SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/George_Richmond.jpg
Self-​portrait, a painting by George Richmond (1809–1896).
എതിരെ
ബി­നീ­ഷ് പി­ലാ­ശ്ശേ­രി

‘മ­ന­സ്സി­നു് വ­ല്ലാ­ത്ത ഭാരം… ചെ­റി­യ­ച്ഛ­നെ­യൊ­ന്നു് കാണണം.’ ഉ­ച്ച­വെ­യിൽ ക­ത്തി­നിൽ­ക്കു­ന്ന കൊ­യ്ത്തു് ക­ഴി­ഞ്ഞ പാ­ട­ത്തു­കൂ­ടി രഘു ന­ട­ന്നു.

വ­യ­ലി­ന്റെ ആ­കാ­ശ­ത്തു് നിറം മ­ങ്ങി­യ ചെ­ങ്കൊ­ടി പാ­റി­ക്ക­ളി­ച്ചു. കു­റ­ച്ചു് മാറി ക­മ്മാ­ണ്ടി­പ്പു­ഴ വ­ള­ഞ്ഞു­പു­ള­ഞ്ഞൊ­ഴു­കു­ന്നു. നീ­ണ്ടു­കി­ട­ക്കു­ന്ന പാ­ട­ത്തി­ന­വ­സാ­നം വി­ശാ­ല­മാ­യ തെ­ങ്ങിൻ­തോ­പ്പു്. അ­തി­ന­പ്പു­റം ചെ­ങ്കു­ത്ത­നെ­യു­ള്ള കു­ന്നു്. അതിനെ നെ­ടു­കെ­ക്കീ­റി­ക്കൊ­ണ്ടു് ക­റു­ത്ത രേഖ ക­ണ­ക്കെ കു­ന്നിൻ­മു­ന­മ്പി­ലേ­ക്കു് വീതി കു­റ­ഞ്ഞ ഇടവഴി.

രഘു ഇടവഴി ക­യ­റി­ത്തു­ട­ങ്ങി.

ക­യ­റ്റം പ­കു­തി­യാ­യ­പ്പോൾ ഒന്നു നി­ന്നു് കി­ത­പ്പ­ക­റ്റി നെ­റ്റി­യിൽ പൊ­ടി­ഞ്ഞ വി­യർ­പ്പു­ക­ണ­ങ്ങൾ വ­ടി­ച്ചു കു­ട­ഞ്ഞു. വ­ഴി­ക്കി­രു­വ­ശ­ങ്ങ­ളി­ലു­മാ­യി ഇ­ട­തൂർ­ന്നു നിൽ­ക്കു­ന്ന ക­ശു­മാ­വു­ക­ളു­ടെ തണലും ത­ണു­പ്പും ആ­ശ്വാ­സ­മേ­കി.

‘കു­ന്നി­ന്റെ ഏ­റ്റ­വും മു­ക­ളി­ലാ­യാ­ണു് ചെ­റി­യ­ച്ഛ­ന്റെ വീടു്.—‘മു­ല്ല­ക്ക­ശ്ശേ­രി’ ത­റ­വാ­ടു്.—തന്റെ അ­ച്ഛ­ന്റെ സ­ഹോ­ദ­ര­ങ്ങ­ളി­ലെ അ­വ­സാ­ന­ക­ണ്ണി. ഒരു കാ­ല­ത്തു് നാ­ട്ടി­ലെ പേ­രു­കേ­ട്ട വി­പ്ല­വ­കാ­രി. പ്ര­ദേ­ശ­വാ­സി­ക­ളു­ടെ ഏതു് പ്ര­ശ്ന­ങ്ങൾ­ക്കും മു­ന്നി­ലു­ണ്ടാ­വു­മാ­യി­രു­ന്ന­യാൾ. മ­ണ­ലൂ­റ്റു്, പാടം നി­ക­ത്തൽ, മ­ല­യി­ടി­ച്ചു് പാ­റ­പൊ­ട്ടി­ക്കൽ, ഓ­ട്ടു­ക­മ്പ­നി­യി­ലെ­യും കർ­ഷ­ക­തൊ­ഴി­ലാ­ളി­ക­ളു­ടെ­യും പ്ര­ശ്ന­ങ്ങൾ… അ­ങ്ങ­നെ എ­ല്ലാ­ത്തി­നും. പ്രാ­യം പ­ത്ത­റു­പ­ത്ത­ഞ്ചു് ക­ഴി­ഞ്ഞു. ഇ­ന്നും ആ­രോ­ഗ്യ­ദൃ­ഢ­ഗാ­ത്രൻ. ഭാര്യ സു­മ­തി­ച്ചെ­റി­യ­മ്മ­യും കുറെ നാൽ­ക്കാ­ലി­ക­ളും കൃ­ഷി­യു­മൊ­ക്കെ­യാ­യി മറ്റു ‘സാ­മൂ­ഹ്യ ഉ­ത്ത­ര­വി­ദി­ത്ത­ങ്ങ­ളിൽ’ നി­ന്നൊ­ക്കെ മാ­റി­യൊ­തു­ങ്ങി ജീ­വി­ച്ചു പോ­വു­ക­യാ­ണി­പ്പോൾ. മ­ക്ക­ളാ­യി­ട്ടാ­രു­മി­ല്ല.

തന്റെ ഹൃ­ദ­യ­ഭാ­ര­ങ്ങൾ ഇ­റ­ക്കി വെ­ക്കു­ന്ന­തു് എ­വി­ടെ­യെ­ങ്കി­ലു­മു­ണ്ടെ­ങ്കിൽ അ­തി­വി­ടെ മാ­ത്ര­മാ­ണു്. അ­ദ്ദേ­ഹ­ത്തോ­ടു് കു­റ­ച്ചു് നേരം സം­സാ­രി­ച്ചാൽ ഒ­രാ­ശ്വ­സം ല­ഭി­ക്കും. ബാം­ഗ്ലൂ­രിൽ നി­ന്നു് വ­രു­ന്ന­തി­നു് മു­മ്പു­ത­ന്നെ ക­രു­തി­യ­താ­ണ­തു്.’ ഒ­രോ­ന്നോർ­ത്തു കൊ­ണ്ടു് രഘു കു­ന്നു് കയറി.

ഒരു കാ­ല­ത്തു് പ­ടർ­ന്നു­പ­ന്ത­ലി­ച്ചു കി­ട­ന്നി­രു­ന്ന മു­ല്ല­ക്ക­ശ്ശേ­രി ത­റ­വാ­ട്ടിൽ ഇ­ന്ന­വ­ശേ­ഷി­ക്കു­ന്ന­തു് ര­ഘു­വി­ന്റെ­യും ചെ­റി­യ­ച്ഛൻ രാ­ഘ­വ­ന്റെ­യും വീടും വീ­ട്ടു­കാ­രും മാ­ത്ര­മാ­ണു്. ബാ­ക്കി­യു­ള്ള­വ­രിൽ കു­റെ­യെ­ാ­ക്കെ മൺ­മ­റ­ഞ്ഞു. മ­റ്റു­ള്ള­വർ ഓ­ഹ­രി­യാ­യി കി­ട്ടി­യ ഈ കു­ഗ്രാ­മ­ത്തി­ലെ പാ­ട­വും പ­റ­മ്പു­മെ­ല്ലാം വി­റ്റൊ­ഴി­വാ­ക്കി ന­ഗ­ര­പ്ര­ദേ­ശ­ങ്ങ­ളി­ലേ­ക്കു് ചേ­ക്കേ­റി.

കു­ന്നിൻ­മു­ക­ളി­ലെ ഓ­ടി­ട്ട വീ­ടി­ന്റെ മു­റ്റം; തൊ­ഴു­ത്തി­ലെ പശു അമറി, മു­റ്റ­ത്തും തൊ­ടി­യി­ലും കോ­ഴി­കൾ ചി­ക്കി­പ്പെ­റു­ക്കു­ന്നു. മേൽ­ക്കൂ­ര­യിൽ ഇ­ണ­ക­ളാ­യ മ­ല­യ­ണ്ണാ­നു­കൾ കു­സൃ­തി കൂ­ട്ടു­ന്നു.

രഘു ചു­റ്റു­മൊ­ന്നു് ക­ണ്ണോ­ടി­ച്ചു; മ­നു­ഷ്യ­ജീ­വി­യാ­യി ആ­രെ­യും കാ­ണു­ന്നി­ല്ല.

