SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Meindert_Hobbema.jpg
The Avenue at Middelharnis, a painting by Meindert Hobbema (1638-1709).
images/orvv.png

‘ടേ­ക്കി­റ്റ് ഫോർ ഗ്രാ­ന്റ­ഡ്’

ഹരി ആ വാ­ച­ക­ത്തെ­ക്കു­റി­ച്ചു് വീ­ണ്ടു­മോർ­ത്തു. അയാൾ ‘മി­ന്നി’ എന്നു വി­ളി­ക്കു­ന്ന, അയാളെ ‘പിൽസ്’ എ­ന്നു് വി­ളി­ക്കു­ന്ന, അ­യാ­ളു­ടെ കൊ­ച്ചു­മ­കൾ മാ­ധ­വി­ശ­ങ്കർ പ­റ­ഞ്ഞ­താ­ണാ വാചകം. സി­നി­മാ­ന­ടി മാ­ധ­വി­യോ­ടു­ള്ള ആരാധന മൂ­ത്തി­ട്ടാ­വും, മകൻ ശങ്കർ മ­കൾ­ക്കു് ആ പേ­രി­ട്ട­തെ­ന്നു് അ­യാൾ­ക്കു് സംശയം തോ­ന്നി­യി­ട്ടു­ണ്ടു്, പ­ല­വ­ട്ടം. കോ­ളേ­ജിൽ പ­ഠി­ക്കു­ന്ന കാ­ല­ത്തു് ശ­ങ്ക­റി­നു് മാ­ധ­വി­യോ­ടു് ആരാധന ഉ­ണ്ടാ­യി­രു­ന്ന­താ­ണു്. എവിടെ നി­ന്നൊ­ക്കെ­യോ വെ­ട്ടി­യെ­ടു­ത്ത, മാ­ധ­വി­യു­ടെ ചി­ത്ര­ങ്ങൾ ചു­വ­രി­ലും പു­സ്ത­ക­ത്തി­ലും ഒ­ട്ടി­ച്ചു വെ­ച്ച­തി­നു് എത്ര വട്ടം വ­ഴ­ക്കു് പ­റ­ഞ്ഞി­രി­ക്കു­ന്നു! വി­വാ­ഹ­ശേ­ഷം ‘അസുഖം’ മാ­റു­മെ­ന്നു വി­ചാ­രി­ച്ചു. എ­ന്നാൽ മ­കൾ­ക്കു് ആ പേരു് തന്നെ ഇ­ട്ടു്, ഹ­രി­യു­ടെ വി­ചാ­രം തെ­റ്റാ­ണെ­ന്നു് മകൻ തെ­ളി­യി­ച്ചു. മി­ന്നി­യാ­ണെ­ങ്കിൽ മാ­ധ­വി­യെ­ന്ന പേരു് മാ­റ്റ­ണ­മെ­ന്ന തീ­രു­മാ­ന­ത്തി­ലാ­ണി­പ്പോൾ. തന്റെ അ­പ്പി­യ­റൻ­സി­നു് ആ പേരു് ചേ­രി­ല്ല, ഓരോ മു­ഖ­ത്തി­നും ഓരോ പേ­രു­ണ്ടു് എ­ന്നൊ­ക്കെ­യാ­ണ­വ­ളു­ടെ വാ­ദ­ങ്ങൾ. രണ്ടു ദിവസം മുൻ­പാ­ണ­വൾ തി­രി­കെ പോ­യ­തു്. ഇ­ട­യ്ക്കൊ­ക്കെ അ­പ്പൂ­പ്പ­ന്റെ വീ­ട്ടി­ലേ­ക്കു് ഒരു സർ­പ്രൈ­സ് വി­സി­റ്റ് ന­ട­ത്താ­റു­ണ്ട­വൾ.

“പിൽ­സി­നെ മി­സ്സ് ചെ­യ്യു­ന്നു” എ­ന്നും പ­റ­ഞ്ഞാ­ണ­വൾ വരിക.

‘അ­പ്പൂ­പ്പാ’ എന്നു ലേശം കൊ­ഞ്ച­ലോ­ടെ വി­ളി­ച്ചു കൊ­ണ്ടി­രു­ന്ന അവൾ, കൈ­ക്കും കാ­ലി­നും നീളം വെ­ച്ച­പ്പോൾ ഒ­രു­നാൾ അയാളെ ‘പിൽസ്’ എ­ന്നു് വി­ളി­ച്ചു തു­ട­ങ്ങി. ‘മൂ­പ്പിൽ­സ്’ എന്ന വാ­ക്കി­നെ മു­റി­ച്ചു് ചെ­റു­താ­ക്കി­യ­താ­ണു്! കേ­ട്ട­പ്പോൾ ആദ്യം അല്പം വ­ല്ലാ­യ്മ തോ­ന്നി­യെ­ങ്കി­ലും, ആ വി­ളി­യിൽ ഒരു ശ­രി­യു­ണ്ടെ­ന്നു് പി­ന്നീ­ടു് തോ­ന്നി തു­ട­ങ്ങി. ഗു­ളി­ക­ക­ളി­ലാ­ണു് ദിവസം ആ­രം­ഭി­ക്കു­ന്ന­തും അ­വ­സാ­നി­ക്കു­ന്ന­തും! ഗു­ളി­ക­കൾ കൊ­ണ്ടു് ഭാ­ഗി­ച്ചു പോ­യി­രി­ക്കു­ന്നു അ­യാ­ളു­ടെ പകലും രാ­ത്രി­യും. പിൽസ് എന്ന വി­ളി­യിൽ ഒ­ര­ല്പം പ­രി­ഷ്ക്കാ­ര­മൊ­ക്കെ ഉ­ണ്ടെ­ന്നും വി­ശ്വ­സി­ക്കാൻ തു­ട­ങ്ങി­യി­ട്ടു­ണ്ടി­പ്പോൾ. മി­ന്നി­ക്കു് നോ­യ്ഡ­യിൽ ഒരു ഐടി ക­മ്പ­നി­യി­ലാ­ണു് ജോലി. ഹി­ന്ദി­യി­ലും ഇം­ഗ്ലീ­ഷി­ലും മാറി മാറി അവൾ ഫോണിൽ സം­സാ­രി­ക്കു­ന്ന­തു് എത്ര തവണ അയാൾ കേ­ട്ടി­രി­ക്കു­ന്നു. ഫോ­ണു­മാ­യി ക­ട­ന്നു പോ­വു­മ്പോൾ അ­ങ്ങ­നെ കേട്ട കൂ­ട്ട­ത്തിൽ പെ­ട്ടു പോ­യ­താ­ണാ വാചകം.

“മി­ന്നി­യെ… നീ കു­റ­ച്ചു് മുൻ­പു് പ­റ­ഞ്ഞി­ല്ലെ? ടേ­ക്കി­റ്റ് ഫോർ… എന്തോ ഒ­ന്നു്… എന്താ അ­തി­ന്റെ അർ­ത്ഥം?”

“ഓഹോ, അപ്പോ പിൽസ് എ­ല്ലാം ഒ­ളി­ഞ്ഞി­രു­ന്നു് കേൾ­ക്കാ­ണ­ല്ലെ?”

ജി­ജ്ഞാ­സ­യു­ടെ നാ­ളു­കൾ… അയാൾ എന്തോ ഓർ­ത്തു് ചി­രി­ച്ചു.

അവൾ ആ വാചകം മൊ­ഴി­മാ­റ്റം ന­ട­ത്താ­നൊ­രു ശ്രമം ന­ട­ത്തി.

“അതു പി­ന്നെ, വെ­റു­തെ കി­ട്ടു­മ്പോ വി­ല­യ­റി­യി­ല്ലെ­ന്നൊ മറ്റോ പ­റ­യൂ­ല്ലെ?… അതു തന്നെ”

അയാൾ മൂളി. ആ പ­റ­ഞ്ഞ­തു് സത്യം. ഇ­പ്പോ­ഴ­യാൾ­ക്കു് പ­ല­രോ­ടും അ­സൂ­യ­യാ­ണു്. പ്ര­ത്യേ­കി­ച്ചും മൂ­ത്രം പി­ടി­ച്ചു് നിർ­ത്താൻ ക­ഴി­യു­ന്ന­വ­രോ­ടു്. അ­തി­ന്റെ വില അ­റി­യാ­ത്ത­വ­രോ­ടു്. പാർ­ക്കിൻ­സൺ­സി­ന്റെ വിവിധ ഘ­ട്ട­ങ്ങ­ളെ കു­റി­ച്ചു് കു­മാ­രൻ ഡോ­ക്ടർ വ്യ­ക്ത­മാ­യി പ­റ­ഞ്ഞു ത­ന്നി­ട്ടു­ള്ള­താ­ണു്. ന­ട­ക്കു­മ്പോൾ വലതു കൈ വീശാൻ മ­റ­ന്നു പോ­കു­ന്ന­താ­യി­രു­ന്നു തു­ട­ക്കം. കൂടെ ന­ട­ക്കു­മ്പോൾ, സു­മി­ത്ര പ­ല­വ­ട്ടം ക­ണ്ണു­രു­ട്ടി കാ­ണി­ച്ചും ശ­കാ­രി­ച്ചും ഓർ­മ്മ­പ്പെ­ടു­ത്തും. പതിയെ പതിയെ ഡോ­ക്ടർ പ്ര­വ­ചി­ച്ച പലതും സ­ത്യ­മാ­യി. ജാ­ത­ക­ത്തിൽ പ്ര­വ­ചി­ച്ചി­രു­ന്ന പലതും സം­ഭ­വി­ച്ച­തു­മി­ല്ല. വൈ­ദ്യം ജ­യി­ച്ചു കൊ­ണ്ടി­രു­ന്നു, ജോ­ത്സ്യം തോ­റ്റു കൊ­ണ്ടും. ഇ­റ്റി­റ്റു് വീ­ഴു­ന്ന മൂ­ത്ര­ത്തു­ള്ളി­കൾ അ­യാ­ളു­ടെ സ്വൈ­ര്യ­ക്കേ­ടാ­യി മാറി. സ്ത്രീ­ക­ളു­ടേ­തു പോലെ പ­റ്റു­തു­ണി­യോ പാഡോ വെ­ച്ചാ­ലോ എ­ന്നൊ­രാ­ലോ­ച­ന വന്നു പോയി. ഇ­പ്പോൾ മൂ­ന്നു മ­ണി­ക്കൂ­റാ­ണു് റെ­ക്കോർ­ഡ്. അ­തി­നും മുൻപെ ഒ­ഴി­ച്ചു് ക­ള­ഞ്ഞി­ല്ലേൽ പ­ര­വ­ശ­പ്പെ­ടും, കു­ളി­രു് തോ­ന്നും. പി­ന്നെ ചെറിയ വി­റ­യ­ലും. അതു കൊ­ണ്ടു് ദീർ­ഘ­ദൂ­ര­യാ­ത്ര­കൾ അയാൾ സ്വയം നി­ഷേ­ധി­ച്ചു. ഇ­പ്പോൾ ന­ട­ക്കു­മ്പോൾ വേ­ച്ചു പോ­കു­ന്നോ­ന്നു് സംശയം. കൈ­വി­ര­ലു­ക­ളും അ­നു­സ­ര­ണ­ക്കേ­ടു് കാ­ട്ടി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. എ­ഴു­തു­ന്ന­തു് സ്വ­ന്തം കൈ കൊ­ണ്ടാ­ണെ­ങ്കി­ലും, കൈ­യ്യ­ക്ഷ­രം മ­റ്റാ­രു­ടേ­തോ ആണു്. പഴയ എ­ഴു­ത്തു­കൾ കാ­ണു­മ്പോൾ ഇ­പ്പോ­ഴ­യാൾ­ക്കു് തന്നെ അ­ത്ഭു­ത­മാ­ണു്.

