SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Renaissance_africaine.jpg
View of the “Monument de la Renaissance africaine” (African Renaissance Monument), a photograph by Dr. Alexey Yakovlev .
ന­വോ­ത്ഥാ­ന­ത്തി­ന്റെ ‘ഗുരു’നേരം
കെ. വി­നോ­ദ് ച­ന്ദ്രൻ
“അഹോ! നാടകം നി­ഖി­ല­വും”[1]

നാ­രാ­യ­ണ ഗു­രു­വി­ന്റെ ക­ല­യി­ലൂ­ടെ, ചി­ന്ത­യി­ലൂ­ടെ, ഒരു പു­ന­സ്സ­ഞ്ചാ­ര­മാ­ണി­തു്. കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ഉ­ദാ­ത്ത­വും ദീ­പ്ത­വും ഗു­പ്ത­വു­മാ­യ പ്ര­ത­ല­ങ്ങ­ളെ ഈ അ­ന്വേ­ഷ­ണ­ത്തിൽ “നാം” സ­ന്ധി­ക്കു­ന്നു. ച­രി­ത്ര­ത്തി­ന്റെ ‘ലഘു’നേ­ര­ങ്ങ­ളിൽ നി­ന്നു­കൊ­ണ്ട­ത്രേ ആ­ധു­നി­കർ ന­വോ­ത്ഥാ­ന­ത്തി­ന്റെ ബൃ­ഹ­ദാ­ഖ്യാ­ന­ങ്ങൾ ച­മ­ച്ച­തു്. എ­ന്നാൽ ന­വോ­ത്ഥാ­ന­ത്തി­ന്റെ ഗു­രു­നേ­ര­ത്തെ­യാ­ണു് ഈ ലേഖനം പി­ന്തു­ട­രു­ന്ന­തു്. ‘ഗുരു’വി­ന്റെ ചി­ന്ത­യെ­യും, അ­തു­വ­ഴി കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ബൗ­ദ്ധി­ക­വും സർ­ഗ്ഗാ­ത്മ­ക­വു­മാ­യ വി­താ­ന­ങ്ങ­ളെ­യും ചി­ന്ത­യു­ടെ ഒരു അ­തി­ച­രി­ത്ര­ത്തിൽ (trans-​history) അ­ട­യാ­ള­പ്പെ­ടു­ത്തു­വാ­നാ­ണു് ഇവിടെ ശ്രമം.

ന­വോ­ത്ഥാ­ന­ത്തി­ന്റെ നേരം ച­രി­ത്ര­ബ­ദ്ധ­വും അ­തേ­സ­മ­യം ച­രി­ത്രാ­തി­വർ­ത്തി­യു­മാ­ണു്. ന­വ­ന­വ­മാ­യി തി­രി­ച്ചു­വ­രു­ന്ന (eternal recurrence) വ്യ­തി­രി­ക്ത­നേ­രം. ആ­ധു­നി­കർ­ക്കു് ന­വോ­ത്ഥാ­നം ഒരു ഭൂ­ത­കാ­ല വ്യ­വ­ഹാ­ര­മ­ത്രെ. മാ­ന­വി­ക പു­രോ­ഗ­തി­യു­ടെ മ­ഹാ­ഖ്യാ­ന­ത്തിൽ ഉൾ­പ്പെ­ടു­ത്ത­പ്പെ­ടേ­ണ്ട ഒരു ഏടു്, ഡേറ്റ. അ­ല്ലെ­ങ്കിൽ ച­രി­ത്ര­പ­ര­മാ­യ ഒരു ഗൃ­ഹാ­തു­ര­ത. എ­ന്നാൽ ഒരു അ­തി­ച­രി­ത്ര­കാ­ര­ന്റെ/രി­യു­ടെ കാ­ഴ്ച­പ്പാ­ടിൽ ന­വോ­ത്ഥാ­നം ഭാ­വി­യു­ടെ വ്യ­വ­ഹാ­ര­മാ­കു­ന്നു. ഭാ­വി­യു­ടെ ഉ­ത്ഥാ­നം. ഭാ­വി­യു­ടെ നി­ര­ന്ത­ര നിർ­മ്മി­തി­യാ­ണു് ന­വോ­ത്ഥാ­ന­ത്തെ നി­ത്യ­ന­വ­മാ­ക്കു­ന്ന­തു്. ഭൂ­ത­വർ­ത്ത­മാ­ന­ങ്ങ­ളു­ടെ തു­ടർ­ച്ച­യാ­യി വ­രു­ന്ന രേ­ഖീ­യ­മാ­യ ഭാ­വി­കാ­ല­മ­ല്ല ഇതു്. അ­നു­ക്ര­മ­കാ­ല­ത്തെ ഭേ­ദി­ച്ചു കൊ­ണ്ടു്, ഭൂ­ത­വർ­ത്ത­മാ­ന­ങ്ങ­ളെ കീ­ഴ്മേൽ മ­റി­ച്ചു­കൊ­ണ്ടു്, തി­രി­ച്ചെ­ത്തു­ന്ന ‘രൂ­പാ­ന്ത­ര­ണ’ത്തി­ന്റെ ‘അകാല’ കാലം (“untimely time[2]). ‘കാ­ലാ­കാ­ല­മ­കാ­ലം’[3] എ­ന്നു് നാ­രാ­യ­ണ ഗുരു. അ­തീ­ത­വും വി­ദൂ­ര­വും ആയ ഭാ­വി­യ­ല്ല, അ­ന്ത­സ്ഥി­ത­മാ­യ, ഐ­ഹി­ക­മാ­യ, ‘ലീന-​സാധ്യമായ’ (potential) ഭാവി. നീ­തി­യു­ടെ, കാ­മ­ന­യു­ടെ, ഉ­യിർ­പ്പു് കാലം. ‘അ­സാ­ധ്യം’, സാ­ധ്യ­മാ­വു­ന്ന സം­ഭ­വ­കാ­ലം. ഇ­താ­ണു് കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ഗു­രു­നേ­രം.

അ­തീ­ത­ത്തിൽ നി­ന്നു് അ­ന്ത­സ്ഥി­ത­ത്വ­ത്തി­ലേ­ക്കു്

സാ­മൂ­ഹ്യ പ­രി­ഷ്ക്കർ­ത്താ­വി­ന്റെ­യും സ­മു­ദാ­യ നേ­താ­വി­ന്റെ­യും ഹി­ന്ദു മി­ഷ­ണ­റി­യു­ടെ­യും റോ­ളു­ക­ളി­ലേ­ക്കു് നാ­രാ­യ­ണ ഗു­രു­വി­നെ ചു­രു­ക്കി എ­ഴു­തി­യ അ­ധു­നി­ക ചി­ന്ത­കർ ഗു­രു­വി­ന്റെ ക­ല­യെ­യും ചി­ന്ത­യെ­യും ത­ങ്ങ­ളു­ടെ മുഖ്യ ആ­ഖ്യാ­ന­ങ്ങ­ളിൽ നി­ന്നു് മാ­റ്റി നിർ­ത്തി.[4] നാ­രാ­യ­ണ ഗു­രു­വി­ന്റെ ന­വീ­ക­ര­ണ പ്ര­വർ­ത്ത­ന­ങ്ങ­ളെ­യും പാ­ര­മ്പ­ര്യ­ലം­ഘ­ന­ങ്ങ­ളെ­യും ആ­ധു­നി­ക ച­രി­ത്ര­ങ്ങൾ, പ­ഠ­ന­ങ്ങൾ, കൊ­ണ്ടാ­ടി­യെ­ങ്കി­ലും ഗുരു തൊ­ടു­ത്തു­വി­ട്ട ആ­ധു­നി­ക­താ­വി­മർ­ശ­ന­ങ്ങ­ളെ ഉൾ­ക്കൊ­ള്ളു­വാൻ അവ ത­യാ­റാ­യി­ല്ല. ക­വി­യും ദാർ­ശ­നി­ക­നും, നാ­ടോ­ടി­യും പ­ര­മ­ഹം­സ­നും ആയ, അ-​മാനവികനും ‘അതി’മാ­ന­വ­നു­മാ­യ,[5] നാ­രാ­യ­ണ ഗു­രു­വി­നെ ച­രി­ത്ര­കാ­ര­ന്മാർ ആ­ധു­നി­ക­ത­യു­ടെ സ്ഥാ­പ­ന­ങ്ങ­ളിൽ, ന­വീ­ക­ര­ണ­ത്തി­ന്റെ ആ­ഖ്യാ­ന­ങ്ങ­ളിൽ, ത­ള­ച്ചു. അ­ങ്ങ­നെ ആ­ധു­നി­ക­ത­യു­ടെ മുഖ്യ വ്യ­വ­ഹാ­ര­ങ്ങ­ളിൽ അ­പ­ര­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു ഗു­രു­വി­ന്റെ ചി­ന്ത­യും കലയും. ച­ട്ട­മ്പി സ്വാ­മി­ക­ളു­ടെ “അ­ദ്വൈ­ത ചി­ന്താ പ­ദ്ധ­തി”കൾ പോലെ, സി. വി. രാമൻ പി­ള്ള­യു­ടെ ച­രി­ത്ര നോ­വ­ലു­കൾ പോലെ.

ഫ്യൂ­ഡൽ പാ­ര­മ്പ­ര്യ­ത്തിൽ നി­ന്നു­മു­ള്ള വി­ഛേ­ദ­നം പോ­ലെ­ത്ത­ന്നെ നിർ­ണ്ണാ­യ­ക­മാ­യി­രു­ന്നു ആ­ധു­നി­ക­ത­യിൽ നി­ന്നു­മു­ള്ള നാ­രാ­യ­ണ ഗു­രു­വി­ന്റെ വി­ഛേ­ദ­നം. അതേ സമയം ആ­ധു­നി­ക­ത­യു­ടെ പൂർ­ണ്ണ­നി­രാ­സ­വു­മാ­യി­രു­ന്നി­ല്ല അതു്. തി­രു­വി­താം­കൂ­റി­ലെ വി­ദ്വൽ­സ­ദ­സ്സു­ക­ളിൽ[6] നി­ന്നു് നവീന ആ­ശ­യ­ങ്ങ­ളു­ടെ തീ­നാ­ള­ങ്ങ­ളേ­റ്റു വാ­ങ്ങു­വാൻ ച­ട്ട­മ്പി­സ്വാ­മി­കൾ­ക്കു് ക­ഴി­ഞ്ഞു­വെ­ങ്കിൽ ന­വോ­ത്ഥാ­ന­ത്തി­ന്റെ മൂ­ല്യ­ങ്ങ­ളെ ആ­ത്മ­ജ്ഞാ­ന­ത്തി­ന്റെ സ്പർ­ശി­നി­കൾ കൊ­ണ്ടു് പി­ടി­ച്ചെ­ടു­ത്തു നാ­ടോ­ടി­യാ­യ നാ­രാ­യ­ണ­ഗു­രു. സ്കോ­ട്ടി­ഷ് പ്ര­ഫ­സർ­മാ­രു­ടെ ഗു­രു­കു­ല­ത്തിൽ ന­വോ­ത്ഥാ­ന­ത്തി­ന്റെ ആശയ-​ഭാവുക-ധാരകളിൽ ജ്ഞാ­ന­സ്നാ­നം ചെയ്ത സി. വി. രാ­മൻ­പി­ള്ള ന­വോ­ത്ഥാ­ന­ത്തെ ച­രി­ത്ര­റൊ­മാൻ­സെ­ന്നു് പു­നർ­നിർ­വ്വ­ചി­ച്ചു. കൊളോണിയൽ-​മിഷണറി ആ­ധു­നി­ക­ത­യെ­യും അ­തി­ന്റെ അ­നു­ബ­ന്ധ­മാ­യ ദേ­ശീ­യാ­ധു­നി­ക­ത­യെ­യും അ­തി­ക്ര­മി­ക്കു­ന്ന ഈ ബദൽ ആ­ധു­നി­ക­ധാ­ര­യാ­ണു് കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തെ സ്വയം പ്ര­കാ­ശ­ക­വും അ­ഭി­ന­വ­വു­മാ­ക്കു­ന്ന­തു്. ന­വോ­ത്ഥാ­ന­ത്തി­ന്റെ ഉ­ദാ­ത്ത മൂ­ല്യ­ങ്ങ­ളെ പു­ണ­രു­മ്പോ­ഴും ‘പാ­ശ്ചാ­ത്യ പ്ര­ബു­ദ്ധ­ത’യുടെ വൈ­രു­ദ്ധ്യാ­ത്മ­ക ആ­ശ­യ­ങ്ങ­ളെ നി­രാ­ക­രി­ക്കു­ന്നു അതു്. കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ഈ ബദൽ നിർ­ണ്ണ­യ­ന­ങ്ങ­ളാ­ണു് ആ­ധു­നി­ക വ്യ­വ­ഹാ­ര­ങ്ങ­ളിൽ ത­മ­സ്ക്ക­രി­ക്ക­പ്പെ­ട്ട­തു്.

‘പരമ-​അനന്ത’ത്തി­ന്റെ­യും (“absolutely infinite”) ആ­ന­ന്ദ­ത്തി­ന്റെ­യും അ­ഹ­ത്തി­ന്റെ­യും (self) സ­ങ്ക­ല്പ­ന­ങ്ങ­ളു­ടെ വി­പ്ല­വ­ക­ര­മാ­യ വി­ന്യ­സ­ന­ങ്ങ­ളാ­ണു് നാ­രാ­യ­ണ ഗു­രു­വി­ന്റെ ചി­ന്ത­യെ എ­ന്നെ­ന്നും ന­വ­മാ­ക്കു­ന്ന­തു്. ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ­യും ജാ­തി­വ്യ­വ­സ്ഥ­യു­ടെ­യും എന്ന പോ­ലെ­ത്ത­ന്നെ കൊ­ളോ­ണി­യൽ ആ­ധു­നി­ക­ത­യു­ടെ­യും ത­ത്വ­പ്ര­മാ­ണ­ങ്ങ­ളെ, ഈ നവ സ­ങ്ക­ല്പ­ന­കൾ ഉ­ല­ച്ചു. അ­തി­വർ­ത്തി­ച്ചു. പാ­ശ്ചാ­ത്യ ന­വോ­ത്ഥാ­ന­ത്തി­ലെ­ന്ന പോലെ ഈ ന­വ­ചി­ന്താ­ധാ­ര മ­താ­ത്മ­ക­വും ആ­ത്മീ­യ­വും സാ­മൂ­ഹി­ക­വും ആയ ‘അതീത’ങ്ങ­ളു­ടെ (transcendental) ആ­ധി­പ­ത്യ­ത്തിൽ നി­ന്നു് അ­ന്ത­സ്ഥി­ത­ത്വ­ത്തി­ന്റെ (immanence) വി­താ­ന­ങ്ങ­ളെ മോ­ചി­പ്പി­ച്ചു. ‘അ­ധി­ക­തും­ഗ­പ­ദ­ങ്ങ­ളിൽ’ നി­ന്നു് അ­രു­വി­പ്പു­റ­ങ്ങ­ളി­ലേ­ക്ക്, ഐഹിക ജീ­വി­ത­ത്തി­ന്റെ താ­ഴ്‌­വാ­ര­ങ്ങ­ളി­ലേ­ക്ക്, ശി­വ­പ്ര­ജ്ഞ­യെ താ­ഴ്ത്തി­ക്കൊ­ണ്ടു വന്നു. ശ­ങ്ക­രാ­ദ്വൈ­ത­ത്തെ അ­പ­സ്ഥ­ലീ­ക­രി­ക്കു­ക­യും (de-​territorialize) വി­ശി­ഷ്ടാ­ദ്വൈ­ത­ത്തി­ന്റെ­യും ശൈ­വ­സി­ദ്ധാ­ന്ത­ത്തി­ന്റെ­യും ഭ­ക്തി­യു­ടെ­യും നാ­ടോ­ടി പ്രേ­മ­ധാ­ര­ക­ളെ, ബു­ദ്ധ­ന്റെ­യും ജി­ന­ന്റെ­യും ക്രി­സ്തു­വി­ന്റെ­യും ന­ബി­യു­ടെ­യും സ്നേ­ഹ­കാ­രു­ണ്യ ദർ­ശ­ന­ങ്ങ­ളു­മാ­യി, സം­ശ്ലേ­ഷി­പ്പി­ക്കു­ക­യും ചെ­യ്തു. ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ ജ്ഞാ­ന­പാ­ര­മ്പ­ര്യ­ങ്ങ­ളെ­യും പാ­ശ്ചാ­ത്യാ­ധു­നി­ക­മാ­യ ജ്ഞാ­ന­ശാ­സ്ത്ര­ങ്ങ­ളെ­യും ഒരേ സമയം നി­രാ­ക­രി­ക്കു­ന്ന വ്യ­തി­രി­ക്ത­മാ­യ ഒരു ജ്ഞാ­ന­ദർ­ശ­നം, അ­രു­ളി­ലും ആ­ന­ന്ദ­ത്തി­ലും ആ­ഴ്‌­ന്നു നിൽ­ക്കു­ന്ന നവ നൈ­തി­ക­ത, ക്ലാ­സ്സി­സ­ത്തി­ന്റെ­യും റൊ­മാ­ന്റി­സി­സ­ത്തി­ന്റെ­യും നി­യ­മ­ങ്ങ­ളെ ലം­ഘി­ക്കു­ന്ന വ്യ­തിർ ഭാ­വു­ക­ത്വം: ഇ­താ­ണു് നാ­രാ­യ­ണ ഗു­രു­വി­ന്റെ ചി­ന്ത­യെ കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ഗു­രു­ത്വ­കേ­ന്ദ്ര­മാ­ക്കു­ന്ന­തു്.

പ്രിയ മീ­മാം­സ

ആത്മ-​ജ്ഞാന വി­ചി­ന്ത­ന­ത്തി­ന്റെ ഹൃ­ദ­യ­ത്തിൽ കാ­മ­ന­യെ, ആ­ന­ന്ദ­ത്തെ, പ്ര­തി­ഷ്ഠി­ച്ചു എ­ന്ന­താ­വും നാ­രാ­യ­ണ­ഗു­രു കേ­ര­ളീ­യ ചി­ന്ത­യിൽ സൃ­ഷ്ടി­ച്ച ദി­ശാ­മാ­റ്റ­ങ്ങ­ളിൽ പ്ര­ധാ­നം. ശ­ങ്ക­രാ­ദ്വൈ­ത­ത്തിൽ നി­ന്നും ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ പൂർ­വ്വ­മീ­മാം­സ­ക­ളിൽ നി­ന്നും വി­ക്ടോ­റി­യൻ സ­ദാ­ചാ­ര­ത്തിൽ നി­ന്നും ഗാ­ന്ധി­യൻ സാ­ന്മാർ­ഗ്ഗി­ക­ത­യിൽ നി­ന്നും (സു­ഖ­ത്തി­ന്റെ­യും കാ­മ­ന­യു­ടെ­യും നി­രാ­സം), ഗു­രു­വി­ന്റെ നൈതിക ചി­ന്ത­യെ വേർ­തി­രി­ക്കു­ന്ന­തു് ‘സുഖം’ എന്ന ഭാ­വ­ശ­ക്തി­യ്ക്കു് നൽ­കു­ന്ന പ്രാ­ധാ­ന്യ­മാ­ണു്. “മ­നു­ഷ്യ­രെ­ല്ലാ­വ­രും ഒരു പോലെ ആ­ഗ്ര­ഹി­ക്കു­ന്ന­തു് സു­ഖ­ത്തെ­യാ­ണു്… ക്ഷ­ണ­ഭം­ഗു­ര­ങ്ങ­ളാ­യ വിഷയ സു­ഖ­ങ്ങ­ളെ­ക്കാൾ മ­നു­ഷ്യാ­ത്മാ­വി­നു് അധികം പ്രി­യം കാ­ണു­ന്ന­തു് സുചിരമായി-​ശാശ്വതമായി വി­ള­ങ്ങു­ന്ന സു­ഖ­ത്തി­ലാ­ണു്” എ­ന്നു് അ­ദ്വൈ­ത ജീവിത’[7] ത്തിൽ ഗുരു വ്യ­ക്ത­മാ­ക്കു­ന്നു­ണ്ടു്. ആ­ന്ത­രി­ക­പ­രി­ഷ്ക്കാ­ര­ത്തി­ലൂ­ടെ മാ­ത്ര­മേ സു­ഖ­പ്രാ­പ്തി കൈവരൂ. മ­നു­ഷ്യ സ­മു­ദാ­യ­ത്തി­ന്റെ പ­ര­മ­ല­ക്ഷ്യം സു­ഖ­പ­ദ­മാ­ണെ­ന്നു് ഗുരു ഇവിടെ പ്ര­ഖ്യാ­പി­ക്കു­ന്നു. “അ­ഖി­ല­രു­മാ­ത്മ­സു­ഖ­ത്തി­നാ­യ് ചെ­യ്യു­ന്ന പ്ര­യ­ത്ന­മാ­ണു് മതം” എ­ന്നു് ആ­ത്മോ­പ­ദേ­ശ­ശ­ത­ക­ത്തിൽ (49) നിർ­വ്വ­ചി­ക്കു­ന്നു. ‘ചി­റ്റി­മ്പ’ങ്ങ­ളിൽ നി­ന്നു് പേ­രി­മ്പ­ത്തി­ലേ­ക്കു­ള്ള യാ­ത്ര­യാ­ണു് നാ­രാ­യ­ണ ഗു­രു­വി­ന്റെ ആ­ദ്ധ്യാ­ത്മി­ക­ത.

ആ­ത്മോ­പ­ദേ­ശ­ശ­ത­ക­ത്തിൽ ‘പ്രിയ’ത്തി­ന്റെ, കാ­മ­ന­യു­ടെ ഒരു എ­തിർ­മീ­മാം­സ നിർ­മ്മി­ക്കു­ന്നു. കാ­മ­നാ­ധി­ഷ്ഠി­ത­മാ­യ ഒരു ന­വ­നൈ­തി­ക­ത­യു­ടെ താ­ത്വി­ക പ്ര­ക­ര­ണ­മാ­ണു് 21 മുതൽ 24 വ­രെ­യു­ള്ള ‘പ്രിയ’വി­ചി­ന്ത­ന­ങ്ങൾ. പ്രി­യം എ­ന്ന­തു് ശു­ദ്ധ­മാ­യ കാ­മ­ന­യെ­യാ­ണു് വ്യ­ഞ്ജി­പ്പി­ക്കു­ന്ന­തു്. അസ്തി, ഭാതി, പ്രി­യം എന്ന മൂ­ന്നു് ഗു­ണ­ങ്ങ­ളാ­ണു് ആ­ത്യ­ന്തി­ക­ത്തെ നിർ­വ്വ­ചി­ക്കു­ന്ന­തു്. ഇതിൽ പ്രി­യം ആ­ന­ന്ദ­ത്തെ, പ്രേ­മ­ഭാ­വ­ത്തെ­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. പക്ഷേ ഈ പ്രി­യ­സ­ങ്ക­ല്പം, കാ­മ­ന­യെ, അ­ഭാ­വ­ത്താൽ, നി­രോ­ധ­ന­ത്താൽ, നിർ­വ്വ­ചി­ക്കു­ക­യും, ഈ­ഡി­പ്പൽ ഇ­തി­വൃ­ത്ത­ത്തി­നു­ള്ളിൽ ത­ള­ച്ചി­ടു­ക­യും, ചെ­യ്യു­ന്ന ഫ്രോ­യി­ഡി­യൻ കാ­മ­സ­ങ്ക­ല്പ­ത്തിൽ നി­ന്നു് പാടേ വ്യ­ത്യ­സ്ഥ­മാ­ണു് എ­ന്നു് ശ്ര­ദ്ധി­ക്കു­ക. അ­ഭി­ലാ­ഷ­ത്തെ അ­ന്ത­സ്ഥി­ത­മാ­യ ആ­ത്മ­ശ­ക്തി­യാ­യി, ആ­ധി­ക്യ­ത്തി­ന്റെ­യും ആ­ന­ന്ദ­ത്തി­ന്റെ­യും സജീവ ഭാ­വ­ശ­ക്തി­യാ­യി നിർ­വ്വ­ചി­ക്കു­ന്ന സ്പി­നോ­സി­യൻ ദർ­ശ­ന­വു­മാ­യാ­ണു് ഗു­രു­വി­ന്റെ ജ്ഞാന-​നൈതിക-കാമനാ സ­ങ്ക­ല്പ­ങ്ങൾ ഒ­ത്തു് പോ­വു­ന്ന­തു്.

ആ­ദി­മ­സ­ത്ത­യാ­യ അ­റി­വു് ആണു് ആ­ന­ന്ദ­ദാ­യ­ക­മാ­യ ഈ പ്രി­യ­വ­സ്തു. കാരണം അതു് മാ­ത്ര­മേ യ­ഥാർ­ത്ഥ­ത്തിൽ ‘ഉള്ളൂ’ (നി­ത്യ­വും പ­ര­മ­വും എന്ന അർ­ത്ഥ­ത്തിൽ). വി­ര­ള­ത­യി­ല്ലാ­ത്ത ഈ അ­റി­വി­നെ ‘അരുമ’ എ­ന്നു് നേ­ര­ത്തേ തന്നെ നിർ­വ്വ­ച­നം ചെ­യ്യു­ന്നു­ണ്ടു്. ആ­ത്യ­ന്തി­ക­മാ­യ കാമനാ വസ്തു, ഏ­ക­മേ­വാ­ദ്വി­തീ­യ­മാ­യ അ­റി­വാ­യ­തി­നാൽ, ആ­ത്മ­വ­സ്തു­വാ­യ­തി­നാൽ, കാ­മ­ന­യ്ക്കു് ജാ­തി­ഭേ­ദ­മി­ല്ല എ­ന്നാ­ണു് പ്രി­യ­വി­ചി­ന്ത­നം സ്ഥാ­പി­ക്കു­ന്ന­തു്.

‘പ്രിയ’ വി­ഭ്ര­മ­ങ്ങൾ

നാ­രാ­യ­ണ­ഗു­രു­വി­ന്റെ ആത്മ-​ജ്ഞാനദർശനത്തിന്റെ കേ­ന്ദ്ര­ബി­ന്ദു­വാ­യി നി­ല­കൊ­ള്ളു­ന്ന­തു് പ്രി­യം/കാ­മ­ന­യാ­ണു് എ­ന്നു് ‘പ്രിയ മീ­മാം­സ’ വ്യ­ക്ത­മാ­ക്കു­ന്നു. ന­വോ­ത്ഥാ­ന­ത്തി­ന്റെ ച­രി­ത്ര­കാ­ര­ന്മാ­രും ചി­ന്ത­ക­രും ‘അ­കാ­ലി­ക’മെ­ന്നു് ത­ള്ളി­യ വീ­ര­കാ­മ­ന­യു­ടെ ഭാ­വു­ക­ത്വ­മാ­ണു് സി. വി. യുടെ ക­ല­യി­ലെ­ന്ന പോലെ, ച­ട്ട­മ്പി സ്വാ­മി­ക­ളു­ടെ­യും നാ­രാ­യ­ണ ഗു­രു­വി­ന്റെ­യും ആ­ദ്ധ്യാ­ത്മി­ക­ത­യി­ലും, ന­ട­ന­മാ­ടു­ന്ന­തു് എന്ന നി­രീ­ക്ഷ­ണ­ത്തെ ബ­ല­പ്പെ­ടു­ത്തു­ന്നു ഈ കാ­മ­നാ­മീ­മാം­സ.

പ്രി­യ­ത്തി­നു ജാ­തി­യി­ല്ല എ­ന്നു് പ്രിയ മീ­മാം­സ പ്ര­ഖ്യാ­പി­ക്കു­ന്നു:. “പ്രി­യം ഒരു ജാ­തി­യേ­യു­ള്ളു. എന്റെ പ്രി­യം, നി­ന്റെ പ്രി­യം, അ­പ­ര­പ്രി­യം, എ­ന്നു് പ്രി­യം അ­നേ­ക­ങ്ങ­ളാ­യി തോ­ന്നു­ന്ന­തു് പ്രി­യ­വി­ഷ­യം സം­ബ­ന്ധി­ച്ചു­ണ്ടാ­കു­ന്ന വി­ഭ്ര­മ­ത്താ­ലാ­ണു്. സ്വ­ന്തം പ്രി­യം ത­ന്നെ­യാ­ണു് അ­പ­ര­നും പ്രി­യം (21)”. എന്റെ പ്രി­യം അ­പ­ര­പ്രി­യ­മാ­കു­ന്ന­തെ­ന്തു് കൊ­ണ്ടു്? (24, 91, 92, 93) പ­ദ്യ­ങ്ങ­ളിൽ ഇ­തി­നു­ത്ത­രം ല­ഭി­ക്കു­ന്നു­ണ്ടു്. എന്റെ പ്രി­യ­വും അ­പ­ര­ന്റെ പ്രി­യ­വും ഒ­ന്നാ­കു­ന്ന­തു് എ­ല്ലാ­വ­രു­ടെ­യും പ്രി­യ­വ­സ്തു ആ­ത്മാ­വാ­ണെ­ന്ന­തി­നാ­ല­ത്രെ. ആ­ത്മാ­വി­നോ­ടു­ള്ള പ്രി­യം മാ­ത്ര­മേ സ്ഥാ­യി­യാ­യി നിൽ­ക്കു­ന്നു­ള്ളു. പ്രിയ വി­ഷ­യ­ത്തി­ലു­ള്ള വൈ­ജാ­ത്യ­ങ്ങൾ, വി­ഭ്ര­മ­ങ്ങൾ, ആ­ത്യ­ന്തി­ക­മാ­യ ഈ സ്നേ­ഹ­വ­സ്തു­വിൽ അ­സ്ത­മി­ക്കു­ന്നു.

പു­ത്തൻ നൈ­തി­ക­ത­യു­ടെ സ്നേ­ഹ­പ്ര­മാ­ണം

ന­വ­നൈ­തി­ക­ത­യു­ടെ സു­പ്ര­ധാ­ന­മാ­യ ഒരു ആ­ക്സി­യം, ഒരു യു­ഗ­വാ­ക്യം, ഇവിടെ ഉ­ത്ഭൂ­ത­മാ­കു­ന്നു:

അവനിവനെന്നറിയുന്നതൊക്കെയോർത്താ-​

ല­വ­നി­യി­ലാ­ദി­മ­മാ­യൊ­രാ­ത്മ­രൂ­പം;

അവനവനാത്മസുഖത്തിനാചരിക്കു-​

ന്ന­വ­യ­പ­ര­ന്നു് സു­ഖ­ത്തി­നാ­യ് വരേണം

(ആ­ത്മോ­പ­ദേ­ശ­ശ­ത­കം. 24)

അ­വ­നി­വ­നെ­ന്നു വി­ളി­ക്ക­പ്പെ­ടു­ന്ന അ­ഹ­ങ്ങ­ളെ­ല്ലാം യ­ഥാർ­ത്ഥ­ത്തിൽ ആ­ദി­മ­മാ­യ ഒരു ആ­ത്മ­രൂ­പ­മാ­ണു്. അഹവും അ­പ­ര­വും ആ­ത്മാ­വും ഒ­ന്നെ­ന്നു് ക­ല്പി­ക്കു­ന്ന ഈ പ്ര­തി­ഷ്ഠാ­പ­ന വാ­ക്യ­ത്തിൽ നി­ന്നു് പു­ത്തൻ നൈ­തി­ക­ത­യു­ടെ സ്നേ­ഹ­പ്ര­മാ­ണം ഉ­യർ­ന്നു വ­രു­ന്നു. അഹം എ­ന്ന­തു് ആ­ദി­മ­മാ­യ ആ­ത്മ­രൂ­പ­മാ­യ­തി­നാൽ ആ­ത്മ­സു­ഖ­ത്തി­നു വേ­ണ്ടി ഓ­രോ­രു­ത്ത­രും ചെ­യ്യു­ന്ന കർ­മ്മ­ങ്ങൾ അ­പ­ര­സു­ഖ­ത്തെ­യും ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­താ­യി­രി­ക്ക­ണം. ആ­ത്മാ­പ­ര­പ്രി­യ­ങ്ങ­ളു­ടെ അ­ദ്വൈ­തീ­ക­ര­ണം ആ­ത്മാ­പ­ര­സു­ഖ­ങ്ങ­ളു­ടെ അ­ദ്വൈ­ത­ത്തി­ലേ­ക്കു് ന­യി­ക്കു­ന്നു. പ്രി­യ­മാ­ണു് സു­ഖ­ത്തെ നിർ­ണ്ണ­യി­ക്കു­ന്ന­തു്. ആ­ത്മാ­പ­ര­പ്രി­യ­ങ്ങ­ളും ആ­ത്മാ­പ­ര­സു­ഖ­ങ്ങ­ളും ഒ­ന്നാ­യി­ത്തീ­രു­ന്ന­തു് ആ­ത്മാ­വി­നോ­ടു­ള്ള പ്രി­യ­മാ­ണു് എല്ലാ പ്രി­യ­ങ്ങ­ളു­ടെ­യും അ­ധി­ഷ്ഠാ­നം എ­ന്ന­തു് കൊ­ണ്ട­ത്രെ. ആ­ത്മ­സു­ഖാർ­ത്ഥം ചെ­യ്യു­ന്ന കർ­മ്മ­ങ്ങ­ളും സ്വാർ­ത്ഥ സു­ഖ­ത്തി­നു വേ­ണ്ടി­യു­ള്ള കർ­മ്മ­ങ്ങ­ളും ഇവിടെ വേർ­തി­രി­ക്ക­പ്പെ­ടേ­ണ്ട­താ­ണു്. ആ­ത്മ­പ്രി­യ­ത്തിൽ നി­ന്നുൽ­ഭൂ­ത­മാ­വു­ന്ന കർ­മ്മം, തൊ­ഴി­ലി­നെ­യ­ല്ല, സ്വ­ത­ന്ത്ര­വും സർ­ഗ്ഗാ­ത്മ­ക­വും പ്ര­തി­ഫ­ല­മി­ഛി­ക്കാ­ത്ത­തു­മാ­യ സ്വേ­ഛാ­കർ­മ്മ­ത്തെ­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. ഇ­ത്ത­രം പ്രി­യ­കർ­മ്മ­മാ­ണു് ആത്മ സു­ഖ­ത്തെ­യും അ­തു­വ­ഴി പ­ര­സു­ഖ­ത്തെ­യും ഉ­ല്പാ­ദി­പ്പി­ക്കു­ന്ന­തു്. ആ­ത്മ­സു­ഖാർ­ത്ഥ­മാ­യി ചെ­യ്യു­ന്ന പ്രിയ കർ­മ്മ­ത്തിൽ നൈ­തി­ക­ത­യും കാ­മ­ന­യും ഒ­ന്നി­ക്കു­ന്നു.