കോ­ലാ­യി­ലെ നൂ­റ­ടർ­ന്ന ചു­മ­രിൽ മാർ­ക്സും ലെ­നി­നും പൊ­ടി­പി­ടി­ച്ചു് നി­ന്നു. താഴെ മാറി പു­ഞ്ചി­രി­ച്ചു­കൊ­ണ്ടു് കാ­മ­ധേ­നു­വിൽ­ചാ­രി കാർ­വർ­ണ്ണൻ ഓ­ട­ക്കു­ഴ­ലൂ­തു­ന്നു, ചെ­റി­യൊ­രു നി­ല­വി­ള­ക്കു് വെച്ച പ­ല­ക­യ്ക്കു് മു­ക­ളിൽ.

ഉ­ച്ച­വെ­യി­ലി­ലെ ന­ട­ത്തം ര­ഘു­വി­നെ നന്നേ ക്ഷീ­ണി­ത­നാ­ക്കി. കാ­വി­യി­ട്ടു് മി­നു­ക്കി­യ പു­റം­തി­ണ്ണ­യി­ലെ ത­ണു­പ്പി­ലി­രു­ന്നു് അവൻ ക്ഷീ­ണ­മ­ക­റ്റി. ന­ന്നാ­റി­യു­ടെ­യും പ­റ­ങ്കി­മാ­ങ്ങ­യു­ടെ­യും ചാ­ണ­ക­ത്തി­ന്റെ­യും മി­ശ്രി­ത­ഗ­ന്ധ­മു­ള്ള ഉ­ഷ്ണ­ക്കാ­റ്റു് അ­വി­ടെ­യാ­കെ വീ­ശി­യ­ടി­ച്ചു. അവൻ ക­ണ്ണു­ക­ള­ട­ച്ചു് തി­ണ്ണ­യോ­ടു് ചേർ­ന്ന ചു­മ­രിൽ ചാരി.

“ഇതാരാ രഘുവോ…! വ­ന്നി­ട്ടു് കൊറെ നേ­രാ­യോ…?” പ­ശു­വി­നു­ള്ള പു­ല്ലു­കെ­ട്ടു­മാ­യി വന്ന സു­മ­തി­യു­ടെ ശബ്ദം ര­ഘു­വി­നെ മ­യ­ക്ക­ത്തിൽ നി­ന്നു­ണർ­ത്തി.

“ദാ… ഇപ്പം വ­ന്നി­ട്ടേ­യൊ­ള്ളു ചെ­റി­യ­മ്മേ…”

“മേ­ാ­നെ­ന്നാ ബാം­ഗ്ലൂ­രീ­ന്ന് വ­ന്ന­ത്?”

“ര­ണ്ട്മൂ­ന്ന് ദി­വ­സാ­യി…, ചെ­റി­യ­ച്ഛ­നെ­വി­ടെ…?”

“സൊ­സൈ­റ്റീ പോയതാ… അ­മ്മ­യ്ക്കെ­ങ്ങ­ന്ണ്ട് മോനേ… ?”

“ഇപ്പം കൊ­ഴ­പ്പ­മൊ­ന്നൂ­ല്ല.”

“ഞാ­ന­മ്മ­യെ വ­ന്നൊ­ന്നു് കാ­ണാ­നി­രു­ന്ന­താ… അ­പ്പ­ഴേ­ക്കും പ­ശൂ­നൊ­രു ഏ­ന­ക്കേ­ട്, ഒ­ന്നും തി­ന്നു­ന്നി­ല്ല. പി­ന്നെ നി­ന്റെ ചെ­റി­യ­ച്ഛൻ പ­റ­ഞ്ഞു സൊ­സൈ­റ്റി­ക്ക് പോ­വു­ന്ന വഴി കയറി നോ­ക്കാ­മെ­ന്ന്… ഇ­തു­ങ്ങ­ളെ വി­ട്ട് എ­ങ്ങോ­ട്ടും പോവാൻ പ­റ്റാ­ത്ത അ­വ­സ്ഥ­യാ,”

അവർ ഒ­ന്നു് നെ­ടു­വീർ­പ്പി­ട്ടു് പ­റ­ഞ്ഞു:

“ചെ­ല­പ്പ­ത്തോ­ന്നും എ­ല്ലാം കൂടി പെ­റു­ക്കി വി­റ്റാ­ലോ­ന്ന്. പി­ന്നെ… ഇവരും ഇ­ല്ലെ­ങ്കി ഇ­വി­ടാ­രാ…”

സു­മ­തി­ക്കു് പ്രാ­യം അ­മ്പ­തു ക­ഴി­ഞ്ഞി­ട്ടു­ണ്ടാ­വും. ഇ­രു­നി­റ­മു­ള്ള, അ­മി­ത­മാ­യ ച­ത­യൊ­ട്ടു­മി­ല്ലാ­ത്ത ഒത്ത ശരീരം, യു­വ­ത്വ­ങ്ങ­ളെ­പ്പോ­ലും നാ­ണി­പ്പി­ക്കു­ന്ന ത­ര­ത്തിൽ വി­ശ്ര­മ­മി­ല്ലാ­ത്ത ജോലി കാ­ര­ണ­മാ­വാം. തി­ക­ഞ്ഞ ഈ­ശ്വ­ര­ഭ­ക്ത­യാ­ണെ­ന്നൊ­ന്നും പ­റ­യാ­നാ­വി­ല്ലെ­ങ്കി­ലും അ­വി­ശ്വാ­സി­യ­ല്ല. ക്ഷേ­ത്ര­ങ്ങ­ളി­ലേ­ക്കൊ­ക്കെ അ­ത്യ­പൂർ­വ്വ­മാ­യേ പോ­വാ­റൊ­ള്ളു. വീ­ട്ടിൽ വി­ള­ക്കു് വെ­പ്പും പ്രാർ­ത്ഥ­ന­യു­മൊ­ക്കെ­യു­ണ്ടു്. രാ­ഘ­വ­നെ­പ്പോ­ലെ­യ­ല്ല, എ­ല്ലാ­വ­രോ­ടും ഒരു ഇട വി­ട്ടേ പെ­രു­മാ­റു. ര­ഘു­വി­നോ­ടു് പോലും.

അവർ വി­ശേ­ഷ­ങ്ങൾ പലതും ചോ­ദി­ച്ചു. ചി­ല­തി­നെ­ല്ലാം രഘു മ­റു­പ­ടി കൊ­ടു­ത്തു.

ചെ­റി­യ­മ്മ കൊ­ടു­ത്ത സം­ഭാ­രം മൊ­ന്ത­യോ­ടെ കു­ടി­ച്ചു­തീർ­ത്തു് അവൻ വീ­ണ്ടും ചു­മ­രി­ലേ­ക്കു് ചാരി ക­ണ്ണു­ക­ള­ട­ച്ചു. അ­ക­ത്തേ­ക്കു് ക­യ­റി­ക്കി­ട­ക്കാൻ പ­റ­ഞ്ഞെ­ങ്കി­ലും, ‘ഇവിടെ നല്ല ത­ണു­പ്പു­ണ്ടെ’ന്നു് പ­റ­ഞ്ഞു് രഘു അതു് നി­ര­സി­ച്ചു.

തൊ­ഴു­ത്തി­ലേ­ക്കു് ക­യ­റു­ന്ന­തി­നു് മു­മ്പു് എന്തോ ഓർ­ത്തു കൊ­ണ്ടു് കു­റ­ച്ചു് മ­ടി­ച്ചു­കൊ­ണ്ടാ­ണെ­ങ്കി­ലും അവർ ചോ­ദി­ച്ചു: “മോനെ… സ­ന്ധ്യ ഓൾടെ വീ­ട്ടിൽ പോ­യെ­ന്ന് പ­റ­ഞ്ഞു­കേ­ട്ടു… കൂ­ട്ടി­ക്കൊ­ണ്ട് വരാൻ പോ­ണി­ല്ലേ നീ…?”

രഘു ക­ണ്ണു­കൾ തു­റ­ക്കാ­തെ ഒന്നു മൂളുക മാ­ത്രം ചെ­യ്തു.

