വിക്തോർ ഹ്യുഗൊവിനോടൊപ്പം റൊമാന്റിക്ക് പ്രസ്ഥാനത്തിനു നേതൃത്വം നല്കിയ അൽഫോംസ് ദ് ലമാർത്തീൻ ഭാവതീവ്രതയും കാവ്യസംഗീതവും ഒത്തിണങ്ങിയ ആത്മഗീതങ്ങളുടെ ആദ്യ സമാഹാരത്തിലൂടെ തന്നെ സാഹിത്യത്തിൽ ഉന്നതസ്ഥാനം നേടുകയുണ്ടായി. താൻ പ്രേമിച്ച എൽവീർ (ELVIRE) ന്റെ അകാലചരമം അദ്ദേഹത്തെ അഗാധമായി സ്പർശിച്ചു. ഇതൊരു ആജീവനാന്തദുഃഖമായി, കരുണരസം വഴിയുന്ന കവിതകളുടെ ഉറവിടമായി നിലനിന്നു. അദ്ദേഹത്തിന്റെ മികച്ച കവിതകളിൽ മിക്കതും ‘എൽവീർസ്മരണ’യുമായി ബന്ധപ്പെട്ടവയാണ്.
മലമുകളിലെ ‘ഷേൻ’മരച്ഛായയിൽ
മഥിതചിത്തനായ് ചെന്നിരിക്കുന്നു ഞാ–
നലസമായഭിവീക്ഷിപ്പു ചുറ്റിലും.
ചരമഭാസ്കരകാന്തിയിൽ മഗ്നമായ്
സമതലസ്ഥിത മാറുന്നനുക്ഷണം
ഇവിടെ, വാർനുരചിന്നുമോളങ്ങളാർ
ന്നവിരതം മുഴങ്ങീടുന്നു നിമ്നഗ, [1]
ഇരുളുറഞ്ഞ വിദൂരത തന്നിലേ–
യ്ക്കൊരു പെരുമ്പാമ്പു പോലതു താഴ്കയാം. [2]
അവിടെ, നിശ്ചല നീലസരസ്സുത–
ന്നണിവിരിപ്പിൽ കിടന്നുറങ്ങുന്നതേ;
സ്ഫടികനിർമ്മലമാമതിൻ മീതെയായ്
വിടിവിൽ മിന്നുന്നു സാന്ധ്യനക്ഷത്രവും.
ഹരിതവൃക്ഷനികരകിരീടകം
പരിചിലേന്തുമിക്കുന്നിൻ നിറുകയിൽ
ചൊരിവതുണ്ടഹോ സന്ധ്യയാളിപ്പൊഴു–
മെതിരകന്ന തന്നന്തിമപ്പൊൻകതിർ.
രജനിറാണിതൻ പൂമണിത്തേരുണ്ടി–
പ്പൊഴുതു പൊങ്ങുന്നു പുഷ്കലശോഭയിൽ; [3]
അകലെ ചക്രവാളാന്തം നറുനിലാ–
വൊളി പതിഞ്ഞതാ വെണ്മയാർന്നീടുന്നു.
അരികിലുള്ള ദേവാലയത്തിങ്കലെ
മണിയിൽനിന്നുമുതിർന്നിടും നിസ്വനം
മഹിതമാമൊരു ധർമ്മസന്ദേശം പോൽ
ദിവി പരക്കുന്നു മന്ദ്രമധുരമായ്; [4]
പഥികനാസ്വനം കേൾക്കയാലക്ഷണം
പഥിയിൽ നിന്നുപോയ് പ്രാർത്ഥനാലീനനായ്;
പകലുതന്നന്ത്യനിർഘോഷമോടു ത–
ന്നനഘഗാനം കലർത്തിടുന്നാമണി. [5]
അതിമനോജ്ഞമീ ദൃശ്യങ്ങളെങ്കിലു–
മഴലിനാൽ മരവിച്ച മച്ചേതന
അറിവതല്ലീ വിമോഹനത്വങ്ങൾ ത–
ന്നവികലാഭയുമാനന്ദമൂർച്ഛയും.
ഗതിവരാത്തൊരു ജീവനെപ്പോലെയി–
ക്ഷിതിയെ നോക്കിക്കഴിക്കുകയാണു ഞാൻ.
മൃതരിലൂഷ്മാവു ചേർക്കുമോ, ജീവിതം
തുടരുവോർക്കായുദിക്കുന്ന ഭാനുമാൻ?
