SFNസായാഹ്ന ഫൌണ്ടേഷൻ
images/Hot_water_seller.jpg
Hot water seller, a painting by Unknown author .
സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം
വി. കെ. കു­ഞ്ഞൻ­മേ­നോൻ
സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം ഒരു പ്ര­ത്യേ­ക ച­രി­ത്ര മ­ഹൂർ­ത്ത­ത്തിൽ എ­ത്തി­ച്ചേർ­ന്നി­രി­ക്കു­ന്ന ഈ അ­വ­സ­ര­ത്തിൽ ഈ പു­സ്ത­കം ഏറെ പ്ര­സ­ക്ത­മെ­ന്നു ക­രു­തു­ന്നു. സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്റെ ആരംഭം, അ­ടി­സ്ഥാ­ന­ത­ത്വ­ങ്ങൾ ഇ­തെ­ല്ലാം വി­ശ­ദ­മാ­യി പ്ര­തി­പാ­ദി­ക്കു­ന്ന ഈ പു­സ്ത­കം പു­തി­യ­ത­ല­മു­റ­യ്ക്കു് ഈ മഹൽ പ്ര­സ്ഥാ­ന­ത്തി­ന്റെ പു­ന­രു­ജ്ജീ­വ­ന­ത്തി­നു പ്രേ­രി­പ്പി­ക്കു­മെ­ങ്കിൽ ഞങ്ങൾ കൃ­താർ­ത്ഥ­രാ­യി. —സാ­യാ­ഹ്ന പ്ര­വർ­ത്ത­കർ

അ­വ­താ­രി­ക

മ­നു­ഷ്യ­വർ­ഗ്ഗം ആ­ദി­കാ­ലം­മു­തൽ ഓരോ അ­വ­സ്ഥാ­വി­ശേ­ഷ­ത്തിൽ­നി­ന്നു ക്ര­മേ­ണ ക­യ­റീ­ട്ടാ­ണു് ഇ­പ്പോ­ഴ­ത്തെ പ­രി­ഷ്കൃ­താ­വ­സ്ഥ­യെ പ്രാ­പി­ച്ചി­ട്ടു­ള്ള­തു്. മൃ­ഗ­ങ്ങ­ളെ വേ­ട്ട­യാ­ടി ഉ­പ­ജീ­വ­നം ക­ഴി­ച്ചു ഗി­രി­ഗു­ഹാ­ദി­ക­ളിൽ വ­സി­ച്ചു കാ­ല­ക്ഷേ­പം ചെ­യ്തു­പോ­ന്ന­താ­യ ഒ­ര­വ­സ്ഥ ഒ­ട്ടാ­ദ്യ­ത്തേ­താ­യി­ട്ടു വി­ചാ­രി­ക്കാം. പി­ന്നെ ആടു പശു ക­ന്നാ­ലി മു­ത­ലാ­യ­വ­യെ മേ­ച്ചു് അ­വ­കൊ­ണ്ടു­പ­ജീ­വ­നം ചെ­യ്തു­പോ­ന്നി­രു­ന്ന അവസ്ഥ. അ­തി­ന്റെ ശേഷം ഭൂമി വെ­ട്ടി­ത്തെ­ളി­യി­ച്ചു കൃഷി ചെ­യ്തു­പ­ജീ­വി­യ്ക്കു­ക എന്ന അവസ്ഥ. ഒ­ടു­ക്കം വി­വി­ധ­വ്യ­വ­സാ­യ­ങ്ങ­ളി­ലേർ­പ്പെ­ട്ടു കാ­ല­ക്ഷേ­പം ചെ­യ്യു­ക എന്ന അവസ്ഥ. ഈ അ­വ­സ്ഥാ­വി­ശേ­ഷ­ങ്ങൾ ക്ര­മ­ത്തിൽ ഉ­ത്ത­രോ­ത്ത­രം അ­ധി­ക­മ­ധി­കം പ­രി­ഷ്കാ­ര­പ്പെ­ട്ടാ­ണി­രി­ക്കു­ന്ന­തു് എന്ന സം­ഗ­തി­യിൽ സം­ശ­യ­മി­ല്ല. ഒ­ര­വ­സ്ഥ­യിൽ നി­ന്നു മ­റ്റേ­തി­ലേ­ക്കു­ള്ള മാ­റ്റം­കൊ­ണ്ടു മ­നു­ഷ്യർ­ക്കു് അ­ധി­ക­മ­ധി­കം ഗുണം സി­ദ്ധി­ച്ചി­ട്ടു­മു­ണ്ടു്. വി­വി­ധ­വ്യ­വ­സാ­യ­ങ്ങ­ളി­ലേർ­പ്പെ­ട്ടു പ്ര­വർ­ത്തി­പ്പാ­നു­ള്ള സാ­മർ­ത്ഥ്യ­മു­ണ്ടാ­യ­തോ­ടു­കൂ­ടി സു­ഖ­ജീ­വി­ത­ത്തി­ന്നു­ള്ള ഉ­പ­ക­ര­ണ­ങ്ങൾ പലതും ഉ­ണ്ടാ­യി­ത്തീ­രു­ക­യും അവ മ­നു­ഷ്യർ­ക്കു സു­ല­ഭ­മാ­യി­ത്തീ­രു­ന്ന­തി­ന്നു ക­ച്ച­വ­ടം എന്ന ഏർ­പ്പാ­ടു മേൽ­ക്കു­മേൽ വർ­ദ്ധി­ച്ചു­വ­രി­ക­യും ചെ­യ്തു. പക്ഷേ, അ­തോ­ടു­കൂ­ടി മു­ത­ലാ­ളി തൊ­ഴി­ലാ­ളി എന്നു രണ്ടു തരം ജ­ന­ങ്ങൾ ത­മ്മി­ലു­ള്ള അ­ന്ത­രം നിർ­ഭാ­ഗ്യ­ത്താൽ, വളരെ അ­ധി­ക­മാ­യി­ട്ടു തീർ­ന്നു. എ­ങ്ങി­നെ­യെ­ന്നാൽ അ­ത്യാ­ഗ്ര­ഹം­നി­മി­ത്തം സ്വാർ­ത്ഥ­പ­ര­ന്മാ­രാ­യി­ത്തീർ­ന്ന മു­ത­ലാ­ള­ന്മാർ ലോ­ക­ത്തിൽ ധ­ന­വർ­ദ്ധ­ന­ക്കു പ­ര­മാർ­ത്ഥ­ത്തിൽ കാ­ര­ണ­ഭൂ­ത­ന്മാ­രാ­യ പലതരം കൈ­ത്തൊ­ഴിൽ­ക്കാ­രേ­യും കൂ­ലി­വേ­ല­ക്കാ­രേ­യും പ­ല­വി­ധ­ത്തി­ലും ഞെ­രു­ക്കു­വാൻ തു­ട­ങ്ങി. ഈ ഘ­ട്ട­ത്തി­ലാ­ണു് മ­നു­ഷ്യ­രു­ടെ ജീ­വി­ത­ദ­ശ­ക്കു് ഒരു മാ­റ്റം­കൂ­ടി വേ­ണ്ട­താ­യി­ട്ടു വ­ന്ന­തു്. അ­ങ്ങി­നെ­യൊ­രു മാ­റ്റ­ത്തി­ന്റെ ഫ­ല­മാ­യി­ട്ടാ­കു­ന്നു ഇ­പ്പോ­ഴ­ത്തെ ‘സ­ഹ­ക­ര­ണം’ എന്ന പ്ര­സ്ഥാ­ന­വി­ശേ­ഷം മ­നു­ഷ്യ­സ­മു­ദാ­യ­ത്തിൽ ആ­വിർ­ഭ­വി­ച്ചി­ട്ടു­ള്ള­തു്.

സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ സ്ഥാ­പ­ന­ത്തി­ന്നു­ള്ള മു­ഖ്യ­കാ­ര­ണ­ങ്ങൾ

പ­ല­രും­കൂ­ടി­ച്ചേർ­ന്നു പ്ര­വർ­ത്തി­ക്കു­ക എ­ന്ന­തു മ­നു­ഷ്യർ ഒ­ട്ടാ­ദി­കാ­ലം­മു­തൽ­ക്കു­ത­ന്നെ സ്വ­യ­മേ അ­നു­ഷ്ടി­ച്ചു­പോ­ന്നി­രു­ന്നു­വെ­ന്ന­തു സി­ദ്ധ­മാ­ണു്. എ­ന്തെ­ന്നാൽ, അ­തി­ല്ലാ­യി­രു­ന്നു­വെ­ങ്കിൽ മ­നു­ഷ്യ­രു­ടെ ഇടയിൽ ഗൃ­ഹ­ഗ്രാ­മ­പു­ര­രാ­ഷ്ട്രാ­ദി സ്ഥാ­പ­ന­ങ്ങ­ളും വി­വി­ധ­വ്യ­വ­സാ­യ­ങ്ങ­ളും തൽ­ഫ­ല­മാ­യി­ട്ടു നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നാ­വ­ശ്യ­ക­ങ്ങ­ളാ­യ പ­ല­പ­ല­സാ­ധ­ന­ങ്ങ­ളു­ടേ­യും സു­ഖ­ജീ­വി­ത­ത്തി­ന്നു­പ­യോ­ഗി­ക്ക­പ്പെ­ടു­ന്ന നാ­നാ­വി­ധ­പ­ദാർ­ത്ഥ­ങ്ങ­ളു­ടേ­യും നിർ­മ്മാ­ണ­വും, എ­ന്നു­വേ­ണ്ട, പ­രി­ഷ്കൃ­ത­ജീ­വി­ത­ത്തി­ന്നു­ത­കു­ന്ന­താ­യ സർ­വ്വ­കാ­ര്യ­ങ്ങ­ളും അ­സാ­ദ്ധ്യ­മാ­യി­ത്ത­ന്നെ­യി­രി­ക്കു­മാ­യി­രു­ന്നു­വെ­ന്ന­തു സു­വ്യ­ക്ത­മാ­ണു്.

ചു­രു­ങ്ങി­യ­തു പ­തി­നാ­യി­രം സം­വ­ത്സ­ര­ങ്ങൾ­ക്കു മു­മ്പു മു­തൽ­ക്കു­ത­ന്നെ മ­നു­ഷ്യ­രിൽ പല വ­ക­ക്കാ­രും ഒ­ട്ടേ­റെ പ­രി­ഷ്കൃ­ത­രീ­തി­യിൽ കാ­ല­ക്ഷേ­പം ചെ­യ്തു­തു­ട­ങ്ങി­യി­രു­ന്നു­വെ­ന്നു ച­രി­ത്രം­കൊ­ണ്ടു കാ­ണു­ന്നു­ണ്ടു്. എ­ന്നാൽ പ­ല­വി­ധ­ത്തി­ലു­മു­ള്ള ആ­വി­യ­ന്ത്ര­ങ്ങ­ളേ­യും വൈ­ദ്യു­ത­യ­ന്ത്ര­ങ്ങ­ളേ­യും നിർ­മ്മി­ച്ചു് അ­വ­യു­ടെ സ­ഹാ­യം­കൊ­ണ്ടു ഭൂ­ലോ­കം മു­ഴു­വൻ അ­നാ­യാ­സേ­ന സു­ഖ­മാ­യി സ­ഞ്ച­രി­ക്ക­ത്ത­ക്ക­വ­ണ്ണം തീ­വ­ണ്ടി വി­മാ­നം മു­ത­ലാ­യ വാ­ഹ­ന­ങ്ങ­ളെ സൃ­ഷ്ടി­ക്കു­ക­യും അ­തി­ദൂ­ര­ത്തു­ള്ള വർ­ത്ത­മാ­ന­ങ്ങൾ ക്ഷ­ണ­നേ­രം­കൊ­ണ്ടു ത­മ്മിൽ­ത­മ്മിൽ അ­റി­യി­ക്കു­ന്ന­തി­നു സ­മർ­ത്ഥ­മാ­യ ക­മ്പി­ത്ത­പാൽ മു­ത­ലാ­യ­വ­യെ ഏർ­പ്പെ­ടു­ത്തു­ക­യും ജീ­വി­ത­ത്തി­ന്നു സൗ­ക­ര്യ­ത്തേ­യും സു­ഖ­ത്തേ­യും വർ­ദ്ധി­പ്പി­ക്കു­ന്ന­താ­യ നാ­നാ­വി­ധ­ത്തി­ലു­മു­ള്ള പ­ദാർ­ത്ഥ­ങ്ങ­ളെ ഉ­ണ്ടാ­ക്കി സർ­വ്വർ­ക്കും പ്രാ­പ്യ­മാ­ക­ത്ത­ക്ക­വി­ധ­ത്തിൽ അവയെ ലോകം മു­ഴു­വൻ പ­ര­ത്തു­ക­യും മ­റ്റും ചെ­യ്യു­ക എ­ന്നു­ള്ള അ­ത്ഭു­ത­കർ­മ്മ­ങ്ങൾ മ­നു­ഷ്യർ­ക്കു സു­സാ­ധ­മാ­യി­ട്ടു വളരെ കാ­ല­മാ­യി­ട്ടി­ല്ല.

വലിയ വലിയ യ­ന്ത്ര­ശാ­ല­ക­ളു­ടെ സ്ഥാ­പ­നം­വ­ഴി­ക്കു നാ­നാ­വി­ധ­സു­ഖ­പ­ദാർ­ത്ഥ­ങ്ങ­ളെ തു­ക­പ്പ­ടി­യാ­യി­ട്ട­സം­ഖ്യം ഉ­ണ്ടാ­ക്കി അവയെ എല്ലാ മ­നു­ഷ്യർ­ക്കും വാ­ങ്ങി അ­നു­ഭ­വി­ക്ക­ത്ത­ക്ക­വ­ണ്ണം സർ­വ്വ­ത്ര പ്ര­ച­രി­പ്പി­ക്കു­വാൻ മ­നു­ഷ്യർ­ക്കു സാ­ധി­ച്ചു. പക്ഷേ, ആ വക ഏർ­പ്പാ­ടു­ക­ളിൽ­നി­ന്നു­ണ്ടാ­കു­മെ­ന്നു ക­രു­താ­വു­ന്ന­താ­യ പ­ര­ക്കെ­യു­ള്ള ധ­ന­സ­മൃ­ദ്ധി, അ­ധി­ക­സു­ഖ­ത്തോ­ടു­കൂ­ടി­യ കാ­ല­ക്ഷേ­പം, തൽ­ഫ­ല­മാ­യി­ട്ടു­ണ്ടാ­കു­ന്ന അ­ധി­ക­മാ­യ സം­തൃ­പ്തി എ­ന്നി­വ­യ്ക്കു പകരം ത­ദ്വി­പ­രീ­ത­മാ­യ ദാ­രി­ദ്ര്യം, ക്ലേ­ശ­ഭൂ­യി­ഷ്ഠ­മാ­യ കാ­ല­ക്ഷേ­പം, അ­സം­തൃ­പ്തി എ­ന്നി­വ­യാ­ണു് ഭൂ­രി­പ­ക്ഷം ജ­ന­ങ്ങ­ളു­ടെ ഇടയിൽ നിർ­ഭാ­ഗ്യ­ത്താൽ ഉ­ണ്ടാ­യി­ത്തീർ­ന്ന­തു്. എ­ങ്ങി­നെ­യെ­ന്നാൽ, മുൻ­പ­റ­ഞ്ഞ ഏർ­പ്പാ­ടു­ക­ളെ­ക്കൊ­ണ്ടു ലോ­ക­ത്തിൽ ധനം വളരെ വർ­ദ്ധി­ച്ചു­വെ­ങ്കി­ലും ആ ധ­ന­ത്തി­ന്റെ വി­ഭ­ജ­നം മു­മ്പൊ­രു­കാ­ല­ത്തു­മു­ണ്ടാ­കാ­ത്ത­വി­ധം ഏ­റ്റ­വും വി­ഷ­മ­മാ­യ അ­വ­സ്ഥ­യി­ലാ­യി­ട്ടു തീർ­ന്നു: വിവിധ വ്യ­വ­സാ­യ­ങ്ങൾ­ക്കാ­യി മുതൽ ഇ­റ­ക്കീ­ട്ടു­ള്ള മു­ത­ലാ­ള­ന്മാർ­ക്കു ധനം അ­ള­വി­ല്ലാ­തെ മേൽ­ക്കു­മേൽ വർ­ദ്ധി­ക്കു­ക­യും, അ­തി­ന്നു വി­പ­രീ­ത­മാ­യി, ധ­ന­വർ­ദ്ധ­ന­യ്ക്കു കാ­ര­ണ­ഭൂ­ത­ന്മാ­രാ­യ തൊ­ഴി­ലാ­ളി­കൾ­ക്കും വേ­ല­ക്കാർ­ക്കും ദാ­രി­ദ്ര്യം, ക­ട­ച്ചു­മ­ത­ല, മു­ത­ലാ­യ ബാധകൾ ക്ര­മേ­ണ അ­ധി­ക­മ­ധി­ക­മാ­യി­ട്ടു­വ­രി­ക­യും­ചെ­യ്തു. ഇതിനെ കു­റേ­ക്കൂ­ടി വി­ശ­ദ­മാ­ക്കാം:- മു­ത­ലാ­ള­ന്മാർ ക­മ്പ­നി­യാ­യി­ട്ടു­ചേർ­ന്നു യ­ന്ത്ര­ശാ­ല­കൾ സ്ഥാ­പി­ച്ചു് ഓ­രോ­വ്യ­വ­സാ­യ­ങ്ങ­ളെ വലിയ ഏർ­പ്പാ­ടിൽ ന­ട­ത്തു­വാൻ തു­ട­ങ്ങി­യ­പ്പോൾ സ്വ­സ്വ­ഭ­വ­ന­ങ്ങ­ളി­ലും മ­റ്റു­മാ­യി പല വ്യ­വ­സാ­യ­ങ്ങ­ളേ­യും ചു­രു­ങ്ങി­യ മ­ട്ടിൽ ന­ട­ത്തി­പ്പോ­ന്നി­രു­ന്ന പലതരം തൊ­ഴി­ലാ­ളി­ക­ളു­ടെ ഉ­പ­ജീ­വ­ന­മാർ­ഗ്ഗം തീരെ അ­ട­ഞ്ഞ­കൂ­ട്ട­ത്തി­ലാ­യി. അ­പ്പോൾ ആ കൂ­ട്ടർ മേ­പ്പ­ടി മു­ത­ലാ­ള­ന്മാ­രു­ടെ യ­ന്ത്ര­ശാ­ല­ക­ളിൽ പോയി സ്വ­സ്വ­മ­നോ­ധർ­മ്മ­ങ്ങ­ളെ യാ­തൊ­ന്നും പ്ര­യോ­ഗി­ക്കു­വാൻ സാ­ധി­ക്കാ­തെ അ­ചേ­ത­ന­ങ്ങ­ളാ­യ യ­ന്ത്ര­ങ്ങ­ളെ­പ്പോ­ലെ­ത­ന്നെ ഓരോ വേലകൾ ചെ­യ്തു കൂ­ലി­വാ­ങ്ങി­ക്കു­ക എന്ന ശോ­ച­നീ­യാ­വ­സ്ഥ­യെ പ്രാ­പി­ക്കേ­ണ്ട­താ­യി­ട്ടു­വ­ന്നു. ഓരോ യ­ന്ത്ര­ശാ­ല­ക­ളി­ലും അ­നേ­കാ­യി­രം ജ­ന­ങ്ങൾ—ആ­ബാ­ല­വൃ­ദ്ധം സ്ത്രീ­ക­ളും പു­രു­ഷ­ന്മാ­രും—വേ­ല­ചെ­യ്തു­തു­ട­ങ്ങി. പ­ല­ത­ര­ത്തി­ലു­മു­ള്ള അ­സം­ഖ്യം സാ­ധ­ന­ങ്ങൾ അവ ഓ­രോ­ന്നിൽ­നി­ന്നും ഉ­ണ്ടാ­ക്ക­പ്പെ­ട്ടു. ഇ­വ­യെ­ക്കൊ­ണ്ടു ക­ച്ച­വ­ടം ന­ട­ത്തി­യ മു­ത­ലാ­ള­ന്മാ­രു­ടെ സ്വ­ത്തു ക്ര­മാ­തീ­ത­മാ­യി­ട്ടു വർ­ദ്ധി­ച്ചു. അ­പ്ര­കാ­ര­മു­ള്ള അ­തി­യാ­യ ലാ­ഭ­ത്തെ ഉ­ണ്ടാ­ക്കി­ക്കൊ­ടു­ത്ത വേ­ല­ക്കാർ­ക്കു ദി­വ­സ­വൃ­ത്തി­ക്കു വേ­ണ്ടു­ന്ന­തി­ന്നു പോലും മ­തി­യാ­കാ­ത്ത വി­ധ­ത്തി­ലു­ള്ള കൂ­ലി­മാ­ത്രം മു­ത­ലാ­ള­ന്മാർ കൊ­ടു­ത്തു­പോ­ന്നു. അ­തു­കാ­ര­ണം അവരിൽ ദാ­രി­ദ്ര്യം വർ­ദ്ധി­ച്ചു­വ­ന്നു. തൽ­ഫ­ല­മാ­യി­ട്ടു് അവരിൽ പലരും ക­ട­ത്തിൽ പെ­ടു­ക­യാൽ മു­ത­ലാ­ള­ന്മാർ­ക്കു കു­റെ­ക്കൂ­ടി അ­ടി­മ­പ്പെ­ട്ടു­വ­ശാ­യി. ഈ ഒ­ര­വ­സ്ഥ­യി­ലാ­ണു് സ­ഹ­കാ­രി­ത അ­ല്ലെ­ങ്കിൽ സ­ഹ­ക­ര­ണം എന്ന ത­ത്ത്വ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ എന്ന ഏർ­പ്പാ­ടു ജ­ന­ങ്ങ­ളു­ടെ ഇടയിൽ അ­ത്യാ­വ­ശ്യ­മാ­യി­ട്ടു തീർ­ന്ന­തു്.

യ­ന്ത്ര­ശാ­ല­കൾ സ്ഥാ­പി­ച്ചു ക­മ്പ­നി­യാ­യി ചേർ­ന്നു നാ­നാ­വ്യ­വ­സാ­യ­ങ്ങ­ളെ ന­ട­ത്തു­ക എന്ന സ­മ്പ്ര­ദാ­യം ആ­ദ്യ­മാ­യി­ട്ടു ന­ട­പ്പിൽ­വ­ന്ന­തു യൂ­റോ­പ്പു­രാ­ജ്യ­ത്താ­ക­യാൽ തൽ­സം­ബ­ന്ധ­മാ­യ മു­മ്പ­റ­ഞ്ഞ ദോ­ഷ­ങ്ങൾ ആ­ദ്യ­മാ­യി­ട്ടു ക­ണ്ടു­തു­ട­ങ്ങി­യ­തും അ­വ­യ്ക്കു പ­രി­ഹാ­ര­മാ­യി പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ ആ­ദ്യ­മാ­യി­ട്ടേർ­പ്പെ­ടു­ത്തി­യ­തും അ­വി­ട­ങ്ങ­ളിൽ­ത­ന്നെ­യാ­കു­ന്നു. എ­ന്നാൽ മു­മ്പ­റ­ഞ്ഞ സ­മ്പ്ര­ദാ­യ­ത്തി­ലു­ള്ള വ്യാ­വ­സാ­യി­ക­മാ­യ ഏർ­പ്പാ­ടു­കൾ ന­മ്മു­ടെ ഇ­ന്ത്യാ­രാ­ജ്യ­ത്തു ന­ട­പ്പാ­യി തു­ട­ങ്ങി­വ­രു­ന്ന­തേ­യു­ള്ളു. അ­ത­നു­സ­രി­ച്ചു ത­ജ്ജ­ന്യ­ങ്ങ­ളാ­യ ദോ­ഷ­ങ്ങ­ളും ക്ര­മേ­ണ കണ്ടു തു­ട­ങ്ങി­യ­പ്പോൾ ആ ദോ­ഷ­ങ്ങ­ളു­ടെ നി­വൃ­ത്തി­ക്കു­ള്ള മാർ­ഗ്ഗ­ങ്ങ­ളെ ക­ണ്ടു­പി­ടി­ക്കു­ന്ന­തി­ന്നു വി­ശേ­ഷാൽ ശ്രമം ചെ­യ്യേ­ണ്ട­താ­യി­ട്ടു വ­ന്നി­ല്ല. യൂ­റോ­പ്യ­ന്മാ­രെ അ­നു­ക­രി­ക്കു­ക മാ­ത്ര­മേ ആ കാ­ര്യ­ത്തിൽ വേ­ണ്ടി­വ­ന്നു­ള്ളു. ഇ­ന്ത്യാ­രാ­ജ്യ­ത്തു പല ദി­ക്കി­ലും പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ സ്ഥാ­പി­ച്ചു­തു­ട­ങ്ങി എ­ന്നർ­ത്ഥം. ഇ­പ്പോൾ ആ ഏർ­പ്പാ­ടു് ക്ര­മേ­ണ വർ­ദ്ധി­ച്ചു് ഇ­ന്ത്യ­യിൽ സർ­വ്വ­ത്ര വ്യാ­പി­ക്കു­ക എ­ന്ന­മ­ട്ടാ­യി­രി­ക്കു­ന്നു. എ­ന്നാൽ സ­ഹ­ക­ര­ണം എന്ന ത­ത്ത്വ­ത്തി­ന്റെ സാ­രാർ­ത്ഥം ഗ്ര­ഹി­ച്ചി­ട്ടു­ള്ള­വർ ഏ­റ്റ­വും ദുർ­ല്ല­ഭ­മാ­യി­രി­ക്കു­ന്ന­തി­നാൽ അതിനെ അ­ടി­സ്ഥാ­ന­മാ­ക്കി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള സം­ഘ­ങ്ങ­ളിൽ­നി­ന്നു വളരെ കു­റ­ച്ചു മാ­ത്രം ഫലമേ സി­ദ്ധി­ച്ചു­തു­ട­ങ്ങി­യി­ട്ടു­ള്ളു. എ­ങ്കി­ലും കാലം കൊ­ണ്ടു് ആ ന്യൂ­ന­ത ഇ­ല്ലാ­താ­കു­മെ­ന്നു നി­ശ്ച­യ­മാ­യി­ട്ടും വി­ചാ­രി­ക്കാം.

സ­ഹ­ക­ര­ണം എന്നു വെ­ച്ചാ­ലെ­ന്തു് ?

സ­ഹ­ക­ര­ണം—ഒ­ത്തൊ­രു­മി­ച്ചു പ്ര­വർ­ത്തി­ക്കൽ എ­ന്നാ­ണു് ഇ­തി­ന്റെ ശ­ബ്ദാർ­ത്ഥം: എ­ന്നു­വെ­ച്ചാൽ, ത­ങ്ങൾ­ക്കു പൊ­തു­വാ­യി­ട്ടു­ള്ള ചില ആ­വ­ശ്യ­ങ്ങ­ളെ നി­വർ­ത്തി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി കുറെ പേർ ഒ­ന്നി­ച്ചു ചേർ­ന്നു പ്ര­വർ­ത്തി­ക്കു­ക എ­ന്നർ­ത്ഥ­മാ­കു­ന്നു. ജ­ന­ങ്ങൾ അ­നു­ഭ­വി­ച്ചു­വ­രു­ന്ന ദാ­രി­ദ്ര്യ­ദുഃ­ഖ­ത്തി­ന്നു് ഒരു നി­വൃ­ത്തി­മാർ­ഗ്ഗം ക­ണ്ടു­പി­ടി­ക്കു­ന്ന­തി­ന്നു­ള്ള ഇ­ച്ഛ­യാ­ണു് സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ എന്ന ഏർ­പ്പാ­ടു് ഉ­ണ്ടാ­യി­ത്തീ­രു­ന്ന­തി­ന്നു­ള്ള മു­ഖ്യ­കാ­ര­ണം. അ­ങ്ങി­നെ ഒ­രേർ­പ്പാ­ടു ന­മ്മു­ടെ ഇടയിൽ, എ­ന്ന­ല്ലാ എല്ലാ മ­നു­ഷ്യ­രു­ടെ ഇ­ട­യി­ലും, ഏ­റ­ക്കു­റെ ന­ട­പ്പു­ണ്ടാ­യി­രു­ന്നു. എ­ന്നാൽ അതു യൂ­റോ­പ്യ­ന്മാ­രു­ടെ ഇടയിൽ ഇ­പ്പോൾ പ­ല­വ്യ­വ­സ്ഥ­ക­ളോ­ടു­കൂ­ടി ക്ര­മ­പ്പെ­ടു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള ഒരു സ്ഥാ­പ­ന­മാ­യി തീർ­ന്നി­ട്ടു­ള്ള­തി­നാൽ ഈ വി­ഷ­യ­ത്തിൽ വി­ദ­ഗ്ദ്ധ­ന്മാ­രാ­യ യൂ­റോ­പ്യ­ന്മാർ ‘സ­ഹ­ക­ര­ണം’ എ­ന്ന­തി­ന്നു് എ­ന്തെ­ല്ലാം വി­വ­ര­ണ­മാ­ണു് കൊ­ടു­ത്തി­ട്ടു­ള്ള­തു് എന്നു നോ­ക്കാം.

ഹോ­ളി­യോൿ എ­ന്നാൾ ഇ­ങ്ങി­നെ പ­റ­യു­ന്നു:- “ഏ­തെ­ങ്കി­ലും ഒ­രു­ദ്യ­മ­ത്തിൽ ഏർ­പ്പെ­ട്ടി­ട്ടു­ള്ള എ­ല്ലാ­വർ­ക്കും അതിൽ വ്യ­ത്യാ­സം­കൂ­ടാ­തെ പ­ങ്കു­കൊ­ള്ളു­ന്ന­തി­ന്നും അതിനെ നി­യ­ന്ത്രി­ക്കു­ന്ന­തി­ന്നും­വേ­ണ്ടി നിർ­ബ്ബ­ന്ധം­കൂ­ടാ­തെ സ്വ­മ­ന­സ്സാ­ലെ എ­ല്ലാ­വ­രും­കൂ­ടി ചേർ­ന്നു­നിൽ­ക്കു­ക എ­ന്ന­താ­ണു് സ­ഹ­ക­ര­ണം.” മി­സ്റ്റർ ഹെറിൿ എ­ന്നാ­ളു­ടെ അ­ഭി­പ്രാ­യ­പ്ര­കാ­രം സ­ഹ­ക­ര­ണം എ­ന്നു­വെ­ച്ചാൽ “ജ­ന­ങ്ങൾ സ്വ­മ­ന­സ്സാ­ലെ ഒ­ന്നി­ച്ചു ചേർ­ന്നു സ്വ­സ്വ­ശ­ക്തി­ക­ളേ­യോ സ്വ­ത്തു­ക്ക­ളേ­യോ അ­ല്ലെ­ങ്കിൽ ര­ണ്ടി­നേ­യു­മോ പ­ര­സ്പ­രം ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ക­യും അവയെ ത­ങ്ങൾ­ത­ന്നെ ഭ­രി­ക്കു­ക­യും അ­വ­യിൽ­നി­ന്നു­ണ്ടാ­കു­ന്ന ലാ­ഭ­ചേ­ത­ങ്ങ­ളെ അ­ന്യോ­ന്യം പ­ങ്കു­കൊ­ള്ളു­ക­യും ചെ­യ്യു­ന്ന ഒരു പ്ര­വൃ­ത്തി­വി­ശേ­ഷ­മാ­കു­ന്നു.”[1]

‘സ­ഹ­ക­ര­ണം’ എ­ന്ന­തി­നെ രണ്ടു ദശയിൽ നി­ന്നു നി­രൂ­പി­ക്കാ­വു­ന്ന­താ­ണു്. പ­ണ­ത്തി­ന്റേ­യോ എ­ന്തെ­ങ്കി­ലും സാ­ധ­ന­ങ്ങ­ളു­ടേ­യോ ആ­വ­ശ്യ­ങ്ങ­ളെ നി­വൃ­ത്തി­പ്പി­ക്കു­ന്ന­തി­ന്നു താൽ­ക്കാ­ലി­ക­മാ­യി­ട്ടു­ള്ള ഒരു മാർ­ഗ്ഗം എന്ന നി­ല­യിൽ അതിനെ വി­ചാ­രി­ക്കാം. അ­ല്ലെ­ങ്കിൽ ഇ­പ്പോ­ഴ­ത്തെ മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­ന്റെ സ്ഥി­തി­ക്കു മേലിൽ ഗ­ണ്യ­മാ­യ ഒരു മാ­റ്റം വ­രു­ത്തു­ന്ന­തി­ന്നു് ഒ­ര­ടി­സ്ഥാ­നം എന്ന നി­ല­യി­ലും അതിനെ വി­ചാ­രി­ക്കാം. ആദ്യം പറഞ്ഞ അ­വ­സ്ഥ­യിൽ അ­തി­ന്നു്, കുറെ പേർ ചേർ­ന്നു് ഒരു യോ­ഗ­മാ­യി­ട്ടു നി­ന്നു് ഒ­ത്തൊ­രു­മി­ച്ചു പ്ര­വർ­ത്തി­പ്പാ­നു­ള്ള ഒരു രീതി എ­ന്നർ­ത്ഥ­മാ­കു­ന്നു: ത­ങ്ങൾ­ക്കെ­ല്ലാ­വർ­ക്കു­മു­ള്ള­താ­യ ചില ആ­വ­ശ്യ­ങ്ങ­ളെ നി­വൃ­ത്തി­പ്പി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി കുറെ പേർ ചേർ­ന്നു് ഒ­ത്തൊ­രു­മി­ച്ചു പ്ര­വൃ­ത്തി ന­ട­ത്തു­ന്ന­തി­ന്നു­ള്ള ഒരു മാർ­ഗ്ഗം എ­ന്നർ­ത്ഥം. ഇ­പ്പോ­ഴ­ത്തെ മ­നു­ഷ്യ­സ­മു­ദാ­യ­ത്തി­ന്റെ വി­ഷ­മാ­വ­സ്ഥ­യെ—ധനികൻ ദ­രി­ദ്രൻ, എ­ജ­മാ­നൻ വേ­ല­ക്കാ­രൻ, ജന്മി കു­ടി­യാൻ, ഉ­യർ­ന്ന ജാ­തി­ക്കാ­രൻ താണ ജാ­തി­ക്കാ­രൻ എ­ന്നി­ങ്ങി­നെ പ­ല­പ്ര­കാ­ര­ത്തി­ലും കീ­ഴ്മേ­ലാ­യി­ട്ടി­രി­ക്കു­ന്ന (സ­മ­നി­ല­യി­ല­ല്ലാ­തെ­യി­രി­ക്കു­ന്ന) സ­മു­ദാ­യാ­വ­സ്ഥ­യെ—ക­ഴി­യു­ന്ന­തും സ­മ­നി­ല­യി­ലാ­ക്കി­ക്കൊ­ണ്ടു­വ­രു­വാൻ ശ്ര­മി­ച്ചു­കൊ­ണ്ടു്, അ­ല്ലെ­ങ്കിൽ അ­തു­കൊ­ണ്ടു­ള്ള ദോ­ഷ­ത്തെ ക­ഴി­യു­ന്ന­തും ഇ­ല്ലാ­താ­ക്കി­ക്കൊ­ണ്ടു്, ഒരു പ­രി­ഷ്കൃ­ത­മ­ട്ടിൽ മ­നു­ഷ്യ­സ­മു­ദാ­യ­ത്തെ ഉ­ട­ച്ചു­വാർ­ക്കു­ന്ന­തി­ന്നു് അ­ടി­സ്ഥാ­ന­മാ­യ ഒരു ത­ത്ത്വം എ­ന്നാ­ണു് ര­ണ്ടാ­മ­ത്തെ ദശയിൽ അ­തി­ന്നു ക­ല്പി­ക്കാ­വു­ന്ന അർ­ത്ഥം.[2]

സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ മൂ­ല­ത­ത്ത്വ­ങ്ങൾ
വി­വ­ര­ണം

സ­ഹ­ക­ര­ണ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി ഏർ­പ്പെ­ടു­ത്ത­പ്പെ­ട്ടി­ട്ടു­ള്ള സംഘം, അ­താ­യ­തു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം, എ­ന്ന­തി­ന്നു് എ­ന്തൊ­രു വി­വ­ര­ണ­മാ­ണു വി­ദ­ഗ്ദ്ധ­ന്മാ­രിൽ തന്നെ ചിലർ കൊ­ടു­ത്തി­ട്ടു­ള്ള­തു് എ­ന്നു് ഇനി നോ­ക്കാം. മി­സ്റ്റർ ഫെ (Mr. Fay) എ­ന്നാൾ ഇ­ങ്ങി­നെ പ­റ­യു­ന്നു:- “പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം എ­ന്ന­തു കൂ­ട്ടാ­യി­ട്ടൊ­രു വ്യാ­പാ­രം ന­ട­ത്തു­ന്ന­തി­ന്നാ­യി­ട്ടു­ള്ള ഒരു യോ­ഗ­മാ­കു­ന്നു. നിർ­ദ്ധ­ന­ന്മാ­രിൽ­നി­ന്നാ­ണു് അ­തു­ത്ഭ­വി­ച്ചി­ട്ടു­ള്ള­തു്. എ­പ്പോ­ഴും സ്വാർ­ത്ഥ­ര­ഹി­ത­മാ­യ ഭാ­വ­ത്തോ­ടു­കൂ­ടി­യും, അതിലെ ഒരംഗം എന്ന നി­ല­യിൽ സ്വ­കൃ­ത്യ­ങ്ങ­ളെ നി­റ­വേ­റ്റു­വാൻ ഒ­രു­ങ്ങി­യി­ട്ടു­ള്ള ഓ­രോ­രു­ത്തർ­ക്കും ആ യോ­ഗ­ത്തെ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തി­ന്റെ അ­വ­സ്ഥ­പോ­ലെ­യു­ള്ള മെ­ച്ചം നേ­ട­ത്ത­ക്ക­വി­ധ­ത്തി­ലും ആണു് അതു് ന­ട­ത്ത­പ്പെ­ടു­ന്ന­തു്.” വേ­റൊ­രാൾ താഴെ പ­റ­യും­പ്ര­കാ­രം പ­റ­യു­ന്നു:- “പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം എ­ന്നു­വെ­ച്ചാൽ എ­ല്ലാ­വർ­ക്കും സ­മാ­വ­കാ­ശം എന്ന ത­ത്ത്വ­ത്തെ അ­നു­സ­രി­ച്ചു­കൊ­ണ്ടു സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഒരു യോ­ഗ­മാ­കു­ന്നു. അതിലെ അം­ഗ­ങ്ങ­ളു­ടെ സം­ഖ്യ­ക്കു കൢപ്ത­മി­ല്ല. കേവലം സ്വ­സ­ഹാ­യം­കൊ­ണ്ടു മാ­ത്ര­മോ അ­ല്ലെ­ങ്കിൽ ഗ­വർ­മ്മേ­ണ്ടി­ന്റെ താ­ങ്ങ­ലോ­ടു കൂടിയ സ്വ­സ­ഹാ­യം­കൊ­ണ്ടോ ത­ങ്ങ­ളു­ടെ ധ­ന­സ്ഥി­തി­യെ ന­ന്നാ­ക്കു­ന്ന­തി­ന്നും അ­ല്ലെ­ങ്കിൽ തങ്ങൾ ചെ­യ്തു­വ­രു­ന്ന തൊ­ഴി­ലു­ക­ളെ നല്ല സ്ഥി­തി­യിൽ കൊ­ണ്ടു­വ­രു­ന്ന­തി­ന്നും വേ­ണ്ടി കുറെ പേർ ഒ­ത്തു­ചേർ­ന്നു് ഏർ­പ്പെ­ടു­ത്തു­ന്ന ഒരു സം­ഘ­മാ­കു­ന്നു. എ­ന്നാൽ ഈ ഏർ­പ്പാ­ടിൽ മു­ഖ്യ­മാ­യി­ട്ടി­ങ്ങി­നെ ഒരു നി­ശ്ച­യ­മു­ണ്ടു്. കൂ­ട്ടാ­യി പ്ര­വൃ­ത്തി ന­ട­ത്തി­യി­ട്ടു­ണ്ടാ­കു­ന്ന അതിലെ ലാഭം മു­ഴു­വ­നും അതിലെ എല്ലാ അം­ഗ­ങ്ങൾ­ക്കും, ഓ­രോ­രു­ത്ത­രും ആ വ്യാ­പാ­ര­ത്തിൽ പ­ങ്കു­കൊ­ണ്ടി­ട്ടു­ള്ള തോ­ത­നു­സ­രി­ച്ചു്, വീ­തം­വെ­ച്ചു കൊ­ടു­ക്കേ­ണ്ട­താ­കു­ന്നു. അ­ല്ലാ­തെ പ­ണ­മി­റ­ക്കി­യി­ട്ടു­ള്ള തോ­ത­നു­സ­രി­ച്ച­ല്ല.”

വേ­റൊ­രാൾ:- “കൂ­ട്ടു­ട­മ­സ്ഥ­ത­യോ­ടു­കൂ­ടി­യ ഒരു പൊ­തു­സ്വ­ത്തി­ന്റെ കൂ­ട്ടു­ഭ­ര­ണം എന്ന വ­ഴി­ക്കു ത­ങ്ങ­ളു­ടെ സാ­മു­ദാ­യി­ക­മാ­യും സാ­മ്പ­ത്തി­ക­മാ­യു­മു­ള്ള സ്ഥി­തി­ക്കു് ഉൽ­ക്കർ­ഷ­മു­ണ്ടാ­ക്കി­ത്തീർ­ക്കേ­ണ­മെ­ന്ന ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി കു­റെ­പേർ സ്വ­മ­ന­സ്സാ­ലെ ഒ­ത്തു­ചേർ­ന്നു് ഏർ­പ്പെ­ടു­ത്തു­ന്ന­താ­യ ഒരു യോ­ഗ­മാ­ണു് സ­ഹ­ക­ര­ണ­സം­ഘം അ­ല്ലെ­ങ്കിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം.”

സ­ഹ­ക­ര­ണ­സം­ഘം എ­ന്നു­വെ­ച്ചാ­ലെ­ന്താ­ണെ­ന്നു മുൻ­കാ­ണി­ച്ച വി­വ­ര­ണ­ങ്ങ­ളെ­ക്കൊ­ണ്ടു് ഒ­ട്ടേ­റെ സ്പ­ഷ്ട­മാ­കു­ന്നു­ണ്ട­ല്ലോ. ദാ­രി­ദ്ര്യ­ദുഃ­ഖ­വും ആ ദുഃ­ഖ­ത്തിൽ­നി­ന്നു നി­വൃ­ത്തി സ­മ്പാ­ദി­പ്പാ­നു­ള്ള ഇ­ച്ഛ­യും ആണു് അ­ങ്ങി­നെ ഒ­രേർ­പ്പാ­ടു് ആ­ദ്യ­മാ­യി­ട്ടു­ണ്ടാ­കു­ന്ന­തി­നു­ള്ള മു­ഖ്യ­കാ­ര­ണ­മെ­ന്നു മു­മ്പു പ­റ­ഞ്ഞു­വ­ല്ലോ. കൂ­ടി­ച്ചേർ­ന്നു് ഒരു യോ­ഗ­മാ­യി­ട്ടു നിൽ­ക്കു­വാൻ ഒരു സം­ഘ­ത്തി­ലെ അം­ഗ­ങ്ങ­ളെ മു­ഖ്യ­മാ­യി­ട്ടു പ്രേ­രി­പ്പി­ച്ചി­ട്ടു­ള്ള­തും ദാ­രി­ദ്ര്യം­ത­ന്നെ­യാ­കു­ന്നു. അ­ങ്ങി­നെ­യു­ള്ള­വ­രു­ടെ ഇടയിൽ പണം വളരെ കു­റ­വാ­യി­രി­ക്കു­ന്ന­തി­നാൽ അ­വ­രു­ടെ യോ­ഗ­ത്തി­ന്റെ അ­ടി­സ്ഥാ­നം പ­ണ­മാ­കു­വാൻ പാ­ടി­ല്ല എ­ന്ന­തു തീർ­ച്ച­ത­ന്നെ. കേവലം മ­നു­ഷ്യൻ എന്ന നി­ല­യിൽ മാ­ത്രം പലരും കൂ­ടി­ച്ചേർ­ന്നു­നി­ന്നു പ്ര­വർ­ത്തി­ക്കു­ക എ­ന്നൊ­ര­ടി­സ്ഥാ­ന­മേ ആ യോ­ഗ­ത്തി­ന്നു­ള്ളു. അ­തു­ഹേ­തു­വാ­യി­ട്ടു പ­ണ­ക്കാർ എന്ന നി­ല­യി­ല­ല്ലാ­തെ കേവലം മ­നു­ഷ്യ­വ്യ­ക്തി­കൾ എന്ന നി­ല­യിൽ മാ­ത്ര­മാ­ണു ജ­ന­ങ്ങൾ അ­ങ്ങി­നെ­യു­ള്ള ഒരു സം­ഘ­ത്തിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേ­രു­ന്ന­തു്. സ­ഹ­ക­ര­ണ­ത്തെ സം­ബ­ന്ധി­ച്ചു് ഒ­ന്നാ­മ­താ­യി­ട്ട­റി­യേ­ണ്ട സംഗതി ഇ­താ­കു­ന്നു. ത­ത്സം­ബ­ന്ധ­മാ­യി­ട്ട­റി­യേ­ണ്ട­താ­യ ര­ണ്ടാ­മ­ത്തെ സംഗതി ആ­ദ്യ­ത്തേ­തിൽ­നി­ന്നു­ത­ന്നെ സി­ദ്ധ­മാ­കു­ന്നു­ണ്ടു്. എ­ന്തെ­ന്നാൽ, ത­ങ്ങൾ­ക്കു പൊ­തു­വെ­യു­ള്ള ഒ­രാ­വ­ശ്യ­ത്തെ നി­റ­വേ­റ്റു­ന്ന­തി­ന്നാ­യി കുറെ പേർ യോ­ഗ­മാ­യി­ട്ടു ചേർ­ന്നു നിൽ­ക്കു­മ്പോൾ ആ കാ­ര്യ­ത്തിൽ ആ യോ­ഗ­ത്തി­ലെ അം­ഗ­ങ്ങൾ­ക്കു ത­മ്മിൽ വ്യ­ത്യാ­സം യാ­തൊ­ന്നു­മു­ണ്ടാ­വാൻ പാ­ടി­ല്ല. എ­ല്ലാ­വ­രും സ­മ­നി­ല­യിൽ സ­മാ­വ­കാ­ശ­ത്തിൽ യോ­ജി­ച്ചു നിൽ­ക്കേ­ണ്ട­താ­കു­ന്നു. പി­ന്നെ, കുറെ പേർ കൂ­ടി­ച്ചേർ­ന്നു് ഒരു സം­ഘ­മാ­യി­ട്ടു നിൽ­ക്കു­ക എ­ന്ന­തു നിർ­ബ്ബ­ന്ധം­കൂ­ടാ­തെ സ്വ­സ്വ­മ­ന­സ്സാ­ലെ വേ­ണ്ട­താ­കു­ന്നു­വെ­ന്ന­താ­ണു് മൂ­ന്നാ­മ­താ­യി­ട്ട­റി­യേ­ണ്ട സംഗതി. നാ­ലാ­മ­തു്, ഒരു സം­ഘ­ത്തിൽ പെ­ട്ട­വ­രു­ടെ മാ­ത്രം ധ­ന­സ്ഥി­തി­യെ ന­ന്നാ­ക്കു­ന്ന­തി­ന്നു­വേ­ണ്ടി­യാ­ണു ജ­ന­ങ്ങൾ അതിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേ­രു­ന്ന­തു് എന്നു ധ­രി­ക്കേ­ണ്ട­താ­കു­ന്നു.

മുൻ­വി­വ­ര­ണം കൊ­ണ്ടു വ­ന്നു­കൂ­ടി­യ അർ­ത്ഥം

എ­ല്ലാ­റ്റി­ന്നും പുറമെ സ­ഹ­ക­ര­ണം എ­ന്ന­തു് ഒരു നി­യ­ത­രീ­തി­യിൽ ക്ര­മ­പ്പെ­ടു­ത്തി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഒ­രേർ­പ്പാ­ടാ­ണു് എന്നു ന­ല്ല­വ­ണ്ണം ഓർ­ക്കേ­ണ്ട­താ­കു­ന്നു. നിർ­ബ്ബ­ന്ധം­കൂ­ടാ­തെ സ്വ­യ­മേ­വ യോ­ഗം­കൂ­ടി കാ­ര്യ­ങ്ങൾ ചി­ട്ട­യിൽ ന­ട­ത്തു­ക എന്ന ഈ സ­മ്പ്ര­ദാ­യം മാ­ത്ര­മാ­ണു് നിർ­ദ്ധ­ന­ന്മാർ­ക്കു് ഏ­റ്റ­വു­മ­ധി­കം യോ­ജി­ക്കു­ന്ന­തു് എ­ന്നു് അ­നു­ഭ­വം­കൊ­ണ്ടു ക­ണ്ടി­രി­ക്കു­ന്നു. ഇ­തു­വ­രെ പ­റ­ഞ്ഞ­തിൽ നി­ന്നു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം എ­ന്ന­തി­ന്റെ ആ­ക­പ്പാ­ടെ വ­ന്നു­കൂ­ടി­യ അർ­ത്ഥം താഴെ പ­റ­യു­ന്നു:

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം എ­ന്ന­തു് ഒരു നി­യ­ത­രീ­തി­യിൽ ക്ര­മ­പ്പെ­ടു­ത്തി­യി­ട്ടു­ള്ള ഒരു സ്ഥാ­പ­ന­മാ­കു­ന്നു. അതിൽ ജ­ന­ങ്ങൾ മ­നു­ഷ്യ­വ്യ­ക്തി­കൾ എന്ന നി­ല­യിൽ മാ­ത്രം സ്വ­സ്വ­മ­ന­സ്സാ­ലെ ഒരു യോ­ഗ­മാ­യി­ട്ടു ചേർ­ന്നു നിൽ­ക്കു­ന്നു. അതിലെ എല്ലാ അം­ഗ­ങ്ങൾ­ക്കു­മു­ള്ള അ­വ­കാ­ശ­വും അ­ധി­കാ­ര­വും സ­മ­മാ­കു­ന്നു. അതിലെ അം­ഗ­ങ്ങ­ളു­ടെ മാ­ത്രം ധ­ന­സ്ഥി­തി­യെ പു­ഷ്ടി­പ്പെ­ടു­ത്തു­ക എ­ന്ന­താ­ണു് ആ സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശം.

അ­തി­യാ­യി­ട്ടു­ള്ള ദാ­രി­ദ്ര്യം­കൊ­ണ്ടു നി­വൃ­ത്തി­യി­ല്ലാ­തെ വന്ന ഘ­ട്ട­ത്തി­ലാ­ണു്—അ­തി­ന്നു വല്ല നി­വൃ­ത്തി­മാർ­ഗ്ഗ­വും ക­ണ്ടു­പി­ടി­ക്കാ­തെ ഗ­ത്യ­ന്ത­ര­മി­ല്ലെ­ന്നു ക­ണ്ട­പ്പോ­ഴാ­ണു്—ഈ വി­ഷ­യ­ത്തെ­പ്പ­റ്റി ഗൗ­ര­വ­മാ­യി­ട്ടു­ള്ള ആലോചന ജ­ന­ങ്ങ­ളു­ടെ ഇടയിൽ ഉ­ണ്ടാ­യി­ത്തു­ട­ങ്ങി­യ­തു്. എ­ന്നാൽ ഈ ഒ­രേർ­പ്പാ­ടു് ഒട്ടു പു­ഷ്ടി­യെ പ്രാ­പി­ച്ച­പ്പോൾ സ­ഹ­ക­ര­ണം എന്ന ത­ത്ത്വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു­ള്ള പ്ര­യോ­ഗ­ങ്ങൾ സ­ഫ­ല­മാ­കു­ന്ന­തി­ന്നു ദാ­രി­ദ്ര്യം എ­ന്ന­വ­സ്ഥ അ­വ­ശ്യ­മു­ണ്ടാ­യി­രി­ക്കേ­ണ­മെ­ന്നി­ല്ല എന്നു ക്ര­മേ­ണ മ­ന­സ്സി­ലാ­യി­ത്തു­ട­ങ്ങി. ദാ­രി­ദ്ര്യം അ­തി­ലേ­ക്കു് ഒരു പ്രേ­ര­ണ­ത­ന്നെ­യാ­ണു്. ദ­രി­ദ്ര­ന്മ­രാ­യ­വ­രു­ടെ സ്ഥി­തി­യെ ഭേ­ദ­പ്പെ­ടു­ത്തു­ന്ന­തി­ന്നു സ­ഹ­ക­ര­ണം എ­ന്ന­തൊ­ന്ന­ല്ലാ­തെ വേറെ വ­ഴി­യി­ല്ല­താ­നും. എ­ന്നാൽ ആ ഏർ­പ്പാ­ടു­കൊ­ണ്ടു­ള്ള ഗുണം കേവലം ദ­രി­ദ്ര­ന്മാ­രാ­യി­ട്ടു­ള്ള­വർ­ക്കു മാ­ത്ര­മ­ല്ല സി­ദ്ധി­ക്ക­പ്പെ­ടു­ന്നു­ള്ളു. ഒരു സം­ഘ­ത്തിൽ പെ­ട്ടി­ട്ടു­ള്ള എ­ല്ലാ­വർ­ക്കും പ­ര­ക്കെ സം­ബ­ന്ധി­ക്കു­ന്ന­താ­യ എ­ന്തെ­ങ്കി­ലും ഒരു ലാ­ഭ­കാ­ര്യം ഉ­ണ്ടാ­യി­രി­ക്ക­ണം. എ­ന്നാ­ലേ സ­ഹ­ക­ര­ണം സ­ഫ­ല­മാ­വു­ക­യു­ള്ളു. സ്ഥി­ര­മാ­യി­ട്ടു­ള്ള ഫലം സി­ദ്ധി­ക്കേ­ണ­മെ­ങ്കിൽ അ­പ്ര­കാ­ര­മു­ള്ള ഒരു ലാ­ഭ­കാ­ര്യം (പൊ­തു­വെ­യു­ള്ള ഒ­രാ­വ­ശ്യം) ഉ­ണ്ടു് എ­ന്നു് അ­വർ­ക്കെ­ല്ലാ­വർ­ക്കും ഒ­ന്നു­പോ­ലെ പൂർ­ണ്ണ­മാ­യി­ട്ടു ബോ­ദ്ധ്യ­പ്പെ­ടു­ക­യും വേണം. പ­ര­ക്കെ ബോ­ദ്ധ്യ­മാ­യി­ട്ടു­ള്ള ഒ­രാ­വ­ശ്യം തന്നെ ഒ­ത്തൊ­രു­മി­ച്ചു­ള്ള പ്ര­യ­ത്ന­ത്തി­ന്നു് ഒ­ര­വ­സ­രം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്നു. അ­ങ്ങി­നെ­യെ­ല്ലാ­മാ­ണെ­ങ്കി­ലും ഒ­ത്തൊ­രു­മി­ച്ചു പ്ര­വർ­ത്തി­പ്പാ­നു­ള്ള വാ­സ­ന­യി­ല്ലാ­ത്ത­വർ­ക്കു് അ­തു­കൊ­ണ്ടു പ­റ­യ­ത്ത­ക്ക ഫ­ല­മൊ­ന്നും സി­ദ്ധി­ക്കു­ന്ന­ത­ല്ല. കൃ­ഷി­പ്പ­ണി കൂ­ട്ടാ­യി­ട്ടു ന­ട­ത്തു­ക എ­ന്ന­തു സ­ഫ­ല­മാ­ക­ണ­മെ­ങ്കിൽ ഒ­ത്തൊ­രു­മി­ച്ചു പ്ര­യ­ത്നി­പ്പാ­നു­ള്ള ശീലം കൃ­ഷി­ക്കാർ­ക്കു­ണ്ടാ­യി­രി­ക്ക­ണം. എ­ന്നു­വെ­ച്ചാൽ, പൊ­തു­വാ­യി­ട്ടു­ള്ള ഒരു ലാ­ഭ­കാ­ര്യ­ത്തി­ന്നാ­യി­ക്കൊ­ണ്ടു് ഒരു കൂ­ട്ടം ജ­ന­ങ്ങൾ­ക്കു് ഒ­ത്തൊ­രു­മി­ച്ചു പ്ര­വർ­ത്തി­പ്പാൻ ക­ഴി­യ­ത്ത­ക്ക­വ­ണ്ണം സ്വാ­ഭി­പ്രാ­യ­ങ്ങ­ളേ­യും സ്വാർ­ത്ഥ­ലാ­ഭ­ങ്ങ­ളേ­യും ഉ­പേ­ക്ഷി­പ്പാ­നു­ള്ള മ­ന­സ്സും ഇ­ച്ഛ­യും അവരിൽ ഓ­രോ­രു­ത്തർ­ക്കും ഉ­ണ്ടാ­യി­രി­ക്ക­ണം എ­ന്നർ­ത്ഥം. ഇ­പ്ര­കാ­ര­മു­ള്ള ഒരു മ­ന­സ്ഥി­തി ക്ര­മേ­ണ വർ­ദ്ധി­ച്ചു് ഉൽ­ക്കർ­ഷ­ത്തെ പ്രാ­പി­ക്കു­മ്പോൾ മ­നു­ഷ്യർ­ക്കു സ്വ­സ­മു­ദാ­യ­സ്നേ­ഹ­വും സ്വ­രാ­ജ്യ­സ്നേ­ഹ­വും അ­തി­യാ­യി­ട്ടു­ണ്ടാ­കു­ന്ന­താ­ണു്. വേ­ണ്ടി­വ­ന്നാൽ മ­ഹ­ത്താ­യ ത്യാ­ഗ­ത്തി­ന്നു­കൂ­ടി അവർ ഒ­രു­ങ്ങു­ന്ന­തി­ന്നു് അതൊരു വ­ഴി­യാ­യി­ട്ടു തീ­രു­ന്നു. ഒരു യോ­ഗ­മാ­യി­ട്ടു ചേർ­ന്നു­നി­ന്നു പ്ര­വർ­ത്തി­പ്പാ­നു­ള്ള വാസന യൂ­റോ­പ്യ­ന്മാർ­ക്കു­ണ്ടു് എ­ന്ന­തു തർ­ക്ക­മ­റ്റ സം­ഗ­തി­യാ­കു­ന്നു. അ­തി­ല്ലെ­ങ്കിൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു് അ­വ­രു­ടെ ഇടയിൽ ഇത്ര ദീർ­ഘ­കാ­ലം നി­ല­നിൽ­ക്കു­ക­യി­ല്ലാ­യി­രു­ന്നു.

സ­ഹ­ക­ര­ണം സ­ദാ­ചാ­ര­ത്തെ വർ­ദ്ധി­പ്പി­ക്കു­ന്നു

ഒരു ദേ­ശ­ത്തു­ള്ള­വർ­ക്കു പ­ര­ക്കെ സം­ബ­ന്ധി­ക്കു­ന്ന­താ­യ ഒ­രാ­വ­ശ്യം ഉ­ണ്ടു് എ­ന്നും അതു ത­ദ്ദേ­ശീ­യ­ന്മാർ­ക്കെ­ല്ലാ­വർ­ക്കും ബോ­ദ്ധ്യ­മാ­യി­ട്ടു­ണ്ടു് എ­ന്നും വി­ചാ­രി­ക്കു­ക. ആ ആ­വ­ശ്യ­ത്തെ നി­റ­വേ­റ്റു­ന്ന­തി­ന്നു­വേ­ണ്ടി പ്ര­യ­ത്നി­ക്കു­വാൻ അ­വ­രെ­ല്ലാ­വ­രും ഒ­രു­ക്ക­മാ­ണു് എ­ന്നും വെ­ക്കു­ക. ഈ ഘ­ട്ട­ത്തിൽ കാ­ര്യം ഫ­ല­വ­ത്താ­കു­ന്ന­തി­ന്നു സ­ഹ­ക­ര­ണം എന്ന ഒരു മാർ­ഗ്ഗം മാ­ത്ര­മേ ഉള്ളു. സ­ഹ­ക­ര­ണം എ­ന്ന­തു ക്ര­മ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഒരു സ്ഥാ­പ­ന­മാ­കു­ന്നു. അ­ല്ലെ­ങ്കിൽ കാ­ര്യ­നിർ­വ്വ­ണ­ത്തി­ന്നു­ള്ള ഒരു രീതി മാ­ത്ര­മാ­കു­ന്നു. അതിനെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു് എ­ല്ലാ­വർ­ക്കും ഇ­ഷ്ടം­പോ­ലെ അ­വ­ര­വ­രു­ടെ ഓരോ ആ­വ­ശ്യ­ങ്ങ­ളെ നി­റ­വേ­റ്റു­ന്ന­തി­ന്നു വേ­ണ്ട­തെ­ല്ലാം പ്ര­വർ­ത്തി­ക്കാ­വു­ന്ന­താ­ണു്. എ­ന്നാൽ സ­ഹ­ക­ര­ണം എ­ന്ന­തി­ന്നു് ഇ­തി­ലും വളരെ അധികം അർ­ത്ഥം ക­ല്പി­ക്കു­ന്ന­വർ പലരും ഉ­ണ്ടു്. എ­ന്തെ­ന്നാൽ, ഈ ഏർ­പ്പാ­ടിൽ കാ­ര്യ­സി­ദ്ധി­ക്കു­ള്ള മുഖ്യ അം­ശ­ങ്ങൾ ഉൽ­കൃ­ഷ്ട­സ്വ­ഭാ­വ­ഗു­ണ­ങ്ങ­ളാ­യി­ട്ടാ­ണു് വ­ന്നു­കൂ­ടു­ന്ന­തു്. പൊ­തു­വാ­യി­ട്ടു­ള്ള ഒ­രാ­വ­ശ്യ­ത്തെ നി­വൃ­ത്തി­ക്കു­ന്ന­തി­ന്നാ­യി സ­മ­നി­ല­യിൽ പലരും ഒ­ന്നി­ച്ചു ചേർ­ന്നു് ഒരു യോ­ഗ­മാ­യി­ട്ടു നിൽ­ക്കു­ക എന്ന സം­ഗ­തി­ത­ന്നെ സ്വാർ­ത്ഥ­രാ­ഹി­ത്യം എന്ന ഉൽ­ക്കൃ­ഷ്ട­സ്വ­ഭാ­വ­ഗു­ണ­ത്തെ വർ­ദ്ധി­പ്പി­ക്കു­ന്ന­തി­ന്നു­ള്ള അ­വ­സ­ര­ത്തെ ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്നു. അ­തി­നാൽ ശ്ര­ദ്ധാ­പൂർ­വ്വം ഒരു വ്ര­ത­മാ­യി­ട്ട­നു­ഷ്ഠി­ക്ക­ത്ത­ക്ക­താ­യി­ട്ട­തി­നെ പലരും വി­ചാ­രി­ക്കു­ന്നു. എ­ന്നാ­ലും കാ­ര്യ­നിർ­വ്വ­ഹ­ണ­ത്തി­നു­ള്ള ഒരു പ്ര­വൃ­ത്തി­വി­ശേ­ഷം എ­ന്ന­ല്ലാ­തെ അ­തി­ന്നു യ­ഥാർ­ത്ഥ­ത്തിൽ കൂ­ടു­ത­ലാ­യി­ട്ടൊ­രർ­ത്ഥ­മു­ണ്ടു് എന്നു പി­ന്നേ­യും വ­രു­ന്നി­ല്ല. എ­ന്നാൽ എ­ല്ലാ­വ­രു­ടേ­യും—ത­ങ്ങ­ളു­ടേ­യും ഉൾ­പ്പെ­ടെ—ന­ന്മ­ക്കു­വേ­ണ്ടി സ്വാർ­ത്ഥ­ര­ഹി­ത­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു നല്ല മെ­ച്ചം അ­തു­ണ്ടാ­ക്കി­ത്തീർ­ക്കു­ന്നു­വെ­ന്നു­ള്ള ഒരു വി­ശി­ഷ്ട­ഗു­ണം അ­തി­ന്നു­ണ്ടു്. പ­ച്ച­യാ­യി­ട്ടു പ­റ­യു­ക­യാ­ണെ­ങ്കിൽ, സത്യം മു­ത­ലാ­യ ഉൽ­കൃ­ഷ്ട­സ്വ­ഭാ­വ­ഗു­ണ­ങ്ങ­ളോ­ടു­കൂ­ടി പെ­രു­മാ­റു­ന്ന­താ­ണു് ലാഭം എന്നു സ­ഹ­ക­ര­ണം നമ്മെ ന­ല്ല­വ­ണ്ണം പ­ഠി­പ്പി­ക്കു­ന്നു­ണ്ടു്. അ­തു­കാ­ര­ണം അതു് ആ വക ഉൽ­കൃ­ഷ്ട­ഗു­ണ­ങ്ങ­ളെ വർ­ദ്ധി­പ്പി­ക്കു­ന്ന­തി­ന്നു നി­ശ്ച­യ­മാ­യും ഒരു വലിയ പ്രേ­ര­ക­ശ­ക്തി­യാ­യി­ട്ടു തീ­രു­ന്നു. തന്റെ കൂ­ട്ടാ­ളി­ക­ളേ­ക്കാൾ ത­നി­ക്കു് അധികം മെ­ച്ചം നേടുക എ­ന്ന­തി­ന്നു പകരം താൻ മ­റ്റു­ള്ള­വ­രെ സ­ഹാ­യി­ക്കു­ക എ­ന്ന­താ­യി­രി­ക്ക­ണം ഒരു സം­ഘ­ത്തി­ലു­ള്ള ഓരോ അം­ഗ­ത്തി­ന്റേ­യും ഉ­ദ്ദേ­ശം. മ­റ്റു­ള്ള­വർ അ­വ­രു­ടെ മു­റ­യ്ക്കു ത­ന്നേ­യും സ­ഹാ­യി­ക്കു­മെ­ന്നും ആ വ­ഴി­ക്കു തന്റെ ആ­വ­ശ്യം അധികം ഉ­റ­പ്പോ­ടു­കൂ­ടി നി­വൃ­ത്തി­ക്കു­വാൻ സാ­ധി­ക്കു­മെ­ന്നും ഉള്ള ദൃ­ഢ­വി­ശ്വാ­സം അ­തോ­ടു­കൂ­ടി­ത­ന്നെ ഓ­രോ­രു­ത്തർ­ക്കു­മു­ണ്ടാ­യി­രി­ക്കു­ക­യും വേണം.

സം­ഘ­സ്ഥാ­പ­ന­ത്തി­ന്നു­വേ­ണ്ട ചില വ്യ­വ­സ്ഥ­കൾ

ഒരു സം­ഘ­ത്തിൽ­പെ­ട്ട എല്ലാ അം­ഗ­ങ്ങൾ­ക്കും പൊ­തു­വേ ആ­വ­ശ്യ­മു­ള്ള ഒരു കാ­ര്യ­ത്തി­ന്റെ സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു് അവരിൽ ഓ­രോ­രു­ത്ത­രും എ­ല്ലാ­വർ­ക്കു­വേ­ണ്ടി­യും എ­ല്ലാ­വ­രും ഓ­രോ­രു­ത്തർ­ക്കു­വേ­ണ്ടി പ്ര­യ­ത്നി­ക്ക­ണം എ­ന്ന­താ­ണു സ­ഹ­ക­ര­ണം എ­ന്ന­തി­ന്റെ സാ­രാർ­ത്ഥം. അ­വ­ന­വ­ന്റെ കൃ­ത്യ­ത്തെ ശ­രി­യാ­യി­ട്ടു ചെ­യ്യു­മ്പോൾ എ­ല്ലാ­വ­രും അ­തു­പോ­ലെ­ത­ന്നെ സ്വ­സ്വ­കൃ­ത്യ­ങ്ങ­ളെ ശ­രി­യാ­യി­ട്ടു ചെ­യ്യു­മെ­ന്ന ഒരു ഉ­റ­പ്പു് ഉ­ണ്ടാ­കു­ന്ന­തു ന­ല്ല­താ­യി­രി­ക്കും എ­ന്നു് ഓ­രോ­രു­ത്തർ­ക്കും തോ­ന്നു­ന്ന­തു് ഒ­ട്ടും­ത­ന്നെ സ്വ­ഭാ­വ­വി­രു­ദ്ധ­മാ­യി­ട്ടു­ള്ള­ത­ല്ല­ല്ലൊ. അ­തി­ന്നു് ആ സം­ഘ­ത്തിൽ­പെ­ട്ട എ­ല്ലാ­വർ­ക്കും ഒ­ന്നു­പോ­ലെ ബാ­ധ­ക­മാ­ക­ത്ത­ക്ക­വി­ധ­ത്തിൽ നി­യ­മാ­നു­സ­ര­ണ­മു­ള്ള ഒരു ക­രാ­റു് ഉ­ണ്ടാ­യി­രി­ക്കു­ക­യും അ­തു­പ്ര­കാ­രം ന­ട­ക്കു­വാൻ എ­ല്ലാ­വ­രും സ­മ്മ­തി­ക്കു­ക­യും വേണം. സ­ഹ­ക­ര­ണ­സം­ഘം എ­ന്ന­തു കാ­ര്യ­നിർ­വ്വ­ഹ­ണ­ത്തി­ന്നാ­യി­ട്ടു്—ഏ­തെ­ങ്കി­ലും ഒരു വ്യാ­പാ­രം സ­ഫ­ല­മാ­കും­വ­ണ്ണം ന­ട­ത്തു­ന്ന­തി­ന്നാ­യി­ട്ടു്—ചി­ട്ട­പെ­ടു­ത്തി­യി­ട്ടു­ള്ള ഒരു സ്ഥാ­പ­ന­മാ­കു­ന്നു­വെ­ന്നു പ­റ­ഞ്ഞു­വ­ല്ലൊ. അ­പ്പോൾ കാ­ര്യ­നിർ­വ്വ­ഹ­ണ­സം­ബ­ന്ധ­മാ­യ ചില ത­ത്ത്വ­ങ്ങ­ളെ—വ്യാ­പാ­രം വി­ധി­യാം­വ­ണ്ണം ന­ട­ത്തു­ന്ന കാ­ര്യ­ത്തെ സം­ബ­ന്ധി­ച്ച ചില ത­ത്ത്വ­ങ്ങ­ളെ—അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു­ള്ള ഒരു ക­രാ­റു്—ഒരു സ­മ്മ­ത­പ­ത്രം—അതിൽ പ­ങ്കു­കൊ­ള്ളു­വാൻ ഭാ­വി­ക്കു­ന്ന എ­ല്ലാ­വ­രും­കൂ­ടി എഴുതി ഒ­പ്പി­ട്ടു­വെ­ക്ക­ണം എ­ന്ന­തു നിർ­ബ­ന്ധ­മാ­യി­ട്ടു തീ­രു­ന്നു. ഒരു സം­ഘ­ത്തി­ന്ന­ടി­സ്ഥാ­ന­മാ­യി­ട്ടു ചില നി­യ­മ­ങ്ങൾ ഉ­ണ്ടാ­യി­രി­ക്ക­ണം. ഉ­ദ്ദി­ഷ്ട­കാ­ര്യ­സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു് അതിലെ ഓരോ അം­ഗ­ങ്ങ­ളും ആ വക നി­യ­മ­ങ്ങ­ളെ എ­ത്ര­ത്തോ­ള­മ­നു­സ­രി­ച്ചു വേ­ല­ചെ­യ്യു­ന്നു­വോ അ­ത്ര­ത്തോ­ള­മാ­ണു് അ­വ­രു­ടെ ഉ­ദ്യ­മം സ­ഫ­ല­മാ­യി­ത്തീ­രു­ന്ന­തു്. അ­തി­നാൽ ഒരു സം­ഘ­ത്തിൽ ചേ­രു­ന്ന­തി­ന്നും ചേർ­ന്ന­തു തെ­റ്റാ­യി എന്നു തോ­ന്നി­യാൽ അ­തിൽ­നി­ന്നു പി­രി­യു­ന്ന­തി­ന്നും എ­ല്ലാ­വർ­ക്കും സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­യി­രി­ക്ക­ണം. അ­ന്യ­ന്മാ­രെ സം­ഘ­ത്തിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേർ­ക്കു­ന്ന കാ­ര്യ­ത്തിൽ സ്വാ­ഭി­പ്രാ­യം പ­റ­യു­വാൻ ഓരോ അം­ഗ­ങ്ങ­ളും ശ­ക്ത­രാ­യി­രി­ക്ക­ണം. അ­പ്ര­കാ­രം­ത­ന്നെ ഒരുവൻ ഒരു സം­ഘ­ത്തി­ന്റെ ഒരംഗം എന്ന നി­ല­യിൽ സ്വ­കൃ­ത്യ­ങ്ങ­ളെ ചെ­യ്യു­വാൻ അ­യോ­ഗ്യ­നാ­ണു് എ­ന്നും അ­തി­നാൽ അവനെ സം­ഘ­ത്തി­ലെ ഒ­രം­ഗ­മ­ല്ലാ­താ­ക്കേ­ണ്ട­താ­ണു് എ­ന്നും അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തി­ന്നും അ­ത­നു­സ­രി­ച്ചു കാ­ര്യം ന­ട­ത്തു­ന്ന­തി­ന്നു­മു­ള്ള അ­ധി­കാ­ര­വും ഓ­രൊ­രു­ത്തർ­ക്കു­മു­ണ്ടാ­യി­രി­ക്ക­ണം. എന്നു വെ­ച്ചാൽ ഒ­രു­വ­നെ ഒരു യോ­ഗ­ത്തിൽ ചേർ­ക്കു­ന്ന­തും അ­തിൽ­നി­ന്നു നീ­ക്കു­ന്ന­തും ഭൂ­രി­പ­ക്ഷാ­ഭി­പ്രാ­യ­പ്ര­കാ­ര­മാ­യി­രി­ക്ക­ണ­മെ­ന്നർ­ത്ഥം. അ­തി­ന്നും പുറമെ, എ­ന്തെ­ങ്കി­ലും കാ­ര­ണ­ത്താൽ മ­റ്റു­ള്ള­വ­രൊ­ന്നി­ച്ചു പ്ര­വൃ­ത്തി എ­ടു­ക്കു­വാൻ മേലിൽ ത­നി­ക്കു സാ­ധി­ക്കു­ന്ന­ത­ല്ല എ­ന്നു് ഒ­രം­ഗ­ത്തി­ന്നു തോ­ന്നി­യാൽ അ­യാൾ­ക്കു സം­ഘ­ത്തിൽ­നി­ന്നു പി­രി­ഞ്ഞു­പോ­കു­ന്ന­തി­ന്നു­ള്ള അ­വ­സ­ര­വും നൽ­ക­പ്പെ­ട­ണം. ഇ­ങ്ങി­നെ ഒ­ര­വ­സ്ഥ­യി­ല­ല്ലാ­തെ “ഓ­രൊ­രു­ത്ത­രും എ­ല്ലാ­വർ­ക്കു­വേ­ണ്ടി­യും എ­ല്ലാ­വ­രും ഓ­രോ­രു­ത്തർ­ക്കു­വേ­ണ്ടി­യും” എ­ന്നു­ള്ള ആ­ദർ­ശ­വാ­ക്യ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു പ്ര­വൃ­ത്തി­ന­ട­ത്തു­വാൻ സാ­ധി­ക്കു­ന്ന­ത­ല്ല.

സം­ഘ­സ്ഥാ­പ­നം സം­ഘാം­ഗ­ങ്ങൾ­ക്കു മാ­ത്രം­വേ­ണ്ടി എന്ന വ്യ­വ­സ്ഥ

ത­ങ്ങൾ­ക്കു പൊ­തു­വാ­യി­ട്ടാ­വ­ശ്യ­മു­ള്ള ഒരു കാ­ര്യം സാ­ധി­ക്കു­ക എന്ന സം­ഗ­തി­യാ­ണു് ജ­ന­ങ്ങ­ളെ ഒരു സം­ഘ­ത്തി­ലേ­ക്കാ­കർ­ഷി­ക്കു­ന്ന­തു് എന്നു മു­മ്പിൽ പ­റ­ഞ്ഞു­വ­ല്ലോ. ചി­ല­തെ­ല്ലാം ത­ങ്ങൾ­ക്കു ല­ഭി­ക്ക­ണം എന്നു ക­രു­തീ­ട്ടാ­ണു് അവർ അതിൽ ചേ­രു­ന്ന­തു്. അ­വർ­ക്ക­തു സാ­ധി­പ്പി­ച്ചു­കൊ­ടു­ക്കു­ക എ­ന്ന­താ­ണ­ല്ലൊ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശ­വും. സംഘം സം­ഘാം­ഗ­ങ്ങൾ­ക്കു മാ­ത്രം വേ­ണ്ടീ­ട്ടാ­ണു് സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തു്. മ­റ്റു­ള്ള­വർ­ക്കു വേ­ണ്ടീ­ട്ട­ല്ല. ഒരു സം­ഘ­ത്തി­ലെ അം­ഗ­ങ്ങൾ­ക്കു­മാ­ത്രം വേ­ണ്ടി എന്നു ക്ലി­പ്ത­പ്പെ­ടു­ത്തു­വാൻ പാ­ടി­ല്ലാ­ത്ത വി­ധ­ത്തി­ലാ­ണു് ഒരു വ്യ­വ­സാ­യം സം­ഘം­മു­ഖാ­ന്ത­രം ന­ട­ത്ത­പ്പെ­ടു­ന്ന­തു് എ­ങ്കിൽ അതു് ഒരു സ­ഹ­ക­ര­ണ­സം­ഘ­മാ­കു­ന്ന­ത­ല്ല. ദൃ­ഷ്ടാ­ന്ത­മാ­യി, ഒരു തീ­വ­ണ്ടി ഏർ­പ്പാ­ടു് ഒരു സ­ഹ­ക­ര­ണ­സം­ഘം മു­ഖാ­ന്ത­രം ന­ട­ത്തു­ക എ­ന്ന­തു് ഒ­ട്ടേ­റെ അ­സാ­ദ്ധ്യ­മാ­കു­ന്നു. കുറെ പേർ ഒരു യോ­ഗ­മാ­യി­ട്ടു ചേർ­ന്നു നി­ല്ക്കു­ന്ന­തു് അ­വ­രു­ടെ ഗു­ണ­ത്തി­ന്നു­വേ­ണ്ടി മാ­ത്ര­മാ­ണു് എ­ന്നും മ­റ്റു­ള്ള­വ­രു­ടെ ഗു­ണ­ത്തി­നു­വേ­ണ്ടി­യ­ല്ല എ­ന്നും വ്യ­ക്ത­മാ­യി­ട്ടു ധ­രി­ക്കേ­ണ്ട­താ­കു­ന്നു. ഇവിടെ ഇ­ങ്ങി­നെ ഒരു ശ­ങ്ക­യ്ക്കു വ­ഴി­യു­ണ്ടു്: ത­ങ്ങ­ളു­ടെ ഗു­ണ­ത്തി­ന്നു­വേ­ണ്ടി മാ­ത്രം എ­ന്ന­തു സ്വാർ­ത്ഥ­മ­ല്ലേ? അ­പ്പോൾ പി­ന്നെ സ്വാർ­ത്ഥ­രാ­ഹി­ത്യം എന്ന ഉൽ­കൃ­ഷ്ട­സ്വ­ഭാ­വ­ഗു­ണം സ­ഹ­ക­ര­ണം­കൊ­ണ്ടു ശീ­ലി­ക്കു­വാൻ തരം വ­രു­ന്ന­തെ­ങ്ങി­നെ?—സ്വാർ­ത്ഥ­രാ­ഹി­ത്യം എന്ന ത­ത്ത്വ­ത്തോ­ടു് അതിനെ സം­ഘ­ടി­പ്പി­ക്കു­ന്ന­തി­ന്നു വേ­റൊ­രു ത­ത്ത്വ­ത്തെ അം­ഗീ­ക­രി­ക്കേ­ണ്ട­താ­യി­ട്ടു­ണ്ടു് എ­ന്നാ­ണു് അ­തി­ന്നു സ­മാ­ധാ­നം. അ­താ­യ­തു്, സ­ഹ­ക­ര­ണം എ­ന്ന­തു് എ­ല്ലാ­വർ­ക്കും ആ­വാ­വു­ന്ന­താ­ണു്. ഒരു സം­ഘ­ത്തി­ലെ അം­ഗ­ങ്ങ­ളു­ടെ സം­ഖ്യ­ക്കു ക്ലി­പ്ത­മി­ല്ല. എ­ന്തെ­ന്നാൽ പൊ­തു­വാ­യി­ട്ടു­ള്ള ഒ­രാ­വ­ശ്യ­മാ­ണു് പൊ­തു­വാ­യി­ട്ടു­ള്ള ചേർ­ച്ച­ക്കു കാരണം. പൊ­തു­വാ­യി­ട്ടു­ള്ള ന­ന്മ­യാ­ണു് അ­തി­ന്റെ ഉ­ദ്ദേ­ശ­വും. അ­തി­നാൽ ഒരു സം­ഘ­ത്തിൽ ചേ­രു­ന്ന­വ­രെ­ല്ലാ­വ­രും സ്വാർ­ത്ഥ­മാ­യി­ട്ടു­ള്ള ഭാ­വ­ന­കൂ­ടാ­തെ­ത­ന്നെ­യാ­യി­രി­ക്ക­ണം. അതേ ആ­വ­ശ്യ­ത്തോ­ടു­കൂ­ടി­യ­വ­രും സം­ഘ­നി­യ­മ­ങ്ങ­ളേ­യും ക­രാ­റു­ക­ളേ­യും അ­നു­സ­രി­ച്ചു ന­ട­ക്കു­വാൻ ത­യ്യാ­റു­ള്ള­വ­രു­മാ­യ എ­ല്ലാ­വ­രേ­യും സം­ഘ­ത്തിൽ ചേർ­ക്കു­വാൻ അവർ ഒ­രു­ങ്ങു­ക­യും വേണം.

ഒരുവൻ ഒരു സം­ഘ­ത്തിൽ ചേ­രു­ന്ന­തി­ന്റെ ഉ­ദ്ദേ­ശം. അ­തു­കൊ­ണ്ട­വ­ന്നു­ണ്ടാ­കു­ന്ന ഗുണം

അം­ഗ­ങ്ങൾ ഒരു സം­ഘ­ത്തിൽ ചേ­രു­ന്ന­തു പൊ­തു­വാ­യി­ട്ടു ത­ങ്ങൾ­ക്കാ­വ­ശ്യ­മു­ള്ള എ­ന്തെ­ങ്കി­ലും ഒന്നു ല­ഭി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി­യാ­ക­യാൽ ആ ആ­വ­ശ്യ­നി­വൃ­ത്തി­ത­ന്നെ­യാ­ണു് അ­വർ­ക്കു് അ­തിൽ­നി­ന്നു സി­ദ്ധി­പ്പാ­നു­ള്ള ഗുണം. ആ ആ­വ­ശ്യം­ത­ന്നെ ഒ­രു­വ­ന്റേ­തു മ­റ്റൊ­രു­വ­ന്റേ­തി­നേ­ക്കാൾ അ­ധി­ക­മാ­യി­ട്ടു­ള്ള­താ­ണെ­ങ്കിൽ അ­ത­നു­സ­രി­ച്ചു­ള്ള അ­ധി­ക­മെ­ച്ചം അ­വ­ന്നു സി­ദ്ധി­ക്കും. എ­ന്നാൽ ആ മ­റ്റൊ­രു­വൻ യോ­ഗ­നി­ശ്ച­യ­ങ്ങ­ളിൽ പെ­ടാ­തെ­ക­ണ്ടു­ള്ള എ­ന്തെ­ങ്കി­ലു­മൊ­രു ലാഭം നേടി ആദ്യം പ­റ­ഞ്ഞ­വ­ന്നു­ള്ള അ­ധി­ക­മെ­ച്ച­ത്തോ­ടു ശ­രി­പ്പെ­ടു­ത്തു­വാൻ ഉ­ത്സാ­ഹി­ക്ക­രു­തു്. വി­ശേ­ഷി­ച്ചു മുൻ­പ­റ­ഞ്ഞ അ­ധി­കാ­വ­ശ്യ­ക്കാ­ര­നെ ന­ഷ്ട­പ്പെ­ടു­ത്തി­ക്കൊ­ണ്ടു ത­നി­ക്കു് ഒരു മെ­ച്ചം നേ­ടു­വാൻ അവൻ ഒരു വി­ധ­ത്തി­ലും ശ്ര­മി­ക്ക­രു­തു്. അധികം പ­ണ­മു­ള്ള­വൻ പണം കു­റ­ഞ്ഞ­വ­ന്റെ ആ­വ­ശ്യ­ത്തെ ലാ­ക്കാ­ക്കി­ക്കൊ­ണ്ടു് അധികം മെ­ച്ചം നേ­ടു­വാൻ ശ്ര­മി­ക്കു­ക എ­ന്ന­താ­ണു് ഇ­ങ്ങി­നെ­യു­ള്ള ഘ­ട്ട­ങ്ങ­ളിൽ വ­ന്നു­കൂ­ടു­ന്ന­താ­യ ഒരു വലിയ ദോഷം. അതിനെ തീരെ ഇ­ല്ലാ­യ്മ­ചെ­യ്യേ­ണ്ട­താ­കു­ന്നു. ഇ­റ­ക്കു­ന്ന പ­ണ­ത്തി­ന്നു ന്യാ­യ­മാ­യി­ട്ടൊ­രു പലിശ കൊ­ടു­ക്കു­വാൻ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്നു സ­മ്മ­ത­മാ­ണു്. അ­ത­ല്ലാ­തെ വേറെ എ­ന്തെ­ങ്കി­ലും ഒരു പ്ര­ത്യേ­കാ­ധി­കാ­രം—വി­ശേ­ഷി­ച്ചും സംഘം മു­ഖാ­ന്ത­രം ന­ട­ത്ത­പ്പെ­ടു­ന്ന ഏ­തെ­ങ്കി­ലും വ്യ­വ­സാ­യ­ത്തി­ന്റെ നി­യ­ന്ത്ര­ണ­ത്തെ സം­ബ­ന്ധി­ച്ചു കൂ­ടു­ത­ല­ധി­കാ­രം—അധികം പണം ഇ­റ­ക്കീ­ട്ടു­ള്ള­വ­ന്നു കൊ­ടു­ക്കു­വാൻ ഒ­ട്ടും­ത­ന്നെ സ­മ്മ­ത­മ­ല്ല. സം­ഘ­ത്തി­ന്റെ ഉ­ദ്യ­മ­ങ്ങ­ളിൽ­നി­ന്നു് എ­ന്തെ­ങ്കി­ലും ലാ­ഭ­മു­ണ്ടാ­കു­ന്നു­വെ­ങ്കിൽ അതിനെ സം­ഘാം­ഗ­ങ്ങൾ­ക്കു­ത­ന്നെ, അതിൽ പ­ങ്കു­കൊ­ണ്ടി­ട്ടു­ള്ള തോ­ത­നു­സ­രി­ച്ചു, വീ­തി­ച്ചു­കൊ­ടു­ക്കേ­ണ്ട­താ­കു­ന്നു. എ­ന്നാൽ വി­ചാ­രി­ക്കാ­തെ വ­ന്നേ­ക്കാ­വു­ന്ന ചില ന­ഷ്ട­ങ്ങ­ളെ പോ­ക്കു­ന്ന­തി­ന്നും മു­മ്പിൽ­കൂ­ട്ടി ക­രു­താ­ത്ത­താ­യ വല്ല ചെ­ല­വും ചെ­യ്യേ­ണ്ട­തി­ന്നും­വേ­ണ്ടി (അ­ങ്ങി­നെ സം­ഭ­വി­ക്കു­ക ദുർ­ല്ല­ഭ­മാ­ണു് എ­ങ്കി­ലും ഒരു ക­രു­ത­ലാ­യി­ട്ടു്) എ­ന്തെ­ങ്കി­ലു­മൊ­രു വക കാണുക പ­തി­വാ­ണു്: സംഘം മു­ഖാ­ന്ത­രം വിൽ­ക്കു­ന്ന സാ­മാ­ന­ങ്ങൾ­ക്കു യ­ഥാർ­ത്ഥ­വി­ല­യേ­ക്കാൾ അല്പം കൂ­ടു­തൽ വി­ല­യി­ടു­ക, സം­ഘം­വ­ക ചെ­ല­വു­കൾ­ക്കാ­യി പലിശ അല്പം കൂ­ടു­ത­ലാ­യി­ട്ടു നി­ശ്ച­യി­ക്കു­ക, സം­ഘാം­ഗ­ങ്ങ­ളിൽ­നി­ന്നു സാ­മാ­ന­ങ്ങൾ വാ­ങ്ങി­ക്കു­മ്പോൾ അ­വ­യ്ക്കു നി­ര­ക്കു­വി­ല­യിൽ­നി­ന്ന­ല്പം താ­ണ­താ­യ വില കൊ­ടു­ക്കു­ക എ­ന്നി­ങ്ങി­നെ സം­ഘ­വ്യാ­പാ­ര­ത്തി­ന്നു ഹാനി ത­ട്ടാ­ത്ത­വി­ധം പലതും ക­രു­ത­ലാ­യി­ട്ടു പ്ര­വൃ­ത്തി­ക്കേ­ണ്ടി­വ­രും. എ­ന്നാൽ ഈ വക സം­ഗ­തി­ക­ളിൽ നി­ന്നു­ണ്ടാ­കു­ന്ന ലാഭം സാ­ധാ­ര­ണ ഒരു ക­ച്ച­വ­ട­വ്യാ­പാ­ര­ത്തിൽ­നി­ന്നു­ണ്ടാ­വു­ന്ന ലാ­ഭം­പോ­ലെ വി­ചാ­രി­ക്ക­പ്പെ­ടു­ന്നി­ല്ല. ആ ലാഭം സം­ഘാം­ഗ­ങ്ങ­ളിൽ ആ­രാ­രിൽ­നി­ന്നു­ണ്ടാ­യി­ട്ടു­ള്ള­തോ അതു് അ­വ­ര­വർ­ക്കു­ത­ന്നെ ഉ­ള്ള­താ­കു­ന്നു. അ­വർ­ക്ക­തു വീ­ത­പ്ര­കാ­രം—വ്യാ­പാ­ര­ത്തിൽ പ­ങ്കു­കൊ­ണ്ടി­ട്ടു­ള്ള തോ­ത­നു­സ­രി­ച്ചു്—മ­ട­ക്കി­ക്കൊ­ടു­ക്കേ­ണ്ട­താ­കു­ന്നു.

സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­നെ­പ്പ­റ്റി­യ പ­ര­ക്കെ­യു­ള്ള തെ­റ്റി­ദ്ധാ­ര­ണ

എ­ന്തെ­ങ്കി­ലും ഒരു വ്യ­വ­സാ­യ­ത്തി­ന്നാ­യി­ക്കൊ­ണ്ടു വലിയ ഒരു മൂ­ല­ധ­നം ഇ­റ­ക്കു­ക, അ­തി­ന്നു ക്ര­മാ­തീ­ത­മാ­യ പ­ലി­ശ­യും ആ വ്യാ­പാ­ര­ത്തിൽ­നി­ന്നു് അ­തി­യാ­യ ലാ­ഭ­വും കി­ട്ടു­മെ­ന്നു­ദ്ദേ­ശി­ക്കു­ക മു­ത­ലാ­യ സം­ഗ­തി­ക­ളാ­ണു് മ­നു­ഷ്യർ­ക്കു് അധികം പ­രി­ച­യ­മു­ള്ള­തു്. അതു കാരണം അവർ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടിൽ പെ­രു­മാ­റു­മ്പോൾ മുൻ­പ­റ­ഞ്ഞ മ­ന­സ്ഥി­തി­യിൽ­നി­ന്നു്—മു­ത­ലാ­ള­ന്മാ­രു­ടെ ഏർ­പ്പാ­ടു­ക­ളെ സം­ബ­ന്ധി­ച്ച ചില ഭാ­വ­ന­ക­ളിൽ­നി­ന്നു്—മു­ക്ത­ന്മാ­രാ­കു­വാൻ പ്ര­യാ­സ­മാ­യി­രി­ക്കു­ന്നു. സ­ഹ­ക­ര­ണം എ­ന്ന­തു വലിയ മൂ­ല­ധ­നം ഇ­റ­ക്കി വ്യാ­പാ­രം ന­ട­ത്തു­ന്ന­താ­യി­ട്ടു­ള്ള ഏർ­പ്പാ­ടി­ന്റെ ഒരു വ­ക­ഭേ­ദ­മാ­ണു് എ­ന്നു് ഒ­രി­ക്ക­ലും വി­ചാ­രി­ക്ക­രു­തു്. നേരേ മ­റി­ച്ചു് അതു മൂ­ല­ധ­നം കൂ­ടാ­തെ­ത­ന്നെ വി­വി­ധ­വ്യാ­പാ­ര­ങ്ങൾ ന­ട­ത്തി കാ­ര്യം സാ­ധി­ക്കു­ന്ന­തി­ന്നു­ള്ള ഒ­രേർ­പ്പാ­ടാ­കു­ന്നു. അ­തി­നാൽ സ­ഹ­ക­ര­ണ­ത്തെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം ലാഭം, ഭ­ര­ണ­രീ­തി, അ­ഭി­പ്രാ­യം പ­റ­വാ­നു­ള്ള അ­ധി­കാ­രം, അ­വ­കാ­ശം കൈ­മാ­റ്റം ചെ­യ്യു­ക എ­ന്ന­തു്, അം­ഗ­ങ്ങ­ള­ല്ലാ­ത്ത­വ­രാ­യി­ട്ടു­ള്ള എ­ട­വാ­ടു് എ­ന്നി­ങ്ങി­നെ­യു­ള്ള സം­ഗ­തി­ക­ളെ­ല്ലാം വലിയ മു­ത­ലാ­ളൻ­ക­മ്പ­നി­ക­ളെ സം­ബ­ന്ധി­ച്ചു­ള്ള­വ­യിൽ­നി­ന്നു വ്യ­ത്യാ­സ­പ്പെ­ട്ടാ­ണി­രി­ക്കു­ന്ന­തു്. സ­ഹ­ക­ര­ണം എ­ന്ന­തു ചെ­റി­യ­വർ­ക്കു ചെറിയ മ­ട്ടിൽ വ്യാ­പാ­രം ന­ട­ത്തു­ന്ന­തി­ന്നു് ഏ­റ്റ­വും യോ­ജി­ച്ച ഒരു ഏർ­പ്പാ­ടാ­ണു് എന്നു പറയാം. കൃ­ഷി­കാ­ര്യ­ത്തിൽ ഏ­റ്റ­വും പ്ര­യോ­ജ­ന­ക­ര­മാ­യി­ത്തീ­രു­ന്ന ഒരു സ­മ്പ്ര­ദാ­യം ഇ­തൊ­ന്നു മാ­ത്ര­മാ­കു­ന്നു. എ­ന്തെ­ന്നാൽ, കൃ­ഷി­ക്കാർ മി­ക്ക­വ­രും സ്വ­ത്തു കു­റ­ഞ്ഞ­വ­രാ­കു­ന്നു. അ­വ­രു­ടെ തൊ­ഴി­ലി­ന്റെ സ്വ­ഭാ­വം­കൊ­ണ്ടു വലിയ മൂ­ല­ധ­നം ഇ­റ­ക്കി­ക്കൊ­ണ്ടു­ള്ള ഒരു കൂ­ട്ടു­വ്യാ­പാ­രം ന­ട­ത്തു­വാൻ അവർ ശ­ക്ത­ന്മാ­ര­ല്ല. അ­ങ്ങി­നെ­യാ­ണെ­ങ്കി­ലും, എല്ലാ കാ­ര്യ­ത്തെ സം­ബ­ന്ധി­ച്ചും നി­യ­ത­രീ­തി­യിൽ ചി­ട്ട­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഏർ­പ്പാ­ടാ­ണു് കാ­ര്യ­സി­ദ്ധി­ക്കു ഒ­രാ­ണി­ക്ക­ല്ലാ­യി­രി­ക്കു­ന്ന­തു് എ­ന്നും അ­ത­നു­സ­രി­ച്ചു കൃ­ഷി­കാ­ര്യ­വും സ­ഫ­ല­മാ­യി­ത്തീ­രു­ന്ന­തി­ന്നു കൃ­ഷി­യെ സം­ബ­ന്ധി­ച്ചും അ­തേ­പ്ര­കാ­ര­മു­ള്ള ഏർ­പ്പാ­ടു് ആ­വ­ശ്യ­മാ­ണു് എ­ന്നും ഉള്ള സംഗതി ഇ­പ്പോൾ പ­ര­ക്കെ ബോ­ദ്ധ്യ­മാ­യി­ട്ടു­ണ്ടു്. അ­തി­നാൽ അ­ടു­ത്ത കാ­ല­ത്തി­ന്നു­ള്ളിൽ എല്ലാ പ­രി­ഷ്കൃ­ത­രാ­ജ്യ­ങ്ങ­ളി­ലേ­യും ഗ­വർ­മ്മെ­ണ്ടു­കൾ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­നെ ജ­ന­ങ്ങ­ളു­ടെ ഇടയിൽ പ്ര­ച­രി­പ്പി­ക്കു­ന്ന­തി­ന്നാ­യി­ട്ടു ശ്ര­മ­ങ്ങൾ ചെ­യ്തു­വ­രു­ന്നു.

ലോ­ക­ത്തിൽ ഏ­റ്റ­വു­മാ­വ­ശ്യ­മാ­യി­ട്ടു­ള്ള­തും ഏ­റ്റ­വും പ്ര­ധാ­ന­മാ­യി­ട്ടു­ള്ള­തും ഏ­റ്റ­വും വ­ലി­യ­തും ആയ വ്യ­വ­സാ­യം കൃ­ഷി­യാ­കു­ന്നു. മ­നു­ഷ്യ­ജീ­വി­ത­ത്തിൽ ഒരു പ്ര­ധാ­ന­മാ­യ അംശം എന്ന നി­ല­യി­ലാ­ണു് അതിനെ ക­ണ­ക്കാ­ക്കി­വ­രു­ന്ന­തു്. അ­ത്ര­ത്തോ­ളം മാ­ഹാ­ത്മ്യ­മു­ള്ള കൃഷി ഉ­ത്ത­മ­രീ­തി­യിൽ ന­ട­ത്ത­പ്പെ­ട­ണ­മെ­ങ്കിൽ—ഭൂ­മി­യിൽ­നി­ന്നു കി­ട്ടാ­വു­ന്നേ­ട­ത്തോ­ളം കി­ട്ട­ണ­മെ­ങ്കിൽ—സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു് അ­ത്യാ­വ­ശ്യ­മാ­യി­രി­ക്കു­ന്നു­വെ­ന്നു ക­ണ്ടി­രി­ക്കു­ന്നു. നാ­ട്ടു­പു­റ­ങ്ങ­ളിൽ വ­സി­ക്കു­ന്ന­വ­രും കൃ­ഷി­ക്കാ­രു­മാ­യ­വർ അ­നു­ഭ­വി­ച്ചു­വ­രു­ന്ന പ­ല­വി­ധ­ദുഃ­ഖ­ങ്ങൾ­ക്കു് അതൊരു നി­വൃ­ത്തി­മാർ­ഗ്ഗ­മാ­യി­ട്ടു വി­ചാ­രി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു.

സ­ഹ­ക­ര­ണ­വും ക­മ്പ­നി­വ്യാ­പാ­ര­വും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം

സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു ജ­ന­ങ്ങ­ളിൽ സ­മാ­ധാ­ന­ത്തേ­യും സ്വാർ­ത്ഥ­രാ­ഹി­ത്യ­ത്തേ­യും വർ­ദ്ധി­പ്പി­ക്കു­ന്നു. നേ­രെ­മ­റി­ച്ചു മു­ത­ലാ­ള­ന്മാ­രു­ടെ ക­മ്പ­നി­വ്യാ­പാ­ര­സ­മ്പ്ര­ദാ­യം­കൊ­ണ്ടു മ­നു­ഷ്യ­രു­ടെ ഇടയിൽ ക­ല­ഹ­വും സ്വാർ­ത്ഥ­പ­ര­ത­യു­മാ­ണു് ഉ­ണ്ടാ­യി­ത്തീ­രു­ന്ന­തു്. ഇ­താ­ണു് ആ ര­ണ്ടു­ത­രം ഏർ­പ്പാ­ടു­കൾ ത­മ്മി­ലു­ള്ള വലിയ വ്യ­ത്യാ­സം. ര­ണ്ടും ധ­ന­സ­മ്പാ­ദ­ന­ത്തി­ന്നു­ള്ള ഏർ­പ്പാ­ടു­കൾ­ത­ന്നെ­യാ­കു­ന്നു. എ­ന്നാൽ യൂ­റോ­പ്പു­രാ­ജ്യ­ത്തു സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ നേ­താ­ക്ക­ന്മാ­രിൽ അധികം പേരും അതിനെ കൃ­ഷി­ക്കാർ­ക്ക­ധി­കം പണം സ­മ്പാ­ദി­പ്പാ­നു­ള്ള ഒരു മാർ­ഗ്ഗം മാ­ത്ര­മാ­യി­ട്ട­ല്ല ക­ണ­ക്കാ­ക്കു­ന്ന­തു്. അവരിൽ പലരും അതിനെ ഒരു മാ­തി­രി സാ­മു­ദാ­യി­ക­പ­രി­ഷ്കാ­രം എന്ന മ­ട്ടിൽ കാ­ണു­ന്നു. ചിലർ അതിനെ ശ്ര­ദ്ധാ­പൂർ­വ്വം അ­നു­ഷ്ഠി­ക്കേ­ണ്ട­താ­യ ഒരു ധർ­മ്മ­മാ­യി­ട്ടു­ത­ന്നെ­യും വി­ചാ­രി­ക്കു­ന്നു. കേവലം ധ­ന­ലാ­ഭ­ത്തി­ന്നാ­യി­ട്ടു­ള്ള ഒ­രേർ­പ്പാ­ടാ­യി­ട്ടു മാ­ത്ര­മ­ല്ല സ­ദാ­ചാ­ര­പ­രി­ശീ­ല­ന­ത്തി­ന്നാ­യി­ട്ടു­ള്ള ഒരു ക­ള­രി­യാ­യി­ട്ടു­മാ­ണു് അവർ അതിനെ ക­ണ­ക്കാ­ക്കു­ന്ന­തു് എ­ന്നർ­ത്ഥം. എ­ന്തെ­ന്നാൽ, സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്നു സ്ഥി­ര­പ്ര­തി­ഷ്ഠ ല­ഭി­ച്ചി­ട്ടു­ള്ളേ­ട­ത്തെ­ല്ലാം ജ­ന­സ­മു­ദാ­യ­ത്തി­ന്റെ സ്ഥി­തി­ക്കു പ­ല­പ്ര­കാ­ര­ത്തി­ലും ഔ­ന്ന­ത്യം സി­ദ്ധി­ച്ചി­ട്ടു­ള്ള­താ­യി­ട്ടു കാ­ണു­ന്നു­ണ്ടു്. പ­ര­സ്പ­ര­സ­ഹാ­യ­ദ്വാ­രാ സ്വ­സ­ഹാ­യം ശീ­ലി­ക്കാൻ അവസരം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­താ­യ ഈ ഏർ­പ്പാ­ടി­ന്നു ജ­ന­ങ്ങ­ളു­ടെ ഇടയിൽ പ്ര­ചാ­രം വ­ന്നി­ട്ടു­ള്ള­തോ­ടു­കൂ­ടി അ­വ­രു­ടെ ധാർ­മ്മി­ക­മാ­യ ബു­ദ്ധി വർ­ദ്ധി­ച്ചി­ട്ടു­ണ്ടു്—അവർ അധികം സ­ദ്വൃ­ത്ത­ന്മാ­രാ­യി­ട്ടു­ണ്ടു്—എന്ന സം­ഗ­തി­യിൽ സം­ശ­യ­മി­ല്ല. എ­ന്നാൽ ആ­രം­ഭ­ത്തിൽ അ­ത്ര­ത്തോ­ളം ഉൽ­കൃ­ഷ്ട­മാ­യ ഫലം സി­ദ്ധി­ക്കു­മെ­ന്നു ക­ണ­ക്കാ­ക്കു­വാൻ പാ­ടി­ല്ല. ഓ­രോ­രു­ത്ത­രും ഒ­റ്റ­ക്കു പ്ര­യ­ത്നി­ക്കു­ന്ന­തി­നേ­ക്കാൾ കൂ­ട്ടാ­യി പ്ര­യ­ത്നി­ക്കു­ന്ന­താ­ണു് അധികം ലാ­ഭ­ക­ര­മാ­യി­രി­ക്കു­ക എന്നു മാ­ത്രം വി­ചാ­രി­ച്ചാൽ മതി. പലരും കൂ­ടി­ച്ചേർ­ന്നു ക­ണി­ശ­ത്തോ­ടു­കൂ­ടി ചി­ട്ട­യിൽ ഒരു വ്യാ­പാ­രം ന­ട­ത്തു­വാൻ ആദ്യം ശീ­ലി­ക്കു­ക. അതു സ­ഫ­ല­മാ­യാൽ സ്വ­ഭാ­വ­ഗു­ണ­വും ധർ­മ്മ­ബു­ദ്ധി­യും അ­തോ­ടു­കൂ­ടി­ത­ന്നെ ഉ­ണ്ടാ­കു­ന്ന­താ­ണു്. അ­തു­കൊ­ണ്ടു മാ­ത്ര­മേ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു നി­ല­നിൽ­ക്കു­ക­യു­ള്ളൂ. എ­ന്തെ­ന്നാൽ, മ­നു­ഷ്യ­രു­ടെ ജീ­വി­ത­ദ­ശ­യിൽ വളരെ പ്ര­ധാ­ന­മാ­യി ഗ­ണി­ക്ക­പ്പെ­ടു­ന്ന സ­ത്യ­നി­ഷ്ഠ സ്വാർ­ത്ഥ­പ­രി­ത്യാ­ഗം മു­ത­ലാ­യ സൽ­ഗു­ണ­ങ്ങ­ളി­ല്ലാ­ത്തേ­ട­ത്തു സ­ഹ­ക­ര­ണം­കൊ­ണ്ടു യാ­തൊ­രു ഫ­ല­വു­മു­ണ്ടാ­കു­ന്ന­ത­ല്ല.

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശം

സ­ഹ­ക­ര­ണം അ­ല്ലെ­ങ്കിൽ ഉ­ദ്ദി­ഷ്ട­കാ­ര്യ­സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു് ഒ­ത്തൊ­രു­മി­ച്ചു­ള്ള പ്ര­വൃ­ത്തി എ­ന്ന­തി­ന്റെ ത­ത്ത്വം സു­ഗ­മ­മാ­യി­രി­ക്കു­ന്നു­വെ­ങ്കി­ലും അ­ത­നു­സ­രി­ച്ചു പ്ര­വൃ­ത്തി ന­ട­ത്തു­മ്പോൾ പ­ല­പ്പോ­ഴും പല ദുർ­ഗ്ഘ­ട­ങ്ങ­ളും നി­വൃ­ത്തി­ക്കേ­ണ്ട­താ­യി­ട്ടു വ­ന്നേ­ക്കും. നിർ­ദ്ധ­ന­ന്മാർ­ക്കു സ്ഥി­ര­മാ­യ ഗുണം സി­ദ്ധി­ക്കു­ന്ന­തി­ന്നു സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു മാ­ത്ര­മേ ഉ­ള്ളു­വെ­ന്നു പലരും അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു­ണ്ടു്. അ­പ്പോൾ നിർ­ദ്ധ­ന­ന്മാർ ഇ­പ്പോൾ പ­ല­വി­ധ­ത്തി­ലും അ­നു­ഭ­വി­ച്ചു­വ­രു­ന്ന ദാ­രി­ദ്ര്യ­ദുഃ­ഖ­ത്തി­ന്റെ നി­വൃ­ത്തി­ക്കു് അ­തു­പ­യോ­ഗ­പ്പെ­ടാ­ഞ്ഞാൽ അ­തു­കൊ­ണ്ടു പ്ര­യോ­ജ­ന­മി­ല്ലെ­ന്നു വ­രു­ന്നു. അ­പ്ര­കാ­രം­ത­ന്നെ കൃ­ഷി­ക്കാർ­ക്കു് ഏ­റ്റ­വും ഗു­ണ­ക­ര­മാ­യും സു­ല­ഭ­മാ­യു­മി­രി­ക്കു­ന്ന ഒ­രേർ­പ്പാ­ടു് ഇ­തൊ­ന്നു മാ­ത്ര­മാ­ണു് എ­ന്നും ത­ങ്ങ­ളു­ടെ ഭൂ­മി­യിൽ­നി­ന്നു് ഏ­റ്റ­വു­മ­ധി­കം ഫലം സി­ദ്ധി­ക്കു­ന്ന­തി­ന്നു് അ­വർ­ക്കു് അതു് അ­ത്യാ­വ­ശ്യ­മാ­കു­ന്നു­വെ­ന്നും അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. അ­പ്പോൾ അ­വർ­ക്കു­ള്ള പല ക­ഷ്ട­പ്പാ­ടു­ക­ളു­ടേ­യും നി­വൃ­ത്തി­ക്കാ­യി­ട്ടു് അ­തു­പ­ക­രി­ക്ക­പ്പെ­ട­ണം എന്നു വ­രു­ന്നു. അ­ങ്ങി­നെ­യ­ല്ലെ­ങ്കിൽ കൃ­ഷി­ക്കാർ താ­ല്പ­ര്യ­ത്തോ­ടു­കൂ­ടി ആ ഏർ­പ്പാ­ടി­നെ അ­നു­സ­രി­ക്കു­മെ­ന്നു വി­ചാ­രി­പ്പാൻ അ­വ­കാ­ശ­മി­ല്ല­ല്ലൊ. അ­തി­നാൽ ഒരു സ­ഹ­ക­ര­ണ­സം­ഘ­ത്തിൽ­പെ­ട്ട അം­ഗ­ങ്ങ­ളു­ടെ ഏ­തെ­ങ്കി­ലും ധ­ന­ലാ­ഭ­കാ­ര്യ­മാ­യി­ക്ക­ണം അ­തി­ന്റെ ഉ­ദ്ദേ­ശം എന്നു സി­ദ്ധ­മാ­കു­ന്നു­ണ്ടു്. ആ വക കാ­ര്യ­ങ്ങൾ പ­ലർ­ക്കും പ­ല­താ­യി­രി­ക്കു­മ­ല്ലൊ. കൃ­ഷി­ക്കാ­രു­ടെ ന്യാ­യ­മാ­യ പലവിധ ഉ­ദ്യ­മ­ങ്ങ­ളും അവയിൽ പെ­ടു­ന്നു. ഏതൊരു തരം ജ­ന­ങ്ങ­ളു­ടെ ഇടയിൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു ന­ട­പ്പാ­ക്കു­വാൻ വി­ചാ­രി­ക്കു­ന്നു­വോ അ­വ­രു­ടെ വി­വി­ധ­ങ്ങ­ളാ­യ അർ­ത്ഥ­ലാ­ഭ­കാ­ര്യ­ങ്ങ­ളെ നി­ഷ്കർ­ഷ­യോ­ടു­കൂ­ടി മ­ന­സ്സി­ലാ­ക്കു­ക­യും അവയെ ഓ­രോ­ന്നാ­യി സാ­ധി­ക്കു­ന്ന­തി­ന്നു­ത­കു­ന്ന­താ­യ മാർ­ഗ്ഗ­ങ്ങൾ ക­ണ്ടു­പി­ടി­ച്ചു് അവയെ അ­വ­രു­ടെ ഇടയിൽ ന­ട­പ്പാ­ക്ക­യും ചെ­യ്യു­ക എ­ന്ന­തു സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മെ­ണ്ടി­ലെ പ്ര­ധാ­ന ഉ­ദ്യോ­ഗ­സ്ഥ­നാ­യ റ­ജി­സ്ട്രാ­രു­ടെ മു­ഖ്യ­ജോ­ലി­യാ­കു­ന്നു.

സ­ഹ­ക­രി­ക്കു­വാൻ ഒ­രു­ക്ക­മു­ള്ള ജ­ന­ങ്ങ­ളു­ടെ ധ­ന­സ്ഥി­തി­യെ ഒരു വി­ധ­ത്തി­ല­ല്ലെ­ങ്കിൽ മ­റ്റൊ­രു വി­ധ­ത്തിൽ വർ­ദ്ധി­പ്പി­ക്കു­ക എ­ന്ന­താ­യി­രി­ക്ക­ണം ഒരു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശം എന്ന സം­ഗ­തി­കൊ­ണ്ടു നി­ഷ്കർ­ഷ­യോ­ടു­കൂ­ടി­യ ധ­ന­ശാ­സ്ത്ര­ജ്ഞാ­നം തൽ­പ്ര­വർ­ത്ത­ക­ന്മാർ­ക്കു് ആ­വ­ശ്യ­മാ­ണു് എന്ന അർ­ത്ഥം ന­ല്ല­വ­ണ്ണം ധ്വ­നി­ക്കു­ന്നു­ണ്ടു്.

സ­ഹ­ക­ര­ണം ജ­ന­സാ­മാ­ന്യ­ത്തി­ന്റെ ഐ­ശ്വ­ര്യ­ത്തെ വർ­ദ്ധി­പ്പി­ക്കു­ന്ന­തി­ന്നു­ള്ള ഒ­രു­പാ­യം അ­ല്ലെ­ങ്കിൽ മാർ­ഗ്ഗം ആ­കു­ന്നു. എ­ന്നാൽ അ­വ­രു­ടെ ധ­ന­സ്ഥി­തി­ക്കു് ഉൽ­ക്കർ­ഷ­മു­ണ്ടാ­ക്കി­ത്തീർ­ക്കു­വാൻ ശ്ര­മി­ക്കു­ന്ന­തി­ന്നു മു­മ്പാ­യി അ­തി­ന്റെ ഇ­പ്പോ­ഴ­ത്തെ ഏ­റ്റ­വും മോ­ശ­മാ­യ അ­വ­സ്ഥ­ക്കു­ള്ള കാ­ര­ണ­ങ്ങ­ളെ ക­ണ്ടു­പി­ടി­ക്കു­ക­യും അ­വ­യ്ക്കു­ള്ള നി­വൃ­ത്തി­മാർ­ഗ്ഗം കാ­ണു­ക­യും ചെ­യ്യു­ന്ന­താ­വ­ശ്യ­മാ­കു­ന്നു.

ഒരു ജ­ന­സ­മു­ദാ­യ­ത്തി­ന്റെ ധനം വർ­ദ്ധി­പ്പി­ക്കു­ന്ന­തി­ന്നു രണ്ടേ രണ്ടു മാർ­ഗ്ഗ­മേ ഉള്ളു. ആ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങ­ളെ അധികം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ക എ­ന്ന­തൊ­ന്നു്. അ­വ­യു­ടെ ചെലവു കു­റ­യ്ക്കു­ക എ­ന്ന­തു മ­റ്റേ­തു്. ധനം വർ­ദ്ധി­ക്കേ­ണ­മെ­ങ്കിൽ നിർ­മ്മി­ത­സാ­ധ­ന­ങ്ങൾ ഉ­പ­യോ­ഗ­ത്തി­ന്നു വേ­ണ്ട­തി­ല­ധി­ക­മാ­യി­രി­ക്ക­ണം. ഈ ത­ത്ത്വ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­ക്കൊ­ണ്ടു ജ­ന­ങ്ങ­ളു­ടെ—വി­ശേ­ഷി­ച്ചും കൃ­ഷി­ക്കാ­രു­ടെ—ധ­ന­സ്ഥി­തി താഴെ പ­റ­യു­ന്ന ഏ­തെ­ങ്കി­ലും പ്ര­കാ­ര­ത്തിൽ വർ­ദ്ധി­പ്പി­ക്കാ­വു­ന്ന­താ­ണു്:

  1. ശാ­സ്ത്രീ­യ­മാ­യ രീ­തി­കൾ­കൊ­ണ്ടും പ­രി­ഷ്കൃ­ത­മാ­യ കൃ­ഷി­പ്പ­ണി­യാ­യു­ധ­ങ്ങൾ­കൊ­ണ്ടും ന­ല്ല­ത­രം വി­ത്തു­കൾ കൊ­ണ്ടും പുതിയ വി­ള­വു­ക­ളി­റ­ക്കു­ക എന്ന പ്ര­യോ­ഗം­കൊ­ണ്ടും ഇ­പ്പോൾ തങ്ങൾ ഏർ­പ്പെ­ട്ടി­ട്ടു­ള്ള കൃ­ഷി­വ്യ­വ­സാ­യ­ത്തിൽ­നി­ന്നു ധാ­ന്യാ­ദി­പ­ദാർ­ത്ഥ­ങ്ങ­ളെ അധികം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­വാൻ കൃ­ഷി­ക്കാ­രെ പ­ഠി­പ്പി­ക്കു­ക.
  2. ജോ­ലി­യി­ല്ലാ­ത്ത കാ­ല­ങ്ങ­ളിൽ പ­ട്ടു­നൂൽ­പു­ഴു­വി­ന്റെ കൃഷി, നൂൽ­പ­ര­ത്തി­ക്കൃ­ഷി, നൂ­ലു­ണ്ടാ­ക്കു­ക, കൊ­ട്ട­നെ­യ്ത്തു്, പായ് നെ­യ്ത്തു് മു­ത­ലാ­യ വീ­ട്ടു­വ്യ­വ­സാ­യ­ങ്ങൾ എ­ന്നി­ങ്ങി­നെ­യു­ള്ള തൊ­ഴി­ലു­കൾ പലതും കൃ­ഷി­ക്കാ­രെ ശീ­ലി­പ്പി­ച്ചു ത­ദ്വാ­രാ അ­വ­രു­ടെ ധനം വർ­ദ്ധി­പ്പി­ക്കു­ക.
  3. ധ­ന­വർ­ദ്ധ­ന­ക്കാ­യി­ട്ടു യാ­തൊ­ന്നും പ്ര­വർ­ത്തി­ക്കാ­ത്ത­വ­രു­ടെ എണ്ണം കു­റ­ക്കു­ക­യും അ­തി­ലേ­ക്കു­ദ്യ­മി­ക്കു­ന്ന­വ­രു­ടെ തുക വർ­ദ്ധി­പ്പി­ക്കു­ക­യും ചെ­യ്യു­ക. ഇ­ട­യ്ക്കു­നി­ന്നു ക­ച്ച­വ­ടം ന­ട­ത്തു­ന്ന­വ­രു­ടെ—അ­നാ­വ­ശ്യ­മാ­യി­ട്ടു­ള്ള ചില ഇ­ട­ത്ത­ട്ടു­കാ­രു­ടെ—എ­ണ്ണ­വും ക­ഴി­യു­ന്ന­തും കു­റ­യ്ക്കു­ക.
  4. സാ­മാ­ന്യേ­ന­യു­ള്ള നാ­ശ­കാ­ര­ണ­ങ്ങ­ളെ കു­റ­യ്ക്കു­ക—ഓരോ സാ­ധ­ന­ങ്ങൾ­ക്കു് അ­തി­ക്ര­മി­ച്ച വില, ക­ന്നു­കാ­ലി­ക­ളു­ടെ അ­തി­യാ­യി­ട്ടു­ള്ള ചാ­ക്കു്, പ­രി­ഹ­രി­ക്ക­ത്ത­ക്ക­രോ­ഗ­ങ്ങൾ, വേ­ല­ക്കാ­രു­ടെ സാ­മർ­ത്ഥ്യ­ക്കു­റ­വു്, വളരെ താ­ണ­നി­ല­യി­ലു­ള്ള കൂ­ലി­വേ­ല എ­ന്നി­വ­യെ­ല്ലാം സാ­മാ­ന്യേ­ന­യു­ള്ള നാ­ശ­കാ­ര­ണ­ങ്ങ­ളാ­കു­ന്നു.
  5. വി­ശേ­ഷി­ച്ചു­ള്ള നാ­ശ­കാ­ര­ണ­ങ്ങ­ളെ കു­റ­യ്ക്കു­ക—കോ­ട­തി­വ്യ­വ­ഹാ­രം, കൃ­ഷി­ചെ­യ്യു­വാ­നു­ള്ള ഭൂ­മി­കൾ തു­ണ്ടു­തു­ണ്ടാ­യി അ­വി­ട­വി­ടെ ചി­ന്നി­ച്ചി­ത­റി­ക്കി­ട­ക്കു­ക എ­ന്ന­വ­സ്ഥ, ചാഴി മു­ത­ലാ­യ പ്രാ­ണി­ക­ളെ­ക്കൊ­ണ്ടു­ള്ള നാശം ഇ­ത്യാ­ദി­യെ­ല്ലാം വി­ശേ­ഷാ­ലു­ള്ള നാ­ശ­കാ­ര­ണ­ങ്ങ­ളാ­കു­ന്നു.
  6. ധ­നോൽ­പാ­ദ­ക­സാ­മ­ഗ്രി­ക­ളെ നി­ഷ്ഫ­ല­മാ­ക്കി­ക്ക­ള­യാ­തെ അവയെ ധ­നോൽ­പാ­ദ­ക­കാ­ര്യ­ങ്ങൾ­ക്കാ­യി­ട്ടു­ത­ന്നെ വി­നി­യോ­ഗി­ക്കു­ക—എ­ന്നു­വെ­ച്ചാൽ, ബു­ദ്ധി­സം­സ്കാ­രം സി­ദ്ധി­ച്ചി­ട്ടു­ള്ള­വ­രു­ടെ ഉ­ദ്യ­മ­ങ്ങ­ളെ ഇ­പ്പോ­ഴ­ത്തെ­പ്പോ­ലെ വ­ക്കീൽ­പ­ണി­ക്കാ­യി­ട്ടു­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തി­ന്നു പകരം രാ­ജ്യ­ത്തെ ധ­ന­പു­ഷ്ടി­ക്കു­ള്ള മാർ­ഗ്ഗ­ങ്ങ­ളി­ലേ­ക്കു തി­രി­ക്കു­ക, അ­ല്ലെ­ങ്കിൽ പലിശ മു­ട­ക്കി കെ­ട്ടി­വെ­ച്ചി­ട്ടു­ള്ള പണം ധ­ന­പു­ഷ്ടി­ക­ര­മാ­യി­ട്ടു­ള്ള ഏർ­പ്പാ­ടു­ക­ളി­ലേ­ക്കു­പ­യോ­ഗ­പ്പെ­ടു­ത്തു­ക എ­ന്നർ­ത്ഥം.

മുൻ­പ­റ­ഞ്ഞ­തു­കൊ­ണ്ടു് ഒരു രാ­ജ്യ­ത്തെ ധനം വർ­ദ്ധി­പ്പി­ക്കു­ന്ന­തി­ന്നു­ള്ള മാർ­ഗ്ഗ­ങ്ങൾ എ­ല്ലാം പ­റ­ഞ്ഞു­ക­ഴി­ഞ്ഞു­വെ­ന്ന­ഭി­മാ­നി­ക്കു­ന്നി­ല്ല. സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശ­ങ്ങ­ളെ ത­രം­തി­രി­ക്കേ­ണ്ട­തു് ഇ­ന്ന­പ്ര­കാ­ര­മാ­ണു് എ­ന്ന­തി­ന്നു­ള്ള വഴി തി­രി­ച്ചു­കാ­ണി­ച്ചു­വെ­ന്നു മാ­ത്രം വി­ചാ­രി­ച്ചാൽ മതി. ഇ­വ­യെ­ത്ത­ന്നെ ഭൂമി, ദേ­ഹ­പ്ര­യ­ത്നം, മൂ­ല­ദ്ര­വ്യം, വി­വി­ധ­വ്യ­വ­സാ­യ­ങ്ങൾ എന്നീ നാ­ലി­ലേ­തെ­ങ്കി­ലും പെ­ട­ത്ത­ക്ക­വ­ണ്ണം ഒ­ന്നു­കൂ­ടി ത­രം­തി­രി­ക്കു­ക എ­ന്ന­തു പി­ന്നെ എ­ളു­പ്പ­മാ­യി­രി­ക്കും. ഇ­വ­യെ­ല്ലാം ധ­നോൽ­പാ­ദ­ക­വി­ഷ­യ­ങ്ങ­ളാ­കു­ന്നു. എ­ന്നാൽ ഓരോ പ­ദാർ­ത്ഥ­ങ്ങ­ളെ ഉ­ണ്ടാ­ക്കു­ന്ന­വർ­ക്കു ക­ര­കൗ­ശ­ല­വും കൈ­ത്ത­ഴ­ക്ക­വും പോ­രാ­ഞ്ഞി­ട്ടു സാ­ധ­ന­ങ്ങൾ ഒ­ന്നി­നും കൊ­ള്ള­രു­താ­തെ കേ­ടു­വ­ന്നു­പോ­വു­ക എ­ന്ന­തു് ഇ­ന്ത്യ­യിൽ ദാ­രി­ദ്ര്യ­ത്തി­നു് ഒരു കാ­ര­ണ­മാ­കു­ന്നു. അ­പ്ര­കാ­രം­ത­ന്നെ ഓരോ സാ­ധ­ന­ങ്ങ­ളെ കു­റേ­ശ്ശെ­യാ­യി­ട്ടും മോ­ശ­മാ­യി­ട്ടും ഉ­ണ്ടാ­ക്കു­ക എ­ന്ന­തും ദാ­രി­ദ്ര്യ­ത്തി­ന്നു കാ­ര­ണ­മാ­യി­ട്ടു ക­ണ്ടി­രി­ക്കു­ന്നു.

ധ­ന­വർ­ദ്ധ­ക­ങ്ങ­ളാ­യ വ്യ­വ­സാ­യ­ങ്ങൾ­ക്കും അ­ത്യാ­വ­ശ്യ­മാ­യ വേറെ കാ­ര്യ­ങ്ങൾ­ക്കു­മാ­യി അം­ഗ­ങ്ങൾ­ക്കു പണം സ­ഹാ­യി­ക്കു­ക, കൃ­ഷി­ക്കാ­രാ­ണെ­ങ്കിൽ അ­വർ­ക്കു നല്ല വി­ത്തു് പ­രി­ഷ്കൃ­ത­ങ്ങ­ളാ­യ കൃ­ഷി­പ്പ­ണി­ക്കോ­പ്പു­കൾ വ­ള­പ­ദാർ­ത്ഥ­ങ്ങൾ മു­ത­ലാ­യ­വ­യെ ശേ­ഖ­രി­ച്ചു് ആ­വ­ശ്യം­പോ­ലെ വീ­തി­ച്ചു­കൊ­ടു­ക്കു­ക, പി­ന്നെ ഭ­ക്ഷ­ണം ഉ­ടു­പ്പു് എ­ന്നി­ങ്ങി­നെ­യു­ള്ള നി­ത്യം വേ­ണ്ട­താ­യ കാ­ര്യ­ങ്ങൾ­ക്കു­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന അരി അ­ങ്ങാ­ടി­സാ­മാ­ന­ങ്ങൾ തു­ണി­ച്ച­ര­ക്കു മു­ത­ലാ­യ­വ­യെ ന­ല്ല­താ­യി ശേ­ഖ­രി­ച്ചു തൂ­ക്ക­ത്തി­ലും അ­ള­വി­ലും കു­റ­വു­കൂ­ടാ­തെ അം­ഗ­ങ്ങൾ­ക്കു സ­ഹാ­യ­വി­ല­യ്ക്കു വിൽ­ക്കു­ക—ഇ­വ­യെ­ല്ലാം സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ പ്ര­ധാ­ന ഉ­ദ്ദേ­ശ­ങ്ങ­ളിൽ ചി­ല­താ­കു­ന്നു. എ­ന്നാൽ ഒരു സംഘം സ്ഥാ­പി­ക്കു­വാൻ ഭാ­വി­ക്കു­മ്പോൾ എ­ന്തൊ­രു­ദ്ദേ­ശ­മാ­ണു് അ­തു­കൊ­ണ്ടു സാ­ധി­ക്കു­വാൻ—എ­ന്തൊ­രു ഫ­ല­പ്രാ­പ്തി­യാ­ണു് അ­തു­കൊ­ണ്ടു­ണ്ടാ­കു­വാൻ—വി­ചാ­രി­ക്കു­ന്ന­തു് എന്ന സംഗതി ആ­ദ്യം­ത­ന്നെ വ്യ­ക്ത­മാ­ക്ക­ണം. ഒരു സം­ഘ­ത്തി­ലെ അം­ഗ­ങ്ങൾ­ക്കു് അ­ത്യാ­വ­ശ്യ­മാ­യി­ട്ടു­ള്ള­വ­യും അവരാൽ സാ­ദ്ധ്യ­മാ­യി­ട്ടു­ള്ള­വ­യും ആയ ചില ഉ­ദ്ദേ­ശ­ങ്ങ­ളെ മാ­ത്രം തി­ര­ഞ്ഞെ­ടു­ത്തു് അവയെ മു­ന്നിർ­ത്തി­ക്കൊ­ണ്ടു പ്ര­വൃ­ത്തി ന­ട­ത്തേ­ണ്ട­താ­കു­ന്നു. ആ ഉ­ദ്ദേ­ശ­ങ്ങ­ളെ സം­ഘ­ത്തി­ന്റെ ഉ­പ­നി­യ­മ­ങ്ങ­ളിൽ പെ­ടു­ത്തെ­ണ്ട­തു­മാ­ണു്. ഉ­പ­നി­യ­മ­ങ്ങ­ളിൽ വ്യ­ക്ത­മാ­യി കാ­ണി­ച്ചി­ട്ടു­ള്ള­വ­യ­ല്ലാ­തെ വേറെ ഉ­ദ്ദേ­ശ­ങ്ങൾ ഒരു സം­ഘ­ത്തി­ന്നു സാ­ധി­ക്കേ­ണ്ട­താ­യി­ട്ടു­ണ്ടാ­വാൻ പാ­ടി­ല്ല. അ­വ­യ്ക്കാ­യി­ട്ട­ല്ലാ­തെ സം­ഘ­സ്വ­ത്തു് ഉ­പ­യോ­ഗി­ക്കു­വാ­നും പാ­ടി­ല്ല. എ­ന്നാൽ, നേ­രെ­മ­റി­ച്ചു്, ഒരു വ്യ­വ­സ്ഥ­യും കൂ­ടാ­തെ പലതും വാ­രി­പ്പി­ടി­ച്ചു പ്ര­വർ­ത്തി­ക്കു­വാൻ ശ്ര­മി­ച്ചാൽ ഫ­ല­മൊ­ന്നു­മു­ണ്ടാ­വു­ക­യി­ല്ല എന്നു മാ­ത്ര­മ­ല്ല പല ന­ഷ്ട­ങ്ങ­ളും കൂടി സം­ഭ­വി­ച്ചേ­ക്കും. സം­ഘ­നി­യ­മ­ത്തിൽ പെ­ടാ­തെ­യു­ള്ള വല്ല ഉ­ദ്ദേ­ശ­ത്തി­ന്റെ സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു സം­ഘ­പ്ര­വർ­ത്ത­ക­ന്മാർ പ്ര­വൃ­ത്തി ന­ട­ത്തു­ന്ന­താ­യാൽ അതു സം­ഘാം­ഗ­ങ്ങൾ­ക്കു ബാ­ധ­ക­മാ­കു­ന്ന­ത­ല്ല. അ­തു­കൊ­ണ്ടു­ണ്ടാ­കു­ന്ന ന­ഷ്ട­ത്തി­ന്നു പ്ര­വർ­ത്ത­ക­ന്മാർ­ത­ന്നെ ഉ­ത്ത­ര­വാ­ദി­ക­ളാ­കേ­ണ്ടി­വ­രും.

എ­ന്തൊ­രു­ദ്ദേ­ശ­ത്തോ­ടു­കൂ­ടി ആ­രം­ഭി­ക്ക­പ്പെ­ടു­ന്ന­താ­യാ­ലും എ­ല്ലാ­ത്ത­രം സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളിൽ­നി­ന്നും ധ­ന­ലാ­ഭ­ത്തി­ന്നു പുറമെ മ­ഹ­ത്താ­യ വേറെ ചില ഗു­ണ­ങ്ങൾ­കൂ­ടി സി­ദ്ധി­പ്പാ­നു­ണ്ടു്. ഓ­രോ­രു­ത്ത­രു­ടേ­യും സ്വാ­ത­ന്ത്ര്യ­ത്തി­ന്നും ഉ­ത്സാ­ഹ­ത്തി­ന്നും ഭം­ഗം­വ­രു­ത്താ­തെ­ത­ന്നെ സ്വ­യ­മേ­വ സ­ഹാ­യി­ച്ചു­കൊ­ണ്ടു് അ­ന്യ­ന്മാ­രേ­യും സ­ഹാ­യി­ക്കു­ന്ന­തി­ന്നു­ള്ള ശക്തി വർ­ദ്ധി­പ്പി­പ്പാൻ സം­ഘാം­ഗ­ങ്ങ­ളെ അവ പ­ഠി­പ്പി­ക്കു­ന്നു. ധ­ന­സ­മ്പാ­ദ­ന­ത്തി­ന്നു­ള്ള ഉ­ത്സാ­ഹ­ത്തി­ന്റെ പ­ര­മ­പ്ര­യോ­ജ­നം അ­വ­ര­വ­രു­ടെ ആ­വ­ശ്യ­ങ്ങ­ളെ നി­റ­വേ­റ്റു­ന്ന­താ­ണു് എ­ന്നും അ­ല്ലാ­തെ ലാഭം നേടുക എ­ന്ന­ത­ല്ലെ­ന്നും അവ പ­ഠി­പ്പി­ക്കു­ന്നു. ഭ്ര­മി­പ്പി­ക്ക­ത്ത­ക്ക­താ­യ പ­ര­സ്യ­ങ്ങ­ളെ­ക്കൊ­ണ്ടു മോ­ഹി­പ്പി­ക്കു­ക, ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങ­ളി­ലും മറ്റു സാ­ധ­ന­ങ്ങ­ളി­ലും കൂ­ട്ടു­കൂ­ട്ടി വ­ഷ­ളാ­ക്കു­ക എ­ന്നു­തു­ട­ങ്ങി മ­നു­ഷ്യർ സ്വ­സ­ഹോ­ദ­ര­തു­ല്യ­ന്മാ­രാ­യ­വ­രെ പ­ല­പ്ര­കാ­ര­ത്തിൽ വ­ഞ്ചി­ച്ചു മെ­ച്ചം നേ­ടു­ന്ന­താ­യ എല്ലാ രീ­തി­ക­ളേ­യും ഇ­ല്ലാ­യ്മ­ചെ­യ്ക­നി­മി­ത്തം അ­വ­രു­ടെ ധാർ­മ്മി­ക­മാ­യ ബു­ദ്ധി­ക്കു് ഉ­ന്ന­തി ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­വാ­നും അവ പ­ഠി­പ്പി­ക്കു­ന്നു.

ഈ ഏർ­പ്പാ­ടി­ന്നു­ള്ള ഈ ഒരു മാ­ഹാ­ത്മ്യ­മാ­ണു്—സ­ത്യ­നി­ഷ്ഠ, സ്വാർ­ത്ഥ­പ­രി­ത്യാ­ഗം, പ­ര­സ്പ­ര­സ­ഹാ­യ­ത­ല്പ­ര­ത മു­ത­ലാ­യ ഉൽ­കൃ­ഷ്ട­ഗു­ണ­ങ്ങ­ളെ ശീ­ലി­ക്കു­വാൻ ജ­ന­ങ്ങ­ളെ പ­ഠി­പ്പി­ക്കു­ക­യും അവരെ സ­ദ്വൃ­ത്ത­ന്മാ­രാ­ക്കു­ക­യും ചെ­യ്യു­ക എന്ന മാ­ഹാ­ത്മ്യ­മാ­ണു്—ദേ­ശാ­ഭി­മാ­നി­ക­ളും ലോ­കാ­നു­ഗ്ര­ഹ­ത­ല്പ­ര­ന്മാ­രു­മാ­യ­വ­രെ ഇ­തി­ലേ­ക്കാ­കർ­ഷി­ക്കു­ന്ന­തു്. സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു കൃ­ഷി­ക്കാ­രിൽ ല­യി­ച്ചു­കി­ട­ക്കു­ന്ന കാ­ര്യ­ക്ഷ­മ­ത­യേ­യും ഉ­ദ്യ­മ­ശ­ക്തി­ക­ളേ­യും പ്ര­കാ­ശി­പ്പി­ക്കു­ക­യും വർ­ദ്ധി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു. എ­ന്നു­ത­ന്നെ­യു­മ­ല്ല, പല പ്ര­മാ­ണി­ക­ളും അ­വ­രു­ടെ ഇടയിൽ ഉ­ണ്ടാ­യി­ത്തീ­രു­ന്ന­തി­ന്നു് അതു കാ­ര­ണ­മാ­യി ഭ­വി­ക്കു­ന്നു. സാ­മു­ദാ­യ­പ­രി­ഷ്ക­ര­ണ­ങ്ങ­ളേ­യും മ­നു­ഷ്യ­രു­ടെ ഇടയിൽ അതു വർ­ദ്ധി­പ്പി­ക്കു­ന്നു. നി­ഷ്കാ­പ­ട്യം അ­നു­സ­ര­ണ­ബു­ദ്ധി എ­ന്നി­വ അ­വ­ശ്യം വേ­ണ്ട­താ­ണെ­ന്ന ബോധം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്നു. ഒ­ത്തൊ­രു­മി­ച്ചു­ള്ള പ്ര­യ­ത്നം­കൊ­ണ്ടു സി­ദ്ധി­ക്കാ­വു­ന്ന കു­റേ­ക്കൂ­ടി ന­ല്ല­താ­യ ഒരു ജീ­വി­തം ദൃ­ഷ്ടി­ഗോ­ച­ര­മാ­ക­ത്ത­ക്ക­വ­ണ്ണം അ­വർ­ക്കു വെ­ളി­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. കേവലം ഭൗ­തി­ക­പ­ദാർ­ത്ഥ­ങ്ങ­ളു­ടെ ലാ­ഭ­ത്തി­ന്നു പുറമെ ത­ങ്ങൾ­ക്കു വേ­റേ­യും ചിലതു ല­ഭി­ക്ക­ത്ത­ക്ക­താ­യി­ട്ടു­ണ്ടു് എന്ന ബോധം ഓ­രോ­രു­ത്തർ­ക്കും ഉ­ണ്ടാ­യി­ത്തീ­രു­ന്നു. സ­ഹ­ക­ര­ണം ജ­ന­ങ്ങ­ളിൽ ആശയെ ജ­നി­പ്പി­ക്കു­ന്നു; അ­വർ­ക്കാ­ശ്വാ­സ­ത്തെ ഉ­ണ്ടാ­ക്കു­ന്നു. പല പ്ര­കാ­ര­ത്തി­ലും അ­ഭി­വൃ­ദ്ധി­യെ പ്രാ­പി­പ്പാൻ ത­ങ്ങൾ­ക്കും ക­ഴി­യു­മെ­ന്ന വി­ചാ­രം അവരിൽ ഉ­ദി­പ്പി­ക്കു­ന്നു; ഈ വിധം അ­വ­രു­ടെ ജീ­വി­ത­ദ­ശ­ക്കു പെ­ട്ടെ­ന്നൊ­രു മാ­റ്റം വ­രു­ത്തി­ക്കൂ­ട്ടു­ക­യും ചെ­യ്യു­ന്നു: അ­തേ­വ­രെ നി­രാ­ശ­പ്പെ­ട്ടു കു­ണ്ഠി­ത­ത്തോ­ടു­കൂ­ടി കാ­ല­ക്ഷേ­പം ചെ­യ്തു­പോ­ന്ന­വർ­ത­ന്നെ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടിൽ പ­ങ്കു­കൊ­ള്ളു­ക­നി­മി­ത്തം ഉ­ത്സാ­ഹ­ശീ­ല­ന്മാ­രും സ­ന്തു­ഷ്ട­ചി­ത്ത­ന്മാ­രു­മാ­യി­ത്തീ­രു­ന്നു­വെ­ന്നർ­ത്ഥം. ആ­രം­ഭ­ത്തിൽ ഒ­ന്നു­കിൽ ധ­ന­ലാ­ഭം അ­ല്ലെ­ങ്കിൽ ദാ­രി­ദ്ര്യ­ത്തി­ന്നു കാ­ര­ണ­ഭൂ­ത­ങ്ങ­ളാ­യ വി­ഷ­യ­ങ്ങ­ളിൽ ചി­ല­തി­നെ ഇ­ല്ലാ­യ്മ­ചെ­യ്യൽ എ­ന്ന­താ­യി­രി­ക്ക­ണം ഒരു സ­ഹ­ക­ര­ണ­സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശം. മി­ത­വ്യ­യം ശീ­ലി­ക്കു­ന്ന­തി­ന്നു­ള്ള അവസരം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ക എ­ന്ന­തും ഒരു സം­ഘ­ത്തി­ന്റെ മുഖ്യ ഉ­ദ്ദേ­ശ­മാ­യി­രി­ക്ക­ണം.

[H. Calvert I. C. S.]

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളും കൂ­ട്ടു­ക­ച്ച­വ­ട­ക്ക­മ്പ­നി­ക­ളും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ ജാ­യി­ന്റു്സ്റ്റാൿ­ക­മ്പ­നി­ക­ളിൽ­നി­ന്നു് (മു­ത­ലാ­ള­ന്മാ­രു­ടെ കൂ­ട്ടു­ക­ച്ച­വ­ട­ക്ക­മ്പ­നി­ക­ളിൽ­നി­ന്നു്) എ­ങ്ങി­നെ­യാ­ണു് വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­തെ­ന്നു് ഇനി നി­രൂ­പി­ക്കാം. അവ രണ്ടു പ്ര­ധാ­ന­സം­ഗ­തി­ക­ളിൽ വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. ഒ­ന്നാ­മ­തു് അ­വ­യു­ടെ ഉ­ദ്ദേ­ശം. ര­ണ്ടാ­മ­തു് അ­വ­യു­ടെ നി­യ­ന്ത്ര­ണം. ര­ണ്ടി­ന്റേ­യും ഉ­ദ്ദേ­ശ­ങ്ങൾ അ­ത്യ­ന്തം ഭി­ന്ന­ങ്ങ­ളാ­കു­ന്നു. അ­പ്ര­കാ­രം­ത­ന്നെ അ­വ­യു­ടെ നി­യ­ന്ത്ര­ണ­രീ­തി­യും തീരെ വ്യ­ത്യാ­സ­പ്പെ­ട്ടാ­ണി­രി­ക്കു­ന്ന­തു്. ക­മ്പ­നി­ക­ളിൽ ഓ­ഹ­രി­ക്കാർ­ക്കു­ള്ള നി­യ­ന്ത്രാ­ണാ­ധി­കാ­രം തങ്ങൾ എ­ടു­ത്തി­ട്ടു­ള്ള ഓ­ഹ­രി­ക­ളു­ടെ എ­ണ്ണ­മ­നു­സ­രി­ച്ചു കൂ­ടു­തൽ­കു­റ­വാ­യി­രി­ക്കു­ന്നു. പ­ത്തു് ഓഹരി ചേർ­ന്നി­ട്ടു­ള്ള ഒ­രു­വ­ന്നു് ഒരു ഓഹരി ചേർ­ന്നി­ട്ടു­ള്ള­വ­നേ­ക്കാൾ പ­ത്തി­ര­ട്ടി­ച്ച വോ­ട്ടി­ന്നു (സ­മ്മ­തി­ദാ­ന­ത്തി­ന്നു്) അ­ധി­കാ­ര­മു­ണ്ടു്. ക­മ്പ­നി­ഏർ­പ്പാ­ടിൽ മൂ­ല­ദ്ര­വ്യ­ത്തി­ന്നാ­ണു് പ്രാ­ധാ­ന്യം ക­ല്പി­ച്ചി­ട്ടു­ള്ള­തു്. എ­ന്നാൽ ഒരു സ­ഹ­ക­ര­ണ­സം­ഘ­ത്തിൽ ‘ഒ­രാൾ­ക്കൊ­രു വോ­ട്ടു്’ എ­ന്ന­താ­ണു് നിയമം. അതിൽ ഒരു ധ­നി­ക­നും ഒരു ദ­രി­ദ്ര­നും തു­ല്യ­മാ­കു­ന്നു. പി­ന്നെ, ക­മ്പ­നി­ഏർ­പ്പാ­ടി­ന്റെ മു­ഖ്യോ­ദ്ദേ­ശം ലാ­ഭ­മാ­കു­ന്നു. ഓ­ഹ­രി­ക­ളു­ടെ എ­ണ്ണ­മ­നു­സ­രി­ച്ചു് ആ ലാഭം ഓ­ഹ­രി­ക്കാർ­ക്കു വീ­തി­ക്ക­പ്പെ­ടു­ക­യും ചെ­യ്യു­ന്നു. നേ­രെ­മ­റി­ച്ചു്, ഒരു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശം പ­ര­സ്പ­ര­സ­ഹാ­യം­ത­ന്നെ­യാ­കു­ന്നു. ഒരു സംഘം ഗൃ­ഹാ­വ­ശ്യ­ങ്ങൾ­ക്കു വേണ്ട സാ­ധ­ന­ങ്ങ­ളെ ശേ­ഖ­രി­ച്ചു സം­ഘാം­ഗ­ങ്ങൾ­ക്കു് ആ­വ­ശ്യം­പോ­ലെ വീ­തി­ച്ചു­കൊ­ടു­ക്കു­ക എന്ന പ­ര­സ്പ­ര­സ­ഹാ­യ­മാ­ണു് ഉ­ദ്ദേ­ശി­ക്കു­ന്ന­തെ­ങ്കിൽ അതു് ഒരു ശേ­ഖ­ര­സം­ഘം എന്നു പ­റ­യു­ന്നു. സം­ഘാം­ഗ­ങ്ങൾ­ക്കു ചു­രു­ങ്ങി­യ പ­ലി­ശ­ക്കു വാ­ങ്ങി­ക്കു­ക മു­ത­ലാ­യ സ­ഹാ­യ­മാ­ണു് ഒരു സം­ഘ­മു­ദ്ദേ­ശി­ക്കു­ന്ന­തെ­ങ്കിൽ അതു കൊ­ടു­ത്തു­വാ­ങ്ങ­ലി­ന്നു­ള്ള സംഘം എ­ന്നും സ­ഹ­ക­ര­ണ­ബാ­ങ്കെ­ന്നും പ­റ­യ­പ്പെ­ടു­ന്നു. സം­ഘാം­ഗ­ങ്ങൾ ഉ­ണ്ടാ­ക്കീ­ട്ടു­ള്ള സാ­ധ­ന­ങ്ങ­ളെ—കൃ­ഷി­പ്ര­യ­ത്നം­കൊ­ണ്ടോ ശി­ല്പ­വേ­ല­കൊ­ണ്ടോ വേറെ കൈ­വേ­ല­കൊ­ണ്ടോ അവർ ഉ­ണ്ടാ­ക്കീ­ട്ടു­ള്ള സാ­ധ­ന­ങ്ങ­ളെ—ചില ഇ­ട­ത്ത­ട്ടു­കാർ ഇ­ട­ക്കു­നി­ന്നു് അ­തി­ലാ­ഭം പ­റ്റു­വാൻ സ­മ്മ­തി­ക്കാ­തെ സം­ഘം­മു­ഖാ­ന്ത­രം­ത­ന്നെ വിൽ­ക്കു­ക എ­ന്ന­താ­ണു് ഒരു സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശ­മെ­ങ്കിൽ അ­തി­ന്നു വി­ല്പ­ന­സം­ഘം എന്നു പേരു പ­റ­യു­ന്നു. ഇ­ങ്ങി­നെ ഓരോ ഉ­ദ്ദേ­ശം പ്ര­ധാ­ന­മാ­ക്കി­ക്കൊ­ണ്ടേർ­പ്പെ­ടു­ത്തു­ന്ന ഓരോ സം­ഘ­ത്തി­ന്നു് ഓരോ പേരു കൊ­ടു­ക്കു­ന്നു. ഉ­ദ്ദേ­ശ­സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു് അം­ഗ­ങ്ങൾ ഓ­ഹ­രി­സം­ഖ്യ­യാ­യി സം­ഘ­ത്തിൽ ഇ­റ­ക്കു­ന്ന­തോ അ­ല്ലെ­ങ്കിൽ അ­തി­ന്നാ­യി­ട്ടു സംഘം വായ്പ വാ­ങ്ങി­ക്കു­ന്ന­തോ ആയ പ­ണ­ത്തി­ന്നു് ഒരു സ്ഥി­ര­പ­ലി­ശ കൊ­ടു­ക്കു­ന്നു. നൂ­റ്റു­ക്കു് 5 അ­ല്ലെ­ങ്കിൽ 6 വീതമേ പ­ലി­ശ­യാ­യി­ട്ടു കൊ­ടു­ക്കാ­റു­ള്ളൂ. എല്ലാ ചെ­ല­വു­ക­ളും ക­ഴി­ച്ചു­ബാ­ക്കി­യു­ണ്ടാ­കു­ന്ന സം­ഖ്യ­യിൽ­നി­ന്നു് ഒരംശം ഒരു ക­രു­തൽ­ധ­ന­മാ­യി­ട്ടു സൂ­ക്ഷി­ക്കു­ന്നു. ശേ­ഷ­മു­ള്ള­തു് ഓ­ഹ­രി­ക്കാർ­ക്കു­ത­ന്നെ വീ­തി­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. ഓരോ അംഗം എ­ത്ര­ത്തോ­ളം എ­ട­വാ­ടു സം­ഘ­മാ­യി­ട്ടു ന­ട­ത്തീ­ട്ടു­ണ്ടോ—സം­ഘ­ത്തിൽ എ­ത്ര­ത്തോ­ളം വ്യാ­പാ­രം ചെ­യ്തി­ട്ടു­ണ്ടോ—അ­ത്ര­ത്തോ­ളം അംശം അ­വ­ന­വ­ന്നു വീ­തി­ച്ചു കി­ട്ടു­ന്നു. എന്നു വെ­ച്ചാൽ, ഒരംഗം ഒരു ശേ­ഖ­രി­പ്പു­സം­ഘ­ത്തിൽ­നി­ന്നു പത്തു രൂ­പ­യ്ക്കു സാ­മാ­നം വാ­ങ്ങീ­ട്ടു­ണ്ടെ­ങ്കിൽ ഒരു രൂ­പ­യ്ക്കു വാ­ങ്ങീ­ട്ടു­ള്ള മ­റ്റൊ­രം­ഗ­ത്തി­ന്നു കി­ട്ടു­ന്ന­തി­നേ­ക്കാൾ അ­യാൾ­ക്കു പ­ത്തി­ര­ട്ടി­ച്ചു കി­ട്ടു­ന്നു­വെ­ന്നർ­ത്ഥം. ഈ വിധം വീതം വെ­യ്ക്കു­ന്ന­തി­ന്റെ ത­ത്ത്വം ക­മ്പ­നി­ക­ളിൽ എ­ന്ന­പോ­ലെ ലാഭം വീ­തി­ക്കു­ക എ­ന്ന­ത­ല്ല. ഓരോ സാ­ധ­ന­ങ്ങൾ­ക്കും ഒരുവൻ മുൻ­കൊ­ടു­ത്ത വി­ല­യു­ടെ ഒരംശം വീ­ണ്ടും അ­വ­ന്നു­ത­ന്നെ വ­സൂ­ലാ­ക്കു­വാൻ ത­ര­മാ­വു­ക എ­ന്ന­താ­കു­ന്നു. അധികം മൂ­ല­ധ­നം ഇ­റ­ക്കീ­ട്ടു മ­നു­ഷ്യ­രു­ടെ ആ­വ­ശ്യ­ങ്ങ­ളെ—അ­വ­രു­ടെ പ­ണ­ത്തി­ന്നു­ള്ള മു­ട്ടി­നെ—ലാ­ക്കാ­ക്കി­ക്കൊ­ണ്ടു് അ­ധി­ക­ലാ­ഭം നേടണം എ­ന്ന­താ­ണു് ക­മ്പ­നി­ഏർ­പ്പാ­ടി­ന്റെ ഉ­ദ്ദേ­ശം. ത­ദ്വി­പ­രീ­ത­മാ­യി­ട്ടു്, മൂ­ല­ധ­ന­മെ­ന്ന­തു മ­നു­ഷ്യ­രു­ടെ ആ­വ­ശ്യ­ങ്ങ­ളെ നി­റ­വേ­റ്റു­ന്ന­തി­ന്നു സ­ഹാ­യ­മാ­യി ഭ­വി­ക്ക­ണ­മെ­ന്ന ഉ­ദ്ദേ­ശ­മാ­ണു് പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം എന്ന ഏർ­പ്പാ­ടി­ന്നു­ള്ള­തു്. അ­തി­നാൽ ഒരു ക­മ്പ­നി ഏർ­പ്പാ­ടി­ന്റെ ആ­ദർ­ശ­വാ­ക്യം “ലാഭം, അ­ധി­ക­ലാ­ഭം, പി­ന്നേ­യും ലാഭം” എ­ന്ന­താ­കു­ന്നു. എ­ന്നാൽ യ­ഥാർ­ത്ഥ­മാ­യി­ട്ടു­ള്ള ഒരു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ത്തി­ന്റെ ആ­ദർ­ശ­വാ­ക്യം അ­തിൽ­നി­ന്നു വളരെ വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. ‘ഓ­രോ­രു­ത്ത­നും എ­ല്ലാ­വർ­ക്കു­വേ­ണ്ടി­യും എ­ല്ലാ­വ­രും ഓ­രോ­രു­ത്ത­ന്നു­വേ­ണ്ടി­യും’ എ­ന്ന­താ­ണു് അ­തി­ന്റെ ആ­ദർ­ശ­വാ­ക്യം. ഈ വ്യ­ത്യാ­സം ഏ­റ്റ­വും സാ­ര­മാ­യി­ട്ടു­ള്ള­താ­കു­ന്നു. എ­ന്തെ­ന്നാൽ സൂ­ത്ര­സ്ഥാ­നീ­യ­ങ്ങ­ളാ­യ ഈ രണ്ടു വാ­ക്യ­ങ്ങ­ളേ­യും വ്യാ­ഖ്യാ­നി­ച്ചു് അ­വ­യു­ടെ അർ­ത്ഥം ചി­ന്തി­ച്ചു­നോ­ക്കു­ന്ന­താ­യാൽ ക­മ്പ­നി­ഏർ­പ്പാ­ടി­ന്റെ ഉ­ദ്ദേ­ശം മു­ഴു­വ­നും ആദ്യം പറഞ്ഞ വാ­ക്യ­ത്തി­ലും സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ ഉൽ­കൃ­ഷ്ട­ങ്ങ­ളാ­യ സകല ഉ­ദ്ദേ­ശ­ങ്ങ­ളും ര­ണ്ട­മ­തു പറഞ്ഞ വാ­ക്യ­ത്തി­ലും അ­ന്തർ­ഭ­വി­ച്ചി­ട്ടു­ണ്ടെ­ന്നു മ­ന­സ്സി­ലാ­കു­ന്ന­താ­ണു്.

അ­തി­ന്നും പുറമെ, പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ പ്ര­ജാ­പ്ര­ഭു­ത്വ­ത്തിൻ­കീ­ഴി­ലു­ള്ള ചെറിയ രാ­ജ്യ­ങ്ങൾ എ­ന്ന­പോ­ലെ­യാ­കു­ന്നു. അ­വ­യി­ലെ അം­ഗ­ങ്ങൾ അ­ല്ലെ­ങ്കിൽ മെ­മ്പർ­മാ­രെ­ല്ലാ­വ­രും സ­മ­ന്മാ­രാ­കു­ന്നു­വെ­ന്ന­താ­ണു് ആ ഏർ­പ്പാ­ടി­ന്റെ പ്ര­ധാ­ന­ത­ത്വം. സ­മ­ത്വം എന്ന ഈ ത­ത്വ­ത്തെ ഉ­റ­പ്പി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ഓരോ അം­ഗ­ത്തി­ന്നും—അധികം ഓ­ഹ­രി­കൾ എ­ടു­ത്തി­ട്ടു­ള്ള ഒ­രു­വ­ന്നും കുടി—ഒരു വോ­ട്ടു­മാ­ത്രം എന്ന നിയമം സ്വീ­ക­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. മു­ത­ലാ­ളൻ­ക­മ്പ­നി­ക­ളി­ലെ സ­മ്പ്ര­ദാ­യ­ത്തിൽ­നി­ന്നു് ഇതു തീരെ വ്യ­ത്യ­സ്ത­മാ­കു­ന്നു. ആ വക ക­മ്പ­നി­ക­ളിൽ, മു­മ്പു പ­റ­ഞ്ഞ­പ്ര­കാ­രം, ഒരുവൻ ഓ­ഹ­രി­കൾ എ­ടു­ത്തി­ട്ടു­ള്ള­തി­ന്റെ തോ­ത­നു­സ­രി­ച്ചാ­ണു് അ­വ­ന്നു വോ­ട്ടു­ചെ­യ്വാ­നു­ള്ള അ­ധി­കാ­രം ഏ­റ­ക്കു­റെ ല­ഭി­ക്കു­ന്ന­തു്. അധികം ഓ­ഹ­രി­കൾ എ­ടു­ത്തി­ട്ടു­ള്ള­വർ­ക്കു മാ­ത്ര­മേ ഭ­ര­ണ­സം­ഘ­ത്തിൽ ചേ­രു­വാ­നും അ­ധി­കാ­ര­മു­ള്ളു. എ­ന്നാൽ ഇ­റ­ക്കി­യ പ­ണ­ത്തി­ന്നു ന്യാ­യ­മാ­യ പ­ലി­ശ­യ­ല്ലാ­തെ കൂ­ടു­തൽ ലാഭം അ­വ­കാ­ശ­പ്പെ­ടു­ക എ­ന്ന­തും, അ­പ്ര­കാ­രം­ത­ന്നെ നി­യ­ന്ത്ര­ണ­കാ­ര്യ­ത്തിൽ അധികം പ­ണ­മി­റ­ക്കീ­ട്ടു­ള്ള­വർ അധികം ‘ക­യ്യു്’ ആ­വ­ശ്യ­പ്പെ­ടു­ക എ­ന്ന­തും സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടിൽ അ­ത്യ­ന്തം നി­ഷേ­ധി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളി­ലെ മെ­മ്പർ­മാർ­ക്കു­ള്ള സ­മ­ത്വം വേ­റൊ­രു­സം­ഗ­തി­കൊ­ണ്ടും­കു­ടി വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ടു്. ഒരു സം­ഘ­ത്തിൽ പി­ന്നീ­ടു ചേ­രു­ന്ന അം­ഗ­ങ്ങൾ­ക്കും ആദ്യം ചേർ­ന്നി­ട്ടു­ള്ള­വർ­ക്കും അ­ധി­കാ­ര­വും അ­വ­കാ­ശ­വും സ­മ­മാ­കു­ന്നു. അ­തിൽ­നി­ന്നു­ണ്ടാ­വു­ന്ന ഗു­ണ­ങ്ങ­ളും അ­വർ­ക്കു ശേ­ഷ­മു­ള്ള­വ­രോ­ടൊ­പ്പം­ത­ന്നെ അ­നു­ഭ­വി­ക്കാം. എ­ന്നാൽ കൂ­ട്ടു­ക­ച്ച­വ­ട­ക്ക­മ്പ­നി­യേർ­പ്പാ­ടിൽ ആദ്യം ഓ­ഹ­രി­കൾ എ­ടു­ത്തി­ട്ടു­ള്ള­വ­രോ­ടൊ­പ്പം­ത­ന്നെ പി­ന്നീ­ടു ചേ­രു­ന്ന­വർ­ക്കു മെ­ച്ചം കി­ട്ടി­ക്കൊ­ള്ള­ണ­മെ­ന്നി­ല്ല. ഈ കാ­ര്യ­ത്തി­ലും ക­മ്പ­നി­ഏർ­പ്പാ­ടി­ന്നും ഇ­തി­ന്നും ത­മ്മിൽ വലിയ അ­ന്ത­ര­മു­ണ്ടു്.

ശേ­ഖ­രി­പ്പു­സം­ഘ­ങ്ങൾ

ഗ്രേ­റ്റ് ബ്രി­ട്ടൺ, ജർ­മ്മ­നി, ഹോ­ള­ന്റു് (ല­ന്ത­രാ­ജ്യം) മു­ത­ലാ­യ യൂ­റോ­പ്പു­രാ­ജ്യ­ങ്ങ­ളിൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു­കൊ­ണ്ടു ത­ദ്ദേ­ശീ­യ­ന്മാർ­ക്കു് എ­ത്ര­ത്തോ­ള­മാ­ണു് ഗുണം സി­ദ്ധി­ച്ചി­ട്ടു­ള്ള­തു് എന്ന സംഗതി ഇ­ന്ത്യ­യിൽ കു­റ­ച്ചു­പേർ മാ­ത്ര­മേ ധ­രി­ച്ചി­ട്ടു­ള്ളു. ഇ­ന്ത്യാ­രാ­ജ്യ­ത്തു പണം ചു­രു­ങ്ങി­യ പ­ലി­ശ­യ്ക്കു ക­ടം­കൊ­ടു­ക്കു­ന്ന­തി­ന്നു­വേ­ണ്ടി­യാ­ണു് പ്ര­ധാ­ന­മാ­യി­ട്ടു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടിൽ­ത­ന്നെ വളരെ പ്ര­ധാ­ന­മാ­യ വേറെ ര­ണ്ടു­ത­രം ഉ­ള്ള­തു്—അ­താ­യ­തു്, വി­വി­ധ­പ­ദാർ­ത്ഥ­ങ്ങ­ളെ നിർ­മ്മി­ക്കു­ന്ന­തി­ന്നും അവയെ സം­ഘാം­ഗ­ങ്ങൾ­ക്കു വി­ഭ­ജി­ച്ചു­കൊ­ടു­ക്കു­ന്ന­തി­ന്നും ഉള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ—ന­മ്മു­ടെ ഇ­ന്ത്യാ­രാ­ജ്യ­ത്തു് അത്ര പ്ര­ചാ­ര­മാ­യി വ­ന്നി­ട്ടി­ല്ല. ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ മു­ഖ്യ­മാ­യി­ട്ടു ദ­രി­ദ്ര­ന്മാ­രാ­യ കൃ­ഷി­ക്കാ­രു­ടെ ഉ­പ­യോ­ഗ­ത്തി­ന്നു­വേ­ണ്ടി­യാ­കു­ന്നു. ആ ഏർ­പ്പാ­ടു­കൊ­ണ്ടു ചു­രു­ങ്ങി­യ പ­ലി­ശ­യ്ക്കു പണം കടം വാ­ങ്ങു­വാൻ ത­ര­മാ­കു­ന്ന­തി­നാൽ പ­ണ­ക്ക­ച്ച­വ­ട­ക്കാ­രു­ടെ പി­ടി­യിൽ­നി­ന്നു ര­ക്ഷ­പ്പെ­ടു­വാൻ അ­വർ­ക്കു സാ­ധി­ക്കു­ന്നു. അ­തി­നാൽ അതു കൃ­ഷി­പ്ര­ധാ­ന­വും ദാ­രി­ദ്ര്യ­ഗ്ര­സ്ത­വു­മാ­യ ന­മ്മു­ടെ രാ­ജ്യ­ത്തേ­യ്ക്കു വളരെ ആ­വ­ശ്യ­മാ­യി­ട്ടു­ള്ള­തു­ത­ന്നെ. അതിനെ മേലിൽ വി­സ്ത­രി­ച്ചു വി­വ­രി­ക്കു­ന്ന­തു­മാ­ണു്.

സം­ഘാം­ഗ­ങ്ങൾ­ക്കു നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നു വേ­ണ്ട­താ­യ സാ­ധ­ന­ങ്ങ­ളെ സം­ഘം­മു­ഖാ­ന്ത­രം ശേ­ഖ­രി­ച്ചു് അവയെ അ­വർ­ക്കു് ആ­വ­ശ്യം­പോ­ലെ വിൽ­ക്കു­ക എ­ന്ന­താ­ണു് ശേ­ഖ­രി­പ്പും വിൽ­പ­ന­യും ന­ട­ത്തു­ന്ന സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശം. ആവക സാ­ധ­ന­ങ്ങ­ളെ സം­ഘം­മു­ഖാ­ന്ത­രം­ത­ന്നെ ഉ­ണ്ടാ­ക്കു­ക എ­ന്ന­തു് ഉ­ത്ത­മ­മാ­യി­ട്ടു­ള്ള­താ­ണു്. എ­ന്നാൽ ആ­രം­ഭ­ത്തിൽ അ­തി­ന്നു ശ്ര­മി­ക്കേ­ണ­മെ­ന്നി­ല്ല. ആ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങ­ളെ ശേ­ഖ­രി­ച്ചു് ഒരു ക­ച്ച­വ­ട­ക്കാ­ര­ന്റെ നി­ല­യിൽ അവയെ അം­ഗ­ങ്ങൾ­ക്കു വിൽ­ക്കു­ക എ­ന്നൊ­രേർ­പ്പാ­ടാ­യാ­ലും തൽ­ക്കാ­ലം മ­തി­യാ­കു­ന്ന­താ­ണു്. ദ­രി­ദ്ര­ന്മാ­രാ­യ ചില ബു­ദ്ധി­ശാ­ലി­കൾ, ദാ­രി­ദ്രം­കൊ­ണ്ടു പല ക­ഷ്ട­പ്പാ­ടു­ക­ളും അ­നു­ഭ­വി­ച്ച­തി­ന്റെ ശേഷം ബു­ദ്ധി­മു­ട്ടി­ക്ക­ണ്ടു­പി­ടി­ച്ചി­ട്ടു­ള്ള­താ­ക­യാൽ ഈ ഏർ­പ്പാ­ടു ദ­രി­ദ്ര­ന്മാർ­ക്കും കേവലം കൂ­ലി­വേ­ല­ക്കാർ­ക്കും അ­ത്യ­ധി­ക­മാ­യി­ട്ടു­ള്ള ഗു­ണ­ത്തെ സി­ദ്ധി­പ്പി­ക്കും എ­ന്ന­തി­ന്നു വാ­ദ­മി­ല്ല. എ­ങ്ങി­നെ എന്നു നോ­ക്കു­ക: ന­മ്മു­ടെ രാ­ജ്യ­ത്തെ കൂ­ലി­ക്കാർ­ക്കു ദി­വ­സ­വൃ­ത്തി­ക്കു് ആ­വ­ശ്യം വേ­ണ്ട­താ­യ സാ­ധ­ന­ങ്ങ­ളെ വാ­ങ്ങി­ക്ക­ത്ത­ക്ക കൂ­ലി­പോ­ലും സാ­ധാ­ര­ണ­യാ­യി കി­ട്ടു­ന്നി­ല്ല. അ­ങ്ങി­നെ­യു­ള്ള ഒരു കൂ­ലി­ക്കാ­രൻ കി­ട്ടി­യ പ­ണം­കൊ­ണ്ടു സാ­മാ­ന­ങ്ങൾ വാ­ങ്ങി­ക്കു­വാൻ ചെ­ല്ലു­മ്പോൾ അവൻ കൊ­ടു­ക്കു­ന്ന­വി­ല­യ്ക്കു ത­ക്ക­താ­യ സാ­മാ­ന­ങ്ങൾ അ­വ­ന്നു കി­ട്ടു­ന്ന­തു­മി­ല്ല. ഇ­തി­ന്നൊ­രു ദൃ­ഷ്ടാ­ന്തം പറയാം. ചി­ല്ല­റ­യാ­യി­ട്ടു വിൽ­ക്കു­ന്ന ചില ചെറിയ പീ­ടി­ക­യിൽ ചെ­ന്നാ­യി­രി­ക്കും അവൻ അ­രി­യും ഉ­പ്പും മുളകു മു­ത­ലാ­യ സാ­മാ­ന­ങ്ങ­ളും വാ­ങ്ങി­ക്കു­ക. അ­പ്പോൾ ആവക സാ­മാ­ന­ങ്ങൾ­ക്കു് അ­ങ്ങാ­ടി നി­ര­ക്കു­വി­ല­യേ­ക്കാൾ അധികം കൊ­ടു­ക്കേ­ണ്ട­താ­യി­ട്ടു വ­രു­ന്നു. എ­ന്നാൽ­ത­ന്നെ കി­ട്ടു­ന്ന സാ­ധ­ന­ങ്ങൾ വളരെ മോ­ശ­മാ­യി­ട്ടി­രി­ക്കു­ക­യും ചെ­യ്യും. അ­തി­ന്നും­പു­റ­മെ, തൂ­ക്ക­ത്തി­ലും അ­ള­വി­ലും വളരെ കു­റ­വു­മു­ണ്ടാ­യി­രി­ക്കും. എ­ന്നാൽ ഒരു ദേ­ശ­ത്തു­ള്ള­വർ ഒ­ത്തു­ചേർ­ന്നു് ഒരു ശേ­ഖ­രി­പ്പു­സം­ഘം (Consumer’s Society) സ്ഥാ­പി­ക്കു­ന്ന­താ­യാൽ അ­വർ­ക്കു മു­മ്പ­റ­ഞ്ഞ­പ്ര­കാ­ര­ത്തി­ലു­ള്ള ന­ഷ്ട­ങ്ങൾ കൂ­ടാ­തെ ക­ഴി­ക്കാം. ലാ­ഭം­ത­ന്നെ വേ­ണ­മെ­ങ്കിൽ അ­ങ്ങാ­ടി­വി­ല­യിൽ അല്പം കു­റ­ച്ചും വിൽ­ക്കു­വാൻ സാ­ധി­ക്കും. അതല്ല അ­ങ്ങാ­ടി­നി­ര­ക്കോ­ളം­ത­ന്നെ വില കൊ­ടു­ക്കേ­ണ്ടി­വ­ന്നാ­ലും സം­ഘാം­ഗ­ങ്ങൾ­ക്കു നല്ല സാ­ധ­ന­ങ്ങൾ തൂ­ക്ക­ത്തി­ലും അ­ള­വി­ലും കു­റ­വു­കൂ­ടാ­തെ വാ­ങ്ങു­വാൻ ത­ര­മാ­കും. എ­ന്നു­വെ­ച്ചാൽ, സം­ഘ­സ്ഥാ­പ­ന­ത്തി­ന്നു മു­മ്പു ത­ങ്ങ­ളു­ടെ പ­ണ­ത്തി­ന്നു കി­ട്ടി­യി­രു­ന്ന­തി­നേ­ക്കാൾ കൂ­ടു­ത­ലാ­യും അധികം ന­ല്ല­താ­യു­മു­ള്ള സാ­ധ­ന­ങ്ങൾ അ­വർ­ക്കു കി­ട്ടു­ന്നു­വെ­ന്നർ­ത്ഥം. ഭ­ക്ഷ­ണ­സാ­ധ­ന­ങ്ങൾ­ക്കു പുറമേ വ­സ്ത്ര­ധാ­ര­ണ­ത്തി­ന്നു വേ­ണ്ടു­ന്ന തു­ണി­ച്ച­ര­ക്കു­ക­ളേ­യും പലതരം വീ­ട്ടു­സാ­മാ­ന­ങ്ങ­ളേ­യും സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു­വ­ഴി­ക്കു ശേ­ഖ­രി­ച്ചു വിൽ­ക്കാം. എ­ന്നു­ത­ന്നെ­യു­മ­ല്ല ഭ­വ­ന­ങ്ങൾ ലാ­ഭ­ത്തിൽ പ­ണി­യി­ക്കു­ന്ന­തി­ന്നും പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ടു­ന്നു. കേവലം ഭൗ­തി­ക­പ­ദാർ­ത്ഥ­ങ്ങ­ളു­ടെ ആ­വ­ശ്യ­ങ്ങ­ളെ നി­വൃ­ത്തി­പ്പി­ക്കു­ന്ന­തി­ന്നു മാ­ത്ര­മ­ല്ല ആ­ദ്ധ്യാ­ത്മി­ക­മാ­യും ബു­ദ്ധി­സം­സ്കാ­ര­വി­ഷ­യ­ക­മാ­യും സ­ദാ­ചാ­ര­സം­ബ­ന്ധ­മാ­യും ഉള്ള കാ­ര്യ­ങ്ങ­ളു­ടെ നിർ­വ്വ­ഹ­ണ­ത്തി­ന്നു­കൂ­ടി സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­നെ ഇ­പ്പോൾ ഉ­പ­യോ­ഗ­പ്പെ­ടു­ത്തി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. സ­ഹ­ക­ര­ണ­ക്ല­ബ്ബു­കൾ, സ­ഹ­ക­ര­ണ­വാ­യ­ന­ശാ­ല­കൾ, സ­ഹ­ക­ര­ണ­നാ­ട­ക­ശാ­ല­കൾ, സ­ഹ­ക­ര­ണ­വർ­ത്ത­മാ­ന­പ­ത്ര­ങ്ങൾ മു­ത­ലാ­യ പലേ സ്ഥാ­പ­ന­ങ്ങ­ളും ഇ­പ്പോൾ ഉ­ണ്ടു്. അ­വ­യെ­പ്പ­റ്റി­മേ­ലിൽ പ്ര­സ്താ­വി­ക്കാം.

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ മു­ഖാ­ന്ത­രം സാ­മാ­ന­ങ്ങൾ ശേ­ഖ­രി­ച്ചു­വിൽ­ക്കു­ക എന്ന കാ­ര്യ­ത്തിൽ ചില സം­ഗ­തി­കൾ മ­ന­സ്സി­രു­ത്തി നോ­ക്കു­വാ­നു­ണ്ടു്. സം­ഘാം­ഗ­ങ്ങ­ളു­ടെ ദി­വ­സ­വൃ­ത്തി­ക്കു നിർ­ബ്ബ­ന്ധേ­ന വേ­ണ്ട­താ­യ സാ­ധ­ന­ങ്ങ­ളെ—സാ­മാ­ന്യേ­ന പ­ര­ക്കെ ഉ­പ­യോ­ഗി­ക്കു­ന്ന ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങൾ, ഉ­ടു­പ്പി­ന്നു­വേ­ണ്ട തു­ണി­ച്ച­ര­ക്കു­കൾ, വീ­ട്ടു­സാ­മാ­ന­ങ്ങൾ മു­ത­ലാ­യ­വ­യെ—മാ­ത്ര­മേ പ്ര­ധാ­ന­മാ­യി ശേ­ഖ­രി­ക്കാ­വൂ. അ­ങ്ങി­നെ­യാ­വു­മ്പോൾ സാ­മാ­ന­ങ്ങൾ വി­റ്റ­ഴി­യു­മോ എന്ന ശ­ങ്ക­യ്ക്കി­ട­വ­രു­ന്ന­ത­ല്ല. ഈ സം­ഗ­തി­യിൽ മ­ന­സ്സി­രു­ത്തു­ക­നി­മി­ത്ത­മാ­ണു ഗ്രേ­റ്റ് ബി­ട്ട­ണിൽ (ഇം­ഗ്ലീ­ഷു­കാ­രു­ടെ രാ­ജ്യ­ത്തു്) ഈ ഏർ­പ്പാ­ടു് ഏ­റ്റ­വും ഫ­ല­വ­ത്താ­യി­ത്തീർ­ന്നി­ട്ടു­ള്ള­തു്. വേറെ ഒരു സം­ഗ­തി­കൂ­ടി അ­തി­ന്റെ വി­ജ­യ­ത്തി­നു കാ­ര­ണ­മാ­യി­ട്ടു­ണ്ടു്. അ­താ­യ­തു ലാഭം വീ­തി­ക്ക­പ്പെ­ടു­ന്ന രീതി. ഗ്രേ­റ്റു­ബ്രി­ട്ട­ണിൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടിൽ 25 ലക്ഷം ഓ­ഹ­രി­ക്കാ­രു­ണ്ടു്. ഓ­ഹ­രി­സം­ഖ്യ­ക്കു 100-ക്കു 30 വീതം ലാഭം വ്യാ­പാ­രം കൊ­ണ്ടു­ണ്ടാ­കു­ന്നു. അ­തിൽ­നി­ന്നു 100-ക്കു 5 വീതം മാ­ത്ര­മേ ഓ­ഹ­രി­സം­ഖ്യ­യു­ടെ പ­ലി­ശ­ക്കാ­യി­ട്ടു വീ­തി­ച്ചു­കൊ­ടു­ക്കു­ന്നു­ള്ളു. ബാ­ക്കി സംഖ്യ സം­ഘാം­ഗ­ങ്ങൾ ശേ­ഖ­രി­പ്പിൽ (സ്റ്റോ­റിൽ) നി­ന്നു സാ­മാ­ന­ങ്ങൾ വാ­ങ്ങി­ച്ച തോ­ത­നു­സ­രി­ച്ചു് അ­വർ­ക്കു­ത­ന്നെ വീ­തി­ച്ചു­കൊ­ടു­ക്കു­ക­യാ­കു­ന്നു.

സം­ഘാം­ഗ­ങ്ങൾ­ക്കു നി­ത്യം ആ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങൾ മാ­ത്ര­മേ പ്ര­ധാ­ന­മാ­യി സ്റ്റോ­റിൽ ശേ­ഖ­രി­ക്ക­പ്പെ­ടു­ന്നു­ള്ളു­വെ­ന്നു വ­രു­മ്പോൾ സാ­മാ­ന­ങ്ങൾ വി­റ്റ­ഴി­യാ­തെ ഇ­രി­പ്പു­വ­രി­ക എ­ന്ന­തു് ഒ­രി­ക്ക­ലും ഉ­ണ്ടാ­വു­ക­യി­ല്ല. മുൻ­പ­റ­ഞ്ഞ­പ്ര­കാ­ര­മാ­ണു് അ­തിൽ­നി­ന്നു­ണ്ടാ­കു­ന്ന ആദായം വീ­തി­ക്ക­പ്പെ­ടു­ന്ന­തു് എന്നു വ­രു­മ്പോൾ സം­ഘാം­ഗ­ങ്ങൾ സ്റ്റോ­റിൽ­നി­ന്ന­ല്ലാ­തെ സാ­മാ­ന­ങ്ങൾ വാ­ങ്ങി­ക്കു­ക­യു­മി­ല്ല. ഇ­ങ്ങി­നെ സ­ഹ­ക­ര­ണ­ദ്വാ­രാ ന­ട­ത്ത­പ്പെ­ടു­ന്ന ആവക വ്യാ­പാ­ര­ങ്ങൾ­ക്കു് ഇ­ടി­ച്ചൽ ഒ­രി­ക്ക­ലും ഒ­രു­വി­ധ­ത്തി­ലും വ­രു­ന്ന­ത­ല്ല.

ഒരു സ്റ്റോർ ലാ­ഭ­ക­ര­മാ­കും­വ­ണ്ണം ന­ട­ത്ത­പ്പെ­ട­ണ­മെ­ങ്കിൽ തൽ­പ്ര­വർ­ത്ത­ക­ന്മാർ­ക്കു ക­ണി­ശ­മാ­യി വ്യാ­പാ­രം ന­ട­ത്തു­ന്ന­തി­ന്നു­ള്ള ശേ­ഷി­യു­ണ്ടാ­യി­രി­ക്ക­ണ­മെ­ന്ന സം­ഗ­തി­സി­ദ്ധ­മാ­ണ­ല്ലോ. ഒ­ത്തൊ­രു­മി­ച്ചു പ്ര­വർ­ത്തി­പ്പാ­നു­ള്ള വാസന, പ­രോ­പ­കാ­ര­തൽ­പ­ര­ത, ഉ­ത്സാ­ഹം, ധൈ­ര്യം, സ്ഥൈ­ര്യം, സ­ത്യ­സ­ന്ധ­ത, കൃ­ത്യ­നി­ഷ്ഠ ഇ­ത്യാ­ദി ഗു­ണ­ങ്ങ­ളാ­ണു് സം­ഘാം­ഗ­ങ്ങൾ­ക്കു്—തൽ­ഭ­ര­ണ­കർ­ത്താ­ക്ക­ന്മാർ­ക്കു വി­ശേ­ഷി­ച്ചും—വേ­ണ്ട­തു്. അ­ത്ര­ത്തോ­ളം ഉൽ­കൃ­ഷ്ട­മാ­യ നില തൽ­ക്കാ­ലം അ­സാ­ദ്ധ്യ­മാ­യി­രി­ക്കും. എ­ങ്കി­ലും മു­മ്പ­റ­ഞ്ഞ­പ്ര­കാ­ര­മു­ള്ള ഒരു സ­ഹ­ക­ര­ണ­സം­ഘം അതിലെ അം­ഗ­ങ്ങൾ­ക്കു മേ­പ്പ­ടി ഗു­ണ­ങ്ങൾ ശീ­ലി­ക്കു­ന്ന­തി­ന്നു­ള്ള അവസരം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്നു­വെ­ന്ന­തു തർ­ക്ക­മ­റ്റ സം­ഗ­തി­യാ­കു­ന്നു. ഒരു ദേ­ശ­ത്തു­ള്ള­വർ­ക്കെ­ല്ലാം ഒ­രു­പോ­ലെ വി­ശ്വാ­സ­മു­ള്ള­വ­രും മു­മ്പ­റ­ഞ്ഞ ഏ­താ­നും ചില ഗു­ണ­ങ്ങൾ ഉ­ള്ള­വ­രു­മാ­യ ഒ­ന്നു­ര­ണ്ടു­പേർ അതാതു ദേ­ശ­ത്തു­ണ്ടാ­യാൽ അ­വർ­മു­ഖാ­ന്ത­രം ദേ­ശം­പ്ര­തി ഓരോ സംഘം അ­നാ­യാ­സേ­ന ന­ട­ത്താ­വു­ന്ന­താ­ണു്. എ­ങ്ങി­നെ­യെ­ന്നാൽ, മ­ത­ഭേ­ദ­മോ ജാ­തി­ഭേ­ദ­മോ നോ­ക്കാ­തെ ഒരു ദേ­ശ­ത്തു­ള്ള­വ­രെ­ല്ലാ­വ­രും കൂ­ടി­ച്ചേർ­ന്നു് ഒരു ശേ­ഖ­രി­പ്പു­സ­ഹ­ക­ര­ണ­സം­ഘം സ്ഥാ­പി­ക്കു­ക. അതിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേ­രു­ന്ന­വർ ഒന്നോ രണ്ടോ മൂ­ന്നോ ഏ­റി­യ­തു് അഞ്ചോ രൂ­പ­വീ­ത­മു­ള്ള ഷെ­യ­റു­കൾ (ഓ­ഹ­രി­കൾ) യ­ഥാ­ശ­ക്തി എ­ടു­ത്തു് ഒരു മൂ­ല­ധ­നം ഉ­ണ്ടാ­ക്കു­ക. അ­തു­കൊ­ണ്ടു് അ­വർ­ക്കു ദി­വ­സേ­ന വേ­ണ്ട­താ­യ സാ­മാ­ന­ങ്ങ­ളെ തു­ക­പ്പ­ടി­യാ­യി ലാഭം നോ­ക്കി വാ­ങ്ങി ശേ­ഖ­രി­ച്ചു് അം­ഗ­ങ്ങൾ­ക്കു് ആ­വ­ശ്യം­പോ­ലെ വിൽ­ക്കു­ക. സ്റ്റോർ ന­ട­ത്തു­ന്ന­വർ ക­ണി­ശ­മാ­യി­ട്ടു ക­ണ­ക്കു­വെ­യ്ക്കു­ക­യും പണം പി­രി­ക്കു­ക­യും ചെ­യ്യു­ക. കൊ­ല്ലാ­വ­സാ­ന­ത്തിൽ ക­ണ­ക്കു നോ­ക്കി ലാഭം തി­ട്ട­പ്പെ­ടു­ത്തി­ക്കാ­ണു­ക. അ­തിൽ­നി­ന്നു് ഓ­ഹ­രി­പ്പ­ണ­ത്തി­ന്നു 100-ക്കു 6 വീതം പലിശ കൊ­ടു­ക്കു­ക. ബാ­ക്കി­യു­ള്ള­തിൽ­നി­ന്നു് ഒരംശം ക­രു­തൽ­ധ­ന­മാ­യി­ട്ടു സൂ­ക്ഷി­ക്കു­ക. പി­ന്നെ ശേ­ഷി­ക്കു­ന്ന­തു് അം­ഗ­ങ്ങൾ­ക്കു­ത­ന്നെ വീ­തി­ച്ചു­കൊ­ടു­ക്കു­ക. വീ­തി­ക്കു­ന്ന­തു 100 രൂ­പ­യ്ക്കു സാ­മാ­നം വാ­ങ്ങീ­ട്ടു­ള്ള­തി­ന്നി­ത്ര­വീ­തം എന്ന തോ­തി­ലാ­യി­രി­ക്ക­ണം. ഈ ഏർ­പ്പാ­ടു സ­ഫ­ല­മാ­യി­ത്തീ­രു­ന്ന­തി­ന്റെ ര­ഹ­സ്യം സ­ത്യ­നി­ഷ്ഠ­യാ­കു­ന്നു­വെ­ന്നു വീ­ണ്ടും പ­റ­ഞ്ഞു­കൊ­ള്ളു­ന്നു. സം­ഘ­പ്ര­വർ­ത്ത­ക­ന്മാ­രും സം­ഘാം­ഗ­ങ്ങ­ളും ഒ­രു­പോ­ലെ സ­ത്യ­വാ­ന്മാ­രാ­യി­രി­ക്ക­ണം. വേറെ ഗു­ണ­ങ്ങൾ തൽ­ക്കാ­ലം ഇ­ല്ലെ­ങ്കി­ലും സ­ത്യ­വും ക­രാ­റു­മു­ണ്ടെ­ങ്കിൽ ഈ കാ­ര്യം എ­ളു­പ്പ­ത്തിൽ സാ­ധി­ക്കാം.

