SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Fortvivlan.jpg
Fortvivlelse, a painting by Edvard Munch (1863–1944).
വെ­റു­മൊ­രു സാ­യാ­ഹ്ന­വാർ­ത്ത
സാബു ഹ­രി­ഹ­രൻ
images/sabu-01.jpg

വൈ­ശാ­ഖ­ന്റെ കൈവശം ഒരു പേരും വി­ലാ­സ­വു­മു­ണ്ടു്. ഓ­ഫീ­സിൽ നി­ന്നു കൊ­ടു­ത്ത­താ­ണു്. വി­ലാ­സ­ത്തിൽ പ­റ­ഞ്ഞി­ട്ടു­ള്ള ഇ­ട­ത്തേ­ക്കു് പോവുക, അവിടെ ഉ­ള്ള­വ­രു­മാ­യി സം­സാ­രി­ക്കു­ക, വി­വ­ര­ങ്ങൾ ശേ­ഖ­രി­ക്കു­ക, ഫോ­ട്ടോ­കൾ എ­ടു­ക്കു­ക. ഇ­ത്ര­യു­മാ­ണ­യാ­ളെ ഏ­ല്പ്പി­ച്ചി­ട്ടു­ള്ള ചു­മ­ത­ല­കൾ. ആ വി­ലാ­സം തേ­ടി­യു­ള്ള യാ­ത്ര­യി­ലാ­ണു് അ­യാ­ളി­പ്പോൾ. പു­റ­ത്തു് തി­ള­യ്ക്കു­ന്ന വെയിൽ. ധ­രി­ച്ചി­രി­ക്കു­ന്ന ഷർ­ട്ടി­ന­ടി­യിൽ വി­യർ­പ്പി­ന്റെ­യൊ­രു വ­ഴു­ക്കൻ ഉ­ടു­പ്പു കൂടി ഉ­ണ്ടോ­യെ­ന്നു സംശയം. ന­ഗ­ര­ത്തി­ലെ ഒരു സാ­യാ­ഹ്ന­പ­ത്ര­ത്തി­നു വേ­ണ്ടി­യാ­ണു് അയാൾ ജോലി ചെ­യ്യു­ന്ന­തു്. സാ­യാ­ഹ്ന­ത്തി­ലൂ­ടെ ന­ട­ന്നു ദി­ന­പ­ത്ര­ത്തിൽ ചെ­ന്നു കയറണം-​അതാണാഗ്രഹം. അതിനു മുൻ­പു് വാർ­ത്ത­ക­ളു­ടെ നിർ­മ്മാ­ണ ര­ഹ­സ്യം പ­ഠി­ച്ചെ­ടു­ക്ക­ണം. കാ­ഴ്ച്ച­ക­ളിൽ നി­ന്നും, ശ­ബ്ദ­ങ്ങ­ളിൽ നി­ന്നും വാർ­ത്ത­കൾ ഇ­ഴ­പി­രി­ച്ചെ­ടു­ക്കാൻ പ­ഠി­ക്ക­ണം. വാർ­ത്ത­ക­ളെ ക­ഥ­ക­ളാ­ക്കു­ക­യും, കഥകളെ വാർ­ത്ത­ക­ളാ­ക്കു­ക­യും ചെ­യ്യു­ന്ന മാ­ന്ത്രി­ക­വി­ദ്യ­യു­ടെ ര­ഹ­സ്യ­ക്കൂ­ട്ട­റി­യ­ണം. ‘മീൻ!’ ‘മീൻ!’ എന്ന വി­ളി­ച്ചു­കൂ­വൽ ശ­ബ്ദ­ത്തി­നു നേർ­ക്കു് തല തി­രി­ച്ച­പ്പോൾ കാ­ഴ്ച്ച ചെ­ന്നു ത­റ­ച്ച­തു് ഒരു ബാ­ല­നി­ലാ­ണു്. വെ­ള്ളം നി­റ­ച്ച ഒരു പ്ലാ­സ്റ്റി­ക് കവർ അവൻ ഉ­യർ­ത്തി പി­ടി­ച്ചി­ട്ടു­ണ്ടു്. അ­തി­നു­ള്ളിൽ ത­ങ്ങ­ളെ ആരോ ആർ­ക്കോ വി­ല്ക്കു­ക­യാ­ണെ­ന്ന സ­ത്യ­മ­റി­യാ­തെ, അ­ദൃ­ശ്യ­മാ­യ അ­തി­രു് ഭി­ത്തി ഭേ­ദി­ക്കാൻ നി­ര­ന്ത­രം ശ്ര­മി­ക്കു­ന്ന സ്വർ­ണ്ണ­മ­ത്സ്യ­ങ്ങൾ. ആ കാ­ഴ്ച്ച­യിൽ നി­ന്നും ക­ണ്ണെ­ടു­ത്തു് അയാൾ ബസ് സ്റ്റാ­ന്റി­ലേ­ക്കു് വേഗം ന­ട­ന്നു.

ബ­സ്സി­ലി­രി­ക്കു­മ്പോൾ, വാർ­ത്ത­ക­ളെ­ക്കു­റി­ച്ചാ­യി ആലോചന. ദു­ര­ന്ത­ത്തി­ന്റെ ഉ­രു­ക്കു കൈ പ­തി­ച്ചു്, അ­വ­ശ­രാ­യി ഇ­രി­ക്കു­ന്ന­വ­രെ­യാ­ണു് പ­ത്ര­ങ്ങൾ­ക്കാ­വ­ശ്യം. വാ­യ­ന­ക്കാർ­ക്കു് ചില വാർ­ത്ത­ക­ളോ­ടു് ഒരു പ്ര­ത്യേ­ക തരം ആ­ഭി­മു­ഖ്യ­മു­ണ്ടു്. ആ­സ­ക്തി­യോ­ളം പോന്ന ആ­ഭി­മു­ഖ്യം. അ­പ­ക­ട­ങ്ങൾ, കൊ­ല­പാ­ത­കം, ബ­ലാ­ത്സം­ഗം, മോഷണം, ക­വർ­ച്ച ഈ വി­ഷ­യ­ങ്ങൾ വാ­യി­ക്കാ­നാ­ണു് വാ­യ­നാ­ഭൂ­രി­പ­ക്ഷ­ത്തി­നു താ­ത്പ­ര്യം. അതും വെറും ഒരു ബോ­ക്സ് വാർ­ത്ത കൊ­ണ്ടു് തൃ­പ്തി­പ്പെ­ടി­ല്ല. വാ­യി­ക്കു­ക­യ­ല്ല, വാ­യി­ച്ചാ­സ്വ­ദി­ക്കു­ക­യാ­ണ­വർ. വി­ശ­ദ­മാ­യ വാർ­ത്ത­യാ­ണു് പ്ര­തീ­ക്ഷി­ക്കു­ന്ന­തു്. ചി­ത്ര­ങ്ങ­ളു­മു­ണ്ടെ­ങ്കിൽ അ­വ­രു­ടെ മ­ന­സ്സു് നി­റ­യും. അവർ അ­ത്ത­രം വാർ­ത്ത­കൾ ഇ­ഷ്ട­പ്പെ­ടു­ന്നു എ­ന്നു് പുറമെ പ­റ­യു­ക­യി­ല്ല. പക്ഷേ, വി­ശ­ദാം­ശ­ങ്ങൾ അ­റി­യാൻ അവ നി­ര­ത്തു­ന്ന പ­ത്ര­ത്താ­ളു­കൾ തേടി പോകും. വാ­ഹ­നാ­പ­ക­ട­മാ­ണെ­ന്നി­രി­ക്ക­ട്ടെ, മ­രി­ച്ച­യാ­ളു­ടെ പ്രാ­യം, ഫോ­ട്ടോ, അ­വ­യ­വ­ങ്ങൾ­ക്കു് പ­റ്റി­യ ക്ഷ­ത­ങ്ങൾ. ഇ­ത്ര­യും നിർ­ബ­ന്ധം. വി­വാ­ഹി­ത­നാ­ണെ­ങ്കിൽ എത്ര നാൾ­ക്കു് മുൻ­പാ­ണു് വി­വാ­ഹം ക­ഴി­ഞ്ഞ­തു? കു­ട്ടി­ക­ളു­ണ്ടെ­ങ്കിൽ എത്ര കു­ട്ടി­കൾ? കു­ട്ടി­ക­ളു­ടെ പ്രാ­യം—ഇ­തൊ­ക്കെ­യും വേണം. മ­രി­ച്ച­വ­രു­ടെ എണ്ണം കൂ­ടു­ന്ന­തു് അ­നു­സ­രി­ച്ചു് ചി­ത്ര­ങ്ങ­ളു­ടെ എ­ണ്ണ­വും കൂടണം. ഇ­ടി­യേ­റ്റ വാഹനം വന്ന വഴി, ഇ­ടി­ച്ച വാഹനം വന്ന വഴി… ഒ­ക്കെ­യും വ­ര­ച്ചു കാണണം. എ­ങ്കി­ലേ വാർ­ത്ത പൂർ­ണ്ണ­മാ­വൂ! ബ­ലാ­ത്സം­ഗം എന്നു മാ­ത്രം പ­റ­ഞ്ഞാൽ പോരാ, അതിനു മു­ന്നിൽ ‘ക്രൂ­ര­മാ­യി’ എന്നു കൂടി ചേർ­ക്ക­ണം. മു­റി­വേ­റ്റ അ­വ­യ­വ­ങ്ങ­ളു­ടെ വി­ശ­ദ­മാ­യ വി­വ­ര­ണ­വും വേണം. മു­റി­പ്പാ­ടു­ക­ളു­ടെ, ക­ടി­യേ­റ്റ പാ­ടു­ക­ളു­ടെ, അ­റ്റു­പോ­യ, തു­ള­ഞ്ഞു­പോ­യ ശ­രീ­ര­ഭാ­ഗ­ങ്ങ­ളു­ടെ… അ­ങ്ങ­നെ എ­ല്ലാം വേണം. ‘സാ­ഡി­സ്റ്റു­കൾ’ അയാൾ പി­റു­പി­റു­ത്തു. വാ­യ­ന­ക്കാ­രെ സാ­ഡി­സ്റ്റു­ക­ളാ­ക്കു­ക­യാ­ണു്… അ­വ­ര­റി­യാ­തെ…

