SFNസായാഹ്ന ഫൌണ്ടേഷൻ
images/A_Fleet_of_Fishing_Vessels.jpg
Sunset at Scheveningen: A Fleet of Fishing Vessels at Anchor, a painting by Hendrik Willem Mesdag (1831–1915).
ക­ശേ­രു­കി­ക­ളി­ലെ കാൾ മാർ­ക്സ്
വി. കെ. കെ. രമേഷ്

മൂ­ടൽ­മ­ഞ്ഞി­നി­ട­യിൽ മി­ന്നാ­മി­നു­ങ്ങു­ക­ളെ­ന്ന­തു­മാ­തി­രി മി­ന്നി­ക്ക­ത്തു­ന്ന വർ­ണ്ണ­ബൾ­ബു­ക­ളാ­യി­രു­ന്നു, ലോ­ണി­ലെ­മ്പാ­ടും. പു­ല്ലി­ന്റെ ത­ല­പ്പു­ക­ളിൽ തെ­ല്ലി­ട ത­ങ്ങി­നി­ന്ന­തി­നു­ശേ­ഷം, വെ­ളി­ച്ച­മ­ത്ര­യും കൈവരി ക­വ­ച്ചു­വെ­ച്ചു്, ഓ­രം­ചേർ­ന്നു­കി­ട­ക്കു­ന്ന കാ­യൽ­പ്പ­ര­പ്പി­ലേ­ക്കു് വ­രി­നി­ര­പ്പോ­ടെ കൂ­പ്പു­കു­ത്തി. മ­ത്സ്യ­ബ­ന്ധ­ന­ത്തി­നാ­യി ക­ടൽ­നോ­ക്കി വീ­ശി­പ്പോ­കു­ന്ന ബോ­ട്ടു­ക­ളി­ലെ വെ­ളി­ച്ച­ങ്ങൾ അ­ല­യി­ള­കു­ന്ന സ­ഞ്ചാ­രി­ക്കാ­റ്റു­ക­ളി­ലൂ­ടെ അ­ക­ലം­പി­ടി­ക്കു­ന്നു. അ­ങ്ങോ­ട്ടു­നോ­ക്കി നിൽ­ക്കു­ക­യാ­യി­രു­ന്നു, ഞാൻ. ച­ങ്ങാ­തി­യോ­ടൊ­പ്പം അ­വ­ന്റെ കൊ­ട്ടാ­ര­ത്തി­ന്റെ ഒ­ന്നാം­നി­ല­യി­ല­ലെ മ­ട്ടു­പ്പാ­വിൽ. താഴെ, പാർ­ട്ടി അ­തി­ന്റെ ത­ളർ­ച്ച­യി­ല്ലാ­ത്ത കൈ­ക­ളിൽ നി­ര­ന്ത­രം വ­ട്ടം­തു­ഴ­യു­ക­യാ­ണു്. (മുൻ­ബാ­ക്കി­യു­ടെ പ­രു­ക്കി­ല്ലാ­തെ സദാ മു­ന്നോ­ട്ടു നീ­ങ്ങാൻ ന­ല്ല­തു് വ­ട്ട­ത്തിൽ തു­ഴ­യു­ന്ന­താ­ണ­ല്ലോ.) സിൽ­ക്കു­തു­ണി­പോ­ലെ തൊ­ണ്ട­വ­ഴി ഇ­റ­ങ്ങി­ച്ചെ­ല്ലു­ന്ന സ്കോ­ച്ചി­നു­പു­റ­ത്തു് അ­സ­ഹ്യ­മാ­യ മൗ­ന­വും ചേർ­ത്തു­കു­ടി­ച്ചു് ഏ­റെ­നേ­ര­മാ­യി ഞ­ങ്ങ­ള­ങ്ങ­നെ തു­ട­രു­ന്നു. ഷി­വാ­സ് റീഗൽ എന്ന ശൈ­വ­സ­മ്പ്ര­ദാ­യ­ത്തിൽ ശു­ദ്ധ­ല­ഹ­രി­യെ­ടു­ത്തു­പു­ത­ച്ചു്.

വൺ ബി­ല്യൺ ക­മ്പ­നി­യാ­യി വ­ളർ­ച്ച­യെ­ടു­ത്ത അ­വ­ന്റെ സ്ഥാ­പ­നം അ­ടു­ത്ത ലീ­പ്പി­നു­ള്ള തു­ട­ക്ക­ത്തി­ലാ­ണു്. അവനേ സം­ബ­ന്ധി­ച്ചി­ട­ത്തോ­ളം, അ­ത്ത­ര­ത്തിൽ വി­ക­സി­ച്ചു­വി­ള­ങ്ങി­യ ആ­ദ്യ­സ്ഥാ­പ­ന­മൊ­ന്നു­മ­ല്ല, അതു്. തു­ട­ങ്ങി­വെ­ച്ച­തു് ലോ­ജി­സ്റ്റി­ക്സി­ലാ­യി­രു­ന്നു. തു­ട­ക്ക­ക്കാർ­ക്കു് വി­കാ­സ­സാ­ദ്ധ്യ­മാ­യ ഏർ­പ്പാ­ടൊ­ന്നു­മ­ല്ല­ത്രെ ആ മേഖല. പക്ഷേ, അ­വി­ടെ­പ്പോ­ലും അവനു് കൊടി പ­റ­ത്താ­നാ­യി. അ­വ്യ­ക്ത­വും, നി­ഗൂ­ഢ­വു­മാ­യ പ­ദ്ധ­തി­ക­ളാ­ണു് അ­തൊ­ക്കെ­യെ­ന്നാ­ണു് എ­ന്റെ­യൊ­രു തോ­ന്നൽ. മാ­സാ­മാ­സം കൈ­വ­രു­ന്ന സർ­ക്കാർ­ശ­മ്പ­ള­ത്തി­ന്റെ അ­ങ്ങേ­പ്പു­റ­ത്തേ­ക്കു് ക­മ്മ്യൂ­ണി­സം­കൊ­ണ്ടു­പോ­ലും ര­ണ്ടാം­ക­ണ്ണു­ള്ള­വ­ന­ല്ല, ഞാൻ. ആ നി­ല­ക്കു് എ­ന്നേ­പ്പോ­ലൊ­രു­ത്ത­നു് അ­ങ്ങ­യൊ­ക്കെ തോ­ന്നാൻ അർ­ഹ­ത­യു­ണ്ടു്.

