ചിത്രകാരൻ കൂടിയായ തെയോഫീൽ ഗൊത്തിയെ കല ആനന്ദത്തിനുവേണ്ടിയെന്ന വിശ്വാസത്തിൽ ഊന്നിനിന്ന കവിയാണ്. ശില്പ സൗന്ദര്യം കവിതയുടെ അവശ്യഘടകമാണെന്നും കലയ്ക്കു ഒന്നിനോടും പ്രതിബദ്ധതയില്ലെന്നും അദ്ദേഹം സിദ്ധാന്തിച്ചു. ബൊദെലേർ തന്റെ ‘തിന്മയുടെ പുഷ്പങ്ങൾ’ ഗൊത്തിയേക്കാണ് സമർപ്പിച്ചത്.
ലൊരുമയിലിരു വെൺകുളിർക്കല്ലുകൾ
ഒരു നിനവും കിനാവുമായ് വർത്തിച്ചു; [1]
ശിഥിലമായവ കാലാതിപാതത്തിൽ.
കടലല യന്തിനക്ഷത്രവേർപാടിൽ
കരഞ്ഞുതൂകിയ രണ്ടാശ്രുബിന്ദുക്കൾ
നിയതിയാലൊരേ ചിപ്പിയിൽപെട്ടു വെൺ–
മണികളായടിത്തട്ടിങ്കലാണ്ടുപോയ്. [2]
പഴയ കൊട്ടാരവാടിയിലനഹ്വം
വിലപിക്കും ജലധാരതന്നന്തികേ
ഒരു ചെടിയിലിരു പനിനീർപ്പൂക്കൾ
ഹൃദയസംവാദംചെയ്തു കൊഴിഞ്ഞുപോയ്.
ഉയരെ ഗോപുരാഗ്രത്തിലനശ്വര–
പ്രണയനീഡത്തിൽ രണ്ടുപിറാവുകൾ
രുചിരദാമ്പത്യനിർവൃതിലീനരായ്
മരുവി; പിന്നെയെങ്ങാനോ മറഞ്ഞുപോയ്.
ഉലകിലെന്തുമനുല്ലംഘ്യമാം വിധം
വിഘടനത്തിൽ വിനാശത്തിൽ, വീഴുന്നു;
തനതുരൂപമറ്റംഗഭൂതങ്ങൾ ചെ–
ന്നൊടുവിലെത്തുന്നിതേകമാം കേന്ദ്രത്തിൽ:
അവിരതം പുതുസൃഷ്ടികൾക്കീശ്വരൻ
വിവിധദ്രവ്യമുരുക്കുന്നമൂശയിൽ;
അവിടെനിന്നു പില്പാടു വെളിയിലേയ്–
ക്കവ വരുന്നു നവനവരൂപത്തിൽ [4]
അവിടെത്തന്നെയാം സർവചരാചര–
ച്ചരടുപോൽ സഹഭാവം പിറപ്പതും;
മധുരമാമതിന്നാദേശമൊന്നിനാ–
ലറിയുമാത്മാക്കൾ വിശ്വസൗഭ്രാത്രത്തെ [5]
പരിമളത്തിന്റെ, പൂംകിരണത്തിന്റെ,
നൂറുനിരത്തിന്റെ യാവിളി കേൾക്കവേ [6]
അണുവിണുവിങ്കലേയ്ക്കു പറക്കുന്നൂ
ത്വരയിൽ, തേനീച്ച താരിലേയ്ക്കെന്നപോൽ. [7]
പഴയരംഗങ്ങൾ, സ്വപ്നങ്ങൾ, നർമ്മങ്ങൾ,
പലരഹസ്യങ്ങൾ, ചുംബനാശ്ലേഷങ്ങൾ
സ്മൃതിപഥത്തിലവ്യക്തമായെത്തുന്നി–
തണുവുമായണു നേടുന്നിതാത്മൈക്യം. [8]
ഇടയിൽ വിസ്മൃതിയിൽ മറഞ്ഞതാം
മമത വീണ്ടുമുണരുന്ന വേളയിൽ
സ്വഗതകാലമൊരസ്പഷ്ടതയുടെ
മറയണിഞ്ഞു പുനർജ്ജനി കൊൾകയാം!