വ­ഴി­യി­ലെ തി­ക്കും തി­ര­ക്കും ത­ട­സ്സ­ങ്ങ­ളും കാരണം പ്ര­തീ­ക്ഷി­ച്ച­തി­ലും വൈ­കി­യാ­ണു് ബസ്സ് ല­ക്ഷ്യ­സ്ഥാ­ന­ത്തു് എ­ത്തി­ച്ചേർ­ന്ന­തു്. അ­ടു­ത്തു കണ്ട ഹോ­ട്ട­ലിൽ നി­ന്നും ഉ­ച്ച­യൂ­ണു് വാ­ങ്ങി വി­ശ­പ്പി­നു മു­ക­ളിൽ ത­ട്ടി­യി­ട്ടു് ക്ഷീ­ണ­മൊ­തു­ക്കി­യ ശേഷം വൈ­ശാ­ഖൻ വീ­ട­ന്വേ­ഷി­ച്ചി­റ­ങ്ങി. അ­പ­രി­ചി­ത­രോ­ടു് അ­ന്വേ­ഷി­ച്ചും, അവർ ചൂ­ണ്ടി­ക്കാ­ട്ടി­യ ഇ­ട­ങ്ങ­ളി­ലൂ­ടെ ന­ട­ന്നും വീ­ടി­രി­ക്കു­ന്ന വ­ഴി­യി­ലെ­ത്തി­ച്ചേർ­ന്നു. വഴി ടാ­റി­ട്ടി­ട്ടു് അ­ധി­ക­നാ­ളാ­യെ­ന്നു തോ­ന്നു­ന്നി­ല്ല. റോഡിൽ ചി­ല­യി­ട­ങ്ങ­ളിൽ പൈ­പ്പി­നു വേ­ണ്ടി കു­ഴി­ച്ച കു­ഴി­കൾ മ­ണ്ണി­ട്ടു് മൂ­ടി­യ­തു് കണ്ടു. മു­റി­വി­നു മു­ക­ളിൽ മ­രു­ന്നു വെ­ച്ചു കെ­ട്ടി­യ­തു് പോ­ലെ­യു­ണ്ടു്. വീ­ട്ടി­ലേ­ക്കു് ന­ട­ന്ന­ട­ക്കു­മ്പോൾ ശ്ര­ദ്ധി­ച്ചു, വ­ഴി­ക്കി­രു­വ­ശ­ത്തു­മു­ള്ള മിക്ക വീ­ടു­ക­ളും പു­തു­താ­യി പ­ണി­ക­ഴി­പ്പി­ച്ച­വ. പുതിയ മാ­തൃ­ക­യി­ലു­ള്ള­വ. വൈ­ശാ­ഖൻ വീ­ടി­നു മു­ന്നിൽ ഒരു നി­മി­ഷം നി­ന്നു. രണ്ടു ഭീ­മാ­കാ­ര­ന്മാർ­ക്കി­ട­യിൽ ഞെ­രു­ങ്ങി നി­ല്ക്കു­ന്ന ഒരു കു­ള്ള­നെ പോലെ തോ­ന്നി­ച്ചു ആ വീടു്. അ­പ്പു­റ­വു­മി­പ്പു­റ­വും മാ­ളി­ക­കൾ. ന­ടു­വി­ലാ­യി ഓ­ടി­ട്ട ആ പഴയ കെ­ട്ടി­ടം. ആരെയോ ഭ­യ­ന്നു്, പ­തു­ങ്ങി ആ ചെറിയ വീടു് കൂ­നി­പ്പി­ടി­ച്ചി­രി­ക്കു­ന്നു. പെ­യ്ന്റ­ടർ­ന്ന, തു­രു­മ്പി­ന്റെ ഭ­ക്ഷ­ണ­മാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന ഗേ­റ്റു് തു­റ­ന്നു് വൈ­ശാ­ഖൻ ന­ട­ന്നു. മുൻ­വ­ശ­ത്തു് അല്പം മു­റ്റ­മു­ണ്ടു്. വ­ര­ണ്ടു­ണ­ങ്ങി, ക്ഷീ­ണി­ച്ചു് തല താ­ഴ്ത്തി നി­ല്ക്കു­ന്ന ചെ­ടി­കൾ. ദാ­ഹി­ച്ചു നി­ല്ക്കു­ന്ന പ­ച്ച­ജീ­വ­നു­കൾ. വ­രാ­ന്ത­യിൽ ഒരു തടി സ്റ്റൂ­ളും ര­ണ്ടു് ത­ടി­ക്ക­സേ­ര­ക­ളും കാ­ണു­ന്നു­ണ്ടു്. വി­ലാ­സം തെ­റ്റി­യി­ട്ടി­ല്ല, വീടു മാറി പോ­യി­ട്ടു­മി­ല്ല. പക്ഷേ, ഇ­താ­യി­രു­ന്നി­ല്ല മ­ന­സ്സിൽ അ­വ്യ­ക്ത­മാ­യെ­ങ്കി­ലും വ­ര­ച്ചി­ട്ട ചി­ത്രം.

ഓ­ഫീ­സിൽ നി­ന്നി­റ­ങ്ങു­മ്പോൾ, ക­ണ്ണി­റു­ക്ക­ലി­ന്റെ അ­ക­മ്പ­ടി­യോ­ടെ കി­ട്ടി­യ ഒരു ഉ­പ­ദേ­ശം, വൈ­ശാ­ഖ­ന്റെ മ­ന­സ്സിൽ തെ­ളി­ഞ്ഞു മ­റ­ഞ്ഞു. ‘വാർ­ത്ത കൊ­ടു­ത്താ­ലും ഗു­ണ­മു­ണ്ടാ­കും… കൊ­ടു­ക്കാ­തി­രു­ന്നാ­ലും ഗു­ണ­മു­ണ്ടാ­കും. ഈ വാർ­ത്ത കൊ­ണ്ടും, ചില ഗു­ണ­ങ്ങ­ളൊ­ക്കെ­യു­ണ്ട്!’

