SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/par_Paul_Cezanne.jpg
Me (nach Delacroix), a painting by Paul Cézanne (1839–1906).
ലിം­ഗ­നീ­തി­യു­ടെ തി­രി­ച്ച­റി­വ്
നി­സ്സാർ അ­ഹ­മ്മ­ദ്

ലിം­ഗ­നീ­തി­യെ­ക്കു­റി­ച്ചു് പ­റ­യു­ന്ന­തി­നു­പ­ക­രം അതിനെ തി­രി­ച്ച­റി­യാൻ ആ­വ­ശ്യ­മാ­യി­ട്ടു­ള്ള അ­ല്ലെ­ങ്കിൽ തി­രി­ച്ച­റി­യു­ന്ന­തി­നു് സ­ഹാ­യ­ക­ര­മാ­യ ചില സൈ­ദ്ധാ­ന്തി­ക­മാ­യ കാ­ര്യ­ങ്ങൾ അ­വ­ത­രി­പ്പി­ക്കാ­മെ­ന്നാ­ണു് ഞാൻ ക­രു­തു­ന്ന­തു്. അ­ങ്ങ­നെ നോ­ക്കു­ക­യാ­ണെ­ങ്കിൽ ഇ­പ്പോൾ അ­വ­ത­രി­പ്പി­ക്കു­ന്ന വിഷയം പ്ര­ധാ­ന­മാ­യി­ട്ടും മൂ­ന്നു വ­കു­പ്പു­ക­ളാ­യി­ട്ടു് ആ­ലോ­ചി­ക്കാ­വു­ന്ന­താ­ണു്. ഒ­ന്നു് നീതി എ­ന്ന­തു­കൊ­ണ്ടു് എ­ന്താ­ണു് ഉ­ദ്ദേ­ശി­ക്കു­ന്ന­തു് ? നീ­തി­യെ­പ്പ­റ്റി ന­മു­ക്കു് അ­റി­വു് സാ­ധ്യ­മാ­ണോ? പി­ന്നെ­യു­ള്ള­തു് സാ­മൂ­ഹി­ക­മാ­യ ഇ­ട­ത്തെ കു­റി­ച്ചാ­ണു്. അ­താ­യ­തു് ന­മ്മു­ടെ ദൈ­നം­ദി­ന­ജീ­വി­ത­ത്തിൽ പ്രാ­യോ­ഗി­ക­മാ­യ അ­ല്ലെ­ങ്കിൽ സാ­മൂ­ഹി­ക­പ­ര­മാ­യ, സ്ഥാ­പ­ന­പ­ര­മാ­യ, ഘ­ട­നാ­പ­ര­മാ­യ സ­വി­ശേ­ഷ­ത­ക­ളി­ലേ­ക്കു് നോ­ക്കു­ന്ന അ­ല്ലെ­ങ്കിൽ അതിനെ മ­ന­സ്സി­ലാ­ക്കാൻ ശ്ര­മി­ക്കു­ന്ന ഒരു ഭാഗം. മൂ­ന്നാ­മ­ത്തേ­തു് ശ­ക്തി­യെ­ന്നു­ള്ള വി­ഷ­യ­മാ­ണു്. അ­താ­യ­തു് നീതി, സാ­മൂ­ഹി­ക­മാ­യ ഇടം, ശക്തി ഈ വി­ഷ­യ­ങ്ങ­ളെ ബ­ന്ധ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു് അവയിൽ ഓ­രോ­ന്നി­നെ­യും നമ്മൾ എ­ങ്ങ­നെ­യാ­ണു് മ­ന­സ്സി­ലാ­ക്കു­ക? ശ­ക്തി­യെ­പ്പ­റ്റി പ­റ­യാ­നു­ള്ള ഒരു കാ­ര­ണ­മെ­ന്താ­ണെ­ന്നു വെ­ച്ചാൽ നീ­തി­യെ­പ്പ­റ്റി­യു­ള്ള അ­ല്ലെ­ങ്കിൽ ലിം­ഗ­നീ­തി­യെ­ക്കു­റി­ച്ചോ അ­ല്ലെ­ങ്കിൽ വളരെ ദാ­രി­ദ്ര്യ­ത്തി­ലും പ്ര­തി­കൂ­ല­മാ­യ സാ­മൂ­ഹി­ക അ­വ­സ്ഥ­യിൽ നിൽ­ക്കു­ന്ന വി­ഭാ­ഗ­ങ്ങ­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ള­മോ നീതി കൈ­വ­രി­ക്കു­ക­യെ­ന്ന­തു് വേ­റൊ­രു അർ­ത്ഥ­ത്തിൽ നോ­ക്കി­യാൽ ശക്തി കൈ­വ­രി­ക്കു­ക­യെ­ന്ന­തി­നു് തു­ല്യ­മാ­ണു്. അ­തു­കൊ­ണ്ടു് നീ­തി­യെ­ന്നു­ള്ള സം­ക­ല്പ­വും ശ­ക്തി­യെ­ന്നു­ള്ള സം­ക­ല്പ­വും ഒ­രു­മി­ച്ചു് ചർച്ച ചെ­യ്യു­ന്ന­തിൽ ഒരു നീ­തീ­ക­ര­ണ­മു­ണ്ടു്.

ഏ­തെ­ങ്കി­ലും ഒരു സാ­മൂ­ഹി­ക ബ­ന്ധ­ത്തി­ലേർ­പ്പെ­ടു­ന്ന അ­ല്ലെ­ങ്കിൽ പ­ങ്കാ­ളി­യാ­വു­ന്ന അ­ല്ലെ­ങ്കിൽ അ­തി­നാൽ ബാ­ധി­ക്ക­പ്പെ­ടു­ന്ന ഒ­രാൾ­ക്കു് അ­തി­ന്റെ ഘടന അ­നു­വ­ദി­ക്കു­ന്ന ഏ­റ്റ­വും വി­പു­ല­മാ­യ സ്വാ­ത­ന്ത്ര്യ­ത്തി­നു് അ­വ­കാ­ശ­മു­ണ്ടു്. പക്ഷേ, ഈ അ­വ­കാ­ശം മ­റ്റു­ള്ള­വ­രു­ടെ തു­ല്യ­മാ­യ അ­വ­കാ­ശ­ങ്ങൾ­ക്കു് എ­തി­രാ­യി­ക്കൂ­ടാ.

എ­ന്താ­ണു് നീതി? ഞാൻ പ­റ­ഞ്ഞ­ല്ലോ. അതു് അ­റി­വി­ന്റെ വി­ഷ­യ­മാ­ണു്. അ­താ­യ­തു് ന­മു­ക്കു് അ­റി­യാൻ ക­ഴി­യു­ന്ന ഒ­ന്നാ­ണോ നീതി? നീ­തി­യെ­ക്കു­റി­ച്ചു­ള്ള നാലു വീ­ക്ഷ­ണ­ങ്ങൾ ഞാ­നി­വി­ടെ അ­വ­ത­രി­പ്പി­ക്കു­ക­യാ­ണു്. പക്ഷേ, ഇതു് ഇ­ങ്ങ­നെ അ­വ­ത­രി­പ്പി­ക്കു­ന്ന­തു് ഇ­താ­ണു് വാ­സ്ത­വ­ത്തിൽ നീ­തി­യെ­ന്നു പറയാൻ വേ­ണ്ടി­യി­ട്ട­ല്ല. അ­ങ്ങ­നെ നീതി എ­ന്നു് ന­മു­ക്കു് പറയാൻ ക­ഴി­യു­ന്ന രീ­തി­യി­ലു­ള്ള ഒ­ന്ന­ല്ല നീതി. പക്ഷേ, നീ­തി­യെ­പ്പ­റ്റി­യു­ള്ള ചി­ന്ത­കൾ എ­ങ്ങ­നെ­യൊ­ക്കെ വി­ക­സി­ക്കാം? എ­ങ്ങ­നെ­യൊ­ക്കെ അതു് മു­ന്നോ­ട്ടു കൊ­ണ്ടു പോ­കാ­മെ­ന്നു്, മൂ­ന്നു നാലു ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ കൂടി അ­തി­നെ­പ്പ­റ്റി­യി­ട്ടു­ള്ള ന­മ്മു­ടെ ചിന്ത ഒ­ന്നു് ബ­ല­പ്പെ­ടു­ത്താൻ സാ­ധി­ക്കു­മോ എ­ന്നാ­ണു് നോ­ക്കു­ന്ന­തു്.

ഒരു വീ­ക്ഷ­ണം ഇ­താ­ണു്: അതു് സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങ­ളി­ലെ അ­ല്ലെ­ങ്കിൽ സ്ഥാ­പ­ന­ങ്ങ­ളി­ലെ, പ്ര­യോ­ഗ­ങ്ങ­ളി­ലെ തു­ല്യ­ത­യു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. തു­ല്യ­ത­യെ­ന്നു വെ­ച്ചാൽ ന്യാ­യ­ത്തെ സം­ബ­ന്ധി­ച്ചു­ള്ള­താ­ണു്. സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങ­ളിൽ, പ്ര­യോ­ഗ­ങ്ങ­ളിൽ, സ്ഥാ­പ­ന­ങ്ങ­ളിൽ ഒ­ക്കെ­യു­ള്ള ന്യാ­യ­മാ­യ ഒരു വ്യ­വ­സ്ഥ. സാ­മൂ­ഹി­ക­മേ­ഖ­ല­ക­ളിൽ പല സ്ഥാ­പ­ന­ങ്ങ­ളു­മു­ണ്ടു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, കു­ടും­ബം ഒരു സ്ഥാ­പ­നം ആണു്. അ­ല്ലെ­ങ്കിൽ വി­ദ്യാ­ഭ്യാ­സ­സ്ഥാ­പ­നം. മി­ക്ക­വാ­റും നമ്മൾ എല്ലാ മ­നു­ഷ്യ­രും കൂ­ടി­ച്ചേ­രു­ക­യും എ­ന്തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള ക്ര­മ­വൽ­കൃ­ത­മാ­യ കർ­മ്മ­ങ്ങ­ളി­ലേർ­പ്പെ­ടു­ക­യും ചെ­യ്യു­ന്ന ഏതു് അ­വ­സ്ഥ­യും അ­ല്ലെ­ങ്കിൽ ഏതു് സ­ന്ദർ­ഭ­വും ഒരു സ്ഥാ­പ­ന­ത്തി­ന്റെ സ­ന്ദർ­ഭ­മാ­ണു്. ര­ണ്ടു് വ്യ­ക്തി­കൾ നി­ര­ന്ത­രം ഒരു പ്ര­ത്യേ­ക കാ­ര്യ­ത്തി­നു­വേ­ണ്ടി ഇ­ട­പെ­ടു­ക­യാ­ണെ­ങ്കിൽ അതു് സ്ഥാ­പ­ന­മാ­യി­ത്തീ­രും. കാരണം അ­ത്ര­യേ ആ­വ­ശ്യ­മു­ള്ളൂ സ്ഥാ­പ­ന­ത്തി­ന്റെ നിർ­വ്വ­ച­ന­ത്തി­നു്. അവിടെ ഈ ബ­ന്ധ­ങ്ങ­ളി­ലു­ള്ള ഒരു fairness അ­താ­യ­തു് ന്യാ­യം ആണു് ഇ­വി­ട­ത്തെ നീ­തി­യെ­പ്പ­റ്റി­യു­ള്ള സം­ക­ല്പം. പക്ഷേ, അതു് എ­ങ്ങ­നെ­യാ­ണു് വ­രു­ന്ന­തു്? ഉ­ദാ­ഹ­ര­ണ­ത്തി­നു് എല്ലാ ബ­ന്ധ­ങ്ങ­ളി­ലും എല്ലാ സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങ­ളി­ലും ആ­ളു­കൾ­ക്കു­ള്ള റോ­ളു­കൾ, ആ­ളു­ക­ളു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളു­ടെ സ്വ­ഭാ­വം എ­ല്ലാം തന്നെ സ­മ­ത്വ­പൂർ­ണ്ണ­മാ­യി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല. ഒരു അ­സ­മ­ത്വ­പൂർ­ണ്ണ­മാ­യ ബന്ധം ഈ സ്ഥാ­പ­ന­ങ്ങി­ലൊ­ക്കെ കാണാം. അതു് മ­നു­ഷ്യ­സ­മൂ­ഹ­ങ്ങ­ളി­ലും മ­നു­ഷ്യ­സ­മൂ­ഹ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട സ്ഥാ­പ­ന­ങ്ങ­ളി­ലും എ­ല്ലാം കാണാം. ഒരു വീ­ക്ഷ­ണ­പ്ര­കാ­രം നീതി ഇ­ത്ത­ര­ത്തി­ലു­ള്ള അ­സ­മ­ത്വ­ങ്ങ­ളെ ന്യാ­യീ­ക­രി­ക്കു­ന്ന­തി­നെ സം­ബ­ന്ധി­ച്ചി­ട്ടു­ള്ള­താ­ണു്. ഈ വീ­ക്ഷ­ണ­പ്ര­കാ­രം അതു് എ­ങ്ങ­നെ­യാ­ണു് എ­ന്നു­ള്ള­താ­ണു് ചോ­ദ്യം.

ഉ­ദാ­ഹ­ര­ണ­ത്തി­നു്, പെ­ട്ടെ­ന്നു നോ­ക്കി­യാൽ ഇതു വളരെ ല­ളി­ത­മാ­യി വീടു് എന്ന സ്ഥാ­പ­ന­ത്തിൽ തന്നെ കാണാം; അവിടെ ഭാര്യ, ഭർ­ത്താ­വു്, അച്ഛൻ, അമ്മ, കു­ട്ടി­കൾ. കു­ട്ടി­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം കു­ട്ടി­കൾ­ക്കു് ഈ സ്ഥാ­പ­ന­ത്തി­ലു­ള്ള റോൾ അ­സ­മ­ത്വ­പൂർ­ണ്ണ­മാ­ണു്; തീ­രു­മാ­ന­മെ­ടു­ക്കാ­നു­ള്ള അ­വ­രു­ടെ അ­വ­കാ­ശം ഏ­താ­ണ്ടു്, മി­ക്ക­വാ­റും, നി­ഷേ­ധി­ക്ക­പ്പെ­ട്ടി­രി­ക്കും. പക്ഷേ, അതു് ഒരു അ­സ­മ­ത്വ­മാ­യി­ട്ടു് എ­ടു­ക്കു­ക­യാ­ണെ­ങ്കിൽ ഈ അ­സ­മ­ത്വ­ത്തി­നെ എ­ങ്ങ­നെ ന്യാ­യീ­ക­രി­ക്കാ­മെ­ന്നു­ള്ള­തി­നെ അ­ടി­സ്ഥാ­ന­മാ­ക്കി­യി­ട്ടാ­ണു് നീതി സം­ക­ല്പി­ക്ക­പ്പെ­ടു­ന്ന­തു്. അതു് രണ്ടു ത­ത്വ­ങ്ങ­ളു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു്. ഒ­ന്നു്, ഏ­തെ­ങ്കി­ലും പ്ര­യോ­ഗ­ത്തി­ലേർ­പ്പെ­ടു­ന്ന, സാ­മൂ­ഹി­ക­പ്ര­യോ­ഗ­ത്തിൽ അ­ല്ലെ­ങ്കിൽ സ്ഥാ­പ­ന­ത്തിൽ പ­ങ്കാ­ളി­യാ­വു­ന്ന, അ­തി­നാൽ ബാ­ധി­ക്ക­പ്പെ­ടു­ന്ന ഏ­തൊ­രാൾ­ക്കും (അ­താ­യ­തു് അ­തി­ന്റെ ഘ­ട­ന­യി­ലുൾ­ച്ചേർ­ന്നി­ട്ടു­ള്ള ആ ആളുടെ റോൾ വെ­ച്ചു നോ­ക്കു­ക­യാ­ണെ­ങ്കിൽ) ഘടന എ­ന്തു് ത­ര­ത്തി­ലു­ള്ള റോൾ ആണു് ആ ആൾ­ക്കു് കൊ­ടു­ക്കു­ന്ന­തു് എന്നു നോ­ക്കു­ക­യാ­ണെ­ങ്കിൽ അതിൽ ഏ­തൊ­രാൾ­ക്കും ഏ­റ്റ­വും വി­പു­ല­മാ­യ സ്വാ­ത­ന്ത്ര്യ­ത്തി­നു് അ­വ­കാ­ശ­മു­ണ്ടു്, ആ സ്വാ­ത­ന്ത്ര്യം മ­റ്റു­ള്ള­വർ­ക്കു­ള്ള തു­ല്യ­മാ­യ സ്വാ­ത­ന്ത്ര്യ­ത്തി­നു് എ­തി­രാ­യി നിൽ­ക്കു­ന്നി­ല്ലെ­ങ്കിൽ. ഇ­താ­ണു് ഒരു വാദം. അ­തി­ന്റെ ത­ത്ത്വം ഇ­താ­ണു്. ഏ­തെ­ങ്കി­ലും ഒരു സാ­മൂ­ഹി­ക ബ­ന്ധ­ത്തി­ലേർ­പ്പെ­ടു­ന്ന അ­ല്ലെ­ങ്കിൽ പ­ങ്കാ­ളി­യാ­വു­ന്ന അ­ല്ലെ­ങ്കിൽ അ­തി­നാൽ ബാ­ധി­ക്ക­പ്പെ­ടു­ന്ന ഒ­രാൾ­ക്കു് അ­തി­ന്റെ ഘടന അ­നു­വ­ദി­ക്കു­ന്ന ഏ­റ്റ­വും വി­പു­ല­മാ­യ സ്വാ­ത­ന്ത്ര്യ­ത്തി­നു് അ­വ­കാ­ശ­മു­ണ്ടു്. പക്ഷേ, ഈ അ­വ­കാ­ശം മ­റ്റു­ള്ള­വ­രു­ടെ തു­ല്യ­മാ­യ അ­വ­കാ­ശ­ങ്ങൾ­ക്കു് എ­തി­രാ­യി­ക്കൂ­ടാ. മ­റ്റു­ള്ള­വ­രു­ടെ തു­ല്യ­മാ­യ അ­വ­കാ­ശ­വു­മാ­യി ഈ ആളുടെ വി­പു­ല­മാ­യ സ്വാ­ത­ന്ത്ര്യം പൊ­രു­ത്ത­പ്പെ­ട­ണം. ഇ­താ­ണു് ഒരു തത്വം.

ര­ണ്ടാ­മ­ത്തെ തത്വം ഇ­ത്ത­ര­ത്തി­ലു­ള്ള ബ­ന്ധ­ങ്ങൾ എ­ന്തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള അ­സ­മ­ത്വം പു­ലർ­ത്തു­ന്ന­താ­ണെ­ങ്കിൽ ഏതു ത­ര­ത്തി­ലു­ള്ള പ­ദ­വി­യോ, ഔ­ദ്യോ­ഗി­ക രൂ­പ­ങ്ങ­ളോ ഔ­ദ്യോ­ഗി­ക അ­ധി­കാ­ര­ങ്ങ­ളോ ആണു് അ­ത്ത­ര­ത്തി­ലു­ള്ള അ­സ­മ­ത്വ­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന­തു് അ­ല്ലെ­ങ്കിൽ നി­ല­നിർ­ത്തു­ന്ന­തു് എ­ന്നു­ള്ള­താ­ണു്. അ­ത്ത­ര­ത്തി­ലു­ള്ള അ­സ­മ­ത്വ­ങ്ങൾ തോ­ന്നും­പ­ടി ആ­യി­ക്കൂ­ടാ. ഇ­തു­കാ­ണു­മ്പോൾ വളരെ ല­ളി­ത­മാ­യി­ട്ടു് തോ­ന്നാം. പക്ഷേ, ല­ളി­ത­മ­ല്ല ഇതു്. ഇതു കൊ­ണ്ടു­ള്ള കാ­ര്യം എ­ന്താ­ണെ­ന്നു് ന­മു­ക്കു തോ­ന്നാം. പക്ഷേ, കൂ­ലം­ക­ഷ­മാ­യി നോ­ക്കി­യാൽ ഈ വീ­ക്ഷ­ണ­പ്ര­കാ­രം നീ­തി­യി­ലേ­ക്കു് എ­ത്തി­ച്ചേ­രാ­നു­ള്ള ഒരു പ­ടി­യാ­ണ­തു്.

ഉ­ദാ­ഹ­ര­ണ­ത്തി­നു് ചെസ് ക­ളി­ക്കു­മ്പോൾ അ­ല്ലെ­ങ്കിൽ മ­റ്റേ­തെ­ങ്കി­ലും സ്പോർ­ട്സിൽ നമ്മൾ ഏർ­പ്പെ­ടു­മ്പോൾ ഒരു ഗെയിം ക­ളി­ക്കു­മ്പോൾ ന്യാ­യ­മാ­യി ക­ളി­ക്ക­ണ­മെ­ന്നു­ള്ള­താ­ണു്. ക­ള്ള­ക്ക­ളി ക­ളി­ക്കാൻ പാ­ടി­ല്ല. ക­ള്ള­ക്ക­ളി ക­ളി­ക്കാൻ പാ­ടി­ല്ലാ­യെ­ന്നു­ള്ള ആ സം­ക­ല്പ­ത്തി­ന്റെ സാ­മൂ­ഹി­ക­മാ­യ രൂ­പ­മാ­ണു് ഇവിടെ നീ­തി­യെ­ന്ന അർ­ത്ഥ­ത്തിൽ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ള്ള വീ­ക്ഷ­ണം.