“എടാ, നി­ശ്ച­യ­മാ­യും നീ പാർ­ട്ടി­ക്കു് വരണം. നമ്മൾ ത­മ്മിൽ ക­ണ്ടി­ട്ടു് ഏ­റെ­ക്കാ­ല­മാ­യി­ല്ലേ?”

അ­ങ്ങ­നെ വ്യ­ക്ത­ശു­ദ്ധ­മാ­യ ക്ഷ­ണ­മാ­യി­രു­ന്നു, അ­വ­ന്റേ­തെ­ന്നു പറയണം.

പ­ഠി­ക്കു­മ്പോൾ­ത്ത­ന്നെ ഭൂ­മി­യി­ലാ­യി­രു­ന്നി­ല്ല, ചു­മ­രു­കൾ­ക്ക­പ്പു­റ­ത്തെ മ­റു­ലോ­ക­ങ്ങ­ളി­ലാ­യി­രു­ന്നു, അ­വ­ന്റെ ക­ണ്ണു­കൾ. പ­ഠി­പ്പ­റ­ക്കു­ള്ളിൽ സ്വയം ഉ­റ­പ്പി­ച്ചു­നിർ­ത്താൻ ക­ഴി­യാ­ത്ത­തി­ന്റെ­പേ­രിൽ സ്വാ­ഭാ­വി­ക­മാ­യി ഒ­രാൾ­ക്കു് ഉ­ണ്ടാ­വേ­ണ്ട­താ­ണെ­ന്നു് എ­നി­ക്കു തോ­ന്നി­യ കു­റ്റ­ബോ­ധ­മൊ­ന്നും പക്ഷേ, ആ മു­ഖ­ത്തു് ഒ­രി­ക്കൽ­പ്പോ­ലും ക­ണ്ടി­ട്ടി­ല്ല. താ­നാ­ണു് തി­ക­ച്ചും ശ­രി­യെ­ന്ന മ­ട്ടി­ലാ­യി­രു­ന്നു കാ­ര്യ­ങ്ങൾ. ഉ­യർ­ന്ന ക്ലാ­സ്സു­ക­ളി­ലെ­ത്തി­യ­പ്പോ­ഴേ­ക്കും അതു് ഉ­ച്ച­സ്ഥാ­യി­യെ ചെ­ന്നു­തൊ­ട്ടു.

“ലോകം വളരെ വ­ലു­താ­ണു്, രമേശാ,” അവൻ വി­ശ­ദീ­ക­രി­ക്കും, “അ­ന്യ­ന്റെ മു­റി­ക്ക­ക­ത്തു തു­ട­രു­ക­യെ­ന്നാൽ, എ­വി­ടെ­യും തു­ട­ങ്ങാ­തെ സ്വയം അ­വ­സാ­നി­ക്കു­ക­യെ­ന്നാ­ണു് അർഥം.”

അ­ക്കാ­ല­ത്തെ ശൈ­ലി­യ­നു­സ­രി­ച്ചു് കോ­ളേ­ജ്ക്ലാ­സ്സ്മു­റി­യിൽ­നി­ന്നു് അവൻ നേ­രി­ട്ടു് ബോം­ബെ­ക്കു് വ­ണ്ടി­ക­യ­റു­ക­യാ­യി­രു­ന്നു. പ­ഠ­ന­സാ­മ­ഗ്രി­ക­ളൊ­ക്കെ ബാർ­ബർ­ഷോ­പ്പിൽ തൂ­ക്കി­യെ­റി­ഞ്ഞി­ട്ടാ­യി­രു­ന്നു, ആ യാത്ര.

“ന­ശി­ക്കും.”

അ­വ­ന്റെ ദേ­ഷ്യ­ക്കാ­ര­നാ­യ അച്ഛൻ ശ­പി­ച്ചു.

ഞാൻ തുടരെ പ­ബ്ലി­ക്ക് സർ­വ്വീ­സ് ക­മ്മീ­ഷൻ പ­രീ­ക്ഷ­കൾ എ­ഴു­തി­ക്ക­രേ­റു­ന്ന കാ­ല­ങ്ങ­ളിൽ അ­വ­ന്റെ അ­മ്മ­യു­ടെ ക­ണ്ണീർ അ­ടു­ക്ക­ള­തീ­യി­ലേ­ക്കു് ച­വി­ട്ട­ടി­വെ­ച്ചു് നി­ര­ന്ത­രം ഹോ­മി­ക്ക­പ്പെ­ടു­ക­യാ­യി­രു­ന്നു.