‘ആ­രു­മി­ല്ലെ?’ രണ്ടു വട്ടം ചോ­ദി­ച്ചി­ട്ടു്, വൈ­ശാ­ഖൻ വ­രാ­ന്ത­യി­ലേ­ക്കു് പതിയെ കാ­ലെ­ടു­ത്തു വെ­ച്ചു. മ­റു­പ­ടി­ശ­ബ്ദ­മൊ­ന്നും കേൾ­ക്കാ­ത്ത­തു് കൊ­ണ്ടു് ഒന്നു ര­ണ്ടു് ചു­വ­ടു­കൾ കൂടി മു­ന്നോ­ട്ടു് വെ­ച്ചു. പാതി തു­റ­ന്നു കി­ട­ന്ന വാ­തിൽ­പാ­ളി­കൾ­ക്കി­ട­യി­ലൂ­ടെ, വീ­ട്ടി­നു­ള്ളിൽ നി­റ­ഞ്ഞി­രി­ക്കു­ന്ന ഇ­രു­ട്ടു് കാണാം. ക­ട്ട­പി­ടി­ച്ചു്, നി­ശ്ച­ല­മാ­യി നി­ല്ക്കു­ന്ന ഇ­രു­ട്ടു്. വാ­തി­ലിൽ രണ്ടു മൂ­ന്നു് വട്ടം ന­ടു­വി­രൽ മ­ട­ക്കി മു­ട്ടി. മ­റു­പ­ടി­യെ­ന്നോ­ണം ഉ­ള്ളി­ലെ­വി­ടെ നി­ന്നോ കഫം ക­ഴു­ത്തു മു­റു­ക്കി­യ ചു­മ­ശ­ബ്ദം കേ­ട്ടു. രണ്ടു ചു­വ­ടു് പി­ന്നോ­ക്കം മാറി നി­ന്നു. ഇ­രു­ട്ടു് മു­റി­ച്ചു് ഒരു വൃ­ദ്ധ­രൂ­പം വ­രാ­ന്ത­യി­ലേ­ക്കു് ഇ­റ­ങ്ങി വന്നു. ഉ­റ­ക്ക­ക്ഷീ­ണം നി­റ­ഞ്ഞു തൂ­ങ്ങി­യ ക­ണ്ണു­കൾ. നെ­ഞ്ചു നിറയെ, ജീ­വി­ച്ചു തീർ­ത്ത കാലം തെ­ളി­യി­ക്കു­ന്ന എ­ഴു­ന്നു നിൽ­ക്കു­ന്ന നരച്ച രോമം. നീളം കു­റ­ഞ്ഞ, മു­ഷി­ഞ്ഞ കൈലി മു­ണ്ടു്, പൊരി വന്നു തു­ട­ങ്ങി­യ കാ­ലു­കൾ കാ­ണി­ച്ചു ത­രു­ന്നു­ണ്ടു്.

വൈ­ശാ­ഖൻ സ്വയം പ­രി­ച­യ­പ്പെ­ടു­ത്തി. എ­ന്തി­നാ­ണു് വ­ന്ന­തെ­ന്നും അ­റി­യി­ച്ചു. ഒ­ന്നും ചോ­ദി­ക്കു­ക­യോ, പ­റ­യു­ക­യോ ചെ­യ്യാ­തെ വൃ­ദ്ധൻ, തു­റ­ന്നു കി­ട­ന്ന തു­രു­മ്പി­ച്ച ഗേ­റ്റി­ലേ­ക്കു് നി­സ്സം­ഗ­ത­യോ­ടെ മുഖം തി­രി­ച്ചു. തന്റെ നേർ­ക്കു് നോ­ക്കു­ന്ന­തു് പോ­ലു­മി­ല്ല. ഈ അ­മ്മാ­വൻ ത­ന്നോ­ടു് പോ­യ്ക്കൊ­ള്ളാ­നാ­ണൊ പ­റ­യു­ന്ന­തു? ചി­ല­പ്പോൾ മാ­ധ്യ­മ­ങ്ങ­ളു­ടെ ശ­ക്തി­യേ­ക്കു­റി­ച്ചു് ശ­രി­യാ­യ അ­വ­ബോ­ധ­മു­ണ്ടാ­വി­ല്ല. അതോ ഉ­റ­ക്ക­ത്തി­നി­ട­യിൽ വി­ളി­ച്ചു­ണർ­ത്തി­യ­തു് തീരെ ഇ­ഷ്ട­പ്പെ­ട്ടി­ട്ടു­ണ്ടാ­വി­ല്ലെ­ന്നു വരുമോ? അതോ കേൾ­വി­ക്കു­റ­വു്? വൈ­ശാ­ഖൻ കു­റ­ച്ചു് കൂടി ഉ­ച്ച­ത്തിൽ പ­റ­ഞ്ഞു, ‘അ­മ്മാ­വാ, നി­ങ്ങ­ടെ മോനെ സ്റ്റേ­ഷ­നിൽ കൊ­ണ്ടു­പോ­യി ത­ല്ലി­ച്ച­ത­ച്ചി­ല്ലെ?… അത് ന­മ്മു­ടെ പ­ത്ര­ത്തിൽ കൊ­ടു­ത്താൽ കൂ­ടു­തൽ ശ്ര­ദ്ധ കി­ട്ടും. എ­ന്തെ­ങ്കി­ലും ന­ട­പ­ടി­യു­ണ്ടാ­വും. ന­ഷ്ട­പ­രി…’

അ­പ്പോ­ഴേ­ക്കും വൃ­ദ്ധൻ ഞൊറി വന്നു തു­ട­ങ്ങി­യ വലതു കൈ ഉ­യർ­ത്തി ആ വാ­ക്കി­ന്റെ വരവു് ത­ട­ഞ്ഞു. അ­പ്പോ­ഴും അയാൾ വൈ­ശാ­ഖ­ന്റെ നേർ­ക്കു് നോ­ക്കി­യി­ല്ല.

ഈ അ­മ്മാ­വ­നെ­ന്താ പ­ത്ര­ക്കാ­രോ­ടി­ത്ര ദേ­ഷ്യം?

വൈ­ശാ­ഖ­നു് അവിടെ വ­ന്ന­പ്പോൾ മുതൽ അ­സു­ഖ­ക­ര­മാ­യ ഒരു വി­കാ­രം തോ­ന്നി­ത്തു­ട­ങ്ങി­യി­രു­ന്നു. അല്പം ശ­ബ്ദ­മു­യർ­ത്തി വൈ­ശാ­ഖൻ ചോ­ദി­ച്ചു:

‘അ­മ്മാ­വാ… ഞാൻ പ­റ­യു­ന്ന­ത് അ­മ്മാ­വ­ന് മ­ന­സ്സി­ലാ­വു­ന്നു­ണ്ടോ?’

വൃ­ദ്ധൻ തു­രു­മ്പു ഗേ­റ്റിൽ നി­ന്നും ക­ണ്ണെ­ടു­ക്കാ­തെ ദുർ­ബ്ബ­ല­മാ­യ ശ­ബ്ദ­ത്തിൽ ചോ­ദി­ച്ചു:

‘മോ­നേ­ത്… പ­ത്ര­ത്തീ­ന്നാ പ­റ­ഞ്ഞേ?’

വൈ­ശാ­ഖൻ അ­ഭി­മാ­ന­ത്തോ­ടെ പേരു് വീ­ണ്ടും പ­റ­ഞ്ഞു. അ­ത്ര­യ്ക്കു് അ­റി­യ­പ്പെ­ടു­ന്ന­തൊ­ന്നു­മ­ല്ലേ­ലും, തെ­റ്റി­ല്ലാ­ത്ത പ്ര­ചാ­ര­മു­ള്ള­താ­ണു്. കേ­ട്ടി­രി­ക്കാൻ സാ­ധ്യ­ത­യു­ണ്ടു്.

‘അ­ക­ത്തേ­ക്ക് വന്ന്… കാ­ണു­ന്നി­ല്ലെ?’ വൈ­ശാ­ഖ­ന്റെ നേർ­ക്ക് നോ­ക്കാ­തെ വൃ­ദ്ധൻ ചോ­ദി­ച്ചു.