ഒ­ന്നു­കൂ­ടി ആ­വർ­ത്തി­ക്കു­ക­യാ­ണെ­ങ്കിൽ ഏതൊരു സം­വി­ധാ­ന­ത്തി­ലും ഉള്ള അ­സ­മ­ത്വ­ങ്ങൾ, അ­താ­യ­തു് ഒരു സം­വി­ധാ­നം അ­ല്ലെ­ങ്കിൽ ബ­ന്ധ­ങ്ങൾ അ­തി­ന്റെ ഘ­ട­നാ­രൂ­പ­ത്തിൽ തന്നെ അ­നു­വ­ദി­ക്കു­ന്ന അ­സ­മ­ത്വ­ങ്ങൾ ഏതു ത­ര­ത്തി­ലു­ള്ള ഔ­ദ്യോ­ഗി­കാ­ധി­കാ­ര­ങ്ങ­ളി­ലാ­ണോ ചേർ­ന്നു കി­ട­ക്കു­ന്ന­തു് അഥവാ ഏ­തൊ­ന്നിൽ നി­ന്നാ­ണോ അതു് ഉ­ണ്ടാ­കു­ന്ന­തു് ആ അ­സ­മ­ത്വ­ങ്ങൾ തോ­ന്നും­പ­ടി ആ­യി­ക്കൂ­ട. തോ­ന്നും­പ­ടി ആവുക എ­ന്നു­വെ­ച്ചാൽ സ്വേ­ച്ഛാ­പ­ര­മാ­വു­ക­യാ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഒരു സ്ഥാ­പ­ന­ത്തിൽ ഒരു മേ­ലാ­ധി­കാ­രി­യും താ­ഴെ­ക്കി­ട­യി­ലു­ള്ള ജോ­ലി­ക്കാ­രും ഉ­ണ്ടെ­ങ്കിൽ ഈ സ്ഥാ­പ­ന­ത്തിൽ നി­ന്നു­ണ്ടാ­കു­ന്ന ഗു­ണ­വർ­ദ്ധ­ന ഈ മേ­ലാ­ധി­കാ­രി­ക്കും അതിലെ ഈ കീ­ഴ്ജീ­വ­ന­ക്കാർ­ക്കും ഒ­രു­പോ­ലെ തു­ല്യ­മാ­യി ഉ­പ­യോ­ഗി­ക്കാൻ സാ­ധി­ക്ക­ണം. അ­ല്ലെ­ങ്കിൽ അ­നു­ഭ­വി­ക്കാൻ സാ­ധി­ക്ക­ണം. സ്വേ­ച്ഛാ­പ­ര­മാ­യി­ക്കൂ­ടാ എന്നു പ­റ­ഞ്ഞാൽ അ­താ­ണു്. അ­താ­യ­തു് അ­സ­മ­ത്വം ഉ­ണ്ടു്. പക്ഷേ, ഈ അ­സ­മ­ത്വം ഇ­തി­ലു­ള്ള ഓ­രോ­രു­ത്തർ­ക്കും ഗു­ണ­വർ­ദ്ധ­ന­യെ ഉ­ണ്ടാ­ക്കു­ന്ന ത­ര­ത്തി­ലാ­വ­ണം. അ­ല്ലെ­ങ്കിൽ അതു് തോ­ന്നും­പ­ടി­യാ­വും. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഒരു പ്യൂ­ണി­നു്, ക്ലാ­സ്സ് ഫോർ ജീ­വ­ന­ക്കാ­ര­നു് അതിലെ ഒരു ഓ­ഫീ­സ­റെ അ­പേ­ക്ഷി­ച്ചു് ആ സ്ഥാ­പ­ന­ത്തി­ലു­ള്ള ഇ­ട­പെ­ട­ലിൽ നി­ന്നു് കു­റ­വാ­യ ഗു­ണ­വർ­ദ്ധ­ന­വു് അഥവാ മേന്മ വളരെ മോ­ശ­മാ­യ രീ­തി­യി­ലാ­ണു് കി­ട്ടു­ന്ന­തെ­ങ്കിൽ അതു് സ്വേ­ച്ഛാ­പ­ര­മാ­ണു്. കാരണം അതു് നീ­തി­പൂർ­വ്വ­മ­ല്ല. ഇ­താ­ണു് അ­തി­ന്റെ തത്വം.

ഈ ത­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ ഒരു സ്ഥാ­പ­ന­ത്തി­ലോ അ­തി­ലു­ള്ള മ­നു­ഷ്യർ ത­മ്മി­ലു­ള്ള ക്ര­മ­വൽ­കൃ­ത­മാ­യ ബ­ന്ധ­ങ്ങ­ളി­ലോ വ്യ­ത്യ­സ്ത­മാ­യ അ­വ­കാ­ശ­വാ­ദ­ങ്ങൾ ഉ­ണ്ടാ­കു­മ്പോൾ (അ­താ­യ­തു് ഓ­രോ­രു­ത്തർ­ക്കും ഓരോ രീ­തി­യി­ലു­ള്ള പ­രാ­തി­കൾ ഉ­ണ്ടാ­കു­ന്ന സ­മ­യ­ത്തു്), ആ പ­രാ­തി­ക­ളു­ടെ മേലെ ഉ­ണ്ടാ­യി­ട്ടു­ള്ള നിർ­ദ്ദേ­ശ­ങ്ങ­ളു­ടെ മേലെ തീ­രു­മാ­ന­മെ­ടു­ക്കാൻ നമ്മൾ അ­വ­ലം­ബി­ക്കു­ന്ന തത്വം അഥവാ സ്ഥാ­പ­നം മൊ­ത്ത­ത്തിൽ അ­വ­ലം­ബി­ക്കു­ന്ന തത്വം മ­റ്റെ­ല്ലാ­വ­രു­ടെ­യും സ­മാ­ന­മാ­യ അ­വ­കാ­ശ­വാ­ദ­ങ്ങ­ളിൽ അ­ല്ലെ­ങ്കിൽ പ­രാ­തി­ക­ളി­ന്മേൽ ഇതേ തത്വം ഉ­പ­യോ­ഗി­ക്ക­ണ­മെ­ന്നു­ള്ള­താ­ണു് മ­റ്റൊ­രു തത്വം. സ്ഥാ­പ­ന­മെ­ന്നു­വെ­ച്ചാൽ എ­ന്തു­മാ­വാം. ഒരു കു­ടും­ബ­മാ­വാം. സ്ത്രീ­പു­രു­ഷ ബ­ന്ധ­മാ­വാം. വലിയ ഒരു സ്ഥാ­പ­ന­മാ­വാം. ഗ­വൺ­മെ­ന്റാ­വാം. അ­തി­ലൊ­ക്കെ­ത്ത­ന്നെ­യും ഏ­തെ­ങ്കി­ലും ഒരംഗം ഒരു അ­വ­കാ­ശ­വാ­ദ­വു­മാ­യി­ട്ടു് വ­രു­മ്പോൾ (അ­വ­കാ­ശ­വാ­ദം എ­ന്നു­വെ­ച്ചാൽ ഒരു നിർ­ദ്ദേ­ശ­മാ­ണു്) ആ നിർ­ദ്ദേ­ശ­ത്തി­ന്റെ മേലെ ഒരു തീ­രു­മാ­നം എ­ടു­ക്ക­പ്പെ­ടേ­ണ്ട­തു­ണ്ടു്. അ­ങ്ങ­നെ തീ­രു­മാ­നം എ­ടു­ക്ക­പ്പെ­ടു­മ്പോൾ അ­തി­നു് ചില ത­ത്വ­ങ്ങൾ അ­വ­ലം­ബി­ക്കു­ന്നു­ണ്ടു് ആ സ്ഥാ­പ­നം. പക്ഷേ, ഏ­വ­രു­ടെ­യും മേ­ലു­ള്ള തീ­രു­മാ­ന­മെ­ടു­ക്ക­ലി­നു് ആ തത്വം തന്നെ ഉ­പ­യോ­ഗി­ക്ക­ണം. അതു് മാറാൻ പാ­ടി­ല്ല. ഇതു് നീ­തി­യെ­പ്പ­റ്റി സം­കീർ­ണ്ണ­മാ­യി­ട്ടു­ള്ള സം­ക­ല്പ­മാ­ണു്. ഇതു് ന്യാ­യം എന്ന സം­ക­ല്പ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­യു­ള്ള­താ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് ചെസ് ക­ളി­ക്കു­മ്പോൾ അ­ല്ലെ­ങ്കിൽ മ­റ്റേ­തെ­ങ്കി­ലും സ്പോർ­ട്സിൽ നമ്മൾ ഏർ­പ്പെ­ടു­മ്പോൾ ഒരു ഗെയിം ക­ളി­ക്കു­മ്പോൾ ന്യാ­യ­മാ­യി ക­ളി­ക്ക­ണ­മെ­ന്നു­ള്ള­താ­ണു്. ക­ള്ള­ക്ക­ളി ക­ളി­ക്കാൻ പാ­ടി­ല്ല. ക­ള്ള­ക്ക­ളി ക­ളി­ക്കാൻ പാ­ടി­ല്ലാ­യെ­ന്നു­ള്ള ആ സം­ക­ല്പ­ത്തി­ന്റെ സാ­മൂ­ഹി­ക­മാ­യ രൂ­പ­മാ­ണു് ഇവിടെ നീ­തി­യെ­ന്ന അർ­ത്ഥ­ത്തിൽ ഉ­ദ്ദേ­ശി­ച്ചി­ട്ടു­ള്ള വീ­ക്ഷ­ണം.

സ്ഥാ­പ­ന­വു­മാ­യു­ള്ള ഇ­ട­പെ­ട­ലിൽ ഒ­രാ­ളും മ­റ്റൊ­രാ­ളെ അ­പേ­ക്ഷി­ച്ചു് വളരെ പ്ര­തി­കൂ­ല­മാ­യ അ­താ­യ­തു് മെ­ച്ച­പ്പെ­ട്ട­ത­ല്ലാ­ത്ത ഒരു വിഭവം എ­ടു­ക്കാൻ ഇ­ട­വ­ര­രു­തു്. അതിനെ പ്ര­തി­രോ­ധി­ക്കു­ന്ന ഒരു ത­ത്വ­മാ­ണു് നീതി. പക്ഷേ, ഇതാണു നീ­തി­യെ­ന്നു ന­മു­ക്കു പറയാൻ പ­റ്റി­ല്ല. ഇതു് നീ­തി­യെ­പ്പ­റ്റി ഒരു വീ­ക്ഷ­ണം മാ­ത്ര­മാ­ണു്. നീ­തി­യെ­പ്പ­റ്റി­യു­ള്ള ഈ വീ­ക്ഷ­ണ­ത്തി­ന്റെ ഒരു സ്വ­ഭാ­വം എ­ന്താ­ണെ­ന്നു­വെ­ച്ചാൽ ഇതു് യു­ക്തി­യി­ല­ധി­ഷ്ഠി­ത­മാ­ണു്. യു­ക്തി­പ­ര­മാ­യി­ട്ടു് ന­മു­ക്കു പ­രി­ഹ­രി­ക്കാൻ ക­ഴി­യു­ന്ന ഒ­ന്നാ­ണു് ഇതിൽ നീതി. താ­ത്പ­ര്യ­ങ്ങൾ എ­ങ്ങ­നെ­യാ­ണു് ഒരു പ്ര­ത്യേ­ക­സ്ഥാ­പ­ന­ത്തി­നെ ഉ­ണ്ടാ­ക്കു­ന്ന­തു്? ആ സ്ഥാ­പ­ന­ത്തിൽ ഓ­രോ­രു­ത്ത­രു­ടെ­യും സം­ഭാ­വ­ന­കൾ എ­ന്താ­ണു് ? അ­തി­ലു­ള്ള അ­സ­മ­ത്വ­ങ്ങൾ എ­ന്താ­ണു്?’ ഇ­തൊ­ക്കെ ക­ണ­ക്കാ­ക്കാൻ പ­റ്റും. ഇ­തി­ന്റെ­മേ­ലെ യു­ക്തി­പ­ര­മാ­യി തീ­രു­മാ­നം എ­ടു­ക്കാൻ പ­റ്റും. ഇ­ങ്ങ­നെ യു­ക്തി­പ­ര­മാ­യ തീ­രു­മാ­നം എ­ടു­ക്കാൻ പ­റ്റു­മെ­ന്നു­ള്ള ആ­ളു­ക­ളൊ­ക്കെ യു­ക്തി­സ­ഹ­രാ­ണു്, യു­ക്തി­ഭ­ദ്ര­മാ­യി­ട്ടു­ള്ള രീ­തി­യി­ലാ­ണു് ആളുകൾ ഇതിൽ ഇ­ട­പെ­ടു­ന്ന­തു് എ­ന്നു­ള്ള മുൻ­ധാ­ര­ണ, മുൻ­വി­ധി, നീ­തി­യെ­പ്പ­റ്റി­യു­ള്ള ഈ സം­ക­ല്പ­ത്തി­ലു­ണ്ടു്. അ­തി­ന്റെ വി­മർ­ശ­ന­വും അ­തു­ത­ന്നെ­യാ­ണു്.

നീ­തി­യെ­പ്പ­റ്റി ഞാൻ ഇവിടെ അ­വ­ത­രി­പ്പി­ക്കു­ന്ന ര­ണ്ടാ­മ­ത്തെ വീ­ക്ഷ­ണം, ശ­രി­ക്കു­ള്ള നീതി ഇ­താ­ണു് എ­ന്നു് പ­റ­യാ­വു­ന്ന അർ­ത്ഥ­ത്തി­ല­ല്ല നീ­തി­യെ കാ­ണേ­ണ്ട­തു് എ­ന്നു­ള്ള­താ­ണു്. നീ­തി­യു­ടെ സാ­മ്യ­ത അ­ല്ലെ­ങ്കിൽ സാ­ദൃ­ശ്യം ദർ­ശ­ന­ങ്ങ­ളോ­ടാ­ണു്. ശാ­സ്ത്ര­ത്തോ­ട­ല്ല. ശാ­സ്ത്ര­ത്തിൽ ഒരു കാ­ര്യം കൃ­ത്യ­മാ­യി പറയാൻ ക­ഴി­യും എ­ന്നു­ള്ള രീ­തി­യി­ലാ­ണു് നമ്മൾ മു­ന്നേ­റു­ന്ന­തു്. ഒരു പ്ര­ശ്നം എ­ടു­ത്തു ക­ഴി­ഞ്ഞാൽ ഇന്ന ഇന്ന ന­ട­പ­ടി­ക്ര­മം എ­ടു­ത്തു ന­മു­ക്കു് നമ്മൾ ഉ­ദ്ദേ­ശി­ക്കു­ന്ന ഒരു ഫലം കി­ട്ടും. ആ ഫലം കി­ട്ടി­യി­ട്ടു് നമ്മൾ അം­ഗീ­ക­രി­ച്ചി­ല്ലെ­ങ്കിൽ നമ്മൾ സ്വയം വി­രു­ദ്ധ­മാ­കും. പക്ഷേ, നീ­തി­യിൽ അ­ങ്ങ­നെ­യ­ല്ല. നീ­തി­യു­ടെ കാ­ര്യ­ത്തിൽ ഭി­ന്ന­ല­ക്ഷ്യ­ങ്ങ­ളു­ള്ള, ഭി­ന്ന­സം­ക­ല്പ­ങ്ങ­ളു­ള്ള, വളരെ ഭി­ന്ന­ങ്ങ­ളാ­യ അ­വ­കാ­ശ­വാ­ദ­ങ്ങ­ളു­മാ­യി­ട്ടു് വ­രു­ന്ന പ­രാ­തി­ക്കാ­രു­ടെ ഇടയിൽ നി­ന്നു­ള്ള തീർ­പ്പാ­ണു് മാതൃക. ആ വാ­ദ­ഗ­തി കോ­ട­തി­യും നീ­തി­ന്യാ­യ സ്ഥാ­പ­ന­വു­മാ­യി­ട്ടു­ള്ള മാ­തൃ­ക­യി­ലാ­ണു് നീ­തി­യെ കാ­ണു­ന്ന­തു്.

ആ­യ­ത്തൊ­ള്ള ഖൊ­മേ­നി, ഹി­റ്റ്ലർ ഇ­ങ്ങ­നെ­യു­ള്ള ഭീകരർ അ­ല്ലെ­ങ്കിൽ മത/ രാ­ഷ്ട്രീ­യ തീ­വ്ര­വാ­ദി­ക­ളൊ­ക്കെ അ­നിർ­ണ്ണേ­യ­മാ­യി­ട്ടു­ള്ള­തി­നെ­യോ പ്ര­തി­നി­ധാ­നം ചെ­യ്യാൻ പ­റ്റാ­ത്ത­തി­നെ­യോ അവയെ നിർ­ണ്ണ­യി­ക്കാൻ പ­റ്റു­ന്ന­തു­പോ­ലെ­യോ പ്ര­തി­നി­ധാ­നം ചെ­യ്യാൻ പ­റ്റു­ന്ന­തു­പോ­ലെ­യോ ഇ­താ­ണു് നീതി എ­ന്നു് പ്ര­ഖ്യാ­പി­ച്ചി­ട്ടു് പ്ര­വർ­ത്തി­ക്കു­ക­യാ­ണു്. അ­പ്പോൾ മ­റ്റു് ഏതു ത­ര­ത്തി­ലു­ള്ള വീ­ക്ഷ­ണ­ങ്ങ­ളും കാ­ഴ്ച­പ്പാ­ടും അ­ടി­ച്ച­മർ­ത്ത­പ്പെ­ടേ­ണ്ട അവസ്ഥ വ­രു­ന്നു.

ഭാര്യാ-​ഭർത്തൃബന്ധത്തിലാണെങ്കിൽ ര­ണ്ടു­പേർ­ക്കും വളരെ യു­ക്തി­യോ­ടു­കൂ­ടി­യ പ­ല­ത­ര­ത്തി­ലു­ള്ള ന്യാ­യ­ങ്ങ­ളോ­ടു­കൂ­ടി­യു­ള്ള വാ­ദ­മു­ഖം ഉ­ണ്ടാ­കും. അ­വ­കാ­ശ­വാ­ദ­മോ, അ­ല്ലെ­ങ്കിൽ പ­രാ­തി­യോ ഉ­ണ്ടാ­കും. അ­പ്പോൾ ഈ ര­ണ്ടു­വാ­ദ­ങ്ങ­ളു­ടെ­യി­ട­യിൽ യ­ഥാർ­ത്ഥ സ­ത്യ­മെ­ന്നു­ള്ള ഒ­ന്നു് ഇല്ല എ­ന്നു­ള്ള വീ­ക്ഷ­ണ­മാ­ണു് ഇതു്. പകരം ഇതിൽ ഈ ര­ണ്ട­വ­കാ­ശ­വാ­ദ­ങ്ങ­ളിൽ നി­ന്നു് വി­ക­സി­പ്പി­ച്ചെ­ടു­ത്ത, വി­പു­ലീ­ക­രി­ച്ച, അതിനെ പു­നർ­ന­വീ­ക­രി­ച്ചി­ട്ടു­ള്ള ഒരു അ­വ­സ്ഥ­യിൽ ഒരു അ­ധി­കാ­ര­സ്ഥാ­ന­ത്തു നി­ന്നു് അതിനു തീർ­പ്പു ക­ല്പി­ക്കു­ന്ന രീ­തി­യാ­ണു്, അ­വ­സ്ഥ­യാ­ണു് നീ­തി­യെ­ന്ന­തു്. അ­താ­യ­തു് ഒരു കോ­ട­തി­യി­ലെ ന്യാ­യാ­ധി­പ­തി കേ­സി­ന്റെ ര­ണ്ടു് പ­ക്ഷ­വും എ­ടു­ത്തു് പ­രി­ശോ­ധി­ച്ചു് തീ­രു­മാ­നി­ക്കു­ന്നു. അതു പ­രി­ശോ­ധി­ക്കു­ന്ന­തു് യ­ഥാർ­ത്ഥ­സ­ത്യം എ­ന്താ­ണെ­ന്നു­ള്ള അർ­ത്ഥ­ത്തി­ല­ല്ല. അ­ധി­കാ­ര­പ്പെ­ടു­ത്ത­പ്പെ­ട്ട ഒരു ജഡ്ജി ഏ­താ­യി­രി­ക്കും കൂ­ടു­തൽ നീ­തി­പൂർ­വ്വം എ­ന്നു് എ­ടു­ക്കു­ന്ന തീ­രു­മാ­ന­മാ­ണു് അവിടെ നീതി ആ­യി­ട്ടു ക­രു­ത­പ്പെ­ടു­ന്ന­തു്. സാ­മൂ­ഹി­ക­മേ­ഖ­ല­ക­ളിൽ, സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങ­ളിൽ, സ്ഥാ­പ­ന­ങ്ങ­ളിൽ ഉ­ണ്ടാ­കു­ന്ന വൈ­രു­ദ്ധ്യ­ങ്ങൾ, അ­സ­മ­ത്വ­ങ്ങൾ, തർ­ക്ക­ങ്ങൾ, പ­ര­സ്പ­ര­വി­രു­ദ്ധ­മാ­യ അ­വ­കാ­ശ­വാ­ദ­ങ്ങൾ എ­ന്നി­വ വാ­സ്ത­വ­ത്തിൽ അ­മൂർ­ത്ത­മാ­യ നീതി സം­ക­ല്പ­ത്തോ­ടു അ­നു­രൂ­പ­പ്പെ­ടു­ക­യ­ല്ല വേ­ണ്ട­തു്. മ­റി­ച്ചു്, പ്രാ­യോ­ഗി­ക­ത­ല­ത്തിൽ ഏ­തെ­ങ്കി­ലും ത­ര­ത്തി­ലു­ള്ള അ­ധി­കാ­ര­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നു്, അ­താ­യ­തു് ഇ­തി­നെ­പ്പ­റ്റി കൂ­ടു­തൽ ഇ­ത്ത­ര­ത്തി­ലു­ള്ള അ­നു­ഭ­വ­ങ്ങ­ളു­മാ­യി, അ­ല്ലെ­ങ്കിൽ കേ­സു­ക­ളും പ്ര­ശ്ന­ങ്ങ­ളു­മാ­യി കൂ­ടു­തൽ ഇ­ട­പെ­ട്ടി­ട്ടു­ള്ള അതിൽ അർ­ഹ­ത­നേ­ടി­യി­ട്ടു­ള്ള അ­ധി­കാ­ര­സ്ഥാ­ന­ത്തു­നി­ന്നു­ള്ള വിധി എ­ന്നു­ള്ള നി­ല­യ്ക്കാ­ണു് നീ­തി­ന­ട­പ്പാ­ക്ക­പ്പെ­ടേ­ണ്ട­തു്. എ­ന്നു­വെ­ച്ചാൽ നീ­തി­ന്യാ­യ വ്യ­വ­സ്ഥ­യെ മാ­തൃ­ക­യാ­ക്കി­ക്കൊ­ണ്ടു് സാ­മൂ­ഹി­ക­മാ­യി അതു് പ്ര­യോ­ഗി­ക്കു­ന്ന വാ­ദ­മാ­ണു് ര­ണ്ടാ­മ­ത്തെ വീ­ക്ഷ­ണം.