“ന്റെ കു­ട്ടി ന­ന്നാ­വ­ണേ, ഗു­രു­വാ­യൂ­ര­പ്പാ.”

തീ­യി­നെ വെ­ട്ടി­ച്ചു് പ്രാർ­ത്ഥ­ന കൃ­ത്യ­മാ­യി ഗു­രു­വാ­യൂ­രി­ലെ­ത്തി­യി­ട്ടു­ണ്ടാ­വാം, അ­ഞ്ചു­കൊ­ല്ല­ങ്ങൾ­ക്കു­ശേ­ഷം, ഓർ­ക്കാ­പ്പു­റ­ത്തു് ഒ­രു­നാൾ, അവൻ തി­രി­ച്ചെ­ത്തി. അ­ക്കാ­ലം, കൈ­മെ­യ്മ­റ­ന്നു് സർ­ക്കാ­രി­നെ സേ­വി­ക്കു­ന്ന തി­ര­ക്കി­ലാ­യി­രു­ന്നു, ഞാൻ.

“കഷ്ടം!”

അതു ക­ണ്ടു് അവൻ സ്വയം ത­ല­യ്ക്ക­ടി­ച്ചു.

ഉ­യർ­ന്ന­സ്ത്രീ­ധ­ന­ത്തി­നു­പു­റ­ത്തു് ഉ­ന്ന­ത­നാ­രി­ക­ളിൽ ഒ­രു­വ­ളെ ആ വരവിൽ അവൻ സ്വ­ന്ത­മാ­ക്കി. അ­ക്കാ­ല­ത്തു് തി­ക­ച്ചും നിർ­ദ്ധ­ന­നാ­യി­രു­ന്നു, അവൻ. പു­റം­പൂ­ച്ചു കാ­ണി­ച്ചു്, ര­ഹ­സ്യ­മാ­ക്കി­യ അ­സു­ല­ഭ­ദാ­രി­ദ്ര്യം. ശ­രി­ക്കും പ­റ­ഞ്ഞാൽ, തു­ട­ക്ക­ത്തി­ലെ വ്യാ­പാ­ര­മൂ­ല­ധ­നം അ­വൾ­ക്കാ­യി അ­നു­വ­ദി­ക്ക­പ്പെ­ട്ട കു­ടും­ബ­ത്തി­ന്റെ മോ­ശ­മ­ല്ലാ­ത്ത നീ­ക്കി­യി­രി­പ്പാ­യി­രു­ന്നു. അ­തു­മാ­യി ദലാൾ സ്ട്രീ­റ്റിൽ മു­ഴ­ക്കി­യ തു­ടർ­നി­ല­വി­ളി­ക­ളാ­ണു് അവനെ പാ­മ്പു­കോ­ണി­ക്ക­ളി­യി­ലെ­ന്നോ­ണം ഒ­റ്റ­യ­ടി­ക്കു് വ­ളർ­ത്തി­യ­തെ­ന്നാ­ണു് കേ­ട്ടു­കേൾ­വി.

അ­ടു­ത്ത­കൊ­ല്ലം നാ­ട്ടി­ലെ­ത്തി­യ­പ്പോൾ അവൻ പ­ര­സ്യ­മാ­യി എന്നെ ചീ­ത്ത­വി­ളി­ച്ചു.

“തു­റ­ന്നു­പി­ടി­ച്ച വാ­യി­ലേ­ക്കു് സർ­ക്കാർ പഴം തി­രു­കി­ത്ത­ന്നി­ല്ലേ, ഇ­നി­യെ­ന്തു­വ­ഴി, നിർ­ത്താ­തെ ഗോ­വി­ന്ദാ ഗോ­വി­ന്ദാ എന്നു പാ­ടി­ക്കോ.”