മ­ക­ന്റെ ഭാ­ര്യാ­വീ­ട്ടി­ലേ­ക്കു് വർ­ഷ­ത്തിൽ ഒന്നു രണ്ടു ത­വ­ണ­യെ­ങ്കി­ലും ഹ­രി­യും സു­മി­ത്ര­യും സ­ന്ദർ­ശ­നം ന­ട­ത്താ­റു­ണ്ടു്. ര­ണ്ടാ­ഴ്ച്ച മു­മ്പാ­ണു് അ­വി­ടേ­ക്കു് അ­വ­സാ­ന­മാ­യി പോ­യ­തു്. അ­വി­ടെ­യു­മു­ണ്ടു് ര­ണ്ടു് വൃ­ദ്ധാ­ത്മാ­ക്കൾ. അ­വി­ടേ­ക്കു­ള്ള സ­ന്ദർ­ശ­നം ബാ­റ്റ­റി റീ­ച്ചാർ­ജ് ചെ­യ്യു­ന്ന­തു പോ­ലെ­യാ­ണു്. അവരെ ക­ണ്ടു്, അവിടെ ചു­റ്റു­വ­ട്ട­ത്തു് ന­ട­ന്നും സം­സാ­രി­ച്ചും ക­ഴി­ഞ്ഞു് മ­ട­ങ്ങി വ­രു­മ്പോ­ഴേ­ക്കും ര­ണ്ടു­പേ­രും ഒന്നു ഉ­ഷാ­റാ­വും.

“മ­നു­ഷ്യ­രു് മ­നു­ഷ്യ­രെ കാ­ണാ­തി­രു­ന്നി­ട്ടു് എന്തു കി­ട്ടാ­നാ? എത്ര നാളാ ഇനി ന­മു­ക്കൊ­ക്കെ?”

അതു പ­റ­ഞ്ഞു തു­ട­ങ്ങു­മ്പോ­ഴേ­ക്കും സു­മി­ത്ര യാ­ത്ര­യ്ക്കു­ള്ള ഒ­രു­ക്ക­ങ്ങൾ തു­ട­ങ്ങും.

അവിടെ ചെ­ന്നാൽ, സ്ത്രീ­കൾ പ­ര­ദൂ­ഷ­ണ­വും കു­ടും­ബ­നാ­ഥ­നെ കു­റി­ച്ചു­ള്ള പ­രാ­തി­ക­ളും പ­റ­ഞ്ഞു് ആ­ശ്വ­സി­ക്കു­മ്പോൾ, പു­രു­ഷ­ര­ത്ന­ങ്ങൾ രാ­ഷ്ട്രീ­യ­വും സാ­മൂ­ഹി­ക­വും മാ­ത്ര­മ­ല്ല ആ­ഗോ­ള­പ്ര­ശ്ന­ങ്ങ­ളി­ലു­മു­ള്ള ത­ങ്ങ­ളു­ടെ നി­ല­പാ­ടു് വ്യ­ക്ത­മാ­ക്കി സാ­യൂ­ജ്യ­മ­ട­യും.

വ­യ­സ്സ­ന്മാർ ര­ണ്ടു­പേ­രും ഒ­ന്നി­ച്ചു് ഒരു പ്ര­ഭാ­ത­സ­വാ­രി പ­തി­വു­ണ്ടു്. പോയി തി­രി­ച്ചു വരും വഴി ക­വർ­പ്പാ­ലും ചി­ല­പ്പോൾ പ­ച്ച­ക്ക­റി­യും വാ­ങ്ങും. അ­ങ്ങ­നെ പ­ച്ച­ക്ക­റി വാ­ങ്ങാൻ ചെ­ന്നു് ത­ക്കാ­ളി­യു­ടെ മി­നു­പ്പും വ­ഴു­ത­ന­യു­ടെ തി­ള­ക്ക­വും നോ­ക്കി നിൽ­ക്കു­മ്പോ­ഴാ­ണു് ഒരു പഴയ പ­രി­ചി­ത മുഖം ഇ­ട­യി­ലേ­ക്കു് കയറി വ­ന്ന­തു്. തന്നെ പോലെ തല ന­ര­ച്ചു്, ശരീരം ചു­രു­ങ്ങി പോ­യെ­ങ്കി­ലും, പഴയ സു­ഹൃ­ത്തു് രവിയെ തി­രി­ച്ച­റി­യാൻ ഹ­രി­ക്കു് ബു­ദ്ധി­മു­ട്ടു­ണ്ടാ­യി­ല്ല. രവി ഒരു പുതിയ വീടു് വാ­ങ്ങി അ­ങ്ങോ­ട്ടു് താ­മ­സ­മാ­യ­തേ­യു­ള്ളൂ. ഹരി പഴയ വോ­ളി­ബോൾ ജോ­യി­യെ കു­റി­ച്ചും, കവി സ­ക്ക­റി­യ­യെ കു­റി­ച്ചും ചോ­ദി­ച്ചു. ജോയി പോയി. സ­ക്ക­റി­യ എ­വി­ടെ­യെ­ന്ന­റി­യി­ല്ല. “ന­മ്മു­ടെ പഴേ സേതു… സേ­തു­മാ­ധ­വൻ… അ­വ­നി­പ്പൊ എവിടെ?”

“അവനെ… കു­റ­ച്ചു് നാളു് മുൻ­പു് ക­ണ്ടി­രു­ന്നു… എ­ന്തൊ­ക്കെ­യോ പ്ര­ശ്ന­ങ്ങ­ളു­ണ്ടു്. പഴേ പോലെ അധികം സം­സാ­ര­മൊ­ന്നു­മി­ല്ല”

“രാധയോ?”

“അ­വ­നൊ­ന്നും തന്നെ പ­റ­ഞ്ഞി­ല്ല… സം­സാ­രി­ക്കാൻ വലിയ താ­ല്പ­ര്യ­മി­ല്ലാ­ത്ത­തു് പോലെ… പി­ന്നെ ഞാൻ ചോ­ദി­ക്കാ­നും പോ­യി­ല്ല”

രവി പ­റ­ഞ്ഞ­തു് കേ­ട്ടു് ഹ­രി­ക്കു് വിഷമം മാ­ത്ര­മ­ല്ല, ഒ­ര­ല്പം അ­പ­മാ­ന­വും തോ­ന്നി. എ­ന്നാ­ലും സേതു തന്നെ കു­റി­ച്ചു് ഒ­ന്നും ചോ­ദി­ച്ചി­ല്ല­ല്ലോ…

ഹരി, സേ­തു­വി­ന്റെ വീടു് ചോ­ദി­ച്ച­റി­ഞ്ഞു്, വി­ലാ­സം മ­ന­സ്സിൽ കു­റി­ച്ചു വെ­ച്ചു. പ­റ­ഞ്ഞു വ­ന്ന­പ്പോൾ തന്റെ വീ­ട്ടിൽ നി­ന്നും ഏ­താ­ണ്ടു് ഒന്നര മ­ണി­ക്കൂർ ദൂരം മാ­ത്രം. സേ­തു­മാ­ധ­വ­നും രാ­ധാ­ല­ക്ഷ്മി­യും… അ­വ­രു­ടെ പ്ര­ണ­യം… അ­ത്യാ­വ­ശ്യം വി­പ്ല­വ­വും വ­ഴ­ക്കും ക­ഴി­ഞ്ഞു് പൊ­ട്ടി­ത്തെ­റി­ച്ച­തു് പോലെ ഇ­രു­വ­രും സ്വ­ന്തം കു­ടും­ബ­ങ്ങ­ളിൽ നി­ന്നും അ­ക­ന്ന­തു്… ചു­ട്ടു പ­ഴു­ത്ത ആ­ദർ­ശ­ങ്ങ­ളു­ടെ കാലം… തോ­ള­ത്തു് കൈ­യ്യി­ട്ടു് ന­ട­ക്കാൻ ഒ­രു­പാ­ടു് സു­ഹൃ­ത്തു­ക്ക­ളു­ണ്ടാ­യി­രു­ന്ന സു­ന്ദ­ര­കാ­ലം. ഒരു നി­മി­ഷം ഓർ­മ്മ­ക­ളി­ലേ­ക്കു് മ­ന­സ്സു് വ­ലി­ച്ചു കൊ­ണ്ടു പോയി. ഉറ്റ സു­ഹൃ­ത്തു്… ഇ­പ്പോ­ഴ­വൻ ഏതോ സ്വൈ­ര്യ­ക്കേ­ടിൽ പെ­ട്ടു കി­ട­ക്കു­ക­യാ­ണു്. തി­രി­കെ ന­ട­ക്കു­മ്പോൾ, വഴി മു­ഴു­ക്കെ­യും ഹരി അ­തേ­ക്കു­റി­ച്ചു് തന്നെ തി­രി­ച്ചും മ­റി­ച്ചു­മി­ട്ടു് ചി­ന്തി­ച്ചു, ക­വർ­പ്പാ­ലി­ന്റെ ത­ണു­പ്പു് പ്ലാ­സ്റ്റി­ക് ക­വ­റി­ലൂ­ടെ, കൈ­യ്യി­ലൂ­ടെ അ­യാ­ളി­ലേ­ക്കു് പ­ടർ­ന്നു കയറി ചി­ന്ത­ക­ളെ വേർ­പെ­ടു­ത്തും വരെ.

images/orvv-01.png

മൂ­ന്നാം ദിവസം വീ­ട്ടിൽ മ­ട­ങ്ങി­യെ­ത്തു­മ്പോ­ഴേ­ക്കും സേതു എന്ന പേരു് അ­യാ­ളു­ടെ ഉ­ള്ളിൽ കി­ട­ന്നു് തി­ള­യ്ക്കാൻ തു­ട­ങ്ങി­യി­രു­ന്നു.

