ദുഃഖകാലത്തുണരുന്ന പൂർവ്വസൗഖ്യസ്മരണപോലെ കയ്പുറ്റ അനുഭവം വേറെ ഇല്ലെന്നു ഇറ്റാലിയൻ മഹാകവി ദാന്തെ (DANTE 1265–1321) തന്റെ ‘ദിവ്യനാടകത്തിൽ’ പറഞ്ഞിട്ടുള്ളതിനെയാണ് മ്യുസ്സെ ഇവിടെ പരാമർശിച്ചിട്ടുള്ളത്.
പൂർവ്വസൗഖ്യസ്മൃതിപോലെ ഹീനമായ്
അന്യദുര്യോഗമി’ല്ലെന്നു, ‘ദാന്തെ’, നീ [1]
ചൊന്നിടുന്നതിൻ കാരണമെന്തുവാൻ?
തിക്തമാകുമീ വാക്യത്തിൻ പിന്നിലെ–
ച്ചിത്തവൃത്തിയേതേതെന്നറിഞ്ഞീലാ.
ചാരുരശ്മി ചൊരിഞ്ഞ മഹസ്സിനെ–
ക്കൂരിരുട്ടിൽ നാം വിസ്മരിക്കേണമോ?
ഭാഗ്യദോഷത്തിൻ നേർക്കു വിക്ഷിപ്തമാ–
മിപ്പരുഷോക്തി താവകം തന്നെയോ
ദുഃഖവഹ്നിയിൽ നീറിയകല്മഷ–
ചിത്തമാർന്നോരനശ്വരനായോവേ? [2]
മാദൃശർക്കു വെളിവരുളീടുമാ–
പ്പൂത ജ്യോതിസ്സിൽ നിന്നാവാൻ വയ്യിതു.
സ്ഫാരഹർഷാനുഭൂതിയെക്കാളിലും
പാരമാർത്ഥികമായിടാം തൽസ്മൃതി. [3]
മിന്നിടുന്നൊരു തീക്കനൽ ജീവിത–
മന്യുവിൻ ചുടുചാമ്പലിൽ കാണുവോൻ
വിസ്മയത്തിൻ വിടർമിഴിയോടെയാ
വിസ്ഫുരണത്തെ നോക്കിനിന്നീടവേ,
വേദനപ്പെടും വേളയിൽത്താനവ–
നോമനക്കിനാവൊന്നിനെപ്പുല്കവേ, [4]
അത്തലേറ്റും കരാളമായുള്ളൊരു
മിത്ഥ്യയാണതെന്നെന്തിനായ് ചൊല്ലണം?
ജീവിതത്തിന്റെ ഭാസുരഭാഗത്തിൻ
നൈമിഷികതയാലെ നിരാശരായ്
കേവലം കനിവാണതെന്നോതിടും [5]
ഭാഗ്യഹീനരേ, നിങ്ങൾതൻ ജീവിത–
മാകമാനമായേകനിമേഷമാം, [6]
തൂകിടായ്കതിൻ നാശമോർത്തശ്രുനീർ! [7]
SOUVENIR
രഥമേകിടു വിപന്നലോകരിൽ
(ആശാൻ — സിംഹപ്രസവം)
ക്കാനിക്കുമാറിന്നതിൽ
ദോഷം തോന്നിയെനിക്കു ഭൂതസുഖവും
ദുഃഖീഭവിക്കുന്നുതേ
(ആശാൻ — ഒരു അനുതാപം)
മാറിയ വാനംപോലായപോതും
എങ്ങുനിന്നെന്നറിയാതെ വന്നോർമ്മയാം
കാർമേഘം തിങ്ങി നിറഞ്ഞിരുന്നു
(കെ. എം. പണിക്കർ — ബാലികാമതം)
ശതഗുണമായ് വിലകൂട്ടിയോർപ്പതുണ്ടാം
(വള്ളത്തോൾ — കീറത്തലയണ)
തൻതണൽപോലുമത്യന്തമാശ്വാസദം
(ജി. — ആ മരം)
സ്മരണയിൽക്കണ്ടിട്ടകം കുളിർക്കവേ
(ഇടപ്പള്ളി — ഹൃദയാലാപം)
മരണശയ്യയിൽ മാന്തളിർ ചാർത്തുവാൻ
(ഇടപ്പള്ളി — മണിനാദം)
ത്തങ്കക്കിനാവിൻ സ്മരണപോലും
(ചങ്ങമ്പുഴ — കലാപ്രേമം മൂലം)
നിറമലർക്കാവധീനമായുള്ളവൻ
(ചങ്ങമ്പുഴ — തപ്തസ്മൃതി)
സ്പന്ദനങ്ങളിൽക്കൂടിയും
(ചങ്ങമ്പുഴ — തിരസ്കാരം)
യിഷ്ടപ്പെടുന്നിതവയെ ഞാനത്രമേൽ
… … …
സല്ലപിച്ചു കഴിച്ചിടട്ടിന്നാ–
നല്ലകാലസ്മൃതികളുമായ് ഞാൻ
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
പാതാളത്തിലൊളിക്കിലുമേതോ