ഒരു ഗിരിയിൽനിന്നന്യഗിരിയിലാ–
യൊരു ദിശയിൽനിന്നന്യദിശയിലായ്
വിപുലമാം വിശ്വരംഗത്തിലാകവേ
വിഫലമായി ഞാൻ കണ്ണയച്ചീടുന്നു.
നിഹതഭാഗ്യനാമീയെനിക്കെങ്ങുവാൻ
സുകൃതദർശനം സാദ്ധ്യമായീടുന്നു?
മരതകാഭമാമിത്താഴ്‌വരകളും
ഗരിമയേറുന്ന സൗധനിരകളും
എളിമതന്നഴകേലും കുടിൽകളും
വിഗതശോഭമാം വ്യർത്ഥവസ്തുക്കളായ്.
കളംകളംപെയ്തു പായും പുഴകളേ,
കുതുകദമാം കരിമ്പാറക്കൂട്ടമേ,
കിളികൾ പാടും വനങ്ങളേ, യെന്നുമെ–
ന്നരിയൊരേകാന്തസങ്കേതകങ്ങളേ,
വെറുമൊരാൾ മാത്രം നിങ്ങളോടൊപ്പമി–
ല്ലിവനു സർവ്വവും ശൂന്യമായ്ത്തീർന്നുപോയ്! [6]
രവിയുദിക്കട്ടെ, യസ്തമിക്കട്ടെ, തൽ–
ഗതിയെ നിസ്സംഗനായി ഞാൻ വീക്ഷിപ്പൂ.
തെളിവിയലട്ടെ വിണ്ടല, മല്ലെങ്കിൽ
കരിപുരളട്ടെ, യിങ്ങെനിയ്ക്കെന്തുവാൻ?
ഇനി വരുന്നതാം നാളുകൾ തന്നിൽ നി–
ന്നഭിലഷിക്കുന്നതല്ല ഞാനൊന്നുമേ. [7]
അനുഗമിച്ചാകി, ലർക്കന്റെ വിസ്തൃത–
ഭ്രമണമാർഗ്ഗത്തിലെങ്ങുമെൻ കണ്ണുകൾ
അശുഭദർശനം ശൂന്യതയോടൊപ്പ–
മെരിവതാം മരുഭൂക്കളേ കാണുള്ളൂ. [8]
ദിനകരൻ വിളക്കീടുന്നൊരിപ്പെരു–
മുലകിനോടു ഞാനർത്ഥിപ്പതില്ലൊന്നും.
പറകിൽ, പക്ഷെയീബ്രഹ്മാണ്ഡമണ്ഡല–
പരിധികൾക്കുമതീതമായുള്ളതാം
ഇതരദ്യോവുകൾ സത്യപ്രഭാകരൻ
ദ്യുതിയിൽ മുക്കും സനാതനസ്ഥാനത്തിൽ
മമചിരസ്വപ്നമുൺമയായ്ക്കണ്ടിടാം
വെടികിലെൻ മാംസകഞ്ചുകം മണ്ണിൽ ഞാൻ. [9]
അവിടെ, യാദിമസ്രോതസ്സണഞ്ഞു ഞാ–
നനഘഹർഷലഹരിയിലാണ്ടിടാം;
അവിടെ, നഷ്ടപ്രണയപ്രതീക്ഷക–
ളവികലമിവൻ വീണ്ടെടുത്തെന്നുമാം; [10]
ഭുവനഭാഷതൻ വാക്കുകൾക്കൊക്കെയും
വിവരണാതീതമായ് നിലകൊൾവതാം
നിയതമേതൊരാത്മാവും കൊതിപ്പതാം
പരമസമ്പത്തുമങ്ങു ഞാൻ നേടിടാം. [11]
പുലരി തന്നുടെ പൊൽത്തേരിലങ്ങു നി [12]
ന്നരികിലേയ്ക്കു കുതിച്ചുവന്നെത്തുവാൻ
നിഭൃതമാം മദീയാശാനികേതമേ,
കഴിവെനിയ്ക്കു കരഗതമായെങ്കിൽ! [13]
ഇനിയുമെന്തിനീ ബന്ധനഭൂമിയി–
ലിവനിതേവിധം നാൾകഴിച്ചീടണം?
പൊതുവിലില്ലൊരുബന്ധവുമിന്നിമേ–
ലിവനുമീ മന്നിടത്തിനും തമ്മിലായ്. [14]
വനതലത്തിലെ മാമരത്തിങ്കൽനി–
ന്നില കൊഴിഞ്ഞു തകിടിയിൽ വീഴുമ്പോൾ
അതിനെത്തട്ടിയെടുത്തകലുന്നു താഴ്–
വരയിൽ നിന്നുമേ സായാഹ്നമാരുതൻ.