“ഈ പ്രാ­വ­ശ്യ­മെ­ന്താ പോയി വ­ന്നി­ട്ടൊ­രു ഉ­ഷാ­റി­ല്ല­ല്ലോ… ” സു­മി­ത്ര ചോ­ദി­ക്കു­ക­യും ചെ­യ്തു.

“ഞാൻ പ­റ­ഞ്ഞി­ട്ടി­ല്ലെ കൂടെ പ­ഠി­ച്ച സേ­തു­മാ­ധ­വ­നെ പറ്റി?”

“ങാ… സേ­തു­വും… രാ­ധ­യും… അല്ലെ?”

“ങാ… അ­വ­നെ­ന്തോ പ്ര­ശ്ന­മു­ണ്ടു്… അ­വ­ന്റെ വീടു് ഇ­വി­ട­ന്നു് വലിയ ദൂ­ര­മൊ­ന്നു­മി­ല്ല… എ­നി­ക്കൊ­ന്നു പോയി കാണാൻ തോ­ന്നു­ന്നു… ”

സേ­തു­വി­നെ കാണാൻ യാത്ര തു­ട­ങ്ങു­മ്പോൾ ഒരു കാ­ര്യം ശ്ര­ദ്ധി­ച്ചു, വിറ അ­പ്ര­ത്യ­ക്ഷ­മാ­യി­രി­ക്കു­ന്നു! ന­ശി­ച്ച വി­റ­യും മൂ­ത്ര­പ്ര­ശ്ന­വും കാ­ര­ണ­മാ­ണു് ആ­യി­ട­യ്ക്കു് എക്സ് എം­പ്ലോ­യീ­സ് തീ­രു­മാ­നി­ച്ച ജ­പ്പാൻ യാ­ത്ര­യിൽ നി­ന്നും അ­വ­സാ­ന­നി­മി­ഷം അയാൾ പിൻ­മാ­റി­യ­തു്. കു­റ­ച്ചു് ദി­വ­സ­ങ്ങൾ മുൻപു വരെ ജ­പ്പാ­നാ­യി­രു­ന്നു അ­യാ­ളു­ടെ ദി­വാ­സ്വ­പ്ന­ങ്ങ­ളിൽ. ആ ദി­വ­സ­ങ്ങ­ളിൽ അ­ച്ഛ­ന്റെ പഴയ യാ­ഷി­ക്കാ ക്യാ­മ­റ അ­യാ­ളു­ടെ ഓർ­മ്മ­ക­ളിൽ ക്ലി­ക്ക് ചെ­യ്തു കൊ­ണ്ടി­രു­ന്നു.

കോ­ണി­ക്ക­യെ കു­റി­ച്ചോർ­ത്തു…

ചെറി മ­ര­ങ്ങൾ…

ലൗ ഇൻ ടോ­ക്ക്യോ എന്ന പഴയ ഹി­ന്ദി സിനിമ…

സുമോ ഗു­സ്തി­ക്കാർ…

കിമോണ ധ­രി­ച്ച ചെറിയ ക­ണ്ണു­ക­ളു­ള്ള സു­ന്ദ­രി­കൾ…

എ­ല്ലാം ഒരു രാ­ത്രി­യിൽ അ­യാ­ളിൽ നി­ന്നും ചോർ­ന്ന മൂ­ത്ര­ത്തു­ള്ളി­ക­ളിൽ അ­വ­സാ­നി­ച്ചു. ആ­ത്മ­വി­ശ്വാ­സ­ത്തെ മു­ക്കി­ക്കൊ­ന്നു കൊ­ണ്ടു്, ബെർ­മു­ഡ­യിൽ തെ­ളി­ഞ്ഞു വന്ന നനഞ്ഞ വൃ­ത്ത­ങ്ങ­ളി­ലേ­ക്കു് നോ­ക്കി അയാൾ മുഖം കു­നി­ച്ചി­രു­ന്നു.

സേ­തു­വി­ന്റെ വീ­ടി­ന്റെ ഗേ­റ്റി­നു മു­ന്നിൽ ചെ­ന്നു നി­ന്ന­പ്പോൾ താ­നൊ­രു വലിയ മ­ണ്ട­നാ­യോ എ­ന്നൊ­രു നി­മി­ഷം ഹ­രി­ക്കു തോ­ന്നി. ഗേ­റ്റി­ന്റെ ഇ­രു­കൈ­ക­ളേ­യും ചേർ­ത്തു് പി­ടി­ച്ചു് കി­ട­ക്കു­ന്നു ഒരു വലിയ താഴ്! ര­ണ്ടു­നി­ല വീ­ടാ­ണു്. കാർ­പോർ­ച്ച് ഒ­ഴി­ഞ്ഞു കി­ട­ക്കു­ന്നു. ഗേ­റ്റിൽ നി­ന്നും വീടു് അല്പം അ­ക­ത്തേ­ക്കാ­ണു്. അ­വി­ടേ­ക്കു് സി­മ­ന്റ് കൊ­ണ്ടു് ഒരു ചെറിയ പാത. ഇ­രു­വ­ശ­ത്തും ചില ചെ­ടി­കൾ വ­രി­ക്കു് നട്ടു പി­ടി­പ്പി­ച്ചി­ട്ടു­ണ്ടു്. സി­മ­ന്റ് പാ­ത­യിൽ കാ­റ്റു കൊ­ണ്ടി­ട്ട കൊ­ഴി­ഞ്ഞ ഇലകൾ. ആകെ മൊ­ത്തം ആൾ­പ്പാർ­പ്പി­ന്റെ ല­ക്ഷ­ണ­മൊ­ന്നു­മി­ല്ല. ഇനി സേതു ഇവിടെ നി­ന്നും താമസം മാ­റി­യി­ട്ടു­ണ്ടാ­വു­മോ? വ­ന്ന­തു് വെ­റു­തെ ആയോ? ഇ­നി­യും നിൽ­ക്ക­ണോ അതോ തി­രി­കെ പോകണോ എന്ന ചിന്ത ടോ­സ്സി­ട്ട് നോ­ക്കു­മ്പോൾ അയാൾ കണ്ടു, സേതു വീ­ടി­ന്റെ മുൻ­വാ­തിൽ തു­റ­ന്നു് വ­രു­ന്ന­തു്. ആരെ ക­ബ­ളി­പ്പി­ക്കാ­നാ­ണു് ഗേ­റ്റ് പൂ­ട്ടി­യി­ട്ടി­രി­ക്കു­ന്ന­തു? സാ­മ്പ­ത്തി­ക­മാ­യി വല്ല വ­ല­ക്കു­രു­ക്കു­ക­ളി­ലും പെ­ട്ടു് ക­ട­ക്കാ­രെ ഭ­യ­ന്നു്… അ­ല്ലെ­ങ്കിൽ പി­രി­വു­കാ­രെ ഭ­യ­ന്നു്…

സം­ശ­യ­ത്തോ­ടെ സേതു ഗേ­റ്റി­ന­രി­കി­ലേ­ക്കു് വ­രു­ന്ന­തു് കണ്ടു. ഹരി അയാളെ സം­ശ­യ­ത്തോ­ടെ­യാ­ണു് നോ­ക്കി നി­ന്ന­തും. അ­ത്ര­യ്ക്കും മാറി പോ­യി­രി­ക്കു­ന്നു! സൂ­ക്ഷി­ച്ചു നോ­ക്കി നി­ന്ന­പ്പോൾ സ്വയം പ­രി­ച­യ­പ്പെ­ടു­ത്ത­ണ­മോ വേ­ണ്ട­യോ എന്ന സ­ന്ദേ­ഹ­മാ­യി. ‘ഹ­രി­യ­ല്ലെ…’ എന്നു പ­റ­ഞ്ഞു് അയാൾ ഗേ­റ്റ് തു­റ­ന്നു് സ­ന്ദർ­ശ­ക­നെ അ­ക­ത്തേ­ക്കു് വ­രാ­ന­നു­വ­ദി­ച്ചു. ഉടനെ തന്നെ ഗേ­റ്റ് പൂ­ട്ടു­ക­യും ചെ­യ്തു. ഇ­താ­യി­രു­ന്നി­ല്ല പ്ര­തീ­ക്ഷി­ച്ച സ്വീ­ക­ര­ണം. തന്നെ ക­ണ്ടു് കെ­ട്ടി­പ്പി­ടി­ച്ചു്, പൊ­ട്ടി­ച്ചി­രി­യോ­ടെ സ്വീ­ക­രി­ക്കു­മെ­ന്നു് ക­രു­തി­യ­തൊ­ക്കെ­യും… വർ­ഷ­ങ്ങൾ കൊ­ണ്ടു് പ­ലർ­ക്കും പല മാ­റ്റ­ങ്ങ­ളും സം­ഭ­വി­ച്ചി­രി­ക്കാം. വി­ചി­ത്ര­മാ­യ പെ­രു­മാ­റ്റം മാ­ന­സി­ക­സ­ന്തു­ലി­താ­വ­സ്ഥ ന­ഷ്ട­പ്പെ­ട്ട­തി­ന്റെ ല­ക്ഷ­ണ­മ­ല്ലെ? ഒ­ന്നും ചോ­ദി­ക്കു­ന്നു­മി­ല്ല പ­റ­യു­ന്നു­മി­ല്ല. ഹ­രി­ക്കു് ചെ­റു­താ­യി ഭയം തോ­ന്നി. താൻ പഴയതു പോലെ പ­ച്ച­ക്കു­തി­ര­യോ, പ­ട­ക്കു­തി­ര­യോ അല്ല. ഒ­ന്നോ­ടാൻ പോ­ലു­മാ­വാ­ത്ത ബ­ല­ഹീ­ന­നാ­യ… വാർ­ദ്ധ­ക്യം എന്ന ഫി­നി­ഷിം­ഗ് പോ­യി­ന്റി­ലേ­ക്കു് പതിയെ ന­ട­ന്ന­ടു­ക്കു­ന്ന… യാചന മാ­ത്ര­മാ­ണു് തന്റെ തേഞ്ഞ ആയുധം… താൻ ഇ­വി­ടേ­ക്കു് വന്നു ക­യ­റി­യ­തു് ആ­രെ­ങ്കി­ലു­മൊ­ക്കെ കണ്ടു കാ­ണി­ല്ലെ? ശ­രി­ക്കു­മൊ­രു കെ­ണി­യിൽ അ­ക­പ്പെ­ട്ടു­വോ? പ്ര­തി­രോ­ധ­ങ്ങ­ളും മുൻ­ക­രു­ത­ലു­ക­ളു­മെ­ല്ലാം മ­റി­ക­ട­ന്നു്… താൻ ചോർ­ന്നൊ­ലി­ക്കു­മോ?

