­ന്നാൽ നാ­ലാ­ണെ­ന്നു­ള്ള­തു് ഒരു അ­നു­ക്ത­സ­ത്യ­മാ­ണു്. അതിനെ അം­ഗീ­ക­രി­പ്പാൻ ന­മ്മു­ടെ ബു­ദ്ധി­യ്ക്കു് ഒ­ഴി­ച്ചു­കൂ­ടാ­ത്ത ഒരു നിർ­ബ്ബ­ന്ധം നേ­രി­ടു­ന്നു. ഇ­പ്ര­കാ­രം ത­ന്നെ­യാ­ണു് എല്ലാ സ­ത്യ­ങ്ങ­ളും. അ­തു­കൊ­ണ്ടു് മ­നു­ഷ്യ­ത്വം എന്ന സ­ത്യ­വും വി­ചാ­ര­ജാ­ത­മ­ല്ല. എ­ന്നി­രു­ന്നാ­ലും അ­തി­ന്റെ അ­ധി­ഷ്ഠാ­നം വാ­സ്ത­വി­ക­മ­ണ്ഡ­ല­മ­ല്ല. പ്ര­ത്യു­ത, വി­ചാ­ര­മ­ണ്ഡ­ല­മാ­ണെ­ന്നു­ള്ള വ­സ്തു­ത സ­മ്മ­തി­ച്ചേ തീരൂ.

ഒരു സംഗതി സ­ത്യ­മാ­ണെ­ന്നു് നാം പ­റ­യു­ന്ന­തു് എ­ന്തു­കൊ­ണ്ടു്? ഉ­ദാ­ഹ­ര­ണ­മാ­യി, ഒ­ന്നും ഒ­ന്നും ചേർ­ന്നാൽ ര­ണ്ടാ­ണെ­ന്നു് നാം പ­റ­യു­ന്നു; അതു് സ­ത്യ­മാ­ണെ­ന്നു് നാം അ­റി­യു­ന്നു. എ­ങ്ങ­നെ? ഒ­ന്നും ഒ­ന്നും കൂ­ടി­യാൽ മൂ­ന്നാ­വാൻ പാ­ടി­ല്ലാ­ത്ത­തു് എ­ന്തു­കൊ­ണ്ടു്? ഈ ചോ­ദ്യ­ത്തി­നു് ചി­ന്താ­ലോ­ക­ത്തിൽ ഒരു സ­മാ­ധാ­നം ക­ണ്ടെ­ത്തു­വാൻ സാ­ധി­യ്ക്ക­യി­ല്ല. വാ­സ്ത­വി­ക­ലോ­ക­ത്തിൽ ക­ട­ന്നു് നോ­ക്കു­മ്പോൾ മാ­ത്ര­മെ അ­തി­നു് സ­മാ­ധാ­നം ക­ണ്ടു­കി­ട്ടു­ക­യു­ള്ളു. ഒരു വി­രു­തൻ­കു­ട്ടി പാ­ഠ­ശാ­ല­യിൽ­നി­ന്നു് തി­രി­ച്ചെ­ത്തി­യ­ശേ­ഷം തന്റെ സാ­മർ­ത്ഥ്യം അ­ച്ഛ­ന­മ്മ­മാ­രെ കാ­ണി­പ്പാൻ ര­ണ്ടു് മാ­മ്പ­ഴ­മെ­ടു­ത്തു, “ഈ മാ­മ്പ­ഴം മൂ­ന്നെ­ണ്ണ­മു­ണ്ടെ­ന്നു് ഞാൻ തെ­ളി­യി­യ്ക്കാം” എ­ന്നു് പ­റ­യു­ക­യും, മാ­മ്പ­ഴം നി­ല­ത്തു­വെ­ച്ചു് “ഒ­ന്നു്—ര­ണ്ടൂ്—” എ­ന്നു് ക്ര­മ­പ്ര­കാ­രം എ­ണ്ണു­ക­യും “ഒ­ന്നും ര­ണ്ടും മൂ­ന്നു്” എ­ന്നു് സ­മർ­ത്ഥി­യ്ക്കു­ക­യും ചെ­യ്ത­പ്പോൾ, കു­ട്ടി­യു­ടെ അച്ഛൻ “കൊ­ള്ളാം! ഒരു മാ­മ്പ­ഴം അ­മ്മ­യ്ക്കു് കൊ­ടു­ക്കൂ. ഒ­ന്നെ­നി­യ്ക്കു­വേ­ണം. മൂ­ന്നാ­മ­ത്തെ മാ­മ്പ­ഴം നീ എ­ടു­ത്തു­കൊ­ള്ളു” എ­ന്നു് പറഞ്ഞ കഥ വാ­യ­ന­ക്കാർ കേ­ട്ടി­ട്ടു­ണ്ട­ല്ലോ. ഈ ദൃ­ഷ്ടാ­ന്ത­ത്തിൽ ഒ­ന്നും ഒ­ന്നും ര­ണ്ടാ­ണു് മൂ­ന്ന­ല്ല എ­ന്നു് തെ­ളി­യി­യ്ക്കു­വാൻ കു­ട്ടി­യു­ടെ അച്ഛൻ തർ­ക്കി­യ്ക്കു­വാൻ ഒ­രു­മ്പെ­ടു­ക­യ­ല്ല, നേരേ മ­റി­ച്ചു് വാ­സ്ത­വി­ക­ലോ­ക­ത്തെ ശ­ര­ണം­ഗ­മി­ക്കു­ക­യാ­ണു് ചെ­യ്ത­തു്. വാ­സ്ത­വി­ക­ലോ­ക­ത്തിൽ ഒരു വ­സ്തു­വി­നു് സ്വ­യ­മേ­വ ഏ­ക­ത്വ­മു­ള്ള­താ­യി നാം കാ­ണു­ന്നു; അ­താ­യ­തു്: ഒരു വസ്തു അ­തു­ത­ന്നെ­യാ­ണു്; മ­റ്റൊ­ന്ന­ല്ല, എ­ന്നു് ന­മു­ക്കു് ബോ­ധ­പ്പെ­ടു­ന്നു. യ­ഥാർ­ത്ഥ­വ­സ്തു­ക്ക­ളു­ടെ ഏ­വം­വി­ധ­മാ­യ വ്യ­ക്തി­ത്വ­മാ­ണു് ഒ­ന്നും ഒ­ന്നും ര­ണ്ടാ­കാ­നു­ള്ള കാരണം. ഇ­പ്ര­കാ­രം തന്നെ എല്ലാ സ­ത്യ­ങ്ങൾ­ക്കും നി­ദാ­ന­മാ­യി­രി­ക്കു­ന്ന­തു് യ­ഥാർ­ത്ഥ­ലോ­ക­മാ­ണു്. വാ­സ്ത­വി­ക­ലോ­ക­മി­ല്ലെ­ങ്കിൽ, അ­താ­യ­തു്: സ­ത്ത­യാ­യി യാ­തൊ­ന്നു­മി­ല്ലെ­ങ്കിൽ, സ­ത്യ­ത്തി­നു് അ­ടി­സ്ഥാ­ന­മു­ണ്ടാ­വു­ക­യി­ല്ല. സത്യം സ­ത്ത­യു­ടെ ഒരു നിഴൽ അഥവാ പ്ര­തി­ധ്വ­നി മാ­ത്ര­മാ­കു­ന്നു. ശ­ബ്ദ­മി­ല്ലെ­ങ്കിൽ പ്ര­തി­ശ­ബ്ദം ഉ­ണ്ടാ­വാൻ പാ­ടി­ല്ലാ­ത്ത­തു­പോ­ലെ തന്നെ സത്ത ഇ­ല്ലെ­ങ്കിൽ സ­ത്യ­വും ഉ­ണ്ടാ­വാൻ നി­വൃ­ത്തി ഇല്ല. സ­ത്യ­ത്തി­ന്റെ മാ­ന­ദ­ണ്ഡ­വും ആ­ശ്ര­യ­സ്ഥാ­ന­വും ക്രോ­ഢീ­ക­ര­ണ­വും മൗ­ലി­ക­മാ­യ കാ­ര­ണ­വും സ­ത്ത­യി­ലാ­ണു് നാം അ­ന്വേ­ഷി­ക്കേ­ണ്ട­തു്.

അ­ങ്ങ­നെ ഉള്ള സ­ത്യ­ങ്ങ­ളിൽ ഒ­ന്നാ­ണു് ‘മ­നു­ഷ്യൻ ഭാ­വ്യ­നാ­ണു്’ എന്ന പ്ര­സ്താ­വം. മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത യു­ക്തി വി­രു­ദ്ധ­മ­ല്ലാ­ത്ത­തു­കൊ­ണ്ടു് അതൊരു സ­ത്യ­മാ­ണു്. മാ­ത്ര­മ­ല്ല, അതു് ഒരു നി­ത്യ­സ­ത്യ­വു­മാ­ണു്. മ­നു­ഷ്യൻ ഉ­ണ്ടെ­ങ്കി­ലും ശരി, ഇ­ല്ലെ­ങ്കി­ലും ശരി, മ­നു­ഷ്യൻ ഭാ­വ്യ­നാ­ണെ­ന്നു­ള്ള­തി­ന്റെ സാധുത എ­ന്നും അ­പ്ര­തി­ഷേ­ധ്യ­മാ­യി­രി­ക്കു­ക­യേ ഉള്ളു. കാരണം ഈ പ്ര­സ്താ­വ­ത്തിൽ പ­ര­സ്പ­ര­വി­രു­ദ്ധ­ത ഇ­ല്ലെ­ന്ന­തു തന്നെ. ഭൂ­മു­ഖ­ത്തു് മ­നു­ഷ്യർ ഇ­തേ­വ­രെ ഉ­ണ്ടാ­യി­ട്ടി­ല്ല, ഇനി ഉ­ണ്ടാ­വു­ക­യു­മി­ല്ല, എ­ന്നു് വി­ചാ­രി­യ്ക്കു­ക. എ­ന്നാ­ലും ‘മ­നു­ഷ്യൻ ഭാ­വ്യ­നാ­ണു് ’ എന്ന പ്ര­സ്താ­വം സദാ സാ­ധു­വാ­യി­ത്ത­ന്നെ ഇ­രി­യ്ക്കും.

മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത ഒരു നി­ത്യ­സ­ത്യ­മാ­കു­വാ­നു­ള്ള കാ­ര­ണ­മെ­ന്തു്? മ­നു­ഷ്യൻ ഭ­വി­ച്ചി­രി­യ്ക്കു­ന്ന­തു് കൊ­ണ്ടാ­ണോ അവൻ ഭാ­വ്യ­നാ­ണെ­ന്നു് നാം പ­റ­യു­ന്ന­തു്? അല്ല. നേരേ മ­റി­ച്ചു്, മ­നു­ഷ്യൻ ഭാ­വ്യ­നാ­യ­തു­കൊ­ണ്ടാ­ണു് അവൻ ഭ­വി­ച്ചി­ട്ടു­ള്ള­തു്. ഭാ­വ്യ­ത ഭ­വ­ത്തേ­ക്കാൾ മൗ­ലി­ക­മാ­ണെ­ന്ന­ത്രെ താർ­ക്കി­ക­മ­തം. മാ­ത്ര­മ­ല്ല, മ­നു­ഷ്യ­ന്റെ ആ­സ്തി­ക­ത്വം (ഉ­ണ്ടെ­ന്നു­ള്ള സംഗതി) പ­രി­ച്ഛി­ന്ന­മാ­ണു്; അതു് ആ­വ­ശ്യ­മ­ല്ല, അ­നാ­ദ്യ­ന്ത­മ­ല്ല. പ­രി­മി­ത­മാ­യ സ്ഥ­ല­കാ­ല­ങ്ങ­ളിൽ മാ­ത്ര­മെ അതു് സാ­ധു­വാ­യി­രി­യ്ക്ക­യു­ള്ളു. (‘ഞാൻ ഉ­ണ്ടു്’ എന്ന സംഗതി ഏ­താ­നും കൊ­ല്ല­ങ്ങ­ളിൽ മാ­ത്ര­മെ വാ­സ്ത­വി­ക­മാ­ക­യു­ള്ളു. ഞാൻ ജ­നി­യ്ക്കു­ന്ന­തി­നു് മു­മ്പും മ­രി­ച്ച­തി­നു് ശേ­ഷ­വും അ­തി­ന്റെ വാ­സ്ത­വി­ക­ത ശൂ­ന്യ­പ്രാ­യ­മാ­ണു്. നേ­രെ­മ­റി­ച്ചു് “ഞാൻ ഉ­ണ്ടാ­വാൻ പാ­ടു­ള്ള­വ­നാ­ണു്” എന്ന പ്ര­സ്താ­വം സ­ദാ­ത­ന­മാ­യ ഒരു സ­ത്യ­മ­ത്രെ.) സ­ദാ­ത­ന­മാ­യ ഒരു സ­ത്യ­ത്തി­നു് പ­രി­ച്ഛി­ന്ന­മാ­യ സത്ത കാ­ര­ണ­മാ­യി­രി­പ്പാൻ നി­വൃ­ത്തി ഇല്ല. അ­വ­ശ്യ­മാ­യ ഒരു സ­ത്യ­ത്തി­നു് നാ­വ­ശ്യ­മാ­യ ആ­സ്തി­ക­ത്വം ഹേ­തു­വാ­ക­യി­ല്ല. എ­ന്നാൽ മ­നു­ഷ്യ­ന്റെ ആ­സ്തി­ക­ത്വം അഥവാ സത്ത പ­രി­ച്ഛി­ന്ന­വും അ­നാ­വ­ശ്യ­വു­മാ­ണു്. ത­ന്മൂ­ലം മ­നു­ഷ്യ­ന്റെ ആ­സ്തി­ക­ത്വം മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത എന്ന നി­ത്യ­സ­ത്യ­ത്തി­ന്റെ കാ­ര­ണ­മാ­വാൻ നി­വൃ­ത്തി ഇല്ല. നി­ത്യ­മാ­യ ഒരു സ­ത്യ­ത്തി­നു് നി­ത്യ­മാ­യ ഒരു സത്ത മാ­ത്ര­മെ ഹേ­തു­വാ­ക­യു­ള്ളു. മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത സ്ഥ­ല­കാ­ലാ­തീ­ത­വും അ­വ­ശ്യ­മാ­യ­തു­കൊ­ണ്ടു് ത­ന്നി­ദാ­ന­മാ­യ സ­ത്ത­യും സ്ഥ­ല­കാ­ല­ങ്ങൾ­ക്കു് വി­ധേ­യ­മ­ല്ലാ­ത്ത­തും അ­വ­ശ്യ­വും ആ­യി­രി­യ്ക്ക­ണ­മെ­ന്നു് സി­ദ്ധം. അ­പ്ര­കാ­ര­മു­ള്ള സ­ത്ത­യാ­ണു് ദൈവം. ത­ന്മൂ­ലം മ­നു­ഷ്യൻ ഉ­ണ്ടെ­ങ്കിൽ ദൈ­വ­വും ഉ­ണ്ടു്, എ­ന്നു് സ­യു­ക്തി­കം അ­നു­മാ­നം ചെ­യ്യാ­വു­ന്ന­താ­ണു്.

ഈ അ­നു­മാ­ന­ശൃം­ഖ­ല­യി­ലെ ഘ­ട­ക­ങ്ങൾ ഒ­ന്നു­കൂ­ടി വി­ശ­ദ­മാ­ക്കാം. ‘മ­നു­ഷ്യൻ ഉ­ണ്ടു്’ എ­ന്നു­ള്ള പ്ര­സ്താ­വം കൊ­ണ്ടാ­ണു് നാം പു­റ­പ്പെ­ടു­ന്ന­തു്. മ­നു­ഷ്യ­നിൽ ആ­സ്തി­ക­ത്വ­വും ഭാ­വ്യ­ത­യും ഏ­കീ­ഭൂ­ത­മ­ല്ലാ­ത്ത­തു­കൊ­ണ്ടു്, മ­നു­ഷ്യൻ ഉ­ണ്ടാ­കു­ന്ന­തി­നു് മു­മ്പു് അവൻ ഉ­ണ്ടാ­വാൻ പാ­ടു­ള്ള­വ­നാ­യി­രി­യ്ക്ക­ണം; അ­താ­യ­തു്: അവൻ ഭാ­വ്യ­നാ­യി­രി­യ്ക്ക­ണം. ‘മ­നു­ഷ്യൻ ഭാ­വ്യ­നാ­ണു്’ എന്ന പ്ര­സ്താ­വം എ­ല്ലാ­ക്കാ­ല­ങ്ങ­ളി­ലും എ­ല്ലാ­സ്ഥ­ല­ങ്ങ­ളി­ലും ഒ­ന്നു­പോ­ലെ സാ­ധു­വാ­ണു്. എ­ന്നാൽ ‘മ­നു­ഷ്യൻ ഉ­ണ്ടു്’ എ­ന്നു­ള്ള­തു് പ­രി­ച്ഛി­ന്ന­മാ­യ ഒരു സം­ഗ­തി­യ­ത്രെ. കാ­ര്യം കാ­ര­ണ­ത്തെ­ക്കാൾ വ­ലി­യ­താ­വാൻ പാ­ടി­ല്ലാ­ത്ത­തു­കൊ­ണ്ടു്, മ­നു­ഷ്യ­ന്റെ പ­രി­ച്ഛി­ന്ന­മാ­യ ആ­സ്തി­ക­ത്വം അ­വ­ന്റെ അ­പ­രി­ച്ഛി­ന്ന­മാ­യ ഭാ­വ്യ­ത­യ്ക്കു് കാ­ര­ണ­മാ­വാൻ പാ­ടി­ല്ല. ത­ന്മൂ­ലം അ­പ­രി­ച്ഛി­ന്ന­മാ­യ ഒരു സ­ത്യ­ത്തി­നു് കു­റ­ഞ്ഞ­പ­ക്ഷം ത­ത്തു­ല്യ­മാ­യ ഒരു കാ­ര­ണ­മു­ണ്ടാ­യി­രി­യ്ക്കേ­ണ്ട­താ­ണു്. സ­ത്യ­ത്തി­ന്റെ പ­ര­മ­മാ­യ നി­ദാ­നം സ­ത്ത­യാ­ക­കൊ­ണ്ടു് ഈ കാരണം സ­ത്ത­യാ­യി­രി­യ്ക്ക­ണം. അ­പ­രി­ച്ഛി­ന്ന­മാ­യ ഈ സ­ത്ത­യാ­ണു് നാം ദൈ­വ­മെ­ന്നു് വി­ളി­യ്ക്കു­ന്ന­തു്. ഇ­ങ്ങ­നെ മ­നു­ഷ്യ­ന്റെ സ­ത്ത­യിൽ­നി­ന്നു് മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത­യും മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത­യിൽ­നി­ന്നു് ദൈ­വ­ത്തി­ന്റെ ആ­സ്തി­ക­ത്വ­വും നാം ക്ര­മാ­നു­ക്ര­മേ­ണ അ­നു­മാ­നം ചെ­യ്യു­ന്നു.

ഈ സ­ത്ത­യാ­ക­ട്ടെ ബു­ദ്ധി­വി­ഹീ­ന­മാ­യി­രി­ക്കാൻ പാ­ടി­ല്ല. മ­നു­ഷ്യൻ ബു­ദ്ധി­യു­ള്ള ജ­ന്തു­വാ­ണു്. ബു­ദ്ധി ഇ­ല്ലാ­ത്ത ഒരു വസ്തു ബു­ദ്ധി ഉള്ള ഒ­ന്നി­ന്റെ കാ­ര­ണ­മാ­യി­രി­യ്ക്കു­വാൻ നി­വൃ­ത്തി ഇല്ല. ഹേതു ഫ­ല­ത്തേ­ക്കാൾ ഹീ­ന­മാ­ണെ­ന്നു് പ­റ­യു­ന്ന­തു് അ­സം­ബ­ന്ധ­മാ­ണു്. ബു­ദ്ധി­യു­ള്ള മ­നു­ഷ്യ­ന്റെ ഭാ­വ്യ­ത­യ്ക്കു് ദൈ­വ­ത്തി­ന്റെ ആ­സ്തി­ക­ത്വ­മാ­ണു് കാരണം, എ­ന്ന­തു് കൊ­ണ്ടു്, ദൈവം ബു­ദ്ധി­മാ­നാ­യി­രി­യ്ക്ക­ണ­മെ­ന്നു് സി­ദ്ധം. മാ­ത്ര­മ­ല്ല, അ­പ­രി­മേ­യ­വും സ­ദാ­ത­ന­വു­മാ­യ സത്ത സം­യു­ക്ത (Compound) മാ­യി­രി­പ്പാൻ പാ­ടി­ല്ല. സം­യു­ക്ത­വ­സ്തു­ക്കൾ വിലയന (Dissolution) ത്തി­നു് അ­ധീ­ന­ങ്ങ­ളാ­ണു്. ത­ന്നി­മി­ത്തം അവ ന­ശ്വ­ര­ങ്ങ­ളാ­ണു്. ചി­ര­ന്ത­ന­മാ­യ ഈശ്വര സത്ത വി­വി­ധ­ഘ­ട­ക­ങ്ങ­ളു­ടെ സം­യോ­ഗ­മ­ല്ല. മ­നു­ഷ്യ­നിൽ ബു­ദ്ധി­യും ഇ­ത­രാം­ശ­ങ്ങ­ളും സം­യോ­ജി­യ്ക്ക­പ്പെ­ട്ടി­ട്ടു­ണ്ടെ­ങ്കി­ലും, നി­ത്യ­നും അ­പ­രി­മേ­യ­നു­മാ­യ ദൈ­വ­ത്തിൽ അ­പ്ര­കാ­രം ഒരു സം­യോ­ഗം ഉ­ണ്ടെ­ന്നു് പ­റ­യു­ന്ന­തു് യു­ക്തി­വി­രു­ദ്ധ­മാ­ണു്. ബു­ദ്ധി ഭൗതിക വ­സ്തു­ക്ക­ളേ­ക്കാൾ ഉൽ­കൃ­ഷ്ട­വു­മാ­ണ­ല്ലോ. അ­തു­കൊ­ണ്ടാ­ണു് ദൈവം ചി­ന്മ­യ­നാ­ണെ­ന്നു് സ­മർ­ത്ഥി­യ്ക്ക­പ്പെ­ടു­ന്ന­തു്.

നന്മ

മ­നു­ഷ്യാ­ത്മാ­വി­ന്റെ ഇ­രി­പ്പി­ടം എ­വി­ടെ­യെ­ങ്കി­ലും (ത­ല­ച്ചോ­റി­ലോ ഹൃ­ദ­യ­ത്തി­ലോ ആ­മാ­ശ­യ­ത്തി­ലോ) ആ­ക­ട്ടെ; അ­തി­നു് ര­ണ്ടു് വ്യാ­പാ­ര­രം­ഗ­ങ്ങൾ ഉ­ണ്ടെ­ന്നു­ള്ള­തു് നിർ­വ്വി­വാ­ദ­മാ­ണു്. ഇവയെ ‘ബു­ദ്ധി’ എ­ന്നും ‘മ­ന­സ്സു്’ എ­ന്നും വ്യാ­വർ­ത്ത­നം ചെ­യ്യാം. ര­ണ്ടി­ന്റേ­യും ആ­സ്ഥാ­നം ഒ­ന്നു­ത­ന്നെ­യാ­ണോ അ­ല്ല­യോ എ­ന്നു് തൽ­ക്കാ­ലം ചി­ന്തി­ക്കേ­ണ്ട­തി­ല്ല. അ­വ­യു­ടെ വ്യാ­പാ­ര­ങ്ങൾ വ്യ­ത്യ­സ്ത­മാ­ണെ­ന്നു് മാ­ത്ര­മെ ഇവിടെ സി­ദ്ധാ­ന്തി­യ്ക്കു­ന്നു­ള്ളു. ബു­ദ്ധി­യു­ടെ വ്യാ­പാ­രം അ­റി­യു­ക എ­ന്ന­താ­ണു് മ­ന­സ്സി­ന്റെ വ്യാ­പാ­ര­മാ­ക­ട്ടെ ഇ­ച്ഛി­യ്ക്കു­ക എ­ന്ന­ത­ത്രെ. ബു­ദ്ധി­കൊ­ണ്ടു് നാം ഗ്ര­ഹി­യ്ക്കു­ന്ന വ­സ്തു­ക്ക­ളെ മ­ന­സ്സു് ആ­ഗ്ര­ഹി­യ്ക്കു­ന്നു; അ­വ­യി­ലേ­യ്ക്കു് മ­ന­സ്സു് ആ­കർ­ഷി­ക്ക­പ്പെ­ടു­ന്നു.

ന­മ്മു­ടെ മ­ന­സ്സു് എ­പ്പോ­ഴും ഏതോ ഒ­ന്നി­നെ ആ­രാ­ഞ്ഞു­കൊ­ണ്ടി­രി­യ്ക്കു­ക­യാ­ണു്. ഏ­തെ­ങ്കി­ലു­മൊ­ന്നി­നെ­യ­ല്ല. ഏ­തെ­ങ്കി­ലു­മൊ­ന്നി­നെ­യാ­ണെ­ങ്കിൽ ഏ­തെ­ങ്കി­ലു­മൊ­ന്നു­കൊ­ണ്ടു് അതു് തൃ­പ്തി­പ്പെ­ടേ­ണ്ട­താ­ണു്. പക്ഷേ, അ­തി­നു് ഒ­രി­യ്ക്ക­ലും തൃ­പ്തി­യു­ണ്ടാ­കു­ന്നി­ല്ല. നേ­ത്രേ­ന്ദ്രി­യം അ­തി­നു് ആ­ന­ന്ദം നൽ­കു­ന്ന വ­സ്തു­ക്ക­ളെ മാ­ത്ര­മേ ആ­ഗ്ര­ഹി­യ്ക്കു­ന്നു­ള്ളു. ശ്രേ­തേ­ന്ദ്രി­യ­മാ­ക­ട്ടെ കർ­ണ്ണാ­ന­ന്ദ­ക­ര­ങ്ങ­ളാ­യ­വ­യെ മാ­ത്രം ആ­ഗ്ര­ഹി­യ്ക്കു­ന്നു. നാവു് സ്വാ­ദു­ക­ര­ങ്ങ­ളാ­യ വ­സ്തു­ക്ക­ളിൽ ആ­സ­ക്ത­മാ­വു­ന്നു. പക്ഷേ, മ­ന­സ്സു് ഇ­വ­കൊ­ണ്ടു് മാ­ത്രം തൃ­പ്തി­പ്പെ­ടു­ന്നി­ല്ല. ഇ­ന്ദ്രി­യ­ഗോ­ച­ര­മ­ല്ലാ­ത്ത വ­സ്തു­ക്ക­ളി­ലും മ­ന­സ്സി­നു് താ­ല്പ­ര്യം ജ­നി­യ്ക്കു­ന്നു­ണ്ടു്. മ­ന­സ്സു് സു­ഖ­ത്തെ അഥവാ ആ­ന­ന്ദ­ത്തെ ആ­ഗ്ര­ഹി­യ്ക്കു­ന്നു. ഏ­തെ­ങ്കി­ലും ഒരു സു­ഖ­ത്തെ­യ­ല്ല. കർ­ണ്ണ­സു­ഖം കർ­ണ്ണ­ങ്ങൾ­ക്കു് ഗോ­ച­ര­മാ­യി­രി­യ്ക്കും. ന­യ­നാ­ന്ദം ന­യ­ന­ങ്ങൾ­ക്കു് ഗോ­ച­ര­മാ­യി­രി­യ്ക്കും. എ­ന്നാൽ സൂ­ക്ഷ്മാർ­ത്ഥ­ത്തി­ലു­ള്ള “സുഖം” യാ­തൊ­രി­ന്ദ്രി­യ­ത്തി­നും ഗ്ര­ഹി­യ്ക്കു­വാൻ സാ­ധി­യ്ക്ക­യി­ല്ല. ബു­ദ്ധി­ക്കു് മാ­ത്ര­മേ അതു് നി­രൂ­പി­യ്ക്കു­വാൻ ക­ഴി­വു­ള്ളു. ബു­ദ്ധി­യാൽ നി­രീ­ക്ഷി­ത­മാ­യ സുഖം—ഇ­ന്ദ്രി­യാ­സ്പൃ­ഷ്ട­മാ­യ ആ­ന­ന്ദം—മ­ന­സ്സി­ന്റെ സ്പൃ­ഹ­യ്ക്കു് വി­ഷ­യീ­ഭ­വി­യ്ക്കു­ന്നു­ണ്ടു്.