അ­തി­നു­ശേ­ഷം, അവൻ നാ­ട്ടി­ലെ­ത്തി­യെ­ന്ന­റി­ഞ്ഞാൽ ഉടനടി ഞാൻ ലീ­വെ­ടു­ത്തു് ത­മി­ഴ്‌­നാ­ട്ടി­ലേ­ക്കു് ഒ­ളി­ച്ചോ­ടു­ക­യാ­ണു് പ­തി­വു്. ലോ­ക­ങ്ങൾ­ത്ത­ന്നെ കീ­ഴ­ട­ക്കാ­നാ­രം­ഭി­ച്ച­തോ­ടെ അ­വ­ന്റെ വർ­ഷാ­ന്ത­വ­ര­വു് അ­വ­സാ­നി­ച്ചു, ഭാ­ഗ്യം. അ­ത്ത­ര­ത്തിൽ കാ­ര്യ­ങ്ങൾ നീ­ങ്ങി­പ്പോ­കു­മ്പോ­ഴും എ­നി­ക്ക­ക­ത്തു് പ്ര­ബ­ല­മാ­യൊ­രു ഭീ­ഷി­ണി പ­തി­യി­രി­പ്പു­ണ്ടാ­യി­രു­ന്നു­വെ­ന്നു­വേ­ണം ക­രു­താൻ. എ­ന്നെ­ങ്കി­ലു­മൊ­രു­നാൾ ജീ­വ­നോ­ടെ അ­വ­ന്റെ മു­ന്നിൽ­പ്പെ­ടു­മ­ല്ലോ. അ­ന്നേ­രം, ര­ക്ഷ­പ്പെ­ടാൻ എന്റെ പക്കൽ വി­ജ­യ­ങ്ങ­ളു­ടേ­താ­യ ഷീൽ­ഡു­കൾ യാ­തൊ­ന്നു­മി­ല്ല. പ­ര­സ്പ­രം കാ­ണു­ന്ന­മാ­ത്ര­യിൽ ആ­ദ്യം­ത­ന്നെ അ­തി­നാ­യി അവൻ പാ­ളി­നോ­ക്കു­മെ­ന്നു് ഉ­റ­പ്പു്. ഒ­രർ­ഥ­ത്തിൽ പ­ണ്ടു്, അ­വ­ന്റെ വരവു പേ­ടി­ച്ചു് ത­മി­ഴ്‌­നാ­ട്ടിൽ ഒ­ളി­ച്ചി­രി­ക്കു­ന്ന­തു­പോ­ലെ­ത്ത­ന്നെ­യാ­യി­രു­ന്നു എന്റെ മു­ഴു­നീ­ള­ജീ­വി­ത­മെ­ന്നു പറയാം. മൊ­ത്ത­മാ­യി ഒരു പ­രു­ങ്ങ­ലും, പ­തു­ങ്ങ­ലും. റി­ട്ട­യർ­മെ­ന്റ് സം­ഭ­വി­ച്ചാൽ­പ്പോ­ലും അ­തിൽ­നി­ന്നു് എ­നി­ക്കൊ­രു ര­ക്ഷ­കി­ട്ടു­മെ­ന്നു തോ­ന്നു­ന്നി­ല്ല. (സർ­ക്കാർ സ്വ­മേ­ധ­യാ ഒരു ഇ­ര­ട്ട­ച്ച­ങ്ക­നാ­ണെ­ന്ന ധാ­ര­ണ­യൊ­ന്നും എ­നി­ക്കി­ല്ലാ­തെ­പോ­യ­തു് അ­ങ്ങ­നെ­യാ­ണു്.)

അ­ങ്ങ­നെ­യി­രി­ക്കെ, പൊ­ടു­ന്ന­നെ ഒരു ബ്ലാ­ക്ക് സൺ­ഡേ­യിൽ പ്ര­മാ­ദ­മാ­യ ആ ഫോൺ­കാൾ അ­റി­യാ­തെ ഞാൻ അ­റ്റ­ന്റ് ചെ­യ്തു.

“എടാ, ഞാ­നാ­ണു്. അ­ടു­ത്ത ശ­നി­യാ­ഴ്ച ഞാൻ കേ­ര­ള­ത്തിൽ വ­രു­ന്നു, നി­ശ്ച­യ­മാ­യും നി­ന്നെ കാണണം.”

അതു് അ­വ­നാ­യി­രു­ന്നു!

നീ­ക്കു­പോ­ക്കി­ല്ലാ­ത്ത വി­ധി­യെ­ന്നോ­ണം അ­പ­രി­ചി­ത­മാ­യ ഇ­ത്ത­രം സ­ന്ദർ­ഭ­ത്തിൽ വ­ന്നു­കു­ടു­ങ്ങി­യ­തു് അ­ങ്ങ­നെ­യാ­ണു്.

“ഇതൊരു ഹോ­ട്ട­ലാ­ണോ?”

വ­ന്നു­ക­യ­റി­യ­തും ഇ­ഡി­യ­റ്റി­നേ­പ്പോ­ലെ ഞാൻ ആ­രാ­ഞ്ഞു.

അവൻ പു­ല്ലു­പോ­ലെ പു­ഞ്ചി­രി­ച്ചു.

“എന്റെ വീ­ടു­ക­ളി­ലൊ­ന്നാ­ണു്.”

ആ­രോ­ഹ­ണ­ത്തി­ന്റെ പ­ല­യി­നം വീർ­പ്പു­ക­ള­ക­റ്റാൻ ആ­ഴ­ത്തി­ലും ഉ­യ­ര­ത്തി­ലു­മാ­യി പ­ല­ലോ­ക­ങ്ങ­ളിൽ താൻ പ­ടു­ത്തു­യർ­ത്തി­യ ഇ­ത്ത­രം കോ­ട്ട­ക­ളു­ണ്ടെ­ന്നു് അവൻ പു­ല്ലു­പോ­ലെ വെ­ളി­പ്പെ­ടു­ത്തി. അ­ങ്ങ­നെ ആ­ദ്യ­റൗ­ണ്ടിൽ­ത്ത­ന്നെ ഞാൻ സമൂലം ഇ­ടി­ഞ്ഞു­പൊ­ളി­ഞ്ഞു­പാ­ളീ­സ്സാ­യി.

“താര വ­ന്നി­ട്ടി­ല്ലേ?”

എ­ന്തു­കൊ­ണ്ടോ ഉ­ണ്ടാ­വി­ല്ലെ­ന്ന­റി­ഞ്ഞി­ട്ടും ഞാൻ അ­ന്വേ­ഷി­ച്ചു.

“അവളെ ഞാ­നൊ­ഴി­വാ­ക്കി­യെ­ടാ.”

അവൻ വി­ടർ­ന്നു­പ­റ­ഞ്ഞു.