വ­രാ­ന്ത­യിൽ ഇ­ട്ടി­രു­ന്ന ക­സേ­ര­ക­ളിൽ ഇ­രി­ക്കാ­നാ­ണു് ഹരി താ­ല്പ­ര്യ­പ്പെ­ട്ട­തു്. സേതു വീ­ട്ടി­നു­ള്ളി­ലേ­ക്കു് തന്റെ പഴയ സു­ഹൃ­ത്തി­നെ ന­യി­ച്ചു. ക­യ­റി­യ­തും പൂ­ക്ക­ളു­ടെ… വാസന സോ­പ്പി­ന്റെ… പെർ­ഫ്യൂ­മി­ന്റെ ഗന്ധം… അ­നു­ഭ­വ­പ്പെ­ട്ടു.

“രാധ… രാ­ധാ­ല­ക്ഷ്മി ഇല്ലെ?”

“ഉം… ഉ­റ­ക്ക­മാ… ”

“ഈ നേ­ര­ത്തോ?”

എന്താ ഇവിടെ എ­ല്ലാം ഇത്ര വി­ചി­ത്രം? കു­റ­ഞ്ഞ­പ­ക്ഷം അ­ക­ത്തേ­ക്കു് പോയി രാധയെ വി­ളി­ച്ചു­ണർ­ത്തേ­ണ്ട­ത­ല്ലെ? അ­ത­ല്ലെ മ­ര്യാ­ദ? താൻ അ­ത്ര­യ്ക്കും അ­പ­രി­ചി­ത­നാ­യി പോയോ? ഇ­വ­രു­ടെ പ്ര­ണ­യ­ത്തി­നും വി­വാ­ഹ­ത്തി­നും സാ­ക്ഷി­യാ­യ തന്നെ, ഇ­വ­രു­ടെ ഭ­യ­മെ­ല്ലാം മാ­യ്ച്ചു് ക­ള­ഞ്ഞു് ഇ­വ­രോ­ടൊ­പ്പം ക­രി­ങ്ക­ല്ലു് പോലെ നിന്ന തന്നെ… ഇ­ത്ര­യും അ­പ­മാ­നം താ­നർ­ഹി­ക്കു­ന്നി­ല്ല. ഏ­താ­യാ­ലും വന്നു പോയി. ഇനി രണ്ടു വാ­ക്കു് പ­റ­ഞ്ഞു് നല്ല മു­ഖ­ത്തോ­ടെ പി­രി­യ­ണം. മ­ര്യാ­ദ എന്ന വാ­ക്കി­നോ­ടു് ത­നി­ക്ക­ല്പം ബ­ഹു­മാ­ന­മു­ണ്ടു്.

ഒരു ചായ? കു­റ­ഞ്ഞ­പ­ക്ഷം വെ­യി­ല­ത്തു കൂടി വന്ന ത­നി­ക്ക­ല്പ്പം ത­ണു­ത്ത­വെ­ള്ളം?

“നി­ന­ക്കു് ഞാൻ ചാ­യ­യെ­ടു­ക്ക­ട്ടെ?”

“ഉം… ”

ഇവിടെ ഇ­വ­നാ­ണോ എ­ല്ലാം? ചായ ഒരു ഫ്ളാ­സ്ക്കിൽ നി­ന്നും ഗ്ലാ­സ്സി­ലേ­ക്കു് പ­ക­രു­ന്ന­തു് ഹരി കണ്ടു.

എ­ന്തി­നാ­ണു് ഫ്ളാ­സ്കിൽ എ­ല്ലാം ത­യ്യാ­റാ­ക്കി വെ­യ്ക്കു­ന്ന­തു?

ഹരി രവിയെ ക­ണ്ടു­മു­ട്ടി­യ­തു് പ­റ­ഞ്ഞു. അയാൾ പുതിയ വീ­ട്ടി­ലേ­ക്കു് മാറിയ കാ­ര്യം. ജോ­യി­യെ കു­റി­ച്ചും സ­ക്ക­റി­യ­യെ കു­റി­ച്ചു­മൊ­ക്കെ.

“നീ പഴയ ആൾ­ക്കാ­രെ വ­ല്ലോം കണ്ടോ?”

സേതു ഇ­ല്ലെ­ന്നു് ത­ല­യാ­ട്ടി.

“നി­ന­ക്കു് കു­ട്ടി­കൾ?” ഹരി ചോ­ദി­ച്ചു.

“മോളാ… അ­വ­ളി­പ്പോ ബാം­ഗ്ലൂ­രി­ലാ… ഇ­ട­യ്ക്കു് വരും”

മു­റി­യി­ലേ­ക്കു് ക­ട­ക്കു­മ്പോൾ തന്നെ ഷോ­കേ­സ്സി­നു­ള്ളിൽ ചാരി വെച്ച, ഒരു ചെറിയ പെൺ­കു­ട്ടി­യു­ടെ ഫോ­ട്ടോ ശ്ര­ദ്ധി­ച്ചി­രു­ന്നു. പി­ന്നെ ആ പഴയ വി­വാ­ഹ­ഫോ­ട്ടോ­യും. പ­രി­ഭ്രാ­ന്തി­യോ­ടെ നിന്ന സേ­തു­വി­ന്റേ­യും രാ­ധ­യു­ടെ­യും ഫോ­ട്ടോ.

“രാധ… അവൾ എപ്പോ എ­ണീ­ക്കും?” ഹരി അ­ക്ഷ­മ­നാ­യി തു­ട­ങ്ങി­യി­രു­ന്നു.

അ­വ­ളെ­യും കണ്ടു ക­ഴി­ഞ്ഞാൽ സ്ഥലം വിടാം. പൂ­ട്ടി­യ ഗേ­റ്റി­ന­പ്പു­റം എ­ത്തു­ന്ന­തു വരെ സ്വ­സ്ഥ­ത­യി­ല്ല.

“രാ­ധ­യ്ക്കു്… ”

സേതു അ­സു­ഖ­ക­ര­മാ­യ എന്തോ പറയാൻ, അ­നു­യോ­ജ്യ­മാ­യ ഒരു ആമുഖം തി­ര­ഞ്ഞു. അ­പ്പോ­ഴേ­ക്കും ഉ­ള്ളി­ലെ മു­റി­യി­ലെ­ന്തോ ശബ്ദം കേ­ട്ടു. എന്തോ തട്ടി വീ­ഴു­ന്ന­തോ മറ്റോ…

“നീ ഇ­രി­ക്കു്… ഞാ­നി­പ്പൊ വരാം” അതും പ­റ­ഞ്ഞു് അയാൾ പെ­ട്ടെ­ന്നെ­ഴു­ന്നേ­റ്റു് അ­ക­ത്തേ­ക്കു് പോയി.

ഉ­ച്ച­ത്തി­ലു­ള്ള ചില വർ­ത്ത­മാ­ന­ങ്ങൾ കേ­ട്ടോ? കേട്ട സ്ത്രീ ശബ്ദം–അതു രാ­ധ­യു­ടേ­തു ത­ന്നെ­യോ? ശ­കാ­ര­മോ? നി­ല­വി­ളി­യോ? അതോ ര­ണ്ടും കൂ­ടി­യോ? ഇവിടെ ഇവരെ കൂ­ടാ­തെ വേറെ ആ­രെ­ങ്കി­ലും?

ഹരി മു­റി­യിൽ ഒരു ന­യ­ന­പ്ര­ദ­ക്ഷി­ണം ന­ട­ത്തി. ഒരു മൂ­ല­യിൽ പൊ­ടി­യു­ടെ ആ­വ­ര­ണ­മ­ണി­ഞ്ഞ പ്ലാ­സ്റ്റി­ക് പൂ­ക്കൾ നി­റ­ച്ച ഒരു കൂജ. വി­ള­റി­ത്തു­ട­ങ്ങി­യ ചു­വ­രു­കൾ. ചു­വ­രി­ന്റെ മൂ­ല­ക­ളിൽ നരച്ച ഓർ­മ്മ­കൾ പോലെ തൂ­ങ്ങി നിൽ­ക്കു­ന്ന ചു­ക്കി­ലി വലകൾ. മു­റി­ക്കു് പോലും വാർ­ദ്ധ­ക്യം ബാ­ധി­ച്ച­താ­യി തോ­ന്നു­ന്നു. ഇ­ട­യ്ക്കൊ­രു കാ­റ്റു് വ­ന്നു് മു­ഷി­ഞ്ഞ ജ­നാ­ല­വി­രി ഉ­യർ­ത്തി അ­ക­ത്തു ക­യ­റി­യ­തു് അല്പം ആ­ശ്വാ­സ­മാ­യി. ജനാല തു­റ­ന്നു കി­ട­പ്പു­ണ്ട­ല്ലോ!

കു­റ­ച്ചു് ക­ഴി­ഞ്ഞു സേതു വന്നു. കയറി പോയ മു­റി­യു­ടെ വാതിൽ അ­ട­ച്ചി­ട്ടാ­ണു് അയാൾ വ­ന്ന­തു്.

“എ­ന്താ­ടാ… രാ­ധ­യ്ക്കെ­ന്താ?”

ചോ­ദി­ക്ക­ണ്ടാ­ന്നു് വി­ചാ­രി­ച്ചു് വെച്ച ചോ­ദ്യം ഒ­ടു­വിൽ സകല മ­ര്യാ­ദ­യു­ടേ­യും വേലി ത­കർ­ത്തു് അല്പം ഈർ­ഷ്യ­യോ­ടെ പു­റ­ത്തെ­ത്തി.

സേതു സോ­ഫ­യിൽ ഹ­രി­ക്കു് സമീപം വ­ന്നി­രു­ന്നു. ഹരി ചാ­യ­ക്ക­പ്പു് ടീ­പ്പോ­യിൽ വെ­ച്ചു സേ­തു­വി­ലേ­ക്കു് ശ്ര­ദ്ധ തി­രി­ച്ചു.

