കണ്വഗോത്രൻ മേധ്യാതിഥി ഋഷി; ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)
സ്സുപ്രകാശർ, ഗോക്കൾപോലെ
വെക്കം വന്നുചേർന്നുവല്ലോ,
ദുഷ്കരിംതോലിനെപ്പോക്കി! 1
ദുഷ്ടഹതിരതിയെയും
വാഴ്ത്തുന്നു, നിഷ്കർമ്മാവായ
ശാത്രവനെയമർത്തെങ്ങൾ. 2
ശബ്ദം, മഴയുടെപോലെ
ഉണ്ടു കേൾക്കാകുന്നു; മേയു-
ന്നുണ്ടു, വാനിൽ വാർമിന്നലും! 3
യൊന്നായൊഴുക്കുക, പൊന്നും
അസ്കോകാന്നങ്ങളും കെല്പു-
മശ്വത്തെയും ഗോവിനെയും! 4
പാരിച്ച വാനൂഴികളെ
പൂരിപ്പിയ്ക്ക, കതിർകളാൽ
സ്സൂരൻ ദിനങ്ങളെപ്പോലെ! 5
ക്ഷേമമേകും നീരൊഴുക്കാൽ
പായുകെ,മ്പാടുമേ താന്ന
പാരിലെയ്ക്കു പുഴപോലെ! 6
[1] സുപ്രകാശർ – സോമങ്ങൾ. ദുഷ്കരിംതോലിനെ – കെട്ട രാക്ഷസവർഗ്ഗത്തെ.
[2] ശിഷ്ടൻ – ശോഭനമായ സോമം. തുറുങ്ക് – രാക്ഷസബന്ധനമെന്നർത്ഥം. ദുഷ്ടഹതിരതി = ദുഷ്ടവധതാൽപര്യം. നിഷ്കർമ്മാവു് = കർമ്മരഹിതൻ. ശാത്രവൻ = ശത്രു.
[3] ശക്തപവമാനത്തിന്റെ – ബലവാനായ പവമാനസോമത്തിന്റെ. മേയുന്നുണ്ടു് – ചുറ്റിനടക്കുന്നുണ്ടു്. വാർമിന്നൽ – സോമത്തിന്റെതന്നെ തിളക്കങ്ങൾ.
[4] അസ്തോകം = അനല്പം.
[5] കാണ്മോനേ – വിശ്വദ്രഷ്ടാവേ. പൂരിപ്പിയ്ക്ക – നീരുകൊണ്ടു നിറച്ചാലും. ദിനങ്ങൾ = പകലുകൾ.
[6] പാരിലെയ്ക്കു – നിലത്തെയ്ക്ക്.