[പ്രാചീന ഫ്രഞ്ച് കവികളിൽ ഏറ്റവും പ്രമുഖനാണ് പിയേർ ദ് റോംസാർ. ഫ്രഞ്ച് ക്ലാസ്സിസിസം വളർച്ച പ്രാപിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിലെ കവിയായിട്ടും, മൂന്നു നൂറ്റാണ്ടിനുശേഷം പിറവിയെടുക്കാനിരുന്ന റൊമാന്റിസിസത്തിന്റെ നാമ്പുകൾ അദ്ദേഹത്തിന്റെ കവിതയിൽ കാണാം.]
[1] തൻനുതിയർപ്പിച്ച ചെമ്പനിനീർപ്പൂ
[2] നിൻകവിൾത്തട്ടുകളേന്തുംപോലുള്ള തൻ
കുങ്കുമവർണ്ണവിലാസമോടേ,
ചാരുഞെറികളുലയാതിസ്സായാഹ്ന–
നേരത്തും നില്പിതോയെന്നറിവാൻ
ആരാമത്തിങ്കലേയ്ക്കൊന്നു വന്നാലുമെ–
ന്നാരോമലാളേ, നീയെന്നോടൊപ്പം [3]
കഷ്ടം, നീ കാണുകപ്പുഷ്പം തൻ കാന്തികൾ
നഷ്ടമായ് വീണുകിടപ്പിതല്ലോ. [4]
ചെറ്റുമേ കാരുണ്യമില്ലാ പ്രകൃതിയെ–
ച്ചിറ്റമ്മയെന്നേ വിളിച്ചുകൂടൂ: [5]
രാവിലെ ബ്ഭംഗ്യാ വിരിഞ്ഞൊരിപ്പൊന്മലർ
ജീവിച്ചതന്തിവരെയ്ക്കുമാത്രം! [6]
ആകയാലോമനേ, യെന്നെ നീ നണ്ണുമെ–
ന്നാകിൽ ഞാനോതിടാമൊന്നു, കേൾക്കൂ:
താവകജീവിതപ്പൂവനി യൗവന–
ത്തൂവസന്തത്തിൻ സമാഗമത്തിൽ
പൂവണിഞ്ഞുജ്ജ്വല നവ്യസൗഭാഗ്യത്തിൻ
പാരമ്യത്തിങ്കൽ പരിലസിയ്ക്കേ,
ആവതും വേഗത്തി, ലാമണം ചിന്തുന്ന
പൂവുകളെല്ലാം പറിച്ചെടുക്കൂ. [7]
അല്ലെന്നാൽ, ത്താരിതൻ കാന്തിപോൽ നിന്നഴ–
കെല്ലാമേ വാർദ്ധകം വന്നുതിന്നും! [8]
MIGNONNE ALLONS VOIR SI LA ROSE…
ശങ്കയെന്യേ മുകരാൻ തരിക നീ
(ബാലാമണിയമ്മ — അമ്പലത്തിലേയ്ക്ക്)
നട്ടു നാം വളർത്തുന്ന ചെറുതാം പൂന്തോട്ടത്തിൽ
ഇന്നലെസ്സായാഹ്നത്തിൽ കണ്ടുവച്ചൊരു പൂമൊ–
ട്ടിന്നിതൾ വിരിഞ്ഞൊരു പൂവായിട്ടുണ്ടാകുമോ?
(വൈലോപ്പിള്ളി — കൊച്ചുമുഖം)
പോയ് വരാം നമുക്കു’ നീ പിന്തുടർന്നിതു മൂകം
(വൈലോപ്പിള്ളി — ഒഴിഞ്ഞ കൂട്)
കുളിർമൊട്ടുകൾ ചൂടിയോ മാതളങ്ങൾ
ഇവയൊക്കെപ്പോയൊന്നു നോക്കാ, മങ്ങേയ്ക്കു ഞാ–
നവിടെവെച്ചെൻ പ്രണയ മഖിലമേകാം.
(ചങ്ങമ്പുഴ — ദിവ്യഗീതം–ഗീതം 7)
ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ;
ശ്രീ ഭൂവിലസ്ഥിര, അസംശയ, മിന്നു നിന്റെ–
യാഭൂതിയെങ്ങു, പുനരെങ്ങു കിടപ്പിതോർത്താൽ
(ആശാൻ — വീണപൂവ്)
മങ്ങിക്കിടക്കുന്നതി–
ന്നാണീ രമ്യകുലേ പിറന്നതു ഭവാ–
നെന്നോ നറും പുഷ്പമേ?