“അതു്… കു­റ­ച്ചു് നാൾ മുൻ­പു് തു­ട­ങ്ങി­യ­താ­ണു്… ഞാൻ അ­ത്ര­യും ശ്ര­ദ്ധി­ച്ചി­ല്ല… അ­വ­ളെ­ല്ലാം മ­റ­ന്നു പോ­ണെ­ടാ… മ­രു­ന്നു് ക­ഴി­ക്കു­ന്നു­ണ്ടു്… പക്ഷേ, അതു കൊ­ണ്ടൊ­ന്നും… ചി­ല­പ്പോ എന്നെ പോലും മ­റ­ന്നു പോവും… പി­ന്നെ ഭ­യ­ങ്ക­ര ദേ­ഷ്യ­വും… ക­ര­ച്ചി­ലു­മൊ­ക്കെ­യാ… ”

ഹരി ത­രി­ച്ചു് നി­ശ്ശ­ബ്ദ­നാ­യി ഇ­രു­ന്നു. നി­ശ്ശ­ബ്ദ­ത അ­സ­ഹ്യ­മാ­വു­ന്ന­തു് തി­രി­ച്ച­റി­ഞ്ഞ­പ്പോൾ ചോ­ദി­ച്ചു,

“നി­ന­ക്കു് രാധേ ഏ­തെ­ങ്കി­ലും ഹോ­സ്പി­റ്റ­ലിൽ അ­ഡ്മി­റ്റ് ചെ­യ്തൂ­ടെ?… അ­ല്ലേൽ വല്ല ഹോം ന­ഴ്സി­നെ… ”

“എവിടെ ആ­യാ­ലും ഞാൻ നോ­ക്കു­ന്ന­തു് പോലെ ആവുമോ?… അവളെ അവിടെ കൊ­ണ്ടു വി­ട്ടാൽ എ­നി­ക്കു് സ­മാ­ധാ­ന­മാ­യി ഇ­രി­ക്കാൻ പ­റ്റു­വോ?”

“രാ­ധ­യ്ക്കു്… നി­ന്നെ ഇപ്പോ തി­രി­ച്ച­റി­യാൻ… ”

“ചി­ല­പ്പോ­ഴൊ­ക്കെ… ”

images/orvv-02.png

“ഞാ­നൊ­ന്നു് ക­ണ്ടോ­ട്ടെ… ചി­ല­പ്പോ എന്നെ… ”

പെ­ട്ടെ­ന്നു വ­ളർ­ന്ന ഒരു ആ­ത്മ­വി­ശ്വാ­സ­മാ­യി­രു­ന്നു ആ ഒരു വെ­ല്ലു­വി­ളി­ക്കു് കാരണം.

അതു വേണോ എന്ന മ­ട്ടിൽ സേതു ഹരിയെ കു­റ­ച്ചു് നേരം നോ­ക്കി­യി­രു­ന്നു. പി­ന്നെ നി­ല­ത്തു നോ­ക്കി പ­റ­ഞ്ഞു,

“നീ വാ… ചി­ല­പ്പോ… ”

ഹരി പതിയെ എ­ഴു­ന്നേ­റ്റു. ഏതോ പ­രീ­ക്ഷ­യ്ക്കു് പോ­കു­ന്ന­തു് പോലെ തോ­ന്നി അ­യാൾ­ക്കു്. അവളെ ക­ളി­യാ­ക്കി ‘താ­ര­ക­രൂ­പി­ണി’ എന്ന പാ­ട്ടു് അ­ക്ഷ­രം തെ­റ്റി­ച്ചു് പാ­ടി­യി­ട്ടു­ണ്ടു്. വിവാഹ ര­ജി­സ്റ്റ­റിൽ സാ­ക്ഷി­ക­ളു­ടെ കോ­ള­ത്തിൽ ഒ­രൊ­പ്പു് ത­ന്റേ­താ­ണു്. അ­ങ്ങ­നെ­യു­ള്ള തന്നെ അ­ത്ര­യെ­ളു­പ്പ­മൊ­ന്നും മ­റ­ക്കി­ല്ലെ­ന്നു­റ­പ്പാ­ണു്.

മു­റി­ക്കു­ള്ളി­ലേ­ക്കു് ക­യ­റി­യ­പ്പോൾ സർ­ക്കാർ ആ­ശു­പ­ത്രി­യി­ലെ ഏതോ വാർ­ഡി­ലേ­ക്കു് കാ­ലെ­ടു­ത്തു് വെ­ച്ച­തു് പോലെ തോ­ന്നി. ലോഷൻ? ഡെ­റ്റോൾ? റൂം ഫ്ര­ഷ്ണർ? അതോ, അ­തൊ­ക്കെ­യും?

അവൾ കി­ട­ക്കു­ക­യാ­യി­രു­ന്നു.

സേതു അ­ടു­ത്തു് ചെ­ന്നു് പതിയെ എന്തോ പ­റ­ഞ്ഞു. അ­വ­ളു­ടെ കൈ­യ്യിൽ മൃ­ദു­വാ­യി പി­ടി­ച്ചു.

ഹരി പതിയെ ക­ട്ടി­ലി­ന­ടു­ത്തേ­ക്കു് ചെ­ന്നു. രാധ വിളറി പോ­യി­രി­ക്കു­ന്നു. അ­വ­ളു­ടേ­യും മുടി ന­ര­ച്ചി­ട്ടു­ണ്ടു്. ദൃ­ഷ്ടി എ­വി­ടെ­യൊ­ക്കെ­യോ തെ­ന്നി തെ­റി­ച്ചു് പോ­വു­ന്നു. ഹോ! അവൾ വൃ­ദ്ധ­യാ­യി­രി­ക്കു­ന്നു. ത­ന്നേ­ക്കാ­ളും… സേ­തു­വി­നേ­ക്കാ­ളും… സു­മി­ത്ര­യേ­ക്കാ­ളും…

“രാധാ… ഇതു ഞാനാ” ഹരി ചി­രി­ക്കാൻ ശ്ര­മി­ച്ചു.

“ഇതു് ന­മ്മു­ടെ പഴേ ഹരിയാ… ” സേ­തു­വും ഒരു ശ്രമം ന­ട­ത്തി.

“രാധാ നി­ന­ക്കു് മ­ന­സ്സി­ലാ­യി­ല്ലെ?… ഇ­വ­ന്റെ മു­ടി­യൊ­ക്കെ പോ­യെ­ന്നേ­യു­ള്ളൂ… ” അ­യാ­ളൊ­രു തമാശ പറയാൻ ശ്ര­മി­ച്ചു.

അവൾ ഹ­രി­യു­ടെ നേർ­ക്കു് കു­റ­ച്ചു് നേരം നോ­ക്കി ഇ­രു­ന്നു. പു­രി­കം വി­ടർ­ന്നു. തൊ­ട്ട­ടു­ത്ത നി­മി­ഷം വാ­തി­ല­ട­യു­ന്ന­തു് പോലെ ഇ­ടു­ങ്ങു­ക­യും ചെ­യ്തു. പി­ന്നീ­ടു് മുഖം തി­രി­ച്ചു് സേ­തു­വി­നെ തന്നെ നോ­ക്കി ഇ­രു­ന്നു. അ­വ­ളു­ടെ മു­ഖ­ത്തു് ഭയം പതിയെ പി­ടി­ച്ചു ക­യ­റു­ന്നു എന്നു തോ­ന്നി.

“ഹരി… ന­മു­ക്കു്… പു­റ­ത്തി­രി­ക്കാം… നീ… ”

ഹരി രാധയെ നോ­ക്കി ചി­രി­ക്കാൻ ശ്ര­മി­ച്ചു പി­ന്നീ­ടു് തി­രി­ഞ്ഞു ന­ട­ന്നു.

സോ­ഫ­യിൽ ഹരി മുഖം കു­നി­ച്ചു് മൊ­സേ­ക്ക് ത­റ­യി­ലെ നി­റ­പ്പൊ­ട്ടു­ക­ളും നോ­ക്കി ഇ­രു­ന്നു.

അ­ല്പ­സ­മ­യം ക­ഴി­ഞ്ഞു് മു­റി­യു­ടെ വാ­തി­ല­ട­യു­ന്ന ശബ്ദം കേ­ട്ട­പ്പോ­ഴാ­ണു് ത­ല­യു­യർ­ത്തി­യ­തു്.

“ഇപ്പോ… നി­ന­ക്കു് മ­ന­സ്സി­ലാ­യി­ല്ലെ?”

ഇല്ല, ഒ­ന്നും മ­ന­സ്സി­ലാ­കു­ന്നി­ല്ല… എ­ങ്ങ­നെ­യാ­ണു് ഇ­ത്ര­യും പ­രി­ച­യ­മു­ള്ള ഒരാൾ ഇ­ത്ര­യ്ക്കും അ­പ­രി­ചി­ത­യാ­യ ഒ­രാ­ളാ­വു­ന്ന­തു?

“രാധയെ… കു­ളി­പ്പി­ക്കു­ന്ന­തും, ഡ്രെ­സ്സ് ചെ­യ്യി­ക്കു­ന്ന­തും, ഫുഡ് കൊ­ടു­ക്കു­ന്ന­തു­മൊ­ക്കെ ഇപ്പൊ… ഞാനാ… ചില സമയം അ­വ­ളെ­ല്ലാം മ­റ­ന്നു പോവും… ഡ്ര­സ്സ് ചെ­യ്യ­ണ­മെ­ന്നോ, ബാ­ത്ത് റൂ­മ­ല്ല ബെഡ് റൂ­മാ­ണെ­ന്നു് അ­റി­യാ­തെ… അ­തൊ­ക്കെ… ”

ഹരി സേ­തു­വി­നെ തന്നെ നോ­ക്കി­യി­രു­ന്നു.

“ഗേ­റ്റ് പൂ­ട്ടി­യി­ട്ടി­രി­ക്കു­ന്ന­തു് കണ്ടോ?… കു­റ­ച്ചു് നാളു് മുൻ­പു് അതും തു­റ­ന്നു് പു­റ­ത്തു് പോയി… ഭാ­ഗ്യ­ത്തി­നു്… അതിനു ശേഷമാ എ­ല്ലാം പൂ­ട്ടി­യി­ട്ടു്… ഒരു കാ­വൽ­ക്കാ­ര­നെ പോലെ… എ­ങ്ങും പോ­വാ­തെ… ” അ­യാ­ളു­ടെ ക­ണ്ണു് നി­റ­യു­ന്ന­തു് കണ്ടു. ഹരി സേ­തു­വി­ന്റെ അ­ടു­ത്തേ­ക്കു് ചേർ­ന്നി­രു­ന്നു. മുൻ­പു് സു­ഹൃ­ത്തു­ക്ക­ളു­മൊ­ത്തു് കൂ­ട്ട­മാ­യി ഇ­രി­ക്കു­മ്പോൾ തോ­ളോ­ടു് തോൾ ചേർ­ന്നി­രു­ന്ന­തു് പോലെ. സേതു ഹ­രി­യു­ടെ തോളിൽ തല ചാ­യ്ച്ചു. അ­യാ­ളു­ടെ മു­തു­കിൽ പതിയെ ത­ട­വാ­നെ ഹ­രി­ക്കു് ക­ഴി­ഞ്ഞു­ള്ളു. ചുമലു കു­ലു­ങ്ങും വിധം ക­ര­യു­ന്ന അയാളെ എ­ങ്ങ­നെ ആ­ശ്വ­സി­പ്പി­ക്ക­ണ­മെ­ന്നു് ഹ­രി­ക്കു് അ­റി­യി­ല്ലാ­യി­രു­ന്നു.