[15] കരിയിലയിവ, നെന്നെയും കൊണ്ടുപോ, [16]
മൃതിയുടെ കൊടുങ്കാറ്റേ, നീ തത്സമം. [17]
L’ISOLEMENT
(ആശാൻ — ഈശ്വരൻ)
കാണിച്ചു തെക്കോട്ടൊഴുകുന്നു മന്ദം
(വള്ളത്തോൾ — തിരൂർ പൊന്നാനിപ്പുഴ)
(എം. എൻ. പാലൂര് — ബാഹുലൻ)
പുക്കുപഴുപ്പിച്ച പൊൻകുടംപോൽ നിന്നു.
അംബരദർപ്പണത്തിൽ കിഴക്കായതു
ബിംബിച്ചപോൽ നിന്നു പൂർണ്ണേന്ദുബിംബവും
മന്ദം മന്ദം പിന്നെയന്തരീക്ഷത്തിലെ–
ക്കിന്ദുബിംബം സ്വയം പൊങ്ങി ലഘുതയാൽ
ദ്യോവായ ഗോവിൻ മഹാസ്തനമണ്ഡല–
ഭാവത്തിൽ നിന്നു പീയുഷകിരണങ്ങൾ
ഭംഗിയിൽ പാൽകണക്കെ പ്രസരിപ്പിച്ചു
മംഗളമാക്കി ദിഗന്തങ്ങൾ വെൺമതി
(ആശാൻ — ശ്രീബുദ്ധചരിതം)
രജനീറാണി വരുന്നുണ്ടിതാ
(കെ. കെ. രാജാ — രാത്രിയും പകലും)
പാതിനേരത്തിലും പരക്കും മണിനാദം
മധുരം, പരത്തുന്നു ശാന്തിയെച്ചൊല്ലിത്തത്ര
മരണംവരിച്ചൊരു സാധുവിൻ സന്ദേശങ്ങൾ
(വൈലോപ്പിള്ളി — മണിനാദം)
നാദം മഹാർഹാനുഭൂതികൾ തൻവിളി
(ബാലാമണിയമ്മ — ദർശനം)
സാന്ദ്രമേദൂരമീശപ്രാർത്ഥനാ മണിനാദം
(എൻ. വി. കൃഷ്ണവാരിയർ — അലെക്സിസ് പുണ്യവാളൻ)
മുച്ചലന്മണിനാദം നേർത്തുനേർത്തടങ്ങുന്നു.
(വൈലോപ്പിള്ളി — കൊയ്ത്തു കഴിഞ്ഞു)
യഹഹ ലോകങ്ങളിരുട്ടാകുന്നല്ലൊ
(ആശാൻ — പറന്നുപോയ ഹംസം)
വ്യസനിനി ലീല വിചാരിയാതെ പോയാൾ
(ആശാൻ — ലീല)
ഞ്ഞന്തികത്തിൽ വനശോഭ കാണവേ
സന്തപിച്ചിവൾ പരം, രമിക്കയി–
ല്ലെന്തിലും പ്രണയഹീനമാനസം
(ആശാൻ — നളിനി)
കണ്ണിന്നു കാകോളക തുല്യമായി
… … …
അരക്ഷണത്തിന്നകമുമ്പർനാടാ–
യിരുന്നെടം പോയ് നരകാഭമായി
… … …
എന്നെച്ചുഴന്നുണ്ടൊരു ശുദ്ധശൂന്യ
ലോകം പിശാചിൻപടി നോക്കി നില്പൂ
… … …
കഴിഞ്ഞു, കമ്രദ്യുതിപൂണ്ട ജന്മ
പ്രഭാതമെൻ കണ്ണിലിരുണ്ടു കെട്ടു
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
കാന്തിമത്തായിപ്പണ്ടു തോന്നിയ ജഗത്തെല്ലാം
(ജി. — ധർമ്മപത്നി)
നീളെയിങ്ങെല്ലാം വഴിഞ്ഞ സുഷമകൾ
നിന്നഭാവത്തിൽ നിലച്ചതിവയുടെ
സുന്ദരാകർഷണശക്തികൾ സർവ്വവും
(ചങ്ങമ്പുഴ — വീണ്ടും വെളിച്ചം)
വിവരം നിന്നൊടു സാന്ധ്യമാരുതൻ:
തവ സത്സഖി നമ്മെ വിട്ടുപോയ്
ഭൂവനം പാവനമിന്നപാവനം
(എം. ആർ. നായർ — തിലോദകം)
പകലൊളിമങ്ങിയിരുണ്ടു പോകുന്നു
(എം. ആർ. നായർ — ഹാസ്യാഞ്ജലി)
ഇഴഞ്ഞേറും പെരുപ്പായ്
സർവ്വവും സർവ്വസ്വവും ശൂന്യമായ് പൊടുന്നനെ
(ജി. കുമാരപിള്ള — ഇല്ല)
