ഹ്യൂഗോവിന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ടതാണ് ഈ കവിത. ചെറുപ്പന്നേ പ്രേമിച്ചു തന്റെ 20-ആം വയസ്സിൽ വിവാഹം കഴിച്ച ഭാര്യ അദേൽ (Adele) പിൽക്കാലത്ത് മാനസികമായി തന്നിൽനിന്നകന്നു തന്റെ സുഹൃത്തും പ്രശസ്തനിരൂപകനുമായ സേൻത്ബേവ് (Sainte Beuve) മായി അടുപ്പത്തിലായി. ഈ ചുറ്റുപാടിൽ ഹ്യൂഗോ നടിയും സുന്ദരിയുമായ ഴ്യുലിയേത്ത് (Juliette) മായി പുതിയൊരു പ്രേമബന്ധത്തിലേർപ്പെട്ടു. കടുത്ത ദാരിദ്ര്യദുഃഖമനുഭവിച്ചിരുന്ന ഴ്യുലിയേത്ത് മുമ്പ്, മാറിമാറി, മൂന്നു പേരുടെ കാമുകിയും, ആദ്യ ബന്ദത്തിലുണ്ടായ ഒരു കുട്ടിയുടെ അമ്മയുമായിരുന്നു. അദേൽ പത്നിയായി തുടരവേ തന്നെ, 1883-ൽ ലോകസമക്ഷം ഴ്യുലിയേത്തിനെ ഉപപത്നിയായി സ്വീകരിക്കാൻ ഇതൊന്നും ഹ്യൂഗോവിനു തടസ്സമായില്ല. 1883-ൽ മരിക്കുന്നതു വരെ അവർ അദ്ദേഹത്തിന്റെ വിശ്വസ്ത സഖിയായി ജീവിച്ചു. തനിക്കെതിരെയുണ്ടായ മുറുമുറുപ്പുകളെ മുൻനിർത്തി 1835-ലാണ് ഹ്യുഗോ ഇതെഴുതിയത്.
പ്പിഴവുപറ്റിപ്പതിക്കുന്ന പെണ്ണിനെ.
പെരുതാമേതൊരു ഭാരത്താലപ്പാവ–
മടിപണിഞ്ഞുവെന്നാരറിഞ്ഞീടുന്നു?
തനതു പട്ടിണിപ്പാടുമായെത്ര നാ–
ളവൾ പൊതുതിയെന്നാരറിഞ്ഞീടുന്നു?
സഹജമാം ധർമ്മബോധത്തെ ദൗർഭാഗ്യ–
ക്കൊടുസമീരണനാട്ടിയുലയ്ക്കവേ
പിടിവിടാതെ കഴിയ്ക്കാൻ പരിക്ഷീണ
പതിത നാരിമാർ പാടെത്രയാം! [1]
ഒരു മരക്കൊമ്പിനറ്റത്തു വിണ്ടലം
പ്രതിഫലിച്ചു തിളങ്ങും മഴത്തുള്ളി [2]
തരു കുലുക്കപ്പെടുമ്പോൾ വിറയ്ക്കുന്നു,
പൊരുതിനോക്കുന്നു, പിന്നെപ്പതിയ്ക്കുന്നു.
പതനമേല്പതിൻ മുമ്പൊരു മുത്തതു
പതനശേഷമോ പാഴ്ചളിലേശവും.
പിഴവു നമ്മുടേതാ, ണയേ സമ്പന്നാ,
പിഴവു നിന്റെതാം നിൻപണത്തിന്റെതാം. [3]
തെളിനീരെപ്പൊഴുമുണ്ടാച്ചളിക്കുള്ളിൽ
തെളിമുത്താമതു, വീണ്ടെടുത്തീടുകിൽ.