[Charles Gide]

ഇം­ഗ്ലീ­ഷു­രാ­ജ്യ­ത്തു ശേ­ഖ­രി­പ്പും വി­ല്പ­ന­യു­മു­ള്ള സം­ഘ­ങ്ങ­ളു­ടെ ഉ­ത്ഭ­വം

ഇം­ഗ്ല­ണ്ടു്, സ്കോ­ട്ട്ല­ന്റു്, വേ­ത്സ് എന്നീ മൂ­ന്നു രാ­ജ്യ­ങ്ങൾ കൂടിയ ഗ്രേ­റ്റ് ബ്രി­ട്ടൺ എന്ന ഇം­ഗ്ലീ­ഷു­രാ­ജ്യ­ത്തു പ്ര­ധാ­ന­മാ­യി­ട്ടു­ള്ള സ­ഹ­ക­ര­ണം­ഏർ­പ്പാ­ടു ശേ­ഖ­രി­പ്പും വിൽ­പ­ന­യു­മാ­കു­ന്നു. ഇം­ഗ്ല­ണ്ടിൽ 1844-​മാണ്ടു ഡി­സം­ബർ മാസം 21-ാംനു മ­ഞ്ചെ­സ്റ്റർ എന്ന പ­ട്ട­ണ­ത്തി­നു സ­മീ­പ­മു­ള്ള ‘റോൿ­ഡേൽ’ എന്ന സ്ഥ­ല­ത്തു് അതു് ആ­ദ്യ­മാ­യി ആ­രം­ഭി­ക്ക­പ്പെ­ട്ടു. ബു­ദ്ധി­ശാ­ലി­ക­ളും ഉ­ത്സാ­ഹ­ശീ­ല­ന്മാ­രു­മാ­യ 28 നെ­യ്ത്തു­കാർ ഒ­ത്തു­ചേർ­ന്നാ­ണു് അതു് ഒ­ന്നാ­മ­താ­യി തു­ട­ങ്ങി­വെ­ച്ച­തു്. അവർ ആൾ­വീ­തം ഓരോ പവൻ ഓ­ഹ­രി­യാ­യി­ട്ടെ­ടു­ത്തു് 28 പവൻ അ­തി­ലേ­യ്ക്കൊ­രു മൂ­ല­ധ­ന­മാ­യി­ട്ടി­റ­ക്കി വ്യാ­പാ­രം ന­ട­ത്തി­ത്തു­ട­ങ്ങി. അ­വ­രു­ടെ പ്ര­യ­ത്നം ഏ­റ്റ­വും ഫ­ല­വ­ത്താ­യി­ത്തീർ­ന്നു­വെ­ന്നു­ള്ള­തു ലോ­ക­പ്ര­സി­ദ്ധ­മാ­യി­ട്ടു­ണ്ട­ല്ലോ. എ­ന്നു­ത­ന്നെ­യു­മ­ല്ല പി­ന്നീ­ടു് ആ 28 നെ­യ്ത്തു­കാർ ‘റോൿ­ഡേ­യി­ലെ മാർ­ഗ്ഗ­പ്ര­ദർ­ശി­കൾ’ എന്ന നാ­മ­ധേ­യ­ത്താൽ പ്ര­ഖ്യാ­ത­ന്മാ­രാ­യി­ട്ടു­തീർ­ന്നു.

images/Robert_Owen.jpg
റോ­ബർ­ട്ടു് ഒവൻ

എ­ന്നാൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ പി­തൃ­സ്ഥാ­നം ‘റോ­ബർ­ട്ടു് ഒവൻ’ എന്ന മ­ഹാ­നാ­ണു് അർ­ഹി­ക്കു­ന്ന­തു് എന്നു പലരും പ­റ­യാ­റു­ണ്ടു്. മു­മ്പ­റ­ഞ്ഞ റോൿ­ഡേൽ­മാർ­ഗ്ഗ­പ്ര­ദർ­ശി­ക­ളിൽ പലരും അ­ദ്ദേ­ഹ­ത്തി­ന്റെ ശി­ഷ്യ­ന്മാ­രു­മാ­യി­രു­ന്നു. “നി­ങ്ങൾ­ക്കു വേ­ണ്ടു­ന്ന സാ­ധ­ന­ങ്ങ­ളെ നിർ­മ്മി­ക്കു­ന്ന കൈ­വേ­ല­ക്കാ­രും അവയെ നി­ങ്ങൾ­ക്കു വി­ഭ­ജി­ച്ചു­ത­രു­ന്ന ക­ച്ച­വ­ട­ക്കാ­രും നി­ങ്ങൾ­ത­ന്നെ­യാ­യി­രി­ക്ക­ണം. എ­ന്നാ­ലേ ഒ­ന്നാ­ന്ത­രം സാ­ധ­ന­ങ്ങൾ ചു­രു­ങ്ങി­യ വി­ല­യ്ക്കു നി­ങ്ങൾ­ക്കു കി­ട്ടു­വാൻ സാ­ധി­ക്കു­ക­യു­ള്ളു” എ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധാ­ന്തം. ‘സ­ഹ­ക­ര­ണം’ (Co-​operation) എന്ന ശ­ബ്ദ­ത്തി­ന്നു പ്ര­ചാ­രം വ­രു­ത്തി­യ­തും മി­സ്റ്റർ ഒ­വൻ­ത­ന്നെ­യാ­ണു്. പക്ഷേ, അ­ദ്ദേ­ഹ­ത്തി­ന്റെ പോ­ക്കു മ­റ്റൊ­രു വി­ധ­ത്തി­ലാ­യി­രു­ന്ന­തി­നാൽ ആ ഭാഗം ഇവിടെ വി­സ്ത­രി­ക്കു­ന്നി­ല്ല.

images/Charles_Howarth.jpg
ചാൾസ് ഹോ­വർ­ത്ത്

വാ­സ്ത­വ­ത്തിൽ റോൿ­ഡേൽ­സം­ഘ­മാ­ണു് ആ­ദ്യ­മു­ണ്ടാ­യ­തു് എ­ന്നും പ­റ­ഞ്ഞു­കൂ­ടാ. 18-ാം നൂ­റ്റാ­ണ്ടി­ന്റെ അ­വ­സാ­ന­കാ­ല­ത്തിൽ തന്നെ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ പലതും സ്ഥാ­പി­ക്ക­പ്പെ­ട്ട­താ­യി­ട്ടു കാ­ണു­ന്നു­ണ്ടു്. 1820-​മാണ്ടിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­ക്കു പ്ര­ചാ­രം വ­രു­ത്തു­ന്ന­തി­ന്നു­വേ­ണ്ടി­ത്ത­ന്നെ ഒരു സംഘം സ്ഥാ­പി­ക്കു­ക­യു­ണ്ടാ­യി. പി­ന്നെ മി­സ്റ്റർ ഒ­വ­ന്റെ ഉ­ത്സാ­ഹ­ത്തി­ന്മേ­ലും അവയെ പ്ര­ച­രി­പ്പി­ക്കു­ന്ന­തി­ന്നാ­യി­ട്ടു പലതും ചെ­യ്തു. തൽ­ഫ­ല­മാ­യി­ട്ടു ശേ­ഖ­രി­പ്പി­ന്നും വി­ല്പ­ന­യ്ക്കു­മാ­യി­ട്ടു­ള്ള സം­ഘ­ങ്ങൾ അ­സം­ഖ്യം സ്ഥാ­പി­ക്ക­പ്പെ­ടു­ക­യും ചെ­യ്തു. എ­ന്നാൽ അവയെ ഭ­രി­ച്ചി­രു­ന്ന രീതി ശ­രി­യാ­കാ­ഞ്ഞ­തി­നാൽ അ­വ­യൊ­ന്നും­ത­ന്നെ ഫ­ല­വ­ത്താ­യി­ട്ടു തീർ­ന്നി­ല്ല. അ­തി­ന്നു­ള്ള കാരണം താഴെ വി­വ­രി­ക്കു­ന്നു:- ഇം­ഗ്ല­ണ്ടിൽ നെ­യ്ത്തു മു­ത­ലാ­യ വേലകൾ യ­ന്ത്ര­ങ്ങ­ളെ­ക്കൊ­ണ്ടു ന­ട­ത്തി­ത്തു­ട­ങ്ങു­ക­യും അ­തി­ലേ­യ്ക്കാ­യി വലിയ യ­ന്ത്ര­ശാ­ല­കൾ സ്ഥാ­പി­ക്കു­ക­യും ചെ­യ്തു­തു­ട­ങ്ങി­യ­പ്പോൾ തൊ­ഴി­ലാ­ളി­ക­ളു­ടെ തൊ­ഴി­ലു­കൾ­ക്കു മു­ട­ക്കം വന്നു. അവരിൽ ദാ­രി­ദ്ര്യം അ­തു­കാ­ര­ണം അ­തി­യാ­യി­ട്ടു വ്യാ­പി­ക്കു­ക­യും­ചെ­യ്തു. ഈവിധം ദുഃ­ഖി­ത­ന്മാ­രാ­യ തൊ­ഴി­ലാ­ളി­ക­ളു­ടെ ദ­യ­നീ­യാ­വ­സ്ഥ കണ്ടു ദയ തോ­ന്നീ­ട്ടു പ­ണ­ക്കാ­രാ­യ ചിലർ ധർ­മ്മ­ബു­ദ്ധി­യോ­ടു­കൂ­ടി അ­വ­രു­ടെ ഇടയിൽ പ­ല­സം­ഘ­ങ്ങ­ളും സ്ഥാ­പി­ച്ചു. എ­ന്നാൽ തൽ­സ്ഥാ­പ­ക­ന്മാർ ആ സം­ഘ­ങ്ങ­ളിൽ ചേ­രു­ക­യു­ണ്ടാ­യി­ല്ല. അ­വ­യിൽ­നി­ന്നു­ണ്ടാ­യ ആദായം ഓ­ഹ­രി­ക്കാർ­ക്കു­ത­ന്നെ വീ­തി­ച്ചു­കൊ­ടു­ക്കു­ക­യോ അ­ല്ലെ­ങ്കിൽ ഭാ­വി­യി­ലേ­യ്ക്കു് ഒരു ക­രു­തൽ­ധ­ന­മാ­യി­ട്ടു സൂ­ക്ഷി­ക്കു­ക­യോ ആണു ചെ­യ്ത­തു്. അ­തു­കാ­ര­ണം ആ വക സം­ഘ­ങ്ങ­ളി­ലേ­യ്ക്കു് അധികം പേരെ ആ­കർ­ഷി­ച്ചി­ല്ല. പി­ന്നെ ആ സ­മ്പ്ര­ദാ­യം മാ­റ്റി എല്ലാ മെ­മ്പർ­മാർ­ക്കും ആദായം ഒപ്പം വീ­തി­ച്ചു­കൊ­ടു­ത്തു­തു­ട­ങ്ങി. അതും ഫ­ല­വ­ത്താ­യി­ത്തീർ­ന്നി­ല്ല. എ­ന്തെ­ന്നാൽ സം­ഘം­സം­ബ­ന്ധ­മാ­യി അധികം വ്യാ­പാ­രം ചെ­യ്ത­വ­ന്നും ഒ­ട്ടും ചെ­യ്യാ­ത്ത­വ­ന്നും ലാഭം ഒപ്പം കി­ട്ടു­ക എന്നു വ­ന്ന­പ്പോൾ സം­ഘ­ത്തി­ന്റെ അ­ഭി­വൃ­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു നി­ഷ്ക­ള­ങ്ക­മാ­യി പ്ര­വർ­ത്തി­ക്കു­ന്ന­വർ­ക്കു­ള്ള ഉ­ത്സാ­ഹം പ്രാ­യേ­ണ കു­റ­യു­മ­ല്ലോ. ഒ­ടു­ക്കം റോൿ­ഡേൽ­മാർ­ഗ്ഗ­പ്ര­ദർ­ശി­ക­ളിൽ ഒ­രാ­ളാ­യ ചാൾസ് ഹോ­വർ­ത്ത് എ­ന്നാ­ളു­ടെ മ­നോ­ധർ­മ്മ­പ്ര­കാ­ര­മു­ള്ള പ്ര­യോ­ഗ­മാ­ണു് എ­റ്റ­വു­മ­ധി­കം ഫ­ല­വ­ത്താ­യി­ട്ടു തീർ­ന്ന­തു്. അധികം ഓ­ഹ­രി­കൾ എ­ടു­ത്തി­ട്ടു­ള്ള­വർ­ക്കു് അധികം ലാഭം എ­ന്ന­തി­ന്നു പകരം സ്റ്റോ­റിൽ­നി­ന്നു് അധികം സാ­മാ­ന­ങ്ങൾ വാ­ങ്ങീ­ട്ടു­ള്ള­വ­ന്നു് അധികം ലാഭം എന്ന തോ­താ­ണു് അ­ദ്ദേ­ഹം നി­ശ്ച­യി­ച്ച­തു്.

ആ­ദാ­യ­ത്തെ ഈവിധം വി­ഭ­ജി­ക്കു­ക എന്ന സ­മ്പ്ര­ദാ­യം ന­ട­പ്പാ­യ­പ്പോൾ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ സ്വ­ഭാ­വ­ത്തി­ന്നു­ത­ന്നെ പെ­ട്ടെ­ന്നൊ­രു മാ­റ്റം വന്നു വശായി.[3] എ­ങ്ങി­നെ­യെ­ന്നാൽ, എ­ല്ലാ­വർ­ക്കും സ­മാ­വ­കാ­ശം എന്ന നില വി­ട്ടു് സംഘം മു­ഖാ­ന്ത­രം ന­ട­ത്തു­ന്ന വ്യാ­പാ­ര­ത്തിൽ അധികം പ­ങ്കു­കൊ­ള്ളു­ക­യും സം­ഘ­ത്തി­ന്റെ അ­ഭി­വൃ­ദ്ധി­ക്കാ­യി അധികം പ­രി­ശ്ര­മി­ക്കു­ക­യും ചെ­യ്യു­ന്ന­വർ­ക്കു് അധികം ലാഭം കി­ട്ടും എന്നു വ­ന്ന­പ്പോൾ അധികം ഉ­ത്സാ­ഹ­ത്തോ­ടു­കൂ­ടി ജ­ന­ങ്ങൾ ആവക സം­ഘ­ങ്ങ­ളിൽ ചേർ­ന്നു­തു­ട­ങ്ങി. പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ കാ­ല­താ­മ­സം­കൂ­ടാ­തെ പ­ലേ­ട­ങ്ങ­ളി­ലും സ്ഥാ­പി­ക്ക­പ്പെ­ട്ടു. ഇ­ങ്ങി­നെ അ­ത്യ­ധി­ക­മാ­യ ഒരു ഉൽ­ക്കർ­ഷം സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്നു് അ­ചി­രേ­ണ സി­ദ്ധി­പ്പാ­നി­ട­യാ­യി.

അ­തു­കൊ­ണ്ടു സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ യ­ഥാർ­ത്ഥ­മാ­യി­ട്ടു­ള്ള പി­തൃ­സ്ഥാ­നം റോൿ­ഡേൽ­മാർ­ഗ്ഗ­പ്ര­ദർ­ശി­ക­ളാ­യ 28 നെ­യ്ത്തു­കാർ­ക്കു­ത­ന്നെ­യാ­ണു് കൊ­ടു­ക്കേ­ണ്ട­തു് എ­ന്ന­തി­ന്നു സം­ശ­യ­മി­ല്ല. രണ്ടു മു­ഖ്യ­സം­ഗ­തി­ക­ളിൽ അവർ ആ സ്ഥാ­ന­ത്തെ വി­ശേ­ഷി­ച്ചും അർ­ഹി­ക്കു­ന്നു­ണ്ടു്. പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ എ­ന്തു­ദ്ദേ­ശ­ത്തോ­ടു­കൂ­ടി എ­ങ്ങി­നെ ന­ട­ത്ത­പ്പെ­ട­ണം എ­ന്ന­തി­ലേ­യ്ക്കു് അവർ ദീർ­ഗ്ഘ­ദർ­ശ­ന­ത്തോ­ടു­കൂ­ടി ഒരു കാ­ര്യ­പ­രി­പാ­ടി (programme) തൽ­ക്കാ­ല­ത്തേ­യ്ക്കു് എ­ന്ന­ല്ല എ­ന്നേ­ന്ന­യ്ക്കു­മാ­യി ത­യ്യാ­റാ­ക്കി എ­ന്ന­താ­ണു് ഒ­ന്നാ­മ­ത്തെ സംഗതി. അ­വ­രു­ടെ ത­ത്സം­ബ­ന്ധ­മാ­യി­ട്ടു­ള്ള പ്ര­സി­ദ്ധ­വി­ജ്ഞാ­പ­ന­ത്തെ താഴെ ചേർ­ക്കു­ന്നു:

“ഈ സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശ­ങ്ങൾ—സം­ഘാം­ഗ­ങ്ങൾ­ക്കു ദ്ര­വ്യ­സം­ബ­ന്ധ­മാ­യ പല മെ­ച്ച­ങ്ങ­ളും ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ക­യും അ­വ­രു­ടെ കു­ടും­ബ­സം­ബ­ന്ധ­മാ­യും സ­മു­ദാ­യ­സം­ബ­ന്ധ­മാ­യു­മു­ള്ള സ്ഥി­തി­യെ ന­ന്നാ­ക്കു­ക­യും ചെ­യ്യു­ക. ഈ ഉ­ദ്ദേ­ശ­ത്തി­ന്റെ സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു താഴെ പ­റ­യു­ന്ന ഏർ­പ്പാ­ടു­ക­ളെ ന­ട­പ്പിൽ വ­രു­ത്തു­വാൻ­വേ­ണ്ടി ത­ക്ക­താ­യ ഒരു മൂ­ല­ധ­നം—ഓ­ഹ­രി­ക്കു് ഒരു പവൻ വീ­ത­മു­ള്ള ഒരു മൂ­ല­ധ­നം—പി­രി­ച്ചു­ണ്ടാ­ക്കു­ക.”

“ത­ങ്ങ­ളു­ടെ കു­ഡും­ബ­സം­ബ­ന്ധ­മാ­യും സ­മു­ദാ­യ­സം­ബ­ന്ധ­മാ­യു­മു­ള്ള സ്ഥി­തി­യെ ന­ന്നാ­ക്കു­ന്ന­തി­ന്നു പ­ര­സ്പ­രം സ­ഹാ­യി­പ്പാ­നി­ച്ഛി­ക്കു­ന്ന മെ­മ്പർ­മാർ­ക്കു താ­മ­സി­പ്പാ­നാ­യി കുറെ ഭ­വ­ന­ങ്ങൾ പ­ണി­യി­ക്കു­ക­യോ വി­ല­യ്ക്കു വാ­ങ്ങി­ക്കു­ക­യോ ചെയ്ക.”

“ജോ­ലി­യി­ല്ലാ­തെ­ക­ണ്ടു­ള്ള മെ­മ്പർ­മാർ­ക്കും അ­ല്ലെ­ങ്കിൽ ത­ങ്ങൾ­ക്കു കി­ട്ടി­വ­രു­ന്ന കൂ­ലി­യിൽ­ത­ന്നെ പ­ല­പ്പോ­ഴു­മു­ള്ള കി­ഴി­വു നി­മി­ത്തം വളരെ ക്ലേ­ശ­ത്തോ­ടു­കൂ­ടി കാ­ല­ക്ഷേ­പം ചെ­യ്യു­ന്ന മെ­മ്പർ­മാർ­ക്കും ജോ­ലി­യു­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ന്ന­തി­ന്നു­വേ­ണ്ടി സംഘം നി­ശ്ച­യി­ക്കു­ന്ന ചില സാ­ധ­ന­ങ്ങ­ളെ സംഘം മു­ഖാ­ന്ത­രം ഉ­ണ്ടാ­ക്കു­വാ­നാ­രം­ഭി­ക്കു­ക.”

“ഈ സം­ഘ­ത്തി­ലെ മെ­മ്പർ­മാ­രു­ടെ അ­ധി­ക­ര­ക്ഷ­യ്ക്കും ഗു­ണ­ത്തി­ന്നും­വേ­ണ്ടി സംഘം മു­ഖാ­ന്ത­രം ഒരു വ­സ്തു­വി­ല­യ്ക്കു വാ­ങ്ങു­ക­യോ പാ­ട്ട­ത്തി­ന്നു വാ­ങ്ങു­ക­യോ ചെ­യ്യു­ക. ജോ­ലി­യി­ല്ലാ­ത്ത­വ­രും ത­ക്ക­താ­യ കൂലി കി­ട്ടാ­ത്ത­വ­രു­മാ­യ മെ­മ്പർ­മാർ അതു കൃ­ഷി­ചെ­യ്യു­ക.”

“വിവിധ പ­ദാർ­ത്ഥ­ങ്ങ­ളു­ടെ നിർ­മ്മാ­ണം, അ­വ­യു­ടെ വി­ഭ­ജ­നം, മെ­മ്പർ­മാ­രു­ടെ ഇ­ട­യി­ലു­ള്ള വി­ദ്യാ­ഭ്യാ­സം, സം­ഘ­ഭ­ര­ണം ഇ­ത്യാ­ദി കാ­ര്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച അ­ധി­കാ­ര­ങ്ങ­ളെ സംഘം മു­ഖാ­ന്ത­രം വ്യ­വ­സ്ഥ­പ്പെ­ടു­ത്തു­ക. മ­റ്റൊ­രു വി­ധ­ത്തിൽ പ­റ­യു­ക­യാ­ണെ­ങ്കിൽ—മെ­മ്പർ­മാർ­ക്കെ­ല്ലാ­വർ­ക്കും ഒ­രു­പോ­ലെ ക്ഷേ­മ­ക­ര­മാ­യ കാ­ര്യ­ങ്ങ­ളെ അ­ന്യ­സ­ഹാ­യം­കൂ­ടാ­തെ സ്വ­യ­മേ­വ നിർ­വ്വ­ഹി­ക്കു­ന്ന­തി­ന്നാ­യി­ട്ടു പ്ര­ത്യേ­കം ഒരു കു­ഡും­ബ­സ­മൂ­ഹ­ത്തെ (Home colony) സ്ഥാ­പി­ക്കു­ക. അ­ല്ലെ­ങ്കിൽ അ­പ്ര­കാ­ര­മു­ള്ള ഒരു സ­മൂ­ഹ­സ്ഥാ­പ­ന­ത്തി­ന്നു് അ­ന്യ­സം­ഘ­ങ്ങ­ളെ സ­ഹാ­യി­ക്കു­ക.”

“മ­ദ്യ­പാ­നം മെ­മ്പർ­മാ­രു­ടെ ഇടയിൽ ക്ര­മേ­ണ ഇ­ല്ലാ­താ­ക്കു­ന്ന­തി­ന്നു­വേ­ണ്ടി സം­ഘ­ത്തി­ന്റെ അ­ദ്ധ്യ­ക്ഷ­ത­യിൽ മി­ത­പാ­ന­ത്തി­ന്നാ­യി­ക്കൊ­ണ്ടു­ള്ള ഒരു ഹോ­ട്ടൽ സം­ഘം­വ­ക ഒരു സ്ഥ­ല­ത്തു സൗ­ക­ര്യം­പോ­ലെ ക­ഴി­യു­ന്ന­ത്ര വേ­ഗ­ത്തിൽ സ്ഥാ­പി­ക്കു­ക.”

ര­ണ്ടാ­മ­ത്തെ സംഗതി:- ഇ­ങ്ങി­നെ ഒരു കാ­ര്യ­പ­രി­പാ­ടി­യു­ണ്ടാ­ക്കി പ്ര­സി­ദ്ധം­ചെ­യ്ത­തു­കൊ­ണ്ടു­മാ­ത്രം അവർ തൃ­പ്തി­പ്പെ­ട്ടി­ല്ല. അതിൽ പ­റ­ഞ്ഞ­പ്ര­കാ­ര­മു­ള്ള കാ­ര്യ­ങ്ങ­ളെ സാ­ധി­ക്കു­ന്ന­തി­ന്നു­ള്ള മാർ­ഗ്ഗ­വും അവർ ക­ണ്ടു­പി­ടി­ച്ചു. ഈവക നി­യ­മ­ങ്ങൾ മു­മ്പ­റ­ഞ്ഞ കു­റ­ച്ചു ചില നെ­യ്ത്തു­കാർ ഒ­ത്തു­ചേർ­ന്നു് അ­ന്ന­ത്തെ ആ­വ­ശ്യ­ത്തി­ന്നാ­യി­ക്കൊ­ണ്ടേർ­പ്പെ­ടു­ത്തി­യ­വ­യാ­ണു് എ­ന്നും മു­ക്കാൽ ശ­ത­വർ­ഷം ക­ഴി­ഞ്ഞി­ട്ടും അവയിൽ എ­ന്തെ­ങ്കി­ലും ഭേ­ദ­ഗ­തി­ചെ­യ്വാൻ ആർ­ക്കും സാ­ധി­ച്ചി­ട്ടി­ല്ല എ­ന്നും പി­ന്നീ­ടു് സ്ഥാ­പി­ക്ക­പ്പെ­ട്ട അ­നേ­കാ­യി­രം സം­ഘ­ങ്ങൾ ഈ നി­യ­മ­ങ്ങ­ളെ യാ­തൊ­രു­മാ­റ്റ­വും വ­രു­ത്താ­തെ അ­ക്ഷ­രം­പ്ര­തി പ­കർ­ത്തു­ക­മാ­ത്ര­മാ­ണു് ചെ­യ്തി­ട്ടു­ള്ള­തു് എ­ന്നും ഉള്ള സംഗതി ഓർ­ക്കു­മ്പോൾ മ­നു­ഷ്യ­രു­ടെ ധ­ന­സ്ഥി­തി­യെ­പ്പ­റ്റി­യും അ­വ­രു­ടെ മി­ത­വ്യ­യ­ശീ­ല­ത്തെ­പ്പ­റ്റി­യും ധ­ന­വർ­ദ്ധ­ക­ങ്ങ­ളാ­യ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി­യും എ­ഴു­തു­ന്ന ച­രി­ത്ര­ത്തിൽ ഇതു് ഒരു അ­ത്ഭു­ത­ക­ര­മാ­യ സം­ഭ­വ­മാ­യി­ട്ടു­ത­ന്നെ ഗ­ണി­ക്ക­പ്പെ­ടും എന്നു സ­മ്മ­തി­ക്കാ­തെ ക­ഴി­ക­യി­ല്ല.

സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു് ഒരു വി­ദ്വാ­ന്റേ­യൊ വി­വേ­കി­യു­ടെ­യൊ ത­ല­ച്ചോ­റിൽ­നി­ന്നു പു­റ­പ്പെ­ട്ട­ത­ല്ല. അതു ജ­ന­ങ്ങ­ളു­ടെ ജീ­വി­ത­ത്തിൽ­നി­ന്നു­ത­ന്നെ താനേ പു­റ­പ്പെ­ട്ട­താ­കു­ന്നു.

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­മു­ഖാ­ന്ത­ര­മു­ള്ള ശേ­ഖ­രി­പ്പും വി­ല്പ­ന­യും ആ­ദ്യ­മാ­യി തു­ട­ങ്ങി­വെ­ച്ച­തും പി­ന്നീ­ടു് ആ ഏർ­പ്പാ­ടു് ഏ­റ്റ­വു­മ­ധി­കം വി­സ്താ­ര­ത്തേ­യും പു­ഷ്ടി­യേ­യും പ്രാ­പി­ച്ചി­ട്ടു­ള്ള­തും ഇം­ഗ്ലീ­ഷു­രാ­ജ്യ­ത്താ­കു­ന്നു. അവിടെ പ­തി­നാ­യി­ര­ത്തി­ല­ധി­കം മെ­മ്പർ­മാ­രു­ള്ള­താ­യി­ട്ടു് 70 സം­ഘ­ങ്ങ­ളു­ണ്ടു്. അവയിൽ ഒ­ന്നിൽ­ത­ന്നെ 70,000 മെ­മ്പർ­മാ­രോ­ളം കാണും. അതിൽ 24 ലക്ഷം പവൻ ഇ­റ­ക്കി വ്യാ­പാ­രം ന­ട­ത്തി­വ­രു­ന്നു.

[C. Gide Con: Co: Societies ch. 3]

റോൿ­ഡേൽ­മാർ­ഗ്ഗ­പ്ര­ദർ­ശി­കൾ ചെറിയ ശേ­ഖ­രി­പ്പു­സം­ഘ­ങ്ങ­ളെ സ­ഹാ­യി­പ്പാൻ­വേ­ണ്ടി ആദ്യം ഒരു സ്റ്റോർ സ്ഥാ­പി­ച്ചു. എ­ന്നാൽ യ­ഥാർ­ത്ഥ­മാ­യി­ട്ടു­ള്ള തു­ക­പ്പ­ടി ശേ­ഖ­രി­പ്പു­സം­ഘം അ­ല്ലെ­ങ്കിൽ സമസ്ത വി­ക്ര­യ­സം­ഘം (Co-​operative wholesale society, or, more familiarly the C. W. S.) 1864-​മാണ്ടിൽ മാ­ത്ര­മാ­ണു് സ്ഥാ­പി­ക്ക­പ്പെ­ട്ട­തു്. 50 ചെറിയ സം­ഘ­ങ്ങൾ ആ­രം­ഭ­ത്തിൽ അതിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേർ­ന്നു. അ­തി­ന്റെ മൂ­ല­ധ­നം തു­ട­ക്ക­ത്തിൽ 1000 പവൻ മാ­ത്ര­മാ­യി­രു­ന്നു. ഇ­പ്പോൾ അതിൽ 1200 സം­ഘ­ങ്ങൾ മെ­മ്പർ­മാ­രാ­യി ചേർ­ന്നി­ട്ടു­ണ്ടു്. 2,131,000 പവൻ ഓഹരി പി­രി­ച്ചി­ട്ടു­ള്ള­താ­യി­ട്ടും 4,000,000 പവൻ വായ്പ വാ­ങ്ങീ­ട്ടു­ള്ള­താ­യി­ട്ടു­മു­ള്ള സ്വ­ത്തു സം­ഘം­വ­ക­യാ­യി­ട്ടി­പ്പോൾ ഉ­ണ്ടു്. ആ സം­ഘ­ത്തിൽ 21,000 പേർ ശ­മ്പ­ള­ക്കാർ കൂ­ലി­വേ­ല­ക്കാ­രാ­യി­ട്ടും ഗു­മ­സ്ഥ­ന്മാ­രാ­യി­ട്ടും വേ­ല­ചെ­യ്തു­വ­രു­ന്നു. സംഘം വക വലിയ ക­ച്ച­വ­ട­സ്ഥ­ല­ങ്ങ­ളിൽ 35,000,000 പവൻ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങൾ ശേ­ഖ­രി­ച്ചു വ്യാ­പാ­രം ന­ട­ത്തി­വ­രു­ന്നു. 70 നിർ­മ്മാ­ണ­ശാ­ല­കൾ (Factories) സംഘം വ­ക­യാ­യി­ട്ടു­ണ്ടു്. അ­വ­യി­ലെ­ല്ലാം­കൂ­ടി 9,000,000 പവൻ വി­ല­യ്ക്കു­ള്ള നാ­നാ­വി­ധ സാ­ധ­ന­ങ്ങൾ ഉ­ണ്ടാ­ക്ക­പ്പെ­ടു­ന്നു. സ്വ­ന്തം ക­പ്പ­ലു­ക­ളിൽ 8,000,000 പവൻ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങൾ അ­ന്യ­രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു് ഇ­റ­ക്കു­മ­തി ചെ­യ്തു­വ­രു­ന്നു. 50,000 പവൻ വി­ല­യ്ക്കു­ള്ള ഭൂമി സംഘം വ­ക­യാ­യി­ട്ടു വാ­ങ്ങി­ച്ചി­ട്ടു­ണ്ടു്. അ­തി­ന്നു പുറമേ മ­ഞ്ച­സ്റ്റർ പ­ട്ട­ണ­ത്തിൽ ക­പ്പ­ലു­കൾ സ്വ­ന്തം ക­ച്ച­വ­ട­സ്ഥ­ല­ങ്ങ­ളി­ലേ­യ്ക്കു് അ­ടു­ത്തു­വ­രു­ന്ന­തി­ന്നു് ഒരു ക­പ്പ­ച്ചാ­ലും ക­പ്പ­ക്കു­ള­വും സംഘം വ­ക­യാ­യി­ട്ടു­ത­ന്നെ­യു­ണ്ടു്. സം­ഘം­വ­ക മൂ­ന്നു­സ്ഥാ­പ­ന­ങ്ങൾ ഡെ­ന്മാർ­ക്ക് രാ­ജ്യ­ത്തു­ണ്ടു്. അ­വി­ടെ­നി­ന്നു 4,000,000 പവൻ വി­ല­യ്ക്കു­ള്ള വെ­ണ്ണ­യും പ­ന്നി­മാം­സ­വും വാ­ങ്ങി­ക്കു­ന്നു. അ­പ്ര­കാ­രം­ത­ന്നെ അ­തി­ന്റെ ഒരു ബ്രാ­ഞ്ച് ജർ­മ്മ­നി­യി­ലും (ഹാ­മ്പർ­ഗ്ഗി­ലും) ഒന്നു ‘സ്വീ­ഡൻ’ എന്ന രാ­ജ്യ­ത്തും ഒന്നു ‘കാനഡ’രാ­ജ്യ­ത്തും ഒ­ന്നു് ആ­സ്ട്രേ­ലി­യാ­രാ­ജ്യ­ത്തും ഉ­ണ്ടു്. അ­ന്യ­രാ­ജ്യ­ങ്ങ­ളാ­യി­ട്ടു വ്യാ­പാ­രം ന­ട­ത്തു­ന്ന­തി­നു­ള്ള മു­മ്പ­റ­ഞ്ഞ സ്ഥാ­പ­ന­ങ്ങൾ­ക്കു പുറമേ ആ­സ്ത്രേ­ലി­യാ­യിൽ മെ­ഴു­തി­രി മു­ത­ലാ­യ­തു­ണ്ടാ­ക്കു­ന്ന­തി­ന്നു­ള്ള കൊ­ഴു­പ്പു് എ­ടു­ക്കു­ന്ന­തി­ന്നു് ഒരു ശാ­ല­യും ഇ­ന്ത്യ­യി­ലും സി­ലോ­ണി­ലും ചാ­യ­ത്തോ­ട്ട­ങ്ങ­ളും ഉ­ണ്ടു്. ഇം­ഗ്ല­ണ്ടിൽ­ത­ന്നെ 18,000 ഏ­ക്ര­വി­സ്താ­ര­ത്തിൽ 6 തോ­ട്ട­ങ്ങൾ സംഘം വ­ക­യാ­യി­ട്ടു­ണ്ടു്. അവയിൽ സ്റ്റ്റാ­ബ­റി, ടൊ­മ­റ്റൊ (ത­ക്കാ­ളി­ച്ചെ­ടി) മു­ത­ലാ­യ­വ കൃ­ഷി­ചെ­യ്തു­വ­രു­ന്നു. യു­ദ്ധ­കാ­ല­ത്തു ഗ­വർ­മ്മേ­ണ്ടു­മു­ഖാ­ന്ത­രം അനവധി ഭ­ക്ഷ­ണ­പ­ദാർ­ത്ഥ­ങ്ങ­ളും തു­ണി­ച്ച­ര­ക്കു­ക­ളും സം­ഘം­ഏർ­പ്പാ­ടിൽ­നി­ന്നു വാ­ങ്ങി­ച്ചു. റ­ഷ്യാ­ഗ­വർ­മ്മേ­ണ്ടു­കൂ­ടി അ­നേ­കാ­യി­രം പവൻ വി­ല­യ്ക്കു­ള്ള ബൂ­ട്ട്സ് മേ­പ്പ­ടി ഏർ­പ്പാ­ടിൽ­നി­ന്നു­ത­ന്നെ വാ­ങ്ങി­ക്കു­ക­യു­ണ്ടാ­യി.

ഇ­പ്ര­കാ­ര­മു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളു­ടെ ആ­വിർ­ഭാ­വ­ത്തോ­ടു­കൂ­ടി ഇം­ഗ്ലീ­ഷു­രാ­ജ്യ­ത്തു് അ­നേ­കാ­യി­രം കു­ഡും­ബ­ങ്ങ­ളിൽ­നി­ന്നു ദാ­രി­ദ്ര്യം പ­റ­പ­റ­ന്നി­രി­ക്കു­ന്നു. ആ തരം സം­ഘ­ങ്ങൾ ആ രാ­ജ്യ­ത്തി­പ്പോൾ 1600 ഓ­ള­മു­ണ്ടു്. ഇം­ഗ്ലീ­ഷു­കാർ സം­ഘ­നി­യ­മ­ങ്ങ­ളേ­യും ന­ട­പ­ടി­ക­ളേ­യും അ­നു­സ­രി­ച്ചു ന­ട­ക്കു­ന്ന കാ­ര്യ­ത്തിൽ വലിയ നി­ഷ്കർ­ഷ­യു­ള്ള­വ­രാ­കു­ന്നു. അ­താ­ണു് ഈ ഏർ­പ്പാ­ടു് ആ രാ­ജ്യ­ത്തു് ഇ­ത്ര­ത്തോ­ളം ഫ­ല­വ­ത്താ­യി­ത്തീ­രു­വാ­നു­ള്ള കാരണം.[4]

[C. Gide Con: Co: Soceities chap. X.]

യൂ­റോ­പ്പു­രാ­ജ്യ­ങ്ങ­ളിൽ ശേ­ഖ­രി­പ്പും വി­ല്പ­ന­യു­മു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ

സം­ഘാം­ഗ­ങ്ങൾ­ക്കു ചു­രു­ങ്ങി­യ പ­ലി­ശ­യ്ക്കു പണം കടം കൊ­ടു­ക്കു­ന്ന­തി­ന്നാ­യി­ട്ടേർ­പ്പെ­ടു­ത്തീ­ട്ടു­ള്ള സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ ഏ­റ്റ­വു­മ­ധി­കം വെ­ടി­പ്പാ­യി­ന­ട­ക്കു­ന്ന­തു ജർ­മ്മ­നി­രാ­ജ്യ­ത്താ­കു­ന്നു. ആ ഏർ­പ്പാ­ടി­ന്റെ ഉ­ത്ഭ­വ­വും അ­വി­ടു­ന്നു­ത­ന്നെ­യാ­ണെ­ന്നു പറയാം. എ­ന്നാൽ ശേ­ഖ­രി­പ്പു­സം­ഘ­ങ്ങ­ളും വി­ല്പ­ന­സം­ഘ­ങ്ങ­ളും ഇം­ഗ്ലീ­ഷു­രാ­ജ്യ­ത്തു­ള്ള­വ­യോ­ളം­ത­ന്നെ ആ രാ­ജ്യ­ത്തു പു­ഷ്ട­മാ­യി­ട്ടി­ല്ല. എ­ങ്കി­ലും ആതരം ചില സം­ഘ­ങ്ങൾ അ­വി­ട­ങ്ങ­ളിൽ ഉ­ള്ള­തു് അ­തി­ഗം­ഭീ­ര­ങ്ങ­ളാ­ണു­താ­നും. ഹാ­മ്പർ­ഗ്ഗു് എന്ന പ­ട്ട­ണ­ത്തി­ലെ ഒരു സം­ഘ­ത്തിൽ 80,000 മെ­മ്പർ­മാ­രും ലീ­പ്സി­ഗ്ഗു് എന്ന പ­ട്ട­ണ­ത്തി­ലെ സം­ഘ­ത്തിൽ 65,000 മെ­മ്പർ­മാ­രും ബ്രാ­സ്ലു എന്ന പ­ട്ട­ണ­ത്തി­ലെ സം­ഘ­ത്തിൽ 100,000 മെ­മ്പർ­മാ­രും ഉ­ണ്ടു്.

ഫ്രാൺ­സ് രാ­ജ്യ­ത്തു ശേ­ഖ­രി­പ്പും വി­ല്പ­ന­യു­മു­ള്ള സം­ഘ­ങ്ങ­ളു­ടേ­യും അവയിൽ ചേർ­ന്നി­ട്ടു­ള്ള മെ­മ്പർ­മാ­രു­ടേ­യും എണ്ണം മുൻ­പ­റ­ഞ്ഞ രണ്ടു രാ­ജ്യ­ങ്ങ­ളെ അ­പേ­ക്ഷി­ച്ചു വളരെ കു­റ­വാ­കു­ന്നു­വെ­ന്നു പറയാം. അ­ത­നു­സ­രി­ച്ചു് അ­തി­ലേ­യ്ക്കു മു­ത­ലി­റ­ക്കീ­ട്ടു­ള്ള­തും കു­റ­വാ­യി­രി­ക്കു­ന്നു. സ­ഹ­ക­ര­ണ­ത്തി­ന്നു­ള്ള വാസന ത­ദ്ദേ­ശീ­യ­ന്മാർ­ക്കു കു­റ­വാ­ണു് എ­ന്ന­തി­ലേ­യ്ക്കു് അതൊരു ല­ക്ഷ­ണ­മാ­കു­ന്നു. അ­തി­ന്നും പുറമേ വെ­റൊ­രു കാരണം കൂ­ടി­യു­ണ്ടു്. അ­വി­ട­ങ്ങ­ളിൽ ഉള്ള ശേ­ഖ­രി­പ്പു­സം­ഘ­ങ്ങൾ ചില പ്ര­ത്യേ­ക­സാ­ധ­ന­ങ്ങൾ മാ­ത്ര­മേ ശേ­ഖ­രി­ച്ചു വിൽ­ക്കു­ന്നു­ള്ളു. അ­പ്പോൾ സം­ഘാം­ഗ­ങ്ങൾ­ക്കു് ആ വക സാ­ധ­ന­ങ്ങൾ മാ­ത്ര­മേ സ്റ്റോ­റിൽ­നി­ന്നു വാ­ങ്ങി­ക്കു­വാൻ ത­ര­മാ­കു­ന്നു­ള്ളു. സം­ഘാം­ഗ­ങ്ങൾ­ക്കാ­വ­ശ്യ­മു­ള്ള എല്ലാ സാ­ധ­ന­ങ്ങ­ളും ശേ­ഖ­രി­ച്ചി­ട്ടു­ള്ള സ്റ്റോ­റു­കൾ ആ രാ­ജ്യ­ത്തു് അ­തി­ദുർ­ല്ല­ഭ­മാ­കു­ന്നു.

നന്നെ ചെ­റി­യ­താ­യ സ്വി­റ്റ്സർ­ല­ന്റു് എന്ന രാ­ജ്യ­ത്തു് സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്നു വളരെ അധികം പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. 40 ലക്ഷം ജനം മാ­ത്ര­മു­ള്ള ആ ചെറിയ രാ­ജ്യ­ത്തു് 400 വി­ല്പ­ന­സം­ഘ­ങ്ങ­ളു­ണ്ടു്. അ­വ­യി­ലെ­ല്ലാം­കൂ­ടി 30,000 മെ­മ്പർ­മാ­രു­മു­ണ്ടു്. പ­തി­നാ­യി­ര­ത്തി­ല­ധി­കം മെ­മ്പർ­മാ­രു­ള്ള­താ­യി­ട്ട­വി­ടെ അഞ്ചു സം­ഘ­ങ്ങ­ളു­ണ്ടു്. അവയിൽ ബേൽ എന്നു പേരായ ഒരു സം­ഘ­ത്തിൽ തന്നെ 37,000 മെ­മ്പർ­മാ­രു­ണ്ടു്. അതിൽ 1,080,000 പവൻ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങ­ളു­ടെ വ്യാ­പാ­രം ന­ട­ത്തി­വ­രു­ന്നു. ഈ രാ­ജ്യ­ത്തു് ഈ ഏർ­പ്പാ­ടു തു­ട­ങ്ങീ­ട്ട­ധി­കം കാ­ല­മാ­യി­ല്ല. 1890-​മാണ്ടിൽ “യൂ­ണി­യൻ കോ-​ഓപ്പറേറ്റീവ് ഡെ ബേൽ” എന്ന നാ­മ­ധേ­യ­ത്തിൽ ഒരു പ്ര­ധാ­ന­സം­ഘം സ്ഥാ­പി­ച്ചു യ­ഥാർ­ത്ഥ­ത്തിൽ അ­ന്നു­മു­തൽ­ക്കാ­ണു ‘സ­ഹ­ക­ര­ണം’ ഏർ­പ്പാ­ടു അവിടെ ആ­രം­ഭി­ച്ച­തു്. ആ പ്ര­ധാ­ന­സം­ഘ­ത്തിൽ ഇ­പ്പോൾ 400 സം­ഘ­ങ്ങൾ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേർ­ന്നി­ട്ടു­ണ്ടു്. അതിൽ 20 ലക്ഷം പവൻ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങ­ളു­ടെ വ്യാ­പാ­ര­വും ന­ട­ത്തി­വ­രു­ന്നു. മു­മ്പ­റ­ഞ്ഞ 400 സം­ഘ­ങ്ങ­ളും പ്ര­ധാ­ന­സം­ഘ­ത്തി­ന്റെ അം­ഗ­ങ്ങൾ എന്ന നി­ല­യിൽ അതിനെ സർ­വ്വ­പ്ര­കാ­രേ­ണ പോ­ഷി­പ്പി­പ്പാൻ ഉ­ത്സാ­ഹി­ക്കു­ന്നു. സ്വി­റ്റ്സർ­ല­ന്റു് എന്ന രാ­ജ്യം അനേകം ചെറിയ ഖ­ണ്ഡ­ങ്ങൾ കൂ­ടി­ച്ചേർ­ന്ന­താ­കു­ന്നു. ഓരോ ഖ­ണ്ഡ­വും പ്ര­ജാ­പ്ര­ഭു­ത്വ­ദ്വാ­രാ സ്വ­ത­ന്ത്ര­മാ­യി­ട്ടു­ത­ന്നെ ഭ­രി­ക്ക­പ്പെ­ടു­ന്നു. എ­ങ്കി­ലും “ഓ­രോ­രു­ത്ത­രും എ­ല്ലാ­വർ­ക്കു­വേ­ണ്ടി­യും എ­ല്ലാ­വ­രും ഓ­രോ­രു­ത്തർ­ക്കു­വേ­ണ്ടി­യും” എന്ന സ­ഹ­ക­ര­ണ­ത­ത്വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു ത­ദ്ദേ­ശീ­യ­ന്മാർ ആ ഖ­ണ്ഡാ­ങ്ങ­ളെ­യെ­ല്ലാം കൂ­ട്ടി യോ­ജി­പ്പി­ച്ചു് ഒരു “ഫെ­ഡ­റേ­ഷൻ” ആയി ഭരണം ന­ട­ത്തി­വ­രു­ന്നു. രാ­ജ്യ­ഭ­ര­ണ­കാ­ര്യ­ങ്ങ­ളി­ലും കൂടി സ­ഹ­ക­ര­ണം അ­നു­ഷ്ഠി­പ്പാൻ ശീ­ലി­ച്ചി­ട്ടു­ള്ള­വർ­ക്കു്, മി­ത­വ്യ­യം, ധ­ന­സ­മ്പാ­ദ­നം, ദി­വ­സ­വൃ­ത്തി­ക്ക­വ­ശ്യം വേ­ണ്ട­വ­യും ജീ­വി­ത­ത്തെ സു­ഖ­മാ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്നു വേ­ണ്ട­വ­യും ആയ വി­വി­ധ­പ­ദാർ­ത്ഥ­ങ്ങ­ളെ സ­മ്പാ­ദി­ക്കൽ മു­ത­ലാ­യ കാ­ര്യ­ങ്ങ­ളു­ടെ സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു സ­ഹ­ക­രി­പ്പാൻ മ­റ്റു­ള്ള­വ­രേ­ക്കാൾ എ­ളു­പ്പ­മാ­ണു് എ­ന്ന­തു സ്പ­ഷ്ട­മാ­ണ­ല്ലൊ.

‘ഇ­റ്റ­ലി’ രാ­ജ്യ­ത്തും സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്നു പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. അവിടെ വേ­ല­ക്കാ­രു­ടെ വക ചി­ല­തൊ­ഴി­ച്ചു വലിയ സം­ഘ­ങ്ങൾ ദുർ­ല്ല­ഭ­മാ­ണു്. വേ­ല­ക്കാ­രു­ടെ ഒരു സം­ഘ­ത്തിൽ 16,000 മെ­മ്പർ­മാ­രു­ണ്ടു്. അതു തൊ­ഴി­ലാ­ളി­കൾ ഒ­ത്തു­ചേർ­ന്നു സ്ഥാ­പി­ച്ചി­ട്ടു­ള്ള ഒരു സം­ഘ­മാ­കു­ന്നു. അതു കൂ­ടാ­തെ ഇ­ട­മ­ട്ടു­കാ­രാ­യ പലരും ചേർ­ന്നു് ഒരു സംഘം സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. അതിൽ 15,000 മെ­മ്പർ­മാർ ഉ­ണ്ടു്. ഇം­ഗ്ല­ന്റു്, സ്വി­റ്റ്സർ­ല­ന്റു് എന്നീ രാ­ജ്യ­ങ്ങ­ളി­ലെ­ന്ന­പോ­ലെ അനേകം വി­ല്പ­ന­സം­ഘ­ങ്ങൾ കൂടി ചേർ­ന്ന ഒരു പ്ര­ധാ­ന­സം­ഘം (General Wholesale Federation) സ്ഥാ­പി­ച്ചു വലിയ മ­ട്ടിൽ വ്യാ­പാ­രം ന­ട­ത്തു­ന്ന­തി­ന്നു­ള്ള സാ­മർ­ത്ഥ്യം ത­ദ്ദേ­ശീ­യ­ന്മാർ­ക്കു കു­റ­വാ­ണു്. ഇ­റ്റ­ലി­യിൽ രാ­ജ്യ­ഭ­ര­ണ­കാ­ര്യ­ങ്ങ­ളിൽ ഉ­ണ്ടാ­യി­ട്ടു­ള്ള പ­രി­ഷ്ക്കാ­രം പോലെ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടിൽ പ­രി­ഷ്കാ­രം വ­ന്നി­ട്ടി­ല്ല.

‘ബെൽ­ജി­യം’ എന്ന രാ­ജ്യ­ത്താ­ണു് സ­ഹ­ക­ര­ണം ഒരു പുതിയ പ­ദ്ധ­തി­യിൽ പ്ര­യോ­ഗി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. അവിടെ രാ­ജ­കീ­യ­മാ­യും സാ­മു­ദാ­യി­ക­മാ­യും ഉള്ള കാ­ര്യ­ങ്ങ­ളേ­യും കൂ­ട്ടി­ക്ക­ലർ­ത്തീ­ട്ടാ­ണു് സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. അ­പ്പോൾ മ­ത്സ­രം സ്വ­ഭാ­വേ­ന വ­ന്നു­കൂ­ടു­മ­ല്ലോ. മ­ത്സ­രം സം­ഘ­ങ്ങൾ­ക്കു് ഓ­ജ­സ്സും ഉ­ണർ­വ്വും ഉ­ത്സാ­ഹ­വും വി­ശേ­ഷാ­ലാ­യി­ട്ടു് ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്നു. പക്ഷേ, സ­ഹ­ക­ര­ണം എന്ന ത­ത്വ­ത്തി­ന്റെ സാ­ര­ത്തെ വി­സ്മ­രി­ച്ചു­കൊ­ണ്ടാ­ണു് ആ വക സം­ഘ­ങ്ങൾ പ്ര­വൃ­ത്തി­ക്കു­ന്ന­തു്. അ­തി­നാൽ യ­ഥാർ­ത്ഥ­മാ­യി­ട്ടു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ എന്ന നാ­മ­ധേ­യം അവ അർ­ഹി­ക്കു­ന്നു­ണ്ടോ എന്നു സം­ശ­യ­മാ­കു­ന്നു.

സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു മ­റ്റെ­ല്ലാ രാ­ജ്യ­ങ്ങ­ളേ­ക്കാ­ളും എ­റ്റ­വു­മ­ധി­കം പു­ഷ്ടി­യെ പ്രാ­പി­ച്ചി­ട്ടു­ള്ള­താ­യി­ട്ടു യൂ­റോ­പ്പിൽ തന്നെ ഒരു ചെറിയ രാ­ജ്യ­മു­ണ്ടു്. അതു ‘ഡെ­ന്മാർ­ക്കു്’ എന്ന രാ­ജ്യ­മാ­കു­ന്നു. അവിടെ 1500 വി­ല്പ­ന­സം­ഘ­ങ്ങൾ (Consumers’ societies) ഉ­ണ്ടു്. കേവലം 30 ലക്ഷം മാ­ത്രം ജ­ന­മു­ള്ള ഒരു രാ­ജ്യ­ത്തു് അതൊരു വലിയ തു­ക­ത­ന്നെ­യാ­കു­ന്നു. അവിടെ അ­തി­ന്റെ വ്യാ­പ്തി അ­ധി­ക­വും നാ­ട്ടു­പു­റ­ങ്ങ­ളി­ലു­ള്ള കൃ­ഷി­ക്കാ­രി­ലാ­കു­ന്നു. അ­തി­നാൽ ആ ഏർ­പ്പാ­ടി­നെ സം­ബ­ന്ധി­ച്ചു് ആ നാ­ട്ടിൽ ന­ട­പ്പു­ള്ള പല സ­മ്പ്ര­ദാ­യ­ങ്ങ­ളും ന­മു­ക്കു് അ­നു­ക­രി­ക്കേ­ണ്ട­താ­യി­ട്ടു­ണ്ടു്.

യൂ­റോ­പ്പിൽ­വെ­ച്ചു് ഏ­റ്റ­വും ചെറിയ രാ­ജ്യം വി­ട്ടു് ഏ­റ്റ­വും വലിയ രാ­ജ്യ­ത്തേ­ക്കു തി­രി­ഞ്ഞാൽ നാം കാ­ണു­ന്ന­തു ‘റഷ്യ’ രാ­ജ്യ­മാ­കു­ന്നു. ആ­ദ്യ­കാ­ല­ങ്ങ­ളിൽ അവിടെ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ പ്ര­ച­ര­ണം വളരെ സാ­വ­ധാ­ന­ത്തിൽ മാ­ത്ര­മാ­യി­രു­ന്നു. എ­ങ്കി­ലും പ­ത്തു­കൊ­ല്ലം മു­മ്പു മു­തൽ­ക്കി­ങ്ങോ­ട്ടു വി­ചാ­രി­ക്കാ­തെ­ക­ണ്ടു് ഒരു ക­യ­റ്റം അ­തി­ന്നു­ണ്ടാ­യി­ട്ടു­ണ്ടു്. റ­ഷ്യ­ക്കാ­രു­ടെ ഇടയിൽ ‘മിർ’ എ­ന്നും ‘ആർ­ത്തൽ­സു്’ എ­ന്നും രണ്ടു പഴയ സ­മ്പ്ര­ദാ­യ­ങ്ങൾ ന­ട­പ്പു­ള്ള­തു ഒ­ത്തൊ­രു­മി­ച്ചു പ്ര­വൃ­ത്തി­പ്പാ­നു­ള്ള വാസന അവരിൽ സ­ഹ­ജ­മാ­യി­ട്ടു­ണ്ടു് എന്ന സം­ഗ­തി­യെ ന­ല്ല­വ­ണ്ണം വെ­ളി­പ്പെ­ടു­ത്തു­ന്നു. അ­തി­നാൽ ആ പഴയ രൂ­പ­ത്തി­ന്റെ തി­രോ­ഭാ­വ­ത്തോ­ടു­കൂ­ടി മേ­പ്പ­ടി വാസന സ­ഹ­ക­ര­ണം എന്ന പുതിയ രൂ­പ­ത്തിൽ ആ­വിർ­ഭ­വി­ക്കു­ന്ന­തിൽ ആ­ശ്ച­ര്യ­മി­ല്ല­ല്ലോ. അവിടെ വി­ക്ര­യ­സം­ഘ­ങ്ങൾ­ത­ന്നെ 13,000-​ത്തോളമുണ്ടു്. അവ മി­ക്ക­തും നാ­ട്ടു­പു­റ­ങ്ങ­ളി­ലാ­ണു സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ 15,000-​ത്തിൽ മീതെ കാണും. യു­ദ്ധ­കാ­ല­ത്തു റ­ഷ്യ­യിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­ക്കു് അ­ത്യ­ധി­ക­മാ­യ വർ­ദ്ധ­ന­യു­ണ്ടാ­യി­ട്ടു­ണ്ടു്. അവിടെ മാ­സ്കോ എന്ന പ­ട്ട­ണ­ത്തിൽ ഒരു സം­ഘ­ത്തിൽ തന്നെ 2,10,000 മെ­മ്പർ­മാ­രു­ണ്ടു്. ഇ­ത്ര­യു­മ­ധി­കം മെ­മ്പർ­മാ­രു­ള്ള­താ­യി­ട്ടു ലോ­ക­ത്തിൽ വേറെ ഒരു സം­ഘ­വു­മി­ല്ല. റ­ഷ്യ­യിൽ യു­ദ്ധ­ശേ­ഷ­മു­ണ്ടാ­യ ക്ഷാ­മ­ത്തിൽ ത­ദ്ദേ­ശീ­യ­ന്മാർ അ­ട­ച്ചു ച­ത്തു­പോ­കാ­ഞ്ഞ­തു് ഈ ഒ­രേർ­പ്പാ­ടു­നി­മി­ത്ത­മാ­കു­ന്നു. അ­വി­ട­ത്തെ പുതിയ ഗ­വർ­മ്മേ­ണ്ടും അതിനെ ആ­ദ്യം­മു­തൽ­ക്കു­ത­ന്നെ ആ­ദ­രി­ച്ചി­രു­ന്നു.

യൂ­റോ­പ്പി­ലു­ള്ള മറ്റു രാ­ജ്യ­ങ്ങ­ളിൽ സ­ഹ­ക­ര­ണ­ത്തി­ന്നു പ്ര­ചാ­രം ക്ര­മേ­ണ ഉ­ണ്ടാ­യി­വ­രു­ന്ന­തേ­യു­ള്ളു.

ഈ വി­ഷ­യ­ത്തിൽ ഒ­ട്ടും­ത­ന്നെ ഒരു പ്ര­ധാ­ന­സ്ഥാ­നം വ­ഹി­ക്കാ­തേ­ക­ണ്ടു യൂ­റോ­പ്പി­ന്നു പു­റ­ത്താ­യി­ട്ടൊ­രു വലിയ രാ­ജ്യം—ഏ­റ്റ­വും പ­രി­ഷ്കാ­ര­ത്തെ പ്രാ­പി­ച്ചി­രി­ക്കു­ന്ന ഒരു വലിയ രാ­ജ്യം—ഉ­ണ്ടു്. അതു് അ­മേ­രി­ക്ക­യിൽ പ്ര­സി­ദ്ധ “യു­ണൈ­റ്റ­ഡ് സ്റ്റേ­റ്റ്സു്” എന്ന രാ­ജ്യ­മാ­കു­ന്നു. അവിടെ ഈ ഏർ­പ്പാ­ടു് ഇ­ല്ലെ­ന്നു­ത­ന്നെ ആ­ശ്ച­ര്യ­ത്തോ­ടു­കൂ­ടി പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. എ­ങ്കി­ലും ഇ­യ്യി­ട­യിൽ­വെ­ച്ചു് ആ സ­മ്പ്ര­ദാ­യം കൃ­ഷി­ക്കാ­രു­ടെ ഇടയിൽ കു­റേ­ശ്ശ ന­ട­പ്പാ­യി­ത്തു­ട­ങ്ങീ­ട്ടു­ണ്ടു്. അ­തി­ന്നും പുറമെ ജർ­മ്മ­നി ഇ­റ്റ­ലി മു­ത­ലാ­യ യൂ­റോ­പ്പു­രാ­ജ്യ­ങ്ങ­ളിൽ­നി­ന്നു പോയി അവിടെ താ­മ­സ­മു­റ­പ്പി­ച്ചി­ട്ടു­ള്ള വ­ക­ക്കാ­രു­ടെ ഇടയിൽ അ­തി­ന്നു പ്ര­ചാ­രം ഉ­ണ്ടാ­കു­ന്ന­തി­ന്നു് അധികം എ­ളു­പ്പ­മു­ള്ള­താ­യി­ട്ടു കാ­ണു­ന്നു.

[C. Gide. chap 4.]

ഓരോ രാ­ജ്യ­ത്തു­മു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളു­ടെ തുക (A list of the Consumers’ Co: Societies.)

താഴെ കാ­ണി­ക്കു­ന്ന ലി­സ്റ്റു­കൊ­ണ്ടു് ഓരോ സ്ഥ­ല­ത്തും ഈ ഏർ­പ്പാ­ടി­ന്നു് എ­ത്ര­ത്തോ­ളം പ്ര­ചാ­രം വ­ന്നി­ട്ടു­ണ്ടു് എന്നു മ­ന­സ്സി­ലാ­ക്കാം.

images/vkkunjan-sahakarana-1.jpg
images/Stuart_Mill.jpg
ജാൺ സ്റ്റു­വർ­ട്ട് മിൽ

മുൻ കാ­ണി­ച്ച ലി­സ്റ്റിൽ യൂ­റോ­പ്പിൽ ചില രാ­ജ്യ­ങ്ങ­ളെ മാ­ത്ര­മേ ചേർ­ത്തി­ട്ടു­ള്ളു. അ­വ­യ്ക്കു പുറമെ യൂ­റോ­പ്പിൽ­ത­ന്നെ ബാൾ­ക്കൻ­സ്റ്റേ­റ്റ്സ്, പോർ­ട്ടു­ഗൽ (പ­റ­ങ്കി­രാ­ജ്യം) മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളി­ലും, പി­ന്നെ, കാനഡ, ജ­പ്പാൻ, ഇ­ന്ത്യാ, ആ­സ്ത്രേ­ലി­യാ, അ­മേ­രി­ക്കാ മു­ത­ലാ­യ രാ­ജ്യ­ങ്ങ­ളി­ലും ഉള്ള അ­നേ­കാ­യി­രം സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളേ­ക്കൂ­ടി ലി­സ്റ്റിൽ പെ­ടു­ത്തേ­ണ്ട­താ­യി­ട്ടു­ണ്ടു്. എ­ന്നാൽ മുൻ­കാ­ണി­ച്ച ലി­സ്റ്റിൽ പെ­ടു­ത്തി­ക്കാ­ണു­ന്ന­വ­യും ഇ­നി­യും പെ­ടു­ത്തു­വാ­നു­ണ്ടു് എന്നു പ­റ­ഞ്ഞി­ട്ടു­ള്ള­വ­യും എ­ല്ലാം ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന സം­ഘ­ങ്ങൾ മാ­ത്ര­മാ­കു­ന്നു. ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളേ­യും, കൃ­ഷി­ക്കാ­ര്യ­ങ്ങൾ­ക്കാ­യി വളം വി­ത്തു കൃ­ഷി­പ്പ­ണി­ആ­യു­ധ­ങ്ങൾ മു­ത­ലാ­യ കൃ­ഷി­സാ­മാ­ന­ങ്ങൾ ശേ­ഖ­രി­ക്കു­ന്ന­തി­ന്നും, പി­ന്നെ ഭ­വ­നം­പ­ണി മു­ത­ലാ­യ­തു ന­ട­ത്തു­ന്ന­തി­ന്നും മ­റ്റ­നേ­ക­കാ­ര്യ­ങ്ങൾ­ക്കു­മാ­യി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള അ­സം­ഖ്യം പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ങ്ങ­ളേ­യും അതിൽ പെ­ടു­ത്തീ­ട്ടി­ല്ല. 1919-​മാണ്ടിൽ മ­രി­ച്ചു­പോ­യ റ­ഷ്യ­ക്കാ­ര­നാ­യ ഒരു ധ­ന­ശാ­സ്ത്ര­ജ്ഞൻ (Tugan Baranowski) അ­ന്നെ­ടു­ത്ത ക­ണ­ക്കു­പ്ര­കാ­രം ഭൂ­ലോ­ക­ത്തിൽ ആകെ 160,000 സം­ഘ­ങ്ങ­ളും അവയിൽ പങ്കു കൊ­ണ്ടി­ട്ടു മൂ­ന്നു കോടി മെ­മ്പർ­മാ­രും ഉ­ണ്ടെ­ന്നു ക­ണ്ടി­രി­ക്കു­ന്നു. മുൻ കാ­ണി­ച്ച തു­ക­ക­ളെ­ല്ലാം പ­ന്ത്ര­ണ്ടു­കൊ­ല്ലം മു­മ്പു (1918-​മാണ്ടിൽ) എ­ടു­ത്തി­ട്ടു­ള്ള­വ­യാ­ക­യാൽ ഇ­പ്പോൾ അ­വ­യെ­ല്ലാം കു­റെ­ക്കൂ­ടി വർ­ദ്ധി­ച്ചു കാ­ണു­മെ­ന്ന­തി­ന്നു സം­ശ­യ­മി­ല്ല. കു­റ­ച്ചു കാ­ല­ത്തി­ന്നി­ട­യ്ക്കു മാ­ത്ര­മാ­യി­ട്ടു­ണ്ടാ­യി­ട്ടു­ള്ള ഈ ഏർ­പ്പാ­ടി­ന്റെ വ്യാ­പ്തി എ­ത്ര­ത്തോ­ള­മാ­ണു­ണ്ടാ­യി­രി­ക്കു­ന്ന­തു് എന്ന സംഗതി മുൻ­കാ­ണി­ച്ച തു­ക­ക­ളിൽ­നി­ന്നു­ത­ന്നെ ധാ­രാ­ളം മ­ന­സ്സി­ലാ­ക്കാ­മ­ല്ലോ. അ­ങ്ങി­നെ ഒരു ലി­സ്റ്റ് ഇവിടെ എ­ടു­ത്തു­കാ­ണി­ച്ച­തി­ന്റെ ഉ­ദ്ദേ­ശ­വും അ­തു­ത­ന്നെ­യാ­ണു്.

[C. Gide. chap 4.]

വി­ല്പ­ന­സം­ഘ­ങ്ങ­ളു­ടെ ജ­യാ­പ­ജ­യ­ങ്ങൾ­ക്കു­ള്ള കാ­ര­ണ­ങ്ങൾ
  1. ഭരണം—ഒരു സംഘം പൊ­ളി­ഞ്ഞു­പോ­കു­ന്ന­തി­ന്നു പല കാ­ര­ണ­ങ്ങ­ളു­മു­ള്ള­വ­യിൽ ഭ­ര­ണ­ദൂ­ഷ്യം എ­ന്ന­തു് ഒ­ട്ടേ­റേ മു­ഖ്യ­മാ­യി­ട്ടു­ള്ള­താ­കു­ന്നു. സം­ഘം­വ­ക ഒരു സ്റ്റോർ കൊ­ണ്ടു­ന­ട­ത്തു­ന്ന­വർ­ക്കു സാ­മാ­ന­ങ്ങ­ളെ വേണ്ട ദി­ക്കിൽ നി­ന്നു വേണ്ട സ­മ­യ­ത്തു വാ­ങ്ങി­ക്കു­വാൻ ശീ­ല­മു­ണ്ടാ­വി­ല്ല. സാ­മാ­ന­ങ്ങ­ളു­ടെ വി­ല­യി­ടു­ന്ന രീതി അ­വർ­ക്ക­റി­ഞ്ഞു­കൂ­ടാ. സാ­മാ­ന­ങ്ങ­ളെ പ­രി­ശോ­ധി­പ്പാ­നും ‘ചെ­ക്കു’ചെ­യ്വാ­നും അവർ പ­രി­ച­യി­ച്ചി­ട്ടി­ല്ല. ഇ­ങ്ങി­നെ വ­രു­മ്പോൾ ഷാ­പ്പു പൊ­ളി­ഞ്ഞു­പോ­കാ­തെ യാ­തൊ­രു നി­വൃ­ത്തി­യു­മി­ല്ല. ശ­മ്പ­ളം­കൊ­ടു­ത്തു് ഒരു മ­നേ­ജ­രെ സംഘം നി­യ­മി­ക്കു­മാ­യി­രി­ക്കും. പക്ഷേ, പ്രാ­പ്ത­നും വി­ശ്വ­സ്ത­നു­മാ­യി­ട്ടൊ­രാ­ളെ—ആ­രം­ഭ­കാ­ല­ത്തിൽ വി­ശേ­ഷി­ച്ചും—കി­ട്ടി­ക്കൊൾ­വാൻ വളരെ പ്ര­യാ­സ­മാ­കു­ന്നു. സാ­ധാ­ര­ണ ക­ച്ച­വ­ട­ത്തി­ന്നു കൊ­ള്ള­രു­താ­ത്ത­വ­രാ­യി­രി­ക്കും സാ­മാ­ന്യേ­ന ഈ ജോ­ലി­ക്കു വരിക. നേ­രെ­മ­റി­ച്ചു. കാ­ര്യം ക­ണി­ശ­മാ­യി­ട്ടു ന­ട­ത്തു­വാ­നു­ള്ള വാസന, വി­ശ്വ­സ്ത­ത, പ­രോ­പ­കാ­ര­തൽ­പ­ര­ത മു­ത­ലാ­യ ഗു­ണ­ങ്ങൾ കൂ­ടി­ച്ചേർ­ന്നി­ട്ടു­ള്ള ഒ­രു­വ­നെ­യാ­ണു് മാ­നേ­ജ­രാ­യി­ട്ടു കി­ട്ടേ­ണ്ട­തു്. അ­ങ്ങി­നെ­യു­ള്ള­വർ ദുർ­ല്ല­ഭ­മാ­ണു­താ­നും. വേ­ണ്ടു­ന്ന യോ­ഗ്യ­ത­ക­ളോ­ടു­കൂ­ടി­യ ഒരു മാ­നേ­ജ­രെ കി­ട്ടി­യാ­ലും അ­യാ­ളു­ടെ ജോ­ലി­യിൽ സം­ഘ­ഭ­ര­ണ­കർ­ത്താ­ക്ക­ന്മാർ ഇ­ട­ക്കി­ട­യ്ക്കു അ­നാ­വ­ശ്യ­മാ­യി പ്ര­വേ­ശി­ക്കു­ക എ­ന്നൊ­രു ദോഷം പ­റ്റി­പ്പോ­കാ­നി­ട­യു­ണ്ടു്. ശേ­ഷി­കൊ­ണ്ടും പ­രി­ച­യം­കൊ­ണ്ടും സം­ഘാ­ഭി­വൃ­ദ്ധി­ക്കു­വേ­ണ്ടി ചെ­യ്തി­ട്ടു­ള്ള പ­രി­ശ്ര­മ­ങ്ങൾ­കൊ­ണ്ടും ഒരു മാ­നേ­ജ­രു­ടെ യോ­ഗ്യ­ത വെ­ളി­പ്പെ­ട്ടു­ക­ണ്ടാൽ ഉടനെ അ­യാൾ­ക്കെ­തി­രാ­യി പലരും സം­ഘ­ത്തി­ലു­ണ്ടാ­വു­ക­യും അവർ അയാളെ സം­ഘ­ത്തിൽ­നി­ന്നു പു­റ­ത്താ­ക്കു­വാ­നു­ത്സാ­ഹി­ക്കു­ക­യും ചെ­യ്യു­ന്നു. എ­ന്തെ­ന്നാൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളി­ലും­കൂ­ടി അ­ങ്ങി­നെ­യു­ള്ള കൂ­ട്ടർ ഉ­ണ്ടു്! അ­തി­നാൽ ഒരു വി­ല്പ­ന­സം­ഘ­ത്തി­ന്റെ ജ­യ­ത്തി­ന്നു മുൻ­പ­റ­ഞ്ഞ ദോ­ഷ­ങ്ങ­ളെ ക­ഴി­യു­ന്ന­തും പ­രി­ഹ­രി­ക്കേ­ണ്ട­താ­കു­ന്നു. പ്ര­ജാ­പ്ര­ഭു­ത്വ­ദ്വാ­രാ രാ­ജ്യ­ഭാ­രം എന്ന വി­ഷ­യ­ത്തെ പ്ര­തി­പാ­ദി­യ്ക്കു­ന്ന ഒരു ഘ­ട്ട­ത്തിൽ ജാൺ സ്റ്റു­വർ­ട്ട് മിൽ എന്ന മഹാൻ ഇ­ങ്ങി­നെ എ­ഴു­തി­യി­രി­ക്കു­ന്നു: “ജ­ന­ങ്ങൾ­ത­ന്നെ­യാ­ണു് എ­ജ­മാ­ന­ന്മാ­രാ­യി­രി­ക്കേ­ണ്ട­തു്. എ­ന്നാ­ലും ത­ങ്ങ­ളെ­ക്കാ­ളു­മ­ധി­കം ശേ­ഷി­യു­ള്ള­വ­രെ അവർ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രാ­യി­ട്ടു നി­യ­മി­ക്കു­ക­യും വേണം. ഇ­താ­ണു് ഉ­ത്ത­മ­മാ­യി­ട്ടു­ള്ള അവസ്ഥ.” ശേ­ഖ­രി­പ്പും വി­ല്പ­ന­യും ഉ­ദ്ദേ­ശി­ക്കു­ന്ന ഒരു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ത്തി­ന്റെ പ­ര­മ­കാ­ഷ്ഠ­യും ഇതു ത­ന്നെ­യാ­യി­രി­ക്ക­ണം. ഒരു സം­ഘ­ത്തിൽ­പെ­ട്ട എല്ലാ മെ­മ്പർ­മാ­രും—ഭ­ര­ണ­കർ­ത്താ­ക്ക­ന്മാ­രും ബാ­ക്കി അം­ഗ­ങ്ങ­ളും എ­ല്ലാ­വ­രും—അ­ത്യു­ത്സാ­ഹ­ത്തോ­ടു­കൂ­ടി അതിൽ പ­ങ്കു­കൊ­ള്ള­ണം. അ­താ­ണു് ഒ­ന്നാ­മ­താ­യി­ട്ടു വേ­ണ്ട­തു്. പി­ന്നെ സഭ കൂ­ടു­ന്ന ദി­വ­സ­ങ്ങ­ളി­ലെ­ല്ലാം എ­ല്ലാ­വ­രും ഹാ­ജ­രാ­വു­ക­യും ത­ങ്ങൾ­ക്കു പ­റ­യു­വാ­നു­ള്ള­തു തു­റ­ന്നു പ­റ­യു­ക­യും വേണം. സംഘം ത­ങ്ങ­ളു­ടെ സ്വ­ന്ത­മാ­ണു് എന്ന ബോധം എ­ല്ലാ­വർ­ക്കും പ്ര­ത്യേ­ക­മു­ണ്ടാ­യി­രി­ക്ക­ണം. എ­ങ്കി­ലും ഭ­ര­ണ­കർ­ത്താ­ക്ക­ന്മാ­രു­ടെ പ്ര­വൃ­ത്തി­ക­ളിൽ അ­നാ­വ­ശ്യ­മാ­യി ക­ട­ന്നു പ്ര­വേ­ശി­ച്ചു കാ­ര്യ­ങ്ങൾ ദുർ­ഘ­ട­ത്തി­ലാ­ക്കു­വാൻ പാ­ടി­ല്ല­താ­നും.
  2. സ്വ­ഭാ­വം—ഒരു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ത്തി­ലെ മെ­മ്പർ­മാ­രു­ടെ സ്വ­ഭാ­വ­ഗു­ണ­ത്തി­ന്റെ ഏ­റ്റ­ക്കു­റ­ച്ചി­ലി­നെ അ­നു­സ­രി­ച്ചാ­ണു് ത­ത്സം­ബ­ന്ധ­മാ­യ ഒരു സ്റ്റോർ (ശേ­ഖ­രി­പ്പും വി­ല്പ­ന­യു­മു­ള്ള ഒരു ഷാ­പ്പു്) ജ­യാ­പ­ജ­യ­ത്തെ പ്രാ­പി­ക്കു­ന്ന­തു്. എന്നു വെ­ച്ചാൽ ഒരു സം­ഘ­ത്തി­ലെ അം­ഗ­ങ്ങൾ സ­ദ്വൃ­ത്ത­ന്മാ­രാ­യി­രു­ന്നാൽ മാ­ത്ര­മേ ആ സംഘം മു­ഖാ­ന്ത­രം ന­ട­ത്തു­ന്ന സ്റ്റോർ ഫ­ല­വ­ത്താ­യി­ത്തീ­രു­ക­യു­ള്ളു­വെ­ന്നർ­ത്ഥം. സ­ദാ­ചാ­രം അ­ല്ലെ­ങ്കിൽ ധർ­മ്മാ­ച­ര­ണം ക­മ്മി­റ്റി­മെ­മ്പർ­മാർ­ക്കു് ഏ­റ്റ­വും ആ­വ­ശ്യ­മാ­കു­ന്നു. എ­ന്തെ­ന്നാൽ കോഴ വാ­ങ്ങു­ക­യോ കൊ­ടു­ക്കു­ക­യോ ചെ­യ്യു­ക എന്ന ആ­കർ­ഷ­ണ­ത്തിൽ­നി­ന്നു സ­ദാ­ചാ­രം മാ­ത്ര­മേ അവരെ മോ­ചി­പ്പി­ക്കു­ന്നു­ള്ളു. സാ­ധാ­ര­ണ­മെ­മ്പർ­മാർ­ക്കും അതു് അ­വ­ശ്യം വേ­ണ്ട­താ­കു­ന്നു. എ­ന്തു­കൊ­ണ്ടെ­ന്നാൽ അവർ സ­ത്യ­വാ­ന്മാ­രാ­യി­രു­ന്നാൽ മാ­ത്ര­മേ സ­ത്യ­വാ­ന്മാ­രാ­യ ഭ­ര­ണ­കർ­ത്താ­ക്ക­ന്മാ­രെ തി­ര­ഞ്ഞെ­ടു­ക്കു­വാൻ അ­വർ­ക്കു സാ­ധി­ക്കു­ക­യു­ള്ളു. എന്നു മാ­ത്ര­മ­ല്ല, അ­ന്തഃ­ഛി­ദ്രം കൂ­ടാ­തെ ക­ഴി­പ്പാ­നും അ­വ­രു­ടെ സൽ­ബു­ദ്ധി അവരെ സ­ഹാ­യി­ക്കു­ന്ന­താ­ണു്. എ­ല്ലാ­റ്റി­ന്നും പുറമെ അ­നു­സ­ര­ണ­ത്തോ­ടു­കൂ­ടി ന­ട­ക്കു­ന്ന ഒരു മെ­മ്പ­രു­ടെ കർ­ത്ത­വ്യ­കർ­മ്മം ഇ­ന്ന­താ­ണു് എന്ന ബോധം അ­വർ­ക്കു് അ­തു­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു. അ­ടു­ത്തു­ത­ന്നെ വേറെ ക­ച്ച­വ­ട­പ്പീ­ടി­ക­കൾ ഉ­ണ്ടെ­ങ്കി­ലും അ­വി­ടെ­നി­ന്നു സാ­മാ­ന­ങ്ങൾ കു­റ­ച്ചു ലാ­ഭ­ത്തിൽ കി­ട്ടു­മെ­ങ്കി­ലും അ­തൊ­ന്നും ക­ണ­ക്കാ­തെ സ്റ്റോ­റിൽ­നി­ന്നു തന്നെ സാ­മാ­ന­ങ്ങൾ വാ­ങ്ങി­ക്കു­ക­യും സം­ഘം­വ­ക എ­ല്ലാ­കാ­ര്യ­ങ്ങ­ളി­ലും ഉ­ത്സാ­ഹ­ത്തോ­ടു­കൂ­ടി പ­ങ്കു­കൊ­ള്ളു­ക­യും ചെ­യ്യു­ക മു­ത­ലാ­യ­താ­ണു് പ്ര­കൃ­ത­ത്തി­ലു­ള്ള കർ­ത്ത­വ്യ­കർ­മ്മം.
  3. വർ­ഗ്ഗം—സ­ഹ­ക­രി­പ്പാ­നു­ള്ള വാസന ചി­ല­വർ­ഗ്ഗ­ക്കാർ­ക്കു മറ്റു ചി­ല­രേ­ക്കാൾ അ­ധി­ക­മു­ള്ള­താ­യി കാ­ണു­ന്നു­ണ്ടു്. ദൃ­ഷ്ടാ­ന്ത­മാ­യി, സ­ഹ­ക­ര­ണം ഫ­ല­വ­ത്താ­യി­ത്തീ­രു­ന്ന­തി­ന്നു വേ­ണ്ട­ത്ത­ക്ക ഗു­ണ­ങ്ങൾ—അ­താ­യ­തു്, എ­ല്ലാം ക്ര­മ­മാ­യി ന­ട­ക്ക­ണ­മെ­ന്ന ഇച്ഛ, ശാ­സ­ന­യെ ആ­ദ­ര­വോ­ടു­കൂ­ടി കീ­ഴ്‌­വ­ണ­ങ്ങ­ണ­മെ­ന്ന ബു­ദ്ധി, ഒരു കെ­ട്ടാ­യി­ട്ടു നി­ല്ക്കു­ന്ന­തി­ന്നു­ള്ള വാസന, ഒ­രു­ദ്ദി­ഷ്ട­കാ­ര്യ­ത്തി­ന്റെ സി­ദ്ധി­ക്കാ­യി­ക്കൊ­ണ്ടു് അ­സം­ഖ്യം മ­നു­ഷ്യ­രെ കൂ­ട്ടി­യോ­ജി­പ്പി­ച്ചു് ഒരു വ്യൂ­ഹ­മാ­യി­ട്ടു നിർ­ത്തു­വാ­നു­ള്ള സാ­മർ­ത്ഥ്യം മു­ത­ലാ­യ ഗു­ണ­ങ്ങൾ—ഇം­ഗ്ലീ­ഷു­കാർ­ക്കും ജർ­മ്മൻ­കാർ­ക്കും പ്ര­ത്യേ­ക­മാ­യി­ട്ടു­ണ്ടു്. ഇ­റ്റ­ലി­ക്കാർ­ക്കും ഉ­ണ്ടെ­ന്നു പറയാം. എന്നൽ ഫ്ര­ഞ്ചു­രാ­ജ്യ­ക്കാർ­ക്കാ­ണു് അവ കു­റ­വാ­യി കാ­ണ­പ്പെ­ടു­ന്ന­തു്. ഈ ഏ­റ്റ­ക്കു­റ­ച്ചിൽ അ­നു­സ­രി­ച്ചു­ത­ന്നെ ഇം­ഗ്ല­ണ്ടി­ലും ജർ­മ്മ­നി­യി­ലു­മാ­ണു് സ­ഹ­ക­ര­ണം ഏ­റ്റ­വു­മ­ധി­കം ഫ­ല­വ­ത്താ­യി­ത്തീർ­ന്നി­ട്ടു­ള്ള­തും.
  4. പ­രി­തഃ­സ്ഥി­തി—ഒരു വി­ല്പ­ന­സം­ഘ­ത്തി­ന്റെ ജ­യാ­പ­ജ­യം അ­തി­ന്നു ചു­റ്റു­മു­ള്ള അ­വ­സ്ഥ­യെ ആ­ശ്ര­യി­ച്ചു­മി­രി­ക്കു­ന്നു. വി­വി­ധ­വ്യ­വ­സാ­യ­ങ്ങൾ ന­ട­ത്തു­ന്ന യ­ന്ത്ര­ശാ­ല­കൾ ധാ­രാ­ള­മു­ള്ള ജി­ല്ല­ക­ളിൽ ആണു് കൃ­ഷി­പ്ര­ധാ­ന­മാ­യ ജി­ല്ല­ക­ളി­ലേ­ക്കാൾ അതു് അധികം ഫ­ലി­ച്ചു­കാ­ണ­പ്പെ­ടു­ന്ന­തു്. എ­ന്തെ­ന്നാൽ യ­ന്ത്ര­ശാ­ല­ക­ളിൽ വേ­ല­ചെ­യ്യു­ന്ന വേ­ല­ക്കാർ­ക്കു നിർ­ബ്ബ­ന്ധേ­ന അ­ടു­ത്ത­ടു­ത്തു താ­മ­സി­ക്കേ­ണ്ട­താ­യി­ട്ടു വ­രു­ന്നു. അ­വ­രു­ടെ വാസം പ­ട്ട­ണ­ത്തി­ലോ ത­ത്സ­മീ­പ­ത്തി­ലോ ആ­യി­രി­ക്കു­ന്ന­തി­നാൽ നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നു വേ­ണ്ടു­ന്ന സാ­ധ­ന­ങ്ങ­ളെ അ­വർ­ക്കു് അ­ധി­ക­വി­ല കൊ­ടു­ത്തു വാ­ങ്ങി­ക്കേ­ണ്ട­താ­യി­ട്ടും വ­രു­ന്നു. അ­തി­ന്നും പുറമെ, അവർ അ­നേ­കം­പേർ ഒ­ന്നി­ച്ചു് ഒരു സ്ഥ­ല­ത്തു വേല ചെ­യ്തു ശീ­ലി­ച്ചി­ട്ടു­ള്ള­തി­നാൽ പ­ര­സ്പ­രം സ­ഹാ­യ­മാ­യി­ത്തീ­രു­ന്ന സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്കു­വാൻ അ­വർ­ക്കു എ­ളു­പ്പം സാ­ധി­ക്കു­ന്നു. എ­ന്നാൽ കൃ­ഷി­ക്കാ­രു­ടെ അവസ്ഥ അ­തി­ന്നു തീരെ വി­പ­രീ­ത­മാ­കു­ന്നു. അവർ വളരെ അ­ക­ന്നാ­ണു് കു­ടി­പാർ­ത്തു­വ­രു­ന്ന­തു്. അ­വ­രു­ടെ ആ­വ­ശ്യ­ങ്ങൾ പ­ട്ട­ണ­വാ­സി­ക­ളു­ടെ ആ­വ­ശ്യ­ങ്ങ­ളേ­ക്കാൾ കു­റ­ഞ്ഞി­രി­ക്കു­ന്നു. മിക്ക സാ­ധ­ന­ങ്ങ­ളും അ­വർ­ത­ന്നെ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ക­യും ചെ­യ്യു­ന്നു. അ­തു­കൊ­ണ്ടു് കോ-​ഓപ്പറേറ്റീവ് സ്റ്റോർ പ­ട്ട­ണ­ങ്ങ­ളി­ലാ­ണു് നാ­ട്ടു­പു­റ­ങ്ങ­ളി­ലേ­ക്കാൾ അധികം ഫ­ല­വ­ത്താ­കു­ന്ന­തു് എന്നു സ്പ­ഷ്ട­മാ­കു­ന്നു­ണ്ടു്. സാ­മാ­ന്യേ­ന അ­ങ്ങി­നെ­യാ­ണെ­ങ്കി­ലും ഡെ­ന്മാർ­ക്കു് എന്ന രാ­ജ്യ­ത്തു് അ­പ്ര­കാ­ര­മു­ള്ള സ്റ്റോ­റു­കൾ നാ­ട്ടു­പു­റ­ങ്ങ­ളിൽ­ത­ന്നെ അ­തി­ധാ­രാ­ള­മാ­യി­ട്ടു­ണ്ടു്. അ­തി­നാൽ കൃ­ഷി­ക്കാർ­ക്കു വേ­ണ്ടു­ന്ന സാ­ധ­ന­ങ്ങൾ—നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നും കൃ­ഷി­ക്കാ­ര്യ­ങ്ങൾ­ക്കും വേ­ണ്ടു­ന്ന സാ­ധ­ന­ങ്ങൾ—എ­ന്തെ­ല്ലാ­മാ­ണു് എന്നു നോ­ക്കി അവയെ ശേ­ഖ­രി­ച്ചു സം­ഘാം­ഗ­ങ്ങൾ­ക്കു വി­ല്ക്ക­ത്ത­ക്ക­വ­ണ്ണം ഏർ­പ്പാ­ടു­ചെ­യ്യു­ന്ന­താ­യാൽ നാ­ട്ടു­പു­റ­ങ്ങ­ളി­ലും അതു ന­ല്ല­വ­ണ്ണം ഫ­ലി­ക്കും എ­ന്ന­തി­ന്നു ഡെ­ന്മാർ­ക്കു് രാ­ജ്യം­ത­ന്നെ ദൃ­ഷ്ടാ­ന്ത­മാ­കു­ന്നു.