ആ­ത്മ­സു­ഖ­ത്തി­നു­ള്ള കർ­മ്മം സാ­ധൂ­ക­രി­ക്ക­പ്പെ­ടു­ന്ന­തു്, സാ­ക്ഷാ­ത്ക്ക­രി­ക്ക­പ്പെ­ടു­ന്ന­തു്, പ­ര­സു­ഖ­ത്തെ­യും അതു് ഉ­ല്പ­ന്ന­മാ­ക്കു­മ്പോൾ മാ­ത്ര­മാ­ണു് എന്ന നൈ­തി­ക­മാ­യ ആ­ത്മ­പ­രി­ശോ­ധ­ന, സ്നേ­ഹ­പ­രി­ശോ­ധ­ന കൂടി ഇ­തി­ല­ട­ങ്ങി­യി­രി­ക്കു­ന്നു. ഇതൊരു അ­നു­ശാ­സ­ന­മ­ല്ല. ആ­ജ്ഞാ­വാ­ക്യ­മ­ല്ല. വെറും ആ­മ­ന്ത്ര­ണം മാ­ത്രം. ഉ­ത്ത­ര­വാ­ദി­ത്വ­ത്തെ­യ­ല്ല കാ­മ­നാ­പ­ര­മാ­യ സ്വേ­ഛാ­വൃ­ത്തി­യെ­യാ­ണു് ഈ നൈതിക നിർ­ദ്ദേ­ശം സൂ­ചി­പ്പി­ക്കു­ന്ന­തെ­ന്നർ­ഥം. ആ­ത്മ­സു­ഖ­ത്തി­ല­ധി­ഷ്ഠി­ത­മാ­യ ഈ ന­വ­നൈ­തി­ക­ത ആ­ത്മ­സു­ഖ­ത്തെ­യും പ­ര­സു­ഖ­ത്തെ­യും സം­യോ­ജി­പ്പി­ക്കു­ന്നു. ആ­ത്മാ­പ­ര­ങ്ങ­ളു­ടെ യു­ദ്ധ­ശാ­സ്ത്ര­മാ­യ വൈ­രു­ദ്ധ്യാ­ത്മ­ക ദർ­ശ­ന­ത്തെ­യും അതിൽ നി­ന്നു­ല്പ­ന്ന­മാ­കു­ന്ന യു­ദ്ധോൽ­സു­ക­മാ­യ സ്വത്വ-​കർതൃത്വ-പൗര സ­ങ്ക­ല്പ­ങ്ങ­ളേ­യും ഈ അ­ദ്വൈ­ത സം­ശ്ലേ­ഷ­ണം (connective synthesis)[8] റ­ദ്ദാ­ക്കു­ന്നു.

ജാ­തി­ധ്വം­സ­ന­ത്തി­ന്റെ സൂ­ക്ഷ്മ സ­മ­ര­മു­ഖ­ങ്ങൾ

ആ­ത്മ­പ്രി­യ­വും അ­പ­ര­പ്രി­യ­വും ത­മ്മി­ലു­ള്ള വൈ­രു­ദ്ധ്യം ഇ­ല്ലാ­താ­യാൽ ആ­ത്മ­സു­ഖം പ­ര­സു­ഖ­ത്തെ­യും പ­ര­സു­ഖം ആ­ത്മ­സു­ഖ­ത്തെ­യും ജ­നി­പ്പി­ക്കും. ആ­ത്മ­സു­ഖ­ത്തോ­ടു് അ­പ­ര­സു­ഖ­ത്തെ­യും ബ­ന്ധി­പ്പി­ക്കു­ക­വ­ഴി അഹം, ബ്ര­ഹ്മം, ആ­ത്മാ­വു്, പ­ര­മാ­ത്മാ­വു് എന്നീ പ­ര­മ്പ­രാ­ഗ­ത ദ്വ­യ­ക­ല്പ­ന­ക­ളെ അപരം എന്ന മ­റ്റൊ­രു സം­വർ­ഗ്ഗ­ത്താൽ ത്രി­ത്വ­വൽ­ക്ക­രി­ക്കു­ന്നു: അഹം = അപരം = ആ­ത്മാ­വു്. ആ­ത്മാ­വി­ന്റെ വ്യ­വ­ഹാ­ര­ത്തിൽ (ആ­ദ്യ­മാ­യി) അ­പ­ര­നും തുല്യ ഇടം നൽ­കു­ന്നു. അ­പ­ര­ത്തി­ന്റെ ഈ സ­ന്നി­വേ­ശം അ­ദ്വൈ­ത വ്യ­വ­ഹാ­ര­ത്തെ നൈ­തി­ക­വൽ­ക്ക­രി­ക്കു­ന്നു, ബ­ഹു­ത്വ­വൽ­ക്ക­രി­ക്കു­ന്നു. ശ­ങ്ക­ര­ന്റെ അ­ദ്വൈ­ത­ത്തിൽ നി­ന്നു് നാ­രാ­യ­ണ ഗു­രു­വി­ന്റെ ‘പ്രി­യാ’ദ്വൈ­തം മൗ­ലി­ക­മാ­യും വേ­റി­ടു­ന്ന­തു് ഇ­വി­ടെ­യാ­ണു്.

പ്രി­യ­ത്തി­നു ജാ­തി­യി­ല്ലെ­ങ്കിൽ, പ്രി­യോ­ല്പ­ന്ന­മാ­യ സു­ഖ­ത്തി­നും ജാ­തി­യി­ല്ല. ജാ­തി­യ്ക്കെ­തി­രെ­യു­ള്ള ഗു­രു­വി­ന്റെ ഈ സൂ­ക്ഷ്മ സമരം ആ­രം­ഭി­ക്കു­ന്ന­തു് ആ­ത്മാ­വും അഹവും ത­മ്മി­ലു­ള്ള ജാതി ഭേ­ദ­ത്തി­ന്റെ ധ്വം­സ­ന­ത്തോ­ടെ­യാ­ണു്. ആ­ത്മാ­പ­ര­ങ്ങ­ളു­ടെ സത്ത ഒ­ന്നാ­ണെ­ന്നു് സ്ഥാ­പി­ക്ക­ലാ­ണു് ജാ­തി­നിർ­മ്മാർ­ജ്ജ­ന­ത്തി­ന്റെ അ­ടു­ത്ത നീ­ക്കം. ‘എൻ പ്രി­യ­മ­പ­ര­പ്രി­യ’മെന്ന സ്നേ­ഹ­സ­മ­വാ­ക്യ­ത്തി­ലൂ­ടെ പ്രി­യ­ത്തി­നും സു­ഖ­ത്തി­നും ജാ­തി­ഭേ­ദ­മി­ല്ലെ­ന്നു് തെ­ളി­യി­ക്കൽ മ­റ്റൊ­രു നിർ­ണ്ണാ­യ­ക നീ­ക്കം. ആ­ത്മ­പ്രി­യ­വും അ­പ­ര­പ്രി­യ­വും ര­ണ്ട­ല്ലാ­ത്ത­തി­നാൽ, ആ­ധാ­ര­സ­ത്ത ആ­ദി­മ­മാ­യ ആ­ത്മ­രൂ­പ­മാ­ണെ­ന്ന­തി­നാൽ, ആ­ത്മ­സു­ഖ­ത്തി­നാ­യു­ള്ള കർ­മ്മ­ത്തിൽ അ­നി­വാ­ര്യ­മാ­യും പ­ര­സു­ഖ­വും അ­ട­ങ്ങി­യി­രി­ക്കു­ന്നു: ന­വാ­ദ്വൈ­ത നൈ­തി­ക­ത­യു­ടെ സൂ­ത്ര­വാ­ക്യ­മാ­ണി­തു്. ആ­ത്മാ­പ­ര­ങ്ങ­ളു­ടെ ഡ­യ­ലെ­ക്റ്റി­ക്സി­നെ ഈ ‘പ്രിയ’ സം­ശ്ലേ­ഷ­ണ­ങ്ങൾ ത­കർ­ക്കു­ന്നു. ആ­ത്മാ­ന­ന്ദ­വും അ­പ­രാ­ന­ന്ദ­വും സ­മ­ന്വ­യി­ക്ക­പ്പെ­ടു­ന്നു. ആ­ത്മാ­ന­ന്ദ­വും ദൈ­വി­കാ­ന­ന്ദ­വും ഒ­ന്നി­ക്കു­ന്ന­തി­നെ­പ്പ­റ്റി സ്പി­നോ­സ­യും വി­ഭാ­വ­നം ചെ­യ്യു­ന്നു­ണ്ടു്.[9] എ­ന്നാൽ ഇവിടെ ആ­ത്മാ­ന­ന്ദ­ത്തി­നും ദൈ­വി­കാ­ന­ന്ദ­ത്തി­നു­മൊ­പ്പം അ­പ­രാ­ന­ന്ദ­വും കൂ­ടി­ച്ചേ­രു­ന്നു.

ജാ­തി­ക്കെ­തി­രെ ഗുരു ന­ട­ത്തി­യ സ­മ­ര­ങ്ങ­ളു­ടെ മർ­മ്മം ഇ­വി­ടെ­യാ­ണു്. ജാതി ആ­രം­ഭി­ക്കു­ന്ന­തു് സാമൂഹ്യ-​അധികാര-സ്ഥാപനങ്ങളിൽ നി­ന്ന­ല്ല, പ്രി­യ­ത്തി­ന്റെ ജാ­തീ­ക­ര­ണ­ത്തിൽ നി­ന്നും അ­ന്യ­വൽ­ക്ക­ര­ണ­ത്തിൽ നി­ന്നു­മാ­ണെ­ന്ന­ത്രേ ഗു­രു­വി­ന്റെ ക­ണ്ടെ­ത്തൽ. പ്രി­യ­വി­ഭ്ര­മ­ത്തിൽ നി­ന്നാ­ണു് അ­ധി­കാ­രേ­ഛ­യും അ­തി­ന്റെ ആ­ദി­പ്ര­യോ­ഗ­മാ­യ ജാ­തീ­ക­ര­ണ­വും ഉ­ല്പ­ന്ന­മാ­കു­ന്ന­തു്. പ്രി­യ­വി­ഭ്ര­മ­ത്തി­ന്റെ സ്ഥാ­പ­ന­രൂ­പ­മാ­ണു് ജാതി. കാ­മ­ന­യു­ടെ ജാ­തീ­ക­ര­ണ­മാ­ണു് സാ­മു­ദാ­യി­ക­മാ­യ ജാ­തി­വൽ­ക്ക­ര­ണ­ത്തി­ന്റെ ബീജ കാ­ര­ണ­മെ­ന്നും സാ­മു­ദാ­യി­ക­മാ­യി ജാതി ന­ശി­ച്ചാ­ലും ‘പ്രി­യം’ ജാ­തീ­ക­രി­ക്ക­പ്പെ­ട്ടാൽ അതു് പുതിയ ജാ­തി­ക­ളെ പ്ര­സ­വി­ക്കു­മെ­ന്നും ഉള്ള മു­ന്ന­റി­യി­പ്പാ­ണി­തു്. കാ­മ­ന­യെ നിർ­ജ്ജാ­തീ­ക­രി­ക്കു­ക­യും അ­ദ്വൈ­തീ­ക­രി­ക്കു­ക­യും ചെ­യ്തു കൊ­ണ്ടേ ജാ­തി­യെ ഉ­ന്മൂ­ല­നം ചെ­യ്യു­വാ­നാ­കൂ എന്ന ഉൾ­ക്കാ­ഴ്ച­യി­ലേ­ക്കാ­ണു് ഈ ‘പ്രി­യാ’ദ്വൈ­തം നമ്മെ എ­ത്തി­ക്കു­ന്ന­തു്.

നാ­രാ­യ­ണ ഗു­രു­വി­ന്റെ ജാതി നിർ­മ്മാർ­ജ്ജ­ന സമരം സാ­മൂ­ഹ്യ­മാ­യ മേ­ഖ­ല­യിൽ മാ­ത്ര­മാ­യി ഒ­തു­ങ്ങു­ന്നി­ല്ല എ­ന്ന­തി­ന്റെ മ­റ്റൊ­രു ദൃ­ഷ്ടാ­ന്ത­മാ­ണി­തു്. ജാ­തീ­യ­ത­യു­ടെ മന:ശാ­സ്ത്ര­പ­ര­വും കാ­മ­നാ­പ­ര­വും ജ്ഞാ­ന­പ­ര­വു­മാ­യ പ്ര­ഭ­വ­ങ്ങ­ളെ ക­ണ്ടെ­ത്തി­ക്കൊ­ണ്ടു് ജീ­വി­ത­ത്തി­ന്റെ സ­മ­സ്ത­ത­ല­ങ്ങ­ളെ­യും അ­പ­ജാ­തീ­ക­രി­ക്കു­ന്ന സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ സ­മ­ര­മാ­യി അതു് വ­ള­രു­ന്നു. പ്രി­യ­വി­ഷ­യ­ത്തി­ലും സു­ഖ­വി­ഷ­യ­ത്തി­ലും ഉള്ള ആ­ത്മാ­പ­ര­വി­ഭ്ര­മ­ത്തിൽ നി­ന്നാ­ണു് ജാതി ഉ­ല്പ­ന്ന­മാ­കു­ന്ന­തെ­ന്ന ഈ ക­ണ്ടെ­ത്തൽ ജാ­തി­യ്ക്കെ­തി­രെ­യു­ള്ള സ­മ­ര­ത്തെ മ­നഃ­ശാ­സ്ത്ര­ത­ല­ങ്ങ­ളി­ലേ­ക്ക്, കാ­മ­നാ­ത­ല­ങ്ങ­ളി­ലേ­ക്ക്, ദാർശനിക-​നൈതിക ത­ല­ങ്ങ­ളി­ലേ­ക്ക്, വ്യാ­പി­പ്പി­ക്കു­ക­യാ­ണു്. ഗു­രു­വി­നെ സാ­മൂ­ഹ്യ പ­രി­ഷ്ക്കർ­ത്താ­വാ­യി ചു­രു­ക്കു­ക­യും ജാ­തി­യെ ഒരു സാ­മൂ­ഹി­ക പ്ര­തി­ഭാ­സ­മാ­യി മാ­ത്രം കാ­ണു­ക­യും ചെ­യ്യു­ന്ന ആ­ധു­നി­ക ച­രി­ത്ര­കാ­ര­ന്മാർ­ക്കും എ­ഴു­ത്തു­കാർ­ക്കും ജാ­തി­യ്ക്കെ­തി­രേ കാ­മ­നാ­ത­ല­ങ്ങ­ളിൽ ഉ­യർ­ന്നു വന്ന ഈ സൂ­ക്ഷ്മ­സ­മ­ര­മു­ഖ­ങ്ങ­ളെ തി­രി­ച്ച­റി­യു­വാൻ ക­ഴി­ഞ്ഞി­ല്ല.

ജാ­തീ­യ­ത മ­ന­ശ്ശാ­സ്ത്ര­പ­ര­വും കാ­മ­നാ­പ­ര­വും ജ്ഞാ­ന­പ­ര­വു­മാ­യ ഭ്ര­മ­ങ്ങ­ളിൽ നി­ന്നു­ല്പ­ന്ന­മാ­കു­ന്ന ഒരു ഉ­ന്മാ­ദ­മാ­യി ഇവിടെ നിർ­വ്വ­ചി­ക്ക­പ്പെ­ടു­ന്നു. ആ അർ­ത്ഥ­ത്തിൽ ഒരു തരം ഉ­ന്മാ­ദ­വി­ശ­ക­ല­ന­മാ­ണു് (schizo-​analysis) ഗു­രു­ര­ച­ന­കൾ നിർ­വ്വ­ഹി­ക്കു­ന്ന­തു്. ആ­ത്മാ­പ­ര ഐ­ക്യ­ത്തി­ലൂ­ന്നു­ന്ന, കാ­മ­നാ­കേ­ന്ദ്രി­ത­മാ­യ, ഒരു നൈ­തി­ക­ത­യി­ലൂ­ടെ മാ­ത്ര­മേ, വ്യ­ക്ത്യാ­ഹ­ന്ത­യു­ടെ­യും വം­ശാ­ഹ­ന്ത­യു­ടെ­യും ധ്വം­സ­ന­ത്തി­ലൂ­ടെ മാ­ത്ര­മേ, ജാതി എന്ന ഉ­ന്മാ­ദ­ത്തെ ത­കർ­ക്കാ­നാ­വൂ എന്ന സു­പ്ര­ധാ­ന­ത­ത്വ­ത്തി­ലേ­ക്കാ­ണു് ഈ ഗു­രു­വെ­ളി­വു­കൾ നമ്മെ എ­ത്തി­ക്കു­ന്ന­തു്.

ശ­ങ്ക­രാ­ദ്വൈ­ത­ത്തിൽ നി­ന്നു­ള്ള നിർ­ണ്ണാ­യ­ക­മാ­യ വി­ഛേ­ദ­ന­വും ഇ­വി­ടെ­യാ­ണു്. നാ­രാ­യ­ണ ഗുരു അ­വ­ത­രി­പ്പി­ക്കു­ന്ന ‘ന­വാ­ദ്വൈ­തം’ അ­ദ്വൈ­ത­ത്തെ അ­പ­സ്ഥ­ലീ­ക­രി­ക്കു­ന്നു, അ­പ­ജാ­തീ­ക­രി­ക്കു­ന്നു. കാ­മ­നാ­വൽ­ക്ക­രി­ക്കു­ന്നു, ജീ­വി­ത­പ്ര­തി­ബ­ദ്ധ­മാ­ക്കു­ന്നു. ജീ­വാ­ത്മാ­വും പ­ര­മാ­ത്മാ­വും ത­മ്മിൽ മാ­ത്ര­മ­ല്ല, അഹവും അ­പ­ര­വും, അഹവും ആ­ത്മാ­വും, ആ­ത്മാ­പ­ര­സു­ഖ­ങ്ങ­ളും ത­മ്മി­ലു­മു­ള്ള സർവ്വ വൈ­രു­ദ്ധ്യ­ങ്ങ­ളും ത­കർ­ക്ക­പ്പെ­ടു­ന്നു. ഇ­താ­ണു് അ­ദ്വൈ­ത­ത്തി­ന്റെ ന്യൂ­ന­പ­ക്ഷീ­ക­ര­ണം.[10] ‘പ്രി­യാ’ദ്വൈ­തം ഒരു നൈതിക വി­പ്ല­വ­മാ­യി മാ­റു­ന്ന­തി­വി­ടെ­യാ­ണു്.

പ്രി­യ­വി­ഷ­യ­മ്പ്ര­തി ചെ­യ്തി­ടും പ്ര­യ­ത്നം

നി­യ­ത­വു­മ­ങ്ങ­നെ­ത­ന്നെ നിൽ­ക്ക­യാ­ലേ

പ്രിയമജമവ്യയമപ്രമേയമേകാ-​

ദ്വ­യ­മി­തു­താൻ സു­ഖ­മാർ­ന്നു നി­ന്നി­ടു­ന്നു. 91.

പ്രി­യ­ത്തി­നാ­യി ചെ­യ്യു­ന്ന പ്ര­യ­ത്നം ആ­ജീ­വ­നാ­ന്തം നി­യ­ത­മാ­യി നി­ല­നിൽ­ക്കു­ന്നു എന്ന വ­സ്തു­ത തെ­ളി­യി­ക്കു­ന്ന­തു് പ്രി­യം ത­ന്നെ­യാ­ണു് വൃ­ദ്ധി­ക്ഷ­യ­ങ്ങ­ളി­ല്ലാ­തെ അ­പ്ര­മേ­യ­വും ഏകവും ദ്വ­ന്ദ്വാ­തീ­ത­വു­മാ­യി സു­ഖ­ഭാ­വ­ത്തിൽ നി­ല­കൊ­ള്ളു­ന്ന­തു് എ­ന്ന­ത്രേ. പ്ര­പ­ഞ്ച­ത്തെ, അ­ഹ­ത്തെ, നിർ­വ്വ­ചി­ക്കു­ന്ന­തു് ശു­ഷ്ക്ക­മാ­യ ഉ­പ­ജീ­വ­ന­മോ, അ­തി­ജീ­വ­ന­മോ, അർ­ദ്ധ­ജീ­വ­ന­മോ അല്ല. നി­യ­ത­മാ­യി നി­ല­നിൽ­ക്കു­ന്ന പ്രി­യ­വി­ഷ­യ­പ്ര­യ­ത്ന­മാ­ണു്. പ്രി­യം ത­ന്നെ­യാ­ണു് നി­ത്യ­വ­സ്തു­വും സു­ഖ­വ­സ്തു­വും, പരമ അ­ന­ന്ത­മാ­യ ഏ­കാ­ദ്വ­യ­വ­സ്തു­വും. പ്രി­യ­വി­ഷ­യി­യും പ്രി­യ­വി­ഷ­യ­വും (“ആ­ത്യ­ന്തി­കം”), പ്രി­യ­കർ­മ്മ­വും പ്രി­യ­വ­സ്തു­വും, പ്രി­യ­ത­ത്വ­വും ആ­ന­ന്ദ­ത­ത്വ­വും, ഇവിടെ സം­യോ­ജി­ക്ക­പ്പെ­ടു­ന്നു.

വി­രാ­മ­മി­ല്ലാ­തെ എ­ല്ലാ­വ­രും വേല ചെ­യ്യു­ന്ന നിയമം വെ­ളി­പ്പെ­ടു­ത്തു­ന്ന­തു് നി­ത്യ­മാ­യ പ്രി­യം അകമേ പി­രി­യാ­തെ നി­ല­കൊ­ള്ളു­ന്നു എ­ന്ന­താ­ണു് (92). പ്ര­പ­ഞ്ച­ത്തി­ലെ സർവ്വ ഉ­ദ്യ­മ­ങ്ങ­ളും പ്രി­യ­ത്തി­ന്റെ നിത്യ സാ­ന്നി­ദ്ധ്യ­ത്തെ, സൂ­ക്ഷ്മ­പ്ര­വർ­ത്ത­ന­ത്തെ, ഭൗ­തി­ക­മാ­യ സ­ത്യ­ത്തെ, സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്നു.

പ­ര­മ­മാ­യ പ്രി­യ­വ­സ്തു ആ­ത്മാ­വാ­കു­ന്നു എ­ന്നും സർ­വ്വ­പ്രി­യ­ങ്ങ­ളു­ടെ­യും ആധാരം ആ­ത്മാ­വി­നോ­ടു­ള്ള പ്രി­യ­മാ­കു­ന്നു എ­ന്നു­മു­ള്ള സൂ­ത്ര­വാ­ക്യ­മ­ത്രേ അ­ടു­ത്ത­തു്.

ച­ല­മു­ട­ല­റ്റ ത­നി­ക്കു തന്റെയാത്മാ-​

വി­ലു­മ­ധി­കം പ്രി­യ­വ­സ്തു­വി­ല്ല­യ­ന്യം;

വി­ല­സി­ടു­മാ­ത്മ­ഗ­ത­പ്രി­യം വിടാതീ-​

നി­ല­യി­ലി­രി­പ്പ­തു് കൊ­ണ്ടു നി­ത്യ­മാ­ത്മാ… 93

“ച­ഞ്ച­ല­മാ­യ ഉ­ട­ലി­നോ­ടു് മ­മ­ത­വി­ട്ട ഒ­രാൾ­ക്കു് ആ­ത്മാ­വി­നെ­ക്കാൾ പ്രി­യ­വ­സ്തു മ­റ്റൊ­ന്നു­മി­ല്ല. ആ­ത്മാ­വി­നോ­ടു­ള്ള പ്രി­യം വി­ടാ­തെ നിൽ­ക്കു­ന്ന­തു് കൊ­ണ്ടു് തന്നെ ആ­ത്മാ­വു് നി­ത്യ­മെ­ന്നു് സി­ദ്ധ­മാ­കു­ന്നു”. ആ­ത്മ­പ്രി­യ­ത്തി­ന്റെ ഐ­ഹി­ക­മാ­യ നി­ത്യ­ത­യു­ടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണു് ആ­ത്മാ­വി­ന്റെ പോലും നി­ത്യ­ത തെ­ളി­യി­ക്ക­പ്പെ­ടു­ന്ന­തു് എ­ന്നു് ശ്ര­ദ്ധി­ക്കു­ക. ആത്മം (അഹം) എന്ന സം­വർ­ഗ്ഗ­വും ആ­ത്മാ­വു് എന്ന സം­വർ­ഗ്ഗ­വും വ്യ­ത്യ­സ്ഥ­ങ്ങ­ളാ­ണെ­ങ്കി­ലും ആ­ത്മ­പ­ദം ആ­ത്മാ­വെ­ന്ന പ­ദ­വു­മാ­യി കൂ­ടി­ക്ക­ല­രു­ന്നു­ണ്ടു് ഗു­രു­വി­ന്റെ ക­വി­ത­ക­ളിൽ പ­ല­പ്പോ­ഴും. ആ­ത്മ­പ്രി­യം അ­വ­ന­വ­നോ­ടു­ള്ള പ്രി­യ­മ­ല്ല ആ­ത്മാ­വി­നോ­ടു­ള്ള പ്രി­യ­മാ­ണു്. ഇതു് നാർ­സി­സ­ത്തിൽ നി­ന്നു് വ്യ­ത്യ­സ്ഥ­മാ­ണു്. അ­ഹ­ന്താ ര­തി­യാ­ണു് ആ­ത്മ­ര­തി. ആ­ത്മാ­വി­നോ­ടു­ള്ള പ്രേ­മം ആ­വ­ട്ടെ, ആ­ത്മാ­പ­ര ഭേ­ദ­മി­ല്ലാ­ത്ത പരമ അനന്ത വ­സ്തു­വോ­ടു­ള്ള പ്രേ­മ­മാ­ണു്. ആ­ത്മാ­വാ­ണു് പ്രിയ വസ്തു എന്ന പ്ര­ഖ്യാ­പ­നം സൂ­ചി­പ്പി­ക്കു­ന്ന­തു്, പ്രി­യ­മാ­ണു് ഗുരു-​അദ്വൈതത്തിന്റെ, നൈ­തി­ക­ത­യു­ടെ, ആ­ത്മാ­വെ­ന്നും ഗു­രു­വി­ന്റെ ത­പ­സ്സും യോ­ഗ­വും എ­ല്ലാം ആ­ത്യ­ന്തി­ക­മാ­യും കാ­മ­നാ­പ­ര­മാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണെ­ന്നു­മ­ത്രേ.

ആ­ധു­നി­ക­ത, ന­വോ­ത്ഥാ­നം, ബദൽ ആ­ധു­നി­ക­ത

നാ­രാ­യ­ണ ഗു­രു­വി­ന്റെ ചിന്ത ആ­ധു­നി­ക­മോ? അ­നാ­ധു­നി­ക­മോ? ര­ണ്ടു­മ­ല്ല. ബ്രാഹ്മണ-​ഫ്യൂഡൽ-പാരമ്പര്യങ്ങളിൽ നി­ന്നും കൊളോണിയൽ-​മിഷണറി ആ­ധു­നി­ക­ത­യിൽ നി­ന്നും ഒരേ സമയം വേ­റി­ട്ടു കൊ­ണ്ടു്, അവയെ അ­തി­ക്ര­മി­ച്ചു കൊ­ണ്ടു്, ന­വോ­ത്ഥാ­ന­ത്തെ സം­ഭ­വ്യ­മാ­ക്കി­യ ഒരു വ്യതിർ-​ആധുനികധാരയെയാണു് ഗു­രു­വി­ന്റെ ചി­ന്ത­യും കലയും പ്ര­തി­നി­ധീ­ക­രി­ക്കു­ന്ന­തെ­ന്നു് പറയാം. ‘ന­വോ­ത്ഥാ­നം’, ‘ആ­ധു­നി­ക­ത’, ‘ന­വീ­ക­ര­ണം’, ‘ജ്ഞാ­നോ­ദ­യം’, എന്നീ സ­ങ്ക­ല്പ­ങ്ങ­ളെ ചൂ­ഴ്‌­ന്നു നിൽ­ക്കു­ന്ന സ­ന്ദി­ഗ്ധ­ത­കൾ ഇവിടെ അ­വ­സാ­നി­പ്പി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു. ഈ പ­രി­ക­ല്പ­ന­ക­ളെ പ­ര­സ്പ­രം കൂ­ട്ടി­ക്കു­ഴ­ച്ച് കൊ­ണ്ടാ­ണു് ആ­ധു­നി­ക ചി­ന്ത­കർ ന­വോ­ത്ഥാ­ന­ത്തി­ന്റെ സം­ഭ­വ­ങ്ങ­ളെ ച­രി­ത്ര­ത്തിൽ നി­ന്നു് പു­റ­ത്താ­ക്കി­യ­തു്. പാ­ശ്ചാ­ത്യ­വും കേ­ര­ളീ­യ­വു­മാ­യ ആ­ധു­നി­ക­ത­ക­ളു­ടെ അ­സ­മ­മാ­യ വി­കാ­സം ഈ സ­ങ്ക­ല്പ­ന­ങ്ങ­ളെ കൂ­ടു­തൽ സ­മ്മി­ശ്ര­വും അ­വി­വേ­ച്യ­വു­മാ­ക്കി.