വാ പൊ­ളി­ച്ചു­നി­ന്ന എന്റെ അ­ന്ന­നാ­ള­ത്തി­ലേ­ക്കു് തി­രി­ഞ്ഞി­റ­ങ്ങാൻ­പാ­ക­ത്തി­നു് സ്കോ­ച്ചി­നെ വീ­ഴ്ത്തി­ക്കൊ­ണ്ടാ­ണു് അ­ത്ത­രം സ­ന്ദർ­ഭ­ത്തെ അവൻ സി­മ്പി­ളാ­യി ത­ര­ണം­ചെ­യ്ത­തു്.

നി­രു­ന്മേ­ഷം­മാ­ത്രം എ­ടു­ത്തു­ത­രു­ന്ന ഭാ­ര്യ­യോ­ടും, എ­ന്തി­നെ­ന്നു് തി­രി­ച്ച­റി­യാ­നാ­കാ­ത്ത രണ്ടു മ­ക്ക­ളോ­ടു­മൊ­പ്പം പൊ­തി­രെ ന­യി­ച്ചു­പോ­രു­ന്ന സ്വ­ജീ­വി­തം നാ­ശ­ത്തി­നും ന­ര­ക­ത്തി­നും പി­ടി­കൊ­ടു­ക്കാ­ത്ത ഒരിനം പ­ദ്ധ­തി­യാ­ണെ­ന്ന നിജം ഞാ­ന­ന്നേ­രം, ബലാൽ വി­ഴു­ങ്ങി.

താഴെ, ലോണിൽ പാർ­ട്ടി കൊ­ഴു­ക്കു­ന്ന­തി­ന്റെ ശ­ബ്ദ­ങ്ങൾ വാ­യു­വിൽ­ക്കി­ട­ന്നു തി­രി­ഞ്ഞു­ക­ളി­ക്കു­ന്നു­ണ്ടു്. പാർ­ട്ടി ആ­രം­ഭി­ച്ച­തി­ന്റെ ആ­ദ്യ­നി­മി­ഷ­ങ്ങ­ളിൽ­ത്ത­ന്നെ മു­ത­ലാ­ളി­യാ­യ അവൻ ഞാ­നു­മാ­യി മു­കൾ­നി­ല­യി­ലേ­ക്കു് വ­ലി­ഞ്ഞ­തു് ബാ­ല്യ­കാ­ല­സൗ­ഹൃ­ദ­ത്തോ­ടു­ള്ള ബ­ഹു­മാ­നം­കൊ­ണ്ടൊ­ന്നു­മാ­യി­രി­ക്കി­ല്ല. ജീ­വ­ന­ക്കാ­രു­മാ­യി അ­ക­ലം­പാ­ലി­ക്കാൻ­ത­ന്നെ­യാ­വ­ണം. ക­മ്പ­നി തൊ­ട്ട­ടു­ത്ത­വി­കാ­സ­ത്തി­ലേ­ക്കു് കാൽ­വെ­പ്പു­ന­ട­ത്തി­യ­തിൽ ജീ­വ­ന­ക്കാ­രൊ­ന്ന­ട­ങ്കം ആ­ഹ്ലാ­ദ­ത്തി­ലാ­ണെ­ന്നു­റ­പ്പു്. പക്ഷേ, മു­ത­ലാ­ളി­യിൽ അ­തി­ന്റെ അലകൾ ഒ­ട്ടു­മേ കാ­ണാ­നി­ല്ല! എ­ന്നി­ട്ടും, മ­ട്ടു­പ്പാ­വിൽ­നി­ന്നു­കൊ­ണ്ടു് അ­നു­നി­മി­ഷം അവരിൽ ക­ണ്ണി­ടു­ന്ന­തെ­ന്തി­നു്? പി­ടി­ക്കു­ക­യു­മി­ല്ല, വി­ട്ടു­വി­ടു­ക­യു­മി­ല്ല എന്ന മ­ട്ടി­ലൊ­രു പ്ര­സ്ഥാ­ന­മാ­ണോ മു­ത­ലാ­ളി­ത്തം? എ­ന്തു­ചെ­യ്യാം, കാൾ മാർ­ക്സിൽ­നി­ന്നു് യു­വ­ത്വ­ത്തിൽ ക­ണ്ടു­കി­ട്ടി­യ പാ­ഠ­ങ്ങ­ളിൽ സ്വ­ന്തം ജീ­വി­തം ര­ക്ഷ­പ്പെ­ടു­ത്താ­നു­ള്ള­വ­യെ­ല്ലാം സി­മ്പി­ളാ­യി മ­റ­വി­യി­ലേ­ക്കു് ഊ­രി­പ്പോ­യി­രി­ക്കു­ന്നു. മ­നം­പു­ര­ട്ടി­ലി­ന്റെ തു­മ്പിൽ പി­ടി­യി­ട്ടു് പു­റം­ലോ­ക­ത്തേ­ക്കു് ഉ­യർ­ന്നു­ക­യ­റി­യ ഛർ­ദ്ദിൽ തൊ­ണ്ട­ക്കു­ഴി­ക്കു പു­റ­ത്തി­റ­ങ്ങി­യ­തി­നു­ശേ­ഷം, നാ­ക്കി­ലെ ഉ­മി­നീ­രി­നേ­യും തു­ണ­കൂ­ട്ടി അ­റി­യാ­തെ അ­ക­ത്തേ­ക്കു­ത­ന്നെ വീ­ണു­പോ­കു­ന്ന­തു­മാ­തി­രി­യാ­ണ­തു്.