ഒരു വരാംഗിതൻ വക്ത്രത്തിൽ റോസാപ്പൂ–
വറിവു തന്മണം, കാണുന്നു തന്നെയും;
കരളിളകുന്നു കല്ലിനു [9] തൻകുളി–
രൊരു കുമാരിതൻ മെയ്യിലറിയവേ.
എന്നിലുത്തേജനാഗ്നി പടർത്തിയെ–
ന്നന്തരത്തെ പ്രകമ്പനം കൊള്ളിക്കും
എൻഹൃദയാധിനായികേ, മുമ്പു നാ–
മെങ്ങെതുമട്ടിലൊന്നിച്ചെന്നോർപ്പിതോ? [10]
കടലിലോ, കമാനത്തിലോ, ചെമ്പനീർ–
ച്ചെടിയിലോ, കുംഭഗോപുരത്തിങ്കലോ?
മണിശില, മുത്തു, പൂവു, പിറാവു തൊ–
ട്ടവയിലെന്തായിരുന്നുനാ, മോർപ്പിതോ? [11]
AFFINITES SECRETES
മിരവുകളിലൊന്നിച്ചുസ്വപ്നങ്ങളായി നാം
(കടമ്മനിട്ട — ശാന്ത)
കരയാൻ പോലും മറന്നിരുമൺതരികളായ്
(ഒ. വി. ഉഷ — ഐക്യം)
കണ്ണീർത്തുള്ളിയിറുന്നു പതിച്ചെൻ
നെഞ്ഞിൽ കൊട്ടിയടച്ചു കവാടം
താണൂ ഞാനുമഗാധതതേടി
(സുഗതകുമാരി — മുത്തുച്ചിപ്പി)
ചാഞ്ചാടും മരച്ചില്ല മേലിണപ്പറവകൾ
(ബാലാമണിയമ്മ — വാല്മീകി)
നമ്മളൊരുമിച്ചു പാട്ടുപാടി
(ചങ്ങമ്പുഴ — തകർന്ന മുരളി)
ങ്ങൊരേ മരക്കൊമ്പിലിരുന്നിതൊട്ടുനാൾ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
തമ്മിൽ സ്വപ്നങ്ങൾ കൈമാറി
(വയലാർ — മാനിഷാദ)
കൊമ്പിലവറ്റകൾ കൂടുന്നു
(പുതുശ്ശേരി രാമചന്ദ്രൻ — പുതിയകൊല്ലനും പുതിയൊരാലയും)
മുല്പന്നനാമുടൽവെടിഞ്ഞൊരു ദേഹി വീണ്ടും
… … …
ചൈതന്യവും ജഡവുമായ്ക്കലരാം ജഗത്തി–
ലേതെങ്കിലും വിടവി, ലീശ്വരവൈഭവത്താൽ
(ആശാൻ — വീണപൂവ്)
ന്നഥവാ വേർപിരയേണ്ടതില്ല ഞാൻ
ക്ഷിതിയിൽ തനു ചേരുമെൻമനോ–
രഥമിബ്ഭംഗികളോടുമൈക്യമാം
… … …
സ്ഫുടമായ് ഭവദംഘ്രിലീന ഞാ–
നമലേ ദ്യോവിലുയർന്ന ദീപമാം
(ആശാൻ — സീത)
ല്ലിടയ്ക്കിടെക്കൊന്നതുടച്ചു വാർക്കണം
ഉടയ്ക്കലാണി പ്രകൃതിയ്ക്കു ഭൂഷണം
നടത്തണം ദൈവകരത്തിനിത്തൊഴിൽ
(കെ. കെ. രാജാ — ബാഷ്പാഞ്ജലി)
രണ്ടാളുമീ ഞങ്ങളടുത്തുകൂടാം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
വിശ്വപ്രകൃതിയിലേയ്ക്കു നോക്കൂ:
മാറ്റങ്ങൾ, മാറ്റങ്ങൾ, എപ്പൊഴും മാറ്റങ്ങൾ
മാറ്റിമറിക്കലാണെങ്ങുമെന്തും.