ആ­ധു­നി­ക­ത തു­ട­ക്കം മുതലേ ര­ണ്ടാ­ണു്. ഒ­ന്നു് വി­പ്ല­വ­പ­ര­വും, ജീ­വി­ത­പ്ര­തി­ഷ്ഠാ­പ­ക­വും. മ­റ്റേ­തു് പ്ര­തി­ക്രി­യാ­പ­ര­വും, അ­ധി­കാ­രാ­ധി­ഷ്ഠി­ത­വും. ഈ ര­ണ്ടു് തരം ആ­ധു­നി­ക­ത­ക­ളും ഏ­താ­ണ്ടു് ഒ­രേ­കാ­ല­ത്തു ത­ന്നെ­യാ­ണു് ആ­വിർ­ഭ­വി­ക്കു­ന്ന­തും. യൂ­റോ­പ്യൻ ആ­ധു­നി­ക­ത തു­ട­ക്ക­ത്തി­ലേ ര­ണ്ടാ­യി­രു­ന്നു­വെ­ന്നും ഈ പി­ളർ­പ്പാ­ണു് പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യെ നിർ­വ്വ­ചി­ക്കു­ന്ന­തെ­ന്നു­മു­ള്ള അ­ന്തോ­ണി­യോ നെ­ഗ്രി­യു­ടെ നി­രീ­ക്ഷ­ണം ഇവിടെ അതീവ പ്ര­സ­ക്ത­മാ­ണു്.[11] യൂ­റോ­പ്പി­ലെ ആ­ദ്യാ­ധു­നി­ക­ത ഈ അർ­ത്ഥ­ത്തിൽ വി­പ്ല­വ­പ­ര­വും ര­ണ്ടാ­മാ­ധു­നി­ക­ത പ്ര­തി­വി­പ്ല­വ­പ­ര­വും ആണു്. ന­വോ­ത്ഥാ­നം ആദ്യ ആ­ധു­നി­ക­ത­യെ­യും ജ്ഞാ­നോ­ദ­യം ര­ണ്ടാ­മ­ത്ത­തി­നെ­യും പ്ര­തി­നി­ധീ­ക­രി­ക്കു­ന്നു. ന­വോ­ത്ഥാ­ന ആ­ധു­നി­ക­ത­യു­ടെ മ­ത­ത്തി­ലേ­ക്കും വി­ശ്വാ­സ­ത്തി­ലേ­ക്കും ഉള്ള തു­ടർ­ച്ച­യും പ­ടർ­ച്ച­യു­മാ­ണു് ന­വീ­ക­ര­ണം. ഡൺസ് സ്കോ­ട്ട­സ് മുതൽ സ്പി­നോ­സ വ­രെ­യു­ള്ള­വർ ന­വോ­ത്ഥാ­ന ചി­ന്ത­യു­ടെ­യും, ദെ­ക്കാർ­ത്തെ, കാ­ന്റ്, ഹെഗൽ തു­ട­ങ്ങി­യ പ്ര­ബു­ദ്ധോ­ദ­യ ചി­ന്ത­കർ പ്രതി ന­വോ­ത്ഥാ­ന­ത്തി­ന്റെ­യും വ­ക്താ­ക്ക­ളാ­യി നെ­ഗ്രി വി­ല­യി­രു­ത്തു­ന്നു.[12]

എ­ന്നാൽ, ഇ­ന്ത്യ­യിൽ, പ്ര­ത്യേ­കി­ച്ച് കേ­ര­ള­ത്തിൽ എ­ത്തു­മ്പോൾ ഈ ക്ര­മ­ത്തെ ന­മു­ക്കു് കീ­ഴ്മേൽ മ­റി­ക്കേ­ണ്ടി വ­രു­ന്നു. കൊളോണിയൽ-​മിഷണറി ആ­ധു­നി­ക­ത­യിൽ നി­ന്നാ­ണു് (യൂ­റോ­പ്പി­ലെ ര­ണ്ടാം ആ­ധു­നി­ക­ത) ഇവിടെ ആ­ധു­നി­ക­ത­യു­ടെ ച­രി­ത്ര­മാ­രം­ഭി­ക്കു­ന്ന­തു്. ആദ്യ ആ­ധു­നി­ക­ത ഇവിടെ പ്ര­തി­ലോ­മ­പ­ര­വും പ്ര­തി­ന­വോ­ത്ഥാ­ന­പ­ര­വും ആ­യി­രു­ന്നു­വെ­ന്നർ­ത്ഥം. (ക­മ്യൂ­ണി­സം സ്റ്റാ­ലി­നി­സ്റ്റ് മ­ദ്ധ്യ­സ്ഥ­ത­യിൽ ആ­ഗ­ത­മാ­യ­തു പോലെ ത്ത­ന്നെ).

കൊളോണിയൽ-​മിഷണറി ആ­ധു­നി­ക­ത­യു­മാ­യു­ള്ള സം­ഘർ­ഷ­ത്തി­ന്റെ പ­ശ്ചാ­ത്ത­ല­ത്തിൽ വേണം ഗുരു-​ആധുനികതയെ, വി­ല­യി­രു­ത്താൻ. ആ­ദ്യാ­ധു­നി­ക­ത­യെ എ­തിർ­ത്തും അ­തി­വർ­ത്തി­ച്ചും ഉ­യർ­ന്നു­വ­രു­ന്ന ഈ റാ­ഡി­ക്കൽ ആ­ധു­നി­ക­ത­യാ­ണു് കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ആരൂഢം. കൊളോണിയൽ-​മിഷണറി ആ­ധു­നി­ക­ത­യു­ടെ­യും, അ­തി­ന്റെ അ­നു­ബ­ന്ധ­മാ­യ ദേ­ശീ­യാ­ധു­നി­ക­ത­യു­ടെ­യും പാ­ശ്ചാ­ത്യ­കേ­ന്ദ്രി­ത­വും അ­ധി­നി­വേ­ശ­പ­ര­വു­മാ­യ പ്ര­ത്യ­യ­ശാ­സ്ത്ര­ത്തെ നേ­രി­ട്ടു് കൊ­ണ്ടു് പൗ­ര­സ്ത്യ­മെ­ന്നു് പ­റ­യാ­വു­ന്ന ഒരു നാ­ടോ­ടി­പ്ര­ബു­ദ്ധ­ത’യെ, സൂ­ക്ഷ്മ­ദേ­ശീ­യ (nationalitarian) വെ­ളി­വി­നെ, ആ­വി­ഷ്ക്ക­രി­ക്കു­ന്ന പ്ര­ക്രി­യ­യാ­ണു് ഇവിടെ ബദൽ ആ­ധു­നി­ക­ത.[13] മ­ത­പ­ര­വും മ­തേ­ത­ര­വു­മാ­യ അ­തീ­ത­ങ്ങ­ളെ തകിടം മ­റി­ക്കൽ, അ­ന്ത­സ്ഥി­തി­ക­ത­യു­ടെ വി­താ­ന­ങ്ങ­ളെ സ്വ­ത­ന്ത്ര­മാ­ക്കൽ, അ­ന­ന്യ­ത­ക­ളു­ടെ (singularity) അ­ന്വ­യ­ന­ങ്ങൾ, ആ­ന­ന്ദ­ത്തി­ന്റെ­യും കാ­മ­ന­യു­ടെ­യും ഒ­ഴു­ക്കു­ക­ളെ തു­റ­ന്നു­വി­ടൽ, അ­ന­ന്ത­ത­യെ, അ­പ­രി­മി­ത­ത്തെ, ഐ­ഹി­ക­മാ­ക്കൽ: ഇ­തൊ­ക്കെ­യാ­ണു് ന­വോ­ത്ഥാ­നം എന്ന സം­ഭ­വ­ത്തെ—പാ­ശ്ചാ­ത്യ­മോ, പൗ­ര­സ്ത്യ­മോ, ആ­യി­ക്കൊ­ള്ള­ട്ടെ—സാർ­വ്വ ജ­നീ­ന­മാ­യും നിർ­വ്വ­ചി­ക്കു­ന്ന­തു്.

ന­വോ­ത്ഥാ­ന­വും പ്രതി-​നവോത്ഥാനവും കേ­ര­ള­ത്തിൽ

ന­വോ­ത്ഥാ­നം ഉ­ച്ച­സ്ഥാ­യി­യിൽ നിൽ­ക്കു­മ്പോൾ തന്നെ (ഒരു പക്ഷേ, അതിനു മു­മ്പു­ത­ന്നെ, കൊ­ളോ­ണി­യൽ വ്യ­വ­ഹാ­ര­ങ്ങ­ളി­ലൂ­ടെ) പ്രതി-​നവോത്ഥാനവും പ്ര­ബ­ല­മാ­വു­ന്നു­ണ്ടു്. തീ­ക്ഷ്ണ­വും നിർ­ണ്ണാ­യ­ക­വു­മാ­യ സൂ­ക്ഷ്മ രാ­ഷ്ട്രീ­യ സ­മ­ര­ങ്ങ­ളി­ലൂ­ടെ­യാ­ണു് ഗുരു-​നവോത്ഥാനം പ്രതി-​നവോത്ഥാനപ്രസ്ഥാനത്തെ മറി ക­ട­ക്കു­ന്ന­തു്. സ­വർ­ണ്ണ ബ്രാ­ഹ്മ­ണ പ­ക്ഷ­ക്കാ­രെ­ക്കാൾ ഗുരു-​നവോത്ഥാനത്തിനു വെ­ല്ലു­വി­ളി­യാ­യ­തു് മി­ഷ­ണ­റി ആ­ധു­നി­ക­ത രൂ­പ­പ്പെ­ടു­ത്തി­യ ന­വ­മ­ല­യാ­ളി മ­ദ്ധ്യ­വർ­ഗ്ഗ­ങ്ങ­ളാ­യി­രി­ക്ക­ണം. എസ്. എൻ. ഡി. പി. പ്ര­സ്ഥാ­ന­വും ഗു­രു­വി­ന്റെ ശി­ഷ്യ­ഗ­ണ­ങ്ങ­ളും ഇ­തിൽ­പ്പെ­ടും. ബ്രാ­ഹ്മ­ണ്യ­വു­മാ­യു­ള്ള ഏ­റ്റു­മു­ട്ട­ലിൽ വി­ജ­യി­യാ­യി­രു­ന്ന ഗുരു ആ­ധു­നി­ക­രു­മാ­യു­ള്ള ഇ­ണ­ക്ക­പ്പി­ണ­ക്ക­ങ്ങ­ളിൽ പ­ല­പ്പോ­ഴും ദഗ്ധ ഹൃ­ദ­യ­നാ­യി. ശി­ഷ്യ­രൂ­പ­ത്തിൽ, സ­മു­ദാ­യ സം­ഘ­ട­ന­യു­ടെ രൂ­പ­ത്തിൽ, ആ­ധു­നി­ക­ത ഗു­രു­വി­നെ വ­ള­ഞ്ഞു. ഈ ബ­ന്ത­വ­സ്സിൽ നി­ന്നു് കു­ത­റി­ച്ചാ­ടി, ആ­ധു­നി­ക­ത­യ്ക്കു മേൽ, വ്യ­വ­സ്ഥാ­പി­ത­ത്വ­ത്തി­നു മേൽ, പ­റ­ന്നു­യ­രു­ന്ന സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ­യും ആ­ത്മ­സ­മ­ര­ത്തി­ന്റെ­യും നി­മി­ഷ­ങ്ങൾ കൂ­ടി­യാ­ണു് ഗു­രു­വി­ന്റെ ക­വി­ത­യും ചി­ന്ത­യും ‘ചിരി’യും.

എസ്. എൻ. ഡി. പി. യുടെ സ്ഥാ­പ­ന­മു­ഹൂർ­ത്തം മുതൽ ഗു­രു­വും ശി­ഷ്യ­ന്മാ­രും ത­മ്മി­ലു­ള്ള ആ­ശ­യ­പ­ര­വും പ്ര­യോ­ഗ­പ­ര­വു­മാ­യ വി­യോ­ജി­പ്പു­കൾ സം­ഘർ­ഷാ­വ­ഹ­മാ­കു­ന്നു­ണ്ടു്. എസ്. എൻ. ഡി. പി. രൂ­പീ­ക­ര­ണ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട ഒരു നാ­ട­കീ­യ സ­ന്ദർ­ഭം ഉ­ദ്ധ­രി­ക്കാം:

എസ്. എൻ. ഡി. പി. യോ­ഗ­ത്തി­ന്റെ നി­യ­മാ­വ­ലി­യും ച­ട്ട­വ­ട്ട­ങ്ങ­ളും എ­ഴു­തി­യു­ണ്ടാ­ക്കി അം­ഗ­ങ്ങ­ളു­ടെ പ­രി­ശോ­ധ­ന­യ്ക്കു ശേഷം ഗു­രു­വി­നു വാ­യി­ച്ചു­കൊ­ടു­ത്ത­തു് പി­ന്നീ­ടു് യോഗം സെ­ക്ര­ട്ട­റി­യാ­യ ചി­ന്ന­സ്വാ­മി കാ­യി­ക്ക­ര കു­മാ­രു­വാ­യി­രു­ന്നു. ചിലർ ഇ­ദ്ദേ­ഹ­ത്തെ കു­മാ­ര­നാ­ശാൻ എ­ന്നും വി­ളി­ച്ചി­രു­ന്നു. ഭ­ര­ണ­ഘ­ട­ന­യും നി­യ­മാ­വ­ലി­യും ച­ട്ട­ങ്ങ­ളും വാ­യി­ച്ചു കേൾ­ക്കെ, ഇടയിൽ ക­ട­ന്നു ഗുരു ചോ­ദി­ച്ചു­വ­ത്രെ: ഈ­ഴ­വാ­ദി അധഃ കൃ­ത­ജാ­തി­ക്കാർ­ക്കു മാ­ത്ര­മു­ള്ള­താ­ണോ ന­മ്മു­ടെ യോഗം?” അ­പ്പോൾ കു­മാ­ര­നാ­ശാൻ വി­ശ­ദീ­ക­രി­ച്ചു: ‘ക­മ്പ­നി ആ­ക്റ്റി­ന­നു­സ­രി­ച്ച് ര­ജി­സ്റ്റർ ചെ­യ്യേ­ണ്ട സം­ഘ­ട­ന­യാ­യ­തു് കൊ­ണ്ടു് അ­തി­ന്റെ പ്ര­വർ­ത്ത­ന മേ­ഖ­ല­യേ­തെ­ന്നു് തി­ട്ട­മാ­യി രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്ക­ണം; അ­തി­നാ­ലാ­ണു് ഇ­ക്കാ­ര്യം എ­ടു­ത്തു പ­റ­യേ­ണ്ടി വ­ന്ന­തു്.” കു­മാ­ര­നാ­ശാ­ന്റെ വി­ശ­ദീ­ക­ര­ണം കേട്ട ഗുരു കു­റ­ച്ചു നേരം. മൗനം ദീ­ക്ഷി­ച്ചു. പി­ന്നെ പ­തു­ക്കെ മൊ­ഴി­ഞ്ഞു: “ഇനി, കു­മാ­രു­വാ­ക­ട്ടെ, ന­മ്മു­ടെ ആശാൻ.!

കു­മാ­ര­നാ­ശാൻ എന്ന വിളി പ്ര­ചാ­ര­ണ­ത്തിൽ വ­ന്ന­തു് ഇതിനു ശേ­ഷ­മാ­കു­ന്നു”.[14]

ഈ മ­റു­പ­ടി­യിൽ അ­ട­ങ്ങി­യ രൂ­ക്ഷ­പ­രി­ഹാ­സ­വും ഐ­റ­ണി­യും ആ­ധു­നി­ക കർ­ത്തൃ­ത്വ­ത്തി­ന്റെ മർ­മ്മ­ത്തി­ലാ­ണു് ത­റ­ക്കു­ന്ന­തു്. എ­ന്താ­യാ­ലും ശി­ഷ്യ­നും ക­വി­യു­മാ­യ കു­മാ­രു­വി­നു് അതൊരു ബി­രു­ദ­മാ­യി. ഗുരു ചി­ന്ത­യിൽ നി­ന്നു് ആ­ധു­നി­കർ വഴി മാ­റു­ന്ന­തി­ന്റെ­യും ന­വോ­ത്ഥാ­നം ഉ­ള്ളിൽ നി­ന്നു തന്നെ അ­ട്ടി­മ­റി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ തു­ട­ക്കം കൂ­ടി­യാ­ണി­തു്. സ­മു­ദാ­യ ന­വീ­ക­ര­ണം ഒരു ക­മ്പ­നി­പ്ര­വർ­ത്ത­ന­മാ­യി സ്ഥാ­പ­ന­വൽ­ക്ക­രി­ക്ക­പ്പെ­ടു­ന്ന­തി­ന്റെ തു­ട­ക്കം.

ശി­ഷ്യ­ന്മാർ ആ­ശാ­ന്മാ­രാ­യി മാ­റു­ക­യും ഗു­രു­വി­നെ ശി­ഷ്യ­പ്പെ­ടു­ത്തു­വാൻ ശ്ര­മി­ക്കു­ക­യും ചെ­യ്യു­ന്ന നി­ര­വ­ധി സ­ന്ദർ­ഭ­ങ്ങൾ ഉ­ണ്ടു്.

സിലോൺ യാ­ത്ര­യി­ലാ­ണു് ഗു­രു­ദേ­വൻ ആ­ദ്യ­മാ­യി കാ­വി­വ­സ്ത്രം അ­ണി­യു­ന്ന­തു് (1926)… കൂ­ടെ­യു­ണ്ടാ­യി­രു­ന്ന ശി­ഷ്യ­ന്മാ­രെ­ല്ലാ­വ­രും കൂടി ഗു­രു­ദേ­വ­നോ­ടു് ഇ­ങ്ങ­നെ അ­പേ­ക്ഷി­ച്ചു. “ഒരു മ­ഹാ­ത്മാ­വു് ഇ­മ്മാ­തി­രി വെള്ള വേ­ഷ­ത്തിൽ സ­ഞ്ച­രി­ച്ചാൽ ആളെ തി­രി­ച്ച­റി­ഞ്ഞ് വേണ്ട ആ­ചാ­രോ­പ­ചാ­ര­ങ്ങൾ ചെ­യ്തു് അർ­ഹ­മാ­യ ത­ര­ത്തിൽ ഗു­രു­വി­നോ­ടു­ള്ള കടമ പു­ലർ­ത്താൻ സാ­ധാ­ര­ണ­ക്കാ­രാ­യ ഭ­ക്ത­ന്മാർ­ക്കും പാ­മ­ര­ജ­ന­ങ്ങൾ­ക്കും സാ­ധി­ക്കാ­തെ വരും. ഒരു മ­ഹാ­ത്മാ­വി­നോ­ടു­ള്ള കടമ നിർ­വ്വ­ഹി­ക്കാ­നു­ള്ള സ­ന്ദർ­ഭം നാ­ട്ടു­കാർ­ക്കു ന­ഷ്ട­പ്പെ­ടാ­തി­രി­പ്പാ­നാ­യി കാ­ഴ്ച­യിൽ ഒരു സ­ന്യാ­സി­യാ­ണെ­ന്നു തോ­ന്നാൻ വേ­ണ്ടി­യെ­ങ്കി­ലും ഗു­രു­ദേ­വൻ കാ­ഷാ­യം ധ­രി­ക്ക­ണം.” ശി­ഷ്യ­ന്മാ­രു­ടെ നിർ­ബ­ന്ധ­പൂർ­വ്വ­മാ­യ ഈ അ­പേ­ക്ഷ­യ്ക്കു വ­ഴ­ങ്ങി അന്നു മുതൽ മേൽ­മു­ണ്ടു മാ­ത്രം കാ­ഷാ­യ­മാ­ക്കി­യ­ത്രേ. കാ­ഷാ­യം ധ­രി­ച്ച­പ്പോൾ “ഓ, പൊടി പു­ര­ണ്ടാൽ അ റി­യു­ക­യി­ല്ല­ല്ലോ” എ­ന്നൊ­രു പ്ര­സ്താ­വ­ന­യും ന­ട­ത്തി. സാ­ധാ­ര­ണ ഗു­രു­വിൽ നി­ന്നാ­ണ­ല്ലോ കാ­ഷാ­യം സ്വീ­ക­രി­ക്കാ­റു്. ഇവിടെ ഗു­രു­ദേ­വൻ ശി­ഷ്യ­രു­ടെ­യും ഭ­ക്ത­ജ­ന­ങ്ങ­ളു­ടെ­യും നിർ­ബ്ബ­ന്ധ­പ്ര­കാ­രം കാ­ഷാ­യ­വ­സ്ത്രം സ്വീ­ക­രി­ച്ച­തു കൊ­ണ്ടു് ജ­ന­ങ്ങ­ളും ദൈ­വ­ങ്ങ­ളു­മാ­ണു് എന്റെ ഗു­രു­ക്ക­ന്മാർ എ­ന്നും ആ സ­ന്ദർ­ഭ­ത്തിൽ അ­രു­ളി­ച്ചെ­യ്ത­ത്രേ. സി­ലോ­ണി­ലേ­ക്കു പോ­വു­മ്പോൾ മ­ണ്ഡ­പ­ത്തിൽ വച്ച് കൂ­ടെ­യു­ണ്ടാ­യി­രു­ന്ന­വർ സ്വാ­മി­ക്കു മാ­റാ­നു­ള്ള മു­ണ്ടു­ക­ളെ­ല്ലാം കാവി മു­ക്കി­ക്ക­ള­ഞ്ഞു. സ്വാ­മി കുളി ക­ഴി­ഞ്ഞു വ­ന്ന­പ്പോൾ മാറാൻ വെ­ള്ള­മു­ണ്ടൊ­ന്നു­മു­ണ്ടാ­യി­രു­ന്നി­ല്ല. അ­ങ്ങ­നെ കാ­ഷാ­യം ധ­രി­ക്കാൻ നിർ­ബ­ദ്ധ­നാ­യി. അതിൽ പി­ന്നെ വെള്ള വ­സ്ത്രം ധ­രി­ച്ചി­ട്ടി­ല്ല. ഗു­രു­ദേ­വ­ന്റെ കാ­ഷാ­യ­ത്തി­ലേ­ക്കു­ള്ള മാ­റ്റം ഈ രീ­തി­യി­ലാ­യി­രു­ന്നു എ­ന്നും അ­നു­യാ­യി­ക­ളിൽ ചിലർ പ­റ­ഞ്ഞി­ട്ടു­ണ്ടു്.[15]

വെ­ള്ള­മു­ണ്ടിൽ നി­ന്നു് കാ­ഷാ­യ­ത്തി­ലേ­ക്കു­ള്ള വേ­ഷ­മാ­റ്റം ഗു­രു­വി­ന്റെ ഹി­ത­പ്ര­കാ­ര­മാ­യി­രു­ന്നി­ല്ലെ­ന്നും ശി­ഷ്യ­ന്മാ­രു­ടെ നിർ­ബ്ബ­ന്ധ­വും റാ­ഗി­ങ്ങും ആ­ണി­തി­നു പി­ന്നി­ലെ­ന്നും ഈ വി­വ­ര­ണം സൂ­ചി­പ്പി­ക്കു­ന്നു. ഗുരു ശി­ഷ്യ­നു് ദീക്ഷ നൽ­കു­ന്ന­തി­ന്റെ പ്ര­തീ­കാ­ത്മ­ക­മാ­യ ച­ട­ങ്ങ­ത്രേ ‘മു­ണ്ടു് നൽകൽ’. ശി­ഷ്യ­ന്മാർ ഇവിടെ ഗു­രു­വി­നു ദീക്ഷ നൽ­കി­ക്കൊ­ണ്ടു് ഗു­രു­ക്ക­ന്മാ­രാ­യി മാ­റു­മ്പോൾ, ഗു­രു­ത്വ­ത്തെ അ­ട്ടി­മ­റി­ക്കു­ന്ന­തി­ന്റെ പ്ര­തീ­കാ­ത്മ­ക ക്രി­യ­യാ­യി അതു മാ­റു­ന്നു. ആ­ധു­നി­ക­ത­യു­ടെ ച­രി­ത്രം ഗു­രു­നി­ന്ദ­യു­ടേ­തും പ്രതി ന­വോ­ത്ഥാ­ന­ത്തി­ന്റെ­തു­മാ­ണു്. ഗു­രു­ത്വ­ത്തി­നു­മേൽ ‘ല­ഘു­ത്വ’ത്തി­ന്റെ വി­ജ­യ­ഗാ­ഥ. ‘കറ മ­റ­യ്ക്കാൻ ന­ല്ല­തു് ‘എന്ന പ­രി­ഹാ­സ­വാ­ക്കോ­ടെ­യാ­ണു് ഗുരു കാ­ഷാ­യം സ്വീ­ക­രി­ക്കു­ന്ന­തു്. ക­വി­ത­യും ചി­രി­യും ഐ­റ­ണി­യു­മാ­യി­രു­ന്നു ‘ലഘു’-​ആധുനികതയുമായുള്ള പോ­രാ­ട്ട­ത്തിൽ ഗു­രു­വി­ന്റെ ബ്ര­ഹ്മാ­സ്ത്ര­ങ്ങൾ.

പ്രതിലോമ-​ആധുനികതയ്ക്കു് വ­ഴി­പ്പെ­ടാൻ ഗുരു ത­യാ­റാ­വാ­ഞ്ഞ­താ­ണു് എസ്. എൻ. ഡി. പി. യു­മാ­യു­ള്ള ബന്ധം ഉ­ല­യു­ന്ന­തി­നു പ്ര­ധാ­ന­കാ­ര­ണം എന്നു വ്യ­ക്തം. ‘ആശാനു ശേഷം വന്ന സെ­ക്ര­ട്ട­റി­മാർ ക­മ്പ­നി ഉ­ദ്യോ­ഗ­സ്ഥ­രെ­പ്പോ­ലെ പെ­രു­മാ­റി. ഗു­രു­വി­ന്റെ ആ­ദർ­ശ­ങ്ങൾ, അ­ഭി­പ്രാ­യ­ങ്ങൾ അ­വ­ഗ­ണി­ക്ക­പ്പെ­ട്ടു, നി­സ്സാ­ര­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു’.[16] ജാ­തി­ചി­ന്ത ക­ന­ത്തു. ഒ­ടു­വിൽ എസ്. എൻ. ഡി. പി. ഗു­രു­നി­ന്ദ­യു­ടെ, പ്ര­തി­ന­വോ­ത്ഥാ­ന­ത്തി­ന്റെ, സ്ഥാ­പ­ന­മാ­യി മാ­റി­യ­പ്പോൾ ആ­ധു­നി­ക­ത­യു­ടെ തന്നെ ആ­യു­ധ­ങ്ങൾ പി­ടി­ച്ചു­വാ­ങ്ങി ആ­ധു­നി­ക­രെ പ്ര­ത്യാ­ക്ര­മി­ച്ചു ഗുരു. 1915ൽ യോ­ഗ­ത്തി­നു ദാനം ചെ­യ്തി­രു­ന്ന സ്വ­ത്തു് തി­രി­ച്ചെ­ടു­ത്തു.[17] “മു­മ്പേ തന്നെ മ­ന­സ്സിൽ നി­ന്നും വി­ട്ടി­രി­ക്കു­ന്ന പോലെ ഇ­പ്പോൾ വാ­ക്കിൽ നി­ന്നും പ്ര­വൃ­ത്തി­യിൽ നി­ന്നും യോ­ഗ­ത്തെ വി­ട്ടി­രി­ക്കു­ന്നു” എ­ന്നു് ഡോ­ക്ടർ പ­ല്പു­വി­നെ­ഴു­തി (1916 മെയ്). അതേ കൊ­ല്ലം തന്നെ ജാ­തി­യ്ക്കും എസ്. എൻ. ഡി. പി. യ്ക്കു­മെ­തി­രേ­യു­ള്ള തന്റെ നി­ല­പാ­ടു­കൾ വ്യ­ക്ത­മാ­ക്കി­ക്കൊ­ണ്ടു് പ്ര­ബു­ദ്ധ­കേ­ര­ള­ത്തിൽ ഒരു വി­ളം­ബ­രം ന­ട­ത്തി:

“നാം ജാ­തി­മ­ത­ഭേ­ദം വി­ട്ടി­ട്ട് ഇ­പ്പോൾ ഏ­താ­നും സം­വൽ­സ­ര­ങ്ങൾ ക­ഴി­ഞ്ഞി­രി­ക്കു­ന്നു. എ­ന്നി­ട്ടും ചില പ്ര­ത്യേ­ക വർ­ഗ്ഗ­ക്കാർ നമ്മെ അ­വ­രു­ടെ വർ­ഗ്ഗ­ത്തി­ലുൾ­പ്പെ­ട്ട­താ­യി വി­ചാ­രി­ച്ചും പ്ര­വർ­ത്തി­ച്ചും വ­രു­ന്ന­താ­യും അതു ഹേ­തു­വാൽ ന­മ്മു­ടെ വാ­സ്ത­വ­ത്തി­നു വി­രു­ദ്ധ­മാ­യ ധാ­ര­ണ­യ്ക്കി­ട­വ­ന്നി­ട്ടു­ണ്ടെ­ന്നും അ­റി­യു­ന്നു.നാം ഒരു പ്ര­ത്യേ­ക ജാ­തി­യി­ലൊ മ­ത­ത്തി­ലോ ഉൾ­പ്പെ­ടു­ന്നി­ല്ല”.[18]

ജാ­തി­യെ­യും സ­മു­ദാ­യ­ത്തെ­യും സ്വ­ത്വ­ത്തി­ന്റെ അ­ടി­സ്ഥാ­ന­മാ­യി­ക്കാ­ണു­ന്ന ആ­ധു­നി­ക­ത­യു­മാ­യു­ള്ള എല്ലാ ഉ­ട­മ്പ­ടി­ക­ളിൽ നി­ന്നും ഗുരു ന­ട­ത്തു­ന്ന ധീ­ര­മാ­യ വി­ഛേ­ദ­ന­മാ­ണു് ഇതു്. കേസും വ­ക്കാ­ണ­വു­മാ­യി ഗു­രു­വും യോ­ഗ­ക്കാ­രും പി­ന്നീ­ടു് വഴി പി­രി­ഞ്ഞു. സ­ന്യാ­സ­സം­ഘ­ത്തി­ലും ഇതേ അ­ന്യ­ഥാ­ത്വം ഗു­രു­വി­നെ വേ­ട്ട­യാ­ടി. ആ­ധു­നി­ക­വൽ­ക്കൃ­ത­രാ­യ ശി­ഷ്യ­ന്മാ­രെ­യും യോ­ഗ­ക്കാ­രെ­യും സം­ഘ­ക്കാ­രെ­യും സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ഒരു ഈ­ഡി­പ്പൽ സം­ഘർ­ഷ­ത്തി­ന്റെ ബ­ഹിർ­ഗ്ഗ­മ­ന­മാ­യി ഗു­രു­നി­ന്ദ. മ­ത­പ­രി­വർ­ത്ത­ന­ത്തി­നാ­യു­ള്ള കൂ­ട്ടാ­യ വി­ല­പേ­ശ­ലു­ക­ളിൽ ഗു­രു­വി­നെ പി­ടി­ച്ചി­ടു­വാൻ ശി­ഷ്യർ പ­ര­മാ­വ­ധി ശ്ര­മി­ച്ചെ­ങ്കി­ലും ആ വലയിൽ ഗുരു വീ­ണി­ല്ല. ഗു­രു­വി­ന്റെ ഗു­രു­ക്ക­ന്മാ­രാ­യി മാറിയ ശി­ഷ്യ­വർ­ഗ്ഗ­ത്തിൽ നി­ന്നു് രക്ഷ നേ­ടാ­നാ­യി തമിൾ നാ­ട്ടി­ലേ­ക്കും ശ്രീ­ല­ങ്ക­യി­ലേ­ക്കും ഇ­ട­യ്ക്കി­ടെ പ­ലാ­യ­നം ചെ­യ്തു.[19] മ­ട­ങ്ങി­വ­രാൻ മ­ടി­ച്ച ഗു­രു­വി­നെ കേ­ര­ള­ത്തിൽ നി­ന്നെ­ത്തി­യ ശിഷ്യ സംഘം ഘോ­ഷ­യാ­ത്ര­യാ­യി ചെ­ന്നു് നിർ­ബ­ന്ധ­പൂർ­വ്വം നാ­ട്ടി­ലേ­ക്കു് തി­രി­ച്ചു­കൊ­ണ്ടു വന്നു.

അ­ധി­നി­വേ­ശ, മി­ഷ­ണ­റി, ദേശീയ, ആ­ധു­നി­ക­ത­ക­ളു­ടെ­യും പ്ര­തി­ന­വോ­ത്ഥാ­ന­ത്തി­ന്റെ­യും മു­ന്ന­ണി­പ്പോ­രാ­ളി­ക­ളാ­യി വർ­ത്തി­ച്ച­തു് ആ­ധു­നി­ക ചി­ന്ത­ക­രും എ­ഴു­ത്തു­കാ­രു­മാ­ണെ­ന്ന വ­സ്തു­ത ഒരു വി­രോ­ധാ­ഭാ­സ­മാ­യി­ത്തോ­ന്നാം. ന­വോ­ത്ഥാ­ന­ത്തി­ന്റെ ഏ­റ്റ­വും സ­ജീ­വ­വും വി­പ്ല­വ­ക­ര­വു­മാ­യ ധാ­ര­ക­ളെ മറവു ചെ­യ്യു­ക എ­ന്ന­താ­യി­രു­ന്നു അ­വ­രു­ടെ സു­പ്ര­ധാ­ന ദൗ­ത്യം. അ­വ­രു­ടെ ക­ത്രി­ക­കൾ ഗു­രു­ചി­ന്ത­ക­ളെ മു­ണ്ഡ­നം ചെ­യ്തു. ന­വോ­ത്ഥാ­ന ചി­ന്ത­യു­ടെ ചി­റ­ക­രി­ഞ്ഞു. യൂ­റോ­പ്യൻ പ്ര­ബു­ദ്ധ­ത­യു­ടെ, മാ­ന­വി­ക­ത­യു­ടെ, വി­ക­സ­ന­ത്തി­ന്റെ, മാ­ന­ദ­ണ്ഡ­ങ്ങ­ളി­ലേ­ക്കു് കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തെ ഭാ­ഷാ­ന്ത­രം ചെ­യ്തു. ന­വോ­ത്ഥാ­നം എന്ന സ­ങ്ക­ല്പം ച­രി­ത്ര­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു, ഭ­ര­ണ­കൂ­ട­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു. കൊളോണിയൽ-​മിഷണറി-ആധുനികത ഹി­ന്ദു വി­ശ്വാ­സ­ങ്ങ­ളി­ലും ഫ്യൂഡൽ-​ബ്രാഹ്മണ്യത്തിലും അ­ട­ങ്ങി­യ അ­യു­ക്തി­ക­ത­യു­ടെ­യും അ­തീ­ത­ത്തി­ന്റെ­യും ത­ല­ങ്ങ­ളെ നി­ഷേ­ധി­ച്ചു­വെ­ങ്കി­ലും ദൈ­വ­ശാ­സ്ത്ര­പ­ര­വും ഭ­ര­ണാ­ധി­കാ­ര­പ­ര­വു­മാ­യ അ­തീ­ത­ങ്ങ­ളെ പകരം വാ­ഴി­ച്ചു. ന­വോ­ത്ഥാ­ന­വും ന­വീ­ക­ര­ണ­വും സ്ഥാ­ന­ഭ്ര­ഷ്ട­മാ­ക്കി­യ അ­തീ­ത­ത്തെ പിൽ­ക്കാ­ലാ­ധു­നി­കർ ഭ­ര­ണ­കൂ­ട­സ്വ­രൂ­പ­ത്തിൽ, സ­ഭാ­രൂ­പ­ത്തിൽ, സ­മു­ദാ­യ­സ്വ­രൂ­പ­ത്തിൽ, അ­ല്ലെ­ങ്കിൽ ക­ക്ഷി­രാ­ഷ്ട്രീ­യ­സ്വ­രൂ­പ­ത്തിൽ, പു­നഃ­പ്ര­തി­ഷ്ഠി­ച്ചു.