[C. Gide chap. 12]

ക­ടം­വാ­യ്പ­സം­ഘം അ­ല്ലെ­ങ്കിൽ വി­ല്ലേ­ജ് ബാ­ങ്കു്
അ­വ­താ­രി­ക
images/Luigi_Luzzatti.jpg
ലൂ­സ­ട്ടി

ചു­രു­ങ്ങി­യ പ­ലി­ശ­യ്ക്കു പണം കടം കൊ­ടു­ക്കു­ന്ന­തി­ന്നു­ള്ള ക­ടം­വാ­യ്പ സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ അ­ല്ലെ­ങ്കിൽ വി­ല്ലേ­ജു­ബാ­ങ്കു­കൾ ജർ­മ്മ­നി­രാ­ജ്യ­ത്തു് ‘റൈ­ഫീ­സൻ’ എന്നു പേരായ ഒ­രാ­ളാ­ണു് ആ­ദ്യ­മാ­യി­ട്ടു സ്ഥാ­പി­ച്ച­തു്. ഇ­ന്ത്യ­യിൽ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളിൽ അ­ധി­ക­വും ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളാ­കു­ന്നു. ജർ­മ്മ­നി­യി­ലു­ള്ള റൈ­ഫീ­സൻ സ­മ്പ്ര­ദാ­യ­ത്തെ ഒ­ട്ടേ­റെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­കൊ­ണ്ടാ­ണു് അവ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തും. അ­തി­നാൽ ഇ­ന്ത്യാ­ക്കാ­രാ­യ ന­മു­ക്കു വി­ശേ­ഷി­ച്ചും ര­സ­ക­ര­വും ജ്ഞാ­ത­വ്യ­വു­മാ­യ ആ റൈ­ഫീ­സർ­സ­മ്പ്ര­ദാ­യ­ത്തെ മേലിൽ വി­സ­ത­രി­ച്ചു പ­റ­യു­ന്ന­താ­ണു്. എ­ന്നാൽ ഇ­പ്പോൾ ഇവിടെ സ­ഹ­ക­ര­ണ­ക­ടം­വാ­യ്പ സം­ഘ­ത്തി­ന്നാ­വ­ശ്യ­മാ­യ ചില സം­ഗ­തി­ക­ളെ ഒ­ര­വ­താ­രി­ക­യാ­യി­ട്ടു താഴെ പ­റ­യു­ന്നു:

  1. സ­ഹ­ക­ര­ണം യ­ഥാർ­ത്ഥ­മാ­യി­ട്ടു തീ­ര­ണ­മെ­ങ്കിൽ അ­തി­ന്റെ സാരം ഒരു സം­ഘ­ത്തി­ലെ എല്ലാ അം­ഗ­ങ്ങ­ളും മ­ന­സ്സി­ലാ­ക്കീ­ട്ടു­ണ്ടാ­യി­രി­ക്ക­ണം. വേ­ണ്ട­തു­പോ­ലെ അതു മ­ന­സ്സി­ലാ­ക്കാ­ഞ്ഞി­ട്ടാ­ണു് അധികം സം­ഘ­ങ്ങൾ­ക്കും ദോഷം പ­റ്റു­ന്ന­തു്. “ധ­ന­ശാ­സ്ത്രം, ക­ച്ച­വ­ട­ത്തി­ന്റെ സ്വ­ഭാ­വം, ഈ രാ­ജ്യ­ത്തി­ന്റേ­യും അ­ന്യ­രാ­ജ്യ­ങ്ങ­ളു­ടേ­യും അ­വ­സ്ഥാ­വി­ശേ­ഷ­ങ്ങൾ, ക­ച്ച­വ­ട­ത്തെ സം­ബ­ന്ധി­ച്ച പൂർ­വ്വ­ച­രി­ത്രം, സാ­മാ­ന്യ­മാ­യി­ട്ടു­ള്ള ലോ­ക­ത­ത്ത്വ­ങ്ങൾ, ഉ­ദ്ദി­ഷ്ട­കാ­ര്യ­ത്തി­ന്റെ സ്വ­ഭാ­വം, അതു സാ­ധി­പ്പാ­നു­ള്ള മാർ­ഗ്ഗം—ഈവക വി­ഷ­യ­ങ്ങ­ളെ ഒരു സം­ഘ­ത്തിൽ പെട്ട അം­ഗ­ങ്ങൾ വേ­ണ്ട­തു­പോ­ലെ മ­ന­സ്സി­ലാ­ക്കീ­ട്ടി­ല്ല എ­ങ്കിൽ ആ അം­ഗ­ങ്ങൾ തന്നെ ആ സം­ഘ­ത്തി­ന്റെ ഉൽ­ക്കർ­ഷ­ത്തി­ന്നു പ്ര­തി­ബ­ന്ധ­മാ­യി­ട്ടു നിൽ­ക്കു­ന്ന­താ­ണു്. അതിലെ സ്വ­ത്തു് അ­പ­ക­ട­ത്തി­ലാ­വു­ക­യും അ­തേ­വ­രെ­യു­ള്ള ത­ത്സം­ബ­ന്ധ­മാ­യ പ­രി­ശ്ര­മ­ങ്ങ­ളെ­ല്ലാം നി­ഷ്ഫ­ല­മാ­യി­ട്ടു തീ­രു­ക­യും ചെ­യ്യും. അ­തി­നാൽ ഒ­ന്ന­മ­താ­യി­ട്ടു വേ­ണ്ട­തു സ­ഹ­ക­ര­ണം എന്ന ത­ത്ത്വ­ത്തി­ന്റെ സാരം എ­ല്ലാ­വ­രേ­യും മ­ന­സ്സി­ലാ­ക്കു­വാൻ ശ്ര­മം­ചെ­യ്യു­ക­യാ­കു­ന്നു.” സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ മ­നു­ഷ്യ­രു­ടെ സ­ന്മാർ­ഗ്ഗ­നി­ല­യെ ഉ­യർ­ത്തു­ക­യും അ­വ­രു­ടെ സ്വ­ഭാ­വ­ത്തെ സം­സ്ക്ക­രി­ക്കു­ക­യും ചെ­യ്യു­ന്നു­വെ­ന്നൊ­രു വി­ശേ­ഷ­ഗു­ണം അ­വ­യ്ക്കു­ണ്ടു്. ആ ഗു­ണം­കൊ­ണ്ടാ­ണു് ക­ടം­വാ­യ്പ­യ്ക്കാ­യി­ട്ടു­ള്ള മ­റ്റു­ചി­ല ഏർ­പ്പാ­ടു­ക­ളിൽ­നി­ന്നു് അവ വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. അ­തി­നാൽ
  2. ഒരു സംഘം സ്ഥാ­പി­ക്കു­മ്പോൾ ആ­ദ്യ­മാ­യി­ട്ടു വേ­ണ്ട­തു സ­ത്യ­വാ­ന്മാ­രാ­യി­ട്ടു­ള്ള­വ­രെ, അ­ല്ലെ­ങ്കിൽ മേലിൽ നി­ഷ്ക­പ­ട­മാ­യി കാ­ല­ക്ഷേ­പം ചെ­യ്യു­മെ­ന്ന ഉ­റ­പ്പു­ള്ള­വ­രെ, മാ­ത്രം അതിലെ അം­ഗ­ങ്ങ­ളാ­യി­ട്ടു തി­ര­ഞ്ഞെ­ടു­ക്കു­ക എ­ന്ന­താ­കു­ന്നു. “ഒരു സ­ഹ­ക­ര­ണ­സം­ഘ­ത്തി­ന്റെ നി­ല­നി­ല്പി­ന്നു­ള്ള മു­ഖ്യ­സം­ഗ­തി അ­തി­ലു­ള്ള അം­ഗ­ങ്ങ­ളു­ടെ സ്വ­ഭാ­വ­ഗു­ണം അ­ല്ലെ­ങ്കിൽ സ­ന്മാർ­ഗ്ഗ­നി­ഷ്ഠ ആ­കു­ന്നു.” എന്നു ‘ലൂ­സ­ട്ടി’ (Luzatti) എ­ന്നാൾ പ­റ­യു­ന്നു. വി­ശ്വ­സ്ത­ന്മാ­രാ­യ കുറെ പേരെ അം­ഗ­ങ്ങ­ളാ­യി­ട്ടു കി­ട്ടു­ക­യാ­ണു് ഒരു സം­ഘ­ത്തി­ന്റെ മു­ഖ്യ­ആ­വ­ശ്യം എന്നു ‘വൂൾഫ്’ (Wolff) എ­ന്നാൾ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ഇതു സ­ഹ­ക­ര­ണ­ത്തി­ന്നു പ്ര­ത്യേ­ക­മാ­യി­ട്ടു­ള്ള­ത­ല്ല. ഇതു സാ­ധാ­ര­ണ ബാ­ങ്കു് ഏർ­പ്പാ­ടി­ന്റെ ഒരു നി­യ­മ­മാ­കു­ന്നു. “ബാ­ങ്കു് ഏർ­പ്പാ­ടിൽ ഒരുവൻ കുറെ അധികം പ­ണ­ക്കാ­ര­നാ­ണു് എന്നോ പൂ­ജ്യ­നാ­ണു് എന്നോ വെ­ച്ചു് അവനെ അധികം ബ­ഹു­മാ­നി­ക്കാ­റി­ല്ല. എല്ലാ സ്ഥി­തി­യി­ലും ത­ര­ത്തി­ലു­മു­ള്ള­വർ­ക്കു് അതിൽ പ്ര­വേ­ശ­മു­ണ്ടു്. കപടം പ്ര­യോ­ഗി­ക്കു­ന്ന­വ­രെ മാ­ത്ര­മേ വി­ല­ക്കം­ചെ­യ്യു­ന്നു­ള്ളൂ.” എന്നു ‘റെ’ (Rae) എ­ന്നാൾ പ­റ­യു­ന്നു. എ­ട­വാ­ട്ടു­കാ­രു­ടെ മി­ത­വ്യ­യി­ത, ക­ഴി­വു്, ഉ­ത്സാ­ഹം, നി­ഷ്കാ­പ­ട്യം മു­ത­ലാ­യ ഗു­ണ­ങ്ങ­ളെ­പ്പ­റ്റി­യു­ള്ള ശ­രി­യാ­യ അറിവു സ­മ്പാ­ദി­ക്കു­ക എ­ന്ന­തു് ബാ­ങ്കു ന­ട­ത്തു­ന്ന­വ­രു­ടെ ചു­മ­ത­ല­യാ­കു­ന്നു. ഒരുവൻ കപടം പ്ര­വർ­ത്തി­ക്കു­ന്ന­വ­നാ­ണു് എ­ന്ന­റി­ഞ്ഞും­കൊ­ണ്ടു് ഒരു ബാ­ങ്കർ അ­വ­ന്നു പണം കടം കൊ­ടു­ക്കു­വാൻ പാ­ടി­ല്ല. പ്രാ­ഥ­മി­ക­മാ­യി­ട്ടു­ള്ള ഈ ഒരു നി­ശ്ച­യം വളരെ സ്പ­ഷ്ട­മാ­യി­ട്ടു­ള്ള­താ­ണു് എ­ങ്കി­ലും സ­ത്യ­വി­രോ­ധ­മാ­യി­ട്ടു­ള്ള പ്ര­വൃ­ത്തി­നി­മി­ത്തം അം­ഗ­ങ്ങ­ളെ സം­ഘ­നി­യ­മ­പ്ര­കാ­രം­ത­ന്നെ സം­ഘ­ത്തിൽ നി­ന്നു ത­ള്ളി­ക്ക­ള­യു­ന്ന കാ­ര്യ­ത്തിൽ ചിലർ ആ­ക്ഷേ­പി­ക്കു­ന്ന­താ­യി­ട്ടും ദുർ­മ്മാർ­ഗി­ക­ളാ­യ­വ­രെ സം­ഘ­ത്തിൽ പ­ല­പ്പോ­ഴും ചേർ­ക്കു­ന്ന­താ­യി­ട്ടും ക­ണ്ടു­വ­രു­ന്നു­ണ്ടു്. അതു തെ­റ്റാ­കു­ന്നു.
  3. ഒരു സം­ഘ­ത്തി­ലെ എ­ട­വാ­ടു­കൾ എ­ല്ലാം അതിലെ അം­ഗ­ങ്ങ­ളാ­യി­ട്ടു മാ­ത്ര­മേ ചെ­യ്വാൻ പാ­ടു­ള്ളൂ.
  4. അ­തി­ലാ­ഭം ഇ­ച്ഛി­ച്ചു­കൊ­ണ്ടു­ള്ള പ്ര­വൃ­ത്തി­കൾ­ക്കാ­യി­ക്കൊ­ണ്ടു പണം കടം കൊ­ടു­ക്കു­വാൻ പാ­ടി­ല്ല. മി­ത­വ്യ­യ­ശീ­ലം ആർ­ജ്ജ­വം എന്നീ ഗു­ണ­ങ്ങ­ളെ അതു് (അ­ങ്ങി­നെ­യു­ള്ള ക­ടം­വാ­യ്പ) വർ­ദ്ധി­പ്പി­ക്കു­ക­യി­ല്ല എന്നു മാ­ത്ര­മ­ല്ല വി­പ­രീ­ത­ഫ­ലം­ത­ന്നെ അ­തു­കൊ­ണ്ടു വ­ന്നു­കൂ­ടു­ന്ന­താ­ണു്. ധ­ന­വർ­ദ്ധ­ക­ങ്ങ­ളാ­യ വി­വി­ധ­പ­ദാർ­ത്ഥ­നിർ­മ്മാ­ണ­ങ്ങൾ­ക്കു, അ­ല്ലെ­ങ്കിൽ ഒ­രു­വ­ന്റെ ജീ­വി­ത­ത്തി­ന്നു് അ­ത്യാ­വ­ശ്യ­മാ­യി­ട്ടു­ള്ള കാ­ര്യ­ങ്ങൾ­ക്കു്, മാ­ത്ര­മേ പണം കടം കൊ­ടു­ക്കു­വാൻ പാ­ടു­ള്ളു. കടം വാ­ങ്ങു­ന്ന­വൻ കടം വാ­ങ്ങി­യ പണം നി­മി­ത്തം അ­ധി­ക­മാ­യി­ട്ടു­ണ്ടാ­കു­ന്ന തന്റെ പ്ര­യ­ത്ന­ഫ­ല­ത്തിൽ­നി­ന്നെ­ടു­ത്തു് ആ കടം വീ­ട്ടു­വാൻ സാ­ധി­ക്കു­മെ­ന്നു് തന്റെ സ­ഹ­കാ­രി­ക­ളെ ബോ­ദ്ധ്യ­പ്പെ­ടു­ത്തേ­ണ്ട­താ­കു­ന്നു. അ­ല്ലെ­ങ്കിൽ, തന്റെ മി­ത­വ്യ­യം­കൊ­ണ്ടു ചെലവു ചു­രു­ക്കി മി­ച്ച­മു­ണ്ടാ­ക്കി അതാതു ഗ­ഡു­വിൽ കു­റേ­ശ്ശ­യാ­യി­ട്ടു കടം വീ­ട്ടു­വാൻ അ­വ­ന്നു ക­ഴി­യു­മെ­ന്നു മ­റ്റു­ള്ള­വർ­ക്കു ബോ­ദ്ധ്യ­പ്പെ­ട്ടാ­ലും മതി. ഈ ഒരു നി­ശ്ച­യം ബാ­ങ്കു ന­ട­ത്തി­പ്പി­നെ സം­ബ­ന്ധി­ച്ച സാ­ധാ­ര­ണ നി­യ­മ­ത്തിൽ­നി­ന്നെ­ടു­ത്തി­ട്ടു­ള്ള­താ­കു­ന്നു. ബാ­ങ്കു ന­ട­ത്തു­ന്ന ആൾ തന്റെ എ­ട­വാ­ട്ടു­കാ­ര­ന്റെ സ്വ­ഭാ­വ­വും തൊ­ഴി­ലും ആ­വ­ശ്യ­ങ്ങ­ളും നി­ശ്ച­യ­മാ­യി­ട്ടും അ­റി­ഞ്ഞി­രി­ക്ക­ണം. ഇ­തി­നെ­പ്പ­റ്റി ‘റേ’ (Rae) എ­ന്നാൾ ഇ­ങ്ങി­നെ പ­റ­യു­ന്നു: “ബാ­ങ്കി­ലെ പണം കൈ­വി­ടു­ന്ന­തി­ന്നു മു­മ്പാ­യി അതു (വാ­യ്പ­യാ­യി കൊ­ടു­ക്കു­വാൻ ഭാ­വി­ക്കു­ന്ന പണം) ന്യാ­യ­മാ­യ ഒരു വ്യാ­പാ­ര­ത്തി­ന്നു­വേ­ണ്ടി­ത്ത­ന്നെ­യാ­ണു് ആ­വ­ശ്യ­പ്പെ­ടു­ന്ന­തു് എ­ന്നും അ­ല്ലാ­തെ അ­തി­ലാ­ഭേ­ച്ഛ­യോ­ടു­കൂ­ടി­യ വല്ല സാ­ഹ­സ­പ്ര­വൃ­ത്തി ചെ­യ്വാൻ വേ­ണ്ടി­യ­ല്ല എ­ന്നും ഉള്ള സംഗതി നി­ങ്ങൾ­ക്കു പൂർ­ണ്ണ­മാ­യി ബോ­ദ്ധ്യ­പ്പെ­ട­ണം. ബാ­ങ്കിൽ­നി­ന്നു് ആ­രെ­ങ്കി­ലും വാ­യ്പ­യാ­യി­ട്ടു പ­ണ­മാ­വ­ശ്യ­പ്പെ­ട്ടാൽ ആ വായ്പ വീ­ട്ടു­വാ­നു­ള്ള വക അ­യാൾ­ക്കു സു­ല­ഭ­മാ­യി­ട്ടു­ണ്ടു് എന്നു ന­ല്ല­വ­ണ്ണം ബോ­ദ്ധ്യം വ­ന്ന­ല്ലാ­തെ ബാ­ങ്കി­ലെ പണം കൈ­വി­ടു­ക­യി­ല്ല എന്ന നി­ശ്ച­യം ചെ­യ്യു­ന്ന­തു ന­ല്ല­താ­യി­രി­ക്കും. ഒരുവൻ കടം വാ­ങ്ങി­ക്കു­ന്ന­തു് അ­വ­ന്റെ തൊ­ഴി­ലി­നെ സം­ബ­ന്ധി­ച്ച കാ­ര്യ­ങ്ങൾ­ക്ക­ല്ല എ­ങ്കിൽ പി­ന്നെ എ­ന്തൊ­രാ­വ­ശ്യ­ത്തി­ന്നാ­ണു് അവൻ കടം വാ­ങ്ങി­ക്കു­ന്ന­തു് എ­ന്ന­റി­വാ­നു­ള്ള അ­വ­കാ­ശം നി­ങ്ങൾ­ക്കു­ണ്ടു്.” അ­തി­നാൽ ഈ ഒരു സംഗതി അ­തി­യാ­യി­ട്ടു നി­ഷ്കർ­ഷി­ക്കു­ന്ന കാ­ര്യ­ത്തിൽ സംശയം ല­വ­ലേ­ശം പാ­ടി­ല്ല. തന്റെ ക്ഷേ­മം മാ­ത്രം കാം­ക്ഷി­ക്കു­ന്ന ഒരു ബാ­ങ്കർ ഇതിനെ നീ­ക്കു­പോ­ക്കി­ല്ലാ­ത്ത ഒരു നി­യ­മ­മാ­യി­ട്ടു പി­ടി­ക്കു­മ്പോൾ സം­ഘാം­ഗ­ങ്ങൾ പ­ല­രു­ടേ­യും യോ­ഗ­ക്ഷേ­മ­ത്തെ വർ­ദ്ധി­പ്പി­ക്കു­ക എന്ന ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി തു­ട­ങ്ങീ­ട്ടു­ള്ള ഒരു സ­ഹ­ക­ര­ണ­സം­ഘം അ­തി­ലേ­റെ ക­ണി­ശ­മാ­യി­ട്ടും കൃ­ത്യ­മാ­യി­ട്ടും പ്ര­വർ­ത്തി­ക്ക­ണം എ­ന്ന­തു സു­വ്യ­ക്ത­മാ­ണ­ല്ലോ. പണം വാ­യ്പ­യാ­യി­ട്ടു വാ­ങ്ങി­ക്കു­ക എ­ന്ന­തി­ന്റെ ത­ത്ത്വം എ­ന്താ­കു­ന്നു? കടം വാ­ങ്ങി­യ പ­ണ­ത്തെ ഇ­ന്നാ­വ­ശ്യ­ത്തി­ന്നാ­യി­ട്ടു­പ­യോ­ഗ­പ്പെ­ടു­ത്തു­ക എന്ന പ്ര­വൃ­ത്തി­ത­ന്നെ ആ സം­ഖ്യ­യ്ക്കു് ഈ­ടാ­യി­ട്ടു തീരുക എ­ന്ന­താ­കു­ന്നു. ഈ ത­ത്ത്വം എ­പ്പോ­ഴും മ­ന­സ്സി­ലു­ണ്ടാ­യി­രി­ക്ക­ണം. കേവലം വായ്പ കൊ­ടു­ക്കു­ക എന്നു മാ­ത്ര­മു­ള്ള ഉ­ദ്ദേ­ശ­ത്തോ­ടു­കൂ­ടി­യ­ല്ല ഒരു ബാ­ങ്കു സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തു്. പ­ര­ക്കെ സ­മ്മ­ത­മാ­യി­ട്ടു­ള്ള­തും മു­ത­ലും പ­ലി­ശ­യും തി­രി­യെ കി­ട്ട­ത്ത­ക്ക­വ­ണ്ണ­മു­ള്ള­തും ആയ എ­ന്തെ­ങ്കി­ലും വ്യാ­പാ­രം ന­ട­ത്തു­വാൻ വേ­ണ്ടി—കടം വാ­ങ്ങി­ക്കു­ന്ന­വ­ന്റെ ധ­ന­സ്ഥി­തി­യെ ന­ന്നാ­ക്കു­ന്ന­തും അ­വ­ന്നു യോ­ജി­ക്കു­ന്ന­തു­മാ­യ എ­ന്തെ­ങ്കി­ലും വ്യാ­പാ­രം ന­ട­ത്തു­വാൻ­വേ­ണ്ടി—മാ­ത്രം പണം കടം കൊ­ടു­ക്കു­ക എ­ന്ന­താ­ണു് അ­തി­ന്റെ ഉ­ദ്ദേ­ശം.
  5. ക­ടം­വാ­യ്പ­യ്ക്കു­ള്ള സ­ഹ­ക­ര­ണ­സം­ഘ­ത്തിൽ നി­ന്നു കടം കൊ­ടു­ക്കു­ന്ന പ­ണ­ത്തി­ന്നു­ള്ള ഉ­റ­പ്പു സം­ഘാം­ഗ­ങ്ങ­ളു­ടെ ഭൗ­തി­ക­മാ­യി­ട്ടു­ള്ള സ്വ­ത്തു­ക്കൾ ഒ­ന്നു­ത­ന്നെ­യ­ല്ല. കടം വാ­ങ്ങി­ച്ച പ­ണ­ത്തെ എ­ന്തെ­ങ്കി­ലും വ്യ­വ­സാ­യ­ത്തി­ന്നാ­യി­ട്ടു­പ­യോ­ഗി­ക്കു­ന്ന­തി­ന്നും അ­തിൽ­നി­ന്നു കി­ട്ടു­ന്ന ആ­ദാ­യം­കൊ­ണ്ടു കടം വീ­ട്ടു­ന്ന­തി­ന്നും ഉള്ള ക­ട­ക്കാ­ര­ന്റെ താൽ­പ­ര്യ­വും ശേ­ഷി­യും (ക­ഴി­വും) ആണു് ആ വാ­യ്പ­സം­ഖ്യ­യ്ക്കു് ഈ­ടാ­യി­ട്ടു ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു്. ഓരോ സ­ന്ദർ­ഭ­ത്തിൽ വാ­ങ്ങി­ക്കു­ന്ന ഓരോ വാ­യ്പ­സം­ഖ്യ­യും കടം വാ­ങ്ങി­ക്കു­ന്ന­വ­ന്റെ ധ­ന­സ­മ്പാ­ദ­ന­ത്തി­ന്നു­ള്ള അ­ത്ര­യും ശക്തി എ­ന്നർ­ത്ഥ­മാ­കു­ന്നു. വാ­യ്പ­സം­ഖ്യ­യെ വർ­ദ്ധി­പ്പി­ക്ക­ത്ത­ക്ക­വ­ണ്ണം അതിനെ എ­ന്തെ­ങ്കി­ലും വ്യ­വ­സാ­യ­ത്തി­ന്നാ­യി­ക്കൊ­ണ്ടു വി­നി­യോ­ഗി­ക്കു­ക എ­ന്ന­തു­ത­ന്നെ­യാ­ണു് വാ­സ്ത­വ­ത്തിൽ അ­തി­ന്നു­ള്ള ഈടു. ഇ­ന്ത്യാ­ഗ­വർ­മ്മേ­ണ്ടും ഒരു ഘ­ട്ട­ത്തിൽ ഈ സം­ഗ­തി­യെ­പ്പ­റ്റി ഇ­പ്ര­കാ­രം തീ­രു­മാ­നി­ച്ചു പ­റ­യു­ന്നു­ണ്ടു്: “ക­ടം­വാ­യ്പ സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളിൽ നി­ന്നു ധ­ന­വർ­ദ്ധ­ക­മാ­യ എ­ന്തെ­ങ്കി­ലും ഏർ­പ്പാ­ടി­ലേ­യ്ക്കു മാ­ത്ര­മേ പണം കടം കൊ­ടു­ക്കു­വാൻ പാ­ടു­ള്ളു. അ­ല്ലാ­തെ കടം ചോ­ദി­ക്കു­ന്ന­വർ­ക്കെ­ല്ലാം പണം കൊ­ടു­ക്കു­വാൻ ഒ­രി­ക്ക­ലും പാ­ടി­ല്ല. കൃഷി കു­റേ­ക്കൂ­ടി ആ­ദാ­യ­ക­ര­മാ­ക്കു­വാൻ വേ­ണ്ടി കൃ­ഷി­കാ­ര്യ­ങ്ങൾ­ക്കാ­യി പണം കടം കൊ­ടു­ക്കു­ക എ­ന്ന­താ­ണു് ആവക സം­ഘ­ങ്ങ­ളു­ടെ മു­ഖ്യ­ഉ­ദ്ദേ­ശം. വാ­യ്പ­യാ­യി കൊ­ടു­ക്ക­പ്പെ­ടു­ന്ന പണം വർ­ദ്ധ­ന­യോ­ടു­കൂ­ടി വീ­ണ്ടും തി­രി­യേ വ­രു­മെ­ന്ന വി­ശ്വാ­സം ന­ല്ല­വ­ണ്ണ­മു­ണ്ടാ­യി­രി­ക്ക­ണം.” വായ്പ വാ­ങ്ങി­ക്കു­ന്ന­തി­ന്റെ ഉ­ദ്ദേ­ശ­ത്തെ­പ്പ­റ്റി ബാ­ങ്കു­കാർ അ­ന്വേ­ഷ­ണം നിർ­ബ്ബ­ന്ധ­മാ­യി­ട്ടു ന­ട­ത്താ­റി­ല്ല. എ­ങ്കി­ലും ത­ങ്ങ­ടെ ക­ക്ഷി­ക­ളു­ടെ ധ­ന­സ്ഥി­തി എ­പ്ര­കാ­ര­മാ­ണി­രി­ക്കു­ന്ന­തു് എ­ന്ന­റി­യേ­ണ്ട ഭാരം ബാ­ങ്കു­മാ­നേ­ജർ­മാർ­ക്കു­ണ്ടു് ന്യാ­യ­മാ­യ എ­ന്തെ­ങ്കി­ലും വ്യ­വ­സാ­യ­കാ­ര്യ­ത്തി­ന്നാ­ണു് വാ­യ്പ­സം­ഖ്യ ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തു് എ­ന്നു് അ­വർ­ക്കു് ബോ­ദ്ധ്യ­പ്പെ­ടു­ക­യും വേണം. ഇ­വി­ടെ­യാ­ണു് ബാ­ങ്കു­ക­ളും കേവലം പ­ണ­ക്ക­ച്ച­വ­ട­ക്കാ­രും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം. പ­ണ­വ്യാ­പാ­രി­കൾ ഈ നി­യ­മ­ത്തെ വ­ക­വ­യ്ക്കാ­തെ ചോ­ദി­ച്ച­വർ­ക്കെ­ല്ലാം കടം കൊ­ടു­ക്കു­ന്നു. അ­തു­കൊ­ണ്ടാ­ണു് അവർ സ­മു­ദാ­യ­ത്തി­ലേ­യ്ക്കു് ദ്രോ­ഹി­ക­ളാ­യി­ട്ടു വി­ചാ­രി­ക്ക­പ്പെ­ടു­ന്ന­തു്.
  6. അ­തി­നാൽ ഏ­തെ­ങ്കി­ലും ഒരു മെ­മ്പർ­ക്കു പണം കടം കൊ­ടു­ക്കു­മ്പോൾ ആ പണം ഏതൊരു കാ­ര്യ­ത്തി­ന്നാ­യി­ട്ടാ­വ­ശ്യ­പ്പെ­ടു­ന്നു­വോ ആ കാ­ര്യ­ത്തി­ന്നു മാ­ത്ര­മേ ചെലവു ചെ­യ്യു­വാൻ പാ­ടു­ള്ളു­വെ­ന്ന സംഗതി സം­ഘ­ഭ­ര­ണ­കർ­ത്താ­ക്ക­ന്മാ­രും മ­റ്റം­ഗ­ങ്ങ­ളും അ­തി­യാ­യ നി­ഷ്കർ­ഷ­യോ­ടു­കൂ­ടി നോ­ക്കേ­ണ്ട­താ­കു­ന്നു. ഇതു സാ­മാ­ന്യ­മാ­യി­ട്ടൊ­രു മുൻ­ക­രു­തൽ മാ­ത്ര­മാ­കു­ന്നു. “നി­ങ്ങ­ളു­ടെ പണം മ­റ്റു­ള്ള­വർ­ക്കു വി­ശ്വ­സി­ച്ചു കൊ­ടു­ക്കു­മ്പോൾ അവർ ആ പ­ണം­കൊ­ണ്ടു് എ­ന്താ­ണു് കാ­ട്ടു­ന്ന­തു് എ­ന്ന­റി­വാ­നു­ള്ള അ­വ­കാ­ശം നി­ങ്ങൾ­ക്കു­ണ്ടു്” എന്നു ‘റേ’ എ­ന്നാൾ പ­റ­യു­ന്നു. പ­ര­ക്കെ സ­മ്മ­ത­മാ­യി­ട്ടു­ള്ള ഒരു കാ­ര്യ­ത്തി­ന്നു­ത­ന്നെ­യാ­ണു് വാ­സ്ത­വ­ത്തിൽ ആ പണം ഉ­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തു് എ­ന്ന­ന്വേ­ഷി­ച്ച­റി­യു­ന്ന കാ­ര്യ­ത്തിൽ ഭ­ര­ണ­കർ­ത്താ­ക്ക­ന്മാ­രും മ­റ്റം­ഗ­ങ്ങ­ളും ഉ­ദാ­സീ­ന­ന്മാ­രാ­യി­രി­ക്കു­ന്നു­വെ­ങ്കിൽ പി­ന്നെ വായ്പ കൊ­ടു­ക്കേ­ണ്ട­തി­ന്നു നി­യ­മ­ങ്ങൾ എ­ത്ര­ത­ന്നെ ഉ­ണ്ടാ­ക്കി­യാ­ലും പ്ര­യോ­ജ­ന­മി­ല്ല. സം­ഘ­ഭ­ര­ണ­കർ­ത്താ­ക്ക­ന്മാ­രു­ടെ മേ­ല­ന്വേ­ഷ­ണം ഏ­റ്റ­വും ജാ­ഗ്ര­ത­യോ­ടു­കൂ­ടി ഉ­ണ്ടാ­യി­രി­ക്ക­ണം എന്ന സം­ഗ­തി­യിൽ നിർ­ബ­ന്ധം സ­ഹ­ക­ര­ണ­ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളു­ടെ ഒരു പ്ര­ത്യേ­ക­ചി­ഹ്ന­മാ­കു­ന്നു.
  7. ക­ടം­വാ­ങ്ങു­ന്ന പണം വേ­ണ്ട­വി­ധ­ത്തി­ല­ല്ലാ­തെ­യാ­ണു­പ­യോ­ഗ­പ്പെ­ടു­ത്തു­ന്ന­തു എന്നു ക­ണ്ടാൽ ഉ­ട­നെ­ത­ന്നെ അതു മ­ട­ക്കി­ത്ത­രു­വാ­നാ­വ­ശ്യ­പ്പെ­ട­ണം. മി:‘വൂൾഫ്’ ഇ­പ്ര­കാ­രം പ­റ­യു­ന്നു: “കടം വാ­ങ്ങി­യ പണം ദുർ­വ്യ­യം ചെ­യ്യു­ന്ന ഒ­രു­വ­ന്നു പി­ന്നെ ഒ­രി­ക്ക­ലും കടം കൊ­ടു­ക്കു­വാൻ പാ­ടി­ല്ല എ­ന്ന­തു തീർ­ച്ച­ത­ന്നെ. വാ­സ്ത­വ­ത്തിൽ അ­വി­ശ്വാ­സ്യൻ എ­ന്ന­നി­ല­യിൽ അവൻ ബ­ഹി­ഷ്ക്ക­രി­ക്ക­പ്പെ­ടേ­ണ്ട­താ­കു­ന്നു” സം­ഘാം­ഗ­ങ്ങൾ ഓ­രോ­രു­ത്ത­രും സം­ഘ­നി­യ­മ­ങ്ങ­ളെ അ­നു­സ­രി­ക്കു­ക­യും സം­ഘ­ത്തെ കീ­ഴ്‌­വ­ണ­ങ്ങു­ക­യും ചെ­യ്തു­കൊ­ണ്ടു സം­ഘ­ത്തി­ന്റെ പേരും പെ­രു­മ­യും നി­ല­നിർ­ത്തി­പ്പോ­രു­ന്ന കാ­ര്യ­ത്തിൽ സർ­വ്വ­ദാ ജാ­ഗ­രൂ­ക­ന്മാ­രാ­യി­രി­ക്കേ­ണ്ട­താ­ണു്. സം­ഘാം­ഗ­ങ്ങൾ പ­ര­സ്പ­രം എ­ഴു­തി­വെ­യ്ക്കു­ന്ന ഒരു ക­രാ­റിൽ ഈ സം­ഗ­തി­കൂ­ടി ചേർ­ക്കു­ക ആ­വ­ശ്യ­മാ­കു­ന്നു. നി­യ­മ­ത്തിൽ ഒരു വ­കു­പ്പാ­യി­ട്ടു­ത­ന്നെ അതിനെ ചേർ­ക്കാം.
  8. സം­ഘ­ത്തി­ന്റെ സാ­മാ­ന്യ­മാ­യ മേൽ­നോ­ട്ട­ത്തി­ന്നു­പു­റ­മെ ഓരോ മെ­മ്പർ­മാ­രു­ടേ­യും പ്ര­ത്യേ­ക­മ­യി­ട്ടു­ള്ള മേൽ­നോ­ട്ട­വും ഉ­ണ്ടാ­യി­രി­ക്ക­ണം. കൊ­ടു­ക്കു­ന്ന ഓരോ വാ­യ്പ­സം­ഖ്യ­ക്കും ഉ­റ­പ്പാ­യി­ട്ടു് ആൾ­ജാ­മ്യം വേ­ണ­മെ­ന്നർ­ത്ഥം. കടം വാ­ങ്ങി­യ­വൻ പണം അ­വ­ധി­ക്കു തി­രി­യെ അ­ട­ക്കാ­ഞ്ഞാൽ ജാ­മ്യ­ക്കാ­ര­ന്റെ ക­യ്യിൽ­നി­ന്നു് അതു് ഉടനെ വ­സൂ­ലാ­ക്കേ­ണ്ട­താ­കു­ന്നു. ത­ക്ക­താ­യ ഉ­റ­പ്പു­കൂ­ടാ­തെ ഏതൊരു ബാ­ങ്കും പണം ക­ടം­കൊ­ടു­ക്കു­വാൻ വി­ചാ­രി­ക്കു­ക­യി­ല്ല എ­ന്ന­തു തീർ­ച്ച­യാ­ണ­ല്ലൊ. എ­ന്നാൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളിൽ ഒ­ന്നാ­മ­താ­യി­ട്ടു­ള്ള ഉ­റ­പ്പു് ആൾ­ജാ­മ്യ­മാ­കു­ന്നു. ‘റേ’ ഇ­ങ്ങി­നെ പ­റ­യു­ന്നു. “ത­ക്ക­താ­യ ജാ­മ്യം കൂ­ടാ­തെ പണം ഒ­രി­ക്ക­ലും കൈ­വി­ട­രു­തു്. ഇ­ട­വാ­ടു തു­ട­ങ്ങു­ന്ന­തി­ന്നു മു­മ്പു­ത­ന്നെ ജാ­മ്യ­ത്തി­ന്റെ കാ­ര്യം ഉ­റ­പ്പി­ക്ക­ണം. പി­ന്നീ­ടാ­യാ­ലും മതി എന്നു വെ­ക്ക­രു­തു്. ജാ­മ്യ­ത്തി­ന്റെ കാ­ര്യ­ത്തിൽ വി­രോ­ധം പ­റ­യു­ന്ന­വർ അ­ധി­ക­വും ജാ­മ്യം­കൊ­ടു­ക്കു­വാൻ ത­ര­മി­ല്ലാ­ത്ത­വ­രാ­യി­രി­ക്കും. കടം വാ­ങ്ങി­ക്കു­ന്ന­വ­ന്റെ സ­ത്യ­ബോ­ധ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഉ­ദ്ദേ­ശം­ത­ന്നെ ഒ­രു­വി­ധം ഈ­ടാ­ണു്. പക്ഷേ, വി­ചാ­രി­ക്കാ­തെ­ക­ണ്ടു­ള്ള ആ­പ­ത്തു­കൾ വ­രു­മ്പോൾ സ­ത്യ­നി­ഷ്ഠ­യും സ­ദു­ദ്ദേ­ശ­വും എ­ല്ലാം പ­റ­പ­റ­ക്കു­ന്ന­താ­ണു്.”

മു­മ്പ­റ­ഞ്ഞ സം­ഗ­തി­ക­ളെ­ല്ലാം ക­ടം­വാ­യ്പ എ­ട­വാ­ടു ന­ട­ത്തു­ന്ന­തി­ന്നാ­വ­ശ്യ­മാ­യി­ട്ടു­ള്ള­വ­യാ­കു­ന്നു. അ­വ­യെ­ല്ലാം ഒരു ബാ­ങ്കു ശ­രി­യാ­യി­ട്ടു ന­ട­ത്തേ­ണ്ട­തി­ലേ­യ്ക്കു വേ­ണ്ടു­ന്ന പ്രാ­ഥ­മി­ക­ത­ത്ത്വ­ങ്ങ­ളെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു­ള്ള വി­ഷ­യ­ങ്ങ­ളാ­ണു്. അതിൽ എ­ന്തെ­ങ്കി­ലും വി­ട്ടു­വീ­ഴ്ച കാ­ണി­ക്കു­ക എ­ന്നു­വെ­ച്ചാൽ അ­തി­യാ­യി­ട്ടു­ള്ള ചുമതല ഭ­ര­ണ­കർ­ത്താ­ക്ക­ന്മാർ ക­യ്യേൽ­ക്കു­ക എ­ന്നർ­ത്ഥ­മാ­കു­ന്നു. പണം സം­ഘ­ത്തിൽ സൂ­ക്ഷി­പ്പി­ന്നി­ട്ടി­രി­ക്കു­ന്ന­വ­രു­ടെ (ഡേ­പ്പോ­സി­റ്റു­ചെ­യ്തി­രി­ക്കു­ന്ന­വ­രു­ടെ) ക്ഷേ­മം മാ­ത്രം നോ­ക്കു­ന്ന­താ­യാൽ­ത­ന്നെ­യും വി­ട്ടു­വീ­ഴ്ച ലേ­ശം­പോ­ലും കൂ­ടാ­തെ മു­മ്പ­റ­ഞ്ഞ പ്ര­കാ­ര­മു­ള്ള മുൻ­ക­രു­ത­ലു­കൾ ആ­വ­ശ്യ­മാ­ണു് എന്നു വ­രു­ന്നു­ണ്ടു്.

സം­ഘ­ഭ­ര­ണം—സം­ഘ­കാ­ര്യ­ങ്ങ­ളെ ന­ട­ത്തു­ന്ന­തി­ന്നു് ഒരു ക­മ്മ­റ്റി അ­ല്ലെ­ങ്കിൽ ഭ­ര­ണ­സം­ഘം ഉ­ണ്ടാ­യി­രി­ക്ക­ണം. അതിൽ ഒ­ര­ദ്ധ്യ­ക്ഷ­നും ഒരു കാ­ര്യ­ദർ­ശി­യും വേണം. കേവലം എ­ഴു­ത്തു­വേ­ല­യ്ക്കാ­യി­ട്ടു നി­യ­മി­ക്ക­പ്പെ­ടു­ന്ന ശ­മ്പ­ള­ക്കാ­രൊ­ഴി­ച്ചു ബാ­ക്കി എ­ല്ലാ­വ­രും സം­ഘാം­ഗ­ങ്ങ­ളാ­യി­രി­ക്ക­ണ­മെ­ന്ന­തു നിർ­ബ­ന്ധ­മാ­കു­ന്നു. എ­ന്തെ­ന്നാൽ ഒരു സം­ഘ­ത്തി­ന്റെ നി­യ­ന്ത്ര­ണം അതിലെ മെ­മ്പർ­മാ­രിൽ­ത­ന്നെ­യാ­യി­രി­ക്ക­ണം. അ­തു­കൊ­ണ്ടാ­ണു് ക­മ്മ­റ്റി­മെ­മ്പർ­മാർ സം­ഘാം­ഗ­ങ്ങ­ളാൽ­ത­ന്നെ തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ട­ണം എ­ന്നു­വെ­ച്ചി­രി­ക്കു­ന്ന­തു്.

ഭ­ര­ണാ­ധി­കാ­രം സ­മാ­ന്യേ­ന ക­മ്മ­റ്റി­ക്കാ­കു­ന്നു. എ­ന്നാ­ലും ഒ­ടു­ക്ക­ത്തെ കയ്യു പ്ര­വർ­ത്തി­പ്പാ­നു­ള്ള അ­ധി­കാ­രം സം­ഘാം­ഗ­ങ്ങൾ­ക്കു­ത­ന്നെ­യാ­യി­രി­ക്ക­ണം. അവർ ഓ­രോ­രു­ത്ത­രും സം­ഘ­കാ­ര്യ­ങ്ങ­ളിൽ എ­പ്പോ­ഴും തൽ­പ­ര­ന്മാ­രാ­യി­രി­ക്കു­ക­യും വേണം.

സം­ഘ­കാ­ര്യ­ങ്ങ­ളെ­ല്ലാം ക­ഴി­യു­ന്ന­തും സം­ഘാം­ഗ­ങ്ങൾ അ­റി­യ­ത്ത­ക്ക വി­ധ­ത്തിൽ­ത­ന്നെ ന­ട­ത്ത­പ്പെ­ട­ണം. ദൃ­ഷ്ടാ­ന്ത­മാ­യി, സം­ഘം­വ­ക ആ­പ്പീ­സിൽ എ­വി­ടേ­യെ­ങ്കി­ലും ഒരു സ്ഥ­ല­ത്തു് എല്ലാ അം­ഗ­ങ്ങൾ­ക്കും നോ­ക്കി പ­രി­ശോ­ധി­ക്ക­ത്ത­ക്ക­വ­ണ്ണം താഴെ പ­റ­യു­ന്ന വി­വ­ര­ങ്ങൾ അ­ട­ങ്ങി­യ ഒരു ലി­സ്റ്റ് എഴുതി തൂ­ക്കീ­ട്ടു­ണ്ടാ­യി­രി­ക്ക­ണം:- 1. ഓരോ അം­ഗ­ങ്ങൾ­ക്കും കൊ­ടു­ത്തി­ട്ടു­ള്ള വാ­യ്പ­സം­ഖ്യ­കൾ. 2. അ­വ­യ്ക്കു­ള്ള ജാ­മ്യ­ക്കാർ. 3. ഇനി ബാ­ക്കി തീർ­പ്പാ­നു­ള്ള സം­ഖ്യ­കൾ മു­ത­ലാ­യ സം­ഗ­തി­കൾ.

ഇ­ട­യ്ക്കി­ട­യ്ക്കു സാ­ധാ­ര­ണ യോ­ഗ­ങ്ങൾ വി­ളി­ച്ചു­കൂ­ട്ടു­ക­യും അ­വ­യിൽ­വെ­ച്ചു സം­ഘ­കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി പ്ര­തി­പാ­ദി­ക്കു­ക­യും കാ­ര്യ­ങ്ങൾ എല്ലാ അം­ഗ­ങ്ങ­ളേ­യും പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കു­ക­യും ചെ­യ്യേ­ണ്ട­താ­കു­ന്നു. പ­ര­സ്പ­ര­സ­ഹാ­യ­ത്തി­ന്നാ­യി­ട്ടേർ­പ്പെ­ടു­ത്തു­ന്ന സം­ഘ­ങ്ങൾ­ക്കൊ­ന്നാ­മ­താ­യി­ട്ടു വേ­ണ്ട­തു് അ­വ­യി­ലെ കാ­ര്യ­ങ്ങൾ എ­ല്ലാം എ­ല്ലാ­വ­രും അ­റി­യ­ത്ത­ക്ക­വ­ണ്ണം ന­ട­ത്തു­ക എ­ന്ന­താ­കു­ന്നു. എ­ല്ലാം പ­ര­സ്യ­മാ­ക്കി­ത്ത­ന്നെ വെ­ക്ക­ണം. ഒരു സംഘം വെ­ടി­പ്പാ­യി ന­ട­ത്ത­പ്പെ­ടു­ന്നു­വെ­ങ്കിൽ—അതിലെ അം­ഗ­ങ്ങൾ സ­ത്യ­വാ­ന്മാ­രും പണം തി­രി­യെ അ­ട­യ്ക്കു­ന്ന കാ­ര്യ­ത്തിൽ വളരെ കൃ­ത്യ­മു­ള്ള­വ­രു­മാ­ണു് എ­ങ്കിൽ—അ­പ്ര­കാ­ര­മു­ള്ള പ­ര­സ്യ­പ്ര­ക­ട­നം സം­ഘ­ത്തി­ന്റെ ഖ്യാ­തി­യേ­യും വി­ശ്വാ­സ്യ­ത­യേ­യും വർ­ദ്ധി­പ്പി­ക്കു­ക­ത­ന്നെ­യാ­ണു് ചെ­യ്യു­ക.

കടം വാ­യ്പ­സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശം

സം­ഘാം­ഗ­ങ്ങ­ളു­ടെ ഇടയിൽ മി­ത­വ്യ­യം വർ­ദ്ധി­പ്പി­ക്കു­ക എ­ന്ന­താ­യി­രി­ക്ക­ണം ഒരു ക­ടം­വാ­യ്പ സം­ഘ­ത്തി­ന്റെ സ്പ­ഷ്ട­മാ­യ ഉ­ദ്ദേ­ശം. സം­ഘാം­ഗ­ങ്ങ­ള­ല്ലാ­തെ­യു­ള്ള സ­മീ­പ­സ്ഥ­ന്മാ­രു­ടെ ഇ­ട­യി­ലും­കൂ­ടി മി­ത­വ്യ­യം വ്യാ­പി­ക്കു­മാ­റാ­ക­ണം. ഈ ഉ­ദ്ദേ­ശം സാ­ധി­ക്ക­ണ­മെ­ങ്കിൽ അ­ത്യാ­വ­ശ്യ­മാ­യി­ട്ടു­ള്ള കാ­ര്യ­ങ്ങൾ­ക്കു മാ­ത്ര­മേ കടം കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്നു വെ­യ്ക്ക­ണം. അ­തി­ന്നും പുറമെ, മി­ത­വ്യ­യം വർ­ദ്ധി­പ്പി­ക്കു­ക­യും സം­ഘ­ത്തിൽ അം­ഗ­ങ്ങൾ­ക്കു­ള്ള സ്വ­ത്ത്വ­ബു­ദ്ധി­യെ വർ­ദ്ധി­പ്പി­ക്കു­ക­യും ചെ­യ്യു­ന്ന­തി­ന്നു സ­ഹാ­യ­മാ­യി­ട്ടു സം­ഘ­വ്യാ­പാ­ര­ത്തിൽ­നി­ന്നു­ണ്ടാ­വു­ന്ന ലാ­ഭ­ത്തിൽ­നി­ന്നു ഗ­ണ്യ­മാ­യ ഒരു ക­രു­തൽ­ധ­നം ക­ഴി­യു­ന്ന­തും വേ­ഗ­ത്തിൽ ഉ­ണ്ടാ­ക്കി­ത്തീർ­ക്ക­ണം. സം­ഘ­ത്തി­ന്റെ മൂ­ല­ധ­നം ക­ഴി­യു­ന്ന­തും മെ­മ്പർ­മാ­രു­ടെ സ­മ്പാ­ദ്യ­ത്തിൽ­നി­ന്നു­ത­ന്നെ—ഉ­പ­ദേ­ശം­കൊ­ണ്ടും ദൃ­ഷ്ടാ­ന്തം­കൊ­ണ്ടു­മു­ള്ള മി­ത­വ്യ­യ­ശീ­ല­നം­നി­മി­ത്തം അ­വർ­ക്കു­ണ്ടാ­യി­ട്ടു­ള്ള സ­മ്പാ­ദ്യ­ത്തിൽ നി­ന്നു­ത­ന്നെ—സം­ഗ്ര­ഹി­ക്കു­വാൻ നോ­ക്കേ­ണ്ട­താ­കു­ന്നു.

സം­ഘാം­ഗ­ങ്ങൾ­ക്കു ചു­രു­ങ്ങി­യ പ­ലി­ശ­ക്കു കടം കൊ­ടു­ക്കു­ക എ­ന്ന­തു് ഒരു ക­ടം­വാ­യ്പ­സ­ഹ­ക­ര­ണ­സം­ഘ­ത്തി­ന്റെ മുഖ്യ ഉ­ദ്ദേ­ശ­മാ­കു­ന്നു­വെ­ന്നു മു­മ്പു പ­റ­ഞ്ഞു­വ­ല്ലൊ. മി­ത­വ്യ­യ­പ­രി­ശീ­ല­നം­കൊ­ണ്ടു സ­മ്പാ­ദ്യ­മു­ണ്ടാ­ക്കു­വാൻ സം­ഘാം­ഗ­ങ്ങ­ളെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക എ­ന്ന­തും അ­തി­ന്റെ ഒ­ട്ടും അ­പ്ര­ധാ­ന­മ­ല്ലാ­ത്ത­താ­യ ഒരു ഉ­ദ്ദേ­ശ­മാ­കു­ന്നു. മി­ത­വ്യ­യം ശീ­ലി­ക്കാ­യ്ക ന­മ്മു­ടെ രാ­ജ്യ­ത്തെ ദാ­രി­ദ്ര്യ­ത്തി­ന്നു് ഒരു പ്ര­ധാ­ന കാ­ര­ണ­മാ­കു­ന്നു. മുൻ­ക­രു­തൽ, താൽ­ക്കാ­ലി­ക­മാ­യ സു­ഖ­വൃ­ത്തി­യു­ടെ ത്യാ­ഗം മു­ത­ലാ­യ­തു­കൊ­ണ്ടു­മാ­ത്ര­മേ മി­ത­വ്യ­യം സാ­ദ്ധ്യ­മാ­വു­ക­യു­ള്ളു. മി­ത­വ്യ­യം ശീ­ലി­ക്കാ­ഞ്ഞാൽ വേറേ ഒ­ന്നു­കൊ­ണ്ടും ദാ­രി­ദ്ര്യ­ദുഃ­ഖ­ത്തി­ന്നു ശമനം കി­ട്ടു­ന്ന­ത­ല്ല.

എ­ല്ലാ­റ്റി­ന്നും പുറമെ, സ­ത്യ­സ­ന്ധ­ത, കൃ­ത്യ­നി­ഷ്ഠ, ശ­രി­യാ­യ ക­ണ­ക്കു­വെ­യ്ക്കൽ, അ­വ­ധി­ക്കു പണം മ­ട­ക്കി­ക്കൊ­ടു­ക്കൽ മു­ത­ലാ­യ വ്യാ­പാ­ര­സം­ബ­ന്ധ­മാ­യ ചില പ്രാ­ഥ­മി­ക­ത­ത്ത്വ­ങ്ങൾ ഒരു സം­ഘ­ത്തി­ന്റെ ശ­രി­യാ­യ ന­ട­ത്തി­പ്പി­ന്നു് അ­ത്യാ­വ­ശ്യ­മാ­കു­ന്നു. ഇ­തെ­ല്ലാം വേ­ണ­മെ­ങ്കിൽ ഭ­ര­ണ­കർ­ത്താ­ക്ക­ന്മാ­രു­ടെ അ­തി­നി­ഷ്കർ­ഷ­യോ­ടു­കൂ­ടി­യും നി­ഷ്ക­ള­ങ്ക­മാ­യു­മു­ള്ള മേൽ­നോ­ട്ടം ഉ­ണ്ടാ­യി­രി­ക്ക­ണം. അ­ത്ര­മാ­ത്രം പോര. സം­ഘാം­ഗ­ങ്ങൾ എ­ല്ലാ­വ­രും സ­ഹ­ക­ര­ണം എ­ന്ന­തി­ന്റെ ത­ത്ത്വ­ങ്ങൾ മ­ന­സ്സി­ലാ­ക്കു­വാൻ ഇ­ട­വി­ടാ­തെ ശ്രമം ചെ­യ്തു­കൊ­ണ്ടി­രി­ക്ക­ണം. അവർ ഇ­ട­ക്കി­ട­യ്ക്കു യോഗം കൂടണം. മ­റ്റു­ള്ള­വ­രു­ടെ പ്ര­വൃ­ത്തി­ക­ളിൽ മ­ന­സ്സു­വെ­ക്ക­ണം. ത­ങ്ങ­ളും താ­ല്പ­ര്യ­ത്തോ­ടു­കൂ­ടി സം­ഘ­കാ­ര്യ­ങ്ങൾ­ക്കാ­യി പ­രി­ശ്ര­മി­ക്ക­ണം. മി­ത­വ്യ­യം ശീ­ലി­ക്ക­ണം. അ­വ­ധി­ക്കു ത­ങ്ങ­ളു­ടെ വാ­യ്പ­സം­ഖ്യ­കൾ തി­രി­യെ അ­ട­ക്കു­ന്ന കാ­ര്യ­ത്തിൽ എ­ല്ലാ­വ­രും സ­മ­യ­നി­ഷ്ഠ­യു­ള്ള­വ­രാ­യി­രി­ക്കു­ക­യും വേണം.

മു­മ്പ­റ­ഞ്ഞ­തിൽ­നി­ന്നു ദൃ­ഢ­നി­ശ്ച­യം ഏ­റ്റ­വു­മാ­വ­ശ്യ­മാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാ­മ­ല്ലൊ. മി:‘വൂൾഫ’ ഇ­ങ്ങി­നെ പ­റ­യു­ന്നു: “വാ­യ്പ­സം­ഖ്യ തി­രി­യെ അ­ട­യ്ക്കു­ന്ന കാ­ര്യ­ത്തിൽ മാ­ത്ര­മ­ല്ല സം­ഘ­നി­യ­മ­ങ്ങ­ളെ അ­നു­സ­രി­ച്ചു ന­ട­ക്കു­ന്ന കാ­ര്യ­ത്തി­ലും മ­റ്റു­പ്ര­വൃ­ത്തി­ക­ളി­ലും വി­ട്ടു­വീ­ഴ്ച കൂ­ടാ­തെ ക­ണ്ടു­ള്ള നി­ശ്ച­യം ഉ­ണ്ടാ­യി­രി­ക്ക­ണം. അ­വ­ധി­ക്കു പ­ണ­മ­ട­യ്ക്കു­ന്ന കാ­ര്യ­ത്തിൽ ക­ഠി­ന­മാ­യ നിർ­ബ­ന്ധം വേണം. ഇ­പ്ര­കാ­രം എ­ട­വാ­ടു­ചെ­യ്തു ശീ­ല­മി­ല്ലാ­ത്ത­വർ­ക്കു് ഇ­തെ­ല്ലാം കുറെ അധികം ക­ഠി­ന­മാ­യി­ട്ടു തോ­ന്നി­യേ­ക്കാം. എ­ങ്കി­ലും അതു് അ­ത്യാ­വ­ശ്യ­മാ­കു­ന്നു. ഈ ഒരു ന­യ­മാ­ണു നിർ­ദു­ഷ്ട­മാ­യി­രി­ക്കു­ന്ന­തു. ശ­രി­യാ­യി­ട്ടു­ള്ള ക­ണ­ക്കു­വെ­യ്ക്ക­ലും വേ­ണ്ട­തു­പോ­ലെ­യു­ള്ള നി­യ­ന്ത്ര­ണ­വു­മാ­ണു് ഈ ഏർ­പ്പാ­ടി­ന്റെ ജീവൻ.

റൈ­ഫീ­സൻ സ­മ്പ്ര­ദാ­യം

ജർ­മ്മ­നി­യിൽ ‘റൈ­ഫീ­സൻ’ സാ­മ്പ്ര­ദാ­യി­ക­ളാ­യ സം­ഘ­ങ്ങൾ ഇ­പ്പോൾ അ­നു­ഷ്ഠി­ച്ചു­വ­രു­ന്ന ചില ത­ത്ത്വ­ങ്ങ­ളെ താഴെ ചേർ­ക്കു­ന്നു:

  1. സം­ഘ­ത്തി­ലു­ള്ള എല്ലാ അം­ഗ­ങ്ങ­ളും ത­മ്മിൽ ത­മ്മിൽ അ­റി­ഞ്ഞി­രി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ഒരു നി­യ­ത­സ­ങ്കേ­ത­ത്തി­ന്നു­ള്ളിൽ പെ­ട്ട­വ­രെ മാ­ത്ര­മേ സം­ഘ­ത്തിൽ ചേർ­ക്കു­ക­യു­ള്ളു­വെ­ന്ന വ്യ­വ­സ്ഥ.
  2. ഓ­ഹ­രി­സം­ഖ്യ­കൾ വളരെ ചു­രു­ങ്ങി­യ­താ­യി­രി­ക്ക­ണം എന്ന നി­ശ്ച­യം.[5]
  3. വി­ഭ­ജി­ക്ക­ത്ത­ക്ക­ത­ല്ലാ­തെ­ക­ണ്ടു സ്ഥി­ര­മാ­യി­ട്ടു­ള്ള ഒരു ക­രു­തൽ­ധ­നം.
  4. ക്ലി­പ്ത­മ­ല്ലാ­ത്ത ബാ­ദ്ധ്യ­ത.
  5. ധ­നാ­ഭി­വൃ­ദ്ധി­ക്കു­വേ­ണ്ടി­യോ അ­ല്ലെ­ങ്കിൽ മേലിൽ ക്ഷേ­മ­ക­ര­മാ­യി­ത്തീ­രു­ന്ന വല്ല കാ­ര്യ­ങ്ങൾ­ക്കു­വേ­ണ്ടി­യോ മാ­ത്ര­മേ കടം കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്ന നി­ശ്ച­യം.
  6. സം­ഘാം­ഗ­ങ്ങൾ­ക്കു മാ­ത്ര­മേ വായ്പ കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്ന വെ­പ്പു്.
  7. പല ത­വ­ണ­യാ­യി­ട്ടു വ­സൂ­ലാ­ക്ക­ത്ത­ക്ക­വ­ണ്ണം വായ്പ ഒ­ട്ടു­ദീർ­ഗ്ഘ­കാ­ലം നി­ല­നിൽ­ക്ക­ത്ത­ക്ക­താ­യി­രി­ക്കു­ക എ­ന്ന­തു്.
  8. ഓ­രോ­രു­ത്ത­ന്നും ഇന്ന സം­ഖ്യ­യേ കടം കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്നും ഒരു കൊ­ല്ല­ത്തിൽ ആകെ ഇന്ന സം­ഖ്യ­യേ സം­ഘ­ത്തിൽ സൂ­ക്ഷി­പ്പി­ന്നാ­യി (deposit) സ്വീ­ക­രി­ക്കു­ക­യു­ള്ളു­വെ­ന്നും സം­ഘ­ത്തിൽ­നി­ന്നു ക­ടം­വാ­യ്പ­യാ­യി­ട്ടാ­കെ ഇ­ന്ന­തേ കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്നും ഉള്ള സം­ഗ­തി­ക­ളെ­പ്പ­റ്റി അതാതു കൊ­ല്ല­ത്തിൽ എ­ല്ലാ­വ­രും­കൂ­ടി ചെ­യ്യു­ന്ന നി­ശ്ച­യം.
  9. ലാഭം വീ­തി­ക്കൽ പ്ര­ധാ­ന ഉ­ദ്ദേ­ശ­മാ­യി­ട്ടു ക­രു­താ­യ്ക. ഡി­വി­ഡ­ണ്ടു കൊ­ടു­ക്കു­ക­യാ­ണെ­ങ്കിൽ­ത­ന്നെ ക­ടം­വാ­യ്പ­സം­ഖ്യ­യ്ക്കു മെ­മ്പർ­മാ­രിൽ­നി­ന്നു് എന്തു പലിശ വ­സൂ­ലാ­ക്കു­ന്നു­വോ ഏ­റി­യ­തു് അ­ത്ര­യും സംഖ്യ ഡി­വി­ഡ­ണ്ടാ­യി കൊ­ടു­ക്കാം.[6]
  10. ഭ­ര­ണ­സം­ഘ­ത്തി­ന്റെ അം­ഗ­ങ്ങൾ പ്ര­തി­ഫ­ലം കൂ­ടാ­തെ പ്ര­വൃ­ത്തി എ­ടു­ക്ക­ണ­മെ­ന്ന നി­ശ്ച­യം.
  11. സം­ഘാം­ഗ­ങ്ങ­ളു­ടെ സ­മ്പ­ത്തി­നേ­യും സൽ­സ്വ­ഭാ­വ­ത്തേ­യും വർ­ദ്ധി­പ്പി­ക്കു­ന്ന­തി­ന്നു വേ­ണ്ട­ത്ത­ക്ക പ്ര­വൃ­ത്തി­കൾ.
[Mr. Cahil]
റോൿ­ഡേൽ­സം­ഘ­ത്തി­ന്റെ ത­ദം­ഗ­ങ്ങ­ളോ­ടു­ള്ള ഉ­പ­ദേ­ശം

റോൿ­ഡേൽ­സം­ഘ­ത്തി­ന്റെ ഉ­പ­ദേ­ശ­ങ്ങ­ളും എ­ല്ലാ­സം­ഘാം­ഗ­ങ്ങ­ളും മ­ന­സ്സി­ലാ­ക്കി അ­തു­പ്ര­കാ­രം അ­നു­ഷ്ഠി­ക്കു­ന്ന­തു് അ­ത്യാ­വ­ശ്യ­മാ­ക­യാൽ അവയെ ഇവിടെ ചേർ­ത്തു­കൊ­ള്ളു­ന്നു:

  1. നി­യ­മാ­നു­സ­ര­ണ­മു­ള്ള അ­ധി­കാ­ര­വും ര­ക്ഷ­യും കി­ട്ടു­ന്ന­തി­ന്നു് ആ­ദ്യം­ത­ന്നെ സംഘം റ­ജി­സ്ട്ര് ചെ­യ്യ­ണം.
  2. സ്ഥൈ­ര്യം, ധൈ­ര്യം, ബു­ദ്ധി, ശേഷി എന്നീ ഗു­ണ­ങ്ങ­ളാ­ണു് സം­ഘ­ത്തി­ലെ ഭ­ര­ണ­ഉ­ദ്യോ­ഗ­സ്ഥ­ന്മാർ­ക്കു് അ­വ­ശ്യം വേ­ണ്ട­തു് അ­ല്ലാ­തെ സ്വ­ത്തോ സ്ഥാ­ന­മാ­ന­ങ്ങ­ളോ അല്ല.
  3. ഒരു മെ­മ്പർ­ക്കു് ഒരു വോ­ട്ടു് എ­ന്ന­താ­യി­രി­ക്ക­ണം നിയമം. അധികം സംഖ്യ എ­ടു­ത്തി­ട്ടു­ള്ള­വർ­ക്കു് വി­ശേ­ഷ­മൊ­ന്നും പാ­ടി­ല്ല.
  4. ഭ­ര­ണ­കാ­ര്യ­ങ്ങൾ ഭൂ­രി­പ­ക്ഷാ­ഭി­പ്രാ­യ­പ്ര­കാ­രം ന­ട­ത്തേ­ണ്ട­താ­കു­ന്നു.
  5. പ­ണ­മി­ട­പെ­ട്ട കാ­ര്യ­ത്തിൽ നല്ല നോ­ട്ട­മു­ണ്ടാ­യി­രി­ക്ക­ണം. ഒ­രു­വ­ന്റെ പ്ര­വൃ­ത്തി­യിൽ ച­തി­യു­ണ്ടെ­ന്നു തെ­ളി­ഞ്ഞാൽ ആ മെ­മ്പ­റെ ഉടനെ ത­ള്ളി­ക്ക­ള­യ­ണം.
  6. സം­ഘാ­വ­ശ്യ­മാ­യ സാ­ധ­ന­ങ്ങൾ ക­ഴി­യു­ന്ന­തും ആ­ദ്യ­ത്തെ ച­ന്ത­ക­ളിൽ­നി­ന്നു വാ­ങ്ങി­ക്ക­ണം. (?) സം­ഘാം­ഗ­ങ്ങ­ളു­ടെ വക സാ­മാ­ന­ങ്ങൾ വി­ല്ക്കു­വാ­നു­ണ്ടെ­ങ്കിൽ അവ ഒ­ടു­ക്ക­ത്തെ ച­ന്ത­ക­ളിൽ വി­ല്ക്കു­ക­യും­വേ­ണം. (?)
  7. റൊ­ക്കം വി­ല­യ്ക്കു­മാ­ത്ര­മേ സാ­മാ­ന­ങ്ങ­ളെ കൊ­ള്ളു­ക­യും കൊ­ടു­ക്കു­ക­യും ചെ­യ്യാ­വൂ.
  8. ശേ­ഖ­രി­പ്പു­സാ­മാ­ന­ങ്ങൾ­ക്കു് അ­ങ്ങാ­ടി­വി­ല­യേ­ക്കാൾ കു­റ­ച്ചു­മാ­ത്ര­മേ—ഒരു ക­രു­ത­ലാ­യി­ട്ടു്— എ­പ്പോ­ഴും വില ക­ണ­ക്കാ­ക്കു­വാൻ പാ­ടു­ള്ളു.
  9. ത­ങ്ങ­ളു­ടെ ബോ­ദ്ധ്യ­പ്ര­കാ­രം ത­ങ്ങൾ­ത­ന്നെ തി­ര­ഞ്ഞെ­ടു­ത്തി­ട്ടു­ള്ള­വ­രേ­ക്കൊ­ണ്ടു ക­ണ­ക്കു­കൾ വെ­ടി­പ്പാ­യി പ­രി­ശോ­ധി­പ്പി­ക്കു­ക എന്ന കാ­ര്യ­ത്തിൽ മെ­മ്പർ­മാർ പ്ര­ത്യേ­കം മ­ന­സ്സു­വെ­യ്ക്ക­ണം.
  10. ഭ­ര­ണ­സം­ഘം എ­പ്പോ­ഴും സം­ഘാം­ഗ­ങ്ങ­ളു­ടെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി മാ­ത്ര­മേ അധികം ചെ­ല­വു­ള്ള കാ­ര്യ­ങ്ങൾ ചെ­യ്വാൻ പാ­ടു­ള്ളു.
  11. പ്ര­സി­ദ്ധി­ക്കാ­യി­ട്ടൊ­ന്നും ചെ­യ്യ­രു­തു്. മ­റ്റൊ­രു­വ­നാ­യി­ട്ടു മ­ല്ലി­ടു­വാ­നും പോ­ക­രു­തു്. വേ­ണ്ടി­വ­ന്നാൽ ഭ­യ­പ്പെ­ട്ടു പിൻ­വ­ലി­ക്കു­ക­യു­മ­രു­തു്.
  12. നി­ങ്ങൾ­ക്കു വി­ശ്വാ­സ­മു­ള്ള­വ­രെ മാ­ത്ര­മേ നി­ങ്ങ­ളു­ടെ നേ­താ­ക്ക­ന്മാ­രാ­യി­ട്ടു തി­ര­ഞ്ഞെ­ടു­ക്കാ­വൂ. അ­പ്ര­കാ­രം തി­ര­ഞ്ഞെ­ടു­ത്താൽ പി­ന്നെ അവരെ വി­ശ്വ­സി­ക്കു­ക­യും വേണം.
റൈ­ഫീ­സൻ സ­മ്പ്ര­ദാ­യ­ത്തി­ന്നും റോൿ­ഡേൽ സ­മ്പ്ര­ദാ­യ­ത്തി­ന്നും ത­മ്മി­ലു­ള്ള വ്യ­ത്യാ­സം

റോൿ­ഡേൽ­സ­മ്പ്ര­ദാ­യം മു­ഖ്യ­മാ­യി ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന സം­ഘ­ങ്ങ­ളെ സം­ബ­ന്ധി­ച്ചാ­കു­ന്നു. ആ സ­മ്പ്ര­ദാ­യ­ത്തെ­പ്പ­റ്റി മി­സ്റ്റർ ‘ഹോ­ളി­യോൿ’ ഇ­ങ്ങി­നെ പ­റ­യു­ന്നു:- “ശേ­ഖ­രി­പ്പും വി­ല്പ­ന­യു­മു­ള്ള ഒരു സം­ഘ­ത്തി­ലെ ലാഭം സ്റ്റോ­റിൽ­നി­ന്നു സാ­മാ­ന­ങ്ങൾ വാ­ങ്ങീ­ട്ടു­ള്ള മെ­മ്പർ­മാർ­ക്കു­ത­ന്നെ വീ­തി­ക്ക­പ്പെ­ടു­ന്നു. അധികം സം­ഖ്യ­യ്ക്കു സാ­മാ­ന­ങ്ങൾ വാ­ങ്ങീ­ട്ടു­ള്ള­വർ­ക്കു് അധികം എന്ന തോ­തി­ലാ­ണു ലാഭം വീ­തി­ക്ക­പ്പെ­ടു­ന്ന­തു്. ഓരോ മെ­മ്പർ­ക്കും ലാ­ഭ­മാ­യി കി­ട്ടു­ന്ന അം­ശ­ത്തെ അവരവർ സം­ഘ­ത്തിൽ­ത­ന്നെ നിർ­ത്ത­ണം എ­ന്നാ­ണു് നി­ശ്ച­യം. ഓ­രോ­രു­ത്ത­രാ­ലും അ­ങ്ങി­നെ നിർ­ത്ത­പ്പെ­ട്ട സംഖ്യ 5 പവൻ തി­ക­യു­മ്പോൾ ആ സം­ഖ്യ­ക്കു­ള്ള ഓ­ഹ­രി­ക്കാ­രാ­യി അവർ ര­ജി­സ്ട്രിൽ ചേർ­ക്ക­പെ­ടു­ന്നു. ഈ­വി­ധ­ത്തിൽ ശേ­ഖ­രി­പ്പു സംഘം അതിലെ അം­ഗ­ങ്ങൾ­ക്കു് ഓ­ഹ­രി­സം­ഖ്യ സ­മ്പാ­ദി­ച്ചു­കൊ­ടു­ക്കു­ക­യും ത­ന്നി­മി­ത്തം ഒരു കാ­ശു­പോ­ലും മു­മ്പിൽ­ക്കൂ­ട്ടി ചെലവു ചെ­യ്യാ­തെ­ത­ന്നെ അവർ അം­ഗ­ങ്ങ­ളാ­യി­ട്ടു തീ­രു­ക­യും ചെ­യ്യു­ന്നു. ഇ­ങ്ങി­നെ­യാ­കു­മ്പോൾ ഒരു സംഘം ഒ­രു­വേ­ള പൊ­ളി­യു­ന്ന­താ­യാൽ ത­ന്നെ­യും അതിലെ മെ­മ്പർ­മാർ­ക്കു ക­യ്യി­നാ­ലെ ന­ഷ്ട­മൊ­ന്നും പ­റ്റേ­ണ്ട­താ­യി­ട്ടു വ­രി­ക­യി­ല്ല­ല്ലൊ. അവർ സം­ഘ­ത്തിൽ സ്ഥി­ര­മാ­യി­ട്ടു നിൽ­ക്കു­ന്ന­പ­ക്ഷം അ­വർ­ക്കു മു­മ്പ­റ­ഞ്ഞ­പോ­ലെ വേറെ ഒ­ര­ഞ്ചു­പ­വൻ സ­മ്പാ­ദി­ക്കാം. അതു് അ­വർ­ക്കി­ഷ്ടം­പോ­ലെ വേ­ണ്ട­പ്പോൾ വാ­ങ്ങി­ക്കു­ക­യും ചെ­യ്യാം. ഈ സ­മ്പ്ര­ദാ­യ­ത്തി­ന്റെ മു­ഖ്യ­ഗു­ണ­മെ­ന്തെ­ന്നാൽ ഒരു പൈ­പോ­ലും മു­മ്പിൽ­കൂ­ട്ടി ഇ­റ­ക്കാ­ത്ത­വ­രു­ടെ ഇടയിൽ അ­നാ­യാ­സേ­ന ഒരു മൂ­ല­ധ­ന­മു­ണ്ടാ­യി­ത്തീ­രു­ക എ­ന്ന­താ­കു­ന്നു. മു­മ്മൂ­ന്നു മാസം കൂ­ടു­മ്പോൾ ലാഭം വീ­തി­ക്കു­മെ­ന്നു­കൂ­ടി വ­രു­മ്പോൾ സ്റ്റോ­റിൽ നി­ന്നു­ത­ന്നെ സാ­മാ­ന­ങ്ങൾ വാ­ങ്ങി­ക്കു­ന്ന­തി­ന്നു പ­ല­രേ­യും ആ­കർ­ഷി­ക്കു­ക­യും­ചെ­യ്യും.”

റൈ­ഫീ­സൻ സ­മ്പ്ര­ദാ­യം ഇ­തിൽ­നി­ന്നു് അല്പം വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­ന്നു. ആ സ­മ്പ്ര­ദാ­യ­പ്ര­കാ­രം ലാ­ഭ­മെ­ല്ലാം വി­ഭാ­ഗി­ക്കു­വാൻ പാ­ടി­ല്ലാ­ത്ത­താ­യ ഒരു സ്ഥി­ര­ക­രു­തൽ­ധ­ന­മാ­യി­ട്ടു സം­ഘ­ത്തിൽ­ത­ന്നെ സൂ­ക്ഷി­ക്ക­പ്പെ­ടു­ന്നു. ആ സ­മ്പ്ര­ദാ­യ­വും മു­മ്പു പ­ണ­മി­ല്ലാ­ത്ത­വ­രു­ടെ ഇടയിൽ ഒരു മൂ­ല­ധ­നം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ക­ത­ന്നെ­യാ­ണു്. പക്ഷേ, ആ പണം സംഘം വ­ക­യാ­യി­ട്ടി­രി­ക്കു­ന്ന­തേ­യു­ള്ളു. എ­ന്നാൽ റോൿ­ഡേൽ­സ­മ്പ്ര­ദാ­യ­പ്ര­കാ­രം ആ സ്വ­ത്തു മെ­മ്പർ­മാർ ഓ­രോ­രു­ത്ത­രു­ടേ­യും സ്വ­കാ­ര്യ­സ്വ­ത്താ­യി­ട്ടു­ത­ന്നെ­യി­രി­ക്കു­ന്ന­താ­ണു്.

[H. Calvert I. C. S.]

വി­ല്ലേ­ജ് ബാ­ങ്കു്
ജർ­മ്മൻ­സ­മ്പ്ര­ദാ­യ­ത്തി­ന്നു­ള്ള വി­ശേ­ഷം

ജർ­മ്മ­നി­യി­ലു­ള്ള സ­ഹ­ക­ര­ണ­ഏർ­പ്പാ­ടിൽ ഇ­ന്ത്യാ­രാ­ജ്യ­ത്തെ­യ്ക്കു് ഏ­റ്റ­വും ശ്ര­ദ്ധാർ­ഹ­മാ­യി­ട്ടു­ള്ള അംശം അ­വി­ട­ത്തെ വി­ല്ലേ­ജ് ബാ­ങ്കു് ആ­കു­ന്നു. അ­വി­ടേ­യും ഇ­വി­ടേ­യും പലതരം പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ ഉ­ള്ള­തിൽ­വെ­ച്ചു് അധികം പ്ര­ധാ­ന­മാ­യി­ട്ടു നിൽ­ക്കു­ന്ന­തു വി­ല്ലേ­ജ് ബാ­ങ്കു­കൾ അ­ല്ലെ­ങ്കിൽ സഹകരണ ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ (Co-​operative credit societies) ആ­കു­ന്നു. ഇ­ന്ത്യ­യിൽ ആ­കെ­യു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളിൽ 100-ക്കു 90 വീ­ത­വും ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളാ­ണു്. ഇ­പ്പോ­ഴും ഏ­റ്റ­വും മു­ഖ്യ­മാ­യി­ട്ടി­രി­ക്കു­ന്ന­തും ആവക സം­ഘ­ങ്ങൾ­ത­ന്നെ­യാ­കു­ന്നു. അ­തി­നാൽ ഇ­ന്ത്യ­യിൽ സ­ഹ­ക­ര­ണം സ­ഫ­ല­മാ­യി­രി­ക്കു­ന്നു­വോ ഇ­ല്ല­യോ എന്ന സംഗതി തീ­രു­മാ­നി­ക്ക­പ്പെ­ടു­ന്ന­തു വി­ല്ലേ­ജ് ബാ­ങ്കു­ക­ളെ­ക്കൊ­ണ്ടാ­കു­ന്നു. അ­വ­യു­ടെ ന­ട­ത്തി­പ്പി­ന്നു പ്ര­മാ­ണ­മാ­യി­ട്ടു പി­ടി­ക്കു­വാൻ ജർ­മ്മൻ­സ­മ്പ്ര­ദാ­യ­ത്തോ­ളം ന­ന്നാ­യി­ട്ടു വേറെ ഒ­ന്നു­മി­ല്ല. വി­ല്ലേ­ജ് ബാ­ങ്കു് എന്ന ഏർ­പ്പാ­ടി­ന്റെ ഉൽ­പ­ത്തി­സ്ഥാ­നം­ത­ന്നെ ജർ­മ്മ­നി­യാ­കു­ന്നു. അതു് ഏ­റ്റ­വു­മ­ധി­കം പു­ഷ്ടി­യെ പ്രാ­പി­ച്ചി­ട്ടു­ള്ള­തും അ­വി­ടെ­ത്ത­ന്നെ­യാ­ണു്. അ­തി­ന്റെ കർ­ത്താ­വു് റൈ­ഫീ­സൻ (Raiffeisen) എന്നു പേരായ ഒ­രാ­ളാ­കു­ന്നു.

ഫാദർ ‘റൈ­ഫീ­സൻ’ എ­ന്നാൾ ‘റൈൻ’ ന­ദീ­തീ­ര­ത്തു­ള്ള ‘ന്യൂ­വീ­ഡു്’എന്ന കു­ഗ്രാ­മ­ത്തി­ലെ ഒരു ‘പാ­സ്റ്റോർ’ (വൈ­ദി­ക­കർ­മ്മ­ങ്ങൾ ന­ട­ത്തു­ന്ന അച്ചൻ) ആ­യി­രു­ന്നു. അ­വി­ട­ത്തെ നി­വാ­സി­കൾ മ­ഹാ­ദ­രി­ദ്ര­ന്മാ­രും അ­തി­മൂ­ഢ­ന്മാ­രു­മാ­യ കൃ­ഷി­വേ­ല­ക്കാ­രാ­യി­രു­ന്നു. അ­വ­രെ­ല്ലാ­വ­രും പ­ണ­ക്ക­ച്ച­വ­ട­ക്കാർ­ക്ക­ടി­ക­പ്പെ­ട്ടു­കി­ട­ന്നി­രു­ന്നു. ആ സാ­ധു­ജ­ന­ങ്ങ­ളെ ക­ട­ക്കാ­രിൽ­നി­ന്നു ര­ക്ഷ­പ്പെ­ടു­ത്തു­ന്ന­തി­ന്നു­വേ­ണ്ടി അ­ദ്ദേ­ഹം ചെറിയ സ­ഹ­ക­ര­ണ­ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ ആ­ദ്യ­മാ­യി­ട്ട­വി­ടെ സ്ഥാ­പി­ച്ചു. ഏ­റ്റ­വും ഒ­തു­ങ്ങി­യ മ­ട്ടിൽ തു­ട­ങ്ങി­വെ­ച്ച ഈ ഏർ­പ്പാ­ടു മു­മ്പ­റ­ഞ്ഞ കു­ഗ്രാ­മ­ത്തി­ലെ കൃ­ഷി­വേ­ല­ക്കാ­രെ ക­ട­ക്കാ­രിൽ­നി­ന്നു മോ­ചി­പ്പി­ച്ചു­വെ­ന്നു മാ­ത്ര­മ­ല്ല ലോ­ക­ത്തിൽ അനേകം രാ­ജ്യ­ങ്ങ­ളി­ലു­ള്ള അ­സം­ഖ്യം ലക്ഷം കൃ­ഷി­ക്കാ­രെ അ­പ്ര­കാ­രം ര­ക്ഷ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നു. അ­തു­നി­മി­ത്തം അവർ സ്വ­ത­ന്ത്ര­ന്മാ­രാ­യി­ട്ടു പല പ്ര­കാ­രേ­ണ ഐ­ശ്വ­ര്യ­ത്തെ പ്രാ­പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്.

കൃ­ഷി­സം­ബ­ന്ധ­മാ­യ സ­ഹ­ക­ര­ണ­ത്തെ­പ്പ­റ്റി കു­റ­ച്ചെ­ങ്കി­ലും അ­റി­വു­ള്ള­വർ­ക്കെ­ല്ലാം ‘റൈ­ഫീ­സൻ’ സ­മ്പ്ര­ദാ­യ­ത്തി­ന്റെ മു­ഖ്യ­ല­ക്ഷ­ണ­ങ്ങ­ളെ­ന്തെ­ല്ലാ­മാ­ണെ­ന്ന­റി­യാം. അ­താ­യ­തു്—ക്ലി­പ്ത­മ­ല്ലാ­ത്ത ബാ­ദ്ധ്യ­ത, ഒന്നോ രണ്ടോ വി­ല്ലേ­ജ്ക­ളു­ടെ അ­തിർ­ത്തി­ക്കു­ള്ളിൽ മാ­ത്രം ഒരു സം­ഘ­ത്തി­ന്റെ വ്യാ­പ്തി, ചെറിയ ഓ­ഹ­രി­കൾ, കു­റ­ച്ചു­മാ­ത്രം ഡി­വി­ഡ­ണ്ടു കൊ­ടു­ക്കു­ക അ­ല്ലെ­ങ്കിൽ ഒ­ട്ടും­ത­ന്നെ കൊ­ടു­ക്കാ­തി­രി­ക്കു­ക, വി­ഭാ­ഗി­ക്കു­വാൻ പാ­ടി­ല്ലാ­ത്ത­താ­യ ഒരു ക­രു­തൽ­ധ­നം, സം­ഘാം­ഗ­ങ്ങൾ­ക്കു മാ­ത്ര­മേ കടം കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്ന നി­ശ്ച­യം, ചു­രു­ങ്ങി­യ പലിശ, സം­ഘ­ഭ­ര­ണം പ്ര­തി­ഫ­ലം കൂ­ടാ­തെ ന­ട­ത്തു­ക എ­ന്ന­തു്, ആ ഭ­ര­ണം­ത­ന്നെ എല്ലാ അം­ഗ­ങ്ങ­ളും കൂ­ടി­ച്ചേർ­ന്നി­ട്ടു­ള്ള പൊ­തു­യോ­ഗ­ത്താൽ നി­യ­ന്ത്രി­ത­മാ­യി­രി­ക്കു­ക എ­ന്ന­തു്, ഓരോ മെ­മ്പർ­ക്കും ഓരോ വോ­ട്ടു് എന്ന വ്യ­വ­സ്ഥ—ഇ­വ­യാ­ണു് ആവക ല­ക്ഷ­ണ­ങ്ങൾ. ഒരു രാ­ജ്യം മ­റ്റൊ­ന്നിൽ­നി­ന്നു ചില സം­ഗ­തി­ക­ളിൽ വ്യ­ത്യാ­സ­പ്പെ­ട്ടി­രി­ക്കു­മെ­ന്ന­തു സ്പ­ഷ്ട­മാ­ണ­ല്ലൊ. എ­ന്നാ­ലും ഈ സ­മ്പ്ര­ദാ­യ­ത്തി­ന്ന­ടി­സ്ഥാ­ന­മാ­യ മു­മ്പ­റ­ഞ്ഞ ത­ത്ത്വ­ങ്ങൾ എല്ലാ ദി­ക്കി­ലും തു­ല്യ­മാ­യി­ത്ത­ന്നെ­യി­രി­ക്കു­ന്നു. അ­തി­നാൽ ഇ­ന്ത്യാ­നി­വാ­സി­കൾ ജർ­മ്മൻ­സ­മ്പ്ര­ദാ­യ­ത്തെ നി­ഷ്കർ­ഷ­യോ­ടു­കൂ­ടി പ­ഠി­ക്കേ­ണ്ട­താ­കു­ന്നു. നാ­ട്ടു­പു­റ­ങ്ങ­ളിൽ ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളെ ന­ട­ത്തീ­ട്ടു­ള്ള ശീ­ല­വും അ­നു­ഭ­വ­ജ്ഞാ­ന­വും ജർ­മ്മൻ­കാർ­ക്കു് മ­റ്റു­ള്ള­വ­രേ­ക്കാൾ അ­ധി­ക­മു­ള്ള­തി­നാൽ അ­വ­രു­ടെ സ­മ്പ്ര­ദാ­യം പ­ഠി­ക്കു­ന്ന­തു­കൊ­ണ്ടു ന­മു­ക്കു വലിയ ഗുണം സി­ദ്ധി­ക്കു­വാ­നു­ണ്ടു്.

ജർ­മ്മൻ­കാർ­ക്കു് ഈ വി­ഷ­യ­ത്തിൽ അ­റു­പ­തിൽ­മീ­തെ കൊ­ല്ല­ത്തെ പ­രി­ച­യം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. എ­ന്തെ­ന്നാൽ ഇ­പ്പോൾ ന­ട­ക്കു­ന്ന രീ­തി­യി­ലു­ള്ള ആ­ദ്യ­ത്തെ വി­ല്ലേ­ജ് ബാ­ങ്കു ‘റൈ­ഫീ­സൻ’ എ­ന്നാൾ 1862-​മാണ്ടിലാണു് സ്ഥാ­പി­ച്ച­തു്. ഇ­പ്പോൾ (1921-​ആമാണ്ടയ്ക്കു) അവിടെ ആ തരം 18,740 സം­ഘ­ങ്ങ­ളും അ­വ­യി­ലെ­ല്ലാം­കൂ­ടി ഉ­ദ്ദേ­ശം 18 ലക്ഷം മെ­മ്പർ­മാ­രും ഉ­ണ്ടു്. ഇ­ന്ത്യ­യിൽ ഈ ഏർ­പ്പാ­ടി­ന്റെ പ്ര­ചാ­രം അ­തി­ലേ­റെ­യാ­ണെ­ന്നു പറയാം. പ­തി­ന­ഞ്ചു­കൊ­ല്ലം­കൊ­ണ്ടു് ഏ­ക­ദേ­ശം 42,000 സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ടു. അവയിൽ ആകെ 14 ല­ക്ഷ­ത്തോ­ളം മെ­മ്പർ­മാ­രു­മു­ണ്ടു്. ഇ­ന്ത്യ­യിൽ ഈ ഏർ­പ്പാ­ടി­ന്നു പ്ര­ചാ­രം വ­രു­ന്ന­തു പോര എന്നു വി­ചാ­രി­ക്കു­ന്ന­വർ ഈ സംഗതി ആ­ലോ­ചി­ച്ചാൽ ന­ന്നാ­യി­രി­ക്കും. വാ­സ്ത­വ­ത്തിൽ സം­ഘ­ങ്ങ­ളു­ടെ എണ്ണം ക്ര­മാ­തീ­ത­മാ­യി­ട്ടു വർ­ദ്ധി­ക്കു­ക­യാൽ അ­വ­യു­ടെ ഭരണം വെ­ടി­പ്പാ­കു­ന്നി­ല്ല എ­ന്നു­ത­ന്നെ പ­ലർ­ക്കും തോ­ന്നി­ത്തു­ട­ങ്ങീ­ട്ടു­ണ്ടു്. അത്ര വേ­ഗ­ത്തി­ലാ­ണു് അ­വ­യു­ടെ വർ­ദ്ധ­ന. എ­ന്നാൽ പ­ഞ്ചാ­ബു­രാ­ജ്യ­ത്തെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം മു­മ്പ­റ­ഞ്ഞ ദോഷം അ­വി­ട­യ്ക്കു പ­റ്റീ­ട്ടി­ല്ലെ­ന്നു് ഉ­റ­ച്ചു പറയാം. എ­ന്തെ­ന്നാൽ വി­ധി­യാം­വ­ണ്ണം ശ­രി­യാ­യ മ­ട്ടിൽ ആണു് അവിടെ ഈ ഏർ­പ്പാ­ടി­ന്റെ അ­ടി­സ്ഥാ­നം ഉ­റ­പ്പി­ച്ചി­ട്ടു­ള്ള­തു്. എ­ന്നു­ത­ന്നെ­യു­മ­ല്ല. ചില സം­ഗ­തി­ക­ളിൽ പ­ഞ്ചാ­ബു ജർ­മ്മ­നി­യെ­ക്കാ­ളും അധികം നി­ഷ്കർ­ഷ­യോ­ടു­കൂ­ടി­യാ­ണു് റൈ­ഫീ­സ­ന്റെ ഉ­പ­ദേ­ശ­ങ്ങൾ അ­നു­ഷ്ഠി­ക്കു­ന്ന­തു്. ആൾ­ജാ­മ്യ­ത്തെ പ്ര­ധാ­ന­മാ­യി­ട്ടു വി­ചാ­രി­ക്കു­ക, സം­ഘ­ഭ­ര­ണം പ്ര­തി­ഫ­ലം കൂ­ടാ­തെ ന­ട­ത്തു­ക, ഇ­ട­യ്ക്കി­ട­യ്ക്കു പൊ­തു­യോ­ഗം കൂടുക, സം­ഘ­ത്തെ­പ്പ­റ്റി എല്ലാ അം­ഗ­ങ്ങൾ­ക്കും അ­തി­യാ­യ അ­ഭി­മാ­ന­മു­ണ്ടാ­വു­ക മു­ത­ലാ­യ സം­ഗ­തി­ക­ളിൽ പ­ഞ്ചാ­ബു് ജർ­മ്മ­നി­യേ­ക്കാ­ളും­ത­ന്നെ മു­ന്നി­ട്ടു നിൽ­ക്കു­ന്നു­വെ­ന്നു പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു.