‘ചോ­ദ്യം നീ­ര­സ­മാ­യെ­ന്നു് തോ­ന്നു­ന്നു,’ അവർ മെ­ല്ലെ തൊ­ഴു­ത്തി­ലേ­ക്കു് പിൻ­വ­ലി­ഞ്ഞു. ‘അ­തി­നെ­ക്കു­റി­ച്ചു് രാ­ഘ­വേ­ട്ടൻ വ­ന്നി­ട്ടു് സം­സാ­രി­ച്ചോ­ട്ടെ. അവര് ത­മ്മി­ലേ ചേരൂ’ അവർ ചി­ന്തി­ച്ചു.

കു­ന്നു­ക­യ­റി­വ­ന്ന വ­യൽ­കാ­റ്റു് ര­ഘു­വി­നെ ത­ഴു­കി­ക്കെ­ാ­ണ്ടി­രു­ന്നു. ദി­വ­സ­ങ്ങ­ളാ­യി രാ­ത്രി­യിൽ ഉ­റ­ക്ക­മി­ല്ലാ­തെ. അ­തു­കൊ­ണ്ടാ­വാം, ഉ­റ­ക്ക­ത്തി­ലേ­ക്ക­വൻ വ­ഴു­തി­വീ­ണു.

മ­യ­ക്ക­ത്തി­ലെ­പ്പോ­ഴോ അ­രി­ക­ത്തൊ­രു കാൽ­പ്പെ­രു­മാ­റ്റം കേട്ട രഘു ക­ണ്ണു­കൾ തു­റ­ന്നു; മു­റ്റ­ത്തു് ചെ­റി­യ­ച്ഛൻ. ത­ല­യി­ലേ­റ്റി വന്ന ചാ­ക്കു­കെ­ട്ടു് തി­ണ്ണ­യി­ലേ­ക്കി­ട്ടു് അയാൾ കി­ത­പ്പൊ­ടു­ക്കി.

“അല്ലാ… ഇ­താ­രാ­പ്പം… മോ­നെ­പ്പ­ഴെ­ത്തി,!?”

സ്വ­ത­വേ ഇ­റു­കി­യ അ­യാ­ളു­ടെ ക­ണ്ണു­കൾ തി­ള­ങ്ങി വി­ക­സി­ച്ചു.

“സൊ­സൈ­റ്റി­ക്ക് പോ­കു­ന്ന വ­ഴി­ക്ക് വീ­ട്ടി­ലേ­ക്ക് ക­യ­റി­യി­രു­ന്നു. ഏ­ട്ട­ത്ത്യ­മ്മ പ­റ­ഞ്ഞു നീ വ­ന്നെ­ന്ന്,”

അയാൾ ഷർ­ട്ട­ഴി­ച്ചു് ചു­ഴ­റ്റി വീ­ശി­ക്കൊ­ണ്ടു് ര­ഘു­വി­ന്റെ തൊ­ട്ട­ടു­ത്തു് വ­ന്നി­രു­ന്നു.

“എ­ന്താ­ടാ നി­ന­ക്ക് പ­റ്റീ­ത്… താ­ടി­യൊ­ക്കെ നീ­ട്ടി…, ആകെ വാ­ടി­പ്പോ­യ­ല്ലോ ന്റെ മോൻ…” പ­രു­പ­രു­ത്ത കൈ­കൊ­ണ്ടു് അ­വ­ന്റെ തലയിൽ സ്നേ­ഹ­ത്തോ­ടെ ത­ലോ­ടി­കൊ­ണ്ടു് ആ ആ­ജാ­ന­ബാ­ഹു പ­തു­ക്കെ ചോ­ദി­ച്ചു.

മു­ഖ­ത്തു് കൃ­ത്രി­മ­മാ­യ ചി­രി­വ­രു­ത്തി ഒ­ന്നു­മി­ല്ലാ എന്ന മ­ട്ടിൽ അവൻ ചുമൽ കു­ലു­ക്കി.

“വ­ന്ന­തെ­ന്താ­യാ­ലും ന­ന്നാ­യി… ഞാ­നൊ­രു­കൂ­ട്ടം ക­രു­തീ­ട്ടു­ണ്ട്. നീ­യി­രി­ക്ക്. ഞാ­നൊ­ന്ന് മേ­ല്ക­ഴു­കീ­ട്ട് വേഗം വെരാം… നീ­യെ­ന്തെ­ങ്കി­ലും ക­ഴി­ച്ചോ…?”

അവൻ ‘അതെ’ എ­ന്നു് ത­ല­യാ­ട്ടി.

അഴയിൽ നി­ന്നു് തോർ­ത്തെ­ടു­ത്തു് തോ­ളി­ലേ­ക്കി­ട്ടു് വീ­ടി­ന്റെ പിൻ­ഭാ­ഗ­ത്തേ­ക്കു് ന­ട­ക്കു­മ്പോൾ അ­യാ­ളു­ടെ പു­റം­മ­സി­ലു­ക­ളിൽ വി­യർ­പ്പൊ­ഴു­കി.

“എന്താ ചൂട് ആകെ വി­യർ­ത്തു… കർ­ക്ക­ട­മാ­സാ­ണ്ന്ന് പ­റ­ഞ്ഞ­റി­യ­ണം, ക­ലി­കാ­ലം അ­ല്ലാ­ണ്ടെ­ന്താ.” സ്വ­യ­മെ­ന്നോ­ണം അയാൾ പ­റ­ഞ്ഞു.

‘ക്ഷീ­ണം അല്പം കു­റ­ഞ്ഞ­താ­യി തോ­ന്നു­ന്നു.’ രഘു വെയിൽ മ­ങ്ങി­യ മു­റ്റ­ത്തു­കൂ­ടി അ­ല­സ­മാ­യി ഉ­ലാ­ത്തി. ഒരു വേള നി­ന്നു, കു­ന്നി­നു് താ­ഴോ­ട്ടു് നോ­ക്കി; പ­റ­ങ്കി­ത്തോ­ട്ട­ത്തി­നി­ട­യ്ക്കു് അ­ങ്ങി­ങ്ങാ­യി പാ­റ­ക്കെ­ട്ടു­കൾ. അ­തി­ന്റെ താഴെ ഇ­ട­തൂർ­ന്ന തെ­ങ്ങു­ക­ളും, പ­ര­ന്നു­കി­ട­ക്കു­ന്ന പാ­ട­വും ക­ഴി­ഞ്ഞു്, അ­ങ്ങു് ദൂരെ ക­മ്മാ­ണ്ടി­പ്പു­ഴ ക­ല­ങ്ങി­മ­റി­ഞ്ഞൊ­ഴു­കു­ന്നു.

ക­മ്മാ­ണ്ടി­യിൽ വെ­ള്ളം നി­റ­യാൻ വ­യ­നാ­ടൻ കാ­ടു­ക­ളിൽ മഴ പെ­യ്യ­ണം. അ­ല്ലെ­ങ്കിൽ ഉരുൾ പൊ­ട്ട­ണം.

പ­ണ്ടൊ­ക്കെ ഉ­രുൾ­പൊ­ട്ട­ലിൽ ഒ­ലി­ച്ചു­വ­രു­ന്ന ആ­ടു­മാ­ടു­ക­ളെ­യും കോ­ഴി­ക­ളെ­യു­മൊ­ക്കെ പി­ടി­ക്കു­ന്ന പേ­രെ­ടു­ത്ത അ­തി­വി­ഗ്ദൻ­മാർ ഇ­വി­ടു­ണ്ടാ­യി­രു­ന്നു. രാഘവൻ അതിൽ പേ­രെ­ടു­ത്ത­യാ­ളാ­ണു്.

‘താൻ ക­ളി­ച്ചു­മ­ദി­ച്ചു നടന്ന ഇ­ട­ങ്ങൾ… ചെ­റി­യ­ച്ഛ­ന്റെ തോളിൽ കയറി അ­മ്പ­ല­ത്തി­ലെ വേ­ല­യും വി­പ്ല­വ­നാ­ട­ക­ങ്ങ­ളു­മൊ­ക്കെ കാ­ണാ­നും, ക­മ്മാ­ണ്ടി­ക്ക­ട­വ­ത്തു് വ­ല­വീ­ശാ­നും ചൂ­ണ്ട­യി­ടാ­നും പോയ ദി­ന­രാ­ത്ര­ങ്ങ­ളും, സ­ന്ധ്യ­യു­മാ­യി സ­ല്ല­പി­ച്ചു നടന്ന കൗ­മാ­ര­സാ­യ­ന്ത­ന­ങ്ങൾ…’ ര­ഘു­വി­ന്റെ മ­ന­സ്സിൽ പ­ഴ­യ­കാ­ല­വി­ചാ­ര­ങ്ങൾ മി­ന്നി­മ­റ­ഞ്ഞു.