“ഒക്കെ… ശ­രി­യാ­വു­മെ­ടാ… ”

അ­യാ­ള­തു് കേ­ട്ടി­ട്ടു­ണ്ടാ­വി­ല്ല.

“ഇ­പ്പോ­ഴ­വ­ളു് ഒരു കൊ­ച്ചു കു­ട്ടി­യെ പോ­ലെ­യാ… ചി­ല­പ്പോ വാശി പി­ടി­ച്ചു് കരയും… എ­നി­ക്കെ­ന്തു് ചെ­യ്യ­ണ­മെ­ന്ന­റി­യി­ല്ല… ചി­ല­പ്പോ വ­ല്ലാ­തെ വ­യ­ല­ന്റാ­വും. ന­മു­ക്കു് പ­രി­ച­യ­മു­ള്ള രാധയേ അ­ല്ലാ­താ­വും. ആ രാധയെ എ­ന്തു് ചെ­യ്യ­ണ­മെ­ന്നു് എ­നി­ക്ക­റി­ഞ്ഞൂ­ടാ”

സേതു ഓരോരോ കാ­ര്യ­ങ്ങ­ളും പ­റ­ഞ്ഞു കൊ­ണ്ടി­രു­ന്നു. അ­യാൾ­ക്കു് ഒരു കേൾ­വി­ക്കാ­ര­നെ വേ­ണ­മാ­യി­രു­ന്നു. ഹരി അ­യാ­ളേ­യും ചേർ­ത്തു പി­ടി­ച്ചു് ഇ­രു­ന്നു.

തി­രി­കെ വീ­ട്ടി­ലെ­ത്തു­മ്പോൾ ഹരി ന­ന്നാ­യി ക്ഷീ­ണി­ച്ചി­രു­ന്നു, ശാ­രീ­രി­ക­മാ­യും മാ­ന­സി­ക­മാ­യും. സു­മി­ത്ര­യോ­ടു് സേ­തു­വി­ന്റേ­യും രാ­ധ­യു­ടെ­യും കാ­ര്യം പ­റ­ഞ്ഞു. അവൾ അ­യാ­ളേ­യും നോ­ക്കി­യി­രു­ന്നു. ഒരു വാ­ക്കു് പോലും പ­റ­ഞ്ഞി­ല്ല. ഒരു ദീർ­ഘ­നി­ശ്വാ­സം മാ­ത്രം. ഇ­പ്പോൾ അ­സു­ഖ­ക­ര­മാ­യ വാർ­ത്ത­കൾ കേൾ­ക്കു­മ്പോൾ ദീർ­ഘ­നി­ശ്വാ­സ­മാ­ണു് സു­മി­ത്ര­യു­ടെ പ്ര­തി­ക­ര­ണം. ഹ­രി­യും അതു അ­നു­ക­രി­ക്കാൻ തു­ട­ങ്ങി­യി­രി­ക്കു­ന്നു.

മുൻ­വ­ശ­ത്തെ മു­റി­യിൽ ത­ളർ­ച്ച മാ­റ്റാ­നി­രി­ക്കു­മ്പോൾ ഷോ­ക്കേ­സിൽ നി­ര­ത്തി വെ­ച്ചി­രി­ക്കു­ന്ന വ­സ്തു­ക്ക­ളി­ലൂ­ടെ ക­ണ്ണോ­ടി­ച്ചു. യാ­ത്ര­ക­ളിൽ പ­ല­യി­ട­ങ്ങ­ളിൽ നി­ന്നു­മാ­യി വാ­ങ്ങി­യ കൗതുക വ­സ്തു­ക്കൾ. ഹ­ണി­മൂ­ണി­നു പോ­യ­പ്പോൾ വാ­ങ്ങി­യ­തു പോ­ലു­മു­ണ്ടു് ആ കൂ­ട്ട­ത്തിൽ. എ­ന്നാ­ണ­വ­സാ­ന­മാ­യി അ­തി­ലൊ­ന്നെ­ടു­ത്തു് നോ­ക്കി­യ­തു?

അയാൾ സേതു ക­ണ്ണീ­രോ­ടെ പറഞ്ഞ കാ­ര്യ­ങ്ങ­ളോർ­ത്തു. ഒരു ദിവസം നോ­ക്കു­മ്പോൾ മു­റി­യിൽ രാധ അ­മേ­ധ്യ­ത്തിൽ കു­ളി­ച്ചു്… ത­നി­ക്കെ­ന്തു് പ­റ്റി­യെ­ന്ന­റി­യാ­തെ, ചു­വ­രു് മു­ഴു­ക്കെ­യും തേ­ച്ചു് വെ­ച്ചു്… എന്തു ചെ­യ്യ­ണ­മെ­ന്ന­റി­യാ­തെ ക­ര­ഞ്ഞു കൊ­ണ്ടു്…

ചില ദി­വ­സ­ങ്ങ­ളിൽ രാധ ഭ­ക്ഷ­ണം ക­ഴി­ക്കാൻ വി­സ­മ്മ­തി­ക്കു­ന്ന ഒരു കൊ­ച്ചു കു­ഞ്ഞി­നെ പോ­ലെ­യാ­വും… പലതും പ­റ­ഞ്ഞും, പാ­ടി­യും, ശ­കാ­രി­ച്ചും… ചില നേ­ര­ങ്ങ­ളിൽ അ­കാ­ര­ണ­മാ­യി അയാളെ, അ­തു­വ­രെ പെ­രു­മാ­റി­യി­ട്ടി­ല്ലാ­ത്ത വിധം അ­സ­ഭ്യം പ­റ­ഞ്ഞും, ഉ­പ­ദ്ര­വി­ച്ചും…

ക­വി­ത­കൾ ഇ­ഷ്ട­പ്പെ­ടു­ക­യും, എ­ഴു­തു­ക­യും, പാ­ടു­ക­യും ചെ­യ്യു­മാ­യി­രു­ന്ന ചു­റു­ചു­റു­ക്കു­ള്ള, ബു­ദ്ധി­ശ­ക്തി­യു­ള്ള ഒരു പെൺ­കു­ട്ടി എ­ങ്ങ­നെ ഈ വിധം മാ­റി­യെ­ന്നു വി­ശ്വ­സി­ക്കാൻ ഹരി പ്ര­യാ­സ­പ്പെ­ട്ടു. കാലം തന്റെ മ­ന­സ്സിൽ പാകിയ ഓർ­മ്മ­ക­ളു­ടെ വി­ത്തു­ക­ളെ കു­റി­ച്ചു് ഓർ­ത്തു. ചില വി­ത്തു­കൾ മുള പൊ­ട്ടി, ചെ­ടി­യാ­യി, മ­ര­മാ­യി, നി­ല­നിൽ­ക്കു­ന്നു. ചി­ല­തു് കൊ­ഴി­ഞ്ഞും വാ­ടി­യും ക­രി­ഞ്ഞും അ­പ്ര­ത്യ­ക്ഷ­മാ­യി. ഉ­റ­ച്ചു് നിൽ­ക്കു­ന്ന വൻ­മ­ര­ങ്ങ­ളി­ലെ ഇലകൾ ഇ­ട­യ്ക്കി­ടെ കൊ­ഴി­യു­ന്നു­ണ്ടു്. കൊ­ഴി­ഞ്ഞു പോ­വു­ന്ന­തു് അ­റി­യു­ന്നു­ണ്ടു്… അ­പ്ര­ത്യ­ക്ഷ­മാ­വു­ന്ന ഓർ­മ്മ­മ­ര­ത്തി­ലെ ഇലകൾ…

രാ­വി­ലെ ബാ­ത്ത്റൂ­മിൽ ക­ണ്ണാ­ടി­യു­ടെ മു­ന്നിൽ നിൽ­ക്കു­മ്പോൾ അയാൾ സ്വ­ന്തം രൂപം ക­ണ്ണി­മ­യ്ക്കാ­തെ നോ­ക്കി നി­ന്നു. ഒരു ദിവസം രാ­വി­ലെ എ­ഴു­ന്നേൽ­ക്കു­മ്പോൾ സ്വ­ന്തം പേരു മ­റ­ന്നു പോയാൽ? കൂടെ താ­മ­സി­ക്കു­ന്ന സ്ത്രീ അ­പ­രി­ചി­ത­യാ­യ ആരോ ആ­ണെ­ന്നു തോ­ന്നി­യാൽ? ഇതു തന്റെ വീ­ട­ല്ലെ­ന്നും ആരോ തന്നെ ത­ട­വി­ലാ­ക്കി­യി­രി­ക്കു­ക­യാ­ണെ­ന്നും തോ­ന്നി­യാൽ? എ­ന്നാൽ എ­വി­ടേ­ക്കു് പോ­ക­ണ­മെ­ന്നു് അ­റി­യാ­തേ­യും പോയാൽ…

ഓർ­മ്മ­കൾ മ­രി­ച്ചു പോ­കു­ന്ന­തു് ജീ­വി­ച്ചി­രു­ന്ന­തി­ന്റെ തെ­ളി­വു് ന­ഷ്ട­പ്പെ­ട്ടു പോ­കു­ന്ന­തു് പോ­ലെ­യ­ല്ലെ? കാ­ല­ത്തി­ന്റെ ഒ­രു­ത­രം സ്ലോ പോ­യ്സ­ണിം­ഗ്… മ­റ­ന്നു പോ­കു­ന്നു എന്നു പ­റ­യു­ന്ന­തും മ­രി­ച്ചു പോ­കു­ന്നു എ­ന്നു് പ­റ­യു­ന്ന­തും ഒന്നു തന്നെ… ആ ചിന്ത അ­യാ­ളി­ലൊ­രു ഞെ­ട്ട­ലു­ണ്ടാ­ക്കി. എ­ല്ലാം മ­റ­ന്നു് മ­റ­ന്നു് ഒ­ടു­വിൽ… ജീ­വ­നു­മാ­യി കൊ­രു­ത്തു വെ­ച്ചി­രി­ക്കു­ന്ന ഓർ­മ്മ­ക­ളു­ടെ കെ­ട്ടു­കൾ ഓ­രോ­ന്നോ­രോ­ന്നാ­യി അ­ഴി­ഞ്ഞു്… ഒ­രു­പ­ക്ഷേ, മ­ര­ണ­ത്തി­ന്റെ മാ­ന്ത്രി­ക­വി­ദ്യ­ക­ളി­ലൊ­ന്നു് ഓർ­മ്മ­ക­ളെ ഇ­ല്ലാ­താ­ക്കു­ക എ­ന്ന­താ­വാം… പു­തി­യൊ­രു ജ­ന്മ­ത്തി­ലേ­ക്കു­ള്ള ത­യ്യാ­റെ­ടു­പ്പെ­ന്നോ­ണം ഓർ­മ്മ­ക­ളെ മു­ഴു­ക്കെ­യും തു­ട­ച്ചു നീ­ക്കി­യ ശേഷം, ഒരു നവജാത ശി­ശു­വി­ന്റേ­തു പോലെ, ഒ­ന്നു­മെ­ഴു­താ­ത്ത സ്ലേ­റ്റ് പോലെ ആ­യ­തി­നു ശേ­ഷ­മാ­വും മരണം ജീവനെ പു­റ­ത്തേ­ക്കു് വ­ലി­ച്ചെ­ടു­ക്കു­ക…

വർ­ഷ­ങ്ങൾ­ക്കു് മുൻ­പു്… രാ­ധ­യു­മാ­യു­ള്ള വി­വാ­ഹം ന­ട­ക്കി­ല്ലെ­ന്നു് ഒരു നേരിയ സംശയം പൊ­തി­ഞ്ഞ­പ്പോൾ, തന്റെ തോളിൽ തല ചാ­യ്ച്ചു് സേതു ക­ര­ഞ്ഞ­തു്… ഇ­ന്ന­ലെ തന്റെ തോളിൽ തല ചാ­യ്ച്ചു ക­ര­ഞ്ഞ­തു പോലെ… ചി­ല­പ്പോൾ ല­ജ്ജ­യി­ല്ലാ­തെ കരയാൻ തന്റെ മു­ന്നിൽ മാ­ത്ര­മെ സേ­തു­വി­നു ആ­വു­ന്നു­ണ്ടാ­വു­ള്ളൂ എന്നു ഹ­രി­ക്കു് തോ­ന്നി.