ഒരു വി­ല്ലേ­ജ് ബാ­ങ്കു കേവലം കടം കൊ­ടു­ക്കു­ന്ന­തി­ന്നു­ള്ള ഒരു സംഘം എന്നു മാ­ത്ര­മ­ല്ല അതു സം­ഘാം­ഗ­ങ്ങ­ളു­ടെ പണം സൂ­ക്ഷി­പ്പി­ന്നാ­യി പ­ലി­ശ­യ്ക്കു വാ­ങ്ങു­ന്ന ഒരു ബാ­ങ്കു­കൂ­ടി­യാ­കു­ന്നു. അ­ത്ര­യു­മ­ല്ല, നാ­ട്ടു­പു­റ­ങ്ങ­ളിൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ ഏ­റ്റ­വും നല്ല അ­ടി­സ്ഥാ­നം വി­ല്ലേ­ജ് ബാ­ങ്കാ­കു­ന്നു­വെ­ന്നും മറ്റു പലതരം പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളെ­ക്കാൾ വി­ല്ലേ­ജ് ബാ­ങ്കു­കൾ സ­ഹ­ക­ര­ണ­സം­ബ­ന്ധ­മാ­യ ചില പ്രാ­ഥ­മി­ക­ത­ത്ത്വ­ങ്ങ­ളേ­യും സ­ഹ­ക­ര­ണം അ­നു­ഷ്ഠി­ക്കേ­ണ്ട സ­മ്പ്ര­ദാ­യ­ത്തേ­യും സം­ഘാം­ഗ­ങ്ങ­ളെ അധികം ന­ല്ല­വ­ണ്ണം പ­ഠി­പ്പി­ക്കു­ന്നു­വെ­ന്നും ജർ­മ്മൻ­കാർ­ക്കു ബോ­ദ്ധ്യ­മാ­യി­രി­ക്കു­ന്നു. ഈ അ­ഭി­പ്രാ­യം ഇ­ന്ത്യ­യി­ലും സ­മ്മ­ത­മാ­ണു്. എ­ന്തെ­ന്നാൽ കടം കൊ­ണ്ടു ബ­ന്ധി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­വ­രും അ­ക്ഷ­ര­ജ്ഞാ­ന­മി­ല്ലാ­ത്ത­വ­രും ഏ­തെ­ങ്കി­ലും ഉ­ദ്യ­മ­ത്തിൽ ക­ണി­ശ­മാ­യി­ട്ടു പ്ര­വർ­ത്തി­ച്ചു ശീ­ല­മി­ല്ലാ­ത്ത­വ­രും ആയ ജ­ന­ങ്ങൾ­ക്കു സ­ഹ­ക­ര­ണം അ­ഭ്യ­സി­ക്കു­വാൻ വി­ല്ലേ­ജ് ബാ­ങ്കി­നോ­ളം ന­ന്നാ­യി­ട്ടു വേറെ ഒ­ന്നു­മി­ല്ല.

വി­ല്ലേ­ജ് ബാ­ങ്കു കടം കൊ­ടു­ക്കു­ന്ന­തി­ന്നാ­യി­ട്ടു­ള്ള ഒരു സംഘം എ­ന്ന­തി­ന്നു പുറമെ സം­ഘാം­ഗ­ങ്ങ­ളു­ടെ ചെറിയ സ­മ്പാ­ദ്യ­ങ്ങ­ളെ സൂ­ക്ഷി­പ്പി­ന്നാ­യി വാ­ങ്ങു­ന്ന (ഡെ­പ്പോ­സി­റ്റു ചെ­യ്യു­ന്ന­തി­ന്നു­ള്ള) ഒരു സ്ഥ­ല­വും കൂ­ടി­യാ­ണെ­ന്നു മു­മ്പു പ­റ­ഞ്ഞു­വ­ല്ലൊ. ജർ­മ്മ­നി­യിൽ 60 കൊ­ല്ല­ത്തെ അ­നു­ഭ­വ­ത്തിൽ അ­പ്ര­കാ­രം ഡെ­പ്പോ­സി­റ്റു­ചെ­യ്ത ഒ­രു­വ­ന്റെ­യും പണം പോ­യ­താ­യി­ട്ടൊ­രു സം­ഗ­തി­യും ഉ­ണ്ടാ­യി­ട്ടി­ല്ല­ത്രേ. വാ­സ്ത­വ­ത്തിൽ ന­ല്ല­വ­ണ്ണം ന­ട­ത്ത­പ്പെ­ടു­ന്ന ഒരു വി­ല്ലേ­ജ് ബാ­ങ്കിൽ പണം പ­ലി­ശ­ക്കി­ടു­ന്ന­താ­ണു് ഉ­ള്ള­തി­ല­ധി­കം രക്ഷ. യു­ദ്ധ­കാ­ല­ത്തു ജർ­മ്മ­നി­യിൽ വലിയ ബാ­ങ്കു­ക­ളിൽ ഇ­ട്ടി­രു­ന്ന പണം വാ­ങ്ങി­ച്ചു പലരും വി­ല്ലേ­ജു ബാ­ങ്കു­ക­ളിൽ കൊ­ടു­ക്കു­ക­യു­ണ്ടാ­യി. വി­ല്ലേ­ജ് ബാ­ങ്കു­കൾ ജ­ന­ങ്ങൾ­ത­ന്നെ ഭ­രി­ക്കു­ന്നു, അവ അ­വ­രു­ടെ സ്വ­ന്ത­വു­മാ­ണു് എ­ന്ന­തു­കൊ­ണ്ടു­ള്ള അ­ധി­ക­വി­ശ്വാ­സം­ത­ന്നെ­യാ­ണു അ­തി­ന്നു­ള്ള കാരണം.

വി­ല്ലേ­ജ് ബാ­ങ്കു­ക­ളിൽ പ­ണ­മി­ട­പെ­ട്ട കാ­ര്യ­ങ്ങൾ മാ­ത്ര­മ­ല്ല ന­ട­ത്ത­പ്പെ­ടു­ന്നു­ള്ളു. കൃ­ഷി­പ്പ­ണി­ക്കാ­വ­ശ്യ­മു­ള്ള സകല സാ­ധ­ന­ങ്ങ­ളും കൃ­ഷി­ക്കാ­രു­ടെ കു­ടും­ബാ­വ­ശ്യ­ത്തി­ന്നു­ള്ള എല്ലാ പ­ദാർ­ത്ഥ­ങ്ങ­ളും ബാ­ങ്കു­മു­ഖാ­ന്ത­രം ശേ­ഖ­രി­ക്ക­പ്പെ­ട­ണം എ­ന്നാ­ണു ‘റൈ­ഫീ­സൻ’ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു്. എ­ല്ലാ­റ്റി­ന്നും വേറെ വേറെ സം­ഘ­ങ്ങ­ളു­ണ്ടാ­യി­രി­ക്കു­ന്ന­താ­ണു് ഉ­ത്ത­മം. പക്ഷേ, നാ­ട്ടു­പു­റ­ങ്ങ­ളിൽ അതു സാ­ധി­ക്കു­വാൻ പ്ര­യാ­സ­മാ­ണു്. ചെ­ല­വും വളരെ അ­ധി­ക­മാ­യി­ട്ടു തീരും. കൃ­ഷി­ക്കാർ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ന്ന സാ­ധ­ന­ങ്ങ­ളെ സം­ഘം­മു­ഖാ­ന്ത­രം ശേ­ഖ­രി­ച്ചു വിൽ­ക്കു­ക എന്ന ഏർ­പ്പാ­ടു് ആദ്യം തു­ട­ങ്ങു­വാൻ പാ­ടി­ല്ല. തു­ക­പ്പ­ടി­യാ­യി­ട്ടു­ള്ള ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­വാ­നു­ള്ള വലിയ സം­ഘ­ങ്ങൾ (Wholesale Societies) സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തു­വ­രെ വി­ല്പ­ന­ഏർ­പ്പാ­ടു ന­ട­ത്തു­വാ­ന­സാ­ദ്ധ്യ­മാ­യി­രി­ക്കും. ആദ്യം പണം കൊ­ടു­ത്തു വാ­ങ്ങു­ന്ന­തി­ന്നും കൃ­ഷി­ക്കാർ­ക്കാ­വ­ശ്യ­മു­ള്ള കൃ­ഷി­ക്കോ­പ്പു­ക­ളും പ­ണി­യാ­യു­ധ­ങ്ങ­ളും അ­വ­രു­ടെ കു­ടും­ബാ­വ­ശ്യ­ത്തി­ന്നു­വേ­ണ്ടു­ന്ന സാ­ധ­ന­ങ്ങ­ളും ശേ­ഖ­രി­ക്കു­ന്ന­തി­ന്നും ആ­യി­ട്ടൊ­രു സംഘം സ്ഥാ­പി­ച്ചാൽ മതി. സംഘം മു­ഖാ­ന്ത­രം സം­ഘാം­ഗ­ങ്ങൾ­ക്കു പണം കടം കൊ­ടു­ക്കു­ക­യും അ­വ­രു­ടെ സ­മ്പാ­ദ്യ­മാ­യി­ട്ടു­ള്ള പണം സൂ­ക്ഷി­പ്പി­ന്നെ­ടു­ക്കു­ക­യും ചെ­യ്യാം. എ­ത്ര­യും ല­ഘു­വാ­യി­ട്ടു­ള്ള സം­ഖ്യ­പോ­ലും—ഒരണ മു­തൽ­ക്കു­ള്ള തു­ക­കൂ­ടി—സൂ­ക്ഷി­പ്പി­ന്നെ­ടു­ക്കേ­ണ്ട­താ­കു­ന്നു. ഈ ഒ­രേർ­പ്പാ­ടു കൃ­ഷി­ക്കാർ­ക്കു സ­മ്പാ­ദ്യ­മു­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്നും മി­ത­വ്യ­യം ശീ­ലി­ക്കു­ന്ന­തി­ന്നും ദുർ­വ്യ­യം കൂ­ടാ­തെ ക­ഴി­ക്കു­ന്ന­തി­ന്നും കാ­ര­ണ­മാ­യി­ത്തീ­രു­ന്ന­താ­ണു്. മിക്ക സം­ഗ­തി­ക­ളി­ലും ആൾ­ജാ­മ്യ­ത്തി­ന്മേൽ കടം കൊ­ടു­ക്കാം. എ­ന്നാൽ കടം അഞ്ചോ പത്തോ കൊ­ല്ല­ത്തോ­ളം നിൽ­ക്കേ­ണ്ട­താ­യ ഘ­ട്ട­ത്തിൽ വ­സ്തു­ജാ­മ്യം തന്നെ വേ­ണ്ടി­വ­രും. സാ­മാ­ന്യേ­ന വ­സ്തു­വി­ന്റെ വി­ല­യിൽ പകുതി സംഖ്യ വാ­യ്പ­കൊ­ടു­ക്കാം. ക­ട­ക്കാ­രൻ വി­ശ്വാ­സ്യ­നാ­ണെ­ന്നു­ക­ണ്ടാൽ മു­ക്കാൽ വീ­ത­വും കൊ­ടു­ക്കാം. എ­ന്നാൽ സ­ഹ­ക­ര­ണ­സ­മ്പ്ര­ദാ­യ­ത്തി­ന്റെ അ­ടി­സ്ഥാ­നം ക­റ­ക­ള­ഞ്ഞ മ­ര്യാ­ദ­യാ­കു­ന്നു. ജർ­മ്മ­നി­യിൽ ഒരു സം­ഘ­ത്തി­ലെ പ്ര­സി­ഡേ­ണ്ടു് ഇ­ങ്ങി­നെ പ­റ­യു­ന്നു:- “എ­നി­ക്കു വി­ശേ­ഷി­ച്ചു പ­ഠി­പ്പും അ­റി­വു­മൊ­ന്നു­മി­ല്ല. എ­ങ്കി­ലും ഈ കാ­ര്യ­ത്തിൽ അനവധി കാ­ല­ത്തെ പ­രി­ച­യം കൊ­ണ്ടു് എ­നി­ക്കു് ഒ­ര­ഭി­പ്രാ­യം പ­റ­യു­വാ­നു­ള്ള അ­ധി­കാ­ര­മു­ണ്ടു്. മ­ര്യാ­ദ­യാ­ണു് മ­റ്റെ­ല്ലാ­റ്റി­നേ­ക്കാ­ളും അധികം മു­ഖ്യ­മാ­യി­ട്ടു­ള്ള­തു്. ഈ ഒരു പ്ര­ധാ­ന­ത­ത്ത്വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടാ­ണു് ജർ­മ്മ­നി­യിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തും.” അ­തു­കാ­ര­ണം ആ രാ­ജ്യ­ത്തെ കൃ­ഷി­ക്കാർ മി­ത­വ്യ­യം ശീ­ലി­ക്കു­ക­യും ത­ദ്വാ­രാ അവർ പ­ല­വി­ധ­ത്തി­ലും അ­ഭി­വൃ­ദ്ധി­യെ പ്രാ­പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടു്. എ­ന്നാൽ ന­മ്മു­ടെ നാ­ട്ടു­കാ­രു­ടെ ഇടയിൽ സ­ത്യ­സ­ന്ധ­ത­യും കൃ­ത്യ­നി­ഷ്ഠ­യും അ­ത്ര­ത്തോ­ള­മൊ­ന്നു­മി­ല്ല എന്നു ന­മു­ക്കെ­ല്ലാ­വർ­ക്കും അ­റി­യാ­മ­ല്ലൊ. അ­തു­കൊ­ണ്ടു പണം കടം കൊ­ടു­ക്കു­ന്ന കാ­ര്യ­ത്തിൽ മ­ര്യാ­ദ­യ്ക്കു പുറമേ ത­ക്ക­താ­യ ഉ­റ­പ്പു­കൂ­ടി ഉ­ണ്ടാ­യി­രി­ക്ക­ണം എ­ന്നു­വെ­യ്ക്കു­ന്ന­താ­ണു് അധികം രക്ഷ.

ജർ­മ്മ­നി­യി­ലും ത­ക്ക­താ­യ ഉ­റ­പ്പു കൂ­ടാ­തെ പണം കടം കൊ­ടു­ക്കാ­റി­ല്ല. ഏ­റ്റ­വും സാ­ധാ­ര­ണ­യാ­യ ഉ­റ­പ്പു് ആൾ­ജാ­മ്യ­മാ­ണെ­ന്നു മു­മ്പു പ­റ­ഞ്ഞു­വ­ല്ലോ. ഒരാൾ ജാ­മ്യ­ത്തി­ന്നു­ണ്ടാ­യാൽ മതി. എ­ന്നാ­ലും ര­ണ്ടാ­ളു­ണ്ടാ­യി­രി­ക്കു­ന്ന­തു് അധികം ന­ല്ല­താ­ണു് എ­ന്നൊ­ര­ഭി­പ്രാ­യ­മു­ണ്ടു്. ഒരാൾ മ­രി­ച്ചു­പോ­യാ­ല­ത്തെ കഥ വി­ചാ­രി­ച്ചി­ട്ടു­ള്ള ഒരു കരുതൽ മാ­ത്ര­മാ­ണു്. ചില ദി­ക്കിൽ സം­ഘാം­ഗ­ങ്ങ­ളെ മാ­ത്ര­മേ ജാ­മ്യ­ത്തി­നെ­ടു­ക്കാ­റു­ള്ളു. എ­ന്നാൽ വേറെ ചില ദി­ക്കിൽ മെ­മ്പർ­മാ­ര­ല്ലാ­ത്ത­വ­രേ­യും എ­ടു­ക്കാ­റു­ണ്ടു്. ജാ­മ്യ­ക്കാ­രൻ സ­മീ­പ­സ്ഥ­നും പ­രി­ചി­ത­നും ആ­യി­രി­ക്ക­ണം എ­ന്നേ­യു­ള്ളു. ഇ­ന്ത്യ­യിൽ വി­ല്ലേ­ജ് ബാ­ങ്കു­കൾ­ക്കു ക­ഷ്ടി­ച്ചു 25 കൊ­ല്ല­ത്തെ പ­ഴ­ക്ക­മേ ഉള്ളു. എ­ന്നാൽ ജർ­മ്മ­നി­യിൽ അ­യ്മ്പ­തി­ല­ധി­കം സം­വ­ത്സ­ര­ത്തെ പ­ഴ­ക്ക­മു­ള്ള സം­ഘ­ങ്ങൾ ഉ­ണ്ടു്. അവിടെ ‘ബു­ള്ളർ’ എന്നു പേരായ ഒരു വി­ല്ലേ­ജി­ലെ സം­ഘ­ത്തിൽ 51 കൊ­ല്ല­ത്തി­ന്ന­ക­ത്തു ര­ണ്ടു് അ­ദ്ധ്യ­ക്ഷ­ന്മാ­രും രണ്ടു കാ­ര്യ­ദർ­ശി­ക­ളും മാ­ത്ര­മേ ഉ­ണ്ടാ­യി­ട്ടു­ള്ളു. അ­ദ്ധ്യ­ക്ഷ­ന്മാർ അ­ച്ഛ­നും മകനും ആ­കു­ന്നു. ഇ­പ്പോ­ഴ­ത്തെ കാ­ര്യ­ദർ­ശി­ക്കു നാ­ല്പ­തു കൊ­ല്ല­ത്തെ പ­ഴ­ക്ക­മു­ണ്ടു്. ഒരു വി­ല്ലേ­ജ് ബാ­ങ്കി­ന്റെ ന­ട­ത്തി­പ്പി­നെ­പ്പ­റ്റി അയാൾ അ­ഭി­പ്രാ­യ­പ്പെ­ട്ടി­ട്ടു­ള്ള ചില സം­ഗ­തി­ക­ളെ താഴേ ചേർ­ക്കു­ന്നു:- പ­ണ­ക്ക­ച്ച­വ­ട­ക്കാ­രാ­യ ജൂ­ത­ന്മാ­രു­ടെ പി­ടി­പാ­ടിൽ­നി­ന്നു കൃ­ഷി­ക്കാ­രെ വേർ­പെ­ടു­ത്തു­ന്ന­തി­ന്നാ­ണു് സംഘം സ്ഥാ­പി­ക്ക­പ്പെ­ട്ട­തു്. ജൂ­ത­ന്മാർ കൃ­ഷി­ക്കാർ­ക്കു ക­ന്നു­കാ­ലി­ക­ളെ അ­ത്യ­ധി­ക­മാ­യ വി­ല­യ്ക്കു കൊ­ടു­ത്തി­രു­ന്നു. വില റൊ­ക്കം വാ­ങ്ങി­ക്കു­ന്ന­തി­ന്നു പകരം പ്രോ­നോ­ട്ടെ­ഴു­തി വാ­ങ്ങി­ക്കു­ക­യാ­യി­രു­ന്നു അ­വ­രു­ടെ പ­തി­വു്. എ­ന്നാ­ല­ല്ലേ ആ സാ­ധു­ക്കൾ കു­ടു­ക്കിൽ പെ­ടു­ക­യു­ള്ളു. അവർ വേറെ ഒരു സൂ­ത്രം കൂ­ടി­പ്ര­യോ­ഗി­ച്ചി­രു­ന്നു. വേ­ന­ക്കാ­ല­ത്തു തീ­റ്റ­യി­ല്ലാ­തെ ച­ട­ച്ചു ക്ഷീ­ണി­ച്ച ക­ന്നു­കാ­ലി­ക­ളെ ക്ഷീ­ണി­ച്ച ഒരു കൃ­ഷി­ക്കാ­ര­ന്നു വി­റ്റു് അ­വ­ന്റെ ക­യ്യിൽ­നി­ന്നു പ്രോ­നോ­ട്ടെ­ഴു­തി വാ­ങ്ങി­ക്കും. ദ­രി­ദ്ര­നാ­യ ആ കൃ­ഷി­ക്കാ­രൻ അവയെ വളരെ ശ്ര­ദ്ധി­ച്ചു­നോ­ക്കി­ത്തീ­റ്റി­പ്പോ­റ്റി ന­ല്ല­വ­ണ്ണം പു­ഷ്ടി­പ്പെ­ടു­ത്തും. അ­പ്പോ­ഴേ­യ്ക്കും കൊ­ല്ലം ഒന്നോ രണ്ടോ ക­ഴി­യും. ആ സാ­ധു­വി­ന്നു ക­ടം­വീ­ട്ടു­വാൻ സാ­ധി­ക്കു­ന്നി­ല്ല. ജൂതൻ അ­ന്യാ­യം കൊ­ടു­ത്തു വി­ധി­സ­മ്പാ­ദി­ച്ചു് ആ ക­ന്നു­കാ­ലി­ക­ളെ­ത്ത­ന്നെ ജ­പ്തി­യാ­ക്കു­ന്നു. ഒരു കാ­ശു­പോ­ലും ചെ­ല­വാ­ക്കാ­തെ ച­ട­ച്ചു ക്ഷീ­ണി­ച്ച ക­ന്നു­കാ­ലി­ക­ളെ തീ­റ്റി പു­ഷ്ടി­പ്പെ­ടു­ത്തു­വാ­നു­ള്ള സൂ­ത്രം ന­ന്നാ­യി­ല്ലേ! അ­ല്ലെ­ങ്കിൽ ഏ­തെ­ങ്കി­ലും ഒരു വസ്തു ലേ­ല­ത്തി­ന്നു വെ­ച്ചാൽ പ­ണ­വ്യാ­പാ­രി അവിടെ ചാ­ടി­വീ­ണു് എ­ന്തെ­ങ്കി­ലും ഒരംശം ലാഭം പ­റ്റു­ന്നു. ഇ­പ്ര­കാ­ര­മു­ള്ള ന­ട­പ­ടി­ക­ളെ­ല്ലാം പണ്ടു സാ­ധാ­ര­ണ­യാ­യി­രു­ന്നു. പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ട­തോ­ടു­കൂ­ടി അ­വ­യെ­ല്ലാം ഇ­ല്ലാ­താ­യി. ആ സം­ഘ­ത്തിൽ ഇ­പ്പോൾ 148 മെ­മ്പർ­മാ­രു­ണ്ടു്. അവർ അ­ധി­കം­പേ­രും ചി­ല്ല­റ കൃ­ഷി­ക്കാ­രാ­കു­ന്നു. ഓരോ മെ­മ്പ­റും 100 ‘മാർ­ക്സ്’[7] വി­ല­യു­ള്ള ഓരോ ഓഹരി എ­ടു­ക്കു­ന്നു. ബാ­ദ്ധ്യ­ത ക്ലി­പ്ത­മ­ല്ലാ­ത്ത­താ­ക­യാൽ ഒ­രാൾ­ക്കു് ഒരു ഷെയർ മാ­ത്ര­മേ എ­ടു­ക്കു­വാൻ പാ­ടു­ള്ളു.

100-​ക്കു് 4 12 വീതം പ­ലി­ശ­ക്കാ­ണു് പണം കടം കൊ­ടു­ത്തു­വ­രു­ന്ന­തു്. സാ­മാ­ന്യേ­ന ജർ­മ്മ­നി­യി­ലെ വി­ല്ലേ­ജ് ബാ­ങ്കു­ക­ളി­ലെ തോതു് 100-​ക്കു് 5 വീ­ത­മാ­കു­ന്നു. ആ­ദ്യ­കാ­ല­ങ്ങ­ളിൽ­ത­ന്നെ 100-​ക്കു് 6 14 -ൽ അധികം പലിശ വാ­ങ്ങി­യി­രു­ന്നി­ല്ല. അധികം പണം ഒരാൾ തന്നെ കടം വാ­ങ്ങി­ക്കൊ­ണ്ടു പോ­കാ­തി­രി­പ്പാൻ ഒ­രാൾ­ക്കു് ഏ­റി­യ­തു് ഇന്ന സം­ഖ്യ­യേ കടം കൊ­ടു­ക്കു­വാൻ പാ­ടു­ള്ളു­വെ­ന്ന നി­ശ്ച­യ­മു­ണ്ടു്. അതു് അ­താ­തു­കൊ­ല്ല­ത്തിൽ പൊ­തു­യോ­ഗ­ത്തിൽ­വെ­ച്ചു തീർ­ച്ച­പ്പെ­ടു­ത്തു­ന്നു. അ­താ­തു­സം­ഘ­ത്തി­ന്റെ ധ­ന­സ്ഥി­തി­യെ അ­പേ­ക്ഷി­ച്ചാ­ണു് വാ­യ്പ­സം­ഖ്യ ക്ലി­പ്ത­പ്പെ­ടു­ത്തു­ന്ന­തു്.

ബു­ള്ളർ­സം­ഘ­ത്തിൽ സൂ­ക്ഷി­പ്പി­ന്നു (ഡി­പ്പോ­സി­റ്റ്റു്) വ­ന്ന­താ­യി­ട്ടു് ഉ­ദ്ദേ­ശം 3000 പ­വ­നോ­ളം (6 ലക്ഷം മാർ­ക്സ്) ഉ­ണ്ടു്. സൂ­ക്ഷി­പ്പു­പ­ണ­ത്തി­ന്നു 100-ക്കു 3 14 വീ­ത­വും 3 34 വീ­ത­വും പലിശ കൊ­ടു­ക്കു­ന്നു. ആ­വ­ശ്യ­പ്പെ­ടു­മ്പോൾ കൊ­ടു­ക്കു­വാൻ നി­ശ്ച­യ­മു­ള്ള സൂ­ക്ഷി­പ്പു­പ­ണ­ത്തി­ന്നു 100-ക്കു 3 14 വീ­ത­വും ഒരു നി­യ­ത­ക­ല­ത്തിൽ മാ­ത്രം കൊ­ടു­ക്കു­വാൻ നി­ശ്ച­യ­മു­ള്ള­തി­ന്നു 100-ക്കു 3 34 വീ­ത­വും പലിശ കൊ­ടു­ക്കു­ന്നു.

നാ­ല്പ­തു കൊ­ല്ല­ത്തി­ന്ന­ക­ത്തു ബു­ള്ളർ­സം­ഘ­ത്തിൽ നി­ന്നു് ആ­രേ­യും ബ­ഹി­ഷ്ക്ക­രി­ച്ചി­ട്ടി­ല്ല­ത്രേ. പണം അ­വ­ധി­ക്കു അ­ട­യ്ക്കാ­യ്ക­നി­മി­ത്തം ആരുടെ പേ­രി­ലും അ­ന്യാ­യ­പ്പെ­ടേ­ണ്ട­താ­യി­ട്ടും വ­ന്നി­ട്ടി­ല്ല. നേരേ മ­റി­ച്ചു്, ഇ­ന്ത്യ­യി­ലെ സം­ഘ­ങ്ങ­ളിൽ അവധി തെ­റ്റി­ക്കു­ന്ന­വ­രു­ടെ സംഖ്യ വളരെ അ­ധി­ക­മാ­കു­ന്നു. ഇ­താ­ണു് ഈ രാ­ജ്യ­ത്തെ സം­ഘ­ങ്ങൾ­ക്കു­ള്ള വലിയ ദോഷം. ജർ­മ്മ­നി­യിൽ കടം കൊ­ടു­ക്കു­ന്ന പ­ണ­ത്തി­ന്നു വാ­ങ്ങു­ന്ന പ­ലി­ശ­യും സൂ­ക്ഷി­പ്പു­പ­ണ­ത്തി­ന്നു കൊ­ടു­ക്കു­ന്ന പ­ലി­ശ­യും ത­മ്മിൽ കു­റ­ച്ചു­മാ­ത്രം—100-​ക്കു് ഒന്നോ ഒ­ന്ന­ര­യോ മാ­ത്രം—അ­ന്ത­ര­മേ ഉ­ള്ളു­വെ­ങ്കി­ലും ത­ദ്ദേ­ശീ­യ­ന്മാ­രു­ടെ സ­ത്യ­സ­ന്ധ­ത­കൊ­ണ്ടും കൃ­ത്യ­നി­ഷ്ഠ­കൊ­ണ്ടും അ­പ്ര­കാ­ര­മു­ള്ള നേരിയ ആ­ദാ­യം­കൊ­ണ്ടു­ത­ന്നെ ചെ­ല­വു­ക­ഴി­ച്ചു ലാ­ഭ­മു­ണ്ടാ­കു­ന്നു. എ­ന്തെ­ന്നാൽ കെ­ടു­പു­ള്ളി എന്ന ഇ­ന­ത്തിൽ ചെ­ല­വെ­ഴു­തി­ത്ത­ള്ളേ­ണ്ട­താ­യി­ട്ടു­ള്ള തുക അ­വർ­ക്കു വളരെ കു­റ­ച്ചു­മാ­ത്ര­മേ ഉ­ണ്ടാ­വു­ക­യു­ള്ളു. എ­ന്നാൽ പണം അ­വ­ധി­യ്ക്കു തി­രി­യെ അ­ട­യ്ക്കു­ക എന്ന കാ­ര്യ­ത്തിൽ ന­മ്മു­ടെ രാ­ജ്യ­ത്തു­ള്ള­വർ ഉ­ദാ­സീ­ന­ന്മാ­രാ­ക­യാൽ കടം കൊ­ടു­ക്കു­ന്ന പ­ണ­ത്തി­ന്നു പലിശ വ­സൂ­ലാ­ക്കു­ന്ന സം­ഗ­തി­യിൽ ജർ­മ്മ­നി­യി­ലെ തോ­തെ­ടു­ത്താൽ മു­ത­ലാ­വു­ന്ന­ത­ല്ല. അ­തി­ന്നും­പു­റ­മെ, പല ത­ര­ത്തി­ലു­മു­ള്ള സ­ഹ­ക­ര­ണ­ഏർ­പ്പാ­ടു­ക­ളിൽ ജർ­മ്മൻ­കാർ വിജയം പ്രാ­പി­ച്ചി­ട്ടു­ള്ള­തോർ­ക്കു­മ്പോൾ ഇ­ന്ത്യാ­ക്കാ­രാ­യ ന­മു­ക്കു് ആ കാ­ര്യ­ത്തിൽ ഒരു വി­ധ­ത്തി­ലും അ­വ­രോ­ടു കി­ട­പി­ടി­ക്കു­വാൻ സാ­ധി­ക്കു­ക­യി­ല്ല എന്നു സ­മ്മ­തി­ക്കാ­തെ ത­ര­മി­ല്ല. എ­ന്തെ­ന്നാൽ ഇ­ന്നു­ള്ള സകല ഉ­ദ്യോ­ഗ­ങ്ങ­ളു­ടേ­യും നാ­രാ­യ­വേ­രു്, വാ­ങ്ങി­ച്ച പണം നി­ശ്ചി­ത­സ­മ­യ­ത്തു മ­ട­ക്കി­ക്കൊ­ടു­ക്കു­ന്ന­തി­ലു­ള്ള നി­ഷ്ഠ­യാ­കു­ന്നു. ആ കാ­ര്യം നൊ­മ്മ­ളെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം കുറെ പ­രു­ങ്ങ­ലാ­ണു­താ­നും.

[M. L. Darling I. C. S]

‘അർബൻ’ ബാ­ങ്കു് അ­ല്ലെ­ങ്കിൽ ന­ഗ­ര­ബാ­ങ്കു് (Urban Bank)

ഇ­ന്ത്യ­യിൽ 100-​ക്കു് 90 വീതം ജ­ന­ങ്ങ­ളും വി­ല്ലേ­ജു­ക­ളിൽ വാസം ചെ­യ്യു­ന്ന­വ­രാ­ക­യാൽ സ്വ­ഭാ­വേ­ന വി­ല്ലേ­ജ് ബാ­ങ്കു് എന്ന ഏർ­പ്പാ­ടി­ലേ­ക്കാ­ണു് ഇ­ന്ത്യാ­രാ­ജ്യം ഇ­തേ­വ­രെ ശ്ര­ദ്ധ­വെ­ച്ചി­ട്ടു­ള്ള­തു്. എ­ന്നാൽ ഇ­പ്പോൾ സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം പ­ട്ട­ണ­ങ്ങ­ളി­ലും വ്യാ­പി­ച്ചു­തു­ട­ങ്ങി­യ­തി­നാൽ അ­ത­നു­സ­രി­ച്ചു് അർ­ബൻ­ബാ­ങ്കു’കളും (സഹകരണ ന­ഗ­ര­ബാ­ങ്കു­ക­ളും) ഉ­ണ്ടാ­യി­ത്തു­ട­ങ്ങീ­ട്ടു­ണ്ടു്. പ­ട്ട­ണ­ങ്ങ­ളിൽ വ­സി­ക്കു­ന്ന ഇ­ട­മ­ട്ടു­കാ­രാ­യ പൗ­ര­ന്മാ­രു­ടേ­യും വിവിധ തൊ­ഴി­ലാ­ളി­ക­ളു­ടേ­യും ആ­വ­ശ്യ­ത്തി­ന്നാ­ണു് ആ തരം ബാ­ങ്കു­കൾ മു­ഖ്യ­മാ­യി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. ഒരു വ­ക്കീ­ലി­ന്നു് അ­ല്ലെ­ങ്കിൽ ഒരു കൺ­ട്രൿ­റ്റർ­ക്കു തന്റെ പണം അ­ടു­ത്തൊ­രു സ്ഥ­ല­ത്തു പ­ലി­ശ­ക്കീ­ടു­ന്ന­തി­ന്നു സൗ­ക­ര്യം ഇല്ല. അ­പ്ര­കാ­രം­ത­ന്നെ ഒരു ചെറിയ ഷാ­പ്പു­ക്കാ­ര­ന്നു് അ­ല്ലെ­ങ്കിൽ ഏ­തെ­ങ്കി­ലും വീ­ട്ടു­വ്യ­വ­സാ­യം ന­ട­ത്തി­വ­രു­ന്ന ഒരു തൊ­ഴി­ലാ­ളി­ക്കു സ്വ­സ്വ­വ്യാ­പാ­ര­ങ്ങ­ളെ ന­ട­ത്തു­ന്ന­തി­ന്നു ചെറിയ ഒരു തുക ന്യാ­യ­മാ­യ പ­ലി­ശ­ക്കു വായ്പ കി­ട്ടു­വാ­നും അത്ര എ­ളു­പ്പ­മ­ല്ല. ഈ മാ­തി­രി­യി­ലു­ള്ള ആ­വ­ശ്യ­ങ്ങൾ നി­വൃ­ത്തി­ക്കു­ന്ന­തി­ന്നാ­ണു് സഹകരണ അർബൻ ബാ­ങ്കു­കൾ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. ഈ ബാ­ങ്കു­ക­ളിൽ എ­ത്ര­യും ചെറിയ ഡെ­പ്പോ­സി­റ്റു­ക­ളും സ്വീ­ക­രി­ക്കും. അ­പ്ര­കാ­രം­ത­ന്നെ ചെറിയ സം­ഖ്യ­കൾ വായ്പ കൊ­ടു­ക്കു­ക­യും ചെ­യ്യും. അ­വ­യു­ടെ ഉ­ദ്ദേ­ശം ലാഭം നേടുക എ­ന്ന­തി­ന്നു­പ­ക­രം പ­രോ­പ­കാ­ര­മാ­ക­യാൽ ജ­ന­ങ്ങൾ­ക്കു് അവയിൽ വി­ശ്വാ­സം ഉ­ണ്ടാ­യി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു.

സഹകരണ അർബർ ബാ­ങ്കു­ക­ളും ആ­ദ്യ­മാ­യി­ട്ടു ജർ­മ്മ­നി­യിൽ­ത­ന്നെ­യാ­ണു് ഉ­ത്ഭ­വി­ച്ചി­ട്ടു­ള്ള­തു്. 1850-​മാണ്ടിൽ ജർ­മ്മ­നി­യിൽ ഡെ­ലി­ഷ് (Delitzch) എന്ന ദി­ക്കി­ലെ നി­വാ­സി­യാ­യ ഴ്ഷൂൾ­സ് (Schulze) എന്നു പേരായ ഒ­രാ­ളാ­ണു “ജർ­മ്മൻ സഹകരണ നഗര ബാ­ങ്കു്” (German co-​operative Urban Bank) എന്ന പേ­രോ­ടു­കൂ­ടി ആദ്യം ഒരു ബാ­ങ്കു സ്ഥാ­പി­ച്ച­തു്. കൈ­ത്തൊ­ഴിൽ­ക്കാർ­ക്കും ശി­ല്പ­വേ­ല­ക്കാർ­ക്കും മ­റ്റും ചു­രു­ങ്ങി­യ പ­ലി­ശ­ക്കു പണം കടം കി­ട്ടാ­റാ­ക­ണ­മെ­ന്ന ഉ­ദ്ദേ­ശ­ത്തി­ന്മേ­ലാ­ണു ആദ്യം ആ വക ബാ­ങ്കു­കൾ സ്ഥാ­പി­ച്ചു­തു­ട­ങ്ങി­യ­തു്. ഇ­പ്പോൾ ജർ­മ്മ­നി­യിൽ ആ ത­ര­ത്തിൽ 1900 ബാ­ങ്കു­കൾ ഉണ്ടു. അവ ആ രാ­ജ്യം മു­ഴു­വൻ വ്യാ­പി­ച്ചു­കി­ട­ക്കു­ക­യും ചെ­യ്യു­ന്നു. വി­ല്ലേ­ജ് ബാ­ങ്കു­ക­ളെ­പ്പോ­ലെ അവ മി­ക്ക­തും സ്ഥ­ല­ത്തെ ‘ആ­ഡി­റ്റു­യൂ­ണി­യ’നോടു സം­ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്നു. ഈ ‘ആ­ഡി­റ്റു­യൂ­ണി­യൻ­സു’തന്നെ 47 എ­ണ്ണ­മു­ണ്ടു്. അവ ബർ­ല്ലിൻ പ­ട്ട­ണ­ത്തു സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഴ്ഷൂൾ­സ് ഡേ­ലി­ഷ് ഫ­ഡ­റേ­ഷ­നോ­ടു (Schulze Delitzch Fedaration) ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ആ ബാ­ങ്കു­കൾ­ക്കാ­വ­ശ്യ­മു­ള്ള പണം ഡ്രെ­സ്ഡൻ­ബാ­ങ്കിൽ­നി­ന്നോ പ്ര­ഷ്യൻ സെൻ­ട്രൽ കൊ-​ഓപ്പറേറ്റീവ് ബാ­ങ്കിൽ നി­ന്നോ കി­ട്ട­ത്ത­ക്ക­വ­ണ്ണം സൗ­ക­ര്യ­പ്പെ­ടു­ത്തീ­ട്ടു­ണ്ടു്. ഇ­വ­യു­ടെ ര­ച­ന­യും ഘ­ട­ന­യും വി­ല്ലേ­ജ് ബാ­ങ്കു­ക­ളെ­പ്പോ­ലെ തന്നെ സു­സ്ഥി­ര­മാ­യി­രി­ക്കു­ന്നു. ഴ്ഷൂൾ­സ് എ­ന്നാ­ളു­ടെ സ­മ്പ്ര­ദാ­യ­ത്തെ മു­ഖ്യ­മാ­യി­ട്ട­നു­ക­രി­ക്കു­ന്ന ‘ലൂ­സാ­ട്ടി’ (Luzzatti) എന്നു പേരായ ഒരു ഇ­റ്റ­ലി­ക്കാ­രൻ മേ­പ്പ­ടി സ­മ്പ്ര­ദാ­യ­ത്തെ­ത്ത­ന്നെ പ്ര­മാ­ണ­മാ­ക്കി­ക്കൊ­ണ്ടു് ഇ­റ്റ­ലി­യിൽ ‘പൊ­തു­ജ­ന­ബാ­ങ്കു്’ (People’s Bank) എന്ന പേ­രോ­ടു­കൂ­ടി­യ ബാ­ങ്കു­കൾ പല ദി­ക്കു­ക­ളി­ലാ­യി സ്ഥാ­പി­ച്ചു. ഇ­റ്റ­ലി­യിൽ ഇ­പ്പോൾ ആ മാ­തി­രി ബാ­ങ്കു­കൾ പലതും വെ­ടി­പ്പാ­യി ന­ട­ത്ത­പ്പെ­ടു­ന്നു­ണ്ടെ­ങ്കി­ലും അ­വ­യെ­ല്ലാം ഒ­റ്റ­ക്കാ­യി­ത്ത­ന്നെ ഇ­രി­ക്കു­ന്ന­തേ­യു­ള്ളു. ജർ­മ്മ­നി­യി­ലെ­പ്പോ­ലെ ഒരു ഫ­ഡ­റേ­ഷ­നോ­ടു ചേർ­ന്നു് എ­ല്ലാം ഒരു കെ­ട്ടാ­യി നി­ല്ക്കു­ന്നി­ല്ല.

ബാ­ദ്ധ്യ­ത

പ­ര­സ്പ­ര­സ­ഹാ­യ­ത്തി­ന്നാ­യി­ക്കൊ­ണ്ടു് ഒരു സംഘം സ്ഥാ­പി­ക്കു­മ്പോൾ അ­തി­ന്റെ ബാ­ദ്ധ്യ­ത അ­ല്ലെ­ങ്കിൽ ചുമതല. പ­ണ­മി­ട­പെ­ട്ട കാ­ര്യ­ത്തിൽ സംഘം മ­റ്റു­ള്ള­വ­രോ­ടു് ഏതു വി­ധ­ത്തിൽ എ­ത്ര­ത്തോ­ളം ക­ട­പ്പെ­ട്ടി­രി­ക്കു­ന്നു­വെ­ന്ന സംഗതി—മു­ഖ്യ­മാ­യി­ട്ടാ­ലോ­ചി­ക്കേ­ണ്ട­താ­യി­ട്ടു­ണ്ടു്. ഒരു സം­ഘ­ത്തെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ള­മു­ള്ള ഈ ബാ­ദ്ധ്യ­ത അ­ല്ലെ­ങ്കിൽ ചുമതല അ­ല്ലെ­ങ്കിൽ ക­ട­പ്പാ­ടു് ഇ­പ്പോൾ രണ്ടു വി­ധ­മാ­യി­ട്ടു വി­ചാ­രി­ക്ക­പ്പെ­ടു­ന്നു. ഒന്നു ക്ലി­പ്ത­മ­ല്ലാ­ത്ത­താ­യ ബാ­ദ്ധ്യ­ത. മ­റ്റേ­തു ക്ലി­പ്ത­മാ­യി­ട്ടു­ള്ള ബാ­ദ്ധ്യ­ത. ക്ലി­പ്ത­മ­ല്ലാ­ത്ത അ­ല്ലെ­ങ്കിൽ ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത എന്നു വെ­ച്ചാൽ ബാ­ദ്ധ്യ­ത­യ്ക്കു് ഇ­ത്ര­ത്തോ­ളം എ­ന്നു് ഒ­ര­തി­രു ക­ല്പി­ച്ചി­ട്ടി­ല്ല എ­ന്നർ­ത്ഥം. മ­റി­ച്ചു്, ക്ലി­പ്ത­മാ­യി­ട്ടു­ള്ള അ­ല്ലെ­ങ്കിൽ ക്ലി­പ്ത­പ്പെ­ടു­ത്തീ­ട്ടു­ള്ള ബാ­ദ്ധ്യ­ത എ­ന്ന­തി­ന്നു ഇ­ത്ര­ത്തോ­ളം എ­ന്നു് ഒ­ര­തി­രു ക­ല്പി­ച്ചി­ട്ടി­ല്ല എ­ന്നർ­ത്ഥം. മ­റി­ച്ചു്, ക്ലി­പ്ത­മാ­യി­ട്ടു­ള്ള അ­ല്ലെ­ങ്കിൽ ക്ലി­പ്ത­പ്പെ­ടു­ത്തീ­ട്ടു­ള്ള ബാ­ദ്ധ്യ­ത എ­ന്ന­തി­ന്നു ഇ­ത്ര­ത്തോ­ളം എ­ന്നു് ഒ­ര­തി­രു ക­ല്പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ബാ­ദ്ധ്യ­ത എ­ന്നർ­ത്ഥ­മാ­കു­ന്നു. ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി­യാ­ണു് ഒരു സംഘം സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു് എ­ങ്കിൽ ആ സം­ഘ­ത്തി­ലെ ഓരോ അം­ഗ­ങ്ങ­ളു­ടേ­യും സ­ക­ല­സ്വ­ത്തും ക­ട­പ്പെ­ട്ടി­രി­ക്കു­ന്ന­താ­ണു്. സം­ഘ­ഭ­ര­ണ­ത്തിൽ ഉ­ദാ­സീ­ന­ത­യോ നോ­ട്ട­ക്കു­റ­വോ നി­മി­ത്തം സംഘം ക­ട­ത്തിൽ പെ­ടു­ന്നു­വെ­ങ്കിൽ ക­ട­ക്കാർ­ക്കു ക­ട­സം­ഖ്യ വ­സൂ­ലാ­ക്കാ­വു­ന്ന­തു­വ­രെ എല്ലാ സം­ഘാം­ഗ­ങ്ങ­ളു­ടേ­യും എല്ലാ സ്വ­ത്തി­ന്മേ­ലും പ്ര­വേ­ശി­പ്പാ­നു­ള്ള അ­ധി­കാ­ര­മു­ണ്ടു്. എല്ലാ അം­ഗ­ങ്ങ­ളു­ടേ­യും എല്ലാ സ്വ­ത്തും ക­ട­ക്കാർ­ക്കു പ­ണ­യ­പ്പെ­ട്ടാ­ണി­രി­ക്കു­ന്ന­തു് എന്നു താ­ല്പ­ര്യം. എ­ന്നാൽ ക്ലി­പ്ത­പ്പെ­ടു­ത്തീ­ട്ടു­ള്ള ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഒരു സം­ഘ­ത്തി­ന്റെ ചുമതല അ­ല്ലെ­ങ്കിൽ ക­ട­പ്പാ­ടു് അ­ത്ര­ത്തോ­ള­മൊ­ന്നു­മി­ല്ല. സം­ഘാം­ഗ­ങ്ങൾ ഓ­രോ­രു­ത്ത­രും എ­ത്ര­യെ­ത്ര ഓ­ഹ­രി­കൾ എ­ടു­ത്തി­ട്ടു­ണ്ടോ അതാതു സം­ഖ്യ­ക്കു മാ­ത്ര­മേ സം­ഘ­ത്തി­ന്റെ ക­ട­ത്തി­ന്നു അവരവർ ചുമതല പ­റ­യേ­ണ്ട­തു­ള്ളൂ.

[H. Calvert]

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളി­ലെ അം­ഗ­ങ്ങ­ളു­ടെ ബാ­ദ്ധ്യ­ത ഏ­തു­വി­ധ­മാ­ണു് വേ­ണ്ട­തു് എന്ന വി­ഷ­യ­ത്തിൽ പല വാ­ദ­ങ്ങ­ളും പു­റ­പ്പെ­ടു­വി­ച്ചു കാ­ണു­ന്നു­ണ്ടു്. നാ­ട്ടു­പു­റ­ങ്ങ­ളിൽ സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന ചെറിയ ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യാ­ണു് അധികം ഗു­ണ­ക­ര­മാ­യി­രി­ക്കു­ക എ­ന്ന­തി­ന്നു വാ­ദ­മി­ല്ല. അ­തു­കൊ­ണ്ടു­ണ്ടാ­കു­ന്ന പല ഗു­ണ­ങ്ങ­ളേ­യും മു­മ്പിൽ­കൂ­ട്ടി ക­ണ്ടി­ട്ടാ­ണു് ആ വക സം­ഘ­ങ്ങ­ളിൽ ആ വി­ധ­മു­ള്ള ബാ­ദ്ധ്യ­ത ഏർ­പ്പെ­ടു­ത്തി­യ­തു് എ­ന്നു­കൂ­ടി പലരും ധ­രി­ച്ചി­ട്ടു­ണ്ടു്. എ­ന്നാൽ ഇം­ഗ്ല­ണ്ടി­ലും അ­മേ­രി­ക്ക­യി­ലും സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ സ്ഥാ­പ­ന­ത്തി­ന്നും പ്ര­ചാ­ര­ത്തി­ന്നും ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത ഒരു പ്ര­തി­ബ­ന്ധ­മാ­യി­ട്ടു­ത­ന്നെ വി­ചാ­രി­ക്ക­പ്പെ­ടു­ന്നു. വാ­സ്ത­വ­മെ­ങ്ങി­നെ­യെ­ന്നാൽ, ജർ­മ്മ­നി­യിൽ സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്റെ ആ­വിർ­ഭാ­വ­ത്തിൽ ക്ലി­പ്ത­പ്പെ­ടു­ത്തീ­ട്ടു­ള്ള ബാ­ദ്ധ്യ­ത­ക്കു വേണ്ട നിയമം പാ­സ്സാ­ക്കീ­ട്ടു­ണ്ടാ­യി­രു­ന്നി­ല്ല. അ­തു­കൊ­ണ്ടാ­ണു് ‘ഫാദർ റൈ­ഫീ­സൻ’ അ­ന്നു് അവിടെ ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി­യ സം­ഘ­ങ്ങൾ സ്ഥാ­പി­ച്ച­തു്. ആ ഏർ­പ്പാ­ടു പി­ന്നീ­ടു് ഏ­റ്റ­വും ഗു­ണ­ക­ര­മാ­യി­ട്ടു തീ­രു­ക­യും ചെ­യ്തു. എ­ന്നാൽ ഒട്ടു നല്ല സ്ഥി­തി­യി­ലി­രി­ക്കു­ന്ന­വ­രും ഭൂമി ഉ­ട­മ­സ്ഥ­ന്മാ­രു­മാ­യ അ­മേ­രി­ക്ക­യി­ലെ കൃ­ഷി­ക്കാർ ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യെ­പ്പ­റ്റി ഗൗ­ര­വ­മാ­യി­ട്ടു വി­ചാ­രി­ക്കു­ക­പോ­ലും ചെ­യ്യു­ന്നി­ല്ല. അതു് അ­വർ­ക്കു് അ­ത്ര­യ്ക്കു സ­മ്മ­ത­മ­ല്ലാ­ത്ത­താ­കു­ന്നു.

സാ­മു­ദാ­യി­ക­മാ­യ പല സ്ഥാ­പ­ന­ങ്ങ­ളി­ലും സാ­ധാ­ര­ണ­ന­ട­പ്പു ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യാ­കു­ന്നു. പ്ര­ത്യേ­ക അ­വ­സ്ഥ­യിൽ പ്ര­ത്യേ­ക­നി­യ­മം­കൊ­ണ്ടു പി­ന്നീ­ടു് അതിനെ ക്ലി­പ്ത­പ്പെ­ടു­ത്തി­യ ബാ­ദ്ധ്യ­ത­യാ­ക്കി­ത്തീർ­ക്കു­ക മാ­ത്ര­മാ­കു­ന്നു. വി­വേ­ക­ത്തോ­ടു­കൂ­ടി­യും ത­ക്ക­താ­യ നി­യ­ന്ത്ര­ണ­ത്തോ­ടു­കൂ­ടി­യും ഒരു സംഘം ന­ട­ത്ത­പ്പെ­ടു­ന്നു­വെ­ങ്കിൽ ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­കൊ­ണ്ടു വൈ­ഷ­മ്യ­മൊ­ന്നു­മു­ണ്ടാ­കു­ന്ന­ത­ല്ല.

ഒരു ജാ­യി­ന്റു സ്റ്റാ­ക്ക് ക­മ്പ­നി (കൂ­ട്ടു­ക­ച്ച­വ­ട­ക്ക­മ്പ­നി) എന്നു വെ­ച്ചാൽ, ഒരു കു­ടും­ബ­ത്തി­ലെ തന്നെ ഏ­താ­നും ചില അം­ഗ­ങ്ങൾ അ­ല്ലെ­ങ്കിൽ അ­ടു­ത്തു പെ­രു­മാ­റു­ന്ന സ­മീ­പ­സ്ഥ­ന്മാ­രാ­യ കുറെ പേർ ഒ­ത്തു­ചേർ­ന്നു് ഏ­തെ­ങ്കി­ലും ഒരു വ്യ­വ­സാ­യ­ത്തി­ന്നാ­യി­ക്കൊ­ണ്ടു ത­ങ്ങ­ളു­ടെ സ്വ­ത്തു­ക്കൾ മു­ഴു­വ­നു­മോ ഏ­താ­നു­മോ ഇ­റ­ക്കു­ക എ­ന്നർ­ത്ഥ­മേ പ­ണ്ടു­ണ്ടാ­യി­രു­ന്നു­ള്ളു­വെ­ന്നു പ്രൊ­ഫ്സർ ആൽ­ഫ്രെ­ഡ് മാർഷൽ പ­റ­യു­ന്നു. അ­പ്ര­കാ­ര­മു­ള്ള ഉ­ദ്യ­മം ഒ­രാ­ളെ­ക്കൊ­ണ്ടു സാ­ധി­ക്കു­വാൻ പ്ര­യാ­സ­മാ­യ­വി­ധ­ത്തിൽ വ­ലു­താ­യി­രു­ന്ന­തി­നാ­ലും അ­തി­നാൽ അ­തി­ന്നു­ള്ള ചെ­ല­വും അതു ന­ട­ത്തു­ന്ന­തി­ന്നു­ള്ള ഭാ­ര­വും താ­ങ്ങു­വാൻ ഒ­രോ­രു­ത്തർ­ക്കും ഒ­റ്റ­ക്കു ശേഷി പോ­രാ­ത്ത­തി­നാ­ലും ആണു് അവർ കൂ­ട്ടാ­യി­ട്ടു ചേർ­ന്നു­നി­ന്ന­തു്. ദൂ­ര­ദേ­ശ­ങ്ങ­ളിൽ ക­ച്ച­വ­ടം ന­ട­ത്തു­ന്ന­തി­ന്നാ­യി­രു­ന്നു ആദ്യം ഇം­ഗ്ല­ണ്ടിൽ ജാ­യി­ന്റു് സ്റ്റാ­ക്ക് ക­മ്പ­നി­കൾ സ്ഥാ­പി­ക്ക­പ്പെ­ട്ട­തു്. ഈ­സ്റ്റ് ഇ­ന്ത്യാ­ക­മ്പ­നി അ­തി­ന്നൊ­രു ദൃ­ഷ്ടാ­ന്ത­മാ­കു­ന്നു. 1700-​മാണ്ടുമുതൽ 1720-​മാണ്ടുവരെയുള്ള കാ­ല­ങ്ങ­ളിൽ പല ക­മ്പ­നി­ക­ളും പൊ­ളി­ഞ്ഞു് അ­സം­ഖ്യം­പേർ­ക്കു വലിയ ന­ഷ്ട­ങ്ങൾ പ­റ്റി­യ­തി­നാൽ പ്ര­ത്യേ­ക­ലൈ­സൻ­സു് അ­ല്ലെ­ങ്കിൽ ‘ചാർ­ട്ടർ’ ഉ­ള്ള­വർ­ക്കു മാ­ത്ര­മേ ജാ­യി­ന്റു് സ്റ്റാ­ക്ക് ക­മ്പ­നി­യാ­യി­ട്ടു വ്യാ­പാ­രം ന­ട­ത്തു­വാൻ പാ­ടു­ള്ളു­വെ­ന്ന നിയമം ഇം­ഗ്ല­ണ്ടിൽ പാ­സ്സാ­ക്കി. എ­ന്നാ­ലും ഒരു ക­മ്പ­നി­യിൽ­പെ­ട്ട അം­ഗ­ങ്ങൾ ഓ­രോ­രു­ത്ത­രും ക­മ്പ­നി­യു­ടെ എല്ലാ ക­ട­ത്തി­ന്നും ബാ­ദ്ധ്യ­ത­യു­ള്ള­വ­രാ­യി­രു­ന്ന­തി­നാൽ മ­റ്റോ­രോ വി­ധ­ത്തിൽ ചു­മ­ത­ല­പ്പെ­ട്ട­വ­രും കൃ­ത്യ­ബോ­ധ­മു­ള്ള­വ­രും മി­ത­വ്യ­യ­ശീ­ല­മു­ള്ള­വ­രും ആയവർ അ­ങ്ങി­നെ­യു­ള്ള ഒ­രേർ­പ്പാ­ടിൽ—അതു് എ­ത്ര­ത­ന്നെ ലാ­ഭ­ക­ര­മാ­യ­താ­യി­രു­ന്നു­വെ­ങ്കി­ലും—ഓ­ഹ­രി­കൾ എ­ടു­ത്തു് അം­ഗ­ങ്ങ­ളാ­യി­ട്ടു ചേ­രു­വാൻ മ­ടി­ച്ചി­രു­ന്നു. ക­മ്പ­നി പൊ­ളി­യു­ന്ന പക്ഷം ബാ­ദ്ധ്യ­ത അതിലെ എല്ലാ അം­ഗ­ങ്ങ­ളും ഒപ്പം വ­ഹി­ച്ചു­കൊ­ള്ളും എന്ന പൂർ­ണ്ണ­ബോ­ദ്ധ്യം വ­ന്ന­ല്ലാ­തെ അ­ങ്ങി­നെ­യു­ള്ള­വർ ചേർ­ന്നി­രു­ന്നി­ല്ല. അ­തി­നാൽ ആ ഒരു ന്യൂ­ന­ത­യെ പ­രി­ഹ­രി­പ്പാൻ വേ­ണ്ടി­യാ­ണു് ക്ലി­പ്ത­ബാ­ദ്ധ്യ­ത നി­യ­മാ­നു­സ­ര­ണം ന­ട­പ്പാ­ക്കി­യ­തു്. ഇം­ഗ്ല­ണ്ടിൽ ആദ്യം ഒട്ടു സം­ശ­യ­ത്തോ­ടു­കൂ­ടി­യാ­ണു് അ­തി­ന്നു­ള്ള നിയമം പാ­സ്സാ­ക്കി­യ­തു്. 1862-​മാണ്ടിൽ മാ­ത്ര­മേ ആ നിയമം ബ­ല­മാ­യി­ട്ടു ന­ട­പ്പിൽ വ­ന്നു­ള്ളു. പി­ന്നീ­ടു വേ­ഗ­ത്തിൽ തീ­വ­ണ്ടി­പ്പ­ണി, ബാ­ങ്കു് ഏർ­പ്പാ­ടു, വി­വി­ധ­പ­ദാർ­ത്ഥ­നിർ­മ്മാ­ണം എ­ന്നി­ങ്ങി­നെ പലതരം വ്യ­വ­സാ­യ­ങ്ങ­ളിൽ ക്ലി­പ്ത­പ്പെ­ടു­ത്തീ­ട്ടു­ള്ള ബാ­ദ്ധ്യ­ത­ത­ന്നെ ന­ട­പ്പാ­യി. ക്ലി­പ്ത­ബാ­ദ്ധ്യ­ത­യു­ള്ള ക­മ്പ­നി­കൾ­ക്കു ക­മ്പ­നി­നി­യ­മ­പ്ര­കാ­രം അ­തി­ക­ഠി­ന­മാ­യി­ട്ടു­ള്ള നി­ബ­ന്ധ­ന­കൾ പലതും അ­നു­സ­രി­ച്ചു ന­ട­ക്കേ­ണ്ട­താ­യി­ട്ടു­ണ്ടു്. എ­ന്നാൽ ആ വക നി­ബ­ന്ധ­ന­കൾ നാ­ട്ടു­പു­റ­ങ്ങ­ളി­ലു­ള്ള ചെറിയ കർ­ഷ­ക­സം­ഘ­ങ്ങൾ­ക്കു യോ­ജി­ക്കു­ക­യി­ല്ല.

ഏ­തെ­ങ്കി­ലും ഒരു മ­ഹ­ത്താ­യ ഉ­ദ്യ­മം ന­ട­ത്തു­ന്ന­തി­ലേ­ക്കു വ­ലി­യൊ­രു­സം­ഖ്യ ഇ­റ­ക്ക­ണ­മെ­ന്നു വ­രു­മ്പോൾ ത­മ്മിൽ­ത­മ്മിൽ പ­രി­ച­യ­മു­ള്ള ചി­ല­രിൽ­നി­ന്നു മാ­ത്രം ഓ­ഹ­രി­കൾ പി­രി­ക്കു­ക എന്ന വ്യ­വ­സ്ഥ തീരെ അ­സാ­ദ്ധ്യ­മാ­യി­രി­ക്കും. അ­തി­നാൽ ആ വലിയ കാ­ര്യ­ത്തി­ന്റെ സി­ദ്ധി­ക്കു് ഏ­വ­നിൽ­നി­ന്നും എ­വി­ടെ­നി­ന്നും ഓ­ഹ­രി­കൾ പി­രി­ക്കേ­ണ്ട­താ­യി­ട്ടു വ­രു­ന്നു. അ­ങ്ങി­നെ­യു­ള്ള ഒ­ര­വ­സ്ഥ­യിൽ ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത വളരെ വൈ­ഷ­മ്യ­ത്തോ­ടു­കൂ­ടി­യ­താ­യി­ട്ടു ഭ­വി­ക്കും. അ­തു­കൊ­ണ്ടു് ആ വക ഘ­ട്ട­ങ്ങ­ളിൽ ക്ലി­പ്ത­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ബാ­ദ്ധ്യ­ത­ത­ന്നെ­യാ­ണു ഗു­ണ­ക­ര­മാ­യി­രി­ക്കു­ക.

എ­ന്നാൽ സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളിൽ ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­കൊ­ണ്ടു ഗ­ണ്യ­മാ­യ ചില മെ­ച്ച­ങ്ങൾ ഉ­ണ്ടാ­കു­ന്ന­താ­യി­ട്ടു കാ­ണ­പ്പെ­ടു­ന്നു. ഒ­ന്നാ­മ­തു, അ­ധി­ക­വും നിർ­ദ്ധ­ന­ന്മാ­രാ­യി­ട്ടു­ള്ള­വർ അ­ട­ങ്ങി­യ ഒരു സ­മു­ദാ­യ­ത്തിൽ എ­ന്തെ­ങ്കി­ലും കൂ­ട്ടാ­യി ഒരു വ്യ­വ­സാ­യം ന­ട­ത്തു­ന്ന­തി­ന്നു­വേ­ണ്ടി ഒരു മൂ­ല­ധ­നം ഉ­ണ്ടാ­ക്കു­ന്ന­തി­ന്നു് ഉ­റ­പ്പാ­യി­ട്ടു ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത മാ­ത്ര­മേ ഉള്ളു. പി­ന്നെ, പ­ണ­മി­ട­പെ­ട്ട കാ­ര്യ­ത്തിൽ വേ­ണ്ട­ത്ത­ക്ക മുൻ­ക­രു­ത­ലു­കൾ ചെ­യ്തു ശീ­ലി­ക്കാ­ത്ത­വർ ഒ­ന്നി­ച്ചു ചേർ­ന്നു് ഒരു സം­ഘ­മാ­യി നി­ന്നു പ്ര­വർ­ത്തി­ക്കു­ന്ന അ­വ­സ­ര­ത്തിൽ അതിലെ ഓരോ അം­ഗ­ങ്ങ­ളും മ­ന­സ്സി­രു­ത്തി ശു­ഷ്കാ­ന്തി­യോ­ടു­കൂ­ടി­യി­രി­ക്കു­ന്ന­തി­ന്നു ക്ലി­പ്ത­മ­ല്ലാ­ത്ത ബാ­ദ്ധ്യ­ത മാ­ത്ര­മേ ഉള്ളൂ. പി­ന്നെ, പ­ണ­മി­ട­പെ­ട്ട കാ­ര്യ­ത്തിൽ വേ­ണ്ട­ത്ത­ക്ക മുൻ­ക­രു­ത­ലു­കൾ ചെ­യ്തു ശീ­ലി­ക്കാ­ത്ത­വർ ഒ­ന്നി­ച്ചു ചേർ­ന്നു് ഒരു സം­ഘ­മാ­യി നി­ന്നു പ്ര­വർ­ത്തി­ക്കു­ന്ന അ­വ­സ­ര­ത്തിൽ അതിലെ ഓരോ അം­ഗ­ങ്ങ­ളും മ­ന­സ്സി­രു­ത്തി ശു­ഷ്കാ­ന്തി­യോ­ടു­കൂ­ടി­യി­രി­ക്കു­ന്ന­തി­ന്നു ക്ലി­പ്ത­മ­ല്ലാ­ത്ത ബാ­ദ്ധ്യ­ത ആ­ദ്യ­കാ­ല­ങ്ങ­ളിൽ അ­ത്യാ­വ­ശ്യ­മാ­ണു് എന്നു ഴ്ഷൂൾ­സ് (Schulze) അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. ആ അ­വ­സ്ഥ­യിൽ ഓരോ അം­ഗ­ങ്ങ­ളും അ­വ­ര­വ­രു­ടേ­യും മ­റ്റു­ള്ള­വ­രു­ടേ­യും പ്ര­വൃ­ത്തി­ക­ളിൽ നിർ­ബ­ന്ധേ­ന അ­തി­യാ­യി­ട്ടു മ­ന­സ്സി­രു­ത്തേ­ണ്ട­താ­യി­ട്ടു വ­രു­ന്നു. ഇ­ങ്ങി­നെ കുറെ കാ­ല­ത്തെ പ­രി­ശീ­ല­നം­കൊ­ണ്ടു് എല്ലാ അം­ഗ­ങ്ങ­ളും ത­മ്മിൽ ത­മ്മിൽ ന­ല്ല­വ­ണ്ണം പ­രി­ച­യ­പ്പെ­ടു­ക­യും കൃ­ത്യ­ബോ­ധ­ത്തോ­ടു­കൂ­ടി­യും ക­ണി­ശ­മാ­യും പെ­രു­മാ­റു­വാൻ എ­ല്ലാ­വർ­ക്കും വ­ശ­മാ­വു­ക­യും ചെ­യ്താൽ പി­ന്നെ അ­വർ­ക്കു ത­ങ്ങ­ളു­ടെ ബാ­ദ്ധ്യ­ത­യെ വേ­ണ­മെ­ങ്കിൽ ക്ലി­പ്ത­പ്പെ­ടു­ത്താം.

മു­മ്പ­റ­ഞ്ഞ ഴ്ഷൂൾ­സ് എന്ന ജർ­മ്മൻ­കാ­ര­നും വേ­റെ­യും പല മ­ഹാ­ന്മാ­രും ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­ത­ന്നെ­യാ­ണു് പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­ക്കു് അധികം ഗു­ണ­ക­ര­മാ­യി­രി­ക്കു­ന്ന­തു് എ­ന്ന­ഭി­പ്രാ­യ­പ്പെ­ടു­ന്നു. സം­ഘ­ത്തിൽ പണം സൂ­ക്ഷി­പ്പി­ന്നി­ടു­വാൻ വി­ചാ­രി­ക്കു­ന്ന­വർ­ക്കു് അതു് അധികം വി­ശ്വാ­സ­ത്തെ ഉ­ണ്ടാ­ക്കു­മെ­ന്ന കാ­ര്യ­ത്തിൽ സം­ശ­യ­മി­ല്ല­ല്ലോ.

സം­ഘം­വ­ക പണം വാ­യ്പ­വാ­ങ്ങു­ന്ന­വ­ന്റെ ധ­ന­സ്ഥി­തി­യും സ്വ­ഭാ­വ­വും ന­ല്ല­വ­ണ്ണം പ­രി­ശോ­ധി­ച്ച­റി­ഞ്ഞ­തി­ന്റെ ശേഷമേ ഭ­ര­ണ­സം­ഘം അ­യാൾ­ക്കു കടം കൊ­ടു­ക്കു­വാൻ പാ­ടു­ള്ളു. കടം വാ­ങ്ങി­ക്കു­ന്ന പണം എ­ന്തൊ­രാ­വ­ശ്യ­ത്തി­ന്നാ­യി­ട്ടു വാ­ങ്ങി­ക്കു­ന്നു­വോ ആ ആ­വ­ശ്യ­ത്തി­ലേ­ക്കു­ത­ന്നെ­യാ­ണു് ചെ­ല­വു­ചെ­യ്യു­ന്ന­തു് എന്ന ബോ­ദ്ധ്യ­വും സം­ഘ­ത്തി­ന്നു­ണ്ടാ­ക­ണം.

ദ­രി­ദ്ര­നാ­യ ഒ­രു­വ­ന്റെ ക്ലി­പ്ത­മ­ല്ലാ­ത്ത ബാ­ദ്ധ്യ­ത­ക്കു എ­ത്ര­ത്തോ­ളം വി­ല­യു­ണ്ടു് എന്ന സംഗതി അ­നു­ഭ­വം­കൊ­ണ്ടേ അ­റി­ഞ്ഞു­കൂ­ടു. അ­വ­ന്റെ ഭൗ­തി­ക­സ്വ­ത്തു­ക്ക­ളെ സം­ബ­ന്ധി­ച്ചെ­ട­ത്തോ­ളം വി­ല­യൊ­ന്നു­മി­ല്ല എന്നു മി­സ്റ്റർ ‘വൂൾഫ’തന്നെ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. കൃ­ത്യ­ബോ­ധം, സ­ത്യ­നി­ഷ്ഠ, മ­ര്യാ­ദ, പ്ര­യ­ത്ന­ശീ­ലം മു­ത­ലാ­യ ഗു­ണ­ങ്ങ­ളാ­ണു് അ­ങ്ങി­നെ­യു­ള്ള ഒ­രു­വ­ന്റെ പ്ര­ധാ­ന­സ്വ­ത്താ­യി­ട്ടു സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തിൽ ഗ­ണി­ക്ക­പ്പെ­ടു­ന്ന­തു്. അ­തു­കൊ­ണ്ടാ­ണു് അ­നു­ഭ­വം­കൊ­ണ്ടു മാ­ത്ര­മേ അ­റി­ഞ്ഞു­കൂ­ടു എ­ന്നു­പ­റ­ഞ്ഞ­തു്.

ക്ലി­പ്ത­മ­ല്ലാ­ത്ത ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി­യ ഒരു സം­ഘ­ത്തിൽ ജ­ന്മി­ക­ളോ വേറെ പ­ണ­ക്കാ­രോ ചേർ­ന്നി­ട്ടു­ണ്ടെ­ങ്കിൽ അ­വ­രു­ടെ ബാ­ദ്ധ്യ­ത­ക്കു മാ­ത്ര­മേ വി­ല­യു­ള്ളു­വെ­ന്നു ‘വൂൾഫ്’ സ­മ്മ­തി­ക്കു­ന്നു. ഈ വാ­സ്ത­വ­മ­റി­ഞ്ഞു­കൊ­ണ്ടാ­ണു് ഫാദർ റൈ­ഫീ­സൻ ജ­ന്മി­യേ­യും സം­ഘ­ത്തിൽ ചേർ­ക്കു­വാൻ ശ്ര­മി­ച്ചി­രു­ന്ന­തു്. എ­ന്നാൽ സ്വ­ത്തു­ള്ള­വർ ആ വക ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളിൽ ചേ­രു­വാൻ മ­ടി­ച്ചി­രു­ന്നു. എ­ന്തെ­ന്നാൽ ഒരു സം­ഘ­ത്തി­ലേ­ക്കു പണം കടം കൊ­ടു­ത്തി­ട്ടു­ള്ള­വ­ന്നു സം­ഘാം­ഗ­ങ്ങ­ളിൽ ആ­രു­ടെ­യെ­ങ്കി­ലും ക­യ്യിൽ­നി­ന്നു സംഖ്യ വ­സൂ­ലാ­ക്കു­വാ­നു­ള്ള അ­ധി­കാ­ര­മു­ണ്ടു്. ആ­രിൽ­നി­ന്നു പണം വ­സൂ­ലാ­ക്ക­പ്പെ­ട്ടു­വോ ആ അം­ഗ­ത്തി­ന്നു പി­ന്നീ­ടു മ­റ്റം­ഗ­ങ്ങ­ളു­ടെ ക­യ്യിൽ­നി­ന്നും വ­സൂൽ­ചെ­യ്യു­വാ­നു­ള്ള ക­യ്യു­ണ്ടു എന്നു മാ­ത്രം. അ­ങ്ങി­നെ­യാ­കു­മ്പോൾ പ­ണ­ക്കാ­രാ­യ കൃ­ഷി­ക്കാർ സം­ഘ­ത്തിൽ ചേ­രു­വാൻ മ­ടി­ക്കു­മെ­ന്ന­തിൽ ആ­ശ്ച­ര്യ­മി­ല്ല­ല്ലോ. പ­രി­ഷ്കാ­രം തി­ക­ച്ചു­മു­ള്ള യൂ­റോ­പ്പു­രാ­ജ്യ­ങ്ങ­ളിൽ­ത­ന്നെ ആ കാ­ര്യ­ത്തിൽ ജ­ന­ങ്ങൾ ശ­ങ്കി­ക്കു­മ്പോൾ ഇ­ന്ത്യാ­രാ­ജ്യ­നി­വാ­സി­ക­ളു­ടെ കാ­ര്യം പ­റ­വാ­നു­ണ്ടോ.

ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി­യ സം­ഘ­ങ്ങ­ളാ­ണു് നാ­ട്ടു­പു­റ­ങ്ങ­ളി­ലു­ള്ള കൃ­ഷി­ക്കാർ­ക്കു് അധികം യോ­ജി­ക്കു­ന്ന­തും ഗു­ണ­ക­ര­മാ­യി­രി­ക്കു­ന്ന­തും എന്ന കാ­ര­ണ­ത്താൽ ക്ലി­പ്ത­മ­ല്ലാ­ത്ത ബാ­ദ്ധ്യ­ത­യിൽ ജ­ന­ങ്ങൾ­ക്കു വി­ശ്വാ­സ­മു­ണ്ടാ­കു­ന്ന­തി­ന്നും ക­ട­ക്കാർ­ക്കു വേ­ണ്ട­ത്ത­ക്ക ഉ­റ­പ്പു തോ­ന്നു­ന്ന­തി­ന്നും­വേ­ണ്ടി താഴെ പ­റ­യു­ന്ന സം­ഗ­തി­ക­ളിൽ നി­ഷ്കർ­ഷ ചെ­യ്യേ­ണ്ട­താ­കു­ന്നു:

  1. അം­ഗ­ങ്ങ­ളെ ന­ല്ല­വ­ണ്ണം പ­രി­ശോ­ധി­ച്ച­തി­ന്റെ ശേഷം മാ­ത്ര­മേ തി­ര­ഞ്ഞെ­ടു­ക്കാ­വു. പു­തി­യ­താ­യി ചേ­രു­ന്ന ഒരംഗം എ­ല്ലാ­വ­രെ­പ്പോ­ലെ­ത­ന്നെ സം­ഘ­ബാ­ദ്ധ്യ­ത­ക­ളെ വ­ഹി­പ്പാൻ ത­യ്യാ­റാ­ണു് എന്നു ബാ­ക്കി എല്ലാ അം­ഗ­ങ്ങൾ­ക്കും ബോ­ദ്ധ്യ­പ്പെ­ട­ണം എന്നു സാരം.
  2. ഒരു പുതിയ അം­ഗ­ത്തി­ന്റെ പ്ര­വേ­ശ­ദി­വ­സം സം­ഘ­ബാ­ദ്ധ്യ­ത­കൾ ഏതു സ്ഥി­തി­യി­ലി­രി­ക്കു­ന്നു­വോ ആ സ്ഥി­തി­യിൽ അവയെ താൻ പ­ങ്കു­കൊ­ള്ളു­വാ­നൊ­രു­ക്ക­മാ­ണു് എന്നു അയാൾ സഭ മു­മ്പാ­കെ സ­മ്മ­തി­ച്ച­തി­ന്റെ ശേഷമേ അയാളെ ഒരു മെ­മ്പ­റാ­യി­ട്ടു സ്വീ­ക­രി­ക്കു­വാൻ പാ­ടു­ള്ളു.
  3. ത­ങ്ങൾ­ക്കു സ­മ്മ­ത­മ­ല്ലാ­ത്ത വി­ധ­ത്തി­ലു­ള്ള ബാ­ദ്ധ്യ­ത­യിൽ സം­ഘ­ത്തെ പെ­ടു­ത്തു­ന്നു­വെ­ന്നു തോ­ന്നി­യാൽ സം­ഘാം­ഗ­ങ്ങൾ­ക്കു സം­ഘ­ത്തിൽ­നി­ന്നൊ­ഴി­യു­വാൻ അ­നു­വാ­ദം കൊ­ടു­ക്കേ­ണ്ട­താ­കു­ന്നു.
  4. ഒ­ഴി­ഞ്ഞു­പോ­കു­ന്ന അം­ഗ­ങ്ങ­ളു­ടെ ബാ­ദ്ധ്യ­ത ഒരു നി­യ­ത­കാ­ലം­വ­രെ നി­ല­നിൽ­ക്കു­ന്ന­താ­ണു് എന്ന നി­ശ്ച­യ­മു­ണ്ടാ­യി­രി­ക്ക­ണം.
  5. സം­ഘാം­ഗ­ങ്ങ­ളു­ടെ ഓ­ഹ­രി­കൾ സം­ഘ­ത്തി­ന്റെ അ­നു­വാ­ദ­ത്തോ­ടു­കൂ­ടി മ­റു­പേ­രി­ലാ­ക്കു­വാൻ അ­നു­വ­ദി­ക്ക­ണം.
  6. ബാ­ദ്ധ്യ­ത­യ്ക്കു യാ­തൊ­രു വി­ല­യു­മി­ല്ലാ­ത്ത­വ­നെ സം­ഘ­ത്തിൽ­നി­ന്നു ബ­ഹി­ഷ്ക­രി­ക്കേ­ണ്ടാ­കു­ന്നു.
  7. മെ­മ്പർ­മാ­രു­ടെ ലി­സ്റ്റു് എ­ന്ന­തും ബാ­ദ്ധ്യ­ത­പ്പെ­ട്ട­വ­രു­ടെ ലി­സ്റ്റു് എ­ന്ന­തും ഒ­ന്നു­ത­ന്നെ­യാ­ക­യാൽ എല്ലാ മെ­മ്പർ­മാ­രേ­യും പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ശ­രി­യാ­യ ഒരു ലി­സ്റ്റു് വെ­ക്കേ­ണ്ട­താ­കു­ന്നു. ഒരു മെ­മ്പർ ഒ­ഴി­ഞ്ഞു­പോ­യാൽ പോയ തി­യ്യ­തി­യും ശ­രി­യാ­യി­ട്ടു ചേർ­ത്തു­വെ­ക്ക­ണം. എ­ന്തെ­ന്നാൽ അന്നു മു­തൽ­ക്കാ­ണു് ഒരു നി­ശ്ചി­ത­കാ­ലം­വ­രെ അ­യാ­ളു­ടെ ബാ­ദ്ധ്യ­ത നി­ല­നിൽ­ക്കു­ക.
  8. ക­ണ­ക്കു­കൾ ബഹു കൃ­ത്യ­മാ­യി­ട്ടു വെ­ക്ക­ണം. വെ­ടി­പ്പാ­യി­ട്ടു പ­രി­ശോ­ധി­ക്കു­ക­യും വേണം. ബാ­ദ്ധ്യ­ത എ­ത്ര­ത്തോ­ള­മാ­ണു­ള്ള­തു് എന്ന സംഗതി എ­പ്പോ­ഴും വ്യ­ക്ത­മാ­യി­ട്ടി­രി­ക്ക­ണം. ക­ണ­ക്കു­കൾ പ­രി­ശോ­ധി­പ്പാ­നു­ള്ള അ­വ­കാ­ശം എല്ലാ മെ­മ്പർ­മാർ­ക്കു­മു­ണ്ടാ­യി­രി­ക്കു­ക­യും വേണം.
  9. നി­യ­മ­ത്തിൽ ഭേ­ദ­ഗ­തി ചെ­യ്യ­ണ­മെ­ങ്കിൽ ഭൂ­രി­പ­ക്ഷം മെ­മ്പർ­മാർ അ­ഭി­പ്രാ­യ­പ്പെ­ടേ­ണ്ട­താ­കു­ന്നു.
  10. ഒരു സംഘം എ­ത്ര­ത്തോ­ളം ബാ­ദ്ധ്യ­ത വ­ഹി­പ്പാ­നൊ­രു­ക്ക­മു­ണ്ടു് എന്ന സംഗതി പൊ­തു­യോ­ഗ­ത്തിൽ­വെ­ച്ചു തീർ­ച്ച­പ്പെ­ടു­ത്തേ­ണ്ട­താ­കു­ന്നു.
  11. സം­ഘ­സ്വ­ത്തു് ഏ­തു­വി­ധ­മാ­ണു് വി­നി­യോ­ഗി­ക്കേ­ണ്ട­തു് എന്നു തീർ­ച്ച­യാ­ക്കു­വാൻ അം­ഗ­ങ്ങൾ­ക്കു പൂർ­ണ്ണ­സ്വാ­ത­ന്ത്ര്യ­മു­ണ്ടു്.
  12. ബാ­ദ്ധ്യ­ത­യ്ക്കു താ­ങ്ങ­ലാ­യി­ട്ടൊ­രു ക­രു­തൽ­ധ­നം ശേ­ഖ­രി­ക്കേ­ണ്ട­താ­കു­ന്നു.
  13. ക­രു­തൽ­ധ­ന­ത്തി­ലേ­ക്കു് അധികം സംഖ്യ നീ­ക്കി­വെ­യ്ക്കു­വാൻ­വേ­ണ്ടി ക­ഴി­യു­ന്ന­തും ചു­രു­ങ്ങി­യ ഡി­വി­ഡ­ണ്ടു­മാ­ത്ര­മേ കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്ന വ്യ­വ­സ്ഥ ന­ന്നാ­യി­രി­ക്കും.
  14. ക­ണ­ക്കു­കൾ പ­രി­ശോ­ധി­ക്കു­ന്ന­തി­ന്നും പി­ന്നീ­ടു് എ­പ്പോ­ഴെ­ങ്കി­ലും വേ­ണ്ടി­വ­ന്നാൽ സംഘം ഉ­ട­ച്ചു­ക­ള­യു­ന്ന­തി­ന്നും ത­ങ്ങ­ളു­ടെ ബാ­ദ്ധ്യ­ത­ക­ളെ ഒ­ഴി­വാ­ക്കു­ന്ന­തി­ന്നും അം­ഗ­ങ്ങൾ­ക്കു സ്വാ­ത­ന്ത്ര്യ­മു­ണ്ടാ­യി­രി­ക്ക­ണം.

ബാ­ദ്ധ്യ­ത ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത­താ­ണെ­ങ്കിൽ സം­ഘാം­ഗ­ങ്ങൾ എ­ല്ലാ­വ­രും ത­മ്മിൽ ത­മ്മിൽ ന­ല്ല­വ­ണ്ണം അ­റി­യു­ന്ന­വ­രാ­യി­രി­ക്ക­ണം. അതു സാ­ദ്ധ്യ­മാ­ക­ണ­മെ­ങ്കിൽ ഒരു ചു­രു­ങ്ങി­യ പ്ര­ദേ­ശ­ത്തി­ന്നു­ള്ളിൽ­നി­ന്നു മാ­ത്ര­മേ സം­ഘാം­ഗ­ങ്ങ­ളെ തി­ര­ഞ്ഞെ­ടു­ക്കു­വാൻ പാ­ടു­ള്ളു. ബാ­ദ്ധ്യ­ത ക്ലി­പ്ത­പ്പെ­ടു­ത്തി­യ­താ­ണെ­ങ്കിൽ അം­ഗ­ങ്ങൾ പ­ര­സ്പ­രം അ­റി­ഞ്ഞേ കഴിയൂ എ­ന്നി­ല്ല. അ­ക­ലം­ദി­ക്കു­ക­ളി­ലു­ള്ള­വ­രേ­യും സം­ഘ­ത്തിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേർ­ക്കാം. സം­ഘ­വ്യാ­പാ­ര­ങ്ങ­ളെ കുറെ അധികം വ­ലി­പ്പ­ത്തി­ലും കേ­മ­മാ­യി­ട്ടും ന­ട­ത്തു­ക­യും ചെ­യ്യാം. പക്ഷേ, സം­ഘ­ങ്ങൾ ആ വി­ധ­ത്തിൽ ന­ട­ത്ത­പ്പെ­ടു­മ്പോൾ സ­ഹ­കാ­രി­ത എന്ന ത­ത്വ­ത്തി­ന്റെ സാരം വി­സ്മ­രി­ക്ക­പ്പെ­ടു­ന്നു. സ്വാർ­ത്ഥ­ര­ഹി­ത­മാ­യി­ട്ടു­ള്ള ഒരു ഭാവം ആ അ­വ­സ്ഥ­യിൽ തീരെ ഇ­ല്ലാ­താ­കു­ന്നു. കൂ­ട്ടി­ക്കെ­ട്ടു ധ­ന­സ­മ്പാ­ദ­നാർ­ത്ഥം മാ­ത്ര­മാ­യി­ട്ടു ക­ലാ­ശി­ക്കു­ക­യും ചെ­യ്യു­ന്നു.

ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യ്ക്കു വ­രാ­വു­ന്ന ദോ­ഷ­ങ്ങൾ­ക്കു പ്ര­തി­വി­ധി­യാ­യി പല സം­ഗ­തി­ക­ളും മു­മ്പു പ­റ­ഞ്ഞി­ട്ടു­ള്ള­വ­യ്ക്കു പുറമെ താഴെ പ­റ­യു­ന്ന ര­ക്ഷ­കൾ­കൂ­ടി ചെ­യ്തു­വെ­ച്ചി­ട്ടു­ണ്ടു്:

  1. ധ­ന­വർ­ദ്ധ­ക­മാ­യ എ­ന്തെ­ങ്കി­ലും ഒരു വ്യ­വ­സാ­യ­ത്തി­ന്നു മാ­ത്ര­മേ ഒരു ക­ടം­വാ­യ്പ­സം­ഘ­ത്തിൽ­നി­ന്നു പണം കടം കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്ന വെ­പ്പു്.
  2. നി­യ­ത­സ­മ­യ­ത്തു ക­ണി­ശ­മാ­യി പണം തി­രി­യെ അ­ട­യ്ക്കു­മെ­ന്ന നി­ശ്ച­യ­ത്തി­ന്മേ­ലും തക്ക ജാ­മ്യ­ത്തി­ന്മേ­ലും മാ­ത്ര­മേ കടം കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്ന നി­ശ്ച­യം.
  3. കൊ­ടു­ത്ത പണം ഉ­ദ്ദി­ഷ്ട­കാ­ര്യ­ത്തി­ന്നു­ത­ന്നെ­യാ­ണു് ചെ­ല­വു­ചെ­യ്യു­ന്ന­തെ­ന്ന­റി­യു­ന്ന­തി­ന്നു ഭ­ര­ണ­സം­ഘ­ത്തി­ന്റെ ഒരു മേൽ­നോ­ട്ടം. അ­പ്ര­കാ­ര­മ­ല്ലെ­ന്നു­ക­ണ്ടാൽ പണം ഉടനെ തി­രി­യെ ആ­വ­ശ്യ­പ്പെ­ടു­വാ­നു­ള്ള അ­ധി­കാ­രം.
  4. സംഘം പൊ­ളി­യു­ന്ന­താ­യാൽ­കൂ­ടി വി­ഭ­ജി­ക്ക­ത്ത­ക്ക­ത­ല്ലാ­ത്ത ഒരു ക­രു­തൽ­ധ­നം നിർ­ബ­ന്ധ­മാ­യി­ട്ടു­ത­ന്നെ സം­ഗ്ര­ഹി­ക്ക­പ്പെ­ടു­ക എന്ന നി­ശ്ച­യം.

ഈ വിധം മുൻ­ക­രു­ത­ലു­ക­ളോ­ടു­കൂ­ടി പ്ര­വൃ­ത്തി ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കെ ഒരു സം­ഘ­ത്തി­ന്നു ദൈ­വ­ഗ­ത്യാ ന­ഷ്ട­മാ­ണു വ­ന്ന­തെ­ങ്കിൽ—സം­ഘം­മു­ഖാ­ന്ത­രം വാ­ങ്ങി­ച്ച ക­ട­ങ്ങൾ വീ­ട്ടു­വാൻ സം­ഘ­ത്തി­ന്നു വക പോ­രാ­തെ­യാ­ണു് വ­ന്ന­തെ­ങ്കിൽ—ഒ­ന്നാ­മ­താ­യി­ട്ടു കടം വാ­ങ്ങി­ച്ച അം­ഗ­ങ്ങൾ­ക്കും ര­ണ്ടാ­മ­താ­യി­ട്ടു ജാ­മ്യ­ക്കാർ­ക്കും മൂ­ന്നാ­മ­താ­യി­ട്ടു കരുതൽ ധ­ന­ത്തി­ന്മേ­ലും നാ­ലാ­മ­താ­യി­ട്ടു ഓ­ഹ­രി­സം­ഖ്യ­മേ­ലും അ­ഞ്ചാ­മ­താ­യി­ട്ടു അം­ഗ­ങ്ങ­ളു­ടെ ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­മേ­ലും ഒ­ടു­ക്കം­മാ­ത്രം സം­ഘ­ത്തി­ലേ­ക്കു പണം കടം കൊ­ടു­ത്ത ആൾ­ക്കും നഷ്ടം കൊ­ള്ളേ­ണ്ട­താ­യി­ട്ടു വരും. എ­ന്നാൽ കി­ഴു­ക്ക­ട­ത്തെ പല ദി­ക്കി­ലേ­യും അ­നു­ഭ­വം­കൊ­ണ്ടു കടം കൊ­ടു­ത്ത­വ­ന്റെ പ­ണ­ത്തി­ന്നു ഒരു വി­ധ­ത്തി­ലും പോ­ക്കി­ല്ലെ­ന്നു­ത­ന്നെ ക­ണ്ടി­രി­ക്കു­ന്നു.