ഇ­തി­ന്റെ ര­ഹ­സ്യം ആ­രാ­യു­ന്ന­തി­നു­മു­മ്പു് മ­ന­സ്സി­ന്റെ സാ­മാ­ന്യ­മാ­യ ല­ക്ഷ്യം എ­ന്താ­ണെ­ന്നു് ചി­ന്തി­യ്ക്കു­ക തന്നെ. യാ­തൊ­ന്നി­ലാ­ണു് മ­ന­സ്സു് ആ­സ­ക്ത­മാ­യി­ത്തീ­രു­ന്ന­തു്? മ­റ്റു് വി­ധ­ത്തിൽ പ­റ­ഞ്ഞാൽ, നാം ആ­ഗ്ര­ഹി­യ്കു­ന്ന­തു് എ­ന്താ­ണു് ? നന്മ. ന­മു­ക്കു് ന­ല്ല­തു് വ­ര­ണ­മെ­ന്നാ­ണു് നാം ആ­ഗ്ര­ഹി­യ്ക്കു­ന്ന­തു്. എ­ന്നാൽ നി­ഷി­ദ്ധ­മാ­യ­തു്—തിന്മ—ആ­ഗ്ര­ഹി­യ്ക്കു­ന്ന­വ­രും അതിൽ പ്ര­സ­ക്തി­യു­ള്ള­വ­രും ഇ­ല്ലെ­ന്നോ? ഉ­ണ്ടാ­യി­രി­യ്ക്കാം. എ­ന്നാ­ലും അവർ വി­ചാ­രി­യ്ക്കു­ന്ന­തു് തി­ന്മ­കൊ­ണ്ടു് അ­വർ­ക്കു് ന­ല്ല­തു് വ­രു­മെ­ന്നാ­ണു്. അ­തു­കൊ­ണ്ടാ­ണു് അവർ അ­ധർ­മ്മം പ്ര­വർ­ത്തി­യ്ക്കു­ന്ന­തു്. തിന്മ ആ­ട്ടിൻ­തോൽ ധ­രി­ച്ച ചെ­ന്നാ­യെ­പ്പോ­ലെ ന­ന്മ­യു­ടെ വേഷം അ­വ­ലം­ബി­ച്ചു് അ­വർ­ക്കു് ദർ­ശ­നീ­യ­മാ­യി ഭ­വി­യ്ക്കു­ന്നു. അ­തി­ന്റെ പ്ര­ലോ­ഭ­ന­ത്തി­നു് അവർ വ­ശം­ഗ­ത­രാ­വു­ന്നു. ത­ന്നി­മി­ത്തം ന­ന്മ­യി­ലോ ന­ന്മ­യെ­ന്നു് ഭാ­വി­യ്ക്ക­പ്പെ­ടു­ന്ന വ­സ്തു­വി­ലോ ആണു് മ­ന­സ്സി­നു് ആ­ഗ്ര­ഹം ജ­നി­യ്ക്കു­ന്ന­തെ­ന്നു് വി­ശ­ദ­മാ­വു­ന്നു­ണ്ട­ല്ലൊ. ബു­ദ്ധി­യു­ടെ ല­ക്ഷ്യം ജ്ഞാ­ന­മാ­ണെ­ങ്കിൽ മ­ന­സ്സി­ന്റെ ല­ക്ഷ്യം ന­ന്മ­യാ­ണു്. മ­ന­സ്സി­ന്റെ ആ­ഗ്ര­ഹ­വി­ഷ­യ­ത്തി­നു് വല്ല സീ­മ­യു­മു­ണ്ടോ? ഇന്ന വ­സ്തു­ക്ക­ളെ മാ­ത്ര­മേ ആ­ഗ്ര­ഹി­ക്കാ­വൂ എ­ന്നു് വല്ല നി­യ­മ­വു­മു­ണ്ടോ? നാം ഒരു വസ്തു ആ­ഗ്ര­ഹി­ക്കു­ക­യോ സ്നേ­ഹി­ക്കു­ക­യോ ചെ­യ്യു­ന്ന­തി­നു­മു­മ്പു് അതു് എ­ന്താ­ണെ­ന്നു് അ­റി­യ­ണം. ബു­ദ്ധി­കൊ­ണ്ടു് അ­റി­യു­വാൻ പാ­ടു­ള്ള വ­സ്തു­ക്കൾ മാ­ത്ര­മേ ന­മു­ക്കു് സ്നേ­ഹി­യ്ക്കു­വാൻ നിർ­വ്വാ­ഹ­മു­ള്ളു. ത­ന്മൂ­ലം ന­മ്മു­ടെ ആ­ഗ്ര­ഹ­ത്തി­ന്റെ മാ­ന­ദ­ണ്ഡം ജ്ഞാ­ന­മാ­കു­ന്നു. ബു­ദ്ധി­യ്ക്കു് നി­രീ­ക്ഷി­യ്ക്കു­വാൻ പാ­ടു­ള്ള സർ­വ്വ­വും—ജ്ഞേ­യ­മാ­യ സർ­വ്വ­വും—മ­ന­സ്സി­ന്റെ തൃ­ഷ്ണ­യ്ക്കു് വി­ഷ­യ­മാ­കാ­വു­ന്ന­താ­ണു്. എ­ന്നാൽ ബു­ദ്ധി­യു­ടെ ല­ക്ഷ്യ­ത്തി­നു് അ­വ­സാ­ന­മു­ണ്ടോ? ജ്ഞേ­യ­ലോ­കം അ­ന­ന്ത­മാ­ണു്. ജ്ഞാ­ന­വി­ഷ­യ­ത്തി­നു് അ­വ­സാ­ന­മി­ല്ല; ഓ­രോ­രു­ത്ത­ന്റേ­യും ജ്ഞാ­നം പ­രി­മി­ത­മാ­യി­രി­യ്ക്കാം. പക്ഷേ, ജ്ഞാ­ന­ത്തി­ന്റെ വിഷയം—അ­താ­യ­തു്: ജ്ഞേ­യം—അ­നാ­ദ്യ­ന്ത­വും അ­പ­രി­മേ­യ­വു­മാ­ണു്. പ­രി­പൂർ­ണ്ണ­വും അ­ന­ന്ത­വു­മാ­യ ഒരു സ­ത്ത­യെ സ­ങ്ക­ല്പി­ക്കു­വാൻ ബു­ദ്ധി­യ്ക്കു് ക­ഴി­വു­ണ്ടു്. ബു­ദ്ധി­യ്ക്കു് വി­ഷ­യീ­ഭ­വി­ക്കു­ന്ന സർ­വ്വ­വും സ്നേ­ഹി­യ്ക്കു­വാൻ മ­ന­സ്സി­നു് സാ­ദ്ധ്യ­മാ­യ­തു­കൊ­ണ്ടു്, പ­രി­പൂർ­ണ്ണ­മാ­യ ഒരു സ­ത്ത­യിൽ മ­ന­സ്സി­നു് സാ­ദ്ധ്യ­മാ­യ­തു­കൊ­ണ്ടു്, പ­രി­പൂർ­ണ്ണ­മാ­യ ഒരു സ­ത്ത­യിൽ മ­ന­സ്സി­നു് ആ­സ­ക്തി ഉ­ണ്ടാ­വു­ന്ന­തിൽ അ­ത്ഭു­ത­പ്പെ­ടു­വാ­നി­ല്ല. ‘പ­രി­പൂർ­ണ്ണ­മാ­യ സത്ത’ എന്ന സ­ങ്ക­ല്പ­ത്തിൽ അ­സാം­ഗ­ത്യ­മൊ­ന്നു­മി­ല്ല. പ­രി­പൂർ­ണ്ണ­ത­യ്ക്കും സ­ത്ത­യ്ക്കും ത­മ്മിൽ പൂർ­വ്വാ­പ­ര­വൈ­രു­ദ്ധ്യം ഇ­ല്ലാ­ത്ത­തു­കൊ­ണ്ടു്, പ­രി­പൂർ­ണ്ണ­മാ­യ സത്ത ഭ­വി­യ്ക്കു­വാൻ പാ­ടു­ള്ള­താ­ണു്. ത­ന്മൂ­ലം പ­രി­പൂർ­ണ്ണ­മാ­യ സ­ത്ത­യോ­ടു­കൂ­ടി­യ ഒരു വ്യ­ക്തി ഭ­വി­യ്ക്കു­വാൻ പാ­ടു­ള്ള­താ­ണു്. ത­ന്മൂ­ലം പ­രി­പൂർ­ണ്ണ­മാ­യ സ­ത്ത­യോ­ടു­കൂ­ടി­യ ഒരു വ്യ­ക്തി വി­ചാ­ര­ത്തി­നു് വി­ഷ­യീ­ഭ­വി­യ്ക്കു­വാൻ പാ­ടു­ള്ള­താ­ണു്. ത­ന്മൂ­ലം വി­ചാ­ര­ത്തി­ന്റെ ല­ക്ഷ്യം നി­സ്സീ­മ­മാ­വാൻ പാ­ടു­ള്ള­താ­ണു്. ത­ന്മൂ­ലം മ­ന­സ്സി­ന്റെ ആ­ഗ്ര­ഹ­വി­ഷ­യ­വും നി­സ്സീ­മ­മാ­വാൻ പാ­ടു­ള്ള­താ­ണു്. ത­ന്മൂ­ലം മ­ന­സ്സി­ന്റെ ആഗ്രഹ വിഷയം പ­രി­മി­ത­മാ­യ ന­ന്മ­യേ­ക്കാൾ ശ്രേ­ഷ്ഠ­മാ­യ ഒ­ന്നാ­വാൻ പാ­ടു­ണ്ടു്. ത­ന്മൂ­ലം മ­ന­സ്സി­ന്റെ ആഗ്രഹ വിഷയം പ­രി­മി­ത­മാ­യ ന­ന്മ­യേ­ക്കാൾ ശ്രേ­ഷ്ഠ­മാ­യ ഒ­ന്നാ­വാൻ പാ­ടു­ണ്ടു്. ത­ന്മൂ­ലം മ­ന­സ്സി­നു് പ­രി­മി­ത­മാ­യ ന­ന്മ­കൊ­ണ്ടു് സം­തൃ­പ്തി­യു­ണ്ടാ­ക­യി­ല്ല. ത­ന്മൂ­ലം മ­ന­സ്സി­നു് സം­തൃ­പ്തി­യു­ണ്ടാ­ക്കു­വാൻ അ­പ­രി­മി­ത­മാ­യ ഒ­ന്നി­നു് മാ­ത്ര­മേ ക­ഴി­വു­ള്ളൂ. ത­ന്മൂ­ലം മ­ന­സ്സു് പ­രി­മി­ത­മാ­യ ഒ­ന്നാ­ണെ­ങ്കി­ലും അ­തി­ന്റെ ല­ക്ഷ്യം അ­നാ­ദ്യ­ന്ത­മാ­യ ന­ന്മ­യാ­ണെ­ന്നു് സി­ദ്ധ­മാ­വു­ന്നു.

“മ­ന­സ്സി­നു് പ­രി­പൂർ­ണ്ണ­മാ­യ ന­ന്മ­യെ പ്രാ­പി­യ്ക്കു­വാൻ ആ­സ­ക്തി ഉ­ണ്ടാ­യി­രി­യ്ക്കാം. എ­ന്നു­വെ­ച്ചു് പ­രി­പൂർ­ണ്ണ­മാ­യ നന്മ വാ­സ്ത­വ­ത്തിൽ ഉ­ണ്ടാ­യി­രി­യ്ക്ക­ണ­മെ­ന്നു് നിർ­ബ്ബ­ന്ധ­മു­ണ്ടോ? ഒരു വ­സ്തു­വി­നെ ആ­ഗ്ര­ഹി­യ്ക്കു­ന്ന­തു­കൊ­ണ്ടു മാ­ത്രം ആ വസ്തു ഭ­വി­യ്ക്കു­മോ?” എ­ന്നൊ­രു സംശയം അ­വ­ശേ­ഷി­യ്ക്കു­ന്നു.

കൊ­ള്ളാം. സ­ന്ദേ­ഹ­നി­വൃ­ത്തി­യ്ക്കാ­യി ന­മു­ക്കു് വാ­സ്ത­വി­ക­ലോ­ക­ത്തിൽ ക­ട­ന്നു് നോ­ക്കാം. മ­നു­ഷ്യ­സ്വ­ഭാ­വം വാ­സ്ത­വി­ക­മാ­യ ഒരു സ­ത്ത­യാ­ണു്; കേവലം സാ­ങ്ക­ല്പി­ക­മ­ല്ല. ത­ന്നി­മി­ത്തം മ­ന­സ്സു് എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന ഇ­ച്ഛാ­ശ­ക്തി­യും വാ­സ്ത­വി­ക­മാ­യ ഒ­ന്നാ­ണു്. ഇ­ച്ഛാ­ശ­ക്തി പ­രി­പൂർ­ണ്ണ­മാ­യ ന­ന്മ­യെ കാം­ക്ഷി­യ്ക്കു­ന്നു­വെ­ന്നു­ള്ള­തും വാ­സ്ത­വി­ക­മാ­ണു്. ഈ ഔ­ത്സു­ക്യം കേവലം ഒരു വ്യാ­മോ­ഹ­മാ­ണോ? ഇ­ല്ലാ­ത്ത ഒ­ന്നി­നെ­യാ­ണോ നാം ആ­ഗ്ര­ഹി­യ്ക്കു­ന്ന­തു് ? ന­മ്മു­ടെ മ­ന­സ്സി­ന്റെ ചലനം ശൂ­ന്യ­ത്തി­ലേ­യ്ക്കാ­ണോ? സ്ഥൂ­ല­പ­ദാർ­ത്ഥ­ങ്ങ­ളു­ടെ ചലനം ഒരു സ്ഥ­ല­ത്തു­നി­ന്നു് മ­റ്റൊ­രു സ്ഥ­ല­ത്തേ­യ്ക്കാ­ണു് സം­ഭ­വി­യ്ക്കു­ന്ന­തു്. മ­ന­സ്സി­ന്റെ ച­ല­ന­ത്തെ സം­ബ­ന്ധി­ച്ചു് പ­റ­യു­ക­യാ­ണെ­ങ്കിൽ, അതു് ഒരു അ­വ­സ്ഥ­യിൽ­നി­ന്നു് മ­റ്റൊ­രു അ­വ­സ്ഥ­യെ പ്രാ­പി­യ്ക്കു­വാൻ താ­ല്പ­ര്യം പ്ര­ദർ­ശി­പ്പി­യ്ക്കു­ന്നു. ‘മ­റ്റൊ­രു അവസ്ഥ’ ഇ­ല്ലെ­ങ്കിൽ ച­ല­ന­വു­മി­ല്ല. ശൂ­ന്യം മ­ന­സ്സി­ന്റെ ല­ക്ഷ്യ­മാ­വാൻ പാ­ടി­ല്ല. ശൂ­ന്യം ല­ക്ഷ്യ­ത്തി­ന്റെ അ­ഭാ­വ­മാ­ണു്. ത­ന്മൂ­ലം അതു് മ­ന­സ്സി­ന്റെ ല­ക്ഷ്യ­മാ­ക­യി­ല്ല. അതു് അ­വാ­സ്ത­വി­ക­മാ­ണു്. എ­ന്നാൽ വാ­സ്ത­വി­ക­മാ­യ ഏതോ ഒ­ന്നു് മാ­ത്ര­മേ മ­ന­സ്സി­നെ ആ­കർ­ഷി­യ്ക്കു­വാൻ പ­ര്യാ­പ്ത­മാ­ക­യു­ള്ളു. ഈ ‘ഏതോ ഒ­ന്നു്’ പ­രി­മി­ത­മാ­യ ഒ­ന്നാ­വാൻ പാ­ടി­ല്ല. പ­രി­മി­ത­മാ­യ യാ­തൊ­ന്നി­നും മ­ന­സ്സി­നു് ശാ­ശ്വ­ത സ­ന്തു­ഷ്ടി നൽ­കു­വാൻ സാ­ധി­യ്ക്ക­യി­ല്ല. ത­ന്നി­മി­ത്തം ഈ ‘ഏതോ ഒ­ന്നു്’ അ­പ­രി­മി­ത­മാ­യ—അ­ള­വി­ല്ലാ­ത്ത—ഒ­ന്നാ­ണെ­ന്നു് സ­മ്മ­തി­ച്ചേ തീരൂ. മ­ന­സ്സി­ന്റെ ല­ക്ഷ്യം ന­ന്മ­യാ­യ­തു­കൊ­ണ്ടു് ഈ അ­പ­രി­മി­ത­മാ­യ ഏതോ ഒ­ന്നു് അ­പ­രി­മി­ത­മാ­യ ഒരു ന­ന്മ­യാ­ണെ­ന്നു സി­ദ്ധം. അ­പ­രി­മി­ത­മാ­യ നന്മ എ­ന്നു് വ­ച്ചാൽ ദൈവം എ­ന്നർ­ത്ഥം. ത­ന്മൂ­ലം, ന­മു­ക്കു് ഇ­ച്ഛാ­ശ­ക്തി­യു­ണ്ടെ­ന്ന­തു­പോ­ലെ­ത­ന്നെ വാ­സ്ത­വി­ക­മാ­ണു് ദൈവം ഉ­ണ്ടെ­ന്നു­ള്ള ത­ത്വ­വും. ദൈ­വ­ത്തി­ന്റെ അ­ഭാ­വ­ത്തിൽ, അ­ന്തഃ­ക­ര­ണ­ത്തി­ന്റെ ഇ­ച്ഛാ­ശ­ക്തി നി­രർ­ത്ഥ­ക­മാ­യി­ത്തീ­രു­ന്നു. ദൈ­വ­മി­ല്ലെ­ങ്കിൽ ന­മ്മു­ടെ മ­ന­സ്സി­ന്റെ അ­ഭി­വാ­ഞ്ച കാരണം കൂ­ടാ­ത്ത കാ­ര്യ­മാ­ണെ­ന്നു് പ­റ­യേ­ണ്ടി­വ­രും. ഇതു് അ­സം­ബ­ന്ധ­മാ­ണ­ല്ലോ. പക്ഷേ, ന­മു­ക്കു് മ­ന­സ്സു് എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന ശക്തി വാ­സ്ത­വ­ത്തിൽ ഉ­ള്ള­തു­കൊ­ണ്ടു് ദൈ­വ­വും വാ­സ്ത­വ­ത്തിൽ ഉ­ണ്ടെ­ന്നു് അ­നു­മാ­നം ചെ­യ്യാം. ഇ­രി­മ്പു് അ­സ്വ­സ്ഥ­മാ­യി ച­ലി­യ്ക്കു­ന്ന­തു് ക­ണ്ടാൽ, അ­ടു­ത്തെ­ങ്ങാ­നും അ­യ­സ്ക്കാ­ന്ത­മു­ണ്ടെ­ന്നു് തീ­രു­മാ­നി­യ്ക്കു­ന്ന­തിൽ അ­ബ­ദ്ധ­മി­ല്ല. അ­പ്ര­കാ­രം തന്നെ ന­മ്മു­ടെ മ­ന­സ്സു് ഏതോ ഒരു ന­ന്മ­യെ പ്രാ­പി­ച്ചു് നിർ­വൃ­തി നേ­ടു­വാൻ അ­സ്വ­സ്ഥ­മാ­യി കാ­ണ­പ്പെ­ടു­ന്ന­തു­കൊ­ണ്ടു് ന­മ്മു­ടെ മ­ന­സ്സി­നു് വി­ഷ­യീ­ഭ­വി­യ്ക്കു­വാൻ പ­ര്യാ­പ്ത­വും അതിനെ സം­തൃ­പ്ത­മാ­ക്ക­ത്ത­ക്ക­വ­ണ്ണം അ­പ­രി­മേ­യ­വും അ­ന­ശ്വ­ര­വു­മാ­യ ഒരു നന്മ വാ­സ്ത­വി­ക­മാ­യി സ്ഥി­തി ചെ­യ്യു­ന്നെ­ണ്ടെ­ന്നു് സ­മ്മ­തി­യ്ക്കാ­തെ ത­ര­മി­ല്ല. അ­ങ്ങ­നെ­യു­ള്ള ന­ന്മ­യാ­ണു് ദൈവം.

സ­ഗു­ണ­ത്വം

എന്റെ മു­മ്പിൽ ഒരു പാ­ത്ര­മാ­യി­രി­യ്ക്കു­ന്നു. പാ­ത്ര­ത്തിൽ നാഴി വെ­ള്ള­മു­ണ്ടു്. യു­ക്തി­വാ­ദ­ചി­ന്ത­യാൽ ചി­ത്ത­ഭ്ര­മം പി­ടി­പെ­ട്ട­വ­നെ­പ്പോ­ലെ ഞാൻ ഈ പാ­ത്ര­ത്തോ­ടു് ചോ­ദി­യ്ക്കു­ക­യാ­ണു്—“അ­ല്ല­യോ പാ­ത്ര­മേ! നി­ന്റെ ഉ­ള്ളിൽ നാ­ഴി­വെ­ള്ളം മാ­ത്രം ഉ­ണ്ടാ­വാൻ സം­ഗ­തി­യെ­ന്തു്?” പാ­ത്രം ഒ­ന്നും മി­ണ്ടു­ന്നി­ല്ല. എ­ന്നാൽ അ­തി­നു് മി­ണ്ടു­വാൻ ക­ഴി­യു­മെ­ങ്കിൽ അതു് എ­ന്തു­പ­റ­യും? പാ­ത്ര­ത്തി­നു് പു­റ­മേ­യു­ള്ള കാ­ര­ണ­ങ്ങ­ളൊ­ന്നും അ­ന്വേ­ഷി­യ്ക്കാ­തെ അ­തി­നെ­മാ­ത്രം ശരണം ഗ­മി­യ്ക്കു­ക­യാ­ണെ­ങ്കിൽ, പാ­ത്ര­ത്തിൽ നാ­ഴി­വെ­ള്ളം മാ­ത്രം ഉ­ള്ള­തി­നു് ര­ണ്ടു­കാ­ര­ണ­ങ്ങ­ളു­ണ്ടാ­വാം. ഒ­ന്നു­കിൽ വെ­ള്ളം എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന വസ്തു ലോ­ക­ത്തിൽ ആ­കെ­ക്കൂ­ടി നാ­ഴി­മാ­ത്ര­മേ ഉള്ളൂ; അ­ല്ലെ­ങ്കിൽ നാ­ഴി­വെ­ള്ളം കൊ­ള്ളു­വാൻ മാ­ത്ര­മേ എ­ട­മു­ള്ളൂ. ഈ ര­ണ്ടു് കാ­ര­ണ­ങ്ങ­ളും ഒ­രേ­സ­മ­യ­ത്തു് പ്ര­വർ­ത്തി­യ്ക്കു­ന്നു­ണ്ടെ­ന്നും വരാം. ഇനി ഈ കാ­ര­ണ­ങ്ങൾ ര­ണ്ടും വാ­സ്ത­വ­ത്തിൽ സാ­ധു­വ­ല്ലെ­ന്നു് വി­ചാ­രി­യ്ക്കു­ക. അ­താ­യ­തു്: ലോ­ക­ത്തിൽ നാ­ഴി­വെ­ള്ളം മാ­ത്ര­മ­ല്ല ഉ­ള്ള­തെ­ന്നും പാ­ത്ര­ത്തിൽ നാ­ഴി­യി­ല­ധി­കം കൊ­ള്ളു­മെ­ന്നും സ­ങ്ക­ല്പി­യ്ക്കു­ക. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ പാ­ത്ര­ത്തിൽ നി­ന്നു് വ്യ­തി­രി­ക്ത­വും ബാ­ഹ്യ­വു­മാ­യ മൂ­ന്നാ­മ­തൊ­രു­കാ­ര­ണം തേ­ടേ­ണ്ടി­യി­രി­യ്ക്കു­ന്നു. മുൻ­പ­റ­ഞ്ഞ കാ­ര­ണ­ങ്ങൾ ര­ണ്ടും സ്വീ­കാ­ര്യ­മ­ല്ലെ­ങ്കിൽ, പാ­ത്ര­ത്തിൽ നാ­ഴി­വെ­ള്ളം മാ­ത്രം ഉ­ണ്ടാ­വാ­നു­ള്ള കാരണം ബാ­ഹ്യ­മാ­യ ഒ­ന്നാ­യി­രി­യ്ക്ക­ണം. ഒരാൾ—ഞാൻ­ത­ന്നെ എ­ന്നു് ക­രു­തി­ക്കൊൾ­ക—അതിൽ നാ­ഴി­വെ­ള്ളം മാ­ത്ര­മേ ഒ­ഴി­ച്ചു­ള്ളൂ എ­ന്നു് വി­ചാ­രി­യ്ക്കു­ക. അ­ല്ലെ­ങ്കിൽ മ­ഴ­പെ­യ്ത­പ്പോൾ നാ­ഴി­വെ­ള്ളം മാ­ത്ര­മേ പാ­ത്ര­ത്തിൽ വീ­ണു­ള്ളൂ എ­ന്നു് വി­ചാ­രി­ച്ചാ­ലും പോ­രാ­യ്ക­യി­ല്ല. എ­ങ്ങ­നെ­യാ­യാ­ലും ബാ­ഹ്യ­മാ­യ ഒരു കാ­ര­ണ­ത്തെ ആ­ശ്ര­യി­യ്ക്കാ­തെ ത­ര­മി­ല്ലെ­ന്നു് പ്ര­ത്യ­ക്ഷ­മാ­ണ­ല്ലൊ.

അ­പ്ര­കാ­രം തന്നെ, പ്ര­പ­ഞ്ച­ത്തിൽ പലേ ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി­യ വി­വി­ധ­വ­സ്തു­ക്കൾ നാം കാ­ണു­ന്നു. ഒരേ എ­ന­ത്തി­ലു­ള്ള വ­സ്തു­ക്ക­ളിൽ­ത്ത­ന്നെ ചില ഗു­ണ­ങ്ങൾ ഏ­റി­യും കു­റ­ഞ്ഞും കാ­ണ­പ്പെ­ടു­ന്നു. എ­ല്ലാ­മ­നു­ഷ്യർ­ക്കും മ­നു­ഷ്യ­ത്വ­മു­ണ്ടെ­ങ്കി­ലും മ­നു­ഷ്യ­സ­ഹ­ജ­മാ­യ ഗു­ണ­ങ്ങൾ എ­ല്ലാ­വ­രി­ലും ഒ­ന്നു­പോ­ലെ­യോ ഒരേ പ­രി­മാ­ണ­ത്തി­ലോ അല്ല കാ­ണ­പ്പെ­ടു­ന്ന­തു്. ചി­ലർ­ക്കു് ഒരു കു­തി­ര­യു­ടെ ശ­ക്തി­യു­ണ്ടാ­യി­രി­യ്ക്കാം. മ­റ്റു­ചി­ലർ­ക്കു് ഒരു ആ­ടി­ന്റെ ശ­ക്തി­മാ­ത്ര­മേ ഉള്ളൂ. ചി­ലർ­ക്കു് പ­ത്തു­നാ­ഴി­ക അ­ക­ലെ­യു­ള്ള വ­സ്തു­ക്കൾ തി­രി­ച്ച­റി­യാം. മ­റ്റു് ചി­ലർ­ക്കു് മൂ­ക്കി­നു­താ­ഴെ­യു­ള്ള വ­സ്തു­ക്കൾ മാ­ത്ര­മേ കാ­ണ്മാൻ സാ­ധി­യ്ക്ക­യു­ള്ളൂ; അ­തി­നും കണ്ണട വേണം. സാ­ത്വി­ക­ഗു­ണ­ങ്ങ­ളി­ലും ഇ­തു­പോ­ലെ­യു­ള്ള ഉ­ച്ച­നീ­ച­ങ്ങൾ കാ­ണ്മാ­നു­ണ്ടു്. ചില മ­നു­ഷ്യർ ഉൽ­കൃ­ഷ്ട­രാ­ണു്. മ­റ്റു് ചിലർ അ­ത്ര­ത­ന്നെ ഉൽ­കൃ­ഷ്ട­ര­ല്ല. ഇ­നി­യും ചിലർ കേവലം അ­ധ­മ­രാ­ണു്; അ­താ­യ­തു്: അ­വ­രു­ടെ ഔൽ­കൃ­ഷ്ട്യാ കൃ­ശ­മാ­ത്ര­മാ­ണു്. സർ­വ്വ­തോ­മു­ഖ­മാ­യ പ­രി­പൂർ­ണ്ണ­ത യാ­തൊ­ന്നി­ലും നാം കാ­ണു­ന്നി­ല്ല. പ്ര­പ­ഞ്ച­ത്തി­ലു­ള്ള ഏ­തു­വ­സ്തു എ­ടു­ത്തു് നോ­ക്കി­യാ­ലും, അ­തി­നേ­ക്കാൾ ഉ­പ­രി­ഷ്ട­മാ­യ മ­റ്റൊ­ന്നി­നെ ന­മു­ക്കു് സ­ങ്ക­ല്പി­യ്ക്കു­വാൻ സാ­ധി­യ്ക്കും. സൂ­ര്യ­ബിം­ബം മ­ഹ­നീ­യം തന്നെ. പക്ഷേ, സൂ­ര്യ­ബിം­ബ­ത്തി­നു് ഇ­പ്പോ­ഴു­ള്ള­തി­ന്റെ ഇ­ര­ട്ടി വ­ലു­പ്പ­വും ചൂടും ദീ­പ്തി­യും ഉ­ണ്ടെ­ങ്കിൽ അ­തി­ന്റെ മ­ഹ­നീ­യ­ത ദ്വി­ഗു­ണീ­ഭ­വി­യ്ക്ക­യി­ല്ല­യോ? അ­പ്പോൾ ഗ്ര­ഹ­ങ്ങൾ ന­ശി­ച്ചു­പോ­കു­മെ­ന്നോ? ഗ്ര­ഹ­ങ്ങ­ളു­ടെ ഗു­ണ­ങ്ങ­ളും ഇ­ര­ട്ടി­പ്പി­ച്ചു­കൊൾ­ക. അ­ല്ലെ­ങ്കിൽ സൂ­ര്യ­നിൽ നി­ന്നു­ള്ള അ­വ­യു­ടെ അകലം ഇ­ര­ട്ടി­ച്ചാ­ലും മ­തി­യ­ല്ലോ. ഇ­ങ്ങ­നെ ഏ­തേ­തു് വസ്തു പ­രി­ഗ­ണ­നം ചെ­യ്താ­ലും അതു് സർ­വ്വ­വി­ധ­ത്തി­ലും പ­രി­പൂർ­ണ്ണ­മാ­ണെ­ന്നു് പ­റ­യാ­വ­ത­ല്ല. സാ­ന്മാർ­ഗ്ഗി­ക­ഗു­ണ­ങ്ങ­ളും അ­വ്വ­ണ്ണം തന്നെ. ഔൽ­കൃ­ഷ്ട്യ­ത്തി­ന്റെ പാ­ര­മ്യം യാ­തൊ­രു മ­നു­ഷ്യ­നി­ലും കാ­ണ­പ്പെ­ടു­ന്ന­ത­ല്ല. എ­ന്നാൽ പ­രി­മി­ത­മാ­യ നന്മ അവനിൽ ഉ­ണ്ടു­താ­നും.

പ­രി­മി­ത­മാ­യ ന­ന്മ­യോ­ടു­കൂ­ടി­യ ഒരാളെ ദൃ­ഷ്ടാ­ന്ത­മാ­യി എ­ടു­ക്കു­ക. പ്ര­തി­പാ­ദ­ന സൗ­ക­ര്യ­ത്തി­ന്നാ­യി ആ­യാൾ­ക്കു് ഒരു പേരും കൊ­ടു­ക്കാം—‘അ­വു­സേ­പ്പ്’ എ­ന്നാ­ക­ട്ടെ. ആ­യാ­ളു­ടെ നന്മ-​ജ്ഞാനം, ശക്തി, സത്ത, ഇ­ത്യാ­ദി—100 ഡി­ഗ്രി­യു­ണ്ടെ­ന്നും വി­ചാ­രി­യ്ക്കു­ക. ഒരു നൂറു് ഡി­ഗ്രി ന­ന്മ­യു­ള്ള അ­വു­സേ­പ്പി­നോ­ടു്, നാം മു­മ്പു് പാ­ത്ര­ത്തോ­ടു് ചോ­ദി­ച്ച­തു­പോ­ലെ, ഒരു ചോ­ദ്യം ചെ­യ്യു­ക­ത­ന്നെ:—“എടോ അ­വു­സേ­പ്പേ! ത­നി­യ്ക്കു് നൂറു് ഡി­ഗ്രി­മാ­ത്രം ന­ന്മ­യു­ണ്ടാ­വാൻ കാ­ര­ണ­മെ­ന്തു്?” ആയാൾ പകരം ന­മു­ക്കു­ത­ന്നെ സ­മാ­ധാ­നം പറവാൻ ശ്ര­മി­യ്ക്കാം. പാ­വ­പ്പെ­ട്ട അ­വു­സേ­പ്പി­ന്റെ പേരിൽ വലിയ തെ­റ്റൊ­ന്നു­മി­ല്ലെ­ന്നും ആ­യാ­ളു­ടെ ഉ­ദാ­സീ­ന­ത കൊ­ണ്ട­ല്ല ആ­യാ­ളു­ടെ നന്മ നൂ­റു­ഡി­ഗ്രി­മാ­ത്ര­മാ­യി­പ്പോ­യ­തെ­ന്നും വി­ചാ­രി­യ്ക്കു­ക. അ­ങ്ങ­നെ­യാ­ണെ­ങ്കിൽ, ആ­യാ­ളു­ടെ നന്മ നൂറു് ഡി­ഗ്രി മാ­ത്ര­മാ­വാൻ എ­ന്താ­യി­രി­യ്ക്കാം കാരണം? ഒ­ന്നു­കിൽ നന്മ എ­ന്ന­തു് ആ­കെ­ക്കൂ­ടി 100 ഡി­ഗ്രി മാ­ത്ര­മേ ഉള്ളൂ; അ­ല്ലെ­ങ്കിൽ 100 ഡി­ഗ്രി നന്മ മാ­ത്ര­മേ അ­വു­സേ­പ്പി­നു് പ്രാ­പി­യ്ക്കു­വാൻ സാ­ധി­യ്ക്ക­യു­ള്ളു. ഇവ ര­ണ്ടു­മ­ല്ലെ­ങ്കിൽ ബാ­ഹ്യ­മാ­യ വേറെ ഏ­തെ­ങ്കി­ലും കാരണം ഉ­ണ്ടാ­യി­രി­യ്ക്ക­ണം. ഈ കാ­ര­ണ­ങ്ങ­ളെ പ്ര­ത്യേ­കം പ­രി­ശോ­ധി­യ്ക്കാം.

‘ഒ­ന്നു­കിൽ നന്മ എ­ന്ന­തു് ആ­കെ­ക്കൂ­ടി നൂ­റു­ഡി­ഗ്രി­മാ­ത്ര­മേ ഉള്ളൂ.’ നന്മ എ­ന്ന­തു് നൂറു് ഡി­ഗ്രി­യ­ല്ല, ആ­യി­ര­മ­ല്ല, പ­തി­നാ­യി­ര­മ­ല്ല, കോ­ടാ­കോ­ടി­യ­ല്ല; അതു് അ­പ­രി­മേ­യ­മ­ത്രെ. അ­വു­സേ­പ്പി­ന്റെ നന്മ പ­രി­മി­ത­മാ­യി­രി­യ്ക്കാം. പക്ഷേ, നന്മ എ­ന്ന­തി­നു് യാ­തൊ­രു പ­രി­മാ­ണ­വും ക­ല്പി­യ്ക്കു­വാൻ സാ­ധി­യ്ക്കു­ക­യി­ല്ല. ത­ന്മൂ­ലം അ­വു­സേ­പ്പി­ന്റെ നന്മ നൂ­റു­ഡി­ഗ്രി­മാ­ത്ര­മാ­യ­തി­നു് ഇതല്ല കാരണം.