ഓ­രോ­ന്നു് ചി­ന്തി­ച്ചു് നിൽ­ക്കു­മ്പോൾ പു­റ­കിൽ നി­ന്നൊ­രു വിളി,

“രഘൂ… വാ.”

ചെ­റി­യ­ച്ഛൻ കു­ളി­ക­ഴി­ഞ്ഞു വന്നു. കൈയിൽ ഒരു ജെ­ഗ്ഗും സ­ഞ്ചി­യു­മു­ണ്ടു്.

മു­റ്റ­ത്തു്, തെക്കു്-​കിഴക്കേ മൂ­ല­യി­ലെ മാ­വിൻ­ചോ­ട്ടിൽ ഒരു ടീ­പോ­യ്ക്കു് ഇ­രു­വ­ശ­ത്തു­മാ­യി ര­ണ്ടു് ക­സേ­ര­ക­ളി­ട്ടു് അവർ ഇ­രു­ന്നു.

സ­ഞ്ചി­യിൽ നി­ന്നു് ചി­ല്ലു­കു­പ്പി­യെ­ടു­ത്തു് ടീ­പോ­യ്ക്കു് മു­ക­ളിൽ വെ­ച്ചു:

“ന­മ്മ­ടെ പ­റ­മ്പി­ലെ ക­ശു­മാ­ങ്ങ മാ­ത്ര­മി­ട്ട് വാ­റ്റി­യെ­ടു­ത്ത­താ… ഏ­ക­ദേ­ശം ര­ണ്ട്മൂ­ന്ന് മാ­സ­മാ­യി, ഞാ­നി­തു­വ­രെ തൊ­ട്ടു നോ­ക്കി­യി­ട്ടി­ല്ല. ഒ­റ്റ­യ്ക്ക­ടി­ക്കു­ന്ന­തിൽ ഒരു ര­സ­മി­ല്ല… പി­ന്നെ, ഇ­ങ്ങോ­ട്ട് വേ­റാ­രും വ­രാ­നു­മി­ല്ല­ല്ലോ…,”

അയാൾ കു­പ്പി­യു­ടെ കാർ­ക്ക് തു­റ­ന്നു് ഗ്ലാ­സു­ക­ളി­ലേ­ക്കു് മദ്യം പ­കർ­ന്നു­കൊ­ണ്ടു് പ­റ­ഞ്ഞു.

“നീ ഓ­ണ­ത്തി­ന് വ­രൂ­ന്ന­റി­യാം… അ­പ്പ­ഴെ­ടു­ക്കാ­ന്ന് ക­രു­തീ­താ.”

മദ്യം നി­റ­ച്ച ഗ്ലാ­സു­യർ­ത്തി വലതു കൈ­യി­ലെ മോ­തി­ര­വി­രൽ കൊ­ണ്ടു് ര­ണ്ടു­മൂ­ന്നു തു­ള്ളി പു­റ­ത്തേ­ക്കു് കു­ട­ഞ്ഞു് അയാൾ അവനെ നോ­ക്കി ചി­രി­ച്ചു:

“ഇപ്പം ഇ­ങ്ങ­നെ­യൊ­ക്കെ­യാ… കൊ­റ­ച്ച് അ­ന്ധ­വി­ശ്വാ­സൊ­ക്കെ ത­ല­ക്ക് പി­ടി­ച്ചി­ട്ട്ണ്ട്. നി­ന്റെ ചെ­റി­യ­മ്മേ­ന്റ­ട്ത്ത്ന്നാ­വും.”

രഘു ചി­രി­ച്ചു.

അവൻ ടീ­പോ­യി­ലെ ഗ്ലാ­സി­ലേ­ക്കു് ജ­ഗ്ഗി­ലെ വെ­ള്ളം ചേർ­ത്തു.

“നാ­ട­നിൽ വെ­ള്ള­മൊ­ഴി­ക്ക­ര്തെ­ന്നാ­ണ് പ­ഴ­മ­ക്കാർ പ­റ­യാ­റ്, നീ നി­ന്റെ­യി­ഷ്ട­ത്തി­ന് ക­ഴി­ച്ചൊ.”

‘ഞാൻ തു­ട­ങ്ങി’യെ­ന്നു് പ­റ­ഞ്ഞു് വെ­ള്ളം തൊ­ടാ­തെ ഒറ്റ വ­ലി­ക്കു് അയാൾ കൈ­യി­ലെ ഗ്ലാ­സ് കാ­ലി­യാ­ക്കി.

“ഹാ…! നല്ല സെ­ാ­യ­മ്പൻ സാധനം…”

അയാൾ കൈ­കൊ­ണ്ടു് വി­സ്താ­ര­മാർ­ന്ന നെ­ഞ്ചി­ലെ വെ­ളു­ത്ത രോ­മ­ക്കാ­ടി­ലൂ­ടെ താ­ഴോ­ട്ടു­ഴി­ഞ്ഞു.

രഘു ഗ്ലാ­സ് ചു­ണ്ടി­ലേ­ക്ക­ടു­പ്പി­ച്ചു് അൽ­പാൽ­പ്പ­മാ­യി നു­ണ­ഞ്ഞു.

അയാൾ അ­ക­ത്തേ­ക്കു് വി­ളി­ച്ചു പ­റ­ഞ്ഞ­പ്ര­കാ­രം സുമതി ഒരു പാ­ത്ര­ത്തിൽ ക­ടു­മാ­ങ്ങ­യ­ച്ചാ­റു് കൊ­ണ്ടു­വ­ന്നു് ടീ­പോ­യിൽ വെ­ച്ചു.

“മ­നു­ഷ്യാ… അവൻ ചെറിയ ചെ­ക്ക­നാ… അധികം കു­ടി­പ്പി­ക്ക­ണ്ട.” ചി­രി­ച്ചു കൊ­ണ്ട­വർ ഭർ­ത്താ­വി­നെ താ­ക്കീ­തു് ചെ­യ്തു.

“മു­ല്ല­ക്ക­ശ്ശേ­രീ­ല് ആ­രെ­ങ്കി­ലും ക­ള്ളു­കു­ടി­യൻ­മാ­രാ­ണെ­ന്ന് നാ­ട്ടു­കാ­രെ­ക്കൊ­ണ്ട് പ­റ­യി­പ്പി­ച്ചി­ട്ടു­ണ്ടോ സുമതീ… വ­ല്ല­പ്പോ­ഴു­മ­ല്ലേ ന്റെ മോൻ കു­ടി­ക്ക­ണ­ത്… മൊ­ട­ക്ക് പ­റ­യ­ല്ലെ ന്റെ പൊ­ന്നു സു­മ­തി­ക്കു­ട്ടീ…”

ഒ­തു­ക്ക­മി­ല്ലാ­ത്ത സാ­രി­യു­ല­ഞ്ഞ അ­വ­രു­ടെ വി­സ്തൃ­ത­മാർ­ന്ന പു­റം­ഭാ­ഗ­ത്തു് മെ­ല്ലെ­യൊ­ന്നു് ത­ട്ടി­ത്ത­ഴു­കി­യാ­ണു് അ­യാ­ള­തു് പ­റ­ഞ്ഞ­തു്.

കു­റ­ച്ചാ­ണെ­ങ്കി­ലും കു­ടി­ച്ചു­ക­ഴി­ഞ്ഞാൽ ലേശം കൊ­ഞ്ചി­ക്കു­ഴ­യ­ല് കൂടും തന്റെ ഭർ­ത്താ­വി­നു്, പണ്ടേ അതെ. ഇ­നി­യും ഇവിടെ നി­ന്നാൽ ര­ഘു­വി­ന്റെ മു­ന്നിൽ വെ­ച്ചു് വേ­റെ­ന്തെ­ങ്കി­ലു­മൊ­ക്കെ കേൾ­ക്കേ­ണ്ടി­യും വരും. അവർ തർ­ക്കി­ക്കാൻ നിൽ­ക്കാ­തെ ചി­രി­ച്ചു­കൊ­ണ്ടു് അ­ക­ത്തേ­ക്കു് ക­യ­റി­പ്പോ­യി.