[H. Calvert]

സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തിൽ ക്ലി­പ്ത­ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി­യ സം­ഘ­ങ്ങൾ­ക്കു­ള്ള ദോ­ഷ­ങ്ങ­ളെ­പ്പ­റ്റി മി­സ്റ്റർ എം. എൽ. ഡാർ­ലി­ങ്ങ് പ­റ­യു­ന്ന­തി­നെ താഴെ ചേർ­ക്കു­ന്നു:

images/Malcolm_Lyall_Darling.jpg
എം. എൽ. ഡാർ­ലി­ങ്ങ്

“റൈ­ഫീ­സൻ­സ­മ്പ്ര­ദാ­യ­ത്തി­ന്റെ അ­ടി­സ്ഥാ­നം ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത­യാ­കു­ന്നു. ജർ­മ്മ­നി­യിൽ സ­ഹ­ക­ര­ണ­വി­ല്ലേ­ജ് ബാ­ങ്കു­കൾ സ്ഥാ­പി­ക്ക­പ്പെ­ട്ട­യി­ട­ങ്ങ­ളി­ലെ­ല്ലാം ഈ സ­മ്പ്ര­ദാ­യ­ത്തെ­യാ­ണു് അ­നു­വർ­ത്തി­ച്ചി­ട്ടു­ള്ള­തു്. എ­ന്നാൽ ചില വി­ല്ലേ­ജു­ക­ളിൽ ക്ലി­പ്ത­ബാ­ദ്ധ്യ­ത­യു­ള്ള സം­ഘ­ങ്ങ­ളു­മു­ണ്ടു്. ആ വക പ്ര­ദേ­ശ­ങ്ങ­ളിൽ ജ­ന്മി­ക­ളും­കൂ­ടി മെ­മ്പർ­മാ­രാ­യി­ട്ടു ചേർ­ന്നി­ട്ടു­ണ്ടു് എ­ന്ന­താ­ണു് അ­തി­ന്നു­ള്ള മു­ഖ്യ­കാ­ര­ണം. ജ­ന്മി­ക്കു ക്ലി­പ്ത­മി­ല്ലാ­ത്ത ബാ­ദ്ധ്യ­ത ഇ­ഷ്ട­മി­ല്ല. എ­ന്തെ­ന്നാൽ തന്റെ സകല സ്വ­ത്തും പ­ണ­യ­പ്പെ­ടു­ത്തു­ക എന്ന കാ­ര്യ­ത്തിൽ ജ­ന്മി­ക്ക­ത്ര സ­മ്മ­ത­മി­ല്ല. കു­ടി­യാ­നാ­യി­ട്ടു­ള്ളു­വെ­ന്നും ക്ലി­പ്ത­പ്പെ­ടു­ത്താ­ത്ത ബാ­ദ്ധ്യ­ത സ­മ്മ­ത­മു­ള്ള­താ­യി­ട്ടു കാ­ണു­ന്നി­ല്ല. ഒന്നോ രണ്ടോ ജ­ന്മി­ക­ളു­ടെ ഉ­ദാ­സീ­ന­ത­നി­മി­ത്തം ത­നി­ക്കു­ള്ള­തു മു­ഴു­വൻ പോ­യെ­ങ്കി­ലോ എന്ന ഭ­യ­മാ­ണു് അ­തി­ന്നു­ള്ള കാരണം. അ­തി­നാൽ ജ­ന്മി­യും കു­ടി­യാ­നും സം­ഘ­ത്തിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേ­രു­ന്ന­താ­ണെ­ങ്കിൽ ക്ലി­പ്ത­ബാ­ദ്ധ്യ­ത ആ­വ­ശ്യ­മാ­യി­രി­ക്കും. വാ­സ്ത­വ­ത്തിൽ രണ്ടു ബാ­ദ്ധ്യ­ത­കൾ­ക്കും ത­മ്മിൽ അ­നു­ഭ­വ­ത്തിൽ വലിയ വ്യ­ത്യാ­സ­മൊ­ന്നു­മി­ല്ല എ­ന്നാ­ണു് സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­വി­ഷ­യ­ത്തിൽ വി­ദ­ഗ്ദ്ധ­നാ­യ ഡാ­ക്ടർ റാബി എ­ന്നാ­ളു­ടെ അ­ഭി­പ്രാ­യം. ജർ­മ്മ­നി­യിൽ “പോ­മ­റേ­നി­യാ” എ­ന്നും “സാ­ക്സ­നി” എ­ന്നും പേരായ രണ്ടു ജി­ല്ല­ക­ളി­ലാ­ണു് ക്ലി­പ്ത­ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി­യ സം­ഘ­ങ്ങൾ­ക്കു് അധികം പ്ര­ചാ­രം. അ­വി­ട­ങ്ങ­ളിൽ അവ വെ­ടി­പ്പാ­യി­ട്ടു ന­ട­ത്ത­പ്പെ­ടു­ന്നു­മു­ണ്ടു്. എ­ന്നാ­ലും ക്ലി­പ്ത­മി­ല്ലാ­ത്ത ബാ­ദ്ധ്യ­ത­യാ­ണു് പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശ­ത്തി­ന്ന­ധി­കം യോ­ജി­ക്കു­ന്ന­തു് എ­ന്നാ­ണു് ആ കാ­ര്യ­ത്തിൽ ഏർ­പ്പെ­ട്ടു പ­രി­ച­യ­മു­ള്ള അ­ധി­കം­പേ­രു­ടേ­യും അ­ഭി­പ്രാ­യം. എ­ന്തെ­ന്നാൽ, ക്ലി­പ്ത­ബാ­ദ്ധ്യ­ത എന്നു വ­രു­മ്പോൾ സം­ഘ­ത്തി­ലം­ഗ­ങ്ങ­ളാ­യി­ട്ടു ദൂ­ര­സ്ഥ­ന്മാ­രേ­യും­കൂ­ടി ചേർ­ക്കു­വാ­നു­ള്ള വാ­സ­ന­യു­ണ്ടാ­കു­ന്നു. അ­പ്പോൾ ഭ­ര­ണാ­ധി­കാ­രി­കൾ­ക്കു ജോലി വർ­ദ്ധി­ക്കു­ന്നു. ജോലി വർ­ദ്ധി­ക്കു­മ്പോൾ ശ­മ്പ­ള­ക്കാ­രെ നി­യ­മി­ക്കു­ക എ­ന്നാ­കും. മെ­മ്പർ­മാർ അ­ക­ല­ത്തു­കാ­രാ­കു­മ്പോൾ സാ­ധാ­ര­ണ പൊ­തു­യോ­ഗ­ത്തി­ന്നു കോ­റം­തി­ക­യു­വാൻ­പോ­ലും പ്ര­യാ­സ­മാ­യി­ട്ടു­തീ­രും. അ­തി­ന്നു പുറമെ, ജ­ന്മി­ക്കു കു­ടി­യാ­നോ­ളം­ത­ന്നെ സം­ഘം­കൊ­ണ്ടു­ള്ളാ­വ­ശ്യ­മി­ല്ലാ­ത്ത­തി­നാൽ അ­യാൾ­ക്കു സം­ഘ­കാ­ര്യ­ങ്ങ­ളിൽ താ­ല്പ­ര്യ­വും കു­റ­യും. ആ­ക­പ്പാ­ടെ സം­ഘാം­ഗ­ങ്ങ­ളു­ടെ ധാർ­മ്മി­ക­മാ­യി­ട്ടു­ള്ള കാ­ര്യ­ങ്ങ­ളി­ലേ­ക്കാൾ ധ­നാ­ഭി­വൃ­ദ്ധി­ക്കു വേണ്ട കാ­ര്യ­ങ്ങ­ളി­ലാ­യി­രി­ക്കും പ്രാ­യേ­ണ അധികം ശ്ര­ദ്ധ വെ­യ്ക്കു­ക. അതു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശ­ത്തി­ന്നു തീരെ വി­രോ­ധ­മാ­കു­ന്നു.”

[M. L. Darling]

ഇ­ന്ത്യ­യിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ അ­വ­യു­ടെ ഉ­ത്ഭ­വം
1904-ലെ പ­ത്താം ആൿ­റ്റു്

1904-​മാണ്ടിന്നു മു­മ്പു് ഇ­ന്ത്യ­യിൽ ക­മ്പ­നി ആൿ­റ്റു് എന്ന നി­യ­മ­മ­നു­സ­രി­ച്ച­ല്ലാ­തെ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളെ സ്വ­ത­ന്ത്ര­മാ­യി സ്ഥാ­പി­ക്കു­ന്ന­തി­ന്നു നി­യ­മ­മു­ണ്ടാ­യി­രു­ന്നി­ല്ല. ക­ച്ച­വ­ട­ക്ക­മ്പ­നി­കൾ­ക്കു­ള്ള­തു­പോ­ലെ­യു­ള്ള വി­ല­യും നി­ല­യും അ­വ­കാ­ശ­ങ്ങ­ളും അ­വ­യ്ക്കു­ണ്ടാ­യി­രു­ന്ന­തു­മി­ല്ല. അ­തി­ന്നും­പു­റ­മേ, റ­ജി­സ്ട്രു­ചെ­യ്യാ­ത്ത ഒരു സം­ഘ­ത്തി­ന്റെ നി­യ­മ­ങ്ങൾ സം­ഘാം­ഗ­ങ്ങൾ­ക്കു് അ­ത്ര­ത­ന്നെ ബാ­ധ­ക­മ­ല്ലാ­ത്ത­തു­കൊ­ണ്ടു നി­യ­മാ­നു­സ­ര­ണം ന­ട­ക്കു­വാൻ അം­ഗ­ങ്ങ­ളെ ശാ­സി­പ്പാ­നു­ള്ള ക­യ്യും പോ­രാ­യി­രു­ന്നു. അ­ത്ര­യു­മ­ല്ല, ക­മ്പ­നി ആൿ­റ്റു­പ്ര­കാ­രം റ­ജി­സ്റ്റ്ര് ചെ­യ്യാ­തെ പ­ത്തു­പേർ കൂ­ടി­ച്ചേർ­ന്നു ക­മ്പ­നി­യാ­യി ഒരു ബാ­ങ്കു­വ്യാ­പാ­രം ന­ട­ത്തു­ക എ­ന്ന­തു നി­യ­മ­വി­രോ­ധ­മാ­ക­യാൽ റ­ജി­സ്ട്ര് ചെ­യ്യാ­തെ­ക­ണ്ടു­ള്ള സം­ഘ­ങ്ങ­ളെ സ്ഥാ­പി­ക്കു­ന്ന കാ­ര്യ­വും ആ­ലോ­ചി­പ്പാൻ­ത­ന്നെ വ­യ്യാ­യി­രു­ന്നു. അ­തി­നാൽ യൂ­റോ­പ്പു­രാ­ജ്യ­ത്തു കുറെ കാ­ല­മാ­യി­ട്ടു ന­ട­പ്പിൽ വ­ന്നി­രി­ക്കു­ന്ന പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­പോ­ലെ­യു­ള്ള സം­ഘ­ങ്ങൾ ഇ­ന്ത്യ­യി­ലും ന­ട­പ്പാ­ക്കു­വാൻ ത­ര­മു­ണ്ടോ എ­ന്നാ­ലോ­ചി­ച്ചു റി­പ്പോർ­ട്ടു­ചെ­യ്യു­വാൻ ഇ­ന്ത്യാ­ഗ­വർ­മ്മേ­ണ്ടു “സർ എ­ഡ്വർ­ഡ് ല” എ­ന്നാ­ളു­ടെ അ­ദ്ധ്യ­ക്ഷ­ത­യിൽ ഒരു ക­മ്മി­റ്റി നി­യ­മി­ച്ചു. ആ ക­മ്മ­റ്റി­യു­ടെ ശി­പാർ­ശി­പ്ര­കാ­ര­മാ­ണു് ഇ­ന്ത്യാ­ഗ­വർ­മ്മേ­ണ്ടു് 1904-ലെ 10-ാം ആൿ­റ്റു് എന്ന നിയമം പാ­സ്സാ­ക്കി­യ­തു്.

സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ സാ­ധാ­ര­ണ ക­മ്പ­നി­നി­യ­മ­പ്ര­കാ­ര­മു­ള്ള ക­മ്പ­നി­കൾ­ത­ന്നെ­യാ­ണു് എ­ന്നോർ­ക്കേ­ണ്ട­താ­കു­ന്നു. എ­ങ്കി­ലും അവ ക­മ്പ­നി ആൿ­റ്റിൽ പെ­ടു­ന്നി­ല്ല. എ­ന്തെ­ന്നാൽ ആവക സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശം അ­വ­യ്ക്കോ അവയിൽ പെട്ട അം­ഗ­ങ്ങൾ­ക്കോ ലാഭം നേടുക എ­ന്ന­ത­ല്ല. ഇ­ന്ത്യ­യിൽ സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ സ്ഥാ­പ­ന­ത്തി­ന്നു നി­യ­മ­സം­ബ­ന്ധ­മാ­യി വേ­ണ്ട­വി­ധ­ത്തി­ലു­ള്ള അ­ടി­സ്ഥാ­നം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്നാ­ണു് 1904-ലെ ആൿ­റ്റു് പാ­സ്സാ­ക്കീ­ട്ടു­ള്ള­തു് എ­ന്നു് ഇ­ന്ത്യാ­ഗ­വർ­മ്മെ­ണ്ടു് പ­റ­യു­ന്നു­ണ്ടു്.[8] ക­മ്പ­നി ആൿ­റ്റു­പ്ര­കാ­ര­മു­ള്ള പല ച­ട­ങ്ങു­ക­ളും കൂ­ടാ­തെ­ത­ന്നെ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­ക്കു നി­യ­മാ­നു­സ­ര­ണം ഒരു സ്ഥാ­നം ക­ല്പി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി­യാ­ണു് അ­തി­ലേ­യ്ക്കു പ്ര­ത്യേ­കം നി­യ­മ­മു­ണ്ടാ­ക്കീ­ട്ടു­ള്ള­തു്.

1912-ലെ 2-ാം ആൿ­റ്റു്

ഈ നിയമം പാ­സ്സാ­ക്കീ­ട്ട­ധി­കം താ­മ­സം­കൂ­ടാ­തെ­ത­ന്നെ ഇ­ന്ത്യ­യി­ലു­ള്ള എല്ലാ സം­സ്ഥാ­ന­ങ്ങ­ളി­ലും വളരെ സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ടു. പ്ര­സ്തു­ത നി­യ­മ­മ­നു­സ­രി­ച്ചു സം­ഘ­ങ്ങൾ ന­ട­ത്തി­ത്തു­ട­ങ്ങി­യ­പ്പോൾ പല ന്യൂ­ന­ത­ക­ളും അ­തി­ലു­ള്ള­താ­യി­ട്ടു കണ്ടു. അ­തി­നാൽ 1904-ലെ ആൿ­റ്റു കു­റെ­ക്കൂ­ടി പ­രി­ഷ്ക­രി­ച്ചു 1912-ലെ 2-ാം ആൿ­റ്റു് എന്നു പേ­രോ­ടു­കൂ­ടി­യ ഒരു നിയമം പാ­സ്സാ­ക്കി. അ­താ­ണി­പ്പോൾ പ്ര­ബ­ല­പ്പെ­ട്ടി­രി­ക്കു­ന്ന­തു്.

മ­ക്ല­ഗൻ ക­മ്മ­റ്റി റി­പ്പോർ­ട്ടു്

അ­തി­ന്റെ ശേഷം ഈ ഏർ­പ്പാ­ടു ജ­ന­ങ്ങ­ളു­ടെ ഇടയിൽ എ­ത്ര­ത്തോ­ളം പ്ര­ച­രി­ച്ചി­ട്ടു­ണ്ടു് എ­ന്നും മേലിൽ ഏ­തെ­ല്ലാം­വി­ധ­ത്തിൽ അ­തി­ന്നു് അ­ഭി­വൃ­ദ്ധി­യു­ണ്ടാ­ക്കു­വാൻ ക­ഴി­യു­മെ­ന്നും മ­റ്റു­മു­ള്ള സം­ഗ­തി­ക­ളെ പ­രി­ശോ­ധി­ച്ച­റി­ഞ്ഞു റി­പ്പോർ­ട്ടു­ചെ­യ്വാ­നാ­യി 1915-ൽ ഇ­ന്ത്യാ­ഗ­വർ­മ്മേ­ണ്ടു് ‘സർ ആൽ­ഫ്ര­ഡ് മ­ക്ല­ഗൻ’ എ­ന്നാ­ളു­ടെ അ­ദ്ധ്യ­ക്ഷ­ത­യിൽ ര­ണ്ടാ­മ­തൊ­രു ക­മ്മ­റ്റി നി­യ­മി­ച്ചു. ആ ക­മ്മ­റ്റി എല്ലാ സം­സ്ഥാ­ന­ങ്ങ­ളി­ലു­മു­ള്ള സ­ക­ല­സം­ഘ­ങ്ങ­ളേ­യും കൂ­ല­ങ്ക­ഷ­മാ­യി പ­രി­ശോ­ധി­ച്ച­തി­ന്റെ ശേഷം അ­വ­യു­ടെ ന­ട­ത്തി­പ്പി­ലു­ള്ള പല ന്യൂ­ന­ത­ക­ളേ­യും ചൂ­ണ്ടി­ക്കാ­ണി­ക്കു­ക­യും അവയെ പ­രി­ഹ­രി­പ്പാ­നു­ള്ള മാർ­ഗ്ഗ­ങ്ങ­ളേ­യും സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്റെ പ്ര­ചാ­ര­ത്തി­ന്നും അ­ഭി­വൃ­ദ്ധി­ക്കും വേ­ണ്ടു­ന്ന വ­ഴി­ക­ളേ­യും ശി­പാർ­ശി­ചെ­യ്യു­ക­യും ചെ­യ്തു­കൊ­ണ്ടു് അ­തി­വി­സ്താ­ര­മാ­യ ഒരു റി­പ്പോർ­ട്ടു ത­യ്യാ­റാ­ക്കി.

മ­ക്ല­ഗൻ ക­മ്മ­റ്റി ശി­പാർ­ശി­ചെ­യ്ത സം­ഗ­തി­കൾ

1094-ലെ ആ­ക്റ്റു പാ­സ്സാ­ക്കി­യ­തി­ന്റെ ശേഷം ഇ­ന്ത്യ­യിൽ പല ദി­ക്കു­ക­ളി­ലും സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ട്ടു. മി­ക്ക­തും മു­ഖ്യ­മാ­യി­ട്ടു കൃ­ഷി­ക്കാർ­ക്കു ചു­രു­ങ്ങി­യ പ­ലി­ശ­യ്ക്കു പണം ക­ടം­കൊ­ടു­ക്കു­ന്ന­തി­ന്നു­ള്ള­വ മാ­ത്ര­മാ­യി­രു­ന്നു. സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്റെ വ്യാ­പ്തി അ­ത്ര­മാ­ത്രം­കൊ­ണ്ടു മ­തി­യാ­ക­യി­ല്ലെ­ന്നും വേ­റെ­യും പ­ല­ത­ര­ത്തി­ലു­മു­ള്ള സം­ഘ­ങ്ങൾ സ്ഥാ­പി­ക്കേ­ണ്ട­താ­ണെ­ന്നും കാ­ണു­ക­യാൽ മു­മ്പ­റ­ഞ്ഞ മാ­ക്ല­ഗൻ­ക­മ്മ­റ്റി താഴെ പ­റ­യു­ന്ന­വി­ധം ശി­പാർ­ശി­ചെ­യ്തു:

  1. ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ­ക്കു പുറമേ വേ­റേ­യും പലതരം സം­ഘ­ങ്ങൾ­ക്കു പണം ആ­വ­ശ്യം­പോ­ലെ സ­ഹാ­യി­ച്ചു­കൊ­ടു­ക്കു­ന്ന­തി­ന്നു സെൻ­ട്രൽ ബാ­ങ്കു­കൾ സ്ഥാ­പി­ക്കു­ക. അ­വ­യി­ലെ അം­ഗ­ങ്ങ­ളിൽ­നി­ന്നും പണം കെ­ട്ടി­യി­രി­പ്പു­ള്ള­വ­രു­ടെ ക­യ്യിൽ­നി­ന്നും പണം സൂ­ക്ഷി­പ്പി­ന്നു വാ­ങ്ങി­യും (deposits) മ­റ്റു­വി­ധ­ത്തി­ലും ആ ബാ­ങ്കു­ക­ളിൽ മൂ­ല­ധ­ന­മു­ണ്ടാ­ക്കു­ക.
  2. കൃ­ഷി­ക്കാർ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ന്ന സാ­ധ­ന­ങ്ങ­ളെ തക്ക വി­ല­യ്ക്കു കൊ­ടു­പ്പി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി വി­ല്പ­ന­സം­ഘ­ങ്ങൾ ഏർ­പ്പെ­ടു­ത്തു­ക. (ഗ­വർ­മ്മേ­ണ്ടു നി­കു­തി കൊ­ടു­ക്കു­ന്ന­തി­ന്നും മ­റ്റു­മാ­യി അ­വർ­ക്കു് അവയെ പെ­ട്ടാ­പ്പെ­ട്ട­വി­ല­യ്ക്കു കൊ­ടു­ത്തു ന­ഷ്ട­പ്പെ­ടേ­ണ്ടി­വ­രു­ന്നു. അതു കൂ­ടാ­തെ ക­ഴി­പ്പാ­നാ­ണു് വി­ല്പ­ന­സം­ഘ­ങ്ങ­ളു­ടെ സ്ഥാ­പ­നം.)
  3. ചില ക­ച്ച­വ­ട­ക്കാർ വി­വി­ധ­പ­ദാർ­ത്ഥ­ങ്ങ­ളെ ഉ­ണ്ടാ­ക്കു­ന്ന­വ­രു­ടേ­യും അവയെ വാ­ങ്ങി അ­നു­ഭ­വി­ക്കു­ന്ന­വ­രു­ടേ­യും ഇടയിൽ ചാ­ടി­വീ­ണു് അ­തി­ലാ­ഭം പ­റ്റി­പ്പോ­രു­ന്ന­തി­നെ ഇ­ല്ലാ­താ­ക്കു­വാൻ­വേ­ണ്ടി ആ രണ്ടു കൂ­ട്ട­രും ചേർ­ന്നു പ്ര­വർ­ത്തി­പ്പാ­നു­ള്ള സൗ­ക­ര്യ­മു­ണ്ടാ­ക്കി­ത്തീർ­ക്കു­ക.
  4. ക­ട­ത്തിൽ പെ­ട്ടു് ഒരു മോ­ച­ന­വു­മി­ല്ലാ­തെ കു­ഴ­ങ്ങു­ന്ന കൃ­ഷി­ക്കാർ­ക്കു ചു­രു­ങ്ങി­യ പ­ലി­ശ­യ്ക്കു ദീർ­ഗ്ഘ­കാ­ലം കൊ­ണ്ടു വീ­ട്ട­ത്ത­ക്ക­വി­ധ­ത്തിൽ പണം ക­ടം­കൊ­ടു­ത്തു് അവരെ ഋ­ണ­ത്തിൽ നി­ന്നു മു­ക്ത­ന്മാ­രാ­ക്കി­ത്തീർ­ക്കു­ക.

ക­മ്മ­റ്റി ശി­പാർ­ശി­ചെ­യ്ത­പ്ര­കാ­ര­മു­ള്ള എല്ലാ സം­ഗ­തി­ക­ളേ­യും അതാതു സം­സ്ഥാ­ന­ങ്ങ­ളി­ലു­ള്ള ഗ­വർ­മ്മേ­ണ്ടു­വ­ക സഹകരണ ഡി­പ്പാർ­ട്ടു­മെ­ണ്ടു­കൾ സ്വീ­ക­രി­ക്കു­ക­യും ക­ഴി­യു­ന്ന­തും അവയെ ഓ­രോ­ന്നാ­യി ന­ട­പ്പിൽ കൊ­ണ്ടു­വ­രു­വാൻ ശ്ര­മി­ക്കു­ക­യും ചെ­യ്തു­വ­രു­ന്നു.

സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ പ്ര­ചാ­രം

ഇ­ന്ത്യ­യിൽ ഇ­പ്പോൾ ആകെ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ 60,000-​ത്തിൽ മീതെ കാ­ണു­ന്ന­താ­ണു്. കൃ­ഷി­ക്കാർ­ക്കു­ള്ള ക­ട­ബാ­ദ്ധ്യ­ത­ക­ളെ കു­റ­യ്ക്കു­ന്ന­തി­ന്നു സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം ഏ­റ്റ­വും ന­ല്ല­താ­യ ഒരു മാർ­ഗ്ഗ­മാ­ണു് എന്നു കാ­ണു­ക­യാൽ പ്ര­ധാ­ന­പ്പെ­ട്ട നാ­ട്ടു­രാ­ജാ­ക്ക­ന്മാ­രും ത­ങ്ങ­ളു­ടെ രാ­ജ്യ­ങ്ങ­ളിൽ അ­തി­ന്നു പ്ര­ചാ­രം വ­രു­ത്തു­വാൻ­വേ­ണ്ടി പലതും ചെ­യ്തു­വ­രു­ന്നു­ണ്ടു്.

ആവക സം­ഘ­ങ്ങ­ളെ­ക്കൊ­ണ്ടു ജ­ന­ങ്ങൾ­ക്കു­ണ്ടാ­യി­ട്ടു­ള്ള ഗു­ണ­ങ്ങൾ

പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ ജ­ന­ങ്ങൾ­ക്കു പല ഗു­ണ­ങ്ങ­ളും ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്നു­ണ്ടു് എ­ന്ന­തി­ന്നു വാ­ദ­മി­ല്ല. കൃ­ഷി­ക്കാർ­ക്കു താൽ­ക്കാ­ലി­ക­ങ്ങ­ളാ­യ കൃ­ഷി­കാ­ര്യ­ങ്ങൾ­ക്കു­വേ­ണ്ടി ചു­രു­ങ്ങി­യ പ­ലി­ശ­യ്ക്കു പണം കടം കി­ട്ടു­വാൻ അവ വളരെ സൗ­ക­ര്യ­പ്പെ­ടു­ത്തീ­ട്ടു­ണ്ടു്. എ­ന്നു­മാ­ത്ര­മ­ല്ല, ആ വക സം­ഘ­ങ്ങൾ കാരണം പ­ണ­ക്ക­ച്ച­വ­ട­ക്കാ­രു­ടെ പ­ലി­ശ­ത­ന്നെ കു­റ­ഞ്ഞു­വ­ശാ­യി­രി­ക്കു­ന്നു. അ­തി­ന്നും­പു­റ­മേ ത­ങ്ങ­ളു­ടെ ധ­ന­സ്ഥി­തി­യെ­പ്പ­റ്റി­യ സ്വ­രൂ­പ­ജ്ഞാ­നം കൃ­ഷി­ക്കാർ­ക്കു­ണ്ടാ­യി­ത്തു­ട­ങ്ങീ­ട്ടു­ണ്ടു്. ചു­രു­ക്കി പ­റ­യു­ന്ന­താ­യാൽ ആവക സം­ഘ­ങ്ങൾ മ­നു­ഷ്യർ­ക്കു പ­ല­വി­ധ­ത്തി­ലും പല കാ­ര്യ­ങ്ങ­ളും ചെ­യ്തു ശീ­ലി­ക്കു­ന്ന­തി­ന്നു­ള്ള അ­ഭ്യാ­സ­സ്ഥ­ല­ങ്ങ­ളാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. അവ അവരെ അധികം ന­ല്ല­വ­രാ­ക്കി­ത്തീർ­ത്തി­ട്ടു­മു­ണ്ടു്. ഈ പ്ര­സ്ഥാ­നം ഗ­വർ­മ്മേ­ണ്ടി­നോ­ടു സം­ബ­ന്ധ­പ്പെ­ട്ടാ­ണു് ഇ­പ്പോൾ ഇ­രി­ക്കു­ന്ന­തു് എ­ങ്കി­ലും ഗ­വർ­മ്മേ­ണ്ടി­ന്റെ സഹായം കൂ­ടാ­തെ പൊ­തു­ജ­ന­ങ്ങ­ളു­ടെ സ്വ­ന്തം ഏർ­പ്പാ­ടാ­യി­ട്ടു­ത­ന്നെ തീ­രേ­ണ്ട­താ­കു­ന്നു. അ നി­ല­യിൽ­ത­ന്നെ­യാ­ണു് അതു റൈ­ഫീ­സൻ മു­ത­ലാ­യ പ്ര­മാ­ണി­ക­ളാൽ ഗ­ണി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തും.

ഇ­ന്ത്യ­യിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളു­ടെ ര­ച­നാ­രീ­തി­യും ഘ­ട­നാ­ചാ­തു­ര്യ­വും
സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മെ­ണ്ടും അതിലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രും

ഇ­ന്ത്യ­യിൽ അ­ധി­ക­വും ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളാ­ണു് സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു് എന്നു മു­മ്പു പ­റ­ഞ്ഞു­വ­ല്ലോ. എ­ന്നാൽ അ­വ­യു­ടെ സ്ഥാ­പ­നം ആ­രു­മു­ഖാ­ന്ത­രം ഏ­തു­വി­ധ­ത്തി­ലാ­ണു് എ­ന്നും അവ ത­മ്മി­ലു­ള്ള ഘടന എ­പ്ര­കാ­ര­മാ­കു­ന്നു­വെ­ന്നും താഴെ വി­വ­രി­ക്കു­ന്നു:- ഈ പ്ര­സ്ഥാ­ന­ത്തി­ന്റെ പ്ര­ചാ­ര­ത്തി­ന്നു­വേ­ണ്ടി അതാതു സം­സ്ഥാ­ന­ത്തെ ഗ­വർ­മ്മേ­ണ്ടു് ഒ­ന്നാ­മ­താ­യി­ട്ടു് ഒരു സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മെ­ണ്ടു സ്ഥാ­പി­ച്ചു. അതിലെ പ്ര­ധാ­ന ഉ­ദ്യോ­ഗ­സ്ഥൻ റ­ജി­സ്ട്രാർ എന്നു വി­ളി­ക്ക­പ്പെ­ടു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ കീഴിൽ ഡി­പ്യൂ­ട്ടി റ­ജി­സ്ട്രാ­രും അ­സി­സ്റ്റ­ന്റു റ­ജി­സ്ട്രാ­രും ഇൻ­സ്പെ­ക്റ്റർ­മാ­രും സൂ­പ്പർ­വൈ­സർ­മാ­രും മ­റ്റു­ദ്യോ­ഗ­സ്ഥ­ന്മാ­രു­മു­ണ്ടു്. അതാതു ദേ­ശ­ങ്ങ­ളിൽ ചെ­ന്നു ത­ത്ത­ദ്ദേ­ശ­നി­വാ­സി­ക­ളെ സ­ഹ­ക­ര­ണം എന്ന ത­ത്ത്വ­ത്തി­ന്റെ സാരം എ­ന്താ­ണെ­ന്നും ആ ത­ത്ത്വ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള ഏർ­പ്പാ­ടു­കൊ­ണ്ടു് എ­ന്തെ­ല്ലാം ഗു­ണ­ങ്ങൾ സി­ദ്ധി­ക്കു­മെ­ന്നും മ­റ്റു­മു­ള്ള സം­ഗ­തി­ക­ളെ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്കു­ക, അ­വി­ട­വി­ടെ ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്കു­ക, അ­വ­യ്ക്കു വേണ്ട നി­യ­മ­ങ്ങൾ ഉ­ണ്ടാ­ക്കു­ന്ന­തി­ലും സം­ഘ­ങ്ങ­ളെ വേ­ണ്ട­തു­പോ­ലെ ന­ട­ത്തി­ക്കു­ന്ന­തി­ലും വേ­ണ്ട­ത്ത­ക്ക സഹായം ചെ­യ്തു­കൊ­ടു­ക്കു­ക, സം­ഘ­ങ്ങ­ളു­ടെ ക­ണ­ക്കു­കൾ ഇ­ട­ക്കി­ട­യ്ക്കു പ­രി­ശോ­ധി­ക്കു­ക മു­ത­ലാ­യ പല ജോ­ലി­ക­ളും ആ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ ചെ­യ്തു­വ­രു­ന്നു. വാ­സ്ത­വം നോ­ക്കു­ന്ന­താ­യാൽ ഈവക കാ­ര്യ­ങ്ങൾ ഗ­വർ­മ്മേ­ണ്ടു മു­ഖാ­ന്ത­രം ചെ­യ്യേ­ണ്ട­ത­ല്ല. എ­ന്നാൽ ഈ രാ­ജ്യ­ത്തു­ള്ള­വർ­ക്കു് ഈ ഏർ­പ്പാ­ടി­നെ­പ്പ­റ്റി­യ അറിവു കു­റ­വാ­യ­തു­കൊ­ണ്ടും അധികം പേരും ദ­രി­ദ്ര­ന്മാ­രും പ­ഠി­പ്പി­ല്ലാ­ത്ത­വ­രു­മാ­ക­കൊ­ണ്ടും ആ­രം­ഭ­കാ­ല­ങ്ങ­ളിൽ ഗ­വർ­മ്മേ­ണ്ടു­സ­ഹാ­യം അ­ത്യാ­വ­ശ്യ­മാ­ണു് എ­ന്നു­വെ­ച്ചാ­കു­ന്നു ഗ­വർ­മ്മേ­ണ്ടു് അതിൽ പ്ര­വേ­ശി­ച്ചി­ട്ടു­ള്ള­തു്. ഇ­യ്യി­ട­യിൽ­വെ­ച്ചു പ­ഠി­പ്പു­ള്ള­വ­രും പ­രോ­പ­കാ­ര­ത­ല്പ­ര­ന്മാ­രു­മാ­യ അ­നു­ദ്യോ­ഗ­സ്ഥ­ന്മാർ പലരും ഈ വി­ഷ­യ­ത്തി­ലേ­യ്ക്കു ശ്ര­ദ്ധ­വെ­ച്ചു തു­ട­ങ്ങീ­ട്ടു­ള്ള­തി­നാൽ ഗ­വർ­മ്മെ­ണ്ടി­ന്റെ ഏ­ത­ദ്വി­ഷ­യ­ക­മാ­യ ചു­മ­ത­ല­യ്ക്കു് അല്പം കുറവു വ­ന്നി­ട്ടു­ണ്ടു്. ഇ­പ്പോൾ ബ്രി­ട്ടീ­ഷു് ഇ­ന്ത്യ­യിൽ വലിയ സം­സ്ഥാ­ന­ങ്ങ­ളി­ലെ­ല്ലാം ഗ­വർ­മ്മെ­ണ്ടു­ദ്യോ­ഗ­സ്ഥ­ന്മാ­രും നാ­ട്ടു­കാ­രാ­യ അ­നു­ദ്യോ­ഗ­സ്ഥ­പ്ര­മാ­ണി­ക­ളും ഒ­ത്തു­ചേർ­ന്നാ­ണു ഈ കാ­ര്യ­ത്തിൽ വേല ചെ­യ്തു­വ­രു­ന്ന­തു്.

സം­ഘ­സ്ഥാ­പ­ന­സ­മ്പ്ര­ദാ­യം

സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മെ­ണ്ടി­ലെ മേ­ലു­ദ്യോ­ഗ­സ്ഥ­നാ­യ റ­ജി­സ്ട്രാ­രു­ടെ അ­നു­മ­തി­യോ­ടു­കൂ­ടി ഒരു ദേ­ശ­ത്തു­ള്ള­വർ കൂ­ടി­ച്ചേർ­ന്നു ഒരു ക­ടം­വാ­യ്പ­സം­ഘം അ­ല്ലെ­ങ്കിൽ വി­ല്ലേ­ജ് ബാ­ങ്കു സ്ഥാ­പി­ക്കു­ക­യും നി­യ­മാ­നു­സ­ര­ണം അതു റ­ജി­സ്ട്രാ­ക്കു­ക­യും ചെ­യ്യു­ന്നു. സം­ഘ­നിർ­മ്മാ­ണം, ഭ­ര­ണ­രീ­തി, അം­ഗ­ങ്ങ­ളു­ടെ ചു­മ­ത­ല­കൾ മു­ത­ലാ­യ വി­ഷ­യ­ങ്ങൾ മു­മ്പു പ­ല­സ­ന്ദർ­ഭ­ങ്ങ­ളി­ലും ഒട്ടു വി­ശ­ദ­മാ­യി വി­വ­രി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തി­നാൽ ആ ഭാഗം ഇവിടെ വി­സ്ത­രി­ക്കു­ന്നി­ല്ല. അ­ടു­ത്തു­ള്ള ദേ­ശ­ങ്ങ­ളി­ലും അതാതു ദേ­ശ­നി­വാ­സി­കൾ അ­തു­പോ­ലെ­യു­ള്ള സം­ഘ­ങ്ങൾ സ്ഥാ­പി­ക്കു­ന്നു.

സെൻ­ട്രൽ ബാ­ങ്കി­ന്റെ സ്ഥാ­പ­നം

എ­ന്നാൽ ആവക സം­ഘ­ങ്ങ­ളി­ലെ അം­ഗ­ങ്ങൾ പ്രാ­യേ­ണ നിർ­ദ്ധ­ന­ന്മാ­രും ആ കാ­ര­ണ­ത്താൽ­ത­ന്നെ അ­വ­രിൽ­നി­ന്നു പി­രി­ച്ചു­ണ്ടാ­ക്കു­ന്ന ഓ­ഹ­രി­സം­ഖ്യ വളരെ ല­ഘു­വും ആ­യി­രി­ക്കു­ന്ന­തി­നാൽ അതാതു ദേ­ശ­ത്തു­ള്ള സം­ഘ­ങ്ങ­ളി­ലെ അം­ഗ­ങ്ങൾ­ക്കു് അ­വി­ട­വി­ടെ പി­രി­യു­ന്ന സം­ഖ്യ­കൊ­ണ്ടു് ആ­വ­ശ്യം നി­വൃ­ത്തി­ക്കു­വാൻ മ­തി­യാ­കു­ന്നി­ല്ല. അ­തി­നാൽ അ­പ്ര­കാ­ര­മു­ള്ള പല സം­ഘ­ങ്ങ­ളും കൂ­ടി­ച്ചേർ­ന്നു് ഒരു സെൻ­ട്രൽ ബാ­ങ്കു സ്ഥാ­പി­ക്കു­ന്നു. ആ ബാ­ങ്കി­ലെ അം­ഗ­ങ്ങൾ അ­ധി­ക­വും മേ­പ്പ­ടി സം­ഘ­ങ്ങൾ­ത­ന്നെ­യാ­യി­രി­ക്കും. പു­റ­മേ­യു­ള്ള­വർ­ക്കും അതിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേരാം. പ­ണ­മു­ള്ള­വർ ആ ബാ­ങ്കിൽ ഡെ­പ്പോ­സി­റ്റു­ചെ­യ്യു­ന്ന­തും സാ­ധാ­ര­ണ­യാ­ണു്. സെൻ­ട്രൽ ബാ­ങ്കി­ന്റെ ഭരണം അതിലെ അം­ഗ­ങ്ങ­ളിൽ­നി­ന്നു തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്ന കുറെ പേരാൽ ന­ട­ത്ത­പ്പെ­ടു­ന്ന­തി­നാ­ലും ദേ­ശ­സം­ഘ­ങ്ങൾ­ത­ന്നെ അതിലെ അം­ഗ­ങ്ങ­ളാ­യി­ട്ടി­രി­ക്കു­ന്ന­തി­നാ­ലും ദേ­ശ­സം­ഘ­ങ്ങൾ­ക്കു് അ­തി­ന്റെ ഭ­ര­ണ­ത്തിൽ പ­ങ്കു­കൊ­ള്ളു­വാൻ സാ­ധി­ക്കു­ന്നു. അ­തു­കാ­ര­ണം അവ അ­തി­ന്റെ ഭ­ര­ണ­കാ­ര്യ­ത്തിൽ മ­മ­താ­ബു­ദ്ധി­യോ­ടും ശ്ര­ദ്ധ­യോ­ടും­കൂ­ടി പ്ര­വർ­ത്തി­ക്കു­ന്നു. ഈ സെൻ­ട്രൽ ബാ­ങ്കിൽ­നി­ന്നു പ­ണ­മാ­വ­ശ്യ­മു­ള്ള ദേ­ശ­സം­ഘ­ങ്ങൾ ആ­വ­ശ്യം­പോ­ലെ ക­ടം­വാ­ങ്ങി­ക്കു­ക­യും ചെ­ല­വി­ല്ലാ­തെ കെ­ട്ടി­രി­പ്പു­ള്ള ദേ­ശ­സം­ഘ­ങ്ങൾ ത­ങ്ങ­ളു­ടെ പണം അതിൽ ഡെ­പ്പോ­സി­റ്റു­ചെ­യ്യു­ക­യും ചെ­യ്യു­ന്നു. ഇ­ങ്ങി­നെ­യാ­കു­മ്പോൾ പണം അ­ധി­ക­മു­ള്ള പ്ര­ദേ­ശ­ത്തിൽ­നി­ന്നു പു­റ­പ്പെ­ടു­വി­ച്ചു ക്ഷാ­മ­മു­ള്ള പ്ര­ദേ­ശ­ങ്ങ­ളിൽ വി­ഭ­ജി­ച്ചു­കൊ­ടു­ക്കു­വാൻ സൗ­ക­ര്യ­മു­ണ്ടാ­കു­ന്നു.

എ­ല്ലാ­റ്റി­ന്നും പ്ര­ധാ­ന­മാ­യ ഒരു ബാ­ങ്കി­ന്റെ സ്ഥാ­പ­നം

മുൻ­പ­റ­ഞ്ഞ രീ­തി­യിൽ­ത­ന്നെ സെൻ­ട്രൽ­ബാ­ങ്കു­കൾ പ­ല­തും­കൂ­ടി ചേർ­ന്നു് എ­ല്ലാ­റ്റി­ന്നും ത­ല­വ­നാ­യി­ട്ടൊ­രു ബാ­ങ്കു (Apex Bank) സ്ഥാ­പി­ക്കു­ന്നു. ആ ബാ­ങ്കു ഗ­വർ­മ്മേ­ണ്ടു­സ­ഹാ­യ­ത്തോ­ടു­കൂ­ടി സ്ഥാ­പി­ക്ക­പ്പെ­ട്ട­താ­യി­രി­ക്കും. ആ കാ­ര­ണ­ത്താൽ അതിൽ പ­ണ­ക്കാ­രാ­യ പലരും വലിയ വലിയ സം­ഖ്യ­കൾ ഡെ­പ്പോ­സി­റ്റു­ചെ­യ്യു­ന്നു. അ­പ്പോൾ ല­ക്ഷ­ക്ക­ണ­ക്കി­ന്നു­ള്ള സം­ഖ്യ­കൾ അ­തി­ലി­ട്ടു പെ­രു­മാ­റു­വാൻ സാ­ധി­ക്കു­ന്നു.

എ­ല്ലാ­റ്റി­ന്റേ­യും ഘടന

എ­ല്ലാ­റ്റി­ന്നും ത­ല­വ­നാ­യി­ട്ടു­ള്ള പ്ര­ധാ­ന­ബാ­ങ്കു സെൻ­ട്രൽ­ബാ­ങ്കു­ക­ളാ­യി­ട്ടും ആ ബാ­ങ്കു­കൾ ദേ­ശ­സം­ഘ­ങ്ങൾ അ­ല്ലെ­ങ്കിൽ വി­ല്ലേ­ജ് ബാ­ങ്കു­കൾ ആ­യി­ട്ടും പ­ണ­മി­ട­പാ­ടു ചെ­യ്യു­ന്നു. ഇ­ങ്ങി­നെ ഏ­റ്റ­വും നി­സ്സാ­ര­മാ­യ വി­ല്ലേ­ജ് ബാ­ങ്കി­നേ­യും മ­ഹാ­ഗം­ഭീ­ര­മാ­യ പ്ര­ധാ­ന (Apex) ബാ­ങ്കി­നേ­യും കൂ­ട്ടി­യി­ണ­ക്കി­ക്കൊ­ണ്ടു ഈ പ്ര­സ്ഥാ­നം പ­ടർ­ന്നു­പി­ടി­ച്ചു സർ­വ്വ­ത്ര വ്യാ­പി­ച്ചു­കി­ട­ക്കു­ന്നു. മുൻ­പ­റ­ഞ്ഞ സ്ഥാ­പ­ന­ങ്ങ­ളെ­ല്ലാം സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മേ­ണ്ടി­ലെ റ­ജി­സ്ട്രാർ മു­ത­ലാ­യ ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ഉ­പ­ദേ­ശ­ത്താ­ലും മേൽ­നോ­ട്ട­ത്താ­ലു­മാ­ണു് ന­ട­ത്ത­പ്പെ­ടു­ന്ന­തു്. പ്ര­ധാ­ന­ബാ­ങ്കി­ന്നു് (ആ­രം­ഭ­കാ­ല­ത്തിൽ നി­ശ്ച­യ­മാ­യി­ട്ടും) ഗ­വർ­മ്മേ­ണ്ടു­സ­ഹാ­യ­മു­ണ്ടാ­യി­രി­ക്കു­ന്ന­തി­നാൽ അ­തി­ന്റെ ക­ണ­ക്കു­പ­രി­ശോ­ധ­ന­യി­ലും മ­റ്റും ഗ­വർ­മ്മേ­ണ്ടി­ന്റെ മേൽ നോ­ട്ട­മു­ണ്ടാ­യി­രി­ക്കും. അ­തു­പോ­ലെ­ത­ന്നെ പ്ര­ധാ­ന­ബാ­ങ്കി­ന്റെ മേൽ­നോ­ട്ടം സെൻ­ട്രൽ­ബാ­ങ്കു­ക­ളെ സം­ബ­ന്ധി­ച്ചും ഉ­ണ്ടാ­കും. ചെറിയ വി­ല്ലേ­ജ്ബാ­ങ്കു­ക­ളു­ടെ ക­ണ­ക്കു­കൾ പ­രി­ശോ­ധി­ക്കു­ന്ന കാ­ര്യ­ത്തിൽ സെൻ­ട്രൽ­ബാ­ങ്കു­ക­ളും പ്ര­ധാ­ന­ബാ­ങ്കും ശ്ര­ദ്ധ­വെ­യ്ക്കു­ന്നു. അ­ങ്ങി­നെ­യെ­ല്ലാ­മാ­യി­ട്ടും സം­ഘ­ങ്ങ­ളു­ടെ ആ­ദ്ധ്യ­ക്ഷ്യം വ­ഹി­ക്കു­ന്ന­തു മ­തി­യാ­കു­ന്നി­ല്ല എന്നു കാ­ണു­ക­യാൽ സ­ഹ­ക­ര­ണ­പ്ര­വർ­ത്ത­ക­ന്മാർ അ­ദ്ധ്യ­ക്ഷ­സം­ഘ­ങ്ങൾ (Supervising Unions) ഏർ­പ്പെ­ടു­ത്തി­ത്തു­ട­ങ്ങി­യി­രി­ക്കു­ന്നു. പത്തോ ഇ­രു­പ­തോ കടം വാ­യ്പ­സം­ഘ­ങ്ങൾ ഒ­ത്തു­ചേർ­ന്നു് ഒരു അ­ദ്ധ്യ­ക്ഷ­സം­ഘം സ്ഥാ­പി­ക്കു­ന്നു. അതിലെ അം­ഗ­ങ്ങൾ മേ­പ്പ­ടി സം­ഘ­ങ്ങൾ­ത­ന്നെ­യാ­യി­രി­ക്കും. ആ സംഘം യോ­ഗ്യ­നാ­യ ഒരു സൂ­പ്പർ­വൈ­സ­രെ നി­യ­മി­ക്കു­ന്നു. അയാൾ മേ­പ്പ­ടി സം­ഘ­ങ്ങ­ളു­ടെ അ­ദ്ധ്യ­ക്ഷ­ത വ­ഹി­ക്കു­ക­യും ചെ­യ്യു­ന്നു. ഈ ഏർ­പ്പാ­ടു് അ­നു­ദ്യോ­ഗ­സ്ഥ­ന്മാ­രാ­യ പ്ര­മാ­ണി­ക­ളു­ടെ ഉ­ത്സാ­ഹ­ത്തി­ന്റെ ഫ­ല­മാ­കു­ന്നു.

കൊ-​ഓപ്പറേറ്റീവ് യൂ­ണി­യൻ­സു്

സം­ഘ­ങ്ങൾ എ­ല്ലാം ഒരു കെ­ട്ടാ­യി­ട്ടു് ഒ­ന്നാ­യി­രി­ക്കു­ന്നു­വെ­ന്ന ഭാവം ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്നും, ജ­ന­സം­ഖ്യ മു­ത­ലാ­യ ക­ണ­ക്കു­കൾ, ജ­ന­ങ്ങ­ളു­ടെ ധ­ന­സ്ഥി­തി­യേ­യും തൊ­ഴിൽ­വി­ഭാ­ഗ­ങ്ങ­ളേ­യും വിവിധ അ­വ­സ്ഥാ­ഭേ­ദ­ങ്ങ­ളേ­യും സം­ബ­ന്ധി­ച്ച പല വി­വ­ര­ങ്ങൾ, നി­യ­മ­സം­ബ­ന്ധ­മാ­യ പല സം­ഗ­തി­കൾ എ­ന്നി­ങ്ങി­നെ­യു­ള്ള നാ­നാ­വി­ഷ­യ­ങ്ങ­ളു­ടേ­യും ജ്ഞാ­നം സ­മ്പാ­ദി­ക്കു­ന്ന­തി­ന്നും, സ­ഹ­ക­ര­ണ­സം­ബ­ന്ധ­മാ­യ പു­സ്ത­ക­ങ്ങൾ മാ­സി­ക­കൾ ല­ഘു­പ­ത്രി­ക­കൾ മു­ത­ലാ­യ­വ­യെ പ്ര­സി­ദ്ധ­പ്പെ­ടു­ത്തു­ന്ന­തി­ന്നും, ഈ ഏർ­പ്പാ­ടി­നെ സം­ബ­ന്ധി­ച്ച പ്ര­ചാ­ര­വേ­ല­കൾ പലതും ന­ട­ത്തു­ന്ന­തി­ന്നും, സാ­മാ­ന്യേ­ന എല്ലാ സം­ഘ­ങ്ങ­ളും ന­ട­ത്തേ­ണ്ട­താ­യ പ്ര­വൃ­ത്തി­കൾ­ക്കു് ഒരു കാ­ര്യ­പ­രി­പാ­ടി (Programme) ത­യ്യാ­റാ­ക്കു­ന്ന­തി­ന്നും ഓരോ സം­ഘ­ങ്ങ­ളു­ടേ­യും അ­ധി­കാ­ര­സീ­മ­യെ വ്യ­വ­സ്ഥ­പ്പെ­ടു­ത്തു­ന്ന­തി­ന്നും­വേ­ണ്ടി ഒരു രാ­ജ്യ­ത്തെ പല ജി­ല്ല­ക­ളാ­ക്കി­ത്തി­രി­കു­ന്ന­തി­ന്നും—ചു­രു­ക്കി­പ്പ­റ­യു­ന്ന­താ­യാൽ ഒരു ഗ­വർ­മ്മേ­ണ്ടു ചെ­യ്യേ­ണ്ട­താ­യ സ­ക­ല­പ്ര­വൃ­ത്തി­ക­ളേ­യും ചെ­യ്യു­ന്ന­തി­ന്നും—ആണു് കൊ-​ഓപ്പറേറ്റീവ് യൂ­ണി­യൻ­സു സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­തു്. ഈവക സം­ഘ­ങ്ങ­ളു­ടെ പ്ര­വൃ­ത്തി വളരെ പ്ര­ധാ­ന­മാ­യി­ട്ടു­ള്ള­താ­കു­ന്നു. ഇം­ഗ്ല­ണ്ടിൽ മാ­ഞ്ചെ­സ്റ്റർ പ­ട്ട­ണ­ത്തിൽ 1864-​മാണ്ടിലാണു് കൊ-​ഓപ്പറേറ്റീവ് യൂ­ണി­യൻ ആ­ദ്യ­മാ­യി­ട്ടു സ്ഥാ­പി­ച്ച­തു്. ഇം­ഗ്ല­ണ്ടിൽ സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്നു് ആ യൂ­ണി­യൻ­വ­ഴി­ക്കു് അ­ത്യ­ധി­ക­മാ­യ ഗുണം സി­ദ്ധി­ച്ചി­ട്ടു­ണ്ടു്. സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ­ക്കു പ്ര­ചാ­രം സി­ദ്ധി­ച്ചി­ട്ടു­ള്ള എല്ലാ രാ­ജ്യ­ങ്ങ­ളി­ലും ആവക സം­ഘ­വി­ശേ­ഷ­ങ്ങൾ കാ­ണ­പ്പെ­ടു­ന്നു.

ഇ­ന്ത്യ­യിൽ പ്ര­ധാ­ന­പ്പെ­ട്ട സം­സ്ഥാ­ന­ങ്ങ­ളി­ലെ ത­ല­സ്ഥാ­ന­ങ്ങ­ളിൽ ആ തരം സം­ഘ­ങ്ങൾ (കൊ: യൂ­ണി­യൻ­സ്) സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. മ­ദ്രാ­ശി­യിൽ “മ­ദ്രാ­സ് പ്രൊ­വിൻ­ഷ്യൽ കോ-​ഓപ്പറേറ്റീവ് യൂ­ണി­യൻ ക്ലി­പ്തം” (Madras Provincial Co-​operative Union Ltd.) എ­ന്നും, ബോ­മ്പ­യിൽ “ബോമ്പ കോ-​ഓപ്പറേറ്റീവ് ഇൻ­സ്റ്റി­റ്റ്യൂ­ട്ടു് ” (Bombay Co-​operative Institute) എ­ന്നും, ബ­ങ്കാ­ള­ത്തു “ബെ­ങ്കാൾ കൊ-​ഓപ്പറേറ്റീവു് ഓർ­ഗ്ഗ­ണൈ­സേ­ഷൻ” (Bengal Co-​operative Organisation) എ­ന്നും പേ­രോ­ടു­കൂ­ടി അവ അ­റി­യ­പ്പെ­ടു­ന്നു. സ­ഹ­ക­ര­ണ­ഏർ­പ്പാ­ടിൽ തൽ­പ­ര­ന്മാ­രാ­യി­ട്ടു­ള്ള അ­നു­ദ്യോ­ഗ­സ്ഥ­ന്മാ­രാ­യ ചില മ­ഹാ­ന്മാ­രു­ടെ ഉ­ത്സാ­ഹ­ത്തി­ന്മേൽ­ത­ന്നെ­യാ­ണു് ആവക സം­ഘ­വി­ശേ­ഷ­ങ്ങ­ളും സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. അതാതു ഗ­വർ­മ്മേ­ണ്ടു­ക­ളു­ടെ ഒ­ത്താ­ശ­യും അ­വ­യ്ക്കു ധാ­രാ­ള­മു­ണ്ടു്. സ­ഹ­ക­ര­ണം എ­ന്നു­വെ­ച്ചാ­ലെ­ന്താ­ണു് എന്നു ജ­ന­ങ്ങ­ളെ മ­ന­സ്സി­ലാ­ക്കു­ക, അ­വ­രു­ടെ ഇടയിൽ ആ ഏർ­പ്പാ­ടി­ന്നു പ്ര­ചാ­ര­മു­ണ്ടാ­ക്കി­ത്തീർ­ക്കു­ക മു­ത­ലാ­യ­താ­ണു് അ­വ­യു­ടെ മുഖ്യ ഉ­ദ്ദേ­ശ­ങ്ങൾ. സ­ഹ­കാ­രി­ത എന്ന ത­ത്ത്വ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ണ്ടാ­യി­ട്ടു­ള്ള ഈ ഏർ­പ്പാ­ടി­ന്റെ ശ­രി­യാ­യ ജ്ഞാ­നം ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ന്ന­തി­ന്നും പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളെ ഭ­രി­ക്കു­ന്ന സ­മ്പ്ര­ദാ­യ­ത്തേ­യും ക­ണ­ക്കു­കൾ വെ­യ്ക്കു­ന്ന രീ­തി­യേ­യും തൽ­സം­ബ­ന്ധ­മാ­യ മറ്റു പല കാ­ര്യ­ങ്ങ­ളേ­യും പ­ഠി­പ്പി­ക്കു­ന്ന­തി­ന്നു­മാ­യി­ട്ടോ­രേ­പ്പാർ­ടു മേ­പ്പ­ടി സ്ഥാ­പ­ന­ങ്ങ­ളു­ടെ ഒ­രം­ഗ­മാ­യി­ട്ടു ചെ­യ്തു­വെ­ച്ചി­ട്ടു­ണ്ടു്. സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്നു് അതാതു സം­സ്ഥാ­ന­ങ്ങ­ളിൽ എല്ലാ മ­നു­ഷ്യ­രു­ടെ ഇ­ട­യി­ലും പ്ര­ചാ­ര­മു­ണ്ടാ­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ആവക സ്ഥാ­പ­ന­ങ്ങൾ മു­ഖാ­ന്ത­രം­ത­ന്നെ ആ വി­ഷ­യ­ത്തെ­പ്പ­റ്റി പല മാ­സി­ക­ക­ളും ത്രൈ­മാ­സി­ക­ക­ളും ല­ഘു­പ­ത്രി­ക­ക­ളും ഇം­ഗ്ലീ­ഷി­ലും നാ­ട്ടു­ഭാ­ഷ­ക­ളി­ലു­മാ­യി അ­ച്ച­ടി­ച്ചു പ്ര­സി­ദ്ധം ചെ­യ്തു­വ­രു­ന്നു. അ­ത്ര­യു­മ­ല്ല, ഈ പ്ര­സ്ഥാ­ന­ത്തി­ന്റെ പ്ര­കർ­ഷേ­ണ­യു­ള്ള ഉൽ­ക്കർ­ഷ­ത്തി­ന്നാ­യി­ക്കൊ­ണ്ടു് ഏ­ത­ത്സം­ബ­ന്ധ­മാ­യ കാ­ര്യ­ങ്ങ­ളെ­പ്പ­റ്റി കൂ­ടി­യാ­ലോ­ച­ന ന­ട­ത്തു­വാൻ വേ­ണ്ടി അ­വി­ട­വി­ടെ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള എല്ലാ സം­ഘ­ങ്ങ­ളേ­യും ഈ വി­ഷ­യ­ത്തിൽ പ്ര­മാ­ണി­ക­ളും താൽ­പ­ര്യ­മു­ള്ള­വ­രു­മാ­യ പല മ­ഹാ­ന്മാ­രേ­യും ക്ഷ­ണി­ച്ചു­വ­രു­ത്തി മ­ഹാ­യോ­ഗ­ങ്ങൾ (Conferences) കൂ­ട്ടു­ക­യും അവയിൽ വെ­ച്ചു പല പ്ര­സം­ഗ­ങ്ങൾ ന­ട­ത്തി­ക്കു­ക­യും ചെ­യ്യു­ന്നു. അ­നു­ദ്യോ­ഗ­സ്ഥ­ന്മാ­രാ­യ നാ­ട്ടു­പ്ര­മാ­ണി­ക­ളു­ടെ ഈ­വി­ധ­മു­ള്ള പ­രി­ശ്ര­മ­ങ്ങൾ സഹകരണ ഡി­പ്പാർ­ട്ടു­മെ­ണ്ടു­ദ്യോ­ഗ­സ്ഥ­ന്മാർ­ക്കു വളരെ സ­ഹാ­യ­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്.

ജർ­മ്മൻ­സ­മ്പ്ര­ദാ­യം

വി­ല്ലേ­ജ് ബാ­ങ്കു­ക­ളു­ടെ ഉൽ­പ­ത്തി­യും അ­ഭി­വൃ­ദ്ധി­യും ജർ­മ്മ­നി­യി­ലാ­ക­യാൽ അ­വി­ടെ­യു­ള്ള വി­ല്ലേ­ജ് ബാ­ങ്കു­ക­ളും സെൻ­ട്രൽ ബാ­ങ്കു­ക­ളും മ­റ്റും ഘ­ട­നാ­വി­ശേ­ഷ­ത്തെ­പ്പ­റ്റി സം­ക്ഷേ­പ­മാ­യി താഴെ പ­റ­യു­ന്നു:- ജർ­മ്മ­നി­യിൽ ആവക ബാ­ങ്കു­കൾ­ത­ന്നെ രണ്ടു ത­ര­മു­ണ്ടു്. ഒന്നു ഗ­വർ­മ്മേ­ണ്ടു­സ­ഹാ­യ­ത്തോ­ടു­കൂ­ടി ന­ട­ത്ത­പ്പെ­ടു­ന്ന­വ. മ­റ്റേ­തു റൈ­ഫീ­സൻ­സ­മ്പ്ര­ദാ­യ­പ്ര­കാ­ര­മു­ള്ള­വ. ജർ­മ്മ­നി­യു­ടെ ത­ല­സ്ഥാ­ന­മാ­യ ബർ­ലിൻ­പ­ട്ട­ണ­ത്തിൽ മേ­പ്പ­ടി ര­ണ്ടു­ത­രം സം­ഘ­ങ്ങ­ളു­ടേ­യും ത­ല­സ്ഥാ­ന­മാ­യി­ട്ടു രണ്ടു സ്ഥാ­പ­ന­ങ്ങൾ ഉ­ണ്ടു്. ഒ­ന്നു് “ഇം­പീ­രി­യൽ ഫ്ഡ­റേ­ഷൻ”[9] എ­ന്നും മ­റ്റേ­തു “റൈ­ഫീ­സൻ ഫ്ഡ­റേ­ഷൻ” എ­ന്നും പ­റ­യ­പ്പെ­ടു­ന്നു. റൈ­ഫീ­സൻ­സ­മ്പ്ര­ദാ­യി­കൾ ഗ­വർ­മ്മേ­ണ്ടു­സ­ഹാ­യ­ത്തെ തീരെ നി­ഷേ­ധി­ക്കു­ന്ന­വ­രാ­കു­ന്നു. അവിടെ ഒരു വി­ല്ലേ­ജ് ബാ­ങ്കു് ആ­ദ്യ­മാ­യി­ട്ടു സ്ഥാ­പി­ക്കു­മ്പോൾ അതിനെ ഉ­ട­നെ­ത­ന്നെ മൂ­ന്നു സ­ഹ­ക­ര­ണ­സ്ഥാ­പ­ന­ങ്ങ­ളോ­ടു സം­ഘ­ടി­പ്പി­ക്കു­ന്നു. പ­ണ­മെ­ട­വാ­ടു ന­ട­ത്തു­ന്ന­തി­ന്നു് ഒരു സെൻ­ട്രൽ­ബാ­ങ്കി­നോ­ടും കൃ­ഷി­കാ­ര്യ­ങ്ങൾ­ക്കും ഗൃ­ഹാ­വ­ശ്യ­ങ്ങൾ­ക്കും വേ­ണ്ടു­ന്ന സാ­മാ­ന­ങ്ങൾ ആ­വ­ശ്യം­പോ­ലെ കി­ട്ടു­ന്ന­തി­ന്നു തു­ക­പ്പ­ടി­യാ­യി ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന ഒരു സം­ഘ­ത്തോ­ടും (Wholesale Society) പി­ന്നെ ക­ണ­ക്കു­കൾ ആ­ഡി­റ്റു­ചെ­യ്യു­ക പ­രി­ശോ­ധ­ന ന­ട­ത്തു­ക മു­ത­ലാ­യ കാ­ര്യ­ങ്ങൾ­ക്കു സ്ഥ­ല­ത്തു­ള്ള പ്രൊ­വി­ഷ്യൽ യൂ­ണി­യ­നോ­ടും സം­ഘ­ടി­പ്പി­ക്കു­ന്നു. റൈ­ഫീ­സൻ ഫ്ഡ­റേ­ഷൻ 1877-​മാണ്ടിലാണു സ്ഥാ­പി­ക്ക­പ്പെ­ട്ട­തു്. 1920-​മാണ്ടക്കു് അതിൽ ചേർ­ന്നു­നിൽ­ക്കു­ന്ന­താ­യി 7192 സം­ഘ­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. 1883-​മാണ്ടിൽ ‘ഡാ­ക്ടർ ഹാസു്’ (Dr. Haas) എ­ന്നൊ­രാ­ളാ­ണു് ഇം­പീ­രി­യൽ ഫ്ഡ­റേ­ഷൻ സ്ഥാ­പി­ച്ച­തു്. അതു മ­റ്റേ­തി­നേ­ക്കാൾ വളരെ അധികം വ­ലി­യ­താ­യ ഒ­രേർ­പ്പാ­ടാ­കു­ന്നു. 1920-​ാമാണ്ടിൽ അതിൽ 21,297 സം­ഘ­ങ്ങൾ ഉൾ­പ്പെ­ട്ടി­രു­ന്നു. 1919-​മാണ്ടിൽ 24 സെൻ­ട്രൽ­ബാ­ങ്കു­കൾ ഇം­പീ­രി­യൽ ഫ്ഡ­റേ­ഷ­നോ­ടു യോ­ജി­പ്പി­ച്ചി­രു­ന്നു. വ­ലി­യ­താ­യി­ട്ടൊ­രു സെൻ­ട്രൽ­ബാ­ങ്കു മാ­ത്ര­മേ റൈ­ഫീ­സൻ ഫെ­ഡ­റേ­ഷ­നോ­ടു ചേർ­ന്നു­നിൽ­ക്കു­ന്നു­ള്ളു.

ഓരോ ജി­ല്ല­യി­ലും ഇം­പീ­രി­യൽ ഫ­ഡ­റേ­ഷൻ സ­മ്പ്ര­ദാ­യ­പ്ര­കാ­ര­മു­ള്ള ഓരോ സെൻ­ട്രൽ­ബാ­ങ്കും ഓരോ യൂ­ണി­യ­നും സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. സെൻ­ട്രൽ­ബാ­ങ്കു­കൾ­ക്കെ­ല്ലാം ത­ല­വ­നാ­യി­ട്ടു ത­ല­സ്ഥാ­ന­മാ­യ ബർ­ലി­നിൽ ഒരു പ്ര­ധാ­ന (Apex) ബാ­ങ്കും സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. മറ്റേ സ­മ്പ്ര­ദാ­യ­പ്ര­കാ­ര­മു­ള്ള ഒ­രൊ­റ്റ സെൻ­ട്രൽ­ബാ­ങ്കി­ന്റെ ശാഖകൾ പല ജി­ല്ല­ക­ളി­ലും സ്ഥാ­പി­ക്ക­പ്പെ­ട്ടി­രി­ക്കു­ക­യാ­ണു്. ജർ­മ്മ­നി­യി­ലെ ഇം­പീ­രി­യൽ ഫ്ഡ­റേ­ഷൻ സ­മ്പ്ര­ദാ­യ­ത്തോ­ടാ­ണു് ഇ­ന്ത്യൻ സ­മ്പ്ര­ദാ­യ­ത്തി­ന്ന­ധി­കം സാ­മ്യ­മു­ള്ള­തു്.

ജർ­മ്മ­നി­യിൽ (1922-​മാണ്ടിൽ) ആകെ പ­ല­ത­ര­ത്തി­ലും­കൂ­ടി 47,000 സം­ഘ­ങ്ങൾ ഉ­ണ്ടു്. അവയെ ക­ണ­ക്കു­പ­രി­ശോ­ധ­ന­നി­യ­ന്ത്ര­ണം മു­ത­ലാ­യ കാ­ര്യ­ങ്ങൾ­ക്കു­വേ­ണ്ടി നാലു ത­ര­മാ­യി വി­ഭാ­ഗി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. 1. ഹാ­മ്പർ­ഗ്ഗു് എന്ന പ­ട്ട­ണ­ത്തിൽ ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന സം­ഘ­ങ്ങ­ളു­ടെ ഒരു ഫ്ഡ­റേ­ഷൻ (Consumers’ Federation at Hamburg) 13000 സ്റ്റോർ­സം­ഘ­ങ്ങൾ അതിൽ ചേർ­ന്നു നിൽ­ക്കു­ന്നു. 2. ജർ­മ്മൻ സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ ഫ്ഡ­റേ­ഷൻ (German Federation of Co-​operative Societies). പ­ട്ട­ണ­ങ്ങ­ളി­ലു­ള്ള പലവിധ സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളും അതോടു ചേർ­ന്നു നിൽ­ക്കു­ന്നു. സ്റ്റോർ­സം­ഘ­ങ്ങൾ ശി­ല്പി­ക­ളു­ടെ സം­ഘ­ങ്ങൾ വീ­ട്ടു­പ­ണി­സം­ഘ­ങ്ങൾ ഴ്ഷൂൽ ഡേ­ലി­ഷ് (Schulze Delitzch) അ­ല്ലെ­ങ്കിൽ ചെറിയ വ്യ­വ­സാ­യ­ബാ­ങ്കു­കൾ എന്നീ പലവക സം­ഘ­ങ്ങ­ളും അതിൽ ഉൾ­പ്പെ­ടു­ന്നു. പി­ന്നെ കൃ­ഷി­ക്കാ­രു­ടെ വി­ല്ലേ­ജ് സം­ഘ­ങ്ങൾ. അ­വ­ത­ന്നെ മുൻ­പ­റ­ഞ്ഞ­പ്ര­കാ­രം (3) റൈ­ഫീ­സൽ ഫ്ഡ­റേ­ഷ­നിൽ ചേർ­ന്നു­നിൽ­ക്കു­ന്ന­വ. (4) ഇം­പീ­രി­യൽ ഫ­ഡ­റേ­ഷ­നിൽ പെ­ട്ട­വ. ഇ­വ­യെ­ല്ലാം ഒ­ത്തു­ചേർ­ന്നു പ്ര­വർ­ത്തി­പ്പാ­നു­ള്ള ശ്ര­മ­മു­ണ്ടു്. [M. L. Darling I. C. S.]

പ­ണ­മെ­ട­വാ­ടു ചെ­യ്യു­ന്ന­തി­ന്നു­ള്ള ഏ­റ്റ­വും ചെ­റി­യ­തും നി­സ്സാ­ര­വു­മാ­യ വി­ല്ലേ­ജ്ബാ­ങ്കു മുതൽ ഏ­റ്റ­വും വ­ലി­യ­തും പ്ര­ധാ­ന­വു­മാ­യ തലവൻ (Apex) ബാ­ങ്കു­വ­രെ­യു­ള്ള സം­ഘ­ങ്ങ­ളു­ടെ ര­ച­ന­യും ഘ­ട­ന­യു­മാ­ണു് ഇ­തേ­വ­രെ നി­രൂ­പി­ക്ക­പ്പെ­ട്ട­തു്. സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തിൽ ഒ­ട്ടും­ത­ന്നെ അ­പ്ര­ധാ­ന­മ­ല്ലാ­ത്ത മ­റ്റൊ­രു തരം സം­ഘ­ങ്ങ­ളു­ടെ—ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന സം­ഘ­ങ്ങൾ (സ്റ്റോ­റു­കൾ) നിർ­മ്മാ­ണ­സം­ഘ­ങ്ങൾ, വി­ത­ര­ണ­സം­ഘ­ങ്ങൾ ( Distribution Societies) എ­ന്നി­ങ്ങി­നെ പല പ്ര­കാ­രേ­ണ പ­റ­യ­പ്പെ­ടു­ന്ന സം­ഘ­വി­ശേ­ഷ­ങ്ങ­ളു­ടെ—ര­ച­ന­യേ­യും ഘ­ട­ന­യേ­യും പറ്റി മു­മ്പു അ­വി­ട­വി­ടെ സൂ­ചി­പ്പി­യ്ക്കു­ക­യു­ണ്ടാ­യി­ട്ടു­ണ്ടു്. ഈ തരം സം­ഘ­ങ്ങൾ­ക്കു് ഇ­ന്ത്യ­യിൽ പ്ര­ചാ­ര­മു­ണ്ടാ­യി വ­രു­ന്ന­തേ­യു­ള്ളു. അ­വ­യു­ടെ ര­ച­ന­യും ഘ­ട­ന­യും ഏ­റ­ക്കു­റെ പ­ണ­മെ­ട­വാ­ടു ന­ട­ത്തു­ന്ന സം­ഘ­ങ്ങ­ളു­ടേ­തു­പോ­ലെ­ത­ന്നെ­യാ­കു­ന്നു. അ­താ­യ­തു്: ദേ­ശം­പ്ര­തി ഓരോ ശേ­ഖ­രി­പ്പു­സം­ഘ­ങ്ങൾ. ആ തരം പല സം­ഘ­ങ്ങ­ളു­ടെ മ­ദ്ധ്യ­ത്തി­ലാ­യി തു­ക­പ്പ­ടി­യാ­യി ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന ഒരു വലിയ സംഘം (Wholesale Society) അ­ങ്ങി­നെ­യു­ള്ള വലിയ സം­ഘ­ങ്ങൾ പലതും കൂ­ടി­ച്ചേർ­ന്നു് ഒരു ‘ഫ­ഡ­റേ­ഷൻ.’ ചെറിയ സം­ഘ­ങ്ങ­ളു­ടെ ആ­ദ്ധ്യ­ക്ഷ്യം വ­ഹി­ക്കു­ന്ന­തി­ന്നും ക­ണ­ക്കു തി­ട്ട­പ്പെ­ടു­ത്തു­ന്ന­തി­ന്നു­മാ­യി അ­ദ്ധ്യ­ക്ഷ­സം­ഘ­ങ്ങ­ളും ആ­ഡി­റ്റു­സം­ഘ­ങ്ങ­ളും ഏർ­പ്പെ­ടു­ത്തു­ക­യും ചെറിയ സം­ഘ­ങ്ങ­ളെ അ­വ­യോ­ടു യോ­ജി­പ്പി­ക്കു­ക­യും ചെ­യ്തി­ട്ടു­ണ്ടാ­യി­രി­ക്കും. ഇ­ങ്ങി­നെ എ­ല്ലാ­സം­ഘ­ങ്ങ­ളേ­യും യ­ഥാ­ക്ര­മം കൂ­ട്ടി യോ­ജി­പ്പി­ച്ചു് എ­ല്ലാം­കൂ­ടി ഒരു പ്ര­ധാ­ന­സ്ഥ­ല­ത്തു സ്ഥാ­പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന ‘ഫ്ഡ­റേ­ഷ’നോടു സം­ഘ­ടി­പ്പി­ക്കു­ക­യും ചെ­യ്യു­ന്നു.

വസ്തു പ­ണ­യ­ത്തി­ന്മേൽ ദീർ­ഗ്ഘ്കാ­ലം­കൊ­ണ്ടു കു­റേ­ശ്ശ­യാ­യി വീ­ട്ട­ത്ത­ക്ക­വ­ണ്ണം കടം കൊ­ടു­ക്കു­ന്ന ബാ­ങ്കു­കൾ (Land Mortgage Banks)

കൃ­ഷി­ക്കാ­രു­ടെ താൽ­ക്കാ­ലി­ക­മാ­യ ചില ആ­വ­ശ്യ­ങ്ങ­ളെ നി­വൃ­ത്തി­ക്കു­ന്ന­തി­ന്നു മാ­ത്ര­മു­ള്ള സം­ഖ്യ­യേ നാ­ട്ടു­പു­റ­ങ്ങ­ളി­ലു­ള്ള ചെറിയ ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ­ക്കു കൊ­ടു­ക്കു­വാൻ സാ­ധി­ക്കു­ക­യു­ള്ളു. ത­ങ്ങ­ളു­ടെ സർ­വ്വ­സ്വ­വും പ­ണ­യ­പ്പെ­ടു­ത്തി ദീർ­ഗ്ഘ്കാ­ല­മാ­യി­ട്ടു ക­ട­ത്തിൽ പെ­ട്ടു ക്ലേ­ശി­ക്കു­ന്ന കൃ­ഷി­ക്കാർ­ക്കു ഋ­ണ­മോ­ച­ന­മു­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­വാൻ അ­വ­യെ­ക്കൊ­ണ്ടു ക­ഴി­യു­ന്ന­ത­ല്ല. അ­തി­നാൽ അ­തി­ലേ­ക്കൊ­രു നി­വൃ­ത്തി­മാർ­ഗ്ഗ­മാ­യി­ട്ടാ­ണു് “ലാ­ന്റ് മോർ­ട്ട്ഗേ­ജ് ബാ­ങ്കു”കളുടെ ആ­വിർ­ഭാ­വം. കൃ­ഷി­ക്കാ­രെ—വി­ശേ­ഷി­ച്ചും ചെറിയ വ­സ്തു­ട­മ­സ്ഥ­ന്മാ­രെ—ക­ട­ത്തിൽ­നി­ന്നു മോ­ചി­പ്പി­ക്കു­ന്ന­തി­ന്നും അ­വ­രു­ടെ വ­സ്തു­ക്ക­ളെ ന­ന്നാ­ക്കു­ന്ന­തി­ന്നും കൃഷി പ­രി­ഷ്കൃ­ത­രീ­തി­യിൽ ചെ­യ്യി­ക്കു­ന്ന­തി­ന്നും മ­റ്റു­മാ­യി അ­വർ­ക്കു വസ്തു പ­ണ­യ­ത്തി­ന്മേൽ ദീർ­ഗ്ഘ്കാ­ലം­കൊ­ണ്ടു കു­റേ­ശ്ശ­യാ­യി വീ­ട്ട­ത്ത­ക്ക­വ­ണ്ണം ആ­വ­ശ്യ­മു­ള്ള പണം ക­ടം­കൊ­ടു­ക്കു­ക എ­ന്ന­താ­ണു് മേ­പ്പ­ടി ബാ­ങ്കു­ക­ളു­ടെ പ്ര­യോ­ജ­നം. 1925-​മാണ്ടിലാണു് മ­ദ്രാ­സ് ഗ­വർ­മ്മേ­ണ്ടു അ­ങ്ങി­നെ ഒരു സ്ഥാ­പ­ന­ത്തി­ന്ന­നു­വാ­ദം കൊ­ടു­ത്ത­തു്. ഇ­പ്പോൾ മ­ദ്രാ­സ് സം­സ്ഥാ­ന­ത്തു് ആകെ അ­പ്ര­കാ­ര­മു­ള്ള ബാ­ങ്കു­കൾ ഇ­രു­പ­തോ­ളം അ­വി­ട­വി­ടെ­യാ­യി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. ഈ ബാ­ങ്കു­കൾ­ക്കു പണം സു­ല­ഭ­മാ­യി­ട്ടു കി­ട്ടു­ന്ന­തി­ന്നു­വേ­ണ്ടി ഇ­യ്യി­ട­യിൽ (1929 ഒ­ക്ടോ­ബർ 25-ാംനു) മ­ദ്രാ­സ് ഗ­വർ­മ്മേ­ണ്ടു് ആ ത­ര­ത്തി­ലു­ള്ള ഒരു സെൻ­ട്രൽ­ബാ­ങ്കു് മ­ദ്രാ­ശി­യിൽ സ്ഥാ­പി­ക്കു­വാ­ന­നു­വ­ദി­ച്ചു. ഓ­ഹ­രി­സം­ഖ്യ, സൂ­ക്ഷി­പ്പു­പ­ണം (Deposits), ഡി­ബെ­ഞ്ചർ­ലോൺ എന്നീ മൂ­ന്നു വി­ധ­ത്തി­ലാ­ണു് ആ ബാ­ങ്കി­ലേ­ക്കു പ­ണ­മു­ണ്ടാ­ക്കു­ന്ന­തു്. അതാതു ജി­ല്ല­ക­ളിൽ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ആ തരം ബാ­ങ്കു­കൾ മേ­പ്പ­ടി സെൻ­ട്രൽ­ബാ­ങ്കിൽ അം­ഗ­ങ്ങ­ളാ­കു­ന്നു. പുറമെ ഒ­റ്റ­യ്ക്കു­ള്ള­വർ­ക്കാർ­ക്കെ­ങ്കി­ലും ഓഹരി എ­ടു­ത്തു അതിൽ അം­ഗ­ങ്ങ­ളാ­യി­ട്ടു ചേരാം. ബാ­ങ്കിൽ­നി­ന്നു പു­റ­പ്പെ­ടു­വി­ക്കു­ന്ന ഡി­ബെ­ഞ്ചർ വാ­ങ്ങി ബാ­ങ്കി­ലേ­ക്കു പണം ക­ടം­കൊ­ടു­ക്കു­ന്ന­തി­ന്നും ബാ­ങ്കിൽ പണം സൂ­ക്ഷി­പ്പി­ന്നി­ടു­ന്ന­തി­ന്നും ബാ­ങ്കിൽ ഓഹരി ചേ­രു­ന്ന­തി­ന്നും ജ­ന­ങ്ങൾ­ക്കു വി­ശ്വാ­സം ഉ­ണ്ടാ­കു­വാൻ­വേ­ണ്ടി ഗ­വർ­മ്മേ­ണ്ടു­ത­ന്നെ ഡി­ബെ­ഞ്ചർ വാ­ങ്ങി­ക്കു­ക­യും ആ­രെ­ങ്കി­ലും ഡി­പ്പോ­സി­റ്റു­ചെ­യ്യു­ന്ന പ­ണ­ത്തി­ന്നു 100-​ക്കു് 6 വീതം പലിശ മു­ട്ടി­ച്ചു­ത­ന്നു­കൊ­ള്ളാ­മെ­ന്നു വാ­ഗ്ദ­ത്തം ചെ­യ്ക­യും ചെ­യ്തി­ട്ടു­ണ്ടു്.

ഈ ഒ­രേർ­പ്പാ­ടു കൃ­ഷി­ക്കാർ­ക്കു്—ഇ­ന്ത്യ­യി­ലു­ള്ള കൃ­ഷി­ക്കാർ­ക്കു വി­ശേ­ഷി­ച്ചും—ഒ­ര­നു­ഗ്ര­ഹ­മാ­യി­ട്ടു തീ­രു­ന്ന­താ­ണു്. എ­ന്തെ­ന്നാൽ കൃ­ഷി­ക്കാർ സാ­ധാ­ര­ണ­യാ­യി ത­ങ്ങ­ളു­ടെ വസ്തു പ­ണ­യം­കൊ­ടു­ത്തു 100-​ക്കു് പ­ന്ത്ര­ണ്ടും പ­തി­ന­ഞ്ചും വീതം പ­ലി­ശ­ക്കാ­ണു് പണം പ­ണ­ക്ക­ച്ച­വ­ട­ക്കാ­രു­ടെ ക­യ്യിൽ­നി­ന്നും മ­റ്റും ക­ടം­വാ­ങ്ങി­ക്കു­ന്ന­തു്. അതു കാരണം ഒരു കാ­ല­ത്തും അ­വർ­ക്കു് ആ വ­ക­ക്കാ­രു­ടെ പി­ടി­യിൽ നി­ന്നു വി­ട്ടു­പോ­രു­വാൻ സാ­ധി­ക്കു­ന്നി­ല്ല. അ­വ­രു­ടെ ധ­ന­സ്ഥി­തി­യെ ഒരു വി­ധ­ത്തി­ലും ന­ന്നാ­ക്കു­വാ­നും അ­വർ­ക്കു തരം കി­ട്ടു­ന്നി­ല്ല. എ­ന്തെ­ന്നാൽ ആ­ണ്ടു­തോ­റു­മു­ള്ള അ­വ­രു­ടെ ആദായം നി­ത്യ­ച്ചെ­ല­വി­ന്നും ക­ട­പ്പ­ലി­ശ­ക്കും­ത­ന്നെ ക­ഷ്ടി­യാ­യി­ട്ടേ മ­തി­യാ­കു­ന്നു­ള്ളു. അ­പ്പോൾ പി­ന്നെ വസ്തു ന­ന്നാ­ക്കു­ന്ന­തി­ന്നോ ധ­ന­വർ­ദ്ധ­ക­ങ്ങ­ളാ­യ മറ്റു കാ­ര്യ­ങ്ങൾ ചെ­യ്വാ­നോ അ­വർ­ക്കെ­ങ്ങി­നെ സാ­ധി­ക്കും. അ­തു­കൊ­ണ്ടു മുൻ­പ­റ­ഞ്ഞ മാ­തി­രി­യി­ലു­ള്ള ബാ­ങ്കു­കൾ അ­വർ­ക്കു വളരെ സ­ഹാ­യ­മാ­യി­ത്ത­ന്നെ തീ­രു­ന്നു. ആ വക ബാ­ങ്കു­ക­ളിൽ­നി­ന്നും വ­സ്തു­പ­ണ­യ­ത്തി­ന്മേൽ­ത­ന്നെ­യാ­ണു് കടം കി­ട്ടു­ന്ന­തു് എ­ങ്കി­ലും ഒരു കൃ­ഷി­ക്കാ­ര­ന്നു് അതു ഗു­ണ­ക­ര­മാ­യി­ട്ടു­ത­ന്നെ­യാ­ണു് തീരുക. എ­ങ്ങി­നെ­യെ­ന്നാൽ, ബാ­ങ്കിൽ 100-​ക്കു് ഏഴര അ­ല്ലെ­ങ്കിൽ ഏ­റി­യ­തു് 9 വീതം പ­ലി­ശ­യേ കൊ­ടു­ക്കേ­ണ്ടി­വ­രി­ക­യു­ള്ളു. മുതൽ ദീർ­ഗ്ഘ്കാ­ലം (പ­തി­ന­ഞ്ചോ ഇ­രു­പ­തോ) കൊ­ല്ലം­കൊ­ണ്ടു കു­റേ­ശ്ശ­യാ­യി­ട്ടു കൊ­ടു­ത്തു­തീർ­ത്താൽ മ­തി­താ­നും. അ­പ്പോൾ താൻ ക­ട­ക്കാ­ര­നാ­ണു് എന്ന വി­ചാ­ര­വും ത­ന്നി­മി­ത്ത­മു­ള്ള ബു­ദ്ധി­ക്ഷ­യ­വും കൂ­ടാ­തെ ഉ­ത്സാ­ഹ­ത്തോ­ടു­കൂ­ടി വേ­ല­ചെ­യ്യു­വാൻ അ­ങ്ങി­നെ­യു­ള്ള കൃ­ഷി­ക്കാ­ര­ന്നു സാ­ധി­ക്കു­ന്നു. അ­ധി­ക­പ­ലി­ശ­ക്കു നി­ന്നി­രു­ന്ന ക­ടം­വീ­ട്ടി ചു­രു­ങ്ങി­യ പ­ലി­ശ­ക്കു കടം വാ­ങ്ങു­വാൻ തരം വ­ന്ന­തിൽ നി­ന്നു കൊ­ല്ലം­തോ­റു­മു­ണ്ടാ­കു­ന്ന കൂ­ടു­ത­ലാ­ദാ­യം­കൊ­ണ്ടു് അ­വ­ന്നു തന്റെ വസ്തു ന­ന്നാ­ക്കു­ന്ന­തി­ന്നും അ­പ്ര­കാ­രം ന­ന്നാ­ക്കി­യ വ­സ്തു­വിൽ­നി­ന്നു് അധികം മു­ത­ലെ­ടു­പ്പു­ണ്ടാ­ക്കു­ന്ന­തി­ന്നും ആ അ­ധി­കാ­ദാ­യം കൊ­ണ്ടു ക­ട­പ്പ­ലി­ശ­യും ക­ട­ത്തി­ന്റെ ഒ­രം­ശം­ത­ന്നെ­യും കൊ­ല്ല­ന്തോ­റും കൊ­ടു­ത്തു തീർ­പ്പാ­നും അ­വ­ന്നു ക­ഴി­യു­ന്നു.

ഇ­ന്ത്യ­യിൽ ഈ മാ­തി­രി ബാ­ങ്കു­കൾ വളരെ ദുർ­ല്ല­ഭ­മാ­കു­ന്നു. അ­ടു­ത്ത കാലം മു­തൽ­ക്കു മാ­ത്ര­മേ അവ ഓരോ പ്ര­ദേ­ശ­ങ്ങ­ളിൽ സ്ഥാ­പി­ക്ക­പ്പെ­ട്ടു­തു­ട­ങ്ങീ­ട്ടു­ള്ളു. എ­ന്നാൽ ജർ­മ്മ­നി­യിൽ ഈ ഏർ­പ്പാ­ടി­ന്നു നൂറു നൂ­റ്റ­മ്പ­തു കൊ­ല്ല­ത്തെ പ­ഴ­ക്ക­മു­ണ്ടു്. ഈ സ­മ്പ്ര­ദാ­യ­പ്ര­കാ­ര­മു­ള്ള ഒരു ബാ­ങ്കി­ന്റെ ന­ട­ത്തി­പ്പു കേവലം വി­ല്ലേ­ജ് ബാ­ങ്കു­ക­ളു­ടേ­തു­പോ­ലെ അത്ര എ­ളു­പ്പ­മ­ല്ല. എ­ത്ര­ത­ന്നെ അതിനെ വി­വ­രി­ച്ചാ­ലും സാ­ധാ­ര­ണ­ന്മാർ­ക്കു് അതു ന­ട­ത്തു­ന്ന രീ­തി­യെ­പ്പ­റ്റി­യ സ്വ­രൂ­പ­ജ്ഞാ­ന­മു­ണ്ടാ­ക്കു­വാൻ പ്ര­യാ­സ­മാ­യി­രി­ക്കും.

കൃ­ഷി­ക്കാർ­ക്കു്
ക­ടം­വാ­യ്പ­യ്ക്ക­ല്ലാ­തെ­ക­ണ്ടു­ള്ള ഇ­ത­ര­പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ

കൃ­ഷി­ക്കാർ­ക്കു കടം കൊ­ടു­ക്കു­ന്ന­തി­ന്നു­ള്ള സം­ഘ­ങ്ങൾ­ക്കു പുറമെ അ­വ­രു­ടെ മറ്റു പല കാ­ര്യ­ങ്ങ­ളും സാ­ധി­ക്കു­ന്ന­തി­ന്നു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളെ­പ്പ­റ്റി ഇനി നി­രൂ­പി­ക്കാം.

കൃ­ഷി­ക്കാ­രു­ടെ നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നു­വേ­ണ്ടു­ന്ന പ­ദാർ­ത്ഥ­ങ്ങ­ളെ ഇ­പ്പോ­ഴ­ത്തെ­ക്കാൾ വളരെ അധികം ലാ­ഭ­ത്തിൽ അ­വർ­ക്കു കി­ട്ടാ­റാ­ക്കി­ക്കൊ­ണ്ടു് അ­വ­രു­ടെ ധ­ന­സ്ഥി­തി­ക്കു് ഉ­ന്ന­തി­യു­ണ്ടാ­ക്കി­ത്തീർ­ക്കു­വാ­നു­ള്ള ഒരു എ­ളു­പ്പ­വ­ഴി സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു് അ­വർ­ക്കു കാ­ണി­ച്ചു­കൊ­ടു­ക്കു­ന്നു. അതാതു പു­വ്വിൽ കൃഷി ന­ട­ത്തു­ന്ന­തി­ന്നു­വേ­ണ്ട പണം ചു­രു­ങ്ങി­യ പ­ലി­ശ­ക്കു കി­ട്ടി­യ­തു­കൊ­ണ്ടു മാ­ത്രം കൃ­ഷി­ക്കാ­രു­ടെ സകല ആ­വ­ശ്യ­ങ്ങ­ളും നി­വൃ­ത്തി­ച്ചു­വെ­ന്നു പറവാൻ പാ­ടി­ല്ല. മ­റ്റ­നേ­ക­കാ­ര്യ­ങ്ങൾ അ­വർ­ക്കു സാ­ധി­ക്കേ­ണ്ട­താ­യി­ട്ടു പി­ന്നേ­യു­മു­ണ്ടു്. സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­നെ­ത്ത­ന്നെ ആ വക കാ­ര്യ­ങ്ങ­ളു­ടെ സി­ദ്ധി­ക്കാ­യി­ട്ടും ഉ­പ­യോ­ഗ­പ്പെ­ടു­ത്തേ­ണ്ട­താ­കു­ന്നു. എ­ന്നാൽ മാ­ത്ര­മേ ഉ­ദ്ദി­ഷ്ട­കാ­ര്യം—കൃ­ഷി­ക്കാ­രു­ടെ ആ­ക­മാ­ന­മു­ള്ള ധ­ന­സ്ഥി­തി­ക്കു പൂർ­വ്വാ­ധി­കം ഉൽ­ക്കർ­ഷ­മു­ണ്ടാ­ക്കി­ത്തീർ­ക്കു­ക എന്ന കാ­ര്യം—പൂർ­ണ്ണ­മാ­യി­ട്ടു ഫ­ല­വ­ത്താ­യി­ത്തീ­രു­ക­യു­ള്ളു.