മുറിയിൽ നട്ടുച്ചയ്ക്കിരുട്ടു പരന്നു
(വിഷ്ണുനാരായണൻ നമ്പൂതിരി — യാത്രയയപ്പിനുശേഷം)
സൗന്ദര്യയൗവനാനന്ദമധുരിമ,
എന്നാലെരിപൊരിക്കൊള്ളുന്ന തന്മന–
മെങ്ങും സമീക്ഷിച്ചതില്ല വിശ്രാന്തിയെ
(എൻ. വി. കൃഷ്ണവാരിയർ — രാവണവധാന്ത്യത്തിലെ വിഭീഷണൻ)
യവൾതൻ ചേർച്ചയിങ്കൽമേ
അവ തന്നെയരമ്യങ്ങൾ
അവളില്ലായ്കയാൽ മമ
(വാല്മീകി രാമായണം — വള്ളത്തോൾ തർജ്ജമ)
A joy has taken flight;
Fresh spring, and summer and winter hoar
Move my faint heart with grief, but with delight
No more-oh, never more!
(Shelley — A lament)
That neither present time nor years unborn
Could to my sight that heavenly face restore
(Wordsworh — Desideria)
മതിരവികളുദിക്കും മാരുതൻ സഞ്ചരിക്കും
അതിലപരർ സുഖിക്കാം ശൂന്യനായ് ഞാനെനിക്കി–
ക്ഷിതിയിനി മരുമാത്രം ജീവിതം ഭാരമാത്രം
(ഉള്ളൂർ — കേരളവർമ്മയുടെ ചരമത്തിൽ)
പാഴ്പുല്ലുമില്ലാത്ത മരുസ്ഥലത്തായ്
… … …
ഇരിപ്പിടം തീക്കനൽ ചുറ്റുപാടും
ഗുഹപ്പിളർപ്പേകനിവൻ വരാകൻ
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
മഹസ്സകൂടിയ മനോഹരോഷസ്സായ്
മരുവിയ പുണ്യമടിപറകയാൽ
മരുവായ്ത്തീർന്നല്ലോ മദീയജീവിതം
(ജി. — പിന്നത്തെ വസന്തം)
ഭൂവുമാകാശവുമയ്യോ സമസ്തവും
തീയാണെനിയ്ക്കു പുകഞ്ഞെരിഞ്ഞീടുന്ന
തീയാണു തീയിനിയെന്തു ചെയ്യട്ടെ ഞാൻ
(ചങ്ങമ്പുഴ — സുധാംഗദ)
ഭാവിജന്മത്തിൻ സീമയിൽ
(വൈലോപ്പിള്ളി — മുത്തും പവിഴവും)
ചെല്ലാം നിണയ്ക്കു തമസപ്പരമാം പദത്തിൽ
(ആശാൻ — വീണപൂവ്)
മനഘസ്ഥാനമിതാദി ധാമമാം
(ആശാൻ — സീത)
പൊൽത്തിരു മടിത്തട്ടിൽ പൂർണ്ണ വിശ്രമസൗഖ്യം
(വള്ളത്തോൾ — പൂർണ്ണ വിശ്രമസൗഖ്യം)
രമ്മഹാ ശാന്തിഭൂമാവിലെത്തുവാൻ
(ബാലാമണിയമ്മ — ഊഞ്ഞാലിന്മേൽ)
പ്രവാഹമാദ്യമായുറന്നുയർന്ന രംഗം
(എ. വി. ശ്രീകണ്ഠപ്പൊതുവാൾ — മലകയറ്റം)
മനാകുലം സുഖിക്കുമന്നു കണ്ടിടാം പരസ്പരം
(മേരി ജോൺ തോട്ടം — ലോകമേ യാത്ര)
ഭൂമിയിൽ നിന്നെക്കാത്തു കാത്തിരുന്നീടാം മുഗ്ധേ
(എം. എൻ. പാലൂര് — ബാഹുകൻ)
സമ്പത്തെയും സമധികം സുകൃതം ലഭിക്കാം
(ആശാൻ — വീണപൂവ്)
വ്യഥമായ നിത്യവാസന്തലോകത്തെ
പരിണിതപ്രേമപരിമളഭരം
പരത്തി ജീവിതം വിടരും ലോകത്തെ
(ജി. — പിന്നത്തെ വസന്തം)
Shall crowd there again
Their half-heard murmurs
Shall build a nest again.