സമയം നീ­ങ്ങി­ക്കൊ­ണ്ടി­രു­ന്നു. സൂ­ര്യൻ കു­ന്നി­നെ താ­ണ്ടി മറയാൻ തു­ട­ങ്ങി. പുഴയെ ക­റു­പ്പു് ബാ­ധി­ച്ചു. പാ­ട­ത്തു് കു­ന്നി­ന്റെ നിഴലു പ­തി­ച്ചു. പു­ഴ­യി­ലെ നേർ­ത്ത ത­ണു­പ്പി­നെ­യും പേറി കി­ഴ­ക്കൻ­കാ­റ്റു് കു­ന്നി­നെ­യാ­കെ വാ­രി­പ്പു­ണർ­ന്നു. പ­റ­ങ്കി­മ­ര­ങ്ങൾ ത­ണു­ത്ത കാ­റ്റു­കൊ­ണ്ടു് ല­ജ്ജ­യോ­ടെ ആ­ടി­യു­ല­ഞ്ഞു.

ടീ­പോ­യി­ലെ ഗ്ലാ­സു­കൾ പ­ല­കു­റി നി­റ­ഞ്ഞെ­ാ­ഴി­ഞ്ഞു. ര­ഘു­വി­ന്റെ മ­ന­സ്സു് ക­ലു­ഷി­ത­മാ­യി­ത്ത­ന്നെ തു­ടർ­ന്നു.

കൃ­ഷ്ണ­ന്റെ മു­ന്നി­ലെ ചെറിയ വി­ള­ക്കു­തി­രി പാ­ളി­ക്ക­ത്തി. മു­റ്റ­ത്തെ ലൈ­റ്റു­കൾ തെ­ളി­ഞ്ഞു. സുമതി കോ­ലാ­യിൽ നി­ന്നു് മാ­വിൻ­ചു­വ­ട്ടി­ലേ­ക്കെ­ത്തി­നോ­ക്കി.

‘തല കു­നി­ച്ചി­രി­ക്കു­ന്നു രഘു. ല­ഹ­രി­യി­ല­ല്ല. തന്റെ ഭർ­ത്താ­വി­നു് കു­റ­ച്ചു് ഏ­ശി­യി­ട്ടു­ണ്ടെ­ന്നു് തീർ­ച്ച. അ­ദ്ദേ­ഹം തോൽ­ക്കു­ന്ന­തു് മ­ദ്യ­ത്തി­നു് മു­ന്നിൽ മാ­ത്ര­മാ­ണു്.’

അവർ ഓർ­മ്മി­ച്ചു.

‘ഒ­ന്ന­ങ്ങോ­ട്ടു് പോ­യാ­ലോ… അ­ല്ലെ­ങ്കിൽ വേണ്ട, അ­വ­രെ­ന്തെ­ങ്കി­ലു­മാ­വ­ട്ടെ.’

കാ­ലി­യാ­യ ഗ്ലാ­സു­ക­ളി­ലേ­ക്കു് മദ്യം പ­കർ­ന്നു­കൊ­ണ്ടു് രാഘവൻ പ­റ­ഞ്ഞു:

“രഘൂ… വീ­ട്ടി­പ്പേ­ാ­യ­പ്പം അമ്മ കു­റ­ച്ച് കാ­ര്യ­ങ്ങ­ളൊ­ക്കെ പ­റ­ഞ്ഞു. എന്താ മോ­ന്റെ പ്ര­ശ്നം… ചെ­റി­യ­ച്ഛ­നോ­ട് പോലും പറയാൻ പ­റ്റാ­ത്ത എന്ത് പ്ര­ശ്നാ­ണ്ന്റെ കു­ട്ടി­ക്ക്?”

രഘു നീ­രാ­വി­വെ­ള്ള­മെ­ടു­ത്തു് പ­കു­തി­യോ­ളം കു­ടി­ച്ചു് ഗ്ലാ­സ് ടീ­പോ­യിൽ വെ­ച്ചു. തന്റെ പ്ര­ശ്ന­ങ്ങൾ തു­റ­ന്നു­പ­റ­യ­ണ­മെ­ന്നു് എ­പ്പോ­ഴോ തീ­രു­മാ­നി­ച്ച­താ­ണു്. ഇ­ന്നാ­ണൊ­ന്നു് സമയം കി­ട്ടി­യ­തു്. അവൻ തന്റെ ചെ­റി­യ­ച്ഛ­നു മു­ന്നിൽ ഉ­ള്ളു് തു­റ­ന്നു;

“മ­ന­സ്സു് കൈ­വി­ട്ടു പോ­കു­ന്നു ചെ­റി­യ­ച്ഛാ… മേ­ലു­ദ്യോ­ഗ­സ്ഥ­രു­ടെ ചില ചെ­യ്തി­കൾ ക­ണ്ടി­ല്ലെ­ന്നു് ന­ടി­ക്കാ­നാ­വു­ന്നി­ല്ല. അ­തി­നെ­തി­രെ എ­ന്തു­ചെ­യ്താ­ലും പ­റ­ഞ്ഞാ­ലും ഒ­ടു­ക്ക­മ­ത് എന്റെ മാ­ത്രം തെ­റ്റാ­യി മാ­റു­ന്നു. മ­ടു­ത്തു തു­ട­ങ്ങി… ജോലി രാ­ജി­വ­ച്ച് നാ­ട്ടി­ലേ­ക്ക് തി­രി­ച്ച് വ­ന്നാ­ലോ എന്ന് ആ­ലോ­ചി­ക്കു­ന്നു…”

അവൻ മ­നോ­ഭാ­ര­ങ്ങ­ളോ­രോ­ന്നാ­യി അ­യാ­ളു­ടെ മു­ന്നിൽ ഇ­റ­ക്കി­വെ­ച്ചു.

എ­ല്ലാം മൗ­ന­ത്തോ­ടെ കേ­ട്ടു­ക­ഴി­ഞ്ഞു് കു­റ­ച്ചു് നേരം ആ­ലോ­ചി­ച്ചു­കൊ­ണ്ട­യാൾ പ­റ­ഞ്ഞു തു­ട­ങ്ങി:

“രഘൂ… മോ­ന്റെ പ്രാ­യ­ത്തിൽ ഞാനും ഇ­ങ്ങ­നെ­യൊ­ക്കെ­യാ­യി­രു­ന്നു, എന്ത് ക­ണ്ടാ­ലും പ്ര­തി­ക­രി­ക്കും. എതിരെ എത്ര വ­ലി­യ­വ­നാ­ണെ­ങ്കി­ലും എ­നി­ക്കൊ­രു പ്ര­ശ്ന­വു­മി­ല്ലാ­യി­രു­ന്നു,”

ഗ്ലാ­സിൽ ബാ­ക്കി­യാ­യ­തി­നെ ചു­ണ്ടു തൊ­ടാ­തെ വാ­യി­ലേ­ക്കൊ­ഴി­ച്ചു കൊ­ണ്ടു് അയാൾ തു­ടർ­ന്നു.

“ഇ­ഷ്ട­മ­ല്ലാ­ത്ത­തെ­ന്തെ­ങ്കി­ലും ക­ണ്ടാൽ രക്തം തെ­ള­ച്ച് മ­റി­യും. അ­ന്നൊ­ക്കെ ഉ­പ­ദേ­ശ­ങ്ങ­ളു­മാ­യി വ­രു­ന്ന­ത് ഏ­ട്ട­നാ­യി­രു­ന്നു, നി­ന്റെ അച്ഛൻ. വ­ല്യേ­ട്ടൻ പ­റ­ഞ്ഞാൽ മാ­ത്രാ­യ്രു­ന്നു കൊ­റ­ച്ചെ­ങ്കി­ലും ഞാൻ അ­നു­സ­രി­ക്കാ­റ്. ഞ­ങ്ങ­ള്ടെ അ­ച്ഛ­നെ മ­ക്കൾ­ക്കെ­ല്ലാർ­ക്കും പേ­ടി­യാ­യാ­യി­രു­ന്നു…, എ­നി­ക്കൊ­ഴി­കെ,”

തൊ­ട്ട­ടു­ത്തു­ള്ള ര­ണ്ടാൾ കൈ­വ­ട്ട­ത്തി­ലു­ള്ള വലിയ മ­ര­ത്തി­ലേ­ക്ക­യാൾ വിരൽ ചൂ­ണ്ടി:

“ഈ മാവിൽ കെ­ട്ടി­യി­ട്ട് അ­ച്ഛ­നെ­ന്നെ എത്ര പ്രാ­വ്ശ്യം ത­ല്ലീ­ട്ട്ണ്ടെ­ന്നോ! എ­ന്നി­ട്ടൊ­ന്നും എന്റെ സ്വ­ഭാ­വ­ത്തി­ന് ഒര് മാ­റ്റോം വ­ന്നി­ല്ല. ഒ­ടു­ക്കം, അ­ച്ഛ­ന്റെ കാ­ല­ശേ­ഷം…,—അ­ന്നെ­നി­ക്ക് ഒര് മു­പ്പ­ത്ത­ഞ്ച് നാൽ­പ­ത് വ­യ­സ്സ് ക­ഴി­ഞ്ഞു­കാ­ണും…—നി­ന്റെ ചെ­റി­യ­മ്മ കേറി വന്ന് ഒരു ര­ണ്ട്മൂ­ന്ന് കൊ­ല്ലം ക­ഴി­ഞ്ഞ്…, പി­ന്നീ­ടാ­ണ് ജീ­വി­ത­സ­ത്യ­ങ്ങൾ പ­ല­തും­ഞാൻ തി­രി­ച്ച­റി­യാൻ തൊ­ട­ങ്ങീ­ത്…,”

മദ്യം ര­ഘു­വി­ന്റെ ശി­ര­സ്സി­നെ പെ­രു­പ്പി­ച്ചു. ത­ന്നി­ലെ ഭാരം അ­ല്പ­മൊ­ന്നു് കു­റ­ഞ്ഞു വ­രു­ന്ന­താ­യി തോ­ന്നി. അവൻ ചെ­റി­യ­ച്ഛ­നെ നോ­ക്കി­ക്കൊ­ണ്ടു്, അ­യാ­ളു­ടെ വാ­ക്കു­കൾ സ­ശ്ര­ദ്ധം കേ­ട്ടി­രു­ന്നു.

“എ­നി­ക്ക­ന്ന് ആ­വേ­ശ­മാ­യി­രു­ന്നു, ത­ണ്ടും­ത­ടീ­മു­ണ്ടെ­ന്ന ഊറ്റം. പക്ഷേ, അ­ന്ന­ത്തെ എ­ന്നെ­പ്പോ­ലെ­യ­ല്ല നീ, നി­ന­ക്ക് നീ­തി­യും അ­നീ­തി­യും വേർ­തി­രി­ച്ച­റി­യാം. ഞാൻ ശ്രെ­ദ്ധി­ച്ചി­ട്ടു­ണ്ട്… അ­രു­താ­ത്ത­ത് കാ­ണു­മ്പ­ഴാ­ണ് നി­ന്റെ പ്ര­തി­ക­ര­ണം… പക്ഷേ…,”

ഒന്നു നിർ­ത്തി അ­വ­ന്റെ ക­ണ്ണു­ക­ളി­ലേ­ക്കു് സ്നേ­ഹ­ത്തോ­ടെ നോ­ക്കി.

“പ്ര­തി­ക­രി­ക്കേ­ണ്ട പ്രാ­യം ക­ഴി­ഞ്ഞി­രി­ക്കു­ന്നു മോനേ… ഇ­നി­യു­ള്ള കാലം മി­ണ്ടാ­തി­രി­ക്കാൻ പ­ഠി­ക്ക­ണം, ജോ­ലി­സ്ഥ­ല­ത്താ­യാ­ലും സ­മൂ­ഹ­ത്തി­ലാ­യാ­ലും.”

അയാൾ ഒ­ന്നെ­ഴു­ന്നേ­റ്റു് ര­ഘു­വി­ന്റെ അ­ടു­ത്തേ­ക്കു് കസേര നീ­ക്കി­യി­ട്ടി­രു­ന്നു. അ­വ­ന്റെ കൈ­ത്ത­ണ്ട­യിൽ മു­റു­കെ പി­ടി­ച്ചു: “അ­തൊ­ക്കെ പോ­ട്ടെ… സ­ന്ധ്യ­യു­മാ­യി­ട്ട് എന്താ പ്ര­ശ്നം?… അ­വ­ളെ­ന്തി­നാ വീ­ട്ടിൽ പോയത്?”

രഘു അ­ല്പ­സ­മ­യ­ത്തെ മൗ­ന­ത്തി­നു് ശേഷം പ­റ­ഞ്ഞു: “യ­ഥാർ­ത്ഥ­ത്തിൽ അ­വ­ളു­മാ­യി ഒ­ന്നു­മി­ല്ല ചെ­റി­യ­ച്ഛാ… ചു­റ്റു­മു­ള്ള പ്ര­ശ്ന­ങ്ങ­ളു­ടെ­യൊ­ക്കെ സ­മ്മർ­ദ്ദം ത­ല­യ്ക്കു ക­യ­റു­മ്പോൾ ഞാ­ന­തൊ­ക്കെ കൊ­ണ്ടു­പോ­യി തീർ­ത്ത­ത് അ­വ­ളി­ലേ­ക്കാ­ണ്…”

ര­ഘു­വി­ന്റെ വാ­ക്കു­ക­ളിൽ കു­റ്റ­ബോ­ധം നി­ഴ­ലി­ച്ചു.

“അ­വ­ളൊ­രു പാവം കു­ട്ട്യ­ല്ലേ­ടാ… അ­ച്ഛ­നേം അ­മ്മ­യെ­യു­മൊ­ക്കെ ധി­ക്ക­രി­ച്ച്, ഒ­ന്നു­മ­ല്ലാ­തി­രു­ന്ന കാ­ല­ത്ത് നി­ന്റെ കൂടെ ഇ­റ­ങ്ങി വ­ന്ന­വൾ… പ്ര­ത്യേ­കി­ച്ച് ഈ വി­ശേ­ഷ­സ­മ­യ­ത്ത്…” അയാൾ ഇ­ട­യ്ക്കു കയറി.

അതു് കേ­ട്ട­പ്പോൾ അ­വ­ന്റെ ഹൃദയം ആർ­ദ്ര­മാ­യി. അയാളെ അ­ഭി­മു­ഖീ­ക­രി­ക്കാ­നാ­വാ­തെ അവൻ താ­ഴേ­ക്കു് നോ­ക്കി.

“അ­റി­യാം… ചെ­റി­യ­ച്ഛാ… എ­ന്നാ­ലും എ­ല്ലാ­യി­ട­ത്തും തോ­റ്റു­കൊ­ടു­ക്കാൻ മടി… അ­ഹം­ഭാ­വ­മാ­വാം. പ്ര­ശ്ന­ങ്ങൾ കൂ­ടു­തൽ വ­ഷ­ളാ­വു­മെ­ന്ന് തോ­ന്നി­യ­പ്പോൾ അവളെ മ­ന­പ്പൂർ­വ്വം അ­ക­റ്റി നിർ­ത്തി. കു­റ­ച്ച് നാള് വീ­ട്ടിൽ പോയി നിൽ­ക്കാൻ പ­റ­ഞ്ഞു. ത­മ്മിൽ മി­ണ്ടി­യി­ട്ട് ആ­ഴ്ച്ച­ക­ളാ­യി… മ­റ്റു­ള്ള­വ­രോ­ടൊ­ക്കെ­യു­ള്ള വെ­റു­പ്പിൽ ഞാ­ന­വ­ളെ ഒ­രു­പാ­ട്…” അ­വ­ന്റെ വാ­ക്കു­കൾ മു­റി­ഞ്ഞു. ക­ണ്ണു­ക­ളിൽ നനവു് പ­ടർ­ന്നു.

അയാൾ അ­വ­ന്റെ തോളിൽ കൈ­വ­ച്ചു.

“സാ­ര­ല്യ മോനെ… നി­ന്നെ എ­നി­ക്ക് മ­ന­സ്സി­ലാ­വും. പക്ഷേ, ശ്ര­ദ്ധി­ക്ക­ണം… ഭാ­ര്യാ­ഭർ­തൃ­ബ­ന്ധ­ങ്ങ­ളിൽ വി­ദ്വേ­ഷ­ത്തി­ന്റെ നേരിയ ക­നൽ­ത­രി വീണാൽ മതി, ആ­ളി­ക്ക­ത്തും, പി­ന്നീ­ട് കെ­ടു­ത്താൻ ക­ഴി­യാ­ത്ത­വി­ധ­ത്തിൽ.”