‘അ­ല്ലെ­ങ്കിൽ നൂ­റു­ഡി­ഗ്രി നന്മ മാ­ത്ര­മേ അ­വു­സേ­പ്പി­നു് പ്രാ­പി­യ്ക്കു­വാൻ സാ­ധി­യ്ക്ക­യു­ള്ളു.’ ഈ പ്ര­സ്താ­വ­ത്തി­ന്റെ അ­യു­ക്തി­ക­ത മുൻ­പ­റ­ഞ്ഞ­തി­നോ­ടൊ­പ്പം പ്ര­ത്യ­ക്ഷ­മ­ല്ലാ­യി­രി­യ്ക്കാം. എ­ന്നാ­ലും അ­ല്പ­മാ­ലോ­ചി­ച്ചാൽ ഇതും അ­സാ­ധു­വാ­ണെ­ന്നു് വി­ശ­ദ­മാ­കും. അ­വു­സേ­പ്പി­നു് നൂറു് ഡി­ഗ്രി നന്മ മാ­ത്ര­മേ പ്രാ­പി­യ്ക്കു­വാൻ സാ­ധി­യ്ക്കു­ക­യു­ള്ളൂ എ­ങ്കിൽ നൂ­റു­ഡി­ഗ്രി നന്മ എ­ന്ന­തു് അ­വു­സേ­പ്പി­നെ­ക്കു­റി­ച്ചു­ള്ള, നിർ­വ്വ­ച­ന­ത്തിൽ ഉൾ­പ്പെ­ടു­ത്തേ­ണ്ട­താ­ണു്. ‘നൂ­റു­ഡി­ഗ്രി നന്മ കൊ­ള്ളാ­വു­ന്ന പാ­ത്രം, എ­ന്നാ­യി­രി­യ്ക്കും അ­വു­സേ­പ്പി­ന്റെ നിർ­വ്വ­ച­നം. ആ­യാ­ളു­ടെ നന്മ 101 ഡ്ഗ്രി­യാ­യി­പ്പോ­യാൽ അ­വു­സേ­പ്പ് അ­വു­സേ­പ്പാ­ക­യി­ല്ല. ദൃ­ഷ്ടാ­ന്ത­മാ­യി, അ­വു­സേ­പ്പി­ന്റെ മു­ഖ­ത്തു് ഇ­പ്പോൾ പ­തി­നാ­യി­ര­ത്തൊ­ന്നു് രോ­മ­മു­ണ്ടെ­ന്നു് വി­ചാ­രി­യ്ക്കു­ക. ആ­യാ­ളു­ടെ മു­ഖ­ത്തു് ഇനി ഒരു രോമം കൂടി മു­ള­ച്ചാൽ ആയാൾ പി­ന്നെ അ­വു­സേ­പ്പ­ല്ലെ­ന്നു് അ­നു­മാ­നം ചെ­യ്യേ­ണ്ടി­വ­രും. അ­വു­സേ­പ്പ് സൂ­പ്പും നെ­യ്യും മ­റ്റും ധാ­രാ­ളം ചെ­ലു­ത്തി ര­ണ്ടു­റാ­ത്തൽ കൂടി ഘ­ന­മു­ള്ള­വ­നാ­യി­ത്തീർ­ന്നാൽ, പ­ണ്ട­ത്തെ അ­വു­സേ­പ്പി­നെ­യ­ല്ല പി­ന്നെ നാം കാ­ണു­ന്ന­തെ­ന്നു് പ­റ­യേ­ണ്ടി­വ­രും. ആയാൾ ഒരു പ­ത്തു­കൊ­ല്ലം കൂടി ജീ­വി­ച്ചി­രു­ന്നു് കു­റേ­ക്കൂ­ടി ന­ല്ല­വ­നാ­യി­ത്തീർ­ന്നാൽ, ആ­യാ­ളു­ടെ വ്യ­ക്തി­ത്വം ന­ശി­ച്ചു­പോ­കു­മെ­ന്നു് അ­നു­മാ­നി­യ്ക്കേ­ണ്ടി­വ­രും. ഇതു് പ­ര­മാ­ബ­ദ്ധ­മ­ല്ല­യോ? ത­ന്നി­മി­ത്തം, ര­ണ്ടാ­മ­ത്തെ കാ­ര­ണ­വും സാ­ധു­വ­ല്ലെ­ന്നു് സി­ദ്ധ­മാ­യി.

ഇനി എ­ന്തു് ബാ­ക്കി­യു­ണ്ടു്? അ­വു­സേ­പ്പിൽ­നി­ന്നു് വ്യ­തി­രി­ക്ത­വും ബാ­ഹ്യ­വു­മാ­യ ഒരു കാ­ര­ണ­ത്തി­ന്റെ പ്ര­വർ­ത്ത­നം ഹേ­തു­വാ­യി­ട്ടാ­ണു് അ­വു­സേ­പ്പി­നു് 100 ഡി­ഗ്രി ന­ന്മ­യു­ണ്ടാ­യ­തെ­ന്നു് സ­മ്മ­തി­ച്ചേ കഴിയൂ. ഈ കാരണം എ­ങ്ങ­നെ­യു­ള്ള­താ­ണെ­ന്നാ­ണു് ഇനി അ­ന്വേ­ഷി­ക്കേ­ണ്ട­തു്. അ­ന്വേ­ഷ­ണ­വി­ഷ­യം ന­ന്മ­യു­ടെ കാ­ര­ണ­മാ­യ­തു­കൊ­ണ്ടു്, നൂറു് ഡി­ഗ്രി­യിൽ ഒ­ട്ടും കു­റ­യാ­ത്ത ന­ന്മ­യെ ഉൽ­പ്പാ­ദി­പ്പി­യ്ക്കു­വാൻ ശ­ക്തി­യു­ള്ള­താ­യി­രി­യ്ക്ക­ണം ഈ കാ­ര­ണ­വും. ചു­രു­ക്കി­പ്പ­റ­യു­ക­യാ­ണെ­ങ്കിൽ, ഈ കാരണം ഒ­ന്നു­കിൽ പ­രി­മി­ത­മാ­യ ന­ന്മ­യോ­ടു­കൂ­ടി­യ­താ­യി­രി­യ്ക്ക­ണം. പ­രി­മി­ത­മാ­യ ന­ന്മ­യോ­ടു­കൂ­ടി­യ­താ­ണെ­ങ്കിൽ, മു­മ്പു് നാം ചെയ്ത പ്ര­ശ്ന­ങ്ങൾ പി­ന്നേ­യും ആ­വർ­ത്തി­യ്ക്കേ­ണ്ട­താ­യി വ­ന്നു­കൂ­ടു­ന്നു. ഈ കാ­ര­ണ­ത്തി­ന്റെ കാ­ര­ണ­വും വേ­റൊ­രു പ­രി­മി­ത­മാ­യ ന­ന്മ­യാ­ണെ­ങ്കിൽ, ഒരു ന­ന്മ­യു­ടെ കാരണം അ­റി­യു­ന്ന­തി­നു­പ­ക­രം പല ന­ന്മ­ക­ളു­ടെ കാരണം അ­റി­യേ­ണ്ട­താ­യി­ട്ടാ­ണു് ഇ­രി­യ്ക്കു­ന്ന­തു്. പ­രി­മി­ത­മാ­യ ന­ന്മ­യി­ലൊ­ന്നി­ലും അ­വു­സേ­പ്പി­ന്റെ ന­ന്മ­യു­ടെ കാരണം പൂർ­ണ്ണ­മാ­യും ശാ­ശ്വ­ത­മാ­യും വെ­ളി­പ്പെ­ടു­ന്നി­ല്ല. ത­ന്മൂ­ലം അ­പ­രി­മി­ത­മാ­യ നന്മ മാ­ത്ര­മേ മ­റ്റു് ന­ന്മ­ക­ളു­ടെ കാ­ര­ണ­മാ­വാൻ പ­ര്യാ­പ്ത­മാ­ക­യു­ള്ളു. അ­പ­രി­മി­ത­മാ­യ ന­ന്മ­യു­ടെ അ­ഭാ­വ­ത്തിൽ പ­രി­മി­ത­മാ­യ ന­ന്മ­ക­ളൊ­ന്നും വാ­സ്ത­വി­ക­മാ­ക­യി­ല്ല.

ഈ അ­പ­രി­മി­ത­മാ­യ­ന­ന്മ ചി­ന്താ­ലോ­ക­ത്തിൽ മാ­ത്ര­മ­ല്ല സ്ഥി­തി­ചെ­യ്യു­ന്ന­തെ­ന്നു് അ­നു­സ്മ­രി­പ്പി­ച്ചു­കൊ­ള്ള­ട്ടെ. അതു് കേവലം ആ­ദർ­ശ­പ­ര­മോ സാ­ങ്ക­ല്പി­ക­മോ അല്ല; അതു് എ­ത്ര­യും വാ­സ്ത­വി­ക­മാ­കു­ന്നു. അ­വു­സേ­പ്പ് മു­തൽ­പേർ­ക്കു് പ­രി­മി­ത­മാ­യ ന­ന്മ­യു­ണ്ടെ­ന്നു­ള്ള­തു് വാ­സ്ത­വി­ക­മാ­ണു്. ത­ന്മൂ­ലം അ­പ­രി­മി­ത­മാ­യ ന­ന്മ­യും യ­ഥാർ­ത്ഥ­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന ഒ­ന്നാ­ണു്. ഈ അ­പ­രി­മി­ത­മാ­യ ന­ന്മ­യെ­യാ­കു­ന്നു നാം ദൈ­വ­മെ­ന്നു് വി­ളി­യ്ക്കു­ന്ന­തു്.

പ്ര­സ്തു­ത­വാ­ദ­ത്തെ മ­റ്റൊ­രു­വി­ധ­ത്തിൽ സം­ക്ഷി­പ്ത­മാ­യി പ്ര­കാ­ശി­പ്പി­യ്ക്കാം. പ്ര­പ­ഞ്ച­ത്തിൽ പ­രി­മി­ത­മാ­യ ന­ന്മ­യോ­ടു­കൂ­ടി­യ വി­വി­ധ­വ­സ്തു­ക്കൾ കാ­ണ­പ്പെ­ടു­ന്നു­ണ്ടു്. ഈ പ­രി­മി­ത­മാ­യ നന്മ ത­ന്നെ­യും പലേ തോ­തു­ക­ളിൽ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­ണ്ടു്. അ­ത്ത­ര­ത്തി­ലു­ള്ള ന­ന്മ­യോ­ടു­കൂ­ടി­യ ഒരു വസ്തു ചി­ന്താ­വി­ഷ­യ­മാ­യി എ­ടു­ത്തു് അ­തി­ന്റെ ന­ന്മ­യു­ടെ കാ­ര­ണ­മെ­ന്താ­ണെ­ന്നു് ചോ­ദി­ച്ചാൽ, ര­ണ്ടു് വി­ധ­ത്തിൽ സ­മാ­ധാ­നം നൽകാം. ഒ­ന്നു­കിൽ ഈ നന്മ സ്വ­യം­ഭ­വി­ച്ച­താ­യി­രി­യ്ക്ക­ണം; അ­ല്ലെ­ങ്കിൽ അതു് അ­ന്യ­മാ­യ ഏ­തെ­ങ്കി­ലും കാ­ര­ണ­ത്തി­ന്റെ പ്ര­വർ­ത്ത­നം­മൂ­ലം ഉൽ­പ്പ­ന്ന­മാ­യ­താ­യി­രി­യ്ക്ക­ണം. എ­ന്നാൽ സ്വ­യം­ഭ­വി­യ്ക്കു­ന്ന ന­ന്മ­യ്ക്കു് യാ­തൊ­രു അ­തിർ­ത്തി­യു­മി­ല്ല. അതു് പ­രാ­പേ­ക്ഷ­കൂ­ടാ­ത്ത­താ­യ­തു­കൊ­ണ്ടു് അതിനെ ഒരു പ­രി­മി­തി­യ്ക്കു­ള്ളിൽ ഒ­തു­ക്കി­നിർ­ത്തു­വാൻ ഒ­ന്നു­കൊ­ണ്ടും സാ­ധി­യ്ക്ക­യി­ല്ല. പ­രി­മി­ത­ത എ­ന്ന­തു് ന­ന്മ­യു­ടെ അ­ഭാ­വ­ത്തെ­യാ­ണു് സൂ­ചി­പ്പി­യ്ക്കു­ന്ന­തു്. പ­ര­സ്പ­ര­വി­രു­ദ്ധ­മാ­യ ര­ണ്ടു് കാ­ര്യ­ങ്ങൾ ഒ­രേ­സ­മ­യ­ത്തു് ഒ­രേ­കാ­ര­ണ­ത്തിൽ­നി­ന്നു് പു­റ­പ്പെ­ടു­ക­യി­ല്ല. അ­തു­കൊ­ണ്ടു് സ്വയം ഭൂവായ നന്മ അതേ സ­മ­യ­ത്തു­ത­ന്നെ പ­രി­മി­ത­മാ­ണെ­ന്നു് പ­റ­യു­ന്ന­തു് പൂർ­വ്വാ­പ­ര വി­രു­ദ്ധ­മാ­ണു്. ഒ­രേ­സ­മ­യ­ത്തു് ന­ന്മ­യെ സ്വയം ഉ­ള­വാ­ക്കു­ക­യും ഇ­ല്ലാ­താ­ക്കു­ക­യും­ചെ­യ്യു­ക­യെ­ന്ന­തു് ഒ­രു­കാ­ര­ണ­ത്തി­നു് അ­സാ­ദ്ധ്യ­മാ­ണു്. ത­ന്മൂ­ലം സ്വ­യം­ഭൂ­വാ­യ നന്മ അ­പ­രി­മി­ത­മാ­യി­രി­യ്ക്ക­ണം. പക്ഷേ, പ­രി­മി­ത­മാ­യ ന­ന്മ­മാ­ത്ര­മേ പ്ര­പ­ഞ്ച­ത്തിൽ നാം കാ­ണു­ന്നു­ള്ളൂ. ത­ന്മൂ­ലം പ്ര­പ­ഞ്ച­വ­സ്തു­ക്ക­ളു­ടെ നന്മ സ്വ­യം­ഭ­വി­ച്ച­ത­ല്ല. അതു് പ­രാ­സ്പ­ദ­മാ­ണു്. അ­തി­ന്റെ കാരണം അ­ന്യ­മാ­ണു്. ഈ കാ­ര­ണ­വും പ­രി­മി­ത­മാ­ണെ­ങ്കിൽ ഇതും ഒരു ഫ­ല­മാ­ണെ­ന്നു് വ­രു­ന്നു. മൗ­ലി­ക­മാ­യ ഹേതു ഇ­നി­യും സ­മ്പ്രാ­പ്യ­മാ­യി­ട്ടി­ല്ല. എ­ന്നാൽ അ­പ­രി­മി­ത­മാ­യ ന­ന്മ­യി­ലെ­ത്തു­മ്പോൾ കാരണം വി­ശ­ദ­മാ­യി­ക്ക­ഴി­ഞ്ഞു.

അ­പ­രി­മി­ത­മാ­യ ന­ന്മ­യും അ­പൂർ­ണ്ണ­ത­യും പ­ര­സ്പ­ര­നി­ഷേ­ധ­ക­ങ്ങ­ളാ­ക­കൊ­ണ്ടു് അ­പ­രി­മി­ത­മാ­യ ന­ന്മ­യിൽ യാ­തൊ­രു ന്യൂ­ന­ത­യും ഉ­ണ്ടാ­വാൻ പാ­ടി­ല്ല. കാ­ണ്മാ­നു­ള്ള ശക്തി എ­ന്നു് പ­റ­യു­ന്ന­തു് ഒരു ന­ന്മ­യാ­ണ­ല്ലൊ. എ­ന്നാൽ നേ­ത്ര­ങ്ങ­ളു­ടെ ശക്തി പ­രി­മി­ത­വും അ­പൂർ­ണ്ണ­വു­മാ­ണു്. ത­ന്മൂ­ലം മ­നു­ഷ്യ­നു് ക­ണ്ണു­ണ്ടെ­ന്നു­വെ­ച്ചു് ദൈ­വ­ത്തി­നും മ­ത്ത­ങ്ങാ­പോ­ലെ­യു­ള്ള ക­ണ്ണു­ക­ളു­ണ്ടാ­യി­രി­യ്ക്ക­ണ­മെ­ന്നു് പ­റ­യു­ന്ന­തു് യു­ക്തി­വി­രു­ദ്ധ­മ­ത്രെ. ഭൗ­തി­ക­മാ­യ അ­വ­യ­വ­ങ്ങൾ അ­പ­രി­മി­ത­മാ­യ ന­ന്മ­യ്ക്കു് യോ­ജി­യ്ക്കു­ന്ന­ത­ല്ല. ത­ന്മൂ­ലം അ­ന­ന്ത­മാ­യ പ­രി­പൂർ­ണ്ണ­ത­യോ­ടു­കൂ­ടി­യ വ്യ­ക്തി അ­ഭൗ­തി­ക­മാ­യി­രി­യ്ക്ക­ണ­മെ­ന്നു് സ­മ്മ­തി­യ്ക്കേ­ണ്ടി­യി­രി­യ്ക്കു­ന്നു.

‘നന്മ-​നന്മ എ­ന്നു് പലതവണ ഇവിടെ പ്ര­യോ­ഗി­ച്ചി­ട്ടു­ണ്ടു്. ന­ന്മ­യു­ടെ സ്ഥാ­ന­ത്തു് തിന്മ എ­ന്നു് ഉ­പ­യോ­ഗി­യ്ക്ക­രു­തേ? പ്ര­പ­ഞ്ച­ത്തിൽ പ­രി­മി­ത­മാ­യ തിന്മ കാ­ണു­ന്ന­തു­കൊ­ണ്ടു്, അ­പ­രി­മി­ത­മാ­യ തി­ന്മ­യോ­ടു­കൂ­ടി­യ ഒരു വ്യ­ക്തി­യു­ണ്ടെ­ന്നു് സ­ങ്ക­ല്പി­ക്ക­രു­തേ?’ എ­ന്നു് ഒരു ആ­ക്ഷേ­പം പു­റ­പ്പെ­ട്ടേ­ക്കാം. എ­ന്നാൽ ‘തിന്മ’ എ­ന്ന­തു് എ­ന്താ­ണെ­ന്നു് മ­ന­സ്സി­ലാ­ക്കാ­ത്ത­വ­രിൽ നി­ന്നു് മാ­ത്ര­മേ ഈ ആ­ക്ഷേ­പം പു­റ­പ്പെ­ടു­ക­യു­ള്ളു. നന്മ എ­ന്നു് പ­റ­യു­ന്ന­തി­ന്റെ ആ­ഭ്യ­ന്ത­ര­മാ­യ തത്വം സ­ത്ത­യാ­ണു്. സ­ത്ത­യു­ള്ള­തൊ­ക്കെ­യും ന­ന്മ­യാ­ണു്. തി­ന്മ­യാ­ക­ട്ടെ അ­സ­ത്ത­യ­ത്രെ. അ­തി­നു് ആ­സ്തി­ക്യ­മി­ല്ല. അ­ന്ധ­കാ­രം ഒരു വ­സ്തു­വാ­ണെ­ന്നു് പ­റ­യാ­മെ­ങ്കിൽ തി­ന്മ­യും ഒരു വ­സ്തു­വാ­ണെ­ന്നു് പറയാം. ശൈ­ത്യം ഒരു വ­സ്തു­വാ­ണെ­ങ്കിൽ തി­ന്മ­യും വ­സ്തു­വാ­ണു്. പക്ഷേ, ശൈ­ത്യം ഒരു വ­സ്തു­വ­ല്ല. ചൂടു് എന്ന സത്വ(energy)ത്തി­ന്റെ അ­ഭാ­വ­ത്തെ­യാ­ണു് അതു് വി­വ­ക്ഷി­യ്ക്കു­ന്ന­തു്. എ­ന്നാൽ നാം തി­ന്മ­യെ­ന്നു് പ­റ­യു­ന്ന­തു് ന­ന്മ­യു­ടെ അ­ഭാ­വ­ത്തെ മാ­ത്രം ഉ­ദ്ദേ­ശി­ച്ചു­കൊ­ണ്ടാ­ണോ? അല്ല. ന­ന്മ­യു­ണ്ടാ­കേ­ണ്ടേ­ട­ത്തു് ന­ന്മ­യി­ല്ലാ­തി­രി­യ്ക്കു­ക (the absence of good where good ought to be) എ­ന്ന­താ­ണു് തിന്മ. ന­ന്മ­യു­ടെ അഭാവം മാ­ത്ര­മ­ല്ല, പി­ന്നെ­യോ? അതു് ഉ­ണ്ടാ­കേ­ണ്ട­താ­ണെ­ന്നു­കൂ­ടി ഇവിടെ വി­വ­ക്ഷി­യ്ക്ക­പ്പെ­ടു­ന്നു­ണ്ടു്. സാ­മാ­ന്യ വ്യ­വ­ഹാ­ര­ത്തിൽ ശൈ­ത്യ­വും തി­ന്മ­യും ഗു­ണ­ങ്ങ­ളാ­ണെ­ന്നു് പ­റ­യ­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും, സൂ­ക്ഷ്മ­മാ­ലോ­ചി­ച്ചാൽ അവ ര­ണ്ടും ഗു­ണ­ങ്ങ­ളു­ടെ അ­ഭാ­വ­ത്തെ­യാ­ണു് ല­ക്ഷീ­ക­രി­യ്ക്കു­ന്ന­തെ­ന്നു് കാണാം. അ­തു­കൊ­ണ്ടു് അ­പ­രി­മി­ത­മാ­യ തി­ന്മ­യോ­ടു­കൂ­ടി­യ വ്യ­ക്തി­യെ­ന്നു് പ­റ­യു­ന്ന­തു് ശു­ദ്ധ­മേ അ­സം­ബ­ന്ധ­മാ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ: വ്യ­ക്തി­യ്ക്കു് സ­ത്ത­യു­ണ്ടു്; തി­ന്മ­യ്ക്കു് സ­ത്ത­യി­ല്ല­താ­നും. ത­ന്മൂ­ലം വ­സ്തു­ക്ക­ളു­ടെ ഗു­ണ­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി ഇവിടെ ചെ­യ്തി­ട്ടു­ള്ള അ­നു­മാ­ന­ത്തെ ലോ­ക­ത്തിൽ തി­ന്മ­യു­ണ്ടെ­ന്നു­ള്ള സംഗതി ഒ­ട്ടും­ത­ന്നെ സ്പർ­ശി­യ്ക്കു­ന്നി­ല്ല. നന്മ എ­ന്തു­കൊ­ണ്ടാ­ണു് ചി­ല­രിൽ ന്യൂ­ന­മാ­യി കാ­ണ­പ്പെ­ടു­ന്ന­തെ­ന്നു­ള്ള വാദം ഇവിടെ അ­പ്ര­കൃ­ത­മാ­ണു്. പ­രി­മി­ത­മാ­യ നന്മ വാ­സ്ത­വ­ത്തിൽ ഉ­ള്ള­തു­കൊ­ണ്ടു് അ­പ­രി­മി­ത­മാ­യ ന­ന്മ­യും—അ­താ­യ­തു്: ദൈ­വ­വും—വാ­സ്ത­വ­ത്തിൽ ഉ­ണ്ടെ­ന്നു് മാ­ത്ര­മാ­ണു് ഇവിടെ സ­മർ­ത്ഥി­ച്ചി­രി­യ്ക്കു­ന്ന­തു്.

നിയതി

‘നിയമം’ എന്ന പദം പല വി­ധ­ത്തി­ലും പല അർ­ത്ഥ­ത്തി­ലും പ്ര­യോ­ഗി­യ്ക്ക­പ്പെ­ടു­ന്നു­ണ്ടു്. രാ­ജ­ശാ­സ­ന­ങ്ങ­ളും നാ­ട്ടു­ച­ട്ട­ങ്ങ­ളും നി­യ­മ­ങ്ങ­ളാ­ണെ­ന്നു് വ­ക്കീ­ല­ന്മാർ മാ­ത്ര­മ­ല്ല സാ­ധാ­ര­ണ­ന്മാർ പോലും പ­റ­യാ­റു­ണ്ട­ല്ലൊ. സം­സാ­ര­ഭാ­ഷ­യിൽ ‘നിയമം ക­ഴി­യ്ക്കു­ക’ എ­ന്നും സാ­ഹി­ത്യ­ഭാ­ഷ­യിൽ ‘നി­യ­മേ­ന’ എ­ന്നും മ­റ്റും പ­റ­യു­മ്പോൾ, നിയമം എന്ന വാ­ക്കി­നു് ‘പ­തി­വു്’ എ­ന്നാ­ണു് അർ­ത്ഥം ക­ല്പി­യ്ക്കു­ന്ന­തു്. ഇ­വ­യ്ക്കു് പുറമെ പ്ര­കൃ­തി­യു­ടെ നി­യ­മ­ങ്ങൾ, പ്ര­പ­ഞ്ച­നി­യ­മ­ങ്ങൾ, സ്ഥൂ­ല­വ­സ്തു­ക്ക­ളു­ടെ നി­യ­മ­ങ്ങൾ, എ­ന്നി­ങ്ങ­നെ­യു­ള്ള പ്ര­യോ­ഗ­ങ്ങ­ളിൽ പ്ര­പ­ഞ്ച­ത്തിൽ കാ­ണ­പ്പെ­ടു­ന്ന ഐ­ക്യ­രൂ­പ്യ­ത്തി­ന്റെ നി­ദാ­നം എ­ന്നാ­ണു് നി­യ­മ­ശ­ബ്ദ­ത്തി­ന്റെ താ­ല്പ­ര്യം.

പ്ര­പ­ഞ്ച­നി­യ­മ­ങ്ങ­ളു­ടെ സ്വ­ഭാ­വ­മെ­ന്തു്? ‘സ­ദൃ­ശ­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളു­ടെ അ­നു­സ്യൂ­ത­മാ­യ ആ­വർ­ത്ത­നം’ (the succession of similar phenomena) എ­ന്നാ­ണോ പ്ര­കൃ­തി­നി­യ­മം എന്ന പ­ദ­ത്തി­ന്റെ അർ­ത്ഥം? ചിലർ ഏ­ക­ദേ­ശം ഇ­ത്ത­ര­ത്തി­ലാ­ണു് നി­യ­മ­ശ­ബ്ദം വ്യാ­ഖ്യാ­നി­യ്ക്കു­ന്ന­തു്. ഏതു് പോ­ലെ­യെ­ന്നു് വ­ച്ചാൽ:—പ­ണ്ടു് പ­ണ്ടു് ഒരാൾ ഒരു തേങ്ങ കു­ഴി­ച്ചി­ട്ട­പ്പോൾ ഒരു തെ­ങ്ങിൻ ത­യ്യു് മു­ള­ച്ചു­വ­ന്നു. പ­ത്തി­രു­പ­തു് കൊ­ല്ല­ങ്ങൾ­ക്കു­മു­മ്പു് ഒരാൾ ഒരു തേങ്ങ കു­ഴി­ച്ചി­ട്ട­പ്പോൾ പി­ന്നേ­യും ഒരു തെ­ങ്ങിൻ­തൈ മു­ള­ച്ചു. എന്റെ മു­ത്ത­ശ്ശൻ തേങ്ങ കു­ഴി­ച്ചി­ട്ടു; പി­ന്നെ­യും തെ­ങ്ങിൻ ത­യ്യു് മു­ള­ച്ചു­വ­ന്നു. ഞാനും ഒരു തേങ്ങ കു­ഴി­ച്ചി­ട്ടു; തെ­ങ്ങിൻ­തൈ ത­ന്നെ­യാ­ണു് അതിൽ നി­ന്നു് മു­ള­ച്ചു­വ­ന്ന­തു്. ഇ­ങ്ങ­നെ തേ­ങ്ങ­യിൽ­നി­ന്നു് തെ­ങ്ങു് പല പ്രാ­വ­ശ്യം മു­ള­ച്ചി­ട്ടു­ണ്ടെ­ന്നു­ള്ള പ­ര­മാർ­ത്ഥ­മാ­ണു് നിയമം എന്ന പ­ദ­ത്താൽ വി­വ­ക്ഷി­യ്ക്ക­പ്പെ­ടു­ന്ന­തെ­ന്നു് ചിലർ പ­റ­യു­ന്നു. തു­ല്യ­ഫ­ല­ങ്ങൾ തുടരെ ആ­വർ­ത്തി­യ്ക്ക­പ്പെ­ടു­ക എ­ന്ന­താ­ണു് നി­യ­മ­മെ­ന്നു് അവർ സി­ദ്ധാ­ന്തി­യ്ക്കു­ന്നു. പക്ഷേ, ഈ പ്ര­സ്താ­വ­ത്തിൽ ഗു­രു­ത­ര­മാ­യ ഒരു സ്ഖാ­ലി­ത്യം ഒ­ളി­ഞ്ഞു് കി­ട­ക്കു­ന്നു­ണ്ടു്. തു­ല്യ­ഫ­ല­ങ്ങൾ പു­ന­രാ­വർ­ത്തി­യ്ക്ക­പ്പെ­ടു­ന്നു­ണ്ടെ­ന്നു­ള്ള സംഗതി ഒരു നി­യ­മ­മ­ല്ല; അതു് കേവലം ഒരു അ­നു­ഭ­വ­മാ­ണു്. ഈ പു­ന­രാ­വർ­ത്ത­നം നി­യ­മ­മ­ല്ല, പി­ന്നെ­യോ? നി­യ­മ­ത്തി­ന്റെ ഫ­ല­മ­ത്രെ. നി­യ­മ­ത്തി­നു് ഹൈ­ത­വ­ഭാ­വ­വും പു­ന­രാ­വർ­ത്ത­ന­ത്തി­നു് കാ­ര്യ­ഭാ­വ­വു­മാ­ണു­ള്ള­തു്. അ­പ്ര­കാ­ര­മ­ല്ലെ­ങ്കിൽ നാളെ തേ­ങ്ങ­യിൽ നി­ന്നു് മാവു് മു­ള­യ്ക്ക­യി­ല്ലെ­ന്നു് ന­മു­ക്കു് എ­ങ്ങ­നെ തീർ­ച്ച­യാ­യി പറവാൻ സാ­ധി­യ്ക്കും? നാ­ള­ത്തെ കാ­ര്യം ന­മ്മു­ടെ അ­നു­ഭ­വ­ത്തിൽ പെ­ട്ട­ത­ല്ല­ല്ലൊ. നാളെ തെ­ങ്ങു് ക­യ­റു­മ്പോൾ തേങ്ങ മു­ക­ളി­ലേ­യ്ക്കു് പ­റ­ന്നു് പോ­ക­യി­ല്ലെ­ന്നു് നാം എ­ങ്ങ­നെ തീ­രു­മാ­നി­യ്ക്കും? ഇ­തേ­വ­രെ അ­ങ്ങ­നെ ഒരു കാ­ര്യം സം­ഭ­വി­ച്ചി­ട്ടി­ല്ലെ­ന്നു് വ­ച്ചു് നാളെ അതു് സം­ഭ­വി­യ്ക്കു­വാൻ പാ­ടി­ല്ലെ­ന്നു­ണ്ടോ? ‘പാ­ടി­ല്ല’ എ­ന്നു് തീർ­ത്തു് പ­റ­യ­ണ­മെ­ങ്കിൽ അ­വ­ശ്യ­മാ­യ ഒരു നിയമം അതിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടു­ണ്ടാ­യി­രി­യ്ക്ക­ണം. അ­ങ്ങ­നെ­യൊ­രു നിയമം ഉ­ണ്ടെ­ങ്കിൽ, കാ­ര്യം ആ­വർ­ത്തി­ക്ക­പ്പെ­ട്ടാ­ലും ശരി, ആ­വർ­ത്തി­ക്ക­പ്പെ­ട്ടി­ല്ലെ­ങ്കി­ലും ശരി ആ നിയമം എ­പ്പോ­ഴും സ­ത്യ­മാ­യി­രി­യ്ക്കും. അ­ങ്ങ­നെ­യു­ള്ള നി­യ­മ­ങ്ങൾ വാ­സ്ത­വ­ത്തിൽ ഉ­ള്ള­തു­കൊ­ണ്ടാ­ണു് ചില സം­ഗ­തി­ക­ളെ­ങ്കി­ലും പ്ര­ത്യ­പൂർ­ണ്ണം ന­മു­ക്കു് പറവാൻ സാ­ധി­യ്ക്കു­ന്ന­തു്. തെ­ങ്ങു് എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന വൃ­ക്ഷം ഇ­തേ­വ­രെ ഭൂ­മു­ഖ­ത്തു് മു­ള­ച്ചി­ട്ടി­ല്ല എ­ന്നു് വി­ചാ­രി­യ്ക്കു­ക. എ­ന്നാ­ലും “തെ­ങ്ങു് എ­ന്നു് പ­റ­യ­പ്പെ­ടു­ന്ന മരം ഉ­ണ്ടാ­വാൻ സംഗതി വ­ര­ണ­മെ­ങ്കിൽ അതു് തേ­ങ്ങ­യിൽ നി­ന്നു് മു­ള­ച്ചേ കഴിയൂ” എ­ന്നു് ന­മു­ക്കു് നിർ­വ്വി­ശ­ങ്കം പ­റ­യാ­വു­ന്ന­താ­ണു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ: നി­യ­മ­ത്തി­ന്റെ സ്വ­ഭാ­വം ആ­വർ­ത്ത­ന­വും തൽ­ഫ­ല­മാ­യ അ­നു­ഭ­വ­വു­മ­ല്ല. പ്ര­ത്യു­ത, അ­വ­ശ്യ­ത്വ (necessity) മാ­കു­ന്നു. മ­റ്റു­വി­ധ­ത്തിൽ പ­റ­യു­ക­യാ­ണെ­ങ്കിൽ ഇ­ന്ന­വി­ധ­ത്തിൽ മാ­ത്ര­മേ വ്യാ­പ­രി­യ്ക്കാ­വൂ എ­ന്നു് വ­സ്തു­ക്കൾ­ക്കു് നൽ­ക­പ്പെ­ട്ടി­രി­യ്ക്കു­ന്ന ഒരു ശാ­സ­ന­മാ­ണു് നിയമം. വ­സ്തു­വി­ന്റെ സ്വ­ഭാ­വ (the nature of the thing) മാണു് നിയമം എ­ന്നു­ള്ള സ­മാ­ധാ­നം എ­ത്ര­ക­ണ്ടു് സാ­ധു­വാ­ണെ­ന്നു് വഴിയേ വി­ശ­ദ­മാ­വു­ന്ന­താ­ണു്.

