ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)
കാഴ്ചയേറും പവമാനം;
ആ വിപ്രനെ സ്തുതികളാ-
ലാഡംബരപ്പെടുത്തുന്നു. 1
ട്ടാസ്പദം പുക്കാ വർഷകൻ
ഇന്ദ്രങ്കൽച്ചെന്ന,നശ്വര-
മന്ദിരത്തിൽ മരുവുന്നു. 2
മന്ദിയാതേ ഞങ്ങൾക്കായി
ഒന്നിച്ചൊഴുക്കുകെ,മ്പാടു-
മുന്നതസ്വത്തോരായിരം! 3
വന്നാലും നീ നാനാധനം;
അഷ്ടിക്കോപ്പുമോരായിരം
കിട്ടിയ്ക്കുക, സോമമേ, നീ! 4
ക്കായ് നീ സുവീര്യമാം ധനം;
വായ്പിച്ചാലും, സ്തുതിപ്പോന്റെ
വാക്യം പവമാനമേ, നീ! 5
സന്നുത്യർഹം ധനം – വർഷിൻ,
രണ്ടിടത്തുള്ളതും – ഭവാൻ,
കൊണ്ടുവരി,കെങ്ങൾക്കിന്ദോ! 6
[1] തേർച്ചക്കാർ – എതിരാളികൾ. കാഴ്ചയേറും = സമ്യഗ്ദ്രഷ്ടാവായ. ആ വിപ്രനെ – മേധാവിയായ സോമത്തെ. ആഡംബരപ്പെടുത്തുന്നു – സ്തോതാക്കൾ അലങ്കരിയ്ക്കുന്നു.
[2] ആരക്താഭൻ = അരുണവർണ്ണൻ. ആസ്പദം – കലശം. ആ വർഷകൻ – സോമം. അനശ്വരമന്ദിരം – സ്വർഗ്ഗം.
[3] ഉന്നതസ്വത്ത് = ഉത്തമധനം.
[4] അഷ്ടിക്കോപ്പു് – അന്നങ്ങൾ.
[6] സന്നുത്യർഹം = സ്തുത്യം. രണ്ടിടം – ദ്യോവും ഭൂവും. ഇന്ദുപദത്തെ ആർത്തിച്ചതു് ആദരാതിശയത്തെ ദ്യോതിപ്പിയ്ക്കുന്നു.