(പി. കൃഷ്ണകുമാർ — മനുഷ്യപുരാണം)
വിരിഞ്ഞു തൽപുഷ്പങ്ങൾ വിണ്ണിലെ പ്പൂന്തോട്ടത്തിൽ
(വൈലോപ്പിള്ളി — പുഷ്പപ്രദർശനം)
നെഞ്ചിടിപ്പറ്റടിയുമക്കാലം
ആദിമൂലത്തിൽ വീണ്ടും തിരിച്ചെൻ
ഭൂതപഞ്ചകം ചേരുന്നേരം
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
മൊന്നും ജഗത്തിൻ നശിക്കില്ലൊരിക്കലും,
ഹാ, പരിണാമവിധിക്കു വിധേയമായ്
രൂപാന്തരങ്ങളെ പ്രാപിപ്പതെന്നിയേ
(ചങ്ങമ്പുഴ — വൃത്തം)
തേജസ്സേ, രൂപാന്തരം പ്രാപിപ്പു വീണ്ടും വീണ്ടും
(ജി. — മേഘഗീതം)
യേതുമൊരന്തരമെന്യേ കലർത്തുവാൻ
(എൻ. വി. കൃഷ്ണവാരിയർ — ത്രിപഥഗാഥ)
മുട്ടറുക്കുക പാറിപ്പോകട്ടെ കിളിവാനിൽ
ഒട്ടിട വിഹരിച്ചി, ട്ടീപ്സിതമതാണെങ്കിൽ
കൂടട്ടേ പുതുഭൂതസംഗമങ്ങളിലൊന്നിൽ
(കടവനാട് കുട്ടികൃഷ്ണൻ — മുട്ടറുക്കുക.)
ലാരംഭമിട്ടോരസംസ്കൃതചിന്തയിൽ
നീറിയുടഞ്ഞുമുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന–
കാലമതിന്റെ ചെതുമ്പിലെരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ
(അയ്യപ്പപ്പണിക്കർ — അഗ്നിപൂജ)
ലളിതബാലതന്നംഗമോരോന്നുമേ
പ്രകൃതി തന്നിലലിഞ്ഞു നവീനമാ–
മകൃതകാഭയിൽ മിന്നുകയായിടാം.
മധുതുളമ്പുമിപ്പുഷ്പമാരോമലിൻ
മൃദുമനോജ്ഞഹൃദയവുമായിടാം
(എം. പി. അപ്പൻ — മാലതി)
നെന്നെയിന്നെത്തിച്ചൊരീ മണ്ണിൽ നിന്നുടൻ
കൊണ്ടു പോയേക്കാമഭൂതപൂർവ്വാത്ഭുതം
ചെണ്ടിടും നാട്ടിലേക്കന്നുമവിടെയും … … …
(യൂസഫലി കേച്ചേരി — ആയിരം നാവുള്ള മൗനം)
പക്ഷിയായും മൃഗമായും
ലക്ഷം ജന്മങ്ങൾ കഴിഞ്ഞാൽ–ജന്തു
പക്ഷേ മനുഷ്യനായെന്നാം.
എന്നെത്തുടർന്നെഴും നീണ്ട ജന്മ
പ്പൊന്നോമൽച്ചങ്ങല തന്റെ
പിന്നിലെക്കണ്ണി യോരോന്നിൽ–പൊങ്ങി
മിന്നിയെന്നെത്തന്നെ കാണ്മൂ
(ആശാൻ — ചണ്ഡാലഭിക്ഷുകി)
സൗഹാർദ്ദപ്പട്ടു നൂലിനാൽ
ചേർത്തിണക്കി വിളങ്ങുന്ന
ചിത്രമാം കാഴ്ചകണ്ടു ഞാൻ
(ഉള്ളൂർ — ഭൂതക്കണ്ണാടി)
മില്ലാത്തതൊന്നുമില്ലെങ്ങുമെങ്കിൽ
ഇപ്പരമാണുവും ബ്രഹ്മാണ്ഡമൊക്കെയു–
മെപ്പെഴുമിങ്ങു ഞാൻ പുല്കി നില്പൂ
(നാലപ്പാടൻ — ചക്രവാളം)
രേതേതു വാസനകോടിയാലോ
നമ്മളെയന്യോന്യം ചേർക്കും വെൺനൂലിന്നും
നിർമ്മിപ്പൂ കർമ്മാധിദേവതമാർ.