രാധ… രാ­ധ­യ്ക്കെ­ങ്ങ­നെ മാ­ധ­വ­നെ മ­റ­ക്കാ­നാ­വും? ഹരി നൂ­റ്റാ­ണ്ടു­കൾ മുൻ­പു് വന്നു പോയ മാ­ധ­വ­നേ­യും രാ­ധ­യേ­യും കു­റി­ച്ചോർ­ത്തു. അ­ന്നും ഒ­ടു­വിൽ രാധ മാ­ധ­വ­നെ മ­റ­ന്നു പോ­യി­ട്ടു­ണ്ടാ­വു­മോ? ഒ­രു­പ­ക്ഷേ, രാധ മാ­ധ­വ­നെ മാ­ത്രം മ­റ­ന്നു പോ­യി­ട്ടു­ണ്ടാ­വി­ല്ല. അതു പോലെ മാധവൻ രാ­ധ­യേ­യും ഒ­രി­ക്ക­ലും മ­റ­ന്നു പോ­യി­ട്ടു­ണ്ടാ­വി­ല്ല. മ­റ­ന്നു പോ­കാ­തി­രി­ക്കാൻ അവർ വീ­ണ്ടും വീ­ണ്ടും പു­നർ­ജ്ജ­നി­ക്കു­ന്നു­ണ്ടാ­വും. വീ­ണ്ടും ക­ണ്ടു­മു­ട്ടു­ക­യും, പ്ര­ണ­യി­ക്കു­ക­യും ചെ­യ്യു­ന്നു­ണ്ടാ­വും. ആ­രു­മ­വ­രെ തി­രി­ച്ച­റി­യു­ന്നു­ണ്ടാ­വി­ല്ല. പ്ര­ണ­യി­ക്കാ­നാ­യി പു­നർ­ജ്ജ­നി­ക്കു­ന്ന­വർ…

സേതു, ഹരിയെ തു­ടർ­ന്നു­ള്ള ദി­വ­സ­ങ്ങ­ളിൽ ഇ­ട­യ്ക്കി­ടെ വി­ളി­ച്ചു കൊ­ണ്ടി­രു­ന്നു, വി­ചി­ത്ര­മാ­യ കഥകൾ പ­ങ്കു­വെ­യ്ക്കാൻ.

“കണ്ടു കൊ­ണ്ടി­രി­ക്കെ ഒരാളെ കാ­ണാ­താ­യാൽ… വേ­റൊ­രാ­ളാ­യാൽ… ഒരു പ­രി­ച­യ­വു­മി­ല്ലാ­ത്ത­തു് പോലെ പെ­രു­മാ­റാൻ തു­ട­ങ്ങി­യാൽ… എന്തു ചെ­യ്യും?… ഞാ­നാ­ണ­വ­ളു­ടെ സേതു എ­ന്നു് എ­ങ്ങ­നെ­യൊ­ക്കെ­യാ­ണു് അവളെ ബോ­ധ്യ­പ്പെ­ടു­ത്തേ­ണ്ട­തെ­ന്നു് എ­നി­ക്കു പോ­ലു­മ­റി­യി­ല്ല… ”

സേതു പ­റ­യു­ന്ന കാ­ര്യ­ങ്ങൾ കേ­ട്ടു്, സേ­തു­വി­ന്റെ സ്ഥാ­ന­ത്തു് താനും രാ­ധ­യു­ടെ സ­ഥാ­ന­ത്തു് സു­മി­ത്ര­യും ആ­യി­രു­ന്നെ­ങ്കിൽ… അതു് സ­ങ്കൽ­പ്പി­ക്കാൻ പോലും ഹരി ഭ­യ­പ്പെ­ട്ടു. വെറും ഒ­റ്റ­ത്ത­വ­ണ സ­ങ്കൽ­പ്പി­ച്ചു പോയാൽ പോലും ചി­ല­പ്പോൾ അതു പോലെ സം­ഭ­വി­ച്ചു പോ­യാ­ലോ?

ചില കാ­ര്യ­ങ്ങൾ സം­ഭ­വി­ക്കാ­തി­രി­ക്കു­ന്ന­താ­ണു് ഭാ­ഗ്യം. ഹരി ഭാ­ഗ്യ­ങ്ങ­ളെ കു­റി­ച്ചാ­ലോ­ചി­ച്ചു കൊ­ണ്ടി­രു­ന്നു. ഓർ­ക്കാൻ ആ­രെ­ങ്കി­ലും ഉ­ണ്ടാ­വു­ക എ­ന്ന­താ­ണു് ഏ­റ്റ­വും വലിയ ഭാ­ഗ്യം. ആ ഭാ­ഗ്യ­ത്തെ­ക്കു­റി­ച്ചു് അ­റി­യാ­തെ പോ­കു­ന്ന­താ­ണു് ഏ­റ്റ­വും വലിയ നിർ­ഭാ­ഗ്യം. ജീ­വി­ത­ത്തി­ന്റെ അ­വ­സാ­ന­ത്തെ അ­ധ്യാ­യ­ങ്ങ­ളി­ലെ­ത്തു­മ്പോൾ ചില സു­ന്ദ­ര ഓർ­മ്മ­കൾ മാ­ത്ര­മാ­വും സ­മ്പാ­ദ്യം. ഓർ­മ്മ­കൾ പ­ങ്കു­വെ­യ്ക്കാ­നാ­രു­മി­ല്ലാ­തെ, വെറും ശൂ­ന്യ­ത­യു­മൊ­ത്തു് ശൂ­ന്യ­മാ­യ മ­ന­സ്സു­മാ­യി ജീ­വി­ക്കു­ന്ന­തു്… വാർ­ദ്ധ­ക്യം ഭീ­ക­ര­മാ­വു­ന്ന­തു് ആ വെറും ഓർ­മ്മ­കൾ കൂടി ന­ഷ്ട­പ്പെ­ടു­മ്പോ­ഴാ­ണു്. അതു് ന­ഷ്ട­പ്പെ­ട്ട­വ­രു­മൊ­ത്തു് ജീ­വി­ക്കു­മ്പോ­ഴാ­ണു്… ‘ശേഷം ചി­ന്ത്യം’ എ­ന്നു് ജാ­ത­ക­ത്തി­ലെ­ഴു­തി­യ ആളെ ഹരി ആ നി­മി­ഷം വെ­റു­ത്തു.

ഒരു ദിവസം സേ­തു­വി­നെ വി­ളി­ച്ച­പ്പോൾ ഹരി ചോ­ദി­ച്ചു,

“നീ ബ്ര­ഹ്മാ­ന­ന്ദ­ന്റെ… ആ പഴയ പാ­ട്ടു്… അ­തി­പ്പോൾ പാ­ടാ­റി­ല്ലെ?”

“ഉം… ഇ­ട­യ്ക്കൊ­ക്കെ… അതു കേൾ­ക്കു­മ്പോൾ അവൾ ശാ­ന്ത­യാ­വും… കു­റ­ച്ചു് നേരം എന്തോ ഓർ­ക്കു­ന്ന­തു് പോലെ എ­ന്നേം നോ­ക്കി ഇ­രി­ക്കും… അവൾ വ­യ­ല­ന്റാ­വു­മ്പോ… തി­രി­ച്ചു കൊ­ണ്ടു വരാൻ എ­നി­ക്കി­പ്പോ ആ ഒരു പാ­ട്ടു് മാ­ത്ര­മേ ഉള്ളൂ… ”

ചില ദി­വ­സ­ങ്ങ­ളിൽ രാ­ത്രി­യാ­വും ഫോൺ വരിക. മൊബൈൽ ഫോൺ വിറ കൊ­ള്ളു­മ്പോൾ, സു­മി­ത്ര ഉ­ണ­രാ­തി­രി­ക്കാൻ ആവതും ശ്ര­മി­ച്ചു കൊ­ണ്ടു് ഹരി കി­ട­ക്ക­യു­ടെ ഒരു വ­ശ­ത്തു കൂടി പതിയെ വ­ഴു­തി­യി­റ­ങ്ങും. ലൈ­റ്റി­ടാ­തെ മുൻ­വ­ശ­ത്തെ മു­റി­യി­ലേ­ക്കു് നി­ശ്ശ­ബ്ദം ന­ട­ന്നു പോകും. ഇ­രു­ട്ടിൽ, ത­ണു­ത്ത സോ­ഫ­യി­ലി­രു­ന്നു് സേ­തു­വി­നെ കേൾ­ക്കും, അ­റി­യും, ആ­ശ്വ­സി­പ്പി­ക്കും, അയാൾ അ­ടു­ത്തു­ണ്ടെ­ന്ന മ­ട്ടിൽ വാ­ക്കു­ക­ളാൽ മു­തു­കിൽ പതിയെ ത­ട­വി­ക്കൊ­ടു­ക്കും. ത­നി­ക്കു് ഓർ­ത്തെ­ടു­ക്കാ­നാ­വു­ന്ന നല്ല കാ­ല­ങ്ങ­ളെ കു­റി­ച്ചു് പ­റ­ഞ്ഞു കൊ­ണ്ടി­രി­ക്കും. വരണ്ട ഭൂ­വി­ട­ങ്ങ­ളൊ­ഴി­വാ­ക്കി പ­ച്ച­പ്പു­ക­ളി­ലൂ­ടെ ന­ട­ന്നു കൊ­ണ്ടി­രി­ക്കും. ഓർ­മ്മ­ക­ളു­ടെ ച­ര­ടു­കൾ മു­റു­ക്കി കെ­ട്ടി­ക്കൊ­ണ്ടി­രി­ക്ക­ണം… അ­യ­ഞ്ഞു പോയാൽ…

മി­ന്നി ഒരു ദിവസം വി­ളി­ച്ചു, അവൾ അ­വൾ­ക്കാ­യി ക­ണ്ടെ­ത്തി­യ പുതിയ പേരു് പറയാൻ. പേ­രി­ലൊ­ന്നും കാ­ര്യ­മി­ല്ല, എ­പ്പോൾ വേ­ണ­മെ­ങ്കി­ലും മ­റ­ന്നു പോ­യേ­ക്കാ­വു­ന്ന വെ­റു­മൊ­രു വാ­ക്കു് മാ­ത്ര­മാ­ണു് പേ­രെ­ന്നു് പ­റ­യ­ണ­മെ­ന്നു തോ­ന്നി ഹ­രി­ക്കു്. ആരു് ആരെ ഏതു പേരിൽ എത്ര കാലം ഓർ­ത്തു വെ­യ്ക്കു­മെ­ന്നു ആർ­ക്കും പറയാൻ പ­റ്റി­ല്ല­ല്ലോ.