മൂ­ന്നാ­മ­ത്തെ വീ­ക്ഷ­ണം, ര­ണ്ടാ­മ­ത്തെ വാദം നി­ല്ക്കു­ന്നി­ട­ത്തു്, അ­താ­യ­തു് അതു് അ­വ­സാ­നി­ക്കു­ന്നി­ട­ത്തു തു­ട­ങ്ങു­ന്ന ഒ­ന്നാ­ണു് എന്നു പറയാം. ഇവിടെ നീ­തി­യെ­ന്നു­ള്ള­തു് സ­ത്യാ­വ­സ്ഥ­യെ­ക്കു­റി­ക്കു­ന്ന­തോ, നിർ­ണ്ണ­യി­ക്ക­പ്പെ­ടാൻ സാ­ധി­ക്കു­ന്ന­തോ അല്ല. ര­ണ്ടാ­മ­ത്തേ­ത്തിൽ വളരെ വൈ­ദ­ഗ്ദ്ധ്യ­വും, നൈ­പു­ണ്യ­വും ഒ­രു­പാ­ടു് വി­വ­ര­വും ഉ­ണ്ടാ­യി­ട്ടു­ള്ള ഈ ഒരു അ­ധി­കാ­ര­കേ­ന്ദ്രം എ­ടു­ക്കു­ന്ന തീർ­പ്പു­ക­ളാ­ണു് നീ­തി­യെ പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തു്. നേ­രെ­മ­റി­ച്ചു് മൂ­ന്നാ­മ­ത്തെ വാ­ദ­ത്തിൽ നീതി ഒ­രി­ക്ക­ലും നിർ­ണ്ണ­യി­ക്ക­പ്പെ­ടാൻ ക­ഴി­യാ­ത്ത ഒ­ന്നാ­ണു്. നീതി ഒരു ആ­ശ­യ­മാ­ണു്. അതു് വ­സ്തു­ലോ­ക­ത്തെ­ക്കു­റി­ച്ചു­ള്ള അ­റി­വ­ല്ല. നീതി ന­മു­ക്കു് പ്ര­തി­നി­ധാ­നം ചെ­യ്യാൻ പ­റ്റി­ല്ല. ഇ­താ­ണു് നീ­തി­യെ­ന്നു് ന­മു­ക്കു് പറയാൻ പ­റ്റി­ല്ല. ഗു­രു­ത്വാ­കർ­ഷ­ണ­ശ­ക്തി പ്ര­വർ­ത്തി­ക്കു­ന്ന­തു് ഇ­ങ്ങ­നെ­യാ­ണു് എന്നു പ­റ­യു­ന്ന­തു­പോ­ലെ ഇ­ങ്ങ­നെ­യാ­ണു് നീതി പ്ര­വർ­ത്തി­ക്കു­ന്ന­തു് എന്നു പറയാൻ പ­റ്റി­ല്ല. അ­താ­യ­തു്, നീ­തി­യെ­ക്കു­റി­ച്ചു് അറിവു സാ­ധ്യ­മ­ല്ല. നീ­തി­യെ പ്ര­തി­നി­ധാ­നം ചെ­യ്യാൻ സാ­ധി­ക്കി­ല്ല. അതു് അ­നിർ­ണ്ണേ­യ­മാ­ണു്, നിർ­ണ്ണ­യി­ക്ക­പ്പെ­ടാൻ ക­ഴി­യാ­ത്ത ഒ­ന്നാ­ണു്. അ­പ്പോൾ പ്ര­ശ്നം വരുക എ­പ്പോ­ഴാ­ണെ­ന്നു­വെ­ച്ചാൽ, നിർ­ണ്ണ­യി­ക്ക­പ്പെ­ടാൻ ക­ഴി­യാ­ത്ത ഒ­ന്നി­നെ നിർ­ണ്ണ­യി­ക്ക­പ്പെ­ട്ട­തു­പോ­ലെ കരുതി ഒരു പ്ര­വർ­ത്ത­ന­ത്തിൽ ഏർ­പ്പെ­ടു­മ്പോ­ഴാ­ണു് അവിടെ അനീതി ഉ­ണ്ടാ­കു­ന്ന­തു്. ഇ­പ്പോൾ ഈ വാദം പ­റ­യു­ന്ന ആളുകൾ പ­റ­യു­ന്ന­തെ­ന്തെ­ന്നു­വെ­ച്ചാൽ ആ­യ­ത്തൊ­ള്ള ഖൊ­മേ­നി, ഹി­റ്റ്ലർ ഇ­ങ്ങ­നെ­യു­ള്ള ഭീകരർ അ­ല്ലെ­ങ്കിൽ മത/രാ­ഷ്ട്രീ­യ തീ­വ്ര­വാ­ദി­ക­ളൊ­ക്കെ അ­നിർ­ണ്ണേ­യ­മാ­യി­ട്ടു­ള്ള­തി­നെ­യോ പ്ര­തി­നി­ധാ­നം ചെ­യ്യാൻ പ­റ്റാ­ത്ത­തി­നെ­യോ അവയെ നിർ­ണ്ണ­യി­ക്കാൻ പ­റ്റു­ന്ന­തു­പോ­ലെ­യോ പ്ര­തി­നി­ധാ­നം ചെ­യ്യാൻ പ­റ്റു­ന്ന­തു­പോ­ലെ­യോ ഇ­താ­ണു് നീതി എ­ന്നു് പ്ര­ഖ്യാ­പി­ച്ചി­ട്ടു് പ്ര­വർ­ത്തി­ക്കു­ക­യാ­ണു്. അ­പ്പോൾ മ­റ്റു് ഏതു ത­ര­ത്തി­ലു­ള്ള വീ­ക്ഷ­ണ­ങ്ങ­ളും കാ­ഴ്ച­പ്പാ­ടും അ­ടി­ച്ച­മർ­ത്ത­പ്പെ­ടേ­ണ്ട അവസ്ഥ വ­രു­ന്നു.

എ­ന്താ­ണു് അനീതി എ­ന്നാ­ണു് ചോ­ദി­ക്കേ­ണ്ട­തു്. എ­പ്പോ­ഴാ­ണു് ഒരു ബന്ധം, ഒരു സ്ഥാ­പ­നം, ഒരു സാ­മൂ­ഹി­ക­പ്ര­യോ­ഗം, ഒരു സാ­മൂ­ഹ്യാ­വ­സ്ഥ അ­നീ­തി­യാ­വു­ന്ന­തു് എ­ന്നാ­ണു് ചോ­ദി­ക്കേ­ണ്ട­തു്. അതു് അതിൽ ഏർ­പ്പെ­ടു­ന്ന ആ­ളു­കൾ­ക്കു യാ­ത­ന­കൾ ഉ­ണ്ടാ­ക്കു­മ്പോ­ഴാ­ണു്. പക്ഷേ, ഈ യാതന അ­നു­ഭ­വി­ക്കു­മ്പോൾ ഈ ബ­ന്ധ­ത്തിൽ ഏർ­പ്പെ­ട്ട മ­റ്റു് ആ­ളു­കൾ­ക്കു് അതു് അ­ത്ര­യും യാതന കൊ­ടു­ക്കാ­തി­രി­ക്കു­ക. ഒരു സാ­മൂ­ഹി­ക­വ്യ­വ­സ്ഥ­യിൽ ഒരു വി­ഭാ­ഗം ആ­ളു­കൾ­ക്കു് അതു് വി­ഷ­മ­ങ്ങൾ, യാ­ത­ന­കൾ, ദാ­രി­ദ്ര്യം, ക­ഷ്ട­പ്പാ­ടു്, കൊ­ടു­ക്കു­മ്പോൾ അ­വ­രു­ടെ സം­ഭാ­വ­ന­കൾ കൊ­ണ്ടു കൂടി ന­ട­ക്കു­ന്ന ഈ സ്ഥാ­പ­ന­ത്തി­ലെ മ­റ്റം­ഗ­ങ്ങൾ­ക്കു് ആ­നു­കൂ­ല്യ­ങ്ങ­ളും ഗു­ണ­മേ­ന്മ­യും ഉ­ണ്ടാ­വു­ക­യാ­ണെ­ങ്കിൽ അ­ത്ത­ര­ത്തി­ലു­ള്ള വ്യ­വ­സ്ഥ അ­നീ­തി­പൂർ­വ്വ­മാ­ണു്.

ഒരു പ്ര­ത്യേ­ക സാ­മൂ­ഹി­ക­സ­ന്ദർ­ഭ­ത്തിൽ നീതി എ­ന്താ­ണെ­ന്നു­ള്ള എന്റെ വീ­ക്ഷ­ണം നിർ­ണ്ണ­യി­ക്കാൻ പ­റ്റാ­ത്ത­താ­ണു്. അതൊരു സം­ക­ല്പ­ന­മാ­ണു്. അതൊരു വ­സ്തു­സ്ഥി­തി­യു­ടെ പ്ര­തി­നി­ധാ­ന­മ­ല്ല. വ­സ്തു­സ്ഥി­തി­യു­ടെ അ­റി­വ­ല്ല. അ­ങ്ങ­നെ വ്യ­ത്യ­സ്ത­മാ­യ നി­ര­വ­ധി വാ­ദ­ങ്ങൾ ഉ­ണ്ടാ­കാം. അ­ല്ലെ­ങ്കിൽ വീ­ക്ഷ­ണ­ങ്ങൾ ഉ­ണ്ടാ­കാം. നീ­തി­യെ­പ്പ­റ്റി­യു­ള്ള സം­ക­ല്പ­ങ്ങൾ ഉ­ണ്ടാ­കാം. പക്ഷേ, ഇവ ത­മ്മി­ലു­ള്ള വ്യ­ത്യാ­സ­ങ്ങൾ മ­റ­ച്ചു­കൊ­ണ്ടു് അ­ല്ലെ­ങ്കിൽ അ­വ­ഗ­ണി­ച്ചു­കൊ­ണ്ടു് നീതി ന­ട­പ്പാ­ക്കു­ക. എന്നു പ­റ­യു­ന്ന­തു് വളരെ അ­നീ­തി­പൂർ­വ്വ­മാ­ണു് എ­ന്നു­ള്ള­താ­ണു് ഈ വാദം. നേ­രെ­മ­റി­ച്ചു് അ­തി­ന്റെ അർ­ത്ഥം എല്ലാ നീതി സം­ക­ല്പ­ങ്ങ­ളും ശ­രി­യാ­ണു്, അ­തു­കൊ­ണ്ടു് നമ്മൾ ആ­പേ­ക്ഷി­ക­വാ­ദ­ത്തിൽ നിൽ­ക്ക­ണ­മെ­ന്ന­ല്ല. അ­താ­യ­തു്, നി­ര­വ­ധി നീ­തി­കൾ. എല്ലാ നീ­തി­ക­ളും ശ­രി­യാ­ണു്, ആ­യി­ക്കൊ­ള്ള­ട്ടെ എ­ന്ന­ല്ല. പകരം ഈ വീ­ക്ഷ­ണ­പ്ര­കാ­രം വ്യ­ത്യ­സ്ത­മാ­യ നീതി ബോ­ധ­ങ്ങ­ളെ നമ്മൾ ബ­ഹു­മാ­നി­ക്ക­ണ­മെ­ന്നാ­ണു് ഇതിൽ പ­റ­യു­ന്ന­തു്. എ­ന്നു­വെ­ച്ചാൽ ആ­ളു­ക­ളാ­ണു് നീതി സം­ക­ല്പം കൈ­ക്കൊ­ള്ളു­ന്ന­തു്. നീ­തി­ബോ­ധ­മു­ള്ള­തു് വ്യ­ത്യ­സ്ത­രാ­യ ആ­ളു­കൾ­ക്കാ­ണു്. പക്ഷേ, ഈ ആ­ളു­ക­ളെ­യൊ­ക്കെ നമ്മൾ ബ­ഹു­മാ­നി­ക്ക­ണ­മെ­ന്ന­ല്ല അ­തി­ന്റെ പൊരുൾ, അ­ങ്ങ­നെ­യു­ള്ള ആ­പേ­ക്ഷി­ക­വാ­ദ­മ­ല്ല ഈ അർ­ത്ഥ­ത്തി­ലെ നീതി. പകരം ഇ­വ­യ്ക്കു് ഇ­ട­യി­ലു­ള്ള വ്യ­ത്യാ­സ­ത്തി­നെ ബ­ഹു­മാ­നി­ക്കു­ക എ­ന്ന­താ­ണു്. അ­താ­യ­തു്, നമ്മൾ ആ­ളു­ക­ളെ ബ­ഹു­മാ­നി­ച്ചു ക­ഴി­ഞ്ഞാൽ വീ­ണ്ടും നീതി അ­ങ്ങ­നെ തന്നെ നി­ല്ക്കും. അ­തി­ന്റെ അർ­ത്ഥ­മെ­ന്തെ­ന്നു­വെ­ച്ചാൽ നീതി പ്ര­തി­നി­ധാ­നം ചെ­യ്യാൻ ക­ഴി­യു­മെ­ന്നും വ്യ­ത്യ­സ്ത­മാ­യ നീതി ഉ­ണ്ടെ­ന്നു­മു­ള്ള ബോ­ധ­മാ­ണു്, അം­ഗീ­കാ­ര­മാ­ണു്, അവിടെ. അ­ങ്ങ­നെ വ്യ­ത്യ­സ്ത­മാ­യ നീ­തി­യേ ഇല്ല. കാരണം നീതി എ­ന്നു­ള്ള­തു് നിർ­ണ്ണ­യി­ക്കാ­നേ പ­റ്റി­ല്ല. പകരം ഇ­ത്ത­ര­ത്തി­ലു­ള്ള വ്യ­ത്യാ­സ­ത്തി­ന്റെ ഒ­രി­ട­മു­ണ്ടു്. ആ ഇ­ട­ത്തി­നെ ബ­ഹു­മാ­നി­ക്കു­ക എ­ന്നു­ള്ള­താ­ണു് മൂ­ന്നാ­മ­ത്തെ വീ­ക്ഷ­ണം. നീ­തി­യെ­പ്പ­റ്റി ചി­ന്തി­ക്കു­ന്ന ആളുകൾ എത്ര വ്യ­ത്യ­സ്ത­മാ­യി ചി­ന്തി­ക്കു­ന്നു­വെ­ന്നു് ന­മു­ക്കു് ഇതു നോ­ക്കി­യാൽ കാണാം.

നാ­ലാ­മ­ത്തേ­തു് ഇ­തി­നൊ­ക്കെ വി­മർ­ശ­നം ആ­യി­ട്ടാ­ണു്. നീതി എ­ന്നു­ള്ള­തു് ഒ­രി­ക്ക­ലും വി­ധാ­യ­ക­രൂ­പ­ത്തിൽ ന­മു­ക്കു് പറയാൻ പ­റ്റി­ല്ല. പോ­സി­റ്റീ­വ് ആ­യി­ട്ടു് ഒ­ന്നും പറയാൻ പ­റ്റി­ല്ല. ന­മു­ക്കു് അ­നീ­തി­യെ­ക്കു­റി­ച്ചു മാ­ത്ര­മേ സം­സാ­രി­ക്കാൻ പ­റ്റു­ക­യു­ള്ളൂ. അ­താ­യ­തു് നെ­ഗ­റ്റീ­വ് ആ­യി­ട്ടു­ള്ള നിർ­വ്വ­ച­നം. എ­ന്താ­ണു് അനീതി എ­ന്നാ­ണു് ചോ­ദി­ക്കേ­ണ്ട­തു്. എ­പ്പോ­ഴാ­ണു് ഒരു ബന്ധം, ഒരു സ്ഥാ­പ­നം, ഒരു സാ­മൂ­ഹി­ക­പ്ര­യോ­ഗം, ഒരു സാ­മൂ­ഹ്യാ­വ­സ്ഥ അ­നീ­തി­യാ­വു­ന്ന­തു് എ­ന്നാ­ണു് ചോ­ദി­ക്കേ­ണ്ട­തു്. അതു് അതിൽ ഏർ­പ്പെ­ടു­ന്ന ആ­ളു­കൾ­ക്കു യാ­ത­ന­കൾ ഉ­ണ്ടാ­ക്കു­മ്പോ­ഴാ­ണു്. പക്ഷേ, ഈ യാതന അ­നു­ഭ­വി­ക്കു­മ്പോൾ ഈ ബ­ന്ധ­ത്തിൽ ഏർ­പ്പെ­ട്ട മ­റ്റു് ആ­ളു­കൾ­ക്കു് അതു് അ­ത്ര­യും യാതന കൊ­ടു­ക്കാ­തി­രി­ക്കു­ക. ഒരു സാ­മൂ­ഹി­ക­വ്യ­വ­സ്ഥ­യിൽ ഒരു വി­ഭാ­ഗം ആ­ളു­കൾ­ക്കു് അതു് വി­ഷ­മ­ങ്ങൾ, യാ­ത­ന­കൾ, ദാ­രി­ദ്ര്യം, ക­ഷ്ട­പ്പാ­ടു്, കൊ­ടു­ക്കു­മ്പോൾ അ­വ­രു­ടെ സം­ഭാ­വ­ന­കൾ കൊ­ണ്ടു കൂടി ന­ട­ക്കു­ന്ന ഈ സ്ഥാ­പ­ന­ത്തി­ലെ മ­റ്റം­ഗ­ങ്ങൾ­ക്കു് ആ­നു­കൂ­ല്യ­ങ്ങ­ളും ഗു­ണ­മേ­ന്മ­യും ഉ­ണ്ടാ­വു­ക­യാ­ണെ­ങ്കിൽ അ­ത്ത­ര­ത്തി­ലു­ള്ള വ്യ­വ­സ്ഥ അ­നീ­തി­പൂർ­വ്വ­മാ­ണു്. അ­നീ­തി­പൂർ­വ്വ­മ­ല്ലാ­ത്ത എല്ലാ അ­വ­സ്ഥ­യും നീ­തി­പൂർ­വ്വ­മാ­ണു്. ഇ­താ­ണു് നീ­തി­യെ­പ്പ­റ്റി നെ­ഗ­റ്റീ­വ് ആ­യി­ട്ടു­ള്ള നിർ­വ്വ­ച­നം. ഇതു് ആ­ലോ­ചി­ക്കാ­വു­ന്ന­താ­ണു്. എന്നു വെ­ച്ചാൽ, നീ­തി­യെ­ക്കു­റി­ച്ചു് നമ്മൾ ചി­ന്തി­ക്കു­ന്ന സ­മ­യ­ത്തു് എ­ന്താ­ണു് നീ­തി­യെ­ന്നു് പറയാൻ ആർ­ക്കും ഒരു ത­ര­ത്തി­ലു­ള്ള അർ­ഹ­ത­യോ, അ­ല്ലെ­ങ്കിൽ അ­ധി­കാ­ര­മോ ഇല്ല. കാരണം നീതി, അ­ങ്ങ­നെ അവിടെ തി­രി­ച്ച­റി­യാൻ ക­ഴി­യു­ന്ന, ‘അ­വി­ടെ­യു­ള്ള’ ഒ­ന്ന­ല്ല. നീതി ന­മ്മു­ടെ ഇ­ട­യി­ലൊ­ക്കെ­ത­ന്നെ, ന­മ്മു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ, നമ്മൾ പ­ല­പ്പോ­ഴും ചെ­യ്തും ചെ­യ്യി­ച്ചും അതിൽ അ­ന്തർ­ഭ­വി­ച്ചി­ട്ടും നിൽ­ക്കു­ന്ന ഒ­ന്നാ­ണു്. കാരണം, ന­മ്മു­ടെ വീ­ക്ഷ­ണ­ങ്ങ­ളി­ലൂ­ടെ, ന­മ്മു­ടെ ചി­ന്ത­ക­ളി­ലൂ­ടെ ഉ­രു­ത്തി­രി­യു­ന്ന ഒ­ന്നാ­ണു് അതു്. ഇ­താ­ണു് ഒരു വാദം. ഇ­ത്ര­യും നീ­തി­യെ­ക്കു­റി­ച്ചു്.

ഒരു കോ­ളേ­ജ് പ്രൊ­ഫ­സർ­ക്കു് സാം­സ്കാ­രി­ക­മാ­യ മൂ­ല­ധ­നം ഏ­റി­യും ഭൗ­തി­ക­മൂ­ല­ധ­നം കു­റ­ഞ്ഞും ഇ­രി­ക്കും. നേരെ മ­റി­ച്ചു് ഒരു ബി­സി­ന­സ്സ് എ­ക്സി­ക്യൂ­ട്ടീ­വ് സാം­സ്കാ­രി­ക­മാ­യി മൂ­ല­ധ­നം കു­റ­ഞ്ഞും ഭൗ­തി­ക­മാ­യ മൂ­ല­ധ­നം ഏ­റി­യും ഇ­രി­ക്കും. പക്ഷേ, ഇവർ ത­മ്മി­ലു­ള്ള ഇടം വലിയ അ­ന്ത­ര­മു­ള്ള­താ­കും. അ­താ­ണു് ഇ­വ­രു­ടെ സാ­മൂ­ഹ്യ­ഇ­ടം. ഒരു വലിയ സ്ഥാ­പ­ന­ത്തി­ലെ തന്നെ ക്ലാ­സ്സ് ഫോർ ജീ­വ­ന­ക്കാ­ര­ന്റെ സാ­മൂ­ഹ്യ ഇടവും അതിലെ ഉ­ന്ന­ത­മാ­യ ഓ­ഫീ­സ­റു­ടെ സാ­മൂ­ഹ്യ ഇടവും ത­മ്മിൽ വളരെ വ്യ­ത്യാ­സ­മു­ണ്ടാ­കും.