ശ­രി­യാ­ണു്, വ­ന്ന­തു് അ­ക­ത്തു­ള്ള ആളിനെ കാ­ണാ­നാ­ണു്. അ­യാ­ളിൽ നി­ന്നും കൂ­ടു­തൽ വി­വ­ര­ങ്ങൾ ശേ­ഖ­രി­ക്കാ­നാ­ണു്. അ­യാ­ളു­ടെ ചില ഫോ­ട്ടോ­കൾ എ­ടു­ക്കാ­നാ­ണു്. ഈ അ­മ്മാ­വ­നു് അ­റി­യി­ല്ല പ­ത്ര­ത്തി­ന്റെ ശക്തി! ഈ വാർ­ത്ത ഒന്നു മഷി പു­ര­ണ്ടു് വ­ന്നോ­ട്ടെ…

വൃ­ദ്ധൻ പതിയെ തി­രി­ഞ്ഞു് അ­ക­ത്തേ­ക്കു് പോയി. ഇ­രു­ട്ടി­ലേ­ക്കു് കയറും മുൻ­പു് അയാൾ ഒന്നു തി­രി­ഞ്ഞു നോ­ക്കി. പി­ന്തു­ടർ­ന്നു പോകണോ വേ­ണ്ട­യോ എ­ന്നു് സം­ശ­യി­ച്ചു നിൽ­ക്കു­ക­യാ­യി­രു­ന്നു വൈ­ശാ­ഖൻ.

മു­റി­ക്ക­ക­ത്തേ­ക്കു് കാലു് വെ­ച്ച­തും, പി­ടി­ച്ചു നിർ­ത്തി­യ­തു പോലെ വൈ­ശാ­ഖൻ നി­ന്നു പോയി. ഒരടി കൂടി മു­ന്നോ­ട്ടു് വെ­യ്ക്കാൻ വയ്യ. മു­ഴു­ക്കെ­യും ഇ­രു­ട്ടു്. ഇ­രു­ട്ടിൽ ച­വി­ട്ടി­യാ­ണു് നി­ല്ക്കു­ന്ന­തു്. കൈ നീ­ട്ടി­യാൽ, തൊ­ടു­ന്ന­തു് ഇ­രു­ട്ടി­ലാ­വും. സ്വി­ച്ചു് ഓൺ ചെ­യ്യു­ന്ന ശബ്ദം കേ­ട്ടു. അ­ടു­ത്ത നി­മി­ഷം, മ­ങ്ങി­യ മ­ഞ്ഞ­വെ­ളി­ച്ചം മേ­ല്ക്കൂ­ര­യിൽ ഉ­ദി­ച്ചു. ക­ണ്ണി­ലേ­ക്കു് കയറി വന്ന കാ­ഴ്ച്ച­യിൽ, കു­മ്മാ­യം തേച്ച ചു­വ­രി­നോ­ടു ചേർ­ത്തി­ട്ട ക­ട്ടി­ലിൽ ഒരു രൂ­പ­മു­ണ്ടാ­യി­രു­ന്നു. വലതു കൈ­യ്യിൽ ഒരു വെ­ളു­ത്ത കെ­ട്ടു്. അതിൽ നി­ന്നു­മൊ­രു ചരടു് ക­ഴു­ത്തി­ലേ­ക്കു് നീ­ണ്ടു് പോ­യി­ട്ടു­ണ്ടു്. തലയിൽ വ­ലി­ച്ചൊ­ട്ടി­ച്ചൊ­രു പ്ലാ­സ്റ്റർ. കി­ട­ക്കു­ന്ന രൂ­പ­ത്തി­ന­ടു­ത്തേ­ക്കു് മു­ഖ­മ­ടു­പ്പി­ച്ച­പ്പോൾ കണ്ടു, പോ­റ­ലു­കൾ നി­റ­ഞ്ഞ, നീരു് വ­ന്നു് വീ­ങ്ങി­യ ശ­രീ­ര­വു­മാ­യി ഒരാൾ ക­ണ്ണ­ട­ച്ചു കി­ട­ക്കു­ന്ന­തു്. മ­രു­ന്നു­ക­ളു­ടെ മണം. ഒ­രാ­ശു­പ­ത്രി വാർ­ഡി­ലേ­ക്കു് കാ­ലെ­ടു­ത്തു വെ­ച്ച­തു പോലെ തോ­ന്നി.

‘ഫോ­ട്ടോ… എ­ടു­ക്കു­ന്നി­ല്ലെ?’

പ­രി­ഹാ­സം പു­ര­ണ്ട വൃ­ദ്ധ­ശ­ബ്ദം വൈ­ശാ­ഖ­നു പി­ന്നിൽ നി­ന്നും മു­ന്നി­ലേ­ക്കു് കയറി വന്നു. വൈ­ശാ­ഖൻ ഒ­ന്നും മി­ണ്ടാ­തെ ആ രൂ­പ­ത്തി­നെ തന്നെ നോ­ക്കി നിൽ­ക്കു­ക­യാ­യി­രു­ന്നു. രൂ­പ­ത്തി­ന്റെ നെ­ഞ്ചും­കൂ­ടു് പതിയെ ഉ­യർ­ന്നു താ­ഴു­ന്നു­ണ്ടു്. ഉ­റ­ക്ക­മാ­ണു്. വെ­ളി­ച്ചം പതിയെ ക­ണ്ണി­ലേ­ക്കു് കയറി വന്നു. കാ­ഴ്ച്ച കു­റ­ച്ചു കൂടി വ്യ­ക്ത­മാ­യി. അ­പ്പോ­ഴാ­ണു് കി­ട­ക്കു­ന്ന രൂ­പ­ത്തി­നെ ചു­റ്റി­പ്പി­ടി­ച്ച ഒരു മെ­ല്ലി­ച്ച കൈ കൂടി കാണാൻ ക­ഴി­ഞ്ഞ­തു്. മെ­ലി­ഞ്ഞ ഒരു പെൺ­കു­ട്ടി ആ രൂ­പ­ത്തി­നെ ചേർ­ത്തു പി­ടി­ച്ചി­രി­ക്കു­ക­യാ­ണു്. പു­ള്ളി­യു­ള്ള പാ­വാ­ട­യാ­ണ­വൾ ധ­രി­ച്ചി­രി­ക്കു­ന്ന­തു്. പെൺ­കു­ട്ടി­യു­ടെ വ­ല­തു­കാൽ രൂ­പ­ത്തി­നെ പൊ­തി­യും പോലെ ചേർ­ത്തു വെ­ച്ചി­രി­ക്കു­ന്നു. ആർ­ക്കും ഈ രൂ­പ­ത്തി­നെ വി­ട്ടു കൊ­ടു­ക്കി­ല്ല എന്ന ഭാ­വ­ത്തിൽ.

വൈ­ശാ­ഖ­ന്റെ കൈ ക്യാ­മ­റ­യി­ലേ­ക്കു് നീ­ണ്ടു. അയാൾ ക്യാ­മ­റ മ­റ­ച്ചു പി­ടി­ക്കാ­നാ­ണു് ശ്ര­മി­ച്ച­തു്.

‘ഒ­ന്നും ചോ­ദി­ക്കു­ന്നി­ല്ലെ?’ ചതഞ്ഞ ശബ്ദം വീ­ണ്ടും കേ­ട്ടു.

അതിനു മ­റു­പ­ടി പറയാൻ നിൽ­ക്കാ­തെ വൈ­ശാ­ഖൻ തി­രി­ഞ്ഞു് പതിയെ മു­റി­ക്കു് പു­റ­ത്തേ­ക്കു് ന­ട­ന്നു. ചു­രു­ങ്ങി ഒരു ക­ടു­കോ­ളം ചെ­റു­താ­യി പോ­യെ­ന്നും, എത്ര ന­ട­ന്നി­ട്ടും വാതിൽ വ­രെ­യെ­ത്താൻ ക­ഴി­യു­ന്നി­ല്ല­യെ­ന്നും തോ­ന്നി. കാ­ലു­കൾ­ക്കു് ബ­ല­ക്ഷ­യ­മ­നു­ഭ­വ­പ്പെ­ടു­ന്നു­ണ്ടു്. മു­റി­ക്കു് പു­റ­ത്തേ­ക്കു് തല നീ­ട്ടി­യ­പ്പോൾ വലിയ ആ­ശ്വാ­സം തോ­ന്നി.