അല്ലെങ്കിലോരോരോ നാഴികതോറുമീ–
യാത്മാക്കൾക്കെന്താണടുപ്പമേറാൻ
(ബാലാമണിയമ്മ — ജന്മാന്തരങ്ങളിൽ)
മിണക്കുന്നുണ്ടൊരുമിച്ചൊരദൃശ്യഹസ്തം
(ചങ്ങമ്പുഴ — മദിരോത്സവം)
തതീത ജന്മസൗഹൃദപരമ്പര
(വിഷ്ണുനാരായണൻ നമ്പൂതിരി — കർമ്മബന്ധം)
വെളിവായി ഞാനിങ്ങു കാത്തുനില്ക്കാം
(എൻ. എൻ. കക്കാട് — നന്ദി, തിരുവോണമേ, നന്ദി)
കണ്ണികൾ തൊടുക്കുന്ന കാലത്തിൻ കരങ്ങളേ
(നളിനകുമാരി — വേർപാടിൽ)
നാമിരുപരാഗംപോൽ കൈകോർത്തുപോയോരല്ലി?
കരിയും കരിണിയുമായി നാം ഗഹനത്തിൽ
അരിയ മുളങ്കൂമ്പും കരിമ്പും തേടിപ്പോന്നു.
വേടനും സഖിയുമായ് കരളിൽ ചിരംവാണ–
ക്കാടുകൾ വെട്ടിപ്പോന്നു പൂംകണയെയ്തും കൊണ്ടു.
പിന്നെ നമ്മളീ വസുന്ധരതൻ നിഗൂഢത–
തന്നിതൾ നീർത്തി ചുറ്റുമൊഴുകീ വാസന്തശ്രീ
(കെ. വി. രാമകൃഷ്ണൻ — അന്വേഷണം)
കാടാറുമാസമിമ്മട്ടെന്റെ ജന്മം
എത്ര ജനിമൃതിക, ളെത്ര പുനർജനിക–
ളെത്രയാവർത്തനങ്ങൾ കടന്നുപോന്നൂ.
(എസ്. രമേശൻ നായർ — കാടാറുമാസം)
ജീവനപ്രവാഹത്തിൽ
അവിടുന്നാദിയിലെന്നോ
ഒഴുക്കിയെന്നെ
ഇടയിൽ–വഴിയിലെത്ര
ഗേഹത്തിൽ പ്രതീക്ഷിക്കാ–
ത്തതിഥികളാക്കി, നീഹൃത്തി–
ന്നരുളീ ഹർഷം
(ടാഗോർ — ഗീതാഞ്ജലി (ജി.))
മെന്നുള്ളിലെഴും ദിവ്യചൈതന്യം കിടപ്പുണ്ടാം.
അല്ലെങ്കിലതുകളെ ക്കാണുമ്പോളെൻ മാനസം
ഫുല്ലമായ് വിളങ്ങുവാൻ ഹേതുവില്ലല്ലോ വേറെ
(എം. പി. അപ്പൻ — പ്രപഞ്ചവും ഞാനും)
ച്ഛായ പോൽ പിന്തുടരുന്നു
മായിക വേണുവിൻ നാനാഗാന
മാധുരിയാൽ വിളിക്കുന്നു
(ടാഗോർ — ഗീതാഞ്ജലി (ജി.))
ന്തരത്തിലും നിന്നരുളുന്നതുണ്ടാം
അതിന്നിയും മറ്റൊരുടുപ്പിൽ വന്നെ–
ന്നന്തർഗൃഹത്തിൽ പ്രണയം നിറയ്ക്കാം
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
പടർപ്പുകൾതോറും വിരിഞ്ഞു സൗഭഗം
പലവർണ്ണങ്ങളിൽ, പലനാദങ്ങളിൽ
പലരസങ്ങളിൽ പരിമളങ്ങളിൽ
പവിത്രമാമോരോ മൃദുസ്പർശങ്ങളി–
ലവിടത്തെ സർഗ്ഗപുരാണപല്ലവി
തുളച്ചിരിക്കുന്നു, ണ്ടതാണാത്മാവിനെ
വിളിച്ചുണർത്തുന്നതവ കൂടെക്കൂടെ
(ജി. — പാണനാർ)
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ
എന്നകൂടിയിട്ടെങ്കിലും തമ്മി–
ലൊന്നുചേർന്നവ നിർവൃതികൊള്ളും
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
യപരരെസ്സോദരരാക്കി
ജനിമൃതിരൂപ നിശ്രേണിയിലൂടെ നീ
ജന്മജന്മാന്തര ബന്ധോ!