സാ­മൂ­ഹി­ക­മാ­യ ഇടം എ­ന്നു­ള്ള­താ­ണു് ഇതിൽ ആ­വ­ശ്യ­മാ­യി­ട്ടു­ള്ള മ­റ്റൊ­രു പ­രി­ക­ല്പ­ന. സാ­മൂ­ഹി­ക ഇടം എന്നു പ­റ­യു­ന്ന­തു് എ­ന്താ­ണു്? നമ്മൾ ഇ­പ്പോൾ ഇവിടെ കൂ­ടി­യി­ട്ടു­ള്ള ആ­ളു­ക­ളെ ഉ­ദാ­ഹ­ര­ണ­ത്തി­നു് എ­ടു­ക്കു­ക­യാ­ണെ­ങ്കിൽ, അ­വ­രെ­യൊ­ക്കെ­പ്പ­റ്റി­യി­ട്ടു­ള്ള വിവരം, ഒരു ഇ­ന്റർ­വ്യൂ അ­ല്ലെ­ങ്കിൽ സർ­വ്വേ എ­ടു­ക്കു­ക. എ­ന്നി­ട്ടു് ഇ­ത്ത­ര­ത്തിൽ ഉള്ള ചോ­ദ്യ­ങ്ങൾ ചോ­ദി­ക്കു­ക. അ­തിൽ­നി­ന്നു് ഡാ­റ്റാ­പു­സ്ത­കം ഉ­ണ്ടാ­ക്കാം. ഏതു രീ­തി­യി­ലു­ള്ള വ­സ്ത്ര­ങ്ങ­ളാ­ണു് ഇവർ ധ­രി­ക്കു­ന്ന­തു്? എ­ന്തു­ത­ര­ത്തി­ലു­ള്ള വി­നോ­ദ­ങ്ങൾ ആണു് അ­വർ­ക്കു­ള്ള­തു്? എ­ന്താ­ണു് അവർ വി­ശ്വ­സി­ക്കു­ന്ന­തു്? അ­വ­രു­ടെ മ­ത­പ­ര­മാ­യ വി­ശ്വാ­സ­ത്തി­ന്റെ സ്വ­ഭാ­വം എ­ന്താ­ണു്? അ­വ­രു­ടെ ഉ­പ­ഭോ­ഗ­ത്തി­ന്റെ സ്വ­ഭാ­വ­മെ­ന്താ­ണു്? അ­വ­രു­ടെ വ­രു­മാ­ന­ത്തി­ന്റെ സ്വ­ഭാ­വം എ­ന്താ­ണു്? അവർ എ­ന്തൊ­ക്കെ­യാ­ണു് വീ­ട്ടിൽ ഉ­പ­ഭോ­ഗം ചെ­യ്യു­ന്ന­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഫ്രി­ഡ്ജ് ഉ­ള്ള­വർ എ­ത്ര­യാ­ണു്? വീ­ട്ടിൽ ടി. വി. യു­ള്ള­വർ ആ­രൊ­ക്കെ­യാ­ണു്? എത്ര എ­ന്ന­ല്ല ആ­രൊ­ക്കെ­യാ­ണു്. ഒ­ഴി­വു­സ­മ­യ­ങ്ങ­ളിൽ അവർ എ­വി­ടെ­യൊ­ക്കെ പോ­കു­ന്നു? ആ­രെ­യൊ­ക്കെ സ­ന്ദർ­ശി­ക്കു­ന്നു? അവർ എന്തു കളി ക­ളി­ക്കു­ന്നു? അവർ ക­ളി­ക്കു­ന്നു­ണ്ടോ? അവർ സ്പോർ­ട്സി­ലോ മറ്റു ത­ര­ത്തി­ലു­ള്ള വി­നോ­ദ­പ്ര­വർ­ത്ത­ന­ങ്ങ­ളി­ലോ ഏർ­പ്പെ­ടു­ന്നു­ണ്ടോ? ഇ­തൊ­ക്കെ നമ്മൾ ശേ­ഖ­രി­ച്ചു ക­ഴി­ഞ്ഞാൽ അ­തി­ലു­ള്ള ആ­ളു­ക­ളെ ഒക്കെ പല ഗ്രൂ­പ്പു­ക­ളി­ലാ­യി­ട്ടു് ന­മു­ക്കു് ഇ­ടേ­ണ്ടി വരും. എ­ന്നു­വെ­ച്ചാൽ, ആളുകൾ ചില പ്ര­ത്യേ­ക രീ­തി­യി­ലാ­ണു്. അ­വ­രു­ടെ ആ ത­ര­ത്തി­ലു­ള്ള ഗു­ണ­ങ്ങ­ളെ­യാ­ണു് സാ­മൂ­ഹി­ക ഇടം എന്നു പ­റ­യു­ന്ന­തു്. ഇ­പ്പോൾ ഒരു സ­മൂ­ഹ­ത്തെ മൊ­ത്തം എ­ടു­ത്തു ക­ഴി­ഞ്ഞാൽ ക്രി­ക്ക­റ്റ് ക­ളി­ക്കു­ന്ന ആളുകൾ. പി­ന്നെ വലിയ സി­നി­മാ­താ­ര­ങ്ങ­ളു­ടെ­യും, കോർ­പ്പ­റെ­റ്റ് എ­ക്സി­ക്യൂ­ട്ടീ­വു­ക­ളു­ടെ­യും ഡി­ന്ന­റിൽ പോ­കു­ന്ന ആളുകൾ. മ­ന്ത്രി­മാ­രു­മൊ­ക്കെ­യാ­യി നി­ര­ന്ത­രം ഫോ­ണി­ലും ഒക്കെ സ­മ്പർ­ക്കം ചെ­യ്യു­ന്ന ആളുകൾ. ഗോൾഫ് ക­ളി­ക്കു­ന്ന, (ഗോൾഫ് എന്ന കളി ന­മ്മൾ­ക്കു് അ­റി­യു­ക കൂ­ടി­യി­ല്ല) പ്ര­ത്യേ­ക രീ­തി­യി­ലു­ള്ള ബി­സി­ന­സ്സ് സ്കൂ­ളിൽ പ­ഠി­ക്കു­ന്ന മ­ക്ക­ളു­ള്ള ആളുകൾ, ഇ­ങ്ങ­നെ ഓരോ വി­ഭാ­ഗ­ങ്ങ­ളെ മു­ഴു­വൻ നമ്മൾ എ­ടു­ത്തു ക­ഴി­ഞ്ഞു് ഒരു ചാർ­ട്ട് വ­ര­ച്ചു ക­ഴി­ഞ്ഞാൽ കുറെ ആളുകൾ അതിൽ ഫി­റ്റ് ചെ­യ്യും. കുറെ ആളുകൾ ഇതു് തീരെ ഇ­ല്ലാ­ത്ത­വ­രാ­ണു്. ഇവർ ഈ കളി ക­ളി­ക്കാ­ത്ത ആ­ളു­ക­ളാ­ണു്.

കുറെ ആളുകൾ അ­തി­ന്റെ നേരെ വി­പ­രീ­ത­മാ­യി­രി­ക്കും. അ­വ­രു­ടെ വി­നോ­ദം എ­ന്നു് വെ­ച്ചാൽ വീ­ടി­ന്റെ ചു­റ്റു­പാ­ടു­ള്ള ഏ­തെ­ങ്കി­ലു­മൊ­രു മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ വൈ­കു­ന്നേ­രം ഒരു ചാ­യ­യും കു­ടി­ച്ചു് നാ­ട്ടു­വർ­ത്ത­മാ­നം പ­റ­യു­ക­യാ­യി­രി­ക്കും. ത­ങ്ങ­ളു­ടെ പ്ര­ദേ­ശ­ത്തു നി­ന്നു് 20 കി. മീ. ദൂ­ര­ത്തേ­ക്കു് അ­പ്പു­റം യാത്ര പോ­യി­ട്ടി­ല്ലാ­ത്ത­വർ. എ­പ്പോ­ഴെ­ങ്കി­ലും രാ­ഷ്ട്രീ­യ­ക്കാർ വോ­ട്ടി­നു് വ­രു­മ്പോൾ അ­വ­രോ­ടു് സം­സാ­രി­ക്കു­ക, അ­ല്ലെ­ങ്കിൽ അ­വ­രോ­ടു് യാ­തൊ­രു ബ­ന്ധ­വു­മി­ല്ലാ­ത്ത ആളുകൾ. കാറിൽ ഇ­തു­വ­രെ സ­ഞ്ച­രി­ക്കാ­ത്ത ആളുകൾ. അ­ങ്ങ­നെ ഒരു വി­ഭാ­ഗം ആ­ളു­ക­ളെ എ­ടു­ത്താൽ ആ ആ­ളു­ക­ളു­ടെ സാ­മൂ­ഹി­ക ഇടവും നാം നേ­ര­ത്തെ പറഞ്ഞ വി­ഭാ­ഗ­ത്തി­ന്റെ സാ­മൂ­ഹി­ക ഇടവും ത­മ്മി­ലു­ള്ള അ­ന്ത­രം വളരെ വ­ലു­താ­ണു്. ഈ അ­ന്ത­ര­മാ­ണു് സാ­മൂ­ഹി­ക ഇ­ട­ത്തി­നെ നിർ­ണ്ണ­യി­ക്കു­ന്ന­തു്. ആളുകൾ വ്യ­ത്യ­സ്ത­രാ­ണു്. ഈ സാ­മൂ­ഹി­ക ഇ­ട­ത്തെ രണ്ടു രീ­തി­യി­ലാ­ണു് വി­വ­രി­ക്കു­ക. ഒ­ന്നു് ഭൗ­തി­ക­മാ­യ മൂ­ല­ധ­നം /വിഭവം, മ­റ്റേ­തു് സാം­സ്കാ­രി­ക­മാ­യ മൂ­ല­ധ­നം. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഒരു കോ­ളേ­ജ് പ്രൊ­ഫ­സർ­ക്കു് സാം­സ്കാ­രി­ക­മാ­യ മൂ­ല­ധ­നം ഏ­റി­യും ഭൗ­തി­ക­മൂ­ല­ധ­നം കു­റ­ഞ്ഞും ഇ­രി­ക്കും. നേരെ മ­റി­ച്ചു് ഒരു ബി­സി­ന­സ്സ് എ­ക്സി­ക്യൂ­ട്ടീ­വ് സാം­സ്കാ­രി­ക­മാ­യി മൂ­ല­ധ­നം കു­റ­ഞ്ഞും ഭൗ­തി­ക­മാ­യ മൂ­ല­ധ­നം ഏ­റി­യും ഇ­രി­ക്കും. പക്ഷേ, ഇവർ ത­മ്മി­ലു­ള്ള ഇടം വലിയ അ­ന്ത­ര­മു­ള്ള­താ­കും. അ­താ­ണു് ഇ­വ­രു­ടെ സാ­മൂ­ഹ്യ­ഇ­ടം. ഒരു വലിയ സ്ഥാ­പ­ന­ത്തി­ലെ തന്നെ ക്ലാ­സ്സ് ഫോർ ജീ­വ­ന­ക്കാ­ര­ന്റെ സാ­മൂ­ഹ്യ ഇടവും അതിലെ ഉ­ന്ന­ത­മാ­യ ഓ­ഫീ­സ­റു­ടെ സാ­മൂ­ഹ്യ ഇടവും ത­മ്മിൽ വളരെ വ്യ­ത്യാ­സ­മു­ണ്ടാ­കും.

സ്ത്രീ-​പുരുഷബന്ധത്തിൽ ഇ­രു­പേർ­ക്കും ഭൗ­തി­ക­മാ­യി­ട്ടു­ള്ള വി­ഭ­വ­ങ്ങ­ളു­ടെ ആർ­ജ്ജ­ന­വു­മൊ­ക്കെ സ­മാ­ന­മാ­ണെ­ങ്കി­ലും അ­വർ­ക്കു­ള്ള സാം­സ്കാ­രി­ക­മൂ­ല­ധ­നം ഒ­രു­പോ­ലെ അല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു്, സാ­മൂ­ഹി­ക­മാ­യി­ട്ടു് എ­ന്തൊ­ക്കെ­യാ­ണു് കു­ടും­ബ­ങ്ങ­ളി­ലും പി­ന്നെ മറ്റു പുരുഷ-​സ്ത്രീകളുമായിട്ടുള്ള ബ­ന്ധ­ങ്ങ­ളി­ലും ഒരു സ്ത്രീ­യിൽ­നി­ന്നു് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്ന­ത­നു­സ­രി­ച്ചു് ആ സ്ത്രീ­യു­ടെ സാ­മൂ­ഹി­ക ഇടം നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്നു­ണ്ടു്. പു­രു­ഷ­ന്മാ­രെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ആ സാ­മൂ­ഹി­ക ഇടം കു­റെ­കൂ­ടി വി­ശാ­ല­വും സ്വ­ത­ന്ത്ര­വും സാം­സ്കാ­രി­ക­മാ­യി സ­മ്പ­ന്ന­വു­മാ­ണു്. സ്ത്രീ­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഇ­ടു­ങ്ങി­യ­താ­ണു്. സ­ങ്കു­ചി­ത­മാ­യ ഒരു ഇ­ട­മാ­ണു്. ഇ­തൊ­ക്കെ അ­വ­രു­ടെ മ­നോ­ഭാ­വ­ത്തെ­യും, പെ­രു­മാ­റ്റ­ങ്ങ­ളെ­യും, പ്ര­വർ­ത്ത­ന­സ്വ­ഭാ­വ­ത്തെ­യും തെ­ര­ഞ്ഞ­ടു­പ്പി­നു് ചെ­യ്യു­ന്ന വോ­ട്ടി­നെ­യും നിർ­ണ്ണ­യി­ക്കു­ന്ന ഒ­ന്നാ­ണു്. സാ­മൂ­ഹി­ക ഇ­ട­ത്തി­നെ ചെറിയ രീ­തി­യിൽ നിർ­വ്വ­ചി­ച്ചു­വെ­ന്നാ­ണു് ഞാൻ വി­ചാ­രി­ക്കു­ന്ന­തു്.

ഇ­ത്ര­യും വി­പു­ല­മാ­യ, വി­ശാ­ല­മാ­യ ചി­ത്ര­ത്തിൽ നി­ന്നു് വളരെ കു­റ­ഞ്ഞ വളരെ സൂ­ക്ഷ്മ­മാ­യി­ട്ടു­ള്ള പ്ര­ത­ല­ത്തി­ലേ­ക്കു് നോ­ക്കു­ക. കു­ടും­ബം എ­ടു­ക്കു­ക. അതിൽ സ്ത്രീ-​പുരുഷ അം­ഗ­ങ്ങൾ, അച്ഛൻ-​അമ്മ അ­ല്ലെ­ങ്കിൽ ഭാര്യ-​ഭർത്താവു്, മക്കൾ ഇ­വ­രു­ടെ സാ­മൂ­ഹി­ക ഇ­ട­ത്തി­നു് വലിയ വ്യ­ത്യാ­സ­മു­ണ്ടു്. ഒരാൾ എന്തു ചെ­യ്യും, എ­ന്തൊ­ക്കെ കാ­ര്യ­ങ്ങൾ രാ­വി­ലെ എ­ണീ­റ്റു് വൈ­കു­ന്നേ­രം വ­രെ­യു­ള്ള സ­മ­യ­ങ്ങ­ളിൽ ചെ­യ്യും. മ­റ്റെ­യാൾ എന്തു ചെ­യ്യു­ന്നി­ല്ല എ­ന്ന­തു് അ­വ­രു­ടെ സാ­മൂ­ഹി­ക ഇ­ട­ത്തി­നെ നിർ­ണ്ണ­യി­ക്കും. പക്ഷേ, ഇതു് ഇ­ങ്ങ­നെ ന­ട­ക്കു­ന്നു എ­ന്നു­ള്ള­താ­ണു് നമ്മൾ നോ­ക്കു­ന്ന­തു്. സാ­മൂ­ഹി­ക ഇ­ട­മെ­ന്നു­ള്ള സം­ക­ല്പം, പ്ര­ധാ­ന സം­ക­ല്പ­മാ­യി­ട്ടു് നമ്മൾ പ­രി­ശോ­ധി­ക്കേ­ണ്ട­തു­ണ്ടു്. എ­ന്തു­കൊ­ണ്ടെ­ന്നാൽ, എ­ങ്ങ­നെ ഒരു ത­ര­ത്തി­ലു­ള്ള ചോ­ദ്യം ചെ­യ്യ­ലു­മി­ല്ലാ­തെ വളരെ സ്വാ­ഭാ­വി­ക­മാ­യി­ട്ടു് സ്ത്രീ രാ­വി­ലെ എ­ണീ­റ്റ­യു­ട­നെ അ­ടു­ക്ക­ള­യിൽ പോ­കു­ന്നു? ഇതു് എ­ന്താ­ണെ­ന്നു­വെ­ച്ചാൽ സാ­മൂ­ഹി­ക ഇടം വെറും ഭൗ­തി­ക­മാ­യ നീ­ക്ക­ങ്ങ­ളു­ടെ അ­ല്ലെ­ങ്കിൽ കൂ­ടി­ച്ചേ­ര­ലി­ന്റെ­യൊ­ന്നും പ്ര­ശ്ന­മ­ല്ല. അതു് മ­നഃ­സ്ഥി­തി­യു­ടെ പ്ര­ശ്ന­മാ­ണു്. കാരണം എന്തു ചെ­യ്യ­ണ­മെ­ന്നു­ള്ള മ­നഃ­സ്ഥി­തി വളരെ പ­ര­മ്പ­രാ­ഗ­ത­മാ­യി അ­ല്ലെ­ങ്കിൽ സാ­മൂ­ഹി­ക­മാ­യ ഒരു മേ­ല്ക്കോ­യ്മ­യു­ടെ രീ­തി­യിൽ, അ­താ­യ­തു് സാ­മൂ­ഹി­ക­മാ­യ അ­സ­മ­ത്വ­ത്തി­ന്റെ രീ­തി­യിൽ വളരെ മു­മ്പേ തന്നെ മ­നു­ഷ്യ­രു­ടെ ബോ­ധ­ത്തെ നിർ­ണ്ണ­യി­ച്ചു­കൊ­ണ്ടു് നി­ല്ക്കു­ന്ന­തു­കൊ­ണ്ടാ­ണു് ഈ ത­ര­ത്തി­ലു­ള്ള സാ­മൂ­ഹി­ക­മാ­യ ഇടം ന­മു­ക്കു കി­ട്ടു­ന്ന­തു്.

ദി­വ­സേ­ന രാ­വി­ലെ ഭാര്യ നേരെ അ­ടു­ക്ക­ള­യിൽ പോ­കു­മ്പോൾ എ­ന്താ­ണു്? ഒരു ചട്ടം അ­ല്ലെ­ങ്കിൽ ഒരു കീ­ഴ്‌­വ­ഴ­ക്കം, ഒരു നിയമം അവൾ പിൻ­പ­റ്റു­ക­യാ­ണു്. അ­ടു­ക്ക­ള­യിൽ പോ­യി­ട്ടി­ല്ലെ­ങ്കിൽ ഭർ­ത്താ­വു് നോ­ക്കും. എ­ന്താ­ണു് നീ പോ­കാ­ത്ത­തു്? അ­ടു­ക്ക­ള­യിൽ പോ­കു­ന്നി­ല്ലേ? നല്ല സ്നേ­ഹ­മു­ള്ള ഭർ­ത്താ­വാ­ണെ­ങ്കിൽ എന്താ ഇ­ന്നു് അ­ടു­ക്ക­ള­യൊ­ന്നും വേ­ണ്ടേ നി­ന­ക്കു്? അ­ല്ലെ­ങ്കിൽ ക്രൂ­ര­നാ­ണെ­ങ്കിൽ എ­ന്താ­ണു് നീ അ­ടു­ക്ക­ള­യി­ലൊ­ന്നും പോ­കാ­ത്ത­തു്?