കാ­യ­ലിൽ­നി­ന്നു് പ­ര­ക്കെ വീ­ശി­വ­ന്ന രാ­ക്കാ­റ്റു് നി­ര­ന്ത­ര­മാ­യി മു­ഖ­ത്തേ­റ്റു­വാ­ങ്ങി­യ­തു­കൊ­ണ്ടാ­വാം, അ­റി­യാ­തെ എന്റെ ക­ണ്ണൊ­ന്നു് പാളി. തൂ­ങ്ങു­ക­യാ­ണെ­ന്ന­റി­യാ­തെ ഞാൻ ചൂ­രൽ­ക്ക­സേ­ര­യി­ലി­രു­ന്നു് അ­വ്വി­ധം പെ­രു­മാ­റി­യ­തു് എത്ര നേ­ര­മാ­ണെ­ന്ന­റി­യി­ല്ല. അവൻ കു­ലു­ക്കി­യു­ണർ­ത്തു­ക­യാ­യി­രു­ന്നു. അർ­ദ്ധ­രാ­ത്രി­യു­ടെ അ­ങ്ങേ­പ്പ­കു­തി­യി­ലേ­ക്കു് ക­യ­റി­ക്ക­ഴി­ഞ്ഞി­ട്ടു­ണ്ടു്, സമയം. അ­ത്ര­നേ­ര­വും അവൻ ഉ­റ­ങ്ങാ­തെ ലോ­ണി­ലേ­ക്കു­ത­ന്നെ നോ­ക്കി­നിൽ­ക്കു­ക­യാ­യി­രി­ക്കാം, എ­നി­ക്ക­ങ്ങ­നെ­യാ­ണു് തോ­ന്നി­യ­തു്. അ­തെ­ന്തി­നാ­ണെ­ന്നും­മ­റ്റും ചോ­ദി­ക്കാ­നു­ള്ളൊ­രു പൊ­ട്ട­ധൈ­ര്യം ആരോ എ­ടു­ത്തു­ത­ന്ന­തു­മാ­തി­രി. ഒ­രു­വേ­ള സ്കോ­ട്ടി­ഷ്മ­ദ്യ­മോ, ഇ­ന്ത്യൻ­ഉ­റ­ക്ക­മോ ആവാം.

“നീ താ­ഴേ­ക്കു പോ­യി­ല്ലേ?”

ഞാൻ അ­ങ്ങ­നെ­യാ­ണു് തു­ട­ങ്ങി­വെ­ച്ച­തു്.

“എ­ന്തി­നു്?”

അവൻ ചോ­ദി­ച്ചു.

“അ­ങ്ങ­നെ­യ­ല്ലെ­ങ്കിൽ നി­ന­ക്കു് അ­വ­രെ­യൊ­ന്നു വെ­റു­തെ­വി­ടു­ക­യെ­ങ്കി­ലും­ചെ­യ്തു­കൂ­ടേ?”

“അവരിൽ കൂ­ടു­തൽ സ­ന്തു­ഷ്ടൻ ആ­രാ­ണെ­ന്ന­റി­യാ­നാ­ണു്. ഡി­പ്ലോ­മ­സി­ക്കു പി­ന്നി­ലൊ­ളി­ച്ചി­രി­ക്കു­ന്ന സ­ന്തു­ഷ്ടി­യെ മദ്യം തീർ­ച്ച­യാ­യും വ­ലി­ച്ചു­പു­റ­ത്തി­ടും.”

അ­തി­നു­വേ­ണ്ടി വി­ടാ­തെ പ­തി­യി­രി­ക്കു­ന്ന അവൻ വെ­ളി­പ്പെ­ടു­ത്തി.

വി­ശ്വ­സ്ത­ത­യോ­ടെ കൂ­ടെ­നിൽ­ക്കു­ന്ന­വർ­ക്കാ­ണ­ല്ലോ സ്വാ­ഭാ­വി­ക­മാ­യി കൂ­ടു­തൽ സ­ന്തോ­ഷം. അ­ത്ത­ര­ക്കാ­രെ കൈ­യോ­ടെ­ക­ണ്ടെ­ത്താ­നു­ള്ള നി­സ്സ­ഹാ­യ­മാ­യ നീ­ക്ക­മാ­ണെ­ന്നു മ­ന­സ്സി­ലാ­യ­തോ­ടെ എ­നി­ക്ക­ങ്ങു ചി­രി­പൊ­ട്ടി. പ­ണ­ത്തി­ന്റേ­യും, അ­ധി­കാ­ര­ത്തി­ന്റേ­യും പ്ര­ബ­ല­ത­ത­ന്നെ അ­വി­ശ്വാ­സ­ത്തി­ന്റെ നി­സ്സ­ഹാ­യ­ത­യാ­ണെ­ന്നു് ആർ­ക്കാ­ണ­റി­യാ­ത്ത­തു്! അ­ക­ത്തെ ക­മ്മ്യൂ­ണി­സ്റ്റ് പു­റ­ത്തി­റ­ങ്ങി­യ­തു­കൊ­ണ്ടാ­ണോ, അതോ സ്കോ­ച്ചി­ന്റെ തു­ടർ­ഫ­ല­മാ­ണോ എ­ന്നൊ­ന്നും അ­റി­യി­ല്ല, ചിരി നിർ­ത്താ­നാ­യി­ല്ല. (അതു് കാൾ മാർ­ക്സി­ന്റെ കൊ­മ്പു­ക­ളാ­വ­ണേ!) എ­ത്ര­മാ­ത്രം വി­ക­സി­ച്ചെ­ന്നു് അ­നു­മാ­നി­ച്ചാ­ലും, അ­വ­കാ­ശ­വാ­ദം ന­ട­ത്തി­യാ­ലും മ­നു­ഷ്യൻ ഇ­ക്കാ­ല­വും, നാ­യി­നെ വ­ളർ­ത്താൻ­മാ­ത്രം മാ­ന­സി­ക­വി­കാ­സ­മു­ള്ള കേ­വ­ല­മൊ­രു ജീ­വി­വർ­ഗ്ഗ­മാ­ണു്, കഷ്ടം! എ­ന്നാൽ, ശ­രി­ക്കും കഥ അ­ങ്ങ­നെ­യാ­യി­രു­ന്നി­ല്ല.