പ­ഠി­പ്പും ബു­ദ്ധി­യു­മു­ള്ള ഒരു കൃ­ഷി­ക്കാ­ര­ന്നു പണം ആ­വ­ശ്യം­പോ­ലെ കടം കി­ട്ടു­വാ­നു­ള്ള സൗ­ക­ര്യ­മു­ണ്ടാ­യാൽ­ത­ന്നെ ധാ­രാ­ളം മതി. എ­ന്തെ­ന്നാൽ ആ പ­ണം­കൊ­ണ്ടു് അയാൾ ത­നി­ക്കാ­വ­ശ്യ­മു­ള്ള പ­ണി­യാ­യു­ധ­ങ്ങ­ളേ­യും കൃ­ഷി­പ്പ­ണി­ക്കോ­പ്പു­ക­ളേ­യും വി­ത്തു വളം മു­ത­ലാ­യ­വ­യേ­യും ന­ല്ല­തു­നോ­ക്കി ലാ­ഭ­ത്തി­നു വാ­ങ്ങി­ക്കു­ന്നു വേ­ണ്ട­തു­പോ­ലെ കൃ­ഷി­പ്പ­ണി ന­ട­ത്തു­ന്നു. കൃഷി ചെ­യ്തു­ണ്ടാ­ക്കി­യ പ­ദാർ­ത്ഥ­ങ്ങ­ളെ നല്ല വി­ല­ക്കു വിൽ­ക്കു­ക­യും ചെ­യ്യു­ന്നു. ത­നി­ക്കു വേണ്ട സാ­ധ­ന­ങ്ങ­ളെ ലാ­ഭം­നോ­ക്കി വാ­ങ്ങി­പ്പാ­നും താൻ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കി­യ­വ­യെ നല്ല വി­ല­ക്കു വിൽ­ക്കു­വാ­നും അ­യാൾ­ക്കു സാ­മർ­ത്ഥ്യ­മു­ണ്ടു്. എ­ന്നാൽ യാ­തൊ­രു പ­ഠി­പ്പു­മി­ല്ലാ­ത്ത മൂ­ഢ­നാ­യ ഒരു കൃ­ഷി­ക്കാ­ര­ന്റെ കഥ അ­ങ്ങി­നെ­യ­ല്ല. ചു­രു­ങ്ങി­യ പ­ലി­ശ­ക്കു പണം സു­ല­ഭ­മാ­യി­ട്ടു തന്റെ ക­യ്യിൽ കി­ട്ടി­യാൽ­ത­ന്നെ­യും അയാൾ അതു വേ­ണ്ട­വി­ധ­ത്തിൽ ഉ­പ­യോ­ഗി­ക്കു­ന്ന കാ­ര്യം സം­ശ­യ­മാ­ണു്. താൻ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കി­യ സാ­ധ­ന­ങ്ങ­ളെ നല്ല വി­ല­യ്ക്കു വിൽ­ക്കു­വാ­നു­ള്ള സാ­മർ­ത്ഥ്യ­വും അ­യാൾ­ക്കി­ല്ല. ഈ വി­ധ­മു­ള്ള കൃ­ഷി­ക്കാർ­ക്കു പണം ലാ­ഭ­ത്തിൽ കടം കി­ട്ടു­വാ­നു­ള്ള സൗ­ക­ര്യം­കൊ­ണ്ടു മാ­ത്രം മ­തി­യാ­കു­ന്ന­ത­ല്ല. പണം കടം കൊ­ടു­പ്പാൻ­വേ­ണ്ടി മാ­ത്ര­മേ സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്ക­പ്പെ­ടു­ന്നു­ള്ളു­വെ­ങ്കിൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു നി­ഷ്ഫ­ല­മാ­യി­ത്ത­ന്നെ ഭ­വി­ക്കും. അ­തി­ന്നു് അ­തി­ലും വളരെ അധികം വ്യാ­പ്തി­യു­ണ്ടാ­ക്കി­ത്തീർ­ക്കേ­ണ്ട­താ­കു­ന്നു. വി­ത്തു്, ക­ന്നാ­ലി, കൃ­ഷി­പ്പ­ണി­ക്കു­ള്ള ആ­യു­ധ­ങ്ങൾ, വളം, വെ­ള്ളം എ­ന്നി­വ­യെ­ല്ലാം ഒരു കൃ­ഷി­ക്കാ­ര­ന്നു് അ­ത്യാ­വ­ശ്യ­ക­ങ്ങ­ളാ­കു­ന്നു. നിലം ഉഴുതു വെ­ടി­പ്പാ­ക്കു­ക, വളം ചേർ­ക്കു­ക, വി­ത്തു വി­ത­യ്ക്കു­ക, വെ­ള്ളം വേണ്ട സ­മ­യ­ത്തു തി­രി­ച്ചു­കൂ­ട്ടു­ക മു­ത­ലാ­യി വിളവു കൊ­യ്തെ­ടു­ക്കു­ന്ന­തു­വ­രെ പല പ്ര­വൃ­ത്തി­ക­ളും ഒരു കൃ­ഷി­ക്കാ­ര­ന്നു ന­ട­ത്തേ­ണ്ട­താ­യി­ട്ടു­ണ്ടു്. കൊ­യ്തെ­ടു­ത്ത സാധനം നല്ല വി­ല­യ്ക്കു വി­ല്ക്കു­ക­യും വേണം. ഇ­ങ്ങി­നെ നോ­ക്കു­മ്പോൾ കൃ­ഷി­ക്കാ­രു­ടെ ആ­വ­ശ്യ­ങ്ങ­ളെ മൂ­ന്നു ത­ര­മാ­യി­ട്ടു വി­ഭ­ജി­ക്കാം. 1. വാ­ങ്ങൽ—അ­താ­യ­തു് ആ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങ­ളെ ന­ല്ല­താ­യി­ട്ടു ലാഭം നോ­ക്കി വാ­ങ്ങി­ക്കു­ക എ­ന്ന­തു്. 2. ഉ­ണ്ടാ­ക്കൽ—ധാ­ന്യാ­ദി­പ­ദാർ­ത്ഥ­ങ്ങ­ളെ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ക എ­ന്ന­തു്. 3. വി­ല്പ­ന—കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കി­യ സാ­ധ­ന­ങ്ങ­ളെ തക്ക വി­ല­യ്ക്കു വിൽ­ക്കു­ക എ­ന്ന­തു സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്റെ പ്ര­യോ­ഗം ഈ മൂ­ന്നു­ത­രം ആ­വ­ശ്യ­ങ്ങ­ളി­ലും വ്യാ­പി­ക്കേ­ണ്ട­താ­കു­ന്നു. എ­ന്നാൽ മാ­ത്ര­മേ അതു യ­ഥാർ­ത്ഥ­ത്തിൽ കൃ­ഷി­ക്കാർ­ക്കു പ്ര­യോ­ജ­ന­ക­ര­മാ­യി­ട്ടു തീ­രു­ക­യു­ള്ളു. അ­തു­കൊ­ണ്ടു കൃ­ഷി­ക്കാ­ര്യ­ങ്ങൾ­ക്കു വേ­ണ്ടു­ന്ന സാ­ധ­ന­ങ്ങ­ളേ­യും ഗൃ­ഹാ­വ­ശ്യ­ങ്ങൾ­ക്കു വേ­ണ്ടു­ന്ന­വ­യേ­യും വാ­ങ്ങി ശേ­ഖ­രി­ച്ചു കൃ­ഷി­ക്കാർ­ക്കു് ആ­വ­ശ്യം­പോ­ലെ വിൽ­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന സം­ഘ­ങ്ങ­ളു­ടെ സ്ഥാ­പ­നം വളരെ മു­ഖ്യ­മാ­യി­ട്ടു വി­ചാ­രി­ക്ക­പ്പെ­ടു­ന്നു. ഒരു വി­ല്ലേ­ജിൽ ഒരു ക­ടം­വാ­യ്പ­സം­ഘ­മു­ണ്ടെ­ങ്കിൽ അവിടെ മുൻ വി­വ­രി­ച്ച­പോ­ലെ­യു­ള്ള ഒരു ശേ­ഖ­രി­പ്പു­സം­ഘ­വും (ഒരു സ്റ്റോർ) നി­ശ്ച­യ­മാ­യി­ട്ടും വേ­ണ്ട­താ­ണു്. അ­തു­പോ­ലെ കൂ­ട്ടാ­യി കൃഷി ചെ­യ്യു­ന്ന­തി­ന്നും അ­പ്ര­കാ­രം കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ന്ന സാ­ധ­ന­ങ്ങ­ളെ കൂ­ട്ടാ­യി­ത്ത­ന്നെ വിൽ­ക്കു­ന്ന­തി­ന്നും സം­ഘ­ങ്ങൾ ആ­വ­ശ്യ­മു­ണ്ടാ­യി­രി­ക്ക­ണം. എ­ന്നാൽ മു­മ്പ­റ­ഞ്ഞ മൂ­ന്നു കാ­ര്യ­ങ്ങൾ­ക്കും പ്ര­ത്യേ­കം മൂ­ന്നു സം­ഘ­ങ്ങൾ ഒരു വി­ല്ലേ­ജിൽ­ത­ന്നെ സ്ഥാ­പി­ക്കു­ന്ന­തു ഗു­ണ­ക­ര­മാ­യി­രി­ക്കു­മോ എ­ന്നും അ­ല്ലെ­ങ്കിൽ അതു സാ­ദ്ധ്യ­മോ എ­ന്നും ബ­ല­മാ­യി­ട്ടു സം­ശ­യി­ക്കു­ന്നു. അ­പ്ര­കാ­ര­മു­ള്ള സം­ഘ­ങ്ങ­ളെ വേണ്ട വി­ധ­ത്തിൽ ന­ട­ത്തു­ന്ന­തി­ന്നു പ്രാ­പ്ത­ന്മാ­രാ­യ­വർ ചു­രു­ക്ക­മാ­കു­ന്നു­വെ­ന്ന സം­ഗ­തി­യാ­ണു് ആ ശ­ങ്ക­ക്കു­ള്ള മു­ഖ്യ­കാ­ര­ണം. എ­ങ്കി­ലും കാ­ര്യം സാ­ധി­ക്കു­ക­യും വേണം. അ­തി­ന്നു­ള്ള എ­ളു­പ്പ­വ­ഴി­യാ­ണു കാ­ണേ­ണ്ട­തു്. ശേ­ഖ­രി­പ്പു­സം­ഘ­ങ്ങ­ളെ സ്ഥാ­പി­ക്കു­ന്ന കാ­ര്യ­ത്തിൽ ദുർ­ഘ­ടം­കൂ­ടാ­തെ­ത­ന്നെ ക­ഴി­ക്കാം. എ­ങ്ങി­നെ­യെ­ന്നാൽ ആ ഏർ­പ്പാ­ടു ക­ടം­വാ­യ്പ­സം­ഘം മു­ഖാ­ന്ത­രം ന­ട­ത്താ­വു­ന്ന­താ­ണു്. അ­ങ്ങി­നെ­യാ­കു­മ്പോൾ ആ ഒരു സംഘം മു­ഖാ­ന്ത­രം­ത­ന്നെ കൃ­ഷി­ക്കാർ­ക്കു ക­ടം­വാ­യ്പ പ­ണ­മാ­യി­ട്ടും സാ­ധ­ന­ങ്ങ­ളാ­യി­ട്ടും കൊ­ടു­ക്കു­ക എന്ന നി­ല­യി­ലാ­യി­ട്ടു തീരും.

കൂ­ട്ടാ­യി­ട്ടു കൃഷി ന­ട­ത്തു­ന്ന­തി­ന്നു­ള്ള സം­ഘ­ങ്ങ­ളെ­പ്പ­റ്റി­യാ­ണു് ഇനി നി­രൂ­പി­യ്ക്കു­വാ­നു­ള്ള­തു്. പ­ല­രും­കൂ­ടി ചേർ­ന്നി­ട്ടു­ള്ള ഒരു സംഘം മു­ഖാ­ന്ത­രം അധികം നി­ല­ങ്ങൾ ഒ­ന്നി­ച്ചു­ചേർ­ത്തു വലിയ പ­ട­വാ­ക്കി വലിയ മ­ട്ടിൽ കൃ­ഷി­ന­ട­ത്തു­ന്ന­തു­ത­ന്നെ­യാ­ണു് അധികം ലാ­ഭ­ക­ര­മാ­യി­രി­ക്കു­ക എ­ന്ന­തു തർ­ക്ക­മ­റ്റ സം­ഗ­തി­യാ­കു­ന്നു. എ­ങ്ങി­നെ­യെ­ന്നാൽ, അ­പ്ര­കാ­ര­മു­ള്ള കൂ­ട്ടു­കൃ­ഷി­യിൽ പ്ര­തി­ബ­ന്ധ­ങ്ങൾ കൂ­ടാ­തെ ആ­വ­ശ്യം­പോ­ലെ വെ­ള്ളം തി­രി­ച്ചു­കൂ­ട്ടു­ന്ന­തി­ന്നും അധികം വെ­ള്ളം ചേർ­ത്തു പ­ണി­യു­ന്ന­തി­ന്നും മ­റ്റും സൗ­ക­ര്യം വളരെ അ­ധി­ക­മു­ണ്ടാ­കും. അ­ത­നു­സ­രി­ച്ചു വി­ള­വും അധികം കാണും. മേ­പ്പ­ടി കൃ­ഷി­യിൽ­നി­ന്നു­ണ്ടാ­കു­ന്ന ധാ­ന്യാ­ദി­പ­ദാർ­ത്ഥ­ങ്ങൾ തു­ക­പ്പ­ടി­യാ­യി­ട്ട­ധി­ക­മു­ണ്ടാ­കു­ന്ന­തി­നാൽ കു­റ­ച്ചു വെ­ച്ച­ത്തിൽ­ത­ന്നെ അവയെ വി­റ്റ­ഴി­ക്കു­വാൻ സാ­ധി­ക്കു­ക­യും ചെ­യ്യും. അ­ങ്ങി­നെ­യെ­ല്ലാ­മാ­ണെ­ങ്കി­ലും ആ വി­ധ­മു­ള്ള ഒ­രേർ­പ്പാ­ടു ന­മ്മു­ടെ കൃ­ഷി­ക്കാ­രു­ടെ ഇടയിൽ ഇ­പ്പോൾ സാ­ധി­ക്കു­ക­യി­ല്ല. അ­തി­നാൽ അ­ത്ര­ത്തോ­ളം പോ­കാ­തെ ആദ്യം ഒ­തു­ങ്ങി­യ ഒരു മ­ട്ടിൽ പ്ര­വൃ­ത്തി ന­ട­ത്തു­വാ­നാ­ണു് ശ്ര­മി­ക്കേ­ണ്ട­തു്. ചിറ കെ­ട്ടി വെ­ള്ളം തി­രി­ച്ചു­കൊ­ണ്ടു വരിക, യ­ന്ത്രം­വെ­ച്ചു വെ­ള്ളം ചാ­മ്പു­ക, പ­രി­ഷ്കൃ­ത­രീ­തി­യി­ലു­ള്ള കൃ­ഷി­പ്പ­ണി­ക്കോ­പ്പു­ക­ളും മ­റ്റും വ­രു­ത്തു­ക, നല്ല വി­ത്തു­കൾ ശേ­ഖ­രി­ക്കു­ക, വേലി കെ­ട്ടു­ക മു­ത­ലാ­യ കാ­ര്യ­ങ്ങൾ പലതും കൂ­ട്ടാ­യി ന­ട­ത്തു­ന്ന­തി­ന്നു­വേ­ണ്ടി സം­ഘ­ങ്ങൾ സ്ഥാ­പി­ക്കു­ക എന്ന ചു­രു­ങ്ങി­യ ഒരു നി­ല­കൊ­ണ്ടു തൽ­ക്കാ­ലം തൃ­പ്തി­പ്പെ­ടേ­ണ്ട­താ­യി­ട്ടി­രി­ക്കു­ന്നു.

ഇനി പ­റ­യു­വാ­നു­ള്ള­തു വി­ല്പ­ന­സം­ഘ­ങ്ങ­ളെ­പ്പ­റ്റി­യാ­കു­ന്നു. ഈ തരം സം­ഘ­ങ്ങൾ ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളേ­ക്കാ­ളും അധികം മു­ഖ്യ­മാ­യി­ട്ടു­ള്ള­വ­യാ­കു­ന്നു. എ­ന്തെ­ന്നാൽ, താൻ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ന്ന ധാ­ന്യാ­ദി­പ­ദാർ­ത്ഥ­ങ്ങ­ളെ ഒരു സം­ഘം­മു­ഖാ­ന്ത­രം ത­ക്ക­താ­യ വി­ല­യ്ക്കു വി­ല്ക്കു­ന്ന­തു­കൊ­ണ്ടു­ണ്ടാ­കു­ന്ന ലാ­ഭ­മാ­ണു് ചു­രു­ങ്ങി­യ പ­ലി­ശ­ക്കു പണം കടം കി­ട്ടു­ന്ന­തു­കൊ­ണ്ടു­ണ്ടാ­കു­ന്ന ലാ­ഭ­ത്തേ­ക്കാൾ ഒരു കൃ­ഷി­ക്കാ­ര­ന്നു് അധികം മെ­ച്ച­മാ­യി­ട്ടു തീ­രു­ന്ന­തു്.

മുൻ പറഞ്ഞ മൂ­ന്നു തരം ആ­വ­ശ്യ­ങ്ങൾ­ക്കും പ്ര­ത്യേ­കം സം­ഘ­ങ്ങൾ ഉ­ണ്ടാ­യി­രി­ക്കു­ന്ന­താ­ണു് ഉ­ത്ത­മം. എ­ന്നാൽ ഇ­പ്പോ­ഴ­ത്തെ സ്ഥി­തി­ക്കു് അതു എ­ളു­പ്പ­ത്തിൽ സാ­ധി­ക്കു­ന്ന­ത­ല്ല. അ­തി­നാൽ അ­പ്ര­കാ­ര­മു­ള്ള സ്ഥാ­പ­ന­ങ്ങൾ കാ­ല­ക്ര­മേ­ണ സു­ല­ഭ­മാ­യി­ട്ടു തീ­രു­ന്ന­തു­വ­രെ മ­റ്റൊ­രു വി­ധ­ത്തിൽ കാ­ര്യം സാ­ധി­ക്കു­വാൻ നോ­ക്ക­ണം. വി­ല്പ­ന­യും ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ­മു­ഖാ­ന്ത­രം­ത­ന്നെ ന­ട­ത്തു­ക എ­ന്ന­താ­യി­രി­ക്കും തൽ­ക്കാ­ലം അധികം സൗ­ക­ര്യം. സം­ഘാം­ഗ­ങ്ങൾ കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ന്ന ധാ­ന്യാ­ദി­പ­ദാർ­ത്ഥ­ങ്ങ­ളെ നല്ല വി­ല­ക്കു വി­ല്പി­ക്കു­വാൻ ത­ര­പ്പെ­ടു­ത്തു­ക, അ­വ­യു­ടെ നി­ര­ക്കു­വി­ല അ­ന്വേ­ഷി­ച്ച­റി­യു­ക, അവയെ കൃ­ത്യ­മാ­യി­ട്ടു് അ­ള­ക്കു­ക­യും തൂ­ക്കു­ക­യും ചെ­യ്യു­ക, ദ­ല്ലാ­ളൻ­ക­മ്മീ­ഷൻ തീർ­ച്ച­പ്പെ­ടു­ത്തു­ക മു­ത­ലാ­യ സ­ക­ല­കാ­ര്യ­ങ്ങ­ളും ആ­രം­ഭ­ത്തിൽ ക­ടം­വാ­യ്പ­സം­ഘം­ത­ന്നെ ന­ട­ത്തു­ന്ന­താ­യി­രി­ക്കും ന­ല്ല­തു്.

[H. L. Kaji]

കൃ­ഷി­ക്കാർ­ക്കു യോ­ജി­ക്കു­ന്ന വീ­ട്ടു­വ്യ­വ­സാ­യ­ങ്ങൾ

ന­മ്മു­ടെ രാ­ജ്യ­ത്തു കൃ­ഷി­ക്കാർ­ക്കു സാ­ധാ­ര­ണ­യാ­യി ആറു മാ­സ­ത്തേ­ക്കു മാ­ത്ര­മേ കൃ­ഷി­പ്പ­ണി­യു­ള്ളു. ശേഷം ആ­റു­മാ­സം അവർ അ­ധി­കം­പേ­രും വി­ശേ­ഷി­ച്ചു ജോ­ലി­കൾ ഒ­ന്നു­മി­ല്ലാ­തേ­യും അ­തി­നാൽ സ­മ്പാ­ദ്യ­മി­ല്ലാ­തേ­യു­മാ­ണു് ക­ഴി­ഞ്ഞു­കൂ­ടു­ന്ന­തു്. കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കു­ന്ന സ­മ്പാ­ദ്യം സാ­മാ­ന്യേ­ന സ്വ­ല്പ­വും അ­സ്ഥി­ര­വു­മാ­യി­രി­ക്കു­ന്നു. അ­തു­ത­ന്നെ ആ­റു­മാ­സ­കാ­ല­ത്തേ­യ്ക്കു ഉ­ള്ളു­താ­നും. ഈ നി­ല­യിൽ അ­വ­രു­ടെ ധ­ന­സ്ഥി­തി ന­ന്നാ­യി­രി­പ്പാൻ എ­ത്ര­ത്തോ­ളം ത­ര­മു­ണ്ടെ­ന്നൂ­ഹി­ക്കാ­വു­ന്ന­താ­ണു്. വാ­സ്ത­വ­ത്തിൽ അ­വ­രു­ടെ സ്ഥി­തി വളരെ മോ­ശ­ത്തി­ലാ­ണു എ­ന്നു­ത­ന്നെ പറയണം. അ­തി­നാൽ കൃ­ഷി­പ­ണി­യി­ല്ലാ­ത്ത ആ­റു­മാ­സ­കാ­ല­ത്തേ­ക്കു് അ­വർ­ക്കു സ­മ്പാ­ദ്യ­ത്തി­ന്നു­ള്ള മാർ­ഗ്ഗം അ­വ­ശ്യം കാ­ണി­ച്ചു­കൊ­ടു­ക്കേ­ണ്ട­താ­കു­ന്നു. ജീ­വി­ത­യു­ദ്ധം പി­ന്ന­പ്പി­ന്നെ ക­ഠി­ന­മാ­യി­ട്ടു തീ­രു­ന്ന­തി­നാൽ അ­തി­ന്നു­ള്ള കാലം അ­തി­ക്ര­മി­ച്ചി­രി­ക്കു­ന്നു­വെ­ന്നു­ത­ന്നെ പറയാം. സ്വ­സ്വ­ഭ­വ­ന­ങ്ങ­ളിൽ ഇ­രു­ന്നു ജോലി ചെ­യ്യ­ത്ത­ക്ക­വ­ണ്ണം ഓരോ വീ­ട്ടു­വ്യ­വ­സാ­യ­ങ്ങ­ളെ ശീ­ലി­പ്പി­ക്കു­ക എ­ന്ന­താ­ണു് അ­തി­ന്നു­ള്ള മു­ഖ്യ­മാ­യ ഒ­രു­പാ­യം. മു­ള­യും ഈ­റ്റ­യും പൊ­ളി­ച്ചു പ­ര­മ്പു കൊട്ട മു­ത­ലാ­യ­തു­ണ്ടാ­ക്കു­ക, കൈ­ത­യോ­ല­കൊ­ണ്ടും മ­റ്റും പായ വട്ടി മു­ത­ലാ­യ­തു­ണ്ടാ­ക്കു­ക, പുൽ­പാ­യ നെ­യ്യു­ക, ചൂ­രൽ­കൊ­ണ്ടു വി­ശേ­ഷ­ത­ര­ത്തിൽ കൈ­പെ­ട്ടി­കൾ ക­സേ­ല­കൾ മു­ത­ലാ­യ­തു­ണ്ടാ­ക്കു­ക­യും മെ­ട­ച്ചിൽ­വേ­ല ന­ട­ത്തു­ക­യും ചെ­യ്യു­ക, പ­ന­യോ­ല­കൊ­ണ്ടു കുട കെ­ട്ടു­ക, പ­ഞ്ഞി­പ്പ­ര­ത്തി കൃ­ഷി­ചെ­യ്തു­ണ്ടാ­ക്കി പ­ഞ്ഞി­യെ­ടു­ത്തു നൂൽ­നൂൽ­ക്കു­ക­യും തോർ­ത്തു മു­ത­ലാ­യ മു­ണ്ടു­കൾ നെ­യ്യു­ക­യും ചെ­യ്യു­ക എ­ന്നി­ങ്ങി­നെ ഉ­പ­യോ­ഗ­മു­ള്ള പല കൈ­ത്തൊ­ഴി­ലു­ക­ളും വീ­ട്ടു­വ്യ­വ­സാ­യ­മാ­യി­ട്ടു ന­ട­ത്ത­ത്ത­ക്ക­വ­ണ്ണം എല്ലാ കൃ­ഷി­ക്കാ­രേ­യും ശീ­ലി­പ്പി­യ്ക്കാ­വു­ന്ന­താ­ണു്. എ­ന്നാൽ അതു ക്ര­മേ­ണ മാ­ത്ര­മേ സാ­ധി­ക്കു­ക­യു­ള്ളു. അ­വർ­ക്കു് അ­തി­ന്നു മു­മ്പാ­യി­ട്ടു വേ­ണ്ട­തു വി­ദ്യാ­ഭ്യാ­സ­മാ­കു­ന്നു. അ­താ­കു­ന്നു സർ­വ്വാ­നർ­ത്ഥ­ങ്ങൾ­ക്കും പ­രി­ഹാ­രം. കർ­ഷ­ക­ന്മാ­രു­ടെ ഇ­ട­യി­ലു­ള്ള എല്ലാ ബാ­ല­ന്മാ­രു­ടേ­യും ബാ­ലി­ക­മാ­രു­ടേ­യും പ്രാ­ഥ­മി­ക­വി­ദ്യാ­ഭ്യാ­സം നിർ­ബ­ന്ധ­മാ­ക്കി­ത്തീർ­ക്ക­ണം. എ­ന്നാൽ അതു് ഇ­പ്പോ­ഴ­ത്തെ സ­മ്പ്ര­ദാ­യ­ത്തിൽ ന­ട­ത്തു­ന്ന­തു­കൊ­ണ്ടു യാ­തൊ­രു ഫലവും സി­ദ്ധി­ക്കു­ന്ന­ത­ല്ല. വി­ല്ലേ­ജ്സ്കൂ­ളു­ക­ളിൽ എ­ഴു­തു­വാ­നും വാ­യി­പ്പാ­നും ക­ണ­ക്കു­കൂ­ട്ടു­വാ­നും പ­ഠി­പ്പി­ക്കു­ന്ന­തോ­ടു­കൂ­ടി കൃ­ഷി­പ്പ­ണി­യെ സം­ബ­ന്ധി­ച്ച പല സം­ഗ­തി­ക­ളും മുൻ­പ­റ­ഞ്ഞ വി­വി­ധ­വ്യ­വ­സാ­യ­ങ്ങ­ളും കു­ട്ടി­ക­ളെ പ­ഠി­പ്പി­ക്കേ­ണ്ട­താ­കു­ന്നു. അ­ങ്ങി­നെ ഒരു ത­ല­മു­റ­ക്കാ­ലം ക­ഴി­ഞ്ഞാൽ മാ­ത്ര­മേ കൃ­ഷി­ക്കാ­രു­ടെ ഇടയിൽ മേ­പ്പ­ടി വ്യ­വ­സാ­യ­ങ്ങൾ കു­റേ­ശ്ശ­യാ­യി­ട്ടെ­ങ്കി­ലും ന­ട­പ്പാ­വു­ക­യു­ള്ളു. എ­ന്നാൽ തൽ­ക്കാ­ലം വേ­ണ്ട­തു് ആ വക വ്യ­വ­സാ­യ­ങ്ങൾ പ­ര­മ്പ­ര­യാ­യി ന­ട­ത്തി­വ­രു­ന്ന ജാ­തി­ക്കാ­രു­ടെ ഏ­റ്റ­വും ശേ­ാ­ച­നീ­യ­മാ­യ അ­വ­സ്ഥ­യെ ഭേ­ദ­പ്പെ­ടു­ത്തു­വാൻ വേണ്ട ശ്രമം ചെ­യ്യു­ക­യാ­കു­ന്നു. ദൃ­ഷ്ടാ­ന്ത­മാ­യി­ട്ടു പറയൻ എന്ന ജാ­തി­യെ എ­ടു­ക്കു­ക. പ­ര­മ്പു കൊട്ട തൊ­ട്ടി മു­ത­ലാ­യ­വ­യു­ണ്ടാ­ക്കു­ന്ന­തു പ­റ­യ­ന്മാ­രാ­ണു്. അ­വ­രു­ടെ സ്ഥി­തി മ­ഹാ­ക­ഷ്ട­ത്തി­ലാ­കു­ന്നു. ന­മ്മു­ടെ സ­മു­ദാ­യ­ത്തിൽ അ­വർ­ക്കു­ള്ള സ്ഥാ­നം ഏ­റ്റ­വും താണ പ­ത­ന­ത്തിൽ ക­ല്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തി­നാൽ അവർ സർ­വ്വ­രാ­ലും വർ­ജ്ജി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന ഒരു കൂ­ട്ട­രാ­കു­ന്നു. അവർ ഉ­ണ്ടാ­ക്കു­ന്ന സാ­ധ­ന­ങ്ങൾ എ­ല്ലാ­വർ­ക്കും എ­പ്പോ­ഴു­മാ­വ­ശ്യ­മാ­യി­ട്ടു­ള്ള­വ­യാ­ണു് എ­ങ്കി­ലും അ­വ­രു­ടെ ഏ­റ്റ­വും നി­കൃ­ഷ്ട­മാ­യ അ­വ­സ്ഥ­യെ ഭേ­ദ­പ്പെ­ടു­ത്തു­ന്ന­തി­ന്നു­ള്ള ശ്രമം ആ­രും­ത­ന്നെ ചെ­യ്യു­ന്നി­ല്ല. മ­ല­ഡി­പ്പാർ­ട്ടു­മേ­ണ്ടി­ലെ പല നി­ബ­ന്ധ­ന­കൾ­നി­മി­ത്തം മുള ഈറ്റ മു­ത­ലാ­യ സാ­ധ­ന­ങ്ങൾ കാ­ട്ടിൽ­നി­ന്നു കൊ­ണ്ടു­വ­രു­വാൻ അ­വർ­ക്കു വളരെ പ്ര­യാ­സ­മാ­യി­ര­ത്തീർ­ന്നി­രി­ക്കു­ന്നു. അവരിൽ നല്ല വേ­ല­ക്കാർ പ­ല­രു­മു­ണ്ടെ­ങ്കി­ലും നല്ല വേല ചെ­യ്യി­ച്ചു നല്ല കൂലി കൊ­ടു­ത്തു് അവരെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക എന്ന ന­ട­പ്പു നാ­ട്ടു­കാ­രു­ടെ ഇടയിൽ തീ­രെ­യി­ല്ല. എ­ന്നു­ത­ന്നെ­യു­മ­ല്ല, നി­ത്യ­വൃ­ത്തി ഏ­റ്റ­വും ക്ലേ­ശ­ത്തോ­ടു­കൂ­ടി മാ­ത്രം ക­ഴി­ഞ്ഞു­കൂ­ടു­ന്ന­വ­രും യാ­തൊ­രു­വി­ധ­ത്തി­ലു­മു­ള്ള പ­ഠി­പ്പും ഇ­ല്ലാ­ത്ത മൂ­ഢ­ത­മ­ന്മാ­രും ആകയാൽ ആ പാ­വ­ങ്ങൾ അ­നാ­യാ­സേ­ന വ­ഞ്ചി­ക്ക­പ്പെ­ടു­ക­ത­ന്നെ ചെ­യ്യു­ന്നു. എ­ങ്ങി­നെ­യെ­ന്നാൽ, ഒരു കൂ­ട്ടം ഇ­ട­ത്ത­ട്ടു­കാർ സ്വ­ല്പ­മാ­യി­ട്ടൊ­രു സം­ഖ്യ­വാ­യ്പ­യാ­യി മു­മ്പി­ന്നു കൊ­ടു­ത്തു അ­തി­ലാ­ഭ­ത്തിൽ ഓരോ സാ­ധ­ന­ങ്ങൾ അ­വ­രെ­ക്കൊ­ണ്ടു­ണ്ടാ­ക്കി­ച്ചു വാ­ങ്ങു­ന്നു. ന­ഷ്ട­മാ­ണു് എന്ന ബോധം അ­വർ­ക്കു­ണ്ടാ­യാൽ­ത­ന്നെ­യും നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നു മാർ­ഗ്ഗാ­ന്ത­രം കാ­ണാ­യ്ക­യാൽ അ­വർ­ക്ക­ങ്ങി­നെ നിർ­ബ്ബ­ന്ധേ­ന ചെ­യ്യേ­ണ്ടി­വ­രു­ന്നു. വ­ന്നു­കൂ­ടു­ന്ന ഫ­ല­മെ­ന്തെ­ന്നാൽ അവർ നി­ത്യ­വേ­ല മു­റ­ക്കു ചെ­യ്തി­ട്ടും രണ്ടു നേരം ക­ഞ്ഞി­ക്കു­ള്ള വ­ക­പോ­ലും അ­വർ­ക്കു മു­ട്ടു­ന്നി­ല്ല. അ­വ­രു­ടെ പ്ര­യ­ത്നം­കൊ­ണ്ടു­ണ്ടാ­കു­ന്ന ലാഭം വേറെ ചിലർ കൊ­ണ്ടു­പോ­വു­ക­യും ചെ­യ്യു­ന്നു.

ന­മ്മു­ടെ രാ­ജ്യ­ത്തു പലതരം വീ­ട്ടു­വ്യ­വ­സാ­യ­ങ്ങൾ ന­ട­ത്തി­പ്പോ­രു­ന്ന എല്ലാ വ­ക­ക്കാ­രു­ടേ­യും സ്ഥി­തി ഏ­റ­ക്കു­റെ മുൻ­പ­റ­ഞ്ഞ­പ്ര­കാ­രം­ത­ന്നെ­യാ­കു­ന്നു. ആ­ദ്യം­ത­ന്നെ പ­ണ­ക്ക­ച്ച­വ­ട­ക്കാ­രു­ടെ പി­ടി­യിൽ­പെ­ട്ടു വ­ല­യു­ന്ന ആ കൂ­ട്ട­രെ ക­ട­ബാ­ദ്ധ്യ­ത­യിൽ­നി­ന്നു മോ­ചി­പ്പി­ക്ക­ണം. പി­ന്നെ അ­വ­ര­വർ­ക്കാ­വ­ശ്യ­മു­ള്ള സാ­ധ­ക­പ­ദാർ­ത്ഥ­ങ്ങ­ളെ (Raw Materials) സു­ല­ഭ­മാ­യി­ട്ട­വർ­ക്കു കി­ട്ടാ­റാ­ക്ക­ണം. അ­തി­ന്റെ­ശേ­ഷം അവർ ഉ­ണ്ടാ­ക്കു­ന്ന സാ­ധ­ന­ങ്ങ­ളെ നല്ല വി­ല­യ്ക്കു വിൽ­ക്കു­ന്ന­തി­ന്നു സൗ­ക­ര്യ­പ്പെ­ടു­ത്തി­ക്കൊ­ടു­ക്കു­ക­യും വേണം. ഇ­തെ­ല്ലാം അതാതു തൊ­ഴിൽ­ക്കാ­രു­ടെ ഇടയിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളു­ടെ സ്ഥാ­പ­നം­കൊ­ണ്ടു സാ­ധി­ക്കാ­വു­ന്ന­താ­ണു്. എ­ന്നാൽ ആ കൂ­ട്ടർ മ­ഹാ­മൂ­ഢ­ത­യി­ലി­രി­ക്കു­ന്ന­വ­രാ­ക­യാൽ സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടി­ന്റേ­യും ലോ­കോ­പ­കാ­ര­തൽ­പ­ര­ന്മാ­രാ­യി­ട്ടു­ള്ള­വ­രു­ടേ­യും സ­ഹ­ക­ര­ണം കാ­ര്യ­സി­ദ്ധി­ക്കു് ആ­ദ്യ­വ­സാ­നം അ­ത്യ­ന്തം ആ­വ­ശ്യ­മാ­യി­ട്ടു­ത­ന്നെ­യി­രി­ക്കു­ന്നു. ഒ­ന്നാ­മ­താ­യി­ട്ടു സ­ഹ­ക­ര­ണം എ­ന്നു­വെ­ച്ചാ­ലെ­ന്താ­ണെ­ന്നും സ­ഹ­ക­ര­ണ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­കൊ­ണ്ടു് എ­പ്ര­കാ­ര­മാ­ണു ത­ങ്ങ­ളു­ടെ ധ­ന­സ്ഥി­തി­ക്കും മ­റ്റും ക­യ­റ്റ­മു­ണ്ടാ­ക്കു­ന്ന­തെ­ന്നും മ­റ്റു­മു­ള്ള സം­ഗ­തി­ക­ളെ ആ തൊ­ഴിൽ­ക്കാ­രെ പ­റ­ഞ്ഞു മ­ന­സ്സി­ലാ­ക്ക­ണം. ദേ­ശം­തോ­റും സ­ഞ്ച­രി­ച്ചു് ഇ­പ്ര­കാ­ര­മു­ള്ള പ്ര­ചാ­ര­വേ­ല ന­ട­ത്തി­ക്കു­ന്ന­തി­ന്നു­ള്ള ചുമതല സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മേ­ണ്ടി­ലെ ഉ­ദ്യോ­ഗ­സ്ഥ­ന്മാർ വ­ഹി­ക്കേ­ണ്ട­താ­കു­ന്നു. ഇ­ങ്ങി­നെ ഏ­റ്റ­വും ജാ­ഗ്ര­ത­യോ­ടും താൽ­പ­ര്യ­ത്തോ­ടും­കൂ­ടി പ്ര­വൃ­ത്തി ന­ട­ത്തു­ന്ന­താ­യാൽ­മാ­ത്ര­മേ ആ ഡി­പ്പാർ­ട്ടു­മെ­ണ്ടി­ന്റെ സ്ഥാ­പ­നം സ­പ്ര­യോ­ജ­ന­മാ­യി­രി­ക്കു­ന്നു­വെ­ന്നു പറവാൻ ത­ര­മു­ള്ളൂ.

പ­ട്ട­ണ­ങ്ങ­ളിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ

പ­ട്ട­ണ­ങ്ങ­ളിൽ ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളേ­ക്കാൾ സം­ഘാം­ഗ­ങ്ങ­ളു­ടെ നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നാ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങ­ളെ ശേ­ഖ­രി­ച്ചു­കൊ­ണ്ടു­ള്ള ശേ­ഖ­രി­പ്പു­സം­ഘ­ങ്ങ­ളും പലതരം പ­ദാർ­ത്ഥ­ങ്ങ­ളെ ഉ­ണ്ടാ­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളു­ടെ സം­ഘ­ങ്ങ­ളും ആണു് അധികം ആ­വ­ശ്യ­മാ­യി­രി­ക്കു­ന്ന­തു്. എല്ലാ വലിയ പ­ട്ട­ണ­ങ്ങ­ളി­ലും അ­സം­ഖ്യം ശി­ല്പി­ക­ളും ക­ര­കൗ­ശ­ല­ക്കാ­രും മറ്റു തൊ­ഴി­ലാ­ളി­ക­ളും ഉ­ണ്ടാ­യി­രി­ക്കു­ന്ന­താ­ണു്. അവർ ഓ­രോ­കൂ­ട്ട­രും അ­വ­ര­വ­രു­ടെ ഭ­വ­ന­ങ്ങ­ളിൽ സ്വ­സ്വ­വ്യ­വ­സാ­യ­ങ്ങ­ളെ ഒ­തു­ങ്ങി­യ മ­ട്ടിൽ ചെ­യ്തു­വ­രു­ന്നു. വി­ചി­ത്ര­പ്പ­ണി­ത്ത­ര­ങ്ങ­ളോ­ടു­കൂ­ടി­യ വി­ശേ­ഷ­മാ­യി­ട്ടു­ള്ള വ­സ്ത്ര­ങ്ങൾ നെ­യ്യു­ന്ന നെ­യ്ത്തു­കാർ, ത­ങ്ക­പ്പ­ണി­ക്കാർ, ത­ട്ടാ­ന്മാർ, ചെ­മ്പു­പ­ണി­ക്കാർ, ആ­ശാ­രി­മാർ, ചെ­രി­പ്പു­തു­ന്നു­ന്ന കൊ­ല്ല­ന്മാർ, ലേ­സ്സു­ണ്ടാ­ക്കു­ന്ന­വർ, ക­സ­വു­ണ്ടാ­ക്കു­ന്ന­വർ, ചു­രു­ങ്ങി­യ­മ­ട്ടിൽ സോ­പ്പു­ണ്ടാ­ക്കു­ന്ന­വർ എ­ന്നി­ങ്ങി­നെ അ­സം­ഖ്യം­ത­രം ശി­ല്പി­ക­ളും കൈ­ത്തൊ­ഴിൽ­ക്കാ­രും ഏ­റ്റ­വും ഉ­പ­യോ­ഗ­മു­ള്ള ത­ങ്ങ­ളു­ടെ വി­വി­ധ­വ്യ­വ­സാ­യ­ങ്ങ­ളെ സ്വ­സ്വ­ഭ­വ­ന­ങ്ങ­ളിൽ­വെ­ച്ചു ന­ട­ത്തി­പ്പോ­രു­ന്നു. ന­മ്മു­ടെ ഇ­ന്ത്യാ­രാ­ജ്യ­ത്തു പാ­ശ്ചാ­ത്യ­സ­മ്പ്ര­ദാ­യ­പ്ര­കാ­ര­മു­ള്ള യ­ന്ത്ര­ശാ­ല­കൾ എ­ത്ര­ത­ന്നെ സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന­താ­യാ­ലും അവയിൽ നാ­നാ­വി­ധ പ­ദാർ­ത്ഥ­ങ്ങൾ തു­ക­പ്പ­ടി­യാ­യി എ­ത്ര­ത­ന്നെ നിർ­മ്മി­ക്ക­പ്പെ­ടു­ന്ന­താ­യാ­ലും ഇ­ന്ത്യ­യി­ലെ വ്യാ­വ­സാ­യി­മാ­യ വി­വി­ധ­സ്ഥാ­പ­ന­ങ്ങ­ളു­ടെ ഘ­ട­ന­യിൽ വീ­ട്ടു­വ്യ­വ­സാ­യം പ്ര­ധാ­ന­മാ­യ ഒരു സ്ഥാ­നം വ­ഹി­ക്കു­ന്നു­ണ്ടു് എ­ന്ന­തി­ന്നു വാ­ദ­മി­ല്ല. പ­ല­ത­ര­ത്തി­ലു­മു­ള്ള പ­ദാർ­ത്ഥ­ങ്ങ­ളു­ടെ നിർ­മ്മാ­ണ­ത്തി­ന്നാ­യി­ക്കൊ­ണ്ടു് അ­സം­ഖ്യം യ­ന്ത്ര­ശാ­ല­കൾ സർ­വ്വ­ത്ര വ്യാ­പി­ക്കു­ക ക­ഴി­ഞ്ഞി­ട്ടും മുൻ­പ­റ­ഞ്ഞ ത­ര­ത്തി­ലു­ള്ള വി­വി­ധ­വീ­ട്ടു­വ്യ­വ­സാ­യ­ങ്ങൾ ന­ശി­ക്കാ­തെ ഇ­പ്പോ­ഴും ഓ­ജ­സ്സോ­ടു­കൂ­ടി­ത്ത­ന്നെ വർ­ത്തി­ക്കു­ന്നു­വെ­ന്ന­റി­യു­ന്ന­തിൽ പ­ലർ­ക്കും ആ­ശ്ച­ര്യ­മു­ണ്ടാ­യേ­ക്കാം. എ­ന്നാൽ ഏ­ത­ദ്ദേ­ശീ­യ­ന്മാ­രു­ടെ ആ­വ­ശ്യ­ങ്ങ­ളെ നി­റ­വേ­റ്റി­പ്പോ­രു­ന്ന കാ­ര്യ­ത്തിൽ മുൻ­പ­റ­ഞ്ഞ നാ­നാ­വി­ധ­ങ്ങ­ളാ­യ വീ­ട്ടു­വ്യ­വ­സാ­യ­ങ്ങൾ എ­ത്ര­ത്തോ­ള­മാ­ണു മു­ന്ന­ണി­യിൽ നി­ന്നു പ്ര­വർ­ത്തി­ച്ചി­ട്ടു­ള്ള­തു് എ­ന്ന­തി­നെ­പ്പ­റ്റി സൂ­ക്ഷ്മ­ത്തോ­ളം അ­റി­യു­മ്പോ­ഴേ അ­വർ­ക്കു് അ­വ­യു­ടെ മാ­ഹാ­ത്മ്യം പൂർ­ണ്ണ­മാ­യി­ട്ടു മ­ന­സ്സി­ലാ­വു­ക­യു­ള്ളു. ഒരേ പ­ദാർ­ത്ഥ­ത്തെ­ത്ത­ന്നെ തു­ക­പ്പ­ടി­യാ­യി­ട്ടു് അ­സം­ഖ്യം ഉ­ണ്ടാ­ക്കി­ക്കൂ­ട്ടു­ന്ന വലിയ വ്യ­വ­സാ­യ­ശാ­ല­കൾ­ക്കു ത­ത്ത­ദ്ദേ­ശ­നി­വാ­സി­കൾ­ക്കു പ്ര­ത്യേ­ക­മാ­യി­ട്ടു­ള്ള ചില ചെറിയ ആ­വ­ശ്യ­ങ്ങ­ളെ—വി­വി­ധാ­കൃ­തി­ക­ളിൽ വി­ചി­ത്ര­വേ­ല­ക­ളോ­ടു­കൂ­ടി നിർ­മ്മി­ക്ക­പ്പെ­ടു­ന്ന ചില വി­ശേ­ഷ­പ­ദാർ­ത്ഥ­ങ്ങ­ളു­ടെ ആ­വ­ശ്യ­ങ്ങ­ളെ നി­വൃ­ത്തി­പ്പി­ക്കു­ന്ന­തി­ന്നു ഒ­രി­ക്ക­ലും സാ­ധി­ക്കു­ന്ന­ത­ല്ല. സ്വ­ല്പം ചില ആ­യു­ധ­ങ്ങ­ളു­ടേ­യും ക­രു­ക്ക­ളു­ടേ­യും സ­ഹാ­യ­ത്തോ­ടു­കൂ­ടി അ­വ­ര­വ­രു­ടെ വീ­ടു­ക­ളിൽ ഇ­രു­ന്നു വേ­ല­ചെ­യ്യു­ന്ന ചി­ല്ല­റ തൊ­ഴി­ലാ­ളി­ക­ളെ­ക്കൊ­ണ്ടു മാ­ത്ര­മേ ആവക ആ­വ­ശ്യ­ങ്ങൾ നി­വൃ­ത്തി­ക്ക­പ്പെ­ടു­ന്നു­ള്ളു. അ­ങ്ങി­നെ­യു­ള്ള തൊ­ഴിൽ­ക്കാ­രു­ടെ ഉ­ത്സാ­ഹ­ത്തെ ന­ശി­പ്പി­ച്ചു് അ­വ­രു­ടെ പ്ര­യ­ത്ന­ങ്ങ­ളെ വലിയ വ്യ­വ­സാ­യ­ശാ­ല­ക­ളിൽ ല­യി­പ്പി­ക്കു­ന്ന­തി­ന്നു പകരം അവർ ഓരോ കൂ­ട്ട­രും സ്വ­സ്വ­വ്യ­സാ­യ­ങ്ങ­ളെ താ­ന്താ­ങ്ങ­ളു­ടെ ഭ­വ­ന­ങ്ങ­ളിൽ ഇ­രു­ന്നു­ത­ന്നെ ന­ട­ത്തു­ന്ന­തി­ന്നു് അ­വർ­ക്കു അധികം സൗ­ക­ര്യ­മു­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ക­യും ജ­ന­സ­മു­ദാ­യ­ത്തി­ന്നു് അ­വ­രെ­ക്കൊ­ണ്ടു­ള്ള ഉ­പ­കാ­രം അ­ധി­ക­മാ­ക്കി­ത്തീർ­ക്കു­ക­യും ചെ­യ്യു­ക­യാ­ണു് ഇ­ന്ത്യാ­രാ­ജ്യ­ത്തേ­ക്കു് അധികം ഗു­ണ­ക­ര­മാ­യി­രി­ക്കു­ക. വീ­ട്ടു­വ്യ­വ­സാ­യ­ങ്ങ­ളെ ഉ­ദ്ധ­രി­പ്പി­ക്കു­ന്ന­തി­ന്നു് ഏ­റ്റ­വു­മാ­വ­ശ്യ­മാ­യി­ട്ടു­ള്ള­തു ശി­ല്പി­ക­ളും കൈ­ത്തൊ­ഴിൽ­കാ­രു­മാ­യി­ട്ടു­ള്ള പല ജാ­തി­ക്കാ­രു­ടേ­യും കു­ട്ടി­കൾ­ക്കു സ­മു­ചി­ത­മാ­യ വ്യാ­വ­സാ­യി­ക­വി­ദ്യാ­ഭ്യാ­സം നൽ­കു­ക­ത­ന്നെ­യാ­കു­ന്നു. പ­രി­ഷ്കൃ­ത­ങ്ങ­ളാ­യ ആ­യു­ധ­ങ്ങ­ളു­ടേ­യും ക­രു­ക്ക­ളു­ടേ­യും സ­ഹാ­യം­കൊ­ണ്ടു പുതിയ മാ­തി­രി­യിൽ വെ­ടി­പ്പാ­യി­ട്ടു­ള്ള സാ­ധ­ന­ങ്ങ­ളെ ഉ­ണ്ടാ­ക്കു­ന്ന­തി­ന്നു് അവരെ കു­ശ­ല­ന്മാ­രാ­ക്കി­ത്തീർ­ക്കു­ക­യും വേണം. വീ­ട്ടു­വ്യ­വ­സാ­യ­ങ്ങ­ളു­ടെ മാ­ഹാ­ത്മ്യ­മ­റി­ഞ്ഞു് അവയെ വേ­ണ്ട­തു­പോ­ലെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ഇ­ന്ത്യ­യിൽ ഇ­പ്പോൾ പ്ര­ധാ­ന­പ്പെ­ട്ട എല്ലാ സം­സ്ഥാ­ന­ങ്ങ­ളി­ലും വ്യ­വ­സാ­യ ഡി­പ്പാർ­ട്ടു­മേ­ണ്ടു സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ണ്ടു്. എ­ന്നാൽ അ­തു­കൊ­ണ്ടു മുൻ­ക­രു­തി­യി­രു­ന്ന ഫ­ല­മൊ­ന്നും­ത­ന്നെ സി­ദ്ധി­ച്ചി­ട്ടി­ല്ല എ­ന്നു് വ്യ­സ­ന­പൂർ­വ്വം പ­റ­യേ­ണ്ടി­യി­രി­ക്കു­ന്നു. ഈ വി­ഷ­യ­ത്തിൽ നാ­ട്ടു­കാ­രു­ടെ ഇടയിൽ പ­ല­വി­ധ­ത്തി­ലു­ള്ള പ്ര­ചാ­ര­വേ­ല­കൾ (Propogandist Work) ന­ട­ത്തേ­ണ്ട­താ­യി­ട്ടു­ണ്ടു്. അ­തി­ന്റെ ശേഷം ഓരോ പ്ര­ദേ­ശ­ങ്ങ­ളി­ലു­മു­ള്ള വ്യ­വ­സാ­യ­ങ്ങ­ളെ­പ്പ­റ്റി കൂ­ല­ങ്ക­ഷ­മാ­യി­ട്ടു­ള്ള ഒരു പ­രി­ശോ­ധ­ന ന­ട­ത്ത­ണം. മു­മ്പിൽ­കൂ­ട്ടി ഈവക പ്ര­വൃ­ത്തി­കൾ ഡി­പ്പാർ­ട്ടു­മേ­ണ്ടു­മു­ഖാ­ന്ത­രം ന­ട­ത്തു­ന്ന­താ­യാൽ മാ­ത്ര­മേ വീ­ട്ടു­വ്യ­വ­സാ­യ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന തൊ­ഴി­ലാ­ളി­കൾ­ക്ക­നു­കൂ­ല­മാ­യി­ട്ടെ­ന്തെ­ങ്കി­ലും പ്ര­വർ­ത്തി­പ്പാൻ സാ­ധി­ക്കു­ക­യു­ള്ളു. ഈ കാ­ര്യ­ത്തിൽ വ്യ­വ­സാ­യ­ഡി­പ്പാർ­ട്ടു­മേ­ണ്ടും സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മേ­ണ്ടും ഒ­ത്തൊ­രു­മി­ച്ചു വേല ചെ­യ്യേ­ണ്ട­താ­കു­ന്നു. എ­ന്നാ­ലേ ഉ­ദ്ദി­ഷ്ട­കാ­ര്യം ഫ­ല­വ­ത്താ­യി­ത്തീ­രു­ക­യു­ള്ളു. എ­ന്തെ­ന്നാൽ ചെറിയ തോതിൽ വീ­ട്ടു­വ്യ­വ­സാ­യ­ങ്ങൾ ചെ­യ്യു­ന്ന തൊ­ഴി­ലാ­ളി­കൾ­ക്കു് അ­വ­ര­വർ­ക്കു വേ­ണ്ടു­ന്ന പ­രി­ഷ്കൃ­ത­ങ്ങ­ളാ­യ ആ­യു­ധ­ങ്ങ­ളും ക­രു­ക്ക­ളും സാ­ധ­ക­പ­ദാർ­ത്ഥ­ങ്ങ­ളും (Raw materials) കൂ­ട്ടാ­യി വാ­ങ്ങി­ക്ക­ണം. പി­ന്നെ ഓരോ സാ­ധ­ന­ങ്ങ­ളേ­യും കൂ­ട്ടാ­യി­ത്ത­ന്നെ നിർ­മ്മി­ക്ക­ണം. അ­തി­ന്റെ ശേഷം അവയെ കൂ­ട്ടാ­യി­ത്ത­ന്നെ വിൽ­ക്കു­ക­യും വേണം. എ­ന്നാ­ലേ ലാ­ഭ­മു­ണ്ടാ­വു­ക­യു­ള്ളു. അ­പ്പോൾ മാ­ത്ര­മേ തൊ­ഴി­ലാ­ളി­ക­ളു­ടെ ധ­ന­സ്ഥി­തി­ക്കു് ഉ­ന്ന­തി­യും സി­ദ്ധി­ക്കു­ക­യു­ള്ളു. അ­തി­ന്നു് അതാതു തൊ­ഴിൽ­ക്കാ­രു­ടെ ഇടയിൽ അതാതു കാ­ര്യ­ത്തി­ന്നു പ­ര­സ്പ­ര­സ­ഹാ­യ­ങ്ങൾ സ്ഥാ­പി­ക്ക­ണം. എ­ന്നു­വെ­ച്ചാൽ അ­വ­രു­ടെ ഇടയിൽ ക­ടം­വാ­യ്പ­സം­ഘ­ങ്ങൾ, ശേ­ഖ­രി­പ്പും വി­ല്പ­ന­യും ന­ട­ത്തു­ന്ന സം­ഘ­ങ്ങൾ, പ­ദാർ­ത്ഥ­നിർ­മ്മാ­ണ­ത്തി­ന്നു­ള്ള സം­ഘ­ങ്ങൾ, അ­വ­യു­ടെ വി­ല്പ­ന­യ്ക്കു­ള്ള സം­ഘ­ങ്ങൾ എ­ന്നി­വ­യെ­ല്ലാം ഏർ­പ്പെ­ടു­ത്ത­ണ­മെ­ന്നു താൽ­പ­ര്യം. ഇ­തെ­ല്ലാം സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മേ­ണ്ടു ചെ­യ്യേ­ണ്ട പ്ര­വൃ­ത്തി­ക­ളാ­കു­ന്നു.

ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളു­ടെ ഉ­ത്ഭ­വം ജർ­മ്മ­നി­യി­ലും സ്റ്റോർ­സം­ഘ­ങ്ങ­ളു­ടെ ഉ­ത്ഭ­വം ഇം­ഗ്ല­ണ്ടി­ലും എ­ന്ന­തു­പോ­ലെ വി­വി­ധ­വ്യ­വ­സാ­യ­ങ്ങ­ളിൽ ഏർ­പ്പെ­ട്ടി­രി­ക്കു­ന്ന തൊ­ഴി­ലാ­ളി­ക­ളു­ടെ സം­ഘ­ങ്ങ­ളു­ടെ ഉ­ത്ഭ­വം മു­ഖ്യ­മാ­യി­ട്ടു ഫ്രാൻ­സി­ലും അതിൽ താ­ഴെ­യാ­യി ഇ­റ്റ­ലി­യി­ലും ആ­കു­ന്നു. ഇ­ത്ര­യും വലിയ ന­ഗ­ര­മാ­യ ബോ­മ്പ­യിൽ, എ­ന്ന­ല്ല ഇ­ന്ത്യ­യിൽ ആ­സ­ക­ലം­ത­ന്നെ, തൊ­ഴി­ലാ­ളി­ക­ളു­ടെ ഇടയിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ­ക്കു പ­റ­യ­ത്ത­ക്ക പ്ര­ചാ­രം ഉ­ണ്ടാ­യി­ട്ടി­ല്ല. ഇ­ന്ത്യ­യി­ലു­ള്ള ന­ഗ­ര­ങ്ങ­ളിൽ പല ത­ര­ത്തി­ലു­മു­ള്ള തൊ­ഴിൽ­കാർ അ­സം­ഖ്യ­മു­ള്ള അ­വ­സ്ഥ­യ്ക്കു പ­ല­വി­ധ­ത്തി­ലു­ള്ള സ­ഹ­ക­ര­ണ­ഏർ­പ്പാ­ടു­കൾ­ക്കു വക ധാ­രാ­ള­മു­ണ്ടു് എ­ന്ന­തു തർ­ക്ക­മ­റ്റ സം­ഗ­തി­യാ­കു­ന്നു. ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളാ­ണു് ഇ­പ്പോൾ അവരിൽ ചി­ല­രു­ടെ ഇടയിൽ ദുർ­ല്ല­ഭ­മാ­യി­ട്ടു­ള്ള­തു്. അ­വ­ത­ന്നെ തൃ­പ്തി­ക­ര­മാ­കും­വ­ണ്ണം ന­ട­ത്ത­പ്പെ­ടു­ന്ന­തു­മി­ല്ല. സ്റ്റോർ­സം­ഘ­ങ്ങ­ളും വി­ല്പ­ന­സം­ഘ­ങ്ങ­ളും അ­വ­രു­ടെ ഇടയിൽ സ്ഥാ­പി­ക്ക­പ്പെ­ട്ടു­വെ­ങ്കി­ലും അവയിൽ ദുർ­ല്ല­ഭം ചി­ല­തു­മാ­ത്രം വെ­ടി­പ്പാ­യി­ട്ടു ന­ട­ന്നു­വ­രു­ന്നു­ണ്ടു് എ­ന്ന­ല്ലാ­തെ ഒ­ട്ടു­മി­ക്ക­തും അത്ര ഫ­ല­വ­ത്താ­യി­ത്തീ­രു­ക­യു­ണ്ടാ­യി­ല്ല.

[H. L. Kaji]

മ­ദ്രാ­സ് ട്രി­പ്ലി­ക്കേൻ അർ­ബ്ബൻ കോ-​ഓപ്പറേറ്റീവ് സൊ­സ­യ­റ്റി ക്ലി­പ്തം (Madras Triplicane Urban Co-​operative Society Ltd.)

ഇ­ന്ത്യ­യിൽ സ്റ്റോർ­സം­ഘ­ങ്ങൾ ആ­ദ്യ­മാ­യി­ട്ടു സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തും പി­ന്നീ­ടു് അവ ന­ല്ല­സ്ഥി­തി­യി­ലെ­ത്തി­ട്ടു­ള്ള­തും മ­ദ്രാ­ശി­യി­ലാ­കു­ന്നു. ത­ല­വാ­ച­ക­മാ­യി ചേർ­ത്തു­കാ­ണു­ന്ന പേ­രോ­ടു­കൂ­ടി­യ സംഘം 1904-​മാണ്ടിൽതന്നെ—സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ സ്ഥാ­പ­ന­ത്തി­ന്നു­വേ­ണ്ടി നിയമം പാ­സ്സാ­ക്കി­യ കൊ­ല്ല­ത്തിൽ­ത­ന്നെ—മ­ദ്രാ­സ് ന­ഗ­ര­ത്തിൽ ‘ട്രി­പ്ലി­ക്കേൻ’ അ­ല്ലെ­ങ്കിൽ ‘തി­രു­വ­ള­ക്ക­ണ്ണി’ എന്ന ഭാ­ഗ­ത്തു മ­ഹാ­ന്മാ­രാ­യ പ­തി­ന്നാ­ലു പൗ­ര­പ്ര­മാ­ണി­ക­ളു­ടെ ഉ­ത്സാ­ഹ­ത്തി­ന്മേൽ സ്ഥാ­പി­ക്ക­പ്പെ­ട്ടു. ആ മ­ഹാ­ന്മാർ ഇ­പ്പോൾ “പ­തി­ന്നാ­ലു മാർ­ഗ്ഗ­പ്ര­ദർ­ശി­കൾ” എന്ന പേ­രോ­ടു­കൂ­ടി അ­റി­യ­പ്പെ­ടു­ന്നു. സം­ഘ­ത്തി­ന്റെ ഉ­ദ്ദേ­ശ­ങ്ങൾ താഴെ ചേർ­ക്കു­ന്നു. 1. മി­ത­വ്യ­യം, സ്വ­സ­ഹാ­യം മു­ത­ലാ­യ ഗു­ണ­ങ്ങ­ളെ ശീ­ലി­പ്പാൻ വേ­ണ്ട­ത്ത­ക്ക പ്രോ­ത്സാ­ഹ­നം ചെ­യ്യു­ന്ന­തി­ന്നും പ­ര­സ്പ­ര­സ­ഹാ­യം­വ­ഴി­ക്കു സം­ഘാം­ഗ­ങ്ങൾ­ക്കു പണം ന്യാ­യ­മാ­യ പ­ലി­ശ­യ്ക്കു വായ്പ വാ­ങ്ങു­ന്ന­തി­ന്നും സം­ഘാം­ഗ­ങ്ങ­ളു­ടെ സ­മ്പാ­ദ്യ­ങ്ങൾ ഡെ­പ്പോ­സി­റ്റു ചെ­യ്യു­ന്ന­തി­ന്നും വേ­ണ്ടു­ന്ന സൗ­ക­ര്യ­ങ്ങൾ ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ക. 2. സം­ഘാം­ഗ­ങ്ങ­ളു­ടെ നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നാ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങ­ളെ അ­വർ­ക്കാ­വ­ശ്യം­പോ­ലെ വിൽ­ക്കു­ന്ന­തി­ന്നു അവയെ തു­ക­പ്പ­ടി­യാ­യി­ട്ടു വാ­ങ്ങി ശേ­ഖ­രി­ക്കു­ക. 3. സം­ഘാം­ഗ­ങ്ങ­ളു­ടെ ഗു­ണ­ത്തി­ന്നു­വേ­ണ്ടി­ത­ന്നെ ക­ച്ച­വ­ട­ക്കാർ സാ­മാ­ന്യ­മാ­യി ന­ട­ത്തു­ന്ന സകല വ്യാ­പാ­ര­ങ്ങ­ളും മൊ­ത്ത­മാ­യും ചി­ല്ല­റ­യാ­യും ന­ട­ത്തു­ക. പൊ­തു­യോ­ഗം അ­പ്പ­പ്പോൾ നി­ശ്ച­യി­ക്കു­ന്ന­പ്ര­കാ­രം സ­ഹ­ക­ര­ണ­ത­ത്വ­ത്തെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു­ള്ള മ­റ്റേ­തെ­ങ്കി­ലും പ്ര­വൃ­ത്തി­കൾ ന­ട­ത്തു­ക.

സംഘം ക്ലി­പ്ത­ബാ­ദ്ധ്യ­ത­യോ­ടു­കൂ­ടി­യാ­ണു ന­ട­ത്ത­പ്പെ­ടു­ന്ന­തു്. സം­ഘാം­ഗ­ങ്ങ­ളു­ടെ ഓ­രോ­രു­ത്ത­രു­ടേ­യും ബാ­ദ്ധ്യ­ത അവരവർ എ­ടു­ത്തി­ട്ടു­ള്ള ഓ­ഹ­രി­സം­ഖ്യ­യെ ക­വി­ഞ്ഞു­പോ­കു­ന്ന­ത­ല്ല എ­ന്നർ­ത്ഥം. സം­ഘ­ത്തി­ലെ പ്ര­വൃ­ത്തി­കൾ രണ്ടു വ­കു­പ്പാ­യി­ട്ടു വി­ഭാ­ഗി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ഒ­ന്നാ­മ­തു ഒരു സ്റ്റോർ. അവിടെ സം­ഘാം­ഗ­ങ്ങൾ­ക്കാ­വ­ശ്യ­മു­ള്ള സകല പ­ദാർ­ത്ഥ­ങ്ങ­ളേ­യും ശേ­ഖ­രി­ച്ചു­വിൽ­ക്കു­ന്നു. മ­റ്റേ­തു പണം കടം കൊ­ടു­ക്കു­വാ­നു­ള്ള ഒരു വ­കു­പ്പു്.

‘ടി. യു. സി. എസ്സ്.’ (T. U. C. S.) എന്ന സം­ജ്ഞ­കൊ­ണ്ട­റി­യ­പ്പെ­ടു­ന്ന മേ­പ്പ­ടി സം­ഘ­ത്തി­ന്റെ മുഖ്യ ഉ­ദ്ദേ­ശം സം­ഘാം­ഗ­ങ്ങൾ­ക്കാ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങൾ ശേ­ഖ­രി­ച്ചു് അ­വർ­ക്കു വിൽ­ക്കു­ന്ന­തി­ന്നാ­യി ഒരു സ്റ്റോർ ഏർ­പ്പെ­ടു­ത്തു­ക എ­ന്ന­താ­യി­രു­ന്നു­വെ­ങ്കി­ലും സം­ഘാം­ഗ­ങ്ങൾ­ക്കു പണം ക­ടം­കൊ­ടു­ക്കു­ന്ന­തി­ന്നു­ള്ള ഒ­രേർ­പ്പാ­ടു­കൂ­ടി ആ­രം­ഭ­ത്തിൽ­ത­ന്നെ ചെ­യ്യേ­ണ്ട­താ­യി­ട്ടു വന്നു. വാ­സ്ത­വ­ത്തിൽ 1904-ലെ ആൿ­റ്റു് പ്ര­കാ­രം 1905-ൽ ഈ സംഘം റ­ജി­സ്ട്ര് ചെ­യ്വാൻ സാ­ധി­ച്ച­തു­ത­ന്നെ ക­ടം­വാ­യ്പ­യ്ക്കു­ള്ള ഏർ­പ്പാ­ടു­കൂ­ടി അ­തി­ന്റെ ഒ­രം­ഗ­മാ­യി­ട്ടു­ണ്ടാ­യ­തു­കൊ­ണ്ടാ­കു­ന്നു. എ­ന്തെ­ന്നാൽ 1904-ലെ പ­ത്താം­ആൿ­റ്റു് കടം വാ­യ്പ­യ്ക്ക­ല്ലാ­തെ­ക­ണ്ടു­ള്ള സം­ഘ­ങ്ങ­ളെ റ­ജി­സ്ട്ര് ചെ­യ്വാ­ന­നു­വ­ദി­ച്ചി­രു­ന്നി­ല്ല.

സം­ഘ­ത്തി­ന്റെ പ്ര­ഥ­മ­പ്ര­വർ­ത്ത­ക­ന്മാ­രാ­യ പ­തി­ന്നാ­ലു പൗ­ര­പ്ര­മാ­ണി­കൾ ഒ­ന്നി­ച്ചു­ചേർ­ന്നു് ഏ­റ്റ­വും ഒ­തു­ങ്ങി­യ മ­ട്ടിൽ കേവലം 310 ക. മാ­ത്രം മൂ­ല­ധ­ന­മി­റ­ക്കി­ക്കൊ­ണ്ടാ­ണു് ആ­ദ്യ­മാ­യി­ട്ടു പ്ര­വൃ­ത്തി­യാ­രം­ഭി­ച്ച­തു്. എ­ങ്കി­ലും ആ­ദ്യ­ത്തെ കൊ­ല്ല­ത്തിൽ­ത­ന്നെ സംഘം 20,000 കക്കു വ്യാ­പാ­രം ന­ട­ത്തു­ക­യു­ണ്ടാ­യി.

ഈ സംഘം ഇ­രു­പ­ത്ത­ഞ്ചു ശാ­ഖ­ക­ളാ­യി­ട്ടു പി­രി­ഞ്ഞു മ­ദ്രാ­സ് ന­ഗ­ര­മാ­സ­ക­ലം വ്യാ­പി­ച്ചു­കി­ട­ക്കു­ന്നു. അതിൽ ഇ­പ്പോൾ ആകെ 6000 മെ­മ്പർ­മാ­രു­ണ്ടു്. ഓഹരി ഒ­ന്നു­ക്കു 5 ക യാ­കു­ന്നു. ഓ­ഹ­രി­സം­ഖ്യ­ത­ന്നെ ല­ക്ഷ­ത്തിൽ മീതെ കാ­ണു­ന്ന­താ­ണു്. അ­തി­ന്നു­പു­റ­മേ 85,000 ക. ക­രു­തൽ­ധ­ന­വും ധർ­മ്മ­വി­ഷ­യ­ത്തി­ലേ­ക്കു 37,000 കയും സം­ഘം­വ­ക­യാ­യി­ട്ടു­ണ്ടു്.

സം­ഘ­ഭ­ര­ണം 25 ഡ­യ­റൿ­ടർ­മാർ അ­ട­ങ്ങി­യ ഒരു ബോർ­ഡി­ന്റെ കീ­ഴി­ലാ­ണു് ന­ട­ത്ത­പ്പെ­ടു­ന്ന­തു്. സം­ഘ­ത്തി­ന്റെ എല്ലാ ശാ­ഖ­ക­ളിൽ­നി­ന്നും ഓരോ ഡ­യ­റൿ­ടർ­മാർ ബോർ­ഡി­ന്റെ അം­ഗ­ങ്ങ­ളാ­യി­ട്ടു തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്നു. ബോർഡ് പി­ന്നെ കാ­ര്യം ന­ട­ത്തു­ന്ന­തി­ന്നാ­യി ത­ങ്ങ­ളിൽ­നി­ന്നു 5 പേരെ തി­ര­ഞ്ഞെ­ടു­ത്തു് ഒരു പ്ര­വർ­ത്ത­ക­സം­ഘ­ത്തെ നി­യ­മി­ക്കു­ന്നു.

[The Hindu Jan: 25-1939]

സ്റ്റോർ വളരെ വെ­ടി­പ്പാ­യി ന­ട­ത്ത­പ്പെ­ടു­ന്നു­ണ്ടു് അ­നു­സ­ര­ണ­ബു­ദ്ധി­യോ­ടു­കൂ­ടി ഒ­ത്തൊ­രു­മി­ച്ചു പ്ര­വർ­ത്തി­പ്പാ­നു­ള്ള മെ­മ്പർ­മാ­രു­ടെ വാ­സ­ന­ത­ന്നെ­യാ­ണു മ­ദ്രാ­ശി­യിൽ അ­തി­ത്ര അ­ഭി­വൃ­ദ്ധി­യിൽ വ­രു­വാ­നു­ള്ള മു­ഖ്യ­കാ­ര­ണം. വ്യാ­പാ­ര­മെ­ല്ലാം റൊ­ക്കം വി­ല­യ്ക്കാ­ണു ന­ട­ത്തി­പ്പോ­രു­ന്ന­തു്. കടം കൊ­ടു­ക്കു­വാൻ പാ­ടി­ല്ല എ­ന്ന­തു് അ­തി­നിർ­ബ­ന്ധ­മാ­കു­ന്നു. ലാഭം ആറാറു മാസം കൂ­ടു­മ്പോൾ വീ­തി­ക്ക­പ്പെ­ടു­ന്നു. ഒരു കൊ­ല്ല­ത്തിൽ ഉ­ദ്ദേ­ശം 12 ലക്ഷം രൂപ വി­ല­ക്കു­ള്ള സാ­ധ­ന­ങ്ങ­ളു­ടെ വ്യാ­പാ­രം സം­ഘം­മു­ഖാ­ന്ത­രം ന­ട­ത്തി­വ­രു­ന്നു. സാ­ധ­ന­ങ്ങൾ കൃ­ഷി­ക്കാ­രു­ടേ­യും തൊ­ഴി­ലാ­ളി­ക­ളു­ടേ­യും ക­യ്യിൽ­നി­ന്നു നേ­രി­ട്ടു­വാ­ങ്ങി ശേ­ഖ­രി­ക്കേ­ണ്ട കാ­ര്യം സം­ഘ­ത്തി­ന്റെ ആ­ലോ­ച­ന­യി­ലി­രി­ക്കു­ന്നു. എ­ന്തെ­ന്നാൽ ദ­ല്ലാ­ള­ന്മാർ മ­ദ്ധ്യ­ത്തിൽ നി­ന്നു കൊ­ണ്ടു് അ­തി­യാ­യ ലാഭം ഇ­പ്പോ­ഴും പ­റ്റു­ന്നു­ണ്ടു്.

നഗരം വി­ട്ടു പല വി­ല്ലേ­ജ്ക­ളി­ലും ത­ത്ത­ദ്ദേ­ശ­നി­വാ­സി­ക­ളു­ടെ ആ­വ­ശ്യ­ങ്ങൾ­ക്കു വേണ്ട സാ­ധ­ന­ങ്ങൾ ശേ­ഖ­രി­ച്ചു­കൊ­ണ്ടു­ള്ള ഷാ­പ്പു­കൾ മേ­പ്പ­ടി സംഘം വ­ക­യാ­യി­ട്ട­വി­ട­വി­ടെ സ്ഥാ­പി­ക്ക­ണ­മെ­ന്നു വി­ചാ­ര­മു­ണ്ടു്. ആ വക ഷാ­പ്പു­കൾ വ­ഴി­ക്കു­ത­ന്നെ അതാതു ദേ­ശ­ത്തു­കാ­രു­ടെ വക വി­ല്പ­ന­സാ­ധ­ന­ങ്ങ­ളെ വാ­ങ്ങി മ­ദ്രാ­ശി­യിൽ കൊ­ണ്ടു വന്നു വിൽ­ക്ക­ണ­മെ­ന്നും അവർ ഉ­ദ്ദേ­ശി­ക്കു­ന്നു.

[J. L. Raina B. A.]

ക­ഴി­ഞ്ഞ കു­റ­ച്ചു കൊ­ല്ല­ങ്ങൾ­ക്കി­ട­ക്കു സം­ഘം­വ­ക വ്യാ­പാ­ര­ങ്ങൾ അ­ത്യ­ധി­ക­മാ­യി­ട്ടു വർ­ദ്ധി­ച്ചി­ട്ടു­ള്ള­തി­നാൽ മ­ദ്രാ­ശി­യിൽ സംഘം ഹേ­ഡാ­പ്പീ­സിൽ സ്ഥലം പോ­രാ­ഞ്ഞി­ട്ടു സാ­മാ­ന­ങ്ങൾ പ­ലേ­ട­ത്തു­മാ­യി കൂ­ലി­ക്കു വാ­ങ്ങി­യ സ്ഥ­ല­ങ്ങ­ളി­ലാ­ണു ശേ­ഖ­രി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്ന­തു്. അ­തു­കാ­ര­ണം പല അ­സൗ­ക­ര്യ­ങ്ങ­ളും നോ­ട്ട­ക്കു­റ­വു മു­ത­ലാ­യ പല ദോ­ഷ­ങ്ങ­ളും ഉ­ണ്ടാ­വു­ന്നു. അ­തി­നാൽ അവയെ പ­രി­ഹ­രി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ഇ­പ്പോ­ഴ­ത്തെ ഹേ­ഡാ­പ്പീ­സി­ന്റെ പി­ന്നി­ലാ­യി വലിയ ഒരു കെ­ട്ടി­ടം പ­ണി­യി­ക്കാ­നാ­യി നി­ശ്ച­യി­ച്ചു. എ­ന്നു­ത­ന്നെ­യ­ല്ല, സ്ഥ­ലം­പ­ണി­ക്കു ക­ല്ലി­ടു­ക എന്ന ക്രിയ ഈ (1930) ജനവരി 25-നു മ­ദ്രാ­സ് ഗ­വർ­ണ്ണർ­ത­ന്നെ ന­ട­ത്തി­ക്ക­ഴി­ഞ്ഞി­രി­ക്കു­ന്നു.[10]

[The Hindu Jan: 25-27-1930]

മ­ദ്രാ­സ് സം­സ്ഥാ­ന­ത്തു് ഇ­പ്പോൾ ആകെ 85 സ്റ്റോ­റു­കൾ ഉ­ണ്ടു്. അവയിൽ മ­ദ്രാ­സ്, മധുര, രാ­മ­നാ­ടു്, നീ­ല­ഗി­രി എന്നീ പ്ര­ദേ­ശ­ങ്ങ­ളിൽ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­വ വളരെ തൃ­പ്തി­ക­ര­മാ­കും­വ­ണ്ണം ന­ട­ത്ത­പ്പെ­ടു­ന്നു. സാ­ധ­ന­ങ്ങൾ കടം കൊ­ടു­ക്കു­ക­യി­ല്ല എന്ന ആ സം­ഘ­ങ്ങ­ളു­ടെ നി­ശ്ച­യം ന­ല്ല­താ­കു­ന്നു. അ­തു­കൊ­ണ്ടാ­ണു് അവ അ­ഭി­വൃ­ദ്ധി­യെ പ്രാ­പി­ച്ചി­ട്ടു­ള്ള­തു്.

മ­ദ്രാ­സ്സ് ട്രി­പ്ലി­ക്കേൻ സ്റ്റോ­റി­ന്റെ ഓരോ ശാ­ഖ­ക­ളി­ലും ഓരോ ലൈ­ബ്ര­റി­യും ഓരോ വാ­യ­ന­ശാ­ല­യും സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. മെ­മ്പർ­മാ­രു­ടെ ആ­വ­ശ്യ­ത്തി­ന്നാ­യി ഒരു ഡി­സ്പെൻ­സ­റി­കൂ­ടി സ്ഥാ­പി­ക്ക­ണ­മെ­ന്നാ­ലോ­ചി­ച്ചു­വ­രു­ന്നു. സം­ഘാം­ഗ­ങ്ങ­ളു­ടെ നി­ത്യ­കാ­ല­ക്ഷേ­പ­ത്തി­ന്നാ­വ­ശ്യ­മു­ള്ള സാ­ധ­ന­ങ്ങ­ളെ ശേ­ഖ­രി­ക്കു­ക­യും അ­വർ­ക്കാ­വ­ശ്യം­പോ­ലെ പണം ക­ടം­കൊ­ടു­ക്കു­ക­യും മാ­ത്ര­മ­ല്ലാ­യി­രു­ന്നു ആ സം­ഘ­ത്തി­ന്റെ പ്ര­ഥ­മ­പ്ര­വർ­ത്ത­ക­ന്മാ­രു­ടെ ഉ­ദ്ദേ­ശം എ­ന്നും അ­തി­ന്നു് അ­തി­ലേ­റെ വ്യാ­പ്തി­യു­ണ്ടാ­യി­രു­ന്നു­വെ­ന്നും മുൻ­പ­റ­ഞ്ഞ സംഗതി സ്പ­ഷ്ട­മാ­യി വെ­ളി­പ്പെ­ടു­ത്തു­ന്നു­ണ്ടു്.

[The Hindu Jan 25. 27. 1930]

വി­ദ്യാർ­ത്ഥി­ക­ളും പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളും

വി­ദ്യാർ­ത്ഥി­കൾ­ക്കു സ്കൂൾ­സം­ബ­ന്ധ­മാ­യ പ­ദാർ­ത്ഥ­ങ്ങൾ സു­ല­ഭ­മാ­യി ലാ­ഭ­ത്തിൽ കി­ട്ടു­വാൻ സൗ­ക­ര്യ­പ്പെ­ടു­ത്തി­ക്കൊ­ണ്ടു­ള്ള പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ അ­വ­രു­ടെ ഇടയിൽ ഏർ­പ്പെ­ടു­ത്തു­ന്ന­തു ന­ല്ല­താ­യി­രി­ക്കും. പു­സ്ത­ക­ങ്ങൾ, ക­ട­ലാ­സ്സ്, പേന മഷി പെൻ­സിൽ മു­ത­ലാ­യ­തു, വി­നോ­ദ­ത്തി­ന്നു­വേ­ണ്ട പ­ദാർ­ത്ഥ­ങ്ങൾ മു­ത­ലാ­യ നാ­നാ­വി­ധ പ­ദാർ­ത്ഥ­ങ്ങ­ളെ ശേ­ഖ­രി­ച്ചു­കൊ­ണ്ടു­ള്ള സ്റ്റോ­റു­കൾ സ്ക്കൂ­ളു­ക­ളിൽ സ്ഥാ­പി­ക്കു­ക­യാ­ണു് ഒ­ന്നാ­മ­താ­യി­ട്ടു വേ­ണ്ട­തു്. അ­വ­യി­ലെ മെ­മ്പർ­മാ­രെ­ല്ലാം കു­ട്ടി­കൾ­ത­ന്നെ­യാ­യി­രി­ക്ക­ണം. അ­വ­യു­ടെ മ­ര­ണ­വും കു­ട്ടി­കൾ മു­ഖാ­ന്ത­രം തന്നെ ന­ട­ത്തേ­ണ്ട­താ­കു­ന്നു. ഉ­പാ­ദ്ധ്യാ­യ­ന്മാർ ആ കാ­ര്യ­ത്തിൽ അ­വർ­ക്കു ഒ­ത്താ­ശ ചെ­യ്തു­കൊ­ടു­ക്കു­ക­യും വേണം. ഇ­പ്ര­കാ­ര­മു­ള്ള സം­ഘ­ങ്ങൾ ഹൈ­സ്കൂൾ­ക്ലാ­സ്സു­ക­ളി­ലെ വി­ദ്യാർ­ത്ഥി­ക­ളു­ടെ ഇ­ട­യി­ലും കാ­ള­ജ്ക്ലാ­സ്സു­കാ­രു­ടെ ഇ­ട­യി­ലും സ്ഥാ­പി­ക്കേ­ണ്ട­താ­ണു്. എ­ന്നു­ത­ന്നെ­യു­മ­ല്ല, ഹൈ­സ്കൂൾ­ക്ലാ­സ്സു­ക­ളിൽ സ­ഹ­ക­ര­ണം ഒരു നിർ­ബ­ന്ധ­പാ­ഠ­വി­ഷ­യ­മാ­യി­ട്ടേർ­പ്പെ­ടു­ത്തു­ക­യും വേണം.[11] ഇ­ങ്ങി­നെ ചെ­യ്യു­ന്ന­താ­യാൽ ചെ­റു­പ്പം­മു­തൽ­ക്കു­ത­ന്നെ വി­ദ്യാർ­ത്ഥി­കൾ­ക്കു സ­ഹ­ക­ര­ണം ശീ­ലി­പ്പാൻ തരം കി­ട്ടു­ന്നു. അ­തി­ന്നു­പു­റ­മേ സ്വ­സ­ഹാ­യം, സാർ­ത്ഥ­രാ­ഹി­ത്യം, സ­ത്യ­സ­ന്ധ­ത, കൃ­ത്യ­നി­ഷ്ഠ, പ­രോ­പ­കാ­ര­തൽ­പ­ര­ത മു­ത­ലാ­യ അനേകം ഉൽ­ക്കൃ­ഷ്ട­സ്വ­ഭാ­വ­ഗു­ണ­ങ്ങ­ളെ അ­നു­ഷ്ഠി­ച്ചു ശീ­ലി­പ്പാ­നും ക­ണി­ശ­മാ­യി പ്ര­വർ­ത്തി­ക്കു­ക, കൃ­ത്യ­മാ­യി ക­ണ­ക്കു വെ­ക്കു­ക മു­ത­ലാ­യി മേലിൽ വേണ്ട പല കാ­ര്യ­ങ്ങ­ളേ­യും ചെ­യ്തു­ശീ­ലി­പ്പാ­നും ഇ­ട­വ­രു­ന്നു. ഇ­തെ­ല്ലാം വി­ദ്യാ­ഭ്യാ­സ­ത്തി­ന്റെ ഏ­റ്റ­വും മു­ഖ്യ­മാ­യ അം­ശ­ങ്ങൾ­ത­ന്നെ­യാ­ണ­ല്ലോ.

പു­നാ­പ­ട്ട­ണ­ത്തിൽ വി­ദ്യാർ­ത്ഥി­ക­ളു­ടെ ഒരു സ­ഹ­ക­ര­ണ­സം­ഘ­മു­ണ്ട­ത്രെ. സ്കൂ­ളാ­വ­ശ്യ­ത്തി­ന്നു വേണ്ട സ­ക­ല­സാ­ധ­ന­ങ്ങ­ളും ആ സം­ഘം­മു­ഖാ­ന്ത­രം തു­ക­പ്പ­ടി­യാ­യി­ട്ടു വാ­ങ്ങി ചി­ല്ല­റ­യാ­യി­ട്ടു വിൽ­ക്കു­ന്നു. ആ സം­ഘ­ത്തി­ന്നു ചെ­റി­യ­താ­യി­ട്ടൊ­രു ക­രു­തൽ­ധ­ന­വു­മു­ണ്ടു്. പക്ഷേ, അ­തി­ന്റെ ന­ട­ത്തി­പ്പു കു­റ­ച്ചൊ­രു­ദാ­സീ­ന­മ­ട്ടി­ലാ­ണെ­ന്ന­റി­യു­ന്നു. സ്കൂൾ­മാ­സ്റ്റർ­മാർ ശ്ര­ദ്ധ­വെ­ക്കു­ന്ന­പ­ക്ഷം അതു വെ­ടി­പ്പാ­യി­ട്ടു ന­ട­ത്താൻ പ്ര­യാ­സ­മു­ണ്ടാ­വു­ക­യി­ല്ല.

[Raina]

മ­ദ്രാ­സ്, കോ­യ­മ്പ­ത്തൂ­രു്, മു­ത­ലാ­യ പ­ട്ട­ണ­ങ്ങ­ളിൽ സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളെ ന­ട­ത്തേ­ണ്ട സ­മ്പ്ര­ദാ­യ­ത്തേ­യും അവയിൽ ക­ണ­ക്കു­കൾ വെ­ക്കേ­ണ്ട രീ­തി­യേ­യും മ­റ്റും പ­ഠി­പ്പി­ക്കു­ന്ന­തി­ന്നാ­യി പാ­ഠ­ശാ­ല­കൾ സ്ഥാ­പി­ച്ചി­ട്ടു­ണ്ടു്. ‘എ­ക്കൊ­ണൊ­മി­ക്സ്’ എന്ന ശാ­സ്ത്രം പ­ഠി­ച്ചു ബി. എ. പാ­സ്സാ­യി­ട്ടു­ള്ള മാ­സ്റ്റർ­മാ­രിൽ ചിലരെ ഓരോ സ്കൂ­ളു­ക­ളിൽ­നി­ന്നും ആ വക സ്ഥ­ല­ങ്ങ­ളി­ലേ­ക്ക­യ­ച്ചു സ­ഹ­ക­ര­ണ­സം­ബ­ന്ധ­മാ­യ മുൻ­പ­റ­ഞ്ഞ കാ­ര്യ­ങ്ങ­ളെ ശീ­ലി­പ്പി­ച്ചു­വ­രു­ത്തു­ന്ന­തു് ഏ­റ്റ­വു­മാ­വ­ശ്യ­മാ­ണു്. എ­ന്തെ­ന്നാൽ സ­ഹ­ക­ര­ണം എന്ന വി­ഷ­യ­ത്തി­ലും അ­തി­ന്റെ പ്ര­യോ­ഗ­ത്തി­ലും വൈ­ദ­ഗ്ദ്ധ്യം സ­മ്പാ­ദി­ച്ചി­ട്ടു­ള്ള ആ മാ­സ്റ്റർ­മാർ­ക്കു വി­ദ്യാർ­ത്ഥി­ക­ളെ ആ വിഷയം പ­ഠി­പ്പി­ക്കു­ന്ന­തി­ന്നും പ­ഠി­ച്ച വി­ഷ­യ­ത്തെ സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ­വ­ഴി­ക്കു അ­വ­രെ­ക്കൊ­ണ്ടു പ്ര­യോ­ഗി­ച്ചു ശീ­ലി­പ്പി­ക്കു­ന്ന­തി­ന്നും അ­നാ­യാ­സേ­ന സാ­ധി­ക്കു­ന്ന­താ­ണു്.[12]

ഗൃ­ഹ­നിർ­മ്മാ­ണ­സം­ഘ­ങ്ങൾ

ഇ­ട­ത്ത­ര­ക്കാർ­ക്കും വേ­ല­ക്കാർ­ക്കും ചു­രു­ങ്ങി­യ വാ­ട­ക­യ്ക്കു ഭ­വ­ന­ങ്ങൾ പ­ണി­യി­ച്ചു­കൊ­ടു­ക്കു­ന്ന­തി­ന്നു സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ സ്ഥാ­പി­ക്കു­ക എന്ന കാ­ര്യ­ത്തിൽ ബ­മ്പാ­ന­ഗ­ര­മാ­ണു് ഇ­ന്ത്യ­യിൽ എ­ല്ലാ­റ്റി­ലു­മ­ധി­കം മു­മ്പി­ട്ടു­നിൽ­ക്കു­ന്ന­തു്. അ­തി­യാ­യി­ട്ടു­ള്ള ജ­ന­ബാ­ഹു­ല്യം­നി­മി­ത്തം ആ ന­ഗ­ര­ത്തിൽ ദ­രി­ദ്ര­ന്മാ­രാ­യ­വർ­ക്കു ചു­രു­ങ്ങി­യ വാ­ട­ക­യ്ക്കു വീ­ടു­കൾ കി­ട്ടു­വാൻ തീരെ അ­സാ­ദ്ധ്യ­മാ­യി­രു­ന്നു. അ­തു­കൊ­ണ്ടു പലരും പ­ല­വി­ധ­ത്തി­ലും ക­ഷ്ട­പ്പാ­ട­നു­ഭ­വി­ച്ചി­രു­ന്നു. റാ­വു­ബ­ഹ­ദൂർ ത­ല­മ­ങ്കി (Rao Bahadur Talmanki) എന്ന മ­ഹാ­നാ­ണു് അവിടെ ഈ കാ­ര്യ­ത്തിൽ ഒരു മാർ­ഗ്ഗ­പ്ര­ദർ­ശി. ബ­മ്പാ­യിൽ സാ­ര­സ്വ­ത­ഗൃ­ഹ­നിർ­മ്മാ­ണ­സം­ഘം എ­ന്ന­താ­ണു് ഇ­ന്ത്യ­യിൽ ആ­ദ്യ­മാ­യി സ്ഥാ­പി­ക്ക­പ്പെ­ട്ട ആ ത­ര­ത്തി­ലു­ള്ള ഒരു സംഘം. ഈ സംഘം 1915-​മാണ്ടിൽ റ­ജി­സ്ട്ര് ചെ­യ്തു. കൂ­ട്ടു­കൂ­ടി­യാ­യ്മ­സ­മ്പ്ര­ദാ­യ­ത്തി­ലാ­ണു് ഇതു ന­ട­ത്ത­പ്പെ­ടു­ന്ന­തു്. ക­ഷ്ടി­ക്കാ­രാ­യ­വർ­ക്കു് ഈ­മാ­തി­രി സം­ഘ­ങ്ങൾ വളരെ ഉ­പ­കാ­ര­മാ­യി­ത്തീർ­ന്നി­ട്ടു­ണ്ടു്. ഭ­വ­ന­ങ്ങ­ളു­ടെ ഉ­ട­മ­സ്ഥ­ത സം­ഘ­ത്തി­ന്നാ­ണു്. സം­ഘാം­ഗ­ങ്ങൾ­ക്കു് അ­വ­യെ­വാ­ട­ക­യ്ക്കു കൊ­ടു­ക്കു­ന്നു. സം­ഘാം­ഗ­ങ്ങൾ­ക്കു മാ­ത്ര­മേ കൊ­ടു­ക്കു­ക­യു­ള്ളു­വെ­ന്നു നി­ശ്ച­യ­മു­ണ്ടു്. അ­തി­ദ­രി­ദ്ര­നും­കൂ­ടി അതിൽ ഒ­രം­ഗ­മാ­യി­ട്ടു ചേരാം. കെ­ട്ടി­ട­ങ്ങൾ പ­ണി­യി­ക്കു­ന്ന­തി­ന്നു വേ­ണ്ടി­വ­രു­ന്ന സം­ഖ്യ­യു­ടെ നാ­ലി­ലൊ­ന്നു മെ­മ്പർ­മാ­രു­ടെ ക­യ്യിൽ­നി­ന്നു ഓ­ഹ­രി­ക­ളാ­യി­ട്ടു പി­രി­ക്കു­ന്നു. ബാ­ക്കി ഡി­ബെ­ഞ്ചർ­വ­ഴി­ക്കും മറ്റു വി­ധ­ത്തി­ലും വായ്പ വാ­ങ്ങി­യി­രി­ക്കു­ന്നു. കെ­ട്ടി­ട­ങ്ങൾ പ­ണി­യി­ക്കു­ന്ന­തി­ന്നു മു­മ്പിൽ­കൂ­ട്ടി എ­ഴു­തി­ക്ക­ണ്ട ആകെ സം­ഖ്യ­യിൽ മു­ക്കാൽ­ഭാ­ഗ­വും ബ­മ്പാ­ഗ­വർ­മ്മെ­ണ്ടു സം­ഘ­ത്തി­ന്നു നൂ­റ്റു­ക്കു 5 12 മുതൽ 6 വരെ വീതം പ­ലി­ശ­യ്ക്കു കടം കൊ­ടു­ത്തി­രി­ക്കു­ക­യാ­ണു്. കെ­ട്ടി­ട­ങ്ങൾ ഓരോ ബ്ലാ­ക്കു­ക­ളാ­യി­ട്ടു­വി­ഭാ­ഗി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. അ­വ­യ്ക്കു വാ­ട­ക­യും ക്ലി­പ്ത­പ്പെ­ടു­ത്തീ­ട്ടു­ണ്ടു്. അ­തേ­മാ­തി­രി­യി­ലു­ള്ള വീ­ടു­കൾ­ക്കു സാ­ധാ­ര­ണ­കൊ­ടു­ത്തു­വ­രാ­റു­ള്ള­തിൽ അ­ല്പ­മെ­ങ്കി­ലും കു­റ­ച്ചു വാ­ട­ക­യേ മെ­മ്പർ­മാർ­ക്കു കൊ­ടു­ക്കേ­ണ്ടി­വ­രു­ന്നു­ള്ളു.