ന­വോ­ത്ഥാ­ന­ത്തി­ന്റെ­യും ന­വീ­ക­ര­ണ­ത്തി­ന്റെ­യും സ­ങ്ക­ല്പ­നാ­പ­ര­മാ­യ മി­ശ്ര­ണം ആ­യി­രു­ന്നു ആ­ധു­നി­ക­ത­യു­ടെ മ­റ്റൊ­രു ത­ന്ത്രം. ആ­ധു­നി­ക മി­ഷ­ണ­റി­യാ­യി, പ­രി­ഷ്ക്കാ­ര­ക­നാ­യി, വി­ക­സ­ന­നാ­യ­ക­നാ­യി, ഈ­ഴ­വ­ഗു­രു­വാ­യി ച­രി­ത്ര വ്യ­വ­ഹാ­ര­ങ്ങ­ളിൽ ഗുരു ല­ഘു­വാ­ക്ക­പ്പെ­ട്ടു. മാ­ന­വ­വാ­ദ­ത്തി­ന്റെ നിശിത വി­മർ­ശ­ക­നാ­യി­രു­ന്ന ഗു­രു­വി­നെ, പ്ര­കൃ­തി­യു­ടെ അ­ധി­പ­നാ­യി മ­നു­ഷ്യ­നെ നിർ­വ്വ­ചി­ക്കു­ന്ന യൂ­റോ­പ്യൻ മാ­ന­വി­ക­താ­വാ­ദ­ത്തി­ന്റെ വ­ക്താ­വാ­ക്കി അവ മാ­റ്റി. “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന സ­ങ്ക­ല്പം “മ­നു­ഷ്യ­നു്” എ­ന്നു് മു­ദ്രാ­വാ­ക്യ­വൽ­ക്ക­രി­ച്ച­പ്പോൾ, സർ­വ്വ­ജാ­തി­ക­ളി­ലേ­ക്കും ച­രാ­ച­ര­ങ്ങ­ളി­ലേ­ക്കും ഉള്ള ആ ആ­ശ­യ­ത്തി­ന്റെ പ­ടർ­ച്ച ത­ട­യ­പ്പെ­ട്ടു. ‘പ്രി­യാ’ദ്വൈ­ത­ത്തി­ന്റെ സം­യോ­ജ­ന സം­ശ്ലേ­ഷ­ണ­ങ്ങ­ളെ, വൈ­രു­ദ്ധ്യാ­ത്മ­ക സം­ശ്ലേ­ഷ­ണ­ങ്ങൾ കീ­ഴ്പ്പെ­ടു­ത്തി.

അ­രു­ളി­ന്റെ അ­തി­ച­രി­ത്രം

“ജാതി നിർ­ണ്ണ­യം”, “ജാതി ല­ക്ഷ­ണം”എന്നീ കൃ­തി­കൾ ശരീര ല­ക്ഷ­ണ­ങ്ങ­ളു­ടെ­യും പ്ര­ത്യു­ല്പാ­ദ­ന രീ­തി­യു­ടെ­യും അ­ടി­സ്ഥാ­ന­ത്തിൽ മ­നു­ഷ്യ­രെ­ല്ലാം ഒരേ ജാതി തന്നെ എ­ന്നു് സ്ഥാ­പി­ക്കു­ന്നു. പ്രാ­ചീ­ന­മാ­യ ജാതി സ­ങ്ക­ല്പ­ത്തെ­യും പാ­ശ്ചാ­ത്യാ­ധു­നി­ക­മാ­യ വംശ വാ­ദ­ത്തെ­യും ഒരേ സമയം നി­രാ­ക­രി­ക്കു­ന്നു ഗുരു ന­ട­ത്തു­ന്ന ജീ­വ­ശാ­സ്ത്ര­പ­ര­മാ­യ വർ­ഗ്ഗീ­ക­ര­ണം. എ­ന്നാൽ വി­ശേ­ഷ­ബു­ദ്ധി­യു­ണ്ടെ­ന്ന­ഭി­മാ­നി­ക്കു­ന്ന മ­നു­ഷ്യർ­ക്കു് മൃ­ഗ­ങ്ങ­ളെ­പ്പോ­ലെ സ്വ­ന്തം വർ­ഗ്ഗ­ത്തെ തി­രി­ച്ച­റി­യു­വാൻ ക­ഴി­വി­ല്ലെ­ന്നു് ഗുരു പ­രി­ഹ­സി­ച്ചി­രു­ന്നു. മ­നു­ഷ്യ­ജാ­തി എന്ന സ­ങ്ക­ല്പ­ത്തി­ന്റെ അ­പ­ര്യാ­പ്തി­യെ­പ്പ­റ്റി­യു­ള്ള തി­രി­ച്ച­റി­വിൽ നി­ന്നാ­വ­ണം ‘ജീ­വ­കാ­രു­ണ്യ പ­ഞ്ച­കം’, ‘അ­നു­ക­മ്പാ­ദ­ശ­കം’ തു­ട­ങ്ങി­യ ക­വി­ത­കൾ പി­റ­ക്കു­ന്ന­തു്. സർ­വ്വ­ജീ­വി­ക­ളോ­ടു­ള്ള ആത്മ സാ­ഹോ­ദ­ര്യ­മാ­ണു് ഈ കൃ­തി­ക­ളു­ടെ മാ­നി­ഫെ­സ്റ്റോ. ശ­രീ­ര­ശാ­സ്ത്ര­പ­ര­മാ­യ വ്യ­ത്യ­സ്ഥ­ത­ക­ള­ല്ല അ­രു­ളി­ന്റെ ഭാ­വ­ശ­ക്തി­യാ­ണു് ജീ­വി­യെ നിർ­വ്വ­ചി­ക്കു­ന്ന­തു് എ­ന്ന­ത്രേ അവ പ്ര­ഖ്യാ­പി­ക്കു­ന്ന­തു്. മ­നു­ഷ്യ­വം­ശ­സ­ങ്ക­ല്പ­ത്തിൽ നി­ന്നു് ജീ­വി­വം­ശ സ­ങ്ക­ല്പ­ത്തി­ലേ­ക്കു­ള്ള ഈ വ്യ­തി­യാ­നം പാ­ശ്ചാ­ത്യ ആ­ധു­നി­ക­ത­യിൽ നി­ന്നും ‘മാ­ന­വി­ക­ത­യിൽ’ നി­ന്നു­മു­ള്ള നിർ­ണ്ണാ­യ­ക­മാ­യ വ­ഴി­മാ­റ്റ­ത്തെ­യാ­ണു് സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന­തു്.

എല്ലാവരുമാത്മസഹോദരരെ-​

ന്ന­ല്ലേ പ­റ­യേ­ണ്ടി­തോർ­ക്കു­കിൽ നാം.

(ജീ­വ­കാ­രു­ണ്യ പ­ഞ്ച­കം)

ജാ­തി­യ്ക്കെ­തി­രേ­യു­ള്ള സ­മ­ര­ത്തി­ന്റെ സു­പ്ര­ധാ­ന ഘ­ട്ട­മാ­ണു് എല്ലാ ജീ­വി­ക­ളും ഒരേ വം­ശ­മാ­ണു്, ആ­ത്മ­സോ­ദ­ര­രാ­ണെ­ന്ന ഈ പ്ര­ഖ്യാ­പ­നം. ‘മ­നു­ഷ്യ’വംശം എന്ന ആ­ശ­യ­ത്തിൽ നി­ന്നു് സർ­വ്വ­ജീ­വ­ജാ­ല­ങ്ങ­ളെ­യും ഉൾ­ക്കൊ­ള്ളു­ന്ന ‘ജീ­വി­വം­ശം’ എന്ന സ­ങ്ക­ല്പ­ത്തി­ലേ­ക്കു­ള്ള വി­പ്ല­വ­ക­ര­മാ­യ ഈ മാ­റ്റ­ത്തെ മ­ന­സ്സി­ലാ­ക്കു­വാൻ ആ­ധു­നി­കർ­ക്കാ­യി­ല്ല. ജീ­വ­കാ­രു­ണ്യ­ത്തെ, അ­രു­ളി­നെ, നവ നൈ­തി­ക­യു­ടെ കേ­ന്ദ്ര­ത­ത്വ­മാ­ക്കു­ന്നു, മു­ഖ്യ­ഭാ­വ­ശ­ക്തി­യാ­ക്കു­ന്നു ഇവിടെ. ച­ട്ട­മ്പി സ്വാ­മി­ക­ളു­ടെ ജീ­വ­കാ­രു­ണ്യ നി­രൂ­പ­ണ­ത്തി­ലെ­ന്ന പോലെ. അ­രു­ളിൽ നി­ന്നാ­ണു് ഇ­മ്പ­മു­ണ്ടാ­കു­ന്ന­തു്. അ­രു­ളി­ല്ലാ­ത്ത ഇ­രു­ളിൽ (അൻ­പി­ല്ലാ­ത്ത അവസ്ഥ) നി­ന്നു് അ­ല്ല­ലും. അ­രു­ളി­നെ തള്ളി, ‘പൊ­രു­ളി­നു’ പ്രാ­ധാ­ന്യം കൊ­ടു­ക്കു­ന്ന മാ­ന­വി­ക­താ­വാ­ദ­ത്തി­ന്റെ നി­രാ­സ­മാ­ണി­തു്. ‘അ­മാ­ന­വി­ക­വും’ ‘അ­തി­മാ­ന­വി­ക­വു’മാ­യു­ള്ള ത­ല­ങ്ങൾ അ­രു­ളിൽ സ­മ­ന്വ­യി­ക്ക­പ്പെ­ടു­ന്നു. ഒരു പീ­ഡ­യെ­റു­മ്പി­നും വ­രു­ത്ത­രു­തെ­ന്ന അ­നു­ക­മ്പ­യാ­ണ്ട­വ­നാ­ണു് ഈ ‘അ­മാ­ന­വൻ’, ‘അ­തി­മാ­ന­വൻ’. അ­നു­ക­മ്പ­ത­ന്നെ­യാ­ണു് ഇവിടെ ആ­ണ്ട­വൻ.[20] പരമ-​അനന്തമായ അ­റി­വും അ­രു­ളും ത­മ്മി­ലു­ള്ള സം­യോ­ജ­ന സം­ശ്ലേ­ഷ­ണ­മാ­ണി­തു്. മ­നു­ഷ്യ­നും പ്രാ­ണി­യും പരമ അ­ന­ന്ത­വും ഒ­ന്നി­ക്കു­ന്ന നൈ­തി­ക­മാ­യ വ്യ­തി­യാ­ന രേ­ഖ­യാ­ണു് ഇവിടെ അരുൾ. സ്പി­നോ­സ­യു­ടെ നൈ­തി­ക­ത­യിൽ നി­ന്നു് ഗു­രു­വി­ന്റെ നൈ­തി­ക­ത­യെ വ്യ­ത്യ­സ്ഥ­മാ­ക്കു­ന്ന­തും ഇതു തന്നെ. പ്ര­കൃ­തി­യു­മാ­യു­ള്ള അ­മൂർ­ത്ത, ബൗ­ദ്ധി­ക സ­ഖ്യ­മ­ല്ല, അപര ജീ­വി­ക­ളു­മാ­യു­ള്ള സ­മൂർ­ത്ത­മാ­യ ആത്മ-​സാഹോദര്യമാണു്, ‘അനു-​കമ്പന’മാണു് (affectivity-​ഭാവശക്തികളാൽ ബാ­ധി­ക്ക­പ്പെ­ടു­വാ­നു­ള്ള ക­ഴി­വു്), സ­ക്രി­യ­മാ­യ സ­ഹ­ജ­ന്തു­സ്നേ­ഹ­മാ­ണു്, നൈ­തി­ക­ത­യെ നിർ­വ്വ­ചി­ക്കു­ന്ന­തു്.

അ­രു­ളൻ­പ­നു­ക­മ്പ മൂ­ന്നി­നും

പൊ­രു­ളൊ­ന്നാ­ണി­തു് ജീ­വ­താ­ര­കം

‘അ­രു­ളു­ള്ള­വ­നാ­ണു ജീവി’യെ-

ന്നു­രു­വി­ട്ടീ­ടു­ക­യീ ന­വാ­ക്ഷ­രി.

(അ­നു­ക­മ്പാ ദശകം 3)

“അ­രു­ളു­ള്ളു­വ­നാ­ണു് ജീവി” എന്ന നിർ­വ്വ­ച­നം മാ­ന­വി­ക­ത­യു­ടെ ച­ക്ര­വാ­ള­ങ്ങ­ളെ ഭേ­ദി­ക്കു­ന്നു. ദു­രി­ത­ക്ക­ടൽ താ­ണ്ടു­വാൻ ജീ­വി­യെ സ­ഹാ­യി­ക്കു­ന്ന ‘ജീ­വ­താ­ര­ക’മായ ഈ ‘ന­വാ­ക്ഷ­രി’യാണു് ഗു­രു­നൈ­തി­ക­ത­യു­ടെ ബീ­ജ­മ­ന്ത്രം. ആ­ത്മ­സു­ഖ­വും അ­പ­ര­സു­ഖ­വും അ­പ­ര­ജീ­വി­സു­ഖ­വും, ഒ­ന്നാ­വു­ന്നു. അ­പ­ര­മ­നു­ഷ്യ­രെ­ന്ന പോലെ അപര ജീ­വി­ക­ളും ആ­ത്മ­സ­ഹോ­ദ­ര­ങ്ങ­ളാ­കു­ന്നു, യു­ഗ്മ­ങ്ങ­ളാ­കു­ന്നു. ദ്വ­ന്ദ്വ­ങ്ങൾ, അ­ത്മാ­പ­ര വൈ­രു­ദ്ധ്യ­ങ്ങൾ, ത­കർ­ക്ക­പ്പെ­ടു­ന്ന­തു് താ­ത്വി­ക ചി­ന്ത­യി­ലൂ­ടെ­യോ യോ­ഗാ­നു­ഷ്ഠാ­ന­ങ്ങ­ളി­ലൂ­ടെ­യോ അല്ല, അരുൾ എന്ന ഭാ­വ­ശ­ക്തി­യു­ടെ ഭൗതിക നൈതിക പ്ര­വർ­ത്ത­ന­ങ്ങ­ളി­ലൂ­ടെ­യാ­ണു്, സ­ഹ­ജീ­വി­യോ­ടു­ള്ള ആർ­ദ്ര­ത­യി­ലൂ­ടെ­യാ­ണു്.

മാ­ന­വി­ക­താ­വി­മർ­ശ­നം

അ­രു­ളി­ല്ലാ­ത്ത മ­നു­ഷ്യൻ ഒരു നാ­റു­ന്ന ഉ­ട­മ്പു മാ­ത്രം.

അ­രു­ളി­ല്ല­യ­തെ­ങ്കി­ല­സ്ഥി­തോൽ

സിര നാ­റു­ന്നൊ­രു­ട­മ്പു താനവൻ

മ­രു­വിൽ പ്രവഹിക്കുമംബുവ-​

പ്പു­രു­ഷൻ നി­ഷ്ഫ­ല­ഗ­ന്ധ­പു­ഷ്പ­മാം.

(അ­നു­ക­മ്പാ­ദ­ശ­കം 3)

സ­മ­കാ­ലീ­ന മ­നു­ഷ്യ കർ­ത്തൃ­ത്വ­ത്തി­ന്റെ നിർ­വ്വ­ച­ന­വും വി­ചാ­ര­ണ­യു­മാ­ണി­തു്. അ­പ­ര­നു­മേൽ അ­ധി­കാ­രം ചെ­ലു­ത്തു­ക­യും ജീ­വി­മ­ണ്ഡ­ല­ത്തെ നി­ഹ­നി­ക്കു­ക­യും ജാ­തി­മ­ത ഭേ­ദ­ങ്ങൾ പു­ലർ­ത്തു­ക­യും അ­ധി­കാ­ര­ത്തെ­യും ഹിം­സ­യെ­യും ആ­ത്മ­സാൽ­ക്ക­രി­ക്കു­ക­യും ചെ­യ്യു­ന്ന ലാ­ഭാ­ന്വേ­ഷി­യാ­യ ആ­ധു­നി­ക പൗ­ര­കർ­ത്തൃ­ത്വ­ത്തെ മറ നീ­ക്കി­ക്കാ­ട്ടു­ക­യാ­ണു്. അ­രു­ളു­ള്ള­വൻ മാ­ത്ര­മാ­ണു് ജീവി എന്ന നിർ­വ്വ­ച­നം ന­വോ­ത്ഥാ­ന നൈ­തി­ക­ത­യു­ടെ ഹൃ­ദ­യ­മ­ന്ത്ര­മാ­കു­ന്നു. എ­ന്നാൽ അ­രു­ളി­നു പകരം ‘അർത്ഥ-​ശാസ്ത്രത്തെ’, വാ­ഴി­ച്ച ഒരു പ്രതി-​നവോത്ഥാന മാ­ന­വി­ക­ത­യെ­യാ­ണു് ആ­ധു­നി­ക ച­രി­ത്ര­കാ­ര­ന്മാർ ആ­ഘോ­ഷി­ച്ച­തു്. ജാ­തി­കൾ ത­മ്മി­ലു­ള്ള ല­ഹ­ള­ക­ളും യു­ദ്ധ­ങ്ങ­ളും വൈ­ര­ങ്ങ­ളും ആയി സ­മു­ദാ­യ ന­വീ­ക­ര­ണ പ­ദ്ധ­തി­ക­ളാ­യി ന­വോ­ത്ഥാ­ന ച­രി­ത്ര­ത്തെ ന്യൂ­നീ­ക­രി­ച്ച ആ­ധു­നി­കർ അ­രു­ളി­ല്ലാ­ത്ത നാ­റു­ന്ന ഉ­ടു­മ്പു­ക­ളോ നിർ­ഗ്ഗ­ന്ധ പു­ഷ്പ­ങ്ങ­ളോ മാ­ത്ര­മാ­യ അ­ധി­കാ­ര­ത്തി­ന്റെ ലഘു-​കർത്തൃ-രൂപങ്ങളെ, ച­രി­ത്ര­ത്തി­ന്റെ കേ­ന്ദ്ര­പു­രു­ഷ­ന്മാ­രാ­ക്കി പൗര-​മാതൃകകളാക്കി. വ­ന്ധ്യ­മാ­യ ഈ ‘പുരുഷ’വം­ശ­ത്തി­നെ­തി­രേ കാ­രു­ണ്യ­വാ­ന്മാ­രു­ടെ സാർ­വ്വ­കാ­ലി­ക­മാ­യ ഒരു വംശ ചരിതം (genealogy), അ­രു­ളി­ന്റെ ഒരു അ­തി­ച­രി­ത്രം, നിർ­മ്മി­ക്കു­ന്നു “അ­നു­ക­മ്പാ ദശകം”. കൃ­ഷ്ണൻ, ബു­ദ്ധൻ, ധർ­മ്മ­പു­ത്രൻ, രാമൻ, ശ­ങ്ക­രൻ ക്രി­സ്തു, നബി, തി­രു­ജ്ഞാ­ന സം­ബ­ന്ധർ, അപ്പർ, മാ­ണി­ക്ക­വാ­ച­കർ, സു­ന്ദ­ര­മൂർ­ത്തി നാ­യ­നാർ, എ­ന്നി­വ­രോ­ടൊ­പ്പം കാ­മ­ധേ­നു­വും, ക­ല്പ­വൃ­ക്ഷ­വും അ­ട­ങ്ങു­ന്ന അ­നു­ക­മ്പാ­ശാ­ലി­ക­ളു­ടെ അമാനവ-​അതിമാനവ-അമര-നിര.

നാ­രാ­യ­ണ ഗുരു ന­ട­ത്തി­യ ‘മ­നു­ഷ്യ’ വി­മർ­ശ­ന­ങ്ങ­ളെ ‘മാ­ന­വി­ക’ വാ­ദി­ക­ളാ­യ ആ­ധു­നി­ക ബു­ദ്ധി­ജീ­വി­കൾ സൗ­ക­ര്യ­പൂർ­വ്വം മൂ­ടി­വ­യ്ക്കു­ക­യാ­ണു് ചെ­യ്ത­തു്:

മ­നു­ഷ്യ­ന്റേ­തു പോലെ പെ­രു­പ്പി­ച്ചു­ണ്ടാ­ക്കി­യ ആ­വ­ശ്യ­ങ്ങ­ളൊ­ന്നും മൃ­ഗ­ങ്ങൾ­ക്കി­ല്ല. മ­നു­ഷ്യ­നാ­ക­ട്ടെ ഒരു സം­ഹാ­ര­മൂർ­ത്തി­യെ­പ്പോ­ലെ ഭൂ­മി­യിൽ ആകെ മ­ണ്ടു­ന്നു. അവൻ ക­ട­ന്നു പോ­കു­ന്ന ഇ­ട­ങ്ങ­ളെ­ല്ലാം ന­ശി­പ്പി­ക്കു­ന്നു. മ­നു­ഷ്യ­ന്റെ നി­യ­ന്ത്ര­ണ­മി­ല്ലാ­ത്ത ആ­വ­ശ്യ­ങ്ങൾ അ­ത്യാ­വ­ശ്യ­മാ­ക്കു­ന്ന തോ­ട്ട­ങ്ങൾ­ക്കും ഫാ­ക്ട­റി­കൾ­ക്കും പ­ട്ട­ണ­ങ്ങൾ­ക്കു­മാ­യി അവൻ മ­ര­ങ്ങൾ വെ­ട്ടി­യും സ്ഫോ­ട­ന­ങ്ങ­ളാൽ മു­റി­പ്പെ­ടു­ത്തി­യും പ്ര­കൃ­തി­യു­ടെ പ­ച്ച­പ്പാർ­ന്ന സൗ­ന്ദ­ര്യ­ത്തെ ന­ശി­പ്പി­ക്കു­ന്നു. ഭൂ­മു­ഖം ന­ശി­പ്പി­ച്ചി­ട്ടും സ്വ­സ്ഥ­ത കി­ട്ടാ­തെ അവൻ ഭൂ­ഗർ­ഭം തന്നെ തു­ര­ന്നു് അതിനെ ദിനം പ്രതി ദുർ­ബ്ബ­ല­മാ­ക്കു­ന്നു…ഭീ­ക­ര­മാം വി­ധ­ത്തിൽ വ്യ­വ­സ്ഥ­യി­ല്ലാ­ത്ത­വ­നാ­ണു് മ­നു­ഷ്യൻ.…ത­നി­ക്കു് മൃ­ഗ­ങ്ങ­ളെ­ക്കാൾ ബു­ദ്ധി­യു­ണ്ടെ­ന്നു് മ­നു­ഷ്യൻ അ­ഭി­മാ­നി­ക്കു­ന്നു­ണ്ടെ­ങ്കി­ലും താൻ ചെ­യ്യു­ന്ന­തെ­ന്താ­ണെ­ന്നു് അവൻ അ­റി­യു­ന്നി­ല്ല.![21] (27)

1921-ൽ ആ­ലു­വ­യി­ലെ സം­സ്കൃ­ത പാ­ഠ­ശാ­ല­യിൽ വി­ശ്വ­സാ­ഹോ­ദ­ര്യ പ്ര­സ്ഥാ­ന­ത്തി­ന്റെ വാർ­ഷി­ക­യോ­ഗ വേ­ള­യിൽ സം­ഘാ­ട­ക­നാ­യ ഒരു യു­വാ­വി­നോ­ടു് ഗുരു മ­ന­സ്സു് തു­റ­ന്ന­താ­ണി­തു്. ന­ട­രാ­ജ­ഗു­രു­വാ­ണി­തു് രേ­ഖ­പ്പെ­ടു­ത്തു­ന്ന­തു്. മാ­ന­വ­മ­ഹി­മ­യെ­പ്പ­റ്റി­യു­ള്ള യു­വാ­വി­ന്റെ സർ­വ്വ­വി­ശ്വാ­സ­ത്തെ­യും ഹ­നി­ക്കും വിധം രൂ­ക്ഷ­മാ­യി­രു­ന്നു ഈ ‘മ­നു­ഷ്യ’ വംശ വി­മർ­ശ­നം. പാ­ശ്ചാ­ത്യ­വും ആ­ധു­നി­ക­വു­മാ­യ ആ­ശ­യ­ങ്ങ­ളിൽ നി­ബ­ദ്ധ­മാ­യ ‘മാ­ന­വി­ക­ത’ ലോ­ക­വി­ധ്വം­സ­ക­വും ആ­ത്മ­നാ­ശ­ക­വും ആയ ഒരു പ്ര­സ്ഥാ­ന­മാ­ണെ­ന്ന ‘പ്രതി-​മാനവികമായ’ (anti-​humanism) തി­രി­ച്ച­റി­വു് ഈ വ­രി­ക­ളിൽ പ്ര­ക­ട­മാ­കു­ന്നു.

ആ­ന­ന്ദ­ത്തി­ന്റെ നൈ­തി­ക­ത

കൊളോണിയൽ-​മിഷണറി ആ­ധു­നി­ക­ത കു­ത്തി­വ­ച്ച ആത്മ നി­ന്ദ­യു­ടെ­യും അധമ ബോ­ധ­ത്തി­ന്റെ­യും നിഷേധ ഭാ­വ­ങ്ങ­ളെ ചെ­റു­ത്തു് കൊ­ണ്ടു് ‘പ്രിയ’ത്തി­ന്റെ­യും അ­രു­ളി­ന്റെ­യും ഭാ­വ­ശ­ക്തി­ക­ളിൽ കേ­ര­ളീ­യ­ചി­ന്ത­യെ ഉ­റ­പ്പി­ച്ചു നിർ­ത്തി എ­ന്ന­താ­ണു് ഗു­രു­ചി­ന്ത­യു­ടെ ഗു­രു­ത്വം. പക, പ്ര­തി­കാ­രം, വി­ദ്വേ­ഷം (resentment) എ­ന്നി­വ­യെ അ­ടി­സ്ഥാ­ന­മാ­ക്കു­ന്ന, കാ­മ­ന­യെ അ­ടി­ച്ച­മർ­ത്തു­ന്ന, പ്ര­തി­ലോ­മാ­ധു­നി­ക­ത­യു­ടെ ദു­ര­ന്ത­ദർ­ശ­ന­ങ്ങൾ­ക്കെ­തി­രേ പ്ര­സ­ന്ന­വും ശു­ഭാ­വ­ഹ­വു­മാ­യ ഒരു നവ നൈതിക ദർശനം അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്നു.

“മദ്യം വി­ഷ­മാ­ണു്, അതു് തൊ­ട­രു­തു്, നാറും” എ­ന്നു് ഈഴവ സ­മു­ദാ­യ­ത്തെ അ­നു­ശാ­സി­ച്ച നാ­രാ­യ­ണ ഗുരു, പക്ഷേ, മ­റ്റൊ­രു മ­ധു­വി­ദ്യ എ­ല്ലാ­വർ­ക്കു­മാ­യി വാ­റ്റി­യെ­ടു­ത്തി­രു­ന്നു, “ആ­ത്മാ­ന­ന്ദ­ല­ഹ­രി”. “ശി­വാ­ന­ന്ദ ലഹരി”. സർവ്വ ച­രാ­ച­ര­പ്രേ­മ ലഹരി. ഞാൻ ‘സ­ച്ചി­ദ­മൃ­ത’മെന്ന ബോ­ധ­സ­ഞ്ജീ­വ­നി. വർഗ്ഗ-​ജാതി-മത-വിദ്വേഷത്തിന്റെ വി­ഷ­പ്ര­യോ­ഗ­ത്തെ അ­തി­ജീ­വി­ക്കു­വാൻ ആ­ന­ന്ദ­ത്തി­ന്റെ­യും, അ­ലി­വി­ന്റെ­യും, ആസവം. മ­ദ്യ­പാ­ന­ത്തി­നു പകരം ജ്ഞാ­നാ­ന­ന്ദ­മ­ധു­പാ­നം. അ­മൃ­ത­പാ­നി­ക­ളാ­യ ‘പ­ര­മ­ഹം­സ ജനം’ ആണു് ഗുരു നിർ­ദ്ദേ­ശി­ക്കു­ന്ന ബദൽ കർ­തൃ­ത്വം.

ആ­ന­ന്ദ­ക്ക­ടൽ പൊങ്ങി-​

ത്താ­നേ പാ­യു­ന്നി­താ പ­ര­ന്നൊ­രു പോൽ

ജ്ഞാ­നം കൊണ്ടതിലേറി-​

പ്പാ­നം ചെ­യ്യു­ന്നു പ­ര­മ­ഹം­സ ജനം.

(സ്വാ­നു­ഭ­വ­ഗീ­തി/അമൃത തരംഗിണി-​7.[22])

ആ­ധു­നി­ക­ത­യു­ടെ ‘ലഘു’ ദർ­ശ­നി­കൾ­ക്കു് ദൃ­ശ്യ­വേ­ദ്യ­മ­ല്ലാ­ത്ത ഒരു ആനന്ദ സ­മു­ദ്രം താനേ ഉ­യർ­ന്നു് പ­ര­ന്നു പാ­യു­ന്ന ഒരു അ­നു­ഭ­വ­നി­ല­യി­ലേ­ക്കു് “നാം” ആ­ന­യി­ക്ക­പ്പെ­ടു­ന്നു ഇവിടെ. ഈ ആ­ന­ന്ദ­ക്ക­ട­ലിൽ ആ­ത്മ­ജ്ഞാ­ന­ത്താൽ ഇ­റ­ങ്ങി അ­മൃ­ത­പാ­നം ചെ­യ്യു­ന്ന പ­ര­മ­ഹം­സ­ജ­നം ആണു് ഗു­രു­വി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം ന­വ­കർ­തൃ­ത്വം. തീർ­ച്ച­യാ­യും ഈ ‘പ­ര­മ­ഹം­സ ജനവും’ അവരാൽ പ്ര­ചോ­ദി­ത­രാ­യ ജ­നാ­വ­ലി­ക­ളും ഒരു ന്യൂ­ന­പ­ക്ഷ­മാ­യി­രു­ന്നു. എ­ങ്കി­ലും ഈ ‘ഇളയ’ (minor) പ­ക്ഷ­ങ്ങ­ളാ­യി­രു­ന്നു കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ ദീ­പ­വാ­ഹ­കർ.

