ടുരച്ചു പുഷ്പം: പിരയായ്ക നാഥാ! [1]
വിഭിന്നമസ്മദ്വിധി, മണ്ണിൽ നില്പൂ
നിർഭാഗ്യ ഞാൻ, നീ ദിവി സഞ്ചരിപ്പൂ.
എന്നാകിലും സ്നേഹനിബദ്ധരാം നാം
മനുഷ്യസമ്പർക്കസഹായമെന്യേ
മേവുന്നു, തുല്യാകൃതിപൂണ്ട നമ്മെ–
ഗ്ഗണിപ്പൂ പുഷ്പദ്വയമായി ലോകം. [2]
ഹാ, കഷ്ടമെന്നാൽ സ്ഥിതി: വായു നിന്നെ–
ദ്ധരിപ്പു, ബന്ധിപ്പിതു ഭൂമിയെന്നെ.
വെമ്പുന്നു ഹൃത്തെൻപ്രിയ, നിൻപ്രയാണം
മദീയവീർപ്പാൽ സുരഭീകരിപ്പാൻ!
അശക്യമെന്നാ, ലതിദൂരെ നീ മ–
റ്റനേക സൂനങ്ങളിൽ മുഗ്ദ്ധചിത്തൻ;
ഞാനാകിലേകാകിനി, താഴെ നോക്കി–
ക്കഴിയ്ക്കണം തൻലിഴലിൻ തിരിച്ചൽ.
പോകുന്നു നീ പിന്നെ വരുന്നു, വീണ്ടും
പോകുന്നിതന്യത്ര ലസിപ്പതിന്നായ്;
നവപ്രഭാതങ്ങളിലശ്രുവാർത്തു
നിൽക്കുന്നു ഞാൻ, നീയിതു കാൺമിതില്ലോ! [3]
കൂറാർന്ന രാഗത്തൊടു നമ്മളെന്നും
ജീവിക്കുവാൻ നീ മമജീവനാഥാ, [4]
ഈ മണ്ണിൽ വേരേന്തുക, യല്ലയെന്നാൽ
നിന്മട്ടെനിയ്ക്കും ചിറകേകിയാലും!
LA PAUVRE FLEUR DISAIT …
മുത്തിയ മിഴിയോടെ വാരിജമപേക്ഷിച്ചു:
പോവല്ലേ ദേവാ, എന്നെക്കേവലം മറന്നന്യ–
പൂവുകൾ വിടർന്നീടും ഗോപികാവനംതേടി
എത്ര നാളിവൾ കാത്തുനോറ്റിരുന്നെന്നോ രാഗ–
സിദ്ധിതൻ കതിർചൂടുമിപ്രഭാതത്തിന്നായി
(ചെറിയാൻ കെ. ചെറിയാൻ — പങ്കജഗീതം)
പോകുന്നിതാ പറന്നമ്മേ,
തെറ്റിനിണയ്ക്കുണ്ണി ചൊല്ലാം–നൽപ്പൂ–
മ്പാറ്റകളല്ലേയിതെല്ലാം
(ആശാൻ — കുട്ടിയും തള്ളയും)
യെന്നോർത്തു ചിത്രശലഭങ്ങളണഞ്ഞിരിക്കാം
(ആശാൻ — വീണപൂവ്)
ദളം ദ്വിഗുണമാർന്നപോൽ
ചിറകർപ്പിച്ചു ലോകർക്കു
ചേർപ്പിൻ കണ്ണിനു കൗതുകം
(ആശാൻ — ഒരു ഉൽബോധനം)
ക്കാവിന്നു ചൂഡാമണിയായ്
(ഉള്ളൂർ — പൂമ്പാറ്റയോട്)
ശുദ്ധ കുതൂഹല കല്ലോലം…
പൊട്ടിവിരിഞ്ഞ ശരൽക്കാലത്തിൻ
ചൊട്ടയിലാടും ചെറുപൂവേ
എങ്ങിനെ വന്നു, എന്തിനു വന്നു
സംഗരഭൂവി നീ പൂമ്പറവേ
(വൈലോപ്പിള്ളി — പടക്കലത്തിലെ പൂമ്പാറ്റ)
പൊട്ടി നീ തേങ്ങിക്കരഞ്ഞിടുമ്പോൾ
ദൂരെ ഞാനോരോരോ തങ്കക്കിനാക്കളെ
വാരിപ്പുണരുകയായിരുന്നു.
ചേലിൽ നവനവോല്ലാസപുഷ്പങ്ങളിൽ
മൂളിപ്പറക്കുകയായിരുന്നു.
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
ക്കാഴ്ചവെച്ചിട്ടുണ്ടെത്ര പൂങ്കുരുന്നുകൾ മുമ്പും
(ബാലാമണിയമ്മ — ഭ്രമരഗീതം)
സ്ഥിതിചെയ്കിൽ സഖി, പെണ്ണിനാണിനും
അതിലും വലുതില്ലഹോവ്രതം,
ധൃതിമാനെന്തൊരു ധന്യനെൻപ്രിയൻ
(ആശാൻ — ലീല)