നമ്മൾ എ­ങ്ങ­നെ­യാ­ണു് ഗോൾഫ് ക­ളി­ക്കു­ക­യെ­ന്നു് ഒരാൾ ചോ­ദി­ക്കു­ന്ന­തു­പോ­ലെ­യാ­ണ­തു്. ഗോൾഫ് ന­മു­ക്കു് ക­ളി­ക്കാൻ പ­റ്റു­മോ? ക്രി­ക്ക­റ്റ് ക­ളി­ക്കു­മ്പോൾ അതു ന­മ്മു­ടെ ക­ളി­യ­ല്ല. ന­മു­ക്കു പ­റ്റി­യ ഒ­ന്ന­ല്ല എന്നോ, ന­മു­ക്കു ക­ളി­ക്കാൻ അർ­ഹ­ത­യി­ല്ല എന്നോ തോ­ന്നി­യി­രു­ന്നു. അ­താ­യ­തു് ചില കാ­ര്യ­ങ്ങൾ അ­ങ്ങ­നെ നി­ഷേ­ധി­ക്ക­പ്പെ­ട്ടാൽ, നി­ഷേ­ധി­ക്ക­പ്പെ­ടു­ക­യ­ല്ല, അതു ന­മു­ക്കു ചെ­യ്യേ­ണ്ട കാ­ര്യ­മ­ല്ലാ­യെ­ന്നു് ന­മ്മു­ടെ ഉ­ള്ളി­ലു­ള്ള ഒരു ബോ­ധ­മാ­യി, മ­നഃ­സ്ഥി­തി­യാ­യി, നി­ല്ക്കു­ന്നു. ഇ­ത്ത­രം മ­നഃ­സ്ഥി­തി­യാ­ണു് സ്ത്രീ­യു­ടെ സാ­മൂ­ഹി­ക ഇ­ട­ത്തി­നെ നിർ­ണ്ണ­യി­ക്കു­ക. സ്ത്രീ­യു­ടെ സാ­മൂ­ഹി­ക ഇടം എ­ന്നു­ള്ള­തു് സ്ത്രീ­ക­ളു­ടെ മ­നഃ­സ്ഥി­തി­യി­ലൂ­ടെ പു­ന­രു­ല്പാ­ദി­പ്പി­ക്ക­പ്പെ­ടു­ന്ന ഒ­ന്നാ­ണു്. പു­ന­രു­ല്പാ­ദി­പ്പി­ക്കു­ക എ­ന്നു­വെ­ച്ചാൽ നി­ര­ന്ത­രം അ­വ­രു­ടെ ജീ­വി­ത­ത്തിൽ ഇതു് എ­പ്പോ­ഴും ഉ­ണ്ടാ­വാ­മെ­ന്നു­ള്ള ത­ര­ത്തിൽ ഈ മ­നഃ­സ്ഥി­തി അ­വി­ടെ­യു­ണ്ടു്. അ­ങ്ങ­നെ മ­നഃ­സ്ഥി­തി­യു­ണ്ടെ­ങ്കി­ലേ സാ­മൂ­ഹി­ക­മാ­യി­ട്ടു­ള്ള ഒരു സ്ഥാ­പ­നം എ­പ്പോ­ഴും നി­ല­നി­ല്ക്കു­ക­യു­ള്ളൂ—തു­ടർ­ച്ച­യാ­യി നി­ല­നി­ല്ക്കു­ക­യു­ള്ളൂ. അ­പ്പോൾ ഈ തു­ടർ­ച്ച­യാ­യു­ള്ള നി­ല­നി­ല്പിൽ എ­പ്പോ­ഴും പു­രു­ഷ­നേ­ക്കാ­ളും അ­ല്ലെ­ങ്കിൽ മ­റ്റൊ­രു വി­ഭാ­ഗ­ത്തെ­ക്കാ­ളും മെ­ച്ച­മി­ല്ലാ­ത്ത അ­താ­യ­തു് ഗു­ണ­മേ­ന്മ­യി­ല്ലാ­ത്ത ഒ­ര­വ­സ്ഥ­യി­ലാ­ണു് നിൽ­ക്കു­ന്ന­തു് എ­ങ്കിൽ അ­ത്ത­ര­ത്തി­ലു­ള്ള ഒരു സാ­മൂ­ഹി­ക ഇ­ട­ത്തി­ലു­ള്ള പ്ര­വർ­ത്ത­നം അ­ല്ലെ­ങ്കിൽ അ­ത്ത­ര­ത്തി­ലു­ള്ള സാ­മൂ­ഹി­ക ഇ­ട­ത്തി­ലു­ള്ള പ്ര­ശ്ന­ങ്ങ­ളെ ഈ നീതി, ശക്തി എ­ന്നു­ള്ള സം­ക­ല്പ­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള ന­മ്മു­ടെ അ­വ­ബോ­ധ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ എ­ങ്ങ­നെ നോ­ക്ക­ണ­മെ­ന്നു­ള്ള­താ­ണു് നമ്മൾ ആ­ലോ­ചി­ക്കേ­ണ്ട­തു്.

ഒരു കാ­ര്യം കൂടി പറയാം. ഒരു കു­ടും­ബം എ­ടു­ക്കാം. കു­ടും­ബ­ത്തിൽ ഞാൻ നേ­ര­ത്തെ പ­റ­ഞ്ഞ­തു­പോ­ലെ സ്ത്രീ, പു­രു­ഷൻ പി­ന്നെ അ­വ­രു­ടെ മക്കൾ. ഇതിൽ, എ­ന്താ­ണു് പു­രു­ഷ­പ്ര­ജ­യിൽ നി­ന്നു് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­തു്? സ്ത്രീ­യിൽ നി­ന്നു് എ­ന്താ­ണു് പ്ര­തീ­ക്ഷി­ക്ക­പ്പെ­ടു­ന്ന­തു്? അ­മ്മ­യാ­വാൻ എ­ന്താ­ണു്? അ­ച്ഛ­നാ­വാൻ എ­ന്താ­ണു്? ഭാ­ര്യ­യാ­വാൻ എ­ന്താ­ണു്? ഭർ­ത്താ­വാ­കാൻ എ­ന്താ­ണു്? ഇ­ത്ത­ര­ത്തി­ലു­ള്ള ച­ട്ട­ങ്ങ­ളി­ലൂ­ടെ, നി­യ­മ­ങ്ങ­ളി­ലൂ­ടെ, ധാ­ര­ണ­ക­ളി­ലൂ­ടെ­യാ­ണു് പ്രാ­യോ­ഗി­ക ത­ല­ത്തിൽ അതു് വ­രു­ന്ന­തു്. ഇതു് പ്ര­യോ­ഗ­മാ­ണു്. നി­ര­ന്ത­രം നമ്മൾ ഇ­ട­പെ­ടു­മ്പോൾ ചെയ്ത (ആക്ഷൻ അല്ല) പ്ര­യോ­ഗം (പ്രാ­ക്ടീ­സ്) ആ­കു­ന്നു. ഒരു കർ­മ്മം, ഒരു ചെ­യ്തി, ഒരു പ്ര­വർ­ത്ത­നം എ­ന്നു­ള്ള­തു് തു­ടർ­ച്ച­യാ­യി­ട്ടു്, നി­ര­ന്ത­ര­മാ­യി­ട്ടു് ആളുകൾ ഈ പ്ര­ത്യേ­ക പ്ര­വർ­ത്ത­ന­ങ്ങൾ­ക്കാ­യി ത­മ്മിൽ ത­മ്മിൽ ഇ­ട­പെ­ടു­മ്പോ­ഴാ­ണു് അതു സ്ഥാ­പ­ന­മാ­യി അ­ല്ലെ­ങ്കിൽ പ്ര­യോ­ഗ­മാ­യി മാ­റു­ന്ന­തു്. അ­ത്ത­ര­ത്തി­ലു­ള്ള പ്ര­യോ­ഗ­ങ്ങ­ളിൽ നമ്മൾ ഒരു ച­ട്ട­ത്തെ അ­നു­സ­രി­ക്കു­ന്നു­ണ്ടു്. ഇ­ന്ന­തു് ചെ­യ്യ­ണം അ­ങ്ങ­നെ ചെ­യ്യ­ണം, എ­ന്നൊ­ക്കെ. ദി­വ­സേ­ന രാ­വി­ലെ ഭാര്യ നേരെ അ­ടു­ക്ക­ള­യിൽ പോ­കു­മ്പോൾ എ­ന്താ­ണു്? ഒരു ചട്ടം അ­ല്ലെ­ങ്കിൽ ഒരു കീ­ഴ്‌­വ­ഴ­ക്കം, ഒരു നിയമം അവൾ പിൻ­പ­റ്റു­ക­യാ­ണു്. അ­ടു­ക്ക­ള­യിൽ പോ­യി­ട്ടി­ല്ലെ­ങ്കിൽ ഭർ­ത്താ­വു് നോ­ക്കും. എ­ന്താ­ണു് നീ പോ­കാ­ത്ത­തു്? അ­ടു­ക്ക­ള­യിൽ പോ­കു­ന്നി­ല്ലേ? നല്ല സ്നേ­ഹ­മു­ള്ള ഭർ­ത്താ­വാ­ണെ­ങ്കിൽ എന്താ ഇ­ന്നു് അ­ടു­ക്ക­ള­യൊ­ന്നും വേ­ണ്ടേ നി­ന­ക്കു്? അ­ല്ലെ­ങ്കിൽ ക്രൂ­ര­നാ­ണെ­ങ്കിൽ എ­ന്താ­ണു് നീ അ­ടു­ക്ക­ള­യി­ലൊ­ന്നും പോ­കാ­ത്ത­തു്? ഈ ത­ര­ത്തി­ലു­ള്ള സ്ത്രീ­യു­ടെ ഭാ­ഗ­ത്തു­നി­ന്നു­ള്ള ഒ­രു­ങ്ങൽ, അതു് യാ­ദൃ­ച്ഛി­ക­മ­ല്ല. യാ­ദൃ­ച്ഛി­ക­മ­ല്ല­യെ­ന്നു­വെ­ച്ചാൽ ആ ചട്ടം അ­നു­ക്ത­സി­ദ്ധ­മാ­ണു്. അ­താ­യ­തു്, പ­റ­യാ­തെ തന്നെ അ­വി­ടെ­യു­ള്ള ച­ട്ട­മാ­ണ­തു്.

അ­പ്പോൾ ആളുകൾ ഇ­ട­പെ­ടു­ന്ന സ്ഥ­ല­ത്തു് ചില ച­ട്ട­ങ്ങൾ നമ്മൾ അ­നു­സ­രി­ക്കു­ക­യാ­ണു്. ചെറിയ ഒരു ഉ­ദാ­ഹ­ര­ണം പറയാം. നമ്മൾ ഭാഷ സം­സാ­രി­ക്കു­മ്പോൾ കൃ­ത്യ­മാ­യി­ട്ടു് പ­ര­സ്പ­രം ആ­ശ­യ­വി­നി­മ­യം ചെ­യ്യു­ക­യാ­ണു്. പക്ഷേ, ന­മു­ക്കു് എ­ത്ര­പേർ­ക്കു് വ്യാ­ക­ര­ണം അ­റി­യാം? കാരണം ഈ ഭാഷ സം­സാ­രി­ക്കു­ന്ന ഒരു ചട്ടം ഉ­ണ്ടു്. ച­ട്ട­ങ്ങ­ളു­ടെ ഒരു ഗ­ണ­മു­ണ്ടു്. എ­ന്താ­ണു് സ­ബ്ജ­ക്റ്റ് അ­ല്ലെ­ങ്കിൽ നാമം എ­വി­ടെ­യാ­ണു്? ക്രിയ എ­വി­ടെ­യാ­ണു്? നാമം-​ക്രിയ എ­ങ്ങ­നെ­യാ­ണു് ബ­ന്ധ­പ്പെ­ടു­ന്ന­തു്? ചോ­ദ്യ­രൂ­പം എ­ങ്ങ­നെ­യാ­ണു്? വി­ധി­വാ­ക്യ­ത്തിൽ നി­ന്നു് എ­ങ്ങ­നെ­യാ­ണു് ഒരു ചോ­ദ്യ­രൂ­പ­മു­ണ്ടാ­ക്കു­ക? ഇ­തൊ­ക്കെ ചോ­ദി­ച്ചാൽ ആർ­ക്കും പറയാൻ പ­റ്റി­ല്ല. പക്ഷേ, നി­ര­ന്ത­ര­മാ­യ ഭാ­ഷ­ണ­ത്തിൽ ഇവർ എ­ല്ലാ­വ­രും ഇ­തു­ണ്ടാ­ക്കു­ക­യൊ­ക്കെ ചെ­യ്യും. അ­താ­യ­തു് ഈ ചട്ടം അ­റി­ഞ്ഞി­ട്ടാ­ണു് അവർ പ്ര­വർ­ത്തി­ക്കു­ക. അ­തേ­പോ­ലെ ദൈ­നം­ദി­ന­ജീ­വി­ത­ത്തിൽ, കു­ടും­ബ­ത്തിൽ, നമ്മൾ പ­ര­സ്പ­രം ഇ­ട­പെ­ടു­മ്പോൾ കു­ടും­ബ­മെ­ന്നു­ള്ള ആ പ്ര­യോ­ഗം വളരെ സ്വാ­ഭാ­വി­ക­മാ­യി വ്യ­തി­യാ­ന­ങ്ങ­ളൊ­ന്നും അ­ധി­ക­മി­ല്ലാ­തെ വളരെ ക്ര­മ­ബ­ദ്ധ­മാ­യി നി­ര­ന്ത­രം ഒരു വലിയ കാ­ല­യ­ള­വിൽ അ­ങ്ങ­നെ തു­ടർ­ന്നു പോ­കു­ന്നു­ണ്ടെ­ങ്കിൽ അ­തി­നർ­ത്ഥം അ­തി­ലു­ള്ള ച­ട്ട­ങ്ങൾ അ­ത്ര­ത്തോ­ളം ആ­ളു­കൾ­ക്കു് ഹൃ­ദി­സ്ഥ­മാ­ണെ­ന്നു­ള്ള­താ­ണു്.

അ­പ്പോൾ ആ ച­ട്ട­ങ്ങൾ എ­ന്താ­ണു്? ഈ ച­ട്ട­ങ്ങ­ളി­ലൂ­ടെ­യാ­ണു് മ­നഃ­സ്ഥി­തി ഉ­ണ്ടാ­കു­ന്ന­തു്. ച­ട്ട­ങ്ങ­ളാ­യി­ട്ടാ­ണു് ഈ മ­നഃ­സ്ഥി­തി ഉ­ണ്ടാ­കു­ന്ന­തു്. അ­ത്ത­ര­ത്തി­ലു­ള്ള മ­നഃ­സ്ഥി­തി­യാ­ണു് ഈ സാ­മൂ­ഹി­ക ഇ­ട­ത്തി­ന്റെ പ്ര­ധാ­ന സ്രോ­ത­സ്സു്, ആധാരം. ആ മ­നഃ­സ്ഥി­തി­യാ­വ­ട്ടെ മറ്റു പ­ല­ത­ര­ത്തി­ലു­ള്ള സാ­മൂ­ഹി­ക­മാ­യ ഗു­ണ­ങ്ങ­ളു­മാ­യി ബ­ന്ധ­പ്പെ­ട്ട­താ­ണു്. എല്ലാ വീ­ട്ടി­ലേ­യും സ്ത്രീ­കൾ ഒ­രേ­പോ­ലെ­യ­ല്ല പെ­രു­മാ­റു­ന്ന­തു്. സ­മ്പ­ത്ത് സ­മൃ­ദ്ധ­മാ­യ ഒരു വീ­ട്ടിൽ, തീരെ ദ­രി­ദ്ര­മാ­യ ഒരു വീ­ട്ടിൽ, പല ത­ര­ത്തി­ലു­ള്ള മ­ത­വി­ശ്വാ­സ­ങ്ങ­ളു­ള്ള വീ­ട്ടിൽ വ്യ­ത്യ­സ്ത­മാ­യ ഗു­ണ­ങ്ങ­ളോ­ടെ, വ്യ­തി­യാ­ന­ങ്ങ­ളോ­ടെ അതു ക­ട­ന്നു­വ­രാ­റു­ണ്ടു്. പക്ഷേ, എല്ലാ വി­ഭാ­ഗ­ങ്ങ­ളു­ടേ­യും ഇ­ത്ത­ര­ത്തി­ലു­ള്ള സാ­മ്പ­ത്തി­ക വ്യ­ത്യാ­സ­ങ്ങ­ളേ­യും വി­ശ്വാ­സ­ത്തി­ന്റെ വ്യ­ത്യാ­സ­ങ്ങ­ളേ­യും ഒക്കെ മറി ക­ട­ന്നു­കൊ­ണ്ടു്, അതിനു കു­റു­കെ­യു­ള്ള, ഈ സ്ത്രീ­യു­ടെ, അ­ല്ലെ­ങ്കിൽ പു­രു­ഷ­ന്റെ സാ­മൂ­ഹി­ക ഇടം എ­ന്നു­വെ­ച്ചാൽ അ­വ­രു­ടെ സ്വ­ര­ങ്ങൾ, പ്ര­വർ­ത്ത­ന­രീ­തി അ­തൊ­ക്കെ ഒരു ചാർ­ട്ട് വ­ര­ച്ചാൽ നാം നേ­ര­ത്തെ കണ്ട ചാർ­ട്ടിൽ ഉ­ള്ള­തു­പോ­ലെ അ­ത്ര­യും വ്യ­ത്യ­സ്ത അ­ന്ത­ര­ങ്ങൾ കാണാം. എ­ന്നു­വെ­ച്ചാൽ, നാം നേ­ര­ത്തേ പ­റ­ഞ്ഞ­പോ­ലെ ഗോൾഫ് ക­ളി­ക്കു­ന്ന ആ­ളു­ക­ളു­ടേ­യും പി­ന്നെ നാ­ട്ടിൽ ഒരു മ­ര­ത്തി­ന്റെ ചു­വ­ട്ടിൽ സ­ന്ധ്യ­യ്ക്കു് ചാ­യ­യും കു­ടി­ച്ചു് വർ­ത്ത­മാ­നം പ­റ­യു­ന്ന ആ­ളു­ക­ളു­ടെ­യും ആ അ­ന്ത­രം കാണാം. ഈ അ­ന്ത­രം അ­ല്ലെ­ങ്കിൽ ദൂരം ആണു് ഈ സ്ത്രീ­യു­ടെ­യും പു­രു­ഷ­ന്റെ­യും സാ­മൂ­ഹി­ക ഇടം നിർ­ണ്ണ­യി­ക്കു­ന്ന­തു്.

ശ­ക്തി­പ്രാ­പ്തി എ­ന്നു­ള്ള ഒരു സം­ക­ല്പം ഈയിടെ വ­ന്നി­ട്ടു­ണ്ടു്. അതു് ക­ഴി­ഞ്ഞ 20 കൊ­ല്ല­ത്തി­ന്റെ അ­ക­ത്തു് വ­ന്നി­ട്ടു­ള്ള­താ­ണു്. അതു് empowerment എ­ന്നു­ള്ള­താ­ണു്. അ­തി­നു് ശാ­ക്തീ­ക­ര­ണം എന്നു പ­റ­യു­ന്ന­തു് തെ­റ്റാ­ണു്. ശാ­ക്തീ­ക­ര­ണം എ­ന്നു­പ­റ­യു­ന്ന­തു് മ­ല­യാ­ള­ത്തി­നു് യോ­ജി­ക്കാ­ത്ത ഒ­ന്നാ­ണു്. ശക്തി എ­ന്നു­ള്ള­തു് നാ­മ­രൂ­പ­ത്തി­ലു­ള്ള­താ­ണു്. അ­തി­നു് ഈ ‘കരണം’ പ­റ്റി­ല്ല. ശ­ക്തി­വൽ­ക്ക­ര­ണം എ­ന്ന­തും ശ­രി­യ­ല്ല. അ­രോ­ച­ക­മാ­ണു്. ശക്തി എ­ന്നു­വെ­ച്ചാൽ എ­ന്താ­ണു്?

സ്ത്രീ­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം സാ­മൂ­ഹി­ക ഇ­ട­ത്തി­ന്റെ ആ­ദ്യ­ത്തെ വ­രി­ഞ്ഞു­കെ­ട്ടു് ശ­രീ­ര­ത്തി­ന്റെ മേ­ലാ­ണു്. അ­തി­ന്റെ മേ­ലെ­യാ­ണു് എ­ല്ലാം കെ­ട്ടി­പ്പൊ­ക്കി­യി­ട്ടു­ള്ള­തു്. ഒരു പെൺ­കു­ട്ടി ജ­നി­ച്ച­തു മുതൽ ആ പെൺ­കു­ട്ടി­യു­ടെ വ­ളർ­ച്ച­യു­ടെ ഓരോ ഘ­ട്ട­ത്തി­ലും ഈ സമൂഹം ശ­രീ­ര­ത്തെ കേ­ന്ദ്രീ­ക­രി­ച്ചാ­ണു് എല്ലാ നി­യ­ന്ത്ര­ണ­ങ്ങ­ളും ന­ട­പ്പി­ലാ­ക്കു­ന്ന­തു്. പെൺ­കു­ട്ടി­കൾ പ്ര­ത്യേ­ക രീ­തി­യിൽ ഇ­രി­ക്കാൻ പാ­ടി­ല്ല പ്ര­ത്യേ­ക രീ­തി­യിൽ ച­രി­ക്കാൻ പാ­ടി­ല്ല. എ­വി­ടെ­യൊ­ക്കെ പോകാം ശരീരം എ­വി­ടെ­യൊ­ക്കെ ച­ലി­പ്പി­ക്കാം ഇ­തൊ­ക്കെ തന്നെ സാ­മൂ­ഹി­ക ഇ­ട­ത്തി­നെ നിർ­ണ്ണ­യി­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു് വാ­സ്ത­വ­ത്തിൽ വേ­ണ്ട­തു് എ­ന്തെ­ന്നു­വെ­ച്ചാൽ ശ­രീ­ര­ത്തിൽ നി­ന്നു­ത­ന്നെ­യാ­ണു് ആ­ദ്യ­ത്തെ empowerment വേ­ണ്ട­തു് എ­ന്നാ­ണു് കാ­ണു­ന്ന­തു്. ഇതു് മാ­ത്ര­മ­ല്ല, പുതിയ മൂ­ല­ധ­ന­ത്തി­ന്റെ­യും ആ­ളു­ക­ളു­ടെ­യും അ­ധ്വാ­ന­ത്തി­ന്റെ­യും പി­ന്നെ സാ­ധ­ന­ങ്ങ­ളു­ടെ­യും അ­തിർ­ത്തി­ക­ട­ന്നു­ള്ള നീ­ക്കം, ന­വോ­ദാ­ര­ത, അ­തി­നു­വേ­ണ്ടി­യാ­ണു് ഓരോ രാ­ജ്യ­വും നി­യ­മ­ങ്ങൾ പ­രി­ഷ്ക­രി­ക്കു­ന്ന­തു് (അ­താ­ണു് ആ­ഗോ­ള­വ­ത്ക­ര­ണം എ­ന്നു് നാം പ­റ­യു­ന്ന­തു്). ഈ നീ­ക്ക­ത്തി­ലൂ­ടെ ഏ­റ്റ­വും അധികം അവശത അ­നു­ഭ­വി­ക്കു­ന്ന­തു് സ്ത്രീ­ക­ളാ­ണെ­ന്നാ­ണു് കാ­ണി­ക്കു­ന്ന­തു്. മാ­ത്ര­മ­ല്ല സ്ത്രീ­ക­ളു­ടെ ശ­രീ­ര­മാ­ണു് അതിൽ ഏ­റ്റ­വും കൂ­ടു­തൽ പ്ര­ശ്ന­ങ്ങ­ളിൽ പെ­ടു­ന്ന­തു്. എ­ന്താ­ണെ­ന്നു­വെ­ച്ചാൽ രോ­ഗ­ങ്ങൾ, ആദ്യം ഇ­ത്ത­ര­ത്തി­ലു­ള്ള പ്ര­തി­കൂ­ല­നം കൊ­ണ്ടു­ണ്ടാ­കു­ന്ന രോ­ഗ­പീ­ഡ, ശാ­രീ­രി­ക­മാ­യി­ട്ടു­ള്ള അ­സ്വ­സ്ഥ­ത സ്ത്രീ­ക­ളാ­ണു് ഏ­റ്റ­വും കൂ­ടു­തൽ അ­നു­ഭ­വി­ക്കു­ന്ന­തെ­ന്നാ­ണു് പ­റ­യു­ന്ന­തു്. അതു് വെറും ഊ­ഹ­മ­ല്ല. ഗ­വേ­ഷ­ണ­പ­ര­മാ­യ അ­ട­യാ­ള­പ്പെ­ടു­ത്തൽ തു­ട­ക്കം മു­ത­ലേ­യു­ണ്ടു്.