വ­രാ­ന്ത­യു­ടെ ഭാ­ഗ­മാ­യ അ­ര­മ­തി­ലി­ലി­രു­ന്നു് വൈ­ശാ­ഖൻ മുഖം കൊ­ടു­ക്കാ­തെ പ­തി­ഞ്ഞ ശ­ബ്ദ­ത്തിൽ ചോ­ദി­ച്ചു, ‘സ­ത്യ­ത്തിൽ… എ­ന്തി­നാ­ണ്… പി­ടി­ച്ചു കൊ­ണ്ട് പോയതു?… ആരാണ് ഇ­ങ്ങ­നെ… ഇ­ത്ര­യും…’

വൃ­ദ്ധൻ പൊ­ട്ടി­ത്തെ­റി­ക്കു­മോ എന്നു ഭ­യ­ന്നാ­ണു് ചോ­ദി­ച്ച­തു്. എ­ന്നാ­ല­ത്ഭു­ത­ക­ര­മാ­വി­ധം നി­സ്സം­ഗ­ത­യോ­ടെ പു­റ­ത്തേ­ക്കു് നോ­ക്കി നി­ല്ക്കു­ന്ന അയാളെ ക­ണ്ടു് വൈ­ശാ­ഖൻ വ­ല്ലാ­ണ്ടാ­യി. മൗ­ന­ത്തി­ന്റെ ഭാ­ര­വും, മൗനം പേ­റു­ന്ന പ്ര­തി­ഷേ­ധ­വും അ­ന്നാ­ദ്യ­മാ­യി വൈ­ശാ­ഖൻ അ­നു­ഭ­വി­ച്ചു.

വൈ­ശാ­ഖൻ അയാളെ സൂ­ക്ഷി­ച്ചു നോ­ക്കി­യി­രു­ന്നു. ഒരു വാ­ക്കെ­ങ്കി­ലും?

വൃ­ദ്ധൻ ചു­വ­രി­നോ­ടു് ചേർ­ത്തി­ട്ടി­രു­ന്ന തടി സ്റ്റൂ­ളിൽ കൂ­നി­ക്കൂ­ടി ഇ­രു­ന്നു.

അതു ക­ണ്ട­പ്പോൾ ചി­റ­കു­ക­ളൊ­തു­ക്കി­യി­രി­ക്കു­ന്ന ഒരു വലിയ വ­യ­സ്സൻ പ­ക്ഷി­യു­ടെ ചി­ത്രം മ­ന­സ്സി­ലേ­ക്കു് കയറി വന്നു. ഒരു നീണ്ട ശ്വാ­സ­മെ­ടു­ത്തു് പ­തി­ഞ്ഞ സ്വ­ര­ത്തിൽ വൃ­ദ്ധൻ ചോ­ദി­ച്ചു, ‘മോ­നേ­ത് പ­ത്ര­ത്തീ­ന്നാ പ­റ­ഞ്ഞ­ത്?’

ഇ­ത്ത­വ­ണ, ശബ്ദം താ­ഴ്ത്തി മ­റു­പ­ടി പ­റ­യു­മ്പോൾ വൈ­ശാ­ഖ­നു് തന്റെ ആ­ത്മ­വി­ശ്വാ­സം പ­കു­തി­യും ആ­വി­യാ­യി പോ­യ­താ­യി തോ­ന്നി.

‘മോ­നി­വി­ടെ ആ­ദ്യാ­യി­ട്ടാ­ണൊ വ­രു­ന്ന­ത്?’

‘ഉം’

‘ഈ… വീട് കണ്ടോ?… മോൻ ചു­റ്റി­ലു­മു­ള്ള വീ­ടു­ക­ളൊ­ക്കെ കണ്ടോ?’

‘ഉം’

‘ഇ­തേ­താ­ണ്ട് പത്തു സെ­ന്റു­ണ്ട്. എ­ന്റ­പ്പ­ന്റെ സ്വ­ത്താ… ഇതു മാ­ത്രേ ഉള്ളു ഇപ്പൊ… തൊ­ട്ട­പ്പു­റ­ത്ത് ആരാ താ­മ­സി­ക്കു­ന്ന­തെ­ന്ന­റി­യാ­മോ?’

‘ഇല്ല’.

താൻ അ­യൽ­ക്കാ­രെ കു­റി­ച്ചു് അൽ­പ്പ­മെ­ങ്കി­ലു­മ­റി­യാൻ ശ്ര­മി­ക്ക­ണ­മാ­യി­രു­ന്നു. ആ­രോ­ടെ­ങ്കി­ലും ഈ സ്ഥ­ല­ത്തെ വ­സ്തു­ത­കൾ തി­ര­ക്ക­ണ­മാ­യി­രു­ന്നു…

‘അ­പ്പു­റ­ത്ത് ഒരു പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­നാ…’

‘ഉം’

‘ഇ­പ്പു­റ­ത്ത് താ­മ­സി­ക്കു­ന്ന­ത് അ­യാ­ളു­ടെ ഒരു ബ­ന്ധു­വാ’

‘ഉം’

‘കു­റ­ച്ച് വർ­ഷ­ങ്ങൾ­ക്ക് മുൻപ് വരെ ഇവിടെ ഒന്നു രണ്ട് ചെറിയ വീ­ടു­കൾ മാ­ത്ര­മെ ഉ­ണ്ടാ­യി­രു­ന്നു­ള്ളൂ… ചു­റ്റു­മു­ള്ള വലിയ വീ­ടു­ക­ളൊ­ക്കെ അ­ടു­ത്ത കാ­ല­ത്ത് വ­ന്ന­താ. ക­ണ്ടി­ല്ലെ എന്റെ ഈ വീടു മാ­ത്രം ഒരു അ­ശ്രീ­ക­രം പോലെ ബാ­ക്കി വീ­ടു­കൾ­ക്കി­ട­യി­ലി­രി­ക്കു­ന്ന­ത്?’ അത് പ­റ­ഞ്ഞ് അയാൾ ശ­ബ്ദ­മി­ല്ലാ­തെ ചി­രി­ച്ചു.

വൈ­ശാ­ഖൻ അതിനു മൂ­ളി­യി­ല്ല.

‘കു­റ­ച്ച് മാ­സ­ങ്ങൾ­ക്ക് മുൻപ് ഇവിടെ ഒരാള് വന്ന് ഈ വസ്തു കൊ­ടു­ക്കു­ന്നോ എന്ന് ചോ­ദി­ച്ചു. എ­ങ്ങ­നെ കൊ­ടു­ക്കാ­നാ­ണ്? എ­ന്നി­ട്ട് എവിടെ പോ­കാ­നാ­ണ്? എന്റെ പീടിക ഇവിടെ അ­ടു­ത്താ­ണ്. എന്റെ അ­പ്പ­നെ അ­ട­ക്കി­യ­ത് ഈ പ­റ­മ്പി­ലാ­ണ്… ഈ മ­ണ്ണിൽ… ഞാൻ ജ­നി­ച്ച­തും വ­ളർ­ന്ന­തു­മൊ­ക്കെ ഇ­വി­ടെ­യാ… ഞാൻ മ­രി­ക്ക­ണ­തും ഇവിടെ തന്നെ ആവും… എന്റെ അ­പ്പ­ന്റെ അ­ടു­ത്ത്…’

അതു പ­റ­ഞ്ഞു്, വി­ള­ക്കു് വെ­യ്ക്കു­ന്നി­ട­ത്തേ­ക്കു് വൃ­ദ്ധൻ നോ­ക്കി. എ­ന്നി­ട്ടു തു­ടർ­ന്നു, ‘അന്ന് അയാളു പോയ ശേഷം ഇവിടെ വേറെ പലരും വന്നു വസ്തു വിൽ­ക്കു­ന്നോ എന്നു ചോ­ദി­ക്കാൻ തു­ട­ങ്ങി. ഞാൻ സ­മ്മ­തി­ക്കു­ന്നി­ല്ലാ­ന്ന് ക­ണ്ട­പ്പോ, അവരു ഭീ­ഷ­ണി­യാ­യി…’

‘എ­ന്നി­ട്ട്… പോ­ലീ­സിൽ പോയി പരാതി പ­റ­ഞ്ഞി­ല്ലെ?’