ഒ­രാ­ഴ്ച്ച സേ­തു­വി­ന്റെ ഫോൺ വി­ളി­കൾ ഉ­ണ്ടാ­യി­ല്ല. ഹ­രി­ക്കു് പ­രി­ഭ്ര­മ­മാ­യി. രാ­ധ­യ്ക്കു്? എ­പ്പോൾ വേ­ണ­മെ­ങ്കി­ലും എ­ന്തും സം­ഭ­വി­ക്കാ­വു­ന്ന­താ­ണു്. അ­വ­ളു­ടെ ഓർ­മ്മ­യു­ടെ സ്ലേ­റ്റി­ലെ അ­വ­സാ­ന­ത്തെ അ­ക്ഷ­ര­വും മാ­ഞ്ഞു പോ­യി­ട്ടു­ണ്ടാ­വു­മോ?… സ്വൈ­ര്യ­ക്കേ­ടു് പെ­രു­കി വ­ന്ന­പ്പോൾ നേ­രി­ട്ടു് ചെ­ന്നു കാണാൻ തീ­രു­മാ­നി­ച്ചു. ത­നി­ക്കു് മാ­ത്ര­മെ അവനെ ആ­ശ്വ­സി­പ്പി­ക്കാ­നാ­വൂ. നേരിൽ കണ്ടു സം­സാ­രി­ക്കു­മ്പോൾ സ­മാ­ധാ­ന­മാ­വും… അവനും ത­നി­ക്കും.

images/orvv-03.png

ചെ­ല്ലു­മ്പോൾ കണ്ടു, ഗേ­റ്റും കെ­ട്ടി­പ്പി­ടി­ച്ചു് ചങ്ങല കി­ട­ക്കു­ന്ന­തു്. ആ­ശ്വാ­സ­മാ­യി, ആ­ളു­ണ്ടു്. ഫോൺ കേ­ടാ­യ­താ­വും. ആ­വ­ലാ­തി­പ്പെ­ട്ട­തു വെ­റു­തെ! ഗേ­റ്റിൽ പതിയെ തട്ടി നോ­ക്കി. അ­ല്പ­നേ­രം കാ­ത്തു നി­ന്നു. എവിടെ അവൻ? ജ­നാ­ല­വി­രി ഉ­യ­രു­ന്ന­തു് കാ­ണു­ന്നി­ല്ല, മുൻ­വ­ശ­ത്തു­ള്ള വാതിൽ തു­റ­ക്കു­ന്ന­തു­മി­ല്ല. ഹരി സേ­തു­വി­നെ ഉ­റ­ക്കെ വി­ളി­ച്ചു. ഗേ­റ്റിൽ അല്പം കൂടി ശ­ക്തി­യാ­യി തട്ടി. അ­പ്പോ­ഴാ­ണു് കതകു് തു­റ­ന്ന­തു്. അ­ടു­ത്ത വീ­ട്ടി­ലേ­താ­ണെ­ന്നു മാ­ത്രം. അയാൾ ഗേ­റ്റ് തു­റ­ന്നു് വ­ന്നു് ഹ­രി­യോ­ടു് പ­റ­ഞ്ഞു,

“അവിടെ ഇപ്പോ ആ­രു­മി­ല്ല… ”

“എവിടെ പോയി?… ഞാൻ സേ­തു­വി­ന്റെ ഫ്ര­ണ്ടാ­ണു്… രാ­ധ­യ്ക്കു് വ­ല്ല­തും?”

“അ­വി­ടു­ത്തെ ആളു് മ­രി­ച്ചു പോയി. രണ്ടു ദിവസം ക­ഴി­ഞ്ഞാ­ണു് എ­ല്ലാ­രും അ­റി­ഞ്ഞ­തു്… ”

“എ­ന്നി­ട്ടു് രാധ?” ഹരി പ­രി­ഭ്ര­മ­ത്തോ­ടെ ചോ­ദി­ച്ചു.

“അവരെ മോളു് വന്നു കൂ­ട്ടി­ക്കൊ­ണ്ടു് പോയി. ഇ­പ്പൊ­ഴേ­തോ ഹോ­സ്പി­റ്റ­ലി­ലാ­ണെ­ന്നു കേ­ട്ടു”

പി­ന്നീ­ടൊ­ന്നും ചോ­ദി­ക്കാ­നും കേൾ­ക്കാ­നു­മി­ല്ലാ­യി­രു­ന്നു. ഹരി തി­രി­ഞ്ഞു ന­ട­ന്നു. അ­ടു­ത്ത നി­മി­ഷം ഭ­യ­ത്തോ­ടെ തി­രി­ച്ച­റി­ഞ്ഞു, താൻ വി­റ­യ്ക്കു­ന്നു… വേ­ച്ചു പോ­കു­ന്നു!

“എവിടെ ആ­യാ­ലും ഞാൻ നോ­ക്കു­ന്ന­തു് പോലെ ആവുമോ?” സേതു പ­റ­ഞ്ഞ­തോർ­ത്തു. സേ­തു­വി­ന്റെ ശബ്ദം കേ­ട്ടു.

രണ്ടു ദിവസം… അ­പ്പോ­ഴേ­ക്കും സേ­തു­വി­ന്റെ ശരീരം ജീർ­ണ്ണി­ച്ചു തു­ട­ങ്ങി­യി­ട്ടു­ണ്ടാ­വി­ല്ലെ?… രാധ ഒ­ന്നും ക­ഴി­ക്കാ­തെ, അ­ട­ച്ചി­ട്ട മു­റി­യിൽ… ക­ര­ഞ്ഞും… നി­ല­വി­ളി­ച്ചും… താൻ ആ­രെ­ന്ന­റി­യാ­തെ… ഭ­ക്ഷ­ണം ക­ഴി­ക്കാ­തെ… സേ­തു­വി­ന്റെ ശബ്ദം കേൾ­ക്കാ­തെ…

ഹരി അ­പ്പോൾ ഒ­രി­ക്കൽ കൂടി കാ­ര­ണ­മി­ല്ലാ­തെ ആ വാചകം ഓർ­ത്തു,

‘ടേ­ക്കി­റ്റ് ഫോർ ഗ്രാ­ന്റ­ഡ്…’

സാബു ഹ­രി­ഹ­രൻ
images/sabu_hariharan.jpg

ജനനം: 1972-ൽ.

സ്വ­ദേ­ശം: തി­രു­വ­ന­ന്ത­പു­രം.

അമ്മ: പി. ലളിത

അച്ഛൻ: എം. എൻ. ഹ­രി­ഹ­രൻ

കെ­മി­സ്ട്രി­യിൽ ബി­രു­ദ­വും, ക­മ്പ്യൂ­ട്ടർ സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ഡി­പ്ലോ­മ­യും. സോ­ഫ്റ്റ് വെയർ ഇ­ഞ്ചി­നീ­യർ. വായന, എ­ഴു­ത്തു്, യാത്ര, ഭ­ക്ഷ­ണം എ­ന്നി­വ­യിൽ താ­ത്പ­ര്യം. താഴെ പ­റ­യു­ന്ന­വ­യിൽ കഥകൾ പ്ര­സി­ദ്ധീ­ക­രി­ച്ചു വ­ന്നി­ട്ടു­ണ്ടു്.

മാ­തൃ­ഭൂ­മി, ദേ­ശാ­ഭി­മാ­നി, കേരള കൗ­മു­ദി, അകം (ആ­ഴ്ച്ച­പ്പ­തി­പ്പു്)

മാ­തൃ­ഭൂ­മി, ജ­ന­യു­ഗം, കേരള കൗ­മു­ദി, ച­ന്ദ്രി­ക, കേ­ര­ള­ഭൂ­ഷ­ണം (വാ­രാ­ന്ത­പ്പ­തി­പ്പു്)

അകം, കേരള കൗ­മു­ദി (ഓ­ണ­പ്പ­തി­പ്പു്)

ര­ണ്ടു് പു­സ്ത­ക­ങ്ങൾ (ക­ഥാ­സ­മാ­ഹാ­ര­ങ്ങൾ) പ്ര­സി­ദ്ധീ­ക­രി­ച്ചു.

  1. ‘നി­യോ­ഗ­ങ്ങൾ’ (പൂർണ പ­ബ്ലി­ക്കേ­ഷൻ­സ്, 2015)
  2. ‘ഉ­ടൽ­ദാ­നം’ (സൈകതം ബു­ക്സ്, 2017)
ക­ഴി­ഞ്ഞ പത്തു വർ­ഷ­ങ്ങ­ളാ­യി ന്യൂ സീ­ലാ­ന്റിൽ ഭാ­ര്യ­യും മ­ക­നു­മൊ­ത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

പു­ര­സ്കാ­രം: നന്മ സി. വി. ശ്രീ­രാ­മൻ സ്മാ­ര­ക ക­ഥാ­മ­ത്സ­രം 2019 ഒ­ന്നാം സ­മ്മാ­നം.

ക­ലി­ഗ്ര­ഫി: എൻ. ഭ­ട്ട­തി­രി

ചി­ത്ര­ങ്ങൾ: വി. പി. സു­നിൽ­കു­മാർ

Colophon

Title: Orvu (ml: ഓർ­വ്വ്).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-12-04.

Deafult language: ml, Malayalam.

Keywords: Short Story, Sabu Hariharan, Orvu, സാബു ഹ­രി­ഹ­രൻ, ഓർ­വ്വ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 22, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: The Avenue at Middelharnis, a painting by Meindert Hobbema (1638-1709). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: LJ Anjana; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.