നീ­തി­യെ­പ്പ­റ്റി­യു­ള്ള ആ­ലോ­ച­ന­യിൽ ഇ­നി­യു­ള്ള­തു് ശക്തി എ­ന്നു­ള്ള സം­ക­ല്പ­മാ­ണു്. നമ്മൾ നീ­തി­യെ­ക്കു­റി­ച്ചും സാ­മൂ­ഹി­ക ഇ­ട­ത്തെ­ക്കു­റി­ച്ചും പ­റ­ഞ്ഞു. സ്ത്രീ­ക­ളും പു­രു­ഷൻ­മാ­രും ഒ­രു­മി­ച്ചു ച­ലി­ക്കു­ന്ന അ­ല്ലെ­ങ്കിൽ സ്ത്രീ­ക്കു് പ്ര­വേ­ശ­നം ഇ­ല്ലാ­തെ പു­രു­ഷൻ­മാർ മാ­ത്രം ഇ­ട­പെ­ടു­ന്ന, പക്ഷേ, സ്ത്രീ­യെ ബാ­ധി­ക്കു­ന്ന എല്ലാ ഇ­ട­ങ്ങ­ളി­ലും എല്ലാ സ്ഥാ­പ­ന­ങ്ങ­ളി­ലും പ്ര­യോ­ഗ­ങ്ങ­ളി­ലും ഒ­ര­ന്ത­രം കാണാം. ഈ നൂ­റ്റാ­ണ്ടു മു­ഴു­വൻ­ത­ന്നെ, വ­ള­രെ­യ­ധി­കം ഉ­ത്ക­ണ്ഠ­യോ­ടു­കൂ­ടി, ഒ­രു­പാ­ടു ചി­ന്ത­കൻ­മാ­രും, ആ­ക്റ്റി­വി­സ്റ്റു­ക­ളും തി­രി­ച്ച­റി­ഞ്ഞി­ട്ടു­ള്ള ഒരു കാ­ര്യം ഈ മേ­ഖ­ല­യി­ലെ­ല്ലാം തന്നെ സ്ത്രീ­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു മെ­ച്ച­മി­ല്ലാ­യ്മ­യാ­ണു്, പ്ര­തി­കൂ­ല­നം ആണു് കാ­ണു­ന്ന­തു്, യാതന ആണു് കാ­ണു­ന്ന­തു് എ­ന്ന­താ­ണു്. ഇ­താ­ണു് പല ആ­ളു­ക­ളെ­യും ആ­ക്റ്റി­വി­സ­ത്തി­ലേ­ക്കും സാ­മൂ­ഹ്യ­പ്ര­സ്ഥാ­ന­ത്തി­ലേ­ക്കും സൈ­ദ്ധാ­ന്തി­ക­മാ­യി­ട്ടു­ള്ള പല വ്യ­തി­യാ­ന­ങ്ങ­ളി­ലേ­ക്കും ന­യി­ച്ചി­ട്ടു­ള്ള­തു്. ഇ­ത്ത­ര­ത്തി­ലു­ള്ള സാ­മൂ­ഹ്യ­ബ­ന്ധ­ത്തി­ലെ ഈ യാതന ഞാൻ നേ­ര­ത്തെ പറഞ്ഞ നീ­തി­യെ­പ്പ­റ്റി­യു­ള്ള ഒരു വീ­ക്ഷ­ണ­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ എ­ങ്ങ­നെ­യാ­ണു് മ­റി­ക­ട­ക്കു­ക? ഇ­ത്ത­ര­ത്തി­ലു­ള്ള ചി­ന്ത­കൾ സ്വാ­ഭാ­വി­ക­മാ­യി­ട്ടും ഈ സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങ­ളു­ടെ നീതി എ­ന്താ­യി­രി­ക്കും എന്ന ചോ­ദ്യ­ത്തി­ലേ­ക്കു് ന­യി­ക്കു­ന്ന­താ­ണു്. എ­ന്താ­യി­രി­ക്കും ഇതിലെ നീതി? നീ­തി­പൂർ­വ്വ­മാ­യി­ട്ടു­ള്ള ഒരു വ്യ­വ­സ്ഥ ഈ ബ­ന്ധ­ങ്ങ­ളി­ലൊ­ക്കെ എ­ങ്ങ­നെ­യാ­യി­രി­ക്കും? അ­തി­ന്റെ ഒരു ഭാ­ഗ­മാ­യി ഇ­ട­ക്കാ­ല­ത്തു് ഉ­ണ്ടാ­യി­ട്ടു­ള്ള­തു് എ­ന്താ­ണെ­ന്നു­വെ­ച്ചാൽ ശ­ക്തി­യെ­പ്പ­റ്റി­യു­ള്ള ഒരു ചി­ന്ത­യാ­ണു്. വാ­സ്ത­വ­ത്തിൽ ശ­ക്തി­പ്രാ­പ്തി എ­ന്നു­ള്ള ഒരു സം­ക­ല്പം ഈയിടെ വ­ന്നി­ട്ടു­ണ്ടു്. അതു് ക­ഴി­ഞ്ഞ 20 കൊ­ല്ല­ത്തി­ന്റെ അ­ക­ത്തു് വ­ന്നി­ട്ടു­ള്ള­താ­ണു്. അതു് empowerment എ­ന്നു­ള്ള­താ­ണു്. അ­തി­നു് ശാ­ക്തീ­ക­ര­ണം എന്നു പ­റ­യു­ന്ന­തു് തെ­റ്റാ­ണു്. ശാ­ക്തീ­ക­ര­ണം എ­ന്നു­പ­റ­യു­ന്ന­തു് മ­ല­യാ­ള­ത്തി­നു് യോ­ജി­ക്കാ­ത്ത ഒ­ന്നാ­ണു്. ശക്തി എ­ന്നു­ള്ള­തു് നാ­മ­രൂ­പ­ത്തി­ലു­ള്ള­താ­ണു്. അ­തി­നു് ഈ ‘കരണം’ പ­റ്റി­ല്ല. ശ­ക്തി­വൽ­ക്ക­ര­ണം എ­ന്ന­തും ശ­രി­യ­ല്ല. അ­രോ­ച­ക­മാ­ണു്. ശക്തി എ­ന്നു­വെ­ച്ചാൽ എ­ന്താ­ണു്? Empowerment എ­ന്നു­പ­റ­ഞ്ഞാൽ എ­ന്താ­ണു് ? ദുർ­ബ­ല­മാ­യ വി­ഭാ­ഗ­ങ്ങൾ ശക്തി പ്രാ­പി­ക്കു­ന്ന അ­ല്ലെ­ങ്കിൽ ശ­ക്ത­മാ­വു­ന്ന അ­ല്ലെ­ങ്കിൽ ശ­ക്ത­മാ­കാ­നു­ള്ള പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ഏർ­പ്പെ­ടു­ന്ന പ്ര­ക്രി­യ­യെ കു­റി­ക്കാ­നാ­ണു് സൈ­ദ്ധാ­ന്തി­ക­രും ആ­ക്റ്റി­വി­സ്റ്റു­ക­ളും empowerment എന്ന വാ­ക്കു് ഉ­പ­യോ­ഗി­ച്ച­തു്. ശേ­ഷി­പ്രാ­പ്തി അഥവാ ശേഷി ഉ­ണ്ടാ­വ­ലാ­ണു്. എ­ന്നാൽ എ­ന്താ­യി­രി­ക്കും ഈ ശക്തി എ­ന്നു­ള്ള സം­ക­ല്പ­ത്തിൽ വ­രു­ന്ന­തു് എ­ന്ന­തു് പി­ന്നെ­യും തർ­ക്ക­വി­ധേ­യ­മാ­യ ഒ­ന്നാ­ണു്. അ­താ­യ­തു് പല സൈ­ദ്ധാ­ന്തി­കർ­ക്കും പ­ല­ത­ര­ത്തി­ലു­ള്ള വീ­ക്ഷ­ണ­മാ­ണു് ശ­ക്തി­യെ­ക്കു­റി­ച്ചു­ള്ള­തു്.

ഒരു ക­പ്പിൽ വെ­ള്ളം എ­ടു­ത്തു­കൊ­ണ്ടു­വ­രാൻ ഞാൻ ഒ­രാ­ളോ­ടു് പ­റ­യു­മ്പോൾ മ­റ്റൊ­രാൾ എ­ഴു­ന്നേ­ല്ക്കു­ക­യും വെ­ള്ളം എ­ടു­ത്തു­കൊ­ണ്ടു­വ­രു­ക­യും ചെ­യ്യു­മ്പോൾ ആ ആളുടെ മേ­ലു­ള്ള എന്റെ ശ­ക്തി­യാ­ണു്. ഈ ശക്തി എ­പ്പോ­ഴും വി­ദ്രോ­ഹ­ക­മാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഭാ­ര്യാ­ഭർ­ത്തൃ­ബ­ന്ധ­ത്തിൽ പ­ലർ­ക്കും അ­റി­യാ­വു­ന്നൊ­രു കാ­ര്യ­മാ­യി­രി­ക്കും ശക്തി വളരെ സ്നേ­ഹ­പൂർ­വ്വ­മാ­യി­ട്ടു് ഉ­പ­യോ­ഗി­ക്കാം, സ്വാ­ധീ­നി­ക്കാം എ­ന്ന­തു്.

ഇ­തി­ന്റെ സം­കീർ­ണ്ണ­ത­യി­ലേ­ക്കു പോ­കാ­തെ ക­ഴി­ഞ്ഞ അഞ്ചു കൊ­ല്ല­ത്തി­ന്റെ ഇടയിൽ എ­ഴു­ത­പ്പെ­ട്ടി­ട്ടു­ള്ള ഒരു കൃ­തി­യെ­ക്കു­റി­ച്ചു് പറയാം. അതു് അഞ്ചു സ്ത്രീ­കൾ, സാ­മൂ­ഹി­ക­ശാ­സ്ത്ര­ജ്ഞർ, കൂടി എ­ഴു­തി­യ­താ­ണു്. അവർ അ­നേ­ക­വർ­ഷ­ങ്ങൾ, ഒരു പ­തി­റ്റാ­ണ്ടി­ന്റെ മേ­ലേ­ത­ന്നെ, ദ­രി­ദ്ര­രും, വ­ള­രെ­യ­ധി­കം പി­ന്നോ­ക്കാ­വ­സ്ഥ­യി­ലും നിൽ­ക്കു­ന്ന സ്ത്രീ­ക­ളു­ടെ ഇടയിൽ വളരെ ക­ഠി­ന­മാ­യി പ്ര­വർ­ത്തി­ച്ചു് അ­വ­രു­ടെ കാ­ര്യ­ങ്ങൾ മ­ന­സ്സി­ലാ­ക്കി ഒ­രു­പാ­ടു ഗ­വേ­ഷ­ണം ന­ട­ത്തി­യ ആ­ളു­ക­ളാ­ണു്. അവർ എ­ഴു­തി­യ ഒരു പു­സ്ത­കം ആണു്: ‘Women and Power.’ Janet, Emma, Martha, Pilar and Jo ഇ­ങ്ങ­നെ അഞ്ചു പേ­രാ­ണു് ഇതു് ചെ­യ്തി­ട്ടു­ള്ള­തു്. വളരെ ഉ­ണർ­വു­ണ്ടാ­ക്കു­ന്ന രീ­തി­യി­ലു­ള്ള അ­വ­ലോ­ക­നം അഥവാ വി­ശ­ക­ല­ന­മാ­ണു് അവർ ന­ട­ത്തി­യി­ട്ടു­ള്ള­തു്. സാ­ധാ­ര­ണ കാ­ണാ­റു­ള്ള സൈ­ദ്ധാ­ന്തി­ക­മാ­യ ഭാരം അ­തി­നി­ല്ല. അതിൽ ജാ­ന­റ്റ് ടോൺ­സെ­ന്റ് ശ­ക്തി­യെ­പ­റ്റി വി­ശ­ക­ല­നം ന­ട­ത്തി­യി­ട്ടു­ണ്ടു്. Empowerment എ­ന്നു­ള്ള ആശയം എ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് എ­ന്നു്. ഉ­ദാ­ഹ­ര­ണ­ത്തി­നു് ശ­ക്തി­പ്രാ­പ്തി­ക്കു് ഏ­തൊ­ക്കെ­ത­ര­ത്തി­ലു­ള്ള മാ­ന­ങ്ങൾ ഉ­ണ്ടു്, മാ­ന­ദ­ണ്ഡ­ങ്ങ­ളു­ണ്ടു്? ഒ­ന്നു് ഉ­പ­രി­ശ­ക്തി, എ­ന്നു­വെ­ച്ചാൽ power over, ഒ­ന്നി­ന്റെ മേ­ലു­ള്ള ശക്തി. പി­ന്നെ ഒ­ന്നു­ള്ള­തു് ആ­ധാ­രി­ക­ശ­ക്തി­യാ­ണു്, അ­താ­യ­തു് power within. ആ­ധാ­രി­ക എ­ന്നു­വെ­ച്ചാൽ ആ­ധാ­ര­മാ­യി­ട്ടു­ള്ള­തു്. പി­ന്നെ ഉ­ള്ള­തു് സം­യോ­ജി­ക­ശ­ക്തി. അ­താ­യ­തു് power with. പി­ന്നെ power to. അതു് ഉ­ദ്ദേ­ശ­ക­ശ­ക്തി. ഇ­ങ്ങ­നെ വ്യ­ത്യ­സ്ത­മാ­യ മാ­ന­ങ്ങ­ളി­ലൂ­ടെ സ്ത്രീ­ക്കു്, ശ­ക്തി­പ്രാ­പ്തി കൈ­വ­രി­ക്കാ­വു­ന്ന­താ­ണു്.

ഉ­പ­രി­ശ­ക്തി എ­ന്നു­വെ­ച്ചാൽ ശ­ക്തി­യു­ടെ ഏ­റ്റ­വും സ­ര­ള­മാ­യ ഏ­റ്റ­വും അ­ടി­സ്ഥാ­ന­പ­ര­മാ­യി­ട്ടു­ള്ള അർ­ത്ഥം ഇ­താ­ണു്: ശക്തി എ­ന്നു­പ­റ­യു­ന്ന­തു് ബ­ന്ധ­ങ്ങ­ളു­ടെ ഒരു സ്വ­ഭാ­വ­മാ­ണു്, ബ­ന്ധ­ങ്ങ­ളു­ടെ ഒരു മാ­ന­മാ­ണു്. ഈ ബ­ന്ധ­ങ്ങൾ എ­ന്താ­ണു്? വേ­റൊ­രാ­ളെ, ഇതരരെ അ­വ­രു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളിൽ നി­യ­ന്ത്രി­ക്കാൻ അ­ല്ലെ­ങ്കിൽ ഇ­ത­ര­രു­ടെ പ്ര­വർ­ത്ത­ന­ങ്ങ­ളെ സ്വാ­ധീ­നി­ക്കാൻ ഒ­രാൾ­ക്കു് ക­ഴി­യു­മ്പോൾ ആ ആൾ ശ­ക്തി­യു­ള്ള ആ­ളാ­ണു്, അ­താ­ണു് ഉ­പ­രി­ശ­ക്തി. ഒരു ക­പ്പിൽ വെ­ള്ളം എ­ടു­ത്തു­കൊ­ണ്ടു­വ­രാൻ ഞാൻ ഒ­രാ­ളോ­ടു് പ­റ­യു­മ്പോൾ മ­റ്റൊ­രാൾ എ­ഴു­ന്നേ­ല്ക്കു­ക­യും വെ­ള്ളം എ­ടു­ത്തു­കൊ­ണ്ടു­വ­രു­ക­യും ചെ­യ്യു­മ്പോൾ ആ ആളുടെ മേ­ലു­ള്ള എന്റെ ശ­ക്തി­യാ­ണു്. ഈ ശക്തി എ­പ്പോ­ഴും വി­ദ്രോ­ഹ­ക­മാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല. ഉ­ദാ­ഹ­ര­ണ­ത്തി­നു് ഭാ­ര്യാ­ഭർ­ത്തൃ­ബ­ന്ധ­ത്തിൽ പ­ലർ­ക്കും അ­റി­യാ­വു­ന്നൊ­രു കാ­ര്യ­മാ­യി­രി­ക്കും ശക്തി വളരെ സ്നേ­ഹ­പൂർ­വ്വ­മാ­യി­ട്ടു് ഉ­പ­യോ­ഗി­ക്കാം, സ്വാ­ധീ­നി­ക്കാം എ­ന്ന­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഒരു സ്ത്രീ­ക്കു് അ­വ­രു­ടെ ആ­വ­ശ്യം ഭർ­ത്താ­വി­ന്റെ ആ­വ­ശ്യ­ത്തി­നു് അ­നു­സ­രി­ച്ച­ല്ലെ­ങ്കിൽ­പോ­ലും അ­നു­ന­യ­രൂ­പ­ത്തിൽ ആ ആ­വ­ശ്യം ഭർ­ത്താ­വി­നെ­കൊ­ണ്ടു് അം­ഗീ­ക­രി­പ്പാൻ സാ­ധി­ക്കു­ന്ന­തു് അ­വർ­ക്കു് ഭർ­ത്താ­വി­ന്റെ മേ­ലു­ള്ള ശക്തി ആണു്. പവർ ഓവർ ആണു്. ഇതു് കു­ട്ടി­യ്ക്കും ഉ­ണ്ടു്. ചെറിയ കു­ഞ്ഞു­ങ്ങൾ­ക്കു് മാ­താ­പി­താ­ക്ക­ളു­ടെ മേൽ വലിയ ശ­ക്തി­യാ­ണു് ഉ­ള്ള­തു്. അതു് വി­ദ്രോ­ഹ­ക­ര­മാ­യ ശക്തി അല്ല.

ആ­ന്ത­രി­ക­മാ­യി സ്ത്രീ­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ­ര്യാ­പ്ത­താ ബോധം വേണം. പ­ര്യാ­പ്ത­മാ­ണു് നമ്മൾ, എ­ന്നു­ള്ള ബോധം. Power within, now I have the power എ­ന്നാ­ണു്. ശക്തി അ­നു­ഭ­വി­ക്കു­ന്ന അ­വ­സ്ഥ­യാ­ണ­തു്. ‘ഞാൻ കൊ­ള്ളി­ല്ല’ എ­ന്നു് പ­റ­യു­മ്പോൾ ‘ഞാൻ കൊ­ള്ളും’ എന്നു പറയാൻ സാ­ധി­ക്ക­ണം.