Recalling pleasent memories,
Making awakening sweet,
The flute now silent
Shall bring back melodies
(Tagore — If I can once again)
കാരുണിയാൽ നിനയ്ക്കിന്നു കൈക്കലാക്കാമല്ലോ
ചോരനപഹരിക്കാത്ത ശാശ്വത ശാന്തിധനവും
മാരനെയ്താൽ മുറിയാത്ത മനശ്ശോഭയും
(ആശാൻ — കരുണ)
ധനം കരസ്ഥമാക്കിടുന്നതിന്നു പോകയാണ് ഞാൻ.
മിനുങ്ങി മിന്നിടുന്ന പൂച്ച നാണയങ്ങളൊന്നുമേ–
യെനിക്കുവേ, ണ്ടവയ്ക്കു ഞാൻ വശപ്പെടുന്നതല്ല മേൽ
(മേരി ജോൺ തോട്ടം — ലോകമേ യാത്ര.)
പുലരിത്തേരിൽ നീ വന്നു
(പി. കുഞ്ഞിരാമൻ നായർ — പൊന്നോണക്കാലം)
ഈ മഹാബ്ധി കടക്കുവാൻ തരണിയില്ല
(പി. കുഞ്ഞിരാമൻ നായർ — കിനാവിലെ കന്യക)
യല്ലെങ്കിലെന്തിനീ യാത്മഹോമോദ്യമം
(ചങ്ങമ്പുഴ — ഏകാന്തചിന്ത)
ജീവിച്ചു തീർന്ന വെറുമില പോലവേ
(ഒ. വി. ഉഷ — ധ്യാനം)
ശോകാർത്തനായിനിയിരിപ്പതു നിഷ്ഫലംതാൻ
(ആശാൻ — വീണപൂവ്)
കരുതും ജീവികളിങ്ങനാതരം;
വിരഹാർത്തയിവൾക്കഹോ ഭയ–
ങ്കരമായ്ത്തീർന്നു ധരിക്ക ജീവിതം
(ആശാൻ — ലീല)
പ്പവനൻ വന്നതിൽ ഞാൻ വൃഥാ രസിച്ചു,
ഇവനെന്നുയിർ കൊണ്ടുപോയിടാതെ
വിവശാവസ്ഥ വളർക്കയാണുവീണ്ടും
(വള്ളത്തോൾ — ചിത്രയോഗം)
ടർത്ഥിച്ചിടട്ടെ ഹതഭാഗ്യനാം ഞാൻ;
ഇവണ്ണ മത്യുഗ്ര വിപത്തിലാണ്ട
നരങ്കലങ്ങുന്നുയിർ നിർത്തിടൊല്ലേ
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
ഞ്ഞൊരു മാപാപിയെ നീ വസുന്ധരേ,
തിരുമാറിൽ വഹിച്ചു നിന്നിടാ–
യ്കിരുൾ നീങ്ങട്ടെ ചരാചരങ്ങളിൽ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
ദ്ധരയിൽ വാഴുവാനാശിപ്പതില്ല ഞാൻ
(ചങ്ങമ്പുഴ — ചരിതാർത്ഥതന്നെ ഞാൻ)
യിദ്ദീപനാളവും കെട്ടിതെങ്കിൽ
(ചങ്ങമ്പുഴ — അരുതിനിപ്പാടുവാൻ)
ചിരവിരഹി ഞാൻ മേലിലും കേഴണം
(ഇടപ്പള്ളി — മണിനാദം)
കൊളുത്തുക കത്തും വിരഹോൽക്കണ്ഠയാൽ
വിളക്കിരിക്കുന്നു, ജ്വലിപ്പീലാ നാളം,
വിധിയിതാണെങ്കി, ലിതിൽ നല്ലൂമൃതി
(ടാഗോർ — ഗീതാഞ്ജലി (ജി.))
peace is with death and thee, Barbara!
(Alexander Smith — Barbara)