പൂർവ്വസ്മരണയിലാഹ്ലാദത്തിൻ
ലോകത്തെത്തും ഹൃദയം
(സുഗതകുമാരി — പാവം മാനവഹൃദയം)
(പി. ഭാസ്കരൻ — തേൻ നിറച്ച അരിപ്പ)
(എൻ. എൻ. കക്കാട് — ത്രിശ്ലോകി)
ശ്രീമയനിർവൃതി പൂണുമനുദിനം
(നളിനകുമാരി — അജ്ഞാതരാഗം)
മതിയിലിന്നുമമൃതു പൊഴിക്കയാം
(സി. കൃഷ്ണൻനായർ — വേർപാടിൽ)
സ്മൃതികളിലെത്ര വരകൾ, വർണ്ണങ്ങൾ
(കടമ്മനിട്ട — വരകൾ, വർണ്ണങ്ങൾ)
ദുഃഖകാലത്തും സുഖം കാണുന്നു
(ആശാൻ — ദുരവസ്ഥ)
(ആശാൻ — വീണപൂവ്)
(ആശാൻ — ഒരു അനുതാപം)
സുന്ദരഹൈമകണം ക്ഷണജീവിതം
(ജി. — ആ മരം)
വെറുമൊരു പൊള്ളയാം സ്വപ്നമെങ്കിൽ
(ചങ്ങമ്പുഴ — ആനന്ദലഹരി)
കണിക മാത്രമാണീലോകജീവിതം
(ചങ്ങമ്പുഴ — ഇരുളിൽ)
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രികേ)
കേവലമേതോ നിഴലുമാത്രം
(ചങ്ങമ്പുഴ — നിഴലുകൾ)
മാലേറെയെങ്കിലുമതീവ മനോഭിരാമം
… … …
മേഘജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലികാമ്യം?
(ആശാൻ — വീണപൂവ്)
മപ്പുതുകാഴ്ചതാൻ പോരുമല്ലോ ചിരം
നീലാഭൂഭീതമാമെൻ മയൂരത്തെയും
പീലി പരത്തിച്ചു നൃത്തമാടിക്കുവാൻ
(വള്ളത്തോൾ — കാത്തിരിക്കൽ)
ലോകസുഖം ശതജന്യഭോഗ്യം തദാ
(ജി. — ആ മരം)
കുമിയുമാനന്ദ വേലിയേറ്റത്തിനാൽ
കരകളൊക്കെയും മുങ്ങിയ ജീവിത–
ക്കടലു കണ്ടു ഞാനേകമായ്, പൂർണ്ണമായ്
(ജി. — സാക്ഷാൽക്കാരം)
മുന്തിയ സന്ദർഭങ്ങ, ളല്ല, മാത്രകൾമാത്രം
(വൈലോപ്പിള്ളി — ഊഞ്ഞാലിൽ)
പരമാം സാഫല്യത്തെച്ചേർക്കുമാനന്ദങ്ങൾക്കായ്
(ബാലാമണിയമ്മ — പ്രണാമം)
ജ്ജീവിതം ക്ഷണപ്രായമാണു തൻ വളർച്ചയിൽ
(ബാലാമണിയമ്മ — കൽക്കത്തയിലെ ഇരുട്ടറ)
ജീവിതകാലത്തൊരു നിമിഷം ജീവിച്ചു ഞാൻ
(പി. കുഞ്ഞിരാമൻ നായർ — പൂവിതളുകൾ)
ലോകം പുകഴ്ത്തുന്ന നാകം
(ചങ്ങമ്പുഴ — വിജയി ഞാൻ)
തിഞ്ഞലഞ്ഞെത്ര ജടില ജന്മങ്ങൾ
(ദേവി — ഹരി നിനക്കായിക്കരുതിക്കാത്തു ഞാൻ)
കൊല്ലം നീറിപ്പുകയുവതിലും കാമ്യമായുള്ളതത്രേ
(വിഷ്ണുനാരായണൻ നമ്പൂതിരി — അയൽക്കാരൻ)
ഹിമബിന്ദുപോലെയാണെങ്കിലെന്തേ?
(സുഗതകുമാരി — പഴയൊരു കഥ)
പ്രഭയിൽ മായാപടം മാറ്റുക മനോഹരീ
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഗസൽ)
And in short measures life may perfect be
(B. Johnson — The noble natue)
(Keats — The terror of death)
നശിച്ചതോർത്തു നാം വമിപ്പു വീർപ്പുകൾ
(ചങ്ങമ്പുഴ — വൈരുദ്ധ്യം)
കൈക്കലുള്ളതിൻ മൂല്യം കാണുവാനത്രേ നേത്രം
(വെണ്ണിക്കുളം — പ്രബോധനം)