ശക്തി പല രീ­തി­യിൽ, വി­ദ്രോ­ഹ­ക­മാ­യി­ട്ടു് ഉ­ണ്ടാ­കാം. ശക്തി ഈ അർ­ത്ഥ­ത്തിൽ വ്യാ­പ­ക­മാ­ണു്. സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങ­ളിൽ ഉള്ള മാ­ന­മാ­ണ­തു്. എ­ല്ലാ­യി­ട­ത്തും അതു് ഉ­ണ്ടു്. സാ­മൂ­ഹി­ക­ബ­ന്ധ­ങ്ങൾ നിർ­മ്മി­ക്കു­ന്ന­തു് ശ­ക്തി­യാ­ണു്. പവർ ഓവർ എ­ന്നു­ള്ള­തു് ഇതു് ആണു്. നമ്മൾ മ­റ്റു­ള്ള­വ­രു­ടെ മേൽ ശക്തി ഉ­പ­യോ­ഗി­ക്കു­ക­യാ­ണു്. ക്ലാ­സ്സെ­ടു­ക്കു­മ്പോൾ ഞാൻ നി­ങ്ങ­ളു­ടെ മേൽ ശക്തി ഉ­പ­യോ­ഗി­ക്കു­ക­യാ­ണു്. നി­ങ്ങ­ളെ കേൾ­പ്പി­ക്കു­ക­യാ­ണു് ഞാൻ. നി­ങ്ങൾ കേൾ­ക്കു­ക­യാ­ണെ­ങ്കിൽ ഇതു് ശക്തി ആണു്. പക്ഷേ, ഇതു് സ്ഥാ­പ­ന­പ­ര­മാ­യി അം­ഗീ­കാ­ര­മു­ള്ള­താ­ണു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, ഒരു സ്ഥാ­പ­നം ആണു് എ­നി­ക്കു് അ­ധി­കാ­രം ത­ന്നി­ട്ടു­ള്ള­തു്. നി­ങ്ങൾ കേൾ­ക്കു­ന്ന­വ­രാ­ണു്. ഞാൻ സം­സാ­രി­ക്കു­ന്ന ആ­ളാ­ണു്. ഇതു് ശക്തി ആണു്. പവർ ഓവർ എ­ന്ന­തു്, സ്ഥാ­പ­ന­ങ്ങ­ളാൽ സ്ഥാ­പി­ക്ക­പ്പെ­ടു­ക­യാ­ണു്. സ്ത്രീ­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം, ഈ പവർ ഓവർ എന്ന പ്ര­തി­ഭാ­സം, ഉ­പ­രി­ശ­ക്തി, ഒരു വി­വാ­ഹ­ബ­ന്ധ­ത്തിൽ, ഒരു കു­ടും­ബ­സാ­ഹ­ച­ര്യ­ത്തിൽ ആ കു­ടും­ബ­മെ­ന്ന സ്ഥാ­പ­ന­ത്തി­ന്റെ ഘ­ട­നാ­രൂ­പ­ത്തിൽ ചി­ല­പ്പോൾ ഉ­ള്ള­താ­യി­രി­ക്കും, നി­ക്ഷി­പ്ത­മാ­യി­രി­ക്കും. അ­പ്പോൾ അ­ത്ത­ര­ത്തി­ലു­ള്ള ഉ­പ­രി­ശ­ക്തി ഘ­ട­നാ­പ­ര­മാ­യി ന്യാ­യീ­ക­രി­ക്ക­പ്പെ­ട്ട­താ­ണു്. സ്ത്രീ­ക­ളു­ടെ empowerment-​ൽ പവർ ഓവർ വളരെ പ്ര­ധാ­ന­പ്പെ­ട്ട കാ­ര്യ­മാ­ണു്. അ­താ­യ­തു് സ്ത്രീ­കൾ ഉ­പ­രി­ശ­ക്തി പ­ല­പ്പോ­ഴും പ്ര­യോ­ഗി­ക്കു­ന്നി­ല്ല. അവർ ശ­ക്തി­ക്കു് വി­ധേ­യ­മാ­വു­ന്ന ദൃ­ഷ്ടാ­ന്ത­മാ­ണു് കൂ­ടു­തൽ ഉ­ണ്ടാ­വു­ന്ന­തു്. Empowerment-​ന്റെ ഒരു മാനം, ഈ ഉ­പ­രി­ശ­ക്തി ആണു്. ഉ­പ­രി­ശ­ക്തി വി­ദ്രോ­ഹ­ക­മാ­യി­രി­ക്ക­ണ­മെ­ന്നി­ല്ല എ­ന്നർ­ത്ഥം.

ര­ണ്ടാ­മ­ത്തേ­തു്, ആ­ധാ­രി­ക­ശ­ക്തി, (power within) വളരെ പ്ര­ധാ­ന­പ്പെ­ട്ട മാ­ന­മാ­ണു്. ആ­ന്ത­രി­ക­മാ­യി സ്ത്രീ­ക­ളെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം പ­ര്യാ­പ്ത­താ ബോധം വേണം. പ­ര്യാ­പ്ത­മാ­ണു് നമ്മൾ, എ­ന്നു­ള്ള ബോധം. Power within, now I have the power എ­ന്നാ­ണു്. ശക്തി അ­നു­ഭ­വി­ക്കു­ന്ന അ­വ­സ്ഥ­യാ­ണ­തു്. ‘ഞാൻ കൊ­ള്ളി­ല്ല’ എ­ന്നു് പ­റ­യു­മ്പോൾ ‘ഞാൻ കൊ­ള്ളും’ എന്നു പറയാൻ സാ­ധി­ക്ക­ണം. ഈ ഗ­വേ­ഷ­കർ ഇതു പ­റ­യു­ന്ന­തു് വെ­റു­തെ സി­ദ്ധാ­ന്തം പ­റ­യു­ന്ന രീ­തി­യിൽ അല്ല. അവർ അ­നേ­ക­വർ­ഷം ഇ­തു­മാ­യി ബ­ന്ധ­പ്പെ­ടു­ക­യും പ­ഠി­ക്കു­ക­യും അ­വ­രു­ടെ കൂടെ ജീ­വി­ക്കു­ക­യും, അ­വർ­ക്കു­വേ­ണ്ടി പ്ര­വർ­ത്തി­ക്കു­ക­യും, അ­വ­രെ­കൊ­ണ്ടു് പ്ര­വർ­ത്തി­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു മ­ന­സ്സി­ലാ­ക്കി­യ കാ­ര്യ­മാ­ണു് പ­റ­യു­ന്ന­തു്. അ­ങ്ങ­നെ­യു­ള്ള ദൃ­ഷ്ടാ­ന്ത­ങ്ങ­ളു­ടെ ഡാറ്റ അവർ ഒ­രു­പാ­ടു് കൊ­ടു­ത്തി­ട്ടു­ണ്ടു്. എ­ങ്ങ­നെ സ്ത്രീ­കൾ ഈ ആ­ധാ­രി­ക­ശ­ക്തി ത­ങ്ങൾ­ക്കു­ണ്ടു് എ­ന്നു­ള്ള തോ­ന്നൽ ഉ­ണ്ടാ­ക്കു­ന്നു, അ­തി­ന്റെ തെ­ളി­വു­കൾ എ­ന്താ­ണു് എ­ന്നൊ­ക്കെ.

പി­ന്നെ­യു­ള്ള­തു്, സം­യോ­ജി­ത­ശ­ക്തി (power with). പക്ഷേ, ഇതും അ­ടി­സ്ഥാ­ന­പ­ര­മാ­യി മാ­റ്റാൻ പ­റ്റാ­ത്ത ഒ­ന്നാ­ണു്. സ്ത്രീ­ക­ളു­മാ­യി സ­ഹ­ക­രി­ച്ചു­കൊ­ണ്ടു­ള്ള പവർ. സം­ഘ­ടി­ത­ശ­ക്തി എന്ന അർ­ത്ഥ­ത്തിൽ അല്ല, സം­യോ­ജി­ത­ശ­ക്തി. അ­താ­യ­തു് മ­റ്റു­ള്ള­വ­രു­മാ­യി ചേർ­ന്നു കൊ­ണ്ടു­ണ്ടാ­കു­ന്ന ശക്തി. സ്ത്രീ­കൾ കൂ­ടി­ച്ചേർ­ന്നി­ട്ടു­ള്ള പ്രൊ­ജ­ക്ടു­ക­ളു­ടെ പ­ല­ത­ര­ത്തി­ലു­ള്ള പ്ര­വർ­ത്ത­ന­പ­ദ്ധ­തി­ക­ളു­ടെ വിജയം കാ­ണി­ക്കു­ന്ന­തു് അ­വർ­ക്കു്, അതു് ഒ­രാ­ളു­ടെ ശക്തി എ­ന്നു­ള്ള രീ­തി­യിൽ അല്ല, മു­ഴു­വൻ സം­ഘ­ത്തി­ന്റെ ശക്തി എ­ന്നു­ള്ള രീ­തി­യിൽ ആണു് അതു് വരുക. അ­താ­ണു് സം­യോ­ജി­ത­ശ­ക്തി എ­ന്നു­ള്ള­തു്. എന്റെ മാ­ത്രം ശക്തി അല്ല. മ­റ്റു­ള്ള­വ­രു­മാ­യി ചേർ­ന്നു­ണ്ടാ­കു­ന്ന ശക്തി. കൂ­ട്ടാ­യ്മ­യി­ലൂ­ടെ­യു­ള്ള പ­രി­പാ­ടി ചെ­യ്യു­ന്ന­തി­ലൂ­ടെ, ന­ട­പ്പാ­ക്കു­ന്ന­തി­ലൂ­ടെ­യു­ള്ള ശക്തി.

ശക്തി നി­ങ്ങൾ­ക്കു് വേ­റൊ­രു ഉ­റ­വി­ട­ത്തിൽ നി­ന്നു കി­ട്ടു­ന്ന­ത­ല്ല. നി­ങ്ങൾ ശക്തി ചോ­ദി­ച്ചു വാ­ങ്ങ­ല­ല്ല. ശക്തി നി­ങ്ങൾ­ക്കു വേറെ ആ­രെ­ങ്കി­ലും ത­ര­ല­ല്ല. നി­ങ്ങൾ സ്വയം ശ­ക്ത­മാ­വ­ലാ­ണു് ശ­ക്തി­പ്രാ­പ്തി എന്നു പ­റ­യു­ന്ന­തു്.

പി­ന്നെ ഉ­ള്ള­തു് ഉ­ദ്ദേ­ശ­ക­ശ­ക്തി. Power to, അ­താ­യ­തു് power to do something. പ്ര­ത്യേ­ക­ത­രം ശേ­ഷി­യാ­ണു്. ചെ­യ്യാ­നു­ള്ള ക­ഴി­വു­ണ്ടാ­ക്ക­ലാ­ണു്. ഇതു് മ­റ്റു­ള്ള­തിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി­ട്ടു­ള്ള ഒ­ന്നാ­ണു്. ചില മേ­ഖ­ല­ക­ളിൽ, വ്യ­ത്യ­സ്ത­മാ­യ മേ­ഖ­ല­ക­ളിൽ കാ­ര്യ­ങ്ങൾ നിർ­വ്വ­ഹി­ച്ചു് എ­ടു­ക്കാ­നു­ള്ള, നേ­ടി­യെ­ടു­ക്കാ­നു­ള്ള ശേ­ഷി­യാ­ണു് അതു്. ഉ­പ­രി­ശ­ക്തി­യിൽ­നി­ന്നും ആ­ധാ­രി­ക­ശ­ക്തി­യിൽ­നി­ന്നും, സം­യോ­ജി­ത­ശ­ക്തി­യിൽ നി­ന്നും വ്യ­ത്യ­സ്ത­മാ­യി­ട്ടു­ള്ള ഒ­ന്നാ­ണു് ഉ­ദ്ദേ­ശ­ക­ശ­ക്തി. ഒരു കാ­ര്യം നിർ­വ്വ­ഹി­ക്കാൻ വേ­ണ്ടി ജ്ഞാ­ന­പ്രാ­പ്തി, അ­തി­നു­വേ­ണ്ടി­യി­ട്ടു­ള്ള വിവരം, അ­തി­നു­വേ­ണ്ടി ക­ഴി­വു­കൾ ആർ­ജ്ജി­ച്ചെ­ടു­ക്കു­ന്ന­തി­ലൂ­ടെ­യാ­ണു് ഈ ഉ­ദ്ദേ­ശ­ക­ശ­ക്തി കൈ­വ­രു­ന്ന­തു്. ഇ­പ്പോൾ വളരെ വ്യ­ക്ത­മാ­യി­ട്ടു­ള്ള­തു്. എ­ന്തെ­ന്നു­വെ­ച്ചാൽ കേ­ര­ള­ത്തി­ലെ പ­ഞ്ചാ­യ­ത്ത് ഭ­ര­ണ­ത്തിൽ വ്യ­ക്ത­മാ­വു­ന്ന­തു് മു­മ്പൊ­ന്നും ഈ ത­ര­ത്തി­ലു­ള്ള മേ­ഖ­ല­യിൽ ക­ട­ന്നു­വ­ന്നി­ട്ടി­ല്ലാ­ത്ത സ്ത്രീ­കൾ ഇ­ന്നു് ചില കാ­ര്യ­ങ്ങൾ ചെ­യ്യാൻ കെ­ല്പു­ള്ള­വ­രാ­യി മാറി, പ­ഞ്ചാ­യ­ത്ത് മെ­മ്പ­റാ­യി­ട്ടു്, പ്ര­വർ­ത്ത­ന­ങ്ങ­ളിൽ ഏർ­പ്പെ­ട്ടു­കൊ­ണ്ടു്. ഇ­താ­ണു് ശേഷി എന്നു പ­റ­യു­ന്ന­തു്, ഉ­ദ്ദേ­ശ­ക­ശ­ക്തി­യാ­ണ­തു്.

ശ­ക്തി­പ്രാ­പ്തി­യു­ടെ ഈ വ്യ­ത്യ­സ്ത­മാ­യ മാ­ന­ങ്ങൾ വെ­ച്ചു നോ­ക്കി­യാൽ, ഈ പ്ര­യോ­ഗ­ത്തി­ലൂ­ടെ, ശക്തി യ­ഥാർ­ത്ഥ­ത്തിൽ പ്ര­യോ­ഗി­ക്കു­ന്ന­തി­ലൂ­ടെ ഈ സാ­മൂ­ഹി­ക ഇ­ട­ത്തിൽ അ­വർ­ക്കു വ­ന്നി­ട്ടു­ള്ള മേ­ന്മ­ക്കു­റ­വു് എത്ര അ­തി­ജീ­വി­ക്കാൻ ക­ഴി­യും എ­ന്നു് ആ­ലോ­ചി­ച്ചു നോ­ക്കേ­ണ്ട­തു­ണ്ടു്. അതു പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കേ­ണ്ട കാ­ര്യ­മ­ല്ല. ഇ­ത്ത­ര­ത്തി­ലു­ള്ള ശ­ക്തി­യു­ടെ പ്ര­കാ­ശ­നം അ­ല്ലെ­ങ്കിൽ ശ­ക്തി­യു­ടെ പ്ര­യോ­ഗം അവർ ഇ­പ്പോൾ നി­ല­നിൽ­ക്കു­ന്ന സാ­മൂ­ഹി­ക ഇ­ട­ത്തി­ന്റെ സ്വ­ഭാ­വം എ­ത്ര­ത്തോ­ളം മാ­റ്റാം എ­ന്ന­തു് ആ­ലോ­ചി­ക്കേ­ണ്ട­താ­ണു്. അ­ത്ത­ര­ത്തി­ലു­ള്ള ഒ­ന്നി­നെ­യാ­ണു് self empowerment എന്നു പ­റ­യു­ന്ന­തു്, സ്വയം ശ­ക്ത­മാ­കൽ.

ഈ എ­ഴു­ത്തു­കാ­രു­ടെ പ്ര­ധാ­ന വാദം എ­ന്തെ­ന്നു­വെ­ച്ചാൽ ശക്തി പ്രാ­പ്തി എന്നു പ­റ­യു­ന്ന­തു്, ഒരു സ്വയം ശ­ക്ത­മാ­വ­ലാ­ണു്. അ­ല്ലാ­തെ ശക്തി നി­ങ്ങൾ­ക്കു് വേ­റൊ­രു ഉ­റ­വി­ട­ത്തിൽ നി­ന്നു കി­ട്ടു­ന്ന­ത­ല്ല. നി­ങ്ങൾ ശക്തി ചോ­ദി­ച്ചു വാ­ങ്ങ­ല­ല്ല. ശക്തി നി­ങ്ങൾ­ക്കു വേറെ ആ­രെ­ങ്കി­ലും ത­ര­ല­ല്ല. നി­ങ്ങൾ സ്വയം ശ­ക്ത­മാ­വ­ലാ­ണു് ശ­ക്തി­പ്രാ­പ്തി എന്നു പ­റ­യു­ന്ന­തു്.

ഇനി ആ­ലോ­ചി­ച്ചു നോ­ക്കാ­വു­ന്ന ഒരു കാ­ര്യം നീതി എന്ന സം­ക­ല്പ­വും ശ­ക്തി­പ്രാ­പ്തി­യും ത­മ്മി­ലു­ള്ള ബന്ധം ആണു്. ഈ സാ­മൂ­ഹി­ക ഇ­ട­ത്തി­ന്റെ അ­ടി­സ്ഥാ­ന­ത്തിൽ നോ­ക്കു­ക­യാ­ണെ­ങ്കിൽ എ­ന്താ­ണോ നമ്മൾ അനീതി എന്നു പ­റ­യു­ന്ന­തു് അഥവാ, എ­ന്താ­ണോ നമ്മൾ യാ­ത­ന­യ്ക്കും, വേ­ദ­ന­യ്ക്കും ക­ഷ്ട­പ്പാ­ടി­നും കാ­ര­ണ­മാ­യി­ട്ടു­ള്ള വ്യ­വ­സ്ഥ അ­ല്ലെ­ങ്കിൽ ഘടന എന്നു പ­റ­യു­ന്ന­തു് അ­തി­ന്റെ അ­ക­ത്തു്, നമ്മൾ ച­ലി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്ന മേ­ഖ­ല­കൾ ഒക്കെ അ­ങ്ങ­നെ ഉ­ള്ള­താ­ണു്, ഘ­ട­നാ­വൽ­കൃ­ത­മാ­ണു്. കു­ടും­ബ­ത്തി­ലാ­യാ­ലും, ഓ­ഫീ­സി­ലാ­യാ­ലും മറ്റു മേ­ഖ­ല­ക­ളി­ലാ­യാ­ലും അ­തി­ന്റെ ഘടന അ­തി­ന്റെ സ്ഥി­ര­മാ­യി­ട്ടു­ള്ള ചില പ­ടു­തി­കൾ (pattern) എ­പ്പോ­ഴും ന­മ്മു­ടെ മേലെ നി­യ­ന്ത്ര­ണം ഏർ­പ്പെ­ടു­ത്തി കൊ­ണ്ടി­രി­ക്കു­ക­യാ­ണു്. അ­ത്ത­ര­ത്തി­ലു­ള്ള നി­യ­ന്ത്ര­ണ­ത്തി­ന്റെ പ­രി­സ­ര­ത്തി­ലാ­ണു്, നമ്മൾ എ­പ്പോ­ഴും ച­ലി­ക്കു­ന്ന­തു്. അ­ങ്ങ­നെ­യു­ള്ള മേ­ഖ­ല­ക­ളി­ലാ­ണു്, കടയിൽ പോയാൽ പോലും അ­താ­ണു്. അ­ങ്ങാ­ടി­യിൽ സാധനം വാ­ങ്ങാൻ പോ­കു­മ്പോൾ അതും ഉ­പ­ഭോ­ഗം—വാ­ങ്ങൽ, വി­ല്ക്കൽ തു­ട­ങ്ങി­യ സ്ഥാ­പ­നം—ആണു്. നമ്മൾ പോ­കു­ന്ന സ­മ­യ­ത്തു് അ­വി­ടെ­യും ഘ­ട­നാ­വൽ­കൃ­ത­മാ­ണു്. അ­വി­ടെ­യൊ­ക്കെ ഈ സ്ഥാ­പ­ന­ത്തി­നു­ള്ള ഇടം, സാ­മൂ­ഹി­ക­മാ­യ ഇടം, ഇ­ത്ത­ര­ത്തിൽ നിർ­ണ്ണ­യി­ക്ക­പ്പെ­ടു­ന്ന ഇടം സ്ത്രീ­യെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം എ­ന്തൊ­ക്കെ ത­ര­ത്തി­ലു­ള്ള മേ­ന്മ­ക്കു­റ­വു്, വി­ഷ­മ­ങ്ങൾ, യാ­ത­ന­കൾ ഉ­ണ്ടാ­ക്കു­ന്നു­ണ്ടെ­ങ്കിൽ ശ­ക്തി­പ്രാ­പ്തി കൊ­ണ്ടു് എ­ന്തു് സാ­ധി­ക്കു­ന്നു എന്നു നോ­ക്ക­ണം. കാരണം സാ­മൂ­ഹി­ക ഇ­ട­ത്തിൽ ന­മു­ക്കു് ഉ­ണ്ടാ­കു­ന്ന യാ­ത­ന­യാ­ണു് അനീതി. ഇ­ത്ത­ര­ത്തി­ലു­ള്ള യാ­ത­ന­യെ മ­റി­ക­ട­ക്കു­ന്ന­താ­ണു് നീതി എ­ന്നു് പ­റ­യു­ക­യാ­ണെ­ങ്കിൽ സ്ത്രീ­കൾ ശ­ക്തി­പ്രാ­പ്തി കൈ­വ­രി­ക്കു­മ്പോൾ ഈ സാ­മൂ­ഹ്യ ഇ­ട­ത്തി­ന്റെ സ്വ­ഭാ­വം മാ­റു­ക­യും ഈ യാതന അ­വർ­ക്കു മ­റി­ക­ട­ക്കാൻ സാ­ധി­ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ­യാ­ണു് നീതി എ­ന്നു­ള്ള സം­ക­ല്പം വളരെ പ്ര­സ­ക്ത­മാ­വു­ന്ന­തു്. ഈ പ­റ­ഞ്ഞ­തി­ന്റെ അർ­ത്ഥം ഒരു വാ­ദ­പ്ര­കാ­രം, ഒരു വീ­ക്ഷ­ണ­പ്ര­കാ­രം നീ­തി­യെ­പ­റ്റി വി­ഷ­മി­ക്കു­ക­യ­ല്ല സ്ത്രീ­കൾ ചെ­യ്യേ­ണ്ട­തു്. ഈ സ്ത്രീ­എ­ഴു­ത്തു­കാർ പ­റ­യു­ന്നി­ല്ല, അ­വ­രു­ടെ വാ­ദ­പ്ര­കാ­രം എ­ന്താ­യി­രി­ക്കാം നീ­തി­യെ­ക്കു­റി­ച്ചു­ള്ള സം­ക­ല്പം എ­ന്നു്. മ­റി­ച്ചു് സ്ത്രീ­കൾ ശ­ക്തി­പ്രാ­പ്തി കൈ­വ­രി­ക്കു­ന്ന­തി­ലൂ­ടെ, സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന ഒ­ന്നാ­ണു് നീതി എ­ന്നാ­യി­രി­ക്കാം ഇ­തി­ന്റെ ധ്വനി.

വി­ഭ­വ­ങ്ങൾ ആർ­ജ്ജി­ക്കു­ന്ന­തിൽ നമ്മൾ മ­റ്റു­ള്ള­വ­രു­മാ­യി­ട്ടു് ഇ­ട­പെ­ടു­ന്ന സ­മ­യ­ത്തു് ന­മു­ക്കു് എ­ന്താ­ണു് നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നു­ള്ള­തു് നമ്മൾ തി­രി­ച്ച­റി­ഞ്ഞു്, ന­മ്മു­ടെ ശക്തി പ്ര­യോ­ഗി­ക്ക­ലാ­ണു്. അതു് എ­ങ്ങ­നെ പ്ര­യോ­ഗി­ക്കാം എ­ന്നു­ള്ള രീതി ചോ­ദി­ക്കു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. കാരണം അ­ങ്ങി­നെ ഒരു രീതി ഉ­ണ്ടാ­വ­ണ­മെ­ന്നി­ല്ല. അ­ങ്ങി­നെ­യാ­ണെ­ങ്കിൽ പ്ര­ശ്ന­മു­ണ്ടാ­വി­ല്ല­ല്ലോ?