ഇനി ഈദൃശ നി­യ­മ­ങ്ങ­ളു­ടെ പ്ര­വർ­ത്ത­ന­വും തൽ­പ­രി­ണാ­മ­വും എ­പ്ര­കാ­ര­മാ­ണെ­ന്നു് അ­ന്വേ­ഷി­യ്ക്കു­ക തന്നെ. പ്ര­പ­ഞ്ചം ക്ര­മ­വി­ധേ­യ­മാ­ണു്. അ­തി­നു് നി­യ­ത­മാ­യ വ്യാ­പാ­ര­പ­ദ്ധ­തി­ക­ളും അ­വ­സ്ഥാ­വി­ശേ­ഷ­ങ്ങ­ളു­മു­ണ്ടു്. പ്ര­പ­ഞ്ച­ത്തി­ന്റെ ഈ ക്ര­മീ­കൃ­ത­മാ­യ അ­വ­സ്ഥ­യ്ക്കു് ‘നിയതി’ എ­ന്നു് നാ­മ­ക­ര­ണം ചെ­യ്യാം. നിയതി പ­രി­പൂർ­ണ്ണ­മാ­ണെ­ന്നോ അതിൽ യാ­തൊ­രു ന്യൂ­ന­ത­യു­മി­ല്ലെ­ന്നോ ഇവിടെ തെ­ളി­യി­ക്കേ­ണ്ട ആ­വ­ശ്യ­മി­ല്ല. ക്ര­മീ­കൃ­ത­മാ­യ ചില അ­വ­സ്ഥ­കൾ നാം ന­മ്മു­ടെ ചു­റ്റി­ലും കാ­ണു­ന്നു­ണ്ടെ­ന്നു് മാ­ത്ര­മേ ഇവിടെ അ­ധ്യാ­ഹ­രി­യ്ക്കു­ന്നു­ള്ളൂ. ഈ നി­യ­താ­വ­സ്ഥ­യെ ര­ണ്ടു് എ­ന­ങ്ങ­ളാ­യി വേർ­തി­രി­യ്ക്കാം; (1) സ്വ­കീ­യം; (2) പ­രാ­പേ­ക്ഷി­തം.

ഭി­ന്ന­ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി­യ വ­സ്തു­ക്കൾ അ­ന്യോ­ന്യം സം­യോ­ജി­പ്പി­യ്ക്ക­പ്പെ­ടു­മ്പോ­ഴാ­ണു് പ­രാ­പേ­ക്ഷി­ത­മാ­യ ക്ര­മീ­ക­ര­ണം സം­സി­ദ്ധ­മാ­കു­ന്ന­തു്. കാ­ര്യ­കാ­ര­ണ­ബ­ന്ധ­മി­ല്ലാ­ത്ത ഭി­ന്ന­വ­സ്തു­ക്ക­ളു­ടെ സം­ശ്ര­യം പ്ര­പ­ഞ്ച­ത്തിൽ സു­ല­ഭ­മാ­ണു്. പശു പു­ല്ലു് തി­ന്നു­ന്നു. പു­ല്ലി­ന്റെ കാരണം പ­ശു­വ­ല്ല പു­ല്ലു് പ­ശു­വി­ന്റെ കാ­ര­ണ­വു­മ­ല്ല. പു­ല്ലി­ല്ലെ­ങ്കി­ലും മ­റ്റു­വ­ല്ല­തും തി­ന്നു് പ­ശു­വി­നു് ജീ­വി­യ്ക്കു­വാൻ ക­ഴി­യും. പ­ശു­വി­ല്ലെ­ങ്കി­ലും പു­ല്ലു് മു­ള­ച്ചു­കൊ­ള്ളും. എ­ന്നാൽ വാ­സ്ത­വ­ത്തിൽ പു­ല്ലു് പ­ശു­വി­നു് വ­ലി­യൊ­രു അ­നു­ഗ്ര­ഹ­മാ­യി­ട്ടാ­ണു് തീർ­ന്നി­രി­യ്ക്കു­ന്ന­തു്. ന­മ്മു­ടെ അ­ന്ത­രീ­ക്ഷം മ­നു­ഷ്യ­രു­ടെ ജീ­വ­സ­ന്ധാ­ര­ണ­ത്തി­നു് എ­ത്ര­മാ­ത്രം പ­ര്യാ­പ്ത­മാ­ണെ­ന്നു് നോ­ക്കു­ക. വാ­യു­വിൽ പ്ര­ധാ­ന­മാ­യി ഓ­ക്സി­ജൻ, നൈ­ട്ര­ജൻ എ­ന്നി­ങ്ങ­നെ ര­ണ്ടു് അം­ശ­ങ്ങ­ളാ­ണു­ള്ള­തു്. നൈ­ട്ര­ജൻ മാ­ത്ര­മേ വാ­യു­വിൽ ഉള്ളൂ എ­ന്നു് വി­ചാ­രി­യ്ക്കു­ക. എ­ന്നാൽ മ­നു­ഷ്യർ ശ്വാ­സം­മു­ട്ടി ച­ത്തു­പോ­കും. നേ­രേ­മ­റി­ച്ചു് വാ­യു­വിൽ ഓ­ക്സി­ജൻ മാ­ത്ര­മേ ഉള്ളൂ എ­ങ്കിൽ, മ­നു­ഷ്യ­ന്റെ ആ­യു­സ്സു് താ­മ­സം­വി­നാ തീ­ക്കൊ­ള്ളി­പോ­ലെ എ­രി­ഞ്ഞു­പോ­കും. ഈ ബാ­ഷ്പ­ങ്ങ­ളു­ടെ സം­യോ­ഗ­മാ­ക­ട്ടെ മ­നു­ഷ്യ­രു­ടെ പ്രാ­ണ­ധാ­ര­ണ­ത്തി­നു് അ­ത്യ­ന്തം ഉ­പ­യു­ക്ത­മാ­ണു താനും. എ­ന്നാൽ ഈ അ­ന്ത­രീ­ക്ഷം നാം സൃ­ഷ്ടി­ച്ച­ത­ല്ല. അ­ന്ത­രീ­ക്ഷ­മ­ല്ല നമ്മെ സൃ­ഷ്ടി­ച്ച­തും. സാ­ഹ­ച­ര്യ­ങ്ങ­ളാ­ണു് ജീ­വി­ക­ളെ സൃ­ഷ്ടി­ക്കു­ന്ന­തെ­ന്നു­ള്ള പ­രി­ണാ­മ­സി­ദ്ധാ­ന്തം അ­ബ­ദ്ധ­മാ­ണെ­ന്നു് ഇ­നി­യൊ­ര­വ­സ­ര­ത്തിൽ തെ­ളി­യി­യ്ക്കാം. ഈ സി­ദ്ധാ­ന്തം പ­രി­ണാ­മ­വാ­ദി­കൾ തന്നെ മി­ക്ക­വാ­റും ച­വ­റ്റു­കൊ­ട്ട­യിൽ ത­ള്ളി­യി­ട്ട­താ­ണു്. അ­ന്ത­രീ­ക്ഷ­മ­ല്ല നമ്മെ സൃ­ഷ്ടി­ച്ച­തെ­ങ്കിൽ നാമും അ­ന്ത­രീ­ക്ഷ­വും ഇ­ങ്ങ­നെ സം­യോ­ജി­പ്പി­യ്ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തിൽ യാ­തൊ­രു ക്ര­മീ­ക­ര­ണ­വു­മി­ല്ലെ­ന്നോ? അ­പ്ര­കാ­രം തന്നെ അവയവി (oraganisms) കളുടെ ശ­രീ­ര­ഘ­ട­ന പ­രി­ശോ­ധി­ച്ചാൽ ഭി­ന്ന­ഭി­ന്ന ധർ­മ്മ­ങ്ങ­ളോ­ടു­കൂ­ടി­യ വി­വി­ധാ­വ­യ­വ­ങ്ങൾ പ­ര­സ്പ­രം സം­ശ്രി­ത­ങ്ങ­ളാ­യി­രി­യ്ക്കു­ന്ന­തു് കാണാം. ഓരോ അ­വ­യ­വ­വും ല­ക്ഷോ­പ­ല­ക്ഷം ജീ­വാ­ണു­ക്ക­ളു­ടെ അ­ന്യോ­ന്യ സം­ശ്ര­യ­ത്താ­ലാ­ണു് പ്ര­വർ­ത്ത­നം ചെ­യ്യു­ന്ന­തു്. ഇ­വ്വ­ണ്ണം നാ­നാ­ത്വ­ത്തിൽ ഏ­ക­ത്വം വെ­ളി­പ്പെ­ടു­ത്തു­ന്ന അ­വ­സ്ഥ­യാ­ണു് പ­രാ­പേ­ക്ഷി­ത­മാ­യ നിയതി.

സ്വ­കീ­യ­മാ­യ നി­യ­തി­യാ­ക­ട്ടെ ഓരോ വ­സ്തു­വി­നും പ്ര­ത്യേ­ക­മു­ള്ള ഗു­ണ­ങ്ങ­ളെ പ­രാ­മർ­ശി­യ്ക്കു­ന്നു. ഒരു ചെറിയ ബീ­ജ­ത്തിൽ നി­ന്നു് മ­ഹ­ത്താ­യ ഒരു വൃ­ക്ഷം പു­റ­പ്പെ­ടു­ന്ന­തു് നോ­ക്കു­ക. ആ വൃ­ക്ഷ­ത്തി­നു­ള്ള സ്വ­കീ­യ­ഗു­ണ­ങ്ങൾ പു­റ­പ്പെ­ടു­ത്തു­വാ­നു­ള്ള ശക്തി ബീ­ജ­ത്തിൽ അ­ന്തർ­ഭ­വി­ച്ചി­രി­യ്ക്കു­ന്നു. ഇ­തി­നും പ­രാ­പേ­ക്ഷ വേ­ണ­മെ­ന്നു­ള്ള­തു് ശ­രി­ത­ന്നെ. വാ­യു­വിൽ നി­ന്നും മ­ണ്ണിൽ നി­ന്നും സൂ­ര്യ­നിൽ നി­ന്നും പോ­ഷ­കാം­ശ­ങ്ങൾ ഉ­പാ­ഹ­രി­ച്ചെ­ങ്കിൽ മാ­ത്ര­മെ അ­തി­നു് വ­ള­രു­വാൻ പാ­ടു­ള്ളൂ. പക്ഷേ, ഈ പോ­ഷ­കാം­ശ­ങ്ങൾ­ക്കു് വൃ­ക്ഷ­ത്തി­നു­ള്ള സ്വ­കീ­യ ഗു­ണ­ങ്ങൾ സൃ­ഷ്ടി­യ്ക്കു­വാൻ സാ­ധി­യ്ക്കു­ക­യി­ല്ല. പ്ര­ത്യേ­ക­ബീ­ജ­ത്തിൽ­നി­ന്നു് മാ­ത്ര­മേ പ്ര­ത്യേ­ക വൃ­ക്ഷം പു­റ­പ്പെ­ടു­ക­യു­ള്ളു. ബീ­ജ­ത്തിൽ അ­ന്തർ­ഭ­വി­ച്ചി­രി­യ്ക്കു­ന്ന ശ­ക്തി­യാ­ണു് ഒരു വൃ­ക്ഷ­ത്തി­നു് മ­റ്റു് വൃ­ക്ഷ­ങ്ങൾ­ക്കി­ല്ലാ­ത്ത വി­ശേ­ഷ­ഗു­ണ­ങ്ങൾ നൽ­കു­ന്ന­തു്. ഇ­വി­ടേ­യും അ­ത്ഭു­ത­ക­ര­മാ­യ ക്ര­മീ­ക­ര­ണം അ­ന്തർ­ല്ലീ­ന­മാ­യി­ക്കി­ട­ക്കു­ന്നു.

ഉ­ഭ­യ­പ­ക്ഷ­ത്തി­ലും നി­യ­ത­മാ­യ ഒ­ര­വ­സ്ഥ­യാ­ണു് നാം കാ­ണു­ന്ന­തു്. അ­താ­യ­തു്: ഫ­ല­ത്തെ ല­ക്ഷ്യ­മാ­ക്കി ഉ­പ­ക­ര­ണ­ങ്ങൾ സ­ജ്ജീ­ക­രി­യ്ക്ക­പ്പെ­ടു­ക­യും സം­യോ­ജി­യ്ക്ക­പ്പെ­ടു­ക­യും ചെ­യ്തു­കൊ­ണ്ടി­രി­യ്ക്കു­ന്നു. പ്ര­കൃ­തി­യു­ടെ വ്യാ­പാ­രം ല­ക്ഷ്യം കൂ­ടാ­ത്ത­ത­ല്ല. ചില നി­ശ്ചി­ത­ഫ­ല­ങ്ങൾ പു­റ­പ്പെ­ടു­വി­യ്ക്കു­വാൻ പ്ര­കൃ­തി സദാ പ്ര­വർ­ത്ത­നം­ചെ­യ്തു­കൊ­ണ്ടി­രി­യ്ക്കു­ന്നു.

ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ഇ­നി­യും ഉ­പ­പാ­ദി­യ്ക്കേ­ണ്ട­തി­ല്ല. പ­ണ്ഡി­ത­നും, പാ­മ­ര­നും, വേ­ദാ­ന്തി­യും, ശാ­സ്ത്ര­ജ്ഞ­നും, ആ­സ്തി­ക­നും നാ­സ്തി­ക­നും ഒ­ന്നു­പോ­ലെ സ­മ്മ­തി­യ്ക്കു­ന്ന ഒരു വ­സ്തു­ത­യാ­ണു് ഇതു്. “ഇ­പ്പോൾ കാ­ണു­ന്ന നാ­നാ­ത്വം ഒരു കാ­ല­ത്തു് ഉ­ണ്ടാ­യി­രു­ന്നി­ല്ല. കേവലം മേ­ഘ­സ­ദൃ­ശ­മാ­യ (nebulous) ഒരു അ­വ­സ്ഥ­യിൽ നി­ന്നാ­ണു് ഇ­ക്കാ­ണാ­വു­ന്ന വൈ­ജാ­ത്യ­ങ്ങ­ളെ­ല്ലാം ഉ­ണ്ടാ­യ­തു്” എ­ന്നു് സ­മർ­ത്ഥി­ച്ചാ­ലും വാ­ദ­മു­ഖ­ത്തി­നു് യാ­തൊ­രു കോ­ട്ട­വും സം­ഭ­വി­യ്ക്കു­ന്നി­ല്ല. വി­ക­സി­താ­വ­സ്ഥ­യേ­ക്കാൾ അ­ത്ഭു­ത­ക­ര­വും ക്ര­മീ­കൃ­ത­വു­മാ­ണു് മൂ­ല­ധാ­തു­വിൽ അ­ന്തർ­ഭ­വി­ച്ചി­രി­യ്ക്കു­ന്ന ശക്തി. ഇ­പ്പോൾ കാ­ണു­ന്ന ഫ­ല­ങ്ങ­ളെ­ല്ലാം പു­റ­പ്പെ­ടു­ത്തു­വാ­നു­ള്ള ശക്തി അതിൽ എ­ന്നും നി­ലീ­ന­മാ­യി­രു­ന്നി­രി­യ്ക്ക­ണം. ഈ ശക്തി വി­ക­സി­ത­പ്ര­പ­ഞ്ച­ത്തെ­പ്പോ­ലെ തന്നെ അ­ത്ഭു­ത­ക­ര­മ­ല്ല­യോ? നി­യ­തി­യെ ഉൽ­പ്പാ­ദി­പ്പി­ച്ച മൂ­ല­ധാ­തു നി­യ­തി­യേ­ക്കാൾ ഹീ­ന­മാ­ണോ? ഈ മൂ­ല­ധാ­തു­വും നി­യ­ത­മ­ല്ല­യോ? മൂ­ല­ധാ­തു ചില ഫ­ല­ങ്ങ­ളെ ല­ക്ഷ്യ­മാ­ക്കി വി­കാ­സം പ്രാ­പി­ച്ച­തു­കൊ­ണ്ടാ­ണു് നാം കാ­ണു­ന്ന ഫ­ല­ങ്ങൾ പു­റ­പ്പെ­ട്ട­തും പു­റ­പ്പെ­ട്ടു­കൊ­ണ്ടി­രി­യ്ക്കു­ന്ന­തും എ­ന്നു­ള്ള അ­നു­മാ­നം അ­നർ­ഗ്ഗ­ള­മാ­ണു്. ത­ന്മൂ­ലം പ്ര­പ­ഞ്ച­മെ­ല്ലാം മേ­ഘ­സ­ങ്കാ­ശ­മാ­യ ഒരു ബാ­ഷ്പ­പ­ട­ല­ത്തിൽ നി­ന്നു് പ­രി­ണ­മി­ച്ചു­ണ്ടാ­യ­താ­ണെ­ന്നു് സ­മ്മ­തി­ച്ചാ­ലും നി­യ­തി­യു­ടെ പി­ടി­യിൽ നി­ന്നു് മോചനം ല­ഭി­യ്ക്ക­യു­മി­ല്ല.

images/Aldous_Huxley.png
ഹ­ക്ക്സ്ലി

നിയതി കേവലം യാ­ദൃ­ച്ഛി­ക­മാ­ണെ­ന്ന­ത്രെ നി­രീ­ശ്വ­ര­ന്മാർ വാ­ദി­യ്ക്കു­ന്ന­തു്. ഈ­ശ്വ­ര­നെ നാ­ടു­ക­ട­ത്തു­വാൻ അരയും തലയും മു­റു­ക്കി നി­ല്ക്കു­ന്ന­വർ­ക്കു് പൂർ­വ്വാ­പ­ര­വൈ­രു­ദ്ധ്യം നി­സ്സാ­ര­മാ­ണു്. ശാ­ത്രീ­യാ­ന്വേ­ഷ­ണ­ങ്ങ­ളിൽ അ­തി­മാ­ത്രം കു­ശ­ല­ബു­ദ്ധി­ത്വം പ്ര­ദർ­ശി­പ്പി­യ്ക്കു­ന്ന ചി­ലർ­പോ­ലും ഇ­ക്കാ­ര്യ­ത്തോ­ടു് അ­ടു­ക്കു­മ്പോൾ യു­ക്തി­വി­ഹീ­ന­രാ­യി കാ­ണ­പ്പെ­ടു­ന്ന­തു് ബു­ദ്ധി­യു­ടെ മ­റി­മാ­യം എന്നേ പ­റ­യേ­ണ്ടൂ. ഹ­ക്ക്സ്ലി പ­റ­യു­ന്ന­തു് കേ­ട്ടാ­ലും:—“വാ­സ്ത­വി­ക­മാ­യ പ്ര­കൃ­തി അ­വ­ശ്യ­മാ­യ നി­യ­മ­ങ്ങ­ളാൽ നി­യ­ന്ത്രി­ക്ക­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും അ­തി­ന്റെ ഉ­ത്ഭ­വം അ­ഭേ­ദ്യ­മാ­യ അ­ന്ധ­കാ­ര­ത്തി­ലും നി­ശ്ശ­ബ്ദ­ത­യി­ലു­മാ­ണു് സ്ഥി­തി­ചെ­യ്യു­ന്ന­തു്.” പ്ര­കൃ­തി വാ­സ്ത­വി­ക­മാ­ണെ­ന്നും നി­യ­ങ്ങൾ അതിനെ നി­യ­ന്ത്രി­യ്ക്കു­ന്നു­ണ്ടെ­ന്നും അ­ദ്ദേ­ഹം സ­മ്മ­തി­യ്ക്കു­ന്നു. പക്ഷേ, അ­തി­ന്റെ ഉ­ത്ഭ­വം അ­ന്ധ­കാ­ര­ത്തി­ലും നി­ശ്ശ­ബ്ദ­ത­യി­ലു­മാ­ണ­ത്രെ. എ­ന്നു­വെ­ച്ചാൽ, അ­ന്ധ­കാ­രം, നി­ശ്ശ­ബ്ദ­ത എന്നീ ര­ണ്ടു് ശൂന്യ (Zero) ങ്ങൾ ചേർ­ന്നു് യ­ഥാർ­ത്ഥ­മാ­യി സ്ഥി­തി­ചെ­യ്യു­ന്ന ഒരു സ­ത്ത­യെ ഉ­ല്പാ­ദി­പ്പി­ച്ചു­വെ­ന്ന­ല്ല­യോ അ­നു­മാ­നം? ഇതു് ഒരു ക­വി­വാ­ക്യ­മാ­യി­രു­ന്നു­വെ­ങ്കിൽ ക­വി­യു­ടെ വ്യം­ഗ്യം എ­ന്താ­ണെ­ന്നു് ഏ­ക­ദേ­ശ­മാ­നം ചെ­യ്യാ­മാ­യി­രു­ന്നു. ഒരു ശാ­സ്ത്ര­ജ്ഞൻ ഇ­പ്ര­കാ­രം അ­സം­ബ­ന്ധം പു­ല­മ്പു­ന്ന­തു് ആ­ശ്ച­ര്യ­ക­രം തന്നെ! നിയതി യ­ദൃ­ച്ഛ (Chance) യുടെ ഫ­ല­മാ­ണെ­ന്നു് പ­റ­യു­ന്ന­തും മുൻ­പ­റ­ഞ്ഞ­തി­നേ­ക്കാൾ മെ­ച്ച­മ­ല്ല. യ­ദൃ­ച്ഛ എ­ന്നു­വെ­ച്ചാൽ ക്ര­മീ­ക­ര­ണ­ത്തി­ന്റെ അഭാവം എ­ന്നാ­ണർ­ത്ഥം. നി­യ­തി­യു­ടെ അ­ഭാ­വ­മാ­ണു് നി­യ­തി­യു­ടെ കാ­ര­ണ­മെ­ന്നു് പ­റ­യു­ന്ന­തു് മി­ത്ഥ്യാ­ജ­ല്പ­ന­മ­ത്രേ. അ­ക്ഷ­ര­ങ്ങൾ കൊ­ത്തി­യി­ട്ടു­ള്ള അ­ച്ചു­കൾ ഒരു തൊ­ട്ടി­യി­ലെ­ടു­ത്തു് ഒ­ന്നാ­കെ നി­ല­ത്തു് ചൊ­രി­ഞ്ഞ­പ്പോൾ, ആ അ­ക്ഷ­ര­ങ്ങൾ അ­ക­സ്മാൽ ക്ര­മീ­ക­രി­യ്ക്ക­പ്പെ­ട്ടു് കാ­ളി­ദാ­സ പ്ര­ണീ­ത­മാ­യ ‘അ­ഭി­ജ്ഞാ­ന ശാ­കു­ന്ത­ള’മാ­യി­ത്തീർ­ന്നു­വെ­ന്നു് പ­റ­ഞ്ഞാൽ പോലും ഇ­ത്ര­മാ­ത്രം അ­സാം­ഗ­ത്യ­മി­ല്ല.

സ്ഥൂ­ല­പ­ദാർ­ത്ഥ­ത്തിൽ സ്വയം അ­ന്തർ­ഭ­വി­ച്ചി­രി­യ്ക്കു­ന്ന ശ­ക്തി­ക­ളു­ടെ പ്ര­വർ­ത്ത­നം ഹേ­തു­വാ­യി­ട്ടാ­ണു് പ്ര­കൃ­തി­നി­യ­മ­ങ്ങ­ളും തൽ­ഫ­ല­മാ­യ നി­യ­താ­വ­സ്ഥ­യും ഉ­ണ്ടാ­യ­തെ­ന്നു് ചിലർ പ­റ­യു­ന്നു. ഈ വാദം ഏ­താ­ണ്ടു് ഇ­പ്ര­കാ­ര­മാ­ണു്:—“സ്ഥൂ­ല­പ­ദാർ­ത്ഥ (matter) മൊ­ഴി­കെ മ­റ്റു് യാ­തൊ­ന്നും ജ­ഗ­ത്തി­ലി­ല്ല; ഉ­ണ്ടാ­യി­ട്ടു­മി­ല്ല. അ­താ­യ­തു്: വ്യാ­പ്തി (extension) യു­ള്ള­തും ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ­തു­മാ­യ വ­സ്തു­മാ­ത്ര­മേ യ­ഥാർ­ത്ഥ­മാ­യി സ്ഥി­തി­ചെ­യ്യു­ന്നു­ള്ളൂ. ഒ­രു­കാ­ല­ത്തു് പ്ര­പ­ഞ്ചം പ­രി­ഭ്ര­മ­ണം ചെ­യ്തു­കൊ­ണ്ടി­രു­ന്ന അ­ഗ്നി­മ­യ­മാ­യ ഒരു ബാ­ഷ്പ­സ­ഞ്ച­യ­മാ­യി­രു­ന്നു. ഈ ബാ­ഷ്പ­സ­ഞ്ച­യ­ത്തി­ന്റെ അ­ണു­ക്ക­ളിൽ സ്വ­യ­മേ­വ സ്ഥി­തി ചെ­യ്തി­രു­ന്ന വി­വി­ധ­ശ­ക്തി­ക­ളു­ടെ സം­ഘ­ട്ട­ന­വും പ്ര­തി­സം­ഘ­ട്ട­ന­വും ഹേ­തു­വാ­യി, ഇ­ന്നു് നാം കാ­ണു­ന്ന സ­ചേ­ത­ന­വും അ­ചേ­ത­ന­വു­മാ­യ സർ­വ്വ­പ­ദാർ­ത്ഥ­ങ്ങ­ളും ക്ര­മേ­ണ പ­രി­ണ­ത­മാ­യി­ത്തീർ­ന്നു. ജീ­വ­ജാ­ല­ങ്ങൾ കേവലം അ­ത്ഭു­ത­ക­ര­മാ­യ ഘ­ടി­കാ­ര­ങ്ങ­ളാ­ണു്; വി­ചാ­രം, മ­ന­സ്സു് എ­ന്നി­വ­യെ­ല്ലാം സ്ഥൂ­ല­പ­ദാർ­ത്ഥ­ത്തി­ന്റെ ചലനം മാ­ത്ര­മാ­കു­ന്നു.” ഇ­ങ്ങ­നെ­യാ­ണു് ചില അ­നാ­ത്മ­വാ­ദി­ക­ളു­ടെ സി­ദ്ധാ­ന്തം. സ്ഥൂ­ല­പ­ദാർ­ത്ഥ­മൊ­ഴി­കെ മ­റ്റു് യാ­തൊ­ന്നും വാ­സ്ത­വി­ക­മ­ല്ലെ­ന്നാ­ണ­ല്ലൊ ഇതിൽ നി­ന്നു് അർ­ത്ഥ­മാ­ക്കേ­ണ്ട­തു്. എ­ന്നാൽ സ്ഥൂ­ല­പ­ദാർ­ത്ഥ­മെ­ന്യെ മ­റ്റു് യാ­തൊ­ന്നും വാ­സ്ത­വി­ക­മ­ല്ലെ­ങ്കിൽ, ഈ സി­ദ്ധാ­ന്ത­വും വാ­സ്ത­വി­ക­മ­ല്ല. കാരണം ഈ സി­ദ്ധാ­ന്തം ഇ­ന്ദ്രി­യ­ഗോ­ച­ര­മ­ല്ലെ­ന്ന­തു് തന്നെ. മാ­ത്ര­മ­ല്ല, ഈ ബാ­ഷ്പ­പ­ട­ല­ത്തി­ലെ അ­ണു­ക്കൾ­ക്കു് ചി­ല­യ്ക്കു­വാ­നു­ള്ള ശക്തി എ­ങ്ങ­നെ ല­ഭി­ച്ചു? ഈ ചോ­ദ്യ­ത്തി­നു് സ­മാ­ധാ­ന­മി­ല്ല. ചലനം അ­ണു­ക്ക­ളിൽ സ്വ­യ­മേ­വ സ്ഥി­തി­ചെ­യ്യു­ന്നു­ണ്ടെ­ന്നാ­ണു് അവർ പ­റ­യു­ന്ന­തി­ന്റെ താ­ല്പ­ര്യം. പക്ഷേ, സ്വ­ത­സ്സി­ദ്ധ­മാ­യ ചലനം എ­ന്നു് പ­റ­യു­ന്ന­തു് അ­സം­ബ­ന്ധ­മാ­ണു്. സ്ഥൂ­ല­പ­ദാർ­ത്ഥം ച­ലി­ച്ചു­കൊ­ണ്ടി­രി­യ്ക്ക­ണ­മെ­ന്നു് യാ­തൊ­രു നിർ­ബ്ബ­ന്ധ­വു­മി­ല്ല. [ന്യൂ­ട്ട­ന്റെ ചലന നി­യ­മ­ങ്ങൾ നോ­ക്കു­ക.] ച­ല­ന­വും നി­ശ്ച­ലാ­വ­സ്ഥ­യും അ­തി­നു് ഒ­ന്നു­പോ­ലെ പ്രാ­പി­യ്ക്കാം. മാ­ത്ര­മ­ല്ല, ഒരു വ­സ്തു­വി­ന്റെ ച­ല­ന­ത്തി­നു് ല­ക്ഷ്യ­വും നി­യ­ന്ത്ര­ണ (direction) വും ഉ­ണ്ടാ­യി­രി­യ്ക്ക­ണം. ഈ ല­ക്ഷ്യ­വും നി­യ­ന്ത്ര­ണ­വും നിർ­ണ്ണ­യി­ക്കു­ന്ന­തു് ആ വ­സ്തു­വ­ല്ല, അ­തിൽ­നി­ന്നു് ഭി­ന്ന­മാ­യ മ­റ്റൊ­ന്നാ­ണു്. പ­ര­മാ­ണു­ക്ക­ളു­ടെ ച­ല­ന­ശ­ക്തി എ­ങ്ങ­നെ ഉ­ണ്ടാ­യി? സ്ഥൂ­ല­പ­ദാർ­ത്ഥ­ത്തി­നു് പു­റ­മെ­യു­ള്ള ഒ­ന്നി­നെ ആ­ശ്ര­യി­യ്ക്കാ­തെ നിർ­വ്വാ­ഹ­മി­ല്ല. അ­ണു­വി­ന്റെ സ്വ­ഭാ­വം അ­ങ്ങ­നെ­യാ­യ­തു­കൊ­ണ്ടാ­ണു് എ­ന്നു് പ­റ­യു­ന്ന­തു് അ­സം­ഗ­ത­മാ­ണു്. ഈ സ്വ­ഭാ­വം എ­ങ്ങ­നെ ഉ­ണ്ടാ­യി എ­ന്നു് പി­ന്നേ­യും ചോ­ദി­യ്ക്കേ­ണ്ടി­വ­രു­ന്നു. സ്വ­യം­ഭൂ­വ­ല്ലാ­ത്ത ഒരു വ­സ്തു­വി­നു് സ്വ­ത­സ്സി­ദ്ധ­മാ­യ സ്വ­ഭാ­വ­വും ഉ­ണ്ടാ­ക­യി­ല്ല. സ്ഥൂ­ല­പ­ദാർ­ത്ഥം അ­വ­ശ്യം ഭ­വി­ച്ച­ത­ല്ലെ­ന്നു് ഇ­തി­ന­കം വി­ശ­ദ­മാ­യി­ട്ടു­ണ്ട­ല്ലൊ.

