ഋഷിച്ഛന്ദോദേവതൾ മുമ്പേത്തവ. (കാകളി)
ചിന്നുന്നു, മേല്പോട്ടുഷസ്സിന്റെ രശ്മികൾ;
ഇങ്ങോട്ടു പോരും തിളങ്ങുന്ന വൻതേരി –
ലെങ്ങൾക്കു കൊണ്ടുവരുന്നു, സമ്പത്തിവൾ!1
സ്തോത്രങ്ങൾ പാടുന്നു, മേധാവിയാം ജനം;
യാത്രചെയ്വൂ, മഹസ്സാലിരുട്ടുമഘ –
ച്ചാർത്തുമശേഷം മുടിച്ചുഷോദേവിയാൾ!2
കാന്തി പരത്തിപ്പൂലരുമുഷസ്സവൾ:
പെറ്റാൾ, പകലോനെ, യജ്ഞത്തെ,യഗ്നിയെ; –
യറ്റുപോയ്, ദ്രോഹിയും നീചവുമാമിരുൾ!3
ളേവരും കാണ്മൂ, പലരുമുഷസ്സിനെ;
സാധുയുക്തങ്ങളശ്വങ്ങൾ വലിയ്ക്കുന്ന
തേർതന്നിലന്നവും വെച്ചു കരേറിനാൾ!4
ഞങ്ങൾതൻ കൂട്ടരും, ഹവ്യാഢ്യർ ഞങ്ങളും:
ഉദ്യദുഷസ്സുകളെണ്ണതേപ്പിയ്ക്കുവിൻ;
‘സ്വസ്തിയാൽപ്പാലിപ്പിനെ,പ്പൊഴുമെങ്ങളെ!’5
[2] യാത്രചെയ്വൂ – മേല്പോട്ടു പോകുന്നു. അഘച്ചാർത്തും – നമ്മുടെ ദുരിത സമൂഹവും. അശേഷം = മുഴുവൻ.
[3] പെറ്റാൾ – പകലോനും യജ്ഞവും അഗ്നിയും ഉഷസ്സുദിപ്പിന്നുശേഷമാണല്ലോ, വെളിപ്പെടുന്നത്. ദ്രോഹി = ദ്രോഹിയ്ക്കുന്നത്. നീചം = നികൃഷ്ടം.
[4] സാധുയുക്തങ്ങൾ = വഴിപോലെ പൂട്ടപ്പെട്ട. അന്നം – ഞങ്ങൾക്കു തരാൻ.
[5] കൂട്ടർ – ഋത്വിക്കുകൾ. ഹവ്യാഢ്യർ – ഹവിസ്സമ്പന്നർ. ഉദ്യുദുഷസ്സുകൾ = പുലരുന്ന ഉഷസ്സുകളായ നിങ്ങൾ. എണ്ണ തേപ്പിയ്ക്കുവിൻ – ലോകത്തെ, എണ്ണതേപ്പിച്ചതുപോലെ മിന്നിയ്ക്കുവിൻ.