ഇ­തൊ­ക്കെ വെ­ച്ചു­നോ­ക്കു­മ്പോൾ സ്ത്രീ­കൾ ശക്തി കൈ­വ­രി­ക്കു­ന്ന­തി­ലൂ­ടെ മാ­ത്ര­മാ­ണു് അ­വ­രു­ടെ ഇ­ന്ന­ത്തെ അ­വ­സ്ഥ­യെ മ­റി­ക­ട­ക്കാൻ പ­റ്റു­ന്ന­തു്. അതു തന്നെ ആ­യി­രി­ക്കും ചി­ല­പ്പോൾ ലിം­ഗ­നീ­തി എന്നു പ­റ­യു­ന്ന­തു്. അ­പ്പോൾ അതു് തി­രി­ച്ച­റി­യു­ക എന്നു പ­റ­യു­ന്ന­തു് തന്റെ സാ­മൂ­ഹി­ക­മാ­യ ഇടം എ­ത്ര­ത്തോ­ളം ഘ­ട­നാ­വൽ­കൃ­ത­മാ­ണു്, എ­ത്ര­ത്തോ­ളം ഒരു പ്ര­ത്യേ­ക താ­ത്പ­ര്യ­ത്തി­നു്, പു­രു­ഷൻ എ­ന്നു­ള്ള അം­ഗ­ത്തി­നു് കൂ­ടു­തൽ ആ­നു­കൂ­ല്യ­ങ്ങൾ നൽ­കു­ന്ന സ്ഥാ­പ­ന­ങ്ങൾ നി­ല­നിൽ­ക്കു­ന്ന­തി­ലൂ­ടെ­യാ­ണു് സ്ത്രീ­ക­ളു­ടെ സാ­മൂ­ഹി­ക ഇടം എ­ന്നു് തി­രി­ച്ച­റി­യു­ന്ന­താ­യി­രി­ക്കും. അ­താ­യി­രി­ക്കും അ­തി­ന്റെ ആ­ദ്യ­ത്തെ പടി. പക്ഷേ, അ­ങ്ങ­നെ ചെ­യ്ത­തു കൊ­ണ്ടു് സ്ത്രീ­കൾ­ക്കു് ആരും നീതി തരാൻ പോ­കു­ന്നി­ല്ല. അ­തു­കൊ­ണ്ടാ­ണു് ഇതു് പ്ര­ശ്നം ആ­വു­ന്ന­തു്. ഇ­ങ്ങ­നെ പ­റ­ഞ്ഞാൽ നമ്മൾ പ­ല­ത­ര­ത്തി­ലു­ള്ള നീതി ഇ­ങ്ങ­നെ വേണം അ­ങ്ങ­നെ ചെ­യ്യ­ണം എ­ന്നൊ­ക്കെ പറഞ്ഞ വാ­ദ­ങ്ങ­ളാ­യി പോ­യാ­ലും ആ­രെ­ങ്കി­ലും ഒരാൾ നീതി ന­ട­പ്പാ­ക്കി­ത്ത­രി­ല്ല. അ­വി­ടെ­യാ­ണു് ഇ­തി­നെ­പ്പ­റ്റി ശ­രി­ക്കു് പ­ഠി­ച്ചി­ട്ടു­ള്ള ആളുകൾ നീതി സ്ത്രീ­കൾ ഉ­ണ്ടാ­ക്കി എ­ടു­ക്ക­ലാ­ണു്, അതു് സ്ഥാ­പി­ക്ക­ലാ­ണു് എന്നു പ­റ­യു­ന്ന­തു്. അ­താ­യ­തു് നീതി എ­ന്നു­വെ­ച്ചാൽ ഈ ശ­ക്തി­പ്രാ­പ്തി കൈ­വ­രു­ന്ന­തി­ലൂ­ടെ­യാ­ണു്. ശ­ക്തി­പ്രാ­പ്തി എ­ന്നു് ഞാൻ പ­റ­ഞ്ഞ­തു് വി­ദ്രോ­ഹ­ക­ര­മാ­യി­ട്ടു­ള്ള ഒ­ന്ന­ല്ല. വേറെ ഒ­ന്നി­നെ ത­കർ­ക്കു­ന്ന ഒ­ന്ന­ല്ല ശക്തി എ­ന്നു് പ­റ­യു­ന്ന­തു്. കാ­ര്യ­ങ്ങൾ ചെ­യ്യ­പ്പെ­ടു­ന്ന­തി­ന്റെ മാനം ആണു്. മ­നു­ഷ്യ­ബ­ന്ധ­ങ്ങ­ളു­ടെ സ്വ­ഭാ­വ­മാ­ണു്.

എ­ങ്ങ­നെ ശ­ക്തി­യാർ­ജ്ജി­ക്കു­മെ­ന്നു­ള്ള­തു് വേറെ ആളുടെ ചി­ന്ത­യിൽ നി­ന്നു നി­ങ്ങൾ ക­ണ്ടു­പി­ടി­ക്കേ­ണ്ട കാ­ര്യ­മ­ല്ല. അ­ല്ലെ­ങ്കിൽ സ്വീ­ക­രി­ക്കേ­ണ്ട കാ­ര്യ­മ­ല്ല. എ­ന്നു­വെ­ച്ചാൽ ഒരു സം­ര­ക്ഷ­ക­ന്റെ സ്വ­ഭാ­വം, അതിൽ ഒരു റോൾ മ­റ്റു­ള്ള­വ­രിൽ നി­ന്നു് പ്ര­തീ­ക്ഷി­ക്കേ­ണ്ട കാ­ര്യ­മി­ല്ല. അ­ങ്ങ­നെ പ്ര­തീ­ക്ഷി­ക്കു­ന്ന­തു് പ്ര­ത്യേ­ക മ­നഃ­സ്ഥി­തി­കൊ­ണ്ടാ­ണു്. ഇ­ന്ന­ത്തെ സാ­ഹ­ച­ര്യ­ത്തിൽ സാ­മൂ­ഹി­ക­മാ­യി­ട്ടു­ള്ള വ്യ­വ­സ്ഥ, നീ­തി­ന്യാ­യ­വ്യ­വ­സ്ഥ, നി­യ­മ­നിർ­മ്മാ­ണ­സ­ഭ ഇ­വ­യി­ലെ­ല്ലാം മുൻ­ക­യ്യെ­ടു­ത്തു് ശക്തി കൈ­വ­രി­ക്ക­ണം എ­ന്നു­ള്ള ഒരു വാ­ദ­മാ­ണു് വ­ന്നി­ട്ടു­ള്ള­തു്. അ­ങ്ങി­നെ­യേ ശക്തി പ്രാ­പി­ക്കാൻ പ­റ്റു­ക­യു­ള്ളു എ­ന്നാ­ണു് ഈ രം­ഗ­ത്തു് പ്ര­വർ­ത്തി­ക്കു­ന്ന സ്ത്രീ­കൾ, ആ­ക്റ്റി­വി­സ്റ്റു­കൾ, സാ­മൂ­ഹി­ക­പ്ര­വർ­ത്ത­കർ, ഗ­വേ­ഷ­കർ ഇ­വ­രൊ­ക്കെ പ­റ­യു­ന്ന­തു്. കൂ­ട്ടാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ ശ­ക്തി­യാർ­ജ്ജി­ക്കാം, സ്വയം ശ­ക്തി­യാർ­ജ്ജി­ക്കു­ക, അ­താ­യ­തു് സ്വയം ശ­ക്ത­മാ­കു­ക, അ­താ­ണു്. ഉ­പ­രി­ശ­ക്തി എ­ന്നു­ള്ള­തു്, ശക്തി മ­റ്റു­ള്ള­വ­രു­ടെ മേലെ പ്ര­യോ­ഗി­ക്കു­ക. എ­ന്നു­വെ­ച്ചാൽ ഒ­രാ­ളു­ടെ­യ­ല്ല, വ്യ­ക്തി­യു­ടെ­യ­ല്ല, ഇ­ട­പെ­ടു­ന്ന സ­ന്ദർ­ഭ­ത്തിൽ, സ്ഥാ­പ­ന­ങ്ങ­ളിൽ പ്ര­യോ­ഗി­ക്കു­ക എ­ന്നു­ള്ള­താ­ണു്. സ്ഥാ­പ­നം എ­ന്നു­പ­റ­ഞ്ഞാൽ കുറെ ആളുകൾ സ്ഥി­ര­മാ­യി ഇ­ട­പെ­ടു­ന്ന സ­ന്ദർ­ഭം ആണു്. നമ്മൾ വളരെ അ­നൗ­പ­ചാ­രി­ക­മാ­യി ഇ­ട­യ്ക്കു് മാ­ത്രം വ­ന്നു് ക­ണ്ടു­മു­ട്ടു­ന്ന, വ­ന്നു­പോ­കു­ന്ന ആൾ­ക്കാ­രാ­ണെ­ങ്കിൽ അവിടെ സ്ഥാ­പ­നം ഉ­ണ്ടാ­വി­ല്ല. പക്ഷേ, നി­ര­ന്ത­രം ക­ണ്ടു­മു­ട്ടു­മ്പോൾ പ്ര­ത്യേ­ക രീ­തി­യിൽ പെ­രു­മാ­റാ­നും, പ്ര­ത്യേ­ക കാ­ര്യ­ങ്ങൾ ചെ­യ്യാ­നും എ­ന്തെ­ങ്കി­ലു­മൊ­രു താ­ത്പ­ര്യം ഉ­ണ്ടാ­വും. എ­ന്തെ­ങ്കി­ലും വിഭവം ല­ക്ഷ്യ­മാ­ക്കി­യി­ട്ടാ­ണു് നമ്മൾ ഇ­ട­പെ­ടു­ന്ന­തു്. ഏ­തെ­ങ്കി­ലു­മൊ­രു വി­ഭ­വ­മാ­ണു് എല്ലാ ഇ­ട­പെ­ട­ലി­ന്റേ­യും പി­ന്നി­ലു­ള്ള­തു്. ഉ­ദാ­ഹ­ര­ണ­ത്തി­നു്, വി­ദ്യാ­ഭ്യാ­സ­രം­ഗ­ത്തു് അ­റി­വാ­ണു് വിഭവം. സാ­മ്പ­ദി­ക­രം­ഗ­ത്താ­ണെ­ങ്കിൽ സ­മ്പ­ത്തു് ആണു് വിഭവം. അ­ങ്ങ­നെ ഓരോ മേ­ഖ­ല­യി­ലും നമ്മൾ ഇ­ട­പെ­ടു­മ്പോൾ ചില വിഭവം ന­മു­ക്കു് ല­ക്ഷ്യ­മാ­യു­ണ്ടു്. അ­പ്പോൾ ന­മ്മു­ടെ താ­ത്പ­ര്യം ആ വി­ഭ­വ­ത്തി­ലാ­ണു്. അ­പ്പോൾ, വി­ഭ­വ­ങ്ങൾ ആർ­ജ്ജി­ക്കു­ന്ന­തിൽ നമ്മൾ മ­റ്റു­ള്ള­വ­രു­മാ­യി­ട്ടു് ഇ­ട­പെ­ടു­ന്ന സ­മ­യ­ത്തു് ന­മു­ക്കു് എ­ന്താ­ണു് നി­ഷേ­ധി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നു­ള്ള­തു് നമ്മൾ തി­രി­ച്ച­റി­ഞ്ഞു്, ന­മ്മു­ടെ ശക്തി പ്ര­യോ­ഗി­ക്ക­ലാ­ണു്. അതു് എ­ങ്ങ­നെ പ്ര­യോ­ഗി­ക്കാം എ­ന്നു­ള്ള രീതി ചോ­ദി­ക്കു­ന്ന­തിൽ അർ­ത്ഥ­മി­ല്ല. കാരണം അ­ങ്ങി­നെ ഒരു രീതി ഉ­ണ്ടാ­വ­ണ­മെ­ന്നി­ല്ല. അ­ങ്ങി­നെ­യാ­ണെ­ങ്കിൽ പ്ര­ശ്ന­മു­ണ്ടാ­വി­ല്ല­ല്ലോ? കാരണം ശ­ക്തി­യാർ­ജ്ജി­ക്കു­ന്ന­തി­നു് സ്ഥി­രം ഒരു രീ­തി­ശാ­സ്ത്രം ഉ­ണ്ടെ­ങ്കിൽ ന­മു­ക്കു് അതു് അ­നു­വർ­ത്തി­ച്ചു് പോയാൽ മ­തി­യ­ല്ലോ?

പക്ഷേ, ഇതു് അ­നി­ശ്ചി­ത­മാ­ണു്. കാരണം സാ­മൂ­ഹി­ക­ജീ­വി­ത­ത്തിൽ ഇ­ത്ത­ര­ത്തി­ലു­ള്ള ബ­ന്ധ­ങ്ങൾ, ശ­ക്തി­ബ­ന്ധ­ങ്ങൾ ന­മു­ക്കു് ഒ­രി­ക്ക­ലും പ്ര­വ­ചി­ക്കാൻ പ­റ്റാ­ത്ത, നിർ­ണ്ണ­യി­ക്കാൻ പ­റ്റാ­ത്ത, ഒ­ന്നാ­ണു്. ന­മ്മ­ളു­ടെ ഇ­ച്ഛാ­ശ­ക്തി­യിൽ­കൂ­ടി ഉ­ണ്ടാ­ക്കി­യെ­ടു­ക്കേ­ണ്ട ഒരു കാ­ര്യ­മാ­ണു്. ഇ­ച്ഛാ­ശ­ക്തി എ­ന്നു­ള്ള­തു് ആ­ധാ­രി­ക­ശ­ക്തി­യാ­ണു്, ആ­ന്ത­രി­ക­ശ­ക്തി­യാ­ണു്, ആ­ത്മ­ശ­ക്തി­യാ­ണു്. ഗാ­ന്ധി­ജി പ­റ­യു­ന്ന­തു് ആ­ത്മ­ശ­ക്തി ആർ­ജി­ക്കു­ക എ­ന്നു­ള്ള­താ­ണു്. ആ­ത്മ­ബ­ലം ഉ­ണ്ടാ­വു­ക എ­ന്നു­ള്ള­താ­ണു്. വാ­സ്ത­വ­ത്തിൽ, സാ­മൂ­ഹി­ക­മാ­യി നോ­ക്കി­ക്ക­ഴി­ഞ്ഞാൽ ഒ­രു­പാ­ടു് സ­ഹ­ന­ശ­ക്തി­യു­ള്ള വി­ഭാ­ഗം ആണു് സ്ത്രീ­കൾ. അതു് പലരും തി­രി­ച്ച­റി­യു­ന്നു­മു­ണ്ടു്. പക്ഷേ, ആ ആ­ത്മ­ബ­ലം സാ­മൂ­ഹി­ക­മാ­യ ഇ­ട­പെ­ട­ലു­ക­ളിൽ എ­ങ്ങ­നെ ഫ­ല­വ­ത്താ­യി­ട്ടു് പ­രി­വർ­ത്തി­പ്പി­ക്കാം. ഫലം ഉ­ണ്ടാ­ക്കു­ന്ന രീ­തി­യിൽ അതിനെ പ്ര­യോ­ഗി­ക്കാൻ സ്ത്രീ­കൾ മെ­ന­ക്കെ­ടു­ന്നി­ല്ല. അവർ സ­ഹ­ന­ത്തി­ലാ­ണു് ആ ശക്തി കാ­ണി­ക്കു­ന്ന­തു്. ആ­ത്മ­ബ­ലം സ­ഹ­ന­ത്തിൽ മാ­ത്ര­മ­ല്ല പ്ര­വർ­ത്ത­ന­ത്തിൽ കൂ­ടി­യു­മാ­ണു് ഫലം ഉ­ണ്ടാ­ക്കു­ന്ന­തു്. ശക്തി എ­ന്നാൽ എ­ന്താ­ണു് ? ഒരു ഫലം ഉ­ണ്ടാ­ക്കാ­നു­ള്ള ക­ഴി­വാ­ണു് ശക്തി. അ­പ്പോൾ സാ­മൂ­ഹി­ക­മാ­യി നോ­ക്കു­ക­യാ­ണെ­ങ്കിൽ ഓരോ പ്ര­വർ­ത്ത­ന­ത്തിൽ ഇ­ട­പെ­ടു­മ്പോൾ ഫലം ഉ­ല്പാ­ദി­പ്പി­ക്കാൻ സാ­ധി­ക്കു­മോ എ­ന്നു­ള്ള­താ­ണു്. ആ­ത്മ­ബ­ലം ഉ­ണ്ടെ­ങ്കി­ലേ ആ ഫലം ഉ­ല്പാ­ദി­പ്പി­ക്കാൻ പ­റ്റു­ക­യു­ള്ളു. നമ്മൾ സ­ഹി­ക്കാൻ തീ­രു­മാ­നി­ച്ചാൽ അ­തു­ണ്ടാ­വി­ല്ല. അ­തു­പോ­ലെ­ത­ന്നെ, സം­യോ­ജി­ത­ശ­ക്തി എ­ന്നു­ള്ള­തു് ഇ­ത­ര­രു­മാ­യി­ട്ടു്, ഇതര സ്ത്രീ­ക­ളു­മാ­യി­ട്ടു്, സാ­മൂ­ഹി­ക­മാ­യ പി­ന്നോ­ക്കാ­വ­സ്ഥ പ­ങ്കി­ടു­ന്ന സ്ത്രീ­ക­ളു­മാ­യി­ട്ടു­ള്ള കൂ­ട്ടാ­യ പ്ര­വർ­ത്ത­നം ആണു്. അ­തു­പോ­ലെ, ചെ­യ്യാ­നു­ള്ള ശേഷി ആർ­ജ്ജി­ക്കു­ക. ഇ­തൊ­ക്കെ തന്നെ ചെ­യ്യ­ണ­മെ­ന്നു­ള്ള ഇ­ച്ഛാ­ശ­ക്തി­യാ­ണു് ശ­ക്തി­പ്രാ­പ്തി എന്നു പ­റ­യു­ന്ന­തു്. അ­താ­യ­തു് ഈ ശക്തി, സ്വയം ആർ­ജ്ജി­ക്കു­ന്ന­താ­ണു്, സ്വയം ശ­ക്ത­മാ­വ­ലാ­ണു്. അ­തു­കൊ­ണ്ടു് അ­തി­നു് ഒരു രീ­തി­ശാ­സ്ത്രം ഇല്ല. രീ­തി­ശാ­സ്ത്രം ഇല്ല എ­ന്നു­ള്ള­താ­ണു് സാ­മൂ­ഹി­ക­മാ­യ ബ­ന്ധ­ങ്ങ­ളി­ലെ ശ­ക്തി­ബ­ന്ധ­ങ്ങ­ളു­ടെ പ്ര­ധാ­ന സ­വി­ശേ­ഷ­ത. എ­ന്നു­വെ­ച്ചാൽ അ­തി­ന്റെ ഗു­ണ­വും അ­തു­ത­ന്നെ.

(9-7-2003-ൽ പ­ട്ടാ­മ്പി ബ്ലോ­ക്ക് പ­ഞ്ചാ­യ­ത്തു് ഹാളിൽ സെ­ന്റർ ഫോർ ഡ­വ­ല­പ്മെ­ന്റ് സ്റ്റ­ഡീ­സി­ന്റെ KRPLLD പ­ദ്ധ­തി­യു­ടെ തൃശൂർ സ്റ്റ­ഡി­സർ­ക്കി­ളും പ്ര­യോ­ഗ ട്ര­സ്റ്റും ചേർ­ന്നു് സം­ഘ­ടി­പ്പി­ച്ച ‘സ്ത്രീ­കൾ­ക്കെ­തി­രാ­യ അ­തി­ക്ര­മ­ങ്ങ­ളും ലിം­ഗ­നീ­തി­യു­ടെ തി­രി­ച്ച­റി­വും’ എന്ന സെ­മി­നാ­റിൽ ചെയ്ത പ്ര­ഭാ­ഷ­ണ­ത്തിൽ നി­ന്നു­ള്ള ഭാ­ഗ­ങ്ങൾ.)

നിസാർ അ­ഹ­മ്മ­ദ്
images/nisar.jpg

നി­ര­വ­ധി ലേ­ഖ­ന­ങ്ങള്‍, പേര് വെ­യ്ക്കാ­ത്ത ഗ്ര­ന്ഥ­ങ്ങള്‍, പ്ര­ഭാ­ഷ­ണ­ങ്ങൾ… ഇ­വ­യി­ലൂ­ടെ പ്ര­സ­രി­ച്ച അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ന്ത­കൾ ഇ­ന്ന­ത്തെ ബൗ­ദ്ധി­ക ലോ­ക­ത്തു്, പ്ര­ത്യേ­കി­ച്ചും കേ­ര­ള­ത്തി­ന്റെ, വ്യ­ക്ത­ത­യു­ടെ വെ­ളി­ച്ച­മാ­യി നി­ല­നി­ല്ക്കു­ന്നു.

Colophon

Title: Linganeethiyude Thiricharivu (ml: ലിം­ഗ­നീ­തി­യു­ടെ തി­രി­ച്ച­റി­വു്).

Author(s): Nisar Ahamed.

First publication details: Sayahna Foundation; Trivandrum, Kerala; 2020-09-26.

Deafult language: ml, Malayalam.

Keywords: Article, Nisar Ahamed, Linganeethiyude Thiricharivu, നി­സ്സാർ അ­ഹ­മ്മ­ദ്, ലിം­ഗ­നീ­തി­യു­ടെ തി­രി­ച്ച­റി­വു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 16, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Me (nach Delacroix), a painting by Paul Cézanne (1839–1906). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.