‘ക­ക്കു­ന്നോ­രോ­ടെ­ങ്ങ­നെ ക­ള്ള­നെ കു­റി­ച്ച് പറയും?’ ആ പ­റ­ഞ്ഞ­തു് കു­റ­ച്ചു­റ­ക്കെ­യാ­യി­രു­ന്നു.

‘അ­തെ­ന്താ?’

‘ഈ വസ്തു വാ­ങ്ങാ­നും പി­ന്നെ ഭീ­ഷ­ണി­പ്പെ­ടു­ത്താ­നു­മൊ­ക്കെ ആളെ വി­ട്ട­തു് അ­പ്പു­റ­ത്തെ പോ­ലീ­സു­കാ­രൻ ത­ന്നെ­യാ… ഒരു ദിവസം… എന്റെ പീടിക ആരോ കു­ത്തി­ത്തു­റ­ന്നു് എ­ല്ലാ­മെ­ടു­ത്തോ­ണ്ടു് പോയി’ ‘പരാതി പ­റ­ഞ്ഞി­ല്ലെ?’

‘ആരോട്?… പരാതി പറയാൻ പോയതാ… അ­ന്ന­യാ­ള് പ­റ­ഞ്ഞ­ത്… ത­ന്നോ­ട­ന്നേ പ­റ­ഞ്ഞി­ല്ലെ കൂ­ടും­കു­ടു­ക്കേ­മൊ­ക്കെ എ­ടു­ത്ത് സ്ഥലം വി­ട്ടോ­ളാൻ… ഇപ്പോ ക­ണ്ടി­ല്ലെ എന്ന്…’ ‘എ­ന്നി­ട്ട് ക­ള്ള­നെ പി­ടി­ച്ചോ?’

images/sabu-02.jpg

‘ഇല്ല… നാ­ട്ടി­ല് അ­തി­ലും വലിയ കാ­ര്യ­ങ്ങ­ളൊ­ക്കെ ന­ട­ക്കു­മ്പോ… ഈ ചെറിയ പീടിക മോഷണം ആര് അ­ന്വേ­ഷി­ക്കാ­നാ…’

‘അ­മ്മാ­വ­ന്റെ മോന്… ശ­രി­ക്കും എന്താ പ­റ്റീ­തു?’

‘അ­യാ­ളി­പ്പോ എന്റെ മോ­ന്റെ പി­റ­ക­യാ…’

‘ഉം?’

‘അവൻ ജോലി ചെ­യ്യു­ന്നി­ട­ത്ത് എന്തോ തി­രി­മ­റി ക­ണ്ടെ­ന്നും പ­റ­ഞ്ഞ് അവനെ പി­ടി­ച്ചോ­ണ്ട് പോയി… പി­ന്നെ വ­ന്ന­ത് ഇ­ങ്ങ­നെ­യാ…’

‘…’

‘ഞ­ങ്ങ­ളെ എ­ങ്ങ­നേ­ലും ഇ­വി­ട­ന്ന് പൊ­റ­ത്താ­ക്ക­ണം അതിനാ… ഇ­തൊ­ക്കെ…’

വൈ­ശാ­ഖൻ ചു­മ­രി­ലേ­ക്കു് ക­ണ്ണ­യ­ച്ചു.

പെ­യ്ന്റ­ടർ­ന്ന ചു­വ­രിൽ തൂ­ങ്ങി കി­ട­പ്പു­ണ്ടാ­യി­രു­ന്നു, മ­ങ്ങി­യ തടി ഫ്രേ­യ്മി­നു­ള്ളിൽ ചില പഴയ നേ­താ­ക്ക­ളു­ടെ ചി­ത്ര­ങ്ങൾ. സ്വാ­ത­ന്ത്ര്യ­സ­മ­ര സേ­നാ­നി­കൾ­ക്കൊ­പ്പം അ­പ­രി­ചി­ത­നാ­യ ഒ­രാ­ളു­ടെ ചി­ത്ര­വും.

‘അ­മ്മാ­വൻ… പാർ­ട്ടി­യോ­ട് ഇ­തൊ­ന്നും പ­റ­ഞ്ഞി­ല്ലെ?’

‘ഉം… പാർ­ട്ടി­ക്ക് എന്നെ കൊ­ണ്ടെ­ന്തു ഗുണം?… അ­തൊ­ക്കെ പ­ണ്ട­ല്ലെ?… ഗു­ണ­മു­ള്ളോ­രു­ടെ കൂ­ടെ­യ­ല്ലെ പാർ­ട്ടി?… എന്റെ കൈ­യ്യി­ലെ­വി­ടെ പണം?… അപ്പൻ സ്വാ­ത­ന്ത്ര്യ­സ­മ­ര­ത്തി­ലൊ­ക്കെ പ­ങ്കെ­ടു­ത്ത ആ­ളാ­യി­രു­ന്നു… ഇപ്പോ എ­ല്ലാ­ത്തി­നും സ്വാ­ത­ന്ത്ര്യ­മാ­യ­ല്ലോ… ആർ­ക്കും… എ­ന്തി­നും…’

‘ആ­രെ­ങ്കി­ലും… ഒ­രാ­ളെ­ങ്കി­ലും…’

‘ഒരാളോ?… ഒരാള് വി­ചാ­രി­ച്ചാൽ എ­ന്തു് ന­ട­ക്കാ­നാ?… മോൻ ഒ­റ്റ­യ്ക്ക­ല്ലെ?… മോ­നെ­ന്ത് ചെ­യ്യാൻ പ­റ്റും?’

‘എ­നി­ക്കി­ത് പ­ത്ര­ത്തിൽ കൊ­ടു­ക്കാൻ പ­റ്റും’

‘കൊ­ടു­ത്തി­ട്ട്?… എത്ര നാ­ളി­തൊ­ക്കെ ആ­ളു­ക­ള് വാ­യി­ക്കും?… ഇതു് പ­ത്ര­ത്തിൽ വന്നാ പി­ന്നെ അ­തി­നും അയാള്…’

‘എ­ന്നി­ട്ട് അ­മ്മാ­വൻ എന്ത് ചെ­യ്യാൻ പോ­വാ­ണ്?’

‘എന്ത് ചെ­യ്യാ­നാ­ണ്?… എന്റെ മരണം വരെ ഇ­ങ്ങ­നെ പോവും… അതിനു ശേഷം… അ­റി­ഞ്ഞൂ­ടാ… അ­വ­ന്റെ മോൾ­ക്കാ­ണേൽ അ­മ്മ­യി­ല്ല… ദൂരെ എ­വി­ടേ­ലും പോയി അവളെ വേറേ പ­ള്ളി­ക്കൂ­ട­ത്തിൽ ചേർ­ത്ത് പ­ഠി­പ്പി­ക്കാ­നോ, എന്റെ പീടിക വി­റ്റി­റ്റ് പോ­വാ­നോ… അ­തൊ­ന്നും ന­ട­ക്കൂ­ല മോനെ…’

വൈ­ശാ­ഖൻ അയാളെ തന്നെ നോ­ക്കി­യി­രു­ന്നു… എ­ന്താ­ണി­യാ­ളോ­ടു് പ­റ­യേ­ണ്ട­തു? പ്ര­ശ്ന­ങ്ങൾ സ്വ­ന്തം ജീ­വി­ത­ത്തിൽ ന­ട­ന്നു ക­യ­റു­മ്പോൾ മാ­ത്ര­മാ­ണു് ഗൗ­ര­വ­ഭാ­വം വ­രു­ന്ന­തു്… അ­തു­വ­രേ­ക്കും അ­തെ­ല്ലാം വെറും വാർ­ത്ത­കൾ… മ­റ­ന്നു പോകാൻ സൗ­ക­ര്യ­മു­ള്ള വാർ­ത്ത­കൾ… വാർ­ത്ത­ക­ളെ മൂ­ടാ­നും മ­റ­യ്ക്കാ­നും കെൽ­പ്പു­ള്ള ഒ­ന്നേ­യു­ള്ളൂ… പുതിയ വാർ­ത്ത­കൾ…

