ചെമ്പനിനീർപ്പൂക്കൾ നല്കാൻ കൊതിച്ചു ഞാൻ;
നല്ലിറുക്കമുള്ളെന്നരപ്പട്ടയിൽ
ഞാൻ പറിച്ചു നിറച്ചേറെപ്പൂവുകൾ;
പൂക്കൾ തിങ്ങി നിറഞ്ഞതു കാരണം
പട്ടതൻ തന്തുബന്ധങ്ങളറ്റുപോയ്;
ബന്ധമോചനം നേടിയ ചെമ്മലർ–
വൃന്ദമാകവേ കാറ്റിൽ പറന്നുപോയ്;
ഇങ്ങിനിവരാവണ്ണം മലരുകൾ
ചെന്നണഞ്ഞതു സാഗരം തന്നിലാം;
സാഗരോർമ്മികളന്നേരം ചെന്നിറ–
മാർന്നു കാണായി ജാജ്ജ്വല്യമാനമായ്. [1]
ഇപ്പൊഴന്തിയാ, ണെന്നങ്കിയെന്നിട്ടും
തൽപരിമളപൂരിതം തന്നെയാം, [2]
ഉച്ഛ ്വസിച്ചാലുമെന്നിൽ നി, ന്നെത്രയും
സ്വച്ഛമീ സ്മരണാത്മക സൗരഭം! [3]
LES ROSES DE SAADI
ളോരോന്നുമുജ്ജ്വലദഗ്നി ശിഖകളായ്
(ബാലാമണിയമ്മ — പ്രഭാതത്തിൽ)
ധാമമാർന്നാനന്ദം കൊൾകെ
എണ്ണമില്ലാതോളം മാല്യങ്ങൾ തൻമണ–
മെന്നിലുറങ്ങീടുമല്ലോ.
(ബാലാമണിയമ്മ — വിജയമാല്യം)
നിൻ നെടുവീർപ്പിൻ സുഗന്ധലേശം
(ചങ്ങമ്പുഴ — സങ്കല്പകാമുകൻ)
ലോലമല്ലികാസൗരഭം
(ചങ്ങമ്പുഴ — സ്വപ്നനൃത്തം)
മാലകൊരുത്തെനിക്കേകി നീ മായികേ
മാനസമിന്നും നുകരുകയാണതിൻ
മായാതെ നില്ക്കും മധുരപരിമളം
(ചങ്ങമ്പുഴ — മറക്കരുത്)
പുണ്യലബ്ധിതൻ സൗരഭം
(ചങ്ങമ്പുഴ — രാഗപരാഗം)
പൂ മധുമാസ സൗരഭം
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
തങ്ങി നിന്നോരുമന്മനോരംഗത്തിൽ
(പി. കുഞ്ഞിരാമൻ നായർ — പുള്ളുവപ്പാട്ട്)
മുറ്റുമുലാത്തട്ടെ യപ്സരസ്സെന്നപോൽ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
മായുന്ന മൂവന്തിതൻ മാലൂറും വെളിച്ചത്തിൽ
(ബാലാമണിയമ്മ — കരിങ്കൊടി)
തപ്പുകയാണതീത ഗന്ധങ്ങളെ,
കാന്തനെക്കാത്തുനില്ക്കെ യന്നന്തിക്കു
താൻ കൊടുത്തൊരപ്പൂമാല തൻ മണം,
പട്ടുടുപ്പിന്റെ, കാർ പൂങ്കുഴലിന്റെ
കട്ടിലിന്റെ, യക്കാറ്റിന്റെ സൗരഭ്യം
(ബാലാമണിയമ്മ — ആൽച്ചുവട്ടിൽ)
ന്നളവുന്മത്തത തെന്നലിന്നിയറ്റി
തിരതല്ലുകയാണു കൂരിരുട്ടിൽ
ത്തിരുമെയ്യിൽത്തിരളും സുഗന്ധപുരം.
(ടാഗോർ — ഗീതാഞ്ജലി (ജി.))
ഓർമ്മയെ വാസനിപ്പിച്ചിടുമ്പോൾ
(വൈലോപ്പിള്ളി — പള്ളിമണികൾ)
സൗഹൃദങ്ങളതിൽപേർത്തും കുലച്ചീടട്ടെ
(വൈലോപ്പിള്ളി — കേരളകത്തിലെ യഹൂദർ ഇസ്രയേലിലേയ്ക്ക്)
യിന്നതിൻ ധൂമസുഗന്ധമാണോർമ്മകൾ
നീ നുകർന്നാലുമതെന്നും…
(ഒ. എൻ. വി. കുറുപ്പ് — ചോറൂണ്)
Live within the sense they quicken
(Shelley — Music when soft voices die…)