(വള്ളത്തോൾ — തോട്ടത്തിൽവെച്ച്)
പൊന്നളുക്കുകൾ വീണുകിടക്കുന്നു പൊടിമണ്ണിൽ
(പി. കുഞ്ഞിരാമൻ നായർ — ജീവിതം: കളിക്കോപ്പ്)
കൊഴിഞ്ഞുപോം ചില്ലയിൽനിന്നു താരുകൾ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
ത്താരുകൾ വാടുന്നു താനേ
(ബാലാമണിയമ്മ — വിജയമാല്യം)
ക്ലോറോഫോമിൽ മയങ്ങി നിങ്ങൾ നിലനില്പാകുന്നൊരാസ്പത്രിയിൽ
രാഗാർദ്രം സവിതാവുണർത്തിയ വിഭാതത്തിന്റെ നിത്യോജ്ജ്വലാ–
കാരം കണ്ടിനി നാം പൊഴിഞ്ഞിടുകിലെ, ന്തെല്ലാടവും പ്രോജ്ജ്വലം
(പി. നാരായണക്കുറുപ്പ് — പ്രഭാതവന്ദനം)
ചിറ്റമ്മയെപ്പോലായതെങ്ങിനെയോമലേ?
(വൈലോപ്പിള്ളി — അമ്മയും മകളും)
ന്നതിങ്കൽ നിൽപെത്ര നിമേഷമുണ്ടാം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
പൂവിന്നൊരു പകൽ മാത്രമത്രേ നില
രാഗമേ, നീയൊരു പൊൽപ്പനിനീരലർ
വേഗം സുഭഗദലങ്ങളുതിർന്നു പോം
(ജി. — ആ മരം)
രഞ്ചാറുനാൾകൂടി നിന്നുകൂടേ?
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
തരികെനിക്കനുമതി പനിമലരേ,
ഒരു നിശപിറക്കുവാ, നൊരു പകൽ മരിക്കുവാ–
നരുതോതാനോമലേ നിൻ വിധിവിഹിതം
(ചങ്ങമ്പുഴ — രാഗ ഗീതി)
ചൊരിയാതിരിക്കുന്നതെങ്ങിനെ, നിർഭാഗ്യ നീ
(ചങ്ങമ്പുഴ — വാടിയ പൂ കണ്ടിട്ട്)
ഭവ്യത ചേർക്കാനെത്തും പൂക്കാലം മനോഹരം…
ഇത്രമേൽ സമുൽകൃഷ്ടമായിടും താരുണ്യം നി
മിത്രമായ് വർത്തിക്കുമ്പോഴെന്തിനീയധീരത്വം?
… … …
ദീനനായ് പാഴാക്കൊല്ലേ പുണ്യവേളയെത്തെല്ലും
മാനുഷത്വത്തിൻ മുദ്ര നിന്നിൽ ഞാൻ ദർശിച്ചാവൂ
(വെണ്ണിക്കുളം — പ്രബോധനം)
ണ്ട‘തിന്നു ജനിപൂണ്ടു ഞാനുലകിനേകുവാൻ സൗരഭം,
അഴിപ്പു മമ സഞ്ചിതൻ ചരടു സത്വരം ഞാൻ സഖേ,
നിറഞ്ഞധനമൊക്കെയിസ്സുമവനത്തിലർപ്പിക്കയാം’
(ഒമർ ഖയാം — റുബിയിയാത്ത്) (കെ. എം. പണിക്കരുടെ തർജ്ജമ)
യീ മന്നിൽ ജീവിച്ചിടാത്തതെന്തേ?
(എം. ആർ. നായർ — ശൈശവം)
സ്മരണ ഞാൻ, പിന്നെയോ വിസ്മൃതിയും
(യൂസഫലി കേച്ചേരി — പൂവിന്റെ പാട്ട്)
Must fall the earliest prey
(Byron — Elegy on Thyrza)
Why do you fall so fast?
(R. Herrick — To blossoms)
നേരമപ്പൂവൊരു ഞെട്ടിയിൽ നില്ക്കലാം
ചിന്തിച്ചിരിക്കാനിടയില്ല, വണ്ടുപോൽ
പൂന്തേൻ നുകരാൻ വിടുക ചിത്തത്തിനെ
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
ട്ടനുപമ സുഷുമകളണിഞ്ഞുനില്ക്കേ,
അവനിയിൽ ജീവിതപ്പൂവനിയിലുത്സവത്തിനു–
ള്ളവസരമാണിതയ്യാ പാഴിലാക്കൊല്ലേ
(ചങ്ങമ്പുഴ — അനുബന്ധകവിതകൾ)
ളൊന്നൊന്നായിട്ടിന്നുതന്നെ പറിക്കൂ നിങ്ങൾ
(ചങ്ങമ്പുഴ — മദിരോത്സവം)
വാടികയിലെപ്പൂക്കൾ മാം
(ചങ്ങമ്പുഴ — ഹേമചന്ദ്രിക)
മലരറുക്കേണം മതിയോളം
(ഇടപ്പള്ളി — കരയല്ലേ)
നാമിരുവരും നൂനമന്യോന്യം തിരയുന്നോർ
നോക്കുക നമുക്കു തൽസ്സൗരഭമുൾക്കൊള്ളുവാൻ
പൂക്കളെപ്പോലെ നിമിഷങ്ങളിങ്ങുതിരുന്നു
(ബാലാമണിയമ്മ — വിശ്വാമിത്രൻ)
കൈവരുന്നോർക്കേ ഭാഗ്യം, കൈനിറപ്പതേ പുണ്യം
(ബാലാമണിയമ്മ — ദിവസം)
നിന്നാശു മേലോട്ടു മേലോട്ടു പോക നാം.