ഇവിടെ ഈ ചെറിയ മ­ണ്ണിൽ എ­ത്ര­യെ­ത്ര വിഷമ പ്ര­ശ്ന­ങ്ങൾ… എ­ത്ര­യെ­ത്ര തർക്ക വി­ഷ­യ­ങ്ങൾ… അ­തി­നൊ­ക്കെ­യും ഉ­ത്ത­ര­ങ്ങ­ളോ പ­രി­ഹാ­ര­മോ… എ­ല്ലാം മാ­ഞ്ഞു് പോ­യി­ട്ടേ­യു­ള്ളൂ… ഒ­ന്നു­കിൽ കാ­ല­ത്തി­ന്റെ ഒ­ഴു­ക്കിൽ… അ­ല്ലെ­ങ്കിൽ മ­റ­വി­യിൽ… ആ­യു­സ്സി­ല്ലാ­ത്ത, അ­നാ­ഥ­രാ­യി­ക്കൊ­ണ്ടി­രി­ക്കു­ന്ന വാർ­ത്ത­കൾ…

‘എ­ന്തൊ­ക്കെ തരം മ­നു­ഷ്യ­ര്…’ വൈ­ശാ­ഖൻ ആ­രോ­ടെ­ന്നി­ല്ലാ­തെ പി­റു­പി­റു­ത്തു…

വൃ­ദ്ധൻ വൈ­ശാ­ഖ­നെ നോ­ക്കി­യ ശേഷം പതിയെ പ­റ­ഞ്ഞു, ‘ഇല്ല മോനെ, വെറും രണ്ടു തരം മ­നു­ഷ്യ­രെ ഉള്ളൂ… പേ­ടി­യൊ­ള്ളോ­രും അ­തി­ല്ലാ­ത്തോ­രും…’

അൽ­പ­നേ­ര­ത്തെ മൗ­ന­ത്തി­നു ശേഷം വൃ­ദ്ധൻ ചോ­ദി­ച്ചു, ‘മോ­നെ­ന്തേ­ലും… കു­ടി­ക്കാ­നെ­ടു­ക്ക­ട്ടെ?’

വൈ­ശാ­ഖൻ വൃ­ദ്ധ­ന്റെ വാ­ക്കു­ക­ളെ കു­റി­ച്ചു് തന്നെ ആ­ലോ­ചി­ക്കു­ക­യാ­യി­രു­ന്നു.

കൂ­ട്ടി വെ­ച്ചു കൊ­ണ്ടി­രു­ന്ന ചി­ന്ത­കൾ ആ ചോ­ദ്യ­ത്തിൽ ചിതറി പോയി.

‘വേണ്ട അ­മ്മാ­വാ… ദാ­ഹ­മി­ല്ല…’

വൈ­ശാ­ഖ­നു അവിടെ തന്നെ ഇ­രി­ക്ക­ണ­മെ­ന്നും അതല്ല, അ­ടു­ത്ത നി­മി­ഷം അവിടെ നി­ന്നും ഇ­റ­ങ്ങി ന­ട­ക്ക­ണ­മെ­ന്നും തോ­ന്നി.

‘നേരം… ഇ­രു­ട്ടി തു­ട­ങ്ങീ­ലെ…’ അതും പ­റ­ഞ്ഞു് വൈ­ശാ­ഖൻ പതിയെ എ­ഴു­ന്നേ­റ്റു.

പോ­ക്ക­റ്റി­ലേ­ക്കു് കൈ നീ­ട്ടി­യ­പ്പോൾ കി­ട്ടി­യ­തു് നൂ­റി­ന്റേം അ­മ്പ­തി­ന്റേം കു­റ­ച്ചു് നോ­ട്ടു­ക­ളാ­ണു്.

‘അ­മ്മാ­വാ… ഇ­തി­രി­ക്ക­ട്ടെ… എ­ന്തേ­ലും…’ അതും പ­റ­ഞ്ഞു ചു­ളി­വു വീണ കൈ­ക­ളിൽ പി­ടി­പ്പി­ക്കാൻ ശ്ര­മി­ച്ചു.

‘അയ്യോ… വേണ്ട വേണ്ട…’ അയാൾ കൈകൾ പി­ന്നി­ലേ­ക്കു് വ­ലി­ച്ചു. വൈ­ശാ­ഖൻ നോ­ട്ടു­കൾ അ­ര­മ­തി­ലിൽ വെ­ച്ചു തി­രി­ഞ്ഞു.

‘ഞാൻ… ഞാ­നി­നി­യും വരാം…’ അ­ത്ര­യു­മേ വൈ­ശാ­ഖ­നു പറയാൻ പ­റ്റി­യു­ള്ളൂ…

ഇ­രു­ട്ടു് നി­റ­യാൻ തു­ട­ങ്ങി­യ മു­റ്റ­ത്തു് കൂടി ന­ട­ക്കു­മ്പോൾ വൈ­ശാ­ഖ­നു തോ­ന്നി, പി­ന്നിൽ ആ പ­ടി­ക്ക­ലിൽ, ത­ന്നേ­യും നോ­ക്കി ആ വൃ­ദ്ധൻ അവിടെ തന്നെ നിൽ­പ്പു­ണ്ടാ­വു­മെ­ന്നു്.

പ്ര­തീ­ക്ഷ­ക­ളോ, പ­രി­ഹാ­ര­വ­ഴി­ക­ളോ ഇ­ല്ലാ­തെ… നി­സ്സം­ഗ­നാ­യി…

ഒരു പക്ഷേ, … താൻ പോയി ക­ഴി­യു­മ്പോൾ അയാൾ അ­പ്പ­ന്റെ കു­ഴി­മാ­ട­ത്തി­ലേ­ക്കു് നോ­ക്കു­മാ­യി­രി­ക്കും…

ന­ട­ക്കു­മ്പോൾ വൈ­ശാ­ഖ­ന്റെ തല കു­നി­ഞ്ഞു പോ­യി­രു­ന്നു. പി­ന്നി­ലേ­ക്കൊ­രു വട്ടം കൂടി നോ­ക്ക­ണ­മെ­ന്നു­ണ്ടാ­യി­രു­ന്നെ­ങ്കി­ലും ആവും വിധം നി­യ­ന്ത്രി­ച്ചു. അ­പ്പോ­ഴ­റി­ഞ്ഞു, മൂർ­ച്ച തേ­ഞ്ഞൊ­രു ചോ­ദ്യം ത­നി­ക്കു് വ­ല്ലാ­ത്ത സ്വൈ­ര്യ­ക്കേ­ടു് തന്നു കൊ­ണ്ടി­രി­ക്കു­ന്നു. ഉ­ള്ളി­ലെ­വി­ടെ­യോ കൊ­ണ്ടു് പോറിയ ഒ­ന്നു്.

‘ഒരാള് വി­ചാ­രി­ച്ചാൽ എന്ത് ന­ട­ക്കാ­നാ?… മോൻ ഒ­റ്റ­യ്ക്ക­ല്ലെ?… മോ­നെ­ന്ത് ചെ­യ്യാൻ പ­റ്റും?’

ആ അ­മ്മാ­വൻ പ­റ­ഞ്ഞ­തിൽ പാ­തി­യെ ശ­രി­യു­ള്ളൂ. രണ്ടു തരം മ­നു­ഷ്യ­രേ­യു­ള്ളൂ… പ്ര­തി­ക­രി­ക്കു­ന്ന­വ­രും പ്ര­തി­ക­രി­ക്കാ­ത്ത­വ­രും… അയാൾ വെ­ളി­ച്ചം വിതറി നിന്ന ഒരു വൈ­ദ്യു­ത പോ­സ്റ്റി­ന­ടു­ത്തെ­ത്തി­യ­പ്പോൾ നി­ന്നു. വാർ­ത്ത­ക­ളെ­ഴു­തു­ന്ന­തി­ലും ന­ല്ല­തു് സ്വ­യ­മൊ­രു വാർ­ത്ത ആ­വു­ന്ന­താ­ണു്. വൈ­ശാ­ഖൻ തി­രി­ഞ്ഞു ന­ട­ക്കാൻ തു­ട­ങ്ങി.