വീ­ടു­ക­ളിൽ­നി­ന്നു പി­രി­ച്ചു­ണ്ടാ­ക്കു­ന്ന വാടക ഭ­ര­ണ­സം­ഘം പല ആ­വ­ശ്യ­ങ്ങൾ നി­റ­വേ­റ്റു­ന്ന­തി­ന്നു­വേ­ണ്ടി പല ഫ്ണ്ടു­ക­ളാ­യി­ട്ടു വി­ഭാ­ഗി­ക്കു­ന്നു. ഒരംശം കേ­ടു­തീർ­ക്ക­ലി­ന്നും വേ­ണ്ടി­വ­ന്നാൽ പുതിയ കെ­ട്ടി­ട­ങ്ങൾ പ­ണി­യി­ക്കു­ന്ന­തി­ന്നു­മാ­യി ക­രു­തു­ന്നു. ഒരു തുക ഇ­റ­ക്കി­യ പ­ണ­ത്തി­ന്റെ പ­ലി­ശ­യ്ക്കാ­യി­ട്ടു നീ­ക്കി­വെ­ക്കു­ന്നു. ഇ­റ­ക്കീ­ട്ടു­ള്ള സ്വ­ത്തു­ത­ന്നെ മൂ­ന്നു വി­ധ­ത്തി­ലാ­കു­ന്നു. 1. മെ­മ്പർ­മാ­രു­ടെ ഓ­ഹ­രി­സം­ഖ്യ 2. ഗ­വർ­മ്മേ­ണ്ടിൽ­നി­ന്നു വാ­ങ്ങീ­ട്ടു­ള്ള വായ്പ സംഖ്യ 3. സി­ബെ­ഞ്ചർ­ലോൺ; ഈ മൂ­ന്നു ഇനം സം­ഖ്യ­കൾ­ക്കും പലിശ കൊ­ടു­ക്കു­ന്ന­തി­ലേ­ക്കു വേണ്ട പണം നീ­ക്കി­വെ­ക്കു­ന്നു. അ­തി­ന്റെ­ശേ­ഷം മുൻ­സി­പ്പൽ­നി­കു­തി, ഇൻ­ഷ്വ­റൺ­സ്, ഭ­ര­ണ­ച്ചെ­ല­വ്, തോ­ട്ട­സം­ര­ക്ഷ മു­ത­ലാ­യ പലവക കാ­ര്യ­ങ്ങൾ­ക്കാ­യി­ട്ടൊ­രു തു­ക­യും ക­രു­തി­പ്പോ­രു­ന്നു എ­ല്ലാ­റ്റി­ന്നും­പു­റ­മെ ഇ­രു­പ­ത്ത­ഞ്ചോ മു­പ്പ­തോ കൊ­ല്ലം­കൊ­ണ്ടു വീ­ട്ടു­വാൻ നി­ശ്ച­യ­മു­ള്ള ക­ട­സം­ഖ്യ നി­ശ്ചി­ത­കാ­ല­ത്തേ­ക്കു ത­യ്യാ­റാ­ക്കി വെ­ക്കു­ന്ന­തി­ന്നു വേ­ണ്ടി കൊ­ല്ലം­തോ­റും ഒരു ‘സി­ങ്കി­ങ്ങ് ഫ്ണ്ടും’ സം­ഗ്ര­ഹി­ക്ക­പ്പെ­ടു­ന്നു. എ­ന്നാൽ മെ­മ്പർ­മാർ എ­ടു­ത്തി­ട്ടു­ള്ള ഓ­ഹ­രി­സം­ഖ്യ­കൾ മാ­ത്രം മ­ട­ക്കി­ക്കൊ­ടു­ക്കു­ന്ന­ത­ല്ല. വീ­ട്ടു­വാ­ട­ക മു­ത­ലാ­യ സം­ഖ്യ­കൾ അ­താ­ത­വ­സ­ര­ങ്ങ­ളിൽ കൃ­ത്യ­മാ­യി­ട്ട­ട­യ്ക്കു­ന്ന, കാ­ര്യ­ത്തിൽ ഉ­ദാ­സീ­ന­ത കാ­ണി­ക്കു­ന്ന മെ­മ്പർ­മാ­രു­ടെ പേരിൽ സം­ഘ­ത്തി­ന്നു ഒരു പി­ടി­പാ­ടു­ണ്ടാ­കു­ന്ന­തി­ന്നു­വേ­ണ്ടി­യാ­ണു് അ­ങ്ങി­നെ ചെ­യ്യു­ന്ന­തു്. അ­തി­ന്നും പുറമെ ഭ­വ­ന­ങ്ങൾ വൃ­ത്തി­യാ­യും ശു­ചി­യാ­യും വെ­ക്കു­ന്ന­തി­ന്നു­ള്ള ചുമതല ത­ങ്ങൾ­ക്കാ­ണു് എന്ന ബോധം സം­ഘാം­ഗ­ങ്ങൾ­ക്കു് അ­തു­നി­മി­ത്ത­മു­ണ്ടാ­വു­ക­യും ചെ­യ്യു­ന്നു.

സാ­ര­സ്വ­ത­ഗൃ­ഹ­നിർ­മ്മാ­ണ­സം­ഘം ആ­രം­ഭ­ത്തിൽ ഗ­വർ­മ്മേ­ണ്ടിൽ­നി­ന്നു കടം വാ­ങ്ങു­ക­യു­ണ്ടാ­യി­ല്ല. തു­ട­ക്ക­ത്തിൽ­ത­ന്നെ കടം കൊ­ടു­ക്കു­വാൻ ഗ­വർ­മ്മേ­ണ്ടി­ന്ന­ത്ര മ­ന­സ്സു­ണ്ടാ­യി­രു­ന്നി­ല്ല എ­ന്ന­താ­ണു് അ­തി­ന്നു­ള്ള കാരണം. ഒരു കൂ­ട്ടം സാ­ര­സ്വ­ത­ന്മാർ ഒ­ത്തു­ചേർ­ന്നു് ആ­ദ്യ­മാ­യി­ട്ടീ­സം­ഘം സ്ഥാ­പി­ച്ചു. ആ കൂ­ട്ടർ­ത­ന്നെ സ്ഥാ­പി­ച്ചി­ട്ടു­ണ്ടാ­യി­രു­ന്ന ‘സാ­ര­സ്വ­ത­ബാ­ങ്ക്’ എന്നു പേരായ ബാ­ങ്കിൽ­നി­ന്നു് ആ­വ­ശ്യ­മു­ള്ള പണം കടം വാ­ങ്ങി­പ്പാ­നും അ­വർ­ക്കു ത­ര­മാ­യി.

ബ­മ്പാ­യി­ലും പു­നാ­യി­ലും വേ­റെ­യും പലതരം ഗൃ­ഹ­നിർ­മ്മാ­ണ­സം­ഘ­ങ്ങൾ ഉ­ണ്ടു്. കൂ­ട്ടു­ട­മ­സ്ഥ­ത എന്ന വി­ഷ­യ­ത്തെ സം­ബ­ന്ധി­ച്ചു് സം­ഘ­ത്തി­ന്റെ അ­വ­കാ­ശം എ­ത്ര­ത്തോ­ള­മു­ണ്ടു് എ­ന്നും ഓരോ അം­ഗ­ങ്ങൾ­ക്കും പ്ര­ത്യേ­ക­മു­ള്ള അ­വ­കാ­ശം എ­ത്ര­ത്തോ­ള­മു­ണ്ടു് എ­ന്നും ഉള്ള കാ­ര്യ­ത്തിൽ നി­യ­മ­സം­ബ­ന്ധ­മാ­യി­ട്ടു വലിയ വാ­ദ­മു­ണ്ടാ­യി. ഒ­ടു­ക്കം ബ­മ്പാ­ഗ­വർ­മ്മേ­ണ്ടു­ത­ന്നെ ഇം­ഗ്ല­ണ്ടി­ലെ ചില നി­യ­മ­പ­ണ്ഡി­ത­ന്മാ­രെ­ക്കൊ­ണ്ടു് ഇ­തി­ലേ­ക്കു വേണ്ട ഉ­പ­നി­യ­മ­ങ്ങ­ളെ­ല്ലാം ഉ­ണ്ടാ­ക്കി­വ­ച്ചു. ഈ നി­യ­മ­ങ്ങൾ ഇ­പ്പോൾ യൂ­റോ­പ്പി­ലു­ള്ള­വ­യേ­ക്കാ­ളു­മ­ധി­കം ന­ല്ല­താ­യി­ട്ടു വി­ചാ­രി­ക്ക­പ്പെ­ടു­ന്നു.

മ­ദ്രാ­ശി­യിൽ 75 ഗൃ­ഹ­നിർ­മ്മാ­ണ­സം­ഘ­ങ്ങ­ളു­ണ്ടു്. ആ സം­ഘ­ങ്ങൾ­ക്കു ഗ­വർ­മ്മേ­ണ്ടു 100ക്കു 6 12 വീതം പ­ലി­ശ­യ്ക്കു് 8 ലക്ഷം രൂപ കടം കൊ­ടു­ത്തി­ട്ടു­ണ്ടു്. ക­ട­സം­ഖ്യ ഇ­രു­പ­തു ഗ­ഡു­വാ­യി­ട്ട­ട­യ്ക്ക­ണ­മെ­ന്നാ­ണു നി­ശ്ച­യം. 10,82,923 രൂപ ചെലവു ചെ­യ്തു 372 വീ­ടു­കൾ പ­ണി­ചെ­യ്തു­ക­ഴി­ഞ്ഞി­രി­ക്കു­ന്നു. 272 വീ­ടു­കൾ പണി ചെ­യ്തു­വ­രി­ക­യും ചെ­യ്യു­ന്നു. ഒ­റ്റ­യ്ക്കു­ള്ള ഉ­ട­മ­സ്ഥ­താ­വ­കാ­ശം എന്ന സ­മ്പ്ര­ദാ­യ­പ്ര­കാ­ര­മാ­ണു മേ­പ്പ­ടി സം­ഘ­ങ്ങൾ എ­ല്ലാം പ്ര­വൃ­ത്തി­ന­ട­ത്തി­പ്പോ­രു­ന്ന­തു്. കൂ­ട്ടു­ട­മ­സ്ഥ­താ­വ­കാ­ശ­സ­മ്പ്ര­ദാ­യ­പ്ര­കാ­ര­മു­ള്ള സം­ഘ­ങ്ങൾ മ­ദ്രാ­ശി­യി­ലി­ല്ല. ആ വക ഏർ­പ്പാ­ടു­കൾ പലതും ബ­മ്പാ­യിൽ­നി­ന്നു പ­ഠി­ക്കു­വാ­നു­ണ്ടു്.

മ­ദ്രാ­ശി­യിൽ ഗൃ­ഹ­നിർ­മ്മാ­ണ­ത്തി­ന്നാ­യി­ക്കൊ­ണ്ടു ഗ­വർ­മ്മേ­ണ്ടു­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ഒരു സ­ഹ­ക­ര­ണ­സം­ഘ­മു­ണ്ടു്. ഇതു മ­ദ്രാ­ശി­യിൽ അ­ഭി­വൃ­ദ്ധി­യെ പ്രാ­പി­ച്ചി­ട്ടു­ള്ള ഗൃ­ഹ­നിർ­മ്മാ­ണ­സം­ഘ­ങ്ങ­ളിൽ ഒ­ന്നാ­കു­ന്നു. അടി ഉ­റ­പ്പി­ച്ചു വേ­ല­ചെ­യ്യു­ന്ന സംഘം ഇ­തൊ­ന്നു മാ­ത്ര­മാ­കു­ന്നു. ഇതിൽ 103 മെ­മ്പർ­മാ­രോ­ള­മു­ണ്ടു്. പി­രി­ഞ്ഞ ഓ­ഹ­രി­സം­ഖ്യ 38,000 രൂ­പ­യാ­കു­ന്നു. ഗോ­പാ­ല­പു­രം എ­ന്നൊ­രു­പ്ര­ദേ­ശ­ത്താ­ണു് സംഘം ഭൂമി വാ­ങ്ങി­ച്ചി­ട്ടു­ള്ള­തു്. സം­ഘ­ത്തി­ന്നു ഗ­വർ­മ്മേ­ണ്ടിൽ­നി­ന്നു മാ­ത്ര­മേ കടം വാ­ങ്ങു­വാൻ പാ­ടു­ള്ളു. ഇ­തു­വ­രെ ആകെ 86,850 ക. വാ­യ്പ­വാ­ങ്ങീ­ട്ടു­ണ്ടു്. സംഘം ഗ­വർ­മ്മേ­ണ്ടി­ന്നു 100-​ക്കു് 6 12 വീതം പലിശ കൊ­ടു­ക്കു­ക­യും സം­ഘാം­ഗ­ങ്ങൾ­ക്കു 100-ക്കു 7 12 വീതം പ­ലി­ശ­യ്ക്കു ക­ടം­കൊ­ടു­ക്കു­ക­യും ചെ­യ്യു­ന്നു.

ആ പ്ര­ദേ­ശം ഇ­പ്പോൾ ഒരു ഗ്രാ­മം­പോ­ലെ­യാ­യി­രി­ക്കു­ന്നു. അതിൽ നല്ല റോ­ഡു­കൾ സംഘം മു­ഖാ­ന്ത­രം വെ­ട്ടി­ക്കു­ന്നു. ശു­ചീ­ക­ര­ണം മു­ത­ലാ­യ­തും മറ്റു കാ­ര്യ­ങ്ങ­ളും സൗ­ക­ര്യം­പോ­ലെ ചെ­യ്യു­ന്ന­തി­ന്നു മുൻ­സി­പ്പാ­ലി­റ്റി ഈ സം­ഘ­ത്തി­ന്നു് അ­ധി­കാ­രം കൊ­ടു­ത്തി­ട്ടു­ണ്ടു്. അവിടെ ഭ­വ­ന­ങ്ങൾ­ക്കു ചു­റ്റും നല്ല തോ­ട്ട­ങ്ങ­ളും ഇ­ട­യ്ക്കു നല്ല റോ­ഡു­ക­ളും ഉ­ണ്ടു്.

[J. L. Raina]

പാൽ­ശേ­ഖ­ര­സം­ഘ­ങ്ങൾ

ഇ­ന്ത്യ­യിൽ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ മു­ഖാ­ന്ത­രം പാൽ ശേ­ഖ­രി­ച്ചു പ­ട്ട­ണ­വാ­സി­കൾ­ക്കു വിൽ­ക്കു­ക എന്ന ഏർ­പ്പാ­ടു കൽ­ക്ക­ട്ട­യി­ലാ­ണു് അധികം പു­ഷ്ടി­യാ­യി­ട്ടു ന­ട­ക്കു­ന്ന­തു്. അവിടെ പാൽ­ശേ­ഖ­ര­മേർ­പ്പാ­ടു രണ്ടു വ­കു­പ്പാ­യി­ട്ടു വി­ഭാ­ഗി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. 1. വി­ല്ലേ­ജ് സം­ഘ­ങ്ങൾ. അതിലെ അം­ഗ­ങ്ങൾ കൃ­ഷി­ക്കാ­രും പാലു മോരു നെ­യ്യു മു­ത­ലാ­യ­തു വ്യാ­പാ­രം ചെ­യ്യു­ന്ന­വ­രു­മാ­യ കൂ­ട്ട­രാ­കു­ന്നു. 2. “മിൽ­ക്ക് യൂ­ണി­യൻ” എന്നു പേ­രാ­യി കൽ­ക്ക­ട്ടാ­യിൽ സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ഒരു സെൻ­ട്രൽ സംഘം. വി­ല്ലേ­ജ് സം­ഘ­ങ്ങ­ളെ­ല്ലാം മേ­പ്പ­ടി മിൽ­ക്ക് യൂ­ണി­യ­നോ­ടു സം­ഘ­ടി­പ്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. ഈ സംഘം മു­ഖാ­ന്ത­ര­മാ­ണു് പ­ട്ട­ണ­ത്തു­ള്ള­വർ­ക്കു പാൽ ശേ­ഖ­രി­ക്ക­പ്പെ­ടു­ന്ന­തു്. ഈ യൂ­ണി­യൻ 1919-​മാണ്ടിൽ റ­ജി­സ്ട്ര് ചെ­യ്തു. ഇതു ശ­രി­യാ­യ ല­ക്ഷ­ണ­ത്തോ­ടു­കൂ­ടി­യ ഒരു ‘സെൻ­ട്രൽ സൊ­സ­യ­റ്റി’ ആ­കു­ന്നു. എ­ന്തെ­ന്നാൽ ഈ സം­ഘ­ത്തിൽ ഒ­റ്റ­യ്ക്കു­ള്ള മെ­മ്പർ­മാർ ആ­രും­ത­ന്നെ­യി­ല്ല. വി­ല്ലേ­ജി­ലു­ള്ള പാൽ ശേ­ഖ­ര­സം­ഘ­ങ്ങ­ളി­ലെ അം­ഗ­ങ്ങൾ പാൽ­വ്യാ­പാ­രം ചെ­യ്യു­ന്ന കൃ­ഷി­ക്കാ­രാ­കു­ന്നു. കൽ­ക്ക­ട്ട­യി­ലു­ള്ള സെൻ­ട്രൽ സം­ഘ­മാ­യ “മിൽ­ക്ക് യൂണിയ”നിലെ അം­ഗ­ങ്ങൾ മുൻ­പ­റ­ഞ്ഞ പാൽ­ശേ­ഖ­ര­സം­ഘ­ങ്ങ­ളു­മാ­ണു്. വി­ല്ലേ­ജ് സം­ഘ­ങ്ങ­ളെ­ല്ലാം പല ഗ്രൂ­പ്പു­ക­ളാ­യി തി­രി­ക്കു­ക­യും ഓരോ ഗ്രൂ­പ്പി­ലും ഓരോ ഡപ്പൊ സ്ഥാ­പി­ക്കു­ക­യും ചെ­യ്തി­രി­ക്കു­ന്നു. വി­ല്ലേ­ജ് സം­ഘ­ങ്ങ­ളിൽ­നി­ന്നു വ­രു­ന്ന പാൽ എ­ല്ലാം ആവക ഡ­പ്പോ­ക­ളിൽ ശേ­ഖ­രി­ക്ക­പ്പെ­ടു­ന്നു. ഡപ്പൊ സൂ­പ്പർ­വൈ­സർ­മാർ അവയെ അ­ള­ന്നു വൃ­ത്തി­യാ­യ പാ­ത്ര­ങ്ങ­ളി­ലാ­ക്കി അ­ട­ച്ചു­കെ­ട്ടി റെ­യിൽ­വ­ഴി­ക്കു കൽ­ക്ക­ട്ട­യിൽ സെൻ­ട്രൽ യൂ­ണി­യ­നി­ലേ­ക്ക­യ­യ്ക്കു­ന്നു. അവയെ അവിടെ ചു­മ­ത­ല­ക്കാ­ര­നാ­യ ഒ­രു­ദ്യോ­ഗ­സ്ഥൻ ഏ­റ്റു­വാ­ങ്ങി പ­ട്ട­ണ­വാ­സി­കൾ­ക്കു് എ­ത്തി­ച്ചു­കൊ­ടു­ക്കു­ന്നു.

ഡപ്പൊ സൂ­പ്പർ­വൈ­സർ­മാ­രു­ടെ മേലെ ഡപ്പൊ മാ­നേ­ജർ­മാ­രും സം­ഘം­മാ­നേ­ജർ­മാ­രു­മു­ണ്ടു്. അവർ കൂ­ടാ­തെ മൃ­ഗ­ചി­കി­ത്സ­യ്ക്കു­ള്ള ഒരു വൈ­ദ്യ­നും­കൂ­ടി­യു­ണ്ടു്. ആ ഉ­ദ്യോ­ഗ­സ്ഥൻ ക­റ­ക്കു­ന്ന പ­ശു­ക്ക­ളെ­ല്ലാം ആ­രോ­ഗ്യ­ത്തോ­ടു­കൂ­ടി­ത­ന്നെ­യി­രി­ക്കു­ന്നി­ല്ലെ എന്നു പ­രി­ശോ­ധി­ക്കു­ന്നു. അ­തി­ന്നും പുറമെ, പാൽ ക­റ­ക്കു­ന്ന ഏർ­പ്പാ­ടു്, പ­ശു­ക്ക­ളെ മു­ള­യ്ക്കു­ന്ന സ­മ്പ്ര­ദാ­യം, തൊ­ഴു­ത്തി­ന്റെ ശു­ചീ­ക­ര­ണം ഇ­ത്യാ­ദി കാ­ര്യ­ങ്ങ­ളെ­ല്ലാം ആ­രോ­ഗ്യ­ര­ക്ഷ­യ്ക്ക­നു­കൂ­ല­മാ­യ വി­ധ­ത്തിൽ­ത്ത­ന്നെ­യ­ല്ലെ എ­ന്നു­കൂ­ടി അയാൾ പ­രി­ശോ­ധി­ക്കു­ന്നു.

ഈ തരം പാൽ­ശേ­ഖ­ര­സം­ഘ­ങ്ങൾ അവിടെ വർ­ദ്ധി­ച്ചു­ത­ന്നെ വ­രു­ന്നു. ഇ­പ്പോൾ ആകെ 65 സം­ഘ­ങ്ങ­ളു­ണ്ടു്. അവയിൽ എ­ല്ലാം­കൂ­ടി 3000 മെ­മ്പർ­മാ­രു­മു­ണ്ടു്. എ­ല്ലാം കൽ­ക്ക­ട്ട­യി­ലു­ള്ള ‘മിൽ­ക്ക് യൂണിയ’നോടു സം­ഘ­ടി­പ്പി­ച്ചി­രി­ക്കു­ന്നു.

ഈ മാ­തി­രി­യി­ലു­ള്ള പാൽ­ശേ­ഖ­ര­സം­ഘ­ങ്ങൾ എല്ലാ പ­ട്ട­ണ­ങ്ങ­ളി­ലും അ­ത്യാ­വ­ശ്യ­മാ­യി­ട്ടു തീർ­ന്നി­രി­ക്കു­ന്നു.

[J. L. Raina]

പലവക സം­ഘ­ങ്ങൾ

ജർ­മ്മ­നി­യിൽ ഇ­രു­പ­തു കൊ­ല്ലം മു­മ്പു­ത­ന്നെ “കൈ­ത്തൊ­ഴിൽ­ക്കാ­രു­ടെ സം­ഘ­ങ്ങൾ” എന്ന നാ­മ­ധേ­യ­ത്തിൽ പല ദി­ക്കു­ക­ളി­ലാ­യി ഴ്ഷൂൾ­സ് ഡേ­ലി­ഷ് (Schulze Delitzech) സ­മ്പ്ര­ദാ­യ­പ്ര­കാ­രം പല സം­ഘ­ങ്ങ­ളും സ്ഥാ­പി­ക്ക­പ്പെ­ട്ടു. 1920-​മാണ്ടിന്റെ അ­വ­സാ­ന­ത്തിൽ ആ ത­ര­ത്തിൽ 4215 സം­ഘ­ങ്ങൾ ഉ­ണ്ടാ­യി. ‘ബ­വേ­റി­യ’ എന്ന ജി­ല്ല­യിൽ­ത­ന്നെ 34[13] വിധം തൊ­ഴി­ലു­കൾ ചെ­യ്തു­വ­രു­ന്ന തൊ­ഴിൽ­ക്കാ­രു­ടെ വക 300 സം­ഘ­ങ്ങ­ളു­ണ്ടു്. വി­വി­ധ­ങ്ങ­ളാ­യ ഈ തൊ­ഴി­ലു­കൾ­ക്കെ­ല്ലാം വെ­വ്വേ­റെ സം­ഘ­ങ്ങ­ളു­ണ്ടു്. ഈ സം­ഘ­ങ്ങൾ ര­ണ്ടു­ത­ര­മാ­കു­ന്നു. 1.ശേ­ഖ­രി­പ്പു­സം­ഘ­ങ്ങൾ—ആ സം­ഘ­ങ്ങൾ അതാതു തൊ­ഴിൽ­ക്കാർ­ക്കു­വേ­ണ്ട സാ­ധ­ക­പ­ദാർ­ത്ഥ­ങ്ങ­ളേ­യും (Raw materials) മ­റ്റും ശേ­ഖ­രി­ക്കു­ന്നു. 2. നിർ­മ്മാ­ണ­സം­ഘ­ങ്ങൾ—ഈ സം­ഘ­ങ്ങൾ മു­ഖാ­ന്ത­രം അതാതു സാ­ധ­ന­ങ്ങ­ളു­ടെ നിർ­മ്മാ­ണം കൂ­ട്ടാ­യി ന­ട­ത്ത­പ്പെ­ടു­ന്നു. ഗ്ര­ന്ഥ­വി­സ്ത­ര­ഭ­യ­ത്താൽ ആ വക സം­ഘ­ങ്ങ­ളു­ടെ ര­ച­ന­യേ­യും ഘ­ട­ന­യേ­യും പറ്റി വി­സ്ത­രി­ക്കു­ന്നി­ല്ല.

[M. L. Darling I. C. S.]

കൊ­ച്ചി­രാ­ജ്യ­ത്തു സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ
images/Albion_Rajkumar.jpg
എ. ആർ. ബാ­നർ­ജ്ജി

1088-​മാണ്ടിൽ മി­സ്റ്റർ (ഇ­പ്പോൾ സർ) എ. ആർ. ബാ­നർ­ജ്ജി അവർകൾ ദി­വാ­നാ­യി­രു­ന്ന കാ­ല­ത്താ­ണു് കൊ­ച്ചി­രാ­ജ്യ­ത്തു പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങ­ളെ സം­ബ­ന്ധി­ച്ച റ­ഗു­ലേ­ഷൻ പാ­സ്സാ­ക്കി­യ­തു്. കൃ­ഷി­കാ­ര്യ­ങ്ങ­ളെ സം­ബ­ന്ധി­ച്ചേ­ട­ത്തോ­ളം ബ്രി­ട്ടീ­ഷ് ഇ­ന്ത്യ­യി­ലേ­യും ഈ രാ­ജ്യ­ത്തേ­യും അവസ്ഥ ഒട്ടു തു­ല്യ­മാ­യി­രി­ക്കു­ന്ന­തി­നാൽ ബ്രി­ട്ടീ­ഷ് ഇ­ന്ത്യ­യി­ലു­ള്ള നി­യ­മ­ങ്ങ­ളെ അ­നു­സ­രി­ച്ചു­കൊ­ണ്ടു­ത­ന്നെ­യാ­ണു് ഇ­വി­ടേ­യും നി­യ­മ­ങ്ങൾ ഉ­ണ്ടാ­ക്കി­യി­ട്ടു­ള്ള­തു്. ആ­രം­ഭ­ത്തിൽ സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു കു­റ­ച്ചു കാലം അ­നു­ദ്യോ­ഗ­സ്ഥ­നാ­യ ഒരു പ്ര­മാ­ണി­യു­ടെ അ­ദ്ധ്യ­ക്ഷ­ത­യിൽ ന­ട­ത്ത­പ്പെ­ട്ടു. പി­ന്നെ കുറെ കാലം അതു റ­ജി­സ്ട്രേ­ഷൻ സൂ­പ്രേ­ണ്ടി­ന്റെ കീ­ഴി­ലാ­യി­രു­ന്നു. എ­ന്നാൽ പ്ര­സ്തു­ത ഏർ­പ്പാ­ടു­കൊ­ണ്ടു ജ­ന­ങ്ങൾ­ക്കു ഗു­ണ­ങ്ങൾ പലതും സി­ദ്ധി­പ്പാ­നു­ണ്ടു് എന്നു കാ­ണു­ക­യാ­ലും, അ­തി­ന്നും പുറമെ, ആ­ദ്യ­കാ­ല­ങ്ങ­ളിൽ ഭ­ര­ണ­ദൂ­ഷ്യം നി­മി­ത്തം അ­തി­ന്നു ദു­ഷ്കീർ­ത്തി­യും അതേ കാ­ര­ണ­ത്താൽ­ത­ന്നെ ജ­ന­ങ്ങൾ­ക്ക­തിൽ അ­വി­ശ്വാ­സ­വും ഉ­ണ്ടാ­യേ­ക്കാ­മെ­ന്ന ഭ­യ­ത്താ­ലും ഈ ഏർ­പ്പാ­ടി­നെ നി­യ­മാ­നു­സ­ര­ണം ന­ട­പ്പിൽ കൊ­ണ്ടു­വ­രേ­ണ്ട ഭാരം ആ വി­ഷ­യ­ത്തിൽ വി­ദ­ഗ്ദ്ധ­നാ­യ ഒ­രാ­ളെ­ത്ത­ന്നെ ഏ­ല്പി­ക്കേ­ണ­മെ­ന്നു നി­ശ്ച­യി­ച്ചു് “സ­ഹ­ക­ര­ണ­സൂ­പ്രേ­ണ്ട്” എന്ന സ്ഥാ­ന­ത്തോ­ടു­കൂ­ടി ഒരു ഉ­ദ്യോ­ഗ­സ്ഥ­നെ ഗ­വർ­മ്മേ­ണ്ടു് 1089-​മാണ്ടിലെ അ­വ­സാ­ന­ത്തിൽ നി­യ­മി­ച്ചു. ഇ­പ്പോൾ ആ ഉ­ദ്യോ­ഗ­സ്ഥൻ “പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം റ­ജി­സ്ട്രാർ” എന്ന പേ­രൊ­ടു­കൂ­ടി അ­റി­യ­പ്പെ­ടു­ന്നു. ഇ­പ്പോ­ഴ­ത്തെ റ­ജി­സ്ട്രാ­റാ­യ മ. രാ. ര. ആർ. എ. ഗാ­യ­ത്രി­നാ­ഥ­യ്യർ അവർകൾ ത­ന്നെ­യാ­ണു് ആ­ദ്യ­ത്തെ റ­ജി­സ്ട്രാ­റാ­യി­ട്ടു നി­യ­മി­ക്ക­പ്പെ­ട്ട­തു്.

റ­ജി­സ്ട്രാ­റെ നി­യ­മി­ക്കു­ന്ന­തി­ന്നു മു­മ്പാ­യി സ്ഥാ­പി­ക്ക­പ്പെ­ട്ട സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളു­ടെ പല ന്യൂ­ന­ത­ക­ളെ പ­രി­ഹ­രി­ച്ചു് അവയെ ശ­രി­യാ­യ മ­ട്ടിൽ ന­ട­ത്തി­ക്കു­ന്ന­തി­ന്നു­ള്ള ശ്ര­മ­മാ­ണു് മി­സ്റ്റർ അയ്യർ ഒ­ന്നാ­മ­താ­യി­ട്ടു ചെ­യ്ത­തു്. സം­ഘ­ങ്ങൾ റ­ജി­സ്ട്ര്ചെ­യ്യു­ന്ന­തി­ന്നു­ള്ള അ­പേ­ക്ഷ­കൾ വ­ന്നു­തു­ട­ങ്ങി­യ­പ്പോൾ റ­ജി­സ്ട്രാർ­ത­ന്നെ സ്ഥ­ല­ത്തു­പോ­യി ജ­ന­ങ്ങ­ളു­ടെ ധ­ന­സ്ഥി­തി മു­ത­ലാ­യ പലേ അ­വ­സ്ഥ­ക­ളേ­യും പ­രി­ശോ­ധി­ച്ചു തൃ­പ്തി­പ്പെ­ട്ട­തി­ന്റെ ശേഷമേ പുതിയ സം­ഘ­ങ്ങൾ റ­ജി­സ്ട്ര്ചെ­യ്യു­വാൻ അ­നു­വ­ദി­ച്ചി­രു­ന്നു­ള്ളു. ആ­ദ്യ­കാ­ല­ങ്ങ­ളിൽ സം­ഘ­ങ്ങ­ളു­ടെ ന­ട­ത്തി­പ്പി­ന്നു വേ­ണ്ടേ­ട­ത്തോ­ളം പ­ണ­മു­ണ്ടാ­യി­രു­ന്നി­ല്ല. ഈ ന്യൂ­ന­ത ഗ­വർ­മ്മേ­ണ്ടു­ത­ന്നെ പ­രി­ഹ­രി­ച്ചു­കൊ­ടു­ത്തു. എ­ങ്ങി­നെ­യെ­ന്നാൽ, കൊ­ല്ല­ത്തിൽ 2500 ക-യിൽ ക­വി­യാ­തെ ഗ­വർ­മ്മേ­ണ്ടിൽ­നി­ന്നു വാ­ങ്ങി നൂ­റ്റു­ക്കു് ആ­റു­വീ­തം പ­ലി­ശ­യ്ക്കു റ­ജി­സ്ട്രാർ അ­വർ­ക­ളു­ടെ യു­ക്തം­പോ­ലേ­യും സം­ഘ­ങ്ങ­ളു­ടെ ആ­വ­ശ്യ­മ­നു­സ­രി­ച്ചും അ­വ­യ്ക്കു വാ­യ്പ­യാ­യി അ­നു­വ­ദി­ച്ചു­കൊ­ടു­ക്കു­ന്ന­തി­ന്നു ഗ­വർ­മ്മേ­ണ്ടു റ­ജി­സ്ട്രാർ അ­വർ­ക­ളെ അ­ധി­കാ­ര­പ്പെ­ടു­ത്തി. അ­തി­ന്നു­പു­റ­മെ, അതാതു ദേ­ശ­ത്തു­ള്ള സം­ഘ­ങ്ങ­ളി­ലേ­ക്കു് അതാതു ദി­ക്കിൽ­നി­ന്നു ഡെ­പ്പോ­സി­റ്റു­ക­ളും വ­ന്നി­രു­ന്നു. സർ­ക്കാ­രു­ദ്യോ­ഗ­സ്ഥ­ന്മാർ ജാ­മ്യ­ത്തി­ന്നാ­യി കെ­ട്ടി­വെ­ക്കു­ന്ന പണവും ഡെ­പ്പോ­സി­റ്റാ­യി­ട്ടു വാ­ങ്ങി­ക്കു­വാൻ ഗ­വർ­മ്മേ­ണ്ടു ചില പ്ര­ത്യേ­ക­സം­ഘ­ങ്ങൾ­ക്കു, റ­ജി­സ്ട്രാ­രു­ടെ ശി­പാർ­ശി­പ്ര­കാ­രം, അ­നു­വാ­ദം കൊ­ടു­ത്തു.

ഇ­ങ്ങി­നെ ഗ­വർ­മ്മേ­ണ്ടു­ര­ക്ഷ­യിൽ സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ ക്ര­മേ­ണ വർ­ദ്ധി­ച്ചു­വ­ന്നു് 1093-​മാണ്ടിലേക്കു അ­വ­യു­ടെ എണ്ണം അ­യ്മ്പ­ത്തെ­ട്ടോ­ള­മാ­യി­ട്ടു വർ­ദ്ധി­ച്ചു. എ­ണ്ണ­ത്തി­ലും വ­ണ്ണ­ത്തി­ലും അ­ഭി­വൃ­ദ്ധി­യെ പ്രാ­പി­ച്ചു­വ­ന്ന മേ­പ്പ­ടി സം­ഘ­ങ്ങ­ളു­ടെ ന­ട­ത്തി­പ്പി­ന്നാ­വ­ശ്യ­മു­ള്ള പ­ണ­ത്തി­ന്റെ ക്ഷാ­മം തീർ­ക്കു­ന്ന­തെ­ങ്ങി­നെ എന്ന കാ­ര്യം ഗൗ­ര­വ­മാ­യി­ട്ടു വി­ചാ­രി­ക്ക­ണം എന്ന ദി­ക്കാ­യി. അ­തി­നാൽ ആ വിഷയം ആ­ലോ­ചി­ക്കു­ന്ന­തി­ന്നാ­യി ഈ രാ­ജ്യ­ത്തെ സ­ഹ­ക­ര­ണ­പ്ര­വർ­ത്ത­ക­ന്മാർ എ­ല്ലാ­വ­രും­കൂ­ടി അ­ന്ന­ത്തെ ദി­വാ­നാ­യ മി­സ്റ്റർ (ഇ­പ്പോൾ ബ­ഹു­മാ­ന­പ്പെ­ട്ട) ബോ­റി­ന്റെ അ­ദ്ധ്യ­ക്ഷ­ത­യിൽ ഒരു മ­ഹാ­യോ­ഗം കൂടി. മുൻ­പ­റ­ഞ്ഞ 58 സം­ഘ­ങ്ങൾ­ക്കു പണം ആ­വ­ശ്യം­പോ­ലെ ക­ടം­കൊ­ടു­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ഒരു സ്ഥാ­പ­നം വേ­ണ­മെ­ന്നു യോ­ഗ­ത്തിൽ തീർ­ച്ച­പ്പെ­ടു­ത്തി. തൽ­ഫ­ല­മാ­യി­ട്ടാ­ണു “കൊ­ച്ചി സെൻ­ട്രൽ കോ-​ഓപ്പറേറ്റീവ് ബാ­ങ്ക്” സ്ഥാ­പി­ക്ക­പ്പെ­ട്ട­തു്. ഈ ബാ­ങ്കി­ലെ മെ­മ്പർ­മാ­രെ­ല്ലാം മു­മ്പു പറഞ്ഞ ദേ­ശ­സം­ഘ­ങ്ങൾ അ­ല്ലെ­ങ്കിൽ വി­ല്ലേ­ജ് ബാ­ങ്കു­കൾ­ത­ന്നെ­യാ­കു­ന്നു. അ­വ­യ്ക്കെ­ല്ലാം ത­ല­വ­നാ­യി­ട്ടാ­ണു ഈ ബാ­ങ്കി­ന്റെ നില. അ­വ­യു­ടെ­യെ­ല്ലാം അ­ദ്ധ്യ­ക്ഷ­ത­യും ഈ ബാ­ങ്കു­ത­ന്നെ വ­ഹി­ക്കു­ന്നു.

സെൻ­ട്രൽ ബാ­ങ്കി­ന്റെ സ്ഥാ­പ­നം­കൊ­ണ്ടു ദേ­ശ­സം­ഘ­ങ്ങ­ളു­ടെ പ­ണ­ത്തി­ന്നു­ള്ള മു­ട്ടു തീർ­ന്നു­വെ­ങ്കി­ലും ‘സ­ഹ­ക­ര­ണം’ എ­ന്ന­തി­ന്റെ സാരം, ആ ത­ത്വ­ത്തെ അ­ടി­സ്ഥാ­ന­പ്പെ­ടു­ത്തി സ്ഥാ­പി­ക്ക­പ്പെ­ടു­ന്ന സം­ഘ­ങ്ങ­ളു­ടെ ഉ­ദ്ദേ­ശം, പ്ര­യോ­ജ­നം, അവയെ ഭ­രി­ക്കു­ന്ന രീതി എന്നീ പല വി­ഷ­യ­ങ്ങ­ളേ­യും­പ­റ്റി ജ­ന­ങ്ങൾ­ക്കു വേണ്ട വി­ധ­ത്തി­ലു­ള്ള അ­റി­വു് ഉ­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ന്ന­തി­ന്നും ജ­ന­ങ്ങ­ളു­ടെ ഇടയിൽ ആ ഏർ­പ്പാ­ടി­ന്നു പ്ര­ചാ­ര­മു­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്നും ആ­യി­ട്ടു­ള്ള ഒരു സ്ഥാ­പ­ന­ത്തി­ന്റെ ആ­വ­ശ്യ­മാ­ണു് പി­ന്നെ ഉ­ണ്ടാ­യ­തു്. ഈ കാ­ര്യ­മാ­ലോ­ചി­ക്കു­വാ­നാ­യി ഒ­ല്ലൂ­ക്ക­രെ ഗ­വർ­മ്മെ­ണ്ടു­വ­ക കൃ­ഷി­ഫാ­റ­ത്തിൽ­വെ­ച്ചു് ഒരു മ­ഹാ­യോ­ഗം കൂടി. ബോംബാ സം­സ്ഥാ­ന­ത്തെ സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­പ്ര­വർ­ത്ത­ക­പ്ര­മാ­ണി­ക­ളിൽ ഒ­രാ­ളാ­യ മി­സ്റ്റർ ജി.കെ. ദേ­വ­ധാർ എന്നു പേരായ ഒരു മ­ഹാ­ന്റെ അ­ദ്ധ്യ­ക്ഷ­ത­യി­ലാ­ണു് ആ യോഗം ന­ട­ന്ന­തു്. അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­പ­ദേ­ശ­പ്ര­കാ­രം “കൊ­ച്ചി സെൻ­ട്രൽ കൊ-​ഓപ്പറേറ്റീവു് ഇൻ­സ്റ്റി­ട്യൂ­ട്ടു്” എ­ന്നൊ­രു സംഘം 1099 മി­ഥു­നം 22-നു സ്ഥാ­പി­ക്ക­പ്പെ­ട്ടു. ആ സം­ഘ­ത്തി­ന്റെ ര­ക്ഷ­കൻ വലിയ ത­മ്പു­രാൻ തി­രു­മ­ന­സ്സു­കൊ­ണ്ടു­ത­ന്നെ­യും സ്ഥി­രാ­ദ്ധ്യ­ക്ഷൻ ദി­വാൻ­ജി­യു­മാ­കു­ന്നു. 17-​ാംകൂറു കു­ട്ടൻ ത­മ്പു­രാൻ തി­രു­മ­ന­സ്സു­കൊ­ണ്ടു് അ­തി­ന്റെ ഉ­പാ­ദ്ധ്യ­ക്ഷ­നാ­യി­രി­പ്പാ­നും സദയം സ­മ്മ­തി­ച്ചു.

മേ­പ്പ­ടി സംഘം സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടി­ന്നു ഈ രാ­ജ്യ­ത്തു പല പ്ര­കാ­ര­ത്തി­ലും പ്ര­ചാ­രം വ­രു­ത്തു­ന്ന­തി­ന്നു­വേ­ണ്ടി­യ ഒരു സ്ഥാ­പ­ന­മാ­ക­യാൽ അ­തി­ന്നു സർ­ക്കാ­രിൽ­നി­ന്നു ത­ക്ക­താ­യ ദ്ര­വ്യ­സ­ഹാ­യം ചെ­യ്തു­കൊ­ടു­ക്കേ­ണ്ട­താ­ണു് എന്നു മി­സ്റ്റർ ദേ­വ­ധാർ, ആ സ്ഥാ­പ­നം റ­ജി­സ്ട്ര് ചെ­യ്യു­ന്ന അ­വ­സ­ര­ത്തിൽ, ശി­പാ­യി­ചെ­യ്യു­ക­യു­ണ്ടാ­യി. ആ ശി­പാ­യി­യെ അ­ടി­സ്ഥാ­ന­മാ­ക്കി­ക്കൊ­ണ്ടു നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യും ഒരു പ്ര­മേ­യം പാ­സ്സാ­ക്കി. ഗ­വർ­മ്മെ­ണ്ടു് അതു സ്വീ­ക­രി­ക്കു­ക­യും മേ­പ്പ­ടി സം­ഘ­ത്തി­ന്റെ ന­ട­ത്തി­പ്പി­ന്നാ­യി­ക്കൊ­ണ്ടു 5000 ക. അ­നു­വ­ദി­ച്ചു­കൊ­ടു­ക്കു­ക­യും ചെ­യ്തു.

സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­സം­ബ­ന്ധ­മാ­യി­ട്ടു കൊ­ച്ചി­രാ­ജ്യ­ത്തു് ഇ­പ്പോൾ മൂ­ന്നു സ്ഥാ­പ­ന­ങ്ങൾ ഉ­ണ്ടു്. 1. ഗ­വർ­മ്മെ­ണ്ടു­വ­ക സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മെ­ണ്ടു്. 2. കൊ­ച്ചി സെൻ­ട്രൽ കൊ-​ഓപ്പറേറ്റീവ് ബാ­ങ്ക്. 3. കൊ­ച്ചി സെൻ­ട്രൽ കൊ-​ഒപ്പറേറ്റീവ് ഇൻ­സ്റ്റി­റ്റ്യൂ­ട്ട്. സ­ഹ­ക­ര­ണ­ഡി­പ്പാർ­ട്ടു­മേ­ണ്ടു സ­ഹ­ക­ര­ണ­സം­ബ­ന്ധ­മാ­യ നി­യ­മ­ങ്ങ­ളെ അ­നു­സ­രി­ച്ചു­ള്ള പ്ര­വൃ­ത്തി­കൾ ന­ട­ത്തു­ന്നു. സെൻ­ട്രൽ­ബാ­ങ്കു് ദേ­ശ­സം­ഘ­ങ്ങൾ­ക്കു­വേ­ണ്ടി ധ­ന­ശേ­ഖ­രം­ചെ­യ്തു് ആ­വ­ശ്യം­പോ­ലെ അ­വ­യ്ക്കു പണം ക­ടം­കൊ­ടു­ക്കു­ന്നു മൂ­ന്നാ­മ­താ­യി പറഞ്ഞ ‘സെൻ­ട്രൽ ഇൻ­സ്റ്റി­ട്യൂ­ട്ടു്’ എന്ന സ്ഥാ­പ­നം ഈ ഏർ­പ്പാ­ടിൽ പ്ര­വേ­ശി­ച്ചി­ട്ടു­ള്ള­വർ­ക്കു് അ­തി­നെ­പ്പ­റ്റി ശ­രി­യാ­യ ജ്ഞാ­ന­മു­ണ്ടാ­ക്കി­ക്കൊ­ടു­ക്കു­ക­യും, സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളെ വേ­ണ്ട­തു­പോ­ലെ ന­ട­ത്തു­വാൻ ശീ­ലി­പ്പി­യ്ക്കു­ക­യും ചെ­യ്യു­ന്നു. ഈ മൂ­ന്നു സ്ഥാ­പ­ന­ങ്ങ­ളും ഒ­ത്തൊ­രു­മി­ച്ചു പ്ര­വർ­ത്തി­ച്ചാൽ മാ­ത്ര­മേ ഈ രാ­ജ്യ­ത്തു് സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു് അ­ഭി­വൃ­ദ്ധി­യെ പ്രാ­പി­ക്കു­ക­യു­ള്ളു.

കൊ­ച്ചി­രാ­ജ്യ­ത്തു് ആകെ 179[14] പ­ര­സ്പ­ര­സ­ഹാ­യ­സം­ഘ­ങ്ങൾ ഉ­ണ്ടു്. അവയിൽ 123 എണ്ണം റൈ­ഫീ­സൻ സ­മ്പ്ര­ദാ­യ­പ്ര­കാ­രം കൃ­ഷി­ക്കാർ­ക്കാ­യി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള ക­ടം­വാ­യ്പാ­സം­ഘ­ങ്ങൾ ആ­കു­ന്നു. പി­ന്നെ 16 പ­ട്ട­ണം ബാ­ങ്കു­കൾ, 9 വേ­ല­ക്കാ­രു­ടെ സം­ഘ­ങ്ങൾ, 11 അ­ധഃ­കൃ­ത­ജാ­തി­ക്കാ­രു­ടെ വക സം­ഘ­ങ്ങൾ. ഒ­ടു­ക്കം പറഞ്ഞ 11 സം­ഘ­ങ്ങ­ളി­ലെ അം­ഗ­ങ്ങൾ അ­ധി­ക­വും പു­ല­യ­ന്മാ­രാ­കു­ന്നു. അ­വ­യ്ക്കു പുറമെ വാ­ല­ന്മാ­രു­ടെ വ­ക­യാ­യി­ട്ടു 7 സം­ഘ­ങ്ങൾ ഉ­ണ്ടു്. ശി­ല്പി­ക­ളു­ടെ വക സം­ഘ­ങ്ങ­ളും വ്യാ­വ­സാ­യി­ക­സം­ഘ­ങ്ങ­ളും ദുർ­ല്ല­ഭ­മാ­യി­ട്ടു­ണ്ടു്. എല്ലാ സം­ഘ­ങ്ങ­ളി­ലും­കൂ­ടി ആകെ 17,577 മെ­മ്പർ­മാ­രു­ണ്ടു്. എ­ല്ലാ­റ്റി­ലും­കൂ­ടി പെ­രു­മാ­റി­വ­രു­ന്ന സംഖ്യ 15,92,065 രൂ­പ­യും ക­രു­തൽ­ധ­ന­മാ­യി സൂ­ക്ഷി­ച്ചി­ട്ടു­ള്ള­തു് 1,68,023 രൂ­പ­യു­മാ­കു­ന്നു.

സെൻ­ട്രൽ­ബാ­ങ്കു്

വ­ലി­യ­ത­മ്പു­രാൻ തി­രു­മ­ന­സ്സി­ലെ ഷ­ഷ്ടി­പൂർ­ത്തി­ദി­വ­സ­മാ­ണു് ഈ ബാ­ങ്കിൽ ശ­രി­യാ­യി­ട്ടു­ള്ള പ്ര­വൃ­ത്തി ആ­രം­ഭി­ച്ച­തു്. ഇതിൽ മെ­മ്പർ­മാ­രാ­യി­ട്ടു ദേ­ശ­സം­ഘ­ങ്ങൾ മാ­ത്ര­മേ ഉള്ളു. ബാ­ങ്കു­ഭ­ര­ണം 9 ഡ­യ­റ­ക്ടർ­മാ­രിൽ ഏ­ല്പി­ക്ക­പ്പെ­ട്ടി­രി­ക്കു­ന്നു. അതിലെ കാ­ര്യ­ദർ­ശി സ­ഹ­ക­ര­ണ­റ­ജി­സ്ട്രാ­രു­ടെ ശി­പാർ­ശി­പ്ര­കാ­രം ദി­വാൻ­ജി അ­വർ­ക­ളാൽ നി­യ­മി­ക്ക­പ്പെ­ടു­ന്നു. സ്ഥ­ല­ത്തെ ത­ഹ­സീൽ­ദാർ എക്സ് ഒ­ഫി­ഷ്യൊ ഖ­ജാൻ­ജി­യു­മാ­കു­ന്നു. ഗ­വർ­മ്മേ­ണ്ടു ഈ സ്ഥാ­പ­ന­ത്തി­ന്നു വേ­ണ്ട­ത്ത­ക്ക ഒ­ത്താ­ശ­കൾ ചെ­യ്തു­കൊ­ടു­ക്കു­ന്നു­ണ്ടു്. ആ­ദ്യം­ത­ന്നെ 7 കൊ­ല്ല­ത്തെ കാ­ലം­വെ­ച്ച ചു­രു­ങ്ങി­യ പ­ലി­ശ­ക്കു 25,000 രൂപ വായ്പ കൊ­ടു­പ്പാ­ന­നു­വ­ദി­ച്ചു. പി­ന്നീ­ടു് ആ വാ­യ്പ­യു­ടെ കാ­ലാ­വ­ധി മൂ­ന്നു കൊ­ല്ല­ത്തേ­ക്കു കൂടി നീ­ട്ടി­ക്കൊ­ടു­ത്തു. ഗ­വർ­മ്മെ­ണ്ടു­ദ്യോ­ഗ­സ്ഥ­ന്മാർ ജാ­മ്യ­ത്തി­ന്നാ­യി കെ­ട്ടി­വെ­യ്ക്കു­ന്ന സം­ഖ്യ­ക­ളെ മു­മ്പു ചില ദേ­ശ­സം­ഘ­ങ്ങ­ളി­ലാ­ണു് ഡി­പ്പോ­സി­റ്റു ചെ­യ്തി­രു­ന്ന­തു്. അവയെ അ­വി­ട­ങ്ങ­ളിൽ­നി­ന്നു പിൻ­വ­ലി­പ്പി­ച്ചു് എ­ല്ലാം സെൻ­ട്രൽ ബാ­ങ്കി­ലേ­ക്കു മാ­റ്റി­ച്ചു. ആ വക സം­ഖ്യ­കൾ­ക്കു് ഇ­പ്ര­കാ­ര­മു­ള്ള കൈ­മാ­റ്റം­കൊ­ണ്ടു് ഉ­റ­പ്പു­ണ്ടാ­കു­ന്നു­വെ­ന്ന കാ­ര്യ­ത്തിൽ സം­ശ­യ­മി­ല്ല. അ­തി­ന്നു പുറമെ അ­ബ്കാ­രി­ഡി­പ്പാർ­ട്ടു­മേ­ണ്ടി­ലേ­യും റ­വ­ന്യൂ ഡി­പ്പാർ­ട്ടു­മേ­ണ്ടി­ലേ­യും കു­ത്ത­ക­ക്കാർ (കൺ­ട്രാ­ക്ടർ­മാർ) മു­മ്പേ­റാ­യി കെ­ട്ടി­വെ­യ്ക്കു­ന്ന സം­ഖ്യ­ക­ളെ ഡെ­പ്പോ­സി­റ്റാ­യി­ട്ടു സ്വീ­ക­രി­ച്ചു­കൊ­ള്ളു­വാ­നും ഗ­വർ­മ്മേ­ണ്ടു് അ­നു­വാ­ദം കൊ­ടു­ത്തു. ഗ­വർ­മ്മേ­ണ്ടു­ദ്യോ­ഗ­സ്ഥ­ന്മാ­രു­ടെ ഏ­റെ­ക്കു­റെ സ്ഥി­ര­മാ­യ ഡെ­പ്പോ­സി­റ്റു­ക­ളും ഗ­വർ­മ്മേ­ണ്ടു വാ­യ്പ­കൊ­ടു­ത്ത സം­ഖ്യ­യും കൂ­ടി­യ­പ്പോൾ ഗ­ണ്യ­മാ­യ ഒരു ക­രു­തൽ­ധ­നം ബാ­ങ്കു­വ­ക­യാ­യി­ട്ടു സം­ഗ്ര­ഹി­ക്കു­വാൻ ത­ര­മാ­യി. ക­രു­തൽ­ധ­ന­മുൾ­പ്പെ­ടെ ഇ­പ്പോൾ (1103-​മാണ്ടിലെ അ­വ­സാ­ന­ത്തേ­ക്കു) ബാ­ങ്കു­വ­ക സ്വ­ത്താ­യി­ട്ടു 37,999 രൂ­പ­യു­ണ്ടു്. യാ­ദൃ­ച്ഛി­ക­മാ­യ എ­ന്തെ­ങ്കി­ലും ചെ­ല­വു­ക­ളു­ടെ നി­വൃ­ത്തി­ക്കാ­യി ത­ക്ക­താ­യ ഒരു സംഖ്യ ബാ­ങ്കിൽ ക­രു­തീ­ട്ടു­ണ്ടാ­കും. അ­തി­ന്നു പുറമെ ഇം­പീ­രി­യൽ­ബാ­ങ്കു്, നെ­ടു­ങ്ങാ­ടി ബാ­ങ്ക്, മ­ദ്രാ­സ് അർബൻ കൊ-​ഓപ്പറേറ്റീവ് ബാ­ങ്കു് എന്നീ ബാ­ങ്കു­ക­ളാ­യി­ട്ടു പ­ണ­മെ­ട­വാ­ടു­കൾ ന­ട­ത്തി­വ­രു­ന്നു. സ്ഥ­ല­ത്തെ ഖ­ജ­നാ­വു­മാ­യി­ട്ടെ­ട­വാ­ടു ന­ട­ത്തു­വാ­നും ഗ­വർ­മ്മേ­ണ്ടു് അ­നു­വ­ദി­ച്ചി­ട്ടു­ണ്ടു്.

ദേ­ശ­സം­ഘ­ങ്ങൾ­ക്കു പണം ആ­വ­ശ്യം­പോ­ലെ കടം കൊ­ടു­ക്കു­ക എ­ന്ന­തി­ന്നു പുറമെ സെൻ­ട്രൽ­ബാ­ങ്കു് ആ വക സം­ഘ­ങ്ങ­ളു­ടെ ഒരു മേൽ­നോ­ട്ട­വും (supervision) ന­ട­ത്തി­വ­രു­ന്നു. തൽ­ക്കാ­ലം ആ പ്ര­വൃ­ത്തി ഡ­യ­റ­ക്ടർ­മാർ­ത­ന്നെ­യാ­ണു ചെ­യ്തു­വ­രു­ന്ന­തു്. അ­വർ­ക്കു പുറമേ ദേ­ശ­സം­ഘ­ങ്ങ­ളിൽ­നി­ന്നു ചില അം­ഗ­ങ്ങ­ളും സൂ­പ്പർ വൈ­സർ­മാ­രാ­യി­ട്ടു തി­ര­ഞ്ഞെ­ടു­ക്ക­പ്പെ­ടു­ന്നു. ഇ­ന്ത്യ­യിൽ മ­റ്റു­ള്ള ദി­ക്കു­ക­ളിൽ എ­ന്ന­പോ­ലെ ഈ രാ­ജ്യ­ത്തും അ­ധി­ക­വും ക­ടം­വാ­യ്പ­സം­ഘ­ങ്ങ­ളാ­ണു് സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. വ്യാ­വ­സാ­യി­ക­സം­ഘ­ങ്ങ­ളും ശേ­ഖ­രി­പ്പും വി­ല്പ­ന­യു­മു­ള്ള സം­ഘ­ങ്ങ­ളും ദുർ­ല്ല­ഭ­മാ­യി­ട്ട­വി­ട­വി­ടെ സ്ഥാ­പി­ച്ചു­വ­രു­ന്നു­ണ്ടു്.

സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു ന­മ്മു­ടെ രാ­ജ്യ­ത്തു വി­ദ്യാർ­ത്ഥി­ക­ളു­ടെ ഇടയിൽ പ്ര­ച­രി­പ്പി­ക്കു­ന്ന­തി­ന്നു വി­ദ്യാ­ഭ്യാ­സ ഡ­യ­റൿ­ടർ വേ­ണ്ട­ത്ത­ക്ക ശ്രമം ചെ­യ്തു­വ­രു­ന്നു. പലേ ഹൈ­സ്കൂ­ളു­ക­ളി­ലു­മാ­യി­ട്ടി­പ്പോൾ വി­ദ്യാർ­ത്ഥി­ക­ളു­ടെ വ­ക­യാ­യി­ട്ടു 25 സം­ഘ­ങ്ങ­ളു­ണ്ടു്. അ­വ­യ്ക്കു പുറമേ എ­റ­ണാ­കു­ള­ത്തു കോ­ളേ­ജ് വി­ദ്യാർ­ത്ഥി­കൾ ഒ­ത്തു­ചേർ­ന്നു് ഒരു സ­ഹ­ക­ര­ണ­സം­ഘം ഇ­യ്യി­ട­യിൽ സ്ഥാ­പി­യ്ക്കു­ക­യു­ണ്ടാ­യി.[15]

മു­മ്പ­റ­ഞ്ഞ ദേ­ശ­സം­ഘ­ങ്ങ­ളിൽ ചി­ല­തി­ന്നു സ്വ­ന്ത­സ്ഥ­ല­ങ്ങ­ളു­മു­ണ്ടു്. ചില സം­ഘ­ങ്ങൾ സം­ഘാം­ഗ­ങ്ങ­ളു­ടെ ആ­വ­ശ്യ­ത്തി­ന്നാ­യി പു­സ്ത­ക­ശാ­ല­ക­ളും വാ­യ­ന­ശാ­ല­ക­ളും സ്ഥാ­പി­ച്ചി­രി­ക്കു­ന്നു. ദുർ­ല്ല­ഭം ചിലതു സ്വ­ന്ത­മാ­യി സ്കൂ­ളു­ക­ളും വൈ­ദ്യ­ശാ­ല­ക­ളും സ്ഥാ­പി­ച്ചു ന­ട­ത്തി­പ്പോ­രു­ന്നു.

[Administration Reports of the Cochin Co-​operative Department from the year 1092 to 1104]

കു­റി­പ്പു­കൾ

[1] “The Law and Principles of Co-​operation” by H. Calvert I. C. S.

[2] “Studies in European Co-​operation” by C. F. Strickland I. C. S.

[3] ഒരു സ­മു­ദാ­യ­ത്തിൽ ഭൂ­സ്വ­ത്തുൾ­പ്പ­ടെ­യു­ള്ള സകല സ്വ­ത്തി­ന്നും ആ സ­മു­ദാ­യ­ത്തി­ലു­ള്ള എ­ല്ലാ­വ­രും തു­ല്യാ­വ­കാ­ശി­ക­ളാ­ണു് എന്നു വാ­ദി­ക്കു­ന്ന ഒരു മ­ത­ക്കാ­രു­ണ്ടു്. മുൻ­പ­റ­ഞ്ഞ മി­സ്റ്റർ ഒവൻ ആ മ­ത­ക്കാ­ര­നാ­കു­ന്നു. അ­ദ്ദേ­ഹ­ത്തി­ന്റെ ഉ­ത്സാ­ഹ­ത്തി­ന്മേൽ സ്ഥാ­പി­ക്ക­പ്പെ­ട്ട സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ ആ മ­ത­പ്ര­കാ­ര­മാ­ണു ന­ട­ത്തി­പ്പോ­ന്നി­രു­ന്ന­തു്. ആ സ­മ്പ്ര­ദാ­യം ജ­ന­ങ്ങൾ­ക്കു രു­ചി­ക്കാ­ഞ്ഞ­തി­നാൽ അ­തി­ന്നു് അധികം പ്ര­ചാ­രം സി­ദ്ധി­ച്ചി­ല്ല.

[4] ഇം­ഗ്ല­ണ്ടിൽ 1893-​മാണ്ടിൽപാസ്സാക്കിയ ഒരു ആൿട് അ­നു­സ­രി­ച്ചാ­ണു് പ­ര­സ്പ­ര­സ­ഹാ­യ സം­ഘ­ങ്ങൾ ന­ട­ത്തി­പ്പോ­രു­ന്ന­തു്. ആ നിയമം പാ­സ്സാ­ക്കി­യ­മു­തൽ­ക്കി­ങ്ങോ­ട്ടു് ഏ­റ്റ­വും ആ­ശ്ച­ര്യ­ക­ര­മാ­യ വി­ധ­ത്തിൽ അതു് അവിടെ അ­ഭി­വൃ­ദ്ധി­യെ പ്രാ­പി­ച്ചി­രി­ക്കു­ന്നു. ഇ­പ്പോൾ ആകെ 50 ലക്ഷം ജനം ആ ഏർ­പ്പാ­ടിൽ അം­ഗ­ങ്ങ­ളാ­യി ചേർ­ന്നി­ട്ടു­ണ്ടു്. 2500 ലക്ഷം പവൻ കൊ­ണ്ടു­ള്ള വ്യാ­പാ­രം ഒരു കൊ­ല്ല­ത്തിൽ ന­ട­ത്തി­വ­രു­ന്നു. 1000 ലക്ഷം പവൻ ലാ­ഭ­വു­മു­ണ്ടാ­കു­ന്നു­ണ്ടു്. എ­ന്നാൽ മേ­പ്പ­ടി ആൿ­ട്പ്ര­കാ­ര­മു­ള്ള അ­തി­ന്റെ ന­ട­ത്തി­പ്പിൽ പ­ല­ന്യൂ­ന­ത­ക­ളും വെ­ളി­പ്പെ­ട്ടു­ക­ണ്ട­തി­നാൽ അവയെ ഇ­ല്ലാ­താ­ക്കി­ക്കൊ­ണ്ടു് ഒരു പുതിയ നിയമം ഉ­ണ്ടാ­കു­ന്ന­തി­ന്നു വേ­ണ്ടി ഒരു ബിൽ ഇ­യ്യി­ട­യിൽ പാർ­ലി­മേ­ണ്ടിൽ­കൊ­ണ്ടു­വ­ന്നി­ട്ടു­ണ്ടു്. (The Hindu January 1. 1930) ഉടനെ അതു പാ­സ്സാ­ക്കു­ക­യും ചെ­യ്തു.

[5] ഒരു ക­ടം­വാ­യ്പ­സം­ഘ­ത്തിൽ ഓ­ഹ­രി­കൾ വേണൊ വേ­ണ്ട­യൊ എന്നു നി­യ­മം­കൊ­ണ്ടു കാ­ണു­ന്നി­ല്ല. റൈ­ഫീ­സൻ വേ­ണ്ടെ­ന്ന­പ­ക്ഷ­ക്കാ­ര­നാ­ണു്. അം­ഗ­ങ്ങൾ­ക്കു് അധികം ഡി­വി­ഡ­ണ്ടു കി­ട്ടു­വാ­നു­ള്ള ആ­ഗ്ര­ഹം അ­തു­കൊ­ണ്ടു­ണ്ടാ­കു­മെ­ന്നാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ അ­ഭി­പ്രാ­യം. എ­ങ്കി­ലും ഓ­ഹ­രി­കൾ വേ­ണ­മെ­ന്ന പ­ക്ഷ­ക്കാർ അ­ധി­ക­മാ­യി­ത്തു­ട­ങ്ങീ­ട്ടു­ണ്ടു്. സം­ഘ­ത്തിൽ സൂ­ക്ഷി­പ്പി­ന്നാ­യി പണം ഇ­ടു­ന്ന (deposit) അ­ന്യ­ന്മാർ­ക്കു് അധികം വി­ശ്വാ­സ­മു­ണ്ടാ­കു­ന്ന­തി­ന്നും സം­ഘാം­ഗ­ങ്ങ­ളിൽ മി­ത­വ്യ­യം വർ­ദ്ധി­പ്പി­ക്കു­ന്ന­തി­ന്നും അതു കാ­ര­ണ­മാ­കു­മെ­ന്നാ­ണു് ആ കൂ­ട്ടർ അ­ഭി­പ്രാ­യ­പ്പെ­ടു­ന്ന­തു്. ജർ­മ്മ­നി­യിൽ ഓ­ഹ­രി­കൾ വേ­ണ­മെ­ന്ന­തി­ലേ­യ്ക്കു് ഇ­പ്പോൾ നി­യ­മ­മു­ണ്ടു്. പക്ഷേ, ഓ­ഹ­രി­സം­ഖ്യ പത്തു കൊ­ല്ലം­കൊ­ണ്ടു് അ­ട­ച്ചാൽ മതി.

[6] റൈ­ഫീ­സൻ ഡി­വി­ഡ­ണ്ടു കൊ­ടു­ക്കു­വാൻ പാ­ടി­ല്ലെ­ന്നു­ത­ന്നെ അ­ഭി­പ്രാ­യ­പ്പെ­ടു­ന്നു. എ­ന്നാൽ ഇ­പ്പോൾ പല സം­ഘ­ങ്ങ­ളി­ലും ഡി­വി­ഡ­ണ്ടു് കൊ­ടു­ത്തു­വ­രു­ന്നു­ണ്ടു്.

[7] യു­ദ്ധ­ത്തി­ന്നു മു­മ്പു 100 മാർ­ക്സി­ന്നു 5 പവൻ വി­ല­യു­ണ്ടാ­യി­രു­ന്നു. ഇ­പ്പോൾ (1922) 10 ഷി­ല്ലി­ങ്ങു മാ­ത്രം.

[8] ഈ പുതിയ നി­യ­മ­ത്തി­ന്റെ ഉ­ദ്ദേ­ശ­ത്തേ­യും പ്ര­യോ­ജ­ന­ത്തേ­യും അ­തി­ന്റെ വ്യാ­പ്തി­യേ­യും മ­റ്റും ബ­ഹു­ജ­ന­ങ്ങൾ­ക്കു വി­ശ­ദ­മാ­യി­ട്ടു മ­ന­സ്സി­ലാ­ക­ത്ത­ക്ക­വ­ണ്ണം വി­വ­രി­ച്ചു­കൊ­ണ്ടു സർ. ഡെൻ­സിൽ ഇ­ബ­റ്റ്സൻ എ­ന്നാൾ ഒരു പ്ര­മേ­യം (Resolution) രൂപേണ അതിനെ ഇ­ന്ത്യാ­ഗ­വർ­മ്മേ­ണ്ടു നി­യ­മ­നിർ­മ്മാ­ണ­സ­ഭ­യിൽ 1904 ഏ­പ്രിൽ 29-നു അ­വ­ത­രി­പ്പി­ച്ചു. അതാണു 1904-ലെ 10-ആം ആൿ­റ്റു്.

[9] ഒരു രാ­ജ്യ­ത്തു സ­ഹ­ക­ര­ണം എന്ന ഏർ­പ്പാ­ടു് ഒരു ഘ­ട്ടം­വ­രെ പു­ഷ്ടി­പ്പെ­ട്ടു­വ­ന്നാൽ സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ ഒ­ന്നി­ച്ചു ചേർ­ന്നു പലതരം “ഫ്ഡ­റേ­ഷൻ” ആ­യി­ത്തീ­രു­വാ­നാ­രം­ഭി­ക്കു­ന്നു. എ­ല്ലാം ഒ­ന്നാ­ണു് എന്ന ഭാ­വ­വും ത­മ്മിൽ കൂ­ട്ടി­ക്കെ­ട്ടും ഉ­ണ്ടാ­ക്കി­ത്തീർ­ക്കു­ക­യും സ­ഹ­ക­ര­ണ­സം­ഘ­ങ്ങ­ളെ വേ­ണ്ട­വ­ഴി­ക്കു തി­രി­ച്ചു­കൊ­ണ്ടു­പോ­വു­ക­യും മ­റ്റും ആണു് ഒരു “ഫ്ഡ­റേ­ഷ”ന്റെ കൃ­ത്യ­ങ്ങൾ. കോ-​ഓപ്പറേറ്റീവ് യൂ­ണി­യ­ന്റെ കൃ­ത്യ­ങ്ങ­ളും “ഫ്ഡ­റേ­ഷ”ന്റെ കൃ­ത്യ­ങ്ങ­ളും ഒ­ട്ടേ­റെ ഒ­ന്നു­ത­ന്നെ­യാ­കു­ന്നു.

[10] “ട്രി­പ്ലി­ക്കേൻ അർബൻ കൊ-​ഓപ്പറേറ്റീവ് സൊ­സ­യി­റ്റി” എന്നു പേരായ പ്ര­സ്തു­ത സം­ഘ­ത്തി­ന്റെ വെ­ള്ളി ജൂ­ബി­ലി മ­ഹോ­ത്സ­വം (സം­ഘ­ത്തി­ന്റെ 25-​മത്തെ വ­യ­സ്സു തി­ക­യു­ന്ന സ­ന്തോ­ഷാ­വ­സ­രം) സംഘം ഹെ­ഡാ­പ്പീ­സിൽ­വെ­ച്ചു് 1930 ജനവരി 25-ാംനു അ­നു­ദ്യോ­ഗ­സ്ഥ­ന്മാ­രും ഉ­ദ്യോ­ഗ­സ്ഥ­ന്മാ­രു­മാ­യ അ­സം­ഖ്യം മ­ഹാ­ന്മാ­രാൽ അ­തി­കേ­മ­മാ­യി­ട്ടു കൊ­ണ്ടാ­ട­പ്പെ­ട്ടു. ആ അ­വ­സ­ര­ത്തിൽ മ­ദ്രാ­സ് ഗ­വർ­ണ്ണ­രും സം­ഘ­പ്ര­വർ­ത്ത­ക­ന്മാ­രു­ടെ ക്ഷ­ണ­ന­മ­നു­സ­രി­ച്ചു് ആ സ­ദ­സ്സിൽ സ­ന്നി­ഹി­ത­നാ­യി­രു­ന്നു. സംഘം വ­ക­യാ­യി­ട്ടു പ­ണി­യു­വാൻ വി­ചാ­രി­ക്കു­ന്ന ‘സിൽവർ ജൂ­ബി­ലി ഹാൾ’ എന്ന പേ­രോ­ടു­കൂ­ടി­യ കെ­ട്ടി­ട­ത്തി­ന്റെ ക­ല്ലി­ടു­ക എന്ന ക്രിയ ഈ സ­ന്ദർ­ഭ­ത്തി­ലാ­ണു് ന­ട­ത്ത­പ്പെ­ട്ട­തു്. അ­തി­ന്റെ ശേഷം സം­ഘ­ത്തി­ന്റെ പ്ര­ഥ­മ­പ്ര­വർ­ത്ത­ക­ന്മാ­രാ­യ ‘14 മാർ­ഗ്ഗ­ദർ­ശി­കൾ’ എന്നു പി­ന്നീ­ടു പ്ര­സി­ദ്ധ­ന്മാ­രാ­യി­ത്തീർ­ന്ന­വ­രു­ടെ ഛാ­യാ­പ­ട­ങ്ങ­ളും ആ­പ്പീ­സിൽ തൂ­ക്കു­ക­യു­ണ്ടാ­യി. പ­തി­ന്നാ­ലു പേ­രിൽ­പെ­ട്ട ഒ­രാ­ളാ­ണു് ലോ­ക­വി­ശ്രു­ത­നാ­യ റൈ­റ്റ് ആ­ണ­റ­ബിൾ വി. എസ്സ്. ശ്രീ­നി­വാ­സ­ശാ­സ്ത്രി എ­ന്നു് ഈ ഘ­ട്ട­ത്തിൽ പ്ര­ത്യേ­കം എ­ടു­ത്തു­പ­റ­യു­ന്നു.

[11] കൊ­ച്ചി­രാ­ജ്യ­ത്തു 1106-​മാണ്ടു മു­തൽ­ക്കു ‘സ­ഹ­ക­ര­ണം’ എ­ന്ന­തു ഹൈ­സ്കൂൾ ക്ലാ­സ്സു­ക­ളിൽ ഒ­ട്ടു­നിർ­ബ­ന്ധ­മാ­യ ഒരു പാ­ഠ്യ­വി­ഷ­യ­മാ­യി നി­ശ്ച­യി­ച്ചി­രി­ക്കു­ന്നു­വെ­ന്ന­റി­യു­ന്നു.

[12] ക­ഴി­ഞ്ഞ (1105-ലെ) മ­ദ്ധ്യ­വേ­നൽ­പ്ര­മാ­ണി­ച്ചു­ള്ള വെ­ക്കേ­ഷൻ­കാ­ല­ത്തു സ­ഹ­ക­ര­ണ­സം­ബ­ന്ധ­മാ­യ ത­ത്ത്വ­ങ്ങ­ളേ­യും അവയെ അ­ടി­സ്ഥാ­ന­മാ­ക്കി സ്ഥാ­പി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള സം­ഘ­ങ്ങൾ പ്ര­വൃ­ത്തി ന­ട­ത്തി­വ­രു­ന്ന സ­മ്പ്ര­ദാ­യ­ത്തേ­യും കൊ­ച്ചി­രാ­ജ്യ­ത്തു­ള്ള ടീ­ച്ചർ­മാ­രെ പ­ഠി­പ്പി­ക്കു­ന്ന­തി­ന്നു­വേ­ണ്ടി ഒരു ക്ലാ­സ്സു് ഏർ­പ്പെ­ടു­ത്തു­വാ­നാ­യി­ട്ടു “സ­ഹ­ക­ര­ണ­പ­രി­ശീ­ല­ന­ക്ക­മ്മി­റ്റി” എന്നു പേരായ ഒരു ക­മ്മി­റ്റി സ്ഥാ­പി­ക്ക­പ്പെ­ട്ടു. ഈ സം­സ്ഥാ­ന­ത്തെ വി­ദ്യാ­ഭ്യാ­സ­ഡ­യ­റൿ­ടർ അതിലെ പ്ര­സി­ഡേ­ണ്ടും ഇൻ­ഡ­സ്ട്രി­യൽ സ്കൂൾ ഹെ­ഡ്മാ­സ്റ്റർ സി­ക്ര­ട്ട­റി­യും സ­ഹ­ക­ര­ണ­സം­ഘം റ­ജി­സ്ട്രാർ ഒ­രം­ഗ­വു­മാ­യി­രു­ന്നു. സ­ഹ­ക­ര­ണ­സം­ബ­ന്ധ­മാ­യ പല വി­ഷ­യ­ങ്ങ­ളെ­പ്പ­റ്റി­യ പാ­ഠ­ങ്ങൾ പ­ഠി­പ്പി­ക്കു­ന്ന­തി­ന്നു ഹെ­ഡ്മാ­സ്റ്റ­രേ­യും റ­ജി­സ്ട്രാ­രേ­യും ചു­മ­ത­ല­പ്പെ­ടു­ത്തി­യ­തി­ന്നു പുറമെ ക­മ്മി­റ്റി ജോസഫ് പേട്ട എം. എ. അ­വർ­ക­ളേ­യും പി. കൃ­ഷ്ണൻ­ന­മ്പ്യാർ ബി. എ. അ­വർ­ക­ളേ­യും ആ കാ­ര്യ­ത്തി­ലേ­ക്കു നി­യ­മി­ച്ചു. സ്ത്രീ­പു­രു­ഷ­ന്മാർ ഉൾ­പ്പ­ടെ ആകെ നാ­ല്പ­തിൽ ചി­ല്വാ­നം ടീ­ച്ചർ­മാർ പ്ര­സ്തു­ത പാ­ഠ­ത്തി­ന്നു ഹാ­ജ­രു­ണ്ടാ­യി­രു­ന്നു. ഒരു മാ­സ­ത്തി­ല­ധി­കം കാലം ക്ലാ­സ്സും ന­ട­ത്തു­ക­യു­ണ്ടാ­യി.

[13] സ­ഹ­ക­ര­ണ­പ്ര­സ്ഥാ­ന­ത്തി­ന്റെ വ്യാ­പ്തി എ­ത്ര­ത്തോ­ള­മാ­വാം എ­ന്ന­തി­ലേ­ക്കു് ഒരു ദൃ­ഷ്ടാ­ന്ത­മാ­യി­ട്ടു് ആ 34 വിധം തൊ­ഴിൽ­ക്കാ­രു­ടെ ഒരു ലി­സ്റ്റ് താഴെ ചേർ­ക്കു­ന്നു—1. റൊ­ട്ടി ചു­ടു­ന്ന­വർ, 2. ക­ശാ­പ്പു­കാർ, 3. ഹോ­ട്ടൽ­കാർ, 4. പാൽ­ക­ച്ച­വ­ട­ക്കാർ, 5. വ­ണ്ണാ­ന്മാർ, 6. ക്ഷൗ­ര­ക്കാർ, 7. പു­ക­ല­ക്ക­ച്ച­വ­ട­ക്കാർ, 8. പ­ല­ച­ര­ക്കു­ക­ച്ച­വ­ട­ക്കാർ, 9. വാ­ച്ച് ഉ­ണ്ടാ­ക്കു­ന്ന­വർ, 10. ബു­ക്കു ബൈ­ണ്ടു­ചെ­യ്യു­ന്ന­വർ, 11. ബ്രഷ് ഉ­ണ്ടാ­ക്കു­ന്ന­വർ, 12. വൈ­ദ്യു­ത­യ­ന്ത്രം നിർ­മ്മി­ക്കു­ന്ന­വർ, 13. ചെ­രി­പ്പു തു­ന്നു­ന്ന­വർ, 14. തു­ന്ന­ക്കാർ, 15. നെ­യ്ത്തു­കാർ, 16. ആ­ശാ­രി­മാർ, 17. ചാ­യ­പ്പ­ണി­ക്കാർ, 18. കസേര മേശ മു­ത­ലാ­യ­തു­ണ്ടാ­ക്കു­ന്ന­വർ, 19. കടം കലം മു­ത­ലാ­യ­തു­ണ്ടാ­ക്കു­ന്ന­വർ, 20. ക­ട­ച്ചൽ­പ­ണി­ക്കാർ—കസേര മേശ മു­ത­ലാ­യ­തു വി­ല്ക്കു­ന്ന­വർ, 21. ജ­നൽ­വാ­തിൽ കഴുകി വൃ­ത്തി­യാ­ക്കു­ന്ന­വർ, 22. ഗ്ലേ­സ് ചെ­യ്യു­ന്ന­വർ, 23. ജനലിൽ വ­ല­ക്ക­ണ്ണി­പോ­ലെ­യു­ള്ള പ­ണി­ത്ത­രം ചെ­യ്യു­ന്ന­വർ, 24. തോലു കൂ­റ­ക്കി­ടു­ന്ന­വർ, 25. ജീ­നി­പ്പ­ണി­ക്കാർ, 26. ക­ല്ലു­വെ­ട്ടു­കാർ, 27. കെ­ട്ടി­ടം പ­ണി­യു­ന്ന­വർ­ക്കു നി­ന്നു­പ­ണി­യു­വാ­നു­ള്ള നി­ല­ക­ളും കോ­ണി­ക­ളും മ­റ്റും കെ­ട്ടി­യു­ണ്ടാ­ക്കു­ന്ന­വർ, 28. തു­ത്ത­നാ­ങ്ക് പ­ണി­ക്കാർ, 29. ചെ­മ്പു­പ­ണി­ക്കാർ, 30. ക­രു­വാ­ന്മാർ, 31. വി­റ­കു­ക­ച്ച­വ­ട­ക്കാർ, 32. വ­ണ്ടി­പ്പ­ണി­ക്കാർ, 33. കയറു പി­രി­ക്കു­ന്ന­വർ, 34. ത­ട്ടാ­ന്മാർ.

[14] ഇതു 1103-​മാണ്ടു് അ­വ­സാ­ന­ത്തി­ലെ­ടു­ത്ത ക­ണ­ക്കാ­കു­ന്നു. ഇതിൽ സെൻ­ട്രൽ ബാ­ങ്കും സെൻ­ട്രൽ ഇൻ­സ്റ്റി­റ്റ്യൂ­ട്ടും ഒരു അ­ദ്ധ്യ­ക്ഷ­സം­ഘ­വും (Supervising Union) പെ­ടു­ത്തി­ട്ടി­ല്ല. 1104-​മാണ്ടിന്റെ അ­വ­സാ­ന­ത്തോ­ടു­കൂ­ടി സം­ഘ­ങ്ങൾ 179 എ­ണ്ണ­ത്തിൽ­നി­ന്നു 181 എ­ണ്ണ­ത്തോ­ള­മാ­യി വർ­ദ്ധി­ച്ചു. ആകെ മെ­മ്പർ­മാ­രു­ടെ സംഖ്യ 1103-ൽ 17,577 ആ­യി­രു­ന്ന­തു 1104-​ലേക്കു്‌ 19,518 ആ­യി­ട്ടു വർ­ദ്ധി­ച്ചു. 1103-ൽ എല്ലാ സം­ഘ­ങ്ങ­ളിൽ­കൂ­ടി പെ­രു­മാ­റി­യി­രു­ന്ന സംഖ്യ 15,92,065 രൂ­പ­യാ­യി­രു­ന്നു. 1104-​ലേക്കു് അതു വർ­ദ്ധി­ച്ചു് 17,74,593 രൂ­പ­യോ­ള­മാ­യി. കരുതൽ ധനം 1,68,023 രൂ­പ­യാ­യി­രു­ന്ന­തു് ഒരു കൊ­ല്ലം­കൊ­ണ്ടു് 1,98,894 രൂ­പ­യാ­യി­ട്ടു വർ­ദ്ധി­ച്ചു. സം­ഘ­ങ്ങ­ളിൽ 119 എണ്ണം കൃ­ഷി­സം­ബ­ന്ധ­മാ­യ­വ­യും മൂ­ന്നെ­ണ്ണം സെൻ­ട്രൽ സം­ഘ­ങ്ങ­ളും ബാ­ക്കി ഇ­ത­ര­വ്യ­വ­സാ­യ­ങ്ങ­ളെ സം­ബ­ന്ധി­ച്ച­വ­യും ആ­കു­ന്നു.

[15] മ­ദ്രാ­സ് സം­സ്ഥാ­ന­ത്തെ പ­ര­സ്പ­ര­സ­ഹാ­യ­സം­ഘം റ­ജി­സ്ട്രാ­രു­ടെ 1928--29 ലെ റി­പ്പോർ­ട്ടിൽ­നി­ന്നു ക­ഴി­ഞ്ഞ (29-​മാണ്ടിലെ) ജൂൺ­മാ­സാ­വ­സാ­ന­ത്തി­ലേ­ക്കു വി­ദ്യാർ­ത്ഥി­ക­ളു­ടെ വക സ­ഹ­ക­ര­ണ­സം­ഘ­ങ്ങൾ ടി. സം­സ്ഥാ­ന­ത്തിൽ ആകെ 64 എ­ണ്ണ­മു­ണ്ടെ­ന്ന­റി­യു­ന്നു. ആ കാ­ര്യ­ത്തെ­പ്പ­റ്റി റ­ജി­സ്ട്രാർ ഇ­ങ്ങി­നെ പ­റ­യു­ന്നു:- ഈ സം­ഘ­ങ്ങ­ളി­ലെ­ല്ലാം­കൂ­ടി ആകെ 2,943 വി­ദ്യാർ­ത്ഥി­ക­ളും 757 അ­ദ്ധ്യാ­പ­ക­ന്മാ­രും 3,054 കൂ­റ്റു­കാ­രും[16] (associates) ഉ­ണ്ടു്. ആകെ പി­രി­ഞ്ഞ ഓ­ഹ­രി­സം­ഖ്യ 4510 രൂ­പ­യാ­കു­ന്നു. കൊ­ല്ലാ­രം­ഭ­ത്തിൽ അ­വ­യു­ടെ ശേ­ഖ­രി­പ്പിൽ 7673 രൂ­പ­ക്കു സാ­മാ­ന­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. 16,491 രൂപ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങൾ അം­ഗ­ങ്ങ­ളു­ടെ ആ­വ­ശ്യ­പ്ര­കാ­ര­വും (on indent) പി­ന്നെ 42,415 രൂപ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങൾ സം­ഘ­ങ്ങ­ളു­ടെ ചു­മ­ത­ല­യി­ന്മേ­ലും വാ­ങ്ങി­ക്കു­ക­യു­ണ്ടാ­യി. 52,700 രൂപ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങൾ വി­റ്റ­ഴി­ഞ്ഞു­പോ­യി. കൊ­ല്ലാ­വ­സാ­ന­ത്തിൽ സ്റ്റോ­ക്കിൽ 13,879 രൂപ വി­ല­യ്ക്കു­ള്ള സാ­മാ­ന­ങ്ങൾ ഉ­ണ്ടാ­യി­രു­ന്നു. 380 രൂപ ബോ­ണ­സ്സാ­യി­ട്ടു കൊ­ടു­ത്തു. അം­ഗ­ങ്ങൾ­ക്ക­റ്റു­കാർ­ക്കും (associates) ഉള്ള ലാഭം 4,559 രൂ­പ­യാ­കു­ന്നു. ``വളരെ ഒ­തു­ങ്ങി­യ മ­ട്ടിൽ ഉള്ള ഒരു വ്യാ­പാ­രം മാ­ത്ര­മേ ടി സം­ഘ­ങ്ങൾ ന­ട­ത്തു­ന്നു­ള്ളു. എ­ങ്കി­ലും മി­ത­വ്യ­യം, സ­മ്പാ­ദി­പ്പാ­നു­ള്ള വാസന, സ­ഹ­ക­ര­ണ­ത­ത്ത്വ­ത്തി­ന്റെ പ­രി­ജ്ഞാ­നം, അ­തി­ന്റെ പ­രി­ശീ­ല­നം എ­ന്നി­വ­യെ­ല്ലാം വി­ദ്യാർ­ത്ഥി­കൾ­ക്കു­ണ്ടാ­ക്കി­ത്തീർ­ക്കു­ന്ന­തി­ന്നു്‌ അവ വളരെ ന­ല്ല­താ­കു­ന്നു. ഈ സം­സ്ഥാ­ന­ത്തു 64 സ്ഥ­ല­ങ്ങൾ എ­ന്ന­തു സ­മു­ദ്ര­ത്തി­ലെ ഒരു തു­ള്ളി എ­ന്ന­തു­പോ­ലെ മാ­ത്ര­മാ­കു­ന്നു. എ­ങ്കി­ലും അ­ദ്ധ്യാ­പ­ക­ന്മാർ അവയെ വേ­ണ്ട­തു­പോ­ലെ ന­ട­ത്തു­ക­യും സ­ഹ­ക­ര­ണ­ത­ത്വ­ത്തി­ന്റെ പ്ര­ചാ­ര­ത്തി­ന്നു ത­ദ്വാ­രാ വേ­ണ്ടി ചെ­യ്യു­ക­യും ചെ­യ്താൽ ആ ഏർ­പ്പാ­ടു ന­ല്ല­വ­ണ്ണം പു­ഷ്ടി­യെ പ്രാ­പി­ക്കു­ന്ന­താ­ണു്‌."

[The Hindu]

[16] സം­ഘ­ങ്ങ­ളിൽ അം­ഗ­ങ്ങ­ളാ­യി ചേ­രാ­തെ അ­വ­യി­ലെ കൂ­റ്റു­കാ­രാ­യി ചേർ­ന്നു നി­ല്ക്കു­ന്ന­വർ.

Colophon

Title: Sahakaranaprasthanam (ml: സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം).

Author(s): V. K. Kunjanmenon.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, V. K. Kunjanmenon, Sahakaranaprasthanam, വി. കെ. കു­ഞ്ഞൻ­മേ­നോൻ, സ­ഹ­ക­ര­ണ­പ്ര­സ്ഥാ­നം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: July 9, 2024.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Hot water seller, a painting by Unknown author . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.