എ­ന്തി­നു് അതും ഇതും പ­റ­യു­ന്നു? ഒ­ന്നു­കിൽ പ്ര­പ­ഞ്ച­ത്തിൽ നി­യ­ത­മാ­യ യാ­തൊ­ന്നു­മി­ല്ലെ­ന്നു് പ­റ­ഞ്ഞു് അ­ന്ധ­ന്മാ­രു­ടെ ഗ­ണ­ത്തിൽ ചേരുക. അ­ല്ലെ­ങ്കിൽ, നി­യ­തി­യു­ണ്ടെ­ങ്കി­ലും അ­തി­നു് യാ­തൊ­രു കാ­ര­ണ­വു­മി­ല്ലെ­ന്നു് പ­റ­ഞ്ഞു. മൂ­ഢ­ന്മാ­രു­ടെ കൂ­ട്ട­ത്തിൽ ചേരുക. അ­തു­മെ­ല്ലെ­ങ്കിൽ, ‘നിയതി ഉ­ണ്ടു്; അ­തി­നു് ഒരു കാ­ര­ണ­വും ഉ­ണ്ടു്; പക്ഷേ, കാരണം എ­ന്താ­ണെ­ന്നു് അ­റി­വാൻ നിർ­വ്വാ­ഹ­മി­ല്ല’ എ­ന്നു് പ­റ­ഞ്ഞു് അ­ജ്ഞ­ത്വം കൈ­വ­രി­യ്ക്കു­ക. അ­ല്ലെ­ങ്കിൽ, എ­ല്ലാ­ക്കാ­ല­ങ്ങ­ളി­ലും എല്ലാ ദേ­ശ­ങ്ങ­ളി­ലു­മു­ള്ള ഭൂ­രി­പ­ക്ഷം ജ­ന­ങ്ങൾ അ­വ­ലം­ബി­ച്ചി­ട്ടു­ള്ള­തും മ­ഹാ­വി­ജ്ഞ­ന്മാർ ആ­ദ­രി­ച്ചി­ട്ടു­ള്ള­തു­മാ­യ ഒരു അ­നു­മാ­ന രീതി പി­ന്തു­ട­രു­ക. അതു് എ­ന്തെ­ന്നാൽ:

പ്ര­കൃ­തി­യിൽ നി­യ­ത­മാ­യ അഥവാ ക്ര­മീ­കൃ­ത­മാ­യ പലേ അ­വ­സ്ഥാ­ന്ത­ര­ങ്ങ­ളു­ണ്ടു്: ചു­രു­ക്കി­പ്പ­റ­ഞ്ഞാൽ, നി­യ­തി­യു­ണ്ടു്. നിയതി ഉ­ണ്ടാ­ക­ണ­മെ­ങ്കിൽ നിയമം ഉ­ണ്ടാ­യി­രി­യ്ക്ക­ണം. നിയമം ഉ­ണ്ടാ­ക­ണ­മെ­ങ്കിൽ നി­യ­മ­നം ഉ­ണ്ടാ­യി­രി­യ്ക്ക­ണം. നി­യ­മ­നം ഉ­ണ്ടാ­ക­ണ­മെ­ങ്കിൽ ഒരു നി­യാ­മ­ക ശക്തി ഉ­ണ്ടാ­യി­രി­യ്ക്ക­ണം. ഈ നി­യാ­മ­ക­ശ­ക്തി അഥവാ നി­യ­ന്താ­വു് ല­ക്ഷ്യം­കൂ­ടാ­തെ­യ­ല്ല പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­തു്. പ്ര­കൃ­തി­യിൽ ഉ­പ­ക­ര­ണ­ങ്ങൾ സ­ജ്ജീ­ക­രി­യ്ക്ക­പ്പെ­ടു­ന്ന­തു് ഏ­തെ­ങ്കി­ലും ഫലമോ ഫ­ല­ങ്ങ­ളോ ഉ­ള­വാ­ക്കു­ന്നു­ണ്ടു്. അ­ങ്ങ­നെ­യൊ­രു ഉ­ദ്ദേ­ശ­മു­ണ്ടെ­ങ്കിൽ മാ­ത്ര­മേ ഭി­ന്ന­വ­സ്തു­ക്ക­ളു­ടെ ഏ­ക­ല­ക്ഷ്യോ­ന്മു­ഖ­മാ­യ പ്ര­വർ­ത്ത­ന­ത്തി­നു് കാ­ര­ണ­മു­ണ്ടാ­ക­യു­ള്ളു. ത­ന്മൂ­ലം നി­യാ­മ­ക­ശ­ക്തി ഫ­ലോ­ന്മു­ഖ­മാ­യി­ട്ടാ­ണു് പ്ര­വർ­ത്തി­യ്ക്കു­ന്ന­തു്, അ­ല്ലെ­ങ്കിൽ പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­തു്. ഈ ഫ­ല­ത്തെ പ്ര­സ്തു­ത ശക്തി മുൻ­കൂ­ട്ടി വീ­ക്ഷി­ച്ചി­ട്ടു­ണ്ടാ­യി­രി­യ്ക്ക­ണം. ഇ­ല്ലെ­ങ്കിൽ അ­തി­ന്റെ പ്ര­വർ­ത്ത­നം ഉ­ദ്ദേ­ശം­കൂ­ടാ­ത്ത­താ­ണെ­ന്നു് പ­റ­യേ­ണ്ടി­വ­രും. പക്ഷേ, ഫ­ല­ങ്ങ­ളെ ആ­സ്പ­ദ­മാ­ക്കി പ­രി­ശോ­ധി­യ്ക്കു­മ്പോൾ ഒരു ല­ക്ഷ്യം കൂ­ടാ­തെ­യ­ല്ല പ്ര­സ്തു­ത ശക്തി വ്യാ­പ­രി­ച്ചി­ട്ടു­ള്ള­തെ­ന്നു് സ­മ്മ­തി­യ്ക്കാ­ത ത­ര­മി­ല്ല. അ­തു­കൊ­ണ്ടു് നി­യാ­മ­ക­ശ­ക്തി ല­ക്ഷ്യ­ത്തെ അ­റി­വാൻ പ്രാ­പ്തി­യു­ള്ള­താ­യി­രി­യ്ക്ക­ണം. അ­താ­യ­തു്: ബു­ദ്ധി­യു­ള്ള­താ­യി­രി­യ്ക്ക­ണം. ഈ സം­ബു­ദ്ധ­മാ­യ നി­യാ­മ­ക­ശ­ക്തി­യെ­യാ­ണു് ആ­സ്തി­ക­ന്മാർ ഈ­ശ്വ­രൻ എ­ന്നു് വി­ളി­യ്ക്കു­ന്ന­തു്.

ഉൽ­പ­ത്തി­യും സാ­ധാ­ര­ണ­ത്വ­വും
images/Joseph_Lister.jpg
ലി­സ്റ്റർ

സ്ഥ­ല­കാ­ല­ങ്ങ­ളിൽ പ­ര­സ്പ­രം ഏറ്റം അ­ക­ന്നി­രി­യ്ക്കു­ന്ന സ­മു­ദാ­യ­ങ്ങ­ളിൽ­പോ­ലും ഒരു സംഗതി സർ­വ്വ­സാ­മാ­ന്യ­മാ­യി കാ­ണ­പ്പെ­ടു­ന്നു­ണ്ടു്. അ­ദൃ­ശ്യ­വും പ്ര­ക­ത്യ­തീ­ത­വു­മാ­യ ഒരു ശക്തി അഥവാ ശ­ക്തി­ക­ളെ സ­ങ്ക­ല്പി­യ്ക്കു­ന്ന­തിൽ മ്ലേ­ച്ഛ­ന്മാ­രും പ­രി­ഷ്കൃ­ത­ന്മാ­രും, പാ­ശ്ചാ­ത്യ­രും പൗ­ര­സ്ത്യ­ന്മാ­രും, കാ­ട­ന്മാ­രും നാ­ട­ന്മാ­രും തു­ല്യ­മ­നോ­ഭാ­വം പ്ര­ദർ­ശി­പ്പി­യ്ക്കു­ന്നു. അ­വ­രു­ടെ സ­ങ്ക­ല്പ­ങ്ങൾ­ക്കു് ഐ­ക്യ­രൂ­പ്യ­മു­ണ്ടെ­ന്നോ അ­വ­യെ­ല്ലാം ഒ­ന്നു­ത­ന്നെ­യാ­ണെ­ന്നോ അല്ല ഇ­പ്പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥം. വാ­സ്ത­വ­ത്തിൽ അ­വ­രു­ടെ വി­ഭാ­വ­ന­ങ്ങൾ ധ്രു­വ­ങ്ങൾ ത­മ്മി­ലെ­ന്ന­പോ­ലെ വ്യ­ത്യ­സ്ത­ങ്ങ­ളാ­ണെ­ന്നു് വേ­ണ­മെ­ങ്കിൽ സ­മ്മ­തി­യ്ക്കാം. എ­ന്നാ­ലും ഇ­ന്ദ്രി­യ­ഗോ­ച­ര­മാ­യ ലോകം കൂ­ടാ­തെ മ­റ്റൊ­രു ലോ­ക­മു­ണ്ടെ­ന്നും പ്ര­കൃ­തി­ശ­ക്തി­കൾ­ക്കു് ഉ­പ­രി­യാ­യി ഒരു മ­ഹ­ച്ഛ­ക്തി ഉ­ണ്ടെ­ന്നും നി­രൂ­പി­യ്ക്കു­ന്ന­തു് അ­വർ­ക്കെ­ല്ലാ­വർ­ക്കും പൊ­തു­വെ ഉള്ള ഒരു സ്വ­ഭാ­വ­മാ­ണു്. ഭൂ­ഗർ­ഭ­ത്തിൽ മ­നു­ഷ്യാ­വ­ശി­ഷ്ട­ങ്ങൾ എവിടെ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു­വോ, അ­വി­ടെ­യെ­ല്ലാം മ­രി­ച്ച­വ­രോ­ടു­ള്ള ബ­ഹു­മാ­നം, ശവം മ­റ­വു­ചെ­യ്യു­ന്ന­തി­ലു­ള്ള ശു­ഷ്കാ­ന്തി, മ­താ­ത്മ­ക­മാ­യ നൃ­ത്തം, മ­ന്ത്രം എ­ന്നി­ങ്ങ­നെ­യു­ള്ള പാ­ര­ത്രി­ക­ചി­ന്താ­ല­ക്ഷ്യ­ങ്ങൾ കാ­ണാ­റു­മു­ണ്ടു്. എല്ലാ കാ­ല­ഘ­ട്ട­ങ്ങ­ളി­ലും അ­വി­ട­വി­ടെ ചില നാ­സ്തി­ക­ന്മാർ ഉ­ണ്ടാ­യി­ട്ടു­ള്ള വ­സ്തു­ത ഇ­തെ­ഴു­തു­ന്ന­യാൾ വി­സ്മ­രി­യ്ക്കു­ന്നി­ല്ല. പക്ഷേ, ആ­സ്തി­ക്യം ക­ഴി­ഞ്ഞി­ട്ടാ­ണു് നാ­സ്തി­ക്യ­ത്തി­ന്റെ പു­റ­പ്പാ­ടു് എ­ന്നു­ള്ള­തു് നി­രാ­ക്ഷേ­പ­മാ­കു­ന്നു. എ­ന്തെ­ങ്കി­ലും ‘ഉ­ണ്ടു്’ (അസ്തി) എ­ന്നു് ആ­രെ­ങ്കി­ലും പ­റ­ഞ്ഞു­ക­ഴി­ഞ്ഞ­തി­നു് ശേഷമേ ‘ഇല്ല’ (നാ­സ്തി) എ­ന്നു് മ­റ്റൊ­രു­ത്ത­നു് പ­റ­യു­വാൻ അ­വ­കാ­ശ­മു­ള്ളു. ഇ­രു­ട്ടു് വെ­ളി­ച്ച­ത്തി­ന്റെ അ­ഭാ­വ­ത്തേ­യും ശൈ­ത്യം ചൂ­ടി­ന്റെ അ­ഭാ­വ­ത്തേ­യും കു­റി­യ്ക്കു­ന്ന­തു­പോ­ലെ, നാ­സ്തി­ക്യം ആ­സ്തി­ക്യ­ത്തി­ന്റെ നി­ഷേ­ധം മാ­ത്ര­മാ­ണു്. ഈ വാദം അ­ങ്ങ­നെ­യി­രി­യ്ക്ക­ട്ടെ. പ്ര­കൃ­ത­ത്തിൽ ഗ്ര­ന്ഥ­കാ­രൻ സി­ദ്ധാ­ന്തി­യ്ക്കു­ന്ന­തു്, അ­ന്യോ­ന്യ­സം­ബ­ന്ധ­മി­ല്ലാ­ത്ത മ­നു­ഷ്യ­വർ­ഗ്ഗ­ങ്ങൾ­പോ­ലും അ­പ­രി­മേ­യ­മാ­യ ഏതോ ഒരു ശ­ക്തി­യെ സ­ങ്ക­ല്പി­യ്ക്കു­ന്ന­തിൽ തു­ല്യാ­ഭി­പ്രാ­യ­ത്തോ­ടു­കൂ­ടി­യ­വ­രാ­യി­രു­ന്നു എ­ന്നു് മാ­ത്ര­മാ­ണു്.

images/Lord-Kelvin.jpg
കെൽ­വിൻ പ്രഭു

സാർ­വ്വ­ജ­നീ­ന­മാ­യ ഈ അ­ഭി­പ്രാ­യം എ­ങ്ങ­നെ ഉ­ദ്ഭ­വി­ച്ചു? മ­നു­ഷ്യർ ഒരു അ­ദൃ­ശ്യ­ലോ­ക­ത്തിൽ വി­ശ്വ­സി­യ്ക്കു­വാൻ തു­ട­ങ്ങി­യ­തു് എ­ന്നു­മു­ത­ല്ക്കാ­ണു്? യാ­തൊ­ന്നി­ന്റെ പ്രേ­ര­ണ­യി­ലാ­ണു്? ഈ ചോ­ദ്യ­ങ്ങൾ­ക്കു് ര­ണ്ടു് വി­ധ­ത്തിൽ സ­മാ­ധാ­നം നൽകാം. ര­ണ്ടു് വി­ധ­ത്തിൽ മ­നു­ഷ്യർ അ­വ­യ്ക്കു് സ­മാ­ധാ­നം നൽ­കീ­ട്ടു­ണ്ടു്. ര­ണ്ടു് വി­ധ­ത്തിൽ മാ­ത്ര­മേ സ­മാ­ധാ­നം നൽ­കു­വാൻ പാ­ടു­ള്ളൂ. എ­ങ്ങി­നെ­യെ­ന്നാൽ:

(1) മ­നു­ഷ്യർ—അർ­ദ്ധ­മ­നു­ഷ്യ­രോ വാ­ന­മ­നു­ഷ്യ­രോ അല്ല; യ­ഥാർ­ത്ഥ­മ­നു­ഷ്യർ—ലോ­ക­ത്തിൽ എ­പ്പോൾ ആ­വിർ­ഭ­വി­ച്ചു­വോ, അ­ന്നു­മു­തൽ അ­വർ­ക്കു് അ­ന­ന്ത­മാ­യ ഒരു ശ­ക്തി­യിൽ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു. ഈ ശക്തി കാ­ല­ക്ര­മ­ത്തിൽ അർ­ദ്ധ­വി­സ്മൃ­ത­വും അ­ന­ന്ത­രം പൂർ­ണ്ണ­വി­സ്മൃ­ത­വും ആ­യി­പ്പോ­യി. തൽ­സ്ഥാ­ന­ത്തു് വി­ശേ­ഷ­ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി­യ ഭി­ന്ന­ശ­ക്തി­കൾ അ­ധി­രോ­ഹി­യ്ക്ക­പ്പെ­ട്ടു. ഏ­ക­ദൈ­വ­ത്തി­ന്റെ സ്ഥാ­ന­ത്തു് അ­നേ­ക­ദേ­വ­ന്മാ­രും ഉ­ത്ത­മ­മാ­യ ആ­രാ­ധ­ന­ക്ര­മ­ത്തി­നു­പ­ക­രം നരബലി മു­ത­ലാ­യ വി­കൃ­താ­ചാ­ര­ങ്ങ­ളും പ്ര­ത്യ­ക്ഷ­പ്പെ­ട്ടു­തു­ട­ങ്ങി. ദൈ­വ­ത്തെ­ക്കു­റി­ച്ചു­ള്ള ഭാവന ഇ­പ്ര­കാ­രം സ­ങ്കു­ചി­ത­വും വ്യ­ക്തി­പ­ര­വും ആ­യി­ത്തീർ­ന്ന­തോ­ടെ, വി­ശ്വാ­സം ദു­ഷി­യ്ക്കു­ന്ന­തി­നും നൂ­ത­ന­മൂർ­ത്തി­കൾ സ­ങ്ക­ല്പി­ക്ക­പ്പെ­ടു­ന്ന­തി­നും സം­ഗ­തി­യാ­യി. ഇ­ങ്ങ­നെ വി­ശ്വാ­സം സാ­മാ­ന്യ­ത്തിൽ നി­ന്നു് വി­ശേ­ഷ­ത്തി­ലേ­യ്ക്കു് അ­ധഃ­പ­തി­ച്ചു­വെ­ന്നു് ഒ­രു­പ­ക്ഷം.

images/Louis_Pasteur.jpg
പാ­സ്റ്റർ

(2) ര­ണ്ടാ­മ­ത്തെ സ­മാ­ധാ­നം മേൽ­വി­വ­രി­ച്ച­തി­നു് നേരേ വി­പ­രീ­ത­മാ­ണു്. എ­ങ്ങ­നെ­യെ­ന്നാൽ:—മ­നു­ഷ്യർ­ക്കു് ആദ്യം അ­ഭൗ­തി­ക­മാ­യ ശ­ക്തി­യിൽ വി­ശ്വാ­സ­മേ ഉ­ണ്ടാ­യി­രു­ന്നി­ല്ല. കാ­ല­ക്ര­മേ­ണ അവർ എന്തോ കാ­ര­ണ­വ­ശാൽ ക­ല്ലു്, മരം മു­ത­ലാ­യ വ്യ­ക്തി­ക­ളെ നീ­ച­മാ­യ രീ­തി­യിൽ ആ­രാ­ധി­ച്ചു­തു­ട­ങ്ങി. അ­ന­ന്ത­രം അ­വ­രു­ടെ ബു­ദ്ധി വി­ക­സി­ച്ചു് പ­രി­ഷ്കൃ­ത­മാ­യി­ത്തീർ­ന്ന­തോ­ടെ അ­വ­രു­ടെ വി­ശ്വാ­സ­ത്തി­നും ഏ­താ­ണ്ടൊ­രു സം­സ്കാ­രം സം­ഭ­വി­ച്ചു. നാ­നാ­മൂർ­ത്തി­കൾ ഏ­കീ­ഭ­വി­ച്ചു് ഏ­താ­നും ചില ദേ­വ­ന്മാ­രാ­യി­ത്തീർ­ന്നു. ഈ ഗു­ണീ­ക­ര­ണം പി­ന്നെ­യും തു­ടർ­ന്നു­കൊ­ണ്ടി­രു­ന്ന­തി­ന്റെ ഫ­ല­മാ­യി ഏ­ക­ദൈ­വ­മേ ഉള്ളൂ എന്ന വി­ശ്വാ­സം ദൃ­ഢീ­ഭ­വി­യ്ക്കു­ക­യും പ­രി­ഷ്കാ­രം വർ­ദ്ധി­ച്ചു­വ­ന്ന സ്ഥ­ല­ങ്ങ­ളിൽ നി­ന്നു് സാ­മ­ന്ത­ദേ­വ­ന്മാ­രെ­ല്ലാം നി­ഷ്കാ­സ­നം ചെ­യ്യ­പ്പെ­ടു­ക­യും ചെ­യ്തു. ഇ­ങ്ങ­നെ വി­ശ്വാ­സം വി­ശേ­ഷ­ത്തിൽ­നി­ന്നു് സാ­മാ­ന്യ­ത്തി­ലേ­യ്ക്കു് ഉ­യ­രു­ക­യാ­ണു് ഉ­ണ്ടാ­യ­തെ­ന്നു് മ­റ്റൊ­രു­പ­ക്ഷം.

മേൽ­പ്പ­റ­ഞ്ഞ ര­ണ്ടു് സ­മാ­ധാ­ന­ങ്ങ­ളിൽ ആ­ദ്യ­ത്തേ­തു് ശ­രി­യാ­ണെ­ങ്കിൽ ദൈ­വ­വി­ശ്വാ­സം മ­നു­ഷ്യ­നിൽ സ്വാ­ഭാ­വി­ക­മാ­യും സ­ഹ­ജ­മാ­യും ഉ­ണ്ടാ­വു­ന്ന ഒരു വി­കാ­ര­മാ­ണെ­ന്നും, ര­ണ്ടാ­മ­ത്തേ­താ­ണു് യ­ഥാർ­ത്ഥ­മെ­ങ്കിൽ സ്ര­ഷ്ടാ­വെ­ന്നു് വി­ചാ­രി­യ്ക്ക­പ്പെ­ടു­ന്ന ഈ­ശ്വ­രൻ കേവലം ഒരു മ­നു­ഷ്യ­സൃ­ഷ്ടി­യാ­ണെ­ന്നും അ­നു­മാ­നം ചെ­യ്യേ­ണ്ടി­വ­രും. പ­ര­സ്പ­ര­വി­രു­ദ്ധ­ങ്ങ­ളാ­യ ഈ സ­മാ­ധാ­ന­ങ്ങൾ ര­ണ്ടും ഒരേ സ­മ­യ­ത്തു് വാ­സ്ത­വ­മാ­കാൻ ത­ര­മി­ല്ല. ഒ­ന്നു് ശ­രി­യാ­ണെ­ങ്കിൽ മ­റ്റേ­തു് തെ­റ്റാ­യി­രി­യ്ക്ക­ണം. ര­ണ്ടി­ന്റെ­യും മി­ശ്ര­രൂ­പ­മാ­ണു് ശ­രി­യെ­ന്നു് പ­റ­യു­ന്ന­തു് അ­സാ­ധു­വാ­ണു്. എ­ണ്ണ­യും വെ­ള്ള­വും ത­മ്മിൽ സം­യോ­ജി­ച്ചാ­ലും ഈ സ­മാ­ധാ­ന­ങ്ങൾ ര­ണ്ടും മി­ശ്രീ­ഭ­വി­യ്ക്കു­ക­യി­ല്ല. ഏ­തെ­ങ്കി­ലും ഒ­ന്നു­മാ­ത്ര­മേ സാ­ധു­വാ­കാൻ വ­ഴി­യു­ള്ളു. ഏ­താ­ണു് സു­ബ­ദ്ധം? അ­ബ­ദ്ധം ഏ­താ­ണു്?

നാ­സ്തി­ക­ന്മാർ പ്രാ­യേ­ണ ര­ണ്ടാ­മ­ത്തെ സ­മാ­ധാ­ന­മാ­ണു് മു­റു­കെ­പ്പി­ടി­യ്ക്കു­ന്ന­തു്. ആ­സ്തി­ക­ന്മാർ­ക്കാ­ക­ട്ടെ ആ­ദ്യ­ത്തേ­തി­നോ­ടാ­ണു് പ്ര­സ­ക്തി.

images/Alessandro_Volta.jpg
വോൾ­ട്ട്

ഈ­ദൃ­ശ­വാ­ദ­ങ്ങ­ളു­ടെ സാധുത നിർ­ണ്ണ­യി­ക്കു­വാൻ ച­രി­ത്ര­പ­ര­മാ­യ തെ­ളി­വു­ക­ളാ­ണു് ആ­ധാ­ര­മാ­യി­ട്ടു­ള്ള­തു്. പക്ഷേ, പ്ര­സ്തു­ത കാ­ര്യ­ത്തെ­ക്കു­റി­ച്ചു­ള്ള ച­രി­ത്ര­രേ­ഖ­കൾ അ­തീ­വ­ദുർ­ല്ല­ഭ­മാ­ണു­താ­നും. അ­ങ്ങി­നെ­യാ­വാ­ന­ല്ലേ വ­ഴി­യു­ള്ളൂ? ആ­ദി­മ­മ­നു­ഷ്യ­രു­ടെ ചി­ന്താ­ഗ­തി­യാ­ണു് വി­വാ­ദ­വി­ഷ­യം. ആ­ദി­മ­മ­നു­ഷ്യർ­ക്കാ­ക­ട്ടെ, അ­വ­രു­ടെ ചി­ന്ത­ക­ളു­ടെ നാൾ­വ­ഴി എ­ഴു­തി­വെ­യ്ക്കു­ന്ന സ­മ്പ്ര­ദാ­യം പ­രി­ചി­ത­മാ­യി­രു­ന്നി­ല്ല. ത­ന്നി­മി­ത്തം പ്ര­കൃ­ത­വി­ഷ­യ­ത്തിൽ അ­ഭ്യൂ­ഹ­ങ്ങൾ ധാ­രാ­ളം ക­ട­ന്നു­കൂ­ടു­ന്ന­തി­നു് ഇ­ട­യാ­യി­ട്ടു­ണ്ടു്. ദൈവം, ആ­ത്മാ­വു് എ­ന്നി­വ­യെ­ല്ലാം മ­നു­ഷ്യ­നിർ­മ്മി­ത­ങ്ങ­ളാ­ണെ­ന്നു് ക­ണി­യ്ക്ക­ണ­മെ­ന്നു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി നാ­സ്തി­ക­ന്മാർ മ­തോൽ­പ­ത്തി­യെ­ക്കു­റി­ച്ചു് പു­റ­പ്പെ­ടു­വി­ച്ചി­ട്ടു­ള്ള അനവധി സി­ദ്ധാ­ന്ത­ങ്ങ­ളിൽ ചി­ല­തു് താഴെ ഉ­ദ്ധ­രി­യ്ക്കാം:

images/Joule_James.jpg
ജ്യൂൾ

(1) പ്രാ­ചീ­ന­മ­നു­ഷ്യ­രു­ടെ ബു­ദ്ധി കേവലം ശി­ശു­പ്രാ­യ­മാ­യി­രു­ന്നു­വ­ത്രെ. അവർ ക­ണ്ണു് തു­റ­ന്നു് നാ­ലു­പാ­ടും നോ­ക്കി­യ­പ്പോൾ ച­ന്ദ്രൻ, സൂ­ര്യൻ, മേഘം മു­ത­ലാ­യ വി­ചി­ത്ര­വ­സ്തു­ക്കൾ ക­ണ്ടു് അ­ത്യ­ധി­കം അ­ത്ഭു­ത­പ്പെ­ട്ടു. ഇടി, മി­ന്നൽ മു­ത­ലാ­യ പ്ര­കൃ­തി­വ്യാ­പാ­ര­ങ്ങൾ അവരെ ഏറ്റം ഭീ­ത­രാ­ക്കി. ഭ­യ­പ­ര­ത­ന്ത്ര­രാ­യ ശി­ശു­ക്കൾ ‘കോഖാൻ’, ‘അ­ഞ്ചു­ക­ണ്ണൻ’ തു­ട­ങ്ങി­യ വി­കൃ­ത­ശ­ക്തി­ക­ളെ സ­ങ്ക­ല്പ­സൃ­ഷ്ടി ചെ­യ്യു­ന്ന­തു­പോ­ലെ, ആ­ദി­മ­മ­നു­ഷ്യൻ അ­ചേ­ത­ന­വ­സ്തു­ക്ക­ളിൽ ചൈ­ത­ന്യം ആ­രോ­പി­ച്ചു്, വി­ദ്യു­ദ്രേ­ഖ­യെ ഏതോ ശ­ക്തി­യു­ടെ ആ­യു­ധ­മാ­യും ഇ­ടി­നാ­ദം മ­റ്റേ­തോ ശ­ക്തി­യു­ടെ—അ­ല്ലെ­ങ്കിൽ വൈ­ദ്യു­താ­യു­ധ­ന്റെ തന്നെ—ശ­ബ്ദ­മാ­യും വ്യാ­ഖ്യാ­നി­യ്ക്കു­ക­യും, അ­വ­യിൽ­നി­ന്നു­ള്ള നാ­ശ­ങ്ങൾ നി­വാ­ര­ണം ചെ­യ്യു­ന്ന­തി­നു് ആ ശ­ക്തി­ക­ളെ പ്രീ­ണി­പ്പി­ക്കു­വാൻ ശ്ര­മി­യ്ക്കു­ക­യും, ചെ­യ്തു­തു­ട­ങ്ങി. ഇ­ങ്ങ­നെ മ­നു­ഷ്യ­രു­ടെ അ­ധ­മ­വി­കാ­ര­ങ്ങ­ളൊ­ലൊ­ന്നാ­യ ഭ­യ­ത്തിൽ­നി­ന്നാ­ണു് മതം ഉ­ത്ഭ­വി­ച്ച­തെ­ന്നു­ള്ള വാദം 19-ാം ശ­താ­ബ്ദ­ത്തിൽ പ്ര­ബ­ല­മാ­യി­രു­ന്നു.

images/Humphry_Davy.jpg
ഡേവി

(2) മേ­ല്പ­റ­ഞ്ഞ­തി­നോ­ടു് ഏ­ക­ദേ­ശം അ­നു­രൂ­പ­മാ­യ മ­റ്റൊ­രു വാ­ദ­ത്തെ ആ­ദി­ത്യ­സി­ദ്ധാ­ന്ത­മെ­ന്നു് വി­ളി­ക്കാം. അ­താ­യ­തു്:—ജീ­വി­ക­ളു­ടെ സു­ഖ­ദുഃ­ഖ­ങ്ങൾ­ക്കു് സൂ­ര്യ­നാ­ണു് കാ­ര­ണ­മെ­ന്നു് പു­രാ­ത­ന മ­നു­ഷ്യർ അ­വ­ധാ­ര­ണം ചെ­യ്തു. സ­സ്യ­ങ്ങ­ളു­ടെ വ­ളർ­ച്ച­യ്ക്കും ജ­ന്തു­ക്കൾ­ക്കാ­വ­ശ്യ­മു­ള്ള ചൂ­ടി­നും കാ­ര­ണ­ഭൂ­ത­മാ­യ­സൂ­ര്യൻ തന്നെ ചി­ല­പ്പോൾ അവയെ ത­പി­പ്പി­യ്ക്കു­ന്ന ഉ­ഗ്ര­മൂർ­ത്തി­യാ­യും വർ­ത്തി­യ്ക്കു­ന്നു­ണ്ട­ല്ലോ. അ­തു­പോ­ലെ തന്നെ മ­നു­ഷ്യ­രു­ടെ സു­ഖ­ദുഃ­ഖ­ങ്ങൾ ഏതോ ശ­ക്തി­ക­ളു­ടെ പ്ര­വർ­ത്ത­നം­മൂ­ല­മാ­ണെ­ന്നു് ആ­ദി­മ­മ­നു­ഷ്യർ താ­ര­ത­മ്യേ­ന സ­ങ്ക­ല്പി­യ്ക്കു­വാൻ തു­ട­ങ്ങി. ഈ സ­ങ്ക­ല്പ­ത്തി­ന്റെ പ­രി­ണ­ത­രൂ­പ­മാ­ണു് മതം.

