ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (കാകളി)
സ്സിങ്ങഞ്ചു ജാതിയ്ക്കണർച്ചവരുത്തിനാൾ;
ഭാനുവിൽച്ചെന്നാളൊ,ളി വായ്ച ഗോക്കളാൽ;
വാനൂഴികളെത്തെളിയിച്ചു, സൂര്യനും!1
സേനകൾപോലേ തുടങ്ങുന്നു, വിക്രമം:
നീക്കുന്നു, നിൻകതിരല്ലിനെ;ദ്ദീപ്തിയെ
നീട്ടുന്നു, ഭാസ്കരൻ കൈകളെപ്പോലവേ!2
യന്നം ചമച്ചാൾ, പുലർന്നു ശുഭത്തിനായ്;
ചെമ്മേ ചരിയ്ക്കും മഘോനിയാം ദേവി സൽ –
ക്കർമ്മശീലന്നരുളുന്നൂ, ധനങ്ങളെ!3
ക്ക,ത്ര ധനം നല്ക, വാഴ്ത്തുമെങ്ങൾക്കുമേ:
സ്തോത്രഘോഷംകൊണ്ടറിയപ്പെടുന്ന നീ
പോയ്ത്തുറന്നല്ലോ, ദൃഢാദ്രിതൻ വാതിലും!4
സൂക്തികളെങ്ങൾക്കയച്ചും പുലർന്നു നീ
ശ്രദ്ധവെയ്ക്കേണമേ,ഞങ്ങൾക്കു നല്കുവാൻ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5
[1] ജഗൽപഥ്യ – പ്രാണികൾക്കെല്ലാം പന്ഥാവിൽ (വഴിയിൽ) ഉപകരിയ്ക്കുന്നവൾ, സഞ്ചാരാനുകൂല. ഗോക്കളാൽ – ചെമന്ന ഗോക്കളാണ്, ഉഷസ്സിന്റെ വാഹനങ്ങൾ എന്ന് അനേകത്ര പ്രസ്താവിച്ചിട്ടുണ്ട്.
[2] വിക്രമം തുടങ്ങുന്നു – തമസ്സിനെ ജയിപ്പാൻ. ഉത്തരാർദ്ധം പ്രത്യക്ഷോക്തി:
[3] ശുഭത്തിനായ് അന്നം ചമച്ചാൾ – വെളിപ്പെടുത്തി.
[4] ദൃഢാദ്രി – പണികൾ ഗോക്കളെ ഭഗാക്കളെ ഒളിപ്പിച്ച ഉറപ്പുള്ള പർവതഗുഹ.
[5] സൂരി – സ്തോതാവ്. സ്വത്തിന്ന് – ധനം നേടാൻ. നല്കുവാൻ – ധനം തരുവാൻ.