പ്രഗാഥൻ ഋഷി; ഗായത്രി ഛന്ദസ്സ്; ഇന്ദ്രൻ ദേവത.
അന്നം തരൂ; നശിപ്പിയ്ക്കൂ, ബ്രഹ്മദ്വേഷികളെബ്ഭവാൻ!1
മഹാനല്ലോ, തിരുവടിയില്ല,ങ്ങയ്ക്കെതിരായൊരാൾ! 2
ഒരുറ്റ തമ്പുരാനല്ലോ, ജനങ്ങൾക്കൊക്കെയും ഭവാൻ;3
പൊയ്ക്കൊൾക, വാനൂഴികളെ നിറയ്ക്കുന്നവനാം ഭവാൻ!4
പുകഴ്ത്തുന്ന ജനങ്ങൾക്കായ്പ്പിളർത്തരുളണം, ഭവാൻ!5
വിളിപ്പൂ, ഞങ്ങളിരവി,ലെങ്ങൾക്കിഷ്ടം പൊഴിയ്ക്ക,നീ6
ആ വൃഷാവിനെയാരുള്ളൂ, സ്തുതിച്ചർച്ചിച്ചുകൊള്ളുവാൻ?7
നേർക്കറിഞ്ഞവനാരുള്ളൂ, മഴപെയ്യിയ്ക്കുമിന്ദ്രനെ?8
ആരിലെത്തുന്നു, വൃത്രഘ്ന? പോരിലാർ കൂടെനിന്നിടും?9
അതിങ്കലെയ്ക്കെഴുന്നള്ളുകൊ,ന്നോടുക കുടിയ്ക്ക, നീ10
ശര്യണാവത്തിലുണ്ടാകും പ്രിയമാമിതു നിർഭരം!11
കുടിയ്ക്ക, വരികൊ,ന്നോടുകി,ങ്ങല്പധനം തരാൻ!12
[3] പിഴിയാത്തതിനും – ലതാരൂപേണ നില്ക്കുന്ന സോമത്തിനും.
[4] നരർക്കായ് – ഹവിസ്സു സ്വീകരിച്ചു, മനുഷ്യരെ അനുഗ്രഹിപ്പാൻ. ആർപ്പിട്ടു – ഹവിസ്സിനെ ഉച്ചത്തിൽ ശ്ലാഘിച്ചുകൊണ്ടു്. നിറയ്ക്കുന്നവൻ – തന്റെ തേജസ്സുകൊണ്ടോ, മഴകൊണ്ടോ.
[5] കാർമുകിലട്ടിയെ – കരിമേഘക്കൂമ്പാരത്തെ.
[7] പൃഥുകന്ധരൻ = കഴുത്തു തടിച്ചവൻ. ആരുള്ളൂ – ആരും ആളാകില്ല.
[9] യജമാനന്മാരുടെ ദാനങ്ങളും (ഹവിസ്സുകളും) ശസ്ത്രസൂക്തി(സ്തുതി)കളും ഭാവങ്കലല്ലാതെ ആരിൽ എത്തിച്ചേരുന്നു? ഭവാങ്കൽത്തന്നെ എത്തുന്നു. ഭവാൻ മാത്രമേ, പോരിൽ സഹായിപ്പാൻ ഒരുമിച്ചുനില്കൂ.
[11] ആർജ്ജീകീയമെന്ന പ്രദേശത്തിലെ സുഷോമാനദിയുടെ സമീപത്തു ശര്യാണാവത്തെന്ന സരസ്സിലുണ്ടാകുന്ന ഇതു (സോമം) ഭവാന്നു നിർഭരം (തുലോം) ഇമ്പം നല്കുമല്ലോ.
[12] ഇതു് – സോമം.