ഈ ഒരൊറ്റക്കവിതയിലൂടെ ഫ്രഞ്ച്സഹൃദയർക്കു ഇന്നും സുപരിചിതനാണ് ഫെലിക്സ് അർവേർ.
എൻ വാഴ്‌വിന്നോ തൻ നിഗൂഢതയും.
ഓതിടാം ഞാനതു: കാൽക്ഷണത്തിൽ
ജാതമാം ശശ്വൽ പ്രണയമേകം!
വല്ലായ്മയൊന്നുമിതിന്നണയ്ക്കാൻ
വല്ലുകയില്ലൊട്ടും ദുർവിധിയ്ക്കു:
ആരുമിതാരോ, തദീയജന്മ–
ദായാനിപോലുമറിയില്ലൊന്നും! [2]
ഹന്ത, ഞാനജ്ഞാത, നോമലാൾത–
ന്നന്തികത്തിങ്കലണഞ്ഞെന്നാലും; [3]
നിത്യവും തന്നയലത്തു തന്നെ
വർത്തിപ്പു, പക്ഷെയേകാകിയീ ഞാൻ!
ഒന്നുമർത്ഥിക്കാനൊരുമ്പെടാതെ [4]
ഒന്നും ലഭിയ്ക്കാനിടവരാതെ
ഈവിധമേകാന്തരാഗിയാമെൻ
ജീവിതയാത്ര കഴിഞ്ഞുപോകാം! [5]
ആകാരാന്തിപോലാർദ്രതയു–
മേകിയിട്ടുണ്ടവൾക്കീശ,നെന്നാൽ [6]
തൽപാദതാരിനെപ്പിന്തുടരും
മൽപ്രേമകാകളി കേട്ടിടാതെ
തൻവഴിത്താരയിൽക്കൂടിയെന്റെ
പൊന്നോമൽ പോകുമനന്യഭാവം. [7]
[8] ആദ്യന്തംതന്നെക്കുറിപ്പതാമി–
ഗ്ഗീതകം വായിച്ചു ധർമ്മശീല
‘ആരാവാമീ പ്രേമനായിക?’ യെ–
ന്നാരായുമെന്നാലറിയുകില്ല!
MON AME A SON SECRET
ശഷ്പരാശിപോലാണു മൽപ്രേമം
എത്ര മുറ്റിത്തഴച്ചുയർന്നാലെ–
ന്തിത്തിരിയുമറിയുകില്ലാരും
(ചങ്ങമ്പുഴ — ജപ്പാനീസ് കവിത)
ഗൂഢപ്രേമരഹസ്യങ്ങൾ
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
മിന്നോളം കണ്ടിട്ടില്ലോമലാളേ.
എന്നാലുമെന്നെപ്പറഞ്ഞാലറിയും നീ
നിന്നെയെനിക്കും ശരിക്കറിയാം.
അന്യോന്യമത്ര പരിചയമുള്ളനാ–
മന്യരാണെന്നിട്ടും മന്നിലിന്നും
(ചങ്ങമ്പുഴ — സങ്കല്പകാമുകൻ)
മയിസഖി നീയാരോടും ചൊല്ലരുതേ
(ചങ്ങമ്പുഴ — ഓണപ്പൂക്കൾ)
നിന്നെയെൻ കയ്യിലൊതുക്കിനിന്നു
(ചങ്ങമ്പുഴ — കാമുകനാണെന്നു ചൊല്ലരുതേ)
മവളേയുംകൂട്ടി ഞാനീരഹസ്യം
(ചങ്ങമ്പുഴ — രമണൻ)
കോമളനവിടന്നതൂഹിച്ചാലൂഹിക്കട്ടെ
(ജി. — സൂര്യകാന്തി)
മൂടൽമഞ്ഞെങ്ങും പരന്നിരിക്കും
ഹാ, രോമഹർഷദമാരഹസ്യ–
മാരോടും ഞാനുരിയാടുകില്ല
(ഇടപ്പള്ളി — നിഗൂഢരാഗം)
മറിയാതെ ഞാനിത്തമസ്സിൽ
(പി. ഭാസ്കരൻ — കണ്ണീരിന്റെ കഥകൾ)
ചുംബനം സാധുഞാൻ യാചിപ്പീലാ
ഉൽക്കണ്ഠാസമ്മൂഢനാകുമെനിക്കതി–
ന്നുൾക്കരുത്തെമ്മട്ടുദിച്ചിടുന്നു?
(മലേഷ്യാ കെ. രാമകൃഷ്ണപിള്ള — മൂടുപടം)
ചാറിച്ചുവപ്പിച്ചൊരെൻ പനിനീർപ്പൂവുകൾ;
കാണാതെപോയ് നീ നിനക്കായി ഞാനെന്റെ
പ്രാണന്റെ പിന്നിൽ കുറിച്ചിട്ട വാക്കുകൾ;
ഒന്നു തൊടാതെപോയി വിരൽത്തുമ്പിനാൽ
ഇന്നും നിനക്കായ്ത്തുടിക്കുമെൻ തന്ത്രികൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — ആനന്ദധാര)
നർമ്മസല്ലാപം കൊണ്ടെന്തുകാര്യം
(ഇടപ്പള്ളി — സന്ദർശനം)
(ആശാൻ — ലീല)
മന്ദിരശ്രീയാണാമംഗളാംഗി
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
യെന്മുന്നിലൂടെ കടന്നു പോകുന്നു നീ…
മംഗല സ്നേഹാങ്കുരോല്ലസൽ സൗരഭം
തിങ്ങിത്തുളുമ്പുന്ന സൗഹൃദാശംസകൾ
നിന്മുന്നിലോമലേ, നീപോലുമോരാതെ
നിത്യവുമേവം ചൊരിഞ്ഞു കൊള്ളട്ടെ ഞാൻ
(ജി. കുമാരപിള്ള — ഹൃദയോത്സവം)
മിണ്ടുവാനാവാതെ നിസ്തബ്ധയായിതേ…
താവകധന്യ സ്മൃതിമണ്ഡലത്തിലി–
പ്പാവമാം ദാസിക്കിടം ലഭിക്കായ്കിലും
ഈ മഹാധന്യമാമോർമ്മയിലെന്മനം
ശ്രീമയ നിർവൃതി പൂണുമനുദിനം …
(നളിനകുമാരി — അജ്ഞാതാനുരാഗം)
പതിവായൂറുമീ മുരളിയിൽ
(ഇടപ്പള്ളി — ഹൃദയാഞ്ജലി)
തിന്നീമുരളിയിലൊന്നുമില്ല
(ചങ്ങമ്പുഴ — രമണൻ)
നിന്നെക്കുറിച്ചൊരു പാട്ടെഴുതി
(ചങ്ങമ്പുഴ — മൗനഗാനം)