(3) സ്വ­പ്ന­ത്തിൽ നി­ന്നാ­ണു് മതം ഉ­ണ്ടാ­യ­തെ­ന്നും പ­ക്ഷാ­ന്ത­ര­മു­ണ്ടു്. പ്രാ­കൃ­ത­മ­നു­ഷ്യർ മ­രി­ച്ചു­പോ­യ ബ­ന്ധു­ക്ക­ളേ­യും പി­തൃ­ക്ക­ളേ­യും സ്വ­പ്ന­ദർ­ശ­നം ചെ­യ്ത­പ്പോൾ. “മ­രി­ച്ച­വ­രെ ഇ­ങ്ങ­നെ വീ­ണ്ടും കാ­ണ്മാൻ സം­ഗ­തി­യെ­ന്തു്? അവർ വാ­സ്ത­വ­ത്തിൽ മ­രി­ച്ചി­ട്ടി­ല്ലാ­യി­രി­യ്ക്കു­മോ? അഥവാ, മ­ര­ണ­ത്തോ­ടു­കൂ­ടി നാ­ശം­വ­രാ­ത്ത ഒരംശം അവരിൽ അ­വ­ശേ­ഷി­ച്ചി­ട്ടു­ണ്ടെ­ന്നു് വരുമോ?” എ­ന്നി­ങ്ങ­നെ ആ­ലോ­ചി­യ്ക്കു­വാൻ തു­ട­ങ്ങി. ആ­ത്മാ­വു് നി­ത്യ­മാ­ണെ­ന്നും മ­റ്റു­മു­ള്ള ധാ­ര­ണ­കൾ ഇ­പ്ര­കാ­ര­മാ­ണു് മ­നു­ഷ്യ­ബു­ദ്ധി­യിൽ ക­ട­ന്നു­കൂ­ടു­വാൻ നി­മി­ത്ത­മ­ത്രെ.

images/HG_Wells.jpg
എച്ച്. ജി. വെൽസ്

(4) എച്ച്. ജി. വെൽസി ന്റെ ‘ലോ­ക­ച­രി­ത്ര സം­ക്ഷേ­പം’ എന്ന ഗ്ര­ന്ഥ­ത്തിൽ കാ­ണു­ന്ന മ­റ്റൊ­രു വാദം കൂടി ഉ­ദ്ധ­രി­യ്ക്കാം:—ഭൂ­മി­യി­ലെ ആ­ദി­മ­നി­വാ­സി­കൾ കൂ­ട്ടം­കൂ­ട്ട­മാ­യി­ട്ടാ­ണു് ജീ­വി­ച്ചി­രു­ന്ന­തു്. ഓരോ വർ­ഗ്ഗ­ത്തി­നും ഓരോ നാ­യ­ക­നു­ണ്ടാ­യി­രു­ന്നു. ആ­യാൾ­ക്കു് സ്വ­വർ­ഗ്ഗ­ത്തി­ലു­ള്ള അം­ഗ­ങ്ങ­ളു­ടെ മേൽ ര­ക്ഷാ­ശി­ക്ഷ­കൾ ന­ട­ത്തു­ന്ന­തി­നു് പൂർ­ണ്ണാ­ധി­കാ­രം ഉ­ണ്ടാ­യി­രു­ന്നു. ബ­ഹു­ഭാ­ര്യ­നും ബ­ഹു­പു­ത്ര­സ­മ്പ­ന്ന­നു­മാ­യ ഈ മ്ലേ­ച്ഛ­നാ­യ­കൻ അ­ന­ന്ത­ര­വ­ന്മാ­രെ പ­ല­പ്പോ­ഴും ക്രൂ­ര­മാ­യി മർ­ദ്ദി­യ്ക്കു­ക­യും പീ­ഡി­പ്പി­യ്ക്കു­ക­യും ചെ­യ്തു­വ­ന്ന­തി­നാൽ, ആ­യാ­ളോ­ടു് അ­വർ­ക്കു­ണ്ടാ­യി­രു­ന്ന ഭയം സീ­മാ­തീ­ത­മാ­യി­ത്തീർ­ന്നു. ആയാളെ ക­ണ്ടാൽ അവർ കി­ടു­കി­ടെ വി­റ­യ്ക്കു­ക­യാ­യി. ഇ­ക്കാ­ല­ത്തു് അ­മ്മ­മാർ കു­ട്ടി­ക­ളെ ഭ­യ­പ്പെ­ടു­ത്തു­വാൻ ‘കോഖാൻ വ­രു­ന്നു’ എ­ന്നും മ­റ്റും പ­റ­യു­ന്ന­തു­പോ­ലെ, അ­ന്ന­ത്തെ അ­മ്മ­മാർ വർ­ഗ്ഗ­നാ­യ­ക­ന്റെ പേർ പ­റ­ഞ്ഞാ­ണു് കു­ട്ടി­ക­ളു­ടെ താ­യാ­ട്ടു് അ­മർ­ത്തി­യി­രു­ന്ന­തു്. കു­ട്ടി­കൾ ഈ ഭ­യ­ത്തോ­ടു­കൂ­ടി വ­ളർ­ന്നു­വ­ന്നു. വർ­ഗ്ഗ­നാ­യ­ക­ന്റെ ആ­യു­ഷ്കാ­ലം ക­ഴി­ഞ്ഞി­ട്ടും, ഈ ഭയം തീരെ വി­ട്ടു­മാ­റി­യി­ല്ല. മ­രി­ച്ചു­പോ­യ ആ­ളെ­ക്കു­റി­ച്ചു­ള്ള ഭയം ദൃ­ഢ­മാ­യ­തോ­ടെ മ­ര­ണ­ത്തി­ന്ന­പ്പു­റ­മു­ള്ള കാ­ര്യ­ങ്ങൾ ഈ പ്രാ­കൃ­ത­മ­നു­ഷ്യ­രു­ടെ ചി­ന്താ­വി­ഷ­യ­ങ്ങ­ളാ­യി­ത്തീർ­ന്നു. പ­രേ­ത­നാ­യ സം­ഘ­നേ­താ­വു് ഭീ­തി­ജ­ന­ക­മാ­യ ഒരു ആ­രാ­ധ­നാ­പാ­ത്ര­മാ­യി രൂ­പാ­ന്ത­ര­പ്പെ­ട്ടു. ഇ­പ്ര­കാ­രം നാ­നാ­മൂർ­ത്തി­കൾ സ­ങ്ക­ല്പി­ക്ക­പ്പെ­ടു­ന്ന­തി­നും ഭി­ന്ന­മ­ത­ങ്ങൾ ഉ­ദ്ഭ­വി­യ്ക്കു­ന്ന­തി­നും സംഗതി വന്നു.

images/Ampere_Andre.jpg
ആംപീർ

ഇ­വ­കൂ­ടാ­തെ വേ­റെ­യും പല സി­ദ്ധാ­ന്ത­ങ്ങ­ളു­ണ്ടു്. പക്ഷേ, അ­വ­യെ­ല്ലാം വെറും ഊ­ഹ­ത്തി­ന്മേൽ പ­ണി­യ­പ്പെ­ട്ടി­ട്ടു­ള്ള­വ­യാ­ക­യാൽ ഖ­ണ്ഡ­നാർ­ഹം പോ­ലു­മ­ല്ല. അവയെ സാ­ധൂ­ക­രി­യ്ക്കു­ന്ന യാ­തൊ­രു ച­രി­ത്ര­രേ­ഖ­യും ഇ­ന്നോ­ളം ആരും ക­ണ്ടെ­ത്തി­യി­ട്ടി­ല്ല. ഈ­ശ്വ­ര­വി­ശ്വാ­സം മ­നു­ഷ്യ­ബു­ദ്ധി­യു­ടെ ഒരു വ്യാ­മോ­ഹം മാ­ത്ര­മ­ണെ­ന്നു് കാ­ണി­ക്കു­വാൻ നാ­സ്തി­ക­ന്മാർ ച­മ­ച്ചി­ട്ടു­ള്ള ഊ­ഹ­ങ്ങ­ളാ­ണു് അവ. ചെ­മ്പു­തെ­ളി­യു­മ്പോൾ, അവർ ചോ­ദി­യ്ക്കു­ന്ന­തു്, “ഊ­ഹ­ങ്ങൾ എ­ങ്ങ­നേ­യു­മാ­ക­ട്ടെ. ദൈ­വ­ത്തെ­ക്കു­റി­ച്ചു­ള്ള ഭാവന പിൽ­ക്കാ­ല­ത്തു­ണ്ടാ­യ­ത­ല്ലെ­ന്നു് സ­മർ­ത്ഥി­യ്ക്കു­വാൻ വല്ല ന്യാ­യ­വു­മു­ണ്ടോ?” എ­ന്നാ­ണു്. ശരി, പിൽ­ക്കാ­ല­ത്തു­ണ്ടാ­യ­താ­ണെ­ന്നു് ച­രി­ത്ര­ദൃ­ഷ്ട്യാ തെ­ളി­യി­ക്കു­വാൻ അവർ അ­ശ­ക്ത­രാ­ണെ­ന്നു് സ­മ്മ­തി­ച്ചു­ക­ഴി­ഞ്ഞു. ഇനി മ­റു­പ­ക്ഷ­ത്തിൽ വല്ല ന്യാ­യ­വു­മു­ണ്ടോ എ­ന്നാ­ണു് അ­ന്വേ­ഷി­യ്ക്കേ­ണ്ട­തു്. ദൈ­വ­വി­ശ്വാ­സം പ്രാ­ചീ­ന മ­നു­ഷ്യ­രിൽ സ­ഹ­ജ­മാ­യി­രു­ന്നു­വെ­ന്നു­ള്ള­തി­നു് വല്ല തെ­ളി­വു­മു­ണ്ടോ? ഈ വി­ഷ­യ­ത്തിൽ തെ­ളി­വു­കൾ ദുർ­ല്ല­ഭ­മാ­ണെ­ന്നു് മു­മ്പു് പ­റ­ഞ്ഞി­ട്ടു­ണ്ട­ല്ലൊ. എ­ന്നാൽ ല­ക്ഷ്യ­ങ്ങൾ ദുർ­ല­ഭ­മാ­ണെ­ന്നി­രു­ന്നാ­ലും ഉ­ള്ള­വ­യെ­ല്ലാം ആ­സ്തി­ക­പ­ക്ഷ­ത്തി­നു് അ­നു­കൂ­ല­മാ­ണു്. അവയെ മൂ­ന്നാ­യി ത­രം­തി­രി­യ്ക്കാം.

images/Luigi_Galvani.jpg
ഗാൽ­വാ­നി

(1) ആ­ദ്യ­ത്തെ സാ­ക്ഷ്യം ഇ­ന്നു­ള്ള മ­നു­ഷ്യ­രു­ടെ സ്വാ­നു­ഭ­വം­ത­ന്നെ­യ­ത്രെ. യ­ഥാർ­ത്ഥ­മ­നു­ഷ്യർ അ­ന്നും ഇ­ന്നും പ്ര­ധാ­ന­സം­ഗ­തി­ക­ളിൽ ഒ­ന്നു­പോ­ലെ ത­ന്നെ­യാ­ണു്. പ്രണയ ക്രോ­ധാ­ദി­വി­കാ­ര­ങ്ങ­ളിൽ, ന­മു­ക്കു് അ­റി­യാ­വു­ന്നേ­ട­ത്തോ­ളം, പു­രാ­ത­ന­മ­നു­ഷ്യ­രും അ­ധു­നാ­ത­ന­മ­നു­ഷ്യ­നും ത­മ്മിൽ പ­റ­യ­ത്ത­ക്ക വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല. പ്രാ­ഥ­മി­ക കാ­ര്യ­ങ്ങ­ളിൽ മ­നു­ഷ്യ­രു­ടെ ചി­ന്താ­ഗ­തി­യ്ക്കും വി­കാ­ര­ഗ­തി­യ്ക്കും യാ­തൊ­രു വ്യ­തി­യാ­ന­വും സം­ഭ­വി­ച്ചി­ട്ടി­ല്ല. ആ­ദി­മ­മ­നു­ഷ്യ­ന്റെ ത­ല­യോ­ടു് ആ­ധു­നി­ക­മ­നു­ഷ്യ­ന്റെ ത­ല­യോ­ടിൽ നി­ന്നും തി­രി­ച്ച­റി­യു­വാൻ ആർ­ക്കും ക­ഴി­ഞ്ഞി­ട്ടി­ല്ല. ത­ന്മൂ­ലം ത­ല­യോ­ടി­ന്റെ ഉ­ള്ളി­ലു­ള്ള സാ­ധ­ന­വും ഏ­താ­ണ്ടു് ഒ­ന്നു­പോ­ലെ തന്നെ ആ­യി­രു­ന്നി­രി­യ്ക്ക­ണം. അ­വ­രു­ടെ പ്ര­ണ­യ­ഗ­തി എ­ങ്ങ­നെ­യാ­യി­രു­ന്നു­വെ­ന്ന­റി­യ­ണ­മെ­ങ്കിൽ, ഇ­ക്കാ­ല­ത്തു­ള്ള പ്ര­ണ­യി­ക­ളു­ടെ ചേ­ഷ്ടി­ത­ങ്ങൾ അ­വ­ലോ­ക­നം ചെ­യ്താൽ മതി. അ­തു­പോ­ലെ­ത­ന്നെ—പോരാ, അ­തി­നേ­ക്കാൾ ഉ­പ­രി­യാ­യി—ഈ­ശ്വ­ര­വി­ശ്വാ­സം­പോ­ലെ സർ­വ്വ­പ്ര­ധാ­ന­മാ­യ ഒരു കാ­ര്യ­ത്തിൽ ഇ­ന്നു­ള്ള ആ­ളു­ക­ളു­ടെ വി­ചാ­ര­രീ­തി അ­ക്കാ­ല­ത്തു­ണ്ടാ­യി­രു­ന്ന­വ­രു­ടെ ചി­ത്ത­ഗ­തി­യെ ദൃ­ഷ്ടാ­ന്തീ­ക­രി­യ്ക്കു­മെ­ന്നു് പ­റ­യു­ന്ന­തിൽ വലിയ അ­ബ­ദ്ധ­മി­ല്ല. പ്ര­കൃ­തി­നി­രീ­ക്ഷ­ണം ചെ­യ്യു­ന്ന ഇ­ന്ന­ത്തെ ഒരു സാ­ധാ­ര­ണ മ­നു­ഷ്യൻ—പ­ര­മ്പ­രാ­സി­ദ്ധ­മാ­യ വി­ശ്വാ­സ­മൊ­ന്നു­മി­ല്ലാ­ത്ത ഒരു ഗ്രാ­മീ­ണൻ—വി­വി­ധ­ദേ­വ­ന്മാ­രെ സ­ങ്ക­ല്പി­ക്കു­ന്ന­താ­യി ന­മു­ക്കു് വ­ല്ല­പ്പോ­ഴും അ­നു­ഭ­വ­പ്പെ­ട്ടി­ട്ടു­ണ്ടോ? അവൻ പ്ര­കൃ­തി­യ്ക്ക­പ്പു­റം വ­ല്ല­തും കാ­ണു­ന്നു­ണ്ടെ­ങ്കിൽ, അ­ന­ന്ത­മാ­യ ഏതോ ഒരു ശ­ക്തി­യാ­ണു്, ഭി­ന്ന­ശ­ക്തി­ക­ള­ല്ല, അ­വ­ന്റെ വി­ചാ­ര­വീ­ഥി­യെ അ­ധി­രോ­ഹ­ണം ചെ­യ്യു­ന്ന­തു്. പ്രാ­ചീ­ന­മ­നു­ഷ്യൻ കേവലം ഒരു ശി­ശു­വാ­യി­രു­ന്നു­വെ­ന്നു് വി­ചാ­രി­യ്ക്കു­ന്ന­തിൽ­പ­രം അ­ബ­ദ്ധം മ­റ്റൊ­ന്നി­ല്ല. ശി­ശു­ക്കൾ ഇ­ന്നു­മു­ണ്ടു്, അ­ന്നു­മു­ണ്ടാ­യി­രു­ന്നു. പക്ഷേ, അ­ന്നു­ള്ള­വർ എ­ന്നും ശി­ശു­ക്ക­ളാ­യി­ട്ട­ല്ല ജീ­വി­ച്ച­തു്. ത­ന്നി­മി­ത്തം ന­മ്മു­ടെ ശി­ശു­ക്ക­ളു­ടെ മ­നഃ­സ്ഥി­തി പ്രാ­യം­ചെ­ന്ന പൂർ­വ്വ­ന്മാ­രിൽ ആ­രോ­പി­യ്ക്കു­ന്ന­തു് മഹാ സാ­ഹ­സ­മാ­ണെ­ന്നു് പ­റ­യേ­ണ്ടി­യി­രി­യ്ക്കു­ന്നു. പ്ര­കൃ­തി­യു­ടെ രാ­മ­ണീ­യ­ക­വും ശ­ക്തി­യും ക­ണ്ടു് മ­തി­മ­റ­ന്ന ഒരു നാടൻ ഇ­പ്പോൾ സൂ­ര്യ­നേ­യും ച­ന്ദ്ര­നേ­യും മേ­ഘ­ങ്ങ­ളേ­യും ഭി­ന്ന­ഭി­ന്ന­മൂർ­ത്തി­ക­ളാ­യി സ­ങ്ക­ല്പി­യ്ക്കാ­തെ, നി­ശ്ചി­ത­രൂ­പ­ന­ല്ലെ­ങ്കി­ലും മ­ഹ­ത്ത­ര­നാ­യ ഒരു ജ­ഗ­ന്നി­യ­ന്താ­വി­നെ പ്ര­കൃ­തി­യിൽ നി­രീ­ക്ഷി­യ്ക്കു­ന്നു­ണ്ടെ­ങ്കിൽ, അ­ക്കാ­ല­ത്തു­ണ്ടാ­യി­രു­ന്ന­വ­രും ത­ത്തു­ല്യ­മാ­യ മ­നോ­ഭാ­വ­ത്തോ­ടെ വർ­ത്തി­ച്ചി­രു­ന്നു­വെ­ന്നു് പ­റ­യു­ന്ന­തിൽ എ­ന്താ­ണു് അ­സാം­ഗ­ത്യം?

images/IsaacNewton.jpg
ന്യൂ­ട്ടൺ

(2) ഇ­പ്പോ­ഴും അ­വി­ട­വി­ടെ കാ­ണ­പ്പെ­ടു­ന്ന മ്ലേ­ച്ഛ­വർ­ഗ്ഗ­ങ്ങ­ളു­ടെ മാ­ന­സി­ക­വ്യാ­പാ­ര­മാ­ണു് ര­ണ്ടാ­മ­ത്തെ സാ­ക്ഷ്യം. പു­രാ­ത­ന­മ­നു­ഷ്യർ ഇ­ന്ന­ത്തെ കാ­ട­ന്മാ­രെ­പ്പോ­ലെ ആ­യി­രു­ന്നു­വെ­ന്നു് വി­ചാ­രി­യ്ക്കു­ന്ന­പ­ക്ഷം, കാ­ട­ന്മാർ ദൈ­വ­ത്തെ­ക്കു­റി­ച്ചു് എ­ന്തു് സ­ങ്ക­ല്പി­യ്ക്കു­ന്നു­വെ­ന്നു­ള്ള അ­ന്വേ­ഷ­ണം പ്രാ­ചീ­ന മ­നു­ഷ്യ­രു­ടെ വി­ചാ­ര­ഗ­തി­യെ നി­ഴ­ലി­ച്ചു­കാ­ണി­യ്ക്കു­വാൻ പ­ര്യാ­പ്ത­മാ­ണു്. അ­കൃ­ത്രി­മ­ങ്ങ­ളും പ­രി­ഷ്കാ­ര­ദ­ശ­കൾ തരണം ചെ­യ്യാ­തെ അ­ഭേ­ദ­മാ­യി നി­ല­നി­ന്നി­ട്ടു­ള്ള­വ­യു­മാ­യ മിക്ക മ്ലേ­ച്ഛ­സ­മു­ദാ­യ­ങ്ങ­ളും ഏ­ക­ദൈ­വ­ത്തി­ലാ­ണു് വി­ശ്വ­സി­ക്കു­ന്ന­തു്. വാ­മ­ന­ന്മാർ (Pygmies), ആ­സ്ത്രേ­ലി­യാ­യി­ലേ ചില കാ­ട്ടു­മ­നു­ഷ്യർ എ­ന്നി­വ­രേ­ക്കു­റി­ച്ചു­ള്ള അ­ന്വേ­ഷ­ണ­ത്തിൽ നി­ന്നു് അ­വി­ഭ­ക്ത­മാ­യ ഒരു മ­ഹാ­ശ­ക്തി­യിൽ അ­വർ­ക്കു് വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു് തെ­ളി­യു­ന്നു. ആ­ന്റ്മാൻ ദ്വീ­പി­ലോ പ്രാ­കൃ­ത മ­നു­ഷ്യർ­ക്കും ത­ത്തു­ല്യ­മാ­യ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നു­ള്ള­തി­നു് ബ­ല­വ­ത്താ­യ ല­ക്ഷ്യ­ങ്ങ­ളു­ണ്ടു്. ഒരു മ്ലേ­ച്ഛ­സ­മു­ദാ­യം പലേ അ­വ­സ്ഥാ­ന്ത­ര­ങ്ങൾ തരണം ചെ­യ്തി­ട്ടു­ണ്ടെ­ങ്കിൽ, ആ സ­മു­ദാ­യ­ത്തി­ന്റെ ആദിമ ദ­ശ­ക­ളിൽ അ­തി­ന്റെ ഈ­ശ്വ­ര­വി­ശ്വാ­സം അ­കൃ­ത്രി­മ­വും നിർ­മ്മ­ല­വു­മാ­ണെ­ന്നും, പ­രി­ഷ്കാ­ര­ത്തി­ന്റെ അ­ന­ന്ത­ര ദ­ശ­ക­ളി­ലാ­ണു് വി­ശ്വാ­സം ദൂ­ഷി­ത­മാ­യി­ട്ടു­ള്ള­തെ­ന്നും വി­ശ­ദ­മാ­ണു്. വൈ­ദി­ക­കാ­ല­ത്തു­ണ്ടാ­യി­രു­ന്ന ആ­ര്യ­ന്മാ­രു­ടെ വി­ശ്വാ­സ­വും അ­ന­ന്ത­ര­ഘ­ട്ട­മാ­യ പൗ­രാ­ണി­ക­കാ­ല­ത്തു് ന­ട­പ്പിൽ­വ­ന്ന വി­ശ്വാ­സ­വും ത­മ്മിൽ താ­ര­ത­മ്യം ചെ­യ്യു­മ്പോൾ, ആ­ദ്യ­ത്തേ­തു് ര­ണ്ടാ­മ­ത്തേ­തി­നേ­ക്കാൾ നിർ­മ്മ­ല­മാ­യി­രു­ന്നു­വെ­ന്നു് അ­നു­മാ­നി­യ്ക്കാ­വു­ന്ന­താ­ണു്. അ­തു­പോ­ലെ ദ്രാ­വി­ഡ­ന്മാ­രു­ടെ ഇടയിൽ കാളി, കൂളി മു­ത­ലാ­യ മൂർ­ത്തി­കൾ­ക്കു് പ്രാ­ബ­ല്യം സി­ദ്ധി­ച്ച­തു് പ­രി­ഷ്കാ­ര­ത്തി­ന്റെ അ­ന­ന്ത­ര­ദ­ശ­ക­ളി­ലാ­ണു്. ഈ സാ­ക്ഷ്യ­ങ്ങ­ളിൽ നി­ന്നു് അ­നു­മാ­നം ചെ­യ്യേ­ണ്ട­തു്, മ­നു­ഷ്യ­രു­ടെ ഈ­ശ്വ­ര­വി­ചാ­രം വി­ശേ­ഷ­ത്തിൽ നി­ന്നു് സാ­മാ­ന്യ­ത്തി­ലേ­യ്ക്ക­ല്ല, നേ­രേ­മ­റി­ച്ചു് സാ­മാ­ന്യ­ത്തിൽ­നി­ന്നു് വി­ശേ­ഷ­ത്തി­ലേ­യ്ക്കാ­ണു് പ്ര­വ­ഹി­യ്ക്കു­ന്ന­തെ­ന്ന­ത്രെ.

images/James_Clerk_Maxwell.png
മാ­ക്സ്വെൽ

(3) മ­നു­ഷ്യർ ആദ്യം ഒരു അ­ന­ന്ത­ശ­ക്തി­യെ­യ­ല്ല, പ്ര­ത്യു­ത, ഭി­ന്ന­വ്യ­ക്തി­ക­ളെ­യാ­ണു് ആ­രാ­ധി­ച്ചി­രു­ന്ന­തെ­ന്നു് വി­ചാ­രി­യ്ക്കു­ന്ന­താ­യാൽ, ഈ വ്യ­ക്തി­കൾ അ­ന്യോ­ന്യം ല­യി­ച്ചു് ഏ­ക­ശ­ക്തി­യാ­യി­ത്തീർ­ന്ന­തു് എ­ങ്ങ­നെ­യാ­ണെ­ന്നു­ള്ള ഒരു ചോ­ദ്യം ശേ­ഷി­ക്കു­ന്നു­ണ്ടു്. നാ­നാ­മൂർ­ത്തി­ക­ളെ സ­ങ്ക­ല്പി­ച്ചി­രു­ന്നു് മ­നു­ഷ്യൻ അവയെ എ­ല്ലാം ഉ­പേ­ക്ഷി­ച്ചു് ഒരു ശ­ക്തി­യിൽ മാ­ത്രം വി­ശ്വ­സി­യ്ക്കു­വാൻ കാ­ര­ണ­മെ­ന്തു്? ഈ മാ­ന­സാ­ന്ത­രം സം­ഭാ­വ്യ­മാ­ണോ? മ­നു­ഷ്യ­ബു­ദ്ധി വ്യ­ക്തി­പ­ര­മാ­യി വ്യാ­പ­രി­ച്ചു് തു­ട­ങ്ങി­യാൽ, വ്യ­ക്തി­പ­ര­മാ­യ വി­ശ്വാ­സം ഉ­പ­ര്യു­പ­രി ദൃ­ഢ­ത­ര­മാ­വു­ക­യാ­ണു് വേ­ണ്ട­തു്. ദേ­ശ­പ്ര­തി­പ­ത്തി എ­ങ്ങ­നെ­യാ­ണു് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്ന­തെ­ന്നു് നോ­ക്കു­ക. ഒരു ദേ­ശ­ത്തോ­ടു് ന­മു­ക്കു് സു­സ്ഥി­ര­മാ­യ പ്ര­തി­പ­ത്തി ഉ­ണ്ടാ­യി­ക്ക­ഴി­ഞ്ഞാൽ, ഈ പ്ര­തി­പ­ത്തി­യ്ക്കു് കാ­ലാ­ന്ത­ര­ത്തിൽ ദാർ­ഢ്യം വർ­ദ്ധി­ച്ചു­കൊ­ണ്ടി­രി­യ്ക്കു­വാ­നാ­ണു് എ­ളു­പ്പം. ഏ­തു­പോ­ലെ­യെ­ന്നാൽ:—ഒരു പാ­ത്ര­ത്തിൽ­നി­ന്നു് കുറെ ഉ­പ്പു­വെ­ള്ളം തി­ണ്ണ­യിൽ ഒ­ഴി­യ്ക്കു­ക. ഈ വെ­ള്ളം അ­ല്പ­സ­മ­യ­ത്തേ­യ്ക്കു് നി­ശ്ചി­ത­രൂ­പം അ­വ­ലം­ബി­യ്ക്കാ­തെ തി­ണ്ണ­യിൽ പ­ര­ന്നു­കൊ­ണ്ടി­രി­യ്ക്കും. കു­റ­ച്ചു­നേ­രം ക­ഴി­ഞ്ഞാൽ ഉ­പ്പു് അ­വു­ട­വി­ടെ ഘ­നീ­ഭ­വി­ച്ചു് തു­ട­ങ്ങു­ന്നു. വെ­ള്ള­ത്തിൽ ല­യി­ച്ചി­രു­ന്ന­പ്പോൾ ഒ­ന്നാ­യി­ക്കി­ട­ന്നി­രു­ന്ന ഉ­പ്പു് ഇ­പ്ര­കാ­രം പലേ സ്ഥ­ല­ങ്ങ­ളിൽ ഉ­റ­യ്ക്കു­ന്നു. ഇ­തു­പോ­ലെ­യാ­ണു് സ്വ­രാ­ജ്യ സ്നേ­ഹ­ത്തി­ന്റെ സ്വ­ഭാ­വം. ഇ­തു­പോ­ലെ­ത­ന്നെ­യാ­ണു് സ്വ­ന്ത­മാ­യ ആ­രാ­ധ­നാ­മൂർ­ത്തി­ക­ളു­ടെ പേരിൽ മ­നു­ഷ്യർ­ക്കു­ണ്ടാ­വു­ന്ന വി­ശ്വാ­സം. കാലം ക­ഴി­യു­ന്തോ­റും ഈ വി­ശ്വാ­സം അ­ധി­ക­മ­ധി­കം ഘ­നീ­ഭ­വി­യ്ക്കു­ക­യ­ല്ലാ­തെ സാ­മാ­ന്യ­ത്തി­ലേ­യ്ക്കു് ഉ­യ­രു­ക­യെ­ന്നു­ള്ള­തു് മ­നു­ഷ്യ­സാ­ധാ­ര­ണ­മ­ല്ല. അ­ങ്ങ­നെ ഒരു മാ­ന­സാ­ന്ത­രം സം­ഭ­വി­ച്ച­താ­യി ച­രി­ത്ര­ത്തിൽ യാ­തൊ­രു ല­ക്ഷ്യ­വും ഇ­ല്ല­ത­ന്നെ.

images/John_Dalton.jpg
ഡാൾ­ട്ടൺ

ഇ­ത്ര­മാ­ത്ര­മേ ഈ വി­ഷ­യ­ത്തെ­ക്കു­റി­ച്ചു് ന­മു­ക്കു് അ­റി­വാൻ നിർ­വ്വാ­ഹ­മു­ള്ളു. ന­മ്മു­ടെ അ­റി­വിൽ പെ­ട്ടേ­ട­ത്തോ­ളം ആ­ദി­മ­മ­നു­ഷ്യർ­ക്കു് ഒരു മ­ഹാ­ശ­ക്തി­യിൽ വി­ശ്വാ­സ­മു­ണ്ടാ­യി­രു­ന്നു­വെ­ന്നും അ­നേ­ക­വും ബീ­ഭ­ത്സ­വു­മാ­യ ആ­രാ­ധ­നാ­മൂർ­ത്തി­കൾ പിൽ­ക്കാ­ല­ത്തു­ണ്ടാ­യ­വ­യാ­ണെ­ന്നും സ­മ്മ­തി­യ്ക്കാ­തെ ത­ര­മി­ല്ല. ഈ­ശ്വ­ര­വി­ശ്വാ­സ­ത്തി­ന്റെ ഉ­ത്ഭ­വം നീ­ച­വും മ്ലേ­ച്ഛ­വു­മാ­യ വി­കാ­ര­ങ്ങ­ളിൽ നി­ന്നാ­ണെ­ന്നു് കാ­ണി­യ്ക്കു­വാൻ വേ­ണ്ടി നാ­സ്തി­ക­ന്മാർ ഇ­ന്നോ­ളം കൊ­ണ്ടു­വ­ന്നി­ട്ടു­ള്ള സി­ദ്ധാ­ന്ത­ങ്ങൾ ച­രി­ത്ര­ദൃ­ഷ്ട്യാ അ­യ­ഥാർ­ത്ഥ­വും യു­ക്തി­ദൃ­ഷ്ട്യാ അ­സാ­ധു­വു­മാ­ണു്.