കാ­മ­ന­യെ­യും ആ­ന­ന്ദ­ത്തെ­യും നി­രോ­ധ­നം ചെ­യ്യു­ന്ന കൊളോണിയൽ-​മിഷണറി വ്യ­വ­ഹാ­ര­ങ്ങൾ­ക്കെ­തി­രേ­യു­ള്ള സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ സ­മ­ര­മാ­ണി­തു്. ആ­ധു­നി­ക­ത ഉ­ല്പാ­ദി­പ്പി­ച്ച മ­തേ­ത­ര­വും മ­ത­പ­ര­വു­മാ­യ ഉ­ന്മാ­ദ­ത്തെ, അ­ധി­കാ­ര­വ്യാ­ധി­യെ, “മ­ഹാ­രോ­ഗ്യ”മാ­കു­ന്ന മ­റ്റൊ­രു ഉ­ന്മാ­ദം കൊ­ണ്ടു് നേ­രി­ടു­ക­യാ­ണു് ഗുരു ഇവിടെ. കൊ­ളോ­ണി­യൽ ആ­ധു­നി­ക കർ­ത്തൃ­ത്വ­ത്തി­ന്റെ പാ­ര­നോ­യി­യ­യെ, ഈ­ഡി­പ്പൽ ജ്വ­ര­ത്തെ ഉ­ച്ചാ­ട­നം ചെ­യ്യു­ന്ന അ­രു­ളാ­ണ്ട­വ­ന്റെ അമൃത മ­ധു­ര­മാ­യ സർ­ഗ്ഗോ­ന്മാ­ദം. നി­രു­പാ­ധി­ക­മാ­യ ഈ ആനന്ദ സ­ങ്ക­ല്പം ആ­ധു­നി­ക­ത­യു­ടെ ആ­ത്മ­നി­രോ­ധ­ത്തി­നെ­തി­രേ­യു­ള്ള ക­ലാ­പ­വും കാ­മ­ന­യു­ടെ പ്ര­തി­ഷ്ഠാ­പ­ന­വു­മാ­ണു്. ആ അർ­ത്ഥ­ത്തിൽ ഒരു ഉ­ന്മാ­ദ­വി­ശ്ലേ­ഷ­കൻ (മന:ശാ­സ്ത്ര­വി­ശ്ലേ­ഷ­ക­ന­ല്ല)/വി­ഷ­ഹാ­രി/പാ­മ്പാ­ട്ടി/ ആ­ഭി­ചാ­ര­കൻ/അ­ദ്വൈ­ത­സം­ശ്ലേ­ഷ­കൻ/മധു-​വിശാരദൻ, ആ­യി­രു­ന്നു നാ­രാ­യ­ണ ഗുരു എന്നു പറയാം…

പരമ-​അനന്തതയുടെ അ­രു­ളാ­ന­ന്ദ­ക്കൂ­ത്തു­ക­ണ്ടാ­ടു­ന്ന പാ­മ്പും പാ­മ്പാ­ട്ടി­യും ആയി പ­കർ­ന്നാ­ടു­ന്നു ‘പാ­മ്പാ­ട്ടി­ച്ചി­ന്തി­ന്റെ.[23] ര­ച­യി­താ­വു്. “ആ­ന­ന­മാ­യി­ര­വും തു­റ­ന്നാ­ടു­ന്ന ‘അ­ന­ന്ത­നാ­യി”, വാ­ക്കും നാ­ദ­വു­മെ­ല്ലാം ഭ­ക്ഷി­ച്ച്, ‘ചു­ട­രാ­യി (ജ്യോ­തി­സ്സാ­യി) ഉ­യ­രു­ന്ന പൊ­രു­ളി­ന്റെ എ­ല്ല­യിൽ (സീ­മ­യിൽ)ഏ­റി­യാ­ടു­ന്ന ഉൽ­ബു­ദ്ധ­മാ­യ പാ­മ്പാ­വു­ന്നു, അഹം, ഇവിടെ. ‘ഓ­മെ­ന്നു തൊ­ട്ടു­ള്ള ഒരു കോടി മ­ന്ത്ര­ങ്ങ­ളു­ടെ പൊരുൾ നാം ത­ന്നെ­യാ­ണെ­ന്ന’ വി­പ്ല­വ­ക­ര­മാ­യ ആ­ത്മ­ബോ­ധം ഉ­ണർ­ന്നാ­ടു­ന്ന ജീവി കർ­തൃ­ത്വം. പാ­മ്പും പാ­മ്പാ­ട്ടി­യും പരമ അ­ന­ന്ത­വും ഒരേ ബ്ര­ഹ്മാ­ണ്ഡ നൃ­ത്ത­ത്തിൽ ഒ­ന്നി­ക്കു­ന്ന അ­മ­ര­നേ­ര­ങ്ങൾ. ‘അ­മാ­ന­വ­നും’ ‘അ­തി­മാ­ന­വ­നും’ ‘ആ­ത്യ­ന്തി­ക­വും’ ഒ­ന്നാ­വു­ന്ന ന­വോ­ത്ഥാ­ന നേ­ര­ത്തി­ന്റെ ആ­ന­ന്ദ­ച്ചി­ന്തു­കൾ.

ആ­ഴ­ങ്ങ­ളി­ലേ­ക്ക്

ആ­ധു­നി­ക­ത ദൃ­ശ്യ­കേ­ന്ദ്രി­ത­മെ­ങ്കിൽ ‘ഗുരു-​ആധുനികത’ ശ്ര­വ­ണ­മ­ന­ന­ങ്ങൾ­ക്കു് പ്രാ­ധാ­ന്യം നൽ­കു­ക­യും, ഒ­ടു­വിൽ അതും നി­രാ­ക­രി­ച്ച് ശ്ര­വ­ണാ­തീ­ത­ത്തി­ലേ­ക്കും മ­ന­നാ­തീ­ത­ത്തി­ലേ­ക്കും സ­ഞ്ച­രി­ക്കു­ക­യും ചെ­യ്യു­ന്നു. ദൃ­ശ്യ­നു­ഭൂ­തി­യെ­ക്കാൾ ഗന്ധ, ശ്രവണ, സ്പർശ, ര­സാ­ധി­ഷ്ഠി­ത­മാ­യ സൂ­ക്ഷ്മ­സം­വേ­ദ­ന­ങ്ങൾ­ക്കു് ജ്ഞാ­നു­ഭ­വ­ത്തിൽ പ്രാ­മു­ഖ്യം നൽ­കു­ന്നു. ആ­ധു­നി­ക­ഭാ­വു­ക­ത്വം ഖ­ര­മ­യ­മെ­ങ്കിൽ ബ­ദ­ലാ­ധു­നി­ക ഭാവന ജ­ല­മ­യ­മാ­കു­ന്നു. ആ­ധു­നി­ക­ത കാ­മ­ന­യു­ടെ പ്ര­വാ­ഹ­ങ്ങ­ളെ ത­ട­യു­മ്പോൾ ഈ ബദൽ ഭാ­വു­ക­ത്വം ഒ­ഴു­ക്കു­ക­ളെ, തീ­ക്ഷ്ണ­ത­ക­ളെ, തു­റ­ന്നു വി­ടു­ന്നു. ആ­ത്യ­ന്തി­കം അ­തീ­ത­മ­ല്ല അ­ന്ത­സ്ഥി­തി­ക­മാ­കു­ന്നു, ഉ­യ­ര­മ­ല്ല ആ­ഴ­മാ­കു­ന്നു ഈ ‘സ­മു­ദ്ര’ക­വി­ത­ക­ളിൽ.

ആ­ഴ­മേ­റും നിൻ മ­ഹ­സ്സാ

മാ­ഴി­യിൽ ഞ­ങ്ങ­ളാ­ക­വേ

ആഴണം വാഴണം നി­ത്യം

വാഴണം വാഴണം സുഖം

(ദൈ­വ­ദ­ശ­കം 10)[24]

മ­ഹ­സ്സു് ആ­ഴ­മാ­ണു് ആ­ഴി­യാ­ണു്. പരമ-​അനന്തതയുടെ, ആ­ത്യ­ന്തി­ക­ത്തി­ന്റെ, ആ­ത്മാ­ന്ത­സ്തി­തി­ക­ത്വ­ത്തെ­യാ­ണു് ആ­ഴ­ത്തി­ന്റെ, ആ­ഴ­ലി­ന്റെ, ആ­ഴ്‌­ന്നു­വാ­ഴ­ലി­ന്റെ, ഈ ആഴീ വ്യ­ഞ്ജ­ക­ങ്ങൾ പ്ര­തി­ഷ്ഠാ­പി­ക്കു­ന്ന­തു്. ആ­കാ­ശ­വർ­ത്തി­യാ­യ ഒരു അതീത ശ­ക്തി­യ­ല്ല ഇവിടെ പ­ര­മ­ജ്ഞാ­ന­വ­സ്തു. ബോ­ധാ­ബോ­ധ­ത്തി­ന്റെ ആ­ഴ­ങ്ങ­ളി­ലാ­ണു് ‘പരമം’ ഉ­റ­ന്നു വ­രു­ന്ന­തു്. ദെ­ല്യൂ­സു് പ­റ­യു­ന്ന ശു­ദ്ധ­വും പ­ര­മ­വു­മാ­യ അ­ന്ത­സ്തി­ത­ത്വം. പാ­ശ്ചാ­ത്യ­ന്റെ അ­തീ­ത­വർ­ത്തി­യാ­യ ദൈ­വ­സ­ങ്ക­ല്പ­ത്തെ അ­ന്തർ­വർ­ത്തി­യാ­യ അനന്ത സ­ത്ത­യു­ടെ വ്യ­തിർ സ­ങ്ക­ല്പ­ത്താൽ പകരം വ­യ്ക്കു­ന്നു.

ശ­ങ്ക­രാ­ദ്വൈ­ത­ത്തി­ന്റെ­യും ശൈവ-​വിശിഷ്ടാദ്വൈത-ബൗദ്ധ സി­ദ്ധാ­ന്ത­ങ്ങ­ളു­ടെ­യും ന­ടു­നി­ല­യി­ലൂ­ടെ ച­രി­ക്കു­ന്ന ഈ ന­വാ­ദ്വൈ­തം ആ­ത്യ­ന്തി­ക­ത്തി­ന്റെ അ­നു­ഭ­വ­ത്തെ സ­മു­ദ്രാ­നു­ഭ­വ­മാ­യി ആ­ഴി­യിൽ ആ­ഴ­ലാ­യി രേ­ഖ­പ്പെ­ടു­ത്തു­ന്നു എ­ന്ന­തു് ശ്ര­ദ്ധേ­യ­മാ­ണു്. ഉ­യ­ര­ങ്ങ­ളി­ലേ­ക്കെ­ന്ന­തി­നേ­ക്കാൾ ആ­ഴ­ങ്ങ­ളി­ലേ­ക്കാ­ണു് ചി­ന്ത­യു­ടെ സ­ഞ്ചാ­രം. ആ­ണ്ട­വൻ. ആ­ഴ്‌­വാർ. ആ­ണ്ടാർ. ആഴവും ഉ­യ­ര­വും ആ­കാ­ശ­വും സ­മു­ദ്ര­വും ദി­ക്കും ദി­ഗ­ന്ത­ങ്ങ­ളും എ­ല്ലാം തന്നെ ഇവിടെ അ­ട്ടി­മ­റി­യ്ക്ക­പ്പെ­ടു­ന്നു. ജലവും തേ­ജ­സ്സും ഒന്നു ചേ­രു­ന്നു. അ­റി­വി­ന്റെ സ­മു­ദ്രം ഇവിടെ ജ്യോ­തിർ സ­മു­ദ്രം ആണു്. പ്ര­ജ്ഞ­യു­ടെ ആ­ഴ­ങ്ങ­ളി­ലാ­ണു് ചി­ദാ­കാ­ശം വി­ട­രു­ന്ന­തു്. ന­വാ­ദ്വൈ­ത ജ്ഞാ­ന­ശാ­സ്ത്ര­ത്തി­ന്റെ മർ­മ്മ­മെ­ന്നു് പ­റ­യാ­വു­ന്ന സം­യോ­ജ­ന സം­ശ്ലേ­ഷ­ണ­ത്തി­ന്റെ യൗ­ഗി­ക­പ്ര­ക്രി­യ­യാ­ണു് ഈ അസാധ്യ-​സാധ്യങ്ങളെ അ­നു­ഭ­വ­സാ­ധ്യ­മാ­ക്കു­ന്ന­തു്. അ­ത്യു­ന്ന­ത­ങ്ങ­ളിൽ നി­ന്നു് വ­രു­ന്ന പ്ര­കാ­ശ­മ­ല്ല ആ­ഴ­ത്തിൽ നി­ന്നു വ­രു­ന്ന, അ­ല്ലെ­ങ്കിൽ, സൂ­ക്ഷ്മ­ചി­ദാ­കാ­ശ­ത്തു തെ­ളി­യു­ന്ന തേ­ജ­പ്ര­സ­ര­മാ­ണു് ഇവിടെ പരമ-​അനന്ത-വസ്തു. അ­ന­ന്ത­ത്തി­ന്റെ അ­ന്ത­സ്ഥി­ത പ്ര­ത­ലം ആണു് ഗു­രു­പ്രോ­ക്ത­മാ­യ ഈ പ­ര­മ­ചി­ദാ­കാ­ശം, ഈ ജ്യോ­തിർ സ­മു­ദ്രം. ദൈ­വി­ക­ത­യു­ടെ അ­പ­സ്ഥ­ലീ­ക­ര­ണ­വും.

നി­ന്ദി­ത­രു­ടെ ന­വോ­ത്ഥാ­നം

“അഹം സ­ച്ചി­ദ­മൃ­തം” എന്ന ന­വ­മ­ഹാ­വാ­ക്യം കേവലം ആ­ദ്ധ്യാ­ത്മി­ക ത­ല­ത്തിൽ ഒ­തു­ങ്ങു­ന്ന സൈ­ദ്ധാ­ന്തി­ക­മോ കാ­ല്പ­നി­ക­മോ ആയ ഒരു സം­ശ്ലേ­ഷ­ണം അല്ല. നി­ന്ദി­ത കർ­തൃ­ത്വ­ത്തി­ന്റെ സു­ധീ­ര­മാ­യ ആനന്ദ പ്ര­ഖ്യാ­പ­ന­മാ­ണു്. സൂ­ക്ഷ്മ­വും ഐ­ഹി­ക­വു­മാ­യ അ­ധി­കാ­ര നി­ല­ക­ളിൽ നി­ന്നു­ള്ള സ്വാ­ത­ന്ത്ര്യ പ്ര­ഖ്യാ­പ­നം. നി­ന്ദി­ത­രു­ടെ, അ­വർ­ണ്ണ­രു­ടെ, ആ­ത്മാ­ഭി­മാ­ന പ്ര­സ്ഥാ­നം ഇവിടെ ആത്മ രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ­യും, ലോ­കാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ­യും, സൂ­ക്ഷ്മ രാ­ഷ്ട്രീ­യ­മാ­കു­ന്നു.

അ­ണു­വ­റി­വിൻ മഹിമാവിലംഗമില്ലാ-​

ത­ണ­യു­മ­ഖ­ണ്ഡ­വു­മ­ന്നു പൂർ­ണ്ണ­മാ­കും

അ­നു­ഭ­വി­യാ­ത­റി­വീ­ല­ഖ­ണ്ഡ­മാം ചിദ്-

ഘ­ന­മി­തു മൗ­ന­ഘ­നാ­മൃ­താ­ബ്ധി­യാ­കും.

(ആ­ത്മോ­പ­ദേ­ശ ശതകം 97)

നാ­രാ­യ­ണ ഗു­രു­വി­നെ ചു­റ്റി­പ്പ­റ്റി­യു­ള്ള ആ­ധ്യാ­ത്മി­ക­വും ച­രി­ത്ര­പ­ര­വും സാ­മൂ­ഹ്യ­വു­മാ­യ പ­ദാ­വ­ലി­ക­ളെ­യും മുൻ­വി­ധി­ക­ളെ­യും ഒ­ഴി­വാ­ക്കി­ക്കൊ­ണ്ടു് പ­രി­ശോ­ധി­ക്കു­ക. നി­ന്ദി­ത/ൻ ഗു­രു­വും പ­ര­മ­ഹം­സ­നും/യും ആ­കു­ന്ന, അ­റി­യു­ന്ന­വ­നും/ളും അ­റി­വു­മാ­യി മാ­റു­ന്ന സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ സം­ഭ­വ­ത്തെ­യാ­ണു് ആ­ത്മോ­പ­ദേ­ശ ശ­ത­ക­ത്തി­ലെ അ­ന്തി­മ പ­ദ്യ­ങ്ങൾ ആ­ല­പി­ക്കു­ന്ന­തു്. രൂ­പാ­ന്ത­രീ­ക­ര­ണം ഇവിടെ പ­ര­മ­വും സ­മ്പൂർ­ണ്ണ­വു­മാ­ണു്. അ­ണു­വും അ­റി­വും ത­മ്മി­ലു­ള്ള ഈ സം­യോ­ഗം അതു കൊ­ണ്ടു് തന്നെ ഒരു ബ്ര­ഹ്മാ­ണ്ഡ സം­ഭ­വ­മ­ത്രെ. ‘അ­ന്നു്’ എന്ന പ്ര­യോ­ഗം ഈ സം­ഭ­വ­കാ­ല­ത്തെ­യാ­ണു് സൂ­ചി­പ്പി­ക്കു­ന്ന­തു്. ‘അണു, അ­റി­വി­ന്റെ മ­ഹി­മാ­വിൽ, അം­ശ­മാ­യ­ല്ലാ­തെ’ സ­മ്പൂർ­ണ്ണ­മാ­യി അ­ണ­യു­ന്ന ഈ സംയോഗ മു­ഹൂർ­ത്ത­ത്തി­ലേ അ­ഖ­ണ്ഡ­വും പൂർ­ണ്ണ­മാ­കൂ എന്നു പ­റ­യു­മ്പോൾ ആ­യി­ത്തീ­ര­ലി­ന്റെ (becoming) പാ­ര­സ്പ­ര്യ­മാ­ണു് സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തു്. അണു അ­റി­വാ­യി­ത്തീ­രു­ന്ന, പൂർ­ണ്ണ­മാ­യി­ത്തീ­രു­ന്ന അതേ നി­മി­ഷ­ത്തിൽ ത­ന്നെ­യാ­ണു് അ­ഖ­ണ്ഡ­ത്തി­ന്റെ പൂർ­ണ്ണ­മാ­യി­ത്തീ­രൽ, അ­റി­വി­ന്റെ അ­റി­വാ­യി­ത്തീ­രൽ, സം­ഭ­വി­ക്കു­ന്ന­ത്. അഹമോ, അറിവോ അല്ല ഇവിടെ കർ­തൃ­ത്വം. അഹവും അ­റി­വും ത­മ്മി­ലു­ള്ള സം­യോ­ഗ­മാ­ണു് ഇവിടെ കർ­തൃ­ത്വം. ഈ സം­യോ­ഗ­ത്തി­ലേ അ­റി­വു് അ­റി­യ­പ്പെ­ടു­ന്നു­ള്ളു. ‘അ­റി­വാ­യി­ത്തി­രു­ന്നു­ള്ളു’. അ­തി­ന്റെ അ­ഭാ­വ­ത്തിൽ അ­റി­വു് അ­റി­യ­പ്പെ­ടാ­ത്ത, ഒരു അതീത ഗൂ­ഢാ­ത്മ­ക സ­ത്ത­യാ­യി മാറും. അ­റി­വി­ന്റെ ഉണ്മ, ആ­യി­ത്തീ­ര­ലി­ന്റെ, ആ­ത്യ­ന്തി­ക­വു­മാ­യു­ള്ള സം­യോ­ഗ­ത്തി­ന്റെ, സം­ഭ­വ­ത്തി­ലാ­ണു് നി­ല­കൊ­ള്ളു­ന്ന­തു് എ­ന്നർ­ത്ഥം. അ­പ്പോൾ മാ­ത്ര­മേ അ­റി­വു് സ്വയം അ­റി­യു­ന്നു­ള്ളു, ‘ഉ­ള്ള­താ’ യി­ത്തീ­രു­ന്നു­ള്ളു. ഇ­വി­ടെ­യാ­ണു് ശ­ങ്ക­രാ­ദ്വൈ­ത­ത്തിൽ നി­ന്നു് ഗുരു-​അദ്വൈതം ന­ട­ത്തു­ന്ന സുധീര വി­ഛേ­ദ­നം. ആ­യി­ത്തീ­ര­ലി­ന്റെ, രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ, സം­ഭ­വ­ത്തിൽ അ­ണു­വും അ­ഖ­ണ്ഡ­വും തുല്യ പ­ങ്കാ­ളി­ക­ളാ­ണു്, സഹവ/നർ­ത്ത­ക­രാ­ണു്, എ­ന്നും, ഈ യൗഗിക ക്രി­യ­യാ­ണു് പരമ അ­ന­ന്ത­ത­യെ നിർ­വ്വ­ചി­ക്കു­ന്ന­തെ­ന്നും ജ്ഞാ­ന­പ­ര­മാ­യി സാ­ധൂ­ക­രി­ക്കു­ന്ന­തെ­ന്നു­മു­ള്ള വി­പ്ല­വ­ക­ര­മാ­യ ആ­ശ­യ­മാ­ണു് ഇവിടെ ഉ­ന്ന­യി­ക്ക­പ്പെ­ടു­ന്ന­തു്. അഹം സം­യോ­ഗ­ത്തി­ന്റെ അ­നു­ഭ­വ­നി­ല­മാ­ത്ര­മാ­യി അ­വ­ശേ­ഷി­ക്കു­ന്നു. നി­ന്ദി­ത­ന്റെ/യുടെ എതിർ-​തപസ്സു്, ആ­ത്മാ­ന്ത­രീ­ക­ര­ണം, അ­ങ്ങ­നെ പ്ര­പ­ഞ്ച­ത്തി­ന്റെ ഗു­രു­ത്വ­നി­യ­മ­ങ്ങ­ളെ ഭേ­ദി­ക്കു­ന്ന അ­ഖി­ലാ­ണ്ഡ­മാ­ന­മു­ള്ള ഒരു സൂ­ക്ഷ്മ­പ­രി­വർ­ത്ത­ന­ക്രി­യ ആ­വു­ന്നു.

ആ­ധു­നി­ക­ന്റെ ഖണ്ഡ (segmented) ബോ­ധ­ങ്ങ­ളെ, ഖ­ണ്ഡ­കാ­ല­ങ്ങ­ളെ, അ­തി­ക്ര­മി­ച്ചു­കൊ­ണ്ടു് അഖണ്ഡ ബോ­ധ­ത്തി­ലേ­ക്കു് ശാ­ശ്വ­തി­ക­കാ­ല­ത്തി­ലേ­ക്കു് നി­ന്ദി­ത അഹം ആ­ന­യി­ക്ക­പ്പെ­ടു­ക­യാ­ണു്. യോ­ഗാ­നു­ഭ­വ­ത്തി­ലൂ­ടെ മാ­ത്രം അ­റി­യു­വാൻ ക­ഴി­യു­ന്ന അഖണ്ഡ ചി­ദ്ഘ­നാ­വ­സ്ഥ­യി­ലേ­ക്ക്. അതു് ഒരു ‘മൗ­ന­ഘ­നാ­മൃ­താ­ബ്ധി’ നി­ല­യാ­കു­ന്നു. സ­ത്തും ചി­ത്തും ആ­ന­ന്ദ­വും ഒ­ന്നു­ചേർ­ന്ന അ­മൃ­ത­നി­ല. ഈ അ­മൃ­താ­ന­ന്ദ­കാ­ലം ഐ­ഹി­ക­ത­യിൽ ശാ­ശ്വ­തി­ക­ത­യെ സ്ഥാ­പി­ക്കു­ന്നു. ആ­ധു­നി­ക­രു­ടെ സി­ദ്ധാ­ന്ത­ങ്ങൾ­ക്കും പ­രി­ക­ല്പ­ന­കൾ­ക്കും ഖ­ണ്ഡ­ഭാ­വ­ന­കൾ­ക്കും അ­നു­ഭ­വ­മാ­ത്ര സി­ദ്ധ­മാ­യ ഈ അഖണ്ഡ യോ­ഗാ­നു­ഭൂ­തി­യെ തി­രി­ച്ച­റി­യു­വാ­നാ­യി­ല്ല. അ­മൃ­ത­മൗ­ന­ത്തി­ന്റെ ഈ ക­ട­ലി­ര­മ്പം ഏ­റ്റു­വാ­ങ്ങു­വാൻ ആ­ധു­നി­ക­രു­ടെ അടഞ്ഞ ചേ­ത­ന­കൾ­ക്കാ­യി­ല്ല. ഗു­രു­സാ­ഗ­രം ക­ട­യു­വാ­നും അമൃതം നു­ക­രു­വാ­നു­മു­ള്ള ‘മ­ധു­വി­ദ്യ’ അ­വർ­ക്കു് അ­പ്രാ­പ്യ­വും നി­ഷി­ദ്ധ­വു­മാ­യി­രു­ന്നു. അ­മൃ­ത­ത്തെ തള്ളി മ­ര­ണ­ത്തെ­യും വി­ഷ­ത്തെ­യും വി­ദ്വേ­ഷ­ത്തെ­യും അ­ധി­കാ­ര­ത്തെ­യും അവർ വ­രി­ച്ചു, വാ­ഴി­ച്ചു. ആ­ഴ­ങ്ങ­ളെ ഭ­യ­ന്നു് പി­ന്മാ­റി, ‘അ­ഹ­മ­ഹ­മെ­ന്ന­ല­യ­ടി­ക്കു­ന്ന’ അ­ല­യു­ടെ­യും നു­ര­യു­ടെ­യും ഒ­ച്ച­യു­ടെ­യും ബൃ­ഹ­ത്ച­രി­ത്ര­ങ്ങൾ ര­ചി­ച്ചു. മൗ­ന­ത്തി­ന്റെ­യും ആ­ന­ന്ദ­ത്തി­ന്റെ­യും ഈ വ്യ­വ­ഹാ­ര­ത്തെ ഭാ­ഷാ­വ്യ­വ­ഹാ­ര­ത്തി­ന്റെ അ­രി­കു­ക­ളിൽ, അ­തി­രു­ക­ളിൽ, പാ­താ­ള­ങ്ങ­ളിൽ, അവർ ത­ള­ച്ചു. അ­ത­ല്ലെ­ങ്കിൽ ആ­ധു­നി­ക­ന്റെ അ­ധി­കാ­ര­ഭാ­ഷ­യി­ലേ­ക്കു് തർ­ജ്ജി­മ ചെ­യ്തു.

ച­രി­ത്ര­നി­യ­മ­ങ്ങ­ളു­ടെ ലം­ഘ­ന­വും ന­വ­കർ­തൃ­ത്വ­ത്തി­ന്റെ നിർ­മ്മി­തി­യും ആണു് അ­റി­വും അഹവും ത­മ്മി­ലു­ള്ള ഈ അ­പൂർ­വ്വ സം­യോ­ഗ­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു്. കൊ­ളോ­ണി­യൽ വ്യ­വ­സ്ഥ­യു­ടെ പ­ര­മാ­ധി­കാ­രം തന്നെ ഇവിടെ ലം­ഘി­ക്ക­പ്പെ­ടു­ന്നു. നി­ന്ദി­ത­രു­ടെ ന­വോ­ത്ഥാ­നം കേവലം പ്ര­തി­ഷേ­ധ­മോ, ന­വീ­ക­ര­ണ­മോ, അ­നു­ര­ഞ്ജ­ന­മോ, പ്ര­തീ­കാ­ത്മ­ക­മാ­യ അ­നു­ഷ്ഠാ­ന­മോ, ഭൂ­രി­പ­ക്ഷീ­യ­മാ­യ പ്ര­സ്ഥാ­ന­മോ ആയി ഒ­ടു­ങ്ങു­ന്നി­ല്ല. പരമ അ­ന­ന്ത­മാ­യ അ­റി­വു­മാ­യി സം­യോ­ഗം ചെ­യ്യു­ന്ന നി­ന്ദി­ത അഹം മ­ത­പ­ര­വും മ­തേ­ത­ര­വും, ആ­ദ്ധ്യാ­ത്മി­ക­വും സാ­മൂ­ഹി­ക­വും, ച­രി­ത്ര­പ­ര­വും ച­രി­ത്രേ­ത­ര­വു­മാ­യ, സർ­വ്വാ­ധി­കാ­ര­കേ­ന്ദ്ര­ങ്ങ­ളിൽ നി­ന്നും വി­ട്ടു­മാ­റി അ­വ­യ്ക്കൊ­ന്നും പി­ടി­ച്ചെ­ടു­ക്കാ­നാ­വാ­ത്ത ആ­ത്യ­ന്തി­ക­ത്തി­ന്റെ, സ്വയം പ്ര­കാ­ശ­ത്തി­ന്റെ, ഇടം പൂ­കു­ന്നു. കൊളോണിയൽ-​മിഷണറി-ആധുനികതയുടെ കർതൃ നി­യ­മ­ങ്ങൾ അ­തി­ക്ര­മി­ക്ക­പ്പെ­ടു­ന്നു. നി­ന്ദി­ത­രു­ടെ ജാതി സ്വ­ത്വം മാ­ത്ര­മ­ല്ല മാ­ന­വി­ക­സ്വ­ത്വ­വും ഉ­രി­ച്ചെ­റി­യ­പ്പെ­ടു­ന്നു. നി­ന്ദി­ത­രും പീ­ഢി­ത­രു­മാ­യ സർവ്വ ജീ­വി­ക­ളോ­ടും അഹം ഐ­ക്യ­പ്പെ­ടു­ന്നു. അ­മ്പിൽ, അ­രു­ളിൽ, ‘സ­ച്ചി­ദ­മൃ­ത­ത്തിൽ’, ആ­ഴ്‌­ന്നു വാ­ഴു­ന്ന ഒരു നവ ‘ജീവി’കർ­ത്തൃ­ത്വ­ത്തി­ന്റെ ആ­ത്മാ­രോ­ഹ­ണ­മാ­ണി­തു്.

നി­ന്ദി­ത­രു­ടെ സൂ­ക്ഷ്മ രാ­ഷ്ട്രീ­യം

ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും അ­ധി­കാ­ര­ത്തി­ന്റെ­യും പി­ടി­യിൽ നി­ന്നു് വഴുതി മാ­റി­ക്കൊ­ണ്ടു് ഒരു പ­ലാ­യ­ന­രേ­ഖ­യി­ലൂ­ടെ­യു­ള്ള സ­ഞ്ചാ­രം ആണു് ആ­ത്മാ­ന്വേ­ഷ­ണം, ത­പ­സ്സു്, യോഗം, ഇവിടെ. ഭ­ര­ണ­കൂ­ട­ത്തി­ന്റെ­യും ജാ­തി­മ­ത ശ­ക്തി­ക­ളു­ടെ­യും പ­ര­മാ­ധി­കാ­രം ഈ എ­തിർ­ത­പ­സ്സി­ന്റെ യോ­ഗ­മു­ഹൂർ­ത്ത­ങ്ങ­ളിൽ ഭ­ഞ്ജ­നം ചെ­യ്യ­പ്പെ­ടു­ന്നു. അ­ധി­നി­വേ­ശ­ത്തി­ന്റെ, അ­ധി­കാ­ര­ത്തി­ന്റെ, ജ്ഞാ­ന­സം­ഹി­ത­ക­ളും നി­യ­മ­സം­ഹി­ത­ക­ളും മി­ത്തു­ക­ളും തകിടം മ­റി­യ്ക്ക­പ്പെ­ടു­ന്നു. ച­രി­ത്ര­പ­ര­മാ­യ അ­നു­സ്യൂ­തി­ക­ളും അ­ധി­കാ­ര സ­മ­വാ­ക്യ­ങ്ങ­ളും ത­കർ­ക്ക­പ്പെ­ടു­ന്നു. നി­ന്ദി­തർ ഇവിടെ കീ­ഴാ­ള­രോ മേ­ലാ­ള­രോ അല്ല. ഉ­ച്ച­നീ­ച­ത്വ­ത്തി­ന്റെ ശ്രേ­ണീ­ബ­ന്ധ­ങ്ങൾ ഉ­ട­ഞ്ഞ് വീ­ഴു­ന്നു. അ­ഹ­മി­ല്ലെ­ങ്കിൽ അ­റി­വി­നെ­യ­റി­യു­വാൻ ആ­രു­മി­ല്ലെ­ന്ന ധീ­ര­മാ­യ പ്ര­സ്താ­വം അ­റി­വി­നു് ദൈ­വി­ക­മാ­യ പ്ര­മാ­ണി­ക­ത്വം നൽ­കു­വാ­നും അ­ങ്ങ­നെ അ­തീ­ത­വൽ­ക്ക­രി­ക്കു­വാ­നു­മു­ള്ള ശ്ര­മ­ങ്ങ­ളെ ചെ­റു­ക്കു­ക­യാ­ണു്. പരമ അ­ന­ന്ത­ത—അറിവ്—അ­ത്യു­ന്ന­ത­ങ്ങ­ളിൽ സ്ഥി­തി­ചെ­യ്യു­ന്ന അ­മൂർ­ത്ത­മാ­യ, ഒരു അതീത ശ­ക്തി­യ­ല്ല. അ­ന­ന്ത­മാ­യ ആ­ന­ന്ദ­ത്തി­ന്റെ­യും ക­രു­ണ­യു­ടെ­യും ‘നി­സ്ത­രം­ഗ­സ­മു­ദ്ര’മത്രെ. പ­ര­മ­മാ­യ അ­ന്തർ­ന്നി­ല­യ­ത്രെ. മാ­ന­വി­ക­മാ­യ സ­മ­ത്വ­സ­ങ്ക­ല്പ­ത്തി­ന്റെ സീമകൾ ഇവിടെ ഉ­ല്ലം­ഘി­ക്ക­പ്പെ­ടു­ന്നു. പ­രാ­പ­ര­സ­മ­ത്വ­ത്തെ, സർ­വ്വ­ജീ­വി സ­മ­ത്വ­ത്തെ, അ­ധി­ഷ്ഠാ­ന­മാ­ക്കു­ന്ന അ­ദ്വൈ­ത­യോ­ഗ­പ്ര­യോ­ഗ­ങ്ങ­ളി­ലൂ­ടെ അധിനിവേശ-​ആധുനിക വ്യ­വ­സ്ഥി­തി­യു­ടെ അ­ധി­കാ­ര ബ­ന്ധ­ങ്ങ­ളെ ത­കർ­ത്തു കൊ­ണ്ടു് ക­ണി­കാ­ത­ല­ത്തിൽ ഒരു ന­വ­ലോ­ക­ത്തെ, ന­വ­കർ­തൃ­ത്വ­ത്തെ, വി­ര­ചി­ക്കു­ക­യാ­ണി­വി­ടെ. നി­ന്ദ­ക­രു­ടെ ജ്ഞാ­ന­ശാ­സ്ത്ര­ത്തെ­യും പ്ര­ത്യ­യ­ശാ­സ്ത്ര­ത്തെ­യും അ­തി­വർ­ത്തി­ക്കു­ന്ന ഒരു ബദൽ ജ്ഞാ­ന­രൂ­പം ക­ണ്ടെ­ത്ത­പ്പെ­ടു­ന്നു. ആ­ത്മ­വി­ദ്യ­യു­ടെ അ­ന­ന്ത­രാ­വ­കാ­ശി­യും, പു­ന­സ്ര­ഷ്ടാ­വും ഐ­ഹി­ക­ഗു­രു­വും ആയി, അ­വർ­ണ്ണ അഹം, ബ്രാ­ഹ്മ­ണ്യ­ത്തി­നും ജാതി-​മത-അധികാരങ്ങൾക്കും മീതെ (സ്വ­മ­ഹി­മാ­ശ­ക്തി­യാൽ) അ­വ­രോ­ധി­ക്ക­പ്പെ­ടു­ന്ന സംഭവം. നി­ന്ദി­ത­രു­ടെ ന­വോ­ത്ഥാ­നം എന്ന ച­രി­ത്ര­പ­ര­മാ­യ അസാധ്യ-​സാധ്യത, ച­രി­ത്ര­ത്തി­നു­ള്ളിൽ നി­ന്നു­കൊ­ണ്ടു്, എ­ന്നാൽ, ച­രി­ത്ര­ത്തെ അ­തി­വർ­ത്തി­ച്ചു കൊ­ണ്ടു്, സാ­ധ്യ­മാ­ക്ക­പ്പെ­ടു­ക­യാ­ണി­വി­ടെ. ക­ണി­കാ­ത­ല­ത്തിൽ, ആ­ത്മ­ത­ല­ത്തിൽ, പ്ര­തീ­തി­ത­ല­ത്തിൽ(virtual), സൂ­ക്ഷ്മ­ച­രി­ത്ര­ത­ല­ത്തിൽ. “അഹം സ­ച്ചി­ദ­മൃ­തം” എന്ന നി­ന്ദി­ത­വം­ശ ഗു­രു­വി­ന്റെ പ്ര­ഖ്യാ­പ­നം ‘അ­സാ­ധ്യ­ത്തെ’ സാ­ധ്യ­മാ­ക്ക­ലി­ന്റെ സം­ഭ­വ­വാ­ക്യ’മാ­കു­ന്നു (evental statement).