ഇരുളിൽ നിന്നു വെളിച്ചത്തിലേയ്ക്കെന്നും
കരകയറുന്നതില്ലേ സമസ്തവും? [4]
അതു കണക്കിനു ചേറൊഴിഞ്ഞീജല–
കണവും മുത്തായി മുന്നേപ്പോൽ മിന്നുവാൻ
രവികിരണമൊന്നല്ലെങ്കിൽ സ്നേഹത്തി–
ന്നൊരു കിരണമേ വേണ്ടുവെൻ തോഴരേ! [5]
OH ! N’INSULTEZ JAMAIS …
നീതിയല്ലെന്ന നിഷേധശബ്ദം
ചേതസ്സിൽനിന്നുദിച്ചേശിയിരുന്നു പൊൻ–
കൈതപ്പൂമെയ്യാൾ തൻ കർണ്ണത്തിങ്കൽ
(വള്ളത്തോൾ — മഗ്ദലനമറിയം)
വ്യാധിയും പൈദാഹവും കരണ്ടുമുറിക്കവേ
(ബാലാമണിയമ്മ — കൽക്കത്തയിലെ ഇരുട്ടറ)
കണ്ടത്തിൽ ബിംബിച്ചു കാണും കാനനം പോലെ
(ആശാൻ — കരുണ)
വിരിഞ്ഞുവരുംമായക്കാഴ്ച കാണുന്നേൻ പിന്നിൽ
(ബാലാമണിയമ്മ — വിരിയാത്ത ഹൃദയം)
പ്രസ്പുടമാകും നിലയിൽ
വിതതമനന്തമതിന്റെ ശതാധിക–
ദീപ്തിക്കുമിളകളോടേ
(ഇടശ്ശേരി — നീർപ്പോളകൾ)
ചാരിത്രഭൂഷയൊന്നെത്രവേഗം
വില്ക്കപ്പെടുകയില്ലാവശ്യക്കാരുടെ
വില്ക്കാശു മേല്ക്കുമേൽ വന്നുവീഴ്കെ
(വള്ളത്തോൾ — മഗ്ദലനമറിയം)
ചെറുപ്പകാലത്തിൽപ്പിതാക്കൾ നഷ്ടരായ്
ഉടയവരറ്റു വളർന്നൊരപ്പൈതൽ
വിടന്മാർ വീശിന വലയിൽ വീണുപോയ്
(ഉള്ളൂർ — ദയയുടെ ജയം)
ത്തൊരു ലോകത്താണല്ലോ ജീവിക്കേണ്ടതു പാവം
(ചങ്ങമ്പുഴ — ദേവത)
കൊററിനാഴക്കരിക്കിന്നു കഷ്ടം
(ചങ്ങമ്പുഴ — വിശപ്പിന്റെ വിലാപം)
വിറ്റനേക രോഗാവമാനങ്ങൾ
(വൈലോപ്പിള്ളി — കുടിയൊഴിക്കൽ)
പെരുവയർ നല്കും മർത്ത്യനു
സ്തുതിപാടുക നാം
(അയ്യപ്പപ്പണിക്കർ — കുടുംബപുരാണം)
വ്യാമോഹം അലരി മലർചൂടിയണയുന്നു
(പി. നാരായണക്കുറുപ്പ് — യാനം)
സൂരന്റെ തേജസ്സിൽ പോയ്ലയിപ്പൂ
(വള്ളത്തോൾ — മഗ്ദലനമറിയം)
ങ്ങേറിയേറി പ്രഭാതമായ്ത്തീരുന്നു
(നാലപ്പാടൻ — എന്റെ സുഖം)
രാവു വെളിച്ചം വിതറും പ്രഭാതമാം
(പി. കുഞ്ഞിരാമൻ നായർ — കളിയച്ഛൻ)
സംഗതിയില്ലെന്നെൻ സഖീ, സംശയിക്കല്ലേ
… … …
ബദ്ധപങ്കമായോടുന്നിതൊരു കാലം നദി പിന്നെ
ശുദ്ധികലർന്നൊരു കാലം ശോഭതേടുന്നു.
(ആശാൻ — കരുണ)
പാതെയാണെന്ന മാതിരി
(ചങ്ങമ്പുഴ — യാത്രാമൊഴി)
തനതംഗം ഹോമിക്കുമിത്തയ്യലാൾക്കുള്ളിൽ
അനവദ്യസുഖദമാമനുരാഗാങ്കുരംവരാ
തനിയേ, പിന്നതു വന്നാൽ വരമല്ലല്ലീ?
കതിരവനുടെ ചെറുകിരണവും കാമ്യമല്ലീ–
യതിമാത്രമിരുൾ തിങ്ങുമന്ധകൂപത്തിൽ?
(ആശാൻ — കരുണ)
മിരവിൻ സന്തതിയായ ഞാനെങ്കിലും
ഭവദനുഗ്രഹത്തിന്റെ യാകസ്മിക–
നവകിരണമെന്നാത്മാവിലേല്ക്കവേ,
ഇടയിലുണ്ടായിരുന്ന തമോമയ–
പടമതിനാലുടനകന്നീടവേ
(ജി. — സാക്ഷാൽക്കാരം)
പാരിൽ വന്നടിയുന്ന കൂരിരുളല്പം മാറ്റാൻ
(വെണ്ണിക്കുളം — അഭിലാഷം)
കല്മഷകാന്താരത്തെ മുഴുവൻ വെണ്ണീറാക്കാൻ
(യൂസഫലി കേച്ചേരി — സ്നേഹഗീതം)
കോമള രസോർമ്മിള കല്യാണസരസ്സിങ്കൽ
അന്തരംഗത്തിൽക്കണ്ണുതുറന്നിതുദാരോക്ഷ–
സ്സുന്ദരാരുണകാന്തി നിശ്ശബ്ദ പ്രകാശത്തിൽ
കൂടുമാലസ്യം പൂണ്ട നയനപുടങ്ങളെ
മൂടുമത്തമോമയപടവും സ്വയമൂർന്നു
(ടാഗോർ — ഗീതാഞ്ജലി (ജി.))