അയാൾ വാ­ക്കു­ക­ളിൽ അല്പം ജാ­ഗ്ര­ത ക­ലർ­ത്തി ആ­ശ്വ­സി­പ്പി­ച്ചു.

“നീ­യെ­ന്താ­യാ­ലും ഓ­ണ­ത്തി­ന് മു­മ്പ് അവളെ പോ­യി­ക്ക­ണ്ട് സം­സാ­രി­ച്ച് കൂ­ട്ടി­ക്കൊ­ണ്ട് വരണം. പഴയ പോ­ലെ­യ­ല്ല നീ­യൊ­രു അ­ച്ഛ­നാ­വാൻ പോ­വാ­ണ്. ഉ­ത്ത­ര­വാ­ദി­ത്ത­ങ്ങൾ ഒ­രു­പാ­ട് കൂ­ടു­ക­യാ­ണി­നി.”

ഓ­രോ­ന്നു് കൂടി ഗ്ലാ­സു­ക­ളി­ലേ­ക്കൊ­ഴി­ച്ചു് അയാൾ ത­ത്വ­ങ്ങ­ളു­ടെ കെ­ട്ട­ഴി­ച്ചു;

“തെ­റ്റി­നെ­തി­രെ വിരൽ ചൂ­ണ്ടു­ന്ന­താ­ണ് ആ­ണ­ത്തം എ­ന്നൊ­ക്കെ പലരും പറയും. ഒ­ടു­ക്കം വിരൽ ചൂ­ണ്ടു­ന്ന­വൻ ഒ­റ്റ­പ്പെ­ടും, വി­ഡ്ഢി­യാ­വും. ചു­റ്റി­ലും എ­ന്തൊ­ക്കെ കൊ­ള്ള­രു­താ­യ്മ­കൾ ദി­വ­സ­വും ന­ട­ക്കു­ന്നു? ആ­രെ­ങ്കി­ലും മി­ണ്ടു­ന്നു­ണ്ടോ? ഇല്ല…,”

പ­റ­മ്പിൽ പ­ടർ­ന്ന ഇ­രു­ട്ടി­ലേ­ക്കു് മൂർ­ച്ച­യോ­ടെ നോ­ക്കി­ക്കൊ­ണ്ടു് അയാൾ തു­ടർ­ന്നു:

“ശ­ബ്ദ­മു­യർ­ത്തി­യ­വ­രൊ­ക്കെ കു­രി­ശി­ലും വെ­ടി­യു­ണ്ട­യി­ലും തൂ­ക്കു­ക­യ­റി­ലും ഒ­ടു­ങ്ങി­ത്തീ­രും. അ­തു­വ­രെ ഒ­ന്നും മി­ണ്ടാ­തെ മൂ­ല­യി­ലി­രു­ന്ന­വർ അ­ധി­കാ­ര­ക്ക­സേ­ര­യി­ലി­രി­ക്കും… അതാണ് ഇ­ന്നു­വ­രെ­യു­ള്ള ച­രി­ത്രം. ഇത് ക­ലി­കാ­ലാ­ണ് കു­ഞ്ഞേ… ഇവിടെ സ­മാ­ധാ­ന­ത്തോ­ടെ ജീ­വി­ക്ക­ണെ­ങ്കിൽ ചു­റ്റും ന­ട­ക്കു­ന്ന സകല തോ­ന്ന്യാ­സ­ങ്ങ­ളെ­യും ക­ണ്ടി­ല്ലെ­ന്നു ന­ടി­ച്ച് മി­ണ്ടാ­തി­രി­ക്ക­ണം,”

ഗ്ലാ­സെ­ടു­ത്തു് ഒറ്റ വ­ലി­ക്കു് കു­ടി­ച്ചു­തീർ­ത്തു് പു­റം­കൈ­കൊ­ണ്ടു് ക­ട്ടി­യേ­റി­യ ന­ര­ച്ചു­ചെ­മ്പി­ച്ച മീശയെ അയാൾ അ­മർ­ത്തി­ത്തു­ട­ച്ചു.

“സ­മൂ­ഹ­ത്തെ ന­ന്നാ­ക്കാ­നും തി­രു­ത്താ­നു­മൊ­ന്നും ന­മു­ക്ക് ക­ഴി­യി­ല്ല രഘൂ… പ്ര­ത്യേ­കി­ച്ച് മ­ന­ക്ക­ട്ടി­യി­ല്ലാ­ത്ത­വർ­ക്ക്. അ­തൊ­ക്കെ അ­ധി­കാ­ര­വും സ്വാ­ധീ­ന­വു­മു­ള്ള­വർ­ക്കൊ­ക്കെ പ­റ­ഞ്ഞി­ട്ടു­ള്ള­താ­ണ്… എ­ന്നാ­ലോ, അ­വ­രൊ­ന്നും അ­ന­ങ്ങു­ക­യു­മി­ല്ല. എ­ല്ലാർ­ക്കും നെ­ല­നിൽ­പ്പാ­ണ് പ്ര­ധാ­നം.”

അയാൾ ഒന്നു നിർ­ത്തി ദീർ­ഘ­ശ്വാ­സ­മെ­ടു­ത്തു:

“നീ വെറും പാ­വ­മാ­ണ് കു­ഞ്ഞേ… നി­ന്റ­ച്ഛ­നെ­പ്പോ­ലെ ഒരു പ­ച്ച­പ്പാ­വം…,” അ­യാ­ളു­ടെ വാ­ക്കു­ക­ളിൽ വാ­ത്സ­ല്യം തു­ളു­മ്പി.

“നി­ന്റെ ല­ക്ഷ്യം നി­ന്റെ കു­ടും­ബം മാ­ത്ര­മാ­വ­ണം… അതു ക­ഴി­ഞ്ഞ് സ­മ­യ­മു­ണ്ടെ­ങ്കിൽ മാ­ത്രം മതി രാ­ഷ്ട്രീ­യ­വും, സാ­മൂ­ഹ്യ­പ്ര­വർ­ത്ത­ന­വും മ­റ്റെ­ന്തും. അ­നു­ഭ­വം കൊ­ണ്ടു പ­റ­യു­ക­യാ­ണ്… സ്വാർ­ത്ഥ­നാ­വാൻ പ­ഠി­ക്ക് രഘൂ…”

അ­വ­ന്റെ സി­ര­ക­ളി­ലെ ര­ക്ത­യോ­ട്ട­ത്തി­ന്റെ വേഗത സാ­വ­ധാ­നം കു­റ­ഞ്ഞു. ഹൃ­ദ­യ­മി­ടി­പ്പു് താ­ള­ത്തി­ലാ­യി. മ­ന­സ്സു് ലാ­ഘ­വ­മാ­യി, ക­ണ്ണു­ക­ളിൽ പ­ടർ­ന്ന നനവു് അയാൾ കാ­ണാ­തെ അവൻ പു­റം­കൈ­കൊ­ണ്ടു് ഒപ്പി.

“വാ… എ­ഴു­ന്നേൽ­ക്ക്. മതി.” അയാൾ എ­ഴു­ന്നേ­റ്റു് നി­ന്നു് അ­വ­ന്റെ തോളിൽ പി­ടി­ച്ചു.

അവൻ എ­ഴു­ന്നേ­റ്റു.

നാളെ പോ­കാ­മെ­ന്നു് സുമതി പ­റ­ഞ്ഞി­ട്ടും അ­വ­ന­തു് നി­ര­സി­ച്ചു. രാഘവൻ അതു് ശ­രി­വെ­ച്ചു, ‘അവിടെ ഏ­ട്ട­ത്തി­യ­മ്മ ഒ­റ്റ­യ്ക്ക­ല്ലേ… പൊ­യ്ക്കോ­ട്ടെ.’

ആ കു­ന്നി­നെ­യാ­കെ ഇ­രു­ട്ടു് വി­ഴു­ങ്ങി­യി­രു­ന്നു. മേ­ഘ­ങ്ങൾ­ക്കി­ട­യിൽ പാതി മറഞ്ഞ ച­ന്ദ്ര­നെ നോ­ക്കി ദൂ­രെ­യെ­വി­ടെ­യോ കു­റു­ക്കൻ­മാർ ഓ­രി­യി­ട്ടു. പ­റ­ങ്കി­ത്തോ­ട്ട­ത്തിൽ വാ­വ­ലു­കൾ നിർ­ബാ­ധം പ­റ­ന്നു വിലസി. അ­വ­യു­ടെ ചി­റ­ക­ടി കു­ന്നാ­കെ അ­ല­യ­ടി­ച്ചു. കു­ന്നിൻ­ച­രി­വി­ലെ ഉ­രു­ളൻ­പാ­റ­കൾ­ക്കി­ട­യിൽ ഇ­ഴ­ജാ­തി­കൾ ക്ഷ­മ­യോ­ടെ ഇരയെ കാ­ത്തി­രു­ന്നു.