നി­ന്ദി­ത അ­ഹ­ത്തി­ന്റെ പരമ അ­ന­ന്ത­മാ­യി­ത്തീ­രൽ, ഭ­വ­ശാ­സ്ത്ര­പ­ര­വും ആ­ത്മീ­യ­വും ആയ മ­ണ്ഡ­ല­ങ്ങ­ളിൽ മാ­ത്രം ഒ­തു­ങ്ങു­ന്ന ഒരു സം­ഭ­വ­മ­ല്ല എ­ന്നർ­ത്ഥം. നി­ന്ദി­ത­മു­ന്നേ­റ്റ­ത്തി­ന്റെ ചരിത്ര-​രാഷ്ട്രീയ സംഭവം കൂ­ടി­യാ­ണ­തു്. പരമ-​അനന്തതയെ അ­റി­യു­ക, പരമ അ­ന­ന്ത­മാ­യി­ത്തീ­രു­ക, എന്ന ച­രി­ത്ര­പ­ര­വും ഭ­വ­ശാ­സ്ത്ര­പ­ര­വു­മാ­യ അ­സാ­ധ്യ­ത­ക­ളാ­ണു് ഇവിടെ അ­തി­ക്ര­മി­ക്ക­പ്പെ­ടു­ന്ന­തു്. നി­ന്ദി­ത­യു­ടെ/ന്റെ ആ­ത്മ­വി­മോ­ച­നം, മ­നു­ഷ്യ­രാ­ശി­യു­ടെ, ജീ­വ­രാ­ശി­യു­ടെ തന്നെ, മോ­ച­ന­വും രൂ­പാ­ന്ത­രീ­ക­ര­ണ­വു­മാ­യി മാ­റു­ക­യാ­ണി­വി­ടെ. നി­ന്ദി­ത­ന്റെ/യുടെ ആ­ത്മ­കാ­മ­ന വംശ കാ­മ­ന­യു­മാ­യി, ജീ­വി­കാ­മ­ന­യു­മാ­യി, ദൈവ കാ­മ­ന­യു­മാ­യി, സ­ന്ധി­ക്കു­ന്നു. കാ­മ­നാ­വ­സ്തു—അ­താ­യ­തു്, പരമ-​അനന്തം, അറിവ്—ഇവിടെ പു­റ­ത്ത­ല്ല അ­ക­ത്തു് ത­ന്നെ­യാ­ണു്. നി­ന്ദി­ത­ന്റെ/യുടെ രൂ­പാ­ന്ത­രീ­ക­ര­ണം അ­ങ്ങ­നെ ച­രി­ത്ര­ത്തി­ന്റെ, വം­ശ­ത്തി­ന്റെ, പ്ര­പ­ഞ്ച­ത്തി­ന്റെ, പരമ-​അനന്തത്തിന്റെ തന്നെ, രൂ­പാ­ന്ത­രീ­ക­ര­ണ­മാ­വു­ന്നു എ­ന്ന­ത­ത്രേ സംഭവം. “അസാധ്യ-​സാധ്യത്തിന്റെ”[25] ഈ സൂ­ക്ഷ്മ­ബി­ന്ദു­വിൽ നി­ന്നാ­ണു് നി­ന്ദി­ത­രു­ടെ ന­വോ­ത്ഥാ­നം പു­റ­പ്പെ­ടു­ന്ന­തു്. ന­വോ­ത്ഥാ­ന­ത്തെ ഒരു ന്യൂ­ന­പ­ക്ഷീ­യ മു­ന്നേ­റ്റ­മാ­ക്കു­ന്ന­തു് ഈ വ്യ­തി­യാ­ന­ബി­ന്ദു­വ­ത്രേ. പരമ-​അനന്ത കാ­മ­ന­യു­ടെ മൗ­നാ­മൃ­ത­ക്ക­ട­ലി­ലേ­ക്കു് തു­റ­ക്കു­ന്ന നി­ന്ദി­ത­ന്റെ/യുടെ ആ­ത്മ­കാ­മ­ന­യാ­ണു് ഈ വർ­ത്തു­ള­ബി­ന്ദു (clinamen). പ­ര­മ­മാ­യ അ­റി­വു്, ആ­ത്മാ­വു്, ആദി മ­ഹ­സ്സു്, ത­ന്നെ­യാ­ണു് ‘അ­തി­ര­റ്റ അരുമ’യായ പ്രി­യ­വ­സ്തു. ത­പ­സ്സു്, ധ്യാ­നം, മനനം, യോഗം, എ­ല്ലാം തന്നെ കാ­മ­നാ­പ­ര­വും നൈ­തി­ക­വു­മാ­യ പ്ര­ക്രി­യ­ക­ളാ­കു­ന്നു ഇവിടെ.

വീ­ര­കാ­മ­ന­യു­ടെ ലാ­വ­ണ്യ­കം

പരമ-​അനന്തമായിത്തീരുക എന്ന നി­ന്ദി­ത­രു­ടെ പ­ര­മ­വി­മോ­ച­ന സ്വ­പ്നം സാ­ധ്യ­മാ­വു­ന്ന­തു് “അ­സാ­ധ്യ സാധ്യ”ത്തി­ന്റെ ദർ­ശ­ന­വും കലയും ശാ­സ്ത്ര­വു­മാ­യ വീ­ര­കാ­മ­ന­യു­ടെ (romance) സൗ­ന്ദ­ര്യാ­നു­ഭ­വ മ­ണ്ഡ­ല­ത്തി­ലാ­ണു് എ­ന്ന­ത­ത്രേ ശ്ര­ദ്ധേ­യം. ച­രി­ത്ര­പ­ര­വും ആ­ദ്ധ്യാ­ത്മി­ക­വു­മാ­യ വീ­ര­കാ­മ­ന­യു­ടെ ക­ലാ­പ­രി­പ്രേ­ക്ഷ്യ­ത്തി­ലൂ­ടെ മാ­ത്ര­മേ ന­വോ­ത്ഥാ­ന­ത്തി­ന്റെ സത്യം പി­ടി­ച്ചെ­ടു­ക്കു­വാ­നാ­കൂ എ­ന്നാ­ണോ ഇതു് സു­ചി­പ്പി­ക്കു­ന്ന­തു? നി­ന്ദി­ത അഹം (“നാണു”) “നാം” ആ­യി­ത്തി­രു­ന്ന, ഗു­രു­വാ­യി­ത്തീ­രു­ന്ന, പ­ര­മ­ഹം­സ­നാ­യി­ത്തീ­രു­ന്ന, അണു അ­ഖ­ണ്ഡ­വു­മാ­യി സം­യോ­ഗം ചെ­യ്യു­ന്ന, അഹവും അ­റി­വും ഒ­ന്നാ­കു­ന്ന, കർ­ത്തൃ­രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ ഈ യോ­ഗ­ക്രി­യ­യാ­ണു് കേരള ന­വോ­ത്ഥാ­ന­ത്തി­ന്റെ ആദി സംഭവം. നാ­രാ­യ­ണ­ഗു­രു ആ­ത്യ­ന്തി­ക­മാ­യും ഒരു സം­ന്യാ­സി­യോ, ഈഴവ നാ­യ­ക­നോ സാ­മൂ­ഹ്യ പ­രി­ഷ്ക്കർ­ത്താ­വോ മി­ഷ­ണ­റി­യോ ആ­ധു­നി­ക പൗ­ര­മാ­തൃ­ക­യോ അല്ല. ഗു­രു­വി­ന്റെ ത­പ­സ്സു്, പ്രാ­ണാ­യാ­മ­മോ, യോ­ഗാ­ഭ്യാ­സ­മോ, സം­ന്യാ­സ­മോ, ലോ­ക­വൈ­രാ­ഗ്യ­മോ, കർ­ത്ത­വ്യാ­നു­ഷ്ഠാ­ന­മോ, ഒ­ന്നു­മ­ല്ല. കാ­മ­നാ­പ­ര­മാ­യ പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണ­വ. ജീ­വി­കാ­മ­ന­യും ദൈ­വ­കാ­മ­ന­യും ത­മ്മി­ലു­ള്ള സം­യോ­ഗ­മാ­ണു് ഗു­രു­വി­ന്റെ എ­തിർ­ത­പ­സ്സു്. ചി­റ്റി­മ്പ­ത്തിൽ നി­ന്നു് പേ­രി­മ്പ­ത്തി­ലേ­ക്കു­ള്ള പെ­രു­ക്കം. നാ­രാ­യ­ണ­ഗു­രു­വും ച­ട്ട­മ്പി­സ്വാ­മി­ക­ളും, ആ­ത്യ­ന്തി­ക­മാ­യും റൊ­മാൻ­സേ­ഴ്സു് ആ­യി­രു­ന്നു. അ­സാ­ധ്യ­ത്തെ സാ­ധ്യ­മാ­ക്കു­ന്ന വീ­ര­പ്ര­ണ­യി­കൾ. സി. വി. നോ­വ­ലു­ക­ളി­ലെ വീ­ര­ക­ഥാ­പാ­ത്ര­ങ്ങ­ളെ­പ്പോ­ലെ ലീ­ലാ­ശ­രീ­രി­കൾ. പരമ-​അനന്തത്തിന്റെ, അ­റി­വി­ന്റെ, ‘മ­തേ­ത­ര­മാ­യ ദിവ്യ’ത്തി­ന്റെ, ജ്ഞാന-​ഭാവനാമണ്ഡലം വീ­ര­കാ­മ­ന­യു­ടെ ലാ­വ­ണ്യ­മ­ണ്ഡ­ല­മാ­ണു് എ­ന്നു് വ­രു­ന്നു. പരമ അ­ന­ന്ത­ത്തി­ന്റെ ലീ­ല­യാ­യി, ആ­ത്മാ­വി­ഷ്ക്കാ­ര­മാ­യി, ക­ല­യാ­യി, ആ­ന­ന്ദ­ന­ട­ന­മാ­യി, പ്ര­പ­ഞ്ച­ത്തെ നിർ­വ്വ­ചി­ക്കു­ന്ന ലീ­ലാ­സ­ങ്ക­ല്പ­മാ­ണു് നാ­രാ­യ­ണ ഗു­രു­വി­ന്റെ ദർ­ശ­ന­ത്തി­ന്റെ­യും ക­ല­യു­ടെ­യും പ്രാ­ണൻ. പരമ-​അനന്തസ്വരൂപമായ ബ്ര­ഹ്മാ­ണ്ഡ നാ­ട­ക­കാ­രൻ/രി, ന­ട­ന­കാ­രൻ/രി, ലീ­ലാ­കാ­രൻ/രി ആണു് ആ­ദി­റൊ­മാൻ­സർ. അഹവും പരമ അ­ന­ന്ത­വും ത­മ്മി­ലു­ള്ള ക­ണി­കാ­പ­ര­മാ­യ സം­യോ­ഗം, ആണു് ഇവിടെ ഗുരു-​റൊമാൻസു്. രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ വീ­ര­ലീ­ല. അഹവും അ­പ­ര­വും സർ­വ്വ­ച­രാ­ച­ര­ങ്ങ­ളും ഈ സം­യോ­ഗ­ത്തിൽ സ­ന്ധി­ക്കു­ന്നു. വ്യ­വ­സ്ഥ­യു­ടെ ഭ­വ­ശാ­സ്ത്ര­മാ­യ ആ­യി­രി­ക്ക­ലി­ന്റെ (being) നി­യ­മ­ങ്ങ­ളെ ഭേ­ദി­ച്ച് ആ­യി­ത്തീ­ര­ലി­ന്റെ (becoming)[26] വ്യ­തി­രി­ക്ത­വും വി­പ്ല­വ­ക­ര­വു­മാ­യ ഭ­വാ­വ­സ്ഥ­യി­ലേ­ക്കു് കു­തി­ക്കൽ, പ­റ­ക്കൽ, ഒഴുകൽ, ആഴൽ, ആ­ഴ്‌­ന്നു­വാ­ഴൽ: ഇ­താ­ണു് ഗുരു-​റൊമാൻസു്. പാ­മ്പും പാ­മ്പാ­ട്ടി­യും ന­ടേ­ശ്വ­ര­നും/ശ്വ­രി­യും ഒ­ന്നി­ച്ചാ­ടു­ന്ന ആ­ന­ന്ദ­ക്കൂ­ത്തു്. നരനും പാ­മ്പും പ്രാ­ണി­യും ഉ­റു­മ്പും വ­ണ്ടും പൂവും കി­ളി­യും മാനും മ­യി­ലും പ­ഞ്ച­ഭൂ­ത­ങ്ങ­ളും പ­കർ­ന്നാ­ടു­ന്ന അ­രു­ളി­ന്റെ തി­രു­വി­ള­യാ­ട്ടം. ഘോ­ര­വും പ്ര­ച­ണ്ഡ­വും രൗ­ദ്ര­സു­ന്ദ­ര­വു­മാ­യ ‘കാ­ളീ­നാ­ട­കം’.

കു­ട്ടി­കൾ­ക്കു് പ്രാർ­ത്ഥ­ന­യ്ക്കാ­യി എ­ഴു­തി­യ ദൈ­വ­ദ­ശ­ക­ത്തി­ലെ ‘നിൻ മ­ഹ­സ്സാ­മാ­ഴി­യിൽ ആഴണം, വാഴണം, നി­ത്യം, വാഴണം വാഴണം സുഖം’ എന്ന അർ­ത്ഥ­ന ഒരു സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ മ­ന്ത്ര­മാ­കു­ന്നു. മ­ഹ­സ്സിൽ ആ­ഴു­ക­മാ­ത്ര­മ­ല്ല സസുഖം ആ­ഴ്‌­ന്നു വാഴണം എ­ന്ന­തു് നിർ­ദ്ദേ­ശി­ക്കു­ന്ന­തു് സ്വയം നിർ­ണ്ണ­യ­ന­ത്തി­ന്റെ ആ­ത്മ­സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ­നി­ല­യെ­യാ­ണു്. മ­ഹ­സ്സിൽ ആ­ഴ്‌­ന്നു്, സു­ഖ­ത്തിൽ വാ­ഴു­ന്ന അവസ്ഥ. ജ­നാ­ധി­പ­ത്യ­ത്തി­ന്റെ പ­ര­മ­നി­ല. ഭ­ക്ത­ന്റെ ആ­ഴ­ല­ല്ല, മു­ക്ത­ന്റെ ആ­ഴ്‌­ന്നു വാഴൽ, “ധീ­ര­നാ­യി, ഓം സ­ത്തെ­ന്നു്’ മ­ന്ത്രി­ച്ച് ‘മൃദു മൃ­ദു­വാ­യ­മ­രൽ”(100)

ന്യൂ­ന­പ­ക്ഷീ­യ­മാ­യ (minoritarian) വ­ഴി­തി­രി­യൽ

ന്യൂ­ന­പ­ക്ഷീ­യ­മാ­യ ഈ വ­ഴി­തി­രി­യ­ലാ­ണു് കൊളോണിയൽ-​മിഷണറി ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ത്തിൽ നി­ന്നും എസ്. എൻ. ഡി. പി. യിൽ നി­ന്നു­മു­ള്ള വേ­റി­ട­ലി­നെ അ­നി­വാ­ര്യ­മാ­ക്കു­ന്ന­തു്. സ­മു­ദാ­യ ശ­ക്തി­ക­ളിൽ നി­ന്നും ആ­ധു­നി­ക­രാ­യ ശി­ഷ്യ­ന്മാർ വരച്ച വരയിൽ നി­ന്നും, അ­ധി­നി­വേ­ശ­കർ­തൃ­ത്വ­ത്തി­ന്റെ­യും ബ്രാ­ഹ്മ­ണ്യ­ത്തി­ന്റെ­യും ആ­ജ്ഞ­ക­ളിൽ നി­ന്നും, വി­ട്ടു­മാ­റി­ക്കൊ­ണ്ടു­ള്ള ഗു­രു­വി­ന്റെ ധർമ്മ പ്ര­യാ­ണ­ത്തിൽ ന്യൂ­ന­പ­ക്ഷീ­യ രാ­ഷ്ട്രീ­യ­ത്തി­ന്റെ[27] മൂ­ക­വും തീ­ക്ഷ്ണ­വു­മാ­യ മു­ന്നേ­റ്റം കാണാം. എസ്. എൻ. ഡി. പി. എന്ന നി­ന്ദി­ത പക്ഷം ന്യൂ­ന­പ­ക്ഷ സ്വ­ഭാ­വം വെ­ടി­ഞ്ഞ് ‘ഭൂ­രി­പ­ക്ഷീ­യ’രാ­വു­ന്ന (majoritarian) പ്ര­ലോ­ഭ­ന­ക­ര­മാ­യ നി­മി­ഷ­ങ്ങ­ളി­ലാ­ണു് ഗുരു ആ പ്ര­സ്ഥാ­ന­ത്തെ വി­ടു­ന്ന­തു്. താൻ തന്നെ തു­ട­ങ്ങി വച്ച പ്ര­സ്ഥാ­ന­ങ്ങ­ളിൽ നി­ന്നും സ്ഥാ­പ­ന­ങ്ങ­ളിൽ നി­ന്നും ശി­ഷ്യ­സ­മൂ­ഹ­ങ്ങ­ളിൽ നി­ന്നും നി­ര­ന്ത­രം ഒ­റ്റ­പ്പെ­ട്ടു് വി­മ­ത­നും വി­ജ­ന­നും ആ­യാ­ണു് ഗുരു നി­ല­കൊ­ണ്ട­തെ­ന്നു് നാം കണ്ടു. ജീ­വി­താ­ന്ത്യ­ത്തിൽ പ­രാ­ജി­ത­നും ദുഃ­ഖി­യു­മാ­യി ഒ­ടു­ങ്ങി­യ ഒരു ദു­ര­ന്ത ക­ഥാ­പാ­ത്ര­മാ­യി പലരും ഗു­രു­വി­നെ മു­ദ്ര­കു­ത്തി­യി­ട്ടു­ണ്ടു്. ഗു­രു­വി­ന്റെ സ്ഥാ­പ­ന­ങ്ങ­ളും ക­രി­സ്മ­യും ശി­ഷ്യ­സ­മ്പ­ത്തും ന­വീ­ക­ര­ണ­പ്ര­വർ­ത്ത­ന­ങ്ങ­ളും മാ­ത്ര­മാ­ണു് ഗു­രു­വി­ന്റെ മാ­ഹ­ത്മ്യ­മെ­ന്നു് ക­രു­തു­ന്ന­വ­രാ­ണു് ഇവർ. ഭൂ­രി­പ­ക്ഷീ­യ­നാ­യ ഗു­രു­വി­നോ­ടാ­ണു് അ­വർ­ക്കു് പഥ്യം. എ­ന്നാൽ ഗു­രു­വി­ന്റെ “ദുഃ­ഖ­വും” ഒ­റ്റ­പ്പെ­ട­ലും, പ­ലാ­യ­ന­ങ്ങ­ളും അ­ട­യാ­ള­പ്പെ­ടു­ത്തു­ന്ന­തു് അ­നു­ര­ഞ്ജ­ന­മി­ല്ലാ­ത്ത ന്യൂ­ന­പ­ക്ഷീ­യ­മാ­യ നി­ല­പാ­ടി­നെ­യും അതു് സൃ­ഷ്ടി­ച്ച സം­ഘർ­ഷ­ങ്ങ­ളെ­യും സ­മ­ര­ങ്ങ­ളെ­യും നി­രാ­സ­ങ്ങ­ളെ­യു­മാ­ണു്. “പ്ര­വൃ­ത്ത്യാ­രാ­യോ” എന്ന ച­ട്ട­മ്പി­സ്വാ­മി­ക­ളു­ടെ മു­ന­വെ­ച്ച ചോ­ദ്യ­ത്തി­നു് “പ്ര­വൃ­ത്തി­യു­ണ്ടെ­ങ്കി­ലും ആ­രി­ല്ല” എ­ന്നു് ഗുരു നൽകിയ മ­റു­പ­ടി ന്യൂ­ന­പ­ക്ഷീ­യ­മാ­യ ബോ­ധ്യ­ത്തെ­യും സ്ഥൈ­ര്യ­ത്തെ­യു­മാ­ണു് വെ­ളി­പ്പെ­ടു­ത്തു­ന്ന­തു്. ആ­ധു­നി­ക കർ­തൃ­ത്വ­ങ്ങ­ളിൽ നി­ന്നും സ­മൂ­ഹ­ത്തിൽ നി­ന്നും ശി­ഷ്യ­സം­ഘ­ങ്ങ­ളിൽ നി­ന്നു­മു­ള്ള ഈ അ­കൽ­ച്ച, വി-​യോഗം, ആണു് “അഹം സ­ച്ചി­ദ­മൃ­ത”മെന്ന ആ­ന­ന്ദ­പ്ര­ഖ്യാ­പ­ന­ത്തി­നു ഗുരു കൊ­ടു­ക്കേ­ണ്ടി വന്ന വില.

ച­ട്ട­മ്പി സ്വാ­മി­യും നാ­രാ­യ­ണ ഗു­രു­വും അ­വ­രു­ടെ ശി­ഷ്യ­ന്മാ­രും സു­ഹൃ­ത്തു­ക്ക­ളും ഒ­ന്നി­ച്ചു കൂ­ടു­ന്ന ആനന്ദ സംഗീത-​സംവാദ-പ്രതിഭാ-മേളനങ്ങളെപ്പറ്റി പലരും രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടു­ണ്ടു്. സ­മ­ര­വും ലീ­ല­യും ജ്ഞാ­ന­വും ആ­ന­ന്ദ­വും കലയും സ­മ്മേ­ളി­ത­മാ­വു­ന്ന ഇ­ത്ത­രം ന്യൂ­ന­പ­ക്ഷീ­യ സ­ഹൃ­ദ­യ­മ­ണ്ഡ­ല­ങ്ങ­ളിൽ നി­ന്നാ­ണു് ന­വോ­ത്ഥാ­ന­ത്തി­ന്റെ പ്ര­ബു­ദ്ധ­മാ­യ പൊ­തു­മ­ണ്ഡ­ലം ഉ­രു­ത്തി­രി­യു­ന്ന­തു്. ഭൂ­രി­പ­ക്ഷീ­യ­മാ­യ അ­ധി­കാ­ര­രൂ­പ­ങ്ങ­ളെ കീ­ഴ്മേൽ മ­റി­ച്ച ഈ ന്യൂ­ന­പ­ക്ഷ ലീ­ലാ­കർ­ത്തൃ­ത്വ­ങ്ങ­ളാ­ണു് കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ സ്ര­ഷ്ടാ­ക്കൾ എന്നു പറയാം. ക­മ്പ­നി­വൽ­ക്കൃ­ത­മാ­യ അ­ഹ­ന്ത­ക­ള­ല്ല ന്യൂ­ന­പ­ക്ഷീ­യ­രു­ടെ “മൃഗീയ” വി­ന്യാ­സ­ങ്ങ­ളാ­യ യു­ഗ്മ­ങ്ങൾ (doubles), കൂ­ട്ട­ങ്ങൾ (ആൾ­ക്കൂ­ട്ട­മ­ല്ല. packs) വൃ­ന്ദ­ങ്ങൾ (bands). ച­ട്ട­മ്പി സ്വാ­മി­കൾ, നാ­രാ­യ­ണ­ഗു­രു, എന്ന ഗു­രു­യു­ഗ്മ­ങ്ങൾ, ത­യ്ക്കാ­ടു് അ­യ്യാ­വു്, വൈ­കു­ണ്ഠ സ്വാ­മി­കൾ, അ­യ്യ­ങ്കാ­ളി, തിർ­ത്ഥ­പാ­ദ പ­ര­മ­ഹം­സർ, പൊ­യ്ക­യി­ല­പ്പ­ച്ചൻ, ന­ട­രാ­ജ­ഗു­രു, സി. വി. രാമൻ പിള്ള ജി. പി. പിള്ള, എ­ന്നി­വ­രെ­ല്ലാം തന്നെ പൊ­തു­വേ പ്ര­തി­നി­ധാ­നം ചെ­യ്യു­ന്ന­തു് ന­വോ­ത്ഥാ­ന­ത്തി­നു ജന്മം നൽകിയ ഈ ന്യൂ­ന­പ­ക്ഷീ­യ പ്ര­തി­ഭ­യെ, വീ­ര­പ്ര­ണ­യി വം­ശ­ത്തെ­യാ­ണു്.

ന്യൂ­ന­പ­ക്ഷീ­യ­രു­ടെ, നി­ന്ദി­ത­രു­ടെ, ‘എ­ല്ലാ­രു­മാ­യി­ത്തീ­ര­ലാ­ണു്’ (becoming everybody of the minoritarian)[28] ‘എല്ലാ’മാ­യി­ത്തീ­ര­ലാ­ണു്, അ­ണു­വും അ­ഖ­ണ്ഡ­വും, അഹവും അ­റി­വും ത­മ്മി­ലു­ള്ള ആ­ത്യ­ന്തി­ക സം­യോ­ഗം. ‘പരമ അനന്ത’വു­മാ­യു­ള്ള വേ­ഴ്ച­യി­ലൂ­ടെ­യ­ത്രേ വ്യ­വ­സ്ഥി­തി­യു­ടെ­യും ച­രി­ത്രാ­വ­സ്ഥ­യു­ടെ­യും ഗു­രു­ത്വ നി­യ­മ­ങ്ങ­ളെ, നി­ബ­ന്ധ­ന­ക­ളെ, ഗുരു-​കർതൃത്വം ഉ­ല്ലം­ഘി­ക്കു­ന്ന­തു്. ‘ആ­ത്യ­ന്തി­ക’ത്തി­ന്റെ അ­മ്പും അ­രു­ളും നി­ന്ദി­ത മു­ന്നേ­റ്റ­ത്തി­ന്റെ ആദിമ ഊർ­ജ്ജം ആ­കു­ന്നു ഇവിടെ. അ­റി­വും/‘ആ­ത്യ­ന്തി­ക­വും’ അഹവും ത­മ്മി­ലു­ള്ള സം­യോ­ഗം ആണു് നി­ന്ദി­ത അ­ഹ­ത്തെ ഗുരു കർ­തൃ­ത്വ­മാ­ക്കു­ന്ന­തു്. അധിനിവേശ-​മിഷണറി വ്യ­വ­ഹാ­ര­ങ്ങൾ സൃ­ഷ്ടി­ച്ച ആ­ധു­നി­ക ഈ­ഡി­പ്പൽ അ­ഹ­ങ്ങ­ളെ ത­കർ­ക്കു­ന്ന പ്ര­ക്രി­യ കൂ­ടി­യാ­ണു് നി­ന്ദി­ത­രു­ടെ ഈ മറു ത­പ­സ്സു്. ആ­ധു­നി­ക­മാ­യ ലാ­ഭാ­ലാ­ഭ ചി­ന്ത­കൾ, ക­ണ­ക്കു­കൂ­ട്ട­ലു­കൾ ബോ­ധാ­ബോ­ധ വി­ഭ­ജ­ന­ങ്ങൾ, തൊഴിൽ ലൈം­ഗി­ക­വി­ഭ­ജ­ന­ങ്ങൾ, അ­ധി­കാ­ര നി­യ­മ­ങ്ങൾ, ആ­ത്മ­നി­രോ­ധ­ന­ങ്ങൾ എ­ല്ലാം തന്നെ അ­തി­ക്ര­മി­ക്കു­ന്ന­വർ­ക്കേ ഇ­ത്ത­ര­മൊ­രു ത­പ­ശ്ച­ര്യ സ്വീ­ക­രി­ക്കു­വാ­നാ­വൂ. ‘അ­ധി­നി­വേ­ശ പുരുഷ-​മനുഷ്യ’-​കർത്തൃത്വത്തിന്റെ കാ­മ­നാ­നി­രോ­ധ­ത്തെ ഹിം­സാ­ച­ര്യ­യെ, അ­പ­ര­വി­ദ്വേ­ഷ­ത്തെ, വർണ്ണ-​ജാതി വി­വേ­ച­ന­ത്തെ, പാ­ര­നോ­യി­യ­യെ, കാ­മ­ന­യു­ടെ അമൃത പ്ര­വാ­ഹി­നി­ക­ളാൽ, ന­വീ­ന­മാ­യ ഒരു സാ­മ്യ­ദർ­ശ­ന­ത്താൽ, അ­ലി­യി­പ്പി­ച്ചു കളയുക., ‘അന്തത’യിൽ അ­ധി­ഷ്ഠി­ത­മാ­യ ജ്ഞാ­ന­ശാ­സ്ത്ര­ത്തെ, അ­ധി­കാ­ര­ശാ­സ്ത്ര­ത്തെ, പരമ-​അനന്തതയുടെ അ­റി­വു­കൊ­ണ്ടു്, അ­ലി­വു­കൊ­ണ്ടു്, അ­മൃ­ത­വി­ദ്യ കൊ­ണ്ടു് വെ­ല്ലു­ക. ഇ­താ­ണു് നി­ന്ദി­ത­രു­ടെ, അ­വർ­ണ്ണ­രു­ടെ, ന്യൂ­ന­പ­ക്ഷീ­യ രാ­ഷ്ട്രീ­യം ഇവിടെ ആ­വ­ശ്യ­പ്പെ­ടു­ന്ന­തു്.