സാർ­വ്വ­ത്രി­ക­വും സാർ­വ­ദി­ക­വും സാർ­വ്വ­ജ­നീ­ന­വു­മാ­യ ഈ ആ­സ്തി­ക്യ­ബോ­ധം എ­ങ്ങ­നെ ഉ­ണ്ടാ­യി? മ­നു­ഷ്യ­ബു­ദ്ധി ഒരു മി­ഥ്യാ­സ­ങ്ക­ല്പ­ത്തിൽ കി­ട­ന്നു് കു­ഴ­ങ്ങു­ക­യാ­യി­രു­ന്നോ? കേവലം സാ­മൂ­ഹ്യ­ജീ­വി­തം കൊ­ണ്ടാ­ണോ മ­നു­ഷ്യർ ഒരേ ഒരു മി­ഥ്യാ സ­ങ്ക­ല്പ­ത്തി­നു് അ­ടി­മ­പ്പെ­ട്ട­തു്?

images/Spinoza.jpg
സ്പി­നോ­സാ

മ­നു­ഷ്യ­ബു­ദ്ധി ഗു­രു­ത­ര­മാ­യും പ­ല­പ്പോ­ഴും വ്യ­തി­ച­ലി­ച്ചി­ട്ടു­ണ്ടെ­ന്നു് ആരും വി­സ­മ്മ­തി­യ്ക്കു­ന്നി­ല്ല. വി­ശി­ഷ്യ ഒരേ സ­മു­ദാ­യ­ത്തിൽ ജീ­വി­യ്ക്കു­ന്ന­വർ ചി­ല­പ്പോൾ ഒരേ അ­ബ­ദ്ധ­ത്തി­നു് വ­ശം­ഗ­ത­രാ­കു­വാൻ എ­ളു­പ്പ­മു­ണ്ടെ­ന്നും സ­മ്മ­തി­യ്ക്കാം. പക്ഷേ, ആ­സ്തി­ക്യ­ബോ­ധം­പോ­ലെ സർ­വ­സാ­ധാ­ര­ണ­മാ­യ ഒരു സ­ങ്ക­ല്പം കേവലം മി­ഥ്യ­യാ­ണെ­ന്നു് വ­ര­ട്ടെ—എ­ന്നാൽ മ­നു­ഷ്യ­ബു­ദ്ധി സ­ത്യ­ഗ്ര­ഹ­ണ­ത്തി­നു് പ­ര്യാ­പ്ത­മാ­ണോ എന്നു തന്നെ സം­ശ­യി­ക്കേ­ണ്ട­താ­യി­ട്ടാ­ണു് ഇ­രി­ക്കു­ന്ന­തു്. സത്യം എ­ന്നൊ­ന്നു് ഉ­ണ്ടെ­ങ്കിൽ, മ­നു­ഷ്യ­നു് അതു് ഗ്ര­ഹി­ക്കു­വാൻ ക­ഴി­വു­ണ്ടെ­ങ്കിൽ, അ­വ­ന്റെ ജ്ഞാ­നം കേവലം വ്യാ­മോ­ഹ­മ­ല്ലെ­ങ്കിൽ, അ­വ­ന്റെ മ­ന­സ്സി­നു് സ­ത്ത­യെ നി­ഴ­ലി­യ്ക്കു­വാ­നു­ള്ള ശ­ക്തി­യു­ണ്ടെ­ങ്കിൽ, അ­വ­ന്റെ ചി­ന്താ­കു­ശ­ല­ത്വം കേവലം വ്യർ­ത്ഥ­മ­ല്ലെ­ങ്കിൽ, വി­ചാ­രം വ­സ്തു­വി­ന്റെ ഛാ­യ­യാ­ണെ­ങ്കിൽ, സ്വ­ത­ന്ത്ര­വും അ­സ്വ­ത­ന്ത്ര­വും പ്രാ­കൃ­ത­വും പ­രി­ഷ്കൃ­ത­വും ആയ സർവ വി­ചാ­ര­ങ്ങ­ളു­ടേ­യും കേ­ന്ദ്ര­മാ­യി­ത്തീർ­ന്നി­ട്ടു­ള്ള ഒരു ത­ത്വ­ത്തി­നു് യാ­ഥാർ­ത്ഥ്യ­ത്തി­ന്റെ സ്പർ­ശം­പോ­ലു­മു­ണ്ടെ­ങ്കിൽ, അർ­ദ്ധ­ന­ഗ്ന­രാ­യ കാ­ട്ടാ­ള­ന്മാ­രും വി­ജ്ഞാ­ന­സോ­പാ­ന­ത്തിൽ ഏറ്റം ഉ­യർ­ന്നു­നി­ല്ക്കു­ന്ന ചി­ന്ത­ക­ന്മാ­രും, സോ­ക്ര­ട്ടീ­സ്, പ്ലേ­റ്റോ, ശ­ങ്ക­രാ­ചാ­ര്യർ, അ­രി­സ്റ്റോ­ട്ടിൽ, ഡെ­ക്കാർ­ട്ട്, സ്പി­നോ­സാ, ക്യാൻ­റ്റ് മു­ത­ലാ­യ മ­നീ­ഷി­ക­ളും, കോ­പർ­ണി­ക്ക­സ്, ഗ­ലീ­ലി­യോ, കെ­പ്ലർ, ന്യൂ­ട്ടൺ, ലാ­വെ­രി­യർ, ഹെർഷൽ മു­ത­ലാ­യ ജ്യോ­തി­ശ്ശാ­സ്ത്ര­ജ്ഞ­ന്മാ­രും ബെർ­സീ­ലി­യ­സ്, ന്യൂ­മാ­ലീ­ബി­ഗ്, ഷെ­വ­റി­യൂൾ, ഡേവി, ഡാൾ­ട്ടൺ തു­ട­ങ്ങി­യ ര­സ­ത­ന്ത്ര­ജ്ഞ­ന്മാ­രും, കൂ­വി­യർ തു­ട­ങ്ങി­യ ഭൂ­ഗർ­ഭ­ശാ­സ്ത്ര­ജ്ഞ­ന്മാ­രും, ഓഹാ, ആംപീർ, ഗാൽ­വാ­നി, വോൾ­ട്ട്, ഫാരഡെ, ജ്യൂൾ, മാ­ക്സ്വെൽ, കെൽ­വിൻ പ്രഭു തു­ട­ങ്ങി­യ പ്ര­കൃ­തി ശാ­സ്ത്ര­ജ്ഞ­ന്മാ­രും, പാ­സ്റ്റർ, ലി­സ്റ്റർ തു­ട­ങ്ങി­യ ജീ­വി­ശാ­സ്ത്ര­ജ്ഞ­ന്മാ­രും അ­സം­ഖ്യം ക­ലാ­വി­ദ­ഗ്ദ്ധ­രും സാ­ഹി­ത്യ­കാ­ര­ന്മാ­രും പ­ണ്ഡി­ത­ന്മാ­രും ആ­ദ­രി­ച്ചി­ട്ടു­ള്ള­തും ബു­ദ്ധൻ തു­ട­ങ്ങി­യ വി­ജ്ഞ­ന്മാർ നി­ഷേ­ധി­ച്ചി­ട്ടി­ല്ലാ­ത്ത­തു­മാ­യ ഒരു സി­ദ്ധാ­ന്ത­ത്തി­നു് വല്ല പ്രാ­മാ­ണ്യ­വു­മു­ണ്ടെ­ങ്കിൽ, ഇ­ത്ര­മാ­ത്രം ജ­ന­സ­മ്മ­തി­യും സാർ­വ­ത്രി­ക­ത്വ­വു­മു­ള്ള ഒരു സ­ങ്ക­ല്പം ന­മ്മു­ടെ ബ­ഹു­മാ­ന­ത്തേ­യും വി­ശ്വാ­സ­ത്തേ­യും അർ­ഹി­ക്കു­ന്നു­ണ്ടെ­ന്നു് പ­റ­യാ­തെ ക­ഴി­ക­യി­ല്ല.

images/Immanuel_Kant.jpg
ക്യാൻ­റ്റ്

പക്ഷേ, പ്ര­സ്തു­ത വാദം ത­നി­ച്ചു­നോ­ക്കു­മ്പോൾ ഒരു നി­രീ­ശ്വ­ര­നു് മർ­ക്ക­ട­മു­ഷ്ടി­പി­ടി­യ്ക്കു­വാൻ അ­വ­കാ­ശ­മു­ണ്ടെ­ന്നു­ള്ള കാ­ര്യം ഇവിടെ വി­സ്മ­രി­യ്ക്കു­ന്നി­ല്ല. “ആ­രൊ­ക്കെ എ­ന്തൊ­ക്കെ പ­റ­ഞ്ഞാ­ലും എ­നി­യ്ക്കു് അതു് സ്വീ­കാ­ര്യ­മാ­യി തോ­ന്നു­ന്നി­ല്ല; അ­ന്യ­രു­ടെ അ­ഭി­പ്രാ­യ­ങ്ങൾ ആ­ദ­രി­യ്ക്കു­വാൻ ഞാൻ ത­യ്യാ­റ­ല്ല: എ­ന്നു് അ­യാൾ­ക്കു് പ­റ­യാ­വു­ന്ന­താ­ണു്. അ­തു­കൊ­ണ്ടു് ത­ന്നെ­യാ­ണു് സർ­വ്വ­സാ­ധാ­ര­ണ­ത്വം ആ­സ്പ­ദീ­ക­രി­ച്ചു­ള്ള ഈ വാദം ഇവിടെ ഒ­ടു­ക്ക­ത്തിൽ മാ­ത്രം എ­ടു­ത്തു­കാ­ണി­യ്ക്കു­ന്ന­തു്. മുൻ ഭാ­ഗ­ങ്ങ­ളി­ലു­ള്ള ന്യാ­യ­ങ്ങൾ ഹൃ­ദി­സ്ഥ­മാ­ക്കി­യ ശേ­ഷ­മാ­ണു് ഇതു് പ­ര്യാ­ലോ­ചി­യ്ക്കു­ന്ന­തെ­ങ്കിൽ, ആ­സ്തി­ക്യ­സി­ദ്ധാ­ന്ത­ത്തി­ന്റെ സാധുത നിർ­മ്മ­ത്സ­ര­ബു­ദ്ധി­യാ­യ ഏവനും അ­പ്ര­തി­ഷേ­ധ്യ­മാ­യി തോ­ന്നാ­തി­രി­യ്ക്കു­ക­യി­ല്ല.

ഈ വാദ രീ­തി­യെ പ്ര­തി­ഷേ­ധി­ക്കു­ന്ന­വ­രു­ടെ ചില ആ­ക്ഷേ­പ­ങ്ങ­ളും ഇവിടെ പ­ര്യാ­ലോ­ച­നീ­യ­മാ­ണു്:

images/Nikolaus_Kopernikus.jpg
കോ­പർ­ണി­ക്ക­സ്

1) “സൂ­ര്യൻ ഭൂ­മി­യെ പ്ര­ദ­ക്ഷി­ണം ചെ­യ്യു­ന്നു­വെ­ന്നു് ഒരു കാ­ല­ത്തു് ജ­ന­ങ്ങൾ പ­ര­ക്കെ വി­ശ്വ­സി­ച്ചി­രു­ന്നു: നി­ങ്ങൾ പൂ­ജി­ക്കു­ന്ന അ­രീ­സ്റ്റോ­ട്ടൽ പോലും ഇ­പ്ര­കാ­ര­മാ­ണു് വി­ശ്വ­സി­ച്ചി­രു­ന്ന­തു്. ആ­ധു­നി­ക ശാ­സ്ത്ര­ജ്ഞ­ന്മാ­രാ­ക­ട്ടെ അതു് തെ­റ്റാ­ണെ­ന്നു് തെ­ളി­യി­ച്ചി­രി­ക്കു­ന്നു. അ­തു­പോ­ലെ തന്നെ ദൈ­വ­വി­ശ്വാ­സ­വും മി­ഥ്യ­യാ­ണെ­ന്നു് ഒരു കാ­ല­ത്തു് ശാ­സ്ത്ര­ജ്ഞ­ന്മാർ തെ­ളി­യി­ച്ചേ­ക്കാം.”—ഇ­പ്ര­കാ­ര­മാ­ണു് ഒ­ന്നാ­മ­ത്തെ ആ­ക്ഷേ­പം. കൊ­ള്ളാം. പക്ഷേ, കേവലം സാ­ദൃ­ശ്യ­ത്തെ ആ­സ്പ­ദ­മാ­ക്കു­ന്ന ന്യാ­യ­ങ്ങൾ ന­ല്ല­വ­ണ്ണം പ­രി­ശോ­ധ­ന ചെ­യ്യ­പ്പെ­ടേ­ണ്ട­വ­യാ­ണു്. “ഇ­തു­പോ­ലെ­ത­ന്നെ” എ­ന്നു് പ­റ­ഞ്ഞ­തു­കൊ­ണ്ടു് കാ­ര്യ­മാ­യോ? “ഇ­തു­പോ­ലെ” ത­ന്നെ­യാ­ണോ ആ­സ്തി­ക്യ­സി­ദ്ധാ­ന്തം? ഭൂമി സൂ­ര്യ­നെ പ്ര­ദ­ക്ഷ­ണം ചെ­യ്യു­ന്നു­വെ­ന്നോ തീ­രു­മാ­നി­ക്കു­ന്ന­തു് ഇ­ന്ദ്രി­യ­ദ്വാ­രാ ല­ഭി­യ്ക്കു­ന്ന സാ­ക്ഷ്യ­ങ്ങ­ളെ ആ­ധാ­ര­മാ­ക്കി­യു­ള്ള അ­നു­മാ­ന­ത്താ­ലാ­ണു്. ഈ സാ­ക്ഷ്യ­ങ്ങൾ അ­പൂർ­ണ്ണ­മാ­ണെ­ങ്കിൽ, അഥവാ അ­വ­യെ­ക്കു­റി­ച്ചു­ള്ള അ­നു­മാ­നം അ­സ­മ്യ­ക്കാ­ണെ­ങ്കിൽ, അ­ബ­ദ്ധ­മാ­യ ധാ­ര­ണ­ങ്ങൾ പ്ര­ബ­ല­പ്പെ­ടാൻ ഇ­ട­യു­ണ്ടു്. ഇ­ന്ദ്രി­യ­ങ്ങൾ­ക്കു് പ്ര­പ­ഞ്ച­ത്തെ മാ­ത്ര­മേ നിർ­ദ്ധാ­ര­ണം ചെ­യ്വാൻ സാ­ധി­ക്ക­യു­ള്ളു. ഈ നിർ­ദ്ധാ­ര­ണം ത­ന്നേ­യും പ­ല­പ്പോ­ഴും അ­പൂർ­ണ്ണ­മാ­ണു്. കാ­ലാ­ന്ത­ര­ത്തിൽ അതു് ക്ര­മേ­ണ പൂർ­ണ്ണ­മാ­യി­ത്തീർ­ന്നു­വെ­ന്നു് വരാം. എ­ന്നാൽ ആ­സ്തി­ക്യ­ത്തെ­ക്കു­റി­ച്ചു­ള്ള വാദം ഇ­പ്ര­കാ­ര­മ­ല്ല. അതു് പ്ര­പ­ഞ്ച­ത്തെ­യ­ല്ല, പ്ര­പ­ഞ്ച­ത്തി­ന്റെ നി­ദാ­ന­മാ­യ സ­ത്ത­യെ ആണു് പു­ര­സ്ക­രി­ക്കു­ന്ന­തു്. ഭൗ­തി­ക­ശാ­സ്ത്രം എ­ത്ര­ത­ന്നെ അ­ഭി­വൃ­ദ്ധി­പ്പെ­ട്ടാ­ലും പ­ര­മ­മാ­യ സത്ത അ­തി­നു് എ­ന്നും അ­പ്രാ­പ്യ­മാ­യി­രി­ക്കു­ക­യേ­യു­ള്ളൂ. നേ­രേ­മ­റി­ച്ചു് ബു­ദ്ധി­യു­ടെ വ്യാ­പാ­ര­രീ­തി സദാ അ­ഭേ­ദ­മാ­യ്തു­കൊ­ണ്ടു് ഈ വ്യാ­പാ­ര­രീ­തി­യിൽ നി­ന്നു­ള­വാ­കു­ന്ന ആ­സ്തി­ക്യ­ബോ­ധ­വും അ­ഭേ­ദ­മാ­യി­ത്ത­ന്നെ­യി­രി­യ്ക്കും. മ­നു­ഷ്യ­ബു­ദ്ധി­യു­ടെ ഘ­ട­ന­യ്ക്കു് സാ­ര­ത­ര­മാ­യ ഒരു വ്യ­തി­യാ­നം ഉ­ണ്ടാ­കാ­തി­രി­യ്ക്കു­ന്ന കാ­ല­ത്തോ­ളം ആ­സ്തി­ക്യ­വാ­ദ­ത്തി­ന്റെ സാധുത അ­പ്ര­തി­ഷേ­ധ്യ­മാ­യി­രി­യ്ക്കും. അ­ങ്ങ­നെ ഒരു വ്യ­തി­യാ­നം മ­നു­ഷ്യ­ബു­ദ്ധി­യിൽ സം­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നു് പ­രി­ണാ­മ­മ­ത­ഭ്രാ­ന്ത­ന്മാർ­ക്കു­പോ­ലും സ­മർ­ത്ഥി­യ്ക്കു­വാൻ ക­ഴി­ഞ്ഞി­ട്ടി­ല്ല. ബു­ദ്ധി­യു­ടെ പ്ര­വൃ­ത്തി­രം­ഗം വി­സ്തൃ­ത­മാ­യി­ട്ടു­ണ്ടെ­ന്ന­ല്ലാ­തെ ബു­ദ്ധി­യു­ടെ പ്ര­വൃ­ത്തി­ക്കു് യാ­തൊ­രു മാ­റ്റ­വും ശാ­സ്ത്രാ­ഭി­വൃ­ദ്ധി­കൊ­ണ്ടു­ണ്ടാ­യി­ട്ടി­ല്ല.

images/Oliver_Joseph_Lodge.jpg
സർ ഒലിവർ ലോ­ഡ്ജ്

2) ആ­സ്തി­ക്യ­ബോ­ധം ഭ­യ­ത്തിൽ നി­ന്നാ­ണു് ഉ­ള­വാ­യെ­ന്നു­ള്ള ആ­ക്ഷേ­പം ഇ­തി­നു് മു­മ്പു് സൂ­ചി­പ്പി­ച്ചി­ട്ടു­ണ്ട­ല്ലൊ. മ­നു­ഷ്യ­ന്റെ പ്ര­കൃ­തി­ജ്ഞാ­നം വർ­ദ്ധി­ക്കും­തോ­റും ഭയം ഇ­ല്ലാ­താ­വു­ക­യും ഈ­ശ്വ­ര­വി­ശ്വാ­സം ന­ശി­ക്കു­ക­യും ചെ­യ്യു­മെ­ന്നാ­ണു് ഈ ആ­ക്ഷേ­പ­ത്തി­ന്റെ ചു­രു­ക്കം. ഭയം ഈ­ശ്വ­ര­വി­ശ്വാ­സ­ത്തെ പ്ര­ബ­ല­പ്പെ­ടു­ത്തീ­ട്ടു­ണ്ടെ­ന്നു­ള്ള കാ­ര്യം ഞാൻ വി­സ­മ്മ­തി­യ്ക്കു­ന്നി­ല്ല. പക്ഷേ, ഈ­ശ്വ­ര­വി­ശ്വാ­സ­ത്തി­ന്റെ കാ­ര­ണ­മാ­ണു് ഭയം എ­ന്നു് പറവാൻ യാ­തൊ­രു ന്യാ­യ­വും കാ­ണു­ന്നി­ല്ല. ഈ ആ­ക്ഷേ­പം സാ­ധു­വാ­ക­ണ­മെ­ങ്കിൽ പ്ര­കൃ­തി­ജ്ഞാ­നം വർ­ദ്ധി­ക്കും­തോ­റും ഈ­ശ്വ­ര­വി­ശ്വാ­സം ഇ­ല്ലാ­താ­വു­ക­യാ­ണു് വേ­ണ്ട­തു്. പക്ഷേ, സർ­വ്വ­സ­മ്മ­ത­ന്മാ­രാ­യ പ്ര­കൃ­തി­ശാ­സ്ത്ര­ജ്ഞ­ന്മാ­രു­ടെ ച­രി­ത്രം ഈ ആ­ക്ഷേ­പ­ത്തെ ദുർ­ബ്ബ­ല­പ്പെ­ടു­ത്തു­ന്നു. മുൻ­പ­റ­ഞ്ഞ ശാ­സ്ത്ര­ജ്ഞ­ന്മാർ പ­ഴ­മ­ക്കാ­രാ­ണെ­ന്നു് വ­ല്ല­വർ­ക്കും ആ­ക്ഷേ­പ­മു­ണ്ടെ­ങ്കിൽ അവർ സർ ഒലിവർ ലോ­ഡ്ജി ന്റെ കൃ­തി­കൾ വാ­യി­യ്ക്ക­ട്ടെ.

images/Galileo-1.jpg
ഗ­ലീ­ലി­യോ

3) ഈ­ശ്വ­ര­വി­ശ്വാ­സം മ­താ­ചാ­ര്യ­ന്മാ­രു­ടെ ത­ന്ത്ര­ത്താ­ലും രാ­ജാ­ക്ക­ന്മാ­രു­ടെ പ്രാ­ബ­ല്യ­ത്താ­ലും സ്ഥാ­പി­ക്ക­പ്പെ­ട്ട­താ­ണെ­ന്ന­ത്രെ വേ­റൊ­രാ­ക്ഷേ­പം. ഈ ത­ന്ത്ര­വും പ്രാ­ബ­ല്യ­വും ചി­ലേ­ട­ത്തും ചില കാ­ല­ങ്ങ­ളി­ലും പ്ര­യോ­ഗി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടാ­യി­രി­ക്കാം. പക്ഷേ, എ­ല്ലാ­കാ­ല­ങ്ങ­ളി­ലും എല്ലാ ദേ­ശ­ങ്ങ­ളി­ലും ഒ­ന്നു­പോ­ലെ പ­ടർ­ന്നു് പി­ടി­ച്ചി­ട്ടു­ള്ള ഒരു വി­ശ്വാ­സ­ത്തി­ന്റെ കാരണം പറവാൻ പു­റ­പ്പെ­ടു­ന്ന­വർ മ­താ­ചാ­ര്യ­ന്മാ­രേ­യും രാ­ജാ­ക്ക­ന്മാ­രേ­യും ക­ണ്ണ­ട­ച്ചു് ശ­കാ­രി­ച്ചാൽ മാ­ത്രം പോരാ. ഈ മ­താ­ചാ­ര്യ­ന്മാ­രു­ടെ ത­ന്ത്ര­ങ്ങ­ളും രാ­ജാ­ക്ക­ന്മാ­രു­ടെ പ്രാ­ബ­ല്യ­വും ഫ­ല­വ­ത്താ­യി­ത്തീർ­ന്ന­തു് തന്നെ മ­നു­ഷ്യ­രിൽ സ്വ­ഭാ­വി­ക­മാ­യി വേ­രൂ­ന്നി­യി­ട്ടു­ള്ള ആ­സ്തി­ക്യ­ബോ­ധം കൊ­ണ്ട­ല്ല­യോ? ഗ്രീ­സിൽ രാ­ജാ­ക്ക­ന്മാർ ഭ്ര­ഷ്ഠ­രാ­യ ഉടനെ ജ­ന­ങ്ങൾ നി­രീ­ശ്വ­ര­ന്മാ­രാ­യി­ത്തീ­രു­ക­യാ­ണോ ചെ­യ്ത­തു്? സോ­ക്ര­ട്ടീ­സ് മ­താ­ചാ­ര്യ­ന്മാ­രു­ടെ ത­ന്ത്ര­ങ്ങൾ പ്ര­തി­ഷേ­ധി­ച്ച­ശേ­ഷം നി­രീ­ശ്വ­ര­ത്വം കൈ­വ­രി­ക്കു­ക­യാ­ണോ ചെ­യ്ത­തു്? ത­ന്ത്ര­ശാ­ലി­ക­ളാ­യ ആ­ചാ­ര്യ­ന്മാ­രും സ്വാ­ധി­പ­ത്യം സ്ഥാ­പി­ക്കു­വാൻ മ­ത­ത്തെ കൂ­ട്ടു­പി­ടി­ച്ച രാ­ജാ­ക്ക­ന്മാ­രും പ­ണ്ടു് ഉ­ണ്ടാ­യി­രു­ന്നു­വെ­ന്നും ഇ­ന്നും ഉ­ണ്ടാ­യി­രി­യ്ക്കാ­മെ­ന്നും ഞാൻ സ­മ്മ­തി­ച്ചു­കൊ­ള്ളു­ന്നു. പക്ഷേ, ഇ­ത്ര­മാ­ത്രം സർ­വ്വ­സാ­ധാ­ര­ണ­മാ­യ ഒരു വി­ശ്വാ­സ­ത്തി­ന്റെ സ­മർ­ത്ഥ­കാ­ര­ണം മ­റ്റൊ­ന്നാ­യി­രി­ക്ക­ണ­മെ­ന്നു് മാ­ത്ര­മേ ഞാൻ സി­ദ്ധാ­ന്തി­ക്കു­ന്നു­ള്ളൂ.

images/Johannes_Kepler.jpg
കെ­പ്ലർ

4) “ആ­സ്തി­ക­ന്മാ­രു­ടെ ദൈവം ഒ­ന്ന­ല്ല­ല്ലൊ. ചിലർ ദൈവം സ­ഗു­ണ­നാ­ണെ­ന്നും മ­റ്റു­ചി­ലർ ദൈവം നിർ­ഗു­ണ­നാ­ണെ­ന്നും ചിലർ ദൈവം ഒ­ന്നേ­യു­ള്ളു­വെ­ന്നും മ­റ്റു­ചി­ലർ അ­നേ­ക­ദേ­വ­ന്മാ­രു­ണ്ടെ­ന്നും സ­മർ­ത്ഥി­യ്ക്കു­ന്നു. ആ സ്ഥി­തി­ക്കു് ആ­സ്തി­ക്യ­വി­ശ്വാ­സ­ത്തി­നു് എ­ന്തു് സാ­ധു­ത­യാ­ണു­ള്ള­തു്?” എ­ന്നു് ഒരു കൂ­ട്ടർ ചോ­ദി­ക്കു­ന്നു. ശരി. പക്ഷേ, ഈ വൈ­പ­രീ­ത്യ­ത്തിൽ­ത്ത­ന്നെ ഒരു കാ­ര്യം അ­സ­ന്ദി­ഗ്ദ്ധ­മ­ല്ല­യോ? അ­താ­യ­തു്, പ്ര­കൃ­ത്യ­തീ­ത­മാ­യ ഏതോ ശ­ക്തി­യു­ണ്ടെ­ന്നു് അ­വ­രെ­ല്ലാ­വ­രും വി­ശ്വ­സി­യ്ക്കു­ന്നു. ദൈവം ഉ­ണ്ടെ­ന്നു­ള്ള­തി­ന്റെ ന്യാ­യം സു­ഗ്ര­ഹ­മാ­ണു്. അ­തു­കൊ­ണ്ടാ­ണു് എ­ല്ലാ­വ­രും ആ­സ്തി­ക്യ­ത്തെ മു­റു­കെ­പ്പി­ടി­യ്ക്കു­ന്ന­തു്. എ­ന്നാൽ ദൈ­വ­ത്തി­ന്റെ സ്വ­ഭാ­വം, എണ്ണം എ­ന്നി­വ­യെ­ക്കു­റി­ച്ചു­ള്ള ന്യാ­യ­ങ്ങൾ സാ­ധാ­ര­ണ­ന്മാർ­ക്കു് ദുർ­ഗ്ര­ഹ­മ­ത്രെ. അ­തു­കൊ­ണ്ടാ­ണു് അ­ക്കാ­ര്യ­ത്തിൽ മേൽ­പ­റ­ഞ്ഞ അ­ഭി­പ്രാ­യ­വ്യ­ത്യാ­സം കാ­ണു­ന്ന­തു്.

images/Faraday-Millikan-Gale.jpg
ഫാരഡെ

5) “മ­നു­ഷ്യ­രു­ടെ ആ­ഗ്ര­ഹ­ങ്ങൾ പ­ല­പ്പോ­ഴും അ­ഭി­പ്രാ­യ­ങ്ങ­ളിൽ ക­ലാ­ശി­യ്ക്കാ­റു­ണ്ടു്. ദൈവം ഉ­ണ്ടാ­ക­ണ­മെ­ന്നു് മ­നു­ഷ്യർ ആ­ഗ്ര­ഹി­യ്ക്കു­ന്നു. അ­തു­കൊ­ണ്ടു് ദൈ­വ­മു­ണ്ടെ­ന്നു് അവർ ശ­ഠി­യ്ക്കു­ന്നു” എ­ന്നൊ­രാ­ക്ഷേ­പ­വും ഈ­യു­ള്ള­വൻ കേ­ട്ടി­ട്ടു­ണ്ടു്. പക്ഷേ, സം­ഗ­തി­യു­ടെ യാ­ഥാർ­ത്ഥ്യം ഇ­പ്ര­കാ­ര­മാ­ണോ? ദൈവം ഉ­ണ്ടാ­ക­ണ­മെ­ന്നു് മ­നു­ഷ്യർ ആ­ഗ്ര­ഹി­ക്കാ­മോ? മ­നു­ഷ്യൻ പ്ര­കൃ­ത്യാ സ്വാ­ത­ന്ത്ര്യ­പ്രി­യ­നാ­ണു്. പാ­ര­ത­ന്ത്ര്യം അവനു് ഇ­ഷ്ട­മ­ല്ല. ഭ­ര­ണ­കർ­ത്താ­വു് എത്ര തന്നെ മ­ഹാ­നാ­യാ­ലും അ­ടി­മ­ത്വം അവനു് പ്രാ­ണ­സ­ങ്ക­ട­മാ­ണു്. ത­ന്മൂ­ലം ന­മ്മു­ടെ സ്വാ­ഭാ­വി­ക­മാ­യ ആ­ഗ്ര­ഹം ദൈവം ഉ­ണ്ടാ­ക­ണ­മെ­ന്ന­ല്ല, നേരെ മ­റി­ച്ചാ­ണു്. എ­ന്നി­ട്ടും മ­നു­ഷ്യർ­ക്കു് ആ­സ്തി­ക്യ­വി­ശ്വാ­സം ഉ­ണ്ടാ­കു­ന്ന­തു് അ­വ­രു­ടെ ആ­ഗ്ര­ഹ­ത്തെ­ക്ക­വി­യു­ന്ന ഒരു സത്യം അ­വ­രു­ടെ ബു­ദ്ധി­യെ പ്ര­ചോ­ദി­പ്പി­ക്കു­ന്ന­തു­കൊ­ണ്ട­ല്ലെ­ങ്കിൽ മ­റ്റെ­ന്തു­കൊ­ണ്ടാ­ണു്?