“കൂ­ടു­തൽ സ­ന്തു­ഷ്ട­നെ ക­ണ്ടെ­ത്തി­യാൽ നീ അവനെ എ­ങ്ങ­നെ പ്രേ­ാ­ത്സാ­ഹി­പ്പി­ക്കും?”

തു­ടർ­ന്നു് ഞാൻ ചോ­ദി­ച്ചു.

“അവനു് ഞാൻ പ്ര­മോ­ഷൻ നൽകും.”

ആ­ദ്യ­റൗ­ണ്ടിൽ എന്നെ ആ­ശ്വ­സി­പ്പി­ച്ചു­കൊ­ണ്ടു് അവൻ സ­മ്മ­തി­ച്ചു. ‘തി­ക­ഞ്ഞൊ­രു മൂ­രാ­ച്ചി­യിൽ ഇ­തൊ­ക്കെ തി­ക­ച്ചും സ്വാ­ഭാ­വി­കം’ എന്ന ഭാവം എന്റെ മു­ഖ­ത്തു്.

“അതു് എ­ന്തി­നാ­ണെ­ന്നു­കൂ­ടി ചോ­ദി­ക്കു്.”

അ­വ­ന്റെ അ­ന്വ­യം. ഞാൻ അവനെ അ­നു­സ­രി­ച്ചു.

“നി­ന­ക്ക­റി­യാ­മോ രമേശാ, വി­കാ­സ­ത്തി­ന്റെ മു­ഖ്യ­ശ­ത്രു സ­ന്തു­ഷ്ടി­യാ­ണു്,” അവൻ വി­ശ­ദീ­ക­രി­ച്ചു, “അതു് വ­ള­രെ­യെ­ളു­പ്പം നേ­ടി­യെ­ടു­ക്കു­ന്ന­വർ വ­രാ­നി­രി­ക്കു­ന്ന വി­കാ­സ­ത്തി­ന്റെ തോ­തി­നെ മ­ന­സ്സി­ന­ക­ത്തു് ആ നി­മി­ഷം സ്തം­ഭി­പ്പി­ക്കു­ന്നു.”

സി­ര­ക­ളി­ലേ­ക്കു് മാർ­ക്സ് ഉ­ശി­രാ­യി മ­ട­ങ്ങി­യെ­ത്തി­യെ­ന്നു­തോ­ന്നു­ന്നു, ഞാൻ എ­തിർ­വാ­ദം പു­റ­ത്തെ­ടു­ത്തു.

“അ­താ­ണു് ശ­രി­യെ­ങ്കിൽ, അ­ത്ത­ര­മൊ­രാൾ­ക്കു് നീ­യെ­ന്തി­നു് പ്ര­മേ­ാ­ഷൻ അ­നു­വ­ദി­ക്കു­ന്നു, ഡീ ഗ്രേ­ഡ് ചെ­യ്യു­ക­യ­ല്ലേ അ­ഭി­കാ­മ്യം?”

ഇ­ത്ത­വ­ണ കൃ­ത്യ­മാ­യി മാർ­ക്സി­നെ­തി­രെ­യെ­ന്നോ­ണം അവൻ പൊ­ട്ടി­ച്ചി­രി­ച്ചു.

“ശി­ക്ഷ­കൊ­ണ്ടു് നല്ല അ­ടി­മ­യെ സൃ­ഷ്ടി­ക്കാ­നാ­വി­ല്ല. നേ­ട്ട­മാ­ണു് അ­തി­നാ­യി നീ­ട്ടി­പ്പി­ടി­ക്കാ­വു­ന്ന ചാട്ട.”

അ­ക­ത്തേ­ക്കു­ള്ള പൈ­പ്പു­വ­ഴി ഞാൻ നി­ര­നി­ര­യാ­യി ഒ­ഴി­ച്ചി­റ­ക്കി­യ സ്കോ­ച്ചി­ന്റെ സി­ലി­ണ്ട്രി­ക്കൽ ദ്ര­വ­രൂ­പ­ങ്ങൾ ര­ക്ത­ത്തി­ലേ­ക്കു് പ­ടർ­ന്നു­പി­ടി­ച്ച­തി­ന്റെ വെ­പ്രാ­ളം അ­ന്നേ­ര­മാ­ണു്, ആ നി­ല­യി­ലു­ള്ള വ്യ­ക്ത­ത­യോ­ടെ എ­നി­ക്കു് അ­നു­ഭ­വ­പ്പെ­ടാ­നാ­രം­ഭി­ച്ച­തു്. ക­ശേ­രു­കി­ക­ളു­ടെ ഒ­ളി­വി­ട­ങ്ങ­ളിൽ­നി­ന്നു് തെ­ല്ലെ­ങ്കി­ലും അ­വ­ശേ­ഷി­ച്ച മാർ­ക്സി­നേ­ക്കൂ­ടി അതു് തു­ര­ത്തി­യി­ട്ടു­ണ്ടാ­ക­ണം. ചാ­ട്ട­യെ­ന്നോ­ണം അ­വ­ന്റെ ഞാ­ണൊ­ലി വീ­ശി­ന­ട­ക്കു­ന്ന­തി­ന്റെ ശ­ബ്ദ­ത്തിൽ മാർ­ക്സി­ന്റെ നി­ല­വി­ളി­യാ­കെ ന­ട്ടെ­ല്ലി­ന­ക­ത്തു­ത­ന്നെ മു­ങ്ങി­യ­മ­രു­ന്നു.

