വസിഷ്ഠൻ ഋഷി; ഗായത്രി ഛന്ദസ്സ്; അഗ്നി ദേവത.
തൂകുവിൻ ഹവ്യ: – മഭ്യർണ്ണബന്ധുവല്ലോ, നമുക്കവൻ1
യുവാവെവനിരിയ്ക്കുന്നൂ, മനീഷി ഭവനാധിപൻ; 2
കാത്തുരക്ഷിയ്ക്ക – പാപത്തിൽനിന്നു പാലിയ്ക്ക, നമ്മളെ!3
ഉണ്ടാക്കിനേൻ: നല്ക, നമുക്കവിടുന്നുരുവാം ധനം!4
സപുത്രന്റെ ധനംപോലെ കൊതിപ്പിയ്ക്കുന്നു, കണ്ണിനെ;5
ഭുജിയ്ക്കട്ടേ; ശ്രവിയ്ക്കട്ടേ, സ്തോത്രവും ഹവ്യവാഹനൻ!6
ഉജ്ജലിപ്പിച്ചിരുത്താവൂ, സജ്ജനം വാഴ്ത്തുമങ്ങയെ!7
സജ്ജനസ്തുതനായ് വാഴുകെ, ങ്ങളിൽകൂറിയന്ന നീ!8
പ്രാപിയ്ക്കുന്നൂ, ക്ഷതിപെടാത്തായിരം സ്തവങ്ങളും!9
അമർത്യനഗ്നി നുത്യർഹനമർത്തട്ടെ,യരക്കരെ!10
തരട്ടെ, വിത്തം ദിതിയും, ഭഗൻ സവിതൃദേവനും!12
അജരൻ നീ കടുംചൂടാലെരിയ്ക്ക, കൊലയാളരെ!13
പരം പരന്ന പെരിയോരിരിമ്പുപുരിയാകണം!14
പാപത്തിൽനിന്നും പാപങ്കൽനിന്നും പാലിയ്ക്കുകെ,ങ്ങളെ!15
[1] വൃഷാവിൻ തിരുവായയിൽ – കാമവർഷിയായ അഗ്നിയുടെ ജ്വാലയിൽ. അഭ്യർണ്ണബന്ധു – അരികത്തിരിയ്ക്കുന്ന ബന്ധു.
[3] അയൽപക്കസ്വത്ത് – സമീപസ്ഥധനം.
[4] വിണ്ണിൻപരുന്ത് – സ്വർഗ്ഗത്തിൽ പരുന്തുപോലെ ശീഘ്രം സഞ്ചരിയ്ക്കുന്നവൻ.
[5] സപുത്രന്റെ (മക്കളുള്ളവന്റെ) ധനം സ്പൃഹണീയമാണല്ലോ.
[6] വഷട്കൃതി = ആഹുതി.
[7] വിശാംപതേ = പ്രജാപാലക.
[8] നിന്നാൽ = ഭാവാനെക്കൊണ്ട്. ശൂഭാഗ്നികൾ = നല്ല അഗ്നിയോടുകൂടിയവർ.
[9] നേട്ടം – ധനലാഭം. ക്ഷതി = ഹാനി.
[10] നിർമ്മലാത്മാവ് = വിശുദ്ധൻ.
[11] വിഭൂതികൾ = സമ്പത്തുകൾ.
[12] ദീതി – ഒരു ദേവി.
[13] കൊലയാളർ = ഹിംസകർ.
[14] ആൾക്കാരെ – സ്വന്തം ആളുകളെ.
[15] രാത്രിയെ മറയ്ക്കുന്നോനേ – തമോനാശന. പാപൻ = ദുഷ്ടൻ, ദ്രോഹി.