(ബാലാമണിയമ്മ — വിഭ്രാന്തി)
ഗളം സ്വജീവിത മധുനുകരുവിൻ,
സമയപീയുഷമൊലിക്കുന്നു തൃഷ്ണാ–
ശമം വരുത്തുവാൻ കഴിയില്ലാപിന്നെ
(ജി. — പിന്നത്തെ വസന്തം)
പ്രഫുല്ലമാകും മലരുകളെല്ലാമിറുത്തെടുത്താലും
താവും തൻ ഭാഗ്യത്തിനെ മാനിച്ചഹർന്നിശം നീയാ–
പ്പൂവുകൾ ചേതന തന്നിൽക്കോർക്കാൻ സമുദ്യമിച്ചാലും
അവയെ സ്വന്തം പ്രാണനിലേയ്ക്കു വലിച്ചെടുക്കുക മനമേ നീ
വലിച്ചെടുക്കുക മനമേ നീ
(ടാഗോർ — ഗീതാഞ്ജലി (ജി.))
തണുപ്പു വസനങ്ങളീസ്സുഖ വസന്തമാമഗ്നിയിൽ,
കുറച്ചു വഴിതാൻ ഗമിപ്പതിനു നൂനമിക്കാലമാം
ഖഗത്തിനു, ചലിപ്പുതൻ ചിറകിതിനു യാത്രേച്ഛയാൽ
… … …
ഗമിപ്പു തടവറ്റു ജീവിത സുരാരസം തുള്ളിയായ്,
കൊഴിപ്പിതനുവാസരം ദലഗണങ്ങളിജ്ജീവിതം
… … …
വൃഥാ കളയൊലാ നമുക്കിനിയുള്ള നാൾ ചത്തു മ–
ണ്ണടിഞ്ഞിടുവതിന്നകം ചെലവഴിക്കയാം പടി
(ഒമർ ഖയാം — റുബായിയാത്ത്) (തർജ്ജമ: കെ. എം. പണിക്കർ)
മാടു നീ, ജീവിതം ഹ്രസ്വമല്ലേ?
(യൂസഫലി കേച്ചേരി — നിർഗന്ധപുഷ്പം)
Old time is still aflying;
And this same flower that smiles to–dady
Tommorrow will be dying
(Robert Herrick — Counsel to girls)
Live now or never!’
He said: ‘What is time, leave Now for dogs and apes, Man has Forever’
(Robert Browning — A grammarian’s funeral)
Within whose magic tents
Rich hues have marriage made
With sweet unmemoried scents:
A honey–moon delight
A joy of love at sight
That ages in an hour:
My song be like a flower
(Robert Bridges — I have loved flowers that fade)
Ere yet the evening sun was set.
(T. L. Peacock — The grave of love)
കൊള്ളയിട്ടു പോമല്ലോ രാഗവും താരുണ്യവും
(ആശാൻ — ശ്രീബുദ്ധചരിതം)
സമാപ്തിയണയുന്നു യൗവന സുഗന്ധിയാം കാവ്യവും
(ഒമർ ഖയാം — റുബായിയാത്ത്) (തർജ്ജമ: കെ. എം. പണിക്കർ)
പൊൻ നിറമെല്ലാം മങ്ങി വെള്ളിയായ് മാറിപ്പോകും
(എം. പി. അപ്പൻ — കിഴക്കും പടിഞ്ഞാറും)
യൗവനം നുരുമ്പിക്കും വാർദ്ധകത്തിനെപ്പറ്റി
(എൻ. വി. കൃഷ്ണവാരിയർ — വിദ്യാപതി)
ഒരുകാലത്തോമനത്തം മഴവില്ലു വീശിവീശി–
ച്ചിരിച്ച പൂങ്കവിൾക്കൂമ്പും വിളർത്തുപോയി
തരുണിമയുടെ പച്ച ദിവസങ്ങളൊന്നൊന്നായി–
ച്ചിറകടിച്ചടിച്ചൊക്കെപ്പറന്നുപോയി
(ചങ്ങമ്പുഴ — മദിരോത്സവം)
വേശ്മത്തിലെത്തും, ശ്മശാനം ചിരിച്ചിടും
(ചങ്ങമ്പുഴ — വിരാമം)
ത്തുടു കവിളുകൾ ചുക്കിച്ചുളിഞ്ഞിട്ടും
(ചങ്ങമ്പുഴ — ശ്മശാനത്തിൽ)
യാക്രമിക്കുന്നു, നിഷേധിക്കുന്നു സമസ്തവും
(കെ. മാധവിയമ്മ — വളരുന്ന മനുഷ്യൻ)
മാത്രമാണല്ലോ നിത്യ താരുണ്യം പാരിനെന്നെന്നും
(എം. എൻ. പാലൂര് — തത്വജ്ഞാനം)
The sun is set, thy spring is gone
(Thomas Gray — Ode on the Spring)