images/William_Herschel.jpg
ഹെർഷൽ

6) “ദൈവം ഉണ്ടോ ഇ­ല്ല­യോ എ­ന്നു് എ­നി­യ്ക്ക­റി­വാൻ വയ്യ” എ­ന്നു് പ­റ­ഞ്ഞു് ചിലർ വിനയം അ­ഭി­ന­യി­ച്ചു് ആ­സ്തി­ക്യ­വാ­ദ­ത്തിൽ നി­ന്നു് ഒ­ഴി­യു­വാൻ ശ്ര­മി­യ്ക്കു­ന്നു­ണ്ടു്. ഈ വിനയം വാ­സ്ത­വ­ത്തിൽ ഔ­ദ്ധ­ത്യ­മാ­ണെ­ന്നു് അല്പം ആ­ലോ­ചി­ച്ചാൽ അ­വർ­ക്കു­ത­ന്നെ മ­ന­സി­ലാ­കും. ലോ­കോ­ത്ത­ന­ന്മാ­രാ­യ മ­ഹാ­ന്മാർ ഉൾ­പ്പെ­ടെ­യു­ള്ള എ­ല്ലാ­വ­രും ആ­ദ­രി­ക്കു­ന്ന ഒരു സ­ത്യ­ത്തെ നി­ഷേ­ധി­ക്കു­വാൻ പു­റ­പ്പെ­ടു­ന്ന ഒരാൾ ന്യാ­യം പറവാൻ ശ്ര­മി­യ്ക്കാ­തെ അ­ജ്ഞ­ത്വ­ത്തിൽ അഭയം പ്രാ­പി­ക്കു­ന്ന­തു് യ­ഥാർ­ത്ഥ­ത്തിൽ ആ­ത്മാ­ഭി­മാ­ന­ത്തി­ന്റെ വി­ജൃം­ഭ­ണം­കൊ­ണ്ടാ­ണെ­ന്നു് വേണം വി­ചാ­രി­പ്പാൻ. അതു് അവർ തന്നെ അ­റി­യു­ന്നു­ണ്ടോ എ­ന്നു് സം­ശ­യി­യ്ക്കു­ന്നു. വാ­സ്ത­വ­ത്തിൽ ഈ അ­ജ്ഞ­ത്വം യു­ക്തി­സി­ദ്ധ­മ­ല്ലെ­ന്നും ചി­ന്ത­യു­ടെ ആ­രം­ഭ­വും അ­വ­സാ­ന­വും ആ­സ്തി­ക്യ­ത്തെ­ത്ത­ന്നെ­യാ­ണു് ആ­ശ്ര­യി­ച്ചി­രി­ക്കു­ന്ന­തെ­ന്നും ര­ണ്ടാ­മ­ദ്ധ്യാ­യ­ത്തിൽ നി­ന്നു് തെ­ളി­യു­ന്ന­താ­ണു്. “എ­നി­യ്ക്ക­റി­വാൻ വയ്യ” എ­ന്നു് പ­റ­യു­ന്ന­തി­ന്റെ താ­ല്പ­ര്യം “ദൈ­വ­മു­ണ്ടെ­ന്നു് നി­ങ്ങൾ തീർ­ത്തു് പ­റ­യു­ന്ന­തു് തെ­റ്റാ­ണു്” എ­ന്ന­ല്ല­യോ? തെ­റ്റാ­ണെ­ങ്കിൽ തെ­റ്റു് തീർ­ക്കു­വാൻ ശ്ര­മി­ക്കു­ക­യാ­ണു് വേ­ണ്ട­തു്. അ­തി­നു് പകരം ഉ­ദ്ധ­ത­മാ­യ ഈ മൗനം അ­വ­ലം­ബി­ക്കു­ന്ന­തിൽ യാ­തൊ­രർ­ത്ഥ­വു­മി­ല്ല.

images/Jons_Jacob_Berzelius.jpg
ബെർ­സീ­ലി­യ­സ്

ഈ ആ­ക്ഷേ­പ­ങ്ങ­ളിൽ നി­ന്നു് ഒരു കാ­ര്യം ഗ്ര­ഹി­ക്കേ­ണ്ട­തു­ണ്ടു്. ദു­ശ്ശാ­ഠ്യ­വും തൊ­ട്ടാ­വാ­ടി ന്യാ­യ­വും ‘വി­ശ്വ­സി’കൾ­ക്കു് മാ­ത്ര­മ­ല്ല ഉ­ള്ള­തെ­ന്നും സ്വ­ന്ത­ന്ത്ര­ചി­ന്ത­ക­ന്മാർ എ­ന്നു് അ­ഭി­മാ­നി­ക്കു­ന്ന­വർ വാ­സ്ത­വ­ത്തിൽ ദൃ­ശ്യ­പ്ര­പ­ഞ്ച­ത്തി­ന്റേ­യും തൽ­സം­ബ­ന്ധ­മാ­യ ശാ­സ്ത്ര­ങ്ങ­ളു­ടേ­യും പാ­ര­ത­ന്ത്ര്യ­ത്തിൽ­നി­ന്നു് വി­മു­ക്ത­രാ­യി­ട്ടി­ല്ലെ­ന്നും മ­ന­സ്സി­ലാ­ക്കു­വാൻ പ്ര­യാ­സ­മി­ല്ല. ശാ­സ്ത്ര­ങ്ങൾ മ­നു­ഷ്യർ­ക്കു് ഏറ്റം ഉ­പ­ഗോ­ഗ­പ്ര­ദ­ങ്ങൾ തന്നെ. പക്ഷേ, അവ മ­നു­ഷ്യ­ബു­ദ്ധി­യെ സ്വ­ത­ന്ത്ര­മാ­ക്കു­ന്ന­തി­നു­പ­ക­രം അതിനെ സ­ങ്കു­ചി­ത­മാ­ക്കി­ച്ചെ­യ്താൽ അ­വ­യിൽ­നി­ന്നു­ള്ള ഗുണമോ ദോഷമോ ഏ­താ­ണു് അ­ധി­ക­മെ­ന്നു് നിർ­ണ്ണ­യി­ക്കു­വാൻ പണി. ഇ­താ­ണു് ആ­ധു­നി­ക ലോ­ക­ത്തി­ന്റെ രോ­ഗ­ബീ­ജം. ശാ­സ്ത്ര­ങ്ങൾ ബു­ദ്ധി­യു­ടെ ചി­ന്താ­സ്വാ­ത­ന്ത്ര്യ­ത്തെ ക­വർ­ന്നെ­ടു­ത്തി­രി­യ്ക്കു­ന്നു. മൂ­ക്കി­നു് താ­ഴെ­യു­ള്ള­തൊ­ഴി­കെ മ­റ്റു് യാ­തൊ­ന്നും യ­ഥാർ­ത്ഥ­മ­ല്ലെ­ന്നു് പ­റ­യു­വാൻ അവ മ­നു­ഷ്യ­രെ പ്രേ­രി­പ്പി­ക്കു­ന്നു. ത­ന്മൂ­ലം അ­ഗ്നി­യെ­ക്കു­റി­ച്ചു­ള്ള പ­ഴ­ഞ്ചൊ­ല്ലു് പ്ര­പ­ഞ്ച­ശാ­സ്ത്ര­ങ്ങൾ­ക്കും ബാ­ധ­ക­മാ­ണു്—A good servant, but a bad master.

എം. പി. പോൾ
images/mppaul2.jpg

മേ­ന­ച്ചേ­രി പൗ­ലോ­സ് പോൾ എന്ന എം. പി. പോൾ (മേയ് 1, 1904–ജൂലൈ 12, 1952). മ­ല­യാ­ള­ത്തി­ലെ ശ്ര­ദ്ധേ­യ­നാ­യ സാ­ഹി­ത്യ നി­രൂ­പ­ക­നാ­യി­രു­ന്നു. മ­ല­യാ­ള­ത്തിൽ പു­രോ­ഗ­മ­ന സാ­ഹി­ത്യ പ്ര­സ്ഥാ­ന­ത്തി­നു തു­ട­ക്കം കു­റി­ക്കു­ന്ന­തിൽ മ­ഹ­ത്താ­യ പ­ങ്കു­വ­ഹി­ച്ചു. എ­ഴു­ത്തു­കാർ­ക്കു് അർ­ഹ­മാ­യ പ്ര­തി­ഫ­ലം ല­ഭി­ക്കാ­തി­രു­ന്ന കാ­ല­ത്തു് സാ­ഹി­ത്യ­കാ­ര­ന്മാർ­ക്കാ­യി സാ­ഹി­ത്യ പ്ര­വർ­ത്ത­ക സ­ഹ­ക­ര­ണം സംഘം രൂ­പ­വ­ത്ക­രി­ക്കു­ന്ന­തി­നു മുൻ­കൈ­യ്യെ­ടു­ത്തു. സം­ഘ­ത്തി­ന്റെ ആദ്യ പ്ര­സി­ഡ­ണ്ടു­മാ­യി­രു­ന്നു അ­ദ്ദേ­ഹം. മ­ത­സ്ഥാ­പ­ന­ങ്ങ­ളു­ടെ വി­ശേ­ഷി­ച്ചും ക്രൈ­സ്ത­വ സഭാ നേ­തൃ­ത്വ­ത്തി­ന്റെ യാ­ഥാ­സ്ഥി­തി­ക നി­ല­പാ­ടു­കൾ­ക്കെ­തി­രെ ശ­ക്ത­മാ­യ വി­മർ­ശ­ന­ങ്ങൾ ന­ട­ത്തി­യി­രു­ന്ന അ­ദ്ദേ­ഹ­ത്തി­നു് ത­ന്മൂ­ലം ജീ­വി­ത­കാ­ലം മു­ഴു­വൻ സ­ഭ­യു­ടെ എ­തിർ­പ്പു നേ­രി­ടേ­ണ്ടി­വ­ന്നു. മ­ഹാ­ത്മാ­ഗാ­ന്ധി­യു­ടെ പ്രി­യ­പ്പെ­ട്ട എ­ഴു­ത്തു­കാ­രിൽ ഒ­രാ­ളാ­യി­രു­ന്നു അ­ദ്ദേ­ഹം.

ജനനം, ബാ­ല്യം

1904-ൽ എ­റ­ണാ­കു­ളം ജി­ല്ല­യി­ലെ പു­ത്തൻ­പ­ള്ളി­യാ­ണു പോ­ളി­ന്റെ ജ­ന്മ­ദേ­ശം.

ഔ­ദ്യോ­ഗി­ക ജീ­വി­തം

കോളജ് അ­ദ്ധ്യാ­പ­കൻ എന്ന നി­ല­യി­ലും പേ­രെ­ടു­ത്തി­രു­ന്നു എം. പി. പോൾ. തി­രു­ച്ചി­റ­പ്പ­ള്ളി കോ­ളേ­ജി­ലാ­ണു് ആദ്യം ജോലി ചെ­യ്ത­തു്. അ­ന്നു് ഐ. സി. എസ്. പ­രീ­ക്ഷ­യിൽ ഒൻ­പ­താ­മ­ത്തെ റാ­ങ്ക് കി­ട്ടി­യി­രു­ന്നു, എ­ന്നാൽ ആ­ദ്യ­ത്തെ ആറു പേർ­ക്കു മാ­ത്ര­മേ ജോലി ല­ഭി­ച്ചി­രു­ന്നു­ള്ളു. അ­തി­നാൽ അ­ദ്ദേ­ഹം തൃ­ശ്ശൂർ വന്നു. സെ­ന്റ് തോമസ് കോ­ളേ­ജ്, തൃശൂർ, എസ്. ബി. കോ­ളേ­ജ് ച­ങ്ങ­നാ­ശേ­രി എ­ന്നി­വി­ട­ങ്ങ­ളിൽ ഇം­ഗ്ലീ­ഷ് ഭാ­ഷാ­ധ്യാ­പ­ക­നാ­യി ജോലി ചെ­യ്തു. തു­ടർ­ന്നു് “എം. പി. പോൾസ് ട്യൂ­ട്ടോ­റി­യൽ കോളജ്” എന്ന പേരിൽ സ­മാ­ന്ത­ര വി­ദ്യാ­ഭ്യാ­സ സ്ഥാ­പ­നം ന­ട­ത്തി. കേ­ര­ള­ത്തിൽ ഏ­റ്റ­വും ശ്ര­ദ്ധ­നേ­ടി­യ സ­മാ­ന്ത­ര വി­ദ്യാ­ഭ്യാ­സ സം­രം­ഭ­മാ­യി­രു­ന്നു അതു്.

സ­ഭ­യു­മാ­യു­ണ്ടാ­യ പി­ണ­ക്കം

സ്വ­ന്തം അ­ഭി­പ്രാ­യ­ങ്ങൾ വെ­ട്ടി­ത്തു­റ­ന്നു പ­റ­യു­ന്ന പ്ര­കൃ­ത­ക്കാ­ര­നാ­യി­രു­ന്നു പ്രൊ­ഫ­സ്സർ പോൾ. അ­ക്കാ­ല­ത്തു് പ്രേ­മ­വി­വാ­ഹം ക­ഴി­ച്ചു എ­ന്ന­തൊ­ഴി­ച്ചാൽ ക­ത്തോ­ലി­ക്കാ സ­ഭ­യു­ടെ ആ­ചാ­ര­വി­ശ്വാ­സ­ങ്ങ­ളെ എ­തിർ­ത്ത­താ­യി യാ­തൊ­രു തെ­ളി­വു­ക­ളു­മി­ല്ല. അ­ദ്ദേ­ഹം തൃ­ശ്ശൂർ സെ­ന്റ്. തോമസ് കോ­ളേ­ജിൽ ആം­ഗ­ലേ­യ ഭാ­ഷാ­ധ്യാ­പ­ക­നാ­യി ജോലി നോ­ക്ക­വേ ആണു് സ­ഭ­യു­മാ­യി തെ­റ്റാ­നു­ണ്ടാ­യ ആ­ദ്യ­ത്തെ സംഭവം. അ­ന്നു് പ്രിൻ­സി­പ്പാൾ ആ­യി­രു­ന്ന­തു് ഫാ. പാ­ലോ­ക്കാ­രൻ ആ­യി­രു­ന്നു. സാ­ഹി­ത്യ­കാ­ര­നാ­യി­രു­ന്ന­തി­നാൽ പ്രിൻ­സി­പ്പാ­ളി­നു് പ്രൊ. പോ­ളി­നെ വലിയ കാ­ര്യ­മാ­യി­രു­ന്നു. എ­ന്നാൽ അ­ന്നു് കോ­ളേ­ജിൽ കൃ­ത്യ­മാ­യ ഗ്രേ­ഡി­ങ്ങ് സം­‌­വി­ധാ­ന­മോ, അ­തി­ന­നു­സ­രി­ച്ചു­ള്ള നി­യ­മ­ന­മോ ഉ­ദ്യോ­ഗ­ക­യ­റ്റ­മോ നി­ല­വി­ലി­ല്ലാ­യി­രു­ന്നു. ശ­മ്പ­ള­വും തു­ച്ഛ­മാ­യി­രു­ന്നു. അ­ദ്ധ്യാ­പ­കർ പുറമേ ട്യൂ­ഷൻ ഏർ­പ്പെ­ടു­ത്തി­യാ­ണു് ക­ഴി­ഞ്ഞു കൂ­ടി­യി­രു­ന്ന­തു്. ശ­മ്പ­ളം കൃ­ത്യ­മാ­യ തീ­യ­തി­യിൽ ല­ഭി­ക്കു­ക­യും ഇ­ല്ലാ­യി­രു­ന്നു. പ്രിൻ­സി­പ്പാ­ളി­ന്റെ വി­ശ്വ­സ്ത­നു­മാ­യി­രു­ന്ന ഹെഡ് ക്ലാർ­ക്കാ­യി­രു­ന്നു ഇ­തി­നെ­ല്ലാം പി­ന്നിൽ പ്ര­വർ­ത്തി­ച്ചി­രു­ന്ന­തു്. പോൾ ഇ­തി­നെ­തി­രെ സം­സാ­രി­ച്ചു. ശ­മ്പ­ളം കൃ­ത്യ­മാ­യ തീ­യ­തി­യിൽ വി­ത­ര­ണം ചെ­യ്യ­ണ­മെ­ന്നു് വ്യ­വ­സ്ഥ­യു­ണ്ടാ­ക്കി. പി­ന്നീ­ടു് അ­തി­നു് വ്യ­ക്ത­ത­യും സു­താ­ര്യ­ത­യും വേ­ണ­മെ­ന്നു് പ­റ­ഞ്ഞു് ആർ, എവിടെ വ­ച്ചു് എ­ന്നു് ശ­മ്പ­ളം തരും എന്നു ചോ­ദി­ച്ചു് പ്രിൻ­സി­പ്പാ­ളി­നു് ക­ത്തു­മ­യ­ച്ചു. ഈ സം­ഭ­വ­ത്തോ­ടേ പോൾ കോ­ളേ­ജിൽ അ­ന­ഭി­മ­ത­നാ­യി­ത്തീർ­ന്നു. പി­ന്നീ­ടു് ഇ­ന്ത്യാ ഗ­വർ­ണ്മെ­ന്റ് ശ­മ്പ­ളം പി­ടി­ച്ചി­രു­ന്നു എന്ന പേരിൽ അ­ദ്ധ്യാ­പ­ക­രു­ടെ ശ­മ്പ­ള­ത്തിൽ കു­റ­വു് വ­രു­ത്താൻ പ്രിൻ­സി­പ്പാൾ അച്ചൻ മ­റ്റാ­രോ­ടും ചോ­ദി­ക്കാ­തെ തീ­രു­മാ­നം എ­ടു­ത്തു. അതിൻ പ്ര­കാ­രം കോ­ളേ­ജി­ന്റെ ഉ­ന്ന­മ­ന­ത്തി­നാ­യി അ­ദ്ധ്യാ­പ­കർ ത്യാ­ഗം അ­നു­ഷ്ടി­ക്ക­ണം എ­ന്നാ­യി­രു­ന്നു. ഇ­തി­നെ­തി­രാ­യി കോ­ളേ­ജിൽ അ­ദ്ധ്യാ­പ­കർ­ക്കി­ട­യിൽ മു­റു­മു­റു­പ്പു­ണ്ടാ­യി. ഈ സ­മ­യ­ത്തു് ഏ­റ്റ­വും ധീ­ര­മാ­യ തീ­രു­മാ­ന­മെ­ടു­ത്ത­തു് പോൾ ആ­യി­രു­ന്നു. അ­ദ്ദേ­ഹം പ്രിൻ­സി­പ്പൾ അ­ച്ഛ­നു് ഒരു ക­ത്തെ­ഴു­തി. അതിൽ താൻ ജോ­ലി­ക്കു് ചേർ­ന്ന­തു് ശ­മ്പ­ളം സം­ബ­ന്ധി­ച്ചു് വ്യ­ക്ത­മാ­യ ഒരു ഉ­ട­മ്പ­ടി അ­നു­സ­രി­ച്ചാ­യി­രു­ന്നു എ­ന്നും അ­തി­നാൽ ത­ന്നോ­ടു് ആ­ലോ­ചി­ക്കാ­തെ അതിൽ വ്യ­ത്യാ­സം വ­രു­ത്തു­വാൻ പ­റ്റി­ല്ല എ­ന്നും. മ­റ്റു­ള്ള­വർ അ­ടി­ച്ചേൽ­പ്പി­ക്കു­ന്ന­തു് ത്യാ­ഗം ആ­വി­ല്ല എ­ന്നു­മാ­യി­രു­ന്നു ക­ത്തി­ന്റെ ഉ­ള്ള­ട­ക്കം. പി­ന്നീ­ടു് അ­ദ്ദേ­ഹ­ത്തി­നു് നിർ­ബ­ന്ധ ബു­ദ്ധി­ക്കാ­ര­നാ­യ പ്രിൻ­സി­പ്പാ­ളി­ന്റെ മു­ന്നിൽ സ്വ­ന്തം അ­ഭി­മാ­നം ത്യഗം ചെ­യ്യാ­തി­രി­ക്കാൻ രാജി വ­യ്ക്കേ­ണ്ടി വന്നു. പക്ഷേ, സ­ഭാ­ധി­കാ­ര­ത്തി­ന്റെ ദൃ­ഷ്ടി­യിൽ കു­റ്റ­ക്കാ­രൻ പോൾ ആ­യി­രു­ന്നു, അ­ദ്ദേ­ഹം സഭാ വി­രു­ദ്ധ­നാ­യി മു­ദ്ര­യ­ടി­ക്ക­പ്പെ­ട്ടു.

പ്രൊഫ. പോളും ച­ങ്ങ­നാ­ശ്ശേ­രി സെ­ന്റ്. ബർ­ക്ക് മെൻസ് കോ­ളേ­ജ് പ്രിൻ­സി­പ്പാ­ളു­മാ­യാ­ണു് അ­ദ്ദേ­ഹ­ത്തി­നു് പി­ന്നീ­ടു് ഇ­ട­യേ­ണ്ടി വ­ന്ന­തു്. കോ­ളേ­ജ് ഭ­ര­ണ­ത്തിൽ അ­ഭി­പ്രാ­യം ചോ­ദി­ച്ചു പി­ന്നാ­ലെ ന­ട­ന്നി­രു­ന്ന പ്രിൻ­സി­പ്പാൾ ഫാ. റൊമയോ തോ­മാ­സി­നോ­ടു് സ്വ­ന്തം അ­ഭി­പ്രാ­യം വെ­ട്ടി­ത്തു­റ­ന്നു് പ­റ­ഞ്ഞ­താ­ണു് അവിടെ അ­ദ്ദേ­ഹ­ത്തെ അ­ന­ഭി­മ­ത­നാ­ക്കി­യ­തു്. അ­ദ്ദേ­ഹ­ത്തെ അ­സ­മ­യ­ത്തു് കൂ­ടി­ക്കാ­ഴ്ച­ക്കു് വി­ളി­ച്ച പ്രിൻ­സി­പ്പാ­ളി­നോ­ടു് സാ­ധ്യ­മ­ല്ല എ­ന്നു് തീർ­ത്തു പ­റ­യു­ക­യു­ണ്ടാ­യി. ഇതിനു ശേഷം അ­ദ്ദേ­ഹ­ത്തെ കോ­ളേ­ജിൽ നി­ന്നു് പു­റ­ത്താ­ക്കി­യെ­ങ്കി­ലും അ­ന്ന­ത്തെ മെ­ത്രാ­നാ­യ ഡോ. കാ­ളാ­ശ്ശേ­രി­യു­ടെ മ­ധ്യ­സ്ഥ­ത­യിൽ ര­മ്യ­ത­യിൽ തീർ­ത്തി­രു­ന്നു. എ­ന്നാൽ പ്രിൻ­സി­പ്പാൾ വ്യ­ക്തി വി­രോ­ധം മ­ന­സ്സിൽ സൂ­ക്ഷി­ച്ചു് വ­ച്ചു് പി­ന്നീ­ടു് ച­ങ്ങ­നാ­ശ്ശേ­രി വി­ട്ടു് ദീർ­ഘ­കാ­ലം പു­റ­ത്തു് പോ­കു­ന്ന അ­ദ്ധ്യാ­പ­കർ തന്നെ അ­റി­യി­ക്ക­ണം എന്ന നി­യ­മ­ത്തിൻ വീഴ്ച വ­രു­ത്തി എ­ന്നാ­രോ­പി­ച്ചു് പ­രീ­ക്ഷാ ബോർഡ് ചെ­യർ­മാ­നാ­യ അ­ദ്ദേ­ഹ­ത്തെ കൊ­ച്ചി­യിൽ സ­ഹ­പ്ര­വർ­ത്ത­ക­രോ­ടു് ഒ­ത്തു് സ­മ്മേ­ളി­ച്ചു എ­ന്നാ­രോ­പി­ച്ചു് ക­ലാ­ല­യ­ത്തിൽ നി­ന്നു് പു­റ­ത്താ­ക്കി. ആ­ദർ­ശ­ശാ­ലി­യാ­യ പോൾ മു­ട്ടു­കു­ത്താൻ ത­യ്യാ­റാ­വാ­ത്ത­തു കൊ­ണ്ടു മാ­ത്ര­മാ­ണു് ബ­ലി­യാ­ടാ­ക്ക­പ്പെ­ട്ട­തു്. എ­ന്നാൽ ഒരു പ്ര­തി­സ­ന്ധി ഘ­ട്ട­ത്തിൽ തന്നെ പു­റ­ത്താ­ക്കി­യ കോ­ളേ­ജി­ന്റെ സ­ഹാ­യ­ത്തി­നാ­യി എ­ത്താൻ പോ­ളി­നു് മ­ടി­യു­ണ്ടാ­യി­ല്ല. തി­രു­വി­താം­കൂർ ദി­വാ­നാ­യി­രു­ന്ന സർ സി. പി. രാ­മ­സ്വാ­മി അയ്യർ, സെ­ന്റ്. ബെർ­ക്കു­മാൻ­സി­നോ­ടു് പകരം വീ­ട്ടാ­നാ­യി അ­വി­ട­ത്തെ ആം­ഗ­ലേ­യ വി­ഭാ­ഗം പ്രൊ­ഫ­സ്സർ ആ­യി­രു­ന്ന സ­ഹ­സ്ര­നാ­മ­യ്യ­രെ നിർ­ബ­ന്ധ­പൂർ­വ്വം രാജി വ­യ്പ്പി­ച്ചു. രാ­മ­സ്വാ­മി അ­യ്യ­രെ ഭയം ആ­യി­രു­ന്ന മ­റ്റാ­രും ആ സ്ഥാ­ന­ത്തേ­യ്ക്കു് വ­രാ­നും ത­യ്യാ­റാ­യി­ല്ല. വ­കു­പ്പു മേ­ധാ­വി ഇല്ല എ­ങ്കിൽ ക­ലാ­ല­യ­ത്തി­ന്റെ സർ­വ്വ­ക­ലാ­ശാ­ല ബന്ധം നി­ല­യ്ക്കു­മെ­ന്ന അ­വ­സ്ഥ­യിൽ അ­ദ്ദേ­ഹം ജോ­ലി­യിൽ പ്ര­വേ­ശി­ച്ചു. കോ­ളേ­ജി­നെ പ്ര­തി­സ­ന്ധി­യിൽ നി­ന്നു് ര­ക്ഷി­ച്ചു.

ശ്രീ പോ­ളി­ന്റെ ധീ­ര­മാ­യ നി­ല­പാ­ടു­കൾ­ക്കു് ക­ത്തോ­ലി­ക്ക പു­രോ­ഹി­ത സഭ കനത്ത വി­ല­യാ­ണു് ആ­വ­ശ്യ­പ്പെ­ട്ട­തു്. കള്ള പ്ര­ച­ര­ണ­ങ്ങൾ അ­ഴി­ച്ചു വി­ട്ടു് പോ­ളി­നെ­തി­രെ സാ­മു­ദാ­യി­ക ഭ്ര­ഷ്ടു് വരെ ആ­വ­ശ്യ­പ്പെ­ട്ടു. ഇ­തി­നാ­യി പ­ള്ളി­യും ധ്യാ­ന­കേ­ന്ദ്ര­ങ്ങ­ളും നിർ­ലോ­ഭം ഉ­പ­യോ­ഗി­ച്ചു. ഈ വി­രോ­ധം അ­ദ്ദേ­ഹ­ത്തി­ന്റെ മ­ര­ണ­ശേ­ഷ­വും തു­ടർ­ന്നു. 1952-ൽ അ­ദ്ദേ­ഹം അ­ന്ത­രി­ച്ച­പ്പോൾ പ­ള്ളി­വ­ക ശ്മ­ശാ­ന­ത്തിൽ മൃ­ത­ദേ­ഹം സം­സ്ക­രി­ക്കാൻ സഭാ നേ­തൃ­ത്വം വി­സ­മ്മ­തി­ച്ചു. സഭാ വി­രോ­ധി­കൾ­ക്കും പാ­ഷ­ണ്ഡി­കൾ­ക്കും നീ­ക്കി­വ­ച്ചി­രി­ക്കു­ന്ന തെ­മ്മാ­ടി­ക്കു­ഴി­യിൽ പോ­ളി­നെ സം­സ്കാ­രി­ക്കാ­നാ­യി­രു­ന്നു സഭാ നേ­തൃ­ത്വ­ത്തി­ന്റെ തീ­രു­മാ­നം.

സാ­ഹി­ത്യ മേഖല

ന­വ­കേ­ര­ളം എന്ന പേരിൽ ആ­ഴ്ച­പ്പ­തി­പ്പും ചെ­റു­പു­ഷ്പം എന്ന പേരിൽ മാ­സി­ക­യും പ്ര­സി­ദ്ധീ­ക­രി­ച്ചി­രു­ന്നു. കേരളാ പു­രോ­ഗ­മ­ന സാ­ഹി­ത്യ സം­ഘ­ട­ന­യു­ടെ അ­ധ്യ­ക്ഷ­നാ­യി കു­റ­ച്ചു­കാ­ലം പ്ര­വർ­ത്തി­ച്ചെ­ങ്കി­ലും അ­ഭി­പ്രാ­യ വ്യ­ത്യാ­സ­ങ്ങ­ളെ­ത്തു­ടർ­ന്നു് പി­ന്നീ­ടു് സം­ഘ­ട­ന­യിൽ നി­ന്നും അകലം പാ­ലി­ച്ചു. കേരള സാ­ഹി­ത്യ­പ്ര­വർ­ത്ത­ക സഹകരണ സം­ഘ­ത്തി­ന്റെ സ്ഥാ­പ­ക അ­ദ്ധ്യ­ക്ഷ­ന്മാ­രിൽ ഒ­രാ­ളാ­യും പ്ര­വർ­ത്തി­ച്ചു. ഈ സംഘം പി­ന്നീ­ടു് നാഷണൽ ബു­ക്സ് സ്റ്റാ­ളു­മാ­യി ചേർ­ന്ന ശേഷം വി­ജ­യ­ക­ര­മാ­യി സ്ഥാ­പ­ന­മാ­യി­ത്തിർ­ന്നു. 1960 മുതൽ മലയാള സാ­ഹി­ത്യ­ത്തി­ന്റെ സു­വർ­ണ്ണ കാ­ല­മാ­യി പ­രി­ണ­മി­ക്കു­ക­യും ചെ­യ്തു.

മലയാള സാ­ഹി­ത്യ വി­മർ­ശ­ന­ത്തി­നു് ആ­ധു­നി­ക പ­രി­പ്രേ­ക്ഷ്യം നൽ­കി­യ­തു് പോ­ളാ­യി­രു­ന്നു. വി­ശ്വ­സാ­ഹി­ത്യ­ത്തിൽ അ­ഗാ­ധ­മാ­യ അ­റി­വു­ണ്ടാ­യി­രു­ന്ന അ­ദ്ദേ­ഹം പാ­ശ്ചാ­ത്യ സാ­ഹി­ത്യ വി­മർ­ശ­ന ശൈ­ലി­കൾ മ­ല­യാ­ള­ത്തി­ലേ­ക്കും പ­റി­ച്ചു­ന­ട്ടു. പ്രൌ­ഢ­വും സ­ര­സ­വു­മാ­യ ഗ­ദ്യ­ശൈ­ലി­ക്കു­ട­മ­യാ­യി­രു­ന്നു പോൾ. ഇം­ഗ്ലീ­ഷ് അ­ദ്ധ്യാ­പ­ക­നാ­യി­രു­ന്ന അ­ദ്ദേ­ഹം ഇംഗ്ലീഷ്-​മലയാളം നി­ഘ­ണ്ടു­വി­നു രൂപം നൽകാൻ ശ്ര­മി­ച്ചെ­ങ്കി­ലും അതിനു മുൻപു മ­ര­ണ­മ­ട­ഞ്ഞു.

പു­സ്ത­ക­ങ്ങൾ
  • നോവൽ സാ­ഹി­ത്യം
  • ചെ­റു­ക­ഥാ പ്ര­സ്ഥാ­നം
  • സാ­ഹി­ത്യ വി­ചാ­രം
  • സൗ­ന്ദ­ര്യ നി­രീ­ക്ഷ­ണം
  • കാ­വ്യ­ദർ­ശ­നം
  • ഗ­ദ്യ­ഗ­തി
  • കലയും കാ­ല­വും
അ­ദ്ദേ­ഹ­ത്തി­ന്റെ സ്മാ­ര­ക­ങ്ങൾ

1953-ൽ അ­ദ്ദേ­ഹ­ത്തി­ന്റെ സ്മാ­ര­ക­മാ­യി കോ­ട്ട­യ­ത്തെ നാ­ട്ട­ക­ത്തു് ഒരു അ­ച്ച­ടി­ശാ­ല സഹകരണ സംഘം ആ­രം­ഭി­ച്ചു.

Colophon

Title: Asthikyavadam (ml: ആ­സ്തി­ക്യ­വാ­ദം).

Author(s): M. P. Paul.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. P. Paul, Asthikyavadam, എം. പി. പോൾ, ആ­സ്തി­ക്യ­വാ­ദം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 6, 2025.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Girl at a Mirror, a painting by Paulus Moreelse (1571–1638). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.