രഘു ഇ­ട­വ­ഴി­യി­റ­ങ്ങി.

ക­ന­ലു­കൾ ന­ട­വ­ഴി­യി­ലെ ച­ര­ലു­ക­ളിൽ വീണു് മി­ന്നി­ത്തി­ള­ങ്ങി, അല്പം ക­ഴി­ഞ്ഞു് കെ­ട്ട­ട­ങ്ങി. ചൂ­ട്ടിൽ നി­ന്നു­യർ­ന്ന ക­റു­ത്ത പുക പ­റ­ങ്കി­യി­ല­ക­ളിൽ­ത­ട്ടി അ­ന്ത­രീ­ക്ഷ­ത്തിൽ ല­യി­ച്ചു.

‘നാളെ സ­ന്ധ്യ­യെ ചെ­ന്നു കാണണം,’ പാ­ട­ത്തു­കൂ­ടി ന­ട­ക്കു­മ്പോൾ രഘു ചി­ന്തി­ച്ചു­റ­പ്പി­ച്ചു. ‘ഓ­ഫീ­സി­ലേ­ക്കു് വി­ളി­ച്ചു് ഓണം ക­ഴി­ഞ്ഞു് വ­രാ­മെ­ന്നു് പറയണം.’

കാ­ലു­ക­ളൊ­ന്നി­ട­റി­യ­പ്പോൾ രഘു വ­ര­മ്പിൽ നി­ന്നി­റ­ങ്ങി പാ­ട­ത്തെ നെൽ­കു­റ്റി­ക­ളിൽ ച­വി­ട്ടി ന­ട­ന്നു.

“പ്ര­തി­ക­രി­ക്കാൻ പ­ഠി­ച്ചു ക­ഴി­ഞ്ഞു… ഇനി പ­ഠി­ക്കേ­ണ്ട­ത്, എവിടെ എന്തു ക­ണ്ടാ­ലും കേ­ട്ടാ­ലും മി­ണ്ടാ­തെ, കേൾ­ക്കാ­തെ ഒ­തു­ങ്ങി­യി­രി­ക്കാ­നാ­ണ്. കു­റ­ച്ച് ക­ഷ്ട­മാ­ണ് പക്ഷേ, ജീ­വി­ക്ക­ണ­മെ­ങ്കിൽ അത് പ­രി­ശീ­ലി­ച്ചേ തീരൂ കു­ഞ്ഞേ…” ചെ­റി­യ­ച്ഛ­ന്റെ വാ­ക്കു­കൾ അ­വ­ന്റെ കാതിൽ അ­ശ­രീ­രി­യാ­യി അ­ല­യ­ടി­ച്ചു.

അവൻ ആ­ഴ­ത്തിൽ നി­ശ്ച­യി­ച്ചു­റ­പ്പി­ച്ചു; ‘ഇനി ഞാൻ മി­ണ്ടാ­തി­രി­ക്കാം, എന്റെ ചു­റ്റും ന­ട­ക്കു­ന്ന­തൊ­ന്നും­ത­ന്നെ എന്നെ ബാ­ധി­ക്കു­ന്ന­തേ­യ­ല്ല. അ­ല്ലെ­ങ്കി­ലും മ­റ്റു­ള്ള­വ­രു­ടെ പ്ര­ശ്ന­ങ്ങ­ളിൽ അർ­ഹ­ത­യും അ­ധി­കാ­ര­വും ഇ­ല്ലാ­ത്ത താ­നെ­ന്തി­നു് ത­ല­യി­ട­ണം!’

ഉ­ച്ച­യ്ക്കു് കു­ന്നു് ക­യ­റി­പ്പോ­കു­മ്പോൾ അ­വ­ന്റെ മ­ന­സ്സി­ലും ത­ല­യി­ലു­മു­ണ്ടാ­യി­രു­ന്ന ഭാ­രി­ച്ച കനം ഇ­പ്പോ­ഴി­ല്ല. അ­വ­യെ­ല്ലാം അവൻ അ­തു­വ­രെ ഇ­രു­ന്ന, കു­ന്നി­ലെ മാ­വിൻ­ചു­വ­ട്ടിൽ നി­ന്നു് താ­ഴോ­ട്ടു് പ­തി­ച്ചു് പാ­റ­ക്കെ­ട്ടു­ക­ളിൽ തട്ടി ശി­ഥി­ല­ങ്ങ­ളാ­യി എ­വി­ടേ­ക്കെ­ന്ന­റി­യാ­തെ മാ­ഞ്ഞു പോ­യി­രി­ക്കു­ന്നു.

ക­മ്മാ­ണ്ടി­ക്ക­ട­വി­ലെ പൂ­ഴി­വ­ഞ്ചി­ക­ളി­ലി­രി­ക്കു­ന്ന മ­ദ്യ­ല­ഹ­രി­യി­ല­മർ­ന്ന ചീ­ട്ടു­ക­ളി­ക്കാർ­ക്കി­ട­യിൽ­പോ­ലും മൗനം ത­ളം­കെ­ട്ടി. പാ­ട­ത്തി­ന്റെ ദൂരെ വ­ശ­ങ്ങ­ളിൽ അ­ങ്ങി­ങ്ങാ­യു­ള്ള കു­ടി­ലു­ക­ളിൽ റാ­ന്തൽ മ­ങ്ങി­യെ­രി­ഞ്ഞു. തെ­രു­വു­വി­ള­ക്കു് ഒന്നു മാ­ത്രം പ്ര­കാ­ശി­ച്ചു, മാ­ഞ്ഞാ ഭ­ഗ­വ­തി­ക്കാ­വി­ന്റെ മു­ന്നി­ലെ ചാ­യ­ക്ക­ട­യോ­ടു് ചേർ­ന്ന മു­ക്ക­വ­ല­യിൽ. ഉ­യർ­ന്നു­നി­ന്ന ചെ­ങ്കൊ­ടി കാ­റ്റ­ന­ക്ക­മി­ല്ലാ­തെ ത­ളർ­ന്നു കി­ട­ന്നു. കൊ­ടി­മ­ര­ത്തി­ന­രി­കി­ലൂ­ടെ ചൂ­ട്ടു­വെ­ളി­ച്ച­ത്തിൽ രഘു ന­ട­ന്ന­ക­ന്നു.

ബി­നീ­ഷ് പി­ലാ­ശ്ശേ­രി
images/binish.jpg

1986-ൽ കോ­ഴി­ക്കോ­ട്, ഫ­റോ­ക്കി­ലെ കൊ­ട­ക്ക­ല്ലു­പ­റ­മ്പിൽ ജനനം. കോ­ഴി­ക്കോ­ടും തു­ടർ­ന്നു്, വ­യ­നാ­ട്ടി­ലെ സുൽ­ത്താൻ ബ­ത്തേ­രി­യി­ലു­മാ­യി സ്കൂൾ­പ­ഠ­നം. നി­ല­വിൽ കോ­ഴി­ക്കോ­ട്, കു­ന്ദ­മം­ഗ­ല­ത്തി­ന­ടു­ത്തു് പി­ലാ­ശ്ശേ­രി­യിൽ സ­കു­ടും­ബം സ്ഥി­ര­താ­മ­സം. ULCCS എന്ന ക­മ്പ­നി­യിൽ നിർ­മ്മാ­ണ മേ­ഖ­ല­യിൽ ജോലി ചെ­യ്യു­ന്നു.

മാ­താ­പി­താ­ക്കൾ: ബാലൻ, ത­ങ്ക­മ­ണി.

ഭാര്യ: ജിഷ.

മകൻ: ശി­വ­തേ­ജ്.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/binish@okaxis.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Ethire (ml: എതിരെ).

Author(s): Bineesh Pilasseri.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Bineesh Pilasseri, Ethire, ബി­നീ­ഷ് പി­ലാ­ശ്ശേ­രി, എതിരെ, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 5, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Self-​portrait, a painting by George Richmond (1809–1896). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.