രണ്ടു മാ­ളി­ക­കൾ­ക്കി­ട­യിൽ പ­തു­ങ്ങി­യി­രി­ക്കു­ന്ന ആ ചെറിയ കൂര… മാ­ളി­ക­യു­ടെ മു­ന്നിൽ വന്നു നി­ന്നു ചു­റ്റി­ലും നോ­ക്കി.

വ­ഴി­യു­ടെ ഒരു വ­ശ­ത്താ­യി റോഡ് പ­ണി­ക്കാ­യി കൂ­ട്ടി­യി­ട്ടി­രു­ന്ന ചെറിയ ക­രി­ങ്കൽ ക­ഷ്ണ­ങ്ങൾ…

ആ­ദ്യ­ത്തെ കല്ലു പാ­ഞ്ഞു ചെ­ന്നു് ല­ക്ഷ്യം ക­ണ്ട­തു് ഒ­ന്നാം നി­ല­യി­ലെ ജ­നാ­ല­യു­ടെ ചി­ല്ലി­ലാ­യി­രു­ന്നു. ര­ണ്ടാ­മ­ത്തേ­തി­നു് കു­റ­ച്ചു കൂടി കൃ­ത്യ­ത വേ­ണ്ടി­യി­രു­ന്നു. മുൻ­വ­ശ­ത്തു് പാർ­ക്കു് ചെ­യ്തി­രു­ന്ന കാ­റി­ന്റെ ചി­ല്ലു്… മൂ­ന്നാ­മ­ത്തേ­തു് ഇടതു ചൂ­ണ്ടു­വി­രൽ കാ­ട്ടി­യ ദി­ശ­യി­ലേ­ക്കു് പാ­യു­മ്പോൾ ചിലർ ശ­ബ്ദ­മു­ണ്ടാ­ക്കി കൊ­ണ്ടു് കതകു് തു­റ­ന്നു വ­രു­ന്നു…

അയാൾ ക­ല്ലു­ക­ളെ­ടു­ക്കാ­നാ­യി കു­നി­ഞ്ഞു. പേന പോ­ക്ക­റ്റിൽ നി­ന്നും താഴെ വീണു. നി­വ­രു­മ്പോൾ മു­ന്നിൽ കൂടി ഒരു സൈ­ക്കിൾ ബെ­ല്ല­ടി­ച്ചു കൊ­ണ്ടു് വേ­ഗ­ത്തിൽ പോയി. അയാൾ മാ­ളി­ക­യി­ലേ­ക്കു് നോ­ക്കി. ര­ണ്ടാം നി­ല­യി­ലെ മു­റി­യിൽ ഇ­പ്പോൾ വെ­ളി­ച്ച­മു­ണ്ടു്. ചു­റ്റി­ലും നോ­ക്കി. ആ­രു­മി­ല്ല. ആരും തന്റെ നേർ­ക്കു് ഓടി വ­രു­ന്നി­ല്ല. ഒ­ന്നാം നി­ല­യു­ടെ ക­ണ്ണാ­ടി ജന്നൽ… കെ­ട്ടി­ട­ത്തി­ന്റെ മുൻ­വ­ശ­ത്തു് പാർ­ക്കു് ചെ­യ്തി­രു­ന്ന കാ­റി­ന്റെ ചി­ല്ലു്… ഒ­ന്നി­ലും ഒരു പോറൽ കൂ­ടി­യി­ല്ല. എ­റി­യാ­നെ­ടു­ത്ത ക­ല്ലു­ക­ളെ­ല്ലാം കൈ­വെ­ള്ള­യി­ലി­പ്പോ­ഴും… ശരീരം മു­ഴു­ക്കെ­യും വി­യർ­ത്തി­രി­ക്കു­ന്നു. കൈ­യ്യിൽ നി­ന്നും ക­ല്ലു­കൾ അ­യാ­ള­റി­യാ­തെ വഴുതി താ­ഴേ­ക്കു് വീണു. തെ­രു­വു് വി­ള­ക്കി­ന്റെ മ­ങ്ങി­യ വെ­ളി­ച്ച­ത്തി­നു കീഴെ വി­ള­ക്കു­ക്കാ­ലി­നെ പോലെ അയാൾ തല കു­നി­ച്ചു നി­ന്നു. അ­തു­വ­രെ അ­യാ­ളു­ടെ ചെ­യ്തി­കൾ ആ­കാം­ക്ഷ­യോ­ടെ നോ­ക്കി നി­ന്നി­രു­ന്ന, ചില മോ­ക്ഷം കി­ട്ടാ­ത്ത ആ­ത്മാ­ക്കൾ, ‘ഭീരൂ’ എ­ന്നു് അയാളെ നോ­ക്കി വി­ളി­ച്ച ശേഷം ഇ­രു­ട്ടി­ലേ­ക്കു് പിൻ­വാ­ങ്ങി. വൈ­ശാ­ഖൻ പതിയെ തി­രി­ഞ്ഞു ന­ട­ന്നു. താഴെ വീണു പോയ പേന, തി­രി­കെ­യെ­ടു­ക്കാൻ മ­റ­ന്നു പോ­യി­രു­ന്നു അയാൾ.

സാബു ഹ­രി­ഹ­രൻ
images/SabuHariharan.jpg

ജനനം: 1972-ൽ.

സ്വ­ദേ­ശം: തി­രു­വ­ന­ന്ത­പു­രം.

അമ്മ: പി. ലളിത

അച്ഛൻ: എം. എൻ. ഹ­രി­ഹ­രൻ

കെ­മി­സ്ട്രി­യിൽ ബി­രു­ദ­വും, ക­മ്പ്യൂ­ട്ടർ സ­യൻ­സിൽ ബി­രു­ദാ­ന­ന്ത­ര ഡി­പ്ലോ­മ­യും. സോ­ഫ്റ്റ് വെയർ ഇ­ഞ്ചി­നീ­യർ. വായന, എ­ഴു­ത്തു്, യാത്ര, ഭ­ക്ഷ­ണം എ­ന്നി­വ­യിൽ താ­ത്പ­ര്യം. താഴെ പ­റ­യു­ന്ന­വ­യിൽ കഥകൾ പ്ര­സി­ദ്ധീ­ക­രി­ച്ചു വ­ന്നി­ട്ടു­ണ്ടു്. മാ­തൃ­ഭൂ­മി, ദേ­ശാ­ഭി­മാ­നി, കേരള കൗ­മു­ദി, അകം (ആ­ഴ്ച്ച­പ്പ­തി­പ്പു്), ജ­ന­യു­ഗം, കേ­ര­ള­ഭൂ­ഷ­ണം (വാ­രാ­ന്ത­പ്പ­തി­പ്പു്), അകം, കേരള കൗ­മു­ദി (ഓ­ണ­പ്പ­തി­പ്പു്).

രണ്ട് പു­സ്ത­ക­ങ്ങൾ (ക­ഥാ­സ­മാ­ഹാ­ര­ങ്ങൾ) പ്ര­സി­ദ്ധീ­ക­രി­ച്ചു.

  1. ‘നി­യോ­ഗ­ങ്ങൾ’ (പൂർണ പ­ബ്ലി­ക്കേ­ഷൻ­സ്, 2015)
  2. ‘ഉ­ടൽ­ദാ­നം’ (സൈകതം ബു­ക്സ്, 2017)

ക­ഴി­ഞ്ഞ പത്തു വർ­ഷ­ങ്ങ­ളാ­യി ന്യൂ സീ­ലാ­ന്റിൽ ഭാ­ര്യ­യും മ­ക­നു­മൊ­ത്തു് താമസം.

ഭാര്യ: സിനു

മകൻ: നന്ദൻ

ചി­ത്ര­ങ്ങൾ: വി. മോഹനൻ

Colophon

Title: Verumoru Sayahnavartha (ml: വെ­റു­മൊ­രു സാ­യാ­ഹ്ന­വാർ­ത്ത).

Author(s): Sabu Hariharan.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-15.

Deafult language: ml, Malayalam.

Keywords: Short story, Sabu Hariharan, Verumoru Sayahnavartha, സാബു ഹ­രി­ഹ­രൻ, വെ­റു­മൊ­രു സാ­യാ­ഹ്ന­വാർ­ത്ത, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Fortvivlelse, a painting by Edvard Munch (1863–1944). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.