ഋഷിച്ഛന്ദോദേവതകൾ മുമ്പേത്തവ. (‘ദ്വാരകാമന്ദിരം’പോലെ.)
തീർത്തൂ വാനിൽപ്പകലോനെ,
പായും ജലച്ചാർത്തുടുത്തൂ,
പച്ചനിറം താവുമെവൻ; 1
മൊത്തു പിഴിയപ്പെട്ടിതാ,
നീരൊഴുക്കീടുന്നു, ദേവ-
ന്മാരെയുദ്ദേശിച്ചെമ്പാടും! 2
പാരാതേ കൈവരുത്താനായ്
നീരൊഴുക്കീടുന്നു, കരു-
ത്തോരായിരമുള്ള സോമം! 3
ക്കൊണ്ട,രിപ്പയുൾപ്പൂകുന്നു;
നാദംകൊണ്ടു ദേവന്മാരെ-
പ്രാദുഷ്കരിയ്ക്കയുംചെയ്വൂ! 4
കാമയോഗ്യങ്ങളിലെല്ലാം
നേരേ ചെല്വൂ, സവനത്തെ
പ്പാരിപ്പിയ്ക്കും സുരരിലും! 5
നീ മഹത്താം കൊറ്റും കെല്പും
നേർക്കൊഴുക്കുകെ,ങ്ങൾക്കശ്വ-
ഗോക്കളെയും വീരരെയും! 6
[1] തീർത്തൂ – നിർമ്മിച്ചു. തിളക്കങ്ങൾ – നക്ഷത്രങ്ങൾ. പായും – കീഴ്പോട്ടൊലിയ്ക്കുന്ന. അവൻ – സോമം.
[2] പുരാണസ്തവം = പണ്ടേത്തെ സ്തോത്രം.
[3] തെല്ലും പാരാതേ = ഒട്ടും വൈകാതെ, അതിവേഗത്തിൽ. കരുത്ത് – ഗതിവേഗം.
[4] പ്രാദുഷ്കരിയ്ക്ക – പ്രത്യക്ഷരാക്കുക. സോമം പിഴിയുന്നേടത്തു തീർച്ചയായും ആവിർഭവിയ്ക്കുമല്ലോ, ദേവന്മാർ.
[5] കാമയോഗ്യങ്ങൾ – കാമ്യങ്ങൾ, ധനങ്ങൾ. സവനം = യാഗം. പാരിപ്പിയ്ക്കും = വളർത്തുന്ന.