(ടാഗോർ — ഗീതാഞ്ജലി (ജി.))
മായാതെ വീണ്ടും മടങ്ങി വന്നെത്തുമേ
(ആശാൻ — ശ്രീബുദ്ധചരിതം)
മായിക ചരിതമൊന്നുള്ളിൽ മിന്നുന്നൂ വീണ്ടും
(ബാലാമണിയമ്മ — വിശ്വാമിത്രൻ)
വേദനകെട്ടിയ കൊച്ചുകൂടാണുഞാൻ
അവ്യക്തദൃശ്യങ്ങളവ്യക്തരാഗങ്ങ–
ളവ്യക്തരൂപമിഴയുന്നു പിന്നെയും
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
പൂർണ്ണമാം മുജ്ജന്മത്തിന്നാവലാതികളെല്ലാം
(അയ്യപ്പപ്പണിക്കർ — ജന്മനക്ഷത്രം)
ജന്മാന്തരങ്ങളെക്കണ്ടു മൂർച്ഛിച്ചതും
എന്നോ കറുത്ത തിരശ്ശീല വീണതാം
ഉന്മാദനാടക രംഗസ്മരണകൾ
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഒരു പ്രണയഗീതം)
ക്കഥ നീണ്ടുപോം, നീളും കഥതൻ തുഞ്ചത്തെങ്ങാൻ
വിരിയുമൊരു പൂവി, ലിന്നു ഞാൻ പാടും പാട്ടിൻ
നിറവും മണവുമായെന്റെയീയാത്മാവുണ്ടാം
(മേലത്ത് ചന്ദ്രശേഖരൻ — ആത്മഗീതം)
നമ്മളൊരുമിച്ചിരുന്നൊരാവേളയിൽ
അന്നുനാം കണ്ടൊരപ്പൊന്നിൻ കിനാക്കള–
ല്ലിന്നുമണഞ്ഞതെന്നാരറിഞ്ഞു സതി?
(ചങ്ങമ്പുഴ — വൃത്തം)
ട്ടുലകിൽ നീ യെൻപ്രാണനായിരുന്നു
(ചങ്ങമ്പുഴ — ദേവത)
രോമനപ്പുലരിയിൽ നാം കണ്ടതോർമ്മിക്കുന്നോ?
(സുഗതകുമാരി — ജന്മാന്തരങ്ങളിലൂടെ)
ളൊന്നിച്ചു പിന്നിട്ടില്ലേ ജീവിത, മോർക്കുന്നുവോ?
(ഒ. വി. ഉഷ — ഐക്യം)
പതഞ്ഞുനീറുന്ന സിരമുറുകവേ
വിഷഹര, നിന്നെത്തിരഞ്ഞു ഞാനെത്ര
വിഷമവൃത്തത്തിൽ ഭ്രമണം ചെയ്തീലാ?
(ദേവി — ഹരി നിനക്കായിക്കരുതിക്കാത്തു ഞാൻ)
കൂടെപ്പോന്നൊരു പൂക്കളെയാരുമറയില്ലല്ലോ ഞാൻ
… … …
എന്തു ചിരിച്ചതു, കളിയാക്കുകയോ തുമ്പപ്പൂവേ നീ?
ആന്തരമായിട്ടെന്തോ പൂർവ്വികബന്ധം തോന്നുന്നു.
… … …
ഓർമ്മ വരുന്നീലേതോ പഴകിയ വേഴ്ചകളുണ്ടല്ലോ,
ഒറ്റ വയറ്റിലുറങ്ങീ തുമ്പേ, താരകയും നീയും.
മുക്കുറ്റിപ്പൂ–വറിയാം–സൂര്യനു പൊന്നനുജൻ തന്നെ,
നിങ്ങൾ വരുമ്പോളേതോ പൂർവ്വസ്മരണകളുണരുന്നു.
(പി. കുഞ്ഞിരാമൻ നായർ — പൂവിളി)
ലേതു മാമരത്തിലെ ച്ചില്ലമേലൊരു നോവിൻ
പൂവായും നാദത്തിന്റെ മൊട്ടായും നിന്നു സഖീ?
(മേലത്ത് ചന്ദ്രശേഖരൻ — നാരായണി)