“ഇ­തൊ­ക്കെ എ­വി­ടെ­നി­ന്നു് സ്വാ­യ­ത്ത­മാ­ക്കി­യെ­ന്ന അ­വ­സാ­ന­ത്തെ ചോ­ദ്യം­കൂ­ടി ബാ­ക്കി­യാ­ണു്, അ­തി­ലേ­ക്കു് പ്ര­വേ­ശി­ക്കു്.”

അവൻ ആ­ജ്ഞാ­പി­ച്ചു. അതിനു തൊ­ട്ടു­പി­ന്നി­ലാ­യി എന്റെ ചോ­ദ്യ­ത്തി­നൊ­ന്നും കാ­ത്തു­നിൽ­ക്കാ­തെ അ­വ­സാ­ന­ത്തേ­തെ­ന്ന­മ­ട്ടിൽ എന്റെ ശ­വ­പ്പെ­ട്ടി­ക്കു മു­ക­ളി­ലേ­ക്കു് അവൻ ആ ആ­ണി­കൂ­ടി ക­യ­റ്റി:

“വേ­ണ്ട­തി­നും വേ­ണ്ടാ­ത്ത­തി­നു­മൊ­ക്കെ നീ വാ­യ്ക്കു­ര­വ­യി­ടാ­റി­ല്ലേ പ്ര­കൃ­തി­യെ­ന്നു് അതേ സ്രേ­ാ­ത­സ്സിൽ­നി­ന്നു­ത­ന്നെ. ഇനി നീ കണ്ണു തു­റ­ന്നു­പി­ടി­ച്ചു നോ­ക്കു്.”

അ­ത­നു­സ­രി­ച്ച­പ്പോൾ മ­ന­മു­ന­യിൽ മ­റ്റൊ­രു പ്ര­കൃ­തി തെ­ളി­ഞ്ഞു, ഹാ!

വി. കെ. കെ. രമേഷ്
images/vkkramesh.jpg

1969-ൽ ത­മി­ഴ്‌­നാ­ട്ടിൽ ജനനം. ആദ്യ ഭാഷ തമിഴ്. പ­ഠി­ച്ച­തും വ­ളർ­ന്ന­തും തി­രു­വി­ല്വാ­മ­ല­യിൽ. 4 പു­സ്ത­ക­ങ്ങൾ എ­ഴു­തി­യി­ട്ടു­ണ്ടു്. ‘ഹൂ ഈസ് അ­ഫ്റൈ­ഡ് ഓഫ് വി. കെ. എൻ.’ എന്ന ആദ്യ പു­സ്ത­ക­ത്തി­നു് 2018-ലെ ഹാസ്യ സാ­ഹി­ത്യ­ത്തി­നു­ള്ള കേരള സാ­ഹി­ത്യ അ­ക്കാ­ദ­മി പു­ര­സ്ക്കാ­രം ല­ഭി­ച്ചു. നി­ര­വ­ധി റേ­ഡി­യോ നാ­ട­ക­ങ്ങ­ളും സ്കി­റ്റു­ക­ളും ര­ചി­ച്ചി­ട്ടു­ണ്ടു്. ആ­കാ­ശ­വാ­ണി ഡ്രാ­മാ ബി. ഗ്രേ­ഡ് ആർ­ട്ടി­സ്റ്റ്. ടെ­ലി­വി­ഷൻ സ്കി­റ്റു­ക­ളിൽ അ­ഭി­ന­യി­ച്ചി­ട്ടു­ണ്ടു്. വി. കെ. എൻ. അ­മ്മാ­മ­നാ­ണു്. തി­രു­വി­ല്വാ­മ­ല­യിൽ സ്ഥി­ര­താ­മ­സം.

ഭാര്യ: ജ്യോ­തി

മക്കൾ: ബ്ര­ഹ്മ­ദ­ത്തൻ, നി­ര­ഞ്ജ­ന

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/rameshvkk22@okicici.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Kaserukikalile Carl Marx (ml: ക­ശേ­രു­കി­ക­ളി­ലെ കാൾ മാർ­ക്സ്).

Author(s): V. K. K. Ramesh.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Story, V. K. K. Ramesh, Kaserukikalile Carl Marx, വി. കെ. കെ. രമേഷ്, ക­ശേ­രു­കി­ക­ളി­ലെ കാൾ മാർ­ക്സ്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 27, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sunset at Scheveningen: A Fleet of Fishing Vessels at Anchor, a painting by Hendrik Willem Mesdag (1831–1915). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.