മകൾ ലെയൊപൊൽദീനിന്റെ ചരമവാർഷികത്തിൽ പാരീസിൽ നിന്നു വളരെ അകലെയുള്ള അവളുടെ കുടീരത്തിൽ പൂക്കളർപ്പിക്കാൻ ഹ്യൂഗൊ ഒരു തീർത്ഥാടകനെപ്പോലെ പോകുക പതിവായിരുന്നു.
ന്നാദ്യവെട്ടമിങ്ങെത്തുമ്പോഴേയ്ക്കുമേ;
നോക്കു, പൊന്നുമോളദ്ദിക്കിലച്ഛനെ–
ക്കാത്തിരിക്കുന്നുവെന്നു ഞാനോരുന്നേൻ.
കാടുതാണ്ടിയും മേടുകയറിയും
ഞാനണഞ്ഞിടും നിന്നന്തികത്തിലായ്;
വയ്യെനിക്കിനിയൊട്ടുമേ നിന്നുടെ
സന്നിധാനത്തിലെത്താതിരിയ്ക്കുവാൻ.
ചുറ്റുമൊന്നുമേ കാണാതെ കേൾക്കാതെ
മുറ്റും നീമാത്രം തിങ്ങും നിനവുമായ്
ഏകനായുമജ്ഞാതനായും വ്യഥാ–
ഭാരവുമേന്തിക്കുന്നു ഞാൻ നീങ്ങിടും. [1]
ഇല്ലറിയില്ല രാപ്പകൽഭേദം ഞാ–
നില്ല കാണില്ല സന്ധ്യതൻ പൊൻമഴ,
ഇല്ല കണ്ണിൽപെടില്ല ‘സേൻ’ തന്നിലൂ–
ടങ്ങു നൗകകൾ നീങ്ങി മറവതും. [2]
ആഗതനായ്ക്കഴിഞ്ഞാലവിടെ നീ–
യന്ത്യവിശ്രമം കൊള്ളും കുടീരത്തിൽ
പച്ചിലകളും പൂക്കളും ചേർന്നതാം
പൂങ്കുലയൊന്നു വെയ്ക്കും ഞാനോമനേ! [3]
DEMAIN DES L’AUBE …
കുറിയിൽനില്ക്കും യോഗിയോരില്ല ബഹിർലോകം
(ആശാൻ — ശ്രീബുദ്ധചരിതം)
കോമളാംശുവായ് പശ്ചിമാശാങ്കമണഞ്ഞതോ
ഭൂമുഖം മങ്ങുന്നതോ, നക്ഷത്രകുലാപയായ്
യാമിനി വരുവതോ ഭഗവാനോരുന്നീല
(ആശാൻ — ശ്രീബുദ്ധചരിതം)
Methinks I see him stand
As at that moment, with a bough
of wilding in his hand
(Wordsworth — The two April mornings)