അരുൾ, അ­മ്പു്, ഇമ്പം, അ­നു­ക­മ്പ, എന്നീ ഭാ­വ­ശ­ക്തി­ക­ളും തുരീയ പ്ര­ജ്ഞ, അഖണ്ഡ വിവേക ശക്തി, ‘സ­മാ­ശ­ക്തി’, അദ്വയ പ­ര­ഭാ­വ­ന, എന്നീ ജ്ഞാന-​ബോധ-ശക്തികളുമൊക്കെയാണു് ന്യൂ­ന­പ­ക്ഷീ­യ­മാ­യ ഈ പ്ര­ജ്ഞാ­സ­മ­ര­ത്തിൽ, കർത്തൃ-​സമരത്തിൽ, നി­ന്ദി­ത­രു­ടെ ബൗ­ദ്ധി­കാ­യു­ധ­ങ്ങൾ. സം­യോ­ജ­ന സം­ശ്ലേ­ഷ­ത്തി­ന്റെ, രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ, സാ­മ­യ­ന്ത്ര­ങ്ങൾ. സ­മ­കാ­ലി­ക ച­രി­ത്ര ബോ­ധ­ത്തെ­യും ഭരണ കൂട പൗ­ര­ബോ­ധ­ത്തെ­യും മി­ഷ­ണ­റി ആ­ധു­നി­ക കർതൃ ബോ­ധ­ത്തെ­യും യു­ക്തി­വാ­ദ­ത്തെ­യും, വൈ­രു­ദ്ധ്യാ­ത്മി­ക­ത­യെ­യും അ­തി­വർ­ത്തി­ച്ചു­കൊ­ണ്ടു് നി­ന്ദി­തർ കൈ­വ­രി­ക്കു­ന്ന അഖണ്ഡ ലോ­കാ­നു­ഭൂ­തി­യാ­ണു്, അ­ദ്വ­യ­യോ­ഗാ­നു­ഭൂ­തി­യാ­ണു്, തു­രീ­യം. പാ­ശ്ചാ­ത്യ­ജ്ഞാ­നോ­ദ­യ­ത്തി­ന്റെ യു­ക്തി­മാ­ത്ര­സ്വ­രൂ­പ­മാ­യ ഏ­ക­സൂ­ര്യോ­ദ­യ­ത്തെ നി­ഷ്പ്ര­ഭ­മാ­ക്കു­ന്നു ‘കോ­ടി­ദി­വാ­ക­ര­രൊ­ത്തു­യ­രു­ന്ന’ ഈ അ­രു­ളോ­ദ­യ­ങ്ങൾ. നി­ന്ദ­ക­നൊ­രി­ക്ക­ലും എ­ത്തി­ച്ചേ­രാ­നാ­കാ­ത്ത പി­ടി­ച്ചെ­ടു­ക്കു­വാ­നാ­കാ­ത്ത ജ്ഞാ­നു­ഭ­വ­നി­ല. സ­വർ­ണ്ണ­രു­ടെ, ബോ­ധ­ത്തി­നും ദർ­ശ­ന­ത്തി­നും ജ്ഞാ­ന­ശാ­സ്ത്ര­ത്തി­നും മേൽ അ­വർ­ണ്ണ­രു­ടെ ബോധം, ദർശനം, ജ്ഞാ­നം, മൂ­ല്യം, വിജയം വ­രി­ക്കു­ന്നു. ഭരണകൂട-​മത-അധികാര-ധനശക്തിയ്ക്കുമേൽ നി­ന്ദി­ത­ന്റെ/യുടെ ആ­ത്മ­ശ­ക്തി മേൽ­ക്കൈ നേ­ടു­ന്നു. ആ­ത്മാ­ഭി­മാ­നം മാ­ത്ര­മ­ല്ല ആ­ത്മ­മ­ഹി­മ­യും വീ­ണ്ടെ­ടു­ക്ക­പ്പെ­ടു­ന്നു. പലായന രേഖ ഇ­പ്പോൾ അ­ധി­കാ­ര ശ­ക്തി­ക­ളു­ടെ സൂ­ക്ഷ്മ­താ­വ­ള­ങ്ങ­ളെ വ­ള­യു­ന്നു. തു­ള­യ്ക്കു­ന്നു, ചു­ഴി­യാ­യി ചു­ഴ­ലി­യാ­യി തകിടം മ­റി­ക്കു­ന്നു. ഇതാ, ഇവിടെ, ഈ സം­ഭ­വ­നി­മി­ഷ­ത്തിൽ. സ്വാ­ത­ന്ത്ര്യ­ത്തി­ന്റെ ആ­ന­ന്ദ­ത്തി­ന്റെ അ­മൃ­ത­ത്വ­ത്തി­ന്റെ ഒരു പുതിയ സുതലം (ദെ­ല്യൂ­സു് പ­റ­യു­ന്ന smooth space), ലോകം, കാലം, കർ­ത്തൃ­ത­ലം വി­ര­ചി­ത­മാ­വു­ന്നു. ‘സ്ഥാ­പി­ത’ അഹം (“constituted” in Negrian terms) ‘സ്ഥാ­പ­ക’ അ­ഹ­മാ­യി­ത്തീ­രു­ന്നു (‘constituent’ power). ച­രി­ത്ര­ത്തി­ന്റെ സ­മൂ­ഹ­ത്തി­ന്റെ, അ­ധി­കാ­ര സ­മ­വാ­ക്യ­ങ്ങൾ ത­കർ­ക്ക­പ്പെ­ടു­ന്നു. ച­രി­ത്ര­ത്തി­നു­ള്ളിൽ, ച­രി­ത്രാ­തി­വർ­ത്തി­യാ­യി, സ്വയം നിർ­ണ്ണ­യ­ന­ത്തി­ന്റെ­യും സ്വയം പ്ര­കാ­ശ­ത്തി­ന്റെ­യും അനന്ത ആനന്ദ ഇ­ട­ങ്ങൾ നിർ­മ്മി­ത­മാ­വു­ന്നു. ഇ­താ­ണു് നി­ന്ദി­ത­രു­ടെ ന­വോ­ത്ഥാ­നം, ആ­ന­ന്ദോ­ത്ഥാ­നം, തു­രീ­യോ­ത്ഥാ­നം.

പ­ര­മ­മാ­യ രൂ­പാ­ന്ത­രീ­ക­ര­ണം (absolute mutation), പരമ-​ജനാധിപത്യം (absolute democracy)

നി­ന്ദി­ത അ­ഹ­ത്തി­ന്റെ­യും അ­തു­വ­ഴി ലോ­ക­ത്തി­ന്റെ­യും ക­ണി­കാ­പ­ര­മാ­യ മാ­റ്റം, പ­ര­മ­രൂ­പാ­ന്ത­രീ­ക­ര­ണം, ആണു് അഹവും അ­റി­വും ത­മ്മി­ലു­ള്ള ഈ സം­യോ­ഗ­ത്തിൽ സം­ഭ­വി­ക്കു­ന്ന­തു് എ­ന്നു് നാം കണ്ടു. സാ­മൂ­ഹി­ക­വും സാ­മു­ദാ­യി­ക­വു­മാ­യ ത­ല­ങ്ങ­ളിൽ ന­ട­ക്കു­ന്ന മാ­റ്റ­ങ്ങൾ ഗു­രു­വി­നെ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം അ­പ്ര­ധാ­ന­മ­ല്ലെ­ങ്കി­ലും ആ­പേ­ക്ഷി­ക­വും ഭാ­ഗി­ക­വും ക്ഷ­ണി­ക­വു­മാ­ണു്. അ­ണു­ത­ല­ത്തിൽ, ബോ­ധാ­ബോ­ധ­ത്തി­ന്റെ കാ­മ­നാ­ത­ല­ത്തിൽ, വ്യ­വ­സ്ഥ­യിൽ നി­ന്നു­മു­ള്ള പ­ലാ­യ­ന­രേ­ഖ­യിൽ, വ്യ­ക്തി­യു­ടെ അതീവ സ്വ­കാ­ര്യ­വും ഗു­ഹ്യ­വും സ്വയം നിർ­ണ്ണേ­യ­വു­മാ­യ ആ­ത്മാ­നു­ഭ­വ­പു­ട­ത്തി­ലാ­ണു് അ­ണു­വും അ­ഖ­ണ്ഡ­വും, അഹവും അ­റി­വും ത­മ്മി­ലു­ള്ള സം­യോ­ഗ­ത്തി­ന്റെ, പ­ര­മ­സം­ഭ­വം അ­ര­ങ്ങേ­റു­ന്ന­തു്. ജീ­വി­യും വം­ശ­വും, അ­മാ­ന­വി­ക­വും അ­തി­മാ­ന­വി­ക­വും, പ­രാ­പ­ര­വും ച­രാ­ച­ര­വും പ്ര­കൃ­തി­യും സം­സ്ക്കൃ­തി­യും എ­ല്ലാം ഒ­രു­മി­ക്കു­ന്ന­തു് (ന്യൂ­ന­പ­ക്ഷീ­യ) അ­ഹ­ത്തി­ന്റെ ഈ സൂ­ക്ഷ്മാ­നു­ഭ­വ­മ­ണ്ഡ­ല­ത്തി­ലാ­ണു്. ചി­ന്ത­യു­ടെ­യും കാ­മ­ന­യു­ടെ­യും തി­ര­ഞ്ഞെ­ടു­പ്പി­ന്റെ­യും ഐഛിക തലം. ഈ അ­ന്ത­സ്ഥി­ത ശക്തി ത­ല­ത്തെ­യാ­ണു് നീ­ത്ചേ will to power എ­ന്നു് വി­ളി­ക്കു­ന്ന­തു്. (സ്പി­നോ­സ potentia എ­ന്നു് വി­ളി­ക്കു­ന്ന­തും). അ­ധി­കാ­ര­വാ­ഞ്ച­യെ­യ­ല്ല ആ­ത്മ­ശ­ക്തി­യെ­യാ­ണു് ഈ പദം സൂ­ചി­പ്പി­ക്കു­ന്ന­തു്. സർ­വ്വ­ത­ന്ത്ര­സ്വ­ത­ന്ത്ര­മാ­യ നിർ­വ്യ­ക്തി­ക­മാ­യ ആത്മ/വംശ ബോധം. നി­ന്ദി­ത­രു­ടെ വി­മോ­ച­ന­ത്തി­ന്റെ ആ­ദി­മ­വും ഐ­ഹി­ക­വു­മാ­യ സംഭവം അ­ഹ­ത്തി­ന്റെ, ഐ­ഹി­ക­ത്തി­ന്റെ, സ­മ്പൂർ­ണ്ണ രൂ­പാ­ന്ത­രീ­ക­ര­ണ­മ­ത്രേ. സ്വ­കാ­ര്യ­വും ഏ­കാ­ന്ത­വും ‘അകമുഖ’വുമായ ഈ സൂ­ക്ഷ്മ­ത­ല­ത്തി­ലാ­ണു് ജീ­വി­കാ­മ­ന­വും വം­ശ­കാ­മ­ന­യും സ­ന്ധി­ക്കു­ന്ന­തു്. ഈ സം­യോ­ജി­ത അ­ഹ­ത്തിൽ നി­ന്നാ­വ­ണം ന­വോ­ത്ഥാ­ന­ത്തി­ന്റെ പൊ­തു­മ­ണ്ഡ­ലം യ­ഥാർ­ത്ഥ­ത്തിൽ ഉ­ദ്ഭൂ­ത­മാ­കു­ന്ന­തു്. പ­ബ്ലി­ക്ക് എന്ന അർ­ഥ­ത്തി­ല­ല്ല നെ­ഗ്രി പ­റ­യു­ന്ന പൊതുമ (common) എന്ന അർ­ഥ­ത്തിൽ. ദെ­ല്യൂ­സു് പ­റ­യു­ന്ന ‘വംശിമ’ എന്ന അർ­ത്ഥ­ത്തിൽ. ആ­ത്മാ­നു­ഭൂ­തി­യും പൊ­തു­മാ­നു­ഭൂ­തി­യും ഒരേ നി­മി­ഷം സം­ജാ­ത­മാ­കു­ന്നു. പ­ര­മ­മാ­യ ഒരു ജ­നാ­ധി­പ­ത്യ സ­ങ്ക­ല്പ­ത്തി­ന്റെ (പാർ­ല­മെ­ന്റ­റി ജ­നാ­ധി­പ­ത്യ­മ­ല്ല, സ്പി­നോ­സ നിർ­ദ്ദേ­ശി­ക്കു­ന്ന “absolute democracy”) നൈ­തി­ക­വും കാ­മ­നാ­പ­ര­വു­മാ­യ അ­ടി­ത്ത­റ ഈ യോ­ഗാ­നു­ഭൂ­തി­യാ­യി­രി­ക്ക­ണം. ഈ പരമ ജ­നാ­ധി­പ­ത്യ­നി­ല­യു­ടെ കർത്തൃ-​സ്വരൂപമോ “അഹം സ­ച്ചി­ദാ­ന­ന്ദം” എ­ന്നു് സ്വയം നിർ­വ്വ­ചി­ക്കു­ന്ന വി­മോ­ചി­ത അഹവും. പരമ-​അനന്തതയുമായി സം­ര­ച­ന­യി­ലേർ­പ്പെ­ടു­ന്ന, ന്യൂ­ന­പ­ക്ഷീ­യ­വും നൈ­തി­ക­വും കാ­മ­നാ­ധി­ഷ്ഠി­ത­വു­മാ­യ, ഒരു ബദൽ ജ­നാ­ധി­പ­ത്യ­വൽ­ക്ക­ര­ണ­പ്ര­ക്രി­യ ഈ ആ­ഴ­ങ്ങ­ളിൽ ഉരുവം കൊ­ള്ളു­ന്നു.

‘അധിനിവേശ-​മിഷണറി-ആധുനിക’-​അഹത്തിന്റെ ജ­നി­ത­ക­മാ­യ വി­ഷാ­ദ­രോ­ഗ­ത്തെ, ദു­ര­ന്താ­ഭി­മു­ഖ്യ­ത്തെ, തു­ട­ച്ചു­നീ­ക്കി, ആ­ന­ന്ദ­ത്തി­ന്റെ ഒരു ശു­ഭ­ലാ­വ­ണ്യ­കം നിർ­മ്മി­ക്കു­ന്നു, നി­ന്ദി­ത­രു­ടെ വീ­ര­കാ­മ­ന. ആ­ധു­നി­ക­ന്റെ മ­ര­ണ­ഭീ­തി­യെ, അ­ധി­കാ­ര­ഭീ­തി­യെ, ഉ­ച്ചാ­ട­നം ചെ­യ്യു­ന്നു അ­രു­ളി­ന്റെ ഈ അ­ദ്വൈ­താ­മൃ­ത­ദർ­ശ­നം. ച­രി­ത്ര­കാ­ല­ത്തെ ലം­ഘി­ച്ചു കൊ­ണ്ടു് ഐഹിക ജീ­വി­ത­ത്തിൽ ശാ­ശ്വ­തി­ക­ത്വ­ത്തി­ന്റെ ‘അമൃത’ കാലം സ്ഥാ­പി­ക്ക­പ്പെ­ടു­യാ­ണു്. രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ ഈ ന്യൂ­ന­പ­ക്ഷീ­യ­സം­ഭ­വം ക­ണി­കാ­ത­ല­ങ്ങ­ളിൽ ന­വീ­ന­മാ­യ തീ­ക്ഷ്ണ­ത­കൾ, പ്ര­വാ­ഹ­ങ്ങൾ, സം­ഗ്ര­ഥ­ന­ങ്ങൾ, ഊർജ്ജ വി­സ്ഫോ­ട­ന­ങ്ങൾ, വേ­ഗ­ങ്ങൾ, ഉ­ല്പ­ന്ന­മാ­ക്കു­ന്നു. ഗു­രു­കാ­മ­ന­യു­ടെ സാം­ക്ര­മി­ക­ത ഒരു ദി­വ്യോ­ന്മാ­ദ­മാ­യി നി­ന്ദി­ത­ന്യൂ­ന­പ­ക്ഷ­ത്തി­ന്റെ നാഡീ പു­ട­ങ്ങ­ളെ സം­ത്ര­സി­പ്പി­ച്ചു.

പ്രതി-​നവോത്ഥാനശക്തികൾ പ്ര­ബ­ല­മാ­വു­ക­യും ന­വോ­ത്ഥാ­നം പ്ര­ഹ­സ­ന­വൽ­ക്ക­രി­ക്ക­പ്പെ­ട്ടു തു­ട­ങ്ങു­ക­യും ചെ­യ്യു­ന്ന ച­രി­ത്ര­സ­ന്ധി­ക­ളിൽ, സ്ഥൂ­ല­രാ­ഷ്ട്രീ­യ­ത്തി­ന്റെ­യും സാ­മൂ­ഹി­ക­ത­യു­ടെ­യും ഉ­പ­രി­ത­ല­ങ്ങ­ളിൽ നി­ന്നു്, കർതൃ നിർ­മ്മി­തി­യു­ടെ­യും സർ­ഗ്ഗാ­ത്മ­ക­ത­യു­ടെ­യും അ­ക­ത്ത­ള­ങ്ങ­ളി­ലേ­ക്ക്, ന്യൂ­ന­പ­ക്ഷീ­യ രാ­ഷ്ട്രീ­യം താവളം മാ­റ്റു­ന്നു. നാ­രാ­യ­ണ­ഗു­രു­വി­ന്റെ കാ­ല­ത്തു തന്നെ ഇതു സം­ഭ­വി­ക്കു­ന്നു­മു­ണ്ടു്. ഗു­രു­വി­ന്റെ ചി­ന്ത­യും ധ്യാ­ന­വും ക­വി­ത­യും മൗ­ന­വും ആ അർ­ഥ­ത്തിൽ ഒ­ളി­പ്ര­വർ­ത്ത­ന­ങ്ങ­ളാ­ണു്. സ്ഥൂ­ല­ത­ല­ങ്ങ­ളിൽ നി­ന്നു് പ­ലാ­യ­ന­രേ­ഖ­ക­ളി­ലേ­ക്കു് പിൻ­വാ­ങ്ങി­യ ന്യൂ­ന­പ­ക്ഷ­പ്ര­തി­ഭ കാ­മ­ന­യു­ടെ­യും ആ­വി­ഷ്ക്കാ­ര­ത്തി­ന്റെ­യും അ­തി­ലോ­ല­മേ­ഖ­ല­ക­ളിൽ മു­നി­ക­ളാ­യി, ത­പ­സ്വി­ക­ളാ­യി, ത­മ്പ­ടി­ച്ചു. ചി­ന്ത­യി­ലും ഭാ­വു­ക­ത്വ­ത്തി­ലും ജ്ഞാ­ന­ത്തി­ലും അവർ സൂ­ക്ഷ്മ­വി­പ്ല­വ­ങ്ങൾ വി­ത­ച്ചു. രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ­യും ആ­യി­ത്തീ­ര­ലു­ക­ളു­ടെ­യും അ­പൂർ­വ്വ സം­ഭ­വ­ങ്ങൾ ക­വി­ത­യി­ലും ചി­ന്ത­യി­ലും ആ­ഖ്യാ­യി­ക­ക­ളി­ലും ‘പ്രേ­മാ­മൃ­ത’വർ­ഷ­ണ­ങ്ങ­ളാ­യി,[29] ‘അമൃത ത­രം­ഗി­ണി’കളായി. ആ­ശാ­ന്റെ ക­വി­ത­ക­ളും സി. വി. യുടെ നോ­വ­ലു­ക­ളും നാ­രാ­യ­ണ­ഗു­രു­വി­ന്റെ­യും ച­ട്ട­മ്പി സ്വാ­മി­ക­ളു­ടെ­യും പ്ര­ബ­ന്ധ­ങ്ങ­ളും പ്ര­ക­ര­ണ­ങ്ങ­ളും ക­വി­ത­ക­ളും, ന­ട­രാ­ജ­ഗു­രു­വി­ന്റെ ത­ത്വ­ചി­ന്ത­യും കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ വീ­ര­ക­ല്പ­ന­ക­ളാ­കു­ന്ന­ത­ങ്ങ­നെ­യാ­ണു്. റൊ­മാ­ന്റി­സി­സ­ത്തി­ന്റെ­യ­ല്ല റൊ­മാൻ­സി­ന്റെ ഭാ­വു­ക­ത്വം.

നി­വർ­ത്ത­ന­സ­മ­ര­ങ്ങ­ളും, സ്വാ­ത­ന്ത്ര്യ സമര പ്ര­സ്ഥാ­ന­ങ്ങ­ളും അ­തോ­ടൊ­പ്പം ഉ­യർ­ന്നു വന്ന ക­മ്യൂ­ണി­സ്റ്റു് പ്ര­ക്ഷോ­ഭ­ണ­ങ്ങ­ളും ഗുരു ന­യി­ച്ച ന്യൂ­ന­പ­ക്ഷീ­യ രാ­ഷ്ട്രീ­യ­ത്തി­ന്റെ പാ­ത­യിൽ നി­ന്നു് വി­ട്ടു­മാ­റി ഭൂ­രി­പ­ക്ഷീ­യ രാ­ഷ്ട്രീ­യ­ത്തെ (ഭ­ര­ണ­കൂ­ട രാ­ഷ്ട്രീ­യ­ത്തെ) ത­ഴു­കു­ക­യാ­ണു് ചെ­യ്ത­തു്. ഗുരു-​നവോത്ഥാനം സൃ­ഷ്ടി­ച്ച മൂ­ല്യ­ങ്ങ­ളിൽ നി­ന്നാ­ണു് ഈ പ്ര­സ്ഥാ­ന­ങ്ങൾ ഉ­യർ­ന്നു­വ­ന്ന­തെ­ന്നു് സാ­ക്ഷ്യ­പ്പെ­ടു­ത്തു­ന്ന ഇ­ട­തു­വ­ല­തു ചി­ന്ത­ക­ന്മാർ ഒരു സത്യം വി­സ്മ­രി­ക്കു­ന്നു: നാ­രാ­യ­ണ ഗുരു മാർ­ഗ്ഗ­ദർ­ശ­നം ചെയ്ത ന്യൂ­ന­പ­ക്ഷീ­യ­മാ­യ സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ­ത്തി­ന്റെ അ­പ­വി­ന്യ­സ­ന­വും(displacement) ഭൂ­രി­പ­ക്ഷ­വൽ­ക്ക­ര­ണ­വു­മാ­ണു് ഈ സ്ഥൂല സ­മ­ര­പ്ര­സ്ഥാ­ന­ങ്ങ­ളിൽ സം­ഭ­വി­ച്ച­തെ­ന്ന വ­സ്തു­ത.

“അ­ഹം­സ­ച്ചി­ദ­മൃ­തം”

അ­തു­മി­തു­മ­ല്ല സദർഥമല്ലഹംസ-​

ച്ചി­ദ­മൃ­ത­മെ­ന്നു തെ­ളി­ഞ്ഞു ധീ­ര­നാ­യി

സ­ദ­സ­ദി­തി പ്ര­തി­പ­ത്തി­യ­റ്റു സത്തോ-​

മിതി മൃ­ദു­വാ­യ് മൃ­ദു­വാ­യ­മർ­ന്നി­ടേ­ണം.

(ആ­ത്മോ­പ­ദേ­ശ­ശ­ത­കം. 100)

‘അഹം സ­ച്ചി­ദ­മൃ­ത’മെ­ന്നു് തെ­ളി­ഞ്ഞ് ധീ­ര­നാ­യി സതു്, ഓം, എ­ന്നു് മ­ന്ത്രി­ച്ചു കൊ­ണ്ടു­ള്ള മൃദു മൃ­ദു­വാ­യ ഈ അമരൽ ആണു് ന­വോ­ത്ഥാ­ന കർ­തൃ­ത്വ­ത്തി­ന്റെ യോ­ഗ­നി­ല. നി­ന്ദി­ത­രു­ടെ ക­ള­രീ­നി­ല­കൂ­ടി­യാ­ണി­തു്. മ­ന്ത്ര­ധീ­ര­മാ­യ ഈ അ­മ­ര­ലിൽ കു­തി­ക്ക­ലി­ന്റെ­യും, പ­റ­ക്ക­ലി­ന്റെ­യും തി­രി­യ­ലി­ന്റെ­യും, ഒ­ഴു­ക­ലി­ന്റെ­യും പ­ര­ക്ക­ലി­ന്റെ­യും, ആ­ഴ­ലി­ന്റെ­യും ആ­ഴ്‌­ന്നു വാ­ഴ­ലി­ന്റെ­യും, അ­ന­ന്ത­വേ­ഗ­ങ്ങൾ അ­ട­ക്കം ചെ­യ്തി­രി­ക്കു­ന്നു. ആ­യി­ത്തീ­ര­ലി­ന്റെ­യും രൂ­പാ­ന്ത­രീ­ക­ര­ണ­ത്തി­ന്റെ­യും പ­ര­മ­നി­ല. വി­ധി­നിർ­ണ്ണാ­യ­ക­മാ­യ ഈ അ­മർ­ച്ച­യി­ലാ­ണു് നി­ന്ദി­ത­രു­ടെ ന­വോ­ത്ഥാ­നം, ഗുരു-​നവോത്ഥാനം, സാ­ധ്യാ­സാ­ധ്യ­ങ്ങ­ളു­ടെ ച­രി­ത്ര­പ­ര­മാ­യ അ­തി­രു­കൾ ഭേ­ദി­ച്ചു കൊ­ണ്ടു് കേ­ര­ളീ­യ സ­മൂ­ഹ­ത്തെ, ജീ­വി­ത­ത്തെ, ചി­ന്ത­യെ, വി­പ്ല­വ­ക­ര­മാ­യി പു­നർ­നിർ­മ്മി­ച്ച­തു്.

പരമ-​അനന്തവുമായുള്ള സം­ര­ച­ന­കൾ (compositions)

പരമ-​അനന്തമായ അ­റി­വു­മാ­യു­ള്ള സം­ര­ച­ന­ക­ളാ­ണു് നാ­രാ­യ­ണ­ഗു­രു­വി­ന്റെ ചി­ന്ത­യും കലയും, പ്ര­തി­ഷ്ഠാ­നിർ­മ്മി­തി­ക­ളും ന­വീ­ക­ര­ണ പ്ര­വർ­ത്ത­ന­ങ്ങ­ളും എ­ല്ലാം തന്നെ. ജാ­തി­യ്ക്കും ബ്രാ­ഹ്മ­ണ്യ­ത്തി­നും മ­താ­ധി­പ­ത്യ­ത്തി­നും അ­ധി­നി­വേ­ശ­മ­നഃ­ശാ­സ്ത്ര­ത്തി­നു­മെ­തി­രേ അ­വർ­ണ്ണ ഗുരു (താ­ഴ്‌­ന്ന വർ­ണ്ണ­ത്തി­ലു­ള്ള­യാൾ എന്ന അർ­ത്ഥ­ത്തി­ല­ല്ല വർ­ണ്ണ­ത്തെ നി­ഷേ­ധി­ക്കു­ന്ന­യാൾ എന്ന നി­ല­യിൽ) ന­ട­ത്തു­ന്ന സ­മ­ര­ങ്ങൾ വി­ജ­യ­പ്ര­ദ­മാ­കു­ന്ന­തു് ‘പരമ അനന്ത’വു­മാ­യു­ള്ള നി­ര­ന്ത­ര സ­ഹ­ചാ­രി­ത്വ­ത്തി­ലൂ­ടെ­യാ­ണു് എന്നു നാം കണ്ടു. “ആ­ത്യ­ന്തി­ക­വും” അഹവും ത­മ്മി­ലു­ള്ള ഈ സം­ര­ച­ന­യാ­ണു് യ­ഥാർ­ത്ഥ­ത്തിൽ ഗുരു കർ­തൃ­ത്വം. ‘അമാനവ’വും ‘അ­തി­മാ­ന­വ’വും, അ­രു­ളും ജീ­വി­യും, അ­ണു­വും അ­ഖ­ണ്ഡ­വും, ത­മ്മി­ലു­ള്ള സംരചന. അ­ഹാ­പ­ര­ങ്ങൾ ത­മ്മിൽ പ­രാ­പ­ര­ങ്ങൾ ത­മ്മി­ലു­ള്ള സംരചന. മുൻ­പ­റ­ഞ്ഞ പോലെ അഹമോ ആ­ത്യ­ന്തി­ക­മോ അല്ല ഇവിടെ കർ­തൃ­ത്വം. അഹവും ആ­ത്യ­ന്തി­ക­വും ത­മ്മി­ലു­ള്ള സം­യോ­ഗ­മാ­ണു് കർ­തൃ­ത്വം. ഇ­താ­ണു് ന­ടു­നി­ല. ന്യൂ­ന­പ­ക്ഷീ­യ­രു­ടെ ഗു­രു­നി­ല. ആ­ധു­നി­ക­വും മാ­ന­വ­കേ­ന്ദ്രി­ത­വു­മാ­യ കർ­തൃ­സ­ങ്ക­ല്പം ത­കർ­ക്ക­പ്പെ­ടു­ക­യാ­ണു്. കർ­തൃ­ത്വം ഇവിടെ യു­ഗ്മ­മാ­ണു്. വ്യ­ക്ത്യാ­തീ­ത­വും, വം­ശി­ക­വും, ‘പൊ­തു­മാ’സ്വ­രൂ­പ­വും, അ­തേ­സ­മ­യം, അ­ന­ന്യ­വും (singular), യോ­ഗാ­രൂ­ഢ­വും, അ­ന്തർ­മ്മു­ഖ­വും ആയ ഈ യുഗ്മ കർ­തൃ­ത്വ­ത്തെ­യാ­ണു് നരായണ ഗുരു “നാം” എ­ന്നു­വി­ളി­ച്ച­തു്.

കർ­തൃ­ത്വ­ത്തി­ന്റെ ഈ സം­ര­ച­ന­യിൽ “ആ­ത്യ­ന്തി­കം”, ഉ­ദാ­സീ­ന­മോ പ്രാ­മാ­ണി­ക­മോ ആയി മാ­റി­നിൽ­ക്കു­ന്നി­ല്ല. അ­രു­ളാ­യും അൻ­പാ­യും പേ­രി­മ്പ­മാ­യും ആ­ദി­സൂ­ര്യ­നാ­യും, ത്രി­പു­ടി മു­ടി­ഞ്ഞു ലോ­ക­മെ­ങ്ങും തി­ങ്ങി വി­ള­ങ്ങു­ന്ന ബ്ര­ഹ്മാ­ണ്ഡ ദീ­പ­യ­ന്ത്ര­മാ­യും സ­ഹ­സ്ര­സൂ­ര്യ­ന്മാ­രൊ­ന്നി­ക്കു­ന്ന വി­വേ­കോ­ദ­യ­മാ­യും, ദുരിത സാ­ഗ­ര­ത്തിൽ നി­ന്നു് ര­ക്ഷി­ക്കു­ന്ന നാ­വി­ക­നാ­യും, അന്ന വ­സ്ത്ര­ങ്ങൾ മു­ട്ടാ­തെ ര­ക്ഷി­ച്ച് ധ­ന്യ­രാ­ക്കു­ക­യും ഭൂ­മി­യി­ലെ ത­മ്പ്രാ­ക്ക­ന്മാ­രിൽ നി­ന്നു മു­ക്തി നൽ­കു­ക­യും ചെ­യ്യു­ന്ന യ­ഥാർ­ത്ഥ ത­മ്പു­രാ­നാ­യും, മായയെ നീ­ക്കി സാ­യൂ­ജ്യം നൽ­കു­ന്ന ആ­ര്യ­നാ­യും, പ­ര­മ­ഗു­രു­വാ­യും, ‘അ­ന­ന്തം’ കർ­ത്തൃ­സം­ര­ച­ന­യിൽ ആ­ദ്യ­ന്തം സ­ഹ­വർ­ത്ത­നം ചെ­യ്യു­ന്നു. നി­ന്ദി­ത­രു­ടെ, ന്യൂ­ന­പ­ക്ഷീ­യ­രു­ടെ ചി­ന്ത­യിൽ, വാ­ക്കിൽ, ച­ന്ദ­സ്സിൽ, ത­പ­സ്സിൽ ചി­രി­യിൽ, മൗ­ന­ത്തിൽ അതു് നർ­ത്ത­നം ചെ­യ്യു­ന്നു. ഇ­വി­ടെ­യാ­ണു് പാ­ശ്ചാ­ത്യ ജ്ഞാ­നോ­ദ­യ­ത്തി­ന്റെ­യും ആ­ധു­നി­ക­ത­യു­ടെ­യും മാ­ന­വി­ക­ത­യു­ടെ­യും അ­ധി­കാ­ര­വ്യാ­ക­ര­ണ­ങ്ങ­ളെ ഗു­രു­ദർ­ശ­നം വെ­ല്ലു­ന്ന­തു്. കേ­ര­ളീ­യ­ന­വോ­ത്ഥാ­ന­ത്തെ അ­ന­ന്യ­വും നി­ത്യ­നൂ­ത­ന­വു­മാ­ക്കു­ന്ന­തു് ‘പ­ര­വെ­ളി­വു’മാ­യു­ള്ള ഈ നി­ര­ന്ത­ര സ­മ്പർ­ക്ക­ങ്ങ­ളാ­ണു്. പരമ അ­ന­ന്ത­ബോ­ധം, അ­റി­വു്, ച­രി­ത്ര­ത്തിൽ, നി­ന്ദി­ത­രു­ടെ വി­മോ­ച­ന സ­ന്ദർ­ഭ­ത്തിൽ, ന­വോ­ത്ഥാ­ന­പ്ര­ജ്ഞ­യിൽ നേ­രി­ട്ടു് പ്ര­വർ­ത്തി­ക്കു­ന്നു. നി­ന്ദി­ത­രു­ടെ കൂ­ട്ടാ­ളി­യാ­യി, ഗു­രു­വാ­യി, സ­ഖാ­വാ­യി, കാ­മ­നാ­വ­സ്തു­വാ­യി, ജ്ഞാ­ന­ശ­ക്തി­യാ­യി ഈ ആ­ത്മാ­ന­ന്ദ­സ­മ­ര­ത്തിൽ പ­ങ്കാ­ളി­യാ­വു­ന്നു. ആ­ധു­നി­ക ച­രി­ത്ര­കാ­ര­ന്മാ­രു­ടെ­യും യു­ക്തി­വാ­ദി­ക­ളു­ടെ­യും ക­ണ്ണു് വെ­ട്ടി­ച്ച്. പു­രോ­ഹി­ത­രു­ടെ­യോ, ത­ന്ത്രി­ക­ളു­ടെ­യോ ടെ­ക്സ്റ്റു­ബു­ക്കു­ക­ളു­ടെ­യോ മ­ദ്ധ്യ­സ്ഥ­ത­യി­ല്ലാ­തെ. പ­ര­മ­ചി­ദം­ബ­ര­ഭാ­നു­വാ­യി, കോ­ടി­ദി­വാ­ക­ര­രൊ­ത്തു­യ­രു­ന്ന വെ­ളി­വാ­യി, പ്രേ­മ­സ്വ­രൂ­പ­മാ­യി, അ­രു­ളാ­യി, ‘അ­രു­വും ഉ­രു­വും അ­രു­വു­രു­വു­മാ­യി’, പ­ര­യു­ടെ പാ­ലാ­യി, ‘മൗ­ന­നി­ല­യാ­യ് മു­ഴ­ങ്ങു­ന്ന മൊ­ഴി­യാ­യി’, മൗ­നാ­മൃ­ത­ക്ക­ട­ലാ­യി.

‘പരമ അ­ന­ന്തം’ ത­ന്നെ­യാ­ണു് ഇവിടെ ആ­ദി­ഗു­രു. അ­നാ­ദി­ഗു­രു­വും. ഈ മ­ഹാ­ഗു­രു­വി­ന്റെ പ്ര­തി­പു­രു­ഷി/ഷൻ ആണു് ഐ­ഹി­ക­ഗു­രു. ര­ണ്ടും പി­രി­ഞ്ഞ­ല്ല ഒ­ന്നി­ച്ചാ­ണി­രി­ക്കു­ന്ന­തു്. ഗുരു എന്ന യു­ഗ്മ­കർ­തൃ­ത്വം. അഹവും പരമ അ­ന­ന്ത­വും ത­മ്മിൽ നേർ­ക്കു­നേർ ന­ട­ക്കു­ന്ന ഈ വേഴ്ച സർ­വ്വ­മ­ദ്ധ്യ­സ്ഥ­ത­ക­ളെ­യും നി­രാ­ക­രി­ക്കു­ന്നു. ഗുരു ഒരു അ­തീ­ത­ശ­ക്തി­യ­ല്ല. അ­ന്ത­സ്ഥി­ത­ശ­ക്തി­യാ­ണു്. ഗുരു പു­റ­ത്ത­ല്ല, അ­ക­മേ­യാ­ണു്, ആ­ഴ­ത്തി­ലാ­ണു്. അഹവും ആ­ത്മാ­വും ത­മ്മി­ലു­ള്ള സം­യോ­ഗ­ത്തിൽ നി­ന്നാ­ണു് ഗുരു ജ­നി­ക്കു­ന്ന­തു്. യ­ഥാർ­ത്ഥ­ത്തിൽ ഈ സം­യോ­ഗ­നി­ല­ത­ന്നെ­യാ­ണു് ഗുരു. സം­യോ­ഗ­ത്തി­ന്റെ അ­ഭാ­വ­ത്തിൽ ഗുരു ‘ലഘു’വാകും. ‘സ­ത്യാ­ന­ന്ത­ര­കാ­ല’ത്തെ ആൾ­ദൈ­വ­ഗു­രു­ക്ക­ന്മാ­രെ­പ്പോ­ലെ. ആ­ധു­നി­ക ച­രി­ത്ര­കാ­ര­ന്മാർ ഗു­രു­വി­നെ ല­ഘു­വാ­ക്കു­ക­യും ‘ലഘു’വിനെ ഗു­രു­വാ­ക്കു­ക­യും ചെ­യ്തു കൊ­ണ്ടാ­ണു് ന­വോ­ത്ഥാ­ന­ത്തെ ‘ലഘൂ’ക­രി­ച്ച­തു്. ‘ല­ഘു­ത്വ’ത്തിൽ നി­ന്നു് ‘ഗു­രു­ത്വ’ത്തി­ലേ­ക്കു­ള്ള നി­ന്ദി­ത­രു­ടെ ആ­ത്യ­ന്തി­ക­മാ­യ ആ­രോ­ഹ­ണ­മാ­ണു് കേ­ര­ളീ­യ ന­വോ­ത്ഥാ­ന­ത്തി­ന്റെ സു­ക്ഷ്മ സംഭവം.

സ­മ­കാ­ലീ­ന ചി­ന്താ­ച­രി­ത്ര­ത്തി­ന്റെ രീ­തി­ശാ­സ്ത്ര­ത്തിൽ നി­ന്നു വി­ട്ടു­മാ­റി ചി­ന്ത­യു­ടെ ഒരു അതി ച­രി­ത്രം അ­ല്ലെ­ങ്കിൽ ച­രി­ത്രാ­ന്ത­ര ച­രി­ത്രം (trans-​history) നിർ­മ്മി­ക്കു­വാ­നാ­ണു് ഈ പ്ര­ബ­ന്ധം ശ്ര­മി­ക്കു­ന്ന­തു്. സാ­മൂ­ഹ്യ ച­രി­ത്ര­മോ, സാം­സ്ക്കാ­രി­ക ച­രി­ത്ര­മോ, ചി­ന്താ ച­രി­ത്ര­മോ, എ­ന്തു­മാ­വ­ട്ടെ, ച­രി­ത്രം സം­ഭ­വ­ങ്ങ­ളെ, കാ­മ­ന­ക­ളെ നാടു ക­ട­ത്തു­ന്നു. ച­രി­ത്ര­ത്തിൽ മറവു ചെ­യ്യ­പ്പെ­ട്ട മൗ­ന­ങ്ങ­ളെ, ച­രി­ത്രാ­തി­വർ­ത്തി­യാ­യ സം­ഭ­വ­ങ്ങ­ളെ, അ­വ­യു­ടെ സം­ഭ­വാ­ത്മ­ക­ത­യെ ധ്വം­സ­നം ചെ­യ്യാ­തെ ച­രി­ത്ര­ക­ല്പ­ന­യി­ലേ­ക്ക്, ‘പൊതുമ’യി­ലേ­ക്ക്, വീ­ണ്ടെ­ടു­ക്കു­ക എ­ന്ന­താ­ണു് അ­തി­ച­രി­ത്ര­ത്തി­ന്റെ പ­രീ­ക്ഷ­ണം.

കറ മ­റ­യ്ക്കാൻ ന­ല്ല­തെ­ന്നു് ഗുരു ക­ളി­യാ­ക്കി­പ്പ­റ­ഞ്ഞ ‘കാ­ഷാ­യം’ ഇ­ന്നു് (അതി) ദേശീയ പ­താ­ക­യാ­യി, ‘പാതകം’ ആയി മാ­റി­യി­രി­ക്കു­ന്നു. പ്രതി-​നവോത്ഥാനത്തിന്റെ രാ­ഷ്ട്രീ­യ സാം­സ്ക്കാ­രി­ക രൂ­പ­ങ്ങൾ ഇ­ന്ത്യ­യിൽ പ­ര­മാ­ധി­പ­ത്യം ഉ­റ­പ്പി­ച്ചു ക­ഴി­ഞ്ഞു. ഹി­ന്ദു­ത്വ­ത്തി­ന്റെ തീവ്ര ദേ­ശീ­യ­വും വർ­ഗ്ഗീ­യ­വും യു­ദ്ധ­വൽ­ക്കൃ­ത­വു­മാ­യ ‘മരണ’ രാ­ഷ്ട്രീ­യ­ത്തി­ലൂ­ടെ (necro-​politics). കേ­ര­ള­ത്തി­ലാ­വ­ട്ടെ പ്ര­തി­ന­വോ­ത്ഥാ­ന­ത്തി­നു മ­റ്റൊ­രു രൂപം കൂ­ടി­യു­ണ്ടു്. ഹി­ന്ദു­ത്വ­ത്തി­നെ­തി­രേ പോ­രാ­ടു­ന്നു എ­ന്ന­വ­കാ­ശ­പ്പെ­ടു­ന്ന പ്ര­ഹ­സ­ന ന­വോ­ത്ഥാ­നം. ന­വോ­ത്ഥാ­നം ഇവിടെ ഒരു ഭ­ര­ണ­കൂ­ട­വ്യ­വ­ഹാ­ര­മാ­ണു്, കക്ഷി രാ­ഷ്ട്രീ­യ അ­ധി­നി­വേ­ശ­ത്തി­ന്റെ അ­ജ­ണ്ട­യാ­ണു്. മതം മ­തേ­ത­ര­മാ­യ അ­ധി­കാ­ര കേ­ന്ദ്രീ­ക­ര­ണ­ത്തി­ന്റെ ഊർ­ജ്ജ­മാ­വു­ന്നു ഒരു വ­ശ­ത്തു്. ‘മ­തേ­ത­രം,’ ഭരണ കൂ­ട­ത്തി­ന്റെ, അ­ധി­കാ­ര­ത്തി­ന്റെ, മ­ത­മാ­വു­ന്നു മ­റു­വ­ശ­ത്തു്. പ്ര­തീ­കാ­ത്മ­ക അ­നു­ഷ്ഠാ­ന­ങ്ങ­ളാ­യി, “മ­തി­ലും” മ്യൂ­സി­യ­വു­മാ­യി, ചി­ഹ്ന­ങ്ങ­ളും പാ­ക്കേ­ജു­ക­ളു­മാ­യി, ന­വോ­ത്ഥാ­നം കേ­ര­ള­ത്തിൽ ‘മായാ’വൽ­ക്ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. പ്രതി ന­വോ­ത്ഥാ­ന­ത്തി­ന്റെ ഈ രണ്ടൂ വ്യാ­ധി­ക­ളെ­യും നി­ഹ­നി­ക്കു­ന്ന പ­ച്ച­മ­രു­ന്നു­കൾ നാ­രാ­യ­ണ­ഗു­രു­വി­ന്റെ ജ്ഞാ­ന­ര­സാ­യ­ന­ശാ­ല­യിൽ മ­റ­ഞ്ഞി­രി­പ്പു­ണ്ടെ­ന്നു് പ്രാ­ഥ­മി­ക­മാ­യ ഈ അ­ന്വേ­ഷ­ണ­ങ്ങൾ വെ­ളി­പ്പെ­ടു­ത്തു­ന്നു. ന­വോ­ത്ഥാ­ന­ത്തെ വീ­ണ്ടെ­ടു­ക്കു­ക എ­ന്നാൽ ആ­ധു­നി­ക­ത­യു­ടെ വ്യ­വ­ഹാ­ര­ങ്ങൾ മ­റ­വി­യി­ലേ­ക്കു് ത­ള്ളി­യ ഗു­രു­നേ­ര­ങ്ങ­ളെ, ഘ­ന­മൗ­ന­ങ്ങ­ളെ, വീ­ണ്ടെ­ടു­ക്കു­ക എ­ന്നാ­ണർ­ത്ഥം.

കു­റി­പ്പു­കൾ

[1] നാ­രാ­യ­ണ­ഗു­രു, “ജ­ന­നീ­ന­വ­ര­ത്ന മ­ഞ്ജ­രി” 6, ശ്രീ നാ­രാ­യ­ണ­ഗു­രു­വി­ന്റെ സ­മ്പൂർ­ണ്ണ കൃ­തി­കൾ. സ­മാ­ഹ­ര­ണം, വ്യാ­ഖ്യാ­നം, ഡോ­ക്ടർ. ടി. ഭാ­സ്ക്ക­രൻ, (മാ­തൃ­ഭൂ­മി ബു­ക്സ്, കോ­ഴി­ക്കോ­ടു്, 2015), 135.

[2] നീ­ത്ചെ­യു­ടെ ‘untimely time’ എന്ന കാ­ല­സ­ങ്ക­ല്പം. ച­രി­ത്ര­ത്തി­ന്റെ­തോ ശാ­ശ്വ­തി­ക­ത­യു­ടെ­തോ അ­ല്ലാ­ത്ത മ­റ്റൊ­രു മാ­ന­മാ­ണു് ഈ കാ­ല­സ­ങ്ക­ല്പ­ത്തി­നു­ള്ള­തു്. കാ­ല­ത്തി­നു­ള്ളിൽ കാ­ല­ത്തി­നെ­തി­രേ വർ­ത്തി­ക്കു­ന്ന കാലം. “Deleuze…describes the task of modern philosophy as that of overcoming ‘the alternatives temporal/non-​temporal, historical/eternal and ‘particular/universal’ and following Nietzsche’s discovery of the untimely as a means to act on the present for the benefit, it is hoped, of a time to come.” Paul Patton, “Events, Becomings and History” in Jeffrey A. Bell and Claire Colebrook ed. Deleuze and History, Edinburgh University Press, Great Britain, 2009, 40–41.

[3] ഗു­ഹാ­ഷ്ട­കം. 7.

[4] ആ­ധു­നി­ക­മാ­യ ച­രി­ത്ര പ­ഠ­ന­ങ്ങ­ളിൽ ക­വി­യും ചി­ന്ത­ക­നു­മാ­യ ഗുരു ഒരു ‘അപരനാ’യി­ത്തു­ട­രു­ന്നു. ആ­ധു­നി­ക­ത­യു­ടെ­യും സാ­മൂ­ഹ്യ­പ­രി­ഷ്ക്ക­ര­ണ­ത്തി­ന്റെ­യും ടെ­ക്സ്റ്റു് ബു­ക്ക് നാ­യ­ക­നാ­ക്ക­പ്പെ­ട്ട ഗുരു പാ­ര­മ്പ­ര്യ­വി­രു­ദ്ധ­നും പാ­ശ്ചാ­ത്യ ജ്ഞാ­നോ­ദ­യ­ത്തി­ന്റെ ആ­ശ­യ­ങ്ങ­ളാ­യ മാ­ന­വി­ക­ത­യു­ടെ­യും പു­രോ­ഗ­തി­യു­ടെ­യും വി­ക­സ­ന­ത്തി­ന്റെ­യും വ­ക്താ­വു­മാ­യി വാ­ഴ്ത്ത­പ്പെ­ട്ടു. സാം­സ്ക്കാ­രി­ക ച­രി­ത്ര­ത്തി­ന്റെ­യും ബൗ­ദ്ധി­ക ച­രി­ത്ര­ത്തി­ന്റെ­യും പ­രി­ഷ്ക്കൃ­ത­മാ­യ രീ­തി­ശാ­സ്ത്ര­ത്തി­നു തു­ട­ക്കം കു­റി­ച്ച കെ. എൻ. പ­ണി­ക്ക­രെ­പ്പോ­ലു­ള്ള ച­രി­ത്ര­കാ­ര­ന്മാർ ആ­ദ്യാ­ധു­നി­ക­രു­ടെ യാ­ന്ത്രി­ക­വീ­ക്ഷ­ണ­ത്തെ കൈ­വി­ട്ടു് കൊ­ണ്ടു് ആ­ധു­നി­ക­ത­യും പാ­ര­മ്പ­ര്യ­വും ത­മ്മി­ലു­ള്ള ദ്വ­ന്ദ്വ­വൈ­പ­രീ­ത്യ­ത്തെ മ­റി­ക­ട­ക്കു­ന്ന പുതിയ പ­രി­ക­ല്പ­ന­കൾ അ­വ­ത­രി­പ്പി­ച്ചു. പാ­ര­മ്പ­ര്യ­വും ആ­ധു­നി­ക­ത­യും ത­മ്മി­ലു­ള്ള ര­ഞ്ജ­ന­മാ­ണു് ഗു­രു­വി­ന്റെ ന­വീ­ക­ര­ണ പ്ര­സ്ഥാ­ന­ത്തിൽ പ­ണി­ക്ക­രും പ്ര­ഭൃ­തി­ക­ളും കാ­ണു­ന്ന­തു്. ഗുരു ഒരേ സമയം പാ­ര­മ്പ­ര്യ­വാ­ദി­യും ആ­ധു­നി­ക­നു­മാ­യി­രു­ന്നു എന്ന അ­നു­ര­ഞ്ജ­ന സി­ദ്ധാ­ന്ത­മാ­ണു് സാം­സ്ക്കാ­രി­ക ച­രി­ത്ര­ത്തി­ന്റെ വ­ക്താ­ക്കൾ നിർ­ദ്ദേ­ശി­ക്കു­ന്ന­തു്… P. Chandramohan, DEVELOPMENTAL MODERNITY IN KERALA: Narayana Guru, SNDP Yogam and Social Reform. (Tulika Books, New Delhi), 2016. ആ­ധു­നി­ക­ത­യെ­യും­പാ­ര­മ്പ­ര്യ­ത്തെ­യും സം­ബ­ന്ധി­ച്ച ഏ­ക­മാ­ന­വും വൈ­രു­ദ്ധ്യാ­ത്മ­വു­മാ­യ വീ­ക്ഷ­ണ­ത്തിൽ നി­ന്നു് ര­ക്ഷ­നേ­ടാൻ ഈ അ­നു­ര­ഞ്ജ­ന വീ­ക്ഷ­ണ­ത്തി­നു ക­ഴി­യു­ന്നി­ല്ല. ആ­ധു­നി­ക­ത­യിൽ നി­ന്നും പാ­ര­മ്പ­ര്യ­ങ്ങ­ളിൽ നി­ന്നു­മു­ള്ള ഗു­രു­വി­ന്റെ വി­ഛേ­ദ­ന­ത്തെ പ്ര­ശ്ന­വൽ­ക്ക­രി­ക്കു­വാൻ അവർ ത­യാ­റ­ല്ല. യു­ക്തി വാദം, മാ­ന­വി­ക­ത, സാ­മ്പ­ത്തി­ക യു­ക്തി­പ­ര­ത, ദൈവശാസ്ത്ര-​പ്രത്യയശാസ്ത്രം, ദേ­ശീ­യ­ത, ആ­ധു­നി­ക മ­തേ­ത­ര­ത്വം, പ്രൊ­ട്ട­സ്റ്റെ­ന്റു് നൈ­തി­ക­ത, പ്യൂ­രി­ട്ട­നി­സം, ആ­ധു­നി­ക ബൂർ­ഷ്വ­യു­ടെ ഉ­ദാ­ര­പ്ര­വ­ണ­ത­കൾ ഇ­തെ­ല്ലാം നാ­രാ­യ­ണ ഗു­രു­വിൽ ചേ­രു­മ്പ­ടി ചേർ­ക്കു­ന്നു­ണ്ടു് കെ. എൻ. പ­ണി­ക്ക­രും ച­ന്ദ്ര­മോ­ഹ­നും. ച­ന്ദ്ര­മോ­ഹ­നൻ, 67, 124, 134; K. N. Panicker, in his Forward to Development Modernity. ix, x. വി­ക­സ­നാ­ധു­നി­ക­നാ­യാ­ണു് നാ­രാ­യ­ണ ഗുരു ഈ ഗ്ര­ന്ഥ­ത്തിൽ അ­വ­ത­രി­പ്പി­ക്ക­പ്പെ­ടു­ന്ന­തു്. ഗു­രു­വി­ന്റെ ക­വി­ത­യും ചി­ന്ത­യും ഇവിടെ പ്ര­സ­ക്ത­ങ്ങ­ളേ­യ­ല്ല.

[5] മാ­ന­വി­ക­ത­യെ അ­തി­വർ­ത്തി­ക്കു­ന്ന­വൻ എന്ന നീ­ത്ചെ­യെൻ വി­വ­ക്ഷ­യി­ലാ­ണു് ‘അതി മാനവൻ’ എന്ന സ­ങ്ക­ല്പം ഇവിടെ പ്ര­യോ­ഗി­ക്കു­ന്ന­തു്.

[6] തി­രു­വ­ന­ന്ത­പു­ര­ത്തു് പേ­ട്ട­യിൽ രാമൻ ആശാൻ സം­ഘ­ടി­പ്പി­ച്ച വി­ദ്വാ­ന്മാ­രു­ടെ­യും ക­ലാ­കാ­ര­ന്മാ­രു­ടെ­യും ബു­ദ്ധി­ജീ­വി­ക­ളു­ടെ­യും സം­ഗ­മ­കേ­ന്ദ്ര­മാ­യ ജ്ഞാ­ന­പ്ര­ജാ­ഗ­രം എന്ന വി­ദ്വൽ­സ­ദ­സ്സു്. പ്രൊ: സു­ന്ദ­രൻ­പി­ള്ള, തൈ­ക്കാ­ട്ടു അ­യ്യാ­വു്, സ്വാ­മി­നാ­ഥ ദേ­ശി­കർ തു­ട­ങ്ങി­യ പ്ര­ഗൽ­ഭർ ഇതിലെ അം­ഗ­ങ്ങ­ളാ­യി­രു­ന്നു.

[7] ശ്രീ നാ­രാ­യ­ണ­ഗു­രു­വി­ന്റെ സ­മ്പൂർ­ണ്ണ കൃ­തി­കൾ, 33.

[8] Delueze and Guattari, Anti-​Oedipus: Capitalism and Schizophrenia, (Penguin Books, newyork 1977), 68–75. വൈ­രു­ദ്ധ്യാ­ത്മ­ക സം­ശ്ലേ­ഷ­ണ­ത്തിൽ നി­ന്നു് വ്യ­ത്യ­സ്ഥ­മാ­ണി­തു്. വൈ­രു­ദ്ധ്യാ­ത്മ­ക­ത­യു­ടെ, ‘ഒ­ന്നു­കിൽ അതു്, അ­ല്ലെ­ങ്കിൽ ഇതു്,’ (‘either’ ‘or’) എന്ന നി­ബ­ന്ധ­ന ഇവിടെ ലം­ഘി­ക്ക­പ്പെ­ടു­ന്നു. പകരം ബ­ഹു­വി­ധ­ദ്വ­ന്ദ്വ­ങ്ങൾ സ­മ­ന്വ­യ­നം ചെ­യ്യ­പ്പെ­ടു­ന്നു. ‘അതും’ ‘ഇതും’ ‘ഏതും’ എ­ന്നി­ങ്ങ­നെ (AND, AND, AND) ഉ­പാ­ധി­ക­ളി­ല്ലാ­തെ യു­ക്ത­മാ­യ സർ­വ്വ­തും സം­ഗ്ര­ഥി­ത­മാ­കു­ന്ന ഒരു സ­മ­ന്വ­യ­രീ­തി.

[9] Gilles Deleuze, Expressionism in Philosophy: Spinoza, (Zone Books, New York, 1990) 309–310.

[10] അ­ദ്വൈ­ത­ത്തി­ന്റെ ന്യൂ­ന­പ­ക്ഷീ­ക­ര­ണ­മാ­ണു് ഗുരു നിർ­വ്വ­ഹി­ക്കു­ന്ന­തെ­ന്നു് ബി. രാ­ജീ­വൻ തന്റെ ശ്ര­ദ്ധേ­യ­മാ­യ പ്ര­ബ­ന്ധ­ത്തിൽ പ്ര­സ്താ­വി­ക്കു­ന്നു. പക്ഷേ ഈ ന്യൂ­ന­പ­ക്ഷീ­ക­ര­ണ പ്ര­ക്രി­യ ഗു­രു­വി­ന്റെ ചി­ന്ത­യിൽ, കലയിൽ, പ്ര­വർ­ത്ത­ന­ത്തിൽ എ­ങ്ങ­നെ നിർ­വ്വ­ഹി­ക്ക­പ്പെ­ടു­ന്നു എ­ന്ന­തി­ലേ­ക്കു് രാ­ജീ­വൻ ക­ട­ക്കു­ന്നി­ല്ല. ന്യൂ­ന­പ­ക്ഷീ­യ­വൽ­ക്ക­ര­ണ പ്ര­ക്രി­യ­യു­ടെ കേ­ന്ദ്ര­സ്ഥാ­ന­മാ­യി ഗു­രു­വി­ന്റെ ചി­ന്ത­യെ­യും ക­ല­യെ­യും അ­ട­യാ­ള­പ്പെ­ടു­ത്തു­വാൻ രാ­ജീ­വൻ ത­യാ­റാ­കു­ന്നി­ല്ല… ബി. രാ­ജീ­വൻ, “നാ­രാ­യ­ണ ഗു­രു­വും വേ­ദാ­ന്ത­ത്തി­ന്റെ ന്യൂ­ന­പ­ക്ഷ­വൽ­ക്ക­ര­ണ­വും” വാ­ക്കു­ക­ളും വ­സ്തു­ക്ക­ളും (D. C. Books, Kottayam, 2009).

[11] അ­ന്തോ­ണി­യോ നെ­ഗ്രി “Two Europes, Two Modernities”, Michael Hardt and Antonio Negri, Empire, (Harward University Press, Cambridge London, 2001), 69; 70–76.

[12] “അ­ന്തോ­ണി­യോ നെ­ഗ്രി”. Empire, 140.

[13] “Symptoms of passage”, Antonio Negri & Michael Hardt Common Wealth, (Harward University Press, Cambridge, Massachusetts, 2009), pp. 102.

[14] എം. വി. ദേവൻ, “ന­ര­ന്റെ അയനമോ ന­ര­ക­ത്തി­ലേ­ക്കു­ള്ള വ­ഴി­വെ­ട്ട­മോ?”, ക­ലാ­കൗ­മു­ദി, VOL. 1377, 2002, ജ­നു­വ­രി 20 (തി­രു­വ­ന­ന്ത­പു­രം: ക­ലാ­കൗ­മു­ദി പ­ബ്ലി­ക്കേ­ഷൻ­സ്, 2002), 15; K. Vinod chandran, The Counter Narratives of power and identity in Colonial Keralam, 17.

[15] കോ­യി­ക്കൽ­കെ. ജേ­ക്ക­ബ്, ശ്രീ­നാ­രാ­യ­ണ­ഗു­രു, നവസഭാ പ­ബ്ലി­ക്കേ­ഷൻ­സ്, പൊ­യ്ക്കാ­ട്ടു­ശ്ശേ­രി, 2001, 205–6.

[16] കോ­യി­ക്കൽ കെ. ജേ­ക്ക­ബ്, 184; K. Vinod chandran, 61–223.

[17] K. Vinod chandran, 178–180.

[18] പി. കെ. ഗോ­പാ­ല­കൃ­ഷ്ണൻ, 117–118.

[19] K. Vinod chandran, 184–89.

[20] ഈ ആ­ശ­യ­ത്തി­നു് ന­ട­രാ­ജ­ഗു­രു­വി­ന്റെ ശി­ഷ്യ­നാ­യ വി­ന­യ­ചൈ­ത­ന്യ­യോ­ടു് ക­ട­പ്പാ­ടു്. ഒരു സ്വ­കാ­ര്യ സ­ദ­സ്സി­ലാ­ണു് ഈ ആശയം വിനയ ചൈ­ത­ന്യ അ­വ­ത­രി­പ്പി­ക്കു­ന്ന­തു്. “ആ­ത്മോ­പ­ദേ­ശ ശതകം—ഒ­രാ­മു­ഖം” എന്ന. വി­ന­യ­യു­ടെ അ­പ്ര­കാ­ശി­ത ലേഖനം ഗു­രു­വി­ന്റെ ചി­ന്ത­യു­ടെ ആ­ഴ­ങ്ങ­ളെ അ­നാ­വ­ര­ണം ചെ­യ്യു­ന്നു.

[21] മൗ­ന­പ്പൂ­ന്തേൻ, മൗ­ന­പ്പൂ­ന്തേൻ, പ­രി­ഭാ­ഷ, സ­മ­ന്വ­യം ശ്യാം ബാ­ല­കൃ­ഷ്ണൻ, (One World University, Wayanad, 2015) 23–27.

[22] സ്വാ­നു­ഭ­വ­ഗീ­തി/അമൃത ത­രം­ഗി­ണി (7) ശ്രീ നാ­രാ­യ­ണ­ഗു­രു­വി­ന്റെ സ­മ്പൂർ­ണ്ണ കൃ­തി­കൾ. സ­മാ­ഹ­ര­ണം, വ്യാ­ഖ്യാ­നം, ഡോ­ക്ടർ. ടി. ഭാ­സ്ക്ക­രൻ, 315.

[23] “കു­ണ്ഡി­ലി­നി­പ്പാ­ട്ടു്”,ശ്രീ നാ­രാ­യ­ണ­ഗു­രു­വി­ന്റെ സ­മ്പൂർ­ണ്ണ കൃ­തി­കൾ, 286–292.

[24] “ദൈ­വ­ദ­ശ­കം”, 262–266.

[25] ഴാക് ദെ­റീ­ദ­യു­ടെ impossible-​possibility എന്ന സ­ങ്ക­ല്പ­നം. Jacques Derrida, “A Certain Impossible Possibility of Saying the Event”, Critical Inquiry Vol. 33, No. 2 (Winter 2007), 441–461, The University of Chicago Press.

[26] “ഉ­ണ്മ­യു­ടെ ഇടയൻ എന്ന ശ്ര­ദ്ധേ­യ­മാ­യ പ്ര­ബ­ന്ധ­ത്തിൽ നിസാർ അ­ഹ­മ്മ­ദു് ഗു­രു­വി­ന്റെ ചി­ന്ത­യിൽ ‘ആ­യി­രി­ക്ക­ലി’ (being) നു് പ്രാ­ധാ­ന്യം നൽ­കു­ക­യും ‘ആ­യി­ത്തീ­ര­ലി­നെ’ (becoming) നി­ഷേ­ധി­യ്ക്കു­ക­യും ചെ­യ്യു­ന്നു. അ­ങ്ങ­നെ ഗു­രു­ചി­ന്ത­യു­ടെ കാ­ത­ലി­നെ­ത്ത­ന്നെ ചോ­ദ്യം ചെ­യ്യു­ന്നു. ഗു­രു­ചി­ന്ത­യിൽ നി­ന്നു് ‘ആ­യി­ത്തീ­ര­ലി­ന്റെ സം­ഭ­വ­ങ്ങ­ളെ നി­ഷ്ക്കാ­സ­നം ചെ­യ്യു­ക­യാ­ണു് ആ­യി­രി­ക്ക­ലി­ന്റെ പ്ര­തി­ഷ്ഠാ­പ­ന­ത്തി­ലൂ­ടെ നിസാർ ചെ­യ്യു­ന്ന­തു് എ­ന്നു് തോ­ന്നു­ന്നു. നിസാർ അ­ഹ­മ്മ­ദു്, “ഉ­ണ്മ­യു­ടെ ഇടയൻ”. അ­പ്ര­സി­ദ്ധീ­കൃ­ത­മാ­യ പ്ര­ബ­ന്ധം.

[27] Deleuze and Guattari, A Thousand Plateaus, 236, 116, 117, 118, 519. ന്യൂ­ന­പ­ക്ഷീ­യ സൂ­ക്ഷ്മ­രാ­ഷ്ട്രീ­യ­ത്തെ സം­ബ­ന്ധി­ച്ച പ്രാ­ഥ­മി­ക­മാ­യ ചർ­ച്ച­യ്ക്ക്, K. Vinod chandran, “Thinking Politics at a Fascist Juncture”, India Forward, vol. 9, no. 11–12, Nov. Dec. 2017, India Forward, Thiruvananthapuram 8–28.

[28] ദെ­ല്യൂ­സും ഗൊ­ത്താ­രി­യും അ­വ­ത­രി­പ്പി­ക്കു­ന്ന ന്യൂ­ന­പ­ക്ഷീ­യ സ­ങ്ക­ല്പം, Deleuze and Guattari, A Thousand Plateaus, 117.

[29] സി. വി. രാമൻ പി­ള്ള­യു­ടെ സാ­മൂ­ഹ്യാ­ഖ്യാ­യി­ക…

കെ. വി­നോ­ദ് ച­ന്ദ്രൻ
images/vinodchandran.jpg

പ്ര­സി­ദ്ധ നി­രൂ­പ­ക­നും പ­ത്ര­പ്ര­വർ­ത്ത­ക­നും വാ­ഗ്മി­യു­മാ­യി­രു­ന്ന സി. പി. ശ്രീ­ധ­ര­ന്റെ മകൻ. 2004-ൽ JNU, Centre For Historical Studies-​ൽ നി­ന്നു് പി. എച്. ഡി. ബി­രു­ദം. ഡോ: കെ. എൻ. പ­ണി­ക്ക­രു­ടെ മേൽ­നോ­ട്ട­ത്തിൽ ന­ട­ത്തി­യ തീ­സി­സ്സി­ന്റെ ശീർ­ഷ­കം: “The Counter-​Narratives of Power and Identity in Colonial Keralam—A Reading of C. V. RamanPilla’s Historical Novels”. തൃശൂർ കേ­ര­ള­വർ­മ്മ കോ­ളേ­ജി­ലെ ച­രി­ത്ര­വി­ഭാ­ഗം മേ­ധാ­വി­യാ­യി വി­ര­മി­ച്ചു.

Colophon

Title: Navodhanaththinte ‘Guru’neram (ml: ന­വോ­ത്ഥാ­ന­ത്തി­ന്റെ ‘ഗുരു’നേരം).

Author(s): K. Vinod Chandran.

First publication details: Sayahna Foundation; Trivandrum, Kerala; 2020-07-14.

Deafult language: ml, Malayalam.

Keywords: Article, K. Vinod Chandran, Navodhanaththinte ‘Guru’neram, കെ. വി­നോ­ദ് ച­ന്ദ്രൻ, ന­വോ­ത്ഥാ­ന­ത്തി­ന്റെ ‘ഗുരു’നേരം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 11, 2022.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: View of the “Monument de la Renaissance africaine” (African Renaissance Monument), a photograph by Dr. Alexey Yakovlev . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.